<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; നാട്ടുകാഴ്‌ച്ച</title>
	<atom:link href="http://niraksharan.in/?cat=73&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Wed, 20 May 2026 05:34:36 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> ആ പരിപ്പ് കേരളത്തിൽ വേവില്ല</title>
		<link>http://niraksharan.in/?p=10173</link>
		<comments>http://niraksharan.in/?p=10173#comments</comments>
		<pubDate>Thu, 23 Apr 2026 14:30:45 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[ദൈവങ്ങള്‍]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[പലവക]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10173</guid>
		<description><![CDATA[അല്പം ചരിത്രം പറയട്ടെ. പതിനഞ്ചാം നൂറ്റാണ്ടിൽ നടന്ന സംഭവമാണ്. അതായത് ഏതാണ്ട് 500 വർഷങ്ങൾക്ക് മുൻപ്. പോർച്ചുഗീസുകാർ ഇന്ത്യയിൽ എത്തിയ കോളനിക്കാലം. അന്ന് ഇവിടെയുള്ള ക്രൈസ്തവരുടെ വേഷഭൂഷാദികളും ആചാര അനുഷ്ഠാനങ്ങളും കലാപരമായ ഇടപെടലുകളും കണ്ട് പോർച്ചുഗീസുകാർക്ക് കലികയറി. അക്കാലത്ത് കളരികളിൽ പരദേവതകളെ വെച്ച് പൂജിക്കുക, ബലിയിടുക എന്നതടക്കം തീണ്ടൽ, അയിത്തം, പുലകുടി, പുണ്യാഹം എന്നിങ്ങനെ ഹൈന്ദവരുടേതായ ആചാരങ്ങൾ ക്രിസ്ത്യാനികളും അനുഷ്ഠിച്ചു പോന്നിരുന്നു. വിവാഹത്തിന് മുൻപ് ലക്ഷണം നോക്കിക്കുക, പഴുതൊക്കുക എന്നതും പോരാഞ്ഞ് ആഭിചാര പ്രവർത്തികൾ ചെയ്യുക, യന്ത്രങ്ങൾ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10173" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2026/05/113.jpg"><img class="aligncenter wp-image-10174 " src="http://niraksharan.in/wp-content/uploads/2026/05/113.jpg" alt="11" width="505" height="505" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">അ</span></a></strong></span>ല്പം ചരിത്രം പറയട്ടെ.</p>
<p>പതിനഞ്ചാം നൂറ്റാണ്ടിൽ നടന്ന സംഭവമാണ്. അതായത് ഏതാണ്ട് 500 വർഷങ്ങൾക്ക് മുൻപ്.</p>
<p>പോർച്ചുഗീസുകാർ ഇന്ത്യയിൽ എത്തിയ കോളനിക്കാലം. അന്ന് ഇവിടെയുള്ള ക്രൈസ്തവരുടെ വേഷഭൂഷാദികളും ആചാര അനുഷ്ഠാനങ്ങളും കലാപരമായ ഇടപെടലുകളും കണ്ട് പോർച്ചുഗീസുകാർക്ക് കലികയറി.</p>
