<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; Great Indian Expedition</title>
	<atom:link href="http://niraksharan.in/?cat=130&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Thu, 20 Nov 2025 06:08:07 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> അരിപ്പ  (KFDC Cottages # 7)</title>
		<link>http://niraksharan.in/?p=10066</link>
		<comments>http://niraksharan.in/?p=10066#comments</comments>
		<pubDate>Fri, 22 Aug 2025 14:30:04 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[Kerala]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[കേരളം]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=10066</guid>
		<description><![CDATA[ഗവി വിശദമായി കണ്ട് തീർക്കാൻ രണ്ട് ദിവസം പോര എന്ന് സൂചിപ്പിച്ചിരുന്നല്ലോ. പക്ഷേ, പശ്ചിമഘട്ട വനങ്ങളിലൂടെയുള്ള ഈ യാത്ര അവസാനിപ്പിച്ചതിന് ശേഷം ഒരു സംഘയാത്ര എന്നെ കാത്തിരിക്കുന്നുണ്ട്. 17 പേരുള്ള ആ സംഘത്തെ മുസിരീസിലേക്ക് വിളിച്ച് കൂട്ടിയിരിക്കുന്നത് ഞാൻ തന്നെയാണ്. കൊടുങ്ങല്ലൂരിൽ 91 വർഷമായി തമിഴർ നടത്തുന്ന &#8216;സുന്ദരൻ ചേരമാൻ ഗുരുവന്ദനോത്സവം&#8217; അവരെ കാണിക്കുക എന്നതാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ എനിക്ക് കൃത്യസമയത്ത് കൊടുങ്ങല്ലൂരിൽ തിരിച്ചെത്തിയേ തീരൂ. മൂന്നാം ദിവസം രാവിലെ ഗവിയിൽ നിന്ന് വള്ളക്കടവ് ചെക്ക് പോസ്റ്റ് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10066" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/174.jpg"><img class="aligncenter wp-image-10067 " src="http://niraksharan.in/wp-content/uploads/2025/08/174.jpg" alt="17" width="500" height="666" /></a></p>
<p><span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഗ</span></a></strong></span>വി വിശദമായി കണ്ട് തീർക്കാൻ രണ്ട് ദിവസം പോര എന്ന് സൂചിപ്പിച്ചിരുന്നല്ലോ. പക്ഷേ, പശ്ചിമഘട്ട വനങ്ങളിലൂടെയുള്ള ഈ യാത്ര അവസാനിപ്പിച്ചതിന് ശേഷം ഒരു സംഘയാത്ര എന്നെ കാത്തിരിക്കുന്നുണ്ട്. 17 പേരുള്ള ആ സംഘത്തെ മുസിരീസിലേക്ക് വിളിച്ച് കൂട്ടിയിരിക്കുന്നത് ഞാൻ തന്നെയാണ്. കൊടുങ്ങല്ലൂരിൽ 91 വർഷമായി തമിഴർ നടത്തുന്ന &#8216;സുന്ദരൻ ചേരമാൻ ഗുരുവന്ദനോത്സവം&#8217; അവരെ കാണിക്കുക എന്നതാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ എനിക്ക് കൃത്യസമയത്ത് കൊടുങ്ങല്ലൂരിൽ തിരിച്ചെത്തിയേ തീരൂ.</p>
<p>മൂന്നാം ദിവസം രാവിലെ ഗവിയിൽ നിന്ന് വള്ളക്കടവ് ചെക്ക് പോസ്റ്റ് വഴി അരിപ്പയിലേക്ക് തിരിച്ചു. ഉച്ചഭക്ഷണത്തിന്റെ സമയത്ത് അരിപ്പയിൽ എത്തുകയും ചെയ്തു. എന്റെ പാസ് ഒരു വശത്തേക്ക് മാത്രം ഉള്ളതാണ്. അല്ലായിരുന്നെങ്കിൽ ആങ്ങാമൂഴി വഴിയും എനിക്ക് ഗവിയിൽ നിന്ന് പുറത്തു കടക്കാമായിരുന്നു.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/135.jpg"><img class="aligncenter wp-image-10068 " src="http://niraksharan.in/wp-content/uploads/2025/08/135.jpg" alt="13" width="500" height="889" /></a></p>
<p>കഴിഞ്ഞ 6 KFDC ഇടങ്ങളെ അപേക്ഷിച്ച് അരിപ്പയ്ക്കുള്ള പ്രത്യേകത ഇവിടത്തെ വനവും അതിനുള്ളിലെ KFDCയുടെ സൗകര്യങ്ങളും ജനവാസകേന്ദ്രങ്ങളോടും, തിരുവനന്തപുരം-ചെങ്കോട്ട പ്രധാനപാതയോടും ചേർന്ന് നിൽക്കുന്നു എന്നതാണ്. അരിപ്പ തിരുവനന്തപുരം ജില്ലയിലാണ്. പക്ഷേ മേൽപ്പറഞ്ഞ റോഡിന് മറുവശം കൊല്ലം ജില്ലയാണ്. എന്നിരുന്നാലും, വന്യമൃഗങ്ങളെ കൂടുതലായി കാണാനുള്ള സാദ്ധ്യത അരിപ്പയിലെ KFDC ഇൻസ്പെക്ഷൻ ബംഗ്ലാവിന്റെ പരിസരത്ത് ഉണ്ട്. അതുകൊണ്ട് തന്നെ ബംഗ്ലാവിന് ചുറ്റും വൈദ്യുത വേലികൾ സ്ഥാപിച്ചിട്ടുമുണ്ട്.</p>
<p>വനം വകുപ്പിൻ്റെ വന പരിശീലന കേന്ദ്രവും ഡയറക്ടറുടെ കാര്യാലയവും അരിപ്പയിലാണ് ഉള്ളത്. പ്രധാന പാതയിൽ നിന്ന് ഉള്ളിലേക്ക് കടന്ന് ഇടതുവശത്തുള്ള വന പരിശീലന കേന്ദ്രവും കടന്ന് വീണ്ടും മുന്നിലേക്ക് പോയാൽ KFDC യുടെ ജ്യോതിസ്മതി എന്ന ഇൻസ്പെക്ഷൻ ബംഗ്ലാവാണ്. അതിന് താഴെ വലത് വശത്തായി ആദിവാസി ഊരുകളും. പൊട്ടമാവ് എന്നാണ് അതിലെ ഒരു ഊരിൻ്റെ പേര്. പോതുള്ള ഒരു മാവ് അവിടെ ഉണ്ടായിരുന്നത് കൊണ്ടാണത്രേ അങ്ങനെ ഒരു പേര് വീണത്.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/165.jpg"><img class="aligncenter wp-image-10069 " src="http://niraksharan.in/wp-content/uploads/2025/08/165.jpg" alt="16" width="503" height="895" /></a></p>
<p>എനിക്ക് താമസിക്കാനുള്ള സൗകര്യം ചെയ്തിട്ടുള്ളത് ജ്യോതിസ്മതി IB-യിൽ ആയിരുന്നു. അതുകൂടാതെ, അല്പം മാറി &#8216;ശങ്കിലി മാൻഷൻ&#8217; എന്ന പേരിൽ കോട്ടേജുകളുടെ സമുച്ചയം ഉണ്ട്. കൂടുതൽ പേർക്ക് ക്യാമ്പ് ചെയ്യാനും ഭക്ഷണത്തിനുമുള്ള സൗകര്യം അവിടെയുണ്ട്. DRONGO, BARBET, HORNBILL, SWIFT എന്നിങ്ങനെയാണ് കോട്ടേജുകളുടെ പേരുകൾ.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/144.jpg"><img class="aligncenter wp-image-10070 " src="http://niraksharan.in/wp-content/uploads/2025/08/144.jpg" alt="14" width="488" height="867" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2025/08/1117.jpg"><img class="aligncenter wp-image-10071 " src="http://niraksharan.in/wp-content/uploads/2025/08/1117.jpg" alt="11" width="489" height="869" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2025/08/157.jpg"><img class="aligncenter wp-image-10072 " src="http://niraksharan.in/wp-content/uploads/2025/08/157.jpg" alt="15" width="488" height="868" /></a></p>
<p>റോഡിന് കുറുകെ ഒഴുകുന്ന ചെറിയൊരു അരുവി കടന്നുവേണം അങ്ങോട്ട് പോകാൻ. ഞാൻ കഷ്ടി 20 വയസ്സ് തോന്നിക്കുന്ന ഗൈഡ് കിഷോറിന്റെ കൂടെ അരുവി മുറിച്ച് കടന്ന് കോട്ടേജുകളിലേക്കും പിന്നീട് ആദിവാസി ഊരുകളിലേക്കും നടന്നു. വയനാട്ടിലെ കമ്പമലയിൽ നിന്ന് തുടങ്ങി ഗവി വരെ കടിച്ച് ചോര കുടിച്ച എല്ലാ അട്ടകളും ചേർന്ന് കാലിൽ കാര്യമായ നീര് ഉണ്ടാക്കിയിട്ടുണ്ട്; അതിനുപുറമേ ചൊറിച്ചിലും. എന്നാലും നടക്കാതിരിക്കാൻ എനിക്കാവില്ല. ഈ ദൗത്യം കൃത്യസമയത്ത് പൂർത്തിയാക്കേണ്ടതുണ്ട്. ഇത് അവസാനത്തെ KFDC കേന്ദ്രമാണ്.</p>
<p>കപ്പക്കൃഷി ധാരാളമായുള്ള ആദിവാസി ഊരിൽ പലയിടത്തും തേനീച്ചയെ വളർത്തുന്ന കൂടുകളും കാണാം. പൊട്ടമാവ് ഊരിലെ ഒരു കുടിയിൽ നിന്ന് ഒരു ലിറ്റർ തേൻ ഞാൻ വാങ്ങി. &#8216;കുടി&#8217; എന്ന് പറയാൻ ആവില്ല ആദിവാസി വീടുകളെ ഇപ്പോൾ. എല്ലാം കോൺക്രീറ്റ് കെട്ടിടങ്ങളായി മാറിയിരിക്കുന്നു. പക്ഷേ എല്ലാം ഇടുങ്ങിയ വീടുകളാണ്. കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥയിൽ അത്തരം കുടുസ്സ് കോൺക്രീറ്റ് പെട്ടികളിൽ മനുഷ്യർ ജീവിക്കുന്നത് കഷ്ടം തന്നെ.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/125.jpg"><img class="aligncenter wp-image-10073 " src="http://niraksharan.in/wp-content/uploads/2025/08/125.jpg" alt="12" width="504" height="896" /></a></p>
<p>ഫോറസ്റ്റ് സഫാരി, ഗൈഡിനൊപ്പം ട്രക്കിങ്ങ്, ഗൈഡിനൊപ്പം പുഴയിലൂടെ നടത്തം, പക്ഷി നിരീക്ഷണം, സൈക്ലിംങ്ങ്, ക്യാമ്പ് ഫയർ എന്നീ സൗകര്യങ്ങൾ അരിപ്പ എക്കോ ടൂറിസത്തിന്റെ ഭാഗമായി ഉണ്ട്. വലിയ ട്രക്കുകൾക്ക് താല്പര്യമുള്ളവർക്ക് അങ്ങ് പൊന്മുടി വരെയും ട്രക്ക് ചെയ്ത് പോകാം.</p>
<p>10 ദിവസത്തോളം നീണ്ടുനിന്ന KFDC വനയാത്ര ഇന്ന് രാത്രിയോടെ അവസാനിക്കുകയാണ്. നല്ല ചൂടൻ ചപ്പാത്തിയും മുട്ടക്കറിയും അത്താഴത്തിന് തീൻമേശയിൽ എത്തി. ഈ വനയാത്രയിൽ എനിക്ക് എടുത്തു പറയാനുള്ളത് ഭക്ഷണത്തിന്റെ കാര്യമാണ്. KFDC ജീവനക്കാർ തന്നെയാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഹോട്ടലുകളിൽ നിന്നോ റിസോർട്ടുകളിൽ നിന്നോ കഴിക്കുന്ന ഭക്ഷണം പോലെയല്ല, മറിച്ച് വീട്ടിലെ ഭക്ഷണം പോലെയാണ് എനിക്കതെല്ലാം അനുഭവപ്പെട്ടത്.</p>
<p>ഭാഗ്യമുണ്ടെങ്കിൽ, രാത്രി സമയത്ത് ജ്യോതിസ്മതി ബംഗ്ലാവിൻ്റെ പരിസരത്ത് മൃഗങ്ങളെ, പ്രത്യേകിച്ച് ആനകളെ കാണാൻ പറ്റുമെന്ന് കിഷോർ പറഞ്ഞിരുന്നു. ആനകൾ ചില്ലി ഒടിക്കുന്ന ശബ്ദം കേട്ടാൽ മുറിക്ക് പുറത്ത് കടന്ന് നോക്കണം എന്ന് അയാൾ പ്രത്യേകം പറഞ്ഞിരുന്നു. പക്ഷേ അർദ്ധരാത്രി വരെ അതിനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. പിന്നീടങ്ങോട്ട് ആന വന്ന് കുത്തിയിളക്കിയാലും ഉണരാത്ത കുംഭകർണ്ണ സേവയിലേക്ക് ഞാൻ വഴുതി വീഴുകയും ചെയ്തു.</p>
<p>നേരം പുലർന്നതും പ്രാതലിന് നിൽക്കാതെ അരിപ്പയോട് വിട പറഞ്ഞു. നദിയിലൂടെ ഒരു നടത്തവും ഒരു വലിയ ട്രെക്കിങ്ങും പിന്നീട് ഒരിക്കൽ പദ്ധതിയിട്ട് കൊണ്ട് തന്നയാണ് മടക്കം. ഗവിയെപ്പോലെ തന്നെ ഒരു ദിവസം കൊണ്ട് കണ്ട് തീർക്കാവുന്ന ഒരു സ്ഥലമല്ല അരിപ്പയും.</p>
<p>കനത്ത മഴയും കോടയും മഞ്ഞുമൊക്കെ ചേർന്ന്, കഴിഞ്ഞ പത്ത് ദിവസത്തോളം ഈ പ്രകൃതിയിൽ നിന്ന് സംഭരിച്ചത് അളവറ്റ ഊർജ്ജമാണ്. അടുത്ത 6 മാസം വടക്കേ ഇന്ത്യയിലെ യാത്രകൾ കഴിഞ്ഞ് വന്നാലും ഞാനിതിൻ്റെ സുഖകരമായ ആലസ്യത്തിലായിരിക്കും. വർഷത്തിലൊരിക്കൽ ആയുർവേദ ഉഴിച്ചിലിനും പിടിച്ചിലിനും പോകുന്നവരെപ്പോലെ, പത്ത് ദിവസം പശ്ചിമഘട്ടത്തിലൂടെ മഴക്കാലത്ത് തന്നെ വനയാത്ര നടത്താനും എനിക്കിപ്പോൾ പദ്ധതിയുണ്ട്.</p>
<p><strong>നന്ദി:-</strong> അരൾവാമൊഴി മുതൽ വയനാട് വരെയുള്ള എല്ലാ ചുരങ്ങളിലൂടെയും പശ്ചിമഘട്ടത്തിനെ നെടുകെ മുറിച്ച് കടന്നുകൊണ്ട് ഒരു യാത്ര 5 വർഷം മുൻപ് ഞാൻ നടത്തിയിട്ടുണ്ട്. അന്ന് പക്ഷേ തങ്ങിയത് കാടുകളിൽ ആയിരുന്നില്ല. മലനിരകളിലെ കാടുകളിൽ തന്നെ തങ്ങിക്കൊണ്ട് ഇത്തരമൊരു യാത്രയ്ക്ക് അവസരം ഒരുക്കിത്തന്ന KFDC ചെയർപേർസൺ ശ്രീമതി ലതികാ സുഭാഷിനും Lathika Subhash , മറ്റെല്ലാ സൗകര്യങ്ങളും സജ്ജമാക്കി ഒപ്പം നിന്ന കോർപ്പറേഷനിലെ എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഗൈഡുകൾക്കും ഒരുപാട് നന്ദി. കോർപ്പറേഷൻ എന്നെ ഏൽപ്പിച്ച ദൗത്യം ആവുന്ന വിധം പൂർത്തിയാക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിൽ എന്തെങ്കിലും പാകപ്പിഴകൾ സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുക.</p>
<p><strong>വാൽക്കഷണം:-</strong> അരിപ്പയിൽ ബുക്കിങ്ങിനായി 8289821010, 8289821101 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. kfdcecotourism സൈറ്റ് വഴിയും ചെയ്യാവുന്നതാണ്. ഈ യാത്രയുടെ മറ്റ് ആറ് വിവരണങ്ങൾ ഇതേ ഫോൾഡറിൽ വായിക്കാൻ സാധിക്കും.</p>
<p>(ശുഭം.)</p>
<p>പക്ഷേ, അന്തവും കുന്തവും ഇല്ലാത്ത യാത്രകൾ തുടരും.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10066" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10066</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഗവി (KFDC Cottages # 6)</title>
		<link>http://niraksharan.in/?p=10052</link>
		<comments>http://niraksharan.in/?p=10052#comments</comments>
		<pubDate>Sat, 09 Aug 2025 18:00:32 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[Kerala]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[കേരളം]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=10052</guid>
		<description><![CDATA[മൂന്നാറിൽ നിന്ന് ഗവിയിലേക്കുള്ള പാത എനിക്ക് തികച്ചും പുതുമയുള്ളതായിരുന്നു. കുമളിയും കട്ടപ്പനയും മാത്രമായിരുന്നു എനിക്കാ വഴിയിൽ നന്നായി പരിചയമുള്ള പട്ടണങ്ങൾ. ഗൂഗിൾ മാപ്പ് കണക്ക് കൂട്ടിയ സമയത്തിനേക്കാൾ കുറഞ്ഞ സമയം കൊണ്ട് 115 കിലോമീറ്റർ ദൂരം മറികടന്ന് ഞാൻ വള്ളക്കടവ് ചെക്ക് പോസ്റ്റ് അടക്കുന്നതിന് മുൻപേ തന്നെ അവിടെ എത്തി. KFDC ഓഫീസിൽ നിന്നും ഗിരീഷ് സാർ എനിക്കുള്ള പാസ് വള്ളക്കടവിലേക്ക് അയച്ചിട്ടുണ്ടായിരുന്നു. ആയതിനാൽ കാട്ട് പാതയിലേക്കുള്ള പ്രവേശനം പെട്ടെന്ന് തന്നെ സാദ്ധ്യമായി. വനത്തിനകത്തുള്ള മറ്റേതൊരു KFDC [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10052" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/1116.jpg"><img class="aligncenter wp-image-10053 " src="http://niraksharan.in/wp-content/uploads/2025/08/1116.jpg" alt="11" width="503" height="894" /></a></p>
<p><span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">മൂ</span></a></strong></span>ന്നാറിൽ നിന്ന് ഗവിയിലേക്കുള്ള പാത എനിക്ക് തികച്ചും പുതുമയുള്ളതായിരുന്നു. കുമളിയും കട്ടപ്പനയും മാത്രമായിരുന്നു എനിക്കാ വഴിയിൽ നന്നായി പരിചയമുള്ള പട്ടണങ്ങൾ. ഗൂഗിൾ മാപ്പ് കണക്ക് കൂട്ടിയ സമയത്തിനേക്കാൾ കുറഞ്ഞ സമയം കൊണ്ട് 115 കിലോമീറ്റർ ദൂരം മറികടന്ന് ഞാൻ വള്ളക്കടവ് ചെക്ക് പോസ്റ്റ് അടക്കുന്നതിന് മുൻപേ തന്നെ അവിടെ എത്തി. KFDC ഓഫീസിൽ നിന്നും ഗിരീഷ് സാർ എനിക്കുള്ള പാസ് വള്ളക്കടവിലേക്ക് അയച്ചിട്ടുണ്ടായിരുന്നു. ആയതിനാൽ കാട്ട് പാതയിലേക്കുള്ള പ്രവേശനം പെട്ടെന്ന് തന്നെ സാദ്ധ്യമായി.</p>
<p>വനത്തിനകത്തുള്ള മറ്റേതൊരു KFDC കോട്ടേജുകളെപ്പറ്റിയോ റിസോർട്ടുകളെപ്പറ്റിയോ പറയുന്നതിനേക്കാൾ പതിന്മടങ്ങ് കാര്യങ്ങൾ ഗവിയേപ്പറ്റി പറയാനുണ്ട്. അത് വിശദമാക്കുന്നതിന് മുന്നേ ഒറ്റ വാചകത്തിൽ ഗവിയെ പറ്റി ഒരു കാര്യം പറയാം. ഗവി എന്നാൽ KFDC ആണ്; KFDC മാത്രമാണ്. മറ്റൊരു സ്വകാര്യ സ്ഥാപനങ്ങളും റിസോർട്ടുകളും ഈ വനത്തിനുള്ളിൽ ഇല്ല. ഗവിയിൽ തങ്ങി ഗവിയുടെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ KFDCയെ ആശ്രയിച്ചേ പറ്റൂ.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/11a.jpg"><img class="aligncenter wp-image-10054 " src="http://niraksharan.in/wp-content/uploads/2025/08/11a.jpg" alt="11a" width="498" height="886" /></a></p>
<p>ഇനി എന്തൊക്കെ സൗകര്യങ്ങളാണ് ഗവിയിൽ ഉള്ളതെന്ന് വ്യക്തമാക്കാം.</p>
<p>1. കോട്ടേജുകളിലും ഡോർമെറ്ററികളിലുമായി ധാരാളം പേർക്ക് താമസിക്കാനുള്ള സൗകര്യം.</p>
<p>2. വിവിധയിനം മൃഗങ്ങളുടെ തലയോട്ടികളും കൊമ്പുകളും അസ്ഥികൂടങ്ങളും പ്രദർശിപ്പിച്ചിടുള്ള മ്യൂസിയം. ഒരു ആനയുടെ അസ്ഥികൂടമാണ് ഇതിലെ പ്രധാന ആകർഷണം.</p>
<p>3. ചെറുതും വലുതുമായി അഞ്ച് ഗംഭീര ട്രക്കിങ്ങ് പാതകൾ.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/134.jpg"><img class="aligncenter wp-image-10055 " src="http://niraksharan.in/wp-content/uploads/2025/08/134.jpg" alt="13" width="504" height="896" /></a></p>
<p>4. ഗവി അണക്കെട്ടിലൂടെ ബോട്ടിംഗ് സൗകര്യം.</p>
<p>5. ഒരു മിനി ബസ്സിൽ അതിരാവിലെ ജംഗിൾ സഫാരി.</p>
<p>6. വെള്ളത്തിലൂടെ തുഴഞ്ഞ് നീർവീഴ്ച്ചാൽ എന്ന വെള്ളച്ചാട്ടത്തിൽ എത്തി, അതിൽ കുളിക്കാനുള്ള സൗകര്യം. (ജീവിതത്തിൽ ആദ്യമായിട്ടാണ് അങ്ങനെയൊരു അനുഭവം. ഏകനായി ആ വെള്ളച്ചാട്ടത്തിൽ കുളിക്കാനായത് മധുരതരമായ അനുഭവമായി.)</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/156.jpg"><img class="aligncenter wp-image-10056 " src="http://niraksharan.in/wp-content/uploads/2025/08/156.jpg" alt="15" width="494" height="878" /></a></p>
<p>7. കടുവ, പുള്ളിപ്പുലി, കരടി, മാൻ, കലമാൻ, ആന, മയിൽ, സിംഹവാലൻ കുരങ്ങ്, പാമ്പ്, കീരി, കാട്ടുപന്നി, കാട്ടുപോത്ത് എന്നീ മൃഗങ്ങളെ ഭാഗ്യമുണ്ടെങ്കിൽ കാണാം. ആദ്യം പറഞ്ഞ 3 മൃഗങ്ങൾ ഒഴികെ എല്ലാവരേയും കണ്ടെന്ന് മാത്രമല്ല, തോട്ടം തൊഴിലാളികളുടെ ലയങ്ങൾക്ക് കീഴെ ഒരു ചെറിയ കടുവയുടെ കാൽപ്പാടുകൾ കാണാനും എനിക്ക് ഭാഗ്യമുണ്ടായി.</p>
