<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; പുസ്തകം</title>
	<atom:link href="http://niraksharan.in/?cat=24&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Thu, 20 Nov 2025 06:08:07 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> അക്ഷരങ്ങൾ പെറുക്കി നിരക്ഷരൻ പണിത കോട്ട കഥകൾ!</title>
		<link>http://niraksharan.in/?p=10145</link>
		<comments>http://niraksharan.in/?p=10145#comments</comments>
		<pubDate>Tue, 11 Nov 2025 14:30:27 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=10145</guid>
		<description><![CDATA[———————————————————————————- കൊച്ചിയിലെ ഓട്ടക്കാരുടെ കൂട്ടായ്മയിൽ എൻ്റെ സഹ ഓട്ടക്കാരനായ രാജേഷ് രാമചന്ദ്രൻ, എൻ്റെ കഥ പറയുന്ന കോട്ടകൾ എന്ന യാത്രാവിവരണത്തെപ്പറ്റി അഭിപ്രായപ്പെടുന്നത് താഴെ ചേർക്കുന്നു. ———————————————————————————- എല്ലാവരും യാത്ര ചെയ്യാൻ സ്വപ്നം കാണുന്നു, പക്ഷേ കുറച്ചുപേർ മാത്രമേ അത് ചെയ്യുന്നുള്ളൂ, വളരെ കുറച്ചുപേർ മാത്രമേ അത് അനുഭവിക്കുന്നുള്ളൂ. നിരക്ഷരന്റെ &#8216;കഥ പറയുന്ന കോട്ടകൾ&#8217;, മനോഹരമായി കഥകൾ പറയുന്നു. മനോഹരമായി കഥകൾ പറഞ്ഞുകൊണ്ട്, നമ്മൾ കടൽത്തീര മണലിലൂടെ സഞ്ചരിക്കുകയാണ്. ഇത് കോട്ടകളുടെ കഥകൾ മാത്രമല്ല, കേരളത്തിന്റെ പരിണാമവും ഇന്ത്യയുടെ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10145" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/11/222.jpg"><img class="aligncenter wp-image-10146 " src="http://niraksharan.in/wp-content/uploads/2025/11/222.jpg" alt="22" width="519" height="519" /></a><br />
———————————————————————————-<br />
<span style="color: #0000ff;">കൊച്ചിയിലെ ഓട്ടക്കാരുടെ കൂട്ടായ്മയിൽ എൻ്റെ സഹ ഓട്ടക്കാരനായ</span> <a href="https://rajeshcamelia.wordpress.com/2025/11/11/%e0%b4%95%e0%b4%a5-%e0%b4%aa%e0%b4%b1%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%be-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d/?fbclid=IwY2xjawOE2tlleHRuA2FlbQIxMQBicmlkETE1aFQyTTd5SGNpcVBwbVJCc3J0YwZhcHBfaWQQMjIyMDM5MTc4ODIwMDg5MghjYWxsc2l0ZQIzMAABHtZIwTSdUUOsTXSFMYHrtVuE7fyjKXchVav1sHWwg_zmTKgmiWL8vBhjNU7k_aem_F_clcAj6LrahUWV2tvuDfA&amp;brid=UQ05xoIo6V0Rjazr_flYbA">രാജേഷ് രാമചന്ദ്രൻ</a>, <span style="color: #0000ff;">എൻ്റെ കഥ പറയുന്ന കോട്ടകൾ എന്ന യാത്രാവിവരണത്തെപ്പറ്റി അഭിപ്രായപ്പെടുന്നത് താഴെ ചേർക്കുന്നു.</span><br />
———————————————————————————-<br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">എ</span></a></strong></span>ല്ലാവരും യാത്ര ചെയ്യാൻ സ്വപ്നം കാണുന്നു, പക്ഷേ കുറച്ചുപേർ മാത്രമേ അത് ചെയ്യുന്നുള്ളൂ, വളരെ കുറച്ചുപേർ മാത്രമേ അത് അനുഭവിക്കുന്നുള്ളൂ.</p>
<p>നിരക്ഷരന്റെ &#8216;കഥ പറയുന്ന കോട്ടകൾ&#8217;, മനോഹരമായി കഥകൾ പറയുന്നു. മനോഹരമായി കഥകൾ പറഞ്ഞുകൊണ്ട്, നമ്മൾ കടൽത്തീര മണലിലൂടെ സഞ്ചരിക്കുകയാണ്. ഇത് കോട്ടകളുടെ കഥകൾ മാത്രമല്ല, കേരളത്തിന്റെ പരിണാമവും ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ലോകം എങ്ങനെ കണ്ടു എന്നതുമാണ്.</p>
<p>കൊച്ചിയുടെ സ്വന്തം ഫോർട്ട് കൊച്ചിന്റെ കഥ പറഞ്ഞുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. കോഴിക്കോട്, വാസ്കോഡെഗാമയുടെയും അറബികളുടെയും ലോകത്തെ കാപ്പാടിലൂടെ കൊണ്ടുവരുന്നു. മാളിയേക്കലും മറിയുമ്മയും മലബാറിന്റെ മഹിളാ പ്രതിഭകളെ പരിചയപ്പെടുത്തുന്നു. പിന്നീട് തലശ്ശേരി കോട്ടയിൽ ബൃിട്ടീഷുകാരേയും ടിപ്പുവിനെയും അനുഭവിക്കുന്നു. കണ്ണൂർ കോട്ടയിലേക്കുള്ള വഴിയിൽ, കോളേജുകുമാരനായ മനോജിനെ തിരിച്ചറിയുന്നു! കേരളത്തിലെ ഏക മുസ്ലീം രാജകുടുംബം അറക്കൽ കുടുംബത്തിന്റെ പൂർവ്വിക ഭവനം അറക്കൽ കെട്ടും, അറക്കൽ ബീവിയും കഥകൾ പറയുന്നു. മുത്തപ്പൻ വാഴുന്ന പറശ്ശിനിക്കടവ് താണ്ടി ബേക്കലും ചന്ദ്രഗിരിക്കോട്ടയും. അധികമാരും കേൾക്കാത്ത കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുര ക്ഷേത്രം കടന്ന് കർണ്ണാടകയിൽ 1000 തൂണുകളുള്ള ജൈന ക്ഷേത്രം. കാർക്കളയിൽ ചതുർമുഖ ബസ്തി, ബാഹുബലി ബെട്ട എന്ന രണ്ടു ജൈന ക്ഷേത്രങ്ങൾ താണ്ടി കൊല്ലൂർ മൂകാംബികയിൽ, മുർദേശ്വർിലും. ഗോകർണ്ണം വഴി കാർവാർ യാത്ര വിവരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.</p>
<p>നിരക്ഷരനും പങ്കാളിയായ മുഴിങ്ങോടികാരിയും കണ്ടതും വായിച്ചതുമായ റോഡ് അടയാളങ്ങൾ! ഒരാൾ മിർജാൻ ഫോർട്ട് എന്നും മറ്റെയാൾ മിർജാൻ പോർട്ട് എന്നും വായിച്ചു? ലോകത്തെ എല്ലാ ദമ്പതികളെയും പോലെ രണ്ടുപേരും ശരിയായിരുന്നു!</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10145" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10145</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> പ്രവാസികളുടെ കൂടാരം</title>
		<link>http://niraksharan.in/?p=10142</link>
		<comments>http://niraksharan.in/?p=10142#comments</comments>
		<pubDate>Sat, 01 Nov 2025 14:30:42 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മലയാളം]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10142</guid>
		<description><![CDATA[ജയിൽ ജീവിതം ആരും ആഗ്രഹിക്കുന്ന ഒന്നാകാൻ വഴിയില്ല. ആർക്കും അതത്ര സുഖകരമായ അനുഭവമാകാനും സാദ്ധ്യതയില്ല. കുറ്റകൃത്യങ്ങളും ക്രൂരതകളും ചെയ്ത് ശിക്ഷിക്കപ്പെട്ടവർ മാത്രമല്ല ജയിലുകളിൽ ചെന്ന് പെടുന്നത്. നിയമത്തിന്റെ കണ്ണിൽ കുറ്റമാകുന്ന ഒന്നിലേക്ക് അബദ്ധത്തിൽ ചെന്ന് ചാടുന്നവരും അവസാനം ജയിലിൽ എത്തിപ്പെടാറുണ്ട്. ഇന്ത്യൻ ജയിലുകളുടെ കഥകൾ ധാരാളമായി നമ്മൾ വായിച്ചിട്ടുണ്ട്; അറിഞ്ഞിട്ടുണ്ട്. ജയചന്ദ്രൻ മൊകേരിയുടെ മാലിദ്വീപ് ജയിൽവാസത്തിൻ്റെ അനുഭവസാക്ഷ്യമായ &#8216;തക്കിജ്ജ&#8217; നമ്മൾ വായിച്ച് തീർത്തത് ഉൾക്കിടിലത്തോടെയും, ശത്രുക്കൾക്ക് പോലും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെയും ആണ്. ഒരു [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10142" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/11/221.jpg"><img class="aligncenter wp-image-10143 " src="http://niraksharan.in/wp-content/uploads/2025/11/221.jpg" alt="22" width="441" height="784" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ജ</span></a></strong></span>യിൽ ജീവിതം ആരും ആഗ്രഹിക്കുന്ന ഒന്നാകാൻ വഴിയില്ല. ആർക്കും അതത്ര സുഖകരമായ അനുഭവമാകാനും സാദ്ധ്യതയില്ല.</p>
<p>കുറ്റകൃത്യങ്ങളും ക്രൂരതകളും ചെയ്ത് ശിക്ഷിക്കപ്പെട്ടവർ മാത്രമല്ല ജയിലുകളിൽ ചെന്ന് പെടുന്നത്. നിയമത്തിന്റെ കണ്ണിൽ കുറ്റമാകുന്ന ഒന്നിലേക്ക് അബദ്ധത്തിൽ ചെന്ന് ചാടുന്നവരും അവസാനം ജയിലിൽ എത്തിപ്പെടാറുണ്ട്.</p>
<p>ഇന്ത്യൻ ജയിലുകളുടെ കഥകൾ ധാരാളമായി നമ്മൾ വായിച്ചിട്ടുണ്ട്; അറിഞ്ഞിട്ടുണ്ട്. ജയചന്ദ്രൻ മൊകേരിയുടെ മാലിദ്വീപ് ജയിൽവാസത്തിൻ്റെ അനുഭവസാക്ഷ്യമായ &#8216;തക്കിജ്ജ&#8217; നമ്മൾ വായിച്ച് തീർത്തത് ഉൾക്കിടിലത്തോടെയും, ശത്രുക്കൾക്ക് പോലും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെയും ആണ്.</p>
<p>ഒരു വ്യാഴവട്ടത്തിലേറെ കാലം ഗൾഫ് രാജ്യങ്ങളിൽ പ്രവാസിയായിരുന്ന വ്യക്തിയാണ് ഞാൻ. അന്നാടുകളിൽ ജയിലിൽ എത്തിപ്പെടാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഒരേ മുറിയിൽ താമസിക്കുന്നവരിൽ ഒരാൾ സ്വാഭാവികമായി മരണമടഞ്ഞാൽ പോലും മറ്റുള്ളവർക്ക് ഒന്നോ രണ്ടോ ദിവസം ജയിൽവാസത്തിന് യോഗമുണ്ട്. അതൊരു സ്വാഭാവിക മരണം ആണെന്ന് മെഡിക്കൽ റിപ്പോർട്ട് വരുന്നത് വരെ, ആ മുറിയിൽ കൂടെയുണ്ടായിരുന്നവർ തടവിലാക്കപ്പെടും. അങ്ങനെ അങ്ങനെ ധാരാളം ഗൾഫ് ജയിൽ കഥകൾ ഞാനും കേട്ടിട്ടുണ്ട്, പ്രവാസ കാലത്ത്.</p>
<p>പക്ഷേ ഒരു കൃതിയിലൂടെ ഗൾഫ് ജയിലിന്റെ അനുഭവങ്ങളും വിഹ്വലതകളും ആദ്യമായി വായിച്ചറിയുന്നത് സിദ്ദിഖ് തൊഴിയൂരിൻ്റെ &#8216; പ്രവാസികളുടെ കൂടാരം&#8217; എന്ന നോവലിലൂടെയാണ്.</p>
<p>കഥാനായകൻ ഹൈദ്രോസിന്റെ ജീവിതാനുഭവങ്ങളിലൂടെയും ഗൾഫ് രാജ്യത്തെ വളർച്ചയിലൂടെയുമൊക്കെ ആഖ്യാനം മുന്നോട്ടു നീങ്ങുമ്പോൾ ജയിൽവാർഡനും സഹതടവുകാരും ഒക്കെ കൃത്യമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. എല്ലാവർക്കും ജയിൽജീവിതം ഒരുപോലെ ഉൾക്കൊള്ളാനോ താങ്ങാനോ പറ്റുന്നില്ല എന്നതിന്റെ ഉദാഹരണമാണ് ശെൽവൻ എന്ന തമിഴ് കഥാപാത്രം. നാട്ടിലെ കഷ്ടപ്പാടുകളിൽ നിന്ന് അറുതി നേടാനായി സ്നേഹമയിയായ പാട്ടിയെ വിട്ടുപിരിഞ്ഞ് ഗൾഫിലെത്തുന്ന ശെൽവൻ്റെ നൊമ്പരപ്പെടുത്തുന്ന അനുഭവമാണ് കഥാന്ത്യത്തിൽ.</p>
<p>മദ്യവും മയക്കുമരുന്നും അടക്കമുള്ള മോശം പാതകളിലൂടെ സഞ്ചരിക്കുകയും വഴിവിട്ട മാർഗ്ഗങ്ങളിലൂടെ ധാരാളം പണമുണ്ടാക്കുകയും ചെയ്തെങ്കിലും അവസാനം ജയിലിൽ എത്തുന്ന ഹൈദ്രോസിന് പക്ഷേ, മാനസാന്തരം ഉണ്ടാകുന്നുണ്ട്. സ്നേഹനിധിയായ ഉമ്മയെയും മാമയേയും വിഷമിപ്പിക്കുകയും കാമുകിയെ വഞ്ചിക്കുകയും ചെയ്തതിന്റെ ശിക്ഷയായി അയാൾ തന്റെ ജയിൽ ജീവിതത്തെ ഉൾക്കൊള്ളുന്നുണ്ട്. തെറ്റ് തിരുത്തണം എന്നുള്ള ആഗ്രഹമയാളിൽ ഉണ്ടാകുന്നുണ്ട്. അതൊക്കെ തന്നെയാണല്ലോ ജയിൽ എന്ന ശിക്ഷ കൊണ്ട് ഉദ്ദേശിക്കുന്നതും.</p>
