<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; നിയമം</title>
	<atom:link href="http://niraksharan.in/?cat=108&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Wed, 20 May 2026 05:34:36 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> വാഹനങ്ങളിലെ മാറ്റങ്ങളും ചിരിക്കുന്ന മുഖ്യമന്ത്രിയും</title>
		<link>http://niraksharan.in/?p=10190</link>
		<comments>http://niraksharan.in/?p=10190#comments</comments>
		<pubDate>Tue, 19 May 2026 14:30:43 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഗതാഗതം]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10190</guid>
		<description><![CDATA[ഇന്നലെ മാദ്ധ്യമങ്ങളിലും നവമാദ്ധ്യമങ്ങളിലും നിറഞ്ഞു നിന്നത് മുഖ്യമന്ത്രി ശ്രീ. വി.ഡി.സതീശന്റെ ചുണ്ട് കടിച്ചുള്ള ചിരി ആയിരുന്നു. ചിരിക്കുകയും തോളിൽ കൈയിടുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിയെ കിട്ടിയതിലുള്ള സന്തോഷം നല്ലൊരു വിഭാഗം ജനങ്ങളെപ്പോലെ എനിക്കുമുണ്ട്. ഇനി വിഷയത്തിലേക്ക് കടക്കാം. വാഹനങ്ങളിൽ അപകടകരമല്ലാത്ത രീതിയിൽ മാറ്റങ്ങൾ വരുത്താൻ അനുവദിക്കുമെന്ന് ഇലക്ഷന് മുന്നേ തന്നെ ശ്രീ.വി.ഡി. സതീശൻ പറഞ്ഞിരുന്നു. അത് ഒരുപാട് ചെറുപ്പക്കാരുടെ വോട്ടുകൾ കിട്ടാൻ സഹായിച്ചിട്ടുണ്ടാകാം. വണ്ടിഭ്രാന്തന്മാരായ ചെറുപ്പക്കാർ അവരുടെ വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് ചില്ലറയൊന്നുമല്ല. പക്ഷേ അത്തരം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10190" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2026/05/119.jpg"><img class="aligncenter wp-image-10191 " src="http://niraksharan.in/wp-content/uploads/2026/05/119.jpg" alt="11" width="509" height="509" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഇ</span></a></strong></span>ന്നലെ മാദ്ധ്യമങ്ങളിലും നവമാദ്ധ്യമങ്ങളിലും നിറഞ്ഞു നിന്നത് മുഖ്യമന്ത്രി ശ്രീ. വി.ഡി.സതീശന്റെ ചുണ്ട് കടിച്ചുള്ള ചിരി ആയിരുന്നു. ചിരിക്കുകയും തോളിൽ കൈയിടുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിയെ കിട്ടിയതിലുള്ള സന്തോഷം നല്ലൊരു വിഭാഗം ജനങ്ങളെപ്പോലെ എനിക്കുമുണ്ട്.</p>
<p>ഇനി വിഷയത്തിലേക്ക് കടക്കാം.</p>
<p>വാഹനങ്ങളിൽ അപകടകരമല്ലാത്ത രീതിയിൽ മാറ്റങ്ങൾ വരുത്താൻ അനുവദിക്കുമെന്ന് ഇലക്ഷന് മുന്നേ തന്നെ ശ്രീ.വി.ഡി. സതീശൻ പറഞ്ഞിരുന്നു. അത് ഒരുപാട് ചെറുപ്പക്കാരുടെ വോട്ടുകൾ കിട്ടാൻ സഹായിച്ചിട്ടുണ്ടാകാം. വണ്ടിഭ്രാന്തന്മാരായ ചെറുപ്പക്കാർ അവരുടെ വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് ചില്ലറയൊന്നുമല്ല. പക്ഷേ അത്തരം മാറ്റങ്ങൾ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്(MVD) കണ്ടാൽ ഫൈൻ അടിക്കാനും തുടർനടപടികൾക്കും വകുപ്പുള്ളതാണ്. &#8216;വാഹനങ്ങളിലെ അപകടകരമല്ലാത്ത മാറ്റങ്ങൾ അനുവദിക്കും&#8217; എന്നാണ് മുഖ്യമന്ത്രി V D Satheesan പറഞ്ഞിരുന്നത്. പഴയ ഗതാഗത വകുപ്പ് മന്ത്രി ഗണേശൻ അപ്പോൾത്തന്നെ ഈ പ്രസ്താവനയ്ക്ക് എതിരെ വന്നിരുന്നു.</p>
<p>നമുക്ക് ഇതിന്റെ വസ്തുകൾ ഒന്ന് പരിശോധിച്ചാലോ?</p>
<p>അതിന് മുൻപ് ഒരു കാര്യം സൂചിപ്പിക്കട്ടെ. വാഹനം ഷോറൂമിൽ നിന്ന് വാങ്ങിയപടി ഉപയോഗിക്കുന്ന ശീലമാണ് സാധാരണ നിലയ്ക്ക് എനിക്കുള്ളത്. വിശ്വാസി അല്ലാത്തതുകൊണ്ട് ഡാഷ്ബോർഡിൽ ദൈവങ്ങളുടെ കുഞ്ഞ് പ്രതിമയോ ഫോട്ടോ പോലും കാണില്ല എന്റെ വാഹനത്തിൽ. പക്ഷേ കഴിഞ്ഞ 3 വർഷത്തിലേറെയായി ഇന്ത്യ മുഴുവൻ വിശദമായി ചുറ്റിക്കാണണം എന്നുള്ള ആഗ്രഹം നടപ്പിലാക്കാൻ, ഒരു മോട്ടോർ ഹോം അഥവാ കാരവാൻ സജ്ജമാക്കേണ്ടി വന്നു. വാഹനത്തിൽ (Bolero XL) അടുക്കളയും കിടക്കയും ശൗചാലയവും വാട്ടർ ടാങ്കും അടക്കമുള്ള സൗകര്യങ്ങൾ ഘടിപ്പിക്കേണ്ടി വന്നു. MVD പിടികൂടിയാൽ ഫൈന് പുറമേ വാഹനം കണ്ടുകെട്ടാൻ വരെ വകുപ്പുള്ള കുറ്റങ്ങളാണ് അത്. പക്ഷേ നമ്മുടെ നാട്ടിൽ കമ്പനി നിർമ്മിതമായ ചെറിയ കാരവാനുകൾ അല്ലെങ്കിൽ ക്യാമ്പർവാനുകൾ ലഭ്യമല്ലാത്തതുകൊണ്ടും സ്വന്തം വാഹനത്തിൽ മാറ്റങ്ങൾ വരുത്തി അത്തരത്തിൽ ഒന്ന് ഉണ്ടാക്കാൻ നിയമം അനുവദിക്കാത്തത് കൊണ്ടും, കാര്യം നടക്കണമെങ്കിൽ നിയമം ലംഘിക്കേണ്ടതായി വന്നു. പിടിക്കപ്പെട്ടാൽ മറുത്ത് ഒരക്ഷരം പറയാതെ നിയമത്തിന് കീഴടങ്ങാം എന്നുള്ള തീരുമാനത്തോടെയാണ് അങ്ങനെ ചെയ്തത്. അപ്പോൾ പോലും അപകടകരമായ രീതിയിലുള്ള മാറ്റങ്ങൾ ഒന്നും വാഹനത്തിൽ വരുത്തിയിരുന്നില്ല. പുറമേ നിന്ന് കണ്ടാൽ ഇത്രയും മാറ്റങ്ങൾ വരുത്തിയ വാഹനമാണെന്ന് മനസ്സിലാക്കാനും പറ്റുമായിരുന്നില്ല. അതിന്റെ ചിത്രങ്ങളും വീഡിയോകളും ധാരാളമായി ഞാൻ സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുള്ളതാണ്. https://www.facebook.com/share/v/1ChJ2mxDos/</p>
<p>രാജ്യത്ത് ഇപ്പോഴും മോട്ടോർ ഹോം അഥവാ കാരവൻ സംസ്കാരം ഇല്ലാത്തത്, മോട്ടോർ വാഹന വകുപ്പ്, ജാംബവാന്റെ കാലത്തെ മനോനില പിന്തുടരുന്നത് കൊണ്ടാണ് എന്നാണ് എന്റെ വിലയിരുത്തൽ. കാറ് പോലുള്ള LMV-യിൽ കാരവാനുകൾക്കായി മാറ്റം വരുത്താനേ പാടില്ല എന്നാണ് നിയമം. ടെമ്പോ മുതൽ മുകളിലേക്കുള്ള വലിയ വാഹനങ്ങളിൽ നിലവിലുള്ള നിബന്ധനകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുകയും ആവാം. എൻജിനിലോ ചാസിയിലോ (chassis) മാറ്റം വരുത്താൻ പാടില്ല എന്ന് നിയമമുണ്ട്. എന്നുവെച്ചാൽ ബോഡിയിലും ഉള്ളിലും അത്യാവശ്യം മാറ്റങ്ങൾ ആവാം.</p>
<p>മുൻഗതാഗത വകുപ്പ് മന്ത്രി ഗണേശൻ പറഞ്ഞത് വസ്തുതയാണ്. വാഹന സംബന്ധിയായ ഈ നിയമങ്ങൾ കേന്ദ്രത്തിൽ നിന്നുള്ളതാണ്. കേരളത്തിന് അതിൽ മാറ്റങ്ങൾ വരുത്താൻ ആവില്ല. കേരളത്തിൻ്റെ എന്നല്ല ഒരു സംസ്ഥാന മുഖ്യമന്ത്രിക്കും അതിന് കഴിയില്ല. കേന്ദ്രം തീരുമാനിച്ച് മാറ്റം വരുത്തി നടപ്പിലാക്കേണ്ട നിയമമാണ് അത്.</p>
<p>എന്നിട്ടും ശ്രീ.വി.ഡി.സതീശൻ Chief Minister VDS എന്തുകൊണ്ട് ഈ വാഗ്ദാനം മുന്നോട്ട് വെച്ചു? അതാണ് വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നത്.</p>
<p>മുകളിൽ ഞാൻ സൂചിപ്പിച്ച എന്റെ മോട്ടോർ ഹോമുമായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചുറ്റിയടിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇത് വിശദീകരിക്കാനും അപഗ്രഥിക്കാനും ശ്രമിക്കാം.</p>
<p>2024-ൽ രാജസ്ഥാനിലെ ജയ്സാൽമേറിൽ വെച്ച്, നോ പാർക്കിങിൽ എന്റെ മോട്ടോർ ഹോം വാഹനം ഇട്ടതിന് ലോക്കൽ പൊലീസ് എനിക്ക് ഫൈൻ ചീട്ട് എഴുതാൻ തുടങ്ങി. സത്യത്തിൽ, നോ പാർക്കിംഗ് ബോർഡ് ഇല്ലാത്ത ചെറിയ ഒരു മൈതാനം ആയിരുന്നു അത്. ഇക്കാര്യം സൂചിപ്പിച്ച് ഞാൻ തർക്കം തുടങ്ങി.</p>
<p><span style="color: #0000ff;">&#8220;ഇത് നോ പാർക്കിങ്ങ് ആണെന്ന് ഇവിടെ എല്ലാവർക്കും അറിയുന്ന കാര്യമാണ് &#8220;&#8230;.</span> എന്നായിരുന്നു പൊലീസിൻ്റെ മറുപടി.</p>
<p><span style="color: #0000ff;">&#8220;കേരളത്തിൽ നിന്നും ഇത്തരത്തിൽ ഒരു മോട്ടോർഹോമിൽ യാത്ര ചെയ്ത് വരുന്ന ഞാൻ, ബോർഡ് ഇല്ലെങ്കിൽ എങ്ങനെയാണ് ഇത് നോ പാർക്കിംഗ് ആണെന്ന് അറിയുക?&#8221;</span></p>
<p>പൊലീസുകാർ വീണ്ടും എൻ്റെ വാഹനത്തിനടുത്തേക്ക് വന്ന് അതിനെ വിശദമായി പരിശോധിച്ചു. മോട്ടോർ ഹോം സൗകര്യങ്ങൾ കണ്ട് ആശ്ചര്യം പ്രകടിപ്പിച്ചു. അതിന്റെ പടങ്ങൾ എടുത്ത് വീട്ടിലുള്ള വണ്ടിഭ്രാന്തന്മാർ മക്കൾക്കും മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുത്തു. ശേഷം, എന്റെ ഫൈൻ റദ്ദാക്കി, യാത്രയുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ് എന്നെ പോകാൻ അനുവദിച്ചു.</p>
<p>പറഞ്ഞുവന്നത്&#8230;. രാജസ്ഥാൻ പൊലീസുകാർക്ക് വേണമെങ്കിൽ, വാഹനത്തിൽ മോഡിഫിക്കേഷൻ നടത്തിയെന്ന് പറഞ്ഞ് ഫൈൻ അടിച്ചേൽപ്പിക്കാമായിരുന്നു. നിയമത്തിലുള്ള അജ്ഞത കൊണ്ടാണോ അതോ എന്നെപ്പോലൊരു സഞ്ചാരിയോട് കാണിച്ച അനുകമ്പ കൊണ്ടാണോ അങ്ങനെയൊരു നടപടി ഉണ്ടായില്ല. MVD ചെയ്യേണ്ട ജോലി പൊലീസുകാർ ചെയ്യേണ്ട എന്ന് തീരുമാനിച്ചതാകാനും മതി. അതെന്തായാലും തൽക്കാലം ഞാൻ രക്ഷപ്പെട്ടു.</p>
<p>തികച്ചും വ്യത്യസ്തമായ ഒരനുഭവം ഹരിയാനയിൽ വെച്ചും ഉണ്ടായി. അപ്പോൾ ഞാൻ ഓടിച്ചിരുന്നത് മേൽപ്പറഞ്ഞ അതേ കാരവൻ തന്നെ. ആ സമയത്ത്, ഹരിയാനയിലുള്ള മലയാളി സുഹൃത്ത് ബ്രിട്ടോയും Britto Zacharias വാഹനത്തിൽ ഉണ്ടായിരുന്നു. ഇപ്രാവശ്യം പൊലീസ് പിടിച്ചത് 10 വർഷത്തിൽ അധികം പഴക്കമുള്ള വാഹനം ഓടിച്ചതിനാണ്. നാഷണൽ ക്യാപ്പിറ്റൽ റീജിയണിൽ (NCR), അത്രയും പഴക്കമുള്ള വാഹനങ്ങൾ നിരോധിച്ചിട്ടുണ്ട്. ഡൽഹിയും പരിസരപ്രദേശങ്ങളും ആണ് NCR എന്ന് എനിക്കറിയാമായിരുന്നു എങ്കിലും ഹരിയാനയിലെ ഗുഡ്ഗാവിൽ ഈ പ്രശ്നം ഉണ്ടെന്ന് അറിയില്ലായിരുന്നു.</p>
<p>₹25000 ഫൈനിന് പുറമേ വാഹനം കണ്ടുകെട്ടുമെന്നും പൊലീസുകാർ പറഞ്ഞു. അപ്പോൾപ്പോലും വാഹനത്തിലെ മോഡിഫിക്കേഷൻ്റെ പേരിൽ ഒരു പ്രശ്നവും അവർ ഉന്നയിച്ചില്ല. രാജസ്ഥാൻ പൊലീസിനെപ്പറ്റിയുള്ള മേൽപ്പറഞ്ഞ എന്റെ നിഗമനങ്ങൾ പോലെ തന്നെ ആയിരിക്കാം ഹരിയാന പോലീസിന്റെ കാര്യത്തിലും ഉണ്ടായത്. കാര്യമായ പരുക്കില്ലാതെ അവിടന്നും ഞാൻ തടിയൂരി. (ഇത് വിശദമായി തന്നെ മുൻപ് എഴുതിയിരുന്നു.)</p>
<p>മടക്കയാത്രയിൽ പനാജി കഴിഞ്ഞതും ഗോവൻ പോലീസ് പൊക്കി. അമിതവേഗം ആയിരുന്നു കാരണം പറഞ്ഞത്. പക്ഷേ അവരുടെ ക്യാമറ വിശദമായി പരിശോധിച്ചപ്പോൾ അമിതവേഗത്തിൽ കടന്നുപോയത് മറ്റൊരു കാറുകാരൻ ആയിരുന്നു. ഞാൻ വേഗ പരിധി തെറ്റിച്ചിട്ടില്ലായിരുന്നു. പക്ഷേ അതിനിടയ്ക്ക് പൊലീസുകാരൻ എന്റെ വാഹനത്തിനുള്ളിലെ മാറ്റങ്ങൾ ശ്രദ്ധിച്ചു.</p>
<p><span style="color: #0000ff;">&#8221; ഇതെല്ലാം നിയമവിരുദ്ധമാണ്. ഇതിന് വേറെ ഫൈൻ ഉണ്ട്. &#8220;</span> എന്നായി പൊലീസുകാരൻ.</p>
<p><span style="color: #0000ff;">&#8220;സഞ്ചാരിയാണ്. നിരക്ഷരനാണ്. ഒരു ഗതിയും പരഗതിയും ഇല്ലാത്തവനാണ്.&#8221;</span>&#8230;. എന്നൊക്കെ ഞാൻ പ്രാരാബ്ദ്ധങ്ങളുടെ ഭാണ്ഡം തുറന്നു.</p>
