<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; Great Indian Expedition</title>
	<atom:link href="http://niraksharan.in/?cat=130&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Wed, 16 Sep 2026 13:00:16 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> തഞ്ചാവൂരും ശ്രീനിവാസൻ എന്ന നൻപനും</title>
		<link>http://niraksharan.in/?p=10232</link>
		<comments>http://niraksharan.in/?p=10232#comments</comments>
		<pubDate>Thu, 03 Sep 2026 14:30:18 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=10232</guid>
		<description><![CDATA[ഓണക്കാലത്ത് ആറ് ദിവസം നീളുന്ന യാത്രയ്ക്ക് പദ്ധതിയിട്ടത് മധുരയിലേക്കും കാരൈക്കുടിയിലേക്കും ഈ സ്ഥലങ്ങളോട് ചുറ്റിപ്പറ്റിയുള്ള ഗ്രാമങ്ങളിലേക്കുമാണ്. ഉദ്ദേശിച്ചത് പോലെ യാത്ര ചെയ്തിട്ടും ഒരു ദിവസം അധികമുണ്ടായപ്പോൾ യാത്ര ഒരു ദിവസത്തേക്ക് തഞ്ചാവൂരിലേക്ക് കൂടെ നീട്ടി. വൈഗ ഡാം, മധുര മീനാക്ഷി ക്ഷേത്രം, ഉസിലാംപട്ടി, തിരുമംഗലം, പഴമുതിർചോലൈ, അളഗനല്ലൂർ, പാലമേട്, അരിട്ടപട്ടി, കാരൈക്കുടി, കാനാടികാത്തൻ, പള്ളത്തൂർ, ആത്തംകുടി, തിരുമയം, തിരുമയം കോട്ട, തിരുമയം ക്ഷേത്രം, ഹെറിറ്റേജ് മ്യൂസിയം, തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം, തഞ്ചാവൂർ കൊട്ടാരം, തഞ്ചാവൂർ കോട്ട എന്നിങ്ങനെ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10232" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><figure id="attachment_10233" style="width: 545px;" class="wp-caption alignnone"><a href="http://niraksharan.in/wp-content/uploads/2026/09/team-at-usilampetti.jpeg"><img class="wp-image-10233" src="http://niraksharan.in/wp-content/uploads/2026/09/team-at-usilampetti.jpeg" alt="team at usilampetti" width="545" height="791" /></a><figcaption class="wp-caption-text"><span style="color: #0000ff;"><em><strong>രമ്യ, കെ.എ.ബീന എന്നിവർക്കൊപ്പം ഉസിലാംപട്ടിയിൽ</strong></em></span></figcaption></figure>
<p><span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഓ</span></a></strong></span>ണക്കാലത്ത് ആറ് ദിവസം നീളുന്ന യാത്രയ്ക്ക് പദ്ധതിയിട്ടത് മധുരയിലേക്കും കാരൈക്കുടിയിലേക്കും ഈ സ്ഥലങ്ങളോട് ചുറ്റിപ്പറ്റിയുള്ള ഗ്രാമങ്ങളിലേക്കുമാണ്. ഉദ്ദേശിച്ചത് പോലെ യാത്ര ചെയ്തിട്ടും ഒരു ദിവസം അധികമുണ്ടായപ്പോൾ യാത്ര ഒരു ദിവസത്തേക്ക് തഞ്ചാവൂരിലേക്ക് കൂടെ നീട്ടി.</p>
<figure id="attachment_10239" style="width: 535px;" class="wp-caption aligncenter"><a href="http://niraksharan.in/wp-content/uploads/2026/09/chettinadu-house.jpeg"><img class="wp-image-10239" src="http://niraksharan.in/wp-content/uploads/2026/09/chettinadu-house.jpeg" alt="chettinadu house" width="535" height="923" /></a><figcaption class="wp-caption-text"><span style="color: #0000ff;"><strong>ചെട്ടിനാട് ഭവനങ്ങളിൽ ഒന്നിൻ്റെ ദൃശ്യം</strong></span></figcaption></figure>
<p>വൈഗ ഡാം, മധുര മീനാക്ഷി ക്ഷേത്രം, ഉസിലാംപട്ടി, തിരുമംഗലം, പഴമുതിർചോലൈ, അളഗനല്ലൂർ, പാലമേട്, അരിട്ടപട്ടി, കാരൈക്കുടി, കാനാടികാത്തൻ, പള്ളത്തൂർ, ആത്തംകുടി, തിരുമയം, തിരുമയം കോട്ട, തിരുമയം ക്ഷേത്രം, ഹെറിറ്റേജ് മ്യൂസിയം, തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം, തഞ്ചാവൂർ കൊട്ടാരം, തഞ്ചാവൂർ കോട്ട എന്നിങ്ങനെ പോകുന്നു സന്ദർശിച്ച ഇടങ്ങൾ. ഭാഗി 3.0 വന്നതിന് ശേഷം യാത്രാവഴികൾ എന്നെ കാര്യമായി അലോസരപ്പെടുത്താറില്ല. പുതഞ്ഞ് പോകുമോ, അടി തട്ടുമോ എന്നുള്ള ആശങ്കകൾ തീരെക്കുറവാണ്. ഗ്രാമങ്ങളിലെ ഉഴുത് മറിച്ചിട്ടിരിക്കുന്ന പാടങ്ങളിലൂടെ ഭാഗി ഓടിക്കയറുന്നത് അതിൻ്റെ തെല്ല് അഹങ്കാരത്തോടെയാണെന്ന് പറയാതെ വയ്യ.</p>
<figure id="attachment_10235" style="width: 545px;" class="wp-caption aligncenter"><a href="http://niraksharan.in/wp-content/uploads/2026/09/fort-wall.jpeg"><img class="wp-image-10235 " src="http://niraksharan.in/wp-content/uploads/2026/09/fort-wall.jpeg" alt="fort wall" width="545" height="921" /></a><figcaption class="wp-caption-text"><span style="color: #0000ff;"><strong>തഞ്ചാവൂർ പെരിയ ക്ഷേത്രത്തിൻ്റെ കോട്ട മതിൽ</strong></span></figcaption></figure>
<p>ഗ്രാമപ്രദേശങ്ങളടക്കം, പോകുന്നിടത്തെല്ലാം അവിടത്തെ പ്രത്യേക ഭക്ഷണം തേടിക്കണ്ടുപിടിച്ച് കഴിക്കുക എന്നത് ഈ യാത്രയുടെ കാര്യപരിപാടി ആയിരുന്നു. ജിഗർത്തണ്ട, രാമൻ പൊടി ഇഡ്ഡലി, നാട്ടുക്കോഴി കുളമ്പ് എന്നിങ്ങനെ ലിസ്റ്റിൽ ഉണ്ടായിരുന്ന ഭക്ഷണമെല്ലാം കഴിക്കുകയും ചെയ്തു. ഓണനാളിൽ തഞ്ചാവൂരിലെ ആര്യാസിൽ നിന്ന് സദ്യ കഴിച്ചു. കേരളത്തിൽ മാത്രമല്ല തഞ്ചാവൂരിലും ഓണാഘോഷം ഉണ്ടെന്നത് അതിശയിപ്പിച്ചു. അവിസ്മരണീയമായ ഭക്ഷണം എന്ന് വിശേഷിപ്പിക്കാവുന്നത് മുനിയാണ്ടിയുടെ ഇടിച്ച നാട്ടുക്കോഴിക്കറി തന്നെയാണ്. ജല്ലിക്കെട്ടിന് പേരുകേട്ട അളഗനല്ലൂർ ഗ്രാമത്തിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചാണ് ആ കൊച്ചു കടയിൽ ഞങ്ങളെത്തിയത്. ജനങ്ങൾ വാഹനമെടുത്ത് ദൂരെനിന്ന് പോലും ഭക്ഷണം കഴിക്കാനായി വരുന്ന ഒരു നാടൻ കടയാണത്.</p>
<figure id="attachment_10240" style="width: 546px;" class="wp-caption aligncenter"><a href="http://niraksharan.in/wp-content/uploads/2026/09/thirumayam-fort-and-gun.jpeg"><img class="wp-image-10240 " src="http://niraksharan.in/wp-content/uploads/2026/09/thirumayam-fort-and-gun.jpeg" alt="thirumayam fort and gun" width="546" height="764" /></a><figcaption class="wp-caption-text"><strong><span style="color: #0000ff;">തിരുമയം കോട്ടയിൽ</span></strong></figcaption></figure>
<p>അളഗനെല്ലൂരിൽ അതിഗംഭീരമായ ഒരു ജല്ലിക്കെട് സ്റ്റേഡിയം കരുണാനിധിയുടെ പേരിൽ നിർമ്മിച്ചിടുണ്ടെങ്കിലും മധുരയിൽ അത് കാര്യമായി പ്രചരിപ്പിക്കുന്നില്ല എന്നാണ് അവിടെച്ചെന്നപ്പോൾ മനസ്സിലാക്കിയത്. വൈത്തി മലയുടെ അടിവാരത്ത് മലയ്ക്ക് അഭിമുഖമായി നിർമ്മിച്ചിരിക്കുന്ന ഒരു ഗംഭീര ഓഡിറ്റോറിയവും ജല്ലിക്കെട്ട് മ്യൂസിയവുമാണ് അത്. പൊങ്കൽ ആയാൽ ആയിരക്കണക്കിന് ജല്ലിക്കെട്ട് കാളകൾ ഇവിടെയെത്തുന്നു.</p>
<figure id="attachment_10234" style="width: 544px;" class="wp-caption aligncenter"><a href="http://niraksharan.in/wp-content/uploads/2026/09/jellikettu-arena.jpeg"><img class="wp-image-10234" src="http://niraksharan.in/wp-content/uploads/2026/09/jellikettu-arena.jpeg" alt="jellikettu arena" width="544" height="797" /></a><figcaption class="wp-caption-text"><span style="color: #0000ff;"><strong>അളഗനെല്ലൂരിലെ ജല്ലിക്കെട്ട് സ്റ്റേഡിയത്തിന് മുന്നിൽ</strong></span></figcaption></figure>
<p>കാളകളുടെ വാലിൽ കടിക്കുകയും വാൽ പിടിച്ച് ഒടിക്കുകയുമൊക്കെ ചെയ്ത് പ്രകോപിപ്പിച്ച് നടത്തുന്ന ഒരു മത്സരമായതുകൊണ്ട് എനിക്കതിനോട് വലിയ വിയോജിപ്പുണ്ട്. പക്ഷേ, ജെല്ലിക്കെട്ടിൻ്റെ ചരിത്രം ഇല്ലാതാക്കാൻ പറ്റുന്നതല്ലല്ലോ. ആ അർത്ഥത്തിൽ അളഗനെല്ലൂരിലെ മ്യൂസിയത്തിൻ്റെ പ്രാധാന്യം എടുത്ത് പറയാതെ വയ്യ.</p>
<p>സ്റ്റേഡിയവും മ്യൂസിയവും സന്ദർശിച്ചശേഷം ഗ്രാമത്തിലേക്ക് കടന്ന് വൈത്തി മലയ്ക്ക് മുകളിലുള്ള ക്ഷേത്രത്തിലെ സ്വന്തം കാളയായ രാമുവിനെ കണ്ടു. രണ്ടുമൂന്ന് കയറുകളിട്ടാണ് അവനെ ബന്ധിച്ചിരിക്കുന്നത്. ഞങ്ങളെപ്പോലെ പരിചയമില്ലാത്തവർ അടുത്തേക്ക് ചെല്ലുമ്പോൾ അവൻ മുക്കറയിട്ട് ശൗര്യം കാണിക്കുന്നുണ്ട്. എന്നിട്ടും നാട്ടുകാർ പകർന്നു നൽകിയ ധൈര്യം സംഭരിച്ച് അവനരുകിൽ ചെന്ന് ബിസ്ക്കറ്റ് കൊടുക്കുകയും പടമെടുക്കുകയും എല്ലാം ചെയ്തു.</p>
<p>മുധുരയിലെ തിരുമലൈ നായിക്ക് കൊട്ടാരത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അതിനകത്ത് കയറിക്കാണാൻ പറ്റിയില്ല എന്നത് മാത്രമാണ് സന്ദർശിക്കാൻ പറ്റാതായ ഏകയിടം.</p>
<p>ഇപ്പറഞ്ഞ എല്ലാ സ്ഥലങ്ങളിലേക്കുമുള്ള യാത്രാ വിവരണം എഴുതുക അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ, ചില കാര്യങ്ങൾ പറയാതെ വയ്യതാനും. മമ്മൂക്കയെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ ചെന്ന് കണ്ടതടക്കമുള്ള കാര്യങ്ങൾ മുൻപോസ്റ്റിൽ പറഞ്ഞതാണ്. ചെട്ടിയാന്മാരുടെ കൂറ്റൻ ബംഗ്ലാവുകൾ കണ്ട് അതിലെ തടിപ്പണികളുടേയും തറയോടുകളുടേയും ധാരാളിത്തത്തിൽ വിസ്മയിച്ച അവസരങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഓരോ പ്രാവശ്യം കാണുമ്പോളും ആ വിസ്മയത്തിന് കുറവൊന്നും ഉണ്ടാകുന്നില്ല. ശൂലഗിരിയിൽ ഫാം ഹൗസ് നിർമ്മിക്കുമ്പോൾ ഉപയോഗിക്കാനായി കൽത്തൂണുകളും ആത്തംകുടി ടൈലുകളും ഓർഡർ ചെയ്യാനുള്ള ഏർപ്പാടുണ്ടാക്കി എന്നതാണ് ഈ യാത്രയിലെ മറ്റൊരു സന്തോഷം.</p>
<figure id="attachment_10236" style="width: 539px;" class="wp-caption aligncenter"><a href="http://niraksharan.in/wp-content/uploads/2026/09/veena.jpeg"><img class="wp-image-10236 " src="http://niraksharan.in/wp-content/uploads/2026/09/veena.jpeg" alt="veena" width="539" height="923" /></a><figcaption class="wp-caption-text"><span style="color: #0000ff;"><strong>തഞ്ചാവൂരിലെ വീണ നിർമ്മാണം</strong></span></figcaption></figure>
<p>സത്യത്തിൽ ഒരാഴ്ച്ച കാണാനുള്ള കാര്യങ്ങളുണ്ട് തഞ്ചാവൂരിൽ. പക്ഷേ വീണുകിട്ടിയ ഒരു ദിവസം കൊണ്ട് തഞ്ചാവൂർ പാലസ്, പെരിയ കോവിൽ, വീണ നിർമ്മാണം, തഞ്ചാവൂർ പെയിൻ്റിങ്ങ് നിർമ്മാണം, എന്നിങ്ങനെ ചില കാര്യങ്ങളിൽ മാത്രമായി തഞ്ചാവൂർ യാത്ര ഒതുക്കി.</p>
<p>സഞ്ചാരികളും യാത്രാവിവരണത്തിൽ കൊടിപാറിച്ചവരുമായ ബീനച്ചേച്ചിയും രമ്യയും ഒപ്പമുണ്ടെങ്കിലും യാത്ര നീണ്ടുനിന്ന ആറ് സന്ധ്യകളിലും ഞാൻ ആലോചിച്ചുകൊണ്ടിരുന്നത്, ഞാൻ ഒറ്റയ്ക്കാണ് Great Indian Expedition-ൻ്റെ ഭാഗമായി ഈ യാത്ര ചെയ്തിരുന്നതെങ്കിൽ ഏതെല്ലാം തെരുവുകളിലും ഏതെല്ലാം ഗ്രാമങ്ങളിലും തങ്ങുമായിരുന്നു എന്നാണ്. ഈ ആറ് ദിവസങ്ങളിൽ തിരുമയം, തഞ്ചാവൂർ എന്നീ കോട്ടകളിലൂടെ കടന്ന് പോയെങ്കിലും അത് രണ്ടും ഡോക്യുമെൻ്റ് ചെയ്യാൻ ഞാൻ മുതിർന്നില്ല. അതൊരു വലിയ ചടങ്ങാണ്. കൂടെയുള്ള സഞ്ചാരികൾക്ക് അത് ബുദ്ധിമുട്ടുണ്ടാക്കും അവരുടെ സമയം കാര്യമായി നഷ്ടപ്പെടും എന്നതിനാൽ ഈ ഭാഗത്തുകൂടെ എനിക്കിനിയും സഞ്ചരിക്കേണ്ടതുണ്ട്. തഞ്ചാവൂരിൽ നിന്ന് ചിദംബരം, പിന്നോട്ട് ധനുഷ്ക്കോടി, രാമേശ്വരം അങ്ങനെ ദൂരമെത്ര ബാക്കി കിടക്കുന്നു. അത്തരത്തിൽ വീണ്ടും വരുമ്പോൾ എനിക്ക് തങ്ങാനുള്ള തെരുവുകൾ ഞാൻ മനസ്സിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.</p>
