<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; കക്ഷിരാഷ്ട്രീയം</title>
	<atom:link href="http://niraksharan.in/?cat=115&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Thu, 20 Nov 2025 06:08:07 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> പ്രിവിലേജുകാരുടെ ലോകമാണിത്, സൂക്ഷിക്കുക!</title>
		<link>http://niraksharan.in/?p=8032</link>
		<comments>http://niraksharan.in/?p=8032#comments</comments>
		<pubDate>Sat, 22 Oct 2022 03:30:48 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഴിമതി]]></category>
		<category><![CDATA[കക്ഷിരാഷ്ട്രീയം]]></category>
		<category><![CDATA[കേരളത്തിലെ റോഡുകൾ]]></category>
		<category><![CDATA[ഗതാഗതം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8032</guid>
		<description><![CDATA[വാഹനമോടിക്കുമ്പോൾ എനിക്കൊരു തല്ലിപ്പൊളി സ്വഭാവമുണ്ടായിരുന്നു, പത്ത് പതിനഞ്ച് വർഷം മുൻപ് വരെ. ഒരു ഡ്രൈവറെ പരിചയപ്പെട്ടതിന് ശേഷം സ്വിച്ചിട്ടത് പോലെ ആ സ്വഭാവം മാറിക്കിട്ടി. സത്യം പറഞ്ഞാൽ അത് എൻ്റെ മോശം സ്വഭാവമായിരുന്നില്ല, പക്ഷേ ജീവഹാനി വരെ സംഭവിച്ചേക്കാമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഞാനതിനെ തല്ലിപ്പൊളി സ്വഭാവം എന്ന് വിശേഷിപ്പിച്ചത്. ഒരു മുഖവുര കഴിഞ്ഞു. ഇനി ആ സ്വഭാവം എന്തായിരുന്നെന്നും, ആ ഡ്രൈവർ ആരായിരുന്നെന്നും വിശദമാക്കാം. നമ്മൾ മര്യാദയ്ക്ക് ഇടത് വശത്തുകൂടെ ഓടിച്ച് പോകുമ്പോൾ, എതിർ വശത്തുനിന്ന് ഒരുത്തൻ ലൈറ്റിട്ട് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8032" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/10/77.jpg"><img class="aligncenter wp-image-8033 " src="http://niraksharan.in/wp-content/uploads/2022/10/77.jpg" alt="77" width="474" height="516" /></a><br />
<strong><span style="font-size: xx-large;">വാ</span></strong>ഹനമോടിക്കുമ്പോൾ എനിക്കൊരു തല്ലിപ്പൊളി സ്വഭാവമുണ്ടായിരുന്നു, പത്ത് പതിനഞ്ച് വർഷം മുൻപ് വരെ. ഒരു ഡ്രൈവറെ പരിചയപ്പെട്ടതിന് ശേഷം സ്വിച്ചിട്ടത് പോലെ ആ സ്വഭാവം മാറിക്കിട്ടി. സത്യം പറഞ്ഞാൽ അത് എൻ്റെ മോശം സ്വഭാവമായിരുന്നില്ല, പക്ഷേ ജീവഹാനി വരെ സംഭവിച്ചേക്കാമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഞാനതിനെ തല്ലിപ്പൊളി സ്വഭാവം എന്ന് വിശേഷിപ്പിച്ചത്. ഒരു മുഖവുര കഴിഞ്ഞു. ഇനി ആ സ്വഭാവം എന്തായിരുന്നെന്നും, ആ ഡ്രൈവർ ആരായിരുന്നെന്നും വിശദമാക്കാം.</p>
<p>നമ്മൾ മര്യാദയ്ക്ക് ഇടത് വശത്തുകൂടെ ഓടിച്ച് പോകുമ്പോൾ, എതിർ വശത്തുനിന്ന് ഒരുത്തൻ ലൈറ്റിട്ട് ഹോണടിച്ച് അവൻ്റെ മുന്നിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്യാനായി നമ്മുടെ വശത്തേക്ക് ഇരച്ച് തള്ളി വരുമ്പോൾ ഒരുവിധപ്പെട്ടവർ വാഹനം സൈഡൊതുക്കി കൊടുക്കും. റോഡിൽ നിന്ന് പുറത്തേക്ക് ഇറങ്ങിക്കൊടുക്കുന്നവരെ പോലും ഞാൻ കണ്ടിട്ടുണ്ട്. (ഇപ്പോൾ ഞാനുമത് ചെയ്യും) ഞാൻ പക്ഷേ എൻ്റെ വാഹനം കടുകിട മാറ്റാറില്ലായിരുന്നു. അവസാനം ആർത്തലച്ച് വന്നവൻ ടയർ തേയുന്ന വിധം ബ്രേക്ക് ചവിട്ടുക തന്നെ ചെയ്യും. അതൊക്കെ ഒരിക്കൽപ്പോലും ഒരപകടത്തിൽ അവസാനിക്കാതെ പോയത് ഭാഗ്യമാണെന്ന് ഇപ്പോൾ നല്ല ബോദ്ധ്യമുണ്ട്.</p>
<p>അങ്ങനെയിരിക്കുമ്പോളാണ് മേൽപ്പടി ടാക്സി ഡ്രൈവറെ പരിചയപ്പെട്ടത്. അയാൾ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിൻ്റെ ഡ്രൈവറായിരുന്നു. ഈ രാഷ്ട്രീയക്കാരൻ പിന്നീട് പാർലിമെൻ്റ് മെമ്പർ വരെയായി. അദ്ദേഹം ഇപ്പോൾ ജീവച്ചിരിപ്പില്ലാത്തതുകൊണ്ട് പേര് പറയാൻ ഉദ്ദേശിക്കുന്നില്ല. നമുക്ക് തൽക്കാം അദ്ദേഹത്തെ എം. പി. എന്ന് വിളിക്കാം.</p>
<p>എം.പി. എറണാകുളത്തുനിന്ന് തിരുവനന്തപുരം വരെ സ്വന്തം കാറിൽ പോകില്ല. എം. പി. ആകുന്നതിന് മുൻപും അതാണ് പതിവ്. ഡ്രൈവർ അദ്ദേഹത്തെ എറണാകുളം റെയിൽ വേ സ്റ്റേഷനിൽ വിടും. എം.പി. അവിടന്ന് തീവണ്ടിയിൽ തിരുവനന്തപുരത്ത് എത്തുന്നതിന് മുൻപ് ഡ്രൈവർ വാഹനമോടിച്ച് തിരുവനന്തപുരം റെയിൽ വേ സ്റ്റേഷനിൽ ചെന്ന് അദ്ദേഹത്തെ കാത്തുനിൽക്കണം. ലോക്കൽ ഓട്ടങ്ങൾക്കായാണ് വാഹനം തിരുവനന്തപുരത്ത് എത്തിക്കാൻ ഡ്രൈവർക്ക് ഡ്യൂട്ടി. തിരിച്ച് വരുമ്പോഴും കോഴിക്കോട് വരെ പോകേണ്ടി വന്നാലുമൊക്കെ ഇത് തന്നെ കൂത്ത്. ഈ മാനദണ്ഡം പാലിക്കാൻ പറ്റുന്നില്ലെങ്കിൽ, അതായത് തീവണ്ടി ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് ഡ്രൈവർ വാഹനവുമായി അവിടെ എത്തിയില്ലെങ്കിൽ, ഡ്രൈവറുടെ ജോലി പോകും.</p>
<p>തീവണ്ടി എറണാകുളത്തു നിന്ന് തിരുവനന്തപുരത്ത് എത്തുന്നതിന് മുൻപ് അത്രയും ദൂരം വാഹനമോടിച്ച് ചെല്ലുക അത്ര എളുപ്പമുള്ള പണിയല്ല. എവിടെയെങ്കിലും ഒന്നുരണ്ട് ബ്ലോക്ക് കിട്ടിയാൽ അതിനനുസരിച്ച് വേഗത കൂട്ടേണ്ടി വരും, ബാക്കിയുള്ള ദൂരം. പക്ഷേ, ഒരു സൗകര്യം എം.പി. ഡ്രൈവർക്ക് ചെയ്ത് കൊടുത്തിട്ടുണ്ട്. വഴിയിൽ ഏത് പൊലീസുകാരൻ കൈ കാണിച്ചാലും നിർത്തേണ്ടതില്ല. ഫൈനടിച്ചാലോ പിടിച്ചിട്ടാലോ തന്നെ വിളിക്കുക, ബാക്കി താൻ നോക്കിക്കോളാം. എം.പി.യുടെ വാഹനം എന്ന് പറയുമ്പോൾത്തന്നെ പൊലീസുകാർ ഒഴിവാകുമെന്നതാണ് വസ്തുത. പിന്നെയുള്ളത് എന്നെപ്പോലെ വാഹനം മാറ്റിക്കൊടുക്കാത്ത ചില ചീള് കേസുകൾ മാത്രമാണ്. പക്ഷേ, കല്യാണം കഴിച്ചതോടെ താൻ ചെയ്യുന്ന പണിയുടെ അപകടം മനസ്സിലാക്കിയ ഡ്രൈവർ ആ ജോലി വിട്ടു. പകരം കല്യാണം കഴിക്കാത്ത, ജീവനിൽ കൊതിയില്ലാത്ത മറ്റാരോ ആ ജോലിയിൽ കയറിയിട്ടുണ്ടാകുമെന്ന് ഉറപ്പ്.</p>
<p>എന്തായാലും, ഈ ഡ്രൈവർ പറഞ്ഞത് കേട്ട് ഞാൻ ശരിക്കും ഞെട്ടി. ഇയാൾ എൻ്റെ എതിരെ വാഹനവുമായി ഒരിക്കൽപ്പോലും വന്നിട്ടില്ലാത്തതുകൊണ്ടാണ് ഞാനിപ്പോഴും ജീവനോടെ ഇരിക്കുന്നതെന്ന ബോദ്ധ്യമെനിക്കുണ്ടായി. ഞാൻ വാഹനം മാറ്റുമെന്ന് അവസാനം നിമിഷം വരെ അയാൾ കരുതും, ഞാനൊട്ട് മാറ്റുകയുമില്ലെങ്കിൽ അപകടം ഉറപ്പ്. ഇത്തരത്തിൽ പല എം.പി.മാരുടേയും പൊലീസ് പിടിക്കാത്ത കക്ഷിരാഷ്ട്രീയക്കാരുടേയും വാഹനങ്ങൾ നിരത്തിലൂടെ പായുന്നുണ്ട്. അതിലൊന്നും ചെന്ന് പെടാതിരുന്നത് അരിയെത്താത്തതുകൊണ്ട് മാത്രമാണ്. എളുപ്പം ചാകണ്ട എന്ന് വെച്ച് ഞാനെൻ്റെ സ്വഭാവം മാറ്റി. ഇപ്പോൾ ഏതൊരു വാഹനം എതിരെ ചീറി വന്നാലും ഞാൻ റോഡിൽ നിന്ന് വെളിയിൽ കടന്ന് നിർത്തിയിടാൻ വരെ തയ്യാറാണ്. ചുവരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റൂ ദാസാ.</p>
<p>ഇത്രയും പറഞ്ഞത് വേറൊരു മുഖവുരയായിരുന്നു. സത്യത്തിൽ വിഷയം രണ്ട് വരിയിൽ പറയാനുള്ളതേയുള്ളൂ. പറഞ്ഞുവന്നത്&#8230;..</p>
<p>പ്രിവിലേജ് ഉള്ളവർ, അധികാരം ഉള്ളവർ, അധികാരത്തിലും പ്രിവിലേജിലും പിടിയുള്ളവർ, ഇപ്പറഞ്ഞ ഇടങ്ങളെല്ലാം സ്വന്തം ആവശ്യത്തിനായി പ്രയോജനപ്പെടുത്താനോ ഇതൊക്കെ വരുതിയിൽ കൊണ്ടുവരാനോ കഴിവുള്ളവർ എന്നിങ്ങനെ ഒരുപറ്റം ആൾക്കാരുണ്ട് ഇന്നാട്ടിൽ. അവർക്ക് ഇത്തരം വിഷയങ്ങളും നിയമങ്ങളും ഒന്നും ഒരു പ്രശ്നമേയല്ല. പൊലീസ് കണ്ണടയ്ക്കും, അല്ലെങ്കിൽ അവരുടെ ചൊൽപ്പടിക്ക് നിൽക്കും. ശ്രീരാം വെങ്കിട്ടരാമൻ എന്ന ഐ. എ. എസ്. ഉദ്യോഗസ്ഥൻ മദ്യപിച്ച് വാഹനമോടിച്ച് ബഷീർ എന്ന മാദ്ധ്യമപ്രവർത്തകനെ കൊന്നിട്ടും അയാളുടെ രക്തപരിശോധന 10 മണിക്കൂറിലധികം വൈകിപ്പിച്ചതും അയാളെ മനപ്പൂർവ്വമുള്ള നരഹത്യ എന്ന വകുപ്പിൽ നിന്നും ഊരിയെടുത്തതുമെല്ലാം ഈ പ്രിവിലേജ് അയാൾക്കുള്ളതുകൊണ്ടാണ്. ഒരു സാധാരണക്കാരൻ മദ്യപിച്ച് വാഹനമോടിച്ച് ഒരാളെ കൊലപ്പെടുത്തിയാൽ മദ്യലഹരി ഇറങ്ങുന്നതിന് മുൻപ്, പൊലീസ് രക്തപരിശോധന നടത്തിയിരിക്കും. ഒരുതരത്തിലും ഊരിപ്പോരാൻ ആകില്ല.</p>
<p>ആയതിനാൽ ഇത്തരം ആൾക്കാരുടേതാണ് വാഹനമെന്ന് അൽപ്പമെങ്കിലും സംശയം തോന്നിയാൽ, റോഡിൽ നിന്ന് തൊട്ടടുത്തുള്ള തോട്ടിലേക്കോ കാണയിലേക്കോ ചാടിയിട്ടായാലും സ്വന്തം ജീവൻ രക്ഷിച്ചുകൊള്ളുക. അവർ പ്രിവിലേജ് ഉള്ളവരാണ്, നമുക്കതില്ല. അവർക്കിതെല്ലാം ചെയ്തതിന് ശേഷവും നമ്മളെ ഭരിച്ച് ഉദ്ധരിക്കാനുള്ളതാണ്. അതിനായിട്ടെങ്കിലും നമ്മൾ ജീവനോടെയിരിക്കണം.</p>
<p>മദ്യപിച്ച് വാഹമോടിക്കുന്ന ഇത്തരം പ്രിവിലേജുകാരെ കുടുക്കാനായി കുറേ നാൾ മുൻപ് കേരള പൊലീസ് ഒരു പുതിയ അടവ് കൊണ്ടുവന്നു. അത് ശരിക്കും വിജയിക്കുകയും ചെയ്തു. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ, പ്രിവിലേജുകാർ അവർക്ക് പരിചയമുള്ള ഏതെങ്കിലും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന് ഫോൺ ചെയ്ത്, പിടിച്ച പൊലീസുകാരന് ഫോൺ കൈമാറും. അവർ തമ്മിൽ സംസാരിച്ച് പ്രിവിലേജുകാരൻ തടിയൂരും. ഇതായിരുന്നു പതിവ്. ഈ പരിപാടി കാരണം പ്രിവിലേജുകാർ മദ്യപിച്ച് വാഹനമോടിച്ചാലും അവരെ പിടിക്കാൻ പറ്റില്ലെന്നായപ്പോൾ, പിടിച്ച ഉടനെ പൊലീസുകാർ കണ്ട്രോൾ റൂമിൽ വിളിച്ച് പിടിക്കപ്പെട്ട ആളുടെ പേരും വണ്ടി നമ്പറും മറ്റും അവിടെ രേഖപ്പെടുത്താൻ തുടങ്ങി. പിടിക്കപ്പെട്ട പ്രിവിലേജുകാരൻ മുതിർന്ന പൊലീസുകാരനെ വിളിക്കുന്ന സമയത്തിനകം കണ്ട്രോൾ റൂമിലെ രജിസ്റ്ററിൽ മറ്റൊരു മദ്യപാനി ഡ്രൈവറുടെ പേർ അടുത്ത വരിയിൽ എഴുതപ്പെടും. അങ്ങനെ സംഭവിച്ചുപോയാൽ അതിന് മുകളിലുള്ള പേർ നീക്കം ചെയ്യാനാവില്ലല്ലോ! ഈ നിസ്സഹായത പറഞ്ഞ് കീഴുദ്യോഗസ്ഥൻ തടിയൂരും. സത്യത്തിൽ എല്ലാ പൊലീസുകാരും ചേർന്ന് നടപ്പിലാക്കിയ ഒരു ഗംഭീര കുടുക്കായിരുന്നു അത്.</p>
<p>ഇത് പ്രാബല്യത്തിൽ വന്നതിന് ശേഷം കേരളത്തിൽ ഒരു പ്രത്യേക ജോലി അവസരം തന്നെ സൃഷ്ടിക്കപ്പെട്ടു. മദ്യപിക്കാനായി ബാറുകളിലേക്ക് വാഹനമോടിച്ച് പോയവർക്കും മദ്യപാന സദസ്സുകൾ കഴിഞ്ഞ് മടങ്ങുന്ന പ്രിവിലേജുകാർ അടക്കമുള്ള റിസ്ക്ക് എടുക്കാൻ താൽപ്പര്യമില്ലാത്ത എല്ലാ മദ്യപാനികൾക്കും വേണ്ടി രാത്രികാലങ്ങളിൽ, താൽക്കാലിക ഡ്രൈവർമാരുടെ സേവനം വ്യാപകമായി ലഭ്യമാകാൻ തുടങ്ങി. ദൂരത്തിനനുസരിച്ച് 200 രൂപ മുതൽ മുകളിലേക്ക് അവർ ചാർജ്ജ് ചെയ്യും. അവർ രണ്ടുപേർ ബൈക്കിൽ വരും. അതിലൊരാൾ പ്രിവിലേജുകാരൻ്റെ വാഹനമോടിക്കും. ബൈക്കിൽ രണ്ടാമൻ പിന്നാലെ വരും. പ്രിവിലേജുകാരനെ വീട്ടിൽ വിട്ട് പണവും വാങ്ങി അവർ രണ്ടുപേരും ബൈക്കിൽ മടങ്ങും. ഈ ജോലിയവസരം ഉള്ളതുകൊണ്ട്, എല്ലാ പ്രമുഖ ബാറുകൾക്ക് മുന്നിലും, വിളിച്ചാൽ ഒന്നോ രണ്ടോ മിനിറ്റുകൾക്കുള്ളിൽ ഡ്രൈവർമാർ എത്തിയിരിക്കും. ഇതൊക്കെ ഇന്നാട്ടിൽ അത്യാവശ്യം മദ്യപിക്കുന്നവർക്ക് അറിയാത്ത കാര്യങ്ങളൊന്നുമല്ല. അറിയാത്തവർക്ക് വേണ്ടി ചില അണിയറ രഹസ്യങ്ങൾ പറഞ്ഞെന്ന് മാത്രം.</p>
<p>പക്ഷേ, ഒന്നോർക്കുക. പിടിക്കപ്പെടുന്ന മദ്യപാനിയായ ഡ്രൈവർ സ്വയം ഒരു വലിയ ഉദ്യോഗസ്ഥനോ, പിടിച്ച പൊലീസുകാരന് നേരിട്ടറിയുന്ന ഒരു പ്രിവിലേജുകാരനോ ആണെങ്കിൽ കണ്ട്രോൾ റൂമിലേക്കൊന്നും വിളി പോകില്ല. എല്ലാം ആ സ്പോട്ടിൽത്തന്നെ തീർപ്പാക്കപ്പെടും. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീരാം വെങ്കിട്ടരാമൻ ഐ.എ.എസ്.</p>
<p>പറഞ്ഞുവന്ന കാര്യം ഒരിക്കൽക്കൂടെ ഊട്ടിയുറപ്പിച്ച് പറയട്ടെ. ഇത് പ്രിവിലേജുകാരുടെ നാടാണ്, അവരുടെ ലോകമാണ്. അതില്ലാതാകണമെങ്കിൽ അഴിമതി ഇല്ലാതാകണം, കൈക്കൂലി ഇല്ലാതാകണം, സ്വജനപക്ഷപാതം ഇല്ലാതാകണം. ഇതൊക്കെ സംഭവിക്കണമെങ്കിൽ ആദ്യം കോഴിക്ക് മുല വരണം. ആയതിനാൽ എല്ലാവരും ഒന്നോ രണ്ടോ കോഴിയെ വളർത്തുന്നത് നല്ലതാണ്. അഴിമതി, സ്വജനപക്ഷപാതം, കൈക്കൂലി, പ്രിവിലേജ് ഇത്യാദി കാര്യങ്ങൾ ഇല്ലാതായോ എന്ന് സ്വയം ബോദ്ധ്യപ്പെടാമല്ലോ!</p>
