<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; ഉത്സവം</title>
	<atom:link href="http://niraksharan.in/?cat=57&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Thu, 20 Nov 2025 06:08:07 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> മംഗളാദേവിയിലേക്ക്&#8230;</title>
		<link>http://niraksharan.in/?p=9923</link>
		<comments>http://niraksharan.in/?p=9923#comments</comments>
		<pubDate>Thu, 15 May 2025 14:30:26 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[Kerala]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[അമ്പലം]]></category>
		<category><![CDATA[ആഘോഷങ്ങൾ]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[ഉത്സവം]]></category>
		<category><![CDATA[കേരളം]]></category>
		<category><![CDATA[ദൈവങ്ങള്‍]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9923</guid>
		<description><![CDATA[ചിത്രപൗർണമി നാളിൽ, കൊച്ചു വെളുപ്പാൻ കാലത്ത് പോലും, ഇടുക്കി ജില്ലയിലെ കുമളി നഗരം ഗതാഗതക്കുരുക്കിൽ മുറുകും. അതിന് കൃത്യമായ കാരണമുണ്ട്. അന്നേ ദിവസമാണ് തമിഴ്നാടിന്റെ അതിർത്തി പട്ടണമായ കുമളിയിൽ നിന്ന് പെരിയാർ ടൈഗർ റിസർവ് കാട്ടിലൂടെ 14 കിലോമീറ്റർ സഞ്ചരിച്ചാൽ ചെന്നെത്തുന്ന മലമുകളിലുള്ള മംഗളാദേവി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം. അന്ന് ഒരു ദിവസം മാത്രമാണ്, വനത്തിനുള്ളിൽ മലമുകളിൽ നിലകൊള്ളുന്ന ഈ ക്ഷേത്രം തുറക്കുക. അന്ന് ഒരു ദിവസം മാത്രമാണ് ഈ കാടിനുള്ളിലൂടെ വനപ്രേമികൾക്കും ട്രക്കിംങ്ങ് പ്രേമികൾക്കുമെല്ലാം പ്രത്യേക [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9923" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/05/224.jpg"><img class="aligncenter wp-image-9924" src="http://niraksharan.in/wp-content/uploads/2025/05/224.jpg" alt="22" width="503" height="671" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ചി</span></a></strong></span>ത്രപൗർണമി നാളിൽ, കൊച്ചു വെളുപ്പാൻ കാലത്ത് പോലും, ഇടുക്കി ജില്ലയിലെ കുമളി നഗരം ഗതാഗതക്കുരുക്കിൽ മുറുകും. അതിന് കൃത്യമായ കാരണമുണ്ട്.</p>
<p>അന്നേ ദിവസമാണ് തമിഴ്നാടിന്റെ അതിർത്തി പട്ടണമായ കുമളിയിൽ നിന്ന് പെരിയാർ ടൈഗർ റിസർവ് കാട്ടിലൂടെ 14 കിലോമീറ്റർ സഞ്ചരിച്ചാൽ ചെന്നെത്തുന്ന മലമുകളിലുള്ള മംഗളാദേവി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം.</p>
<p>അന്ന് ഒരു ദിവസം മാത്രമാണ്, വനത്തിനുള്ളിൽ മലമുകളിൽ നിലകൊള്ളുന്ന ഈ ക്ഷേത്രം തുറക്കുക. അന്ന് ഒരു ദിവസം മാത്രമാണ് ഈ കാടിനുള്ളിലൂടെ വനപ്രേമികൾക്കും ട്രക്കിംങ്ങ് പ്രേമികൾക്കുമെല്ലാം പ്രത്യേക അനുവാദമില്ലാതെ സഞ്ചാരം സാദ്ധ്യമാകുക. ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തജനങ്ങളേക്കാൾ കൂടുതൽ കാടിനെ ഇഷ്ടപ്പെടുന്നവരും ട്രക്കിങ്ങ് താൽപ്പര്യമുള്ളവരും അന്നിവിടേയ്ക്ക് ഒഴുകിയെത്തുന്നു.</p>
<p>ഈ ക്ഷേത്രം ഇരിക്കുന്നതിന്റെ ചെറിയൊരു ഭാഗം തമിഴ്നാടിന്റെ ആണെന്നാണ് അവരുടെ അവകാശ വാദം. ഭക്തിയിൽ തമിഴരെ തോൽപ്പിക്കാൻ വേറെ ആരുണ്ട്? അതുകൊണ്ടുതന്നെ തമിഴ് അടിവാരമായ പാളയംകുളത്ത് നിന്ന് തമിഴ് ഭക്തരും കുമളിയിയിൽ നിന്ന് വരുന്ന കേരള-തമിഴ് സഞ്ചാരികളും ഭക്തരുമെല്ലാം കൂടെ അന്ന് ആ കാടും മേടും ജനബാഹുല്ല്യമുള്ളതാക്കി മാറ്റുന്നു.</p>
<p>മലകയറാൻ വരുന്ന ഇത്രയും മനുഷ്യന്മാർ ചേർന്നുണ്ടാക്കുന്ന തിരക്കാണ് അന്ന് കുമളി പട്ടണം കണി കണ്ടുണരുക.</p>
<p>കുറച്ച് വർഷങ്ങൾക്കു മുമ്പ് അജുവിന്റെ Aju Chirakkal യാത്രാവിവരണത്തിൽ നിന്നാണ് മംഗളാദേവി ക്ഷേത്രത്തിലെ പറ്റി ഞാൻ സാക്ഷരനായത്. അന്ന് മുതൽ ഉഴിഞ്ഞു വെച്ചിരുന്ന മംഗളാദേവി യാത്ര തരമായത് ഈ മാസം 12ന്. (2025 മെയ് 12)</p>
<p>കുമളിയിലെ ടൂറിസത്തിന്റെ ചുമതലയുള്ള ഷൈൻ സാറിൻ്റെ Shine Kollamparambil Shanmughan സഹായത്തോടെ ജീപ്പും മറ്റ് സൗകര്യങ്ങളും തരപ്പെടുത്തി. ഒന്നാം നമ്പർ ജീപ്പ് ഏതാണെന്ന് ചോദിച്ചാൽ ഹബീബുള്ള ഓടിച്ചിരുന്ന ഞങ്ങളുടെ ജീപ്പ് തന്നെ. പക്ഷേ തിരക്കിന്റെ ആധിക്യം കാരണം, രാവിലെ 0545ന് പുറപ്പെട്ടിട്ടും മലമുകളിൽ എത്തിയത് 9 മണിക്ക്.</p>
<p>അവസാനത്തെ നാല് കിലോമീറ്റർ ജീപ്പ് കയറി പോകുന്ന മലയുടെ ഒരു വശം തമിഴ്നാടും മറുവശം കേരളവും ആണ്. കടുകിട ഒന്ന് തെന്നിയാൽ കേരളത്തിന്റെ താഴ്വരയിൽ നിന്നോ തമിഴ്നാടിന്റെ താഴ്വരയിൽ നിന്നോ പെറുക്കി എടുക്കേണ്ടിവരും ജീപ്പിന്റെയും മനുഷ്യരുടെയും കഷണങ്ങൾ. അതിലൂടെ വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ നമിക്കാതെ വയ്യ. ഇന്നുവരെ അവിടെ വാഹനം മറിഞ്ഞ് ഒരു അപകടം ഉണ്ടായിട്ടില്ല എന്നതും അൽഭുതാവഹമായ ഒരു കാര്യമാണ്.</p>
<p>ഇടുക്കി ജില്ലയിലുള്ള സകല പോലീസ് സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥർ അന്നവിടെ ഡ്യൂട്ടിയിൽ ഉണ്ടാകും. ഫോറസ്റ്റിന്റേയും പഞ്ചായത്തിന്റേയും എന്ന് വേണ്ട സകല സർക്കാർ സ്ഥാപനങ്ങളുടേയും ജീപ്പുകൾ ഇന്നേ ദിവസം മംഗളാദേവിയിൽ കാണാം.</p>
<p>KSRTC കേരളത്തിലെ പല ജില്ലകളിൽ നിന്നായി നടത്തുന്ന മംഗളാദേവി സർവീസിന്റെ ഭാഗമായി മാത്രം 67 ജീപ്പുകളാണ് ബുക്ക് ചെയ്തിരുന്നത്. മലപ്പുറത്ത് നിന്നും കോഴിക്കോട് നിന്നും വരെ ഈ സർവീസിലൂടെ സഞ്ചാരികൾ മംഗളാദേവിയിൽ എത്തി. എല്ലാ വാഹനങ്ങളേയും സഞ്ചാരികളേയും ഭക്തരേയും അന്ന് ഈ മല താങ്ങിയേ പറ്റൂ.</p>
<p>ചേര രാജാവായ ചെങ്കുട്ടവൻ ആണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് പറയപ്പെടുന്നത്. 2000 വർഷങ്ങൾക്ക് പഴക്കമുള്ള ക്ഷേത്രം ആണെന്നും പറയപ്പെടുന്നു. ഇത് രണ്ടും ഒത്തു പോകുന്നില്ല എന്നുള്ളത് ചരിത്രം രേഖപ്പെടുത്തിയതിൻ്റെ പോരായ്മയാണ്. ചേരൻ ചെങ്കുട്ടവൻ 2000 വർഷങ്ങൾക്ക് മുമ്പല്ല ഉണ്ടായിരുന്നത് എന്നത് തന്നെ കാരണം. ചോല മറവ പടയാണ് ഇപ്പോൾ കാണുന്ന വിധം ക്ഷേത്രത്തിൻ്റെ നാശത്തിന് കാരണക്കാർ എന്ന് കരുതിപോരുന്നു.</p>
<p>ഐതിഹ്യമായി പറയുന്നത് കണ്ണകിയുടെ കഥ തന്നെ. മുല പറിച്ചെറിഞ്ഞ് അതിൽ നിന്ന് വന്ന തീ കൊണ്ട് കാവേരി പട്ടണം ചുട്ടെരിച്ച കണ്ണകി അവസാനം ക്രൗര്യം അവസാനിപ്പിച്ച് വന്നണഞ്ഞത് കൊടുങ്ങല്ലൂരിലാണ് എന്നാണല്ലോ ഐതിഹ്യം. അതേ കഥ തന്നെയാണ് മംഗളാദേവിയിലും പാടി പോരുന്നത്. മംഗളാദേവിയിൽ നിന്നാണത്രേ ദേവി കൊടുങ്ങല്ലൂരിലേക്ക് എത്തിയത്. റൂട്ട് മാപ്പ് വെച്ച് നോക്കിയാൽ കാവേരി പട്ടണത്ത് നിന്നാണ് കൊടുങ്ങല്ലൂരിലേക്ക് വരാൻ എളുപ്പം. ദേവിയെ ഗൂഗിൾ മാപ്പ് ചതിച്ചതാകാനേ വഴിയുള്ളൂ!</p>