<p>ചുരുങ്ങിയ എട്ട് അദ്ധ്യായങ്ങളിലൂടെ സിദ്ദിഖ് പറഞ്ഞു വെക്കുന്നത്, അമ്മ, മകൻ, അമ്മാവൻ, കാമുകി, പാട്ടി, എന്നിങ്ങനെ മനുഷ്യർ തമ്മിലുള്ള ഇഴയടുപ്പത്തിന്റേയും, പണം കാണുമ്പോൾ കണ്ണ് മഞ്ഞളിച്ച് പോകുന്ന മനുഷ്യരുടെ സഹജമായ വാസനകളുടേയും നേർക്കാഴ്ച്ചകളാണ്.</p>
<p>അറബി രാജ്യത്തെ ജയിൽ ആയതുകൊണ്ട്, ആഖ്യാനത്തിൽ പലയിടത്തും അറബി സംസാരം കടന്നു വരുന്നത് വ്യക്തിപരമായി എനിക്കേറെ ആസ്വാദ്യകരമായിരുന്നു. മറന്ന് തുടങ്ങിയിരുന്ന അറബി വാക്കുകളും ഭാഷയും പൊടി തട്ടിയെടുക്കാൻ പറ്റി എന്ന സന്തോഷമാണ് അതിന് പിന്നിൽ.</p>
<p>ചുരുങ്ങിയത് പ്രവാസികളെങ്കിലും ഒരു വട്ടം &#8216;പ്രവാസികളുടെ കൂടാര&#8217;ത്തിലൂടെ കടന്നു പോകണം. ഒരിക്കലും ഒരു മണലാരണ്യത്തിലെ ജയിലിൽ ചെന്ന് പെടാതിരിക്കാൻ ചിലപ്പോൾ അത് സഹായിച്ചെന്ന് വരും. നമുക്ക് ഏറ്റവും അടുത്ത് നിൽക്കുന്ന ചില പ്രവാസ രാജ്യങ്ങളിലെ ജയിലുകൾ എങ്ങനെയാണെന്ന് അറിയാൻ എല്ലാ മലയാളികൾക്കും &#8216; പ്രവാസികളുടെ കൂടാരം&#8217; നല്ല വായനയാണ്.</p>
<p>സിദ്ധിക്കിനും പ്രവാസികളുടെ കൂടാരത്തിനും ആശംസകൾ.</p>
<p>- നിരക്ഷരൻ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10142" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10142</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കമ്പിളികണ്ടത്തെ കൽഭരണികൾ. (ഒരു കഥയുണ്ട്)</title>
		<link>http://niraksharan.in/?p=10115</link>
		<comments>http://niraksharan.in/?p=10115#comments</comments>
		<pubDate>Wed, 15 Oct 2025 16:30:18 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഭിമുഖം]]></category>
		<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10115</guid>
		<description><![CDATA[24 ആഴ്ചകൾക്കുള്ളിൽ 28 എഡിഷൻ വിറ്റുപോയ പുസ്തകം. വെറും വില്പനയല്ല, ആകാശദൂത് എന്ന സിനിമ കണ്ട് പ്രേക്ഷകർ കരഞ്ഞതുപോലെ, വായനക്കാരെ കരയിപ്പിച്ചുകൊണ്ട് വിറ്റുപോയ പുസ്തകം. അതാണ് കമ്പിളികണ്ടത്തെ കൽഭരണികൾ. മഞ്ഞുമ്മലിലെ മാതൃഭൂമി സ്റ്റുഡിയോയിൽ, &#8216;ഒരു കഥയുണ്ട് &#8216; എന്ന പരിപാടിയിലൂടെ ഇന്ന് പ്രിയൻ പറഞ്ഞ കഥ അതായിരുന്നു. സത്യത്തിൽ അതൊരു കഥയല്ല. ശ്രീ.ബാബു അബ്രഹാമും മൂന്ന് സഹോദരിമാരും അവരുടെ അമ്മ മേരിയും ഒന്നുമില്ലായ്മയിൽ നിന്നും ജീവിതം വെട്ടിപ്പിടിച്ചതിന്റെ നേരനുഭവമാണ്; ആത്മകഥയാണ്. കുട്ടേട്ടനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വരികൾ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10115" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/10/11.jpg"><img class="aligncenter wp-image-10116 " src="http://niraksharan.in/wp-content/uploads/2025/10/11.jpg" alt="11" width="470" height="627" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">24</span></a></strong></span> ആഴ്ചകൾക്കുള്ളിൽ 28 എഡിഷൻ വിറ്റുപോയ പുസ്തകം. വെറും വില്പനയല്ല, ആകാശദൂത് എന്ന സിനിമ കണ്ട് പ്രേക്ഷകർ കരഞ്ഞതുപോലെ, വായനക്കാരെ കരയിപ്പിച്ചുകൊണ്ട് വിറ്റുപോയ പുസ്തകം. അതാണ് കമ്പിളികണ്ടത്തെ കൽഭരണികൾ.</p>
<p>മഞ്ഞുമ്മലിലെ മാതൃഭൂമി സ്റ്റുഡിയോയിൽ, &#8216;ഒരു കഥയുണ്ട് &#8216; എന്ന പരിപാടിയിലൂടെ ഇന്ന് <a href="https://www.facebook.com/priyarajgovindraj.g">പ്രിയൻ</a> പറഞ്ഞ കഥ അതായിരുന്നു. സത്യത്തിൽ അതൊരു കഥയല്ല. <a href="https://www.facebook.com/babu.abraham.247328">ശ്രീ.ബാബു അബ്രഹാമും</a> മൂന്ന് സഹോദരിമാരും അവരുടെ അമ്മ മേരിയും ഒന്നുമില്ലായ്മയിൽ നിന്നും ജീവിതം വെട്ടിപ്പിടിച്ചതിന്റെ നേരനുഭവമാണ്; ആത്മകഥയാണ്.</p>
<p><a href="https://www.facebook.com/ashtamoorthi.vasudevan/">കുട്ടേട്ടനാണ്</a> പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വരികൾ എടുത്തു പറഞ്ഞാൽ, &#8220;വായിച്ചുതീർത്ത്, പുസ്തകം അടച്ച് വെച്ചാലും ബാബു അബ്രഹാമിന്റെ അനുഭവങ്ങൾ നമ്മളെ കുറേക്കാലം വേട്ടയാടിക്കൊണ്ടിരിക്കും. മഴയും മഞ്ഞുമേറ്റ് ഇതിലെ കഥാപാത്രങ്ങൾ കുറേക്കാലം കൂടി നമ്മോടൊപ്പം ജീവിതം തുടരും. അതാണ് ഈ പുസ്തകത്തിന്റെ മികവിനുള്ള സാക്ഷ്യപത്രം.&#8221;</p>
<p>ഈ പുസ്തകത്തിലെ ഏതെങ്കിലും ഒരു താളിൽ കണ്ണീർ വീഴ്ത്താതെ വായന പൂർത്തിയാക്കുക, വായനക്കാരനെ സംബന്ധിച്ച് ശ്രമകരമായ ജോലിയാണ്. എന്റെ കാര്യത്തിലും അനുഭവം മറിച്ചല്ല. അതുകൊണ്ടുതന്നെ &#8216;ഒരു കഥയുണ്ട് &#8216; പരിപാടിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ എനിക്കൽല്പം ആശങ്ക ഉണ്ടായിരുന്നു. സിനിമാ തീയറ്ററിൽ ആണെങ്കിൽ ഇരുട്ടിൽ കണ്ണ് തുടക്കാം. സ്റ്റുഡിയോയിലെ നിറഞ്ഞ വെളിച്ചത്തിന് കീഴെ അത് പറ്റില്ലല്ലോ. ഈ കഥ പറഞ്ഞ് തുടങ്ങിയാൽ പ്രിയൻ കരയിപ്പിച്ചിരിക്കും എന്നൊരു ബോധ്യവും എനിക്കുണ്ടായിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. പ്രിയന്റെ കണ്ഠമിടറി. ആദ്യത്തെ പത്ത് മിനിറ്റിനുള്ളിൽത്തന്നെ ഞാൻ കണ്ണ് തുടച്ചു. എന്തിനധികം പറയുന്നു, കഥാകൃത്ത് പോലും പല സന്ദർഭങ്ങളിലും ഗദ്ഗദകണ്ഠനായി; കണ്ണ് തുടച്ചു. ഒളികണ്ണിട്ട് പോലും കാണികളിൽ മറ്റാരേയും ഞാൻ നോക്കിയില്ല.</p>
<p>പുസ്തകത്തെപ്പറ്റി ഇതിൽ കൂടുതൽ ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പറ്റുമെങ്കിൽ ഒരു കോപ്പി പണം കൊടുത്ത് വാങ്ങി വായിക്കുക. കാരണം ഇതിന്റെ റോയൽറ്റി മുഴുവൻ പോകുന്നത്, ഷീബ അമീറിൻ്റെ സന്നദ്ധസംഘടന വഴി ക്യാൻസർ രോഗികളുടെ ചികിത്സയിലേക്കാണ്.</p>
<p>കഥയ്ക്ക് ശേഷം കഥാകൃത്തിനോട് ചോദ്യങ്ങൾ ചോദിക്കാൻ അവസരമുണ്ട്. അതിനു മുൻപ്, അദ്ദേഹത്തെ ഒന്ന് കെട്ടിപ്പിടിക്കണം എന്ന എന്റെ ആഗ്രഹം അവിടെ വെച്ച് തന്നെ സാധിച്ചു. എഴുത്തുകാരനെക്കൊണ്ട് പുസ്തകത്തിൽ തുല്ല്യം ചാർത്തിച്ചു. ഒപ്പം നിന്ന് പടമെടുത്തു. ആ പടം കണ്ടാൽ തോന്നും ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയെപ്പൊലെ ഏതോ ഹാസ്യസാഹിത്യകാരൻ്റെ പുസ്തകത്തിൻ്റെ കഥയാണ് അവിടെ പറഞ്ഞതെന്ന്.</p>
<p>കടന്നു പോന്നത് മുൾവഴികളിലൂടെ ആയതുകൊണ്ടാവാം, അതെല്ലാം വിട്ടുപിടിച്ച് ഗംഭീര നർമ്മമാണ് ശ്രീ.ബാബു അബ്രഹാം സംസാരത്തിൽ ഉടനീളം ഇപ്പോൾ കൂട്ട് പിടിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റേതായ ചില പദപ്രയോഗങ്ങളും നർമ്മത്തിൽ ചാലിച്ച് ഗ്രന്ഥകർത്താവ് മലയാളത്തിന് നൽകുന്നുണ്ട്.</p>
<p>ബാല്യകാലത്ത് മലം ചുമക്കേണ്ടി വന്നിട്ടുള്ള ഒരു കുട്ടി, അനാഥാലയത്തിൽ ജീവിക്കേണ്ടി വന്നിട്ടുള്ള ഒരു ബാലൻ,<br />
പത്താം തരം കഴിച്ച് നേരിട്ട് തുടർ പഠനത്തിലേക്ക് കടക്കാതെ ജീവിക്കാൻ വേണ്ടി പലപല ജോലികൾ ചെയ്തിട്ടുള്ള ഒരു യുവാവ്. പിന്നീട് പടിപടിയായി പിടിച്ചു കയറി, എംഫില്ലും ഡോക്ടറേറ്റും പോരാഞ്ഞ് ഫ്രഞ്ച് ഭാഷയിലും സാഹിത്യത്തിലും മാസ്റ്റർ ഡിഗ്രി വരെ സമ്പാദിച്ച ഒരു മനുഷ്യൻ. ഫ്രാൻസിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിപ്പിച്ചു. നിലവിൽ ഫ്രാൻസിൽത്തന്നെ മാനേജ്മെന്റ് വിഭാഗത്തിൽ പ്രൊഫസർ ആയി ജോലി നോക്കുന്നു. അതും പോരാഞ്ഞ് സോഷ്യോളജിയിൽ ഗവേഷണം ചെയ്യുന്നു.</p>
<p>പക്ഷേ ഇതിനെല്ലാം വഴി വെട്ടിയ അമ്മ മേരിയാണ് പുസ്തകത്തിലെ നായിക, അഥവാ നായകൻ. അങ്ങനെയൊരു പുരുഷനെയോ സ്ത്രീയെയോ അതിന് മുൻപും ശേഷവും കണ്ടിട്ടില്ലെന്ന് ശ്രീ ബാബു അബ്രഹാം ആവർത്തിച്ച് പറയുന്നു.</p>
<p>എന്നെക്കാൾ ആറ് വയസ്സ് ചെറുപ്പമാണ് ഡോ: ബാബു അബ്രഹാം. പക്ഷേ അദ്ദേഹം കടന്നുപോയ ജീവിത സാഹചര്യങ്ങളുടെ ഒരു ശതമാനം പോലും ഞാൻ അനുഭവിച്ചിട്ടില്ല; നമ്മളിൽ പലരും അനുഭവിച്ചിട്ടില്ല. 28 എഡിഷൻ വിറ്റഴിച്ച് ഈ പുസ്തകം മുന്നേറുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഒരുപക്ഷേ ആടുജീവിതത്തിനൊപ്പം ഈ പുസ്തകത്തിൻ്റെ പ്രതികൾ വിറ്റ് പോയാൽ അതിശയപ്പെടാനില്ല.</p>
<p><strong>വാൽക്കഷണം:-</strong> പ്രിയന്റെ &#8216;ഒരു കഥയുണ്ട് &#8216; പരിപാടി നാൾക്കുനാൾ ജനപ്രീതി ആർജ്ജിച്ച് വരുകയാണ്. അധികം വൈകാതെ ഈ പരിപാടി ടിക്കറ്റ് വെച്ച് നടത്തിയാലും തെറ്റ് പറയാനാവില്ല. അതിന് മുന്നേ ഒരിക്കലെങ്കിലും പോയി ഒരു ലൈവ് ഷോ കണ്ടോളൂ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10115" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10115</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> Mother mary comes to me.</title>
		<link>http://niraksharan.in/?p=10081</link>
		<comments>http://niraksharan.in/?p=10081#comments</comments>
		<pubDate>Wed, 03 Sep 2025 16:30:03 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാഹിത്യം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10081</guid>
