<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; ഇന്ത്യ</title>
	<atom:link href="http://niraksharan.in/?cat=16&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Thu, 20 Nov 2025 06:08:07 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> അക്ഷരങ്ങൾ പെറുക്കി നിരക്ഷരൻ പണിത കോട്ട കഥകൾ!</title>
		<link>http://niraksharan.in/?p=10145</link>
		<comments>http://niraksharan.in/?p=10145#comments</comments>
		<pubDate>Tue, 11 Nov 2025 14:30:27 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=10145</guid>
		<description><![CDATA[———————————————————————————- കൊച്ചിയിലെ ഓട്ടക്കാരുടെ കൂട്ടായ്മയിൽ എൻ്റെ സഹ ഓട്ടക്കാരനായ രാജേഷ് രാമചന്ദ്രൻ, എൻ്റെ കഥ പറയുന്ന കോട്ടകൾ എന്ന യാത്രാവിവരണത്തെപ്പറ്റി അഭിപ്രായപ്പെടുന്നത് താഴെ ചേർക്കുന്നു. ———————————————————————————- എല്ലാവരും യാത്ര ചെയ്യാൻ സ്വപ്നം കാണുന്നു, പക്ഷേ കുറച്ചുപേർ മാത്രമേ അത് ചെയ്യുന്നുള്ളൂ, വളരെ കുറച്ചുപേർ മാത്രമേ അത് അനുഭവിക്കുന്നുള്ളൂ. നിരക്ഷരന്റെ &#8216;കഥ പറയുന്ന കോട്ടകൾ&#8217;, മനോഹരമായി കഥകൾ പറയുന്നു. മനോഹരമായി കഥകൾ പറഞ്ഞുകൊണ്ട്, നമ്മൾ കടൽത്തീര മണലിലൂടെ സഞ്ചരിക്കുകയാണ്. ഇത് കോട്ടകളുടെ കഥകൾ മാത്രമല്ല, കേരളത്തിന്റെ പരിണാമവും ഇന്ത്യയുടെ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10145" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/11/222.jpg"><img class="aligncenter wp-image-10146 " src="http://niraksharan.in/wp-content/uploads/2025/11/222.jpg" alt="22" width="519" height="519" /></a><br />
———————————————————————————-<br />
<span style="color: #0000ff;">കൊച്ചിയിലെ ഓട്ടക്കാരുടെ കൂട്ടായ്മയിൽ എൻ്റെ സഹ ഓട്ടക്കാരനായ</span> <a href="https://rajeshcamelia.wordpress.com/2025/11/11/%e0%b4%95%e0%b4%a5-%e0%b4%aa%e0%b4%b1%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%be-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d/?fbclid=IwY2xjawOE2tlleHRuA2FlbQIxMQBicmlkETE1aFQyTTd5SGNpcVBwbVJCc3J0YwZhcHBfaWQQMjIyMDM5MTc4ODIwMDg5MghjYWxsc2l0ZQIzMAABHtZIwTSdUUOsTXSFMYHrtVuE7fyjKXchVav1sHWwg_zmTKgmiWL8vBhjNU7k_aem_F_clcAj6LrahUWV2tvuDfA&amp;brid=UQ05xoIo6V0Rjazr_flYbA">രാജേഷ് രാമചന്ദ്രൻ</a>, <span style="color: #0000ff;">എൻ്റെ കഥ പറയുന്ന കോട്ടകൾ എന്ന യാത്രാവിവരണത്തെപ്പറ്റി അഭിപ്രായപ്പെടുന്നത് താഴെ ചേർക്കുന്നു.</span><br />
———————————————————————————-<br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">എ</span></a></strong></span>ല്ലാവരും യാത്ര ചെയ്യാൻ സ്വപ്നം കാണുന്നു, പക്ഷേ കുറച്ചുപേർ മാത്രമേ അത് ചെയ്യുന്നുള്ളൂ, വളരെ കുറച്ചുപേർ മാത്രമേ അത് അനുഭവിക്കുന്നുള്ളൂ.</p>
<p>നിരക്ഷരന്റെ &#8216;കഥ പറയുന്ന കോട്ടകൾ&#8217;, മനോഹരമായി കഥകൾ പറയുന്നു. മനോഹരമായി കഥകൾ പറഞ്ഞുകൊണ്ട്, നമ്മൾ കടൽത്തീര മണലിലൂടെ സഞ്ചരിക്കുകയാണ്. ഇത് കോട്ടകളുടെ കഥകൾ മാത്രമല്ല, കേരളത്തിന്റെ പരിണാമവും ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ലോകം എങ്ങനെ കണ്ടു എന്നതുമാണ്.</p>
<p>കൊച്ചിയുടെ സ്വന്തം ഫോർട്ട് കൊച്ചിന്റെ കഥ പറഞ്ഞുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. കോഴിക്കോട്, വാസ്കോഡെഗാമയുടെയും അറബികളുടെയും ലോകത്തെ കാപ്പാടിലൂടെ കൊണ്ടുവരുന്നു. മാളിയേക്കലും മറിയുമ്മയും മലബാറിന്റെ മഹിളാ പ്രതിഭകളെ പരിചയപ്പെടുത്തുന്നു. പിന്നീട് തലശ്ശേരി കോട്ടയിൽ ബൃിട്ടീഷുകാരേയും ടിപ്പുവിനെയും അനുഭവിക്കുന്നു. കണ്ണൂർ കോട്ടയിലേക്കുള്ള വഴിയിൽ, കോളേജുകുമാരനായ മനോജിനെ തിരിച്ചറിയുന്നു! കേരളത്തിലെ ഏക മുസ്ലീം രാജകുടുംബം അറക്കൽ കുടുംബത്തിന്റെ പൂർവ്വിക ഭവനം അറക്കൽ കെട്ടും, അറക്കൽ ബീവിയും കഥകൾ പറയുന്നു. മുത്തപ്പൻ വാഴുന്ന പറശ്ശിനിക്കടവ് താണ്ടി ബേക്കലും ചന്ദ്രഗിരിക്കോട്ടയും. അധികമാരും കേൾക്കാത്ത കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുര ക്ഷേത്രം കടന്ന് കർണ്ണാടകയിൽ 1000 തൂണുകളുള്ള ജൈന ക്ഷേത്രം. കാർക്കളയിൽ ചതുർമുഖ ബസ്തി, ബാഹുബലി ബെട്ട എന്ന രണ്ടു ജൈന ക്ഷേത്രങ്ങൾ താണ്ടി കൊല്ലൂർ മൂകാംബികയിൽ, മുർദേശ്വർിലും. ഗോകർണ്ണം വഴി കാർവാർ യാത്ര വിവരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.</p>
<p>നിരക്ഷരനും പങ്കാളിയായ മുഴിങ്ങോടികാരിയും കണ്ടതും വായിച്ചതുമായ റോഡ് അടയാളങ്ങൾ! ഒരാൾ മിർജാൻ ഫോർട്ട് എന്നും മറ്റെയാൾ മിർജാൻ പോർട്ട് എന്നും വായിച്ചു? ലോകത്തെ എല്ലാ ദമ്പതികളെയും പോലെ രണ്ടുപേരും ശരിയായിരുന്നു!</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10145" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10145</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ആ കസേര ആരുടേതാണ്?</title>
		<link>http://niraksharan.in/?p=9985</link>
		<comments>http://niraksharan.in/?p=9985#comments</comments>
		<pubDate>Sat, 23 Aug 2025 06:37:42 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9985</guid>
		<description><![CDATA[നിലവിലെ ഇന്ത്യയിൽ, ജനാധിപത്യം കഴുത്തറുത്ത് കൊല്ലപ്പെട്ട അവസ്ഥയിൽ കാണപ്പെടുമ്പോൾ, ആ ചോദ്യത്തിന് ഒരുപാട് പ്രസക്തിയുണ്ട്. &#8216;ആ കസേര ആരുടേതാണ്?&#8217; പല ജനപ്രതിനിധികളും ഇന്ന് ഇരിക്കുന്ന കസേരകൾ, അവർക്ക് ശരിയായ രീതിയിൽ വോട്ട് കിട്ടി ജയിച്ച് നേടിയതാണോ? അവിടെയാണ് സഞ്ചാരിയും പത്രപ്രവർത്തകയും ആയ ബീനച്ചേച്ചിയുടെ (കെ. എ. ബീന- KA Beena ) ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായങ്ങൾക്കും ഉള്ള പ്രസക്തി. വർഷങ്ങൾക്കു മുൻപ് താൻ കടന്നുപോയ ഗ്രാമങ്ങളിലൂടെയും അവിടങ്ങളിലെ പഞ്ചായത്തുകളിലൂടെയും വീണ്ടും ഒരിക്കൽ കൂടെ പോവുകയാണ്, അഥവാ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9985" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/1111.jpg"><img class="aligncenter wp-image-9986 " src="http://niraksharan.in/wp-content/uploads/2025/08/1111.jpg" alt="11" width="449" height="598" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">നി</span></a></strong></span>ലവിലെ ഇന്ത്യയിൽ, ജനാധിപത്യം കഴുത്തറുത്ത് കൊല്ലപ്പെട്ട അവസ്ഥയിൽ കാണപ്പെടുമ്പോൾ, ആ ചോദ്യത്തിന് ഒരുപാട് പ്രസക്തിയുണ്ട്.</p>
<p>&#8216;ആ കസേര ആരുടേതാണ്?&#8217;</p>
<p>പല ജനപ്രതിനിധികളും ഇന്ന് ഇരിക്കുന്ന കസേരകൾ, അവർക്ക് ശരിയായ രീതിയിൽ വോട്ട് കിട്ടി ജയിച്ച് നേടിയതാണോ?</p>
<p>അവിടെയാണ് സഞ്ചാരിയും പത്രപ്രവർത്തകയും ആയ ബീനച്ചേച്ചിയുടെ (കെ. എ. ബീന- KA Beena ) ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായങ്ങൾക്കും ഉള്ള പ്രസക്തി. വർഷങ്ങൾക്കു മുൻപ് താൻ കടന്നുപോയ ഗ്രാമങ്ങളിലൂടെയും അവിടങ്ങളിലെ പഞ്ചായത്തുകളിലൂടെയും വീണ്ടും ഒരിക്കൽ കൂടെ പോവുകയാണ്, അഥവാ വായനക്കാരെ കൊണ്ടുപോവുകയാണ് ലേഖിക.</p>
<p>വോട്ടിൽ കൃത്രിമത്വം നടന്നിട്ടുണ്ട് അഥവാ &#8216;വോട്ട് ചോരി&#8217; ഉണ്ടായിട്ടുണ്ട് എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെളിവുമായി വന്നിട്ട് ഒരു മാസമേ ആകുന്നുള്ളൂ. പക്ഷേ ഡിസംബർ 2024ന് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ, വോട്ട് നേടി ജയിച്ചവനെ ആ കസേരയിൽ ഇരിക്കാൻ സമ്മതിക്കാതെ, കൈയൂക്കുള്ളവരും പിടിപാടുള്ളവരും ഭരിക്കുന്ന നെറികെട്ട കാഴ്ച്ചകളാണ് നിരത്തിയിരിക്കുന്നത്. ഒന്നുകിൽ ജയിച്ച് വരുന്നവനെക്കൊണ്ട് ഒരാഴ്ചക്കുള്ളിൽ രാജിവെപ്പിക്കും. അല്ലെങ്കിൽ ജയിച്ചവൻ വെറും റബ്ബർ സ്റ്റാമ്പ് മാത്രമായി തുടരും. കയ്യൂക്കുള്ളവർ പറയുന്ന ഇടങ്ങളിൽ മഷി പതിപ്പിച്ച വിരലടയാളം ജനങ്ങളുടെ വോട്ട് നേടി വന്ന പ്രതിനിധി പതിപ്പിച്ചു കൊണ്ടിരിക്കും. ഇതാണ് ജനാധിപത്യത്തിന്റെ അവസ്ഥ.</p>
<p>ചെന്നൈയിൽ നിന്ന് 30 കിലോമീറ്റർ മാറിയുള്ള പുത്തൂർ പഞ്ചായത്തിലെ സുജാത രമേഷ് 10 വർഷം മുമ്പ് അവിടത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. മരിച്ചുപോയ അവരുടെ ഭർത്താവ് രമേശ് ആയിരുന്നു മുൻ പഞ്ചായത്ത് പ്രസിഡന്റ്. പഞ്ചായത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും എന്ന് ഭർത്താവിന് കൊടുത്ത വാക്കിന്റെ പുറത്താണ് അവർ പഞ്ചായത്തിലേക്ക് മത്സരിക്കുന്നതും പ്രസിഡന്റ് ആകുന്നതും. ഒരു ദളിത് സ്ത്രീ പഞ്ചായത്ത് പ്രസിഡണ്ട് ആകുന്നത് സഹിക്കാൻ പോലും പറ്റാത്ത മനുഷ്യർ നമ്മുടെ തൊട്ടടുത്ത് തന്നെയുണ്ടെന്നുള്ളത് ഞെട്ടിക്കുന്ന ഒരു അറിവാണ്. 2024ൽ സുജാതയെ തേടി ലേഖിക വീണ്ടും ചെല്ലുമ്പോൾ അവർ പഞ്ചായത്ത് പ്രസിഡണ്ട് അല്ല. പല കുതന്ത്രങ്ങളും പയറ്റി റെഡ്ഡിയാർമാർ സുജാതയെ പഞ്ചായത്തിൽ നിന്നും ഇറക്കി. പക്ഷേ ഭർത്താവിന് കൊടുത്ത വാക്ക് പാലിച്ചുകൊണ്ട് സുജാത ഇപ്പോഴും പൊതു സേവനം നടത്തുന്നു. ജനങ്ങളെ സേവിക്കാൻ അധികാരം ആവശ്യമേയില്ല എന്ന് അടിവരയിട്ടു കൊണ്ട് തന്നെ. എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം എന്ന ആശങ്കയോടുകൂടി തന്നെ.</p>
<p>കീരപ്പട്ടിയിലെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ബാലുച്ചാമിയുടെ കഥയും സമാനമാണ്. പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്നപ്പോൾ അയാൾക്ക് പോലീസ് സംരക്ഷണം നൽകിയിട്ടുണ്ടായിരുന്നു. പോലീസുകാർക്ക് താമസിക്കാൻ വേണ്ടി ബാലുച്ചാമി ഉണ്ടാക്കിയ കെട്ടിടത്തിന്റെ കടവും കടത്തിൻമേൽ കടവും ഒക്കെയായി ദുരിതാവസ്ഥയിലാണ് അധികാരം നഷ്ടപ്പെട്ട ബാലുച്ചാമി ഇപ്പോൾ. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് മൊക്കക്കാള, ജനാധിപത്യ ധ്വംസകരായ കള്ളർമാരുടെ റബ്ബർ സ്റ്റാമ്പ് മാത്രമാണ്.</p>
<p>പാപ്പാപെട്ടിയിലെ പെരിയ കറുപ്പൻ ഇതേ ശ്രേണിയിൽ വരുന്ന മറ്റൊരു ജനപ്രതിനിധി ആണ്. കറുത്ത നേന്തൽ ഗ്രാമത്തിലെ രാജസെൽവി ഇത്തരത്തിലെ മറ്റൊരു പഞ്ചായത്ത് പ്രസിഡണ്ടാണ്. ഏറ്റവും നല്ല പഞ്ചായത്തിനുള്ള രാഷ്ട്രീയ ഗൗരവ് ഗ്രാമസഭ അവാർഡ് ന്യൂഡൽഹിയിൽ പോയി വാങ്ങിയിട്ടുള്ള പഞ്ചായത്ത് പ്രസിഡന്റ്.</p>
<p>നാട്ടാമംഗലത്തെ ഗണേശൻ, തൊട്ടി കവല പഞ്ചായത്തിലെ സഹായ മേരി, അങ്ങനെയങ്ങനെ ഈ പുസ്തകത്തിലെ ഓരോ മനുഷ്യരും രാജ്യത്ത് നടക്കുന്ന അനീതികളോട് പൊരുതി നിൽക്കുന്നവരാണ്. ചിലർ അമ്പെ പരാജയപ്പെട്ടു. ചിലർ അനുഭവങ്ങൾ മുതൽക്കൂട്ടാക്കി പിടിച്ചു കയറി.</p>
<p>പരത്തിപ്പറയാൻ പോയാൽ ഈ പുസ്തകത്തിലെ 20 അദ്ധ്യായങ്ങളിലെ പോരാളികൾക്കുമായി പല പുറങ്ങൾ തികയാതെ വരും.</p>
<p>സഞ്ചാരികൾ അധികം ചെല്ലാത്ത ഗ്രാമങ്ങളിലേക്ക് കടന്നു ചെല്ലുക, അവിടെ കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ ഇത്തരം വ്യത്യസ്ത മനുഷ്യജീവിതങ്ങളെ അടയാളപ്പെടുത്തുക. ഒരുപാട് വർഷങ്ങൾക്കുശേഷം വീണ്ടും അതേ മനുഷ്യരെ അന്വേഷിച്ച് ഇറങ്ങുക. അവരുടെ നിലവിലെ അവസ്ഥ മനസ്സിലാക്കുക. അവർ ജയിച്ചോ, തോറ്റോ, മാറ്റങ്ങൾ ഉണ്ടാക്കാൻ അവരെക്കൊണ്ട് സാധിച്ചോ എന്നെല്ലാം പഠിക്കുക. ഒരു സാധാരണ സഞ്ചാരിക്ക് ഒരിക്കലും കഴിയാത്ത ശ്രമകരമായ ഒരു ജോലിയാണ് അത്. ഒരു പരിധിവരെ ലേഖികയെ അവരുടെ ജോലി ഇക്കാര്യത്തിൽ സഹായിച്ചിട്ടുണ്ടാകാം. പക്ഷേ ആ പരിധിക്കും അപ്പുറം കടന്നുകൊണ്ട് ഒരു രാജ്യത്തിന്റെ അവസ്ഥയെ ആ രാജ്യത്തുള്ള കീഴ്ജാതിക്കാർ എന്ന് വിളിക്കപ്പെടുന്നവരുടെ ജീവിതങ്ങളെ കൃത്യമായി വരച്ചു കാണിക്കുകയാണ് ഗ്രന്ഥകാരി ഈ പുസ്തകത്തിലൂടെ ചെയ്യുന്നത്.</p>
<p>സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങളായിട്ടും നമ്മുടെ രാജ്യം എവിടെ എത്തിനിൽക്കുന്നു എന്നതിന്റെ നേർ അടയാളമാണ് ഈ പുസ്തകം.</p>
<p>&#8220;ഞങ്ങൾക്ക് ജയിക്കണമെന്ന് ആഗ്രഹമുള്ള മണ്ഡലങ്ങളിൽ കാശ്മീരിൽ നിന്ന് വരെ ആളെ കൊണ്ടുവന്ന് വോട്ടേഴ്സ് ലിസ്റ്റിൽ ചേർത്ത് ജയിച്ചിരിക്കും.&#8221; എന്ന് പരസ്യമായി പാർട്ടിക്കാർ പറയുന്ന അവസ്ഥ കേരളത്തിലും ഉണ്ടായി വന്നിരിക്കുന്ന കാലഘട്ടത്തിൽ, ആ കസേര ആരുടേതാണ് എന്ന ചോദ്യം പ്രസക്തവും ഈ പുസ്തകം ഒഴിവാക്കാനാവാത്ത ഒരു വായനയുമാണ്.</p>