<p>തമിഴ്നാട്ടിൽ നിന്ന് മുകളിലേക്കുള്ള കയറ്റം കുത്തനെയാണ്. കേരളത്തിൽ നിന്നുള്ള കയറ്റമാണ് ഭേദം. അധികം സഞ്ചാരികൾ ചെന്നെത്താത്തതിന്റെ കന്യകാത്വമുണ്ട് ഈ പെരിയാർ കടുവാ സങ്കേതത്തിന്.</p>
<p>മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള ശരീര പരിശോധനയൊക്കെ നടത്തിയാണ് ഓരോ സഞ്ചാരിയെയും കയറ്റി വിടുന്നത്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത് കേരള പോലീസ് ആണ്. പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കൊണ്ടുപോകാൻ അനുവദിക്കില്ല. പകരം ടാങ്കുകളിൽ കുടിവെള്ളം വഴി നീളെ കിട്ടും. ദേവിയെ തൊഴുത് ഇറങ്ങി വരുന്നവർക്ക് തക്കാളിച്ചോറും ഉള്ളിക്കറിയും തമിഴരുടെ വക പ്രസാദമായി കിട്ടും. വിശന്നു പൊരിഞ്ഞു നിൽക്കുന്ന സമയത്ത് വലിയൊരു ആശ്വാസമാണ് ആ ഭക്ഷണം.</p>
<p>ക്ഷേത്രത്തിൻ്റെ ഒരു ഭാഗം കേരളത്തിലും മറ്റൊരു ഭാഗം തമിഴ്നാട്ടിലുമാണ്. അതേപ്പറ്റിയുള്ള തർക്കങ്ങൾ തുടരുന്നു. അതിന് തീർപ്പായാലും ഇല്ലെങ്കിലും തമിഴ്നാട്ടിലെ കമ്പത്ത് നിന്ന് വിഗ്രഹം കൊണ്ടുവന്നാണ് ചിത്ര പൗർണമി നാളിൽ ഉത്സവം നടത്തിപ്പോരുന്നത്.</p>
<p>അതെന്തായാലും രണ്ട് സംസ്ഥാനത്തെ പൊലീസുകാരും, കൂടുതൽ സമയം മലമുകളിൽ നിൽക്കാൻ ജനങ്ങളെ അനുവദിക്കില്ല. ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞാൽ ആരെയും മുകളിലേക്ക് കയറ്റി വിടില്ല. വൈകീട്ട് ആറ് മണിയോടെ എല്ലാവരേയും മലയിറക്കുകയും ചെയ്യും.</p>
<p>ഭക്തി, സഞ്ചാരം, ട്രക്കിങ്ങ്, വനയാത്ര എന്നിങ്ങനെ ഏത് ഇനത്തിൽ പെടുത്തി ആയാലും, കാടിനുള്ളിൽ അത്രയും വാഹനങ്ങൾ ഉയർത്തുന്ന പൊടിപടലങ്ങളും ശബ്ദ കോലാഹലങ്ങളും അവഗണിച്ച് ജീവിതത്തിൽ ഒരിക്കലെങ്കിലും മംഗളാദേവിയിലേക്ക് കയറിയിരിക്കണം, ഏതൊരു സഞ്ചാരിയും.</p>
<p>ഇപ്രാവശ്യം ഹബീബുള്ളയുടെ ജീപ്പിലായിരുന്നു കയറ്റവും ഇറക്കവും. അടുത്ത പ്രാവശ്യം നടന്ന് കയറാൻ പദ്ധതിയുണ്ട്. ആ കാടിൻ്റെ ഭംഗി പൂർണ്ണമായി ആസ്വദിക്കണമെങ്കിൽ നടന്ന് തന്നെ കയറണം. ക്ഷേത്ര പരിസരത്ത് നിന്ന് കിട്ടിയതും കാടിനുള്ളിൽ കൂട് കെട്ടി വളർത്തി പോരുന്നതുമായ മംഗള എന്ന് പേരുള്ള കടുവയെ കാണാനുള്ള ഏർപ്പാടും അതിനകം ഉണ്ടാക്കണം.</p>
<p><strong>വാൽക്കഷണം:-</strong> സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും എനിക്ക് പരിചയമുള്ള 50 പേരെങ്കിലും 12ന് മംഗളാദേവിയിൽ ഉണ്ടായിരുന്നു. അതിൽ നേരിട്ട് കണ്ടത് ചുരുക്കം ചിലരെ മാത്രം.</p>
<p>#മംഗളാദേവി<br />
#mangaladevi</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9923" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9923</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> യാത്രാമൊഴി</title>
		<link>http://niraksharan.in/?p=9892</link>
		<comments>http://niraksharan.in/?p=9892#comments</comments>
		<pubDate>Thu, 24 Apr 2025 14:30:36 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അമ്പലം]]></category>
		<category><![CDATA[ആഘോഷങ്ങൾ]]></category>
		<category><![CDATA[ഉത്സവം]]></category>
		<category><![CDATA[ദൈവങ്ങള്‍]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>

		<guid isPermaLink="false">http://niraksharan.in/?p=9892</guid>
		<description><![CDATA[നമ്മൾ കാര്യമായി ഗൗനിച്ചില്ലെങ്കിലും, വളരെ വേണ്ടപ്പെട്ടവരായി ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും നമുക്കൊപ്പം നിൽക്കുന്ന ചില നല്ല മനുഷ്യരുണ്ട്. അത്തരം ചില ബന്ധങ്ങൾ ഇല്ലാതായി പോകുന്ന ഒരു ഘട്ടത്തിലേക്ക് കാലചക്രം കൊണ്ടെത്തിച്ചോ എന്നൊരു ആശങ്ക വല്ലാതങ്ങ് ഇരച്ച് കയറി വന്നപ്പോൾ, അവരിൽ ചിലരെയെങ്കിലും നേരിട്ട് കാണാൻ തീരുമാനിച്ചു. അതിന് കാരണമുണ്ട്. 2024-25ലെ GIE യാത്ര കഴിഞ്ഞപ്പോൾ, മേൽപ്പറഞ്ഞവരെയൊക്കെ ഇനിയൊരിക്കലും കാണാൻ പറ്റിയില്ലെങ്കിലോ എന്ന് തോന്നിപ്പിക്കുന്ന ചില സാഹചര്യങ്ങളിലൂടെ ഞാൻ കടന്നുപോയി. ഹജ്ജ് പോലുള്ള തീർത്ഥാടനങ്ങൾക്ക് പോകുമ്പോൾ, മനുഷ്യർ അവർക്ക് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9892" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/04/224.jpg"><img class="aligncenter wp-image-9893 " src="http://niraksharan.in/wp-content/uploads/2025/04/224.jpg" alt="22" width="447" height="562" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ന</span></a></strong></span>മ്മൾ കാര്യമായി ഗൗനിച്ചില്ലെങ്കിലും, വളരെ വേണ്ടപ്പെട്ടവരായി ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും നമുക്കൊപ്പം നിൽക്കുന്ന ചില നല്ല മനുഷ്യരുണ്ട്. അത്തരം ചില ബന്ധങ്ങൾ ഇല്ലാതായി പോകുന്ന ഒരു ഘട്ടത്തിലേക്ക് കാലചക്രം കൊണ്ടെത്തിച്ചോ എന്നൊരു ആശങ്ക വല്ലാതങ്ങ് ഇരച്ച് കയറി വന്നപ്പോൾ, അവരിൽ ചിലരെയെങ്കിലും നേരിട്ട് കാണാൻ തീരുമാനിച്ചു.<br />
അതിന് കാരണമുണ്ട്. 2024-25ലെ GIE യാത്ര കഴിഞ്ഞപ്പോൾ, മേൽപ്പറഞ്ഞവരെയൊക്കെ ഇനിയൊരിക്കലും കാണാൻ പറ്റിയില്ലെങ്കിലോ എന്ന് തോന്നിപ്പിക്കുന്ന ചില സാഹചര്യങ്ങളിലൂടെ ഞാൻ കടന്നുപോയി.</p>
<p>ഹജ്ജ് പോലുള്ള തീർത്ഥാടനങ്ങൾക്ക് പോകുമ്പോൾ, മനുഷ്യർ അവർക്ക് പരിചയമുള്ളവരോടൊക്കെ തെറ്റ് കുറ്റങ്ങൾ പൊറുത്ത് തരണമെന്ന് അപേക്ഷിച്ച് യാത്ര ചോദിക്കുന്നത് അനുഭവമുണ്ട്. അത്തരത്തിൽ അല്ലെങ്കിലും, ചുരുക്കം ചിലരെ 2025-26ൽ GIE പുനഃരാരംഭിക്കുന്നതിന് മുന്നേ കണ്ടേ തീരൂ എന്ന തീരുമാനത്തിലെത്തി.</p>
<p>മക്കത്തേക്ക് പോയ ചേരമാൻ പെരുമാളിന് നൽകുന്ന യാത്രാമൊഴിയായി നീലംപേരൂർ പടയണി കരുതിപ്പോരുന്നുണ്ട്. പെരുമാളുമായുള്ള ആ ബന്ധമാണ് പടയണി കാണണമെന്ന ആഗ്രഹം ഉണ്ടാക്കിയത്.</p>
<p>നീലംപേരൂർ പടയണി സെപ്റ്റംബർ മാസത്തിലാണ്. അതിന് മുന്നേ കടമ്മനിട്ടയിലെ വലിയ പടയണി കാണാനുറച്ച് രണ്ട് ദിവസം മുന്നേ (ഏപ്രിൽ 21) ഇറങ്ങിത്തിരിച്ചു.<br />
അതിൻ്റെ തുടർ യാത്രയായി, തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും മേൽപ്പറഞ്ഞ മനുഷ്യരേയും കാണാനുള്ള കരുക്കൾ നീക്കി. ചിലരെയെല്ലാം വലിയ ബുദ്ധിമുട്ടില്ലാതെ കണ്ടുമടങ്ങി.</p>
<p>അപ്പോഴേക്കും പഹൽഗാമിലെ ഞെട്ടിപ്പിക്കുന്ന വാർത്തകൾ വന്ന് തുടങ്ങിയിരുന്നു. &#8216;എത്ര നന്നായി&#8217; ഇവരെയൊക്കെ കാണണമെന്ന് തീരുമാനിച്ചത് എന്ന് മനസ്സ് പറഞ്ഞു.</p>
<p>അവസാനം കാണേണ്ട വ്യക്തിയുടെ കാര്യത്തിൽ, അൽപ്പം ബുദ്ധിമുട്ടേണ്ടി വന്നു. എങ്കിലും, അദ്ദേഹത്തിൻ്റെ വീട് കണ്ടെത്തി സന്തോഷത്തോടെ ഒരുപാട് നേരം സംസാരിച്ചിരുന്നു.<br />