<p><strong>വാൽക്കഷണം:-</strong> കൊച്ചിയിൽ പക്ഷേ, നേവിക്കാർ മദ്യപിച്ച് വെള്ളമടിച്ച് പിടിക്കപ്പെടുന്ന സാഹചര്യത്തിൽ, സാക്ഷാൽ ഫ്ലീറ്റ് അഡ്മിറൽ ഇടപെട്ടാലും കേരള പൊലീസ് വഴിവിട്ട് ഒന്നും ചെയ്യില്ല. അത് വേറൊരു കഥയാണ്. ഒന്നുരണ്ട് സിനിമകളിൽ ആ കഥകൾ വന്നിട്ടുള്ളതുമാണ്.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8032" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8032</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> മാനസ്സിക വിഭ്രാന്തി എന്ന രക്ഷാമാർഗ്ഗം</title>
		<link>http://niraksharan.in/?p=7994</link>
		<comments>http://niraksharan.in/?p=7994#comments</comments>
		<pubDate>Sat, 08 Oct 2022 03:30:58 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കക്ഷിരാഷ്ട്രീയം]]></category>
		<category><![CDATA[ഗതാഗതം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7994</guid>
		<description><![CDATA[കാട്ടാക്കട ഡിപ്പോയിലെ KSRTC ഗുണ്ടാ ആക്രമണത്തിൽ, എം. ഡി. യുടെ ഫേസ്ബുക്ക് ക്ഷമാപണ പോസ്റ്റ് വന്നിട്ടുണ്ട്. മാനസ്സിക വിഭ്രാന്തിയുള്ള ചില ജീവനക്കാരാണത്രേ പ്രശ്നക്കാർ !! ആഹഹ. എത്ര മനോഹരമായ ന്യായീകരണം. മാനസ്സിക വിഭ്രാന്തിയുള്ളവരാണെങ്കിൽ കേസിൽ നിന്ന് ഊരിപ്പോരാൻ എളുപ്പമായല്ലോ ? എങ്കിലും മറ്റ് ചില ആശങ്കകൾ ബാക്കി നിൽക്കുന്നു ബഹുമാനപ്പെട്ട KSRTC &#8211; MD ബിജു പ്രഭാകർ. അക്കമിട്ട് ചോദിക്കാം. ചോദ്യം 1:- KSRTC യിൽ മൊത്തത്തിൽ എത്രപേർ കാണും ഇത്തരം മാനസ്സിക വിഭ്രാന്തിയുള്ളവർ ? നിലവിൽ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7994" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/09/661.jpg"><img class="alignnone wp-image-7995 " src="http://niraksharan.in/wp-content/uploads/2022/09/661.jpg" alt="66" width="489" height="759" /></a><br />
<strong><span style="font-size: xx-large;">കാ</span></strong>ട്ടാക്കട ഡിപ്പോയിലെ KSRTC ഗുണ്ടാ ആക്രമണത്തിൽ, എം. ഡി. യുടെ ഫേസ്ബുക്ക് ക്ഷമാപണ പോസ്റ്റ് വന്നിട്ടുണ്ട്. മാനസ്സിക വിഭ്രാന്തിയുള്ള ചില ജീവനക്കാരാണത്രേ പ്രശ്നക്കാർ !!</p>
<p>ആഹഹ. എത്ര മനോഹരമായ ന്യായീകരണം. മാനസ്സിക വിഭ്രാന്തിയുള്ളവരാണെങ്കിൽ കേസിൽ നിന്ന് ഊരിപ്പോരാൻ എളുപ്പമായല്ലോ ? എങ്കിലും മറ്റ് ചില ആശങ്കകൾ ബാക്കി നിൽക്കുന്നു ബഹുമാനപ്പെട്ട KSRTC &#8211; MD ബിജു പ്രഭാകർ. അക്കമിട്ട് ചോദിക്കാം.</p>
<p><strong>ചോദ്യം 1:-</strong> KSRTC യിൽ മൊത്തത്തിൽ എത്രപേർ കാണും ഇത്തരം മാനസ്സിക വിഭ്രാന്തിയുള്ളവർ ? നിലവിൽ കണക്കൊന്നും ഇല്ലെങ്കിൽ കണക്കെടുത്ത് ഫേസ്ബുക്ക് വഴി ബോധിപ്പിക്കാമോ?</p>
<p><strong>ചോദ്യം 2:-</strong> നശിച്ച് അടിത്തറ തോണ്ടി നിൽക്കുന്ന KSRTC യുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം ഇത്തരം മാനസ്സിക വിഭ്രാന്തിയുള്ളവരാണോ ? അതോ മറ്റെന്തെങ്കിലുമാണോ കാരണം? (ഇങ്ങനെയെന്തോ ചോദിച്ചതിനാണല്ലോ ആ മനുഷ്യനെ തല്ലിച്ചതച്ചത്)</p>
<p><strong>ചോദ്യം 3:-</strong> ഒരു ഡിപ്പോയിൽത്തന്നെ 4 മാനസ്സിക വിഭ്രാന്തിയുള്ളവരെ നിയമിക്കുന്നതിന് പകരം ഓരോ ഡിപ്പോയിലും ഓരോന്ന് വീതം മാനസ്സിക വിഭ്രാന്തിക്കാരെ നിയമിക്കാൻ സാധിക്കുമോ ? അതോ എല്ലാ ഡിപ്പോയിലും നാല് വീതം മാനസ്സിക വിഭ്രാന്തിക്കാർ നിലവിൽ ഉണ്ടെന്നാണോ ?</p>
<p><strong>ചോദ്യം 4:-</strong> ഡ്രൈവർമാർ, കണ്ടക്ടർമാർ എന്നീ തസ്തികകളിൽ എത്ര വീതം കാണും ഈ മാനസ്സിക വിഭ്രാന്തിയുള്ളവർ എന്നതും കണക്കെടുത്ത് അറിയിച്ചാൽ വളരെ ഉപകാരം. ഡിപ്പോകളിലെ ഇടിമുറികളിൽ നിന്ന് ഒഴിവായി നടന്നാലും പൊതുജനത്തിന് ബസ്സിൽ കയറാതെ വയ്യല്ലോ ? സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും തുടർന്ന് യാത്ര ചെയ്യാനുള്ളതുകൊണ്ട് ആത്മരക്ഷാർത്ഥം ചോദിക്കുന്നതാണ്.</p>
<p><strong>ചോദ്യം 5:-</strong> കുറ്റക്കാരെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി പുറത്താക്കുമെന്ന് പറയുന്നുണ്ടല്ലോ ? അവരുടെ സംഘടനയും പാർട്ടിയുമൊക്കെ താങ്കൾക്ക് പ്രശ്നമല്ലെന്നാണോ ? അതൊന്നും കണക്കാക്കാതെ നടപടി എടുക്കാനുള്ള ആർജ്ജവം താങ്കൾക്കുണ്ടോ ?</p>
<p><strong>ചോദ്യം 6:-</strong> ബഹുമാനപ്പെട്ട എം. ഡീ., മാനസ്സിക വിഭ്രാന്തിയുള്ളവർ ഒപ്പിച്ച പണിയാണിതെന്ന് പറഞ്ഞ് തടിയൂരാനുള്ള ബുദ്ധി താങ്കളെ ഉപദേശിച്ചത് ആരാണ്? എതൊരു ചെറിയ പ്രശ്നമുണ്ടായാലും, മാനം മര്യാദയ്ക്ക് ജോലി ചെയ്ത് പോരുന്ന മറ്റ് ജീവനക്കാരെപ്പോലും മാനസ്സികവിഭ്രാന്തിയുള്ളവർ എന്ന് പൊതുജനത്തെക്കൊണ്ട് വിളിപ്പിക്കാൻ പോന്ന അബദ്ധമാണ് താങ്കൾ എഴുന്നള്ളിച്ചിരിക്കുന്നതെന്ന് വല്ല ബോദ്ധ്യവുമുണ്ടോ ?</p>
<p><strong>ക്ഷമാപണം:-</strong> നല്ല പെരുമാറ്റവും സേവനവും നൽകുന്ന KSRTC യിലെ ജീവനക്കാരെ അടച്ച് പറയുന്ന തരത്തിൽ എൻ്റെ ചില ചോദ്യങ്ങൾ നിഴലിക്കുന്നുണ്ടെങ്കിൽ അതിന് നിർവ്യാജം ക്ഷമ ചോദിക്കുന്നു. പക്ഷേ, അതിന് കാരണക്കാരൻ നിങ്ങളുടെ എം. ഡി. മാത്രമാണ്. മാനസ്സിക വിഭ്രാന്തി എന്ന കാരണം പറഞ്ഞ് ശുദ്ധ തെമ്മാടികളായ ചില ജീവനക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിലും ഭേദം മറ്റെന്തെങ്കിലും കാരണം പറയുകയോ, കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മാത്രമോ പറയാമായിരുന്നില്ലേ അദ്ദേഹത്തിന്?</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7994" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7994</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> സജി ചെറിയാന് നന്ദി</title>
		<link>http://niraksharan.in/?p=7937</link>
		<comments>http://niraksharan.in/?p=7937#comments</comments>
		<pubDate>Tue, 12 Jul 2022 03:37:56 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കക്ഷിരാഷ്ട്രീയം]]></category>
		<category><![CDATA[കേരളം]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7937</guid>
		<description><![CDATA[ഭരണഘടനെയെ വിമർശിച്ചതിൻ്റെ പേരിൽ സജി ചെറിയാൻ, മന്ത്രിസ്ഥാനം രാജി വെക്കേണ്ടത് തന്നെ. രാജി വെക്കുകയും ചെയ്തു. വളരെ നല്ലത്. പക്ഷേ, മന്ത്രി ഇപ്പോഴും പറയുന്നത്, താൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും തൻ്റെ വാക്കുകൾ വളച്ചൊടിച്ചു എന്നുമാണ്. അദ്ദേഹത്തിൻ്റെ രാജിയുടെ മഹത്വം തന്നെ റദ്ദ് ചെയ്യുന്ന പ്രസ്ഥാവനയാണത്. എന്തുകൊണ്ട് ? നമുക്ക് കുറച്ച് കാലം പിന്നോട്ട് പോകാം. മാദ്ധ്യമ ചാനലുകളും ഏതൊരു മനുഷ്യൻ്റെ കൈയിലും മൊബൈൽ ക്യാമറകളും സജീവമാകുന്നതിന് മുൻപുള്ള ഡിജിറ്റൽ കാലഘട്ടത്തിനും മുന്നേയുള്ള ഒരു കാലത്തെപ്പറ്റിയാണ് പറയുന്നത്. അക്കാലത്ത്, [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7937" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/07/88.jpg"><img class="aligncenter wp-image-7938 " src="http://niraksharan.in/wp-content/uploads/2022/07/88.jpg" alt="88" width="442" height="295" /></a><br />
<strong><span style="font-size: xx-large;">ഭ</span></strong>രണഘടനെയെ വിമർശിച്ചതിൻ്റെ പേരിൽ സജി ചെറിയാൻ, മന്ത്രിസ്ഥാനം രാജി വെക്കേണ്ടത് തന്നെ. രാജി വെക്കുകയും ചെയ്തു. വളരെ നല്ലത്.</p>
<p>പക്ഷേ, മന്ത്രി ഇപ്പോഴും പറയുന്നത്, താൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും തൻ്റെ വാക്കുകൾ വളച്ചൊടിച്ചു എന്നുമാണ്. അദ്ദേഹത്തിൻ്റെ രാജിയുടെ മഹത്വം തന്നെ റദ്ദ് ചെയ്യുന്ന പ്രസ്ഥാവനയാണത്. എന്തുകൊണ്ട് ?</p>
<p>നമുക്ക് കുറച്ച് കാലം പിന്നോട്ട് പോകാം. മാദ്ധ്യമ ചാനലുകളും ഏതൊരു മനുഷ്യൻ്റെ കൈയിലും മൊബൈൽ ക്യാമറകളും സജീവമാകുന്നതിന് മുൻപുള്ള ഡിജിറ്റൽ കാലഘട്ടത്തിനും മുന്നേയുള്ള ഒരു കാലത്തെപ്പറ്റിയാണ് പറയുന്നത്. അക്കാലത്ത്, ഇത്തരത്തിൽ വിവാദ പ്രസ്ഥാവനകൾ ആരെങ്കിലും നടത്തിയാൽ അത് റിപ്പോർട്ട് ചെയ്യുന്നത് അച്ച് നിരത്തുന്ന പത്രമാദ്ധ്യമങ്ങളായിരിക്കും. വിവാദ പ്രസ്ഥാവനയുടെ നിജസ്ഥിതി ചികഞ്ഞ് പോയി അതേപടി കേട്ട് മനസ്സിലാക്കാൻ പൊതുജനത്തിന് അവസരമുണ്ടായിരുന്നില്ല. വാർത്ത റിപ്പോർട്ട് ചെയ്ത പത്രപ്രവർത്തകൻ അത് വളച്ചൊടിച്ചിട്ടുണ്ടാകാം, ഇല്ലാതെയുമിരിക്കാം. പക്ഷേ, അത് തെളിയിക്കാൻ മാർഗ്ഗങ്ങളൊന്നും പൊതുജനത്തിന് അക്കാലത്തുണ്ടായിരുന്നില്ല.</p>
<p>ആയതുകൊണ്ടുതന്നെ ‘എൻ്റെ വാക്കുകൾ വളച്ചൊടിച്ചു‘ എന്ന ന്യായീകരണവും ഉടായിപ്പും അന്നത്തെ കാലത്ത് വിലപ്പോകുമായിരുന്നു. കാലം മാറിയത് സജി ചെറിയാനൊന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ഇന്നിപ്പോൾ സജി ചെറിയാൻ പറഞ്ഞത് എന്താണെന്ന് പലവട്ടം റിവൈൻഡ് ചെയ്ത് കണ്ട് വിലയിരുത്താൻ ഭൂലോകത്തുള്ള ഏതൊരാൾക്കും സാധിക്കും. വാക്കുകൾ വളച്ചൊടിച്ചിട്ടുണ്ടോ ഇല്ലയോ എന്നൊക്കെ മനസ്സിലാക്കാൻ പോന്ന വിവരവും വിദ്യാഭ്യാസവും ഉള്ള മലയാളികളോടാണ് സംസാരിക്കുന്നതെന്ന് ബോദ്ധ്യം എപ്പോഴും ഉണ്ടായിരിക്കണം. സ്വന്തം പാർട്ടി അണികളും, കണ്ണുമടച്ച് ഗ്വാ ഗ്വാ വിളിക്കുന്നവർ പോലും കൂടെയുണ്ടാകില്ല ഡിജിറ്റൽ യുഗത്തിന് മുന്നേ അന്ത്യക്രിയ ചെയ്ത് ഒഴിവാക്കിയ ‘എൻ്റെ വാക്കുകൾ വളച്ചൊടിച്ചു‘ എന്ന ന്യായീകരണമോ ക്യാപ്സൂളോ വാരിവിതറിയാൽ.</p>
<p>ആ യുഗം കഴിഞ്ഞു നേതാക്കന്മാരേ. രണ്ടേ രണ്ട് മാർഗ്ഗങ്ങളാണ് ഇനി മുന്നിലുള്ളത്.</p>
<p><strong>1.</strong> പറ്റുമെങ്കിൽ ഇജ്ജാതി മണ്ടത്തരങ്ങൾ വിളിച്ച് പറയാതിരിക്കുക.</p>
<p><strong>2.</strong> ഇനി അഥവാ നാക്ക് പിഴച്ച് പോയാലും, പിഴ പറ്റിയ അതേ നാക്കുകൊണ്ട്, ‘എൻ്റെ വാക്കുകൾ വളച്ചൊടിച്ചു‘ എന്ന ന്യായീകരണം എഴുന്നള്ളിക്കാതിരിക്കുക. ഇത് ഡിജിറ്റൽ യുഗമാണ്.</p>
<p>മന്ത്രി രാജി വെച്ച് ഒഴിഞ്ഞത് വലിയ ധാർമ്മിക സംഭവമാണെന്ന നിലയ്ക്കുള്ള വാർത്തകളും വാഴ്ത്തുകളും കേൾക്കാനിടയായി. അതേപ്പറ്റിയും അൽപ്പം പറയണമെന്നുണ്ട്.</p>
<p>ഒന്നാമതായി, മന്ത്രി രാജിവച്ചു എന്നല്ലാതെ പറഞ്ഞത് തെറ്റായിപ്പോയെന്നും അതിൽ ഖേദിക്കുന്നു എന്നും ഇതുവരെ പറഞ്ഞിട്ടില്ല. അതുകൂടാതെ ചെയ്താലേ കാര്യങ്ങൾ പൂർണ്ണമാകൂ.</p>
<p>രണ്ടാമതായി, അങ്ങനെയിങ്ങനെയൊന്നും ആരും വെച്ചൊഴിഞ്ഞ് പോകുന്ന ഒരു സ്ഥാനമല്ല മന്ത്രിപദം. അത് ആ ചക്കരക്കുടത്തിൽ കൈയിട്ട് നക്കിയിട്ടില്ലെങ്കിലും ആ ചക്കരക്കുടത്തിൻ്റെ സാമീപ്യം മാത്രം തരുന്ന അധികാര സുഖസുന്ദര അനുഭവങ്ങൾ കൊണ്ട് ഏതൊരു നേതാവും കൊതിക്കുന്ന ഒന്നാണ്. മന്ത്രി മാത്രമല്ല മന്ത്രിയെച്ചുറ്റിപ്പറ്റിയുള്ള ഡസൻ കണക്കിനുള്ള പരിവാരങ്ങൾക്ക് കൂടെയാണ് മന്ത്രിയുടെ രാജി പ്രശ്നമാകുന്നത്. അങ്ങനെ ഏത് വഴിക്ക് നോക്കിയാലും, ധാർമ്മികതയുടെ പേരിൽ ഒരു മന്ത്രിയും ചുമ്മാ ഇട്ടെറിഞ്ഞ് പോകുന്ന ഒന്നല്ല മന്ത്രിപദം. കഴിഞ്ഞ 20 വർഷക്കാലയളവിൽ എത്ര മന്ത്രിമാർ, ഒരു വിവാദത്തിൻ്റേയോ മറ്റേതെങ്കിലും കാരണത്തിൻ്റേയോ പേരിൽ, അങ്ങനെ നിന്ന നിൽപ്പിൽ സ്ഥാനം ത്യജിച്ചിട്ടുണ്ടെന്ന് കണക്കെടുത്താൽ ഇപ്പറഞ്ഞ ചക്കരക്കുടത്തിൻ്റെ കാര്യം ആർക്കും ബോദ്ധ്യമാകുന്നതാണ്.</p>
