<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; വൈദ്യശാസ്ത്രം</title>
	<atom:link href="http://niraksharan.in/?cat=103&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Thu, 20 Nov 2025 06:08:07 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> ചിക്കൻ പോക്സിൽ നിന്ന് ഒളിച്ചോടേണ്ടതുണ്ടോ?</title>
		<link>http://niraksharan.in/?p=8219</link>
		<comments>http://niraksharan.in/?p=8219#comments</comments>
		<pubDate>Wed, 29 Mar 2023 04:15:28 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[അറിവ്]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിദേശക്കാഴ്ച്ച]]></category>
		<category><![CDATA[വൈദ്യശാസ്ത്രം]]></category>
		<category><![CDATA[സാങ്കേതികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8219</guid>
		<description><![CDATA[ചിക്കൻ പോക്സ് വന്ന് കോട്ടയത്ത് ഒരാൾ മരിച്ചു. ഈ വിഷയത്തിൽ ഡോ: മനോജ് വെള്ളനാട് എഴുതിയ വളരെ ഉപകാരപ്രദമായ ഫേസ്ബുക്ക് ലേഖനത്തിന് കീഴെ ഞാനെഴുതിയ ദീർഘമായ കമൻ്റാണ് താഴെ. “ വിസിറ്റേർസിനോട് ഗെറ്റ് ഔട്ട് ഹൗസ് എന്ന് തന്നെ പറയണം“ എന്ന് ഡോക്ടർ പറയുന്ന പോയൻ്റിനോട് വിയോജിപ്പുണ്ട്. പല വിദേശരാജ്യങ്ങളിലും ചിക്കൻ പോക്സ് വന്ന് കഴിഞ്ഞാൽ കുടുംബസുഹൃത്തുക്കളേയും സുഹൃത്തുക്കളേയും ബന്ധുക്കളേയുമൊക്കെ വിളിച്ചുകൂട്ടി പാർട്ടി നടത്തുന്ന ശീലമുണ്ട്. ഗർഭിണികളെ മാത്രം അതിൽ നിന്ന് മാറ്റി നിർത്തും. ഇങ്ങനെ സൽക്കാരം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8219" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2023/03/Chicken-Pox.jpg"><img class="aligncenter wp-image-8220 " src="http://niraksharan.in/wp-content/uploads/2023/03/Chicken-Pox.jpg" alt="Chicken-Pox" width="454" height="218" /></a><br />
<span style="color: #0000ff;"><strong><span style="font-size: xx-large;">ചി</span></strong>ക്കൻ പോക്സ് വന്ന് കോട്ടയത്ത് ഒരാൾ മരിച്ചു. ഈ വിഷയത്തിൽ ഡോ: മനോജ് വെള്ളനാട് എഴുതിയ വളരെ ഉപകാരപ്രദമായ ഫേസ്ബുക്ക് ലേഖനത്തിന് കീഴെ ഞാനെഴുതിയ ദീർഘമായ കമൻ്റാണ് താഴെ.</span></p>
<p>“ വിസിറ്റേർസിനോട് ഗെറ്റ് ഔട്ട് ഹൗസ് എന്ന് തന്നെ പറയണം“ എന്ന് ഡോക്ടർ പറയുന്ന പോയൻ്റിനോട് വിയോജിപ്പുണ്ട്.</p>
<p>പല വിദേശരാജ്യങ്ങളിലും ചിക്കൻ പോക്സ് വന്ന് കഴിഞ്ഞാൽ കുടുംബസുഹൃത്തുക്കളേയും സുഹൃത്തുക്കളേയും ബന്ധുക്കളേയുമൊക്കെ വിളിച്ചുകൂട്ടി പാർട്ടി നടത്തുന്ന ശീലമുണ്ട്. ഗർഭിണികളെ മാത്രം അതിൽ നിന്ന് മാറ്റി നിർത്തും.</p>
<p>ഇങ്ങനെ സൽക്കാരം നൽകുന്നതിൻ്റെ ലക്ഷ്യം,&#8230; അതുവരെ ചിക്കൻ പോക്സ് വന്നിട്ടില്ലാത്തവരിലേക്ക് അത് പടർത്തുക എന്നത് തന്നെയാണ്. ഈ ശീലം കാലാകാലങ്ങളായി നടത്തിക്കൊണ്ട് പോകുന്ന ഒരു കമ്മ്യൂണിറ്റിയിൽ, പ്രായമായവർക്ക് ചിക്കൻ പോക്സ് അതിനകം വന്ന് പോയിട്ടുണ്ടാകും. അവർക്ക് പിന്നീട് വരാനുള്ള സാദ്ധ്യത വിരളം.</p>
<p>(എറണാകുളത്ത് എല്ലാ സീസണിലും ചിക്കൻ പോക്സ് വരുന്ന ഒരാളെ എനിക്കറിയാം. അതെല്ലാം അപൂർവ്വങ്ങളിൽ അപൂർവ്വമാണ്.)</p>
<p>എന്നുവെച്ചാൽ, അവരുടെ കൂട്ടത്തിൽ, കുട്ടികൾക്കാണ് ഈ അസുഖം വരാതെ ബാക്കി കാണുക. കുട്ടികൾക്ക് കൂടെ ഈ സൽക്കാരം കഴിയുന്നതോടെ ചിക്കൻ പോക്സ് വരും. എന്നുവെച്ചാൽ അവർ കുട്ടികൾക്ക് ചെറുപ്പത്തിലേ ചിക്കൻ പോക്സ് വരുത്തി ഇമ്മ്യൂണിറ്റി ഉണ്ടാക്കാൻ താൽപ്പര്യപ്പെടുന്നു. അതുകൊണ്ട് പല ഗുണങ്ങൾ ഉണ്ട്. എൻ്ററിവിൽ ചെറുപ്രായത്തിൽ വലിയ വേദനകളും പ്രശ്നങ്ങളും ഇല്ലാതെ ചിക്കൻ പോക്സ് വന്ന് പോകുന്നു. പ്രായമാകുന്തോറും പ്രശ്നം കൂടുതലാണ്. (ഈ കേട്ടറിവ് തെറ്റാണെങ്കിൽ തിരുത്തുക).</p>
<p>മറ്റൊരു ഗുണം എൻ്റെ അനുഭവത്തിൽ നിന്ന് പറയാം. എൻ്റെ ചേച്ചിയുടെ മകൻ്റെ പത്താം ക്ലാസ്സ് പരീക്ഷക്കാലത്ത്, നാട്ടിൽ ചിക്കൻ പോക്സ് പടർന്ന് പിടിച്ചു. വീട്ടിലും ഒരുമിക്ക എല്ലാവർക്കും വന്നു. ഞാനന്ന് വീട്ടിൽ ഇല്ലാത്തതുകൊണ്ട് എന്നെ ബാധിച്ചില്ല. അന്ന് അവനെ മറ്റേതോ ഒരു സുഹൃത്തിൻ്റെ വീട്ടിൽ കൊണ്ടുപോയി ഒളിവിൽ താമസിപ്പിച്ചാണ് രോഗത്തിൽ നിന്ന് രക്ഷപ്പെട്ടത്.</p>
<p>പരീക്ഷക്കാലത്ത് മറ്റൊരിടത്ത് പോയി നിൽക്കേണ്ടി വരുന്നത് കുട്ടികളുടെ താളം തെറ്റിക്കാം. പരീക്ഷകൾ മോശമാകാം. പത്താം ക്ലാസ്സ് പരീക്ഷക്കാലത്ത് റിസ്ക് എടുക്കാനുമായില്ല. സായിപ്പിന് അങ്ങനെ പിള്ളേരെ മറ്റൊരിടത്ത് കൊണ്ടാക്കുന്ന സംസ്ക്കാരം ഇല്ല. അത്തരത്തിൽ ഏറ്റെടുക്കാൻ പോന്ന ഒരാളും ഉണ്ടാകുകയുമില്ല. ആയതിനാൽ കുട്ടികൾക്ക് 10 വയസ്സ് ആകുന്നതിന് മുൻപ് ഇത്തരം പാർട്ടികളിൽ പങ്കെടുത്ത് പരസ്പ്പരം കെട്ടിപ്പിടിച്ചും കെട്ടിമറിഞ്ഞും അവർ ചിക്കൻ പോക്സ് വരുത്തി പ്രതിരോധിക്കുന്നു. പത്താം ക്ലാസ്സ് പരീക്ഷ, അതായത് 15 വയസ്സ് ആകുമ്പോഴേക്കും സായിപ്പ് കുഞ്ഞുങ്ങൾക്ക് ചിക്കൻ പോക്സ് വന്ന് പോയിട്ടുണ്ടാകും. ജീവിതത്തിൽ പിന്നങ്ങോട്ട് എല്ലാം പരീക്ഷകളും പ്രധാനപ്പെട്ട ഇവൻ്റുകളുമൊക്കെയാണ്. അതൊക്കെ ചിക്കൻ പോക്സിനെ പേടിച്ച് മാറ്റിവെക്കുകയോ ഒളിച്ച് നിൽക്കുകയോ ചെയ്യുന്നതിന് പകരം ചെറുപ്രായത്തിൽത്തന്നെ പിടികൊടുക്കുന്നതിനെപ്പറ്റി നമ്മുടെ ആരോഗ്യരംഗം എന്തുകൊണ്ട് ആലോചിക്കുന്നില്ല?</p>
<p>കൊറോണ വന്നപ്പോളും ഇത്തരമൊരു നീക്കം ചില വികസിത രാജ്യങ്ങളിലെ ആരോഗ്യരംഗത്തെ തലവന്മാരുടെ ഭാഗത്ത് നിന്ന് ഉണ്ടായതാണ്. കൊറോണ വീണ്ടും വരുമെന്ന് അറിഞ്ഞിട്ടാണോ അറിയാതെയാണോ അത്തരം നീക്കങ്ങൾക്ക് അവർ തുനിഞ്ഞതെന്ന് അറിയില്ല.</p>
<p>എന്തായാലും ബഹുഭൂരിപക്ഷത്തിനും ഒരിക്കൽ വന്നാൽ പിന്നെ വരാത്ത ഒരു രോഗത്തിൽ നിന്ന് ഒളിച്ചോടുകയല്ല, അതിന് പിടികൊടുക്കുകയാണ് വേണ്ടതെന്നാണ് എൻ്റെ അഭിപ്രായം. നമ്മുടെ ആരോഗ്യരംഗവും ഉദ്യോഗസ്ഥരും ഇങ്ങനൊരു കാര്യം കേട്ടിട്ട് പോലും ഉണ്ടാകില്ല. കേട്ടാലും ഇതേപ്പറ്റി പഠിക്കാൻ കൊറോണ ബാധിച്ച സായിപ്പിൻ്റെ നാട്ടിലേക്കും വീട്ടിലേക്കും പഠനമെന്ന പേരിൽ ടൂർ പോകാൻ പോലും ആർക്കും താൽപ്പര്യം ഉണ്ടാകില്ല.</p>
<p><strong>വാൽക്കഷണം:-</strong> ഏതോ ഒരു ദേവിയുടെ കടാക്ഷമാണ് ചിക്കൻ പോക്സ് എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ മറ്റെല്ലാ അർത്ഥത്തിലും സമ്പൂർണ്ണ വിശ്വാസി ആണെങ്കിലും ഈ ഒരു കാര്യത്തിൽ മാത്രം ദേവിയെ പടിക്ക് പുറത്ത് നിർത്താൻ പലർക്കും വിശ്വാസം ഒരു തടസ്സമാകുന്നില്ല.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8219" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8219</wfw:commentRss>
		<slash:comments>1</slash:comments>
		</item>
		<item>
		<title> മലയാളി നഴ്സുമാരുടെ ജർമ്മൻ ഇതിഹാസം</title>
		<link>http://niraksharan.in/?p=7941</link>
		<comments>http://niraksharan.in/?p=7941#comments</comments>
		<pubDate>Wed, 20 Jul 2022 03:30:57 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[വൈദ്യശാസ്ത്രം]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7941</guid>
		<description><![CDATA[വർഷങ്ങൾക്ക് മുൻപ്, ഒരു യൂറോപ്യൻ വനിതയുടെ (പേരു മറന്നു) റിപ്പോർട്ട് വായിക്കാൻ ഇടയായി. അന്നാട്ടിൽ എവിടെയോ ആശുപത്രിയിൽ കഴിയേണ്ടി വന്ന അവരെ പരിചരിച്ചിരുന്നത് ഒരു ഇന്ത്യൻ നേഴ്സ് ആയിരുന്നു. കൂടുതൽ പരിചയപ്പെട്ടപ്പോൾ ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തെ കോട്ടയം എന്ന ജില്ലയിലാണ് നഴ്സിൻ്റെ വീട് എന്ന് മനസ്സിലാക്കാനായി. മനുഷ്യർ അത്രയും ദൂരേന്ന് വന്ന് അന്യനാട്ടിൽ ജോലി ചെയ്യുന്നത് അവർക്കൊരു അതിശയമായിരുന്നു. പിന്നീട് യൂറോപ്പിലെ തന്നെ മറ്റൊരു രാജ്യത്ത് ആശുപത്രിവാസം ഉണ്ടായപ്പോൾ അവരെ പരിചരിച്ചത്, ഇതേ ഇന്ത്യയിലെ, ഇതേ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7941" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/07/66.jpg"><img class="aligncenter wp-image-7942 " src="http://niraksharan.in/wp-content/uploads/2022/07/66.jpg" alt="66" width="497" height="259" /></a><br />
<strong><span style="font-size: xx-large;">വ</span></strong>ർഷങ്ങൾക്ക് മുൻപ്, ഒരു യൂറോപ്യൻ വനിതയുടെ (പേരു മറന്നു) റിപ്പോർട്ട് വായിക്കാൻ ഇടയായി. അന്നാട്ടിൽ എവിടെയോ ആശുപത്രിയിൽ കഴിയേണ്ടി വന്ന അവരെ പരിചരിച്ചിരുന്നത് ഒരു ഇന്ത്യൻ നേഴ്സ് ആയിരുന്നു. കൂടുതൽ പരിചയപ്പെട്ടപ്പോൾ ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തെ കോട്ടയം എന്ന ജില്ലയിലാണ് നഴ്സിൻ്റെ വീട് എന്ന് മനസ്സിലാക്കാനായി. മനുഷ്യർ അത്രയും ദൂരേന്ന് വന്ന് അന്യനാട്ടിൽ ജോലി ചെയ്യുന്നത് അവർക്കൊരു അതിശയമായിരുന്നു.</p>
<p>പിന്നീട് യൂറോപ്പിലെ തന്നെ മറ്റൊരു രാജ്യത്ത് ആശുപത്രിവാസം ഉണ്ടായപ്പോൾ അവരെ പരിചരിച്ചത്, ഇതേ ഇന്ത്യയിലെ, ഇതേ കേരളം എന്ന സംസ്ഥാനത്തെ ഇതേ കോട്ടയം ജില്ലയിൽ നിന്നുള്ള മറ്റൊരു നഴ്സ് ആയിരുന്നു. അതൊരു യാദൃശ്ചികതയാണെന്ന് അവർക്ക് തോന്നിയില്ല.</p>
<p>അതുകൊണ്ടുതന്നെ അവർ യൂറോപ്പിലെ ഹോസ്പിറ്റലുകളായ ഹോസ്പിറ്റലുകളിലൊക്കെ അന്വേഷിക്കാൻ തുടങ്ങി. അതൊരു വലിയ പഠനമായി മാറി. ലോകമെമ്പാടും നഴ്സ് ജോലി ചെയ്യുന്നതിൽ നല്ലൊരു പങ്ക് കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ് എന്ന നിഗമനത്തിലാണ് അവരും അവരുടെ റിപ്പോർട്ടും എത്തിച്ചേർന്നത്.</p>
<p>ഇപ്പറഞ്ഞത് അത്രയും ആമുഖമായിരുന്നു. ഷൈനി ബഞ്ചമിൻ്റെ &#8216;<a href="https://www.youtube.com/watch?v=eiiGG5OIai0">മലയാളി നഴ്സുമാരുടെ ജർമ്മൻ ഇതിഹാസം</a>‘ എന്ന ഡോക്യുമെൻ്ററിയാണ് ഇത്രയും പറയിപ്പിച്ചത്.</p>
