<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; നിയമലംഘനം</title>
	<atom:link href="http://niraksharan.in/?cat=109&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Thu, 20 Nov 2025 06:08:07 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> ചോർന്നൊലിക്കുന്ന ലൈഫ് ഫ്ലാറ്റുകൾ</title>
		<link>http://niraksharan.in/?p=10155</link>
		<comments>http://niraksharan.in/?p=10155#comments</comments>
		<pubDate>Thu, 20 Nov 2025 03:36:27 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[തട്ടിപ്പ്]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10155</guid>
		<description><![CDATA[സർക്കാർ സംവിധാനത്തിൽ ഉണ്ടാക്കിയ ശേഷം പൊളിഞ്ഞ് തകരുന്നതായി ഏറ്റവും കൂടുതലായി നാം കാണുന്നത് റോഡുകളാണ്. റോഡുപണി എന്ന് പറഞ്ഞാൽത്തന്നെ അഴിമതിയുടെ കൂത്തരങ്ങാണ്. PWD എന്ന വെള്ളാന ഒരുകാലത്തും കറുക്കാൻ പോകുന്നില്ല. ഹൈക്കോടതി കെട്ടിടവും നിയമസഭാ കെട്ടിടവും ചോർന്നൊലിക്കാത്തതും ഇടിഞ്ഞ് വീഴാത്തതും ഇരിക്കുന്ന കൊമ്പ് മുറിക്കരുത് എന്ന സമാന്യബുദ്ധി അഴിമതിക്കാർക്ക് ഉള്ളതുകൊണ്ട് മാത്രമാണ്. ഹൈക്കോടതി കെട്ടിടത്തിൻ്റെ അവസ്ഥയും അത്ര ഗംഭീരമൊന്നും അല്ല. അതുകൊണ്ടുകൂടെ ആകണം അവിടന്ന് മാറാനുള്ള ശ്രമങ്ങൾ നടത്തുന്നത്. എന്തായാലും പാവപ്പെട്ടവന് വേണ്ടി പണിയുന്ന വീടുകളും ഫ്ലാറ്റുകളുമൊക്കെ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10155" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/11/222.png"><img class="alignnone size-full wp-image-10156" src="http://niraksharan.in/wp-content/uploads/2025/11/222.png" alt="222" width="660" height="673" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">സ</span></a></strong></span>ർക്കാർ സംവിധാനത്തിൽ ഉണ്ടാക്കിയ ശേഷം പൊളിഞ്ഞ് തകരുന്നതായി ഏറ്റവും കൂടുതലായി നാം കാണുന്നത് റോഡുകളാണ്. റോഡുപണി എന്ന് പറഞ്ഞാൽത്തന്നെ അഴിമതിയുടെ കൂത്തരങ്ങാണ്. PWD എന്ന വെള്ളാന ഒരുകാലത്തും കറുക്കാൻ പോകുന്നില്ല.</p>
<p>ഹൈക്കോടതി കെട്ടിടവും നിയമസഭാ കെട്ടിടവും ചോർന്നൊലിക്കാത്തതും ഇടിഞ്ഞ് വീഴാത്തതും ഇരിക്കുന്ന കൊമ്പ് മുറിക്കരുത് എന്ന സമാന്യബുദ്ധി അഴിമതിക്കാർക്ക് ഉള്ളതുകൊണ്ട് മാത്രമാണ്. ഹൈക്കോടതി കെട്ടിടത്തിൻ്റെ അവസ്ഥയും അത്ര ഗംഭീരമൊന്നും അല്ല. അതുകൊണ്ടുകൂടെ ആകണം അവിടന്ന് മാറാനുള്ള ശ്രമങ്ങൾ നടത്തുന്നത്.</p>
<p>എന്തായാലും പാവപ്പെട്ടവന് വേണ്ടി പണിയുന്ന വീടുകളും ഫ്ലാറ്റുകളുമൊക്കെ ചെറുചില്ലകൾ മാത്രമാണ്. അതിൽ നിന്ന് കക്കാനുള്ളതിൻ്റെ പരമാവധി ഈ അഴിമതിക്കാർ കട്ട് കീശയിലാക്കും. അതിൻ്റെ ഏറ്റവും പുതിയ തെളിവാണ് ഒരു വർഷം മാത്രം പഴക്കമുള്ള മുണ്ടൻവേലിയിൽ ലൈഫ് പദ്ധതി പ്രകാരം ഉണ്ടാക്കിയ ഫ്ലാറ്റുകൾ.</p>
<p>കനാലിൻ്റെ പുറമ്പോക്കിൽ ജീവിച്ചിരുന്നപ്പോൾ, കനാലിൽ വെള്ളം പൊങ്ങുമ്പോൾ മാത്രമാണ് അവർക്ക് ദുരിതം ഉണ്ടായിരുന്നത്. പക്ഷേ ലൈഫിൻ്റെ ഫ്ലാറ്റിൽ ഒരോ ചെറുമഴയും അവർക്ക് പേടിസ്വപ്നമാണ്.</p>
<p>1. ചോർന്നൊലിക്കുന്ന മേൽക്കൂര.</p>
<p>2. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യണമെങ്കിൽ കുടപിടിച്ച് നിൽക്കണമെന്ന അവസ്ഥ.</p>
<p>3. ബ്ലോക്ക് ആകുന്ന ശുചിമുറി സംവിധാനങ്ങൾ.</p>
<p>4. സെപ്റ്റിക്ക് ടാങ്കുകളുടെ അവസ്ഥയും പരിതാപകരം.</p>
<p>5. ഓടകളോ കാനകളോ കെട്ടിടത്തിന് ചുറ്റും ഇല്ല.</p>
<p>അധികം വൈകാതെ ഈ കെടിടം നിലം പൊത്തുക തന്നെ ചെയ്യും. അതിന് മുന്നേ ജീവഭയം കാരണം ഇവിടത്തെ അന്തേവാസികൾ മറ്റേതെങ്കിലും പുറമ്പോക്കിലേക്ക് ചേക്കേറും.</p>
<p>കേരളത്തിൽ വീട് ഇല്ലാത്തവർ ആരുമില്ല എന്ന സ്ഥാപിച്ചെടുക്കാനും പ്രഖ്യാപനം നടത്താനുമൊക്കെ എളുപ്പമാണ്. പക്ഷേ, പ്രഖ്യാപനം കഴിഞ്ഞ് അധികം വൈകാതെ കൂട്ടത്തോടെ വീടില്ലാതായിപ്പോകുന്ന ഏക സംസ്ഥാനം എന്ന ചീത്തപ്പേരും കേരളത്തിനുണ്ടാകും.</p>
<p>ലൈഫ് പദ്ധതിയുടെ ഓരോ നിർമ്മാണവും ഇത്തരത്തിൽ അഴിമതി നിറഞ്ഞതാണ്. ഇതിൽ നിന്നൊരു മോചനം കേരളജനതയ്ക്ക് ഇല്ലേ? ഇതിനൊന്നും ഒരു പരിഹാരവും ഇല്ലെന്നാണോ? വോട്ട് ചോദിച്ച് പോലും അങ്ങോട്ട് ആരും ചെല്ലാത്ത അവസ്ഥ. സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തി പോരാടാൻ തയ്യാറെടുക്കുന്ന പൊതുജനം വേദനിപ്പിക്കുന്ന കാഴ്ച്ച തന്നെയാണ്.</p>
<p>ആരാധനാലയങ്ങൾ കട്ട് കടത്തിയാലും ചോർന്നൊലിച്ചാലും അതിനകത്തിരിക്കുന്ന (ഇരിക്കുന്നുണ്ടെങ്കിൽ) ദേവീദേവന്മാർക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. തോർത്ത് മാത്രം ചുറ്റി പൂജ ചെയ്യുന്ന ശാന്തിക്കാരൻ ചെറുതായൊന്ന് നനഞ്ഞെന്ന് വരും. അത്രേയുള്ളൂ.</p>
<p>പക്ഷേ അതുപോലല്ല ജനങ്ങൾ വസിക്കുന്ന ഇടങ്ങൾ ചോർന്നൊലിച്ചാൽ. ഇതൊക്കെ കട്ട് മുടിച്ചവരോടും കൃത്യമായി ജോലി ചെയ്യാതെ പോയവരോടുമൊക്കെ കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും. അക്കാലം അത്ര വിദൂരമൊന്നുമല്ല.</p>
<p><a href="https://www.facebook.com/share/v/1B4XKDD8ob/">വീഡിയോ</a> കണ്ട് മനസ്സിലാക്കൂ&#8230;</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10155" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10155</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ബാലവിവാഹവും പോക്സോയും</title>
		<link>http://niraksharan.in/?p=10133</link>
		<comments>http://niraksharan.in/?p=10133#comments</comments>
		<pubDate>Thu, 06 Nov 2025 14:30:34 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അറിവ്]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാങ്കേതികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10133</guid>
		<description><![CDATA[നവംബർ 3ന് വിയ്യൂർ സെൻട്രൽ ജയിൽ സന്ദർശിച്ചപ്പോൾ മനസ്സിലാക്കാനായ ഞെട്ടിപ്പിക്കുന്നതും ഒരുപാട് വിഷമം ഉണ്ടാക്കിയതുമായ ഒരു കാര്യമാണ് വിഷയം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ ജോലിക്കായി എത്തിയ പലരും കേരളത്തിലെ ജയിലുകളിൽ ഉണ്ട്. അവർ ചെയ്തിട്ടുണ്ടാകാൻ സാദ്ധ്യതയുള്ള മോഷണങ്ങൾ, അടിപിടികൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയുടെ പേരിൽ ആയിരിക്കാം അവരുടെ ജയിവാസം എന്ന് നമുക്ക് ഊഹിക്കാം. പക്ഷേ അതല്ലാതെയും ഒരുപാട് ഇതര സംസ്ഥാനക്കാർ നമ്മുടെ ജയിലുകളിൽ ചെന്ന് പെട്ടിട്ടുണ്ട്. അതാണ് പറയാൻ ഉദ്ദേശിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ പെൺകുട്ടികൾക്ക് (ആൺകുട്ടികൾക്കും) [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10133" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/11/11.jpg"><img class="aligncenter wp-image-10134 " src="http://niraksharan.in/wp-content/uploads/2025/11/11.jpg" alt="11" width="451" height="451" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ന</span></a></strong></span>വംബർ 3ന് വിയ്യൂർ സെൻട്രൽ ജയിൽ സന്ദർശിച്ചപ്പോൾ മനസ്സിലാക്കാനായ ഞെട്ടിപ്പിക്കുന്നതും ഒരുപാട് വിഷമം ഉണ്ടാക്കിയതുമായ ഒരു കാര്യമാണ് വിഷയം.</p>
<p>ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ ജോലിക്കായി എത്തിയ പലരും കേരളത്തിലെ ജയിലുകളിൽ ഉണ്ട്. അവർ ചെയ്തിട്ടുണ്ടാകാൻ സാദ്ധ്യതയുള്ള മോഷണങ്ങൾ, അടിപിടികൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയുടെ പേരിൽ ആയിരിക്കാം അവരുടെ ജയിവാസം എന്ന് നമുക്ക് ഊഹിക്കാം.</p>
<p>പക്ഷേ അതല്ലാതെയും ഒരുപാട് ഇതര സംസ്ഥാനക്കാർ നമ്മുടെ ജയിലുകളിൽ ചെന്ന് പെട്ടിട്ടുണ്ട്. അതാണ് പറയാൻ ഉദ്ദേശിക്കുന്നത്.</p>
<p>മറ്റ് സംസ്ഥാനങ്ങളിൽ പെൺകുട്ടികൾക്ക് (ആൺകുട്ടികൾക്കും) പ്രായപൂർത്തി ആകുന്നതിന് മുന്നേ വിവാഹം കഴിപ്പിക്കുന്നത് സർവ്വസാധാരണമാണ്. ഒരു തരത്തിൽ ബാലവിവാഹം തന്നെ.</p>
<p>നമ്മുടെ നാട്ടിലും അത്തരം സംഭവങ്ങൾ ഇല്ലെന്നല്ല. പണ്ട് മുതൽക്കേ ഉണ്ട്. (പക്ഷേ, തുലോം കുറവാണ്.) പഴയ കരുണാകരൻ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ മകൾ പ്രായപൂർത്തി ആകുന്നതിന് മുന്നേ വിവാഹം കഴിച്ചു എന്ന് കാണിച്ച് നവാബ് രാജേന്ദ്രൻ കൊടുത്ത ഒരു കേസ് അക്കാലത്ത് ശ്രദ്ധേയമായിരുന്നു.</p>
<p>പഴയ കാലത്തേത് പോലെയല്ല ഇക്കാലം. ജീവിതം ജയിലിൽ ചെന്ന് അവസാനിക്കാൻ ഇതൊക്കെ ധാരാളം മതി.</p>
<p>പല വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും 14 &#8211; 15 വയസ്സുകളിൽ പെൺകുട്ടികളുടെ കല്യാണം കഴിഞ്ഞിരിക്കും. പ്രത്യേകിച്ചും, വലിയ പഠനമോ വിദ്യാഭ്യാസമോ ഇല്ലാത്ത ഗ്രാമവാസി പെൺകുട്ടികളുടേത്. അടുത്ത ഒരു വർഷത്തിനുള്ളിൽ അവർ ഒരു കുട്ടിയുടെ അമ്മയും ആയിരിക്കും.</p>
<p>പിന്നീട് അവർ ഭർത്താവിനൊപ്പം ജോലി തേടി കേരളത്തിൽ എത്തുന്നു, ഇവിടെ ജോലി ചെയ്യുന്നു. അതിനിടയ്ക്ക് രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിക്കുന്നു. ഗർഭവും പ്രസവവും സംബന്ധിച്ച ചികിത്സാ കാര്യങ്ങൾക്കായി ഈ പെൺകുട്ടിക്ക് ആശുപത്രിയിൽ പോകേണ്ടി വരുന്നു. അവിടന്നാണ് പ്രശ്നങ്ങളുടെ തുടക്കം.</p>
<p>പെൺകുട്ടിക്ക് അപ്പോളും 18 വയസ്സ് ആയിട്ടില്ല. ആശുപത്രി രേഖകളിൽ വയസ്സ് രേഖപ്പെടുത്തുമ്പോൾ ഡോക്ടർ അത് മനസ്സിലാക്കുന്നു. പെൺകുട്ടി minor ആണ്. അക്കാര്യം മനസ്സിലാക്കിയാൽ ഉടനെ പൊലീസിനെ അറിയിച്ചില്ലെങ്കിൽ കുഴപ്പം ഡോക്ടർക്ക് ആണ്. അദ്ദേഹത്തിന്റെ പണി പോയെന്നിരിക്കും. ഡോക്ടർ വിവരം പൊലീസിൽ അറിയിക്കുന്നു.</p>
<p>രണ്ട് കുടുംബങ്ങളും ചേർന്ന് ആലോചിച്ച് ഉറപ്പിച്ച് നടത്തിക്കൊടുത്ത വിവാഹമായിരുന്നു എങ്കിലും, പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന കുറ്റത്തിന് ഈ പെൺകുട്ടിയുടെ ഭർത്താവ് പോക്സോ കേസ് ചാർത്തപ്പെട്ട് ജയിലിൽ ആകുന്നു. കഷ്ടി മൂന്നോ നാലോ വയസ്സ് മാത്രം പ്രായമുള്ള ആദ്യത്തെ കുഞ്ഞിന് കുട്ടികളുടെ ജയിലിലേക്ക് പോകേണ്ടി വരുന്നു. ഗർഭിണിയായ പെൺകുട്ടി തെരുവിലാകുന്നു. ആ കുടുംബം ശിഥിലം. നിയമം എന്താണെന്ന് അറിയാത്തത് കൊണ്ടും അത് പാലിക്കാത്തത് കൊണ്ടും ഉണ്ടായ അവസ്ഥ. വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് പറ്റിപ്പോയ ഗതികേട്. മറ്റെന്ത് പറയാൻ?!</p>
<p>അവരുടെ സംസ്ഥാനത്ത് തന്നെ ജീവിക്കുകയായിരുന്നെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല. അന്നാട്ടിൽ ഇങ്ങനെ തന്നെയാണ് സാധാരണ മനുഷ്യരുടെ ജീവിതങ്ങൾ. അത് അവിടത്തെ ഡോക്ടർക്കും അറിയാം, പൊലീസുകാർക്കും അറിയാം. അവരാരും അത് റിപ്പോർട്ട് ചെയ്യാനും കേസ് ആക്കാനും പോകില്ല. അങ്ങനെ ചെയ്താൽ അന്നാട്ടിൽ ജയിലുകൾ തികയാതെ വരും.</p>