<p>8. 1977ന് ശേഷം ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ശ്രീലങ്കയിൽ നിന്ന് എത്തിയ തമിഴ് വംശജരാണ് ഇവിടത്തെ തോട്ടം തൊഴിലാളികളിൽ ഭൂരിഭാഗവും. പുതിയ തലമുറയിൽ ഉള്ളവർ ഉന്നത വിദ്യാഭ്യാസം നേടി കാടിന് പുറത്ത് കടന്നതോടെ തോട്ടം തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്.</p>
<p>9. ജംഗിൾ സഫാരിയിൽ ഞങ്ങളുടെ ഡ്രൈവറായി വന്ന രാജശ്വരൻ മൂന്നാം ക്ലാസിൽ വരെ ശ്രീലങ്കയിൽ പഠിച്ചിട്ടുള്ള വ്യക്തിയാണ്. പിന്നീടാണ് കേരളത്തിലേക്ക് എത്തുന്നത്.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/164.jpg"><img class="aligncenter wp-image-10057 " src="http://niraksharan.in/wp-content/uploads/2025/08/164.jpg" alt="16" width="512" height="910" /></a></p>
<p>10. 32ൽപ്പരം ഗൈഡുകളാണ് ഇവിടെ സേവനം അനുഷ്ഠിക്കുന്നത്.</p>
<p>11. ഗവിയിൽ തങ്ങി കാഴ്ചകൾ കണ്ടും ആസ്വദിച്ചും മടങ്ങാം എന്നതുപോലെ തന്നെ, Day trip സൗകര്യവും ഉണ്ട്. രാവിലെ വന്നാൽ നമുക്ക് തന്നെ ഏതെങ്കിലും ഒരു പാക്കേജ് ഫിക്സ് ചെയ്ത് അതിന്റെ തുക അടച്ച്, ചുറ്റിക്കറങ്ങി, വൈകീട്ട് മടങ്ങാം. ഉച്ചഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ അവർക്കും കിട്ടും.</p>
<p>12. അട്ടകൾ ധാരാളമുള്ള കാടാണ് ഗവി. അതുകൊണ്ടുതന്നെ സഞ്ചാരികൾക്കെല്ലാം leach socks നൽകുന്നുണ്ട്.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/173.jpg"><img class="aligncenter wp-image-10058 " src="http://niraksharan.in/wp-content/uploads/2025/08/173.jpg" alt="17" width="482" height="643" /></a></p>
<p>13. KFDC മറ്റ് കേന്ദ്രങ്ങളിൽ എന്നതുപോലെ തന്നെ ഗവിയിലും തോട്ടം തൊഴിലാളികളും ഗൈഡുകളും തന്നെയാണ് സഞ്ചാരികൾക്ക് വേണ്ടിയുള്ള ഭക്ഷണം തയ്യാറാക്കുന്നത്. പഠിക്കുകയും അതിന്റേതായ സാങ്കേതികത്വം അറിവുള്ളവരും ചെയ്യുന്നതിനേക്കാൾ ഭംഗിയായി അവർ ഇത് ചെയ്തു പോരുന്നു എന്നതാണ് KFDCയുടെ എല്ലാ കേന്ദ്രങ്ങളുടേയും എടുത്ത് പറയേണ്ട ഒരു മേന്മ.</p>
<p>14. വനോപഹാർ എന്ന പേരിൽ തേൻ മുതൽ കുന്തിരിക്കം വരെയും, മുള ഉൽപന്നങ്ങൾ മുതൽ രുദ്രാക്ഷ മാലകൾ വരെയും ഇവിടന്ന് വാങ്ങാം.</p>
<p>15. ലോഗ് ഹൗസുകൾ, ഡോം ഹൗസുകൾ, ക്യാൻവാസ് ഹൗസുകൾ എന്നിവയിലും താമസിക്കാം ഇവിടെ.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/184.jpg"><img class="aligncenter wp-image-10059 " src="http://niraksharan.in/wp-content/uploads/2025/08/184.jpg" alt="18" width="496" height="882" /></a></p>
<p>16. ഇതേ സൗകര്യങ്ങൾ കൊച്ചു പമ്പയിലും KFDCയ്ക്ക് ഉണ്ട്. കുറേക്കൂടെ തിരക്കൊഴിഞ്ഞ ഭാഗങ്ങൾ അതാണ്. അവിടെ സാമാന്യം വലിയ ടെൻ്റ് സൗകര്യങ്ങളാണ് കൂടുതലും.</p>
<p>17. വിദേശികൾ കൂടിയ തോതിൽ പ്രയോജനപ്പെടുത്തിയിരുന്ന ഗവിയിലെ സൗകര്യങ്ങൾ മലയാളികളിലേക്ക് എത്തിയത് ഓർഡിനറി എന്ന സിനിമയിലൂടെയാണ്. പിന്നെ ഗവിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/194.jpg"><img class="aligncenter wp-image-10060 " src="http://niraksharan.in/wp-content/uploads/2025/08/194.jpg" alt="19" width="486" height="864" /></a></p>
<p>ഭൂപാലൻ എന്ന ഗൈഡിന്റെ സേവനമാണ് എനിക്ക് ലഭിച്ചത്. അദ്ദേഹത്തിന്റെ മുൻഗാമികളും ശ്രീലങ്കൻ തമിഴ് വംശജരാണ്. അദ്ദേഹം വിശദമായിത്തന്നെ ഗവിയുടെ കാട് എനിക്ക് കാണിച്ചു തന്നു. ഞങ്ങൾ ചെറുതും വലുതുമായി രണ്ട് ട്രക്കിങ്ങുകൾ. നടത്തി. ഈ യാത്രയിൽ വേഴാമ്പലുകളെ കാണാൻ ഇതുവരെ പറ്റിയില്ല എന്ന് പറഞ്ഞപ്പോൾ അദ്ദേഹം കാടിനകത്ത് പ്രത്യേക ഒരിടത്തേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി. അവിടെ ഒരു മരത്തിൽ വേഴാമ്പലുകൾ ഉണ്ടാകാറുണ്ടത്രേ! പക്ഷേ, ഭാഗ്യം എന്നോട് കനിഞ്ഞില്ല.</p>
<p>ട്രക്കിങ്ങിന് ഇടയ്ക്ക് പുൽമേട്, ശബരിമല ക്ഷേത്ര കോംപ്ലക്സ്, മകരജ്യോതി തെളിയിക്കുന്ന പൊന്നമ്പലമേട് എന്നീ സ്ഥലങ്ങൾ ദൂരെ മലമുകളിലും മലകൾക്ക് ഇടയിലുമായി കണ്ടു. ആനത്താരികളിലൂടെയാണ് സഞ്ചാരം. മരങ്ങളിൽ പുലിയുടെ നഖങ്ങൾ കൊണ്ടുള്ള അടയാളങ്ങളും കണ്ടു. മരത്തിൻ്റെ ചാറുണങ്ങി കുന്തിരിക്കമായി കട്ടപിടിച്ചിരിക്കുന്നത് അടർത്തിയെടുത്തു. ഏലക്ക പ്രോസസ്സ് ചെയ്യുന്ന ഫാക്ടറി സന്ദർശിച്ച് അതിന്റെ രീതികൾ മനസ്സിലാക്കി. എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്ന ഡിവിഷൻ മാനേജർ വിഷ്ണു സാറിനെ അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്നു കണ്ട് നന്ദി അറിയിച്ചു.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/19b1.jpg"><img class="aligncenter wp-image-10061 " src="http://niraksharan.in/wp-content/uploads/2025/08/19b1.jpg" alt="19b" width="490" height="871" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2025/08/19f1.jpg"><img class="aligncenter wp-image-10062 " src="http://niraksharan.in/wp-content/uploads/2025/08/19f1.jpg" alt="19f" width="491" height="873" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2025/08/19d2.jpg"><img class="aligncenter wp-image-10063 " src="http://niraksharan.in/wp-content/uploads/2025/08/19d2.jpg" alt="19d" width="489" height="869" /></a></p>
<p>സത്യത്തിൽ ഒരു ദിവസത്തെ പരിപാടി പദ്ധതിയിട്ട് ഗവിയിലേക്ക് വന്ന എനിക്ക് രണ്ട് ദിവസം അവിടെ തങ്ങേണ്ടി വന്നു. പക്ഷേ, ഗവി മുഴുവനും കണ്ട് തീർന്നിട്ടില്ല. മുൻപ് രണ്ട്‌ വട്ടം വന്നപ്പോൾ കണ്ട കാഴ്ചകൾ എല്ലാം ഇപ്രാവശ്യം ഞാൻ കണ്ടത്. എല്ലായിടത്തും എന്നതുപോലെ മഴക്കാലത്ത് ഗവിയുടെ സൗന്ദര്യവും ഒരുപാട് വർദ്ധിച്ചിരിക്കുന്നു.</p>
<p>എയർടെല്ലിന് ഗവി കാടുകളിൽ സിഗ്നൽ ഇല്ല. പുറംലോകവുമായുള്ള ബന്ധങ്ങൾ വിച്ഛേദിച്ച് സ്വച്ഛമായി വന്നിരിക്കാൻ പറ്റിയ കാട്. മൂന്നുദിവസമായി സിഗ്നൽ ഇല്ലാത്ത സ്ഥലങ്ങളിലൂടെയാണ് എന്റെ സഞ്ചാരം. അതിന്റെ സുഖം ഒന്ന് വേറെയാണ്. അന്നന്ന് എഴുതി ഓൺലൈനിൽ പബ്ലിഷ് ചെയ്യേണ്ട കാര്യങ്ങൾക്ക് അതൊരു തടസ്സമാകുന്നുണ്ട് എന്നത് മാത്രമാണ് ഒരു പ്രശ്നം.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/19c1.jpg"><img class="aligncenter wp-image-10064 " src="http://niraksharan.in/wp-content/uploads/2025/08/19c1.jpg" alt="19c" width="494" height="878" /></a></p>
<p>രണ്ട് ദിവസങ്ങളിലും ഗവിയിൽ മഴ ഉണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ യാത്ര തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് മഴ മാറി നിൽക്കുന്നത്. മഴ നിന്നതുകൊണ്ടും ലീച്ച് സോക്സുകൾ ഉപയോഗിച്ചതുകൊണ്ടും ആകാം അട്ടകൾ കടിച്ചതുമില്ല. പക്ഷേ ഇതുവരെയുള്ള ദിവസങ്ങളിൽ കടിച്ച അട്ടകൾ നല്ല മുട്ടൻ പണി തന്നിരിക്കുന്നു. വലത് കാലിൻ്റെ പാദം നീരുവെച്ച് വീർത്തിരിക്കുന്നു. നടക്കുമ്പോൾ ചെറുതായി വേദനയും ഉണ്ട്. ഇനിയിപ്പോൾ ഈ യാത്ര അവസാനിച്ചിട്ടാകാം അതിനുള്ള മരുന്ന് തേടിപ്പോകൽ. രണ്ടാം ദിവസം രാവിലെ 7 മണിക്ക് ഞാൻ ഗവിയോട് വിടപറഞ്ഞു. അടുത്ത ലക്ഷ്യം അരിപ്പയാണ്.</p>
<p><em><span style="color: #0000ff;"><strong>വാൽക്കഷണം:-</strong> ഗവിയിലെ സഞ്ചാരങ്ങൾ ബുക്ക് ചെയ്യാനുള്ള സൗകര്യം, www.kfdcecotourism.com ൽ ഉണ്ട്.</span></em></p>
<p>തുടരും&#8230;.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10052" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10052</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> സുന്ദരൻ ചേരമാൻ ഗുരുവന്ദനോത്സവം 2025, കൊടിയിറങ്ങി</title>
		<link>http://niraksharan.in/?p=10039</link>
		<comments>http://niraksharan.in/?p=10039#comments</comments>
		<pubDate>Sat, 02 Aug 2025 14:30:37 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[Kerala]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[കേരളം]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=10039</guid>
		<description><![CDATA[സുന്ദര മൂർത്തി നായനാരുടെ യാത്രാപഥങ്ങൾ തേടിയാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും അനുചരരും നാട്ടുകാരുമായ തമിഴർ 91 വർഷം മുൻപ് കൊടുങ്ങല്ലൂരിൽ എത്തിയത്. അതായത് സ്വാതന്ത്ര്യത്തിനും ഏറെ വർഷങ്ങൾക്ക് മുൻപ്. യാത്രാസൗകര്യവും വെള്ളവും വെളിച്ചവും ഭക്ഷണവും താമസസൗകര്യവും ഒന്നുമില്ലാതിരുന്ന ആ കാലം മുതൽ ഇന്നുവരെ അവരത് ഒരു ഉത്സവമാക്കി മാറ്റി. അതാണ് &#8216;സുന്ദരൻ ചേരമാൻ ഗുരുവന്ദനോത്സവം&#8217;. കേരളക്കരയുടെ രാജനായിരുന്ന ചേരമാൻ പെരുമാളുമായുള്ള സൗഹൃദമാണ് സുന്ദര മൂർത്തി നായനാരെ കൊടുങ്ങല്ലൂരിൽ എത്തിച്ചത്. ശിവഭക്തർ ആയിരുന്ന രണ്ടുപേരും കൊടുങ്ങല്ലൂരിൽ വെച്ചാണ് സ്വർഗാരോഹണം ചെയ്തത് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10039" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/19d1.jpg"><img class="aligncenter wp-image-10040 " src="http://niraksharan.in/wp-content/uploads/2025/08/19d1.jpg" alt="19d" width="484" height="645" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">സു</span></a></strong></span>ന്ദര മൂർത്തി നായനാരുടെ യാത്രാപഥങ്ങൾ തേടിയാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും അനുചരരും നാട്ടുകാരുമായ തമിഴർ 91 വർഷം മുൻപ് കൊടുങ്ങല്ലൂരിൽ എത്തിയത്. അതായത് സ്വാതന്ത്ര്യത്തിനും ഏറെ വർഷങ്ങൾക്ക് മുൻപ്. യാത്രാസൗകര്യവും വെള്ളവും വെളിച്ചവും ഭക്ഷണവും താമസസൗകര്യവും ഒന്നുമില്ലാതിരുന്ന ആ കാലം മുതൽ ഇന്നുവരെ അവരത് ഒരു ഉത്സവമാക്കി മാറ്റി. അതാണ് &#8216;സുന്ദരൻ ചേരമാൻ ഗുരുവന്ദനോത്സവം&#8217;.</p>
<p>കേരളക്കരയുടെ രാജനായിരുന്ന ചേരമാൻ പെരുമാളുമായുള്ള സൗഹൃദമാണ് സുന്ദര മൂർത്തി നായനാരെ കൊടുങ്ങല്ലൂരിൽ എത്തിച്ചത്. ശിവഭക്തർ ആയിരുന്ന രണ്ടുപേരും കൊടുങ്ങല്ലൂരിൽ വെച്ചാണ് സ്വർഗാരോഹണം ചെയ്തത് എന്നാണ് ഐതിഹ്യം. നായനാർ വെളുത്ത ആനയുടെ പുറത്തും പെരുമാൾ വെളുത്ത കുതിരയുടെ പുറത്തും സ്വർഗ്ഗാരോഹണം ചെയ്തു.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/19b.jpg"><img class="aligncenter wp-image-10041 " src="http://niraksharan.in/wp-content/uploads/2025/08/19b.jpg" alt="19b" width="511" height="681" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2025/08/172.jpg"><img class="aligncenter wp-image-10042 " src="http://niraksharan.in/wp-content/uploads/2025/08/172.jpg" alt="17" width="506" height="674" /></a></p>
<p>സ്വർഗ്ഗാരോഹണ സമയത്ത് പാട്ടുകാരനും കവിയും ആയിരുന്ന നായനാർ കവിതകൾ എഴുതി താഴേക്ക് ഇട്ടു കൊണ്ടിരുന്നു. ആ കവിതകൾ വന്ന് വീണ മാകോതൈ കടപ്പുറം ആണ് ഇന്നത്തെ അഴീക്കോട് മുനക്കൽ കടപ്പുറം എന്ന് വിശ്വസിച്ചു പോരുന്നു.</p>
<p>കൊടുങ്ങല്ലൂർ ക്ഷേത്രത്തിലും തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിലും അഴീക്കോട് കടപ്പുറത്തുമായി 2 ദിവസം ആയിരക്കണക്കിന് തമിഴർ കർക്കിടകത്തിലെ ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ഈ ഉത്സവം ആഘോഷമാക്കുന്നു. 2025 ജൂലയ് 31, ആഗസ്റ്റ് 01 എന്നീ ദിവസങ്ങളിൽ ആയിരുന്നു ഈ വർഷത്തെ ഉത്സവം.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/19a3.jpg"><img class="aligncenter wp-image-10043 " src="http://niraksharan.in/wp-content/uploads/2025/08/19a3.jpg" alt="19a" width="505" height="674" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2025/08/183.jpg"><img class="aligncenter wp-image-10044 " src="http://niraksharan.in/wp-content/uploads/2025/08/183.jpg" alt="18" width="504" height="896" /></a></p>
<p>കഴിഞ്ഞ രണ്ട് വർഷങ്ങളായി വളരെ താല്പര്യമുള്ള 20ൽ താഴെ സുഹൃത്തുക്കളെ ഒരു ടെമ്പോ ട്രാവലറിലും മുസിരീസ് പൈതൃക പദ്ധതിയുടെ ബോട്ടിലുമായി ഈ ഉത്സവത്തിൽ പങ്കെടുപ്പിച്ചിരുന്നു ഈയുള്ളവൻ.</p>
<p>നമ്മുടെ ഒരു പഴയ രാജാവിന്റെ പേരിലുള്ള ഉത്സവം ആയിട്ട് പോലും, നിർഭാഗ്യവശാൽ മലയാളത്തിലെ ഒരു ചാനലുകാരും ആയിരക്കണക്കിന് തമിഴ് പങ്കെടുക്കുന്ന ഈ ഉത്സവം സംപ്രേഷണം ചെയ്യാൻ താല്പര്യം കാണിക്കുന്നില്ല. കണ്ണ് നിറയെ കാണിക്കാനുള്ള രംഗങ്ങൾ; പറയാനുള്ള ചരിത്രവും ഐതിഹ്യവും ധാരാളം. പക്ഷേ ഹരം പിടിപ്പിക്കുന്ന പീഡന കഥകൾക്കിടയിൽ ഇത്തരം ഒരു ഉത്സവത്തിന് എന്ത് സാംഗത്യം, അതിന്റെ പിന്നിലുള്ള ചരിത്രത്തിന് എന്ത് പ്രാധാന്യം! പോരാത്തതിന് തമിഴർ മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നവരും!</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/1115.jpg"><img class="aligncenter wp-image-10045 " src="http://niraksharan.in/wp-content/uploads/2025/08/1115.jpg" alt="11" width="503" height="894" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2025/08/124.jpg"><img class="aligncenter wp-image-10046 " src="http://niraksharan.in/wp-content/uploads/2025/08/124.jpg" alt="12" width="505" height="674" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2025/08/155.jpg"><img class="aligncenter wp-image-10047 " src="http://niraksharan.in/wp-content/uploads/2025/08/155.jpg" alt="15" width="503" height="670" /></a></p>
<p>KTDC, DTPC എന്നിവർ വിചാരിച്ചാൽ ഈ ദിവസങ്ങളിൽ ടൂറിസം ഗംഭീരമാക്കി മാറ്റാൻ കഴിയും. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലും തിരുവഞ്ചിക്കുളം ക്ഷേത്രത്തിലും അഴീക്കോട് കടപ്പുറത്തും നടക്കുന്ന ഉത്സവ പരിപാടികളുടെ ഇടവേളകളിൽ മുസിരീസ് പദ്ധതിയുടെ ചരിത്ര പ്രാധാന്യമുള്ള എല്ലാ ഇടങ്ങളും മ്യൂസിയങ്ങളും ജലമാർഗ്ഗവും റോഡ് മാർഗവും സന്ദർശിക്കാൻ അവസരം ഒരുക്കിയാൽ കാര്യങ്ങൾ ഗംഭീരമാകും അത്തരത്തിലാണ് ഞാനിത് ചെയ്തു പോന്നിരുന്നത്.</p>
<p>ഏതെങ്കിലും ഒരു ചാനലുകാരോ പ്രമുഖ പത്രങ്ങളോ വിശദമായി ഇതേപ്പറ്റി എഴുതുന്നതുവരെയോ സംരക്ഷണം ചെയ്യുന്നതുവരെയോ സുഹൃത്തുക്കളെ എല്ലാവർഷവും ഈ ഉത്സവം കാണിച്ച് പ്രചരിപ്പിക്കും എന്നതായിരുന്നു എന്റെ ഒരു വാശി. ഈ വർഷത്തോടെ പക്ഷേ ആ വാശി ഞാൻ ഉപേക്ഷിക്കുകയാണ്. നമ്മൾ മലയാളികളോ മലയാളം ചാനലുകാരോ ആ ഭാഗത്ത് ഇല്ലാത്തതാണ് ഒരു വിധത്തിൽ നല്ലത്. എത്ര ഭംഗിയായാണ് അതവർ ഇപ്പോൾ നടത്തിക്കൊണ്ടു പോകുന്നത്. നിങ്ങൾ അങ്ങോട്ട് ചെന്നാൽ അത് അലങ്കോലമാവുകയേ ഉള്ളൂ. വിട്ട് നിൽക്കുന്നതാകും ഭംഗി.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/163.jpg"><img class="aligncenter wp-image-10048 " src="http://niraksharan.in/wp-content/uploads/2025/08/163.jpg" alt="16" width="508" height="678" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2025/08/143.jpg"><img class="aligncenter wp-image-10049 " src="http://niraksharan.in/wp-content/uploads/2025/08/143.jpg" alt="14" width="500" height="666" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2025/08/193.jpg"><img class="aligncenter wp-image-10050 " src="http://niraksharan.in/wp-content/uploads/2025/08/193.jpg" alt="19" width="498" height="664" /></a></p>