<p>അൻപത് വർഷങ്ങൾക്ക് മുൻപ് ജർമ്മനിയിലേക്ക് കപ്പലുകയറിപ്പോയി അവിടെച്ചെന്ന് പഠിച്ച് നഴ്സുമാരായ ആദ്യതലമുറ നഴ്സുമാരുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടമാണ് ഈ വീഡിയോ. ഒരുപക്ഷേ ആദ്യം പറഞ്ഞ യൂറോപ്യൻ വനിതയുടെ റിപ്പോർട്ടുമായി പരസ്പരപൂരകമായി നിൽക്കുന്ന ഒന്നാണ് ഷൈനിയുടെ ഈ ഡോക്യുമെൻ്ററി.</p>
<p>മറ്റൊരു രാജ്യത്തേക്ക് പറിച്ച് നടപ്പെടുമ്പോൾ കോട്ടയത്തിനപ്പുറം മറ്റൊരിടവും കാണാത്ത പെൺകുട്ടികൾ. വീട്ടിലെ പ്രാരാബ്ദ്ധം തന്നെയാണ് പലരെക്കൊണ്ടും ഇത് ചെയ്യിപ്പിക്കുന്നത്. ഭാഷ, വേഷം, ഭക്ഷണം, കാലാവസ്ഥ എന്നിങ്ങനെ എല്ലാം വ്യത്യസ്തം. അതിൻ്റെ പ്രശ്നങ്ങളും അങ്കലാപ്പുകളും ഒരു വശത്ത്. ഇന്നത്തേത് പോലെ ഫോൺ സൗകര്യമൊന്നും ഇല്ല. മാസത്തിൽ രണ്ട് കത്തയക്കാം. അത്ര വലിയ ശമ്പളമൊന്നും ഇല്ല. പലരുടേയും കുടുംബത്തിൽ നിന്ന് തന്നെ എതിർപ്പുകളുണ്ട്. എന്നിട്ടും അവർ സധൈര്യം നാടുവിട്ടു.</p>
<p>അവരതിൽ നിന്ന് കരുപ്പിടിപ്പിച്ച് 100 മേനി കൊയ്തു. മിക്കവാറും എല്ലാവർക്കും ജർമ്മനിയിൽ പൗരത്വമായി. ചിലർ അന്നാട്ടുകാരെ വിവാഹം ചെയ്തു. നാട്ടിലെ പ്രാരാബ്ദ്ധങ്ങളെല്ലാം തീർത്തു. പിന്നീടുള്ള തലമുറയ്ക്കെല്ലാം അത് മെച്ചമായി. ഇന്നിപ്പോൾ അത്ര വലിയ കഷ്ടപ്പാടുകളൊന്നും ഇല്ലാതെ ഇതേ ജോലി ചെയ്യാൻ ഇതേ നഗരങ്ങളിലേക്ക് എത്താമെന്ന അവസ്ഥ വന്നു. ഇതിൽ ചിലത് നമുക്കറിയാത്ത കാര്യങ്ങളല്ല.</p>
<p>ഷൈനി കടന്ന് പോകുന്നതും പറയുന്നതും ഈ കഥകളുടെ വിശദാംശങ്ങളിലൂടെയാണ്. അത്യാവശ്യം യാത്രയും സംഗീതവുമൊക്കെ കടന്നുവരുന്നതുകൊണ്ടാകാം, സാധാരണ നിലയ്ക്ക് ഉണ്ടായേക്കാവുന്ന ഒരു ഡോക്യുമെൻ്ററിയുടെ വിരസതകളൊന്നും എനിക്കിതിൽ അനുഭവപ്പെട്ടില്ല എന്ന് മാത്രമല്ല അറിവില്ലായിരുന്ന ഒരുപാട് കാര്യങ്ങളിലേക്ക് ഈ ഡോക്യുമെന്ററി വെളിച്ചം വീശുകയും ചെയ്തു.</p>
<p>ഷൈനി സത്യത്തിൽ അമ്പരപ്പിക്കുന്നു !! മുൻപ് ഞാൻ പരിചയപ്പെടുത്തിയ ഷൈനിയുടെ രണ്ട് (ഒരു സങ്കീർത്തനം പോലെ, വേലുത്തമ്പിയുടെ ജീവിതവും മരണവും) ഡോക്യുമെൻ്ററികളും ഇതും ഇനി കാണാനിരിക്കുന്നതും എല്ലാം ചേർത്താൻ ആ അമ്പരപ്പ്. ഇത്തരം വൈവിദ്ധ്യമാർന്ന വിഷയങ്ങൾ എങ്ങനെ തപ്പിയെടുക്കുന്നു. അത് കാണികൾക്ക് മടുപ്പില്ലാത്ത വിധം എങ്ങനെ ചിട്ടപ്പെടുത്തി ഫൈനൽ പ്രോഡക്റ്റാക്കി മാറ്റുന്നു എന്നതൊന്നും ചെറിയ കാര്യങ്ങളേയല്ല. അഭിനന്ദനങ്ങൾ <a href="https://www.facebook.com/shiny.benjamin.9">ഷൈനി ബെഞ്ചമിൻ</a>.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7941" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7941</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഓർമ്മയിലൊരു പാതി ദിവസം</title>
		<link>http://niraksharan.in/?p=7650</link>
		<comments>http://niraksharan.in/?p=7650#comments</comments>
		<pubDate>Wed, 01 Sep 2021 02:30:27 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അറിവ്]]></category>
		<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[വൈദ്യശാസ്ത്രം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7650</guid>
		<description><![CDATA[ഗുരുനാഥൻ ജോൺസൺ ഐരൂരിൻ്റെ ഓർമ്മപ്പുസ്തകത്തിൽ എഴുതിയ ലേഖനം &#8211; “ഓർമ്മയിലൊരു പാതി ദിവസം“. ശൈശവം മുതൽ പത്താംക്ലാസ്സ് പ്രായം വരെ താമസിച്ചിരുന്നത് വലിയ വരാന്തകളും പുരയിടവും നിറയെ മരങ്ങളുമൊക്കെയുള്ള ഒരു വീട്ടിലായിരുന്നു. ചെറുക്ലാസ്സുകൾ മുതൽ, രാത്രിയായാലും പകലായാലും, ആ വരാന്തകളിലെ അരമതിലിൽ ഇരുന്നായിരുന്നു പഠനം. പുറത്ത് ഇരുട്ടിലെ ചില ഇലയനക്കങ്ങൾ പോലും ഭയപ്പെടുത്തിയിട്ടുണ്ട് അന്നാളുകളിൽ. ചില രാത്രികൾ വീടിനകത്തുനിന്ന് വരാന്തയിലേക്ക് വരാൻ തന്നെ അകാരണമായ ഒരു ഭയമുണ്ടായിരുന്നു. അച്ഛന്റെ പുസ്തകശേഖരത്തിലെ ചില പുസ്തകങ്ങളായിരുന്നു അത്തരം ഭയപ്പാടുകൾക്ക് വിടുതൽ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7650" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><strong><span style="color: #0000ff;">ഗുരുനാഥൻ ജോൺസൺ ഐരൂരിൻ്റെ ഓർമ്മപ്പുസ്തകത്തിൽ എഴുതിയ ലേഖനം &#8211; “ഓർമ്മയിലൊരു പാതി ദിവസം“.</span></strong><br />
<a href="http://niraksharan.in/wp-content/uploads/2021/08/99.jpg"><img class="aligncenter wp-image-7651 " src="http://niraksharan.in/wp-content/uploads/2021/08/99.jpg" alt="99" width="555" height="363" /></a><br />
<strong><span style="font-size: xx-large;">ശൈ</span></strong>ശവം മുതൽ പത്താംക്ലാസ്സ് പ്രായം വരെ താമസിച്ചിരുന്നത് വലിയ വരാന്തകളും പുരയിടവും നിറയെ മരങ്ങളുമൊക്കെയുള്ള ഒരു വീട്ടിലായിരുന്നു. ചെറുക്ലാസ്സുകൾ മുതൽ, രാത്രിയായാലും പകലായാലും, ആ വരാന്തകളിലെ അരമതിലിൽ ഇരുന്നായിരുന്നു പഠനം. പുറത്ത് ഇരുട്ടിലെ ചില ഇലയനക്കങ്ങൾ പോലും ഭയപ്പെടുത്തിയിട്ടുണ്ട് അന്നാളുകളിൽ. ചില രാത്രികൾ വീടിനകത്തുനിന്ന് വരാന്തയിലേക്ക് വരാൻ തന്നെ അകാരണമായ ഒരു ഭയമുണ്ടായിരുന്നു.</p>
<p>അച്ഛന്റെ പുസ്തകശേഖരത്തിലെ ചില പുസ്തകങ്ങളായിരുന്നു അത്തരം ഭയപ്പാടുകൾക്ക് വിടുതൽ നൽകിയത്. അക്കൂട്ടത്തിലെ ആദ്യപുസ്തകം ഡോ:എ.ടി.കോവൂരിന്റെ ‘ആനമറുത‘ ആയിരുന്നു. ഒരു ഹൈസ്ക്കൂൾ വിദ്യാർത്ഥിയിലേക്ക് യുക്തിചിന്തയെപ്പറ്റിയും വിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെപ്പറ്റിയും വെളിച്ചം വീശിയത്, പിന്നീട് പലയിടങ്ങളിൽ നിന്നായി തപ്പിയെടുത്ത് വായിച്ച ആ ജനുസ്സിൽപ്പെട്ട ഗ്രന്ഥങ്ങളായിരുന്നു. ഞാനറിയാതെ തന്നെ എന്നിൽ ആ പുസ്തകങ്ങൾ പല പരിവർത്തനങ്ങളും നടത്തിക്കഴിഞ്ഞിരിക്കുന്നെന്ന് പിന്നീട് ബോദ്ധ്യമാകുകയും ചെയ്തു.</p>
<p>ഏതൊരു കുട്ടിയിലേക്കും മതഗ്രന്ഥങ്ങളോ കക്ഷിരാഷ്ട്രീയമീമാംസകളോ അടിച്ചേൽപ്പിക്കുന്നതിന് മുന്നേ വെച്ചുനീട്ടേണ്ടത്, അനാവശ്യ ഭയവും തെറ്റിദ്ധാരണകളും എന്നെന്നേക്കുമായി പറിച്ചെറിയാൻ പോന്ന ഇത്തരത്തിലുള്ള പുസ്തകങ്ങളാണെന്ന് അന്നേയുള്ള അഭിപ്രായമാണ്.</p>
<p>മേൽപ്പടി പുസ്തകങ്ങളിൽ നിന്നാണ് ജോൺസൺ ഐരൂർ എന്ന പേര് ആദ്യമായി കേൾക്കുന്നത്. വിശ്വാസത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ, യുക്തിസഹജമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഡോ:കോവൂർ മുന്നോട്ട് വെച്ച വെല്ലുവിളികളും തർക്കങ്ങളും അദ്ദേഹത്തിന്റെ കാലശേഷവും ഏറ്റെടുത്ത് നിലനിർത്തുന്ന അദ്ദേഹത്തിന്റെ ശിഷ്യനെന്ന നിലയ്ക്ക് കോവൂരിനോടുള്ള അതേ ആദവോടെയാണ് ശ്രീ.ജോൺസൺ ഐരൂരിനേയും അദ്ദേഹത്തിന്റെ പുസ്തകങ്ങളേയും കണ്ടിരുന്നതും വായിച്ചിരുന്നതും.</p>
<p>വായിച്ച് വായിച്ച് നമുക്ക് ചിലരോട് ആരാധനയും നേരിൽ കാണണമെന്നുമൊക്കെ തോന്നുമല്ലോ? ഡോ:കോവൂർ എനിക്ക് പത്ത് വയസ്സാകുന്നതിന് മുന്നേ മൺ‌മറഞ്ഞ് പോയതുകൊണ്ട് അദ്ദേഹത്തെ കാണുന്ന കാര്യം സാദ്ധ്യമല്ല. പക്ഷേ, ജോൺസൺ സാറിനെ എന്നെങ്കിലും നേരിൽ കാണാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, വിദേശജോലിയും വാസവുമൊക്കെയായി ആ അവസരം നീണ്ട് നീണ്ട് പൊയ്ക്കൊണ്ടേയിരുന്നു.</p>
<p>അങ്ങനെയിരിക്കുമ്പോളാണ് ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകം കൈയ്യിൽക്കിട്ടിയത്. അത് വായിച്ച് കഴിഞ്ഞപ്പോൾ ഒരു ആസ്വാദനക്കുറിപ്പ് എഴുതിയിടണമെന്ന് തോന്നി. ജോൺസൺ സാറിലേക്കുള്ള വഴി എളുപ്പമാക്കിത്തീർത്തത് ആ പുസ്തകാവലോകനമാണ്.</p>
<p>ഓൺലൈനിൽ എന്റെ ആ ലേഖനം കാണാനിടയായ ജോൺസൺ സാറിന്റെ മകൻ നിഖിൽ ഐരൂരുമായി പെട്ടെന്ന് തന്നെ സൗഹൃദത്തിലായി. നിഖിൽ വഴി ജോൺസൺ സാറിന്റെ നിലമ്പൂരിലെ വീട്ടിലെത്തിപ്പെടാൻ അധികം താമസമുണ്ടായില്ല. പക്ഷേ, വെറുതെയൊരു സന്ദർശനം മാത്രമായി അതൊതുക്കാൻ ഞാനാഗ്രഹിച്ചിരുന്നില്ല. ജോൺസൺ സാറിന് പരിഹരിക്കാൻ കഴിയുമെന്ന് എനിക്കുറപ്പുള്ള ഒരു പ്രശ്നവും പൊക്കിപ്പിടിച്ചാണ് അദ്ദേഹത്തെ കാണാൻ നിലമ്പൂരിൽ തീവണ്ടിയിറങ്ങിയത്.</p>
<p>ഏകാഗ്രത വല്ലാതെ നഷ്ടമായിരിക്കുന്നു. ഒരു പുസ്തകം വായിക്കാനിരുന്നാൽ, എന്തെങ്കിലും എഴുതാനിരുന്നാൽ, ശ്രദ്ധ പെട്ടെന്ന് തന്നെ വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നു. എവിടെയാണ് നിന്നിരുന്നതെന്ന് ഒരു &#8216;യൂ ടേൺ&#8217; എടുത്ത് തിരിച്ച് വരാൻ പോലും പറ്റാത്ത വിധത്തിൽ ചിന്തകളും സ്വബോധവും മറ്റേതോ ലോകത്ത് ചെന്ന് നിൽക്കുന്നു. മനുഷ്യന് പ്രായമേറുമ്പോൾ പ്രാരാബ്ദ്ധങ്ങളും വന്നുകൂടുന്നതുകൊണ്ടുള്ള പ്രശ്നമാകാം എന്നൊക്കെ സമാധാനിക്കാൻ നോക്കിയെങ്കിലും അതൊന്നും പ്രശ്നപരിഹാരമാകുന്നില്ലല്ലോ ?</p>
<p>നിഖിലിനോട് കാര്യം പറഞ്ഞു. നിഖിൽ, ജോൺസൺ സാറുമായി സംസാരിച്ച് കണ്ടുമുട്ടാനുള്ള ദിവസവും സമയവും ശരിപ്പെടുത്തി. കൃത്യദിവസം തന്നെ നിലമ്പൂരെത്തുമ്പോൾ സത്യത്തിൽ ഞാൻ വലിയ ഉൾപ്പുളകത്തിലായിരുന്നു. ഡോ:കോവൂരിനെ നേരിട്ട് കണ്ടിട്ടുള്ള അദ്ദേഹത്തിന്റെ ശിഷ്യനായ ജോൺസൺ ഐരൂർ സാറിനെ അവസാനം ദാ നേരിൽ കാണാൻ പോകുന്നു.</p>
<p>പ്രശ്നങ്ങളെല്ലാം അദ്ദേഹത്തിന്റെ മുന്നിൽ അവതരിപ്പിച്ചു. എനിക്കത് വലിയ പ്രശ്നമാണെങ്കിലും അദ്ദേഹത്തിനത് സൂചികൊണ്ട് എടുക്കാൻ പറ്റുന്ന ചെറിയ കരട് മാത്രം. അദ്ദേഹം ഞാനുമായി ഏറെ സംവദിച്ചു. അരദിവസം തന്നെ എനിക്ക് വേണ്ടി ചിലവഴിച്ചു. അച്ഛന്റേയും അമ്മയുടേയും കുടുംബപാരമ്പര്യമടക്കം പലതും ചോദിച്ചറിഞ്ഞു. എന്നെ ഹിപ്പ്നോട്ടിസത്തിന് വിധേയനാക്കി. ജീവിതത്തിലെ രണ്ടാമത്തെ ഹിപ്നോട്ടിസം അനുഭവമായിരുന്നു അത്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ചില സഹപാഠികളുമായുള്ള പ്രശ്നങ്ങൾ വല്ലാതെ അലട്ടുകയും പഠനത്തെ അത് മോശമായി ബാധിക്കുകയും ചെയ്തപ്പോൾ ആലുവയിലുള്ള (പേരോർമ്മയില്ലാത്ത) ഒരു ഡോൿടർ കാര്യമായ കടലാസ് പരീക്ഷകൾ നടത്തിയ ശേഷം, പഠനത്തിലല്ല പ്രശ്നമെന്നും സ്ക്കൂളും സഹപാഠികളുമാണ് പ്രശ്നമെന്ന് കണ്ടെത്തിയത് ഹിപ്നോട്ടിസത്തിലൂടെ ആയിരുന്നു.</p>
