<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; അംഗീകാരം</title>
	<atom:link href="http://niraksharan.in/?cat=46&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Thu, 20 Nov 2025 06:08:07 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> കമാൻഡർ അഭിലാഷ് ടോമിക്ക് വിജയാശംസകൾ</title>
		<link>http://niraksharan.in/?p=8175</link>
		<comments>http://niraksharan.in/?p=8175#comments</comments>
		<pubDate>Sat, 25 Feb 2023 07:13:20 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അംഗീകാരം]]></category>
		<category><![CDATA[മത്സരം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8175</guid>
		<description><![CDATA[കരയിലൂടെയുള്ള പല പല യാത്രകളെപ്പറ്റിയും യാത്രാ സ്വപ്നങ്ങളെപ്പറ്റിയും വീമ്പിളക്കിക്കൊണ്ടിരിക്കാൻ അത്ര വലിയ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ, യാത്ര ആകാശത്തിലൂടെയോ കടലിലൂടെയോ ആകുമ്പോൾ അത്ര സുഖകരമായ അനുഭവങ്ങളല്ല എനിക്കുള്ളത്. ഉയരം പേടിയാണ്; ടർബുലൻസ് പേടിയാണ്. കടൽച്ചൊരുക്ക് പോയിട്ട് ഒരു ചെറിയ തിര പോലും പേടിയാണ്. എന്നിട്ടും, എണ്ണപ്പാടത്തെ ജോലി സംബന്ധമായി ഇതുപോലുള്ള അവസ്ഥകളിലൂടെയെല്ലാം നിർബന്ധിതമായി കടന്ന് പോകേണ്ടി വന്നിട്ടുണ്ട്. ഓർക്കുമ്പോൾ ഇപ്പോളും വിറങ്ങലിപ്പുണ്ടാകുന്ന അനുഭവങ്ങളാണ് അതിൽ ചിലതെങ്കിലും. അതുകൊണ്ടുതന്നെ, 1968ൽ ഉണ്ടായിരുന്ന നാവിക സൗകര്യങ്ങൾ മാത്രം ഉപയോഗിച്ച് കടലിലൂടെ ഒറ്റയ്ക്ക് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8175" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2023/02/5551.jpg"><img class="aligncenter wp-image-8176 " src="http://niraksharan.in/wp-content/uploads/2023/02/5551.jpg" alt="555" width="506" height="506" /></a><br />
<strong><span style="font-size: xx-large;">ക</span></strong>രയിലൂടെയുള്ള പല പല യാത്രകളെപ്പറ്റിയും യാത്രാ സ്വപ്നങ്ങളെപ്പറ്റിയും വീമ്പിളക്കിക്കൊണ്ടിരിക്കാൻ അത്ര വലിയ ബുദ്ധിമുട്ടൊന്നുമില്ല.</p>
<p>പക്ഷേ, യാത്ര ആകാശത്തിലൂടെയോ കടലിലൂടെയോ ആകുമ്പോൾ അത്ര സുഖകരമായ അനുഭവങ്ങളല്ല എനിക്കുള്ളത്. ഉയരം പേടിയാണ്; ടർബുലൻസ് പേടിയാണ്. കടൽച്ചൊരുക്ക് പോയിട്ട് ഒരു ചെറിയ തിര പോലും പേടിയാണ്. എന്നിട്ടും, എണ്ണപ്പാടത്തെ ജോലി സംബന്ധമായി ഇതുപോലുള്ള അവസ്ഥകളിലൂടെയെല്ലാം നിർബന്ധിതമായി കടന്ന് പോകേണ്ടി വന്നിട്ടുണ്ട്. ഓർക്കുമ്പോൾ ഇപ്പോളും വിറങ്ങലിപ്പുണ്ടാകുന്ന അനുഭവങ്ങളാണ് അതിൽ ചിലതെങ്കിലും.</p>
<p>അതുകൊണ്ടുതന്നെ, 1968ൽ ഉണ്ടായിരുന്ന നാവിക സൗകര്യങ്ങൾ മാത്രം ഉപയോഗിച്ച് കടലിലൂടെ ഒറ്റയ്ക്ക് ലോകം ചുറ്റുന്നത് വെറുമൊരു യാത്രയല്ലെന്ന് നന്നായറിയാം. അതിസാഹസികമായ, ലോകത്ത് അധികം പേർക്കൊന്നും ചെയ്ത് മുഴുമിപ്പിക്കാനാവാത്ത, മജ്ജ മരവിച്ച് പോകുന്ന അനുഭവങ്ങൾ തരാൻ പോന്ന ഭയാനകമായ സഞ്ചാരമാണ് <a href="https://goldengloberace.com/">ഗോൾഡൻ ഗ്ലോബ് റേസ്</a>.</p>
<p>ഇന്ത്യക്കാരനായ <a href="https://en.wikipedia.org/wiki/Abhilash_Tomy?fbclid=IwAR25uZmQrGlKmIQSFon2uCmay2i6-VQbao01F1LHfOr57Ozp6LjVHAeCkIc">കമാൻഡർ അഭിലാഷ് ടോമി</a>, 2018 ലെ ഗോൾഡൻ ഗ്ലോബ് റേസിൽ അപകടം പറ്റി പുറത്തായപ്പോൾ പൊലിഞ്ഞുപോയത് മലയാളികൾക്ക് കൂടെ അഭിമാനിക്കാൻ പോന്ന ഒരു വലിയ നേട്ടമായിരുന്നു.</p>
<p>പക്ഷേ, പൂർവ്വാധികം ശക്തനായി, അനുഭവങ്ങളുടെ പിൻബലത്തോടെ കമാൻഡർ അഭിലാഷ് ടോമി, ഗോൾഡൻ ഗ്ലോബ് 2022 റേസിൽ വീണ്ടും പങ്കെടുത്തു കൊണ്ടിരിക്കുകയാണെന്ന് മാത്രമല്ല, രണ്ടാം സ്ഥാനത്ത് നീങ്ങിക്കൊണ്ടിരിക്കുകയുമാണ്.</p>
<p>നാവികരുടെ എവറസ്റ്റ് എന്നറിയപ്പെടുന്ന കേപ്ഹോൺ അദ്ദേഹം പിന്നിട്ടുകഴിഞ്ഞു. മുന്നിൽ മറ്റൊരു സഞ്ചാരി മാത്രമേയുള്ളൂ. ആ സഞ്ചാരിയെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയാലും ഇല്ലെങ്കിലും ഈ യാത്ര അദ്ദേഹം പൂർത്തിയാക്കിയാൽ, ആ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഏഷ്യക്കാരനായിരിക്കും അഭിലാഷ് ടോമി എന്നത് ചെറിയ നേട്ടമൊന്നുമല്ല.</p>
<p>ആയതുകൊണ്ട് അദ്ദേഹം ഈ റേസ് അപകടങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നു. ഒന്നാം സ്ഥാനത്തേക്കാളുപരി, റേസ് പൂർത്തിയാക്കുക എന്നതാണ് ഏതൊരു സ്പോർട്ടിസിൻ്റേയും സന്ദേശം.കമാൻഡർ അഭിലാഷ് ടോമിക്ക് ആ സന്ദേശം ഉയർത്തിപ്പിടിക്കാനാവട്ടെ, ദൗത്യം പൂർത്തിയാക്കാനാവട്ടെ. ഇത്തരമൊരു യാത്ര ഒരിക്കൽപ്പോലും സ്വപ്നം കാണാൻ പറ്റാത്ത കോടിക്കണക്കിന് വരുന്ന ലോകജനതയ്ക്കും ഇന്ത്യക്കാർക്കും സർവ്വോപരി മലയാളികൾക്കും ഊർജ്ജം പകരാൻ അദ്ദേഹത്തിനാകുമാറാകട്ടെ. വിജയാശംസകൾ!!</p>
<p>വാൽക്കഷണം:- ക്ലബ്ബ് ഹൗസിലെ ഒരു റൂമിൽ അദ്ദേഹവുമായി സംസാരിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. റേസ് കഴിഞ്ഞുവന്നാൽ കേരളത്തിൽ അദ്ദേഹത്തിന് നൽകുന്ന ആദ്യസ്വീകരണത്തിൽച്ചെന്ന് കാണണമെന്നും ഹസ്തദാനം ചെയ്യണമെന്നും ഒരാഗ്രഹമുണ്ട്. എനിക്കറിയുന്ന, മലയാളിയായ ഏറ്റവും വലിയ സാഹസിക സഞ്ചാരി <a href="https://www.facebook.com/abhilashtomyofficial">കമാൻഡർ അഭിലാഷ് ടോമി</a>യല്ലാതെ മറ്റാരുമല്ല എന്നതാണ് ഈ ആഗ്രഹത്തിന് കാരണം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8175" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8175</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> എന്താണ് മൾട്ടിമീഡിയ പുസ്തകങ്ങൾ ?</title>
