<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; പരിചിത മുഖങ്ങള്‍</title>
	<atom:link href="http://niraksharan.in/?cat=43&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Thu, 20 Nov 2025 06:08:07 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> അക്ഷരങ്ങൾ പെറുക്കി നിരക്ഷരൻ പണിത കോട്ട കഥകൾ!</title>
		<link>http://niraksharan.in/?p=10145</link>
		<comments>http://niraksharan.in/?p=10145#comments</comments>
		<pubDate>Tue, 11 Nov 2025 14:30:27 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=10145</guid>
		<description><![CDATA[———————————————————————————- കൊച്ചിയിലെ ഓട്ടക്കാരുടെ കൂട്ടായ്മയിൽ എൻ്റെ സഹ ഓട്ടക്കാരനായ രാജേഷ് രാമചന്ദ്രൻ, എൻ്റെ കഥ പറയുന്ന കോട്ടകൾ എന്ന യാത്രാവിവരണത്തെപ്പറ്റി അഭിപ്രായപ്പെടുന്നത് താഴെ ചേർക്കുന്നു. ———————————————————————————- എല്ലാവരും യാത്ര ചെയ്യാൻ സ്വപ്നം കാണുന്നു, പക്ഷേ കുറച്ചുപേർ മാത്രമേ അത് ചെയ്യുന്നുള്ളൂ, വളരെ കുറച്ചുപേർ മാത്രമേ അത് അനുഭവിക്കുന്നുള്ളൂ. നിരക്ഷരന്റെ &#8216;കഥ പറയുന്ന കോട്ടകൾ&#8217;, മനോഹരമായി കഥകൾ പറയുന്നു. മനോഹരമായി കഥകൾ പറഞ്ഞുകൊണ്ട്, നമ്മൾ കടൽത്തീര മണലിലൂടെ സഞ്ചരിക്കുകയാണ്. ഇത് കോട്ടകളുടെ കഥകൾ മാത്രമല്ല, കേരളത്തിന്റെ പരിണാമവും ഇന്ത്യയുടെ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10145" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/11/222.jpg"><img class="aligncenter wp-image-10146 " src="http://niraksharan.in/wp-content/uploads/2025/11/222.jpg" alt="22" width="519" height="519" /></a><br />
———————————————————————————-<br />
<span style="color: #0000ff;">കൊച്ചിയിലെ ഓട്ടക്കാരുടെ കൂട്ടായ്മയിൽ എൻ്റെ സഹ ഓട്ടക്കാരനായ</span> <a href="https://rajeshcamelia.wordpress.com/2025/11/11/%e0%b4%95%e0%b4%a5-%e0%b4%aa%e0%b4%b1%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%be-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d/?fbclid=IwY2xjawOE2tlleHRuA2FlbQIxMQBicmlkETE1aFQyTTd5SGNpcVBwbVJCc3J0YwZhcHBfaWQQMjIyMDM5MTc4ODIwMDg5MghjYWxsc2l0ZQIzMAABHtZIwTSdUUOsTXSFMYHrtVuE7fyjKXchVav1sHWwg_zmTKgmiWL8vBhjNU7k_aem_F_clcAj6LrahUWV2tvuDfA&amp;brid=UQ05xoIo6V0Rjazr_flYbA">രാജേഷ് രാമചന്ദ്രൻ</a>, <span style="color: #0000ff;">എൻ്റെ കഥ പറയുന്ന കോട്ടകൾ എന്ന യാത്രാവിവരണത്തെപ്പറ്റി അഭിപ്രായപ്പെടുന്നത് താഴെ ചേർക്കുന്നു.</span><br />
———————————————————————————-<br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">എ</span></a></strong></span>ല്ലാവരും യാത്ര ചെയ്യാൻ സ്വപ്നം കാണുന്നു, പക്ഷേ കുറച്ചുപേർ മാത്രമേ അത് ചെയ്യുന്നുള്ളൂ, വളരെ കുറച്ചുപേർ മാത്രമേ അത് അനുഭവിക്കുന്നുള്ളൂ.</p>
<p>നിരക്ഷരന്റെ &#8216;കഥ പറയുന്ന കോട്ടകൾ&#8217;, മനോഹരമായി കഥകൾ പറയുന്നു. മനോഹരമായി കഥകൾ പറഞ്ഞുകൊണ്ട്, നമ്മൾ കടൽത്തീര മണലിലൂടെ സഞ്ചരിക്കുകയാണ്. ഇത് കോട്ടകളുടെ കഥകൾ മാത്രമല്ല, കേരളത്തിന്റെ പരിണാമവും ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ലോകം എങ്ങനെ കണ്ടു എന്നതുമാണ്.</p>
<p>കൊച്ചിയുടെ സ്വന്തം ഫോർട്ട് കൊച്ചിന്റെ കഥ പറഞ്ഞുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. കോഴിക്കോട്, വാസ്കോഡെഗാമയുടെയും അറബികളുടെയും ലോകത്തെ കാപ്പാടിലൂടെ കൊണ്ടുവരുന്നു. മാളിയേക്കലും മറിയുമ്മയും മലബാറിന്റെ മഹിളാ പ്രതിഭകളെ പരിചയപ്പെടുത്തുന്നു. പിന്നീട് തലശ്ശേരി കോട്ടയിൽ ബൃിട്ടീഷുകാരേയും ടിപ്പുവിനെയും അനുഭവിക്കുന്നു. കണ്ണൂർ കോട്ടയിലേക്കുള്ള വഴിയിൽ, കോളേജുകുമാരനായ മനോജിനെ തിരിച്ചറിയുന്നു! കേരളത്തിലെ ഏക മുസ്ലീം രാജകുടുംബം അറക്കൽ കുടുംബത്തിന്റെ പൂർവ്വിക ഭവനം അറക്കൽ കെട്ടും, അറക്കൽ ബീവിയും കഥകൾ പറയുന്നു. മുത്തപ്പൻ വാഴുന്ന പറശ്ശിനിക്കടവ് താണ്ടി ബേക്കലും ചന്ദ്രഗിരിക്കോട്ടയും. അധികമാരും കേൾക്കാത്ത കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുര ക്ഷേത്രം കടന്ന് കർണ്ണാടകയിൽ 1000 തൂണുകളുള്ള ജൈന ക്ഷേത്രം. കാർക്കളയിൽ ചതുർമുഖ ബസ്തി, ബാഹുബലി ബെട്ട എന്ന രണ്ടു ജൈന ക്ഷേത്രങ്ങൾ താണ്ടി കൊല്ലൂർ മൂകാംബികയിൽ, മുർദേശ്വർിലും. ഗോകർണ്ണം വഴി കാർവാർ യാത്ര വിവരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.</p>
<p>നിരക്ഷരനും പങ്കാളിയായ മുഴിങ്ങോടികാരിയും കണ്ടതും വായിച്ചതുമായ റോഡ് അടയാളങ്ങൾ! ഒരാൾ മിർജാൻ ഫോർട്ട് എന്നും മറ്റെയാൾ മിർജാൻ പോർട്ട് എന്നും വായിച്ചു? ലോകത്തെ എല്ലാ ദമ്പതികളെയും പോലെ രണ്ടുപേരും ശരിയായിരുന്നു!</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10145" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10145</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കമ്പിളികണ്ടത്തെ കൽഭരണികൾ. (ഒരു കഥയുണ്ട്)</title>
		<link>http://niraksharan.in/?p=10115</link>
		<comments>http://niraksharan.in/?p=10115#comments</comments>
		<pubDate>Wed, 15 Oct 2025 16:30:18 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഭിമുഖം]]></category>
		<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10115</guid>
		<description><![CDATA[24 ആഴ്ചകൾക്കുള്ളിൽ 28 എഡിഷൻ വിറ്റുപോയ പുസ്തകം. വെറും വില്പനയല്ല, ആകാശദൂത് എന്ന സിനിമ കണ്ട് പ്രേക്ഷകർ കരഞ്ഞതുപോലെ, വായനക്കാരെ കരയിപ്പിച്ചുകൊണ്ട് വിറ്റുപോയ പുസ്തകം. അതാണ് കമ്പിളികണ്ടത്തെ കൽഭരണികൾ. മഞ്ഞുമ്മലിലെ മാതൃഭൂമി സ്റ്റുഡിയോയിൽ, &#8216;ഒരു കഥയുണ്ട് &#8216; എന്ന പരിപാടിയിലൂടെ ഇന്ന് പ്രിയൻ പറഞ്ഞ കഥ അതായിരുന്നു. സത്യത്തിൽ അതൊരു കഥയല്ല. ശ്രീ.ബാബു അബ്രഹാമും മൂന്ന് സഹോദരിമാരും അവരുടെ അമ്മ മേരിയും ഒന്നുമില്ലായ്മയിൽ നിന്നും ജീവിതം വെട്ടിപ്പിടിച്ചതിന്റെ നേരനുഭവമാണ്; ആത്മകഥയാണ്. കുട്ടേട്ടനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വരികൾ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10115" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/10/11.jpg"><img class="aligncenter wp-image-10116 " src="http://niraksharan.in/wp-content/uploads/2025/10/11.jpg" alt="11" width="470" height="627" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">24</span></a></strong></span> ആഴ്ചകൾക്കുള്ളിൽ 28 എഡിഷൻ വിറ്റുപോയ പുസ്തകം. വെറും വില്പനയല്ല, ആകാശദൂത് എന്ന സിനിമ കണ്ട് പ്രേക്ഷകർ കരഞ്ഞതുപോലെ, വായനക്കാരെ കരയിപ്പിച്ചുകൊണ്ട് വിറ്റുപോയ പുസ്തകം. അതാണ് കമ്പിളികണ്ടത്തെ കൽഭരണികൾ.</p>
<p>മഞ്ഞുമ്മലിലെ മാതൃഭൂമി സ്റ്റുഡിയോയിൽ, &#8216;ഒരു കഥയുണ്ട് &#8216; എന്ന പരിപാടിയിലൂടെ ഇന്ന് <a href="https://www.facebook.com/priyarajgovindraj.g">പ്രിയൻ</a> പറഞ്ഞ കഥ അതായിരുന്നു. സത്യത്തിൽ അതൊരു കഥയല്ല. <a href="https://www.facebook.com/babu.abraham.247328">ശ്രീ.ബാബു അബ്രഹാമും</a> മൂന്ന് സഹോദരിമാരും അവരുടെ അമ്മ മേരിയും ഒന്നുമില്ലായ്മയിൽ നിന്നും ജീവിതം വെട്ടിപ്പിടിച്ചതിന്റെ നേരനുഭവമാണ്; ആത്മകഥയാണ്.</p>