<p>അക്കാലത്ത് കളരികളിൽ പരദേവതകളെ വെച്ച് പൂജിക്കുക, ബലിയിടുക എന്നതടക്കം തീണ്ടൽ, അയിത്തം, പുലകുടി, പുണ്യാഹം എന്നിങ്ങനെ ഹൈന്ദവരുടേതായ ആചാരങ്ങൾ ക്രിസ്ത്യാനികളും അനുഷ്ഠിച്ചു പോന്നിരുന്നു. വിവാഹത്തിന് മുൻപ് ലക്ഷണം നോക്കിക്കുക, പഴുതൊക്കുക എന്നതും പോരാഞ്ഞ് ആഭിചാര പ്രവർത്തികൾ ചെയ്യുക, യന്ത്രങ്ങൾ ശരീരത്തിൽ കെട്ടുക എന്നീ ക്രൈസ്തവോചിതമല്ലാത്ത പല പ്രവർത്തികളും അന്നത്തെ ക്രിസ്ത്യാനികൾ ചെയ്തിരുന്നു.</p>
<p>&#8220;സുനഹദോസ് കാലഘട്ടത്തിലെ നസ്രാണി മാപ്പിളമാർ, പുറമേ ക്രിസ്തുമതവും അകമേ സവർണ്ണ ഹിന്ദുത്വവും, പുറത്ത് പള്ളിയും അകത്ത് അമ്പലവുമായി കഴിഞ്ഞുകൂടിയ പച്ച സവർണ്ണ നായരും നമ്പൂതിരിയും ആയിരുന്നു എന്ന് &#8216;പുരാതന ക്രിസ്ത്യാനികളുടെ പുണ്യാഹ കർമ്മങ്ങൾ&#8217; എന്ന മലയാള മനോരമ (1938) ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്.</p>
<p>ഇവിടെയുള്ള മറ്റ് ഏതൊരു മനുഷ്യരേയും പോലെ തന്നെയുള്ള വേഷങ്ങളായിരുന്നു ക്രൈസ്തവന്റേയും. അവർ ആസ്വദിക്കുന്നത് ക്ഷേത്ര കലകൾ, ആചരിക്കുന്നത് ഹൈന്ദവാചാരങ്ങൾ. ഒറ്റനോട്ടത്തിൽ ഹിന്ദുവേത് ക്രൈസ്തവനേത് എന്ന് തിരിച്ചറിയാൻ പോലും പറ്റുന്നില്ല.</p>
<p>പോർച്ചുഗീസുകാർ ഇടപെട്ടു. ക്ഷേത്ര കലകളിൽ നിന്ന് ക്രൈസ്തവരെ വിലക്കി. പകരം ക്രൈസ്തവരുടേതായ ഒരു കലാരൂപം ഉണ്ടാക്കാൻ ചിന്നത്തമ്പി അണ്ണാവി എന്ന വറീച്ചൻ അണ്ണാവിയെ ഏർപ്പാടാക്കി. അദ്ദേഹം ക്രൈസ്തവർക്ക് വേണ്ടി ചിട്ടപ്പെടുത്തിയ കലാരൂപമാണ് ചവിട്ടുനാടകം. അതുകൊണ്ടാണ് ചവിട്ടുനാടകത്തിലെ കഥകളെല്ലാം ബൈബിളിനെ ആധാരമാക്കി ആയത്.</p>
<p>ഇനി 21-)ം നൂറ്റാണ്ടിലേക്ക് വരാം. ഗോതുരുത്തിലെ &#8216;ചുവടി&#8217; ചവിട്ടുനാടക ഫെസ്റ്റിവൽ ആണ് വേദി. കൃത്യമായി പറഞ്ഞാൽ 2014 ഡിഡംബർ 26.</p>
<p>അന്നേ ദിവസം ഫെസ്റ്റിവലിൽ അവതരിപ്പിച്ച ചവിട്ടുനാടകത്തിൻ്റെ പേര് &#8216;ശബരിമല ശ്രീ ധർമ്മശാസ്താവ് &#8216; എന്നായിരുന്നു. കഥയും അത് തന്നെ. പുലിപ്പുറത്ത് കയറി അയ്യപ്പൻ സ്റ്റേജിലേക്ക് വരുന്ന ത്രസിപ്പിക്കുന്ന രംഗങ്ങൾ പോലും ആവിഷ്ക്കരിച്ചിരുന്നു അതിൽ. ചുവടി ചവിട്ടുനാടക ഫെസ്റ്റിവൽ അരങ്ങേറുന്നത് ഗോതുരുത്തിലെ ക്രൈസ്തവ ദേവാലയത്തിൻ്റെ ചുമരിനോട് ചേർന്നുള്ള വളപ്പിലാണെന്ന് ശ്രദ്ധിക്കണം.</p>
<p>ഭൂഗോളം ഒരുപാട് മുന്നോട്ട് തിരിഞ്ഞപ്പോൾ, കലയിൽ ജാതിമത വേർതിരിവുകൾ കൊണ്ടുവരാൻ ശ്രമിച്ചതിൻ്റെ കാരണം പോലും കാലയവനികയ്ക്ക് പിന്നിൽ മറഞ്ഞു പോയതിൻ്റെ ഉദാഹരണമാണ് മേൽപ്പറഞ്ഞത്.</p>