<p>സത്യത്തിൽ ഗോവൻ പൊലീസിന് ഫൈൻ അടിക്കാമായിരുന്നു. അങ്ങേർക്ക് നിയമം അറിയാമെന്ന് വ്യക്തം. പക്ഷേ&#8230;</p>
<p><span style="color: #0000ff;">&#8220;ഇതെല്ലാം MVD-യുടെ ജോലിയാണ്. മാത്രമല്ല താങ്കളുടെ യാത്ര അലോസരപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.&#8221;</span>&#8230; എന്ന് പറഞ്ഞ് പൊലീസുകാരൻ ദയ കാണിച്ചു. നന്ദി പറഞ്ഞ് ഞാൻ സ്കൂട്ടായി.</p>
<p>ഈ അനുഭവങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത്, നിയമം കേന്ദ്രത്തിന്റേത് ആണെങ്കിലും, അത് നടപ്പിലാക്കേണ്ടത് അതാത് സംസ്ഥാനങ്ങളാണ്. ഏത് തരത്തിലുള്ള മോഡിഫിക്കേഷനുകൾ വരെ അനുവദിക്കാം അല്ലെങ്കിൽ കണ്ണടയ്ക്കാം എന്ന വിവേചന അധികാരം അല്ലെങ്കിൽ ഔദാര്യം സംസ്ഥാന സർക്കാരിനുണ്ട്. അതുതന്നെ ആകും തന്റെ പ്രസ്താവനയിലൂടെ ശ്രീ.വി.ഡി.സതീശൻ ഉദ്ദേശിച്ചതും.</p>
<p>അപകടകരമായ മാറ്റങ്ങൾ വരുത്തിയിട്ടുള്ള വാഹനങ്ങൾ പിടികൂടും. അതായത്&#8230;&#8230;</p>
<p><strong>1.</strong> പുറത്തേക്ക് ചാടി നിൽക്കുന്ന ടയറുകളോ വാഹനഭാഗങ്ങളോ ഉള്ള വാഹനങ്ങൾ.</p>
<p><strong>2.</strong> ചാസികളിലും എൻജിനിലും മാറ്റം വരുത്തിയിട്ടുള്ള വാഹനങ്ങൾ.</p>
<p><strong>3.</strong> കാതടപ്പിക്കുന്ന ശബ്ദമുള്ള എക്ട്രാ ഹോണുകൾ പിടിപ്പിച്ച വാഹനങ്ങൾ.</p>
<p><strong>4.</strong> സൈലൻസറിൽ മാറ്റം വരുത്തി വായു മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ.</p>
<p><strong>5.</strong> മോഡിഫിക്കേഷൻ കാരണം റോഡിലുള്ള മറ്റ് വാഹനങ്ങൾക്കോ കാൽനടക്കാർക്കോ അപകടങ്ങൾ ഉണ്ടാക്കാൻ പോന്ന തരത്തിലുള്ള വാഹനങ്ങൾ.</p>
<p>എന്നിങ്ങനെയുള്ള വാഹനങ്ങൾ നിരത്തിൽ അനുവദിച്ചെന്ന് വരില്ല. അല്ലാതെയുള്ള വാഹനങ്ങളെ ഒഴിവാക്കിയെന്ന് വരാം. ഇത്തരത്തിൽ സർക്കാർ തീരുമാനിച്ച് കണ്ണടയ്ക്കേണ്ട വാഹനങ്ങൾ ഒഴിവാക്കി വിടാൻ MVD-ക്ക് നിർദ്ദേശം നൽകിയാൽ, മുഖ്യമന്ത്രി കണ്ണിറുക്കി കാണിച്ച ആ വാഗ്ദാനം സുഖസുന്ദരമായി നടപ്പിലാക്കാനാവും. കേന്ദ്രത്തിൽ നിന്ന് ആരും വന്ന് ചോദ്യം ചെയ്യാൻ പോകുന്നില്ല. അഥവാ അങ്ങനെയൊരു ചോദ്യം ചെയ്യൽ ഉണ്ടായാൽ കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ നല്ലൊരു ശതമാനം വാഹനങ്ങൾ നിരത്തിലിറക്കാൻ പറ്റില്ല. മറ്റ് സംസ്ഥാനങ്ങളിൽ മോഡിഫിക്കേഷൻ്റെ അയ്യര് കളിയാണ്. വാളയാറിന് പുറത്തേക്ക് വാഹനം ഓടിച്ചിട്ടുള്ളവർക്ക് അത് കൃത്യമായി ബോദ്ധ്യമുള്ള കാര്യമായിരിക്കും.</p>
<p>(മുകളിലെ 5 ഇനങ്ങൾ ഞാൻ ഊഹിക്കുന്നത് മാത്രമാണ്. MVD-യ്ക്ക് അതിൽ കൂടുതലും ലിസ്റ്റിൽ ചേർക്കാം. കാരണം ഇത് സർക്കാരിന്റെ ഒരു വരുമാന മാർഗ്ഗം കൂടെയാണ്.)</p>
<p>ചെറുപ്പക്കാർക്ക് മുഖ്യമന്ത്രി നൽകിയ വാഗ്ദാനം ഇത്തരത്തിലാണ് നടപ്പിലാക്കാൻ പോകുന്നത് എന്നാണ് ഞാൻ ഊഹിക്കുന്നത്. ഷഷ്ടിപൂർത്തിയുടെ വക്കത്ത് എത്തിനിൽക്കുന്ന എനിക്കും മുഖ്യമന്ത്രിയുടെ ഈ വാഗ്ദാനം ഏറെ ആശ്വാസം നൽകുന്നുണ്ട്. കാരണം, ഹരിയാന പോലീസ് പിടികൂടിയ വാഹനം മൈസൂരിൽ കൊണ്ടുചെന്ന് സ്ക്രാപ്പ് ചെയ്ത് കളഞ്ഞെങ്കിലും അതിനുശേഷം വാങ്ങിയ വാഹനത്തിൻ്റെ ഉള്ളിലും കിടക്കാനും പാചകം ചെയ്യാനുമുള്ള സൗകര്യങ്ങൾ ഒരുക്കി തന്നെയാണ് ഞാൻ യാത്ര തുടർന്നത്. ഇനിയങ്ങോട്ടുള്ള രണ്ടോ മൂന്നോ വർഷങ്ങളിലും, ഇതുപോലുള്ള മാറ്റങ്ങൾ വാഹനത്തിൽ വരുത്തിയാൽ മാത്രമേ Great Indian Expedition എന്ന എന്റെ ഇന്ത്യൻ യാത്രകൾ തുടരാനും പൂർത്തിയാക്കാനും കഴിയൂ.</p>
<p>ആയതിനാൽ, ഇന്നലെ മുഖ്യമന്ത്രി കണ്ണിറുക്കി ചിരിച്ചത് എന്റെ കൂടെ പ്രതീക്ഷകൾക്ക് നേരെയാണ് എന്നുള്ളതിൽ സംശയമില്ല. എത്തരത്തിലുള്ള മാറ്റങ്ങൾ വരെ അനുവദിക്കും, അപകടകരമായ ഏതെല്ലാം മാറ്റങ്ങൾ അനുവദിക്കില്ല എന്ന കൃത്യമായ നിബന്ധനയോടെ മോട്ടോർ വാഹന വകുപ്പിലേക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം ഉണ്ടാകും എന്ന് പ്രതീക്ഷയോടെ ഞാനും കാത്തിരിക്കുന്നു.</p>
<p>ഇനി അഥവാ ഈ പ്രതീക്ഷ ആസ്ഥാനത്തായാലും, എനിക്ക് യാത്ര തുടരാതിരിക്കാൻ ആവില്ല. അതിനായി ചില്ലറ മാറ്റങ്ങൾ വാഹനത്തിൽ വരുത്തിയേ പറ്റൂ. മാറ്റങ്ങൾ വരുത്തിയ വാഹനം പിന്നെ ഞാൻ കേരളം കാണിക്കില്ല. കേരളത്തിന് പുറത്ത് ഈ നിയമങ്ങളൊക്കെ എത്തരത്തിലാണ് പരിപാലിക്കപ്പെടുന്നതെന്ന് മുകളിലെ ഉദാഹരണങ്ങളിൽ നിന്ന് വ്യക്തമാണല്ലോ. അത്രേയുള്ളൂ കാര്യം.</p>
<p>നിയമലംഘനം അല്പം പോലും ആഗ്രഹിക്കുന്നില്ല. പക്ഷേ കാലത്തിനനുസരിച്ച് നിയമങ്ങൾ മാറിയില്ലെങ്കിൽ, ഒഒരാൾ മണ്ണടിഞ്ഞ് പോകുന്നതിന് മുൻപ് മറ്റാർക്കും ഉപദ്രവമില്ലാതെ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എങ്ങനെ നടപ്പിലാക്കുമെന്നാണ്?</p>
<p><strong>വാൽക്കഷണം:-</strong> ചെറു വാഹനങ്ങളിലും കാര്യമായ മാറ്റങ്ങൾ വരുത്താനുള്ള നിയമങ്ങൾ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് കൊണ്ടുവരണമെന്ന് അഭ്യർത്ഥിച്ച്, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് ഒരു കത്ത് എഴുതി തുടങ്ങിയിട്ട് കുറച്ചുനാളായി. മടിയും നിരക്ഷരത്വവുമാണ് ആ കത്ത് പൂർത്തിയാക്കുന്നതിൽ നിന്ന് പിന്നോട്ടടിപ്പിക്കുന്നത്. കേരളത്തിലെ വണ്ടി ഭ്രാന്തന്മാർ എല്ലാവരും കൂട്ടത്തോടെ അത്തരത്തിലുള്ള കത്തുകൾ കേന്ദ്രത്തിലേക്ക് അയച്ച് കാലഘട്ടത്തിന് അനുയോജ്യമായ നിയമ മാറ്റങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കാൻ വൈകിയിരിക്കുന്നു. കാരവൻ പോലുള്ള സംവിധാനങ്ങൾ വന്നാൽ ഇന്ത്യയുടെ സഞ്ചാര ഭൂപടത്തിന് തന്നെയാണ് മാറ്റം ഉണ്ടാകാൻ പോകുന്നത്. ആഡംബര കാറുകളിൽ സഞ്ചരിക്കുന്ന മന്ത്രിമാർക്ക് അത് സ്വയം മനസ്സിലാകണമെന്നില്ല. നമ്മൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി കൊടുക്കേണ്ടി വരും.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10190" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10190</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഇത്രേയുള്ളോ സ്ട്രോങ്ങ്‌ റൂം?</title>
		<link>http://niraksharan.in/?p=10170</link>
		<comments>http://niraksharan.in/?p=10170#comments</comments>
		<pubDate>Tue, 21 Apr 2026 14:30:11 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഴിമതി]]></category>
		<category><![CDATA[കക്ഷിരാഷ്ട്രീയം]]></category>
		<category><![CDATA[തെരഞ്ഞെടുപ്പ്]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10170</guid>
		<description><![CDATA[ഇതിപ്പോൾ പൊതുജനം അറിഞ്ഞുകൊണ്ട് തുറക്കുന്ന രണ്ടാമത്തെ സ്ട്രോങ്ങ് റൂം ആണ്. അറിയാതെ ഏതൊക്കെ സ്ട്രോങ്ങ് റൂമുകൾ തുറന്നിട്ടുണ്ടെന്ന് കണക്കില്ല. ഈ വിഷയത്തിൽ ചില ചോദ്യങ്ങളുണ്ട്&#8230; 1. ഇത്രയേ ഉള്ളോ ഈ സ്ട്രോങ്ങ് റൂം? (ഒരു ഓഫീസർ മറന്നു വെച്ച ഡയറി എടുക്കാൻ ആണത്രേ സ്ട്രോങ്ങ് റൂം തുറക്കുന്നത്!) ഒരു ഉദ്യോഗസ്ഥൻ ഒരു സാധനം മറന്നു വെച്ചാൽ അത് തിരികെ എടുക്കാൻ വേണ്ടി സീല് പൊളിച്ച് തുറക്കാവുന്നതേ ഉള്ളോ ഈ സ്ട്രോങ്ങ് റൂം? 2. അത് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10170" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2026/05/112.jpg"><img class="aligncenter wp-image-10171 " src="http://niraksharan.in/wp-content/uploads/2026/05/112.jpg" alt="11" width="481" height="601" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഇ</span></a></strong></span>തിപ്പോൾ പൊതുജനം അറിഞ്ഞുകൊണ്ട് തുറക്കുന്ന രണ്ടാമത്തെ സ്ട്രോങ്ങ് റൂം ആണ്. അറിയാതെ ഏതൊക്കെ സ്ട്രോങ്ങ് റൂമുകൾ തുറന്നിട്ടുണ്ടെന്ന് കണക്കില്ല.</p>
<p>ഈ വിഷയത്തിൽ ചില ചോദ്യങ്ങളുണ്ട്&#8230;</p>
<p><strong>1.</strong> ഇത്രയേ ഉള്ളോ ഈ സ്ട്രോങ്ങ് റൂം? (ഒരു ഓഫീസർ മറന്നു വെച്ച ഡയറി എടുക്കാൻ ആണത്രേ സ്ട്രോങ്ങ് റൂം തുറക്കുന്നത്!) ഒരു ഉദ്യോഗസ്ഥൻ ഒരു സാധനം മറന്നു വെച്ചാൽ അത് തിരികെ എടുക്കാൻ വേണ്ടി സീല് പൊളിച്ച് തുറക്കാവുന്നതേ ഉള്ളോ ഈ സ്ട്രോങ്ങ് റൂം?</p>
<p><strong>2.</strong> അത് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക<br />
ഡയറി ആണോ അതോ വ്യക്തിപരമായ ഡയറിയാണോ?</p>
<p><strong>3.</strong> ഔദ്യോഗിക ഡയറി ആയാലും വ്യക്തിഗത ഡയറി ആയാലും, മെയ് 4ന് മുന്നേ തുറന്ന് എടുക്കേണ്ട എന്ത് അത്യാവശ്യം ആണ് ആ ഡയറിയിൽ ഉള്ളത്? അത് പൊതുജനത്തിനെ ബോധ്യപ്പെടുത്തുമോ?</p>
<p><strong>4.</strong> വോട്ടിങ്ങ് കഴിഞ്ഞ്, സ്ട്രോങ്ങ്‌ റൂം അടച്ച് 12 ദിവസം കഴിഞ്ഞപ്പോഴാണോ ഡയറി സ്ട്രോങ്ങ് റൂമിൽ ആയിപ്പോയതെന്ന് ഉദ്യോഗസ്ഥൻ അറിഞ്ഞത്?</p>
<p><strong>5.</strong> ഇക്കഴിഞ്ഞ 12 ദിവസം ആ ഡയറിയില്ലാതെ ഉദ്യോഗസ്ഥൻ എങ്ങനെ മുന്നോട്ടു നീങ്ങി?</p>
<p><strong>6.</strong> അടുത്ത 14 ദിവസം കൂടി അതേ നിലയ്ക്ക് തുടരാൻ അദ്ദേഹത്തിന് പറ്റുമായിരുന്നില്ലേ?</p>
<p><strong>7.</strong> ആ ഡയറി എടുക്കാൻ സ്ട്രോങ്ങ് റൂമിലേക്ക് പോകുന്ന വ്യക്തിയുടെ/ വ്യക്തികളുടെ ശരീര പരിശോധന നടത്തി ഉടായിപ്പ് ഒന്നുമില്ല എന്ന് തീർപ്പാക്കുമോ?</p>
<p><strong>8.</strong> ഡയറി എടുക്കാൻ സ്ട്രോങ്ങ് റൂമിലേക്ക് പോകുന്നവർ ഉടായിപ്പ് ഒന്നും കാണിക്കുന്നില്ല എന്ന് ഉറപ്പാക്കാൻ പൊലീസും അകത്തേക്ക് പോകുമോ?</p>
<p><strong>9.</strong> പൊലീസിനും ഒരു ഉടായിപ്പിൻ്റെ ഭാഗമാകാമല്ലോ. ആ നിലയ്ക്ക് എല്ലാ പാർട്ടികളുടേയും ഒരു പ്രതിനിധിയെ സ്ട്രോങ്ങ്‌ റൂമിന് അകത്തേക്ക് അനുവദിക്കുമോ?</p>
<p><strong>10.</strong> ഈ നടപടിക്രമങ്ങൾ മുഴുവൻ റെക്കോർഡ് ചെയ്യാൻ മാധ്യമങ്ങളെ അനുവദിക്കുമോ?</p>
<p><strong>11.</strong> ഡയറിയോ മടിശ്ശീലയോ ബാഗോ ഫോണോ കൗപീനമോ എന്തുമാകട്ടെ, സ്ട്രോങ്ങ് റൂമിൽ മറന്നു വെച്ചത് മൂലം അത് രണ്ടാമത് തുറക്കേണ്ടി വന്നതിൽ ഈ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകുമോ? ഇത് അയാളുടെ വീഴ്ച ആയിട്ടല്ലേ കണക്കാക്കേണ്ടത്. ഡയറി മറന്ന് വെച്ചത് മനുഷ്യസഹജമായി കണക്കാക്കാമെങ്കിലും അതിന്റെ പേരിൽ, ഇത്രയും വലിയ ഒരു ജനാധിപത്യ പ്രക്രിയയെ സംശയത്തിൽ ആക്കുന്ന തരത്തിൽ സ്ട്രോങ്ങ് റൂം തുറക്കേണ്ടി വരുന്നത് അയാളുടെ വീഴ്ചയല്ലേ?</p>
