<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; കഥ</title>
	<atom:link href="http://niraksharan.in/?cat=31&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Thu, 20 Nov 2025 06:08:07 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> സസ്നേഹം ശങ്കുണ്ണിയേട്ടൻ</title>
		<link>http://niraksharan.in/?p=9971</link>
		<comments>http://niraksharan.in/?p=9971#comments</comments>
		<pubDate>Wed, 16 Jul 2025 14:30:58 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[കഥ]]></category>
		<category><![CDATA[നർമ്മം]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[വ്യക്തികൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9971</guid>
		<description><![CDATA[ബ്ലോഗുകളുടെ വസന്തകാലം മുതൽ കേൾക്കുന്ന ഒരു കഥയാണ് &#8220;സസ്നേഹം ശങ്കുണ്ണിയേട്ടൻ&#8221;. ഒരു പ്രമുഖ വ്യക്തിയുടെ വീട്ടിൽ ചെന്ന സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ ബൃഹത്തായ പുസ്തക ശേഖരം കണ്ട് അമ്പരക്കുന്നു. മലയാള സാഹിത്യത്തിലെ മിക്കവാറും എല്ലാ അതികായന്മാരുടേയും പുസ്തകങ്ങൾ അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിൽ, എഴുത്തുകാരുടെയെല്ലാം കയ്യൊപ്പോട് കൂടിത്തന്നെ ഉണ്ട്. തകഴിയുടെ പുസ്തകങ്ങളിൽ സസ്നേഹം പിള്ളച്ചേട്ടൻ എന്നാണ് തകഴി ഒപ്പിട്ടിരിക്കുന്നത്. എം.ടി.യുടെ പുസ്തകങ്ങളിൽ അത് സസ്നേഹം വാസുവേട്ടൻ എന്നാണ്. സസ്നേഹം മുകുന്ദേട്ടൻ, സസ്നേഹം വിജയേട്ടൻ, സസ്നേഹം രാമകൃഷ്ണേട്ടൻ, എന്നിങ്ങനെ നീളുന്നു ഒപ്പുകൾക്കൊപ്പമുള്ള [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9971" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/113.jpg"><img class="aligncenter wp-image-9972 " src="http://niraksharan.in/wp-content/uploads/2025/08/113.jpg" alt="11" width="463" height="618" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ബ്ലോ</span></a></strong></span>ഗുകളുടെ വസന്തകാലം മുതൽ കേൾക്കുന്ന ഒരു കഥയാണ് &#8220;സസ്നേഹം ശങ്കുണ്ണിയേട്ടൻ&#8221;.</p>
<p>ഒരു പ്രമുഖ വ്യക്തിയുടെ വീട്ടിൽ ചെന്ന സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ ബൃഹത്തായ പുസ്തക ശേഖരം കണ്ട് അമ്പരക്കുന്നു. മലയാള സാഹിത്യത്തിലെ മിക്കവാറും എല്ലാ അതികായന്മാരുടേയും പുസ്തകങ്ങൾ അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിൽ, എഴുത്തുകാരുടെയെല്ലാം കയ്യൊപ്പോട് കൂടിത്തന്നെ ഉണ്ട്.</p>
<p>തകഴിയുടെ പുസ്തകങ്ങളിൽ സസ്നേഹം പിള്ളച്ചേട്ടൻ എന്നാണ് തകഴി ഒപ്പിട്ടിരിക്കുന്നത്. എം.ടി.യുടെ പുസ്തകങ്ങളിൽ അത് സസ്നേഹം വാസുവേട്ടൻ എന്നാണ്. സസ്നേഹം മുകുന്ദേട്ടൻ, സസ്നേഹം വിജയേട്ടൻ, സസ്നേഹം രാമകൃഷ്ണേട്ടൻ, എന്നിങ്ങനെ നീളുന്നു ഒപ്പുകൾക്കൊപ്പമുള്ള സ്നേഹാക്ഷരങ്ങൾ. പ്രമുഖനും സാഹിത്യകാരന്മാരും തമ്മിലുള്ള അടുപ്പം അതിൽ നിന്ന് തന്നെ വ്യക്തം.</p>
<p>ഇടയ്ക്ക് എപ്പോഴോ സുഹൃത്തുക്കൾ ഐതിഹമാല തുറന്ന് നോക്കി. അതിൽ ഇങ്ങനെ എഴുതി ഒപ്പിട്ടിരിക്കുന്നു. &#8220;സസ്നേഹം ശങ്കുണ്ണിയേട്ടൻ.&#8221;</p>
<p><strong>ചിത്രം:-</strong> കോട്ടയത്തെ പള്ളിപ്പുറത്ത് കാവിലുള്ള ശങ്കുണ്ണിയേട്ടന്റെ പ്രതിമയ്ക്ക് മുന്നിൽ നിന്ന്, സസ്നേഹം നിരക്ഷരൻ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9971" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9971</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> തുടരും</title>
		<link>http://niraksharan.in/?p=9895</link>
		<comments>http://niraksharan.in/?p=9895#comments</comments>
		<pubDate>Sat, 26 Apr 2025 02:56:27 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കഥ]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[സിനിമ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9895</guid>
		<description><![CDATA[* പൊലീസ് സ്റ്റേഷൻ വരാന്തയിൽ തിരിഞ്ഞ് നിന്ന്, ലളിത എന്ന തമിഴ് കഥാപാത്രത്തിൻ്റെ ഒരു നോട്ടമുണ്ട്, പൊലീസുകാരൻ വില്ലനിലേക്ക്. ഒരു ലോങ്ങ് ഷോട്ട് ആണത്. നാഗവല്ലിയേക്കാൾ പല മടങ്ങ് ക്രൗര്യമുണ്ട് അവരുടെ ആ നോട്ടത്തിന്. * പിന്നീട് മറ്റൊരു രംഗത്തിൽ, ലളിത എന്ന ഇതേ കഥാപാത്രത്തിൻ്റെ സമാനമായ ഒരു നോട്ടത്തിൻ്റെ ക്ലോസ് അപ്പ് ഉണ്ട്. മറുവശത്ത് നിൽക്കുന്നയാൾ ദഹിച്ച് പോകും. (ആ ഷോട്ടിന് ശേഷം ക്യാമറ പണിമുടക്കിയോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.) ശോഭന അവതരിപ്പിച്ച ലളിതയുടെ മേൽപ്പറഞ്ഞ രണ്ട് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9895" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/04/225.jpg"><img class="aligncenter wp-image-9896 " src="http://niraksharan.in/wp-content/uploads/2025/04/225.jpg" alt="22" width="453" height="679" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">* പൊ</span></a></strong></span>ലീസ് സ്റ്റേഷൻ വരാന്തയിൽ തിരിഞ്ഞ് നിന്ന്, ലളിത എന്ന തമിഴ് കഥാപാത്രത്തിൻ്റെ ഒരു നോട്ടമുണ്ട്, പൊലീസുകാരൻ വില്ലനിലേക്ക്. ഒരു ലോങ്ങ് ഷോട്ട് ആണത്. നാഗവല്ലിയേക്കാൾ പല മടങ്ങ് ക്രൗര്യമുണ്ട് അവരുടെ ആ നോട്ടത്തിന്.</p>
<p>* പിന്നീട് മറ്റൊരു രംഗത്തിൽ, ലളിത എന്ന ഇതേ കഥാപാത്രത്തിൻ്റെ സമാനമായ ഒരു നോട്ടത്തിൻ്റെ ക്ലോസ് അപ്പ് ഉണ്ട്. മറുവശത്ത് നിൽക്കുന്നയാൾ ദഹിച്ച് പോകും. (ആ ഷോട്ടിന് ശേഷം ക്യാമറ പണിമുടക്കിയോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.)</p>
<p>ശോഭന അവതരിപ്പിച്ച ലളിതയുടെ മേൽപ്പറഞ്ഞ രണ്ട് ഷോട്ടുകൾ കാണാൻ വേണ്ടിയെങ്കിലും ‘തുടരും‘ കണ്ടാൽ ഒരു നഷ്ടവുമില്ല.</p>
<p>* തോമസ് മാത്യു എന്ന നടൻ്റെ പ്രകടനം ‘നാരായണിയുടെ മൂന്ന് ആണ്മക്കൾ‘ എന്ന സിനിമയിൽ കണ്ടിട്ടുള്ളവർ ആ മുഖം വെറുതെയെങ്കിലും വീണ്ടും കാണാൻ ആഗ്രഹിക്കും. ആ ചെറുപ്പക്കാരൻ ഒരു ഭാവി വാഗ്ദാനമാണ്.</p>
<p>ബാക്കിയെല്ലാം മറ്റ് സിനിമാസ്വാദകർ ഇതിനകം പറഞ്ഞ് കാണും. ഇല്ലെങ്കിൽ ഇനിയുള്ള ദിവസങ്ങളിൽ പറയും. മേൽപ്പറഞ്ഞ കാര്യങ്ങൾ ആരെങ്കിലും പറയാതെ വിട്ടുപോയാലോ എന്നതുകൊണ്ട് സൂചിപ്പിച്ചെന്ന് മാത്രം.</p>
<p>ഇഴകീറി പരിശോധിച്ചാൽ പല കുറ്റങ്ങളും കുറവുകളും കണ്ടെത്താൽ പറ്റിയെന്നിരിക്കും. അതൊക്കെ അവഗണിക്കേണ്ടി വരും, സിനിമയുടെ മൊത്തത്തിലുള്ള പ്രകടനം വെച്ച് നോക്കുമ്പോൾ.</p>
<p>സോഫ്റ്റ് വെയർ ജോലിയുപേക്ഷിച്ച് സിനിമയിലേക്ക് കയറി വന്ന തരുൺ മൂർത്തി എന്ന ചെറുപ്പക്കാരൻ, അയാളുടെ തീരുമാനം തെറ്റായില്ല എന്ന് ആദ്യത്തെ മൂന്ന് സിനിമകൾ കൊണ്ട് തെളിയിച്ച് കഴിഞ്ഞു. തരുൺ മൂർത്തി Tharun Moorthy മലയാള സിനിമയിൽ ഗംഭീരമായി തുടരും.</p>
<p>#Thudarum<br />
#തുടരും</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9895" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9895</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> വായന മരിക്കുന്നതായിരുന്നു ഭേദം</title>
		<link>http://niraksharan.in/?p=9271</link>
		<comments>http://niraksharan.in/?p=9271#comments</comments>
		<pubDate>Mon, 03 Jun 2024 07:30:29 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കഥ]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മലയാളം]]></category>
		<category><![CDATA[വിമർശനം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9271</guid>