<figure id="attachment_10237" style="width: 535px;" class="wp-caption aligncenter"><a href="http://niraksharan.in/wp-content/uploads/2026/09/periya-temple-and-team.jpeg"><img class="wp-image-10237 " src="http://niraksharan.in/wp-content/uploads/2026/09/periya-temple-and-team.jpeg" alt="periya temple and team" width="535" height="925" /></a><figcaption class="wp-caption-text"><span style="color: #0000ff;"><strong>തഞ്ചാവൂർ പെരിയ കോവിലിന് മുന്നിൽ സഞ്ചാരികൾ.</strong></span></figcaption></figure>
<p>അവസാന ദിവസം രാത്രി തഞ്ചാവൂരിൽ ഉണ്ടായ മനോഹരമായ ഒരു അനുഭവം കൂടെ പങ്കുവെച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. അതിങ്ങനെയാണ്&#8230;</p>
<p>അഞ്ചാം ദിവസം രാത്രി, ഭക്ഷണം കഴിക്കാൻ പറ്റിയ ഇടങ്ങൾ തേടി തഞ്ചാവൂരിലെ തെരുവുകളിലൂടെ ഭാഗി അലഞ്ഞുതിരിഞ്ഞു. റസ്റ്റോറൻ്റ് കണ്ടുപിടിച്ചാൽ മാത്രം പോര. ഭാഗിക്ക് പാർക്കിങ്ങ് ഇടം കിട്ടുകയും വേണം. അങ്ങനെയൊരിടം കണ്ടുപിടിച്ച് ഭക്ഷണം കഴിച്ചു. എനിക്കപ്പോൾ ഐസ്ക്രീം തിന്നണമെന്ന് ഒരു പൂതി. റസ്റ്റോറൻ്റ് ഇരിക്കുന്ന തെരുവിലൂടെ വീണ്ടും കുറച്ച് മുന്നോട്ട് നടന്നു. തുടർന്നങ്ങോട്ട് നഗരത്തിൻ്റെ തിരക്കുകൾ തീരുകയാണെന്ന് മനസ്സിലാക്കിയപ്പോൾ തിരിച്ച് നടന്നു.</p>
<figure id="attachment_10238" style="width: 544px;" class="wp-caption alignnone"><a href="http://niraksharan.in/wp-content/uploads/2026/09/01.jpeg"><img class="wp-image-10238 " src="http://niraksharan.in/wp-content/uploads/2026/09/01.jpeg" alt="01" width="544" height="897" /></a><figcaption class="wp-caption-text"><span style="color: #0000ff;"><strong>ശ്രീനിവാസൻ്റെ റസ്റ്റോറൻ്റിൽ</strong></span></figcaption></figure>
<p>അപ്പോൾ ബീനച്ചേച്ചിയാണ് അത് ശ്രദ്ധിച്ചത്. തെരുവിൽ നടപ്പാതയോട് ചേർന്ന് നിൽക്കുന്ന ഒരു ചെറിയ റസ്റ്റോറൻ്റിന് മുന്നിൽ ധാരാളമായി ഇഡ്ഡലി ഉണ്ടാക്കാൻ വേണ്ടിയുള്ള തട്ടുകളുള്ള ഒരു സ്റ്റീലിൻ്റെ പെട്ടി പോലുള്ള വലിയ സംവിധാനം. അതിൽ നൂറിൽപ്പരം ഇഡ്ഡലികൾ ഒറ്റയടിക്ക് ഉണ്ടാക്കാം. കടക്കാരൻ ഓരോ തട്ടുകളിലും മാവ് ഒഴിക്കുന്ന തിരക്കിലാണ്. ഞങ്ങളതിൻ്റെ പടമെടുക്കാൻ തുടങ്ങിയതും അയാൾ (ശ്രീനിവാസൻ) ഞങ്ങളോട് ലോഹ്യം കൂടി.</p>
<p>ഇത്തരം ഇഡ്ഡലിപ്പെട്ടികൾ വലിയ റസ്റ്റോറൻ്റുകളിൽ ഉണ്ടെന്നും നമ്മളവരുടെ അടുക്കള കാണാത്തതുകൊണ്ടാണ് പരിചയമില്ലാത്തതെന്നും ശ്രീനിവാസൻ പറഞ്ഞു. തൂടർന്ന് ഇഡ്ഡലി കഴിക്കാൻ ഞങ്ങളെ അദ്ദേഹം ക്ഷണിച്ചു. അൽപ്പം മുൻപ് ഭക്ഷണം കഴിച്ചതുകൊണ്ട് ഞങ്ങളാ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചെങ്കിലും ശ്രീനിവാസൻ നിർബന്ധിച്ചുകൊണ്ടേയിരുന്നു. &#8220;നല്ല ഇഡ്ഡലിയാണ്, പൈസ വേണ്ട&#8221; എന്ന് വരെ ശ്രീനിവാസൻ ഞങ്ങളെ പ്രലോഭിപ്പിച്ചു. കക്ഷി MBA ക്കാരനാണ്. ഇടയ്ക്കിടയ്ക്ക് സംസാരത്തിൽ ഇംഗ്ലീഷ് കടന്നുവരുന്നുണ്ട്. അയാളുടെ മകൻ്റെ പേരാണ് (മുത്തുകുമരൻ) റസ്റ്റോറൻ്റിന് നൽകിയിരിക്കുന്നത്.</p>
<p>അത്രയും നിർബന്ധിക്കുന്നതല്ലേ, ഇഡ്ഡലിയുടെ രുചി നോക്കിക്കളയാം എന്ന് തന്നെ ഞങ്ങളവസാനം സമ്മതിച്ചു. ഇഡ്ഡലിലും സാമ്പാറും ചട്ട്ണികളും വാഴയില വിരിച്ച പാത്രത്തിൽ നിരന്നു. നല്ല മാർദ്ദവമാർന്ന രുചിയുള്ള ഇഡ്ഡലി. സാമ്പാറും ചട്ട്ണിയും ഒന്നിനൊന്ന് മെച്ചം. ആദ്യമേ ഭക്ഷണം കഴിച്ചിട്ടില്ലായിരുന്നെങ്കിൽ വയറ് നിറയെ ഇഡ്ഡലി കഴിക്കാമായിരുന്നെന്ന് ഞങ്ങൾ കൊതിച്ചു. ഫുഡ്പാത്തിൽ നിന്ന് ഇഡ്ഡലി കഴിക്കുന്ന സമയത്തും ശ്രീനിവാസനുമായുള്ള സംസാരം തുടർന്നുകൊണ്ടേയിരുന്നു. ഇഡ്ഡലിയുടെ പണം ശ്രീനിവാസൻ വാങ്ങില്ല എന്നതുകൊണ്ട് തന്നെ ഞങ്ങൾ മൂന്ന് കാപ്പി ഓർഡർ ചെയ്തിരുന്നു. അതിൻ്റെ പണം സ്വീകരിക്കാതിരിക്കാൻ അയാൾക്കാവില്ലല്ലോ ?</p>
<p>പകൽ ഭിക്ഷാടനത്തിൻ്റെ പേരിൽ കറങ്ങി നടന്ന്, രാത്രി മോഷ്ടിക്കാനുള്ള വീട് കണ്ടുവെക്കുന്ന കള്ളനെപ്പോലെ, ഞാനപ്പോഴേക്കും ആ തെരുവിനെ കാര്യമായിത്തന്നെ ഉഴിഞ്ഞ് നോക്കിക്കഴിഞ്ഞിരുന്നു. GIE യുടെ പേരിൽ വീണ്ടും തഞ്ചാവൂരിൽ എത്തുമ്പോൾ രാത്രി ഭക്ഷണം കഴിക്കാൻ ശ്രീനിവാസൻ്റെ ആ റസ്റ്റോറൻ്റ് അത്യുത്തമം. അത് കഴിഞ്ഞ് ഭാഗിക്കൊപ്പം തലചായ്ക്കാൻ വേണ്ടുന്ന സൗകര്യമൊക്കെ ആ തെരുവിനുണ്ട്.</p>
<p>(<strong>ആത്മഗതം:-</strong> GIE യാത്രയിൽ അല്ലെങ്കിലും, വൈകീട്ട് വീട്ടിലേക്കാണ് മടക്കമെങ്കിലും 5 മണി കഴിഞ്ഞാൽ കാണുന്ന നല്ല തെരുവോരം എൻ്റെ മനസ്സിളക്കുന്നത് ഒരു രോഗമാണോ ഡോക്ടർ?)</p>
<p>തെരുവിൽ കിടക്കാനുള്ള സ്ഥലം കണ്ടുവെച്ചാൽ മാത്രം പോരല്ലോ. കാലെക്കൂട്ടി ഇക്കാര്യം ശ്രീനിവാസനോട് പറഞ്ഞുവെക്കുകയും വേണമല്ലോ. തെണ്ടലാണ് പ്രധാന പരിപാടിയെന്നും ഒരാഴ്ച്ചയോളം തെണ്ടാനുള്ള വകുപ്പ് തഞ്ചാവൂരിൽ ഉണ്ടെന്നും അതിനായി വീണ്ടും വരുമെന്നും ആ സമയത്ത് വാഹനം ഈ റസ്റ്റോറൻ്റിൻ്റെ പരിസരത്ത് പാർക്ക് ചെയ്യുന്നത് ബുദ്ധിമുട്ടാകില്ലല്ലോ എന്നും ശ്രീനിവാസനോട് തിരക്കി.</p>
<p>അതിന് കിട്ടിയ മറുപടി മനംകുളിർപ്പിക്കുന്നതായിരുന്നു. &#8220;എന്തിന് ഈ തെരുവിൽ കിടക്കണം. 50 പേർ വന്നാലും കിടക്കാനുള്ള സൗകര്യം എൻ്റെ വീട്ടിലുണ്ട്. ധൈര്യമായി പോന്നോളൂ.&#8221; ആനന്ദലബ്ദ്ധിക്കിനിയെന്തുവേണം?! തഞ്ചാവൂർ എൻ്റെ സ്വന്തം ഊരായിക്കഴിഞ്ഞിരിക്കുന്നു.</p>
<p>ഞങ്ങൾ മൂന്ന് പേരും ഒരു കുടുംബത്തിൽ നിന്നുള്ളവരല്ല മൂന്ന് വീടുകളിൽ നിന്നുള്ള സുഹൃത്തുക്കളാണെന്ന് മനസ്സിലാക്കിയപ്പോൾ ശ്രീനിവാസൻ്റെ ഒരു തമിഴ് ഫിലോസഫി പേച്ചുണ്ടായിരുന്നു. അത് വിവർത്തനം ചെയ്ത് എഴുതാനോ എടുത്തെഴുതാനോ ഞാനാളല്ല. സൗഹൃദത്തിൻ്റെ മൂല്യത്തിലൂന്നിയുള്ള ഒരു ഗംഭീര മൊഴിയായിരുന്നു അത്.</p>
<p>ആ രാത്രി ശ്രീനിവാസൻ എന്ന തഞ്ചാവൂർ സുഹൃത്തിനോട് യാത്ര പറഞ്ഞ് നടന്ന് നീങ്ങുമ്പോൾ അത് തഞ്ചാവൂരിനോട് കൂടെയുള്ള താൽക്കാലിയ വിടപറയലായിരുന്നു.</p>
<p><strong>വാൽക്കഷണം:-</strong> ടൂർ ഓപ്പറേറ്റർ ആയിരുന്നെങ്കിൽ കൊച്ചിയിൽ നിന്ന് ഒരാഴ്ച്ച നീളുന്ന മധുരൈ, കാരൈക്കുടി, തഞ്ചാവൂർ യാത്ര കൊഴുപ്പിക്കേണ്ടത് എങ്ങിനെയാണെന്ന് എനിക്കിപ്പോൾ നന്നായറിയാം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10232" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10232</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> മമ്മൂക്കയെ കാണാൻ ലൊക്കേഷനിലേക്ക്</title>
		<link>http://niraksharan.in/?p=10242</link>
		<comments>http://niraksharan.in/?p=10242#comments</comments>
		<pubDate>Thu, 27 Aug 2026 16:30:20 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=10242</guid>
		<description><![CDATA[കാരൈക്കുടിയിൽ ചെന്നപ്പോൾ മുതൽ, ഭക്ഷണം കഴിക്കാൻ പോയാലും താമസിക്കാനുള്ള ഇടം തപ്പി ഇറങ്ങിയാലും കേൾക്കുന്ന ചില ചോദ്യങ്ങൾ ഇങ്ങനെയായിരുന്നു&#8230; &#8220;മമ്മൂട്ടിയെ പാത്തിട്ടിയാ?&#8221; &#8220;മമ്മൂട്ടിയെ കണ്ടില്ലേ?&#8221; &#8220;പക്കത്തില് താൻ ഷൂട്ടിങ്ങ്. മമ്മൂട്ടിയെ പാത്താച്ചാ?&#8221; എത്രവട്ടം എവിടെയെല്ലാം വെച്ച് കണ്ടിരിക്കുന്നു അദ്ദേഹത്തെ. അതൊന്നും പോര, കാരൈക്കുടിയിൽ വെച്ച് കണ്ടില്ലെങ്കിൽ മഹാമോശം എന്ന നിലക്കാണ് എല്ലാവരുടേയും ചോദ്യവും സംസാരവും. ഏതോ മലയാളം സിനിമയുടെ ഷൂട്ടിങ്ങ് കാരൈക്കുടിയിലും പരിസരങ്ങളിലുമായി നടക്കുന്നുണ്ട്. അതിനായി മമ്മൂക്ക വന്നതും പോയതും, വഴിതെറ്റിയപ്പോൾ ബൈക്കിൽ വഴികാട്ടിയായി മുന്നേ പോയ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10242" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2026/09/33.jpg"><img class="alignnone wp-image-10243 " src="http://niraksharan.in/wp-content/uploads/2026/09/33.jpg" alt="33" width="479" height="600" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">കാ</span></a></strong></span>രൈക്കുടിയിൽ ചെന്നപ്പോൾ മുതൽ, ഭക്ഷണം കഴിക്കാൻ പോയാലും താമസിക്കാനുള്ള ഇടം തപ്പി ഇറങ്ങിയാലും കേൾക്കുന്ന ചില ചോദ്യങ്ങൾ ഇങ്ങനെയായിരുന്നു&#8230;</p>
<p>&#8220;മമ്മൂട്ടിയെ പാത്തിട്ടിയാ?&#8221;</p>
<p>&#8220;മമ്മൂട്ടിയെ കണ്ടില്ലേ?&#8221;</p>
<p>&#8220;പക്കത്തില് താൻ ഷൂട്ടിങ്ങ്. മമ്മൂട്ടിയെ പാത്താച്ചാ?&#8221;</p>
<p>എത്രവട്ടം എവിടെയെല്ലാം വെച്ച് കണ്ടിരിക്കുന്നു അദ്ദേഹത്തെ. അതൊന്നും പോര, കാരൈക്കുടിയിൽ വെച്ച് കണ്ടില്ലെങ്കിൽ മഹാമോശം എന്ന നിലക്കാണ് എല്ലാവരുടേയും ചോദ്യവും സംസാരവും.</p>
<p>ഏതോ മലയാളം സിനിമയുടെ ഷൂട്ടിങ്ങ് കാരൈക്കുടിയിലും പരിസരങ്ങളിലുമായി നടക്കുന്നുണ്ട്. അതിനായി മമ്മൂക്ക വന്നതും പോയതും, വഴിതെറ്റിയപ്പോൾ ബൈക്കിൽ വഴികാട്ടിയായി മുന്നേ പോയ ഒരു തമിഴ് സഹോദരനെ &#8220;നമ്മ ഫ്രണ്ട് &#8221; എന്നുപറഞ്ഞ് വീഡിയോ ഇറക്കിയതും എല്ലാം മലയാളികൾ അറിഞ്ഞ് വൈറലായതാണ്. ആ സിനിമയുടെ ഷൂട്ടിങ്ങിനെപ്പറ്റി ആകണം എല്ലാവരും സംസാരിക്കുന്നത്.</p>
<p>കാനാടിക്കാത്തനിലെ ഒരു ചെട്ടിയാർ ഭവനം കാണാൻ പോയപ്പോൾ അവരുടെ വരാന്തയിൽ നാലഞ്ച് ബൈക്കുകൾ ഇരിക്കുന്നു. മേൽപ്പടി ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന ബൈക്കുകൾ ആണത്രേ! രാത്രി 9 മണിക്ക് ഷൂട്ടിംഗ് തുടങ്ങുമെന്ന് വീട്ടുടമസ്ഥൻ അറിയിച്ചു. ലൊക്കേഷൻ അദ്ദേഹത്തിന് കൃത്യമായി അറിയില്ല. ബൈക്കുകളെ മമ്മൂട്ടി ചേയ്സ് ചെയ്യുന്ന രംഗമാണ് ചിത്രീകരിക്കുന്നതത്രേ!</p>
<p>മറ്റ് ചുറ്റിത്തിരിയലുകൾ എല്ലാം തീർന്നതിന് ശേഷം ഷൂട്ടിങ്ങ് ലൊക്കേഷൻ കണ്ടുപിടിക്കാൻ ഞങ്ങൾ തുനിഞ്ഞിറങ്ങി. പള്ളത്തൂരിലെ തെരുവായ തെരുവുകളിലൂടെയെല്ലാം കയറിയിറങ്ങി. അപ്പോൾ ദാ ഒരിടത്ത് നാലഞ്ച് തമിഴന്മാർ സൊറ പറഞ്ഞ് നിൽക്കുന്നു. സ്റ്റണ്ട് ആർട്ടിസ്റ്റുകളുടെ എല്ലാ ലക്ഷണവുമുണ്ട്. തൊട്ടടുത്ത് ഒരു വണ്ടിയിൽ നീളമുള്ള കേബിളുകൾ, ആർക്ക് ലൈറ്റുകൾ ഇത്യാദി. അത് ഷൂട്ടിങ്ങ് ക്രൂ ആകാതെ തരമില്ല. എന്നാലും ഉറപ്പാക്കാൻ വേണ്ടി അവരോട് ചോദ്യമുന്നയിച്ചു. മമ്മൂട്ടിച്ചിത്രം തന്നെയെന്നും ഇന്നത്തെ ഷൂട്ടിംഗ് ഈ തെരുവിൽ ആണെന്നും &#8216;തമിഴ് &#8216; എന്ന ഒരു ചെറുപ്പക്കാരൻ മറുപടി തന്നു. പക്ഷേ അയാൾക്ക് സിനിമയുടെ പേര് അറിയില്ല സംവിധായകന്റെ പേരും അറിയില്ല. 9 മണിക്ക് ഷൂട്ടിങ്ങ് തുടങ്ങും എന്നതിൽ മാറ്റമില്ല.</p>
<p>കാരൈക്കുടിയിൽ ഞങ്ങളുടെ അവസാന ദിവസമായിരുന്നു ചൊവ്വാഴ്ച്ച. കാണാനുള്ളതെല്ലാം കണ്ട് തീർത്ത് ചെയ്യാനുള്ളതെല്ലാം ചെയ്ത് ഒതുക്കി അത്താഴവും കഴിച്ച്, 9 മണിക്ക് ഞങ്ങൾ വീണ്ടും ലൊക്കേഷനിൽ എത്തി. എത്രയോ ഷൂട്ടിങ്ങ് ലൊക്കേഷനുകളിൽ പോയിരിക്കുന്നു! ഒരു സീൻ എടുക്കുന്നത് കാണാൻ മണിക്കൂറുകളോളം കാത്തുകാത്ത് നിൽക്കേണ്ടി വരുന്ന അവസ്ഥ നല്ലവണ്ണം അറിഞ്ഞിട്ടും എന്ത് ആവേശത്തിന്റെ പുറത്താണാവോ ഈ ലൊക്കേഷനിൽ എത്തിയിരിക്കുന്നത്?<br />
ഷൂട്ടിങ്ങ് നടക്കാൻ പോകുന്ന തെരുവിൽ എത്തിയപ്പോൾ, തമിഴ് പറഞ്ഞതുപോലെ തന്നെ ആ വഴി ബ്ലോക്ക് ചെയ്തിരിക്കുന്നു. ഞങ്ങൾ തൊട്ടടുത്ത ഒരു ഇടവഴിയിൽ ഭാഗിയെ പാർക്ക് ചെയ്ത് മറ്റൊരു ഇടറോഡിലൂടെ ലൊക്കേഷൻ ലക്ഷ്യമാക്കി നടന്നു.</p>
<p>അൽപ്പം മുന്നിലുള്ള വളവ് എത്തിയപ്പോൾ, എറണാകുളം രജിസ്ട്രേഷൻ ഒരു കാർ സംശയിച്ച് സംശയിച്ച് ഞങ്ങൾക്ക് അടുത്തെത്തി.</p>
<p>&#8220;ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള വഴി ഇതാണോ?&#8221;&#8230;ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന വ്യക്തി ചില്ല് താഴ്ത്തി ചോദിച്ചു.</p>
<p>&#8220;അറിയില്ല. ഒരു ഊഹം വെച്ച് ഞങ്ങൾ അങ്ങോട്ട് നടക്കുകയാണ്. എറണാകുളത്ത് നിന്നാണോ?&#8221;&#8230; എന്ന് ഞാൻ.</p>