<p><strong>12.</strong> ഈ സ്ട്രോങ്ങ് റൂം തുറക്കൽ ഇനിയുള്ള കാലങ്ങളിലും സ്ഥിരം കലാപരിപാടി ആയേക്കാം. തിരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കപ്പെട്ടേക്കാം. ആയതിനാൽ വോട്ട് ചെയ്ത് പരമാവധി മൂന്ന് ദിവസത്തിനകം വോട്ട് എണ്ണുന്ന തരത്തിലുള്ള സംവിധാനമല്ലേ ഇനിയുള്ള കാലത്ത് അഭികാമ്യം?</p>
<p><strong>13.</strong> ഇത്തരം പരിപാടികൾ ഇനിയും തുടർന്നേക്കാം എന്നതുകൊണ്ട് വോട്ടിംഗ് മെഷീനുകൾ മാറ്റി ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകുന്നല്ലേ ഉചിതം? ഇതുപോലുള്ള തട്ടിപ്പ് സാധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ അതല്ലേ ഏകമാർഗ്ഗം?</p>
<p><strong>വാൽക്കഷണം:-</strong> ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കണം. അല്ലെങ്കിൽ ഇവന്മാർ ചിലപ്പോൾ ജനാധിപത്യത്തെ നാലായി മടക്കി താറ് ഉടുക്കും.</p>
<p>#StrongRoom<br />
#Polling<br />
#election<br />
#BalletPaper</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10170" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10170</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> SIR വരുന്നുണ്ട്, ശ്രദ്ധിക്കുക.</title>
		<link>http://niraksharan.in/?p=10139</link>
		<comments>http://niraksharan.in/?p=10139#comments</comments>
		<pubDate>Thu, 13 Nov 2025 14:30:00 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10139</guid>
		<description><![CDATA[എനിക്കുള്ള SIR (Special Intensive Revision) ഫോം ഇന്നലെ വീട്ടിലെത്തി. ഇത് പൂരിപ്പിച്ച് കൊടുക്കുന്നതിന് അനുസരിച്ചിരിക്കും വോട്ടർ പട്ടികയിൽ ഓരോരുത്തരുടേയും പേര് ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യം. അതുകൊണ്ടുതന്നെ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് SIR. ഇന്ത്യൻ പൗരന്മാർ അല്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുക, വോട്ടർ പട്ടിക കുറ്റമറ്റതാക്കുക എന്നൊക്കെയാണ് SIRൻ്റെ ലക്ഷ്യമായി പറയുന്നത്. പക്ഷേ ആ പ്രക്രിയ അത്ര എളുപ്പമല്ല. ശ്രദ്ധിച്ചില്ലെങ്കിൽ ഇതുവരെ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ വോട്ട് ചെയ്ത് പോന്നിരുന്ന നിങ്ങളുടെ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10139" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/11/22.jpg"><img class="aligncenter wp-image-10140 " src="http://niraksharan.in/wp-content/uploads/2025/11/22.jpg" alt="22" width="465" height="644" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">എ</span></a></strong></span>നിക്കുള്ള SIR (Special Intensive Revision) ഫോം ഇന്നലെ വീട്ടിലെത്തി.</p>
<p>ഇത് പൂരിപ്പിച്ച് കൊടുക്കുന്നതിന് അനുസരിച്ചിരിക്കും വോട്ടർ പട്ടികയിൽ ഓരോരുത്തരുടേയും പേര് ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യം. അതുകൊണ്ടുതന്നെ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് SIR.</p>
<p>ഇന്ത്യൻ പൗരന്മാർ അല്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുക, വോട്ടർ പട്ടിക കുറ്റമറ്റതാക്കുക എന്നൊക്കെയാണ് SIRൻ്റെ ലക്ഷ്യമായി പറയുന്നത്. പക്ഷേ ആ പ്രക്രിയ അത്ര എളുപ്പമല്ല. ശ്രദ്ധിച്ചില്ലെങ്കിൽ ഇതുവരെ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ വോട്ട് ചെയ്ത് പോന്നിരുന്ന നിങ്ങളുടെ വോട്ട് പോലും നാളെ ഇല്ലാതായെന്ന് വരാം.</p>
<p>SIR ൻ്റെ ഒരു സാമ്പിൾ ഷീറ്റ് ഇതിനൊപ്പം ചേർക്കുന്നു. അത് വെച്ച് വിശദീകരിക്കാം.</p>
<p>1. ആദ്യ ഭാഗത്ത് നിങ്ങളുടെ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, അച്ഛന്റെ പേര്, അമ്മയുടെ പേര്, പങ്കാളിയുടെ പേര് എന്നിവയാണ് ചോദിക്കുന്നത്. കൂട്ടത്തിൽ അവരുടെയെല്ലാം EPIC (ഇലക്ഷൻ കാർഡ്) നമ്പർ ചോദിക്കുന്നുണ്ട്.</p>
<p>2. പച്ച നിറത്തിൽ കാണുന്ന ഭാഗത്ത് അവസാന SIR നടന്നപ്പോൾ ഉള്ള വിവരങ്ങളാണ് നൽകേണ്ടത്. അതായത് 2002ലേത്. അത് നമ്മളിൽ പലർക്കും അറിവുള്ള കാര്യങ്ങൾ ആകണമെന്നില്ല അതിനിടയ്ക്ക് പലവട്ടം നമ്മളുടെ വോട്ടിംഗ് മണ്ഡലം മാറിയിരിക്കാം. പ്രശ്നങ്ങൾ ഇവിടന്ന് ആരംഭിക്കുന്നു.</p>
<p>അവിടെ &#8216;ബന്ധുവിന്റെ പേര് &#8216; എന്ന ഒരു കോളമുണ്ട്. ഏതെങ്കിലും ഒരു ബന്ധുവിന്റെ പേര് കൊടുത്താൽ പദ്ധതി പാളാൻ സാദ്ധ്യതയുണ്ട്. കാരണം, സർക്കാരിന് വേണ്ടത് നമ്മുടെ അച്ഛന്റേയോ അമ്മയുടെയോ പേര് ആണ്. നമ്മുടെ പൗരത്വം ആണല്ലോ വിഷയം. എനിക്ക് SIR ഫോം തന്ന BLO പറഞ്ഞത്, അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെ പേര് തന്നെ അവിടെ വെക്കണമെന്നാണ്. കൂടാതെ സംസ്ഥാനത്തിന്റെ പേര്, ജില്ലയുടെ പേര്, നിയമസഭാ മണ്ഡലത്തിന്റെ പേര്, ഭാഗം നമ്പർ, ക്രമ നമ്പർ എന്നിവയും നൽകണം.</p>
<p>3. നീല നിറത്തിൽ കാണുന്നതിനെ പച്ചനിറത്തിലുള്ള ബോക്സിന്റെ തുടർച്ച എന്ന് തന്നെ പറയാം. നമ്മൾ പരിചയപ്പെടുത്തിയ ബന്ധുവിന്റെ വിശദവിവരങ്ങൾ, EPIC നമ്പർ, ബന്ധം, സംസ്ഥാനത്തിന്റെ പേര്, നിയമസഭാ മണ്ഡലത്തിന്റെ പേര്, ഭാഗം നമ്പർ, ക്രമനമ്പർ ഇതൊക്കെയാണ് അവിടെ നൽകേണ്ടത്.</p>
<p>സാധാരണ മനുഷ്യർ ഇതെല്ലാം കൃത്യമായി പൂരിപ്പിച്ച് നൽകുമെന്ന് കരുതാൻ വയ്യ. BLO തീർച്ചയായും സഹായിക്കും. പല പല സൈറ്റുകളിൽ ചെന്ന് ഇതെല്ലാം കണ്ടെത്താൻ വൈദഗ്ദ്ധ്യം ഉള്ളവർക്ക് സാധിക്കും. പക്ഷേ അതെല്ലാം എത്ര പേരെക്കൊണ്ട് പറ്റും. പക്ഷേ എത്രത്തോളം ഉദ്യോഗസ്ഥ സഹായം ഇക്കാര്യത്തിൽ പൊതുജനത്തിന് കിട്ടും? ജാഗ്രത പുലർത്തേണ്ടത് വോട്ടർമാരായ നമ്മളാണ്. പിഴവുകൾ ഉണ്ടായാൽ വോട്ട് തന്നെ ഇല്ലാതായി മാറും. നാളെ നമ്മൾ ഈ നാട്ടിലെ പൗരൻ അല്ല എന്ന് സമർത്ഥിക്കാൻ, നമ്മുടെ പേരില്ലാത്ത ഒരു വോട്ടേഴ്സ് ലിസ്റ്റ് ധാരാളം മതിയാകും.</p>
<p>കാശ്മീരിൽ നിന്ന് ആളെ കൊണ്ടുവന്ന് വോട്ടേഴ്സ് ലിസ്റ്റിൽ ചേർത്ത് ഞങ്ങൾ വിജയം കൈവരിക്കും എന്ന് പറഞ്ഞ നേതാക്കന്മാരുള്ള നാടാണ്. ഒരാൾ 20ൽ അധികം പ്രാവശ്യം വോട്ടേഴ്സ് ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള നാടാണ്. മോഡലായ വിദേശ വനിതാ വോട്ടേഴ്സ് ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള നാടാണ്.</p>
<p>കൃത്യമായ രേഖകൾ ഇല്ലാത്തവരുടെ പരാതികൾ പരിശോധിക്കാൻ സിറ്റിങ്ങുകൾ ഉണ്ടാകും എന്നാണ് അറിയാൻ കഴിഞ്ഞത്. സിറ്റിങ്ങുകൾക്ക് ശേഷം ഉദ്യോഗസ്ഥർ കനിഞ്ഞാൽ വോട്ട് കിട്ടിയെന്ന് വരും.</p>
<p>അതുകൊണ്ട് ജാഗ്രത മാത്രം പോര, SIRനെ നല്ല ഭയവും വേണം.</p>
<p>പ്രത്യേകം ശ്രദ്ധിക്കുക വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലെങ്കിൽ, വോട്ടേർസ് സ്ലിപ്പ് വീട്ടിൽ വന്നതിന് ശേഷം, ലിസ്റ്റിൽ പേര് ചേർക്കുന്ന സ്ഥിരം പരിപാടി ഇനി നടക്കില്ല. ആ ചാൻസ് ആണ് ഇത്. ഇവിടെ പിഴച്ചാൽ പിന്നെ വോട്ടില്ല. വോട്ടില്ലാത്തവന് ഭാവിയിൽ എന്തൊക്കെ ഇല്ലാതാകുമെന്ന് ഇപ്പോൾ പറയാനും ആവില്ല. ആയതിനാൽ അതീവ ജാഗ്രത പുലർത്തുക.</p>
<p><strong>പിൻകുറിപ്പ് &amp; അപ്ഡേറ്റ്:-</strong> എൻ്റെ BLO എന്നോട് പറഞ്ഞു തന്ന വിവരങ്ങൾ പ്രകാരമുള്ള പോസ്റ്റാണിത്. BLO മാർ അടക്കം ഈ പദ്ധതി നടപ്പിലാക്കാൻ ഇറങ്ങിയിരിക്കുന്ന ഉദ്യോഗസ്ഥർ പോലും കൃത്യമായ പരിശീലനമോ പരിചയമോ ഇല്ലാത്തവരാണ്, ഇതേപ്പറ്റി വ്യക്തത ഇല്ലാത്തവരാണ്. അവർ പലയിടത്തും പലതരത്തിലാണ് ഇതേപ്പറ്റി സംസാരിക്കുന്നത്. ആധികാരികമായ വസ്തുത എന്താണെന്ന് നമ്മൾ പൗരന്മാർ പിന്നെങ്ങനെ മനസ്സിലാക്കും? എല്ലാവരും അവരവരുടെ അനുഭവങ്ങളും കാഴ്ച്ചപ്പാടുകളും കണ്ടെത്തലുകളും പറയൂ. നാടെങ്ങും ചർച്ചകൾ നടക്കട്ടെ. അത് ഗുണം ചെയ്തേക്കാം. എന്തായാലും ഈ പരിപാടി കഴിയുമ്പോഴേക്കും അർഹതയുള്ളവർക്ക് പോലും വോട്ട് നഷ്ടപ്പെട്ടിട്ടുണ്ടാകും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള കരുതലാണ് ഉണ്ടാകേണ്ടത്. അതിന് എൻ്റെ ഭാഗത്ത് നിന്ന് നൽകാൻ കഴിയുന്ന ഒരു സൂചന മാത്രമാണ് ഈ പോസ്റ്റ്.</p>
<p>#SIR2025<br />
#sir</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10139" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10139</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ബാലവിവാഹവും പോക്സോയും</title>
		<link>http://niraksharan.in/?p=10133</link>
		<comments>http://niraksharan.in/?p=10133#comments</comments>
		<pubDate>Thu, 06 Nov 2025 14:30:34 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അറിവ്]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാങ്കേതികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10133</guid>
		<description><![CDATA[നവംബർ 3ന് വിയ്യൂർ സെൻട്രൽ ജയിൽ സന്ദർശിച്ചപ്പോൾ മനസ്സിലാക്കാനായ ഞെട്ടിപ്പിക്കുന്നതും ഒരുപാട് വിഷമം ഉണ്ടാക്കിയതുമായ ഒരു കാര്യമാണ് വിഷയം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ ജോലിക്കായി എത്തിയ പലരും കേരളത്തിലെ ജയിലുകളിൽ ഉണ്ട്. അവർ ചെയ്തിട്ടുണ്ടാകാൻ സാദ്ധ്യതയുള്ള മോഷണങ്ങൾ, അടിപിടികൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയുടെ പേരിൽ ആയിരിക്കാം അവരുടെ ജയിവാസം എന്ന് നമുക്ക് ഊഹിക്കാം. പക്ഷേ അതല്ലാതെയും ഒരുപാട് ഇതര സംസ്ഥാനക്കാർ നമ്മുടെ ജയിലുകളിൽ ചെന്ന് പെട്ടിട്ടുണ്ട്. അതാണ് പറയാൻ ഉദ്ദേശിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ പെൺകുട്ടികൾക്ക് (ആൺകുട്ടികൾക്കും) [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10133" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/11/11.jpg"><img class="aligncenter wp-image-10134 " src="http://niraksharan.in/wp-content/uploads/2025/11/11.jpg" alt="11" width="451" height="451" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ന</span></a></strong></span>വംബർ 3ന് വിയ്യൂർ സെൻട്രൽ ജയിൽ സന്ദർശിച്ചപ്പോൾ മനസ്സിലാക്കാനായ ഞെട്ടിപ്പിക്കുന്നതും ഒരുപാട് വിഷമം ഉണ്ടാക്കിയതുമായ ഒരു കാര്യമാണ് വിഷയം.</p>