		<description><![CDATA[ഒരു വർഷത്തിലധികമായി തകർത്തോടിക്കൊണ്ടിരിക്കുന്ന ഒരു മലയാളം നോവലിലെ ആദ്യത്തെ മൂന്ന് അദ്ധ്യായങ്ങൾ വായിച്ചപ്പോഴേക്കും പലവട്ടം ആവർത്തിക്കപ്പെട്ട ഇംഗ്ലീഷ് പദങ്ങൾ ഈ കുറിപ്പിന് താഴെ എടുത്തെഴുതിയിട്ടുണ്ട്. പുസ്തകത്തിന്റെയോ എഴുതിയ ആളുടെയോ പേര് പറയാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല. ഓൺ, ഓഫ്, സ്റ്റേഷൻ, മീറ്റിങ്ങ്&#8230; എന്നിങ്ങനെ ഒരുപാട് ഇംഗ്ലീഷ് പദങ്ങൾ സംസാരഭാഷയിലും എഴുത്ത് ഭാഷയിലും നമുക്കിപ്പോൾ ഒഴിവാക്കാൻ പറ്റില്ലെന്നായിരിക്കുന്നു. തത്തുല്ല്യ മലയാളം പദങ്ങൾ ഓർത്തെടുക്കാനോ പ്രയോഗിക്കാനോ ബുദ്ധിമുട്ടാണെങ്കിൽ, അത്തരം കുറേ പദങ്ങൾക്ക് ഇളവ് കൊടുക്കാം. പക്ഷേ&#8230;.. ആശുപത്രി, പാചകക്കുറിപ്പ്, മുറി, ജനാല, [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9271" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2024/06/331.jpg"><img class="aligncenter wp-image-9272 " src="http://niraksharan.in/wp-content/uploads/2024/06/331.jpg" alt="33" width="475" height="383" /></a></p>
<p><strong><span style="font-size: xx-large;">ഒ</span></strong>രു വർഷത്തിലധികമായി തകർത്തോടിക്കൊണ്ടിരിക്കുന്ന ഒരു മലയാളം നോവലിലെ ആദ്യത്തെ മൂന്ന് അദ്ധ്യായങ്ങൾ വായിച്ചപ്പോഴേക്കും പലവട്ടം ആവർത്തിക്കപ്പെട്ട ഇംഗ്ലീഷ് പദങ്ങൾ ഈ കുറിപ്പിന് താഴെ എടുത്തെഴുതിയിട്ടുണ്ട്.</p>
<p>പുസ്തകത്തിന്റെയോ എഴുതിയ ആളുടെയോ പേര് പറയാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല.</p>
<p>ഓൺ, ഓഫ്, സ്റ്റേഷൻ, മീറ്റിങ്ങ്&#8230; എന്നിങ്ങനെ ഒരുപാട് ഇംഗ്ലീഷ് പദങ്ങൾ സംസാരഭാഷയിലും എഴുത്ത് ഭാഷയിലും നമുക്കിപ്പോൾ ഒഴിവാക്കാൻ പറ്റില്ലെന്നായിരിക്കുന്നു. തത്തുല്ല്യ മലയാളം പദങ്ങൾ ഓർത്തെടുക്കാനോ പ്രയോഗിക്കാനോ ബുദ്ധിമുട്ടാണെങ്കിൽ, അത്തരം കുറേ പദങ്ങൾക്ക് ഇളവ് കൊടുക്കാം.</p>
<p>പക്ഷേ&#8230;.. ആശുപത്രി, പാചകക്കുറിപ്പ്, മുറി, ജനാല, മേശ, കുടുംബം, ബന്ധം, വൃത്തി, വിരമിക്കൽ, തറ, വശം, പൊതി, വൈകുക, ജോലി, പ്രധാനം, സഹകരണം, കിടക്ക, ലേഖനം, സന്ദേശം, ജീവിതം, വേഷം, നീല, സുഹൃത്ത്, പദ്ധതി, വസ്ത്രം, അത്താഴം, നല്ലത്, മറുപടി, രണ്ട്, വിരമിക്കുക, താഴെ, പൊതി, കുരുക്ക്, ഇടം, സ്ഥലം, പ്രവേശനം, അവസരം, അലമാര, നിലവാരം, അഭിമുഖം, പൊരുത്തപ്പെടുക, കവാടം&#8230;.. എന്നിങ്ങനെയുള്ള മലയാള പദങ്ങൾക്ക് പകരം, തത്തുല്ല്യമായ ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിക്കുന്നത് വല്ലാത്ത കഷ്ടം തന്നെയാണ്. ഇംഗ്ലീഷിൽ ഒരു പുസ്തകം എഴുതുന്നത് ആയിരുന്നു ഇതിലും ഭേദം.</p>
<p>ഈ പുസ്തകം 20ൽപ്പരം പതിപ്പുകൾ വിറ്റ് പോയി എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. അത്രയും വായനക്കാർ ഈ എഴുത്തും ഭാഷയും ആസ്വദിക്കുന്നുണ്ടെന്നല്ലേ ഈ വിൽപ്പനക്കണക്ക് സൂചിപ്പിക്കുന്നത്? ഇങ്ങനെ മലയാളം വായിച്ചിട്ടെന്ത് കാര്യം? ഇതിലും ഭേദം വായന മരിച്ച് പോകുന്നത് തന്നെയല്ലേ?</p>
<p>മൂന്ന് അദ്ധ്യായത്തിന് അപ്പുറത്തേക്ക് ഒരു പുറം പോലും തുടർന്ന് വായിക്കാൻ, എത്ര ശ്രമിച്ചിട്ടും എനിക്ക് സാധിച്ചില്ല. അവസാനം വരെ എങ്ങനെയെങ്കിലും വായിച്ച് ഒപ്പിച്ചാൽ അതിമനോഹരമായ ഒരു കഥ ഇതിൽ നിന്ന് കിട്ടിയെന്നിരിക്കാം. പക്ഷേ എനിക്ക് ആകെക്കൂടെ അറിയുന്ന കുറച്ച് മലയാളം പദങ്ങളെ ബലി കൊടുത്തിട്ട് അങ്ങനെയൊരു വായന താല്പര്യപ്പെടുന്നില്ല. വായനാസുഖം, സാഹിത്യഭംഗി, ആസ്വാദനം, പദസമ്പത്ത്, പുതിയ വിവരങ്ങൾ, ഇങ്ങനെ ഒന്നും തരാത്ത പുസ്തകങ്ങൾക്ക് പിടികൊടുക്കാതെ മാറ്റി നിർത്തി അത്രയും സമയവും പണവും ലാഭിക്കാൻ എന്തെങ്കിലും മാർഗ്ഗം കണ്ടെത്തേണ്ടിയിരിക്കുന്നു; വിപണന തന്ത്രങ്ങളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, എന്നെല്ലാം മനസ്സിലുറപ്പിച്ച്, പുസ്തകം നിർദാക്ഷിണ്യം ചവറ്റുകുട്ടയിൽ ഇട്ടു.</p>
<p>പ്രേമലുവും ആവേശവും പോലുള്ള സിനിമകൾ ഇഷ്ടപ്പെടാത്തവർ &#8216;അമ്മാവൻ രോഗലക്ഷണവർഗൈക്യം&#8217; ഉള്ളവരാണ് എന്നാണല്ലോ വെപ്പ് ! അതുപോലെയാകാം ഇത്തരം പുസ്തകങ്ങളും. ഇത്രയും പതിപ്പുകൾ വിറ്റ് പോയ ഒരു പുസ്തകം രസിക്കാത്തവൻ, അമ്മാവൻ രോഗലക്ഷണവർഗൈക്യമുള്ളവൻ തന്നെ ആയിരിക്കാം. സസന്തോഷം സമ്മതിക്കുന്നു.</p>
<p>ശ്രേഷ്ഠ മലയാളമേ കേഴുക, പൊറുക്കുക, സദയം ക്ഷമിക്കുക.<br />
&#8212;&#8212;&#8212;&#8212;&#8212;&#8212;<br />
പുസ്തകത്തിൽ പലവട്ടം ഉപയോഗിച്ചിരിക്കുന്ന ഇംഗ്ലീഷ് പദങ്ങൾ താഴെ.</p>
<p>1. സൈഡ് &#8211; side<br />
2. റെസിപ്പി &#8211; recipe<br />
3. പൊസിഷൻ &#8211; position<br />
4. കംഫർട്ട് &#8211; comfort<br />
5. ഫ്ലൈറ്റ് &#8211; flight<br />
6. ലോവർ &#8211; lower<br />
7. പാക്ക് &#8211; pack<br />
8. വിൻഡോ &#8211; window<br />
9. പ്രിവിലേജ് &#8211; privilege<br />
10. ഫാമിലി &#8211; family<br />
11. പ്രൊഫഷണൽ &#8211; professional<br />
12. കരിയർ &#8211; career<br />
13. ജോബ് &#8211; job<br />
14. ഓഫർ &#8211; offer<br />
15. ഓഫ് &#8211; off<br />
16. പിക്ക് &#8211; pick<br />
17. ലേറ്റ് &#8211; late<br />
18. ലഗേജ് &#8211; luggage<br />
19. മെയിൻ &#8211; main<br />
20. ബ്ലോക്ക് &#8211; block<br />
21. ലുക്ക് &#8211; look<br />
22. സപ്പോർട്ട് &#8211; support<br />
23. ലോക്കൽ &#8211; local<br />
24. കണക്ഷൻ &#8211; connection<br />
25. ക്ലീൻ &#8211; clean<br />
26. ലൊക്കേഷൻ &#8211; location<br />
27. ബിൽഡിംഗ് &#8211; building<br />
28. ഡൈനിങ് &#8211; dining<br />
29. ബാച്ചിലേഴ്സ് &#8211; bachelors<br />
30. ഹോസ്പിറ്റൽ &#8211; hospital<br />
31. അഡ്മിഷൻ &#8211; admission<br />
32. ചാൻസ് &#8211; chance<br />
33. കബോർഡ് &#8211; cupboard<br />
34. റൂംമേറ്റ് &#8211; room mate<br />
35. ബാത്റൂം &#8211; bath room<br />
36. ബെഡ് &#8211; bed<br />
37. കവർ &#8211; cover<br />
38. ടേബിൾ &#8211; table<br />
39. ആർട്ടിക്കിൾ &#8211; article<br />
40. അപ്ഡേറ്റ് &#8211; update<br />
41. ബെഡ്ഷീറ്റ് &#8211; bed sheet<br />
42. മെസ്സേജ് &#8211; message<br />
43. ടിക്ക് &#8211; tick<br />
44. ലൈഫ് &#8211; life<br />
45. റോൾ &#8211; role<br />
46. ബ്ലൂ &#8211; blue<br />
47. നെഗറ്റീവ് &#8211; negative<br />
48. ഫ്രണ്ട്സ് &#8211; friends<br />
49. സ്റ്റാൻഡേർഡ് &#8211; standard<br />
50. ലൈറ്റ് &#8211; light<br />
51. ഓൺ &#8211; on<br />
52. പ്ലാൻ &#8211; plan<br />
53. ടെൻഷൻ &#8211; tension<br />
54. എക്സൈറ്റ് &#8211; excite<br />
55. കാഷ്വൽ &#8211; casual<br />
56. ഡ്രസ്സ് &#8211; dress<br />
57. ഷെൽഫ് &#8211; shelf<br />
58. ഫോർമൽ &#8211; formal<br />
59. ഫാഷൻ &#8211; fashion<br />
60. സെൻസ് &#8211; sense<br />
61. ഇൻറർവ്യൂ &#8211; interview<br />
62. ടെക്നിക്കൽ &#8211; technical<br />
63. ടീം &#8211; team<br />
64. മീറ്റിംഗ് &#8211; meeting<br />
65. ഡെസ്ക് &#8211; desk<br />
66. ഡിപ്പാർട്ട്മെൻറ് &#8211; department<br />
67. ഗ്രൗണ്ട് &#8211; ground<br />
68. ഫ്ലോർ &#8211; floor<br />
69. ബട്ടൺ &#8211; button<br />
70. നൈസ് &#8211; nice<br />
71. ഷിഫ്റ്റ് &#8211; shift<br />
72. ഡിന്നർ &#8211; dinner<br />
73. ഗേറ്റ് &#8211; gate<br />
74. ഡയൽ &#8211; dial<br />
75. അഡ്ജസ്റ്റ് &#8211; adjust<br />
76. ബെസ്റ്റ് &#8211; best<br />
77. റിപ്ലൈ &#8211; reply<br />
78. റിട്ടയർ &#8211; retire<br />
79. സെക്കൻഡ് &#8211; second<br />
80. റൂം &#8211; room</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9271" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9271</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ക്ലബ്ബ് ഹൗസ് (മിനിക്കഥ)</title>
		<link>http://niraksharan.in/?p=7575</link>
		<comments>http://niraksharan.in/?p=7575#comments</comments>
		<pubDate>Thu, 03 Jun 2021 15:24:15 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കഥ]]></category>

		<guid isPermaLink="false">http://niraksharan.in/?p=7575</guid>