<p>പെരുമാളിനോടും നായനാരോടും വീണ്ടും കാണാമെന്ന് പറഞ്ഞ് ഉപചാരം ചൊല്ലിത്തന്നെയാണ് ഞാൻ പിരിഞ്ഞത്. പക്ഷേ ഇനി സംഘം ചേർന്ന് വരില്ല. ഒറ്റയ്ക്കായിരിക്കും എന്ന് മാത്രം. അക്ഷരമില്ലാത്തവൻ തോറ്റ് പോയിരിക്കുന്നു പെരുമാളേ. നിങ്ങളെപ്പോലുള്ള നല്ല രാജന്മാരെ ഈ നാട് അർഹിക്കുന്നില്ല.</p>
<p><strong>വാൽക്കഷണം:-</strong> കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഈ ഉത്സവത്തിൽ എനിക്കൊപ്പം പങ്കെടുത്ത എല്ലാ സുഹൃത്തുക്കൾക്കും നിറയെ സ്നേഹം; നന്ദി. നിങ്ങൾ എടുത്ത ചില ചിത്രങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>
<p>നിരക്ഷരൻ<br />
(അന്നും ഇന്നും എപ്പോഴും)</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10039" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10039</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> നെല്ലി മാൻഷൻ &#8211; നെല്ലിയാമ്പതി  (KFDC Cottage #2)</title>
		<link>http://niraksharan.in/?p=9988</link>
		<comments>http://niraksharan.in/?p=9988#comments</comments>
		<pubDate>Thu, 24 Jul 2025 17:30:25 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[Kerala]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[കേരളം]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9988</guid>
		<description><![CDATA[ജൂലൈ 22ന് രാവിലെ &#8216;ചിറാപുഞ്ചി മഴയത്തെ നിലാവഞ്ചി തുഴച്ചിൽ&#8217; അവസാനിപ്പിച്ച് താമരശ്ശേരി ചുരമിറങ്ങി. അടുത്ത ലക്ഷ്യം പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലുള്ള KFDC യുടെ നെല്ലി മാൻഷൻ ആണ്. കുറേ ദൂരം ആറുവരി ദേശീയപാതയിലൂടെ സഞ്ചരിച്ച് രാമനാട്ട് കര വഴി നെന്മാറ കടന്ന്, പോത്തുണ്ടിയിൽ എത്തിയപ്പോൾ വൈകീട്ട് മൂന്നര മണി. 3 മണി കഴിഞ്ഞാൽ പോത്തുണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്ന് മുകളിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. വൈകുന്നേരം ആകുന്നതോടെ മൃഗങ്ങൾ ഇറങ്ങുന്ന ചുരവും കാടും എന്നതാണ് കാരണം. പക്ഷേ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9988" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/1112.jpg"><img class="aligncenter wp-image-9989 " src="http://niraksharan.in/wp-content/uploads/2025/08/1112.jpg" alt="11" width="506" height="674" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ജൂ</span></a></strong></span>ലൈ 22ന് രാവിലെ &#8216;ചിറാപുഞ്ചി മഴയത്തെ നിലാവഞ്ചി തുഴച്ചിൽ&#8217; അവസാനിപ്പിച്ച് താമരശ്ശേരി ചുരമിറങ്ങി. അടുത്ത ലക്ഷ്യം പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലുള്ള KFDC യുടെ നെല്ലി മാൻഷൻ ആണ്.</p>
<p>കുറേ ദൂരം ആറുവരി ദേശീയപാതയിലൂടെ സഞ്ചരിച്ച് രാമനാട്ട് കര വഴി നെന്മാറ കടന്ന്, പോത്തുണ്ടിയിൽ എത്തിയപ്പോൾ വൈകീട്ട് മൂന്നര മണി. 3 മണി കഴിഞ്ഞാൽ പോത്തുണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്ന് മുകളിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. വൈകുന്നേരം ആകുന്നതോടെ മൃഗങ്ങൾ ഇറങ്ങുന്ന ചുരവും കാടും എന്നതാണ് കാരണം. പക്ഷേ മുകളിൽ ചെന്ന് അവിടെ ഏതെങ്കിലും റിസോർട്ടിൽ തങ്ങാനുള്ളവർ ആണെങ്കിൽ വീണ്ടും 5 മണി വരെ കടത്തിവിടും. ആ ഇളവിന്റെ ഔദാര്യത്തിൽ എനിക്ക് മുന്നിൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് തുറന്നു. മഴയും കോടയും മുകളിലേക്ക് കയറുന്നതോടെ കൂടിക്കൂടി വന്നു. വഴിയിൽ പലയിടത്തും മഴയ്ക്ക് വീണ മരങ്ങൾ മുറിച്ചുമാറ്റി ഇട്ടിട്ടുണ്ട്. ഇനിയും മരങ്ങൾ വീണേക്കാം; മൃഗങ്ങൾ വഴിമുടക്കിയെന്നും വരാം.</p>
<p>മല കയറിച്ചെന്നാൽ നൂറടി എന്ന സ്ഥലത്തേക്കാണ് എനിക്ക് ചെല്ലേണ്ടത്. അവിടെ KFDCയുടെ അസിസ്റ്റന്റ് മാനേജർ ജിതിൻ ഫോറസ്റ്റിന്റെ ജീപ്പുമായി കാത്തുനിൽക്കാം എന്നാണ് അറിയിച്ചിട്ടുള്ളത്. മുകളിൽ ചെന്നാൽ BSNL, Jio എന്നീ ടെലിഫോൺ നെറ്റ്വർക്കുകൾ മാത്രമാണ് ലഭിക്കുക. അതുകൊണ്ട് രാമനാട്ടുകര എത്തിയപ്പോൾത്തന്നെ ജിതിനും ഞാനുമായി കണ്ടുമുട്ടുന്ന സ്ഥലവും സമയവും പറഞ്ഞുറപ്പിച്ചിരുന്നു. പക്ഷേ കഷ്ടകാലത്തിന് വഴിതെറ്റി ഞാൻ ചെന്നെത്തിയത്, പുലയൻ പാറയിൽ. അവിടുന്ന് ഗൂഗിൾ മാപ്പ് ഇട്ട് നൂറടിയിലേക്ക് ചെല്ലണമെങ്കിലും വഴിതെറ്റിപ്പോയി എന്ന് ജിതിനെ അറിയിക്കണമെങ്കിലും നെറ്റ്‌വർക്ക് കവറേജ് വേണം. എൻ്റെ എയർടെൽ മൊബൈൽ സർവ്വീസ് മലമുകളിൽ ഇല്ലേയില്ല.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/16.jpg"><img class="aligncenter wp-image-9990 " src="http://niraksharan.in/wp-content/uploads/2025/08/16.jpg" alt="16" width="520" height="693" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2025/08/15.jpg"><img class="aligncenter wp-image-9991 " src="http://niraksharan.in/wp-content/uploads/2025/08/15.jpg" alt="15" width="519" height="692" /></a></p>
<p>പുലയൻപാറ ജീപ്പ് സ്റ്റാൻഡിലെ ഒരു ഡ്രൈവർ സഹായിച്ചു. അയാളുടെ BSNL ഫോണിൽ നിന്ന് ജിതിനെ വിളിച്ച് വഴിതെറ്റിയ കാര്യം പറഞ്ഞു. അവിടന്ന് ഒരു ചെറുപ്പക്കാരനെ, വഴി കാണിക്കാനായി എനിക്കൊപ്പം ഭാഗിയിൽ കയറ്റി വിടുകയും ചെയ്തു ആ ജീപ്പ് ഡ്രൈവർ.</p>
<p>നൂറടിയിൽ ഒരു കെട്ടിടത്തിന്റെ ഓരത്ത് ഭാഗിയെ പാർക്ക് ചെയ്തശേഷം ജിതിനും ഫീൽഡ് ഓഫീസർ ശ്യാമേഷിനും ഒപ്പം ഫോറസ്റ്റിൻ്റെ 4&#215;4 താറിൽ പകുതിപ്പാലം എന്ന 15 കിലോമീറ്റർ ദൂരെയുള്ള കാട്ടിലേക്ക് തിരിച്ചു. അതിൽ ആദ്യത്തെ 8 കിലോമീറ്ററോളം ടാറിട്ട റോഡാണ്. പിന്നങ്ങോട്ട് ഓഫ് റോഡും. അതുകൊണ്ടുതന്നെ സാധാരണ വാഹനങ്ങൾക്ക് ആ വഴിയുള്ള യാത്ര നിഷിദ്ധമാണ്. ഒന്നുകിൽ ഫോറസ്റ്റിൻ്റെ വാഹനത്തിൽ പോകണം. അല്ലെങ്കിൽ KFDCയുടെ ഒരു ഗൈഡിനൊപ്പം സന്ദർശകരുടെ 4&#215;4 വാഹനങ്ങൾക്ക് പോകാം.</p>
<p>അവസാനത്തെ 100 മീറ്ററിൽ ഒരു ചെറിയ നീരൊഴുക്ക് മുറിച്ച് കടക്കുന്നുണ്ട് വാഹനം. 2018ലെ പ്രളയത്തിൽ ആ അരുവിക്ക് മുകളിലൂടെയുള്ള പാലം ഒലിച്ചുപോയി. അതുകൊണ്ടാണ് വാഹനം അരുവിയിലെ വെള്ളത്തിന് കുറുകെ ഓടിക്കേണ്ടി വരുന്നത്. അതിരമ്പിള്ളി വെള്ളച്ചാട്ടത്തിലേക്കാണ് ഈ നീരൊഴുക്ക് ചെന്നെത്തുന്നത്.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/14.jpg"><img class="aligncenter wp-image-9992 " src="http://niraksharan.in/wp-content/uploads/2025/08/14.jpg" alt="14" width="515" height="686" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2025/08/13.jpg"><img class="aligncenter wp-image-9994 " src="http://niraksharan.in/wp-content/uploads/2025/08/13.jpg" alt="13" width="513" height="684" /></a></p>
<p>പകുതിപ്പാലത്തെ നെല്ലി മാൻഷൻ എന്ന കോട്ടേജിൽ എത്തുന്നതിന് തൊട്ടുമുൻപായി ഇടത്തേക്ക് പിരിഞ്ഞു പോകുന്ന കാട്ടുപാതയിലൂടെ സഞ്ചരിച്ചാൽ പറമ്പിക്കുളത്ത് എത്താം. അല്പം കഠിനമായ വഴിയാണ് അത്. ഫോറസ്റ്റുകാർ പോലും വളരെ അത്യാവശ്യമുണ്ടെങ്കിൽ ആണ് അതിലൂടെ കടന്നുപോകുന്നത്. സന്ദർശകരെ ആ വഴി പറഞ്ഞു വിടുന്ന പ്രശ്നമില്ല. ആനയും കടുവയും പുള്ളിപ്പുലിയും ഒക്കെയുള്ള വഴിയാണ്.</p>
<p>പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച്, കാടിന് നടുക്കുള്ള കോട്ടേജിലാണ് ചെന്നെത്തിയത്. അല്പം മാറി തോട്ടത്തിലെ തൊഴിലാളികൾ ഏഴ് പേർ താമസിക്കുന്ന ലയങ്ങൾ ഉണ്ട്. കൂടാതെ ഓഫീസർമാർക്കുള്ള കോട്ടേജുകളും അടുക്കളയും. തിരഞ്ഞെടുപ്പ് കാലത്ത് ഇതേ കോട്ടേജുകളിലെ ഒരു മുറിയാണ് പോളിംഗ് ബൂത്ത് ആയി മാറുന്നത്. 8 വോട്ടർമാർക്ക് വേണ്ടിയുള്ള ഒരു ബൂത്ത്!</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/12.jpg"><img class="aligncenter wp-image-9993 " src="http://niraksharan.in/wp-content/uploads/2025/08/12.jpg" alt="12" width="517" height="689" /></a></p>
<p>രണ്ട് മുറികളും ഒരു ഭക്ഷണമുറിയും ചേർന്നതാണ് നെല്ലി മാൻഷൻ. ഓരോ മുറിയിലും 5 പേർക്ക് വീതം താമസിക്കാം. വാരാന്ത്യത്തിലും ഒഴിവ് ദിവസങ്ങളിലും രണ്ട് പേർക്ക് 5000 രൂപയാണ് നിരക്ക്. പിന്നെയുള്ള ഓരോരുത്തർക്കും ₹2000 വീതം കൂടുതൽ നൽകണം. ഓഫ് സീസണിലും പ്രവർത്തി ദിവസങ്ങളിലും ₹5000ന് പകരം ₹3500 രൂപയ്ക്ക് കിട്ടും. 4 ടെൻ്റുകൾ അടിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. https://kfdcecotourism.com എന്ന സൈറ്റ് വഴി ബുക്കിങ്ങ് നടത്താം. അല്ലെങ്കിൽ മാനേജർ ഹബീബ് വഴിയും 8289821502, 8289821010 ബുക്കിങ്ങ് സാധിക്കും.</p>
<p>ഏലവും കാപ്പിയും കുരുമുളകും ആണ് KFDCയുടെ ഇവിടത്തെ പ്രധാന കൃഷികൾ. റോബസ്റ്റ, അറബിക്ക എന്നിങ്ങനെ രണ്ടിനം കാപ്പികൾ ഉണ്ടെന്നത് എനിക്ക് പുതിയ അറിവായിരുന്നു. അറബിക്ക ഗ്രേഡ് കൂടിയ കാപ്പിയാണ്. ഏതൊരു സൂപ്പർമാർക്കറ്റിലും കടയിലും ഇനി ഞാൻ അന്വേഷിക്കുക അറബിക്ക കാപ്പിപ്പൊടി ഉണ്ടോ എന്നായിരിക്കും.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/19.jpg"><img class="aligncenter wp-image-9995 " src="http://niraksharan.in/wp-content/uploads/2025/08/19.jpg" alt="19" width="523" height="698" /></a></p>
<p>7 തൊഴിലാളികളെ വെച്ച് ചെയ്യാവുന്ന കൃഷിക്ക് പരിധിയുണ്ട്. അവരെ പ്രയോജനപ്പെടുത്തിക്കൊണ്ട് തന്നെയാണ് ടൂറിസവും നടപ്പിലാക്കുന്നത്. ഷീജ എന്ന തൊഴിലാളി സന്ദർശകർക്കുള്ള ഭക്ഷണം തയ്യാറാക്കുന്നു. ദേവേന്ദ്രൻ എന്ന തൊഴിലാളി ഗൈഡ് ആയും ജോലി ചെയ്യുന്നു. മാനേജർ, അസിസ്റ്റന്റ് മാനേജർ, ഫീൽഡ് ഓഫീസർ എന്നിവരും കൂടെ സഹകരിക്കുമ്പോൾ ടൂറിസവും കൃഷിയും ഒക്കെ ചേർന്ന് ലാഭകരമായ ഒരു കോർപ്പറേഷനായി KFDC മുന്നോട്ട് പോകുന്നു.</p>
<p>പ്രഭാത ഭക്ഷണത്തിന് മുൻപ് ഹബീബിനും ജിതിനുമൊപ്പം മഴയത്ത് തോട്ടത്തിലൂടെയുള്ള നടത്തം ഊർജ്ജദായകം ആയിരുന്നു. തൊഴിലാളികളുടെ ലയത്തെ ചുറ്റി ചെന്നാൽ പറമ്പിക്കുളത്തിന്റെ കാടുകൾ ആരംഭിക്കുന്ന താഴ്വരയുടെ മനോഹരമായ ഒരു ദൃശ്യം ഉണ്ട്. കോടയിൽ മുങ്ങി നിൽക്കുകയാണ് ആ പ്രദേശം മുഴുവൻ. മലമുഴക്കി വേഴാമ്പലുകളുടെ വലിയൊരു താവളം കൂടിയാണ് ഈ പ്രദേശം. കോട്ടേജുകളുടെ പരിസരത്തുള്ള പല കെട്ടിടങ്ങളിലും വേഴാമ്പലുകൾ ഉണ്ട്. പക്ഷേ മഴ കാരണം ഒന്നിനെ പോലും പുറത്തു കാണാനായില്ല.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/19a.jpg"><img class="aligncenter wp-image-9996 " src="http://niraksharan.in/wp-content/uploads/2025/08/19a.jpg" alt="19a" width="516" height="688" /></a></p>
<p>ഇത്രയും കെട്ടിടങ്ങൾക്കുള്ള വെള്ളം പൈപ്പ് വഴി മലമുകളിൽ നിന്നാണ് എത്തുന്നത്. തികച്ചും ഗുരുത്വാകർഷണ സംവിധാനം. മോട്ടോർ വേണ്ട, വൈദ്യുതി വേണ്ട. മൃഗങ്ങൾ പൈപ്പുകൾക്ക് കേടുപാടുകൾ വരുത്തുമ്പോൾ കാട്ടിൽ ചെന്ന് അത് ശരിയാക്കണം എന്ന പ്രശ്നം മാത്രമേ ഉള്ളൂ.</p>
<p>വേറൊരു പ്രശ്നം കൂടെയുണ്ട് ഇവിടെ. അട്ടകൾ!!! നിലത്ത് കാല് കുത്തിയാൽ അട്ട കടിക്കാതെ തിരികെ കയറാനാവില്ല. 25 അട്ടകളെങ്കിലും ഇന്നെന്നെ കടിച്ചിട്ടുണ്ട്. അതിന്റെ മൂന്നിരട്ടി അട്ടകളെയെങ്കിലും ഉപ്പ് തേച്ച് ഞാൻ കുടഞ്ഞെറിയുകയും ചെയ്തു. ഹബീബും ജിതിനും അട്ടകളെ കാര്യമാക്കുന്നതേയില്ല. ഞാൻ ചെയ്യുന്നതുപോലെ ഓരോ പത്തടിയിലും അട്ടകളെ നേരിടാൻ പോയാൽ അവരുടെ ജോലി നടക്കില്ല. ഇറങ്ങിത്തിരിച്ച ജോലി ചെയ്ത് തീർത്ത് വന്നതിനുശേഷമാണ് അവർ രണ്ടുപേരും അട്ടകളെ പറിച്ചെറിയുന്നത്.</p>
<p>ഇത്തരം സന്ദർഭങ്ങളിൽ ഞാനെന്നും ഹൈസ്കൂളിൽ എൻ്റെ ഫിസിക്സ് അദ്ധ്യാപകനായിരുന്ന സുകുമാരൻ സാറിനെ സ്മരിക്കും. &#8216;തലയിൽ കാക്ക തൂറുമ്പോൾ ആണ് നമ്മൾ പ്രകൃതിയോട് ചേർന്ന് നിൽക്കുന്നത് &#8216; എന്നായിരുന്നു സുകുമാരൻ സാർ പഠിപ്പിച്ചത്. അക്കണക്കിന് വിലയിരുത്തിയാൽ, അട്ടയുടെ കടിയേൽക്കുമ്പോൾ നമ്മൾ പ്രകൃതിയെ കെട്ടിപ്പിടിച്ച് നിൽക്കുകയാണെന്ന് ഞാൻ വ്യാഖ്യാനിക്കും.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/18.jpg"><img class="aligncenter wp-image-9997 " src="http://niraksharan.in/wp-content/uploads/2025/08/18.jpg" alt="18" width="522" height="696" /></a></p>
<p>കാരപ്പാറ ആദിവാസി കോളനിയിലേക്കുള്ള തൂക്കുപാലവും KFDC യുടെ മീരഫ്ലോർ എന്ന തോട്ടവും സന്ദർശിച്ച ശേഷം നൂറടിയിൽ ചെന്ന് ഭാഗിയിൽ കയറി ഞാൻ ചുരമിറങ്ങാൻ ആരംഭിച്ചപ്പോൾ സമയം ഉച്ചക്ക് 1 മണി. 22 മണിക്കൂർ ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലാതെ പ്രകൃതിയിൽ അലിഞ്ഞ് നിൽക്കുകയായിരുന്നു ഞാൻ. ഇന്റർനെറ്റിൽ നിന്നും ടെലിഫോണിൽ നിന്നും ഒഴിവായി നിൽക്കാനും ഓഫ് റോഡ് ഡ്രൈവ് ആസ്വദിക്കാനും കാടിന്റെ നടുവിൽ മഴ ആവോളം ആസ്വദിച്ച് കിടക്കാനും പറ്റിയ ഗംഭീര ഇടമാണ് നെല്ലി മാൻഷൻ. അൽപ്പമാത്രമായ സൗകര്യങ്ങളിൽ ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന മനുഷ്യരെയും തൊട്ടറിയാം ഇവിടെ.</p>
<p>മടക്കയാത്രയിൽ തൊട്ട് അടുത്ത് ഒരു കാട്ടുപോത്തിനെയും പന്നിക്കൂട്ടങ്ങളെയും കണ്ടതൊഴിച്ചാൽ മറ്റ് മൃഗങ്ങളെ കാണാനുള്ള ഭാഗ്യമുണ്ടായില്ല.</p>
<p>ചുരം ഇറങ്ങി നേരെ എറണാകുളത്തേക്ക്. ഇന്ന് രാത്രി തൃക്കാക്കരയിലെ വീട്ടിൽ ഉറങ്ങുന്നു. നാളെ എങ്ങോട്ടാണെന്ന് നാളെ പറയാം. ശുഭരാത്രി.</p>
<p>(തുടരും.)</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9988" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9988</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കമ്പമല &#8211; കമേലിയ എക്കോ കോട്ടേജ് (KFDC കോട്ടേജ് #1)</title>
		<link>http://niraksharan.in/?p=9977</link>
		<comments>http://niraksharan.in/?p=9977#comments</comments>
		<pubDate>Mon, 21 Jul 2025 17:30:38 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[Kerala]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[കേരളം]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9977</guid>
		<description><![CDATA[ഒന്ന് രണ്ട് വർഷം സുഹൃത്തുക്കൾക്കൊപ്പം ചില മഴ യാത്രകൾ നടത്തിയിട്ടുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ പക്ഷേ മഴക്കാലത്ത് പുറത്തിറങ്ങാൻ പേടിയാണ്. എന്നാലും എത്രനാൾ അടച്ചുപൂട്ടി ഇരിക്കും? KFDC (Kerala Forest ഡെവലപ്പ്മെന്റ് Corporation) യുടെ കേരളത്തിലുള്ള കോട്ടേജുകളിലും മറ്റും താമസിച്ച് അതിനെ പരിചയപ്പെടുത്തുന്ന ഒരു പരമ്പര ചെയ്യാമോ എന്ന് കോർപ്പറേഷൻ ചെയർപേഴ്സൺ ശ്രീമതി ലതിക സുഭാഷ് Lathika Subhash ചോദിച്ചിട്ട് ഒരു വർഷത്തിലേറെ ആകുന്നു. മഴ രൗദ്രഭാവം കൈവിട്ടതിന് ശേഷം യാത്രയൊന്നും നടക്കാൻ പോകുന്നില്ല. കടുത്ത മഴയും [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9977" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/115.jpg"><img class="aligncenter wp-image-9978 " src="http://niraksharan.in/wp-content/uploads/2025/08/115.jpg" alt="11" width="470" height="626" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഒ</span></a></strong></span>ന്ന് രണ്ട് വർഷം സുഹൃത്തുക്കൾക്കൊപ്പം ചില മഴ യാത്രകൾ നടത്തിയിട്ടുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ പക്ഷേ മഴക്കാലത്ത് പുറത്തിറങ്ങാൻ പേടിയാണ്. എന്നാലും എത്രനാൾ അടച്ചുപൂട്ടി ഇരിക്കും?</p>