<p>നമ്മൾ മൂന്നടി മുന്നോട്ട് വെച്ചതായി തോന്നാമെങ്കിലും ആറടി പുറകിലേക്ക് തന്നെയാണ് നിൽക്കുന്നത് എന്ന് കൃത്യമായി ഈ പുസ്തകം അടയാളപ്പെടുത്തുന്നു. വെറുതെ ഒരു വായന എന്നതിനപ്പുറം കലാലയങ്ങളിൽ പാഠ്യ വിഷയമാക്കേണ്ടതാണ് ഇതിലെ അദ്ധ്യായങ്ങൾ എന്നെനിക്ക് അഭിപ്രായമുണ്ട്.</p>
<p>ഇതിനെ വെറുമൊരു യാത്രാവിവരണ പുസ്തകമായി കാണാൻ എനിക്കാവില്ല. ജാതിയിൽ താഴ്ന്നവരെന്ന് കരുതപ്പെടുന്നവരോട് കാണിച്ചുപോരുന്ന അനീതി, അക്രമം, ജനാധിപത്യത്തെ അട്ടിമറിക്കുന്ന നിരന്തരമായ പ്രവർത്തനങ്ങൾ, അതിനൊക്കെ എതിരെ ജീവൻ ബലി കഴിച്ചു കൊണ്ട് നടത്തുന്ന മുന്നേറ്റങ്ങൾ, ഇതൊക്കെ എങ്ങനെ ഒരു യാത്രാവിവരണം എന്ന ലേബലിൽ ഒതുക്കാൻ ആവും?</p>
<p><strong>വാൽക്കഷണം:-</strong> ഇതിലെ ഏറ്റവും ഇഷ്ടപ്പെട്ട അദ്ധ്യായം ഏതാണെന്ന് ചോദിച്ചാൽ, &#8216; സൈക്കിൾ ചവിട്ടി വീടിന് പുറത്തെത്തിയ പുതുക്കോട്ടയിലെ പെണ്ണുങ്ങൾ&#8217; എന്ന് രണ്ടാമതൊന്നാലോചിക്കാതെ ഞാൻ പറയും. സൈക്കിൾ ചവിട്ടാൻ പഠിക്കുന്നത് ഇത്ര വലിയ ഒരു കാര്യമാണെന്നോ, അത് ഒരു ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറ്റിക്കളയാൻ പോന്ന ഒന്നാണെന്നോ, സ്ത്രീകളുടെ സാമൂഹികമായ അവസ്ഥയും സ്വാതന്ത്ര്യവുമൊക്കെ അട്ടിമറിക്കാൻ പോന്ന ഒരു പ്രവർത്തിയാണെന്നോ നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?</p>
<p>Chintha Publishers.<br />
Price ₹280, Pages &#8211; 176</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9985" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9985</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കഥ പറയുന്ന കോട്ടകൾ &#8211; (നിരക്ഷരൻ)</title>
		<link>http://niraksharan.in/?p=9974</link>
		<comments>http://niraksharan.in/?p=9974#comments</comments>
		<pubDate>Wed, 16 Jul 2025 14:30:54 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9974</guid>
		<description><![CDATA[ഞാനാകുന്ന നിരക്ഷരൻ എഴുതിയ &#8216;കഥ പറയുന്ന കോട്ടകൾ&#8217; എന്ന യാത്രാവിവരണത്തിൻ്റെ ആസ്വാദനം അരുൺ ഗാന്ധിഗ്രാം എഴുതിയത് താഴെ വായിക്കാം. ——————————————————————————————————————————————— ജൂലൈ ആറാം തീയതി ഞായറാഴ്ച ബോബി ടീച്ചറുടെ പുസ്തക പ്രകാശനത്തിനോടനുബന്ധിച്ചു നടത്തിയ ചർച്ചയിൽ പങ്കെടുക്കാനാണ് മനോജ് രവീന്ദ്രൻ എന്ന നിരക്ഷരൻ ഇരിങ്ങാലക്കുടയിൽ എത്തിയത്. യാത്രകളെക്കുറിച്ചായിരുന്നു ചർച്ച. ഇനേർഷ്യയുടെ ചരടുപൊട്ടിയ മറ്റൊരു സഞ്ചാര പട്ടക്കാരൻ ശൈലനും ചർച്ചയ്ക്ക് കൂടെയുണ്ടായിരുന്നു. അതിനു കുറച്ചു ദിവസങ്ങൾക്കു മുൻപ്, യാത്ര എന്ന വിഷയത്തിൽ സംസാരിക്കാൻ ആളുകൾ ഉണ്ടോ എന്ന് ബോബി ടീച്ചർ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9974" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/114.jpg"><img class="aligncenter wp-image-9975 " src="http://niraksharan.in/wp-content/uploads/2025/08/114.jpg" alt="11" width="503" height="670" /></a></p>
<p>ഞാനാകുന്ന നിരക്ഷരൻ എഴുതിയ &#8216;കഥ പറയുന്ന കോട്ടകൾ&#8217; എന്ന യാത്രാവിവരണത്തിൻ്റെ ആസ്വാദനം <a href="https://www.facebook.com/arun.gandhigram">അരുൺ ഗാന്ധിഗ്രാം</a> എഴുതിയത് താഴെ വായിക്കാം.<br />
———————————————————————————————————————————————</p>
<p><span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ജൂ</span></a></strong></span>ലൈ ആറാം തീയതി ഞായറാഴ്ച ബോബി ടീച്ചറുടെ പുസ്തക പ്രകാശനത്തിനോടനുബന്ധിച്ചു നടത്തിയ ചർച്ചയിൽ പങ്കെടുക്കാനാണ് മനോജ് രവീന്ദ്രൻ എന്ന നിരക്ഷരൻ ഇരിങ്ങാലക്കുടയിൽ എത്തിയത്. യാത്രകളെക്കുറിച്ചായിരുന്നു ചർച്ച. ഇനേർഷ്യയുടെ ചരടുപൊട്ടിയ മറ്റൊരു സഞ്ചാര പട്ടക്കാരൻ ശൈലനും ചർച്ചയ്ക്ക് കൂടെയുണ്ടായിരുന്നു.</p>
<p>അതിനു കുറച്ചു ദിവസങ്ങൾക്കു മുൻപ്, യാത്ര എന്ന വിഷയത്തിൽ സംസാരിക്കാൻ ആളുകൾ ഉണ്ടോ എന്ന് ബോബി ടീച്ചർ എന്നോട് ചോദിച്ചപ്പോൾ ആലോചിച്ചിട്ട് പറയാം എന്ന് മറുപടി കൊടുത്തു. ആലോചിച്ചിട്ടാണെങ്കിൽ ഒരു പേര് പോലും കിട്ടിയതും ഇല്ല.</p>
<p>നൂറു നൂറു യാത്രകൾ എഴുതിയ ശൈലൻ എന്നൊരാൾ വരാമെന്നേറ്റിട്ടുണ്ട് എന്ന് ടീച്ചർ പറഞ്ഞു, അത് 11 വർഷങ്ങൾക്കു മുൻപ് മടിച്ചിയുടെ പ്രകാശനത്തിൽ പങ്കെടുത്ത് വിവാഹവാർഷികത്തിന്റെ കേക്കും കഴിച്ച് അർമാദിച്ച് തിരിച്ചുപോയ നമ്മുടെ ആൾ തന്നെയാണ് എന്ന് ഞാനും.</p>
<p>ഇൻസ്റ്റഗ്രാമിൽ പോപ്പുലർ ആയ കേരള ഫുഡ്ഡി എന്ന പേജ് നടത്തുന്ന ഗോവിന്ദ് എന്ന ഒരു പയ്യൻ കൂടി വരുമെന്ന് ടീച്ചർ പിന്നീട് പറഞ്ഞു. ടീച്ചറുടെ സ്റ്റുഡൻറ് കൂടിയാണ്.</p>
<p>ഇനി ഒരാൾ കൂടി വേണം. ആലോചിച്ചാലോചിച്ച് രണ്ടുമൂന്നു ദിവസം അങ്ങനെ പോയി. പതിവുപോലെ ഒരു ദിവസം സഹധർമ്മിണി വിദ്യയെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ നിന്ന് പിക്ക് ചെയ്ത് വീട്ടിലേക്ക് മടങ്ങും വഴി കാപ്പി കുടിക്കാൻ ഒരു സ്റ്റോപ്പ് എടുത്തു.</p>
<p>അവിടെയിരുന്ന് യാത്രകളെക്കുറിച്ച് സംസാരിക്കാൻ പറ്റിയ ആളുകളെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നു. ആലോചനയുടെ വിഷയം മനസ്സിലായപ്പോൾ നിരക്ഷരനെ വിളിച്ചുകൂടെ എന്ന് വിദ്യ ചോദിച്ചു. ഇത്രനാൾ എൻറെ സൗഹൃദ ലിസ്റ്റിൽ ഉണ്ടായിട്ടും ആ പേര് എന്നെ ഓർമിപ്പിക്കാൻ വിദ്യ വേണ്ടിവന്നു. ഉടനെ തന്നെ എഫ്ബി മെസഞ്ചറിൽ മെസ്സേജ് അയച്ച് ഫോൺ നമ്പർ ചോദിച്ചു. സമ്മതം വാങ്ങി. നമ്പർ ബോബി ടീച്ചർക്ക് അയച്ചു കൊടുക്കുകയും ചെയ്തു.</p>
<p>അങ്ങനെ നിരക്ഷരനും ശൈലനും ബോബി ടീച്ചറും ഗോവിന്ദും യാത്രകളെക്കുറിച്ച് പറഞ്ഞും കേട്ടും ഒരു വേദിയിൽ ഒന്നിച്ചു.</p>
<p>ഒന്നരമണിക്കൂർ ചർച്ച നീണ്ടു. കേട്ടിരുന്ന് അസൂയയുടെ കെട്ടുപൊട്ടി.</p>
<p>തൃശ്ശൂർ, എറണാകുളം, അതിരപ്പിള്ളി, ഏറ്റവും അടുത്ത പടിഞ്ഞാറൻ കടൽത്തീരം&#8230; ഇതൊക്കെയാണ് എൻറെ യാത്രയുടെ റേഡിയസ്. ഇവർക്കാണെങ്കിൽ പോകാത്ത ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണമെടുക്കാൻ ഒരു കയ്യിലെ വിരലുകൾ മുഴുവൻ വേണ്ട.</p>
<p>പിന്നാമ്പുറക്കഥ എന്തൊക്കെയായാലും ജൂലൈ 6, 2025, ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് നിരക്ഷരനിൽനിന്ന് എനിക്ക് ഈ പുസ്തകം കിട്ടിയത്.</p>
<p>കഥ പറയുന്ന കോട്ടകൾ.</p>
<p>എന്തിൻറെയെല്ലാം കഥ?</p>
<p>അധിനിവേശത്തിന്റെ, സംസ്കാരസമന്വയങ്ങളുടെ, പൊളിച്ചുനീക്കലുകളുടെ, പുനർനിർമാണങ്ങളുടെ, തകർന്നടിയലുകളുടെ, തകർക്കപ്പെടലുകളുടെ, നഷ്ടപ്പെട്ട ചരിത്രങ്ങളുടെ, രക്തച്ചൊരിച്ചിലിന്റെ, ക്രൂരതകളുടെ, നിർദയത്വങ്ങളുടെ, വിജയികളുടെ, പരാജയപ്പെട്ട് ചരിത്രത്തിൽ നിന്നും മാഞ്ഞുപോയവരുടെ&#8230; അങ്ങനെ എത്രയെത്ര കഥകൾ!</p>
<p>2009ൽ നടത്തിയ ഒരു യാത്രയെ 14 വർഷങ്ങൾക്ക് ശേഷം കുറിച്ചിടുകയാണ് ഈ പുസ്തകത്തിൽ. 2023 ലാണ് പുസ്തകം ഇറങ്ങുന്നത്. അപ്പോഴേക്കും കാലം കുറെ മാറി. സ്ഥലങ്ങൾ കണ്ടു പിടിക്കാൻ ഇപ്പോൾ കുറച്ചുകൂടി എളുപ്പമാണ്. ജിപിഎസ് ഉണ്ട്. വഴികളെല്ലാം വലുതായി.</p>
<p>കൊച്ചിയിൽ നിന്ന് ഗോവയിലേക്ക്. ഇപ്പോഴത്തെ ജിപിഎസ് സംവിധാനങ്ങളുടെ മുൻഗാമിയായ നാവിഗേറ്റർ എന്ന ഉപകരണം ഉപയോഗിച്ചുകൊണ്ട് കുടുംബത്തോടൊപ്പം നടത്തിയ യാത്രയുടെ വിവരണമാണ് കഥ പറയുന്ന കോട്ടകൾ.</p>
<p>2009ലെ യാത്രയിൽ എടുക്കാൻ സാധിക്കാതിരുന്ന ചിത്രങ്ങളെടുക്കാൻ 2018ൽ ക്യാമറാമേനോടൊപ്പം വീണ്ടും അതേ വഴിയിലൂടെ യാത്ര ചെയ്യുന്നുണ്ട് എഴുത്തുകാരൻ.</p>
<p>ചിട്ടയായ പ്ലാനിങ്ങും, കൃത്യമായ ദിശാബോധവും ഉള്ള രസകരമായ യാത്ര.</p>
<p>ഇതൊരു മൾട്ടിമീഡിയ പുസ്തകമാണ്. പുസ്തകം വായിക്കുന്നതോടൊപ്പം അതിൽ കൊടുത്തിട്ടുള്ള ക്യു ആർ കോഡുകൾ സ്കാൻ ചെയ്താൽ യാത്രയുടെ വീഡിയോ ദൃശ്യങ്ങളും ലഭിക്കും.</p>
<p>പോരാത്തതിന് ഇടയ്ക്കിടയ്ക്ക് ഓരോ കോട്ടകളുടെയും മറ്റും കളർചിത്രങ്ങളും പുസ്തകത്തിലുണ്ട്.<br />
മുഴങ്ങോടിക്കാരിയും (ഭാര്യ) നേഹയുമാണ് (മകൾ) സഹയാത്രികർ.</p>
<p>നേഹ കൂടെയുള്ളത് കൊണ്ട് തന്നെ ഇത് കോട്ടകളുടെ മാത്രം പുസ്തകമല്ല. കടൽത്തീരങ്ങളുടെയും, റസ്റ്റോറന്റുകളുടെയും, ആരാധനാലയങ്ങളുടെയും, ലോഡ്ജുകളുടെയും, ഗോവൻ രാത്രിയുടെയും എല്ലാം വിവരണങ്ങൾ ഇതിലുണ്ട്.</p>
<p>ഒരു ഉദാഹരണം:-</p>
<p>കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ രണ്ടര മണിക്കൂർ ക്യൂ നിന്ന് തളർന്നവശയായി നടക്കലെത്തി പ്രാർത്ഥിച്ച നേഹയോട് അമ്മ ചോദിച്ചു.</p>
<p>&#8220;എന്താണ് പ്രാർത്ഥിച്ചത്?&#8221;</p>
<p>&#8220;മതിൽക്കെട്ടിനു പുറത്തിട്ടിരിക്കുന്ന എൻറെ ചെരുപ്പ് ആരും എടുക്കാതെ കാക്കണേ ദേവി എന്നാണ് ഞാൻ പ്രാർത്ഥിച്ചത്&#8221;</p>
<p>ചരിത്രാന്വേഷികൾക്കു മാത്രമല്ല എല്ലാത്തരം വായനക്കാർക്കും ഗംഭീരമായ ഒരു വായനാനുഭവം സമ്മാനിക്കും ഈ പുസ്തകം എന്ന കാര്യം ഉറപ്പാണ്.</p>
<p>ഇതിൽ ഏതെങ്കിലുമൊക്കെ കോട്ടകൾ ചിലപ്പോൾ ഭാവിയിൽ ഇല്ലാതായേക്കാം.</p>
<p>എങ്കിലും മെന്റർ മീഡിയ പുറത്തിറക്കിയ ഈ പുസ്തകം അവയുടെ എല്ലാം കഥ പറഞ്ഞുകൊണ്ട് ഇവിടെ ബാക്കിയുണ്ടാകും.<br />
&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;-<br />
<em><span style="color: #0000ff;">ഈ പുസ്തകം വാങ്ങിയേ തീരൂ എന്നുള്ളവർക്ക് മെൻ്റർ മീഡിയയുമായി ബന്ധപ്പെടാം.</span></em><br />
<em><span style="color: #0000ff;"> Mentor Media, Power House Junction, Viyoor P.O. Thrissur – 680010.</span></em><br />
<em><span style="color: #0000ff;"> Mentor Media, HDFC Bank, Viyyur Branch, Thrissur,</span></em><br />
<em><span style="color: #0000ff;"> Current Ac no :- 50200079411433</span></em><br />
<em><span style="color: #0000ff;"> IFSC code :- HDFC0001600</span></em><br />
<em><span style="color: #0000ff;"> എന്ന അക്കൗണ്ടിലേക്ക് പണമയക്കാം. അതല്ലെങ്കിൽ….</span></em><br />
<em><span style="color: #0000ff;"> 9645084365 എന്ന UPI നമ്പർ വഴി പണമയച്ച ശേഷം നിങ്ങളുടെ ഫോൺ നമ്പറും പിൻകോഡും അടക്കമുള്ള അഡ്രസ്സ് അതേ നമ്പറിൽ വാട്ട്സ് ആപ്പ് ചെയ്താൽ, പുസ്തകം തപാലിൽ എത്തുന്നതാണ്.</span></em></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9974" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9974</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> യാത്രയ്ക്കിടയിൽ ലോഹ്യം കൂടിയ നായ്ക്കൾ</title>
		<link>http://niraksharan.in/?p=9959</link>
		<comments>http://niraksharan.in/?p=9959#comments</comments>
		<pubDate>Sat, 05 Jul 2025 14:30:22 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[അനുഭവം]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9959</guid>
		<description><![CDATA[മനുഷ്യനോട് എറ്റവും നന്ദിയും കൂറും സ്നേഹവും കാട്ടുന്ന മൃഗം. മനുഷ്യൻ്റെ സന്തത സഹചാരിയായ മൃഗം. ഏത് അപകടത്തിലും മനുഷ്യന് രക്ഷയാകുന്ന മൃഗം. അങ്ങനെയങ്ങനെ, ആദികാലം മുതൽക്ക് വിശേഷണങ്ങൾ അനവധിയാണ് നായകൾക്ക്. എത്ര പറഞ്ഞാലും തീരില്ല, യജമാനനോട് ഒട്ടിയിണങ്ങി അയാളെ പരിരക്ഷിച്ചും കാവലിരുന്നും സ്നേഹിച്ചും കടന്ന് പോയ നായ്ക്കളുടെ കഥകൾ! എനിക്കുമുണ്ട് പറയാൻ ചില നായ്ക്കളുടെ കഥകൾ. ഇന്ത്യയിലെ 800ൽപ്പരം വരുന്ന കോട്ടകൾ സന്ദർശിക്കാനും ഡോക്യുമെൻ്റ് ചെയ്യാനും വേണ്ടി, കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായുള്ള എൻ്റെ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9959" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/w1.jpg"><img class="aligncenter wp-image-9960 " src="http://niraksharan.in/wp-content/uploads/2025/08/w1.jpg" alt="w" width="530" height="530" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">മ</span></a></strong></span>നുഷ്യനോട് എറ്റവും നന്ദിയും കൂറും സ്നേഹവും കാട്ടുന്ന മൃഗം. മനുഷ്യൻ്റെ സന്തത സഹചാരിയായ മൃഗം. ഏത് അപകടത്തിലും മനുഷ്യന് രക്ഷയാകുന്ന മൃഗം.</p>
<p>അങ്ങനെയങ്ങനെ, ആദികാലം മുതൽക്ക് വിശേഷണങ്ങൾ അനവധിയാണ് നായകൾക്ക്. എത്ര പറഞ്ഞാലും തീരില്ല, യജമാനനോട് ഒട്ടിയിണങ്ങി അയാളെ പരിരക്ഷിച്ചും കാവലിരുന്നും സ്നേഹിച്ചും കടന്ന് പോയ നായ്ക്കളുടെ കഥകൾ!</p>