		<description><![CDATA[ജിം, ഷട്ടിൽ കോർട്ട്, സ്നൂക്കർ റൂം, ക്ലബ് ഹൗസ്, സ്വിമ്മിങ്ങ് പൂൾ, എന്നിങ്ങനെ മിക്കവാറും സൗകര്യങ്ങളുള്ള ഒരു കെട്ടിട സമുച്ചയത്തിന്റെ രണ്ട് വ്യത്യസ്ത ഫ്ലാറ്റുകളിലാണ് രാജ്, പോൾ എന്നീ സുഹൃത്തുക്കൾ കുടുംബസമേതം താമസം. പോൾ ഒരു ടെക്കിയാണ്. രാജ് ഒന്നാന്തരമൊരു പ്ലാൻ്ററും. അടുത്ത സുഹൃത്തുക്കളാണെങ്കിലും കൊറോണ വന്നതിൽപ്പിന്നെ മേൽപ്പറഞ്ഞ പൊതുവിടങ്ങളിൽ വെച്ച് ഇവർ തമ്മിൽ കണ്ടുമുട്ടുന്നത് വിരളമാണ്. കഴിഞ്ഞ ഒരാഴ്ചയായി പോളിനെ ഫോണിൽ വിളിച്ചാൽ കിട്ടുന്നില്ല. വാട്ട്സ് ആപ്പ് മെസ്സേജുകൾക്കും മറുപടിയില്ല. രാജിന് അസ്വസ്ഥത കൂടിക്കൂടി വന്നു. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7575" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2021/06/11.jpg"><img class="aligncenter wp-image-7576 " src="http://niraksharan.in/wp-content/uploads/2021/06/11.jpg" alt="11" width="434" height="298" /></a><br />
<strong><span style="font-size: xx-large;">ജിം</span></strong>, ഷട്ടിൽ കോർട്ട്, സ്നൂക്കർ റൂം, ക്ലബ് ഹൗസ്, സ്വിമ്മിങ്ങ് പൂൾ, എന്നിങ്ങനെ മിക്കവാറും സൗകര്യങ്ങളുള്ള ഒരു കെട്ടിട സമുച്ചയത്തിന്റെ രണ്ട് വ്യത്യസ്ത ഫ്ലാറ്റുകളിലാണ് രാജ്, പോൾ എന്നീ സുഹൃത്തുക്കൾ കുടുംബസമേതം താമസം. പോൾ ഒരു ടെക്കിയാണ്. രാജ് ഒന്നാന്തരമൊരു പ്ലാൻ്ററും.</p>
<p>അടുത്ത സുഹൃത്തുക്കളാണെങ്കിലും കൊറോണ വന്നതിൽപ്പിന്നെ മേൽപ്പറഞ്ഞ പൊതുവിടങ്ങളിൽ വെച്ച് ഇവർ തമ്മിൽ കണ്ടുമുട്ടുന്നത് വിരളമാണ്. കഴിഞ്ഞ ഒരാഴ്ചയായി പോളിനെ ഫോണിൽ വിളിച്ചാൽ കിട്ടുന്നില്ല. വാട്ട്സ് ആപ്പ് മെസ്സേജുകൾക്കും മറുപടിയില്ല. രാജിന് അസ്വസ്ഥത കൂടിക്കൂടി വന്നു. പോളെങ്ങാനും ഇനി കോവിഡ് പോസിറ്റീവ് ആയോ ?</p>
<p>പെട്ടെന്നതാ ഫ്ലാറ്റിന്റെ ലോബിയിൽ പോൾ ! രാജിന്റെ ആശങ്കകളെല്ലാം ഒഴിഞ്ഞു. രണ്ടുപേരും പരസ്പരം നടന്നടുത്തു. ഇരട്ട മാസ്ക്കിനുള്ളിലൂടെ സംസാരിച്ച് തുടങ്ങിയത് രാജ് ആണ്.</p>
<p><span style="color: #0000ff;">“ തന്നെ ഈയിടെയായി കാണാനേയില്ലല്ലോ ? കോവിഡിനെ പേടിച്ച് അടച്ചുപൂട്ടി ഇരിക്കുകയാണെങ്കിലും ഫോൺ എടുത്തുകൂടെ? വാട്ട്സ്ആപ്പ് മേസ്സേജുകൾക്ക് ഒരു മറുപടി തന്നൂടെ ? “</span></p>
<p><span style="color: #008000;">“ സോറി രാജ്&#8230; ഞാൻ കുറച്ചുദിവസമായി ക്ലബ് ഹൗസിൽ തിരക്കിലായിരുന്നു.“</span></p>
<p><span style="color: #0000ff;">“ താൻ എന്ന് മുതലാടോ ഇത്ര വലിയ നുണകൾ പറയാൻ തുടങ്ങിയത് ? പെയിന്റിങ് നടക്കുന്നതുകൊണ്ട് കഴിഞ്ഞ ഒരാഴ്ചയായി വാച്ച്മാനും പെയിന്റിങ് ജോലിക്കാരുമല്ലാതെ ആരും തന്നെ ക്ലബ് ഹൗസിൽ കയറിയിട്ടേയില്ല. </span></p>
<p>പോൾ എന്തെങ്കിലും മറുപടി നൽകാൻ തുടങ്ങുമ്പോഴേക്കും രാജ് ദേഷ്യത്തിൽ തിരിച്ച് നടന്നുകഴിഞ്ഞിരുന്നു.</p>
<p>(ശുഭം)</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7575" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7575</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> തൻ‌ഹ &#8211; ഒരു തുടക്കം മാത്രം</title>
		<link>http://niraksharan.in/?p=7580</link>
		<comments>http://niraksharan.in/?p=7580#comments</comments>
		<pubDate>Fri, 28 May 2021 03:11:34 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കഥ]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[പ്രതികരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7580</guid>
		<description><![CDATA[അപ്പുക്കുട്ടൻ കഥകളിലൂടെയാണ് സതീഷ് മാക്കോത്തിനെ ഞാനാദ്യം വായിച്ചത് അഥവാ വായിച്ച് തുടങ്ങിയത്. അപ്പുക്കുട്ടൻ എന്ന അത്മകഥാംശമുള്ള കഥാപാത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ആ കഥകളെ ബാലസാ‍ഹിത്യം എന്ന ലേബലിൽ ഒതുക്കുന്നത് ശരിയാകില്ല. പറയുന്നത് ഒരു കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെ ലളിതവും സരസവും ആയിട്ടാണെങ്കിലും ആ കഥകൾ പലതും മുതിർന്നവർക്ക് കൂടെ ഒരുപോലെ ആസ്വദിക്കാനും ചിന്തകളെ ഉദ്ദ്വീപിപ്പിക്കാനും പോന്നതായിരുന്നു. അവിടന്ന്, തൻ‌ഹ എന്ന കഥാസമാഹാരത്തിലേക്ക് എത്തുമ്പോൾ കഥാകൃത്ത് ഏറെ ദൂരം സഞ്ചരിച്ച് സമൂഹത്തിന്റെ മിക്കവാറും തലങ്ങളേയും സ്പർശിക്കുന്ന കഥകൾ വായനക്കാർക്ക് മുന്നിൽ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7580" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2021/05/thanha.jpg"><img class="aligncenter wp-image-7626 " src="http://niraksharan.in/wp-content/uploads/2021/05/thanha.jpg" alt="thanha" width="541" height="402" /></a><br />
<strong><span style="font-size: xx-large;">അ</span></strong>പ്പുക്കുട്ടൻ കഥകളിലൂടെയാണ് സതീഷ് മാക്കോത്തിനെ ഞാനാദ്യം വായിച്ചത് അഥവാ വായിച്ച് തുടങ്ങിയത്. അപ്പുക്കുട്ടൻ എന്ന അത്മകഥാംശമുള്ള കഥാപാത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ആ കഥകളെ ബാലസാ‍ഹിത്യം എന്ന ലേബലിൽ ഒതുക്കുന്നത് ശരിയാകില്ല. പറയുന്നത് ഒരു കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെ ലളിതവും സരസവും ആയിട്ടാണെങ്കിലും ആ കഥകൾ പലതും മുതിർന്നവർക്ക് കൂടെ ഒരുപോലെ ആസ്വദിക്കാനും ചിന്തകളെ ഉദ്ദ്വീപിപ്പിക്കാനും പോന്നതായിരുന്നു.</p>
<p>അവിടന്ന്, തൻ‌ഹ എന്ന കഥാസമാഹാരത്തിലേക്ക് എത്തുമ്പോൾ കഥാകൃത്ത് ഏറെ ദൂരം സഞ്ചരിച്ച് സമൂഹത്തിന്റെ മിക്കവാറും തലങ്ങളേയും സ്പർശിക്കുന്ന കഥകൾ വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്. കഥയെഴുത്തിന്റെ ക്രാഫ്റ്റ് നന്നായി പിന്തുടരുമ്പോഴും തനതായ ലാളിത്യം അദ്ദേഹം വിട്ടൊഴിയുന്നില്ല.</p>
<p>ബുദ്ധവചനങ്ങളുടെ ചുവടുപിടിച്ചാണ് സമാഹാരത്തിന് പേര് നൽകിയിരിക്കുന്ന തൻ‌ഹ എന്ന കഥ മുന്നോട്ട് നീങ്ങുന്നത്. ദു:ഖങ്ങൾക്ക് കാരണമായ മനുഷ്യന്റെ ഒടുങ്ങാത്ത ആഗ്രഹങ്ങളെയാണ് തൻ‌ഹ എന്ന് വിശേഷിപ്പിക്കുന്നതെന്ന് വിശദമാക്കുന്നുണ്ട് കഥാകൃത്ത്. അതോടൊപ്പം കഥാകൃത്ത് അറിഞ്ഞോ അറിയാതെയോ തൻ‌ഹ എന്ന പദത്തിന്റെ ‘ഒറ്റയ്ക്ക്’ എന്ന മറ്റൊരർത്ഥം കൂടെ പല കഥകളിലെ കഥാപാത്രങ്ങളും പ്രകടിപ്പിക്കുന്നുണ്ട്.</p>
<p>അൽപ്പം കൂടെ വിശദമാക്കി പറഞ്ഞാൽ പല കഥകളിലേയും മുഖ്യകഥാപാത്രങ്ങൾ നമ്മുടെ സമൂഹത്തിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും വേറിട്ട് നിൽക്കുന്ന വ്യക്തിത്വങ്ങളാണ്. ഉദാഹരണത്തിന് ‘സയിദ് ആന്റിക്ക് കളക്ഷൻസ്’ എന്ന കഥയിലെ പുരാവസ്തുക്കൾ വിൽക്കുന്ന വൃദ്ധൻ. പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സ്പൂണുകളും പ്ലേറ്റും അന്വേഷിച്ച് മുൻപ് കടയിൽ വന്ന് പോയെങ്കിലും പണം തികയാഞ്ഞതുകൊണ്ട് അത് വാങ്ങാൻ കഴിയാതിരുന്ന ഒരു സ്ത്രീ ആ പുരാവസ്തുക്കൾക്കായി മടങ്ങിവരുമെന്നും അന്നവർക്ക് മാത്രമേ അത് നൽകാവൂ എന്നും മകനെ ചട്ടം കെട്ടിയാണ് വൃദ്ധൻ മരണമടയുന്നത്. ആവശ്യക്കാരിയായ സ്ത്രീ വീണ്ടും കടയിലേക്കെത്തുമ്പോൾ മുൻപ് പടങ്ങളെടുക്കാൻ വിലക്കില്ലായിരുന്ന കടയിൽ ഇപ്പോളതിന് വിലക്കുണ്ട്. പുരാവസ്തുക്കളുടെ പടമെടുത്ത് അതേമട്ടിൽ പുത്തൻപുതുപുരാവസ്തുക്കളുണ്ടാക്കി വിൽക്കുന്നവർ സമ്പന്നരായതും ശരിയായ പുരാവസ്തുക്കൾ വിൽക്കുന്നവർ ഇപ്പോഴും ദരിദ്രനാരായണന്മാരായി തുടരുന്നതുമാണ് ഫോട്ടോഗ്രഫി വിലക്കിന്റെ കാരണം. ആദ്യം കടയിൽ വന്നപ്പോൾ ആ സ്ത്രീയ്ക്ക് പടമെടുക്കാൻ കഴിഞ്ഞതുകൊണ്ടുള്ള സംഭവവികാസമാണ് കഥയുടെ പരിണാമഗുപ്തി. സെയ്‌ദ് എന്ന വൃദ്ധനായ കച്ചവടക്കാരൻ സമൂഹത്തിൽ തനിച്ചുള്ള കാഴ്ച്ചയാണെന്നാണ്, അത്യാവശ്യം പുരാവസ്തു പ്രേമം കൈമുതലാക്കിയിട്ടുള്ള എനിക്ക് തോന്നിയത്. സതീഷിന്റെ കഥയിൽ മാത്രമല്ല, ശരിക്കുള്ള ജീവിതത്തിലും അത്തരത്തിൽ വേറിട്ട് നിൽക്കുന്ന മനുഷ്യന്മാർ തീർച്ചയായും ഉണ്ടാകാതിരിക്കില്ല.</p>
<p>വാഗ്യ എന്ന കഥയിലെ കഥാപാത്രമായ നായയും അത്തരത്തിൽ ഒരു തൻ‌ഹ ആണ്. ചില പ്രമുഖ നായ്ക്കളുടെ ഉജ്ജ്വലമായ ചരിത്രം കൂടെ പരാമർശിച്ചുകൊണ്ടാണ് ആ കഥ മുന്നോട്ട് നീങ്ങുന്നത്. മിക്കവാറും എല്ലാ കഥകളേയും ഇത്തരത്തിൽ മറ്റെന്തെങ്കിലും ഒന്നുമായി ചേർത്തുനിർത്തിയാണ് സതീഷ് സൃഷ്ടിച്ചിരിക്കുന്നത്. ഏഴാംകടൽ എന്ന കഥയിൽ കഥാപാത്രങ്ങളുടെ ചെയ്തികളും വ്യവഹാരങ്ങളും മനോവ്യാപാരങ്ങളും പറയാൻ ശ്രമിച്ചതിനേക്കാളധികം കഥാകൃത്ത് പറയാൻ ശ്രമിച്ചത് ഉദയം‌പേരൂർ സുന്നഹദോസ് അടക്കം മദ്ധ്യകേരളത്തിലെ ക്രൈസ്തവരുടെ ചരിത്രവിശേഷങ്ങളും അവരുടെ ആചാരങ്ങളും ചടങ്ങുകളും പദപ്രയോഗങ്ങളുമാണ്. ഒരു വെടിക്ക് രണ്ടുപക്ഷി എന്നടയാളപ്പെടുത്താതെ വയ്യ.</p>
