<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; വ്യക്തികൾ</title>
	<atom:link href="http://niraksharan.in/?cat=100&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Wed, 20 May 2026 05:34:36 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> ചീഫ് സക്രട്ടറി ജയ്തിലകിന് എതിരെ അന്വേഷണം വേണം.</title>
		<link>http://niraksharan.in/?p=10186</link>
		<comments>http://niraksharan.in/?p=10186#comments</comments>
		<pubDate>Sun, 17 May 2026 14:30:09 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഴിമതി]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10186</guid>
		<description><![CDATA[* വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനം. * സ്വന്തം ശമ്പള വർദ്ധനവ് സ്വയം തീരുമാനിച്ച് എഴുതിയെടുക്കൽ. * മുട്ടിൽ മരംമുറിക്കാർക്ക് വേണ്ട എല്ലാ ഒത്താശകളും ചെയ്ത് കൊടുക്കൽ. എന്നിങ്ങനെയുള്ള എണ്ണിയാൽ ഒടുങ്ങാത്ത അഴിമതികൾക്കും തട്ടിപ്പുകൾക്കും നിയമം ലംഘിച്ചുള്ള അഴിഞ്ഞാടലിനും ശേഷം കേരളത്തിന്റെ ചീഫ് സെക്രട്ടറി, വിരമിക്കുകയാണ്.  മൂന്ന് മാസത്തിന് ശേഷം പെൻഷൻ പറ്റാനുള്ള വ്യക്തി ഇപ്പോൾത്തന്നെ മുൻകൂറായി പെൻഷൻ കടലാസ്സുകൾ എല്ലാം ശരിയാക്കിയിരിക്കുന്നു! ധാരാളം ആരോപണങ്ങളും പരാതികളും ഇദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നിട്ടും അതിലൊന്നും അന്വേഷണം നടത്താതെ പിണാറായി സർക്കാർ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10186" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2026/05/117.jpg"><img class="aligncenter wp-image-10187 " src="http://niraksharan.in/wp-content/uploads/2026/05/117.jpg" alt="11" width="508" height="585" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">* വ</span></a></strong></span>രുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനം.</p>
<p><strong>*</strong> സ്വന്തം ശമ്പള വർദ്ധനവ് സ്വയം തീരുമാനിച്ച് എഴുതിയെടുക്കൽ.</p>
<p><strong>*</strong> മുട്ടിൽ മരംമുറിക്കാർക്ക് വേണ്ട എല്ലാ ഒത്താശകളും ചെയ്ത് കൊടുക്കൽ.</p>
<p>എന്നിങ്ങനെയുള്ള എണ്ണിയാൽ ഒടുങ്ങാത്ത അഴിമതികൾക്കും തട്ടിപ്പുകൾക്കും നിയമം ലംഘിച്ചുള്ള അഴിഞ്ഞാടലിനും ശേഷം കേരളത്തിന്റെ ചീഫ് സെക്രട്ടറി, വിരമിക്കുകയാണ്.  മൂന്ന് മാസത്തിന് ശേഷം പെൻഷൻ പറ്റാനുള്ള വ്യക്തി ഇപ്പോൾത്തന്നെ മുൻകൂറായി പെൻഷൻ കടലാസ്സുകൾ എല്ലാം ശരിയാക്കിയിരിക്കുന്നു!</p>
<p>ധാരാളം ആരോപണങ്ങളും പരാതികളും ഇദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നിട്ടും അതിലൊന്നും അന്വേഷണം നടത്താതെ പിണാറായി സർക്കാർ ഇദ്ദേഹത്തെ സംരക്ഷിച്ച് പോരുകയും തട്ടും തടവുമില്ലാതെ വിരമിച്ച് പെൻഷൻ പറ്റാനുള്ള വഴികൾ തുറന്നിട്ട് കൊടുക്കുകയും ചെയ്തിരിക്കുന്നു.</p>
<p>ഒരു സംസ്ഥാനത്തിലെ ഏറ്റവും ഉന്നതനായ സർക്കാർ ഉദ്യോഗസ്ഥനാണ് ആ പദവിയുടെ അന്തസത്ത കളയുന്ന രീതിയിലുള്ള പ്രവൃത്തികൾ ചെയ്തുകൂട്ടിയിരിക്കുന്നത്. &#8216;കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി&#8217; എന്ന് കേട്ടിട്ടില്ലേ? പിണറായി വിജയൻ്റെ തണലിൽ ജയ്തിലക് നടപ്പിലാക്കിയിരിക്കുന്നത് അത്തരം കാര്യങ്ങളാണ്.</p>
<p><a href="http://niraksharan.in/wp-content/uploads/2026/05/118.jpg"><img class="aligncenter wp-image-10188 " src="http://niraksharan.in/wp-content/uploads/2026/05/118.jpg" alt="11" width="535" height="920" /></a></p>
<p>ഡോ ബി.അശോക് IAS, <a href="https://www.facebook.com/prasanthn">എൻ. പ്രശാന്ത്</a> എന്നിവർ ഇതുവരെ സമൂഹമാദ്ധ്യമങ്ങളിലൂടെ ജയ്തിലകിന് എതിരെ പറഞ്ഞതെല്ലാം ചേർത്തുവെച്ച് വേണം ഈ അഴിമതിക്കാരനെ കൂടുതലായി മനസ്സിലാക്കാനും വിലയിരുത്താനും. ഇത്തരം കാര്യങ്ങൾ തുറന്ന് പറഞ്ഞതുകൊണ്ട് തന്നെ ഈ രണ്ട് IASകാരും ഇപ്പോഴും സസ്പെൻഷനിലാണ്. കള്ളൻ അകത്തും കള്ളത്തരം ചൂണ്ടിക്കാട്ടിയവർ പുറത്തും! എന്തൊരു വിരോധാഭാസം ആണിത്.</p>
<p>പുതിയ സർക്കാർ അധികാരത്തിലേറിയാൽ ഉടനെ ചീഫ് സെക്രട്ടറി ജയ് തിലകിനെതിരെ അന്വേഷണം ഉണ്ടാകണം. അദ്ദേഹത്തിന്റെ പെൻഷൻ കടലാസ്സുകൾ ശരിവെച്ച പിണറായി സർക്കാറിൻ്റെ ഉത്തരവ് റദ്ദാക്കണം. പണി മുഴുവൻ ചെയ്ത് തീർത്തിട്ട് മതി പെൻഷൻ പറ്റൽ.</p>
<p>ഇദ്ദേഹം ചെയ്തു വെച്ചിട്ടുള്ള എല്ലാ കള്ളത്തരങ്ങൾക്കുമുള്ള ശിക്ഷ കൊടുക്കണം. ചീഫ് സെക്രട്ടറിയുടെ സ്ഥാനത്തിരുന്ന് മേലിൽ ഒരാളും ഇത്തരം കള്ളത്തരങ്ങൾ ചെയ്യാൻ പാടില്ലാത്തവിധം മാതൃകാപരമായ ശിക്ഷ ജയ്തിലകിന് ലഭിക്കണം. സർക്കാർ ഖജനാവിൽ ഇദ്ദേഹം ഉണ്ടാക്കിയിട്ടുള്ള നഷ്ടങ്ങളെല്ലാം ഇയാളുടെ സ്വത്തു വകകൾ കണ്ടുകെട്ടി ഈടാക്കണം.</p>
<p>ചീഫ് സക്രട്ടറി ജയ്തിലകിൻ്റെ അഴിമതികളും കള്ളത്തരങ്ങളും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. അതിൽ നിന്ന് തുടങ്ങിയാൽ കേരളത്തിൽ കഴിഞ്ഞ 10 വർഷം നടന്ന എല്ലാ അഴിമതികളും പകൽക്കൊള്ളകളും ഒന്നൊന്നായി വെളിയിൽ വരും.</p>
<p><strong>വാൽക്കഷണം:-</strong> ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പത്മകുമാർ പറഞ്ഞ &#8216;ദൈവതുല്യനായ ആൾ&#8217; ആരാണെന്ന് അറിയാനും കേരള ജനതയ്ക്ക് താല്പര്യമുണ്ട്. ആ കേസിലും അന്വേഷണം ഊർജ്ജിതമാക്കണം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10186" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10186</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ശ്രീ.വി.ഡി.സതീശന് അഭിനന്ദനങ്ങൾ!</title>
		<link>http://niraksharan.in/?p=10182</link>
		<comments>http://niraksharan.in/?p=10182#comments</comments>
		<pubDate>Thu, 14 May 2026 14:30:20 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അംഗീകാരം]]></category>
		<category><![CDATA[കക്ഷിരാഷ്ട്രീയം]]></category>
		<category><![CDATA[തെരഞ്ഞെടുപ്പ്]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മത്സരം]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10182</guid>
		<description><![CDATA[കേരളത്തിൻ്റെ നിയുക്ത മുഖ്യമന്ത്രി ശ്രീ.വി.ഡി. സതീശന് അഭിനന്ദനങ്ങൾ!! 11 ദിവസം വൈകിയെങ്കിലും, തലങ്ങും വിലങ്ങും ചർച്ചകൾ നടത്തി, ഉചിതമായ തീരുമാനം തന്നെയാണ് AICC എടുത്തിരിക്കുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഉചിതം എന്ന് പറയാനുള്ള കാരണങ്ങൾ ഇപ്രകാരമാണ്. കാരണം 1:- ജനങ്ങൾ ജയിപ്പിച്ച് വിടാത്ത ഒരാളേയും നൂലിൽ കെടിയിറക്കി മുഖ്യമന്ത്രി ആക്കിയില്ല. (അങ്ങനെയും ഉണ്ടായിട്ടുള്ള സംസ്ഥാനമാണ് കേരളം. ഉദാ:- 1996ലെ മുഖ്യമന്ത്രി നായനാർ) കാരണം 2:- സീനിയോരിറ്റി അല്ല, പണിയെടുത്തത് ആരെന്നതാണ് മുഖ്യമന്ത്രി ആകാനുള്ള മാനദണ്ഡം. ഞാൻ ഉദ്ദേശിച്ച സീനിയർക്ക് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10182" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2026/05/116.jpg"><img class="aligncenter wp-image-10183 " src="http://niraksharan.in/wp-content/uploads/2026/05/116.jpg" alt="11" width="457" height="551" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">കേ</span></a></strong></span>രളത്തിൻ്റെ നിയുക്ത മുഖ്യമന്ത്രി ശ്രീ.വി.ഡി. സതീശന് അഭിനന്ദനങ്ങൾ!!</p>
<p>11 ദിവസം വൈകിയെങ്കിലും, തലങ്ങും വിലങ്ങും ചർച്ചകൾ നടത്തി, ഉചിതമായ തീരുമാനം തന്നെയാണ് AICC എടുത്തിരിക്കുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.</p>
<p>ഉചിതം എന്ന് പറയാനുള്ള കാരണങ്ങൾ ഇപ്രകാരമാണ്.</p>
<p><strong>കാരണം 1:-</strong> ജനങ്ങൾ ജയിപ്പിച്ച് വിടാത്ത ഒരാളേയും നൂലിൽ കെടിയിറക്കി മുഖ്യമന്ത്രി ആക്കിയില്ല. (അങ്ങനെയും ഉണ്ടായിട്ടുള്ള സംസ്ഥാനമാണ് കേരളം. ഉദാ:- 1996ലെ മുഖ്യമന്ത്രി നായനാർ)</p>
<p><strong>കാരണം 2:-</strong> സീനിയോരിറ്റി അല്ല, പണിയെടുത്തത് ആരെന്നതാണ് മുഖ്യമന്ത്രി ആകാനുള്ള മാനദണ്ഡം. ഞാൻ ഉദ്ദേശിച്ച സീനിയർക്ക് ഇതിന് മുൻപ് അവസരം കിട്ടിയിട്ടുണ്ട്.</p>
<p><strong>കാരണം 3:-</strong> രാജസ്ഥാനും മദ്ധ്യപ്രദേശും അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിൽ പറ്റിപ്പോയ തെറ്റ് AICC ആവർത്തിച്ചില്ല.</p>
<p><strong>കാരണം 4:-</strong> കോൺഗ്രസ്സ് MLA മാരുടെ മാത്രമല്ല, ഘടക കക്ഷികളുടേയും പ്രവർത്തകരുടേയും സാധാരണ സമ്മതിദായകരുടേയും കോൺഗ്രസ്സ് അല്ലാത്ത ജനങ്ങളുടേയും ആഗ്രഹവും ഇഷ്ടവും താൽപ്പര്യവും മനസ്സിലാക്കി തീരുമാനമെടുത്തു.</p>
<p>തീരുമാനം അൽപ്പം വൈകി എന്ന് വേണമെങ്കിൽ പറയാമെങ്കിലും കേരളത്തിൽ ഇതിന് മുൻപും ഇതിൽക്കൂടുതൽ വൈകിയ മുഖ്യമന്ത്രി തീരുമാനം ഉണ്ടായിട്ടുണ്ടെന്ന് കണക്കുകൾ നോക്കിയാൽ മനസ്സിലാക്കാം. (ലിങ്ക് https://www.facebook.com/share/v/1GGLVrX3dk/ ) ആ കണക്കുകൾ ജനം മറന്നത് പോലെ തന്നെ ഈ കാലതാമസവും വൈകാതെ ജനം മറക്കും.</p>
<p>ഇതുവരെ ശുഭകരം എന്ന് ആശ്വസിച്ചാലും ശ്രീ. വി. ഡി. സതീശനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്.</p>
<p><strong>വെല്ലുവിളി 1:-</strong> മുഖ്യമന്ത്രി പദം കിട്ടാതെ പോയവരുടേയും അവരുടെ അഭ്യുദയകാംക്ഷികളുടേയും തൊഴുത്തിൽക്കുത്തും കുതികാൽവെട്ടലും നിസ്സഹകരണവും.</p>