<p>KFDC (Kerala Forest ഡെവലപ്പ്മെന്റ് Corporation) യുടെ കേരളത്തിലുള്ള കോട്ടേജുകളിലും മറ്റും താമസിച്ച് അതിനെ പരിചയപ്പെടുത്തുന്ന ഒരു പരമ്പര ചെയ്യാമോ എന്ന് കോർപ്പറേഷൻ ചെയർപേഴ്സൺ ശ്രീമതി ലതിക സുഭാഷ് Lathika Subhash ചോദിച്ചിട്ട് ഒരു വർഷത്തിലേറെ ആകുന്നു. മഴ രൗദ്രഭാവം കൈവിട്ടതിന് ശേഷം യാത്രയൊന്നും നടക്കാൻ പോകുന്നില്ല. കടുത്ത മഴയും കാടും ചേരുമ്പോൾ സംഗതി കൊഴുക്കും. എന്നാൽപ്പിന്നെ തുടങ്ങുക തന്നെ.</p>
<p>വടക്ക് വയനാട്ടിൽ നിന്ന് തുടങ്ങാമെന്ന് തീരുമാനിച്ചു. KFDCയ്ക്ക് മാനന്തവാടിയിലെ കമ്പമലയിൽ ഒരു എക്കോ കോട്ടേജ് ഉണ്ട്. ഭാഗിയുമായി വയനാട്ടിലേക്ക് തിരിക്കുമ്പോൾ സ്പീക്കറിലൂടെ ഒഴുകി വന്ന പാട്ട് സന്ദർഭത്തിന് ഏറ്റവും ഇണങ്ങുന്നത് തന്നെ ആയിരുന്നു. ചിറാപുഞ്ചി എന്ന സിനിമയിലെ ഗാനമാണത്.</p>
<p><em><span style="color: #0000ff;">&#8220;പോകേണ്ടേ</span></em><br />
<em><span style="color: #0000ff;"> കൂട്ടിനൊരാളും</span></em><br />
<em><span style="color: #0000ff;"> കൂടെയില്ലാതെ.</span></em></p>
<p><em><span style="color: #0000ff;">കാണേണ്ടേ</span></em><br />
<em><span style="color: #0000ff;"> കാടുകൾ കരകൾ</span></em><br />
<em><span style="color: #0000ff;"> നിലയ്ക്കാതെ.</span></em></p>
<p><em><span style="color: #0000ff;">പോകേണ്ടേ</span></em><br />
<em><span style="color: #0000ff;"> കൂടൊരാളും</span></em><br />
<em><span style="color: #0000ff;"> കാത്തുനിൽക്കാതെ</span></em></p>
<p><em><span style="color: #0000ff;">കേൾക്കേണ്ട</span></em><br />
<em><span style="color: #0000ff;"> കിസ്സകൾ കഥകൾ</span></em><br />
<em><span style="color: #0000ff;"> നിലയ്ക്കാതെ</span></em></p>
<p><em><span style="color: #0000ff;">ചിറാപുഞ്ചി മഴയത്ത്</span></em><br />
<em><span style="color: #0000ff;"> നിലാവഞ്ചി തുഴഞ്ഞെത്ത്.&#8221;</span></em></p>
<p>ചിറാപ്പുഞ്ചിയേയും വെല്ലുന്ന മഴ പലപ്പോഴും താമരശ്ശേരി ചുരം കയറിച്ചെന്നെത്തുന്ന ലക്കിടിയിൽ പെയ്യാറുണ്ട്. ചുരത്തിലെ നാലാമത്തെ വളവ് മുതൽ കോട കാരണം വഴി കാണാൻ പോലും പറ്റുന്നില്ല. പ്രായപൂർത്തിയാകാത്ത മഴമേഘങ്ങൾ ചുരത്തിൽ ഇടിച്ചു നിന്ന് ചിണുങ്ങി പെയ്യുന്നതുകൊണ്ട് ആ ഭാഗത്ത് മഴ ഒഴിഞ്ഞ നേരമില്ല. വർഷങ്ങളായി വയനാട്ടിൽ വന്നുപോകുന്ന എനിക്ക് ഇത്രയും ഗംഭീര കാലാവസ്ഥ ഇതാദ്യമാണെന്ന് തോന്നുന്നത് മിഥ്യയോ യാഥാർത്ഥ്യമോ? യാഥാർത്ഥ്യം തന്നെ. ഇടതടവില്ലാത്ത മഴ വയനാടിനെ അത്രയ്ക്ക് മനോഹരിയാക്കി മാറ്റിയിരിക്കുന്നു.</p>
<p>മാനന്തവാടിയിലെ ഫോറസ്റ്റ് ഐ.ബി.യിൽ ചെന്ന് ലതിക ചേച്ചിയെ കണ്ട് അടുത്ത ദിവസത്തെ പരിപാടികൾ ചർച്ച ചെയ്തതിന് ശേഷം, ഐ. ബി. വരാന്തയിൽ ടെന്റടിച്ച് ചീവീടുകളുടെ സംഗീതം കേട്ട് മയങ്ങി. രാവേറെ ചെല്ലുന്നത് വരെ മഴയ്ക്ക് ശമനം ഉണ്ടായിട്ടില്ല.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/116.jpg"><img class="aligncenter wp-image-9979 " src="http://niraksharan.in/wp-content/uploads/2025/08/116.jpg" alt="11" width="466" height="622" /></a></p>
<p>കുറച്ച് നാളുകൾക്ക് മുൻപ്, കമ്പമലയിലെ KFDC റീജിയണൽ ഓഫീസ് കെട്ടിടം മാവോയിസ്റ്റുകൾ അടിച്ച് തകർത്തിട്ടുണ്ട്. അതോടെ അവിടെ ഉണ്ടായിരുന്ന ചെറിയ ഒരു എക്കോ കോട്ടേജിന്റെ പ്രവർത്തനവും നിലച്ചു. പുനർനിർമാണത്തിന് ശേഷം ഇന്ന് (21.07.2025) ആ കോട്ടേജുകൾ വീണ്ടും ഉദ്ഘാടനം ചെയ്യപ്പെട്ടു. മന്ത്രിമാരായ ശ്രീ.കേളുവും ശ്രീ. ശശീന്ദ്രനും പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങിൽ പക്ഷേ രണ്ടാൾക്കും എത്തിച്ചേരാൻ ആയില്ല.</p>
<p>KFDC ചെയർ പേർസൺ ശ്രീമതി ലതിക സുഭാഷ്, എം. ഡി. ശ്രീ. രാജു കെ. ഫ്രാൻസിസ് (IFS), മുൻ എം.ഡി.ജോർജ്ജ് പി.മാത്തച്ചൻ (IFS) എന്ന് തുടങ്ങി കോർപ്പറേഷനിലെ മുതിർന്ന ഉദ്യോഗസ്ഥന്മാരും ജീവനക്കാരും തോട്ടം തൊഴിലാളികളുമെല്ലാം പങ്കെടുത്ത ചടങ്ങ് ഗംഭീരമായി തന്നെ അവസാനിച്ചു.</p>
<p>പരിപാടിയുടെ ഭാഗമായി കിട്ടിയ ഉച്ചഭക്ഷണവും കഴിച്ച് ഞാൻ മാനന്തവാടി നഗരത്തിലേക്ക് ഇറങ്ങി. സുഹൃത്തുക്കളായ ഹരിയേയും Hariprasad Parachalil ഷാജിയേയും അമ്പിളിയേയും ചിന്നമ്മ ടീച്ചറേയും Chinnamma Thomas കണ്ടതിന് ശേഷം ഇരുട്ട് വീഴുന്നതിനു മുൻപ് വീണ്ടും കമ്പമലയിലേക്ക്.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/117.jpg"><img class="aligncenter wp-image-9980 " src="http://niraksharan.in/wp-content/uploads/2025/08/117.jpg" alt="11" width="467" height="622" /></a></p>
<p>മാനന്തവാടിയിൽ നിന്ന് കൂത്തുപറമ്പ് റൂട്ടിൽ 15 കിലോമീറ്ററോളം ദൂരമുണ്ട് കമ്പമലയ്ക്ക്. അവസാനത്തെ നാല് കിലോമീറ്റർ ഗംഭീര വനത്തിലൂടെയാണ് യാത്ര. വൈകീട്ട് ആറുമണി സമയത്ത് തന്നെ കോട വന്ന് നിറഞ്ഞിരിക്കുന്നു പാതയിൽ പലയിടത്തും. ആന ഇറങ്ങുന്ന വഴിയാണെന്ന് ബോർഡുകൾ സൂചിപ്പിക്കുന്നു. എക്കോ കോട്ടേജിന്റെ താഴെ ഉള്ള വഴിയും ആനത്താരിയാണ്. അതുകൊണ്ട് തന്നെ ആ ഭാഗം മുഴുവൻ വൈദ്യുത വേലി കെട്ടിയിട്ടുണ്ട്. ചിലപ്പോഴൊക്കെ കടുവകളും ഈ ഭാഗത്ത് വരാറുണ്ടത്രേ!</p>
<p>KFDC റീജിയണൽ ഓഫീസുകൾ കടന്ന് വീണ്ടും ഒരു കിലോമീറ്ററോളം മലമുകളിലേക്ക് കയറിയാലാണ് എക്കോ കോട്ടേജുകളിൽ എത്തുക. അതൽപ്പം ഓഫ്റോഡ് ആണ്. കമേലയ എന്ന പേരിൽ രണ്ട് കോട്ടേജുകൾ ആണ് ഇവിടെ ഉള്ളത്. അതിനുപുറമേ ഒരു ഡൈനിങ് റൂമും അടുക്കളയും ഉണ്ട്.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/118.jpg"><img class="aligncenter wp-image-9981 " src="http://niraksharan.in/wp-content/uploads/2025/08/118.jpg" alt="11" width="479" height="638" /></a></p>
<p>മലമുകളിൽ എക്കോ കോട്ടേജ് ഇരിക്കുന്നത് 100 ഹെക്ടറോളം വരുന്ന തേയിലത്തോട്ടത്തിന് നടുവിലാണ്. ഗവിയിലേത് പോലെ ശ്രീലങ്കൻ തമിഴ് വംശജർ ധാരാളമായി ജോലി ചെയ്യുന്ന തേയിലത്തോട്ടമാണ് ഇത്. അവരുടെ ലയങ്ങളും തോട്ടത്തിനോട് ചേർന്നുണ്ട്.</p>
<p>രാത്രിയിൽ കമ്പമലയിലെ അന്തരീക്ഷം ഒന്ന് വേറെയാണ്. തണുത്ത കാറ്റും ചീവിടുകളുടേയും തവളകളുടേയും സംഗീതവുമൊക്കെ ചേർന്ന് മൊത്തത്തിൽ ഞാനുദ്ദേശിച്ചതിനേക്കാൾ ഗംഭീരമായിരിക്കുന്നു ഈ പദ്ധതിയിലെ ആദ്യ ദിവസം. കമേലിയ 2 എന്ന കോട്ടേജിലാണ് ഇന്ന് ഞാൻ അന്തിയുറങ്ങുന്നത്. സാമാന്യം വലിയ മുറിയും ബാത്റൂമും ആണ് രണ്ടു കോട്ടേജുകൾക്കും ഉള്ളത്.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/119.jpg"><img class="aligncenter wp-image-9982 " src="http://niraksharan.in/wp-content/uploads/2025/08/119.jpg" alt="11" width="461" height="614" /></a></p>
<p>ഇന്ന് രാത്രി ഏതെങ്കിലും വന്യമൃഗങ്ങൾ കോട്ടേജ് പരിസരത്ത് എത്തുക കൂടെ ചെയ്താൽ സംഭവം പൊടിപൊടിക്കും. ഇടയ്ക്കിടക്ക് ഞാൻ കാട്ടിലേക്ക് ടോർച്ച് അടിച്ച് നോക്കുന്നുണ്ട്. ഇതുവരെ അങ്ങനെയൊരു ഭാഗ്യം ഒത്ത് വന്നിട്ടില്ല. ഒരു കാര്യം സംശയലേശമെന്യേ പറയാം. മഴമേഘങ്ങൾ ഇത്ര അടുത്ത് വന്ന് പെയ്യുന്നത് മുൻപൊരിക്കലും മറ്റൊരിടത്തും ഞാൻ കണ്ടിട്ടില്ല.</p>
<p><a href="http://niraksharan.in/wp-content/uploads/2025/08/1110.jpg"><img class="aligncenter wp-image-9983 " src="http://niraksharan.in/wp-content/uploads/2025/08/1110.jpg" alt="11" width="481" height="641" /></a></p>
<p>നാളെ രാവിലെ ചുരമിറങ്ങി അടുത്ത KFDC കോട്ടേജിലേക്ക് നീങ്ങണം. അതെവിടെയാണെന്ന് നാളെ പറയാം. അത്തരത്തിൽ 8 KFDC കോട്ടേജുകളിലൂടെ കടന്ന് പോയി ഒരാഴ്ചയ്ക്കകം ഈ യാത്ര തിരുവനന്തപുരത്ത് അവസാനിക്കും. ശുഭരാത്രി.</p>
<p>(തുടരും)<br />
&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;<br />
<strong>ബുക്കിങ്ങിന്:-</strong> കമ്പമലയിലെ കമേലിയ എക്കോ കോട്ടേജുകൾ ബുക്ക് ചെയ്യണമെന്നുള്ളവർ, ഡിവിഷൻ മാനേജർ ശ്രീ.സജീറുമായി 8289821600 എന്ന നമ്പറിൽ ബന്ധപ്പെടുക.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9977" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9977</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> യാത്രയ്ക്കിടയിൽ ലോഹ്യം കൂടിയ നായ്ക്കൾ</title>
		<link>http://niraksharan.in/?p=9959</link>
		<comments>http://niraksharan.in/?p=9959#comments</comments>
		<pubDate>Sat, 05 Jul 2025 14:30:22 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[അനുഭവം]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9959</guid>
		<description><![CDATA[മനുഷ്യനോട് എറ്റവും നന്ദിയും കൂറും സ്നേഹവും കാട്ടുന്ന മൃഗം. മനുഷ്യൻ്റെ സന്തത സഹചാരിയായ മൃഗം. ഏത് അപകടത്തിലും മനുഷ്യന് രക്ഷയാകുന്ന മൃഗം. അങ്ങനെയങ്ങനെ, ആദികാലം മുതൽക്ക് വിശേഷണങ്ങൾ അനവധിയാണ് നായകൾക്ക്. എത്ര പറഞ്ഞാലും തീരില്ല, യജമാനനോട് ഒട്ടിയിണങ്ങി അയാളെ പരിരക്ഷിച്ചും കാവലിരുന്നും സ്നേഹിച്ചും കടന്ന് പോയ നായ്ക്കളുടെ കഥകൾ! എനിക്കുമുണ്ട് പറയാൻ ചില നായ്ക്കളുടെ കഥകൾ. ഇന്ത്യയിലെ 800ൽപ്പരം വരുന്ന കോട്ടകൾ സന്ദർശിക്കാനും ഡോക്യുമെൻ്റ് ചെയ്യാനും വേണ്ടി, കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായുള്ള എൻ്റെ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9959" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/w1.jpg"><img class="aligncenter wp-image-9960 " src="http://niraksharan.in/wp-content/uploads/2025/08/w1.jpg" alt="w" width="530" height="530" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">മ</span></a></strong></span>നുഷ്യനോട് എറ്റവും നന്ദിയും കൂറും സ്നേഹവും കാട്ടുന്ന മൃഗം. മനുഷ്യൻ്റെ സന്തത സഹചാരിയായ മൃഗം. ഏത് അപകടത്തിലും മനുഷ്യന് രക്ഷയാകുന്ന മൃഗം.</p>
<p>അങ്ങനെയങ്ങനെ, ആദികാലം മുതൽക്ക് വിശേഷണങ്ങൾ അനവധിയാണ് നായകൾക്ക്. എത്ര പറഞ്ഞാലും തീരില്ല, യജമാനനോട് ഒട്ടിയിണങ്ങി അയാളെ പരിരക്ഷിച്ചും കാവലിരുന്നും സ്നേഹിച്ചും കടന്ന് പോയ നായ്ക്കളുടെ കഥകൾ!</p>
<p>എനിക്കുമുണ്ട് പറയാൻ ചില നായ്ക്കളുടെ കഥകൾ. ഇന്ത്യയിലെ 800ൽപ്പരം വരുന്ന കോട്ടകൾ സന്ദർശിക്കാനും ഡോക്യുമെൻ്റ് ചെയ്യാനും വേണ്ടി, കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായുള്ള എൻ്റെ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ നായ്ക്കളെപ്പറ്റിയാണ് ഏറെപ്പറയാനുള്ളത്.</p>
<p>അതിന് മുൻപ് എൻ്റെ ചെറുപ്പകാലത്ത് വീട്ടിൽ വളർത്തിയിരുന്ന രണ്ട് സവിശേഷ നായ്ക്കളെ സ്മരിക്കാതെ വയ്യ. കീപ്പറും ജൂഡിയും. എൻ്റെ നായ സ്നേഹം തുടങ്ങിയത് അവരിൽ നിന്നാകണം. ജ്യൂഡി ഡാഷ് ഹണ്ട് ഇനത്തിൽപ്പെട്ട പൊക്കം കുറഞ്ഞ നായയായിരുന്നു. പക്ഷേ, കൂർമ്മബുദ്ധിയാണ് ആ വർഗ്ഗത്തിന്. കീപ്പറിൻ്റെ ഇനം എനിക്ക് കൃത്യമായി അറിയില്ല. അൽസേഷ്യൻ അല്ല. പക്ഷേ അത്രത്തോളം ഉയരം, അതേ ശൗര്യം, കാലുകൾക്ക് മഞ്ഞ നിറം, ശരീരത്തിന് കറുപ്പും. അൽസേഷന് നാടൻ നായയിൽ ഉണ്ടായതാകാം.</p>
<p>പല ദിവസങ്ങളിലും, കഷ്ടി നാലരയടി ഉയരം മാത്രമുണ്ടായിരുന്ന ഞങ്ങളുടെ മതിൽ ചാടിക്കടന്ന് രാവിലെ തന്നെ ഗ്രാമം ചുറ്റിയടിക്കാനായി കീപ്പർ പോകും. ഗ്രാമത്തിൽ ആർക്കും ഒരുപദ്രവവും ഉണ്ടാക്കില്ല. ഉച്ചയ്ക്ക് എവിടെ നിന്നെങ്കിലും ഭക്ഷണം കഴിക്കും. ഇരുട്ടുന്നതിന് മുന്നേ തിരികെ വരും. ചില ദിവസങ്ങളിൽ തിരികെ വരാറുമില്ല. പക്ഷേ, ഞങ്ങളതേപ്പറ്റി അധികം ബേജാറാകാറില്ല. അതും അവൻ്റെ ശീലങ്ങളിൽ ഒന്നാണെന്ന് ഞങ്ങൾക്കറിയാം.</p>
<p>വയസ്സ് ചെന്നതോടെ ജ്യൂഡിക്ക് ഹർണിയ രോഗം പിടിപെട്ടു. കാലുകൾക്കിടയിൽ വലിയ മുഴ വന്നു. അതും തൂക്കിയിട്ട് പിന്നെയും കുറേക്കാലം അവൾ ജീവിച്ചു. പിന്നൊരു ദിവസം പെട്ടെന്ന് അവൾ വിട പറഞ്ഞു. നായ്ക്കളെ വളർത്തുന്നത് കൊണ്ടുള്ള വലിയ ദുഖം ഇതാണ്. മനുഷ്യരേക്കാൾ ആയുസ്സ് കുറഞ്ഞ ആ ജീവികളുടെ അവസാനകാലവും അന്ത്യവും നമ്മൾ വേദനയോടെ സഹിക്കേണ്ടി വരും.</p>
<p>ജൂഡി കണ്ണടയ്ക്കുമ്പോൾ കീപ്പർ ഗ്രാമ സഞ്ചാരത്തിലായിരുന്നു. രാത്രി അവൻ മടങ്ങി എത്തിയപ്പോഴേക്കും ഞങ്ങൾ ജൂഡിയെ മറവ് ചെയ്തിരുന്നു. ഇരുട്ടിൽ കീപ്പർ ജൂഡിക്ക് വേണ്ടി തിരയുന്നത് ഞങ്ങളാരും കാര്യമായി ശ്രദ്ധിച്ചില്ല. വീട്ടിൽ നിന്ന് അൽപ്പം മാറി പടിഞ്ഞാറേ പറമ്പിൽ അവളെ കുഴിച്ചിട്ട സ്ഥലം അവൻ കണ്ടുപിടിച്ചു. അവിടെ ദുഖിതനായി കിടക്കുന്ന കീപ്പറെയാണ് അടുത്ത മൂന്ന് നാളുകൾ ഞങ്ങൾ കണ്ടത്. ആ ദിവസങ്ങളിൽ കാര്യമായ ഭക്ഷണമൊന്നും അവൻ കഴിച്ചില്ല; ഗ്രാമസഞ്ചാരവും ഒഴിവാക്കി. നാലാം നാൾ അവിടെക്കിടന്ന് തന്നെ അവനും ഉയിർ വേർപെടുത്തി.</p>
<p>വീട്ടിൽ പിന്നെയും നായ്ക്കൾ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ജൂഡിയേയും കീപ്പറിനേയും ഓർക്കുമ്പോൾ ഇന്നും വിഷമം കൂടുതലാണ്.</p>
<p>പോകപ്പോകെ നായ്ക്കളെ വളർത്താൻ തന്നെ താൽപ്പര്യമില്ലെന്നായി. അവറ്റകളെ വേർപിരിയാനുള്ള ബുദ്ധിമുട്ടും സങ്കടവും തന്നെ കാരണം.</p>
<p>ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ എന്ന് ഞാൻ പേരിട്ടിരിക്കുന്ന ഇന്ത്യാ യാത്രയിൽ, നന്നായി പരിശീലനം നൽകിയ ഒരു നായയെ<br />
കൂടെ കൂട്ടണമെന്നത് എൻ്റെയൊരു വലിയ ആഗ്രഹമാണ്. പക്ഷേ, അതിനുള്ള ആർജ്ജവം ഒട്ടില്ല താനും. അതിന് കാരണങ്ങൾ പലതാണ്. പലയിടത്തും ഭക്ഷണം കിട്ടാൻ ഞാൻ തന്നെ വലയാറുണ്ട്. മാംസാഹാരം വല്ലപ്പോഴെങ്കിലും നായയ്ക്ക് കൊടുക്കണമെന്ന് വെച്ചാൽ വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതൊരു ബുദ്ധിമുട്ടാണ്. പല ദേവാലയങ്ങളിലും റസ്റ്റോറൻ്റുകളിലും നായ്ക്കളുമായി ചെല്ലാനാവില്ല. അവയെ പുറത്ത് നിർത്തി പോയാലുള്ള പ്രശ്നങ്ങൾ മറുവശത്ത്. ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് ഒരു നായയെ യാത്രയിൽ ഒപ്പം കൂട്ടണമെന്ന എൻ്റെ ആഗ്രഹം നീണ്ട് നീണ്ട് പോകുകയാണ്.</p>
<p>പിന്നെയുള്ള ഒരാശ്വാസം, ചെന്നെത്തിപ്പെടൂന്ന സ്ഥലങ്ങളിലെ നായ്ക്കളുമായി ചങ്ങാത്തം കൂടുമ്പോളാണ്. ഒറ്റയ്ക്കുള്ള യാത്രയായതുകൊണ്ട് ഗൂഗിൾ മാപ്പിൽ വഴി പറഞ്ഞ് തരുന്ന സ്ത്രീ ശബ്ദത്തിനോട് മുതൽ വഴിയിൽ കാണുന്ന നായ്ക്കളോടും ആട്, പശു, പ്രാവ് തുടങ്ങി സകല ജീവികളോടും മിണ്ടിപ്പറയുന്നതിൻ്റെ ഭ്രാന്തമായ രസങ്ങളിലൂടെ ഞാൻ കടന്ന് പോകാറുണ്ട്. ഞാൻ പറയുന്നത് വല്ലതും അവറ്റകൾക്ക് മനസ്സിലാകുന്നുണ്ടോ എന്നത് എനിക്ക് സംശയമായിരുന്നു തുടക്കത്തിലെങ്കിൽ, അവർക്ക് ചിലതെങ്കിലും മനസ്സിലാകുന്നുണ്ട് എന്നതിപ്പോൾ ബോദ്ധ്യമായി മാറിയിട്ടുണ്ട്.</p>
<p>രാത്രി കാലങ്ങളിൽ, ഭാഗീരഥി അഥവാ ഭാഗി എന്ന ഓമനപ്പേരുള്ള എൻ്റെ മോട്ടോർ ഹോം ഏതെങ്കിലും ധാബയിലോ, റസ്റ്റോറൻ്റിലോ, ഗ്യാസ് സ്റ്റേഷനിലോ നിർത്തി അതിൽത്തന്നെ അന്തിയുറങ്ങുക പതിവ്. എല്ലാം തീർത്തും അപരിചിതമായ സ്ഥലങ്ങൾ! ഏതൊരു തരത്തിലുള്ള അപകടത്തിനും സാദ്ധ്യത മുറ്റി നിൽക്കുന്ന ഇടങ്ങൾ!</p>
<p>ഇപ്പറഞ്ഞ എല്ലായിടത്തും തെരുവ് നായ്ക്കൾ ഉണ്ടെന്നതാണ് ഒരാശ്വാസം. ഭാഗിയുടെ ഡാഷ് ബോർഡിൽ എപ്പോഴും ബിസ്ക്കറ്റുകൾ ഉണ്ടാകും. ചെല്ലുന്നയിടന്ന് ആദ്യം കാണുന്ന നായ്ക്കൾക്ക് ഞാനത് കൊടുത്ത് പാട്ടിലാക്കും. വൈകാതെ, ആ വിവരമറിഞ്ഞ് കൂടുതൽ നായ്ക്കൾ എത്തിച്ചേരും. എല്ലാവർക്കും കൊടുക്കാനുള്ള ബിസ്ക്കറ്റ് എൻ്റെ കൈയിൽ ഉണ്ടാകും. അത് തീരുന്ന മുറയ്ക്ക് തൊട്ടടുത്ത കടകളിൽ നിന്ന് വാങ്ങി സ്റ്റോക്ക് വർദ്ധിപ്പിക്കുകയാണ് പതിവ്.</p>