		<link>http://niraksharan.in/?p=8039</link>
		<comments>http://niraksharan.in/?p=8039#comments</comments>
		<pubDate>Wed, 09 Nov 2022 03:30:25 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അംഗീകാരം]]></category>
		<category><![CDATA[ഓൺലൈൻ]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാങ്കേതികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8039</guid>
		<description><![CDATA[ഏതാണ് മലയാളത്തിലെ ആദ്യത്തെ എംബെഡഡ് അഥവാ മൾട്ടിമീഡിയ പുസ്തകം, എന്ന ഒരു വിവാദത്തിൻ്റെ ചുവടുപിടിച്ചാണ് ഈ ലേഖനമെഴുതാൻ നിർബന്ധിതനാകുന്നത്. മലയാളത്തിലെന്നല്ല ഇന്ത്യയിൽപ്പോലും അത്രയധികം പുസ്തകങ്ങൾ ഈ ജനുസ്സിൽ പിറന്നിട്ടില്ലെങ്കിലും 7 വർഷം മുൻപേ മലയാളത്തിൽ ഇത്തരമൊരു പുസ്തകം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഇന്ത്യയിലെ തന്നെ ആദ്യത്തെ മൾട്ടിമീഡിയ പുസ്തകം അതാണെന്നാണ് ആ പുസ്തകത്തിൻ്റെ എഴുത്തുകാരനും (ഈയുള്ളവൻ തന്നെ) പ്രസാധകരും അന്നവകാശപ്പെട്ടത്. അതാരും നിഷേധിക്കുകയുമുണ്ടായില്ല. വീണ്ടും നാലോളം പുസ്തകങ്ങൾ ഇതേ ജനുസ്സിൽ മലയാളത്തിൽ മാത്രം പിറന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ എംബെഡഡ് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8039" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/10/99.jpg"><img class="aligncenter wp-image-8025 " src="http://niraksharan.in/wp-content/uploads/2022/10/99.jpg" alt="99" width="440" height="440" /></a><br />
<strong><span style="font-size: xx-large;">ഏ</span></strong>താണ് മലയാളത്തിലെ ആദ്യത്തെ എംബെഡഡ് അഥവാ മൾട്ടിമീഡിയ പുസ്തകം, എന്ന ഒരു വിവാദത്തിൻ്റെ ചുവടുപിടിച്ചാണ് ഈ ലേഖനമെഴുതാൻ നിർബന്ധിതനാകുന്നത്.</p>
<p>മലയാളത്തിലെന്നല്ല ഇന്ത്യയിൽപ്പോലും അത്രയധികം പുസ്തകങ്ങൾ ഈ ജനുസ്സിൽ പിറന്നിട്ടില്ലെങ്കിലും 7 വർഷം മുൻപേ മലയാളത്തിൽ ഇത്തരമൊരു പുസ്തകം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഇന്ത്യയിലെ തന്നെ ആദ്യത്തെ മൾട്ടിമീഡിയ പുസ്തകം അതാണെന്നാണ് ആ പുസ്തകത്തിൻ്റെ എഴുത്തുകാരനും (ഈയുള്ളവൻ തന്നെ) പ്രസാധകരും അന്നവകാശപ്പെട്ടത്. അതാരും നിഷേധിക്കുകയുമുണ്ടായില്ല. വീണ്ടും നാലോളം പുസ്തകങ്ങൾ ഇതേ ജനുസ്സിൽ മലയാളത്തിൽ മാത്രം പിറന്നു.</p>
<p>ഇന്ത്യയിലെ തന്നെ ആദ്യത്തെ എംബെഡഡ് പുസ്തകമെന്ന നിലയ്ക്ക് രാജീവ് വിശ്വനാഥൻ രചിച്ച ‘ചെളി പുരളാത്ത പന്ത്‘ എന്ന കൃതിയെപ്പറ്റി മുൻ ഐ. ടി. സക്രട്ടറി ആയിരുന്ന എം. ജയശങ്കർ പുസ്തകാസ്വാദനം എഴുതുന്നതോട് കൂടെയാണ് ഈ വിഷയം വിവാദമാകുന്നത്. ഈ പുസ്തകത്തിന് മുന്നേ തന്നെ മലയാളത്തിൽ കുറഞ്ഞത് നാല് പുസ്തകങ്ങളെങ്കിലും പുറത്തിറങ്ങിയിട്ടുണ്ടെന്നിരിക്കെ അവകാശവാദങ്ങളും വിവാദവുമൊക്കെ സ്വാഭാവികം മാത്രം.</p>
<p><a href="http://niraksharan.in/wp-content/uploads/2022/11/17.png"><img class="aligncenter wp-image-8040 " src="http://niraksharan.in/wp-content/uploads/2022/11/17.png" alt="17" width="457" height="583" /></a></p>
<p>എന്നിരുന്നാലും, തനിക്ക് പറ്റിയ വസ്തുതാപരമായ തെറ്റ് രണ്ട് ദിവസത്തിനകം എം. ശിവശങ്കർ തിരുത്തി എന്നതിനാൽ ആ വിവാദത്തെപ്പറ്റി കൂടുതൽ സംസാരിക്കുന്നതിൽ കാര്യമില്ല. പക്ഷേ, എന്താണ് എംബെഡഡ് പുസ്തകങ്ങൾ അഥവാ മൾട്ടിമീഡിയ പുസ്തകങ്ങൾ എന്ന് സാധാരണക്കാരായ ജനങ്ങളൂം വായനക്കാരും മനസ്സിലാക്കിയിരിക്കേണ്ടത് മുന്നോട്ടുള്ള യാത്രയെ വിവാദരഹിതമാക്കാൻ ആവശ്യമാണെന്നുള്ളതുകൊണ്ട് അതിലേക്ക് കടക്കാം. എന്താണ് മൾട്ടിമീഡിയ പുസ്തകങ്ങൾ ?</p>
<p>സാങ്കേതികവിദ്യ ഏറെ മുന്നേറിക്കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത്, അക്ഷരങ്ങളിലൂടെയുള്ള വായനയ്ക്ക് പുറമേ, വായനക്കാരെ കൂടുതൽ വൈജ്ഞാനികമായ തലങ്ങളിലേക്ക് മറ്റ് മാദ്ധ്യമങ്ങളുടെ സഹായത്തോടെ കൂട്ടിക്കൊണ്ട് പോകാൻ സാധിക്കുന്ന ഒരു പുസ്തകമുണ്ടെങ്കിൽ അതിനെ നമുക്ക് മൾട്ടിമീഡിയ പുസ്തകമെന്ന് വിളിക്കാം.</p>
<p>ഉദാഹരണത്തിന് എം.ശിവശങ്കർ, ഇന്ത്യയിലെ ആദ്യത്തെ എംബെഡഡ് പുസ്തകമെന്ന് തെറ്റി പരാമർശിച്ച ‘ചെളി പുരളാത്ത പന്ത് ‘ എന്ന പുസ്തകം തന്നെ എടുക്കാം. ആ പുസ്തകത്തിലെ പല പേജുകളിലായി QR കോഡുകൾ അച്ചടിച്ചിട്ടുണ്ട്. QR കോഡ് സ്ക്കാൻ ചെയ്യുന്ന ആപ്പുകൾ വഴി, മൊബൈൽ ഫോൺ ഉപയോഗിച്ച് അത് സ്ക്കാൻ ചെയ്താൽ, വായനക്കാരൻ കടന്നുചെല്ലുന്നത് ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട് അൾജസീറ, ബിബിസി, ഫ്രീ മൂവീസ്, ഡെയ്ലി ഡോസ് ഓഫ് മെസ്സി, ലോറെൻസോ F7, മാജിക്കൽ മെസ്സി, ഫിഫ, ക്യാപ്റ്റൻ ടീവി, എ. എസ്. ബി, ഡെയ്ലി മോഷൻ, സോക്കർ സ്റ്റോറീസ് എന്നീ ചാനലുകൾ പബ്ലിഷ് ചെയ്തിരിക്കുന്ന യൂട്യൂബ് വീഡിയോകളിലേക്കാണ്. എന്നുവെച്ചാൽ ഫുറ്റ്ബോൾ കളിയുമായി ബന്ധപ്പെട്ട് രാജീവ് എഴുതിയിരിക്കുന്ന കാര്യങ്ങൾ, ഇൻ്റർനെറ്റിൽ ലഭ്യമായ വീഡിയോകളായി കാണാനുള്ള ലിങ്കുകളായി ഈ QR കോഡുകൾ വർത്തിക്കുന്നു; അഥവാ ഈ QR കോഡുകൾ മേൽപ്പറഞ്ഞ വീഡിയോകളിലേക്കുള്ള ചൂണ്ടുപലകയാകുന്നു. മൊബൈൽ ഫോൺ കൈയിലുള്ള ഏതൊരാൾക്കും എഴുത്തുകാരൻ വർണ്ണിച്ചിരിക്കുന്ന കാര്യങ്ങളുടെ ദൃശ്യഭാഷ്യം കൂടെ ആസ്വദിക്കാനാകുന്നു.</p>