<p>എനിക്കുമുണ്ട് പറയാൻ ചില നായ്ക്കളുടെ കഥകൾ. ഇന്ത്യയിലെ 800ൽപ്പരം വരുന്ന കോട്ടകൾ സന്ദർശിക്കാനും ഡോക്യുമെൻ്റ് ചെയ്യാനും വേണ്ടി, കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായുള്ള എൻ്റെ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ നായ്ക്കളെപ്പറ്റിയാണ് ഏറെപ്പറയാനുള്ളത്.</p>
<p>അതിന് മുൻപ് എൻ്റെ ചെറുപ്പകാലത്ത് വീട്ടിൽ വളർത്തിയിരുന്ന രണ്ട് സവിശേഷ നായ്ക്കളെ സ്മരിക്കാതെ വയ്യ. കീപ്പറും ജൂഡിയും. എൻ്റെ നായ സ്നേഹം തുടങ്ങിയത് അവരിൽ നിന്നാകണം. ജ്യൂഡി ഡാഷ് ഹണ്ട് ഇനത്തിൽപ്പെട്ട പൊക്കം കുറഞ്ഞ നായയായിരുന്നു. പക്ഷേ, കൂർമ്മബുദ്ധിയാണ് ആ വർഗ്ഗത്തിന്. കീപ്പറിൻ്റെ ഇനം എനിക്ക് കൃത്യമായി അറിയില്ല. അൽസേഷ്യൻ അല്ല. പക്ഷേ അത്രത്തോളം ഉയരം, അതേ ശൗര്യം, കാലുകൾക്ക് മഞ്ഞ നിറം, ശരീരത്തിന് കറുപ്പും. അൽസേഷന് നാടൻ നായയിൽ ഉണ്ടായതാകാം.</p>
<p>പല ദിവസങ്ങളിലും, കഷ്ടി നാലരയടി ഉയരം മാത്രമുണ്ടായിരുന്ന ഞങ്ങളുടെ മതിൽ ചാടിക്കടന്ന് രാവിലെ തന്നെ ഗ്രാമം ചുറ്റിയടിക്കാനായി കീപ്പർ പോകും. ഗ്രാമത്തിൽ ആർക്കും ഒരുപദ്രവവും ഉണ്ടാക്കില്ല. ഉച്ചയ്ക്ക് എവിടെ നിന്നെങ്കിലും ഭക്ഷണം കഴിക്കും. ഇരുട്ടുന്നതിന് മുന്നേ തിരികെ വരും. ചില ദിവസങ്ങളിൽ തിരികെ വരാറുമില്ല. പക്ഷേ, ഞങ്ങളതേപ്പറ്റി അധികം ബേജാറാകാറില്ല. അതും അവൻ്റെ ശീലങ്ങളിൽ ഒന്നാണെന്ന് ഞങ്ങൾക്കറിയാം.</p>
<p>വയസ്സ് ചെന്നതോടെ ജ്യൂഡിക്ക് ഹർണിയ രോഗം പിടിപെട്ടു. കാലുകൾക്കിടയിൽ വലിയ മുഴ വന്നു. അതും തൂക്കിയിട്ട് പിന്നെയും കുറേക്കാലം അവൾ ജീവിച്ചു. പിന്നൊരു ദിവസം പെട്ടെന്ന് അവൾ വിട പറഞ്ഞു. നായ്ക്കളെ വളർത്തുന്നത് കൊണ്ടുള്ള വലിയ ദുഖം ഇതാണ്. മനുഷ്യരേക്കാൾ ആയുസ്സ് കുറഞ്ഞ ആ ജീവികളുടെ അവസാനകാലവും അന്ത്യവും നമ്മൾ വേദനയോടെ സഹിക്കേണ്ടി വരും.</p>
<p>ജൂഡി കണ്ണടയ്ക്കുമ്പോൾ കീപ്പർ ഗ്രാമ സഞ്ചാരത്തിലായിരുന്നു. രാത്രി അവൻ മടങ്ങി എത്തിയപ്പോഴേക്കും ഞങ്ങൾ ജൂഡിയെ മറവ് ചെയ്തിരുന്നു. ഇരുട്ടിൽ കീപ്പർ ജൂഡിക്ക് വേണ്ടി തിരയുന്നത് ഞങ്ങളാരും കാര്യമായി ശ്രദ്ധിച്ചില്ല. വീട്ടിൽ നിന്ന് അൽപ്പം മാറി പടിഞ്ഞാറേ പറമ്പിൽ അവളെ കുഴിച്ചിട്ട സ്ഥലം അവൻ കണ്ടുപിടിച്ചു. അവിടെ ദുഖിതനായി കിടക്കുന്ന കീപ്പറെയാണ് അടുത്ത മൂന്ന് നാളുകൾ ഞങ്ങൾ കണ്ടത്. ആ ദിവസങ്ങളിൽ കാര്യമായ ഭക്ഷണമൊന്നും അവൻ കഴിച്ചില്ല; ഗ്രാമസഞ്ചാരവും ഒഴിവാക്കി. നാലാം നാൾ അവിടെക്കിടന്ന് തന്നെ അവനും ഉയിർ വേർപെടുത്തി.</p>
<p>വീട്ടിൽ പിന്നെയും നായ്ക്കൾ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ജൂഡിയേയും കീപ്പറിനേയും ഓർക്കുമ്പോൾ ഇന്നും വിഷമം കൂടുതലാണ്.</p>
<p>പോകപ്പോകെ നായ്ക്കളെ വളർത്താൻ തന്നെ താൽപ്പര്യമില്ലെന്നായി. അവറ്റകളെ വേർപിരിയാനുള്ള ബുദ്ധിമുട്ടും സങ്കടവും തന്നെ കാരണം.</p>
<p>ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ എന്ന് ഞാൻ പേരിട്ടിരിക്കുന്ന ഇന്ത്യാ യാത്രയിൽ, നന്നായി പരിശീലനം നൽകിയ ഒരു നായയെ<br />
കൂടെ കൂട്ടണമെന്നത് എൻ്റെയൊരു വലിയ ആഗ്രഹമാണ്. പക്ഷേ, അതിനുള്ള ആർജ്ജവം ഒട്ടില്ല താനും. അതിന് കാരണങ്ങൾ പലതാണ്. പലയിടത്തും ഭക്ഷണം കിട്ടാൻ ഞാൻ തന്നെ വലയാറുണ്ട്. മാംസാഹാരം വല്ലപ്പോഴെങ്കിലും നായയ്ക്ക് കൊടുക്കണമെന്ന് വെച്ചാൽ വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതൊരു ബുദ്ധിമുട്ടാണ്. പല ദേവാലയങ്ങളിലും റസ്റ്റോറൻ്റുകളിലും നായ്ക്കളുമായി ചെല്ലാനാവില്ല. അവയെ പുറത്ത് നിർത്തി പോയാലുള്ള പ്രശ്നങ്ങൾ മറുവശത്ത്. ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് ഒരു നായയെ യാത്രയിൽ ഒപ്പം കൂട്ടണമെന്ന എൻ്റെ ആഗ്രഹം നീണ്ട് നീണ്ട് പോകുകയാണ്.</p>
<p>പിന്നെയുള്ള ഒരാശ്വാസം, ചെന്നെത്തിപ്പെടൂന്ന സ്ഥലങ്ങളിലെ നായ്ക്കളുമായി ചങ്ങാത്തം കൂടുമ്പോളാണ്. ഒറ്റയ്ക്കുള്ള യാത്രയായതുകൊണ്ട് ഗൂഗിൾ മാപ്പിൽ വഴി പറഞ്ഞ് തരുന്ന സ്ത്രീ ശബ്ദത്തിനോട് മുതൽ വഴിയിൽ കാണുന്ന നായ്ക്കളോടും ആട്, പശു, പ്രാവ് തുടങ്ങി സകല ജീവികളോടും മിണ്ടിപ്പറയുന്നതിൻ്റെ ഭ്രാന്തമായ രസങ്ങളിലൂടെ ഞാൻ കടന്ന് പോകാറുണ്ട്. ഞാൻ പറയുന്നത് വല്ലതും അവറ്റകൾക്ക് മനസ്സിലാകുന്നുണ്ടോ എന്നത് എനിക്ക് സംശയമായിരുന്നു തുടക്കത്തിലെങ്കിൽ, അവർക്ക് ചിലതെങ്കിലും മനസ്സിലാകുന്നുണ്ട് എന്നതിപ്പോൾ ബോദ്ധ്യമായി മാറിയിട്ടുണ്ട്.</p>
<p>രാത്രി കാലങ്ങളിൽ, ഭാഗീരഥി അഥവാ ഭാഗി എന്ന ഓമനപ്പേരുള്ള എൻ്റെ മോട്ടോർ ഹോം ഏതെങ്കിലും ധാബയിലോ, റസ്റ്റോറൻ്റിലോ, ഗ്യാസ് സ്റ്റേഷനിലോ നിർത്തി അതിൽത്തന്നെ അന്തിയുറങ്ങുക പതിവ്. എല്ലാം തീർത്തും അപരിചിതമായ സ്ഥലങ്ങൾ! ഏതൊരു തരത്തിലുള്ള അപകടത്തിനും സാദ്ധ്യത മുറ്റി നിൽക്കുന്ന ഇടങ്ങൾ!</p>
<p>ഇപ്പറഞ്ഞ എല്ലായിടത്തും തെരുവ് നായ്ക്കൾ ഉണ്ടെന്നതാണ് ഒരാശ്വാസം. ഭാഗിയുടെ ഡാഷ് ബോർഡിൽ എപ്പോഴും ബിസ്ക്കറ്റുകൾ ഉണ്ടാകും. ചെല്ലുന്നയിടന്ന് ആദ്യം കാണുന്ന നായ്ക്കൾക്ക് ഞാനത് കൊടുത്ത് പാട്ടിലാക്കും. വൈകാതെ, ആ വിവരമറിഞ്ഞ് കൂടുതൽ നായ്ക്കൾ എത്തിച്ചേരും. എല്ലാവർക്കും കൊടുക്കാനുള്ള ബിസ്ക്കറ്റ് എൻ്റെ കൈയിൽ ഉണ്ടാകും. അത് തീരുന്ന മുറയ്ക്ക് തൊട്ടടുത്ത കടകളിൽ നിന്ന് വാങ്ങി സ്റ്റോക്ക് വർദ്ധിപ്പിക്കുകയാണ് പതിവ്.</p>
<p>ബിസ്ക്കറ്റ് കിട്ടിയാലുടൻ നായകൾ സജീവമാകും. ഭക്ഷണം നൽകിയവനോടുള്ള സ്നേഹം കാണിക്കാൻ ചുറ്റിപ്പറ്റി നിൽക്കും. പോരാത്തതിന്, രാത്രി ഞാൻ കഴിക്കുന്ന ഭക്ഷണത്തിൻ്റെ ഒരു പങ്കും അവർക്ക് കൊടുക്കും. അപ്പോഴേക്കും അതിലൊരു നായ എൻ്റെ വാഹനത്തിൻ്റെ ടയറിൽ മൂത്രമൊഴിച്ചിരിക്കും. അതൊരു സൂചനയും അടയാളവുമാണ്. ‘ടെറിട്ടറി മാർക്കിങ്ങ് ‘ എന്ന പേരിൽ മൃഗങ്ങൾക്കിടയിൽ ഉള്ള പ്രവർത്തിയാണത്. ഇത്രയും ഭക്ഷണമൊക്കെ നൽകിയിട്ടും ഇവറ്റകൾ എൻ്റെ വാഹനത്തിൽ മൂത്രമൊഴിച്ചല്ലോ എന്ന് ദേഷ്യപ്പെടാനോ നിരാശപ്പെടാനോ പാടില്ല. ഈ വാഹനവും ഇതിൻ്റെ ഉടമസ്ഥനും എൻ്റെ പരിരക്ഷയിലാണ്, അഥവാ ഇത് എൻ്റെ അധികാര പരിധിയിൽ വരുന്ന മനുഷ്യനാണ്, എന്ന് നമ്മെ അവർ അടയാളപ്പെടുത്തുകയാണ്. മറ്റ് ഭാഗങ്ങളിൽ നിന്ന് അലഞ്ഞ് തിരിഞ്ഞ് വരുന്ന നായ്ക്കൾക്ക് പിന്നെ ആ ഭാഗത്തേക്ക് പ്രവേശനമില്ല. അവർ മാറിപ്പൊയ്ക്കോളണം.</p>
<p>തെരുവ് നായ്ക്കൾ എന്നാൽ സാധാരണ ഗതിയിൽ, കേരളക്കരയിലുള്ള നമുക്ക് ഭയമാണല്ലോ? അതുകൊണ്ട് തന്നെ വടക്കേ ഇന്ത്യയിലേക്ക് ചെന്നപ്പോൾ, അവറ്റകൾ അടുത്ത് വരുമ്പോൾ ആദ്യമാദ്യം ഞാനും അകന്ന് നിന്നിരുന്നു. പിന്നീട് ആ ഭയം മാറി. ഞാൻ അനങ്ങുമ്പോൾ നായ്ക്കളാണ് ഭയപ്പെടുന്നതെന്ന് എനിക്ക് മനസ്സിലായി. ഞാൻ അവറ്റകൾക്ക് ബിസ്ക്കറ്റും എന്റെ ഭക്ഷണത്തിന്റെ പങ്കും നൽകാൻ തുടങ്ങി. ദ്രുതഗതിയിലുള്ള ഫലമാണ് അത് ഉണ്ടാക്കുന്നത്. രാത്രി ഞാൻ കിടന്ന് കഴിഞ്ഞാൽ നായ്ക്കൾ എന്റെ മോട്ടോർ ഹോമിന്റെ പരിസരത്ത് തന്നെ കിടക്കും. ഒരു ചെറിയ ആളനക്കമോ ഇലയനക്കമോ ഉണ്ടായാൽ കുരക്കും.</p>
<p>രാജസ്ഥാനിലെ രൺധംബോറിൽ ഒരു റസ്റ്റോറന്റിന്റെ പരിസരത്താണ് ഭാഗിയെ പാർക്ക് ചെയ്ത് അതിനുള്ളിൽ ഞാൻ കിടന്നിരുന്നത്. ആ ഭാഗത്ത് മരങ്ങളിൽ ധാരാളം കുരങ്ങുകൾ ഉണ്ട്. അവ വാഹനത്തിന് മുകളിൽ ചാടി മറിഞ്ഞും മരത്തിൽ നിന്ന് കായ്കൾ പറിച്ച് എറിഞ്ഞുമൊക്കെ രാത്രിയിൽ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഞാൻ നൽകിയ ഭക്ഷണം കഴിച്ച നായ്ക്കൾ, കുരങ്ങുകളെ തുരത്തി ഓടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. രാത്രി എനിക്ക് സുഖനിദ്രയും അപകടം ഒന്നും ഉണ്ടാകില്ല എന്ന വിശ്വാസവും! അതിൽപ്പരം എന്തുവേണം?</p>
<p>രാജസ്ഥാനിലെ ചിറ്റോർഗഡ് കോട്ട, ഒരുപാട് മനുഷ്യർ താമസിക്കുന്ന വലിയൊരു കോട്ടയാണ്. വീടുകൾ, തടാകങ്ങൾ, മ്യൂസിയം, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, കടകൾ എന്നിങ്ങനെ ഒരുപാട് കെട്ടിടങ്ങൾ ആ കോട്ടയ്ക്കുള്ളിൽ ഉണ്ട്. അതിനുള്ളിൽ നേർരേഖയിലുള്ള ഒരു റോഡിന്റെ നീളം 16 കിലോമീറ്റർ ആണ്. മൂന്ന് രാത്രി ഞാൻ അതിനുള്ളിലെ തെരുവുകളിൽ തങ്ങിയിരുന്നു. ബിസ്കറ്റും ഭക്ഷണവും ഒക്കെ എന്റെ കയ്യിൽ നിന്ന് കഴിച്ച നായ്ക്കൾ അവിടെയും എൻ്റെ വാഹനത്തിന് കാവൽ കിടന്നു.</p>
<p>നാലാം ദിവസം ചിറ്റോർഗഡ് കോട്ടയോട് യാത്ര പറയുന്നതിന് മുൻപായി, അടുത്തതായി പോകാനുള്ള സ്ഥലത്തെപ്പറ്റിയുള്ള കാര്യങ്ങൾ മൊബൈലിൽ പരിശോധിക്കുകയായിരുന്നു ഞാൻ. മുൻ ദിവസങ്ങളിൽ ഞാൻ ഭക്ഷണം നൽകിയ ഒരു നായ എന്നെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ഇരുന്നിരുന്ന പടികളിൽ വന്ന് അതെന്നെ മുട്ടിയുരുമ്മി നിന്നു. ഞാൻ വിട്ട് പോകുകയാണെന്ന് അതിന് മനസ്സിലായത് പോലെ ഒരു സങ്കടം അന്തരീക്ഷത്തിൽ ഉണ്ട്. അത് എന്നോട് കൂടുതൽ ചേർന്ന് നിന്നു. ഞാൻ അതിന് വീണ്ടും ബിസ്ക്കറ്റ് കൊടുത്തു. പക്ഷേ ഭക്ഷണമായിരുന്നില്ല അതിന് ആവശ്യം. മൂന്ന് ദിവസം ഭക്ഷണം നൽകിയ ഈ മനുഷ്യൻ എന്നെ കൂടെ കൂട്ടിയിരുന്നെങ്കിൽ എന്ന് അത് ആഗ്രഹിക്കുന്നത് പോലെ. അങ്ങനെ എന്തോ ഒന്ന് അത് പറയുന്നതുപോലെ. ഞാനും വല്ലാതെ സങ്കടപ്പെട്ടു. പക്ഷേ ഒരു നായയെ കൂടെ കൂട്ടാൻ എനിക്കുള്ള ബുദ്ധിമുട്ട് മുൻപേ ഞാൻ പറഞ്ഞല്ലോ. എനിക്ക് അതിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഒരു നിവൃത്തിയുമില്ല.</p>
<p>അതിന്റെ കണ്ണുവെട്ടിച്ച് മെല്ലെ ഞാൻ വാഹനത്തിൽ കയറിയെങ്കിലും, വാഹനം അവിടന്ന് നീങ്ങുന്നത് മുന്നേ അത് വാഹനത്തിന് പിന്നിലെത്തി. റോഡിലൂടെ കുറേ ദൂരം എന്റെ പിന്നാലെ ഓടി വന്നു. ദുഷ്ടനായ ഞാൻ ആക്സിലറേറ്ററിൽ കാല് ആഞ്ഞമർത്തി. വാഹനത്തിനെത്തന്നെ നോക്കിനിൽക്കുന്ന ആ നായയുടെ റിയർവ്യൂ മിറർ ദൃശ്യം ഇപ്പോഴും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല.</p>
<p>ഗുജറാത്തിലെ വട്നഗറിൽ നിന്ന് 34 കിലോമീറ്റർ ദൂരെയുള്ള തരംഗ കോട്ട തിരക്കി ഞാൻ ആദ്യം ചെന്നെത്തിയത് ആരവല്ലി മലനിരകളിലുള്ള വലിയൊരു ജൈനക്ഷേത്രത്തിലാണ്. 900 വർഷം പഴക്കമുള്ള ശ്വേതാംബര ക്ഷേത്രമാണത്. അത്രയും തടിയൻ ഒരു ക്ഷേത്രം മുൻപ് ഞാൻ കണ്ടിട്ടില്ല. വലിയ ക്ഷേത്രം എന്നല്ല ഉദ്ദേശിച്ചത്. കുറഞ്ഞ സ്ഥലത്ത് നിൽക്കുന്ന ഭീമാകാരമായ ക്ഷേത്രം. അതിന്റെ അകത്തുള്ള ഒരു തൂണിന്റെ ചുറ്റളവ് മാത്രം 9 അടിയോളം ഉണ്ട്. ശില്പവേലകളുടെ ധാരാളിത്തമാണ് ക്ഷേത്രത്തിനകത്ത്. അകത്ത് ശ്വേതാംബരന്റെ അതിഗംഭീരമായ പ്രതിമ. ഈ ക്ഷേത്രത്തിന് പിന്നിലായി ദിഗംബരന്റെ ക്ഷേത്രവും ഉണ്ട്.</p>
<p>മലയുടെ അടിവാരത്ത് നിൽക്കുന്ന ആ ക്ഷേത്രങ്ങളുടെ ഭാഗമായി മലയുടെ മുകൾ ഭാഗത്തും ചില ക്ഷേത്രനിർമ്മിതികൾ ഉണ്ട്. അവിടെ ചെല്ലുന്നവരെല്ലാം 500ൽപ്പരം പടികൾ കയറി മുകളിൽ പോകാറുണ്ട്. താഴെയുള്ള പ്രധാന ക്ഷേത്രത്തിൽ നിന്ന് മതിൽക്കെട്ടിനെ ചുറ്റി വളഞ്ഞ് അല്പദൂരം മരക്കൂട്ടങ്ങൾക്ക് ഇടയിലൂടെ നടന്ന് വേണം മുകളിലേക്കുള്ള പടികളിലെത്താൻ. ക്ഷേത്രത്തിൽ വെച്ച് പരിചയപ്പെട്ട ഒരു കൗമാരക്കാരൻ എനിക്ക് അങ്ങോട്ടുള്ള വഴി പറഞ്ഞു തന്നു. ആ സമയത്ത് ഞങ്ങൾക്കിടയിൽ ഒരു തെരുവുനായ നിൽക്കുന്നത് എൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഞാൻ മുന്നോട്ട് നടന്നതും നായ എൻ്റെ മുന്നിലേക്ക് ഓടിവന്ന് 10 അടി ദൂരത്തിൽ മുന്നിൽ സഞ്ചരിക്കാൻ തുടങ്ങി.</p>
<p>ആദ്യം ഞാനത് അത്ര കാര്യമാക്കിയില്ല. പിന്നീട് എനിക്കത് കൃത്യമായി മനസ്സിലായി. അവൻ എനിക്ക് വഴി കാണിച്ചു മുന്നിൽ പോകുകയാണ്. കൗമാരക്കാരൻ പറഞ്ഞുതന്ന വഴിയിലൂടെ കൃത്യമായി നായ മുന്നോട്ട് നീങ്ങുന്നു. ഞങ്ങൾ തമ്മിലുള്ള ദൂരം അധികമായാൽ അവൻ എനിക്ക് വേണ്ടി കാത്തു നിൽക്കുന്നു! അതിനിടയിൽ ചെറിയ കാട് പോലുള്ള പ്രദേശം വന്നപ്പോൾ, അവിടെ നിന്ന് ചില ഇലയനക്കങ്ങൾ കേട്ടതും നായ കാടിനുള്ളിലേക്ക് ഓടിപ്പോയി. ഞാൻ അവിടെത്തന്നെ നിന്നു. മരങ്ങൾക്കിടയിൽ നിന്ന് നായയുടെ കുര കേൾക്കാം. മറുവശത്തുള്ളത് കുരങ്ങുകളാണ്. അവർ മരങ്ങളിൽ ചാടി മറിയുന്നത് എനിക്ക് കാണാം. അല്പം കഴിഞ്ഞതും കാടിനുള്ളിൽ നിന്ന് നായ തിരികെ വന്ന് വീണ്ടും എനിക്ക് മുന്നിൽ നടന്നു തുടങ്ങി. ഞാൻ അവന് പിന്നാലെ നടന്നു. എനിക്ക് കുരങ്ങുകളെക്കൊണ്ട് ശല്യമോ അപകടമോ ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തുകയായിരുന്നു ശ്വാനൻ.</p>
<p>മുന്നിൽ മല മുകളിലേക്കുള്ള പടികൾ കാണാറായി. ഞാൻ അതിലൂടെ കയറ്റം തുടങ്ങിയിട്ടും നായ എന്നെ വിട്ടു പോകുന്നില്ല. വൈകാതെ അതിൻ്റെ കാരണവും എനിക്ക് മനസ്സിലായി. അല്പം ദൂരം മുന്നോട്ട് ചെന്നാൽ പടികൾ രണ്ടായി തിരിയുന്നുണ്ട്. എനിക്ക് പോകേണ്ടത് ഇടത് വശത്തേക്കാണ്. നായ ഇടത് വശത്തേക്കുള്ള പടികളിൽ കയറി. ഞാൻ അവനെ പിന്തുടർന്ന് കയറുന്നു എന്ന് മനസ്സിലാക്കിയതും അഞ്ച് പത്ത് പടികൾക്ക് ശേഷം അവൻ പടികളിൽ ഇരുന്നു. &#8216;ഇനി ഈ വഴി മുന്നോട്ട് പോയ്ക്കൊള്ളൂ&#8217; എന്ന് കൃത്യമായി സംവദിച്ച് കൊണ്ട് തന്നെ.</p>
