<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; ഗതാഗതം</title>
	<atom:link href="http://niraksharan.in/?cat=110&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Thu, 20 Nov 2025 06:08:07 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> ഗൂഗിളിനെ വെറുതെ പഴിക്കരുത്</title>
		<link>http://niraksharan.in/?p=8406</link>
		<comments>http://niraksharan.in/?p=8406#comments</comments>
		<pubDate>Sun, 01 Oct 2023 06:05:01 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[കേരളത്തിലെ റോഡുകൾ]]></category>
		<category><![CDATA[ഗതാഗതം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8406</guid>
		<description><![CDATA[കാർ പുഴയിലേക്ക് മറിഞ്ഞ് യുവ ഡോക്ടർമാർക്ക് ജീവഹാനി എന്ന വാർത്ത കണ്ടാണ് ഇന്ന് പുലർന്നത്. ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാർക്ക് ആദരാജ്ഞലികൾ! പക്ഷേ&#8230;&#8230; ഈ വാർത്ത ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തപ്പോൾ, ’ഗൂഗിൾ മാപ്പ് നോക്കി യാത്ര&#8217; എന്ന് പറഞ്ഞിരിക്കുന്നതായി കണ്ടു. മാതൃഭൂമി വാർത്തയിലും &#8216;ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു യാത്ര&#8217; എന്ന് സൂചിപ്പിക്കുന്നുണ്ട്. മറ്റ് മാദ്ധ്യമങ്ങളിൽ എങ്ങനെയാണെന്നറിയില്ല. ഈ രണ്ട് മാദ്ധ്യമ വാർത്തകളെ മുൻനിർത്തിയാണ് പറയാനുള്ളത്. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത് പുഴയുടെ അക്കരെയുള്ള ഡെസ്റ്റിനേഷനിൽ എത്തിക്കുന്നതിന് പകരം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8406" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2023/10/22.jpg"><img class="aligncenter wp-image-8407 " src="http://niraksharan.in/wp-content/uploads/2023/10/22.jpg" alt="22" width="438" height="438" /></a><br />
<strong><span style="font-size: xx-large;">കാ</span></strong>ർ പുഴയിലേക്ക് മറിഞ്ഞ് യുവ ഡോക്ടർമാർക്ക് ജീവഹാനി എന്ന വാർത്ത കണ്ടാണ് ഇന്ന് പുലർന്നത്. ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാർക്ക് ആദരാജ്ഞലികൾ!</p>
<p>പക്ഷേ&#8230;&#8230;</p>
<p>ഈ വാർത്ത ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തപ്പോൾ, ’ഗൂഗിൾ മാപ്പ് നോക്കി യാത്ര&#8217; എന്ന് പറഞ്ഞിരിക്കുന്നതായി കണ്ടു. മാതൃഭൂമി വാർത്തയിലും &#8216;ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു യാത്ര&#8217; എന്ന് സൂചിപ്പിക്കുന്നുണ്ട്. മറ്റ് മാദ്ധ്യമങ്ങളിൽ എങ്ങനെയാണെന്നറിയില്ല. ഈ രണ്ട് മാദ്ധ്യമ വാർത്തകളെ മുൻനിർത്തിയാണ് പറയാനുള്ളത്.</p>
<p>ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത് പുഴയുടെ അക്കരെയുള്ള ഡെസ്റ്റിനേഷനിൽ എത്തിക്കുന്നതിന് പകരം ഇക്കരെ കൊണ്ടുനിർത്തിയ അനുഭവങ്ങൾ, പലയിടത്തും പലരും പറഞ്ഞ് കേട്ടിട്ടുണ്ട്; പക്ഷേ നേരിട്ട് അനുഭവമില്ല.</p>
<p>ഈ കേസിൽ അങ്ങനെയല്ല കാര്യങ്ങൾ.</p>
<p>ഞാൻ സ്ഥിരമായി സഞ്ചരിക്കുന്ന വഴിയിലാണ് ഈ അപകടം നടന്നിരിക്കുന്നത്. ആലുവ, ചേന്ദമംഗലം, പറവൂർ, എന്നീ ഭാഗങ്ങളിൽ നിന്ന്, മുനമ്പത്തെ കുടുംബവീട്ടിലേക്ക് പോകുമ്പോൾ ട്രാഫിക്ക് ഒഴിവാക്കി സഞ്ചരിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ഇതാണ്. അൽപ്പം വളവും തിരിവും ഇടുക്കവുമൊക്കെ ഉണ്ടെങ്കിലും അഞ്ച് മിനിറ്റെങ്കിലും സമയം ലാഭിക്കാം, ദൂരം അൽപ്പം കുറയുന്നുണ്ടെന്നും തോന്നുന്നു.</p>
<p>ഗോതുരുത്തിൻ്റെ അവസാനഭാഗത്തെത്തി മുന്നോട്ട് നീങ്ങാൻ തുടങ്ങുമ്പോൾ, കടൽവാതുരുത്ത് എന്ന പേരിൽ റോഡ് പുഴയുമായി മുട്ടുന്ന സ്ഥലത്തിന് കഷ്ടി 200 മീറ്റർ മുൻപ്, ഇടത്തേക്ക് തിരിഞ്ഞ് പാലത്തിലേക്ക് കടന്നാൽ പ്രധാന റോഡിലെത്തും. &#8216;ലേബർ ജങ്ഷൻ&#8217; എന്നാണ് ആ നാൽക്കവലയുടെ പേര്. അവിടന്ന് പറവൂർക്കോ, മൂത്തകുന്നത്തേക്കോ, കൊടുങ്ങല്ലൂർക്കോ, പള്ളിപ്പുറത്തേക്കോ, പോകാം.</p>
<p>ആ വഴി വാഹനങ്ങൾ നല്ല തോതിൽ കടന്നുപോകുന്നതുകൊണ്ട് തന്നെ ഗൂഗിളിൻ്റെ സമ്പ്രദായം അനുസരിച്ച്, അതൊരിക്കലും കടൽവാതുരുത്തിലെ പുഴക്കരയിലേക്ക് വഴി കാണിക്കില്ല. പാലത്തിലേക്ക് നയിക്കുക തന്നെ ചെയ്യും. സംശയമുള്ളവർക്ക് ആ വഴി ഗൂഗിൾ മാപ്പിട്ട് പോയി പരീക്ഷിക്കാവുന്നതാണ്.</p>
<p>വാഹനം നല്ല വേഗതയിലായിരുന്നെന്ന് കണ്ടുനിന്ന നാട്ടുകാർ പറയുന്നുണ്ട്. സഞ്ചാരികൾ, കൊച്ചിയിൽ നിന്ന് പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നെന്ന് വാർത്തയിലുണ്ട്. ഇന്നലെ മുഴുവൻ കേരളത്തിൽ ഉടനീളം നല്ല മഴയായിരുന്നു. രാത്രിയായിരുന്നു. അവർക്ക് നല്ല പരിചയമില്ലാത്ത വഴിയായിരുന്നു. (അതുകൊണ്ടാണല്ലോ ഗൂഗിൾ മാപ്പ് ഉപയോഗിച്ചിരുന്നത്.) ഇതെല്ലാം ചേർത്ത് വായിച്ചാൽ അപകടകാരണമായി.</p>
<p>ഇതിൽ ഗൂഗിളിനെ പ്രതിചേർക്കുന്നത് ശരിയല്ല. ഗൂഗിൾ എന്തൊക്കെ അബദ്ധങ്ങൾ പറഞ്ഞാലും, കണ്ണും കാതും തലച്ചോറും പറയുന്നത് കൂടെ ഡ്രൈവർ പരിഗണിക്കേണ്ടതുണ്ട്. ഇതെല്ലാം പരാജയപ്പെടാൻ പ്രധാന കാരണം അമിത വേഗത തന്നെ.</p>
<p>ഗോതുരുത്തിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പാലത്തിലേക്ക് കയറാൻ ഗൂഗിൾ പറയുന്നത് ശ്രദ്ധിക്കാതെ അതിവേഗതയിൽ മുന്നോട്ട് നീങ്ങിയാൽ പുഴയിൽ പതിച്ച് കഴിഞ്ഞ ശേഷമേ അത് പുഴയായിരുന്നു എന്ന് പോലും മനസ്സിലാകൂ. പകൽ ആ വഴിക്ക് യാത്ര ചെയ്തിട്ടുള്ളവർ അത് ശ്രദ്ധിച്ചിട്ടുണ്ടാകാം. കഷ്ടി 50 മീറ്റർ വീതിയുള്ള പുഴയ്ക്ക് അക്കരെയുള്ള മൂത്തകുന്നം ക്ഷേത്രവും അവിടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അടക്കം മറ്റ് കെട്ടിടങ്ങളും തൊട്ടുമുന്നിലെന്ന പോലെ കാണാനാകും. അതിനിടയിലൂടെ കരയുടെ നിരപ്പിൽ നിന്ന് അധികം താഴെയല്ലാതെയാണ് പുഴ ഒഴുകുന്നത്. അമിത വേഗത്തിൽ വന്നാൽ പകൽ സമയത്ത് പോലും പുഴയിൽച്ചെന്ന് ചാടാൻ സാദ്ധ്യതയുള്ള സ്ഥലമെന്ന് ചുരുക്കിപ്പറയാം. എന്നുവെച്ച് അത് ആ സ്ഥലത്തിൻ്റെ കുഴപ്പമായി ചിത്രീകരിക്കുകയേ വേണ്ട.</p>
<p>എന്തായാലും ഇനി ചെയ്യാനുള്ള മുൻകരുതൽ, പുഴയുടെ ഓരത്ത്, പുഴയെ മറയ്ക്കാതെ തന്നെ കോൺക്രീറ്റിൻ്റെ കുറ്റികൾ സ്ഥാപിച്ച്, “ഇതുവരെ മരിച്ചവർ 2 പേർ, അടുത്തത് നിങ്ങളാകാതിരിക്കട്ടെ; വാഹനം വേഗത കുറച്ച് ഓടിക്കുക“, എന്നൊരു ബോർഡ് സ്ഥാപിക്കുക എന്നതാണ്. അഥവാ വേഗത്തിൽ വന്നാലും വാഹനം കോൺക്രീറ്റ് കുറ്റികളിൽ ഇടിച്ച് നിൽക്കണം. അപകടങ്ങൾ ഉണ്ടാകുമ്പോളാണല്ലോ നമ്മൾ ഇനിയൊരു അപകടം അവിടെ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ചെയ്യാറുള്ളത്.</p>
<p><strong>വാൽക്കഷണം:-</strong> പാലിയത്തച്ചൻ്റെ പശുക്കൾ മേഞ്ഞിരുന്ന ഗോതുരുത്തിൽ, തട്ടുങ്കൾ സാറ എന്ന ജൂത വനിതയ്ക്ക് അഭയം നൽകിയതിൻ്റെ പേരിൽ, ജൂതന്മാർക്കും സാറയുടെ സംരക്ഷകർക്കുമിടയിൽ രക്തച്ചൊരിച്ചിൽ ഉണ്ടായിട്ടുണ്ടെന്നല്ലാതെ, വാഹനം വെള്ളത്തിലേക്ക് മറിഞ്ഞ് ജീവൻ പൊലിയുന്നത് ഗോതുരുത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാവും.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8406" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8406</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> പരന്ന ഭൂമി!!</title>
		<link>http://niraksharan.in/?p=8380</link>
		<comments>http://niraksharan.in/?p=8380#comments</comments>
		<pubDate>Thu, 24 Aug 2023 13:50:07 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഗതാഗതം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8380</guid>
		<description><![CDATA[ഇന്ത്യ, ചന്ദ്രൻ്റെ ദക്ഷിണ ഭാഗത്ത് തൊടുന്ന ആദ്യ രാജ്യമാകുന്നതിൽ, ഇന്ത്യൻ പൗരനായ എനിക്ക് തീർച്ചയായും അഭിമാനമുണ്ട്. അതിൻ്റെ ക്രെഡിറ്റ് വീതംവെയ്പ്പ് ആരെല്ലാം എങ്ങിനെയൊക്കെ നടത്തിയാലും, ഒന്നേന്ന് മുതൽക്ക് അത്തരം മുന്നേറ്റങ്ങൾക്ക് വഴിവെട്ടുകയും ആ പാതയിലൂടെ കടന്ന് പോകുകയും അത്തരം മാർഗ്ഗങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്ത മുഴുവൻ മനുഷ്യകുലത്തിന്, അവൻ്റെ ഉപകരണമായി വർത്തിച്ച ശാസ്ത്രത്തിൻ്റെ പേരിൽ ഒരുപോലെ അഭിമാനിക്കാവുന്ന നേട്ടമാണിത്. പക്ഷേ, ചർച്ച ചെയ്യേണ്ടതും തർക്കിക്കേണ്ടതും പോസ്റ്റർ ഒട്ടിക്കേണ്ടതുമായ വിഷയം ഇതിനോടനുബന്ധിച്ചുള്ള മറ്റൊന്നാണ്. അതായത്, &#8216;ഭൂമി പരന്നതാണെന്ന് &#8216; ഇപ്പോഴും [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8380" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2023/08/44.jpg"><img class="aligncenter wp-image-8381" src="http://niraksharan.in/wp-content/uploads/2023/08/44.jpg" alt="44" width="473" height="464" /></a><br />
<strong><span style="font-size: xx-large;">ഇ</span></strong>ന്ത്യ, ചന്ദ്രൻ്റെ ദക്ഷിണ ഭാഗത്ത് തൊടുന്ന ആദ്യ രാജ്യമാകുന്നതിൽ, ഇന്ത്യൻ പൗരനായ എനിക്ക് തീർച്ചയായും അഭിമാനമുണ്ട്. അതിൻ്റെ ക്രെഡിറ്റ് വീതംവെയ്പ്പ് ആരെല്ലാം എങ്ങിനെയൊക്കെ നടത്തിയാലും, ഒന്നേന്ന് മുതൽക്ക് അത്തരം മുന്നേറ്റങ്ങൾക്ക് വഴിവെട്ടുകയും ആ പാതയിലൂടെ കടന്ന് പോകുകയും അത്തരം മാർഗ്ഗങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്ത മുഴുവൻ മനുഷ്യകുലത്തിന്, അവൻ്റെ ഉപകരണമായി വർത്തിച്ച ശാസ്ത്രത്തിൻ്റെ പേരിൽ ഒരുപോലെ അഭിമാനിക്കാവുന്ന നേട്ടമാണിത്.</p>
<p>പക്ഷേ, ചർച്ച ചെയ്യേണ്ടതും തർക്കിക്കേണ്ടതും പോസ്റ്റർ ഒട്ടിക്കേണ്ടതുമായ വിഷയം ഇതിനോടനുബന്ധിച്ചുള്ള മറ്റൊന്നാണ്.</p>
<p>അതായത്, &#8216;ഭൂമി പരന്നതാണെന്ന് &#8216; ഇപ്പോഴും തർക്കിക്കുന്ന Illuminati കൂട്ടരുടെ അഭിപ്രായങ്ങളും വാദങ്ങളും ന്യായീകരണങ്ങളുമാണ് നമ്മൾ ചെവിയോർക്കേണ്ടത്. നമ്മുടെ കൊച്ചുകേരളത്തിലും&#8230; എന്തിനധികം പറയുന്നു, എൻ്റെ ഫേസ്ബുക്ക് ഫ്രണ്ട്സ് ലിസ്റ്റിൽ പോലുമുണ്ട് ഭൂമി പരന്നതാണെന്ന് &#8216;തെളിവുകൾ&#8217; നിരത്തി തർക്കിക്കുന്ന ഒരാളെങ്കിലും.</p>
<p>ഇപ്പോഴെന്ത് പറയുന്നു എന്ന് ചോദിക്കേണ്ടത് അവരോടാണ്. അജ്ഞതയുടെ പടുകുഴിയിൽ നിന്ന് ജെസിബി വെച്ച് തോണ്ടി പുറത്തിടേണ്ടത് അവരെയാണ്. ഒരു മേശയ്ക്ക് ചുറ്റുമിരുത്തി തെളിവുകളുടെ അടിസ്ഥാനത്തിൽ അവരുടെ തർക്കങ്ങളെ അടിച്ച് പരത്തി അവരിലേക്ക് ശാസ്ത്രം കൃത്യമായി പകർന്ന് നൽകേണ്ടത്, പുതിയൊരു ഗ്രഹത്തിലേക്ക് പേടകം അയക്കുന്നത് പോലെയൊ അതിനേക്കാൾ വലുതോ ആയ ഒരു സാങ്കേതിക കർത്തവ്യമാണ്, കടമയാണ്.</p>
<p>നീൽ അംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ കാലുകുത്തിയിട്ടില്ല, അതൊക്കെ അമേരിക്കയിലെ ഒരു സ്റ്റുഡിയോയിൽ നടന്ന ഫോട്ടോ ഷൂട്ട് മാത്രമായിരുന്നു എന്ന്, ഇക്കൂട്ടരുടെ സന്തോഷത്തിന് വേണ്ടി വേണമെങ്കിൽ സമ്മതിച്ച് കൊടുക്കാം. പക്ഷേ, നമ്മളവിടന്നും ഒരുപാട് മുന്നോട്ട് പോയിട്ടും, Illuminati ക്കാരുടെ വഞ്ചി ഇപ്പോഴും തിരുനക്കരയിൽ തന്നെയാണ്.</p>