<p><a href="https://www.facebook.com/ashtamoorthi.vasudevan/">കുട്ടേട്ടനാണ്</a> പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വരികൾ എടുത്തു പറഞ്ഞാൽ, &#8220;വായിച്ചുതീർത്ത്, പുസ്തകം അടച്ച് വെച്ചാലും ബാബു അബ്രഹാമിന്റെ അനുഭവങ്ങൾ നമ്മളെ കുറേക്കാലം വേട്ടയാടിക്കൊണ്ടിരിക്കും. മഴയും മഞ്ഞുമേറ്റ് ഇതിലെ കഥാപാത്രങ്ങൾ കുറേക്കാലം കൂടി നമ്മോടൊപ്പം ജീവിതം തുടരും. അതാണ് ഈ പുസ്തകത്തിന്റെ മികവിനുള്ള സാക്ഷ്യപത്രം.&#8221;</p>
<p>ഈ പുസ്തകത്തിലെ ഏതെങ്കിലും ഒരു താളിൽ കണ്ണീർ വീഴ്ത്താതെ വായന പൂർത്തിയാക്കുക, വായനക്കാരനെ സംബന്ധിച്ച് ശ്രമകരമായ ജോലിയാണ്. എന്റെ കാര്യത്തിലും അനുഭവം മറിച്ചല്ല. അതുകൊണ്ടുതന്നെ &#8216;ഒരു കഥയുണ്ട് &#8216; പരിപാടിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ എനിക്കൽല്പം ആശങ്ക ഉണ്ടായിരുന്നു. സിനിമാ തീയറ്ററിൽ ആണെങ്കിൽ ഇരുട്ടിൽ കണ്ണ് തുടക്കാം. സ്റ്റുഡിയോയിലെ നിറഞ്ഞ വെളിച്ചത്തിന് കീഴെ അത് പറ്റില്ലല്ലോ. ഈ കഥ പറഞ്ഞ് തുടങ്ങിയാൽ പ്രിയൻ കരയിപ്പിച്ചിരിക്കും എന്നൊരു ബോധ്യവും എനിക്കുണ്ടായിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. പ്രിയന്റെ കണ്ഠമിടറി. ആദ്യത്തെ പത്ത് മിനിറ്റിനുള്ളിൽത്തന്നെ ഞാൻ കണ്ണ് തുടച്ചു. എന്തിനധികം പറയുന്നു, കഥാകൃത്ത് പോലും പല സന്ദർഭങ്ങളിലും ഗദ്ഗദകണ്ഠനായി; കണ്ണ് തുടച്ചു. ഒളികണ്ണിട്ട് പോലും കാണികളിൽ മറ്റാരേയും ഞാൻ നോക്കിയില്ല.</p>
<p>പുസ്തകത്തെപ്പറ്റി ഇതിൽ കൂടുതൽ ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പറ്റുമെങ്കിൽ ഒരു കോപ്പി പണം കൊടുത്ത് വാങ്ങി വായിക്കുക. കാരണം ഇതിന്റെ റോയൽറ്റി മുഴുവൻ പോകുന്നത്, ഷീബ അമീറിൻ്റെ സന്നദ്ധസംഘടന വഴി ക്യാൻസർ രോഗികളുടെ ചികിത്സയിലേക്കാണ്.</p>
<p>കഥയ്ക്ക് ശേഷം കഥാകൃത്തിനോട് ചോദ്യങ്ങൾ ചോദിക്കാൻ അവസരമുണ്ട്. അതിനു മുൻപ്, അദ്ദേഹത്തെ ഒന്ന് കെട്ടിപ്പിടിക്കണം എന്ന എന്റെ ആഗ്രഹം അവിടെ വെച്ച് തന്നെ സാധിച്ചു. എഴുത്തുകാരനെക്കൊണ്ട് പുസ്തകത്തിൽ തുല്ല്യം ചാർത്തിച്ചു. ഒപ്പം നിന്ന് പടമെടുത്തു. ആ പടം കണ്ടാൽ തോന്നും ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയെപ്പൊലെ ഏതോ ഹാസ്യസാഹിത്യകാരൻ്റെ പുസ്തകത്തിൻ്റെ കഥയാണ് അവിടെ പറഞ്ഞതെന്ന്.</p>
<p>കടന്നു പോന്നത് മുൾവഴികളിലൂടെ ആയതുകൊണ്ടാവാം, അതെല്ലാം വിട്ടുപിടിച്ച് ഗംഭീര നർമ്മമാണ് ശ്രീ.ബാബു അബ്രഹാം സംസാരത്തിൽ ഉടനീളം ഇപ്പോൾ കൂട്ട് പിടിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റേതായ ചില പദപ്രയോഗങ്ങളും നർമ്മത്തിൽ ചാലിച്ച് ഗ്രന്ഥകർത്താവ് മലയാളത്തിന് നൽകുന്നുണ്ട്.</p>
<p>ബാല്യകാലത്ത് മലം ചുമക്കേണ്ടി വന്നിട്ടുള്ള ഒരു കുട്ടി, അനാഥാലയത്തിൽ ജീവിക്കേണ്ടി വന്നിട്ടുള്ള ഒരു ബാലൻ,<br />
പത്താം തരം കഴിച്ച് നേരിട്ട് തുടർ പഠനത്തിലേക്ക് കടക്കാതെ ജീവിക്കാൻ വേണ്ടി പലപല ജോലികൾ ചെയ്തിട്ടുള്ള ഒരു യുവാവ്. പിന്നീട് പടിപടിയായി പിടിച്ചു കയറി, എംഫില്ലും ഡോക്ടറേറ്റും പോരാഞ്ഞ് ഫ്രഞ്ച് ഭാഷയിലും സാഹിത്യത്തിലും മാസ്റ്റർ ഡിഗ്രി വരെ സമ്പാദിച്ച ഒരു മനുഷ്യൻ. ഫ്രാൻസിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിപ്പിച്ചു. നിലവിൽ ഫ്രാൻസിൽത്തന്നെ മാനേജ്മെന്റ് വിഭാഗത്തിൽ പ്രൊഫസർ ആയി ജോലി നോക്കുന്നു. അതും പോരാഞ്ഞ് സോഷ്യോളജിയിൽ ഗവേഷണം ചെയ്യുന്നു.</p>
<p>പക്ഷേ ഇതിനെല്ലാം വഴി വെട്ടിയ അമ്മ മേരിയാണ് പുസ്തകത്തിലെ നായിക, അഥവാ നായകൻ. അങ്ങനെയൊരു പുരുഷനെയോ സ്ത്രീയെയോ അതിന് മുൻപും ശേഷവും കണ്ടിട്ടില്ലെന്ന് ശ്രീ ബാബു അബ്രഹാം ആവർത്തിച്ച് പറയുന്നു.</p>
<p>എന്നെക്കാൾ ആറ് വയസ്സ് ചെറുപ്പമാണ് ഡോ: ബാബു അബ്രഹാം. പക്ഷേ അദ്ദേഹം കടന്നുപോയ ജീവിത സാഹചര്യങ്ങളുടെ ഒരു ശതമാനം പോലും ഞാൻ അനുഭവിച്ചിട്ടില്ല; നമ്മളിൽ പലരും അനുഭവിച്ചിട്ടില്ല. 28 എഡിഷൻ വിറ്റഴിച്ച് ഈ പുസ്തകം മുന്നേറുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഒരുപക്ഷേ ആടുജീവിതത്തിനൊപ്പം ഈ പുസ്തകത്തിൻ്റെ പ്രതികൾ വിറ്റ് പോയാൽ അതിശയപ്പെടാനില്ല.</p>
<p><strong>വാൽക്കഷണം:-</strong> പ്രിയന്റെ &#8216;ഒരു കഥയുണ്ട് &#8216; പരിപാടി നാൾക്കുനാൾ ജനപ്രീതി ആർജ്ജിച്ച് വരുകയാണ്. അധികം വൈകാതെ ഈ പരിപാടി ടിക്കറ്റ് വെച്ച് നടത്തിയാലും തെറ്റ് പറയാനാവില്ല. അതിന് മുന്നേ ഒരിക്കലെങ്കിലും പോയി ഒരു ലൈവ് ഷോ കണ്ടോളൂ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10115" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10115</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഓണം ഇങ്ങനേയും ആഘോഷമാക്കാം.</title>
		<link>http://niraksharan.in/?p=10086</link>
		<comments>http://niraksharan.in/?p=10086#comments</comments>
		<pubDate>Fri, 05 Sep 2025 14:30:51 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ജീവകാരുണ്യം]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10086</guid>
		<description><![CDATA[15 വർഷമായി കുഞ്ഞഹമ്മദിക്ക എന്ന ഈ മനുഷ്യൻ ഓണം ആഘോഷിക്കുന്നത് ഇങ്ങനെയാണ്. വയനാട്ടിലെ ചിതലയത്തും പരിസരത്തുമുള്ള 50 ഓളം ആദിവാസി കൂരകളിലേക്ക് ഓണക്കിറ്റുകൾ എത്തിക്കും. പറ്റേ കിടപ്പിലായി പോയവരെ തിരഞ്ഞെടുത്താണ് ഇപ്പോൾ പ്രധാനമായും കിറ്റ് നൽകുന്നത്. അതൊരു സാധാരണ കിറ്റൊന്നുമല്ല. 4 പേരുള്ള ഒരു കുടുംബത്തിന് ഓണക്കാലം മുഴുവൻ ആഘോഷമാക്കാനുള്ള എല്ലാ പലവ്യഞ്ജനങ്ങളും അതിൽ ഉണ്ടാകും. ഇതെല്ലാം കൊടുക്കുന്നതിന്റെ ചിത്രങ്ങൾ കുഞ്ഞഹമ്മദിക്ക എടുക്കുമെങ്കിലും അത് പ്രദർശിപ്പിക്കാറില്ല. കൊടുത്തു എന്നതിൻ്റെ തെളിവിലേക്ക് സൂക്ഷിക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. എങ്കിലും [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10086" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/09/113.jpg"><img class="aligncenter wp-image-10087 " src="http://niraksharan.in/wp-content/uploads/2025/09/113.jpg" alt="11" width="490" height="860" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">15</span></a></strong></span> വർഷമായി കുഞ്ഞഹമ്മദിക്ക എന്ന ഈ മനുഷ്യൻ ഓണം ആഘോഷിക്കുന്നത് ഇങ്ങനെയാണ്. വയനാട്ടിലെ ചിതലയത്തും പരിസരത്തുമുള്ള 50 ഓളം ആദിവാസി കൂരകളിലേക്ക് ഓണക്കിറ്റുകൾ എത്തിക്കും. പറ്റേ കിടപ്പിലായി പോയവരെ തിരഞ്ഞെടുത്താണ് ഇപ്പോൾ പ്രധാനമായും കിറ്റ് നൽകുന്നത്.</p>
<p>അതൊരു സാധാരണ കിറ്റൊന്നുമല്ല. 4 പേരുള്ള ഒരു കുടുംബത്തിന് ഓണക്കാലം മുഴുവൻ ആഘോഷമാക്കാനുള്ള എല്ലാ പലവ്യഞ്ജനങ്ങളും അതിൽ ഉണ്ടാകും. ഇതെല്ലാം കൊടുക്കുന്നതിന്റെ ചിത്രങ്ങൾ കുഞ്ഞഹമ്മദിക്ക എടുക്കുമെങ്കിലും അത് പ്രദർശിപ്പിക്കാറില്ല. കൊടുത്തു എന്നതിൻ്റെ തെളിവിലേക്ക് സൂക്ഷിക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. എങ്കിലും ആ ഭാഗത്തുള്ള പത്രക്കാർക്ക് ഇപ്പോൾ കൃത്യമായി ഇക്കാര്യം അറിയാം. ഓണക്കാലത്ത് കുഞ്ഞഹമ്മദിക്കയെ പിന്തുടർന്ന് അവർ അത് വാർത്തയാക്കും. അത്തരത്തിൽ ഒരു വാർത്തയാണ് ഈ ചിത്രത്തിൽ ഉള്ളത്.</p>