<p>പറക്കമുറ്റിപ്പോകുന്ന മക്കളും അത്തരത്തിലുള്ള ബന്ധങ്ങളും നിത്യജീവിതത്തിൽ നമുക്കാർക്കും അറിയാത്ത കഥകളല്ല. പക്ഷേ, വളരെ പതിഞ്ഞ ശബ്ദത്തിൽ സതീഷിന്റേതായി രീതിയിൽ അക്കഥകൾ പറഞ്ഞുപോകുമ്പോൾ അത്തരം നീറ്റലുകളും നൊമ്പരവുമൊക്കെ മറ്റൊരു കോണിൽ നിന്ന് വീക്ഷിക്കുന്ന പ്രതീതിയാണ്.</p>
<p>ഷെർലക്ക് ഹോസ് കഥകൾ വായിച്ചിട്ടുള്ളവർക്ക് സ്ക്കോട്ട്ലാൻഡിലെ തെരുവുകൾ സുപരിചിതമാകുന്നുത് സ്വാഭാവികം. ബ്രിഗേഡിയർ കഥകൾ വായിച്ചിട്ടുള്ളവർക്ക് വിഷയത്തിന്റെ ചരിത്രപ്രാധാന്യവും കഥ നടക്കുന്നയിടത്തിന്റെ ഭൂമിശാസ്ത്രവുമെല്ലാം ബോധപൂർവ്വവും രസകരവുമായി രതിയിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നതായിരുന്നു മലയാറ്റൂരിന്റെ രീതി. വിലിസ്കയിലെ കൊലപാതകം എന്ന കഥയിൽ കഥാകൃത്ത് നെയ്‌റോബിയെ പരിചയപ്പെടുത്തുന്ന സാമർത്ഥ്യം ഈ ജനുസ്സിൽ വായിച്ചിട്ടുള്ള എല്ലാ കഥകളേയും കഥാകൃത്തുക്കളേയും സ്മരിക്കാൻ ഇടയാക്കി.</p>
<p>കക്ഷിരാഷ്ട്രീയക്കാരെ വിമർശിക്കാനും, പരിസ്ഥിതി മലിനീകരണം ചൂണ്ടിക്കാട്ടാനും, കൊലപാതകി സന്യാസിയായി വിലസുന്നെന്നും അത്രയ്ക്കൊന്നും സാമർത്ഥ്യമില്ലാത്തവർ പിടിക്കപ്പെടുന്നെന്നുമൊക്കെ സമർത്ഥിക്കാനും തൻ‌ഹയിലെ കഥകൾകൊണ്ട് സതീഷിന് കഴിയുന്നുണ്ട്. സമൂഹത്തിന്റെ മിക്കവാറും തലങ്ങളെ സ്പർശിക്കുന്നുണ്ട് തൻ‌ഹയിലെ കഥകളെന്ന് ആദ്യം സൂചിപ്പിച്ചത് ഇത്തരം കാരണങ്ങൾ കൊണ്ടാണ്. വളരെ ഗഹനമായ ഒരു കഥ പറഞ്ഞ് തീർത്തശേഷം അടുത്ത കഥ പലപ്പോഴും ലഘുവായും സരസമായുമാണ് അവതരിക്കപ്പെടുന്നത്. അപ്പുക്കുട്ടൻ കഥകളുടെ ക്രാഫ്റ്റും ലാളിത്യവും കൈമോശം വരാത്ത കഥാകൃത്തിനെയാണവിടെ എനിക്ക് കാണാൻ കഴിഞ്ഞത്.</p>
<p>എനിക്ക് തോന്നുന്നത് സതീഷിന്റെ കഥകളുടെ വസന്തകാലം വരാനിരിക്കുന്നതേയുള്ളൂ എന്നാണ്. അതിലേക്കുള്ള സുദൃഢമായ കാൽ‌വെപ്പായാണ് തൻ‌ഹ എന്ന കഥാസമാഹാരത്തെ കണക്കാക്കേണ്ടത്.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7580" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7580</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> മാതൃഭൂമി കഥാപുരസ്ക്കാര വിവാദം</title>
		<link>http://niraksharan.in/?p=6253</link>
		<comments>http://niraksharan.in/?p=6253#comments</comments>
		<pubDate>Wed, 06 Feb 2019 06:38:59 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കഥ]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=6253</guid>
		<description><![CDATA[തിരുവനന്തപുരത്ത് നടക്കുന്ന ‘ക‘ 2019 പുസ്തകോത്സവത്തിന്റെ ഭാഗമായി ഏറ്റവും നല്ല കഥകൾക്ക് 2 ലക്ഷം രൂപ, ഒരു ലക്ഷം രൂപ, 75,000 രൂപ എന്നിങ്ങനെ ഒന്ന് രണ്ട് മൂന്ന് സമ്മാനങ്ങൾ പ്രഖ്യാപിച്ചു മാതൃഭൂമി. കഥയ്ക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനമെന്ന് കൊട്ടിഘോഷിക്കുകയും ചെയ്തു. 2000ൽ അധികം കഥാകൃത്തുകൾ കഥകൾ അയച്ചു. ഫലം വന്നപ്പോൾ അതിൽ ആദ്യത്തെ പത്ത് പേരെ ‘ക’ വേദിയിലേക്ക് വിളിപ്പിച്ചു. എന്നിട്ടവരോട് പറഞ്ഞു കഥകൾക്കൊന്നും നിലവാരമില്ലാത്തതുകൊണ്ട് സമ്മാനത്തുക നൽകുന്നില്ല എന്ന്. പകരം എല്ലാവർക്കും ഓരോ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6253" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p style="text-align: left;"><a href="http://niraksharan.in/wp-content/uploads/2019/02/11.jpg"><img class="alignnone size-full wp-image-6255" src="http://niraksharan.in/wp-content/uploads/2019/02/11.jpg" alt="11" width="1410" height="704" /></a></p>
<p style="text-align: left;"><b style="color: #222222;"><span style="font-size: xx-large;">തി</span></b>രുവനന്തപുരത്ത് നടക്കുന്ന ‘ക‘ 2019 പുസ്തകോത്സവത്തിന്റെ ഭാഗമായി ഏറ്റവും നല്ല കഥകൾക്ക് 2 ലക്ഷം രൂപ, ഒരു ലക്ഷം രൂപ, 75,000 രൂപ എന്നിങ്ങനെ ഒന്ന് രണ്ട് മൂന്ന് സമ്മാനങ്ങൾ പ്രഖ്യാപിച്ചു മാതൃഭൂമി. കഥയ്ക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനമെന്ന് കൊട്ടിഘോഷിക്കുകയും ചെയ്തു. 2000ൽ അധികം കഥാകൃത്തുകൾ കഥകൾ അയച്ചു. ഫലം വന്നപ്പോൾ അതിൽ ആദ്യത്തെ പത്ത് പേരെ ‘ക’ വേദിയിലേക്ക് വിളിപ്പിച്ചു. എന്നിട്ടവരോട് പറഞ്ഞു കഥകൾക്കൊന്നും നിലവാരമില്ലാത്തതുകൊണ്ട് സമ്മാനത്തുക നൽകുന്നില്ല എന്ന്. പകരം എല്ലാവർക്കും ഓരോ സർട്ടിഫിക്കറ്റ് കൊടുക്കുകയും ചെയ്തു. കൂട്ടത്തിൽ, “സാമ്പത്തിക ലാഭമല്ല എഴുത്തുകാരെ മുന്നോട്ട് നയിക്കേണ്ടത്“ എന്ന മഹത്തായ ഒരുപദേശവും നൽകാൻ മാതൃഭൂമി മറന്നില്ല. കേരളത്തിൽ ഇപ്പോൾ കത്തിനിൽക്കുന്ന ഏറ്റവും വലിയ സാഹിത്യവിവാദം ഇതാണ്.</p>
<p style="text-align: left;"><a href="http://niraksharan.in/wp-content/uploads/2019/02/51286856_1934930516815676_3802603459346169856_n.jpg"><img class="aligncenter wp-image-6254 " src="http://niraksharan.in/wp-content/uploads/2019/02/51286856_1934930516815676_3802603459346169856_n-211x300.jpg" alt="51286856_1934930516815676_3802603459346169856_n" width="364" height="327" /></a></p>
<p>മാതൃഭൂമിയുടെ ഈ നടപടിയിൽ പ്രതിഷേധിച്ച് ആദ്യ പത്തിൽ എത്തിയ സ്നേഹ തോമസ് അടക്കമുള്ള പല കഥാകൃത്തുക്കളും അവരുടെ കഥകൾ പിൻ‌വലിച്ചു. ആ കഥകൾ അച്ചടിക്കാനുള്ള അവകാശം മാതൃഭൂമിക്കില്ലെന്ന് അവരെ അറിയിക്കുകയും ചെയ്തു.സ്‌നേഹ തോമസ്, സംഗീത് ശങ്കര്‍, ആതിര ലക്ഷ്മി, ആനി അരുള്‍, നിയാസ് മുഹമ്മദ്, ജിബിന്‍ കുര്യന്‍, അഖില്‍ തോമസ്, അഖില്‍ എസ്. മുരളി, ശ്രദ്ധ ധനുജയന്‍, സിവിക് ജോണ്‍ എന്നിവരാണ് ആദ്യ പത്തിൽ എത്തിയ ആ കഥാകൃത്തുക്കൾ.</p>
<p>കഥകൾക്ക് നിലവാരം ഇല്ലെന്ന് മാതൃഭൂമി പറയുന്നത് ശരിയായിരിക്കാം. പക്ഷെ നിലവാരത്തിന്റെ അളവുകോൽ എന്താണ് ? ഓ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന് നിലവാരം പോരെന്ന് പറഞ്ഞ് മടക്കി അയച്ചവരാണ് മാതൃഭൂമി എന്ന് <a href="https://www.facebook.com/profile.php?id=100008962388392">സ്നേഹ തോമസ്</a> പരിഹസിക്കുന്നത് വെറുതെയല്ല.</p>
<p><a href="http://niraksharan.in/wp-content/uploads/2019/02/12.jpg"><img class="alignnone size-full wp-image-6257" src="http://niraksharan.in/wp-content/uploads/2019/02/12.jpg" alt="12" width="922" height="499" /></a></p>
<p>മാതൃഭൂമിക്ക് ചെയ്യാൻ കഴിയുമായിരുന്ന മാന്യമായ ഒരു കാര്യം ഉണ്ടായിരുന്നു. നിലവാരം ഇല്ലാത്ത കഥകളാണ് ബോദ്ധ്യപ്പെട്ടാൽ സമ്മാനം നൽകുന്നതല്ല എന്ന് ആദ്യമേ തന്നെ നിബന്ധനകളിൽ പറയണമായിരുന്നു. അതവർ ചെയ്തിട്ടില്ല എന്നതുകൊണ്ടാണ് ഈ വിഷയത്തിൽ മാതൃഭൂമി മാത്രം കുറ്റക്കാരുടെ സ്ഥാനത്ത് വരുന്നത്. ഇത്രയും വലിയ തുക സമ്മാനമായി വാഗ്ദാനം ചെയ്യുമ്പോൾ അത്തരത്തിൽ ചില മുൻ‌കരുതലുകൾ എടുക്കാൻ മാതൃഭൂമിക്ക് കഴിയുന്നില്ല എന്നതുകൊണ്ടാണ് മാതൃഭൂമി എന്ന സ്ഥാപനം ഇത്രയ്ക്ക് പഴി കേൾക്കേണ്ടി വരുന്നത്. മൂന്നേമുക്കാൽ ലക്ഷം രൂപ മൂന്ന് സാഹിത്യകൃതികൾക്ക് കിട്ടാവുന്ന ചില്ലറ സമ്മാനമൊന്നുമല്ല. അത്രയും തുക കൈവിട്ട് പോകുന്നതിന്റെ വിഷമം അന്ത്യനിമിഷത്തിലല്ല, ആദ്യനിമിഷത്തിൽത്തന്നെ ഉണ്ടാകണമായിരുന്നു മാതൃഭൂമിക്ക്.</p>
<p>മാദ്ധ്യമപ്രമുഖരോട് ഏറ്റുമുട്ടാനുള്ള ത്രാണിയൊന്നും പുതുതലമുറയിലെ ഈ പത്ത് പേർക്കും ഉണ്ടാകണമെന്നില്ല. നാളെ വീണ്ടും അവരുടെ ഒരു കഥയോ ലേഖനമോ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ അച്ചടിക്കാനും കഥാസമാഹാരം മാതൃഭൂമി പ്രസിദ്ധീകരിക്കാനുമുള്ള സാഹചര്യത്തിന്റെ കടയ്ക്കൽ കത്തി വെക്കാൻ അവരിൽ ചിലരെങ്കിലും ആഗ്രഹിക്കുന്നുണ്ടാകില്ല.</p>