<p>മനുഷ്യന്മാർ എല്ലാവരും കൂടെ അങ്ങ് മുകളിൽ ഒരു സ്പേസ് സ്റ്റേഷൻ നടത്തുന്നില്ലേ? ഇക്കൂട്ടരുടെ നേതാക്കന്മാരിൽ ഒരാളെയെങ്കിലും ബഹിരാകാശത്ത് കൊണ്ടുപോയി, അതിനകത്ത് ഒരിടത്തിരുത്തി ഭൂമി ഉരുണ്ടതാണെന്ന് കാണിച്ച് കൊടുത്ത് അവരെ അപ്പാടെ തിരുത്തുക എന്നതാവണം, ഇനിയുള്ള കാലത്ത് ബഹിരാകാശത്ത് മനുഷ്യകുലം നടത്തേണ്ട ഏറ്റവും അത്യാവശ്യമുള്ള ഒരു സാങ്കേതിക നീക്കം.</p>
<p><strong>ദുരാഗ്രഹം:-</strong> അവസാനം പറഞ്ഞ കാര്യം ലോകരാഷ്ട്രങ്ങൾ എല്ലാവരും കൂടെ നടപ്പിലാക്കാൻ പദ്ധതിയിടുന്ന ദിവസം മുതൽ, ഭൂമി പരന്നതാണെന്ന് ഞാനും പറയാൻ തുടങ്ങും. ഒരു ബഹിരാകാശ യാത്ര എൻ്റേയും സ്വപ്നമാണ്.</p>
<p><strong>വാൽക്കഷണം:-</strong> ഭൂമി പരന്നതാണെന്ന് തെളിയിക്കാനായി ഇക്കൂട്ടരുടെ നേതാവും ധനാഢൃനുമായ ഒരു ചങ്ങാതി സ്വന്തമായി റോക്കറ്റുണ്ടാക്കി തീപ്പെട്ടി ഉരച്ച് കത്തിച്ച് അൽപ്പദൂരം മേൽപ്പോട്ട് പോയി. അപ്പത്തന്നെ അതെല്ലാം കൂടെ ഒടിഞ്ഞ് മടങ്ങി താഴെവീണ് തകരുകയും ചെയ്തു. അയാളുടെ കാര്യം എന്തായോ എന്തോ?</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8380" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8380</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ദ്വീപ് വാസി</title>
		<link>http://niraksharan.in/?p=8360</link>
		<comments>http://niraksharan.in/?p=8360#comments</comments>
		<pubDate>Mon, 17 Jul 2023 15:33:13 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[ഗതാഗതം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8360</guid>
		<description><![CDATA[പണ്ട് അയാൾ ഒരു ദ്വീപ് വാസിയായിരുന്നു. കോളേജിൽ പഠിക്കാൻ പോയിരുന്നതും പരിഷ്കാരികളെ പോലെ വേഷം ധരിച്ച് പട്ടണത്തിലേക്ക് പോയിരുന്നതുമെല്ലാം ബോട്ടും വഞ്ചിയുമൊക്കെ കയറി മറിഞ്ഞിട്ടായിരുന്നു. അങ്ങനെയിരിക്കെ അയാളുടെ ദ്വീപിൽ കള്ളച്ചാരായം കുടിച്ച് കുറെ പേർ മരിച്ചു. അയാളുടെ ദ്വീപ് കേരളം മുഴുക്കെ (മോശം)കേൾവി കേട്ടതായി. &#8216;വൈപ്പിൻകര&#8217; എന്ന് കേൾക്കുമ്പോൾ ആൾക്കാരുടെ മുഖത്ത് ഒരു കള്ളച്ചിരി വിരിയാൻ തുടങ്ങി. പോകപ്പോകെ ചാരായം നിരോധിക്കപ്പെട്ടുവെങ്കിലും എന്തൊക്കെയോ സാധനങ്ങൾ കൂട്ടിയിട്ട് വാറ്റിയത് പല കളറുകൾ ചേർത്ത് വിദേശമദ്യം എന്ന പേരിൽ വിറ്റും [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8360" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2023/07/223.jpg"><img class="aligncenter wp-image-8361 " src="http://niraksharan.in/wp-content/uploads/2023/07/223.jpg" alt="22" width="511" height="383" /></a><br />
<strong><span style="font-size: xx-large;">പ</span></strong>ണ്ട് അയാൾ ഒരു ദ്വീപ് വാസിയായിരുന്നു. കോളേജിൽ പഠിക്കാൻ പോയിരുന്നതും പരിഷ്കാരികളെ പോലെ വേഷം ധരിച്ച് പട്ടണത്തിലേക്ക് പോയിരുന്നതുമെല്ലാം ബോട്ടും വഞ്ചിയുമൊക്കെ കയറി മറിഞ്ഞിട്ടായിരുന്നു.</p>
<p>അങ്ങനെയിരിക്കെ അയാളുടെ ദ്വീപിൽ കള്ളച്ചാരായം കുടിച്ച് കുറെ പേർ മരിച്ചു. അയാളുടെ ദ്വീപ് കേരളം മുഴുക്കെ (മോശം)കേൾവി കേട്ടതായി. &#8216;വൈപ്പിൻകര&#8217; എന്ന് കേൾക്കുമ്പോൾ ആൾക്കാരുടെ മുഖത്ത് ഒരു കള്ളച്ചിരി വിരിയാൻ തുടങ്ങി.</p>
<p>പോകപ്പോകെ ചാരായം നിരോധിക്കപ്പെട്ടുവെങ്കിലും എന്തൊക്കെയോ സാധനങ്ങൾ കൂട്ടിയിട്ട് വാറ്റിയത് പല കളറുകൾ ചേർത്ത് വിദേശമദ്യം എന്ന പേരിൽ വിറ്റും കുടിച്ചുമാണ് ദ്വീപ് വാസികളും അല്ലാത്തവരും ഇപ്പോൾ അയാളുടെ നാട്ടിലെ സർക്കാരിനെ താങ്ങി നിർത്തുന്നത് തന്നെ.</p>
<p>അങ്ങനെ അൽപ്പം വൈകിയാണെങ്കിലും ദ്വീപിന്റെ ചീത്തപ്പേര് മാറിയപ്പോഴേക്കും അയാൾ ദ്വീപ് വിട്ടു.</p>
<p>പണ്ടൊരിക്കൽ ദ്വീപിലേക്ക് ബോട്ടിൽ മടങ്ങുമ്പോൾ, വടക്കേ ഇന്ത്യയിൽ നിന്ന് കേരളം കാണാനെത്തിയ സഞ്ചാരികളിൽ ഒരാൾ പറഞ്ഞത് അയാൾക്കിപ്പോഴും നല്ല ഓർമ്മയുണ്ട്.</p>
<p>&#8220;20 മിനിറ്റ് നീളുന്ന ഇത്രയും നല്ല ബോട്ട് സവാരിക്ക് 50 പൈസ കുറഞ്ഞ തുകയാണ്. അത് 5 രൂപയെങ്കിലും ആക്കണം&#8221; !!</p>
<p>കാലം ഒരുപാട് കഴിഞ്ഞു. വിഷുവും ചക്രാന്തിയുമൊക്കെ ഒരുപാട് കടന്നുപോയി. അന്ന് 15 രൂപയുണ്ടായിരുന്ന ഇന്ധനത്തിന്റെ വില 100 രൂപ കടന്നു.</p>
<p>ഏത് ദ്വീപ് കണ്ടാലും അതിലേക്കൊന്ന് എത്തിനോക്കാതെ പോകാൻ അയാൾക്കാവില്ല. കാരണം അയാളിപ്പോളും മനസ്സുകൊണ്ട് ദ്വീപ് വാസി തന്നെയാണ്. കുരങ്ങൻ്റേയും മുതലയുടേയും കഥയിലെ കുരങ്ങന്റെ ഹൃദയത്തെപ്പോലെ തന്നെ, അയാളുടെ ഹൃദയവും ദ്വീപിലെ ഏതോ പ്ലാവിന്റെ മുകളിലാണ് ഇരിക്കുന്നത്.</p>
<p>ഇന്ന് ഓൾഡ് ഗോവയിൽ നിന്ന്, ദീവാർ എന്ന ദ്വീപിലേക്ക് കടത്ത് കയറാനായി വാഹനവുമായി ചെന്നതാണ് അയാൾ.</p>
<p>അയാളുടെ ദ്വീപിൽ അത്തരമൊരു ചെറിയ ദൂരത്തേക്ക് ജങ്കാറിൽ പോകാൻ 50 രൂപയ്ക്ക് മുകളിലാണ് ഒരു വാഹനത്തിൻ്റെ ടിക്കറ്റ് കൂലി.</p>
<p>ദീവാർ ദ്വീപിലേക്ക് ഒരു വാഹനം കടത്താൻ കൂലി 7 രൂപ മാത്രം. മറ്റ് വാഹനങ്ങൾക്കോ കാൽനടക്കാരായ സഞ്ചാരികൾക്കോ പണം കൊടുക്കേണ്ടതുമില്ല. ഓരോ അഞ്ച് മിനിറ്റിലും ജങ്കാറുകൾ അപ്പുറവും ഇപ്പുറവും കടന്നു കൊണ്ടിരിക്കും.</p>
<p>വെറും 14 രൂപ കൊടുത്ത് വാഹനസമേതം അയാൾ ദീവാർ ദ്വീപിൽ പോയി വന്നു.</p>
<p>ദീവാർ ദ്വീപിലേക്കുള്ള14 രൂപ ജങ്കാർ കൂലി,140 രൂപ ആക്കണമെന്ന് അയാൾ പറയുന്നില്ല. പകരം അയാളുടെ ദ്വീപിലെ ജങ്കാർ കൂലി ₹50 ൽ നിന്ന് ₹10 ആക്കി കുറക്കണം എന്നാണ് പറയാനുള്ളത്.</p>
<p>വാൽക്കഷണം:- കൂലി കുറച്ചിലെങ്കിൽ വളഞ്ഞു ചുറ്റി റോഡും പാലവും കയറി കൊച്ചിക്ക് പോകാനാണ് അയാളുടെ തീരുമാനം. ഹല്ലപിന്നെ.</p>
<p>#greatindianexpedition<br />
#gie_by_niraksharan<br />
#boleroxl_motor_home<br />
#goanlife<br />
#fortsofgoa</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8360" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8360</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കാരവാൻ ടൂറിസവും കേരളവും</title>
		<link>http://niraksharan.in/?p=8093</link>
		<comments>http://niraksharan.in/?p=8093#comments</comments>
		<pubDate>Thu, 08 Dec 2022 12:13:51 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[കേരളം]]></category>
		<category><![CDATA[കേരളത്തിലെ റോഡുകൾ]]></category>
		<category><![CDATA[ഗതാഗതം]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8093</guid>
		<description><![CDATA[വർഷങ്ങൾക്ക് മുൻപ് അബുദാബിയിൽ ഒരു സന്ദർശനത്തിന് ചെന്ന കാലം. അവിടത്തെ പത്രത്തിനോപ്പം (ഗൾഫ് ന്യൂസ് ആണോ ഖലീജ് ടൈംസ് ആണോയെന്ന് ഓർമ്മയില്ല) വരുന്ന വാരാന്ത്യപതിപ്പിൽ ഒരു ലേഖനവും ചിത്രങ്ങളുമുണ്ടായിരുന്നു. പന്ത്രണ്ട് വർഷത്തിലേറെയായി തങ്ങളുടെ ടൊയോട്ട പിക്കപ്പിൽ ലോകം മുഴുവൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദമ്പതികളെപ്പറ്റിയുള്ള ലേഖനമായിരുന്നു അത്. പാശ്ചാത്യ രാജ്യത്ത് സാമാന്യം നല്ല ജോലിയും വരുമാനവും ഉണ്ടായിരുന്ന ആ ദമ്പതികൾ, ആലോചിച്ചുറപ്പിച്ച് തയ്യാറാക്കിയ പദ്ധതി പ്രകാരം ജോലിയെല്ലാം ഉപേക്ഷിച്ച് സമ്പാദ്യമെല്ലാം വിറ്റുപെറുക്കി ലോകം ചുറ്റാനിറങ്ങി. ഭൂഗോളത്തിന് തലങ്ങും വിലങ്ങും പലവട്ടം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8093" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/12/66.jpg"><img class="aligncenter wp-image-8094 " src="http://niraksharan.in/wp-content/uploads/2022/12/66.jpg" alt="66" width="473" height="473" /></a><br />
<strong><span style="font-size: xx-large;">വ</span></strong>ർഷങ്ങൾക്ക് മുൻപ് അബുദാബിയിൽ ഒരു സന്ദർശനത്തിന് ചെന്ന കാലം. അവിടത്തെ പത്രത്തിനോപ്പം (ഗൾഫ് ന്യൂസ് ആണോ ഖലീജ് ടൈംസ് ആണോയെന്ന് ഓർമ്മയില്ല) വരുന്ന വാരാന്ത്യപതിപ്പിൽ ഒരു ലേഖനവും ചിത്രങ്ങളുമുണ്ടായിരുന്നു. പന്ത്രണ്ട് വർഷത്തിലേറെയായി തങ്ങളുടെ ടൊയോട്ട പിക്കപ്പിൽ ലോകം മുഴുവൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദമ്പതികളെപ്പറ്റിയുള്ള ലേഖനമായിരുന്നു അത്.</p>
<p>പാശ്ചാത്യ രാജ്യത്ത് സാമാന്യം നല്ല ജോലിയും വരുമാനവും ഉണ്ടായിരുന്ന ആ ദമ്പതികൾ, ആലോചിച്ചുറപ്പിച്ച് തയ്യാറാക്കിയ പദ്ധതി പ്രകാരം ജോലിയെല്ലാം ഉപേക്ഷിച്ച് സമ്പാദ്യമെല്ലാം വിറ്റുപെറുക്കി ലോകം ചുറ്റാനിറങ്ങി. ഭൂഗോളത്തിന് തലങ്ങും വിലങ്ങും പലവട്ടം അവർ ചുറ്റിയടിച്ചു. റോഡ് മാർഗ്ഗം പോകാൻ പറ്റാത്ത ഭൂഖണ്ഡങ്ങളിൽ കപ്പലിൽ കയറ്റി വാഹനം കൊണ്ടുപോയി. തീനും കുടിയും കിടപ്പുമെല്ലാം മാറ്റങ്ങൾ വരുത്തി സജ്ജമാക്കിയ സ്വന്തം വാഹനത്തിൽത്തന്നെ. ലോകം മുഴുവൻ ചുറ്റിയെങ്കിലും ഒരിക്കൽ പോയിടത്ത് പിന്നേയും പലവട്ടം അവർ പോയിക്കൊണ്ടേയിരുന്നു.</p>
<p>അവർ സഞ്ചരിച്ച ദൂരം, വലത്തും വശത്തും ഇടത്തും വശത്തും ഓടിച്ച ദൂരങ്ങൾ, മാറ്റിയ ടയറുകളുടെ എണ്ണം, മാറ്റിയ ബ്രേക്ക് പാഡുകളുടെ കണക്ക്, എന്നിങ്ങനെ ആ യാത്രയെപ്പറ്റിയുള്ള കൗതുകകരമായ പല കാര്യങ്ങളും ആ ലേഖനത്തിലുണ്ടായിരുന്നു. അവർ യാത്ര തുടങ്ങിയ കാലത്തെ, നാൽപ്പതുകളിലെ അവരുടെ ചിത്രവും നര പടർന്നുകഴിഞ്ഞ നിലവിലെ ചിത്രവുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു.</p>
<p>യാദൃശ്ചികമായ തൊട്ടടുത്ത ദിവസം അബുദാബിയുടെ നിരത്തിൽ അവരെ കാണാനും സംസാരിക്കാനും എനിക്ക് ഭാഗ്യമുണ്ടായി. എൻ്റെ യാത്രാസ്വപ്നങ്ങളിൽ ഏവിയേഷൻ സ്പിരിറ്റ് കോരിയൊഴിച്ച മനുഷ്യന്മാരുടെ കൂട്ടത്തിൽ ആദ്യം വരുന്നത് ആ ദമ്പതികളാണ്. മൊബൈൽ ക്യാമറയും സെൽഫിയുമൊന്നും ഇല്ലാത്ത കാലമായതുകൊണ്ട് അവർക്കൊപ്പമുള്ള ഒരു ചിത്രമെടുക്കാൻ പറ്റാതെ പോയി.</p>
<p>അന്നവർ പറഞ്ഞ പ്രധാനപ്പെട്ട ഒരു കാര്യം, ലോകത്തെവിടെ പോയാലും അവരുടെ വാഹനത്തിൻ്റെ സർവ്വീസും റിപ്പയറുമൊക്കെ ടൊയോട്ടാ കമ്പനി സ്പോൺസർ ചെയ്തിരുന്നെന്നും, ഇന്ത്യയൊഴികെ മറ്റെല്ലായിടത്തും അവർക്ക് ആ സർവ്വീസ് കിട്ടിയെന്നുമാണ്. ഇന്ത്യക്കാരനെന്ന നിലയ്ക്ക് തലകുനിഞ്ഞ് പോയ ഒരു സന്ദർഭം.</p>
<p>ഇത്രയും പറഞ്ഞത് ആമുഖം തന്നെയായിരുന്നു. അവരെന്നിൽ ഒഴിച്ച് പോയ എണ്ണ ഇന്നും കത്തിത്തീർന്നിട്ടില്ല. കുറഞ്ഞ പക്ഷം ഇന്ത്യയെങ്കിലും അത്തരത്തിൽ മുഴുവനായി കാണണമെന്ന യാത്രാ പദ്ധതിക്ക് കോപ്പുകൂട്ടുന്നതിനിടയ്ക്ക് ഇന്നലെ കാണാനിടയായ ഒരു വാർത്ത ശരിക്കും നിരാശപ്പെടുത്തി.</p>