<p>&#8220;ഞാൻ ഇന്നാട്ടുകാരനാണ് പക്ഷേ സെറ്റിൽ ചെയ്തിരിക്കുന്നത് എറണാകുളത്താണ്.&#8221; അദ്ദേഹം ആ വഴിയോരത്ത് തൻ്റെ വാഹനം പാർക്ക് ചെയ്ത് ഞങ്ങൾക്കൊപ്പം നടന്നു.</p>
<p>കൂടുതൽ ലോഹ്യം പറഞ്ഞും പരിചയപ്പെട്ടും കഴിഞ്ഞപ്പോളാണ്, ഞങ്ങളുടെ കൂടെ നടക്കുന്നത് മലയാള സിനിമാ വ്യവസായത്തിലെ ഒരു വലിയ വ്യക്തി ആണെന്ന് മനസ്സിലായത്. പേര് സുബ്രഹ്മണ്യം. തിരുപ്പതി ചെട്ടിയാർ എന്നും വിളിക്കും. അടുപ്പക്കാർക്ക് മണിയണ്ണൻ. മമ്മൂട്ടിയെ നായകനാക്കി മാത്രം 12 സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.</p>
<p>&#8220;മമ്മൂക്കയുടെ പടത്തിന്റെ ഷൂട്ട് നടക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഒരു ഹായ് പറഞ്ഞിട്ട് പോകാൻ വന്നതാണ്.&#8221;&#8230; എന്ന് അദ്ദേഹം.</p>
<p>കുബുദ്ധികളായ ഞങ്ങൾ അങ്ങേരോട് ഒട്ടി നടന്നു. ലൊക്കേഷനിലേക്ക് ഇടിച്ചുകയറി ചെല്ലാനും മമ്മൂക്കയുടെ മുന്നിൽ എത്തിപ്പെടാനും മണിയണ്ണൻ്റെ കൂടെ പോയാൽ എളുപ്പം സാധിക്കും. മമ്മൂക്കയുമായുള്ള ഞങ്ങളുടെ കൂടിക്കാഴ്ചക്ക് നിമിത്തമായി ചെട്ടിനാട്ടിലെ പള്ളത്തൂരിൽ അവതരിച്ചിരിക്കുകയാണ് മണിയണ്ണൻ. ആ നിമിത്തത്തെ കൃത്യമായി പ്രയോജനപ്പെടുത്തുക തന്നെ. അത് ഏറെക്കുറെ വിജയിച്ചെന്ന് തന്നെ പറയാം.</p>
<p>ലൊക്കേഷനിൽ പലരും മണിയണ്ണനോടുള്ള ബഹുമാനം കാണിച്ച് വണങ്ങുന്നുണ്ട്. സിനിമാ ഫീൽഡിൽ ഉള്ളവർക്ക് മണിയണ്ണനെ നന്നായി അറിയാമെന്ന് സാരം. ഞങ്ങൾ മണിയണ്ണൻ്റെ പിന്നാലെ ചക്രവ്യൂഹം ഭേദിച്ച് കൂടുതൽ ഉള്ളിലേക്ക്.</p>
<p>മമ്മൂക്ക ഇരിക്കുന്ന ഷെഡ്ഢിനടുത്തേക്ക് ഒരു പ്രൊഡക്ഷൻ അംഗം മണിയണ്ണനെ കൊണ്ടുചെന്ന് നിർത്തി. മണിയണ്ണൻ്റെ കൂടെ വന്നവരാണ് എന്ന ഭാവത്തിൽ ഞങ്ങൾ തൊട്ടു പിറകിൽ നിൽപ്പുണ്ട്.<br />
തുടരും&#8230;&#8230;<br />
&#8230;&#8230;&#8230;<br />
&#8230;.<br />
അല്ലെങ്കിൽ വേണ്ട, കൈയോടെ പറഞ്ഞേക്കാം.<br />
&#8230;&#8230;<br />
&#8230;.<br />
മണിയണ്ണൻ ഷെഡ്ഢിനകത്തേക്ക് കയറി മമ്മൂക്കയുമായി സംസാരം തുടങ്ങി. ഷെഡ്ഢിൻ്റെ ഒരു വശം മറച്ചിരിക്കുന്ന ഷീറ്റിന് അടിയിലൂടെ മണിയണ്ണന്റേയും മമ്മൂക്കയുടേയും കാലുകൾ കാണാൻ പറ്റുന്നുണ്ട്. പതിഞ്ഞ സ്വരത്തിൽ രണ്ടാളുടേയും ശബ്ദവും കേൾക്കാം.</p>
<p>&#8220;ആ കാലുകൾ മമ്മൂക്കയുടേത് തന്നെ&#8221; രമ്യ തറപ്പിച്ച് പറഞ്ഞു. മമ്മൂക്കയുടെ ഉമ്മയുടെ അയൽവാസിയും അടുത്ത സുഹൃത്തും ആയിരുന്നതിൻ്റെ ബലത്തിലാണ് രമ്യ പറയുന്നത്.<br />
&#8220;ആ ശബ്ദം മമ്മൂക്കയുടേത് തന്നെ. ഞാനെത്രയോ മമ്മൂട്ടി പടങ്ങൾ കണ്ടിരിക്കുന്നു.&#8221;&#8230; എന്ന് പറയാൻ വന്ന വാക്കുകൾ എൻ്റെ തൊണ്ടയിൽ കുടുങ്ങി. ഇതി അതെങ്ങാനും മമ്മൂക്ക അല്ലെങ്കിലോ? പത്തടി അകലത്തിൽ ഒരു ഷീറ്റിന്റെ മറവിൽ മമ്മൂക്ക ഇരിക്കുന്നുണ്ടെന്ന് എനിക്കെന്തോ വിശ്വാസക്കുറവ് ഉള്ളതുപോലെ.</p>
<p>അപ്പോഴേക്കും പ്രൊഡക്ഷന്റെ ആൾക്കാർ മൂന്ന് കസേര കൊണ്ടുവന്നിട്ടു. ഞങ്ങൾ ഇരിപ്പുറപ്പിച്ചു. ചായ വേണോ കാപ്പി വേണോ എന്നൊക്കെ അവർ ചോദിക്കാൻ തുടങ്ങി. അവർ എല്ലാവരും ഡിന്നർ ബ്രേക്ക് എടുത്ത് ഭക്ഷണം കഴിക്കുകയായിരുന്നു അപ്പോൾ. ഷൂട്ടിങ്ങ് നടക്കാൻ പോകുന്ന വഴിയിൽ ഭാഗിയെ തടഞ്ഞ പ്രൊഡക്ഷൻ ചെറുപ്പക്കാരൻ ഞങ്ങൾ കസേരയിട്ട് അവിടെ ഇരിക്കുന്നത് കണ്ട് ഞെട്ടി. ശേഷം തിരിഞ്ഞ് നിന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി.</p>
<p>പലരും വന്നും പോയുമിരുന്നു. ഷെഡിന് അകത്തേക്ക് പോയ മണിയണ്ണൻ 20 മിനിറ്റ് കഴിഞ്ഞിട്ടും പുറത്തേക്കില്ല. &#8220;എന്റെ കൂടെ പോന്നോളൂ. അല്ലെങ്കിൽ ചിലപ്പോൾ മമ്മൂക്കയെ കാണാൻ പറ്റിയെന്ന് വരില്ല&#8221; എന്ന് പറഞ്ഞ കക്ഷിയാണ്. പണി പാളിയോ? ഷെഡ്ഢിന് അകത്തുള്ളത് മമ്മൂക്ക തന്നെയല്ലേ? ആ കാലുകൾ മമ്മൂക്കയുടേതല്ലേ? ആ ശബ്ദം മമ്മൂക്കയുടേതല്ലേ? ആകാംക്ഷയുടെ നിമിഷങ്ങൾ. രാത്രിയാണെങ്കിലും അൽപ്പം ചൂടുണ്ട്. അതിപ്പോൾ കൂടുതലായത് പോലെ.<br />
തുടരും&#8230;&#8230;<br />
&#8230;&#8230;&#8230;<br />
&#8230;.<br />
അല്ലെങ്കിൽ വേണ്ട. ഇപ്പത്തന്നെ പറഞ്ഞേക്കാം.<br />
&#8230;&#8230;<br />
&#8230;.<br />
പെട്ടെന്നതാ&#8230; ഷെഡ്ഢിന്റെ മറനീക്കി മണിയണ്ണനൊപ്പം ആ രൂപം പുറത്തേക്ക് വന്നു. വ്യത്യസ്ത കോസ്റ്റ്യൂമിലാണ്. പക്ഷേ, ഏത് കോസ്റ്റ്യൂമിൽ കണ്ടാലും ശരാശരി മലയാളിക്ക് തിരിച്ചറിയാൻ ഒരു ബുദ്ധിമുട്ടുമില്ലാത്ത ചുരുക്കം ചില മനുഷ്യരിൽ ഒരാളാണത്. മുഹമ്മദ്കുട്ടി എന്ന സാക്ഷാൽ മമ്മൂട്ടി തന്നെ!</p>
<p>ബീനച്ചേച്ചിയും KA Beena രമ്യയും Remya S Anand ആദ്യം സംസാരിക്കട്ടെ എന്ന മട്ടിൽ ഞാൻ രണ്ടടി പുറകോട്ടാണ് നിന്നത്. &#8216;ലേഡീസ് ഫസ്റ്റ് &#8216; എന്ന് പറയുന്നത് ചില സമയത്തെങ്കിലും സ്വയരക്ഷയ്ക്ക് ഉപകരിക്കും!</p>
<p>എന്തൊക്കെയോ സംസാരം നടക്കുന്നുണ്ട്. എനിക്ക് ചെവി അടഞ്ഞ് പോയത് പോലെ. മാത്രമല്ല, കേട്ടറിഞ്ഞും അൽപ്പസ്വൽപ്പം കണ്ടറിഞ്ഞും പരിചയമുള്ള മമ്മൂക്കയാണ് സീനിൽ. എന്തും സംഭവിക്കാം. അൽപ്പം അകലമിട്ട് നിൽക്കുന്നത് തന്നെയാണ് നല്ലത്.</p>
<p>പെട്ടന്നതാ മമ്മൂക്ക എൻ്റെ നേർക്ക് ഹസ്തദാനത്തിനായി കൈ നീട്ടുന്നു. പലവട്ടം പലയിടത്ത് വെച്ച് കണ്ടിട്ടും കേട്ടിട്ടുമുണ്ടെങ്കിലും ഒരു ഹസ്തദാനമൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല, അതിനായി ആഗ്രഹിച്ചിട്ടുപോലുമില്ല. നടക്കുന്ന കാര്യങ്ങൾ ആഗ്രഹിച്ചാൽ പോരേ എന്നതാണ് സ്ഥിരം ലൈൻ.<br />
എന്നിട്ടും അദ്ദേഹവുമായി ഒരു ഹസ്തദാനം ഇതാ സംഭവിച്ചിരിക്കുന്നു. മണിയണ്ണൻ ഉണ്ടായിരുന്നതുകൊണ്ട് മാത്രം സാധിച്ച ഒന്നാണ് ആ കൂടിക്കാഴ്ച്ചയും ഹസ്തദാനവും. അക്കാര്യത്തിൽ തർക്കമില്ല.</p>
<p>കിട്ടിയ ചാൻസല്ലേ? എന്തെങ്കിലുമൊന്ന് മമ്മൂക്കയോട് സംസാരിച്ചേക്കാമെന്ന് ഞാനുറച്ചു.</p>
<p>&#8220;ഇത്രയും അടുത്ത് നിന്ന് മമ്മൂക്കയെ അവസാനം കണ്ടത്, &#8216;അടിമകൾ ഉടമകൾ&#8217; എന്ന പടത്തിൻ്റെ ഷൂട്ട് കണ്ണൂരിൽ നടക്കുമ്പോളാണ്.&#8221;&#8230;എന്ന് ഞാൻ.</p>
<p>&#8220;ഓ&#8230; ലോങ്ങ് ബാക്ക്.&#8221; ഒരു ചിരിയോടെ മമ്മൂക്ക.</p>
<p>രമ്യ വാതോരാതെ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ഒന്നോ രണ്ടോ കിളികൾ പോയ അവസ്ഥ ആയതുകൊണ്ട് ഞാൻ മിഴിച്ച് നിൽക്കുകയായിരുന്നു.</p>
<p>മമ്മൂക്ക കോസ്റ്റ്യൂമിൽ ആയതുകൊണ്ട്, ഒരുമിച്ച് നിന്ന് പടമെടുക്കാൻ പറ്റില്ലെന്ന് പ്രൊഡക്ഷൻ ടീം ആദ്യമേ തന്നെ പറഞ്ഞിരുന്നു. അതിലൊന്നും ഒരു നിരാശയുമില്ല.</p>
<p>എന്തായാലും തിരുപ്പതി ചെട്ടിയാർ എന്ന മണിയണ്ണനെ പിടിച്ചു നിർത്തി ഒരു പടമെടുക്കുക തന്നെ ചെയ്തു. ചെട്ടിനാട്ടിൽ ചെന്നിട്ട് ഒരു ചെട്ടിയാരുടെ കൂടെ പടങ്ങമെടുക്കാതെ മടങ്ങുന്നതെങ്ങനെ? മമ്മൂക്കയുമായി ഇങ്ങനെയൊരു കൂടിക്കാഴ്ച്ച തരപ്പെടുത്തിയ മണിയണ്ണന്റെ കൂടെ പടമെടുത്തില്ലെങ്കിൽ പിന്നെന്തിന് ക്യാമറകൾ?!</p>
<p>&#8216;അപ്പോഴേക്കും അലാം അടിച്ചു; നേരം വെളുത്തു&#8217;&#8230; എന്ന അവസാന വാചകം പ്രതീക്ഷിച്ചിരിക്കുന്നവരെ ഞാൻ നിരാശപ്പെടുത്തുക തന്നെ ചെയ്യുന്നു. 6 ദിവസം നീണ്ടുനിന്ന ഞങ്ങളുടെ മധുര, ചെട്ടിനാട്, തഞ്ചാവൂർ യാത്ര സമ്മാനിച്ചത് ഒരുപാട് ഗംഭീര അനുഭവങ്ങളാണ്. സമയബന്ധിതമല്ലാതെ നീളുന്ന യാത്രകൾ മാത്രം നൽകുന്നതാണ് അത്തരം സന്തോഷങ്ങൾ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10242" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10242</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> സഞ്ചാരികളായ ദൈവങ്ങൾ!!</title>
		<link>http://niraksharan.in/?p=10245</link>
		<comments>http://niraksharan.in/?p=10245#comments</comments>
		<pubDate>Mon, 24 Aug 2026 16:30:05 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=10245</guid>
		<description><![CDATA[മൂന്ന് ദിവസമായി മധുരയിൽ എത്തിയിട്ട്. പക്ഷേ മീനാക്ഷീദേവിയെ കാണാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇന്നലെ ഞായറാഴ്ച്ച ആയതുകൊണ്ടാകാം, കല്യാണത്തിരക്കായിരുന്നു. 350ൽ അധികം കല്യാണങ്ങൾ നടന്നു എന്നാണറിവ്. കുറെയേറെ വധൂവരന്മാരെ ഞങ്ങൾ കാണുകയും ചെയ്തു. ഇന്ന് തിങ്കളാഴ്ച്ചയല്ലേ; തിരക്ക് കുറവായിരിക്കുമെന്നും രാവിലെ എന്തായാലും ദർശനം കിട്ടുമെന്നുമായിരുന്നു പ്രതീക്ഷ. സഹയാത്രികർ രണ്ടുപേരും 100 രൂപാ പാസ്സെടുത്ത് ക്ഷേത്രത്തിനകത്തേക്ക് കടന്നു. അവിശ്വാസിയും നിരക്ഷരനുമായ മൂന്നാമൻ ക്ഷേത്രത്തിന് ചുറ്റും നടന്ന്, കൊത്തുപണികളും കൽപ്പണികളും ക്ഷേത്രഗോപുരങ്ങളും ആവോളം കണ്ടാസ്വദിച്ചു. വഴിവാണിഭക്കാരുടെ ക്ഷമ പരീക്ഷിച്ചു. അതുമാത്രം പോരല്ലോ. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10245" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2026/09/331.jpg"><img class="alignnone  wp-image-10246" src="http://niraksharan.in/wp-content/uploads/2026/09/331.jpg" alt="33" width="501" height="801" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">മൂ</span></a></strong></span>ന്ന് ദിവസമായി മധുരയിൽ എത്തിയിട്ട്. പക്ഷേ മീനാക്ഷീദേവിയെ കാണാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇന്നലെ ഞായറാഴ്ച്ച ആയതുകൊണ്ടാകാം, കല്യാണത്തിരക്കായിരുന്നു. 350ൽ അധികം കല്യാണങ്ങൾ നടന്നു എന്നാണറിവ്. കുറെയേറെ വധൂവരന്മാരെ ഞങ്ങൾ കാണുകയും ചെയ്തു.</p>
<p>ഇന്ന് തിങ്കളാഴ്ച്ചയല്ലേ; തിരക്ക് കുറവായിരിക്കുമെന്നും രാവിലെ എന്തായാലും ദർശനം കിട്ടുമെന്നുമായിരുന്നു പ്രതീക്ഷ.</p>
<p>സഹയാത്രികർ രണ്ടുപേരും 100 രൂപാ പാസ്സെടുത്ത് ക്ഷേത്രത്തിനകത്തേക്ക് കടന്നു. അവിശ്വാസിയും നിരക്ഷരനുമായ മൂന്നാമൻ ക്ഷേത്രത്തിന് ചുറ്റും നടന്ന്, കൊത്തുപണികളും കൽപ്പണികളും ക്ഷേത്രഗോപുരങ്ങളും ആവോളം കണ്ടാസ്വദിച്ചു. വഴിവാണിഭക്കാരുടെ ക്ഷമ പരീക്ഷിച്ചു.</p>
<p>അതുമാത്രം പോരല്ലോ. മധുരമീനാക്ഷിയുടെ ഓർമ്മയ്ക്കായി സുവനീർ എന്തെങ്കിലുമൊന്ന് വാങ്ങണമല്ലോ. ആക്രിശേഖരം കൊഴുപ്പിക്കണമല്ലോ. കുറെയധികം ചുറ്റിക്കറങ്ങി വഴിവാണിഭക്കാരെ വീണ്ടും ഒരുപാട് പ്രലോഭിച്ചശേഷം പഞ്ചലോഹത്തിലുള്ള ഒരു ചെറിയ മീനാക്ഷീ വിഗ്രഹം സംഘടിപ്പിച്ചു. ദേവിയുടെ വലത് കൈയിൽ തത്തയുണ്ട്. സാമാന്യം നല്ല ഭാരമുണ്ട്. മൂന്ന് ഇഞ്ചോളം കിളരവുമുണ്ട്.</p>
<p>ദേവിയുടെ ഭംഗി ആസ്വദിച്ച് ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ കുത്തിയിരിക്കുമ്പോൾ, പാസ്സെടുത്ത് അകത്തേക്ക് പോയ സഹയാത്രികർ തിരിച്ചുവന്നു. മുഖത്ത് നിരാശ. രാവിലെ ആറര മണിക്ക് ഓടിച്ചെന്നിട്ടും ദേവി ദർശനം കൊടുത്തില്ല. അതിന് കൃത്യമായ കാരണമുണ്ട്.</p>
<p>മീനാക്ഷി ദേവി സഞ്ചാരിയായ ഒരു ദൈവമാണ്. ഇടയ്ക്ക് ചുറ്റുവട്ടത്തുള്ള മറ്റ് ചില സ്ഥലങ്ങളിലേക്ക് യാത്ര പോകും. ഇന്നത്തെ യാത്ര പുതൂരുള്ള ആർപാളയം ശിവക്ഷേത്രത്തിലേക്കായിരുന്നു. പുള്ളിക്കാരി രാവിലെതന്നെ പോയതുകൊണ്ട് കാണാനായില്ല. ഇന്ന് മുഴുവൻ ക്ഷേത്രനട അടഞ്ഞ് കിടക്കും.</p>
<p>സത്യത്തിൽ, ഇത്തരത്തിൽ ടൂർ പോകുന്ന ഒരു ദൈവത്തെപ്പറ്റി ഞാൻ ആദ്യമായാണ് കേൾക്കുന്നത്. ദേവി എന്റെ കൂട്ടക്കാരി ആണെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി.</p>