<p>ഈ കേസിൽ സജി ചെറിയാൻ്റെ വാക്കുകൾ ആരും വളച്ചൊടിച്ചിട്ടില്ല എന്നത് വ്യക്തമാണ്. എനിക്കങ്ങനെയാണ് ബോദ്ധ്യപ്പെട്ടിട്ടുള്ളത്. സ്വന്തം പാർട്ടിയുടെ ഉൾത്തളങ്ങളിൽ എന്തെക്കൊയോ പറഞ്ഞ് പറഞ്ഞ് ആവേശം കേറിയപ്പോൾ പുറത്ത് ചാടിയ വിവരക്കേടോ നാക്കുപിഴയോ തന്നെയാണ് സജി ചെറിയാന് ഈ ഗതി വരുത്തി വെച്ചത്.</p>
<p>അതൊക്കെ എന്തായാലും ഈ വിവാദവും സജി ചെറിയാൻ്റെ രാജിയും മൂലം ഞാനടക്കം പലർക്കും ഭരണഘടനയേപ്പറ്റി മുൻപ് അറിയാതിരുന്ന പല കാര്യങ്ങളും അറിയാൻ പറ്റി. ഇന്നലെ രാത്രി ക്ലബ്ബ് ഹൗസിലെ ഒരു റൂമിൽ ഉണ്ടായ ചർച്ച, ഭരണഘടനയെപ്പറ്റിയുള്ള ഒരുപാട് കാര്യങ്ങളിലേക്ക് വെളിച്ചം വീശാൻ പോന്നതായിരുന്നു. ഭരണഘടനയുടെ ശിൽപ്പി എന്ന പേരിൽ നമ്മൾ എടുത്ത് പറയുന്ന അംബേഡ്കർ തന്നെയാണോ ശരിക്കുള്ള ശിൽപ്പി. അതോ അദ്ദേഹത്തോളം പങ്ക് വഹിച്ചിട്ടുള്ള മറ്റാരെങ്കിലും ഉണ്ടോ ? എത്രത്തോളം പേർ എത്രനാൾ പ്രയത്നിച്ചാണ് ഭരണഘടന ഉണ്ടാക്കിയത്. 60ൽപ്പരം രാജ്യങ്ങളുടെ ഭരണഘടന ഈ അവശ്യത്തിലേക്കായി പഠിക്കുകയും അതിലെല്ലായിടങ്ങളിൽ നിന്നുമുള്ള നല്ല നല്ല കാര്യങ്ങൾ ഉൾക്കൊണ്ട് ഉണ്ടാക്കിയതാണ് ഇന്ത്യൻ ഭരണഘടനയെന്നുമൊക്കെ മനസ്സിലാക്കാൻ ഇടവന്നത് സജി ചെറിയാൻ കാരണമാണ്. അതിനദ്ദേഹത്തോട് നന്ദി പറയാതെ വയ്യ.</p>
<p>ഇന്ത്യൻ ഭരണഘടന എല്ലാം തികഞ്ഞ ഒന്നാകണമെന്നില്ല. അത് പറയാള്ള സാക്ഷരത എനിക്കില്ല. കുറ്റങ്ങളും കുറവുകളും പോരായ്മകളും ഉണ്ടായേക്കാം. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന എല്ലാവരും ഭരണഘടനെയെപ്പറ്റി ഗ്രാഹ്യമുള്ളവരാകണമെന്നില്ല. പാവപ്പെട്ടവൻ്റേയും സാധാരണക്കാരൻ്റേയും വലിയ വിദ്യാഭ്യാസ യോഗ്യതകൾ ഇല്ലാത്തവരുടേയുമൊക്കെ പ്രതിനിധികളാണ് തിരഞ്ഞെടുക്കപ്പെടുന്നത്. അത് തന്നെയാണ് ജനധിപത്യത്തിൻ്റെ സൗന്ദര്യവും. പക്ഷെ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അധികാരസ്ഥാനങ്ങളിലേക്ക് കയറി ആസനമമർത്തുന്നതിന് മുൻപ് ഇക്കൂട്ടർക്കെല്ലാം ഒരു മിനിമം യോഗ്യതാ പഠനക്ലാസ്സ് അവരവരുടെ പാർട്ടിയോ അല്ലെങ്കിൽ സർക്കാർ തലത്തിൽത്തന്നെയോ നൽകിയാൽ ഇതുപോലുള്ള അബദ്ധങ്ങളിൽച്ചെന്ന് ചാടാതെ നോക്കാം.</p>
<p>48 മണിക്കൂറിനകം സജി ചെറിയാൻ സ്വന്തം നിലയ്ക്കോ പാർട്ടിയുടെ നിർദ്ദേശപ്രകാരമോ മന്ത്രിസ്ഥാനം രാജി വെച്ചില്ലെങ്കിൽപ്പോലും, ഗവർണ്ണറോ കേന്ദ്രമോ ഇടപെടുമായിരുന്നെന്ന കാര്യം സുവ്യക്തമാണ്. അവരാരെങ്കിലും ഇടപെട്ട് പുറത്താക്കിയാൽ സജി ചെറിയാനും അദ്ദേഹത്തിൻ്റെ പാർട്ടിക്കും ഉണ്ടാകുന്ന നാണക്കേട് ചില്ലറയൊന്നും അല്ല. അതുകൊണ്ട് മാത്രമാണ്ര് രാജി ഉണ്ടായതെന്നാണ് എൻ്റെ വ്യക്തിപരമായ നിഗമനം. ധാർമ്മികതയുടെ പേരിലാണ് രാജിയെങ്കിൽ 24 മണിക്കൂർ പോലും വേണ്ട രാജി സമർപ്പിക്കാൻ. അത്തരം ധാർമ്മികതയുള്ള നേതാക്കളൊക്കെ ഉണ്ടായിരുന്നു, പക്ഷേ ഇപ്പോളില്ല. ‘ഞാനെന്തിന് രാജി വെക്കണം‘ എന്ന് മാദ്ധ്യമങ്ങളോട് ചോദിച്ച സജി ചെറിയാൻ, ആ ചോദ്യത്തിൻ്റെ മുനയൊടിയും മുൻപേ രാജിവെക്കണമെങ്കിൽ അതിന് കാരണം മേൽപ്പറഞ്ഞത് അടക്കമുള്ള ഒരുപാട് കാരണങ്ങളാണ്. ആയതിനാൽ ധാർമ്മികതാ ക്യാപ്സൂൾ, അത് ചിലവാകുന്ന ഇടങ്ങളിൽ മാത്രം ഇറക്കിയാൽ മതി.</p>
<p>സജി ചെറിയാന് ഒരിക്കൽക്കൂടെ നന്ദി. രാജി വെക്കാതെ കൂടുതൽ നീട്ടിക്കൊണ്ട് പോയി പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി പ്രതിപക്ഷത്തിൻ്റെ ധർണ്ണയും പിക്കറ്റിങ്ങും വഴി തടയലും കരിങ്കൊടി കാണിക്കലും ഒക്കെ ചേർന്ന് പൊതുജനത്തെ നടുറോഡിലിട്ട് കഷ്ടപ്പെടുത്താതിരുന്നതിനും ഭരണഘടനയെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ അവസരമുണ്ടാക്കിത്തന്നതിനും.</p>
<p><strong>വാൽക്കഷണം:-</strong> സജി ചെറിയാൻ MLA പദവി കൂടെ രാജിവെക്കണമെന്ന് മുറവിളി നടക്കുന്നുണ്ട്. വ്യക്തിപരമായി എനിക്കാ അഭിപ്രായം ഇല്ല. എന്നിട്ട് വേണം ആ ഉപതെരഞ്ഞെടുപ്പിന്റെ ഭാരം കൂടെ പൊതുജനം ചുമക്കാൻ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7937" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7937</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഹർത്താലിന് പകരം കറുപ്പ് വീശൽ !?</title>
		<link>http://niraksharan.in/?p=7913</link>
		<comments>http://niraksharan.in/?p=7913#comments</comments>
		<pubDate>Mon, 13 Jun 2022 11:19:27 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കക്ഷിരാഷ്ട്രീയം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാമൂഹികം]]></category>
		<category><![CDATA[ഹർത്താൽ]]></category>

		<guid isPermaLink="false">http://niraksharan.in/?p=7913</guid>
		<description><![CDATA[ഒരു ഭരണാധികാരിയെ കറുത്ത തുണിവീശിക്കാണിക്കുന്നത് ഏത് സർക്കാർ ഭരിക്കുന്ന കാലത്തും വലിയ പ്രശ്നമായിട്ട് തന്നെ നിരീക്ഷിച്ചിട്ടുണ്ട്. കോലം കത്തിക്കുന്നത് പോലും അത്ര വലിയ അവഹേളനമായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പ്രതിപക്ഷത്തിരുന്നപ്പോൾ കറുപ്പ് വീശുന്നത് പ്രശ്നമല്ലാത്തവർക്ക്, ഭരണപക്ഷത്തിരിക്കുമ്പോൾ അതേ കറുപ്പ് സഹിക്കാൻ പറ്റാത്തത് തരംതാണ കക്ഷിരാഷ്ട്രീയമെന്ന നിലയ്ക്ക് തന്നെ മനസ്സിലാക്കിയിട്ടുമുണ്ട്. അതേപ്പറ്റിയൊന്നും ഒരു സംശയം പോലും അവശേഷിക്കുന്നില്ല. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടുതന്നെ ഒരു ചോദ്യമുന്നയിക്കുകയാണ്. പ്രതിഷേധ മാർഗ്ഗങ്ങൾക്ക് ദാരിദ്ര്യം നേരിടുന്നതുകൊണ്ട് സകലമാന കക്ഷിരാഷ്ട്രീയക്കാരും ഒരേപോലെ നെഞ്ചേറ്റുന്ന സമരമുറയാണല്ലോ ഹർത്താൽ? കറുപ്പ് വീശുന്നത് ഇത്രയ്ക്കേറെ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7913" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/06/yy.jpg"><img class="aligncenter wp-image-7914 " src="http://niraksharan.in/wp-content/uploads/2022/06/yy.jpg" alt="yy" width="442" height="323" /></a><br />
<strong><span style="font-size: xx-large;">ഒ</span></strong>രു ഭരണാധികാരിയെ കറുത്ത തുണിവീശിക്കാണിക്കുന്നത് ഏത് സർക്കാർ ഭരിക്കുന്ന കാലത്തും വലിയ പ്രശ്നമായിട്ട് തന്നെ നിരീക്ഷിച്ചിട്ടുണ്ട്. കോലം കത്തിക്കുന്നത് പോലും അത്ര വലിയ അവഹേളനമായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല.</p>
<p>പ്രതിപക്ഷത്തിരുന്നപ്പോൾ കറുപ്പ് വീശുന്നത് പ്രശ്നമല്ലാത്തവർക്ക്, ഭരണപക്ഷത്തിരിക്കുമ്പോൾ അതേ കറുപ്പ് സഹിക്കാൻ പറ്റാത്തത് തരംതാണ കക്ഷിരാഷ്ട്രീയമെന്ന നിലയ്ക്ക് തന്നെ മനസ്സിലാക്കിയിട്ടുമുണ്ട്. അതേപ്പറ്റിയൊന്നും ഒരു സംശയം പോലും അവശേഷിക്കുന്നില്ല.</p>
<p>ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടുതന്നെ ഒരു ചോദ്യമുന്നയിക്കുകയാണ്.</p>
<p>പ്രതിഷേധ മാർഗ്ഗങ്ങൾക്ക് ദാരിദ്ര്യം നേരിടുന്നതുകൊണ്ട് സകലമാന കക്ഷിരാഷ്ട്രീയക്കാരും ഒരേപോലെ നെഞ്ചേറ്റുന്ന സമരമുറയാണല്ലോ ഹർത്താൽ? കറുപ്പ് വീശുന്നത് ഇത്രയ്ക്കേറെ പ്രശ്നമുണ്ടാക്കുന്ന ഒരു സംഗതിയാണെങ്കിൽ, പ്രതിഷേധിക്കാൻ, പ്രതികരിക്കാൻ, വിയോജിപ്പ് പ്രകടിപ്പിക്കാൻ, എന്തുകൊണ്ട് ഹർത്താലിനെ ഒഴിവാക്കി കറുപ്പിനെ കൂട്ടുപിടിച്ചുകൂട ? കറുത്ത തൂവാലകൾ, വീട്ടിലും ഓഫീസിലും വാഹനത്തിലും പോക്കറ്റിലും മറ്റും, ഏത് അത്യാവശ്യ സമയത്തും പുറത്തെടുക്കാൻ പാകത്തിൽ സൂക്ഷിക്കണമെന്ന് മാത്രം. സത്യത്തിൽ, ചുറ്റുവട്ടത്തുള്ള രണ്ടാമതൊരാൾക്ക് ശാരീരികമായോ ജോലിസംബന്ധമായോ സഞ്ചാരസ്വാതന്ത്ര്യപരമായോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത പ്രതിഷേധ സമരമുറയാണ് കറുത്ത തുണിവീശൽ. അതേസമയം, മാനസ്സികമായി ഒരാൾക്ക്, കറുത്ത തുണി വീശൽ ക്ലേശമുണ്ടാക്കുക തന്നെ വേണം. അതാണല്ലോ ആ പ്രതിഷേധത്തിൻ്റെ ധർമ്മവും ലക്ഷ്യവും.</p>
<p>പറഞ്ഞ് വന്നപ്പോളാണ് ഓർത്തത്. പണ്ട് കാലത്ത്, പ്രതിഷേധത്തിൻ്റെ ഭാഗമായി കറുത്ത ശീല നെഞ്ചത്ത് കുത്തി ക്ലാസ്സിലും ഓഫീസിലുമൊക്കെ മനുഷ്യർ പോയിരുന്നു. ഹർത്താലുകൾ തന്നെ ആകണമെന്ന് തോന്നുന്നു, ആ പരിപാടിക്ക് അന്ത്യം കുറിച്ചത്. ഹർത്താലാകുമ്പോൾ ശീതീകരിച്ച മുറിയിലിരുന്ന് തീരുമാനിച്ച് വാർത്താക്കുറിപ്പായി അറിയിച്ചാൽ മതിയല്ലോ? വിയർപ്പ് പൊടിയേണ്ടതേയില്ല. പണിയെടുക്കാതെ ശബളം കിട്ടുകയോ, പണിക്ക് വരാൻ പറ്റില്ലെന്ന അവസ്ഥയുള്ളതുകൊണ്ടോ, ശമ്പളത്തോടുകൂടെയുള്ള ഒരു അവധി തരമാകുകയോ ചെയ്യും. കറുപ്പിൻ്റെ പ്രതിഷേധത്തെ ഹർത്താലുകളും ബന്ദുകളും കടത്തി വെട്ടിയത് മറ്റൊരു കാരണം കൊണ്ടാകാൻ ഒരു വഴിയുമില്ല.</p>
<p>ഹർത്താലുമായി കറുപ്പിൻ്റെ പ്രതിഷേധത്തെ താരതമ്യം ചെയ്യാൻ കാരണം, പരിസ്ഥിതിലോല വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഈ മാസം മാത്രം (ഇന്നടക്കം) 3 പ്രാദേശിക ഹർത്താലുകൾ നടന്ന് കഴിഞ്ഞു. ജൂൺ 16ന് ഒരെണ്ണം കൂടെ വരുന്നുണ്ട്. അപ്പോൾ നാലെണ്ണമാകും. ഭരണകക്ഷിയും പ്രതിപക്ഷവും കേന്ദ്രത്തിനെതിരെ നടത്തിയതും നടത്തുന്നതുമായ ഹർത്താലുകളാണിതെല്ലാം. എങ്കിൽപ്പിന്നെ ഒരുമിച്ചൊരു ഹർത്താലായോ അല്ലെങ്കിൽ രണ്ട് കൂട്ടർക്കും വേറെ വേറെ രണ്ട് ഹർത്താലുകളായോ പ്രതിഷേധിക്കാൻ പറ്റുമായിരുന്നില്ലേ ? അത്രയും ബുദ്ധിമുട്ട് ജനങ്ങൾക്ക് കുറയുമായിരുന്നില്ലേ ? എന്തിനാണ് നാല് ഹർത്താലുകൾ ? നാലെണ്ണം കൊണ്ട് പരിസ്ഥിതി ലോല പ്രശ്നം തീരുമോ ആവോ ?</p>
<p>വീണ്ടും കറുപ്പിൻ്റെ പ്രതിഷേധത്തിലേക്ക് വരാം. ഇങ്ങനെ ഒന്നും രണ്ടും നാലും പ്രാവശ്യമൊക്കെ പ്രതിഷേധിച്ചാലും മതിയാകാത്ത അവസരങ്ങളിലാണ് കറുപ്പിൻ്റെ പ്രതിഷേധത്തിന് പ്രസക്തി. കൈയിലുള്ള കറുത്ത ശീല, പ്രതിഷേധിക്കണമെന്ന് തോന്നുന്ന സമയത്തൊക്കെ, തോന്നുന്ന ദിവസങ്ങളിലൊക്കെ, തോന്നുന്നവർക്ക് മുന്നിൽ, സമയവും കാലവും നോക്കാതെ വീശാം. പ്രതിഷേധം കൊഴുപ്പിക്കാം. ഉദാഹരണത്തിന് പരിസ്ഥിതിലോല പ്രശ്നം തന്നെ എടുക്കാം. ആ പ്രശ്നം തീരുന്നതുവരെ മലയോര മേഖലയിൽ ഉള്ളവർ ഏതുനിമിഷവും അവരുടെ സൗകര്യാർത്ഥം കറുപ്പ് ശീല വീശിക്കാണിക്കുന്നു. ഏത് ഭരണാധികാരിക്ക് മുന്നിലും എപ്പോൾ വേണമെങ്കിലും. നാല് ദിവസം ഹർത്താൽ നടത്തുന്നതിനേക്കാൾ കേമമാകില്ലേ അത് ?</p>
<p>കറുത്ത വസ്ത്രം, മാസ്ക്ക് എന്നിങ്ങനെയുള്ള മറ്റ് ഏച്ചുകെട്ടുകൾ അണിഞ്ഞ് വന്നിട്ട് കാര്യമില്ല. ഊരിയെടുത്തായാലും വലിച്ചെടുത്തായാലും, കറുപ്പ് വീശുമ്പോൾ മാത്രമേ പ്രതിഷേധമായി പരിഗണിക്കൂ. ഉടുതുണി ഇക്കൂട്ടത്തിൽ പെടുത്തിയാൽ പ്രതിഷേധത്തിൻ്റെ തീവ്രത കുറഞ്ഞതായി കണക്കാക്കപ്പെടും. മാത്രമല്ല, പൊതുസ്ഥലത്ത് ഉടുതുണി ഉരിഞ്ഞതിന് വേറെ കേസ് നേരിടേണ്ടി വരും.</p>
<p>കറുത്ത മാസ്ക്ക്, വസ്ത്രം എന്നിവയ്ക്ക് ഒരു വിലക്കുമില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് പൂർണ്ണമായും മുഖവിലയ്ക്കെടുത്തിട്ടുണ്ട്. ആയതിനാൽ അതേപ്പിടിച്ചിട്ടുള്ള ചർച്ച, ന്യായീകരണം, ക്യാപ്സൂൾ എന്നിവ ഈ പോസ്റ്റിന് കീഴെ ആവശ്യമില്ല. പോസ്റ്റിലെ മുദ്ര ശ്രദ്ധിക്കുക.</p>
