<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; ഓർമ്മക്കുറിപ്പുകൾ</title>
	<atom:link href="http://niraksharan.in/?cat=14&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Thu, 20 Nov 2025 06:08:07 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> കമ്പിളികണ്ടത്തെ കൽഭരണികൾ. (ഒരു കഥയുണ്ട്)</title>
		<link>http://niraksharan.in/?p=10115</link>
		<comments>http://niraksharan.in/?p=10115#comments</comments>
		<pubDate>Wed, 15 Oct 2025 16:30:18 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഭിമുഖം]]></category>
		<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10115</guid>
		<description><![CDATA[24 ആഴ്ചകൾക്കുള്ളിൽ 28 എഡിഷൻ വിറ്റുപോയ പുസ്തകം. വെറും വില്പനയല്ല, ആകാശദൂത് എന്ന സിനിമ കണ്ട് പ്രേക്ഷകർ കരഞ്ഞതുപോലെ, വായനക്കാരെ കരയിപ്പിച്ചുകൊണ്ട് വിറ്റുപോയ പുസ്തകം. അതാണ് കമ്പിളികണ്ടത്തെ കൽഭരണികൾ. മഞ്ഞുമ്മലിലെ മാതൃഭൂമി സ്റ്റുഡിയോയിൽ, &#8216;ഒരു കഥയുണ്ട് &#8216; എന്ന പരിപാടിയിലൂടെ ഇന്ന് പ്രിയൻ പറഞ്ഞ കഥ അതായിരുന്നു. സത്യത്തിൽ അതൊരു കഥയല്ല. ശ്രീ.ബാബു അബ്രഹാമും മൂന്ന് സഹോദരിമാരും അവരുടെ അമ്മ മേരിയും ഒന്നുമില്ലായ്മയിൽ നിന്നും ജീവിതം വെട്ടിപ്പിടിച്ചതിന്റെ നേരനുഭവമാണ്; ആത്മകഥയാണ്. കുട്ടേട്ടനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വരികൾ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10115" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/10/11.jpg"><img class="aligncenter wp-image-10116 " src="http://niraksharan.in/wp-content/uploads/2025/10/11.jpg" alt="11" width="470" height="627" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">24</span></a></strong></span> ആഴ്ചകൾക്കുള്ളിൽ 28 എഡിഷൻ വിറ്റുപോയ പുസ്തകം. വെറും വില്പനയല്ല, ആകാശദൂത് എന്ന സിനിമ കണ്ട് പ്രേക്ഷകർ കരഞ്ഞതുപോലെ, വായനക്കാരെ കരയിപ്പിച്ചുകൊണ്ട് വിറ്റുപോയ പുസ്തകം. അതാണ് കമ്പിളികണ്ടത്തെ കൽഭരണികൾ.</p>
<p>മഞ്ഞുമ്മലിലെ മാതൃഭൂമി സ്റ്റുഡിയോയിൽ, &#8216;ഒരു കഥയുണ്ട് &#8216; എന്ന പരിപാടിയിലൂടെ ഇന്ന് <a href="https://www.facebook.com/priyarajgovindraj.g">പ്രിയൻ</a> പറഞ്ഞ കഥ അതായിരുന്നു. സത്യത്തിൽ അതൊരു കഥയല്ല. <a href="https://www.facebook.com/babu.abraham.247328">ശ്രീ.ബാബു അബ്രഹാമും</a> മൂന്ന് സഹോദരിമാരും അവരുടെ അമ്മ മേരിയും ഒന്നുമില്ലായ്മയിൽ നിന്നും ജീവിതം വെട്ടിപ്പിടിച്ചതിന്റെ നേരനുഭവമാണ്; ആത്മകഥയാണ്.</p>
<p><a href="https://www.facebook.com/ashtamoorthi.vasudevan/">കുട്ടേട്ടനാണ്</a> പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വരികൾ എടുത്തു പറഞ്ഞാൽ, &#8220;വായിച്ചുതീർത്ത്, പുസ്തകം അടച്ച് വെച്ചാലും ബാബു അബ്രഹാമിന്റെ അനുഭവങ്ങൾ നമ്മളെ കുറേക്കാലം വേട്ടയാടിക്കൊണ്ടിരിക്കും. മഴയും മഞ്ഞുമേറ്റ് ഇതിലെ കഥാപാത്രങ്ങൾ കുറേക്കാലം കൂടി നമ്മോടൊപ്പം ജീവിതം തുടരും. അതാണ് ഈ പുസ്തകത്തിന്റെ മികവിനുള്ള സാക്ഷ്യപത്രം.&#8221;</p>
<p>ഈ പുസ്തകത്തിലെ ഏതെങ്കിലും ഒരു താളിൽ കണ്ണീർ വീഴ്ത്താതെ വായന പൂർത്തിയാക്കുക, വായനക്കാരനെ സംബന്ധിച്ച് ശ്രമകരമായ ജോലിയാണ്. എന്റെ കാര്യത്തിലും അനുഭവം മറിച്ചല്ല. അതുകൊണ്ടുതന്നെ &#8216;ഒരു കഥയുണ്ട് &#8216; പരിപാടിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ എനിക്കൽല്പം ആശങ്ക ഉണ്ടായിരുന്നു. സിനിമാ തീയറ്ററിൽ ആണെങ്കിൽ ഇരുട്ടിൽ കണ്ണ് തുടക്കാം. സ്റ്റുഡിയോയിലെ നിറഞ്ഞ വെളിച്ചത്തിന് കീഴെ അത് പറ്റില്ലല്ലോ. ഈ കഥ പറഞ്ഞ് തുടങ്ങിയാൽ പ്രിയൻ കരയിപ്പിച്ചിരിക്കും എന്നൊരു ബോധ്യവും എനിക്കുണ്ടായിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. പ്രിയന്റെ കണ്ഠമിടറി. ആദ്യത്തെ പത്ത് മിനിറ്റിനുള്ളിൽത്തന്നെ ഞാൻ കണ്ണ് തുടച്ചു. എന്തിനധികം പറയുന്നു, കഥാകൃത്ത് പോലും പല സന്ദർഭങ്ങളിലും ഗദ്ഗദകണ്ഠനായി; കണ്ണ് തുടച്ചു. ഒളികണ്ണിട്ട് പോലും കാണികളിൽ മറ്റാരേയും ഞാൻ നോക്കിയില്ല.</p>
<p>പുസ്തകത്തെപ്പറ്റി ഇതിൽ കൂടുതൽ ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പറ്റുമെങ്കിൽ ഒരു കോപ്പി പണം കൊടുത്ത് വാങ്ങി വായിക്കുക. കാരണം ഇതിന്റെ റോയൽറ്റി മുഴുവൻ പോകുന്നത്, ഷീബ അമീറിൻ്റെ സന്നദ്ധസംഘടന വഴി ക്യാൻസർ രോഗികളുടെ ചികിത്സയിലേക്കാണ്.</p>
<p>കഥയ്ക്ക് ശേഷം കഥാകൃത്തിനോട് ചോദ്യങ്ങൾ ചോദിക്കാൻ അവസരമുണ്ട്. അതിനു മുൻപ്, അദ്ദേഹത്തെ ഒന്ന് കെട്ടിപ്പിടിക്കണം എന്ന എന്റെ ആഗ്രഹം അവിടെ വെച്ച് തന്നെ സാധിച്ചു. എഴുത്തുകാരനെക്കൊണ്ട് പുസ്തകത്തിൽ തുല്ല്യം ചാർത്തിച്ചു. ഒപ്പം നിന്ന് പടമെടുത്തു. ആ പടം കണ്ടാൽ തോന്നും ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയെപ്പൊലെ ഏതോ ഹാസ്യസാഹിത്യകാരൻ്റെ പുസ്തകത്തിൻ്റെ കഥയാണ് അവിടെ പറഞ്ഞതെന്ന്.</p>
<p>കടന്നു പോന്നത് മുൾവഴികളിലൂടെ ആയതുകൊണ്ടാവാം, അതെല്ലാം വിട്ടുപിടിച്ച് ഗംഭീര നർമ്മമാണ് ശ്രീ.ബാബു അബ്രഹാം സംസാരത്തിൽ ഉടനീളം ഇപ്പോൾ കൂട്ട് പിടിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റേതായ ചില പദപ്രയോഗങ്ങളും നർമ്മത്തിൽ ചാലിച്ച് ഗ്രന്ഥകർത്താവ് മലയാളത്തിന് നൽകുന്നുണ്ട്.</p>
<p>ബാല്യകാലത്ത് മലം ചുമക്കേണ്ടി വന്നിട്ടുള്ള ഒരു കുട്ടി, അനാഥാലയത്തിൽ ജീവിക്കേണ്ടി വന്നിട്ടുള്ള ഒരു ബാലൻ,<br />
പത്താം തരം കഴിച്ച് നേരിട്ട് തുടർ പഠനത്തിലേക്ക് കടക്കാതെ ജീവിക്കാൻ വേണ്ടി പലപല ജോലികൾ ചെയ്തിട്ടുള്ള ഒരു യുവാവ്. പിന്നീട് പടിപടിയായി പിടിച്ചു കയറി, എംഫില്ലും ഡോക്ടറേറ്റും പോരാഞ്ഞ് ഫ്രഞ്ച് ഭാഷയിലും സാഹിത്യത്തിലും മാസ്റ്റർ ഡിഗ്രി വരെ സമ്പാദിച്ച ഒരു മനുഷ്യൻ. ഫ്രാൻസിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിപ്പിച്ചു. നിലവിൽ ഫ്രാൻസിൽത്തന്നെ മാനേജ്മെന്റ് വിഭാഗത്തിൽ പ്രൊഫസർ ആയി ജോലി നോക്കുന്നു. അതും പോരാഞ്ഞ് സോഷ്യോളജിയിൽ ഗവേഷണം ചെയ്യുന്നു.</p>
<p>പക്ഷേ ഇതിനെല്ലാം വഴി വെട്ടിയ അമ്മ മേരിയാണ് പുസ്തകത്തിലെ നായിക, അഥവാ നായകൻ. അങ്ങനെയൊരു പുരുഷനെയോ സ്ത്രീയെയോ അതിന് മുൻപും ശേഷവും കണ്ടിട്ടില്ലെന്ന് ശ്രീ ബാബു അബ്രഹാം ആവർത്തിച്ച് പറയുന്നു.</p>
<p>എന്നെക്കാൾ ആറ് വയസ്സ് ചെറുപ്പമാണ് ഡോ: ബാബു അബ്രഹാം. പക്ഷേ അദ്ദേഹം കടന്നുപോയ ജീവിത സാഹചര്യങ്ങളുടെ ഒരു ശതമാനം പോലും ഞാൻ അനുഭവിച്ചിട്ടില്ല; നമ്മളിൽ പലരും അനുഭവിച്ചിട്ടില്ല. 28 എഡിഷൻ വിറ്റഴിച്ച് ഈ പുസ്തകം മുന്നേറുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഒരുപക്ഷേ ആടുജീവിതത്തിനൊപ്പം ഈ പുസ്തകത്തിൻ്റെ പ്രതികൾ വിറ്റ് പോയാൽ അതിശയപ്പെടാനില്ല.</p>
<p><strong>വാൽക്കഷണം:-</strong> പ്രിയന്റെ &#8216;ഒരു കഥയുണ്ട് &#8216; പരിപാടി നാൾക്കുനാൾ ജനപ്രീതി ആർജ്ജിച്ച് വരുകയാണ്. അധികം വൈകാതെ ഈ പരിപാടി ടിക്കറ്റ് വെച്ച് നടത്തിയാലും തെറ്റ് പറയാനാവില്ല. അതിന് മുന്നേ ഒരിക്കലെങ്കിലും പോയി ഒരു ലൈവ് ഷോ കണ്ടോളൂ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10115" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10115</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> സസ്നേഹം ശങ്കുണ്ണിയേട്ടൻ</title>
		<link>http://niraksharan.in/?p=9971</link>
		<comments>http://niraksharan.in/?p=9971#comments</comments>
		<pubDate>Wed, 16 Jul 2025 14:30:58 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[കഥ]]></category>
		<category><![CDATA[നർമ്മം]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[വ്യക്തികൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9971</guid>
		<description><![CDATA[ബ്ലോഗുകളുടെ വസന്തകാലം മുതൽ കേൾക്കുന്ന ഒരു കഥയാണ് &#8220;സസ്നേഹം ശങ്കുണ്ണിയേട്ടൻ&#8221;. ഒരു പ്രമുഖ വ്യക്തിയുടെ വീട്ടിൽ ചെന്ന സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ ബൃഹത്തായ പുസ്തക ശേഖരം കണ്ട് അമ്പരക്കുന്നു. മലയാള സാഹിത്യത്തിലെ മിക്കവാറും എല്ലാ അതികായന്മാരുടേയും പുസ്തകങ്ങൾ അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിൽ, എഴുത്തുകാരുടെയെല്ലാം കയ്യൊപ്പോട് കൂടിത്തന്നെ ഉണ്ട്. തകഴിയുടെ പുസ്തകങ്ങളിൽ സസ്നേഹം പിള്ളച്ചേട്ടൻ എന്നാണ് തകഴി ഒപ്പിട്ടിരിക്കുന്നത്. എം.ടി.യുടെ പുസ്തകങ്ങളിൽ അത് സസ്നേഹം വാസുവേട്ടൻ എന്നാണ്. സസ്നേഹം മുകുന്ദേട്ടൻ, സസ്നേഹം വിജയേട്ടൻ, സസ്നേഹം രാമകൃഷ്ണേട്ടൻ, എന്നിങ്ങനെ നീളുന്നു ഒപ്പുകൾക്കൊപ്പമുള്ള [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9971" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/113.jpg"><img class="aligncenter wp-image-9972 " src="http://niraksharan.in/wp-content/uploads/2025/08/113.jpg" alt="11" width="463" height="618" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ബ്ലോ</span></a></strong></span>ഗുകളുടെ വസന്തകാലം മുതൽ കേൾക്കുന്ന ഒരു കഥയാണ് &#8220;സസ്നേഹം ശങ്കുണ്ണിയേട്ടൻ&#8221;.</p>
<p>ഒരു പ്രമുഖ വ്യക്തിയുടെ വീട്ടിൽ ചെന്ന സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ ബൃഹത്തായ പുസ്തക ശേഖരം കണ്ട് അമ്പരക്കുന്നു. മലയാള സാഹിത്യത്തിലെ മിക്കവാറും എല്ലാ അതികായന്മാരുടേയും പുസ്തകങ്ങൾ അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിൽ, എഴുത്തുകാരുടെയെല്ലാം കയ്യൊപ്പോട് കൂടിത്തന്നെ ഉണ്ട്.</p>
<p>തകഴിയുടെ പുസ്തകങ്ങളിൽ സസ്നേഹം പിള്ളച്ചേട്ടൻ എന്നാണ് തകഴി ഒപ്പിട്ടിരിക്കുന്നത്. എം.ടി.യുടെ പുസ്തകങ്ങളിൽ അത് സസ്നേഹം വാസുവേട്ടൻ എന്നാണ്. സസ്നേഹം മുകുന്ദേട്ടൻ, സസ്നേഹം വിജയേട്ടൻ, സസ്നേഹം രാമകൃഷ്ണേട്ടൻ, എന്നിങ്ങനെ നീളുന്നു ഒപ്പുകൾക്കൊപ്പമുള്ള സ്നേഹാക്ഷരങ്ങൾ. പ്രമുഖനും സാഹിത്യകാരന്മാരും തമ്മിലുള്ള അടുപ്പം അതിൽ നിന്ന് തന്നെ വ്യക്തം.</p>
<p>ഇടയ്ക്ക് എപ്പോഴോ സുഹൃത്തുക്കൾ ഐതിഹമാല തുറന്ന് നോക്കി. അതിൽ ഇങ്ങനെ എഴുതി ഒപ്പിട്ടിരിക്കുന്നു. &#8220;സസ്നേഹം ശങ്കുണ്ണിയേട്ടൻ.&#8221;</p>
<p><strong>ചിത്രം:-</strong> കോട്ടയത്തെ പള്ളിപ്പുറത്ത് കാവിലുള്ള ശങ്കുണ്ണിയേട്ടന്റെ പ്രതിമയ്ക്ക് മുന്നിൽ നിന്ന്, സസ്നേഹം നിരക്ഷരൻ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9971" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9971</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> പാവ് അഥവാ ബ്രഡ്ഡ്</title>