<p>അപ്പോഴാണ് മറ്റൊരു പുതിയ വിവരം രമ്യ Remya S Anand പകർന്ന് നൽകിയത്. ഗുരുവായൂരിൽ നിന്ന് ശ്രീകൃഷ്ണൻ ഇതുപോലെ ചൊവ്വാഴ്ച്ച ദിവസങ്ങളിൽ അമ്പലപ്പുഴയ്ക്ക് പോകുമത്രേ! എന്നിരുന്നാലും ഗുരുവായൂരിലെ നട അടക്കാറില്ല. അന്ന് ഗുരുവായൂരിൽ തിരക്ക് കുറവായിരിക്കുമെന്ന് മാത്രം.</p>
<p>മധുര മീനാക്ഷിയും ഗുരുവായൂർ ശ്രീകൃഷ്ണനും സഞ്ചാരികൾ ആണെന്ന് സാരം. അത് കൊള്ളാമല്ലോ? സഞ്ചാരികളായ ദൈവങ്ങൾ എന്ന സങ്കൽപ്പം തന്നെ എത്ര രസകരമാണ്!</p>
<p>വിശ്വാസിയല്ലാതെ പോയതുകൊണ്ടാണ് ഇത്തരം ചില കാര്യങ്ങൾ അറിയാൻ വൈകിയത്. മിയ കുൾപ്പ. മിയ മാക്സിമ കുൾപ്പ. വിശ്വസിയല്ലാത്തവരോട് ദൈവങ്ങൾ പെട്ടെന്ന് പൊറുക്കുമെന്നാണത്രേ വിശ്വാസം!</p>
<p>നിങ്ങളുടെ അറിവിൽ സഞ്ചാരികളായ മറ്റു ദൈവങ്ങളുണ്ടെങ്കിൽ, ആ അറിവുകൂടെ പങ്കുവെക്കൂ.</p>
<p><strong>വാൽക്കഷണം:-</strong> ഇന്നലെ അളഗനല്ലൂർ എന്ന ജല്ലിക്കെട്ട് ഗ്രാമത്തിൽ ചെന്ന് വൈത്തി മലയിലെ ശിവൻ്റെ സ്വന്തം കാളയായ രാമുവിനെ കണ്ടിരുന്നു. ആ ഗ്രാമത്തിൽ വെച്ച് പരിചയപ്പെട്ട ഒരു തമിഴ് സഹോദരൻ്റെ പേര് &#8216;ദൈവം&#8217;.</p>
<p>#greatindianexpedition2026_2027<br />
#madurai<br />
#madhrameenakshi</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10245" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10245</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> മുത്തുപ്പേച്ചിയെ തേടി</title>
		<link>http://niraksharan.in/?p=10248</link>
		<comments>http://niraksharan.in/?p=10248#comments</comments>
		<pubDate>Sun, 23 Aug 2026 14:30:18 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=10248</guid>
		<description><![CDATA[മുത്ത് പൊഴിയുന്നത് പോലെ സംസാരിക്കുന്ന ഉസിലാംപട്ടി പെൺകുട്ടി മുത്തുപ്പേച്ചി. അവളുടെ ഉയരം കണ്ട് കഴുത്ത് ഉളുക്കിപ്പോയി&#8230; എന്നാണല്ലോ തമിഴ് കവിഭാഷ്യം. എന്നാൽപ്പിന്നെ, കഴുത്ത് ഉളുക്കിയാലും വേണ്ടീല്ല, മുത്തുപ്പേച്ചിയെ ഒന്നു കണ്ട്, മുത്ത് പൊഴിയുന്ന അവളുടെ സംസാരം കാത് നിറയെ കേട്ടിട്ട് തന്നെ ബാക്കി കാര്യം. അങ്ങനെയാണ്, കുറെയേറെ വർഷങ്ങളായി ഓണക്കാലത്തെ തിരക്കുകളിൽ നിന്ന് രക്ഷപ്പെട്ട് തമിഴ്നാട്ടിലേക്ക് പലായനം ചെയ്യുന്നത് പതിവാക്കിയ ഞാൻ, ഇക്കുറി പശ്ചിമഘട്ടം കടന്ന് തേനി വഴി ഉസിലാംപട്ടിയിൽ എത്തിയത്. എണ്ണം പറഞ്ഞ രണ്ട് സഞ്ചാരികളും [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10248" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2026/09/332.jpg"><img class="aligncenter wp-image-10249 " src="http://niraksharan.in/wp-content/uploads/2026/09/332.jpg" alt="33" width="508" height="871" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">മു</span></a></strong></span>ത്ത് പൊഴിയുന്നത് പോലെ സംസാരിക്കുന്ന ഉസിലാംപട്ടി പെൺകുട്ടി മുത്തുപ്പേച്ചി. അവളുടെ ഉയരം കണ്ട് കഴുത്ത് ഉളുക്കിപ്പോയി&#8230; എന്നാണല്ലോ തമിഴ് കവിഭാഷ്യം.</p>
<p>എന്നാൽപ്പിന്നെ, കഴുത്ത് ഉളുക്കിയാലും വേണ്ടീല്ല, മുത്തുപ്പേച്ചിയെ ഒന്നു കണ്ട്, മുത്ത് പൊഴിയുന്ന അവളുടെ സംസാരം കാത് നിറയെ കേട്ടിട്ട് തന്നെ ബാക്കി കാര്യം.</p>
<p>അങ്ങനെയാണ്, കുറെയേറെ വർഷങ്ങളായി ഓണക്കാലത്തെ തിരക്കുകളിൽ നിന്ന് രക്ഷപ്പെട്ട് തമിഴ്നാട്ടിലേക്ക് പലായനം ചെയ്യുന്നത് പതിവാക്കിയ ഞാൻ, ഇക്കുറി പശ്ചിമഘട്ടം കടന്ന് തേനി വഴി ഉസിലാംപട്ടിയിൽ എത്തിയത്. എണ്ണം പറഞ്ഞ രണ്ട് സഞ്ചാരികളും ഭാഗിയിൽ കൂടെക്കൂടി. ബീനച്ചേച്ചിയും KA Beena രമ്യയും Remya S Anand. സത്യത്തിൽ മധുര, കാരൈക്കുടി ഭാഗങ്ങളിലെ ഗ്രാമങ്ങളിലൂടെ ഒരു യാത്ര എന്നത് രമ്യയുടെ ആശയമായിരുന്നു. ഉസിലാംപട്ടി അക്കൂട്ടത്തിലെ ഒരു ഗ്രാമം മാത്രം.</p>
<p>ഈ വർഷം ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ വടക്കേ ഇന്ത്യയിലേക്ക് വേണ്ടെന്നും തമിഴ്, കന്നട, തെലുങ്ക് ഭൂമികകളിൽ ആക്കാമെന്നുമാണ് തീരുമാനം. വന്നും പോയും ആ യാത്രകൾ തുടരും. അതിലൊരു ഭാഗം മാത്രമാണ് 7 ദിവസം നീളുന്ന ഈ തമിഴ് യാത്ര.</p>
<p>ഉസിലാംപട്ടിയിലേക്ക് തിരികെ വരാം. വഴിമദ്ധ്യേ വൈഗാ ഡാം കാണണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു. മുല്ലപ്പെരിയാർ തലവേദനയായത് മുതൽ കൂടുതലായി കേൾക്കുന്ന പേരുകളാണല്ലോ വൈഗാ നദിയുടേയും വൈഗാ ഡാമിൻ്റേയും. ഡാമിൻ്റെ പരിസരത്ത് കറങ്ങി പടങ്ങളൊക്കെ എടുത്തതിനുശേഷം ഗ്രാമങ്ങളിലേക്ക്. അതിന് മുന്നോടിയായി ഭാഗിയുടെ പാട്ടുപെട്ടിയിൽ ജെൻ്റിൽമാൻ എന്ന സിനിമയിലെ ആ പ്രശസ്തഗാനം തപ്പിയെടുത്ത് പാടിക്കാൻ തുടങ്ങി.</p>
<p>&#8220;ഉസിലാംപട്ടി<br />
പെൺകുട്ടി<br />
മുത്തുപ്പേച്ചി.<br />
ഉൻ ഒസരം പാത്ത്<br />
എൻ കളുത്ത്<br />
സുളുക്കിപ്പോച്ച്.&#8221;</p>
<p>ഉസിലാംപട്ടി, അരിട്ടപട്ടി, മടഗുപട്ടി, പാപ്പപട്ടി, എന്നിങ്ങനെ പട്ടി ചേർത്തുള്ള സ്ഥലങ്ങളുടെ ഒരു നീണ്ട നിരയുണ്ട് ഈ ഭാഗത്ത്. പട്ടി എന്നാൽ ഗ്രാമം എന്ന് തന്നെ അർത്ഥം. എല്ലാ ഗ്രാമവഴികളും ടാറിട്ട് മനോഹരമാക്കിയിരിക്കുന്നു. ബീന ചേച്ചിയുടെ &#8216;ആ കസേര ആരുടേത് &#8216; പുസ്തകത്തിൽ പരാമർശിക്കുന്ന പെരിയ കറുപ്പനെപ്പോലുള്ള ചില കഥാപാത്രങ്ങളുണ്ട്. ഇടയ്ക്ക് അവരേയും തിരക്കി. 10 പട്ടികളിലൂടെയെങ്കിലും ഞങ്ങൾ കടന്നു പോയി.</p>
<p>ഉസിലാംപട്ടിയിലെ മുത്തുപ്പേച്ചി ഒരു സാങ്കല്പിക കഥാപാത്രം ആണെന്ന് ആർക്കാണ് അറിയാത്തത്. എന്നിട്ടും ഞങ്ങളൊരു തമാശ ഒപ്പിച്ചു. ഗ്രാമത്തിലേക്ക് നീണ്ടുകിടക്കുന്ന ടാറിട്ട റോഡിലൂടെ സൈക്കിൾ ചവിട്ടിക്കൊണ്ടിരുന്ന ഒരു 80കാരന്റെ അടുത്ത് ഭാഗിയെ നിർത്തി ചോദിച്ചു.</p>
<p>&#8221; മുത്തുപ്പേച്ചിയുടെ വീട് എങ്കെ? &#8221;</p>
<p>അമ്മാവൻ സൈക്കിൾ സ്റ്റാൻഡിൽ ഇട്ട് അടുത്തേക്ക് വന്ന് മൊഴിഞ്ഞു.</p>
<p>&#8221; ഉസിലാംപട്ടി മൂന്ന് കിലോമീറ്റർ പിന്നാടി പോകണം. അങ്കെ പോയി കേളുങ്കോ? &#8221;</p>
<p>നന്ദി ചൊല്ലി ഭാഗിയെ മുന്നോട്ട് എടുക്കാൻ തുടങ്ങിയപ്പോഴാണ് അപകടം മനസ്സിലായത്. ഈ ചെയ്തു തന്ന സഹായത്തിന് അമ്മാവന് 10 രൂപ വേണം.</p>
<p>ഞാൻ ആക്സിലറേറ്ററിൽ ചെറുതായി ഒന്ന് കാല് അമർത്തി. രക്ഷപ്പെടാനുള്ള ഭാവമാണെന്ന് മനസ്സിലാക്കിയ അമ്മാവൻ ഭാഗിയിൽ ആഞ്ഞടിച്ചു. വണ്ടി തല്ലിപൊളിക്കുന്നതിലും ഭേദം 10 രൂപ കൊടുക്കുന്നതാണ്. അത്രയും കൊടുത്തപ്പോൾ അമ്മാവൻ അടങ്ങി.</p>
<p>&#8220;മുത്തുപ്പേച്ചിയെപ്പറ്റി ഇനിയാരും മിണ്ടിപ്പോകരുത് &#8220;&#8230;. എന്ന് തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച് അതേ പാട്ട് തന്നെ കേട്ടാണ് യാത്ര തുടർന്നത്.</p>
<p>വഴിയിൽ ആട് മേയ്ക്കുന്ന ഒരു തമിഴ് പെൺകൊടിയെ കണ്ടു. അവളോട് പേര് ചോദിച്ചു. അഥവാ ഇനി അവളുടെ പേര് മുത്തുപ്പേച്ചി എന്നാണെങ്കിൽ സംഭവം കസറിയില്ലേ? പക്ഷേ, ദീപിക എന്നാണ് അവളുടെ പേര്.</p>
<p>&#8220;നിൻ പേര് മുത്തുപ്പേച്ച്. നിന് ഊര് ഉസിലാംപട്ടി&#8221; എന്ന് ഞാനവളോട് തമിഴിൽ പറഞ്ഞൊപ്പിച്ചപ്പോൾ അവൾക്ക് മുത്ത്പൊഴിയുന്ന ചിരി. ആ പാട്ട് കേൾക്കാത്ത തമിഴ് പെൺകുട്ടികൾ ഉണ്ടാവില്ലല്ലോ? ഇവൾതാൻ മുത്തുപ്പേച്ചി, ഇവളേതാൻ.</p>
<p>ഇരുട്ട് വീഴുന്നതിന് മുന്നേ മധുരയിലെത്തി. ഒൻപതര മണിക്ക് മീനാക്ഷിയുടെ നട അടക്കുന്നതിന് മുന്നേ ക്ഷേത്രത്തിനകത്ത് കടന്നു. തൊഴണമെങ്കിൽ ക്യൂ നിൽക്കണം. വിശ്വാസിയല്ലാത്ത എനിക്കും ഭക്തരായ സഹയാത്രികർക്കും അതിന് താൽപര്യമില്ല. ആ കൂറ്റൻ കൽത്തൂണുകളും കൊത്തുപണികളും കാണുന്നതിലും വലിയ സന്തോഷമൊന്നും എനിക്കില്ല. ഒരുപാട് വർഷങ്ങൾക്ക് മുൻപുള്ള ഒരു നേർത്ത ഓർമ്മ മാത്രമാണ് മധുരമീനാക്ഷി ക്ഷേത്രത്തെപ്പറ്റി ഉള്ളത്. വീണ്ടും അതെല്ലാം കണ്ടപ്പോൾ ഒരുപാട് സന്തോഷം. രാവിലെ കുളിച്ചൊരുങ്ങി വീണ്ടും വരാമെന്ന് മീനാക്ഷിക്ക് ഉറപ്പ് നൽകി വിട പറഞ്ഞു.</p>
<p>രണ്ട് ദിവസം മുൻപുള്ള ഒരു പോസ്റ്റിൽ ഇബ്നു ബത്തൂത്തയോട് ഞാൻ പറഞ്ഞിരുന്നു. യാത്ര ആദ്യമെന്നെ കഥ പറച്ചിലുകാരൻ ആക്കി. ഇപ്പോൾ ഞാൻ നിശബ്ദ്ദനും പൂർവ്വാധികം നിരക്ഷരനുമാണ്. മറിച്ചാണല്ലോ ബത്തൂത്ത പറഞ്ഞിരുന്നത്.</p>
<p>ആയതിനാൽ ഈ യാത്രനുഭവത്തിൻ്റെ തുടർഭാഗങ്ങൾ ഉണ്ടായിക്കൊള്ളണമെന്നില്ല. എങ്ങോട്ടെല്ലാമാണ് പോകുന്നതെന്ന് ഞങ്ങൾക്ക് പോലും വലിയ പിടിപാടില്ല എന്നതും ഒരു കാര്യമാണ്; കാരണമാണ്. വഴി തിരിയുന്നത് പോലെയൊക്കെ യാന്ത്രികമായി ഭാഗിയും തിരിയും. അതേപ്പറ്റി എന്തിത്ര പറയാൻ?!</p>
<p>#greatindianexpedition2026_2027<br />
#madurai<br />
#gie2026_2027</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10248" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10248</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ബാലൻസ് ഷീറ്റ് &#8211; GIE 2025-2026 (നോർത്ത് ഈസ്റ്റ് യാത്ര)</title>
		<link>http://niraksharan.in/?p=10259</link>
		<comments>http://niraksharan.in/?p=10259#comments</comments>
		<pubDate>Mon, 16 Mar 2026 17:30:15 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=10259</guid>
		<description><![CDATA[2025 നവംബർ 23 മുതൽ, 105 ദിവസം നീണ്ടുനിന്ന GIE 2025-26, 2026 മാർച്ച് 07ന് അവസാനിച്ചു. ഇത്രയും ദിവസം കൊണ്ട് നേടിയ കാര്യങ്ങളും സന്ദർശിച്ച ഇടങ്ങളും പഠിച്ച പാഠങ്ങളും, ചിലവുകളും ആറ്റിക്കുറുക്കി പങ്കുവെക്കുന്നു. ഈ യാത്രയുടെ ബാലൻസ് ഷീറ്റ് എന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം. * 16462 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. അതിൽ, മടക്കയാത്ര സമയത്ത് 300 കിലോമീറ്ററോളം അജു വാഹനം ഓടിച്ചു. ബാക്കിയെല്ലാം ഞാൻ തന്നെ ഡ്രൈവ് ചെയ്തു. * ആകെ ചിലവ് പെട്രോൾ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10259" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2026/09/221.jpg"><img class="aligncenter wp-image-10260 " src="http://niraksharan.in/wp-content/uploads/2026/09/221.jpg" alt="22" width="515" height="515" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">2</span></a></strong></span>025 നവംബർ 23 മുതൽ, 105 ദിവസം നീണ്ടുനിന്ന GIE 2025-26, 2026 മാർച്ച് 07ന് അവസാനിച്ചു.</p>
<p>ഇത്രയും ദിവസം കൊണ്ട് നേടിയ കാര്യങ്ങളും സന്ദർശിച്ച ഇടങ്ങളും പഠിച്ച പാഠങ്ങളും, ചിലവുകളും ആറ്റിക്കുറുക്കി പങ്കുവെക്കുന്നു. ഈ യാത്രയുടെ ബാലൻസ് ഷീറ്റ് എന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം.</p>
<p>* 16462 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. അതിൽ, മടക്കയാത്ര സമയത്ത് 300 കിലോമീറ്ററോളം അജു വാഹനം ഓടിച്ചു. ബാക്കിയെല്ലാം ഞാൻ തന്നെ ഡ്രൈവ് ചെയ്തു.</p>
<p>* ആകെ ചിലവ് പെട്രോൾ അടക്കം 2,17,982 രൂപ. അതായത്, ഒരു ദിവസത്തെ ശരാശരി ചിലവ് 2037 രൂപ. കഴിഞ്ഞ വർഷവും ശരാശരി 2000 രൂപയാണ് ചിലാവയത്.</p>
<p>* പെട്രോൾ, ഭക്ഷണം, താമസം, പ്രവേശന ടിക്കറ്റുകൾ, സ്പീഡ് ടിക്കറ്റുകൾ, എന്നിവയെല്ലാം ആദ്യത്തെ തുകയിൽ പെടും.</p>
<p>* പെട്രോളിന് മാത്രം ചിലവായത് 1,19,398 രൂപ. കഴിഞ്ഞ വർഷം ഡീസലിന് 1,52,571 രൂപ ചിലവായിരുന്നു. അത് 156 ദിവസത്തെ യാത്ര ആയിരുന്നു.</p>
<p>* ടോൾ ഇനത്തിലുള്ള ചിലവ് വലുതായി ലാഭിച്ചു. രാജ് മാർഗ്ഗ് യാത്ര എന്ന ആപ്പിലൂടെയാണ് ഈ ലാഭം ഉണ്ടാക്കിയത്. കഴിഞ്ഞ വർഷം 10405 രൂപ ടോൾ ഇനത്തിൽ ചിലവാക്കിയപ്പോൾ ഇപ്രാവശ്യം വെറും 3000 രൂപ മാത്രമാണ് വേണ്ടി വന്നത്. ആപ്പ് വഴി ഇനിയും 54 തവണ കൂടി ടോളുകൾ ഉപയോഗിക്കാം എന്ന ലാഭവും ബാക്കി നിൽക്കുന്നുണ്ട്.</p>