<p>ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ ജോലിക്കായി എത്തിയ പലരും കേരളത്തിലെ ജയിലുകളിൽ ഉണ്ട്. അവർ ചെയ്തിട്ടുണ്ടാകാൻ സാദ്ധ്യതയുള്ള മോഷണങ്ങൾ, അടിപിടികൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയുടെ പേരിൽ ആയിരിക്കാം അവരുടെ ജയിവാസം എന്ന് നമുക്ക് ഊഹിക്കാം.</p>
<p>പക്ഷേ അതല്ലാതെയും ഒരുപാട് ഇതര സംസ്ഥാനക്കാർ നമ്മുടെ ജയിലുകളിൽ ചെന്ന് പെട്ടിട്ടുണ്ട്. അതാണ് പറയാൻ ഉദ്ദേശിക്കുന്നത്.</p>
<p>മറ്റ് സംസ്ഥാനങ്ങളിൽ പെൺകുട്ടികൾക്ക് (ആൺകുട്ടികൾക്കും) പ്രായപൂർത്തി ആകുന്നതിന് മുന്നേ വിവാഹം കഴിപ്പിക്കുന്നത് സർവ്വസാധാരണമാണ്. ഒരു തരത്തിൽ ബാലവിവാഹം തന്നെ.</p>
<p>നമ്മുടെ നാട്ടിലും അത്തരം സംഭവങ്ങൾ ഇല്ലെന്നല്ല. പണ്ട് മുതൽക്കേ ഉണ്ട്. (പക്ഷേ, തുലോം കുറവാണ്.) പഴയ കരുണാകരൻ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ മകൾ പ്രായപൂർത്തി ആകുന്നതിന് മുന്നേ വിവാഹം കഴിച്ചു എന്ന് കാണിച്ച് നവാബ് രാജേന്ദ്രൻ കൊടുത്ത ഒരു കേസ് അക്കാലത്ത് ശ്രദ്ധേയമായിരുന്നു.</p>
<p>പഴയ കാലത്തേത് പോലെയല്ല ഇക്കാലം. ജീവിതം ജയിലിൽ ചെന്ന് അവസാനിക്കാൻ ഇതൊക്കെ ധാരാളം മതി.</p>
<p>പല വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും 14 &#8211; 15 വയസ്സുകളിൽ പെൺകുട്ടികളുടെ കല്യാണം കഴിഞ്ഞിരിക്കും. പ്രത്യേകിച്ചും, വലിയ പഠനമോ വിദ്യാഭ്യാസമോ ഇല്ലാത്ത ഗ്രാമവാസി പെൺകുട്ടികളുടേത്. അടുത്ത ഒരു വർഷത്തിനുള്ളിൽ അവർ ഒരു കുട്ടിയുടെ അമ്മയും ആയിരിക്കും.</p>
<p>പിന്നീട് അവർ ഭർത്താവിനൊപ്പം ജോലി തേടി കേരളത്തിൽ എത്തുന്നു, ഇവിടെ ജോലി ചെയ്യുന്നു. അതിനിടയ്ക്ക് രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിക്കുന്നു. ഗർഭവും പ്രസവവും സംബന്ധിച്ച ചികിത്സാ കാര്യങ്ങൾക്കായി ഈ പെൺകുട്ടിക്ക് ആശുപത്രിയിൽ പോകേണ്ടി വരുന്നു. അവിടന്നാണ് പ്രശ്നങ്ങളുടെ തുടക്കം.</p>
<p>പെൺകുട്ടിക്ക് അപ്പോളും 18 വയസ്സ് ആയിട്ടില്ല. ആശുപത്രി രേഖകളിൽ വയസ്സ് രേഖപ്പെടുത്തുമ്പോൾ ഡോക്ടർ അത് മനസ്സിലാക്കുന്നു. പെൺകുട്ടി minor ആണ്. അക്കാര്യം മനസ്സിലാക്കിയാൽ ഉടനെ പൊലീസിനെ അറിയിച്ചില്ലെങ്കിൽ കുഴപ്പം ഡോക്ടർക്ക് ആണ്. അദ്ദേഹത്തിന്റെ പണി പോയെന്നിരിക്കും. ഡോക്ടർ വിവരം പൊലീസിൽ അറിയിക്കുന്നു.</p>
<p>രണ്ട് കുടുംബങ്ങളും ചേർന്ന് ആലോചിച്ച് ഉറപ്പിച്ച് നടത്തിക്കൊടുത്ത വിവാഹമായിരുന്നു എങ്കിലും, പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന കുറ്റത്തിന് ഈ പെൺകുട്ടിയുടെ ഭർത്താവ് പോക്സോ കേസ് ചാർത്തപ്പെട്ട് ജയിലിൽ ആകുന്നു. കഷ്ടി മൂന്നോ നാലോ വയസ്സ് മാത്രം പ്രായമുള്ള ആദ്യത്തെ കുഞ്ഞിന് കുട്ടികളുടെ ജയിലിലേക്ക് പോകേണ്ടി വരുന്നു. ഗർഭിണിയായ പെൺകുട്ടി തെരുവിലാകുന്നു. ആ കുടുംബം ശിഥിലം. നിയമം എന്താണെന്ന് അറിയാത്തത് കൊണ്ടും അത് പാലിക്കാത്തത് കൊണ്ടും ഉണ്ടായ അവസ്ഥ. വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് പറ്റിപ്പോയ ഗതികേട്. മറ്റെന്ത് പറയാൻ?!</p>
<p>അവരുടെ സംസ്ഥാനത്ത് തന്നെ ജീവിക്കുകയായിരുന്നെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല. അന്നാട്ടിൽ ഇങ്ങനെ തന്നെയാണ് സാധാരണ മനുഷ്യരുടെ ജീവിതങ്ങൾ. അത് അവിടത്തെ ഡോക്ടർക്കും അറിയാം, പൊലീസുകാർക്കും അറിയാം. അവരാരും അത് റിപ്പോർട്ട് ചെയ്യാനും കേസ് ആക്കാനും പോകില്ല. അങ്ങനെ ചെയ്താൽ അന്നാട്ടിൽ ജയിലുകൾ തികയാതെ വരും.</p>
<p>ഒരു വശത്ത്, രാജ്യത്തിന് കൃത്യമായ ഒരു നിയമസംഹിത നിലനിൽക്കുന്നുണ്ടെന്നും അത് പാലിക്കാൻ പൗരന്മാർ ബാധ്യസ്ഥരാണെന്നും ഇരിക്കെ, സാമാന്യ വിദ്യാഭ്യാസം ഇല്ലെങ്കിൽ അത് പാലിക്കപ്പെടാനുള്ള സാദ്ധ്യത കുറവാണ്, ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്.</p>
<p>ഇത്തരം പ്രശ്നങ്ങൾക്ക് പക്ഷേ എന്താണ് പരിഹാരം?</p>
<p>വിദ്യാഭ്യാസത്തിന് പ്രായമാകാത്ത 3 വയസ്സുള്ള ആ കുഞ്ഞ് എന്ത് പിഴച്ചു. ചെയ്യാത്ത കുറ്റത്തിനാണ് അത് ക്രിമിനൽ സ്വഭാവമുള്ള മറ്റ് കുട്ടികൾക്ക് ഒപ്പം കുട്ടികളുടെ ജയിലിൽ കഴിയുന്നത്. ഗർഭത്തിലുള്ള കുഞ്ഞ് എന്ത് പിഴച്ചു? നാളെ അത് തെരുവിൽ പിറന്ന് വീഴേണ്ടി വന്നേക്കാം. പട്ടിണി കിടക്കേണ്ടി വന്നേക്കാം. അവരുടെ മനുഷ്യാവകാശത്തിന് ഒരു വിലയുമില്ലേ?</p>
<p>എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും രാജ്യത്തെ മുഴുവൻ പ്രജകൾ സ്കൂളിൽ പോയി പഠിച്ച് വിവരം ഉണ്ടാക്കി, നിയമം അനുസരിച്ച് ജീവിക്കുന്ന ഒരു കിനാശ്ശേരി അടുത്തൊന്നും ഉണ്ടാകാൻ പോകുന്നില്ല. നിയമവും നിയമപാലകരും മറുവശത്ത് പാറ പോലെ ഉറച്ച് നിൽക്കും. അല്ലെങ്കിൽ അവരുടെ പണി പോകും.</p>
<p>പിന്നെന്താണ് ഇത്തരമൊരു പ്രശ്നത്തിന് പരിഹാരം? പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നവർ തന്നെയാണ് പരിഹാരം കണ്ടെത്തേണ്ടതും നടപ്പിലാക്കേണ്ടതും. എന്നിരുന്നാലും ഒരു നിർദേശം പറയാൻ നിങ്ങൾക്കും എനിക്കും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്.</p>
<p>എന്റെ നിർദ്ദേശം താഴെപ്പറയുന്ന പ്രകാരമാണ്.</p>
<p><span style="color: #0000ff;">എല്ലാവർക്കും വിദ്യാഭ്യാസം ഉണ്ടായിട്ട് ഇതിന് പരിഹാരം അടുത്ത കാലത്തൊന്നും ഉണ്ടാകാൻ പോകുന്നില്ല. ഇതൊക്കെ അവരുടെ സംസ്ക്കാരത്തിന്റേയും ഭാഗമാണ്. വിദ്യാഭ്യാസം ഉണ്ടായാലും ഇതൊക്കെ തുടരും. ആയതിനാൽ, ഓരോ വിവാഹവും നടക്കുന്നതിന് മുൻപ് അതാത് പോലീസ് സ്റ്റേഷനുകളിൽ ചെന്ന് അറിയിച്ച് അനുമതി വാങ്ങിയ ശേഷമേ വിവാഹം നടത്താൻ പാടുള്ളൂ എന്ന് നിയമം വരണം. പ്രായപൂർത്തി വിവാഹമാണോ നടന്നത് എന്ന് കണ്ടെത്താൻ ആദ്യമേ തന്നെ ഒരു അവസരം ഇതിലൂടെ പോലീസിന് ലഭിക്കുകയാണ്. പൊലീസും ചേർന്ന് ഒത്തു കളിച്ച് ഒരു ബാലവിവാഹം നടത്തുകയാണെങ്കിൽ പിന്നീട് ഒരു കേസ് ആകുമ്പോൾ അതാത് സ്റ്റേഷനിലെ പോലീസുകാരും പെടുന്ന അവസ്ഥ വരണം. ചുരുക്കിപ്പറഞ്ഞാൽ, എഴുതിവെച്ചിരിക്കുന്ന നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നുള്ള പൊലീസിന്റെ ജോലി, കൃത്യമായി അവരെക്കൊണ്ട് ചെയ്യിക്കണം.</span></p>
<p>ഇനി നിങ്ങളുടെ നിർദ്ദേശങ്ങൾ പറയൂ. നമ്മുടെ നിർദ്ദേശങ്ങൾ ആണ് ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ് നിയമങ്ങളായി രൂപാന്തരപ്പെടേണ്ടത്.</p>
<p><strong>വാൽക്കഷണം:-</strong> ഇത്തരം കേസുകളിലൂടെ ജയിലിൽ എത്തിപ്പെട്ട പുരുഷന്മാരുടേയും വെളിയിൽ ഒറ്റപ്പെട്ട് പോയ സ്ത്രീകളുടേയും കുട്ടികളുടെ ജയിലിൽ ആയിപ്പോയ കുഞ്ഞുങ്ങളുടെയും കേസുകൾ എങ്ങനെയാണ് അവസാനിച്ചതെന്ന് എനിക്കറിയില്ല. നാലാം തൂണുകാർ ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ, അന്വേഷണാത്മകമായ ഒരു റിപ്പോർട്ടിങ്ങിനുള്ള വകുപ്പുണ്ട്.</p>
<p>PC:- AI</p>
<p>#ബാലവിവാഹം<br />
#POCSOAct<br />
#POCSO<br />
#childmarriage<br />
#പോക്സോ</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10133" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10133</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> പോറ്റിയുടെ ജീവൻ അപകടത്തിൽ!</title>
		<link>http://niraksharan.in/?p=10118</link>
		<comments>http://niraksharan.in/?p=10118#comments</comments>
		<pubDate>Fri, 17 Oct 2025 16:30:54 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ദൈവങ്ങള്‍]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മായം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10118</guid>
		<description><![CDATA[ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു എന്ന വാർത്ത കേട്ടപ്പോൾ ആദ്യം ചിരിയാണ് വന്നത്. ആ കൊള്ള നടക്കുമ്പോൾ, ലോക്കർ തുറക്കാൻ വേണ്ടി ഉപയോഗിച്ച സ്ക്രൂഡ്രൈവർ മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റി. ആ സ്ക്രൂ ഡ്രൈവർ പിടിച്ചിരുന്നത് ഒരുപാട് കൈകളാണ്. ആ കൈകളെ അറസ്റ്റ് ചെയ്യാതെ ഉപകരണത്തെ മാത്രം അറസ്റ്റ് ചെയ്തത് കൊണ്ടാണ് ചിരിക്കേണ്ടി വന്നത്. അത്രയും വലിയ കൊള്ള ശബരിമലയിൽ നടത്താൻ ഉണ്ണികൃഷ്ണൻ പോറ്റി എന്ന അവസാന കണ്ണിയായ ഒരാൾക്ക് ഒറ്റയ്ക്ക് സാധിക്കില്ല. അരിഭക്ഷണം&#8230;. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10118" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/10/111.jpg"><img class="aligncenter wp-image-10119 " src="http://niraksharan.in/wp-content/uploads/2025/10/111.jpg" alt="11" width="494" height="614" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ശ</span></a></strong></span>ബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു എന്ന വാർത്ത കേട്ടപ്പോൾ ആദ്യം ചിരിയാണ് വന്നത്.</p>
<p>ആ കൊള്ള നടക്കുമ്പോൾ, ലോക്കർ തുറക്കാൻ വേണ്ടി ഉപയോഗിച്ച സ്ക്രൂഡ്രൈവർ മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റി. ആ സ്ക്രൂ ഡ്രൈവർ പിടിച്ചിരുന്നത് ഒരുപാട് കൈകളാണ്. ആ കൈകളെ അറസ്റ്റ് ചെയ്യാതെ ഉപകരണത്തെ മാത്രം അറസ്റ്റ് ചെയ്തത് കൊണ്ടാണ് ചിരിക്കേണ്ടി വന്നത്. അത്രയും വലിയ കൊള്ള ശബരിമലയിൽ നടത്താൻ ഉണ്ണികൃഷ്ണൻ പോറ്റി എന്ന അവസാന കണ്ണിയായ ഒരാൾക്ക് ഒറ്റയ്ക്ക് സാധിക്കില്ല. അരിഭക്ഷണം&#8230;. അല്ലെങ്കിൽ വേണ്ട&#8230;. ഗോതമ്പ് ഭക്ഷണം കഴിക്കുന്ന ഇതരസംസ്ഥാനക്കാർക്ക് വരെ അതറിയാം.</p>
<p>പക്ഷേ ഇപ്പോൾ ചിരിയല്ല വരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജീവനെ ഓർത്ത് ഭയമാണ് തോന്നുന്നത്. അയാൾക്ക് ജീവഹാനി ഉണ്ടായേക്കാം. ജയിലിന് അകത്ത് അല്ലെങ്കിൽ പുറത്ത്. അതിനുള്ള സംവിധാനമൊക്കെ ഈ സംസ്ഥാനത്ത് ഉണ്ട്. ജയിൽ ചരിത്രം പരിശോധിച്ചാൽ പിടികിട്ടും.</p>