<p>പക്ഷെ ഒന്ന് ഈ ചെറുപ്പക്കാരെല്ലാം മനസ്സിലാക്കിയാൽ നന്നായിരുന്നു. എഴുത്തുകാരുടെ കടിഞ്ഞാൺ ഈ മാദ്ധ്യമ കുത്തകളുടെ കൈയിലല്ലെന്ന് മനസ്സിലാക്കി കൊടുക്കാനുള്ള സുവർണ്ണാവസരമാണിത്. പഴയ കാലമല്ലിത്. നൂറ് കണക്കിന് പ്രസാധകരെ കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമില്ല ഇക്കാലത്ത്. സ്വയം അച്ചടിച്ചിറക്കണമെങ്കിൽ അതും അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. വിതരണത്തിനും ഓൺലൈൻ ശൃംഖലകൾ ധാരാളമുണ്ടിന്ന്. നിങ്ങൾ എഴുതുന്നത് നിലവാരമുള്ളതാണെങ്കിൽ ഇത്രയും മതി നിങ്ങളുടെ പുസ്തകം വിറ്റുപോകാൻ. നിലവാരമുള്ളത് എഴുതാനാകുമെങ്കിൽ മാതൃഭൂമിയെപ്പോലുള്ളവർക്ക് മുന്നിൽ ഓച്ചാനിച്ച് നടുവളച്ച് നിൽക്കേണ്ട സാഹചര്യം ഇന്നില്ലെന്ന് ചുരുക്കം.</p>
<p>ആയതിനാൾ നിങ്ങൾ പത്ത് പേരും ചേർന്ന് ആ കഥകൾ പുസ്തകമാക്കി ഇറക്കുക. ചൂടപ്പം പോലെ പതിപ്പുകൾ വിറ്റുപോകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. നേരും നെറിയുമില്ലാത്തവർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും അന്തസ്സുള്ള ചെറിയ മറുപടി മാത്രമാണത്. പ്രിന്റ് ഓൺ ഡിമാന്റ് എന്ന സൌകര്യം ഇന്നുണ്ട്. എത്ര പേർക്ക് പുസ്തകം വേണമെന്ന് കണക്കെടുക്കാൻ സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്താം. അത്രയും പണം മുൻ‌കൂറായി തരാൻ വായനക്കാർക്ക് യാതൊരു വിരോധവും ഉണ്ടാകില്ല. കൈയിൽ നിന്ന് 10 പൈസ പോലും ചിലവാക്കാതെ നിങ്ങളുടെ ആ കഥകൾ അച്ചടിക്കാനും വായനക്കാരിലേക്കെത്തിക്കാനും സ്വയം നിങ്ങൾക്ക് തന്നെ കഴിയും. സാഹിത്യത്തിന്റെ അവസാന വാക്ക് മാതൃഭൂമിയാണെന്ന് ഭയന്നിരിക്കരുതെന്ന് മാത്രം.</p>
<p>ഇങ്ങനെ പുസ്തകമിറക്കുമ്പോൾ മാതൃഭൂമി വിൽക്കുന്നതിന്റെ പകുതി വിലയ്ക്ക് പുസ്തകം വിൽക്കാൻ കഴിയുമെന്നുള്ളതാണ് മറ്റൊരു കാര്യം. കാരണം ഇന്ന് മാർക്കറ്റിലുള്ള മിക്കവാറും പുസ്തകങ്ങളിൽ നിന്ന് പ്രസാധകൻ നേടുന്നത് ഭീമമായ ലാഭമാണ്. നികുതി പോലും അടക്കേണ്ടതില്ലാത്ത ഒരു മേഖലയിൽ നിന്നാണ് ഇത്തരത്തിൽ വായനക്കാരെ പിഴിഞ്ഞ് കൊള്ളലാഭം എടുക്കുന്നെതെന്നും മനസ്സിലാക്കണം. കുത്തക പ്രസാധകർക്ക് പിന്നാലെ എഴുത്തുകാർ പോകുന്നത് ഒഴിവാക്കിയാൽ അല്ലാതെ ഇത്തരം മോശം പ്രവണതകൾക്ക് കടിഞ്ഞാണിടാൻ കഴിയില്ല.</p>
<p><a href="http://niraksharan.in/wp-content/uploads/2019/02/ഫിഫ.jpg"><img class="aligncenter wp-image-6256 " src="http://niraksharan.in/wp-content/uploads/2019/02/ഫിഫ.jpg" alt="ഫിഫ" width="469" height="469" /></a></p>
<p>എന്തായാലും നിലവാരമില്ലെന്ന് മാതൃഭൂമി പറഞ്ഞ ആ കഥകൾ അവർക്ക് അച്ചടിക്കാൻ കൊടുത്ത് നിങ്ങളിനിയും സ്വയം ഇളിഭ്യരാകരുത്.</p>
<p>ഇതൊരു തുടക്കമാകട്ടെ. കുത്തകകൾ തകരാൻ ഇതൊരു നിമിത്തമാകട്ടെ. മാതൃഭൂമി പ്രചരിപ്പിക്കുന്ന എന്തോ ഒരു സംസ്ക്കാരത്തെപ്പറ്റി പരസ്യചിത്രങ്ങളിൽ അവർ ഊറ്റം കൊള്ളുന്നത് കാണാറുണ്ട്. ഇതാണ് ആ സംസ്ക്കാരമെങ്കിൽ അത് മലയാളിക്ക് ചേർന്ന സംസ്ക്കാരമല്ല. അതിനെ നമ്മൾ പുറന്തള്ളിയേ തീരൂ.</p>
<p><strong>വാൽക്കഷണം:-</strong> മലയാളം കണ്ട ഏറ്റവും വലിയ സാഹിത്യചോരനായ കാരൂർ സോമൻ, താൻ 50 പുസ്തകം എഴുതിയ മഹാനാണെന്ന് അവകാശപ്പെട്ട് സ്വന്തം പ്രൊഫൈലും സൈറ്റും ഷോറൂമും ഗോഡൌണുമൊക്കെ കാണിച്ച് കൊടുത്തതും, നാട്ടുകാരുടെ ഭാര്യമാരേം കുഞ്ഞുങ്ങളേം വരെ വള്ളിപുള്ളി വിടാതെ മോഷ്ടിച്ച് സോമൻ അയച്ചുകൊടുത്ത മോഷണമുതലായ യാത്രാവിവരണങ്ങളും ശാസ്ത്രലേഖനങ്ങളും ഒന്ന് വായിച്ച് പോലും നോക്കാതെ, ‘സ്പെയിൻ കാളപ്പോരിന്റെ നാട്ടിൽ‘, ‘ചന്ദ്രയാൻ‘ എന്നീ പുസ്തകങ്ങൾ അച്ചടിച്ചിറക്കി വിറ്റ് കാശാക്കിയ മാതൃഭൂമിയാണ് പറയുന്നത്&#8230;. ‘കഥകൾക്ക് നിലവാരം പോര’ പോലും !</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6253" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=6253</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> 100 ദിവസം കഥാപാരായണം വെല്ലുവിളി</title>
		<link>http://niraksharan.in/?p=5620</link>
		<comments>http://niraksharan.in/?p=5620#comments</comments>
		<pubDate>Mon, 27 Nov 2017 05:59:49 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കഥ]]></category>
		<category><![CDATA[പുസ്തകം]]></category>

		<guid isPermaLink="false">http://niraksharan.in/?p=5620</guid>
		<description><![CDATA[നൂറ് ദിവസത്തെ സൈക്കിളിങ്ങ് ചാലഞ്ച് കഴിയുമ്പോഴേക്കും Withdrawal Symptoms ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ഒരു മുന്നറിയിപ്പ്, 100 ദിവസം ഓട്ടം ചാലഞ്ച് നടത്തിയവരിൽ നിന്ന് കിട്ടിയിരുന്നു. പക്ഷേ, ഭാഗ്യവശാൽ എനിക്കങ്ങനെയൊന്നും ഇല്ല. കഴിഞ്ഞ 36 മണിക്കൂറായി സൈക്കിൾ കാലുകൊണ്ട് തൊട്ടിട്ടില്ല. ഒരാഴ്ച്ചക്കാലത്തേക്ക് തൊടാനും ഉദ്ദേശിക്കുന്നില്ല. പക്ഷേ, മറ്റ് ചില പ്രശ്നങ്ങളുണ്ട്&#8230;&#8230;. സൈക്കിളിങ്ങ് ചാലഞ്ച് കഴിഞ്ഞതോടെ എന്തോ ഒരു വലിയ ശൂന്യത അനുഭവപ്പെടുന്നു. നിത്യവും എന്തെങ്കിലും ഒരു വെല്ലുവിളി ഇല്ലെങ്കിൽ ഒരു സുഖവുമില്ല എന്ന അവസ്ഥ. ഈ അവസ്ഥയേയും Withdrawal [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=5620" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2017/12/55.jpg"><img class="alignnone size-full wp-image-5621" src="http://niraksharan.in/wp-content/uploads/2017/12/55.jpg" alt="55" width="862" height="677" /></a></p>
<p style="text-align: left;"><a href="http://niraksharan.in/?p=5394"><b style="color: #222222;"><span style="font-size: xx-large;">നൂ</span></b>റ് ദിവസത്തെ സൈക്കിളിങ്ങ് ചാലഞ്ച്</a> കഴിയുമ്പോഴേക്കും Withdrawal Symptoms ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ഒരു മുന്നറിയിപ്പ്, 100 ദിവസം ഓട്ടം ചാലഞ്ച് നടത്തിയവരിൽ നിന്ന് കിട്ടിയിരുന്നു. പക്ഷേ, ഭാഗ്യവശാൽ എനിക്കങ്ങനെയൊന്നും ഇല്ല. കഴിഞ്ഞ 36 മണിക്കൂറായി സൈക്കിൾ കാലുകൊണ്ട് തൊട്ടിട്ടില്ല. ഒരാഴ്ച്ചക്കാലത്തേക്ക് തൊടാനും ഉദ്ദേശിക്കുന്നില്ല. പക്ഷേ, മറ്റ് ചില പ്രശ്നങ്ങളുണ്ട്&#8230;&#8230;.</p>
<p>സൈക്കിളിങ്ങ് ചാലഞ്ച് കഴിഞ്ഞതോടെ എന്തോ ഒരു വലിയ ശൂന്യത അനുഭവപ്പെടുന്നു. നിത്യവും എന്തെങ്കിലും ഒരു വെല്ലുവിളി ഇല്ലെങ്കിൽ ഒരു സുഖവുമില്ല എന്ന അവസ്ഥ. ഈ അവസ്ഥയേയും Withdrawal Symptoms എന്ന് വിളിക്കാമെങ്കിൽ, അതെ ഇത് Withdrawal Symptoms തന്നെയാണ്. എന്തായാലും അതിൽ നിന്ന് ഒരു മോചനത്തിനുള്ള വഴി ഞാൻ തന്നെ കണ്ടെത്തിയിരിക്കുകയാണ്.</p>
<p>ഡിസംബർ 1 മുതൽ പുതിയൊരു ചാലഞ്ച് ആരംഭിക്കുന്നു. കേൾക്കുമ്പോൾ താരത‌മ്യേന എളുപ്പമുള്ള ഒരു വെല്ലുവിളി ആണെന്ന് തോന്നിയേക്കാം. സംഭവം ഇപ്രകാരമാണ്. 100 ദിവസം വിവിധ കഥാകൃത്തുകളുടെ, കുറഞ്ഞത് 2 കഥകളെങ്കിലും വായിക്കുന്നു. 20 പേരുടെ കഥകൾ എന്റെ ലൈബ്രറിയിൽ (ചിത്രം) നിന്നുതന്നെ കണ്ടെടുക്കാനായേക്കും. പിന്നെയുള്ള 80 കഥാകൃത്തുക്കളെ കണ്ടെത്തുന്നതും അവരുടെ കഥകൾ സംഘടിപ്പിക്കുന്നതുമാണ് ശരിക്കുള്ള വെല്ലുവിളി.</p>
<p>അതിന് എല്ലാ ഫേസ്ബുക്ക് സുഹൃത്തുക്കളുടേയും സഹകരണം എനിക്കാവശ്യമാണ്. അത് പല തരത്തിലാകാം. കഥാകൃത്തുക്കളുടെ പേരുകളും കഥകളും നിർദ്ദേശിക്കാം. സൌഹൃദവലയത്തിലുള്ള കഥാകൃത്തുക്കളായ സുഹൃത്തുക്കൾക്ക് അവർ എഴുതി അച്ചടിച്ചുവന്ന 2 കഥകളുടെ സ്ക്കാൻ/പീഡീഎഫ് manojravindran@gmail.com എന്ന വിലാസത്തിലേക്ക് അയച്ചുതരാം. എന്തായാലും ഞാൻ ഈ വെല്ലുവിളിയുമായി മുന്നോട്ട് പോകുന്നു.</p>
<p>വായിക്കുന്ന കഥകളെപ്പറ്റിയുള്ള ഒരു ചെറിയ കുറിപ്പ് ഫേസ്ബുക്കിൽ എഴുതിയിടാനും ശ്രമിക്കുന്നതാണ്. സൈക്കിളിങ്ങിനും ഓട്ടത്തിനും ജി.എസ്.ടി.ക്കുമൊക്കെ ഇടയിൽ‌പ്പെട്ട് ചതഞ്ഞരഞ്ഞുപോയ എന്റെ വായനയും എഴുത്തും പൊക്കിയെടുക്കാള്ള ഒരു മാർഗ്ഗം കൂടെയാണിതെനിക്ക്. 2017 ലെ ഇതുവരെയുള്ള വായനാലിസ്റ്റ് വളരെ ശുഷ്ക്കമാണ്. ഇങ്ങനെയെങ്കിലും കുറച്ച് വായിച്ചില്ലെങ്കിൽ നാൾക്കുനാൾ എന്റെ നിരക്ഷരത്വം കൂടിക്കൂടി വരുകയേ ഉള്ളൂ <img src="http://niraksharan.in/wp-includes/images/smilies/icon_smile.gif" alt=":)" class="wp-smiley" />  <img src="http://niraksharan.in/wp-includes/images/smilies/icon_smile.gif" alt=":)" class="wp-smiley" /> </p>