<p>ഹിപ്പ്നോട്ടിസത്തിന് ശേഷം ജോൺസൺ സാർ പ്രശ്നത്തിനുള്ള പരിഹാരം നിർദ്ദേശിച്ചു. സെൽഫ് സജഷൻ !!</p>
<p>നമ്മൾ നമ്മുടെ മനസ്സിനോട് തന്നെ ശരിയല്ലാത്ത മാർഗ്ഗത്തിൽ പോകരുതെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന ഒരു സമ്പ്രദായമാണത്. വെറുതെ സ്വന്തം മനസ്സിനോട് പറയുന്നതിനപ്പുറം ഒരു ശാരീരിക ഇടപെടൽ കൂടിയുണ്ട് ഇപ്പറഞ്ഞ സെൽഫ് സജഷനിൽ. അത് തന്നെയാണ് സെൽഫ് സജഷന്റെ മർമ്മവും.</p>
<p>ഒരു ക്ലിക്കിൽ ഇന്റർനെറ്റിൽ ആർക്കും വേണമെങ്കിൽ സെൽഫ് സജഷൻ എന്താണെന്ന് മനസ്സിലാക്കാനും സ്വായത്തമാക്കാനും പറ്റിയെന്നിരിക്കും. പക്ഷേ ഗുരുമുഖത്ത് നിന്ന് നേരിട്ട്, അതും ജോൺസർ സാറിനെപ്പോലുള്ള പ്രഗത്ഭനായ ഒരു ഗുരുവിൽ നിന്ന് ആ വിദ്യ പഠിക്കുന്നതിന്റെ സന്തോഷം ചില്ലറയൊന്നുമല്ലല്ലോ. പ്രത്യേകിച്ചും അങ്ങനെയൊന്നിനെപ്പറ്റി ആദ്യമായി കേൾക്കുന്ന എന്നെപ്പോലൊരു നിരക്ഷരന്.</p>
<p>ചെയ്യേണ്ട കാര്യങ്ങൾ അദ്ദേഹമെനിക്ക് കടലാസിൽ എഴുതിത്തരുകയും ചെയ്തു. ഒരു ഓട്ടോഗ്രാഫ് എന്നപോലെ ഇന്നും ഞാനത് സൂക്ഷിക്കുന്നു. സെൽഫ് സജഷൻ എനിക്ക് ഏകാഗ്രത തിരികെ തന്നു. പിന്നീട് വിരലിലെണ്ണാവുന്ന ചിലർക്കെങ്കിലും അത് പറഞ്ഞു കൊടുക്കാനും എനിക്കായി.</p>
<p>ചുമ്മാ ഒരു കാര്യം മാത്രം ചോദിച്ച് പരിഹാരമുണ്ടാക്കി പോകാനല്ല ഞാൻ ചെന്നിരിക്കുന്നത്. ചോദിച്ചറിയാനുള്ള ഒരുപാട് കാര്യങ്ങൾ സങ്കോചമൊന്നും ഇല്ലാതെ ചോദിച്ചു. അല്ലെങ്കിലും ഹിപ്നോട്ടൈസ് ചെയ്ത് മനസ്സ് വായിച്ചിരിക്കുന്ന ആ ഗുരുവിന്റെ മുന്നിൽ ഇനിയെന്ത് മറയ്ക്കാൻ ? എല്ലാ ചോദ്യങ്ങൾക്കും വ്യക്തവും കൃത്യവുമായ മറുപടി ഗുരുമുഖത്തുനിന്ന് ലഭിച്ചു.</p>
<p>അരദിവസം എനിക്ക് വേണ്ടി ചിലവഴിച്ചതിനും ചികിത്സയ്ക്കും ഫീസ് കൈപ്പറ്റാൻ അദ്ദേഹം തയ്യാറായില്ല. ഞാൻ വല്ലാതെ നിർബന്ധിച്ചതുമില്ല. പക്ഷേ, മറ്റൊന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ഒരുപാട് ശിഷ്യന്മാർ ഉണ്ടാകുമല്ലോ അദ്ദേഹത്തിന്. ഒരു ദിവസം ഒരു പ്രാവശ്യമേ കണ്ടിട്ടുള്ളെങ്കിലും ഒരു ശിഷ്യന്റെ സ്ഥാനമെനിക്ക് തന്ന് ഗുരുദക്ഷിണ കൈപ്പറ്റണം. ആ ആഗ്രഹം അദ്ദേഹത്തിന് നിഷേധിക്കാനായില്ല. ദക്ഷിണ കൈപ്പറ്റിയെങ്കിലും അതിനേക്കാളൊക്കെ മൂല്യം വരുന്ന, ഞാൻ വായിച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ കോപ്പികളും തന്നാണ് എന്നെ യാത്രയാക്കിയത്. ഓർമ്മയിലിന്നും പച്ചപിടിച്ചു നിൽക്കുന്ന ഒരു പാതി ദിവസം.</p>
<p>ഇതിനൊപ്പം നിൽക്കുന്ന സന്തോഷമുള്ള മറ്റൊരു കാര്യം കൂടെ പിന്നീടുണ്ടായി. അദ്ദേഹത്തിലേക്ക് എന്നെ കൊണ്ടെത്തിച്ച ‘ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ‘ എന്ന പുസ്തകത്തിന്റെ രണ്ടാമത്തെ പതിപ്പ് തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ വെച്ച് പ്രകാശനം ചെയ്തപ്പോൾ, ആശംസാ പ്രസംഗം ചെയ്യാൻ, ഒരുപാട് വലിയ വ്യക്തികൾക്കൊപ്പം എനിക്കും അവസരം തന്നു ജോൺസൺ സാർ. എനിക്കത് വലിയൊരു അംഗീകാരമായിരുന്നു.</p>
<p>അതായിരുന്നു അവസാനത്തെ കൂടിക്കാഴ്ച്ച. പിന്നീടറിയുന്നത് രോഗവിവരമാണ്. ഇടയ്ക്ക് നിഖിൽ വഴി വിശേഷങ്ങളൊക്കെ അറിയും. രോഗസംബന്ധമായ വലിയ വേദനയെപ്പോലും നിസ്സാരമായി നേരിടുവാൻ അദ്ദേഹത്തെപ്പോലെ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല. ഇടയ്ക്ക് &#8216;നിരക്ഷരനെ&#8217; അന്വേഷിക്കാറുണ്ടായിരുന്നെന്ന് നിഖിൽ പറഞ്ഞറിഞ്ഞപ്പോൾ, രണ്ട് പ്രാവശ്യം മാത്രം നേരിട്ട് കണ്ടിട്ടുള്ള ഒരാൾക്ക് കിട്ടാവുന്ന സ്നേഹവായ്പ്പും അനുഗ്രഹവും സന്തോഷവുമായി അതിപ്പോഴും നെഞ്ചേറ്റുന്നു.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7650" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7650</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> 2020 എനിക്കിങ്ങനെ. നിങ്ങൾക്കോ?</title>
		<link>http://niraksharan.in/?p=7437</link>
		<comments>http://niraksharan.in/?p=7437#comments</comments>
		<pubDate>Mon, 21 Dec 2020 11:45:30 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[കോവിഡ് 19]]></category>
		<category><![CDATA[ലോക്ക് ഡൌൺ]]></category>
		<category><![CDATA[വൈദ്യശാസ്ത്രം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7437</guid>
		<description><![CDATA[‘മോശം വർഷം&#8217; എന്ന ഭൂരിപക്ഷ ചാപ്പ കുത്തലോടെ 2020 തീരാൻ പോകുന്നു. സാധാരണ നിലക്ക്, പഴയ വർഷത്തോട് വിടപറയുകയും പുതുവർഷത്തെ സ്വാഗതം ചെയ്യുകയും പതിവാണല്ലോ. അങ്ങനെ പരസ്പരം പുതുവത്സര ആശംസകൾ അറിയിച്ചവർ, പിന്നീട് തമാശയ്ക്കെങ്കിലും 2020ലെ ആ ആശംസകളെ തള്ളിപ്പറയുന്നതും കാണാനായി. അങ്ങനെ നോക്കിയാൽ 2021നെ സധൈര്യം സ്വാഗതം ചെയ്യാനാകുമോ? പുതുവർഷത്തിൽ എല്ലാം ശരിയാകുമെന്ന് പ്രതീക്ഷയുണ്ടോ? 2021 അവസാനത്തോടെയെങ്കിലും കോവിഡ് പ്രശ്നങ്ങൾ (മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നല്ല) പൂർണ്ണമായും പരിഹരിക്കപ്പെടുമെന്ന് കരുതുന്നുണ്ടോ ? ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും, 2020 [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7437" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2020/12/2221.jpg"><img class="aligncenter wp-image-7438 " src="http://niraksharan.in/wp-content/uploads/2020/12/2221.jpg" alt="222" width="315" height="397" /></a><br />
<strong><span style="font-size: xx-large;">‘മോ</span></strong>ശം വർഷം&#8217; എന്ന ഭൂരിപക്ഷ ചാപ്പ കുത്തലോടെ 2020 തീരാൻ പോകുന്നു. സാധാരണ നിലക്ക്, പഴയ വർഷത്തോട് വിടപറയുകയും പുതുവർഷത്തെ സ്വാഗതം ചെയ്യുകയും പതിവാണല്ലോ. അങ്ങനെ പരസ്പരം പുതുവത്സര ആശംസകൾ അറിയിച്ചവർ, പിന്നീട് തമാശയ്ക്കെങ്കിലും 2020ലെ ആ ആശംസകളെ തള്ളിപ്പറയുന്നതും കാണാനായി.</p>
<p>അങ്ങനെ നോക്കിയാൽ 2021നെ സധൈര്യം സ്വാഗതം ചെയ്യാനാകുമോ? പുതുവർഷത്തിൽ എല്ലാം ശരിയാകുമെന്ന് പ്രതീക്ഷയുണ്ടോ? 2021 അവസാനത്തോടെയെങ്കിലും കോവിഡ് പ്രശ്നങ്ങൾ (മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നല്ല) പൂർണ്ണമായും പരിഹരിക്കപ്പെടുമെന്ന് കരുതുന്നുണ്ടോ ?</p>
<p>ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും, 2020 വ്യക്തിപരമായി എനിക്ക് മോശം വർഷമായിരുന്നില്ല. ഔദ്യോഗികമായും സാമ്പത്തികമായും ഏറെ ഭേദപ്പെട്ട വർഷമായിരുന്നു. ഡെങ്കു പിടിപെട്ട് 10 ദിവസം ഒറ്റയ്ക്ക് ഒരു വീട്ടിൽ ബുദ്ധിമുട്ടി എന്നതൊഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല. ഡെങ്കു വന്നപ്പോൾപ്പോലും ആശുപത്രിയിൽ കിടക്കേണ്ടി വന്നില്ല. സോമനടി കേസിൽ കോടതിയനുകൂല നിലപാടുണ്ടായി. എനിക്കെതിരെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ പരാതി/ആവശ്യം ഹൈക്കോടതി തള്ളി.</p>
<p>11 മാസം ഓടാനോ സൈക്കിൾ ചവിട്ടാനോ പറ്റിയില്ല എന്നത് നിഷേധിക്കുന്നില്ല. രണ്ട് ബാംഗ്ലൂർ-കൊച്ചി യാത്രകളും ഒരു കാരമട(തമിഴ് നാട്) യാത്രയും നിത്യേനയുള്ള ഓഫീസ് യാത്രകളുമല്ലാതെ മറ്റൊരു യാത്രയും നടന്നില്ല എന്നതിലും ദുഃഖമുണ്ട്.</p>
<p>കൊറോണയ്ക്ക് മുൻപ്, ഓഫീസിലേക്കുള്ള യാത്ര മെട്രോയിൽ ആയിരുന്നതുകൊണ്ട് രാവിലേയും വൈകുന്നേരവും അരമണിക്കൂർ വീതം വായന മുടങ്ങില്ലായിരുന്നു. കൊറോണ കാരണം, മെട്രോ മുടങ്ങിയതോടെ വായനയിലും ഇടിവുണ്ടായി.</p>
<p>പക്ഷേ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഇക്കാലം ഉപകരിച്ചു. ഏറ്റവും അപകടകരമായ ഘട്ടങ്ങളിൽ പോലും മനുഷ്യകുലം ഏതൊക്കെ രീതിയിൽ പെരുമാറുമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അങ്ങനെയങ്ങനെ ഒരുപാട് കാര്യങ്ങൾ. ഒരുപക്ഷേ സാധാരണ നിലയ്ക്ക് ലോകം മുന്നോട്ട് പോയിരുന്നെങ്കിൽ മനസ്സിലാക്കാൻ പറ്റുന്നതിനേക്കാളേറെ കാര്യങ്ങൾ!</p>
<p>പ്രകൃതി വശാൽ, രാത്രി, പകൽ, ഋതുക്കൾ എന്നിങ്ങനെ മാത്രമല്ലേ സമയത്തിന്റെ കാര്യത്തിൽ വ്യത്യാസമുള്ളൂ. മനുഷ്യരാശി അതിനെ ആഴ്ച്ചകളായും മാസങ്ങളായും തിരിച്ചു. അതിൽ കുറേ ദിവസങ്ങൾ ഇതേ മനുഷ്യന്റെ കയ്യിലിരിപ്പ് കാരണം അവന് ഉപയോഗശൂന്യവും വൃത്തിഹീനവുമായി. അതിനിപ്പോൾ രാവുകളേയും പകലുകളേയും ഋതുക്കളേയും കുറ്റം പറയാനാവില്ലല്ലോ. പക്ഷേ മനുഷ്യൻെറ ആ പിഴവുകാരണം പ്രകൃതി കുറച്ച് കാലത്തേക്കെങ്കിലും വൃത്തിയുള്ളതായി മാറി. അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്?</p>
<p>ആയതിനാൽ 2020നെ മോശമായി കാണാൻ ഞാനില്ല. ഈ ആയ്ഷ്ക്കാലത്ത് ഏറ്റവും കൂടുതൽ ഓർത്തിരിക്കാൻ പോന്ന വർഷങ്ങൾ എന്ന നിലയ്ക്കാണ് 2020 നേയും പ്രളയവർഷമായ 2018 നേയും കാണുന്നത്.</p>
<p>2020ന് വിട. ഇത്രയും പറഞ്ഞ് നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് ധൈര്യമായി 2021നെ സ്വാഗതം ചെയ്യാമല്ലോ അല്ലേ? എല്ലാവർക്കും പുതുവർഷ ആശംസകൾ</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7437" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7437</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കോവിഡരുമായി ബന്ധപ്പെട്ടിരുന്നോ ?</title>
		<link>http://niraksharan.in/?p=7291</link>
		<comments>http://niraksharan.in/?p=7291#comments</comments>
		<pubDate>Sun, 10 May 2020 14:34:52 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കോവിഡ് 19]]></category>
		<category><![CDATA[രോഗം]]></category>
		<category><![CDATA[ലോക്ക് ഡൌൺ]]></category>