<p>കേരളത്തിൽ, ഏത് ദിവസവും എവിടെയെങ്കിലും ഒരാൾ കറുത്ത ശീല വീശുന്ന കിനാശ്ശേരിയാണെൻ്റെ സ്വപ്നം. 120 ഹർത്താലുകൾ നടന്നിരുന്ന പടവലങ്ങാ സംസ്ഥാനത്ത് 10ൽ താഴെയായി അത് ചുരുങ്ങി വന്നതായിരുന്നു. 6 മാസം കൊണ്ട് വീണ്ടും 10 ഹർത്താലുകൾ എന്ന തോതിലേക്ക് അത് പൊങ്ങിവരുന്നതിലും ഭേദമായിരിക്കും ഏത് നിമിഷവും എവിടെയും ഒരു കറുത്ത തൂവാല വീശപ്പെടുന്നത്.</p>
<p><strong>വാൽക്കഷണം:-</strong>  നിറങ്ങളൊന്നും ഒരു പാർട്ടിക്കും ഒരു സമുദായത്തിനും നമ്മൾ തീറെഴുതിക്കൊടുത്തിട്ടില്ല. ഏതെങ്കിലും നിറത്തിന് ഏതെങ്കിലും സ്വഭാവം ആരെങ്കിലും സങ്കൽപ്പിച്ച് നൽകിയിട്ടുണ്ടെങ്കിൽ അത്തരം ഭോഷ്ക്കിനോട് ഒരു തരത്തിലും യോജിപ്പില്ല. കറുപ്പ് വെറുപ്പിൻ്റെ നിറമാണെങ്കിൽ ശബരിമല തീർത്ഥാടകരെ ഏത് ഗണത്തിൽ പെടുത്തണം ?</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7913" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7913</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> നവമാദ്ധ്യമങ്ങളും ജനപ്രതിനിധിയും</title>
		<link>http://niraksharan.in/?p=7898</link>
		<comments>http://niraksharan.in/?p=7898#comments</comments>
		<pubDate>Fri, 20 May 2022 04:31:50 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കക്ഷിരാഷ്ട്രീയം]]></category>
		<category><![CDATA[തെരഞ്ഞെടുപ്പ്]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>
		<category><![CDATA[സ്ഥാനാർത്ഥി]]></category>

		<guid isPermaLink="false">http://niraksharan.in/?p=7898</guid>
		<description><![CDATA[ഇന്ന് രാവിലെ വാട്ട്സ് ആപ്പിൽ ലഭിച്ച രണ്ട് സന്ദേശങ്ങളാണ് ചിത്രത്തിൽ. ഒന്ന് തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനായുള്ള (31 മെയ് 2022) എൻ്റെ വോട്ടേർസ് സ്ലിപ്പ്. രണ്ടാമത്തേത് എൻ്റെ ബൂത്തും ബൂത്ത് നമ്പറും. ഇത് പരസ്യപ്പെടുത്താൻ ഒരു പ്രത്യേക കാരണമുണ്ട്. വിശദമാക്കാം. പണ്ട് വോട്ടേർസ് സ്ലിപ്പുകൾ കക്ഷിരാഷ്ട്രീയക്കാർ വീടുകളിൽ കൊണ്ടുവന്ന് തരുന്നതായിരുന്നു പതിവ്. ഇന്നും നല്ലൊരുപങ്ക് അങ്ങനെ തന്നെയാണെന്ന് ബോദ്ധ്യമുണ്ട്. പക്ഷേ സാങ്കേതികവിദ്യ വികസിച്ചപ്പോൾ ഒരാൾക്ക് അയാളുടെ മേശപ്പുറത്ത് ഈ സ്ലിപ്പുകൾ നിരത്തിവെച്ച് ഫോട്ടോ എടുത്ത് എല്ലാ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7898" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/05/88.jpg"><img class="aligncenter wp-image-7899 " src="http://niraksharan.in/wp-content/uploads/2022/05/88.jpg" alt="88" width="479" height="249" /></a><br />
<strong><span style="font-size: xx-large;">ഇ</span></strong>ന്ന് രാവിലെ വാട്ട്സ് ആപ്പിൽ ലഭിച്ച രണ്ട് സന്ദേശങ്ങളാണ് ചിത്രത്തിൽ. ഒന്ന് തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനായുള്ള (31 മെയ് 2022) എൻ്റെ വോട്ടേർസ് സ്ലിപ്പ്. രണ്ടാമത്തേത് എൻ്റെ ബൂത്തും ബൂത്ത് നമ്പറും.</p>
<p>ഇത് പരസ്യപ്പെടുത്താൻ ഒരു പ്രത്യേക കാരണമുണ്ട്. വിശദമാക്കാം.</p>
<p>പണ്ട് വോട്ടേർസ് സ്ലിപ്പുകൾ കക്ഷിരാഷ്ട്രീയക്കാർ വീടുകളിൽ കൊണ്ടുവന്ന് തരുന്നതായിരുന്നു പതിവ്. ഇന്നും നല്ലൊരുപങ്ക് അങ്ങനെ തന്നെയാണെന്ന് ബോദ്ധ്യമുണ്ട്. പക്ഷേ സാങ്കേതികവിദ്യ വികസിച്ചപ്പോൾ ഒരാൾക്ക് അയാളുടെ മേശപ്പുറത്ത് ഈ സ്ലിപ്പുകൾ നിരത്തിവെച്ച് ഫോട്ടോ എടുത്ത് എല്ലാ വോട്ടേർസിനും അയച്ച് കൊടുക്കാമെന്ന അവസ്ഥ വന്നിരിക്കുന്നു. ആ സൗകര്യം എൻ്റെ തൃക്കാക്കര കൗൺസിലർ കൃത്യമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.</p>
<p>എന്നുവെച്ച് അദ്ദേഹം തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഇത്തരം മെസ്സേജുകൾ അയക്കുന്നതെന്ന് കരുതരുത്. തൃക്കാക്കര മണ്ഡലവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ സംഭവവികാസങ്ങളും പത്രവാർത്തകളും അദ്ദേഹം പങ്കുവെക്കാറുണ്ട്. സാധാരണ നിലയ്ക്ക് എനിക്ക് ഇത്തരം സന്ദേശങ്ങൾ അലോസരം ഉണ്ടാക്കാറുണ്ടെങ്കിലും ഇദ്ദേഹം അയക്കുന്ന സന്ദേശങ്ങളോട് അൽപ്പം പോലും ഈർഷ്യയില്ല. അതിന് പല കാരണങ്ങളുണ്ട്.</p>
<p>പ്രധാന കാരണം, പത്രം വായിക്കാതെ തന്നെ എൻ്റെ മണ്ഡലത്തിലെ കാര്യങ്ങൾ അറിയാൻ കഴിയുന്നു എന്നതുതന്നെ. ഞാൻ കച്ചേരിപ്പടിയിലെ അഡ്രസ്സിൽ നിന്ന് തൃക്കാക്കരയിലേക്ക് സ്ഥിരതാമസം ആക്കിയപ്പോൾ, പലപല ആവശ്യങ്ങൾക്കായി അഡ്രസ്സ് പ്രൂഫ് എന്നൊരു കടമ്പ ഉണ്ടായിരുന്നു. ആധാർ കാർഡും ഡ്രൈവിങ്ങ് ലൈസൻസും അടക്കം പലതും കച്ചേരിപ്പടിയിലെ പഴയ അഡ്രസ്സിലാണ്. എന്ത് ചെയ്യണമെന്ന് ഫ്ലാറ്റ് സമച്ചയത്തിലെ ഒരു സ്യഹൃത്തിനോട് ചോദിച്ചത് മാത്രം ഓർമ്മയുണ്ട്. അടുത്ത ദിവസം മേൽപ്പടി കൗൺസിലർ ഫ്ലാറ്റിലെത്തി എൻ്റെ രേഖകൾ സംഘടിപ്പിച്ച് പോകുകയും നിശ്ചിതസമയത്തിനുള്ളിൽ ആധാർ കാർഡ് തൃക്കാക്കര അഡ്രസ്സിലേക്ക് മാറ്റിത്തരുകയും ചെയ്തു. പിന്നീട് അതിൻ്റെ ചുവട് പിടിച്ച് വോട്ട് തൃക്കാക്കരയിലേക്ക് മാറ്റാനും അദ്ദേഹം സഹായിച്ചു. ആ സമയത്താണ് അദ്ദേഹത്തിന് ഞാൻ ഫോൺ നമ്പർ കൈമാറിയത്. ഒരു കൗൺസിലറെക്കൊണ്ട് ഇത്രയെങ്കിലും ഗുണങ്ങൾ എനിക്കുണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും ഞാൻ അയാൾക്കൊപ്പം നിൽക്കും. അയാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കിൽ അയാൾക്ക് വോട്ട് ചെയ്തെന്ന് വരും. ഉപതിരഞ്ഞെടുപ്പ്, പാർലമെൻ്റ് തിരഞ്ഞെടുപ്പ് അല്ലെങ്കിൽ മറ്റ് തിരഞ്ഞെടുപ്പുകൾ വരുമ്പോൾ അയാൾ നിദ്ദേശിക്കുന്ന സ്ഥാനാർത്ഥികൾ പ്രശ്നക്കാരല്ലെന്നും ഗുണം ചെയ്യാൻ പോന്നവരാണെന്നും എനിക്ക് ബോദ്ധ്യമുണ്ടെങ്കിൽ അവർക്ക് വോട്ട് ചെയ്തെന്ന് വരും.</p>
<p>(എനിക്ക് ബോദ്ധ്യമല്ലാത്ത ഒരു സ്ഥാനാർത്ഥിക്ക് കൗൺസിലറുടെ നിർദ്ദേശമോ സമ്മർദ്ദമോ പരിഗണിച്ച് വോട്ട് ചെയ്യുന്ന പ്രശ്നവുമില്ല. പ്രശ്നക്കാരല്ലാത്ത, അഴിമതിക്കാരനല്ലാത്ത, കേസും കൂട്ടവും കച്ചറയും ഇല്ലാത്ത, എത്ര അധികാരം കിട്ടിയാലും പോരെന്ന തരത്തിൽ ആക്രാന്തം കാണിക്കാത്ത, സൗമ്യരും കാര്യപ്രാപ്തരുമായ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് വരേണ്ടതിൻ്റെ ആവശ്യകത ഇവിടെയാണ്. ഉദാ:- ഈയിടെ ഒരു പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മത്സ്യത്തിന്റെ ഇരട്ടപ്പേരുള്ള നേതാവിനെപ്പോലുള്ളവർക്ക്, അവരേത് കൂട്ടത്തിൽ ചേർന്നാലും തുടർന്നാലും വോട്ട് ചെയ്യുന്ന പ്രശ്നമില്ല.)</p>
<p>ഇങ്ങനെയൊക്കെത്തന്നെ ആകണം കക്ഷിരാഷ്ട്രീയക്കാർ അവരവരുടെ വോട്ടുകൾ ഉറപ്പിക്കുന്നതും അവരുടെ പാർട്ടിയുടെ സീറ്റുകൾ ഉറപ്പിക്കുന്നതും. എല്ലാ പാർട്ടികളിലും ഏതെങ്കിലുമൊക്കെ തിരഞ്ഞെടുക്കപ്പെട്ട നേതാവോ അല്ലാത്ത പ്രവർത്തകരോ ഇതേ നിലയ്ക്ക് പ്രവർത്തനങ്ങൾ നടത്തുന്നുണ്ടാകാം.</p>
<p>പക്ഷേ, ഞാനിത് ഇപ്പോൾ പറയാൻ കാരണം, ഇന്നാട്ടിൽ ഇത് ആദ്യാനുഭവം ആയതുകൊണ്ടാണ്. ഇങ്ങനേയും വേണമെങ്കിൽ ആകാം എന്നുള്ളതുകൊണ്ടാണ്. ഇങ്ങനെ പോലും ജനപ്രതിനിധികളെക്കൊണ്ട് സേവനം ലഭിക്കാത്തവർ ഇത് വായിക്കുണ്ടെങ്കിൽ, അവരുടെ അറിവിലേക്കാണ്.</p>
<p><strong>വാൽക്കഷണം:-</strong> വർഷങ്ങൾക്ക് മുൻപ് അൽപ്പകാലം ഇംഗ്ലണ്ടിൽ (പീറ്റർബറോ) കുടുംബസമേതം കഴിഞ്ഞിരുന്നപ്പോൾ, അവിടത്തെ കൗൺസിലറുടെ സന്ദേശങ്ങൾ ഇത്തരത്തിൽ വന്നിരുന്നു. ഇന്ന് വെള്ളമുണ്ടാകില്ല, പൈപ്പ് പൊട്ടി പണി നടക്കുകയാണ്, റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്, എന്ന് തുടങ്ങി നമ്മളെ ബാധിക്കുന്ന കാര്യങ്ങളൊക്കെ അദ്ദേഹം SMS വഴി അറിയിക്കുമായിരുന്നു. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് SMS വഴി അറിയിച്ചാൽ അതിനദ്ദേഹം മറുപടി അയക്കുകയും, തീർപ്പുണ്ടാക്കുകയും ചെയ്യുമായിരുന്നു. എങ്കിലും, ഒരിക്കൽപ്പോലും ആ കൗൺസിലറെ ഞാൻ നേരിൽ കണ്ടിട്ടില്ല.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7898" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7898</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ജോജു പ്രകടിപ്പിച്ചത് സാധാരണക്കാരൻ്റെ വികാരം!</title>
		<link>http://niraksharan.in/?p=7710</link>
		<comments>http://niraksharan.in/?p=7710#comments</comments>
		<pubDate>Mon, 01 Nov 2021 11:51:20 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കക്ഷിരാഷ്ട്രീയം]]></category>
		<category><![CDATA[കേരളത്തിലെ റോഡുകൾ]]></category>
		<category><![CDATA[ഗതാഗതം]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7710</guid>
		<description><![CDATA[ഇന്ധന വില കുതിച്ച് കയറുന്നതിനെതിരെ കോൺഗ്രസ്സിൻ്റെ വഴി തടയൽ സമരം. ആ വഴിക്ക് വന്ന സിനിമാ നടൻ ജോജു ജോർജ്ജ് വഴി തടഞ്ഞുകൊണ്ടുള്ള സമരം പോക്രിത്തരമാണെന്ന് പ്രതികരിക്കുന്നു. സമരം നടത്തിയ കോൺഗ്രസ്സുകാർ ജോജുവിൻ്റെ വീട്ടുകാരെ തെറി വിളിക്കുന്നു, അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിക്കുന്നു, ജോജുവിൻ്റെ വാഹനം തല്ലിപ്പൊളിക്കുന്നു. പൊലീസ് ഇടപെട്ട് ജോജുവിനെ മദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നു, മദ്യപിച്ചിട്ടില്ലെന്ന് തെളിയുന്നു. കഴിഞ്ഞ 10 വർഷത്തിലധികമായി Say NO to Harthal എന്ന കക്ഷിരഹിത സംഘടയുടെ നേതൃത്ത്വത്തിൽ ഹർത്താൽ ദിനങ്ങളിൽ പൊതുനിരത്തിൽ ബുദ്ധിമുട്ടിക്കുന്നവരെ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7710" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2021/11/joju.jpg"><img class="aligncenter wp-image-7711 " src="http://niraksharan.in/wp-content/uploads/2021/11/joju.jpg" alt="joju" width="498" height="540" /></a><br />
<strong><span style="font-size: xx-large;">ഇ</span></strong>ന്ധന വില കുതിച്ച് കയറുന്നതിനെതിരെ കോൺഗ്രസ്സിൻ്റെ വഴി തടയൽ സമരം. ആ വഴിക്ക് വന്ന സിനിമാ നടൻ ജോജു ജോർജ്ജ് വഴി തടഞ്ഞുകൊണ്ടുള്ള സമരം പോക്രിത്തരമാണെന്ന് <a href="https://www.mathrubhumi.com/news/kerala/actor-joju-george-vehicle-attacked-in-kochi-during-congress-protest-1.6139451">പ്രതികരിക്കുന്നു</a>. സമരം നടത്തിയ കോൺഗ്രസ്സുകാർ ജോജുവിൻ്റെ വീട്ടുകാരെ തെറി വിളിക്കുന്നു, അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിക്കുന്നു, ജോജുവിൻ്റെ വാഹനം തല്ലിപ്പൊളിക്കുന്നു. പൊലീസ് ഇടപെട്ട് ജോജുവിനെ മദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നു, മദ്യപിച്ചിട്ടില്ലെന്ന് <a href="https://www.mathrubhumi.com/news/kerala/congress-protest-and-joju-george-reaction-in-kochi-police-says-joju-did-not-consumes-alcohol-1.6139533">തെളിയുന്നു</a>.</p>