<p>ബിസ്ക്കറ്റ് കിട്ടിയാലുടൻ നായകൾ സജീവമാകും. ഭക്ഷണം നൽകിയവനോടുള്ള സ്നേഹം കാണിക്കാൻ ചുറ്റിപ്പറ്റി നിൽക്കും. പോരാത്തതിന്, രാത്രി ഞാൻ കഴിക്കുന്ന ഭക്ഷണത്തിൻ്റെ ഒരു പങ്കും അവർക്ക് കൊടുക്കും. അപ്പോഴേക്കും അതിലൊരു നായ എൻ്റെ വാഹനത്തിൻ്റെ ടയറിൽ മൂത്രമൊഴിച്ചിരിക്കും. അതൊരു സൂചനയും അടയാളവുമാണ്. ‘ടെറിട്ടറി മാർക്കിങ്ങ് ‘ എന്ന പേരിൽ മൃഗങ്ങൾക്കിടയിൽ ഉള്ള പ്രവർത്തിയാണത്. ഇത്രയും ഭക്ഷണമൊക്കെ നൽകിയിട്ടും ഇവറ്റകൾ എൻ്റെ വാഹനത്തിൽ മൂത്രമൊഴിച്ചല്ലോ എന്ന് ദേഷ്യപ്പെടാനോ നിരാശപ്പെടാനോ പാടില്ല. ഈ വാഹനവും ഇതിൻ്റെ ഉടമസ്ഥനും എൻ്റെ പരിരക്ഷയിലാണ്, അഥവാ ഇത് എൻ്റെ അധികാര പരിധിയിൽ വരുന്ന മനുഷ്യനാണ്, എന്ന് നമ്മെ അവർ അടയാളപ്പെടുത്തുകയാണ്. മറ്റ് ഭാഗങ്ങളിൽ നിന്ന് അലഞ്ഞ് തിരിഞ്ഞ് വരുന്ന നായ്ക്കൾക്ക് പിന്നെ ആ ഭാഗത്തേക്ക് പ്രവേശനമില്ല. അവർ മാറിപ്പൊയ്ക്കോളണം.</p>
<p>തെരുവ് നായ്ക്കൾ എന്നാൽ സാധാരണ ഗതിയിൽ, കേരളക്കരയിലുള്ള നമുക്ക് ഭയമാണല്ലോ? അതുകൊണ്ട് തന്നെ വടക്കേ ഇന്ത്യയിലേക്ക് ചെന്നപ്പോൾ, അവറ്റകൾ അടുത്ത് വരുമ്പോൾ ആദ്യമാദ്യം ഞാനും അകന്ന് നിന്നിരുന്നു. പിന്നീട് ആ ഭയം മാറി. ഞാൻ അനങ്ങുമ്പോൾ നായ്ക്കളാണ് ഭയപ്പെടുന്നതെന്ന് എനിക്ക് മനസ്സിലായി. ഞാൻ അവറ്റകൾക്ക് ബിസ്ക്കറ്റും എന്റെ ഭക്ഷണത്തിന്റെ പങ്കും നൽകാൻ തുടങ്ങി. ദ്രുതഗതിയിലുള്ള ഫലമാണ് അത് ഉണ്ടാക്കുന്നത്. രാത്രി ഞാൻ കിടന്ന് കഴിഞ്ഞാൽ നായ്ക്കൾ എന്റെ മോട്ടോർ ഹോമിന്റെ പരിസരത്ത് തന്നെ കിടക്കും. ഒരു ചെറിയ ആളനക്കമോ ഇലയനക്കമോ ഉണ്ടായാൽ കുരക്കും.</p>
<p>രാജസ്ഥാനിലെ രൺധംബോറിൽ ഒരു റസ്റ്റോറന്റിന്റെ പരിസരത്താണ് ഭാഗിയെ പാർക്ക് ചെയ്ത് അതിനുള്ളിൽ ഞാൻ കിടന്നിരുന്നത്. ആ ഭാഗത്ത് മരങ്ങളിൽ ധാരാളം കുരങ്ങുകൾ ഉണ്ട്. അവ വാഹനത്തിന് മുകളിൽ ചാടി മറിഞ്ഞും മരത്തിൽ നിന്ന് കായ്കൾ പറിച്ച് എറിഞ്ഞുമൊക്കെ രാത്രിയിൽ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഞാൻ നൽകിയ ഭക്ഷണം കഴിച്ച നായ്ക്കൾ, കുരങ്ങുകളെ തുരത്തി ഓടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. രാത്രി എനിക്ക് സുഖനിദ്രയും അപകടം ഒന്നും ഉണ്ടാകില്ല എന്ന വിശ്വാസവും! അതിൽപ്പരം എന്തുവേണം?</p>
<p>രാജസ്ഥാനിലെ ചിറ്റോർഗഡ് കോട്ട, ഒരുപാട് മനുഷ്യർ താമസിക്കുന്ന വലിയൊരു കോട്ടയാണ്. വീടുകൾ, തടാകങ്ങൾ, മ്യൂസിയം, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, കടകൾ എന്നിങ്ങനെ ഒരുപാട് കെട്ടിടങ്ങൾ ആ കോട്ടയ്ക്കുള്ളിൽ ഉണ്ട്. അതിനുള്ളിൽ നേർരേഖയിലുള്ള ഒരു റോഡിന്റെ നീളം 16 കിലോമീറ്റർ ആണ്. മൂന്ന് രാത്രി ഞാൻ അതിനുള്ളിലെ തെരുവുകളിൽ തങ്ങിയിരുന്നു. ബിസ്കറ്റും ഭക്ഷണവും ഒക്കെ എന്റെ കയ്യിൽ നിന്ന് കഴിച്ച നായ്ക്കൾ അവിടെയും എൻ്റെ വാഹനത്തിന് കാവൽ കിടന്നു.</p>
<p>നാലാം ദിവസം ചിറ്റോർഗഡ് കോട്ടയോട് യാത്ര പറയുന്നതിന് മുൻപായി, അടുത്തതായി പോകാനുള്ള സ്ഥലത്തെപ്പറ്റിയുള്ള കാര്യങ്ങൾ മൊബൈലിൽ പരിശോധിക്കുകയായിരുന്നു ഞാൻ. മുൻ ദിവസങ്ങളിൽ ഞാൻ ഭക്ഷണം നൽകിയ ഒരു നായ എന്നെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ഇരുന്നിരുന്ന പടികളിൽ വന്ന് അതെന്നെ മുട്ടിയുരുമ്മി നിന്നു. ഞാൻ വിട്ട് പോകുകയാണെന്ന് അതിന് മനസ്സിലായത് പോലെ ഒരു സങ്കടം അന്തരീക്ഷത്തിൽ ഉണ്ട്. അത് എന്നോട് കൂടുതൽ ചേർന്ന് നിന്നു. ഞാൻ അതിന് വീണ്ടും ബിസ്ക്കറ്റ് കൊടുത്തു. പക്ഷേ ഭക്ഷണമായിരുന്നില്ല അതിന് ആവശ്യം. മൂന്ന് ദിവസം ഭക്ഷണം നൽകിയ ഈ മനുഷ്യൻ എന്നെ കൂടെ കൂട്ടിയിരുന്നെങ്കിൽ എന്ന് അത് ആഗ്രഹിക്കുന്നത് പോലെ. അങ്ങനെ എന്തോ ഒന്ന് അത് പറയുന്നതുപോലെ. ഞാനും വല്ലാതെ സങ്കടപ്പെട്ടു. പക്ഷേ ഒരു നായയെ കൂടെ കൂട്ടാൻ എനിക്കുള്ള ബുദ്ധിമുട്ട് മുൻപേ ഞാൻ പറഞ്ഞല്ലോ. എനിക്ക് അതിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഒരു നിവൃത്തിയുമില്ല.</p>
<p>അതിന്റെ കണ്ണുവെട്ടിച്ച് മെല്ലെ ഞാൻ വാഹനത്തിൽ കയറിയെങ്കിലും, വാഹനം അവിടന്ന് നീങ്ങുന്നത് മുന്നേ അത് വാഹനത്തിന് പിന്നിലെത്തി. റോഡിലൂടെ കുറേ ദൂരം എന്റെ പിന്നാലെ ഓടി വന്നു. ദുഷ്ടനായ ഞാൻ ആക്സിലറേറ്ററിൽ കാല് ആഞ്ഞമർത്തി. വാഹനത്തിനെത്തന്നെ നോക്കിനിൽക്കുന്ന ആ നായയുടെ റിയർവ്യൂ മിറർ ദൃശ്യം ഇപ്പോഴും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല.</p>
<p>ഗുജറാത്തിലെ വട്നഗറിൽ നിന്ന് 34 കിലോമീറ്റർ ദൂരെയുള്ള തരംഗ കോട്ട തിരക്കി ഞാൻ ആദ്യം ചെന്നെത്തിയത് ആരവല്ലി മലനിരകളിലുള്ള വലിയൊരു ജൈനക്ഷേത്രത്തിലാണ്. 900 വർഷം പഴക്കമുള്ള ശ്വേതാംബര ക്ഷേത്രമാണത്. അത്രയും തടിയൻ ഒരു ക്ഷേത്രം മുൻപ് ഞാൻ കണ്ടിട്ടില്ല. വലിയ ക്ഷേത്രം എന്നല്ല ഉദ്ദേശിച്ചത്. കുറഞ്ഞ സ്ഥലത്ത് നിൽക്കുന്ന ഭീമാകാരമായ ക്ഷേത്രം. അതിന്റെ അകത്തുള്ള ഒരു തൂണിന്റെ ചുറ്റളവ് മാത്രം 9 അടിയോളം ഉണ്ട്. ശില്പവേലകളുടെ ധാരാളിത്തമാണ് ക്ഷേത്രത്തിനകത്ത്. അകത്ത് ശ്വേതാംബരന്റെ അതിഗംഭീരമായ പ്രതിമ. ഈ ക്ഷേത്രത്തിന് പിന്നിലായി ദിഗംബരന്റെ ക്ഷേത്രവും ഉണ്ട്.</p>
<p>മലയുടെ അടിവാരത്ത് നിൽക്കുന്ന ആ ക്ഷേത്രങ്ങളുടെ ഭാഗമായി മലയുടെ മുകൾ ഭാഗത്തും ചില ക്ഷേത്രനിർമ്മിതികൾ ഉണ്ട്. അവിടെ ചെല്ലുന്നവരെല്ലാം 500ൽപ്പരം പടികൾ കയറി മുകളിൽ പോകാറുണ്ട്. താഴെയുള്ള പ്രധാന ക്ഷേത്രത്തിൽ നിന്ന് മതിൽക്കെട്ടിനെ ചുറ്റി വളഞ്ഞ് അല്പദൂരം മരക്കൂട്ടങ്ങൾക്ക് ഇടയിലൂടെ നടന്ന് വേണം മുകളിലേക്കുള്ള പടികളിലെത്താൻ. ക്ഷേത്രത്തിൽ വെച്ച് പരിചയപ്പെട്ട ഒരു കൗമാരക്കാരൻ എനിക്ക് അങ്ങോട്ടുള്ള വഴി പറഞ്ഞു തന്നു. ആ സമയത്ത് ഞങ്ങൾക്കിടയിൽ ഒരു തെരുവുനായ നിൽക്കുന്നത് എൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഞാൻ മുന്നോട്ട് നടന്നതും നായ എൻ്റെ മുന്നിലേക്ക് ഓടിവന്ന് 10 അടി ദൂരത്തിൽ മുന്നിൽ സഞ്ചരിക്കാൻ തുടങ്ങി.</p>
<p>ആദ്യം ഞാനത് അത്ര കാര്യമാക്കിയില്ല. പിന്നീട് എനിക്കത് കൃത്യമായി മനസ്സിലായി. അവൻ എനിക്ക് വഴി കാണിച്ചു മുന്നിൽ പോകുകയാണ്. കൗമാരക്കാരൻ പറഞ്ഞുതന്ന വഴിയിലൂടെ കൃത്യമായി നായ മുന്നോട്ട് നീങ്ങുന്നു. ഞങ്ങൾ തമ്മിലുള്ള ദൂരം അധികമായാൽ അവൻ എനിക്ക് വേണ്ടി കാത്തു നിൽക്കുന്നു! അതിനിടയിൽ ചെറിയ കാട് പോലുള്ള പ്രദേശം വന്നപ്പോൾ, അവിടെ നിന്ന് ചില ഇലയനക്കങ്ങൾ കേട്ടതും നായ കാടിനുള്ളിലേക്ക് ഓടിപ്പോയി. ഞാൻ അവിടെത്തന്നെ നിന്നു. മരങ്ങൾക്കിടയിൽ നിന്ന് നായയുടെ കുര കേൾക്കാം. മറുവശത്തുള്ളത് കുരങ്ങുകളാണ്. അവർ മരങ്ങളിൽ ചാടി മറിയുന്നത് എനിക്ക് കാണാം. അല്പം കഴിഞ്ഞതും കാടിനുള്ളിൽ നിന്ന് നായ തിരികെ വന്ന് വീണ്ടും എനിക്ക് മുന്നിൽ നടന്നു തുടങ്ങി. ഞാൻ അവന് പിന്നാലെ നടന്നു. എനിക്ക് കുരങ്ങുകളെക്കൊണ്ട് ശല്യമോ അപകടമോ ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തുകയായിരുന്നു ശ്വാനൻ.</p>
<p>മുന്നിൽ മല മുകളിലേക്കുള്ള പടികൾ കാണാറായി. ഞാൻ അതിലൂടെ കയറ്റം തുടങ്ങിയിട്ടും നായ എന്നെ വിട്ടു പോകുന്നില്ല. വൈകാതെ അതിൻ്റെ കാരണവും എനിക്ക് മനസ്സിലായി. അല്പം ദൂരം മുന്നോട്ട് ചെന്നാൽ പടികൾ രണ്ടായി തിരിയുന്നുണ്ട്. എനിക്ക് പോകേണ്ടത് ഇടത് വശത്തേക്കാണ്. നായ ഇടത് വശത്തേക്കുള്ള പടികളിൽ കയറി. ഞാൻ അവനെ പിന്തുടർന്ന് കയറുന്നു എന്ന് മനസ്സിലാക്കിയതും അഞ്ച് പത്ത് പടികൾക്ക് ശേഷം അവൻ പടികളിൽ ഇരുന്നു. &#8216;ഇനി ഈ വഴി മുന്നോട്ട് പോയ്ക്കൊള്ളൂ&#8217; എന്ന് കൃത്യമായി സംവദിച്ച് കൊണ്ട് തന്നെ.</p>
<p>ഞാൻ ശരിക്കും അത്ഭുതപരതന്ത്രനായി നിന്നു. എന്തൊരു ജീവിയാണ് ഇത്. എവിടുന്നോ വന്ന ഏതോ ഒരു മനുഷ്യന് വഴികാണിച്ച് അര കിലോ മീറ്ററെങ്കിലും അത് സഞ്ചരിച്ചിരിക്കുന്നു. ആ ഭാഗത്ത് വരുന്ന മറ്റു മനുഷ്യർക്കും നായ ഇതുപോലെ വഴി കാണിക്കുന്നുണ്ടാകാം. പക്ഷേ എനിക്ക് അതൊരു വല്ലാത്ത അനുഭവം ആയിരുന്നു. ഞാനവന് ബാഗിൽ നിന്ന് ബിസ്ക്കറ്റ് എടുത്തു കൊടുത്തു. സന്തോഷത്തോടെ അവനത് കഴിക്കുന്നത് അൽപനേരം നോക്കി നിന്ന ശേഷം ഞാൻ മലകയറ്റം തുടർന്നു.</p>
<p>ഹരിയാനയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ഞാൻ നൽകിയ ബിസ്ക്കറ്റ് കഴിക്കാൻ ഒരു നായ അൽപ്പം മടിച്ച് നിന്നു. പിന്നീട് തൊട്ടടുത്ത് കിടന്നിരുന്ന ഇലകളും മറ്റും തട്ടിയിട്ട് ആ ബിസ്ക്കറ്റുകൾ മറച്ച് വെച്ച ശേഷം അതവിടന്ന് ഓടിപ്പോയി. അവൻ മടങ്ങി വന്നത് മറ്റൊരു നായയ്ക്കൊപ്പമാണ്. അവർ രണ്ടുപേരും ചേർന്നാണ് അത് കഴിക്കാൻ ആരംഭിച്ചത്. തനിക്ക് കിട്ടിയ ഭക്ഷണം സഹജീവിക്ക് പങ്കുവെക്കുന്ന മനോഹരമായ ദൃശ്യമായിരുന്നു അത്. ഞാനവർക്ക് കൂടുതൽ ബിസ്ക്കറ്റുകൾ നൽകി. അന്ന് രാത്രി അവർ ആ ഗ്രാമത്തിലെ ക്വാളി ഫ്ലവർ തോട്ടത്തിൽ എനിക്ക് കൂട്ടുകിടന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?</p>
<p>ഗുജറാത്ത് ഹരിയാന രാജസ്ഥാൻ എന്നീ വടക്കൻ സംസ്ഥാനങ്ങളിൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. വീടിൻ്റെ പരിസരത്തും കടകളുടെ പരിസരത്തും ഒക്കെ കറങ്ങി നടക്കുന്ന പശുക്കൾക്കും നായ്ക്കൾക്കും പ്രാവുകൾക്കും ഒക്കെ അന്നാട്ടുകാർ ഭക്ഷണം കൊടുക്കും. ഒരു രാത്രി, ഹരിയാനയിൽ ഒരു വർക്ക് ഷോപ്പിന് മുന്നിലാണ് ഞാൻ തങ്ങിയത്. ആ ഭാഗത്ത് റസ്റ്റോറൻ്റുകൾ ഒന്നുമില്ല. ഞാൻ ഭാഗിയുടെ അടുക്കളയിൽ അത്യാവശ്യം പ്രാതൽ പാകം ചെയ്യാൻ തുടങ്ങി. അപ്പോഴേക്കും രണ്ട് പശുക്കളും മൂന്നോ നാലോ നായ്ക്കളും വാഹനത്തെ വളഞ്ഞു. എനിക്ക് കഴിക്കാനുള്ളത് ഒഴിച്ച് ബാക്കിയുള്ള ബ്രഡും ബിസ്കറ്റും എല്ലാം ഞാൻ അവർക്ക് കൊടുത്തു. എൻ്റെ സ്റ്റോക്ക് തീർന്നത് അവർക്ക് അറിയില്ലല്ലോ. അവറ്റകൾ പിന്നെയും വാഹനത്തെ ചുറ്റിപ്പറ്റി നിന്നു. ഡോറുകൾ അടച്ച് ഭാഗിയെ മുന്നോട്ട് നീക്കാൻ പറ്റാത്ത അവസ്ഥ. ഞാൻ ധർമ്മസങ്കടത്തിലായി. അപ്പോഴേക്കും കടക്കാരൻ വന്ന് കട തുറക്കാനുള്ള പരിപാടികളിലേക്ക് കടന്നു. അയാൾ എൻ്റെ അവസ്ഥ കണ്ടു.</p>
<p>അതീവ ഹൃദ്യമായ ഒരു രംഗമാണ് ഞാൻ പിന്നീട് കണ്ടത്. ആ കെട്ടിടത്തിനോട് ചേർന്നുള്ള മതിലിന് മുകളിൽ അയാൾ ധാന്യങ്ങൾ വിതറി. പ്രാവുകൾ അത് കൊത്തി തിന്നാൻ തുടങ്ങി. നായ്ക്കൾക്കും പശുക്കൾക്കും അയാൾ തലേന്ന് ബാക്കി വന്ന ചപ്പാത്തി നൽകി. ആ തക്കത്തിന് ഞാൻ ഭാഗിയെ അവിടന്ന് റോഡിലേക്ക് കടത്തി.</p>
<p>മിക്കവാറും ദിവസങ്ങളിൽ ഇങ്ങനെ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുകയും അവറ്റകൾ എൻ്റെ മോട്ടോർ ഹോമിന് സമീപം ഉറങ്ങുകയുമൊക്കെ ചെയ്ത് മുന്നോട്ടു പോയിട്ടുണ്ട്. അത് പിന്നീട് ഒരു ദിനചര്യയായി മാറി എന്നതാണ് വസ്തുത.</p>
<p>ഒരിക്കലും മറക്കാൻ ഒരു അനുഭവം കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. 2025 ഫെബ്രുവരിയുടെ തുടക്കത്തിലാണ്. തണുത്ത കാലാവസ്ഥയെ ചെറിയ തോതിൽ ചൂട് മറികടക്കാൻ തുടങ്ങിയിരിക്കുന്നു. അഞ്ച് മാസത്തിലേറെ നീണ്ടുനിന്ന യാത്ര അവസാനിപ്പിച്ച് എനിക്ക് കേരളത്തിലേക്ക് മടങ്ങാനായി എന്ന് സാരം. ഗുജറാത്തിലെ സൂറത്തിലുള്ള സുഹൃത്തുക്കളായ ആഷയുടേയും സതീഷിൻ്റേയും വീട്ടിൽ നിന്നാണ് ഞാൻ ആ മടക്കയാത്ര ആരംഭിച്ചത്. അന്ന് ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം ആഷ എനിക്ക് പൊതികെട്ടി തന്നിരുന്നു.</p>
<p>പിൻഡ്വൽ കോട്ടയാണ് അന്ന് കാണാൻ ഉദ്ദേശിച്ചിരുന്നത്. ഒരു മലമുകളിൽ നിന്ന് മറ്റൊരു മലമുകളിലേക്ക്. ആ പരിസരത്ത് നിന്ന് വേറൊരു ഇടത്തേക്ക്. അങ്ങനെ പലയിടത്ത് ചുറ്റിയെങ്കിലും ആ കോട്ട കണ്ടുപിടിക്കാൻ പറ്റിയില്ല. ചില കോട്ടകളുടെ കാര്യത്തിൽ അങ്ങനെ സമ്പൂർണ്ണമായും ഞാൻ പരാജയപ്പെട്ടിട്ടുണ്ട്. അവസാനം ഞാൻ ആ പ്രദേശത്ത് തന്നെയുള്ള വില്ല്യം ഹിൽ എന്ന മലമുകളിൽ എത്തിച്ചേർന്നു. അവിടെ ഒരു പാർക്ക് ഉണ്ട്. ആ സ്ഥലത്ത് ടൂറിസ്റ്റുകളുടെ വാഹനം പാർക്ക് ചെയ്യിക്കാനും ടിക്കറ്റ് കീറാനും ഒക്കെ ഇരിക്കുന്ന കർമൽ എന്ന ഒൻപതാം ക്ലാസ്സുകാരൻ പയ്യൻ, കോട്ട ഉണ്ടെന്ന് പറയുന്ന മലയുടെ മുനമ്പ് കാണിക്കാൻ എന്നെ കൂട്ടിക്കൊണ്ട് പോയി. മനോഹരമായ ഒരു താഴ്വാരമാണ് മുകളിൽ നിന്ന് കാണാനായത്. പക്ഷേ അവിടെയും കോട്ടയുടെ ഭാഗങ്ങൾ കാണാനായില്ല.</p>
<p>കർമലും ഞാനും തിരിച്ച് നടക്കാൻ തുടങ്ങിയപ്പോൾ ഒരു നായ പിന്നാലെ കൂടി. വാഹനത്തിൻ്റെ അടുത്തെത്തിയിട്ട് അവന് ബിസ്ക്കറ്റ് കൊടുക്കാമെന്നായിരുന്നു എൻ്റെ പദ്ധതി. പക്ഷേ ആഷ തന്ന ഭക്ഷണപ്പൊതി തുറന്നപ്പോൾ അത് രണ്ടുപേർക്ക് കഴിക്കാനുള്ളതുണ്ട്. എനിക്ക് ആവശ്യമുള്ളത് നീക്കിവെച്ചശേഷം ബാക്കിയുള്ളത് ഞാൻ നായയ്ക്ക് നൽകി. ഞങ്ങൾ ഒരുമിച്ച് തന്നെ ഭക്ഷണം കഴിച്ചു തുടങ്ങി. ആർത്തിയോടെയാണ് അത് അവൻ കഴിച്ചു തീര്‍ത്തത്. പാവത്തിന് അതുപോലെ സമൃദ്ധമായ ഭക്ഷണം എല്ലാ ദിവസവും കിട്ടുന്നില്ലായിരിക്കാം.</p>
<p>കയ്യും മുഖവും കഴുകി വാഹനത്തിൽ യാത്ര തുടരാൻ തയ്യാറെടുക്കുമ്പോൾ അവൻ്റെ ദയനീയമായ നോട്ടം. ചിറ്റോർഗഡ് കോട്ടയിൽ കണ്ട നായയുടെ ദൈന്യത അതുപോലെ തന്നെയുണ്ട് ഇവൻ്റെ നോട്ടത്തിലും. &#8216;എന്നെ കൂടെക്കൂട്ടൂ&#8217; എന്ന് പറയാതെ പറയുന്നത് പോലെ. സങ്കടകരമായ വല്ലാത്തൊരു ദുർബല നിമിഷമായിരുന്നു അത്.</p>
<p>ഞാൻ വാഹനം മെല്ലെ മുന്നോട്ട് എടുത്തു. അവൻ വാഹനത്തിന് മുന്നേ ഓടാൻ തുടങ്ങി. മൂന്ന് ഹെയർപിൻ വളവുകളിൽ, ടാറിട്ട റോഡ് വിട്ട് അവൻ ആ ചെറിയ മലയുടെ കുത്തനെയുള്ള ഇറക്കത്തിലൂടെ ഓടി എനിക്ക് മുന്നിൽത്തന്നെ എത്തി നിന്നു.</p>
<p>ഞാൻ വാഹനം നിർത്തി. ഞങ്ങൾ പരസ്പരം നോക്കി. അവൻ മുൻകാലുകൾ ഡ്രൈവർ സൈഡിലെ ഡോറിലേക്ക് വെച്ച് ഏന്തി വലിഞ്ഞ് നിന്നു. &#8216;എന്നെയും കൂടെ കൊണ്ടുപോക&#8217; എന്ന് തന്നെയാണ് ആ മുഖത്തെ ആവശ്യം. അവന്റെ കണ്ണുകൾ അത് അടിവരയിടുന്നുണ്ട്.</p>
<p>ഞാനെൻ്റെ ദൗർബല്യം മുഴുവൻ അവനോട് തുറന്നു പറഞ്ഞു. ഞാൻ പച്ച മലയാളത്തിൽ അവനോട് സംസാരിക്കുകയായിരുന്നു. പക്ഷേ, അവനെന്ത് മനസ്സിലാകാൻ!</p>
<p>പെട്ടെന്ന് എല്ലാം മനസ്സിലായതുപോലെ അവൻ മുൻകാലുകൾ താഴേക്ക് വെച്ച് ഇറങ്ങി നിന്നു. ഞാൻ മെല്ലെ വാഹനം മുന്നോട്ട് നീക്കി. അടുത്ത ഹെയർപിൻ വളവിലേക്ക് അവൻ എനിക്കൊപ്പം ഓടിയില്ല. വാഹനം അകന്ന് പോകുന്നത് നോക്കി അവിടെത്തന്നെ നിന്നു.</p>
<p>എൻ്റെ കൂടെ ഒരു ക്യാമറാമാൻ ഉണ്ടായിരുന്നെങ്കിൽ പകർത്തുവാൻ പറ്റിയ ഗംഭീര ദൃശ്യങ്ങൾ ആയിരുന്നു അത്. അവൻ്റെ നോട്ടം എൻ്റെയുള്ളിൽ ഇപ്പോഴും കൊളുത്തി വലിക്കുന്നുണ്ട്.</p>
<p>2025 സെപ്റ്റംബറിൽ ഞാൻ വടക്കേ ഇന്ത്യയിലേക്കുള്ള യാത്ര തുടരുകയാണ്. രാജ്യത്തൊട്ടാകെയുള്ള 800 കോട്ടകളിൽ 161 കോട്ടകൾ മാത്രമാണ് ഇതുവരെ ഡോക്യുമെന്റ് ചെയ്തിട്ടുള്ളത്. മൂന്ന് വർഷമെങ്കിലും എടുക്കും ഈ ദൗത്യം പൂർത്തിയാക്കാൻ. ഇപ്രാവശ്യം കാശ്മീർ, പഞ്ചാബ്, ഹിമാചൽ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ലക്ഷ്യമിടുന്നത്.</p>
<p>കടന്ന് പോകാനുള്ള അപരിചിതമായ വഴികളെപ്പറ്റിയും തെരുവുകളെപ്പറ്റിയും എനിക്കിപ്പോൾ ലവലേശം ആശങ്കയില്ല. തെരുവുകളിൽ ഉണ്ടുറങ്ങി യാത്ര മുന്നോട്ട് നീക്കുമ്പോൾ ഓരോ ദിവസവും ധാരാളം നായ്ക്കളുമായി ചങ്ങാത്തം കൂടാം എന്ന സന്തോഷം ഇപ്പോൾത്തന്നെ എന്നെ ത്രസിപ്പിക്കുന്നുണ്ട്. വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും അവർ എനിക്കൊപ്പം തീർച്ചയായും ഉണ്ടാകും. ഒരു സംശയവും വേണ്ട.</p>
<p><strong>വാൽക്കഷണം:-</strong> മാസങ്ങളോളം തുടർച്ചയായി വടക്കേ ഇന്ത്യയിൽ യാത്ര ചെയ്തിട്ടും, ഒരു തെരുവ് നായയുടെ പോലും ഉപദ്രവം ഉണ്ടായില്ല. തെരുവ് നായ്ക്കൾ മനുഷ്യരെ ഉപദ്രവിക്കുന്നത് കാണാനോ കേൾക്കാനോ ഇടയായില്ല. അവറ്റകളെക്കൊണ്ട് ഉപകാരം മാത്രമാണ് ഉണ്ടായത്. കേരളത്തിൽ പക്ഷേ, തെരുവ് നായ്ക്കളെക്കൊണ്ടുള്ള ഉപദ്രവത്തിൻ്റെ വാർത്തകൾക്ക് ഒരു ക്ഷാമവുമില്ല. ഇതെന്തുകൊണ്ടാണെന്ന് പഠന വിഷയമാക്കേണ്ടതാണ്.<br />
——————————————————————————————<br />
<span style="color: #0000ff;"><em>ഈ ലേഖനം ജൂലൈ 2025 യുവധാര മാസികയിൽ അച്ചടിച്ച് വന്നിരുന്നു.</em></span></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9959" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9959</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഭാഗി &#8211; 2 പുറത്തിറങ്ങി</title>
		<link>http://niraksharan.in/?p=9867</link>