		<link>http://niraksharan.in/?p=9938</link>
		<comments>http://niraksharan.in/?p=9938#comments</comments>
		<pubDate>Thu, 05 Jun 2025 14:30:58 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9938</guid>
		<description><![CDATA[ഭക്ഷണത്തിൻ്റെ കാര്യം വരുമ്പോൾ, പാവ് എന്ന പദം നമ്മൾ കൂടുതലായി കേട്ടിട്ടുള്ളത് &#8216;വടാ പാവ് &#8216; എന്ന പലഹാരവുമായി ബന്ധപ്പെട്ട് ആയിരിക്കാം. സത്യത്തിൽ Bread ൻ്റെ പോർച്ചുഗീസ് പദമാണ് പാവ്. അത് മനസ്സിലാക്കാൻ, ഡോ: സുബോദ് കേർക്കറിൻ്റെ &#8216;Museum of Goa&#8217; സന്ദർശിക്കേണ്ടി വന്നു എനിക്ക്. ഗോവ സന്ദർശിക്കുന്നവർ, ബീച്ചുകൾക്കും പള്ളികൾക്കും പുറമേ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട ഒരിടമാണ് മ്യൂസിയം ഓഫ് ഗോവ. ഗോവയുടെ ചരിത്രം തന്നെ ആ മ്യൂസിയത്തിൽ പല കലാപ്രദർശനങ്ങളിലൂടെയും വിശദമാക്കുന്നുണ്ട്. വിസ്മയിപ്പിക്കുന്ന തരത്തിൽ വിലപിടിപ്പുള്ള ഒരുപാട് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9938" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/06/22.jpg"><img class="aligncenter wp-image-9939 " src="http://niraksharan.in/wp-content/uploads/2025/06/22.jpg" alt="22" width="436" height="601" /></a><span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഭ</span></a></strong></span>ക്ഷണത്തിൻ്റെ കാര്യം വരുമ്പോൾ, പാവ് എന്ന പദം നമ്മൾ കൂടുതലായി കേട്ടിട്ടുള്ളത് &#8216;വടാ പാവ് &#8216; എന്ന പലഹാരവുമായി ബന്ധപ്പെട്ട് ആയിരിക്കാം.</p>
<p>സത്യത്തിൽ Bread ൻ്റെ പോർച്ചുഗീസ് പദമാണ് പാവ്. അത് മനസ്സിലാക്കാൻ, ഡോ: സുബോദ് കേർക്കറിൻ്റെ &#8216;Museum of Goa&#8217; സന്ദർശിക്കേണ്ടി വന്നു എനിക്ക്.</p>
<p>ഗോവ സന്ദർശിക്കുന്നവർ, ബീച്ചുകൾക്കും പള്ളികൾക്കും പുറമേ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട ഒരിടമാണ് മ്യൂസിയം ഓഫ് ഗോവ. ഗോവയുടെ ചരിത്രം തന്നെ ആ മ്യൂസിയത്തിൽ പല കലാപ്രദർശനങ്ങളിലൂടെയും വിശദമാക്കുന്നുണ്ട്. വിസ്മയിപ്പിക്കുന്ന തരത്തിൽ വിലപിടിപ്പുള്ള ഒരുപാട് കലാപ്രദർശനങ്ങൾ ആ മ്യൂസിയത്തിൽ ഉണ്ട്.</p>
<p>മ്യൂസിയം ഓഫ് ഗോവയിലെ പ്രദർശനങ്ങളിൽ ഒന്നായ പാവ് ആണ് ചിത്രത്തിൽ ഉള്ളത്. അഞ്ചടിയോളം ഉയരവും മൂന്നടിയോളം വീതിയും ഉണ്ട് അതിന്. എന്റെ ഓർമ്മ ശരിയാണെങ്കിൽ പാവ് എന്ന ഈ കലാസൃഷ്ടിയുടെ വില 5 ലക്ഷത്തിന് മുകളിലാണ്.</p>
<p><strong>വാൽക്കഷണം:-</strong> മലയാളത്തിൽ നെയ്ത്തുമായി ബന്ധപ്പെട്ടാണ് പാവ് എന്ന പദം നിലകൊള്ളുന്നത്.</p>
<p>#pav<br />
#bread<br />
#പാവ്</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9938" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9938</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഇന്ത്യൻ പാസ്പോർട്ടുള്ള പാക്ക് പൗരന്മാർ</title>
		<link>http://niraksharan.in/?p=9908</link>
		<comments>http://niraksharan.in/?p=9908#comments</comments>
		<pubDate>Sat, 03 May 2025 11:21:28 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[തട്ടിപ്പ്]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിദേശക്കാഴ്ച്ച]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9908</guid>
		<description><![CDATA[പഹൽഗാം തീവ്രവാദി ആക്രമണത്തിന് ശേഷം, ഇന്ത്യ നയം കടുപ്പിക്കുകയും എല്ലാ പാക്കിസ്ഥാനികളോടും ഇന്ത്യയിൽ നിന്ന് തിരികെ പോകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയും ആണല്ലോ. ഈ ഉത്തരവ് കേട്ടപ്പോൾ ഏകദേശം ഒരു വ്യാഴവട്ടക്കാലം മുൻപ് ഗൾഫിലെ എണ്ണപ്പാടങ്ങളിൽ ജോലി ചെയ്യുമ്പോൾ ഉണ്ടായ ഒരു അനുഭവം ഓർമ്മ വന്നു. ഇറാനിലെ ഒരു കടലിടുക്കിലെ എണ്ണപ്പാടത്താണ് ഞാൻ അന്ന് ജോലി ചെയ്തിരുന്നത്. ഞങ്ങൾ ബോട്ട് എന്ന് വിളിക്കുന്ന ഒരു ചെറിയ കപ്പലിൽ ആണ് താമസം. ക്യാപ്റ്റൻ അടക്കം 15 പേർക്ക് താമസിക്കാനുള്ള സൗകര്യം അതിനകത്തുണ്ട്. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9908" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/05/221.jpg"><img class="aligncenter wp-image-9909 " src="http://niraksharan.in/wp-content/uploads/2025/05/221.jpg" alt="22" width="453" height="258" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">പ</span></a></strong></span>ഹൽഗാം തീവ്രവാദി ആക്രമണത്തിന് ശേഷം, ഇന്ത്യ നയം കടുപ്പിക്കുകയും എല്ലാ പാക്കിസ്ഥാനികളോടും ഇന്ത്യയിൽ നിന്ന് തിരികെ പോകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയും ആണല്ലോ.</p>
<p>ഈ ഉത്തരവ് കേട്ടപ്പോൾ ഏകദേശം ഒരു വ്യാഴവട്ടക്കാലം മുൻപ് ഗൾഫിലെ എണ്ണപ്പാടങ്ങളിൽ ജോലി ചെയ്യുമ്പോൾ ഉണ്ടായ ഒരു അനുഭവം ഓർമ്മ വന്നു.</p>
<p>ഇറാനിലെ ഒരു കടലിടുക്കിലെ എണ്ണപ്പാടത്താണ് ഞാൻ അന്ന് ജോലി ചെയ്തിരുന്നത്. ഞങ്ങൾ ബോട്ട് എന്ന് വിളിക്കുന്ന ഒരു ചെറിയ കപ്പലിൽ ആണ് താമസം. ക്യാപ്റ്റൻ അടക്കം 15 പേർക്ക് താമസിക്കാനുള്ള സൗകര്യം അതിനകത്തുണ്ട്. ജോലിയില്ലാത്ത സമയങ്ങളിൽ അത് കടലിൽ നങ്കൂരമിട്ട് ആടിയുലഞ്ഞ് കിടക്കും. ജോലിയുള്ളപ്പോൾ ഈ ബോട്ട് പ്ലാറ്റ്ഫോമിലേക്ക് അടുപ്പിച്ച് ഞങ്ങൾ അതിലേക്ക് *മങ്കി ജംമ്പിങ് നടത്തി ചാടി കയറും, ജോലിയിൽ വ്യാപൃതരാകും.</p>
<p>(മങ്കി ജംമ്പിങ് നീട്ടി വലിച്ച് പറയാനുള്ള മറ്റൊരു പോസ്റ്റ് തന്നെയുണ്ട്. അത് പിന്നീട് ആകാം.)</p>
<p>ജോലി തീരുമ്പോൾ തിരിച്ച് ബോട്ടിലേക്ക് കയറി അതിൽ വിശ്രമിക്കും. ഇങ്ങനെ രണ്ടാഴ്ചയോളം ഞങ്ങൾ ആ കടലിടുക്കിൽ ജോലി ചെയ്തു.</p>
<p>ഞങ്ങൾ പത്തോളം പേരാണ് ഈ ജോലിക്ക് വേണ്ടി പോയിരുന്നത്. എന്റെ കമ്പനിയിൽ നിന്ന് ഞാനടക്കം 4 പേർ. മറ്റു പല സേവനങ്ങളും നൽകാൻ വേറെ കമ്പനികളിൽ നിന്നുള്ള 5 പേർ. അതിൽ ഒരാൾ പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ ബോർഡറിൽ നിന്നുള്ള അയ്യൂബ് ഖാൻ എന്ന വ്യക്തിയാണ്. അദ്ദേഹമായിരുന്നു ആ പ്ലാറ്റ്ഫോമിലെ ക്രെയിൻ ഓപ്പറേറ്റർ.</p>
<p>ഒന്ന് രണ്ട് ദിവസങ്ങൾ കൊണ്ട് തന്നെ ഒരേ ജോലിക്കായി വന്നിരിക്കുന്നവർ സൗഹൃദത്തിൽ ആകുന്നത് പതിവാണ്. അത് മനുഷ്യസഹജം ആണല്ലോ. എല്ലാവരും പരസ്പരം മറ്റുള്ളവരുടെ വീട് കൂട് കൂട്ട് താൽപ്പര്യങ്ങൾ എന്നീ വിശേഷങ്ങൾ ചോദിച്ചറിയും. ജോലിയില്ലാത്ത സമയത്ത് കടലിൽ നിന്ന് ചൂണ്ടയിട്ട് മീൻ പിടിക്കുകയോ വെടിവട്ടം പറഞ്ഞിരിക്കുകയോ സിനിമ കാണുകയോ ചെയ്യും.</p>
<p>അയൂർ ഖാൻ തന്റെ വിശേഷങ്ങൾ പങ്കുവെച്ചത് വലിയ അഭിമാനത്തോടെ തന്നെയാണ്. അഫ്ഗാൻ ബോർഡറിൽ ഉള്ള അദ്ദേഹത്തിന്റെ ഗ്രാമത്തിൻ്റെ മേൽ പാക്കിസ്ഥാൻ എന്ന രാജ്യത്തിന് യാതൊരു നിയന്ത്രണവും ഇല്ല. രാജ്യത്തിൻ്റെ വൈദ്യുതി അവർ ഉപയോഗിക്കുന്നുണ്ട്, പക്ഷേ ആരും ബില്ല് തുക അടക്കാറില്ല. അതിന്റെ പേരിൽ പാക്ക് സർക്കാർ വൈദ്യുതി വിച്ഛേദിക്കാറുമില്ല. ആയൂബ് ഖാൻ്റെ പിതാവിന് അവിടെ ഒരു തോക്ക് ഫാക്ടറി ഉണ്ട്. ഈ തോക്കുകൾ അഫ്ഗാനിസ്ഥാനിലേക്കും പാക്കിസ്ഥാനിലേക്കും ധാരാളമായി വിറ്റുപോകും. വിദേശനിർമ്മിത തോക്കുകളും അവിടെ വില്പനയ്ക്ക് വരാറുണ്ട്. ഇതൊക്കെ ആയൂബ് ഖാൻ പറയുന്ന വിശേഷങ്ങളാണ്. എത്രത്തോളം തള്ളുണ്ട് മസാലയുണ്ട് എന്നൊന്നും നിശ്ചയമില്ല.</p>
<p>പക്ഷേ മസാലയൊന്നും ഇല്ലാത്ത ഒന്ന് ഞാനെന്റെ കണ്ണുകൊണ്ട് കണ്ടു! അതേപ്പറ്റി പറയാം. അതാണ് എന്റെ വിഷയം.</p>
<p>ഒരു ദിവസം പതിവുപോലെ എല്ലാവരും വളഞ്ഞിരുന്ന് സംസാരിക്കുമ്പോൾ, അയൂബ് ഖാൻ തൻ്റെ പാക്കിസ്ഥാൻ പാസ്പോർട്ട് എടുത്ത് മേശപ്പുറത്ത് വെച്ചു. ഒരു പാക്കിസ്ഥാൻ പാസ്പോർട്ട് കാണാനുള്ള കൗതുകത്തിന്, അനുവാദം വാങ്ങിക്കൊണ്ടു തന്നെ ഞാൻ ആ പാസ്പോർട്ട് പരിശോധിച്ചു. അസ്വാഭാവികത ഒന്നുമില്ലാത്ത ഒരു സാധാരണ പാകിസ്ഥാൻ പാസ്പോർട്ട്.</p>
<p>അടുത്ത നിമിഷം ആയൂബ്ഖാൻ ഒരു ഇന്ത്യൻ പാസ്പോർട്ട് എടുത്ത് മേശപ്പുറത്ത് വെച്ചു. അത് തുറന്ന് നോക്കാൻ എന്നോട് ആവശ്യപ്പെട്ടു.</p>
<p>അയൂബ്ഖാൻ എന്ന അതേ പേരിൽ ആ മനുഷ്യന്റെ തന്നെ ഫോട്ടോ ഒട്ടിച്ച, മുംബൈ അഡ്രസ്സിൽ ഉള്ള ഒരു ഇന്ത്യൻ പാസ്പോർട്ട് ആയിരുന്നു അത്. (മുംബൈയിലെ അഡ്രസ്സ് കൃത്യമായി ഞാനിപ്പോൾ ഓർക്കുന്നില്ല.)</p>
<p>ഞാൻ ശരിക്കും ഞെട്ടിയെങ്കിലും ഞെട്ടൽ പുറത്ത് കാണിച്ചില്ല. അയൂബ് ഖാൻ മെല്ലെ ആ ഇന്ത്യൻ പാസ്പോർട്ടിന്റെ കഥയിലേക്ക് കടന്നു.</p>
<p>അയാൾ രണ്ട് വിവാഹം ചെയ്തിട്ടുണ്ട്. ആ രണ്ട് വിവാഹങ്ങളിലുമായി നാല് പെൺമക്കളും ഉണ്ട്. പക്ഷേ ഒരു ആൺകുട്ടിക്ക് വേണ്ടി അയാൾ വല്ലാതെ കൊതിക്കുന്നുണ്ട്. അങ്ങനെയിരിക്കെ ആരോ ഒരാൾ അയാളോട് പറഞ്ഞു, &#8216;നീ ഇന്ത്യയിൽ പോയി ഒരു കല്യാണം കഴിക്കൂ; അവിടെ നിനക്ക് ഒരു ആൺകുഞ്ഞ് പിറക്കും.&#8217;</p>
<p>അയൂബ് ഖാൻ ഇന്ത്യയിലേക്ക് വരാനുള്ള തയ്യാറെടുപ്പുകൾ നടത്തി. വിസയും പൊല്ലാപ്പും ഒക്കെയായി ഇന്ത്യയിൽ വന്ന് കല്യാണം കഴിക്കുന്നത് വലിയ കഷ്ടപ്പാടാണ്. സ്ഥിരമായി ഇന്ത്യക്കാരനായാൽ എപ്പോൾ വേണമെങ്കിലും ഇന്ത്യയിലേക്ക് വരാം, പോകാം. അയാൾ പണം വാരി എറിഞ്ഞ് മുംബൈയിൽ നിന്ന് ഒരു ഇന്ത്യൻ പാസ്പോർട്ട് സംഘടിപ്പിച്ചു. ആ പാസ്പോർട്ട് ആണ് എന്റെ കയ്യിൽ ഇരിക്കുന്നത്.</p>
<p>രണ്ടു പ്രാവശ്യം ഇതിനകം അയാൾ ഇന്ത്യയിൽ വന്ന് മടങ്ങിക്കഴിഞ്ഞു. ദുബായിൽ നിന്ന് മുംബൈയിലേക്ക് വന്നതിൻ്റേയും പോയതിന്റേയും സ്റ്റാമ്പുകൾ ആ പാസ്പോർട്ടിലുണ്ട്.</p>
<p>ഒരു നിക്കാഹിനുള്ള ചുറ്റുവട്ടങ്ങൾ ഒക്കെ മുംബൈയിൽ തയ്യാറായിട്ടുണ്ട്. അടുത്ത ഇന്ത്യൻ സന്ദർശനത്തിൽ, അയൂബ് ഖാൻ്റെ നിക്കാഹ് ഉണ്ടാകും. അതിൽ തനിക്കൊരു ആൺകുഞ്ഞ് ഉണ്ടാകുമെന്നും അയൂബ്ഖാൻ പ്രതീക്ഷിക്കുന്നു.</p>
<p>ഈ ഇന്ത്യൻ പാസ്പോർട്ട് എങ്ങനെ സംഘടിപ്പിച്ചു എന്ന് ചോദിക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് അയൂബ് ഖാനോട് ഉണ്ട്. പണം വാരി എറിഞ്ഞാൽ എത്ര ഇന്ത്യൻ പാസ്പോർട്ട് വേണമെങ്കിലും മുംബൈയിൽ കിട്ടും എന്നായിരുന്നു അയാളുടെ മറുപടി.</p>
<p>&#8220;അപ്പോൾ PCC (പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്) പോലുള്ള പ്രശ്നങ്ങൾ ഇല്ലേ?&#8221;&#8230; എന്നായി എന്റെ ചോദ്യം.</p>
<p>&#8220;അതിനല്ലേ പൊലീസുകാർക്ക് പണം വാരി എറിയുന്നത്. കൈക്കൂലി കൊടുത്താൽ നടക്കാത്ത എന്ത് കാര്യമാണ് ഇന്ത്യയിലോ പാക്കിസ്ഥാനിലോ ഉള്ളത്? &#8220;&#8230;. ഒരു മറുചോദ്യമായിരുന്നു അയൂബ് ഖാൻ്റെ മറുപടി.</p>