<p>ഇടയ്ക്കെപ്പോഴോ ഞാനും ഈ ഓണാഘോഷത്തിൻ്റെ ഓരം ചേർന്നു. എന്നിലൂടെ അറിഞ്ഞ് മറ്റൊരുപാട് സൃഹൃത്തുക്കളും അതിൻ്റെ ഭാഗമായി. ഇതിനായുള്ള സ്ഥിരം ഫണ്ട്, നിക്ഷേപം എന്ന നിലയിലേക്ക് കാര്യങ്ങൾ വളർന്നു. കേട്ടറിഞ്ഞ് ബ്രിട്ടീഷ് മലയാളി എന്ന UK സംഘടന 7 ലക്ഷത്തോളം വരുന്ന വലിയൊരു തുക ഇതിലേക്ക് തന്നു. അത് സ്ഥിരനിക്ഷേപമാക്കി അതിൻ്റെ പലിശ കൊണ്ടാണ് ഇപ്പോൾ ഈ ഓണാഘോഷം നടക്കുന്നത്.<br />
കുഞ്ഞഹമ്മദിക്കയുടെ ആദിവാസി സേവനങ്ങൾ ഇതിൽ ഒതുങ്ങി എന്ന് കരുതരുത്. സ്ക്കുൾ തുറക്കുമ്പോൾ കുട്ടികൾക്ക് സ്ക്കൂൾ ബാഗ്, പുസ്തകങ്ങൾ, കുട, യൂണിഫോം എന്നിങ്ങനെയുള്ള സാമഗ്രികളും കുഞ്ഞഹമ്മദിക്ക എത്തിക്കുന്നു. ബ്രിട്ടീഷ് മലയാളി തന്ന സ്ഥിരനിക്ഷേപം കഴിഞ്ഞ കുറെ വർഷങ്ങളായി അതിന് വേണ്ടിയും ചിലവഴിക്കുന്നുണ്ട്.</p>
<p>പ്രളയം വരുമ്പോഴും മഹാമാരി വരുമ്പോഴും പ്രതീക്ഷിക്കാത്ത കാറ്റും മഴയും വരുമ്പോൾ ചോരുന്ന കൂരകൾക്ക് വേണ്ടിയും ഉള്ള പ്രവർത്തനങ്ങൾ വേറെയുമുണ്ട് കഥാനായകന്. ഒരിക്കൽ ഇക്കാര്യങ്ങൾ കേട്ടറിഞ്ഞ കിറ്റക്സ് ഉടമ ശ്രീ.സാബുവും കുഞ്ഞഹമ്മദിക്കയുമായി കൈകോർത്തിട്ടുണ്ട്. ഒരു ലക്ഷത്തിന് മുകളിൽ വരുന്ന സഹായങ്ങൾ ആണ് അന്ന് അദ്ദേഹം നൽകിയത്.</p>
<p>സർക്കാരിന്റെ ഓണക്കിറ്റുകളുമായി, ഓണക്കോടിയുടുത്ത് ചിലർ നിൽക്കുന്ന ചിത്രങ്ങൾ കണ്ടപ്പോഴാണ് ഇത് പറയണമെന്ന് തോന്നിയത്. സർക്കാരിന്റെ ഓണക്കിറ്റുകൾ കിട്ടാത്ത ആദിവാസികളെ കൃത്യമായി തപ്പി കണ്ടുപിടിച്ചാണ് കുഞ്ഞഹമ്മദിക്കയുടെ പ്രവർത്തനം. ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി ശമ്പളം പറ്റുന്ന എത്രയോ സർക്കാർ ഉദ്യോഗസ്ഥന്മാർ ഉണ്ട്. അവർക്ക് ആർക്കും എന്തേ കുഞ്ഞഹമ്മദിക്കയുടെ ലിസ്റ്റിലുള്ള ആദിവാസികൾക്കായി കുറച്ച് ഓണക്കിറ്റുകൾ സംഘടിപ്പിച്ച് കൊടുക്കാൻ ആകുന്നില്ല? ഇവരുടെ വോട്ടുകൾ കൊണ്ട് ഒരു പഞ്ചായത്ത് വാർഡ് പോലും ജയിക്കാൻ ആവില്ല എന്നതുകൊണ്ടാണോ? എല്ലാറ്റിനുമുപരി വോട്ട് ആണല്ലോ മുഖ്യം!</p>
<p>ഒരു കാര്യം കൂടെ പറഞ്ഞുകൊണ്ട് ഈ ഉപന്യാസം അവസാനിപ്പിക്കാം.</p>
<p>കുഞ്ഞഹമ്മദിക്കയുടെ ഈ പ്രവർത്തനങ്ങൾ അദ്ദേഹത്തിന് തന്നെ താങ്ങാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. അതിന് പല കാരണങ്ങളുണ്ട്.</p>
<p><strong>കാരണം 1:-</strong> ആ ഭാഗത്ത് ഏതൊരു ജീവകാരുണ്യ സഹായം ആവശ്യം വന്നാലും ആദിവാസികളും പൊതുജനങ്ങളും സ്ക്കൂളുകാരും ഒക്കെ വിളിക്കുന്നത്, സ്വന്തം കുടുംബത്തിലെ കാര്യങ്ങൾ രണ്ടറ്റം മുട്ടിക്കാൻ ബദ്ധപ്പെടുന്ന ഈ മനുഷ്യനെയാണ്.</p>
<p><strong>കാരണം 2:-</strong> അത്രയ്ക്ക് ഭദ്രമായ സാമ്പത്തിക അവസ്ഥ അദ്ദേഹത്തിനില്ല; അദ്ദേഹം സമാഹരിച്ചിട്ടുള്ള സ്ഥിരം ഫണ്ടിനുമില്ല.</p>
<p><strong>കാരണം 3:-</strong> പഴയത് പോലെ നല്ല ആരോഗ്യാവസ്ഥയിൽ അല്ല അദ്ദേഹം. ഇത് എത്രനാൾ തുടർന്ന് പോകാൻ പറ്റും എന്ന കാര്യത്തിൽ അദ്ദേഹത്തിന് നല്ല ആശങ്കയുണ്ട്.</p>
<p>എങ്കിലും ജീവനോടെ ഇരിക്കുന്ന കാലത്തോളം ഇത് ഭംഗിയായിത്തന്നെ കൊണ്ടുപോകാൻ ഈ മനുഷ്യൻ ആഗ്രഹിക്കുന്നു. അതിന് ചെയ്യേണ്ടത് സ്ഥിരനിക്ഷേപം വർദ്ധിപ്പിക്കുക എന്നതാണ്.</p>
<p>ആയതിനാൽ, സാമ്പത്തികമായി സഹായിക്കാൻ പറ്റുമെന്നുള്ളവർ, ഈ ഓണത്തിൻ്റെ പൊട്ടും പൊടിയും വല്ലതും ബാക്കി ഇരിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് അയച്ച് കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ തുകയുടെ ഉത്തരവാദിത്തം എന്നിലും നിക്ഷിപ്തമാണ്. ഇതിൻ്റെ കണക്കുകൾ സൂക്ഷിക്കുന്നത് ഞാനാണ്. കുഞ്ഞഹമ്മദിക്കയുടെ ബാങ്ക് നോമിനിയും ഞാനാണ്. അദ്ദേഹത്തിന് ഇത് തുടർന്ന് കൊണ്ടുപോകാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടാകുന്ന കാലത്ത് ഈ തുക, അത് തന്നവർക്ക് തന്നെ തിരികെ നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാരണങ്ങളാൽ, ഇങ്ങനെ കിട്ടുന്ന തുകയുടെ കണക്ക് ഞങ്ങൾ പരസ്യമായി പറയുന്നതായിരിക്കും. ആയതിനാൽ പേര് രഹസ്യമാക്കി വെക്കണമെന്നുള്ളവർ ആദ്യമേ അറിയിക്കണം. തുക തന്നവർക്ക് മാത്രം മനസ്സിലാകുന്ന ഒരു പ്രത്യേക കോഡ് സഹിതം ഞങ്ങളത് രഹസ്യമാക്കി വെക്കുന്നതാണ്.</p>
<p>ഈ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ താൽപ്പര്യം ഉള്ളവർക്ക് വേണ്ടി കുഞ്ഞഹമ്മദിക്കയുടെ ബാങ്ക് വിവരങ്ങളും UPI നമ്പറും താഴെ ചേർക്കുന്നു. എല്ലാവർക്കും നന്ദി. ഓണാശംസകൾ!</p>
<p>UPI Number &#8211; 9645238180<br />
Bank name &#8211; Central bank of India<br />
Account # 3227581510<br />
Account Name &#8211; Kunji Muhammed<br />
Branch &#8211; Thottakkara<br />
IFSC &#8211; CBIN0283040</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10086" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10086</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> Mother mary comes to me.</title>
		<link>http://niraksharan.in/?p=10081</link>
		<comments>http://niraksharan.in/?p=10081#comments</comments>
		<pubDate>Wed, 03 Sep 2025 16:30:03 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാഹിത്യം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10081</guid>
		<description><![CDATA[ജീവിതത്തിൽ എല്ലായ്പ്പോളും കടന്ന് വരാൻ സാദ്ധ്യതയില്ലാത്ത ഒരു ഗംഭീര സായാഹ്നം ആയിരുന്നു ഇന്നലത്തേത്. എറണാകുളം സെയ്ൻ്റ് ട്രീസാസ് കോളേജിൽ വെച്ച് വിശ്വവിഖ്യാത എഴുത്തുകാരി അരുന്ധതി റോയിയുടെ  ഏറ്റവും പുതിയ പുസ്തകത്തിന്റെ (Mother Mary comes to me) ഗ്ലോബൽ ലോഞ്ച് ഇന്നലെയായിരുന്നു. രജിസ്ട്രേഷൻ മുഖേനയായിരുന്നു പ്രവേശനം നിയന്ത്രിച്ചിരുന്നത്. എറണാകുളത്തിന് വെളിയിൽ നിന്നുള്ള ജില്ലകളിൽ നിന്ന് മാത്രമല്ല അങ്ങ് ഡൽഹിയിൽ നിന്നും ബംഗാളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും ആരാധകരും വായനക്കാരും തിങ്ങി നിറഞ്ഞ സദസ്സ്. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10081" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/09/112.jpg"><img class="aligncenter wp-image-10083 " src="http://niraksharan.in/wp-content/uploads/2025/09/112.jpg" alt="11" width="470" height="711" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ജീ</span></a></strong></span>വിതത്തിൽ എല്ലായ്പ്പോളും കടന്ന് വരാൻ സാദ്ധ്യതയില്ലാത്ത ഒരു ഗംഭീര സായാഹ്നം ആയിരുന്നു ഇന്നലത്തേത്.</p>
<p>എറണാകുളം സെയ്ൻ്റ് ട്രീസാസ് കോളേജിൽ വെച്ച് വിശ്വവിഖ്യാത എഴുത്തുകാരി <a href="https://www.facebook.com/ArundhatiRoyAuthor">അരുന്ധതി റോയി</a>യുടെ  ഏറ്റവും പുതിയ പുസ്തകത്തിന്റെ (Mother Mary comes to me) ഗ്ലോബൽ ലോഞ്ച് ഇന്നലെയായിരുന്നു. രജിസ്ട്രേഷൻ മുഖേനയായിരുന്നു പ്രവേശനം നിയന്ത്രിച്ചിരുന്നത്.</p>