		<description><![CDATA[ജീവിതത്തിൽ എല്ലായ്പ്പോളും കടന്ന് വരാൻ സാദ്ധ്യതയില്ലാത്ത ഒരു ഗംഭീര സായാഹ്നം ആയിരുന്നു ഇന്നലത്തേത്. എറണാകുളം സെയ്ൻ്റ് ട്രീസാസ് കോളേജിൽ വെച്ച് വിശ്വവിഖ്യാത എഴുത്തുകാരി അരുന്ധതി റോയിയുടെ  ഏറ്റവും പുതിയ പുസ്തകത്തിന്റെ (Mother Mary comes to me) ഗ്ലോബൽ ലോഞ്ച് ഇന്നലെയായിരുന്നു. രജിസ്ട്രേഷൻ മുഖേനയായിരുന്നു പ്രവേശനം നിയന്ത്രിച്ചിരുന്നത്. എറണാകുളത്തിന് വെളിയിൽ നിന്നുള്ള ജില്ലകളിൽ നിന്ന് മാത്രമല്ല അങ്ങ് ഡൽഹിയിൽ നിന്നും ബംഗാളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും ആരാധകരും വായനക്കാരും തിങ്ങി നിറഞ്ഞ സദസ്സ്. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10081" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/09/112.jpg"><img class="aligncenter wp-image-10083 " src="http://niraksharan.in/wp-content/uploads/2025/09/112.jpg" alt="11" width="470" height="711" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ജീ</span></a></strong></span>വിതത്തിൽ എല്ലായ്പ്പോളും കടന്ന് വരാൻ സാദ്ധ്യതയില്ലാത്ത ഒരു ഗംഭീര സായാഹ്നം ആയിരുന്നു ഇന്നലത്തേത്.</p>
<p>എറണാകുളം സെയ്ൻ്റ് ട്രീസാസ് കോളേജിൽ വെച്ച് വിശ്വവിഖ്യാത എഴുത്തുകാരി <a href="https://www.facebook.com/ArundhatiRoyAuthor">അരുന്ധതി റോയി</a>യുടെ  ഏറ്റവും പുതിയ പുസ്തകത്തിന്റെ (Mother Mary comes to me) ഗ്ലോബൽ ലോഞ്ച് ഇന്നലെയായിരുന്നു. രജിസ്ട്രേഷൻ മുഖേനയായിരുന്നു പ്രവേശനം നിയന്ത്രിച്ചിരുന്നത്.</p>
<p>എറണാകുളത്തിന് വെളിയിൽ നിന്നുള്ള ജില്ലകളിൽ നിന്ന് മാത്രമല്ല അങ്ങ് ഡൽഹിയിൽ നിന്നും ബംഗാളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും ആരാധകരും വായനക്കാരും തിങ്ങി നിറഞ്ഞ സദസ്സ്. വിദേശ മാദ്ധ്യമങ്ങളുടേയും വിദേശ പ്രസാധകരുടേയും സാന്നിദ്ധ്യം.<br />
&#8216;പള്ളിക്കൂട&#8217;ത്തിലെ പൂർവ്വ വിദ്യാർത്ഥികളുടേയും അരുന്ധതി റോയിയുടെ ബന്ധുജനങ്ങളുടേയും ബാഹുല്യം.</p>
<p>സെൻ്റ് മേരീസ് ഹാൾ നിറഞ്ഞു കവിഞ്ഞപ്പോൾ അതിനേക്കാൾ ഏറെ പേരെ മുകളിലുള്ള ഹാളിൽ ഇരുത്തി വെർച്വലായി ചടങ്ങിൽ പങ്കെടുപ്പിക്കേണ്ടി വന്നു.</p>
<p>അരുന്ധതി റോയിയുടെ സഹോദരൻ എൽകെസി റോയിയുടെ മനോഹരമായ ഇംഗ്ലീഷ് ഗാനാലാപനങ്ങൾ, രണ്ട് ഘട്ടമായി ഗ്രന്ഥകാരിയുടെ പുസ്തകം വായന, ഗ്രന്ഥകാരിയുമായുള്ള അഭിമുഖം, ചോദ്യോത്തരങ്ങൾ. രണ്ട് മണിക്കൂറിൽ അധികം നീണ്ട പ്രൗഢഗംഭീരമായ ചടങ്ങ്. ഏതൊരു ഗ്രന്ഥകർത്താവും കൊതിച്ച് പോകുന്ന തരത്തിലുള്ള ഒരു ബുക്ക്‌ ലോഞ്ച്. ഞാൻ ആദ്യമായാണ് ഇത്തരത്തിൽ ഒരു പുസ്തക ചടങ്ങിൽ പങ്കെടുക്കുന്നത്. ഇത് കാണാൻ പറ്റിയില്ലായിരുന്നെങ്കിൽ വലിയ നഷ്ടം ആകുമായിരുന്നു. ഈ പുസ്തകത്തിന്റെ ആദ്യത്തെ ഗ്ലോബൽ ലോഞ്ച് ആണ് എറണാകുളത്ത് ഇന്നലെ നടന്നത്. ഇനിയുള്ള ദിവസങ്ങളിൽ ഇംഗ്ലണ്ടിലും അമേരിക്കയിലും ലോഞ്ച് നടക്കും.</p>
<p>രജിസ്റ്റർ ചെയ്യാതിരുന്നിട്ടും ആദ്യത്തെ പത്ത് നിരയ്ക്കുള്ളിൽ സീറ്റ് കിട്ടിയത് വലിയ ഭാഗ്യം. ചുറ്റും ഇരുന്നിരുന്നത് പൃഥ്വിരാജും ലോക്നാഥ് ബെഹ്റയും അടക്കമുള്ള സെലിബ്രിറ്റികൾ!</p>
<p>പരിപാടി തുടങ്ങുന്നതിന് തൊട്ട് മുൻപ് എന്റെ ഇടത് വശത്തെ സീറ്റിൽ വന്നിരുന്നത് മുൻ DGPയും RAW തലവനും ആയിരുന്ന സാക്ഷാൽ ശ്രീ.ഹോർമിസ് തരകൻ. എനിക്ക് ഒറ്റനോട്ടത്തിൽ ആളെ മനസ്സിലായി. അടുത്തിരിക്കുന്ന ആളോട് കാണിക്കാവുന്ന സാമാന്യ മര്യാദയിൽ അദ്ദേഹം എന്നോട് കുശലങ്ങൾ ചോദിച്ചു.</p>
<p><a href="http://niraksharan.in/wp-content/uploads/2025/09/12.jpg"><img class="aligncenter wp-image-10084 " src="http://niraksharan.in/wp-content/uploads/2025/09/12.jpg" alt="12" width="462" height="616" /></a></p>
<p>&#8220;ഞാൻ ഹോർമിസ് തരകൻ&#8221; എന്ന് സ്വയം പരിചയപ്പെടുത്തി.</p>
<p>&#8220;എനിക്കറിയാം സർ.&#8221; എന്ന് ഞാൻ വിനയാന്വീതനായി.</p>
<p>&#8220;എന്ത് ചെയ്യുന്നു?&#8221;</p>
<p>&#8220;നിലവിൽ രാജ്യത്തുള്ള കോട്ടകളുടെ കണക്കെടുത്തു കൊണ്ടിരിക്കുന്നു.&#8221;</p>
<p>ആ മറുപടിയിൽ അദ്ദേഹത്തിന് താൽപ്പര്യം വർദ്ധിച്ചു. കൂടുതൽ കാര്യങ്ങൾ അതേപ്പറ്റി ചോദിച്ച് മനസ്സിലാക്കി.</p>
<p>&#8220;കേട്ടിട്ട് കൊതിയാകുന്നു. പ്രായം ഏറിപ്പോയി. അല്ലെങ്കിൽ ഞാനും കൂടിയേനെ ഈ യാത്രയിൽ.&#8221;</p>
<p>ഹോർമിസ് സാറിനെപ്പോലൊരു വ്യക്തി അങ്ങനെ പറയുമ്പോൾ എനിക്കുള്ള സന്തോഷം എങ്ങനെ അളക്കാനാണ്?!</p>
<p>പരിപാടി മുന്നോട്ട് നീങ്ങവേ, ഗ്രന്ഥകാരിയുടെ മാതാവ് മേരി റോയിയുമായി ബന്ധപ്പെട്ട് ഒരു അനുഭവം അദ്ദേഹം എന്നോട് പങ്കുവച്ചു.</p>
<p>ശ്രീമതി മേരി റോയ് ക്രിസ്ത്യൻ പിന്തുടർച്ചവകാശ നിയമങ്ങൾക്കെതിരെയുള്ള പോരാട്ടം നടത്തി സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി നേടിയിരിക്കുന്ന കാലം. വിധി അനുകൂലമായിട്ടും അവരുടെ സഹോദരൻ സ്വത്ത് വകകൾ അവർക്ക് വിട്ട് നൽകാൻ തയ്യാറായില്ല. (വിധി വന്ന ശേഷമുള്ള ആ പോരാട്ടവും എല്ലാവർക്കും അറിവുള്ളത് തന്നെ.) അവസാനം ശ്രീമതി മേരി റോയ്, അന്നത്തെ DGP ആയിരുന്നു ശ്രീ ഹോർമിസ് തരകനെ സമീപിക്കുന്നു.</p>
<p>ചിരിച്ചുകൊണ്ട് അദ്ദേഹം എന്നോട് പറഞ്ഞ അവസാന വാക്കുകൾ ഇങ്ങനെയായിരുന്നു.</p>
<p>&#8220;സുപ്രീംകോടതിയല്ല അതിനപ്പുറത്തെ കോടതി വിധിച്ചാലും, ലോക്കൽ സബ് ഇൻസ്പെക്ടർ പറയാതെ സ്വത്ത് വിട്ടു കൊടുക്കാൻ അവരുടെ സഹോദരൻ തയ്യാറല്ല. അതിനായാണ് എന്നെ സമീപിച്ചിരിക്കുന്നത്.&#8221;</p>
<p>ഞാൻ ശരിക്കും അത്ഭുതം കൂറി തരിച്ചിരിക്കുകയാണ്. ഇന്ത്യൻ ചരിത്രത്തിൽത്തന്നെ അസാധാരണമായ ഒരു വിധി നേടിയെടുത്ത മേരി റോയ് എന്ന സ്ത്രീയാണ് പുസ്തകത്തിലെ നായിക. ആ സ്ത്രീയുടെ അതിപ്രശസ്തയും പുസ്തകത്തിന്റെ ഗ്രന്ഥകാരിയുമായ മകളാണ് സ്റ്റേജിൽ ഇരിക്കുന്നത്. ആ വിധിയുമായി ബന്ധപ്പെട്ട്, അതിൽ ഇടപെട്ട കേരളത്തിലെ ഏറ്റവും ഉന്നതനായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് എന്റെ ഇടതുവശം ചേർന്നിരുന്ന്, നായികയുമായി ബന്ധപ്പെട്ട ഈ സംഭവം എന്നോട് പറയുന്നത്. ചരിത്രം എന്നെ മുട്ടിയുരുമ്മി നിൽക്കുന്നത് പോലെ എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാൻ!?</p>
<p>ഈ ഗംഭീര സായാഹ്നത്തിന് നന്ദി പറയാനുള്ളത് ഡി.സി. ബുക്സിനോടും <a href="https://www.facebook.com/profile.php?id=100090623830196">അലനോടും</a>  <a href="https://www.facebook.com/Drsajitha.madathil">സജിത മഠത്തിലി</a>നോടും ആണ്. അലൻ ബുക്ക്‌ ചെയ്ത രണ്ട് ടിക്കറ്റുകളിൽ ഒന്നിൽ, നുഴഞ്ഞ് കയറുകയായിരുന്നു ഞാൻ.</p>
<p><strong>വാൽക്കഷണം:-</strong> എഴുത്തുകാരിയുടെ കയ്യൊപ്പോടുകൂടിയ പുസ്തകം കിട്ടണമെങ്കിൽ പുസ്തകം വാങ്ങാനും ഒപ്പിടീക്കാനുമുള്ള വലിയ നിരകളിൽ കാത്തു നിൽക്കണം. ഇന്നലെ അതിനുള്ള ഒരു സാഹചര്യം എനിക്ക് ഉണ്ടായിരുന്നില്ല. എഴുത്തുകാരി തുല്ല്യം ചാർത്തിയ പുസ്തകം ഒരെണ്ണം ഇന്ന് ഡിസിയിൽ നിന്ന് സംഘടിപ്പിച്ചെങ്കിലും അത് അവരുടെ കയ്യിൽ നിന്ന് നേരിട്ട് വാങ്ങാൻ പറ്റാതിരുന്നതിനുള്ള വിഷമം എന്നും ബാക്കി നിൽക്കും.</p>
<p>#mothermarycomestome</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10081" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10081</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> വെള്ളിവെളിച്ചവും വെയിൽനാളങ്ങളും</title>
		<link>http://niraksharan.in/?p=10075</link>
		<comments>http://niraksharan.in/?p=10075#comments</comments>
		<pubDate>Sun, 31 Aug 2025 04:25:03 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[ഭാഷ]]></category>
		<category><![CDATA[മലയാളം]]></category>
		<category><![CDATA[വ്യക്തികൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=10075</guid>
		<description><![CDATA[ആഗസ്റ്റ് 29ന് സജിത മഠത്തിലിൻ്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമെന്നോ ആത്മകഥാപരം എന്നോ വിശേഷിക്കാവുന്ന &#8216;വെള്ളിവെളിച്ചവും വെയിൽനാളങ്ങളും&#8217; എന്ന പുസ്തകത്തിന്റെ പ്രകാശനം ചങ്ങമ്പുഴ പാർക്കിൽ വെച്ച് നടന്നു. ബഹുമാനപ്പെട്ട കൊച്ചി മേയർ അഡ്വക്കേറ്റ് അനിൽകുമാർ, നടിയും നർത്തകിയുമായ ശ്രീമതി റീമ കല്ലിങ്കലിന് പുസ്തകം നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. സംവിധായകൻ ശ്രീ.കമൽ മുഖ്യപ്രഭാഷണം നടത്തി. ഡോ:പീയൂഷ് ആന്റണി പുസ്തക പരിചയം നടത്താൻ വേണ്ടി മാത്രം ലക്നൗവിൽ നിന്ന് എത്തി എന്നത് എന്നെ ശരിക്കും അതിശയിപ്പിച്ചു. സംവിധായിക ശ്രീമതി വിധു വിൻസെന്റ് സ്വാഗതം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10075" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/1118.jpg"><img class="aligncenter wp-image-10076 " src="http://niraksharan.in/wp-content/uploads/2025/08/1118.jpg" alt="11" width="566" height="566" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ആ</span></a></strong></span>ഗസ്റ്റ് 29ന് <a href="https://www.facebook.com/Drsajitha.madathil">സജിത മഠത്തിലി</a>ൻ്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമെന്നോ ആത്മകഥാപരം എന്നോ വിശേഷിക്കാവുന്ന &#8216;വെള്ളിവെളിച്ചവും വെയിൽനാളങ്ങളും&#8217; എന്ന പുസ്തകത്തിന്റെ പ്രകാശനം ചങ്ങമ്പുഴ പാർക്കിൽ വെച്ച് നടന്നു.</p>