<p><strong>വെല്ലുവിളി 2:-</strong> കാലിയായ,&#8230;. സതീശൻ്റെ ഭാഷയിൽ പറഞ്ഞാൽ പൂച്ച പെറ്റ് കിടക്കുന്ന ഖജനാവ് വെച്ച് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുക എന്ന വെല്ലുവിളി.</p>
<p><strong>വെല്ലുവിളി 3:-</strong> തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുക എന്നതിന് പുറമേ കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ സമഗ്രമായ മാറ്റങ്ങളും പദ്ധതികളും നടത്തിയെടൂക്കണമെന്ന വെല്ലുവിളി.</p>
<p><strong>വെല്ലുവിളി 4:-</strong> ജനാധിപത്യത്തിനും മുകളിലാണ് തങ്ങളെന്ന് കരുതുന്ന രണ്ട് വൃത്തികെട്ട സമുദായ നേതാക്കന്മാർ വലിയ വെല്ലുവിളി ഇതുവരെ ഉയർത്തിയതെങ്കിലും അതെല്ലാം ഭംഗിയായി നേരിടാൻ VDSന് കഴിഞ്ഞു. എന്നിരുന്നാലും നേരും നെറിയും ഇല്ലാത്ത ആ രണ്ട് പുംഗവന്മാർ കുത്തിത്തിരുപ്പുകൾ തുടർന്നുകൊണ്ടിരിക്കും. അതിന് അർഹമായ അവഗണനയും ശ്രദ്ധയും കൊടുത്ത് മുന്നേറേണ്ടി വരും.</p>
<p><strong>വെല്ലുവിളി 5:-</strong> കഴിഞ്ഞ 10 വർഷമായി നിർത്തി വെച്ചിരിക്കുന്ന ഹർത്താലുകളും സമരങ്ങളും പൊതുമുതൽ നശിപ്പിക്കലും, പൂർവ്വകാല പ്രാബല്യത്തിൽ പുറത്തെടുക്കാൻ തയ്യാറായിരിക്കുന്ന പ്രതിപക്ഷത്തെ കൈകാര്യം ചെയ്യുക എന്ന വെല്ലുവിളി.</p>
<p>ഇത്രയുമോ ഇതിനപ്പുറമോ ഉള്ള വെല്ലുവിളികൾ നേരിട്ട്, കഴിഞ്ഞ രണ്ട് വർഷത്തിനകമെങ്കിലും പ്രതീക്ഷയുടെ പുതുനാളം നീട്ടാൻ സതീശന് കഴിഞ്ഞാൽ അദ്ദേഹത്തിൻ്റെ തേരോട്ടം തടയാൻ ബുദ്ധിമുട്ടാകുന്ന കാലം വരും.</p>
<p>കാര്യങ്ങൾ പറഞ്ഞത് പോലെ നടത്തിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിൽ, 100 സീറ്റ് മറ്റേതെങ്കിലും ഒരു മുന്നണിക്കോ പാർട്ടിക്കോ നൽകി 2031ൽ ഭരണം സതീശൻ്റെ കൈയിൽ നിന്ന് ഒഴിവാക്കാൻ പോന്നവരാണ് കേരള ജനത എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചതാണ്. അത് ഓരോ നിമിഷവും ഓർമ്മയുണ്ടായാൽ നന്ന്. എന്നെപ്പോലുള്ള ഒരുപാട് പേർ പ്രതിപക്ഷത്ത് തന്നെയാണ് തുടരുക.</p>
<p>എന്തായാലും ഇന്ന് മുതൽ മുഖ്യമന്ത്രി ഇല്ലാത്തവനേ / ഇല്ലാത്തവളേ എന്ന് വിളിച്ച് ആരും മലയാളികളെ അധിക്ഷേപിക്കില്ല എന്ന തമാശ കൂടെ പങ്കിട്ട് ഈ കുറിപ്പ് ചുരുക്കുന്നു.</p>
<p>ശ്രീ.വി.ഡി. സതീശന് V D Satheesan ഒരിക്കൽക്കൂടെ അഭിനന്ദനങ്ങൾ !!<br />
നല്ലൊരു ഭരണം കാഴ്ച്ച വെക്കാൻ അദ്ദേഹത്തിന് കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു!!</p>
<p><strong>വാൽക്കഷണം:-</strong> ജനാധിപത്യം സമ്പൂർണ്ണമായി കൊടിനാട്ടിയ ഒരു പൊതുതെരഞ്ഞെടുപ്പും മുഖ്യമന്ത്രി തെരഞ്ഞെടുപ്പും ആയിരുന്നു ഇപ്രാവശ്യത്തേത് എന്നത് സന്തോഷമുള്ള കാര്യം തന്നെ.</p>
<p>#CMKerala<br />
#cmkerala2026<br />
#VDSatheesan</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10182" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10182</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ആരാകണം അടുത്ത മുഖ്യമന്ത്രി?</title>
		<link>http://niraksharan.in/?p=10179</link>
		<comments>http://niraksharan.in/?p=10179#comments</comments>
		<pubDate>Wed, 06 May 2026 14:30:11 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കക്ഷിരാഷ്ട്രീയം]]></category>
		<category><![CDATA[തെരഞ്ഞെടുപ്പ്]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10179</guid>
		<description><![CDATA[UDFൽ മുഖ്യമന്ത്രി പദവിക്ക് വേണ്ടി നടക്കുന്ന തർക്കങ്ങൾ, ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് കരുതുന്ന ആളാണ് ഞാൻ. അങ്ങനെ പറയാനും തർക്കിക്കാനും പോന്ന ഉൾപ്പാർട്ടി ജനാധിപത്യമാണ് UDFന്റെ പ്രത്യേകത. പാർട്ടി നേതാക്കൾ പറയുന്ന കാര്യങ്ങൾ റാൻ മൂളി കേട്ട്, എതിർപ്പ് ഉള്ളിലൊതുക്കി അനുസരിക്കുമ്പോൾ ജനാധിപത്യം പിൻബഞ്ചിലാണെന്നും ഞാൻ വിശ്വസിക്കുന്നു. ആയതിനാൽ അവർ തർക്കിച്ച് തീരുമാനിക്കട്ടെ. തീരുമാനം അധികം വൈകരുതെന്ന് മാത്രം. MLAമാരെ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ പൊതുജനത്തിന് പിന്നീട് ഒരു അഭിപ്രായം പറയാനുള്ള ഇടമില്ലായിരുന്നു കുറച്ചുനാൾ മുൻപ് വരെ. നമ്മൾ തെരഞ്ഞെടുത്ത [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10179" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2026/05/115.jpg"><img class="aligncenter wp-image-10180 " src="http://niraksharan.in/wp-content/uploads/2026/05/115.jpg" alt="11" width="510" height="510" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">UDF</span></a></strong></span>ൽ മുഖ്യമന്ത്രി പദവിക്ക് വേണ്ടി നടക്കുന്ന തർക്കങ്ങൾ, ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് കരുതുന്ന ആളാണ് ഞാൻ. അങ്ങനെ പറയാനും തർക്കിക്കാനും പോന്ന ഉൾപ്പാർട്ടി ജനാധിപത്യമാണ് UDFന്റെ പ്രത്യേകത. പാർട്ടി നേതാക്കൾ പറയുന്ന കാര്യങ്ങൾ റാൻ മൂളി കേട്ട്, എതിർപ്പ് ഉള്ളിലൊതുക്കി അനുസരിക്കുമ്പോൾ ജനാധിപത്യം പിൻബഞ്ചിലാണെന്നും ഞാൻ വിശ്വസിക്കുന്നു. ആയതിനാൽ അവർ തർക്കിച്ച് തീരുമാനിക്കട്ടെ. തീരുമാനം അധികം വൈകരുതെന്ന് മാത്രം.</p>
<p>MLAമാരെ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ പൊതുജനത്തിന് പിന്നീട് ഒരു അഭിപ്രായം പറയാനുള്ള ഇടമില്ലായിരുന്നു കുറച്ചുനാൾ മുൻപ് വരെ. നമ്മൾ തെരഞ്ഞെടുത്ത MLAമാർ വേണം അവിടന്നങ്ങോട്ടുള്ള മറ്റ് കാര്യങ്ങൾ തീരുമാനിക്കാൻ. പക്ഷേ ഇന്നങ്ങനെയല്ല അവസ്ഥ. പൊതുജനത്തിന് പറയാനുള്ളത് അവതരിപ്പിക്കാൻ സമൂഹമാധ്യമങ്ങൾ ഉണ്ട്. അതിലൂടെ ജനത്തിന്റെ പൾസ് എന്താണെന്ന് നേതാക്കന്മാർക്ക് കൃത്യമായും പിടികിട്ടും. ആ ഒരു മാദ്ധ്യമവും അവസരവും ഉപയോഗിച്ചാണ് ഞാനിത് പറയുന്നത്.</p>
<p>ജനങ്ങൾ MLA പദവി നൽകാത്ത ഒരാൾ മുഖ്യമന്ത്രിയായി വരുന്നതിനോട് എനിക്ക് യോജിക്കാനാവില്ല. ഭരണഘടനയിൽ എഴുതി വച്ചിരിക്കുന്ന അത്തരം ഒരു ഭോഷ്ക്ക് നീക്കം ചെയ്യണമെന്ന അഭിപ്രായക്കാരനും കൂടിയാണ് ഞാൻ.</p>
<p>ആയതിനാൽ, നിലവിൽ കേരള സംസ്ഥാനത്തിലെ ഒരു MLA അല്ലാത്ത കെ. സി. വേണുഗോപാൽ മുഖ്യമന്ത്രി ആകാൻ പാടില്ല. 102 സീറ്റ് എന്ന സർവ്വകാല റെക്കോർഡ് സമ്മാനിച്ച ജനങ്ങളോട് കാണിക്കുന്ന നീതികേടായിരിക്കും കെ. സി. വേണുഗോപാൽ എന്ന മുഖ്യമന്ത്രി.</p>
<p>MPമാരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ട എന്ന കർശന തീരുമാനം എടുത്ത കോൺഗ്രസ് പാർട്ടി വേണുഗോപാലിന്റെ കാര്യത്തിൽ എന്തിന് ഇളവ് കാണിക്കണം? ഇവിടെ മുഖ്യമന്ത്രി ആകാൻ പ്രാപ്തരായവർ ഇല്ലയെന്നുണ്ടോ? ഇപ്പറഞ്ഞ നിരവധി കാരണങ്ങളാൽ, കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി ആയി അംഗീകരിക്കാൻ ആവില്ല.</p>
<p>അഥവാ കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിയായി അവതരിച്ചാൽ, രണ്ട് ഉപതെരഞ്ഞെടുപ്പുകളുടെ അധികഭാരമാണ് ജനങ്ങളുടെ മേൽ വന്ന് ചേരുന്നത്. നിങ്ങൾക്ക് ഇങ്ങനെ അധികാര രാഷ്ട്രീയം കളിച്ച് പാഴാക്കാനുള്ളതല്ല ഞങ്ങളുടെ നികുതിപ്പണം.</p>
<p>കെ. സി. വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ, തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ തോൽപ്പിക്കും എന്ന് കോൺഗ്രസ്സ് പ്രവർത്തകരും അനുയായികളും ഇതിനകം തന്നെ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. കണ്ണ് തുറന്ന് സോഷ്യൽ മീഡിയയിലൂടെ കടന്നുപോയാൽ അത് മനസ്സിലാക്കാം. കെ. സി. ഏത് മണ്ഡലത്തിൽ മത്സരിച്ചാലും, എനിക്കവിടെ പരിചയമുള്ള 10 പേരോട് സംസാരിച്ച് അയാൾക്കെതിരെ വോട്ട് ശേഖരണം ഞാനും നടത്തും. നേതൃത്വം ഇതെല്ലാം കാണുന്നുണ്ടെങ്കിൽ കോൺഗ്രസിന് കൊള്ളാം.</p>
<p>ഇനി മറ്റ് രണ്ട് മുഖ്യമന്ത്രി സ്ഥാനാർത്ഥികളിലേക്ക് വരാം.</p>
<p>അവശേഷിക്കുന്ന രണ്ട് പേരിൽ സീനിയർ സ്ഥാനാർത്ഥി രമേശ് ചെന്നിത്തല തന്നെ ആണ്. പക്ഷേ അദ്ദേഹത്തിന് ഒരു ചാൻസ് ഉണ്ടായിരുന്നല്ലോ. പതിനാലാം അസംബ്ലിയിൽ അദ്ദേഹം പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചതല്ലേ? അതിന് തൊട്ടടുത്ത വന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയിപ്പിച്ച് മുഖ്യമന്ത്രി ആകാമായിരുന്നല്ലോ. അത് നടന്നില്ല. പിന്നീട് അദ്ദേഹത്തിന് പ്രതിപക്ഷ നേതാവിൻ്റെ സ്ഥാനം കിട്ടിയതുമില്ല. പ്രതിപക്ഷ നേതാവായി പ്രവർത്തിച്ച് പാർട്ടിയെ അധികാരത്തിലേക്ക് കൊണ്ടുവരാൻ വിയർപ്പൊഴുക്കിയ വി.ഡി. സതീശനെ മാറ്റി നിർത്തി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി ആക്കുന്നത് ധാർമികമായി ശരിയല്ല. സീനിയോറിറ്റി ആണ് വിഷയമെങ്കിൽ ചെന്നിത്തലയെ തന്നെ പ്രതിപക്ഷ നേതാവായി വാഴിക്കാമായിരുന്നില്ലേ?</p>
<p>ചുരുക്കത്തിൽ പറഞ്ഞാൽ മുഖ്യമന്ത്രി ആകണമെന്ന് ഞാൻ ആഗ്രഹിക്കുന്നത് വി.ഡി.സതീശൻ തന്നെയാണ്. അതിപ്പോൾ അദ്ദേഹത്തിന് എന്തൊക്കെ കുറവുകളും കുറ്റങ്ങളും ഉണ്ടെന്ന് പറഞ്ഞാലും, അതേ പോരായ്മകളോടെ തന്നെയാണ് ജനം അദ്ദേഹത്തേയും മുന്നണിയേയും പാർട്ടിയേയും ജയിപ്പിച്ചിരിക്കുന്നത്. ആ വിയർപ്പിന്റെ പങ്ക് മറ്റുള്ളവർ പറ്റുന്നത് നീതികേടാണ്. നൂറിലധികം സീറ്റിൽ UDF ജയിച്ചു വന്നില്ലെങ്കിൽ, അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവ് സതീശനാണ്, ചെന്നിത്തലയല്ല.</p>