<p>കഴിഞ്ഞ 10 വർഷത്തിലധികമായി <a href="https://www.facebook.com/sayNOtoHarthal">Say NO to Harthal</a> എന്ന കക്ഷിരഹിത സംഘടയുടെ നേതൃത്ത്വത്തിൽ ഹർത്താൽ ദിനങ്ങളിൽ പൊതുനിരത്തിൽ ബുദ്ധിമുട്ടിക്കുന്നവരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ പ്രവർത്തിച്ചുപോരുന്ന ഒരാളെന്ന നിലയ്ക്ക് നിർബന്ധിതമായി വഴി തടഞ്ഞും കടകളും സ്ഥാപനങ്ങളും അടപ്പിച്ചും വാഹനങ്ങൾ തടഞ്ഞും പൊതുജനത്തിന് വേണ്ടി സമരം ചെയ്യുന്നെന്ന പേരിൽ അതേ പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്ന സമരമുറകൾക്കെതിരെ സംസാരിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യാനുള്ള ധാർമ്മികമായ അവകാശം ഉണ്ടെന്ന് ബോദ്ധ്യത്തിലാണ് ഈ കുറിപ്പ്.</p>
<p>ചോദിക്കാനും പറയാനും ആരുമില്ല എന്ന തരത്തിൽ തന്നിഷ്ടം പോലെ അടുക്കളയിലേക്കും വാഹനത്തിലേക്കുമുള്ള ഇന്ധനവില വർദ്ധിപ്പിച്ച് സാധാരണക്കാരായ  ജനങ്ങളുടെ  ജീവിതം ദുസ്സഹമാക്കി മുന്നേറുന്ന മോഡി സർക്കാറിനെതിരെ പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഇപ്പറഞ്ഞ കാരണങ്ങൾക്ക് പുറമേ കൊറോണയും കൂടെ ആയപ്പോൽ താറുമാറായ ജീവിതം കരുപ്പിടിപ്പിക്കാൻ നെട്ടോട്ടമോടുന്ന ജനത്തെ റോഡിൽ തടഞ്ഞല്ല ഇന്ധന വിലവർദ്ധനയ്ക്കെതിരെ പ്രതിഷേധിക്കേണ്ടത്. സമരക്കാർക്ക് പറ്റുമെങ്കിൽ വിലവർദ്ധന നടത്തുന്ന ഭരണകക്ഷിയുടെ നേതാക്കന്മാരേയും മന്ത്രിമാരേയും തിരഞ്ഞുപിടിച്ച് അവരുടെ വീടുകളിൽത്തന്നെ പിക്കറ്റ് ചെയ്യൂ. വഴിയിൽ തടഞ്ഞാൽ, അതും അവസാനം പൊതുജനത്തെത്തന്നെ ബാധിക്കും. ഇതൊന്നുമല്ലെങ്കിൽ മറ്റേതെങ്കിലും ജനദ്രോഹപരമല്ലാത്ത സമരമാർഗ്ഗം കണ്ടെത്തൂ.</p>
<p>ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ ദ്രോഹിക്കുന്ന സമരങ്ങളാണ് ജനാധിപത്യത്തെ താങ്ങുന്നതെന്ന് ഇനിയുള്ള കാലത്ത് ഏതെങ്കിലും പാർട്ടിക്കാരും നേതാക്കന്മാരും അവരുടെ അണികളും കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്കുള്ള സ്ഥാനം എവിടെയാണെന്ന് വൈകാതെ മനസ്സിലായിക്കോളും. കാലാകാലങ്ങളായി തുടർന്ന് പോരുന്ന നിങ്ങളുടെ കാലഹരണപ്പെട്ട നയങ്ങളും സമരമാർഗ്ഗങ്ങളും മാറ്റിപ്പിടിച്ചേ പറ്റൂ.</p>
<p>ജോജു പറഞ്ഞത് സാധാരണക്കാരൻ്റെ വികാരം മാത്രമാണ്. ദൃഢനിശ്ചയം ഒന്ന് മാത്രം കൈമുതലാക്കി, കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും തന്നെയാണ് അയാൾ സിനിമയിൽ പേരെടുത്തതും പണമുണ്ടാക്കിയതും വിലകൂടിയ കാറ് സമ്പാദിച്ചതും. സാധാരണക്കാരൻ്റെ ബുദ്ധിമുട്ട് മനസ്സിലാക്കാത്ത വെള്ളിക്കരണ്ടിക്കാരനല്ല ജോജു ജോർജ്ജ്.</p>
<p>എന്തായാലും ജോജുവിൻ്റെ ഈ വിഷയത്തോടൊപ്പം പല പാർട്ടിക്കാരുടേയും ഇരട്ടത്താപ്പുകളും പൊയ് മുഖങ്ങ ളും വെളിച്ചത്ത് വന്നിട്ടുണ്ട്. ജോജുവിന് നന്ദി. കേടായിപ്പോയ താങ്കളുടെ വാഹനം ഇൻഷൂറൻസുകാർ നന്നാക്കിത്തരുക തന്നെ ചെയ്യും. ഈ വിഷയം നടക്കുമ്പോൾ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ താങ്കളുടെ ഗ്രാഫ് ഉയരുക തന്നെയാണ് ചെയ്തിട്ടുള്ളത്. ‘ഷോ കാണിക്കാൻ സിനിമയുണ്ടെനിക്ക്‘ എന്ന് താങ്കൾ ആജ്ജവത്തോടെ പറയുമ്പോളും പൊതുജനത്തിന് താങ്കളെപ്പോലുള്ളവരോട് പറയാനുള്ളത് ജനങ്ങൾക്ക് വേണ്ടി ഇടയ്ക്കൊക്കെ തെരുവിലും ഷോ കാണിക്കണമെന്ന് തന്നെയാണ്. ഇങ്ങനെയൊരു അനുഭവം ഉണ്ടായതിൻ്റെ പേരിൽ അതിന് മാറ്റമുണ്ടാകരുത്. നിങ്ങളെപ്പോലുള്ളവർ പ്രതികരിച്ചാലേ അതിന് വാർത്താപ്രാധാന്യമുള്ളൂ. മറ്റുള്ളവരുടെ തൊണ്ടകീറലുകൾ വനരോദനങ്ങൾ മാത്രമാണ്.</p>
<p>ഇനി ജോജു പൊളിച്ചടക്കിയ പൊയ് മുഖങ്ങളേയും പാർട്ടികളേയും അക്കമിട്ട് പറയാം. കൂട്ടത്തിൽ ശക്തമായ നിലപാടിൽ ഉറച്ച് നിൽക്കുന്നവരേയും ചൂണ്ടിക്കാണിക്കാം.</p>
<p><a href="http://niraksharan.in/wp-content/uploads/2021/11/1.-sabarinath.jpg"><img class="aligncenter wp-image-7712 " src="http://niraksharan.in/wp-content/uploads/2021/11/1.-sabarinath.jpg" alt="1. sabarinath" width="438" height="343" /></a></p>
<p><strong>1. ശബരീനാഥൻ:-</strong> ഒരു യുവ കോൺഗ്രസ്സ് നേതാവായ ശബരീനാഥൻ്റെ  പ്രതികരണം കണ്ടത് ഇങ്ങനെയാണ്. “പോടേയ്&#8230; പോയി തരത്തിൽ പോയി കളിക്ക് “. ഒരിക്കൽ MLA ആയിരുന്ന വിദ്യാസമ്പന്നനും കോർപ്പറേറ്റ് കമ്പനികളിൽ ജോലി ചെയ്തിട്ടുള്ളതുമായ ഒരു നേതാവിൻ്റെ പൊതുപ്രകടനം കേൾക്കുന്നവർക്ക് ലജ്ജ തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നെന്ന് പറയാതെ തരമില്ല. പക്ഷേ, ഒന്ന് ശരിയാണ്. ശബരീനാഥുമായി താരതമ്യം ചെയ്താൽ ജോജു തരത്തിലല്ല കളിച്ചത്. ജോജുവിൻ്റേയും ശബരീനാഥിൻ്റേയും തട്ടകങ്ങളിൽ അവരെങ്ങനെ വന്നെന്നും വെട്ടിപ്പിടിച്ച് മുന്നേറുന്നെന്നും നോക്കിയാൽ തൂക്കക്കൂടുതൽ ജോജൂവിൻ്റെ ത്രാസിന് തന്നെയാണ്. കാരണം അയാൾ ഈ നിലയിൽ എത്തിയത് സ്വന്തം പിതാവിൻ്റേയോ അതുമല്ലെങ്കിൽ ഏതെങ്കിലും ഗോഡ് ഫാദറിൻ്റേയോ ഔദാര്യത്തിലോ നിഴലിലോ അല്ല. കൂടുതൽ പറയുന്നില്ല. പറ്റുമെങ്കിൽ ഫോണിലെങ്കിലും ജോജുവിനെ വിളിച്ച് തെറ്റ് പറ്റിപ്പോയെന്ന് പറഞ്ഞ് തടിയൂരാൻ നോക്ക്.</p>
<p><a href="http://niraksharan.in/wp-content/uploads/2021/11/2.-dyfi.jpg"><img class="aligncenter wp-image-7713 " src="http://niraksharan.in/wp-content/uploads/2021/11/2.-dyfi.jpg" alt="2. dyfi" width="435" height="494" /></a></p>
<p><strong>2. ഡി. വൈ. എഫ്. ഐ.:-</strong> വഴി തടഞ്ഞും ഹർത്താലുകൾ നടത്തിയും ജനങ്ങളെ ‘സേവിച്ചതിൻ്റെ‘ മുൻ തൂക്കം ഏതൊക്കെ പാർട്ടികൾക്കും അവരുടെ യുവസംഘടനകൾക്കും പോഷക സംഘടനകൾക്കും ആണെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. അക്കൂട്ടത്തിൽ പെടുന്ന DYFI പറയുന്നു, &#8221; സമരം നടത്തുമ്പോൾ ജനങ്ങൾക്ക് ഉപദ്രവമാകരുത് “ എന്ന്. ചിരിച്ച് വയറുളുക്കിയാൽ അവനവൻ തന്നെ ഉത്തരവാദി. എന്തായാലും DYFI യുടെ ഭാഗത്തു നിന്ന് ഇനിയങ്ങോട്ട് ജനദ്രോഹപരമായ സമരങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതിൽ തെറ്റില്ലല്ലോ ?</p>
<p><strong>3. കെ. സുധാകരൻ:-</strong> “ജോജു ക്രിമിനലാണ്, ഗുണ്ടയാണ്, സ്ത്രീകളോട് മോശമായി പെരുമാറി, സമരക്കാർക്ക് നേരെ ചീറിയടുത്തതുകൊണ്ടാണ് വണ്ടി തല്ലിപ്പൊളിച്ചത്, അത് സ്വാഭാവികം. “ എന്നൊക്കെയാണ് കോൺഗ്രസ്സ് പാർട്ടിയദ്ധ്യക്ഷൻ്റെ <a href="https://www.mathrubhumi.com/videos/news/news-in-videos/kpcc-president-k-sudhakaran-against-joju-george-1.6139537">വിലയിരുത്തലുകൾ</a>. ഒരാൾ നിങ്ങളുടെ പാർട്ടിക്കോ അതിൻ്റെ പ്രവർത്തനത്തിനോ എതിരെ എന്തെങ്കിലും പറയുമ്പോൾ അതിലെന്തെങ്കിലും കഴമ്പുണ്ടോ എന്ന് നോക്കി പ്രതികരിക്കാതെ, അയാളെ കണ്ടം തുണ്ടം കടന്നാക്രമിക്കുന്നത് എന്ത് ന്യായമാണ് നേതാവേ ?</p>
<p><strong>4. വി. ഡി. സതീശൻ:-</strong> കോൺഗ്രസ്സ് പാർട്ടി ഹർത്താൽ നടത്തുമ്പോൾപ്പോലും ഹർത്താലുകളെ തള്ളിപ്പറഞ്ഞ് <a href="https://www.facebook.com/sayNOtoHarthal">Say NO to Harthal</a> കൂട്ടായ്മയ്ക്ക് ഒപ്പം നിന്നിട്ടുള്ള കോൺഗ്രസ്സ് നേതാവാണ് അദ്ദേഹം. ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുനടന്ന ഈ സമരത്തേയും അദ്ദേഹം തള്ളിപ്പറഞ്ഞിരിക്കുന്നു എന്നതിൽ വളരെ സന്തോഷമുണ്ട്. അത് പറയാനുള്ള ആർജ്ജവത്തിനും ഇതുവരെ കൈക്കൊണ്ട നിലപാടിൽ ഉറച്ച് <a href="https://www.mathrubhumi.com/news/kerala/personally-against-road-blockade-v-d-satheeshan-1.6139679"> നിൽക്കുന്നതിനും </a> അഭിനന്ദനങ്ങൾ !!</p>
<p>ജോജു കോൺഗ്രസ്സ് വനിതാ പ്രവർത്തകരോട് മോശമായി പെരുമാറി അവരെ ആക്രമിച്ചു എന്നൊക്കെയുള്ള ആരോപണങ്ങളുമായി പല വനിതാ നേതാക്കളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. കാര്യം കേരളത്തിൽ ഇരുട്ടിൻ്റെ മറവിലും അല്ലാതെയുമൊക്കെ സ്ത്രീകൾക്ക് നേരെ പല ആക്രമണങ്ങൾ പലപ്പോഴായി നടന്നിട്ടുണ്ട്. എന്നുവെച്ച് നിങ്ങളുടെ പുരുഷ നേതാക്കൾക്കൊപ്പമിരുന്ന് സമരം ചെയ്യുന്ന ഒരു പൊതുനിരത്തിൽ വന്ന് ജോജുവെന്നല്ല മറ്റേതൊരു വ്യക്തിയും സ്ത്രീനേതാക്കളെ ആക്രമിച്ചു പുലഭ്യം പറഞ്ഞു എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ട്. കുറേക്കൂടെ വിശ്വാസയോഗ്യമായ നമ്പറുകൾ ഇറക്കുന്നത് ഈയവസരത്തിൽ ഗുണം ചെയ്തെന്ന് വരും.</p>
<p>തൊട്ടടുത്ത വാഹനത്തിൽ കീമോയ്ക്ക് പോകുന്ന ഒരു കുട്ടി വഴി തടയൽ കാരണം ബുദ്ധിമുട്ടനുഭവിച്ചത് കണ്ടെന്ന് <a href="https://www.mathrubhumi.com/videos/news/news-in-videos/joju-george-reaction-over-congress-strike-1.6139543">ജോജു പറയുമ്പോൾ</a> അതിൻ്റെ അവിശ്വസിക്കേണ്ട കാര്യമില്ല. വൈറ്റിലയിലോ ഇടപ്പള്ളിയിലോ അരമണിക്കൂർ നേരം റോഡരുകിൽ നിന്ന് അത്രയും സമയത്തിനുള്ളിൽ സൈറനിട്ട് കടന്നുപോകുന്ന ആമ്പുലൻസുകളുടെ എണ്ണമെടുത്താൽ ഏത് സാധാരണക്കാരനും മനസ്സിലാക്കാൻ പറ്റുന്ന കാര്യമാണത്.</p>
<p>ഹർത്താൽ ദിനങ്ങളിലൊന്നിൽ ഉണ്ടായ ഒരനുഭവത്തിൻ്റെ വെളിച്ചത്തിൽ ഇക്കാര്യം അൽപ്പംകൂടെ വിശദമാക്കാം. എറണകുളം സൗത്തിൽ നിന്ന് ഒരാൾ പത്ത് പന്ത്രണ്ട് വയസ്സുള്ള അയാളുടെ മകളുമായി എൻ്റെ വാഹനത്തിൽ കയറുന്നു. കൂട്ടത്തിൽ വേറെ രണ്ട് പേരും. കുട്ടിക്ക് കാര്യമായ എന്തോ അസുഖമാണ്. ചികിത്സ തുടങ്ങി മൂന്ന് മാസത്തിന് ശേഷം വീണ്ടും ലിസി ആശുപത്രിയിൽ ചെന്ന് ടെസ്റ്റുകൾ നടത്തേണ്ട ദിവസമാണ് കഷ്ടകാലത്തിന് ഹർത്താൽ വന്നത്. ചേർത്തലയ്ക്കും ആലപ്പുഴയ്ക്കും ഇടയിലുള്ള ഒരു സ്ഥലത്തുനിന്നാണ് എറണാകുളത്തേക്ക് വരേണ്ടത്. അയാൾക്ക് സ്വന്തം കാറുണ്ട്. അതിലാണ് വന്നുകൊണ്ടിരുന്നത്. പക്ഷേ ചേർത്തലയിൽ വെച്ച് ഹർത്താലുകാർ വാഹനം തടഞ്ഞു. ഒരു തരത്തിലും മുന്നോട്ട് പോകാൻ പറ്റില്ലെന്ന് വന്നപ്പോൾ അയാൾ വാഹനം സൈഡാക്കി എങ്ങനെയോ ചേർത്തല റെയിൽ വേ സ്റ്റേഷനിലെത്തി അവിടന്ന് തീവണ്ടി പിടിച്ച് എറണാകുളം സൗത്തിൽ ഇറങ്ങി. അവിടന്നാണ് എൻ്റെ കാറിലേക്ക് കയറുന്നത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ ഇറങ്ങിക്കഴിഞ്ഞപ്പോൾ അദ്ദേഹം എന്നോടൊരു സങ്കടം  പറഞ്ഞു. അയാൾ വിശ്വസിക്കുന്ന, പ്രവർത്തിക്കുന്ന, സഹകരിക്കുന്ന പാർട്ടിയുടെ ഹർത്താലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ അയാളെ തടഞ്ഞാലും പാർട്ടിക്കാരനാണെന്ന് പറഞ്ഞ് കടന്ന് പോകാൻ പറ്റുമെന്നുള്ള ആത്മവിശ്വാസമുണ്ടായിരുന്നു അയാൾക്ക്. പക്ഷേ സംഗതി ഏറ്റില്ല. ഹർത്താലുകാർ അയാളെ കടത്തി വിട്ടില്ല. അതിൻ്റെ പേരിൽ കഷ്ടപ്പെട്ടത് സുഖമില്ലാത്ത മകളും അയാളും.  ഈ പാർട്ടിക്ക് വേണ്ടിയുള്ള പ്രവർത്തനവും സംഭാവനയും കീ ജെയ് വിളിയുമൊക്കെ ഇന്നത്തോടെ അവസാനിപ്പിച്ചെന്ന് പറഞ്ഞാണ് അന്നയാൾ എൻ്റെ വണ്ടിയിൽ നിന്നിറങ്ങിയത്. അവനവൻ്റെ കുടുംബത്തിൻ്റെ കഷ്ടപ്പാട് വരുമ്പോൾ പാർട്ടിയൊക്കെ ആൾക്കാർ മാറ്റിവെക്കും നേതാക്കന്മാരേ. സ്വന്തം ആൾക്കാർ ദുരിതമനുഭവിച്ചിട്ട് പാർട്ടി വളർത്താൻ ആരെയും കിട്ടിയെന്ന് വരില്ല.</p>
<p>മേൽപ്പറഞ്ഞ അനുഭവം വിവരിക്കാൻ മുതിർന്നതിന് കാരണം, ജോജു വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് കേൾക്കാനിടയായ ഒരു അഭിപ്രായ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാണ്. ജനങ്ങൾ കുറച്ചൊക്കെ ബുദ്ധിമുട്ടിയാലേ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ ഉണ്ടാകൂ എന്നായിരുന്നു ആ കമൻ്റ്. വഴി തടയപ്പെട്ട് ആംബുലൻസിൽ കിടക്കുന്നത്  അവനവന് വേണ്ടപ്പെട്ടവർ ആരെങ്കിലും ആകുന്നത് വരെ മാത്രമേ ഈ അഭിപ്രായം ഏതൊരു നേതാവിനും അണികൾക്കും ഉണ്ടാകൂ. അത് തന്നെയാണ് മേൽപ്പറഞ്ഞ അനുഭവത്തിലും സംഭവിച്ചത്. വഴി തടഞ്ഞ് സമരം ചെയ്യുന്നവരുടെ വേണ്ടപ്പെട്ടവർ ആരും ആ വഴി അപ്പോൾ ആംബുലൻസിൽ വരാനിടയാകരുതേ എന്ന് മാത്രമേ ആശംസിക്കാനുള്ളൂ.</p>