<p>ബഹുമാനപ്പെട്ട കൊച്ചി മേയർ അഡ്വക്കേറ്റ് അനിൽകുമാർ, നടിയും നർത്തകിയുമായ ശ്രീമതി <a href="https://www.facebook.com/rimakallingal">റീമ കല്ലിങ്കലി</a>ന് പുസ്തകം നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. സംവിധായകൻ ശ്രീ.കമൽ മുഖ്യപ്രഭാഷണം നടത്തി. <a href="https://www.facebook.com/piush.antony">ഡോ:പീയൂഷ് ആന്റണി</a> പുസ്തക പരിചയം നടത്താൻ വേണ്ടി മാത്രം ലക്നൗവിൽ നിന്ന് എത്തി എന്നത് എന്നെ ശരിക്കും അതിശയിപ്പിച്ചു. സംവിധായിക ശ്രീമതി <a href="https://www.facebook.com/vidhuvin">വിധു വിൻസെന്റ്</a> സ്വാഗതം ആശംസിച്ചു . ഡോ:<a href="https://www.facebook.com/sangeetha.janachandran">സംഗീത ജനചന്ദ്രൻ</a>, ഡോ:<a href="https://www.facebook.com/muthumani.somasundaran">മുത്തുമണി</a>, എന്നിവർ ആശംസകൾ നേർന്നു. ശ്രീമതി അന്നപൂർണ്ണ മൊത്തം പരിപാടിയെ മനോഹരമായി നിയന്ത്രിച്ചു. നന്ദി പറയാൻ അവസരം കിട്ടിയത് എനിക്കാണ്.</p>
<p>IE മലയാളം ഓൺലൈനിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ഈ കുറിപ്പുകൾ, പുസ്തകമാക്കുന്നതിൻ്റെ ഭാഗമായി അതിൽ ചില തിരുത്തുകളുമായി ഇടപെടാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ വള്ളി പുള്ളി വിടാതെ പുസ്തകം നേരത്തെ വായിക്കാനും സാധിച്ചിരുന്നു.</p>
<p>3 വയസ്സിൽ അച്ഛൻ മരിച്ചുപോയ ഒരു പെൺകുട്ടി, നാടകം, സിനിമ, ശാസ്ത്രസാഹിത്യ പരിഷത്ത്, കലാരൂപങ്ങളുടെ ഡോക്യുമെന്റേഷൻ, ക്യൂറേഷനുകൾ, പഠനങ്ങൾ, അദ്ധ്യാപനം, സാമൂഹികമായ ഇടപെടലുകൾ എന്നിങ്ങനെ പല തരത്തിൽ മുന്നേറി ഡോക്ടറേറ്റ് വരെ എത്തിപ്പിടിച്ച ഒരു സ്ത്രീ ആയി മാറിയ കൗതുകകരവും അതേ സമയം അമ്പരപ്പിക്കുന്നതുമായ ഒരു വഴിത്താര ഈ പുസ്തകത്തിൽ തെളിഞ്ഞ് നിൽക്കുന്നു. പറയാനുള്ളതെന്ന് ഗ്രന്ഥകാരിക്ക് ഉറച്ച ബോദ്ധ്യമുള്ള കാര്യങ്ങൾ പരത്തിപ്പറയുകയും തള്ളിപ്പറയേണ്ട കാര്യങ്ങളെ ഒഴിവാക്കിയുമാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. &#8220;സജിതയുടെ ജീവിതാനുഭവങ്ങൾ വെച്ച് നോക്കിയാൽ മറ്റൊരു വലിയ ആത്മകഥയ്ക്ക് തന്നെ ഇനിയും ഇടമുണ്ട് &#8220;എന്ന, സംവിധായകൻ കമലിന്റെ അഭിപ്രായം ശരിയാണെന്ന്, ഗ്രന്ഥകാരിയെ നേരിട്ട് പരിചയമുള്ള ആർക്കും തോന്നുന്നത് സ്വാഭാവികം.</p>
<p>പുസ്തകത്തിലെ മനോഹരവും രസകരവുമായ വരകൾ സംവിധായിക വിധു വിൻസെന്റിന്റേത് ആണ്. വിധു, അതിനെ കുത്തിവരകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നു. കുത്തിവരകൾക്ക് ഇത്രയും ഭംഗിയോ എന്ന് ഞാൻ വീണ്ടും അത്ഭുതം കൂറുന്നു. നാല് സ്ത്രീകൾ, ഒരാൾക്ക് പിന്നിൽ ഒരാളായി ഇരുന്ന് തലയിലെ പേൻ നോക്കുന്ന ചിത്രമാണ് എനിക്കതിൽ ഏറ്റവും ഇഷ്ടമായത്.</p>
<p>പ്രകാശന ദിവസം ആയപ്പോഴേക്കും മൂന്ന് പതിപ്പുകൾ വിറ്റു കഴിഞ്ഞ പുസ്തകം, ഇനിയും ഏറെ സഞ്ചരിക്കുകയും വായിക്കപ്പെടുകയും ചെയ്യുമെന്ന് ഉറപ്പ്. സജിതയ്ക്കും ഡി.സി. ബുക്സിനും ആശംസകൾ!</p>
<p><strong>വാൽക്കഷണം:-</strong> ഞാൻ വളരെ ഗൗരവത്തിൽ സംസാരിക്കുമ്പോൾ എല്ലാവരും ചിരിക്കുന്നത് (ചിത്രം 2) എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതു തന്നെയാണല്ലോ എന്റെ അവസ്ഥ</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10075" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10075</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> അത്രേയകം Vs ശിഖണ്ഡി !</title>
		<link>http://niraksharan.in/?p=10008</link>
		<comments>http://niraksharan.in/?p=10008#comments</comments>
		<pubDate>Sun, 24 Aug 2025 13:10:09 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[സാഹിത്യം]]></category>
		<category><![CDATA[സാഹിത്യചോരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10008</guid>
		<description><![CDATA[രാജശ്രീ ടീച്ചറുടെ ആത്രേയകം മോഷണമാണെന്ന് ആരോപിച്ച് മറ്റൊരു അദ്ധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി വിനയശ്രീ രംഗത്ത് വന്നിരിക്കുന്നത് മലയാളം വായനക്കാർ ശ്രദ്ധിച്ച് കാണുമല്ലോ? കാരൂർ സോമൻ എന്ന വ്യക്തി ഓൺലൈനിൽ നിന്ന് എൻ്റെ യാത്രാവിവരണങ്ങൾ കോപ്പിയടിച്ച് മാതൃഭൂമി വഴിയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വഴിയും പുസ്തകമാക്കി ഇറക്കിയതിൻ്റെ പേരിൽ 13 കേസുകളാണ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതെന്ന് എന്നെ വായിക്കാറുള്ള ചിലർക്കെങ്കിലും അറിയാവുന്നതാണല്ലോ? 10ൽപ്പരം ഇടങ്ങളിൽ എൻ്റെ ഭാര്യയുടേയും മകളുടേയും പേരുകൾ അതേപടി കോപ്പിയടിച്ച ഈച്ചക്കോപ്പി ആയിരുന്നു ആ മോഷണം. മാതൃഭൂമി [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10008" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/10.jpg"><img class="aligncenter wp-image-10009 " src="http://niraksharan.in/wp-content/uploads/2025/08/10.jpg" alt="10" width="480" height="480" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">രാ</span></a></strong></span>ജശ്രീ ടീച്ചറുടെ ആത്രേയകം മോഷണമാണെന്ന് ആരോപിച്ച് മറ്റൊരു അദ്ധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി വിനയശ്രീ രംഗത്ത് വന്നിരിക്കുന്നത് മലയാളം വായനക്കാർ ശ്രദ്ധിച്ച് കാണുമല്ലോ?</p>
<p>കാരൂർ സോമൻ എന്ന വ്യക്തി ഓൺലൈനിൽ നിന്ന് എൻ്റെ യാത്രാവിവരണങ്ങൾ കോപ്പിയടിച്ച് മാതൃഭൂമി വഴിയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വഴിയും പുസ്തകമാക്കി ഇറക്കിയതിൻ്റെ പേരിൽ 13 കേസുകളാണ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതെന്ന് എന്നെ വായിക്കാറുള്ള ചിലർക്കെങ്കിലും അറിയാവുന്നതാണല്ലോ? 10ൽപ്പരം ഇടങ്ങളിൽ എൻ്റെ ഭാര്യയുടേയും മകളുടേയും പേരുകൾ അതേപടി കോപ്പിയടിച്ച ഈച്ചക്കോപ്പി ആയിരുന്നു ആ മോഷണം. മാതൃഭൂമി ആ മോഷണം സമ്മതിച്ച് എനിക്കയച്ച കത്ത് കോടതിയിൽ ഉള്ളതുകൊണ്ട്, മോഷ്ടിച്ചിട്ടില്ല എന്ന് പ്രസാധകർക്ക് ഇനി വാദിക്കാനാവില്ല, അവരത് ചെയ്യുന്നുമില്ല. പകരം, ഓൺലൈനിലെ ലേഖനങ്ങൾക്ക് കോപ്പി റൈറ്റ് ഇല്ലല്ലോ, ഞങ്ങൾക്ക് അബദ്ധം പറ്റിപ്പോയതാണ് എന്നിങ്ങനെയുള്ള ബാലിശമായ വാദങ്ങളാണ് അവർ നടത്തുന്നത്. എന്നിരുന്നാലും, കാരൂർ സോമൻ എന്ന തൂലികാ നാമത്തിൽ &#8216;എഴുതുന്ന&#8217; ഡാനിയൽ സാമുവൽ എന്ന കോപ്പിയടിക്കാരൻ ഇതുവരെ മോഷണം സമ്മതിച്ചിട്ടില്ല.</p>
<p>കേസുകൾ നടക്കുകയാണ്. ആയതിനാൽ കൂടുതൽ ഒന്നും ഇപ്പോൾ പറയുന്നില്ല. എന്നിരുന്നാലും ഇത്രയും മുഖവുരയായി പറയാതെ ആത്രേയകത്തെപ്പറ്റി വന്നിരിക്കുന്ന ആരോപണത്തെപ്പറ്റി എന്തെങ്കിലുമൊന്ന് പറയാനും സാദ്ധ്യമല്ല.</p>
<p>ഭൂമി മലയാളത്തിലെ എല്ലാ കാര്യങ്ങളെപ്പറ്റിയും സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്ന ആളല്ല ഞാൻ. എന്നിരുന്നാലും കോപ്പി റൈറ്റ് വിഷയത്തിൽ കേസുകൾ നടത്തുന്ന വ്യക്തി എന്ന നിലയ്ക്ക് ആത്രേയകത്തിന് എതിരെ വന്നിരിക്കുന്ന കോപ്പിയടി ആരോപണവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുന്നതിൽ തെറ്റില്ല എന്നതുകൊണ്ടാണ് ഇത് എഴുതുന്നത്. ഈ വിഷയത്തിൽ ഇതിനകം ഞാൻ ഉണ്ടാക്കി എടുത്തിട്ടുള്ള നിയമപരിജ്ഞാനം പങ്കുവെക്കാനും ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്. ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്ന വിനയശ്രീ ടീച്ചർക്ക് ഒരുപക്ഷേ ഞാൻ പറയാൻ പോകുന്ന നിയമവശങ്ങൾ പ്രയോജനപ്പെട്ടെന്ന് വരും. ചില കാര്യങ്ങൾ അക്കമിട്ട് തന്നെ പറയാം.</p>
<p>വിനയശ്രീ ടീച്ചറുടെ പോസ്റ്റിന് കീഴെ കമൻ്റായി എഴുതാൻ പറ്റുന്നതിൽ കൂടുതൽ കാര്യങ്ങൾ ഉള്ളതുകൊണ്ടാണ് ഇത് ഒരു പ്രത്യേക ലേഖനമായി എൻ്റെ പ്രൊഫൈലിൽ എഴുതുന്നത്.</p>
<p><strong>ആരോപണം 1:-</strong> ആത്രേയകത്തിലെ പ്രധാന കഥാപാത്രമായ നിരമിത്രൻ, തൻ്റെ നോവലിലെ ശിഖണ്ഡി എന്ന കഥാപാത്രത്തിൻ്റെ അനുകരണമാണ് എന്നതാണ് വിനയശ്രീ ടീച്ചറുടെ പ്രധാന ആരോപണം.</p>
<p><strong>എൻ്റെ മറുപടി 1:-</strong> അതിനുള്ള മറുപടി ധാരാളം പേർ ആ പോസ്റ്റിന് കീഴെ കമൻ്റായി നൽകിയിട്ടുണ്ട്. ആ കമൻ്റുകളോട് ചേർന്നാണ് ഞാനും നിൽക്കുന്നത്. വ്യക്തമാക്കാം&#8230;..</p>
<p>ശിഖണ്ഡി എന്ന കഥാപാത്രം മഹാഭാരത്തിൽ നിന്നുള്ളതാണ്. വിനയശ്രീ ടീച്ചർക്ക് ആ കഥാപാത്രത്തെ വികസിപ്പിച്ചെടുത്ത് പ്രത്യേകമായി മറ്റൊരു വലിയ കഥ അല്ലെങ്കിൽ നോവൽ എഴുതാനുള്ള സ്വാതന്ത്യമുണ്ട്. അതേ സ്വാതന്ത്ര്യം രാജശ്രീ ടീച്ചർക്കും ഉണ്ട്. മഹാഭാരതത്തിലെ ഉപകഥ എന്ന് പറയാവുന്ന വിഭാണ്ഡകൻ്റേയും മകൻ്റേയും കഥയാണ് വൈശാലി എന്ന പേരിൽ എം.ടി. തിരക്കഥയാക്കി വികസിപ്പിച്ചെടുത്ത് വായനക്കാരേയും, സംവിധായകൻ ഭരതനിലൂടെ സിനിമാ ലോകത്തേയും അമ്പരപ്പിച്ചത്. എന്നിട്ട് നമ്മളാരെങ്കിലും എം.ടി.യെ മോഷ്ടാവ് എന്ന് വിളിച്ചോ? ഇല്ല. ഒട്ട് വിളിക്കാനും പോകുന്നില്ല. കാരണം, അദ്ദേഹത്തിൻ്റെ കഴിവ് ആ കഥ വികസിപ്പിച്ചെടുത്ത് നമ്മെ ആനന്ദിപ്പിച്ചു എന്നതിലാണ്. വ്യാസൻ നേരിട്ട് വന്ന് നിയമ നടപടികൾ സ്വീകരിക്കാത്തിടത്തോളം കാലം എം.ടി.ക്കും വിനയശ്രീ ടീച്ചർക്കും രാജശ്രീ ടീച്ചർക്കും അല്ലെങ്കിൽ മറ്റേതൊരു എഴുത്തുകാരനും എഴുത്തുകാരിക്കും മഹാഭാരതത്തിലെ കഥകൾ അവരവരുടെ ഉള്ളിൽ മഥനം ചെയ്ത് കൂടുതൽ മികവുന്ന കഥകൾ അതിൽ നിന്ന് സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഏതൊരു പുരാണ/ഇതിഹാസ കഥകളുടെ കാര്യത്തിലും ഇത് തന്നെ സത്യം. അതിൻ്റെ പിന്നാലെ പോകാൻ നിന്നാൽ, ശിഖണ്ഡി, മഹാഭാരതത്തിൽ നിന്നുള്ള മോഷണമല്ലേ എന്ന ചോദ്യത്തിന് വിനയശ്രീ ടീച്ചർ ഉത്തരം പറയേണ്ടി വരും.</p>