<p>ക്രൈസ്തവരെ ഹിന്ദു കലാരൂപങ്ങളിൽ നിന്ന് അകറ്റി നിർത്താൻ ശ്രമിച്ച പറങ്കികൾ അപ്പോൾ ആരായി? കാലം അവരെ കശൂമ്മാവിൻ തോപ്പ് വഴി പോർച്ചുഗീസിലേക്ക് തന്നെ ഓടിച്ചു.</p>
<p>ഇനി കുറച്ച് തെക്കോട്ട് സഞ്ചരിച്ച്, പോർച്ചുഗീസുകാർ തന്നെ സ്ഥാപിച്ച വല്ലാർപാടം ക്രൈസ്തവ ദേവാലയത്തിൽ ചെല്ലാം.</p>
<p>1676 ലെ വെള്ളപ്പൊക്കത്തിൽ ഈ ക്രൈസ്തവ ദേവാലയം മുങ്ങിപ്പോകുകയും നശിച്ച് പോകുകയും ചെയ്തു. അൾത്താരയിൽ ഉണ്ടായിരുന്ന വല്ലാർപാടത്തമ്മയുടെ ചിത്രം ഒഴുകി നടന്നപ്പോൾ അത് കണ്ടെടുത്തത് പാലിയത്തത് രാമൻ വല്യച്ചൻ.</p>
<p>വല്ലാർപാടത്ത് പുതിയ പള്ളി സ്ഥാപിക്കാനുള്ള സ്ഥലം വിട്ടു നൽകിയത് പാലിയത്തച്ചൻ ആണ്. വിശ്വാസികൾക്ക് അദ്ദേഹം മാതാവിന്റെ ചിത്രം തിരികെ നൽകിയ സ്ഥലത്ത് കൊടിമരം നാട്ടി അവിടെ പുതിയ പള്ളി നിർമ്മിച്ചു. ദേവാലയത്തിന്റെ ആശീർവാദത്തിൽ പാലിയത്തച്ചൻ പങ്കെടുക്കുകയും പള്ളിയിലേക്ക് ഒരു കെടാവിളക്ക് നൽകുകയും അതിൽ ഒഴിക്കാനുള്ള എണ്ണ കൊട്ടാരത്തിൽ നിന്ന് നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇടക്കാലത്ത് ആ ചടങ്ങ് നിന്നു പോയെങ്കിലും 1994 മുതൽ പാലിയം കൊട്ടാരത്തിൽ നിന്ന് എണ്ണ കൊണ്ടുവരുന്ന ചടങ്ങ് പുനസ്ഥാപിച്ചു.</p>
<p>വല്ലാർപാടം പള്ളിയിലെ പെരുന്നാൾ കൊടിയേറുമ്പോൾ, കുരുത്തോല നൽകാനുള്ള അവകാശം ഇന്നും ഒരു ഹൈന്ദവ കുടുംബത്തിനാണ്.</p>
<p>അയ്യപ്പനും വാവരും, ഹരിവരാസനം പാടുന്ന ക്രൈസ്തവനായ യേശുദാസ്, ഹൈന്ദവ ഭക്തി ഗീതങ്ങൾ ചിട്ടപ്പെടുത്തിയ യൂസഫലി, ഇസ്ലാം ഭക്തിഗാനം പാടുന്ന മാർക്കോസ്, അങ്ങനെയങ്ങനെ നൂറുദാഹരണങ്ങൾ ഈ കൊച്ചു കേരളത്തിൽ എടുത്തു പറയാനുണ്ട്.</p>
<p>അവനവന്റെ മതത്തിനും ആചാരത്തിനും വിശ്വാസത്തിനും ഒക്കെ ഉപരിയായി, ആഘോഷങ്ങളിലും സന്തോഷങ്ങളിലും സന്താപത്തിലുമെല്ലാം വിവിധ മതസ്ഥർ തോളോട് തോൾ ചേർന്ന് നിന്ന് പച്ച മനുഷ്യരായി സ്നേഹം പങ്കിടുന്ന ഉദാത്ത ഉദാഹരണങ്ങൾ!</p>
<p>അക്കൂട്ടത്തിൽ ഒന്നാണ് ഇക്കഴിഞ്ഞ ദിവസവും സംഭവിച്ചത്. താൻ പഠിച്ച വിദ്യാലയത്തോടുള്ള ആദരസൂചകമായി, തങ്ങൾക്ക് ഭജന നടത്താനുള്ള സൗകര്യങ്ങൾ ചെയ്തുതന്ന ക്രൈസ്തവ ദേവാലയത്തോടുള്ള നന്ദി സൂചകമായി, ഒരു ക്രൈസ്തവ ഭക്തിഗാനം ഹിന്ദു ദേവാലയത്തിന്റെ മതിൽക്കെട്ടിന് വെളിയിൽ &#8216;നന്ദഗോവിന്ദം ഭജൻസ് &#8216; പാടി. അവിടെയുണ്ടായിരുന്നവരും അത് കേട്ട് ആസ്വദിച്ചവരും ഹർഷാരവത്തോടെ അതിനെ നെഞ്ചേറ്റി.</p>