<p>കീമോ ചെയ്യാൻ പോകുമ്പോൾ സമരക്കാർക്കിടയിൽ കുടുങ്ങിപ്പോയ ഒരു കുട്ടിയുടെ വിഷമം ഒരു സിനിമാ നടനേക്കാൾ എളുപ്പം മനസ്സിലാകേണ്ടത് ജനസേവകരെന്ന് വീമ്പിളക്കുന്ന രാഷ്ട്രീയക്കാർക്കാണ്. അത് നിങ്ങളെക്കൊണ്ട് സാധിക്കാതെ പോകുമ്പോഴാണ് തിരഞ്ഞെടുപ്പുകളിൽ കെട്ടിവെച്ച കാശ് പോലും തിരികെ കിട്ടാത്ത വെറും കക്ഷിരാഷ്ട്രീയക്കാരായി നിങ്ങളൊക്കെയും അധഃപതിക്കുന്നത്.</p>
<p>വൈകിയിട്ടൊന്നുമില്ല. ഇന്ധനവിലയ്ക്കെതിരെയുള്ള സമരം ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ചെയ്താൽ അവരും നിങ്ങൾക്കൊപ്പം കൂടും. അവരാണ് അടിത്തറയെന്ന് മറന്ന് പ്രവർത്തിക്കരുത്. ജോജു പറഞ്ഞത്, സമരക്കുരുക്കിൽ പെട്ടുപോകുന്ന ഏതൊരു സാധാരണക്കാരൻ്റേയും വികാരമാണ്. ഏത് പാർട്ടി ഇങ്ങനെ സമരം ചെയ്താലും അത് പറയുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ‘ഈ വിവാദം ഇവിടെത്തീരുന്നു. ഇനിയിത് പറഞ്ഞ് മാദ്ധ്യമങ്ങൾ ആരും എന്നെ സമീപിക്കരുത് ‘ എന്ന് പറഞ്ഞ് ഒഴിഞ്ഞ് പോകുന്ന ജോജുവിനെക്കണ്ട് പഠിക്കാൻ നോക്കൂ. അല്ലാതെ അയാളുടെ വീട്ടിലേക്ക് മാർച്ച് നടത്തി വീണ്ടും അപഹാസ്യരാകാൻ നിൽക്കരുത്.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7710" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7710</wfw:commentRss>
		<slash:comments>1</slash:comments>
		</item>
		<item>
		<title> ദളിത് നിയമസഭാ ചരിതം വളച്ചൊടിക്കാൻ ശ്രമം</title>
		<link>http://niraksharan.in/?p=7550</link>
		<comments>http://niraksharan.in/?p=7550#comments</comments>
		<pubDate>Fri, 21 May 2021 18:08:28 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അറിവ്]]></category>
		<category><![CDATA[അഴിമതി]]></category>
		<category><![CDATA[കക്ഷിരാഷ്ട്രീയം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാമൂഹികം]]></category>
		<category><![CDATA[സൈബർ ലോകം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7550</guid>
		<description><![CDATA[&#160; രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് പുറത്ത് വന്നതിന് ശേഷം 2021 മെയ് 19 ന് ഓൺലൈനിലും ദൃശ്യവാർത്താമാദ്ധ്യമങ്ങളിലും മറ്റും ചർച്ചയായ ദേവസം മന്ത്രി എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഈ ലേഖനം. ഇതേപ്പറ്റി ഫേസ്ബുക്കിൽ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. വിഷയത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാനുള്ള തികച്ചും അക്കാഡമിക്ക് താൽപ്പര്യത്തോട് കൂടിയ ഒരു പോസ്റ്റായിരുന്നു അത്. ചർച്ച എന്റെ പോസ്റ്റിനടിയിൽ മാത്രമല്ല, മറ്റ് പലരുടെ പോസ്റ്റുകളിലും വിക്കിപ്പീഡിയയിലും എല്ലാം തകർത്തു. ഇന്ന് രാവിലെ (2021 മെയ് 20) ആയപ്പോഴേക്കും [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7550" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p>&nbsp;</p>
<p><strong><span style="font-size: xx-large;">ര</span></strong>ണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് പുറത്ത് വന്നതിന് ശേഷം 2021 മെയ് 19 ന് ഓൺലൈനിലും ദൃശ്യവാർത്താമാദ്ധ്യമങ്ങളിലും മറ്റും ചർച്ചയായ ദേവസം മന്ത്രി എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഈ ലേഖനം. ഇതേപ്പറ്റി ഫേസ്ബുക്കിൽ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. വിഷയത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാനുള്ള തികച്ചും അക്കാഡമിക്ക് താൽപ്പര്യത്തോട് കൂടിയ ഒരു പോസ്റ്റായിരുന്നു അത്. ചർച്ച എന്റെ പോസ്റ്റിനടിയിൽ മാത്രമല്ല, മറ്റ് പലരുടെ പോസ്റ്റുകളിലും വിക്കിപ്പീഡിയയിലും എല്ലാം തകർത്തു. ഇന്ന് രാവിലെ (2021 മെയ് 20) ആയപ്പോഴേക്കും നെല്ലും പതിരും തിരിഞ്ഞിരിക്കുന്നു. ചരിത്രം വളച്ചൊടിക്കാനും സ്ഥാപിത താൽപ്പര്യങ്ങൾക്ക് അനുസൃതമായി തേച്ച് മായ്ക്കാനുമുള്ള ശ്രമമായതുകൊണ്ട് ഫേസ്ബുക്കിൽ എഴുതിയിട്ടത് അടക്കമുള്ള കാര്യങ്ങൾ ക്രോഡീകരിച്ച് ഇവിടെയും പ്രസിദ്ധീകരിക്കുന്നു.</p>
<p><strong>ഫേസ്ബുക്കിൽ 2021 മെയ് 19 ന് ഞാൻ എഴുതിയത്</strong></p>
<p><a href="http://niraksharan.in/wp-content/uploads/2021/05/ക്ക്.jpg"><img class="aligncenter wp-image-7551 " src="http://niraksharan.in/wp-content/uploads/2021/05/ക്ക്.jpg" alt="ക്ക്" width="513" height="513" /></a></p>
<p><span style="color: #0000ff;"><strong>എത്ര തൂത്താലും പോകാത്ത ജാതി</strong></span></p>
<p>കെ.രാധാകൃഷ്ണനാണ് ദേവസ്വം മന്ത്രിയാകാൻ പോകുന്ന ആദ്യ ദളിതനെന്നും, ചരിത്രം സൃഷ്ടിച്ചു, വിപ്ലവം നടപ്പിലാക്കി എന്നൊക്കെ ഭരണകക്ഷിക്കാരുടെ ഗ്വാ ഗ്വാ വിളികൾ ഒരു വശത്ത്. പല മാദ്ധ്യമങ്ങളും ഹൈ പ്രൊഫൈലുകളും ഇതേറ്റ് പാടുന്നുണ്ട്.</p>
<p>ലീഡർ കരുണാകരൻ പണ്ടേ നടപ്പിലാക്കിയ കാര്യമാണെന്ന് പറഞ്ഞ് എതിർ കക്ഷിക്കാർ വിക്കിപ്പീഡിയ അടക്കമുള്ള രേഖകളും പടങ്ങളും നിരത്തി അതിനെ ഖണ്ഡിക്കുന്നു.</p>
<p>വിക്കിപ്പീഡിയ അൽപ്പം മുൻപ് തിരുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി അതിന് മറുവെട്ട് വെട്ടുന്നു ആദ്യത്തെ കൂട്ടർ.</p>
<p>എൻ്റെ ഈ പോസ്റ്റിന് പിന്നിൽ തികച്ചും അക്കാഡമിക് താൽപ്പര്യം മാത്രം. ഇതിൽ ആര് പറയുന്നതാണ് ശരി. കുറഞ്ഞപക്ഷം, നാളെ സത്യപ്രതിജ്ഞ കഴിയുന്നതിനകം മാദ്ധ്യമങ്ങളെങ്കിലും നിജസ്ഥിതി കണ്ടെത്തി ജനങ്ങളിലേക്കെത്തിക്കണം. പറ്റുമെങ്കിൽ നിയമസഭാ രേഖകൾ തന്നെ അതിനായി ഹാജരാക്കണം. എന്നിട്ട് നിങ്ങൾ മാദ്ധ്യമങ്ങൾ ഇതുവരെ പറഞ്ഞതാണ് ശരിയെങ്കിൽ ഇനിയത് പറയരുത്. (ജാതിയാണ് ഈ പറഞ്ഞുകൊണ്ടേയിരിക്കുന്നതെന്ന് ഓർമ്മ വേണം.) ഇതുവരെ പറഞ്ഞതും പ്രചരിപ്പിച്ചതും തെറ്റാണെങ്കിൽ അമളി പറ്റിയെന്ന് വൈക്ലബ്യമേതുമില്ലാതെ തുറന്നു സമ്മതിക്കണം.</p>
<p>വാളെടുത്തവരെല്ലാം വെളിച്ചപ്പാടന്മാർ ആയിരിക്കുന്ന ഈ ഓൺലൈൻ കൂത്തരങ്ങിൽ, ഒരു പഠനവും നടത്താതെ എന്തും വിളിച്ചു പറയുകയും തള്ളുകയും ന്യായീകരിക്കുകയും ചെയ്യുന്ന ഏതൊരു കൂട്ടരും തങ്ങളുടെ താൽക്കാലിക താത്പര്യത്തിനും വിജയത്തിനും വേണ്ടി വിക്കിപീഡിയ പോലുള്ള ഇടങ്ങളിൽ കുറച്ചു നേരത്തേക്കെങ്കിലും തെറ്റായ വിവരങ്ങൾ എഡിറ്റ് ചെയ്ത് ചേർത്തിട്ടുണ്ടെങ്കിൽ അതിനെതിരെ വിക്കിപീഡിയയുടെ ഉന്നത സ്ഥാനത്തുള്ളവർ നടപടിയെടുക്കണം. അത്തരക്കാരെ വിക്കിപീഡിയയിൽനിന്ന് പുറത്താക്കണം.</p>
<p>ചരിത്രം അതിൻ്റേതായ നിലയ്ക്ക് സ്വാഭാവികമായങ്ങ് സംഭവിച്ചോളും. ഓൺലൈനിലെ പുലികൾ മുതൽ ഉറഞ്ഞുതുള്ളുന്നവർ വരെ ആരുടേയും സഹായം അതിനാവശ്യമില്ല. മാദ്ധ്യമങ്ങൾ ഇപ്പറഞ്ഞവരേക്കാൾ ഒരുപടി കൂടുതൽ ജാഗ്രത പുലർത്തുകയും വേണം.</p>
<p>വാൽക്കഷണം:- കെ. രാധാകൃഷ്ണൻ ദളിതൻ ആണെന്ന് ഇന്നുവരെ അറിയില്ലായിരുന്നു. ഇന്നത്തരം പരാമർശങ്ങൾ കേൾക്കേണ്ടി വന്നതിന്റെ വിഷമമുണ്ട്. കോട്ടമായാലും നേട്ടമായാലും ജാതിയുടെ പേരിൽ വീറോടെയത് വിളിച്ചു പറയുന്നിടത്തോളം കാലം ഇന്നാട്ടിൽ നിന്ന് ജാതിവ്യവസ്ഥ പടിയിറങ്ങാൻ പോകുന്നില്ല; കുറഞ്ഞപക്ഷം ഇക്കണ്ട മനുഷ്യപ്പേക്കോലങ്ങളുടെ മനസ്സിൽ നിന്നെങ്കിലും.</p>
<p><strong>ഫേസ്ബുക്കിൽ 2021. മെയ് 20ന് ഞാൻ അപ്ഡേറ്റ് ചെയ്തത്.</strong></p>
<p><span style="color: #0000ff;"><strong>അപ്ഡേറ്റ് (20.05.2021-11:17hrs):-</strong></span></p>
<p>വിക്കിപീഡിയ അടക്കമുള്ള രേഖകളിൽ ഇന്നലെ, അതായത് മെയ് 19ന് ഒരു കൂട്ടർ തിരുത്ത് നടത്തി. അവലംബ രേഖകൾ ഇല്ല എന്ന കാരണം പറഞ്ഞ് &#8216;ദേവസ്വം&#8217; എന്ന വാക്ക് മാത്രമാണ് നീക്കം ചെയ്തത്. 1977 ഏപ്രിൽ മാസത്തിലെ ഗസറ്റിലെ ഫയൽ നമ്പർ 258ൽ കൃത്യമായി പറയുന്നുണ്ട് കെ.കെ.ബാലകൃഷ്ണൻ ദേവസ്വം മന്ത്രി കൂടെ ആയിരുന്നു എന്ന്. ഇപ്പറഞ്ഞ ഗസറ്റ് ഒരു അവലംബ രേഖയല്ലേ ? 2019ൽ അവസാന തിരുത്ത് നടന്ന രേഖകളിലാണ് ഇന്നലെ ചാടിക്കേറി തിരുത്തിയിരിക്കുന്നതെന്ന് മനസ്സിലാക്കണം. എന്തിന് ? കേവലമായ ഒരു പത്രവാർത്ത ഉണ്ടാക്കിയെടുത്ത് ഇന്ന് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് &#8216;ദളിത് ചരിത്രം&#8217; തിരുത്താൻ. ഇനി ആ പത്രവാർത്തകളാകും ചരിത്രമാണെന്ന് പറഞ്ഞ് കാലാകാലങ്ങളിൽ പൊക്കിപ്പിടിച്ച് കൊണ്ടുവരുക. വിക്കിപീഡിയ രേഖകളിൽ ദേവസ്വം എന്ന വരി മാത്രം നീക്കം ചെയ്ത നിലയ്ക്ക്, ഏത് കൂട്ടരാണ് ഇത് ചെയ്തതെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ? പക്ഷേ, ഗസറ്റിലെ രേഖകൾ, സ്കാൻ ചെയ്ത ഇമേജ് ആയതുകൊണ്ട് അതിൽ നിന്ന് &#8216;ദേവസ്വം&#8217; നീക്കം ചെയ്യാൻ പറ്റുന്നില്ല സൈബർ തട്ടിപ്പ് പോരാളികൾക്ക്.</p>
<p>ദേവസ്വം വകുപ്പ് സ്വതന്ത്രമായി വന്നതിന് ശേഷം ആദ്യത്തെ മന്ത്രിയാണ് കെ.രാധാകൃഷ്ണൻ എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. പക്ഷേ ദേവസ്വം സ്വതന്ത്ര വകുപ്പ് എന്ന് എടുത്തു പറയാത്തിടത്തോളം കാലം കെ. രാധാകൃഷ്ണൻ അല്ല ആദ്യത്തെ ദേവസ്വം വകുപ്പ് ദളിത് മന്ത്രി. നവോത്ഥാനവും വിപ്ലവവും നടപ്പിലാക്കി എന്നാണ് വീമ്പിളക്കുന്നതെങ്കിൽ, സ്വതന്ത്ര വകുപ്പ് അല്ലാതെ തന്നെയും ദേവസ്വത്തിൽ അത് മുൻപേ നടന്നു കഴിഞ്ഞു. ഒരുപാട് ദേവസ്വം വകുപ്പ് രേഖകളിൽ ദളിത് മന്ത്രിമാർ ഒപ്പുവെച്ച് കഴിഞ്ഞു. ഒരുപാട് ദേവസ്വം വകുപ്പ് ചർച്ചകളിലും മീറ്റിങ്ങുകളിലും നിയമ നിർമാണത്തിലും ദളിത് മന്ത്രിമാർ പങ്കാളികളായിക്കഴിഞ്ഞു. മന്ത്രി എന്ന അധികാരത്തോടെ ഒന്നിലധികം ദളിത് ദേവസ്വം മന്ത്രിമാർ ക്ഷേത്രങ്ങളിൽ കയറിയിറങ്ങിക്കഴിഞ്ഞു. പുതുതായി ഒരു വിപ്ലവവും 2021 മെയ് 20 മുതൽ അക്കാര്യത്തിൽ സംഭവിക്കുന്നില്ല.</p>
<p>ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുന്നത് ആരായാലും അവർക്കുള്ള സ്ഥാനം ചവറ്റുകുട്ടയിൽ മാത്രമാണ്. അത് വിദേശത്തിരുന്ന് വിപ്ലവം നയിച്ച് തിരുത്തിയാലും കോളേജ് വാദ്ധ്യാരുടെ സ്ഥാനത്തിരുന്ന് ചെയ്താലും വിവരക്കേട് അലങ്കാരമാക്കി കൊണ്ടുനടക്കുന്ന പാർട്ടി സൈബർ പോരാളികളുടെ സ്ഥാനത്തിരുന്ന് ചെയ്താലും അങ്ങനെത്തന്നെ.</p>
<p>വിക്കിപീഡിയയിലെ തെറ്റായ തിരുത്തുകൾ വിക്കി ഉന്നതർ ഇടപെട്ട് പിൻവലിക്കണം. ഓരോ പാർട്ടിക്കാരുടേയും സൗകര്യത്തിനനുസരിച്ച് വിക്കിപീഡിയ തോന്നിയ പോലെ എഡിറ്റ് ചെയ്യാം എന്നാണെങ്കിൽ ഭാവിയിൽ വിക്കിപീഡിയയുടെ സ്ഥാനവും ചവറ്റുകൊട്ടയിൽ തന്നെയാകും.</p>
<p>( ഗസറ്റിൻ്റെ ഇമേജും വിക്കിപ്പീഡിയ തിരുത്തിയതിൻ്റെ ഇമേജുകളും പോസ്റ്റിന് കീഴെ എൻ്റെ കമൻ്റുകളിൽ കാണാം.)</p>
<p><a href="http://niraksharan.in/wp-content/uploads/2021/05/12.jpg"><img class="aligncenter wp-image-7566 size-full" src="http://niraksharan.in/wp-content/uploads/2021/05/12.jpg" alt="1" width="486" height="779" /></a></p>
<p>&nbsp;</p>