<p>ഞാൻ ശരിക്കും അത്ഭുതപരതന്ത്രനായി നിന്നു. എന്തൊരു ജീവിയാണ് ഇത്. എവിടുന്നോ വന്ന ഏതോ ഒരു മനുഷ്യന് വഴികാണിച്ച് അര കിലോ മീറ്ററെങ്കിലും അത് സഞ്ചരിച്ചിരിക്കുന്നു. ആ ഭാഗത്ത് വരുന്ന മറ്റു മനുഷ്യർക്കും നായ ഇതുപോലെ വഴി കാണിക്കുന്നുണ്ടാകാം. പക്ഷേ എനിക്ക് അതൊരു വല്ലാത്ത അനുഭവം ആയിരുന്നു. ഞാനവന് ബാഗിൽ നിന്ന് ബിസ്ക്കറ്റ് എടുത്തു കൊടുത്തു. സന്തോഷത്തോടെ അവനത് കഴിക്കുന്നത് അൽപനേരം നോക്കി നിന്ന ശേഷം ഞാൻ മലകയറ്റം തുടർന്നു.</p>
<p>ഹരിയാനയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ഞാൻ നൽകിയ ബിസ്ക്കറ്റ് കഴിക്കാൻ ഒരു നായ അൽപ്പം മടിച്ച് നിന്നു. പിന്നീട് തൊട്ടടുത്ത് കിടന്നിരുന്ന ഇലകളും മറ്റും തട്ടിയിട്ട് ആ ബിസ്ക്കറ്റുകൾ മറച്ച് വെച്ച ശേഷം അതവിടന്ന് ഓടിപ്പോയി. അവൻ മടങ്ങി വന്നത് മറ്റൊരു നായയ്ക്കൊപ്പമാണ്. അവർ രണ്ടുപേരും ചേർന്നാണ് അത് കഴിക്കാൻ ആരംഭിച്ചത്. തനിക്ക് കിട്ടിയ ഭക്ഷണം സഹജീവിക്ക് പങ്കുവെക്കുന്ന മനോഹരമായ ദൃശ്യമായിരുന്നു അത്. ഞാനവർക്ക് കൂടുതൽ ബിസ്ക്കറ്റുകൾ നൽകി. അന്ന് രാത്രി അവർ ആ ഗ്രാമത്തിലെ ക്വാളി ഫ്ലവർ തോട്ടത്തിൽ എനിക്ക് കൂട്ടുകിടന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?</p>
<p>ഗുജറാത്ത് ഹരിയാന രാജസ്ഥാൻ എന്നീ വടക്കൻ സംസ്ഥാനങ്ങളിൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. വീടിൻ്റെ പരിസരത്തും കടകളുടെ പരിസരത്തും ഒക്കെ കറങ്ങി നടക്കുന്ന പശുക്കൾക്കും നായ്ക്കൾക്കും പ്രാവുകൾക്കും ഒക്കെ അന്നാട്ടുകാർ ഭക്ഷണം കൊടുക്കും. ഒരു രാത്രി, ഹരിയാനയിൽ ഒരു വർക്ക് ഷോപ്പിന് മുന്നിലാണ് ഞാൻ തങ്ങിയത്. ആ ഭാഗത്ത് റസ്റ്റോറൻ്റുകൾ ഒന്നുമില്ല. ഞാൻ ഭാഗിയുടെ അടുക്കളയിൽ അത്യാവശ്യം പ്രാതൽ പാകം ചെയ്യാൻ തുടങ്ങി. അപ്പോഴേക്കും രണ്ട് പശുക്കളും മൂന്നോ നാലോ നായ്ക്കളും വാഹനത്തെ വളഞ്ഞു. എനിക്ക് കഴിക്കാനുള്ളത് ഒഴിച്ച് ബാക്കിയുള്ള ബ്രഡും ബിസ്കറ്റും എല്ലാം ഞാൻ അവർക്ക് കൊടുത്തു. എൻ്റെ സ്റ്റോക്ക് തീർന്നത് അവർക്ക് അറിയില്ലല്ലോ. അവറ്റകൾ പിന്നെയും വാഹനത്തെ ചുറ്റിപ്പറ്റി നിന്നു. ഡോറുകൾ അടച്ച് ഭാഗിയെ മുന്നോട്ട് നീക്കാൻ പറ്റാത്ത അവസ്ഥ. ഞാൻ ധർമ്മസങ്കടത്തിലായി. അപ്പോഴേക്കും കടക്കാരൻ വന്ന് കട തുറക്കാനുള്ള പരിപാടികളിലേക്ക് കടന്നു. അയാൾ എൻ്റെ അവസ്ഥ കണ്ടു.</p>
<p>അതീവ ഹൃദ്യമായ ഒരു രംഗമാണ് ഞാൻ പിന്നീട് കണ്ടത്. ആ കെട്ടിടത്തിനോട് ചേർന്നുള്ള മതിലിന് മുകളിൽ അയാൾ ധാന്യങ്ങൾ വിതറി. പ്രാവുകൾ അത് കൊത്തി തിന്നാൻ തുടങ്ങി. നായ്ക്കൾക്കും പശുക്കൾക്കും അയാൾ തലേന്ന് ബാക്കി വന്ന ചപ്പാത്തി നൽകി. ആ തക്കത്തിന് ഞാൻ ഭാഗിയെ അവിടന്ന് റോഡിലേക്ക് കടത്തി.</p>
<p>മിക്കവാറും ദിവസങ്ങളിൽ ഇങ്ങനെ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുകയും അവറ്റകൾ എൻ്റെ മോട്ടോർ ഹോമിന് സമീപം ഉറങ്ങുകയുമൊക്കെ ചെയ്ത് മുന്നോട്ടു പോയിട്ടുണ്ട്. അത് പിന്നീട് ഒരു ദിനചര്യയായി മാറി എന്നതാണ് വസ്തുത.</p>
<p>ഒരിക്കലും മറക്കാൻ ഒരു അനുഭവം കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. 2025 ഫെബ്രുവരിയുടെ തുടക്കത്തിലാണ്. തണുത്ത കാലാവസ്ഥയെ ചെറിയ തോതിൽ ചൂട് മറികടക്കാൻ തുടങ്ങിയിരിക്കുന്നു. അഞ്ച് മാസത്തിലേറെ നീണ്ടുനിന്ന യാത്ര അവസാനിപ്പിച്ച് എനിക്ക് കേരളത്തിലേക്ക് മടങ്ങാനായി എന്ന് സാരം. ഗുജറാത്തിലെ സൂറത്തിലുള്ള സുഹൃത്തുക്കളായ ആഷയുടേയും സതീഷിൻ്റേയും വീട്ടിൽ നിന്നാണ് ഞാൻ ആ മടക്കയാത്ര ആരംഭിച്ചത്. അന്ന് ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം ആഷ എനിക്ക് പൊതികെട്ടി തന്നിരുന്നു.</p>
<p>പിൻഡ്വൽ കോട്ടയാണ് അന്ന് കാണാൻ ഉദ്ദേശിച്ചിരുന്നത്. ഒരു മലമുകളിൽ നിന്ന് മറ്റൊരു മലമുകളിലേക്ക്. ആ പരിസരത്ത് നിന്ന് വേറൊരു ഇടത്തേക്ക്. അങ്ങനെ പലയിടത്ത് ചുറ്റിയെങ്കിലും ആ കോട്ട കണ്ടുപിടിക്കാൻ പറ്റിയില്ല. ചില കോട്ടകളുടെ കാര്യത്തിൽ അങ്ങനെ സമ്പൂർണ്ണമായും ഞാൻ പരാജയപ്പെട്ടിട്ടുണ്ട്. അവസാനം ഞാൻ ആ പ്രദേശത്ത് തന്നെയുള്ള വില്ല്യം ഹിൽ എന്ന മലമുകളിൽ എത്തിച്ചേർന്നു. അവിടെ ഒരു പാർക്ക് ഉണ്ട്. ആ സ്ഥലത്ത് ടൂറിസ്റ്റുകളുടെ വാഹനം പാർക്ക് ചെയ്യിക്കാനും ടിക്കറ്റ് കീറാനും ഒക്കെ ഇരിക്കുന്ന കർമൽ എന്ന ഒൻപതാം ക്ലാസ്സുകാരൻ പയ്യൻ, കോട്ട ഉണ്ടെന്ന് പറയുന്ന മലയുടെ മുനമ്പ് കാണിക്കാൻ എന്നെ കൂട്ടിക്കൊണ്ട് പോയി. മനോഹരമായ ഒരു താഴ്വാരമാണ് മുകളിൽ നിന്ന് കാണാനായത്. പക്ഷേ അവിടെയും കോട്ടയുടെ ഭാഗങ്ങൾ കാണാനായില്ല.</p>
<p>കർമലും ഞാനും തിരിച്ച് നടക്കാൻ തുടങ്ങിയപ്പോൾ ഒരു നായ പിന്നാലെ കൂടി. വാഹനത്തിൻ്റെ അടുത്തെത്തിയിട്ട് അവന് ബിസ്ക്കറ്റ് കൊടുക്കാമെന്നായിരുന്നു എൻ്റെ പദ്ധതി. പക്ഷേ ആഷ തന്ന ഭക്ഷണപ്പൊതി തുറന്നപ്പോൾ അത് രണ്ടുപേർക്ക് കഴിക്കാനുള്ളതുണ്ട്. എനിക്ക് ആവശ്യമുള്ളത് നീക്കിവെച്ചശേഷം ബാക്കിയുള്ളത് ഞാൻ നായയ്ക്ക് നൽകി. ഞങ്ങൾ ഒരുമിച്ച് തന്നെ ഭക്ഷണം കഴിച്ചു തുടങ്ങി. ആർത്തിയോടെയാണ് അത് അവൻ കഴിച്ചു തീര്‍ത്തത്. പാവത്തിന് അതുപോലെ സമൃദ്ധമായ ഭക്ഷണം എല്ലാ ദിവസവും കിട്ടുന്നില്ലായിരിക്കാം.</p>
<p>കയ്യും മുഖവും കഴുകി വാഹനത്തിൽ യാത്ര തുടരാൻ തയ്യാറെടുക്കുമ്പോൾ അവൻ്റെ ദയനീയമായ നോട്ടം. ചിറ്റോർഗഡ് കോട്ടയിൽ കണ്ട നായയുടെ ദൈന്യത അതുപോലെ തന്നെയുണ്ട് ഇവൻ്റെ നോട്ടത്തിലും. &#8216;എന്നെ കൂടെക്കൂട്ടൂ&#8217; എന്ന് പറയാതെ പറയുന്നത് പോലെ. സങ്കടകരമായ വല്ലാത്തൊരു ദുർബല നിമിഷമായിരുന്നു അത്.</p>
<p>ഞാൻ വാഹനം മെല്ലെ മുന്നോട്ട് എടുത്തു. അവൻ വാഹനത്തിന് മുന്നേ ഓടാൻ തുടങ്ങി. മൂന്ന് ഹെയർപിൻ വളവുകളിൽ, ടാറിട്ട റോഡ് വിട്ട് അവൻ ആ ചെറിയ മലയുടെ കുത്തനെയുള്ള ഇറക്കത്തിലൂടെ ഓടി എനിക്ക് മുന്നിൽത്തന്നെ എത്തി നിന്നു.</p>
<p>ഞാൻ വാഹനം നിർത്തി. ഞങ്ങൾ പരസ്പരം നോക്കി. അവൻ മുൻകാലുകൾ ഡ്രൈവർ സൈഡിലെ ഡോറിലേക്ക് വെച്ച് ഏന്തി വലിഞ്ഞ് നിന്നു. &#8216;എന്നെയും കൂടെ കൊണ്ടുപോക&#8217; എന്ന് തന്നെയാണ് ആ മുഖത്തെ ആവശ്യം. അവന്റെ കണ്ണുകൾ അത് അടിവരയിടുന്നുണ്ട്.</p>
<p>ഞാനെൻ്റെ ദൗർബല്യം മുഴുവൻ അവനോട് തുറന്നു പറഞ്ഞു. ഞാൻ പച്ച മലയാളത്തിൽ അവനോട് സംസാരിക്കുകയായിരുന്നു. പക്ഷേ, അവനെന്ത് മനസ്സിലാകാൻ!</p>
<p>പെട്ടെന്ന് എല്ലാം മനസ്സിലായതുപോലെ അവൻ മുൻകാലുകൾ താഴേക്ക് വെച്ച് ഇറങ്ങി നിന്നു. ഞാൻ മെല്ലെ വാഹനം മുന്നോട്ട് നീക്കി. അടുത്ത ഹെയർപിൻ വളവിലേക്ക് അവൻ എനിക്കൊപ്പം ഓടിയില്ല. വാഹനം അകന്ന് പോകുന്നത് നോക്കി അവിടെത്തന്നെ നിന്നു.</p>
<p>എൻ്റെ കൂടെ ഒരു ക്യാമറാമാൻ ഉണ്ടായിരുന്നെങ്കിൽ പകർത്തുവാൻ പറ്റിയ ഗംഭീര ദൃശ്യങ്ങൾ ആയിരുന്നു അത്. അവൻ്റെ നോട്ടം എൻ്റെയുള്ളിൽ ഇപ്പോഴും കൊളുത്തി വലിക്കുന്നുണ്ട്.</p>
<p>2025 സെപ്റ്റംബറിൽ ഞാൻ വടക്കേ ഇന്ത്യയിലേക്കുള്ള യാത്ര തുടരുകയാണ്. രാജ്യത്തൊട്ടാകെയുള്ള 800 കോട്ടകളിൽ 161 കോട്ടകൾ മാത്രമാണ് ഇതുവരെ ഡോക്യുമെന്റ് ചെയ്തിട്ടുള്ളത്. മൂന്ന് വർഷമെങ്കിലും എടുക്കും ഈ ദൗത്യം പൂർത്തിയാക്കാൻ. ഇപ്രാവശ്യം കാശ്മീർ, പഞ്ചാബ്, ഹിമാചൽ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ലക്ഷ്യമിടുന്നത്.</p>
<p>കടന്ന് പോകാനുള്ള അപരിചിതമായ വഴികളെപ്പറ്റിയും തെരുവുകളെപ്പറ്റിയും എനിക്കിപ്പോൾ ലവലേശം ആശങ്കയില്ല. തെരുവുകളിൽ ഉണ്ടുറങ്ങി യാത്ര മുന്നോട്ട് നീക്കുമ്പോൾ ഓരോ ദിവസവും ധാരാളം നായ്ക്കളുമായി ചങ്ങാത്തം കൂടാം എന്ന സന്തോഷം ഇപ്പോൾത്തന്നെ എന്നെ ത്രസിപ്പിക്കുന്നുണ്ട്. വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും അവർ എനിക്കൊപ്പം തീർച്ചയായും ഉണ്ടാകും. ഒരു സംശയവും വേണ്ട.</p>
<p><strong>വാൽക്കഷണം:-</strong> മാസങ്ങളോളം തുടർച്ചയായി വടക്കേ ഇന്ത്യയിൽ യാത്ര ചെയ്തിട്ടും, ഒരു തെരുവ് നായയുടെ പോലും ഉപദ്രവം ഉണ്ടായില്ല. തെരുവ് നായ്ക്കൾ മനുഷ്യരെ ഉപദ്രവിക്കുന്നത് കാണാനോ കേൾക്കാനോ ഇടയായില്ല. അവറ്റകളെക്കൊണ്ട് ഉപകാരം മാത്രമാണ് ഉണ്ടായത്. കേരളത്തിൽ പക്ഷേ, തെരുവ് നായ്ക്കളെക്കൊണ്ടുള്ള ഉപദ്രവത്തിൻ്റെ വാർത്തകൾക്ക് ഒരു ക്ഷാമവുമില്ല. ഇതെന്തുകൊണ്ടാണെന്ന് പഠന വിഷയമാക്കേണ്ടതാണ്.<br />
——————————————————————————————<br />
<span style="color: #0000ff;"><em>ഈ ലേഖനം ജൂലൈ 2025 യുവധാര മാസികയിൽ അച്ചടിച്ച് വന്നിരുന്നു.</em></span></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9959" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9959</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> മംഗളാദേവിയിലേക്ക്&#8230;</title>
		<link>http://niraksharan.in/?p=9923</link>
		<comments>http://niraksharan.in/?p=9923#comments</comments>
		<pubDate>Thu, 15 May 2025 14:30:26 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[Kerala]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[അമ്പലം]]></category>
		<category><![CDATA[ആഘോഷങ്ങൾ]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[ഉത്സവം]]></category>
		<category><![CDATA[കേരളം]]></category>
		<category><![CDATA[ദൈവങ്ങള്‍]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9923</guid>
		<description><![CDATA[ചിത്രപൗർണമി നാളിൽ, കൊച്ചു വെളുപ്പാൻ കാലത്ത് പോലും, ഇടുക്കി ജില്ലയിലെ കുമളി നഗരം ഗതാഗതക്കുരുക്കിൽ മുറുകും. അതിന് കൃത്യമായ കാരണമുണ്ട്. അന്നേ ദിവസമാണ് തമിഴ്നാടിന്റെ അതിർത്തി പട്ടണമായ കുമളിയിൽ നിന്ന് പെരിയാർ ടൈഗർ റിസർവ് കാട്ടിലൂടെ 14 കിലോമീറ്റർ സഞ്ചരിച്ചാൽ ചെന്നെത്തുന്ന മലമുകളിലുള്ള മംഗളാദേവി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം. അന്ന് ഒരു ദിവസം മാത്രമാണ്, വനത്തിനുള്ളിൽ മലമുകളിൽ നിലകൊള്ളുന്ന ഈ ക്ഷേത്രം തുറക്കുക. അന്ന് ഒരു ദിവസം മാത്രമാണ് ഈ കാടിനുള്ളിലൂടെ വനപ്രേമികൾക്കും ട്രക്കിംങ്ങ് പ്രേമികൾക്കുമെല്ലാം പ്രത്യേക [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9923" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/05/224.jpg"><img class="aligncenter wp-image-9924" src="http://niraksharan.in/wp-content/uploads/2025/05/224.jpg" alt="22" width="503" height="671" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ചി</span></a></strong></span>ത്രപൗർണമി നാളിൽ, കൊച്ചു വെളുപ്പാൻ കാലത്ത് പോലും, ഇടുക്കി ജില്ലയിലെ കുമളി നഗരം ഗതാഗതക്കുരുക്കിൽ മുറുകും. അതിന് കൃത്യമായ കാരണമുണ്ട്.</p>
<p>അന്നേ ദിവസമാണ് തമിഴ്നാടിന്റെ അതിർത്തി പട്ടണമായ കുമളിയിൽ നിന്ന് പെരിയാർ ടൈഗർ റിസർവ് കാട്ടിലൂടെ 14 കിലോമീറ്റർ സഞ്ചരിച്ചാൽ ചെന്നെത്തുന്ന മലമുകളിലുള്ള മംഗളാദേവി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം.</p>
<p>അന്ന് ഒരു ദിവസം മാത്രമാണ്, വനത്തിനുള്ളിൽ മലമുകളിൽ നിലകൊള്ളുന്ന ഈ ക്ഷേത്രം തുറക്കുക. അന്ന് ഒരു ദിവസം മാത്രമാണ് ഈ കാടിനുള്ളിലൂടെ വനപ്രേമികൾക്കും ട്രക്കിംങ്ങ് പ്രേമികൾക്കുമെല്ലാം പ്രത്യേക അനുവാദമില്ലാതെ സഞ്ചാരം സാദ്ധ്യമാകുക. ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തജനങ്ങളേക്കാൾ കൂടുതൽ കാടിനെ ഇഷ്ടപ്പെടുന്നവരും ട്രക്കിങ്ങ് താൽപ്പര്യമുള്ളവരും അന്നിവിടേയ്ക്ക് ഒഴുകിയെത്തുന്നു.</p>
<p>ഈ ക്ഷേത്രം ഇരിക്കുന്നതിന്റെ ചെറിയൊരു ഭാഗം തമിഴ്നാടിന്റെ ആണെന്നാണ് അവരുടെ അവകാശ വാദം. ഭക്തിയിൽ തമിഴരെ തോൽപ്പിക്കാൻ വേറെ ആരുണ്ട്? അതുകൊണ്ടുതന്നെ തമിഴ് അടിവാരമായ പാളയംകുളത്ത് നിന്ന് തമിഴ് ഭക്തരും കുമളിയിയിൽ നിന്ന് വരുന്ന കേരള-തമിഴ് സഞ്ചാരികളും ഭക്തരുമെല്ലാം കൂടെ അന്ന് ആ കാടും മേടും ജനബാഹുല്ല്യമുള്ളതാക്കി മാറ്റുന്നു.</p>
<p>മലകയറാൻ വരുന്ന ഇത്രയും മനുഷ്യന്മാർ ചേർന്നുണ്ടാക്കുന്ന തിരക്കാണ് അന്ന് കുമളി പട്ടണം കണി കണ്ടുണരുക.</p>
<p>കുറച്ച് വർഷങ്ങൾക്കു മുമ്പ് അജുവിന്റെ Aju Chirakkal യാത്രാവിവരണത്തിൽ നിന്നാണ് മംഗളാദേവി ക്ഷേത്രത്തിലെ പറ്റി ഞാൻ സാക്ഷരനായത്. അന്ന് മുതൽ ഉഴിഞ്ഞു വെച്ചിരുന്ന മംഗളാദേവി യാത്ര തരമായത് ഈ മാസം 12ന്. (2025 മെയ് 12)</p>