<p>ഇനി എൻ്റെ ഈ അനുഭവത്തിൽ നിന്ന് നമുക്ക് വിഷയത്തിലേക്ക് മടങ്ങി വരാം. ആയൂബ് ഖാൻ അപകടകാരിയായ ഒരു പാക്കിസ്ഥാനി ആണെന്ന് ഞാൻ കരുതുന്നില്ല. അയാളുടെ കയ്യിൽ ധാരാളം പണമുണ്ട്. ഇന്ത്യയിൽ വന്ന് ഒരു കല്യാണം കഴിക്കണമെന്ന ആഗ്രഹം പണമെറിഞ്ഞ് വളഞ്ഞ വഴിയിലൂടെ അയാൾ നടപ്പിലാക്കുന്നു. മറ്റൊരു ദുരുദ്ദേശവും അയാൾക്ക് ഉണ്ടാകണമെന്നില്ല.</p>
<p>ആയൂബ് ഖാന് ഒരു ഇന്ത്യൻ പാസ്പോർട്ട് മുംബൈയിൽ സംഘടിപ്പിക്കാൻ ആകുമെങ്കിൽ, എത്രയോ തീവ്രവാദികൾക്ക് ഇതേപോലെ പണമെറിഞ്ഞ് സ്വന്തം പേരിലോ കള്ളപ്പേരിലോ ഇന്ത്യൻ പാസ്പോർട്ടുകൾ ഉണ്ടാക്കാൻ സാധിക്കില്ലേ? അങ്ങനെ ഇന്ത്യൻ പൗരന്മാരായ എത്രയോ പാക്കിസ്ഥാൻ തീവ്രവാദികൾ നമ്മുടെ പ്രധാന നഗരങ്ങളിൽ വിലസുന്നുണ്ടാകും. അവരെയൊക്കെ കണ്ടെത്താൻ എന്ത് മാർഗ്ഗമാണ് നമുക്കുള്ളത്? അവരോടെല്ലാം ഇന്ത്യ വിട്ട് പോകൂ എന്ന് എങ്ങനെ പറയാൻ സാധിക്കും? അവരുടെ കയ്യിൽ ഇന്ത്യൻ പാസ്പോർട്ട് ഇരിക്കുകയല്ലേ?</p>
<p>സ്ലീപ്പർ സെല്ലുകൾ പോലെ എത്രയോ പാക്കിസ്ഥാൻ തീവ്രവാദികൾ ഇന്ത്യയിലെ നഗരങ്ങളിൽ അവസരം പാർത്ത് ജീവിക്കുന്നുണ്ടാകാം?! രേഖാമൂലം എല്ലാ പാക്കിസ്ഥാനികളും ഇന്ത്യ വിട്ടു പോയാലും എത്രയോ പാക്കിസ്ഥാനികൾ ഇന്ത്യയിൽത്തന്നെ കാണുമെന്ന് എനിക്കുറപ്പാണ്.</p>
<p>ഇതെങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. സർക്കാർ ജീവനക്കാരുടെ കൈക്കൂലി സമ്പ്രദായം; അഥവാ ധനത്തോടുള്ള അവരുടെ ആർത്തി. അത് അവസാനം ചെന്നെത്തി നിൽക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണി ആയിട്ടാണ്.</p>
<p>കൂടുതൽ എന്തു പറയാൻ? പറഞ്ഞിട്ട് എന്ത് കാര്യം? അതുകൊണ്ട് തൽക്കാലം നിർത്തുന്നു. പക്ഷേ, കേരളത്തിലെ കൈക്കൂലിക്കാരായ സർക്കാർ ഉദ്യോഗസ്ഥന്മാരെപ്പറ്റി ചിലത് തീർച്ചയായും പറയാനുണ്ട്. വൈകാതെ അതും പറയാം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9908" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9908</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഒരു ദിനം ശങ്കരൻകുട്ടി</title>
		<link>http://niraksharan.in/?p=8384</link>
		<comments>http://niraksharan.in/?p=8384#comments</comments>
		<pubDate>Wed, 30 Aug 2023 05:43:45 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8384</guid>
		<description><![CDATA[പ്രിയ രവീ നിൻ്റെ പുസ്തകം ‘ഒരു ദിനം ശങ്കരൻകുട്ടി‘ ഇന്നാണ് വായിക്കാനെടുത്തത്. 64 പേജുകൾ ഒറ്റയിരുപ്പിന് വായിച്ച് തീർക്കുകയും ചെയ്തു. സമകാലീനരും സഹപാഠികളും ഒരേ പഞ്ചായത്തുകാരും ആയതുകൊണ്ട് എനിക്കതിലെ വരികളിലൂടെ എളുപ്പം കടന്നുപോകാനായി. മറവിക്കൂട്ടത്തിലേക്ക് കടന്ന എത്രയെത്ര കാര്യങ്ങളെയാണ് ഇന്ന് രാവിലെ നീ തോണ്ടി വെളിയിലിട്ടതെന്നോ! ഉദാഹരണത്തിന് തേങ്ങയെണ്ണുന്ന സമയത്ത് 98, 99 കഴിഞ്ഞ് നൂറിന് പകരം ‘അലക് ‘ എന്ന് എണ്ണിയിരുന്നത്. ചെറുപ്പത്തിൽ അതിൻ്റെ അർത്ഥം അറിയാതെ ഞാനും പകച്ച് നിന്നിട്ടുണ്ട്. എണ്ണുന്നവരോട് ചോദ്യം ഉന്നയിച്ചിട്ടുമുണ്ട്. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8384" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2023/08/441.jpg"><img class="aligncenter wp-image-8385 " src="http://niraksharan.in/wp-content/uploads/2023/08/441.jpg" alt="44" width="406" height="666" /></a><br />
<strong><span style="font-size: xx-large;">പ്രി</span></strong>യ <a href="https://www.facebook.com/revi.kannan">രവീ</a></p>
<p>നിൻ്റെ പുസ്തകം ‘ഒരു ദിനം ശങ്കരൻകുട്ടി‘ ഇന്നാണ് വായിക്കാനെടുത്തത്. 64 പേജുകൾ ഒറ്റയിരുപ്പിന് വായിച്ച് തീർക്കുകയും ചെയ്തു.</p>
<p>സമകാലീനരും സഹപാഠികളും ഒരേ പഞ്ചായത്തുകാരും ആയതുകൊണ്ട് എനിക്കതിലെ വരികളിലൂടെ എളുപ്പം കടന്നുപോകാനായി. മറവിക്കൂട്ടത്തിലേക്ക് കടന്ന എത്രയെത്ര കാര്യങ്ങളെയാണ് ഇന്ന് രാവിലെ നീ തോണ്ടി വെളിയിലിട്ടതെന്നോ!</p>
<p>ഉദാഹരണത്തിന് തേങ്ങയെണ്ണുന്ന സമയത്ത് 98, 99 കഴിഞ്ഞ് നൂറിന് പകരം ‘അലക് ‘ എന്ന് എണ്ണിയിരുന്നത്. ചെറുപ്പത്തിൽ അതിൻ്റെ അർത്ഥം അറിയാതെ ഞാനും പകച്ച് നിന്നിട്ടുണ്ട്. എണ്ണുന്നവരോട് ചോദ്യം ഉന്നയിച്ചിട്ടുമുണ്ട്. പക്ഷേ അവർക്കന്ന് അത് പറഞ്ഞ് മനസ്സിലാക്കിത്തരാൻ കഴിഞ്ഞില്ല. ഒന്ന്, രണ്ട് എന്ന് എണ്ണിത്തുടങ്ങുമെങ്കിലും ആ സമയത്ത് അവരുടെ രണ്ട് കൈകളിലും ഓരോ തേങ്ങ വീതം ഉണ്ടാകും. എണ്ണം നൂറാകുമ്പോൾ കണക്ക് പ്രകാരം 200 തേങ്ങകൾ എണ്ണിക്കഴിഞ്ഞിരിക്കും. അലക് എന്നാൽ 200 ആകുന്നത് അങ്ങനെയാണെന്ന് മനസ്സിലാക്കാൻ 55 വർഷമെടുത്തു കൂട്ടുകാരാ. ജൂതകാലഘട്ടത്തിൽ പറവൂർ ചന്തയിലടക്കം നിലനിന്നിരുന്ന അളവുകളും തൂക്കങ്ങളിലും പെടുന്ന പ്രയോഗമാണതെന്ന് വ്യാഴവട്ടങ്ങൾക്ക് ശേഷം നിൻ്റെ ശങ്കരൻകുട്ടി പറയുമ്പോളാണ് മനസ്സിലാക്കുന്നത്. ജൂതന്മാരുടെ കഥകൾക്ക് പിന്നാലെ കുറച്ച് നാൾ നടന്നിട്ടും ഇതെനിക്ക് പിടികിട്ടിയിരുന്നില്ല.</p>
<p>തെങ്ങിൽ കയറുന്നവർ മുന്നറിയിപ്പ് നൽകിയിരുന്നത് 5 കിലോമീറ്ററിനുള്ളിൽ എത്രത്തോളം വ്യത്യസ്തമാണെന്ന് ചിന്തിക്കാൻ ഇന്നാണ് അവസരമുണ്ടായത്. ചെറായി ഭാഗത്ത് &#8216;ചിമ്പ്രാക്കൻ മേൽഭാഗെ&#8217; എന്ന് പറയുമ്പോൾ, ഞങ്ങളുടെ ഭാഗത്ത് &#8216;മുകളിൽ ആളുണ്ടേ&#8217; എന്നായിരുന്നു ഒച്ചയിട്ടിരുന്നത്.</p>
<p>‘തോട്ടങ്ങാടി‘ എന്ന് പറയുന്നത് ‘കരുത്തലത്തോട് ‘ തന്നെയാണെന്ന് സിപ്പി മാഷിൻ്റെ അവതാരിക വായിക്കുന്നതിന് മുന്നേ തന്നെ ഞാനും ഉറപ്പിച്ചിരുന്നു. അവതാരിക അവസാനം വായിക്കുക എന്നത് എൻ്റെയൊരു ശീലമാണ്. അവതാരികയിലെ അഭിപ്രായങ്ങൾ എൻ്റെ വായനയെ ബാധിക്കരുതെന്ന് നിർബന്ധമുള്ളതുകൊണ്ടാണ് അങ്ങനെ.</p>
<p>പിടികിട്ടാതെ പോയ ഒന്ന് ‘ശമ്പളക്കൂട്ട് ‘ ഇട്ട് ഇരിക്കുന്നതാണ്. ചമ്രം പടിഞ്ഞ് ഇരിക്കുന്നതിനെ അഥവാ പത്മാസനത്തെ എന്തുകൊണ്ട് നമ്മുടെ നാട്ടിൽ ശമ്പളക്കൂട്ട് എന്ന് വിളിക്കുന്നു എന്നതിനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഇനി ആരോട് ചോദിക്കാൻ. ആ തലമുറയിൽ ആരുണ്ടിനി ബാക്കി?! സന്ധ്യാസമയത്ത് വിളക്ക് കത്തിച്ച് വെച്ച് നാമജപം നടത്തുന്ന തലമുറ അസ്തമിച്ച് കഴിഞ്ഞില്ലേ?</p>
<p>ബാലസാഹിത്യ നോവൽ എന്ന് ഇതിനെ വകതിരിച്ചിരിക്കുന്നതായി പുസ്തകത്തിൻ്റെ ബ്ലർബിൽ കണ്ടു. ഒരുപാട് മുതിർന്നെങ്കിലും ബാലനായിരുന്നപ്പോൾ മനസ്സിലാക്കാൻ പറ്റാതെ പോയ പല കാര്യങ്ങളും പിടികിട്ടിയെന്ന് വെച്ച് ഇതിനെ ബാലസാഹിത്യകൃതിയായി കാണാൻ എനിക്കാവില്ല. ഗൃഹാതുരത്വത്തിൻ്റെ വേലിയേറ്റം എന്ന് ഞാൻ വിശേഷിപ്പിക്കും ‘ഒരു ദിനം ശങ്കരൻകുട്ടി‘ എന്ന നോവലിനെ.</p>
<p>എന്തേ ഇത്ര വൈകി എഴുതിത്തുടങ്ങാൻ എന്ന് ചോദിക്കാതെ വയ്യ. പുതിയ എഴുത്തുകൾ എന്തായാലും ഇനിയും വൈകിക്കരുത്.</p>
<p>എന്ന് സസ്നേഹം നിൻ്റെ സതീർത്ഥ്യൻ<br />
- നിരക്ഷരൻ<br />
(അന്നും ഇന്നും എപ്പോഴും)</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8384" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8384</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഒരു നായദിനക്കുറിപ്പ് !</title>
		<link>http://niraksharan.in/?p=7979</link>
		<comments>http://niraksharan.in/?p=7979#comments</comments>
		<pubDate>Fri, 26 Aug 2022 11:02:14 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[കേരളത്തിലെ റോഡുകൾ]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[പരിസ്ഥിതി]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7979</guid>
		<description><![CDATA[ഇന്ന് (26 ആഗസ്റ്റ്) അന്താരാഷ്ട്ര നായദിനം ആണത്രേ ! നായയുടെ ഭാഗവും കടികൊണ്ടവൻ്റെ ഭാഗവും പലപ്പോഴായി ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനം പോസ്റ്റ് ചെയ്ത ഒരു നായക്കുറിപ്പിന് കിട്ടിയ വിമർശനങ്ങളും ഈയടുത്ത് തെരുവ് നായ്ക്കൾ കാരണം ടിപ്പർ ലോറിക്കടിയിൽപ്പെട്ട് യുവതി കൊല്ലപ്പെട്ട സംഭവവും കൊച്ചിയിലെ സോൾസ് ഓഫ് കൊച്ചിൻ്റെ ഓട്ടക്കാരെ നായ ഓടിച്ചിട്ടെന്ന് അയൺ മാൻ ജോബി പോൾ പോസ്റ്റിട്ടതുമൊക്കെ പരിഗണിച്ച്, തെരുവുനായ വിഷയത്തിൽ എൻ്റെ നിലപാട് കൃത്യമായി രേഖപ്പെടുത്തുകയാണ് ഈ കുറിപ്പിൽ. ആദ്യം തെരുവ് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7979" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/08/1212.jpg"><img class="aligncenter wp-image-7980 " src="http://niraksharan.in/wp-content/uploads/2022/08/1212.jpg" alt="1212" width="443" height="443" /></a><br />
<strong><span style="font-size: xx-large;">ഇ</span></strong>ന്ന് (26 ആഗസ്റ്റ്) അന്താരാഷ്ട്ര നായദിനം ആണത്രേ ! നായയുടെ ഭാഗവും കടികൊണ്ടവൻ്റെ ഭാഗവും പലപ്പോഴായി ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനം പോസ്റ്റ് ചെയ്ത ഒരു നായക്കുറിപ്പിന് കിട്ടിയ വിമർശനങ്ങളും ഈയടുത്ത് തെരുവ് നായ്ക്കൾ കാരണം ടിപ്പർ ലോറിക്കടിയിൽപ്പെട്ട് യുവതി കൊല്ലപ്പെട്ട സംഭവവും കൊച്ചിയിലെ സോൾസ് ഓഫ് കൊച്ചിൻ്റെ ഓട്ടക്കാരെ നായ ഓടിച്ചിട്ടെന്ന് അയൺ മാൻ <a href="https://www.facebook.com/joby.paul.10/posts/pfbid02aqBURBZ7JvdDb88TZS135kThPLvjG7DFgjkNEjVFzGMAU7rBSEnZ4zDYf7oDyyx3l">ജോബി പോൾ പോസ്റ്റി</a>ട്ടതുമൊക്കെ പരിഗണിച്ച്, തെരുവുനായ വിഷയത്തിൽ എൻ്റെ നിലപാട് കൃത്യമായി രേഖപ്പെടുത്തുകയാണ് ഈ കുറിപ്പിൽ.</p>
<p>ആദ്യം തെരുവ് നായ്ക്കളിൽ നിന്ന് എനിക്ക് നേരിട്ടിട്ടുള്ള പ്രശ്നങ്ങൾ കുറിക്കാം. എറണാകുളം ജില്ലയിൽ, മാരത്തോണും സൈക്കിളിങ്ങുമായി ബന്ധപ്പെട്ടാണ് രണ്ട് പ്രാവശ്യം തെരുവ് നായ്ക്കളിൽ നിന്ന് ആക്രമണം നേരിടേണ്ടി വന്നത്.</p>
<p>കൊച്ചിയിൽ സ്പൈസ് കോസ്റ്റ് മാരത്തോൺ സമയത്ത് ഓട്ടക്കാർക്ക് വഴി കാട്ടാനായി അവർക്ക് മുന്നേ സൈക്കിൾ ബ്രിഗേഡിനെ നിയോഗിക്കാറുണ്ട്. അത്തരത്തിൽ ഒരു പ്രാവശ്യം സൈക്കിൾ ബ്രിഗേഡിൽ പോകേണ്ടി വന്നു എനിക്ക്. നേരം വെളുത്ത് തുടങ്ങിയിട്ടേയില്ല. മുന്നിൽ സൈക്കിളിൽ ഞാൻ. എനിക്ക് പിന്നാലെ, Early Birds എന്ന കാറ്റഗറിയിലെ ഓട്ടക്കാരിൽ താരതമ്യേന വേഗം കൂടിയ രണ്ട് പേർ. അവർക്ക് ഒരുപാട് പിന്നിലായി സൈക്കിൾ ബ്രിഗേഡിൻ്റെ മറ്റൊരംഗം. അദ്ദേത്തിൻ്റെ മുന്നിലും പിന്നിലുമൊക്കെയായി ഏർളി ബേർഡ്സിൻ്റെ ഇരുപതോളം ഓട്ടക്കാർ. മിക്കവാരും എല്ലാവരും വിദേശികളും അൻപത് വയസ്സ് കഴിഞ്ഞവരും. അത്തരക്കാർക്ക് വേണ്ടിയാണ് ഏർളി ബേർഡ് എന്ന കാറ്റഗറി തന്നെ കൊച്ചിൻ മാരത്തോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്</p>