<p>ഒരു വശത്ത്, രാജ്യത്തിന് കൃത്യമായ ഒരു നിയമസംഹിത നിലനിൽക്കുന്നുണ്ടെന്നും അത് പാലിക്കാൻ പൗരന്മാർ ബാധ്യസ്ഥരാണെന്നും ഇരിക്കെ, സാമാന്യ വിദ്യാഭ്യാസം ഇല്ലെങ്കിൽ അത് പാലിക്കപ്പെടാനുള്ള സാദ്ധ്യത കുറവാണ്, ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്.</p>
<p>ഇത്തരം പ്രശ്നങ്ങൾക്ക് പക്ഷേ എന്താണ് പരിഹാരം?</p>
<p>വിദ്യാഭ്യാസത്തിന് പ്രായമാകാത്ത 3 വയസ്സുള്ള ആ കുഞ്ഞ് എന്ത് പിഴച്ചു. ചെയ്യാത്ത കുറ്റത്തിനാണ് അത് ക്രിമിനൽ സ്വഭാവമുള്ള മറ്റ് കുട്ടികൾക്ക് ഒപ്പം കുട്ടികളുടെ ജയിലിൽ കഴിയുന്നത്. ഗർഭത്തിലുള്ള കുഞ്ഞ് എന്ത് പിഴച്ചു? നാളെ അത് തെരുവിൽ പിറന്ന് വീഴേണ്ടി വന്നേക്കാം. പട്ടിണി കിടക്കേണ്ടി വന്നേക്കാം. അവരുടെ മനുഷ്യാവകാശത്തിന് ഒരു വിലയുമില്ലേ?</p>
<p>എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും രാജ്യത്തെ മുഴുവൻ പ്രജകൾ സ്കൂളിൽ പോയി പഠിച്ച് വിവരം ഉണ്ടാക്കി, നിയമം അനുസരിച്ച് ജീവിക്കുന്ന ഒരു കിനാശ്ശേരി അടുത്തൊന്നും ഉണ്ടാകാൻ പോകുന്നില്ല. നിയമവും നിയമപാലകരും മറുവശത്ത് പാറ പോലെ ഉറച്ച് നിൽക്കും. അല്ലെങ്കിൽ അവരുടെ പണി പോകും.</p>
<p>പിന്നെന്താണ് ഇത്തരമൊരു പ്രശ്നത്തിന് പരിഹാരം? പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നവർ തന്നെയാണ് പരിഹാരം കണ്ടെത്തേണ്ടതും നടപ്പിലാക്കേണ്ടതും. എന്നിരുന്നാലും ഒരു നിർദേശം പറയാൻ നിങ്ങൾക്കും എനിക്കും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്.</p>
<p>എന്റെ നിർദ്ദേശം താഴെപ്പറയുന്ന പ്രകാരമാണ്.</p>
<p><span style="color: #0000ff;">എല്ലാവർക്കും വിദ്യാഭ്യാസം ഉണ്ടായിട്ട് ഇതിന് പരിഹാരം അടുത്ത കാലത്തൊന്നും ഉണ്ടാകാൻ പോകുന്നില്ല. ഇതൊക്കെ അവരുടെ സംസ്ക്കാരത്തിന്റേയും ഭാഗമാണ്. വിദ്യാഭ്യാസം ഉണ്ടായാലും ഇതൊക്കെ തുടരും. ആയതിനാൽ, ഓരോ വിവാഹവും നടക്കുന്നതിന് മുൻപ് അതാത് പോലീസ് സ്റ്റേഷനുകളിൽ ചെന്ന് അറിയിച്ച് അനുമതി വാങ്ങിയ ശേഷമേ വിവാഹം നടത്താൻ പാടുള്ളൂ എന്ന് നിയമം വരണം. പ്രായപൂർത്തി വിവാഹമാണോ നടന്നത് എന്ന് കണ്ടെത്താൻ ആദ്യമേ തന്നെ ഒരു അവസരം ഇതിലൂടെ പോലീസിന് ലഭിക്കുകയാണ്. പൊലീസും ചേർന്ന് ഒത്തു കളിച്ച് ഒരു ബാലവിവാഹം നടത്തുകയാണെങ്കിൽ പിന്നീട് ഒരു കേസ് ആകുമ്പോൾ അതാത് സ്റ്റേഷനിലെ പോലീസുകാരും പെടുന്ന അവസ്ഥ വരണം. ചുരുക്കിപ്പറഞ്ഞാൽ, എഴുതിവെച്ചിരിക്കുന്ന നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നുള്ള പൊലീസിന്റെ ജോലി, കൃത്യമായി അവരെക്കൊണ്ട് ചെയ്യിക്കണം.</span></p>
<p>ഇനി നിങ്ങളുടെ നിർദ്ദേശങ്ങൾ പറയൂ. നമ്മുടെ നിർദ്ദേശങ്ങൾ ആണ് ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ് നിയമങ്ങളായി രൂപാന്തരപ്പെടേണ്ടത്.</p>
<p><strong>വാൽക്കഷണം:-</strong> ഇത്തരം കേസുകളിലൂടെ ജയിലിൽ എത്തിപ്പെട്ട പുരുഷന്മാരുടേയും വെളിയിൽ ഒറ്റപ്പെട്ട് പോയ സ്ത്രീകളുടേയും കുട്ടികളുടെ ജയിലിൽ ആയിപ്പോയ കുഞ്ഞുങ്ങളുടെയും കേസുകൾ എങ്ങനെയാണ് അവസാനിച്ചതെന്ന് എനിക്കറിയില്ല. നാലാം തൂണുകാർ ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ, അന്വേഷണാത്മകമായ ഒരു റിപ്പോർട്ടിങ്ങിനുള്ള വകുപ്പുണ്ട്.</p>
<p>PC:- AI</p>
<p>#ബാലവിവാഹം<br />
#POCSOAct<br />
#POCSO<br />
#childmarriage<br />
#പോക്സോ</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10133" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10133</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ശബരിമലയിലെ സ്വർണ്ണക്കൊള്ള</title>
		<link>http://niraksharan.in/?p=10112</link>
		<comments>http://niraksharan.in/?p=10112#comments</comments>
		<pubDate>Sat, 11 Oct 2025 16:30:14 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[തട്ടിപ്പ്]]></category>
		<category><![CDATA[ദൈവങ്ങള്‍]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10112</guid>
		<description><![CDATA[ഇത് വായിക്കാൻ സാദ്ധ്യതയുള്ളവരോട് ആദ്യമേ ഒരു കാര്യം അഭ്യർത്ഥിക്കട്ടെ. ശബരിമലയിൽ സ്വർണ്ണം മോഷണം പോയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ പോസ്റ്റിന് അടിയിൽ&#8230; വിശ്വസിക്കുന്നു, yes, അതെ, മോഷ്ടിച്ചിട്ടുണ്ട്, എന്നിങ്ങനെ എന്തെങ്കിലും ഒരു കമന്റ് ഇടുക. ചുരുങ്ങിയ പക്ഷം ഒരു കുത്ത് (.) എങ്കിലും ഇടുക. പൊതുജനത്തിന്റെ അഭിപ്രായം അറിയാൻ വേണ്ടി മാത്രമാണിത്. നിലവിൽ ഭരണകക്ഷിയുടെ ആൾക്കാർ മാത്രമാണ് &#8216;മോഷണം പോയിട്ടില്ല എന്നും, അഥവാ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ രണ്ടോ മൂന്നോ ഗ്രാം സ്വർണ്ണം മാത്രമാണ് &#8216; എന്ന് പറഞ്ഞു [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10112" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/10/121.jpg"><img class="aligncenter wp-image-10113 " src="http://niraksharan.in/wp-content/uploads/2025/10/121.jpg" alt="12" width="496" height="485" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഇ</span></a></strong></span>ത് വായിക്കാൻ സാദ്ധ്യതയുള്ളവരോട് ആദ്യമേ ഒരു കാര്യം അഭ്യർത്ഥിക്കട്ടെ. ശബരിമലയിൽ സ്വർണ്ണം മോഷണം പോയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ പോസ്റ്റിന് അടിയിൽ&#8230;</p>
<p>വിശ്വസിക്കുന്നു,<br />
yes,<br />
അതെ,<br />
മോഷ്ടിച്ചിട്ടുണ്ട്,<br />
എന്നിങ്ങനെ എന്തെങ്കിലും ഒരു കമന്റ് ഇടുക. ചുരുങ്ങിയ പക്ഷം ഒരു കുത്ത് (.) എങ്കിലും ഇടുക. പൊതുജനത്തിന്റെ അഭിപ്രായം അറിയാൻ വേണ്ടി മാത്രമാണിത്.</p>
<p>നിലവിൽ ഭരണകക്ഷിയുടെ ആൾക്കാർ മാത്രമാണ് &#8216;മോഷണം പോയിട്ടില്ല എന്നും, അഥവാ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ രണ്ടോ മൂന്നോ ഗ്രാം സ്വർണ്ണം മാത്രമാണ് &#8216; എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. ചാനൽ ചർച്ചയിൽ വന്നിരുന്ന് കൊള്ള നടന്നിട്ടില്ല എന്ന് പറയുന്ന ഭരണകക്ഷി അനുകൂലികളുടെ തൊലിക്കട്ടി അപാരം. അവരുടെ ന്യായീകരണങ്ങളോട് യോജിക്കുന്നില്ല. ശബരിമലയിൽ ഗംഭീര സ്വർണ്ണക്കൊള്ള നടന്നിട്ടുണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.</p>
<p>സംസ്ഥാന സർക്കാർ, നിയമിച്ചിട്ടുള്ള ദേവസ്വം, അതിന്റെ തലപ്പത്തിരിക്കുന്നവർ, ഉദ്യോഗസ്ഥർ, എന്നിങ്ങനെ ആർക്കും ഇതേപ്പറ്റി അറിയില്ലായിരുന്നു എന്നും ഇങ്ങനെ ഒരു കൊള്ള നടന്നതിന്റെ സൂചന പോലും ഇവർക്കാർക്കും കിട്ടിയിട്ടില്ല എന്നും ഞാൻ വിശ്വസിക്കുന്നില്ല. ഈ കൊള്ള പുറത്ത് വരുന്നത് പോലും ഹൈക്കോടതി ഇടപെട്ടതുകൊണ്ട് മാത്രമാണ്. അല്ലായിരുന്നെങ്കിൽ മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെ പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞ് ഈ കൊള്ള പുറത്ത് വരുമ്പോഴേക്കും നൂറായിരം ന്യായങ്ങൾ വേറെ ഉണ്ടാകുമായിരുന്നു കള്ളന്മാർക്ക് പറയാൻ.</p>
<p>എന്തായാലും കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ഏതെങ്കിലും ഒരു ദേവാലയത്തിന്റെ സ്വത്തും മുതലും അധികൃതരുടെ ഒത്താശയോടെ ഇതുപോലെ കൊള്ളയടിക്കപ്പെട്ട ഒരു സംഭവം മുൻപ് ഉണ്ടായിട്ടില്ല. ഇത്രയും നീചവും ലജ്ജാവഹവും ആസൂത്രിതവുമായ ഒരു കൊള്ളയടിയെ വിശേഷിപ്പിക്കാൻ പോന്ന വാക്കുകളൊന്നും മലയാള ഭാഷയിൽ ഇല്ല എന്ന് വേണം പറയാൻ.</p>
<p>കൊള്ള നടന്നു. ഇനി വേണ്ടത് ആരൊക്കെ കട്ടു എത്രയൊക്കെ കട്ടു എന്ന് കണ്ടുപിടിക്കുകയാണ്. അതത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നും അല്ല.</p>
<p>യാതൊരു തുമ്പും വാലും ഇല്ലാത്ത കൊലപാതക കേസുകൾ പോലും തെളിയിച്ചിട്ടുള്ളവരാണ് കേരള പോലീസ്. വിജയ് മല്ല്യയ സ്വർണ്ണം പൊതിഞ്ഞു കൊടുത്ത തീയതി മുതൽ ഇന്ന് വരെയുള്ള ദേവസ്വം ഭാരവാഹികളേയും ശബരിമല ഭാരവാഹികളേയും ഉദ്യോഗസ്ഥരേയും ദേവസം മന്ത്രിമാരേയും ഇടനിലക്കാരനായ ഉണ്ണികൃഷ്ണൻ പോറ്റിയേയും കേസിൽ ഉൾപ്പെടുത്തി വിധിയാവണ്ണം ചോദ്യം ചെയ്താൽ നിഷ്പ്രയാസം തെളിയിക്കാൻ പറ്റുന്ന കേസ് മാത്രമാണിത്. അതിനുള്ള ആർജ്ജവം ഉണ്ടാകണമെന്ന് മാത്രം.</p>
<p>ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്നത്, വിശ്വാസികളും വിശ്വാസികൾക്ക് വേണ്ടി കീ ജയ് വിളിക്കുന്ന പാർട്ടികളും ഇതിന്റെ പേരിൽ വലിയ ബഹളമൊന്നും ഉണ്ടാക്കി കാണുന്നില്ല എന്നതാണ്. (അത്തരം പ്രതിഷേധങ്ങളോ ബഹളങ്ങളോ ഞാൻ ശ്രദ്ധിക്കാഞ്ഞിട്ടാണെങ്കിൽ ക്ഷമിക്കണം.) പ്രതിപക്ഷം പതിവുപോലെ നാമമാത്രമായ ചില ചടങ്ങുകൾ നടത്തിയെന്ന് വരുത്തി മുന്നോട്ട് പോകുന്നുണ്ട്. അവർ അത്രയും ചെയ്യുന്നത് തന്നെ വലിയ ഔദാര്യം.</p>
<p>ഒരു കാര്യത്തിൽ വലിയ നിരാശയുണ്ട്. നിലവിലെ ഭരണകക്ഷി, പ്രതിപക്ഷത്ത് ഇരിക്കുന്ന സമയത്താണ് ഇങ്ങനെയൊരു കൊള്ള പിടിക്കപ്പെടുന്നതെങ്കിൽ, ഈ കളവിന്റെ വിത്തും വേരും, മുക്കും മൂലയും, തൂണും തുരുമ്പും, കണക്കും കള്ളക്കണക്കും, ചെമ്പും സ്വർണ്ണവും ഒക്കെ വിശദമായിത്തന്നെ പഠിച്ച് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമായിരുന്നു അവർ. ഇതിൻ്റെ പേരിലുള്ള സ്റ്റഡി ക്ലാസ്സുകളും, രാത്രി പഠന ക്ലാസ്സുകളും, പ്രതിഷേധ പ്രകടനങ്ങളും, രാജി ആവശ്യങ്ങളും, പന്തം കൊളുത്തി ജാഥകളും, സെക്രട്ടറിയേറ്റ് മാർച്ചുകളും ഹർത്താലുകളും കാരണം കേരളം പ്രകമ്പനം കൊള്ളുമായിരുന്നു. കേരള ജനതയ്ക്ക് അതിനുള്ള ഭാഗ്യം ഇല്ലാതെ പോയി.</p>
<p>കേരളത്തിൽ സാംസ്ക്കാരിക നായികാനായകന്മാർ എന്നൊരു കൂട്ടർ ഉണ്ടായിരുന്നു. &#8220;ഈ കൊള്ള നടത്തിയവരെ കൈയാമം വെപ്പിച്ച് റോഡിലൂടെ നടത്തിക്കണം&#8221; എന്ന് ആവശ്യപ്പെട്ട്, മേൽപ്പടി സംസ്ക്കാര സമ്പന്നർ ഒപ്പുവെച്ച ഒരു സംയുക്ത പ്രസ്താവന കാണാനുള്ള ഭാഗ്യവും കേരള ജനതയ്ക്ക് ഇല്ലാതെ പോയി. വല്ലാത്ത സെലക്ടീവ് സാംസ്ക്കാരിക പ്രവർത്തനം തന്നെ. ഏതെല്ലാം മാളങ്ങളിലാണാവോ നമ്മുടെ സാംസ്കാരിക നായികാനായകന്മാർ പുതഞ്ഞൊളിഞ്ഞ് ഇരിക്കുന്നത്?!</p>
<p>&#8216;പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ&#8217; എന്നാണല്ലോ. രേഖകൾ അടക്കം കത്തിച്ച് ഇല്ലാതാക്കിയാലും കള്ളന്മാരെ പിടികൂടുക തന്നെ ചെയ്യും. അതങ്ങനെയാണ്. അതുകൊണ്ടാണല്ലോ ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്. എത്ര കള്ളത്തരം കാണിച്ചാലും, സത്യത്തിനും നീതിക്കും വേണ്ടി, അങ്ങനെ ഏതെങ്കിലും ഒരു ഇടപെടൽ ഉണ്ടാകും. അതിനെ നമുക്ക് ദൈവീകം എന്നോ കർമ്മ എന്നോ മറ്റേതെങ്കിലും സൗകര്യപ്രദമായ പേരിട്ടോ വിളിക്കാം. അതുണ്ടാകും. സംശയം വേണ്ട.</p>