<p><strong>ആരോപണം 2:-</strong> &#8220;ആത്രേയകം എന്ന നോവലിൽ മഹാഭാരതത്തിൽ ഇല്ലാത്ത, എൻ്റെ ഭാവനകളെ, ഞാൻ വളരെയേറെ ചിന്തിച്ചെടുത്ത ഭാവനകളെ ആത്രേയകം നോവലിൽ കാണാൻ കഴിഞ്ഞു.&#8221; ഇതാണ് വിനയശ്രീ ടീച്ചറിൻ്റെ ആരോപണത്തിൽ നിന്നുള്ള ഒരു വരി.</p>
<p><strong>എൻ്റെ മറുപടി 2:-</strong> മഹാഭാരതത്തിൽ ഇല്ലാത്തത് വികസിപ്പിക്കുകയും ഭാവന ചേർത്ത് രസകരമാക്കുകയും ചെയ്യുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യത്തെപ്പറ്റി മുകളിൽ പറഞ്ഞുകഴിഞ്ഞല്ലോ. വിനയശ്രീ ടീച്ചർ മഹാഭാരതത്തിലെ ശിഖണ്ഡി എന്ന കഥാപാത്രത്തെ അതേ പേരിൽ (അതേ പുസ്തകപ്പേരിൽ) വികസിപ്പിച്ചിരിക്കുന്നു. രാജശ്രീ ടീച്ചർ ആ കഥാപാത്രത്തിന് നിരമിത്രൻ എന്ന പേര് നൽകിയിരിക്കുന്നു. അത് കോപ്പിയടി എന്നാണ് ആരോപണമെങ്കിൽ കുറേക്കൂടെ വ്യക്തമായി മഹാഭാരതത്തിൽ നിന്ന് കോപ്പിയടി നടത്തിയിരിക്കുന്നത് വിനയശ്രീ ടീച്ചറല്ലേ? രാജശ്രീ ടീച്ചർ ശിഖണ്ഡിയുടെ പേര് മാറ്റാനുള്ള സൗമനസ്യമെങ്കിലും കാണിച്ചിട്ടുണ്ട്.</p>
<p><strong>ആരോപണം 3:-</strong> യുദ്ധത്തിൽ മുറിവ് പറ്റിയവർക്കുള്ള ചികിത്സാലയം അഥവാ ശിബിരം എന്നത് തൻ്റെ ആശയമായിരുന്നു. അതിന് &#8216;ആത്രേയകം&#8217; എന്ന പേര് നൽകി ആ ആശയം മോഷ്ടിച്ചിരിക്കുന്നു എന്നതാണ് വിനയശ്രീ ടീച്ചറുടെ അടുത്ത ആരോപണം.</p>
<p><strong>എൻ്റെ മറുപടി 3:-</strong> മഹാഭാരത യുദ്ധമാണ് അഥവാ അതിന് ശേഷമുള്ള കാര്യങ്ങളാണ് ഭാവന ചേർത്ത് വികസിപ്പിക്കാൻ നിങ്ങൾ രണ്ട് പേരും ശ്രമിക്കുന്നതെങ്കിൽ, യുദ്ധാനന്തരം ഒരു ചികിത്സാലയം എന്ന ചിന്ത അൽപ്പസ്വൽപ്പം ഭാവനയുള്ള ഏതൊരു എഴുത്തുകാരുടേയും മനസ്സിൽ കടന്ന് വരില്ലേ? വന്നുകൂടെ? അത് കോപ്പിയടി ആകണമെന്നുണ്ടോ? യുദ്ധത്തിന് ശേഷം ചികിത്സ എന്നത് വളരെ ലളിതവും സ്വാഭാവികവുമായ ഒരു ചിന്തയല്ലേ?</p>
<p><strong>ആരോപണം 4:-</strong> ലെസ്ബിയൻ സ്വഭാവമുള്ള ഒരു കഥാപാത്രത്തെപ്പറ്റി താൻ ചിന്തിച്ചിരുന്നു. അതാണ് നിരമിത്രൻ എന്നും ബോധപൂർവ്വം ശിഖണ്ഡി എന്ന പേര് അയാൾക്ക് നൽകാതെ മോഷണം നടത്തിയിരിക്കുന്നു എന്നുമാണ് മറ്റൊരു ആരോപണം.</p>
<p><strong>എൻ്റെ മറുപടി 4:-</strong> ശിഖണ്ഡി എന്ന കഥാപാത്രത്തിന് പെണ്ണിൻ്റെ ശരീരവും ആണിൻ്റെ സ്വഭാവവും ആണെന്ന് മഹാഭാരത്തിൽത്തന്നെ പറയുമ്പോൾ, അത്തരം ഒരു വ്യക്തിയുടെ ലൈംഗികതയെപ്പറ്റി ഭാവന വിടരുമ്പോൾ ലെസ്ബിയൻ അഥവാ സ്വവർഗ്ഗാനുരാഗി എന്ന ചിന്ത ഏത് എഴുത്തുകാർക്കാണ് ഇല്ലാതെ പോകുക?</p>
<p><strong>5.</strong> ധാരാളം പേർ നിയമ നടപടി സ്വീകരിക്കാൻ വിനയശ്രീ ടീച്ചറെ ഉപദേശിക്കുന്നത് കമൻ്റുകളിൽ കണ്ടു. ടീച്ചർക്ക് തീർച്ചയായും ആ വഴിക്ക് നീങ്ങാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ&#8230;&#8230;</p>
<p>കോടതിയുടെ ചിന്തകൾ പലപ്പോഴും നമ്മളുടെ ചിന്ത പോലെ ആകണമെന്നില്ല. അവിടെ തെളിവുകൾ പ്രധാനമാണ്. ഇതിലെവിടെയാണ് മോഷണം എന്ന് സ്ഥാപിക്കാൻ പോന്ന തെളിവുകൾ ഉള്ളതെന്ന് പരിശോധിക്കാം.</p>
<p>വിനയ ടീച്ചറുടെ അതേ വരികളാണോ രാജശ്രീ ടീച്ചർ ആത്രേയകത്തിൽ എഴുതിയിരിക്കുന്നത്? ഞാൻ ആത്രേയകം മാത്രമേ വായിച്ചിട്ടുള്ളൂ. (ഞാൻ അത്ര പരന്ന വായനക്കാരനുമല്ല.) വിനയശ്രീ ടീച്ചറുടെ &#8216;ശിഖണ്ഡി&#8217; പ്രസിദ്ധീകരിച്ചത് കോട്ടയം അക്ഷരശ്രീ എന്ന പബ്ലിഷറാണെന്നും അത് പ്രമുഖ പ്രസാധകരൊന്നും അല്ലെന്നും വിനയശ്രീ ടീച്ചർ തന്നെ പറയുന്നുണ്ട്. ഇനി അഥവാ പ്രമുഖ പ്രസാധകർ ആരെങ്കിലും തന്നെയാണ് ശിഖണ്ഡി പ്രസിദ്ധീകരിച്ചതെങ്കിൽത്തന്നെ പൊതുജനം എല്ലാ പുസ്തകങ്ങളും വായിക്കുന്നവരാണെന്ന് കരുതാൻ വയ്യ. പി. ഗോവിന്ദപ്പിള്ളയെപ്പോലുള്ള ചിലർക്ക് മാത്രമേ അത്രയ്ക്കൊക്കെ വായിച്ച് കൂട്ടൂവാൻ സാധിക്കൂ.</p>
<p>ഇനി രാജശ്രീ ടീച്ചറെങ്ങാനും &#8216;ശിഖണ്ഡി&#8217; വായിച്ചിട്ട് അത് പകർത്തിയോ അതിൽ നിന്ന് എന്തെങ്കിലും ആശയം എടുത്ത് ആത്രേയകമാക്കി മാറ്റിയിട്ടുണ്ടെങ്കിൽത്തന്നെയും കോടതി പരിശോധിക്കാൻ പോകുന്നത് രണ്ട് പുസ്തകങ്ങളിലേയും വരികളോ പാരഗ്രാഫോ പേജുകളോ ഒരുപോലെ വന്നിട്ടുണ്ടോ എന്നാണ്. രണ്ടും മഹാഭാരതകഥയുടെ പരിപോഷിപ്പിക്കൽ കഥകൾ ആണെന്നത് കൊണ്ട്, അഥവാ ഒരു വരിയെങ്കിലും ഒരേ പോലെ വന്നിട്ടുണ്ടെങ്കിൽ പോലും &#8216;Great minds think alike&#8217; എന്ന ഒറ്റ പരാമർശത്തിൽ ആ പകർത്തിയെഴുതലിനെ കോടതി തള്ളിക്കളയും.</p>
<p>രാജശ്രീ ടീച്ചർ തൻ്റെ പ്രതിഭ തെളിയിച്ചിടുള്ള വ്യക്തിയാണ്. അഥവാ കോപ്പിയടിക്കണം എന്ന ദുരുദ്ദേശത്തോടെ അവർ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ പോലും അത് തൻ്റേതായ ഗംഭീരമായ ഭാഷയിൽ മാറ്റിയെഴുതാൻ രാജശ്രീ ടീച്ചർക്ക് സാധിക്കും. അതുകൊണ്ട് ബോധപൂർവ്വമുള്ള കോപ്പിയടി ആണെങ്കിൽ, ഒരു വരിപോലും ഒരേ പോലെ കണ്ടെത്താൻ കോടതിക്കോ വായനക്കാർക്കോ കഴിയില്ല.</p>
<p>3 നാടകങ്ങളും 15 നോവലുകളും എഴുതിയിടുള്ള വിനയശ്രീ ടീച്ചറുടെ പ്രതിഭയുടെ കാര്യത്തിലും ആർക്കും സംശയമൊന്നും ഉണ്ടാകാൻ വഴിയില്ല. ടീച്ചറുടെ 3 നോവലുകൾ ഇംഗ്ലീഷിലേക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട്.</p>
<p>പക്ഷേ കോടതി, ഇതൊന്നും രണ്ട് പേരുടേയും മികവായോ മിടുക്കായോ കാണാൻ നിന്നെന്ന് വരില്ല. കോടതിയുടെ ചിന്തകൾ ഒരേ തരത്തിലുള്ള കേസുകളിൽ പോലും രണ്ട് രീതിയിലായെന്നും വരാം.</p>
<p>എൻ്റെ കേസുകളിൽ നിന്നുള്ള ഒരു അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഞാനത് വ്യക്തമാക്കാം.</p>
<p>എറണാകുളം ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ, കോപ്പിയടിക്കാരൻ സോമൻ്റെ പ്രസാധകരായ മാതൃഭൂമിക്കും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനും എതിരെ 2 സിവിൽ സ്യൂട്ടും 2 ക്രിമിനൽ കേസുകളുമാണ് ഞാൻ നൽകിയിടുള്ളത്.</p>
<p>ആ കേസുകൾ തള്ളണമെന്ന് (Quash) പറഞ്ഞ് മാതൃഭൂമിയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ഹൈക്കോടതിയെ സമീപിച്ചു. അതിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അപേക്ഷ ഹൈക്കോടതി തള്ളുകയും എൻ്റെ കേസ് മുന്നോട്ട് നീക്കാൻ അനുവദിക്കുകയും ചെയ്തു. പക്ഷേ, അബദ്ധം പറ്റിപ്പോയതാണെന്നുള്ള മാതൃഭൂമിയുടെ വാദം പരിഗണിച്ച് എൻ്റെ ക്രിമിനൽ കേസ് തള്ളി, അഥവാ ക്വാഷ് ചെയ്തു. എങ്കിലും, മാതൃഭൂമിക്ക് എതിരെയുള്ള സിവിൽ സ്യൂട്ട് എനിക്ക് തുടരാം.</p>
<p>ഒരു വിധി (ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വിധി) എനിക്ക് അനുകൂലമായി ഉള്ളപ്പോൾ പോലും അതേ സ്വഭാവമുള്ള രണ്ടാമത്തെ കേസിൻ്റെ വിധി എനിക്ക് എതിരാകുന്നു. എന്തൊരു അനീതിയാണ് ഇതെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ? അനീതി എന്ന് തന്നെയാണ് എനിക്കും അനുഭവപ്പെട്ടത്. കേസ് സുപ്രീം കോടതിയിലേക്ക് നീണ്ടു. സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് ശരി വെച്ചു. ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ!</p>
<p>എൻ്റെ ഭാര്യയുടേയും മകളുടേയും പേരുകൾ 10ൽ അധികം ഇടങ്ങളിൽ അതേപടി പകർത്തി വെച്ചിട്ട് പോലും ഞാൻ കൊടുത്ത ക്രിമിനൽ കേസ് തള്ളുന്നത് അനീതി അല്ലെങ്കിൽ പിന്നെന്താണ്?</p>
<p>ഇതൊക്കെയാണ് കോടതിയുടെ കാര്യങ്ങൾ. പക്ഷേ, ഈ കേസുകളിൽ എല്ലാത്തിലും തോൽക്കുകയാണെങ്കിൽപ്പോലും നീതി ലഭിക്കാനായി അവസാന അറ്റം വരെ പോയതിന് ശേഷമേ പിന്മാറൂ എന്ന് തുടക്കത്തിലേ ഞാൻ പറഞ്ഞിരുന്നു. അതിനായി എൻ്റെ സമ്പാദ്യം മുഴുവൻ വിറ്റ് തുലക്കേണ്ടി വന്നാലും അത് ഞാൻ ചെയ്തിരിക്കും. തെരുവിൽ ഉറങ്ങാനുള്ള പരിശീലനം അനായാസം പൂർത്തിയാക്കിയ അനുഭവത്തിൻ്റെ വെളിച്ചത്തിൽ കൂടെയാണ് ഇത് പറയുന്നത്. എൻ്റേത് വെറും പറച്ചിൽ അല്ല.</p>
<p>ഇനി പറയൂ&#8230;&#8230;</p>
<p>വിനയശ്രീ ടീച്ചർക്ക് ഞാൻ മുന്നോട്ട് വെച്ച അത്രയും ശക്തമായ തെളിവുകൾ കോടതിയിൽ നിരത്താനുണ്ടോ? &#8216;ആത്രേയകം&#8217; ഒരു പേജിലെങ്കിലും &#8216;ശിഖണ്ഡി&#8217;യുടെ കോപ്പിയടി ആണെന്ന് നിസ്സംശയം തെളിയിക്കാൻ വിനയശ്രീ ടീച്ചർക്ക് ആകുമോ? നിങ്ങളുടെ രണ്ട് പേരുടേയും ആശയത്തിൻ്റെ ആധാരം മഹാഭാരതമാണ്. വിനയ ടീച്ചറുടെ കേസ് കോടതി ഫയലിൽ പോലും സ്വീകരിക്കണമെന്നില്ല.</p>
<p>കോപ്പിയടി നിസ്സംശയം തെളിയിക്കാൻ പറ്റുന്നില്ലെങ്കിൽ, ചുമ്മാ കമൻ്റ് വഴി കുത്തിയിളക്കുന്നവർ കേട്ടിട്ട് കേസിന് പോയിട്ട് കാര്യമില്ല. ഞാൻ പറയുന്നത് 5 ലക്ഷം രൂപ കോടതിയിൽ കെട്ടി വെച്ച് കേസ് നടത്തുന്നതിൻ്റെ അനുഭവത്തിലാണ്. ടീച്ചറുടെ കേസ് കോടതിയിൽ നിൽക്കില്ല. എളുപ്പത്തിൽ തള്ളിപ്പോകും.</p>
<p>ഇനി എന്നെപ്പോലെ തന്നെ എന്ത് ത്യാഗം സഹിച്ചായാലും കേസ് നടത്തും എന്നാണ് തീരുമാനമെങ്കിൽ. നഷ്ടപരിഹാരമായി ചോദിക്കാൻ ഉദ്ദേശിക്കുന്ന തുകയുടെ 10% കോടതിയിൽ കെട്ടിവെക്കാൻ തയ്യാറായിക്കൊള്ളുക. വക്കീലിൻ്റെ ഫീസും മറ്റ് കോടതി ചിലവുകൾക്കുമുള്ള പണം കൂടെ സമാഹരിച്ച് കൊള്ളുക. കോടതി നിരങ്ങാനുള്ള സമയവും ഊർജ്ജവും ഇതിനെല്ലാം ഉപരിയായി സമാഹരിക്കുക.</p>
<p>ആർക്കും ആരുടേയും കോപ്പിയടിക്കാം, ഓൺലൈനിൽ എഴുതിയിടുന്നതിന് കോപ്പി റൈറ്റ് ഇല്ല എന്നൊക്കെ കരുതുന്നവരുടെ കണ്ണ് തുറപ്പിക്കാനും അവരെ പാഠം കൃത്യമായി പഠിപ്പിക്കാനുമാണ് ഞാൻ എൻ്റെ കേസുകളുമായി മുന്നോട്ട് പോകുന്നത്. ആ കൂട്ടത്തിലേക്ക് മറ്റൊരാൾ കൂടെ അണി നിരക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ, വിനയ ടീച്ചറുടേത് കോടതിക്ക് അകത്തും പുറത്തും നിൽക്കാൻ പോന്ന ഒരു കോപ്പിയടി ആരോപണം അല്ല എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. മഹാഭാരതകഥ ഇല്ലെങ്കിൽ ഇന്നുള്ള പല കഥകളും ഇല്ലേയില്ല എന്ന് മഹാന്മാർ പറഞ്ഞതായി കേട്ടിട്ടുണ്ട്. ആത്രേയകവും ശിഖണ്ഡിയും മഹാഭാരതകഥയിൽ നിന്ന് പ്രചോദനം കൊണ്ട രണ്ട് നോവലുകൾ എന്നേ ഞാൻ കണക്കാക്കുന്നുള്ളൂ. That&#8217;s all your honour.</p>