2025-26 ശൈത്യകാലത്ത് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നത്, കാശ്മീർ, പഞ്ചാബ്, ഹിമാചൽ, ഉത്തരാഖണ്ട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്.</p>
<p>കാശ്മീരിലേക്കാണ് നേരെ ചെല്ലുക. പട്ടാളക്കാർ പോകരുതെന്ന് വിലക്കുന്ന സ്ഥലങ്ങളൊഴിച്ച് എല്ലായിടത്തും പോയിരിക്കും. വരാനുള്ളത് എന്തും നേരിടാൻ തയ്യാറായിത്തന്നെയാണ്. തെരുവോരങ്ങളിൽ ഉണ്ടുറങ്ങി മാസങ്ങളോളം ഭാഗിയിൽ യാത്ര ചെയ്തത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ച് തട്ടിപ്പോയാലും അത്യാവശ്യം കാര്യങ്ങൾ പറഞ്ഞ് വെച്ചിരിക്കണം എന്നത് കൊണ്ടാണ് മരണപത്രം പരസ്യമായും, വിൽപ്പത്രം കുഴുപ്പിള്ളി രജിസ്റ്റർ ഓഫീസിലും എഴുതി വെച്ചിരിക്കുന്നത്. ബാക്കിയുണ്ടായിരുന്നത് മേൽപ്പറഞ്ഞ ചില വ്യക്തികളുമായുള്ള കൂടിക്കാഴ്ച്ചകളാണ്. അതും ചെയ്ത് കഴിഞ്ഞു.</p>
<p>ഒരപകടം, വീട്ടിൽ നിന്ന് ഇറങ്ങി പ്രധാന റോഡിലേക്ക് കടക്കുമ്പോൾ പോലും ഉണ്ടാകാം. ദൂരയാത്ര പോകുമ്പോൾ അപകട സാദ്ധ്യത എപ്പോഴും കൂടെയുണ്ട്. ഒറ്റയ്ക്ക് വാഹനമോടിച്ച് തെരുവിൽ ഉറങ്ങിയുള്ള യാത്രയിൽ അതിൻ്റെ തോത് പതിന്മടങ്ങാണ്. എന്നുവെച്ച് യാത്ര ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ?</p>
<p>എത്രയോ വിമാനാപകടങ്ങളും തീവണ്ടിയപകടങ്ങളും ബസ്സപകടങ്ങളും കാറപകടങ്ങളും ബോട്ടപകടങ്ങളും ഉണ്ടായിരിക്കുന്നു. അതിന് ശേഷം മനുഷ്യർ ഈ സൗകര്യങ്ങളിലൊന്നും യാത്ര ചെയ്തിട്ടില്ല എന്നുണ്ടോ?</p>
<p>വിനോദ സഞ്ചാരികളെ നരാധമന്മാർ കൊന്ന് തള്ളിയ ഇടമായതുകൊണ്ട് പഹൽഗാമിലേക്ക് ആളുകൾ പിന്നീട് പോകാതിരിക്കില്ലല്ലോ. ഒരുപാട് പേർ ഇനിയും പോകും. ഇന്ത്യ മുഴുവൻ കാണാനുള്ള യാത്രയുടെ ഭാഗമായി ഞാനും പോകും.</p>
<p>പഹൽഗാമിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് പ്രണാമം, അന്ത്യയാത്രാമൊഴി.</p>
<p><strong>വാൽക്കഷണം:-</strong> ആറു ദിവസം മാത്രം നീണ്ടു നിന്ന ദാമ്പത്യത്തോട് ഹിമാംശി എന്ന യുവതി യാത്ര പറയുന്ന രംഗം എത്ര ശ്രമിച്ചിട്ടും മനസ്സിൽ നിന്ന് മായുന്നില്ല.<br />
(ചിത്രം:- പടയണിയെ വരവേറ്റുകൊണ്ടുള്ള അഗ്നി)</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9892" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9892</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ലോകകപ്പിൽ നിന്ന് പഠിക്കേണ്ടത്</title>
		<link>http://niraksharan.in/?p=8107</link>
		<comments>http://niraksharan.in/?p=8107#comments</comments>
		<pubDate>Mon, 19 Dec 2022 17:54:01 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഉത്സവം]]></category>
		<category><![CDATA[കായികം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിദേശം]]></category>
		<category><![CDATA[വിദേശക്കാഴ്ച്ച]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സൈബർ ലോകം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8107</guid>
		<description><![CDATA[എതിർപക്ഷക്കാർ പോലും ഉള്ളിൽ ആഗ്രഹിച്ചിരുന്നത് പോലെ മെസ്സി കപ്പിൽ മുത്തമിട്ടുകൊണ്ട് 2022ലെ ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് കൊടിയിറങ്ങി. രസം കൊല്ലിയായും ഏകപക്ഷീയമായും മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന ഒരു കളിക്ക് എംമ്പാപ്പേ ജീവൻ പകർന്നു. ഇഞ്ചോടിഞ്ച് പോരാട്ടം കാണികളുടെ ഹൃദയമിടിപ്പ് കൂട്ടി. ഹൃദയം എന്നൊന്ന് ഇല്ലാത്ത എനിക്ക് പോലും രക്തസമ്മർദ്ദം കൂടിയത് തിരിച്ചറിയാനായി. ഇനി ഇത്രയും ദിവസം ലോകരുടെ ഉറക്കം കെടുത്തുകയും ചങ്കിടിപ്പ് താളം തെറ്റിക്കുകയും ചെയ്ത ഈ കായിക മത്സരത്തിൻ്റെ അനുബന്ധ കാര്യങ്ങളെപ്പറ്റി ഒരു ചെറിയ വിലയിരുത്തലായാലോ? ലോകകപ്പ് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8107" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/12/12q.jpg"><img class="aligncenter wp-image-8108 " src="http://niraksharan.in/wp-content/uploads/2022/12/12q.jpg" alt="12q" width="511" height="511" /></a><br />
<strong><span style="font-size: xx-large;">എ</span></strong>തിർപക്ഷക്കാർ പോലും ഉള്ളിൽ ആഗ്രഹിച്ചിരുന്നത് പോലെ മെസ്സി കപ്പിൽ മുത്തമിട്ടുകൊണ്ട് 2022ലെ ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് കൊടിയിറങ്ങി. രസം കൊല്ലിയായും ഏകപക്ഷീയമായും മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന ഒരു കളിക്ക് എംമ്പാപ്പേ ജീവൻ പകർന്നു. ഇഞ്ചോടിഞ്ച് പോരാട്ടം കാണികളുടെ ഹൃദയമിടിപ്പ് കൂട്ടി. ഹൃദയം എന്നൊന്ന് ഇല്ലാത്ത എനിക്ക് പോലും രക്തസമ്മർദ്ദം കൂടിയത് തിരിച്ചറിയാനായി.</p>
<p>ഇനി ഇത്രയും ദിവസം ലോകരുടെ ഉറക്കം കെടുത്തുകയും ചങ്കിടിപ്പ് താളം തെറ്റിക്കുകയും ചെയ്ത ഈ കായിക മത്സരത്തിൻ്റെ അനുബന്ധ കാര്യങ്ങളെപ്പറ്റി ഒരു ചെറിയ വിലയിരുത്തലായാലോ?</p>
<p>ലോകകപ്പ് ക്രിക്കറ്റ് വരുമ്പോൾ ഇന്ത്യൻ കളിക്കാരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇത്രയധികം ഫ്ലക്സുകളും ബാനറുകളും കട്ടൗട്ടുകളും ഉയരാറുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തറപ്പിച്ച് ഉത്തരം തരാൻ ഏതൊരാൾക്കുമാകും. എന്തുകൊണ്ട് ?</p>
<p>ഒന്നാമത്തെ കാരണം, ഫുട്ബോൾ എന്നപോലെ അത്രയധികം രാജ്യങ്ങൾ ക്രിക്കറ്റ് കളിക്കുന്നില്ല. രണ്ടാമത്തെ കാരണം ഇന്ത്യ ലോകകപ്പ് ഫുട്ബോളിൽ യോഗ്യത നേടിയിട്ടില്ല, കളിക്കുന്നുമില്ല. ഇന്ത്യ കളിക്കുന്നുണ്ടെങ്കിൽ ഈ രാജ്യത്ത് ഇന്ത്യയുടെ ബാനറുകളും ഇന്ത്യൻ കളിക്കാരുടെ കട്ടൗട്ടുകളും മാത്രമേ ഉയർത്താനാകൂ. ഇന്ത്യ കളിക്കാൻ തുടങ്ങുകയും അക്കാലത്ത് അർജൻ്റീനയുടേയോ, ബ്രസിലിൻ്റേയോ, പോർച്ചുഗലിൻ്റേയോ ഫ്ലക്സ് വല്ലതും ഉയരുകയും ചെയ്താൽ, അത് സ്ഥാപിച്ചവനെ പാക്കിസ്ഥാനിലേക്ക് കെട്ടുകെട്ടിക്കാനുള്ള ആൾക്കാർ ഇവിടെ റെഡിയാണ്. സ്പോർട്ട്സ് ആണ് സ്പോർട്ട്സ്മാൻ സ്പിരിട്ട് വേണം എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.</p>
<p>പറഞ്ഞുവന്നത്, നമ്മൾക്ക് നദിയുടെ നടുക്കും തെരുവോരങ്ങളിലും ഇതര രാജ്യക്കാരുടെ കട്ടൗട്ടുകളും ഫ്ലക്സുകളും വെക്കാൻ പറ്റുന്നതും ഈ കളി പല പല രാജ്യക്കാരുടെ പക്ഷം പിടിച്ച് ആഘോഷമാക്കാൻ പറ്റുന്നതും നമ്മൾ ആ കളിയിൽ ഇല്ലാത്തതുകൊണ്ട് മാത്രമാണ്. അതിനൊരു പ്രത്യേക സുഖവും സന്തോഷവും ഇല്ലെന്ന് പറയാനാവില്ല. ഓൺലൈനിലും ഓഫ്ലൈനിലും സുഹൃത്തുക്കൾ തമ്മിൽ, തങ്ങൾ അനുകൂലിക്കുന്ന ടീമുകളേയും താരങ്ങളേയും മുൻനിർത്തി ട്രോളുകളും വാഗ്വാദങ്ങളും ടാഗുകളും കളിയാക്കലുകളുമൊക്കെയായി നല്ല കുറേ ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയത്. കളിയൊക്കെ കഴിയുമ്പോൾ എല്ലാവരും പഴയത് പോലെ ചങ്ങാതിമാർ തന്നെയാണെന്നും ഇതൊക്കെ കളി കൊഴുപ്പിക്കാൻ വേണ്ടി പറഞ്ഞതും ചെയ്തതുമാണെന്ന് ആർക്കാണറിയാത്തത്?</p>