<p><strong>വാൽക്കഷണം:-</strong> ഏറ്റവും പുതിയ വാർത്തകൾ പ്രകാരം അയ്യപ്പന്റെ യോഗദണ്ഡിലും തിരുമറി നടന്നിരിക്കുന്നു. ശബരിമലയിൽ പാത്രം വാങ്ങിയ വകയിലും കോടികളുടെ കൊള്ള നടന്നിരിക്കുന്നു. ഇക്കണക്കിന് അയ്യപ്പ വിഗ്രഹം ഒരു പരിശോധനയ്ക്ക് അയക്കുന്നത് നല്ലതാണ്. അത് ഒറിജിനൽ അയ്യപ്പൻ തന്നെയാണോ എന്ന് അറിഞ്ഞുവെക്കുന്നത് നല്ലതാണല്ലോ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10112" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10112</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കേരള &#8216;ഏഭ്യന്തര&#8217;ത്തിൻ്റെ ശ്രദ്ധയ്ക്ക്‌</title>
		<link>http://niraksharan.in/?p=10092</link>
		<comments>http://niraksharan.in/?p=10092#comments</comments>
		<pubDate>Sun, 07 Sep 2025 05:40:02 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഴിമതി]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[വിവരാവകാശം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10092</guid>
		<description><![CDATA[കേരളത്തിലെ പൊലീസ് വകുപ്പിന്റെ കാര്യം പരിതാപകരം തന്നെയാണ്. കുന്നംകുളത്ത് സുജിത്ത് എന്ന ചെറുപ്പക്കാരനെ, പ്രത്യേകിച്ച് പരാതിയും കേസോ ഒന്നുമില്ലാതെ സ്റ്റേഷനിൽ കൊണ്ടുപോയി ഇഞ്ച ചതയ്ക്കുന്നതുപോലെ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കേരള സമൂഹത്തെ ഞെട്ടിച്ചു കളഞ്ഞിരിക്കുന്നു. എന്നിട്ട് അതിന്റെ cctv ദൃശ്യങ്ങൾ പുറത്ത് വരാതിരിക്കാൻ പിടിച്ചു വെച്ചു പൊലീസുകാർ. വിവരാവകാശ നിയമപ്രകാരം പൊരുതി, ആ വീഡിയോ ദൃശ്യങ്ങൾ കൈപ്പറ്റാൻ സുജിത്തിന് രണ്ട് വർഷം സമയമെടുത്തു. നിയമപാലകർ എല്ലാ അർത്ഥത്തിലും നിയമലംഘകരായി മാറുന്നതിന്റെ നേർക്കാഴ്ചകളും തെളിവുകളുമാണ് ഇതെല്ലാം. ഇത് അടിയന്തിരാവസ്ഥക്കാലം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10092" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/09/114.jpg"><img class="aligncenter wp-image-10093 " src="http://niraksharan.in/wp-content/uploads/2025/09/114.jpg" alt="11" width="487" height="609" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">കേ</span></a></strong></span>രളത്തിലെ പൊലീസ് വകുപ്പിന്റെ കാര്യം പരിതാപകരം തന്നെയാണ്.</p>
<p>കുന്നംകുളത്ത് സുജിത്ത് എന്ന ചെറുപ്പക്കാരനെ, പ്രത്യേകിച്ച് പരാതിയും കേസോ ഒന്നുമില്ലാതെ സ്റ്റേഷനിൽ കൊണ്ടുപോയി ഇഞ്ച ചതയ്ക്കുന്നതുപോലെ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കേരള സമൂഹത്തെ ഞെട്ടിച്ചു കളഞ്ഞിരിക്കുന്നു.</p>
<p>എന്നിട്ട് അതിന്റെ cctv ദൃശ്യങ്ങൾ പുറത്ത് വരാതിരിക്കാൻ പിടിച്ചു വെച്ചു പൊലീസുകാർ. വിവരാവകാശ നിയമപ്രകാരം പൊരുതി, ആ വീഡിയോ ദൃശ്യങ്ങൾ കൈപ്പറ്റാൻ സുജിത്തിന് രണ്ട് വർഷം സമയമെടുത്തു. നിയമപാലകർ എല്ലാ അർത്ഥത്തിലും നിയമലംഘകരായി മാറുന്നതിന്റെ നേർക്കാഴ്ചകളും തെളിവുകളുമാണ് ഇതെല്ലാം.</p>
<p>ഇത് അടിയന്തിരാവസ്ഥക്കാലം അല്ല, കേസ് പോലും ചാർജ്ജ് ചെയ്യാതെ, കുറ്റം ഒന്നും ചെയ്യാത്ത ഒരു പൗരനെ ഇങ്ങനെ ഭേദ്യം ചെയ്യാൻ. മറ്റാരും അത് മനസ്സിലാക്കിയില്ലെങ്കിലും അടിയന്തിരാവസ്ഥക്കാലത്ത് പൊലീസ് സ്റ്റേഷൻ മർദ്ദനം ഏറ്റിട്ടുണ്ടെന്ന് എണ്ണിയെണ്ണി പറയുന്ന നിലവിലെ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയെങ്കിലും അത് മനസ്സിലാക്കണം. അദ്ദേഹത്തിന്റെ ഭരണ കാലത്ത് ഇങ്ങനെ ഒരു അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക കരുതൽ ആ ഭാഗത്ത് നിന്ന് ഉണ്ടാകുകയാണ് വേണ്ടത്. പകരം, അദ്ദേഹം ഭരിക്കുന്ന പോലീസ് വകുപ്പിൽ യാതൊരു നിയന്ത്രണവും ഇല്ലാതെ മൂകനായ് തുടരുന്ന അവസ്ഥ ലജ്ജാവഹമാണ്.</p>
<p>അടിയന്തരാവസ്ഥക്കാലത്തെ രാജൻ കൊലക്കേസിൻ്റെ ഒരു ദൃശ്യങ്ങളും മലയാളികൾ കണ്ടിട്ടില്ല. അതിന്റെ വിവരണങ്ങൾ മാത്രമാണ് കേട്ടിട്ടുള്ളത്. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ അതിനുള്ള ശിക്ഷ അനുഭവിക്കുക തന്നെ ചെയ്തു. ആ കണക്ക് വെച്ച് നോക്കിയാൽ നമ്മൾ കണ്ട കുന്നംകുളം സ്റ്റേഷൻ ദൃശ്യങ്ങളുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറഞ്ഞപക്ഷം ആഭ്യന്തരമെങ്കിലും ഒഴിയുകയല്ലേ വേണ്ടത്?</p>
<p>അതെല്ലാം പോട്ടെ. ഈ വിഷയത്തിൽ അദ്ദേഹം എന്തെങ്കിലും വായ് തുറന്ന് സംസാരിച്ചിട്ടുണ്ടോ? എന്ത് വിഷയത്തിലും ഏതൊരു മനുഷ്യന്റേയും അണ്ണാക്കിലേക്ക് മൈക്കുമായി പാഞ്ഞു ചെല്ലുന്ന ചാനലുകാരോ പത്രക്കാരോ മുഖ്യമന്ത്രിയുടെ പ്രതികരണം ഈ വിഷയത്തിൽ ആരായാൻ ശ്രമിച്ചിട്ടുണ്ടോ? നാലാംതൂണ്, കച്ചിത്തുറുവിന്റെ ബലം പോലുമില്ലാത്ത അവസ്ഥയിൽ അധഃപതിക്കുന്ന രംഗമാണ് ഈ വിഷയത്തിൽ കാണുന്നത്.</p>
<p>ഇപ്പോൾ ദാ പീച്ചിയിൽ നിന്ന് മറ്റൊരു പൊലീസ് സ്റ്റേഷൻ അതിക്രമത്തിന്റെ cctv രംഗങ്ങൾ വന്നിരിക്കുന്നു. ജീവഹാനി പേടിച്ച് പുറത്ത് പറയാത്ത എത്രയോ കേസുകൾ കേരളത്തിൽ ഇതുപോലെ ഉണ്ടാകാം. പരാതിക്കാരൻ ആരുമാകട്ടെ, പ്രതിസ്ഥാനത്തുള്ളത് ആരുമാകട്ടെ. അവരെയൊക്കെ സ്റ്റേഷനിൽ കൊണ്ടുപോയി കൈകാര്യം ചെയ്യാനുള്ള അധികാരമൊന്നും പൊലീസിന് ഇല്ല.</p>
<p>ഭരണപക്ഷത്തിരിക്കുന്ന പാർട്ടി നേതാവിന് പോലും ഒരു പോലീസ് സ്റ്റേഷൻ ദുരനുഭവമുണ്ടായെന്ന് പറഞ്ഞ് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ അദ്ദേഹം തുറന്നു സംസാരിച്ചിരിക്കുന്നു ഇന്നലെ. (ഇക്കണക്കിന് കേരള സംസ്ഥാനത്ത് ബാക്കിയുള്ള മനുഷ്യരുടെ അവസ്ഥ എന്താകുമെന്ന് ഊഹിക്കാൻ പോലും വയ്യ.) അത് വിശദീകരിക്കുന്ന സമയത്ത് അദ്ദേഹത്തെ തടയുന്നു ഒരു പാർട്ടി പ്രവർത്തകർ. പാർട്ടിക്കെതിരെ സംസാരിക്കാൻ പാടില്ല പോലും! നാളെ അയാൾക്ക് ഈ ഗതി വരുമ്പോൾ മാത്രമേ അയാൾ പഠിക്കൂ എന്ന് കരുതാൻ വയ്യ. എന്നാലും പഠിക്കില്ല.</p>
<p>ജനങ്ങൾക്ക് സ്വത്തിനും ജീവനും സുരക്ഷ നൽകാൻ വേണ്ടിയുള്ളതാകണം പൊലീസ്. നിയമം പാലിക്കപ്പെടാതെ പോകുന്നിടത്ത് അതിന്റെ കാവലാളുകയും വേണം. കാക്കി ദേഹത്ത് കയറി എന്നുവെച്ച് എല്ലാ തെമ്മാടിത്തരങ്ങൾ ചെയ്യാനും മർദ്ദനമുറകൾ അഴിച്ചുവിടാനും കൈക്കൂലി വാങ്ങി കേസ് ഉണ്ടാക്കാനും കേസ് ഒതുക്കാനും അധികാരമുണ്ടെന്ന് കരുതരുത്.</p>
<p>ഒരു വില്ലേജ് ഓഫീസർ പോലെയോ ഒരു സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനെ പോലെയോ ഒരു സർക്കാർ ജീവനക്കാരൻ മാത്രമാണ് പൊലീസ്. ജനങ്ങളുടെ നിർഭാഗ്യത്തിന് നിയമപാലനം എന്നതായിപ്പോയി നിങ്ങളുടെ ജോലി എന്ന് മാത്രം.</p>
<p>ഒരു കാര്യം കുറെക്കൂടി കൃത്യമായി മനസ്സിലാക്കുക. നിയമവും വിവരാവകാശവും കോടതിയുമെല്ലാം സാധാരണ ജനങ്ങളെ കൈവിടുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായാൽ, അവർ നിയമത്തേയും കൈവിടും. അഥവാ നിയമത്തെ കയ്യിലെടുക്കുക തന്നെ ചെയ്യും. അത് അരാജകത്വത്തിന് ഇടവരുത്തും. അതുണ്ടാകാതെ നോക്കുക.</p>
<p>ജനാധിപത്യത്തിൽ, രാജാവ് ജനം തന്നെയാണ്. മന്ത്രിമാരേയും പൊലീസുകാരേയും, രാജാവായ ജനം ഓരോരോ ജോലികൾ ഏൽപ്പിച്ചിട്ടുണ്ടെന്ന് മാത്രം. ആ ജോലികൾ നിങ്ങൾക്ക് പിഴവില്ലാതെ ചെയ്യാൻ പറ്റുന്നില്ലെങ്കിൽ രാജാവ് തിരുത്തൽ നടപടികളിലേക്ക് കടക്കും. ബാലറ്റിലൂടെയും അല്ലാതെയും.</p>
<p>ജാഗ്രതയല്ല, ഭയം തന്നെ വേണം രാജാവിനെ.</p>
<p><strong>വാൽക്കഷണം:-</strong> തെറ്റ് ചെയ്തു എന്ന് ബോദ്ധ്യമായത് കൊണ്ടാണല്ലോ ഇപ്പോൾ സസ്പെൻഷൻ നടപടികൾ ഉണ്ടായിട്ടുള്ളത്. ശമ്പളത്തോടുകൂടിയുള്ള ലീവിനും പ്രമോഷനോട് കൂടിയുള്ള തിരിച്ചെടുക്കലിനും വഴിവെക്കുന്ന സസ്പെൻഷൻ അല്ല വേണ്ടത്. എന്നെന്നേക്കുമായി പിരിച്ചുവിടണം ഇത്തരത്തിൽ ഗുണ്ടാസ്വഭാവം കാണിക്കുന്ന പോലീസുകാരെ. അതൊരു മാതൃകയാവണം. എന്നാലേ ഇനിയൊരു പൗരൻ്റെ മേൽ കൈവെക്കുന്നതിന് മുൻപ് പൊലീസുകാർ രണ്ടാമതൊന്ന് ആലോചിക്കുകയുള്ളൂ. പിരിച്ചുവിടലിൽ കുറഞ്ഞ ഒരു ശിക്ഷയും ഇക്കാര്യത്തിൽ സ്വീകാര്യമല്ല.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10092" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10092</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഇന്ത്യൻ പാസ്പോർട്ടുള്ള പാക്ക് പൗരന്മാർ</title>
		<link>http://niraksharan.in/?p=9908</link>
		<comments>http://niraksharan.in/?p=9908#comments</comments>
		<pubDate>Sat, 03 May 2025 11:21:28 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[തട്ടിപ്പ്]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിദേശക്കാഴ്ച്ച]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9908</guid>
		<description><![CDATA[പഹൽഗാം തീവ്രവാദി ആക്രമണത്തിന് ശേഷം, ഇന്ത്യ നയം കടുപ്പിക്കുകയും എല്ലാ പാക്കിസ്ഥാനികളോടും ഇന്ത്യയിൽ നിന്ന് തിരികെ പോകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയും ആണല്ലോ. ഈ ഉത്തരവ് കേട്ടപ്പോൾ ഏകദേശം ഒരു വ്യാഴവട്ടക്കാലം മുൻപ് ഗൾഫിലെ എണ്ണപ്പാടങ്ങളിൽ ജോലി ചെയ്യുമ്പോൾ ഉണ്ടായ ഒരു അനുഭവം ഓർമ്മ വന്നു. ഇറാനിലെ ഒരു കടലിടുക്കിലെ എണ്ണപ്പാടത്താണ് ഞാൻ അന്ന് ജോലി ചെയ്തിരുന്നത്. ഞങ്ങൾ ബോട്ട് എന്ന് വിളിക്കുന്ന ഒരു ചെറിയ കപ്പലിൽ ആണ് താമസം. ക്യാപ്റ്റൻ അടക്കം 15 പേർക്ക് താമസിക്കാനുള്ള സൗകര്യം അതിനകത്തുണ്ട്. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9908" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/05/221.jpg"><img class="aligncenter wp-image-9909 " src="http://niraksharan.in/wp-content/uploads/2025/05/221.jpg" alt="22" width="453" height="258" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">പ</span></a></strong></span>ഹൽഗാം തീവ്രവാദി ആക്രമണത്തിന് ശേഷം, ഇന്ത്യ നയം കടുപ്പിക്കുകയും എല്ലാ പാക്കിസ്ഥാനികളോടും ഇന്ത്യയിൽ നിന്ന് തിരികെ പോകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയും ആണല്ലോ.</p>
<p>ഈ ഉത്തരവ് കേട്ടപ്പോൾ ഏകദേശം ഒരു വ്യാഴവട്ടക്കാലം മുൻപ് ഗൾഫിലെ എണ്ണപ്പാടങ്ങളിൽ ജോലി ചെയ്യുമ്പോൾ ഉണ്ടായ ഒരു അനുഭവം ഓർമ്മ വന്നു.</p>
<p>ഇറാനിലെ ഒരു കടലിടുക്കിലെ എണ്ണപ്പാടത്താണ് ഞാൻ അന്ന് ജോലി ചെയ്തിരുന്നത്. ഞങ്ങൾ ബോട്ട് എന്ന് വിളിക്കുന്ന ഒരു ചെറിയ കപ്പലിൽ ആണ് താമസം. ക്യാപ്റ്റൻ അടക്കം 15 പേർക്ക് താമസിക്കാനുള്ള സൗകര്യം അതിനകത്തുണ്ട്. ജോലിയില്ലാത്ത സമയങ്ങളിൽ അത് കടലിൽ നങ്കൂരമിട്ട് ആടിയുലഞ്ഞ് കിടക്കും. ജോലിയുള്ളപ്പോൾ ഈ ബോട്ട് പ്ലാറ്റ്ഫോമിലേക്ക് അടുപ്പിച്ച് ഞങ്ങൾ അതിലേക്ക് *മങ്കി ജംമ്പിങ് നടത്തി ചാടി കയറും, ജോലിയിൽ വ്യാപൃതരാകും.</p>
<p>(മങ്കി ജംമ്പിങ് നീട്ടി വലിച്ച് പറയാനുള്ള മറ്റൊരു പോസ്റ്റ് തന്നെയുണ്ട്. അത് പിന്നീട് ആകാം.)</p>
<p>ജോലി തീരുമ്പോൾ തിരിച്ച് ബോട്ടിലേക്ക് കയറി അതിൽ വിശ്രമിക്കും. ഇങ്ങനെ രണ്ടാഴ്ചയോളം ഞങ്ങൾ ആ കടലിടുക്കിൽ ജോലി ചെയ്തു.</p>