<p><strong>വാൽക്കഷണം:-</strong> സ്വദേശാഭിമായി രാമകൃഷ്ണപ്പിള്ള കോപ്പിയടിച്ചത് മുതൽ, കേരളത്തിലെ പല പ്രമുഖ എഴുത്തുകാർ കോപ്പിയടിച്ചത് വരെയുള്ള രേഖകൾ ഞാൻ സമാഹരിച്ചിട്ടുണ്ട്. കാരൂർ സോമൻ എൻ്റെ യാത്രാവിവരണങ്ങൾ കോപ്പിയടിച്ച കേസുകൾ കോടതിയിൽ നിന്ന് തീർപ്പാക്കി കഴിഞ്ഞാലുടൻ ഈ കോപ്പിയടി കേസുകളും ആരോപണങ്ങളുമെല്ലാം ഖണ്ഡശ ഓൺലൈനിൽ പ്രസിദ്ധീകരിക്കാനോ പുസ്തകമാക്കി പുറത്തിറക്കാനോ ഉദ്ദേശമുണ്ട്. കോപ്പിയടിയുടെ പരിധിയിൽ പെടുത്താനാവാത്ത ഒരു കോപ്പിയടി ആരോപണം എന്ന നിലയ്ക്ക് ഈ വിവാദവും ഒരു വിശിഷ്ടമാതൃക(specimen) ആയി അക്കൂട്ടത്തിൽ അന്ന് ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ട്.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10008" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10008</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ആ കസേര ആരുടേതാണ്?</title>
		<link>http://niraksharan.in/?p=9985</link>
		<comments>http://niraksharan.in/?p=9985#comments</comments>
		<pubDate>Sat, 23 Aug 2025 06:37:42 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9985</guid>
		<description><![CDATA[നിലവിലെ ഇന്ത്യയിൽ, ജനാധിപത്യം കഴുത്തറുത്ത് കൊല്ലപ്പെട്ട അവസ്ഥയിൽ കാണപ്പെടുമ്പോൾ, ആ ചോദ്യത്തിന് ഒരുപാട് പ്രസക്തിയുണ്ട്. &#8216;ആ കസേര ആരുടേതാണ്?&#8217; പല ജനപ്രതിനിധികളും ഇന്ന് ഇരിക്കുന്ന കസേരകൾ, അവർക്ക് ശരിയായ രീതിയിൽ വോട്ട് കിട്ടി ജയിച്ച് നേടിയതാണോ? അവിടെയാണ് സഞ്ചാരിയും പത്രപ്രവർത്തകയും ആയ ബീനച്ചേച്ചിയുടെ (കെ. എ. ബീന- KA Beena ) ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായങ്ങൾക്കും ഉള്ള പ്രസക്തി. വർഷങ്ങൾക്കു മുൻപ് താൻ കടന്നുപോയ ഗ്രാമങ്ങളിലൂടെയും അവിടങ്ങളിലെ പഞ്ചായത്തുകളിലൂടെയും വീണ്ടും ഒരിക്കൽ കൂടെ പോവുകയാണ്, അഥവാ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9985" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/1111.jpg"><img class="aligncenter wp-image-9986 " src="http://niraksharan.in/wp-content/uploads/2025/08/1111.jpg" alt="11" width="449" height="598" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">നി</span></a></strong></span>ലവിലെ ഇന്ത്യയിൽ, ജനാധിപത്യം കഴുത്തറുത്ത് കൊല്ലപ്പെട്ട അവസ്ഥയിൽ കാണപ്പെടുമ്പോൾ, ആ ചോദ്യത്തിന് ഒരുപാട് പ്രസക്തിയുണ്ട്.</p>
<p>&#8216;ആ കസേര ആരുടേതാണ്?&#8217;</p>
<p>പല ജനപ്രതിനിധികളും ഇന്ന് ഇരിക്കുന്ന കസേരകൾ, അവർക്ക് ശരിയായ രീതിയിൽ വോട്ട് കിട്ടി ജയിച്ച് നേടിയതാണോ?</p>
<p>അവിടെയാണ് സഞ്ചാരിയും പത്രപ്രവർത്തകയും ആയ ബീനച്ചേച്ചിയുടെ (കെ. എ. ബീന- KA Beena ) ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായങ്ങൾക്കും ഉള്ള പ്രസക്തി. വർഷങ്ങൾക്കു മുൻപ് താൻ കടന്നുപോയ ഗ്രാമങ്ങളിലൂടെയും അവിടങ്ങളിലെ പഞ്ചായത്തുകളിലൂടെയും വീണ്ടും ഒരിക്കൽ കൂടെ പോവുകയാണ്, അഥവാ വായനക്കാരെ കൊണ്ടുപോവുകയാണ് ലേഖിക.</p>
<p>വോട്ടിൽ കൃത്രിമത്വം നടന്നിട്ടുണ്ട് അഥവാ &#8216;വോട്ട് ചോരി&#8217; ഉണ്ടായിട്ടുണ്ട് എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെളിവുമായി വന്നിട്ട് ഒരു മാസമേ ആകുന്നുള്ളൂ. പക്ഷേ ഡിസംബർ 2024ന് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ, വോട്ട് നേടി ജയിച്ചവനെ ആ കസേരയിൽ ഇരിക്കാൻ സമ്മതിക്കാതെ, കൈയൂക്കുള്ളവരും പിടിപാടുള്ളവരും ഭരിക്കുന്ന നെറികെട്ട കാഴ്ച്ചകളാണ് നിരത്തിയിരിക്കുന്നത്. ഒന്നുകിൽ ജയിച്ച് വരുന്നവനെക്കൊണ്ട് ഒരാഴ്ചക്കുള്ളിൽ രാജിവെപ്പിക്കും. അല്ലെങ്കിൽ ജയിച്ചവൻ വെറും റബ്ബർ സ്റ്റാമ്പ് മാത്രമായി തുടരും. കയ്യൂക്കുള്ളവർ പറയുന്ന ഇടങ്ങളിൽ മഷി പതിപ്പിച്ച വിരലടയാളം ജനങ്ങളുടെ വോട്ട് നേടി വന്ന പ്രതിനിധി പതിപ്പിച്ചു കൊണ്ടിരിക്കും. ഇതാണ് ജനാധിപത്യത്തിന്റെ അവസ്ഥ.</p>
<p>ചെന്നൈയിൽ നിന്ന് 30 കിലോമീറ്റർ മാറിയുള്ള പുത്തൂർ പഞ്ചായത്തിലെ സുജാത രമേഷ് 10 വർഷം മുമ്പ് അവിടത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. മരിച്ചുപോയ അവരുടെ ഭർത്താവ് രമേശ് ആയിരുന്നു മുൻ പഞ്ചായത്ത് പ്രസിഡന്റ്. പഞ്ചായത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും എന്ന് ഭർത്താവിന് കൊടുത്ത വാക്കിന്റെ പുറത്താണ് അവർ പഞ്ചായത്തിലേക്ക് മത്സരിക്കുന്നതും പ്രസിഡന്റ് ആകുന്നതും. ഒരു ദളിത് സ്ത്രീ പഞ്ചായത്ത് പ്രസിഡണ്ട് ആകുന്നത് സഹിക്കാൻ പോലും പറ്റാത്ത മനുഷ്യർ നമ്മുടെ തൊട്ടടുത്ത് തന്നെയുണ്ടെന്നുള്ളത് ഞെട്ടിക്കുന്ന ഒരു അറിവാണ്. 2024ൽ സുജാതയെ തേടി ലേഖിക വീണ്ടും ചെല്ലുമ്പോൾ അവർ പഞ്ചായത്ത് പ്രസിഡണ്ട് അല്ല. പല കുതന്ത്രങ്ങളും പയറ്റി റെഡ്ഡിയാർമാർ സുജാതയെ പഞ്ചായത്തിൽ നിന്നും ഇറക്കി. പക്ഷേ ഭർത്താവിന് കൊടുത്ത വാക്ക് പാലിച്ചുകൊണ്ട് സുജാത ഇപ്പോഴും പൊതു സേവനം നടത്തുന്നു. ജനങ്ങളെ സേവിക്കാൻ അധികാരം ആവശ്യമേയില്ല എന്ന് അടിവരയിട്ടു കൊണ്ട് തന്നെ. എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം എന്ന ആശങ്കയോടുകൂടി തന്നെ.</p>
<p>കീരപ്പട്ടിയിലെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ബാലുച്ചാമിയുടെ കഥയും സമാനമാണ്. പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്നപ്പോൾ അയാൾക്ക് പോലീസ് സംരക്ഷണം നൽകിയിട്ടുണ്ടായിരുന്നു. പോലീസുകാർക്ക് താമസിക്കാൻ വേണ്ടി ബാലുച്ചാമി ഉണ്ടാക്കിയ കെട്ടിടത്തിന്റെ കടവും കടത്തിൻമേൽ കടവും ഒക്കെയായി ദുരിതാവസ്ഥയിലാണ് അധികാരം നഷ്ടപ്പെട്ട ബാലുച്ചാമി ഇപ്പോൾ. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് മൊക്കക്കാള, ജനാധിപത്യ ധ്വംസകരായ കള്ളർമാരുടെ റബ്ബർ സ്റ്റാമ്പ് മാത്രമാണ്.</p>
<p>പാപ്പാപെട്ടിയിലെ പെരിയ കറുപ്പൻ ഇതേ ശ്രേണിയിൽ വരുന്ന മറ്റൊരു ജനപ്രതിനിധി ആണ്. കറുത്ത നേന്തൽ ഗ്രാമത്തിലെ രാജസെൽവി ഇത്തരത്തിലെ മറ്റൊരു പഞ്ചായത്ത് പ്രസിഡണ്ടാണ്. ഏറ്റവും നല്ല പഞ്ചായത്തിനുള്ള രാഷ്ട്രീയ ഗൗരവ് ഗ്രാമസഭ അവാർഡ് ന്യൂഡൽഹിയിൽ പോയി വാങ്ങിയിട്ടുള്ള പഞ്ചായത്ത് പ്രസിഡന്റ്.</p>
<p>നാട്ടാമംഗലത്തെ ഗണേശൻ, തൊട്ടി കവല പഞ്ചായത്തിലെ സഹായ മേരി, അങ്ങനെയങ്ങനെ ഈ പുസ്തകത്തിലെ ഓരോ മനുഷ്യരും രാജ്യത്ത് നടക്കുന്ന അനീതികളോട് പൊരുതി നിൽക്കുന്നവരാണ്. ചിലർ അമ്പെ പരാജയപ്പെട്ടു. ചിലർ അനുഭവങ്ങൾ മുതൽക്കൂട്ടാക്കി പിടിച്ചു കയറി.</p>
<p>പരത്തിപ്പറയാൻ പോയാൽ ഈ പുസ്തകത്തിലെ 20 അദ്ധ്യായങ്ങളിലെ പോരാളികൾക്കുമായി പല പുറങ്ങൾ തികയാതെ വരും.</p>
<p>സഞ്ചാരികൾ അധികം ചെല്ലാത്ത ഗ്രാമങ്ങളിലേക്ക് കടന്നു ചെല്ലുക, അവിടെ കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ ഇത്തരം വ്യത്യസ്ത മനുഷ്യജീവിതങ്ങളെ അടയാളപ്പെടുത്തുക. ഒരുപാട് വർഷങ്ങൾക്കുശേഷം വീണ്ടും അതേ മനുഷ്യരെ അന്വേഷിച്ച് ഇറങ്ങുക. അവരുടെ നിലവിലെ അവസ്ഥ മനസ്സിലാക്കുക. അവർ ജയിച്ചോ, തോറ്റോ, മാറ്റങ്ങൾ ഉണ്ടാക്കാൻ അവരെക്കൊണ്ട് സാധിച്ചോ എന്നെല്ലാം പഠിക്കുക. ഒരു സാധാരണ സഞ്ചാരിക്ക് ഒരിക്കലും കഴിയാത്ത ശ്രമകരമായ ഒരു ജോലിയാണ് അത്. ഒരു പരിധിവരെ ലേഖികയെ അവരുടെ ജോലി ഇക്കാര്യത്തിൽ സഹായിച്ചിട്ടുണ്ടാകാം. പക്ഷേ ആ പരിധിക്കും അപ്പുറം കടന്നുകൊണ്ട് ഒരു രാജ്യത്തിന്റെ അവസ്ഥയെ ആ രാജ്യത്തുള്ള കീഴ്ജാതിക്കാർ എന്ന് വിളിക്കപ്പെടുന്നവരുടെ ജീവിതങ്ങളെ കൃത്യമായി വരച്ചു കാണിക്കുകയാണ് ഗ്രന്ഥകാരി ഈ പുസ്തകത്തിലൂടെ ചെയ്യുന്നത്.</p>
<p>സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങളായിട്ടും നമ്മുടെ രാജ്യം എവിടെ എത്തിനിൽക്കുന്നു എന്നതിന്റെ നേർ അടയാളമാണ് ഈ പുസ്തകം.</p>
<p>&#8220;ഞങ്ങൾക്ക് ജയിക്കണമെന്ന് ആഗ്രഹമുള്ള മണ്ഡലങ്ങളിൽ കാശ്മീരിൽ നിന്ന് വരെ ആളെ കൊണ്ടുവന്ന് വോട്ടേഴ്സ് ലിസ്റ്റിൽ ചേർത്ത് ജയിച്ചിരിക്കും.&#8221; എന്ന് പരസ്യമായി പാർട്ടിക്കാർ പറയുന്ന അവസ്ഥ കേരളത്തിലും ഉണ്ടായി വന്നിരിക്കുന്ന കാലഘട്ടത്തിൽ, ആ കസേര ആരുടേതാണ് എന്ന ചോദ്യം പ്രസക്തവും ഈ പുസ്തകം ഒഴിവാക്കാനാവാത്ത ഒരു വായനയുമാണ്.</p>
<p>നമ്മൾ മൂന്നടി മുന്നോട്ട് വെച്ചതായി തോന്നാമെങ്കിലും ആറടി പുറകിലേക്ക് തന്നെയാണ് നിൽക്കുന്നത് എന്ന് കൃത്യമായി ഈ പുസ്തകം അടയാളപ്പെടുത്തുന്നു. വെറുതെ ഒരു വായന എന്നതിനപ്പുറം കലാലയങ്ങളിൽ പാഠ്യ വിഷയമാക്കേണ്ടതാണ് ഇതിലെ അദ്ധ്യായങ്ങൾ എന്നെനിക്ക് അഭിപ്രായമുണ്ട്.</p>
<p>ഇതിനെ വെറുമൊരു യാത്രാവിവരണ പുസ്തകമായി കാണാൻ എനിക്കാവില്ല. ജാതിയിൽ താഴ്ന്നവരെന്ന് കരുതപ്പെടുന്നവരോട് കാണിച്ചുപോരുന്ന അനീതി, അക്രമം, ജനാധിപത്യത്തെ അട്ടിമറിക്കുന്ന നിരന്തരമായ പ്രവർത്തനങ്ങൾ, അതിനൊക്കെ എതിരെ ജീവൻ ബലി കഴിച്ചു കൊണ്ട് നടത്തുന്ന മുന്നേറ്റങ്ങൾ, ഇതൊക്കെ എങ്ങനെ ഒരു യാത്രാവിവരണം എന്ന ലേബലിൽ ഒതുക്കാൻ ആവും?</p>