<p>തെരഞ്ഞെടുപ്പ് കാലത്ത് വി.ഡി. സതീശൻ പല സിദ്ധാന്തങ്ങളും മുന്നോട്ട് വെച്ചിരുന്നു. കാലിയായ ഖജനാവ് നിറക്കുന്നത് മുതൽ, കേരളത്തിന്റെ സമൂലവും സമഗ്രവുമായ പരിവർത്തനത്തിന് ഉതകുന്ന തരത്തിലുള്ള കരടുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് സമർത്ഥിക്കുകയും അതിന്റെ ചില സൂചനകൾ നൽകുകയും ചെയ്തിരുന്നു. അതെല്ലാം എത്തരത്തിൽ നടത്തിയെടുക്കാൻ അദ്ദേഹത്തിന് ആകുമെന്ന് കൂടെയാണ് ജനം ആകാംഷയോടെ കാത്തിരിക്കുന്നത്. ആ അവസരം തല്ലിക്കെടുത്തരുത്. ചെന്നിത്തല വന്നാൽ ആ പദ്ധതികൾ നടപ്പിലാകും എന്ന് ഞാൻ കരുതുന്നില്ല. ചെന്നിത്തല, പരമ്പരാഗത കോൺഗ്രസ് രീതിയിലുള്ള ഒരു ഭരണവുമായി മുന്നോട്ടു പോകും. പ്രത്യേക പദ്ധതികളൊന്നും അദ്ദേഹം വിഭാവനം ചെയ്തിട്ടുമില്ല പറഞ്ഞിട്ടുമില്ല.</p>
<p>ലളിതമായി പറഞ്ഞാൽ വി.ഡി. സതീശൻ അല്ലാതെ മറ്റാര് മുഖ്യമന്ത്രി ആയാലും അത് 102 സീറ്റിന്റെ ഉന്നത വിജയം സമ്മാനിച്ച പൊതുജനത്തിനോടുള്ള കൊഞ്ഞനംകുത്തൽ ആയിരിക്കും.</p>
<p>കോൺഗ്രസ്‌ ഹൈക്കമാഡിനേക്കാളും മുകളിൽ കമാൻഡിങ് പവർ ഉള്ളവരാണ് ഇവിടത്തെ ജനങ്ങൾ എന്ന് ഈ തെരഞ്ഞെടുപ്പിലൂടെയെങ്കിലും മനസ്സിലാക്കിയിട്ടില്ലെങ്കിൽ ജനം അത് കൃത്യമായി മനസ്സിലാക്കി തരുക തന്നെ ചെയ്യും. ജനങ്ങൾ ആ സൂപ്പർ ഹൈക്കമാൻഡിങ്ങ് അധികാരം വീണ്ടും പുറത്തെടുക്കും. അത് കെ.സി വേണുഗോപാലിന്റെ പാർലമെന്റ് മണ്ഡലത്തിലും അദ്ദേഹതിൻ്റെ നിയമസഭാ മണ്ഡലത്തിലും കേരളം കണ്ടറിയും. ആ വിചാരം ഉണ്ടായാൽ നന്ന്.</p>
<p>ഇപ്പോൾ കിട്ടിയ വിജയം നിങ്ങളുടെ കഴിവിന്റെ പ്രതിഫലനമല്ലെന്ന് ഇന്നാട്ടിലെ കൊച്ചു കുട്ടികൾക്ക് പോലും അറിയാം. അത് മനസ്സിലാക്കി തീരുമാനങ്ങൾ എടുക്കുക. തീക്കൊള്ളി കൊണ്ട് തല ചൊറിയാതിരിക്കുക. നിങ്ങൾ മന്ത്രിമാർ മാത്രമാണ്. ജനമാണ് ഇപ്പോഴും ഇവിടത്തെ രാജാവ്.</p>
<p><strong>വാൽക്കഷണം:-</strong> മറുവശത്ത് പ്രതിപക്ഷ നേതാവിന് വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് കേൾക്കുന്നു! പ്രായാധിക്യവും അരോഗാവസ്ഥയും അവഗണിച്ച് മൂന്നാമതും മുഖ്യമന്ത്രി ആകാൻ തയ്യാറായ വ്യക്തി, പ്രതിപക്ഷ നേതാവ് ആകാൻ തയ്യാറല്ല എന്നത് വലിയ തമാശയാണ്. എന്തായാലും ഏകാധിപത്യ പ്രവണത മാറി ജനാധിപത്യ സ്വഭാവ കാണിക്കുന്നത് തീർച്ചയായും നല്ലത് തന്നെ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10179" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10179</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> BLO &#8211; മാരുടെ ജീവനെടുക്കരുത്!</title>
		<link>http://niraksharan.in/?p=10148</link>
		<comments>http://niraksharan.in/?p=10148#comments</comments>
		<pubDate>Mon, 17 Nov 2025 02:28:02 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10148</guid>
		<description><![CDATA[വോട്ടേഴ്സ് ലിസ്റ്റ് പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന SIR(Special Intensive Revision) ഫോം പൂരിപ്പിക്കുന്നതിലുള്ള പ്രശ്നങ്ങളെപ്പറ്റി കഴിഞ്ഞ ദിവസം ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. ഒരുപാട് ആശങ്കകളും സങ്കീർണ്ണതകളും ആണ് പലരും അതിന് താഴെ പങ്കുവെച്ചത്. ഗസറ്റഡ് റാങ്കിന് താഴെ നിന്ന് തുടങ്ങി ഓഫീസ് അറ്റൻ്റഡ് വരെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും ആശാ ജീവനക്കാർക്കും അംഗൻവാടി ജീവനക്കാർക്കും ആണ് BLO ഡ്യൂട്ടി നൽകിയിരിക്കുന്നത്. ഇപ്രാവശ്യം അദ്ധ്യാപകരെ വലിയ തോതിൽ ഒഴിവാക്കിയിട്ടുണ്ട്. എൻ്റെ പോസ്റ്റ്‌ വായിച്ച ശേഷം എറണാകുളത്തുള്ള ഒരു BLO സുഹൃത്ത് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10148" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/11/33.jpg"><img class="aligncenter wp-image-10150 " src="http://niraksharan.in/wp-content/uploads/2025/11/33.jpg" alt="33" width="446" height="556" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">വോ</span></a></strong></span>ട്ടേഴ്സ് ലിസ്റ്റ് പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന SIR(Special Intensive Revision) ഫോം പൂരിപ്പിക്കുന്നതിലുള്ള പ്രശ്നങ്ങളെപ്പറ്റി കഴിഞ്ഞ ദിവസം ഞാനൊരു <a href="https://www.facebook.com/share/p/1D4kw1GXJm/">പോസ്റ്റ്</a> ഇട്ടിരുന്നു. ഒരുപാട് ആശങ്കകളും സങ്കീർണ്ണതകളും ആണ് പലരും അതിന് താഴെ പങ്കുവെച്ചത്.</p>
<p>ഗസറ്റഡ് റാങ്കിന് താഴെ നിന്ന് തുടങ്ങി ഓഫീസ് അറ്റൻ്റഡ് വരെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും ആശാ ജീവനക്കാർക്കും അംഗൻവാടി ജീവനക്കാർക്കും ആണ് BLO ഡ്യൂട്ടി നൽകിയിരിക്കുന്നത്. ഇപ്രാവശ്യം അദ്ധ്യാപകരെ വലിയ തോതിൽ ഒഴിവാക്കിയിട്ടുണ്ട്.</p>
<p>എൻ്റെ പോസ്റ്റ്‌ വായിച്ച ശേഷം എറണാകുളത്തുള്ള ഒരു BLO സുഹൃത്ത് ഇന്ന് രാവിലെ എന്നെ വിളിച്ച് സംസാരിച്ചു. ഈ ജോലി അയാൾക്ക് നൽകിക്കൊണ്ടിരിക്കുന്ന സമ്മർദ്ദമാണ് മുഴുനീളെ പറഞ്ഞത്. എത്ര മോശം അവസ്ഥയിലൂടെ ആണ് അയാൾ പോയിക്കൊണ്ടിരിക്കുന്നത് എന്ന് ഒറ്റയടിക്ക് എനിക്ക് ബോദ്ധ്യമായി. എങ്കിലും അതൊന്ന് അനുഭവിച്ചറിയാൻ തന്നെ തീരുമാനിച്ച് ഞാൻ അദ്ദേഹത്തോടൊപ്പം ഇന്ന് ഫീൽഡിൽ സഹായിക്കാൻ ചെല്ലാമെന്ന് ഏറ്റു.</p>
<p>എൻ്റെ BLO സുഹൃത്ത് ഏത് ബൂത്തിലെ ഓഫീസർ ആണെന്നും അദ്ദേഹത്തിന്റെ പേര് എന്താണെന്നും അദ്ദേഹത്തിന്റെ ജോലിയുടെ സുരക്ഷ പരിഗണിച്ച് ഞാൻ ഇവിടെ വെളിവാക്കുന്നില്ല. തൽക്കാലം നമുക്കദ്ദേഹത്തെ മിഥുൻ എന്ന് വിളിക്കാം. 1400ൽപ്പരം വോട്ടർമാരാണ് അദ്ദേഹത്തിൻ്റെ ബൂത്തിൽ ഉള്ളത്. അദ്ദേഹത്തിൻ്റെ ബൂത്ത് നമ്പർ &#8216;തൃത്താല 2X&#8217; എന്ന് സങ്കൽപ്പിക്കുക.</p>
<p>തുടർന്നങ്ങോട്ട് അദ്ദേഹത്തിനൊപ്പം ഇന്ന് രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണിവരെ ഫീൽഡിൽ വോട്ടർമാരെ കാണാൻ പോയ അനുഭവവും അദ്ദേഹം നേരിടുന്ന ജോലി സമ്മർദ്ദവുമാണ് ഞാൻ അക്കമിട്ട് പങ്കുവെക്കുന്നത്.</p>
<p>1. ഒരു വോട്ടർക്ക് രണ്ട് അപേക്ഷാ ഫോം (ഒന്ന് വോട്ടറുടെ കോപ്പി, ഒന്ന് ഇലക്ഷൻ കമ്മീഷൻ്റെ കോപ്പി) എന്ന തോതിൽ 2800 A4 ഷീറ്റുകളും ചുമന്ന് വേണം മിഥുൻ ഫീൽഡിൽ പോകാൻ. ഓരോ BLOയും അത്തരത്തിൽ ശരാശരി 2500 ഷീറ്റുകൾ ചുമന്നു കൊണ്ടാണ് ഫീൽഡിൽ നടക്കുന്നത്.</p>
<p>2. &#8216;തൃത്താല 2X&#8217; ബൂത്തിലെ ഒരു വോട്ടറുടെ അഡ്രസ്സ് വോട്ടേർസ് ലിസ്റ്റിൽ ഉള്ളത് അതേപടി (ഇത് ശരിക്കുള്ള പേരും വയസ്സും അഡ്രസ്സും ആണ്.) ഞാൻ ചിത്രം 2ൽ ചേർക്കുന്നു. അതിങ്ങനെയാണ്.</p>
<p>പേര്:- തോമസ്<br />
അച്ഛന്റെ പേര്:- തോമസ്<br />
വീട്ടു നമ്പർ:- 0/<br />
പ്രായം:- 72<br />
ലിംഗം:- പുരുഷൻ</p>
<p><a href="http://niraksharan.in/wp-content/uploads/2025/11/34.jpg"><img class="aligncenter wp-image-10149 " src="http://niraksharan.in/wp-content/uploads/2025/11/34.jpg" alt="34" width="455" height="199" /></a></p>
<p>സ്ഥലം &#8216;തൃത്താല&#8217; ആണെന്ന് അറിയാം ബൂത്ത് &#8217;2X&#8217; ആണെന്ന് അറിയാം. ഇങ്ങനെ ഒരു വോട്ടർ തൃത്താല എന്ന ആ പ്രദേശത്ത് ഏതു വീട്ടിൽ ജീവിക്കുന്നു എന്ന് എങ്ങനെ കണ്ടുപിടിക്കും?</p>
<p>ഓരോ വോട്ടർമാരുടെയും കഥ ഇങ്ങനെയാണ്. അവരുടെ പോസ്റ്റൽ അഡ്രസ്സൊന്നും വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ല. ഉണ്ടെങ്കിൽ തന്നെ പോസ്റ്റൽ ജീവനക്കാരെപ്പോലെ ആ വീട് കണ്ടുപിടിക്കാൻ ഒരു BLOയ്ക്ക് കഴിയുമോ? കഴിഞ്ഞാൽത്തന്നെ അതിന് മണിക്കൂറുകളോളം സമയം എടുക്കും.</p>
<p>3. ശരാശരി 45 വോട്ടർമാരെയെങ്കിലും ഒരു ദിവസം കണ്ട് തീർത്താൽ ഒരു മാസം കൊണ്ട് 1400 വോട്ടർമാർക്കും SIR ഫോം വിതരണം ചെയ്യാൻ മിഥുന് കഴിയും. ഇന്ന് ഞായറാഴ്ച ദിവസം പോലും മിഥുൻ ജോലിയെടുക്കുകയാണ് എന്ന് മറക്കരുത്. 8 മണിക്കൂർ ജോലി ചെയ്ത്, ഒരു വീട് കണ്ടെത്താൻ ഏറ്റവും കുറഞ്ഞത് 30 മിനിറ്റ് സമയം എടുത്താൽ 16 വീടുകളിൽ എത്താം. ഓരോ വീട്ടിലും ശരാശരി 3 വോട്ടർമാരെ കിട്ടിയാൽ 48 വോട്ടർമാർക്ക് ഫോമുകൾ നൽകാം. പക്ഷേ അത് സാധിക്കുന്നില്ല. മിഥുനും ഞാനും കിണഞ്ഞ് പരിശ്രമിച്ചിട്ട് ഇന്ന് കാണാൻ സാധിച്ചത് 28 വോട്ടർമാരെ മാത്രമാണ്. പത്തോളം വോട്ടർമാരിൽ നിന്ന് പൂരിപ്പിച്ചുവെച്ച ഫോം ശേഖരിക്കുകയും ചെയ്തു. അതിൽ കൂടുതൽ വോട്ടർമാരെ ഒരു BLO ഒറ്റ ദിവസം കൊണ്ട് കാണുന്നുണ്ടെങ്കിൽ അത് ഏതെങ്കിലും ഫ്ലാറ്റ് സമുച്ചയത്തിൽ അല്ലാതെ സാദ്ധ്യമല്ല.</p>
<p>4. മിഥുന് 300 ഫോമുകൾ ലഭിക്കുന്നത് നവംബർ 4ന് ആണ്. ഡിസംബർ നാലിന് മുൻപ് ജോലി തീർക്കണം എന്നാണ് അറിയിച്ചിരുന്നത്. മിഥുന്റെ ശരിയായ സർക്കാർ ജോലിയിൽ നിന്ന് പൂർണ്ണമായ വിടുതൽ നൽകിയിട്ടുണ്ട്. നവംബർ 7ന് 400 ഫോമുകൾ കൂടെ മിഥുന് ലഭിക്കുന്നു. ബാക്കിയുള്ള 700 ഫോമുകൾ ലഭിക്കുന്നത് നവംബർ 8ന് ആണ്. അപ്പോഴേക്കും കുറെ വീടുകൾ സന്ദർശിച്ച് ആ വീടുകളിലെ ചില ഫോമുകൾ മിഥുൻ നൽകിക്കഴിഞ്ഞു. അപ്പോഴാണ് അതേ വീട്ടിലെ മറ്റ് വോട്ടർമാരുടെ ഫോമുകൾ കയ്യിൽ വരുന്നത്. ആ വീടുകളിൽ വീണ്ടും പോകേണ്ടി വരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇരട്ടിപ്പണി. ഇങ്ങനെ മൂന്ന് പ്രാവശ്യം പോയ വീടുകൾ വരെ ഉണ്ട്.</p>