<p>എറണാകുളത്തിന് വെളിയിൽ നിന്നുള്ള ജില്ലകളിൽ നിന്ന് മാത്രമല്ല അങ്ങ് ഡൽഹിയിൽ നിന്നും ബംഗാളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും ആരാധകരും വായനക്കാരും തിങ്ങി നിറഞ്ഞ സദസ്സ്. വിദേശ മാദ്ധ്യമങ്ങളുടേയും വിദേശ പ്രസാധകരുടേയും സാന്നിദ്ധ്യം.<br />
&#8216;പള്ളിക്കൂട&#8217;ത്തിലെ പൂർവ്വ വിദ്യാർത്ഥികളുടേയും അരുന്ധതി റോയിയുടെ ബന്ധുജനങ്ങളുടേയും ബാഹുല്യം.</p>
<p>സെൻ്റ് മേരീസ് ഹാൾ നിറഞ്ഞു കവിഞ്ഞപ്പോൾ അതിനേക്കാൾ ഏറെ പേരെ മുകളിലുള്ള ഹാളിൽ ഇരുത്തി വെർച്വലായി ചടങ്ങിൽ പങ്കെടുപ്പിക്കേണ്ടി വന്നു.</p>
<p>അരുന്ധതി റോയിയുടെ സഹോദരൻ എൽകെസി റോയിയുടെ മനോഹരമായ ഇംഗ്ലീഷ് ഗാനാലാപനങ്ങൾ, രണ്ട് ഘട്ടമായി ഗ്രന്ഥകാരിയുടെ പുസ്തകം വായന, ഗ്രന്ഥകാരിയുമായുള്ള അഭിമുഖം, ചോദ്യോത്തരങ്ങൾ. രണ്ട് മണിക്കൂറിൽ അധികം നീണ്ട പ്രൗഢഗംഭീരമായ ചടങ്ങ്. ഏതൊരു ഗ്രന്ഥകർത്താവും കൊതിച്ച് പോകുന്ന തരത്തിലുള്ള ഒരു ബുക്ക്‌ ലോഞ്ച്. ഞാൻ ആദ്യമായാണ് ഇത്തരത്തിൽ ഒരു പുസ്തക ചടങ്ങിൽ പങ്കെടുക്കുന്നത്. ഇത് കാണാൻ പറ്റിയില്ലായിരുന്നെങ്കിൽ വലിയ നഷ്ടം ആകുമായിരുന്നു. ഈ പുസ്തകത്തിന്റെ ആദ്യത്തെ ഗ്ലോബൽ ലോഞ്ച് ആണ് എറണാകുളത്ത് ഇന്നലെ നടന്നത്. ഇനിയുള്ള ദിവസങ്ങളിൽ ഇംഗ്ലണ്ടിലും അമേരിക്കയിലും ലോഞ്ച് നടക്കും.</p>
<p>രജിസ്റ്റർ ചെയ്യാതിരുന്നിട്ടും ആദ്യത്തെ പത്ത് നിരയ്ക്കുള്ളിൽ സീറ്റ് കിട്ടിയത് വലിയ ഭാഗ്യം. ചുറ്റും ഇരുന്നിരുന്നത് പൃഥ്വിരാജും ലോക്നാഥ് ബെഹ്റയും അടക്കമുള്ള സെലിബ്രിറ്റികൾ!</p>
<p>പരിപാടി തുടങ്ങുന്നതിന് തൊട്ട് മുൻപ് എന്റെ ഇടത് വശത്തെ സീറ്റിൽ വന്നിരുന്നത് മുൻ DGPയും RAW തലവനും ആയിരുന്ന സാക്ഷാൽ ശ്രീ.ഹോർമിസ് തരകൻ. എനിക്ക് ഒറ്റനോട്ടത്തിൽ ആളെ മനസ്സിലായി. അടുത്തിരിക്കുന്ന ആളോട് കാണിക്കാവുന്ന സാമാന്യ മര്യാദയിൽ അദ്ദേഹം എന്നോട് കുശലങ്ങൾ ചോദിച്ചു.</p>
<p><a href="http://niraksharan.in/wp-content/uploads/2025/09/12.jpg"><img class="aligncenter wp-image-10084 " src="http://niraksharan.in/wp-content/uploads/2025/09/12.jpg" alt="12" width="462" height="616" /></a></p>
<p>&#8220;ഞാൻ ഹോർമിസ് തരകൻ&#8221; എന്ന് സ്വയം പരിചയപ്പെടുത്തി.</p>
<p>&#8220;എനിക്കറിയാം സർ.&#8221; എന്ന് ഞാൻ വിനയാന്വീതനായി.</p>
<p>&#8220;എന്ത് ചെയ്യുന്നു?&#8221;</p>
<p>&#8220;നിലവിൽ രാജ്യത്തുള്ള കോട്ടകളുടെ കണക്കെടുത്തു കൊണ്ടിരിക്കുന്നു.&#8221;</p>
<p>ആ മറുപടിയിൽ അദ്ദേഹത്തിന് താൽപ്പര്യം വർദ്ധിച്ചു. കൂടുതൽ കാര്യങ്ങൾ അതേപ്പറ്റി ചോദിച്ച് മനസ്സിലാക്കി.</p>
<p>&#8220;കേട്ടിട്ട് കൊതിയാകുന്നു. പ്രായം ഏറിപ്പോയി. അല്ലെങ്കിൽ ഞാനും കൂടിയേനെ ഈ യാത്രയിൽ.&#8221;</p>
<p>ഹോർമിസ് സാറിനെപ്പോലൊരു വ്യക്തി അങ്ങനെ പറയുമ്പോൾ എനിക്കുള്ള സന്തോഷം എങ്ങനെ അളക്കാനാണ്?!</p>
<p>പരിപാടി മുന്നോട്ട് നീങ്ങവേ, ഗ്രന്ഥകാരിയുടെ മാതാവ് മേരി റോയിയുമായി ബന്ധപ്പെട്ട് ഒരു അനുഭവം അദ്ദേഹം എന്നോട് പങ്കുവച്ചു.</p>
<p>ശ്രീമതി മേരി റോയ് ക്രിസ്ത്യൻ പിന്തുടർച്ചവകാശ നിയമങ്ങൾക്കെതിരെയുള്ള പോരാട്ടം നടത്തി സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി നേടിയിരിക്കുന്ന കാലം. വിധി അനുകൂലമായിട്ടും അവരുടെ സഹോദരൻ സ്വത്ത് വകകൾ അവർക്ക് വിട്ട് നൽകാൻ തയ്യാറായില്ല. (വിധി വന്ന ശേഷമുള്ള ആ പോരാട്ടവും എല്ലാവർക്കും അറിവുള്ളത് തന്നെ.) അവസാനം ശ്രീമതി മേരി റോയ്, അന്നത്തെ DGP ആയിരുന്നു ശ്രീ ഹോർമിസ് തരകനെ സമീപിക്കുന്നു.</p>
<p>ചിരിച്ചുകൊണ്ട് അദ്ദേഹം എന്നോട് പറഞ്ഞ അവസാന വാക്കുകൾ ഇങ്ങനെയായിരുന്നു.</p>
<p>&#8220;സുപ്രീംകോടതിയല്ല അതിനപ്പുറത്തെ കോടതി വിധിച്ചാലും, ലോക്കൽ സബ് ഇൻസ്പെക്ടർ പറയാതെ സ്വത്ത് വിട്ടു കൊടുക്കാൻ അവരുടെ സഹോദരൻ തയ്യാറല്ല. അതിനായാണ് എന്നെ സമീപിച്ചിരിക്കുന്നത്.&#8221;</p>
<p>ഞാൻ ശരിക്കും അത്ഭുതം കൂറി തരിച്ചിരിക്കുകയാണ്. ഇന്ത്യൻ ചരിത്രത്തിൽത്തന്നെ അസാധാരണമായ ഒരു വിധി നേടിയെടുത്ത മേരി റോയ് എന്ന സ്ത്രീയാണ് പുസ്തകത്തിലെ നായിക. ആ സ്ത്രീയുടെ അതിപ്രശസ്തയും പുസ്തകത്തിന്റെ ഗ്രന്ഥകാരിയുമായ മകളാണ് സ്റ്റേജിൽ ഇരിക്കുന്നത്. ആ വിധിയുമായി ബന്ധപ്പെട്ട്, അതിൽ ഇടപെട്ട കേരളത്തിലെ ഏറ്റവും ഉന്നതനായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് എന്റെ ഇടതുവശം ചേർന്നിരുന്ന്, നായികയുമായി ബന്ധപ്പെട്ട ഈ സംഭവം എന്നോട് പറയുന്നത്. ചരിത്രം എന്നെ മുട്ടിയുരുമ്മി നിൽക്കുന്നത് പോലെ എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാൻ!?</p>
<p>ഈ ഗംഭീര സായാഹ്നത്തിന് നന്ദി പറയാനുള്ളത് ഡി.സി. ബുക്സിനോടും <a href="https://www.facebook.com/profile.php?id=100090623830196">അലനോടും</a>  <a href="https://www.facebook.com/Drsajitha.madathil">സജിത മഠത്തിലി</a>നോടും ആണ്. അലൻ ബുക്ക്‌ ചെയ്ത രണ്ട് ടിക്കറ്റുകളിൽ ഒന്നിൽ, നുഴഞ്ഞ് കയറുകയായിരുന്നു ഞാൻ.</p>
<p><strong>വാൽക്കഷണം:-</strong> എഴുത്തുകാരിയുടെ കയ്യൊപ്പോടുകൂടിയ പുസ്തകം കിട്ടണമെങ്കിൽ പുസ്തകം വാങ്ങാനും ഒപ്പിടീക്കാനുമുള്ള വലിയ നിരകളിൽ കാത്തു നിൽക്കണം. ഇന്നലെ അതിനുള്ള ഒരു സാഹചര്യം എനിക്ക് ഉണ്ടായിരുന്നില്ല. എഴുത്തുകാരി തുല്ല്യം ചാർത്തിയ പുസ്തകം ഒരെണ്ണം ഇന്ന് ഡിസിയിൽ നിന്ന് സംഘടിപ്പിച്ചെങ്കിലും അത് അവരുടെ കയ്യിൽ നിന്ന് നേരിട്ട് വാങ്ങാൻ പറ്റാതിരുന്നതിനുള്ള വിഷമം എന്നും ബാക്കി നിൽക്കും.</p>
<p>#mothermarycomestome</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10081" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10081</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ചെവിട്ടോർമ്മ</title>
		<link>http://niraksharan.in/?p=9904</link>
		<comments>http://niraksharan.in/?p=9904#comments</comments>
		<pubDate>Fri, 02 May 2025 16:35:55 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[പരിസ്ഥിതി]]></category>
		<category><![CDATA[പ്രതികരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9904</guid>
		<description><![CDATA[ഞാൻ ചെന്ന് കയറിയപ്പോഴേക്കും പത്തടിപ്പാലത്തെ കേരള ഹിസ്റ്ററി മ്യൂസിയത്തിൽ ‘ചെവിട്ടോർമ്മ‘ നാടകം തുടങ്ങി ഒരുപാടായിരുന്നു. അങ്ങനെയൊരു പ്ലേ ഉണ്ടെന്ന് അമ്പിളി വഴി അറിഞ്ഞതും ഇങ്ങറിത്തിരിക്കുകയായിരുന്നു. കുറേ ഭാഗങ്ങൾ കാണാനായില്ലെങ്കിലും നാടകത്തിൽ കാതൽ ഒറ്റയടിക്ക് ഉൾക്കൊള്ളാൻ പറ്റിയത് ഞാനൊരു മുനമ്പം ദേശക്കാരനായത് കൊണ്ടാണ്. ചെറുപ്പം മുതൽ കണ്ടുവളർന്ന ജീവിതങ്ങളാണ് അരങ്ങിലുള്ളത്. കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അന്നാട്ടിൽ ജനിച്ച് വളർന്ന സാധാരണക്കാരായ മനുഷ്യരും. എന്തൊരു തിളക്കമാണെന്നോ നിത്യജീവിതത്തിൽ നിന്ന് പറിച്ച് വെച്ച നാട്യമേതും ഇല്ലാത്ത ആ കഥാപാത്രങ്ങൾക്കും കഥാസന്ദർഭങ്ങൾക്കും. നാടകം മുഴുവനായി [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9904" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/05/22.jpg"><img class="aligncenter wp-image-9905" src="http://niraksharan.in/wp-content/uploads/2025/05/22.jpg" alt="22" width="483" height="644" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഞാ</span></a></strong></span>ൻ ചെന്ന് കയറിയപ്പോഴേക്കും പത്തടിപ്പാലത്തെ കേരള ഹിസ്റ്ററി മ്യൂസിയത്തിൽ ‘ചെവിട്ടോർമ്മ‘ നാടകം തുടങ്ങി ഒരുപാടായിരുന്നു. അങ്ങനെയൊരു പ്ലേ ഉണ്ടെന്ന് <a href="https://www.facebook.com/ampili.binoj">അമ്പിളി</a> വഴി അറിഞ്ഞതും ഇങ്ങറിത്തിരിക്കുകയായിരുന്നു.</p>