<p>* കൊൽക്കത്തയിലും ആസ്സാമിലെ കാസിരംഗയിലും 2000 രൂപ വീതം ട്രാഫിക് ഫൈൻ അടക്കേണ്ടി വന്നു. കൊൽക്കത്തയിലേത് പൊലീസുകാരുടെ പിടിച്ചുപറി ആയിരുന്നു. കാസിരംഗയിലേത്, അനിമർ കോറിഡർ &amp; സ്പീഡ് സോൺ കഴിഞ്ഞോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ പറ്റാതെ ഞാൻ വേഗത കൂട്ടിയത് കൊണ്ട് സംഭവിച്ചതാണ്. (മൊത്തം ചിലവിൽ ഇത് രണ്ടും ഉൾപ്പെട്ടിട്ടുണ്ട്.)</p>
<p>* സോവനീറുകൾ വാങ്ങിയതിൻ്റെ ചിലവ് ഈ കണക്കിൽ പെടുത്തിയിട്ടില്ല. ഏകദേശം 35,000 രൂപ ആ ഇനത്തിൽ ചിലവാക്കിയിടുണ്ട്.</p>
<p>* ഇപ്രാവശ്യം പലയിടങ്ങളിൽ നിന്ന് പലപല സുഹൃത്തുക്കൾ സഹയാത്രികരായി ബൈക്കിലും കാറിലും എനിക്കൊപ്പം കൂടി. പലയിടങ്ങളിൽ അവർ പിരിഞ്ഞ് പോകുകയും ചെയ്തു. ഷൈനി Shyni TheRider, ഷഫീക്ക് Mohammed Shafeek , മിനി, ബീബിൾ Adv Beeble M A, ഗീതി സംഗീത Geethi Sangeetha , അജു Aju Vechoochira എന്നിവരായിരുന്നു അത്.</p>
<p>* മേൽപ്പറഞ്ഞ കാരണത്താൽ തന്നെ പല ദിവസങ്ങളിലും അവർക്കൊപ്പം ഹോട്ടൽ മുറികളുടെ ചിലവ് പങ്കുവെക്കേണ്ടി വന്നു. അതും കണക്കിൽ ചേർത്തിട്ടുണ്ട്. അതൊഴിച്ചുള്ള എല്ലാ ദിവസങ്ങളിലും ഭാഗിയിൽത്തന്നെയാണ് ഉറങ്ങിയത്.</p>
<p>* നാഗലാൻ്റിൽ ഒരു നാഗ കുടുംബത്തിൻ്റെ ആതിഥേയത്വം സ്വീകരിച്ച് ഒരു ദിവസം അവരുടെ വീട്ടിൽ ഉറങ്ങി.</p>
<p>* വാഹനം പോകാത്ത ഇടങ്ങളായ സുന്ദർബൻ, ലോക്ക് ടാക്ക് തടാകം എന്നിവിടങ്ങളിൽ ഹോട്ടലുകളിലും കോട്ടേജുകളിലും തങ്ങാതെ പറ്റില്ലായിരുന്നു.</p>
<p>* യാതൊരു വിധ അപകടങ്ങളോ Near Miss പോലുമോ ഇല്ലാതെ യാത്ര പൂർത്തിയാക്കാൻ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല.</p>
<p>* കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. ഒരു ദിവസം കടുത്ത ശരീരം വേദന ഉണ്ടായിരുന്നു. അതിൻ്റെ കാരണം എന്തെന്ന് ഇപ്പോഴും അറിയില്ല. അന്ന് വിശ്രമിച്ചു. വെറുതെ വീട്ടിൽ ഇരുന്നാലും 105 ദിവസത്തിനിടെ ഒരിക്കൽ അനാരോഗ്യം ഉണ്ടായേക്കാം എന്നുള്ളപ്പോൾ ഇത്രയും നീണ്ട യാത്രയ്ക്കിടയിൽ ഒരു ദിവസം അനാരോഗ്യം ഉണ്ടായത് കണക്കാക്കേണ്ടതില്ലല്ലോ?</p>
<p>* ഒഡീഷ, വെസ്റ്റ് ബംഗാൾ, നാഗാലാൻ്റ്, അരുണാചൽ, ആസ്സാം, മണിപ്പൂർ, ത്രിപുര, മേഘാലയ, മിസ്സോറാം, ബീഹാർ എന്നീ 10 പുതിയ സംസ്ഥാനങ്ങളിൽ വാഹനം ഓടിച്ചു. ജിവിതത്തിൽ ഇതുവരെ മൊത്തം 20 ഇന്ത്യൻ സംസ്ഥാനങ്ങളിൽ വണ്ടി ഓടിക്കാൻ അവസരം കിട്ടിയിട്ടുണ്ട്.</p>
<p>* മോശം റോഡുകളിലൂടെ സഞ്ചരിച്ചത് കൊണ്ട് ഭാഗിക്ക് അല്ലറ ചില്ലറ പരിക്കുകൾ സംഭവിച്ചു.</p>
<p>1. അരുണാചലിലെ അനീനിയിലേക്കുള്ള യാത്രക്കിടയിൽ കല്ലടിച്ച് കൊണ്ട് മുൻ വശത്തെ ബമ്പറിൻ്റെ ഇടത് ഭാഗം ചളുങ്ങി.</p>
<p>2. പാർക്ക് ചെയ്തിട്ടിരുന്ന ഭാഗിയുടെ ഇടത് ഭാഗത്ത് ആരോ ചെറുതായി ഉരച്ച് പോയി.</p>
<p>* ഭാഗി രണ്ട് പ്രാവശ്യം പഞ്ചറായി. അരുണാചലിൽ വെച്ചും. മണിപ്പൂരിൽ വെച്ചും. രണ്ട് പ്രാവശ്യവും എനിക്ക് ടയർ മാറ്റേണ്ടി വന്നില്ല. ആദ്യത്തെ പഞ്ചർ ബാംഗ്ലൂർ മുതൽ അരുണാചൽ വരെ നീണ്ടു എന്നതാണ് തമാശ. മൂന്ന് ദിവസത്തിൽ ഒരിക്കൽ ടയറിൽ കാറ്റ് അൽപ്പാൽപ്പം കുറഞ്ഞിരുന്നത് പഞ്ചറാണെന്ന് മനസ്സിലാക്കാൻ, ആദ്യമായി ട്യൂബ് ലെസ്സ് ടയർ ഉപയോഗിക്കുന്നതിൻ്റെ പരിചയക്കുറവ് മൂലം എനിക്ക് കഴിഞ്ഞില്ല എന്നതാണ് കാരണം.</p>
<p>* ഭാഗിയിലെ ബയോ ടോയ്‌ലറ്റ് ഒരിക്കൽപ്പോലും ഉപയോഗിക്കേണ്ടി വന്നില്ല.</p>
<p>* തണുപ്പ് കൂടുതൽ ആയതുകൊണ്ട് അരുണാചലിലെ തവാങ്ങിലും, സിക്കിം സംസ്ഥാനത്തിലും പോകാനായില്ല. ആ യാത്ര പിന്നീടൊരിക്കലേക്ക് മാറ്റി വെക്കുന്നു. ആ പേരിൽ വീണ്ടും നോർത്ത് ഈസ്റ്റിലേക്ക് പോകാമല്ലോ!</p>
<p>* മണിപ്പൂരിൽ പോകുന്ന സമയത്ത് അവിടത്തെ പ്രശ്നങ്ങൾ ഒതുങ്ങിയിട്ടുണ്ടായിരുന്നു. പക്ഷേ ഏത് നിമിഷവും കുഴപ്പങ്ങൾ ഉണ്ടായേക്കാം എന്നാണ് ആ പ്രദേശങ്ങളിൽ വെച്ച് പരിചയപ്പെട്ട മലയാളി പട്ടാളക്കാർ പറഞ്ഞത്. അത് പോലെ തന്നെ സംഭവിച്ചു. ഞങ്ങൾ (മിനി, ബീബിൾ, അജു) മണിപ്പൂർ അതിർത്തിയിൽ നിന്ന് മിസ്സോറാമിലേക്ക് കടന്നതും അവിടെ ലഹള പൊട്ടിപ്പുറപ്പെട്ടു. രാഷ്ട്രപതി ഭരണം മാറി സംസ്ഥാന ഭരണം വന്നതിന് തൊട്ട് പിന്നാലെയാണ് പ്രശ്നങ്ങൾ വീണ്ടും തുടങ്ങിയത്.</p>
<p>* ഈ യാത്രയിൽ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളാണ് സന്ദർശിക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നിരുന്നാലും സിക്കിം സന്ദർശിച്ചിട്ടില്ല. പക്ഷേ വെസ്റ്റ് ബംഗാളിലും ഒഡീഷയിലും ചിലയിടങ്ങൾ സന്ദർശിക്കുകയും ചെയ്തു.</p>
<p>* നാഗാലാൻ്റ്, അരുണാചൽ, മേഘാലയ, ആസ്സാം, മിസ്സോറാം, ത്രിപുര, മണിപ്പൂർ, എന്നീ സംസ്ഥാനങ്ങൾ വിശദമായി സന്ദർശിച്ചു. എങ്കിലും വീണ്ടും ആ വഴിക്ക് പോകാൻ വേണ്ടി പലയിടങ്ങളും വിട്ട് പോന്നിട്ടുണ്ട്.</p>
<p>* ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാണ്മാർ (ബർമ്മ) എന്നീ രാജ്യങ്ങളുടെ പല അതിർത്തികൾ പലയിടങ്ങളിൽ സന്ദർശിച്ചു.</p>
<p>* അരുണാചലിലെ ഭൈരവ് കുണ്ഡിൽ നിന്ന് ഭൂട്ടാനിലേക്ക് കടന്ന് ആ രാജ്യത്തിൻ്റെ പ്രദേശത്ത് അൽപ്പദൂരം വാഹനമോടിക്കുകയും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. ഭാഗിയുടെ ആദ്യത്തെ വിദേശ യാത്ര എന്ന് ഇതിനെ വിശേഷിപ്പിക്കാം.</p>
<p>* അക്രോഫോബിയ (ഉയരങ്ങളെ പേടി) ഉള്ള ആളായിടും അരുണാചലിലേയും മേഘാലയയിലേയും അപകടകരമായ പല ഉയരപ്പാതകളിലൂടെയും വാഹനം ഓടിച്ചു. ഷഫീക്കും അജുവും ആണ് അക്കാര്യത്തിൽ തുണയായതും ധൈര്യം പകർന്ന് നൽകിയതും. നോർത്ത് ഈസ്റ്റിലെ അനുഭവങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതുന്ന കാര്യം പരിഗണനയിലുണ്ട്. ആ പുസ്തകം ഷഫീക്കിനും അജുവിനും സമർപ്പിക്കുന്നതായിരിക്കും.</p>
<p>* സഞ്ചാരികൾ പോകുന്നതും പോകാത്തതുമായ ഇടങ്ങൾക്കും ഗ്രാമങ്ങൾക്കും ഒപ്പം ഇന്ത്യയിലെ കോട്ടകൾ കൂടെ സന്ദർശിക്കുക എന്നതാണ് ഈ യാത്രയുടെ ഒരു പ്രധാന ലക്ഷ്യം. നോർത്ത് ഈസ്റ്റിൽ കോട്ടകൾ കുറവാണ്. ഉള്ള 7 കോട്ടകളും സന്ദർശിച്ചു. വിക്കിപീഡിയ ലിസ്റ്റ് പ്രകാരമുള്ളത് പലതും കോട്ടകളല്ല. ആ ലിസ്റ്റിൽ ഇല്ലാത്ത ബദൽപൂർ കോട്ടയും സന്ദർശിക്കാനായി. വിക്കിപീഡിയ ലിസ്റ്റ് വൈകാതെ തിരുത്തുന്നതാണ്. താഴെയുള്ളതാണ് നോർത്ത് ഈസ്റ്റിലെ കോട്ടകൾ.</p>
<p>1. കങ്കല (മണിപ്പൂർ)<br />
2. ഇറ്റ നഗർ കോട്ട (അരുണാചൽ)<br />
3. ബിസ്മാക്ക് നഗർ കോട (അരുണാചൽ)<br />
4. ബദൽപൂർ ഗഡ് (ആസ്സാം)<br />
5. തലാത്തൽ ഗഡ് (ആസ്സാം)<br />
6. ഖൊനോമ (നാഗാലാൻ്റ്)<br />
7. കച്ചാരി (നാഗാലാൻ്റ്)</p>
<p>* ഇന്ത്യയിലെ 800+ കോട്ടകളിൽ 169 കോട്ടകൾ കണ്ട് തീർത്തിരിക്കുന്നു. ഡോക്യുമെന്റ് ചെയ്തിരിക്കുന്നു. കണ്ടതെത്രയോ തുച്ഛം. കാണാത്തതെത്രയോ മിച്ചം എന്ന അവസ്ഥ.</p>
<p>* നാഗാലാൻ്റിലെ രണ്ടാമതും ഹോൺബിൽ ഫെസ്റ്റിവലിൽ (26.0) പങ്കെടുത്തു. ഓരോ വർഷം കഴിയുന്തോറും ആ ഉത്സവത്തിൻ്റെ മികവ് കൂടിക്കൊണ്ടിരിക്കുന്നു, മലയാളി സന്ദർശകരുടെ സാന്നിദ്ധ്യം കൂടിക്കൂടി വരുന്നു.</p>
<p>* അരുണാചലിലെ ഡോൺ വാലിയിലെ സൺറൈസ് ഫെസ്റ്റിവലിൽ (1.0) പങ്കെടുത്തു. ഇത് ആദ്യത്തെ എഡിഷൻ ആയിരുന്നു; പരാജയവും ആയിരുന്നു. വരും നാളുകളിൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം,</p>
<p>* അരുണാചലിലെ പൈനാപ്പിൾ ഫെസ്റ്റിവലിൽ (3.0) പങ്കെടുത്തു.</p>
<p>* ഒരുപാട് പട്ടാള ക്യാമ്പുകളിലൂടെ കടന്നുപോയി. ധാരാളം മലയാളി പട്ടാളക്കാരെ പരിചയപ്പെട്ടു.</p>
<p>* വിശാഖപട്ടണത്ത് രാജേഷിൻ്റെ Rajesh Ramachandran വീട്ടിലും കൊൽക്കത്തയിൽ ജാവേദിൻ്റെ Javed Parvesh വീട്ടിലും പാസിഗഡിൽ സന്ധ്യയുടെ Sandhya Benny Sandhya ആതിഥിയായും മിസോറാമിൽ ഉമയുടെ Uma Abhilash അതിഥിയായും കൂടി. നാല് പേർക്കും ഒരുപാട് നന്ദി.</p>
<p>* ആസ്സാമിലെ ഗോഹാട്ടിയിലൂടെ മൂന്ന് പ്രാവശ്യത്തോളം കടന്ന് പോയി. അപ്പോഴെല്ലാം സൗത്ത് പോയൻ്റ് സ്ക്കൂളിൻ്റെ ക്യാമ്പസിൽ ആണ് തങ്ങിയത്. ഹോസ്റ്റൽ വാർഡൻ ജൂലിയറ്റ് മാഡം, ഒരു കുടുംബാംഗത്തെപ്പോലെയാണ് എനിക്ക് സൗകര്യങ്ങളും ഭക്ഷണവും ഒരുക്കിയത്. ഇപ്പോഴും അവർ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്.</p>
<p>* ജൂലിയറ്റ് മാഡത്തിൻ്റെ സഹായത്തോടെ ജീവിതത്തിൽ ആദ്യമായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം ഗോഹാട്ടിയിൽ കാണാനായി. ഇന്ത്യയും ന്യൂസിലാൻ്റും തമ്മിലുള്ള ആ T20 മത്സരത്തിൽ സഞ്ജു സാംസൺ പെട്ടെന്ന് പുറത്തായെങ്കിലും കേരളം കണ്ട എക്കാലത്തേയും വലിയ ക്രിക്കറ്ററായി മാറിയിരിക്കുന്ന സഞ്ജുവിനെ മൈതാനത്ത് കാണാനായി എന്നത് വലിയ കാര്യമായിത്തന്നെ നെഞ്ചേറ്റുന്നു. ജൂലിയറ്റ് മാഡത്തിന് പ്രത്യേകം നന്ദി.</p>
<p>* മേഘാലയ ചീഫ് സക്രട്ടറിയും മലയാളിയുമായ ഷക്കീൽ സാറിനെ സന്ദർശിച്ചു. അദ്ദേഹം നൽകിയ അത്താഴ വിരുന്ന് ആസ്വദിച്ചു. ഷക്കീൽ സാറിനും കുടുംബത്തിനും നന്ദി. അദ്ദേഹവുമായി ബന്ധപ്പെടുത്തി തന്നതിന് സുനിലിനും Sunil Prabhakar നന്ദി.</p>
<p>* സ്ഥിരമായി മോട്ടോർ ഹോമിൽ യാത്ര ചെയ്യുന്ന രണ്ട് പേരെ പരിചയപ്പെട്ടു. ഒരാൾ ഭോപ്പാലുകാരനും മറ്റൊരാൾ മംഗലാപുരത്തുകാരനുമാണ്. മോട്ടോർ ഹോം സഞ്ചാരികളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കണമെന്ന് അതിയായ ആഗ്രഹം ഉടലെടുത്തു. പോകുന്ന ഇടങ്ങളിലെല്ലാം ഈ കൂട്ടായ്മകളിൽ ഉള്ളവർക്ക് പരസ്പരം സഹായങ്ങൾ ചെയ്യാനാകുന്ന വിധത്തിൽ ഒന്ന്. ഇന്ത്യയിൽ കാരവൻ ടൂറിസം വ്യാപകമായാൽ മാത്രമേ ഇതെല്ലാം സാദ്ധ്യമാകൂ.</p>
<p>* മേൽപ്പറഞ്ഞ ആശയം ഉടലെടുത്തത് നോർത്ത് ഈസ്റ്റിൽ ധാരാളമായുള്ള ബൈക്കേർസ് ക്ലബ്ബുകൾ കണ്ടിട്ടാണ്. അവർ ഇത്തരത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ധാരാളം ഇടങ്ങളിൽ ബൈക്കേർസിൻ്റെ ആതിഥേയത്വം സ്വീകരിച്ച് തങ്ങാൻ കഴിഞ്ഞു. അതിന് പ്രത്യേകമായി നന്ദി പറയേണ്ടത് തിരുവനന്തപുരത്ത് നിന്നുള്ള ബൈക്കർ ഷൈനിയോടാണ്. ഒരുപാട് ദിവസം ഞങ്ങൾ ഒരുമിച്ച് സഞ്ചരിച്ചിരുന്നു.</p>
<p>* GIE യാത്രയിൽ മദ്യപാനം പാടില്ല എന്നത് ഒരു സ്ഥിരം പോളിസി ആണെങ്കിലും, നോർത്ത് ഈസ്റ്റിലെ പലപല ഗോത്രവർഗ്ഗക്കാരുടെ മദ്യങ്ങൾ രുചിക്കുകയുണ്ടായി. &#8216;അതിനെ മദ്യപാനമായി കണക്കാക്കേണ്ടതില്ല; വ്യത്യസ്ത നാടുകളിൽ വിവിധ ഭക്ഷണങ്ങൾ രുചിക്കുന്നത് പോലെ കണക്കാക്കിയാൽ മതി&#8217; എന്നാണ് സ്വയം ബോധിപ്പിക്കാനുള്ളത്. മറ്റാരേയും ബോധിപ്പിക്കാനുമില്ല.</p>
<p>* ഉപയോഗിച്ച വസ്ത്രങ്ങൾ, പാചകം ചെയ്ത ദിവസങ്ങൾ, കുളി മുടങ്ങിയ ദിവസങ്ങൾ, ഡാറ്റ ബാക്ക് അപ്പ്, എന്നിങ്ങനെ മറ്റ് ഒരുപാട് കാര്യങ്ങൾ കഴിഞ്ഞ വർഷത്തെ ബാലൻസ് ഷീറ്റിൻ്റെ ആവർത്തനമാണ്. കഴിഞ്ഞ വർഷത്തെ ബാലൻസ് ഷീറ്റ് വായിക്കണമെങ്കിൽ ഈ ലിങ്ക് വഴി പോയാൽ മതി. http://niraksharan.in/?p=9853</p>
<p>* &#8216;നോർത്ത് ഈസ്റ്റ് ഒരുപാട് പ്രശ്നങ്ങൾ ഉള്ള സ്ഥലമല്ലേ?&#8217; എന്ന് പലരും ചോദിച്ചിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ പ്രശ്നമുള്ള പല സ്ഥലങ്ങളും ഉണ്ടാകാം. പക്ഷേ നോർത്ത് ഈസ്റ്റിൽ അങ്ങനെയില്ല. ഒറ്റപ്പെട്ട സംഭവങ്ങൾ പോലും എനിക്ക് അനുഭവമുണ്ടായില്ല. ഭാഷയുടെ പ്രശ്നം ഉണ്ടായിട്ടുണ്ട് എന്നതൊഴിച്ചാൽ മനുഷ്യർ ഒരിടത്തും പ്രശ്നക്കാരായി വന്നില്ല എന്ന് മാത്രമല്ല, സഹായം ചെയ്ത് തന്നവർ തന്നെ ആയിരുന്നു എല്ലാവരും. നോർത്തിൽ ഈസ്റ്റിൽ പലയിടത്തും ഹിന്ദി ചിലവാകില്ല.</p>