<p>ഒപ്പം ചേരാൻ താൽ‌പ്പര്യമുള്ളവർക്ക് ഡിസംബർ ഒന്ന് മുതൽ ഈ വെല്ലുവിളി ഏറ്റെടുക്കാം. ഒരു ദിവസം അരമണിക്കൂറിൽത്താഴെ സമയം മാത്രമേ ആവശ്യമുള്ളൂ. 100 ദിവസം കഴിയുമ്പോഴേക്കും 2 കഥകൾ അല്ലെങ്കിൽ 10 പേജെങ്കിലും വായിച്ചില്ലെങ്കിൽ ശരിയാകില്ല എന്ന നിലയ്ക്ക് ഒരു Withdrawal Symptom വന്നുകിട്ടിയാൽ രക്ഷപ്പെട്ടില്ലേ ? അപ്പോൾ മുതൽ ജീവിതം തന്നെ മാറിമറിഞ്ഞെന്നിരിക്കും.</p>
<p>2018 മാർച്ച് 10ന് (ശനിയാഴ്ച്ച) ചാലഞ്ച് അവസാനിക്കും. ചാലഞ്ചിൽ ചേരുന്നവർക്കെല്ലാവർക്കും നൂറാം ദിവസം എറണാകുളത്ത് എവിടെയെങ്കിലും ഒത്തുകൂടാം. ഒരു കട്ടൻ ചായയും പഴമ്പൊരിയും തിന്നുകൊണ്ട് ആ ദിവസത്തെ കഥകൾ ഒരുമിച്ച് ഉറക്കെ വായിക്കാം. എന്തുപറയുന്നു ? കൂടുന്നോ ?</p>
<p>#100‌_Days_Story_Reading_Challenge_2017_18</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=5620" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=5620</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഓർമ്മക്കുറവ്</title>
		<link>http://niraksharan.in/?p=538</link>
		<comments>http://niraksharan.in/?p=538#comments</comments>
		<pubDate>Wed, 21 Aug 2013 19:35:00 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കഥ]]></category>

		<guid isPermaLink="false">http://niraksharan.in/?p=538</guid>
		<description><![CDATA[പൊലീസ് സ്റ്റേഷന്റെ വടക്കേ അതിരിലൂടെ കിഴക്കോട്ട് പോകുന്ന ഇടുങ്ങിയ മാർഗ്ഗേ നടന്നത് ‘ഇലവഞ്ചിക്കുളം‘ കാണാൻ വേണ്ടിയായിരുന്നു. വഴിപിരിയുന്ന ഒന്നുരണ്ടിടങ്ങളിൽ സംശയം തീർക്കാൻ ചിലരോട് ചോദിച്ചപ്പോൾ, ഇലവഞ്ചിക്കുളം എല്ലാവർക്കും അറിയാം. പേര് സൂചിപ്പിക്കുന്നതുപോലെ കുളവാഴയുടെ ഇലകൾ കൊണ്ട്, കുളം മൂടി നിൽക്കുന്നു. ഒരു വഞ്ചിയുടെ കുറവ് മാത്രമേയുള്ളൂ. പരിസരത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികൾക്കിടയിൽ നിന്ന് ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് ആൺകുട്ടികൾ എനിക്കൊപ്പം കുളത്തിനരികിലേക്ക് നടന്നു. മെല്ലെ മെല്ലെ അവരെന്നോട് ലോഹ്യം കൂടി. “എന്തിനാ കുളത്തിലേക്ക് പോകുന്നത് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=538" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><div style="clear: both; text-align: center;"><a href="http://niraksharan.in/wp-content/uploads/2013/08/66.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="222" src="http://niraksharan.in/wp-content/uploads/2013/08/66-300x168.jpg" width="400" /></a></div>
<p><span style="font-size: x-large;"><b>പൊ</b></span>ലീസ് സ്റ്റേഷന്റെ വടക്കേ അതിരിലൂടെ കിഴക്കോട്ട് പോകുന്ന ഇടുങ്ങിയ മാർഗ്ഗേ നടന്നത് ‘ഇലവഞ്ചിക്കുളം‘ കാണാൻ വേണ്ടിയായിരുന്നു. വഴിപിരിയുന്ന ഒന്നുരണ്ടിടങ്ങളിൽ സംശയം തീർക്കാൻ ചിലരോട് ചോദിച്ചപ്പോൾ, ഇലവഞ്ചിക്കുളം എല്ലാവർക്കും അറിയാം.</p>
<p>പേര് സൂചിപ്പിക്കുന്നതുപോലെ കുളവാഴയുടെ ഇലകൾ കൊണ്ട്, കുളം മൂടി നിൽക്കുന്നു. ഒരു വഞ്ചിയുടെ കുറവ് മാത്രമേയുള്ളൂ. </p>
<p>പരിസരത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികൾക്കിടയിൽ നിന്ന് ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് ആൺകുട്ടികൾ എനിക്കൊപ്പം കുളത്തിനരികിലേക്ക് നടന്നു. മെല്ലെ മെല്ലെ അവരെന്നോട് ലോഹ്യം കൂടി. </p>
<p><span style="color: purple;">“എന്തിനാ കുളത്തിലേക്ക് പോകുന്നത് ? “</span></p>
<p><span style="color: blue;">“കുളിക്കാൻ.“</span></p>
<p><span style="color: purple;">“ഈ കുളത്തിൽ കുളിക്കുന്നതിനേക്കാൾ നല്ലത്, അപ്രത്ത് വേറേ നല്ല കുളമുണ്ട്. ഞാൻ കാണിച്ചുതരാം”</span></p>
<p><span style="color: blue;">“എനിക്കീ കുളത്തിൽ കുളിച്ചാമ്മതി” </span></p>
<p><span style="color: purple;">“എന്നാപ്പിന്നെ മറ്റേ വശത്ത് പായലില്ലാത്ത പടവുണ്ട്.”</span></p>
<p>ഒരു മുൻപരിചയവുമില്ലാത്ത ഞാൻ നല്ല പടവിൽ, നല്ലവെള്ളത്തിൽ&nbsp; കുളിക്കണമെന്ന് അവന് നിർബന്ധം. അവഗണിക്കപ്പെട്ട് കിടക്കുന്ന ഈ കുളത്തിന്റെ ചരിത്രവും പ്രാധാന്യവുമൊക്കെ അവന് എന്തെങ്കിലും അറിയുമോ ആവോ ?!</p>
<p>കുളക്കടവിലുള്ള മരങ്ങളിൽ സാരികൾ കെട്ടിത്തൂക്കിയിട്ടിരിക്കുന്നു.</p>
<p><span style="color: blue;">“ഇതാരാണ് ഈ സാരികൾ മരത്തിൽ തൂക്കിയിട്ടിരിക്കുന്നത്?”</span></p>
<p><span style="color: purple;">“അത് ആ ദേവൂട്ടിയുടെ പണിയാണ്.”</span></p>
<p><span style="color: blue;">“ആരാണ് ദേവൂട്ടി ?”</span><br /><span style="color: purple;"><br />“അത് ഓർമ്മക്കുറവുള്ള ഒരു പെണ്ണാണ്.”</span></p>
<p>എനിക്കാ ഏഴ് വയസ്സുകാരന്റെ ഉത്തരം നന്നെ ബോധിച്ചു. ‘അത് ആ ഭ്രാന്തിപ്പെണ്ണാണ്, അത് ആ ബുദ്ധിസ്ഥിരതയില്ലാത്ത പെണ്ണാണ്‘ എന്നൊന്നും അവൻ പറഞ്ഞില്ലല്ലോ. ദേവൂട്ടിക്ക് ഭ്രാന്താണെന്നോ ബുദ്ധിസ്ഥിരതയില്ലെന്നോ പറഞ്ഞുകൊടുക്കുന്നതിന് പകരം, എത്ര നന്നായിട്ടാണ് അവന്റെ അമ്മയോ അച്ഛനോ വീട്ടിലുള്ളവരോ അക്കാര്യം അവനിലേക്ക് പകർന്നിരിക്കുന്നത്.</p>
<p>ഓർമ്മക്കുറവ് !!! അത്രേയുള്ളൂ. </p>
<p>അകലെ കളിക്കളത്തിൽ ഒരു വിക്കറ്റ് വീണതിന്റെ ആർപ്പ്.</p>
<p><span style="color: purple;">“ഇവിടെ കുളിച്ചോ. എന്റെ ബാറ്റിങ്ങായി. ഞങ്ങള് പോണൂ&#8230;.” </span></p>
<p>പടവ് കാണിച്ചുതന്ന്, അവർ രണ്ടുപേരും പിച്ച് ലക്ഷ്യമാക്കി ഓടിയകന്നു. </p>
<p>ചരിത്രമുറങ്ങുന്ന ഇലവഞ്ചിക്കുളത്തിന്റെ കുളവാഴ മൂടാത്ത വരമ്പിൽ നിന്ന് വെള്ളത്തിലേക്ക് കാലിട്ട് കുറേ നേരം ഞാനിരുന്നു. ചുറ്റും പൊന്തക്കാടുകളാണ്. ഏതൊക്കെയിനം ഇഴജന്തുക്കൾ വേണമെങ്കിലും ഉണ്ടാകാം. പക്ഷെ എന്റെ ചിന്ത മുഴുവൻ പൊന്തക്കാടുകൾക്കും കുളത്തിനടിയിലുമൊക്കെ മറഞ്ഞിരിക്കുന്ന ചരിത്ര രഹസ്യങ്ങളെപ്പറ്റിയായിരുന്നു. സ്വർണ്ണനിറമുള്ള ആന പൊന്തിവരും എന്നൊക്കെ പറഞ്ഞ് അച്ഛനമ്മമാർ കുഞ്ഞിക്കുട്ടികളെ ഭയപ്പെടുത്തിയിരുന്ന ഈ കുളത്തിന്റെ കഥകളറിയാൻ സാദ്ധ്യതയുള്ളവർക്ക് വേണ്ടിയുള്ള അന്വേഷണം എവിടെ നിന്ന് തുടങ്ങണം എന്നായിരുന്നു. </p>
<p>ദേവൂട്ടിക്ക് ഓർമ്മക്കുറവ് ഉണ്ടെന്നല്ലേ പയ്യൻ പറഞ്ഞത്. ദേവൂട്ടിക്ക് ഏത് വരെ ഓർമ്മ കാണുമായിരിക്കും ? കുറവ് കഴിഞ്ഞുള്ള ദേവൂട്ടിയുടെ ഓർമ്മയിൽ കുളത്തെപ്പറ്റി എന്തെങ്കിലും കാണുമോ ? കുളക്കടവിലെ മരത്തിൽ ദേവൂട്ടിയെന്തിനാണ് സാരികൾ കെട്ടിത്തൂക്കുന്നത് ? സന്യാസിമാരുടെ കുളമാണെന്നും കഥകളുണ്ടല്ലോ ? അമരന്മാരായ സന്യാസിമാർ ആരെങ്കിലും നിലാവുള്ള രാത്രികളിൽ കുളക്കടവിൽ ധ്യാനനിരതരാകാറുണ്ടോ ? അവർക്ക് ആർക്കെങ്കിലും ‘ദ ഗ്രേറ്റ് ഇന്ത്യൻ റോപ്പ് ട്രിക്ക്’ ചെയ്യാൻ വേണ്ടിയാണോ ദേവൂട്ടിയുടെ വക സാരികൾ ?!!</p>
<p>മടക്കവഴിക്ക് എവിടെ വെച്ചെങ്കിലും ദേവൂട്ടിയെ കണ്ടിരുന്നെങ്കിൽ എല്ലാം വിശദമായി ചോദിക്കാമായിരുന്നു. നല്ല ഓർമ്മയും സ്വബോധവുമൊക്കെ ഉള്ളവരോട് ചോദിക്കുന്നതിലും ഭേദം ദേവൂട്ടിയോട് തന്നെ ചോദിക്കുന്നതാവും. അടുത്ത പ്രാവശ്യം കുളക്കടവിലേക്ക് പോകുമ്പോൾ അൽ‌പ്പം ‘ഓർമ്മക്കുറവ്’ ബാധിച്ചുതുടങ്ങിയിരിക്കുന്ന ഈയുള്ളവന് കുറുകേ ദേവൂട്ടി വന്ന് ചാടിയിരുന്നെങ്കിൽ !!!!<br /><span style="color: white;">..</span><br /><span style="color: white;">. </span></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=538" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=538</wfw:commentRss>
		<slash:comments>27</slash:comments>
		</item>
		<item>
		<title> നിധി</title>
		<link>http://niraksharan.in/?p=570</link>
		<comments>http://niraksharan.in/?p=570#comments</comments>
		<pubDate>Wed, 26 Sep 2012 18:53:00 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കഥ]]></category>

		<guid isPermaLink="false">http://niraksharan.in/?p=570</guid>