<p>ഞങ്ങൾ പത്തോളം പേരാണ് ഈ ജോലിക്ക് വേണ്ടി പോയിരുന്നത്. എന്റെ കമ്പനിയിൽ നിന്ന് ഞാനടക്കം 4 പേർ. മറ്റു പല സേവനങ്ങളും നൽകാൻ വേറെ കമ്പനികളിൽ നിന്നുള്ള 5 പേർ. അതിൽ ഒരാൾ പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ ബോർഡറിൽ നിന്നുള്ള അയ്യൂബ് ഖാൻ എന്ന വ്യക്തിയാണ്. അദ്ദേഹമായിരുന്നു ആ പ്ലാറ്റ്ഫോമിലെ ക്രെയിൻ ഓപ്പറേറ്റർ.</p>
<p>ഒന്ന് രണ്ട് ദിവസങ്ങൾ കൊണ്ട് തന്നെ ഒരേ ജോലിക്കായി വന്നിരിക്കുന്നവർ സൗഹൃദത്തിൽ ആകുന്നത് പതിവാണ്. അത് മനുഷ്യസഹജം ആണല്ലോ. എല്ലാവരും പരസ്പരം മറ്റുള്ളവരുടെ വീട് കൂട് കൂട്ട് താൽപ്പര്യങ്ങൾ എന്നീ വിശേഷങ്ങൾ ചോദിച്ചറിയും. ജോലിയില്ലാത്ത സമയത്ത് കടലിൽ നിന്ന് ചൂണ്ടയിട്ട് മീൻ പിടിക്കുകയോ വെടിവട്ടം പറഞ്ഞിരിക്കുകയോ സിനിമ കാണുകയോ ചെയ്യും.</p>
<p>അയൂർ ഖാൻ തന്റെ വിശേഷങ്ങൾ പങ്കുവെച്ചത് വലിയ അഭിമാനത്തോടെ തന്നെയാണ്. അഫ്ഗാൻ ബോർഡറിൽ ഉള്ള അദ്ദേഹത്തിന്റെ ഗ്രാമത്തിൻ്റെ മേൽ പാക്കിസ്ഥാൻ എന്ന രാജ്യത്തിന് യാതൊരു നിയന്ത്രണവും ഇല്ല. രാജ്യത്തിൻ്റെ വൈദ്യുതി അവർ ഉപയോഗിക്കുന്നുണ്ട്, പക്ഷേ ആരും ബില്ല് തുക അടക്കാറില്ല. അതിന്റെ പേരിൽ പാക്ക് സർക്കാർ വൈദ്യുതി വിച്ഛേദിക്കാറുമില്ല. ആയൂബ് ഖാൻ്റെ പിതാവിന് അവിടെ ഒരു തോക്ക് ഫാക്ടറി ഉണ്ട്. ഈ തോക്കുകൾ അഫ്ഗാനിസ്ഥാനിലേക്കും പാക്കിസ്ഥാനിലേക്കും ധാരാളമായി വിറ്റുപോകും. വിദേശനിർമ്മിത തോക്കുകളും അവിടെ വില്പനയ്ക്ക് വരാറുണ്ട്. ഇതൊക്കെ ആയൂബ് ഖാൻ പറയുന്ന വിശേഷങ്ങളാണ്. എത്രത്തോളം തള്ളുണ്ട് മസാലയുണ്ട് എന്നൊന്നും നിശ്ചയമില്ല.</p>
<p>പക്ഷേ മസാലയൊന്നും ഇല്ലാത്ത ഒന്ന് ഞാനെന്റെ കണ്ണുകൊണ്ട് കണ്ടു! അതേപ്പറ്റി പറയാം. അതാണ് എന്റെ വിഷയം.</p>
<p>ഒരു ദിവസം പതിവുപോലെ എല്ലാവരും വളഞ്ഞിരുന്ന് സംസാരിക്കുമ്പോൾ, അയൂബ് ഖാൻ തൻ്റെ പാക്കിസ്ഥാൻ പാസ്പോർട്ട് എടുത്ത് മേശപ്പുറത്ത് വെച്ചു. ഒരു പാക്കിസ്ഥാൻ പാസ്പോർട്ട് കാണാനുള്ള കൗതുകത്തിന്, അനുവാദം വാങ്ങിക്കൊണ്ടു തന്നെ ഞാൻ ആ പാസ്പോർട്ട് പരിശോധിച്ചു. അസ്വാഭാവികത ഒന്നുമില്ലാത്ത ഒരു സാധാരണ പാകിസ്ഥാൻ പാസ്പോർട്ട്.</p>
<p>അടുത്ത നിമിഷം ആയൂബ്ഖാൻ ഒരു ഇന്ത്യൻ പാസ്പോർട്ട് എടുത്ത് മേശപ്പുറത്ത് വെച്ചു. അത് തുറന്ന് നോക്കാൻ എന്നോട് ആവശ്യപ്പെട്ടു.</p>
<p>അയൂബ്ഖാൻ എന്ന അതേ പേരിൽ ആ മനുഷ്യന്റെ തന്നെ ഫോട്ടോ ഒട്ടിച്ച, മുംബൈ അഡ്രസ്സിൽ ഉള്ള ഒരു ഇന്ത്യൻ പാസ്പോർട്ട് ആയിരുന്നു അത്. (മുംബൈയിലെ അഡ്രസ്സ് കൃത്യമായി ഞാനിപ്പോൾ ഓർക്കുന്നില്ല.)</p>
<p>ഞാൻ ശരിക്കും ഞെട്ടിയെങ്കിലും ഞെട്ടൽ പുറത്ത് കാണിച്ചില്ല. അയൂബ് ഖാൻ മെല്ലെ ആ ഇന്ത്യൻ പാസ്പോർട്ടിന്റെ കഥയിലേക്ക് കടന്നു.</p>
<p>അയാൾ രണ്ട് വിവാഹം ചെയ്തിട്ടുണ്ട്. ആ രണ്ട് വിവാഹങ്ങളിലുമായി നാല് പെൺമക്കളും ഉണ്ട്. പക്ഷേ ഒരു ആൺകുട്ടിക്ക് വേണ്ടി അയാൾ വല്ലാതെ കൊതിക്കുന്നുണ്ട്. അങ്ങനെയിരിക്കെ ആരോ ഒരാൾ അയാളോട് പറഞ്ഞു, &#8216;നീ ഇന്ത്യയിൽ പോയി ഒരു കല്യാണം കഴിക്കൂ; അവിടെ നിനക്ക് ഒരു ആൺകുഞ്ഞ് പിറക്കും.&#8217;</p>
<p>അയൂബ് ഖാൻ ഇന്ത്യയിലേക്ക് വരാനുള്ള തയ്യാറെടുപ്പുകൾ നടത്തി. വിസയും പൊല്ലാപ്പും ഒക്കെയായി ഇന്ത്യയിൽ വന്ന് കല്യാണം കഴിക്കുന്നത് വലിയ കഷ്ടപ്പാടാണ്. സ്ഥിരമായി ഇന്ത്യക്കാരനായാൽ എപ്പോൾ വേണമെങ്കിലും ഇന്ത്യയിലേക്ക് വരാം, പോകാം. അയാൾ പണം വാരി എറിഞ്ഞ് മുംബൈയിൽ നിന്ന് ഒരു ഇന്ത്യൻ പാസ്പോർട്ട് സംഘടിപ്പിച്ചു. ആ പാസ്പോർട്ട് ആണ് എന്റെ കയ്യിൽ ഇരിക്കുന്നത്.</p>
<p>രണ്ടു പ്രാവശ്യം ഇതിനകം അയാൾ ഇന്ത്യയിൽ വന്ന് മടങ്ങിക്കഴിഞ്ഞു. ദുബായിൽ നിന്ന് മുംബൈയിലേക്ക് വന്നതിൻ്റേയും പോയതിന്റേയും സ്റ്റാമ്പുകൾ ആ പാസ്പോർട്ടിലുണ്ട്.</p>
<p>ഒരു നിക്കാഹിനുള്ള ചുറ്റുവട്ടങ്ങൾ ഒക്കെ മുംബൈയിൽ തയ്യാറായിട്ടുണ്ട്. അടുത്ത ഇന്ത്യൻ സന്ദർശനത്തിൽ, അയൂബ് ഖാൻ്റെ നിക്കാഹ് ഉണ്ടാകും. അതിൽ തനിക്കൊരു ആൺകുഞ്ഞ് ഉണ്ടാകുമെന്നും അയൂബ്ഖാൻ പ്രതീക്ഷിക്കുന്നു.</p>
<p>ഈ ഇന്ത്യൻ പാസ്പോർട്ട് എങ്ങനെ സംഘടിപ്പിച്ചു എന്ന് ചോദിക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് അയൂബ് ഖാനോട് ഉണ്ട്. പണം വാരി എറിഞ്ഞാൽ എത്ര ഇന്ത്യൻ പാസ്പോർട്ട് വേണമെങ്കിലും മുംബൈയിൽ കിട്ടും എന്നായിരുന്നു അയാളുടെ മറുപടി.</p>
<p>&#8220;അപ്പോൾ PCC (പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്) പോലുള്ള പ്രശ്നങ്ങൾ ഇല്ലേ?&#8221;&#8230; എന്നായി എന്റെ ചോദ്യം.</p>
<p>&#8220;അതിനല്ലേ പൊലീസുകാർക്ക് പണം വാരി എറിയുന്നത്. കൈക്കൂലി കൊടുത്താൽ നടക്കാത്ത എന്ത് കാര്യമാണ് ഇന്ത്യയിലോ പാക്കിസ്ഥാനിലോ ഉള്ളത്? &#8220;&#8230;. ഒരു മറുചോദ്യമായിരുന്നു അയൂബ് ഖാൻ്റെ മറുപടി.</p>
<p>ഇനി എൻ്റെ ഈ അനുഭവത്തിൽ നിന്ന് നമുക്ക് വിഷയത്തിലേക്ക് മടങ്ങി വരാം. ആയൂബ് ഖാൻ അപകടകാരിയായ ഒരു പാക്കിസ്ഥാനി ആണെന്ന് ഞാൻ കരുതുന്നില്ല. അയാളുടെ കയ്യിൽ ധാരാളം പണമുണ്ട്. ഇന്ത്യയിൽ വന്ന് ഒരു കല്യാണം കഴിക്കണമെന്ന ആഗ്രഹം പണമെറിഞ്ഞ് വളഞ്ഞ വഴിയിലൂടെ അയാൾ നടപ്പിലാക്കുന്നു. മറ്റൊരു ദുരുദ്ദേശവും അയാൾക്ക് ഉണ്ടാകണമെന്നില്ല.</p>
<p>ആയൂബ് ഖാന് ഒരു ഇന്ത്യൻ പാസ്പോർട്ട് മുംബൈയിൽ സംഘടിപ്പിക്കാൻ ആകുമെങ്കിൽ, എത്രയോ തീവ്രവാദികൾക്ക് ഇതേപോലെ പണമെറിഞ്ഞ് സ്വന്തം പേരിലോ കള്ളപ്പേരിലോ ഇന്ത്യൻ പാസ്പോർട്ടുകൾ ഉണ്ടാക്കാൻ സാധിക്കില്ലേ? അങ്ങനെ ഇന്ത്യൻ പൗരന്മാരായ എത്രയോ പാക്കിസ്ഥാൻ തീവ്രവാദികൾ നമ്മുടെ പ്രധാന നഗരങ്ങളിൽ വിലസുന്നുണ്ടാകും. അവരെയൊക്കെ കണ്ടെത്താൻ എന്ത് മാർഗ്ഗമാണ് നമുക്കുള്ളത്? അവരോടെല്ലാം ഇന്ത്യ വിട്ട് പോകൂ എന്ന് എങ്ങനെ പറയാൻ സാധിക്കും? അവരുടെ കയ്യിൽ ഇന്ത്യൻ പാസ്പോർട്ട് ഇരിക്കുകയല്ലേ?</p>
<p>സ്ലീപ്പർ സെല്ലുകൾ പോലെ എത്രയോ പാക്കിസ്ഥാൻ തീവ്രവാദികൾ ഇന്ത്യയിലെ നഗരങ്ങളിൽ അവസരം പാർത്ത് ജീവിക്കുന്നുണ്ടാകാം?! രേഖാമൂലം എല്ലാ പാക്കിസ്ഥാനികളും ഇന്ത്യ വിട്ടു പോയാലും എത്രയോ പാക്കിസ്ഥാനികൾ ഇന്ത്യയിൽത്തന്നെ കാണുമെന്ന് എനിക്കുറപ്പാണ്.</p>
<p>ഇതെങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. സർക്കാർ ജീവനക്കാരുടെ കൈക്കൂലി സമ്പ്രദായം; അഥവാ ധനത്തോടുള്ള അവരുടെ ആർത്തി. അത് അവസാനം ചെന്നെത്തി നിൽക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണി ആയിട്ടാണ്.</p>
<p>കൂടുതൽ എന്തു പറയാൻ? പറഞ്ഞിട്ട് എന്ത് കാര്യം? അതുകൊണ്ട് തൽക്കാലം നിർത്തുന്നു. പക്ഷേ, കേരളത്തിലെ കൈക്കൂലിക്കാരായ സർക്കാർ ഉദ്യോഗസ്ഥന്മാരെപ്പറ്റി ചിലത് തീർച്ചയായും പറയാനുണ്ട്. വൈകാതെ അതും പറയാം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9908" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9908</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> സിനിമയിലെ മയക്കുമരുന്നുകാർ</title>
		<link>http://niraksharan.in/?p=9898</link>
		<comments>http://niraksharan.in/?p=9898#comments</comments>
		<pubDate>Tue, 29 Apr 2025 05:45:27 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഴിമതി]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മരുന്ന്]]></category>
		<category><![CDATA[രോഗം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സിനിമ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9898</guid>
		<description><![CDATA[മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ഒപ്പം ഇനി മുതൽ സിനിമയിൽ അഭിനയിക്കില്ല, സഹകരിക്കില്ല എന്ന് പറഞ്ഞുകൊണ്ട്, നടി വിൻസി അലോഷ്യസ് അതിശക്തമായ ഒരു നീക്കം സധൈര്യം നടത്തി. ഒരുപക്ഷേ നാളെ തനിക്ക് സിനിമകൾ ഒന്നും കിട്ടില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വിൻസി അത്തരം ഒരു സാഹസത്തിന് മുതിർന്നത്. അതിന് ഒരു വലിയ കൈയ്യടി അവർ അർഹിക്കുന്നു. ആ കേസ് എന്തായി, അതിന്റെ മെറിറ്റ് എന്താണ്, എന്നതല്ല ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്. വിൻസി പറഞ്ഞത് പോലെയുള്ള ഒരു നടപടി സ്വീകരിക്കാൻ എത്ര [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9898" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/04/226.jpg"><img class="aligncenter wp-image-9899 " src="http://niraksharan.in/wp-content/uploads/2025/04/226.jpg" alt="22" width="469" height="465" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">മ</span></a></strong></span>യക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ഒപ്പം ഇനി മുതൽ സിനിമയിൽ അഭിനയിക്കില്ല, സഹകരിക്കില്ല എന്ന് പറഞ്ഞുകൊണ്ട്, നടി വിൻസി അലോഷ്യസ് അതിശക്തമായ ഒരു നീക്കം സധൈര്യം നടത്തി. ഒരുപക്ഷേ നാളെ തനിക്ക് സിനിമകൾ ഒന്നും കിട്ടില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വിൻസി അത്തരം ഒരു സാഹസത്തിന് മുതിർന്നത്. അതിന് ഒരു വലിയ കൈയ്യടി അവർ അർഹിക്കുന്നു.</p>
<p>ആ കേസ് എന്തായി, അതിന്റെ മെറിറ്റ് എന്താണ്, എന്നതല്ല ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.</p>
<p>വിൻസി പറഞ്ഞത് പോലെയുള്ള ഒരു നടപടി സ്വീകരിക്കാൻ എത്ര നടിമാർ മുന്നോട്ട് വരും? എത്ര നടന്മാർ മുന്നോട്ടു വരും? ഞാൻ അഭിനയിക്കുന്ന സിനിമകളുടെ സെറ്റിൽ ലഹരി ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ, ഞാൻ ആ സിനിമയിൽ നിന്ന് പിന്മാറും എന്ന് സധൈര്യം പറയാൻ നമ്മുടെ സൂപ്പർസ്റ്റാറുകൾ തയ്യാറാണോ?</p>
<p>ബുദ്ധിമുട്ടായിരിക്കും. താരസിംഹാസനത്തിന് കോട്ടം തട്ടുന്ന നടപടികൾ, സാമൂഹ്യ പ്രതിബദ്ധതയുടെ പേരിൽ താര രാജാക്കന്മാർ കൈക്കൊള്ളണമെന്നില്ല.</p>
<p>പക്ഷേ നമ്മൾ സിനിമാ പ്രേക്ഷകർക്ക് അത്തരം ചില നടപടികൾ സ്വീകരിക്കാൻ എളുപ്പമാണ്.</p>
<p>ഇന്ന് രാവിലെ മയക്കുമരുന്നും സിനിമയുമായി ചേർത്ത് കണ്ട ഒരു വാർത്തയുമായി ബന്ധപ്പെട്ടതാണ് ഇത്രയും പറഞ്ഞത്.</p>
<p>ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരാണ് പിടിയിലായത്.</p>
<p>1. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല, ആലപ്പുഴ ജിംഖാന എന്നീ സിനിമകളുടെ സംവിധായകനായ ഖാലിദ് റഹ്മാൻ.</p>
<p>2. തമാശ, ഭീമൻ്റെ വഴി, സുലൈഖ മൻസിൽ, എന്നീ സിനിമകളുടെ സംവിധായകനായ അഷ്റഫ് ഹംസ.</p>
<p>&#8230;. എന്നിവരാണ് ഈ സംവിധായകർ. ക്യാമറാമാൻ സമീർ താഹിറിൻ്റെ ഫ്ലാറ്റിൽ നിന്നാണ്, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരടക്കം മൂന്ന് പേരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്.</p>
<p>രസകരമായ വസ്തുത, സ്റ്റേഷൻ ജാമ്യത്തിൽ തന്നെ ഇവരെ വിട്ടയച്ചു എന്നതാണ്.</p>