<p>കുറേ ഭാഗങ്ങൾ കാണാനായില്ലെങ്കിലും നാടകത്തിൽ കാതൽ ഒറ്റയടിക്ക് ഉൾക്കൊള്ളാൻ പറ്റിയത് ഞാനൊരു മുനമ്പം ദേശക്കാരനായത് കൊണ്ടാണ്. ചെറുപ്പം മുതൽ കണ്ടുവളർന്ന ജീവിതങ്ങളാണ് അരങ്ങിലുള്ളത്. കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അന്നാട്ടിൽ ജനിച്ച് വളർന്ന സാധാരണക്കാരായ മനുഷ്യരും. എന്തൊരു തിളക്കമാണെന്നോ നിത്യജീവിതത്തിൽ നിന്ന് പറിച്ച് വെച്ച നാട്യമേതും ഇല്ലാത്ത ആ കഥാപാത്രങ്ങൾക്കും കഥാസന്ദർഭങ്ങൾക്കും.</p>
<p>നാടകം മുഴുവനായി കാണാനായി വീണ്ടും ശ്രമിക്കുന്നതാണ്. തൃശൂർ ഭാഗത്തുള്ളവർക്ക് കാണാനുള്ള അവസരമുണ്ട് അക്കാഡമി ബ്ലോക്കിൽ മെയ് 9ന്. സമയം ഉണ്ടാക്കി പോയി കാണണമെന്ന് സുഹൃത്തുക്കളോടും തൃശൂർ നിവാസികളോടും അഭ്യർത്ഥിക്കുന്നു.</p>
<p>സംവിധായകൻ ശ്രീജിത്ത് രമണനും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ, നന്ദി.</p>
<p>#ചെവിട്ടോർമ്മ<br />
#chevittorma</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9904" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9904</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> 14 വയസ്സിൽ?!</title>
		<link>http://niraksharan.in/?p=9901</link>
		<comments>http://niraksharan.in/?p=9901#comments</comments>
		<pubDate>Tue, 29 Apr 2025 07:00:36 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കായികം]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[വ്യായാമം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9901</guid>
		<description><![CDATA[&#8220;പതിനാല് വയസ്സിൽ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു&#8221;&#8230;എന്നതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിടുന്ന ഏറ്റവും വലിയ ചോദ്യം. വൈഭവ് സൂര്യവംശി എന്ന കൗമാരക്കാരൻ(14), IPL ക്രിക്കറ്റ്‌ മത്സരങ്ങളിൽ കാഴ്ച്ച വെക്കുന്ന മിന്നുന്ന പ്രകടനങ്ങളാണ് ഈ ചോദ്യം ഉണ്ടാകാൻ കാരണം. രാജസ്ഥാൻ റോയൽസിന് വേണ്ടി, ചെറുക്കൻ ഇന്നലെ ലോകോത്തര കളിക്കാരെയെല്ലാം അടിച്ച് പരത്തി ഏറ്റവും കുറഞ്ഞ പന്തുകളിൽ IPL സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായിരിക്കുന്നു. ആദ്യത്തെ കളിയിലെ ആദ്യ പന്ത് സിക്സർ അടിച്ചു കൊണ്ടാണ് ഈ യുവപ്രതിഭയുടെ തുടക്കം. &#8220;ഇവൻ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9901" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/04/227.jpg"><img class="aligncenter wp-image-9902 " src="http://niraksharan.in/wp-content/uploads/2025/04/227.jpg" alt="22" width="445" height="551" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">&#8220;പ</span></a></strong></span>തിനാല് വയസ്സിൽ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു&#8221;&#8230;എന്നതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിടുന്ന ഏറ്റവും വലിയ ചോദ്യം.</p>
<p>വൈഭവ് സൂര്യവംശി എന്ന കൗമാരക്കാരൻ(14), IPL ക്രിക്കറ്റ്‌ മത്സരങ്ങളിൽ കാഴ്ച്ച വെക്കുന്ന മിന്നുന്ന പ്രകടനങ്ങളാണ് ഈ ചോദ്യം ഉണ്ടാകാൻ കാരണം.</p>
<p>രാജസ്ഥാൻ റോയൽസിന് വേണ്ടി, ചെറുക്കൻ ഇന്നലെ ലോകോത്തര കളിക്കാരെയെല്ലാം അടിച്ച് പരത്തി ഏറ്റവും കുറഞ്ഞ പന്തുകളിൽ IPL സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായിരിക്കുന്നു. ആദ്യത്തെ കളിയിലെ ആദ്യ പന്ത് സിക്സർ അടിച്ചു കൊണ്ടാണ് ഈ യുവപ്രതിഭയുടെ തുടക്കം.</p>
<p>&#8220;ഇവൻ വീട്ടിൽ പറഞ്ഞിട്ടാണോ കളിക്കാൻ വന്നിരിക്കുന്നത്?&#8221;</p>
<p>&#8220;ചെറുക്കൻ്റെ കളി സ്ക്കൂൾ തുറക്കുന്നത് വരെയേ ഉള്ളൂ.&#8221;</p>
<p>എന്നൊക്കെയുള്ള രസകരമായ കമൻ്റുകളുമായാണ് കായിക ലോകം പയ്യൻസിൻ്റെ കളി ആഘോഷമാക്കുന്നത്.</p>
<p>പതിനാലാം വയസ്സിൽ, &#8220;ഇപ്പ വരാം&#8221; എന്ന് പറഞ്ഞ് ഒളിച്ച് പോയാണ് ചെറായി കടപ്പുറത്തും മാല്ല്യങ്കര കോളേജ് ഗ്രൗണ്ടിലും ക്രിക്കറ്റ് കളിച്ചിരുന്നത്. അതിൻ്റെ ഭാഗമായി കിട്ടിയതും ഇന്നും അസ്ക്കിതകൾ തരുന്നതുമായ രണ്ട് പരിക്കുകൾ മാത്രമാണ് ക്രിക്കറ്റിൽ നിന്നുള്ള ആകെ സമ്പാദ്യം.</p>
<p><strong>പരിക്ക് 1:-</strong> ബൗണ്ടറി തടയാൻ പോയി ഇഴുകി വീണപ്പോൾ വലത് കൈയുടെ കുഴ തിരിഞ്ഞ് പോയി. വീട്ടിലറിയിതെക്കാതെ, പള്ളിപ്പുറം അങ്ങാടിയിലുള്ള ശിവദാസൻ എന്ന ഉഴിച്ചിലുകാരനെ കണ്ട് കുഴമ്പിട്ട് അത് റിപ്പയർ ചെയ്തെടുക്കാൻ മാസങ്ങളെടുത്തു. എന്തെങ്കിലും ഒന്ന് നീട്ടി എറിയുമ്പോൾ, വലത് കൈക്കുഴ ഇന്നും ആ പതിനാല് വയസ്സുകാരൻ്റെ വേദന മുഴുവൻ അയവിറക്കും.</p>
<p><strong>പരിക്ക് 2:-</strong> ഫുൾ ടോസ് ബോൾ അതിർത്തി കടത്താൻ ശ്രമിച്ചെങ്കിലും സംഭവം കണക്റ്റ് ആയില്ല. ബോൾ വന്ന് ലാൻ്റ് ചെയ്തത് വായയിൽ. കുറെ നേരത്തേക്ക് മൊത്തം മരവിപ്പും ചോരയും മാത്രം. മരവിപ്പ് മാറിയപ്പോൾ മുകളിലെ പലകപ്പല്ല് ഒരെണ്ണം തൂങ്ങി ആടുന്നു. ചുണ്ട് കീറിപ്പറിഞ്ഞ് വീർത്തിരിക്കുന്നു. ഭാഗ്യം ബാക്കി പല്ലുകൾക്ക് ഒന്നും പറ്റിയിട്ടില്ല. ഒരാഴ്ച്ചയോളം പല്ല് നാക്കുകൊണ്ട് മുകളിലേക്ക് തള്ളിപ്പിടിച്ച് നടന്നു. പല്ലുതേക്കാൻ വയ്യ, എന്തെങ്കിലും ഒന്ന് കഴിക്കാനും വയ്യ. വീട്ടുകാരെ അറിയിക്കാതെ ആ കടമ്പയും ഒരു വിധം കടന്നുകൂടി. മുകൾ നിരയിലെ ആ പലകപ്പല്ലിന് ഇപ്പോഴും നിറവ്യത്യാസമുണ്ട്. 1mm താഴ്ന്നാണ് അത് ഇരിക്കുന്നത്.</p>
<p>പതിനാല് വയസ്സിൽ എന്ത് ചെയ്യുകയായിരുന്നു എന്ന് ചോദിച്ചാൽ ഇതൊക്കെയാണ് മറുപടി.</p>
<p>എന്തായാലും വൈഭവ് എന്ന മിടുക്കന് ഇനി സ്ക്കൂളിലൊന്നും പോകേണ്ടി വരില്ല. IPL ടീമുകൾ വലിയ തുകയ്ക്ക് അവനെ ലേലം വിളിക്കും. ഇന്ത്യൻ ടീമിലും പയ്യൻസ് കസറും. റെക്കോർഡുകൾ പലതും അവന് വഴിമാറും. വഴി തെറ്റി പോകാതിരുന്നാൽ, ഭാവിയിൽ ഇന്ത്യൻ ക്യാപ്റ്റൻ വരെ ആയെന്നിരിക്കും.</p>
<p>അഭിനന്ദനങ്ങൾ, ആശംസകൾ വൈഭവ് സൂര്യവംശി!</p>
<p><strong>വാൽക്കഷണം:-</strong> 14 വയസ്സിൽ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു? അത് പറഞ്ഞിട്ട് പോയാമ്മതി.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9901" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9901</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> പ്രധാനമന്ത്രിയുടെ കാര്യമോർത്ത് തല കുനിയുന്നു</title>
		<link>http://niraksharan.in/?p=9261</link>
		<comments>http://niraksharan.in/?p=9261#comments</comments>
		<pubDate>Wed, 29 May 2024 16:30:36 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഭിമുഖം]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[പ്രതികരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9261</guid>