<p>സൈക്കിളിൻ്റെ മുന്നിലും പിന്നിലുമുള്ള ബ്ലിങ്ക് ചെയ്യുന്ന ലൈറ്റുകൾ നായ്ക്കൾക്ക് അധികം പരിചയമില്ലാത്ത ഒന്നാണ്. അതുപോലെ തന്നെ സൈക്കിളിസ്റ്റുകളുടെ വേഷവും. ഒരു സ്ക്കൂട്ടർ യാത്രികനെയോ കാൽനടക്കാരനെയോ ആക്രമിക്കുന്നതിൽ കൂടുതലായി ദീർഘദൂര സൈക്കിളിസ്റ്റുകളെ വളർത്ത് നായ്ക്കൾ പോലും നോട്ടമിടാറുണ്ട് എന്നാണെൻ്റെ നിഗമനം.</p>
<p>തോപ്പുംപടി കഴിഞ്ഞ് ഒരു ഇടവഴിയിലേക്ക് കടന്നതും ഇരുട്ടിൽ നിന്ന് രണ്ട് നായ്ക്കൾ ചാടി വീണു. കടി കിട്ടി കിട്ടിയില്ല എന്ന ദൂരത്ത് നായ്ക്കളുണ്ട്. ഓട്ടക്കാർ രണ്ട് പേർ എനിക്ക് ഏകദേശം ഇരുപതടി പിന്നിൽ. ഞാൻ സൈക്കിളിൽ നിന്ന് ചാടിയിറങ്ങി, സൈക്കിൾ എനിക്കും നായക്കൾക്കും ഇടയിൽ പിടിച്ചു. കടിക്കാനോ മറ്റോ ശ്രമിച്ചാൽ സൈക്കിൾ വെച്ച് തടുക്കുകയും അടിക്കുകയും തന്നെ. എന്തുവന്നാലും അന്യനാട്ടിൽ നിന്ന് വന്നിരിക്കുന്ന ഓട്ടക്കാരെ നായ്ക്കൾ ആക്രമിക്കാൻ പാടില്ല. അത് മാരത്തോണിൻ്റെ തന്നെ ശോഭകെടുത്തിയെന്ന് വരും. നായ്ക്കൾ കുരച്ചുകൊണ്ടേയിരുന്നു. പക്ഷേ അവറ്റകൾ ഇങ്ങോട്ട് ചാർജ്ജ് ചെയ്യുന്നില്ലെന്ന് കണ്ടപ്പോൾ ഞാൻ അങ്ങോട്ട് ചാർജ്ജ് ചെയ്യാൻ തുടങ്ങി. അതോടെ അവർ പിൻവാങ്ങി. നായ്ക്കൾ നിൽക്കുന്ന സ്ഥലത്തുനിന്ന് ഓട്ടക്കാരെ കടത്തിവിട്ട്, അവർക്ക് തൊട്ട് പിന്നാലെ ഞാനും അവിടന്ന് രക്ഷപ്പെട്ടു.</p>
<p>രണ്ടാമത്തെ ആക്രമണം ഉണ്ടായത്, ഒരിക്കൽ മുനമ്പത്തുനിന്ന് വരാപ്പുഴ വഴി കാക്കനാട്ടേക്ക് പോകുമ്പോളാണ്. സമയം രാത്രി 11 മണി കഴിഞ്ഞുകാണും. ഞാൻ ഒറ്റയ്ക്കാണ്. പെട്ടെന്ന് വരാപ്പുഴയിലെ ഒരു ഗ്യാസ് സ്റ്റേഷൻ്റെ പരിസരത്ത് തമ്പടിച്ചിരുന്ന നായ്ക്കൾ എനിക്ക് നേരെ കുരച്ചുകൊണ്ട് റോഡിലേക്ക് കുതിച്ചു. എനിക്ക് വേണമെങ്കിൽ സ്പീഡ് കൂട്ടി സ്ഥലം വിടാനുള്ള സമയമുണ്ട്. പക്ഷേ വെപ്രാളത്തിൽ കാല് സൈക്കിളിൻ്റെ പെഡലിൽ നിന്ന് തെന്നി; ബാലൻസ് പോയി. സമനില കൈവരിച്ചപ്പോഴേക്കും നായ്ക്കൾ നാലഞ്ചെണ്ണം തൊട്ടുപിന്നിൽ. ഏത് നിമിഷവും വലതുകാലിന് കടിക്കുമെന്ന മട്ടിൽ ഒരുത്തൻ കുതിക്കുന്നുണ്ട്. പെട്ടെന്ന് എല്ലാവരും പിൻവലിഞ്ഞതായി എനിക്ക് മനസ്സിലായി. പിന്നാലെ വന്നിരുന്ന ഒരു ലോറിക്കാരനാണ് രക്ഷകനായത്. അയാൾ നായ്ക്കൾക്കിടയിലേക്ക് ലോറി ഓടിച്ചുകയറ്റിയതൊന്നും ഞാൻ കാണുന്നതേയില്ല. “സൂക്ഷിച്ച് പോ ചേട്ടാ. റോഡ് മുഴുവൻ നായ്ക്കളാണ്&#8221; എന്ന് പറഞ്ഞ് ലോറിക്കാരൻ പോയി.</p>
<p>ഇനി വളർത്ത് നായ്ക്കളോടും തെരുവ് നായ്ക്കളോടുമുള്ള നിലപാട് വ്യക്തമാക്കാം. ബാല്യത്തിൽ എൻ്റെ വീട്ടിൽ ഒരേസമയം ഒന്നിലധികം നായ്ക്കൾ ഉണ്ടായിരുന്നു. ഈയടുത്ത കാലത്താണ് തറവാട്ടിലെ അവസാന നായ വിട്ടുപിരിഞ്ഞത്. (പിന്നീടൊരു നായയെ പലകാരണങ്ങൾ കൊണ്ടും വളർത്തിയിട്ടില്ല) അതുകൊണ്ടുതന്നെ നായ്ക്കൾ എന്താണെന്നും എങ്ങനെയാണെന്നും അവറ്റകളുടെ നന്ദി എന്താണെന്നുമൊക്കെ സാമാന്യം നല്ല ബോദ്ധ്യമുണ്ട്.</p>
<p>തെരുവ് നായ്ക്കളിലേക്ക് വരുമ്പോൾ, അതുങ്ങളിങ്ങനെ പെറ്റുപെരുകി പൊതുജനത്തിന് മുഴുവൻ പ്രശ്നമുണ്ടാക്കുന്നതിനെതിരെ പലവട്ടം പോസ്റ്റിട്ടുണ്ട് ഞാൻ. എന്നെ ആക്രമിക്കുന്ന തെരുവ നായയെ പല്ലും നഖവും ഉപയോഗിച്ച് തിരിച്ച് നേരിടുമെന്നും തച്ച് കൊല്ലുമെന്നും തന്നെയാണ് അന്നൊക്കെ പറഞ്ഞത്. ഇന്നും അതുതന്നെ പറയുന്നു. അതിൻ്റെ പേരിൽ നായപ്രേമികളുടെ വിമർശനവും കേൾക്കേണ്ടി വന്നിട്ടുണ്ട്.</p>
<p>പക്ഷേ, ഏറ്റവും അവസാനം (8 ആഗസ്റ്റ്) തെരുവ് നായ്ക്കളെപ്പറ്റി ഞാൻ പറഞ്ഞത്, അവറ്റകൾക്ക് തറവാട് വീടിൻ്റെ മുന്നിൽ തീറ്റകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ്. ആ മറുവശത്തിനും കേട്ടു ഒരുപാട് വിമർശനങ്ങൾ. വൈകീട്ട് ഏഴ് മണിയോടെ അരഡസണിലധികം തെരുവ് നായ്ക്കൾ ഗേറ്റിന് മുന്നിൽ കുത്തിയിരുപ്പ് തുടങ്ങും. ഭക്ഷണം കൊണ്ടുവെക്കുമ്പോൾ പേടിച്ച് മാറിനിൽക്കും. നമ്മൾ ദൂരേക്ക് മാറിയാൽ മാത്രം ഭക്ഷണം കഴിക്കാൻ വരും. അവരിൽ ഊന്നിനെപ്പോലും ഒന്ന് തൊടാൻ സമ്മതിക്കില്ല. ഭക്ഷണശേഷം പലപ്പോഴും ഗേറ്റിന് മുന്നിൽ കാവൽ കിടക്കും, ചിലപ്പോൾ ഉടൻ തന്നെ സ്ഥലം വിടുകയും ചെയ്യും.</p>
<p>തെരുവ് നായ്ക്കൾക്ക് എതിരെ സംസാരിക്കുന്നവരോട് തെരുവ് നായ്ക്കളുടെ ആക്രമണം നേരിട്ടിട്ടുള്ള ഒരാളായിട്ടും എനിക്ക് പറയാനുള്ളത്, വീടിന് മുന്നിൽ വിശന്ന് വലഞ്ഞ് വരുന്നത് തെരുവുനായ ആയാലും അതിന് ഭക്ഷണം കൊടുക്കാതിരിക്കാൻ ആവില്ല. ആ വഴി പോകുന്ന മറ്റുള്ളവർക്ക് ഇതേ നായ്ക്കൾ പ്രശ്നമുണ്ടാക്കുന്നുണ്ടായിരിക്കാം. പക്ഷേ, ആ ശല്യം ഞങ്ങൾ ഭക്ഷണം കൊടുത്തില്ലെങ്കിലും ഉണ്ടാകാം. ഭക്ഷണം കൊടുക്കുന്നതുകൊണ്ട് കുറഞ്ഞപക്ഷം ഞങ്ങളെങ്കിലും ആക്രമണത്തിൽ നിന്ന് രക്ഷനേടുന്നുമുണ്ട്. മൊത്തത്തിൽ എല്ലാവരുടേയും രക്ഷ ഉറപ്പാക്കേണ്ടത് അധികാരികളാണ്, സർക്കാരാണ്, ഞങ്ങളല്ല.</p>
<p>മാത്രമല്ല, ഞങ്ങളോ ആ തെരുവിലുള്ള മറ്റാരെങ്കിലുമോ ഭക്ഷണം കൊടുത്തില്ലെങ്കിൽ, വിശപ്പകറ്റാൻ എവിടെന്നെങ്കിലും നായ്ക്കൾ ഭക്ഷണം കണ്ടെത്തും. (വായ കീറിപ്പോയില്ലേ ?) അത് ചിലപ്പോൾ ഏതെങ്കിലും പുരയിടത്തിലെ കോഴിയാകാം. ഞങ്ങളുടെ വളപ്പിൽ വളർത്തിയിരുന്ന മുയലിനെ തെരുവ് നായ്ക്കൾ കൊണ്ടുപോയ അനുഭവവും ഉണ്ട്. നായ്ക്കൾ ധാരാളമായി പച്ചമാംസം കഴിക്കാൻ തുടങ്ങിയാൽ ഒരപകടം പതിയിരിക്കുന്നുണ്ടെന്ന് എവിടെയോ വായിച്ച ഓർമ്മയുണ്ട്. അതിൻ്റെ ആധികാരികത ഉറപ്പില്ലെങ്കിലും അതിൽ പറയുന്നത് ഇപ്രകാരമാണ്. ഒരുപാട് പിന്നോട്ടുള്ള കാലത്തിൽ നിന്ന് ഇതുവരെയുള്ള വിലയിരുത്തലാണത്.</p>
<p>മനുഷ്യനോട് ഇണങ്ങി, വേവിച്ച മാസം കഴിക്കാൻ തുടങ്ങിയതോടെ നായ്ക്കളുടെ ശൗര്യസ്വഭാവത്തിൽ കുറവ് വന്നിട്ടുണ്ട്. പച്ചമാസം സ്ഥിരമായി കഴിക്കാൻ തുടങ്ങുന്നതോടെ ആ പഴയ സ്വഭാവത്തിലേക്ക് നായ്ക്കൾ മടങ്ങാനുള്ള സാദ്ധ്യത കൂടുന്നു പോലും! ചെന്നായ്ക്കളെപ്പോലെ ആക്രമണസ്വഭാവം ഉണ്ടായി വരുന്നത്രേ! ഇപ്പറഞ്ഞത് ശരിയാണെങ്കിൽ തെരുവ് നായ്ക്കൾ എവിടന്നെങ്കിലും കോഴിയേയോ മുയലിനേയോ പിടിച്ച് പച്ചയ്ക്ക് തിന്നുന്നതിനും ഭേദമല്ലേ അതിന് വേവിച്ച ആഹാരം നൽകുന്നത്.</p>
<p>ബാംഗ്ലൂർ ജീവിതം തുടങ്ങിയതിന് ശേഷം ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം, കേരളത്തിലേത് പോലെ ധാരാളം തെരുവ് നായ്ക്കൾ ഇവിടെയും ഉണ്ടെങ്കിലും നായ്ക്കളുടെ ആക്രമണത്തെപ്പറ്റി കാര്യമായി ഒരു പരാതിയോ വാർത്തയോ കേട്ടിട്ടില്ല എന്നതാണ്. മാത്രമല്ല, തെരുവ് നായ്ക്കൾക്ക് ആരെങ്കിലുമൊക്കെ ബിസ്ക്കറ്റോ മറ്റ് ഭക്ഷണമോ ഒക്കെ കൊടുക്കുന്നതും കാണാറുണ്ട്. ബാംഗ്ലൂരിലെ തെരുവ് നായ്ക്കൾക്ക് കേരളത്തിലെ തെരുവ് നായ്ക്കളെ അപേക്ഷിച്ച് കുറവ് മാംസാഹാരം കിട്ടുന്നത് കൊണ്ടാണോ അതോ മാംസാഹാരം തന്നെ കിട്ടാത്തതുകൊണ്ടാണോ അതോ ബാംഗ്ലൂരിലെ ജനങ്ങൾ കേരളജനതയേക്കാൾ വലിയ നായപ്രേമികൾ ആയതുകൊണ്ടാണോ ഈ വ്യത്യാസമെന്ന് പഠനം നടത്തേണ്ടതുണ്ട്. ആധികാരികമായി എന്തെങ്കിലും പറയാൻ ഞാനാളല്ല. എൻ്റേത് ചില നിരീക്ഷണങ്ങൾ മാത്രം. അത് തെറ്റാകാം ശരിയുമാകാം.</p>
<p>എന്തായാലും എൻ്റെ നിലപാട് ചുരുക്കത്തിൽ പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. തെരുവ് നായയോ അല്ലെങ്കിൽ വളർത്ത് നായയോ തന്നെയോ അകാരണമായി എന്നെ ആക്രമിച്ചാൽ അതേ നിമിഷം തിരിച്ചാക്രമിച്ചിരിക്കും. ജീവരക്ഷാർത്ഥം എന്നൊക്കെ പറയില്ലേ, അത് തന്നെ സംഭവം. അതിനിയിപ്പോൾ മനുഷ്യൻ ആക്രമിച്ചാലും അങ്ങനെ തന്നെ. എന്നുവെച്ച് വിശക്കുന്ന ഏതൊരു ജീവിക്കും ഭക്ഷണം കൊടുക്കുന്നതിൽ നിന്ന് പിന്മാറാനുമാവില്ല.</p>
<p>തെരുവ് നായ്ക്കളെ നിയന്ത്രിക്കേണ്ടതും വന്ധ്യംകരിക്കേണ്ടതും ഒഴിവാക്കേണ്ടതും എവിടെയെങ്കിലും ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി തള്ളണമെങ്കിൽ അങ്ങനെ ചെയ്യേണ്ടതുമൊക്കെ സർക്കാരിൻ്റേയും ഭരണകൂടത്തിൻ്റേയും ഉത്തരവാദിത്തമാണ്. അങ്ങനെയുള്ള പലപണികൾക്കും കൂടെ ചേർത്താണ് നമ്മൾ കരമടക്കുന്നത്.</p>
<p>#എല്ലാ_നായ്ക്കൾക്കും_ഒരു_ദിനമുണ്ട്.<br />
#എല്ലാവർക്കും_നായദിനാശംസകൾ.<br />
#എല്ലാം_നായ്ക്കൾക്കും_നിങ്ങളുടെ_ദിനാശംസകൾ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7979" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7979</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> പ്രിയ സഹപാഠി അനൂപിന് വിട</title>
		<link>http://niraksharan.in/?p=7745</link>
		<comments>http://niraksharan.in/?p=7745#comments</comments>
		<pubDate>Mon, 06 Dec 2021 09:01:20 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ആദരാഞ്ജലി]]></category>
		<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാഹിത്യം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7745</guid>
		<description><![CDATA[ചിത്രരചന, പെയ്ൻ്റിങ്ങ്, സാഹിത്യം, സംഗീതം എന്നിങ്ങനെ ഒരു കോളേജിൽ കത്തിനിൽക്കാൻ പോന്ന എല്ലാ കാര്യങ്ങളും തികഞ്ഞൊരു സഹപാഠിയുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ, രണ്ടാമതൊന്ന് ആലോചിക്കാതെ അനൂപ് ആർ. എന്ന് ഞാൻ പറഞ്ഞിരിക്കും. മറ്റ് സഹപാഠികൾക്കും അതല്ലാതെ മറ്റൊരു പേര് പറയാനുണ്ടാകുമെന്ന് തോന്നുന്നില്ല. മലയാള സാഹിത്യവുമായി അടുത്ത് നിൽക്കുന്ന ചിലർക്കെങ്കിലും അനൂപ് ആർ. എന്ന അനൂപ് രാമകൃഷ്ണനെ പരിചയമുണ്ടാകും. എം.ടി.വാസുദേവൻനായർ നാളന്നുവരെ എഴുതിയിട്ടുള്ളതും പബ്ലിഷ് ചെയ്തതും ചെയ്യാത്തതുമായ എല്ലാ സൃഷ്ടികളും ഡിജിറ്റൽ സംവിധാനത്തിലൂടെ ആസ്വദിക്കാൻ പാകത്തിന് അദ്ദേഹത്തിൻ്റെ നൂറുകണക്കിന് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7745" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2021/12/അനൂപ്.jpg"><img class="aligncenter wp-image-7746 " src="http://niraksharan.in/wp-content/uploads/2021/12/അനൂപ്.jpg" alt="അനൂപ്" width="485" height="485" /></a><br />
<strong><span style="font-size: xx-large;">ചി</span></strong>ത്രരചന, പെയ്ൻ്റിങ്ങ്, സാഹിത്യം, സംഗീതം എന്നിങ്ങനെ ഒരു കോളേജിൽ കത്തിനിൽക്കാൻ പോന്ന എല്ലാ കാര്യങ്ങളും തികഞ്ഞൊരു സഹപാഠിയുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ, രണ്ടാമതൊന്ന് ആലോചിക്കാതെ അനൂപ് ആർ. എന്ന് ഞാൻ പറഞ്ഞിരിക്കും. മറ്റ് സഹപാഠികൾക്കും അതല്ലാതെ മറ്റൊരു പേര് പറയാനുണ്ടാകുമെന്ന് തോന്നുന്നില്ല.</p>