<p>ക്വാർട്ടർ ഫൈനൽ കഴിഞ്ഞതോടെ പലരുടേയും സ്വപ്ന ടീമുകൾ പുറത്തായി. അതോടെ മേൽപ്പടി സംഭവങ്ങളുടെ രസം ചാകാൻ തുടങ്ങി. പ്രത്യേകിച്ച് ഒരു ടീമിൻ്റേയും ആളല്ലാത്ത ഞാൻ ഈ സമയം നോക്കി ഫൈനലിൽ കടന്ന ഫ്രാൻസിൻ്റെ ആരാധകനാണെന്ന് പറഞ്ഞ് രംഗത്ത് വന്നു. അർജൻ്റീന ആരാധകരായ എൻ്റെ സുഹൃത്തുക്കളുടെ ട്രോളുകളും കളിയാക്കലും വാങ്ങിക്കൂട്ടുക തന്നെയായിരുന്നു ലക്ഷ്യം. ഫ്രാൻസ് തോറ്റാൽ കുറഞ്ഞത് 24 മണിക്കൂറെങ്കിലും എയറിൽ പോകുന്നതിൻ്റെ സുഖവും അനുഭവിക്കാം. ഇത്രയുമൊക്കെ ചെയ്ത് ഈ ആരവത്തിൻ്റെ ഭാഗമായില്ലെങ്കിൽപ്പിന്നെന്ത് രസം? ഉദ്ദേശിച്ചത് പോലെ എനിക്കും കിട്ടി ആവശ്യത്തിനുള്ളത്. ബാക്കിയുള്ളത് ഈ പോസ്റ്റ് കാണുന്നതോടെ കിട്ടിക്കോളും. ഇതെല്ലാം സ്പോർട്ട്സ്മാൻ സ്പിരിട്ടിൽ എടുക്കാൻ നമുക്കെല്ലാവർക്കും കഴിയുന്നുണ്ട് എന്നതാണ് വലിയ കാര്യം. പക്ഷേ&#8230;&#8230;</p>
<p>പക്ഷേ, എല്ലായിടത്തും ഇങ്ങനെയല്ല കാര്യങ്ങൾ. നമ്മുടെ രാജ്യമേ കളിക്കാത്ത ഒരു കളിയിൽ മറ്റ് രാജ്യങ്ങളുടെ പേരും പറഞ്ഞ് തെരുവിൽ അടികൂടിയവരുണ്ട് ആദ്യകളിക്ക് വിസിൽ മുഴങ്ങുന്നതിന് മുന്നേ. ഇന്നലെ വിജയാഘോഷങ്ങൾ അതിരുകടന്നപ്പോൾ കണ്ണൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അതിരുവിട്ട് ആഘോഷം നടത്തിയതും പോരാഞ്ഞ് കൊച്ചിയിലും തിരുവനന്തപുരത്തും പോലീസിനുനേരെ ആക്രമണം ഉണ്ടായി. കൊല്ലത്ത് സംഘര്‍ഷമുണ്ടായി.</p>
<p>എന്തിനുവേണ്ടി? ആർക്കുവേണ്ടി വെട്ടി? അർജന്റീനയ്ക്ക് വേണ്ടിയോ? ഫ്രാൻസിന് വേണ്ടിയോ? കളിയിൽ പങ്കെടുക്കാത്ത നമ്മുടെ രാജ്യത്തിന് വേണ്ടിയോ ? ഇതിൽ എവിടെയാണ് സ്പോർട്ട്സ്മാൻ സ്പിരിട്ട് ? സ്വന്തം രാജ്യം കളിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു സാദ്ധ്യതയേ ഇല്ല എന്ന കാര്യം വീണ്ടും ഓർമ്മിപ്പിക്കുന്നു.</p>
<p>ഈ പ്രവണത ശരിയല്ല. നാല് വർഷം കൂടുമ്പോൾ ഇനിയും ഫുട്ബോൾ വേൾഡ് കപ്പ് മത്സരങ്ങൾ വരും. മാറിയുടുക്കാൻ വേറൊരു നല്ല വസ്ത്രമില്ലാതിരുന്ന, മൂന്ന് നേരം പോയിട്ട് ഒരു നേരം പോലും നേരെ ചൊവ്വേ ഭക്ഷണം കഴിക്കാൻ ഇല്ലാതിരുന്ന അവസ്ഥയിൽ നിന്ന് മലയാളിക്കിപ്പോൾ മറ്റ് രാജ്യങ്ങൾ കളിക്കുന്ന കളിയുടെ പേരിൽ കട്ടൗട്ട് വെക്കാൻ ലക്ഷങ്ങൾ ചിലവാക്കാനുണ്ട്. ആ അഭിവൃദ്ധി ഇനിയങ്ങോട്ട് കൂടുകയേ ഉള്ളൂ. ഫിഫയുടെ അനുമോദനങ്ങൾ ഏറ്റ് വാങ്ങാൻ ഓരോ വേൾഡ് കപ്പ് വരുമ്പോഴും കൂടുതൽ പണമെറിഞ്ഞ് ഇപ്രാവശ്യത്തേക്കാൾ വലിയ കാര്യങ്ങൾ ചെയ്തുകൂട്ടാൻ നമ്മൾ മത്സരിക്കും. കൈയിൽ പണമുണ്ടെങ്കിൽ ആയിക്കോളൂ. അത് പക്ഷേ പരസ്പരം വെട്ടിപ്പരുക്കേൽപ്പിക്കാൻ ആകരുത്. ഒളിമ്പിക്സ് അടക്കം എല്ലാ കായികമത്സരങ്ങളുടേയും കായിക വിനോദങ്ങളുടെയും പരമമായ ലക്ഷ്യം രാജ്യങ്ങൾ തമ്മിലുള്ള സൗഹാർദ്ദപരമായ ഇടപെടലും മത്സരവുമാണ്. കൂടുതൽ ദൂരത്തിൽ, കൂടുതൽ ഉയരത്തിൽ എന്ന വാചകം മാനുഷികമായ മൂല്യങ്ങൾ നഷ്ടപ്പെടുത്താതെ വേണം ചെയ്യാൻ.</p>
<p>ഇനി അടുത്ത ഒരു കൂട്ടരിലേക്ക് കടക്കാം. മുതിർന്നവർ പോലും ഇങ്ങനെ അടിപിടിയിൽ ചെന്നവസാനിക്കുമ്പോൾ, ഇതേ അനുപാതത്തിൽ സമ്മർദ്ദത്തിലാകുന്ന മറ്റൊരു കൂട്ടർ കുട്ടികളാണ്. അവർക്ക് അത്രയല്ലേ മനസ്സുറപ്പുള്ളൂ. എതിർ ടീമിൻ്റെ അനുകൂലികൾ കളിയാക്കുമ്പോൾ പതറിപ്പോയ എത്രയെത്ര കുട്ടികളെയാണ് സോഷ്യൽ മീഡിയയിലൂടെ നമ്മൾ കണ്ടത്. കാണാത്തത് അതിനേക്കാൾ എത്രയോ അധികമുണ്ടാകുമെന്ന് ഒരു സംശയവും വേണ്ട. തൻ്റെ ടീം തോറ്റാൽ തല മൊട്ടിയടിക്കാമെന്ന് പറഞ്ഞ് പ്രശ്നത്തിലായവർ മുതൽ, നാളെ സ്ക്കൂളിൽ പോകാൻ പറ്റില്ലല്ലോ എന്ന പ്രശ്നം അഭിമുഖീകരിക്കുന്ന കുട്ടികൾ വരെ. നാളിത് വരെ താൻ സപ്പോർട്ട് ചെയ്ത ടീമൊന്നും ജയിച്ചിട്ടില്ലെന്നതിൻ്റെ പേരിൽ സമ്മർദ്ദമനുഭവിച്ച ഒരു കുട്ടിയുടെ അച്ഛൻ ഇട്ട പോസ്റ്റ് വായിച്ചാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. അങ്ങനെയങ്ങനെ എത്രയോ കുട്ടികൾ. ഒരു കളിയുടെ പേരിൽ അവർ മാനസ്സിക സമ്മർദ്ദത്തിനടിപ്പെടാതെ നോക്കണം. അവർക്ക് കൗൺസിലിങ്ങ് കൊടുക്കണമെങ്കിൽ കൊടുക്കണം. പക്ഷേ ആ അവസ്ഥ വന്നാൽത്തന്നെ ഒരു കായിക വിനോദം പരാജയമാകുന്നു അല്ലെങ്കിൽ രക്ഷകർത്താക്കൾ പരാജയമാകുന്നു എന്നാണർത്ഥം.</p>
<p>കുട്ടികൾക്ക് എക്കാലത്തും കാണിച്ച് കൊടുക്കാൻ ഒരുഗ്രൻ മാതൃകയുണ്ട്. ക്രൊയേഷ്യയോട് തോറ്റ് പുറത്തായി വിഷമിച്ച് നിൽക്കുന്ന ബ്രസീൽ താരം നെയ്മറെ തോളിൽത്തട്ടി ആശ്വസിപ്പിക്കുന്ന കൊയേഷ്യയുടെ നാലാം നമ്പർ കളിക്കാരൻ ഇവാൻ പെരിസിക്കിന്റെ പത്തുവയസ്സുകാരൻ മകൻ ലിയോ ആണ് എക്കാലത്തും കുട്ടികൾക്ക് പരിചയപ്പെടുത്താവുന്ന ഏറ്റവും വലിയ മാതൃക. ആ വീഡിയോ അല്ലെങ്കിൽ അതിൻ്റെ ചിത്രങ്ങൾ കാണിച്ച് വേണം, കുട്ടികളെ ഇത് കളിയാണെന്നും ഒരു പരിധിക്കപ്പുറം മനസ്സിലേക്ക് എടുക്കരുതെന്നും സ്പോർട്ട്സ്മാൻ സ്പിരിട്ട് എന്താണെന്നുമൊക്കെയുള്ള ബാലപാഠങ്ങൾ പഠിപ്പിക്കാൻ. കളിയിൽ ജയിച്ചവരും തോറ്റവരും പരസ്പരം ആശ്വസിപ്പിച്ച് മുന്നോട്ട് പോകുന്ന മാതൃക അവർക്കാകാമെങ്കിൽ നമുക്കെന്തുകൊണ്ട് പറ്റുന്നില്ല ? നമ്മളെന്തിന് പരസ്പരം വെട്ടിപ്പരുക്കേൽപ്പിക്കാനും പൊലീസുകാരെ ആക്രമിക്കാനും മുതിരണം? നമ്മുടെ കുട്ടികളെന്തിന് സ്ക്കൂളിൽ പോകാൻ മടിക്കണം?</p>
<p>ഏറെ പ്രധാന്യത്തോടെ പറയാനുള്ളത്, ഈ മാമാങ്കം അവസാനിക്കുമ്പോൾ ഖത്തറിനോടും നമ്മൾ ഓരോരുത്തരോടും ചില കാര്യങ്ങൾ പറയാതെ പറഞ്ഞ്, പക്ഷേ ചെയ്തുകാണിച്ച് പോയ ജപ്പാൻ എന്ന ടീമിനെക്കുറിച്ചാണ്, അഥവാ ആ രാജ്യത്തിൻ്റെ വൃത്തിയേയും വെടിപ്പിനേയും കുറിച്ചാണ്.</p>
<p>ഈ മത്സരം ഖത്തറിൽ എത്തിയത് ഒരുപാട് വെല്ലുവിളികളേയും വിമർശനങ്ങളേയും നേരിട്ടാണ്. പക്ഷേ ലോകോത്തര സംവിധാനങ്ങളോടെ ഇത് നടത്താൻ തങ്ങൾക്ക് കഴിയുമെന്ന് സംഘാടനമികവുകൊണ്ടും സൗകര്യങ്ങൾ കൊണ്ടും ഖത്തർ തെളിയിച്ചു. അതിൽ മലയാളികൾ വഹിച്ചിരിക്കുന്ന പങ്ക് വളരെ വലുതാണെന്നും നമുക്കറിയാം. മലയാളി പ്രാതിനിധ്യവും മലയാളി കാഴ്ച്ചക്കാരും ഇത്രയധികം ഉണ്ടായിട്ടുള്ള മറ്റൊരു ലോകകപ്പും ഇതുവരെയില്ല. എന്നിട്ടും&#8230;..</p>
<p>എന്നിട്ടുമെന്തേ ജപ്പാൻ ടീമിന് സ്റ്റേഡിയം വൃത്തിയാക്കി മാതൃക കാണിക്കേണ്ടി വന്നു. കളികാണാൻ പോയിരുന്നവരിൽ ഒരു ശതമാനമെങ്കിലും ആൾക്കാർ മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞത് കൊണ്ടുതന്നെ. അങ്ങനെയൊരു കാഴ്ച്ച കാണാത്ത, അങ്ങനെയൊരു സംസ്ക്കാരം ഇല്ലാത്ത ജപ്പാനികൾക്ക് അതൊരു ബുദ്ധിമുട്ടായിക്കാണും. പരാതി പറഞ്ഞാൽ ചിലപ്പോൾ നടപടി ഉണ്ടായെന്ന് വരും. അതിലും നല്ലതല്ലേ പറയാതെ പറഞ്ഞ്, ചെയ്ത് ബോദ്ധ്യപ്പെടുത്തുന്നത്. അതവർ ചെയ്തിട്ട് പോയി. ഖത്തറുകാർക്ക് മനസ്സിലായോ, സംഘാടകർക്ക് മനസ്സിലായോ, മലയാളികൾക്ക് മനസ്സിലായോ എന്നൊന്നും നിശ്ചയമില്ല. മനസ്സിലാക്കിയാൽ നന്ന്. വൃത്തി അത്ര മോശം കാര്യമൊന്നുമല്ല.</p>