<p>അഞ്ച് രാജ്യങ്ങൾ പിന്നിട്ട് <a href="https://www.mathrubhumi.com/travel/news/caravan-tourism-world-tour-thekkady-1.8113029">റോഡ് മാർഗ്ഗം യൂറോപ്പിൽ</a> നിന്ന് 13 കാരവാനുകളിലായി ഇന്ത്യയിലെത്തി, തുടർന്ന് കേരളത്തിലേക്ക് കടന്ന് തേക്കടിയിൽ എത്തിയ 31 അംഗ യാത്രാസംഘത്തെപ്പറ്റിയായിരുന്നു ആ വാർത്ത. ഈ വാർത്ത വരുന്നതിന് ഒരാഴ്ച്ച മുൻപ്, ഇക്കൂട്ടർ ഇടപ്പള്ളി ലുലു മാളിൻ്റെ പരിസരത്ത് തമ്പടിച്ചിരിക്കുന്ന ചിത്രം സുഹൃത്ത് അലക്സ് Alex P Job എനിക്കയച്ച് തന്നിരുന്നു. രണ്ട് ദിവസം മുൻപ് കൊച്ചിയിൽ നിന്ന് ബാംഗ്ലൂർക്ക് മടങ്ങിയില്ലായിരുന്നെങ്കിൽ ആ സഞ്ചാരികളെ കണ്ട് അൽപ്പനേരം സംസാരിച്ചിരിക്കാൻ കട്ടായം ഞാൻ പോകുമായിരുന്നു.</p>
<p>ആ വാർത്തയുടെ അവസാനം പറഞ്ഞിരുന്ന കാര്യം ശരിക്കും മാനക്കേടുണ്ടാക്കി.</p>
<p><span style="color: #993300;">“ കേരളത്തിലേക്ക് പ്രവേശിച്ചപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ് മണിക്കൂറുകളോളം വഴിയില്‍ തടഞ്ഞതായി സഞ്ചാരികള്‍ പറഞ്ഞു. വാഹനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി രൂപമാറ്റം വരുത്തി എന്നാരോപിച്ച് 10,000 രൂപ പിഴ ഈടാക്കാനും ശ്രമിച്ചു. ഒടുവില്‍ ടൂറിസം മന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. “</span></p>
<p>മന്ത്രിയുടെ ഓഫീസിൽ ഈ വിവരം എങ്ങനെയെത്തി എന്നത് വേറെ അന്വേഷിക്കണം. എത്തിയില്ലായിരുന്നെങ്കിൽ അവർ 10,000 രൂപ ഒടുക്കാതെ അവിടന്ന് തടിയൂരില്ലായിരുന്നു. ടൂറിസം മന്ത്രി റിയാസ്, കാരവൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഭരണാധികാരി ആയത് അവർക്ക് തുണയായി.</p>
<p>ഇതേപ്പറ്റിയുള്ള മാതൃഭൂമി വാർത്തയ്ക്കടിയിൽ താഴെ കാണുന്ന ഒരഭിപായം ഞാൻ രേഖപ്പെടുത്തുകയുണ്ടായി.</p>
<p><span style="color: #0000ff;">“ കാരവൻ ടൂറിസം പ്രോത്സാഹിപ്പിക്കാൻ ഒരു വശത്ത് ടൂറിസം മന്ത്രി. ഏത് രാജ്യത്തെ ടൂറിസ്റ്റ് വന്നാലും, ഇന്നാട്ടിലെ മോട്ടോർ വാഹന നിയമം പറഞ്ഞ് പണം പിടുങ്ങാൻ നിൽക്കുന്ന കർമ്മനിരതരും നിയമം കടുകിട തെറ്റിക്കാത്തവരുമായ ഉദ്യോഗസ്ഥ പുംഗവന്മാർ മറുവശത്ത്. ഇന്നാട്ടിൽ ടൂറിസം അൽപ്പമെങ്കിലും നടന്ന് പോകുന്നത് ഇവിടത്തെ പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമാണ്. അതും എത്ര നാളെന്ന് കണ്ടറിയണം. ഇങ്ങോട്ട് വരുന്നവരെ സത്യത്തിൽ പൂവിട്ട് പൂജിക്കണം.“</span></p>
<p>ആ അഭിപ്രായത്തെ അനുകൃലിച്ചും എതിർത്തും പലരും സംസാരിക്കുകയുണ്ടായി. സഭ്യമല്ലാത്ത രീതിയിലും ഒരാൾ എനിക്കെതിരെ കയർത്തു.. അത്തരം സ്ഥലങ്ങളിൽ കൂടുതൽ തർക്കിക്കാനും അവരുടെ നിലവാരത്തിൽ മറുപടി കൊടുക്കാനും എനിക്കാവില്ല. ആയതിനാൽ എതിർത്ത് സംസാരിച്ച ചിലർക്കുള്ള മറുപടി ഇവിടെ രേഖപ്പെടുത്തുന്നു.</p>
<p><strong>എതിർ സ്വരം 1:-</strong> “നിയമം നടപ്പിലാക്കണ്ടേ? ഈ വാഹനങ്ങൾ പോയി എവിടെയെങ്കിലും അപകടം ഉണ്ടാക്കിയാൽ അതും വാർത്തയാകില്ലേ ? അപ്പോൾ MVD യെ കുറ്റം പറയാൻ ഇതുപോലെ കുറേപ്പേർ ഉണ്ടാകില്ലേ ?</p>
<p><strong>മറുപടി 1:-</strong> അഞ്ച് രാജ്യങ്ങൾ കടന്ന് വരുന്ന വാഹനങ്ങളാണത്. അവർ പുറപ്പെടുന്ന രാജ്യങ്ങളിലെ നിയമങ്ങൾ കൃത്യമായി പാലിച്ച് ഉണ്ടാക്കിയിട്ടുള്ള വാഹനങ്ങളാകും അതെന്ന് ഒരു സംശയവും വേണ്ട. കടന്നുപോകുന്ന എല്ലാ രാജ്യങ്ങളിലേയും മോട്ടോർ വാഹനനിയമം പഠിച്ച് അതിനനുസരിച്ച് കാരവാനുകൾ ഉണ്ടാക്കി ഒരാൾക്കും ലോകം ചുറ്റാനാവില്ല. അവരുടെ വാഹനങ്ങൾ അപകടകരമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് മാത്രമേ പരിശോധിക്കേണ്ടതുള്ളൂ. അതല്ല ഇവിടത്തെ നിയമം കട്ടായം പാലിച്ചിരിക്കണമെന്നാണെങ്കിൽ ഒരൊറ്റ വിദേശ കാരവാനും കേരളത്തിലേക്കോ ഇന്ത്യയിലേക്കോ പ്രവേശിപ്പിക്കാനാവില്ല. അവരുടെ നിയമങ്ങളും നിബന്ധനകളുമാകില്ല നമ്മുടേത് എന്നത് തന്നെ കാരണം. മാത്രമല്ല ബാക്കി നാല് രാജ്യത്തുമില്ലാത്ത എന്ത് പ്രത്യേക നിയമമാണ് വാഹനങ്ങളുടെ കാര്യത്തിൽ ഈ കൊച്ചുസംസ്ഥാനത്തിനുള്ളത് ? ആ നിയമം അനുശാസിച്ച് കുറഞ്ഞ പക്ഷം ഇന്നാട്ടിലെ വാഹനങ്ങളെങ്കിലും നിരത്തിലോടുന്നുണ്ടോ ? അവരെ ഇതുപോലെ കൃത്യമായി പിടിച്ച് ഫൈനടിപ്പിക്കുന്നുണ്ടോ ? ലൈറ്റ് മോട്ടോർ വാഹനങ്ങളിൽ (തൽക്കാലം അത് മാത്രം പറയാം) കമ്പനിയിൽ നിന്ന് ഇറങ്ങുന്നതിൽ കൂടുതലായി പിടിപ്പിക്കുന്ന ഏതൊരു സംവിധാനവും നിയമലംഘനമാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഹോൺ, ക്രാഷ് ഗാർഡുകൾ, എക്ട്രാ ലൈറ്റുകൾ ഒക്കെ ഈ കണക്കിൽ പെടും. മുഖ്യമന്ത്രി സഞ്ചരിക്കുന്ന കറുത്ത കാറിൽ പിടിപ്പിച്ചിട്ടുള്ള എക്ട്രാ സംവിധാനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ നിയമം നടപ്പിലാക്കണമെന്ന് ഘോഷിക്കുന്നവർ ആരെങ്കിലും ? ഈയിടെ ഒരു എം. എൽ. എ. യുടെ സ്വകാര്യ കാർ അപകടത്തിൽപ്പെട്ടതിൻ്റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. അതിൽ പിടിപ്പിച്ചിരുന്ന അധികപ്പറ്റ് ഹോണുകൾ മാത്രം നിരത്തിലുണ്ടാക്കിയിട്ടുള്ള ശബ്ദമലിനീകരണം എത്ര ഭീകരമായിരുന്നെന്ന് വല്ല ഊഹവുമുണ്ടോ നിയമം നടപ്പിലാക്കണമെന്ന് വാദിക്കുന്നവർക്ക്. ഇപ്പറഞ്ഞതൊക്കെ നമ്മുടെ നിരത്തിൽ സ്ഥിരമായി ചീറിപ്പായുന്ന വാഹനങ്ങളാണ്. യൂറോപ്പിൽ നിന്ന് ഇവിടത്തെ നിബന്ധനകൾ അറിയാതെ വന്നവർ രണ്ടാഴ്ച്ച കഴിഞ്ഞ് മടങ്ങിപ്പോകും. അവർക്ക് മോശം അനുഭവം ഇന്ത്യയിൽ ഉണ്ടായി എന്നറിഞ്ഞാൽ മറ്റ് വിദേശ കാരവാനുകൾ ഈ വഴി വരാതാകും. ആയതിനാൽ, കാരവൻ പാർക്കുകൾക്ക് ടെൻഡർ കൊടുത്ത് നിർമ്മാണവും തുടങ്ങിക്കഴിഞ്ഞ സംസ്ഥാനത്ത്, കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന മന്ത്രി, ഉദ്യോഗസ്ഥർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥനയുണ്ട്. ഇതേ വാഹനങ്ങൾ മൈസൂർ കടന്ന് പോയപ്പോൾ അവർക്ക് പൊലീസ് എസ്ക്കോർട്ട് ഉണ്ടായിരുന്നെന്ന കമൻ്റും മാതൃഭൂമി വാർത്തക്കടിയിൽ കാണാം. അത്രേമൊന്നും ചെയ്തില്ലെങ്കിലും സംസ്ഥാനാതിർത്ഥിയിൽ പിടിച്ചിട്ട് പീഡിപ്പിക്കരുത്.</p>
<p>അവരോടിക്കുന്ന വാഹനങ്ങളിൽ പലതും ഇന്ത്യയിൽ മരുന്നിന് പോലും ഇല്ലാത്തതാണെന്ന് ചിത്രങ്ങൾ നോക്കിയാൽ മനസ്സിലാകും. അതുകൊണ്ടുതന്നെ ആ വാഹനങ്ങളുടെ മോഡിഫിക്കേഷൻ സംബന്ധിച്ച് ഒരു ലിഖിത ധാരണകളും ഈ രാജ്യത്തെ സംസ്ഥാനങ്ങളിൽ ഉണ്ടാകണമെന്നില്ല.</p>
<p>അവരായിട്ട് ഇന്നാട്ടിൽ വന്ന്, അവരുടെ പിശക് കാരണം അപകടമുണ്ടാകാനുള്ള സാദ്ധ്യത തുലോം തുച്ഛമാണ്. ലേൻ ട്രാഫിക്ക്, ഇൻഡിക്കേറ്റർ ഉപയോഗം, റിയർ വ്യൂ മിറർ ഉപയോഗം, സൈഡ് മിറർ ഉപയോഗം, സിഗ്നലുകൾ അനുസരിക്കൽ എന്നിവയൊന്നും ഒരുതരത്തിലും പാലിക്കാത്ത, ഏത് ഇടവഴിയിൽ നിന്നും 100 കിലോമീറ്റർ വേഗതയിൽ ഹൈവേകളിലേക്ക് ഇടംവലം നോക്കാതെ വാഹനം കുതിപ്പിക്കുന്ന, ലൈസൻസ് ഇല്ലാത്തവനും ലൈസൻസ് പ്രായം ആകാത്തവനുമൊക്കെ വാഹനമോടിക്കുന്ന, നേരെ ചൊവ്വേ നല്ല റോഡുകൾ ഇല്ലാത്ത, ഒരു പ്രദേശത്തുകൂടെ അപകടമൊന്നും കൂടാതെ മേൽപ്പറഞ്ഞ യൂറോപ്യന്മാർ വാഹനമോടിച്ച് കാഴ്ച്ചകൾ കണ്ട് പിരിയുന്ന ദിവസം വാളയാർ അതിർത്തി വരെ ചെന്ന് ധീരതയ്ക്കുള്ള അവാർഡ് ഒരെണ്ണം കൊടുത്ത് പൊന്നാടയും പുതപ്പിച്ച് അവരെ യാത്രയാക്കുകയാണ് സംസ്ഥാനം ചെയ്യേണ്ടത്.</p>
<p><strong>എതിർസ്വരം 2:-</strong> “സൗദിയിൽ ജോലി ചെയ്യുന്ന ലൈസൻസ് ഇല്ലാത്ത ഞാൻ, അവിടെ ഒരു വാഹനത്തിൻ്റെ ഡ്രൈവർ സീറ്റിൽ വെറുതെ കയറി ഇരുന്നതിന് ഫൈനടിച്ചിട്ടുണ്ട്. അതുപോലെ എല്ലാ രാജ്യങ്ങളിലേയും നിയമങ്ങൾ അവിടെ ചെല്ലുന്നവർ അനുസരിച്ചേ പറ്റൂ.“</p>
<p><strong>മറുപടി 2:-</strong> സൗദിയിൽ ജോലി ചെയ്യുന്ന ഒരാൾ അന്നാട്ടിലെ സ്ഥിര താമസക്കാരൻ കൂടെയാണ്. ആ നാട്ടിലെ നിയമങ്ങളെപ്പറ്റി മിനിമം ധാരണകൾ അയാൾക്ക് ഉണ്ടായിരിക്കണം. ഏതെങ്കിലും ഒരു സ്ഥാപനത്തിലെ വിസിറ്റർ കസേരയിൽ അല്ലാതെ, ഔദ്യോഗിക സീറ്റിൽ ചെന്നിരിക്കുമ്പോൾ ആ സ്ഥാപനത്തിൻ്റെ ജോലിക്കാരനാണെന്ന് കാണിക്കുന്ന വിസ (പത്താക്ക) കൈയിൽ ഇല്ലെങ്കിൽ, പിടിച്ച് ഫൈനടിക്കുകയും ജയിലിൽ ഇടുകയും വിസ ക്യാൻസൽ ചെയ്ത് ഡീ പോർട്ട് ചെയ്യുകയുമൊക്കെ മിക്കവാറും അറബ് രാജ്യങ്ങളിലെ രീതികളാണ്. അതുപോലെയല്ല ഒന്നോ രണ്ടോ ആഴ്ച്ചകൾ സ്വന്തം വാഹനത്തിൽ സഞ്ചാരികളായി ഏതെങ്കിലും രാജ്യത്തുകൂടെ കടന്ന് പോകുന്നവർ. പോകുന്ന എല്ലാ രാജ്യങ്ങളിലേയും എല്ലാ നിയമങ്ങളും അവർ അറിഞ്ഞിരിക്കണമെന്നില്ല. അവർക്ക് കടന്ന് പോകാനുള്ള സൗകര്യം ചെയ്ത് കൊടുക്കുകയാണ് വേണ്ടത്. പ്രത്യേകിച്ചും ടൂറിസം എന്ന പരിപാടിയിൽ നിന്ന് വല്ല വരുമാനവും ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ. അല്ലെങ്കിൽ കള്ളും ലോട്ടറിയും വിറ്റ്, കിറ്റ് വാങ്ങാനാവശ്യമായ പണം വായ്പ്പയെടുത്ത് തന്നെ മുന്നോട്ട് പോകേണ്ടി വരും.</p>
<p>ഇതിൽക്കൂടുതലൊന്നും പറയാനില്ല. പരത്തി പറയാനാണെങ്കിൽ പറഞ്ഞ് തീരുകയുമില്ല.</p>
<p><strong>വാൽക്കഷണം:-</strong> വാൻ ലൈഫ് ഫലപ്രദമായി നടപ്പിലാക്കുന്ന ഒരു സുഹൃത്തുമായി ഈയിടെ സംസാരിക്കാനിടയായി. കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും കാരവാൻ പോലുള്ള സംവിധാനങ്ങൾക്ക് പിടിവീഴുന്നില്ല എന്നാണദ്ദേഹം പറഞ്ഞത്. കേരള അതിർത്തിക്കുള്ളിലേക്ക് കടന്നയുടനെ കാരവനെ സാധാരണ വാഹനത്തിൻ്റെ കോലത്തിലാക്കിയാണ് അദ്ദേഹം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. എന്നുവെച്ച് വാഹനത്തിൽ എന്ത് കോപ്രായവും കാണിച്ച്, അമിത വേഗത്തിൽ പായുന്ന ഈ-ബുൾ ജെറ്റുകൾക്ക് പൂട്ടിടണ്ട എന്നല്ല. നിയമത്തിന്റെ പേരിൽ വിവേചനബുദ്ധിയെ മാറ്റിനിർത്തരുത്. അല്ലെങ്കിൽ കാരവൻ ടൂറിസം എപ്പോൾ കട്ടപ്പുറത്ത് കയറിയെന്ന് ചോദിച്ചാൽ മാത്രം മതി.<br />
&#8212;&#8212;&#8212;&#8212;&#8212;&#8212;&#8211;<br />
<span style="color: #0000ff;"><em>മാധ്യമം പത്രത്തിൻ്റെ ഓൺലൈനിൽ ഈ ലേഖനം വായിക്കാൻ <a href="https://www.madhyamam.com/hot-wheels/kerala-caravan-tourism-1104982?fbclid=IwAR1yvuzvvIbgAdnpEA4qNm0wHc3dSs3eHe4dbtQLiwDQgHRecX5HDeqrUKg">ഇവിടെ</a> ക്ലിക്ക് ചെയ്യുക.</em></span></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8093" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8093</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> പ്രിവിലേജുകാരുടെ ലോകമാണിത്, സൂക്ഷിക്കുക!</title>
		<link>http://niraksharan.in/?p=8032</link>
		<comments>http://niraksharan.in/?p=8032#comments</comments>
		<pubDate>Sat, 22 Oct 2022 03:30:48 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഴിമതി]]></category>
		<category><![CDATA[കക്ഷിരാഷ്ട്രീയം]]></category>
		<category><![CDATA[കേരളത്തിലെ റോഡുകൾ]]></category>
		<category><![CDATA[ഗതാഗതം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8032</guid>