<p>മലയാള സാഹിത്യവുമായി അടുത്ത് നിൽക്കുന്ന ചിലർക്കെങ്കിലും അനൂപ് ആർ. എന്ന അനൂപ് രാമകൃഷ്ണനെ പരിചയമുണ്ടാകും. എം.ടി.വാസുദേവൻനായർ നാളന്നുവരെ എഴുതിയിട്ടുള്ളതും പബ്ലിഷ് ചെയ്തതും ചെയ്യാത്തതുമായ എല്ലാ സൃഷ്ടികളും ഡിജിറ്റൽ സംവിധാനത്തിലൂടെ ആസ്വദിക്കാൻ പാകത്തിന് അദ്ദേഹത്തിൻ്റെ നൂറുകണക്കിന് സഹപ്രവർത്തകരുടേയും അഭ്യുദയകാംക്ഷികളുടേയും അഭിമുഖങ്ങളും അഭിപ്രായങ്ങളുമൊക്കെ ചേർത്ത് &#8216;എം. ടി. യുടെ ലോകങ്ങൾ‘ എന്ന പേരിൽ 23ൽപ്പരം ഡീവീഡികളിൽ സമന്വയിപ്പിച്ച് മലയാള മനോരമ പുറത്തിറക്കിയപ്പോൾ അഞ്ച് വർഷത്തോളം ആ പദ്ധതിയുടെ ചുക്കാൻ പിടിച്ചിരുന്നത് അനൂപാണ്. എം.ടി.യുടെ ലോകങ്ങൾ എന്ന ആ മൾട്ടി മീഡിയ സംരംഭത്തിൻ്റെ സംക്ഷിപ്ത ലിഖിത രൂപം എന്ന നിലയ്ക്ക്, ‘എം.ടി. &#8211; അനുഭവങ്ങളുടെ പുസ്തകം‘ എന്ന പേരിൽ ഒരു മർട്ടി മീഡിയ ഗ്രന്ഥവും അനൂപിൻ്റേതായിട്ടുണ്ട്.</p>
<p>പത്ത് ഭാഷകളിൽ കുട്ടികൾക്ക് വേണ്ടി മഹാഭാരത കഥകളുടെ ആപ്പ്. എം. ടി. യുടെ ലോകങ്ങളുമായി ബന്ധപ്പെട്ട് 5 ഡോക്യുമെൻ്ററികൾ. കുഞ്ഞുണ്ണി മാഷിൻ്റെ 60 കവിതകൾ ഉൾക്കൊള്ളിച്ച് കൽക്കണ്ടം എന്ന പേരിൽ ഇൻ്ററാക്റ്റീവ് സമാഹാരം. മോഹൻലാലിൻ്റെ വിവിധ വേഷങ്ങൾ കോർത്തിണക്കി വേഷങ്ങൾ എന്ന പേരിൽ വീഡിയോ ആപ്പ്. കുട്ടികൾക്ക് മലയാളം പഠിക്കാനായി എൻ്റെ മലയാളം എന്ന പേരിൽ ഇൻ്ററാക്റ്റീവ് സീഡി. എന്നിങ്ങനെ പോകുന്നു അനൂപിൻ്റെ മറ്റ് സംഭാവനകളും നേട്ടങ്ങളും. ഇതോടൊപ്പം തേടി വന്ന നിരവധി ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ വേറെയും.</p>
<p>സിനിമയോട് എന്നും അടങ്ങാത്ത കമ്പമായിരുന്നു അനൂപിന്. IFFK യുടെ 24, 25 എഡിഷനുകളുടെ ഡിസൈൻ നിർവ്വഹിച്ചത് അനൂപാണ്. ആ ചലച്ചിത്ര മേളകളിൽ പങ്കെടുത്തവർക്ക് ഫെസ്റ്റിവലിൻ്റെ വിവിധ മേഖലകളിൽ അനൂപ് കൊണ്ടുവന്ന വ്യത്യാസങ്ങൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളതാണ്. മലയാള സിനിമയുടെ നവതിയോട് അനുബന്ധമായി ചലച്ചിത്ര അക്കാഡമി ഏർപ്പെടുത്തിയ ഫെല്ലോഷിപ്പ് നേടിയത് അനൂപിൻ്റെ The story of titlography with focus on 90 years of Malayalam movies എന്ന പ്രബന്ധമായിരുന്നു. അധികം വൈകാതെ ഈ പ്രബന്ധം പുസ്തകരൂപത്തിൽ ഇറങ്ങുന്നുണ്ട്.</p>
<p>കോളേജ് കാലത്ത്, നമ്പൂതിരിയുടെ ഒരു വരയ്ക്ക് അനൂപ് ചായം പകർന്നപ്പോൾ അതിമനോഹരമായ ഒരു സൃഷ്ടിയായി മാറിയത് എൻ്റെ നോട്ടത്തിലുണ്ടായിരുന്നു. 1990ൽ കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജിൽ നിന്ന് പിരിയുന്ന കാലത്ത് ആ ഓയിൽ പെയിൻ്റിങ്ങ് എനിക്ക് വേണമെന്ന് അനൂപിനോട് ഞാൻ ആവശ്യപ്പെട്ടു. സന്തോഷത്തോടെ, അതിനടിയിൽ മനോഹരമായ കൈപ്പടയിൽ ഒരു കുറിപ്പ് എഴുതിച്ചേർത്ത് അനൂപ് എനിക്കത് തന്നു. ആ കുറിപ്പ് ഇങ്ങനെ&#8230;</p>
<p><span style="color: #0000ff;">“ ഓണവില്ല് കൊട്ടി</span><br />
<span style="color: #0000ff;"> ഓർമ്മതൻ തമ്പുരുമീട്ടി</span><br />
<span style="color: #0000ff;"> നമ്മളെത്ര വട്ടം പാടി “</span></p>
<p>കൊട്ടാനും മീട്ടാനും പാടാനും ഇന്ന് മുതൽ അനൂപ് ഇല്ല. പ്രിയ സുഹൃത്തിന് വിട. അനൂപിൻ്റെ കുടുബത്തിനും സുഹൃത്തുക്കൾക്കും സഹപാഠികൾക്കും ഈ വേർപാട് ഉൾക്കൊള്ളാനുള്ള കരുത്ത് ഉണ്ടാകുമാറാകട്ടെ.</p>
<p><span style="color: #050505;"><strong>വാൽക്കഷണം:-</strong>  പ്രായം 52 കഴിഞ്ഞിരിക്കുന്നു. ഇനിയങ്ങോട്ട് ജീവിച്ചിരിക്കുന്നിടത്തോളം കാലം, പ്രിയപ്പെട്ട പലരുടേയും വിടവാങ്ങലുകൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരും എന്നൊരു ഗതികേട് ഒപ്പമുണ്ട്. എങ്കിലും 52 വയസ്സ് വിട പറഞ്ഞ് പോകാനുള്ള ഒരു വയസ്സല്ല. മലയാളത്തിന് ഇനിയുമൊരുപാട് സംഭാവനകൾ നൽകാൻ പ്രാപ്തനായിരുന്ന ഒരാളെന്ന നിലയ്ക്ക്, അനൂപിൻ്റെ ഈ വേർപാട് പ്രത്യേകിച്ചും.</span></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7745" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7745</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഓർമ്മയിലൊരു പാതി ദിവസം</title>
		<link>http://niraksharan.in/?p=7650</link>
		<comments>http://niraksharan.in/?p=7650#comments</comments>
		<pubDate>Wed, 01 Sep 2021 02:30:27 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അറിവ്]]></category>
		<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[വൈദ്യശാസ്ത്രം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7650</guid>
		<description><![CDATA[ഗുരുനാഥൻ ജോൺസൺ ഐരൂരിൻ്റെ ഓർമ്മപ്പുസ്തകത്തിൽ എഴുതിയ ലേഖനം &#8211; “ഓർമ്മയിലൊരു പാതി ദിവസം“. ശൈശവം മുതൽ പത്താംക്ലാസ്സ് പ്രായം വരെ താമസിച്ചിരുന്നത് വലിയ വരാന്തകളും പുരയിടവും നിറയെ മരങ്ങളുമൊക്കെയുള്ള ഒരു വീട്ടിലായിരുന്നു. ചെറുക്ലാസ്സുകൾ മുതൽ, രാത്രിയായാലും പകലായാലും, ആ വരാന്തകളിലെ അരമതിലിൽ ഇരുന്നായിരുന്നു പഠനം. പുറത്ത് ഇരുട്ടിലെ ചില ഇലയനക്കങ്ങൾ പോലും ഭയപ്പെടുത്തിയിട്ടുണ്ട് അന്നാളുകളിൽ. ചില രാത്രികൾ വീടിനകത്തുനിന്ന് വരാന്തയിലേക്ക് വരാൻ തന്നെ അകാരണമായ ഒരു ഭയമുണ്ടായിരുന്നു. അച്ഛന്റെ പുസ്തകശേഖരത്തിലെ ചില പുസ്തകങ്ങളായിരുന്നു അത്തരം ഭയപ്പാടുകൾക്ക് വിടുതൽ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7650" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><strong><span style="color: #0000ff;">ഗുരുനാഥൻ ജോൺസൺ ഐരൂരിൻ്റെ ഓർമ്മപ്പുസ്തകത്തിൽ എഴുതിയ ലേഖനം &#8211; “ഓർമ്മയിലൊരു പാതി ദിവസം“.</span></strong><br />
<a href="http://niraksharan.in/wp-content/uploads/2021/08/99.jpg"><img class="aligncenter wp-image-7651 " src="http://niraksharan.in/wp-content/uploads/2021/08/99.jpg" alt="99" width="555" height="363" /></a><br />
<strong><span style="font-size: xx-large;">ശൈ</span></strong>ശവം മുതൽ പത്താംക്ലാസ്സ് പ്രായം വരെ താമസിച്ചിരുന്നത് വലിയ വരാന്തകളും പുരയിടവും നിറയെ മരങ്ങളുമൊക്കെയുള്ള ഒരു വീട്ടിലായിരുന്നു. ചെറുക്ലാസ്സുകൾ മുതൽ, രാത്രിയായാലും പകലായാലും, ആ വരാന്തകളിലെ അരമതിലിൽ ഇരുന്നായിരുന്നു പഠനം. പുറത്ത് ഇരുട്ടിലെ ചില ഇലയനക്കങ്ങൾ പോലും ഭയപ്പെടുത്തിയിട്ടുണ്ട് അന്നാളുകളിൽ. ചില രാത്രികൾ വീടിനകത്തുനിന്ന് വരാന്തയിലേക്ക് വരാൻ തന്നെ അകാരണമായ ഒരു ഭയമുണ്ടായിരുന്നു.</p>
<p>അച്ഛന്റെ പുസ്തകശേഖരത്തിലെ ചില പുസ്തകങ്ങളായിരുന്നു അത്തരം ഭയപ്പാടുകൾക്ക് വിടുതൽ നൽകിയത്. അക്കൂട്ടത്തിലെ ആദ്യപുസ്തകം ഡോ:എ.ടി.കോവൂരിന്റെ ‘ആനമറുത‘ ആയിരുന്നു. ഒരു ഹൈസ്ക്കൂൾ വിദ്യാർത്ഥിയിലേക്ക് യുക്തിചിന്തയെപ്പറ്റിയും വിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെപ്പറ്റിയും വെളിച്ചം വീശിയത്, പിന്നീട് പലയിടങ്ങളിൽ നിന്നായി തപ്പിയെടുത്ത് വായിച്ച ആ ജനുസ്സിൽപ്പെട്ട ഗ്രന്ഥങ്ങളായിരുന്നു. ഞാനറിയാതെ തന്നെ എന്നിൽ ആ പുസ്തകങ്ങൾ പല പരിവർത്തനങ്ങളും നടത്തിക്കഴിഞ്ഞിരിക്കുന്നെന്ന് പിന്നീട് ബോദ്ധ്യമാകുകയും ചെയ്തു.</p>
<p>ഏതൊരു കുട്ടിയിലേക്കും മതഗ്രന്ഥങ്ങളോ കക്ഷിരാഷ്ട്രീയമീമാംസകളോ അടിച്ചേൽപ്പിക്കുന്നതിന് മുന്നേ വെച്ചുനീട്ടേണ്ടത്, അനാവശ്യ ഭയവും തെറ്റിദ്ധാരണകളും എന്നെന്നേക്കുമായി പറിച്ചെറിയാൻ പോന്ന ഇത്തരത്തിലുള്ള പുസ്തകങ്ങളാണെന്ന് അന്നേയുള്ള അഭിപ്രായമാണ്.</p>
<p>മേൽപ്പടി പുസ്തകങ്ങളിൽ നിന്നാണ് ജോൺസൺ ഐരൂർ എന്ന പേര് ആദ്യമായി കേൾക്കുന്നത്. വിശ്വാസത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ, യുക്തിസഹജമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഡോ:കോവൂർ മുന്നോട്ട് വെച്ച വെല്ലുവിളികളും തർക്കങ്ങളും അദ്ദേഹത്തിന്റെ കാലശേഷവും ഏറ്റെടുത്ത് നിലനിർത്തുന്ന അദ്ദേഹത്തിന്റെ ശിഷ്യനെന്ന നിലയ്ക്ക് കോവൂരിനോടുള്ള അതേ ആദവോടെയാണ് ശ്രീ.ജോൺസൺ ഐരൂരിനേയും അദ്ദേഹത്തിന്റെ പുസ്തകങ്ങളേയും കണ്ടിരുന്നതും വായിച്ചിരുന്നതും.</p>
<p>വായിച്ച് വായിച്ച് നമുക്ക് ചിലരോട് ആരാധനയും നേരിൽ കാണണമെന്നുമൊക്കെ തോന്നുമല്ലോ? ഡോ:കോവൂർ എനിക്ക് പത്ത് വയസ്സാകുന്നതിന് മുന്നേ മൺ‌മറഞ്ഞ് പോയതുകൊണ്ട് അദ്ദേഹത്തെ കാണുന്ന കാര്യം സാദ്ധ്യമല്ല. പക്ഷേ, ജോൺസൺ സാറിനെ എന്നെങ്കിലും നേരിൽ കാണാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, വിദേശജോലിയും വാസവുമൊക്കെയായി ആ അവസരം നീണ്ട് നീണ്ട് പൊയ്ക്കൊണ്ടേയിരുന്നു.</p>
<p>അങ്ങനെയിരിക്കുമ്പോളാണ് ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകം കൈയ്യിൽക്കിട്ടിയത്. അത് വായിച്ച് കഴിഞ്ഞപ്പോൾ ഒരു ആസ്വാദനക്കുറിപ്പ് എഴുതിയിടണമെന്ന് തോന്നി. ജോൺസൺ സാറിലേക്കുള്ള വഴി എളുപ്പമാക്കിത്തീർത്തത് ആ പുസ്തകാവലോകനമാണ്.</p>
<p>ഓൺലൈനിൽ എന്റെ ആ ലേഖനം കാണാനിടയായ ജോൺസൺ സാറിന്റെ മകൻ നിഖിൽ ഐരൂരുമായി പെട്ടെന്ന് തന്നെ സൗഹൃദത്തിലായി. നിഖിൽ വഴി ജോൺസൺ സാറിന്റെ നിലമ്പൂരിലെ വീട്ടിലെത്തിപ്പെടാൻ അധികം താമസമുണ്ടായില്ല. പക്ഷേ, വെറുതെയൊരു സന്ദർശനം മാത്രമായി അതൊതുക്കാൻ ഞാനാഗ്രഹിച്ചിരുന്നില്ല. ജോൺസൺ സാറിന് പരിഹരിക്കാൻ കഴിയുമെന്ന് എനിക്കുറപ്പുള്ള ഒരു പ്രശ്നവും പൊക്കിപ്പിടിച്ചാണ് അദ്ദേഹത്തെ കാണാൻ നിലമ്പൂരിൽ തീവണ്ടിയിറങ്ങിയത്.</p>
<p>ഏകാഗ്രത വല്ലാതെ നഷ്ടമായിരിക്കുന്നു. ഒരു പുസ്തകം വായിക്കാനിരുന്നാൽ, എന്തെങ്കിലും എഴുതാനിരുന്നാൽ, ശ്രദ്ധ പെട്ടെന്ന് തന്നെ വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നു. എവിടെയാണ് നിന്നിരുന്നതെന്ന് ഒരു &#8216;യൂ ടേൺ&#8217; എടുത്ത് തിരിച്ച് വരാൻ പോലും പറ്റാത്ത വിധത്തിൽ ചിന്തകളും സ്വബോധവും മറ്റേതോ ലോകത്ത് ചെന്ന് നിൽക്കുന്നു. മനുഷ്യന് പ്രായമേറുമ്പോൾ പ്രാരാബ്ദ്ധങ്ങളും വന്നുകൂടുന്നതുകൊണ്ടുള്ള പ്രശ്നമാകാം എന്നൊക്കെ സമാധാനിക്കാൻ നോക്കിയെങ്കിലും അതൊന്നും പ്രശ്നപരിഹാരമാകുന്നില്ലല്ലോ ?</p>
<p>നിഖിലിനോട് കാര്യം പറഞ്ഞു. നിഖിൽ, ജോൺസൺ സാറുമായി സംസാരിച്ച് കണ്ടുമുട്ടാനുള്ള ദിവസവും സമയവും ശരിപ്പെടുത്തി. കൃത്യദിവസം തന്നെ നിലമ്പൂരെത്തുമ്പോൾ സത്യത്തിൽ ഞാൻ വലിയ ഉൾപ്പുളകത്തിലായിരുന്നു. ഡോ:കോവൂരിനെ നേരിട്ട് കണ്ടിട്ടുള്ള അദ്ദേഹത്തിന്റെ ശിഷ്യനായ ജോൺസൺ ഐരൂർ സാറിനെ അവസാനം ദാ നേരിൽ കാണാൻ പോകുന്നു.</p>
<p>പ്രശ്നങ്ങളെല്ലാം അദ്ദേഹത്തിന്റെ മുന്നിൽ അവതരിപ്പിച്ചു. എനിക്കത് വലിയ പ്രശ്നമാണെങ്കിലും അദ്ദേഹത്തിനത് സൂചികൊണ്ട് എടുക്കാൻ പറ്റുന്ന ചെറിയ കരട് മാത്രം. അദ്ദേഹം ഞാനുമായി ഏറെ സംവദിച്ചു. അരദിവസം തന്നെ എനിക്ക് വേണ്ടി ചിലവഴിച്ചു. അച്ഛന്റേയും അമ്മയുടേയും കുടുംബപാരമ്പര്യമടക്കം പലതും ചോദിച്ചറിഞ്ഞു. എന്നെ ഹിപ്പ്നോട്ടിസത്തിന് വിധേയനാക്കി. ജീവിതത്തിലെ രണ്ടാമത്തെ ഹിപ്നോട്ടിസം അനുഭവമായിരുന്നു അത്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ചില സഹപാഠികളുമായുള്ള പ്രശ്നങ്ങൾ വല്ലാതെ അലട്ടുകയും പഠനത്തെ അത് മോശമായി ബാധിക്കുകയും ചെയ്തപ്പോൾ ആലുവയിലുള്ള (പേരോർമ്മയില്ലാത്ത) ഒരു ഡോൿടർ കാര്യമായ കടലാസ് പരീക്ഷകൾ നടത്തിയ ശേഷം, പഠനത്തിലല്ല പ്രശ്നമെന്നും സ്ക്കൂളും സഹപാഠികളുമാണ് പ്രശ്നമെന്ന് കണ്ടെത്തിയത് ഹിപ്നോട്ടിസത്തിലൂടെ ആയിരുന്നു.</p>