<p>പുരുഷന്മാർ തുട (ഔറത്ത്) കാണിച്ച് കളിക്കരുതെന്നും സ്ത്രീകളത് കാണാൻ പോകരുതെന്നും മറ്റുമുള്ള മതമൗലിക ഭ്രാന്തുകൾ പറയുന്നവരെപ്പറ്റി എന്തുപറയാൻ? ഫുട്ബോളിനെതിരെ അത്തരം ഭോഷ്ക്കുകൾ പറഞ്ഞവർക്കുള്ള മറുപടിയാണ്, മൊറോക്കോ സെമി ഫൈനലിലേക്ക് കടന്നപ്പോൾ, സോഫിയാൻ ബൗഫർ തൻ്റെ ഉമ്മയ്ക്കൊപ്പം മൈതാനത്ത് നൃത്തം ചെയ്യുന്ന രംഗം. ഇറാനിയൻ കളിക്കാൻ ദേശീയഗാനം ആലപിക്കാതിരുന്നതും ഇതേ കൂട്ടക്കൂർക്കുള്ള മറുപടിയാണ്. അതും പോരെങ്കിൽ ക്രൊയേഷ്യൻ മോഡൽ ഇവാന നോൾ അൽപ്പവസ്ത്രധാരിയായി സ്റ്റേഡിയത്തിൽ വന്നത് കൂടെ വരവ് വെച്ചോളൂ. നിങ്ങളുടെ ജൽപ്പനങ്ങളെ അവഗണിച്ച്, നിങ്ങളുടെ കൂട്ടത്തിലുള്ളവരെത്തന്നെ മുന്നിൽ നിർത്തി ലോകം മുന്നോട്ട് പൊയ്ക്കൊണ്ടേയിരിക്കും. നിങ്ങൾ മതത്തെ കൂട്ടുപിടിച്ചോ അല്ലാതെയൊ നിങ്ങൾക്കിഷ്ടമുള്ളത് പോലെ ജീവിക്കുക. മറ്റുള്ളവരെ അവർക്കിഷ്ടമുള്ളത് പോലെ ജീവിക്കാൻ വിടുക. അല്ലെങ്കിൽ പൊതുജനസമക്ഷം ഇളിഭ്യരായിക്കൊണ്ടേയിരിക്കാനായിരിക്കും യോഗം.</p>
<p>കാൽപ്പന്ത് എന്ന കളി മാത്രമല്ല കഴിഞ്ഞുപോയതെന്ന് മനസ്സിലാക്കുക. ലോകം ഒരു കൊച്ചുപന്തിൻ്റെ വലിപ്പത്തിലേക്ക് ചുരുങ്ങിയ ദിനങ്ങളിൽ കണ്ട് പഠിക്കേണ്ട ഒരുപാട് വലിയ പാഠങ്ങളും മാതൃകകളും കൂടെയാണ് മുന്നിൽ നിരന്നത്. പറ്റുമെങ്കിൽ അനുകരിക്കാൻ ശ്രമിക്കുക. ഗുണം ചെയ്യാതിരിക്കില്ല.</p>
<p><strong>വാൽക്കഷണം:-</strong> ഉറക്കമിളച്ച് ഇത്രയേറെ കാണുകയും ആസ്വദിക്കുകയും ചെയ്ത മറ്റൊരു ലോകകപ്പ് ഫുട്ബോൾ വ്യക്തിജീവിതത്തിൽ ഇതുവരെയില്ല. ജനങ്ങൾക്ക് സ്പോർട്ട്സ്മാൻ സ്പിരിറ്റ് ലവലേശം ഇല്ലാതെ പോകുന്ന കാലത്ത് എത്രവലിയ കായിക വിനോദവും ബഹിഷ്ക്കരിക്കുക തന്നെ ചെയ്യും.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8107" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8107</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കൃതി പുസ്തകോത്സവം &#8211; 2018</title>
		<link>http://niraksharan.in/?p=5778</link>
		<comments>http://niraksharan.in/?p=5778#comments</comments>
		<pubDate>Mon, 12 Mar 2018 04:14:21 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഉത്സവം]]></category>
		<category><![CDATA[കല]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=5778</guid>
		<description><![CDATA[കൃതി പുസ്തകോത്സവം &#8211; 2018, മാർച്ച് 11ന്  മറൈൻഡ്രൈവിൽ  സമാപിക്കുമ്പോൾ, തിരുവനന്തപുരത്ത് ചെന്ന് IFFK ആഘോഷമാക്കാനും കോഴിക്കോട് ചെന്ന് ഡീ‍സി സാഹിത്യോത്സവം അടിച്ചുപൊളിക്കാനും പറ്റാതെ പോകുന്ന എന്നെപ്പോലുള്ള എറണാകുളത്തുകാർക്കും ഇനി മുതൽ എല്ലാ വർഷവും 11 ദിവസം നീളുള്ള ഒരാഘോഷമുണ്ടെന്ന് ഉറക്കെ വിളിച്ച് പറയുവാ‍ൻ ആഗ്രഹിക്കുകയാണ്. അതിന്റെ ചിത്രങ്ങൾ ഈ ഫേസ്ബുക്ക് ഫോൾഡറിൽ കാണാം. ഒരുപാട് ഓൺലൈൻ ബന്ധങ്ങൾ ഓഫ്‌ലൈനായി. നേരിട്ട് കണ്ട് സംസാരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ജയിംസ് വി.ജെ, കെ.രേഖ, സുഭാഷ് ചന്ദ്രൻ, സിത്താര എന്നീ എഴുത്തുകാർക്ക് അടുത്തേക്ക് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=5778" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p style="text-align: left;"><a href="http://niraksharan.in/wp-content/uploads/2018/03/00.jpg"><img class="aligncenter wp-image-5779 " src="http://niraksharan.in/wp-content/uploads/2018/03/00.jpg" alt="00" width="436" height="335" /></a></p>
<p style="text-align: left;"><b style="color: #222222;"><span style="font-size: xx-large;">കൃ</span></b>തി പുസ്തകോത്സവം &#8211; 2018, മാർച്ച് 11ന്  മറൈൻഡ്രൈവിൽ  സമാപിക്കുമ്പോൾ, തിരുവനന്തപുരത്ത് ചെന്ന് IFFK ആഘോഷമാക്കാനും കോഴിക്കോട് ചെന്ന് ഡീ‍സി സാഹിത്യോത്സവം അടിച്ചുപൊളിക്കാനും പറ്റാതെ പോകുന്ന എന്നെപ്പോലുള്ള എറണാകുളത്തുകാർക്കും ഇനി മുതൽ എല്ലാ വർഷവും 11 ദിവസം നീളുള്ള ഒരാഘോഷമുണ്ടെന്ന് ഉറക്കെ വിളിച്ച് പറയുവാ‍ൻ ആഗ്രഹിക്കുകയാണ്. അതിന്റെ ചിത്രങ്ങൾ <a href="https://www.facebook.com/niraksharan/media_set?set=a.10214252576215796.1073741914.1457170099&amp;type=3&amp;comment_id=10214259568310594&amp;notif_id=1520827358388769&amp;notif_t=feedback_reaction_generic">ഈ ഫേസ്ബുക്ക് ഫോൾഡറിൽ</a> കാണാം.</p>
<figure id="attachment_5781" style="width: 472px;" class="wp-caption aligncenter"><a href="http://niraksharan.in/wp-content/uploads/2018/03/Harish.jpg"><img class="wp-image-5781" src="http://niraksharan.in/wp-content/uploads/2018/03/Harish.jpg" alt="Harish" width="472" height="354" /></a><figcaption class="wp-caption-text"><em><strong><span style="color: #0000ff;">അഡ്വ:ഹരീഷ് വാസുദേവനും രേണുകയ്ക്കും ഒപ്പം കൃതിയിൽ</span></strong></em></figcaption></figure>
<p style="text-align: left;">
ഒരുപാട് ഓൺലൈൻ ബന്ധങ്ങൾ ഓഫ്‌ലൈനായി. നേരിട്ട് കണ്ട് സംസാരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ജയിംസ് വി.ജെ, കെ.രേഖ, സുഭാഷ് ചന്ദ്രൻ, സിത്താര എന്നീ എഴുത്തുകാർക്ക് അടുത്തേക്ക് പോകാൻ പോലും ഒത്തില്ല. ശശികുമാ‍ർ, തസ്ലീമ എന്നിവരേയും കാണാനൊത്തില്ല. ഡോ:മഹേഷ് മംഗലാട്ട്, അടക്കമുള്ളവർ വരുന്നെന്ന് അറിയിച്ചെങ്കിലും ടൈമിങ്ങ് പ്രശ്നം കാരണം കാണാനായില്ല. പങ്കെടുക്കണമെന്ന് ആഗ്രഹിച്ച ചർച്ചകളിൽ പലതിലും കയറാനായില്ല. വരുൺ അരോളിയുടേത് അടക്കം പല പുസ്തകപ്രകാശനങ്ങളും നഷ്ടമായി. പക്ഷേ, കെ.യു.മേനോൻ എഴുതിയ ‘ഏത്താപ്പ് കെട്ടിയ നേരുകൾ’ എന്ന പുസ്തകം വൈശാഖൻ മാഷ് പ്രകാശനം ചെയ്തപ്പോൾ അതേറ്റുവാങ്ങാനുള്ള ഭാഗ്യമുണ്ടായി. ചില ചർച്ചാ സെഷനുകൾ നഷ്ടമായെങ്കിലും വിചാരിക്കാതെ ചില സെഷനുകളിൽ പങ്കെടുക്കാൻ പറ്റുകയും ചെയ്തു. കാരിക്കേച്ചർ പദ്ധതിയുമായി സന്നിഹിതരായ വരയൻ പുലികൾക്കൊപ്പം ഒരുപാട് സമയം ചിലവഴിച്ചു. സുനിൽ എന്ന വൻ‌പുലിയുടെ വാട്ടർ കളറിങ്ങ് ഉത്ഘാടനം ചെയ്യാനുള്ള ഭാഗ്യമുണ്ടായി. ഒരിക്കലും കിട്ടില്ലെന്ന് കരുതിയിരുന്ന ധാരാളം പുസ്തകങ്ങൾ വാങ്ങാനായി. ഈയുള്ളവന്റെ പുസ്തകവും (മുസ്‌രീസ്) കുറേ കോപ്പികൾ വിറ്റഴിക്കപ്പെട്ടു.  പുരാവസ്തുശേഖരം വിപുലമാക്കി. നല്ല രണ്ട് ഷോർട്ട് ഫിലിമുകൾ കണ്ടു. സാധാരണക്കാരും സെലിബ്രിറ്റികളുമായ ഒരുപാട് പുതിയ സൌഹൃദങ്ങൾ സമ്പാദിച്ചു. ചക്കവിഭവങ്ങളും ഷാപ്പ് കറികളും ആവോളം ആസ്വദിച്ചു. തിന്നിട്ട് പണം തന്നാമ്മതി എന്ന് അവരെക്കൊണ്ട് പറയിപ്പിക്കുന്ന തരത്തിൽ സ്ഥിരം പറ്റുകാരനായി.</p>