<p>കുമളിയിലെ ടൂറിസത്തിന്റെ ചുമതലയുള്ള ഷൈൻ സാറിൻ്റെ Shine Kollamparambil Shanmughan സഹായത്തോടെ ജീപ്പും മറ്റ് സൗകര്യങ്ങളും തരപ്പെടുത്തി. ഒന്നാം നമ്പർ ജീപ്പ് ഏതാണെന്ന് ചോദിച്ചാൽ ഹബീബുള്ള ഓടിച്ചിരുന്ന ഞങ്ങളുടെ ജീപ്പ് തന്നെ. പക്ഷേ തിരക്കിന്റെ ആധിക്യം കാരണം, രാവിലെ 0545ന് പുറപ്പെട്ടിട്ടും മലമുകളിൽ എത്തിയത് 9 മണിക്ക്.</p>
<p>അവസാനത്തെ നാല് കിലോമീറ്റർ ജീപ്പ് കയറി പോകുന്ന മലയുടെ ഒരു വശം തമിഴ്നാടും മറുവശം കേരളവും ആണ്. കടുകിട ഒന്ന് തെന്നിയാൽ കേരളത്തിന്റെ താഴ്വരയിൽ നിന്നോ തമിഴ്നാടിന്റെ താഴ്വരയിൽ നിന്നോ പെറുക്കി എടുക്കേണ്ടിവരും ജീപ്പിന്റെയും മനുഷ്യരുടെയും കഷണങ്ങൾ. അതിലൂടെ വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ നമിക്കാതെ വയ്യ. ഇന്നുവരെ അവിടെ വാഹനം മറിഞ്ഞ് ഒരു അപകടം ഉണ്ടായിട്ടില്ല എന്നതും അൽഭുതാവഹമായ ഒരു കാര്യമാണ്.</p>
<p>ഇടുക്കി ജില്ലയിലുള്ള സകല പോലീസ് സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥർ അന്നവിടെ ഡ്യൂട്ടിയിൽ ഉണ്ടാകും. ഫോറസ്റ്റിന്റേയും പഞ്ചായത്തിന്റേയും എന്ന് വേണ്ട സകല സർക്കാർ സ്ഥാപനങ്ങളുടേയും ജീപ്പുകൾ ഇന്നേ ദിവസം മംഗളാദേവിയിൽ കാണാം.</p>
<p>KSRTC കേരളത്തിലെ പല ജില്ലകളിൽ നിന്നായി നടത്തുന്ന മംഗളാദേവി സർവീസിന്റെ ഭാഗമായി മാത്രം 67 ജീപ്പുകളാണ് ബുക്ക് ചെയ്തിരുന്നത്. മലപ്പുറത്ത് നിന്നും കോഴിക്കോട് നിന്നും വരെ ഈ സർവീസിലൂടെ സഞ്ചാരികൾ മംഗളാദേവിയിൽ എത്തി. എല്ലാ വാഹനങ്ങളേയും സഞ്ചാരികളേയും ഭക്തരേയും അന്ന് ഈ മല താങ്ങിയേ പറ്റൂ.</p>
<p>ചേര രാജാവായ ചെങ്കുട്ടവൻ ആണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് പറയപ്പെടുന്നത്. 2000 വർഷങ്ങൾക്ക് പഴക്കമുള്ള ക്ഷേത്രം ആണെന്നും പറയപ്പെടുന്നു. ഇത് രണ്ടും ഒത്തു പോകുന്നില്ല എന്നുള്ളത് ചരിത്രം രേഖപ്പെടുത്തിയതിൻ്റെ പോരായ്മയാണ്. ചേരൻ ചെങ്കുട്ടവൻ 2000 വർഷങ്ങൾക്ക് മുമ്പല്ല ഉണ്ടായിരുന്നത് എന്നത് തന്നെ കാരണം. ചോല മറവ പടയാണ് ഇപ്പോൾ കാണുന്ന വിധം ക്ഷേത്രത്തിൻ്റെ നാശത്തിന് കാരണക്കാർ എന്ന് കരുതിപോരുന്നു.</p>
<p>ഐതിഹ്യമായി പറയുന്നത് കണ്ണകിയുടെ കഥ തന്നെ. മുല പറിച്ചെറിഞ്ഞ് അതിൽ നിന്ന് വന്ന തീ കൊണ്ട് കാവേരി പട്ടണം ചുട്ടെരിച്ച കണ്ണകി അവസാനം ക്രൗര്യം അവസാനിപ്പിച്ച് വന്നണഞ്ഞത് കൊടുങ്ങല്ലൂരിലാണ് എന്നാണല്ലോ ഐതിഹ്യം. അതേ കഥ തന്നെയാണ് മംഗളാദേവിയിലും പാടി പോരുന്നത്. മംഗളാദേവിയിൽ നിന്നാണത്രേ ദേവി കൊടുങ്ങല്ലൂരിലേക്ക് എത്തിയത്. റൂട്ട് മാപ്പ് വെച്ച് നോക്കിയാൽ കാവേരി പട്ടണത്ത് നിന്നാണ് കൊടുങ്ങല്ലൂരിലേക്ക് വരാൻ എളുപ്പം. ദേവിയെ ഗൂഗിൾ മാപ്പ് ചതിച്ചതാകാനേ വഴിയുള്ളൂ!</p>
<p>തമിഴ്നാട്ടിൽ നിന്ന് മുകളിലേക്കുള്ള കയറ്റം കുത്തനെയാണ്. കേരളത്തിൽ നിന്നുള്ള കയറ്റമാണ് ഭേദം. അധികം സഞ്ചാരികൾ ചെന്നെത്താത്തതിന്റെ കന്യകാത്വമുണ്ട് ഈ പെരിയാർ കടുവാ സങ്കേതത്തിന്.</p>
<p>മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള ശരീര പരിശോധനയൊക്കെ നടത്തിയാണ് ഓരോ സഞ്ചാരിയെയും കയറ്റി വിടുന്നത്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത് കേരള പോലീസ് ആണ്. പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കൊണ്ടുപോകാൻ അനുവദിക്കില്ല. പകരം ടാങ്കുകളിൽ കുടിവെള്ളം വഴി നീളെ കിട്ടും. ദേവിയെ തൊഴുത് ഇറങ്ങി വരുന്നവർക്ക് തക്കാളിച്ചോറും ഉള്ളിക്കറിയും തമിഴരുടെ വക പ്രസാദമായി കിട്ടും. വിശന്നു പൊരിഞ്ഞു നിൽക്കുന്ന സമയത്ത് വലിയൊരു ആശ്വാസമാണ് ആ ഭക്ഷണം.</p>
<p>ക്ഷേത്രത്തിൻ്റെ ഒരു ഭാഗം കേരളത്തിലും മറ്റൊരു ഭാഗം തമിഴ്നാട്ടിലുമാണ്. അതേപ്പറ്റിയുള്ള തർക്കങ്ങൾ തുടരുന്നു. അതിന് തീർപ്പായാലും ഇല്ലെങ്കിലും തമിഴ്നാട്ടിലെ കമ്പത്ത് നിന്ന് വിഗ്രഹം കൊണ്ടുവന്നാണ് ചിത്ര പൗർണമി നാളിൽ ഉത്സവം നടത്തിപ്പോരുന്നത്.</p>
<p>അതെന്തായാലും രണ്ട് സംസ്ഥാനത്തെ പൊലീസുകാരും, കൂടുതൽ സമയം മലമുകളിൽ നിൽക്കാൻ ജനങ്ങളെ അനുവദിക്കില്ല. ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞാൽ ആരെയും മുകളിലേക്ക് കയറ്റി വിടില്ല. വൈകീട്ട് ആറ് മണിയോടെ എല്ലാവരേയും മലയിറക്കുകയും ചെയ്യും.</p>
<p>ഭക്തി, സഞ്ചാരം, ട്രക്കിങ്ങ്, വനയാത്ര എന്നിങ്ങനെ ഏത് ഇനത്തിൽ പെടുത്തി ആയാലും, കാടിനുള്ളിൽ അത്രയും വാഹനങ്ങൾ ഉയർത്തുന്ന പൊടിപടലങ്ങളും ശബ്ദ കോലാഹലങ്ങളും അവഗണിച്ച് ജീവിതത്തിൽ ഒരിക്കലെങ്കിലും മംഗളാദേവിയിലേക്ക് കയറിയിരിക്കണം, ഏതൊരു സഞ്ചാരിയും.</p>
<p>ഇപ്രാവശ്യം ഹബീബുള്ളയുടെ ജീപ്പിലായിരുന്നു കയറ്റവും ഇറക്കവും. അടുത്ത പ്രാവശ്യം നടന്ന് കയറാൻ പദ്ധതിയുണ്ട്. ആ കാടിൻ്റെ ഭംഗി പൂർണ്ണമായി ആസ്വദിക്കണമെങ്കിൽ നടന്ന് തന്നെ കയറണം. ക്ഷേത്ര പരിസരത്ത് നിന്ന് കിട്ടിയതും കാടിനുള്ളിൽ കൂട് കെട്ടി വളർത്തി പോരുന്നതുമായ മംഗള എന്ന് പേരുള്ള കടുവയെ കാണാനുള്ള ഏർപ്പാടും അതിനകം ഉണ്ടാക്കണം.</p>
<p><strong>വാൽക്കഷണം:-</strong> സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും എനിക്ക് പരിചയമുള്ള 50 പേരെങ്കിലും 12ന് മംഗളാദേവിയിൽ ഉണ്ടായിരുന്നു. അതിൽ നേരിട്ട് കണ്ടത് ചുരുക്കം ചിലരെ മാത്രം.</p>
<p>#മംഗളാദേവി<br />
#mangaladevi</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9923" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9923</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> എമ്പുരാൻ</title>
		<link>http://niraksharan.in/?p=9870</link>
		<comments>http://niraksharan.in/?p=9870#comments</comments>
		<pubDate>Sat, 29 Mar 2025 04:30:18 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[വിദേശം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>
		<category><![CDATA[സിനിമ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9870</guid>
		<description><![CDATA[ഇറാൻ, ഇറാക്ക്, ചൈന, യമൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, അമേരിക്ക, തുർക്കി, റഷ്യ, ജോർജ്ജിയ, മെക്സിക്കോ, സെനഗൽ (ബാക്കി നിങ്ങൾ പൂരിപ്പിക്കുക അല്ലെങ്കിൽ തിരുത്തുക) എന്നിങ്ങനെ ഒട്ടനവധി രാജ്യങ്ങളിലൂടെയുള്ള സഞ്ചാരമാണ് എമ്പുരാൻ! പാക്ക്-അഫ്ഗാൻ അതിർത്തിയിലെ മലയിടുക്കുകളിലൂടെ ട്രക്കുകൾ നീങ്ങുന്ന ഒരു രംഗം കോരിത്തരിപ്പിക്കുന്നതായിരുന്നു. പല രാജ്യങ്ങളിലെ പട്ടാള വേഷങ്ങളും ആയുധങ്ങളും വാഹനങ്ങളും ഹെലികോപ്റ്ററുകളും സാങ്കേതികത്വവും ഒക്കെ ഈ സിനിമ പരിചയപ്പെടുത്തുന്നു. എത്രയെത്ര ഭാഷകളാണ് ഈ സിനിമയിൽ ഓരോരോ കഥാപാത്രങ്ങൾ പറയുന്നത്! കാര്യമായ ഭക്ഷണരീതികൾ കാണിക്കുന്നില്ലെങ്കിലും, ഇന്ദ്രജിത്ത് കുടിച്ച [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9870" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/03/2111.jpg"><img class="aligncenter wp-image-9871 " src="http://niraksharan.in/wp-content/uploads/2025/03/2111.jpg" alt="2" width="489" height="553" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഇ</span></a></strong></span>റാൻ, ഇറാക്ക്, ചൈന, യമൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, അമേരിക്ക, തുർക്കി, റഷ്യ, ജോർജ്ജിയ, മെക്സിക്കോ, സെനഗൽ (ബാക്കി നിങ്ങൾ പൂരിപ്പിക്കുക അല്ലെങ്കിൽ തിരുത്തുക) എന്നിങ്ങനെ ഒട്ടനവധി രാജ്യങ്ങളിലൂടെയുള്ള സഞ്ചാരമാണ് എമ്പുരാൻ!</p>
<p>പാക്ക്-അഫ്ഗാൻ അതിർത്തിയിലെ മലയിടുക്കുകളിലൂടെ ട്രക്കുകൾ നീങ്ങുന്ന ഒരു രംഗം കോരിത്തരിപ്പിക്കുന്നതായിരുന്നു.</p>
<p>പല രാജ്യങ്ങളിലെ പട്ടാള വേഷങ്ങളും ആയുധങ്ങളും വാഹനങ്ങളും ഹെലികോപ്റ്ററുകളും സാങ്കേതികത്വവും ഒക്കെ ഈ സിനിമ പരിചയപ്പെടുത്തുന്നു.</p>
<p>എത്രയെത്ര ഭാഷകളാണ് ഈ സിനിമയിൽ ഓരോരോ കഥാപാത്രങ്ങൾ പറയുന്നത്!</p>
<p>കാര്യമായ ഭക്ഷണരീതികൾ കാണിക്കുന്നില്ലെങ്കിലും, ഇന്ദ്രജിത്ത് കുടിച്ച പച്ച ജ്യൂസ് കിടുക്കനായിരുന്നു. ക്വിവി ആണെന്ന് തോന്നുന്നു.</p>
<p>ഒരു ട്രാവൽ മൂവിയുടെ വ്യക്തമായ ഘടകങ്ങൾ ഈ സിനിമയിൽ കയറി വന്നത് എങ്ങനെ ശ്രദ്ധിക്കാതിരിക്കും?</p>
<p>ഒരു സിനിമ 100 പേർ 100 തരത്തിൽ കാണുന്നുണ്ടെന്നല്ലേ പറച്ചിൽ? ഒരു സഞ്ചാരി, മേൽപ്പറഞ്ഞ രീതിയിൽ എമ്പുരാനെ കണ്ടിട്ടുണ്ടെങ്കിൽ, തെറ്റ് പറയാൻ ആകുമോ?</p>
<p>എന്നിരുന്നാലും, പ്രിഥ്വിരാജ് Prithviraj Sukumaran ഉടനെയെങ്ങും ഇതിന് മുകളിൽ ഒരു സിനിമ സംവിധാനം ചെയ്യരുതെന്ന് അഭിപ്രായമുണ്ട്. താങ്കളുടെ ആരാധകരും പ്രേക്ഷകരും, താങ്കളുടെ സിനിമാ സങ്കൽപങ്ങൾക്കും സാങ്കേതികത്വത്തിനും മികവിനും ഒപ്പം ഓടിയെത്താൻ പ്രാപ്തരായിട്ടില്ല എന്നതാണ് കാരണം. വേണമെങ്കിൽ &#8216;ബ്രോ ഡാഡി&#8217; പോലെ ഒന്ന് രണ്ടെണ്ണം സംവിധാനിച്ചോളൂ. അതാകുമ്പോൾ എല്ലാവരും ഒപ്പം ഓടിയെത്തും; വേണമെങ്കിൽ ഓവർടേക്കും ചെയ്യും.</p>
<p>ആകാംക്ഷ:- കഴുകന്റെ കൊത്തുപണിയുള്ള എമ്പുരാൻ മോതിരം എപ്പോൾ ആഭരണ മാർക്കറ്റിൽ ഇറങ്ങും?</p>
<p><strong>വാൽക്കഷണം:-</strong> പലതും സെറ്റിട്ടത് ആണെന്നറിയാം. പലതും ഡമ്മിയാണെന്നും അറിയാം. പലതും ഫയൽ ഷോട്ടുകളും ആകാം. പക്ഷേ നമ്മളാ കാര്യങ്ങൾ കളങ്കമില്ലാതെ അനുഭവിച്ചോ എന്നതിലാണ് കാര്യം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9870" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9870</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഭാഗി &#8211; 2 പുറത്തിറങ്ങി</title>
		<link>http://niraksharan.in/?p=9867</link>
		<comments>http://niraksharan.in/?p=9867#comments</comments>
		<pubDate>Thu, 27 Mar 2025 14:30:12 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>
		<category><![CDATA[സാങ്കേതികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9867</guid>
		<description><![CDATA[ഗ്രേറ്റ് ഇന്ത്യൻ എക്സ്പ്രഡിഷൻ (GIE), 2025 സെപ്റ്റംബറിൽ തുടരാനായി, ഭാഗീരഥി എന്ന ഭാഗി2 വാഹനം തിരഞ്ഞെടുക്കുന്നത് ഒരു വലിയ കടമ്പയായിരുന്നു. പല പല വാഹനങ്ങൾ ഓടിച്ചു നോക്കി. ടെക്നിക്കൽ സ്പെസിഫിക്കേഷൻ, മൈലേജ്, വില, സേഫ്റ്റി റേറ്റിംഗ്, സർവ്വീസ്, സ്പെയർ വില, സ്പെയർ ലഭ്യത, എൻ്റെ സാധനസാമഗ്രികൾ ഉൾക്കൊള്ളിക്കാനുള്ള സ്ഥലം, എന്നതൊക്കെ വാഹനം തിരഞ്ഞെടുക്കാനുള്ള ഘടകങ്ങൾ ആയിരുന്നു. പഴയ വാഹനം വാങ്ങാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. ഈ യാത്രയിൽ ഇതുവരെ ഉപയോഗിച്ചത് പഴയ വണ്ടി ആണ്. ഈ യാത്ര ഇഴഞ്ഞ് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9867" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/03/2110.jpg"><img class="aligncenter wp-image-9868 " src="http://niraksharan.in/wp-content/uploads/2025/03/2110.jpg" alt="2" width="454" height="577" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഗ്രേ</span></a></strong></span>റ്റ് ഇന്ത്യൻ എക്സ്പ്രഡിഷൻ (GIE), 2025 സെപ്റ്റംബറിൽ തുടരാനായി, ഭാഗീരഥി എന്ന ഭാഗി2 വാഹനം തിരഞ്ഞെടുക്കുന്നത് ഒരു വലിയ കടമ്പയായിരുന്നു.</p>
<p>പല പല വാഹനങ്ങൾ ഓടിച്ചു നോക്കി. ടെക്നിക്കൽ സ്പെസിഫിക്കേഷൻ, മൈലേജ്, വില, സേഫ്റ്റി റേറ്റിംഗ്, സർവ്വീസ്, സ്പെയർ വില, സ്പെയർ ലഭ്യത, എൻ്റെ സാധനസാമഗ്രികൾ ഉൾക്കൊള്ളിക്കാനുള്ള സ്ഥലം, എന്നതൊക്കെ വാഹനം തിരഞ്ഞെടുക്കാനുള്ള ഘടകങ്ങൾ ആയിരുന്നു.</p>
<p>പഴയ വാഹനം വാങ്ങാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. ഈ യാത്രയിൽ ഇതുവരെ ഉപയോഗിച്ചത് പഴയ വണ്ടി ആണ്. ഈ യാത്ര ഇഴഞ്ഞ് വലിഞ്ഞായാലും ചെയ്ത് തീർക്കാൻ പറ്റുമെന്ന് സ്വയം ബോദ്ധ്യം വരുന്നതുവരെ പഴയ വാഹനം മതി എന്ന് തീരുമാനിച്ചിരുന്നു. ആ ബോദ്ധ്യം ഉണ്ടായപ്പോൾ പുതിയ വണ്ടി വാങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു.</p>
<p>ഈ യാത്രയ്ക്ക് ശേഷം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തുമ്പോൾ, നാട്ടിലെ സഞ്ചാരങ്ങൾക്ക് വേണ്ടി ഇതേ വാഹനം പരിഗണിക്കേണ്ടതുണ്ട്. ആ ഒരു ഘടകവും ചേർത്താണ് പുതിയ വാഹനത്തെ തീരുമാനിച്ചത്. ഭാഗിയേക്കാൾ ഒതുക്കമുള്ളവൾ ആയിരിക്കണം ഭാഗി 2 എന്നാണ് ഉദ്ദേശിച്ചത്.</p>
<p>അവസാന റൗണ്ടിൽ പരിഗണിച്ച വാഹനങ്ങളെപ്പറ്റി മാത്രം പറയാം.</p>
<p><strong>1. താർ 3 ഡോർ</strong></p>