<p>ഹിപ്പ്നോട്ടിസത്തിന് ശേഷം ജോൺസൺ സാർ പ്രശ്നത്തിനുള്ള പരിഹാരം നിർദ്ദേശിച്ചു. സെൽഫ് സജഷൻ !!</p>
<p>നമ്മൾ നമ്മുടെ മനസ്സിനോട് തന്നെ ശരിയല്ലാത്ത മാർഗ്ഗത്തിൽ പോകരുതെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന ഒരു സമ്പ്രദായമാണത്. വെറുതെ സ്വന്തം മനസ്സിനോട് പറയുന്നതിനപ്പുറം ഒരു ശാരീരിക ഇടപെടൽ കൂടിയുണ്ട് ഇപ്പറഞ്ഞ സെൽഫ് സജഷനിൽ. അത് തന്നെയാണ് സെൽഫ് സജഷന്റെ മർമ്മവും.</p>
<p>ഒരു ക്ലിക്കിൽ ഇന്റർനെറ്റിൽ ആർക്കും വേണമെങ്കിൽ സെൽഫ് സജഷൻ എന്താണെന്ന് മനസ്സിലാക്കാനും സ്വായത്തമാക്കാനും പറ്റിയെന്നിരിക്കും. പക്ഷേ ഗുരുമുഖത്ത് നിന്ന് നേരിട്ട്, അതും ജോൺസർ സാറിനെപ്പോലുള്ള പ്രഗത്ഭനായ ഒരു ഗുരുവിൽ നിന്ന് ആ വിദ്യ പഠിക്കുന്നതിന്റെ സന്തോഷം ചില്ലറയൊന്നുമല്ലല്ലോ. പ്രത്യേകിച്ചും അങ്ങനെയൊന്നിനെപ്പറ്റി ആദ്യമായി കേൾക്കുന്ന എന്നെപ്പോലൊരു നിരക്ഷരന്.</p>
<p>ചെയ്യേണ്ട കാര്യങ്ങൾ അദ്ദേഹമെനിക്ക് കടലാസിൽ എഴുതിത്തരുകയും ചെയ്തു. ഒരു ഓട്ടോഗ്രാഫ് എന്നപോലെ ഇന്നും ഞാനത് സൂക്ഷിക്കുന്നു. സെൽഫ് സജഷൻ എനിക്ക് ഏകാഗ്രത തിരികെ തന്നു. പിന്നീട് വിരലിലെണ്ണാവുന്ന ചിലർക്കെങ്കിലും അത് പറഞ്ഞു കൊടുക്കാനും എനിക്കായി.</p>
<p>ചുമ്മാ ഒരു കാര്യം മാത്രം ചോദിച്ച് പരിഹാരമുണ്ടാക്കി പോകാനല്ല ഞാൻ ചെന്നിരിക്കുന്നത്. ചോദിച്ചറിയാനുള്ള ഒരുപാട് കാര്യങ്ങൾ സങ്കോചമൊന്നും ഇല്ലാതെ ചോദിച്ചു. അല്ലെങ്കിലും ഹിപ്നോട്ടൈസ് ചെയ്ത് മനസ്സ് വായിച്ചിരിക്കുന്ന ആ ഗുരുവിന്റെ മുന്നിൽ ഇനിയെന്ത് മറയ്ക്കാൻ ? എല്ലാ ചോദ്യങ്ങൾക്കും വ്യക്തവും കൃത്യവുമായ മറുപടി ഗുരുമുഖത്തുനിന്ന് ലഭിച്ചു.</p>
<p>അരദിവസം എനിക്ക് വേണ്ടി ചിലവഴിച്ചതിനും ചികിത്സയ്ക്കും ഫീസ് കൈപ്പറ്റാൻ അദ്ദേഹം തയ്യാറായില്ല. ഞാൻ വല്ലാതെ നിർബന്ധിച്ചതുമില്ല. പക്ഷേ, മറ്റൊന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ഒരുപാട് ശിഷ്യന്മാർ ഉണ്ടാകുമല്ലോ അദ്ദേഹത്തിന്. ഒരു ദിവസം ഒരു പ്രാവശ്യമേ കണ്ടിട്ടുള്ളെങ്കിലും ഒരു ശിഷ്യന്റെ സ്ഥാനമെനിക്ക് തന്ന് ഗുരുദക്ഷിണ കൈപ്പറ്റണം. ആ ആഗ്രഹം അദ്ദേഹത്തിന് നിഷേധിക്കാനായില്ല. ദക്ഷിണ കൈപ്പറ്റിയെങ്കിലും അതിനേക്കാളൊക്കെ മൂല്യം വരുന്ന, ഞാൻ വായിച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ കോപ്പികളും തന്നാണ് എന്നെ യാത്രയാക്കിയത്. ഓർമ്മയിലിന്നും പച്ചപിടിച്ചു നിൽക്കുന്ന ഒരു പാതി ദിവസം.</p>
<p>ഇതിനൊപ്പം നിൽക്കുന്ന സന്തോഷമുള്ള മറ്റൊരു കാര്യം കൂടെ പിന്നീടുണ്ടായി. അദ്ദേഹത്തിലേക്ക് എന്നെ കൊണ്ടെത്തിച്ച ‘ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ‘ എന്ന പുസ്തകത്തിന്റെ രണ്ടാമത്തെ പതിപ്പ് തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ വെച്ച് പ്രകാശനം ചെയ്തപ്പോൾ, ആശംസാ പ്രസംഗം ചെയ്യാൻ, ഒരുപാട് വലിയ വ്യക്തികൾക്കൊപ്പം എനിക്കും അവസരം തന്നു ജോൺസൺ സാർ. എനിക്കത് വലിയൊരു അംഗീകാരമായിരുന്നു.</p>
<p>അതായിരുന്നു അവസാനത്തെ കൂടിക്കാഴ്ച്ച. പിന്നീടറിയുന്നത് രോഗവിവരമാണ്. ഇടയ്ക്ക് നിഖിൽ വഴി വിശേഷങ്ങളൊക്കെ അറിയും. രോഗസംബന്ധമായ വലിയ വേദനയെപ്പോലും നിസ്സാരമായി നേരിടുവാൻ അദ്ദേഹത്തെപ്പോലെ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല. ഇടയ്ക്ക് &#8216;നിരക്ഷരനെ&#8217; അന്വേഷിക്കാറുണ്ടായിരുന്നെന്ന് നിഖിൽ പറഞ്ഞറിഞ്ഞപ്പോൾ, രണ്ട് പ്രാവശ്യം മാത്രം നേരിട്ട് കണ്ടിട്ടുള്ള ഒരാൾക്ക് കിട്ടാവുന്ന സ്നേഹവായ്പ്പും അനുഗ്രഹവും സന്തോഷവുമായി അതിപ്പോഴും നെഞ്ചേറ്റുന്നു.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7650" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7650</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഇന്ധനം മാറി നിറയ്ക്കുന്നവരേ ഇതിലേ ഇതിലേ.</title>
		<link>http://niraksharan.in/?p=7531</link>
		<comments>http://niraksharan.in/?p=7531#comments</comments>
		<pubDate>Fri, 16 Apr 2021 11:25:24 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[ഗതാഗതം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7531</guid>
		<description><![CDATA[ഗ്യാസ് സ്റ്റേഷനിലെ പയ്യൻ, കാറിൽ ഡീസലിന് പകരം പെട്രോൾ അടിച്ചെങ്കിലും അത് ക്ഷമയോടെ നേരിട്ട ഹുസൈൻ തട്ടത്താഴത്തിന്റെ കഥ ഫേസ്ബുക്കിൽ വൈറലായത് കണ്ടപ്പോൾ പെട്ടെന്ന് ശ്രദ്ധിച്ചത് ഹുസൈൻ അടക്കമുള്ള മനുഷ്യന്മാരുടെ നന്മയാണ്. സാധാരണ ഇത്തരം സംഭവങ്ങളിൽ വാഹന ഉടമകൾ ഉണ്ടാക്കുന്ന ബഹളം ചില്ലറയൊന്നും അല്ലെന്ന് ഗ്യാസ് സ്റ്റേഷൻ ഉടമയുടെ മകൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിലുള്ള ഭയം കൊണ്ടാണോ അതോ സ്വതവേയുള്ള ഉദാരമനസ്ക്കത കൊണ്ടാണോ എന്നറിയില്ല, കസ്റ്റമർ അത്യാവശ്യക്കാരനാണെങ്കിൽ സ്വന്തം വാഹനം കൊണ്ടുപൊയ്ക്കോളാൻ ഗ്യാസ് സ്റ്റേഷൻ ഉടമയുടെ മകൻ പറയുന്നുണ്ട്. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7531" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2021/04/20210416_170532.jpg"><img class="aligncenter wp-image-7532 " src="http://niraksharan.in/wp-content/uploads/2021/04/20210416_170532.jpg" alt="20210416_170532" width="450" height="709" /></a><br />
<strong><span style="font-size: xx-large;">ഗ്യാ</span></strong>സ് സ്റ്റേഷനിലെ പയ്യൻ, കാറിൽ ഡീസലിന് പകരം പെട്രോൾ അടിച്ചെങ്കിലും അത് ക്ഷമയോടെ നേരിട്ട ഹുസൈൻ തട്ടത്താഴത്തിന്റെ കഥ <a href="https://www.mathrubhumi.com/auto/features/viral-facebook-post-by-a-innova-user-about-petrol-pump-experience-1.5596192">ഫേസ്ബുക്കിൽ വൈറലായത്</a> കണ്ടപ്പോൾ പെട്ടെന്ന് ശ്രദ്ധിച്ചത് ഹുസൈൻ അടക്കമുള്ള മനുഷ്യന്മാരുടെ നന്മയാണ്. സാധാരണ ഇത്തരം സംഭവങ്ങളിൽ വാഹന ഉടമകൾ ഉണ്ടാക്കുന്ന ബഹളം ചില്ലറയൊന്നും അല്ലെന്ന് ഗ്യാസ് സ്റ്റേഷൻ ഉടമയുടെ മകൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിലുള്ള ഭയം കൊണ്ടാണോ അതോ സ്വതവേയുള്ള ഉദാരമനസ്ക്കത കൊണ്ടാണോ എന്നറിയില്ല, കസ്റ്റമർ അത്യാവശ്യക്കാരനാണെങ്കിൽ സ്വന്തം വാഹനം കൊണ്ടുപൊയ്ക്കോളാൻ ഗ്യാസ് സ്റ്റേഷൻ ഉടമയുടെ മകൻ പറയുന്നുണ്ട്. മാത്രമല്ല ഫുൾ ടാങ്ക് ഡീസലിന് 1000 രൂപ മാത്രം ഈടാക്കി തങ്ങൾക്ക് പറ്റിയ അബദ്ധത്തിന് അയാൾ പ്രായശ്ചിത്തവും ചെയ്യുന്നു. ലോകം അത്രയ്ക്കൊന്നും മോശമല്ല. മോശമാക്കിയേ അടങ്ങൂ എന്ന് കരുതിക്കൂട്ടി നടക്കുന്ന ചിലരെക്കൊണ്ടുള്ള പ്രശ്നങ്ങളേ ഇവിടുള്ളൂ.</p>
<p>ഇത്രയും പറഞ്ഞത് ആമുഖമാണ്. പെട്രോളിന് പകരം ഡീസൽ അടിച്ച അനുഭവം എനിക്കുമുണ്ട്. ഏകദേശം അഞ്ച് കൊല്ലം മുൻപാണ് സംഭവം. കൃത്യമായ ഡേറ്റ് പറയണമെങ്കിൽ, ദുരന്തേട്ടൻ <a href="https://www.facebook.com/thummarukudy">മുരളി തുമ്മാരുകുടി</a>യുടെ Muralee Thummarukudy ഒരു ചായ് പേ ചർച്ചയും, അതിന് ശേഷം തൃശൂര് ഞാനിങ്ങെടുക്കുവാ എന്ന ഹിറ്റ് മോണോലോഗ് കാ‍ച്ചിയ സുരേഷ് ഗോപിയണ്ണൻ മുഖ്യാതിഥിയായി വന്ന ഒരു പുസ്തകപ്രകാശന ചടങ്ങും കഴിഞ്ഞ് തൃശൂരുനിന്ന് എറണാകുളത്തേക്ക് മടങ്ങുമ്പോൾ ഹൈവേയിൽ പാലിയേക്കര കഴിഞ്ഞയുടനെയാണ് അമളി പറ്റിയത്. സമയം രാത്രി എട്ട് എട്ടര എട്ടേമുക്കാൽ, ഒൻപത് ഒൻപതര പത്ത് മണി. കൂടെയുള്ളത് നുമ്മടെ ചങ്ക് കിച്ചുത്ത എന്ന <a href="https://www.facebook.com/wahida.shamsudhin">വഹീദ ഷംസുദ്ദീൻ</a>.</p>
<p>ഞാനന്ന് ഓടിച്ചിരുന്നത് സുഹൃത്തിന്റെ പെട്രോൾ കാറാണ്. സ്ഥിരമായി ഓടിക്കുന്ന സ്വന്തം വാഹനമാകട്ടെ ഡീസലും. ആ ആശയക്കുഴപ്പം കാരണം അബദ്ധം പിണഞ്ഞത് ഗ്യാസ് സ്റ്റേഷൻ‌കാർക്കല്ല, എനിക്കാണ്. ഡീസൽ കാറാണെന്ന ഓർമ്മയിൽ, പെട്രോൾ ബങ്കിന്റെ ഓരം ചേർത്ത് വാഹനം പിടിച്ചു. അറുപത് വയസ്സിന് മുകളിൽ പ്രായം വരുന്ന ജീവനക്കാരൻ ചേട്ടൻ ഇന്ധനം നിറയ്ക്കാൻ തുടങ്ങി. കാറിനകത്തിരുന്ന് കിച്ചുത്തയും ഞാനും, തുമ്മാരുകുടി അൽപ്പം മുൻപ് പറഞ്ഞ ലോകകാര്യങ്ങളും ഇനി പറഞ്ഞേക്കാൻ സാദ്ധ്യതയുള്ള ദുരന്തങ്ങളും, സോറി ദുരന്ത മുന്നറിയിപ്പുമൊക്കെ കൂലംകഷമായി ചർച്ച ചെയ്യുകയാണ്.</p>
<p>ഇന്ധനം നിറയ്ക്കുന്ന സമയത്ത് കാറിന്റെ എഞ്ചിൻ ചെയ്തിട്ടില്ലായിരുന്നു. പെട്ടെന്ന് കാറ് ചെറുതായി കുലുങ്ങാൻ തുടങ്ങി. ആ കുലുക്കം അൽപ്പാൽപ്പമായി കൂടി വരാൻ തുടങ്ങി. കാറ് കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന മട്ടിൽ ഐക്യരാഷ്ട്ര വിഷയങ്ങളുടെ ചർച്ച കസറുകയാണ്. പെട്ടെന്ന് എഞ്ചിൻ ഓഫായി. അപ്പോഴേക്കും എനിക്കൊരു പന്തികേട് മണത്തു. എന്നിട്ടും കിച്ചുത്തയ്ക്ക് ഒരു കുലുക്കവുമില്ല. ആഗോളപ്രശ്നങ്ങളെപ്പറ്റി ഒരാൾ എത്ര ചിന്താവിഷ്ടയാണെന്ന്, നമ്മളെല്ലാം കിച്ചുത്തയെക്കണ്ട് പഠിക്കണം.</p>
<p>ഞാൻ വാഹനം സ്റ്റാർട്ടാക്കാൻ ശ്രമിച്ചു. ഇതുവരെ കേൾക്കാത്ത എന്തോ ഒരു പിറുപിറുക്കൽ മാത്രമായിരുന്നു യന്ത്രത്തിന്റെ മറുപടി. ഫുൾ ടാങ്ക് ഇന്ധനമടിക്കുന്നത് എന്റെയൊരു ശീലമാണ്. അപ്പോളേക്കും ടാങ്ക് നിറഞ്ഞിരുന്നു. ഞാൻ തല വെളിയിലിട്ട് അൽപ്പം ചമ്മലോടെ ചേട്ടായിയോട് കാര്യം പറഞ്ഞു.</p>
<p><span style="color: #0000ff;">“ചേട്ടാ, ഇത് പെട്രോൾ കാറാണ്. നമ്മളടിച്ചത് ഡീസലാണ്. പണി പാളിക്കഴിഞ്ഞിരിക്കുന്നു. ഇനി എന്തോ ചെയ്യും ? ”</span></p>
<p>ചേട്ടന്റെ മുഖത്ത് ഞാനിതുവരെ കണ്ടിട്ടില്ലാത്തതും പച്ചാളം ഭാസി തോറ്റ് പോകുന്നതുമായ ഭാവങ്ങൾ മിന്നിമറഞ്ഞു. സാധാരണ നിലയ്ക്ക് വാഹനമുടമയുടെ ഭാഗത്ത് നിന്ന് ഇനിയങ്ങോട്ട് വരാൻ പോകുന്ന പൂരപ്പാട്ടിന്റെ കാര്യമാലോചിച്ചുള്ള ബേജാറായിരുന്നു ആ ഭാവങ്ങൾക്ക് പിന്നിലെന്ന് മേൽപ്പറഞ്ഞ ഹുസൈൻ സംഭവം വായിച്ചതിന് ശേഷം വർഷങ്ങൾ കഴിഞ്ഞ് ഇന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഡീസലൊഴുകുന്ന ഹോസിന്റെ മുന്നിൽ പെട്രോൾ കാറിന്റെ ടാങ്ക് തുറന്നുകൊടുക്കുന്ന ഐഡിയ എന്റേതായിപ്പോയി. അല്ലെങ്കിൽ കാണാമായിരുന്നു പൂരം. ഹുസൈന്റെ അത്രയ്ക്ക് ക്ഷമയും സഹനശക്തിയും എനിക്കുണ്ടാകുമായിരുന്നോ ? ആവോ&#8230; അറിയില്ല. ചിലപ്പോൾ ഉണ്ടാകുമായിരുന്നിരിക്കും. പക്ഷേ, നമ്മൾ വിചാരിക്കുന്നത് പോലൊന്നുമല്ല കാര്യങ്ങൾ!</p>