<p>ഇവിടെ സംഭവിച്ചിരിക്കുന്നത് പ്രിൻ്റ് എന്ന മീഡിയയിലുള്ള എഴുത്തിന് പുറമേ ഡിജിറ്റർ മീഡിയയിലുള്ള കാര്യങ്ങൾ കൂടെ വായനക്കാരിലേക്ക് എത്തുന്നു എന്നതാണ്. ഇങ്ങനെ ഒന്നിലധികം മീഡിയകളിലെ അറിവുകൾ പാപ്തമാകുന്നതിനാൽ നമുക്കാ പുസ്തകത്തെ മൾട്ടി മീഡിയ പുസ്തകം എന്ന് വിളിക്കാം.</p>
<p>ഇനി എം. ശിവശങ്കരൻ പറയുന്ന എംബെഡഡ് എന്ന ഇംഗ്ലീഷ് പദത്തിൻ്റെ അർത്ഥമെന്താണെന്ന് പരിശോധിക്കാം. ഉൾക്കൊള്ളിക്കുക, സാക്ഷാൽക്കരിക്കുക, മൂർത്തമാക്കുക എന്നൊക്കെയാണ് മലയാളത്തിൽ ആ പദത്തിൻ്റെ അർത്ഥം. എന്നുവെച്ചാൽ, അക്ഷരങ്ങൾക്കപ്പുറം മറ്റൊരു മീഡിയത്തിലെ കാര്യങ്ങൾ കൂടെ ഉൾക്കൊള്ളിക്കുകയോ സാക്ഷാൽക്കരിക്കുകയോ ചെയ്തിരിക്കുന്ന പുസ്തകം എന്നർത്ഥം.</p>
<p><a href="http://niraksharan.in/wp-content/uploads/2022/10/14.jpg"><img class="aligncenter wp-image-8021 " src="http://niraksharan.in/wp-content/uploads/2022/10/14.jpg" alt="14" width="308" height="441" /></a></p>
<p>2017 ൽ പ്രസിദ്ധീകരിക്കപ്പെട്ട വരുൺ രമേഷിൻ്റെ മയ്യഴി എന്ന പുസ്തകത്തിലും 2018 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഹരിലാലിൻ്റെ ഭൂട്ടാൻ എന്ന യാത്രാവിവരണത്തിലും ഇത്തരത്തിൽ QR കോഡുകൾ സ്ക്കാൻ ചെയ്ത് അതാത് സ്ഥലങ്ങളിലെ കാഴ്ച്ചകളിലേക്കും വീഡിയോകളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുകയാണ് എഴുത്തുകാർ ചെയ്യുന്നത്. വരുണും ഹരിലാലും തങ്ങളുടെ പുസ്തകങ്ങളെ മൾട്ടിമീഡിയ പുസ്തകങ്ങൾ എന്നാണ് അക്കാലത്ത് പരിചയപ്പെടുത്തിയത്.</p>
<p><a href="http://niraksharan.in/wp-content/uploads/2022/10/12.jpg"><img class="aligncenter wp-image-8022 " src="http://niraksharan.in/wp-content/uploads/2022/10/12.jpg" alt="12" width="306" height="490" /></a></p>
<p>ഇനി നമുക്ക് 2015ൽ ഈ ശ്രേണിയിൽ മെൻ്റർ ബുക്ക്സ് പ്രസിദ്ധീകരിച്ച നിരക്ഷരൻ എന്ന ഈയുള്ളവൻ്റെ മുസിരീസിലൂടെ എന്ന പുസ്തകത്തിൻ്റെ കാര്യം പരിശോധിക്കാം. അതിൽ അൽപ്പം വ്യത്യസ്തമായ സങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. പുസ്തകത്തിൽ QR കോഡുകൾ പ്രിൻ്റ് ചെയ്തിട്ടില്ല. പകരം പുസ്തകത്തിൽ അച്ചടിച്ചിട്ടുള്ള ചിത്രങ്ങളെ കോഡുകളാക്കി മാറ്റുകയും ആ കോഡുകളെ സ്ക്കാൻ ചെയ്യാൻ ഒരു ആപ്പ് നിർമ്മിക്കുകയും പ്രസ്തുത ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാക്കുകയുമാണ് ചെയ്തിരിക്കുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്ത് അതുപയോഗിച്ച് പുസ്തകത്തിലെ ചിത്രങ്ങളെ സ്ക്കാൻ ചെയ്താൽ, അത് ഗ്രന്ഥകർത്താവ് നിർമ്മിച്ച് യൂ ട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്ന യൂ ട്യൂബ് വീഡിയോകളിലേക്കും കൂടുതൽ അനുബന്ധ ചിത്രങ്ങളിലേക്കും സ്ഥലങ്ങളുടെ ഭൂപടങ്ങളിലേക്കും പുസ്തകരചനയ്ക്കായി പഠനവിധേയമാക്കിയിട്ടുള്ള മറ്റ് പുസ്തകങ്ങളുടെ മുഖചിത്രങ്ങളിലേക്കും വായനക്കാരനെ നയിക്കുന്നു. ഈ സാങ്കേതികവിദ്യയെ Augmented Reality എന്നാണ് പ്രസാധകനും എഴുത്തുകാരനും അന്ന് വിശേഷിപ്പിച്ചത്.</p>
<p><a href="http://niraksharan.in/wp-content/uploads/2022/11/16.jpg"><img class="aligncenter wp-image-8041 " src="http://niraksharan.in/wp-content/uploads/2022/11/16.jpg" alt="16" width="478" height="301" /></a></p>
<p>QR കോഡ് ആയാലും, ചിത്രം സ്ക്കാൻ ചെയ്ത് ആയാലും Embedded എന്ന് വിളിച്ചാലും Augmented Reality എന്ന് വിളിച്ചാലും ഏതൊക്കെ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചായാലും ആത്യന്തികമായി ഈ പുസ്തകങ്ങൾ ചെയ്യുന്നത് അക്ഷരങ്ങളിലൂടെയുള്ള വായനയ്ക്ക് പുറമേ രണ്ടാമതൊരു മാദ്ധ്യമത്തിലേക്ക് കൂടെ, അതായത് ഡിജിറ്റൽ മീഡിയയിലേക്ക് കൂടെ വായനക്കാരനെ കൊണ്ടുപോകുകയും അതിലൂടെയുള്ള ദൃശ്യങ്ങളും ശബ്ദങ്ങളും വഴി കൂടുതൽ അറിവുകൾ പ്രദാനം ചെയ്യുകയുമാണ്. അങ്ങനെ ഒന്നിലധികം മാദ്ധ്യമങ്ങളിലേക്ക് പുസ്തകത്തിലൂടെ കൊണ്ടുപോകുന്നതുകൊണ്ട് മൾട്ടിമീഡിയ എന്ന പദമുപയോഗിച്ച് ഇത്തരം പുസ്തകങ്ങളെ സംബോധന ചെയ്യുന്നതാകും അഭികാമ്യം.</p>
<p>ഇവിടെ പരാമർശിച്ച നാല് മൾട്ടിമീഡിയ പുസ്തകങ്ങളെപ്പറ്റി ഒരു താരതമ്യം അഥവാ ഭാവിയിൽ വായനക്കാരനും എഴുത്തുകാരനും പ്രസാധകരുമൊക്കെ നേരിടാൻ സാദ്ധ്യതയുള്ള ഒരു കാര്യം സൂചിപ്പിക്കേണ്ടത് അനിവാര്യമാണ്. ‘ചെളി പുരളാത്ത പന്ത്‘ എന്ന പുസ്തകം വായനക്കാരെ കൊണ്ടുപോകുന്നത്, ലേഖകനോ പ്രസാധകനോ നിർമ്മിച്ചിട്ട് അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോകളിലേക്കല്ല. വിദേശരാജ്യങ്ങളിലുള്ള മറ്റുള്ളവർ നിർമ്മിച്ച വീഡിയോകളിലേക്കാണ് ആ പുസ്തകത്തിലെ QR കോഡുകൾ വിരൽ ചൂണ്ടുന്നത്. അവർ ആ വീഡിയോകൾ നീക്കം ചെയ്താലോ, ആ വീഡിയോകളെ മാറ്റി സ്ഥാപിച്ചാലോ വീഡിയോകളുടെ URL നീക്കം ചെയ്യപ്പെടും അല്ലെങ്കിൽ അതിൽ മാറ്റമുണ്ടാകും. അതോടുകൂടെ പുസ്തകത്തിൽ അച്ചടിച്ചിരിക്കുന്ന QR കോഡുകൾ പ്രവർത്തനരഹിതമാകും. പുസ്തകം മൾട്ടി മീഡിയ പുസ്തകമല്ലാതായി മാറും. ചെളി പുരളാത്ത പന്തിൻ്റെ പ്രസാധകനോ എഴുത്തുകാരനോ ആ വീഡിയോകളിൽ ഒരു നിയന്ത്രണവുമില്ല എന്നത് ഒരു വലിയ ന്യൂനതയാണ്.</p>