<p>എനിക്ക് വളരെ താല്പര്യമുണ്ടായിരുന്ന വാഹനമാണ് ഇത്. സ്ഥലസൗകര്യം കുറവാണെങ്കിലും സാധനങ്ങൾ അതിനകത്ത് കൊള്ളിക്കാൻ പറ്റുമെന്ന് തോന്നിയിരുന്നു. പക്ഷേ മോട്ടോർ ഹോമിലെ എൻ്റെ ജീവിതരീതി വെച്ച് നോക്കിയപ്പോൾ 5 ഡോർ ഉള്ള വാഹനം വേണമെന്ന സ്ഥിതിവിശേഷം ഉണ്ടായി. മാത്രമല്ല ഈ വാഹനത്തിൽ ഹാൻഡ് ബ്രേക്ക് വലിച്ചു വെച്ചതിനുശേഷം ഫസ്റ്റ് ഗിയറിൽ വാഹനം മുന്നോട്ട് ഓടിപ്പോകുന്നത് ഒരു വലിയ പോരായ്മയായി മാറി. അത്തരം ഒരു വാഹനം ഈ യാത്രയിൽ പരിഗണിക്കാനേ പറ്റില്ല. 16 ലക്ഷത്തിലധികം വിലയുള്ള ഒരു വാഹനത്തിൽ നേരെ ചൊവ്വേ ഹാൻഡ് ബ്രേക്ക് കൊടുക്കാൻ മഹീന്ദ്രയ്ക്ക് പറ്റാത്തത് വലിയ കഷ്ടം തന്നെയാണ്. കുറഞ്ഞ മൈലേജും ഈ വാഹനത്തെ തിരസ്കരിക്കാൻ കാരണമായി.</p>
<p><strong>2. മഹീന്ദ്ര &#8211; XUV 3XO</strong></p>
<p>ഈ വാഹനം സജീവ പരിഗണനയിൽ ഉണ്ടായിരുന്നതാണ്. ഇതിൽ പല വേരിയന്റുകൾ ഉണ്ട്. എനിക്ക് ആവശ്യമായ വേരിയന്റ് കാണിച്ചു തരാൻ രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ഡീലർക്ക് കഴിഞ്ഞില്ല. അതിനിടയ്ക്ക് എന്റെ ടോയ്ലറ്റ് കൊമോഡ് ഇതിനകത്ത് ഫിറ്റാകില്ല എന്നും മനസ്സിലാക്കി. വാഹനം നൽകുന്നതിന് മുന്നേ തന്നെ ഇത്രയും നിസ്സഹരണം ഉള്ളവരുടെ, വില്പനയ്ക്ക് ശേഷമുള്ള സേവനം എത്ര മോശമായിരിക്കും എന്ന് ആലോചിച്ചതും ഈ വാഹനം വേണ്ടെന്ന് തീരുമാനിച്ചു.</p>
<p><strong>3. സുസുക്കി &#8211; ജിംനി</strong></p>
<p>രണ്ടിലധികം പേർ വളരെ ശക്തമായി നിർദ്ദേശിച്ച ഒരു വാഹനമാണ് ഇത്. വിദേശരാജ്യങ്ങളിൽ പലരും ഇതിനെ മോട്ടോർ ഹോമായി ഉപയോഗിക്കുന്നു എന്നതും ഒരു പ്രധാന കാരണമായി അവർ ചൂണ്ടിക്കാട്ടി. 4X4 ആണെന്നതും ഒരു മേന്മയാണ്. എങ്കിലും, ഈ യാത്രയിൽ 4&#215;4 അവശ്യ ഘടകമല്ല എന്ന് ഇതുവരെയുള്ള യാത്രയിൽ നിന്ന് എനിക്ക് ബോദ്ധ്യമുണ്ട്. ഞാൻ ഇതിന്റെ ടെസ്റ്റ് ഡ്രൈവ് എടുത്തു. രണ്ട് കിലോമീറ്റർ ഓടുന്നതിനിടയ്ക്ക് നാല് പ്രാവശ്യം എൻ്റെ വലത് കൈ വലത് ഡോറിൽ ഇടിച്ചു. അത്രയ്ക്കും ചെറിയ സ്പേസ് ആണ് ഇതിനകത്ത് ഉള്ളത്. നന്നായി കുനിഞ്ഞ് കയറിയില്ലെങ്കിൽ തലയും ഇടിക്കും. ടോയ്ലറ്റ് കൊമോഡ് അകത്ത് ഫിറ്റ് ആകില്ല. സേഫ്റ്റി റേറ്റിംഗ് 3/5. അങ്ങനെ പല കാരണങ്ങൾ കൊണ്ടും എൻ്റെ യാത്രയ്ക്ക് ഇത് അപര്യാപ്തമായ ഒരു വാഹനം ആയതുകൊണ്ട് ഒഴിവാക്കി.</p>
<p><strong>4. ടൊയോട്ട &#8211; ഹൈറൈഡർ.</strong></p>
<p>അല്പം ബൾക്കി വാഹനമായി തോന്നിയെങ്കിലും, വില ആകർഷകമായിരുന്നു. പക്ഷേ, ഞാൻ ഉറപ്പിച്ച വേരിയൻ്റിന് ഒരു മ്യൂസിക്ക് സിസ്റ്റം പോലും ഇല്ല. ഇക്കാലത്ത് തേർഡ് പാർട്ടി മ്യൂസിക് സിസ്റ്റം പിടിപ്പിക്കുന്ന് തീരെ സഹിക്കാൻ പറ്റാത്ത കാര്യമാണ്. ടൊയോട്ട പോലുള്ള കമ്പനികൾ ഇക്കാര്യത്തിൽ എന്തിന് പിശുക്ക് കാണിക്കുന്നു എന്ന് മനസ്സിലാകുന്നില്ല. ആ ഒറ്റക്കാരണത്താൽ ആണ് ഈ വാഹനം ഒഴിവാക്കിയത്. മ്യൂസിക് സിസ്റ്റവും റിയർവ്യൂ ക്യാമറയും ഉള്ള അടുത്ത വേരിയൻ്റിന് 2 ലക്ഷം അധികം കൊടുക്കണം പോലും.</p>
<p><strong>4. സ്ക്കോഡ &#8211; കുശാക്ക്</strong></p>
<p>എല്ലാ അർത്ഥത്തിലും എനിക്ക് ഇഷ്ടമായ വണ്ടിയാണ് ഇത്. സേഫ്റ്റി റേറ്റിംഗ് 5ൽ5. ടോയ്ലറ്റ് കൊമോഡ് അകത്ത് ഫിറ്റാകും. സർവീസിൽ സ്ക്കോഡ അല്പം പിന്നോക്കം ആണെന്ന് അനുഭവമുണ്ട്. എങ്കിലും ഞാനിത് പരിഗണിക്കുമായിരുന്നു. പക്ഷേ ഇതിന്റെ അതേ സൗകര്യങ്ങൾ ഉള്ള ഫോക്സ്‌വാഗൺ ഹൈലൈനർ വാഹനത്തേക്കാൾ ഒരു ലക്ഷത്തിലധികം രൂപ അധികം കൊടുക്കണം. ഏപ്രിൽ കൂട്ടാനിരുന്ന വില, മാർച്ചിൽ തന്നെ സ്ക്കോഡ കൂട്ടിക്കഴിഞ്ഞു. അക്കാരണത്താൽ ഈ വാഹനവും ഒഴിവാക്കി.</p>
<p>അങ്ങനെ അവസാനം തിരഞ്ഞെടുത്ത വണ്ടിയാണ് <strong>ഫോക്സ്‌വാഗൺ ടൈഗുൺ ഹൈലൈന്‍.</strong><br />
&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;<br />
* പെട്രോൾ മാനുവൽ, 6+R ഗിയർ. 1 ലിറ്റർ എഞ്ചിൻ. രണ്ട് കൈകൾക്കും രണ്ട് കാലിനും അനക്കം ഉണ്ടാകേണ്ടത് ഇത്രയും വലിയ ഒരു യാത്രയിൽ ഒഴിവാക്കാൻ പറ്റാത്ത കാര്യമാണ്. അതുകൊണ്ടാണ് മാനുവൽ വാഹനം തിരഞ്ഞെടുത്തത്.</p>
<p>* സേഫ്റ്റി റേറ്റിംഗ് 5 ൽ 5.</p>
<p>* കമ്പനി 19 മൈലേജ് പറയുന്നു. 15 കിട്ടിയാൽ പോലും പഴയ ഭാഗിയെക്കാൾ നല്ല മൈലേജ് ആണ്. ഹൈവേകളിൽ 19ൽ കൂടുതൽ കിട്ടാനേ തരമുള്ളൂ. (13 വർഷം സ്ക്കോഡ ഓടിക്കുന്നത് കൊണ്ടാണ് ഇത് പറയുന്നത്. ഒരമ്മ പെറ്റ മക്കളാണ് സ്ക്കോഡയും ഫോക്സ്വാഗണും എന്ന് അറിയാമല്ലോ?)</p>
<p>* ബെഡ് സെറ്റ് ചെയ്യാൻ ആവശ്യമായ സ്ഥലമുണ്ട്.</p>
<p>* ടോയ്ലറ്റ് കൊമോഡ് ഫിറ്റ് ആകും.</p>
<p>* സർവീസ് സെന്ററുകൾ, സുസുക്കി, ടാറ്റ, ടൊയോട്ട, മഹീന്ദ്ര എന്നീ കമ്പനികളുടെ അത്രയും എണ്ണം ഇന്ത്യയിൽ ഇല്ല. പക്ഷേ സേവനം മഹീന്ദ്ര, ടാറ്റ എന്നീ കമ്പനികളേക്കാൾ വളരെ മെച്ചപ്പെട്ടതാണ്.</p>
<p>* സ്പെയറുകൾക്ക് മേൽപ്പറഞ്ഞ കമ്പനികളേക്കാൾ അധികം വിലയുണ്ട്.</p>
<p>* ടൊയോട്ട ഹൈലാൻഡറിനേക്കാൾ ഒതുക്കം ഉണ്ട്.</p>
<p>* മാർച്ച് മാസം പ്രമാണിച്ച് പല വകുപ്പുകളിലായി ഒന്നേകാൽ ലക്ഷത്തിൽ അധികം രൂപ കുറച്ചു കിട്ടി. ഏപ്രിലിൽ വാഹനങ്ങൾക്ക് വില കൂടുകയാണ്. കൊടുക്കേണ്ടിവന്നത് 15 ലക്ഷം.</p>
<p>* പഴയ ഭാഗിയുടെ (ബൊലേറോ-XL) പൊരുത്തം ഇതിലേക്ക് (ടൈഗുൺ) കുടിയേറുകയാണ്. അതുകൊണ്ടാണ് വെളുത്ത നിറം തിരഞ്ഞെടുത്തത്.</p>
<p>* സൺ റൂഫ് ഇല്ലാത്ത വാഹനം തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ യാത്രയിൽ അത് സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. കേരളത്തിലെ കാലാവസ്ഥയിലും അത് അനുയോജ്യമാണെന്ന് ഞാൻ കരുതുന്നില്ല.</p>
<p>* ഉപയോഗപ്രദമായ റൂഫ് റെയിൽ മറ്റൊരു വാഹനത്തിനും ഞാൻ കണ്ടില്ല. 50 കിലോഗ്രാം വരെ താങ്ങുന്ന സ്റ്റീൽ റെയിൽ ആണ് ഇതിനുള്ളത്. മറ്റു വാഹനങ്ങളുടെ റൂഫ് റെയിൽ, വെറും ഷോ മാത്രം. അതിലൊന്നിന്റേയും അടിയിലൂടെ ഒരു കയർ വലിച്ചെടുത്ത് അഴ പോലും കെട്ടാൻ പറ്റില്ല. എനിക്ക് ആകട്ടെ അത് വളരെ അത്യാവശ്യമുള്ളതുമാണ്.</p>
<p>* ഇത് ഭാഗി2 ആണെങ്കിലും വേർതിരിച്ച് പറയേണ്ട അവസരങ്ങളിൽ മാത്രമേ അങ്ങനെ പറയൂ. സാധാരണ നിലയ്ക്ക് ഇവളേയും ഭാഗി എന്ന് തന്നെ ആയിരിക്കും വിശേഷിപ്പിക്കുക.</p>
<p>ഈ വാഹനത്തിൽ സ്ഥിരമായ ഒരു മാറ്റവും വരുത്തില്ല. മേക്ക് ഷിഫ്റ്റ് സൗകര്യങ്ങൾ ചെയ്ത് ആയിരിക്കും ഇതിനെ മോട്ടോർ ഹോം ആക്കി മാറ്റിയെടുക്കുക. അതുകൊണ്ട് തന്നെ, RTOയ്ക്ക് തലവേദന ഉണ്ടാക്കില്ല. കമ്പനി ഗ്യാരണ്ടിയേയും ബാധിക്കില്ല.</p>
<p>ഭാഗിയുടെ രജിസ്ട്രേഷൻ നമ്പർ, ഫാൻസി നമ്പർ വിഭാഗത്തിൽ പണം കൊടുത്ത് വാങ്ങാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. ആർക്കും ആവശ്യമില്ലാത്ത ഒരു സാധാരണ നമ്പർ ആണത്. പക്ഷേ ഭാഗിയുമായി ആ നമ്പറിന് ഒരു ഇഴയടുപ്പം ഉണ്ട്. അതെന്താണെന്ന് ഒരാഴ്ച്ചയ്ക്കകം നമ്പർ കിട്ടിയ ശേഷം വിശദമാക്കാം. അതുവരെ താൽക്കാലിക നമ്പർ വെച്ച് ഓടിക്കുന്നതാണ്.</p>
<p>27 മാർച്ച് 2025, എമ്പുരാന്റെ മാത്രം ദിവസമല്ല. പാൻ ഇന്ത്യൻ താരമായ ഭാഗിയുടേയും കൂടെ ദിവസമാണ്.</p>
<p>ഭാഗി2 തിരഞ്ഞെടുക്കാൻ ഒരുപാട് നിർദ്ദേശങ്ങൾ തന്ന് ഒപ്പം നിന്ന എല്ലാവർക്കും നന്ദി.</p>
<p><strong>വാൽക്കഷണം:-</strong> ഒരു വാഹനം വാങ്ങുമ്പോൾ ഫാസ്റ്റ് ടാഗ് എടുക്കേണ്ടതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഞാൻ മുൻപ് എഴുതിയിരുന്നു. അതിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ പറ്റാത്ത തരത്തിലുള്ള ചിട്ടവട്ടങ്ങളാണ് സർക്കാരും വാഹന ഡീലർമാരും ചേർന്ന് ചെയ്ത് വെച്ചിരിക്കുന്നത്. എന്നിരുന്നാലും, അതിനെയെല്ലാം മറികടന്ന് നമുക്കാവശ്യമായ ഫാസ്റ്റ് ടാഗ് എടുക്കാനുള്ള സംവിധാനം ഞാൻ പിന്നീട് മനസ്സിലാക്കിയെടുത്തു. അത് ഒരു വീഡിയോ രൂപത്തിൽ അധികം വൈകാതെ പങ്കുവെക്കുന്നതാണ്. പുതിയ വാഹനം വാങ്ങുന്ന ഓരോരുത്തർക്കും ദീർഘകാല അടിസ്ഥാനത്തിൽ അത് പ്രയോജനപ്പെടും.</p>
<p>#gie_by_niraksharan<br />
#greatindianexpedition<br />
#greatindianexpeditionbyniraksharan See less</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9867" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9867</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> പുതിയ ഭാഗിയെ തേടിക്കൊണ്ടിരിക്കുന്നു</title>
		<link>http://niraksharan.in/?p=9856</link>
		<comments>http://niraksharan.in/?p=9856#comments</comments>
		<pubDate>Sun, 09 Mar 2025 04:56:32 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9856</guid>
		<description><![CDATA[ഭാഗി 2.0 കണ്ടെത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു. ചില ടെസ്റ്റ് ഡ്രൈവുകൾ ചെയ്ത് നോക്കി. പഴയ ഭാഗിയുടെ നിറം നിലനിർത്താനാണ് ആലോചിക്കുന്നത്. കഴുകാൻ പറ്റാത്ത ദിവസങ്ങളിലും അഴുക്ക് അധികം തോന്നിക്കില്ല എന്ന പ്രത്യേകത വെളുപ്പ് നിറത്തിന് ഉണ്ട്. കേരളത്തിലെ പൊരിവെയിലിൽ ഓടിക്കാനും വെളുത്ത നിറമാണ് നല്ലത്. മാരുതി വാഹനങ്ങൾക്ക് സുരക്ഷാ റേറ്റിങ്ങ് കുറവാണ്. ആയതിനാൽ മഹീന്ദ്ര, ടാറ്റ, ടയോട്ട എന്നീ നിർമ്മാതാക്കളിലാണ് കണ്ണ് വച്ചിരിക്കുന്നത്. സർവ്വീസ് പ്രധാന ഘടകമാണ്. ഈ ചിത്രത്തിൽ കാണുന്ന Mahindra XUV 3XO ഒരു [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9856" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/03/2107.jpg"><img class="aligncenter wp-image-9857 " src="http://niraksharan.in/wp-content/uploads/2025/03/2107.jpg" alt="2" width="478" height="638" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഭാ</span></a></strong></span>ഗി 2.0 കണ്ടെത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു. ചില ടെസ്റ്റ് ഡ്രൈവുകൾ ചെയ്ത് നോക്കി.</p>
<p>പഴയ ഭാഗിയുടെ നിറം നിലനിർത്താനാണ് ആലോചിക്കുന്നത്. കഴുകാൻ പറ്റാത്ത ദിവസങ്ങളിലും അഴുക്ക് അധികം തോന്നിക്കില്ല എന്ന പ്രത്യേകത വെളുപ്പ് നിറത്തിന് ഉണ്ട്. കേരളത്തിലെ പൊരിവെയിലിൽ ഓടിക്കാനും വെളുത്ത നിറമാണ് നല്ലത്.</p>
<p>മാരുതി വാഹനങ്ങൾക്ക് സുരക്ഷാ റേറ്റിങ്ങ് കുറവാണ്. ആയതിനാൽ മഹീന്ദ്ര, ടാറ്റ, ടയോട്ട എന്നീ നിർമ്മാതാക്കളിലാണ് കണ്ണ് വച്ചിരിക്കുന്നത്.</p>
<p>സർവ്വീസ് പ്രധാന ഘടകമാണ്. ഈ ചിത്രത്തിൽ കാണുന്ന Mahindra XUV 3XO ഒരു സാദ്ധ്യത ആണ്. അതിനോട് കിടപിടിക്കുന്ന മറ്റ് ബ്രാൻഡുകളും പരിഗണിക്കും.</p>
<p>ഇപ്രാവശ്യം ഭാഗിയിൽ സ്ഥിരമായ മാറ്റങ്ങൾ ഒന്നും വരുത്തില്ല. അതുവഴി MVDക്ക് ഇടപെടാനുള്ള അവസരങ്ങൾ നൽകില്ല. സീറ്റുകൾ മടക്കിവെച്ച് താൽക്കാലിക കിടക്കയും അടുക്കളയും കക്കൂസും മറ്റ് സൗകര്യങ്ങളും ഒരുക്കി യാത്ര ചെയ്യാൻ എനിക്കിപ്പോൾ നന്നായി അറിയാം. ഞാനിപ്പോൾ നിരക്ഷരൻ മാത്രമല്ല, ഒരു പരിപൂർണ്ണ തെണ്ടി കൂടെയാണ്.</p>
<p>ഘടകങ്ങൾ താഴെ പറയുന്നവയാണ്.</p>
<p>a ) വില 12 ലക്ഷത്തിൽ ഒതുങ്ങണം.</p>
<p>b) Tall boy ഡിസൈൻ ആയിരിക്കണം.</p>
<p>c) ഹാൻഡ് ബ്രേക്ക് കൃത്യമായി പ്രവർത്തിക്കണം.</p>
<p>d) നീളം കൂടിയതോ പത്തായം പോലെ വലിയതോ ആയ വാഹനങ്ങൾ വേണ്ട.</p>
<p>e) പഴയ വാഹനം വേണ്ട.</p>
<p>f) എവിടെ ചെന്നാലും സർവ്വീസ് &amp; സ്പെയർ കിട്ടുന്ന കമ്പനിയുടെ വാഹനങ്ങൾ മതി.</p>
<p>g) സുരക്ഷാ റേറ്റിങ് എത്ര കൂടുന്നോ അത്രയും നല്ലത്.</p>
<p>അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും സ്വാഗതം. ഒരർത്ഥത്തിൽ നിങ്ങളും ഭാഗിയിൽ സഞ്ചരിക്കുന്നവർ ആണല്ലോ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9856" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9856</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> GIE 2024-2025 യാത്രയുടെ കണക്കെടുപ്പ്.</title>
		<link>http://niraksharan.in/?p=9853</link>
		<comments>http://niraksharan.in/?p=9853#comments</comments>
		<pubDate>Thu, 27 Feb 2025 07:36:26 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9853</guid>
		<description><![CDATA[2024 സെപ്റ്റംബർ 13ന് കേരളത്തിൽ നിന്ന് ആരംഭിച്ച Great Indian Expedition യാത്ര, 15 ഫെബ്രുവരി 2025ന് മൈസൂരിൽ അവസാനിച്ചു. അതിൻ്റെ ചിലവ് കണക്ക് വിവരങ്ങൾ ഇവിടെ പങ്ക് വെക്കുന്നു. * 156 ദിവസങ്ങളാണ് ഈ യാത്ര നീണ്ട് നിന്നത്. അതായത്, 5 മാസവും 6 ദിവസവും. * 78 ദിവസങ്ങൾ രാജസ്ഥാനിൽ സഞ്ചരിച്ചു. * 41 ദിവസങ്ങൾ ഗുജറാത്തിൽ സഞ്ചരിച്ചു. * 16 ദിവസങ്ങൾ ഹരിയാനയിൽ സഞ്ചരിച്ചു. * 3 ദിവസങ്ങൾ ഉത്തർപ്രദേശിൽ സഞ്ചരിച്ചു. * [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9853" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/03/2106.jpg"><img class="aligncenter wp-image-9854 " src="http://niraksharan.in/wp-content/uploads/2025/03/2106.jpg" alt="2" width="473" height="473" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">2024</span></a></strong></span> സെപ്റ്റംബർ 13ന് കേരളത്തിൽ നിന്ന് ആരംഭിച്ച Great Indian Expedition യാത്ര, 15 ഫെബ്രുവരി 2025ന് മൈസൂരിൽ അവസാനിച്ചു. അതിൻ്റെ ചിലവ് കണക്ക് വിവരങ്ങൾ ഇവിടെ പങ്ക് വെക്കുന്നു.</p>