<p>* ഈ 105 ദിവസങ്ങളിലും ഫേസ്ബുക്കിൽ എൻ്റെ യാത്രാക്കുറിപ്പുകളും റീലുകളും വിടാതെ പിന്തുടർന്നവർ നിരവധിയാണ്. അവർക്കെല്ലാം എൻ്റെ പ്രത്യേകം നന്ദി. നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഒന്നോ രണ്ടോ ആഴ്കകൾക്കപ്പുറം ഇതൊന്നും വായിക്കാനോ പടങ്ങൾ കാണാനോ പോലും പറ്റില്ലായിരുന്നു. നാട്ടിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന തിരക്കുകളും അനാവശ്യ തിരക്കുകളും വല്ലാതെ പിന്നോട്ടടിപ്പിക്കും. അതുകൊണ്ട് തന്നെയാണ് ഇത് എല്ലാ ദിവസവും എന്നെ വായിച്ചവരോട് പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹമുള്ളത്.</p>
<p>* ഇതൊന്നും യാത്രാവിവരണമായി സ്വയം ഞാൻ തന്നെ കണക്കാക്കുന്നില്ല. ഇതിൽ കാവ്യഭംഗിയോ സ്ഥലകാലവർണ്ണനയോ യാത്രയുടെ ആവേശമോ വാരി വിതറിയിട്ടില്ല. ഞാൻ അങ്ങോട്ട് പോയി, ഇങ്ങോട്ട് പോയി, അത് കണ്ടു, ഇത് കണ്ടു എന്നിങ്ങനെയുള്ള വെറും വരികൾ മാത്രമായിരുന്നു. അതിൽക്കൂടുതൽ ഭംഗി പിടിപ്പിച്ച് എഴുതണമെങ്കിൽ കൂടുതൽ സമയം വേണം കൂടുതൽ അക്ഷരങ്ങളും വേണം. അതില്ലാത്തത് കൊണ്ടാണല്ലോ ഈയുള്ളവൻ നിരക്ഷരൻ ആകുന്നത്!</p>
<p>* ഈ കുറിപ്പുകളിൽ, പല കാരണങ്ങൾ കൊണ്ടും പരസ്യമായി എഴുതി വെക്കാൻ പറ്റാത്ത പല കാര്യങ്ങളും എൻ്റെ ഡയറിയിലാണ് നിത്യേന കുറിച്ചിരിക്കുന്നത്. ഫേസ്ബുക്കിൽ എഴുതിയതും ഡയറിയും ചേർത്ത്, മൃതപ്രായമാകുമ്പോൾ വായിച്ചാൽ എനിക്ക് തന്നെ വായിച്ച് രസിക്കാനുള്ളത് ഉണ്ടാകും. അതിൽ നിന്ന് ചില ഭാഗങ്ങൾ മാത്രം സംയോജിപ്പിച്ച്, ചില നല്ല അനുഭവങ്ങളും ചില ഗംഭീര മനുഷ്യരേയും ചേർത്ത് വെച്ച് പുസ്തകരൂപത്തിൽ ചിലപ്പോൾ പ്രസിദ്ധീകരിച്ചേക്കാം. പക്ഷേ, യാതൊരു ഉറപ്പുമില്ല. അത്രയും സമയം ഉണ്ടെങ്കിൽ വേറെ എവിടെയൊക്കെ യാത്ര പോകാം എന്നാണെൻ്റെ ചിന്ത. അഥവാ മേൽപ്പറഞ്ഞ പോലെ ഒരു പുസ്തകം വന്നാലും അത് ആവശ്യമുള്ളവർക്ക് മാത്രമായി പ്രിൻ്റ് ഓൺ ഡിമാൻ്റ് (POD) ആയിരിക്കും.</p>
<p>* ഈ യാത്ര വായിച്ച് കൂടെ നിന്നവർക്കും, താമസവും ഭക്ഷണവുമൊക്കെ നൽകി നേരിട്ട് കൂടെ നിന്നവർക്കുമെല്ലാം ഉള്ളിൻ്റെ ഉള്ളിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. GIE യാത്രയും ഓൺലൈൻ വെറുപ്പിക്കലും തുടരും. ഇനിയും കൂടെയുണ്ടാകണം. രക്ഷപ്പെടാനുള്ളവർക്ക് രക്ഷപ്പെടുകയും ആവാം.</p>
<p>* ഓരോ യാത്ര കഴിഞ്ഞ് വരുമ്പോഴും ലോകം വലുതാകുകയും ഞാൻ ചെറുതാകുകയും ചെയ്യുന്നുണ്ട്. കണ്ടയിടങ്ങളേക്കാൾ അധികം കാണാത്ത ഇടങ്ങളാണെന്ന ബോദ്ധ്യവും ഉണ്ട്. ഇപ്പോൾ ഉള്ളത് പോലെ തന്നെയുള്ള ആരോഗ്യം തുടർന്നും ഉണ്ടായാൽ, അപ്പേരിൽ ആയുസ്സ് അൽപ്പം കൂടെ നീട്ടിക്കിട്ടിയാൽ, മനഃപ്പൂർവ്വം മറന്ന് വെച്ചിരിക്കുന്ന കുട എടുക്കാൻ, ഈ പോയ സംസ്ഥാനങ്ങളിൽത്തന്നെ എത്രയോ ഇടങ്ങളിൽ ഇനിയും പോകാനുണ്ട്.</p>
<p>* കഴിഞ്ഞ വർഷത്തെ യാത്രയിൽ ജയ്പൂരിൽ വച്ച് മഞ്ജുവിന്റെ Manju Pareek മകൾ ഖുശി, ആ യാത്രയെ രണ്ട് വാചകത്തിൽ നിർവ്വചിക്കാൻ എന്നോട് ആവശ്യപ്പെട്ടു.</p>
<p>വാചകം1:- ഇത്തരം ഒരു യാത്ര ചെയ്യുന്നതോടെ ഒരാൾ മിനിമലിസ്റ്റായി മാറിത്തുടങ്ങുന്നു.</p>
<p>വാചകം 2:- അഹം എന്ന സംഭവം ജീവിതത്തിൽ നിന്ന് ചെറിയ തോതിലെങ്കിലും പടിയിറങ്ങാൻ തുടങ്ങുന്നു.</p>
<p>* ഈ വർഷം എനിക്ക് നേരെ അത്തരത്തിൽ ഉയർന്ന ഒരു വലിയ ചോദ്യം, കുറച്ച് ദിവസം സഹയാത്രികയായി ഉണ്ടായിരുന്ന തിരുവനന്തപുരത്തുകാരി ബീബിളിൻ്റേതാണ്. ആ ഗംഭീര ചോദ്യം ഇങ്ങനെയായിരുന്നു.</p>
<p>&#8220;നമ്മുടെ പൂർവ്വികർ നമുക്കായി അവശേഷിപ്പിച്ച് പോയ പലതുമാണ് ഇന്ന് നമുക്കുള്ള ഈ കാഴ്ച്ചകളായി മാറിയിരിക്കുന്നത്. നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി അത്തരത്തിൽ നമ്മളെന്ത് കാഴ്ച്ചയാണ് ബാക്കി വെച്ചിട്ട് പോകുന്നത്?&#8221;</p>
<p>ഇതുവരെ അങ്ങനെയൊന്നും വരും തലമുറയ്ക്ക് ഉതകുന്ന കാഴ്ച്ചയായി സംഭാവന ചെയ്തിട്ടില്ല എന്ന വസ്തുത അപ്പോഴാണ് ഞെട്ടലോടെ മനസ്സിലാക്കിയത്.</p>
<p>മരങ്ങൾ വെച്ച് പിടിപ്പിക്കാൻ നടക്കുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക്, നമ്മുടെ നാട്ടിലോ എൻ്റെ വരുതിയിലോ ഉള്ള ഏതെങ്കിലും ഒരിടത്ത്, ഒരു റൂട്ട് ബ്രിഡ്ജ് അഥവാ വേരുപാലം ഉണ്ടാക്കി വെച്ച് മണ്ണടിയാൻ പറ്റുമോ എന്ന ഒരു ആലോചന ബീബിളിൻ്റെ ആ ചോദ്യത്തിന് ഉത്തരമായി ആലോചനയിലുണ്ട്.</p>
<p>അങ്ങനെയൊരു പാലം ഉണ്ടായി വരാൻ പതിറ്റാണ്ടുകൾ എടുത്തെന്ന് വരും. അതിലൂടെ ഒന്ന് നടക്കാൻ ഞാൻ ജീവനോടെ ഉണ്ടാകണമെന്നില്ല. പക്ഷേ, തുടങ്ങിക്കൊടുത്താൽ എൻ്റെ കാലശേഷവും വളർന്ന് വരാൻ ആ പാലത്തിന് കഴിയും. കേരളത്തിൽ അത്തരത്തിൽ നൂറ് കണക്കിന് പാലങ്ങൾക്ക് സാദ്ധ്യതയുണ്ട്.</p>
<p>വാൽക്കഷണം:- ഓരോ യാത്രയും കഴിയുമ്പോൾ അതുകൊണ്ട് മറ്റൊരാൾക്കെങ്കിലും എന്തെങ്കിലും ഒരു ചെറിയ പ്രയോജനം ഉണ്ടാകണം. അഥവാ, ഒരു ചെറിയ പാലം, യാത്രികനും മറുവശത്ത് നിൽക്കുന്നവർക്കും ഇടയിൽ വളർന്ന് വരണം. അപ്പോഴാണ് ആ യാത്ര നിസ്വാർത്ഥമായി മാറുന്നത്.</p>
<p>നന്ദി. സസ്നേഹം<br />
നിരക്ഷരൻ<br />
(അന്നും ഇന്നും എപ്പോഴും)</p>
<p>#greatindianexpedition2025_26<br />
#greatindianexpedition<br />
#niraksharan<br />
#northeastindia<br />
#northeast<br />
#balancesheet</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10259" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10259</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കൊണാർക്ക് സൂര്യക്ഷേത്രം &amp;  പുരി ജഗന്നാഥ ക്ഷേത്രം GIE 2025-2026 (Day # 97 &#8211; March 05)</title>
		<link>http://niraksharan.in/?p=10268</link>
		<comments>http://niraksharan.in/?p=10268#comments</comments>
		<pubDate>Thu, 05 Mar 2026 17:30:54 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=10268</guid>
		<description><![CDATA[രാവിലെ 7 മണിക്ക് കൊണാർക്ക് സൂര്യ ക്ഷേത്രത്തിലേക്ക് കടന്നു. ആ സമയം ആയിട്ടും സന്ദർശകരുടെ തിരക്ക് ഉണ്ടായിരുന്നു. പൊളിഞ്ഞു കിടക്കുന്ന, പൂജയൊന്നും ഇല്ലാത്ത ആ ക്ഷേത്രത്തിലെ മൂർത്തികളെ നോക്കി തൊഴുത് പ്രാർത്ഥിച്ച് പോകുകയായിരുന്നു ഭക്തർ. * പതിമൂന്നാം നൂറ്റാണ്ടിലെ നിർമ്മിതിയാണ് ഈ ക്ഷേത്രം. ഇപ്പോൾ യുനസ്ക്കോ ലോക പൈതൃക ഇടമാണ്. * രഥത്തിൻ്റെ ആകൃതിയിൽ കല്ലുകൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ഈ സൂര്യക്ഷേത്രം രാജ നരസിംഹ ദേവയാണ് നിർമ്മിച്ചത്. * സൂര്യഘടികാരമായി വർത്തിക്കുന്നതും 7 കുതിരകൾ വലിക്കുന്നതുമായ 10 അടി [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10268" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2026/09/224.jpg"><img class="aligncenter wp-image-10269 " src="http://niraksharan.in/wp-content/uploads/2026/09/224.jpg" alt="22" width="448" height="596" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">രാ</span></a></strong></span>വിലെ 7 മണിക്ക് കൊണാർക്ക് സൂര്യ ക്ഷേത്രത്തിലേക്ക് കടന്നു. ആ സമയം ആയിട്ടും സന്ദർശകരുടെ തിരക്ക് ഉണ്ടായിരുന്നു. പൊളിഞ്ഞു കിടക്കുന്ന, പൂജയൊന്നും ഇല്ലാത്ത ആ ക്ഷേത്രത്തിലെ മൂർത്തികളെ നോക്കി തൊഴുത് പ്രാർത്ഥിച്ച് പോകുകയായിരുന്നു ഭക്തർ.</p>
<p>* പതിമൂന്നാം നൂറ്റാണ്ടിലെ നിർമ്മിതിയാണ് ഈ ക്ഷേത്രം. ഇപ്പോൾ യുനസ്ക്കോ ലോക പൈതൃക ഇടമാണ്.</p>
<p>* രഥത്തിൻ്റെ ആകൃതിയിൽ കല്ലുകൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ഈ സൂര്യക്ഷേത്രം രാജ നരസിംഹ ദേവയാണ് നിർമ്മിച്ചത്.</p>
<p>* സൂര്യഘടികാരമായി വർത്തിക്കുന്നതും<br />
7 കുതിരകൾ വലിക്കുന്നതുമായ 10 അടി ഉയരമുള്ള &#8216;കറുത്ത പഗോഡ&#8217; എന്നറിയപ്പെടുന്ന 24 രഥചക്രങ്ങളാണ് ഇവിടത്തെ പ്രധാന ആകർഷണം.</p>
<p>* 7 കുതിരകൾ ആഴ്ച്ചയിലെ 7 ദിവസങ്ങളെ അടയാളപ്പെടുത്തുന്നു.</p>
<p>* ജഗമോഹന എന്നറിയപ്പെടുന്ന അസംബ്ലി ഹാൾ ഒഴികെയുള്ള ഭാഗങ്ങൾ കാലപ്പഴക്കത്തിൽ വീണുപോയി. ഈ ഹാൾ പോലും വർഷങ്ങൾക്ക് മുൻപേ, ഉൾഭാഗത്ത് മണ്ണ് നിറച്ച് അടച്ച് സംരക്ഷിച്ചിരിക്കുകയാണ്. ആർക്കും അതിനകത്തേക്ക് പ്രവേശനമില്ല.</p>
<p>എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്, ക്ഷേത്രത്തിൻ്റെ തകർന്ന ഭാഗങ്ങളിൽ നിന്ന് പുറത്തെടുത്ത വലിയ ഇരുമ്പ് പാളികൾ പ്രദർശിപ്പിച്ചിരിക്കുന്നതാണ്. പതിമൂന്നാം നൂറ്റാണ്ടിൽ അത്രയും വലിയ ഇരുമ്പ് പാളികൾ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നു എന്നത് അക്കാലത്തെ സാങ്കേതിക വിദ്യയുടെ മികവാണ്.</p>
<p>സൺ ടെമ്പിൾ ചുറ്റിനടന്ന് കാണാനും പടമെടുക്കാനും ഒരു ദിവസം പോര എനിക്ക്. വീണ്ടും ഇവിടെ വരുമെന്ന് ഉറപ്പുള്ളതുകൊണ്ട് 9 മണിയോടെ അവിടെ നിന്നിറങ്ങി തെരുവിൽ ചെന്ന് പ്രാതൽ കഴിച്ച ശേഷം യാത്ര തുടർന്നു.</p>
<p>ഒരു മണിക്കൂർ സഞ്ചരിച്ചാൽ പുരി ജഗന്നാഥ ക്ഷേത്രത്തിൽ എത്താം. കൊണാർക്കിൽ പോകുന്നവർ പുരിയിൽ പോകാതെ മടങ്ങുന്നില്ല എന്നാണെനിക്ക് തോന്നിയത്. തിരിച്ചും അങ്ങനെ തന്നെ.</p>
<p>പുരി ക്ഷേത്രം വളരെ തിരക്കുള്ള ഒരു തീർത്ഥാടന കേന്ദ്രമാണ്. ഇവിടത്തെ രഥ യാത്ര അതിപ്രശസ്തമാണ്. മണിക്കൂറുകളോളം ക്യൂ നിന്നാലേ ക്ഷേത്രത്തിന് അകത്ത് കിടക്കാൻ പറ്റൂ എന്ന് മനസ്സിലായി. അത്രയും തിരക്കുള്ള ആരാധനാലയങ്ങളിൽ പിൻവലിഞ്ഞ് നിൽക്കുക എന്റെ പതിവാണ്. പുറത്തു നിന്ന് ചിത്രങ്ങൾ എടുത്തശേഷം തെരുവിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് സമയം ചിലവഴിച്ചു. ആകെ ഒരു മണിക്കൂർ കൊണ്ട് ആ സന്ദർശനം അവസാനിപ്പിച്ച് വിശാഖപട്ടണം ലക്ഷ്യമാക്കി ഭാഗിയെ നയിച്ചു. 7 മണിക്കൂറിലധികം ഡ്രൈവ് ഉണ്ട് അത്.</p>
<p>വൈകീട്ട് ആറ് മണിയോടെ വിശാഖപട്ടണവും കടന്ന് ആപ്പനപ്പള്ളി എന്ന സ്ഥലത്ത് വന്ന് എസ്. ആർ. റെസിഡൻസി എന്ന ഹോട്ടലിൽ തങ്ങി. ഭാഗിയെ കഴുകി വൃത്തിയാക്കി. ടി20 സെമിഫൈനൽ കണ്ടു. ഫൈനലിലേക്ക് കടന്ന സഞ്ജുവിനും ഇന്ത്യൻ ടീമിനും അഭിനന്ദനങ്ങൾ.</p>
<p>നാളെ ചെന്നൈ വഴി യാത്ര തുടരും. കഴിഞ്ഞ ഒരാഴ്ച മുൻപ് വരെ തണുപ്പ് വസ്ത്രങ്ങൾ ധരിച്ച് നടന്നിരുന്ന ഞാൻ വറ ചട്ടിയിലേക്കാണ് വന്ന് വീണിരിക്കുന്നത്. കേരളത്തിലേക്ക് എത്തുമ്പോഴേക്കും ചൂട് അധികരിക്കും എന്ന് തന്നെ മനസ്സിലാക്കുന്നു.</p>
<p>ഈ യാത്രയുടെ അവസാന അദ്ധ്യായം തിരികെ തൃക്കാക്കരയിൽ എത്തിയശേഷം പങ്കുവെക്കുന്നതാണ്.</p>
<p>ശുഭരാത്രി.</p>
<p>#greatindianexpedition2025_26<br />
#greatindianexpedition<br />
#niraksharan<br />
#konark<br />
#Odisha<br />
#konarktemple<br />
#konarksuntemple<br />
#puri<br />
#purijagannath<br />
#PuriJagannathTemple</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10268" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10268</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കൊണാർക്ക് GIE 2025-2026 (Day # 96 &#8211; March 04)</title>
		<link>http://niraksharan.in/?p=10271</link>
		<comments>http://niraksharan.in/?p=10271#comments</comments>
		<pubDate>Wed, 04 Mar 2026 17:30:35 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=10271</guid>