<p>അതേസമയം മറ്റ് മൂന്ന് പുസ്തകങ്ങളിലും സ്വന്തമായി നിർമ്മിച്ച വീഡിയോകളിലേക്കാണ് എഴുത്തുകാരും പ്രസാധകരും QR കോഡ് വഴിയും കോഡ് ആക്കി മാറ്റിയ ചിത്രങ്ങൾ വഴിയും വിരൽ ചൂണ്ടുന്നത്. ആ വീഡിയോകളിൽ അവർക്ക് നിയന്ത്രണമുണ്ട്. അതുകൊണ്ടുതന്നെ പുസ്തകത്തിൽ ആ കോഡുകൾ പ്രവർത്തനരഹിതമാകാതിരിക്കാൻ അവർക്ക് സ്വയം ശ്രദ്ധിക്കാനാവും. എന്നെങ്കിലും മൾട്ടിമീഡിയ പുസ്തകങ്ങൾ നിർമ്മിക്കണമെന്ന് തോന്നുന്നവർക്കായി ഒരു ന്യൂനത പങ്കുവെച്ചെന്ന് മാത്രം. കായികവിഷയങ്ങൾ മൾട്ടിമീഡിയ പുസ്തകങ്ങൾ ആക്കുമ്പോൾ കാലാകാലങ്ങളായി നടത്തിട്ടുള്ള സ്പോർട്ട് വീഡിയോകൾ സ്വന്തമായി നിർമ്മിക്കുക എന്നത് ഒരു എഴുത്തുകാരനെക്കൊണ്ടും പ്രസാധകനെക്കൊണ്ടും നടക്കുന്ന കാര്യമല്ല. അതേസമയം യാത്രാവിവരണങ്ങൾ, പാചകക്കുറിപ്പുകൾ എന്നതൊക്കെ മൾട്ടിമീഡിയ പുസ്തകമാക്കുമ്പോൾ വീഡിയോകളുടെ നിയന്ത്രണം ഗ്രന്ഥകർത്താവിനോ പ്രസാധകനോ സാദ്ധ്യമാകുന്ന കാര്യവുമാണ്. ചുരുക്കിപ്പറഞ്ഞാൽ മറ്റുള്ളവരുടെ വീഡിയോകളെ ആസ്പദമാക്കി നിർമ്മിക്കുന്ന മൾട്ടിമീഡിയ പുസ്തകങ്ങൾക്കുള്ള ഭീഷണി സ്വന്തം വീഡിയോകളെ ആസ്പദമാക്കി നിർമ്മിക്കുന്ന മൾട്ടി മീഡിയ പുസ്തകങ്ങൾക്കില്ല.</p>
<p>ഒരു ന്യൂനത കൂടെ പറഞ്ഞുകൊണ്ട് സൂചിപ്പിക്കാനുണ്ട്. സാങ്കേതികവിദ്യ ഇനിയും മുന്നേറിക്കൊണ്ടിരിക്കുകയാണ്. നാളെ QR കോഡും അത് റീഡ് ചെയ്യുന്ന സംവിധാനങ്ങളുമൊക്കെ അപ്രത്യക്ഷമായി പകരം അതിനെ വെല്ലുന്ന മറ്റെന്തെങ്കിലും സങ്കേതം ഉരുത്തിരിഞ്ഞ് വന്നെന്നിരിക്കാം. അന്ന് പുറകിലായിപ്പോകുന്ന അല്ലെങ്കിൽ ഒഴിവാക്കപ്പെടുന്ന QR കോഡ് റീഡിങ്ങ് സംവിധാനത്തെക്കൂടെ ഉൾക്കൊള്ളിച്ച് Downward compatible എന്ന സൗകര്യം വന്നില്ലെങ്കിൽ, ഈ QR കോഡ് പുസ്തകങ്ങളെല്ലാം മൾട്ടിമീഡിയ പുസ്തകങ്ങളല്ലാതായി മാറും. പടത്തിനെ കോഡാക്കി മാറ്റിയിരിക്കുന്ന മുസിരീസിലൂടെ എന്ന പുസ്തകം QR റീഡിങ്ങ് ഇല്ലാതായാലും പിടിച്ച് നിന്നെന്ന് വരും. പക്ഷേ ആ പുസ്തകത്തെ മൾട്ടി മീഡിയ പുസ്തകമാക്കാൻ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ് വെയർ എഞ്ചിനുകളും സംവിധാനങ്ങളും ഇതേ ഭീഷണി നേരിടുന്നുണ്ട്. ചിലപ്പോൾ QR കോഡ് ഇല്ലാതാകുന്നതിന് മുന്നേ തന്നെ ആ പുസ്തകത്തിൻ്റെ മൾട്ടിമീഡിയ സംവിധാനങ്ങൾ ഔട്ട് ഡേറ്റഡ് ആയെന്നിരിക്കാം. ചിലപ്പോൾ കുറേയേറെക്കാലം നീണ്ടുപോയെന്നും വരാം. മൾട്ടിമീഡിയ പുസ്തകങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും അതുതന്നെ. പ്രിൻ്റ് ചെയ്ത് ഒഴിവാക്കി വിടാൻ പറ്റുന്ന ഒന്നല്ല, മൾട്ടിമീഡിയ പുസ്തകങ്ങൾ. സാങ്കേതിക വിദ്യയുടെ വ്യതിയാനങ്ങൾ സസൂഷ്മം വീക്ഷിക്കുകയും അതിനനുസരിച്ച് അവശ്യം വേണ്ട മാറ്റങ്ങൾ വരുത്തിയാൽപ്പോലും മൾട്ടിമീഡിയ പുസ്തകങ്ങൾ പെട്ടെന്നൊരു നാൾ സാധാരണ പുസ്തകങ്ങളായി മാറിപ്പോകാം.</p>
<p><strong>വാൽക്കഷണം:-</strong> 7 വർഷം മുൻപ് ആദ്യത്തെ മൾട്ടിമീഡിയ പുസ്തകം ഇന്ത്യയിൽ ഇറങ്ങിയിട്ടും അതറിയാതെ പോയവർ വിവരസാങ്കേതിക വിദ്യ കൈയാളുന്നവരുടെ കൂട്ടത്തിൽത്തന്നെ ധാരാളമുള്ളതുകൊണ്ടാണ് ആദ്യമൾട്ടിമീഡിയ പുസ്തകം ഏതെന്ന വിവാദം പൊട്ടിപ്പുറപ്പെട്ടത്. എല്ലാവരും എല്ലാക്കാര്യങ്ങളും അറിഞ്ഞിരിക്കണമെന്ന് വാശിപിടിക്കാൻ ആർക്കുമാകില്ലല്ലോ. ഇതൊന്നുമറിയാത്തവർ ഇനിയുമുണ്ടാകാം നമുക്കിടയിൽ. കുറേയേറെ നാൾ കഴിഞ്ഞ്, അവർ ഒരു മൾട്ടിമീഡിയ പുസ്തകത്തിൻ്റെ ആശയവുമായി വരുകയും, അവരുടേതാണോ ആദ്യത്തെ മൾട്ടിമീഡിയ പുസ്തകമെന്ന് ഇൻ്റർനെറ്റിൽ പരതുകയും ചെയ്യുമ്പോൾ, ഈ ലേഖനം കണ്ണിൽപ്പെട്ടാൽ അടുത്തൊരു വിവാദം അവിടെത്തന്നെ അവസാനിച്ചെന്നിരിക്കും. അവർ ഇൻ്റർനെറ്റിൽ പരതിനോക്കാൻ സന്നദ്ധത കാണിക്കുന്നില്ലെങ്കിൽ വീണ്ടുമൊരു വിവാദം ഉറപ്പാണ്. നമ്മൾ സംസാരിക്കുന്നതും ചെയ്യാൻ പോകുന്നതും വിവരസാങ്കേതികവിദ്യ തീർച്ചയായും ഉൾക്കൊള്ളുന്ന ഒരു പുസ്തകത്തെപ്പറ്റിയാകുമ്പോൾ അതേ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ ഉൽപ്പന്നമായ ഇൻ്റർനെറ്റ് എന്ന സംവിധാനത്തിനോട് സംവദിക്കാൻ എന്തിന് മടിക്കണം ?</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8039" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8039</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ‘അവാർഡിതർ‘ക്ക് അഭിനന്ദനങ്ങൾ !!!</title>
		<link>http://niraksharan.in/?p=5746</link>
		<comments>http://niraksharan.in/?p=5746#comments</comments>
		<pubDate>Wed, 21 Feb 2018 19:20:45 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അംഗീകാരം]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=5746</guid>
		<description><![CDATA[സ്ക്കൂൾ വേനലവധിയ്ക്ക് 2 മാസം അർമ്മാദിക്കാമെന്ന് സന്തോഷിച്ചിരിക്കുമ്പോൾ, മാഷ് നല്ല എട്ടിന്റെ പണി തരും. ഐതിഹ്യമാല പോലുള്ള തടിയൻ പുസ്തകങ്ങളെടുത്ത് തന്നിട്ട്, അത് വായിച്ച് ഓരോ കഥകളേയും പറ്റി ചെറിയ കുറിപ്പുകൾ എഴുതി സ്ക്കൂൾ തുറക്കുമ്പോൾ മാഷിനെ കാണിക്കണമെന്നുള്ളതാണ് പണി. ആദ്യമൊക്കെ അതൊരു തൊല്ലയായിരുന്നു. വായിച്ചൊപ്പിക്കുമെങ്കിലും എഴുതി കൊടുക്കാൻ ഒരിക്കലും പറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ സ്ക്കൂള് തുറന്ന് ചെല്ലുമ്പോൾ മാഷിന്റെ തലവെട്ടം കാണാതെ നടക്കാൻ പ്രത്യേകം ശ്രദ്ധിക്കും. ഭാഗ്യത്തിന് (അതൊരു വലിയ നിർഭാഗ്യമായിരുന്നെന്ന് ഇന്ന് വ്യസനിക്കുന്നു) സ്ക്കൂളിലെന്നെ മലയാളം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=5746" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2018/02/77.jpg"><img class="alignnone size-full wp-image-5747" src="http://niraksharan.in/wp-content/uploads/2018/02/77.jpg" alt="77" width="830" height="830" /></a></p>