<p>* 156 ദിവസങ്ങളാണ് ഈ യാത്ര നീണ്ട് നിന്നത്. അതായത്, 5 മാസവും 6 ദിവസവും.</p>
<p>* 78 ദിവസങ്ങൾ രാജസ്ഥാനിൽ സഞ്ചരിച്ചു.</p>
<p>* 41 ദിവസങ്ങൾ ഗുജറാത്തിൽ സഞ്ചരിച്ചു.</p>
<p>* 16 ദിവസങ്ങൾ ഹരിയാനയിൽ സഞ്ചരിച്ചു.</p>
<p>* 3 ദിവസങ്ങൾ ഉത്തർപ്രദേശിൽ സഞ്ചരിച്ചു.</p>
<p>* 2 ദിവസം വീതം ദിയുവിലും ഡമനിലും സഞ്ചരിച്ചു.</p>
<p>* 14 ദിവസങ്ങൾ പോകാനും വരാനും ചിലവഴിച്ചു. ഈ സമയത്ത്, തമിഴ്നാട്, കർണ്ണാടക, ഗോവ, എന്നീ സംസ്ഥാനങ്ങളിലൂടെയും കടന്ന് പോയി.</p>
<p>* 20751 കിലോമീറ്റർ ദൂരം ഈ കാലയളവിൽ സഞ്ചരിച്ചു.</p>
<p>* ഞാൻ ചെയ്തിട്ടുള്ളതിൽ ഏറ്റവും ദൈർഘമേറിയ യാത്ര ഇതാണ്. 2024 ജനുവരി &#8211; ഫെബ്രുവരി മാസങ്ങളിൽ 50 ദിവസം രാജസ്ഥാനിൽ നടത്തിയ യാത്രയുടെ റെക്കോർഡ് ആണ് 156 ദിവസമാക്കി തിരുത്തി എഴുതിയത്.</p>
<p>* ഈ യാത്ര പുറപ്പെടുമ്പോൾ 65 കോട്ടകൾ കണ്ടിട്ടുണ്ടായിരുന്നു. തിരികെ എത്തുമ്പോൾ പുതുതായി 96 കോട്ടകൾ കൂടെ കണ്ടിരുന്നു. അതായത്, ഇന്ത്യയിലെ 800‍+ കോട്ടകളിൽ 161 കോട്ടകൾ ഇതിനകം കണ്ട് തീർത്തിരിക്കുന്നു. അതിൽ 40ൽപ്പരം വീഡിയോകൾ യൂ ട്യൂബിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളത് അധികം വൈകാതെ എഡിറ്റ് ചെയ്ത് പബ്ലിഷ് ചെയ്യുന്നതാണ്.</p>
<p>* രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, എന്നീ സംസ്ഥാനങ്ങൾ ഏറെക്കുറെ കണ്ട് തീർത്തു. എങ്കിലും രാജസ്ഥാനിൽ മൂന്ന് കോട്ടകളും ഗുജറാത്തിൽ ഒരു കൊട്ടാരവും ബാക്കി നിൽക്കുന്നുണ്ട്. അതെല്ലാം ഇനിയും ആ വഴിയുള്ള യാത്രകളിൽ കാണുന്നതാണ്.</p>
<p>* കോട്ടകൾ മാത്രമല്ല, സാധാരണ നിലയ്ക്ക് ഒരു സഞ്ചാരി പോകുന്ന ഇടങ്ങളും പോകാത്ത ഇടങ്ങളും എല്ലാം ഈ യാത്രയുടെ ഭാഗമായി സഞ്ചരിച്ചിട്ടുണ്ട്. കോട്ടകൾ ഒഴിവാക്കാതിരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മാത്രം.</p>
<p>* ഭാഗീരഥി എന്ന ഭാഗി എന്ന എൻ്റെ മോട്ടോർ ഹോം (Bolero XL), എൻ്റെ കൈയിൽ വന്നതിന് ശേഷം മൊത്തത്തിൽ സഞ്ചരിച്ചത് 41156 കിലോമീറ്റർ ആണ്.</p>
<p>* ഭാഗിയുടെ ഒരു റീ-രജിസ്ട്രേഷൻ കഴിഞ്ഞിരുന്നതിനാലും രണ്ടാമതൊരിക്കൽക്കൂടെ രജിസ്ട്രേഷൻ പുതുക്കി കിട്ടാനുള്ള സാദ്ധ്യത വിരളമായതിനാലും അവളെ മൈസൂർ വിറ്റതിന് ശേഷമാണ് കേരളത്തിലേക്ക് മടങ്ങി എത്തിയത്.</p>
<p>* 156 ദിവസത്തെ യാത്രയിൽ 3 ദിവസം ഹോട്ടലുകളിൽ താമസിച്ചു. 2 ദിവസം സുഖമില്ലാതെ ആയതുകൊണ്ടും, ഒരു ദിവസം ഭാഗിയുടെ ഉൾവശം വൃത്തിയാക്കി അടക്കി ഒതുക്കാൻ വേണ്ടിയുമാണ് അപ്രകാരം ചെയ്തത്.</p>
<p>* ഈ യാത്രയ്ക്കിടയിൽ ഭാഗിയെ ജയ്പൂരിൽ പാർക്ക് ചെയ്ത് തീവണ്ടി കയറി മുംബൈയിൽ ചെന്ന് മഹാരാഷ്ട്രയിലെ ഏറ്റവും ദുർഘടം പിടിച്ച അലങ്ങ്, മദൻ, കുലങ്ങ് (AMK) എന്നീ കോട്ടകൾ കാണാൻ വേണ്ടിയുള്ള ട്രക്കിങ്ങിനായി കേരളത്തിൽ നിന്ന് ശ്രേയ മോഹന് ഒപ്പം വന്ന സംഘത്തോടൊപ്പം ചേർന്നു.</p>
<p>* ആ ദിവസങ്ങളിൽ രണ്ട് ദിവസം ഗ്രാമവാസിയായ ഏകനാഥൻ്റെ വീട്ടിൽ തങ്ങി. ഒരു ദിവസം അലങ്ങ് മലയുടെ മുകളിൽ ടെൻ്റ് അടിച്ച് തങ്ങി. ഒരു രാത്രി തീവണ്ടിയിലും ഒരു രാത്രി വിമാനത്തിലും ഉറങ്ങി. ഡിസംബർ 2024ൽ ആയിരുന്നു യാത്രയിലെ ഈ വ്യതിയാനം.</p>
<p>* 2025 ജനുവരിയിൽ ഭാഗിയുമായി ഗുജറാത്തിലെ കച്ചിൽ എത്തി, വീണ്ടും ശ്രേയയ്ക്കും സംഘത്തിനുമൊപ്പം ചേർന്ന് റൺ ഉത്സവത്തിൽ പങ്കെടുത്തു. അതിൽ ഒരു ദിവസം ശ്രേയയും സംഘവും താമസിച്ച ടെൻ്റുകളിൽ ഒന്നിൽ തങ്ങി.</p>
<p>* ഈ യാത്രയിൽ സുഹൃത്തുക്കളുടെ വീടുകളിലും അവർ ചെയ്ത് തന്ന സൗകര്യങ്ങളിലും രാത്രി ഉറങ്ങിയിട്ടുണ്ട്. അതിപ്രകാരമാണ്.</p>
<p>* 14 ദിവസം ജയ്പൂരിൽ മഞ്ജുവിൻ്റെ Manju Pareek വീട്ടിൽ.</p>
<p>* 04 ദിവസം ജയ്പൂരിൽ റയിൽവേ ഗസ്റ്റ് ഹൗസിൽ.</p>
<p>* 08 ദിവസം ബറോഡയിൽ ദിവ്യയുടെ Divya Pullanikkattil വീട്ടിൽ.</p>
<p>* 08 ദിവസം അഹമ്മദാബാദിൽ, പ്രസാദ് സാറിൻ്റെ Prasad Chacko വീട്ടിൽ.</p>
<p>* 08 ദിവസം സൂറത്തിൽ ആഷ-സതീഷ് Asha Revamma Sathees Makkoth ദമ്പതിമാരുടെ വീട്ടിൽ.</p>
<p>* 04 ദിവസം ഗുഡ്ഗാവിൽ ബ്രിട്ടോ സക്കറിയാസിൻ്റെ Britto Zacharias വീട്ടിൽ.</p>
<p>* 02 ദിവസം സൂറത്ത്ക്കലിൽ ദീപുവിൻ്റെ Deepu Vijayasenan വീട്ടിൽ.</p>
<p>* 01 ദിവസം ദിയു പോർട്ടിൽ ഉറങ്ങി.</p>
<p>* 01 ദിവസം ഹരിയാനയിലെ സഫിദോൺ കോട്ടയിൽ ഉറങ്ങി.</p>
<p>* ബാക്കിയുള്ള 100 ദിവസങ്ങൾ ഗ്യാസ് സ്റ്റേഷനുകളിലും ധാബകൾക്ക് മുന്നിലും കൃഷിയിടങ്ങളിലും ഉറങ്ങി.</p>
<p>* 4 ഡിഗ്രി വരെ താപമാനത്തിൽ സ്ലീപ്പിങ്ങ് ബാഗിൽ ഉറങ്ങി. മൈനസ് താപമാനത്തിൽ വാഹനത്തിൽ ഉറങ്ങുന്നത് അപകടമാണെന്ന തിരിച്ചറിവും ഉണ്ടായി.</p>
<p>* 10 ഡിഗ്രിക്ക് താഴെ തണുപ്പുള്ള ദിവസങ്ങളിൽ മാത്രം കുളിയും വസ്ത്രം അലക്കലും ഉച്ചസമയത്തേക്ക് മാറ്റി വെച്ചു. അല്ലെങ്കിൽ കൈകാലുകൾ മരവിച്ച് പോകുമെന്ന അവസ്ഥയുണ്ടായിരുന്നു.</p>
<p>* എല്ലാ ദിവസവും സൂര്യപ്രകാശം വീഴുന്നതിന് മുന്നേ തന്നെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങളും കുളിയും അലക്കലും നടത്തിപ്പോന്നിരുന്നു. വീടുകളിൽ ഉറങ്ങുമ്പോൾ മാത്രം ഇതിന് വീഴ്ച്ച സംഭവിച്ചു. വീടുകളാണ് നമ്മെ വഷളാക്കുന്നത്. തെരുവുകൾ നമ്മെ ചിട്ടയുള്ളവരാകുന്നു.</p>
<p>* ഭാഗിയെ നാല് വട്ടം പൊലീസ് പിടിച്ചു. 2 പ്രാവശ്യം രാജസ്ഥാനിലും 2 പ്രാവശ്യം ഹരിയാനയിലെ ഗുഡ്ഗാവിലും.</p>
<p>* രാജസ്ഥാനിൽ (ജയ്സാല്മീർ) ഒരു പ്രാവശ്യം നോ പാർക്കിങ്ങിനാണ് പിടിച്ചതെങ്കിലും, ബോർഡ് വെച്ചിട്ടില്ലാത്തതിനാലും സഞ്ചാരി എന്ന ആനുകൂല്യം തന്ന് ഫൈൻ അടിക്കാതെ വിട്ടയച്ചു.</p>
<p>രണ്ടാമത്തെ പ്രാവശ്യം (ജയ്പൂർ) പാർക്ക് ചെയ്തപ്പോൾ റോഡിലേക്ക് വാഹനം തള്ളി നിന്നതിന് ഭായിലെ Tow ചെയ്തുകൊണ്ട് പോയി. നഗരത്തിലെ ആഘോഷങ്ങളുടെ ഭാഗമായി നാട്ടിയിരുന്ന പോസ്റ്റുകൾ കാരണമാണ് പാർക്കിങ്ങ് നന്നായി ചെയ്യാൻ പറ്റാതിരുന്നത്. എന്തായാലും അതും ഫൈൻ അടിക്കാതെ വിട്ടയച്ചു. പക്ഷേ, Tow ചെയ്തവരുടെ ഫീസ് അടക്കേണ്ടി വന്നു.</p>
<p>* ഹരിയാനയിൽ 2 വട്ടം പൊലീസ് പിടിച്ചത് 10 വർഷത്തിൽ അധികം പഴക്കമുള്ള ഡീസൽ വാഹനം ഓടിച്ചതിനാണ്. ഡൽഹിയിൽ അങ്ങനെയൊരു പ്രശ്നം ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഹരിയാനയിലെ ഗുഡ്ഗാവിലും (NCR) അത് ബാധകമാണെന്ന് അറിയില്ലായിരുന്നു. ഒരിടത്ത് നിന്ന് സഞ്ചാരി എന്ന ആനുകൂല്യം കൈപ്പറ്റി കടന്ന് പോയെങ്കിലും രണ്ടാമത്തെ ഇടത്ത് 2000 രൂപ ഹരിയാന പൊലീസ് കൈക്കൂലി ഇനത്തിൽ കൈപ്പറ്റി. അത് നൽകിയില്ലെങ്കിൽ 22,000 രൂപ ഫൈൻ അടിക്കുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യുമെന്നായിരുന്നു ഭീഷണി.</p>
<p>* രണ്ട് പ്രാവശ്യം ടയർ പഞ്ചറായി. രണ്ട് പ്രാവശ്യവും പുറകിൽ ഇടത് വശത്തെ ടയറാണ് പഞ്ചറായത്. ഈ രണ്ട് പ്രാവശ്യവും തൊട്ടടുത്ത് പഞ്ചർ കടകൾ ഉണ്ടായിരുന്നത് കൊണ്ട് കാര്യമായി ബുദ്ധിമുട്ടേണ്ടി വന്നില്ല. അതിൻ്റെ പേരിൽ അരമണിക്കൂർ പോലും യാത്ര വൈകുകയോ മുടങ്ങുകയോ ചെയ്തില്ല.</p>
<p>* ബറോഡയിൽ വെച്ച് പിന്നിലെ ഇടത് ടയറിൻ്റെ ലീഫ് പൊട്ടി. അത് മാറ്റി വെച്ചെങ്കിലും അവർ ലീഫ് ശരിയാംവണ്ണം പിടിപ്പിക്കാഞ്ഞത് കൊണ്ട് പിന്നിൽ നിന്ന് ശബ്ദം വന്നുകൊണ്ടേയിരുന്നു. മൂന്നാഴ്ച്ചയോളം പലപല വർക്ക്ഷോപ്പുകളിൽ കാണിച്ചിട്ടും ഈ പ്രശ്നം കണ്ടുപിടിക്കാൻ അവർക്കൊന്നും കഴിഞ്ഞില്ല. അവസാനം സൂറത്തിലെ മലയാളി വർക്ക് ഷോപ്പിലെ സുരേഷ് മാപ്രാണം ആ പ്രശ്നം കണ്ടുപിടിച്ച് പരിഹരിച്ചു.</p>
<p>* തുടക്ക സമയത്ത്, ഭാഗിയുടെ ഏസി പലവട്ടം പണിമുടക്കി. ജയ്പൂരിൽ വെച്ച് ഫാൻ മാറ്റി വെച്ചതോടെ ആ പ്രശ്നം അവസാനിച്ചു. തുടർന്നുള്ള 120 ദിവസങ്ങളിലും ഭാഗിയിൽ ഏസിക്ക് പ്രശ്നം ഉണ്ടായില്ല.</p>
<p>* അപകടങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. എന്നാലും നഗരത്തിരക്കിൽ സിഗ്നൽ ഭേദിച്ച് വന്ന ഓട്ടോകൾ രണ്ട് വട്ടം ഭാഗിയിൽ ഉരസി. ഒന്ന് ഇറങ്ങി നോക്കുക പോലും ചെയ്യാതെ മുന്നോട്ട് പോയ സംഭവങ്ങളായിരുന്നു അത് രണ്ടും.</p>
<p>* പക്ഷേ ഒരിക്കൽ മാത്രം വലിയൊരു അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. Near Miss എന്ന് പറയാവുന്ന തരത്തിൽ ഉള്ള രക്ഷപ്പെടൽ ആയിരുന്നു അത്. ഇപ്രകാരമാണ് അത്. രാജസ്ഥാനിലെ 6 ട്രാക്കുള്ള ഒരു ദേശീയപാതയിൽ, രണ്ട് ഫാസ്റ്റ് ട്രാക്കുകളിലും വലിയ ട്രക്കുകൾ ഒരേ വേഗത്തിൽ ഒരുപാട് സമയമായി സഞ്ചരിക്കുന്നത് കൊണ്ട് അവയെ കടന്ന് പോകാൻ എനിക്ക് സ്ലോ ട്രാക്കിലൂടെ സഞ്ചരിക്കേണ്ടി വന്നു. ഞാൻ സ്ലോ ട്രാക്കിലേക്ക് കടന്നതും 200 മീറ്റർ മുന്നിൽ അതേ ട്രാക്കിൽ ഒരു ട്രക്ക് നിർത്തിയിട്ടിരിക്കുന്നതായി കണ്ടതും ഞാൻ വേഗത കുറച്ചു. റോഡിന് അൽപ്പം ഉയരമുള്ള ഭാഗത്താണ് സംഭവം. ഇടത് വശത്ത് 10 അടി താഴ്ച്ചയുണ്ട്. പെട്ടെന്ന് എൻ്റെ മുന്നിൽ റോങ്ങ് സൈഡിലൂടെ എതിരെ ഒരു ട്രാക്ടർ കയറി വന്നു. എതിർവശത്തുള്ള 3 ട്രാക്കുകളിൽ നിന്ന്, എൻ്റെ വലത് വശത്ത് സഞ്ചരിക്കുന്ന 2 ട്രക്കുകൾക്കും കുറുകേ കടന്നാണ് ഈ ട്രാക്ടർ വന്നത്. അതുകൊണ്ട് തന്നെ 2 ട്രക്കുകളുടെ മറവിലൂടെ ഈ ട്രാക്ടർ വരുന്നത് അവസാനം നിമിഷം വരെ എനിക്ക് കാണാൻ കഴിയുമായിരുന്നില്ല. റോങ്ങ് സൈഡിൽ കടന്ന് വന്നതിന് ശേഷവും വേഗത അൽപ്പം പോലും കുറയ്ക്കാതെ ട്രാക്ടർ എനിക്ക് നേരെ കുതിച്ച് വരുകയായിരുന്നു. ഞാൻ ബ്രേക്ക് പൂർണ്ണമായും ചവിട്ടുകയും ഭാഗി നിൽക്കുകയും ചെയ്തിട്ടും ട്രാക്ടറുകാരൻ നിന്നിരുന്നില്ല. കാരണം അയാൾ ബ്രേക്ക് ചവിട്ടുന്നില്ല എന്നതുതന്നെ. എതിർ ദിശയിൽ സഞ്ചരിക്കുന്നത് അന്നാട്ടിൽ ഒരു കുറ്റമേ അല്ല എന്നതുകൊണ്ട് ഒരു കൂസലുമില്ലാതെയാണ് അവരവിടെ ആ പരിപാടി ചെയ്യുന്നത്. ഒരു അപകടഘട്ടത്തിൽ പോലും അവരുടെ ഭാഗത്താണ് തെറ്റെന്ന് മനസ്സിലാക്കി അവർ അത് തിരുത്തില്ല. ട്രാക്ടറിൻ്റെ പിന്നിലെ ടയറും വീതി കൂടിയ ഭാഗവും ഭാഗിയുടെ ബോണറ്റിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് വന്ന് നിന്നത്. എന്നിട്ട് ഞാനെന്തോ കുറ്റം ചെയ്തു എന്ന മട്ടിലാണ് ട്രാക്ടറിൻ്റെ ഡ്രൈവർ എന്നെ തുറിച്ച് നോക്കിയത്. (ഈ സംസ്ഥാനങ്ങളിലെ ഡ്രൈവിങ്ങ് രീതികളെപ്പറ്റി മറ്റൊരു വിശദമായ കുറിപ്പ് ഞാൻ തയ്യാറാക്കിക്കൊണ്ടിരിക്കുന്നുണ്ട്.)</p>
<p>* 10405 രൂപ ടോൾ ഇനത്തിൽ ചിലവായി.</p>
<p>* 25325 രൂപ പ്രവേശന ഫീസ്, പാർക്കിങ്ങ് ഫീസ്, ടിപ്പ്, ഗൈഡ് എന്നീ ഇനങ്ങളിൽ ചിലവായി.</p>
<p>* 2000 രൂപ ഹരിയാന പൊലീസ് കൈക്കൂലി ഇനത്തിൽ കൈപ്പറ്റി. അത് നൽകിയില്ലെങ്കിൽ 22,000 രൂപ ഫൈൻ അടിക്കുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യുമെന്നായിരുന്നു ഭീഷണി.</p>
<p>* 1,52,571 രൂപ ഡീസൽ അടിക്കാൻ ചിലവായി.</p>
<p>* മൊത്തം ചിലവായത് 301396 രൂപ. അതായത് പ്രതിമാസം ശരാശരി 60278 രൂപ ഈ യാത്രയ്ക്ക് വേണ്ടി ചിലവായി. ഒരു ദിവസം ശരാശരി ₹2000 ചിലവ്.</p>
<p>* മൂന്ന് ദിവസം ഹോട്ടലിൽ താമസിച്ചപ്പോൾ നൽകിയ 2600 രൂപയും ഡീസൽ, പ്രവേശന ഫീസ്, ടോൾ എന്നിങ്ങനെ എല്ലാ ചിലവുകളും ചേർത്താണ് മുകളിൽ പറഞ്ഞ കണക്ക്.</p>
<p>* ഈ യാത്രയിൽ പ്രധാനമായും മൂന്ന് ജോഡി വസ്ത്രങ്ങളാണ് ഞാൻ ഉപയോഗിച്ചത്. ഒരു ജോഡി വസ്ത്രം അലക്കി ഇടുമ്പോൾ അടുത്ത വസ്ത്രം ഉപയോഗിക്കും. അത് വാഹനത്തിൽത്തന്നെ വിരിച്ച് ഉണക്കിയെടുത്ത് അടുത്ത ദിവസം ഉപയോഗിക്കും. അത് ഉണങ്ങിക്കിട്ടാൻ കാലതാമസം ഉണ്ടായാൽ മാത്രം മൂന്നാമത്തെ ജോഡി വെളിയിൽ എടുക്കുമായിരുന്നു.</p>
<p>* വാട്ടർ ടാങ്കിലുള്ള 40 ലിറ്റർ വെള്ളമാണ് ഒരു ദിവസത്തെ ശൗചം, അലക്ക്, കുളി, വാഹനം കഴുകൽ, പാത്രം കഴുകൽ എന്നിവയ്ക്കായി ഉപയോഗിച്ചിരുന്നത്.</p>
<p>* കുടിക്കാൽ എല്ലാ സമയത്തും കുപ്പിവെള്ളം തന്നെ ഉപയോഗിച്ച് പോന്നിരുന്നു.</p>
<p>* രാജസ്ഥാൻ പോലുള്ള സ്ഥലങ്ങളിൽ പ്രാതൽ കിട്ടാതെ വരുമ്പോൾ മാത്രമാണ് ഭാഗിയുടെ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കിയിരുന്നത്. ഹരിയാനയിലെ ചില കൃഷിയിടങ്ങളിൽ തങ്ങിയപ്പോൾ രാത്രി ഭക്ഷണം ഉണ്ടാക്കിയിരുന്നു.</p>