		<description><![CDATA[രാവിലെ 07:10ന് കൊൽക്കത്തയോട് വിട പറഞ്ഞ് കൊണാർക്ക് ലക്ഷ്യമായി നീങ്ങി. 530 കിലോമീറ്റർ ദൂരം, ഗൂഗിൾ പറഞ്ഞതിലും രണ്ടര മണിക്കൂർ മുന്നേ തരണം ചെയ്ത് ഉച്ചയ്ക്ക് 02:20ന് കൊണാർക്കിൽ എത്തി. ഒഡീഷയിലേക്ക് GIE കടക്കുന്ന സമയത്ത് വിശദമായി കാണാനുള്ളതാണ് സൂര്യ ക്ഷേത്രം (Sun Temple). എന്നാലും കൊച്ചിയിലേക്കുള്ള ഈ മടക്കയാത്രയിൽ അതൊന്ന് ചുരുക്കത്തിൽ കണ്ട് പോകാമെന്ന് വെച്ചു. യുദ്ധമാണല്ലോ നടന്നുകൊണ്ടിരിക്കുന്നത്. നാളെ എന്താകും എങ്ങനെയാകും എന്നൊന്നും പറയാൻ ആവില്ലല്ലോ. ക്ഷേത്ര കവാടത്തിന് പുറത്തുള്ള മ്യൂസിയം സന്ദർശിച്ചു. 50 [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10271" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2026/09/225.jpg"><img class="aligncenter wp-image-10272 " src="http://niraksharan.in/wp-content/uploads/2026/09/225.jpg" alt="22" width="483" height="858" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">രാ</span></a></strong></span>വിലെ 07:10ന് കൊൽക്കത്തയോട് വിട പറഞ്ഞ് കൊണാർക്ക് ലക്ഷ്യമായി നീങ്ങി.</p>
<p>530 കിലോമീറ്റർ ദൂരം, ഗൂഗിൾ പറഞ്ഞതിലും രണ്ടര മണിക്കൂർ മുന്നേ തരണം ചെയ്ത് ഉച്ചയ്ക്ക് 02:20ന് കൊണാർക്കിൽ എത്തി.</p>
<p>ഒഡീഷയിലേക്ക് GIE കടക്കുന്ന സമയത്ത് വിശദമായി കാണാനുള്ളതാണ് സൂര്യ ക്ഷേത്രം (Sun Temple). എന്നാലും കൊച്ചിയിലേക്കുള്ള ഈ മടക്കയാത്രയിൽ അതൊന്ന് ചുരുക്കത്തിൽ കണ്ട് പോകാമെന്ന് വെച്ചു. യുദ്ധമാണല്ലോ നടന്നുകൊണ്ടിരിക്കുന്നത്. നാളെ എന്താകും എങ്ങനെയാകും എന്നൊന്നും പറയാൻ ആവില്ലല്ലോ.</p>
<p>ക്ഷേത്ര കവാടത്തിന് പുറത്തുള്ള മ്യൂസിയം സന്ദർശിച്ചു. 50 രൂപയാണ് അങ്ങോട്ടുള്ള പ്രവേശന ഫീസ്. ക്ഷേത്രത്തിൻ്റെ ചരിത്രം മുഴുവൻ അവിടെ പ്രർശിപ്പിച്ചിട്ടുണ്ട്. പോരാത്തതിന് 10 മിനിറ്റ് നീളുന്ന ഹ്രസ്വചിത്ര പ്രദർശനവും ഉണ്ട്.</p>
<p>ക്ഷേത്രത്തിലേക്ക് കയറാൻ വേറെ ടിക്കറ്റ് എടുക്കണം. ഞങ്ങൾ ടിക്കറ്റ് എടുത്ത് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങിയപ്പോഴേക്കും സൂര്യൻ അസ്തമിക്കാൻ തയ്യാറെടുത്തിരുന്നു. പ്രകാശം ഇല്ലെങ്കിൽ നല്ല പടങ്ങൾ എടുക്കുക സാദ്ധ്യമല്ല. ആയതിനാൽ, ഒരു അസ്തമയ ചിത്രം മാത്രം പുറത്തുനിന്ന് എടുത്തശേഷം ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഞങ്ങൾ നാളെ രാവിലത്തേക്ക് മാറ്റിവെച്ചു.</p>
<p>കൊണാർക്ക് ബീച്ച് നല്ല വൃത്തിയുള്ളതാണ്. അവിടെ അൽപ്പനേരം ചിലവഴിച്ച ശേഷം, ഒഡീഷ ടൂറിസം ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ്റെ യാത്രി നിവാസിൽ നിന്ന് അത്താഴം കഴിച്ച് അവിടെത്തന്നെ തങ്ങുന്നു</p>
<p>നാളെ രാവിലെ സൂര്യക്ഷേത്രം സന്ദർശിച്ച ശേഷം യാത്ര തുടരാനാണ് പദ്ധതി.</p>
<p>ശുഭരാത്രി.</p>
<p>#greatindianexpedition2025_26<br />
#greatindianexpedition<br />
#niraksharan<br />
#Odisha<br />
#konark<br />
#konarksuntemple<br />
#konarktemple</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10271" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10271</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കൊൽക്കത്ത,  കാനിങ് ഹൗസ് &amp;  സുന്ദർബൻ GIE 2025-2026 Days # 91, 92, 93, 94, 95) Feb 27, 28, Mar 1, 2, 3)</title>
		<link>http://niraksharan.in/?p=10274</link>
		<comments>http://niraksharan.in/?p=10274#comments</comments>
		<pubDate>Tue, 03 Mar 2026 17:30:58 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=10274</guid>
		<description><![CDATA[ഫെബ്രുവരി 27:- രാവിലെ 7 മണിക്ക്, കൊച്ചിയിലേക്കുള്ള വിമാനം പിടിക്കാനായി ഗീതിയെ എയർപോർട്ടിൽ കൊണ്ടുചെന്ന് ആക്കിയ ശേഷം അജുവും ഞാനും കൊൽക്കത്തയിലേക്ക് തിരിച്ചു. 13 മണിക്കൂർ സഞ്ചരിച്ച് (630 കിലോമീറ്റർ) ബംഗാളിലെ ഇത്തഹാർ എന്ന സ്ഥലത്ത് ചെന്ന് രാത്രി ഒരു ധാബയുടെ മുന്നിൽ തങ്ങി. ആ വഴിക്ക് കുറച്ച് മുള ഉൽപ്പന്നങ്ങൾ വാങ്ങി. അതിനിടയ്ക്ക് ബീഹാറിൻ്റെ ഒരു ഭാഗത്ത് കൂടെ 50 കിലോമീറ്ററിൽ താഴെ ഭാഗിയെ നയിച്ചു. വാഹനം ഓടിക്കുന്ന ഇരുപതാമത്തെ സംസ്ഥാനം. ഫെബ്രുവരി 28:- രാവിലെ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10274" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2026/09/226.jpg"><img class="aligncenter wp-image-10275 " src="http://niraksharan.in/wp-content/uploads/2026/09/226.jpg" alt="22" width="476" height="634" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഫെ</span></a></strong></span>ബ്രുവരി 27:- രാവിലെ 7 മണിക്ക്, കൊച്ചിയിലേക്കുള്ള വിമാനം പിടിക്കാനായി ഗീതിയെ എയർപോർട്ടിൽ കൊണ്ടുചെന്ന് ആക്കിയ ശേഷം അജുവും ഞാനും കൊൽക്കത്തയിലേക്ക് തിരിച്ചു. 13 മണിക്കൂർ സഞ്ചരിച്ച് (630 കിലോമീറ്റർ) ബംഗാളിലെ ഇത്തഹാർ എന്ന സ്ഥലത്ത് ചെന്ന് രാത്രി ഒരു ധാബയുടെ മുന്നിൽ തങ്ങി. ആ വഴിക്ക് കുറച്ച് മുള ഉൽപ്പന്നങ്ങൾ വാങ്ങി. അതിനിടയ്ക്ക് ബീഹാറിൻ്റെ ഒരു ഭാഗത്ത് കൂടെ 50 കിലോമീറ്ററിൽ താഴെ ഭാഗിയെ നയിച്ചു. വാഹനം ഓടിക്കുന്ന ഇരുപതാമത്തെ സംസ്ഥാനം.</p>
<p>ഫെബ്രുവരി 28:- രാവിലെ 7 മണിയോടെ കൊൽക്കത്തയിലേക്കുള്ള യാത്ര തുടർന്നു. 8 മണിക്കൂർ യാത്ര. 415 കിലോമീറ്റർ യാത്ര. രാത്രി ന്യൂ ടൗണിൽ ഡ്രീം പാലസ് ഹോട്ടലിൽ തങ്ങി. അജുവിന് അടുത്ത ദിവസം സൗത്ത് കൊൽക്കത്ത റൈഡേർസിൻ്റെ ഒരു സമ്മേളനത്തിൽ പങ്കെടുക്കേണ്ടതുണ്ട്. ഹോട്ടലും ഭക്ഷണം ഏർപ്പാട് ചെയ്തിരിക്കുന്നത് അവരാണ്.</p>
<p>മാർച്ച് 1:- രാവിലെ നീട്ടി വിശ്രമിച്ച ശേഷം അജു ബൈക്കേഴ്സിന്റെ സമ്മേളനത്തിന് പോയി. ഞാൻ ആ സമയത്ത് നഗരത്തിൽ ഭാഗിയുമായി ഇറങ്ങി. ബഡാ (ബാര) മാർക്കറ്റ് കണ്ടുപിടിക്കുക ആയിരുന്നു ലക്ഷ്യം. പക്ഷേ നഗരത്തിലെ തിരക്കിലും പരിചയമില്ലാത്ത ട്രാഫിക് ഇടപെടലുകളിലും പെട്ട് ഞാൻ കുഴഞ്ഞു. ഓരോ നഗരത്തിലും ചെല്ലുമ്പോൾ അവിടത്തെ ജനങ്ങൾ വാഹനം ഓടിക്കുന്ന രീതികളും ട്രാഫിക്കുമായി പരിചയപ്പെടേണ്ടതുണ്ട്. കൊൽക്കത്തയുടെ കാര്യത്തിൽ അത് സംഭവിച്ചിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ ലക്ഷ്യസ്ഥാനത്ത് ചെന്ന് വിചാരിച്ച കാര്യം നടത്താനാവാതെ എനിക്ക് തിരികെ പോരേണ്ടി വന്നു.</p>
<p>എന്നിരുന്നാലും ഹൗറ പാലത്തിലൂടെ വാഹനം ഓടിക്കണം എന്ന് ആഗ്രഹം നടന്നു. നഗരത്തിൻ്റെ പ്രധാന വീഥികളിലൂടെയുള്ള സഞ്ചാരവും സാദ്ധ്യമായി.</p>
<p>വൈകീട്ട് ജാവേദിന് കണ്ട് അദ്ദേഹവുമൊത്ത് ഭക്ഷണം കഴിക്കാൻ ഇറങ്ങി തിരിച്ചു. ഞാൻ പഴയ സാധനങ്ങളും പഴകിയ കെട്ടിടങ്ങളും തിരക്കി നടക്കുന്ന ആളായതുകൊണ്ടാകാം കൊൽക്കത്ത നഗരത്തിൽ സ്വാതന്ത്ര്യത്തിനും മുൻപുള്ള കെട്ടിടങ്ങളിൽ നടത്തുന്ന റസ്റ്റോറന്റുകളിൽ കൊണ്ടുപോകാനാണ് ജാവേദ് താൽപര്യം കാണിച്ചത്. 1935 സ്ഥാപിതമായ തൃപ്തി ബാർ &amp; റസ്റ്റോറന്റിലാണ് ചെന്നെത്തിയത്.</p>
<p>അല്പം മാറി ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ ഇന്ത്യയും വെസ്റ്റിൻഡീസുമായുള്ള ക്വാർട്ടർ ഫൈനൽ 20-20 ക്രിക്കറ്റ് കളി നടക്കുകയാണ്. ഗോഹാട്ടിയിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള കളി കാണാൻ എനിക്ക് അവസരം ഉണ്ടായിരുന്നു. ആ കളിയിൽ രണ്ട് റൺസ് മാത്രം എടുത്ത് സഞ്ജു നിരാശപ്പെടുത്തിയെങ്കിലും, ഈഡൻ ഗാർഡനിൽ അതിൻ്റെ കടം അയാൾ തീർക്കുന്നത്, അൽപ്പം മാറി 90 വർഷം പഴക്കമുള്ള ഒരു ബാർ റസ്റ്റോറൻ്റിൽ ഇരുന്ന് കാണാനുള്ള അവസരം എനിക്ക് ലഭിച്ചു.</p>
<p>മാർച്ച് 2:- രാവിലെ 8 മണിയോടെ ജാവേദിനും അജുവിനുമൊപ്പം ജാവേദിൻ്റെ വാഹനത്തിൽ സുന്ദർബനിലേക്ക് തിരിച്ചു. ഭാഗിയിൽ മൂന്ന് പേർക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഇല്ലല്ലോ.</p>
<p>കൊൽക്കത്തയിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ ദൂരമുണ്ട് പാർഖ്യാല എന്ന സ്ഥലത്തേക്ക്. അങ്ങോട്ട് എത്തുന്നതിന് മുൻപാണ് കാനിങ്ങ് ഹൗസ് വരുന്നത്. 1856-62 കാലഘട്ടത്തിൽ, അവസാനത്തെ ഗവർണ്ണർ ജനറലും ആദ്യത്തെ വൈസ്രോയിയും ആയിരുന്ന ലോർഡ് കാനിങ്ങ് ആണ് ഒരു പോർട്ട് ഓഫീസ് എന്ന നിലയ്ക്ക് മാട്ട്ല നദീതീരത്ത് ഈ കെട്ടിടം നിർമ്മിച്ചത്. പക്ഷേ തുറമുഖം ഉദ്ദേശിച്ചത് പോലെ പ്രവർത്തനസജ്ജമായി വന്നില്ല. അതുകൊണ്ട് ഈ കെട്ടിടം ചില അഡ്മിനിസ്ട്രേറ്റീവ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു എങ്കിലും പിന്നീട് ഉപയോഗശൂന്യമായി. നിലവിൽ കാട് കയറി ആലുകൾ വളർന്ന അവസ്ഥയിൽ നാശത്തിന്റെ പാതയിലാണ് ഈ പുരാതന നിർമിതി.</p>
<p>കാനിങ്ങ് ഹൗസിൽ നിന്ന് പാർഖ്യാലയിൽ എത്തി വാഹനം അവിടെ പാർക്ക് ചെയ്ത ശേഷം ബോട്ട് കയറി സുന്ദർബനിലേക്ക് കടന്നു.</p>
<p>* സുന്ദര വനം അതാണ് ബംഗാളിയിൽ സുന്ദർബൻ.</p>
<p>* 10277 ചതുരശ്ര കിലോമീറ്റർ വരുന്ന കണ്ടൽവനങ്ങളാണ് അത്. അതിൽ 6017 ചതുരശ്ര കിലോമീറ്റർ ബംഗ്ലാദേശിലും 4260 ചതുരശ്ര കിലോമീറ്റർ ഇന്ത്യയിലുമായി പടർന്ന് കിടക്കുന്നു.</p>
<p>* ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ടൽക്കാടുകൾ ആണിത്.</p>
<p>* സുന്ദരി എന്ന കണ്ടൽ മരങ്ങൾ ഉള്ളതുകൊണ്ടാണ് ആ പേര് വന്നത്.</p>
<p>* നരഭോജികളായ കുടുവകളുടേയും മുതലകളുടേയും വാഹാര കേന്ദ്രം.</p>
<p>പല വഴിക്ക് പല ബോട്ടുകൾ കയറി സുന്ദർബനിലേക്ക് പോകാം. ഞങ്ങൾ<br />
പാർഖ്യാലയിൽ ചെന്ന് ബോട്ട് കയറി ഗൊസാബയിലേക്കാണ് പോയത്. ഇടയ്ക്ക് ചന്നിപ്പൂർ ദ്വീപിൽ ബോട്ട് അടുക്കുന്നുണ്ട്. ഗൊസാബയിൽ നിന്ന് 20 മിനിറ്റോളം ടുക്ക് ടുക്കിൽ സഞ്ചരിച്ച് ഗോട്ട്ഖാലി എന്ന തീരത്ത് ചെന്ന് S2 എന്ന ഹോട്ടലിൽ മുറിയെടുത്തു. ഈ ഭാഗത്തെല്ലാം ധാരാളം താമസ സൗകര്യമുണ്ട്.</p>
<p>വഴിയരികിൽ ധാരാളം കടകളും അത്യാവശ്യം ചെറിയ റസ്റ്റോറൻ്റുകളും ഇവിടെയുണ്ട്. പല ഹോട്ടലുകളിലും അതിഥികൾക്ക് വേണ്ടി സാംസ്ക്കാരിക പരിപാടികൾ നടത്തുന്നുണ്ട്. ഇരുട്ട് വീണതിന് ശേഷം ദ്വീപിലെ വഴികളിലൂടെയും ഹോട്ടലിൻ്റെ പിന്നിലുള്ള ബോട്ട് ജട്ടിയിലും സമയം ചിലവഴിച്ചു.</p>
<p>പകൽ സമയത്ത് കൊൽക്കത്ത ചൂടിലേക്ക് കടന്ന് കഴിഞ്ഞിരിക്കുന്നു. രാത്രി പോലും 23 ഡിഗ്രി ചൂടുണ്ട്.</p>
<p>മാർച്ച്‌ 3:- രാവിലെ ഗോട്ട്ഖാലി ബോട്ട് ജട്ടിയിൽ ചെന്ന് കണ്ടൽക്കാടുകളുടെ പരിസരത്ത് കൂടെ ഒരു സവാരി തരപ്പെടുത്തി. ഇടത്തരം ഒരു ബോട്ട് ഒരു മണിക്കൂർ നേരത്തിന് 750 രൂപ വാടകയ്ക്ക് എടുത്താണ് ആ സവാരി ചെയ്തത്. അല്പം കൂടെ വലിപ്പമുള്ള ബോട്ടുകളിൽ പത്തു പേർക്ക് രാത്രി തങ്ങാനുള്ള സൗകര്യവും ഇവിടെ ഉണ്ട്. ചൊവ്വാഴ്ച ഇവിടെയുള്ള നാഷണൽ പാർക്കിന് അവധി ആയതുകൊണ്ട് അങ്ങോട്ട് കയറാൻ സാധിച്ചില്ല.</p>
<p>സുന്ദർബൻ എന്നെപ്പോലുള്ള ഒരാൾക്ക് ഒന്നോ രണ്ടോ ദിവസം കൊണ്ട് കണ്ട് തീർക്കാൻ ആവുന്ന ഒരു പ്രദേശമല്ല. വിശദമായ ഒരു സന്ദർശനത്തിന് വീണ്ടും ഇതിലേ വരുമെന്ന് ഉറപ്പ്. ഇത് നോർത്ത് ഈസ്റ്റിൽ നിന്നുള്ള മടക്കയാത്രയ്ക്കിടയിൽ കൽക്കത്തയുടെ പരിസരത്ത് നടത്തുന്ന ചെറിയ ചില സന്ദർശനങ്ങൾ മാത്രം. വെസ്റ്റ് ബംഗാൾ മുഴുവനുമായി കണ്ട്<br />
തീർക്കാൻ ഒരുപാട് ആഴ്ചകൾ തന്നെ എടുക്കും. അടുത്ത വർഷമോ അതിനടുത്ത വർഷമോ ആകാം അത് ചെയ്യുന്നത്.</p>
<p>ബോട്ട് സവാരിക്ക് ശേഷം പ്രാതൽ കഴിച്ച് ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് ടുക്ക് ടുക്കിൽ കയറി ഗൊസാബ ജട്ടിയിൽ എത്തി.</p>