		<comments>http://niraksharan.in/?p=9867#comments</comments>
		<pubDate>Thu, 27 Mar 2025 14:30:12 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>
		<category><![CDATA[സാങ്കേതികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9867</guid>
		<description><![CDATA[ഗ്രേറ്റ് ഇന്ത്യൻ എക്സ്പ്രഡിഷൻ (GIE), 2025 സെപ്റ്റംബറിൽ തുടരാനായി, ഭാഗീരഥി എന്ന ഭാഗി2 വാഹനം തിരഞ്ഞെടുക്കുന്നത് ഒരു വലിയ കടമ്പയായിരുന്നു. പല പല വാഹനങ്ങൾ ഓടിച്ചു നോക്കി. ടെക്നിക്കൽ സ്പെസിഫിക്കേഷൻ, മൈലേജ്, വില, സേഫ്റ്റി റേറ്റിംഗ്, സർവ്വീസ്, സ്പെയർ വില, സ്പെയർ ലഭ്യത, എൻ്റെ സാധനസാമഗ്രികൾ ഉൾക്കൊള്ളിക്കാനുള്ള സ്ഥലം, എന്നതൊക്കെ വാഹനം തിരഞ്ഞെടുക്കാനുള്ള ഘടകങ്ങൾ ആയിരുന്നു. പഴയ വാഹനം വാങ്ങാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. ഈ യാത്രയിൽ ഇതുവരെ ഉപയോഗിച്ചത് പഴയ വണ്ടി ആണ്. ഈ യാത്ര ഇഴഞ്ഞ് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9867" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/03/2110.jpg"><img class="aligncenter wp-image-9868 " src="http://niraksharan.in/wp-content/uploads/2025/03/2110.jpg" alt="2" width="454" height="577" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഗ്രേ</span></a></strong></span>റ്റ് ഇന്ത്യൻ എക്സ്പ്രഡിഷൻ (GIE), 2025 സെപ്റ്റംബറിൽ തുടരാനായി, ഭാഗീരഥി എന്ന ഭാഗി2 വാഹനം തിരഞ്ഞെടുക്കുന്നത് ഒരു വലിയ കടമ്പയായിരുന്നു.</p>
<p>പല പല വാഹനങ്ങൾ ഓടിച്ചു നോക്കി. ടെക്നിക്കൽ സ്പെസിഫിക്കേഷൻ, മൈലേജ്, വില, സേഫ്റ്റി റേറ്റിംഗ്, സർവ്വീസ്, സ്പെയർ വില, സ്പെയർ ലഭ്യത, എൻ്റെ സാധനസാമഗ്രികൾ ഉൾക്കൊള്ളിക്കാനുള്ള സ്ഥലം, എന്നതൊക്കെ വാഹനം തിരഞ്ഞെടുക്കാനുള്ള ഘടകങ്ങൾ ആയിരുന്നു.</p>
<p>പഴയ വാഹനം വാങ്ങാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. ഈ യാത്രയിൽ ഇതുവരെ ഉപയോഗിച്ചത് പഴയ വണ്ടി ആണ്. ഈ യാത്ര ഇഴഞ്ഞ് വലിഞ്ഞായാലും ചെയ്ത് തീർക്കാൻ പറ്റുമെന്ന് സ്വയം ബോദ്ധ്യം വരുന്നതുവരെ പഴയ വാഹനം മതി എന്ന് തീരുമാനിച്ചിരുന്നു. ആ ബോദ്ധ്യം ഉണ്ടായപ്പോൾ പുതിയ വണ്ടി വാങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു.</p>
<p>ഈ യാത്രയ്ക്ക് ശേഷം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തുമ്പോൾ, നാട്ടിലെ സഞ്ചാരങ്ങൾക്ക് വേണ്ടി ഇതേ വാഹനം പരിഗണിക്കേണ്ടതുണ്ട്. ആ ഒരു ഘടകവും ചേർത്താണ് പുതിയ വാഹനത്തെ തീരുമാനിച്ചത്. ഭാഗിയേക്കാൾ ഒതുക്കമുള്ളവൾ ആയിരിക്കണം ഭാഗി 2 എന്നാണ് ഉദ്ദേശിച്ചത്.</p>
<p>അവസാന റൗണ്ടിൽ പരിഗണിച്ച വാഹനങ്ങളെപ്പറ്റി മാത്രം പറയാം.</p>
<p><strong>1. താർ 3 ഡോർ</strong></p>
<p>എനിക്ക് വളരെ താല്പര്യമുണ്ടായിരുന്ന വാഹനമാണ് ഇത്. സ്ഥലസൗകര്യം കുറവാണെങ്കിലും സാധനങ്ങൾ അതിനകത്ത് കൊള്ളിക്കാൻ പറ്റുമെന്ന് തോന്നിയിരുന്നു. പക്ഷേ മോട്ടോർ ഹോമിലെ എൻ്റെ ജീവിതരീതി വെച്ച് നോക്കിയപ്പോൾ 5 ഡോർ ഉള്ള വാഹനം വേണമെന്ന സ്ഥിതിവിശേഷം ഉണ്ടായി. മാത്രമല്ല ഈ വാഹനത്തിൽ ഹാൻഡ് ബ്രേക്ക് വലിച്ചു വെച്ചതിനുശേഷം ഫസ്റ്റ് ഗിയറിൽ വാഹനം മുന്നോട്ട് ഓടിപ്പോകുന്നത് ഒരു വലിയ പോരായ്മയായി മാറി. അത്തരം ഒരു വാഹനം ഈ യാത്രയിൽ പരിഗണിക്കാനേ പറ്റില്ല. 16 ലക്ഷത്തിലധികം വിലയുള്ള ഒരു വാഹനത്തിൽ നേരെ ചൊവ്വേ ഹാൻഡ് ബ്രേക്ക് കൊടുക്കാൻ മഹീന്ദ്രയ്ക്ക് പറ്റാത്തത് വലിയ കഷ്ടം തന്നെയാണ്. കുറഞ്ഞ മൈലേജും ഈ വാഹനത്തെ തിരസ്കരിക്കാൻ കാരണമായി.</p>
<p><strong>2. മഹീന്ദ്ര &#8211; XUV 3XO</strong></p>
<p>ഈ വാഹനം സജീവ പരിഗണനയിൽ ഉണ്ടായിരുന്നതാണ്. ഇതിൽ പല വേരിയന്റുകൾ ഉണ്ട്. എനിക്ക് ആവശ്യമായ വേരിയന്റ് കാണിച്ചു തരാൻ രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ഡീലർക്ക് കഴിഞ്ഞില്ല. അതിനിടയ്ക്ക് എന്റെ ടോയ്ലറ്റ് കൊമോഡ് ഇതിനകത്ത് ഫിറ്റാകില്ല എന്നും മനസ്സിലാക്കി. വാഹനം നൽകുന്നതിന് മുന്നേ തന്നെ ഇത്രയും നിസ്സഹരണം ഉള്ളവരുടെ, വില്പനയ്ക്ക് ശേഷമുള്ള സേവനം എത്ര മോശമായിരിക്കും എന്ന് ആലോചിച്ചതും ഈ വാഹനം വേണ്ടെന്ന് തീരുമാനിച്ചു.</p>
<p><strong>3. സുസുക്കി &#8211; ജിംനി</strong></p>
<p>രണ്ടിലധികം പേർ വളരെ ശക്തമായി നിർദ്ദേശിച്ച ഒരു വാഹനമാണ് ഇത്. വിദേശരാജ്യങ്ങളിൽ പലരും ഇതിനെ മോട്ടോർ ഹോമായി ഉപയോഗിക്കുന്നു എന്നതും ഒരു പ്രധാന കാരണമായി അവർ ചൂണ്ടിക്കാട്ടി. 4X4 ആണെന്നതും ഒരു മേന്മയാണ്. എങ്കിലും, ഈ യാത്രയിൽ 4&#215;4 അവശ്യ ഘടകമല്ല എന്ന് ഇതുവരെയുള്ള യാത്രയിൽ നിന്ന് എനിക്ക് ബോദ്ധ്യമുണ്ട്. ഞാൻ ഇതിന്റെ ടെസ്റ്റ് ഡ്രൈവ് എടുത്തു. രണ്ട് കിലോമീറ്റർ ഓടുന്നതിനിടയ്ക്ക് നാല് പ്രാവശ്യം എൻ്റെ വലത് കൈ വലത് ഡോറിൽ ഇടിച്ചു. അത്രയ്ക്കും ചെറിയ സ്പേസ് ആണ് ഇതിനകത്ത് ഉള്ളത്. നന്നായി കുനിഞ്ഞ് കയറിയില്ലെങ്കിൽ തലയും ഇടിക്കും. ടോയ്ലറ്റ് കൊമോഡ് അകത്ത് ഫിറ്റ് ആകില്ല. സേഫ്റ്റി റേറ്റിംഗ് 3/5. അങ്ങനെ പല കാരണങ്ങൾ കൊണ്ടും എൻ്റെ യാത്രയ്ക്ക് ഇത് അപര്യാപ്തമായ ഒരു വാഹനം ആയതുകൊണ്ട് ഒഴിവാക്കി.</p>
<p><strong>4. ടൊയോട്ട &#8211; ഹൈറൈഡർ.</strong></p>
<p>അല്പം ബൾക്കി വാഹനമായി തോന്നിയെങ്കിലും, വില ആകർഷകമായിരുന്നു. പക്ഷേ, ഞാൻ ഉറപ്പിച്ച വേരിയൻ്റിന് ഒരു മ്യൂസിക്ക് സിസ്റ്റം പോലും ഇല്ല. ഇക്കാലത്ത് തേർഡ് പാർട്ടി മ്യൂസിക് സിസ്റ്റം പിടിപ്പിക്കുന്ന് തീരെ സഹിക്കാൻ പറ്റാത്ത കാര്യമാണ്. ടൊയോട്ട പോലുള്ള കമ്പനികൾ ഇക്കാര്യത്തിൽ എന്തിന് പിശുക്ക് കാണിക്കുന്നു എന്ന് മനസ്സിലാകുന്നില്ല. ആ ഒറ്റക്കാരണത്താൽ ആണ് ഈ വാഹനം ഒഴിവാക്കിയത്. മ്യൂസിക് സിസ്റ്റവും റിയർവ്യൂ ക്യാമറയും ഉള്ള അടുത്ത വേരിയൻ്റിന് 2 ലക്ഷം അധികം കൊടുക്കണം പോലും.</p>
<p><strong>4. സ്ക്കോഡ &#8211; കുശാക്ക്</strong></p>
<p>എല്ലാ അർത്ഥത്തിലും എനിക്ക് ഇഷ്ടമായ വണ്ടിയാണ് ഇത്. സേഫ്റ്റി റേറ്റിംഗ് 5ൽ5. ടോയ്ലറ്റ് കൊമോഡ് അകത്ത് ഫിറ്റാകും. സർവീസിൽ സ്ക്കോഡ അല്പം പിന്നോക്കം ആണെന്ന് അനുഭവമുണ്ട്. എങ്കിലും ഞാനിത് പരിഗണിക്കുമായിരുന്നു. പക്ഷേ ഇതിന്റെ അതേ സൗകര്യങ്ങൾ ഉള്ള ഫോക്സ്‌വാഗൺ ഹൈലൈനർ വാഹനത്തേക്കാൾ ഒരു ലക്ഷത്തിലധികം രൂപ അധികം കൊടുക്കണം. ഏപ്രിൽ കൂട്ടാനിരുന്ന വില, മാർച്ചിൽ തന്നെ സ്ക്കോഡ കൂട്ടിക്കഴിഞ്ഞു. അക്കാരണത്താൽ ഈ വാഹനവും ഒഴിവാക്കി.</p>
<p>അങ്ങനെ അവസാനം തിരഞ്ഞെടുത്ത വണ്ടിയാണ് <strong>ഫോക്സ്‌വാഗൺ ടൈഗുൺ ഹൈലൈന്‍.</strong><br />
&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;<br />
* പെട്രോൾ മാനുവൽ, 6+R ഗിയർ. 1 ലിറ്റർ എഞ്ചിൻ. രണ്ട് കൈകൾക്കും രണ്ട് കാലിനും അനക്കം ഉണ്ടാകേണ്ടത് ഇത്രയും വലിയ ഒരു യാത്രയിൽ ഒഴിവാക്കാൻ പറ്റാത്ത കാര്യമാണ്. അതുകൊണ്ടാണ് മാനുവൽ വാഹനം തിരഞ്ഞെടുത്തത്.</p>
<p>* സേഫ്റ്റി റേറ്റിംഗ് 5 ൽ 5.</p>
<p>* കമ്പനി 19 മൈലേജ് പറയുന്നു. 15 കിട്ടിയാൽ പോലും പഴയ ഭാഗിയെക്കാൾ നല്ല മൈലേജ് ആണ്. ഹൈവേകളിൽ 19ൽ കൂടുതൽ കിട്ടാനേ തരമുള്ളൂ. (13 വർഷം സ്ക്കോഡ ഓടിക്കുന്നത് കൊണ്ടാണ് ഇത് പറയുന്നത്. ഒരമ്മ പെറ്റ മക്കളാണ് സ്ക്കോഡയും ഫോക്സ്വാഗണും എന്ന് അറിയാമല്ലോ?)</p>
<p>* ബെഡ് സെറ്റ് ചെയ്യാൻ ആവശ്യമായ സ്ഥലമുണ്ട്.</p>
<p>* ടോയ്ലറ്റ് കൊമോഡ് ഫിറ്റ് ആകും.</p>
<p>* സർവീസ് സെന്ററുകൾ, സുസുക്കി, ടാറ്റ, ടൊയോട്ട, മഹീന്ദ്ര എന്നീ കമ്പനികളുടെ അത്രയും എണ്ണം ഇന്ത്യയിൽ ഇല്ല. പക്ഷേ സേവനം മഹീന്ദ്ര, ടാറ്റ എന്നീ കമ്പനികളേക്കാൾ വളരെ മെച്ചപ്പെട്ടതാണ്.</p>
<p>* സ്പെയറുകൾക്ക് മേൽപ്പറഞ്ഞ കമ്പനികളേക്കാൾ അധികം വിലയുണ്ട്.</p>
<p>* ടൊയോട്ട ഹൈലാൻഡറിനേക്കാൾ ഒതുക്കം ഉണ്ട്.</p>
<p>* മാർച്ച് മാസം പ്രമാണിച്ച് പല വകുപ്പുകളിലായി ഒന്നേകാൽ ലക്ഷത്തിൽ അധികം രൂപ കുറച്ചു കിട്ടി. ഏപ്രിലിൽ വാഹനങ്ങൾക്ക് വില കൂടുകയാണ്. കൊടുക്കേണ്ടിവന്നത് 15 ലക്ഷം.</p>
<p>* പഴയ ഭാഗിയുടെ (ബൊലേറോ-XL) പൊരുത്തം ഇതിലേക്ക് (ടൈഗുൺ) കുടിയേറുകയാണ്. അതുകൊണ്ടാണ് വെളുത്ത നിറം തിരഞ്ഞെടുത്തത്.</p>
<p>* സൺ റൂഫ് ഇല്ലാത്ത വാഹനം തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ യാത്രയിൽ അത് സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. കേരളത്തിലെ കാലാവസ്ഥയിലും അത് അനുയോജ്യമാണെന്ന് ഞാൻ കരുതുന്നില്ല.</p>
<p>* ഉപയോഗപ്രദമായ റൂഫ് റെയിൽ മറ്റൊരു വാഹനത്തിനും ഞാൻ കണ്ടില്ല. 50 കിലോഗ്രാം വരെ താങ്ങുന്ന സ്റ്റീൽ റെയിൽ ആണ് ഇതിനുള്ളത്. മറ്റു വാഹനങ്ങളുടെ റൂഫ് റെയിൽ, വെറും ഷോ മാത്രം. അതിലൊന്നിന്റേയും അടിയിലൂടെ ഒരു കയർ വലിച്ചെടുത്ത് അഴ പോലും കെട്ടാൻ പറ്റില്ല. എനിക്ക് ആകട്ടെ അത് വളരെ അത്യാവശ്യമുള്ളതുമാണ്.</p>
<p>* ഇത് ഭാഗി2 ആണെങ്കിലും വേർതിരിച്ച് പറയേണ്ട അവസരങ്ങളിൽ മാത്രമേ അങ്ങനെ പറയൂ. സാധാരണ നിലയ്ക്ക് ഇവളേയും ഭാഗി എന്ന് തന്നെ ആയിരിക്കും വിശേഷിപ്പിക്കുക.</p>
<p>ഈ വാഹനത്തിൽ സ്ഥിരമായ ഒരു മാറ്റവും വരുത്തില്ല. മേക്ക് ഷിഫ്റ്റ് സൗകര്യങ്ങൾ ചെയ്ത് ആയിരിക്കും ഇതിനെ മോട്ടോർ ഹോം ആക്കി മാറ്റിയെടുക്കുക. അതുകൊണ്ട് തന്നെ, RTOയ്ക്ക് തലവേദന ഉണ്ടാക്കില്ല. കമ്പനി ഗ്യാരണ്ടിയേയും ബാധിക്കില്ല.</p>
<p>ഭാഗിയുടെ രജിസ്ട്രേഷൻ നമ്പർ, ഫാൻസി നമ്പർ വിഭാഗത്തിൽ പണം കൊടുത്ത് വാങ്ങാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. ആർക്കും ആവശ്യമില്ലാത്ത ഒരു സാധാരണ നമ്പർ ആണത്. പക്ഷേ ഭാഗിയുമായി ആ നമ്പറിന് ഒരു ഇഴയടുപ്പം ഉണ്ട്. അതെന്താണെന്ന് ഒരാഴ്ച്ചയ്ക്കകം നമ്പർ കിട്ടിയ ശേഷം വിശദമാക്കാം. അതുവരെ താൽക്കാലിക നമ്പർ വെച്ച് ഓടിക്കുന്നതാണ്.</p>
<p>27 മാർച്ച് 2025, എമ്പുരാന്റെ മാത്രം ദിവസമല്ല. പാൻ ഇന്ത്യൻ താരമായ ഭാഗിയുടേയും കൂടെ ദിവസമാണ്.</p>
<p>ഭാഗി2 തിരഞ്ഞെടുക്കാൻ ഒരുപാട് നിർദ്ദേശങ്ങൾ തന്ന് ഒപ്പം നിന്ന എല്ലാവർക്കും നന്ദി.</p>
<p><strong>വാൽക്കഷണം:-</strong> ഒരു വാഹനം വാങ്ങുമ്പോൾ ഫാസ്റ്റ് ടാഗ് എടുക്കേണ്ടതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഞാൻ മുൻപ് എഴുതിയിരുന്നു. അതിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ പറ്റാത്ത തരത്തിലുള്ള ചിട്ടവട്ടങ്ങളാണ് സർക്കാരും വാഹന ഡീലർമാരും ചേർന്ന് ചെയ്ത് വെച്ചിരിക്കുന്നത്. എന്നിരുന്നാലും, അതിനെയെല്ലാം മറികടന്ന് നമുക്കാവശ്യമായ ഫാസ്റ്റ് ടാഗ് എടുക്കാനുള്ള സംവിധാനം ഞാൻ പിന്നീട് മനസ്സിലാക്കിയെടുത്തു. അത് ഒരു വീഡിയോ രൂപത്തിൽ അധികം വൈകാതെ പങ്കുവെക്കുന്നതാണ്. പുതിയ വാഹനം വാങ്ങുന്ന ഓരോരുത്തർക്കും ദീർഘകാല അടിസ്ഥാനത്തിൽ അത് പ്രയോജനപ്പെടും.</p>
<p>#gie_by_niraksharan<br />
#greatindianexpedition<br />
#greatindianexpeditionbyniraksharan See less</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9867" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9867</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഒരു വാഹനം വാങ്ങാനുള്ള പൊല്ലാപ്പുകൾ</title>
		<link>http://niraksharan.in/?p=9864</link>
		<comments>http://niraksharan.in/?p=9864#comments</comments>
		<pubDate>Sun, 23 Mar 2025 09:34:46 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9864</guid>
		<description><![CDATA[ഭാഗി (Bolero XL) എന്ന 19 വർഷം പഴക്കമുള്ള വാഹനം വിറ്റതിനാൽ, 2025 സെപ്റ്റംബറിൽ, ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ തുടരാനും, തുടർന്നങ്ങോട്ടുള്ള എൻ്റെ നിത്യജീവിത ആവശ്യങ്ങൾക്കുമായി ഒരു വാഹനം വാങ്ങാൻ ശ്രമിച്ചു എന്ന ഒറ്റ തെറ്റ് മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. അതിൻ്റെ പേരിൽ നിലവിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടതകൾ താഴെ അക്കമിട്ട് നിരത്തുന്നു. 1. ഓൺലൈൻ ടൈം ലൈനിൽ മുഴുവൻ വാഹന പരസ്യങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. അതെല്ലാം ബ്ലോക്ക് ചെയ്യുക എന്നതാണ് ഒരു ദിവസത്തെ പ്രധാന പരിപാടി. 2. വാഹനം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9864" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/03/2109.jpg"><img class="aligncenter wp-image-9865 " src="http://niraksharan.in/wp-content/uploads/2025/03/2109.jpg" alt="2" width="504" height="504" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഭാ</span></a></strong></span>ഗി (Bolero XL) എന്ന 19 വർഷം പഴക്കമുള്ള വാഹനം വിറ്റതിനാൽ, 2025 സെപ്റ്റംബറിൽ, ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ തുടരാനും, തുടർന്നങ്ങോട്ടുള്ള എൻ്റെ നിത്യജീവിത ആവശ്യങ്ങൾക്കുമായി ഒരു വാഹനം വാങ്ങാൻ ശ്രമിച്ചു എന്ന ഒറ്റ തെറ്റ് മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ.</p>
<p>അതിൻ്റെ പേരിൽ നിലവിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടതകൾ താഴെ അക്കമിട്ട് നിരത്തുന്നു.</p>
<p>1. ഓൺലൈൻ ടൈം ലൈനിൽ മുഴുവൻ വാഹന പരസ്യങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. അതെല്ലാം ബ്ലോക്ക് ചെയ്യുക എന്നതാണ് ഒരു ദിവസത്തെ പ്രധാന പരിപാടി.</p>
<p>2. വാഹനം വാങ്ങാനായി സമീപിക്കുകയും, ടെസ്റ്റ് ഡ്രൈവ് എടുക്കുകയും, വെറുതെ ഷോ റൂം വരെ പോകുകയും ചെയ്ത അര ഡസനോളം വാഹന കമ്പനികൾ ഉണ്ട്. അവരുടെ പലപല വകുപ്പുകളിൽ നിന്നായി കുറഞ്ഞത് 3 ഫോൺ വിളികളെങ്കിലും വന്നു കൊണ്ടിരിക്കുന്നു. നിങ്ങളുടെ വാഹനം ഇന്നയിന്ന കാരണങ്ങളാൽ വാങ്ങാൻ ഞാൻ ഉദ്ദേശിക്കുന്നില്ല എന്ന മറുപടി കൊടുത്താലും അവർ ഒഴിവാകുന്നില്ല. എൻ്റെ ആവശ്യങ്ങൾക്ക് ഉതകാത്ത, അവരുടെ തന്നെ മറ്റൊരു വാഹനം അവർ നിർദ്ദേശിക്കുന്നു, ഫോണിൽ കടിച്ച് തൂങ്ങി കിടക്കുന്നു.</p>
<p>3. വാങ്ങാൻ തീരുമാനിച്ച വാഹനത്തിൻ്റെ കമ്പനിക്കാരുടെ റീജിയണൽ ഓഫീസിൽ നിന്ന് ഫോണിലൂടെ വന്ന ഒരു ചോദ്യമാണ് രസകരം. മറ്റ് വാഹനങ്ങളെ മാറ്റി നിർത്തി ഈ വാഹനം എന്തുകൊണ്ട് നിങ്ങൾ വാങ്ങുന്നു ? അതിന് മുറിപ്പത്തൽ ഉത്തരം കൊടുക്കേണ്ടി വന്നു. “നിങ്ങളുടെ ഈ ചോദ്യം ഒഴിവാക്കാനായി നിങ്ങളുടെ വാഹനം വാങ്ങുന്നില്ല എന്ന് എൻ്റെ തീരുമാനം മാറ്റിയാൽ മതിയാകുമോ? “ തൽക്ഷണം അവർ ക്ഷമാപണവും നന്ദിയും പറഞ്ഞ് കണ്ടം വഴി രക്ഷപ്പെട്ടു.</p>
<p>4. പണം എടുക്കാനായി ബാങ്കിൽ ചെന്നപ്പോൾ, “സാമ്പത്തിക വർഷാവസാനം ആയതുകൊണ്ട്, വാഹന ഡെലിവറി ഏപ്രിൽ വരെ നീട്ടാമോ ? “ എന്നാണ് അവരുടെ ചോദ്യം. “സൗകര്യമില്ല. എൻ്റെ പണം എൻ്റെ ആവശ്യത്തിന് ഉപയോഗിക്കാനുള്ളതാണ്. നിങ്ങളെപ്പോലുള്ള ബാങ്കിങ്ങ് സ്ഥാപനങ്ങളുടെ പ്രാരാബ്ദ്ധങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനുള്ളതല്ല.“ എന്നായിരുന്നു എൻ്റെ മറുപടി. മാർച്ചിൽ വാഹനം വാങ്ങിയാൽ 1.25 ലക്ഷം രൂപയോളം എനിക്ക് മെച്ചമുള്ളപ്പോൾ ബാങ്കുകാരുടെ സൗകര്യാർത്ഥം ഞാൻ ഏപ്രിൽ മാസം വാഹനം വാങ്ങിയാൽ മതിയെന്ന്!</p>
<p>5. ലോൺ വേണമെങ്കിൽ ഞങ്ങൾ തരാമെന്നായി അപ്പോൾ എൻ്റെ ബാങ്കുകാർ. “ഇന്ത്യയിൽ ഏറ്റവും അധികം പലിശ വാഹന ലോൺ ഇനത്തിൽ ഈടാക്കുന്ന നിങ്ങളുടെ ബാങ്കിൻ്റെ ലോൺ എനിക്ക് ആവശ്യമില്ല“ എന്ന മറുപടി കേട്ടപ്പോൾ അവർക്ക് കുറച്ച് ആശ്വാസം കിട്ടിയെന്ന് തോന്നുന്നു.</p>
<p>6. ഈ-മെയിലിലും വാഹന കമ്പനിക്കാരുടെ ജങ്ക് മെയിലുകൾ വന്ന് നിറഞ്ഞുകൊണ്ടിരിക്കുന്നു.</p>
<p>ഇങ്ങനെ പോകുന്നു പ്രശ്നങ്ങൾ&#8230;.</p>
<p>ഇനി ഒരു പുതിയ വാഹനം വാങ്ങുമ്പോൾ അവശ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യം സൂചിപ്പിക്കട്ടെ.</p>