<p style="text-align: left;"><b style="color: #222222;"><span style="font-size: xx-large;">സ്</span></b>ക്കൂൾ വേനലവധിയ്ക്ക് 2 മാസം അർമ്മാദിക്കാമെന്ന് സന്തോഷിച്ചിരിക്കുമ്പോൾ, മാഷ് നല്ല എട്ടിന്റെ പണി തരും. ഐതിഹ്യമാല പോലുള്ള തടിയൻ പുസ്തകങ്ങളെടുത്ത് തന്നിട്ട്, അത് വായിച്ച് ഓരോ കഥകളേയും പറ്റി ചെറിയ കുറിപ്പുകൾ എഴുതി സ്ക്കൂൾ തുറക്കുമ്പോൾ മാഷിനെ കാണിക്കണമെന്നുള്ളതാണ് പണി. ആദ്യമൊക്കെ അതൊരു തൊല്ലയായിരുന്നു. വായിച്ചൊപ്പിക്കുമെങ്കിലും എഴുതി കൊടുക്കാൻ ഒരിക്കലും പറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ സ്ക്കൂള് തുറന്ന് ചെല്ലുമ്പോൾ മാഷിന്റെ തലവെട്ടം കാണാതെ നടക്കാൻ പ്രത്യേകം ശ്രദ്ധിക്കും. ഭാഗ്യത്തിന് (അതൊരു വലിയ നിർഭാഗ്യമായിരുന്നെന്ന് ഇന്ന് വ്യസനിക്കുന്നു) സ്ക്കൂളിലെന്നെ മലയാളം പഠിപ്പിച്ചിരുന്നത് മറ്റ് അദ്ധ്യാപകരായിരുന്നു.</p>
<p>പിന്നെപ്പിന്നെ മാഷ് നിഷ്ക്കർഷിക്കുന്ന ആ വായനകൾ രസകരമായ അനുഭവങ്ങളായി മാറാൻ തുടങ്ങി.</p>
<p>ഓ&#8230;. ഇനിയും മാഷിന്റെ പേര് പറഞ്ഞില്ലല്ലേ ?</p>
<p>പറഞ്ഞാൽ അധികം പേരൊന്നും അറിഞ്ഞെന്ന് വരില്ലായിരുന്നു ഇന്ന് വൈകീട്ട് വരെ. പക്ഷെ നാളെമുതൽ അങ്ങനെയായിരിക്കില്ല. പൂയപ്പിള്ളി തങ്കപ്പൻ മാഷിനെ ഇനിയും അറിയില്ല എന്ന് പറഞ്ഞാൽ അത് പറയുന്നവരുടെ കുഴപ്പമായി വിലയിരുത്തപ്പെടും. സമഗ്രസംഭാവനയ്ക്കുള്ള സാഹിത്യ അക്കാഡമിയുടെ പുരസ്ക്കാരം ഇത്തവണ തങ്കപ്പൻ മാഷിനാണ്.</p>
<p>ചെറുകുറിപ്പുകൾ എഴുതാൻ വിമുഖത കാണിച്ച് ഒളിച്ച് നടന്നിരുന്ന അക്ഷരക്കുറവുള്ള ശിഷ്യന് (ശിഷ്യനെന്ന് പറഞ്ഞാൽ, സ്ക്കൂളിൽ മാഷ് പഠിപ്പിച്ചിട്ടില്ലെങ്കിലും ‘പെരുവിരൻ അറുത്ത് തരൂ‍‘ എന്നോ ‘കീ ബോർഡിന്റെ എന്റർ കീ ഇളക്കിത്തരൂ എന്നോ അജ്ഞാപിച്ചാൽ അനുസരിക്കാൻ ബാദ്ധ്യതയുള്ള ശിഷ്യൻ) പിന്നീട് ചില കുത്തിക്കുറിക്കലുകളും യാത്രാവിവരണങ്ങളുമൊക്കെ ചെയ്യേണ്ടിവന്നു. മെന്റർ മാഗസിനിൽ അങ്ങനെ വരാനിടയായ യാത്രാവിവരണങ്ങൾ മാഷിന്റെ കണ്ണിൽ പെട്ടു. ഓരോ ലക്കവും വായിച്ച് അഭിപ്രായം അറിയിക്കാനും മുന്നോട്ടുള്ള അദ്ധ്യായങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്ത് തരാനും പുസ്തകങ്ങൾ സംഘടിപ്പിച്ച് തരാനും മാഷ് ഒപ്പം നിന്നു.</p>
<p>അവസാനം ആ യാത്രാക്കുറിപ്പുകൾ എല്ലാം ചേർത്ത് ഒരു പുസ്തകമാക്കേണ്ട സാഹചര്യം ഒത്തുവന്നപ്പോൾ അതിനൊരു അവതാരിക ആരെഴുതണം എന്ന കാര്യത്തിൽ എനിക്കൊരു സംശയവും ഉണ്ടായിരുന്നില്ല. അത് തങ്കപ്പൻ മാഷ് തന്നെ ചെയ്താലേ ശരിയാകൂ എന്നായിരുന്നു എനിക്ക്.</p>
<p>പുസ്തകമിറങ്ങിക്കഴിഞ്ഞപ്പോൾ പല സുഹൃത്തുക്കളും ചോദിച്ചു. അവതാരിക സക്കറിയയെക്കൊണ്ടോ സേതുവിനെക്കൊണ്ടോ എഴുതിക്കാമായിരുന്നില്ലേ എന്ന്. ഇപ്പറഞ്ഞവരെയൊക്കെ ഒന്നോ രണ്ടോ പ്രാവശ്യം കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ അവതാരിക എഴുതിക്കാൻ വേണ്ടുമുള്ള അടുപ്പമോ പരിചയമോ എനിക്കില്ല. മാത്രമല്ല, എല്ലാ ലക്കവും വായിച്ച് അഭിപ്രായം പറയുകയും നിർദ്ദേശങ്ങൾ നൽകുകയുമൊക്കെ ചെയ്തുപോന്ന തങ്കപ്പൻ മാഷിനെ ഒഴിവാക്കി പേരുകേട്ട എഴുത്തുകാർക്ക് പിന്നാലെ പോകുന്നത് നന്ദികേടാകും. മാഷ് തന്നെ അവതാരിക എഴുതി. മാഷ് തന്നെ പുസ്തകപ്രകാശന ദിവസം പുസ്തകപരിചയം നടത്തി.</p>
<p>മാഷെനിക്ക് പിന്നേം പണികൾ തന്നുകൊണ്ടേയിരുന്നു. അദ്ദേഹം പത്രാധിപരായിരുന്ന നവനീതം മാസികയ്ക്ക് വേണ്ടി ലേഖനങ്ങൾ എഴുതിപ്പിക്കുക, ചില സാഹിത്യസംരംഭങ്ങളിൽ കുരുക്കിയിടുക എന്നിങ്ങനെ നീളുന്നു ആ പണികൾ. ഇപ്രാവശ്യം ചില പണികൾ അങ്ങോട്ട് കൊടുക്കാൻ ഞങ്ങളും കോപ്പുകൂട്ടി.അങ്ങനെയാണ് ബൂലോകർ എല്ലാവരും ചേർന്ന് മനോരാജിന്റെ സ്മരണാർത്ഥം ചെറുകഥാസമാഹാരത്തിന് 33,333 രൂപയുടെ പുരസ്ക്കാരം നടപ്പിലാക്കാൻ തീരുമാനിച്ചപ്പോൾ ഞങ്ങളെല്ലാവരും ചേർന്ന് ആ സമിതിയുടെ അദ്ധ്യക്ഷസ്ഥാനത്ത് അദ്ദേഹത്തെ കുരുക്കിയിട്ടത്.</p>
<p>അക്കാഡമിയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും ഒരു അംഗീകാരം അദ്ദേഹത്തിലേക്കെത്തുന്നത് വളരെ വളരെ വൈകിയാണ് എന്ന അഭിപ്രായക്കാരനാണ് ഞാൻ. കവിത, കഥ, ചരിത്രപഠനങ്ങൾ, സാമൂഹികവിഷയങ്ങൾ, ജീവചരിത്രങ്ങൾ, എന്നിങ്ങനെ വൈവിദ്ധ്യമാർന്ന വിഷയങ്ങൾ കൈകാര്യം ചെയ്തുപോന്നിരുന്ന അദ്ദേഹത്തെ അംഗീകരിക്കാൻ 80 വയസ്സുവരെ കാത്തിരിക്കേണ്ടിയിരുന്നില്ല. എന്തായാലും, വൈകിപ്പോയതിന് പരിഹാരമായി, വേണ്ടവിധത്തിൽ തന്നെയാണ് ഇപ്പോളദ്ദേഹത്തെ അംഗീകരിച്ചിരിക്കുന്നത് എന്നതിൽ അതിയായ സന്തോഷവുമുണ്ട്.</p>
<p>ആരെയും മോഹിപ്പിക്കാൻ പോന്ന കൈയ്യക്ഷരവും ഖനഗാംഭീര്യ ശബ്ദവുമാണ് തങ്കപ്പൻ മാഷിനെപ്പറ്റി എടുത്ത് പറയേണ്ട രണ്ട് കാര്യങ്ങൾ. നല്ലൊരു വാഗ്മി എന്ന നിലയ്ക്ക് ആ ശബ്ദ്ം നല്ല നിലയ്ക്ക് അദ്ദേഹം ഉപയോഗിക്കുന്നുമുണ്ട്.</p>
<p>ഇപ്രാവശ്യത്തെ സാഹിത്യ അക്കാഡമി അവാർഡിന് അർഹരായിട്ടുള്ളവരിൽ നേരിട്ട് പരിചയമുള്ളവരും സുഹൃത്തുക്കളും നിരവധിയാണ്. സി.ആർ.ഓമനക്കുട്ടൻ സാർ, ടി.ഡി.രാമകൃഷ്ണൻ, ലളിത ലെനിൻ, മുരളി തുമ്മാരുകുടി, രശ്മി ബിനോയ്, സുനിൽ ഉപാസന എന്നിങ്ങനെ നീളുന്നു ആ നിര. പൂയപ്പിള്ളി തങ്കപ്പൻ മാഷിനും മേൽ‌പ്പറഞ്ഞവർക്കും ഒപ്പം, ‘അവാർഡിതരായ’ എല്ലാവർക്കും അഭിനന്ദനങ്ങൾ !!!!</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=5746" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=5746</wfw:commentRss>