		<description><![CDATA[വാഹനമോടിക്കുമ്പോൾ എനിക്കൊരു തല്ലിപ്പൊളി സ്വഭാവമുണ്ടായിരുന്നു, പത്ത് പതിനഞ്ച് വർഷം മുൻപ് വരെ. ഒരു ഡ്രൈവറെ പരിചയപ്പെട്ടതിന് ശേഷം സ്വിച്ചിട്ടത് പോലെ ആ സ്വഭാവം മാറിക്കിട്ടി. സത്യം പറഞ്ഞാൽ അത് എൻ്റെ മോശം സ്വഭാവമായിരുന്നില്ല, പക്ഷേ ജീവഹാനി വരെ സംഭവിച്ചേക്കാമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഞാനതിനെ തല്ലിപ്പൊളി സ്വഭാവം എന്ന് വിശേഷിപ്പിച്ചത്. ഒരു മുഖവുര കഴിഞ്ഞു. ഇനി ആ സ്വഭാവം എന്തായിരുന്നെന്നും, ആ ഡ്രൈവർ ആരായിരുന്നെന്നും വിശദമാക്കാം. നമ്മൾ മര്യാദയ്ക്ക് ഇടത് വശത്തുകൂടെ ഓടിച്ച് പോകുമ്പോൾ, എതിർ വശത്തുനിന്ന് ഒരുത്തൻ ലൈറ്റിട്ട് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8032" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/10/77.jpg"><img class="aligncenter wp-image-8033 " src="http://niraksharan.in/wp-content/uploads/2022/10/77.jpg" alt="77" width="474" height="516" /></a><br />
<strong><span style="font-size: xx-large;">വാ</span></strong>ഹനമോടിക്കുമ്പോൾ എനിക്കൊരു തല്ലിപ്പൊളി സ്വഭാവമുണ്ടായിരുന്നു, പത്ത് പതിനഞ്ച് വർഷം മുൻപ് വരെ. ഒരു ഡ്രൈവറെ പരിചയപ്പെട്ടതിന് ശേഷം സ്വിച്ചിട്ടത് പോലെ ആ സ്വഭാവം മാറിക്കിട്ടി. സത്യം പറഞ്ഞാൽ അത് എൻ്റെ മോശം സ്വഭാവമായിരുന്നില്ല, പക്ഷേ ജീവഹാനി വരെ സംഭവിച്ചേക്കാമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഞാനതിനെ തല്ലിപ്പൊളി സ്വഭാവം എന്ന് വിശേഷിപ്പിച്ചത്. ഒരു മുഖവുര കഴിഞ്ഞു. ഇനി ആ സ്വഭാവം എന്തായിരുന്നെന്നും, ആ ഡ്രൈവർ ആരായിരുന്നെന്നും വിശദമാക്കാം.</p>
<p>നമ്മൾ മര്യാദയ്ക്ക് ഇടത് വശത്തുകൂടെ ഓടിച്ച് പോകുമ്പോൾ, എതിർ വശത്തുനിന്ന് ഒരുത്തൻ ലൈറ്റിട്ട് ഹോണടിച്ച് അവൻ്റെ മുന്നിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്യാനായി നമ്മുടെ വശത്തേക്ക് ഇരച്ച് തള്ളി വരുമ്പോൾ ഒരുവിധപ്പെട്ടവർ വാഹനം സൈഡൊതുക്കി കൊടുക്കും. റോഡിൽ നിന്ന് പുറത്തേക്ക് ഇറങ്ങിക്കൊടുക്കുന്നവരെ പോലും ഞാൻ കണ്ടിട്ടുണ്ട്. (ഇപ്പോൾ ഞാനുമത് ചെയ്യും) ഞാൻ പക്ഷേ എൻ്റെ വാഹനം കടുകിട മാറ്റാറില്ലായിരുന്നു. അവസാനം ആർത്തലച്ച് വന്നവൻ ടയർ തേയുന്ന വിധം ബ്രേക്ക് ചവിട്ടുക തന്നെ ചെയ്യും. അതൊക്കെ ഒരിക്കൽപ്പോലും ഒരപകടത്തിൽ അവസാനിക്കാതെ പോയത് ഭാഗ്യമാണെന്ന് ഇപ്പോൾ നല്ല ബോദ്ധ്യമുണ്ട്.</p>
<p>അങ്ങനെയിരിക്കുമ്പോളാണ് മേൽപ്പടി ടാക്സി ഡ്രൈവറെ പരിചയപ്പെട്ടത്. അയാൾ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിൻ്റെ ഡ്രൈവറായിരുന്നു. ഈ രാഷ്ട്രീയക്കാരൻ പിന്നീട് പാർലിമെൻ്റ് മെമ്പർ വരെയായി. അദ്ദേഹം ഇപ്പോൾ ജീവച്ചിരിപ്പില്ലാത്തതുകൊണ്ട് പേര് പറയാൻ ഉദ്ദേശിക്കുന്നില്ല. നമുക്ക് തൽക്കാം അദ്ദേഹത്തെ എം. പി. എന്ന് വിളിക്കാം.</p>
<p>എം.പി. എറണാകുളത്തുനിന്ന് തിരുവനന്തപുരം വരെ സ്വന്തം കാറിൽ പോകില്ല. എം. പി. ആകുന്നതിന് മുൻപും അതാണ് പതിവ്. ഡ്രൈവർ അദ്ദേഹത്തെ എറണാകുളം റെയിൽ വേ സ്റ്റേഷനിൽ വിടും. എം.പി. അവിടന്ന് തീവണ്ടിയിൽ തിരുവനന്തപുരത്ത് എത്തുന്നതിന് മുൻപ് ഡ്രൈവർ വാഹനമോടിച്ച് തിരുവനന്തപുരം റെയിൽ വേ സ്റ്റേഷനിൽ ചെന്ന് അദ്ദേഹത്തെ കാത്തുനിൽക്കണം. ലോക്കൽ ഓട്ടങ്ങൾക്കായാണ് വാഹനം തിരുവനന്തപുരത്ത് എത്തിക്കാൻ ഡ്രൈവർക്ക് ഡ്യൂട്ടി. തിരിച്ച് വരുമ്പോഴും കോഴിക്കോട് വരെ പോകേണ്ടി വന്നാലുമൊക്കെ ഇത് തന്നെ കൂത്ത്. ഈ മാനദണ്ഡം പാലിക്കാൻ പറ്റുന്നില്ലെങ്കിൽ, അതായത് തീവണ്ടി ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് ഡ്രൈവർ വാഹനവുമായി അവിടെ എത്തിയില്ലെങ്കിൽ, ഡ്രൈവറുടെ ജോലി പോകും.</p>
<p>തീവണ്ടി എറണാകുളത്തു നിന്ന് തിരുവനന്തപുരത്ത് എത്തുന്നതിന് മുൻപ് അത്രയും ദൂരം വാഹനമോടിച്ച് ചെല്ലുക അത്ര എളുപ്പമുള്ള പണിയല്ല. എവിടെയെങ്കിലും ഒന്നുരണ്ട് ബ്ലോക്ക് കിട്ടിയാൽ അതിനനുസരിച്ച് വേഗത കൂട്ടേണ്ടി വരും, ബാക്കിയുള്ള ദൂരം. പക്ഷേ, ഒരു സൗകര്യം എം.പി. ഡ്രൈവർക്ക് ചെയ്ത് കൊടുത്തിട്ടുണ്ട്. വഴിയിൽ ഏത് പൊലീസുകാരൻ കൈ കാണിച്ചാലും നിർത്തേണ്ടതില്ല. ഫൈനടിച്ചാലോ പിടിച്ചിട്ടാലോ തന്നെ വിളിക്കുക, ബാക്കി താൻ നോക്കിക്കോളാം. എം.പി.യുടെ വാഹനം എന്ന് പറയുമ്പോൾത്തന്നെ പൊലീസുകാർ ഒഴിവാകുമെന്നതാണ് വസ്തുത. പിന്നെയുള്ളത് എന്നെപ്പോലെ വാഹനം മാറ്റിക്കൊടുക്കാത്ത ചില ചീള് കേസുകൾ മാത്രമാണ്. പക്ഷേ, കല്യാണം കഴിച്ചതോടെ താൻ ചെയ്യുന്ന പണിയുടെ അപകടം മനസ്സിലാക്കിയ ഡ്രൈവർ ആ ജോലി വിട്ടു. പകരം കല്യാണം കഴിക്കാത്ത, ജീവനിൽ കൊതിയില്ലാത്ത മറ്റാരോ ആ ജോലിയിൽ കയറിയിട്ടുണ്ടാകുമെന്ന് ഉറപ്പ്.</p>
<p>എന്തായാലും, ഈ ഡ്രൈവർ പറഞ്ഞത് കേട്ട് ഞാൻ ശരിക്കും ഞെട്ടി. ഇയാൾ എൻ്റെ എതിരെ വാഹനവുമായി ഒരിക്കൽപ്പോലും വന്നിട്ടില്ലാത്തതുകൊണ്ടാണ് ഞാനിപ്പോഴും ജീവനോടെ ഇരിക്കുന്നതെന്ന ബോദ്ധ്യമെനിക്കുണ്ടായി. ഞാൻ വാഹനം മാറ്റുമെന്ന് അവസാനം നിമിഷം വരെ അയാൾ കരുതും, ഞാനൊട്ട് മാറ്റുകയുമില്ലെങ്കിൽ അപകടം ഉറപ്പ്. ഇത്തരത്തിൽ പല എം.പി.മാരുടേയും പൊലീസ് പിടിക്കാത്ത കക്ഷിരാഷ്ട്രീയക്കാരുടേയും വാഹനങ്ങൾ നിരത്തിലൂടെ പായുന്നുണ്ട്. അതിലൊന്നും ചെന്ന് പെടാതിരുന്നത് അരിയെത്താത്തതുകൊണ്ട് മാത്രമാണ്. എളുപ്പം ചാകണ്ട എന്ന് വെച്ച് ഞാനെൻ്റെ സ്വഭാവം മാറ്റി. ഇപ്പോൾ ഏതൊരു വാഹനം എതിരെ ചീറി വന്നാലും ഞാൻ റോഡിൽ നിന്ന് വെളിയിൽ കടന്ന് നിർത്തിയിടാൻ വരെ തയ്യാറാണ്. ചുവരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റൂ ദാസാ.</p>
<p>ഇത്രയും പറഞ്ഞത് വേറൊരു മുഖവുരയായിരുന്നു. സത്യത്തിൽ വിഷയം രണ്ട് വരിയിൽ പറയാനുള്ളതേയുള്ളൂ. പറഞ്ഞുവന്നത്&#8230;..</p>
<p>പ്രിവിലേജ് ഉള്ളവർ, അധികാരം ഉള്ളവർ, അധികാരത്തിലും പ്രിവിലേജിലും പിടിയുള്ളവർ, ഇപ്പറഞ്ഞ ഇടങ്ങളെല്ലാം സ്വന്തം ആവശ്യത്തിനായി പ്രയോജനപ്പെടുത്താനോ ഇതൊക്കെ വരുതിയിൽ കൊണ്ടുവരാനോ കഴിവുള്ളവർ എന്നിങ്ങനെ ഒരുപറ്റം ആൾക്കാരുണ്ട് ഇന്നാട്ടിൽ. അവർക്ക് ഇത്തരം വിഷയങ്ങളും നിയമങ്ങളും ഒന്നും ഒരു പ്രശ്നമേയല്ല. പൊലീസ് കണ്ണടയ്ക്കും, അല്ലെങ്കിൽ അവരുടെ ചൊൽപ്പടിക്ക് നിൽക്കും. ശ്രീരാം വെങ്കിട്ടരാമൻ എന്ന ഐ. എ. എസ്. ഉദ്യോഗസ്ഥൻ മദ്യപിച്ച് വാഹനമോടിച്ച് ബഷീർ എന്ന മാദ്ധ്യമപ്രവർത്തകനെ കൊന്നിട്ടും അയാളുടെ രക്തപരിശോധന 10 മണിക്കൂറിലധികം വൈകിപ്പിച്ചതും അയാളെ മനപ്പൂർവ്വമുള്ള നരഹത്യ എന്ന വകുപ്പിൽ നിന്നും ഊരിയെടുത്തതുമെല്ലാം ഈ പ്രിവിലേജ് അയാൾക്കുള്ളതുകൊണ്ടാണ്. ഒരു സാധാരണക്കാരൻ മദ്യപിച്ച് വാഹനമോടിച്ച് ഒരാളെ കൊലപ്പെടുത്തിയാൽ മദ്യലഹരി ഇറങ്ങുന്നതിന് മുൻപ്, പൊലീസ് രക്തപരിശോധന നടത്തിയിരിക്കും. ഒരുതരത്തിലും ഊരിപ്പോരാൻ ആകില്ല.</p>
<p>ആയതിനാൽ ഇത്തരം ആൾക്കാരുടേതാണ് വാഹനമെന്ന് അൽപ്പമെങ്കിലും സംശയം തോന്നിയാൽ, റോഡിൽ നിന്ന് തൊട്ടടുത്തുള്ള തോട്ടിലേക്കോ കാണയിലേക്കോ ചാടിയിട്ടായാലും സ്വന്തം ജീവൻ രക്ഷിച്ചുകൊള്ളുക. അവർ പ്രിവിലേജ് ഉള്ളവരാണ്, നമുക്കതില്ല. അവർക്കിതെല്ലാം ചെയ്തതിന് ശേഷവും നമ്മളെ ഭരിച്ച് ഉദ്ധരിക്കാനുള്ളതാണ്. അതിനായിട്ടെങ്കിലും നമ്മൾ ജീവനോടെയിരിക്കണം.</p>
<p>മദ്യപിച്ച് വാഹമോടിക്കുന്ന ഇത്തരം പ്രിവിലേജുകാരെ കുടുക്കാനായി കുറേ നാൾ മുൻപ് കേരള പൊലീസ് ഒരു പുതിയ അടവ് കൊണ്ടുവന്നു. അത് ശരിക്കും വിജയിക്കുകയും ചെയ്തു. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ, പ്രിവിലേജുകാർ അവർക്ക് പരിചയമുള്ള ഏതെങ്കിലും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന് ഫോൺ ചെയ്ത്, പിടിച്ച പൊലീസുകാരന് ഫോൺ കൈമാറും. അവർ തമ്മിൽ സംസാരിച്ച് പ്രിവിലേജുകാരൻ തടിയൂരും. ഇതായിരുന്നു പതിവ്. ഈ പരിപാടി കാരണം പ്രിവിലേജുകാർ മദ്യപിച്ച് വാഹനമോടിച്ചാലും അവരെ പിടിക്കാൻ പറ്റില്ലെന്നായപ്പോൾ, പിടിച്ച ഉടനെ പൊലീസുകാർ കണ്ട്രോൾ റൂമിൽ വിളിച്ച് പിടിക്കപ്പെട്ട ആളുടെ പേരും വണ്ടി നമ്പറും മറ്റും അവിടെ രേഖപ്പെടുത്താൻ തുടങ്ങി. പിടിക്കപ്പെട്ട പ്രിവിലേജുകാരൻ മുതിർന്ന പൊലീസുകാരനെ വിളിക്കുന്ന സമയത്തിനകം കണ്ട്രോൾ റൂമിലെ രജിസ്റ്ററിൽ മറ്റൊരു മദ്യപാനി ഡ്രൈവറുടെ പേർ അടുത്ത വരിയിൽ എഴുതപ്പെടും. അങ്ങനെ സംഭവിച്ചുപോയാൽ അതിന് മുകളിലുള്ള പേർ നീക്കം ചെയ്യാനാവില്ലല്ലോ! ഈ നിസ്സഹായത പറഞ്ഞ് കീഴുദ്യോഗസ്ഥൻ തടിയൂരും. സത്യത്തിൽ എല്ലാ പൊലീസുകാരും ചേർന്ന് നടപ്പിലാക്കിയ ഒരു ഗംഭീര കുടുക്കായിരുന്നു അത്.</p>
<p>ഇത് പ്രാബല്യത്തിൽ വന്നതിന് ശേഷം കേരളത്തിൽ ഒരു പ്രത്യേക ജോലി അവസരം തന്നെ സൃഷ്ടിക്കപ്പെട്ടു. മദ്യപിക്കാനായി ബാറുകളിലേക്ക് വാഹനമോടിച്ച് പോയവർക്കും മദ്യപാന സദസ്സുകൾ കഴിഞ്ഞ് മടങ്ങുന്ന പ്രിവിലേജുകാർ അടക്കമുള്ള റിസ്ക്ക് എടുക്കാൻ താൽപ്പര്യമില്ലാത്ത എല്ലാ മദ്യപാനികൾക്കും വേണ്ടി രാത്രികാലങ്ങളിൽ, താൽക്കാലിക ഡ്രൈവർമാരുടെ സേവനം വ്യാപകമായി ലഭ്യമാകാൻ തുടങ്ങി. ദൂരത്തിനനുസരിച്ച് 200 രൂപ മുതൽ മുകളിലേക്ക് അവർ ചാർജ്ജ് ചെയ്യും. അവർ രണ്ടുപേർ ബൈക്കിൽ വരും. അതിലൊരാൾ പ്രിവിലേജുകാരൻ്റെ വാഹനമോടിക്കും. ബൈക്കിൽ രണ്ടാമൻ പിന്നാലെ വരും. പ്രിവിലേജുകാരനെ വീട്ടിൽ വിട്ട് പണവും വാങ്ങി അവർ രണ്ടുപേരും ബൈക്കിൽ മടങ്ങും. ഈ ജോലിയവസരം ഉള്ളതുകൊണ്ട്, എല്ലാ പ്രമുഖ ബാറുകൾക്ക് മുന്നിലും, വിളിച്ചാൽ ഒന്നോ രണ്ടോ മിനിറ്റുകൾക്കുള്ളിൽ ഡ്രൈവർമാർ എത്തിയിരിക്കും. ഇതൊക്കെ ഇന്നാട്ടിൽ അത്യാവശ്യം മദ്യപിക്കുന്നവർക്ക് അറിയാത്ത കാര്യങ്ങളൊന്നുമല്ല. അറിയാത്തവർക്ക് വേണ്ടി ചില അണിയറ രഹസ്യങ്ങൾ പറഞ്ഞെന്ന് മാത്രം.</p>
<p>പക്ഷേ, ഒന്നോർക്കുക. പിടിക്കപ്പെടുന്ന മദ്യപാനിയായ ഡ്രൈവർ സ്വയം ഒരു വലിയ ഉദ്യോഗസ്ഥനോ, പിടിച്ച പൊലീസുകാരന് നേരിട്ടറിയുന്ന ഒരു പ്രിവിലേജുകാരനോ ആണെങ്കിൽ കണ്ട്രോൾ റൂമിലേക്കൊന്നും വിളി പോകില്ല. എല്ലാം ആ സ്പോട്ടിൽത്തന്നെ തീർപ്പാക്കപ്പെടും. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീരാം വെങ്കിട്ടരാമൻ ഐ.എ.എസ്.</p>
<p>പറഞ്ഞുവന്ന കാര്യം ഒരിക്കൽക്കൂടെ ഊട്ടിയുറപ്പിച്ച് പറയട്ടെ. ഇത് പ്രിവിലേജുകാരുടെ നാടാണ്, അവരുടെ ലോകമാണ്. അതില്ലാതാകണമെങ്കിൽ അഴിമതി ഇല്ലാതാകണം, കൈക്കൂലി ഇല്ലാതാകണം, സ്വജനപക്ഷപാതം ഇല്ലാതാകണം. ഇതൊക്കെ സംഭവിക്കണമെങ്കിൽ ആദ്യം കോഴിക്ക് മുല വരണം. ആയതിനാൽ എല്ലാവരും ഒന്നോ രണ്ടോ കോഴിയെ വളർത്തുന്നത് നല്ലതാണ്. അഴിമതി, സ്വജനപക്ഷപാതം, കൈക്കൂലി, പ്രിവിലേജ് ഇത്യാദി കാര്യങ്ങൾ ഇല്ലാതായോ എന്ന് സ്വയം ബോദ്ധ്യപ്പെടാമല്ലോ!</p>
<p><strong>വാൽക്കഷണം:-</strong> കൊച്ചിയിൽ പക്ഷേ, നേവിക്കാർ മദ്യപിച്ച് വെള്ളമടിച്ച് പിടിക്കപ്പെടുന്ന സാഹചര്യത്തിൽ, സാക്ഷാൽ ഫ്ലീറ്റ് അഡ്മിറൽ ഇടപെട്ടാലും കേരള പൊലീസ് വഴിവിട്ട് ഒന്നും ചെയ്യില്ല. അത് വേറൊരു കഥയാണ്. ഒന്നുരണ്ട് സിനിമകളിൽ ആ കഥകൾ വന്നിട്ടുള്ളതുമാണ്.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8032" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8032</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> മാനസ്സിക വിഭ്രാന്തി എന്ന രക്ഷാമാർഗ്ഗം</title>
		<link>http://niraksharan.in/?p=7994</link>
		<comments>http://niraksharan.in/?p=7994#comments</comments>
		<pubDate>Sat, 08 Oct 2022 03:30:58 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കക്ഷിരാഷ്ട്രീയം]]></category>