<figure id="attachment_5780" style="width: 428px;" class="wp-caption aligncenter"><a href="http://niraksharan.in/wp-content/uploads/2018/03/15.jpg"><img class="wp-image-5780" src="http://niraksharan.in/wp-content/uploads/2018/03/15.jpg" alt="15" width="428" height="428" /></a><figcaption class="wp-caption-text"><strong><span style="color: #0000ff;">വിവിധ കലാകാരന്മാർ വരച്ച കാരിക്കേച്ചറുകൾ</span></strong></figcaption></figure>
<p style="text-align: left;">ഇതൊരു തുടക്കം മാത്രമാണ്. ബിനാലെ പോലെ എല്ലാക്കൊല്ലവും കത്തിപ്പടരാൻ പോകുന്ന ഒരു പുസ്തകോത്സവമാണ് കൃതി. ഒരു കൊല്ലാം ദാ ഇങ്ങനങ്ങ് പോകും. വരും കൊല്ലം മുതൽ എല്ലാ സാഹിത്യകുതുകികൾക്കും പുസ്തകപ്രേമികൾക്കും സഹൃദയർക്കും നാല് ദിവസം ലീവെടുത്ത് എറണാകുളത്ത് വന്ന് തമ്പടിക്കേണ്ടി വരും. അത്രേം ലീവ് കരുതിവെച്ചോളൂ. അപ്പോൾ വീണ്ടും 2019-ൽ കണ്ടുമുട്ടാം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=5778" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=5778</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഓണവില്ല്</title>
		<link>http://niraksharan.in/?p=3852</link>
		<comments>http://niraksharan.in/?p=3852#comments</comments>
		<pubDate>Mon, 24 Aug 2015 17:28:04 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഉത്സവം]]></category>

		<guid isPermaLink="false">http://niraksharan.in/?p=3852</guid>
		<description><![CDATA[പഴഞ്ചൻ സാധനങ്ങൾ, നാടിന്റെ പൈതൃകത്തിന്റെ ഭാഗമായ വസ്തുക്കൾ, എന്തെങ്കിലും ചരിത്രം പിന്നിലുണ്ടാകാൻ സാദ്ധ്യതയുള്ള ഉരുപ്പിടികൾ എന്നിവയൊക്കെ സാമ്പത്തികാവസ്ഥ അനുവദിക്കുന്നത് പോലെ ശേഖരിക്കുന്ന അസുഖമുണ്ടെനിക്ക്. അത്തരത്തിൽ സ്വന്തമാക്കണമെന്ന ആഗ്രഹം ഇക്കണ്ടകാലം മുഴുവൻ ജനിപ്പിച്ചിട്ടുള്ള ഒന്നാണ് ഓണവില്ല്.  വടക്കൻ കേരളത്തിൽ ഓണവില്ല് ഒരു സംഗീതോപകരണമാണ്. ഉപയോഗിക്കുന്നത് ഓണക്കാലത്ത് മഹാബലിയെ വരവേൽക്കാൻ തന്നെ. തെക്കൻ കേരളത്തിൽ ഓണവില്ലെന്നാൽ ഒരു മനോഹരമായ ഒരു കലാസൃഷ്ടിയാണ്. പള്ളിവില്ല് എന്നാണ് ശരിയായ പേരെങ്കിലും അത് സമർപ്പിക്കപ്പെടുന്നത് ഓണക്കാലത്തായതുകൊണ്ട് ഓണവില്ല് എന്ന പേരിലും അറിയപ്പെടുന്നു. പള്ളിവില്ല് എന്ന ഓണവില്ലാണ് ഞാൻ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=3852" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><b style="color: #222222;"><span style="font-size: xx-large;">പ</span></b>ഴഞ്ചൻ സാധനങ്ങൾ, നാടിന്റെ പൈതൃകത്തിന്റെ ഭാഗമായ വസ്തുക്കൾ, എന്തെങ്കിലും ചരിത്രം പിന്നിലുണ്ടാകാൻ സാദ്ധ്യതയുള്ള ഉരുപ്പിടികൾ എന്നിവയൊക്കെ സാമ്പത്തികാവസ്ഥ അനുവദിക്കുന്നത് പോലെ ശേഖരിക്കുന്ന അസുഖമുണ്ടെനിക്ക്.</p>
<p>അത്തരത്തിൽ സ്വന്തമാക്കണമെന്ന ആഗ്രഹം ഇക്കണ്ടകാലം മുഴുവൻ ജനിപ്പിച്ചിട്ടുള്ള ഒന്നാണ് ഓണവില്ല്.  വടക്കൻ കേരളത്തിൽ ഓണവില്ല് ഒരു സംഗീതോപകരണമാണ്. ഉപയോഗിക്കുന്നത് ഓണക്കാലത്ത് മഹാബലിയെ വരവേൽക്കാൻ തന്നെ. തെക്കൻ കേരളത്തിൽ ഓണവില്ലെന്നാൽ ഒരു മനോഹരമായ ഒരു കലാസൃഷ്ടിയാണ്. പള്ളിവില്ല് എന്നാണ് ശരിയായ പേരെങ്കിലും അത് സമർപ്പിക്കപ്പെടുന്നത് ഓണക്കാലത്തായതുകൊണ്ട് ഓണവില്ല് എന്ന പേരിലും അറിയപ്പെടുന്നു. പള്ളിവില്ല് എന്ന ഓണവില്ലാണ് ഞാൻ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നത്.</p>
<p>കഴിഞ്ഞ മൂന്ന് കൊല്ലമായി ഓണവില്ല് സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ ചില സുഹൃത്തുക്കൾ വഴി നടത്തിയെങ്കിലും ആ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. ഓണക്കാലമാകുമ്പോളാണ് ഓണവില്ലിന്റെ കാര്യം ഓർക്കുക. പക്ഷെ വില്ല് കിട്ടണമെങ്കിൽ മൂന്ന് മാസം മുൻപേയെങ്കിലും ബുക്ക് ചെയ്യണം. എന്തായാലും ഇക്കൊല്ലത്തെ ഓണത്തിന് മാറ്റ് കൂട്ടാൻ, കോളേജ് ജൂനിയറും സുഹൃത്തുമായ <a href="https://www.facebook.com/ms.binoj">അമ്പിളി</a>, എന്റെ കാത്തിരിപ്പുകളെല്ലാം അവസാനിപ്പിച്ചുകൊണ്ട് ഓണവില്ലൊരെണ്ണം സംഘടിപ്പിച്ച് കൊണ്ടുത്തന്നു. അമ്പിളിക്ക് ഒരു ഓണത്തോളം വലിയ നന്ദി.</p>
<p><a href="http://niraksharan.in/wp-content/uploads/2015/08/11.jpg"><img class="alignnone size-full wp-image-3853" src="http://niraksharan.in/wp-content/uploads/2015/08/11.jpg" alt="1" width="1120" height="630" /></a></p>
<p style="text-align: center;"><span style="color: #0000ff;">അമ്പിളി സമ്മാനിച്ച ഓണവില്ല്.</span></p>
<p>ആദ്യമായിട്ട് വടക്കൻ ഓണവില്ല് ഒരെണ്ണം കാണുന്നതും അത് മീട്ടാൻ ശ്രമിക്കുന്നതും അന്തരിച്ചുപോയ ആഴ്‌വാഞ്ചേരിത്തമ്പ്രാനെ കാണാൻ ആഴ്‌വാഞ്ചേരി മനയിൽ ചെന്നപ്പോളാണ്. അദ്ദേഹത്തിന് അത് മീട്ടാൻ പറ്റുന്നുണ്ടായിരുന്നെങ്കിലും ഞാൻ ശ്രമിച്ചപ്പോൾ അപശ്രുതി മാത്രമാണ് പുറത്തുവന്നത്.</p>
<p><a href="http://niraksharan.in/wp-content/uploads/2015/08/2.jpg"><img class="alignnone size-full wp-image-3854" src="http://niraksharan.in/wp-content/uploads/2015/08/2.jpg" alt="2" width="720" height="478" /></a></p>
<p style="text-align: center;"><span style="color: #0000ff;">ആഴ്‌വാഞ്ചേരി തമ്പ്രാന്റെ മുന്നിൽ ഓണവില്ല് വായിക്കാൻ ഒരു ശ്രമം.</span></p>
<p>വിശ്വകർമ്മ ദേവൻ സൃഷ്ടിച്ച അതിവിശിഷ്ടമായ ഒരു ചിത്രരചനാ ശിൽ‌പ്പമാണ് ഓണവില്ല്. തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശിൽ‌പ്പികളുടെ പാരമ്പര്യത്തിൽ‌പ്പെട്ട ധാരാളം വിശ്വകർമ്മജൻ(പഞ്ചകർമ്മികൾ) തിങ്ങിപ്പാർക്കുന്ന കരമനയിലാണ് തലമുറകളായി ഓണവില്ല് തയ്യാറാക്കിപ്പോരുന്നത്. ഒരു കുടുംബപശ്ചാത്തലത്തിൽ മാത്രം തലമുറകളായി നിലനിൽക്കുന്ന ഒരാചാമാണിത്. ഒരു കുടുംബത്തിൽ നിന്നും പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് നടക്കുന്ന ഒരേയൊരു ചടങ്ങെന്ന പ്രത്യേകതയും ഓണവില്ല് നിർമ്മാണത്തിന് പിന്നിലുണ്ട്.</p>