<p>5. വീടുകൾ തപ്പി കണ്ടുപിടിച്ച് ചെന്നാലുള്ള അവസ്ഥ പറയുകയും വേണ്ട. അടച്ചിട്ട വീടുകൾ, നായ്ക്കൾ ഉള്ള വീടുകൾ, അകത്തുനിന്ന് ശബ്ദം കേൾക്കാമെങ്കിലും ബെല്ലടിച്ചാൽ തുറക്കാത്ത വീടുകൾ, അൽപ്പം തിരക്കിലാണ് പോയിട്ട് പിന്നെ വരൂ എന്ന് പറയുന്നവർ, നൂറായിരം സംശയങ്ങൾ ഉള്ള വോട്ടർമാർ, BLOയുടെ ഐഡി കാർഡ് കാണിക്കൂ എന്ന് പറഞ്ഞ് ഒരു BLO സഹോദരിയുടെ ചുരിദാറിൻ്റെ ഷോള് പിടിച്ചു വലിച്ച വോട്ടർക്കെതിരെ BLO പരാതി നൽകിയിട്ടുണ്ട് ഇന്ന്.</p>
<p>6. ആദ്യമാദ്യം ഫോമുകൾ ഒറ്റയടിക്ക് പൂരിപ്പിച്ച് കൊണ്ടുവരുകയാണ് മിഥുൻ ചെയ്തിരുന്നത്. രണ്ടാമത് ആ വീട്ടിൽ പോകാതിരിക്കാൻ ആ നടപടിയാണ് നല്ലത്. അപ്പോഴേക്കും മുകളിൽ നിന്ന് ഉത്തരവ് വന്നു. &#8220;ഫോമുകൾ നൽകി മടങ്ങി പോരുക പൂരിപ്പിച്ച ഫോമുകൾ വാങ്ങാനായി പിന്നീട് വീണ്ടും പോകുക.&#8221; വീണ്ടും ഇരട്ടിപ്പണി. ഓരോ ദിവസവും ഇത്രയധികം ഫോമുകൾ വിതരണം ചെയ്തു എന്ന് മേനി നടിക്കാൻ വേണ്ടി മാത്രമായിരുന്നു ഈ നടപടി. എന്നിട്ടോ?&#8230;</p>
<p>7. എന്നിട്ടും മേൽ ഉദ്യോഗസ്ഥന്മാർ ഉദ്ദേശിച്ച ടാർഗറ്റ് എത്താതെ വന്നപ്പോൾ, BLO മാരും അവരെ നയിക്കുന്ന വില്ലേജ് ഓഫീസർമാർ അടക്കമുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശം വന്നു. &#8220;നിങ്ങൾ ഫോം വിതരണം ചെയ്തിട്ടില്ലെങ്കിലും എല്ലാ ദിവസവും നിശ്ചിത എണ്ണം ഫോമുകൾ നൽകിയെന്ന് കള്ളക്കണക്ക് സമർപ്പിക്കുക. ഇവിടുന്നാണ് ജോലി സമ്മർദ്ദത്തിൻ്റെ മറ്റൊരു വശം ആരംഭിക്കുന്നത്. കള്ളക്കണക്ക് പ്രകാരമുള്ള അത്രയും ഫോമുകൾ ശരിക്കും വിതരണം ചെയ്യാൻ പിന്നെ എപ്പോൾ സമയം കിട്ടും ഒരു BLOയ്ക്ക്? ഈ കള്ളക്കണക്കുകൾ കാണിച്ച് ഏറ്റവും മുകളിലുള്ള ഉദ്യോഗസ്ഥരായ ജില്ലാ കളക്ടർമാരെ പ്രീണിപ്പിക്കുകയാണ് ഇടയിലുള്ള ഉദ്യോഗസ്ഥന്മാർ.</p>
<p>8. അപ്പോഴേക്കും മുകളിൽ നിന്ന് ഉത്തരവ് വന്നു. നവംബർ 15ന് മുൻപ് എല്ലാ ഫോമുകളും വിതരണം ചെയ്യണം. അതോടൊപ്പം ഫോമുകൾ 10% വെച്ച് തിരികെ ശേഖരിക്കുകയും വേണം. 46 വോട്ടർമാർക്ക് പകരം 92 വോട്ടർമാരെ ഒരു ദിവസം കാണണമെന്ന അവസ്ഥ. പാവം BLO-മാർ നിന്ന് വിയർത്തു.</p>
<p>9. എന്തായാലും മേൽപ്പടി കള്ളക്കണക്ക് പ്രകാരമുള്ള എണ്ണമാണ്, എറണാകുളം ജില്ലാ കളക്ടർ ടിവിയിൽ വന്നിരുന്ന് മേനി പറഞ്ഞത്. &#8220;26 ലക്ഷം വോട്ടർമാരിൽ 20 ലക്ഷം വോട്ടർമാർക്ക് ഫോമുകൾ വിതരണം ചെയ്തു കഴിഞ്ഞു എന്നായിരുന്നു എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ഇന്നലെ പറഞ്ഞത്. അത് കള്ളക്കണക്കാണ് മാഡം. A day with BLO എന്ന താങ്കളുടെ വീഡിയോ റീലുകളും കള്ളത്തരമാണ്. ഏതെങ്കിലും ഒരു BLOയുടെ കൂടെ 8 മണിക്കൂർ പൂർണ്ണമായും സഞ്ചരിച്ച് മറ്റാരുടെയും സഹായമില്ലാതെ 50ന് മുകളിൽ വോട്ടർമാരെ ഒരു ദിവസം കാണാൻ പറ്റുമോ എന്ന് മാഡം ഒന്ന് ശ്രമിച്ചു നോക്കൂ. അപ്പോൾ പിടികിട്ടും ആ കള്ളത്തരത്തിന്റെ ആഴം. മാഡത്തിനും BLO-മാർക്കും ഇടയിലുള്ള ഉദ്യോഗസ്ഥരുടെ പൂച്ച് അപ്പോൾ പുറത്ത് ചാടും. ഞാൻ വെല്ലുവിളിക്കുന്നു അങ്ങനെ ഒന്ന് ചെയ്യാൻ. ആ ദിവസം ഞാനും കൂടാം നിങ്ങൾക്കൊപ്പം. ഇപ്പോൾ വീഡിയോകളിൽ മാഡം കാണിക്കുന്നത് കൃത്യമായ അഡ്രസ്സ് മനസ്സിലാക്കിയ വോട്ടർമാരുടെ അടുത്തേക്ക് ചെന്ന് കയറി ഫോം നൽകുന്നതായിട്ടാണ്. അങ്ങനെ ഒന്നല്ല യഥാർത്ഥത്തിൽ സംഭവിക്കുന്നത്. കളക്ടർ വന്നതുപോലെ ഒരു കൂട്ടം ആൾക്കാർ വരുമെന്നാണ് പല വോട്ടർമാരും കരുതി വെച്ചിരിക്കുന്നത്. &#8220;ഒറ്റയ്ക്ക് ഉള്ളോ? ബാക്കിയുള്ളവർ എവിടെ? &#8221; എന്നാണ് BLO-മാരോട് വോട്ടർമാർ ചോദിക്കുന്നത്. കളക്ടർ ചെല്ലുമ്പോൾ ഉള്ള ആർഭാടമൊന്നും BLO-മാർക്ക് ഇല്ലല്ലോ. അത് പ്രിയങ്കാ മാഡം മനസ്സിലാക്കണം.</p>
<p>10. അത് അടക്കം BLO-മാർ നേരിടുന്ന പ്രശ്നങ്ങൾ കളക്ടർമാരും വില്ലേജ് ഓഫീസർമാരും മനസ്സിലാക്കിയിരുന്നെങ്കിൽ, ഇന്ന് പയ്യന്നൂരിൽ അനീഷ് ജോർജ് എന്ന BLO, ജോലി സമ്മർദ്ദം കാരണം ആത്മഹത്യ ചെയ്യേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ജോലി സമ്മർദ്ദം ഉണ്ടെന്ന് ഒരിടത്തു നിന്നും പരാതി കിട്ടിയിട്ടില്ല എന്നാണ് കേരള ഇലക്ഷൻ കമ്മീഷൻ രത്തൻ കേൽക്കർ ആ ആത്മഹത്യയെപ്പറ്റി അഭിപ്രായപ്പെട്ടത്. താഴേക്കിടയിലുള്ള ഈ ജീവനക്കാർ ആരെങ്കിലും ജോലി സമ്മർദ്ദം ഉണ്ടെന്ന് നിങ്ങളോട് പരാതിപ്പെടും എന്ന് കരുതുന്നുണ്ടോ? അങ്ങനെ പറയുന്നതും ആത്മഹത്യാപരമല്ലേ? പിന്നെ എന്താകും ജോലിസ്ഥലത്ത് അവരുടെ അവസ്ഥ? നിങ്ങൾ ഇവരെയൊക്കെ വെച്ചു പൊറുപ്പിക്കുമോ?</p>
<p>11. കളക്ടറുമായി നേരിട്ട് സംസാരിക്കാൻ ഇട നൽകണമെന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ BLOമാർ അഭിപ്രായപ്പെട്ടിട്ട് അതിനുള്ള അവസരം ഇടയിലുള്ള ഉദ്യോഗസ്ഥന്മാർ നൽകിയിട്ടില്ല. എന്തുകൊണ്ട്?</p>
<p>12. പല വാട്സ്ആപ്പ് ഗ്രൂപ്പുകളിലും BLOമാർ ചോദിക്കുന്ന ചോദ്യങ്ങൾ ഗ്രൂപ്പ് അഡ്മിൻമാർ ഡിലീറ്റ് ചെയ്ത് കളയുകയാണ്. എന്തുകൊണ്ട്? സംശയമുണ്ടെങ്കിൽ കളക്ടർ BLO-മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ പരിശോധിക്കൂ. പാറാവും അകമ്പടിയും വാഹനവും പത്രാസും ഒക്കെയായി നടന്നാൽ ബ്യൂറോക്രസിയുടെ താഴെത്തട്ടിലുള്ള കദനകഥകൾ അറിവിൽപ്പെടില്ല മാഡം.</p>
<p>13. ഇങ്ങനെയൊരു കള്ളക്കണക്ക് ഉണ്ടാക്കി ഒരു മാസത്തിന് മുന്നേ തന്നെ ഞങ്ങൾ എല്ലാ ഫോമുകളും വിതരണം ചെയ്ത് SIR പൂർത്തിയാക്കി എന്ന് കാണിച്ചിട്ട് എന്ത് നേട്ടമാണ് ബഹുമാനപ്പെട്ട കളക്ടർക്ക് ഉള്ളത്? ഈ അതിവേഗ നടപടി കളക്ടറുടെ സ്വന്തം തീരുമാനമാണോ അതോ ഭരണതലത്തിൽ മുകളിൽ നിന്നുള്ള ഉത്തരവോ? SIR എന്ന ഈ ധൃതഗതിയിലുള്ള പരിപാടി സംശയദൃഷ്ടിയോടെ പൊതുജനങ്ങൾ നോക്കിക്കാണുമ്പോൾ, ഇത്തരം തിരക്കുപിടിച്ചുള്ള നടപടികൾ അനീഷിനെ പോലുള്ളവരുടെ മരണത്തിലേ കലാശിക്കൂ.</p>
<p>14. എല്ലാ ഫോമിൻ്റേയും മുകളിൽ BLO-മാരുടെ മൊബൈൽ ഫോൺ അച്ചടിച്ചിട്ടുണ്ട്. ഫോം കൈപ്പറ്റിയ വോട്ടർമാർ അത് പൂരിപ്പിക്കാനുള്ള ആശങ്കയിൽ വിളിക്കുന്ന ഫോണുകളുടെ എണ്ണം കുറച്ചൊന്നുമല്ല. അതിനും സമയം കണ്ടെത്തണം BLO-മാർ.</p>
<p>15. BLO-മാർക്ക് ജോലി സമ്മർദ്ദം ഉണ്ടോ എന്ന് മനസ്സിലാക്കാനായി അതിൽ ഒരാൾക്കൊപ്പം പോയ ഞാൻ ഉച്ചയോടെ അനീഷിന്റെ ആത്മഹത്യാ വിവരം കേൾക്കുന്നു. ഇനിയും അത്തരം മോശം വാർത്തകൾക്ക് സാദ്ധ്യതയുണ്ടെന്ന് നേരിട്ട് മനസ്സിലാക്കുന്നു. ഇതൊന്നും എന്നെപ്പോലുള്ള സാധാരണ പൗരന്മാർ ഏറ്റെടുത്ത് ചെയ്യേണ്ട ജോലിയല്ല. നാലാം തൂണുകൾ ആകുന്ന മാധ്യമങ്ങൾക്ക് നല്ല സ്കോപ്പുള്ള വിഷയമാണ്. നിങ്ങളാരെങ്കിലും ഏറ്റെടുക്കണമെന്ന് അപേക്ഷിക്കുന്നു. അല്ലെങ്കിൽ നമുക്കുള്ള വോട്ട് തയ്യാറാക്കി തീർക്കുമ്പോഴേക്കും ഒരുപാട് അനീഷുമാർ, ജോലി സമ്മർദ്ദം താങ്ങാനാവാതെ ഇവിടെ കുഴഞ്ഞ് വീണിരിക്കും. അതുണ്ടാകാൻ പാടില്ല.</p>
<p>16. ഇന്നത്തെ ജോലിക്ക് വേണ്ടി 2 ലിറ്ററിന് മുകളിൽ പെട്രോൾ മിഥുൻ ചിലവഴിച്ചിട്ടുണ്ട്. മിഥുന്റെ സ്കൂട്ടറിൽ ആയിരുന്നു ഞങ്ങൾ രണ്ടുപേരും ഫീൽഡിൽ പോയത്. 30 ദിവസം അങ്ങനെ ഫീൽഡിൽ സഞ്ചരിച്ചാൽ 6000 രൂപയെങ്കിലും മിഥുന് ചിലവുണ്ട്. അത്രയും തുക BLOമാർക്ക് നൽകും എന്ന് ഔദ്യോഗികമായി എവിടെ നിന്നും അറിയിപ്പുകൾ വന്നിട്ടില്ല. ₹7000 രൂപ കൊടുക്കും എന്ന് ചില അശരീരികൾ മാത്രമാണ് ഉള്ളത്. സ്വന്തമായി ഒരു സ്കൂട്ടറോ മറ്റ് എന്തെങ്കിലും വാഹനമോ ഇല്ലാത്തവർ 3000 ഷീറ്റുകൾ താങ്ങിപ്പിടിച്ച് എങ്ങനെയാണ് ഫീൽഡിൽ സഞ്ചരിക്കുക. അതുകൂടെ ഇലക്ഷൻ കമ്മീഷനും കളക്ടറും സർക്കാരും ഒന്ന് പറഞ്ഞു തരണം.</p>
<p><a href="http://niraksharan.in/wp-content/uploads/2025/11/35.jpg"><img class="aligncenter wp-image-10152 " src="http://niraksharan.in/wp-content/uploads/2025/11/35.jpg" alt="35" width="405" height="487" /></a></p>
<p>SIR നടപ്പിലാക്കാൻ കേന്ദ്രം കാണിക്കുന്ന തിടുക്കത്തേക്കാൾ വലിയ തിടുക്കം സംസ്ഥാനം കാണിക്കുന്നത് എന്തിനാണ്? BLO-മാർക്ക് ആവശ്യത്തിന് സമയം നൽകണം. &#8216;ആരും തിരക്കു പിടിച്ചിട്ടില്ല&#8217; എന്ന് ഇലക്ഷൻ കമ്മീഷണർ പറയുന്നതിൽ വാസ്തവം ഉണ്ടെങ്കിൽ ഇപ്പോൾ കാണിക്കുന്ന തിരക്ക് കളക്ടർമാർ ഒഴിവാക്കണം. സർക്കാർ അല്ല തിരക്ക് പിടിക്കുന്നതെങ്കിൽ കളക്ടർമാരെ നിലയ്ക്ക് നിർത്തണം.</p>
<p>ഫോം നൽകിയ വീടുകളിൽ വീണ്ടും പോയി, പൂരിപ്പിച്ച ഫോമുകൾ തിരിച്ച് വാങ്ങിയശേഷം അതിനെ ഡിജിറ്റൈസ് ചെയ്യുന്നത് അടക്കമുള്ള ഒരുപാട് പണികൾ BLO-മാർക്ക് ബാക്കിയുണ്ട്. ഇതൊന്നും അവർ സ്ഥിരം ചെയ്യുന്ന ജോലികൾ അല്ല. ഇത്രയും കാരണങ്ങൾ പോരേ അവർക്ക് ജോലി സമ്മർദ്ദം ഉണ്ടെന്ന് മനസ്സിലാക്കാൻ?</p>
<p>അനീഷിന്റെ ആത്മഹത്യയിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടും സർക്കാറിനോട് പ്രതിഷേധം അറിയിച്ചുകൊണ്ടും നാളെ കേരളത്തിൽ BLO-മാർ പണിമുടക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അവരെല്ലാവരും സമ്മർദ്ദത്തിലാണ്. ഇനിയും ആത്മഹത്യകൾ ഉണ്ടാകാതിരിക്കാൻ അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്കൊപ്പം നിൽക്കണമെന്ന് സർക്കാരിനോടും കളക്ടർമാരോടും ഇലക്ഷൻ കമ്മീഷനോടും അഭ്യർത്ഥിക്കുന്നു.</p>
<p>ഈ ജോലിയിൽ BLO-മാരെ കാര്യമായി സഹായിക്കാൻ പറ്റുന്നത്, BLA(Booth Level Agent)മാർക്ക് ആണ്. അവർക്ക് എല്ലാ വീടുകളും ഏറെക്കുറെ അറിയാം. ഇന്ന് മിഥുനും എനിക്കും അങ്ങനെ ചില ബൂത്ത് ഏജന്റുമാരുടെ സഹായം അല്പസ്വല്പം ലഭിച്ചു. ചില വീടുകൾ അവർ കാണിച്ചു തന്നു. പക്ഷേ അവർക്ക് കൂടുതൽ സഹായിക്കാൻ പറ്റുന്നില്ല. കാരണം അവർ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലും പോസ്റ്റർ ഒട്ടിക്കുന്നതിന്റെ തിരക്കിലും ആണ്.</p>