<p><strong>വാൽക്കഷണം:-</strong> ഇതിലെ ഏറ്റവും ഇഷ്ടപ്പെട്ട അദ്ധ്യായം ഏതാണെന്ന് ചോദിച്ചാൽ, &#8216; സൈക്കിൾ ചവിട്ടി വീടിന് പുറത്തെത്തിയ പുതുക്കോട്ടയിലെ പെണ്ണുങ്ങൾ&#8217; എന്ന് രണ്ടാമതൊന്നാലോചിക്കാതെ ഞാൻ പറയും. സൈക്കിൾ ചവിട്ടാൻ പഠിക്കുന്നത് ഇത്ര വലിയ ഒരു കാര്യമാണെന്നോ, അത് ഒരു ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറ്റിക്കളയാൻ പോന്ന ഒന്നാണെന്നോ, സ്ത്രീകളുടെ സാമൂഹികമായ അവസ്ഥയും സ്വാതന്ത്ര്യവുമൊക്കെ അട്ടിമറിക്കാൻ പോന്ന ഒരു പ്രവർത്തിയാണെന്നോ നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?</p>
<p>Chintha Publishers.<br />
Price ₹280, Pages &#8211; 176</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9985" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9985</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> സസ്നേഹം ശങ്കുണ്ണിയേട്ടൻ</title>
		<link>http://niraksharan.in/?p=9971</link>
		<comments>http://niraksharan.in/?p=9971#comments</comments>
		<pubDate>Wed, 16 Jul 2025 14:30:58 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[കഥ]]></category>
		<category><![CDATA[നർമ്മം]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[വ്യക്തികൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9971</guid>
		<description><![CDATA[ബ്ലോഗുകളുടെ വസന്തകാലം മുതൽ കേൾക്കുന്ന ഒരു കഥയാണ് &#8220;സസ്നേഹം ശങ്കുണ്ണിയേട്ടൻ&#8221;. ഒരു പ്രമുഖ വ്യക്തിയുടെ വീട്ടിൽ ചെന്ന സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ ബൃഹത്തായ പുസ്തക ശേഖരം കണ്ട് അമ്പരക്കുന്നു. മലയാള സാഹിത്യത്തിലെ മിക്കവാറും എല്ലാ അതികായന്മാരുടേയും പുസ്തകങ്ങൾ അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിൽ, എഴുത്തുകാരുടെയെല്ലാം കയ്യൊപ്പോട് കൂടിത്തന്നെ ഉണ്ട്. തകഴിയുടെ പുസ്തകങ്ങളിൽ സസ്നേഹം പിള്ളച്ചേട്ടൻ എന്നാണ് തകഴി ഒപ്പിട്ടിരിക്കുന്നത്. എം.ടി.യുടെ പുസ്തകങ്ങളിൽ അത് സസ്നേഹം വാസുവേട്ടൻ എന്നാണ്. സസ്നേഹം മുകുന്ദേട്ടൻ, സസ്നേഹം വിജയേട്ടൻ, സസ്നേഹം രാമകൃഷ്ണേട്ടൻ, എന്നിങ്ങനെ നീളുന്നു ഒപ്പുകൾക്കൊപ്പമുള്ള [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9971" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/113.jpg"><img class="aligncenter wp-image-9972 " src="http://niraksharan.in/wp-content/uploads/2025/08/113.jpg" alt="11" width="463" height="618" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ബ്ലോ</span></a></strong></span>ഗുകളുടെ വസന്തകാലം മുതൽ കേൾക്കുന്ന ഒരു കഥയാണ് &#8220;സസ്നേഹം ശങ്കുണ്ണിയേട്ടൻ&#8221;.</p>
<p>ഒരു പ്രമുഖ വ്യക്തിയുടെ വീട്ടിൽ ചെന്ന സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ ബൃഹത്തായ പുസ്തക ശേഖരം കണ്ട് അമ്പരക്കുന്നു. മലയാള സാഹിത്യത്തിലെ മിക്കവാറും എല്ലാ അതികായന്മാരുടേയും പുസ്തകങ്ങൾ അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിൽ, എഴുത്തുകാരുടെയെല്ലാം കയ്യൊപ്പോട് കൂടിത്തന്നെ ഉണ്ട്.</p>
<p>തകഴിയുടെ പുസ്തകങ്ങളിൽ സസ്നേഹം പിള്ളച്ചേട്ടൻ എന്നാണ് തകഴി ഒപ്പിട്ടിരിക്കുന്നത്. എം.ടി.യുടെ പുസ്തകങ്ങളിൽ അത് സസ്നേഹം വാസുവേട്ടൻ എന്നാണ്. സസ്നേഹം മുകുന്ദേട്ടൻ, സസ്നേഹം വിജയേട്ടൻ, സസ്നേഹം രാമകൃഷ്ണേട്ടൻ, എന്നിങ്ങനെ നീളുന്നു ഒപ്പുകൾക്കൊപ്പമുള്ള സ്നേഹാക്ഷരങ്ങൾ. പ്രമുഖനും സാഹിത്യകാരന്മാരും തമ്മിലുള്ള അടുപ്പം അതിൽ നിന്ന് തന്നെ വ്യക്തം.</p>
<p>ഇടയ്ക്ക് എപ്പോഴോ സുഹൃത്തുക്കൾ ഐതിഹമാല തുറന്ന് നോക്കി. അതിൽ ഇങ്ങനെ എഴുതി ഒപ്പിട്ടിരിക്കുന്നു. &#8220;സസ്നേഹം ശങ്കുണ്ണിയേട്ടൻ.&#8221;</p>
<p><strong>ചിത്രം:-</strong> കോട്ടയത്തെ പള്ളിപ്പുറത്ത് കാവിലുള്ള ശങ്കുണ്ണിയേട്ടന്റെ പ്രതിമയ്ക്ക് മുന്നിൽ നിന്ന്, സസ്നേഹം നിരക്ഷരൻ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9971" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9971</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കഥ പറയുന്ന കോട്ടകൾ &#8211; (നിരക്ഷരൻ)</title>
		<link>http://niraksharan.in/?p=9974</link>
		<comments>http://niraksharan.in/?p=9974#comments</comments>
		<pubDate>Wed, 16 Jul 2025 14:30:54 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9974</guid>
		<description><![CDATA[ഞാനാകുന്ന നിരക്ഷരൻ എഴുതിയ &#8216;കഥ പറയുന്ന കോട്ടകൾ&#8217; എന്ന യാത്രാവിവരണത്തിൻ്റെ ആസ്വാദനം അരുൺ ഗാന്ധിഗ്രാം എഴുതിയത് താഴെ വായിക്കാം. ——————————————————————————————————————————————— ജൂലൈ ആറാം തീയതി ഞായറാഴ്ച ബോബി ടീച്ചറുടെ പുസ്തക പ്രകാശനത്തിനോടനുബന്ധിച്ചു നടത്തിയ ചർച്ചയിൽ പങ്കെടുക്കാനാണ് മനോജ് രവീന്ദ്രൻ എന്ന നിരക്ഷരൻ ഇരിങ്ങാലക്കുടയിൽ എത്തിയത്. യാത്രകളെക്കുറിച്ചായിരുന്നു ചർച്ച. ഇനേർഷ്യയുടെ ചരടുപൊട്ടിയ മറ്റൊരു സഞ്ചാര പട്ടക്കാരൻ ശൈലനും ചർച്ചയ്ക്ക് കൂടെയുണ്ടായിരുന്നു. അതിനു കുറച്ചു ദിവസങ്ങൾക്കു മുൻപ്, യാത്ര എന്ന വിഷയത്തിൽ സംസാരിക്കാൻ ആളുകൾ ഉണ്ടോ എന്ന് ബോബി ടീച്ചർ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9974" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/114.jpg"><img class="aligncenter wp-image-9975 " src="http://niraksharan.in/wp-content/uploads/2025/08/114.jpg" alt="11" width="503" height="670" /></a></p>
<p>ഞാനാകുന്ന നിരക്ഷരൻ എഴുതിയ &#8216;കഥ പറയുന്ന കോട്ടകൾ&#8217; എന്ന യാത്രാവിവരണത്തിൻ്റെ ആസ്വാദനം <a href="https://www.facebook.com/arun.gandhigram">അരുൺ ഗാന്ധിഗ്രാം</a> എഴുതിയത് താഴെ വായിക്കാം.<br />
———————————————————————————————————————————————</p>
<p><span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ജൂ</span></a></strong></span>ലൈ ആറാം തീയതി ഞായറാഴ്ച ബോബി ടീച്ചറുടെ പുസ്തക പ്രകാശനത്തിനോടനുബന്ധിച്ചു നടത്തിയ ചർച്ചയിൽ പങ്കെടുക്കാനാണ് മനോജ് രവീന്ദ്രൻ എന്ന നിരക്ഷരൻ ഇരിങ്ങാലക്കുടയിൽ എത്തിയത്. യാത്രകളെക്കുറിച്ചായിരുന്നു ചർച്ച. ഇനേർഷ്യയുടെ ചരടുപൊട്ടിയ മറ്റൊരു സഞ്ചാര പട്ടക്കാരൻ ശൈലനും ചർച്ചയ്ക്ക് കൂടെയുണ്ടായിരുന്നു.</p>
<p>അതിനു കുറച്ചു ദിവസങ്ങൾക്കു മുൻപ്, യാത്ര എന്ന വിഷയത്തിൽ സംസാരിക്കാൻ ആളുകൾ ഉണ്ടോ എന്ന് ബോബി ടീച്ചർ എന്നോട് ചോദിച്ചപ്പോൾ ആലോചിച്ചിട്ട് പറയാം എന്ന് മറുപടി കൊടുത്തു. ആലോചിച്ചിട്ടാണെങ്കിൽ ഒരു പേര് പോലും കിട്ടിയതും ഇല്ല.</p>
<p>നൂറു നൂറു യാത്രകൾ എഴുതിയ ശൈലൻ എന്നൊരാൾ വരാമെന്നേറ്റിട്ടുണ്ട് എന്ന് ടീച്ചർ പറഞ്ഞു, അത് 11 വർഷങ്ങൾക്കു മുൻപ് മടിച്ചിയുടെ പ്രകാശനത്തിൽ പങ്കെടുത്ത് വിവാഹവാർഷികത്തിന്റെ കേക്കും കഴിച്ച് അർമാദിച്ച് തിരിച്ചുപോയ നമ്മുടെ ആൾ തന്നെയാണ് എന്ന് ഞാനും.</p>
<p>ഇൻസ്റ്റഗ്രാമിൽ പോപ്പുലർ ആയ കേരള ഫുഡ്ഡി എന്ന പേജ് നടത്തുന്ന ഗോവിന്ദ് എന്ന ഒരു പയ്യൻ കൂടി വരുമെന്ന് ടീച്ചർ പിന്നീട് പറഞ്ഞു. ടീച്ചറുടെ സ്റ്റുഡൻറ് കൂടിയാണ്.</p>
<p>ഇനി ഒരാൾ കൂടി വേണം. ആലോചിച്ചാലോചിച്ച് രണ്ടുമൂന്നു ദിവസം അങ്ങനെ പോയി. പതിവുപോലെ ഒരു ദിവസം സഹധർമ്മിണി വിദ്യയെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ നിന്ന് പിക്ക് ചെയ്ത് വീട്ടിലേക്ക് മടങ്ങും വഴി കാപ്പി കുടിക്കാൻ ഒരു സ്റ്റോപ്പ് എടുത്തു.</p>
<p>അവിടെയിരുന്ന് യാത്രകളെക്കുറിച്ച് സംസാരിക്കാൻ പറ്റിയ ആളുകളെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നു. ആലോചനയുടെ വിഷയം മനസ്സിലായപ്പോൾ നിരക്ഷരനെ വിളിച്ചുകൂടെ എന്ന് വിദ്യ ചോദിച്ചു. ഇത്രനാൾ എൻറെ സൗഹൃദ ലിസ്റ്റിൽ ഉണ്ടായിട്ടും ആ പേര് എന്നെ ഓർമിപ്പിക്കാൻ വിദ്യ വേണ്ടിവന്നു. ഉടനെ തന്നെ എഫ്ബി മെസഞ്ചറിൽ മെസ്സേജ് അയച്ച് ഫോൺ നമ്പർ ചോദിച്ചു. സമ്മതം വാങ്ങി. നമ്പർ ബോബി ടീച്ചർക്ക് അയച്ചു കൊടുക്കുകയും ചെയ്തു.</p>
<p>അങ്ങനെ നിരക്ഷരനും ശൈലനും ബോബി ടീച്ചറും ഗോവിന്ദും യാത്രകളെക്കുറിച്ച് പറഞ്ഞും കേട്ടും ഒരു വേദിയിൽ ഒന്നിച്ചു.</p>
<p>ഒന്നരമണിക്കൂർ ചർച്ച നീണ്ടു. കേട്ടിരുന്ന് അസൂയയുടെ കെട്ടുപൊട്ടി.</p>
<p>തൃശ്ശൂർ, എറണാകുളം, അതിരപ്പിള്ളി, ഏറ്റവും അടുത്ത പടിഞ്ഞാറൻ കടൽത്തീരം&#8230; ഇതൊക്കെയാണ് എൻറെ യാത്രയുടെ റേഡിയസ്. ഇവർക്കാണെങ്കിൽ പോകാത്ത ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണമെടുക്കാൻ ഒരു കയ്യിലെ വിരലുകൾ മുഴുവൻ വേണ്ട.</p>
<p>പിന്നാമ്പുറക്കഥ എന്തൊക്കെയായാലും ജൂലൈ 6, 2025, ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് നിരക്ഷരനിൽനിന്ന് എനിക്ക് ഈ പുസ്തകം കിട്ടിയത്.</p>
<p>കഥ പറയുന്ന കോട്ടകൾ.</p>
<p>എന്തിൻറെയെല്ലാം കഥ?</p>
<p>അധിനിവേശത്തിന്റെ, സംസ്കാരസമന്വയങ്ങളുടെ, പൊളിച്ചുനീക്കലുകളുടെ, പുനർനിർമാണങ്ങളുടെ, തകർന്നടിയലുകളുടെ, തകർക്കപ്പെടലുകളുടെ, നഷ്ടപ്പെട്ട ചരിത്രങ്ങളുടെ, രക്തച്ചൊരിച്ചിലിന്റെ, ക്രൂരതകളുടെ, നിർദയത്വങ്ങളുടെ, വിജയികളുടെ, പരാജയപ്പെട്ട് ചരിത്രത്തിൽ നിന്നും മാഞ്ഞുപോയവരുടെ&#8230; അങ്ങനെ എത്രയെത്ര കഥകൾ!</p>