		<category><![CDATA[വൈദ്യശാസ്ത്രം]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7291</guid>
		<description><![CDATA[കൊറോണ ബാധിച്ച ഏതെങ്കിലുമൊരു സുഹൃത്തിനോടോ, കൊറോണയ്ക്കെതിരെ പോരാടുന്ന ഏതെങ്കിലും ആരോഗ്യ പ്രവർത്തകരോടോ ഇത്രയും ദിവസങ്ങൾക്കകം ഫോണിലോ നേരിട്ടോ നിങ്ങൾ സംസാരിച്ചിട്ടുണ്ടോ, ചാറ്റ് ചെയ്തിട്ടുണ്ടോ ? ഇല്ലെങ്കിൽ അങ്ങനെയൊരാളെ കണ്ടെത്തി സംസാരിക്കുക. തീർച്ചയായും ഗുണം ചെയ്യും. ഞാൻ ഇതുവരെ&#8230;. 1.രോഗബാധിതയാകുകയും, ആശുപത്രിയിൽ പോകാൻ പറ്റാത്തതുകൊണ്ട്, 28 ദിവസം സ്വന്തം മുറിയിൽ ഒറ്റയ്ക്ക് പൊരുതി രോഗവിമുക്തി നേടിയ നഴ്സ് സുഹൃത്തുമായി സംസാരിച്ചു. 2. വിശ്രമമില്ലാതെ ഇപ്പോഴും ആരോഗ്യ പ്രവർത്തനത്തിൽ തുടരുന്ന മറ്റൊരു നഴ്സ് സുഹൃത്തുമായി ചാറ്റ് ചെയ്തു. 3. രോഗബാധിതയായി [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7291" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2020/05/221.jpg"><img class="aligncenter wp-image-7292 " src="http://niraksharan.in/wp-content/uploads/2020/05/221.jpg" alt="22" width="398" height="424" /></a><br />
<span style="font-size: xx-large;">കൊ</span>റോണ ബാധിച്ച ഏതെങ്കിലുമൊരു സുഹൃത്തിനോടോ, കൊറോണയ്ക്കെതിരെ പോരാടുന്ന ഏതെങ്കിലും ആരോഗ്യ പ്രവർത്തകരോടോ ഇത്രയും ദിവസങ്ങൾക്കകം ഫോണിലോ നേരിട്ടോ നിങ്ങൾ സംസാരിച്ചിട്ടുണ്ടോ, ചാറ്റ് ചെയ്തിട്ടുണ്ടോ ? ഇല്ലെങ്കിൽ അങ്ങനെയൊരാളെ കണ്ടെത്തി സംസാരിക്കുക. തീർച്ചയായും ഗുണം ചെയ്യും.</p>
<p>ഞാൻ ഇതുവരെ&#8230;.</p>
<p>1.രോഗബാധിതയാകുകയും, ആശുപത്രിയിൽ പോകാൻ പറ്റാത്തതുകൊണ്ട്, 28 ദിവസം സ്വന്തം മുറിയിൽ ഒറ്റയ്ക്ക് പൊരുതി രോഗവിമുക്തി നേടിയ നഴ്സ് സുഹൃത്തുമായി സംസാരിച്ചു.</p>
<p>2. വിശ്രമമില്ലാതെ ഇപ്പോഴും ആരോഗ്യ പ്രവർത്തനത്തിൽ തുടരുന്ന മറ്റൊരു നഴ്സ് സുഹൃത്തുമായി ചാറ്റ് ചെയ്തു.</p>
<p>3. രോഗബാധിതയായി വിമുക്തി നേടിയ ഒരു സുഹൃത്തിന്റെ ഭർത്താവുമായി സംസാരിച്ചു.</p>
<p>4. ആരോഗ്യ പ്രവർത്തനത്തിൽ മുൻനിരയിൽ നിൽക്കുന്ന രണ്ട് ഡോക്ടർമാരുമായി സംസാരിച്ചു. അതിലൊരു ഡോക്ടർ, അദ്ദേഹം ഡ്യൂട്ടി ചെയ്തിരുന്ന വിമാനത്താവളത്തിൽ നിന്ന് രോഗം പടർന്നിരിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ക്വാറന്റൈയ്നിൽ പോകുകയും രോഗം പിടിപെട്ടിട്ടില്ല എന്ന് കണ്ടെത്തി വീണ്ടും ആരോഗ്യ പ്രവർത്തനങ്ങളിൽ മുഴുകുന്നു.</p>
<p>ഒരുപാട് കാര്യങ്ങൾ ഇവരിൽ നിന്നെല്ലാം മനസ്സിലാക്കാനായി. കൂടുതൽ പേരുമായി സംസാരിക്കാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു.</p>
<p>മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ ആർക്കെങ്കിലും സ്വന്തം അനുഭവങ്ങൾ പങ്കുവെക്കാൻ താല്പര്യവും സമയവും ഉണ്ടെങ്കിൽ അവർ പറയുന്ന സമയത്ത് ഞാൻ തയ്യാർ.<br />
&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8211;<br />
ഫേസ്ബുക്കിൽ മുകളിലുള്ളത് പോസ്റ്റ് ചെയ്തപ്പോൾ അവിടെ വന്ന ചില പ്രതികരണങ്ങൾ ആ വ്യക്തികളുടെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ ലിങ്കിനൊപ്പം എടുത്തെഴുതുന്നു.<br />
&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8211;<br />
1. <a href="https://www.facebook.com/shanavas.n">Shaan Navas</a>:- <span style="color: #050505;">ഡെയ്‌ലി നൂറുകണക്കിന് പേഷ്യന്റിന്റെ ഇടയിൽ ജോലി ചെയ്യുന്നു. </span> മനോജേട്ടനെ വിളിച്ചിട്ടു കുറെ ആയി. വിളിച്ചോളാം</p>
<p>2.  <a href="https://www.facebook.com/yemaar">Mujeeb Koroth</a>:-   <span style="color: #050505;">മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കോവിഡ്‌ ഐസലോഷൻ സെന്ററിലാണ്. ഒരു മാസത്തിന്‌ മേലെയായി വീട്ടിൽ പോവാതെ ഇതിന്റെ അകത്ത്‌ തന്നെ താമസിച്ച്‌ വളന്റിയർ ചെയ്യുന്നു. മനോജേട്ടൻ ഈ പറഞ്ഞ പോലെ ദിവസവും പല ആളുകളും വിളിച്ചു സംസാരിക്കറുണ്ട്.  അങ്ങനെ ചേർത്ത്‌ നിർത്തുന്ന സൗഹൃദങ്ങൾ തന്നെയാണ്‌ ചെയ്യുന്ന കാര്യങ്ങൾക്കുള്ള ഏറ്റവും വലിയ ഇന്ധനം.</span></p>
<p>3.  <a href="https://www.facebook.com/bindu.krishnaprasad">Bindu KrishnaPrasad</a>:-  <span style="color: #050505;">ഞാൻ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നു. മൂന്നാഴ്ച്ച മു‌മ്പ് രോഗലക്ഷണങ്ങൾ തുടങ്ങി, റിസൾട്ട് പോസറ്റീവ് ആയശേഷം ഒരാഴ്ചയോളം ഹോസ്പിറ്റലിൽ ചികിൽസ നേടിയശേഷം ഇപ്പോൾ ഒരാഴ്ചയായി വീട്ടിൽ വിശ്രമിക്കുന്ന സുഹൃത്തുമായി. ആ ആളുടെ രോഗലക്ഷണങ്ങളും ശാരീരിക അവസ്ഥകളും മാറ്റങ്ങളും ഒരോ ദിവസവും അതാതു നേരങ്ങളിൽ അറിയുകയും, അത് എനിക്കുതന്നെ പിടിപെട്ടാലെന്ന പോലെ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ആ സുഹൃത്ത് എന്റെ ഭർത്താവു തന്നെയാണ് !</span></p>
<p><span style="color: #050505;">4. <a href="https://www.facebook.com/deepavasudev">Deepa Vasudevan</a>:- സുഹൃത്തിന്റെ റൂം മേറ്റിനും, കൂടെ ജോലി ചെയ്യുന്ന ആൾക്കും കോവിഡ്. അവനോട് സ്ഥിരം സംസാരിക്കാറുണ്ട്. ഇപ്പോഴും ജോലിക്ക് പോകുന്നു. കോവിഡ് നാണിച്ച് ഓടിക്കാണും എന്നാ പുള്ളിക്കാരൻ പറയുന്നത്.</span></p>
<p>5. <a href="https://www.facebook.com/sarathq8">Sarath Chandran</a>:-  <span style="color: #050505;">ഞങ്ങൾ സ്ഥിരം സംസാരിക്കുന്നു. ചേടത്തി കോവിഡ് വാർഡിൽ ആണ്. </span></p>
<p>6. <a href="https://www.facebook.com/irattel">Anoop Irattel</a>:- ആഴ്ചയിൽ നാലു തവണ എങ്കിലും സംസാരിക്കാറുണ്ട്. കസിൻ UAE ഇൽ കൊറോണ ബാധിച്ചു റൂമിൽ ഇരുപ്പാണ്. പുള്ളിക്ക് ഒരു ജലദോഷത്തിന്റെ ശല്യം പോലുമില്ല. കൂൾ.</p>
<p>7.  <a href="https://www.facebook.com/sanal.janardanan">Sanal Janardanan</a>:- <span style="color: #050505;">ഞാൻ ഒരുപാടു പേരുമായി സംസാരിച്ചു . പലരും അസുഖം വച്ച് തന്നെ കോവിഡ് ബാധിതരെ ചികിത്സിക്കുന്നു . സ്വയം ചികിത്സാ പോലും കിട്ടാതെ.</span></p>
<p>8.  <a href="https://www.facebook.com/arunvss">Arun Kumar T A</a>:‌-  <span style="color: #050505;">എനിക്ക് സംസാരിക്കാൻ വേറെ എവിടെയും പോകേണ്ട. ഭാര്യ നേഴ്സ് ആണ് ദുബായിൽ ജോലി ചെയ്യുന്നു. എന്നും സംസാരിക്കാറുണ്ട്. സ്ഥിതി വളരെ മോശം ആണ്.</span></p>
<p>9. <a href="https://www.facebook.com/bency.john.56">Bency John</a>:-  ഞാൻ പലരോട് സംസാരിച്ചു. കോവിഡിനെ ഭയക്കേണ്ടതില്ല.</p>
<p>10. <a href="https://www.facebook.com/rkshpc">Rakesh Pc</a>:-  <span style="color: #050505;">ഒരു പ്രവാസി സുഹൃത്തിന്റെ <a href="https://www.facebook.com/ranjith.thankachan/posts/2941064092596211?__cft__[0]=AZVDO1UcjUOasMJD8V2PdO2qQAJcu69g22ATaLZwlyyAMuKV8iZt6POTD-NdWEl7VrBfKGPzm1gwnzUVohDs4_9o8GQUNG1rRdf6K7ciRqtC5VQbD5qJemZ9PX_vWzV1B0o&amp;__tn__=R]-R">അനുഭവം</a>, അതിജീവനം.</span></p>
<p>11.  <a href="https://www.facebook.com/purakkadan">ജോഷി ആർ</a>:‌-  <span style="color: #050505;">എന്റെ സുഹൃത്താണ്, <a href="https://malayalam.pratilipi.com/read/%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%95%E0%B5%8A%E0%B4%B1%E0%B5%8B%E0%B4%A3-%E0%B4%85%E0%B4%A8%E0%B5%81%E0%B4%AD%E0%B4%B5%E0%B4%82-%EF%B8%8F-4iy4hxqtlurr-7x818y8a1665888">സ്വന്തം അനുഭവം</a> പറഞ്ഞപ്പോൾ അത് എഴുതാൻ പറഞ്ഞു ചെയ്യിച്ചത്.</span></p>
<p>12. <a href="https://www.facebook.com/aneesh.kerala12345">Aneesh Kerala</a>:- <span style="color: #050505;">ഭാര്യയും ഭർത്താവും കുഞ്ഞുങ്ങളുമടക്കമുള്ള ആറേഴു കുടുംബങ്ങൾ ഇപ്പോഴും ചികിത്സയിൽ ഉണ്ട്. ഇതിൽ പലരും നഴ്സ് മാരാണ്. എല്ലാവരെയും ഇടക്കിടക്ക് വിളിക്കാറുണ്ട്. ഇതിൽ ആറേഴു മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട് പോസിറ്റീവ്. യുഎഇ യിലാണ്.</span></p>
<div class="kvgmc6g5 cxmmr5t8 oygrvhab hcukyx3x c1et5uql" style="color: #050505;"></div>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7291" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7291</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ലോക്ക് ഡൗണും ആൻ ഫ്രാങ്കും</title>
		<link>http://niraksharan.in/?p=7295</link>
		<comments>http://niraksharan.in/?p=7295#comments</comments>
		<pubDate>Sat, 02 May 2020 15:07:47 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[കോവിഡ് 19]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[രോഗം]]></category>
		<category><![CDATA[ലോക്ക് ഡൌൺ]]></category>
		<category><![CDATA[വിദേശം]]></category>
		<category><![CDATA[വൈദ്യശാസ്ത്രം]]></category>
		<category><![CDATA[സാഹിത്യം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7295</guid>