<p>&#8216;എന്നെ കുടുക്കിയതാണ്. കുടുക്കിയവരും പെടും.&#8217; എന്ന രീതിയിലായിരുന്നു കോടതി വളപ്പിൽ പോറ്റിയുടെ പ്രതികരണം. അത് മാത്രം മതി പോറ്റിയുടെ ജീവൻ അപകടത്തിൽ ആവാൻ.</p>
<p>സ്ക്രൂഡ്രൈവർ തിരിച്ച കൈകൾ ഏതാണെന്ന് പുറത്ത് വന്നാൽ വലിയ പ്രശ്നമാണ്. അത് രഹസ്യമായിത്തന്നെ ഇരിക്കണമെങ്കിൽ ഉണ്ണികൃഷ്ണൻ പോറ്റി ഇല്ലാതാകണം. ജയിലിനകത്തോ പുറത്തോ അയാൾ സുരക്ഷിതൻ ആയിരിക്കില്ല. അതിനുള്ള സാധ്യതകൾ ഏറെയാണ്. ഈ കേസിലെ മറ്റ് കൊള്ളക്കാർ അത്രയും ശക്തരും സ്വാധീനം ഉള്ളവരുമാണ്. പോറ്റിയെ കേരളത്തിന് പുറത്തുള്ള ഏതെങ്കിലും ജയിലിൽ റിമാൻഡ് ചെയ്യുന്നതാവും ഉചിതം. പക്ഷേ, അതും കോടതി തന്നെ സ്വമേധയാ തീരുമാനിക്കേണ്ടി വരും.</p>
<p>സ്വാമി ശരണം അല്പം കൂടെ ഉറക്കെ വിളിച്ചോളൂ പോറ്റീ. സ്വയം ചെയ്ത തെറ്റിനും സ്വന്തം ജീവനും വേണ്ടി.</p>
<p><strong>വാൽക്കഷണം:-</strong> ശബരിമല നടയുടെ മുന്നിലുള്ള ഭണ്ഡാരവും സ്വർണ്ണം പൊതിഞ്ഞതാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതേപ്പറ്റി ഒരു സംസാരവും കേൾക്കുന്നില്ലല്ലോ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10118" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10118</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കേരള &#8216;ഏഭ്യന്തര&#8217;ത്തിൻ്റെ ശ്രദ്ധയ്ക്ക്‌</title>
		<link>http://niraksharan.in/?p=10092</link>
		<comments>http://niraksharan.in/?p=10092#comments</comments>
		<pubDate>Sun, 07 Sep 2025 05:40:02 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഴിമതി]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[വിവരാവകാശം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10092</guid>
		<description><![CDATA[കേരളത്തിലെ പൊലീസ് വകുപ്പിന്റെ കാര്യം പരിതാപകരം തന്നെയാണ്. കുന്നംകുളത്ത് സുജിത്ത് എന്ന ചെറുപ്പക്കാരനെ, പ്രത്യേകിച്ച് പരാതിയും കേസോ ഒന്നുമില്ലാതെ സ്റ്റേഷനിൽ കൊണ്ടുപോയി ഇഞ്ച ചതയ്ക്കുന്നതുപോലെ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കേരള സമൂഹത്തെ ഞെട്ടിച്ചു കളഞ്ഞിരിക്കുന്നു. എന്നിട്ട് അതിന്റെ cctv ദൃശ്യങ്ങൾ പുറത്ത് വരാതിരിക്കാൻ പിടിച്ചു വെച്ചു പൊലീസുകാർ. വിവരാവകാശ നിയമപ്രകാരം പൊരുതി, ആ വീഡിയോ ദൃശ്യങ്ങൾ കൈപ്പറ്റാൻ സുജിത്തിന് രണ്ട് വർഷം സമയമെടുത്തു. നിയമപാലകർ എല്ലാ അർത്ഥത്തിലും നിയമലംഘകരായി മാറുന്നതിന്റെ നേർക്കാഴ്ചകളും തെളിവുകളുമാണ് ഇതെല്ലാം. ഇത് അടിയന്തിരാവസ്ഥക്കാലം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10092" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/09/114.jpg"><img class="aligncenter wp-image-10093 " src="http://niraksharan.in/wp-content/uploads/2025/09/114.jpg" alt="11" width="487" height="609" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">കേ</span></a></strong></span>രളത്തിലെ പൊലീസ് വകുപ്പിന്റെ കാര്യം പരിതാപകരം തന്നെയാണ്.</p>
<p>കുന്നംകുളത്ത് സുജിത്ത് എന്ന ചെറുപ്പക്കാരനെ, പ്രത്യേകിച്ച് പരാതിയും കേസോ ഒന്നുമില്ലാതെ സ്റ്റേഷനിൽ കൊണ്ടുപോയി ഇഞ്ച ചതയ്ക്കുന്നതുപോലെ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കേരള സമൂഹത്തെ ഞെട്ടിച്ചു കളഞ്ഞിരിക്കുന്നു.</p>
<p>എന്നിട്ട് അതിന്റെ cctv ദൃശ്യങ്ങൾ പുറത്ത് വരാതിരിക്കാൻ പിടിച്ചു വെച്ചു പൊലീസുകാർ. വിവരാവകാശ നിയമപ്രകാരം പൊരുതി, ആ വീഡിയോ ദൃശ്യങ്ങൾ കൈപ്പറ്റാൻ സുജിത്തിന് രണ്ട് വർഷം സമയമെടുത്തു. നിയമപാലകർ എല്ലാ അർത്ഥത്തിലും നിയമലംഘകരായി മാറുന്നതിന്റെ നേർക്കാഴ്ചകളും തെളിവുകളുമാണ് ഇതെല്ലാം.</p>
<p>ഇത് അടിയന്തിരാവസ്ഥക്കാലം അല്ല, കേസ് പോലും ചാർജ്ജ് ചെയ്യാതെ, കുറ്റം ഒന്നും ചെയ്യാത്ത ഒരു പൗരനെ ഇങ്ങനെ ഭേദ്യം ചെയ്യാൻ. മറ്റാരും അത് മനസ്സിലാക്കിയില്ലെങ്കിലും അടിയന്തിരാവസ്ഥക്കാലത്ത് പൊലീസ് സ്റ്റേഷൻ മർദ്ദനം ഏറ്റിട്ടുണ്ടെന്ന് എണ്ണിയെണ്ണി പറയുന്ന നിലവിലെ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയെങ്കിലും അത് മനസ്സിലാക്കണം. അദ്ദേഹത്തിന്റെ ഭരണ കാലത്ത് ഇങ്ങനെ ഒരു അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക കരുതൽ ആ ഭാഗത്ത് നിന്ന് ഉണ്ടാകുകയാണ് വേണ്ടത്. പകരം, അദ്ദേഹം ഭരിക്കുന്ന പോലീസ് വകുപ്പിൽ യാതൊരു നിയന്ത്രണവും ഇല്ലാതെ മൂകനായ് തുടരുന്ന അവസ്ഥ ലജ്ജാവഹമാണ്.</p>
<p>അടിയന്തരാവസ്ഥക്കാലത്തെ രാജൻ കൊലക്കേസിൻ്റെ ഒരു ദൃശ്യങ്ങളും മലയാളികൾ കണ്ടിട്ടില്ല. അതിന്റെ വിവരണങ്ങൾ മാത്രമാണ് കേട്ടിട്ടുള്ളത്. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ അതിനുള്ള ശിക്ഷ അനുഭവിക്കുക തന്നെ ചെയ്തു. ആ കണക്ക് വെച്ച് നോക്കിയാൽ നമ്മൾ കണ്ട കുന്നംകുളം സ്റ്റേഷൻ ദൃശ്യങ്ങളുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറഞ്ഞപക്ഷം ആഭ്യന്തരമെങ്കിലും ഒഴിയുകയല്ലേ വേണ്ടത്?</p>
<p>അതെല്ലാം പോട്ടെ. ഈ വിഷയത്തിൽ അദ്ദേഹം എന്തെങ്കിലും വായ് തുറന്ന് സംസാരിച്ചിട്ടുണ്ടോ? എന്ത് വിഷയത്തിലും ഏതൊരു മനുഷ്യന്റേയും അണ്ണാക്കിലേക്ക് മൈക്കുമായി പാഞ്ഞു ചെല്ലുന്ന ചാനലുകാരോ പത്രക്കാരോ മുഖ്യമന്ത്രിയുടെ പ്രതികരണം ഈ വിഷയത്തിൽ ആരായാൻ ശ്രമിച്ചിട്ടുണ്ടോ? നാലാംതൂണ്, കച്ചിത്തുറുവിന്റെ ബലം പോലുമില്ലാത്ത അവസ്ഥയിൽ അധഃപതിക്കുന്ന രംഗമാണ് ഈ വിഷയത്തിൽ കാണുന്നത്.</p>
<p>ഇപ്പോൾ ദാ പീച്ചിയിൽ നിന്ന് മറ്റൊരു പൊലീസ് സ്റ്റേഷൻ അതിക്രമത്തിന്റെ cctv രംഗങ്ങൾ വന്നിരിക്കുന്നു. ജീവഹാനി പേടിച്ച് പുറത്ത് പറയാത്ത എത്രയോ കേസുകൾ കേരളത്തിൽ ഇതുപോലെ ഉണ്ടാകാം. പരാതിക്കാരൻ ആരുമാകട്ടെ, പ്രതിസ്ഥാനത്തുള്ളത് ആരുമാകട്ടെ. അവരെയൊക്കെ സ്റ്റേഷനിൽ കൊണ്ടുപോയി കൈകാര്യം ചെയ്യാനുള്ള അധികാരമൊന്നും പൊലീസിന് ഇല്ല.</p>
<p>ഭരണപക്ഷത്തിരിക്കുന്ന പാർട്ടി നേതാവിന് പോലും ഒരു പോലീസ് സ്റ്റേഷൻ ദുരനുഭവമുണ്ടായെന്ന് പറഞ്ഞ് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ അദ്ദേഹം തുറന്നു സംസാരിച്ചിരിക്കുന്നു ഇന്നലെ. (ഇക്കണക്കിന് കേരള സംസ്ഥാനത്ത് ബാക്കിയുള്ള മനുഷ്യരുടെ അവസ്ഥ എന്താകുമെന്ന് ഊഹിക്കാൻ പോലും വയ്യ.) അത് വിശദീകരിക്കുന്ന സമയത്ത് അദ്ദേഹത്തെ തടയുന്നു ഒരു പാർട്ടി പ്രവർത്തകർ. പാർട്ടിക്കെതിരെ സംസാരിക്കാൻ പാടില്ല പോലും! നാളെ അയാൾക്ക് ഈ ഗതി വരുമ്പോൾ മാത്രമേ അയാൾ പഠിക്കൂ എന്ന് കരുതാൻ വയ്യ. എന്നാലും പഠിക്കില്ല.</p>
<p>ജനങ്ങൾക്ക് സ്വത്തിനും ജീവനും സുരക്ഷ നൽകാൻ വേണ്ടിയുള്ളതാകണം പൊലീസ്. നിയമം പാലിക്കപ്പെടാതെ പോകുന്നിടത്ത് അതിന്റെ കാവലാളുകയും വേണം. കാക്കി ദേഹത്ത് കയറി എന്നുവെച്ച് എല്ലാ തെമ്മാടിത്തരങ്ങൾ ചെയ്യാനും മർദ്ദനമുറകൾ അഴിച്ചുവിടാനും കൈക്കൂലി വാങ്ങി കേസ് ഉണ്ടാക്കാനും കേസ് ഒതുക്കാനും അധികാരമുണ്ടെന്ന് കരുതരുത്.</p>
<p>ഒരു വില്ലേജ് ഓഫീസർ പോലെയോ ഒരു സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനെ പോലെയോ ഒരു സർക്കാർ ജീവനക്കാരൻ മാത്രമാണ് പൊലീസ്. ജനങ്ങളുടെ നിർഭാഗ്യത്തിന് നിയമപാലനം എന്നതായിപ്പോയി നിങ്ങളുടെ ജോലി എന്ന് മാത്രം.</p>
<p>ഒരു കാര്യം കുറെക്കൂടി കൃത്യമായി മനസ്സിലാക്കുക. നിയമവും വിവരാവകാശവും കോടതിയുമെല്ലാം സാധാരണ ജനങ്ങളെ കൈവിടുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായാൽ, അവർ നിയമത്തേയും കൈവിടും. അഥവാ നിയമത്തെ കയ്യിലെടുക്കുക തന്നെ ചെയ്യും. അത് അരാജകത്വത്തിന് ഇടവരുത്തും. അതുണ്ടാകാതെ നോക്കുക.</p>
<p>ജനാധിപത്യത്തിൽ, രാജാവ് ജനം തന്നെയാണ്. മന്ത്രിമാരേയും പൊലീസുകാരേയും, രാജാവായ ജനം ഓരോരോ ജോലികൾ ഏൽപ്പിച്ചിട്ടുണ്ടെന്ന് മാത്രം. ആ ജോലികൾ നിങ്ങൾക്ക് പിഴവില്ലാതെ ചെയ്യാൻ പറ്റുന്നില്ലെങ്കിൽ രാജാവ് തിരുത്തൽ നടപടികളിലേക്ക് കടക്കും. ബാലറ്റിലൂടെയും അല്ലാതെയും.</p>
<p>ജാഗ്രതയല്ല, ഭയം തന്നെ വേണം രാജാവിനെ.</p>
<p><strong>വാൽക്കഷണം:-</strong> തെറ്റ് ചെയ്തു എന്ന് ബോദ്ധ്യമായത് കൊണ്ടാണല്ലോ ഇപ്പോൾ സസ്പെൻഷൻ നടപടികൾ ഉണ്ടായിട്ടുള്ളത്. ശമ്പളത്തോടുകൂടിയുള്ള ലീവിനും പ്രമോഷനോട് കൂടിയുള്ള തിരിച്ചെടുക്കലിനും വഴിവെക്കുന്ന സസ്പെൻഷൻ അല്ല വേണ്ടത്. എന്നെന്നേക്കുമായി പിരിച്ചുവിടണം ഇത്തരത്തിൽ ഗുണ്ടാസ്വഭാവം കാണിക്കുന്ന പോലീസുകാരെ. അതൊരു മാതൃകയാവണം. എന്നാലേ ഇനിയൊരു പൗരൻ്റെ മേൽ കൈവെക്കുന്നതിന് മുൻപ് പൊലീസുകാർ രണ്ടാമതൊന്ന് ആലോചിക്കുകയുള്ളൂ. പിരിച്ചുവിടലിൽ കുറഞ്ഞ ഒരു ശിക്ഷയും ഇക്കാര്യത്തിൽ സ്വീകാര്യമല്ല.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10092" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10092</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> രണ്ട് വാർത്തകൾ</title>
		<link>http://niraksharan.in/?p=9950</link>
		<comments>http://niraksharan.in/?p=9950#comments</comments>
		<pubDate>Thu, 19 Jun 2025 14:30:08 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[നിയമം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9950</guid>
		<description><![CDATA[ഇന്നലെ ഒരു സങ്കട വാർത്ത കേൾക്കാൻ ഇടയായി. ഇന്ന് ഒരു സന്തോഷ വാർത്തയും. സങ്കട വാർത്ത :- ഗ്യാസ് സ്റ്റേഷനുകളിലെ ശുചിമുറി, ഉപഭോക്താക്കൾ മാത്രം ഉപയോഗിക്കാൻ പാടുള്ളൂ, എന്ന ഹൈക്കോടതി വിധിയാണ് സങ്കടകരമായത്. ഞാനടക്കമുള്ള ഒരുപാട് സഞ്ചാരികൾക്ക് ഈ വിധി ഗുണകരമല്ല. സ്ത്രീകൾ വീണ്ടും കൂടുതൽ ബുദ്ധിമുട്ടിലേക്ക് നീങ്ങുന്നു. എന്ത് മാനദണ്ഡത്തിന്റെ പേരിലാണ് ഹൈക്കോടതി ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അറിയില്ല. എന്തായാലും അത് ഖേദകരമായിപ്പോയി. പൊതുതാൽപര്യ ഹർജി എന്ന നിലക്ക് ജനങ്ങളെല്ലാം സംഘടിച്ച് സുപ്രീം കോടതിയിൽ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9950" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/06/224.jpg"><img class="aligncenter wp-image-9951 " src="http://niraksharan.in/wp-content/uploads/2025/06/224.jpg" alt="22" width="477" height="477" /></a></p>