<p>പുതിയ നിയമപ്രകാരം വാഹനം ഷോ റൂമിൽ നിന്ന് ഇറക്കിക്കൊണ്ട് പോരുമ്പോൾ രജിസ്റ്റർ ചെയ്ത് നമ്പർ പ്ലേറ്റ് റിവറ്റ് ചെയ്തിരിക്കണം. എന്നിട്ടും താൽക്കാലിക നമ്പറുള്ള ധാരാളം വാഹനങ്ങൾ നിരത്തിൽ കാണാനാകും. അതിൽ പലതും ടെസ്റ്റ് ഡ്രൈവ് വാഹനങ്ങൾ ആയിരിക്കാം. അതല്ലാതുള്ള വാഹനങ്ങൾ നമ്പർ പ്ലേറ്റ് ഇല്ലാതെയും താൽക്കാലിക നമ്പർ പ്ലേറ്റുമായി നിരത്തിൽ ഓടുന്നുണ്ടെങ്കിൽ അത് ശരിയായ നടപടിയല്ല.</p>
<p>അതുപോലെ തന്നെ വന്നിരിക്കുന്ന പുതിയ നിയമമാണ് ഫാസ്റ്റ് ടാഗ് ഇല്ലാതെ വാഹനങ്ങൾ ഷോറൂമിൽ നിന്ന് ഇറക്കരുത് എന്നത്. ആയതിനാൽ 600 മുതൽ 900 രൂപ വരെ ഇടാക്കി വാഹന ഡീലർമാർ തന്നെ നമുക്ക് വേണ്ടി ഫാസ്റ്റ് ടാഗ് എടൂത്ത് തരുന്നുണ്ട്.</p>
<p>പക്ഷേ, ഒരു ഫാസ്റ്റ് ടാഗ് എടുക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന സംഗതിയുണ്ട്. വാഹനത്തിൻ്റെ നമ്പർ, എഞ്ചിൻ നമ്പർ, Chassis നമ്പർ എന്നിവ നൽകിയാണ് നമ്മൾ ഫാസ്റ്റ് ടാഗ് എടുക്കുന്നതെങ്കിലും നമുക്ക് കാര്യമായ മറ്റ് പ്രയോജനം ഒന്നും ഇല്ലാത്ത ഒരു ബാങ്ക് അക്കൗണ്ട് കൂടെ ഈ അവസരത്തിൽ തുറക്കപ്പെടുന്നുണ്ട്. ആ അക്കൗണ്ട് വഴിയാണ് ഫാസ്റ്റ് ടാഗിലേക്ക് പണം പോകുന്നതെന്ന് ഞാൻ പറയേണ്ടതില്ലല്ലോ?</p>
<p>നമ്മളെല്ലാവരും മേൽപ്പറഞ്ഞ ഫാസ്റ്റ് ടാഗ് സൗകര്യം നൽകുന്ന ബാങ്ക് ഏതാണെന്ന് തിരഞ്ഞെടുക്കാൻ തയ്യാറാകുകയോ സമയം ചിലവഴിക്കുകയോ ചെയ്യുന്നില്ല എന്നതാണ് വാസ്തവം. സ്വയം ഫാസ്റ്റ് ടാഗ് എടുത്താലും ഡീലർ വഴി എടുത്താലും ടോൾ ബൂത്തിന് മുന്നിലെ കുടക്കീഴിൽ നിന്ന് എടുത്താലും ഏത് ബാങ്കിൻ്റെ ഫാസ്റ്റ് ടാഗ് വേണമെന്ന് നമ്മളിൽ ബഹുഭൂരിപക്ഷവും തീരുമാനിക്കുന്നില്ല എന്നതാണ് പരമാർത്ഥം. ഇന്നുവരെ ഞാൻ അത് തീരുമാനിച്ചിരുന്നില്ല. പക്ഷേ, ഇന്നുമുതൽ ഞാൻ തീരുമാനിക്കും എനിക്ക് ഏത് ബാങ്കിൻ്റെ ഫാസ്റ്റ് ടാഗ് വേണമെന്ന്. അതെന്തുകൊണ്ടെന്ന് വിശദമാക്കാം.</p>
<p>ഒരു ശരാശരി മനുഷന്, ജീവിതത്തിൽ വളരെ ചുരുക്കം പ്രാവശ്യം മാത്രം സംഭവിക്കുന്ന ഒന്നാണ് വാഹനം വാങ്ങലും വിവാഹം കഴിക്കലുമൊക്കെ. അത്തരം സന്ദർഭങ്ങളിൽ മുൻപരിചയം ഇല്ലാത്തതുകൊണ്ട് പല അബദ്ധങ്ങളും സംഭവിക്കാം. പക്ഷേ, രണ്ടാമത്തെ പ്രാവശ്യവും മൂന്നാമത്തെ പ്രാവശ്യം അതേ അബദ്ധം സംഭവിച്ചാൽ&#8230; അതിനെ അബദ്ധമെന്നല്ല, മണ്ടത്തരം എന്നാണ് പറയേണ്ടത്.</p>
<p>വിഷയത്തിലേക്ക് തിരികെ വരാം.</p>
<p>കോടികൾ വന്ന് മറിയുന്ന ബിസിനസ്സാണ് ഫാസ്റ്റ് ടാഗ്. അതുകൊണ്ട് തന്നെ, നമ്മൾ പേരുപോലും കേൾക്കാത്ത ബാങ്കുകൾ പോലും ഈ കച്ചവടത്തിൽ അരയും തലയും മുറുക്കി രംഗത്ത് ഇറക്കിയിട്ടുണ്ട്. അതിൻ്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്നതും അനുഭവിക്കാൻ പോകുന്നതും നമ്മൾ മാത്രമാണ്.</p>
<p>ഏതൊരു ബാങ്കിനും 4 വർഷത്തിൽ ഒരിക്കലെങ്കിലും KYC എന്ന ഏർപ്പാടുണ്ട്. നിങ്ങൾക്ക് ഫാസ്റ്റ് ടാഗ് തന്നിരിക്കുന്ന അക്കൗണ്ടിൻ്റെ കാര്യത്തിലും അത് തന്നെയാണ് സത്യം. ജീവിതത്തിൽ ഇതുവരെ കേൾക്കാത്ത ഒരു ബാങ്കിൻ്റെ ഫാസ്റ്റ് ടാഗാണ് നിങ്ങൾ കൈവശം വെച്ചിരിക്കുന്നതെന്ന് സങ്കൽപ്പിക്കൂ. ഉദാ:- ഗ്രാമീൺ ബാങ്ക് ഓഫ് കിനാശ്ശേരി. ഇപ്പറഞ്ഞ കിനാശ്ശേരി ബാങ്കിന് കാര്യമായ ഓൺലൈൻ സപ്പോർട്ട് ഒന്നും ഉണ്ടാകണമെന്നില്ല. KYC അപ്ഡേറ്റ് ചെയ്യാൻ നിങ്ങൾ തയ്യാറാണെങ്കിലും അതിനുള്ള സാഹചര്യമോ ഓൺലൈൻ സൗകര്യങ്ങളോ അവർ നൽകണമെന്നില്ല. പിന്നെയുള്ളത് നിങ്ങൾ വാഹനവുമെടുത്ത് കിനാശ്ശേരി ബാങ്കിൻ്റെ ഏതെങ്കിലും ബ്രാഞ്ച് തപ്പിക്കണ്ടുപിടിച്ച് അവിടെച്ചെന്ന് പ്രശ്നപരിഹാരം ഉണ്ടാക്കുക എന്നതാണ്. അങ്ങനെയൊരു ബാഞ്ച് നിങ്ങളുടെ അടുത്ത പരിസരത്തൊന്നും ഉണ്ടാകണമെന്നും ഇല്ല.</p>
<p>ഫാസ്റ്റ് ടാഗ് എടുക്കുമ്പോൾ നമ്മൾ ആലോചിക്കാതെ പോകുകയും 4 വർഷത്തിന് ശേഷം നമ്മൾ അനുഭവിക്കാൻ പോകുന്നതുമായ ഇത്തരമൊരു കാര്യം ഞാൻ പറയുന്നത് അനുഭവത്തിൻ്റെ വെളിച്ചത്തിലാണ്.</p>
<p>അപ്പോൾ നിങ്ങൾക്ക് ഒരു ചിന്ത വന്നേക്കാം. KYC പുതുക്കാത്ത ഫാസ്റ്റ് ടാഗ് വലിച്ചിളക്കി കളഞ്ഞ്, പുതിയ ഒരു ഫാസ്റ്റ് ടാഗ് എടുത്താൽ മതിയല്ലോ എന്ന്. പുതിയ നിയമപ്രകാരം അത് നടക്കില്ല. ഒരു വാഹനത്തിന് നിലവിലുള്ള ഫാസ്റ്റ് ടാഗ് നിയമപരമായ കടലാസ് പണികളിലൂടെ ക്ലോസ് ചെയ്തതിന് ശേഷം മാത്രമേ പുതിയ ഫാസ്റ്റ് ടാഗ് എടുക്കാൻ പറ്റൂ. അത്രയും കടലാസ് പണി ചെയ്യാമെങ്കിൽ KYC പുതുക്കുന്ന മെനക്കേട് ഏറ്റെടുത്തുകൂടെ ?</p>
<p>ആയതിനാൽ ഏതൊരു പുതിയ വാഹനം വാങ്ങുമ്പോളും നമുക്ക് ഏത് ബാങ്കിൻ്റെ ഫാസ്റ്റ് ടാഗ് വേണമെന്ന് നമ്മൾ തീരുമാനിക്കുക. നമ്മൾക്ക് അക്കൗണ്ട് ഉള്ളതും പണം കൈകാര്യം ചെയ്യുന്നതുമായ ബാങ്കിൻ്റെ തന്നെ ഫാസ്റ്റ് ടാഗ് എടുത്താൽ അത്രയും നല്ലത്. അവർക്ക് നമ്മൾ സമയാസമയത്ത് KYC കൊടുക്കുന്നതാണ്. അക്കൂട്ടത്തിൽ ഫാസ്റ്റ് ടാഗും പെട്ടോളും. അതിനായി പ്രത്യേകം ഒരു KYC നൽകേണ്ടതായി വരുന്നില്ല. അഥവാ നമ്മുടെ ബാങ്കിന് ഫാസ്റ്റ് ടാഗ് ഇല്ലെങ്കിൽ, നല്ല ഓൺലൈൻ സപ്പോർട്ട് തരുന്നതും പേരുകേട്ടതുമായ ഏതെങ്കിലും ബാങ്കുകളുടെ ഫാസ്റ്റ് ടാഗ് എടുക്കുക. ഓരോ വാഹന ഉടമയും അങ്ങനെ ചെയ്യാൻ തുടങ്ങിയാൽ ഫാസ്റ്റ് ടാഗ് കച്ചവടത്തിൽ വെറുതെ വന്ന് ചാടി, ഉപഭോക്താക്കൾക്ക് തലവേദന ഉണ്ടാക്കിയിരിക്കുന്ന ബാങ്കുകളുടെ ബിസിനസ്സ് കുറയും, അവർ വൈകാതെ തന്നെ ഈ കച്ചവടത്തിൽ നിന്ന് പുറന്തള്ളപ്പെടും. അതുമല്ലെങ്കിൽ അവർ നല്ല കസ്റ്റമർ സപ്പോർട്ട് നൽകാൻ നിർബന്ധിതരാകും.</p>
<p>മറ്റൊരു കാര്യത്തിനും ഉപയോഗിക്കാത്ത ഒരു ബാങ്ക് അക്കൗണ്ട് നമുക്കെന്തിനാണ്? അതിൻ്റെ പേരിൽ കുറേ കടലാസ് ജോലികളുടെ തലവേദന എന്തിന് ചുമക്കണം. നല്ല മത്സരമുള്ള രംഗമാണ് ബാങ്കിങ്ങ്. നല്ല കസ്റ്റമർ സപ്പോർട്ട് നൽകാത്ത ബാങ്കുകൾ എന്നല്ല ഏതൊരു സ്ഥാപനവും പുറംതള്ളപ്പെടുക തന്നെ വേണം.</p>
<p>എൻ്റെ പുതിയ, GIE പര്യടന വാഹനത്തിന് (ഭാഗി.2) ഡീലർ നൽകുന്ന ഫാസ്റ്റ് ടാഗ്, എനിക്ക് അക്കൗണ്ട് ഇല്ലാത്ത മറ്റേതോ ബാങ്കിൻ്റേത് ആയതിനാൽ എനിക്കത് വേണ്ടെന്ന് പറഞ്ഞു കഴിഞ്ഞു. എൻ്റെ ബാങ്കിൻ്റെ ഫാസ്റ്റ് ടാഗ് ഞാൻ തന്നെ എടുത്തുകൊണ്ട് ചെന്നാലേ വാഹനം ഇറക്കാൻ പറ്റൂ. അതിന് ആദ്യം റോഡ് ടാക്സ് അടയ്ക്കണം. ഡീലർ അത് അടച്ച് കഴിഞ്ഞാലുടൻ ഞാൻ ഫാസ്റ്റ് ടാഗ് എടുക്കും. അടുത്ത വാരാന്ത്യത്തിൽ എമ്പുരാൻ തീയറ്ററിൽ ഇറങ്ങുന്ന തിരക്കിനിടയിൽ, നിരത്തിൽ തിരക്ക് കുറയുമ്പോൾ ഭാഗി ഇറക്കാനാകുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു.</p>
<p>വാൽക്കഷണം:- ഭാഗി 2 ഏത് കമ്പനിയുടേതാണെന്നത് ആകാംക്ഷയുടെ മുനമ്പിൽ നിൽക്കട്ടെ തൽക്കാലം. അവൾ നിരത്തിൽ ഇറങ്ങിയ ശേഷം, എന്തുകൊണ്ട് ആ കമ്പനിയുടെ ആ വാഹനം തിരഞ്ഞെടുത്തു എന്ന് കാര്യകാരണ സഹിതം വിശദമാക്കാം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9864" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9864</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> പുതിയ ഭാഗിയെ തേടിക്കൊണ്ടിരിക്കുന്നു</title>
		<link>http://niraksharan.in/?p=9856</link>
		<comments>http://niraksharan.in/?p=9856#comments</comments>
		<pubDate>Sun, 09 Mar 2025 04:56:32 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9856</guid>
		<description><![CDATA[ഭാഗി 2.0 കണ്ടെത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു. ചില ടെസ്റ്റ് ഡ്രൈവുകൾ ചെയ്ത് നോക്കി. പഴയ ഭാഗിയുടെ നിറം നിലനിർത്താനാണ് ആലോചിക്കുന്നത്. കഴുകാൻ പറ്റാത്ത ദിവസങ്ങളിലും അഴുക്ക് അധികം തോന്നിക്കില്ല എന്ന പ്രത്യേകത വെളുപ്പ് നിറത്തിന് ഉണ്ട്. കേരളത്തിലെ പൊരിവെയിലിൽ ഓടിക്കാനും വെളുത്ത നിറമാണ് നല്ലത്. മാരുതി വാഹനങ്ങൾക്ക് സുരക്ഷാ റേറ്റിങ്ങ് കുറവാണ്. ആയതിനാൽ മഹീന്ദ്ര, ടാറ്റ, ടയോട്ട എന്നീ നിർമ്മാതാക്കളിലാണ് കണ്ണ് വച്ചിരിക്കുന്നത്. സർവ്വീസ് പ്രധാന ഘടകമാണ്. ഈ ചിത്രത്തിൽ കാണുന്ന Mahindra XUV 3XO ഒരു [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9856" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/03/2107.jpg"><img class="aligncenter wp-image-9857 " src="http://niraksharan.in/wp-content/uploads/2025/03/2107.jpg" alt="2" width="478" height="638" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഭാ</span></a></strong></span>ഗി 2.0 കണ്ടെത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു. ചില ടെസ്റ്റ് ഡ്രൈവുകൾ ചെയ്ത് നോക്കി.</p>
<p>പഴയ ഭാഗിയുടെ നിറം നിലനിർത്താനാണ് ആലോചിക്കുന്നത്. കഴുകാൻ പറ്റാത്ത ദിവസങ്ങളിലും അഴുക്ക് അധികം തോന്നിക്കില്ല എന്ന പ്രത്യേകത വെളുപ്പ് നിറത്തിന് ഉണ്ട്. കേരളത്തിലെ പൊരിവെയിലിൽ ഓടിക്കാനും വെളുത്ത നിറമാണ് നല്ലത്.</p>
<p>മാരുതി വാഹനങ്ങൾക്ക് സുരക്ഷാ റേറ്റിങ്ങ് കുറവാണ്. ആയതിനാൽ മഹീന്ദ്ര, ടാറ്റ, ടയോട്ട എന്നീ നിർമ്മാതാക്കളിലാണ് കണ്ണ് വച്ചിരിക്കുന്നത്.</p>
<p>സർവ്വീസ് പ്രധാന ഘടകമാണ്. ഈ ചിത്രത്തിൽ കാണുന്ന Mahindra XUV 3XO ഒരു സാദ്ധ്യത ആണ്. അതിനോട് കിടപിടിക്കുന്ന മറ്റ് ബ്രാൻഡുകളും പരിഗണിക്കും.</p>
<p>ഇപ്രാവശ്യം ഭാഗിയിൽ സ്ഥിരമായ മാറ്റങ്ങൾ ഒന്നും വരുത്തില്ല. അതുവഴി MVDക്ക് ഇടപെടാനുള്ള അവസരങ്ങൾ നൽകില്ല. സീറ്റുകൾ മടക്കിവെച്ച് താൽക്കാലിക കിടക്കയും അടുക്കളയും കക്കൂസും മറ്റ് സൗകര്യങ്ങളും ഒരുക്കി യാത്ര ചെയ്യാൻ എനിക്കിപ്പോൾ നന്നായി അറിയാം. ഞാനിപ്പോൾ നിരക്ഷരൻ മാത്രമല്ല, ഒരു പരിപൂർണ്ണ തെണ്ടി കൂടെയാണ്.</p>
<p>ഘടകങ്ങൾ താഴെ പറയുന്നവയാണ്.</p>
<p>a ) വില 12 ലക്ഷത്തിൽ ഒതുങ്ങണം.</p>
<p>b) Tall boy ഡിസൈൻ ആയിരിക്കണം.</p>
<p>c) ഹാൻഡ് ബ്രേക്ക് കൃത്യമായി പ്രവർത്തിക്കണം.</p>
<p>d) നീളം കൂടിയതോ പത്തായം പോലെ വലിയതോ ആയ വാഹനങ്ങൾ വേണ്ട.</p>
<p>e) പഴയ വാഹനം വേണ്ട.</p>
<p>f) എവിടെ ചെന്നാലും സർവ്വീസ് &amp; സ്പെയർ കിട്ടുന്ന കമ്പനിയുടെ വാഹനങ്ങൾ മതി.</p>
<p>g) സുരക്ഷാ റേറ്റിങ് എത്ര കൂടുന്നോ അത്രയും നല്ലത്.</p>
<p>അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും സ്വാഗതം. ഒരർത്ഥത്തിൽ നിങ്ങളും ഭാഗിയിൽ സഞ്ചരിക്കുന്നവർ ആണല്ലോ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9856" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9856</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> GIE 2024-2025 യാത്രയുടെ കണക്കെടുപ്പ്.</title>
		<link>http://niraksharan.in/?p=9853</link>
		<comments>http://niraksharan.in/?p=9853#comments</comments>
		<pubDate>Thu, 27 Feb 2025 07:36:26 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9853</guid>
		<description><![CDATA[2024 സെപ്റ്റംബർ 13ന് കേരളത്തിൽ നിന്ന് ആരംഭിച്ച Great Indian Expedition യാത്ര, 15 ഫെബ്രുവരി 2025ന് മൈസൂരിൽ അവസാനിച്ചു. അതിൻ്റെ ചിലവ് കണക്ക് വിവരങ്ങൾ ഇവിടെ പങ്ക് വെക്കുന്നു. * 156 ദിവസങ്ങളാണ് ഈ യാത്ര നീണ്ട് നിന്നത്. അതായത്, 5 മാസവും 6 ദിവസവും. * 78 ദിവസങ്ങൾ രാജസ്ഥാനിൽ സഞ്ചരിച്ചു. * 41 ദിവസങ്ങൾ ഗുജറാത്തിൽ സഞ്ചരിച്ചു. * 16 ദിവസങ്ങൾ ഹരിയാനയിൽ സഞ്ചരിച്ചു. * 3 ദിവസങ്ങൾ ഉത്തർപ്രദേശിൽ സഞ്ചരിച്ചു. * [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9853" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/03/2106.jpg"><img class="aligncenter wp-image-9854 " src="http://niraksharan.in/wp-content/uploads/2025/03/2106.jpg" alt="2" width="473" height="473" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">2024</span></a></strong></span> സെപ്റ്റംബർ 13ന് കേരളത്തിൽ നിന്ന് ആരംഭിച്ച Great Indian Expedition യാത്ര, 15 ഫെബ്രുവരി 2025ന് മൈസൂരിൽ അവസാനിച്ചു. അതിൻ്റെ ചിലവ് കണക്ക് വിവരങ്ങൾ ഇവിടെ പങ്ക് വെക്കുന്നു.</p>
<p>* 156 ദിവസങ്ങളാണ് ഈ യാത്ര നീണ്ട് നിന്നത്. അതായത്, 5 മാസവും 6 ദിവസവും.</p>
<p>* 78 ദിവസങ്ങൾ രാജസ്ഥാനിൽ സഞ്ചരിച്ചു.</p>
<p>* 41 ദിവസങ്ങൾ ഗുജറാത്തിൽ സഞ്ചരിച്ചു.</p>
<p>* 16 ദിവസങ്ങൾ ഹരിയാനയിൽ സഞ്ചരിച്ചു.</p>
<p>* 3 ദിവസങ്ങൾ ഉത്തർപ്രദേശിൽ സഞ്ചരിച്ചു.</p>
<p>* 2 ദിവസം വീതം ദിയുവിലും ഡമനിലും സഞ്ചരിച്ചു.</p>
<p>* 14 ദിവസങ്ങൾ പോകാനും വരാനും ചിലവഴിച്ചു. ഈ സമയത്ത്, തമിഴ്നാട്, കർണ്ണാടക, ഗോവ, എന്നീ സംസ്ഥാനങ്ങളിലൂടെയും കടന്ന് പോയി.</p>
<p>* 20751 കിലോമീറ്റർ ദൂരം ഈ കാലയളവിൽ സഞ്ചരിച്ചു.</p>
<p>* ഞാൻ ചെയ്തിട്ടുള്ളതിൽ ഏറ്റവും ദൈർഘമേറിയ യാത്ര ഇതാണ്. 2024 ജനുവരി &#8211; ഫെബ്രുവരി മാസങ്ങളിൽ 50 ദിവസം രാജസ്ഥാനിൽ നടത്തിയ യാത്രയുടെ റെക്കോർഡ് ആണ് 156 ദിവസമാക്കി തിരുത്തി എഴുതിയത്.</p>
<p>* ഈ യാത്ര പുറപ്പെടുമ്പോൾ 65 കോട്ടകൾ കണ്ടിട്ടുണ്ടായിരുന്നു. തിരികെ എത്തുമ്പോൾ പുതുതായി 96 കോട്ടകൾ കൂടെ കണ്ടിരുന്നു. അതായത്, ഇന്ത്യയിലെ 800‍+ കോട്ടകളിൽ 161 കോട്ടകൾ ഇതിനകം കണ്ട് തീർത്തിരിക്കുന്നു. അതിൽ 40ൽപ്പരം വീഡിയോകൾ യൂ ട്യൂബിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളത് അധികം വൈകാതെ എഡിറ്റ് ചെയ്ത് പബ്ലിഷ് ചെയ്യുന്നതാണ്.</p>
<p>* രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, എന്നീ സംസ്ഥാനങ്ങൾ ഏറെക്കുറെ കണ്ട് തീർത്തു. എങ്കിലും രാജസ്ഥാനിൽ മൂന്ന് കോട്ടകളും ഗുജറാത്തിൽ ഒരു കൊട്ടാരവും ബാക്കി നിൽക്കുന്നുണ്ട്. അതെല്ലാം ഇനിയും ആ വഴിയുള്ള യാത്രകളിൽ കാണുന്നതാണ്.</p>
<p>* കോട്ടകൾ മാത്രമല്ല, സാധാരണ നിലയ്ക്ക് ഒരു സഞ്ചാരി പോകുന്ന ഇടങ്ങളും പോകാത്ത ഇടങ്ങളും എല്ലാം ഈ യാത്രയുടെ ഭാഗമായി സഞ്ചരിച്ചിട്ടുണ്ട്. കോട്ടകൾ ഒഴിവാക്കാതിരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മാത്രം.</p>
<p>* ഭാഗീരഥി എന്ന ഭാഗി എന്ന എൻ്റെ മോട്ടോർ ഹോം (Bolero XL), എൻ്റെ കൈയിൽ വന്നതിന് ശേഷം മൊത്തത്തിൽ സഞ്ചരിച്ചത് 41156 കിലോമീറ്റർ ആണ്.</p>
<p>* ഭാഗിയുടെ ഒരു റീ-രജിസ്ട്രേഷൻ കഴിഞ്ഞിരുന്നതിനാലും രണ്ടാമതൊരിക്കൽക്കൂടെ രജിസ്ട്രേഷൻ പുതുക്കി കിട്ടാനുള്ള സാദ്ധ്യത വിരളമായതിനാലും അവളെ മൈസൂർ വിറ്റതിന് ശേഷമാണ് കേരളത്തിലേക്ക് മടങ്ങി എത്തിയത്.</p>
<p>* 156 ദിവസത്തെ യാത്രയിൽ 3 ദിവസം ഹോട്ടലുകളിൽ താമസിച്ചു. 2 ദിവസം സുഖമില്ലാതെ ആയതുകൊണ്ടും, ഒരു ദിവസം ഭാഗിയുടെ ഉൾവശം വൃത്തിയാക്കി അടക്കി ഒതുക്കാൻ വേണ്ടിയുമാണ് അപ്രകാരം ചെയ്തത്.</p>
<p>* ഈ യാത്രയ്ക്കിടയിൽ ഭാഗിയെ ജയ്പൂരിൽ പാർക്ക് ചെയ്ത് തീവണ്ടി കയറി മുംബൈയിൽ ചെന്ന് മഹാരാഷ്ട്രയിലെ ഏറ്റവും ദുർഘടം പിടിച്ച അലങ്ങ്, മദൻ, കുലങ്ങ് (AMK) എന്നീ കോട്ടകൾ കാണാൻ വേണ്ടിയുള്ള ട്രക്കിങ്ങിനായി കേരളത്തിൽ നിന്ന് ശ്രേയ മോഹന് ഒപ്പം വന്ന സംഘത്തോടൊപ്പം ചേർന്നു.</p>
<p>* ആ ദിവസങ്ങളിൽ രണ്ട് ദിവസം ഗ്രാമവാസിയായ ഏകനാഥൻ്റെ വീട്ടിൽ തങ്ങി. ഒരു ദിവസം അലങ്ങ് മലയുടെ മുകളിൽ ടെൻ്റ് അടിച്ച് തങ്ങി. ഒരു രാത്രി തീവണ്ടിയിലും ഒരു രാത്രി വിമാനത്തിലും ഉറങ്ങി. ഡിസംബർ 2024ൽ ആയിരുന്നു യാത്രയിലെ ഈ വ്യതിയാനം.</p>
<p>* 2025 ജനുവരിയിൽ ഭാഗിയുമായി ഗുജറാത്തിലെ കച്ചിൽ എത്തി, വീണ്ടും ശ്രേയയ്ക്കും സംഘത്തിനുമൊപ്പം ചേർന്ന് റൺ ഉത്സവത്തിൽ പങ്കെടുത്തു. അതിൽ ഒരു ദിവസം ശ്രേയയും സംഘവും താമസിച്ച ടെൻ്റുകളിൽ ഒന്നിൽ തങ്ങി.</p>
<p>* ഈ യാത്രയിൽ സുഹൃത്തുക്കളുടെ വീടുകളിലും അവർ ചെയ്ത് തന്ന സൗകര്യങ്ങളിലും രാത്രി ഉറങ്ങിയിട്ടുണ്ട്. അതിപ്രകാരമാണ്.</p>
<p>* 14 ദിവസം ജയ്പൂരിൽ മഞ്ജുവിൻ്റെ Manju Pareek വീട്ടിൽ.</p>
<p>* 04 ദിവസം ജയ്പൂരിൽ റയിൽവേ ഗസ്റ്റ് ഹൗസിൽ.</p>
<p>* 08 ദിവസം ബറോഡയിൽ ദിവ്യയുടെ Divya Pullanikkattil വീട്ടിൽ.</p>
<p>* 08 ദിവസം അഹമ്മദാബാദിൽ, പ്രസാദ് സാറിൻ്റെ Prasad Chacko വീട്ടിൽ.</p>
<p>* 08 ദിവസം സൂറത്തിൽ ആഷ-സതീഷ് Asha Revamma Sathees Makkoth ദമ്പതിമാരുടെ വീട്ടിൽ.</p>