		<description><![CDATA[ലോക്ക് ഡൗൺ സമയത്ത് വായിക്കാൻ പറ്റിയ ഏറ്റവും ഉചിതമായ ഒരു പുസ്തകമാണ് ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ. മുൻപ് വായിച്ചിട്ടുണ്ടെങ്കിൽപ്പോലും ഒരിക്കൽക്കൂടി വായിക്കാൻ പോന്നത്. അടച്ചിരുപ്പിന്റെ വേദനയും ബുദ്ധിമുട്ടും എന്താണെന്ന് അക്ഷരാർത്ഥത്തിൽ വരച്ചിടുന്ന ഒന്ന്. പുറത്തിറങ്ങാതെയും നാസിപ്പടയ്ക്ക് പിടികൊടുക്കാതെയും ഒളിച്ച് താമസിക്കേണ്ടി വരുന്ന ഒരു കുടുംബത്തിലെ ടീനേജുകാരി സ്വന്തം ഡയറിയിൽ കുറിച്ചിട്ട മാനസിക വ്യാപാരങ്ങളും ആകുലതകളും ലോകം ഏറ്റെടുക്കുക തന്നെ ചെയ്തു. ചരിത്രത്തിന്റെ ഭാഗമായി മാറിയ ഡയറിക്കുറിപ്പുകൾ ! കൊറോണക്കാലത്ത് ലോകം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് ഏതാണ്ട് ആൻ ഫ്രാങ്കിന്റേയും കുടുംബത്തിന്റേയും, അത്തരം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7295" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2020/05/222.jpg"><img class="aligncenter wp-image-7296 " src="http://niraksharan.in/wp-content/uploads/2020/05/222.jpg" alt="22" width="444" height="493" /></a><br />
<span style="font-size: xx-large;">ലോ</span>ക്ക് ഡൗൺ സമയത്ത് വായിക്കാൻ പറ്റിയ ഏറ്റവും ഉചിതമായ ഒരു പുസ്തകമാണ് ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ. മുൻപ് വായിച്ചിട്ടുണ്ടെങ്കിൽപ്പോലും ഒരിക്കൽക്കൂടി വായിക്കാൻ പോന്നത്. അടച്ചിരുപ്പിന്റെ വേദനയും ബുദ്ധിമുട്ടും എന്താണെന്ന് അക്ഷരാർത്ഥത്തിൽ വരച്ചിടുന്ന ഒന്ന്.</p>
<p>പുറത്തിറങ്ങാതെയും നാസിപ്പടയ്ക്ക് പിടികൊടുക്കാതെയും ഒളിച്ച് താമസിക്കേണ്ടി വരുന്ന ഒരു കുടുംബത്തിലെ ടീനേജുകാരി സ്വന്തം ഡയറിയിൽ കുറിച്ചിട്ട മാനസിക വ്യാപാരങ്ങളും ആകുലതകളും ലോകം ഏറ്റെടുക്കുക തന്നെ ചെയ്തു. ചരിത്രത്തിന്റെ ഭാഗമായി മാറിയ ഡയറിക്കുറിപ്പുകൾ !</p>
<p>കൊറോണക്കാലത്ത് ലോകം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് ഏതാണ്ട് ആൻ ഫ്രാങ്കിന്റേയും കുടുംബത്തിന്റേയും, അത്തരം നൂറ് (അതോ ആയിരമോ) കണക്കിന് കുടുംബങ്ങളുടേയും അവസ്ഥയിലൂടെയാണ്.<br />
അനാവശ്യമായി പുറത്തിറങ്ങിയാൽ നാസിപ്പടയ്ക്ക് പകരം പിടിക്കുന്നത് കൊറോണയല്ലെങ്കിൽ ലോക്കൽ പൊലീസ് ആയിരിക്കുമെന്ന് മാത്രം. വേറെയും ചില വ്യത്യാസങ്ങൾ കൂടെയുണ്ട്. എന്തായാലും ആ അവസ്ഥയേക്കാൾ ഭേദം ഇന്നത്തേത് തന്നെയാണ്.</p>
<p>ഈ കുറിപ്പ് വായിക്കുന്നവരിൽ ആൻ ഫ്രാങ്കിനെ വായിച്ചിട്ടില്ലാത്തവർ ആരുമുണ്ടാകാൻ സാദ്ധ്യതയില്ല. ആയതിനാൽ കൂടുതൽ വർണ്ണിക്കാൻ ഉദ്ദേശിക്കുന്നില്ല. വായിക്കാത്തവരുണ്ടെങ്കിൽ വായിക്കുക തന്നെ വേണം. കൊറോണക്കാലത്ത് ജീവിച്ചിട്ട് ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളിലൂടെ കടന്നുപോയിട്ടില്ലെങ്കിൽ പാൻഡമിക്ക് അപരാധമായി കണക്കാക്കപ്പെട്ടേക്കാം </p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7295" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7295</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> തിരക്കുകളിൽ പോയി തിരക്കിട്ട് ചാകണോ ?</title>
		<link>http://niraksharan.in/?p=7210</link>
		<comments>http://niraksharan.in/?p=7210#comments</comments>
		<pubDate>Tue, 17 Mar 2020 09:48:49 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ആരോഗ്യം]]></category>
		<category><![CDATA[വൈദ്യശാസ്ത്രം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7210</guid>
		<description><![CDATA[കുമ്പളങ്ങി തീരത്തെ ‘കവര്‘ എന്ന പ്രതിഭാസം കാണാൻ അന്നാട്ടിലെ ഏതൊരു പള്ളിപ്പെരുന്നാളിനേക്കാളും തിരക്കായിരുന്നു ഇന്നലെ എന്നാണറിയാൻ കഴിഞ്ഞത്. ആ കൊച്ച് ദ്വീപിലേക്കുള്ള  ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് പെടാപ്പാട് പെട്ടു. കവര് പൂത്തതിനെപ്പറ്റിയുള്ള പത്രവാർത്തകൾ കണ്ടാണ് ജനങ്ങൾ കുമ്പളങ്ങിയിലേക്ക് തിക്കിത്തിരക്കി ചെന്നത്. കവര് ലോകത്താദ്യമായുണ്ടാകുന്ന പ്രതിഭാ‍സമൊന്നുമല്ല. കേരളത്തിൽ മുൻപ് പലപ്പോഴും ചെറിയ തോതിലും വലിയ തോതിലും കവര് ഉണ്ടായിട്ടുണ്ട്. എന്നിട്ടും കൊറോണ സമയത്തെ കവരിനെ അതിന്റെ പാട്ടിന് വിടാൻ നമ്മൾ തയ്യാറായില്ല. കോവിഡ് 19ന്റെ ഭീകരാവസ്ഥയെ മാറ്റിനിർത്തി ശാസ്ത്രകുതുകികളാകാൻ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7210" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2020/03/002.jpg"><img class="aligncenter wp-image-7211 " src="http://niraksharan.in/wp-content/uploads/2020/03/002.jpg" alt="00" width="501" height="501" /></a><br />
<span style="font-size: xx-large;">കു</span>മ്പളങ്ങി തീരത്തെ ‘കവര്‘ എന്ന പ്രതിഭാസം കാണാൻ അന്നാട്ടിലെ ഏതൊരു പള്ളിപ്പെരുന്നാളിനേക്കാളും തിരക്കായിരുന്നു ഇന്നലെ എന്നാണറിയാൻ കഴിഞ്ഞത്. ആ കൊച്ച് ദ്വീപിലേക്കുള്ള  ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് പെടാപ്പാട് പെട്ടു.</p>
<p>കവര് പൂത്തതിനെപ്പറ്റിയുള്ള പത്രവാർത്തകൾ കണ്ടാണ് ജനങ്ങൾ കുമ്പളങ്ങിയിലേക്ക് തിക്കിത്തിരക്കി ചെന്നത്. കവര് ലോകത്താദ്യമായുണ്ടാകുന്ന പ്രതിഭാ‍സമൊന്നുമല്ല. കേരളത്തിൽ മുൻപ് പലപ്പോഴും ചെറിയ തോതിലും വലിയ തോതിലും കവര് ഉണ്ടായിട്ടുണ്ട്. എന്നിട്ടും കൊറോണ സമയത്തെ കവരിനെ അതിന്റെ പാട്ടിന് വിടാൻ നമ്മൾ തയ്യാറായില്ല. കോവിഡ് 19ന്റെ ഭീകരാവസ്ഥയെ മാറ്റിനിർത്തി ശാസ്ത്രകുതുകികളാകാൻ നമ്മൾ തിക്കിത്തിരക്കി. അവിടെയൊരു 144 പ്രഖ്യാപിക്കാൻ സർക്കാരിനുമായില്ല.</p>
<p>ആറ്റുകാൽ പൊങ്കാല കഴിഞ്ഞെന്ന് കരുതി സന്തോഷിക്കാനായിട്ടില്ല. പൊങ്കാലയ്ക്ക് പോയവർക്ക് കൊറോണ പിടിപെട്ടോ എന്ന് അറിഞ്ഞ് തുടങ്ങിയിട്ടില്ല. അതിൽ നിന്ന് രക്ഷപ്പെട്ടാലും, പിടിച്ചതിലും വലുതാണ് അളയിൽ നിന്ന് ഇനിയും വരാനിരിക്കുന്നത്.</p>
<p>ദൈവത്തിന്റെ സ്വന്തം നാടായതുകൊണ്ട് ഉത്സവങ്ങളും പൂരങ്ങളും പെരുന്നാളുകളും കൂട്ടപ്രാർത്ഥനകളും പൂജകളും മറ്റ് മതപരമായ ആഘോഷങ്ങളും ആചാരങ്ങളും സമയാസമയത്ത് ഒന്നിന് പിന്നാലെ ഒന്നായി വന്നുകൊണ്ടേയിരിക്കും. മതമേലദ്ധ്യക്ഷന്മാരും പുരോഹിതന്മാരും അമ്പലം-പള്ളി-മസ്ജിത് കമ്മറ്റിക്കാരും വേണ്ടെന്ന് വെച്ചില്ലെങ്കിൽ ഭക്തിയുടെ പേരിലുള്ള ആൾക്കുട്ടങ്ങൾ നിയന്ത്രിക്കാൻ കേരളത്തിനാവില്ല.</p>
<p>കക്ഷിരാഷ്ട്രീയക്കാർക്ക്, വോട്ട് ബാങ്കിനേക്കാൾ വലുതല്ല ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും. മതത്തിനോളമോ അതിനേക്കാൾ വലുതോ ആയ ആചാരവും വിശ്വാസ സംഹിതയുമാണ് കക്ഷിരാഷ്ട്രീയം. ആയതിനാൽ, ഏതെങ്കിലും പാർട്ടിക്കാർ മതപരമായ ആൾക്കൂട്ടങ്ങൾക്കെതിരെ സംസാരിക്കുമെന്ന പ്രതീക്ഷ വെച്ചുപുലർത്തുന്നത് വിഡ്ഢിത്തമാണ്.</p>
<p>മനുഷ്യൻ ജീവനോടെ ഇരുന്നാലേ അവന്റെ ആരാധനാ മൂർത്തിയായ ദൈവത്തിനും നിലനിൽപ്പുണ്ടാകൂ എന്ന്  മനസ്സിലാക്കി മതപരമായ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. എങ്ങനേയും കൊറോണയെ കീഴടക്കി ജീവനോടെ അവശേഷിച്ചാലല്ലാതെ, മതത്തിന്റേയും വിശ്വാസത്തിന്റേയും പേരിൽ പിന്നേയും തലതല്ലിച്ചാകാൻ നമുക്ക് കഴിയില്ലെന്ന യാഥാർത്ഥ്യമെങ്കിലും മനസ്സിലാക്കാത്തതെന്ത് ?</p>
<p>കല്യാണം, നിശ്ചയം, നൂലുകെട്ട്, മരണം, ഷഷ്ടിപൂർത്തി, ഉത്സവം, പെരുന്നാൾ, തിരഞ്ഞെടുപ്പ്, അൽപ്പന്മാരെ സ്വീകരിക്കൽ,  ശാസ്ത്രകൌതുകങ്ങൾ, ബിവറേജസ് ക്യൂ, എന്നിങ്ങനെ എല്ലാ  ആൾക്കൂട്ടങ്ങളും ഒഴിവാക്കുക. നമ്മൾ കാരണം ആൾക്കൂട്ടം ഉണ്ടാകാതിരിക്കാൻ നോക്കുക.</p>
<p>സർക്കാർ സ്വയം ബിവറേജസ് പൂട്ടുക്കെട്ടുമെന്ന് കരുതുകയേ വേണ്ട. സർക്കാർ വരുമാനത്തിന്റെ ആണിക്കല്ലാണ് ബിവറേജസുകൾ. ആ ക്യൂവിൽ പോകാതെ നോക്കിയാൽ, ഈ മഹാമാരി അടങ്ങുമ്പോൾ ഒരു കുപ്പി കൂടുതൽ പൊട്ടിച്ചകത്താക്കാമല്ലോ ? അതുവരെ ക്ഷമിച്ചുകൂടെ ? രണ്ട് മീറ്റർ അകലത്തിൽ ബിവറേജസിലെ ക്യൂ പാലിക്കുക എന്നത് കേരളത്തിൽ നടക്കാത്ത കാര്യമാണെന്നും അറിയാമല്ലോ ? ബിവറേജസ് എന്തുകൊണ്ട് പൂട്ടില്ല എന്ന വിഷയത്തിൽ <a href="https://www.facebook.com/drmanoj.vellanad?__tn__=%2CdC-R-R&amp;eid=ARAdm330OP0QP1yalseNtNa2ZYBY29HR33qEM-wUZmVHv2kmBE2P5WqklEAYZ6I2dShr_rLYOh9n5ODB&amp;hc_ref=ARR1zitJU4jImMKtD0_ajPDzudh7EuDhe97_iCA832jndap6M1z-bN2bOt69vaZDx1k&amp;fref=nf">ഡോ:മനോജ് വെള്ളനാട്</a> എഴുതിയത് <a href="https://www.facebook.com/drmanoj.vellanad/posts/3259154234114394">ഈ ലിങ്കിൽ</a> വായിക്കാം.</p>
<p>എഴുത്തും വായനയും അറിയുന്ന ജനങ്ങളാണ് മലയാളികളെന്നതിന്റെ മുഴുവൻ പ്രയോജനവും ഗുണവും സമൂഹത്തിനും സ്വയം നമുക്കും തിരികെ നൽകേണ്ട സമയമാണിത്. പൊതുജനത്തിലുള്ള വിശ്വാസം ഇനിയും നഷ്ടപ്പെട്ടിട്ടില്ല. ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുമെന്ന് ഉറച്ച പ്രതീക്ഷ അവശേഷിക്കുന്നുണ്ട്.</p>
<p>അല്ലെങ്കിൽപ്പിന്നെ കവി പാടിയത് പോലെ&#8230;&#8230;.</p>
<p>“ചത്തുചത്ത് പിരിഞ്ഞിടാമിനി,<br />
തമ്മിലൂതിയണച്ചിടാം,<br />
തമ്മിലൂതിയണച്ചിടാം.”</p>
<p><strong>വാൽക്കഷണം:-</strong> പ്രളയമായിരുന്നു ഇതിലും ഭേദം. പുറത്തിറങ്ങാൻ പറ്റുന്നതുകൊണ്ടുള്ള അഹങ്കാരമാണിതൊക്കെയും. ചുറ്റിലും വെള്ളം പൊങ്ങിയപ്പോൾ അടങ്ങിയൊതുങ്ങി വീട്ടിലിരുന്നവർക്ക്, മഹാമാരി മൂക്കിൻ തുമ്പത്തെത്തി നിൽക്കുമ്പോൾ ചുറ്റിയടിക്കാൻ തരിക്കുന്നത്, തിന്നിട്ട് എല്ലിനിടയിൽ കയറിയതിന്റെ കുഴപ്പം മാത്രമാണ്.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7210" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7210</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> മൈക്കുകളും കോവിഡ് 19ഉം</title>
		<link>http://niraksharan.in/?p=7206</link>
		<comments>http://niraksharan.in/?p=7206#comments</comments>
		<pubDate>Mon, 16 Mar 2020 10:14:31 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ആരോഗ്യം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[വൈദ്യശാസ്ത്രം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7206</guid>