		<slash:comments>1</slash:comments>
		</item>
		<item>
		<title> സന്തോഷവും സന്താപവും !!</title>
		<link>http://niraksharan.in/?p=564</link>
		<comments>http://niraksharan.in/?p=564#comments</comments>
		<pubDate>Sat, 08 Dec 2012 08:04:00 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അംഗീകാരം]]></category>

		<guid isPermaLink="false">http://niraksharan.in/?p=564</guid>
		<description><![CDATA[2007 ഒൿടോബറിലാണ് ബ്ലോഗ് എഴുതാൻ ആരംഭിച്ചത്. ഇപ്പോളതിനെ ബ്ലോഗെഴുത്ത് എന്ന് മാത്രമായി പറയാനാവില്ല, ഫേസ്‌ബുക്ക്, വെബ് പോർട്ടലുകൾ എന്നിങ്ങനെ ഓൺലൈനിലെ പലയിടങ്ങളിലും, വല്ലപ്പോഴുമൊക്കെ എഡിറ്റർ കനിഞ്ഞാൽ അച്ചടിമഷി പുരളുന്ന ഇടങ്ങളിലുമൊക്കെ എഴുതാൻ സാധിക്കാറുണ്ട്. ഇക്കാലയളവിൽ രണ്ട് സമ്മാനങ്ങൾ എഴുതിയ വകയിൽ കിട്ടുകയും ചെയ്തു. ആദ്യത്തേത് 2008 ൽ, രണ്ടാമത്തേത് 2011ൽ. ആദ്യത്തെ സമ്മാനം ഞാനായിട്ട് അപേക്ഷ അയച്ചുകൊടുത്ത് പങ്കെടുത്ത ഒരു യാത്രാവിവരണ മത്സരമായിരുന്നു. സിംഗപ്പൂർ വേൾഡ് മലയാളി കൌൺസിൽ ആയിരുന്നു സംഘാടകർ. സമ്മാനം കൈപ്പറ്റാൻ നേരിട്ട് സിംഗപ്പൂർ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=564" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><span style="font-size: x-large;"><b>2</b></span>007 ഒൿടോബറിലാണ് ബ്ലോഗ് എഴുതാൻ ആരംഭിച്ചത്. ഇപ്പോളതിനെ ബ്ലോഗെഴുത്ത് എന്ന് മാത്രമായി പറയാനാവില്ല, ഫേസ്‌ബുക്ക്, വെബ് പോർട്ടലുകൾ എന്നിങ്ങനെ ഓൺലൈനിലെ പലയിടങ്ങളിലും, വല്ലപ്പോഴുമൊക്കെ എഡിറ്റർ കനിഞ്ഞാൽ അച്ചടിമഷി പുരളുന്ന ഇടങ്ങളിലുമൊക്കെ എഴുതാൻ സാധിക്കാറുണ്ട്.</p>
<p>ഇക്കാലയളവിൽ രണ്ട് സമ്മാനങ്ങൾ എഴുതിയ വകയിൽ കിട്ടുകയും ചെയ്തു. <a href="http://chilayaathrakal.blogspot.in/2008/08/blog-post_27.html">ആദ്യത്തേത് 2008 ൽ</a>, രണ്ടാമത്തേത് 2011ൽ. ആദ്യത്തെ സമ്മാനം ഞാനായിട്ട് അപേക്ഷ അയച്ചുകൊടുത്ത് പങ്കെടുത്ത ഒരു യാത്രാവിവരണ മത്സരമായിരുന്നു. സിംഗപ്പൂർ വേൾഡ് മലയാളി കൌൺസിൽ ആയിരുന്നു സംഘാടകർ. സമ്മാനം കൈപ്പറ്റാൻ നേരിട്ട് സിംഗപ്പൂർ പോകുകയും ചെയ്തു. രണ്ടാമത്തേത് ബൂലോകം ഡോട്ട് കോം, അവരുടെ പോർട്ടലിൽ എഴുതിയിടുന്നവരെ മാത്രം പരിഗണിച്ച് നടത്തിയ സൂപ്പർ ബ്ലോഗർ മത്സരമായിരുന്നു. അതിൽ ഞാനായിട്ട് അപേക്ഷ അയച്ചിട്ടില്ല, മത്സരത്തിന്റെ ഒരു ഘട്ടത്തിലും പ്രചരണമോ അതുമായി ബന്ധപ്പെട്ട ഇടങ്ങളിലോ ബ്ലോഗ് പോസ്റ്റുകളിലോ ഓൺലൈനിലോ ഒന്നും അഭിപ്രായപ്രകടനങ്ങളോ മത്സരത്തിനാവശ്യമായ വോട്ട് പിടിക്കലോ ഒന്നും നടത്തിയിട്ടില്ല. എന്തൊക്കെ ആയാലും ഈ രണ്ട് മത്സരഫലങ്ങളും സമ്മാനിച്ചത് സന്തോഷമെന്ന പോലെ സന്താപം കൂടെയായിരുന്നു.</p>
<p>ആദ്യത്തെ മത്സരത്തിന് സമ്മാനമായി കിട്ടിയത് 25000 രൂപയും ഫലകവുമാണ്. അത് വാങ്ങി സ്റ്റേജിൽ നിന്നിറങ്ങി കസേരയിൽ വന്നിരുന്നപ്പോൾ മുതൽ മറ്റൊരു ഭാഗത്തിരുന്ന ഒരുകൂട്ടം ചെറുപ്പക്കാർ ഒന്നൊന്നായി വന്ന് കുശലം പറയാൻ തുടങ്ങി. അവരുടെ ടേബിളിലേക്ക് ക്ഷണിക്കുകയും ചെയ്തു. അക്കൂട്ടത്തിലുള്ള ഒരു സ്ത്രീയും ഇപ്രകാരം ഞാനിരിക്കുന്ന ടേബിളിൽ വന്ന് സംസാരിക്കുകയുണ്ടായി. അപമാനിക്കുക എന്ന ഗൂഢലക്ഷ്യത്തൊടെയാണ് അവർ ക്ഷണിക്കുന്നതെന്നറിയാതെ ഞാനവരുടെ ടേബിളിലേക്ക് ചെന്നു. 2008ലെ വേൾഡ് മലയാളി യു.കെ. ചാപ്റ്ററിന്റെ ഭാരവാഹിയായ സംഘത്തലവൻ അടക്കം ആരുടേയും പേര് ഇപ്പോളും എനിക്കറിയില്ല. തലവൻ അടക്കം പലരും മദ്യപിച്ചിട്ടുണ്ടെന്ന് ഗന്ധത്തിൽ നിന്ന് വ്യക്തം.</p>
<p>സമ്മാനദാന പരിപാടി നടന്നപ്പോൾ, എന്റെ പ്രവാസരാജ്യം യു.കെ. ആണെന്ന് സംഘാടകർ വിളിച്ച് പറഞ്ഞത് ഇക്കൂട്ടരെ ചൊടിപ്പിച്ചിരിക്കുന്നു എന്നെനിക്ക് മനസ്സിലാക്കാനായി. വേൾഡ് മലയാളി യു.കെ.ചാപ്റ്ററിന്റെ നേതാവ് അറിയാതെ യു.കെ.യിൽ നിന്ന് ഒരുത്തന് സമ്മാനമോ, എന്നാണ് അവരുടെ ചിന്ത. ഞാൻ വേൾഡ് മലയാളി കൌൺസിലിൽ അംഗമല്ല എന്ന് മനസ്സിലാക്കാൻ പോലും അവർ ശ്രമിച്ചിട്ടില്ല. അവർ ആ ടേബിളിൽ ഇരുത്തി എന്നെ അധിക്ഷേപിച്ചുകൊണ്ടേയിരുന്നു. വേദിയുടെ മുൻപിൽ സിംഗപ്പൂർ പ്രസിഡന്റ് ശ്രീ.എസ്.ആർ.നാഥനും മറ്റ് മന്ത്രിമാരും കേരളത്തിൽ നിന്നുള്ള മന്ത്രിയും മറ്റ് വിശിഷ്ടവ്യക്തികളുമൊക്കെ ഇരിക്കുന്നതുകൊണ്ട് ഒരു കശപിശ ഉണ്ടാക്കാൻ എനിക്ക് അശ്ശേഷം താൽ‌പ്പര്യമില്ലായിരുന്നു. അവർക്കതൊന്നും പക്ഷേ പ്രശ്നമേയല്ല. <span style="color: blue;">‘കുറേ ആൾക്കാർ ഇറങ്ങിയിട്ടുണ്ട്. ആദ്യകാലത്തൊക്കെ ദുബായ് ദുബായ് എന്നാണ് പറഞ്ഞ് നടന്നിരുന്നത്, ഇപ്പോൾ യു.കെ. യു.കെ. എന്നാണ് പല്ലവി. ഒരാൾ 40 രാജ്യങ്ങളിൽ പോയിട്ടുണ്ടെങ്കിൽ അവിടത്തെയൊക്കെ ആളാണെന്നാണോ അതിനർത്ഥം?‘</span> എന്നിങ്ങനെ പോകുന്നു വാക്കുകൾ.</p>
<p>ഞാൻ മത്സരത്തിനായി ആർട്ടിക്കിൾ അയക്കുന്നത് യു.കെ.യിൽ വെച്ചാണ്. ആ സമയത്ത് മുഴങ്ങോടിക്കാരി നല്ലപാതി യു.കെ.യിൽ ജോലി ചെയ്യുന്നു. മകൾ യു.കെ.യിൽ പഠിക്കുന്നു. ഒരുമാസത്തെ എണ്ണപ്പാടത്തെ ജോലിക്ക് ശേഷം അടുത്ത ഒരുമാസം ഞാൻ അവധിക്ക് പോകുന്നതും ജീവിക്കുന്നതും യു.കെ.യിൽ. സമ്മാനം വാങ്ങാൻ ചെല്ലുമ്പോളും ഇതുതന്നെയാണ് സ്റ്റാറ്റസ്. സംഘാടകർ എന്നെ യു.കെ. പ്രവാസിയായി കണക്കാക്കാനുള്ള കാരണം ഇതൊക്കെ ആയിരിക്കണം. അവരായിട്ട് ഞാൻ ഏത് നാട്ടിലെ പ്രവാസിയാണെന്ന് ചോദിച്ചിട്ടില്ല, ഞാനൊട്ട് പറഞ്ഞിട്ടുമില്ല.</p>