<p><span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഇ</span></a></strong></span>ന്നലെ ഒരു സങ്കട വാർത്ത കേൾക്കാൻ ഇടയായി. ഇന്ന് ഒരു സന്തോഷ വാർത്തയും.</p>
<p><strong>സങ്കട വാർത്ത :-</strong> ഗ്യാസ് സ്റ്റേഷനുകളിലെ ശുചിമുറി, ഉപഭോക്താക്കൾ മാത്രം ഉപയോഗിക്കാൻ പാടുള്ളൂ, എന്ന ഹൈക്കോടതി വിധിയാണ് സങ്കടകരമായത്.<br />
ഞാനടക്കമുള്ള ഒരുപാട് സഞ്ചാരികൾക്ക് ഈ വിധി ഗുണകരമല്ല. സ്ത്രീകൾ വീണ്ടും കൂടുതൽ ബുദ്ധിമുട്ടിലേക്ക് നീങ്ങുന്നു.</p>
<p>എന്ത് മാനദണ്ഡത്തിന്റെ പേരിലാണ് ഹൈക്കോടതി ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അറിയില്ല. എന്തായാലും അത് ഖേദകരമായിപ്പോയി. പൊതുതാൽപര്യ ഹർജി എന്ന നിലക്ക് ജനങ്ങളെല്ലാം സംഘടിച്ച് സുപ്രീം കോടതിയിൽ പോയിട്ടായാലും ഇതിനെ നേരിടണമെന്നാണ് എന്റെ പക്ഷം. ജനം സംഘടിക്കാൻ തയ്യാറാണെങ്കിൽ അക്കൂട്ടത്തിൽ ഞാനുമുണ്ടാകും. കൂട്ടത്തിലേ ഉണ്ടാകൂ; മുന്നിൽ ഉണ്ടാകില്ല.</p>
<p><strong>സന്തോഷ വാർത്ത:-</strong> ₹3000 ൻ്റെ വാർഷിക പാസ്സ് എടുത്താൽ, രാജ്യത്തെ ടോൾ പ്ലാസകളിലൂടെ ഒരു വർഷത്തിൽ 200 പ്രാവശ്യം കടന്നു പോകാം എന്നാണ് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി അറിയിക്കുന്നത്. 2025 ആഗസ്റ്റ് 15 മുതൽ ഈ സംവിധാനം നിലവിൽ വരും.</p>
<p>ഒന്നുകിൽ 200 ടോൾ പ്ലാസകൾ, അല്ലെങ്കിൽ ഒരു വർഷം വരെ. ഇതാണ് ഈ പാസ്സിൻ്റെ കാലാവധി.<br />
ഇത് എന്നെപ്പോലെയുള്ള ഒരാൾക്ക് തികച്ചും ഗുണകരമായ ഒരു സംവിധാനമാണ്. കഴിഞ്ഞ വർഷം രാജ്യത്തിൽ അങ്ങോളമിങ്ങോളം 156 ദിവസം സഞ്ചരിച്ചപ്പോൾ ടോൾ പ്ലാസകളിൽ എനിക്ക് ചിലവായത് 10405 രൂപയാണ്. 200 ടോൾ പ്ലാസകളിലൂടെ ഞാൻ കടന്ന് പോയിട്ടില്ല എന്നതാണ് എന്റെ അനുമാനം. എങ്ങനെ നോക്കിയാലും, ഇത് 3ൽ 2 ലാഭമുണ്ടാക്കുന്ന സംവിധാനമാണ്.</p>
<p>സ്ഥിരമായി ബാംഗ്ലൂരിലേക്ക് കാറിൽ യാത്ര ചെയ്യുന്ന ആളാണ് ഞാൻ. ഒരു പ്രാവശ്യം പോയി വരാൻ 1500 രൂപയോളം ടോൾ ഇനത്തിൽ ചിലവാകും. ഒരു വർഷത്തിൽ രണ്ട് ബാംഗ്ലൂർ യാത്ര നടത്തിയാൽ പോലും ഈ തുക എനിക്ക് മുതലാകും.</p>
<p>ധാരാളമായി സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുന്ന നിങ്ങളിൽ പലർക്കും ഈ സംവിധാനം പ്രയോജനപ്പെടും. പക്ഷേ ഇത് സ്വകാര്യ വാഹനങ്ങൾക്ക് മാത്രം നൽകുന്ന ഒരു സംവിധാനമാണ്. തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്ന പബ്ലിക് വാഹനങ്ങൾക്ക് ഈ സ്ക്കീം ലഭ്യമല്ല.</p>
<p><strong>വാൽക്കഷണം:-</strong> 2025 ആഗസ്റ്റ് 15ന്, ഈ വർഷത്തെ ഭാരത പര്യടനം (Great Indian Expedition 2025-2026) ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്ന എനിക്ക് വേണ്ടി തന്നെയാണ്, ആഗസ്റ്റ് 15ന് ഈ സ്ക്കീം ആരംഭിക്കുന്നത്.</p>
<p>#TollPlaza<br />
#restrooms</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9950" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9950</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കളമശ്ശേരി കഞ്ചാവ് ടെക്നിക്</title>
		<link>http://niraksharan.in/?p=9859</link>
		<comments>http://niraksharan.in/?p=9859#comments</comments>
		<pubDate>Fri, 14 Mar 2025 03:35:46 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഴിമതി]]></category>
		<category><![CDATA[ആരോഗ്യം]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9859</guid>
		<description><![CDATA[അനുഭവം 1:- ഒരാഴ്ച മുൻപ് വാഹനത്തിന്റെ ഇൻഷുറൻസ് പുതുക്കാൻ, ഒരു സ്ഥാപനത്തിൽ ചെന്നപ്പോൾ അവിടെ മൂന്ന് നാല് ചെറുപ്പക്കാർ കയറി വന്നു. ആ സ്ഥാപനത്തിൽ സ്വർണ്ണം പണയത്തിനെടുക്കുന്ന ഏർപ്പാടും ഉണ്ട്. ഒരു ചെറിയ കമ്മലിന്റെ ഭാഗം വിൽക്കാനാണ് അവർ വന്നിരിക്കുന്നത്. കടക്കാരൻ അത് വാങ്ങാതെ അവരെ പറഞ്ഞു വിട്ടു. ആ സമയം ഞാൻ ആ ചെറുപ്പക്കാരെ ശ്രദ്ധിക്കുകയായിരുന്നു. ആകെ എരിപിരി സഞ്ചാരം കൊണ്ട യുവാക്കൾ! അവർ അവിടുന്ന് പോയതും കടക്കാരൻ എന്നോട് ഒരു കാര്യം പറഞ്ഞു. &#8220;മരുന്നടി [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9859" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/03/2108.jpg"><img class="aligncenter wp-image-9860 " src="http://niraksharan.in/wp-content/uploads/2025/03/2108.jpg" alt="2" width="504" height="510" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">അ</span></a></strong></span>നുഭവം 1:- ഒരാഴ്ച മുൻപ് വാഹനത്തിന്റെ ഇൻഷുറൻസ് പുതുക്കാൻ, ഒരു സ്ഥാപനത്തിൽ ചെന്നപ്പോൾ അവിടെ മൂന്ന് നാല് ചെറുപ്പക്കാർ കയറി വന്നു.</p>
<p>ആ സ്ഥാപനത്തിൽ സ്വർണ്ണം പണയത്തിനെടുക്കുന്ന ഏർപ്പാടും ഉണ്ട്. ഒരു ചെറിയ കമ്മലിന്റെ ഭാഗം വിൽക്കാനാണ് അവർ വന്നിരിക്കുന്നത്. കടക്കാരൻ അത് വാങ്ങാതെ അവരെ പറഞ്ഞു വിട്ടു. ആ സമയം ഞാൻ ആ ചെറുപ്പക്കാരെ ശ്രദ്ധിക്കുകയായിരുന്നു. ആകെ എരിപിരി സഞ്ചാരം കൊണ്ട യുവാക്കൾ!</p>
<p>അവർ അവിടുന്ന് പോയതും കടക്കാരൻ എന്നോട് ഒരു കാര്യം പറഞ്ഞു. &#8220;മരുന്നടി ടീമാണ്. സ്ഥിരമായി താഴെ കവലയിൽ പ്രശ്നമുണ്ടാക്കുന്നവർ. അതുകൊണ്ടാണ് ഞാൻ സ്വർണ്ണം വാങ്ങാതിരുന്നത്.&#8221;</p>
<p>അനുഭവം 2:- കഴിഞ്ഞ ഞായറാഴ്ച ഇന്ത്യ-ന്യൂസിലൻഡ് ചാമ്പ്യൻസ് ട്രോഫി ഫൈനൽ നടക്കുന്ന സമയം. ലുലു മാളിൻ്റെ വിശാലമായ അങ്കണത്തിൽ വലിയ സ്ക്രീനിൽ അവസാന ഓവറുകൾ കണ്ടു നിൽക്കുന്ന ജനക്കൂട്ടത്തിൽ ഞാനുമുണ്ട്. അതിൽ ഒരു ചെറുപ്പക്കാരന്റെ ആംഗ്യവിക്ഷേപങ്ങളും കോപ്രായങ്ങളും നടത്തവും നൃത്തവും എല്ലാം വിചിത്രം.</p>
<p>അവൻ നിൽക്കുന്ന ഭാഗത്ത് 10 അടിയോളം വിട്ടുനിൽക്കുകയാണ് ജനങ്ങൾ. അവൻ ഇടയ്ക്കിടയ്ക്ക് ചീറ്റുന്നുണ്ട് അലറുന്നുണ്ട് നൃത്തം ചവിട്ടുന്നുണ്ട്, ആക്രോശിക്കുന്നുണ്ട്. ജനങ്ങളിൽ ചിലർ അവനെ ഭയത്തോടെ നോക്കുന്നു, ചിലർ ചിരിക്കുന്നു. അവന് അതൊന്നും പ്രശ്നമേയല്ല. മറ്റേതോ ലോകത്താണ് അവൻ. കളി പോലും അവൻ ശരിക്ക് ശ്രദ്ധിക്കുന്നില്ല.</p>
<p>ലഹരി സേവിക്കലും വില്പനയും ആൺകുട്ടികളെപ്പോലെ തന്നെ പെൺകുട്ടികൾക്കും ഉണ്ട് എന്നത് കൂടുതൽ ഞെട്ടിക്കുന്നു.</p>
<p>ലഹരി അടിച്ച ചെറുപ്പക്കാർ പോലീസുകാരെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതും പലപല വീഡിയോകളിൽ കണ്ടു. അതെല്ലാം ലഹരി കൊടുക്കുന്ന ധൈര്യമാകാം അല്ലെങ്കിൽ പിന്നിൽ ശക്തരായ ആളുകൾ ഉണ്ടെന്നതിൻ്റെ ധൈര്യം. ക്യാമറയിൽ ചിത്രീകരണം നടക്കുന്നതുകൊണ്ട് തിരികെ ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹായരായ പോലീസുകാർ.</p>
<p>ലഹരി കിട്ടാതാകുമ്പോൾ ഉറക്കഗുളിക പോലുള്ള സാധനങ്ങളെ ആശ്രയിക്കുന്ന ചെറുപ്പക്കാർ അതും കിട്ടാതെ വന്നപ്പോൾ, തിരുവനന്തപുരം ഭാഗത്ത് ഒരു മെഡിക്കൽ ഷോപ്പ് തല്ലിത്തകർക്കുന്ന കാഴ്ചയും ഇന്നലെ കണ്ടു. അങ്ങനെയങ്ങനെ നേരിട്ട് അനുഭവമുള്ളതും അല്ലാത്തതുമായ എത്രയോ സംഭവങ്ങൾ.</p>
<p>വെളിയിൽ ഇറങ്ങാൻ നല്ല ഭയമാണ് ഇപ്പോൾ. നിരത്തിൽ വാഹനം ഓടിക്കുന്നവരിൽ നല്ലൊരു ശതമാനവും ലഹരി മരുന്നുകൾ കഴിച്ചവർ ആയിരിക്കാം. അവരുമായി തട്ടുകയോ മുട്ടുകയോ ചെയ്താലുള്ള അവസ്ഥ ആലോചിക്കാൻ വയ്യ. സ്വബോധത്തിൽ അല്ലാത്തതുകൊണ്ടും എന്തും ചെയ്യാനുള്ള ധൈര്യം, ലഹരി മരുന്നുകൾ അവർക്ക് നൽകിയിട്ടുള്ളത് കൊണ്ടും, തിരികെ വീട്ടിലെത്തിയാൽ മാത്രമാണ് ശ്വാസം നേരെ വീഴുന്നത്.</p>
<p>ഇന്നലെ രാത്രി കളമശ്ശേരി പോളിടെക്നിക്കിൽ നടന്ന റെയ്ഡിൽ 9 കിലോഗ്രാമിൽ അധികം കഞ്ചാവ് പിടിച്ചു എന്ന വാർത്ത കേട്ടാണ് നേരം പുലർന്നത്. എന്റെ വീട്ടിൽ നിന്ന് കഷ്ടി രണ്ട് കിലോമീറ്റർ ദൂരത്താണ് ഈ പറയുന്ന കളമശ്ശേരി പോളിടെക്നിക്.</p>
<p>രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തി കഞ്ചാവ് പിടിച്ച പോലീസിന് അഭിനന്ദനങ്ങൾ. പക്ഷേ പിടികൂടിയ വിദ്യാർത്ഥികൾക്കും മുകളിൽ ഒരു കണ്ണിയെ എങ്കിലും പിടിച്ചതായി തുടർവാർത്ത കൂടെ കേൾക്കണം. മേൽത്തട്ടിലേക്ക് അന്വേഷണം വ്യാപിക്കുമ്പോൾ പൊലീസിന് മുട്ടുവിറക്കുന്നില്ല എന്ന് ഉറപ്പു തരണം. അല്ലാതെയുള്ള ഈ കഞ്ചാവ് പിടുത്തമൊക്കെ കയ്യടി കിട്ടാൻ വേണ്ടിയുള്ളതായി മാത്രം കണക്കാക്കപ്പെടും.</p>
<p>പുറത്തുനിന്ന് ഒരു ഗ്ലാസ് വെള്ളമോ ജ്യൂസോ ഭക്ഷണമോ കഴിക്കാൻ ഭയമായി തുടങ്ങിയിരിക്കുന്നു. ഭക്ഷണത്തിൽ കലർത്തി തന്ന് അടിമകളാക്കുന്ന പരിപാടിയിലേക്ക് ഇവർ വ്യാപകമായി കടന്നാലുള്ള അവസ്ഥ എന്തായിരിക്കും? ഇതിന് അടിമപ്പെടില്ല എന്ന് തീർച്ചപ്പെടുത്തിയിരുന്ന എത്രയോ യുവാക്കൾ അങ്ങനെ ചതിയിൽപ്പെട്ട് അടിമപ്പെട്ടിട്ടുണ്ടാകാം?</p>
<p>ഈ തലമുറയുടെ അടുത്ത തലമുറ എങ്ങനെയായിരിക്കും എന്ന് ഇടയ്ക്ക് വെറുതെ ആലോചിക്കാറുണ്ട്. അച്ഛനും അമ്മയും മക്കളും ഒരുമിച്ചിരുന്ന് ലഹരി മരുന്ന് സേവിക്കുമായിരിക്കും!</p>
<p>ആലോചിച്ചാൽ ഒരു അന്തവും കുന്തവുമില്ല. ആലോചിക്കാതിരിക്കാനും ആവുന്നില്ല.<br />
രാജ്യത്ത് ഏറ്റവും കൂടുതൽ മയക്കുമരുന്ന് കടന്നു വരുന്നത് ഗുജറാത്ത് വഴിയാണെന്ന്, കേജരിവാൾ കണക്കുകൾ നിരത്തുന്നതിൻ്റെ ഒരു വീഡിയോയുടെ കണ്ടിരുന്നു ഈയിടെ. അത് ശരിയാകാം അല്ലായിരിക്കാം. അതെന്തായാലും കേരളത്തിലേക്ക് മയക്കുമരുന്ന് കടന്നുവരുന്ന അതിർത്തികളേതെന്ന് നമുക്കറിയാം. സ്കൂൾ കോളേജ് ക്യാമ്പസുകളിലാണ് ഇത് കൂടുതലായി ചിലവഴിക്കപ്പെടുന്നതെന്നും ഇപ്പോൾ പകൽ പോലെ വ്യക്തമാണ്. അതിന് തടയിടാൻ ഈ സ്റ്റേറ്റിന് തന്നെയാണ് സാധിക്കുക. പക്ഷേ, നല്ല ഇച്ഛാശക്തി വേണം. മുഖം നോക്കാതെ നടപടിയെടുക്കാൻ പൊലീസിന് അധികാരം കൊടുക്കണം. പൊലീസുകാർക്കും സുരക്ഷ നൽകണം.</p>