		<description><![CDATA[ശംഖുമുഖം കടപ്പുറത്ത് പതിവ് പോലെ ആളുകളില്ല; തൃശൂർ വടക്കുന്നാഥൻ ക്ഷേത്രപരിസരത്ത് ആള് കുറവ് എന്നൊക്കെയുള്ള ഏഷ്യാനെറ്റിലെ റിപ്പോർട്ട് കണ്ടു. കൊറോണ മുൻ‌കരുതൽ എന്ന നിലയ്ക്ക് പൊതുസ്ഥലങ്ങളിൽ ജനങ്ങൾ കുറയുമെന്ന കാര്യം ചാനലുകാർക്കുമറിയാം പ്രേക്ഷകർക്കുമറിയാം. അതിലെന്തെങ്കിലും വാർത്താ പ്രാധാന്യം ഉണ്ടെങ്കിൽത്തന്നെ ഒന്നോരണ്ടോ ഷോട്ടുകളിലും അതോടൊപ്പമുള്ള ഒന്നോരണ്ടോ വരികളിലും തീർക്കാവുന്ന കാര്യമല്ലേയുള്ളൂ എന്നൊരു സംശയമുണ്ട്. ഇത് പറയാൻ കാരണമുണ്ട്. അൾക്കാർ അൽപ്പം കുറവാണെങ്കിലും, ശംഖുമുഖവും വടക്കൻനാഥക്ഷേത്ര പരിസരവും അടക്കമുള്ള പൊതുസ്ഥലങ്ങളിൽ പോകുന്നവരുടെയെല്ലാം മുൻപിൽ നീട്ടിപ്പിടിച്ച ചാനൽ മൈക്കുമായി റിപ്പോർട്ടർമാർ പോകുന്നതിൽ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7206" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2020/03/001.jpg"><img class="aligncenter wp-image-7207 " src="http://niraksharan.in/wp-content/uploads/2020/03/001.jpg" alt="00" width="426" height="426" /></a></p>
<p style="text-align: left;"><b style="color: #222222;"><span style="font-size: xx-large;">ശം</span></b>ഖുമുഖം കടപ്പുറത്ത് പതിവ് പോലെ ആളുകളില്ല; തൃശൂർ വടക്കുന്നാഥൻ ക്ഷേത്രപരിസരത്ത് ആള് കുറവ് എന്നൊക്കെയുള്ള ഏഷ്യാനെറ്റിലെ റിപ്പോർട്ട് കണ്ടു. കൊറോണ മുൻ‌കരുതൽ എന്ന നിലയ്ക്ക് പൊതുസ്ഥലങ്ങളിൽ ജനങ്ങൾ കുറയുമെന്ന കാര്യം ചാനലുകാർക്കുമറിയാം പ്രേക്ഷകർക്കുമറിയാം. അതിലെന്തെങ്കിലും വാർത്താ പ്രാധാന്യം ഉണ്ടെങ്കിൽത്തന്നെ ഒന്നോരണ്ടോ ഷോട്ടുകളിലും അതോടൊപ്പമുള്ള ഒന്നോരണ്ടോ വരികളിലും തീർക്കാവുന്ന കാര്യമല്ലേയുള്ളൂ എന്നൊരു സംശയമുണ്ട്. ഇത് പറയാൻ കാരണമുണ്ട്.</p>
<p>അൾക്കാർ അൽപ്പം കുറവാണെങ്കിലും, ശംഖുമുഖവും വടക്കൻനാഥക്ഷേത്ര പരിസരവും അടക്കമുള്ള പൊതുസ്ഥലങ്ങളിൽ പോകുന്നവരുടെയെല്ലാം മുൻപിൽ നീട്ടിപ്പിടിച്ച ചാനൽ മൈക്കുമായി റിപ്പോർട്ടർമാർ പോകുന്നതിൽ ഒരു അപാകതയില്ലേ ഈ കൊറോണക്കാലത്ത് ?</p>
<p>ഒരാൾ സംസാരിക്കുമ്പോൾ അയാളുടെ വായിൽ നിന്ന് ശ്രവങ്ങൾ തെറിക്കാനുള്ള സാദ്ധ്യത വളരെയേറെയാണ്. അത് തെറിച്ച് വീഴുന്നത് നിങ്ങളുടെ ഈ മൈക്കിലേക്കും അതിന്റെ മുകളിലെ സ്പോഞ്ചിലേക്കുമല്ലേ ? അതേ മൈക്ക് തന്നെയല്ലേ അടുത്ത നിമിഷം തന്നെ തൊട്ടടുത്ത് നിൽക്കുന്ന മറ്റൊരാളുടെ മുഖത്തേക്ക് നിങ്ങൾ നീട്ടുന്നത് ? ഇതിലൊരാൾ രോഗബാധയുള്ള ആളാണോ അല്ലയോ എന്ന് നിങ്ങൾക്കെങ്ങനെ അറിയാം. അയാൾ രോഗം ബാധിച്ചിട്ടുള്ള ആളാണെങ്കിൽ അയാളുടെ വായിൽ നിന്ന് തെറിച്ച വൈറസിനെയല്ലേ ഒരു നിമിഷം പോലും വൈകാതെ അടുത്ത ആളിന്റെ മുന്നിലേക്ക് നിങ്ങളെത്തിക്കുന്നത് ? വായുവിലൂടെ കോവിഡ് 19 വൈറസ് പടരില്ലെന്നത് ശരിതന്നെ. എന്നാലും രോഗിയിൽ നിന്ന് അകലം പാലിക്കുന്നത് പോലുള്ള ഒരു ശ്രദ്ധ മൈക്കിന്റെ കാര്യത്തിലും വേണ്ടതല്ലേ?</p>
<p>ഇതേ മൈക്ക് എത്രനേരം നിങ്ങൾ കൈയിൽ പിടിച്ചുകൊണ്ട് നടക്കുന്നുണ്ട് ?എവിടെയെല്ലാം വെക്കുന്നുണ്ട് ? ഒരിക്കലെങ്കിലും അത് നിങ്ങളുടെ കൈകളിലോ ദേഹത്തോ സ്പർശിക്കുന്നില്ലേ ? ഇതിന്റെ മുകളിൽ സ്പോഞ്ചുണ്ടെങ്കിൽ അത്, അതല്ല മെറ്റലോ പ്ലാസ്റ്റിക്കോ ആ‍ണെങ്കിൽ അത് നിങ്ങൾ അവസാനം വൃത്തിയാക്കിയത് എന്നാണ്? വെറുതെ ഒരു വൃത്തിയാക്കൽ എന്നതിനപ്പുറം എന്നെങ്കിലും നിങ്ങളതിനെ രോഗാണു വിമുക്തമാക്കിയിട്ടുണ്ടോ ? ഇതേ മൈക്കുകളിൽ ഒന്നുതന്നെയല്ലേ ആരോഗ്യ മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റേയുമെല്ലാം മുന്നിലേക്ക് നിങ്ങൾ നീട്ടുന്നത് ? ചുമ്മാ ഓരോരോ സംശയങ്ങൾ മാത്രമാണ്. കഴമ്പില്ലാത്തതാണെങ്കിൽ പൊറുക്കുക.</p>
<p>കൊറോണയെ പ്രതിരോധിക്കുന്ന കാര്യത്തിൽ എല്ലാത്തരത്തിലുമല്ലെങ്കിലും ഭൂരിപക്ഷം കാര്യങ്ങളിലും നമ്മൾ മലയാളികൾ തന്നെയാണ് ആഗോളതലത്തിൽ മുന്നിൽ. ഏഷ്യാനെറ്റിന്റെ ബിഗ് ബ്രദർ പരിപാടിയിൽ നിന്ന് പുറത്തായ ഒരു ‘വൈറസ്’ കൊച്ചിൻ എയർപ്പോർട്ടിൽ ഉണ്ടാക്കിയ പ്രശ്നവും, യൂറോപ്യൻ രാജ്യങ്ങൾ മുഴുവൻ കറങ്ങിവന്നശേഷം മിനിമം 14 ദിവസമെങ്കിലും ക്വാറന്റൈൻ ചെയ്യാതെ ജോലിയിൽ വ്യാപൃതനായിരിക്കുന്ന ഡീജീപിയും, ചികിത്സയ്ക്കിടയിൽ/ചികിത്സ നടത്താതെ ചാടിപ്പോകുന്ന സ്വദേശികളും വിദേശികളുമൊക്കെ വീഴ്ച്ചകളുടെ ലിസ്റ്റ് നീട്ടുന്നുണ്ടെന്നതിൽ തർക്കമില്ല. എങ്കിലും, മുൻപ് നേരിട്ടിട്ടില്ലാത്ത ഒരു പ്രശ്നം ആദ്യമായി നേരിടുന്ന സമയത്ത് വരുന്ന പാകപ്പിഴകൾ എന്ന നിലയ്ക്ക് അത്തരം വീഴ്ച്ചകളെല്ലാം തിരുത്തപ്പെടുമെന്ന് പ്രത്യാശിക്കാം. തൽക്കാലം അതേ നിവൃത്തിയുള്ളൂ.</p>
<p>ഇപ്പറഞ്ഞ മൈക്രോഫോണിന്റെ കാര്യത്തിൽ എന്തെങ്കിലും കഴമ്പുണ്ടെന്ന് നിങ്ങൾ ചാനലുകാർക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് നടപടിയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.</p>
<p><strong>വാൽക്കഷണം:-</strong> ഇപ്പറഞ്ഞതിൽ കഥയുണ്ടെങ്കിൽ നാളെ മുതൽ മാസ്ക്ക് ധരിച്ച ചാനൽ മൈക്കുകളും കാണേണ്ടി വരുമോ ആവോ ?</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7206" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7206</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കൊറോണ: യൂറോപ്പ്-കേരള താരതമ്യം</title>
		<link>http://niraksharan.in/?p=7200</link>
		<comments>http://niraksharan.in/?p=7200#comments</comments>
		<pubDate>Thu, 12 Mar 2020 13:49:48 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ആരോഗ്യം]]></category>
		<category><![CDATA[വൈദ്യശാസ്ത്രം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7200</guid>
		<description><![CDATA[ഇന്നലെ സ്പെയിനിലുള്ള സുഹൃത്ത് *രാജേഷുമായി ദീർഘനേരം ഫോണിലൂടെ സംസാരിച്ചു. വിഷയം കൊറോണ തന്നെ. പല കാര്യങ്ങളും വളരെ ലാഘവത്തോടെയാണ് രാജേഷ് സംസാരിക്കുന്നതെങ്കിലും ഉൾക്കിടിലത്തോടെയാണ് ഞാൻ കേട്ടുനിന്നത്. രാജേഷ് പറഞ്ഞ കാര്യങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് യൂറോപ്യൻ രാജ്യങ്ങളിലും ഒട്ടുമിക്ക പാശ്ചാത്യ രാജ്യങ്ങളിലും നടക്കുന്ന സാധാരണ ചികിത്സാ രീതിയെക്കുറിച്ച് ഒരു സൂചന തരാം. കുറച്ചുനാളെങ്കിലും ഇംഗ്ലണ്ടിലെ പീറ്റർ‌ബറോ എന്ന സ്ഥലത്ത് കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ ഇനിപ്പറയുന്ന കാര്യങ്ങൾ നേരിട്ട് അനുഭവത്തിൽ ഉള്ളതുകൂടെയാണ്. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ ജീവിച്ചിട്ടുള്ളവർക്കും നിലവിൽ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7200" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2020/03/unnamed.jpg"><img class="aligncenter wp-image-7201 " src="http://niraksharan.in/wp-content/uploads/2020/03/unnamed.jpg" alt="unnamed" width="453" height="313" /></a></p>
<p style="text-align: left;"><b style="color: #222222;"><span style="font-size: xx-large;">ഇ</span></b>ന്നലെ സ്പെയിനിലുള്ള സുഹൃത്ത് *രാജേഷുമായി ദീർഘനേരം ഫോണിലൂടെ സംസാരിച്ചു. വിഷയം കൊറോണ തന്നെ. പല കാര്യങ്ങളും വളരെ ലാഘവത്തോടെയാണ് രാജേഷ് സംസാരിക്കുന്നതെങ്കിലും ഉൾക്കിടിലത്തോടെയാണ് ഞാൻ കേട്ടുനിന്നത്.</p>
<p>രാജേഷ് പറഞ്ഞ കാര്യങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് യൂറോപ്യൻ രാജ്യങ്ങളിലും ഒട്ടുമിക്ക പാശ്ചാത്യ രാജ്യങ്ങളിലും നടക്കുന്ന സാധാരണ ചികിത്സാ രീതിയെക്കുറിച്ച് ഒരു സൂചന തരാം.</p>
<p>കുറച്ചുനാളെങ്കിലും ഇംഗ്ലണ്ടിലെ പീറ്റർ‌ബറോ എന്ന സ്ഥലത്ത് കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ ഇനിപ്പറയുന്ന കാര്യങ്ങൾ നേരിട്ട് അനുഭവത്തിൽ ഉള്ളതുകൂടെയാണ്. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ ജീവിച്ചിട്ടുള്ളവർക്കും നിലവിൽ ജീവിക്കുന്നവർക്കും ഇതൊരു പുതിയ അറിവായിരിക്കില്ല. എങ്കിലും അതറിയാത്തവർക്ക് വേണ്ടി പങ്കുവെക്കുന്നു.</p>
<p>ഒരു പനി വന്നാൽ എങ്ങനെയാണ് ആ നാടുകളിലെ ചികിത്സ എന്ന് സൂചിപ്പിച്ച് തുടങ്ങാം. നമ്മുടെ വീട്ടിൽ കൊച്ചുകുട്ടികൾക്കാർക്കെങ്കിലും വിറച്ച് പൊള്ളുന്ന പനിയുണ്ടാകുന്നത് പാതിരാത്രിയാണെങ്കിൽ എങ്ങനെയെങ്കിലും നേരം വെളുപ്പിച്ചെടുത്ത് നേരെ ആശുപത്രിയിലേക്ക് പോകും. രാത്രി 10 മണി ആണെങ്കിൽപ്പോലും കുഞ്ഞിനേയുമെടുത്ത് തൊട്ടടുത്തുള്ള ഏതെങ്കിലും നഴ്സിംങ്ങ് ഹോമിലേക്കോ സ്വകാര്യ ആശുപത്രിയിലേക്കോ സർക്കാർ ആശുപത്രിയിലേക്കോ കുതിക്കും. മേൽപ്പറഞ്ഞ പല വികസിതരാജ്യങ്ങളിലും അത് സാദ്ധ്യമല്ല. (കുട്ടികളെ ഉദാഹരിച്ചെന്ന് മാത്രം. മുതിർന്നവരുടെ കാര്യമായാലും ഇതുതന്നെ അവസ്ഥ.)</p>
<p>നമ്മൾ ജീവിക്കുന്ന പരിസരത്ത് നമുക്ക് വേണ്ടി സർക്കാർ (NHS-National Health Service) ഏർപ്പെടുത്തിയിട്ടുള്ള G.P.(General Practitioner) എന്ന ഒരു സംവിധാനത്തിലൂടെയാണ് നാം ചികിത്സ നേടേണ്ടത്. ഏതെങ്കിലും ഒരാശുപത്രിയിൽ ഏതെങ്കിലും ഒരു ഡോക്ടറെ കാണാൻ സാധാരണ നിലയ്ക്ക് നമുക്ക് അനുവാദമില്ല. നമ്മുക്ക് ജി.പി.യുടെ അടുത്ത് പോകണമെങ്കിൽത്തന്നെ അവിടെ വിളിച്ച് സംസാരിച്ച് രോഗവിവരം പറഞ്ഞ് അപ്പോയന്റ്മെന്റ് എടുക്കേണ്ടതുണ്ട്. പനിച്ച് തുള്ളുന്ന കുട്ടിക്കുവേണ്ടി ജി.പി.യെ വിളിച്ചാൽ അവർ ആദ്യം ചോദിക്കുക ജീവന് ഭീ‍ഷണിയുള്ള തരത്തിലുള്ള ഒരു സാഹചര്യമാണോ (Is it a life threatening situation ?) എന്നാണ്. ഒരു പനി വന്നാൽ മരിച്ചു പോകില്ല എന്നറിയുന്നതുകൊണ്ട് &#8216;ഇല്ല&#8217; എന്നായിരിക്കും നമ്മുടെ മറുപടി. തൽക്കാലം പാരസിറ്റമോൾ കൊടുക്കൂ, മൂന്നുദിവസം (ഇത് അവരുടെ തിരക്കും കാര്യങ്ങളുമനുസരിച്ച് ഒരാഴ്ച്ച വരെ നീണ്ടെന്നിരിക്കാം) കഴിഞ്ഞിട്ടും മാറിയില്ലെങ്കിൽ ക്ലിനിക്കിലേക്ക്/ആശുപത്രിയിലേക്ക് വരൂ എന്നുപറഞ്ഞ് അപ്പോയന്റ്മെന്റ് തരും. അത്രയും ദിവസത്തിനുള്ളിൽ പനി അഥവാ അസുഖം മാറിയില്ലെങ്കിൽ നിങ്ങൾക്ക് ജി.പി.യെ ചെന്നുകണ്ട് ചികിത്സ ഉറപ്പാക്കാം. ഇക്കാരണങ്ങൾ കൊണ്ടുതന്നെ പാരസിറ്റമോൾ, വേദനസംഹാരി, ആന്റിബയോട്ടിക്കുകൾ എന്നിങ്ങനെ അത്യാവശ്യം മരുന്നുകൾ മിക്കവാറും എല്ലാ വീടുകളിലും ഉണ്ടാകും. അതിന്റെ ഉപയോഗക്രമവും ഓരോ വീട്ടിലുമുള്ള മുതിർന്നവർക്ക് നല്ല ബോദ്ധ്യവുമുണ്ടാകും.</p>