<p>ഇന്നലെ ഒരു പാർട്ടിയുടെ ബൂത്ത് ഏജന്റ് മിഥുനെ സഹായിക്കാൻ ഉണ്ടായിരുന്നു. അപ്പോൾ മറ്റൊരു പ്രശ്നം തലപൊക്കി. മിഥുൻ എന്ന BLO- യുമായി ചേർന്ന്, ബൂത്ത് ഏജന്റ് ഇലക്ഷൻ പ്രചരണം നടത്തുകയാണ് എന്നൊരു ആരോപണം വന്നു. ചുരുക്കി പറഞ്ഞാൽ എല്ലാ പാർട്ടികളുടെയും ബൂത്ത് ഏജന്റുമാരും ചേർന്ന് സഹകരിച്ച് മാത്രമേ BLOയ്ക്ക് അവരുടെ പണി ചെയ്യാൻ പറ്റൂ. അല്ലെങ്കിൽ അത് പാർട്ടി പ്രവർത്തനമായി ചിലരെങ്കിലും കണക്കാക്കും.</p>
<p>ഒരു കാര്യം ബൂത്ത് ഏജന്റുമാരും മനസ്സിലാക്കുക. ഈ വോട്ടേഴ്സ് ലിസ്റ്റ് നല്ല നിലക്ക് തയ്യാറാക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ബൂത്ത് ഏജന്റുമാർ എന്ന നിലയ്ക്ക് നിങ്ങൾക്ക് കാര്യമായ പണിയൊന്നും ഉണ്ടാകില്ല. ജനത്തിന് വോട്ട് ഉണ്ടെങ്കിലല്ലേ ബൂത്ത് ഏജന്റുമാരെ ആവശ്യമുള്ളൂ.</p>
<p>പൊതുജനത്തിനോട് മറ്റൊരു അഭ്യർത്ഥനയാണ് എനിക്കുള്ളത്. നിങ്ങളുടെ പരിസരത്ത് ഈ ദിവസങ്ങളിൽ കാണാനിടയാകുന്ന ഏതൊരു BLO-യ്ക്കും, തൊട്ടടുത്ത വീടുകളും അവിടെയുള്ള വോട്ടർമാരെയും കണ്ടെത്താൻ സഹായിക്കൂ. ഒരു മണിക്കൂറെങ്കിലും അവർക്കൊപ്പം പ്രവർത്തിക്കൂ. നമ്മുടെ പൗരാവകാശത്തിന് വേണ്ടിയാണ് അവർ ഈ ജോലി സമ്മർദ്ദം നേരിടുന്നത്. അവർക്ക് ഒരു താങ്ങ് കൊടുക്കേണ്ട ചുമതല നമുക്കുണ്ട്. ജനാധിപത്യം സംരക്ഷിക്കപ്പെടാനുള്ള ഒരു വലിയ പോരാട്ടത്തിന്റെ ഭാഗമായാണ് BLO-മാർ ഇക്കണ്ട സമ്മർദ്ദമെല്ലാം സഹിക്കുന്നത്. അതിനൊരു അയവ് വരുത്താൻ നമ്മളെക്കൊണ്ട് കഴിയുന്ന പോലെ സഹായിക്കേണ്ട ഉത്തരവാദിത്വം നമുക്കുമുണ്ട്. BLO-മാരെ കൈവിടരുത്. അവരുടെ ജീവനെടുക്കരുത്.</p>
<p>അനീഷ് ജോർജ്ജിന് ആദരാഞ്ജലികൾ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10148" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10148</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ബാലവിവാഹവും പോക്സോയും</title>
		<link>http://niraksharan.in/?p=10133</link>
		<comments>http://niraksharan.in/?p=10133#comments</comments>
		<pubDate>Thu, 06 Nov 2025 14:30:34 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അറിവ്]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാങ്കേതികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10133</guid>
		<description><![CDATA[നവംബർ 3ന് വിയ്യൂർ സെൻട്രൽ ജയിൽ സന്ദർശിച്ചപ്പോൾ മനസ്സിലാക്കാനായ ഞെട്ടിപ്പിക്കുന്നതും ഒരുപാട് വിഷമം ഉണ്ടാക്കിയതുമായ ഒരു കാര്യമാണ് വിഷയം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ ജോലിക്കായി എത്തിയ പലരും കേരളത്തിലെ ജയിലുകളിൽ ഉണ്ട്. അവർ ചെയ്തിട്ടുണ്ടാകാൻ സാദ്ധ്യതയുള്ള മോഷണങ്ങൾ, അടിപിടികൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയുടെ പേരിൽ ആയിരിക്കാം അവരുടെ ജയിവാസം എന്ന് നമുക്ക് ഊഹിക്കാം. പക്ഷേ അതല്ലാതെയും ഒരുപാട് ഇതര സംസ്ഥാനക്കാർ നമ്മുടെ ജയിലുകളിൽ ചെന്ന് പെട്ടിട്ടുണ്ട്. അതാണ് പറയാൻ ഉദ്ദേശിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ പെൺകുട്ടികൾക്ക് (ആൺകുട്ടികൾക്കും) [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10133" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/11/11.jpg"><img class="aligncenter wp-image-10134 " src="http://niraksharan.in/wp-content/uploads/2025/11/11.jpg" alt="11" width="451" height="451" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ന</span></a></strong></span>വംബർ 3ന് വിയ്യൂർ സെൻട്രൽ ജയിൽ സന്ദർശിച്ചപ്പോൾ മനസ്സിലാക്കാനായ ഞെട്ടിപ്പിക്കുന്നതും ഒരുപാട് വിഷമം ഉണ്ടാക്കിയതുമായ ഒരു കാര്യമാണ് വിഷയം.</p>
<p>ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ ജോലിക്കായി എത്തിയ പലരും കേരളത്തിലെ ജയിലുകളിൽ ഉണ്ട്. അവർ ചെയ്തിട്ടുണ്ടാകാൻ സാദ്ധ്യതയുള്ള മോഷണങ്ങൾ, അടിപിടികൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയുടെ പേരിൽ ആയിരിക്കാം അവരുടെ ജയിവാസം എന്ന് നമുക്ക് ഊഹിക്കാം.</p>
<p>പക്ഷേ അതല്ലാതെയും ഒരുപാട് ഇതര സംസ്ഥാനക്കാർ നമ്മുടെ ജയിലുകളിൽ ചെന്ന് പെട്ടിട്ടുണ്ട്. അതാണ് പറയാൻ ഉദ്ദേശിക്കുന്നത്.</p>
<p>മറ്റ് സംസ്ഥാനങ്ങളിൽ പെൺകുട്ടികൾക്ക് (ആൺകുട്ടികൾക്കും) പ്രായപൂർത്തി ആകുന്നതിന് മുന്നേ വിവാഹം കഴിപ്പിക്കുന്നത് സർവ്വസാധാരണമാണ്. ഒരു തരത്തിൽ ബാലവിവാഹം തന്നെ.</p>
<p>നമ്മുടെ നാട്ടിലും അത്തരം സംഭവങ്ങൾ ഇല്ലെന്നല്ല. പണ്ട് മുതൽക്കേ ഉണ്ട്. (പക്ഷേ, തുലോം കുറവാണ്.) പഴയ കരുണാകരൻ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ മകൾ പ്രായപൂർത്തി ആകുന്നതിന് മുന്നേ വിവാഹം കഴിച്ചു എന്ന് കാണിച്ച് നവാബ് രാജേന്ദ്രൻ കൊടുത്ത ഒരു കേസ് അക്കാലത്ത് ശ്രദ്ധേയമായിരുന്നു.</p>
<p>പഴയ കാലത്തേത് പോലെയല്ല ഇക്കാലം. ജീവിതം ജയിലിൽ ചെന്ന് അവസാനിക്കാൻ ഇതൊക്കെ ധാരാളം മതി.</p>
<p>പല വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും 14 &#8211; 15 വയസ്സുകളിൽ പെൺകുട്ടികളുടെ കല്യാണം കഴിഞ്ഞിരിക്കും. പ്രത്യേകിച്ചും, വലിയ പഠനമോ വിദ്യാഭ്യാസമോ ഇല്ലാത്ത ഗ്രാമവാസി പെൺകുട്ടികളുടേത്. അടുത്ത ഒരു വർഷത്തിനുള്ളിൽ അവർ ഒരു കുട്ടിയുടെ അമ്മയും ആയിരിക്കും.</p>
<p>പിന്നീട് അവർ ഭർത്താവിനൊപ്പം ജോലി തേടി കേരളത്തിൽ എത്തുന്നു, ഇവിടെ ജോലി ചെയ്യുന്നു. അതിനിടയ്ക്ക് രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിക്കുന്നു. ഗർഭവും പ്രസവവും സംബന്ധിച്ച ചികിത്സാ കാര്യങ്ങൾക്കായി ഈ പെൺകുട്ടിക്ക് ആശുപത്രിയിൽ പോകേണ്ടി വരുന്നു. അവിടന്നാണ് പ്രശ്നങ്ങളുടെ തുടക്കം.</p>
<p>പെൺകുട്ടിക്ക് അപ്പോളും 18 വയസ്സ് ആയിട്ടില്ല. ആശുപത്രി രേഖകളിൽ വയസ്സ് രേഖപ്പെടുത്തുമ്പോൾ ഡോക്ടർ അത് മനസ്സിലാക്കുന്നു. പെൺകുട്ടി minor ആണ്. അക്കാര്യം മനസ്സിലാക്കിയാൽ ഉടനെ പൊലീസിനെ അറിയിച്ചില്ലെങ്കിൽ കുഴപ്പം ഡോക്ടർക്ക് ആണ്. അദ്ദേഹത്തിന്റെ പണി പോയെന്നിരിക്കും. ഡോക്ടർ വിവരം പൊലീസിൽ അറിയിക്കുന്നു.</p>
<p>രണ്ട് കുടുംബങ്ങളും ചേർന്ന് ആലോചിച്ച് ഉറപ്പിച്ച് നടത്തിക്കൊടുത്ത വിവാഹമായിരുന്നു എങ്കിലും, പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന കുറ്റത്തിന് ഈ പെൺകുട്ടിയുടെ ഭർത്താവ് പോക്സോ കേസ് ചാർത്തപ്പെട്ട് ജയിലിൽ ആകുന്നു. കഷ്ടി മൂന്നോ നാലോ വയസ്സ് മാത്രം പ്രായമുള്ള ആദ്യത്തെ കുഞ്ഞിന് കുട്ടികളുടെ ജയിലിലേക്ക് പോകേണ്ടി വരുന്നു. ഗർഭിണിയായ പെൺകുട്ടി തെരുവിലാകുന്നു. ആ കുടുംബം ശിഥിലം. നിയമം എന്താണെന്ന് അറിയാത്തത് കൊണ്ടും അത് പാലിക്കാത്തത് കൊണ്ടും ഉണ്ടായ അവസ്ഥ. വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് പറ്റിപ്പോയ ഗതികേട്. മറ്റെന്ത് പറയാൻ?!</p>
<p>അവരുടെ സംസ്ഥാനത്ത് തന്നെ ജീവിക്കുകയായിരുന്നെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല. അന്നാട്ടിൽ ഇങ്ങനെ തന്നെയാണ് സാധാരണ മനുഷ്യരുടെ ജീവിതങ്ങൾ. അത് അവിടത്തെ ഡോക്ടർക്കും അറിയാം, പൊലീസുകാർക്കും അറിയാം. അവരാരും അത് റിപ്പോർട്ട് ചെയ്യാനും കേസ് ആക്കാനും പോകില്ല. അങ്ങനെ ചെയ്താൽ അന്നാട്ടിൽ ജയിലുകൾ തികയാതെ വരും.</p>
<p>ഒരു വശത്ത്, രാജ്യത്തിന് കൃത്യമായ ഒരു നിയമസംഹിത നിലനിൽക്കുന്നുണ്ടെന്നും അത് പാലിക്കാൻ പൗരന്മാർ ബാധ്യസ്ഥരാണെന്നും ഇരിക്കെ, സാമാന്യ വിദ്യാഭ്യാസം ഇല്ലെങ്കിൽ അത് പാലിക്കപ്പെടാനുള്ള സാദ്ധ്യത കുറവാണ്, ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്.</p>
<p>ഇത്തരം പ്രശ്നങ്ങൾക്ക് പക്ഷേ എന്താണ് പരിഹാരം?</p>
<p>വിദ്യാഭ്യാസത്തിന് പ്രായമാകാത്ത 3 വയസ്സുള്ള ആ കുഞ്ഞ് എന്ത് പിഴച്ചു. ചെയ്യാത്ത കുറ്റത്തിനാണ് അത് ക്രിമിനൽ സ്വഭാവമുള്ള മറ്റ് കുട്ടികൾക്ക് ഒപ്പം കുട്ടികളുടെ ജയിലിൽ കഴിയുന്നത്. ഗർഭത്തിലുള്ള കുഞ്ഞ് എന്ത് പിഴച്ചു? നാളെ അത് തെരുവിൽ പിറന്ന് വീഴേണ്ടി വന്നേക്കാം. പട്ടിണി കിടക്കേണ്ടി വന്നേക്കാം. അവരുടെ മനുഷ്യാവകാശത്തിന് ഒരു വിലയുമില്ലേ?</p>
<p>എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും രാജ്യത്തെ മുഴുവൻ പ്രജകൾ സ്കൂളിൽ പോയി പഠിച്ച് വിവരം ഉണ്ടാക്കി, നിയമം അനുസരിച്ച് ജീവിക്കുന്ന ഒരു കിനാശ്ശേരി അടുത്തൊന്നും ഉണ്ടാകാൻ പോകുന്നില്ല. നിയമവും നിയമപാലകരും മറുവശത്ത് പാറ പോലെ ഉറച്ച് നിൽക്കും. അല്ലെങ്കിൽ അവരുടെ പണി പോകും.</p>
<p>പിന്നെന്താണ് ഇത്തരമൊരു പ്രശ്നത്തിന് പരിഹാരം? പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നവർ തന്നെയാണ് പരിഹാരം കണ്ടെത്തേണ്ടതും നടപ്പിലാക്കേണ്ടതും. എന്നിരുന്നാലും ഒരു നിർദേശം പറയാൻ നിങ്ങൾക്കും എനിക്കും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്.</p>
<p>എന്റെ നിർദ്ദേശം താഴെപ്പറയുന്ന പ്രകാരമാണ്.</p>
<p><span style="color: #0000ff;">എല്ലാവർക്കും വിദ്യാഭ്യാസം ഉണ്ടായിട്ട് ഇതിന് പരിഹാരം അടുത്ത കാലത്തൊന്നും ഉണ്ടാകാൻ പോകുന്നില്ല. ഇതൊക്കെ അവരുടെ സംസ്ക്കാരത്തിന്റേയും ഭാഗമാണ്. വിദ്യാഭ്യാസം ഉണ്ടായാലും ഇതൊക്കെ തുടരും. ആയതിനാൽ, ഓരോ വിവാഹവും നടക്കുന്നതിന് മുൻപ് അതാത് പോലീസ് സ്റ്റേഷനുകളിൽ ചെന്ന് അറിയിച്ച് അനുമതി വാങ്ങിയ ശേഷമേ വിവാഹം നടത്താൻ പാടുള്ളൂ എന്ന് നിയമം വരണം. പ്രായപൂർത്തി വിവാഹമാണോ നടന്നത് എന്ന് കണ്ടെത്താൻ ആദ്യമേ തന്നെ ഒരു അവസരം ഇതിലൂടെ പോലീസിന് ലഭിക്കുകയാണ്. പൊലീസും ചേർന്ന് ഒത്തു കളിച്ച് ഒരു ബാലവിവാഹം നടത്തുകയാണെങ്കിൽ പിന്നീട് ഒരു കേസ് ആകുമ്പോൾ അതാത് സ്റ്റേഷനിലെ പോലീസുകാരും പെടുന്ന അവസ്ഥ വരണം. ചുരുക്കിപ്പറഞ്ഞാൽ, എഴുതിവെച്ചിരിക്കുന്ന നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നുള്ള പൊലീസിന്റെ ജോലി, കൃത്യമായി അവരെക്കൊണ്ട് ചെയ്യിക്കണം.</span></p>