		<category><![CDATA[ഗതാഗതം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7994</guid>
		<description><![CDATA[കാട്ടാക്കട ഡിപ്പോയിലെ KSRTC ഗുണ്ടാ ആക്രമണത്തിൽ, എം. ഡി. യുടെ ഫേസ്ബുക്ക് ക്ഷമാപണ പോസ്റ്റ് വന്നിട്ടുണ്ട്. മാനസ്സിക വിഭ്രാന്തിയുള്ള ചില ജീവനക്കാരാണത്രേ പ്രശ്നക്കാർ !! ആഹഹ. എത്ര മനോഹരമായ ന്യായീകരണം. മാനസ്സിക വിഭ്രാന്തിയുള്ളവരാണെങ്കിൽ കേസിൽ നിന്ന് ഊരിപ്പോരാൻ എളുപ്പമായല്ലോ ? എങ്കിലും മറ്റ് ചില ആശങ്കകൾ ബാക്കി നിൽക്കുന്നു ബഹുമാനപ്പെട്ട KSRTC &#8211; MD ബിജു പ്രഭാകർ. അക്കമിട്ട് ചോദിക്കാം. ചോദ്യം 1:- KSRTC യിൽ മൊത്തത്തിൽ എത്രപേർ കാണും ഇത്തരം മാനസ്സിക വിഭ്രാന്തിയുള്ളവർ ? നിലവിൽ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7994" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/09/661.jpg"><img class="alignnone wp-image-7995 " src="http://niraksharan.in/wp-content/uploads/2022/09/661.jpg" alt="66" width="489" height="759" /></a><br />
<strong><span style="font-size: xx-large;">കാ</span></strong>ട്ടാക്കട ഡിപ്പോയിലെ KSRTC ഗുണ്ടാ ആക്രമണത്തിൽ, എം. ഡി. യുടെ ഫേസ്ബുക്ക് ക്ഷമാപണ പോസ്റ്റ് വന്നിട്ടുണ്ട്. മാനസ്സിക വിഭ്രാന്തിയുള്ള ചില ജീവനക്കാരാണത്രേ പ്രശ്നക്കാർ !!</p>
<p>ആഹഹ. എത്ര മനോഹരമായ ന്യായീകരണം. മാനസ്സിക വിഭ്രാന്തിയുള്ളവരാണെങ്കിൽ കേസിൽ നിന്ന് ഊരിപ്പോരാൻ എളുപ്പമായല്ലോ ? എങ്കിലും മറ്റ് ചില ആശങ്കകൾ ബാക്കി നിൽക്കുന്നു ബഹുമാനപ്പെട്ട KSRTC &#8211; MD ബിജു പ്രഭാകർ. അക്കമിട്ട് ചോദിക്കാം.</p>
<p><strong>ചോദ്യം 1:-</strong> KSRTC യിൽ മൊത്തത്തിൽ എത്രപേർ കാണും ഇത്തരം മാനസ്സിക വിഭ്രാന്തിയുള്ളവർ ? നിലവിൽ കണക്കൊന്നും ഇല്ലെങ്കിൽ കണക്കെടുത്ത് ഫേസ്ബുക്ക് വഴി ബോധിപ്പിക്കാമോ?</p>
<p><strong>ചോദ്യം 2:-</strong> നശിച്ച് അടിത്തറ തോണ്ടി നിൽക്കുന്ന KSRTC യുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം ഇത്തരം മാനസ്സിക വിഭ്രാന്തിയുള്ളവരാണോ ? അതോ മറ്റെന്തെങ്കിലുമാണോ കാരണം? (ഇങ്ങനെയെന്തോ ചോദിച്ചതിനാണല്ലോ ആ മനുഷ്യനെ തല്ലിച്ചതച്ചത്)</p>
<p><strong>ചോദ്യം 3:-</strong> ഒരു ഡിപ്പോയിൽത്തന്നെ 4 മാനസ്സിക വിഭ്രാന്തിയുള്ളവരെ നിയമിക്കുന്നതിന് പകരം ഓരോ ഡിപ്പോയിലും ഓരോന്ന് വീതം മാനസ്സിക വിഭ്രാന്തിക്കാരെ നിയമിക്കാൻ സാധിക്കുമോ ? അതോ എല്ലാ ഡിപ്പോയിലും നാല് വീതം മാനസ്സിക വിഭ്രാന്തിക്കാർ നിലവിൽ ഉണ്ടെന്നാണോ ?</p>
<p><strong>ചോദ്യം 4:-</strong> ഡ്രൈവർമാർ, കണ്ടക്ടർമാർ എന്നീ തസ്തികകളിൽ എത്ര വീതം കാണും ഈ മാനസ്സിക വിഭ്രാന്തിയുള്ളവർ എന്നതും കണക്കെടുത്ത് അറിയിച്ചാൽ വളരെ ഉപകാരം. ഡിപ്പോകളിലെ ഇടിമുറികളിൽ നിന്ന് ഒഴിവായി നടന്നാലും പൊതുജനത്തിന് ബസ്സിൽ കയറാതെ വയ്യല്ലോ ? സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും തുടർന്ന് യാത്ര ചെയ്യാനുള്ളതുകൊണ്ട് ആത്മരക്ഷാർത്ഥം ചോദിക്കുന്നതാണ്.</p>
<p><strong>ചോദ്യം 5:-</strong> കുറ്റക്കാരെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി പുറത്താക്കുമെന്ന് പറയുന്നുണ്ടല്ലോ ? അവരുടെ സംഘടനയും പാർട്ടിയുമൊക്കെ താങ്കൾക്ക് പ്രശ്നമല്ലെന്നാണോ ? അതൊന്നും കണക്കാക്കാതെ നടപടി എടുക്കാനുള്ള ആർജ്ജവം താങ്കൾക്കുണ്ടോ ?</p>
<p><strong>ചോദ്യം 6:-</strong> ബഹുമാനപ്പെട്ട എം. ഡീ., മാനസ്സിക വിഭ്രാന്തിയുള്ളവർ ഒപ്പിച്ച പണിയാണിതെന്ന് പറഞ്ഞ് തടിയൂരാനുള്ള ബുദ്ധി താങ്കളെ ഉപദേശിച്ചത് ആരാണ്? എതൊരു ചെറിയ പ്രശ്നമുണ്ടായാലും, മാനം മര്യാദയ്ക്ക് ജോലി ചെയ്ത് പോരുന്ന മറ്റ് ജീവനക്കാരെപ്പോലും മാനസ്സികവിഭ്രാന്തിയുള്ളവർ എന്ന് പൊതുജനത്തെക്കൊണ്ട് വിളിപ്പിക്കാൻ പോന്ന അബദ്ധമാണ് താങ്കൾ എഴുന്നള്ളിച്ചിരിക്കുന്നതെന്ന് വല്ല ബോദ്ധ്യവുമുണ്ടോ ?</p>
<p><strong>ക്ഷമാപണം:-</strong> നല്ല പെരുമാറ്റവും സേവനവും നൽകുന്ന KSRTC യിലെ ജീവനക്കാരെ അടച്ച് പറയുന്ന തരത്തിൽ എൻ്റെ ചില ചോദ്യങ്ങൾ നിഴലിക്കുന്നുണ്ടെങ്കിൽ അതിന് നിർവ്യാജം ക്ഷമ ചോദിക്കുന്നു. പക്ഷേ, അതിന് കാരണക്കാരൻ നിങ്ങളുടെ എം. ഡി. മാത്രമാണ്. മാനസ്സിക വിഭ്രാന്തി എന്ന കാരണം പറഞ്ഞ് ശുദ്ധ തെമ്മാടികളായ ചില ജീവനക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിലും ഭേദം മറ്റെന്തെങ്കിലും കാരണം പറയുകയോ, കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മാത്രമോ പറയാമായിരുന്നില്ലേ അദ്ദേഹത്തിന്?</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7994" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7994</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ﻿പബ്ലിക് ഐ (Public Eye)</title>
		<link>http://niraksharan.in/?p=7902</link>
		<comments>http://niraksharan.in/?p=7902#comments</comments>
		<pubDate>Wed, 01 Jun 2022 04:30:30 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഗതാഗതം]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7902</guid>
		<description><![CDATA[കർണ്ണാടകയിൽ മോട്ടോർ വെഹിക്കിൾ വകുപ്പിൻ്റെ വഹ Public Eye എന്നൊരു ആപ്പ് ഉണ്ട്. നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവരുടെ ചിത്രവും ലൊക്കേഷനും സഹിതം അധികാരികൾക്ക് റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യമാണ് ഈ ആപ്പ് നൽകുന്നത്. താഴെക്കാണുന്ന നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം. 1. No parking 2. One way/No entry 3. Parking on footpath 4. Riding on footpath 5. Riding without a helmet 6. Defective/Fancy number plate 7. Stopped on [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7902" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/05/881.jpg"><img class="aligncenter wp-image-7903 " src="http://niraksharan.in/wp-content/uploads/2022/05/881.jpg" alt="88" width="531" height="531" /></a><br />
<strong><span style="font-size: xx-large;">ക</span></strong>ർണ്ണാടകയിൽ മോട്ടോർ വെഹിക്കിൾ വകുപ്പിൻ്റെ വഹ Public Eye എന്നൊരു ആപ്പ് ഉണ്ട്. നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവരുടെ ചിത്രവും ലൊക്കേഷനും സഹിതം അധികാരികൾക്ക് റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യമാണ് ഈ ആപ്പ് നൽകുന്നത്. താഴെക്കാണുന്ന നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം.</p>
<p>1. No parking<br />
2. One way/No entry<br />
3. Parking on footpath<br />
4. Riding on footpath<br />
5. Riding without a helmet<br />
6. Defective/Fancy number plate<br />
7. Stopped on zebra cross<br />
8. Triple riding<br />
9. Using mobile phone while driving<br />
10. Wrong parking<br />
11. Jumping traffic signal<br />
12. Pillion rider not wearing helmet.<br />
13. Stunt riding</p>
<p>നിയമലംഘനത്തിൻ്റെ ഒരു ചിത്രവും ലൊക്കേഷനും നൽകിയാൽ മതി. പടം എടുത്ത ഉടനെയാണ് റിപ്പോർട്ട് അയക്കുന്നതെങ്കിൽ ജിപിഎസ് വഴി ലൊക്കേഷൻ ആപ്പ് സ്വയം രേഖപ്പെടുത്തിക്കൊള്ളും. നമ്മൾ നൽകിയ പരാതിയുടെ സ്റ്റാറ്റസ് കാണാനുള്ള സൗകര്യവും ആപ്പിൽ ഉണ്ട്.</p>
<p>നമ്മൾ നിയമം അനുസരിക്കുന്നവരല്ല എന്നതുകൊണ്ടും നിയമലംഘനങ്ങൾ എല്ലാം പിടികൂടാനുള്ള ട്രാഫിക്ക് പൊലീസ് സൗകര്യം പലയിടത്തും ഇല്ല എന്നതുകൊണ്ടും ഇത്തരത്തിൽ ഏതെങ്കിലും ഒരു ആപ്പ് എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകേണ്ടത് ആവശ്യമാണ്.</p>
<p>മാത്രമല്ല, ഇത്തരത്തിൽ സർക്കാറിലേക്ക് മുതൽക്കൂട്ടാകുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം നിയമലംഘനം റിപ്പോർട്ട് ചെയ്യുന്നവർക്ക് നൽകണമെന്ന നിർദ്ദേശം മുന്നോട്ട് വെക്കണമെന്നൊക്കെയുണ്ട്. പക്ഷേ അങ്ങനെയൊരു സൗകര്യം വന്നാൽ, കാത്തിരുന്ന് കരുതിക്കൂട്ടി ഇതെല്ലാം റിപ്പോർട്ട് ചെയ്യുന്ന ഒരു ജനസമൂഹം തന്നെ ഉണ്ടായി വരുമെന്നതുകൊണ്ടും അവർ മറ്റ് പണിക്കൊന്നും പോകാതെ ഈ അഭ്യാസത്തിലൂടെ മാത്രം നല്ല വരുമാനം ഉണ്ടാക്കുന്നത് അവരുടെ എതിർപക്ഷത്തുള്ളവർക്ക് വൈരാഗ്യബുദ്ധി ജനിപ്പിക്കുകയോ അതിൻ്റെ പേരിൽ മറ്റ് സംഘർഷങ്ങളും കേസുകളും ഉണ്ടാകുകയും അത് റിപ്പോർട്ട് ചെയ്യാൻ പൊലീസിന് വ്യത്യസ്തങ്ങളായ കൂടുതൽ ആപ്പുകൾ ഉണ്ടാക്കേണ്ടി വന്നേക്കാം എന്നതിനാലും ആ നിർദ്ദേശം തൽക്കാലം തമസ്ക്കരിക്കുന്നു.</p>
<p>ഹൈക്കോടതിയുടെ മുന്നിലുള്ള നോ പാർക്കിംഗ് ബോർഡിൻെറ അടിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ പടമെടുത്ത് ഫേസ്ബുക്കിൽ ഇടുന്ന പതിവുണ്ടായിരുന്നു എനിക്ക്. (ഈ ഫോൾഡറിൽ ആ പടങ്ങൾ കാണാം) ഒരിക്കൽ ഒരു വക്കീലിൻ്റെ വാഹനം ആ പടങ്ങളുടെ കൂട്ടത്തിൽ വന്നു. അദ്ദേഹത്തിൻെറ വാഹനത്തിന്റെ പടമെടുത്ത് ഫേസ്ബുക്കിൽ ഇട്ടതിന് എനിക്കെതിരെ കേസ് കൊടുക്കുമെന്ന് അദ്ദേഹം വന്ന് ഭീഷണി മുഴക്കുകയും ചെയ്തു. കേരളത്തിൽ ഇങ്ങനെയൊരു ആപ്പ് വരണമെങ്കിൽ ഇത്തരത്തിൽ ഒരുപാട് മാന്യവ്യക്തികളെ മറികടക്കേണ്ടിവരുമെന്നത് തുണിയുടുക്കാത്ത സത്യമാണ്.</p>
<p><strong>വാൽക്കഷണം:-</strong> നമ്മൾ നൽകുന്ന പരാതിയുടെ കാരണഭൂതൻ്റെ നമ്പർ തപ്പിയെടുത്ത് അവർക്ക് ഫൈൻ നൽകിയിട്ടുണ്ടോ എന്ന് മറ്റ് വഴികളിലൂടെ പരിശോധിക്കുമ്പോൾ, Closed എന്നാണ് ആപ്പിലെ സ്റ്റാറ്റസെങ്കിലും ഫൈൻ നൽകിയതായി കാണാനാകുന്നില്ല എന്നൊരു പരാതിയും ഈ ആപ്പിനെപ്പറ്റിയുണ്ട്. ചതിയിൽ വഞ്ചന പാടില്ല.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7902" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7902</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഒറ്റ ദിവസം കൊണ്ട് കുതിരാൻ്റെ പരിപ്പെടുത്തു !</title>
		<link>http://niraksharan.in/?p=7810</link>
		<comments>http://niraksharan.in/?p=7810#comments</comments>
		<pubDate>Fri, 21 Jan 2022 10:35:19 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കേരളത്തിലെ റോഡുകൾ]]></category>
		<category><![CDATA[ഗതാഗതം]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7810</guid>