		<description><![CDATA[പറങ്കികൾക്കും ഇംഗ്ലീഷുകാർക്കും ലന്തക്കാർക്കുമൊക്കെ മുന്നേ യവനരും മിസിറികളും, കപ്പലോടിച്ച് കയറിവന്ന തുറമുഖത്തിന്റെ കവാടത്തിലുള്ള ഒരു തുണ്ട് ഭൂമി. കാലചക്രം ഉരുണ്ടുരുണ്ട് ഒരുവഴിക്കായപ്പോൾ അതയാളുടെ പൂർവ്വികരുടെ കൈവശം ചെന്നുചേർന്നു; പിന്നീട് അയാളിലേക്കും. മുസരീസ് തുറമുഖമെന്നാണ് ആ സമുദ്ര കവാടത്തിന്റെ പഴയ പേര്. ഇപ്പോൾ മുനമ്പം ഹാർബർ എന്നറിയപ്പെടുന്നു. അയാൾ ആർക്കിയോളജിക്കാരനൊന്നുമല്ല, പക്ഷെ, ചില കിളച്ചുമറിക്കൽ ഏതൊരാളുടെ ജീവിതത്തിലും എന്നെങ്കിലും ആവശ്യമായി വരുമല്ലോ ? ആർക്കിയോളജിക്കാർ അല്ലാത്തവർക്ക്, കിളക്കാൻ ബെസ്റ്റ് JCB തന്നെ. കിളക്കാൻ തുടങ്ങുന്നതിന് മുന്നേ, എന്തെങ്കിലും നിധി [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=570" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><div style="clear: both; text-align: center;"><a style="margin-left: 1em; margin-right: 1em;" href="http://niraksharan.in/wp-content/uploads/2012/09/1.jpg"><img src="http://niraksharan.in/wp-content/uploads/2012/09/1-300x200.jpg" alt="" width="400" height="265" border="0" /></a></div>
<p><span style="font-size: x-large;"><b>പ</b></span>റങ്കികൾക്കും ഇംഗ്ലീഷുകാർക്കും ലന്തക്കാർക്കുമൊക്കെ മുന്നേ യവനരും മിസിറികളും, കപ്പലോടിച്ച് കയറിവന്ന തുറമുഖത്തിന്റെ കവാടത്തിലുള്ള ഒരു തുണ്ട് ഭൂമി. കാലചക്രം ഉരുണ്ടുരുണ്ട് ഒരുവഴിക്കായപ്പോൾ അതയാളുടെ പൂർവ്വികരുടെ കൈവശം ചെന്നുചേർന്നു; പിന്നീട് അയാളിലേക്കും. മുസരീസ് തുറമുഖമെന്നാണ് ആ സമുദ്ര കവാടത്തിന്റെ പഴയ പേര്. ഇപ്പോൾ മുനമ്പം ഹാർബർ എന്നറിയപ്പെടുന്നു.</p>
<p>അയാൾ ആർക്കിയോളജിക്കാരനൊന്നുമല്ല, പക്ഷെ, ചില കിളച്ചുമറിക്കൽ ഏതൊരാളുടെ ജീവിതത്തിലും എന്നെങ്കിലും ആവശ്യമായി വരുമല്ലോ ? ആർക്കിയോളജിക്കാർ അല്ലാത്തവർക്ക്, കിളക്കാൻ ബെസ്റ്റ് JCB തന്നെ.</p>
<p>കിളക്കാൻ തുടങ്ങുന്നതിന് മുന്നേ, എന്തെങ്കിലും നിധി കിട്ടിയാലോ എന്നൊരു ചിന്ത മനസ്സിലുണ്ടായെന്നത് സത്യം. മേൽ‌പ്പറഞ്ഞ വിദേശികളുടെ പായ്‌ക്കപ്പലുകളിൽ ഏതെങ്കിലുമൊന്നിൽ നിന്ന് അബദ്ധത്തിൽ ഒഴുകിപ്പോയത്, അല്ലെങ്കിൽ പിടിച്ചടക്കാൻ വന്നവർ തമ്മിലോ നാട്ടുകാരുമായോ ഉണ്ടായ ഏറ്റുമുട്ടലുകൾക്കിടയിൽ കടലേറ്റ് വാങ്ങിയത് കരയ്ക്കടിഞ്ഞ് മണ്ണിലൊളിച്ചത്. അതുമല്ലെങ്കിൽ കടൽക്ഷോഭത്തിൽ തകർന്നുപോയ കപ്പലുകളിലൊന്നിൽ നിന്ന് മണ്ണിലടിഞ്ഞത്. നിധി എന്തായാലും നിധി തന്നെ. പോയവൻ നിർഭാഗ്യവാൻ, കിട്ടുന്നവൻ ഭാഗ്യവാൻ.</p>
<p>പക്ഷെ, ഇക്കാലത്ത് നിധി കിട്ടിയിട്ട് വലിയ കാര്യമൊന്നുമില്ല. സർക്കാരിനെ ഏൽ‌പ്പിക്കാതെ പറ്റില്ല. ചെറിയൊരു ശതമാനം സ്ഥലമുടമയ്ക്കും കിട്ടും. ഒരു കുടം നിറയെ സ്വർണ്ണനാണയങ്ങളാണെങ്കിൽ രക്ഷപ്പെട്ടു.  സ്വർണ്ണത്തിന്റെ വില അമ്മാതിരി പോക്കല്ലേ പൊയ്ക്കൊണ്ടിരിക്കുന്നത്. സർക്കാരിനെ അറിയിക്കാതെ മുഴുവനുമായി മുക്കിയാലോ ? യവനന്റേയോ മിസിറിയുടേയോ പരന്ത്രീസുകാരന്റേയോ ഒക്കെ അക്കാലത്തെ മുദ്രകളുള്ള സ്വർണ്ണനാണയങ്ങളാണെങ്കിൽ, കളവ് സ്വർണ്ണം വാങ്ങുന്നവൻ പോലും വിലയ്ക്കെടുക്കില്ല. തലപോകുന്ന കേസാണ്. അല്ലെങ്കിൽ‌പ്പിന്നെ അടയാളമെല്ലാം നശിപ്പിക്കാൻ പാകത്തിന് ഉരുക്കിയെടുക്കണം. ഉരുക്കാനുള്ള ശ്രമത്തിനിടയിലും പിടിക്കപ്പെടാം.</p>
<p>ശതമാനമെങ്കിൽ ശതമാനം. കിട്ടുന്നത് കൊണ്ട് സന്തോഷിക്കുക തന്നെ. വിവരം സർക്കാരിൽ അറിയിക്കാം. കിട്ടാത്ത നിധിയ്ക്ക് വേണ്ടിയുള്ള മനോവ്യാപാരത്തോടൊപ്പം കിളച്ചുമറിക്കലും പുരോഗമിച്ചുകൊണ്ടിരുന്നു. കണ്ണിമവെട്ടാതെ, വെള്ളം കുടിക്കാൻ പോലും പോകാതെ പരിസരത്ത് തന്നെ ചുറ്റിപ്പറ്റി നിന്നു. കണ്ണ് തെറ്റുന്ന നേരത്താണ് JCBയുടെ യന്ത്രക്കൈയ്യിൽ സ്വർണ്ണക്കുടം തടയുന്നതെങ്കിലോ ? JCB പ്രവർത്തിപ്പിക്കുന്നയാൾ അത് അടിച്ച് മാറ്റിയാൽ, പോയില്ലേ എല്ലാം ?</p>
<p>ആകാംക്ഷയുടെ നെടുനീളൻ മണിക്കൂറുകൾ. അവസാനം പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. JCB യുടെ യന്ത്രക്കൈകളിൽ നിന്ന് സ്വർണ്ണവർണ്ണത്തിൽ അതൂർന്നു വീണു. JCB പ്രവർത്തിപ്പിക്കുന്നയാൾ വെട്ടിത്തിരിഞ്ഞ് നോക്കി. ആരൊക്കെ കണ്ടു, ആരൊക്കെ കണ്ടില്ല എന്നതാകാം അയാളുടെ കണ്ണുകൾ പരതുന്നത്. രക്ഷയില്ല മകനേ; ഞാൻ, മനക്കോട്ടയും കെട്ടി ഇത്രയും നേരം കാത്തുനിന്നിരുന്ന ഈ കശ്‌മലൻ കണ്ടുകഴിഞ്ഞിരുന്നു. നിനക്കത് ഒറ്റയ്ക്ക് അനുഭവിക്കാൻ യോഗമില്ല.</p>
<p>JCB നിന്ന് കിതയ്ക്കുന്നു. ഓടിച്ചെന്ന് കുഴിയിലേക്ക് നോക്കി. മദ്ധ്യാഹ്ന സൂര്യന്റെ വെയിലേറ്റ് നിധിയതാ വെട്ടിത്തിളങ്ങുന്നു. കണ്ണുകളെ വിശ്വസിക്കാൻ പ്രസായപ്പെട്ട് കുറച്ചുനേരം നിന്നു. മാർക്കറ്റ് നിലവാരം വെച്ച് വില നിർണ്ണയിച്ചെടുക്കണമെങ്കിൽ, എത്രത്തോളമുണ്ട് അതെന്ന് ആദ്യം കണക്കെടുക്കണം. കുഴിച്ചുകൊണ്ടിരിക്കുന്ന ഭാഗം കൂടുതൽ വ്യാസത്തിലാക്കാൻ നിർദ്ദേശം നൽകി. അതങ്ങനെ പരന്ന് കിടക്കുകയാണ്. പണ്ടെങ്ങോ അവിടെയുണ്ടായിരുന്ന ഒരു പഴയ കെട്ടിടത്തിന്റെ അടിത്തറ മുഴുവനുമായിട്ടാണ് അതുറങ്ങിക്കിടക്കുന്നത്. അതുപക്ഷേ, തുറമുഖം കടന്നുവന്ന വിദേശികളുടേതല്ല എന്നുറപ്പ്. കാരണവന്മാരുടെ ആരുടേയോ സമ്പാദ്യമാകാനേ തരമുള്ളൂ. വരും തലമുറയ്ക്ക് അവരുടെ വക വിലപിടിച്ച ഒരു സമ്മാനം.</p>
<p>കൃത്യമായ കണക്കെടുക്കണം. അതിനായി സുരക്ഷിതമായി അതിനെയൊന്ന് തടുത്ത് കൂട്ടേണ്ടത് ആവശ്യമാണ്. പുരയിടത്തിന്റെ ഒരു ഭാഗം, കിതപ്പ് മാറാതെ നിൽക്കുന്ന JCB തന്നെ വൃത്തിയാക്കിയെടുത്തു. ഫോണിൽ വിളിച്ച് പറഞ്ഞപാടെ നിസ്സാന്റെ ടിപ്പർ ലോറിയൊരെണ്ണം സൈറ്റിലെത്തി. യന്ത്രക്കൈകൾക്ക് വിശ്രമമില്ലാത്ത മണിക്കൂറുകളായിരുന്നു പിന്നീടങ്ങോട്ട്. ടിപ്പറിലേക്ക് JCB കോരിയിട്ടതൊക്കെയും സുരക്ഷിതമായി കൂന്നുകൂട്ടിയിടപ്പെട്ടു. വെയിലേറ്റ് അത് വീണ്ടും വെട്ടിത്തിളങ്ങി, കണ്ടുനിന്നവരുടെയൊക്കെ കണ്ണ് മഞ്ഞളിപ്പിക്കും വിധം.</p>
<p>കണക്കെടുപ്പ് പൂർത്തിയായി. 15 ടിപ്പർ ലോഡ് നിറയെയുണ്ട് നിധി. ഇനി മാർക്കറ്റ് നിലവാരം വെച്ച് ഗുണിച്ചെടുക്കണം. ലോഡ് ഒന്നുക്ക് 5000 രൂപ വെച്ച് കൂട്ടിയാൽ 75000 രൂപയോളം വരും നിധിയുടെ മാർക്കറ്റ് വില. സ്വർണ്ണത്തിന് മാത്രമല്ലല്ലോ മണലിനും ഇപ്പോൾ പൊന്നുവിലയല്ലേ ?</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=570" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=570</wfw:commentRss>
		<slash:comments>19</slash:comments>
		</item>
		<item>
		<title> പുൽക്കൂട്ടിലെ പ്രതിമകൾ</title>
		<link>http://niraksharan.in/?p=628</link>
		<comments>http://niraksharan.in/?p=628#comments</comments>
		<pubDate>Tue, 21 Dec 2010 17:37:00 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കഥ]]></category>

		<guid isPermaLink="false">http://niraksharan.in/?p=628</guid>
		<description><![CDATA[അയൽ‌‌വാസിയായ പത്രോസ് മാപ്പിളയ്ക്ക് മക്കൾ ഏഴ് പേരാണ്. രണ്ട് ആണും അഞ്ച് പെണ്ണും. അതിൽ മൂന്ന് പേർ എന്നേക്കാൾ മുതിർന്നവർ‍. സമപ്രായക്കാരൻ തോമസ് പഠിക്കുന്നത് എന്റെ സ്കൂളിൽ‌ത്തന്നെയാണ്. ഞങ്ങളുടെ വീട്ടിൽ ഞാനും മുതിർന്നവർ രണ്ട് ചേച്ചിമാരും. എനിക്കന്ന് പ്രായം 8 വയസ്സ്. സ്കൂള്‍ വിട്ടുവന്നാൽ കുറേ നേരം വടക്കേപ്പറമ്പിലെ അവരുടെ വീട്ടിലോ ഞങ്ങളുടെ വീട്ടിലോ ഞങ്ങളെല്ലാ‍വരും ചേർന്നുള്ള കളിയും ഒച്ചപ്പാടും ബഹളവുമൊക്കെയുണ്ടാകും. പക്ഷെ ക്രിസ്തുമസ്സ് വരാനാകുമ്പോഴേക്കും അവരെയാരേയും കളിക്കാൻ കൂട്ട് കിട്ടാതാകും. അവരപ്പോൾ പുൽക്കൂട് ഉണ്ടാക്കുന്ന തിരക്കിലായിരിക്കും. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=628" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><div style="clear: both; text-align: center;"><a href="http://niraksharan.in/wp-content/uploads/2010/12/sap3600.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="360" src="http://niraksharan.in/wp-content/uploads/2010/12/sap3600-295x300.jpg" width="355" /></a></div>
<p><b><span style="font-size: 180%;">അ</span></b>യൽ‌‌വാസിയായ പത്രോസ്  മാപ്പിളയ്ക്ക് മക്കൾ ഏഴ് പേരാണ്. രണ്ട് ആണും അഞ്ച് പെണ്ണും. അതിൽ മൂന്ന്  പേർ എന്നേക്കാൾ മുതിർന്നവർ‍. സമപ്രായക്കാരൻ തോമസ് പഠിക്കുന്നത് എന്റെ  സ്കൂളിൽ‌ത്തന്നെയാണ്. ഞങ്ങളുടെ വീട്ടിൽ ഞാനും മുതിർന്നവർ രണ്ട്  ചേച്ചിമാരും. എനിക്കന്ന് പ്രായം 8 വയസ്സ്. </p>