<p>ശരീരത്തിൽ എവിടെയെങ്കിലും മുറിവുണ്ടായി രക്തം വാർന്നൊഴുകിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയിലാണ് നമ്മൾ ജി.പി.യെ വിളിക്കുന്നതെങ്കിൽ, അതൊരു ജീവൻ നഷ്ടമായേക്കാവുന്ന അവസ്ഥയാണ്. അത്തരം കേസുകളിൽ ഉടനെ തന്നെ നമുക്ക് ജി.പി.യെ ചെന്ന് കാണാൻ അവകാശമുണ്ട്; അവരതിന് അതിന് അനുമതി നൽകുകയും ചെയ്യും. ഇത്തരം രാജ്യങ്ങളിൽ പലതിലും വലിയ വലിയ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകൾ സർക്കാർ ചിലവിൽ പൌരന്മാർക്കും NHS ഫീസ് അടക്കുന്നവർക്കും ലഭ്യമാണ്. പക്ഷേ, അത്തരത്തിൽ സൌജന്യമായി നിങ്ങൾക്ക് ലഭിക്കുന്ന കിഡ്നി മാറ്റിവെക്കൽ, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ എല്ലാ ചികിത്സകൾക്കും ദീർഘകാലം ക്യൂ നിന്ന്, ഊഴം വരുമ്പോൾ മാത്രമേ നിങ്ങൾക്കാ ചികിത്സ ലഭ്യമാകൂ. സർക്കാർ ഇത്തരം ചികിത്സ നൽകുന്നത് സൌജന്യമാണെന്ന് തോന്നാമെങ്കിലും, വർഷാവർഷം ടാക്സ് അടക്കുന്നത് പോലെ നല്ലൊരു തുക നമ്മൾ NHSലേക്ക് അടക്കുന്നുണ്ടെന്നും അറിയുക.</p>
<p>ഇതേ രീതിതന്നെയാണ് കൊറോണ ബാധിച്ചതിനുശേഷവും ഈ രാജ്യങ്ങളിൽ തുടർന്നുകൊണ്ടിരിക്കുന്നത്. മറ്റൊരു സമ്പ്രദായത്തിലേക്ക് മാറി ചിന്തിക്കുന്നതിനെപ്പറ്റി അവർ ഇതുവരെ ആലോചിച്ചിട്ടു പോലുമില്ല. ഈ രാജ്യങ്ങളിലെല്ലാം കൊറോണ പടർന്നുപിടിച്ചതിന്റെ പ്രധാനകാരണം ഇതുമാത്രമാണെന്ന് വേണം അനുമാനിക്കാൻ. രാജേഷുമായുള്ള സംസാരത്തിൽ, പല ഉദാഹരണങ്ങളിലൂടെ എനിക്ക് അക്കാര്യം ബോദ്ധ്യമാവുകയും ചെയ്തു.</p>
<p>രാജേഷ് പറയുന്ന ഒരുദാഹരണം ഇങ്ങനെ. രാജേഷിന്റെ കമ്പനിയിലെ അസംബ്ലി ലൈനിൽ ജോലി ചെയ്യുന്ന ഒരാൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. രോഗിയെ ഐസൊലേറ്റ് ചെയ്തു. രോഗിയുമായി സ്ഥിരമായി ഇടപഴകിയ 4 പേരോട് വീട്ടിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു. കഴിഞ്ഞു. ഇതാണ് ആ കമ്പനി എടുത്ത നിലപാട്. നമ്മുടെ കൊച്ചു കേരളത്തിൽ രോഗബാധ ഉണ്ടാകാൻ സാദ്ധ്യതയുള്ള ഒരു മനുഷ്യൻ ഇടപഴകിയിട്ടുള്ള മനുഷ്യരെ മുഴുവൻ നിരീക്ഷിക്കുന്നത് കൂടാതെ അയാൾ പോയിട്ടുള്ള മുഴുവൻ പൊതുസ്ഥലങ്ങളുടേയും റൂട്ട് മാപ്പ് പരസ്യപ്പെടുത്തി സമ്പർക്കം ഉണ്ടാകാൻ സാദ്ധ്യതയുള്ള ആൾക്കാരെ അപ്പാടെ തിരഞ്ഞ് പിടിച്ച് ഐസൊലേറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ സ്പെയിൻ എന്ന രാജ്യത്തെ രീതിയുമായുള്ള വ്യത്യാസം മനസ്സിലായില്ലേ ? ആ കമ്പനിയിലെ എല്ലാ ജീവനക്കാർക്കും രോഗം പടർന്നിരിക്കാം എന്ന നിലയ്ക്കുള്ള നടപടികളാണ് നമ്മളെടുക്കുന്നതെങ്കിൽ, അടുത്തിടപഴകിയ ആൾക്കാരെ മാത്രമേ അവർ പരിഗണിക്കുന്നുള്ളൂ. അതിനകം രോഗാണുകൾ എത്രയോ പേരിലേക്കും അവിടന്ന് അടുത്ത ശൃംഖലയിലേക്കും കടന്നിരിക്കാം. യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ ഇത്രയും പേരിലേക്ക് എത്തിയതിന്റെ കാരണം ഈ സമീപനമല്ലെങ്കിൽ മറ്റെന്താണ് ? കൊറോണയുടെ കാര്യത്തിലെങ്കിലും വ്യവസ്ഥാപിത രീതിയിൽ നിന്ന് മാറിയുള്ള ചികിത്സാസംവിധാനത്തെപ്പറ്റി അവർ ചിന്തിക്കുന്നില്ലെങ്കിൽ രോഗം നിയന്ത്രണവിധേയമാകുമ്പോഴേക്കും ഒരുപാട് മനുഷ്യജീവനുകൾ അവർ വിലയായി നൽകിക്കഴിഞ്ഞിരിക്കും.</p>
<p>രാജേഷ് പറയുന്ന മറ്റൊരു കേസിൽ, ഒരാൾക്ക് പനിയുണ്ട്; ചെറുതായി തുമ്മലും ജലദോഷവുമുണ്ട്. കൊറോണ ബാധിച്ചിട്ടുണ്ടോ എന്ന സംശയം അയാൾക്ക് കലശലായിട്ടുണ്ട്. അയാൾ ജി.പി.യെ വിളിച്ചു. ഒരാഴ്ച കഴിഞ്ഞ് വരാൻ ജി.പി. അപ്പോയന്റ്മെൻറ് കൊടുത്തു. അഞ്ച് ദിവസം കഴിഞ്ഞപ്പോഴേക്കും രോഗിക്ക് കൊറോണ ആശങ്ക കലശലായി. എമർജൻസി കേസ് ആണെന്നോ മറ്റോ പറഞ്ഞ് ആയാൾ ജി.പി.യിലേക്ക് ഇടിച്ചു കയറുന്നു. അയാൾക്ക് കൊറോണ ബാധയുണ്ടെന്ന് പരിശോധനയിൽ തെളിയുകയും ചെയ്യുന്നു. ജി.പി. നൽകിയ ഒരാഴ്ചത്തെ ഇടവേളയിൽ എത്രയോ ആൾക്കാരുമായി അയാൾ ഇടപഴകിക്കാണും ? എത്രയിടങ്ങളിൽ സഞ്ചരിച്ചുകാണും ? എത്രയിടത്ത് രോഗം പടർത്തിക്കാണും?</p>
<p>രോഗബാധയുണ്ടെന്ന് ഒരാൾ സംശയം പറയുകയോ അധികാരികൾക്ക് തോന്നുകയോ ചെയ്താൽ, കേരള സർക്കാർ ചെയ്തുകൊണ്ടിരിക്കുന്ന മാതൃകാപരമായ നടപടി എന്താണെന്ന് ഇതിനകം നമുക്കെല്ലാവർക്കും അറിയാം. അയാളെ ഉടൻ ഐസൊലേറ്റ് ചെയ്യുന്നു. അയാളുമായി ഇടപഴകിയ എല്ലാവരേയും കണ്ടെത്താൻ ശ്രമിക്കുന്നു, അവരെയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുന്നു. അതിൽ പോസിറ്റീവ് ആണെന്ന് കണ്ടവരെ ഐസൊലേറ്റ് ചെയ്യുന്നു; അങ്ങനെയങ്ങനെ ആ നടപടിക്രമങ്ങൾ നീണ്ട് പോകുന്നു. മേൽപ്പറഞ്ഞ ഏതെങ്കിലും രാജ്യങ്ങളിൽ ഇങ്ങനെയൊരു പ്രക്രിയ നടക്കുന്നില്ലെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.</p>
<p>രാജേഷ് പറയുന്ന മറ്റൊരു കേസ് ഇങ്ങനെ. ലോകമെമ്പാടും കൊറോണ ബാധ ശക്തമായതിനുശേഷമുള്ള ഒന്നാണിത്. പലപല രോഗങ്ങളുമായി ചികിത്സയിലായിരുന്ന ഒരാൾ പെട്ടെന്ന് മരിക്കുന്നു. മരണശേഷം മാത്രമാണ് അയാൾ കൊറോണ ബാധിച്ചാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തുന്നത്. സാധാരണ രോഗിയെപ്പോലെ അദ്ദേഹത്തെ ചികിത്സിക്കുകയും അടുത്തിടപഴകുകയും ചെയ്ത എത്ര ഡോൿടർമാർക്കും മെഡിക്കൽ ഉദ്യോഗസ്ഥർക്കും അയാൾ രോഗം നൽകിയിട്ടുണ്ടാകാം.</p>
<p>പ്രായമായവർക്ക് കൊറോണ ബാധിച്ചാൽ അപകട സാദ്ധ്യത ചെറുപ്പക്കാരേക്കാൾ കൂടുതലാണെന്ന നിഗമനത്തിൽ വൈദ്യശാസ്ത്രം എത്തിയതിന് ശേഷം ഇറ്റലിയിലെ സൌകര്യക്കുറവുകൾ കാരണം ആശുപത്രികളിൽ നല്ലൊരുശതമാനം പ്രായമായവരെ അവർ പ്രവേശിപ്പിക്കുന്നില്ല എന്ന ഖേദകരമായ അവസ്ഥയുമുണ്ട്. എല്ലാവർക്കും കിടക്കാനുള്ള സൗകര്യം നിറഞ്ഞുകവിഞ്ഞ ഇറ്റാലിയൻ ആശുപത്രികളിൽ ഇല്ലാത്തതുകൊണ്ട് രക്ഷപ്പെടാൻ സാദ്ധ്യത കൂടുതലുള്ള ചെറുപ്പക്കാർക്ക് ചികിത്സ കൊടുക്കാം എന്ന തീരുമാനമാണ് ഗതികേട് കൊണ്ടാകാമെങ്കിലും അവർ സ്വീകരിച്ചിരിക്കുന്നതെന്നത് ഞെട്ടിപ്പിക്കുന്ന ഒരു അനാരോഗ്യ സാഹചര്യമാണ്.</p>
<p>മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്നൊന്നും കൃത്യമായ കണക്കുകൾ അന്നാട്ടിലെ ജനങ്ങൾക്ക് പോലും ലഭിക്കുന്നില്ല. ഒന്നും ട്രാക്ക് ചെയ്യാത്തതുകൊണ്ട്, പറയാൻ ഒരു കണക്ക് അധികാരികൾക്ക് ഉണ്ടെന്നും തോന്നുന്നില്ല. ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും പ്രശസ്ത നടൻ ടോം ഹാങ്ക്സിനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കുമടക്കമുള്ള വി.ഐ.പി.കൾക്കും സെലിബ്രിറ്റികൾക്കുമെല്ലാം രോഗബാധയുണ്ടായത്, രോഗാണുവാഹകരായ ജനങ്ങൾ യഥേഷ്ടം ആ നാടുകളിൽ വിഹരിക്കുന്നതുകൊണ്ടല്ലെങ്കിൽപ്പിന്നെ മറ്റെന്തുകൊണ്ടാണ് ?</p>
<p>വികസിതരാജ്യങ്ങളിൽ കഴിയുന്ന മലയാളി പ്രവാസികൾ ഇങ്ങനെയൊരു രോഗബാധ ഉണ്ടായപ്പോൾ, അന്നാടുകളിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. അവിടത്തെ ചികിത്സാരീതിയും കേരളത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ ചികിത്സാരീതിയും എന്താണെന്ന് അവർക്ക് നല്ല ബോദ്ധ്യമുണ്ട്. നമുക്ക് ഒരുപാട് വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളാണ് അവരെല്ലാം. മടങ്ങിവരാൻ തയ്യാറുള്ള ഇന്ത്യാക്കാരായ എല്ലാ മനുഷ്യരേയും ഒന്നൊഴിയാതെ നാട്ടിലെത്തിച്ച് സുരക്ഷിതമാക്കുക തന്നെയാണ് ഈ അവസരത്തിൽ വേണ്ടത്. അതിനുള്ള നടപടികൾ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചെയ്യുന്നുണ്ട്. അത് കൂടുതൽ ഊർജ്ജിതമാക്കുകയും വേണം. ഇറാനിൽ പെട്ടുകിടക്കുന്ന മത്സ്യത്തൊഴിലാളികളുടെ കാര്യമടക്കം ഇക്കൂട്ടത്തിൽ ഗൌരവത്തോടെ പരിഗണിക്കണം. എന്തായാലും ഇംഗ്ലണ്ടിന്റെ കാര്യത്തിൽ ആ ആശങ്ക ഇനി വേണ്ട. അവർ ആരേയും പുറത്തേക്ക് വിടുന്നില്ലെന്ന് തീരുമാനിച്ച് കഴിഞ്ഞു.</p>
<p>കൊറോണയുടെ കാര്യത്തിൽ ലോകോത്തര മികച്ച ചികിത്സാ രീതിയുള്ള കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ പലവട്ടം പലരും പറഞ്ഞതാണെങ്കിലും ഒന്നുകൂടെ ബോധിപ്പിക്കട്ടെ.</p>
<p>തുടക്കത്തിൽ പലരും എമിഗ്രേഷനേയും ആരോഗ്യവകുപ്പിനേയും വെട്ടിച്ച് കടന്നുകളഞ്ഞു. എമിഗ്രേഷന് എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽത്തന്നെ അത് ഒരുപാട് ആൾക്കാർ ചേർന്ന ഒരു സംവിധാനമാണ്. അതിലൊരാൾക്ക് പിഴച്ചാൽ സംവിധാനം മൊത്തം പരാജയപ്പെട്ടെന്നിക്കും. പക്ഷേ, മറുവശത്തുള്ളത് നിങ്ങൾ എന്ന ഒരു വ്യക്തി മാത്രമാണ്. നിയമത്തോടും ലോകത്തെമ്പാടുമുള്ള ജനങ്ങളോടും സഹകരിക്കാൻ നിങ്ങൾ ഒരാൾ മാത്രം വിചാരിച്ചാൽ സിസ്റ്റം ഗംഭീരമായി മുന്നോട്ട് പോകും. ചിലരെങ്കിലും അങ്ങനെ സഹകരിക്കാതിരുന്നതിന്റെ ദൂഷ്യഫലമാണ് നമ്മൾ ഇപ്പോൾ കൂടുതലായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇനിയത്തരം വീഴ്ച്ചകൾ ഉണ്ടാകാത്ത വിധം എല്ലാ പഴുതുകളും സർക്കാർ അടച്ച് കഴിഞ്ഞു. എന്നിരുന്നാലും നിങ്ങൾ നാട്ടിലേക്ക് മടങ്ങുന്നത് നിങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ഒരു ശ്രമത്തിന്റെ ഭാഗമായാണെന്ന് ആദ്യം മനസ്സിലാക്കുക. വർഷാവർഷം വരുന്നതുപോലെ ലീവിന് വന്ന് ചെയ്യുന്ന എല്ലാക്കാര്യങ്ങളും ഇപ്രാവശ്യം ചെയ്യാനായെന്ന് വരില്ല. ഇങ്ങോട്ട് മടങ്ങി വന്നിട്ടുണ്ടെങ്കിൽ ഇവിടത്തെ ചികിത്സകളെല്ലാം കഴിയുന്നതുവരെ സർക്കാർ പറയുന്നതനുസരിച്ച് മാത്രം മുന്നോട്ടു പോകുക. ഉടനെ മടങ്ങി ചെന്നില്ലെങ്കിൽ ജോലി പോകുമെന്നുള്ളവർ ഒന്നുകിൽ ഇങ്ങോട്ട് വരാതിരിക്കുക. അല്ലെങ്കിൽ എത്ര തല പോകുന്ന കാര്യമായാലും ഇവിടുത്തെ സർക്കാർ പറയുന്നത്രയും ദിവസം ഇവിടെത്തന്നെ നിൽക്കുക.</p>