<p>ഇതൊന്നും പറ്റുന്നില്ലെങ്കിൽ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ, &#8216;ലഹരി മരുന്നുകളുടെ സ്വന്തം നാട് &#8216; എന്ന് പേരുമാറ്റാൻ തയ്യാറായിക്കൊള്ളുക.</p>
<p><strong>വാൽക്കഷണം:-</strong> കളമശ്ശേരി പോളിടെക്നിക്കിന്റെ പേരിൽ ഒരു വ്യത്യാസം എന്തായാലും വരുത്തണം. കളമശ്ശേരി കഞ്ചാവ് ടെക്നിക് എന്നതായിരിക്കും കൂടുതൽ യോജിക്കുക.</p>
<p>#antinarcotics</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9859" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9859</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വരുമോ ?!</title>
		<link>http://niraksharan.in/?p=9316</link>
		<comments>http://niraksharan.in/?p=9316#comments</comments>
		<pubDate>Wed, 14 Aug 2024 07:57:10 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[നിയമം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[വിവരാവകാശം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>
		<category><![CDATA[സിനിമ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9316</guid>
		<description><![CDATA[*മലയാള സിനിമയിലെ സ്ത്രീവിരുദ്ധ സമീപനം ഇല്ലാതാക്കപ്പെടണമെന്ന് ഹൈക്കോടതി. * സര്‍ക്കാര്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി. * ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ പൊതുചര്‍ച്ച അനിവാര്യം. * പൊതു ചര്‍ച്ച നടത്തുന്നതില്‍ മാദ്ധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് ഹൈക്കോടതി. * റിപ്പോര്‍ട്ട് ഉപയോഗിച്ച് വ്യക്തികള്‍ക്കെതിരെ ചര്‍ച്ച നടത്തുമെന്ന ഹർജിക്കാരൻ്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല, ഹര്‍ജിക്കാരന് തെറ്റിദ്ധാരണയെന്ന് ഹൈക്കോടതി. * ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൊതുതാല്‍പര്യമുള്ളതെന്ന് ജസ്റ്റിസ് വി ജി അരുണ്‍. * അധികാര നടപടികളില്‍ ജനങ്ങള്‍ക്ക് പങ്കാളിത്തം നല്‍കുന്നതാണ് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9316" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2024/08/11.jpg"><img class="aligncenter wp-image-9317 " src="http://niraksharan.in/wp-content/uploads/2024/08/11.jpg" alt="11" width="446" height="458" /></a><br />
<strong><span style="font-size: xx-large;">*മ</span></strong>ലയാള സിനിമയിലെ സ്ത്രീവിരുദ്ധ സമീപനം ഇല്ലാതാക്കപ്പെടണമെന്ന് ഹൈക്കോടതി.</p>
<p> * സര്‍ക്കാര്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി.</p>
<p>* ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ പൊതുചര്‍ച്ച അനിവാര്യം.</p>
<p>* പൊതു ചര്‍ച്ച നടത്തുന്നതില്‍ മാദ്ധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് ഹൈക്കോടതി.</p>
<p>* റിപ്പോര്‍ട്ട് ഉപയോഗിച്ച് വ്യക്തികള്‍ക്കെതിരെ ചര്‍ച്ച നടത്തുമെന്ന ഹർജിക്കാരൻ്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല, ഹര്‍ജിക്കാരന് തെറ്റിദ്ധാരണയെന്ന് ഹൈക്കോടതി.</p>
<p>* ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൊതുതാല്‍പര്യമുള്ളതെന്ന് ജസ്റ്റിസ് വി ജി അരുണ്‍.</p>
<p>* അധികാര നടപടികളില്‍ ജനങ്ങള്‍ക്ക് പങ്കാളിത്തം നല്‍കുന്നതാണ് വിവരാവകാശ നിയമം.</p>
<p>* സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുന്നതിന് കമ്മിഷന്റെ വിലക്കുണ്ടെന്ന് ഹർജിക്കാരൻ. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഹര്‍ജിക്കാരനെ ബാധിക്കില്ലെന്ന് ഹൈക്കോടതി.</p>
<p>* ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും വിധിയില്‍.</p>
<p>* ഹര്‍ജിക്കാരനായ സജിമോന്‍ പാറയിലിന് ഹൈക്കോടതിയുടെ വിമര്‍ശനം.</p>
<p>* സിനിമ മേഖലയിലെ അനാരോഗ്യ പ്രവണതകളെ മറയ്ക്കാനാണ് ഹര്‍ജിക്കാരൻ്റെ ശ്രമം.</p>
<p>* മൗലികാവകാശം ലംഘിക്കപ്പെടുമെന്ന് ബോധ്യപ്പെടുത്താന്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടു.</p>
<p>* ഹര്‍ജിക്കാരനായ സജിമോന്‍ പാറയിലിൻ്റെ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളി.<br />
&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;-<br />
ഹേമ കമ്മീഷനെപ്പറ്റി ഏറ്റവും അവസാനം വന്ന, മേൽപ്പറഞ്ഞ അത്രയും വാർത്തകൾ കാണുമ്പോൾ നമ്മൾ കരുതും ഹേമ കമ്മീഷൻ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്ന്. പക്ഷേ, അങ്ങനെയൊന്നും സംഭവിക്കില്ല. </p>
<p>ആരെങ്കിലും സ്റ്റേ കൊടുത്ത് ഹേമ കമ്മീഷൻ റിപ്പോർട്ട് വീണ്ടും ഇരുട്ടത്താക്കും. അത് അങ്ങനെയേ വരൂ. റിപ്പോർട്ടിനകത്ത് ഉള്ളത്  അത്രയ്ക്കും ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ ആണെന്നത് തന്നെയാണ് കാരണം. </p>
<p>ഏറ്റവും അവസാനം സ്റ്റേ വാങ്ങിയ നിർമ്മാതാവ് പറഞ്ഞത് ‘ഹേമ കമ്മീഷൻ റിപ്പോർട്ടിലെ കാര്യങ്ങൾ അറിയാൻ പൊതുജനത്തിന് താല്പര്യമില്ല, അതുകൊണ്ട് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടേണ്ട‘ എന്നാണ്. </p>
<p>പൊതുജനത്തിന് താല്പര്യമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് ഏതെങ്കിലുമൊരു നിർമ്മാതാവ് അല്ല. പൊതുജനത്തിൻ്റെ ഭാഗമായ എനിക്ക് ഈ റിപ്പോർട്ടിൽ ഉള്ളത് അറിയാൻ താല്പര്യമുണ്ട്. അതിന് കാരണം, ഒരു സിനിമാ ആസ്വാദകൻ എന്നതിനുപരി, ഞാൻ നൽകുന്ന നികുതിപ്പണത്തിൻ്റെ ഒരു പങ്ക് എടുത്താണ് ഈ കമ്മീഷനെ നിയമിച്ചതും അത് പ്രവർത്തിച്ചതും എന്നതാണ്. </p>
<p>സർക്കാർ അത്തരത്തിൽ ഒരു കാര്യം ചെയ്തതിനുശേഷം അതിന് ആൾക്കാർക്ക് താല്പര്യം ഉണ്ടോ ഇല്ലയോ എന്ന് തർക്കിക്കുന്നത് പോലും ശുദ്ധ ഭോഷ്ക്കാണ്. അല്ലെങ്കിൽപ്പിന്നെ ഇതിലൊക്കെ പൊതുജനത്തിന് എന്ത് കാര്യം എന്ന് ആദ്യമേ തീരുമാനിച്ച് അവരുടെ നികുതിപ്പണം പാഴാക്കാതെ നോക്കണമായിരുന്നു.</p>
<p>സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളും അവർ നേരിടുന്ന ദുരിതങ്ങളും പഠിച്ച് ഉണ്ടാക്കിയ റിപ്പോർട്ടാണ് ഇത്. ഏറ്റവും കുറഞ്ഞത് സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കെങ്കിലും അക്കാര്യങ്ങൾ അറിയാൻ വിട്ടുകൊടുക്കണ്ടേ? </p>
<p>ഇത്രയും പണം ചിലവാക്കി ഒരു റിപ്പോർട്ട് ഉണ്ടാക്കിയിട്ട് അത് പുറത്ത് വിടരുതെന്ന് പറയുന്നവർ എന്തോ ഒന്നിനെ പേടിക്കുന്നില്ലേ? ആ പേടി തന്നെയാണ് ഈ റിപ്പോർട്ടിൻ്റെ മൂല്യം. </p>
<p>ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വരണം.  അതിലെ കണ്ടെത്തലുകൾ ജനങ്ങൾ അറിയണം. അതിനനുസൃതമായ മാറ്റങ്ങൾ സിനിമാ വ്യവസായത്തിൽ ഉണ്ടാകണം. ഹേമ കമ്മീഷൻ റിപ്പോർട്ട് എന്ത് വില കൊടുത്തും എത്രയും പെട്ടെന്ന് പൂർണ്ണരൂപത്തിൽ പുറത്ത് വിടുക.</p>
<p>വാൽക്കഷണം:- എന്നെക്കേക്കുമായി ഹേമ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തി വെക്കാനാണ് സർക്കാരിൻ്റേയും കോടതിയുടേയും തീരുമാനമെങ്കിൽ, ആ റിപ്പോർട്ട് പുറത്ത് വിടരുതെന്ന് പറയുന്നവരുടെ കൈയിൽ നിന്നും ഹേമ കമ്മീഷൻ്റെ ചിലവ് മുഴുവൻ ഈടാക്കുക. ഞങ്ങളുടെ നികുതിപ്പണം ഇത്തരത്തിൽ ദുർവ്യയം ചെയ്യാനുള്ളതല്ല. റിപ്പോർട്ടിനെ എതിർക്കുന്നവർ അതിൻ്റെ ചിലവ് സസന്തോഷം വഹിച്ചോളും. അവരുടെ മുഖം മൂടികൾ അഴിഞ്ഞ് വീഴാതിരിക്കാൻ എത്ര വലിയ തുകയും അവർ വീശി എറിയുക തന്നെ ചെയ്യും. </p>
<p>- നിരക്ഷരൻ<br />
(അന്നും എന്നും എപ്പോഴും)</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9316" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9316</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> സോമനടി കേസ് :- അപ്ഡേറ്റ്</title>
		<link>http://niraksharan.in/?p=8413</link>
		<comments>http://niraksharan.in/?p=8413#comments</comments>
		<pubDate>Mon, 09 Oct 2023 03:15:39 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>
		<category><![CDATA[സാഹിത്യചോരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8413</guid>
		<description><![CDATA[കോവിഡ് ഇടവേളകൾക്ക് ശേഷം സോമനടി കേസുകൾ കോടതികളിൽ സജീവമായിത്തുടങ്ങി. കഴിഞ്ഞ മാസം ഹൈക്കോടതിയിൽ നടന്ന അദാലത്തിൽ മാതൃഭൂമിക്കെതിരെയുള്ള കേസ് ഒത്തുതീർപ്പാക്കാൻ ഒരു ശ്രമം അവരുടെ ഭാഗത്തുനിന്നുണ്ടായി. അദാലത്തിൽ ഹാജരാകാൻ പോസ്റ്റ് കാർഡ് അറിയിപ്പ് കോടതിയിൽ നിന്ന് എനിക്ക് കിട്ടി. പക്ഷേ, സോമനടി കേസ് ഇപ്പോൾ എൻ്റെ മാത്രം കേസല്ല, എനിക്ക് ജയിക്കാൻ മാത്രമുള്ള കേസല്ല. ഭാവിയിൽ കോപ്പിയടി നേരിടേണ്ടി വന്നേക്കാവുന്ന എല്ലാവർക്കും ഗുണമുണ്ടാൻ പോകുന്ന ഒരു ബെഞ്ച്മാർക്ക് കേസാണിത്. ആയതിനാൽ, മാനസ്സികമായ പിന്തുണ നൽകി എനിക്കൊപ്പം നിൽക്കുന്ന, [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8413" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2023/10/666.jpg"><img class="aligncenter wp-image-8414 " src="http://niraksharan.in/wp-content/uploads/2023/10/666.jpg" alt="666" width="573" height="223" /></a><br />
<strong><span style="font-size: xx-large;">കോ</span></strong>വിഡ് ഇടവേളകൾക്ക് ശേഷം <a href="http://niraksharan.in/?p=5702">സോമനടി</a> കേസുകൾ കോടതികളിൽ സജീവമായിത്തുടങ്ങി.</p>
<p>കഴിഞ്ഞ മാസം ഹൈക്കോടതിയിൽ നടന്ന അദാലത്തിൽ മാതൃഭൂമിക്കെതിരെയുള്ള കേസ് ഒത്തുതീർപ്പാക്കാൻ ഒരു ശ്രമം അവരുടെ ഭാഗത്തുനിന്നുണ്ടായി. അദാലത്തിൽ ഹാജരാകാൻ പോസ്റ്റ് കാർഡ് അറിയിപ്പ് കോടതിയിൽ നിന്ന് എനിക്ക് കിട്ടി.</p>
<p>പക്ഷേ, സോമനടി കേസ് ഇപ്പോൾ എൻ്റെ മാത്രം കേസല്ല, എനിക്ക് ജയിക്കാൻ മാത്രമുള്ള കേസല്ല. ഭാവിയിൽ കോപ്പിയടി നേരിടേണ്ടി വന്നേക്കാവുന്ന എല്ലാവർക്കും ഗുണമുണ്ടാൻ പോകുന്ന ഒരു ബെഞ്ച്മാർക്ക് കേസാണിത്.</p>