		<description><![CDATA[ടിപ്പറിൻ്റെ പിൻഭാഗം ഉയർത്തി വെച്ച് ഓടിച്ച് കുതിരാനിലെ ക്യാമറകളും ലൈറ്റുകളും നശിപ്പിച്ചിരിക്കുന്നു എന്ന വാർത്തയുമായി ബന്ധപ്പെടുത്തി ചില സംശയങ്ങളും അഭിപ്രായങ്ങളും പരിഹാസങ്ങളുമുണ്ട്. ടണലിൽ ഇത്രയധികം ക്യാമറകൾ ഉണ്ടായിട്ട് അതിൽ ഒന്നിൽപ്പോലും ടിപ്പറിൻ്റെ നമ്പർ പതിഞ്ഞില്ലത്രേ ! പിന്നെന്തോന്നിന് അത്രേം ക്യാമറകൾ ?! ഓ&#8230; ക്ഷമിക്കണം, അത്രേം ക്യാമറകൾ പിടിപ്പിക്കുമ്പോൾ വേണ്ടപ്പെട്ടവർക്ക് കിട്ടുന്ന കമ്മീഷൻ്റെ കണക്ക് പെട്ടെന്നോർത്തില്ല. ആദ്യത്തെ ലൈറ്റിലോ ക്യാമറയിലോ വാഹനം തട്ടുമ്പോൾ, അങ്ങനൊരു തട്ടൽ നടന്നു എന്ന് മനസ്സിലാകില്ലേ ടിപ്പർ ഡ്രൈവർക്ക് ? മനസ്സിലാകുമ്പോഴേക്കും വാഹനം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7810" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/01/Screenshot_20220121-152342.jpg"><img class="aligncenter wp-image-7811 " src="http://niraksharan.in/wp-content/uploads/2022/01/Screenshot_20220121-152342.jpg" alt="Screenshot_20220121-152342" width="442" height="763" /></a><br />
<strong><span style="font-size: xx-large;">ടി</span></strong>പ്പറിൻ്റെ പിൻഭാഗം ഉയർത്തി വെച്ച് ഓടിച്ച് കുതിരാനിലെ ക്യാമറകളും ലൈറ്റുകളും നശിപ്പിച്ചിരിക്കുന്നു എന്ന വാർത്തയുമായി ബന്ധപ്പെടുത്തി ചില സംശയങ്ങളും അഭിപ്രായങ്ങളും പരിഹാസങ്ങളുമുണ്ട്.</p>
<p>ടണലിൽ ഇത്രയധികം ക്യാമറകൾ ഉണ്ടായിട്ട് അതിൽ ഒന്നിൽപ്പോലും ടിപ്പറിൻ്റെ നമ്പർ പതിഞ്ഞില്ലത്രേ ! പിന്നെന്തോന്നിന് അത്രേം ക്യാമറകൾ ?! ഓ&#8230; ക്ഷമിക്കണം, അത്രേം ക്യാമറകൾ പിടിപ്പിക്കുമ്പോൾ വേണ്ടപ്പെട്ടവർക്ക് കിട്ടുന്ന കമ്മീഷൻ്റെ കണക്ക് പെട്ടെന്നോർത്തില്ല.</p>
<p>ആദ്യത്തെ ലൈറ്റിലോ ക്യാമറയിലോ വാഹനം തട്ടുമ്പോൾ, അങ്ങനൊരു തട്ടൽ നടന്നു എന്ന് മനസ്സിലാകില്ലേ ടിപ്പർ ഡ്രൈവർക്ക് ? മനസ്സിലാകുമ്പോഴേക്കും വാഹനം 90 അടിയോളം മുന്നോട്ട് പൊയ്ക്കഴിഞ്ഞു കാണും എന്നാണ് ഉത്തരമെങ്കിൽ. അസാമാന്യ വേഗത്തിലായിരിക്കണം ടിപ്പറിൻ്റെ പാച്ചിൽ. അത് പിന്നെ അവരുടെ ഒരു അവകാശമാണല്ലോ ! അതല്ലെങ്കിൽ ടിപ്പർ ഡ്രൈവർ നല്ല ഒന്നാന്തരം പൊടിയടിക്കാരനാണ്. ആ പൊടി ഏതാണെന്ന് കണ്ടെത്തി, അതിൻ്റെ ഉറവിടം ഇല്ലാതാക്കാനെങ്കിലും ശ്രമിക്കണം അധികൃതർ. വേറെ പലതരത്തിലും അത് ഗുണം ചെയ്യും.</p>
<p>ബോധപൂർവ്വം ക്യാമറകൾ തകർക്കാൻ വേണ്ടിയുള്ള ഓട്ടിക്കലായിരുന്നാലും, മുകളിൽപ്പറഞ്ഞത് പോലെ കാര്യം അറിഞ്ഞപ്പോഴേക്കും വാഹനം 90 മീറ്റർ സഞ്ചരിച്ചുകഴിഞ്ഞിരുന്നെങ്കിലും പൊടിയാണ് കാരണഭൂതമെങ്കിലും, ഡ്രൈവറേയും വാഹനത്തേയും കണ്ടെത്തി രണ്ടിൻ്റേം ലൈസർസും രജിസ്ടേഷനും റദ്ദാക്കാൻ അധികാരികൾ തയ്യാറാകുമോ ?</p>
<p>10 ലക്ഷം രൂപയുടെ നാശനഷ്ടമാണ് വിലയിരുത്തുന്നത്. ആ തുകയും, ലൈറ്റും ക്യാമറകളും വീണ്ടും പിടിപ്പിക്കാനുള്ള ചിലവും കമ്മീഷനുമെല്ലാം അടക്കം നാശമുണ്ടാക്കിയ ടിപ്പറുകാരനെ കണ്ടെത്തി അയാളിൽ നിന്ന് തന്നെ ഈടാക്കുമെന്നും പൊതുജനത്തിൻ്റെ കടക്കെണിപ്പെട്ടിയിലേക്ക് ഈ തുക പിന്നെയും അടിച്ചേൽപ്പിക്കില്ല എന്നും പ്രതീക്ഷിക്കാമല്ലോ അല്ലേ ?</p>
<p>കുതിരാനിലെ രണ്ടാമത്തെ ടണൽ തുറന്ന് കൊടുത്തത് ഇന്നലെയാണ്. അതായത്, പൂർണ്ണ അർത്ഥത്തിൽ, ടണൽ ഉപയോഗപ്രദമാക്കിയതിൻ്റെ അടുത്ത ദിവസം തന്നെ അതിൻ്റെ പരിപ്പെടുത്തിരിക്കുന്നു. എത്ര കർമ്മോത്സുകരായ ജനത !</p>
<p>ഒരു ജനതയ്ക്ക് അവരർഹിക്കുന്ന ഭരണകർത്താക്കളെയേ കിട്ടൂ എന്ന് കേട്ടിട്ടുണ്ട്. എന്നതുപോലെ, ഒരു ജനതയ്ക്ക് അവരർഹിക്കുന്ന പൊതുസൗകര്യങ്ങളേ നൽകാൻ പാടുള്ളൂ എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. നേരാം വണ്ണം വാഹനമോടിക്കാനും ട്രാഫിക്ക് നിയമങ്ങൾ പാലിക്കാനും പറ്റുന്ന എത്ര ഡ്രൈവർമാർ നിരത്തിലുണ്ടെന്ന് കണ്ടെത്താനായി, 3 വർഷത്തിൽ ഒരിക്കലെങ്കിലും റീ ടെസ്റ്റ് ഏർപ്പാടാക്കിയാൽ, നിരത്ത് കാലിയായിക്കിട്ടും. ഇപ്പോഴുള്ള സൗകര്യങ്ങൾ ധാരാളം മതിയാകും അടുത്ത 50 കൊല്ലത്തേക്ക്. അങ്ങനെയൊന്ന് ആലോചിക്കാൻ പറ്റുമോ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിന് ?</p>
<p><strong>വാൽക്കഷണം:-</strong> കുതിരാൻ ടണലിൽ ഇതിനകം കണ്ട് തുടങ്ങിയിരിക്കുന്ന ചോർച്ച അപകടകരമാണെന്നും കല്ലിടിഞ്ഞ് വീഴാൻ സാദ്ധ്യതയുണ്ടെന്നും അതുണ്ടാക്കിയവർ തന്നെ പറയുന്നുണ്ട്. പാലാരിവട്ടം പാലത്തിൻ്റെ അവസ്ഥ ഉണ്ടാകാതിരുന്നാൽ മലയാളിയുടെ ഭാഗ്യം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7810" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7810</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ജോജു പ്രകടിപ്പിച്ചത് സാധാരണക്കാരൻ്റെ വികാരം!</title>
		<link>http://niraksharan.in/?p=7710</link>
		<comments>http://niraksharan.in/?p=7710#comments</comments>
		<pubDate>Mon, 01 Nov 2021 11:51:20 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കക്ഷിരാഷ്ട്രീയം]]></category>
		<category><![CDATA[കേരളത്തിലെ റോഡുകൾ]]></category>
		<category><![CDATA[ഗതാഗതം]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7710</guid>
		<description><![CDATA[ഇന്ധന വില കുതിച്ച് കയറുന്നതിനെതിരെ കോൺഗ്രസ്സിൻ്റെ വഴി തടയൽ സമരം. ആ വഴിക്ക് വന്ന സിനിമാ നടൻ ജോജു ജോർജ്ജ് വഴി തടഞ്ഞുകൊണ്ടുള്ള സമരം പോക്രിത്തരമാണെന്ന് പ്രതികരിക്കുന്നു. സമരം നടത്തിയ കോൺഗ്രസ്സുകാർ ജോജുവിൻ്റെ വീട്ടുകാരെ തെറി വിളിക്കുന്നു, അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിക്കുന്നു, ജോജുവിൻ്റെ വാഹനം തല്ലിപ്പൊളിക്കുന്നു. പൊലീസ് ഇടപെട്ട് ജോജുവിനെ മദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നു, മദ്യപിച്ചിട്ടില്ലെന്ന് തെളിയുന്നു. കഴിഞ്ഞ 10 വർഷത്തിലധികമായി Say NO to Harthal എന്ന കക്ഷിരഹിത സംഘടയുടെ നേതൃത്ത്വത്തിൽ ഹർത്താൽ ദിനങ്ങളിൽ പൊതുനിരത്തിൽ ബുദ്ധിമുട്ടിക്കുന്നവരെ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7710" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2021/11/joju.jpg"><img class="aligncenter wp-image-7711 " src="http://niraksharan.in/wp-content/uploads/2021/11/joju.jpg" alt="joju" width="498" height="540" /></a><br />
<strong><span style="font-size: xx-large;">ഇ</span></strong>ന്ധന വില കുതിച്ച് കയറുന്നതിനെതിരെ കോൺഗ്രസ്സിൻ്റെ വഴി തടയൽ സമരം. ആ വഴിക്ക് വന്ന സിനിമാ നടൻ ജോജു ജോർജ്ജ് വഴി തടഞ്ഞുകൊണ്ടുള്ള സമരം പോക്രിത്തരമാണെന്ന് <a href="https://www.mathrubhumi.com/news/kerala/actor-joju-george-vehicle-attacked-in-kochi-during-congress-protest-1.6139451">പ്രതികരിക്കുന്നു</a>. സമരം നടത്തിയ കോൺഗ്രസ്സുകാർ ജോജുവിൻ്റെ വീട്ടുകാരെ തെറി വിളിക്കുന്നു, അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിക്കുന്നു, ജോജുവിൻ്റെ വാഹനം തല്ലിപ്പൊളിക്കുന്നു. പൊലീസ് ഇടപെട്ട് ജോജുവിനെ മദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നു, മദ്യപിച്ചിട്ടില്ലെന്ന് <a href="https://www.mathrubhumi.com/news/kerala/congress-protest-and-joju-george-reaction-in-kochi-police-says-joju-did-not-consumes-alcohol-1.6139533">തെളിയുന്നു</a>.</p>
<p>കഴിഞ്ഞ 10 വർഷത്തിലധികമായി <a href="https://www.facebook.com/sayNOtoHarthal">Say NO to Harthal</a> എന്ന കക്ഷിരഹിത സംഘടയുടെ നേതൃത്ത്വത്തിൽ ഹർത്താൽ ദിനങ്ങളിൽ പൊതുനിരത്തിൽ ബുദ്ധിമുട്ടിക്കുന്നവരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ പ്രവർത്തിച്ചുപോരുന്ന ഒരാളെന്ന നിലയ്ക്ക് നിർബന്ധിതമായി വഴി തടഞ്ഞും കടകളും സ്ഥാപനങ്ങളും അടപ്പിച്ചും വാഹനങ്ങൾ തടഞ്ഞും പൊതുജനത്തിന് വേണ്ടി സമരം ചെയ്യുന്നെന്ന പേരിൽ അതേ പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്ന സമരമുറകൾക്കെതിരെ സംസാരിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യാനുള്ള ധാർമ്മികമായ അവകാശം ഉണ്ടെന്ന് ബോദ്ധ്യത്തിലാണ് ഈ കുറിപ്പ്.</p>
<p>ചോദിക്കാനും പറയാനും ആരുമില്ല എന്ന തരത്തിൽ തന്നിഷ്ടം പോലെ അടുക്കളയിലേക്കും വാഹനത്തിലേക്കുമുള്ള ഇന്ധനവില വർദ്ധിപ്പിച്ച് സാധാരണക്കാരായ  ജനങ്ങളുടെ  ജീവിതം ദുസ്സഹമാക്കി മുന്നേറുന്ന മോഡി സർക്കാറിനെതിരെ പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഇപ്പറഞ്ഞ കാരണങ്ങൾക്ക് പുറമേ കൊറോണയും കൂടെ ആയപ്പോൽ താറുമാറായ ജീവിതം കരുപ്പിടിപ്പിക്കാൻ നെട്ടോട്ടമോടുന്ന ജനത്തെ റോഡിൽ തടഞ്ഞല്ല ഇന്ധന വിലവർദ്ധനയ്ക്കെതിരെ പ്രതിഷേധിക്കേണ്ടത്. സമരക്കാർക്ക് പറ്റുമെങ്കിൽ വിലവർദ്ധന നടത്തുന്ന ഭരണകക്ഷിയുടെ നേതാക്കന്മാരേയും മന്ത്രിമാരേയും തിരഞ്ഞുപിടിച്ച് അവരുടെ വീടുകളിൽത്തന്നെ പിക്കറ്റ് ചെയ്യൂ. വഴിയിൽ തടഞ്ഞാൽ, അതും അവസാനം പൊതുജനത്തെത്തന്നെ ബാധിക്കും. ഇതൊന്നുമല്ലെങ്കിൽ മറ്റേതെങ്കിലും ജനദ്രോഹപരമല്ലാത്ത സമരമാർഗ്ഗം കണ്ടെത്തൂ.</p>
<p>ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ ദ്രോഹിക്കുന്ന സമരങ്ങളാണ് ജനാധിപത്യത്തെ താങ്ങുന്നതെന്ന് ഇനിയുള്ള കാലത്ത് ഏതെങ്കിലും പാർട്ടിക്കാരും നേതാക്കന്മാരും അവരുടെ അണികളും കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്കുള്ള സ്ഥാനം എവിടെയാണെന്ന് വൈകാതെ മനസ്സിലായിക്കോളും. കാലാകാലങ്ങളായി തുടർന്ന് പോരുന്ന നിങ്ങളുടെ കാലഹരണപ്പെട്ട നയങ്ങളും സമരമാർഗ്ഗങ്ങളും മാറ്റിപ്പിടിച്ചേ പറ്റൂ.</p>
<p>ജോജു പറഞ്ഞത് സാധാരണക്കാരൻ്റെ വികാരം മാത്രമാണ്. ദൃഢനിശ്ചയം ഒന്ന് മാത്രം കൈമുതലാക്കി, കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും തന്നെയാണ് അയാൾ സിനിമയിൽ പേരെടുത്തതും പണമുണ്ടാക്കിയതും വിലകൂടിയ കാറ് സമ്പാദിച്ചതും. സാധാരണക്കാരൻ്റെ ബുദ്ധിമുട്ട് മനസ്സിലാക്കാത്ത വെള്ളിക്കരണ്ടിക്കാരനല്ല ജോജു ജോർജ്ജ്.</p>
<p>എന്തായാലും ജോജുവിൻ്റെ ഈ വിഷയത്തോടൊപ്പം പല പാർട്ടിക്കാരുടേയും ഇരട്ടത്താപ്പുകളും പൊയ് മുഖങ്ങ ളും വെളിച്ചത്ത് വന്നിട്ടുണ്ട്. ജോജുവിന് നന്ദി. കേടായിപ്പോയ താങ്കളുടെ വാഹനം ഇൻഷൂറൻസുകാർ നന്നാക്കിത്തരുക തന്നെ ചെയ്യും. ഈ വിഷയം നടക്കുമ്പോൾ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ താങ്കളുടെ ഗ്രാഫ് ഉയരുക തന്നെയാണ് ചെയ്തിട്ടുള്ളത്. ‘ഷോ കാണിക്കാൻ സിനിമയുണ്ടെനിക്ക്‘ എന്ന് താങ്കൾ ആജ്ജവത്തോടെ പറയുമ്പോളും പൊതുജനത്തിന് താങ്കളെപ്പോലുള്ളവരോട് പറയാനുള്ളത് ജനങ്ങൾക്ക് വേണ്ടി ഇടയ്ക്കൊക്കെ തെരുവിലും ഷോ കാണിക്കണമെന്ന് തന്നെയാണ്. ഇങ്ങനെയൊരു അനുഭവം ഉണ്ടായതിൻ്റെ പേരിൽ അതിന് മാറ്റമുണ്ടാകരുത്. നിങ്ങളെപ്പോലുള്ളവർ പ്രതികരിച്ചാലേ അതിന് വാർത്താപ്രാധാന്യമുള്ളൂ. മറ്റുള്ളവരുടെ തൊണ്ടകീറലുകൾ വനരോദനങ്ങൾ മാത്രമാണ്.</p>
<p>ഇനി ജോജു പൊളിച്ചടക്കിയ പൊയ് മുഖങ്ങളേയും പാർട്ടികളേയും അക്കമിട്ട് പറയാം. കൂട്ടത്തിൽ ശക്തമായ നിലപാടിൽ ഉറച്ച് നിൽക്കുന്നവരേയും ചൂണ്ടിക്കാണിക്കാം.</p>
<p><a href="http://niraksharan.in/wp-content/uploads/2021/11/1.-sabarinath.jpg"><img class="aligncenter wp-image-7712 " src="http://niraksharan.in/wp-content/uploads/2021/11/1.-sabarinath.jpg" alt="1. sabarinath" width="438" height="343" /></a></p>