<p>നിശ്ചിത അളവിൽ കൂടുതൽ ലഹരി കൈവശം വെച്ചാൽ മാത്രമേ ഇതൊരു കുറ്റം ആകുന്നുള്ളൂ ഈ രാജ്യത്ത്! പിന്നെങ്ങനെ ലഹരിക്കെതിരെയുള്ള പോരാട്ടം വിജയിക്കുമെന്നാണ് നമ്മുടെ ഭരണകൂടം കരുതുന്നത്. ഏതൊരാളും നിശ്ചിത അളവിൽ താഴെയുള്ള ലഹരി പോക്കറ്റിൽ വെച്ച് നിർവിഘ്നം വിലസും. ഇതിലും ഭേദം ഈ സാധനം നിയമപരമാക്കി ആ ഇനത്തിൽ ടാക്സ് കൈപ്പറ്റുന്നതല്ലേ? സിനിമാ തിയേറ്ററിൽ ഇതിനെതിരെ ഒരു സ്ലൈഡ് കൂടുതലായി കാണിക്കേണ്ടി വരും. തീർന്നില്ലേ സർക്കാരിന്റെ ഉത്തരവാദിത്തം?!</p>
<p>ആദ്യം വേണ്ടത് മയക്കുമരുന്ന് ഒരു ഗ്രാം പോലും കൈവശം ഉണ്ടെങ്കിലും, പിടിച്ച് അകത്തിടാൻ പാകത്തിന് നിയമം ഭേദഗതി വരുത്തുകയാണ്.</p>
<p>&#8216;ഞാൻ ഈ നിരോധിത സാധനം ഉപയോഗിച്ചിട്ടുണ്ട്, ഉപയോഗിക്കാറുണ്ട് &#8216; എന്ന് പൊലീസിൽ മൊഴി കൊടുത്തവരേയും കുറ്റം ചാർത്തി അകത്തിടാൻ പാകത്തിന് നിയമം മാറ്റിയെഴുതണം. അതെ, ഈയടുത്ത് അങ്ങനെയൊരു മൊഴി നൽകിയ നടൻ ഷൈൻ ടോം ചാക്കോയെ ഉദ്ദേശിച്ച് തന്നെയാണ് പറഞ്ഞത്.</p>
<p>ലഹരി മാഫിയയുടെ ഒന്നാമത്തെ കണ്ണിക്കപ്പുറം മുകളിലുള്ള രണ്ടാമതൊരു കണ്ണിയെ ഇതുവരെ പിടിച്ചതായി വാർത്ത വന്നിട്ടുണ്ടോ? രണ്ടാമതൊരു കണ്ണിയിൽ നിന്ന് ആരെയും പിടിക്കില്ല. പിടിച്ചാൽ പല വമ്പന്മാരും കുടുങ്ങും. പല പകൽമാന്യന്മാരും അകത്താകും. ആതുകൊണ്ട് അങ്ങനെയൊരു സംഭവം ഉണ്ടാകില്ല. ആയതിനാൽ, ലഹരിക്കെതിരെയുള്ള സർക്കാരിന്റെ പോരാട്ടവും വീരസ്യം പറച്ചിലും ഒരു പ്രഹസനമായും പൊറാട്ട് നാടകമായും തുടരും.</p>
<p>പക്ഷേ, നമ്മൾ സാധാരണ മനുഷ്യന്മാർക്ക് ലഹരിക്കെതിരെ ചെയ്യാൻ പറ്റുന്ന ചില ചെറിയ കാര്യങ്ങളുണ്ട്. ലഹരി ഉപയോഗിക്കുന്നവരുമായി ഒരു തരത്തിലും സഹകരിക്കില്ല എന്ന് തീരുമാനമെടുക്കാൻ നമുക്ക് കഴിയും. വിൻസി അലോഷ്യസ് എന്ന ധൈര്യശാലിയായ നടി എടുത്ത തീരുമാനം പോലെ.</p>
<p>ഞാൻ എന്റെ കാര്യം പറയാം.</p>
<p>1. ഷൈൻ ടോം ചാക്കോ<br />
2. ശ്രീനാഥ് ഭാസി<br />
3. ഖാലിദ് റഹ്മാൻ<br />
4. അഷ്‌റഫ്‌ ഹംസ<br />
5. വിനായകൻ*</p>
<p>എന്നിവർ ക്യാമറയ്ക്ക് മുന്നിലോ പിന്നിലോ സഹകരിക്കുന്ന സിനിമകൾ ഞാനിനി കാണില്ല. അതിനി ഓസ്ക്കാർ കിട്ടിയ സിനിമകൾ ആണെങ്കിലും തീരുമാനത്തിൽ മാറ്റമില്ല. മയക്കുമരുന്ന് അടിച്ചു കയറ്റി നിങ്ങൾ ഉണ്ടാക്കുന്ന കലാസൃഷ്ടികൾ കണ്ട് ധന്യനാകാനോ കോരിത്തരിക്കാനോ ഞാൻ ഉദ്ദേശിക്കുന്നില്ല.</p>
<p>* ഈ ലിസ്റ്റിൽ വിനായകൻ കയറി വന്നത് മറ്റ് പല കാരണങ്ങൾ കൊണ്ടാണ്. അയാൾ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന ആളാണോ എന്ന് തീർച്ചയില്ല. പക്ഷേ, മദ്യലഹരിയിൽ തുണി പറിച്ചെറിഞ്ഞ് മറ്റുള്ളവരുടെ തള്ളയ്ക്ക് വിളിക്കുകയും പൊതുസമൂഹത്തിൽ സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്ന അയാളെ സഹിക്കേണ്ട കാര്യം ഒരു മലയാളിക്കും ഇല്ല. അതുകൊണ്ട് അയാളെയും മാറ്റി നിർത്തുന്നു.</p>
<p>ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയെയും പിടികൂടിയത് സമീർ താഹിറിന്റെ ഫ്ലാറ്റിൽ നിന്ന് ആയതുകൊണ്ട് സമീറും വൈകാതെ തന്നെ ഈ ലിസ്റ്റിൽ കയറിക്കൂടിയേക്കാം. ഷൈയ്ൻ നിഗമും മറ്റ് ചില പ്രമുഖ നടന്മാരും വെയ്റ്റിംഗ് ലിസ്റ്റിൽ ഉണ്ട്. പിടികൂടപ്പെടുന്ന മുറയ്ക്ക് അവരും ലിസ്റ്റിൽ കയറിപ്പറ്റും.</p>
<p>(അപ്ഡേറ്റ്:- സമീർ താഹിറിനെ മുൻപ് മയക്കുമരുന്ന് കേസിൽ പിടികൂടിയിട്ടുണ്ടെന്ന് വിവരം ലഭിച്ചിരിക്കുന്നു. അതുകൊണ്ട് അയാളും ലിസ്റ്റിലേക്ക് കയറുന്നു.<br />
6. സമീർ താഹിർ)</p>
<p>&#8216;അങ്ങനെ നോക്കിയാൽ, നിരക്ഷരന് മലയാള സിനിമ തന്നെ കാണേണ്ടി വരില്ല&#8217;&#8230; എന്നൊരു അഭിപ്രായം ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.</p>
<p>&#8220;ഓ.. മലയാള സിനിമ കണ്ട് പ്രബുദ്ധനായില്ലെങ്കിലും പുളകിതനായില്ലെങ്കിലും തട്ടിയും മുട്ടിയും ഞാനങ്ങ് ജീവിച്ച് പൊയ്ക്കോളാം. അതിൽക്കുറഞ്ഞുള്ള കലാസ്വാദനവും സിനിമാസ്വാദനവും മതിയെനിക്ക് &#8221; എന്ന് മാത്രമേ അതിന് മറുപടിയുള്ളൂ.</p>
<p>അങ്ങനെയും സംഭവിക്കാം. മലയാള സിനിമയിൽ 80% പേരും ലഹരി ഉപയോഗിക്കുന്നവരാണ് എന്നൊരു വാർത്തയും ഈയടുത്ത് കണ്ടിരുന്നു. അങ്ങനെയാണെങ്കിൽ സർക്കാർ ആദ്യം ശുദ്ധീകരണം നടത്തേണ്ടത് സിനിമാ സെറ്റുകളിലും സിനിമാ കൂട്ടങ്ങളിലുമാണ്.</p>
<p>&#8216;നിരക്ഷരൻ ഒരാൾ കുറേ സിനിമക്കാരെയും കുറച്ച് സിനിമകളേയും ബഹിഷ്കരിച്ചാൽ മലയാള സിനിമയ്ക്ക് പൂടയാണ് &#8216;&#8230;. എന്നൊരു അഭിപ്രായവും പ്രതീക്ഷിക്കുന്നുണ്ട്.</p>
<p>പൂടയേക്കാളും ചെറുത് എന്തെങ്കിലുമേ ആകൂ എന്ന് നല്ല ബോദ്ധ്യമുണ്ട്. പക്ഷേ, പല പൂടകൾ ചേർന്നാൽ ചിലപ്പോൾ വലിയൊരു കരിമ്പടം ആയാലോ? അതിട്ട് മൂടിയാൽ മയക്കുമരുന്ന് മാഫിയ അൽപ്പമെങ്കിലും ഒതുങ്ങിയാലോ?</p>
<p><strong>വാൽക്കഷണം:-</strong> സിനിമാ കുടുംബത്തിൽ നിന്നുള്ള ഒരു പ്രമുഖ യുവനടനും ലഹരിക്ക് അടിമയാണെന്ന് കേൾക്കുന്നുണ്ട്. ആലപ്പുഴയിൽ നിന്നാണോ എറണാകുളത്ത് നിന്നാണോ ഈ സിനിമാ കുടുംബം എന്നത് വ്യക്തമല്ല.</p>
<p>#SayNoToDrugs</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9898" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9898</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കളമശ്ശേരി കഞ്ചാവ് ടെക്നിക്</title>
		<link>http://niraksharan.in/?p=9859</link>
		<comments>http://niraksharan.in/?p=9859#comments</comments>
		<pubDate>Fri, 14 Mar 2025 03:35:46 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഴിമതി]]></category>
		<category><![CDATA[ആരോഗ്യം]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9859</guid>
		<description><![CDATA[അനുഭവം 1:- ഒരാഴ്ച മുൻപ് വാഹനത്തിന്റെ ഇൻഷുറൻസ് പുതുക്കാൻ, ഒരു സ്ഥാപനത്തിൽ ചെന്നപ്പോൾ അവിടെ മൂന്ന് നാല് ചെറുപ്പക്കാർ കയറി വന്നു. ആ സ്ഥാപനത്തിൽ സ്വർണ്ണം പണയത്തിനെടുക്കുന്ന ഏർപ്പാടും ഉണ്ട്. ഒരു ചെറിയ കമ്മലിന്റെ ഭാഗം വിൽക്കാനാണ് അവർ വന്നിരിക്കുന്നത്. കടക്കാരൻ അത് വാങ്ങാതെ അവരെ പറഞ്ഞു വിട്ടു. ആ സമയം ഞാൻ ആ ചെറുപ്പക്കാരെ ശ്രദ്ധിക്കുകയായിരുന്നു. ആകെ എരിപിരി സഞ്ചാരം കൊണ്ട യുവാക്കൾ! അവർ അവിടുന്ന് പോയതും കടക്കാരൻ എന്നോട് ഒരു കാര്യം പറഞ്ഞു. &#8220;മരുന്നടി [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9859" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/03/2108.jpg"><img class="aligncenter wp-image-9860 " src="http://niraksharan.in/wp-content/uploads/2025/03/2108.jpg" alt="2" width="504" height="510" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">അ</span></a></strong></span>നുഭവം 1:- ഒരാഴ്ച മുൻപ് വാഹനത്തിന്റെ ഇൻഷുറൻസ് പുതുക്കാൻ, ഒരു സ്ഥാപനത്തിൽ ചെന്നപ്പോൾ അവിടെ മൂന്ന് നാല് ചെറുപ്പക്കാർ കയറി വന്നു.</p>
<p>ആ സ്ഥാപനത്തിൽ സ്വർണ്ണം പണയത്തിനെടുക്കുന്ന ഏർപ്പാടും ഉണ്ട്. ഒരു ചെറിയ കമ്മലിന്റെ ഭാഗം വിൽക്കാനാണ് അവർ വന്നിരിക്കുന്നത്. കടക്കാരൻ അത് വാങ്ങാതെ അവരെ പറഞ്ഞു വിട്ടു. ആ സമയം ഞാൻ ആ ചെറുപ്പക്കാരെ ശ്രദ്ധിക്കുകയായിരുന്നു. ആകെ എരിപിരി സഞ്ചാരം കൊണ്ട യുവാക്കൾ!</p>
<p>അവർ അവിടുന്ന് പോയതും കടക്കാരൻ എന്നോട് ഒരു കാര്യം പറഞ്ഞു. &#8220;മരുന്നടി ടീമാണ്. സ്ഥിരമായി താഴെ കവലയിൽ പ്രശ്നമുണ്ടാക്കുന്നവർ. അതുകൊണ്ടാണ് ഞാൻ സ്വർണ്ണം വാങ്ങാതിരുന്നത്.&#8221;</p>
<p>അനുഭവം 2:- കഴിഞ്ഞ ഞായറാഴ്ച ഇന്ത്യ-ന്യൂസിലൻഡ് ചാമ്പ്യൻസ് ട്രോഫി ഫൈനൽ നടക്കുന്ന സമയം. ലുലു മാളിൻ്റെ വിശാലമായ അങ്കണത്തിൽ വലിയ സ്ക്രീനിൽ അവസാന ഓവറുകൾ കണ്ടു നിൽക്കുന്ന ജനക്കൂട്ടത്തിൽ ഞാനുമുണ്ട്. അതിൽ ഒരു ചെറുപ്പക്കാരന്റെ ആംഗ്യവിക്ഷേപങ്ങളും കോപ്രായങ്ങളും നടത്തവും നൃത്തവും എല്ലാം വിചിത്രം.</p>
<p>അവൻ നിൽക്കുന്ന ഭാഗത്ത് 10 അടിയോളം വിട്ടുനിൽക്കുകയാണ് ജനങ്ങൾ. അവൻ ഇടയ്ക്കിടയ്ക്ക് ചീറ്റുന്നുണ്ട് അലറുന്നുണ്ട് നൃത്തം ചവിട്ടുന്നുണ്ട്, ആക്രോശിക്കുന്നുണ്ട്. ജനങ്ങളിൽ ചിലർ അവനെ ഭയത്തോടെ നോക്കുന്നു, ചിലർ ചിരിക്കുന്നു. അവന് അതൊന്നും പ്രശ്നമേയല്ല. മറ്റേതോ ലോകത്താണ് അവൻ. കളി പോലും അവൻ ശരിക്ക് ശ്രദ്ധിക്കുന്നില്ല.</p>
<p>ലഹരി സേവിക്കലും വില്പനയും ആൺകുട്ടികളെപ്പോലെ തന്നെ പെൺകുട്ടികൾക്കും ഉണ്ട് എന്നത് കൂടുതൽ ഞെട്ടിക്കുന്നു.</p>
<p>ലഹരി അടിച്ച ചെറുപ്പക്കാർ പോലീസുകാരെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതും പലപല വീഡിയോകളിൽ കണ്ടു. അതെല്ലാം ലഹരി കൊടുക്കുന്ന ധൈര്യമാകാം അല്ലെങ്കിൽ പിന്നിൽ ശക്തരായ ആളുകൾ ഉണ്ടെന്നതിൻ്റെ ധൈര്യം. ക്യാമറയിൽ ചിത്രീകരണം നടക്കുന്നതുകൊണ്ട് തിരികെ ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹായരായ പോലീസുകാർ.</p>
<p>ലഹരി കിട്ടാതാകുമ്പോൾ ഉറക്കഗുളിക പോലുള്ള സാധനങ്ങളെ ആശ്രയിക്കുന്ന ചെറുപ്പക്കാർ അതും കിട്ടാതെ വന്നപ്പോൾ, തിരുവനന്തപുരം ഭാഗത്ത് ഒരു മെഡിക്കൽ ഷോപ്പ് തല്ലിത്തകർക്കുന്ന കാഴ്ചയും ഇന്നലെ കണ്ടു. അങ്ങനെയങ്ങനെ നേരിട്ട് അനുഭവമുള്ളതും അല്ലാത്തതുമായ എത്രയോ സംഭവങ്ങൾ.</p>
<p>വെളിയിൽ ഇറങ്ങാൻ നല്ല ഭയമാണ് ഇപ്പോൾ. നിരത്തിൽ വാഹനം ഓടിക്കുന്നവരിൽ നല്ലൊരു ശതമാനവും ലഹരി മരുന്നുകൾ കഴിച്ചവർ ആയിരിക്കാം. അവരുമായി തട്ടുകയോ മുട്ടുകയോ ചെയ്താലുള്ള അവസ്ഥ ആലോചിക്കാൻ വയ്യ. സ്വബോധത്തിൽ അല്ലാത്തതുകൊണ്ടും എന്തും ചെയ്യാനുള്ള ധൈര്യം, ലഹരി മരുന്നുകൾ അവർക്ക് നൽകിയിട്ടുള്ളത് കൊണ്ടും, തിരികെ വീട്ടിലെത്തിയാൽ മാത്രമാണ് ശ്വാസം നേരെ വീഴുന്നത്.</p>
<p>ഇന്നലെ രാത്രി കളമശ്ശേരി പോളിടെക്നിക്കിൽ നടന്ന റെയ്ഡിൽ 9 കിലോഗ്രാമിൽ അധികം കഞ്ചാവ് പിടിച്ചു എന്ന വാർത്ത കേട്ടാണ് നേരം പുലർന്നത്. എന്റെ വീട്ടിൽ നിന്ന് കഷ്ടി രണ്ട് കിലോമീറ്റർ ദൂരത്താണ് ഈ പറയുന്ന കളമശ്ശേരി പോളിടെക്നിക്.</p>
<p>രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തി കഞ്ചാവ് പിടിച്ച പോലീസിന് അഭിനന്ദനങ്ങൾ. പക്ഷേ പിടികൂടിയ വിദ്യാർത്ഥികൾക്കും മുകളിൽ ഒരു കണ്ണിയെ എങ്കിലും പിടിച്ചതായി തുടർവാർത്ത കൂടെ കേൾക്കണം. മേൽത്തട്ടിലേക്ക് അന്വേഷണം വ്യാപിക്കുമ്പോൾ പൊലീസിന് മുട്ടുവിറക്കുന്നില്ല എന്ന് ഉറപ്പു തരണം. അല്ലാതെയുള്ള ഈ കഞ്ചാവ് പിടുത്തമൊക്കെ കയ്യടി കിട്ടാൻ വേണ്ടിയുള്ളതായി മാത്രം കണക്കാക്കപ്പെടും.</p>
<p>പുറത്തുനിന്ന് ഒരു ഗ്ലാസ് വെള്ളമോ ജ്യൂസോ ഭക്ഷണമോ കഴിക്കാൻ ഭയമായി തുടങ്ങിയിരിക്കുന്നു. ഭക്ഷണത്തിൽ കലർത്തി തന്ന് അടിമകളാക്കുന്ന പരിപാടിയിലേക്ക് ഇവർ വ്യാപകമായി കടന്നാലുള്ള അവസ്ഥ എന്തായിരിക്കും? ഇതിന് അടിമപ്പെടില്ല എന്ന് തീർച്ചപ്പെടുത്തിയിരുന്ന എത്രയോ യുവാക്കൾ അങ്ങനെ ചതിയിൽപ്പെട്ട് അടിമപ്പെട്ടിട്ടുണ്ടാകാം?</p>
<p>ഈ തലമുറയുടെ അടുത്ത തലമുറ എങ്ങനെയായിരിക്കും എന്ന് ഇടയ്ക്ക് വെറുതെ ആലോചിക്കാറുണ്ട്. അച്ഛനും അമ്മയും മക്കളും ഒരുമിച്ചിരുന്ന് ലഹരി മരുന്ന് സേവിക്കുമായിരിക്കും!</p>
<p>ആലോചിച്ചാൽ ഒരു അന്തവും കുന്തവുമില്ല. ആലോചിക്കാതിരിക്കാനും ആവുന്നില്ല.<br />