<p>ചിങ്ങമാസത്തിലെ തിരുവോണനാളിൽ പുലർച്ചെ പത്മനാഭസ്വാമിക്ഷേത്രത്തിൽ നടക്കുന്ന ഒരു ചടങ്ങാണ് ഓണവില്ല് സമർപ്പണം. കൊല്ലവർഷം 677 ൽ അതായത് എ.ഡി. 1502 ൽ ക്ഷേത്രപുനരുദ്ധാരണ വേളയിൽ പള്ളിവില്ല് സമർപ്പണം പുനഃരാരംഭിച്ചു എന്ന് മതിലകം രേഖകളിൽ കാണുന്നു.</p>
<p>ഓണവില്ലിന്റെ ഐതിഹ്യം ഇപ്രകാരമാണ്. പാതാളത്തിലേക്കുള്ള യാത്രയ്ക്ക് മുൻപ് വിശ്വരൂപം കാണണമെന്ന് മഹാവിഷ്ണുവിനോട് മഹാബലി അപേക്ഷിക്കുന്നു. മഹാവിഷ്ണു വിശ്വരൂപം കാണിച്ചപ്പോൾ മഹാബലി മറ്റൊരു ആവശ്യം കൂടെ മുന്നോട്ട് വെക്കുന്നു. തന്നെ പരീക്ഷിക്കാനെടുത്ത വാമനാവതാരം പോലെ കാലാകാലങ്ങളിൽ ഭഗവാൻ കൈക്കൊള്ളുന്ന അവതാരലീലകളെപ്പറ്റിയും അറിയണം. മഹാബലിയുടെ ഈ ആഗ്രഹം സാധിച്ചുകൊടുക്കുന്നതിനായി ദേവശിൽ‌പ്പിയായ വിശ്വകർമ്മദേവൻ മഹാവിഷ്ണുവിന്റെ ദശാവതാരം ആദ്യം വരച്ചുകാണിക്കുന്നു. തുടർന്ന് വിശ്വകർമ്മദേവൻ തന്റെ അനുചരന്മാരെക്കൊണ്ട് കാലാകാലങ്ങളിൽ മഹാവിഷ്ണു എടുത്ത അവതാരങ്ങളുടെ ലീലാചിത്രങ്ങൾ പള്ളിവില്ലിൽ വരച്ച് വിഷ്ണുസന്നിധിയിൽ സമർപ്പിക്കാമെന്നും അവിടെച്ചെന്ന് മഹാബലിക്ക് ഈ ചിത്രങ്ങളെല്ലാം കാണാമെന്നും അറിയിക്കുന്നു. ഇതിൻ പ്രകാരം നടക്കുന്ന ചടങ്ങാണ് ഓണവില്ല് സമർപ്പണം.</p>
<p>ദേവഗണത്തിൽ‌പ്പെട്ട കടമ്പ്, മഹാഗണി എന്നീ വൃക്ഷങ്ങളുടെ തടിയിലാണ് ഓണവില്ല് നിർമ്മിക്കുന്നത്. ഓണവില്ല് തയ്യാറാക്കുന്ന മുക്കാൽ ഇഞ്ച് കനമുള്ള പലകയ്ക്ക് വഞ്ചിയുടെ ആകൃതിയും അതേ സമയം കേരളത്തിന്റെ ആകൃതിയുമാണുള്ളത്. വിവിധ അവതാരങ്ങൾ വരയ്ക്കുള്ള പലകകൾക്ക് വിവിധ നീളവും വീതിയുമാണ്. രണ്ടറ്റവും മഴവില്ല് പോലെ വളഞ്ഞിരിക്കുന്നതുകൊണ്ടാണ് വില്ല് എന്നിതിനെ വിളിക്കുന്നത്. കടഞ്ഞെടുത്ത പലകയിൽ ആദ്യം മഞ്ഞനിറം പൂശുന്നു. പിന്നീട് ചിത്രങ്ങൾ വരയ്ക്കുന്ന വശത്ത് ചുവപ്പ് നിറം കൊടുക്കുന്നു. തുടർന്ന് പഞ്ചവർണ്ണ ചായങ്ങൾ ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുന്നു.</p>
<p>ഓണവില്ല് ശിൽ‌പ്പികൾ അഥവാ ചിത്രകാരന്മാർ ബ്രാഹ്മണമുഹൂർത്തത്തിൽ ഈറനണിഞ്ഞ് കുടുംബപരദേവതാ സ്ഥാനത്തുനിന്ന് പ്രാർത്ഥിക്കുകയും, കുടുംബത്തിലെ കാരണവർ മന്ത്രം ചൊല്ലി ചാലിച്ച് തയ്യാറാക്കുന്ന നിറക്കൂട്ട് ഏറ്റുവാങ്ങുകയും ചെയ്യുന്നു. പിന്നീട് പ്രത്യേകം തയ്യാറാക്കിയ അറയിൽ വെച്ച് ചിത്രരചനയിൽ ഏർപ്പെടുന്നു. ഈ സമയത്ത് ഭക്ഷണക്രമങ്ങൾ പാലിക്കുകയും ശരീരത്തിനും മനസ്സിനും പരിശുദ്ധി കാത്തുസൂക്ഷിക്കുകയും ചെയ്തുകൊണ്ട് പരിപാവനമായി തയ്യാറാക്കിയെടുക്കുന്നതാണ് ഓണവില്ലുകൾ. അനന്തശയനം, ദശാവതാരം, രാമപട്ടാഭിഷേകം. ശ്രീകൃഷ്ണലീല, ശാസ്താവ്, വിനായകൻ എന്നിങ്ങനെ ആറ് തരം ഓണവില്ലുകളാണുള്ളത്.</p>
<p style="text-align: center;"><a href="http://niraksharan.in/wp-content/uploads/2015/08/Different-OnavillukaL.jpg"><img class="alignnone size-full wp-image-5431" src="http://niraksharan.in/wp-content/uploads/2015/08/Different-OnavillukaL.jpg" alt="Different OnavillukaL" width="189" height="267" /></a></p>
<p>മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ രൌദ്രഭാവങ്ങളുള്ളതെന്ന് കരുതപ്പെടുന്ന പരശുരാമൻ, ബലരാമൻ, കൽക്കി എന്നീ അവതാരങ്ങൾ ഓണവില്ലിൽ വരക്കുന്നില്ല. അതേസമയം ശാസ്താവ്, വിനായകൻ എന്നിവ പ്രത്യേകമായി കടന്നുവരുകയും ചെയ്യുന്നുണ്ട്. ശാസ്താവും മഹാവിഷ്ണുസങ്കൽ‌പ്പത്തിൽ പെടുന്നതുകൊണ്ടാണ് ആ രൂപം ആലേഖനം ചെയ്യുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠകളിൽ ഒന്നായതുകൊണ്ടും ഹൈന്ദവാചാരപ്രകാരം എല്ലാ പൂജകളും ആരംഭിക്കുന്നത് വിനായകനിൽ നിന്നായതുകൊണ്ടും ആ മൂർത്തിയേയും പള്ളിവില്ലിലെ രചനകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.</p>
<p>പിന്നീട് തിരുവോണനാളിൽ കുടുംബത്തിൽ നിന്ന് പൂജ ചെയ്തെടുക്കുന്ന വില്ലുകൾ ഘോഷയാത്രയായി (ആദ്യകാലത്ത് കാൽനടയായും പിന്നീട് അലങ്കരിച്ച കുതിരവണ്ടിയിലും ഇപ്പോൾ അലങ്കരിച്ച കാറുകളിലുമായി) പത്മനാഭസ്വാമിക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നു.</p>
<p>ഓണവില്ലുമായി ക്ഷേത്രത്തിലെത്തുന്ന ആചാരിയേയും കുടുംബത്തേയും പാണിവിളക്കിന്റേയും പഞ്ചവാദ്യത്തിന്റേയും വായ്ക്കുരവയുടെയും അകമ്പടിയോടെ ക്ഷേത്രഭാരവാഹികളും പൂജാരികളും ചേർന്ന് സ്വീകരിച്ചാനയിക്കുന്നു. ഓണവില്ല് കുടുംബക്കാർ ഈ വില്ലുകളെല്ലാം ക്ഷേത്രത്തിൽ ശ്രീകൃഷ്ണലീലകൾ ആലേഖനം ചെയ്ത ചുവരിൽ ചാരിവെക്കുന്നു. അൽ‌പ്പം കഴിയുമ്പോൾ ശ്രീപത്മനാഭസ്വാമിയോട് അനുവാദം വാങ്ങിവരുന്ന ശ്രീകാര്യക്കാരും കാവൽക്കുറുപ്പും തിരുമേനിയും ചേർന്ന് പ്രസാദവും ഓണക്കോടിയും മൂത്താചാരിക്ക് നൽകുന്നു. തുടർന്ന് ഓരോ വില്ലുകളും ഭഗവാണ് അഭിമുഖമായി ഉയർത്തിക്കാണിക്കുകയും മൂന്ന് പ്രാവശ്യം ചുറ്റിക്കാണിക്കുകയും ഓരോ വില്ലിനും ഓരോ കോടിമുണ്ട് എന്ന നിലയ്ക്ക് നിലത്ത് വിരിച്ചിരിക്കുന്ന കോടിമുണ്ടിൽ വെച്ച് വണങ്ങുകയും കാവൽക്കുറുപ്പിനെ ഏൽ‌പ്പിക്കുകയും ചെയ്യുന്നു.</p>
<p>ആ സമയത്ത് പഞ്ചവാദ്യത്തിന്റേയും തകിലുവാദ്യത്തിന്റേയും വായ്ക്കുരവയുടെയും ശബ്ദത്തിൽ ക്ഷേത്രാന്തരീക്ഷം ഭക്തിനിർഭരമായിരിക്കും. ഈ ചടങ്ങിന് വായിക്കുന്ന രാഗം അടുത്തവർഷം ഓണവില്ല് സമർപ്പണസമയത്ത് മാത്രമേ വായിക്കൂ എന്ന പ്രത്യേകതയും ഉണ്ട്. തുടർന്ന് കാവൽക്കുറുപ്പ് വില്ലുകൾ അഭിശ്രവണ മണ്ഡപത്തിൽ വെച്ചിരിക്കുന്ന പലകയിൽ വെക്കുന്നു. എന്നിട്ട് പോറ്റിമാർ ഓരോ വില്ലിനും കുരുത്തോലയും കുഞ്ചലവും ഞാണും കെട്ടി അലങ്കരിക്കുന്നു. വില്ലുകൾക്ക് കെട്ടുന്ന കുഞ്ചലവും ഞാണും നിർമ്മിക്കുന്നത് തിരുവനന്തപുരം സെൻ‌ട്രൽ ജയിലിലെ പുരുഷ അന്തേവാസികളാണ്. അവർ വ്രതശുദ്ധിയോടെയാണ് ഇത് തയ്യാറാക്കുന്നത്.</p>
<p>അലങ്കരിച്ച വില്ലുകൾ മൂർത്തികൾക്ക് ചാർത്താൻ അതാത് നമ്പിമാർ ഏറ്റെടുക്കുന്നു. തിരുവോണം മുതൽ മൂന്നാം നക്ഷത്രമായ ചതയം വരെ ഇത് വിഗ്രഹങ്ങളിൽ ചാർത്തിയിരിക്കും. പിന്നീട് കേരളീയർക്ക് വർഷാവർഷം ക്ഷേമൈശ്വര്യങ്ങൾ ഉണ്ടാകാൻ വേണ്ടി ഈ വില്ലുകളെല്ലാം തിരുവിതാം‌കൂർ രാജകുടുംബത്തിലെ കാരണവരുടെ പൂജാമുറിയിൽ സൂക്ഷിക്കണമെന്നാണ് ആചാരം.</p>
<p>പള്ളിവില്ല് ചാർത്തിയ ഭഗവാനെ ആദ്യം ദർശിക്കാനുള്ള അവകാശം അവ നിർമ്മിച്ച് സമർപ്പിച്ച ശിൽ‌പ്പികൾക്കും കുടുംബാംഗങ്ങൾക്കുമാണ്. തങ്ങൾ വരച്ചെടുക്കുന്ന വില്ലിന്റെ നിർമ്മാണവേളയിൽ എന്തെങ്കിലും പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് ക്ഷമ യാജിക്കുന്ന ഒരു ആചാരം കൂടെ അപ്രകാരം നടപ്പിലാക്കിപ്പോരുന്നു. അത് കഴിഞ്ഞാൽ കൊട്ടാരത്തിൽ നിന്ന് തമ്പുരാനും കുടുംബവും പള്ളിവില്ല് ചാർത്തിയ ഭഗവാനെ കണ്ട് തൊഴാനെത്തുന്നു. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ഓണവില്ല് ചാർത്തിയ ശ്രീപത്മനാഭനെ കാണാനുള്ള ഭക്തജനങ്ങളുടെ തിരക്കായിരിക്കും ക്ഷേത്രത്തിൽ.</p>