<p><strong>1. ശബരീനാഥൻ:-</strong> ഒരു യുവ കോൺഗ്രസ്സ് നേതാവായ ശബരീനാഥൻ്റെ  പ്രതികരണം കണ്ടത് ഇങ്ങനെയാണ്. “പോടേയ്&#8230; പോയി തരത്തിൽ പോയി കളിക്ക് “. ഒരിക്കൽ MLA ആയിരുന്ന വിദ്യാസമ്പന്നനും കോർപ്പറേറ്റ് കമ്പനികളിൽ ജോലി ചെയ്തിട്ടുള്ളതുമായ ഒരു നേതാവിൻ്റെ പൊതുപ്രകടനം കേൾക്കുന്നവർക്ക് ലജ്ജ തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നെന്ന് പറയാതെ തരമില്ല. പക്ഷേ, ഒന്ന് ശരിയാണ്. ശബരീനാഥുമായി താരതമ്യം ചെയ്താൽ ജോജു തരത്തിലല്ല കളിച്ചത്. ജോജുവിൻ്റേയും ശബരീനാഥിൻ്റേയും തട്ടകങ്ങളിൽ അവരെങ്ങനെ വന്നെന്നും വെട്ടിപ്പിടിച്ച് മുന്നേറുന്നെന്നും നോക്കിയാൽ തൂക്കക്കൂടുതൽ ജോജൂവിൻ്റെ ത്രാസിന് തന്നെയാണ്. കാരണം അയാൾ ഈ നിലയിൽ എത്തിയത് സ്വന്തം പിതാവിൻ്റേയോ അതുമല്ലെങ്കിൽ ഏതെങ്കിലും ഗോഡ് ഫാദറിൻ്റേയോ ഔദാര്യത്തിലോ നിഴലിലോ അല്ല. കൂടുതൽ പറയുന്നില്ല. പറ്റുമെങ്കിൽ ഫോണിലെങ്കിലും ജോജുവിനെ വിളിച്ച് തെറ്റ് പറ്റിപ്പോയെന്ന് പറഞ്ഞ് തടിയൂരാൻ നോക്ക്.</p>
<p><a href="http://niraksharan.in/wp-content/uploads/2021/11/2.-dyfi.jpg"><img class="aligncenter wp-image-7713 " src="http://niraksharan.in/wp-content/uploads/2021/11/2.-dyfi.jpg" alt="2. dyfi" width="435" height="494" /></a></p>
<p><strong>2. ഡി. വൈ. എഫ്. ഐ.:-</strong> വഴി തടഞ്ഞും ഹർത്താലുകൾ നടത്തിയും ജനങ്ങളെ ‘സേവിച്ചതിൻ്റെ‘ മുൻ തൂക്കം ഏതൊക്കെ പാർട്ടികൾക്കും അവരുടെ യുവസംഘടനകൾക്കും പോഷക സംഘടനകൾക്കും ആണെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. അക്കൂട്ടത്തിൽ പെടുന്ന DYFI പറയുന്നു, &#8221; സമരം നടത്തുമ്പോൾ ജനങ്ങൾക്ക് ഉപദ്രവമാകരുത് “ എന്ന്. ചിരിച്ച് വയറുളുക്കിയാൽ അവനവൻ തന്നെ ഉത്തരവാദി. എന്തായാലും DYFI യുടെ ഭാഗത്തു നിന്ന് ഇനിയങ്ങോട്ട് ജനദ്രോഹപരമായ സമരങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതിൽ തെറ്റില്ലല്ലോ ?</p>
<p><strong>3. കെ. സുധാകരൻ:-</strong> “ജോജു ക്രിമിനലാണ്, ഗുണ്ടയാണ്, സ്ത്രീകളോട് മോശമായി പെരുമാറി, സമരക്കാർക്ക് നേരെ ചീറിയടുത്തതുകൊണ്ടാണ് വണ്ടി തല്ലിപ്പൊളിച്ചത്, അത് സ്വാഭാവികം. “ എന്നൊക്കെയാണ് കോൺഗ്രസ്സ് പാർട്ടിയദ്ധ്യക്ഷൻ്റെ <a href="https://www.mathrubhumi.com/videos/news/news-in-videos/kpcc-president-k-sudhakaran-against-joju-george-1.6139537">വിലയിരുത്തലുകൾ</a>. ഒരാൾ നിങ്ങളുടെ പാർട്ടിക്കോ അതിൻ്റെ പ്രവർത്തനത്തിനോ എതിരെ എന്തെങ്കിലും പറയുമ്പോൾ അതിലെന്തെങ്കിലും കഴമ്പുണ്ടോ എന്ന് നോക്കി പ്രതികരിക്കാതെ, അയാളെ കണ്ടം തുണ്ടം കടന്നാക്രമിക്കുന്നത് എന്ത് ന്യായമാണ് നേതാവേ ?</p>
<p><strong>4. വി. ഡി. സതീശൻ:-</strong> കോൺഗ്രസ്സ് പാർട്ടി ഹർത്താൽ നടത്തുമ്പോൾപ്പോലും ഹർത്താലുകളെ തള്ളിപ്പറഞ്ഞ് <a href="https://www.facebook.com/sayNOtoHarthal">Say NO to Harthal</a> കൂട്ടായ്മയ്ക്ക് ഒപ്പം നിന്നിട്ടുള്ള കോൺഗ്രസ്സ് നേതാവാണ് അദ്ദേഹം. ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുനടന്ന ഈ സമരത്തേയും അദ്ദേഹം തള്ളിപ്പറഞ്ഞിരിക്കുന്നു എന്നതിൽ വളരെ സന്തോഷമുണ്ട്. അത് പറയാനുള്ള ആർജ്ജവത്തിനും ഇതുവരെ കൈക്കൊണ്ട നിലപാടിൽ ഉറച്ച് <a href="https://www.mathrubhumi.com/news/kerala/personally-against-road-blockade-v-d-satheeshan-1.6139679"> നിൽക്കുന്നതിനും </a> അഭിനന്ദനങ്ങൾ !!</p>
<p>ജോജു കോൺഗ്രസ്സ് വനിതാ പ്രവർത്തകരോട് മോശമായി പെരുമാറി അവരെ ആക്രമിച്ചു എന്നൊക്കെയുള്ള ആരോപണങ്ങളുമായി പല വനിതാ നേതാക്കളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. കാര്യം കേരളത്തിൽ ഇരുട്ടിൻ്റെ മറവിലും അല്ലാതെയുമൊക്കെ സ്ത്രീകൾക്ക് നേരെ പല ആക്രമണങ്ങൾ പലപ്പോഴായി നടന്നിട്ടുണ്ട്. എന്നുവെച്ച് നിങ്ങളുടെ പുരുഷ നേതാക്കൾക്കൊപ്പമിരുന്ന് സമരം ചെയ്യുന്ന ഒരു പൊതുനിരത്തിൽ വന്ന് ജോജുവെന്നല്ല മറ്റേതൊരു വ്യക്തിയും സ്ത്രീനേതാക്കളെ ആക്രമിച്ചു പുലഭ്യം പറഞ്ഞു എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ട്. കുറേക്കൂടെ വിശ്വാസയോഗ്യമായ നമ്പറുകൾ ഇറക്കുന്നത് ഈയവസരത്തിൽ ഗുണം ചെയ്തെന്ന് വരും.</p>
<p>തൊട്ടടുത്ത വാഹനത്തിൽ കീമോയ്ക്ക് പോകുന്ന ഒരു കുട്ടി വഴി തടയൽ കാരണം ബുദ്ധിമുട്ടനുഭവിച്ചത് കണ്ടെന്ന് <a href="https://www.mathrubhumi.com/videos/news/news-in-videos/joju-george-reaction-over-congress-strike-1.6139543">ജോജു പറയുമ്പോൾ</a> അതിൻ്റെ അവിശ്വസിക്കേണ്ട കാര്യമില്ല. വൈറ്റിലയിലോ ഇടപ്പള്ളിയിലോ അരമണിക്കൂർ നേരം റോഡരുകിൽ നിന്ന് അത്രയും സമയത്തിനുള്ളിൽ സൈറനിട്ട് കടന്നുപോകുന്ന ആമ്പുലൻസുകളുടെ എണ്ണമെടുത്താൽ ഏത് സാധാരണക്കാരനും മനസ്സിലാക്കാൻ പറ്റുന്ന കാര്യമാണത്.</p>
<p>ഹർത്താൽ ദിനങ്ങളിലൊന്നിൽ ഉണ്ടായ ഒരനുഭവത്തിൻ്റെ വെളിച്ചത്തിൽ ഇക്കാര്യം അൽപ്പംകൂടെ വിശദമാക്കാം. എറണകുളം സൗത്തിൽ നിന്ന് ഒരാൾ പത്ത് പന്ത്രണ്ട് വയസ്സുള്ള അയാളുടെ മകളുമായി എൻ്റെ വാഹനത്തിൽ കയറുന്നു. കൂട്ടത്തിൽ വേറെ രണ്ട് പേരും. കുട്ടിക്ക് കാര്യമായ എന്തോ അസുഖമാണ്. ചികിത്സ തുടങ്ങി മൂന്ന് മാസത്തിന് ശേഷം വീണ്ടും ലിസി ആശുപത്രിയിൽ ചെന്ന് ടെസ്റ്റുകൾ നടത്തേണ്ട ദിവസമാണ് കഷ്ടകാലത്തിന് ഹർത്താൽ വന്നത്. ചേർത്തലയ്ക്കും ആലപ്പുഴയ്ക്കും ഇടയിലുള്ള ഒരു സ്ഥലത്തുനിന്നാണ് എറണാകുളത്തേക്ക് വരേണ്ടത്. അയാൾക്ക് സ്വന്തം കാറുണ്ട്. അതിലാണ് വന്നുകൊണ്ടിരുന്നത്. പക്ഷേ ചേർത്തലയിൽ വെച്ച് ഹർത്താലുകാർ വാഹനം തടഞ്ഞു. ഒരു തരത്തിലും മുന്നോട്ട് പോകാൻ പറ്റില്ലെന്ന് വന്നപ്പോൾ അയാൾ വാഹനം സൈഡാക്കി എങ്ങനെയോ ചേർത്തല റെയിൽ വേ സ്റ്റേഷനിലെത്തി അവിടന്ന് തീവണ്ടി പിടിച്ച് എറണാകുളം സൗത്തിൽ ഇറങ്ങി. അവിടന്നാണ് എൻ്റെ കാറിലേക്ക് കയറുന്നത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ ഇറങ്ങിക്കഴിഞ്ഞപ്പോൾ അദ്ദേഹം എന്നോടൊരു സങ്കടം  പറഞ്ഞു. അയാൾ വിശ്വസിക്കുന്ന, പ്രവർത്തിക്കുന്ന, സഹകരിക്കുന്ന പാർട്ടിയുടെ ഹർത്താലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ അയാളെ തടഞ്ഞാലും പാർട്ടിക്കാരനാണെന്ന് പറഞ്ഞ് കടന്ന് പോകാൻ പറ്റുമെന്നുള്ള ആത്മവിശ്വാസമുണ്ടായിരുന്നു അയാൾക്ക്. പക്ഷേ സംഗതി ഏറ്റില്ല. ഹർത്താലുകാർ അയാളെ കടത്തി വിട്ടില്ല. അതിൻ്റെ പേരിൽ കഷ്ടപ്പെട്ടത് സുഖമില്ലാത്ത മകളും അയാളും.  ഈ പാർട്ടിക്ക് വേണ്ടിയുള്ള പ്രവർത്തനവും സംഭാവനയും കീ ജെയ് വിളിയുമൊക്കെ ഇന്നത്തോടെ അവസാനിപ്പിച്ചെന്ന് പറഞ്ഞാണ് അന്നയാൾ എൻ്റെ വണ്ടിയിൽ നിന്നിറങ്ങിയത്. അവനവൻ്റെ കുടുംബത്തിൻ്റെ കഷ്ടപ്പാട് വരുമ്പോൾ പാർട്ടിയൊക്കെ ആൾക്കാർ മാറ്റിവെക്കും നേതാക്കന്മാരേ. സ്വന്തം ആൾക്കാർ ദുരിതമനുഭവിച്ചിട്ട് പാർട്ടി വളർത്താൻ ആരെയും കിട്ടിയെന്ന് വരില്ല.</p>
<p>മേൽപ്പറഞ്ഞ അനുഭവം വിവരിക്കാൻ മുതിർന്നതിന് കാരണം, ജോജു വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് കേൾക്കാനിടയായ ഒരു അഭിപ്രായ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാണ്. ജനങ്ങൾ കുറച്ചൊക്കെ ബുദ്ധിമുട്ടിയാലേ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ ഉണ്ടാകൂ എന്നായിരുന്നു ആ കമൻ്റ്. വഴി തടയപ്പെട്ട് ആംബുലൻസിൽ കിടക്കുന്നത്  അവനവന് വേണ്ടപ്പെട്ടവർ ആരെങ്കിലും ആകുന്നത് വരെ മാത്രമേ ഈ അഭിപ്രായം ഏതൊരു നേതാവിനും അണികൾക്കും ഉണ്ടാകൂ. അത് തന്നെയാണ് മേൽപ്പറഞ്ഞ അനുഭവത്തിലും സംഭവിച്ചത്. വഴി തടഞ്ഞ് സമരം ചെയ്യുന്നവരുടെ വേണ്ടപ്പെട്ടവർ ആരും ആ വഴി അപ്പോൾ ആംബുലൻസിൽ വരാനിടയാകരുതേ എന്ന് മാത്രമേ ആശംസിക്കാനുള്ളൂ.</p>
<p>കീമോ ചെയ്യാൻ പോകുമ്പോൾ സമരക്കാർക്കിടയിൽ കുടുങ്ങിപ്പോയ ഒരു കുട്ടിയുടെ വിഷമം ഒരു സിനിമാ നടനേക്കാൾ എളുപ്പം മനസ്സിലാകേണ്ടത് ജനസേവകരെന്ന് വീമ്പിളക്കുന്ന രാഷ്ട്രീയക്കാർക്കാണ്. അത് നിങ്ങളെക്കൊണ്ട് സാധിക്കാതെ പോകുമ്പോഴാണ് തിരഞ്ഞെടുപ്പുകളിൽ കെട്ടിവെച്ച കാശ് പോലും തിരികെ കിട്ടാത്ത വെറും കക്ഷിരാഷ്ട്രീയക്കാരായി നിങ്ങളൊക്കെയും അധഃപതിക്കുന്നത്.</p>
<p>വൈകിയിട്ടൊന്നുമില്ല. ഇന്ധനവിലയ്ക്കെതിരെയുള്ള സമരം ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ചെയ്താൽ അവരും നിങ്ങൾക്കൊപ്പം കൂടും. അവരാണ് അടിത്തറയെന്ന് മറന്ന് പ്രവർത്തിക്കരുത്. ജോജു പറഞ്ഞത്, സമരക്കുരുക്കിൽ പെട്ടുപോകുന്ന ഏതൊരു സാധാരണക്കാരൻ്റേയും വികാരമാണ്. ഏത് പാർട്ടി ഇങ്ങനെ സമരം ചെയ്താലും അത് പറയുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ‘ഈ വിവാദം ഇവിടെത്തീരുന്നു. ഇനിയിത് പറഞ്ഞ് മാദ്ധ്യമങ്ങൾ ആരും എന്നെ സമീപിക്കരുത് ‘ എന്ന് പറഞ്ഞ് ഒഴിഞ്ഞ് പോകുന്ന ജോജുവിനെക്കണ്ട് പഠിക്കാൻ നോക്കൂ. അല്ലാതെ അയാളുടെ വീട്ടിലേക്ക് മാർച്ച് നടത്തി വീണ്ടും അപഹാസ്യരാകാൻ നിൽക്കരുത്.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7710" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7710</wfw:commentRss>
		<slash:comments>1</slash:comments>
		</item>
		<item>
		<title> ഇന്ധനം മാറി നിറയ്ക്കുന്നവരേ ഇതിലേ ഇതിലേ.</title>
		<link>http://niraksharan.in/?p=7531</link>
		<comments>http://niraksharan.in/?p=7531#comments</comments>
		<pubDate>Fri, 16 Apr 2021 11:25:24 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[ഗതാഗതം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7531</guid>
		<description><![CDATA[ഗ്യാസ് സ്റ്റേഷനിലെ പയ്യൻ, കാറിൽ ഡീസലിന് പകരം പെട്രോൾ അടിച്ചെങ്കിലും അത് ക്ഷമയോടെ നേരിട്ട ഹുസൈൻ തട്ടത്താഴത്തിന്റെ കഥ ഫേസ്ബുക്കിൽ വൈറലായത് കണ്ടപ്പോൾ പെട്ടെന്ന് ശ്രദ്ധിച്ചത് ഹുസൈൻ അടക്കമുള്ള മനുഷ്യന്മാരുടെ നന്മയാണ്. സാധാരണ ഇത്തരം സംഭവങ്ങളിൽ വാഹന ഉടമകൾ ഉണ്ടാക്കുന്ന ബഹളം ചില്ലറയൊന്നും അല്ലെന്ന് ഗ്യാസ് സ്റ്റേഷൻ ഉടമയുടെ മകൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിലുള്ള ഭയം കൊണ്ടാണോ അതോ സ്വതവേയുള്ള ഉദാരമനസ്ക്കത കൊണ്ടാണോ എന്നറിയില്ല, കസ്റ്റമർ അത്യാവശ്യക്കാരനാണെങ്കിൽ സ്വന്തം വാഹനം കൊണ്ടുപൊയ്ക്കോളാൻ ഗ്യാസ് സ്റ്റേഷൻ ഉടമയുടെ മകൻ പറയുന്നുണ്ട്. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7531" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2021/04/20210416_170532.jpg"><img class="aligncenter wp-image-7532 " src="http://niraksharan.in/wp-content/uploads/2021/04/20210416_170532.jpg" alt="20210416_170532" width="450" height="709" /></a><br />