<p>ഇനി നിങ്ങളുടെ നിർദ്ദേശങ്ങൾ പറയൂ. നമ്മുടെ നിർദ്ദേശങ്ങൾ ആണ് ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ് നിയമങ്ങളായി രൂപാന്തരപ്പെടേണ്ടത്.</p>
<p><strong>വാൽക്കഷണം:-</strong> ഇത്തരം കേസുകളിലൂടെ ജയിലിൽ എത്തിപ്പെട്ട പുരുഷന്മാരുടേയും വെളിയിൽ ഒറ്റപ്പെട്ട് പോയ സ്ത്രീകളുടേയും കുട്ടികളുടെ ജയിലിൽ ആയിപ്പോയ കുഞ്ഞുങ്ങളുടെയും കേസുകൾ എങ്ങനെയാണ് അവസാനിച്ചതെന്ന് എനിക്കറിയില്ല. നാലാം തൂണുകാർ ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ, അന്വേഷണാത്മകമായ ഒരു റിപ്പോർട്ടിങ്ങിനുള്ള വകുപ്പുണ്ട്.</p>
<p>PC:- AI</p>
<p>#ബാലവിവാഹം<br />
#POCSOAct<br />
#POCSO<br />
#childmarriage<br />
#പോക്സോ</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10133" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10133</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> പ്രവാസികളുടെ കൂടാരം</title>
		<link>http://niraksharan.in/?p=10142</link>
		<comments>http://niraksharan.in/?p=10142#comments</comments>
		<pubDate>Sat, 01 Nov 2025 14:30:42 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മലയാളം]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10142</guid>
		<description><![CDATA[ജയിൽ ജീവിതം ആരും ആഗ്രഹിക്കുന്ന ഒന്നാകാൻ വഴിയില്ല. ആർക്കും അതത്ര സുഖകരമായ അനുഭവമാകാനും സാദ്ധ്യതയില്ല. കുറ്റകൃത്യങ്ങളും ക്രൂരതകളും ചെയ്ത് ശിക്ഷിക്കപ്പെട്ടവർ മാത്രമല്ല ജയിലുകളിൽ ചെന്ന് പെടുന്നത്. നിയമത്തിന്റെ കണ്ണിൽ കുറ്റമാകുന്ന ഒന്നിലേക്ക് അബദ്ധത്തിൽ ചെന്ന് ചാടുന്നവരും അവസാനം ജയിലിൽ എത്തിപ്പെടാറുണ്ട്. ഇന്ത്യൻ ജയിലുകളുടെ കഥകൾ ധാരാളമായി നമ്മൾ വായിച്ചിട്ടുണ്ട്; അറിഞ്ഞിട്ടുണ്ട്. ജയചന്ദ്രൻ മൊകേരിയുടെ മാലിദ്വീപ് ജയിൽവാസത്തിൻ്റെ അനുഭവസാക്ഷ്യമായ &#8216;തക്കിജ്ജ&#8217; നമ്മൾ വായിച്ച് തീർത്തത് ഉൾക്കിടിലത്തോടെയും, ശത്രുക്കൾക്ക് പോലും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെയും ആണ്. ഒരു [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10142" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/11/221.jpg"><img class="aligncenter wp-image-10143 " src="http://niraksharan.in/wp-content/uploads/2025/11/221.jpg" alt="22" width="441" height="784" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ജ</span></a></strong></span>യിൽ ജീവിതം ആരും ആഗ്രഹിക്കുന്ന ഒന്നാകാൻ വഴിയില്ല. ആർക്കും അതത്ര സുഖകരമായ അനുഭവമാകാനും സാദ്ധ്യതയില്ല.</p>
<p>കുറ്റകൃത്യങ്ങളും ക്രൂരതകളും ചെയ്ത് ശിക്ഷിക്കപ്പെട്ടവർ മാത്രമല്ല ജയിലുകളിൽ ചെന്ന് പെടുന്നത്. നിയമത്തിന്റെ കണ്ണിൽ കുറ്റമാകുന്ന ഒന്നിലേക്ക് അബദ്ധത്തിൽ ചെന്ന് ചാടുന്നവരും അവസാനം ജയിലിൽ എത്തിപ്പെടാറുണ്ട്.</p>
<p>ഇന്ത്യൻ ജയിലുകളുടെ കഥകൾ ധാരാളമായി നമ്മൾ വായിച്ചിട്ടുണ്ട്; അറിഞ്ഞിട്ടുണ്ട്. ജയചന്ദ്രൻ മൊകേരിയുടെ മാലിദ്വീപ് ജയിൽവാസത്തിൻ്റെ അനുഭവസാക്ഷ്യമായ &#8216;തക്കിജ്ജ&#8217; നമ്മൾ വായിച്ച് തീർത്തത് ഉൾക്കിടിലത്തോടെയും, ശത്രുക്കൾക്ക് പോലും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെയും ആണ്.</p>
<p>ഒരു വ്യാഴവട്ടത്തിലേറെ കാലം ഗൾഫ് രാജ്യങ്ങളിൽ പ്രവാസിയായിരുന്ന വ്യക്തിയാണ് ഞാൻ. അന്നാടുകളിൽ ജയിലിൽ എത്തിപ്പെടാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഒരേ മുറിയിൽ താമസിക്കുന്നവരിൽ ഒരാൾ സ്വാഭാവികമായി മരണമടഞ്ഞാൽ പോലും മറ്റുള്ളവർക്ക് ഒന്നോ രണ്ടോ ദിവസം ജയിൽവാസത്തിന് യോഗമുണ്ട്. അതൊരു സ്വാഭാവിക മരണം ആണെന്ന് മെഡിക്കൽ റിപ്പോർട്ട് വരുന്നത് വരെ, ആ മുറിയിൽ കൂടെയുണ്ടായിരുന്നവർ തടവിലാക്കപ്പെടും. അങ്ങനെ അങ്ങനെ ധാരാളം ഗൾഫ് ജയിൽ കഥകൾ ഞാനും കേട്ടിട്ടുണ്ട്, പ്രവാസ കാലത്ത്.</p>
<p>പക്ഷേ ഒരു കൃതിയിലൂടെ ഗൾഫ് ജയിലിന്റെ അനുഭവങ്ങളും വിഹ്വലതകളും ആദ്യമായി വായിച്ചറിയുന്നത് സിദ്ദിഖ് തൊഴിയൂരിൻ്റെ &#8216; പ്രവാസികളുടെ കൂടാരം&#8217; എന്ന നോവലിലൂടെയാണ്.</p>
<p>കഥാനായകൻ ഹൈദ്രോസിന്റെ ജീവിതാനുഭവങ്ങളിലൂടെയും ഗൾഫ് രാജ്യത്തെ വളർച്ചയിലൂടെയുമൊക്കെ ആഖ്യാനം മുന്നോട്ടു നീങ്ങുമ്പോൾ ജയിൽവാർഡനും സഹതടവുകാരും ഒക്കെ കൃത്യമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. എല്ലാവർക്കും ജയിൽജീവിതം ഒരുപോലെ ഉൾക്കൊള്ളാനോ താങ്ങാനോ പറ്റുന്നില്ല എന്നതിന്റെ ഉദാഹരണമാണ് ശെൽവൻ എന്ന തമിഴ് കഥാപാത്രം. നാട്ടിലെ കഷ്ടപ്പാടുകളിൽ നിന്ന് അറുതി നേടാനായി സ്നേഹമയിയായ പാട്ടിയെ വിട്ടുപിരിഞ്ഞ് ഗൾഫിലെത്തുന്ന ശെൽവൻ്റെ നൊമ്പരപ്പെടുത്തുന്ന അനുഭവമാണ് കഥാന്ത്യത്തിൽ.</p>
<p>മദ്യവും മയക്കുമരുന്നും അടക്കമുള്ള മോശം പാതകളിലൂടെ സഞ്ചരിക്കുകയും വഴിവിട്ട മാർഗ്ഗങ്ങളിലൂടെ ധാരാളം പണമുണ്ടാക്കുകയും ചെയ്തെങ്കിലും അവസാനം ജയിലിൽ എത്തുന്ന ഹൈദ്രോസിന് പക്ഷേ, മാനസാന്തരം ഉണ്ടാകുന്നുണ്ട്. സ്നേഹനിധിയായ ഉമ്മയെയും മാമയേയും വിഷമിപ്പിക്കുകയും കാമുകിയെ വഞ്ചിക്കുകയും ചെയ്തതിന്റെ ശിക്ഷയായി അയാൾ തന്റെ ജയിൽ ജീവിതത്തെ ഉൾക്കൊള്ളുന്നുണ്ട്. തെറ്റ് തിരുത്തണം എന്നുള്ള ആഗ്രഹമയാളിൽ ഉണ്ടാകുന്നുണ്ട്. അതൊക്കെ തന്നെയാണല്ലോ ജയിൽ എന്ന ശിക്ഷ കൊണ്ട് ഉദ്ദേശിക്കുന്നതും.</p>
<p>ചുരുങ്ങിയ എട്ട് അദ്ധ്യായങ്ങളിലൂടെ സിദ്ദിഖ് പറഞ്ഞു വെക്കുന്നത്, അമ്മ, മകൻ, അമ്മാവൻ, കാമുകി, പാട്ടി, എന്നിങ്ങനെ മനുഷ്യർ തമ്മിലുള്ള ഇഴയടുപ്പത്തിന്റേയും, പണം കാണുമ്പോൾ കണ്ണ് മഞ്ഞളിച്ച് പോകുന്ന മനുഷ്യരുടെ സഹജമായ വാസനകളുടേയും നേർക്കാഴ്ച്ചകളാണ്.</p>
<p>അറബി രാജ്യത്തെ ജയിൽ ആയതുകൊണ്ട്, ആഖ്യാനത്തിൽ പലയിടത്തും അറബി സംസാരം കടന്നു വരുന്നത് വ്യക്തിപരമായി എനിക്കേറെ ആസ്വാദ്യകരമായിരുന്നു. മറന്ന് തുടങ്ങിയിരുന്ന അറബി വാക്കുകളും ഭാഷയും പൊടി തട്ടിയെടുക്കാൻ പറ്റി എന്ന സന്തോഷമാണ് അതിന് പിന്നിൽ.</p>
<p>ചുരുങ്ങിയത് പ്രവാസികളെങ്കിലും ഒരു വട്ടം &#8216;പ്രവാസികളുടെ കൂടാര&#8217;ത്തിലൂടെ കടന്നു പോകണം. ഒരിക്കലും ഒരു മണലാരണ്യത്തിലെ ജയിലിൽ ചെന്ന് പെടാതിരിക്കാൻ ചിലപ്പോൾ അത് സഹായിച്ചെന്ന് വരും. നമുക്ക് ഏറ്റവും അടുത്ത് നിൽക്കുന്ന ചില പ്രവാസ രാജ്യങ്ങളിലെ ജയിലുകൾ എങ്ങനെയാണെന്ന് അറിയാൻ എല്ലാ മലയാളികൾക്കും &#8216; പ്രവാസികളുടെ കൂടാരം&#8217; നല്ല വായനയാണ്.</p>
<p>സിദ്ധിക്കിനും പ്രവാസികളുടെ കൂടാരത്തിനും ആശംസകൾ.</p>
<p>- നിരക്ഷരൻ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10142" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10142</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കേരളത്തിൻ്റെ കടക്കണക്ക്</title>
		<link>http://niraksharan.in/?p=10124</link>
		<comments>http://niraksharan.in/?p=10124#comments</comments>
		<pubDate>Wed, 22 Oct 2025 14:30:19 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[തട്ടിപ്പ്]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10124</guid>
		<description><![CDATA[2016 ൽ ഒന്നാം പിണറായി മന്ത്രിസഭ ഭരണം ഏൽക്കുമ്പോൾ കേരളത്തിന്റെ പൊതു കടം &#8211; ₹157370 കോടിയാണ്. (കേരളപ്പിറവിക്ക് ശേഷം മാറിമാറി വന്ന എല്ലാ മന്ത്രിസഭകളുടേയും മൊത്തം കടമാണ് ഇപ്പറഞ്ഞ ₹1.57ലക്ഷം കോടി.) 2025 ൽ ധനകാര്യമന്ത്രി ബാലഗോപാൽ വെളിപ്പെടുത്തിയ കണക്ക് പ്രകാരമുള്ള കേരളത്തിന്റെ കടം. &#8211; ₹4.85 ലക്ഷം കോടിയാണ്. ഈ കണക്കിൽ കിഫ്ബിയിലെ കടം ഉൾപ്പെടുന്നില്ല. പെൻഷൻ കടം (ഏകദേശം ₹60,000 കോടി) ഉൾപ്പെടുന്നില്ല. അതെല്ലാം കൂടെ ചേർത്താൽ ഏകദേശം ₹6 ലക്ഷം കോടിയാണ് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10124" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/10/22.jpg"><img class="aligncenter wp-image-10125 " src="http://niraksharan.in/wp-content/uploads/2025/10/22.jpg" alt="22" width="499" height="625" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">2</span></a></strong></span>016 ൽ ഒന്നാം പിണറായി മന്ത്രിസഭ ഭരണം ഏൽക്കുമ്പോൾ കേരളത്തിന്റെ പൊതു കടം &#8211; ₹157370 കോടിയാണ്.</p>
<p>(കേരളപ്പിറവിക്ക് ശേഷം മാറിമാറി വന്ന എല്ലാ മന്ത്രിസഭകളുടേയും മൊത്തം കടമാണ് ഇപ്പറഞ്ഞ ₹1.57ലക്ഷം കോടി.)</p>
<p>2025 ൽ ധനകാര്യമന്ത്രി ബാലഗോപാൽ വെളിപ്പെടുത്തിയ കണക്ക് പ്രകാരമുള്ള കേരളത്തിന്റെ കടം. &#8211; ₹4.85 ലക്ഷം കോടിയാണ്.</p>
<p>ഈ കണക്കിൽ കിഫ്ബിയിലെ കടം ഉൾപ്പെടുന്നില്ല. പെൻഷൻ കടം (ഏകദേശം ₹60,000 കോടി) ഉൾപ്പെടുന്നില്ല. അതെല്ലാം കൂടെ ചേർത്താൽ ഏകദേശം ₹6 ലക്ഷം കോടിയാണ് കേരളത്തിൻ്റെ കടം.</p>
<p>ഏകദേശം എന്ന് പറയാൻ കാരണം, ഈ കടത്തിന്റെ കണക്കുകൾ ഒന്നും സർക്കാർ സൈറ്റുകളിൽ ലഭ്യമല്ല എന്നതാണ്.</p>
<p>നമുക്ക് തൽക്കാലം ധനമന്ത്രി പറയുന്ന ₹4.85 ലക്ഷം കോടി എന്ന കടക്കണക്ക് മാത്രം എടുക്കാം.</p>