<p>* വാഹനത്തിനുള്ളിൽ കലശലായ എലി ശല്യം നേരിടേണ്ടി വന്നത് രാജസ്ഥാനിൽ എലികൾക്ക് വേണ്ടിയുള്ള കർണിമാത ക്ഷേത്രത്തിൽ പോയത് മുതൽക്കാണ്. രാത്രി ഉറക്കത്തിൽ പലപ്പോഴും എൻ്റെ ശരീരത്തിലൂടെ എലികൾ ഓടാൻ തുടങ്ങി. ഭാഗിക്ക് ഉള്ളിൽ സ്ഥിരമായി എലിക്കെണി സ്ഥാപിച്ചും എലിപ്പശ വെച്ചുമാണ് ആ പ്രശ്നം പരിഹരിച്ചത്. 5 എലികളെയാണ് അത്തരത്തിൽ പിടികൂടി തുറന്ന് വിട്ടത്. ആറാമത് ഒരു വലിയ എലി ഗുജറാത്തിൽ വെച്ച് കയറിക്കൂടിയെങ്കിലും ഒറ്റ രാത്രി കൊണ്ട് അത് തനിയെ പുറത്ത് പോയി. എന്തായാലും ഈ എലികൾ എല്ലാം ചെറിയ ചില ഭക്ഷണപ്പൊതികളും പ്ലാസ്റ്റിക്ക് പൊതികളും പേപ്പറുകളും കരണ്ടു എന്നല്ലാതെ വയറിങ്ങിനെയോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളെയൊ കരണ്ടില്ല എന്നത് ആശ്വാസമായിരുന്നു.</p>
<p>* ഈ 156 ദിവസങ്ങളിലും, അന്നന്നത്തെ കാര്യങ്ങൾ രാത്രി 12 പന്ത്രണ്ട് മണിക്ക് മുൻപ് ഫേസ്ബുക്കിൽ എഴുതി ഇട്ടിരുന്നു. ചുരുക്കം ചില ദിവസങ്ങളിൽ മാത്രം ഇൻ്റർനെറ്റ് സ്ലോ ആയതുകൊണ്ട് 12 മണി കഴിഞ്ഞ് നാലോ അഞ്ചോ മിനിറ്റ് കഴിഞ്ഞാണ് അത് പോസ്റ്റ് ചെയ്യപ്പെട്ടത്. എന്നിരുന്നാലും ഇൻ്റർനെറ്റ് തീരെ കിട്ടാത്ത അവസ്ഥ അലങ്ങ്, മദൻ, കുലങ്ങ് മലകൾക്ക് മുകളിൽ രാത്രി തങ്ങിയപ്പോൾ പോലും ഉണ്ടായില്ല എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.</p>
<p>* രണ്ട് ഹാർഡ് ഡിസ്ക്കുകളിലാണ് ബാക്കപ്പ് എടുത്തിരുന്നത്. അതിൽ ഒരു ഹാർഡ് ഡിസ്ക് എപ്പോഴും പോക്കറ്റിൽ സൂക്ഷിച്ചിരുന്നു.</p>
<p>* ഒരു വസ്തു പോലും നഷ്ടപ്പെടാതെയും ഒന്നും ഒരിടത്തും മറന്ന് വെക്കാതെയും തിരികെയെത്തി എന്നതും എടുത്ത് പറയേണ്ടതാണ്.</p>
<p>* അതിനേക്കാളെല്ലാം ഉപരിയായി പറയേണ്ടത്, പോയ സ്ഥലങ്ങളിലെല്ലാം ഒരു കുഴപ്പവുമില്ലാതെ കടന്ന് പോകുകയും ജനങ്ങളുടെ നന്മയും സഹകരണവും ആവോളം അനുഭവിക്കാൻ ആയെന്നുള്ളതുമാണ്.</p>
<p>* വീടുകളിൽ എനിക്ക് സൗകര്യമൊരുക്കിയ മേൽപ്പറഞ്ഞ സുഹൃത്തുക്കളെപ്പോലെ തന്നെ യാതൊരു പരിചയം ഇല്ലാത്ത ഗ്രാമീണരും നഗരവാസികളും ഹോട്ടലുടമകളും ധാബ ഉടമകളും ഗ്യാസ് സ്റ്റേഷൻകാരും കട്ടയ്ക്ക് നിന്ന് സഹകരിച്ചു.</p>
<p>* ഒരിടത്തും ഒരു മോഷണ ശ്രമമോ കൈയേറ്റമോ തട്ടിക്കയറലുകളോ, അപമര്യാദയോടുകൂടിയ പെരുമാറ്റമോ ഉണ്ടായില്ല.</p>
<p>* ബാബുജി, കാക്ക, കാക്കാജീ, അങ്കിൾ, അങ്കിൾജി, കീലവാല, എന്നിങ്ങനെ പലപേരുകളിൽ ബഹുമാനത്തോടെ തന്നെ ഈ വൃദ്ധനെ പൊതുജനങ്ങളും പൊലീസുകാരും എല്ലാം അഭിസംബോധന ചെയ്തു, സഹായിച്ചു, സഹകരിച്ചു.</p>
<p>* തണുപ്പ്കാലങ്ങളിൽ മാത്രമേ വടക്കേ ഇന്ത്യയിലേക്ക്, ഇതുപോലെ ഒരു മോട്ടോർ ഹോമിൽ യാത്ര പോകാനാവൂ. ചൂടുകാലങ്ങളിൽ വാഹനങ്ങളിൽ കിടന്നുറങ്ങുക സാദ്ധ്യമല്ല എന്ന നിഗമനം ശരിയാണെന്ന് ഈ യാത്ര തെളിയിച്ചു.</p>
<p>* 2025 &#8211; 2026 ലെ GIE, 2025 സെപ്റ്റംബർ ആദ്യവാരത്തിൽത്തന്നെ ആരംഭിക്കും. ആ സമയത്ത് പഞ്ചാബ്, കാശ്നീർ, ഉത്തരാഖണ്ട്, ഡൽഹി, ഹിമാചൽ എന്നീ സംസ്ഥാനങ്ങൾ പൂർത്തിയാക്കി ബാക്കി സമയമുണ്ടെങ്കിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി, വടക്ക് കിഴക്കൻ ഭാഗത്തുനിന്ന് തെക്ക് പടിഞ്ഞാറൻ ഭാഗത്ത് കൂടെ സഞ്ചരിച്ച് കേരളത്തിൽ യാത്ര അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.</p>
<p>* ഈ ആവശ്യത്തിലേക്കായി ഒട്ടും വൈകാതെ തന്നെ പുതിയ ഭാഗിയെ വാങ്ങാനുള്ള ആലോചനകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.</p>
<p>* ഇപ്രകാരം 2026 &#8211; 2027 &#8211; 2028 &#8211; 2029 വർഷങ്ങളിൽ 5 മാസം വീതം സഞ്ചരിക്കുന്നതോടെ ഇന്ത്യ ഏറെക്കുറെ കണ്ട് തീർക്കാൻ പറ്റുമെന്നും 800‍+ കോട്ടകളിലേക്കുള്ള സഞ്ചാരം പൂർത്തിയാക്കാൻ പറ്റുമെന്നും പ്രതീക്ഷിക്കുന്നു.</p>
<p>* എന്നിട്ട് വീണ്ടും ആയുസ്സും ആരോഗ്യവും അവശേഷിക്കുന്നുണ്ടെങ്കിൽ ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്ക് ഡ്രൈവ് ചെയ്ത് പോകാനും പദ്ധതിയുണ്ട്.</p>
<p>* എന്തായാലും ഇപ്രാവശ്യത്തെ 156 ദിവസത്തെ യാത്ര കഴിഞ്ഞതോടെ ഒരു മോട്ടോർ ഹോമിലുള്ള ചുരുങ്ങിയ സൗകര്യങ്ങൾ വെച്ച് യാത്ര ചെയ്യാനുള്ള സമ്പൂർണ്ണമായ ആത്മവിശ്വാസം ഈയുള്ളവൻ നേടിയെടുത്തിട്ടുണ്ട്. യാത്ര മാത്രമല്ല, റോഡ്, കാലാവസ്ഥ, ഡ്രൈവിങ്ങ് രീതികൾ, ഭക്ഷണക്രമങ്ങൾ, വാഹനം ക്രമീകരിക്കേണ്ട രീതികൾ, കൊണ്ടുപോകേണ്ട ഏറ്റവും അത്യാവശ്യമുള്ള സാധനങ്ങൾ എന്നിങ്ങനെ എല്ലാക്കാര്യങ്ങളും 90% എങ്കിലും തീർപ്പാക്കാനും ഒത്തുപോകാനും സഹായിച്ച ഒരു യാത്രയായിരുന്നു ഇപ്രാവശ്യം കഴിഞ്ഞത്.</p>
<p>* ഇത്തരത്തിൽ യാത്ര ചെയ്യാൻ താൽപ്പര്യമുള്ളവർക്കൊപ്പം ഈ വിഷയത്തിൽ കൂടിയാലോചന (Consultancy) നടത്താൻ ഞാൻ തയ്യാറാണ്. ഇത്തരം കൂടിയാലോചനകൾ ഫോണിലൂടെ നടത്തുന്നതല്ല. ആവശ്യക്കാർ സമയം തീർച്ചപ്പെടുത്തി നേരിട്ട് വന്ന് സംസാരിച്ച് പോകേണ്ടതാണ്.</p>
<p>* ഈ 156 ദിവസങ്ങളിലും ഫേസ്ബുക്കിൽ എൻ്റെ യാത്രാക്കുറിപ്പുകളും റീലുകളും വിടാതെ പിന്തുടർന്നവർ നിരവധിയാണ്. അവർക്കെല്ലാം എൻ്റെ പ്രത്യേകം നന്ദി. നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഒന്നോ രണ്ടോ ആഴ്കകൾക്കപ്പുറം ഇതൊന്നും വായിക്കാനോ പടങ്ങൾ കാണാനോ പോലും പറ്റില്ലായിരുന്നു. നാട്ടിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന തിരക്കുകളും അനാവശ്യ തിരക്കുകളും വല്ലാതെ പിന്നോട്ടടിപ്പിക്കും. അതുകൊണ്ട് തന്നെയാണ് ഇത് എല്ലാ ദിവസവും വായിച്ചവരോട് പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹമുള്ളത്.</p>
<p>* ഇതൊന്നും യാത്രാവിവരണമായി സ്വയം ഞാൻ തന്നെ കണക്കാക്കുന്നില്ല. ഇതിൽ കാവ്യഭംഗിയോ സ്ഥലകാലവർണ്ണനയോ യാത്രയുടെ ആവേശമോ വാരിവിതറിയിട്ടില്ല. ഞാൻ അങ്ങോട്ട് പോയി, ഇങ്ങോട്ട് പോയി, അത് കണ്ടു ഇത് കണ്ടു എന്നിങ്ങനെയുള്ള വെറും വരികൾ മാത്രമായിരുന്നു. അതിൽക്കൂടുതൽ ഭംഗി പിടിപ്പിച്ച് എഴുതണമെങ്കിൽ കൂടുതൽ സമയം വേണം കൂടുതൽ അക്ഷരങ്ങളും വേണം. അതില്ലാത്തത് കൊണ്ടാണല്ലോ ഈയുള്ളവൻ നിരക്ഷരൻ ആകുന്നത്!</p>
<p>* ഈ കുറിപ്പുകളിൽ, പല കാരണങ്ങൾ കൊണ്ടും പരസ്യമായി എഴുതി വെക്കാൻ പറ്റാത്ത പല കാര്യങ്ങളും എൻ്റെ ഡയറിയിലാണ് നിത്യേന ഞാൻ കുറിച്ചിരിക്കുന്നത്. ഫേസ്ബുക്കിൽ എഴുതിയതും ഡയറിയും ചേർത്ത്, മൃതപ്രായമാകുമ്പോൾ വായിച്ചാൽ എനിക്ക് തന്നെ വായിച്ച് രസിക്കാനുള്ളത് ഉണ്ടാകും. അതിൽ നിന്ന് ചില ഭാഗങ്ങൾ മാത്രം സംയോജിപ്പിച്ച്, ചില നല്ല അനുഭവങ്ങളും ചില ഗംഭീര മനുഷ്യരേയും ചേർത്ത് വെച്ച് പുസ്തകരൂപത്തിൽ ചിലപ്പോൾ പ്രസിദ്ധീകരിച്ചേക്കാം. പക്ഷേ, യാതൊരു ഉറപ്പുമില്ല. അത്രയും സമയം ഉണ്ടെങ്കിൽ വേറെ എവിടെയൊക്കെ യാത്ര പോകാം എന്നാണെൻ്റെ ചിന്ത. അഥവാ മേൽപ്പറഞ്ഞ പോലെ ഒരു പുസ്തകം വന്നാലും അത് ആവശ്യമുള്ളവർക്ക് മാത്രമായി പ്രിൻ്റ് ഓൺ ഡിമാൻ്റ് (POD) ആയിരിക്കും.</p>
<p>ഈ യാത്ര വായിച്ച് കൂടെ നിന്നവർക്കും, താമസവും ഭക്ഷണവുമൊക്കെ നൽകി നേരിട്ട് കൂടെ നിന്നവർക്കുമെല്ലാം ഉള്ളിൻ്റെ ഉള്ളിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. GIE യാത്രയും ഓൺലൈൻ വെറുപ്പിക്കലും തുടരും. ഇനിയും കൂടെയുണ്ടാകണം. രക്ഷപ്പെടാനുള്ളവർക്ക് രക്ഷപ്പെടുകയും ആവാം.</p>
<p><strong>വാൽക്കഷണം:-</strong> ജയ്പൂരിൽ വച്ച് മഞ്ജുവിന്റെ മകൾ ഖുശി, ഈ യാത്രയെ രണ്ടു വാചകത്തിൽ നിർവ്വചിക്കാൻ എന്നോട് പറഞ്ഞു. വാചകം1:- ഇത്തരം ഒരു യാത്ര ചെയ്യുന്നതോടെ ഒരാൾ മിനിമലിസ്റ്റായി മാറിത്തുടങ്ങുന്നു. വാചകം 2:- അഹം എന്ന സംഭവം അയാളുടെ ജീവിതത്തിൽ നിന്ന് ചെറിയ തോതിലെങ്കിലും പടിയിറങ്ങാൻ തുടങ്ങുന്നു.</p>
<p>നന്ദി. സസ്നേഹം<br />
നിരക്ഷരൻ<br />
(അന്നും ഇന്നും എപ്പോഴും)</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9853" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9853</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> അവിചാരിതമായ വഴികളിലൂടെ&#8230;.</title>
		<link>http://niraksharan.in/?p=9850</link>
		<comments>http://niraksharan.in/?p=9850#comments</comments>
		<pubDate>Sat, 22 Feb 2025 13:57:08 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9850</guid>
		<description><![CDATA[എറണാകുളത്ത് നിന്ന് ഇടപ്പള്ളിക്ക് പോകുമ്പോൾ, മണപ്പാട്ടിപ്പറമ്പ് കവലയിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ക്യാമ്പസ് എന്നും കാണുന്നതാണ്. പക്ഷേ അതിനകത്തുള്ള ലോകം എന്നെങ്കിലും കാണാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അങ്ങനെയൊരു ആവശ്യം ഒരു സാധാരണക്കാരന് ഉണ്ടാകുന്നില്ലല്ലോ. ഇന്നലെ (21.02.2025) പക്ഷേ അതിനും അവസരം ലഭിച്ചു. ലോക മാതൃഭാഷാ ദിനം പ്രമാണിച്ച്, ഒന്നരമണിക്കൂർ നീളുന്ന ഒരു പരിപാടി RBI ഉദ്യോഗസ്ഥർക്ക് മാത്രമായി അതിനകത്ത്. അതിലേക്ക് ക്ഷണം വന്നത് സുഹൃത്ത് പ്രിയ Priya Patnaik വഴിയാണ്. നായ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9850" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/03/2105.jpg"><img class="aligncenter wp-image-9851 " src="http://niraksharan.in/wp-content/uploads/2025/03/2105.jpg" alt="2" width="475" height="475" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">എ</span></a></strong></span>റണാകുളത്ത് നിന്ന് ഇടപ്പള്ളിക്ക് പോകുമ്പോൾ, മണപ്പാട്ടിപ്പറമ്പ് കവലയിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ക്യാമ്പസ് എന്നും കാണുന്നതാണ്. പക്ഷേ അതിനകത്തുള്ള ലോകം എന്നെങ്കിലും കാണാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അങ്ങനെയൊരു ആവശ്യം ഒരു സാധാരണക്കാരന് ഉണ്ടാകുന്നില്ലല്ലോ.</p>
<p>ഇന്നലെ (21.02.2025) പക്ഷേ അതിനും അവസരം ലഭിച്ചു.</p>
<p>ലോക മാതൃഭാഷാ ദിനം പ്രമാണിച്ച്, ഒന്നരമണിക്കൂർ നീളുന്ന ഒരു പരിപാടി RBI ഉദ്യോഗസ്ഥർക്ക് മാത്രമായി അതിനകത്ത്. അതിലേക്ക് ക്ഷണം വന്നത് സുഹൃത്ത് പ്രിയ Priya Patnaik വഴിയാണ്.<br />
നായ മണം പിടിച്ച് സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ ആ ക്യാമ്പസിന് അകത്ത് കാലുകുത്താൻ പറ്റൂ. ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു അനുഭവം.</p>
<p>പരിപാടിക്ക് ശേഷം RBIയ്ക്ക് വേണ്ടി, ജനറൽ മാനേജർ, ശ്രീ. ടി.വി. റാവു സമ്മാനിച്ച 75രൂപയുടെ സ്മരണികാ നാണയത്തിന്റെ കാര്യം സൂചിപ്പിക്കാനാണ് മുഖ്യമായും ഈ കുറിപ്പ്. എന്നെപ്പോലെ ഒരാൾക്ക് കിട്ടാവുന്ന ഏറ്റവും മികച്ച സമ്മാനമാണത്.</p>
<p>1945ൽ സ്ഥാപിതമായ, UNൻ്റെ പ്രത്യേക ഏജൻസിയായ FAOൻ്റെ (Food &amp; Agricultural Organization) 75-)ം വാർഷികം പ്രമാണിച്ച് 16 ഒക്ടോബർ 2020ൽ പുറത്തിറക്കിയതാണ് ഈ 75രൂപാ നാണയം.<br />
ഇത്തരം നാണയങ്ങൾ ലിമിറ്റഡ് എഡിഷൻ ആയിരിക്കുമെന്ന് നാണയങ്ങൾ ശേഖരിക്കുന്നവർക്ക് തീർച്ചയായും അറിയുന്നതാണ്. പുറത്തിറങ്ങുന്ന സമയത്ത് കാലേക്കൂട്ടി ബുക്ക് ചെയ്യുന്ന കുറച്ച് പേർക്ക് ലഭിക്കും. പിന്നെ അത് സ്റ്റോക്ക് ഉണ്ടാകാൻ സാദ്ധ്യത RBI പോലുള്ള സ്ഥാപനങ്ങളിൽത്തന്നെ ആണ്. പുറത്തിറങ്ങി 5 വർഷത്തിന് ശേഷം അത്തരമൊരു നാണയം കിട്ടി എന്നുള്ളതിൽ എനിക്ക് എത്രത്തോളം സന്തോഷം ഉണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?!</p>
<p>നാണയത്തിന്റെ Print ചെയ്ത മൂല്യം 75 രൂപ ആണെങ്കിലും, 35 ഗ്രാം തൂക്കമുള്ള ഈ നാണയത്തിൽ 50% വെള്ളിയാണ്. അതായത് 17.5 ഗ്രാം വെള്ളി!</p>
<p>ബാക്കി 40% ചെമ്പ്, 5% നിക്കൽ, 5% സിങ്ക്. എന്ന് വെച്ചാൽ, അത് വെറുമൊരു 75 രൂപ നാണയം അല്ല. ലോഹങ്ങളുടെ വിലയും ചേർത്ത് കണക്ക് കൂട്ടിയാൽ കിട്ടുന്നതിലും പതിന്മടങ്ങ് മൂല്യമാണ് ഞാൻ അതിന് നൽകുന്നത്. എന്റെ നാണയ ശേഖരത്തിലെ ഏറ്റവും ഉൽകൃഷ്ടമായ നാണയം എന്ന പദവി ഇന്നലെ മുതൽ ഈ 75രൂപാ നാണയം കൈയടക്കിയിരിക്കുന്നു.</p>
<p>ഇതെല്ലാം യാത്രകൾ കൊണ്ടുവന്ന് തന്ന സൗഭാഗ്യമാണ്. ഒരു വഴിക്ക് പുറപ്പെട്ടിട്ട് ഏതെല്ലാം വഴികളിലാണ് ചെന്ന് നിൽക്കുന്നതെന്ന് നോക്കൂ.</p>
<p>നന്ദി RBI. നന്ദി റാവു സർ, നന്ദി മധുശ്യാം, നന്ദി പ്രിയ. സാകൂതം എന്നെ കേട്ടിരുന്ന, ചോദ്യങ്ങൾ കൊണ്ട് അതിശയിപ്പിച്ച ഒരോ RBI ഉദ്യോഗസ്ഥർക്കും നന്ദി.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9850" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9850</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