<strong><span style="font-size: xx-large;">ഗ്യാ</span></strong>സ് സ്റ്റേഷനിലെ പയ്യൻ, കാറിൽ ഡീസലിന് പകരം പെട്രോൾ അടിച്ചെങ്കിലും അത് ക്ഷമയോടെ നേരിട്ട ഹുസൈൻ തട്ടത്താഴത്തിന്റെ കഥ <a href="https://www.mathrubhumi.com/auto/features/viral-facebook-post-by-a-innova-user-about-petrol-pump-experience-1.5596192">ഫേസ്ബുക്കിൽ വൈറലായത്</a> കണ്ടപ്പോൾ പെട്ടെന്ന് ശ്രദ്ധിച്ചത് ഹുസൈൻ അടക്കമുള്ള മനുഷ്യന്മാരുടെ നന്മയാണ്. സാധാരണ ഇത്തരം സംഭവങ്ങളിൽ വാഹന ഉടമകൾ ഉണ്ടാക്കുന്ന ബഹളം ചില്ലറയൊന്നും അല്ലെന്ന് ഗ്യാസ് സ്റ്റേഷൻ ഉടമയുടെ മകൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിലുള്ള ഭയം കൊണ്ടാണോ അതോ സ്വതവേയുള്ള ഉദാരമനസ്ക്കത കൊണ്ടാണോ എന്നറിയില്ല, കസ്റ്റമർ അത്യാവശ്യക്കാരനാണെങ്കിൽ സ്വന്തം വാഹനം കൊണ്ടുപൊയ്ക്കോളാൻ ഗ്യാസ് സ്റ്റേഷൻ ഉടമയുടെ മകൻ പറയുന്നുണ്ട്. മാത്രമല്ല ഫുൾ ടാങ്ക് ഡീസലിന് 1000 രൂപ മാത്രം ഈടാക്കി തങ്ങൾക്ക് പറ്റിയ അബദ്ധത്തിന് അയാൾ പ്രായശ്ചിത്തവും ചെയ്യുന്നു. ലോകം അത്രയ്ക്കൊന്നും മോശമല്ല. മോശമാക്കിയേ അടങ്ങൂ എന്ന് കരുതിക്കൂട്ടി നടക്കുന്ന ചിലരെക്കൊണ്ടുള്ള പ്രശ്നങ്ങളേ ഇവിടുള്ളൂ.</p>
<p>ഇത്രയും പറഞ്ഞത് ആമുഖമാണ്. പെട്രോളിന് പകരം ഡീസൽ അടിച്ച അനുഭവം എനിക്കുമുണ്ട്. ഏകദേശം അഞ്ച് കൊല്ലം മുൻപാണ് സംഭവം. കൃത്യമായ ഡേറ്റ് പറയണമെങ്കിൽ, ദുരന്തേട്ടൻ <a href="https://www.facebook.com/thummarukudy">മുരളി തുമ്മാരുകുടി</a>യുടെ Muralee Thummarukudy ഒരു ചായ് പേ ചർച്ചയും, അതിന് ശേഷം തൃശൂര് ഞാനിങ്ങെടുക്കുവാ എന്ന ഹിറ്റ് മോണോലോഗ് കാ‍ച്ചിയ സുരേഷ് ഗോപിയണ്ണൻ മുഖ്യാതിഥിയായി വന്ന ഒരു പുസ്തകപ്രകാശന ചടങ്ങും കഴിഞ്ഞ് തൃശൂരുനിന്ന് എറണാകുളത്തേക്ക് മടങ്ങുമ്പോൾ ഹൈവേയിൽ പാലിയേക്കര കഴിഞ്ഞയുടനെയാണ് അമളി പറ്റിയത്. സമയം രാത്രി എട്ട് എട്ടര എട്ടേമുക്കാൽ, ഒൻപത് ഒൻപതര പത്ത് മണി. കൂടെയുള്ളത് നുമ്മടെ ചങ്ക് കിച്ചുത്ത എന്ന <a href="https://www.facebook.com/wahida.shamsudhin">വഹീദ ഷംസുദ്ദീൻ</a>.</p>
<p>ഞാനന്ന് ഓടിച്ചിരുന്നത് സുഹൃത്തിന്റെ പെട്രോൾ കാറാണ്. സ്ഥിരമായി ഓടിക്കുന്ന സ്വന്തം വാഹനമാകട്ടെ ഡീസലും. ആ ആശയക്കുഴപ്പം കാരണം അബദ്ധം പിണഞ്ഞത് ഗ്യാസ് സ്റ്റേഷൻ‌കാർക്കല്ല, എനിക്കാണ്. ഡീസൽ കാറാണെന്ന ഓർമ്മയിൽ, പെട്രോൾ ബങ്കിന്റെ ഓരം ചേർത്ത് വാഹനം പിടിച്ചു. അറുപത് വയസ്സിന് മുകളിൽ പ്രായം വരുന്ന ജീവനക്കാരൻ ചേട്ടൻ ഇന്ധനം നിറയ്ക്കാൻ തുടങ്ങി. കാറിനകത്തിരുന്ന് കിച്ചുത്തയും ഞാനും, തുമ്മാരുകുടി അൽപ്പം മുൻപ് പറഞ്ഞ ലോകകാര്യങ്ങളും ഇനി പറഞ്ഞേക്കാൻ സാദ്ധ്യതയുള്ള ദുരന്തങ്ങളും, സോറി ദുരന്ത മുന്നറിയിപ്പുമൊക്കെ കൂലംകഷമായി ചർച്ച ചെയ്യുകയാണ്.</p>
<p>ഇന്ധനം നിറയ്ക്കുന്ന സമയത്ത് കാറിന്റെ എഞ്ചിൻ ചെയ്തിട്ടില്ലായിരുന്നു. പെട്ടെന്ന് കാറ് ചെറുതായി കുലുങ്ങാൻ തുടങ്ങി. ആ കുലുക്കം അൽപ്പാൽപ്പമായി കൂടി വരാൻ തുടങ്ങി. കാറ് കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന മട്ടിൽ ഐക്യരാഷ്ട്ര വിഷയങ്ങളുടെ ചർച്ച കസറുകയാണ്. പെട്ടെന്ന് എഞ്ചിൻ ഓഫായി. അപ്പോഴേക്കും എനിക്കൊരു പന്തികേട് മണത്തു. എന്നിട്ടും കിച്ചുത്തയ്ക്ക് ഒരു കുലുക്കവുമില്ല. ആഗോളപ്രശ്നങ്ങളെപ്പറ്റി ഒരാൾ എത്ര ചിന്താവിഷ്ടയാണെന്ന്, നമ്മളെല്ലാം കിച്ചുത്തയെക്കണ്ട് പഠിക്കണം.</p>
<p>ഞാൻ വാഹനം സ്റ്റാർട്ടാക്കാൻ ശ്രമിച്ചു. ഇതുവരെ കേൾക്കാത്ത എന്തോ ഒരു പിറുപിറുക്കൽ മാത്രമായിരുന്നു യന്ത്രത്തിന്റെ മറുപടി. ഫുൾ ടാങ്ക് ഇന്ധനമടിക്കുന്നത് എന്റെയൊരു ശീലമാണ്. അപ്പോളേക്കും ടാങ്ക് നിറഞ്ഞിരുന്നു. ഞാൻ തല വെളിയിലിട്ട് അൽപ്പം ചമ്മലോടെ ചേട്ടായിയോട് കാര്യം പറഞ്ഞു.</p>
<p><span style="color: #0000ff;">“ചേട്ടാ, ഇത് പെട്രോൾ കാറാണ്. നമ്മളടിച്ചത് ഡീസലാണ്. പണി പാളിക്കഴിഞ്ഞിരിക്കുന്നു. ഇനി എന്തോ ചെയ്യും ? ”</span></p>
<p>ചേട്ടന്റെ മുഖത്ത് ഞാനിതുവരെ കണ്ടിട്ടില്ലാത്തതും പച്ചാളം ഭാസി തോറ്റ് പോകുന്നതുമായ ഭാവങ്ങൾ മിന്നിമറഞ്ഞു. സാധാരണ നിലയ്ക്ക് വാഹനമുടമയുടെ ഭാഗത്ത് നിന്ന് ഇനിയങ്ങോട്ട് വരാൻ പോകുന്ന പൂരപ്പാട്ടിന്റെ കാര്യമാലോചിച്ചുള്ള ബേജാറായിരുന്നു ആ ഭാവങ്ങൾക്ക് പിന്നിലെന്ന് മേൽപ്പറഞ്ഞ ഹുസൈൻ സംഭവം വായിച്ചതിന് ശേഷം വർഷങ്ങൾ കഴിഞ്ഞ് ഇന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഡീസലൊഴുകുന്ന ഹോസിന്റെ മുന്നിൽ പെട്രോൾ കാറിന്റെ ടാങ്ക് തുറന്നുകൊടുക്കുന്ന ഐഡിയ എന്റേതായിപ്പോയി. അല്ലെങ്കിൽ കാണാമായിരുന്നു പൂരം. ഹുസൈന്റെ അത്രയ്ക്ക് ക്ഷമയും സഹനശക്തിയും എനിക്കുണ്ടാകുമായിരുന്നോ ? ആവോ&#8230; അറിയില്ല. ചിലപ്പോൾ ഉണ്ടാകുമായിരുന്നിരിക്കും. പക്ഷേ, നമ്മൾ വിചാരിക്കുന്നത് പോലൊന്നുമല്ല കാര്യങ്ങൾ!</p>
<p>വാഹനമുടമയുടെ പിശക് കാരണമായാലും ഇങ്ങനൊരു അബദ്ധം ഗ്യാസ് സ്റ്റേഷൻ ജീവനക്കാർക്ക് സംഭവിക്കാൻ പാടില്ല എന്നതാണ് അവർ അവരുടെ തൊഴിലിന്റെ ഉത്തരവാദിത്തമായി കാണുന്നത്. ഇന്ധനം നിറയ്ക്കുന്നതിന് മുന്നേ പെട്രോളാണോ ഡീസലാണോ എന്ന് ചോദിക്കേണ്ട കടമ അവർക്കുണ്ട്. അതവർ സ്വയം ഏറ്റുറച്ച് ചെയ്യുന്ന ഒരു കാര്യം തന്നെയാണ്. അബദ്ധം പിണഞ്ഞാൽ ഉണ്ടാകുന്ന ഏടാകൂടങ്ങളേക്കാൾ എത്രയോ ഭേദമാണ് അങ്ങനെയൊരു ഉത്തരവാദിത്തം ഏൽക്കുന്നതെന്ന് അനുഭവത്തിന്റെ പുറത്ത് അവർ ഓരോരുത്തരും മനസ്സിലാക്കിക്കാണണം. എന്നിട്ടും അബദ്ധം പിണയുമ്പോൾ വാഹന ഉടമകളേക്കാൾ വലിയ ധർമ്മസങ്കടത്തിലാകുന്നത് ഇപ്പറഞ്ഞ ജീവനക്കാർ തന്നെയാണ്. എനിക്ക് ഡീസൽ അടിച്ച് തന്ന ചേട്ടനും ആ വിഷമം നന്നായുണ്ട്.</p>
<p><span style="color: #0000ff;">“ 25 വർഷത്തിലധികമായി ഞാനീ ജോലി ചെയ്യുന്നു. ഇതുവരെ ഇന്ധനം മാറി അടിച്ചിട്ടില്ല. ഇതെങ്ങനെ സംഭവിച്ചെന്ന് എനിക്ക് ഓർക്കാൻ പോലും പറ്റുന്നില്ല“</span>&#8230; എന്ന് ഉള്ളിൽത്തട്ടിയുള്ള വിഷമത്തിലാണ് ചേട്ടൻ.</p>
<p><span style="color: #0000ff;">“അത് സാരമില്ല ചേട്ടാ, ഞാനല്ലേ തെറ്റായ ബങ്കിന് മുന്നിൽ വാഹനം പിടിച്ചത്.”</span> എന്നൊക്കെ പറഞ്ഞ് നോക്കിയെങ്കിലും ചേട്ടന്റെ സങ്കടത്തിന് കുറവൊന്നുമില്ല.</p>
<p><span style="color: #0000ff;">“അത് വിട് ചേട്ടാ. ഇനി ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് പറയൂ. ഈ ഭാഗത്തെവിടെയെങ്കിലും മെക്കാനിക്കിനെ കിട്ടുമോ ? മെക്കാനിക്ക് വന്നാൽ പ്രശ്നം തീരുമോ ? അതോ കാർ കമ്പനീന്ന് ആള് വരേണ്ടി വരുമോ ? എനിക്കിത് കന്നി അനുഭവമാണ്. അതോണ്ട് വലിയ പിടിപാടില്ല.“</span></p>
<p>അപ്പോളേക്കും ഗ്യാസ് സ്റ്റേഷനിലെ മിക്കവാറും ജീവനക്കാരും മറ്റ് ഉത്തരവാദപ്പെട്ടവരുമൊക്കെ വളഞ്ഞു. വാഹനമുടമ പ്രശ്നമുണ്ടാക്കുന്നില്ല എന്ന ആശ്വാസം എല്ലാ മുഖങ്ങളിലുമുണ്ട്.</p>
<p><span style="color: #0000ff;">“എന്റെ മരുമകൻ മെക്കാനിക്കാണ്. അവനിപ്പോൾ വർക്ക് ഷോപ്പ് അടച്ച് വീട്ടിലെത്തിക്കാണും. വേറെങ്ങും പോയിട്ടില്ലെങ്കിൽ രക്ഷപ്പെട്ടു. ഞാനൊന്ന് വിളിച്ച് നോക്കട്ടെ.“</span> ചേട്ടൻ മൊബൈലെടുത്ത് കുത്തി.</p>
<p>എന്റെ പാതിശ്വാസം നേരെവീണു. പ്രായപൂർത്തിയായ&#8230;. എന്നുവെച്ചാൽ ഏതാണ്ട് ഷഷ്ടിപ്രായപൂർത്തിയായ കിച്ചുത്ത എന്ന യുവതിയെ പാതിരായ്ക്ക് മുന്നെയെങ്കിലും ആലുവ മണപ്പുറത്ത് കൊണ്ടുപോയി കളയണമെങ്കിൽ എത്രയും പെട്ടെന്ന് വാഹനം നന്നാക്കിയെടുത്തേ പറ്റൂ.</p>
<p>അരമണിക്കൂറിനകം ചേട്ടന്റെ മരുമകൻ മെക്കാനിക്ക് എത്തി. രാത്രി അസമയത്തുള്ള പണിയായതുകൊണ്ട് അൽപ്പം കൂടുതൽ പൈസ വേണമെന്ന് തുറന്ന് പറഞ്ഞു. അന്നവിടന്ന് ആ വണ്ടി എടുത്തുകൊണ്ട് പോയില്ലെങ്കിൽ പത്തര മണി കഴിഞ്ഞ സമയത്ത് ഒരു ടാക്സി പിടിച്ച് വീട്ടിലെത്തി നാളെ വീണ്ടും തിരികെ വന്ന് മെക്കാനിക്കിനെ കണ്ടുപിടിച്ച് വാഹനം നന്നാക്കിയെടുക്കുന്ന ചിലവും സമയനഷ്ടവുമൊക്കെ വെച്ച് നോക്കുമ്പോൾ മെക്കാനിക്ക് ചോദിച്ച 500 രൂപ തുലോം തുച്ഛമായ തുക മാത്രം.</p>
<p>പക്ഷേ നന്നായി സമയമെടുക്കും. ഫുൾ ടാങ്ക് ഡീസലാണല്ലോ അടിച്ച് കേറ്റിയിരിക്കുന്നത്. അത് മുഴുവനും പൈപ്പിട്ട് വലിച്ച് പുറത്തെടുക്കണം. എന്നിട്ട് എഞ്ചിനിലോ കാർബറേറ്ററിലോ ഫ്യുവൽ ഇഞ്ചക്ഷന്റെ ഏടാകൂടങ്ങളിലേക്കോ കേറിപ്പോയിരിക്കാൻ സാദ്ധ്യതയുള്ള മുഴുവൻ ഡീസലും ക്ലീനാക്കണം. വേറെ മാർഗ്ഗമില്ലല്ലോ ? (ഷഷ്ടി)പ്രായപൂർത്തിക്കാരി കിച്ചുത്ത വീട്ടിലെത്താൻ അൽപ്പം വൈകുമെന്ന് സാരം. തൊട്ടടുത്ത തട്ടുകടയിലേക്ക് കയറി ദോശേം ഓം‌ലറ്റും അടക്കമുള്ള തട്ടുകട വിഭവങ്ങളെല്ലാം ചെലുത്തി വീണ്ടും ആഗോള ഐക്യരാഷ്ട്രപ്രശ്നങ്ങൾക്ക് തുമ്പുണ്ടാക്കാനുള്ള ചർച്ചകൾ തുടർന്നു ഞങ്ങൾ.</p>
<p>ഏതാണ്ട് ഒന്നൊന്നര മണിക്കൂറിന് മുകളിൽ സമയം ചിലവായെങ്കിലും മെക്കാനിക്ക് കാര്യം സാധിച്ചു തന്നു. അൽപ്പം പെട്രോൾ ടാങ്കിൽ ഒഴിച്ച് കീ കൊടുത്തപ്പോൾ വാഹനം സ്റ്റാർട്ടായി. അപ്പോളാണ് ഹുസൈന് ഉണ്ടായതുപോലുള്ള നല്ലൊരു അനുഭവം ഗ്യാസ് സ്റ്റേഷൻ ഉടമയുടെ ഭാഗത്തുനിന്ന് എനിക്കും കിട്ടിയത്.</p>
<p><span style="color: #050505;">ഊറ്റിയെടുത്ത ഡീസൽ മുഴുവൻ അവർ തിരിച്ചെടുത്തു. ഞാൻ പിന്നീട് ടാങ്കിൽ നിറച്ച പെട്രോളിന്റെ വിലയിൽ നിന്ന് തിരിച്ചെടുത്ത ഡീസലിന്റെ തുക കുറച്ചു തന്നു.</span> ഒന്നോ രണ്ടോ ലിറ്റർ പെട്രോൾ കലർന്ന 40 ലിറ്ററോളം ഡീസൽ തിരികെയടുത്താൽ അവർക്കുമുണ്ട് കാര്യമായ നഷ്ടം. എനിക്ക് സത്യത്തിൽ കുറച്ച് സമയനഷ്ടവും മെക്കാനിക്കിന് നൽകിയ 500 രൂപയും മാത്രമേ ചിലവുള്ളൂ. അത് ശരിക്കും എന്റെ പിഴവിനുള്ള ശിക്ഷയാകുന്നില്ല.</p>
<p>ഹുസൈന്റെ അനുഭവവും എന്റെ അനുഭവവും വെച്ച് നോക്കുമ്പോൾ ഒരുകാര്യം ഉറപ്പിച്ച് പറയാൻ പറ്റും. നമ്മുടെ പിശക് കൂടെ ചേർന്നാണ്, അല്ലെങ്കിൽ നമ്മുടെ തന്നെ പിശക് കാരണമാണ് ഇന്ധനം മാറിപ്പോയതെങ്കിൽ അവരോട് കയർക്കുന്നത് കണ്ണിൽച്ചോരയില്ലാത്ത ഏർപ്പാടാണ്. ഇനി അഥവാ അവരുടെ ശ്രദ്ധക്കുറവ് കാരണമാണ് ഇന്ധനം മാറിപ്പോയതെങ്കിലും അവരോട് കയർക്കാൻ നിൽക്കുന്നതിന് മുൻപ് ‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയൂ’ എന്ന ബൈബിൾ വചനം ഒരുവട്ടമെങ്കിലും ഓർക്കുക. സ്വന്തം ജോലിയിൽ അബദ്ധങ്ങൾ നമുക്കും പറ്റിയിട്ടില്ലേ ? ഓരോ ദിവസവും നൂറുകണക്കിന് വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുമ്പോൾ, വല്ലപ്പോഴെങ്കിലും അവർക്ക് സംഭവിക്കുന്ന കൈപ്പിഴ മാത്രമാണിത്. അത് കണ്ടില്ലെന്ന് നടിക്കാനും ഹുസൈനെപ്പോലെ അവർക്കൊപ്പം നിൽക്കാനും വാഹനമുടമകൾക്ക് കഴിയുക തന്നെ വേണം. അത്രേയുള്ളൂ. അത്രേയുള്ളെന്നേ.</p>
<p><strong>ഗുണപാഠം:-</strong> വാഹനത്തിൽ ഇന്ധനം മാറി നിറയ്ക്കുന്നുണ്ടെങ്കിൽ, ഇന്ധനം നിറയ്ക്കുന്ന ജീവനക്കാരന്റെ മരുമകൻ അല്ലെങ്കിൽ മകൻ മെക്കാനിക്കാണോയെന്നും തൊട്ടടുത്ത് തന്നെയാണോ താമസമെന്നും വിളിച്ചാൽ ഉടനെ സ്ഥലത്തെത്തുമോയെന്നും ആദ്യമേ ചോദിച്ച് ഉറപ്പ് വരുത്തണം. അത്രേയുള്ളൂ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7531" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7531</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