<p>1947 മുതൽ 2016 വരെയുള്ള 69 വർഷത്തെ കേരളത്തിൻ്റെ പൊതുകടത്തിൻ്റെ 3 ഇരട്ടിയിലധികം കടം, വെറും 9.5 വർഷം കൊണ്ട് ഉണ്ടാക്കി, കേരളത്തെ മുച്ചൂടും കടത്തിൽ മുക്കിയ ഒരു മുഖ്യമന്ത്രി പറയുകയാണ്, UDF ഭരണത്തിൽ വന്നാൽ ഖജനാവ് കാലിയാക്കും. അതുകൊണ്ട് ഞങ്ങളെ മൂന്നാമതും ഭരിക്കാൻ അനുവദിക്കണം എന്ന്. വല്ലാത്ത തൊലിക്കട്ടി തന്നെ. ഗംഭീരം. അതിഗംഭീരം.</p>
<p>അദ്ദേഹം ഇപ്പറയുന്നത് കണ്ണും പൂട്ടി വിശ്വസിക്കുന്നവർ ഉണ്ടാകാം. എന്നിട്ട് അത് അതേപടി ഛർദ്ദിച്ച് പ്രചരിപ്പിക്കുന്നവരും ഉണ്ടാകാം. അതിനർത്ഥം നിങ്ങൾ നേടിയ സമ്പൂർണ്ണ സാക്ഷരതയും വിദ്യാഭ്യാസ സമ്പന്നതയും കൊണ്ട് കാൽ കാശിന്റെ ഗുണം നിങ്ങൾക്ക് ഉണ്ടായില്ല എന്നാണ്. നിങ്ങളുടെ നേതാവ് പറയുന്ന ഏത് കള്ളക്കണക്ക് കേട്ടാലും നിങ്ങളത് വിശ്വസിച്ചോളും എന്നാണ്. നമ്പർ വൺ കേരളം തന്നെ! ഒരു തർക്കവുമില്ല.</p>
<p>മൂന്നാം ഭരണവും വരും. കോൺഗ്രസ്സുകാർ അത്ര മണ്ടന്മാരൊന്നും അല്ല എന്നത് തന്നെ കാരണം. കട്ട് മുടിച്ച്, കടം വാങ്ങി ധൂർത്തടിച്ച് നശിപ്പിച്ച് വെച്ചിരിക്കുന്ന ഈ ഖജനാവും പേറി അവർ എന്തോന്ന് ഭരിക്കുമെന്നാണ്?! അവർക്ക് കേരള ഭരണം വേണ്ട ഹേ. അതുകൊണ്ടാണ് ഗ്രൂപ്പ് കളിച്ചും തമ്മിൽ തല്ലിയും കശപിശ കൂടിയും, താലത്തിൽ വെച്ച് നീട്ടിയിരിക്കുന്ന ഭരണം, അവർക്ക് വേണ്ട എന്ന അവസ്ഥയിലേക്ക് അവർ എത്തിക്കുന്നത്. എനിക്ക് അവരുടെ പ്രവർത്തിയെ അങ്ങനെ കാണാനേ കഴിയൂ.</p>
<p><strong>വാൽക്കഷണം:-</strong> ഒരു കാര്യത്തിലേ സങ്കടമുള്ളൂ. UDF ഭരണകാലത്താണ് ഇമ്മാതിരി ധൂർത്തും കടമെടുപ്പും ബാങ്ക് മോഷണവും സ്വർണ്ണം കൊള്ളയും ഒക്കെ നടന്നിരുന്നതെങ്കിൽ, സോഷ്യൽ മീഡിയ ചുമരുകളിൽ മാത്രമല്ല, ഏതൊരു നാട്ടിൽപുറത്തെ ചുമരുകളിലും ഈ കടങ്ങളുടെ വിശദവും സമൃദ്ധവുമായ കണക്കുകൾ വായിച്ച് പഠിക്കാൻ കേരള ജനതയ്ക്ക് ഭാഗ്യം ഉണ്ടാകുമായിരുന്നു!</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10124" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10124</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> Mother mary comes to me.</title>
		<link>http://niraksharan.in/?p=10081</link>
		<comments>http://niraksharan.in/?p=10081#comments</comments>
		<pubDate>Wed, 03 Sep 2025 16:30:03 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാഹിത്യം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10081</guid>
		<description><![CDATA[ജീവിതത്തിൽ എല്ലായ്പ്പോളും കടന്ന് വരാൻ സാദ്ധ്യതയില്ലാത്ത ഒരു ഗംഭീര സായാഹ്നം ആയിരുന്നു ഇന്നലത്തേത്. എറണാകുളം സെയ്ൻ്റ് ട്രീസാസ് കോളേജിൽ വെച്ച് വിശ്വവിഖ്യാത എഴുത്തുകാരി അരുന്ധതി റോയിയുടെ  ഏറ്റവും പുതിയ പുസ്തകത്തിന്റെ (Mother Mary comes to me) ഗ്ലോബൽ ലോഞ്ച് ഇന്നലെയായിരുന്നു. രജിസ്ട്രേഷൻ മുഖേനയായിരുന്നു പ്രവേശനം നിയന്ത്രിച്ചിരുന്നത്. എറണാകുളത്തിന് വെളിയിൽ നിന്നുള്ള ജില്ലകളിൽ നിന്ന് മാത്രമല്ല അങ്ങ് ഡൽഹിയിൽ നിന്നും ബംഗാളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും ആരാധകരും വായനക്കാരും തിങ്ങി നിറഞ്ഞ സദസ്സ്. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10081" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/09/112.jpg"><img class="aligncenter wp-image-10083 " src="http://niraksharan.in/wp-content/uploads/2025/09/112.jpg" alt="11" width="470" height="711" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ജീ</span></a></strong></span>വിതത്തിൽ എല്ലായ്പ്പോളും കടന്ന് വരാൻ സാദ്ധ്യതയില്ലാത്ത ഒരു ഗംഭീര സായാഹ്നം ആയിരുന്നു ഇന്നലത്തേത്.</p>
<p>എറണാകുളം സെയ്ൻ്റ് ട്രീസാസ് കോളേജിൽ വെച്ച് വിശ്വവിഖ്യാത എഴുത്തുകാരി <a href="https://www.facebook.com/ArundhatiRoyAuthor">അരുന്ധതി റോയി</a>യുടെ  ഏറ്റവും പുതിയ പുസ്തകത്തിന്റെ (Mother Mary comes to me) ഗ്ലോബൽ ലോഞ്ച് ഇന്നലെയായിരുന്നു. രജിസ്ട്രേഷൻ മുഖേനയായിരുന്നു പ്രവേശനം നിയന്ത്രിച്ചിരുന്നത്.</p>
<p>എറണാകുളത്തിന് വെളിയിൽ നിന്നുള്ള ജില്ലകളിൽ നിന്ന് മാത്രമല്ല അങ്ങ് ഡൽഹിയിൽ നിന്നും ബംഗാളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും ആരാധകരും വായനക്കാരും തിങ്ങി നിറഞ്ഞ സദസ്സ്. വിദേശ മാദ്ധ്യമങ്ങളുടേയും വിദേശ പ്രസാധകരുടേയും സാന്നിദ്ധ്യം.<br />
&#8216;പള്ളിക്കൂട&#8217;ത്തിലെ പൂർവ്വ വിദ്യാർത്ഥികളുടേയും അരുന്ധതി റോയിയുടെ ബന്ധുജനങ്ങളുടേയും ബാഹുല്യം.</p>
<p>സെൻ്റ് മേരീസ് ഹാൾ നിറഞ്ഞു കവിഞ്ഞപ്പോൾ അതിനേക്കാൾ ഏറെ പേരെ മുകളിലുള്ള ഹാളിൽ ഇരുത്തി വെർച്വലായി ചടങ്ങിൽ പങ്കെടുപ്പിക്കേണ്ടി വന്നു.</p>
<p>അരുന്ധതി റോയിയുടെ സഹോദരൻ എൽകെസി റോയിയുടെ മനോഹരമായ ഇംഗ്ലീഷ് ഗാനാലാപനങ്ങൾ, രണ്ട് ഘട്ടമായി ഗ്രന്ഥകാരിയുടെ പുസ്തകം വായന, ഗ്രന്ഥകാരിയുമായുള്ള അഭിമുഖം, ചോദ്യോത്തരങ്ങൾ. രണ്ട് മണിക്കൂറിൽ അധികം നീണ്ട പ്രൗഢഗംഭീരമായ ചടങ്ങ്. ഏതൊരു ഗ്രന്ഥകർത്താവും കൊതിച്ച് പോകുന്ന തരത്തിലുള്ള ഒരു ബുക്ക്‌ ലോഞ്ച്. ഞാൻ ആദ്യമായാണ് ഇത്തരത്തിൽ ഒരു പുസ്തക ചടങ്ങിൽ പങ്കെടുക്കുന്നത്. ഇത് കാണാൻ പറ്റിയില്ലായിരുന്നെങ്കിൽ വലിയ നഷ്ടം ആകുമായിരുന്നു. ഈ പുസ്തകത്തിന്റെ ആദ്യത്തെ ഗ്ലോബൽ ലോഞ്ച് ആണ് എറണാകുളത്ത് ഇന്നലെ നടന്നത്. ഇനിയുള്ള ദിവസങ്ങളിൽ ഇംഗ്ലണ്ടിലും അമേരിക്കയിലും ലോഞ്ച് നടക്കും.</p>
<p>രജിസ്റ്റർ ചെയ്യാതിരുന്നിട്ടും ആദ്യത്തെ പത്ത് നിരയ്ക്കുള്ളിൽ സീറ്റ് കിട്ടിയത് വലിയ ഭാഗ്യം. ചുറ്റും ഇരുന്നിരുന്നത് പൃഥ്വിരാജും ലോക്നാഥ് ബെഹ്റയും അടക്കമുള്ള സെലിബ്രിറ്റികൾ!</p>
<p>പരിപാടി തുടങ്ങുന്നതിന് തൊട്ട് മുൻപ് എന്റെ ഇടത് വശത്തെ സീറ്റിൽ വന്നിരുന്നത് മുൻ DGPയും RAW തലവനും ആയിരുന്ന സാക്ഷാൽ ശ്രീ.ഹോർമിസ് തരകൻ. എനിക്ക് ഒറ്റനോട്ടത്തിൽ ആളെ മനസ്സിലായി. അടുത്തിരിക്കുന്ന ആളോട് കാണിക്കാവുന്ന സാമാന്യ മര്യാദയിൽ അദ്ദേഹം എന്നോട് കുശലങ്ങൾ ചോദിച്ചു.</p>
<p><a href="http://niraksharan.in/wp-content/uploads/2025/09/12.jpg"><img class="aligncenter wp-image-10084 " src="http://niraksharan.in/wp-content/uploads/2025/09/12.jpg" alt="12" width="462" height="616" /></a></p>
<p>&#8220;ഞാൻ ഹോർമിസ് തരകൻ&#8221; എന്ന് സ്വയം പരിചയപ്പെടുത്തി.</p>
<p>&#8220;എനിക്കറിയാം സർ.&#8221; എന്ന് ഞാൻ വിനയാന്വീതനായി.</p>
<p>&#8220;എന്ത് ചെയ്യുന്നു?&#8221;</p>
<p>&#8220;നിലവിൽ രാജ്യത്തുള്ള കോട്ടകളുടെ കണക്കെടുത്തു കൊണ്ടിരിക്കുന്നു.&#8221;</p>
<p>ആ മറുപടിയിൽ അദ്ദേഹത്തിന് താൽപ്പര്യം വർദ്ധിച്ചു. കൂടുതൽ കാര്യങ്ങൾ അതേപ്പറ്റി ചോദിച്ച് മനസ്സിലാക്കി.</p>
<p>&#8220;കേട്ടിട്ട് കൊതിയാകുന്നു. പ്രായം ഏറിപ്പോയി. അല്ലെങ്കിൽ ഞാനും കൂടിയേനെ ഈ യാത്രയിൽ.&#8221;</p>
<p>ഹോർമിസ് സാറിനെപ്പോലൊരു വ്യക്തി അങ്ങനെ പറയുമ്പോൾ എനിക്കുള്ള സന്തോഷം എങ്ങനെ അളക്കാനാണ്?!</p>
<p>പരിപാടി മുന്നോട്ട് നീങ്ങവേ, ഗ്രന്ഥകാരിയുടെ മാതാവ് മേരി റോയിയുമായി ബന്ധപ്പെട്ട് ഒരു അനുഭവം അദ്ദേഹം എന്നോട് പങ്കുവച്ചു.</p>
<p>ശ്രീമതി മേരി റോയ് ക്രിസ്ത്യൻ പിന്തുടർച്ചവകാശ നിയമങ്ങൾക്കെതിരെയുള്ള പോരാട്ടം നടത്തി സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി നേടിയിരിക്കുന്ന കാലം. വിധി അനുകൂലമായിട്ടും അവരുടെ സഹോദരൻ സ്വത്ത് വകകൾ അവർക്ക് വിട്ട് നൽകാൻ തയ്യാറായില്ല. (വിധി വന്ന ശേഷമുള്ള ആ പോരാട്ടവും എല്ലാവർക്കും അറിവുള്ളത് തന്നെ.) അവസാനം ശ്രീമതി മേരി റോയ്, അന്നത്തെ DGP ആയിരുന്നു ശ്രീ ഹോർമിസ് തരകനെ സമീപിക്കുന്നു.</p>
<p>ചിരിച്ചുകൊണ്ട് അദ്ദേഹം എന്നോട് പറഞ്ഞ അവസാന വാക്കുകൾ ഇങ്ങനെയായിരുന്നു.</p>
<p>&#8220;സുപ്രീംകോടതിയല്ല അതിനപ്പുറത്തെ കോടതി വിധിച്ചാലും, ലോക്കൽ സബ് ഇൻസ്പെക്ടർ പറയാതെ സ്വത്ത് വിട്ടു കൊടുക്കാൻ അവരുടെ സഹോദരൻ തയ്യാറല്ല. അതിനായാണ് എന്നെ സമീപിച്ചിരിക്കുന്നത്.&#8221;</p>
<p>ഞാൻ ശരിക്കും അത്ഭുതം കൂറി തരിച്ചിരിക്കുകയാണ്. ഇന്ത്യൻ ചരിത്രത്തിൽത്തന്നെ അസാധാരണമായ ഒരു വിധി നേടിയെടുത്ത മേരി റോയ് എന്ന സ്ത്രീയാണ് പുസ്തകത്തിലെ നായിക. ആ സ്ത്രീയുടെ അതിപ്രശസ്തയും പുസ്തകത്തിന്റെ ഗ്രന്ഥകാരിയുമായ മകളാണ് സ്റ്റേജിൽ ഇരിക്കുന്നത്. ആ വിധിയുമായി ബന്ധപ്പെട്ട്, അതിൽ ഇടപെട്ട കേരളത്തിലെ ഏറ്റവും ഉന്നതനായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് എന്റെ ഇടതുവശം ചേർന്നിരുന്ന്, നായികയുമായി ബന്ധപ്പെട്ട ഈ സംഭവം എന്നോട് പറയുന്നത്. ചരിത്രം എന്നെ മുട്ടിയുരുമ്മി നിൽക്കുന്നത് പോലെ എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാൻ!?</p>
<p>ഈ ഗംഭീര സായാഹ്നത്തിന് നന്ദി പറയാനുള്ളത് ഡി.സി. ബുക്സിനോടും <a href="https://www.facebook.com/profile.php?id=100090623830196">അലനോടും</a>  <a href="https://www.facebook.com/Drsajitha.madathil">സജിത മഠത്തിലി</a>നോടും ആണ്. അലൻ ബുക്ക്‌ ചെയ്ത രണ്ട് ടിക്കറ്റുകളിൽ ഒന്നിൽ, നുഴഞ്ഞ് കയറുകയായിരുന്നു ഞാൻ.</p>