<p>സ്കൂള്‍  വിട്ടുവന്നാൽ കുറേ നേരം വടക്കേപ്പറമ്പിലെ അവരുടെ വീട്ടിലോ ഞങ്ങളുടെ  വീട്ടിലോ ഞങ്ങളെല്ലാ‍വരും ചേർന്നുള്ള കളിയും ഒച്ചപ്പാടും  ബഹളവുമൊക്കെയുണ്ടാകും. പക്ഷെ ക്രിസ്തുമസ്സ് വരാനാകുമ്പോഴേക്കും അവരെയാരേയും  കളിക്കാൻ കൂട്ട് കിട്ടാതാകും. അവരപ്പോൾ പുൽക്കൂട് ഉണ്ടാക്കുന്ന  തിരക്കിലായിരിക്കും. അതിനാവശ്യമുള്ള വൈക്കോല് കൊണ്ടുപോകുന്നത് ഞങ്ങളുടെ  വീട്ടിൽ നിന്നായതുകൊണ്ട് അവര് പുൽ‌ക്കൂടിന്റെ പണി തുടങ്ങുമ്പോഴേ ഞങ്ങൾക്ക്  കാര്യം പിടികിട്ടും. ഇനിയുള്ള രണ്ടാഴ്ച്ച അവരെ ആരേയും ഒന്നിനും  കൂട്ടുകിട്ടില്ല. </p>
<p>അവർ ഏഴുപേർക്കിടയിൽ അന്യരെപ്പോലെ കുറേ  നേരം പുൽക്കൂട് ഉണ്ടാക്കുന്നതൊക്കെ നോക്കിനിന്ന് നെടുവീർപ്പിട്ട് ഞങ്ങൾ  വീട്ടിലേക്ക് മടങ്ങും. വൈക്കോൽ വെട്ടിയൊതുക്കി തെങ്ങോല വെട്ടുമ്പോൾ  ബാക്കിവരുന്ന നേർത്ത ചീളുകളിൽ (ഞങ്ങളതിനെ അളി എന്ന് പറയും) ചേർത്തുവെച്ച്  പുൽക്കൂടിന്റെ മേൽക്കൂരയും, ചുമരുകളുമൊക്കെയുണ്ടാക്കി, തറയിൽ മണ്ണ്  വിരിച്ച്, നെല്ല് വെള്ളത്തിലിട്ട് മുളപ്പിച്ച് പുൽക്കൂട്ടിൽ അവിടവിടെയായി  പറിച്ചുനടാൻ പാകത്തിന് തയ്യാറാക്കി, അലങ്കാര ബൾബുകളും തോരണങ്ങളുമൊക്കെ  തൂക്കി, പുൽക്കൂട് വളരെ നേരത്തേ തന്നെ തയ്യാറായിട്ടുണ്ടാകും. </p>
<p>കൃസ്തുമസ്സിന്റെ  തൊട്ടടുത്ത ദിവസങ്ങളാകുമ്പോഴേക്കും പുൽക്കൂട്ടിൽ കന്യാമാതാവിന്റേയും,  ജോസപ്പിന്റേയും, ആട്, പശു എന്നിങ്ങനെയുള്ള ചില കൊച്ചു കൊച്ചു പ്രതിമകൾ  സ്ഥാനം പിടിച്ചുതുടങ്ങും. ഡിസംബര്‍ 24ന് രാത്രിയാകുമ്പോഴേക്കും  ഉണ്ണിയേശുവിന്റെ പ്രതിമയും, കിഴക്കുനിന്നെത്തിയ രാജാക്കന്മാരുടേയും, അവരുടെ  ഒട്ടകങ്ങളുടേയും പ്രതിമകൾക്ക് പുറമേ പുൽക്കൂടിന്റെ മുകളിൽ നിന്ന് ഒരു  മാലാഖയുടെ പ്രതിമയും തൂങ്ങിയാടാൻ തുടങ്ങും. കുട്ടികൾക്ക് രാത്രി നേരത്തേ  കിടന്നുറങ്ങാനുള്ളതുകൊണ്ട് വൈകീട്ട് 7 മണിയോടെ തന്നെ ആ പുൽക്കൂട്ടിൽ  തിരുപ്പിറവി കഴിഞ്ഞിരിക്കും. </p>
<p>പുൽക്കൂടൊരുക്കി  കൃസ്തുമസ്സ് ആഘോഷിക്കുന്ന ആ അവസരത്തിൽ വേണ്ടവണ്ണം പങ്കുചേരാൻ  പറ്റാത്തതിന്റെ വിഷമവുമായി ഇതെല്ലാം കണ്ടുകൊണ്ട് ഞങ്ങളവിടെ ചുറ്റിപ്പറ്റി  നിൽക്കും.&nbsp; ഓണത്തിനും വിഷുവിനുമൊക്കെ കളമിടുന്നതും പടക്കം  പൊട്ടിക്കുന്നതുമൊക്കെ ഞങ്ങളൊരുമിച്ചാണെങ്കിലും പുൽക്കൂട് ഉണ്ടാക്കുന്ന  കാര്യം വരുമ്പോൾ ഞങ്ങൾക്ക് വലിയ പങ്കാളിത്തമൊന്നും കിട്ടാത്തതിൽ എന്റെ  കൊച്ചുമനസ്സ് എന്നും വേദനിച്ചിട്ടുണ്ട്. </p>
<p>അവരുടെ വീട്ടിലെ  7 പേർക്കുതന്നെ കയ്യിട്ട് പോഷിപ്പിക്കാനുള്ള സംഭവം ആ പുൽക്കൂട്  ഉണ്ടാക്കുന്നിടത്തില്ല, പിന്നല്ലേ അയൽക്കാരായ ഞങ്ങൾക്ക്. അതിന്റെ വിഷമം  തീർക്കാൻ ഞങ്ങളൊരു വിദ്യകണ്ടുപിടിച്ചു. </p>
<p>ഞങ്ങളുടെ  വീട്ടിലും ഒരു പുൽക്കൂടുണ്ടാക്കുക. പത്രോസ് മാപ്പിളയുടെ വീട്ടിലെ  പുൽക്കൂടിനേക്കാൾ കേമമായതുതന്നെ ഒരെണ്ണം. നെല്ല് മുളപ്പിക്കാനിട്ടു.  വൈക്കോലിനും, അളിക്കുമൊന്നും ഒരു പഞ്ഞവുമില്ല. അത്യാവശ്യം കളർ  പേപ്പറുകളൊക്കെ വെട്ടിയെടുത്ത് തോരണങ്ങളുമുണ്ടാക്കി. ക്രിസ്തുമസ്സിന്  നക്ഷത്രം തൂക്കുന്ന ഏർപ്പാട് വീട്ടിൽ പണ്ടുമുതലേയുള്ളതാണ്. ആ നക്ഷത്രത്തിനെ  പുൽക്കൂടിനരുകിലേക്ക് മാറ്റി സ്ഥാപിച്ചു. </p>
<p>വീട്ടിൽ  പുൽക്കൂട് ഉണ്ടാകുന്നുണ്ടെന്നറിഞ്ഞ് പത്രോസ് മാപ്പിളയുടെ മക്കളെല്ലാം വന്ന്  നോക്കി അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമൊക്കെ തന്നപ്പോൾ ഞങ്ങൾക്കെല്ലാം  വല്ല്യ സന്തോഷമായി. പക്ഷെ അതിനോടൊപ്പം ഒരു വലിയ സങ്കടം കൂടെ ബാക്കിനിന്നു.  ഇതിപ്പോൾ ഒരു പുൽക്കൂട് മാത്രമല്ലേ ആയിട്ടുള്ളൂ. അതില് വെക്കാന്നുള്ള  പ്രതിമകൾ ഞങ്ങൾക്കില്ലല്ലോ ? അതിനി എങ്ങനെ ഒപ്പിക്കും ? കടകളിൽ ഒരിടത്തും ഈ  പ്രതിമകൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത് കണ്ടിട്ടില്ല. അല്ലെങ്കിൽ ഒരു  ഉണ്ണിയേശുവിന്റെ പ്രതിമ മാത്രം എങ്ങനെയെങ്കിലും സംഘടിപ്പിച്ച് പുൽക്കൂട്  പൂർണ്ണമാക്കാമായിരുന്നു. </p>
<p>അടുത്ത ദിവസം പതിവുപോലെ  സൈക്കിളുമെടുത്ത് കറങ്ങുന്നതിനിടയിൽ ഞാനതുകണ്ടു. അങ്ങാടിയിൽ കോയാസ്സന്റെ  കടയിൽ ഒരു പുൽക്കൂടിന്റെ മുഴുവൻ സെറ്റ് പ്രതിമകളും ഇരിപ്പുണ്ട്. അല്‍പ്പം സങ്കോചത്തോടെ ചെന്ന് വില ചോദിച്ചു. </p>
<p>മെസിഡീസിന്റേയോ,  ബി.എം.ഡ‌ബ്ല്യൂവിന്റേയോ ഷോ‍റൂമിൽ കൈലിയുടുത്ത് ഒരുത്തൻ ചെന്ന് കാറിന്റെ വില  ചോദിച്ചാലുള്ളതുപോലായിരുന്നു അനുഭവം. കോയാസ്സൻ കേട്ട ഭാവം  കാണിക്കുന്നില്ല. മകനെ നിന്നെക്കൊണ്ട് താങ്ങാനാവില്ല എന്ന് കിറിക്കോണിൽ  എഴുതിവെച്ചിട്ടുള്ള ഒരു ചിരിമാത്രമായിരുന്നു മറുപടി. </p>
<p>ഒരിക്കൽക്കൂടെ  ആ പ്രതിമകളിൽ സൂക്ഷിച്ച് നോക്കി അവയൊക്കെ ഞങ്ങളുടെ പുൽക്കൂട്ടിൽ വന്ന്  കയറിയാലുള്ള ചിത്രം മനസ്സിൽ സങ്കൽപ്പിച്ച് വളരെ വിഷമത്തോടെ വീട്ടിലെത്തി.  ഇനിയാ പ്രതിമകൾ കിട്ടാൻ ഒറ്റ മാർഗ്ഗമേയുള്ളൂ. അച്ഛനോട് പറഞ്ഞ് നോക്കുക.</p>
<p>വലിയ  വിലയുള്ള പ്രതിമകളായിരിക്കും. അച്ഛന്റെ സർക്കാർ ശമ്പളത്തിൽ ഒതുങ്ങാൻ  സാദ്ധ്യതയില്ല. എന്നാലും പറഞ്ഞ് നോക്കുക തന്നെ. അച്ഛൻ നല്ല  മൂഡിലിരിക്കുമ്പോൾ പതുക്കെ ചെന്ന് കാര്യം തന്ത്രപൂർവ്വം അവതരിപ്പിച്ചു.  ഞങ്ങൾ ഓണക്കളമിടുന്നതും , വിഷൂന് പടക്കം പൊട്ടിക്കുന്നതുമൊക്കെ  വടക്കേക്കാരുടെ ഒപ്പമല്ലേ ? പിന്നിപ്പോ കൃസ്തുമസ്സ് വന്നപ്പോൾ മാത്രം  ഞങ്ങൾക്ക് അവരെപ്പോലെ ആഘോഷിക്കാൻ പറ്റാത്തത് കഷ്ടമല്ലേ ? ആ ലൈനിലൊന്ന്  പിടിച്ച് നോക്കി. എല്ലാം പറഞ്ഞ് കഴിഞ്ഞിട്ടും‍ അച്ഛന് കോയാസ്സന്റെ അത്രയും  പോലും മൈൻഡില്ല. കേട്ടഭാവം ഇല്ലെന്ന് മാത്രമല്ല, കോയാസ്സന്റെ കിറിക്കോണിൽ  ഉണ്ടായിരുന്ന ചിരിയുടെ നൂറിലൊന്ന് പോലും അച്ഛന്റെ മുഖത്തില്ല. സംഗതി  ചീറ്റിപ്പോയെന്ന് മൂന്നരത്തരം. </p>
<p>നാളെ കൃസ്തുമസ്സാണ്.  ഇന്ന് വൈകീട്ടെങ്കിലും പ്രതിമകൾ കിട്ടിയില്ലെങ്കിൽ&nbsp;  പുൽക്കൂടുണ്ടാക്കാൻ പാടുപെട്ടതെല്ലാം വെറുതെയാകും. കരച്ചിലിന്റെ  വക്കത്തെത്തിയ നിമിഷങ്ങൾ‍. </p>
<p>രാത്രി കിടക്കാൻ പോകുന്നതിന്  മുൻപ് ഉണ്ണിയേശു പിറക്കാതെ അനാഥമാകാൻ പോകുന്ന ആ പുൽക്കൂ‍ട് ഒരിക്കൽക്കൂടെ  ഞാനൊന്ന് പോയി നോക്കി. തൊട്ടടുത്ത് കത്തിക്കൊണ്ടിരുന്ന കടലാസ്  നക്ഷത്രത്തിന്റെ മടക്കുകളിലും അരുകുകളിലുമുള്ള ചെറിയ ദ്വാരങ്ങളിലൂടെ  അരിച്ചരിച്ച് മുഖത്തുവീണ മങ്ങിയ വെളിച്ചത്തിൽ‍, എന്റെ  കവിളിലൂടൊലിച്ചിറങ്ങിയ കണ്ണുനീർ ആരും കണ്ടുകാണാ‍ൻ വഴിയില്ല. </p>
<p>വലിയ  സന്തോഷമൊന്നുമില്ലാതെ കൃസ്തുമസ്സ് ദിനം പുലർന്നു. രാവിലെ ഉമ്മറത്തെ  പടിയിൽ&nbsp; വന്നിരുന്ന് വൈക്കോൽക്കൂനയിൽ കോഴികൾ ചികയുന്നത് നോക്കിയിരുന്നപ്പോൾ  പുൽക്കൂടിന്റെ ഭാഗത്തേക്ക് നോക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. </p>
<p>എത്ര  ശ്രമിച്ചിട്ടും എന്റെ കൊച്ചുമനസ്സിനെ നിയന്ത്രിക്കാ‍നെനിക്കായില്ല.  ഇടങ്കണ്ണിട്ട് ഒരുപ്രാവശ്യമേ ഞാനാ ഭാഗത്തേക്ക് നോക്കിയുള്ളൂ. </p>
<p>ഞെട്ടിപ്പോയി !! </p>
<p>ഇന്നലെ  രാത്രി കണ്ടതുപോലെയല്ല പുൽക്കൂടിപ്പോൾ‍. ആകെ മാറിമറിഞ്ഞിരിക്കുന്നു!  കോയാസ്സന്റെ കടയിൽ ഞാൻ കണ്ട പ്രതിമകളിപ്പോൾ ഞങ്ങളുടെ പുൽക്കൂട്ടിലുണ്ട്.  ഉണ്ണിയേശുവും, കന്യാമറിയവും, മാലാഖമാരും, ആടുകളും, പശുക്കളും,  കിഴക്കുനിന്നെത്തിയ രാജാക്കന്മാരുമെല്ലാം ഞാൻ മനസ്സിൽക്കണ്ട അതേ  സ്ഥാനത്തു തന്നെ. </p>
<p>അതിനൊക്കെ പുറമെ കുറെ ബലൂണുകളും,  അലങ്കാരദീപത്തിന്റെ ഒരു മാലയും പുൽക്കൂടിനെ മോടി പിടിപ്പിച്ച്  നിൽക്കുന്നു. ദൈവപുത്രൻ അങ്ങനെ ഞങ്ങളുടെ പുൽക്കൂട്ടിലും  പിറന്നിരിക്കുന്നു. <br />ആർത്തുവിളിക്കണമെന്ന് തോന്നി. എങ്ങനിത് സംഭവിച്ചു ? എനിക്കൊരു പിടിയും കിട്ടിയില്ല. </p>
<p>ചേച്ചിമാരെ  വിവരമറിയിക്കാൻ അകത്തേക്കോടാൻ ഒരുങ്ങിയപ്പോഴാണ് വരാന്തയുടെ വടക്കേ  അറ്റത്ത് അച്ഛനിരിക്കുന്നത് ഞാൻ കണ്ടത്. വളരെ ഗൌരവത്തോടെ പത്രത്തിൽ കണ്ണും  നട്ടിരിക്കുന്ന അച്ഛന്റെ ചുണ്ടിന്റെ കോണിൽ ഞാനപ്പോൾ വ്യക്തമായി  തെളിഞ്ഞുകണ്ടു. ഒരു ചെറുപുഞ്ചിരി, ഒരു കള്ളച്ചിരി. </p>
<p>അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി. <br />ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=628" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=628</wfw:commentRss>
		<slash:comments>46</slash:comments>
		</item>
	</channel>
</rss>