<p>പിന്നീടങ്ങോട്ട് ഞങ്ങൾക്ക് ചില അബദ്ധങ്ങൾ പിണഞ്ഞു. ബോട്ടിൽ കയറി പോകേണ്ടത് ഗോട്ട്ഖാലി ജെട്ടിയിലേക്ക് ആണ്. അതിനിടയ്ക്ക് ബോട്ട് ചന്നിപ്പൂർ ജെട്ടിയിൽ നിർത്തുന്നുണ്ട്. ഇങ്ങോട്ട് വന്നപ്പോൾ ബോട്ട് അവിടെ നിർത്തിയത് ഓർമ്മയിൽ നിന്ന് മാഞ്ഞിരുന്നു. ഞങ്ങൾ മൂന്നു പേരും ഗോട്ട്ഖാലിക്ക് പകരം ചന്നിപ്പൂർ ജെട്ടിയിൽ ഇറങ്ങി പാലത്തിലൂടെ കരയിലേക്ക് നടന്നു. അൽപ്പം നടന്ന് കഴിഞ്ഞപ്പോഴാണ് സ്ഥലം മാറിപ്പോയിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞത്. ഇനി അടുത്ത ബോട്ട് വന്നാലേ ഗോട്ട്ഖാലിയിലേക്ക് പോകാൻ പറ്റൂ. അവിടെത്തന്നെ കാത്ത് നിന്നാൽ മതിയായിരുന്നു. പക്ഷേ ഞങ്ങൾ മറ്റൊരു ബോട്ടിൽ കയറി ഗൊസാബയിലേക്ക് മടങ്ങി.</p>
<p>രണ്ടാമത് ടിക്കറ്റ്‌ എടുക്കേണ്ടതാണ് ഈ മടക്ക യാത്രയ്ക്കും അടുത്ത ബോട്ട് സവാരിക്കും. പക്ഷേ ജട്ടിയിൽ ഇറങ്ങി ടിക്കറ്റ് കൗണ്ടർ കടന്നുപോയാലേ പണം കൊടുക്കേണ്ടതുള്ളൂ എന്നാണ് ഞങ്ങൾ കരുതിയത്. ഞങ്ങൾ അടുത്ത ബോട്ടിൽ കയറി വീണ്ടും ചന്നിപ്പൂർ വഴി ഗോട്ട്ഖാലിക്ക് തിരിച്ചു. ഈ സർക്കസിന് ഇടയിൽ ഒരു മണിക്കൂർ പോയിക്കിട്ടി. ബോട്ടിൽ ഇരുന്ന് നന്നായി വെയിൽ കൊള്ളേണ്ടിയും വന്നു.</p>
<p>ഗോട്ട്ഖാലി ജട്ടിയിൽ ഇറങ്ങുന്നതിന് മുൻപായി ബോട്ട് ജീവനക്കാരൻ വന്ന് രണ്ടാമത് സഞ്ചരിച്ചതിനുള്ള ബോട്ടിന്റെ ടിക്കറ്റ് പൈസ കൃത്യമായി ഈടാക്കുകയും ചെയ്തു. ബംഗാളിയെ പറ്റിച്ച് പോകാമെന്ന് കരുതണ്ട. അവന് ഇപ്പോൾ മലയാളിയുടെ ട്യൂഷൻ ഉണ്ട്.</p>
<p>തിരിച്ച് കൊൽക്കത്തയിൽ എത്തിയപ്പോൾ രണ്ടു മണി കഴിഞ്ഞു. വൈകിട്ട് വീണ്ടും കാണാമെന്ന് പറഞ്ഞ് ജാവേദ് അത്യാവശ്യം ജോലിയുടെ തിരക്കുകളിലേക്ക് നീങ്ങി. അത്യാവശ്യം ചില ഷോപ്പിങ്ങുകൾ നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഹോളി ആയതുകൊണ്ട് കടകളും വഴിയോര കച്ചവടവും മറ്റും ശൂന്യമായിരുന്നു.</p>
<p>രാത്രി ഭക്ഷണം ജാവേദിന്റെ വീട്ടിൽ നിന്ന് കഴിച്ച്, വീണ്ടും കാണാമെന്ന് പറഞ്ഞ് ജാവേദിനോട് വിട പറഞ്ഞു. മൂന്ന് ദിവസം ആതിഥേയൻ ആയതിന് ജാവേദിന് ഒരുപാട് നന്ദി.</p>
<p>സത്യത്തിൽ നാളെയാണ് ശരിക്കുള്ള മടക്കയാത്ര ആരംഭിക്കുന്നത്. എന്നിരുന്നാലും കൊച്ചി എത്തുന്നതിന് മുൻപായി ഒന്നോ രണ്ടോ അപ്ഡേറ്റുകൾ കൂടെ ഉണ്ടായിരിക്കുന്നതാണ്.</p>
<p>ശുഭരാത്രി.</p>
<p>#greatindianexpedition2025_26<br />
#greatindianexpedition<br />
#niraksharan<br />
#WestBengal<br />
#sundarbanforest<br />
#Sundarban</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10274" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10274</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> സരായ്ഗാട്ട്, സുവാൽകുച്ചി &amp; ഉമാനന്ദ GIE 2025-26. Day#90 &#8211; Feb 26)</title>
		<link>http://niraksharan.in/?p=10294</link>
		<comments>http://niraksharan.in/?p=10294#comments</comments>
		<pubDate>Thu, 26 Feb 2026 17:30:27 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=10294</guid>
		<description><![CDATA[ചരിത്ര പ്രാധാന്യമുള്ള ഇടമാണ് ആസ്സാമിലെ സരായ്ഗാട്ട്. ഗോഹാട്ടിയിൽ നിന്ന് ബ്രഹ്മപുത്ര മുറിച്ചു കടന്ന് 25 കിലോമീറ്റർ ദൂരം സഞ്ചരിക്കണം അങ്ങോട്ട് എത്താൻ. ആസാമിന്റെ ട്രഫാൾഗർ എന്ന് വിശേഷിക്കപ്പെടുന്ന പ്രദേശം. മുകളന്മാർക്കെതിരെ പോരാട്ടം നടന്നിട്ടുള്ള സ്ഥലം. ടിക്കറ്റ് വെച്ച് കയറ്റാനായി ഒരു പാർക്ക് അവിടെ നിർമ്മിച്ചിട്ടുണ്ടെങ്കിലും അങ്ങോട്ട് ആരും ചെന്ന് കയറുന്നില്ല എന്നതുകൊണ്ടാകാം ഗേറ്റ് മലർക്കെ തുറന്ന് ഇട്ടിരുന്നു. യുദ്ധ സ്മാരകമായി ഉണ്ടാക്കിയിട്ടുള്ള പ്രതിമകൾ ആകപ്പാടെ പൊടി പിടിച്ചു കിടക്കുന്നു. ആ സന്ദർശനം പെട്ടെന്ന് പൂർത്തിയാക്കി ഞങ്ങൾ സുവാൽകുച്ചിയിലേക്ക് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10294" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2026/09/2211.jpg"><img class="aligncenter wp-image-10295 " src="http://niraksharan.in/wp-content/uploads/2026/09/2211.jpg" alt="22" width="475" height="632" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ച</span></a></strong></span>രിത്ര പ്രാധാന്യമുള്ള ഇടമാണ് ആസ്സാമിലെ സരായ്ഗാട്ട്. ഗോഹാട്ടിയിൽ നിന്ന് ബ്രഹ്മപുത്ര മുറിച്ചു കടന്ന് 25 കിലോമീറ്റർ ദൂരം സഞ്ചരിക്കണം അങ്ങോട്ട് എത്താൻ. ആസാമിന്റെ ട്രഫാൾഗർ എന്ന് വിശേഷിക്കപ്പെടുന്ന പ്രദേശം. മുകളന്മാർക്കെതിരെ പോരാട്ടം നടന്നിട്ടുള്ള സ്ഥലം.</p>
<p>ടിക്കറ്റ് വെച്ച് കയറ്റാനായി ഒരു പാർക്ക് അവിടെ നിർമ്മിച്ചിട്ടുണ്ടെങ്കിലും അങ്ങോട്ട് ആരും ചെന്ന് കയറുന്നില്ല എന്നതുകൊണ്ടാകാം ഗേറ്റ് മലർക്കെ തുറന്ന് ഇട്ടിരുന്നു. യുദ്ധ സ്മാരകമായി ഉണ്ടാക്കിയിട്ടുള്ള പ്രതിമകൾ ആകപ്പാടെ പൊടി പിടിച്ചു കിടക്കുന്നു.</p>
<p>ആ സന്ദർശനം പെട്ടെന്ന് പൂർത്തിയാക്കി ഞങ്ങൾ സുവാൽകുച്ചിയിലേക്ക് തിരിച്ചു. അതൊരു നെയ്ത്ത് പട്ടണവും സിൽക്കിന്റെ കേന്ദ്രവുമാണ്. ഈ യാത്രയുടെ ആദ്യ ദിവസങ്ങളിൽ ഗോഹാട്ടിയിൽ നിന്ന് ഞാനാ പട്ടണത്തിൽ പോയിരുന്നതാണ്. എങ്കിലും ഇന്ന് കൂടുതൽ സമയം കിട്ടിയതുകൊണ്ട് വീണ്ടും അവിടം സന്ദർശിച്ചു. ആദ്യം കാണാതെ പോയ ചില നെയ്ത്ത് കാഴ്ചകൾ കണ്ടു. ഉച്ചഭക്ഷണം അവിടുന്ന് കഴിച്ചു.</p>
<p>ഗോഹാട്ടിയിൽ ഇന്ന് അവസാനത്തെ ദിവസമാണ്. ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡിഷൻ 2025-26 ൻ്റെ അവസാനത്തെ ദിവസം എന്ന് പറയാം. നാളെ മുതൽ കേരളത്തിലേക്കുള്ള മടക്കയാത്രയുടെ ദിവസങ്ങളാണ്.</p>
<p>ഉച്ചയ്ക്കുശേഷം ഉമാനന്ദ ദ്വീപിലേക്ക് ബോട്ട് പിടിച്ചു. കേബിൾ കാറിൽ കയറിയാൽ ദ്വീപിനു മുകളിലൂടെ കടന്നു. പക്ഷേ ദ്വീപിലുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കണമെങ്കിൽ ബോട്ടിൽ തന്നെ പോകണം. 2023 ഞാനവിടെ പോയിട്ടുണ്ടെങ്കിലും വീണ്ടും ഒന്നുകൂടി സന്ദർശിച്ചു.</p>
<p>ഇനി ബാക്കിയുള്ളത് ആസാമിന്റെ ഓർമ്മയ്ക്കായി Xorai ഒരെണ്ണം വാങ്ങുക എന്നതാണ്. പലയിടങ്ങളിലും തിരക്കിയെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞത് ഫാൻസി ബസാറിൽ ഉള്ള ഭാരത് മെറ്റൽസിൽ അത് കിട്ടുമെന്നാണ്. അന്വേഷിച്ച് നടന്ന ആ കട കണ്ടുപിടിച്ചു. ഉദ്ദേശിച്ച തരത്തിലുള്ള Xorai ഒരെണ്ണം വാങ്ങാൻ സാധിച്ചു.</p>
<p>ജീവിതത്തിൽ ആദ്യമായി ഒരു അന്താരാഷ്ട്ര ട്വന്റി-ട്വന്റി മത്സരം കാണിച്ചുതന്നതിന് പകരമായി സൗത്ത് പോയിന്റ് സ്കൂളിലെ വാർഡൻ ജൂലിയറ്റ് മാഡത്തിന് ഒരു അത്താഴം വാങ്ങി കൊടുക്കേണ്ട കടമ കൂടി ബാക്കിയുണ്ടായിരുന്നു. അവർ സ്വയം നിർദ്ദേശിച്ച ഒരു റസ്റ്റോറന്റിൽ ചെന്ന് ആ കർമ്മവും ഭംഗിയായി നിർവഹിച്ചു. ഗോഹട്ടിയിൽ വരുമ്പോൾ ഒരു മുതിർന്ന സഹോദരി ഇവിടെ ഉണ്ടെന്ന് തോന്നലാണ് അവരുടെ സാമീപ്യം അനുഭവപ്പെടുത്തുന്നത്.</p>
<p>നാളെ മടക്കയാത്രയ്ക്കുള്ള ചില തയ്യാറെടുപ്പുകൾ നടത്തിയപ്പോഴേക്കും രാത്രി ഒരുപാട് വൈകി.</p>
<p>രാവിലെ ഗിരിയെ ഗോഹട്ടി എയർപോർട്ടിൽ നിന്ന് കൊച്ചിയിലേക്ക് കയറ്റിവിട്ടശേഷം അജുവും ഞാനും കൊൽക്കത്തയിലേക്ക് തിരിക്കും. പിന്നെ അവിടുന്ന് കൊച്ചിയിലേക്ക്.</p>
<p>ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡിഷൻ 2025-26 വെറുപ്പിക്കൽ ഇന്നത്തോടെ സമാപിക്കുകയാണ്. എങ്കിലും കൊച്ചി എത്തുന്നതുവരെ അത്യാവശം ചില അപ്ഡേറ്റുകൾ ഉണ്ടാകും.</p>
<p>ശുഭരാത്രി.</p>
<p>#greatindianexpedition2025_26<br />
#greatindianexpedition<br />
#niraksharan<br />
#brahmaputra<br />
#brahmaputrariver<br />
#umanandatemple<br />
#Umananda<br />
#Umananda_Island<br />
#suwalkuchi<br />
#Saraighat<br />
#SaraighatBattle</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10294" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10294</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> വീണ്ടും ഗോഹാട്ടിയിൽ GIE 2025-26. Day#89 &#8211; Feb 25)</title>
		<link>http://niraksharan.in/?p=10297</link>
		<comments>http://niraksharan.in/?p=10297#comments</comments>
		<pubDate>Wed, 25 Feb 2026 16:30:56 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=10297</guid>
		<description><![CDATA[രാവിലെ എട്ട് മണിയോടെ ഷിലോങ്ങിൽ നിന്ന് ഗോഹാട്ടിയിലേക്ക് തിരിച്ചു. മേഘാലയയോട് തൽക്കാലം വിട പറയുന്നു. വീണ്ടും ഒരിക്കൽ കൂടി വരാനുള്ള ചിലയിടങ്ങൾ ബാക്കി വെച്ചിട്ടുണ്ട്. പോയ ഇടങ്ങളിൽ വീണ്ടും വരാനായും മേഘാലയയിൽ ഇനിയും വരും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലൂടെയുള്ള ഈ യാത്രയ്ക്കിടയിൽ ആസ്സാമിലേക്ക് കടക്കുന്നത് ഇത് നാലാമത്തെയോ അഞ്ചാമത്തെയോ തവണയാണ്. നാളെ ഒരു ദിവസം കൂടെ ഗോഹാട്ടിയിൽ ഉണ്ടാകും. സറായ്ഗാട്ടിലെ യുദ്ധ സ്മാരക പാർക്കിൽ പോകാനാണ് പദ്ധതി. മറ്റന്നാൾ ഗീതിയെ ഗോഹാട്ടി എയർപോർട്ടിൽ നിന്ന് കൊച്ചിയിലേക്ക് വിമാനം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10297" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2026/09/2212.jpg"><img class="aligncenter wp-image-10298 " src="http://niraksharan.in/wp-content/uploads/2026/09/2212.jpg" alt="22" width="496" height="661" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">രാ</span></a></strong></span>വിലെ എട്ട് മണിയോടെ ഷിലോങ്ങിൽ നിന്ന് ഗോഹാട്ടിയിലേക്ക് തിരിച്ചു. മേഘാലയയോട് തൽക്കാലം വിട പറയുന്നു. വീണ്ടും ഒരിക്കൽ കൂടി വരാനുള്ള ചിലയിടങ്ങൾ ബാക്കി വെച്ചിട്ടുണ്ട്. പോയ ഇടങ്ങളിൽ വീണ്ടും വരാനായും മേഘാലയയിൽ ഇനിയും വരും.</p>
<p>വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലൂടെയുള്ള ഈ യാത്രയ്ക്കിടയിൽ ആസ്സാമിലേക്ക് കടക്കുന്നത് ഇത് നാലാമത്തെയോ അഞ്ചാമത്തെയോ തവണയാണ്.</p>
<p>നാളെ ഒരു ദിവസം കൂടെ ഗോഹാട്ടിയിൽ ഉണ്ടാകും. സറായ്ഗാട്ടിലെ യുദ്ധ സ്മാരക പാർക്കിൽ പോകാനാണ് പദ്ധതി. മറ്റന്നാൾ ഗീതിയെ ഗോഹാട്ടി എയർപോർട്ടിൽ നിന്ന് കൊച്ചിയിലേക്ക് വിമാനം കയറ്റി വിട്ടശേഷം അജുവും ഞാനും കൊൽക്കത്തയിലേക്ക് തിരിക്കും. നിലവിലെ പദ്ധതി അതാണ്.</p>
<p>ഇന്ന് ഉച്ചയോടെ വീണ്ടും കാമാഖ്യ ക്ഷേത്രം സന്ദർശിച്ചു. നാലാമത്തെ പ്രാവശ്യമാണ് ഞാൻ അവിടെ പോകുന്നത്. ശേഷം ബ്രഹ്മപുത്രയിലെ ബോട്ട് സവാരി. അത് മൂന്നാമത്തെ പ്രാവശ്യമാണ് ഞാൻ ചെയ്യുന്നത്. ബോട്ടിൽ കയറാനും ഇറങ്ങാനും എല്ലാം റാമ്പുകൾ വന്നിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ മൾട്ടിലെവൽ പാർക്കിംഗ് റോഡിന് എതിർവശത്ത് വന്നിട്ടുണ്ട്. ഇതൊക്കെയാണ് മൂന്നുവർഷത്തിനുള്ളിൽ ഈ ഭാഗത്ത് വന്നിട്ടുള്ള പുരോഗതി.</p>
<p>രാത്രി സൗത്ത് പോയന്റ് സ്കൂളിലെ വാർഡൻ ജൂലിയറ്റ് അത്താഴം തന്നു. സ്ക്കൂളിന് സമീപമുള്ള എസ്സൻസ് ഹോട്ടലിന് മുന്നിൽ തങ്ങുന്നു. തണുപ്പ് തീരെയില്ല. ഇനിയങ്ങോട്ട് ചൂടിലൂടെയുള്ള യാത്രയാണ്.</p>
<p>ശുഭരാത്രി.</p>
<p>#greatindianexpedition2025_26<br />
#greatindianexpedition<br />
#niraksharan<br />
#assam<br />
#brahmaputra<br />
#brahmaputrariver<br />
#kamakhyatemple<br />
#kamakhya<br />
#kamakhyamandir<br />
#kamakhyadevi<br />
#kamakhyatempleguwahatiassam</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10297" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10297</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