<p><strong>വാൽക്കഷണം:-</strong> എഴുത്തുകാരിയുടെ കയ്യൊപ്പോടുകൂടിയ പുസ്തകം കിട്ടണമെങ്കിൽ പുസ്തകം വാങ്ങാനും ഒപ്പിടീക്കാനുമുള്ള വലിയ നിരകളിൽ കാത്തു നിൽക്കണം. ഇന്നലെ അതിനുള്ള ഒരു സാഹചര്യം എനിക്ക് ഉണ്ടായിരുന്നില്ല. എഴുത്തുകാരി തുല്ല്യം ചാർത്തിയ പുസ്തകം ഒരെണ്ണം ഇന്ന് ഡിസിയിൽ നിന്ന് സംഘടിപ്പിച്ചെങ്കിലും അത് അവരുടെ കയ്യിൽ നിന്ന് നേരിട്ട് വാങ്ങാൻ പറ്റാതിരുന്നതിനുള്ള വിഷമം എന്നും ബാക്കി നിൽക്കും.</p>
<p>#mothermarycomestome</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10081" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10081</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> വെള്ളിവെളിച്ചവും വെയിൽനാളങ്ങളും</title>
		<link>http://niraksharan.in/?p=10075</link>
		<comments>http://niraksharan.in/?p=10075#comments</comments>
		<pubDate>Sun, 31 Aug 2025 04:25:03 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[ഭാഷ]]></category>
		<category><![CDATA[മലയാളം]]></category>
		<category><![CDATA[വ്യക്തികൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=10075</guid>
		<description><![CDATA[ആഗസ്റ്റ് 29ന് സജിത മഠത്തിലിൻ്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമെന്നോ ആത്മകഥാപരം എന്നോ വിശേഷിക്കാവുന്ന &#8216;വെള്ളിവെളിച്ചവും വെയിൽനാളങ്ങളും&#8217; എന്ന പുസ്തകത്തിന്റെ പ്രകാശനം ചങ്ങമ്പുഴ പാർക്കിൽ വെച്ച് നടന്നു. ബഹുമാനപ്പെട്ട കൊച്ചി മേയർ അഡ്വക്കേറ്റ് അനിൽകുമാർ, നടിയും നർത്തകിയുമായ ശ്രീമതി റീമ കല്ലിങ്കലിന് പുസ്തകം നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. സംവിധായകൻ ശ്രീ.കമൽ മുഖ്യപ്രഭാഷണം നടത്തി. ഡോ:പീയൂഷ് ആന്റണി പുസ്തക പരിചയം നടത്താൻ വേണ്ടി മാത്രം ലക്നൗവിൽ നിന്ന് എത്തി എന്നത് എന്നെ ശരിക്കും അതിശയിപ്പിച്ചു. സംവിധായിക ശ്രീമതി വിധു വിൻസെന്റ് സ്വാഗതം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10075" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/1118.jpg"><img class="aligncenter wp-image-10076 " src="http://niraksharan.in/wp-content/uploads/2025/08/1118.jpg" alt="11" width="566" height="566" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ആ</span></a></strong></span>ഗസ്റ്റ് 29ന് <a href="https://www.facebook.com/Drsajitha.madathil">സജിത മഠത്തിലി</a>ൻ്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമെന്നോ ആത്മകഥാപരം എന്നോ വിശേഷിക്കാവുന്ന &#8216;വെള്ളിവെളിച്ചവും വെയിൽനാളങ്ങളും&#8217; എന്ന പുസ്തകത്തിന്റെ പ്രകാശനം ചങ്ങമ്പുഴ പാർക്കിൽ വെച്ച് നടന്നു.</p>
<p>ബഹുമാനപ്പെട്ട കൊച്ചി മേയർ അഡ്വക്കേറ്റ് അനിൽകുമാർ, നടിയും നർത്തകിയുമായ ശ്രീമതി <a href="https://www.facebook.com/rimakallingal">റീമ കല്ലിങ്കലി</a>ന് പുസ്തകം നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. സംവിധായകൻ ശ്രീ.കമൽ മുഖ്യപ്രഭാഷണം നടത്തി. <a href="https://www.facebook.com/piush.antony">ഡോ:പീയൂഷ് ആന്റണി</a> പുസ്തക പരിചയം നടത്താൻ വേണ്ടി മാത്രം ലക്നൗവിൽ നിന്ന് എത്തി എന്നത് എന്നെ ശരിക്കും അതിശയിപ്പിച്ചു. സംവിധായിക ശ്രീമതി <a href="https://www.facebook.com/vidhuvin">വിധു വിൻസെന്റ്</a> സ്വാഗതം ആശംസിച്ചു . ഡോ:<a href="https://www.facebook.com/sangeetha.janachandran">സംഗീത ജനചന്ദ്രൻ</a>, ഡോ:<a href="https://www.facebook.com/muthumani.somasundaran">മുത്തുമണി</a>, എന്നിവർ ആശംസകൾ നേർന്നു. ശ്രീമതി അന്നപൂർണ്ണ മൊത്തം പരിപാടിയെ മനോഹരമായി നിയന്ത്രിച്ചു. നന്ദി പറയാൻ അവസരം കിട്ടിയത് എനിക്കാണ്.</p>
<p>IE മലയാളം ഓൺലൈനിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ഈ കുറിപ്പുകൾ, പുസ്തകമാക്കുന്നതിൻ്റെ ഭാഗമായി അതിൽ ചില തിരുത്തുകളുമായി ഇടപെടാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ വള്ളി പുള്ളി വിടാതെ പുസ്തകം നേരത്തെ വായിക്കാനും സാധിച്ചിരുന്നു.</p>
<p>3 വയസ്സിൽ അച്ഛൻ മരിച്ചുപോയ ഒരു പെൺകുട്ടി, നാടകം, സിനിമ, ശാസ്ത്രസാഹിത്യ പരിഷത്ത്, കലാരൂപങ്ങളുടെ ഡോക്യുമെന്റേഷൻ, ക്യൂറേഷനുകൾ, പഠനങ്ങൾ, അദ്ധ്യാപനം, സാമൂഹികമായ ഇടപെടലുകൾ എന്നിങ്ങനെ പല തരത്തിൽ മുന്നേറി ഡോക്ടറേറ്റ് വരെ എത്തിപ്പിടിച്ച ഒരു സ്ത്രീ ആയി മാറിയ കൗതുകകരവും അതേ സമയം അമ്പരപ്പിക്കുന്നതുമായ ഒരു വഴിത്താര ഈ പുസ്തകത്തിൽ തെളിഞ്ഞ് നിൽക്കുന്നു. പറയാനുള്ളതെന്ന് ഗ്രന്ഥകാരിക്ക് ഉറച്ച ബോദ്ധ്യമുള്ള കാര്യങ്ങൾ പരത്തിപ്പറയുകയും തള്ളിപ്പറയേണ്ട കാര്യങ്ങളെ ഒഴിവാക്കിയുമാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. &#8220;സജിതയുടെ ജീവിതാനുഭവങ്ങൾ വെച്ച് നോക്കിയാൽ മറ്റൊരു വലിയ ആത്മകഥയ്ക്ക് തന്നെ ഇനിയും ഇടമുണ്ട് &#8220;എന്ന, സംവിധായകൻ കമലിന്റെ അഭിപ്രായം ശരിയാണെന്ന്, ഗ്രന്ഥകാരിയെ നേരിട്ട് പരിചയമുള്ള ആർക്കും തോന്നുന്നത് സ്വാഭാവികം.</p>
<p>പുസ്തകത്തിലെ മനോഹരവും രസകരവുമായ വരകൾ സംവിധായിക വിധു വിൻസെന്റിന്റേത് ആണ്. വിധു, അതിനെ കുത്തിവരകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നു. കുത്തിവരകൾക്ക് ഇത്രയും ഭംഗിയോ എന്ന് ഞാൻ വീണ്ടും അത്ഭുതം കൂറുന്നു. നാല് സ്ത്രീകൾ, ഒരാൾക്ക് പിന്നിൽ ഒരാളായി ഇരുന്ന് തലയിലെ പേൻ നോക്കുന്ന ചിത്രമാണ് എനിക്കതിൽ ഏറ്റവും ഇഷ്ടമായത്.</p>
<p>പ്രകാശന ദിവസം ആയപ്പോഴേക്കും മൂന്ന് പതിപ്പുകൾ വിറ്റു കഴിഞ്ഞ പുസ്തകം, ഇനിയും ഏറെ സഞ്ചരിക്കുകയും വായിക്കപ്പെടുകയും ചെയ്യുമെന്ന് ഉറപ്പ്. സജിതയ്ക്കും ഡി.സി. ബുക്സിനും ആശംസകൾ!</p>
<p><strong>വാൽക്കഷണം:-</strong> ഞാൻ വളരെ ഗൗരവത്തിൽ സംസാരിക്കുമ്പോൾ എല്ലാവരും ചിരിക്കുന്നത് (ചിത്രം 2) എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതു തന്നെയാണല്ലോ എന്റെ അവസ്ഥ</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10075" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10075</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> സസ്നേഹം ശങ്കുണ്ണിയേട്ടൻ</title>
		<link>http://niraksharan.in/?p=9971</link>
		<comments>http://niraksharan.in/?p=9971#comments</comments>
		<pubDate>Wed, 16 Jul 2025 14:30:58 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[കഥ]]></category>
		<category><![CDATA[നർമ്മം]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[വ്യക്തികൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9971</guid>
		<description><![CDATA[ബ്ലോഗുകളുടെ വസന്തകാലം മുതൽ കേൾക്കുന്ന ഒരു കഥയാണ് &#8220;സസ്നേഹം ശങ്കുണ്ണിയേട്ടൻ&#8221;. ഒരു പ്രമുഖ വ്യക്തിയുടെ വീട്ടിൽ ചെന്ന സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ ബൃഹത്തായ പുസ്തക ശേഖരം കണ്ട് അമ്പരക്കുന്നു. മലയാള സാഹിത്യത്തിലെ മിക്കവാറും എല്ലാ അതികായന്മാരുടേയും പുസ്തകങ്ങൾ അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിൽ, എഴുത്തുകാരുടെയെല്ലാം കയ്യൊപ്പോട് കൂടിത്തന്നെ ഉണ്ട്. തകഴിയുടെ പുസ്തകങ്ങളിൽ സസ്നേഹം പിള്ളച്ചേട്ടൻ എന്നാണ് തകഴി ഒപ്പിട്ടിരിക്കുന്നത്. എം.ടി.യുടെ പുസ്തകങ്ങളിൽ അത് സസ്നേഹം വാസുവേട്ടൻ എന്നാണ്. സസ്നേഹം മുകുന്ദേട്ടൻ, സസ്നേഹം വിജയേട്ടൻ, സസ്നേഹം രാമകൃഷ്ണേട്ടൻ, എന്നിങ്ങനെ നീളുന്നു ഒപ്പുകൾക്കൊപ്പമുള്ള [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9971" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/113.jpg"><img class="aligncenter wp-image-9972 " src="http://niraksharan.in/wp-content/uploads/2025/08/113.jpg" alt="11" width="463" height="618" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ബ്ലോ</span></a></strong></span>ഗുകളുടെ വസന്തകാലം മുതൽ കേൾക്കുന്ന ഒരു കഥയാണ് &#8220;സസ്നേഹം ശങ്കുണ്ണിയേട്ടൻ&#8221;.</p>
<p>ഒരു പ്രമുഖ വ്യക്തിയുടെ വീട്ടിൽ ചെന്ന സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ ബൃഹത്തായ പുസ്തക ശേഖരം കണ്ട് അമ്പരക്കുന്നു. മലയാള സാഹിത്യത്തിലെ മിക്കവാറും എല്ലാ അതികായന്മാരുടേയും പുസ്തകങ്ങൾ അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിൽ, എഴുത്തുകാരുടെയെല്ലാം കയ്യൊപ്പോട് കൂടിത്തന്നെ ഉണ്ട്.</p>
<p>തകഴിയുടെ പുസ്തകങ്ങളിൽ സസ്നേഹം പിള്ളച്ചേട്ടൻ എന്നാണ് തകഴി ഒപ്പിട്ടിരിക്കുന്നത്. എം.ടി.യുടെ പുസ്തകങ്ങളിൽ അത് സസ്നേഹം വാസുവേട്ടൻ എന്നാണ്. സസ്നേഹം മുകുന്ദേട്ടൻ, സസ്നേഹം വിജയേട്ടൻ, സസ്നേഹം രാമകൃഷ്ണേട്ടൻ, എന്നിങ്ങനെ നീളുന്നു ഒപ്പുകൾക്കൊപ്പമുള്ള സ്നേഹാക്ഷരങ്ങൾ. പ്രമുഖനും സാഹിത്യകാരന്മാരും തമ്മിലുള്ള അടുപ്പം അതിൽ നിന്ന് തന്നെ വ്യക്തം.</p>
<p>ഇടയ്ക്ക് എപ്പോഴോ സുഹൃത്തുക്കൾ ഐതിഹമാല തുറന്ന് നോക്കി. അതിൽ ഇങ്ങനെ എഴുതി ഒപ്പിട്ടിരിക്കുന്നു. &#8220;സസ്നേഹം ശങ്കുണ്ണിയേട്ടൻ.&#8221;</p>
<p><strong>ചിത്രം:-</strong> കോട്ടയത്തെ പള്ളിപ്പുറത്ത് കാവിലുള്ള ശങ്കുണ്ണിയേട്ടന്റെ പ്രതിമയ്ക്ക് മുന്നിൽ നിന്ന്, സസ്നേഹം നിരക്ഷരൻ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9971" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9971</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