<p>ആയതിനാൽ, മാനസ്സികമായ പിന്തുണ നൽകി എനിക്കൊപ്പം നിൽക്കുന്ന, എന്നെ അനുകൂലിക്കുന്ന, എനിക്കൊപ്പം കേസ് നടത്തുന്ന സുരേഷ് നെല്ലിക്കോടിനോടും Suresh Nellikode വിനീതിനോടും Vineeth Edathil മറ്റ് ചിലരോടും ആലോചിക്കാതെ കേസ് ഒത്തുതീർപ്പാൻ സ്വന്തം ഇഷ്ടപ്രകാരം എനിക്ക് സാദ്ധ്യമല്ല. അതുകൊണ്ട് അവരുമായും ഒത്തുതീർപ്പിൻ്റെ കാര്യങ്ങൾ ചർച്ച ചെയ്തു. അവരുടെ മനസ്സറിയാൻ വേണ്ടി പല വാദങ്ങളും ഞാൻ മനപ്പൂർവ്വം മുന്നോട്ട് വെച്ചു.</p>
<p>25 ലക്ഷം രൂപ വീതമാണ് മാതൃഭൂമിയോടും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനോടും ഞാൻ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. ആ പണം മുഴുവൻ ജീവകാരുണ്യപ്രവർത്തനത്തിന് നൽകാമെന്ന് കേസിൻ്റെ തുടക്കത്തിൽത്തന്നെ പൊതുസമൂഹത്തിന് വാക്ക് നൽകിയിട്ടുള്ളതാണ്. അതിൽ ഉറച്ച് നിൽക്കുന്നു. കേസ് ഒത്തുതീർപ്പാക്കിയാൽ അത്രയും പണമോ അതിലധികമോ സമൂഹത്തിലെ കഷ്ടപ്പാടുള്ളവരിലേക്ക് എത്തുകയല്ലേ? ഭാവിയിൽ എന്നെങ്കിലും കോപ്പിയടിക്കപ്പെടാൻ സാദ്ധ്യതയുള്ള ഒന്നോ രണ്ടോ പേർക്ക് വേണ്ടി കേസ് നടത്തി മുന്നോട്ട് പോകുന്നതിലും വലിയ സഹായമല്ലേ അത് എന്ന്, എനിക്കൊപ്പം നിൽക്കുന്ന നാല് സുഹൃത്തുക്കളോട് ചോദിച്ചു; അവരുടെ മനസ്സറിയാനായി വെറുതെ തർക്കിച്ചു.</p>
<p>അവരെല്ലാവരും മറുപടി തന്നത് ഒരു കാരണവശാലും ഒത്തുതീർപ്പാക്കി കേസ് പിൻവലിക്കരുത് എന്നാണ്. അതിൽ ഒരാൾ പറഞ്ഞത് എന്നെ വലിയ തോതിൽ അത്ഭുതപ്പെടുത്തി. അദ്ദേഹം പറഞ്ഞത് താഴെ കുറിക്കുന്നു.</p>
<p>“ 25 ലക്ഷമല്ല, 25 കോടി തന്നാലും കേസ് ഒത്തുതീർപ്പാക്കരുത്. സമൂഹത്തിൽ ചെയ്യേണ്ടതായിട്ടുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്താൻ ഇവിടെ യൂസഫലിയും ചിറ്റിലപ്പിള്ളിയും അതുപോലുള്ള മറ്റ് നല്ല മനുഷ്യന്മാരും ഉണ്ട്. പക്ഷേ, അവരുടെ കൈവശം ഇങ്ങനെയൊരു കേസില്ല. അതുള്ളത് നിങ്ങളുടെ കൈവശമാണ്. നിങ്ങൾ അത് ഭംഗിയായി നടത്തുക. ജീവകാരുണ്യത്തിൻ്റെ കാര്യമാലോചിച്ച് നിങ്ങൾ ബേജാറാകണ്ട. തൽക്കാലം ഇത് നിങ്ങളുടെ നിയോഗമാണ്.“</p>
<p>മറുത്തൊന്ന് പറയാൻ എനിക്കുണ്ടായിരുന്നില്ല. ഒത്തുതീർപ്പ് നിരാകരിക്കാൻ ഇതിലും വലിയൊരു കാരണവും പ്രതിഭാഗത്തിനോട് പറയാനുണ്ടായിരുന്നില്ല.</p>
<p>അത് മാത്രമല്ല. സോമൻ തൻ്റെ കോപ്പിയടി ഇതുവരെ സമ്മതിച്ചിട്ടില്ലെന്ന് മാത്രമല്ല, സമൂഹമാദ്ധ്യമങ്ങളിലൂടെ എന്നെ ഇപ്പോഴും ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനം സോമൻ മൊഴിഞ്ഞത് താഴെക്കാണുന്ന പ്രകാരമാണ്.</p>
<p>“ <span style="color: #222222;">ഇന്ത്യൻ നിയമത്തിൽ പുസ്തകത്തിൽ നിന്നുള്ള കോപ്പിയടിയാണ് കുറ്റകരം. അല്ലാതെ ഇൻഫോ വൈജ്ഞാനിക കൃതികളിൽ നിന്നുള്ളതല്ല. ഏത് പുസ്തകത്തിൽ നിന്ന് ചോരണം നടത്തിയാലും, അപഹരണമായാലും അവിടെ ‘കടപ്പാട്‘ കൊടുത്താൽ കട്ടെഴുത്ത് എന്ന അപവാദം ഒഴുവാക്കാം. ഈ കൂട്ടരിലെ ആത്മനിർവൃതി ഭാഷയുടെ നേട്ടമല്ല അതിലുപരി നോട്ടമാണ്.  സാഹിത്യത്തിൽ കുരുടൻ പിടിച്ച വടിപോലെയവർ ജീവിക്കുന്നു</span>.“</p>
<p>‘അരിയും തിന്ന്&#8230;. നായയ്ക്ക് തന്നെ മുറുമുറുപ്പ്‘ എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ. അതിൻ്റെ മകുടോദാഹരണമാണ് സോമൻ്റെ മേൽപ്പടി വാചകങ്ങൾ. കൂട്ടത്തിൽ നീതിന്യായ വ്യവസ്ഥയിലുള്ള വിവരക്കേടും സോമനുണ്ട്.</p>
<p>ഞാൻ കേസ് ഒത്തുതീർപ്പാക്കിയാൽ, കോപ്പിയടിച്ചു എന്ന് ഇപ്പോഴും സമ്മതിക്കാത്ത സോമന് അത് കച്ചിത്തുരുമ്പാകും. ആരോപണം ന്യായമാണെങ്കിൽ ഞാനെന്തിന് കേസ് പിൻവലിച്ചു എന്നാകും, ഒന്നാം പ്രതിയും മോഷ്ടാവുമായ സോമൻ്റെ വാദങ്ങളും ചോദ്യങ്ങളും. ആയതിനാലും ഈ കേസ് കോടതി വഴിയല്ലാതെ ഒരു കാരണവശാലും ഒത്തുതീർപ്പാക്കുന്നില്ല എന്ന തീരുമാനമെടുത്ത്. അദാലത്തിൽ ഹാജരാകാനുള്ള അറിയിപ്പ് സ്വീകരിക്കാതെ, കോടതി വഴി തന്നെ ശക്തമായി മുന്നോട്ട് നീങ്ങുകയാണ്.</p>
<p>************************************</p>
<p>ഇന്നലെ (07.10.2023) എറണാകുളം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്റ്റ്രേറ്റ് കോടതിൽ എന്നെ വിസ്തരിക്കാനുള്ള പ്രതിഭാഗം വക്കീലന്മാരുടെ ഊഴമായിരുന്നു. തൊട്ട് മുൻപത്തെ പ്രാവശ്യം ഇതേ അവസരം നൽകിയപ്പോൾ, കുറച്ച് രേഖകൾ കൂടെ സംഘടിപ്പിക്കാനുണ്ടെന്ന കാരണം പറഞ്ഞാണ് അവർ കേസ് നീട്ടിച്ചത്.</p>
<p>ഇന്നലെ കേസിൻ്റെ സമയപ്രകാരമുള്ള 11 മണിക്ക് തന്നെ ഞാൻ കോടതിയിൽ ഹാജരായി. കോടതി നടപടികൾ പലർക്കും അറിവുള്ളതാണല്ലോ ? ആദ്യം അന്നത്തെ കേസുകൾ പേരുമാത്രം വിളിച്ച് കക്ഷികൾ ഹാജരുണ്ടോ എന്ന് നോക്കും. പിന്നീട് നീട്ടിവെക്കാനുള്ളത് നീട്ടിവെക്കും. അവസാനമാണ് ട്രയലുകൾ നടത്താൻ തയ്യാറായി രണ്ട് ഭാഗത്തുനിന്നും വന്നിട്ടുള്ളവരെ വിളിച്ച് വിസ്താരങ്ങളിലേക്ക് കടക്കുന്നത്.</p>
<p>പ്രതിസ്ഥാനത്തുള്ള നാല് പേർക്കായി മൂന്ന് വക്കീലന്മാരാണ് ഹാജരാകേണ്ടത്. അവർക്ക് മൂന്ന് പേർക്കും എന്നെ വിസ്തരിക്കാം. ആദ്യം പേർ വിളിച്ചപ്പോൾ കേസ് വീണ്ടും അവധിക്ക് വെക്കാൻ പ്രതിഭാഗത്തെ ഒരു വക്കീൽ ശ്രമിച്ച് നോക്കി. സീനിയർ വക്കീൽ എത്തിയിട്ടില്ല എന്നാണ് പറഞ്ഞത്. ‘പറ്റില്ല, വാദി ഹാജരാണ്, ഇന്ന് അദ്ദേഹത്തെ വിസ്തരിച്ചേ പറ്റൂ‘ എന്നായി കോടതി. വക്കീലന്മാർ അത് ശരിവെച്ച് പോയി.</p>
<p>അവസാനം വിസ്താരത്തിനായി പേർ വിളിച്ചപ്പോൾ സമയം 1 മണി. കോടതിമുറിയിൽ ഈ കേസുമായി ബന്ധപ്പെട്ടവരല്ലാതെ മറ്റാരുമില്ല. ഞാൻ കൂട്ടിലേക്ക് കയറാൻ തയ്യാറായി മുന്നിൽത്തന്നെയുണ്ട്. അവധി വാങ്ങാൻ ശ്രമിച്ച ജൂനിയർ വക്കീലും സീനിയർ വക്കീലും അപ്പോൾ ഹാജരില്ല!! മറ്റ് രണ്ട് വക്കീലന്മാർ, “ഞങ്ങൾക്ക് ഈ കക്ഷിയുടെ വക്കാലത്തില്ല“ എന്ന് കൈ കഴുകി. വക്കീലാരാണ് അയാളുടെ പേരെന്താണ് എന്നറിയാൻ കോടതിയടക്കം എല്ലാവരും കടലാസുകൾ തിരയാൻ തുടങ്ങി. അതോടൊപ്പം ഒന്ന് പറയട്ടേ. ഈ കേസ് മുൻപ് വാദിച്ചിരുന്ന വക്കീൽ തുടർച്ചയായി 7 പ്രാവശ്യം കോടതിയിൽ വരാതിരുന്നതുകൊണ്ട് കക്ഷികൾക്ക് ജാമ്യമില്ലാത്ത വാറണ്ട് (സാധാരണ നിലയ്ക്ക് 3 പ്രാവശ്യം ധാരാണം മതി വാറണ്ടാകാൻ) ആയതുകൊണ്ട് കക്ഷികൾ വക്കീലിനെ മാറ്റിയതാണ്. എന്നിട്ട് ആ പുതിയ വക്കീലാണ് ഇങ്ങനെയൊക്കെ കാണിക്കുന്നത്.</p>
<p>അഞ്ച് മിനിറ്റോളം കഴിഞ്ഞപ്പോൾ ജൂനിയർ വക്കീൽ ഓടിക്കിതച്ചെത്തി. സീനിയർ വക്കീലിൻ്റെ കൈക്ക് എന്തോ പരിക്ക് പറ്റിയിരിക്കുന്നതുകൊണ്ടാണ് വരാൻ പറ്റാത്തത്. മെഡിക്കൽ സർട്ടിഫിക്കറ്റ് ഉടൻ ഹാജരാക്കാം; ഇത് അവസാനത്തെ അവധിയാക്കി തരണം എന്നദ്ദേഹം പലവട്ടം അപേക്ഷിച്ചു.</p>
<p>കോടതി അൽപ്പം ക്ഷുഭിതയായി തന്നെ നിലകൊണ്ടു. “ഇക്കാര്യം രാവിലെ എന്തുകൊണ്ട് പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കിൽ വാദിയെ അപ്പോൾത്തന്നെ പറഞ്ഞ് വിടാമായിരുന്നല്ലോ“ എന്നായിരുന്നു കോടതിയുടെ ഭാഷ്യം.</p>
<p>അവസാനം കോടതി, വാദിയായ എനിക്കുള്ള യാത്രാച്ചിലവ് (500 രൂപ) പ്രതിഭാഗത്തിന് ഫൈൻ അടിച്ച്, അടുത്ത ഹിയറിങ്ങിനുള്ള ദിവസം പ്രഖ്യാപിച്ച് പിരിഞ്ഞു.</p>
<p>ഈ കേസ് വിഷയത്തിൽ മുഴുവൻ കാര്യങ്ങളും പുറത്ത് പറയുക സാദ്ധ്യമല്ലെങ്കിലും ഇടയ്ക്കിടെ ഇതുപോലുള്ള അപ്ഡേറ്റുകൾ ഞാൻ നൽകുന്നതാണ്. എൻ്റെ ഭാര്യയുടേയും മകളുടേയും പേരുകൾ പോലും 11 ഇടങ്ങളിൽ പകർത്തി വെച്ച സാഹിത്യചോരൻ സോമനെ Karoor Soman Soman വെറുതെ വിടില്ല ഞാൻ എന്നതുറപ്പാണ്.</p>
<p>കേസുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത നടപടികളായിരിക്കും എൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുക. എന്നെ ഇല്ലാതാക്കിയാൽ പോലും കേസ് നടത്തിക്കൊണ്ട് പോകാനുള്ള കാര്യങ്ങൾ, വിൽപ്പത്രം അടക്കമുള്ള രജിസ്റ്റേർഡ് രേഖകളിൽ തയ്യാറാക്കി വെച്ചാണ് ഞാൻ മുന്നോട്ട് പോകുന്നതെന്ന് പ്രതിഭാഗത്തുള്ളവർ മനസ്സിലാക്കിയാൽ നന്ന്. അതുകൊണ്ട് ഞാൻ ചത്ത് തുലങ്ങ് പോകുന്നത് വരെ കേസ് നീട്ടിക്കളിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണ്.</p>
<p>2023 ജനുവരിയിൽ ഔദ്യോഗികമായ എല്ലാ കാര്യങ്ങളിൽ നിന്നും വിരമിച്ച്, ഇനിയങ്ങോട്ട് യാത്രകൾക്ക് മാത്രം പ്രാമുഖ്യം നൽകി മുന്നോട്ട് പോകുന്നത് കൊണ്ട് വിൽപ്പത്രവും മരണപത്രവും തയ്യാറാക്കി അതിനുമുപരി കുടുംബാംഗങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ കുറിപ്പുകളായും എഴുതി വെച്ചിട്ടാണ് ഞാൻ ജീവിക്കുന്നത്. എന്നിട്ടും എൻ്റെ യാത്രാപദ്ധതികളെ തകിടം മറിക്കുന്നത് ഈ സോമനടി കേസിലെ കോടതി ദിവസങ്ങൾ മാത്രമാണ്. പക്ഷേ, ഏത് വലിയ യാത്രയ്ക്കിടയിലായാലും എത്ര ദൂരത്തായാലും ഈ കേസിന് ഹാജരാകേണ്ട ദിനങ്ങളിൽ ഒരു മുടക്കവുമില്ലാതെ കോടതിയിൽ ഞാനെത്തിയിട്ടുണ്ടാകും. ഒരവധിപോലും എൻ്റെ വക്കീലിന് ഈ കേസിൻ്റെ പേരിൽ വാങ്ങേണ്ടി വരില്ല.</p>
<p>നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്ന മൊത്തം തുകയുടെ 10% കോടതിയിൽ കെട്ടിവെച്ചാലേ കേസ് നടത്താൻ പറ്റൂ. അതാണ് ചട്ടം. അതായത് 50 ലക്ഷം രൂപയുടെ (മാതൃഭൂമി 25 ലക്ഷം ‍+ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 25 ലക്ഷം) 10 ശതമാനമായ 5 ലക്ഷം രൂപ കോടതിൽ കെട്ടിവെച്ചാണ് ഞാൻ കേസ് നടത്തുന്നത്. മറ്റ് ചിലവുകൾ വേറെ. പ്രതികളിൽ നിന്ന് നഷ്ടപരിഹാരമായി കിട്ടുന്ന പണം മുഴുവൻ ജീവകാരുണ്യപ്രവർത്തനത്തിന് നൽകാമെന്ന് കേസിൻ്റെ തുടക്കത്തിൽത്തന്നെ പൊതുസമൂഹത്തിന് വാക്ക് നൽകിയിട്ടുള്ളതാണ്. അതിൽ ഉറച്ച് നിൽക്കുന്നു. അത്രയും തുക കെട്ടിവെച്ച് കേസ് നടത്തുന്നത്, പ്രതിഭാഗത്തുള്ള ആരെയെങ്കിലും വിരട്ടി കേസൊതുക്കി തീർത്ത്, പണവും കൈപ്പറ്റി വാലും ചുരുട്ടി കളം വിടാനല്ല. സാഹിത്യകേരളത്തിലെ പുഴുക്കുത്തായ കാരൂർ സോമനെപ്പോലെയുള്ള കള്ളത്തിരുമാലികൾക്ക് പൂട്ടിടാനുള്ള ശക്തമായ ഒരു നിയമനടപടിയും വിധിയും നേടിയെടുക്കാൻ വേണ്ടിയുള്ള പോരാട്ടമാണിത്.</p>
<p>‘കൊല്ലാം തോൽപ്പിക്കാനാവില്ല‘ എന്നതല്ല ഇവിടത്തെ മുദ്രാവാക്യം, ‘കൊന്നാലും തോൽപ്പിക്കാനാവില്ല‘ എന്നാണ്. സകലമാന പകർപ്പവകാശലംഘന വീരന്മാരും ജാഗ്രതൈ!!</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8413" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8413</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