		<description><![CDATA[ഏറെ വിഷമം, ലജ്ജ, അമർഷം, ദേഷ്യം, എന്നീ വികാരങ്ങൾ ഒരുമിച്ച് തോന്നിപ്പിച്ച ഒരു പ്രസ്ഥാവനയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്തുനിന്ന് ഇന്ന് ഉണ്ടായിട്ടുള്ളത്. &#8216;ഗാന്ധി&#8217; എന്ന സിനിമ വന്നതിന് ശേഷമാണ് മഹാത്മാഗാന്ധിയെ കുറിച്ച് ലോകം അറിയാൻ തുടങ്ങിയത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിടുവായത്തരം പറഞ്ഞിരിക്കുന്നത്. 1982ലാണ് റിച്ചാർഡ് ആറ്റൺബറോ സംവിധാനം ചെയ്ത്, ബെൻ കിങ്ങ്സിലി, മഹാത്മജിയുടെ വേഷം നടിച്ച സിനിമ പുറത്തിറങ്ങുന്നത്. അതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് 40ൽപ്പരം ലോകരാഷ്ട്രങ്ങൾ ഗാന്ധിജിയെ പലതരത്തിൽ അവരവരുടെ ദേശങ്ങളിൽ ബഹുമാനിക്കുകയും [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9261" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2024/05/222.jpg"><img class="aligncenter wp-image-9262" src="http://niraksharan.in/wp-content/uploads/2024/05/222.jpg" alt="22" width="474" height="284" /></a><br />
<strong><span style="font-size: xx-large;">ഏ</span></strong>റെ വിഷമം, ലജ്ജ, അമർഷം, ദേഷ്യം, എന്നീ വികാരങ്ങൾ ഒരുമിച്ച് തോന്നിപ്പിച്ച ഒരു പ്രസ്ഥാവനയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്തുനിന്ന് ഇന്ന് ഉണ്ടായിട്ടുള്ളത്.</p>
<p>&#8216;ഗാന്ധി&#8217; എന്ന സിനിമ വന്നതിന് ശേഷമാണ് മഹാത്മാഗാന്ധിയെ കുറിച്ച് ലോകം അറിയാൻ തുടങ്ങിയത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിടുവായത്തരം പറഞ്ഞിരിക്കുന്നത്.</p>
<p>1982ലാണ് റിച്ചാർഡ് ആറ്റൺബറോ സംവിധാനം ചെയ്ത്, ബെൻ കിങ്ങ്സിലി, മഹാത്മജിയുടെ വേഷം നടിച്ച സിനിമ പുറത്തിറങ്ങുന്നത്. അതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് 40ൽപ്പരം ലോകരാഷ്ട്രങ്ങൾ ഗാന്ധിജിയെ പലതരത്തിൽ അവരവരുടെ ദേശങ്ങളിൽ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട് എന്നറിയാത്ത ഒരു പ്രധാന മന്ത്രിയാണ് നമുക്കുള്ളത് എന്നത് ഓരോ ഭാരതീയനും അപമാനമാണ്. രാഷ്ട്രപിതാവിനെ അധിക്ഷേപിക്കലാണ്.</p>
<p>75 വർഷം മുന്നേ ഗാന്ധിജിയെപ്പറ്റി നമ്മൾ ലോകത്തെ അറിയിച്ചില്ല എന്നാണ് പ്രധാനമന്ത്രിയുടെ വാദം. 2024 &#8211; 75=1949. ഗാന്ധിജി കൊല്ലപ്പെട്ടത് 1948ൽ. അതായത് 80 വർഷം മുൻപ്. കൊല്ലപ്പെട്ടതിന് ശേഷം 34 വർഷം കഴിഞ്ഞ് 1982ൽ ആറ്റൺബറോയുടെ &#8216;ഗാന്ധി&#8217; സിനിമ ഇറങ്ങുന്നത് വരെ ഗാന്ധിജിയെപ്പറ്റി മറ്റ് ലോകരാഷ്ട്രങ്ങൾക്ക് അറിയില്ലായിരുന്നു എന്നാണ് പ്രധാനമന്ത്രി അടിച്ച് വിട്ടിരിക്കുന്നത്.</p>
<p>ഗുജറാത്തിൽ ജനിച്ച ഗാന്ധിജിയെപ്പറ്റി അറിയാത്ത ഗുജറാത്തിൽ നിന്നുള്ള പ്രധാനമന്ത്രി. അതാണ് അതിലേറെ കഷ്ടം.</p>
<p>കക്ഷിരാഷ്ട്രീയപരമായി എന്തൊക്കെ എതിർപ്പ് ഉണ്ടെങ്കിലും അതിനൊക്കെ ഉപരി, രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലക്ക് ഒരു പൗരൻ കൊടുക്കേണ്ട സാമാന്യ ബഹുമാനം നൽകിയിട്ടുണ്ടായിരുന്നു ഇതുവരെ. ഇന്നുമുതൽ പക്ഷേ അതില്ല.</p>
<p>ഇത്തരം അപഹാസ്യപരമായ ഒരു പ്രസ്താവനയുടെ പേരിൽ സത്യത്തിൽ നരേന്ദ്രമോദി രാജിവച്ച് പുറത്ത് പോകേണ്ടതാണ്. രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിന് തുല്യമാണിത്.</p>
<p>ചരിത്രം പഠിക്കാതെയും കലാലയങ്ങളിൽത്തന്നെ പഠിക്കാതെയും, &#8216;ഡിഗ്രിയുണ്ട് പിജിയുണ്ട് &#8216; എന്നൊക്കെ കള്ളത്തരം പറഞ്ഞ്, വ്യാജ സർട്ടിഫിക്കറ്റുകളുമായി നടന്നാൽ, ഇതുപോലുള്ള സന്ദർഭങ്ങളിൽ വിവരക്കേട് പുറത്തുചാടും. ചെമ്പ് മിന്നിത്തെളിയും. ഒറ്റയടിക്ക് 80 മാദ്ധ്യങ്ങൾക്കാണത്രേ അഭിമുഖങ്ങൾ കൊടുത്തത്. കഴിഞ്ഞ 10 വർഷമായി ചെയ്യാത്ത പരിപാടി ഒറ്റയടിക്ക് ചെയ്തപ്പോൾ, ഇതുവരെ എന്തുകൊണ്ട് അഭിമുഖങ്ങൾ ചെയ്തില്ല എന്ന ചോദ്യത്തിന് ഗംഭീര ഉത്തരവുമായി.</p>
<p><strong>വാൽക്കഷണം:-</strong> ഈ പോസ്റ്റിന് തീർച്ചയായും റീച്ച് കുറവായിരിക്കും. മോദിക്കെതിരെ ഈ വിഷയത്തിൽ പ്രതികരിച്ചവരെ ഓരോരുത്തരെയായി ഫേസ്ബുക്ക് താൽക്കാലികമായി ശിക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. വൈകാതെ എനിക്കും ശിക്ഷ കിട്ടും. പ്രതികരിച്ച് പ്രതികരിച്ച് ആ ശിക്ഷ ഓരോരുത്തരും ഏറ്റുവാങ്ങുക തന്നെ വേണം. സുക്കറിൻ്റെ ഇന്ത്യയിലെ കച്ചവടം താഴേക്കടിക്കുമ്പോൾ അയാൾ സ്വയം പഠിച്ചുകൊള്ളും.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9261" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9261</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ബാലേട്ടൻ</title>
		<link>http://niraksharan.in/?p=7953</link>
		<comments>http://niraksharan.in/?p=7953#comments</comments>
		<pubDate>Mon, 15 Aug 2022 03:30:41 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കാട്ടുകാഴ്ച്ച]]></category>
		<category><![CDATA[കൃഷി]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[പരിസ്ഥിതി]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7953</guid>
		<description><![CDATA[രാവിലെ തന്നെ ബാലേട്ടനെ വിളിച്ചു. എന്തൊരു മനുഷ്യനാണത് ! 20 വർഷം കൊണ്ട് നൂറേക്കറിലായി 20 ലക്ഷം മരങ്ങൾ നട്ട് വളർത്തി പരിപാലിക്കുന്നു ബാലേട്ടൻ. അൻപതാം വയസ്സിലുണ്ടായ ഒരുൾവിളിക്ക് ശേഷമാണ് അദ്ദേഹം വനവൽക്കരണത്തിലേക്ക് കടന്നത്. ഒരു കോടി മരങ്ങളാണ് ബാലേട്ടൻ്റെ ലക്ഷ്യം. അധികം സമയമൊന്നും ബാക്കിയില്ല. അതുകൊണ്ട്, ഓടിനടന്ന് ചെയ്ത് തീർക്കണമെന്ന മട്ടിലാണ് സംസാരം. മരം നടൽ മാത്രമല്ല, കാട്ടിൽ നിന്ന് മൃഗങ്ങൾ നാട്ടിലേക്ക് കടക്കാതിരിക്കാൻ, പാലക്കാട്ടെ കടകളിൽ നിന്ന് ശേഖരിക്കുന്ന പഴങ്ങൾ കാട്ടിൽ കൊണ്ടുപോയി ഇടുന്ന [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7953" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/08/44.jpg"><img class="aligncenter wp-image-7954 " src="http://niraksharan.in/wp-content/uploads/2022/08/44.jpg" alt="44" width="454" height="628" /></a><br />
<strong><span style="font-size: xx-large;">രാ</span></strong>വിലെ തന്നെ ബാലേട്ടനെ വിളിച്ചു. എന്തൊരു മനുഷ്യനാണത് ! 20 വർഷം കൊണ്ട് നൂറേക്കറിലായി 20 ലക്ഷം മരങ്ങൾ നട്ട് വളർത്തി പരിപാലിക്കുന്നു ബാലേട്ടൻ. അൻപതാം വയസ്സിലുണ്ടായ ഒരുൾവിളിക്ക് ശേഷമാണ് അദ്ദേഹം വനവൽക്കരണത്തിലേക്ക് കടന്നത്. ഒരു കോടി മരങ്ങളാണ് ബാലേട്ടൻ്റെ ലക്ഷ്യം. അധികം സമയമൊന്നും ബാക്കിയില്ല. അതുകൊണ്ട്, ഓടിനടന്ന് ചെയ്ത് തീർക്കണമെന്ന മട്ടിലാണ് സംസാരം.</p>
<p>മരം നടൽ മാത്രമല്ല, കാട്ടിൽ നിന്ന് മൃഗങ്ങൾ നാട്ടിലേക്ക് കടക്കാതിരിക്കാൻ, പാലക്കാട്ടെ കടകളിൽ നിന്ന് ശേഖരിക്കുന്ന പഴങ്ങൾ കാട്ടിൽ കൊണ്ടുപോയി ഇടുന്ന പരിപാടിയടക്കം പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന പലപല ഏർപ്പാടുകളുണ്ട് അദ്ദേഹത്തിന്. 2011 സർക്കാറിൻ്റെ വനമിത്ര അവാർഡും നേടിയിട്ടുണ്ട് ബാലേട്ടൻ.</p>