<p>വാഹനമുടമയുടെ പിശക് കാരണമായാലും ഇങ്ങനൊരു അബദ്ധം ഗ്യാസ് സ്റ്റേഷൻ ജീവനക്കാർക്ക് സംഭവിക്കാൻ പാടില്ല എന്നതാണ് അവർ അവരുടെ തൊഴിലിന്റെ ഉത്തരവാദിത്തമായി കാണുന്നത്. ഇന്ധനം നിറയ്ക്കുന്നതിന് മുന്നേ പെട്രോളാണോ ഡീസലാണോ എന്ന് ചോദിക്കേണ്ട കടമ അവർക്കുണ്ട്. അതവർ സ്വയം ഏറ്റുറച്ച് ചെയ്യുന്ന ഒരു കാര്യം തന്നെയാണ്. അബദ്ധം പിണഞ്ഞാൽ ഉണ്ടാകുന്ന ഏടാകൂടങ്ങളേക്കാൾ എത്രയോ ഭേദമാണ് അങ്ങനെയൊരു ഉത്തരവാദിത്തം ഏൽക്കുന്നതെന്ന് അനുഭവത്തിന്റെ പുറത്ത് അവർ ഓരോരുത്തരും മനസ്സിലാക്കിക്കാണണം. എന്നിട്ടും അബദ്ധം പിണയുമ്പോൾ വാഹന ഉടമകളേക്കാൾ വലിയ ധർമ്മസങ്കടത്തിലാകുന്നത് ഇപ്പറഞ്ഞ ജീവനക്കാർ തന്നെയാണ്. എനിക്ക് ഡീസൽ അടിച്ച് തന്ന ചേട്ടനും ആ വിഷമം നന്നായുണ്ട്.</p>
<p><span style="color: #0000ff;">“ 25 വർഷത്തിലധികമായി ഞാനീ ജോലി ചെയ്യുന്നു. ഇതുവരെ ഇന്ധനം മാറി അടിച്ചിട്ടില്ല. ഇതെങ്ങനെ സംഭവിച്ചെന്ന് എനിക്ക് ഓർക്കാൻ പോലും പറ്റുന്നില്ല“</span>&#8230; എന്ന് ഉള്ളിൽത്തട്ടിയുള്ള വിഷമത്തിലാണ് ചേട്ടൻ.</p>
<p><span style="color: #0000ff;">“അത് സാരമില്ല ചേട്ടാ, ഞാനല്ലേ തെറ്റായ ബങ്കിന് മുന്നിൽ വാഹനം പിടിച്ചത്.”</span> എന്നൊക്കെ പറഞ്ഞ് നോക്കിയെങ്കിലും ചേട്ടന്റെ സങ്കടത്തിന് കുറവൊന്നുമില്ല.</p>
<p><span style="color: #0000ff;">“അത് വിട് ചേട്ടാ. ഇനി ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് പറയൂ. ഈ ഭാഗത്തെവിടെയെങ്കിലും മെക്കാനിക്കിനെ കിട്ടുമോ ? മെക്കാനിക്ക് വന്നാൽ പ്രശ്നം തീരുമോ ? അതോ കാർ കമ്പനീന്ന് ആള് വരേണ്ടി വരുമോ ? എനിക്കിത് കന്നി അനുഭവമാണ്. അതോണ്ട് വലിയ പിടിപാടില്ല.“</span></p>
<p>അപ്പോളേക്കും ഗ്യാസ് സ്റ്റേഷനിലെ മിക്കവാറും ജീവനക്കാരും മറ്റ് ഉത്തരവാദപ്പെട്ടവരുമൊക്കെ വളഞ്ഞു. വാഹനമുടമ പ്രശ്നമുണ്ടാക്കുന്നില്ല എന്ന ആശ്വാസം എല്ലാ മുഖങ്ങളിലുമുണ്ട്.</p>
<p><span style="color: #0000ff;">“എന്റെ മരുമകൻ മെക്കാനിക്കാണ്. അവനിപ്പോൾ വർക്ക് ഷോപ്പ് അടച്ച് വീട്ടിലെത്തിക്കാണും. വേറെങ്ങും പോയിട്ടില്ലെങ്കിൽ രക്ഷപ്പെട്ടു. ഞാനൊന്ന് വിളിച്ച് നോക്കട്ടെ.“</span> ചേട്ടൻ മൊബൈലെടുത്ത് കുത്തി.</p>
<p>എന്റെ പാതിശ്വാസം നേരെവീണു. പ്രായപൂർത്തിയായ&#8230;. എന്നുവെച്ചാൽ ഏതാണ്ട് ഷഷ്ടിപ്രായപൂർത്തിയായ കിച്ചുത്ത എന്ന യുവതിയെ പാതിരായ്ക്ക് മുന്നെയെങ്കിലും ആലുവ മണപ്പുറത്ത് കൊണ്ടുപോയി കളയണമെങ്കിൽ എത്രയും പെട്ടെന്ന് വാഹനം നന്നാക്കിയെടുത്തേ പറ്റൂ.</p>
<p>അരമണിക്കൂറിനകം ചേട്ടന്റെ മരുമകൻ മെക്കാനിക്ക് എത്തി. രാത്രി അസമയത്തുള്ള പണിയായതുകൊണ്ട് അൽപ്പം കൂടുതൽ പൈസ വേണമെന്ന് തുറന്ന് പറഞ്ഞു. അന്നവിടന്ന് ആ വണ്ടി എടുത്തുകൊണ്ട് പോയില്ലെങ്കിൽ പത്തര മണി കഴിഞ്ഞ സമയത്ത് ഒരു ടാക്സി പിടിച്ച് വീട്ടിലെത്തി നാളെ വീണ്ടും തിരികെ വന്ന് മെക്കാനിക്കിനെ കണ്ടുപിടിച്ച് വാഹനം നന്നാക്കിയെടുക്കുന്ന ചിലവും സമയനഷ്ടവുമൊക്കെ വെച്ച് നോക്കുമ്പോൾ മെക്കാനിക്ക് ചോദിച്ച 500 രൂപ തുലോം തുച്ഛമായ തുക മാത്രം.</p>
<p>പക്ഷേ നന്നായി സമയമെടുക്കും. ഫുൾ ടാങ്ക് ഡീസലാണല്ലോ അടിച്ച് കേറ്റിയിരിക്കുന്നത്. അത് മുഴുവനും പൈപ്പിട്ട് വലിച്ച് പുറത്തെടുക്കണം. എന്നിട്ട് എഞ്ചിനിലോ കാർബറേറ്ററിലോ ഫ്യുവൽ ഇഞ്ചക്ഷന്റെ ഏടാകൂടങ്ങളിലേക്കോ കേറിപ്പോയിരിക്കാൻ സാദ്ധ്യതയുള്ള മുഴുവൻ ഡീസലും ക്ലീനാക്കണം. വേറെ മാർഗ്ഗമില്ലല്ലോ ? (ഷഷ്ടി)പ്രായപൂർത്തിക്കാരി കിച്ചുത്ത വീട്ടിലെത്താൻ അൽപ്പം വൈകുമെന്ന് സാരം. തൊട്ടടുത്ത തട്ടുകടയിലേക്ക് കയറി ദോശേം ഓം‌ലറ്റും അടക്കമുള്ള തട്ടുകട വിഭവങ്ങളെല്ലാം ചെലുത്തി വീണ്ടും ആഗോള ഐക്യരാഷ്ട്രപ്രശ്നങ്ങൾക്ക് തുമ്പുണ്ടാക്കാനുള്ള ചർച്ചകൾ തുടർന്നു ഞങ്ങൾ.</p>
<p>ഏതാണ്ട് ഒന്നൊന്നര മണിക്കൂറിന് മുകളിൽ സമയം ചിലവായെങ്കിലും മെക്കാനിക്ക് കാര്യം സാധിച്ചു തന്നു. അൽപ്പം പെട്രോൾ ടാങ്കിൽ ഒഴിച്ച് കീ കൊടുത്തപ്പോൾ വാഹനം സ്റ്റാർട്ടായി. അപ്പോളാണ് ഹുസൈന് ഉണ്ടായതുപോലുള്ള നല്ലൊരു അനുഭവം ഗ്യാസ് സ്റ്റേഷൻ ഉടമയുടെ ഭാഗത്തുനിന്ന് എനിക്കും കിട്ടിയത്.</p>
<p><span style="color: #050505;">ഊറ്റിയെടുത്ത ഡീസൽ മുഴുവൻ അവർ തിരിച്ചെടുത്തു. ഞാൻ പിന്നീട് ടാങ്കിൽ നിറച്ച പെട്രോളിന്റെ വിലയിൽ നിന്ന് തിരിച്ചെടുത്ത ഡീസലിന്റെ തുക കുറച്ചു തന്നു.</span> ഒന്നോ രണ്ടോ ലിറ്റർ പെട്രോൾ കലർന്ന 40 ലിറ്ററോളം ഡീസൽ തിരികെയടുത്താൽ അവർക്കുമുണ്ട് കാര്യമായ നഷ്ടം. എനിക്ക് സത്യത്തിൽ കുറച്ച് സമയനഷ്ടവും മെക്കാനിക്കിന് നൽകിയ 500 രൂപയും മാത്രമേ ചിലവുള്ളൂ. അത് ശരിക്കും എന്റെ പിഴവിനുള്ള ശിക്ഷയാകുന്നില്ല.</p>
<p>ഹുസൈന്റെ അനുഭവവും എന്റെ അനുഭവവും വെച്ച് നോക്കുമ്പോൾ ഒരുകാര്യം ഉറപ്പിച്ച് പറയാൻ പറ്റും. നമ്മുടെ പിശക് കൂടെ ചേർന്നാണ്, അല്ലെങ്കിൽ നമ്മുടെ തന്നെ പിശക് കാരണമാണ് ഇന്ധനം മാറിപ്പോയതെങ്കിൽ അവരോട് കയർക്കുന്നത് കണ്ണിൽച്ചോരയില്ലാത്ത ഏർപ്പാടാണ്. ഇനി അഥവാ അവരുടെ ശ്രദ്ധക്കുറവ് കാരണമാണ് ഇന്ധനം മാറിപ്പോയതെങ്കിലും അവരോട് കയർക്കാൻ നിൽക്കുന്നതിന് മുൻപ് ‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയൂ’ എന്ന ബൈബിൾ വചനം ഒരുവട്ടമെങ്കിലും ഓർക്കുക. സ്വന്തം ജോലിയിൽ അബദ്ധങ്ങൾ നമുക്കും പറ്റിയിട്ടില്ലേ ? ഓരോ ദിവസവും നൂറുകണക്കിന് വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുമ്പോൾ, വല്ലപ്പോഴെങ്കിലും അവർക്ക് സംഭവിക്കുന്ന കൈപ്പിഴ മാത്രമാണിത്. അത് കണ്ടില്ലെന്ന് നടിക്കാനും ഹുസൈനെപ്പോലെ അവർക്കൊപ്പം നിൽക്കാനും വാഹനമുടമകൾക്ക് കഴിയുക തന്നെ വേണം. അത്രേയുള്ളൂ. അത്രേയുള്ളെന്നേ.</p>
<p><strong>ഗുണപാഠം:-</strong> വാഹനത്തിൽ ഇന്ധനം മാറി നിറയ്ക്കുന്നുണ്ടെങ്കിൽ, ഇന്ധനം നിറയ്ക്കുന്ന ജീവനക്കാരന്റെ മരുമകൻ അല്ലെങ്കിൽ മകൻ മെക്കാനിക്കാണോയെന്നും തൊട്ടടുത്ത് തന്നെയാണോ താമസമെന്നും വിളിച്ചാൽ ഉടനെ സ്ഥലത്തെത്തുമോയെന്നും ആദ്യമേ ചോദിച്ച് ഉറപ്പ് വരുത്തണം. അത്രേയുള്ളൂ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7531" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7531</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഒരു പാസ്‌പ്പോർട്ട് പുതുക്കൽ അനുഭവം</title>
		<link>http://niraksharan.in/?p=7448</link>
		<comments>http://niraksharan.in/?p=7448#comments</comments>
		<pubDate>Wed, 30 Dec 2020 09:08:22 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അറിവ്]]></category>
		<category><![CDATA[ഓൺലൈൻ]]></category>
		<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[തെരഞ്ഞെടുപ്പ്]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7448</guid>
		<description><![CDATA[കാലാവധി തീരുന്നതിന് മുന്നേ പേജുകൾ തീരുന്നതുകൊണ്ട്, 10 വർഷം തികയുന്നതിന് മുൻപ് പലവട്ടം പാസ്സ്പ്പോർട്ട് പുതിക്കിയിട്ടുണ്ട് ഞാൻ. പക്ഷേ കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി രാജ്യം വിട്ട് പുറത്ത് പോകാത്തതുകൊണ്ട് 2020 മാർച്ചിൽ പാർസ്സ്പോർട്ട് മൃതിയടഞ്ഞത് അറിഞ്ഞതുപോലുമില്ല. കോവിഡ് കാരണം ബാംഗ്ലൂരിൽ പെട്ടുപോയതുകൊണ്ട് പാസ്പ്പോർട്ട് പുതുക്കാനായി കൊച്ചിയിൽ എത്താനും പറ്റിയില്ല. കൂടുതൽ വെച്ച് വഷളാക്കേണ്ടെന്ന് കരുതി ഡിസംബർ 7ന് പാസ്സ്പോർട്ട് പുതുക്കാനുള്ള നടപടിക്രമങ്ങൾ തൃപ്പൂണിത്തുറയിലുള്ള പാസ്സ്പോർട്ട് ഓഫീസിൽ പൂർത്തിയാക്കി. സാധാരണ നിലയ്ക്ക് 2-3 ദിവസത്തിനുള്ളിൽ പാസ്സ്പോർട്ട് പുതുക്കി കിട്ടാറുണ്ട്. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7448" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2020/12/44.jpg"><img class="aligncenter wp-image-7449 " src="http://niraksharan.in/wp-content/uploads/2020/12/44.jpg" alt="44" width="472" height="472" /></a><br />
<strong><span style="font-size: xx-large;">കാ</span></strong>ലാവധി തീരുന്നതിന് മുന്നേ പേജുകൾ തീരുന്നതുകൊണ്ട്, 10 വർഷം തികയുന്നതിന് മുൻപ് പലവട്ടം പാസ്സ്പ്പോർട്ട് പുതിക്കിയിട്ടുണ്ട് ഞാൻ. പക്ഷേ കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി രാജ്യം വിട്ട് പുറത്ത് പോകാത്തതുകൊണ്ട് 2020 മാർച്ചിൽ പാർസ്സ്പോർട്ട് മൃതിയടഞ്ഞത് അറിഞ്ഞതുപോലുമില്ല. കോവിഡ് കാരണം ബാംഗ്ലൂരിൽ പെട്ടുപോയതുകൊണ്ട് പാസ്പ്പോർട്ട് പുതുക്കാനായി കൊച്ചിയിൽ എത്താനും പറ്റിയില്ല.</p>
<p>കൂടുതൽ വെച്ച് വഷളാക്കേണ്ടെന്ന് കരുതി ഡിസംബർ 7ന് പാസ്സ്പോർട്ട് പുതുക്കാനുള്ള നടപടിക്രമങ്ങൾ തൃപ്പൂണിത്തുറയിലുള്ള പാസ്സ്പോർട്ട് ഓഫീസിൽ പൂർത്തിയാക്കി. സാധാരണ നിലയ്ക്ക് 2-3 ദിവസത്തിനുള്ളിൽ പാസ്സ്പോർട്ട് പുതുക്കി കിട്ടാറുണ്ട്. പക്ഷേ, എന്റെ കാര്യത്തിൽ പാസ്സ്പോർട്ടിലെ അഡ്രസ്സ് മാറ്റുന്നത് കാരണം പുതിയ പൊലീസ് സ്റ്റേഷൻ (തൃക്കാക്കര) അതിർത്തിയിൽ പൊലീസ് വേരിഫിക്കേഷൻ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടുള്ള കാലതാമസവും പ്രതീക്ഷിച്ചിരുന്നു. അടുത്ത ദിവസം (ഡിസംബർ 8) കമ്മീഷണർ ഓഫീസിൽ നിന്ന് ഒരു ഫോൺ വന്നു. പൊലീസ് വേരിഫിക്കേഷൻ സംബന്ധിച്ചാണെന്നും ലോക്കൽ സ്റ്റേഷനിൽ നിന്ന് വേറെ വിളി വരുമെന്നും പറഞ്ഞു. പക്ഷേ തീയതി ഡിസംബർ 10 കഴിഞ്ഞിട്ടും തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നിന്ന് വേരിഫിക്കേഷൻ സംബന്ധിയായ അനക്കമൊന്നും ഇല്ല. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾ ഉണ്ടാകാം എന്ന് കരുതി ആശ്വസിച്ചു.</p>
<p>ഡിസംബർ 10 രാവിലെ വോട്ട് ചെയ്ത് ബാംഗ്ലൂർക്ക് മടങ്ങാനായിരുന്നു പദ്ധതി. അതിനകം പാസ്പ്പോർട്ട് കിട്ടുമെങ്കിൽ കൈപ്പറ്റാം. അല്ലെങ്കിൽ അതിനായി വീണ്ടും ബാംഗ്ലൂര് നിന്ന് കൊച്ചിയിൽ വരേണ്ടി വന്നേക്കാം. ആ ഒരു യാത്ര ഒഴിവാക്കാനായി 2 ദിവസം കൂടെ കൊച്ചിയിൽ നിൽക്കാൻ തയ്യാറാണ്. പക്ഷേ, ആ 2 ദിവസത്തിൽ പാസ്പ്പോർട്ട് കിട്ടുമെന്ന് ഉറപ്പാണെങ്കിൽ മാത്രം.</p>
<p>അതൊന്ന് തീർപ്പാക്കാൻ, നേരെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് ചെന്ന് കാര്യം അവതരിപ്പിച്ചു. (സന്ദർശനം 1). പാസ്പ്പോർട്ട് വേരിഫിക്കേഷൻ ജോലികൾ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ 3 മണിക്ക് വരും അപ്പോൾ വന്ന് കാണൂ എന്ന് നിർദ്ദേശം കിട്ടിയതനുസരിച്ച് വീട്ടിലേക്ക് മടങ്ങുകയും വീണ്ടും 3 മണിക്ക് സ്റ്റേഷനിൽ ഹാജരാകുകയും ചെയ്തു. (സന്ദർശനം 2). ഉദ്യോഗസ്ഥനെ കണ്ടു. എന്റെ ഫയൽ അദ്ദേഹത്തിന്റെ പക്കൽ തന്നെയാണ് ചെന്നിരിക്കുന്നത്. പക്ഷേ, ഒരു ചെറിയ പ്രശ്നം. എന്റെ പേരിൽ ഒരു കേസുള്ളതുകൊണ്ട് വേരിഫിക്കേഷൻ വഴിമുട്ടി നിൽക്കുന്നു! </p>