<p>2009ൽ നടത്തിയ ഒരു യാത്രയെ 14 വർഷങ്ങൾക്ക് ശേഷം കുറിച്ചിടുകയാണ് ഈ പുസ്തകത്തിൽ. 2023 ലാണ് പുസ്തകം ഇറങ്ങുന്നത്. അപ്പോഴേക്കും കാലം കുറെ മാറി. സ്ഥലങ്ങൾ കണ്ടു പിടിക്കാൻ ഇപ്പോൾ കുറച്ചുകൂടി എളുപ്പമാണ്. ജിപിഎസ് ഉണ്ട്. വഴികളെല്ലാം വലുതായി.</p>
<p>കൊച്ചിയിൽ നിന്ന് ഗോവയിലേക്ക്. ഇപ്പോഴത്തെ ജിപിഎസ് സംവിധാനങ്ങളുടെ മുൻഗാമിയായ നാവിഗേറ്റർ എന്ന ഉപകരണം ഉപയോഗിച്ചുകൊണ്ട് കുടുംബത്തോടൊപ്പം നടത്തിയ യാത്രയുടെ വിവരണമാണ് കഥ പറയുന്ന കോട്ടകൾ.</p>
<p>2009ലെ യാത്രയിൽ എടുക്കാൻ സാധിക്കാതിരുന്ന ചിത്രങ്ങളെടുക്കാൻ 2018ൽ ക്യാമറാമേനോടൊപ്പം വീണ്ടും അതേ വഴിയിലൂടെ യാത്ര ചെയ്യുന്നുണ്ട് എഴുത്തുകാരൻ.</p>
<p>ചിട്ടയായ പ്ലാനിങ്ങും, കൃത്യമായ ദിശാബോധവും ഉള്ള രസകരമായ യാത്ര.</p>
<p>ഇതൊരു മൾട്ടിമീഡിയ പുസ്തകമാണ്. പുസ്തകം വായിക്കുന്നതോടൊപ്പം അതിൽ കൊടുത്തിട്ടുള്ള ക്യു ആർ കോഡുകൾ സ്കാൻ ചെയ്താൽ യാത്രയുടെ വീഡിയോ ദൃശ്യങ്ങളും ലഭിക്കും.</p>
<p>പോരാത്തതിന് ഇടയ്ക്കിടയ്ക്ക് ഓരോ കോട്ടകളുടെയും മറ്റും കളർചിത്രങ്ങളും പുസ്തകത്തിലുണ്ട്.<br />
മുഴങ്ങോടിക്കാരിയും (ഭാര്യ) നേഹയുമാണ് (മകൾ) സഹയാത്രികർ.</p>
<p>നേഹ കൂടെയുള്ളത് കൊണ്ട് തന്നെ ഇത് കോട്ടകളുടെ മാത്രം പുസ്തകമല്ല. കടൽത്തീരങ്ങളുടെയും, റസ്റ്റോറന്റുകളുടെയും, ആരാധനാലയങ്ങളുടെയും, ലോഡ്ജുകളുടെയും, ഗോവൻ രാത്രിയുടെയും എല്ലാം വിവരണങ്ങൾ ഇതിലുണ്ട്.</p>
<p>ഒരു ഉദാഹരണം:-</p>
<p>കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ രണ്ടര മണിക്കൂർ ക്യൂ നിന്ന് തളർന്നവശയായി നടക്കലെത്തി പ്രാർത്ഥിച്ച നേഹയോട് അമ്മ ചോദിച്ചു.</p>
<p>&#8220;എന്താണ് പ്രാർത്ഥിച്ചത്?&#8221;</p>
<p>&#8220;മതിൽക്കെട്ടിനു പുറത്തിട്ടിരിക്കുന്ന എൻറെ ചെരുപ്പ് ആരും എടുക്കാതെ കാക്കണേ ദേവി എന്നാണ് ഞാൻ പ്രാർത്ഥിച്ചത്&#8221;</p>
<p>ചരിത്രാന്വേഷികൾക്കു മാത്രമല്ല എല്ലാത്തരം വായനക്കാർക്കും ഗംഭീരമായ ഒരു വായനാനുഭവം സമ്മാനിക്കും ഈ പുസ്തകം എന്ന കാര്യം ഉറപ്പാണ്.</p>
<p>ഇതിൽ ഏതെങ്കിലുമൊക്കെ കോട്ടകൾ ചിലപ്പോൾ ഭാവിയിൽ ഇല്ലാതായേക്കാം.</p>
<p>എങ്കിലും മെന്റർ മീഡിയ പുറത്തിറക്കിയ ഈ പുസ്തകം അവയുടെ എല്ലാം കഥ പറഞ്ഞുകൊണ്ട് ഇവിടെ ബാക്കിയുണ്ടാകും.<br />
&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;-<br />
<em><span style="color: #0000ff;">ഈ പുസ്തകം വാങ്ങിയേ തീരൂ എന്നുള്ളവർക്ക് മെൻ്റർ മീഡിയയുമായി ബന്ധപ്പെടാം.</span></em><br />
<em><span style="color: #0000ff;"> Mentor Media, Power House Junction, Viyoor P.O. Thrissur – 680010.</span></em><br />
<em><span style="color: #0000ff;"> Mentor Media, HDFC Bank, Viyyur Branch, Thrissur,</span></em><br />
<em><span style="color: #0000ff;"> Current Ac no :- 50200079411433</span></em><br />
<em><span style="color: #0000ff;"> IFSC code :- HDFC0001600</span></em><br />
<em><span style="color: #0000ff;"> എന്ന അക്കൗണ്ടിലേക്ക് പണമയക്കാം. അതല്ലെങ്കിൽ….</span></em><br />
<em><span style="color: #0000ff;"> 9645084365 എന്ന UPI നമ്പർ വഴി പണമയച്ച ശേഷം നിങ്ങളുടെ ഫോൺ നമ്പറും പിൻകോഡും അടക്കമുള്ള അഡ്രസ്സ് അതേ നമ്പറിൽ വാട്ട്സ് ആപ്പ് ചെയ്താൽ, പുസ്തകം തപാലിൽ എത്തുന്നതാണ്.</span></em></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9974" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9974</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ആകാശത്ത് നിന്നുള്ള ഭൂമി (THE EARTH FROM THE AIR)</title>
		<link>http://niraksharan.in/?p=9962</link>
		<comments>http://niraksharan.in/?p=9962#comments</comments>
		<pubDate>Mon, 07 Jul 2025 14:30:48 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[സാഹിത്യം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9962</guid>
		<description><![CDATA[ഭൂമിയിലെ മുഴുവൻ കാഴ്ച്ചകളും കപ്പലിലോ തീവണ്ടിയിലോ കാറിലോ ബസ്സിലോ സൈക്കിളിലോ നടന്നോ പോയി കാണാൻ നമുക്ക് പറ്റിയെന്നിരിക്കും. വിമാനത്തിൽ വളരെ ഉയരത്തിൽ പറക്കുമ്പോൾ ഭൂമിയിലെ കാഴ്ച്ചകൾ കാണുന്നതിന് പരിധിയുണ്ട്. നമ്മൾ കടന്ന് പോയ ഭൂവിടങ്ങളിലെ ആകാശക്കാഴ്ച്ചകൾക്ക് വേറൊരു ഭംഗിയും മികവും ചാരുതയുമാണ്. ഡ്രോൺ ക്യാമറകൾ വന്നതിന് ശേഷം അത്തരം പല ദൃശ്യങ്ങൾക്കും ക്ഷാമമില്ല. എന്നാൽ അത്തരത്തിലുള്ള ഗംഭീര ദൃശ്യങ്ങൾ നമ്മുടെ സ്വന്തം ആൽബത്തിലെന്ന പോലെ കൈവശം വെക്കാനും ഇടയ്ക്കിടയ്ക്ക് അതെടുത്ത് മറിച്ച് നോക്കാനും പറ്റിയാൽ എങ്ങനെയിരിക്കും?! ആ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9962" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/11.jpg"><img class="aligncenter wp-image-9963 " src="http://niraksharan.in/wp-content/uploads/2025/08/11.jpg" alt="11" width="508" height="677" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഭൂ</span></a></strong></span>മിയിലെ മുഴുവൻ കാഴ്ച്ചകളും കപ്പലിലോ തീവണ്ടിയിലോ കാറിലോ ബസ്സിലോ സൈക്കിളിലോ നടന്നോ പോയി കാണാൻ നമുക്ക് പറ്റിയെന്നിരിക്കും. വിമാനത്തിൽ വളരെ ഉയരത്തിൽ പറക്കുമ്പോൾ ഭൂമിയിലെ കാഴ്ച്ചകൾ കാണുന്നതിന് പരിധിയുണ്ട്. നമ്മൾ കടന്ന് പോയ ഭൂവിടങ്ങളിലെ ആകാശക്കാഴ്ച്ചകൾക്ക് വേറൊരു ഭംഗിയും മികവും ചാരുതയുമാണ്. ഡ്രോൺ ക്യാമറകൾ വന്നതിന് ശേഷം അത്തരം പല ദൃശ്യങ്ങൾക്കും ക്ഷാമമില്ല.</p>
<p>എന്നാൽ അത്തരത്തിലുള്ള ഗംഭീര ദൃശ്യങ്ങൾ നമ്മുടെ സ്വന്തം ആൽബത്തിലെന്ന പോലെ കൈവശം വെക്കാനും ഇടയ്ക്കിടയ്ക്ക് അതെടുത്ത് മറിച്ച് നോക്കാനും പറ്റിയാൽ എങ്ങനെയിരിക്കും?!</p>
<p>ആ സൗകര്യവും സന്തോഷവുമാണ് Yann Arths Berrand ൻ്റെ ചിത്രങ്ങൾ, Thames &amp; Hudson എന്ന പ്രസാധകരിലൂടെ THE EARTH FROM THE AIR എന്ന പുസ്തകത്തിലൂടെ നമുക്ക് ലഭിക്കുന്നത്. ആകാശത്ത് നിന്നെടുത്ത ഭൂമിയുടെ നൂറ് കണക്കിന് മനോഹരവും അപൂർവ്വവുമായ ദൃശ്യങ്ങളാണ് ഈ പുസ്തകത്തെ മികവുറ്റതും അമൂല്യമാക്കുന്നത്.</p>
<p>&#8220;ഇത് വെറും ഫോട്ടോഗ്രാഫുകളുടെ പരമ്പരയല്ല, മറിച്ച് ഒരു കലാസൃഷ്ടിയാണ്&#8221;&#8230;.. എന്ന് പ്രസാധകർ പറയുന്നത് അക്ഷരാർത്ഥത്തിൽ ശരിയാണ്. അമ്പരപ്പോടെയും അത്ഭുതത്തോടെയും മാത്രമേ ഇതിലെ ഓരോ ചിത്രങ്ങളിലൂടെയും കടന്ന് പോകാനാവൂ. ഡ്രോണുകളും മറ്റും സർവ്വവ്യാപി അല്ലാത്ത ഒരു കാലത്ത് ബലൂണിലും ഹെലിക്കോപ്റ്ററുകളിലും മറ്റും പറന്ന് അൻ്റാർട്ടിക്ക മുതൽ ഹിമാലയം വരെയും ആഫ്രിക്ക മുതൽ ലോകത്തിൻ്റെ മറ്റേതൊരു കോൺ വരേയും പതിനായിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് എടുത്ത അവിശ്വസനീയമായ ചിത്രങ്ങൾ!</p>
<p>പരിസ്ഥിതി, ജനപ്പെരുപ്പം, ഭൂപ്രകൃതി, കൃഷി, വെള്ളം, ആകാശം, കടൽ, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിദ്ധ്യം, ഗ്രാമങ്ങൾ, ഉൾനാടുകൾ, നാഗരികത എന്നിങ്ങനെ എല്ലാം ഈ ചിത്രങ്ങളിലൂടെ ആസ്വാദ്യകരമായ അനുഭവമായി മാറുന്നു.</p>
<p>എങ്ങോടെങ്കിലും സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുകയും അതിനുള്ള സാഹചര്യം ഇല്ലാതെ പോകുകയും ചെയ്യുന്ന ദിവസങ്ങൾ ഈ പുസ്തകത്തിലെ ചിത്രങ്ങളിലൂടെ കടന്ന് പോകുന്നതാണ് നിലവിൽ എൻ്റെയൊരു പരിപാടി. അപ്പോൾ കിടുന്ന ഊർജ്ജം ചില്ലറയൊന്നുമല്ല. അത് മാത്രമല്ല, ഈ ഭൂമികയിലൂടെയൊക്കെ കടന്ന് പോയാലും, ഈ ചിത്രങ്ങളിൽ കാണുന്ന ദൃശ്യങ്ങൾ അതേ കോണിൽ ആകാശത്ത് നിന്ന് കാണാൻ, ഒരിക്കൽപ്പോലും എനിക്ക് സാധിക്കില്ലെന്ന കാര്യത്തിൽ തർക്കമില്ല. ഒരു കമ്പ്യൂട്ടർ സ്ക്രീനിൽ കാണുന്നതിൻ്റെ ഇരട്ടിയിലേറെ വലിപ്പത്തിൽ ചിത്രങ്ങൾ കാണാനും മറിച്ചുപോകാനും പറ്റുമെന്നതാണ് മറ്റൊരു സൗകര്യവും സന്തോഷവും.</p>
<p>ഒരു എത്ര മനോഹരമാണ് ഈ ഭൂമി എന്ന് പലവട്ടം പറഞ്ഞുറപ്പിക്കാതെ ഈ പുസ്തകത്തിൻ്റെ A3 വലിപ്പമുള്ള 440ൽപ്പരം പേജുകൾ ഒരുവട്ടം പോലും മറിച്ച് നോക്കാനാവില്ല. വെറുതെ തള്ളുന്നതല്ല എന്ന് ബോദ്ധ്യപ്പെടുത്താനായി മാത്രം ഇതിലെ ചില ചിത്രങ്ങൾ ഈ കുറിപ്പിനൊപ്പം ചേർക്കുന്നു. അതെല്ലാം പുസ്തകത്തിലുള്ള ചിത്രത്തിന്റെ പകുതി വലിപ്പം മാത്രമാണെന്ന് മനസ്സിലാക്കുക.</p>
<p>25 രാജ്യങ്ങളിലായി 3 മില്ല്യനിൽ അധികം വിറ്റ് പോയ ഈ പുസ്തകത്തിൻ്റെ ആദ്യ പതിപ്പ് 1999ലാണ് പ്രകാശിപ്പിക്കപ്പെട്ടത്. എനിക്ക് കിട്ടിയത് മൂന്നാമത്തെ എഡിഷനാണ്. രണ്ടായിരം രൂപയ്ക്ക് മുകളിൽ വിലയുണ്ട് ഈ പുസ്തകത്തിന്. പക്ഷേ, ഒബ്റോൺ മാളിലെ ഒരു പുസ്തകമേളയിൽ നിന്ന് ഞാനിത് സ്വന്തമാക്കിയത് തുച്ഛമായ വിലയ്ക്കാണ്. ഒരു പെട്ടി നിറയെ പുസ്തകങ്ങൾ വാങ്ങിയാൽ 1500 രൂപ കൊടുത്താൽ മതി. ഇതടക്കം ധാരാളം പുസ്തകങ്ങൾ അങ്ങനെ ചെറിയ വിലയ്ക്ക് കിട്ടി.</p>
<p><strong>വാൽക്കഷണം:-</strong> ഈ പുസ്തകം കാണണമെന്ന് ആഗ്രഹമുള്ളവർ ഏറണാകുളത്ത് ഏതെങ്കിലും നല്ല റസ്റ്റോറൻ്റിൽ വന്നിരുന്ന് നിങ്ങൾക്കും എനിക്കുമുള്ള ഭക്ഷണം ഓർഡർ ചെയ്ത ശേഷം വിളിക്കുക. വെയ്റ്റർ പ്ലേറ്റ് വെക്കുന്നതിന് മുൻപ് ഞാനവിടെ പുസ്തകവുമായി എത്തിയിരിക്കും. ഈ പുസ്തകം ആർക്കും തന്ന് വിടുന്നതല്ല.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9962" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9962</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