<p>8 മിനിറ്റ് സംസാരത്തിനിടയിൽ പല കാര്യങ്ങളിലും ധാരണയായിട്ടുണ്ട്. പാലക്കാട് ചെന്ന് തങ്ങി 2 ദിവസം ബാലേട്ടൻ്റെ പരിപാടികൾക്കൊപ്പം നടക്കുക, കാണുക, പഠിക്കുക, അതെല്ലാം ശൂലഗിരിയിലും പരിസരങ്ങളിലും സോമനടിക്കുക. ബാലേട്ടനെ ശൂലഗിരിയിൽ കൊണ്ടുവന്ന് താമസിപ്പിച്ച് അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ ആരാഞ്ഞ് അപ്രകാരം നടപ്പിലാക്കുക. പറ്റുന്നത് പോലെ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾക്ക് താങ്ങാകുക. വനവൽക്കരണത്തിന് നടന്ന് 5 ലക്ഷം കടത്തിലാണ് കക്ഷി. 10 സെൻ്റ് സ്ഥലം വിറ്റ് ധനസമാഹരണം നടത്താൻ പോകുന്നെന്നാണ് പറഞ്ഞത്.</p>
<p>അരോഗ്യം സംരക്ഷിച്ചുകൊള്ളണം, യോഗ ചെയ്യണം, എന്നൊക്കെ എന്നെ ഉപദേശിച്ചു. ചുവരില്ലാതെ ചിത്രമെഴുതാൻ പറ്റില്ലെന്ന് കടുപ്പിച്ച് പറഞ്ഞു. നേരിട്ട് ചെന്ന് ബാലേട്ടൻ ചെയ്യുന്ന യോഗയെല്ലാം പഠിച്ച് ചെയ്യുന്നതാണെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.</p>
<p>മെഡിമിക്സ് അനൂപ്, ബാലേട്ടനെപ്പറ്റി ഒരു ഡോക്യുമെൻ്ററി തയ്യാറാക്കിക്കൊണ്ടിരിക്കുന്നുണ്ട്. അത് പുറത്തുവന്നാൽ ബാലേട്ടൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.</p>
<p>ഫോൺ കട്ട് ചെയ്ത്, ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ ബാലേട്ടൻ തിരിച്ച് വിളിച്ചു. നക്ഷത്രം എന്താണെന്ന് ചോദിച്ചു. അത്തം ആണെന്ന് പറഞ്ഞപ്പോൾ ബാലേട്ടനും അത്തമാണത്രേ! അമ്പഴമാണ് അത്തക്കാരുടെ മരമെന്നത് അറിയാമോ എന്ന് ചോദിച്ചു. ചിലയിടങ്ങളിൽ, നക്ഷത്രവനങ്ങൾ ഉണ്ടാക്കാൻ സഹകരിച്ചിട്ടുള്ളതുകൊണ്ട് അക്കാര്യം അറിയാം. പക്ഷേ, അമ്പഴമെന്നത് പ്ലാവാക്കി മാറ്റാൻ വല്ല മാർഗ്ഗവുമുണ്ടോ എന്ന് നേരിൽ കാണുമ്പോൾ ബാലേട്ടനോട് തിരക്കണം. </p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7953" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7953</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ജോലിക്കിടയിൽ മരണം ഒരു ഭാഗ്യമല്ലേ ?</title>
		<link>http://niraksharan.in/?p=7923</link>
		<comments>http://niraksharan.in/?p=7923#comments</comments>
		<pubDate>Fri, 01 Jul 2022 03:28:41 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ആദരാഞ്ജലി]]></category>
		<category><![CDATA[കല]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സംഗീതം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7923</guid>
		<description><![CDATA[ഒരു തൊഴിലുമായി ബന്ധപ്പെട്ടയാൾ ആ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ അവിടെ വെച്ചുതന്നെ മരിക്കുന്നത് ആദ്യമായി കാണുന്നത്, എം. ടി. യുടെ തിരക്കഥയിൽ ഐ. വി. ശശി സംവിധാനം ചെയ്ത &#8216;രംഗം&#8217; എന്ന സിനിമയിലാണ്. കീചകവധം കഥകളി തട്ടിൽ അവതരിപ്പിക്കുമ്പോൾ, കളിക്ക് വെളിയിലെ വില്ലനും കളിയിലെ കീചകനുമായ കഥാപാത്രത്തെ (രവീന്ദ്രൻ), കീചകവധത്തിൻ്റെ മറവിൽ നായകൻ (മോഹൻലാൽ) കൊലചെയ്യുന്നതാണ് ആ ചിത്രത്തിൻ്റെ ക്ലൈമാക്സ്. പിന്നീട് ഏതാണ്ട് ഇതേ നിലയ്ക്കുള്ള ക്ലൈമാക്സ് &#8216;ചമയം&#8217; എന്ന ഭരതൻ ചിത്രത്തിലും കണ്ടു. സിനിമയ്ക്കുള്ളിലെ നാടകത്തിൽ, മുരളി [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7923" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/06/771.jpg"><img class="aligncenter wp-image-7924 " src="http://niraksharan.in/wp-content/uploads/2022/06/771.jpg" alt="77" width="513" height="513" /></a><br />
<strong><span style="font-size: xx-large;">ഒ</span></strong>രു തൊഴിലുമായി ബന്ധപ്പെട്ടയാൾ ആ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ അവിടെ വെച്ചുതന്നെ മരിക്കുന്നത് ആദ്യമായി കാണുന്നത്, എം. ടി. യുടെ തിരക്കഥയിൽ ഐ. വി. ശശി സംവിധാനം ചെയ്ത &#8216;രംഗം&#8217; എന്ന സിനിമയിലാണ്. കീചകവധം കഥകളി തട്ടിൽ അവതരിപ്പിക്കുമ്പോൾ, കളിക്ക് വെളിയിലെ വില്ലനും കളിയിലെ കീചകനുമായ കഥാപാത്രത്തെ (രവീന്ദ്രൻ), കീചകവധത്തിൻ്റെ മറവിൽ നായകൻ (മോഹൻലാൽ) കൊലചെയ്യുന്നതാണ് ആ ചിത്രത്തിൻ്റെ ക്ലൈമാക്സ്.</p>
<p>പിന്നീട് ഏതാണ്ട് ഇതേ നിലയ്ക്കുള്ള ക്ലൈമാക്സ് &#8216;ചമയം&#8217; എന്ന ഭരതൻ ചിത്രത്തിലും കണ്ടു. സിനിമയ്ക്കുള്ളിലെ നാടകത്തിൽ, മുരളി അവതരിപ്പിക്കുന്ന കഥാപാത്രം, തട്ടിൽ കയറുന്നത് സിനിമയിലെ വില്ലൻ്റെ കത്തിക്കുത്ത് ഏറ്റതിന് ശേഷമാണ്. നാടകത്തിലെ കഥാപാത്രത്തിൻ്റെ അന്ത്യരംഗം കൂടെയാണത്. നടനും കഥാപാത്രവും ഒരേസമയം മരിച്ച് വീഴുന്നതോടെയാണ് ആ രംഗം അവസാനിക്കുന്നത്.</p>
<p>അതൊക്കെ സിനിമകളിൽ. യഥാർത്ഥ ജീവിതത്തിലുള്ള അത്തരം മരണങ്ങളെപ്പറ്റി ആലോചിക്കുമ്പോൾ ആലുമ്മൂടനേയും വിജയൻ മാഷിനേയുമാണ് ഓർമ്മ വരുന്നത്. ആലുമ്മൂടൻ മരിക്കുന്നത് അദ്വൈതം എന്ന പ്രിയദർശൻ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ്. (ആ സമയത്ത് കൂടെയുണ്ടായിരുന്ന മോഹൻലാലിൻ്റെ മടിയിൽ കുഴഞ്ഞ് വീണാണ് മരിച്ചതെന്നും കേട്ടിട്ടുണ്ട്. നിജസ്ഥിതി അറിയില്ല.) എം. എൻ. വിജയൻ മാഷ് പത്രസമ്മേളനം നടത്തുന്നതിനിടയിൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.</p>
<p>കഥയിലും സിനിമകളിലും നാടകങ്ങളിലുമൊക്കെയായി ഇങ്ങനെ ആരൊക്കെ അവരുടെ ജോലിക്കിടയിൽ ജീവൻ കൈവെടിഞ്ഞു എന്നാലോചിക്കാൻ ഇടവരുത്തിയത് ഇക്കഴിഞ്ഞ ആഴ്ച്ച ഇതേ ശ്രേണിയിൽ ജീവിതത്തിൽ നിന്ന് വിട്ടുപിരിഞ്ഞ രണ്ട് കലാകാരന്മാരെപ്പറ്റിയുള്ള ചിന്തയാണ്.</p>
<p>അതിൽ ആദ്യത്തേത് ഇടവ ബഷീർ എന്ന ഗായകൻ തന്നെ. വേദിയിൽ ‘മാനാ ഹോ തും‘ എന്ന ഹിന്ദി ഗാനത്തിൻ്റെ, അവസാനവരി മാത്രം പാടാതെ അവശേഷിപ്പിച്ച് അദ്ദേഹം കുഴഞ്ഞ് വീഴുന്നതിൻ്റെ ദൃശ്യങ്ങൾ ഏറെ വിഷമത്തോടെയാണ് കാണേണ്ടി വന്നത്. എത്ര ഭാഗ്യം ചെയ്ത മനുഷ്യൻ എന്ന ചിന്തയും അതോടൊപ്പം തന്നെ ഉയർന്നുവന്നു. 73 &#8211; )ം വയസ്സിൽ ആശുപത്രിക്കിടക്കയിൽ അരമണിക്കൂർ പോലും ചിലവഴിക്കാതെ, നിന്നനിൽപ്പിൽ&#8230;.. !</p>
<p>ഇപ്പോൾ ദാ കെ. കെ. എന്ന പ്രിയ ഗായകൻ്റെ മരണം. വേദിയിലല്ല മരിച്ച് വീണതെങ്കിലും അവസാനത്തെ ഗാനമേള പാടിയവസാനിപ്പിച്ച് ദിവസം തന്നെ ആദ്ദേഹവും വിടവാങ്ങി.</p>
<p>എത്രയോ മനുഷ്യർ അങ്ങനെ സ്വന്തം ജോലിക്കിടയിൽ മരിച്ചിരിക്കുന്നു. നമ്മൾ ശ്രദ്ധിക്കാത്തതുകൊണ്ടാണ്, അഥവാ ശ്രദ്ധിച്ചാലും അവർ സെലിബ്രിറ്റികൾ അല്ലാത്തതുകൊണ്ട് ആ നിലയ്ക്കുള്ള പരിഗണന നൽകാത്തതുകൊണ്ടാണ്. കെട്ടിടം പണിക്കിടയിൽ മരിക്കുന്നവർ, കാണകളും കിണറുകളും വൃത്തിയാക്കാനിറങ്ങി മരിക്കുന്നവർ, മത്സ്യബന്ധനത്തിന് പോയി കടലിലും കായലിലുമൊക്കെ അവസാനിക്കുന്നവർ, അങ്ങനെയങ്ങനെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന എത്രയോ പേർ.</p>
<p>വെറുതെ ഒരു കണക്കെടുപ്പ് നടത്തി നോക്കിയതാണ്. പ്രശസ്തരെ അധികമാരെയും കിട്ടിയില്ലെന്ന് മാത്രമല്ല, പ്രശസ്തരല്ലാത്തവർ ധാരാളമുണ്ടല്ലോ എന്ന നിഗമനത്തിൽ എത്തിച്ചേരുകയും ചെയ്തു. പ്രശസ്തരും അല്ലാത്തവരുമായി ഇതിൽക്കൂടുതൽ വ്യക്തികൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകാം. നിങ്ങളുടെ ഒരു സുഹൃത്തോ ബന്ധുവോ അത്തരത്തിൽ വിടപറഞ്ഞിട്ടുണ്ടാകാം. അവരൊക്കെയും ഭാഗ്യവാന്മാർ, ഭാഗ്യവതികൾ !</p>