രാജ്യത്ത് ഏറ്റവും കൂടുതൽ മയക്കുമരുന്ന് കടന്നു വരുന്നത് ഗുജറാത്ത് വഴിയാണെന്ന്, കേജരിവാൾ കണക്കുകൾ നിരത്തുന്നതിൻ്റെ ഒരു വീഡിയോയുടെ കണ്ടിരുന്നു ഈയിടെ. അത് ശരിയാകാം അല്ലായിരിക്കാം. അതെന്തായാലും കേരളത്തിലേക്ക് മയക്കുമരുന്ന് കടന്നുവരുന്ന അതിർത്തികളേതെന്ന് നമുക്കറിയാം. സ്കൂൾ കോളേജ് ക്യാമ്പസുകളിലാണ് ഇത് കൂടുതലായി ചിലവഴിക്കപ്പെടുന്നതെന്നും ഇപ്പോൾ പകൽ പോലെ വ്യക്തമാണ്. അതിന് തടയിടാൻ ഈ സ്റ്റേറ്റിന് തന്നെയാണ് സാധിക്കുക. പക്ഷേ, നല്ല ഇച്ഛാശക്തി വേണം. മുഖം നോക്കാതെ നടപടിയെടുക്കാൻ പൊലീസിന് അധികാരം കൊടുക്കണം. പൊലീസുകാർക്കും സുരക്ഷ നൽകണം.</p>
<p>ഇതൊന്നും പറ്റുന്നില്ലെങ്കിൽ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ, &#8216;ലഹരി മരുന്നുകളുടെ സ്വന്തം നാട് &#8216; എന്ന് പേരുമാറ്റാൻ തയ്യാറായിക്കൊള്ളുക.</p>
<p><strong>വാൽക്കഷണം:-</strong> കളമശ്ശേരി പോളിടെക്നിക്കിന്റെ പേരിൽ ഒരു വ്യത്യാസം എന്തായാലും വരുത്തണം. കളമശ്ശേരി കഞ്ചാവ് ടെക്നിക് എന്നതായിരിക്കും കൂടുതൽ യോജിക്കുക.</p>
<p>#antinarcotics</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9859" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9859</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഇടതുപക്ഷം കൊലയാളി പക്ഷം ആകുമ്പോൾ</title>
		<link>http://niraksharan.in/?p=8551</link>
		<comments>http://niraksharan.in/?p=8551#comments</comments>
		<pubDate>Mon, 04 Mar 2024 16:37:45 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ആദരാഞ്ജലി]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8551</guid>
		<description><![CDATA[കേരളത്തിലെ ഏതെങ്കിലും ഒരു ക്യാമ്പസിൽ ഇന്നുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ നീചകൃത്യമാണ് സിദ്ധാർത്ഥിൻ്റെ കൊലപാതകം. പൂക്കോട് വെറ്റിനർറി കോളേജിൽ, സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിന് ശേഷം, പ്രതികളിൽ 4 പേർ മാത്രമാണ് SFIക്കാർ, ബാക്കിയുള്ളവരുടെ രാഷ്ട്രീയം അന്വേഷിക്കാതെ SFIയെ മാത്രം വേട്ടയാടുന്നത് ശരിയാണോ&#8230;.. എന്ന് തുടങ്ങി, സിദ്ധാർത്ഥ് ഒരു പെൺകുട്ടിയെ ശല്യപ്പെടുത്തി എന്ന നിലയ്ക്കുള്ള വ്യാജ പാരാതി സൃഷ്ടിക്കുകയും സിദ്ധാർത്ഥിൻ്റെ വീടിന് മുന്നിൽ ‘ഞങ്ങളൊന്നും അറിഞ്ഞില്ലേ രാമനാരായണ‘ എന്ന മട്ടിൽ, കൊലപാതകികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് SFI യുടെ വല്ല്യേട്ടന്മാർ ഫ്ലക്സ് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8551" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2024/03/126.jpg"><img class="aligncenter wp-image-8552 " src="http://niraksharan.in/wp-content/uploads/2024/03/126.jpg" alt="12" width="422" height="373" /></a><br />
<strong>കേരളത്തിലെ ഏതെങ്കിലും ഒരു ക്യാമ്പസിൽ ഇന്നുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ നീചകൃത്യമാണ് സിദ്ധാർത്ഥിൻ്റെ കൊലപാതകം.</strong></p>
<p>പൂക്കോട് വെറ്റിനർറി കോളേജിൽ, സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിന് ശേഷം, പ്രതികളിൽ 4 പേർ മാത്രമാണ് SFIക്കാർ, ബാക്കിയുള്ളവരുടെ രാഷ്ട്രീയം അന്വേഷിക്കാതെ SFIയെ മാത്രം വേട്ടയാടുന്നത് ശരിയാണോ&#8230;.. എന്ന് തുടങ്ങി, സിദ്ധാർത്ഥ് ഒരു പെൺകുട്ടിയെ ശല്യപ്പെടുത്തി എന്ന നിലയ്ക്കുള്ള വ്യാജ പാരാതി സൃഷ്ടിക്കുകയും സിദ്ധാർത്ഥിൻ്റെ വീടിന് മുന്നിൽ ‘ഞങ്ങളൊന്നും അറിഞ്ഞില്ലേ രാമനാരായണ‘ എന്ന മട്ടിൽ, കൊലപാതകികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് SFI യുടെ വല്ല്യേട്ടന്മാർ ഫ്ലക്സ് സ്ഥാപിക്കുകയും ചെയ്ത് കൈ കഴുകാൻ ശ്രമിക്കുന്നതുമൊക്കെ കാണുമ്പോൾ പറയാതിരിക്കാൻ ആവുന്നില്ല. ഇത് പറയാതെ മറ്റൊരു പോസ്റ്റ് ഈ പ്രൊഫൈലിൽ ഇടാനുമാകില്ല.</p>
<p>അതിന് മുൻപ് അൽപ്പം ചരിത്രം പറയാം.</p>
<p>ഫ്രഞ്ച് വിപ്ലവത്തിന് ശേഷം, പാവപ്പെട്ടവർക്കും കഷ്ടപ്പെടുന്നവർക്കും തൊഴിലാളികൾക്കും പീഡിപ്പിക്കപ്പെടുന്നവർക്കും വേണ്ടി രാജാക്കന്മാരോടും പ്രഭുക്കന്മാരോടും കുത്തക മുതലാളിമാരോടും മതമേധാവികളോടും പൊരുതുന്നവർ, അവിടത്തെ പാർലിമെൻ്റിൽ പോയി ഇരുന്നത് ഇടതുവശത്താണ്. ഇതാണ് ഇടതുപക്ഷം എന്ന പദത്തിൻ്റെ നിർവ്വചനം എന്നറിയുന്നവർ എത്രപേർ നിലവിൽ ഇടതുപക്ഷം എന്ന് അവകാശപ്പെടുന്നവരിൽ ഉണ്ടാകുമെന്ന് സംശയമാണ്. ആ മനസ്സുള്ളവർ ലോകത്തിൻ്റെ ഏത് ഭാഗത്തുണ്ടെങ്കിലും അവർ ഇടതുപക്ഷമാണ്. ഏതെങ്കിലും സംഘടനയുടെ കൊടിക്കീഴിൽ നിരന്നാലേ ഇടതുപക്ഷമാകൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. കൊടിക്കീഴിൽ നിരന്നിട്ട് ഈ നിർവ്വചനപ്രകാരമല്ലാത്ത പ്രവർത്തികൾ ചെയ്താലും ഇടതുപക്ഷം ആകില്ല.</p>
<p>ഇടതുപക്ഷം തുല്യത ആഗ്രഹിക്കുന്നവരാണ്. മനുഷ്യനെ സൃഷ്ടിച്ചത് ദൈവമാണെങ്കിൽ, സമന്മാരല്ലാതെ ആ മനുഷ്യനെ സൃഷ്ടിച്ചത് കൊണ്ടാണ്, ഇടതുപക്ഷക്കാർ ദൈവത്തെത്തന്നെ ചോദ്യം ചെയ്ത് ദൈവവിശ്വാസികളല്ലാതെ നീങ്ങിയിരുന്നത്. നിലവിലെ പ്രഖ്യാപിത ഇടതുപക്ഷക്കാരിൽ, അങ്ങനെ ദൈവത്തെ ചോദ്യം ചെയ്യുന്നവർ എത്രപേരുണ്ടെന്ന് കണക്കെടുത്താൽ നല്ല തമാശയാകും.</p>
<p>ഇടതുപക്ഷത്തിൻ്റെ മറുവശത്തുള്ളവർ ആരൊക്കെ ആയാലും അവർ വലതുപക്ഷമാണ്. എന്നുവെച്ചാൽ ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന, മേൽപ്പറഞ്ഞ ആശയങ്ങൾക്കെല്ലാം എതിരായി പ്രവർത്തിക്കുന്നവർ.. ഇടതുപക്ഷത്തിൻ്റെ നിർവ്വചനം തിരക്കി പോയാൽ കണ്ടുകിട്ടുന്ന ഉത്തരം അതല്ലേ ? അപ്പോൾപ്പിന്നെ വലതുപക്ഷക്കാരനോട് പറഞ്ഞിട്ടെന്ത് കാര്യം?ഇടതുപക്ഷക്കാരനോട് മാത്രമേ പറയാനുള്ളൂ.</p>
<p>നാലല്ല ഒരാൾക്കെങ്കിലും സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിൽ പങ്കുണ്ടെങ്കിൽ, നിങ്ങൾ പിന്നെ ഇടത് പക്ഷമെന്ന് പറഞ്ഞ് നടക്കരുത്.</p>
<p>ആയതിനാൽ കൊലപാതകികളിൽ ബാക്കിയുള്ള 6 പേർ ആരായാലും അവരുടെ രാഷ്ട്രീയം നോക്കി അവർക്കെതിരേയും ആക്രോശിക്കൂ എന്ന് ‘പ്രഖ്യാപിത‘ ഇടതുപക്ഷക്കാരൻ നിർദ്ദേശം നൽകേണ്ടതില്ല. നിങ്ങൾ ഇടതുപക്ഷത്തിൻ്റെ ലക്ഷണങ്ങൾക്ക് അനുസൃതമായി പ്രവർത്തിച്ചാൽ മാത്രം മതിയാകും. നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് അതാണ്. അത് ഇല്ലാതാകുമ്പോൾ നിങ്ങൾക്ക് നേരെ മാത്രം വിരലുകൾ ചൂണ്ടപ്പെടുന്നത് അതുകൊണ്ടാണ്. അതിന് പറ്റുന്നില്ലെങ്കിൽ ഏതൊരു പക്ഷക്കാരനേയും പോലെ മറ്റൊരു പാർട്ടിയും കൂട്ടരുമാണെന്ന് സമ്മതിച്ചാലും മതിയാകും. കൂടുതൽ പ്രത്യയശാസ്ത്രങ്ങളും നിർവ്വചനങ്ങളും നിരത്താൻ നിൽക്കരുത്. ആരോട് പറഞ്ഞിട്ടും കാര്യമില്ല എന്ന നിസ്സഹായാവസ്ഥയിൽ ജനം സ്വയം സ്വാന്തനിച്ചോളും.</p>
<p>അധികാരത്തിൻ്റെ ഹുങ്കിൽ എല്ലാത്തരം തോന്ന്യാസങ്ങളും ചെയ്തിട്ട് അത് മറച്ച്പിടിക്കാനും അതിനെ ന്യായീകരിക്കാനും കോടികൾ ചിലവഴിച്ചും കള്ളത്തരങ്ങൾ കാണിക്കുകയും ചെയ്യുന്നതിന് പകരം, ഉള്ളിൽ കടന്നുകൂടിയ എല്ലാ ക്രിമിനലുകളേയും അഴിമതിക്കാരേയും തൂത്തെറിഞ്ഞ് തിരുത്തി മുന്നോട്ട് പോയാൽ എല്ലാവർക്കും നല്ലത്. അല്ലെങ്കിൽ നേതാക്കന്മാരും അവരുടെ കുടുംബങ്ങളും മാത്രം നല്ല നിലയിൽ വാഴും. കൊടിപിടിച്ചും തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ചും പ്രസ്ഥാനത്തെ വലുതാക്കിയ യഥാർത്ഥ ഇടതുപക്ഷ മനുഷ്യർ അവിടെത്തന്നെ നിൽക്കും.</p>
<p>സിദ്ധാർത്ഥൻ്റെ കൊലപാതകത്തിൽ പ്രതികൾക്ക് വലിയ വലിയ വക്കീലന്മാരെ കൊണ്ടുവന്ന് ലക്ഷങ്ങൾ ചിലവാക്കി കേസ് വാദിക്കുന്നതിന് പകരം കോടതി കനിഞ്ഞ് നൽകുന്ന ഏതെങ്കിലും ഒരു വക്കീലേ വാദിക്കൂ എന്ന നിലപാടെടുക്കാൻ പറ്റുമോ? ഒരു തരത്തിലും കൊലപാതകികളെ ന്യായീകരിക്കാതെയും സഹായങ്ങൾ ചെയ്യാതെയുമുള്ള നിലപാട് സ്വീകരിക്കാൻ പറ്റുമോ? അപ്പോൾ ജനം മനസ്സിലാക്കും ഇടതുപക്ഷം സിദ്ധാർത്ഥിനൊപ്പം ആണെന്ന്.</p>
<p>ഒരു കാര്യം മറക്കരുത്. കേരളത്തിൽ ഏതെങ്കിലും ഒരു ക്യാമ്പസിൽ നാളിതുവരെ നടക്കാത്ത തരത്തിലുള്ള അതിക്രൂരമായ ഒരു കൊലപാതകമാണ് പൂക്കോട് ക്യാമ്പസിൽ നടന്നിരിക്കുന്നത്. അതിനെ റാഗിങ്ങ് എന്ന് ലഘൂകരിക്കാൻ ഞാൻ തയ്യാറല്ല. ക്യാമ്പസിന് പുറത്തെ കൊലപാതകൾ നോക്കിയാൽ ടീ.പി. വധത്തേക്കാൾ ക്രൂരമായത്. കുറച്ച് നിമിഷങ്ങൾ കൊണ്ട് ടീ.പി. കൊല്ലപ്പെട്ടെങ്കിൽ, ഇവിടെ മൂന്ന് ദിവസമാണ് സിദ്ധാർത്ഥിന് നരകിക്കേണ്ടി വന്നത്.അത്തരം ഒരു കൊലപാതകത്തിലെ പ്രതികൾക്ക് എന്തെങ്കിലും സഹായം ചെയ്യുകയോ അവരെ ന്യായീകരിക്കുകയോ, അവരെ രക്ഷപ്പെടാൻ സമ്മതിക്കുകയോ ചെയ്താൽ, നിങ്ങൾ പിന്നെ ഇടതുപക്ഷമല്ല. ലക്ഷ്യം നിറവേറ്റി കഴിഞ്ഞപ്പോൾ ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലും ഓവുചാലിലേക്ക് പോയത് പോലെ കേരളമെന്ന അവസാനകേന്ദ്രത്തിലും അത് സംഭവിക്കുക തന്നെ ചെയ്യും.</p>
<p><strong>വാൽക്കഷണം:-</strong> ഒരു വിദ്യാർത്ഥിയെ മൂന്ന് ദിവസം വെള്ളം പോലും കൊടുക്കാതെ തല്ലിക്കൊന്നതിന് ശേഷം, ഒട്ടനവധി ന്യായീകരണങ്ങളും കള്ളത്തരങ്ങളും നിരത്തുന്നതുകൊണ്ട് പറയേണ്ടി വന്നതാണ്. വീണ്ടും അതേ പരിപാടി ആരെങ്കിലും ഈ പോസ്റ്റിന് കീഴെ തുടർന്നാൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്നതായിരിക്കും. അത്രയ്ക്ക് വിഷമമുണ്ടെന്ന് കൂട്ടിക്കോളൂ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8551" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8551</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> സോമനടി കേസ് :- അപ്ഡേറ്റ്</title>
		<link>http://niraksharan.in/?p=8413</link>
		<comments>http://niraksharan.in/?p=8413#comments</comments>
		<pubDate>Mon, 09 Oct 2023 03:15:39 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>
		<category><![CDATA[സാഹിത്യചോരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8413</guid>
		<description><![CDATA[കോവിഡ് ഇടവേളകൾക്ക് ശേഷം സോമനടി കേസുകൾ കോടതികളിൽ സജീവമായിത്തുടങ്ങി. കഴിഞ്ഞ മാസം ഹൈക്കോടതിയിൽ നടന്ന അദാലത്തിൽ മാതൃഭൂമിക്കെതിരെയുള്ള കേസ് ഒത്തുതീർപ്പാക്കാൻ ഒരു ശ്രമം അവരുടെ ഭാഗത്തുനിന്നുണ്ടായി. അദാലത്തിൽ ഹാജരാകാൻ പോസ്റ്റ് കാർഡ് അറിയിപ്പ് കോടതിയിൽ നിന്ന് എനിക്ക് കിട്ടി. പക്ഷേ, സോമനടി കേസ് ഇപ്പോൾ എൻ്റെ മാത്രം കേസല്ല, എനിക്ക് ജയിക്കാൻ മാത്രമുള്ള കേസല്ല. ഭാവിയിൽ കോപ്പിയടി നേരിടേണ്ടി വന്നേക്കാവുന്ന എല്ലാവർക്കും ഗുണമുണ്ടാൻ പോകുന്ന ഒരു ബെഞ്ച്മാർക്ക് കേസാണിത്. ആയതിനാൽ, മാനസ്സികമായ പിന്തുണ നൽകി എനിക്കൊപ്പം നിൽക്കുന്ന, [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8413" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2023/10/666.jpg"><img class="aligncenter wp-image-8414 " src="http://niraksharan.in/wp-content/uploads/2023/10/666.jpg" alt="666" width="573" height="223" /></a><br />