<p><a href="http://niraksharan.in/wp-content/uploads/2021/05/21.jpg"><img class="aligncenter wp-image-7567 size-full" src="http://niraksharan.in/wp-content/uploads/2021/05/21.jpg" alt="2" width="1280" height="199" /></a></p>
<p>&nbsp;</p>
<p><a href="http://niraksharan.in/wp-content/uploads/2021/05/31.jpg"><img class="alignnone size-full wp-image-7568" src="http://niraksharan.in/wp-content/uploads/2021/05/31.jpg" alt="3" width="1280" height="389" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2021/05/41.jpg"><img class="alignnone size-full wp-image-7569" src="http://niraksharan.in/wp-content/uploads/2021/05/41.jpg" alt="4" width="1280" height="325" /></a></p>
<p><strong>ബാക്കി പറയാനുള്ളത്</strong></p>
<p>ഇതുമായി ബന്ധപ്പെട്ട രേഖകളും ഇമേജുകളും താഴെ ചേർക്കുന്നു. ഇങ്ങനൊന്ന് നടന്നെന്ന് ഭാവിയിൽ എല്ലാവരും ഓർത്ത് വെക്കാൻ. ഒറ്റയടിക്ക് എല്ലാ രേഖകളും കിട്ടാൻ. അത്ര എളുപ്പം ചരിത്രം ഇല്ലാതാക്കാനോ വളച്ചൊടിക്കാനോ പറ്റില്ലെന്ന് ബോദ്ധ്യമുണ്ടാകാൻ ഒക്കെ ഇത് ഉപകരിച്ചെന്ന് വരും.</p>
<p>മനോരമ ലേഖകൻ ജിക്കു വർഗ്ഗീസ്, അന്വേഷണാത്മകമായി <span style="color: #050505;">കൂറേക്കൂടെ ആഴത്തിൽ പഠിച്ച് തയ്യാറാക്കിയ  <a href="https://www.manoramaonline.com/news/latest-news/2021/05/20/kk-balakrishnan-wikipedia-page-controversy.html#_=_">ഈ റിപ്പോർട്ട് വായിക്കൂ</a>. മാദ്ധ്യമങ്ങൾ സത്യാവസ്ഥ കണ്ടെത്താൻ ശ്രമിക്കണമെന്ന് ഞാനെന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. അത് കണ്ടിട്ടോ അല്ലാതെയോ അക്കാര്യം നടന്നിരിക്കുന്നു. 254 എഡിറ്റുകളാണ് ഇന്നലെ മാത്രം വിക്കിപീഡിയയിലെ ഇപ്പറഞ്ഞ ലേഖനങ്ങളിൽ മാത്രം നടന്നതെന്ന് മനസ്സിലാക്കുമ്പോൾ എത്ര സംഘടിതമായാണ് ചരിത്രം തിരുത്താൻ ശ്രമിച്ചതെന്നും അതിനെ മറ്റുള്ളവർ ചെറുത്തു നിന്നതെന്നും ഊഹിക്കാവുന്നതേയുള്ളൂ. നിങ്ങൾക്ക് വേണമെങ്കിൽ ഇത് ഒരു മനോരമ വാർത്തയായി തള്ളിക്കളയാം. അല്ലെങ്കിൽ ജിക്കു വർഗ്ഗീസ് പറയുന്ന സൂചനകൾ വെച്ച് ഓൺലൈനിൽ പരതി സ്വയം ബോദ്ധ്യപ്പെടാം. ഞാനത് ഈ വാർത്തയ്ക്ക് മുന്നേ സ്വയം തുനിഞ്ഞിറങ്ങി ബോധ്യപ്പെട്ട് എൻ്റെ പോസ്റ്റ് അപ്ഡേറ്റ് ചെയ്തിരുന്നു. ജിക്കു ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ കുറെക്കൂടെ ആഴത്തിൽ വൃത്തിയാക്കി അത് ചെയ്തിരിക്കുന്നു. മനോരമ ഓൺലൈനിൽ നിന്ന് ആ രേഖകൾ നഷ്ടപ്പെട്ടാലും സ്ഥിരമായി അതിവിടെ ഉണ്ടാകണമെന്നുള്ളതുകൊണ്ട് അതിന്റെ സ്ക്രീൻ ഷോട്ടുകൾ താഴെ പോസ്റ്റ് ചെയ്യുന്നു. </span></p>
<p><a href="http://niraksharan.in/wp-content/uploads/2021/05/0.jpg"><img class="aligncenter wp-image-7554 " src="http://niraksharan.in/wp-content/uploads/2021/05/0.jpg" alt="0" width="387" height="482" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2021/05/11.jpg"><img class="aligncenter wp-image-7556 " src="http://niraksharan.in/wp-content/uploads/2021/05/11.jpg" alt="1" width="398" height="450" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2021/05/2.jpg"><img class="aligncenter wp-image-7557 " src="http://niraksharan.in/wp-content/uploads/2021/05/2.jpg" alt="2" width="401" height="670" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2021/05/3.jpg"><img class="aligncenter wp-image-7558 " src="http://niraksharan.in/wp-content/uploads/2021/05/3.jpg" alt="3" width="416" height="679" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2021/05/4.jpg"><img class="aligncenter wp-image-7559 " src="http://niraksharan.in/wp-content/uploads/2021/05/4.jpg" alt="4" width="422" height="701" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2021/05/5.jpg"><img class="aligncenter wp-image-7560 " src="http://niraksharan.in/wp-content/uploads/2021/05/5.jpg" alt="5" width="411" height="646" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2021/05/6.jpg"><img class="aligncenter wp-image-7561 " src="http://niraksharan.in/wp-content/uploads/2021/05/6.jpg" alt="6" width="415" height="685" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2021/05/7.jpg"><img class="aligncenter wp-image-7562 " src="http://niraksharan.in/wp-content/uploads/2021/05/7.jpg" alt="7" width="408" height="693" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2021/05/8.jpg"><img class="aligncenter wp-image-7563 " src="http://niraksharan.in/wp-content/uploads/2021/05/8.jpg" alt="8" width="430" height="1210" /></a><a href="http://niraksharan.in/wp-content/uploads/2021/05/9.jpg"><img class="aligncenter wp-image-7564 " src="http://niraksharan.in/wp-content/uploads/2021/05/9.jpg" alt="9" width="432" height="706" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2021/05/9a.jpg"><img class="aligncenter wp-image-7565 " src="http://niraksharan.in/wp-content/uploads/2021/05/9a.jpg" alt="9a" width="413" height="281" /></a></p>
<p>ഇതുമായി ബന്ധപ്പെട്ട് മുൻ‌ ദേവസ്വം വകുപ്പ് മന്ത്രി കെ.കെ.ബാലകൃഷ്ണന്റെ മകൻ കെ.ബി.ശശികുമാർ ഫേസ്ബുക്കിൽ എഴുതിയ <a href="https://www.facebook.com/sasikumar.balakrishnan.12/posts/10226755266574252">ലേഖനം ഇവിടെ</a> വായിക്കാം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7550" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7550</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഇത്തരം സർവ്വേകൾ ജനാധിപത്യവിരുദ്ധം</title>
		<link>http://niraksharan.in/?p=7518</link>
		<comments>http://niraksharan.in/?p=7518#comments</comments>
		<pubDate>Mon, 22 Mar 2021 04:35:46 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കക്ഷിരാഷ്ട്രീയം]]></category>
		<category><![CDATA[തെരഞ്ഞെടുപ്പ്]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7518</guid>
		<description><![CDATA[വാന്റെ ഒരു സഹപ്രവർത്തകന് രണ്ട് ദിവസം മുൻപ് 9311527064 എന്ന നമ്പറിൽ നിന്ന് ഒരു വിളി വന്നു. റെക്കോഡ് ചെയ്ത സന്ദേശമായതുകൊണ്ടും ചോദ്യങ്ങളുടെ സ്വഭാവം കൊണ്ടും, തന്നെ അതൊരു സർവ്വേ ആണെന്ന് തുടക്കത്തിൽത്തന്നെ വ്യക്തമായിരുന്നു. ഒബ്‌ജൿറ്റീവ് ടൈപ്പ് ഉത്തരങ്ങൾ അവർ തന്നെ നിരത്തുന്നുമുണ്ട്. ചോദ്യങ്ങൾ തുടങ്ങുന്നത് ഏതാണ് ഇപ്രകാരമാണ്. (ക്രമനമ്പറുകൾ കൃത്യമായുള്ളതല്ല). 1. നിങ്ങളുടെ ഇപ്പോഴത്തെ പ്രശ്നം കോവിഡാണോ അതോ ഒരു ജോലിയാണോ? തുടർന്ന് അത് സർക്കാരിനെപ്പറ്റിയും ഭരണത്തിന്റെ പ്രശ്നങ്ങളെപ്പറ്റിയുമുള്ള ചോദ്യങ്ങളായി മാറുന്നു. 2. സാധാരണ ജനത്തിന്റെ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7518" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2021/03/77.jpg"><img class="aligncenter wp-image-7519 " src="http://niraksharan.in/wp-content/uploads/2021/03/77.jpg" alt="77" width="448" height="293" /></a><br />
<strong><span style="font-size: xx-large;">വാ</span></strong>ന്റെ ഒരു സഹപ്രവർത്തകന് രണ്ട് ദിവസം മുൻപ് 9311527064 എന്ന നമ്പറിൽ നിന്ന് ഒരു വിളി വന്നു. റെക്കോഡ് ചെയ്ത സന്ദേശമായതുകൊണ്ടും ചോദ്യങ്ങളുടെ സ്വഭാവം കൊണ്ടും, തന്നെ അതൊരു സർവ്വേ ആണെന്ന് തുടക്കത്തിൽത്തന്നെ വ്യക്തമായിരുന്നു. ഒബ്‌ജൿറ്റീവ് ടൈപ്പ് ഉത്തരങ്ങൾ അവർ തന്നെ നിരത്തുന്നുമുണ്ട്.</p>
<p>ചോദ്യങ്ങൾ തുടങ്ങുന്നത് ഏതാണ് ഇപ്രകാരമാണ്. (ക്രമനമ്പറുകൾ കൃത്യമായുള്ളതല്ല).</p>
<p><strong>1.</strong> നിങ്ങളുടെ ഇപ്പോഴത്തെ പ്രശ്നം കോവിഡാണോ അതോ ഒരു ജോലിയാണോ?</p>
<p>തുടർന്ന് അത് സർക്കാരിനെപ്പറ്റിയും ഭരണത്തിന്റെ പ്രശ്നങ്ങളെപ്പറ്റിയുമുള്ള ചോദ്യങ്ങളായി മാറുന്നു.</p>
<p><strong>2.</strong> സാധാരണ ജനത്തിന്റെ പ്രശ്നങ്ങൾ എന്റെല്ലാമാണ് ?</p>
<p><strong>3.</strong> ഭരണത്തിന്റെ പ്രശ്നങ്ങൾ എന്തെല്ലാമാണ് ?</p>
<p><strong>4.</strong> പിണറായി വിജയൻ ഭരണം നല്ലതോ മോശമോ ?</p>
<p>അവിടന്നങ്ങോട്ട് ചോദ്യങ്ങളുടെ സ്വഭാവം മാറുന്നു.</p>
<p><strong>5.</strong> നിങ്ങൾ അവസാനം വോട്ട് ചെയ്തത് LDF നാണോ, UDF നാണോ, BJP ക്കാണോ ?</p>
<p><strong>6.</strong> നിങ്ങളുടെ ജില്ലയേതാണ് ?</p>
<p>സമ്മതിദാന അവകാശത്തിന് ഒരു സ്വകാര്യസ്വഭാവമുണ്ടെന്ന് നല്ല ബോദ്ധ്യമുള്ളതുകൊണ്ട് സഹപ്രവർത്തകൻ അവിടം മുതൽ സർവ്വേയെ വഴി തെറ്റിച്ചുവിടാൻ പ്രത്യേകം ശ്രദ്ധിച്ചു. വൈകാതെ ഫോൺ കട്ട് ചെയ്തുകയും ചെയ്തു. ആയതിനാൽ വില്ലേജ്, വാർഡ്, അഡ്രസ്സ് അടക്കമുള്ള കാര്യങ്ങൾ ചോദിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാനായില്ല.</p>
<p>വോട്ട് പിടിക്കാനായി എന്ത് തോന്ന്യാസവും ചെയ്യാൻ മടിക്കാത്ത കക്ഷിരാഷ്ട്രീയക്കാർ, ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഇതിലപ്പുറമുള്ള വേലത്തരങ്ങൾ ചെയ്തില്ലെങ്കിലേ അതിശയമുള്ളൂ. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വോട്ടർ‌മാർ സമ്മദിദാനം നിർവ്വഹിക്കാൻ കേരളത്തിൽ എത്തുമോ ഇല്ലയോ എന്ന് കൃത്യമായി അന്വേഷിച്ച് കണ്ടുപിടിച്ച്, ചെല്ലാത്തവരുടെ കള്ളവോട്ട് കുത്താനുള്ള സംവിധാനം വരെ കക്ഷിരാഷ്ട്രീയക്കാർക്കുണ്ടെന്ന് കണ്ണൂർക്കാരനായ സഹപ്രവർത്തകന് നല്ല ബോദ്ധ്യമുണ്ട്. ഈ സർവ്വേ ഉപയോഗിച്ച് അങ്ങനെയൊരു കള്ളവോട്ട് സാദ്ധ്യത പോലും നിലനിൽക്കുന്നെന്ന് അദ്ദേഹം പറയുന്നു.</p>
<p>ഇത്തരത്തിൽ ഫോൺ വിളികൾ നിങ്ങൾക്കാർക്കെങ്കിലും കിട്ടിയിരുന്നോ? വിളി കിട്ടിയാലും ഇല്ലെങ്കിലും ഇത് വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തുന്നതും വോട്ടിങ്ങ് സംബന്ധിയായ മറ്റ് തട്ടിപ്പുകൾക്കും വഴിവെക്കാൻ പോന്ന ഒരു സർവ്വേ അല്ലേ? 9311527064 എന്ന ഈ നമ്പറിന്റെ ചുവട് പിടിച്ചെങ്കിലും അന്വേഷണം ഉണ്ടാകേണ്ടതല്ലേ? അതിനായി പരാതി കൊടുക്കാൻ എന്റെ സഹപ്രവർത്തകൻ തയ്യാറാണ്. എവിടെ പരാതി കൊടുക്കണമെന്ന് അറിയുമോ? ഇലക്ഷൻ കമ്മീഷന് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാവുമോ? ടിക്കാറാം മീനയ്ക്ക് പരാതി കൊടുക്കേണ്ടത് ഏത് വഴിക്കാണ്? വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.</p>
<p><strong>വാൽക്കഷണം:-</strong> ഈ നമ്പറിലേക്ക് തിരിച്ച് വിളിച്ചു നോക്കി. Please dial the extension number എന്ന് ഇംഗ്ലീഷിലുള്ള മറുപടിയാണ് കിട്ടുന്നത്.</p>