<p><strong>വാൽക്കഷണം:-</strong> ഒരു സഞ്ചാരിയുടെ മരണം എങ്ങനെയാകും രസകരമാകുന്നതെന്ന ചിന്തയിലാണിപ്പോൾ ഞാൻ. വാഹനത്തിൽ (സൈക്കിളോ, കാറോ, ബസ്സോ, തീവണ്ടിയോ, വിമാനമോ, കേബിൾ കാറോ, ഓട്ടോയോ എന്തുമാകട്ടെ) യാത്ര പൊയ്ക്കൊണ്ടിരിക്കുമ്പോൾ അത് പൂർത്തിയാക്കാതെ ഒരു മരണം. തൊട്ടടുത്തുള്ളവരോ, ആദ്യം കാണുന്നവരോ കുലുക്കി വിളിക്കുമ്പോൾ, ശരീരം നിശ്ചലമായി പ്രതികരിക്കുന്ന ആ രംഗം. ഹാ&#8230;. എത്ര മനോഹരമായിരിക്കുമത്</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7923" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7923</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> മഞ്ഞ്, മഴ, ജീവിതം &#8211; കെ മണികണ്ഠൻ</title>
		<link>http://niraksharan.in/?p=7816</link>
		<comments>http://niraksharan.in/?p=7816#comments</comments>
		<pubDate>Tue, 01 Feb 2022 01:30:33 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>
		<category><![CDATA[സാഹിത്യം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7816</guid>
		<description><![CDATA[പശ്ചിമഘട്ടത്തിൻ്റെ മടക്കുകളിലൂടെയുള്ള കെ. മണികണ്ഠൻ്റെ യാത്രാനുഭവങ്ങളാണ് മഞ്ഞ്, മഴ, ജീവിതം. യാത്രയ്ക്കിടയിലെ മഞ്ഞും മഴയും ആസ്വദിക്കുന്നത് പോലെ തന്നെ അതിനിടയ്ക്ക് കാണുന്ന ജീവിതങ്ങളും നെഞ്ചേറ്റുന്ന സഞ്ചാരിയുടെ വിവരണങ്ങൾ ! അൽപ്പം മാറ്റിപ്പറഞ്ഞാൽ അതിൽ ചിലരെയെങ്കിലും അടുത്തറിയാൻ വേണ്ടി നടത്തുന്ന യാത്രകളിൽ അതിഥികളായാണ് മഞ്ഞും മഴയും വന്നുപോകുന്നത്. അഗുംബയിലെ കസ്തൂരി അക്കയെക്കുറിച്ച് മുൻപെങ്ങോ ഞാനും കേട്ടിട്ടുണ്ട്. മണി യാത്ര പുറപ്പെടുന്നത് അക്കയെ കാണാനായിട്ട് തന്നെയാണ്. കുന്ദാദ്രിമലയിലേക്കുള്ള പദ്ധതിയോളം തന്നെ പ്രാധാന്യമുണ്ട് അക്കയെ കാണാൻ വേണ്ടിയുള്ള ആ യാത്രയ്ക്ക്. അക്കയുടെ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7816" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/01/441.jpg"><img class="aligncenter wp-image-7817 " src="http://niraksharan.in/wp-content/uploads/2022/01/441.jpg" alt="44" width="349" height="549" /></a><br />
<strong><span style="font-size: xx-large;">പ</span></strong>ശ്ചിമഘട്ടത്തിൻ്റെ മടക്കുകളിലൂടെയുള്ള കെ. മണികണ്ഠൻ്റെ യാത്രാനുഭവങ്ങളാണ് മഞ്ഞ്, മഴ, ജീവിതം. യാത്രയ്ക്കിടയിലെ മഞ്ഞും മഴയും ആസ്വദിക്കുന്നത് പോലെ തന്നെ അതിനിടയ്ക്ക് കാണുന്ന ജീവിതങ്ങളും നെഞ്ചേറ്റുന്ന സഞ്ചാരിയുടെ വിവരണങ്ങൾ ! അൽപ്പം മാറ്റിപ്പറഞ്ഞാൽ അതിൽ ചിലരെയെങ്കിലും അടുത്തറിയാൻ വേണ്ടി നടത്തുന്ന യാത്രകളിൽ അതിഥികളായാണ് മഞ്ഞും മഴയും വന്നുപോകുന്നത്.</p>
<p>അഗുംബയിലെ കസ്തൂരി അക്കയെക്കുറിച്ച് മുൻപെങ്ങോ ഞാനും കേട്ടിട്ടുണ്ട്. മണി യാത്ര പുറപ്പെടുന്നത് അക്കയെ കാണാനായിട്ട് തന്നെയാണ്. കുന്ദാദ്രിമലയിലേക്കുള്ള പദ്ധതിയോളം തന്നെ പ്രാധാന്യമുണ്ട് അക്കയെ കാണാൻ വേണ്ടിയുള്ള ആ യാത്രയ്ക്ക്. അക്കയുടെ വിശാലമായ വീട്ടിലാണ് മണിയുടേയും സംഘത്തിൻ്റേയും താമസവും ഭക്ഷണവും. അതൊരു മിത്ത് പോലെ രസകരമായ കഥയാണ്. ഞാനായിട്ട് പറഞ്ഞ് രസം കൊല്ലുന്നില്ല. രാജാവിൻ്റെ സാന്നിദ്ധ്യം കൊണ്ട് കേൾവി പെറ്റ ഇടമാണ് അഗുംബ. രാജാവെന്ന് വെച്ചാൽ സാക്ഷാൽ രാജവെമ്പാല തന്നെ. അവറ്റകളുടെ ആവാസ വ്യവസ്ഥയെ ശല്യപ്പെടുത്താതെ ജീവിക്കണമെന്ന് ബോദ്ധ്യമുള്ള മനുഷ്യർ ജീവിക്കുന്ന ഇടം. അതുവഴി പോയാൽ രാജവെമ്പാലയെ കാണാതെ ആർക്കും മടങ്ങാനാവില്ലെന്ന് മണിയുടെ അനുഭവം സാക്ഷ്യപ്പെടുത്തുന്നത് പോലെ.</p>
<p>കുടജാദ്രിയിലേക്ക് ജീപ്പ് കയറിപ്പോകുമ്പോൾ കൊല്ലിക്കും കുണ്ടുകുഴികൾക്കും ഇടയിൽപ്പെട്ട് ആടിയുലയുന്ന വിവരണങ്ങൾ എത്രയോ വായിച്ചിരിക്കുന്നു. മണി അതിനിടയ്ക്ക് ആ ജീപ്പ് ഡ്രൈവറുടെ ആധികളിലേക്ക് കൂടെ എത്തിനോക്കുന്നു. വഴിയിലെ ചായക്കടക്കാരൻ്റെ കഥയറിയാൻ സമയം ചിലവാക്കുന്നു. അതുകൊണ്ടുതന്നെ, കുടജാദ്രിയിലെ സിദ്ധയും പൂജാരി ഭട്ടുമൊക്കെ യാത്രക്കിടയിൽ കാണുന്ന ഏതോ ചില വ്യക്തികൾ മാത്രമാകുന്നില്ല സഞ്ചാരിക്കും വിവരണം വായിക്കുന്നവർക്കും.</p>
<p>അഞ്ച് അദ്ധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. മൂന്നാമത്തെ അദ്ധ്യായമായ ‘ഹരിത ഇടനാഴിയിലൂടെ‘ പലവട്ടം റോഡ് മാർഗ്ഗവും തീവണ്ടി മാർഗ്ഗവും ഞാനും യാത്ര ചെയ്തിട്ടുണ്ട്. ഒരു പഠനാവശ്യത്തിനും ഗുരുവായ ശ്രീ. ജോൺസൺ ഐരൂരിനെ കാണാനുമായിരുന്നു ആ യാത്രകൾ ! പക്ഷേ മണി കണ്ട കോണിലൂടെ ഹരിത ഇടനാഴി കാണാൻ എനിക്കിനിയും പലവട്ടം ആ വഴി പോകണമെന്നതാണ് അവസ്ഥ. ഇതിൽ എടുത്ത് പറയേണ്ട വ്യക്തിത്വം അങ്ങാടിപ്പുറം സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്ന ടി. പി. അയ്യപ്പൻ കർത്ത എന്ന പ്രകൃതിസ്നേഹിയാണ്. വിത്ത് പാകി തേക്കിൻ തൈകൾ മുളപ്പിച്ച് വേഗത കുറഞ്ഞ തീവണ്ടിപ്പാതയ്ക്ക് ഇരുവശവും വനവൽക്കരണം നടത്തിയ ആ മനുഷ്യനെപ്പറ്റിയുള്ള അറിവ് പുത്തനായിരുന്നു, ഹരിത ഇടനാഴി അവസാനിക്കുന്ന നിലമ്പൂരിലെ തേക്ക് തോട്ടം വെച്ച് പിടിപ്പിച്ച കനോലി സായിപ്പിനെക്കുറിച്ച് ഒരുപാട് കേൾക്കുകയും വായിക്കുകയും അറിയുകയും ഒക്കെ ചെയ്യുമ്പോൾത്തന്നെ പെരുമ്പാവൂരുകാരനായ അയ്യപ്പൻ കർത്തയെ അറിയാതെ പോയത് എൻ്റെ മാത്രം പിഴ. ഈ പുസ്തകത്തോടും മണിയോടും നന്ദി പ്രകടിപ്പിക്കാനുള്ളത് ഈയൊരു വലിയ വിവരം പങ്കുവെച്ചതിൻ്റെ പേരിലാണ്.</p>
<p>നെല്ലിയാമ്പതിയിൽ കണ്ടുമുട്ടുന്ന ഗുരുവായൂരപ്പൻ, ദേവേന്ദ്രൻ, വയനാട്ടിലെ ദ്രോണരെന്ന് വിശേഷിപ്പിക്കുന്ന ഗോവിന്ദനാശാൻ എന്നിവരൊക്കെ അടുത്തറിഞ്ഞ് മണി പരിചയപ്പെടുത്തുന്ന ജീവിതങ്ങളാണ്. വി. കെ. ശ്രീരാമൻ്റെ വേറിട്ട കാഴ്ച്ചകൾ എന്ന പുസ്തകത്തിലും പരമ്പരയിലുമാണ് മുൻപിതുപോലെ വ്യത്യസ്തരായ മനുഷ്യരെ അടുത്തറിഞ്ഞിട്ടുള്ളത്. ഗവിയിൽ ശ്രീലങ്കയിൽ നിന്ന് അഭയാർത്ഥികളായി വന്നവർ തോട്ടം പണിയുമായി കൂടി അവരുടെ സന്തതിപരമ്പര ഇപ്പോഴും അവിടെയുള്ളതായി അറിയുകയും അവരുടെ ലയങ്ങൾ കാണുകയും ചെയ്തിട്ടുണ്ട്. പക്ഷേ, നെല്ലിയാമ്പതിയിലും അത്തരത്തിലുള്ള ശ്രീലങ്കൻ അഭയാർത്ഥികൾ തോട്ടം പണി ചെയ്യുന്നുണ്ടെന്നത് പുതിയ അറിവായിരുന്നു.</p>
<p>ഇതിലപ്പുറം വിശദമായി പുസ്തകത്തെപ്പറ്റി പറയുന്നത് ശരിയല്ല. ബാക്കി ഓരോ വായനക്കാരനും സ്വയം വായിച്ചറിയാൻ വിടുന്നു. അവതാരികയിൽ പി. സുരേന്ദ്രൻ മാഷ് പരിചയപ്പെടുത്തിയിരിക്കുന്നതിലും നന്നായി ഈ പുസ്തകത്തെ അടയാളപ്പെടുത്താൻ ബുദ്ധിമുട്ടാണ്. അദ്ദേഹത്തിൻ്റെ വാക്കുകൾ കടമെടുത്താൽ, “ ഈ യാത്രാപുസ്തകത്തിൻ്റെ ഏറ്റവും വലിയ സവിശേഷത അസാധാരണ വ്യക്തിത്വങ്ങളുടെ അടയാളപ്പെടുത്തലാണ്.“</p>
<p><strong>വാൽക്കഷണം:-</strong> സ്ഥലങ്ങളും നിർമ്മിതികളും ചലനമില്ലാത്തവയാണ്. പക്ഷേ, മണികണ്ഠൻ പരിചയപ്പെടുത്തിപ്പോയ വ്യക്തികൾ ചരിക്കുന്നവരും ചിരഞ്ജീവികളല്ലാത്തവരുമാണ്. ആറ്റ് നോറ്റ് അവിടങ്ങളിലേക്ക് എനിക്ക് ചെല്ലാൻ കാലമാകുന്നത് വരേയ്ക്കും അതിന് ശേഷമുള്ള മനുഷ്യായുസ്സും ഇവരൊക്കെ ആരോഗ്യത്തോടെ അവിടങ്ങളിൽത്തന്നെ ഉണ്ടാകണമേ എന്ന് ആത്മാർത്ഥമായും ആഗ്രഹിക്കുന്നു.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7816" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7816</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