<p>തലമുറകളായി തിരുവനന്തപുരം കരമന വാണിയം‌മൂല മേലാറന്നൂർ വിളയിൽ വീട് മൂത്താചാരി കുടുംബക്കാരാണ് ഓണവില്ല് നിർമ്മിച്ച് വരച്ച് നൽകാനുള്ള പാരമ്പര്യവും അവകാശവും കൈയ്യാളിപ്പോരുന്നത്.</p>
<p>ഓണവില്ല് ആവശ്യമുള്ളവർ ക്ഷേത്രത്തിൽ മുൻ‌കൂട്ടി ബുക്ക് ചെയ്യണം. ഓണവില്ല് സ്വന്തമാക്കുന്നവർ അത് സൂക്ഷിക്കേണ്ടതിനും ചില നിഷ്ക്കർഷകളൊക്കെയുണ്ട്. കിഴക്കോട്ട് ദർശനമായി വെക്കുക, ഞാൺ കുഞ്ചലം എന്നിവ അഴിച്ച് മാറ്റരുത്, ഓണവില്ലിൽ ആണി തറയ്ക്കരുത്, എന്നിങ്ങനെ പോകുന്നു ആ നിബന്ധനകൾ.</p>
<p><a href="http://niraksharan.in/wp-content/uploads/2015/08/Onavillu.jpg"><img class="alignnone size-full wp-image-5429" src="http://niraksharan.in/wp-content/uploads/2015/08/Onavillu.jpg" alt="Onavillu" width="916" height="794" /></a></p>
<p>തുച്ഛമായ തുക മാത്രമാണ് ഇത്രയും നല്ലൊരു കലാസൃഷ്ടി നൽകുമ്പോൾ ഓണവില്ല് കുടുംബം ഇടാക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ അവർ, സാധാരണക്കാരിൽ സാധാരണക്കാരായ പൌരന്മാരായി തുടർന്നുപോരുന്നു. ഓണവില്ല് സമർപ്പണം ഇക്കൊല്ലം ചില തർക്കങ്ങളിൽ എത്തിയിരിക്കുന്നു എന്നും അതിനാൽ ആറ് വില്ലുകൾ മാത്രമേ ഇക്കൊല്ലം ക്ഷേത്രത്തിൽ സമർപ്പിക്കുന്നുള്ളൂ എന്ന് വാർത്താ ചാനലുകളിൽ കണ്ടിരുന്നു. ആ തർക്കങ്ങളെല്ലാം ഉടനെ പരിഹരിക്കപ്പെടുമെന്നും ഭക്തജനങ്ങൾക്കും എന്നെപ്പോലെ ഇതൊക്കെ ശേഖരിക്കുന്നവർക്കും തുടർന്നും ഓണവില്ലുകൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.</p>
<p><strong>വാൽക്കഷണം:‌- </strong> ഓണവില്ലുമായി ബന്ധപ്പെട്ട് ഇനിയിപ്പോൾ ബാക്കി നിൽക്കുന്ന ഒരാഗ്രഹം, ഓണവില്ല് ചാർത്തിയ ശ്രീപത്മനാഭനെ ഒന്ന് ദർശിക്കുന്നതിനോടൊപ്പം ഈ ചടങ്ങുകളെല്ലാം നേരിൽ കാണുക എന്നതാണ്.</p>
<p><span style="color: #0000ff;">&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;-</span><br />
<span style="color: #0000ff;"> ഓണവില്ല് ബുക്കിങ്ങിന്:‌-  0471-2450233.</span><br />
<span style="color: #0000ff;"> ഓണവില്ല് കുടുംബവുമായി ബന്ധപ്പെടാൻ:- 9633928852, 9495806356, 9947099272</span></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=3852" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=3852</wfw:commentRss>
		<slash:comments>2</slash:comments>
		</item>
		<item>
		<title> ഉത്സവക്കാഴ്‌‌ച്ച</title>
		<link>http://niraksharan.in/?p=1115</link>
		<comments>http://niraksharan.in/?p=1115#comments</comments>
		<pubDate>Mon, 25 Feb 2008 08:05:00 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഉത്സവം]]></category>

		<guid isPermaLink="false">http://niraksharan.in/?p=1115</guid>
		<description><![CDATA[നാട്ടില്‍ ഉത്സവ സീസണായെന്ന് ഏതോ ബ്ലോഗിലിന്ന് വായിച്ചു. പ്രവാസിക്കെന്ത് ഉത്സവം, എന്ത് പെരുന്നാള്‍? നാട്ടില്‍ നിന്ന് വിട്ടതിനുശേഷമുള്ള ബാലന്‍സ് ഷീറ്റില്‍, ഒരുപാടൊരുപാട് നഷ്ടക്കണക്കുകള്‍. മനസ്സിന്റെ താളുകളിലും, ക്യാമറയിലും പണ്ടെപ്പോഴൊക്കെയോ പകര്‍ത്തിയ ഇത്തരം ചില സുന്ദരദൃശ്യങ്ങള്‍ മാത്രമാണ് ലാഭത്തിന്റെ കോളത്തില്‍ അവശേഷിക്കുന്നത്. ചെറായി ബീച്ച് ടൂറിസത്തിന്റെ ഭാഗമായി നടത്താറുള്ള ഗജമേളയിലെ പകല്‍പ്പൂരത്തില്‍ നിന്നൊരു ദൃശ്യം.]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=1115" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2008/02/gajamela-024.jpg"><img id="BLOGGER_PHOTO_ID_5169068766657703778" style="cursor: hand;" src="http://niraksharan.in/wp-content/uploads/2008/02/gajamela-024-300x225.jpg" alt="" border="0" /></a></p>
<p><strong><span style="font-size: 130%;">നാ</span></strong>ട്ടില്‍ ഉത്സവ സീസണായെന്ന് ഏതോ ബ്ലോഗിലിന്ന് വായിച്ചു.<br />
പ്രവാസിക്കെന്ത് ഉത്സവം, എന്ത് പെരുന്നാള്‍?<br />
നാട്ടില്‍ നിന്ന് വിട്ടതിനുശേഷമുള്ള ബാലന്‍സ് ഷീറ്റില്‍, ഒരുപാടൊരുപാട് നഷ്ടക്കണക്കുകള്‍. മനസ്സിന്റെ താളുകളിലും, ക്യാമറയിലും പണ്ടെപ്പോഴൊക്കെയോ പകര്‍ത്തിയ ഇത്തരം ചില സുന്ദരദൃശ്യങ്ങള്‍ മാത്രമാണ് ലാഭത്തിന്റെ കോളത്തില്‍ അവശേഷിക്കുന്നത്.</p>
<p>ചെറായി ബീച്ച് ടൂറിസത്തിന്റെ ഭാഗമായി നടത്താറുള്ള ഗജമേളയിലെ പകല്‍പ്പൂരത്തില്‍ നിന്നൊരു ദൃശ്യം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=1115" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=1115</wfw:commentRss>
		<slash:comments>25</slash:comments>
		</item>
		<item>
		<title> ഇന്ന് കീചകവധമാ.</title>
		<link>http://niraksharan.in/?p=1116</link>
		<comments>http://niraksharan.in/?p=1116#comments</comments>
		<pubDate>Tue, 19 Feb 2008 09:41:00 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഉത്സവം]]></category>

		<guid isPermaLink="false">http://niraksharan.in/?p=1116</guid>
		<description><![CDATA[ശരിക്കങ്ങ് മുറുകട്ടെ&#8230;.., ഇന്ന് കീചകവധമാ. ചെറായി ബീച്ചില്‍ എല്ലാ വര്‍ഷവും ഡിസംബറില്‍ നടത്തിപ്പോരുന്ന ടൂറിസം മേളയുടെ ഭാഗമായി, അരങ്ങിലെത്താന്‍ തയ്യാറെടുക്കുന്ന കഥകളി കലാകാ‍ര‍ന്മാരുടെ മേയ്ക്കപ്പ് റൂമില്‍ നിന്നും ഒരു കാഴ്‌ച്ച.]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=1116" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2008/02/kathakali-25252B026.jpg"><img id="BLOGGER_PHOTO_ID_5168696642101243666" style="cursor: hand;" src="http://niraksharan.in/wp-content/uploads/2008/02/kathakali-25252B026-300x225.jpg" alt="" border="0" /></a></p>
<p><span style="font-size: 130%;"><strong>ശ</strong></span>രിക്കങ്ങ് മുറുകട്ടെ&#8230;.., ഇന്ന് കീചകവധമാ.</p>
<p>ചെറായി ബീച്ചില്‍ എല്ലാ വര്‍ഷവും ഡിസംബറില്‍ നടത്തിപ്പോരുന്ന ടൂറിസം മേളയുടെ ഭാഗമായി, അരങ്ങിലെത്താന്‍ തയ്യാറെടുക്കുന്ന കഥകളി കലാകാ‍ര‍ന്മാരുടെ മേയ്ക്കപ്പ് റൂമില്‍ നിന്നും ഒരു കാഴ്‌ച്ച.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=1116" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=1116</wfw:commentRss>
		<slash:comments>18</slash:comments>
		</item>
	</channel>
</rss>