<strong><span style="font-size: xx-large;">കോ</span></strong>വിഡ് ഇടവേളകൾക്ക് ശേഷം <a href="http://niraksharan.in/?p=5702">സോമനടി</a> കേസുകൾ കോടതികളിൽ സജീവമായിത്തുടങ്ങി.</p>
<p>കഴിഞ്ഞ മാസം ഹൈക്കോടതിയിൽ നടന്ന അദാലത്തിൽ മാതൃഭൂമിക്കെതിരെയുള്ള കേസ് ഒത്തുതീർപ്പാക്കാൻ ഒരു ശ്രമം അവരുടെ ഭാഗത്തുനിന്നുണ്ടായി. അദാലത്തിൽ ഹാജരാകാൻ പോസ്റ്റ് കാർഡ് അറിയിപ്പ് കോടതിയിൽ നിന്ന് എനിക്ക് കിട്ടി.</p>
<p>പക്ഷേ, സോമനടി കേസ് ഇപ്പോൾ എൻ്റെ മാത്രം കേസല്ല, എനിക്ക് ജയിക്കാൻ മാത്രമുള്ള കേസല്ല. ഭാവിയിൽ കോപ്പിയടി നേരിടേണ്ടി വന്നേക്കാവുന്ന എല്ലാവർക്കും ഗുണമുണ്ടാൻ പോകുന്ന ഒരു ബെഞ്ച്മാർക്ക് കേസാണിത്.</p>
<p>ആയതിനാൽ, മാനസ്സികമായ പിന്തുണ നൽകി എനിക്കൊപ്പം നിൽക്കുന്ന, എന്നെ അനുകൂലിക്കുന്ന, എനിക്കൊപ്പം കേസ് നടത്തുന്ന സുരേഷ് നെല്ലിക്കോടിനോടും Suresh Nellikode വിനീതിനോടും Vineeth Edathil മറ്റ് ചിലരോടും ആലോചിക്കാതെ കേസ് ഒത്തുതീർപ്പാൻ സ്വന്തം ഇഷ്ടപ്രകാരം എനിക്ക് സാദ്ധ്യമല്ല. അതുകൊണ്ട് അവരുമായും ഒത്തുതീർപ്പിൻ്റെ കാര്യങ്ങൾ ചർച്ച ചെയ്തു. അവരുടെ മനസ്സറിയാൻ വേണ്ടി പല വാദങ്ങളും ഞാൻ മനപ്പൂർവ്വം മുന്നോട്ട് വെച്ചു.</p>
<p>25 ലക്ഷം രൂപ വീതമാണ് മാതൃഭൂമിയോടും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനോടും ഞാൻ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. ആ പണം മുഴുവൻ ജീവകാരുണ്യപ്രവർത്തനത്തിന് നൽകാമെന്ന് കേസിൻ്റെ തുടക്കത്തിൽത്തന്നെ പൊതുസമൂഹത്തിന് വാക്ക് നൽകിയിട്ടുള്ളതാണ്. അതിൽ ഉറച്ച് നിൽക്കുന്നു. കേസ് ഒത്തുതീർപ്പാക്കിയാൽ അത്രയും പണമോ അതിലധികമോ സമൂഹത്തിലെ കഷ്ടപ്പാടുള്ളവരിലേക്ക് എത്തുകയല്ലേ? ഭാവിയിൽ എന്നെങ്കിലും കോപ്പിയടിക്കപ്പെടാൻ സാദ്ധ്യതയുള്ള ഒന്നോ രണ്ടോ പേർക്ക് വേണ്ടി കേസ് നടത്തി മുന്നോട്ട് പോകുന്നതിലും വലിയ സഹായമല്ലേ അത് എന്ന്, എനിക്കൊപ്പം നിൽക്കുന്ന നാല് സുഹൃത്തുക്കളോട് ചോദിച്ചു; അവരുടെ മനസ്സറിയാനായി വെറുതെ തർക്കിച്ചു.</p>
<p>അവരെല്ലാവരും മറുപടി തന്നത് ഒരു കാരണവശാലും ഒത്തുതീർപ്പാക്കി കേസ് പിൻവലിക്കരുത് എന്നാണ്. അതിൽ ഒരാൾ പറഞ്ഞത് എന്നെ വലിയ തോതിൽ അത്ഭുതപ്പെടുത്തി. അദ്ദേഹം പറഞ്ഞത് താഴെ കുറിക്കുന്നു.</p>
<p>“ 25 ലക്ഷമല്ല, 25 കോടി തന്നാലും കേസ് ഒത്തുതീർപ്പാക്കരുത്. സമൂഹത്തിൽ ചെയ്യേണ്ടതായിട്ടുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്താൻ ഇവിടെ യൂസഫലിയും ചിറ്റിലപ്പിള്ളിയും അതുപോലുള്ള മറ്റ് നല്ല മനുഷ്യന്മാരും ഉണ്ട്. പക്ഷേ, അവരുടെ കൈവശം ഇങ്ങനെയൊരു കേസില്ല. അതുള്ളത് നിങ്ങളുടെ കൈവശമാണ്. നിങ്ങൾ അത് ഭംഗിയായി നടത്തുക. ജീവകാരുണ്യത്തിൻ്റെ കാര്യമാലോചിച്ച് നിങ്ങൾ ബേജാറാകണ്ട. തൽക്കാലം ഇത് നിങ്ങളുടെ നിയോഗമാണ്.“</p>
<p>മറുത്തൊന്ന് പറയാൻ എനിക്കുണ്ടായിരുന്നില്ല. ഒത്തുതീർപ്പ് നിരാകരിക്കാൻ ഇതിലും വലിയൊരു കാരണവും പ്രതിഭാഗത്തിനോട് പറയാനുണ്ടായിരുന്നില്ല.</p>
<p>അത് മാത്രമല്ല. സോമൻ തൻ്റെ കോപ്പിയടി ഇതുവരെ സമ്മതിച്ചിട്ടില്ലെന്ന് മാത്രമല്ല, സമൂഹമാദ്ധ്യമങ്ങളിലൂടെ എന്നെ ഇപ്പോഴും ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനം സോമൻ മൊഴിഞ്ഞത് താഴെക്കാണുന്ന പ്രകാരമാണ്.</p>
<p>“ <span style="color: #222222;">ഇന്ത്യൻ നിയമത്തിൽ പുസ്തകത്തിൽ നിന്നുള്ള കോപ്പിയടിയാണ് കുറ്റകരം. അല്ലാതെ ഇൻഫോ വൈജ്ഞാനിക കൃതികളിൽ നിന്നുള്ളതല്ല. ഏത് പുസ്തകത്തിൽ നിന്ന് ചോരണം നടത്തിയാലും, അപഹരണമായാലും അവിടെ ‘കടപ്പാട്‘ കൊടുത്താൽ കട്ടെഴുത്ത് എന്ന അപവാദം ഒഴുവാക്കാം. ഈ കൂട്ടരിലെ ആത്മനിർവൃതി ഭാഷയുടെ നേട്ടമല്ല അതിലുപരി നോട്ടമാണ്.  സാഹിത്യത്തിൽ കുരുടൻ പിടിച്ച വടിപോലെയവർ ജീവിക്കുന്നു</span>.“</p>
<p>‘അരിയും തിന്ന്&#8230;. നായയ്ക്ക് തന്നെ മുറുമുറുപ്പ്‘ എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ. അതിൻ്റെ മകുടോദാഹരണമാണ് സോമൻ്റെ മേൽപ്പടി വാചകങ്ങൾ. കൂട്ടത്തിൽ നീതിന്യായ വ്യവസ്ഥയിലുള്ള വിവരക്കേടും സോമനുണ്ട്.</p>
<p>ഞാൻ കേസ് ഒത്തുതീർപ്പാക്കിയാൽ, കോപ്പിയടിച്ചു എന്ന് ഇപ്പോഴും സമ്മതിക്കാത്ത സോമന് അത് കച്ചിത്തുരുമ്പാകും. ആരോപണം ന്യായമാണെങ്കിൽ ഞാനെന്തിന് കേസ് പിൻവലിച്ചു എന്നാകും, ഒന്നാം പ്രതിയും മോഷ്ടാവുമായ സോമൻ്റെ വാദങ്ങളും ചോദ്യങ്ങളും. ആയതിനാലും ഈ കേസ് കോടതി വഴിയല്ലാതെ ഒരു കാരണവശാലും ഒത്തുതീർപ്പാക്കുന്നില്ല എന്ന തീരുമാനമെടുത്ത്. അദാലത്തിൽ ഹാജരാകാനുള്ള അറിയിപ്പ് സ്വീകരിക്കാതെ, കോടതി വഴി തന്നെ ശക്തമായി മുന്നോട്ട് നീങ്ങുകയാണ്.</p>
<p>************************************</p>
<p>ഇന്നലെ (07.10.2023) എറണാകുളം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്റ്റ്രേറ്റ് കോടതിൽ എന്നെ വിസ്തരിക്കാനുള്ള പ്രതിഭാഗം വക്കീലന്മാരുടെ ഊഴമായിരുന്നു. തൊട്ട് മുൻപത്തെ പ്രാവശ്യം ഇതേ അവസരം നൽകിയപ്പോൾ, കുറച്ച് രേഖകൾ കൂടെ സംഘടിപ്പിക്കാനുണ്ടെന്ന കാരണം പറഞ്ഞാണ് അവർ കേസ് നീട്ടിച്ചത്.</p>
<p>ഇന്നലെ കേസിൻ്റെ സമയപ്രകാരമുള്ള 11 മണിക്ക് തന്നെ ഞാൻ കോടതിയിൽ ഹാജരായി. കോടതി നടപടികൾ പലർക്കും അറിവുള്ളതാണല്ലോ ? ആദ്യം അന്നത്തെ കേസുകൾ പേരുമാത്രം വിളിച്ച് കക്ഷികൾ ഹാജരുണ്ടോ എന്ന് നോക്കും. പിന്നീട് നീട്ടിവെക്കാനുള്ളത് നീട്ടിവെക്കും. അവസാനമാണ് ട്രയലുകൾ നടത്താൻ തയ്യാറായി രണ്ട് ഭാഗത്തുനിന്നും വന്നിട്ടുള്ളവരെ വിളിച്ച് വിസ്താരങ്ങളിലേക്ക് കടക്കുന്നത്.</p>
<p>പ്രതിസ്ഥാനത്തുള്ള നാല് പേർക്കായി മൂന്ന് വക്കീലന്മാരാണ് ഹാജരാകേണ്ടത്. അവർക്ക് മൂന്ന് പേർക്കും എന്നെ വിസ്തരിക്കാം. ആദ്യം പേർ വിളിച്ചപ്പോൾ കേസ് വീണ്ടും അവധിക്ക് വെക്കാൻ പ്രതിഭാഗത്തെ ഒരു വക്കീൽ ശ്രമിച്ച് നോക്കി. സീനിയർ വക്കീൽ എത്തിയിട്ടില്ല എന്നാണ് പറഞ്ഞത്. ‘പറ്റില്ല, വാദി ഹാജരാണ്, ഇന്ന് അദ്ദേഹത്തെ വിസ്തരിച്ചേ പറ്റൂ‘ എന്നായി കോടതി. വക്കീലന്മാർ അത് ശരിവെച്ച് പോയി.</p>
<p>അവസാനം വിസ്താരത്തിനായി പേർ വിളിച്ചപ്പോൾ സമയം 1 മണി. കോടതിമുറിയിൽ ഈ കേസുമായി ബന്ധപ്പെട്ടവരല്ലാതെ മറ്റാരുമില്ല. ഞാൻ കൂട്ടിലേക്ക് കയറാൻ തയ്യാറായി മുന്നിൽത്തന്നെയുണ്ട്. അവധി വാങ്ങാൻ ശ്രമിച്ച ജൂനിയർ വക്കീലും സീനിയർ വക്കീലും അപ്പോൾ ഹാജരില്ല!! മറ്റ് രണ്ട് വക്കീലന്മാർ, “ഞങ്ങൾക്ക് ഈ കക്ഷിയുടെ വക്കാലത്തില്ല“ എന്ന് കൈ കഴുകി. വക്കീലാരാണ് അയാളുടെ പേരെന്താണ് എന്നറിയാൻ കോടതിയടക്കം എല്ലാവരും കടലാസുകൾ തിരയാൻ തുടങ്ങി. അതോടൊപ്പം ഒന്ന് പറയട്ടേ. ഈ കേസ് മുൻപ് വാദിച്ചിരുന്ന വക്കീൽ തുടർച്ചയായി 7 പ്രാവശ്യം കോടതിയിൽ വരാതിരുന്നതുകൊണ്ട് കക്ഷികൾക്ക് ജാമ്യമില്ലാത്ത വാറണ്ട് (സാധാരണ നിലയ്ക്ക് 3 പ്രാവശ്യം ധാരാണം മതി വാറണ്ടാകാൻ) ആയതുകൊണ്ട് കക്ഷികൾ വക്കീലിനെ മാറ്റിയതാണ്. എന്നിട്ട് ആ പുതിയ വക്കീലാണ് ഇങ്ങനെയൊക്കെ കാണിക്കുന്നത്.</p>
<p>അഞ്ച് മിനിറ്റോളം കഴിഞ്ഞപ്പോൾ ജൂനിയർ വക്കീൽ ഓടിക്കിതച്ചെത്തി. സീനിയർ വക്കീലിൻ്റെ കൈക്ക് എന്തോ പരിക്ക് പറ്റിയിരിക്കുന്നതുകൊണ്ടാണ് വരാൻ പറ്റാത്തത്. മെഡിക്കൽ സർട്ടിഫിക്കറ്റ് ഉടൻ ഹാജരാക്കാം; ഇത് അവസാനത്തെ അവധിയാക്കി തരണം എന്നദ്ദേഹം പലവട്ടം അപേക്ഷിച്ചു.</p>
<p>കോടതി അൽപ്പം ക്ഷുഭിതയായി തന്നെ നിലകൊണ്ടു. “ഇക്കാര്യം രാവിലെ എന്തുകൊണ്ട് പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കിൽ വാദിയെ അപ്പോൾത്തന്നെ പറഞ്ഞ് വിടാമായിരുന്നല്ലോ“ എന്നായിരുന്നു കോടതിയുടെ ഭാഷ്യം.</p>
<p>അവസാനം കോടതി, വാദിയായ എനിക്കുള്ള യാത്രാച്ചിലവ് (500 രൂപ) പ്രതിഭാഗത്തിന് ഫൈൻ അടിച്ച്, അടുത്ത ഹിയറിങ്ങിനുള്ള ദിവസം പ്രഖ്യാപിച്ച് പിരിഞ്ഞു.</p>
<p>ഈ കേസ് വിഷയത്തിൽ മുഴുവൻ കാര്യങ്ങളും പുറത്ത് പറയുക സാദ്ധ്യമല്ലെങ്കിലും ഇടയ്ക്കിടെ ഇതുപോലുള്ള അപ്ഡേറ്റുകൾ ഞാൻ നൽകുന്നതാണ്. എൻ്റെ ഭാര്യയുടേയും മകളുടേയും പേരുകൾ പോലും 11 ഇടങ്ങളിൽ പകർത്തി വെച്ച സാഹിത്യചോരൻ സോമനെ Karoor Soman Soman വെറുതെ വിടില്ല ഞാൻ എന്നതുറപ്പാണ്.</p>
<p>കേസുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത നടപടികളായിരിക്കും എൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുക. എന്നെ ഇല്ലാതാക്കിയാൽ പോലും കേസ് നടത്തിക്കൊണ്ട് പോകാനുള്ള കാര്യങ്ങൾ, വിൽപ്പത്രം അടക്കമുള്ള രജിസ്റ്റേർഡ് രേഖകളിൽ തയ്യാറാക്കി വെച്ചാണ് ഞാൻ മുന്നോട്ട് പോകുന്നതെന്ന് പ്രതിഭാഗത്തുള്ളവർ മനസ്സിലാക്കിയാൽ നന്ന്. അതുകൊണ്ട് ഞാൻ ചത്ത് തുലങ്ങ് പോകുന്നത് വരെ കേസ് നീട്ടിക്കളിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണ്.</p>
<p>2023 ജനുവരിയിൽ ഔദ്യോഗികമായ എല്ലാ കാര്യങ്ങളിൽ നിന്നും വിരമിച്ച്, ഇനിയങ്ങോട്ട് യാത്രകൾക്ക് മാത്രം പ്രാമുഖ്യം നൽകി മുന്നോട്ട് പോകുന്നത് കൊണ്ട് വിൽപ്പത്രവും മരണപത്രവും തയ്യാറാക്കി അതിനുമുപരി കുടുംബാംഗങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ കുറിപ്പുകളായും എഴുതി വെച്ചിട്ടാണ് ഞാൻ ജീവിക്കുന്നത്. എന്നിട്ടും എൻ്റെ യാത്രാപദ്ധതികളെ തകിടം മറിക്കുന്നത് ഈ സോമനടി കേസിലെ കോടതി ദിവസങ്ങൾ മാത്രമാണ്. പക്ഷേ, ഏത് വലിയ യാത്രയ്ക്കിടയിലായാലും എത്ര ദൂരത്തായാലും ഈ കേസിന് ഹാജരാകേണ്ട ദിനങ്ങളിൽ ഒരു മുടക്കവുമില്ലാതെ കോടതിയിൽ ഞാനെത്തിയിട്ടുണ്ടാകും. ഒരവധിപോലും എൻ്റെ വക്കീലിന് ഈ കേസിൻ്റെ പേരിൽ വാങ്ങേണ്ടി വരില്ല.</p>
<p>നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്ന മൊത്തം തുകയുടെ 10% കോടതിയിൽ കെട്ടിവെച്ചാലേ കേസ് നടത്താൻ പറ്റൂ. അതാണ് ചട്ടം. അതായത് 50 ലക്ഷം രൂപയുടെ (മാതൃഭൂമി 25 ലക്ഷം ‍+ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 25 ലക്ഷം) 10 ശതമാനമായ 5 ലക്ഷം രൂപ കോടതിൽ കെട്ടിവെച്ചാണ് ഞാൻ കേസ് നടത്തുന്നത്. മറ്റ് ചിലവുകൾ വേറെ. പ്രതികളിൽ നിന്ന് നഷ്ടപരിഹാരമായി കിട്ടുന്ന പണം മുഴുവൻ ജീവകാരുണ്യപ്രവർത്തനത്തിന് നൽകാമെന്ന് കേസിൻ്റെ തുടക്കത്തിൽത്തന്നെ പൊതുസമൂഹത്തിന് വാക്ക് നൽകിയിട്ടുള്ളതാണ്. അതിൽ ഉറച്ച് നിൽക്കുന്നു. അത്രയും തുക കെട്ടിവെച്ച് കേസ് നടത്തുന്നത്, പ്രതിഭാഗത്തുള്ള ആരെയെങ്കിലും വിരട്ടി കേസൊതുക്കി തീർത്ത്, പണവും കൈപ്പറ്റി വാലും ചുരുട്ടി കളം വിടാനല്ല. സാഹിത്യകേരളത്തിലെ പുഴുക്കുത്തായ കാരൂർ സോമനെപ്പോലെയുള്ള കള്ളത്തിരുമാലികൾക്ക് പൂട്ടിടാനുള്ള ശക്തമായ ഒരു നിയമനടപടിയും വിധിയും നേടിയെടുക്കാൻ വേണ്ടിയുള്ള പോരാട്ടമാണിത്.</p>