<p>* 04 ദിവസം ഗുഡ്ഗാവിൽ ബ്രിട്ടോ സക്കറിയാസിൻ്റെ Britto Zacharias വീട്ടിൽ.</p>
<p>* 02 ദിവസം സൂറത്ത്ക്കലിൽ ദീപുവിൻ്റെ Deepu Vijayasenan വീട്ടിൽ.</p>
<p>* 01 ദിവസം ദിയു പോർട്ടിൽ ഉറങ്ങി.</p>
<p>* 01 ദിവസം ഹരിയാനയിലെ സഫിദോൺ കോട്ടയിൽ ഉറങ്ങി.</p>
<p>* ബാക്കിയുള്ള 100 ദിവസങ്ങൾ ഗ്യാസ് സ്റ്റേഷനുകളിലും ധാബകൾക്ക് മുന്നിലും കൃഷിയിടങ്ങളിലും ഉറങ്ങി.</p>
<p>* 4 ഡിഗ്രി വരെ താപമാനത്തിൽ സ്ലീപ്പിങ്ങ് ബാഗിൽ ഉറങ്ങി. മൈനസ് താപമാനത്തിൽ വാഹനത്തിൽ ഉറങ്ങുന്നത് അപകടമാണെന്ന തിരിച്ചറിവും ഉണ്ടായി.</p>
<p>* 10 ഡിഗ്രിക്ക് താഴെ തണുപ്പുള്ള ദിവസങ്ങളിൽ മാത്രം കുളിയും വസ്ത്രം അലക്കലും ഉച്ചസമയത്തേക്ക് മാറ്റി വെച്ചു. അല്ലെങ്കിൽ കൈകാലുകൾ മരവിച്ച് പോകുമെന്ന അവസ്ഥയുണ്ടായിരുന്നു.</p>
<p>* എല്ലാ ദിവസവും സൂര്യപ്രകാശം വീഴുന്നതിന് മുന്നേ തന്നെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങളും കുളിയും അലക്കലും നടത്തിപ്പോന്നിരുന്നു. വീടുകളിൽ ഉറങ്ങുമ്പോൾ മാത്രം ഇതിന് വീഴ്ച്ച സംഭവിച്ചു. വീടുകളാണ് നമ്മെ വഷളാക്കുന്നത്. തെരുവുകൾ നമ്മെ ചിട്ടയുള്ളവരാകുന്നു.</p>
<p>* ഭാഗിയെ നാല് വട്ടം പൊലീസ് പിടിച്ചു. 2 പ്രാവശ്യം രാജസ്ഥാനിലും 2 പ്രാവശ്യം ഹരിയാനയിലെ ഗുഡ്ഗാവിലും.</p>
<p>* രാജസ്ഥാനിൽ (ജയ്സാല്മീർ) ഒരു പ്രാവശ്യം നോ പാർക്കിങ്ങിനാണ് പിടിച്ചതെങ്കിലും, ബോർഡ് വെച്ചിട്ടില്ലാത്തതിനാലും സഞ്ചാരി എന്ന ആനുകൂല്യം തന്ന് ഫൈൻ അടിക്കാതെ വിട്ടയച്ചു.</p>
<p>രണ്ടാമത്തെ പ്രാവശ്യം (ജയ്പൂർ) പാർക്ക് ചെയ്തപ്പോൾ റോഡിലേക്ക് വാഹനം തള്ളി നിന്നതിന് ഭായിലെ Tow ചെയ്തുകൊണ്ട് പോയി. നഗരത്തിലെ ആഘോഷങ്ങളുടെ ഭാഗമായി നാട്ടിയിരുന്ന പോസ്റ്റുകൾ കാരണമാണ് പാർക്കിങ്ങ് നന്നായി ചെയ്യാൻ പറ്റാതിരുന്നത്. എന്തായാലും അതും ഫൈൻ അടിക്കാതെ വിട്ടയച്ചു. പക്ഷേ, Tow ചെയ്തവരുടെ ഫീസ് അടക്കേണ്ടി വന്നു.</p>
<p>* ഹരിയാനയിൽ 2 വട്ടം പൊലീസ് പിടിച്ചത് 10 വർഷത്തിൽ അധികം പഴക്കമുള്ള ഡീസൽ വാഹനം ഓടിച്ചതിനാണ്. ഡൽഹിയിൽ അങ്ങനെയൊരു പ്രശ്നം ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഹരിയാനയിലെ ഗുഡ്ഗാവിലും (NCR) അത് ബാധകമാണെന്ന് അറിയില്ലായിരുന്നു. ഒരിടത്ത് നിന്ന് സഞ്ചാരി എന്ന ആനുകൂല്യം കൈപ്പറ്റി കടന്ന് പോയെങ്കിലും രണ്ടാമത്തെ ഇടത്ത് 2000 രൂപ ഹരിയാന പൊലീസ് കൈക്കൂലി ഇനത്തിൽ കൈപ്പറ്റി. അത് നൽകിയില്ലെങ്കിൽ 22,000 രൂപ ഫൈൻ അടിക്കുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യുമെന്നായിരുന്നു ഭീഷണി.</p>
<p>* രണ്ട് പ്രാവശ്യം ടയർ പഞ്ചറായി. രണ്ട് പ്രാവശ്യവും പുറകിൽ ഇടത് വശത്തെ ടയറാണ് പഞ്ചറായത്. ഈ രണ്ട് പ്രാവശ്യവും തൊട്ടടുത്ത് പഞ്ചർ കടകൾ ഉണ്ടായിരുന്നത് കൊണ്ട് കാര്യമായി ബുദ്ധിമുട്ടേണ്ടി വന്നില്ല. അതിൻ്റെ പേരിൽ അരമണിക്കൂർ പോലും യാത്ര വൈകുകയോ മുടങ്ങുകയോ ചെയ്തില്ല.</p>
<p>* ബറോഡയിൽ വെച്ച് പിന്നിലെ ഇടത് ടയറിൻ്റെ ലീഫ് പൊട്ടി. അത് മാറ്റി വെച്ചെങ്കിലും അവർ ലീഫ് ശരിയാംവണ്ണം പിടിപ്പിക്കാഞ്ഞത് കൊണ്ട് പിന്നിൽ നിന്ന് ശബ്ദം വന്നുകൊണ്ടേയിരുന്നു. മൂന്നാഴ്ച്ചയോളം പലപല വർക്ക്ഷോപ്പുകളിൽ കാണിച്ചിട്ടും ഈ പ്രശ്നം കണ്ടുപിടിക്കാൻ അവർക്കൊന്നും കഴിഞ്ഞില്ല. അവസാനം സൂറത്തിലെ മലയാളി വർക്ക് ഷോപ്പിലെ സുരേഷ് മാപ്രാണം ആ പ്രശ്നം കണ്ടുപിടിച്ച് പരിഹരിച്ചു.</p>
<p>* തുടക്ക സമയത്ത്, ഭാഗിയുടെ ഏസി പലവട്ടം പണിമുടക്കി. ജയ്പൂരിൽ വെച്ച് ഫാൻ മാറ്റി വെച്ചതോടെ ആ പ്രശ്നം അവസാനിച്ചു. തുടർന്നുള്ള 120 ദിവസങ്ങളിലും ഭാഗിയിൽ ഏസിക്ക് പ്രശ്നം ഉണ്ടായില്ല.</p>
<p>* അപകടങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. എന്നാലും നഗരത്തിരക്കിൽ സിഗ്നൽ ഭേദിച്ച് വന്ന ഓട്ടോകൾ രണ്ട് വട്ടം ഭാഗിയിൽ ഉരസി. ഒന്ന് ഇറങ്ങി നോക്കുക പോലും ചെയ്യാതെ മുന്നോട്ട് പോയ സംഭവങ്ങളായിരുന്നു അത് രണ്ടും.</p>
<p>* പക്ഷേ ഒരിക്കൽ മാത്രം വലിയൊരു അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. Near Miss എന്ന് പറയാവുന്ന തരത്തിൽ ഉള്ള രക്ഷപ്പെടൽ ആയിരുന്നു അത്. ഇപ്രകാരമാണ് അത്. രാജസ്ഥാനിലെ 6 ട്രാക്കുള്ള ഒരു ദേശീയപാതയിൽ, രണ്ട് ഫാസ്റ്റ് ട്രാക്കുകളിലും വലിയ ട്രക്കുകൾ ഒരേ വേഗത്തിൽ ഒരുപാട് സമയമായി സഞ്ചരിക്കുന്നത് കൊണ്ട് അവയെ കടന്ന് പോകാൻ എനിക്ക് സ്ലോ ട്രാക്കിലൂടെ സഞ്ചരിക്കേണ്ടി വന്നു. ഞാൻ സ്ലോ ട്രാക്കിലേക്ക് കടന്നതും 200 മീറ്റർ മുന്നിൽ അതേ ട്രാക്കിൽ ഒരു ട്രക്ക് നിർത്തിയിട്ടിരിക്കുന്നതായി കണ്ടതും ഞാൻ വേഗത കുറച്ചു. റോഡിന് അൽപ്പം ഉയരമുള്ള ഭാഗത്താണ് സംഭവം. ഇടത് വശത്ത് 10 അടി താഴ്ച്ചയുണ്ട്. പെട്ടെന്ന് എൻ്റെ മുന്നിൽ റോങ്ങ് സൈഡിലൂടെ എതിരെ ഒരു ട്രാക്ടർ കയറി വന്നു. എതിർവശത്തുള്ള 3 ട്രാക്കുകളിൽ നിന്ന്, എൻ്റെ വലത് വശത്ത് സഞ്ചരിക്കുന്ന 2 ട്രക്കുകൾക്കും കുറുകേ കടന്നാണ് ഈ ട്രാക്ടർ വന്നത്. അതുകൊണ്ട് തന്നെ 2 ട്രക്കുകളുടെ മറവിലൂടെ ഈ ട്രാക്ടർ വരുന്നത് അവസാനം നിമിഷം വരെ എനിക്ക് കാണാൻ കഴിയുമായിരുന്നില്ല. റോങ്ങ് സൈഡിൽ കടന്ന് വന്നതിന് ശേഷവും വേഗത അൽപ്പം പോലും കുറയ്ക്കാതെ ട്രാക്ടർ എനിക്ക് നേരെ കുതിച്ച് വരുകയായിരുന്നു. ഞാൻ ബ്രേക്ക് പൂർണ്ണമായും ചവിട്ടുകയും ഭാഗി നിൽക്കുകയും ചെയ്തിട്ടും ട്രാക്ടറുകാരൻ നിന്നിരുന്നില്ല. കാരണം അയാൾ ബ്രേക്ക് ചവിട്ടുന്നില്ല എന്നതുതന്നെ. എതിർ ദിശയിൽ സഞ്ചരിക്കുന്നത് അന്നാട്ടിൽ ഒരു കുറ്റമേ അല്ല എന്നതുകൊണ്ട് ഒരു കൂസലുമില്ലാതെയാണ് അവരവിടെ ആ പരിപാടി ചെയ്യുന്നത്. ഒരു അപകടഘട്ടത്തിൽ പോലും അവരുടെ ഭാഗത്താണ് തെറ്റെന്ന് മനസ്സിലാക്കി അവർ അത് തിരുത്തില്ല. ട്രാക്ടറിൻ്റെ പിന്നിലെ ടയറും വീതി കൂടിയ ഭാഗവും ഭാഗിയുടെ ബോണറ്റിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് വന്ന് നിന്നത്. എന്നിട്ട് ഞാനെന്തോ കുറ്റം ചെയ്തു എന്ന മട്ടിലാണ് ട്രാക്ടറിൻ്റെ ഡ്രൈവർ എന്നെ തുറിച്ച് നോക്കിയത്. (ഈ സംസ്ഥാനങ്ങളിലെ ഡ്രൈവിങ്ങ് രീതികളെപ്പറ്റി മറ്റൊരു വിശദമായ കുറിപ്പ് ഞാൻ തയ്യാറാക്കിക്കൊണ്ടിരിക്കുന്നുണ്ട്.)</p>
<p>* 10405 രൂപ ടോൾ ഇനത്തിൽ ചിലവായി.</p>
<p>* 25325 രൂപ പ്രവേശന ഫീസ്, പാർക്കിങ്ങ് ഫീസ്, ടിപ്പ്, ഗൈഡ് എന്നീ ഇനങ്ങളിൽ ചിലവായി.</p>
<p>* 2000 രൂപ ഹരിയാന പൊലീസ് കൈക്കൂലി ഇനത്തിൽ കൈപ്പറ്റി. അത് നൽകിയില്ലെങ്കിൽ 22,000 രൂപ ഫൈൻ അടിക്കുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യുമെന്നായിരുന്നു ഭീഷണി.</p>
<p>* 1,52,571 രൂപ ഡീസൽ അടിക്കാൻ ചിലവായി.</p>
<p>* മൊത്തം ചിലവായത് 301396 രൂപ. അതായത് പ്രതിമാസം ശരാശരി 60278 രൂപ ഈ യാത്രയ്ക്ക് വേണ്ടി ചിലവായി. ഒരു ദിവസം ശരാശരി ₹2000 ചിലവ്.</p>
<p>* മൂന്ന് ദിവസം ഹോട്ടലിൽ താമസിച്ചപ്പോൾ നൽകിയ 2600 രൂപയും ഡീസൽ, പ്രവേശന ഫീസ്, ടോൾ എന്നിങ്ങനെ എല്ലാ ചിലവുകളും ചേർത്താണ് മുകളിൽ പറഞ്ഞ കണക്ക്.</p>
<p>* ഈ യാത്രയിൽ പ്രധാനമായും മൂന്ന് ജോഡി വസ്ത്രങ്ങളാണ് ഞാൻ ഉപയോഗിച്ചത്. ഒരു ജോഡി വസ്ത്രം അലക്കി ഇടുമ്പോൾ അടുത്ത വസ്ത്രം ഉപയോഗിക്കും. അത് വാഹനത്തിൽത്തന്നെ വിരിച്ച് ഉണക്കിയെടുത്ത് അടുത്ത ദിവസം ഉപയോഗിക്കും. അത് ഉണങ്ങിക്കിട്ടാൻ കാലതാമസം ഉണ്ടായാൽ മാത്രം മൂന്നാമത്തെ ജോഡി വെളിയിൽ എടുക്കുമായിരുന്നു.</p>
<p>* വാട്ടർ ടാങ്കിലുള്ള 40 ലിറ്റർ വെള്ളമാണ് ഒരു ദിവസത്തെ ശൗചം, അലക്ക്, കുളി, വാഹനം കഴുകൽ, പാത്രം കഴുകൽ എന്നിവയ്ക്കായി ഉപയോഗിച്ചിരുന്നത്.</p>
<p>* കുടിക്കാൽ എല്ലാ സമയത്തും കുപ്പിവെള്ളം തന്നെ ഉപയോഗിച്ച് പോന്നിരുന്നു.</p>
<p>* രാജസ്ഥാൻ പോലുള്ള സ്ഥലങ്ങളിൽ പ്രാതൽ കിട്ടാതെ വരുമ്പോൾ മാത്രമാണ് ഭാഗിയുടെ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കിയിരുന്നത്. ഹരിയാനയിലെ ചില കൃഷിയിടങ്ങളിൽ തങ്ങിയപ്പോൾ രാത്രി ഭക്ഷണം ഉണ്ടാക്കിയിരുന്നു.</p>
<p>* വാഹനത്തിനുള്ളിൽ കലശലായ എലി ശല്യം നേരിടേണ്ടി വന്നത് രാജസ്ഥാനിൽ എലികൾക്ക് വേണ്ടിയുള്ള കർണിമാത ക്ഷേത്രത്തിൽ പോയത് മുതൽക്കാണ്. രാത്രി ഉറക്കത്തിൽ പലപ്പോഴും എൻ്റെ ശരീരത്തിലൂടെ എലികൾ ഓടാൻ തുടങ്ങി. ഭാഗിക്ക് ഉള്ളിൽ സ്ഥിരമായി എലിക്കെണി സ്ഥാപിച്ചും എലിപ്പശ വെച്ചുമാണ് ആ പ്രശ്നം പരിഹരിച്ചത്. 5 എലികളെയാണ് അത്തരത്തിൽ പിടികൂടി തുറന്ന് വിട്ടത്. ആറാമത് ഒരു വലിയ എലി ഗുജറാത്തിൽ വെച്ച് കയറിക്കൂടിയെങ്കിലും ഒറ്റ രാത്രി കൊണ്ട് അത് തനിയെ പുറത്ത് പോയി. എന്തായാലും ഈ എലികൾ എല്ലാം ചെറിയ ചില ഭക്ഷണപ്പൊതികളും പ്ലാസ്റ്റിക്ക് പൊതികളും പേപ്പറുകളും കരണ്ടു എന്നല്ലാതെ വയറിങ്ങിനെയോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളെയൊ കരണ്ടില്ല എന്നത് ആശ്വാസമായിരുന്നു.</p>
<p>* ഈ 156 ദിവസങ്ങളിലും, അന്നന്നത്തെ കാര്യങ്ങൾ രാത്രി 12 പന്ത്രണ്ട് മണിക്ക് മുൻപ് ഫേസ്ബുക്കിൽ എഴുതി ഇട്ടിരുന്നു. ചുരുക്കം ചില ദിവസങ്ങളിൽ മാത്രം ഇൻ്റർനെറ്റ് സ്ലോ ആയതുകൊണ്ട് 12 മണി കഴിഞ്ഞ് നാലോ അഞ്ചോ മിനിറ്റ് കഴിഞ്ഞാണ് അത് പോസ്റ്റ് ചെയ്യപ്പെട്ടത്. എന്നിരുന്നാലും ഇൻ്റർനെറ്റ് തീരെ കിട്ടാത്ത അവസ്ഥ അലങ്ങ്, മദൻ, കുലങ്ങ് മലകൾക്ക് മുകളിൽ രാത്രി തങ്ങിയപ്പോൾ പോലും ഉണ്ടായില്ല എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.</p>
<p>* രണ്ട് ഹാർഡ് ഡിസ്ക്കുകളിലാണ് ബാക്കപ്പ് എടുത്തിരുന്നത്. അതിൽ ഒരു ഹാർഡ് ഡിസ്ക് എപ്പോഴും പോക്കറ്റിൽ സൂക്ഷിച്ചിരുന്നു.</p>
<p>* ഒരു വസ്തു പോലും നഷ്ടപ്പെടാതെയും ഒന്നും ഒരിടത്തും മറന്ന് വെക്കാതെയും തിരികെയെത്തി എന്നതും എടുത്ത് പറയേണ്ടതാണ്.</p>
<p>* അതിനേക്കാളെല്ലാം ഉപരിയായി പറയേണ്ടത്, പോയ സ്ഥലങ്ങളിലെല്ലാം ഒരു കുഴപ്പവുമില്ലാതെ കടന്ന് പോകുകയും ജനങ്ങളുടെ നന്മയും സഹകരണവും ആവോളം അനുഭവിക്കാൻ ആയെന്നുള്ളതുമാണ്.</p>
<p>* വീടുകളിൽ എനിക്ക് സൗകര്യമൊരുക്കിയ മേൽപ്പറഞ്ഞ സുഹൃത്തുക്കളെപ്പോലെ തന്നെ യാതൊരു പരിചയം ഇല്ലാത്ത ഗ്രാമീണരും നഗരവാസികളും ഹോട്ടലുടമകളും ധാബ ഉടമകളും ഗ്യാസ് സ്റ്റേഷൻകാരും കട്ടയ്ക്ക് നിന്ന് സഹകരിച്ചു.</p>
<p>* ഒരിടത്തും ഒരു മോഷണ ശ്രമമോ കൈയേറ്റമോ തട്ടിക്കയറലുകളോ, അപമര്യാദയോടുകൂടിയ പെരുമാറ്റമോ ഉണ്ടായില്ല.</p>
<p>* ബാബുജി, കാക്ക, കാക്കാജീ, അങ്കിൾ, അങ്കിൾജി, കീലവാല, എന്നിങ്ങനെ പലപേരുകളിൽ ബഹുമാനത്തോടെ തന്നെ ഈ വൃദ്ധനെ പൊതുജനങ്ങളും പൊലീസുകാരും എല്ലാം അഭിസംബോധന ചെയ്തു, സഹായിച്ചു, സഹകരിച്ചു.</p>
<p>* തണുപ്പ്കാലങ്ങളിൽ മാത്രമേ വടക്കേ ഇന്ത്യയിലേക്ക്, ഇതുപോലെ ഒരു മോട്ടോർ ഹോമിൽ യാത്ര പോകാനാവൂ. ചൂടുകാലങ്ങളിൽ വാഹനങ്ങളിൽ കിടന്നുറങ്ങുക സാദ്ധ്യമല്ല എന്ന നിഗമനം ശരിയാണെന്ന് ഈ യാത്ര തെളിയിച്ചു.</p>
<p>* 2025 &#8211; 2026 ലെ GIE, 2025 സെപ്റ്റംബർ ആദ്യവാരത്തിൽത്തന്നെ ആരംഭിക്കും. ആ സമയത്ത് പഞ്ചാബ്, കാശ്നീർ, ഉത്തരാഖണ്ട്, ഡൽഹി, ഹിമാചൽ എന്നീ സംസ്ഥാനങ്ങൾ പൂർത്തിയാക്കി ബാക്കി സമയമുണ്ടെങ്കിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി, വടക്ക് കിഴക്കൻ ഭാഗത്തുനിന്ന് തെക്ക് പടിഞ്ഞാറൻ ഭാഗത്ത് കൂടെ സഞ്ചരിച്ച് കേരളത്തിൽ യാത്ര അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.</p>
<p>* ഈ ആവശ്യത്തിലേക്കായി ഒട്ടും വൈകാതെ തന്നെ പുതിയ ഭാഗിയെ വാങ്ങാനുള്ള ആലോചനകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.</p>
<p>* ഇപ്രകാരം 2026 &#8211; 2027 &#8211; 2028 &#8211; 2029 വർഷങ്ങളിൽ 5 മാസം വീതം സഞ്ചരിക്കുന്നതോടെ ഇന്ത്യ ഏറെക്കുറെ കണ്ട് തീർക്കാൻ പറ്റുമെന്നും 800‍+ കോട്ടകളിലേക്കുള്ള സഞ്ചാരം പൂർത്തിയാക്കാൻ പറ്റുമെന്നും പ്രതീക്ഷിക്കുന്നു.</p>
<p>* എന്നിട്ട് വീണ്ടും ആയുസ്സും ആരോഗ്യവും അവശേഷിക്കുന്നുണ്ടെങ്കിൽ ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്ക് ഡ്രൈവ് ചെയ്ത് പോകാനും പദ്ധതിയുണ്ട്.</p>
<p>* എന്തായാലും ഇപ്രാവശ്യത്തെ 156 ദിവസത്തെ യാത്ര കഴിഞ്ഞതോടെ ഒരു മോട്ടോർ ഹോമിലുള്ള ചുരുങ്ങിയ സൗകര്യങ്ങൾ വെച്ച് യാത്ര ചെയ്യാനുള്ള സമ്പൂർണ്ണമായ ആത്മവിശ്വാസം ഈയുള്ളവൻ നേടിയെടുത്തിട്ടുണ്ട്. യാത്ര മാത്രമല്ല, റോഡ്, കാലാവസ്ഥ, ഡ്രൈവിങ്ങ് രീതികൾ, ഭക്ഷണക്രമങ്ങൾ, വാഹനം ക്രമീകരിക്കേണ്ട രീതികൾ, കൊണ്ടുപോകേണ്ട ഏറ്റവും അത്യാവശ്യമുള്ള സാധനങ്ങൾ എന്നിങ്ങനെ എല്ലാക്കാര്യങ്ങളും 90% എങ്കിലും തീർപ്പാക്കാനും ഒത്തുപോകാനും സഹായിച്ച ഒരു യാത്രയായിരുന്നു ഇപ്രാവശ്യം കഴിഞ്ഞത്.</p>
<p>* ഇത്തരത്തിൽ യാത്ര ചെയ്യാൻ താൽപ്പര്യമുള്ളവർക്കൊപ്പം ഈ വിഷയത്തിൽ കൂടിയാലോചന (Consultancy) നടത്താൻ ഞാൻ തയ്യാറാണ്. ഇത്തരം കൂടിയാലോചനകൾ ഫോണിലൂടെ നടത്തുന്നതല്ല. ആവശ്യക്കാർ സമയം തീർച്ചപ്പെടുത്തി നേരിട്ട് വന്ന് സംസാരിച്ച് പോകേണ്ടതാണ്.</p>
<p>* ഈ 156 ദിവസങ്ങളിലും ഫേസ്ബുക്കിൽ എൻ്റെ യാത്രാക്കുറിപ്പുകളും റീലുകളും വിടാതെ പിന്തുടർന്നവർ നിരവധിയാണ്. അവർക്കെല്ലാം എൻ്റെ പ്രത്യേകം നന്ദി. നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഒന്നോ രണ്ടോ ആഴ്കകൾക്കപ്പുറം ഇതൊന്നും വായിക്കാനോ പടങ്ങൾ കാണാനോ പോലും പറ്റില്ലായിരുന്നു. നാട്ടിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന തിരക്കുകളും അനാവശ്യ തിരക്കുകളും വല്ലാതെ പിന്നോട്ടടിപ്പിക്കും. അതുകൊണ്ട് തന്നെയാണ് ഇത് എല്ലാ ദിവസവും വായിച്ചവരോട് പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹമുള്ളത്.</p>
<p>* ഇതൊന്നും യാത്രാവിവരണമായി സ്വയം ഞാൻ തന്നെ കണക്കാക്കുന്നില്ല. ഇതിൽ കാവ്യഭംഗിയോ സ്ഥലകാലവർണ്ണനയോ യാത്രയുടെ ആവേശമോ വാരിവിതറിയിട്ടില്ല. ഞാൻ അങ്ങോട്ട് പോയി, ഇങ്ങോട്ട് പോയി, അത് കണ്ടു ഇത് കണ്ടു എന്നിങ്ങനെയുള്ള വെറും വരികൾ മാത്രമായിരുന്നു. അതിൽക്കൂടുതൽ ഭംഗി പിടിപ്പിച്ച് എഴുതണമെങ്കിൽ കൂടുതൽ സമയം വേണം കൂടുതൽ അക്ഷരങ്ങളും വേണം. അതില്ലാത്തത് കൊണ്ടാണല്ലോ ഈയുള്ളവൻ നിരക്ഷരൻ ആകുന്നത്!</p>
<p>* ഈ കുറിപ്പുകളിൽ, പല കാരണങ്ങൾ കൊണ്ടും പരസ്യമായി എഴുതി വെക്കാൻ പറ്റാത്ത പല കാര്യങ്ങളും എൻ്റെ ഡയറിയിലാണ് നിത്യേന ഞാൻ കുറിച്ചിരിക്കുന്നത്. ഫേസ്ബുക്കിൽ എഴുതിയതും ഡയറിയും ചേർത്ത്, മൃതപ്രായമാകുമ്പോൾ വായിച്ചാൽ എനിക്ക് തന്നെ വായിച്ച് രസിക്കാനുള്ളത് ഉണ്ടാകും. അതിൽ നിന്ന് ചില ഭാഗങ്ങൾ മാത്രം സംയോജിപ്പിച്ച്, ചില നല്ല അനുഭവങ്ങളും ചില ഗംഭീര മനുഷ്യരേയും ചേർത്ത് വെച്ച് പുസ്തകരൂപത്തിൽ ചിലപ്പോൾ പ്രസിദ്ധീകരിച്ചേക്കാം. പക്ഷേ, യാതൊരു ഉറപ്പുമില്ല. അത്രയും സമയം ഉണ്ടെങ്കിൽ വേറെ എവിടെയൊക്കെ യാത്ര പോകാം എന്നാണെൻ്റെ ചിന്ത. അഥവാ മേൽപ്പറഞ്ഞ പോലെ ഒരു പുസ്തകം വന്നാലും അത് ആവശ്യമുള്ളവർക്ക് മാത്രമായി പ്രിൻ്റ് ഓൺ ഡിമാൻ്റ് (POD) ആയിരിക്കും.</p>
<p>ഈ യാത്ര വായിച്ച് കൂടെ നിന്നവർക്കും, താമസവും ഭക്ഷണവുമൊക്കെ നൽകി നേരിട്ട് കൂടെ നിന്നവർക്കുമെല്ലാം ഉള്ളിൻ്റെ ഉള്ളിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. GIE യാത്രയും ഓൺലൈൻ വെറുപ്പിക്കലും തുടരും. ഇനിയും കൂടെയുണ്ടാകണം. രക്ഷപ്പെടാനുള്ളവർക്ക് രക്ഷപ്പെടുകയും ആവാം.</p>
<p><strong>വാൽക്കഷണം:-</strong> ജയ്പൂരിൽ വച്ച് മഞ്ജുവിന്റെ മകൾ ഖുശി, ഈ യാത്രയെ രണ്ടു വാചകത്തിൽ നിർവ്വചിക്കാൻ എന്നോട് പറഞ്ഞു. വാചകം1:- ഇത്തരം ഒരു യാത്ര ചെയ്യുന്നതോടെ ഒരാൾ മിനിമലിസ്റ്റായി മാറിത്തുടങ്ങുന്നു. വാചകം 2:- അഹം എന്ന സംഭവം അയാളുടെ ജീവിതത്തിൽ നിന്ന് ചെറിയ തോതിലെങ്കിലും പടിയിറങ്ങാൻ തുടങ്ങുന്നു.</p>
<p>നന്ദി. സസ്നേഹം<br />
നിരക്ഷരൻ<br />
(അന്നും ഇന്നും എപ്പോഴും)</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9853" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9853</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