<p>ക്വാറന്റൈനും ഐസൊലേഷനുമെല്ലാം ബുദ്ധിമുട്ടുള്ള കാര്യമോ ജയിലിൽ അടക്കൽ പോലെ പ്രശ്നമുള്ള സംഗതിയോ അല്ലെന്ന് ഇതിനകം വാർത്തകളും വീഡിയോകളും തെളിവായി വന്നു കഴിഞ്ഞിട്ടുള്ളതാണ്. ഒന്നോ രണ്ടോ ആഴ്ച്ച അധികാരികളുമായി സഹകരിക്കുക. നിങ്ങൾ വന്ന രാജ്യങ്ങളിലെ ആരോഗ്യപരിപാലനത്തിന്റെ അവസ്ഥയാണ് തുടക്കത്തിൽ സൂചിപ്പിച്ചത്. നിങ്ങൾക്കും ബോദ്ധ്യമുള്ള കാര്യമാണത്. ഇവിടെ രോഗബാധയുള്ളവർക്ക് ആശുപത്രിയിൽ അവരുടെ ഇഷ്ടഭക്ഷണം വരെ എത്തിച്ചു കൊടുക്കുന്നുണ്ട് ഭരണാധികാരികൾ. ഈ സൗകര്യങ്ങളെല്ലാം നല്ലവണ്ണം പ്രയോജനപ്പെടുത്തി ലോകാരോഗ്യത്തിന് വേണ്ടിയുള്ള ഒരു യജ്ഞത്തിൽ പങ്കാളികളാവുക. ഇറ്റലിയിൽ നിന്ന് റാന്നിയിലേക്ക് മടങ്ങിയ കുടുംബം ചെയ്തതുപോലുള്ള തെറ്റായ നീക്കങ്ങൾ ഇന്ത്യയിൽത്തന്നെ ആദ്യത്തേതും അവസാനത്തേതുമാകാൻ നിങ്ങൾ വിചാരിച്ചാലേ സാധിക്കൂ.</p>
<p>മേൽപ്പറഞ്ഞ നിബന്ധനകൾ അനുസരിക്കാതെ ചാടിപ്പോകുകയും കറങ്ങി നടക്കുകയും ചെയ്യുന്നവർക്കുള്ള കനത്ത ശിക്ഷ എന്താണെന്ന് ആദ്യമേ വെളിപ്പെടുത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. രോഗത്തെ ഭയത്തോടെ കാണേണ്ടതില്ലെങ്കിലും, സഹകരിക്കാത്തവർക്കെതിരെ സർക്കാർ സ്വീകരിക്കാൻ പോകുന്ന ശിക്ഷാനടപടികളെ എല്ലാവരും ഭയത്തോടെ കൂടെത്തന്നെ കാണണം.</p>
<p>കൂട്ടത്തിൽ ഒരപേക്ഷ കൂടെയുണ്ട് സർക്കാരിനോട്. ടൈംസ് നൗ വഴി ഇന്നലെ രാത്രി പ്രചരിച്ച ഒരു വാർത്ത കർണ്ണാടകത്തിലെ കുറെയേറെ ജനങ്ങളെ കുറച്ച് നേരത്തേക്കെങ്കിലും ആശങ്കയിലാക്കിയിരുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ ഓഫീസുകളും സ്കൂളുകളും അടച്ചുപൂട്ടണമെന്നും സഹകരിക്കാത്തവർക്കെതിരെ IPC 188, 146 വകുപ്പുകൾ പ്രകാരം നടപടിയുണ്ടാകുമെന്ന നിലയ്ക്കായിരുന്നു ആ വാർത്ത. അരമണിക്കൂറിനകം അത് അപ്രത്യക്ഷമാകുകയും ചെയ്തു. വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന വ്യക്തികൾക്കെതിരെ മാത്രമല്ല മുന്തിയ മാദ്ധ്യമങ്ങൾക്കെതിരെയും നടപടിയുണ്ടാകണം. ഞാനീ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വ്യാജവസ്തുതകൾ ആണെന്ന് തെളിഞ്ഞാൽ എനിക്കെരെയും നടപടിയുണ്ടാകണം.</p>
<p><strong>വാൽക്കഷണം:-</strong> ഈയൊരു കാര്യത്തിൽ കേരളം ഉന്നത യൂറോപ്യൻ നിലവാരം പുലർത്തിയപ്പോൾ, കേരളത്തിന്റെ സാമാന്യ നിലവാരത്തിലേക്ക് യൂറോപ്പ് കൂപ്പുകുത്തിയെന്ന് പറഞ്ഞാണ് *രാജേഷ് ഫോൺ വെച്ചത്. *രാജേഷ് എന്നത് ശരിയായ പേരല്ല. ഇപ്പോളുള്ള ചികിത്സാരീതി വെച്ചാണെങ്കിൽ രണ്ടാഴ്ച്ചയ്ക്കകം തനിക്കും കുടുംബത്തിനും കൊറോണ പിടിച്ചിരിക്കുമെന്നും, അന്ന് ഉപയോഗിക്കാനുള്ള മരുന്നുകളും ഒരു മാസക്കാലത്തെ ഭക്ഷണത്തിനും മറ്റ് അവശ്യ കാര്യങ്ങൾക്കും വേണ്ടതായ സാധനസാമഗ്രികളും വാങ്ങി ശേഖരിച്ച്, വരുന്നിടത്ത് വെച്ച് കാണാമെന്ന വെല്ലുവിളിയോടെ കാത്തിരിക്കുകയണെന്നാണ് ചെറിയൊരു ചിരിയോടെ രാജേഷ് പറയുന്നത്. ആ സമയമാകുന്നതോടെ രാജേഷ് നേരിട്ട് സോഷ്യൽ മീഡിയയിൽ വന്ന് സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണ്.<br />
.<br />
#Corono</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7200" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7200</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഉത്തരവാദിത്വമില്ലാത്ത മലയാളി പ്രവാസികൾ ആകരുത്</title>
		<link>http://niraksharan.in/?p=7184</link>
		<comments>http://niraksharan.in/?p=7184#comments</comments>
		<pubDate>Sun, 08 Mar 2020 16:07:09 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ആരോഗ്യം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[രോഗം]]></category>
		<category><![CDATA[വൈദ്യശാസ്ത്രം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7184</guid>
		<description><![CDATA[കേരളത്തിൽ പത്തനംതിട്ടയിൽ വീണ്ടും 5 പേർക്ക് കോറോണ സ്ഥിരീകരിച്ചു. ഇറ്റലിയിൽനിന്ന് ഫെബ്രുവരി 29ന് ഖത്തർ എയർവെയ്സ് വഴി നാട്ടിലേക്ക് വന്ന അച്ഛനും അമ്മയും മകനുമാണ് അടുത്തിടപഴകിയ രണ്ടുപേരിലേക്ക് കൂടെ രോഗം പടർത്തിയത്. ഇറ്റലിയിൽ നിന്നാണ് നാട്ടിലേക്ക് വന്നത് എന്ന വിവരം ഇവർ മറച്ചുവെച്ചു എന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചർ പറയുന്നത്. 233 പേരാണ് ഇതിനകം ഇറ്റലിയിൽ കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്. അങ്ങനെയുള്ള ഒരു രാജ്യത്ത് നിന്നും വന്നവർ കുറച്ചധികം ഉത്തരവാദിത്വത്തോട് കൂടി പെരുമാറണമായിരുന്നു. ഇവരിൽ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7184" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2020/03/112.jpg"><img class="aligncenter wp-image-7185 " src="http://niraksharan.in/wp-content/uploads/2020/03/112.jpg" alt="11" width="452" height="452" /></a></p>
<p style="text-align: left;"><b style="color: #222222;"><span style="font-size: xx-large;">കേ</span></b>രളത്തിൽ പത്തനംതിട്ടയിൽ വീണ്ടും 5 പേർക്ക് കോറോണ സ്ഥിരീകരിച്ചു. ഇറ്റലിയിൽനിന്ന് ഫെബ്രുവരി 29ന് ഖത്തർ എയർവെയ്സ് വഴി നാട്ടിലേക്ക് വന്ന അച്ഛനും അമ്മയും മകനുമാണ് അടുത്തിടപഴകിയ രണ്ടുപേരിലേക്ക് കൂടെ രോഗം പടർത്തിയത്.</p>
<p>ഇറ്റലിയിൽ നിന്നാണ് നാട്ടിലേക്ക് വന്നത് എന്ന വിവരം ഇവർ മറച്ചുവെച്ചു എന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചർ പറയുന്നത്. 233 പേരാണ് ഇതിനകം ഇറ്റലിയിൽ കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്. അങ്ങനെയുള്ള ഒരു രാജ്യത്ത് നിന്നും വന്നവർ കുറച്ചധികം ഉത്തരവാദിത്വത്തോട് കൂടി പെരുമാറണമായിരുന്നു. ഇവരിൽ നിന്നും കൊറോണ ബാധിച്ച മറ്റ് രണ്ടുപേർ രോഗവുമായി ആശുപത്രിയിൽ ചെന്നപ്പോൾ മാത്രമാണ് ഇവരാണ് രോഗം കൊണ്ടുവന്നതെന്ന് കണ്ടുപിടിക്കാനായത്. അത്രയ്ക്ക് ഗുരുതരമായ വീഴ്ചയാണ് ഇവർ വരുത്തിയത്.</p>
<p>ഇത്തരത്തിലുള്ള ശുദ്ധ ഭോഷ്ക്ക് കാണിക്കുന്ന വിദേശ മലയാളികളെ ഒന്നുകിൽ തിരികെ വിദേശത്തേക്ക് വിടരുത്. അല്ലെങ്കിൽ വീണ്ടും ഈ രാജ്യത്ത് കാലുകുത്താൻ അനുവദിക്കരുത്. ഇത്തരക്കാർക്ക് കടുത്ത ശിക്ഷ തന്നെ കൊടുക്കണം. ഇക്കൂട്ടരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി പന്താടാനുള്ളതല്ല മറ്റ് ജനങ്ങളുടെ ജീവൻ.</p>
<p>മന്ത്രിയോട് ഒന്നുരണ്ട് കാര്യങ്ങൾ പറയണമെന്നുണ്ട്.</p>
<p>ഇറ്റലിയിൽ നിന്നാണ് വന്നതെന്ന് ഇവർ മറച്ചു വെച്ചാൽപ്പോലും, എയർപോർട്ടിൽ (എമിഗ്രേഷനിൽ) അത് കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ ഇല്ലെന്നാണോ ? രണ്ടുവർഷം മുൻപുവരെ എയർപോർട്ടിൽ എമിഗ്രേഷൻ കാർഡ് പൂരിപ്പിക്കൽ ഉണ്ടായിരുന്നു. അത് തിരികെ കൊണ്ടുവരണം. അതിൽ നുണ എഴുതിച്ചേർത്താൽപ്പോലും പാസ്പ്പോർട്ടിലെ സീലുകൾ നോക്കി ഏത് രാജ്യത്തുനിന്നാണ് വന്നതെന്ന് പിടിക്കാൻ പറ്റും. അതിനുള്ള നടപടികൾ ഉണ്ടാകണം. ചില വിദേശരാജ്യങ്ങളിലെ എയർപ്പോർട്ടുകളിൽ എമിഗ്രേഷൻ സ്റ്റാമ്പ് ചെയ്യുന്ന പതിവ് ഇല്ലാതായിട്ടുണ്ട്. അങ്ങനെയുള്ള സ്ഥലത്തു നിന്നു വരുന്നവരെ കണ്ടെത്താൻ പ്രത്യേകമായ പുതിയ മാർഗ്ഗങ്ങൾ സ്വീകരിക്കണം. എമിഗ്രേഷൻ കാർഡിൽ തെറ്റായവിവരങ്ങൾ എഴുതിയിട്ടുണ്ടെങ്കിൽ ഉടൻ നിയമ നടപടികൾ സ്വീകരിക്കണം. കനത്ത ഫൈൻ അടിക്കണം. ശിക്ഷ നൽകാത്ത കാലത്തോളം ഇത്തരം ആൾക്കാരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും.</p>
<p>രോഗവുമായ വന്ന ഇക്കൂട്ടർ 10 ദിവസത്തിനകം തിരികെ പോകണം എന്നാണ് ഇപ്പോൾ വാശിപിടിക്കുന്നത്. ഇവരുടെ പാസ്പ്പോർട്ട് കണ്ടുകെട്ടണം. രോഗം പൂർണ്ണമായും മാറിയതിന് ശേഷം മാത്രമേ ഇവിടുന്ന് പോകാൻ അനുവദിക്കാവൂ.</p>
<p>ഇതിനകം തന്നെ 29 ന് ദോഹ &#8211; കൊച്ചി ഫ്ലൈറ്റിൽ ഉണ്ടായിരുന്നവരുടേയും എമിഗ്രേഷൻ ജോലിക്കാരുടേയും എയർപ്പോർട്ട് ജോലിക്കാരുടേയുമെല്ലാം ജീവിതം അപകടത്തിലാക്കിക്കൊണ്ടുള്ള ഒരു നീക്കമാണ് ഈ കുടുംബം നടത്തിയിരിക്കുന്നത്. ഇറ്റലിയിൽ നിന്ന് ദോഹയിലേക്ക് ഇവർ വന്ന ഫ്ലൈറ്റിൽ ഉണ്ടായിരുന്ന വിവിധ രാജ്യക്കാരായ ആൾക്കാരുടെ കഥ വേറെ. ഇത്തരം തോന്ന്യാസങ്ങൾ ഒരിക്കലും വെച്ചു പൊറുപ്പിക്കാൻ പാടില്ല.</p>
<p>കേരള ആരോഗ്യ വകുപ്പ് മനോഹരമായി ചെയ്തുകൊണ്ടിരിക്കുന്ന ഒരു ജോലിയാണ് ഈ കുടുംബം സങ്കീർണ്ണമാക്കിയിരിക്കുന്നത്. ഫെബ്രുവരി 29 മുതൽ, നാട്ടിൽ ഇവർ ആരൊക്കെയുമായി അടുത്തിടപഴകി എന്ന് കണ്ടെത്തുക അതികഠിനമായ ഒരു ജോലിയാണ്.</p>
<p>പ്രവാസി മലയാളികൾ ദയവ് ചെയ്ത് ഇത്തരം നിരുത്തരവാദപരമായ കാര്യങ്ങൾ ചെയ്യരുത്. നിങ്ങൾ കഴിയുന്ന വിദേശ നാട്ടിൽ കോവിഡ് 19 വൈറസ് ബാധ ഉണ്ടെങ്കിൽ ദയവുചെയ്ത് അതൊക്കെ ഒന്ന് കെട്ടടങ്ങുന്നതുവരെ നാട്ടിലേക്ക് ഉല്ലാസയാത്ര വരരുത്. നാട്ടിൽ തേരാപ്പാര നടക്കുന്ന ആൾക്കാരെപ്പോലെയല്ല നിങ്ങൾ. ലോകം കണ്ടിട്ടുള്ളവരാണ്. ആ ഒരു നിലവാരത്തിനനുസരിച്ചുള്ള പെരുമാറ്റം നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു.</p>
<p><strong>വാൽക്കഷണം:-</strong> പൊങ്കാല കഴിയുന്നതോടെ കോവിഡ് 19 പൊങ്കാല ആകാതിരുന്നാൽ മതിയായിരുന്നു.<br />
<a href="http://niraksharan.in/wp-content/uploads/2020/03/113.jpg"><img class="aligncenter wp-image-7186 " src="http://niraksharan.in/wp-content/uploads/2020/03/113.jpg" alt="11" width="445" height="445" /></a></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7184" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7184</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