<p>കേസ് എന്താണെന്ന് അന്വേഷിച്ചപ്പോൾ, 2012ൽ മുളവുകാട് പൊലീസ് ഉദ്യോഗസ്ഥന്മാർ ചാർജ്ജ് ചെയ്ത ഒരു ട്രാഫിക്ക് കേസ് ആണെന്ന് മനസ്സിലായി. ആ കേസിൽ നിരപരാധി ആയിരുന്നതുകൊണ്ട്  വക്കീലിനെ വെച്ച് ഞാൻ കേസ് നടത്തുകയും 2016ൽ കോടതിയിൽ തീർപ്പാകുകയും ചെയ്തതാണ്. (അത് വിശദമായി പറയാനുള്ള ഒരു കേസുണ്ട്. തൽക്കാലം ആ ഉപകഥക്കേസ് വിപുലമാക്കുന്നില്ല.)</p>
<p>4 വർഷം മുൻപ് തീർപ്പായ ഒരു പെറ്റി ട്രാഫിക് കേസിന്റെ പേരിലാണ് പാസ്പ്പോർട്ട് വഴിമുട്ടി നിൽക്കുന്നത്. കേസ് തീർപ്പാക്കിയതിന്റെ രസീത് കാണിച്ചാൽ പൊലീസ് വേരിഫിക്കേഷൻ മുന്നോട്ട് നീങ്ങും. അല്ലെങ്കിൽ 3 ദിവസത്തിനകം പാസ്പ്പോർട്ട് റിജക്റ്റ് ചെയ്യപ്പെടും. തീർപ്പായ ഒരു കേസിന്റെ രസീത് ആരാണ് നാലുവർഷം സൂക്ഷിച്ച് വെക്കുക ?! </p>
<p>മുളവുകാട് പൊലീസ് സ്റ്റേഷനിൽ ചെന്ന് അന്വേഷിച്ചാൽ വല്ല രേഖകളും കിട്ടുമോ എന്നറിയാൻ അങ്ങോട്ട് വെച്ചുപിടിച്ചു. തിരഞ്ഞെടുപ്പ് കാരണം അവിടെ ഉദ്യോഗസ്ഥർ കാര്യമായി ആരുമില്ല. എങ്കിലും ഒരു പൊലീസുകാരനോട് സംസാരിച്ച് കേസിന്റെ കോടതി നമ്പർ സംഘടിപ്പിച്ചു. ഫയലിൽ എന്റെ അപ്പുറവും ഇപ്പുറവും ഉള്ള കേസുകളെല്ലാം ഫൈനടച്ച് ക്ലോസ് ചെയ്തിട്ടുണ്ട്, എന്റേത് മാത്രം ഓപ്പൺ ആണെന്നുള്ള വിവരവും അദ്ദേഹം തന്നു.</p>
<p>സമയം 5 മണി ആകുന്നു. തിരഞ്ഞെടുപ്പ് ദിവസം. കോടതിയിൽ ചെന്ന് ഈ കേസ് നമ്പർ വെച്ച് രസീത് തപ്പിയെടുക്കാനുള്ള സമയം ഇല്ല. അടുത്ത ദിവസം വെള്ളിയാഴ്ച്ചയാണ്. അന്നുകൂടെ കാര്യം നടന്നില്ലെങ്കിൽപ്പിന്നെ ശനി, ഞായർ ഒക്കെ കഴിഞ്ഞ് വരുമ്പോഴേക്കും പൊലീസ് വേരിഫിക്കേഷൻ നെഗറ്റീവ് ആയെന്ന് വരും. പാസ്പ്പോർട്ടും ബക്കറ്റ് ലിസ്റ്റിൽ ബാക്കിയുള്ള വിദേശയാത്രകളും മറന്നേക്കുക. അങ്ങനെയല്ലാതെ മറ്റൊന്നും ആലോചിക്കാൻ എനിക്കപ്പോൾ കഴിഞ്ഞില്ല.</p>
<p>പെട്ടെന്നൊരു മനുഷ്യന്റെ മുഖം മുന്നിൽ തെളിഞ്ഞുവന്നു. ഓൺലൈൻ വഴി പരിചയപ്പെട്ട് സൈക്കിളിങ്ങിലൂടെ സൌഹൃദം ദൃഢമാക്കിയ <a href="https://www.facebook.com/ajith.kalamassery">അജിത് കളമശ്ശേരി</a>. കക്ഷം നിറയെ കേസുകളുള്ള ഒരാളാണ് ഞാനെന്ന് അറിയുന്നത് കൊണ്ടാകാം, ‘കോടതി സംബന്ധമായ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയാൻ മടിക്കേണ്ട’ എന്ന് കാണുമ്പോഴെല്ലാം സൂചിപ്പിക്കാറുണ്ട് അജിത്.</p>
<p>അജിത്തിനെ വിളിച്ചു. അജിത് കേസ് നമ്പർ ആവശ്യപ്പെട്ടു. എങ്ങനെ പോയാലും തിങ്കളാഴ്ച്ചയ്ക്കുള്ളിൽ രസീത് തപ്പിയെടുത്ത് തരാമെന്ന് ഏറ്റു. പക്ഷേ, അപ്പോഴുമുണ്ട് ഒരു പ്രശ്നം. മേൽപ്പറഞ്ഞ കോടതി ഇപ്പോൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. നാല് കൊല്ലം മുന്നുള്ള രസീതുകൾ അവരെടുത്ത് കുപ്പയിൽ തട്ടിയിട്ടുണ്ടെങ്കിൽ ആ സാദ്ധ്യതയും മങ്ങുന്നു.</p>
<p>അപ്പോഴാണ് മറ്റൊരു കാര്യം ഓർമ്മ വന്നത്. കേസ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ രസീത് കൈയ്യോടെ തന്നിരുന്നില്ല ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ. ‘ഒരു മണിക്കൂർ കഴിഞ്ഞ് വന്നാൽ രസീത് ഇവിടെ തൂക്കിയിട്ടുണ്ടാകും‘ എന്ന് പറഞ്ഞ് ഒരു കമ്പി കാണിച്ച് തരുകയാണ് ഉണ്ടായത്. നിലവിൽ ആ കമ്പിയിൽ ധാരാളം രസീതുകൾ തൂങ്ങുന്നുണ്ട്. കുറേ രസീതുകൾ നിലത്ത് പാറി നടക്കുന്നുണ്ട്. ആൾക്കാർ അവരവരുടെ രസീതുകൾ പറിച്ചെടുക്കുകയും ഊരിയെടുക്കുകയും ചെയ്യുന്ന ഒരു കാടൻ സംവിധാനമാണത്. ഒരു മണിക്കൂർ കഴിഞ്ഞ് ചെന്നെങ്കിലും അതിൽ നിന്ന് രസീത് കണ്ടെത്താൻ ആയില്ല. തീർന്ന കേസിന്റെ പേരിൽ എന്തിനിത്ര സമയം കളയണം എന്ന ചിന്തയുമായി അവിടം വിടുകയാണുണ്ടായത്.</p>
<p>പത്ത് മിനിറ്റിനകം അജിത് തിരിച്ച് വിളിച്ചു. മനോജിന്റെ കേസ് തീർന്നതായി രേഖയുണ്ടല്ലോ ഇന്റർനെറ്റിൽ ! പ്രതീക്ഷയുടെ പുതുകിരണം !! e &#8211; court services എന്നൊരു ആപ്പ്/വെബ്ബ് ഉണ്ട്. അതിൽ ഇന്ത്യാ മഹാരാജ്യത്തെ സകലമാന കേസുകളുടേയും നിലവിലെ അവസ്ഥ, അതുവരെയുള്ള അവസ്ഥ, കേസ് തുടങ്ങിയ അന്ന് മുതൽക്കുള്ള എല്ലാ നടപടിക്രമങ്ങളുടേയും വിശദവിവരങ്ങൾ എന്നിവ ലഭ്യമാണ്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമുള്ള ഈ ആപ്പിൽ/വെബ്ബിൽ എല്ലാ കോടതി ദിവസങ്ങളിലും അന്നേ ദിവസത്തെ കേസ് വിവരങ്ങൾ അടിച്ച് കയറ്റിയ ശേഷം മാത്രമാണ് രാജ്യമെമ്പാടുമുള്ള ജീവനക്കാരും ഉദ്യോഗസ്ഥരും കോടതി വിടുന്നത്. വളരെ വലിയ അറിവും സഹായവുമാണ് അജിത്തിൽ നിന്ന് ലഭിച്ചത് !! </p>
<p>വാഹനം സൈഡൊതുക്കി, ആപ്പ് ഇൻസ്റ്റാൾ ചെയ്ത്, എന്റെ കേസ് നമ്പർ അടിച്ച് നോക്കി. സകല വിവരങ്ങളും അവിടെയുണ്ടെന്ന് മാത്രമല്ല Case dispersed എന്ന് സ്റ്റാറ്റസ് കാണിക്കുന്നുമുണ്ട്. വീണ്ടും തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക്. (സന്ദർശനം 3). ഇത്രയും വിവരങ്ങൾ എന്റെ വേരിഫിക്കേഷൻ നടത്തുന്ന ഉദ്യോഗസ്ഥനെ ധരിപ്പിച്ചു. ആപ്പിലെ/വെബ്ബിലെ വിവരങ്ങൾ മതിയാകുമെന്ന് അദ്ദേഹം. പഴയ പാസ്പ്പോർട്ടുമായി വന്നാൽ ഉടൻ തന്നെ വേരിഫിക്കേഷൻ പൂർത്തിയാക്കാമെന്നും അദ്ദേഹം പറഞ്ഞതനുസരിച്ച് വീട്ടിലേക്ക് മടങ്ങി പഴയ പാസ്പ്പോർട്ട് എടുത്ത് വീണ്ടും സ്റ്റേഷനിലെത്തി. (സന്ദർശനം 4). അപ്പോഴേക്കും സമയം രാത്രി 07:30. സ്റ്റേഷൻ വരാന്തയുടെ ഇരുളിലിരുന്ന് പൊലീസ് ഉദ്യോഗസ്ഥൻ വേരിഫിക്കേഷൻ പൂർത്തിയാക്കി. ആശ്വാസം, നെടുവീർപ്പ്, പുത്തനുണർവ്വ്, യാത്രാപ്രതീക്ഷകൾ!!</p>
<p>ഇനി പറയാനുള്ളത് ചില സംശയങ്ങളും ഗുണപാഠങ്ങളും മുൻ‌കരുതലുകളും ഉപദേശങ്ങളുമാണ്. വേണമെന്നുള്ളവർക്ക് എടുക്കാം അല്ലാത്തവർക്ക്, ‘ആർക്ക് വേണം അക്ഷരാഭ്യാസം ഇല്ലാത്തവന്റെ ഉപദേശം?’ എന്ന് തള്ളിക്കളയാം.</p>
<p><strong>ഉപദേശം 1:-</strong> ജീവിതത്തിൽ എന്നെങ്കിലും ഒരു കേസിൽപ്പെട്ട്, കേസ് തീർപ്പായാലും രസീത് കിട്ടാൻ ഒരു മണിക്കൂർ കഴിഞ്ഞ് വരുന്ന ഏർപ്പാട് സമ്മതിക്കരുത്. രസീത് കിട്ടിയേ പോകൂ എന്ന് കോടതി ഉദ്യോഗസ്ഥരോട് ശഠിക്കുക.</p>
<p><strong>ഉപദേശം 2:-</strong> കേസ് തീർപ്പായാലും അതിന്റെ രേഖകൾ ചാകുന്നത് വരെ സൂക്ഷിച്ച് വെക്കുക. ശവമടക്കുമ്പോൾ അതോടൊപ്പം കുഴിയിലിട്ട് മൂടുകയോ ചിതയിലെ മാവിന്റെ കഷണത്തിന് പകരമായോ ഇത്തരം രേഖകൾ ഉപയോഗിക്കാം.</p>
<p><strong>ഉപദേശം 3:-</strong> കേസും കൂട്ടവും ഉള്ളവർ e &#8211; court services എന്ന ഓൺലൈൻ സൌകര്യം ഗംഭീരമായി പ്രയോജനപ്പെടുത്തുക.</p>
<p><strong>ഉപദേശം 4:-</strong> തീർപ്പായിട്ടും അപ്ഡേറ്റ് ചെയ്യപ്പെടാത്ത ഒരു പെറ്റി ട്രാഫിക്ക് നിയമലംഘനക്കേസ് ധാരാളം മതിയാകും സാധാരണക്കാരൻ ഒരാളുടെ പാസ്പ്പോർട്ട് തടയപ്പെടാൻ. അതിനിടയ്ക്ക്, പിടിപാടുള്ള കൊടുംകുറ്റവാളികൾ ഒന്നും രണ്ടും പാസ്പ്പോർട്ട് കൈവശം വെച്ച് വിലസുകയും ചെയ്യും. ആയതിനാൽ കേസും കൂട്ടവും ഇല്ലാതെ ജീവിച്ച് പോകാൻ ശ്രമിക്കുക. അല്ലെങ്കിൽ സകലയിടങ്ങളിലും പിടിപാടുള്ള വടവൃക്ഷങ്ങളായി വളർന്ന് പന്തലിക്കുക.</p>
<p><strong>സംശയം 1:-</strong> 2012 ലെ ട്രാഫിക് പെറ്റി കേസ് സിസ്റ്റത്തിൽ അടിച്ച് കേറ്റാൻ മുളവുകാട് പൊലീസ് ഉദ്യോഗസ്ഥരോ കോടതി ഉദ്യോഗസ്ഥരോ കാണിച്ച ശുഷ്ക്കാന്തി, 2016ൽ കേസ് തീർന്നപ്പോൾ അക്കാര്യം സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്യാൻ അവരെന്തേ കാണിച്ചില്ല? </p>
<p><strong>സംശയം 2:-</strong> അവരത് ഇനിയും അപ്ഡേറ്റ് ചെയ്തിട്ടുണ്ടാകുമെന്ന് കരുതാൻ വയ്യ. നാളെ മറ്റൊരു പൊലീസ് വേരിഫിക്കേഷൻ വന്നാലും എന്റെ കാര്യത്തിൽ റിജൿറ്റ് ചെയ്യപ്പെടും. അതിലേക്ക് ഞാനെന്ത് നടപടിയാണ് ഇനി സ്വീകരിക്കേണ്ടത് ? ഈ ചോദ്യത്തിനുള്ള ഉത്തരം അജിത് പറഞ്ഞ് തന്നിട്ടുള്ളത് ഇപ്രകാരമാണ്.  മുളവുകാട് പൊലീസ് സ്റ്റേഷനിലേക്ക് ഒരു വിവരാവകാശ കത്ത് (RTI) ആയക്കുക. e-court services-ൽ എന്റെ ഇന്ന നമ്പർ കേസ് ക്ലോസ്‌ഡ് ആണ്. അതേ കേസിന്റെ സ്റ്റേഷൻ റെക്കോഡ് പ്രകാരമുള്ള സ്റ്റാറ്റസ് എന്താണ് ? ക്ലോസല്ലെങ്കിൽ അതിന്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ? ഈ വിവരാവകാശം ചെല്ലുന്നതോടെ കേസിന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ അവർ നിർബന്ധിതരാകും. കേസ് ക്ലോസ് ചെയ്ത ശേഷം എനിക്ക് മറുപടി അയക്കും. ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ആർക്കെങ്കിലും അറിയാമെങ്കിൽ നിർദ്ദേശിക്കാം.</p>
<p><strong>സംശയം 3:-</strong> പൊലീസ് വേരിഫിക്കേഷൻ അടക്കമുള്ള സ്റ്റേറ്റ് പൊലീസിന്റെ കാര്യങ്ങൾ മൊബൈൽ ഫോൺ വഴിയാണ് ഉദ്യോഗസ്ഥൻ ചെയ്തത്. അതിന് പ്രത്യേക ആപ്പ് എന്തെങ്കിലും ഉണ്ടാകാം. ഉണ്ടെങ്കിൽ ആ ആപ്പും ഈ-കോർട്ട് സർവ്വീസസ് ആപ്പും തമ്മിൽ ബന്ധപ്പെടുത്തിയിട്ടില്ല എന്ന് എന്റെ അനുഭപ്രകാരം ഉറപ്പ്. അവർക്കെന്തുകൊണ്ട് അത് തമ്മിൽ ബന്ധിപ്പിച്ചുകൂട ? രണ്ട് പൊലീസ് സ്റ്റേഷനുകളിൽ 5 പ്രാവശ്യം ഒരാളെ കയറ്റിയിറക്കാനാണെങ്കിൽ ഇത്രയും സാ‍ങ്കേതികവിദ്യയും കൊടച്ചക്രവുമൊക്കെ എന്തിനാണ്?</p>
<p><strong>സംശയം 4 :-</strong> അരീം തിന്ന് ആശാരിച്ചിനേം കടിച്ചിട്ടും പട്ടിക്ക് തന്നെ മുറുമുറുപ്പ് എന്ന് പറഞ്ഞതുപോലെ, എന്റെ 50ൽപ്പരം പേജുകൾ ഭാര്യയുടേയും മകളുടേയും പേരടക്കം മോഷ്ടിച്ച് പുസ്തകമാക്കി ഇറക്കിയിട്ടും സാഹിത്യസപര്യ തീരാത്ത കള്ളൻ കാരൂർ സോമൻ, മാവേലിക്കര സെഷൻസ് കോടതിയിൽ എനിക്കെതിരെ കൊടുത്തിരിക്കുന്ന മാനഷ്ടക്കേസ് എന്തുകൊണ്ട് പൊലീസുകാരുടെ ഈ സിസ്റ്റത്തിനകത്ത് കാണിക്കുന്നില്ല.</p>
<p><strong>സംശയം 5:-</strong> മാലിന്യസംസ്ക്കരണ വിഷയത്തിൽ കൊച്ചിൻ കോർപ്പറേഷന്റെ പഴയ മേയർ ടോണി ചമ്മിണി എനിക്കെതിരെ നൽകിയ സൈബർ കേസ് ഇതിൽ കാണിക്കാത്തതെന്ത് ? വഴിവിട്ട മാർഗ്ഗത്തിലൂടെ തീരദേശ നിയമങ്ങൾ ലംഘിച്ച് അനധികൃതമായാണ് ആശുപത്രി പണിതുയർത്തിയതെന്ന് ഫേസ്ബുക്കിൽ സമർത്ഥിച്ചതിന്, ആസ്റ്റർ മെഡിസിറ്റി എനിക്കെതിരെ നൽകിയ സൈബർ കേസ് ഇതിൽ കാണിക്കാത്തതെന്ത് ? എന്ത് വ്യവസ്ഥയും വെള്ളിയാഴ്ച്ചയുമാണ് കേരള പൊലീസിന്റെ ഈ സിസ്റ്റത്തിനുള്ളത്?</p>
<p><strong>വാൽക്കഷണം:-</strong> സോഷ്യൽ മീഡിയ വഴി പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ തന്നെയാണ് ഈ അനുഭവത്തിലും താരം. സോഷ്യൽ മീഡിയ വഴി അജിത്തിനെ പരിചയപ്പെട്ടിലായിരുന്നെങ്കിൽ, ഈയടുത്തെങ്ങും തീരില്ല എന്ന് കരുതിയിരുന്ന ഒരു പ്രശ്നം 5 മണിക്കൂറിനകം പരിഹരിക്കാൻ കഴിയുമായിരുന്നില്ല. അജിത്തിന് ഒരുപാട് നന്ദി. സോഷ്യൽ മീഡിയയ്ക്കും ഒരു ലോഡ് നന്ദി.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7448" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7448</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