<p><strong>അപ്ഡേറ്റ്:-</strong> അനൂപ് ടെക്നോളജിസ്റ്റ് റെക്കോർഡ് ചെയ്ത ഈ സർവ്വേ കേൾക്കണമെന്നുള്ളവർ <a href="https://drive.google.com/.../1ScR43VlhfKMISuYW5HWs0V.../view">ഈ ലിങ്ക്</a> വഴി പോകുക.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7518" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7518</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> എല്ലാം ജനങ്ങൾക്ക് വേണ്ടിയാണ്</title>
		<link>http://niraksharan.in/?p=7480</link>
		<comments>http://niraksharan.in/?p=7480#comments</comments>
		<pubDate>Thu, 21 Jan 2021 08:41:13 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കക്ഷിരാഷ്ട്രീയം]]></category>
		<category><![CDATA[തെരഞ്ഞെടുപ്പ്]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[വ്യക്തികൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=7480</guid>
		<description><![CDATA[നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് സീറ്റ് കിട്ടിയില്ലെങ്കിൽ, ഇത്രയും കാലം കോൺഗ്രസ്സിന്റെ ടിക്കറ്റിൽ MLA, MP, സംസ്ഥാനമന്ത്രി, കേന്ദ്രമന്ത്രി എന്നിങ്ങനെ പലതരം സ്ഥാനമാനങ്ങൾ കൈയ്യാളിയ കെ.വി.തോമസ് ഇടതുപക്ഷത്തേക്ക് പോകുമത്രേ ! കെ.വി.തോമസിന് കോൺഗ്രസ്സ് സീറ്റ് കൊടുക്കരുത്. അതിന്റെ പേരിൽ കെ.വി.തോമസ് ഇടതുപക്ഷത്തേക്ക് പോകുക തന്നെ വേണം. അങ്ങനെ ചെല്ലുന്ന കെ.വി.തോമസിനെ ഇടതുപക്ഷം പരവതാനി വിരിച്ച് പൂവിട്ട് സ്വീകരിക്കണം. (അത്തരം ചില നീക്കങ്ങളും സംസാരങ്ങളും കേട്ട് തുടങ്ങിക്കഴിഞ്ഞു.) കക്ഷി രാഷ്ട്രീയക്കാർ അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി എത്ര നെറികെട്ട കളിയും കളിക്കും [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7480" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2021/01/88.jpg"><img class="aligncenter wp-image-7481 " src="http://niraksharan.in/wp-content/uploads/2021/01/88.jpg" alt="88" width="374" height="584" /></a><br />
<strong><span style="font-size: xx-large;">നി</span></strong>യമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് സീറ്റ് കിട്ടിയില്ലെങ്കിൽ, ഇത്രയും കാലം കോൺഗ്രസ്സിന്റെ ടിക്കറ്റിൽ MLA, MP, സംസ്ഥാനമന്ത്രി, കേന്ദ്രമന്ത്രി എന്നിങ്ങനെ പലതരം സ്ഥാനമാനങ്ങൾ കൈയ്യാളിയ കെ.വി.തോമസ് ഇടതുപക്ഷത്തേക്ക് പോകുമത്രേ !</p>
<p>കെ.വി.തോമസിന് കോൺഗ്രസ്സ് സീറ്റ് കൊടുക്കരുത്. അതിന്റെ പേരിൽ കെ.വി.തോമസ് ഇടതുപക്ഷത്തേക്ക് പോകുക തന്നെ വേണം. അങ്ങനെ ചെല്ലുന്ന കെ.വി.തോമസിനെ ഇടതുപക്ഷം പരവതാനി വിരിച്ച് പൂവിട്ട് സ്വീകരിക്കണം. (അത്തരം ചില നീക്കങ്ങളും സംസാരങ്ങളും കേട്ട് തുടങ്ങിക്കഴിഞ്ഞു.)</p>
<p>കക്ഷി രാഷ്ട്രീയക്കാർ അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി എത്ര നെറികെട്ട കളിയും കളിക്കും എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കെ. വി. തോമസിന്റെ ഈ ഭീഷണിയും അത് കേട്ടയുടനെ സ്വാഗതം ചെയ്ത് നിൽക്കുന്നവരും. അധികാരം പിടിച്ചടക്കാനും, നിലനിർത്താനും, പുതിയ മേച്ചിൽപ്പുറങ്ങൾ വെട്ടിപ്പിടിക്കാനും വേണ്ടി, അതുവരെ കൊട്ടിഘോഷിച്ച പ്രത്യയശാസ്ത്രവും മൂല്യങ്ങളുമെല്ലാം കാറ്റിൽപ്പറത്താൻ ഇക്കൂട്ടർക്കൊരു മടിയുമില്ല. അതല്ലാതെ ജനസേവനമൊന്നും ഇവരുടെ ചിന്തയിലെങ്ങുമില്ല. അതിന് വേണ്ടി മറുകണ്ടം ചാടുന്നതുമല്ല. <span style="color: #050505;">ചാകുന്നത് വരെ അധികാരത്തിന്റെ ശീതളച്ഛായയിൽ വിരാജിക്കണം. അത്രേയുള്ളൂ.</span></p>
<p>ഇനിയുള്ള കാലം പ്രൊഫസർക്ക് നല്ലൊരു വിശ്രമ ജീവിതമാണ് ഇടത് വലത് കക്ഷിരാഷ്ട്രീയക്കാർ മനസ്സറിഞ്ഞ് സമ്മാനിക്കേണ്ടത്. നിങ്ങളെക്കൊണ്ടതിന് പറ്റിയില്ലെങ്കിൽ ജനങ്ങൾ തന്നെ ഏറ്റെടുത്ത് അത് ചെയ്യും; ചെയ്തിരിക്കും. ജനങ്ങളെ സേവിക്കാൻ വേണ്ടിയാണല്ലോ വാർദ്ധക്യത്തിലും പ്രൊഫസർ ഇങ്ങനെ കഷ്ടപ്പെടുന്നത്. അങ്ങനാകുമ്പോൾ പ്രൊഫസറെ ഇനിയും ബുദ്ധിമുട്ടിക്കാതിരിക്കാൻ ജനങ്ങളും ശ്രദ്ധിക്കണമല്ലോ.</p>
<p><strong>വാൽക്കഷണം:-</strong> എന്തെങ്കിലുമൊന്ന് നേടിയെടുക്കാൻ നിനച്ചാൽ, ആ കളികളുടെ ഭാഗമായി റോഡ് നിറയെ ഫ്ലക്സ് ബോർഡ് നിരത്തുന്ന ആളാണ് ഫ്ലക്സിൻ്റെ ദൂഷ്യവശങ്ങൾ ബാധകമല്ലാത്ത ഈ രസതന്ത്രം പ്രൊഫസർ. അക്കാര്യത്തിലാണ് കൂടുതൽ പേടിക്കേണ്ടത്.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7480" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7480</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കുളിര് കോരണം ജനങ്ങൾക്ക്</title>
		<link>http://niraksharan.in/?p=7325</link>
		<comments>http://niraksharan.in/?p=7325#comments</comments>
		<pubDate>Tue, 30 Jun 2020 08:52:55 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കക്ഷിരാഷ്ട്രീയം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7325</guid>
		<description><![CDATA[ജോസ് കെ.മാണിയേയും കൂട്ടരേയും ഐക്യജനാധിപത്യ മുന്നണിയിൽ നിന്ന് പുറത്താക്കി. 1. എന്തിനാണ് കുഞ്ഞുമാണിയെ പുറത്താക്കിയത്? പഞ്ചാ‍യത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിന് ഒഴിഞ്ഞ് കൊടുക്കാമെന്ന മുന്നണി കരാർ ലംഘിച്ചതിന്. ജനങ്ങളേ, നിങ്ങൾ പുണ്യം ചെയ്തവരാണ്. ഭാഗ്യവാന്മാരാണ്. നിങ്ങളുടെ ക്ഷേമൈശ്വര്യങ്ങൾ നോക്കാൻ നേതാക്കന്മാർ തമ്മിൽ മത്സരിക്കുന്നത് കണ്ടോ ? ഒരാൾ സേവിച്ച് തീരുന്നതിന് മുൻപ് മറ്റേയാൾ സേവിക്കും എന്നാണ് ഉടമ്പടി. അപ്പോളതാ ആദ്യത്തെയാൾക്ക് നിങ്ങളെ സേവിച്ച് മതിയായില്ലെന്ന്! രണ്ടാമത്തെ ആൾക്കാകട്ടെ, സേവിക്കാതിരുന്നിട്ട് ശ്വാസം മുട്ടുന്നു. ഇതെല്ലാം നിങ്ങൾക്ക് വേണ്ടിയാണ്. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7325" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2020/06/1_L9LgwSmlgFnWgVl5fmXyCA.png"><img class="aligncenter wp-image-7326 " src="http://niraksharan.in/wp-content/uploads/2020/06/1_L9LgwSmlgFnWgVl5fmXyCA.png" alt="1_L9LgwSmlgFnWgVl5fmXyCA" width="555" height="328" /></a></p>
<p><strong><span style="font-size: xx-large;">ജോ</span></strong>സ് കെ.മാണിയേയും കൂട്ടരേയും ഐക്യജനാധിപത്യ മുന്നണിയിൽ നിന്ന് പുറത്താക്കി.</p>
<p><strong>1.</strong> എന്തിനാണ് കുഞ്ഞുമാണിയെ പുറത്താക്കിയത്? പഞ്ചാ‍യത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിന് ഒഴിഞ്ഞ് കൊടുക്കാമെന്ന മുന്നണി കരാർ ലംഘിച്ചതിന്.</p>
<p>ജനങ്ങളേ, നിങ്ങൾ പുണ്യം ചെയ്തവരാണ്. ഭാഗ്യവാന്മാരാണ്. നിങ്ങളുടെ ക്ഷേമൈശ്വര്യങ്ങൾ നോക്കാൻ നേതാക്കന്മാർ തമ്മിൽ മത്സരിക്കുന്നത് കണ്ടോ ? ഒരാൾ സേവിച്ച് തീരുന്നതിന് മുൻപ് മറ്റേയാൾ സേവിക്കും എന്നാണ് ഉടമ്പടി. അപ്പോളതാ ആദ്യത്തെയാൾക്ക് നിങ്ങളെ സേവിച്ച് മതിയായില്ലെന്ന്! രണ്ടാമത്തെ ആൾക്കാകട്ടെ, സേവിക്കാതിരുന്നിട്ട് ശ്വാസം മുട്ടുന്നു. ഇതെല്ലാം നിങ്ങൾക്ക് വേണ്ടിയാണ്. അല്ലാതെ അവർക്ക് അധികാരമോഹം അശേഷം ഉള്ളതുകൊണ്ടല്ല. അയ്യേ&#8230;ച്ചേ ച്ചേ&#8230; അവരാരും അത്തരക്കാരല്ല.</p>
<p><strong>2.</strong> പുറത്താക്കൽ നടപടിക്ക് മുൻപ് ജോസ് കെ.മാണിയുടേയും കൂട്ടരുടേയും ആവശ്യമെന്തായിരുന്നു? വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, രണ്ട് ഗ്രൂപ്പുകൾക്കും കിട്ടാനുള്ള സീറ്റുകൾ ഇപ്പത്തന്നെ വിഭജിച്ച് കൊടുക്കണം.</p>
<p>ജനങ്ങൾ ദേ ഇന്നിങ്ങോട്ട് നോക്കൂ. കണ്ടില്ലേ നിങ്ങളെ സേവിക്കാൻ വേണ്ടിയുള്ള അവരുടെ അഡ്വാൻസ് ഇടപെടൽ. അഞ്ച് കൊല്ലത്തേക്ക് ഏൽപ്പിച്ച് കൊടുത്ത ജനസേവനം തികച്ച് ചെയ്ത് തീർന്നിട്ടില്ല. അതിന് മുന്നേ വരാൻ പോകുന്ന അഞ്ച് കൊല്ലം കൂടെ നിങ്ങളെ സേവിക്കാൻ അവർക്ക് തിരക്കായിരിക്കുന്നു. ഏത് രാജ്യത്തുണ്ടാകും നിങ്ങളോട് ഇത്രേം സ്നേഹമുള്ള പാർട്ടി നേതാക്കന്മാർ. ഇതൊന്നും അവർക്ക് അധികാരമോഹം അശേഷം ഉള്ളതുകൊണ്ടല്ല. അയ്യേ&#8230;ച്ചേ ച്ചേ&#8230; അവരാരും അത്തരക്കാരേയല്ല.</p>
<p><strong>3.</strong> പുറത്താക്കപ്പെട്ടവൻ, വിലപേശി മറ്റേതെങ്കിലും മുന്നണിയിൽ കയറിപ്പറ്റും. ഇതുവരെ തെറി വിളിച്ചവരെയെല്ലാം വാഴ്ത്തിപ്പാടും. ഇതുവരെ വാഴ്ത്തിപ്പാടിയവരെ തെറി വിളിക്കും. അവർ ചെയ്ത തെമ്മാടിത്തരങ്ങളും തോന്ന്യാസങ്ങളും വിളിച്ച് പറയാൻ തുടങ്ങും. ഇത്രയും നാണംകെട്ട പണി സ്വന്തം ആത്മാവിനെപ്പോലും വഞ്ചിച്ച് അവർ ചെയ്യുന്നത് ആർക്ക് വേണ്ടിയാണ്? നിങ്ങൾക്ക് വേണ്ടി മാത്രമാണ് ജനങ്ങളേ. അല്ലാതെ ഇതൊന്നും അവർക്ക് അധികാരമോഹം അശേഷം ഉള്ളതുകൊണ്ടല്ല. അയ്യേ&#8230;ച്ചേ ച്ചേ&#8230; അവരാരും അത്തരക്കാരേയല്ല.</p>
<p><strong>4.</strong> ഇവരുടെ തെറിവിളിയും കുറ്റപ്പെടുത്തലും ഇത്രയും നാൾ കേട്ടവർ ഇരുകൈയും നീട്ടി ഇക്കൂട്ടരെ സ്വീകരിക്കും. ആർക്ക് വേണ്ടിയാണ് ? ഭാഗ്യവാന്മാരായ നിങ്ങൾ ജനങ്ങൾക്ക് വേണ്ടി മാത്രം. അല്ലാതെ ഇതൊന്നും അവർക്ക് അധികാരമോഹം അശേഷം ഉള്ളതുകൊണ്ടല്ല. അയ്യേ&#8230;ച്ചേ ച്ചേ&#8230; അവരാരും അത്തരക്കാരേയല്ല.</p>
<p><strong>5.</strong> ഇന്നലെ ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ അവതാരകൻ വിനു, പുറത്താക്കപ്പെട്ട കൂട്ടത്തിലെ നേതാവായ റോഷി അഗസ്റ്റിനോട് ചോദിക്കുന്നത് കേട്ടു. ഏതാണ്ടിങ്ങനെ&#8230;.</p>
<p>“പുറത്താക്കിയെന്ന് അറിഞ്ഞപ്പോൾ താങ്കൾ കരച്ചിലിന്റെ വക്കത്ത് എത്തിയത് കാണുകയുണ്ടായി. ആരെ ഓർത്താണ് താങ്കൾക്ക് കരച്ചിൽ വന്നത്? കെ.എം. മാണിയെ ഓർത്താണോ ? ജോസ് കെ.മാണിയെ ഓർത്തിട്ടാണോ ? ഇനിയെങ്ങോട്ട് പോകുമെന്ന് ഓർത്തിട്ടാണോ? രാഷ്ട്രീയഭാവി എന്താകുമെന്ന് ഓർത്താണോ ? അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ? “</p>
<p>നേതാവിന് അതിനുത്തരം നൽകാൻ ബുദ്ധിമുട്ടുണ്ടാകും ജനങ്ങളേ. പക്ഷേ, അദ്ദേഹം കരഞ്ഞത് നിങ്ങളെ ഓർത്താണ്. നിങ്ങളെ ഇനിയങ്ങോട്ട് സേവിക്കാൻ പറ്റിയില്ലെങ്കിൽ നിങ്ങളുടെ അവസ്ഥയെന്താകുമെന്ന് ഓർത്തിട്ടാണ്. ഏതൊരു നേതാവും ഇത്തരം സന്ദർഭങ്ങളിൽ നിങ്ങളെയോർത്ത് കരഞ്ഞുപോകും. അല്ലാതെ ഇതൊന്നും അവർക്ക് അധികാരമോഹം അശേഷം ഉള്ളതുകൊണ്ടല്ല. അയ്യേ&#8230;ച്ചേ ച്ചേ&#8230; അവരാരും അത്തരക്കാരേയല്ല.</p>
<p>ഇനി പറയൂ. നമ്മൾ ശരിക്കും ഭാഗ്യം ചെയ്ത ജനങ്ങളല്ലേ ? ഇവരുടെ ഈ നിസ്വാർത്ഥ സേവനങ്ങൾ ഏറ്റുവാങ്ങാൻ എന്ത് മുജ്ജന്മസുകൃതമാണ് നമ്മൾ ചെയ്തത് ? ആലോചിച്ചിട്ട് കുളിര് കോരുന്നില്ലേ ? ഇല്ലെങ്കിൽ ഉടൻ ഏതെങ്കിലും ഡോൿടറെ കാണിക്കണം. ഇത്തരം സന്ദർഭങ്ങളിൽ കുളിര് കോരുന്നില്ലെങ്കിൽ നിങ്ങൾക്ക് കാര്യമായി എന്തോ കുഴപ്പമുണ്ട്.</p>
<p><strong>വാൽക്കഷണം:-</strong> ജോസ് കെ.മാണി സംഭവം കേവല ഉദാഹരണം മാത്രം. കാലാകാലങ്ങളായി എവിടന്നെങ്ങോട്ട് ചാടിയവരും മറിഞ്ഞവരും ഇങ്ങനൊക്കെത്തന്നെ ആയിരുന്നു. അവർക്ക് വേണ്ടി അവരൊന്നും ചെയ്തിട്ടില്ല ഇതുവരെ. എല്ലാം നിങ്ങൾക്ക് വേണ്ടിയാണ് ജനങ്ങളേ.</p>
<p><span style="color: #0000ff;">Pic Courtesy:- https://bit.ly/3g9OQEd</span></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7325" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7325</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