<p>ഏതാണ് 15 മിനിറ്റ് സമയത്തോളം യു.കെ.ക്കാരുടെ ‘അഭിനന്ദനങ്ങൾ‘ ഏറ്റുവാങ്ങിയശേഷം. <span style="color: purple;">‘നിങ്ങൾ സംഘാടകരോട് പരാതി പറഞ്ഞ്, ഞാൻ എറണാകുളത്തുകാരൻ ആണെന്ന് തിരുത്തി പറയിപ്പിച്ചോളൂ‘</span> എന്ന് പറഞ്ഞ് ഞാൻ എന്റെ ടേബിളിലേക്ക് മടങ്ങി.</p>
<p><span style="color: blue;">‘ഇട്ടിരിക്കുന്ന വേഷത്തിനോടെങ്കിലും അൽ‌പ്പം മാന്യത കാണിച്ചുകൂടെ?’</span><br />
എന്ന്, നടന്നുനീങ്ങുന്ന എന്നെ പിന്നിൽ നിന്ന് എല്ലാവരും കേൾക്കെ ശബ്ദമുയർത്തി അക്ഷേപിക്കാനും സംഘത്തലവന് മടിയൊന്നും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത രണ്ട് ദിവസങ്ങളിലെ പരിപാടികളിലൊന്നും പങ്കെടുക്കാനുള്ള മനസ്സ് പിന്നീടുണ്ടായിരുന്നില്ല. സംഘാടകരിൽ ഒരാളായ ശ്രീ.ശ്രീകുമാറിനോട് കാര്യങ്ങളൊക്കെ പരാതിയായിത്തന്നെ പറഞ്ഞശേഷം അദ്ദേഹം ഏർപ്പാടാക്കിത്തന്ന ടാക്സിയിൽ ഹോട്ടൽ മുറിയിലേക്ക് മടങ്ങി. സന്തോഷം അശേഷമുണ്ടായിരുന്നില്ല മനസ്സിലപ്പോൾ. നാണയത്തിന് സന്താപം എന്ന ഒറ്റവശം മാത്രമേ ഉള്ളൂ എന്ന് തോന്നിപ്പോയ മണിക്കൂറുകൾ. (യു.കെ. ചാപ്റ്ററിന്റെ തലവനും സംഘവും തൊട്ടടുത്ത ദിവസവും സമ്മേളനസ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന് പിന്നീട് സംഘാടകരിൽ നിന്ന് അറിയാൻ കഴിഞ്ഞു.)</p>
<p>എന്റെ ജോലിസംബന്ധമായി പലരാജ്യങ്ങളിലും, മുഴങ്ങോടിക്കാരിയുടെ ജോലി സംബന്ധമായി മദ്രാസ്, ബാംഗ്ലൂർ, യു.കെ. എന്നിങ്ങനെ പല നഗരങ്ങളിലും കഴിയേണ്ടി വന്നിട്ടുണ്ട്. പക്ഷെ, ഞാനെവിടുത്തുകാരൻ ആണെന്ന് ചോദിച്ചാൽ എറണാകുളത്തുകാരൻ എന്ന് പറയാനേ അന്നും ഇന്നും എനിക്കാവൂ. അതിനിടയിലുള്ളതെല്ലാം പ്രവാസം മാത്രം. മറ്റ് രാജ്യങ്ങളിലും നഗരങ്ങളിലും ചെന്ന് ചേക്കേറി, കടിച്ച് തൂങ്ങിയും കഷ്ടപ്പെട്ടും ജീവിച്ച്, പച്ചക്കാർഡും സിറ്റിസൺഷിപ്പുമൊക്കെ സമ്പാദിച്ചാലും, തൊലിനിറം കൊണ്ടും വംശപരമായും മനസ്സുകൊണ്ടും ആരും അവനവന്റെ വേരുകളിൽ നിന്നും ജീനുകളിൽ നിന്നും മണ്ണിൽ നിന്നും വിട്ടുപോകുന്നില്ല. അത് മനസ്സിലാക്കാതെയോ മനസ്സിലാക്കാത്ത ഭാവത്തിലോ പലരും പലയിടങ്ങളിലും ജീവിച്ചുപോകുന്നു. നാല് വർഷത്തിന് ശേഷം ആ സംഭവത്തെപ്പറ്റി ആലോചിക്കുമ്പോൾ വിട്ടുമാറാത്ത വിഷമത്തിനൊപ്പം ഇങ്ങനെയും പലചിന്തകൾ പൊങ്ങിവരുന്നു.</p>
<p>രണ്ടാമത്തേത് ‘ബൂലോകം ഡോട്ട് കോം 2011 സൂപ്പർ ബ്ലോഗർ‘ അവാർഡുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങൾ. ഈ മത്സരത്തിൽ അവാർഡ് കിട്ടുന്ന ആളാണ് സൂപ്പർ ബ്ലോഗർ എന്ന് ആരെങ്കിലുമൊക്കെ ധരിച്ച് വെച്ചിട്ടുണ്ടെങ്കിൽ ആ ധാരണ ശുദ്ധ അസംബന്ധമാണ്. വളരെ ചുരുക്കം ബ്ലോഗെഴുത്തുകാരിൽ നിന്നുള്ള (ബൂലോകം ഡോട്ട് കോം പോർട്ടലിൽ എഴുതുന്നവരിൽ നിന്ന് മാത്രമുള്ള ) തിരഞ്ഞെടുപ്പാണിത്. അതിനവർ സൂപ്പർ ബ്ലോഗർ എന്നൊരു പേരും ഇട്ടു. അല്ലാതെ, ഇതിൽ വിജയിക്കുന്ന ആളാണ് സൂപ്പർ ബ്ലോഗർ എന്ന് ഞാനൊരിക്കലും കരുതുന്നില്ല. എന്തായാലും, ആ വിവാദങ്ങളും ഒച്ചപ്പാടുകളുമൊക്കെ ആരും അറിയാത്ത കാര്യമൊന്നുമല്ല. മത്സരഫലം വന്നപ്പോൾ അതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണങ്ങൾ. തെളിവുകൾ ഉണ്ടെന്നും ഹാക്ക് ചെയ്ത തെളിവുകൾ പ്രദർശിപ്പിക്കുമെന്നും വെല്ലുവിളികളും പ്രഖ്യാപനങ്ങളും.</p>
<p>ഞാനായിട്ട് അപേക്ഷ അയച്ച് പങ്കെടുത്ത ഒരു മത്സരമല്ല ഇത്. വായനക്കാരുടെ വോട്ട് കിട്ടാനായി ബ്ലോഗ്, ഫേസ്‌ബുക്ക്, ഈ-മെയിലുകൾ, ഫോണുകൾ എന്നീ മാർഗ്ഗങ്ങളിലൂടെ ഒരു പ്രചരണവും നടത്തിയിട്ടില്ല, ഇങ്ങനൊരു മത്സരം ഉണ്ടെന്നും എനിക്ക് വോട്ട് ചെയ്യണമെന്നും ആരോടും പറഞ്ഞിട്ടില്ല. മറ്റുള്ളവർ പലരും ഇതൊക്കെ ഭംഗിയായിട്ട് ചെയ്യുന്നുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, പ്രചരണങ്ങൾ ചെയ്യാത്ത ഒരാൾ തോറ്റുപൊയ്ക്കോളും എന്ന വിശ്വാസം എനിക്ക് നന്നായിട്ടുണ്ടായിരുന്നു. അങ്ങനെയുള്ള ഒരാൾ ജയിച്ചത് തന്നെയാണ് വീണ്ടും പ്രശ്നമായത്.</p>
<p>മത്സരത്തിന്റെ സ്കോർ ഷീറ്റ് കുറഞ്ഞ പക്ഷം എന്നെയെങ്കിലും കാണിക്കാതെ ഞാനീ ഫലം അംഗീകരിക്കില്ല എന്ന് സംഘാടകർക്ക് എഴുതി. സ്ക്കോർ ഷീറ്റ് സോഫ്റ്റ്‌വെയറിൽ നിന്ന് കിട്ടുന്ന പോലെ തന്നെ സ്ക്രീൻ ഷോട്ട് എടുത്ത് എനിക്കവർ അയച്ച് തരുകയും, സമ്മാനദാന ദിവസം ആരെ വേണമെങ്കിലും അത് കാണിക്കാമെന്ന് അറിയിക്കുകയും ചെയ്തു. യു.കെ.യിൽ ഇരിക്കുന്ന സംഘാടകരുടെ സമയക്കുറവും ലീവിന്റെ പ്രശ്നങ്ങളും മറ്റ് ബുദ്ധിമുട്ടുകളുമൊക്കെ കാരണം സമ്മാനദാനച്ചടങ്ങ് ഇതുവരെ ഉണ്ടായില്ല. മനസ്സുകൊണ്ട് ഞാനും അങ്ങനൊന്ന് ആഗ്രഹിക്കുന്നില്ല. മതി&#8230;..കിട്ടിയിടത്തോളം മനസ്സ് നിറഞ്ഞിരിക്കുന്നു.</p>
<p>ഒക്കെയും ഒന്ന് കെട്ടടങ്ങി എന്ന അവസ്ഥയിൽ‌പ്പോലും, ചെളിക്കുണ്ടിൽ വടി നാട്ടി, അതിൽ ഇല്ലാത്ത ആരോപണങ്ങൾ എഴുതിത്തൂക്കി, ഞാനവിടെച്ചെന്ന് മറുപടി കൊടുക്കുമെന്ന് കാത്തിരുന്നു മറ്റൊരു കക്ഷി. കണ്ടതായി ഭാവിക്കാതെ ഉരിയാടാതെ മാറിനിന്നു. നേരിട്ട് മെയിലിലൂടെയും ഫോണിലൂടെയും അന്വേഷിച്ചവരോട്, ‘ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തതായി തെളിവുണ്ടെങ്കിൽ നിയമ നടപടികൾ സ്വീകരിക്കണം‘ എന്ന് മറുപടിയും കൊടുത്തു. പിന്നീട് അത്തരം പോസ്റ്റുകൾ ഡീലീറ്റ് ചെയ്യപ്പെട്ടു. അതാരും അറിയുന്നില്ലല്ലോ? നമുക്ക് കിട്ടാനുള്ളത് കിട്ടി വീർത്ത് നീരുവെച്ചതും, പഴുത്ത് പൊട്ടി പുണ്ണായതും, ആരും അറിയുന്നില്ലല്ലോ !</p>
<p>രണ്ട് ദിവസം മുൻപ് (2012 ഡിസംബർ 6) സമ്മാനത്തുകയായ 13001 രൂപ ഓൺലൈൻ വഴി എന്റെ ബാങ്കിലേക്ക് അയച്ചുതന്നു ബൂലോകം ഡോട്ട് കോം സംഘാടകർ. വളരെ വളരെ നന്ദി.</p>