<p>‘കൊല്ലാം തോൽപ്പിക്കാനാവില്ല‘ എന്നതല്ല ഇവിടത്തെ മുദ്രാവാക്യം, ‘കൊന്നാലും തോൽപ്പിക്കാനാവില്ല‘ എന്നാണ്. സകലമാന പകർപ്പവകാശലംഘന വീരന്മാരും ജാഗ്രതൈ!!</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8413" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8413</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ‘സി‘ യ്ക്ക് ഒരു തുറന്ന കത്ത്</title>
		<link>http://niraksharan.in/?p=8334</link>
		<comments>http://niraksharan.in/?p=8334#comments</comments>
		<pubDate>Thu, 29 Jun 2023 18:46:37 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മാലിന്യം]]></category>
		<category><![CDATA[സാഹിത്യം]]></category>
		<category><![CDATA[സാഹിത്യചോരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8334</guid>
		<description><![CDATA[ഞാൻ ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും വായിക്കുകയും ചെയ്യുന്ന ശ്രീ.സി.രാധാകൃഷ്ണൻ സാർ അറിയുന്നതിന്, ഒരു തുറന്ന കത്ത്. ‘കാറ്റിൽ പറക്കുന്ന പന്തുകൾ‘ എന്ന ഒരു പുസ്തകത്തെ പ്രകീർത്തിച്ച് താങ്കൾ ജൂൺ 26ന് കലാകൗമുദിയിൽ എഴുതിയ ലേഖനം വായിച്ചു. ആ പുസ്തകം എഴുതിയ കാരൂർ സോമൻ എന്ന വ്യക്തി, ഭൂമിമലയാളം ഇതുവരെ കണ്ട ഏറ്റവും വലിയ സാഹിത്യ ചോരനാണെന്ന് താങ്കൾ മറന്നുപോയതാണെന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. 2018ൽ ഞാനെഴുതിയ ഈ ലേഖനം ഒന്ന് ശ്രദ്ധിച്ചാൽ താങ്കൾക്കത് മനസ്സിലാകും. കാരൂർ സോമൻ കോപ്പിയടിച്ച [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8334" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2023/06/448.jpg"><img class="aligncenter wp-image-8335 " src="http://niraksharan.in/wp-content/uploads/2023/06/448.jpg" alt="44" width="559" height="559" /></a><br />
<strong><span style="font-size: xx-large;">ഞാ</span></strong>ൻ ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും വായിക്കുകയും ചെയ്യുന്ന ശ്രീ.സി.രാധാകൃഷ്ണൻ സാർ അറിയുന്നതിന്, ഒരു തുറന്ന കത്ത്.</p>
<p>‘കാറ്റിൽ പറക്കുന്ന പന്തുകൾ‘ എന്ന ഒരു പുസ്തകത്തെ പ്രകീർത്തിച്ച് താങ്കൾ ജൂൺ 26ന് കലാകൗമുദിയിൽ എഴുതിയ ലേഖനം വായിച്ചു.</p>
<p>ആ പുസ്തകം എഴുതിയ കാരൂർ സോമൻ എന്ന വ്യക്തി, ഭൂമിമലയാളം ഇതുവരെ കണ്ട ഏറ്റവും വലിയ സാഹിത്യ ചോരനാണെന്ന് താങ്കൾ മറന്നുപോയതാണെന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.</p>
<p>2018ൽ ഞാനെഴുതിയ <a href="http://niraksharan.in/?p=5702">ഈ ലേഖനം</a> ഒന്ന് ശ്രദ്ധിച്ചാൽ താങ്കൾക്കത് മനസ്സിലാകും. കാരൂർ സോമൻ കോപ്പിയടിച്ച 38 പേരിൽ പതിനഞ്ചാമത്തെ നമ്പർ താങ്കളുടേതായിരുന്നു. ചന്ദ്രയാൻ വിക്ഷേപണവുമായി ബന്ധപ്പെട്ട് പ്രമുഖ പത്രങ്ങളിൽ ഒന്നിൽ താങ്കൾ എഴുതിയ ശാസ്ത്ര ലേഖനം അതേപടി കട്ടെടുത്താണ് കാരൂർ സോമൻ എന്ന സാഹിത്യ മോഷ്ടാവ് മാതൃഭൂമി വഴി ചന്ദ്രയാൻ എന്ന പുസ്തകം അച്ചടിച്ചിറക്കിയത്. ആ പുസ്തകത്തിലുള്ള മറ്റ് പേജുകളാകട്ടെ വിക്കിപീഡിയയിലെ ചന്ദ്രൻ എന്ന ലേഖനത്തിൻ്റെ ഈച്ചക്കോപ്പിയാണ്. വിക്കിയിൽ നിന്ന് പകർത്തി എഴുതുന്നതിന് പ്രശ്നമൊന്നും ഇല്ല. പക്ഷേ വിക്കിപ്പീഡിയയ്ക്ക് കടപ്പാട് വെക്കണം എന്നൊരു നിബന്ധനയുണ്ട്.</p>
<p>പക്ഷേ ചന്ദ്രൻ എന്ന വിക്കി ലേഖനം കാരൂർ സോമൻ മോഷ്ടിച്ച് അതിനൊപ്പം താങ്കളെപ്പോലുള്ളവരുടെ ലേഖനവും കുത്തിത്തിരുകി അത് മാതൃഭൂമി അച്ചടിച്ചപ്പോൾ വിക്കിപ്പീഡിയയ്ക്ക് കടപ്പാട് ഇല്ലെന്ന് മാത്രമല്ല, മാതൃഭൂമിക്ക് പകർപ്പവകാശം ഉണ്ടെന്നാണ് പുസ്തകത്തിൻ്റെ ക്രെഡിറ്റ് പേജിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കടപ്പാട് വെക്കുന്നുമില്ല, പകർപ്പവകാശം തങ്ങൾക്കാണെന്ന മാതൃഭൂമിയുടെ നിലവാരത്തകർച്ചയും കാണേണ്ടി വന്നു.</p>
<p>കാരൂർ സോമൻ്റെ കോപ്പിയടി വിശദമാക്കിക്കൊണ്ട് ഞാൻ എഴുതിയ ലേഖനം വായിച്ച താങ്കൾ, അതിനടിയിൽ വന്ന് “ Wish it does not prove infectious! “ എന്ന് ഇംഗ്ലീഷിൽ ഒരു കമൻ്റും ഇട്ടിരുന്നു. (ചിത്രം നോക്കുക)</p>
<p>രാധാകൃഷ്ണൻ സാറിന് കാരൂർ സോമൻ എന്ന മോഷ്ടാവിനെ അറിയാം, പക്ഷേ നാലഞ്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ മറന്ന് പോയതാകാം എന്ന് വിശ്വസിക്കാനേ അങ്ങയോടുള്ള നിസ്സീമമായ സ്നേഹം എന്നെ അനുവദിക്കുന്നുള്ളൂ.</p>
<p>കാരൂർ സോമൻ എന്ന കുത്സിതജന്മം എല്ലാം മാർഗ്ഗങ്ങളിലൂടെയും മലയാള സാഹിത്യത്തെ മലീമസമാക്കാനുള്ള നടപടികൾ തുടർന്നുകൊണ്ടേയിരിക്കും. അതുകൊണ്ടാണല്ലോ അങ്ങയുടെ ലേഖനം കോപ്പിയടിച്ച അയാളുടെ കൃതിയെ അങ്ങ് പ്രശംസനീയമെന്ന് പറയേണ്ട ഗതികേട് ഉണ്ടായിരിക്കുന്നത്; അങ്ങ് ആ മോഷ്ടാവിന് എല്ലാ ഭാവുകങ്ങളും നേർന്നിരിക്കുന്നത്.</p>
<p>അയാളും മാതൃഭൂമിയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും എനിക്കും എൻ്റെ സുഹൃത്തുക്കൾക്കും എതിരെ നടത്തിയ കോപ്പിയടിക്കെതിരെ, ലക്ഷക്കണക്കിന് രൂപ കോടതിയിൽ കെട്ടി വെച്ചാണ് ഞങ്ങൾ കേസ് നടത്തിക്കൊണ്ടിരിക്കുന്നത്. അത് ഞങ്ങൾക്ക് വേണ്ടി മാത്രമല്ല, മറിച്ച്, ഇതുപോലുള്ള കാട്ടുകള്ളന്മാർക്ക് മൂക്കുകയറിട്ട് മലയാളസാഹിത്യത്തെ രക്ഷിക്കാനുള്ള ഒരു എളിയ ശ്രമം കൂടെയാണ്.</p>
<p>അങ്ങയെപ്പോലുള്ളവർ മലയാള സാഹിത്യത്തിൽ നേടാവുന്ന എല്ലാ നേട്ടങ്ങളും എത്തിപ്പിടിച്ച് കഴിഞ്ഞവരാണ്. ഞങ്ങളാരും അതിന് ശ്രമിക്കുന്നവരോ അതിനുള്ള യോഗ്യത ഉള്ളവരോ പോലുമല്ല. പക്ഷേ, ഓൺലൈനിൽ അവനവന് സ്വന്തം അക്ഷരങ്ങൾ പ്രകാശിപ്പിക്കാം എന്ന സൗകര്യം വന്നപ്പോൾ അൽപ്പസ്വൽപ്പം ലേഖനങ്ങളും കുറിപ്പുകളും എഴുതിയിട്ടിട്ടുണ്ട്. അതൊന്നും മലയാളസാഹിത്യമോ ഭാഷയോ നന്നാക്കിക്കളയാമെന്ന് വെച്ചിട്ടോ അതിൽ നിന്ന് എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാക്കാമെന്ന് കരുതിയിട്ടോ അല്ല. സോമൻ ഒരു വർഷം കോപ്പിയടിച്ച് പന്ത്രണ്ട് പുസ്തകങ്ങൾ വരെ ഇറക്കുമ്പോൾ അഞ്ച് വർഷത്തിനുള്ളിൽ രണ്ട് പുസ്തകമിറക്കാൻ മാത്രമാണ് എനിക്ക് കഴിഞ്ഞത്. ആ ഒരൊറ്റ കണക്ക് നോക്കിയാൽ മനസ്സിലാക്കാം സോമൻ്റെ മോഷണത്തിൻ്റെ ആഴം.</p>
<p>ഇത്രയൊക്കെ മോഷ്ടിച്ചിട്ടും ഇക്കഴിഞ്ഞ ആഴ്ച്ചയിൽ പോലും സോമൻ വാദിക്കുന്നത് ഇന്ത്യൻ കോപ്പി റൈറ്റ് നിയമപ്രകാരം ഓൺലൈനിൽ ഉള്ളത് ആർക്കും സ്വന്തമാക്കി എടുത്തെഴുതാം, അതിന് കോപ്പി റൈറ്റില്ല എന്നാണ്. (അതിൻ്റെ സ്ക്രീൻ ഷോട്ട് താഴെ ചേർക്കുന്നു.)</p>
<p><a href="http://niraksharan.in/wp-content/uploads/2023/06/45.jpg"><img class="aligncenter wp-image-8336 " src="http://niraksharan.in/wp-content/uploads/2023/06/45.jpg" alt="45" width="504" height="624" /></a></p>
<p>ഈ മഹാൻ ഇംഗ്ലണ്ടിൽ ജീവിച്ചുകൊണ്ടാണ് ഇതുപോലുള്ള വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കുന്നത് എന്നതാണ് തമാശ. അന്നാട്ടിലെ ഏതെങ്കിലും ഒരു സായിപ്പിൻ്റെ ഒരു ഓൺലൈൻ പേജ് സോമൻ കോപ്പിയടിച്ചാൽപ്പിന്നെ അഴിക്കുള്ളിൽ നിന്ന് പുറത്ത് വരാൻ വലിയ പാടാകും. മനുഷ്യൻ ഏത് രാജ്യത്ത് ഏത് സാഹചര്യത്തിൽ ജീവിച്ചാലും വിവരക്കേട് ഭൂഷണമായി കൊണ്ടുനടന്നാൽപ്പിന്നെ എത്ര പറഞ്ഞാലും മനസ്സിലാകില്ലല്ലോ. അത്രയും ശക്തമായ നിയമം തന്നെയാണ് ഇന്ത്യയിലും. പക്ഷേ ഇവിടെയത് കാര്യമായി നടപ്പിലാക്കപ്പെട്ടിട്ടില്ല ഇതുവരെ. ആർക്കും കോടതി കയറിയിറങ്ങാനുംപണം ചിലവഴിക്കാനും മെനക്കെടാനും വയ്യ എന്നത് തന്നെ കാരണം.</p>
<p>അവസാന പ്രതീക്ഷയെന്ന നിലയ്ക്കാണ് കോടതിയിൽ ചെന്നിരിക്കുന്നത്. കോവിഡും ബഹളവുമൊക്കെ തീർന്ന് അഞ്ച് വർഷത്തിന് ശേഷം കേസ് സജീവമായി വരുന്നതേയുള്ളൂ. അപ്പോളാണ്, സോമനെ പ്രകീർത്തിച്ചുള്ള സാറിൻ്റെ ഈ ലേഖനം കാണാനിടയായത്. വലിയ വിഷമമായി അത് കണ്ടപ്പോൾ.</p>
<p>സി. രാധാകൃഷ്ണൻ സാറിനെ ഞാനടക്കമുള്ള എല്ലാ മലയാളി വായനക്കാരനും കാണുന്നത്, ടി. റ്റി. പി. അടക്കമുള്ള സാങ്കേതിക വിദ്യകൾ ആദ്യമായി സ്വന്തം പുസ്തകങ്ങളിൽ സന്നിവേശിപ്പിച്ച, ശാസ്ത്രത്തിൻ്റേയും സാങ്കേതികത്ത്വത്തിൻ്റേയും കാര്യത്തിൽ കൃത്യമായ അവബോധമുള്ള ആളെന്ന നിലയ്ക്കാണ്. അങ്ങനെയുള്ള ഒരാളിൽ നിന്ന് ഇതുപോലുള്ള ആഘാതങ്ങൾ ഏൽക്കാനുള്ള ശേഷി ഞങ്ങൾക്കില്ല സാർ.</p>
<p>താങ്കൾ സ്വന്തം നിലയ്ക്ക് ഇന്ത്യൻ കോപ്പി റൈറ്റ് ആക്റ്റ് എന്താണെന്ന് ഒന്ന് പരിശോധിക്കണമെന്ന് അപേക്ഷയുണ്ട്. അത് ഓൺലൈൻ ലേഖനങ്ങളെ എത്തരത്തിൽ ക്യത്യമായി സംരക്ഷിക്കുന്നുണ്ടെന്ന്, എഴുത്തുകാരനാണെന്ന് ഗീർവാണം വിട്ട് നടക്കുന്ന കാരൂർ സോമനെ ഒന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ ഒരുപക്ഷേ രാധാകൃഷ്ണൻ സാറിന് പറ്റിയെന്നിരിക്കും. താങ്കൾ അത് ചെയ്ത്, അറിവില്ലായ്മയുടെ പര്യായമായ അയാളിൽ നിന്ന് ശ്രേഷ്ഠമലയാളത്തെ രക്ഷിക്കണമെന്നാണ് എനിക്കപേക്ഷ. ഈ പുസ്തകത്തിന് ആസ്വാദനം എഴുതണമെന്ന് പറഞ്ഞ് കാരൂർ സോമൻ അങ്ങയെ സമീപിക്കുകയും പലകുറി വിളിക്കുകയുമൊക്കെ ചെയ്തിരിക്കുമല്ലോ? സോമൻ്റെ ഫോൺ നമ്പർ എന്തായാലും സാറിൻ്റെ പക്കൽ ഉണ്ടാകും.</p>
<p>അവസാനമായി ഒരുകാര്യം കൃത്യമായി ബോധിപ്പിച്ചുകൊണ്ട് നിർത്താം. കാരൂർ സോമൻ ആക്ഷേപിക്കുന്നത് പോലെ, എന്തെങ്കിലും സാഹിത്യ നേട്ടം ഉണ്ടാക്കാൻ വേണ്ടിയല്ല വല്ലതുമൊക്കെ എന്നെപ്പോലുള്ളവർ ഓൺലൈനിൽ കുറിക്കുന്നത്. “നേട്ടമല്ല നോട്ടമാണ് ഇവർക്കുള്ളത്. സാഹിത്യത്തിൽ കുരുടൻ പിടിച്ച വടിപോലെ അവർ ജീവിക്കുന്നു.“ എന്നൊക്കെയാണ് സോമൻ്റെ അധിക്ഷേപങ്ങൾ. ‘അരിയും തിന്ന് ആശാരിച്ചീനേം കടിച്ചിട്ട് നായയ്ക്ക് തന്നെ ഇപ്പോഴും മുറുമുറുപ്പ് ‘ എന്നൊരു ചൊല്ല് മലയാളത്തിലുള്ളത് ഞാനായിട്ട് അങ്ങയോട് പറയേണ്ടതില്ലല്ലോ? (ഈയടുത്ത കാലത്ത് അത് പൊളിറ്റിക്കലി കറക്റ്റ് അല്ലാതെയുമായി) സത്യത്തിൽ അതാണ് കാരൂർ സോമൻ ചെയ്തുകൊണ്ടിരിക്കുന്നത്. അളമുട്ടിയാൽ ചേരയും കടിക്കും എന്ന് വേറൊരു ചൊല്ല് കൂടെയുണ്ട്. 13 ഇടങ്ങളിൽ എൻ്റെ ഭാര്യയുടേയും മകളുടേയും പേരുകൾ അതേപടി കോപ്പിയടിച്ച് വെച്ച് പുസ്തകമിറക്കിയവൻ കൂടുതൽ തത്വജ്ഞാനം വിളമ്പാൻ നിന്നാൽ ചേരയായിട്ടാകില്ല കടിക്കുന്നത് മൂർഖനായിട്ട് തന്നെ ആയിരിക്കും. ഒരു സംശയവും വേണ്ട.</p>
<p>കോപ്പിയടി ഭൂഷണമായി കൊണ്ടുനടക്കുന്ന അൽപ്പനായ ആ മനുഷ്യനെ ഏതെങ്കിലും തരത്തിൽ പറഞ്ഞ് തിരുത്താൻ സാറിനെക്കൊണ്ട് ആകുമെങ്കിൽ അതൊരു വലിയ ഉപകാരമാകും. ഇനി അതൊന്നും ചെയ്തില്ലെങ്കിലും അയാൾ പടച്ചുവിടുന്ന ചവറുകളെ പ്രകീർത്തിക്കുന്നത് അയാളുടെ കോപ്പിയടിക്ക് പാത്രമായിട്ടുള്ള അങ്ങ് തന്നെ ആകുന്നത് കാണുമ്പോൾ നല്ല വിഷമമുണ്ട്.</p>
<p>അങ്ങയോടുള്ള എല്ലാ ബഹുമാനവും ഇപ്പോഴും അതേപടി നിലനിർത്തിക്കൊണ്ട്&#8230;.</p>
<p>സസ്നേഹം<br />
മനോജ് രവീന്ദ്രൻ (നിരക്ഷരൻ)</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8334" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8334</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