<p>അംഗീകാരങ്ങളും സമ്മാനങ്ങളുമൊക്കെ ഒരു നാണയത്തിന്റെ ഒരു വശം മാത്രമാണ്. അത് കിട്ടിയവന്റെ സന്തോഷം ഒരുപക്ഷെ മനസ്സിലാക്കാൻ വെളിയിൽ നിൽക്കുന്ന ഒരാൾക്ക് പറ്റിയെന്ന് വരും, പക്ഷെ അയാൾക്ക് ഇതിനിടയിൽ ഉണ്ടായ മനോവിഷമത്തിന്റെ ആഴം ഊഹിക്കാൻ ആർക്കെങ്കിലും ആയിട്ടുണ്ടോ എന്ന് സംശയമാണ്.</p>
<p>ഗുണപാഠം ഇതാണ്. അവാർഡുകൾ അല്ലെങ്കിൽ സമ്മാനങ്ങൾ, സന്തോഷവും സന്താപവും ചേർന്ന ഒരു പാക്കേജ് ആണ്. അതിലുള്ള ‘സന്തോഷം‘ പലരുമായും പങ്കുവെക്കാനാകും. പക്ഷേ, ‘സങ്കടം‘ ഒറ്റയ്ക്ക് അനുഭവിക്കാനുള്ളതാണ്. സത്യത്തിൽ അതാണ് അവാർഡ് ജേതാവിന് മാത്രമായിട്ട്, മുഴുവനായിട്ട് കിട്ടുന്ന സമ്മാനം. അതിനെക്കൂടെ നെഞ്ചോട് ചേർത്ത് പിടിക്കാൻ പ്രാപ്തിയുണ്ടാകണം.</p>
<p>അതുകൊണ്ട്, സന്താപമാകുന്ന ആ പകുതി ഞാൻ ഒറ്റയ്ക്കെടുക്കുന്നു. സന്തോഷമായി കിട്ടിയത് മുഴുവനും പങ്കുവെക്കുന്നു. 13001 രൂപകൊണ്ട് എന്റെ പ്രശ്നങ്ങൾ ഒന്നും തീരില്ല. അതേസമയം, അത്രയും പണമുണ്ടെങ്കിൽ ഒരുപാട് പേരുടെ പലപല പ്രശ്നങ്ങൾക്ക് അൽ‌പ്പമെങ്കിലും അറുതി വരുത്താൻ പറ്റിയെന്നും വരും. എൻഡോസൾഫാൻ ദുരിതം അനുഭവിക്കുന്നവർക്കായി ഈ തുക ഇന്ന് (2012 ഡിസംബർ 08) ഓൺലൈനായി അയച്ചുകൊടുക്കുന്നു. നേരിൽ വന്ന് തരണമെന്നുണ്ടായിരുന്നു. പക്ഷെ അവിടെയുള്ള പല കുഞ്ഞുങ്ങളുടേയും മുഖങ്ങൾ കണ്ടുനിൽക്കാനുള്ള ശേഷി ഇനിയും കൈവരിക്കാനായിട്ടില്ല. ആരും അറിയാതെ ഇത് ചെയ്യണമെന്നും ഉണ്ടായിരുന്നു. പക്ഷെ, വർഷങ്ങളായി ഉള്ളിൽ വിങ്ങിക്കൊണ്ടിരിക്കുന്ന ചിലതൊക്കെ എഡിറ്ററില്ലാത്ത ഈ മാദ്ധ്യമത്തിൽ കെട്ടഴിച്ച് വിട്ടാൽ അൽ‌പ്പം ആശ്വാസം കിട്ടുമെന്ന് തോന്നി. അത് തെറ്റായിപ്പോയെങ്കിൽ സദയം ക്ഷമിക്കുക, പൊറുക്കുക.</p>
<p>സസ്നേഹം</p>
<p>-നിരക്ഷരൻ<br />
(അന്നും ഇന്നും എപ്പോഴും)</p>
<div style="clear: both; text-align: center;"><a style="margin-left: 1em; margin-right: 1em;" href="http://niraksharan.in/wp-content/uploads/2012/12/1.png"><img src="http://niraksharan.in/wp-content/uploads/2012/12/1-300x126.png" alt="" width="400" height="169" border="0" /></a></div>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=564" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=564</wfw:commentRss>
		<slash:comments>58</slash:comments>
		</item>
		<item>
		<title> വേൾഡ് മലയാളി കൌൺസിലിന്റെ അംഗീകാരം</title>
		<link>http://niraksharan.in/?p=794</link>
		<comments>http://niraksharan.in/?p=794#comments</comments>
		<pubDate>Wed, 24 Sep 2008 19:26:42 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അംഗീകാരം]]></category>

		<guid isPermaLink="false">http://niraksharan.in/?p=794</guid>
		<description><![CDATA[2008 ആഗസ്റ്റില്‍, ആറാമത് വേള്‍ഡ് മലയാളി കൌണ്‍‌സില്‍ സിംഗപ്പൂർ, നടത്തിയ യാത്രാ വിവരണ ബ്ലോഗ് മത്സരത്തില്‍, ഈ സൈറ്റിലെ യാത്രാവിവരണങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ &#8216;ചില യാത്രകൾ&#8217; എന്ന ബ്ലോഗിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. സിംഗപ്പൂര്‍ വെച്ചുനടന്ന ചടങ്ങില്‍, ട്രോഫി സമ്മാനിച്ചത് ബഹു:വനം വകുപ്പുമന്ത്രി ശ്രീ.ബിനോയ് വിശ്വം. സമ്മാനത്തുക സ്പോണ്‍‌സര്‍ ചെയ്തതും നല്‍കിയതും ലേബര്‍ ഇന്ത്യയുടെ ഡയറക്‍ടറായ ശ്രീ.ജോര്‍ജ്ജ് കുളങ്ങര.]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=794" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2014/06/wmc-22nd-124.jpg"><img class="size-full wp-image-795 aligncenter" src="http://niraksharan.in/wp-content/uploads/2014/06/wmc-22nd-124.jpg" alt="wmc 22nd 124" width="165" height="259" /></a></p>
<p><span class="caption"><strong>2</strong>008 ആഗസ്റ്റില്‍, ആറാമത് വേള്‍ഡ് മലയാളി കൌണ്‍‌സില്‍ സിംഗപ്പൂർ, നടത്തിയ യാത്രാ വിവരണ ബ്ലോഗ് മത്സരത്തില്‍, ഈ സൈറ്റിലെ യാത്രാവിവരണങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ &#8216;ചില യാത്രകൾ&#8217; എന്ന ബ്ലോഗിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. സിംഗപ്പൂര്‍ വെച്ചുനടന്ന ചടങ്ങില്‍, ട്രോഫി സമ്മാനിച്ചത് ബഹു:വനം വകുപ്പുമന്ത്രി ശ്രീ.ബിനോയ് വിശ്വം. സമ്മാനത്തുക സ്പോണ്‍‌സര്‍ ചെയ്തതും നല്‍കിയതും ലേബര്‍ ഇന്ത്യയുടെ ഡയറക്‍ടറായ ശ്രീ.ജോര്‍ജ്ജ് കുളങ്ങര.</span></p>
<p><a href="http://niraksharan.in/wp-content/uploads/2008/09/yathra3-copye2.jpg"><img class="alignnone size-full wp-image-912" src="http://niraksharan.in/wp-content/uploads/2008/09/yathra3-copye2.jpg" alt="yathra3 copye" width="767" height="170" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2008/09/11.jpg"><img class="alignnone size-full wp-image-913" src="http://niraksharan.in/wp-content/uploads/2008/09/11.jpg" alt="11" width="720" height="490" /></a></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=794" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=794</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