<p>പക്ഷേ ഒരു കൂട്ടർക്ക് മാത്രം ഇത് അത്ര പിടിച്ചില്ല. അവരുടെ മതവികാരം ഇക്കിളിപ്പെട്ടു.</p>
<p>ശ്രദ്ധിച്ചു നോക്കിയാൽ ഒരു കാര്യം കൃത്യമായി മനസ്സിലാകും. മനുഷ്യർക്കിടയിൽ ജാതിയുടേയും മതത്തിന്റേയും പേരിൽ സ്പർദ്ധ പടർത്തുന്നത് കക്ഷിരാഷ്ട്രീയക്കാരോ രാജ്യം പിടിച്ചടക്കാൻ വന്നവരോ അധികാര മോഹികളോ ആണ്. പക്ഷേ കലയുടെ മുന്നിൽ പിടിച്ചുനിൽക്കാൻ അവർക്കാവില്ല. കാലവും കലയും മനുഷ്യരും തോളോട് തോൾ ചേർന്ന്, അവരെ തള്ളിപ്പറയുകയും തൂത്തെറിയുകയും തന്നെ ചെയ്യും.</p>
<p>ഭജന കലയല്ല എന്ന് പറഞ്ഞ് കുറച്ച് നാൾ കൂടെ എതിർത്ത് നോക്കാമെന്ന് മാത്രം. പക്ഷേ ഫലമുണ്ടാകില്ല. കേരളത്തിൻ്റെ മതേതര മനസ്സ് തള്ളിക്കളയും.</p>
<p>ചേർത്തു പിടിക്കുമ്പോൾ കിട്ടാത്ത എന്ത് സുഖവും സന്തോഷവുമാണ് ഹേ തള്ളിമാറ്റുമ്പോൾ കിട്ടുന്നത്? ഏത് ദൈവമാണ് മാറ്റി നിർത്താൻ ആഹ്വാനം ചെയ്തിട്ടുള്ളത്?</p>
<p><strong>വാൽക്കഷണം:-</strong> മേൽപ്പറഞ്ഞ സംഭവങ്ങൾ എല്ലാം പോരാഞ്ഞിട്ട്, ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ചട്ടമ്പി സ്വാമികളും വാഗ്ഭടാനന്ദനും തൈക്കാട് അയ്യയും ഡോക്ടർ പൽപ്പുവും വൈകുണ്ഠ സ്വാമികളും ഒക്കെ ചേർന്ന് നവോത്ഥാനം നടപ്പിലാക്കിയ കേരളമാണിത്. ചില പ്രത്യേകതരം പരിപ്പുകൾ ഈ കലത്തിൽ ഒരു കാലത്തും വേവാൻ പോകുന്നില്ല.</p>
<p>#മതേതരകേരളം<br />
#secular<br />
#secularism<br />
#SecularKerala</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10173" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10173</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ബാലവിവാഹവും പോക്സോയും</title>
		<link>http://niraksharan.in/?p=10133</link>
		<comments>http://niraksharan.in/?p=10133#comments</comments>
		<pubDate>Thu, 06 Nov 2025 14:30:34 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അറിവ്]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാങ്കേതികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10133</guid>
		<description><![CDATA[നവംബർ 3ന് വിയ്യൂർ സെൻട്രൽ ജയിൽ സന്ദർശിച്ചപ്പോൾ മനസ്സിലാക്കാനായ ഞെട്ടിപ്പിക്കുന്നതും ഒരുപാട് വിഷമം ഉണ്ടാക്കിയതുമായ ഒരു കാര്യമാണ് വിഷയം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ ജോലിക്കായി എത്തിയ പലരും കേരളത്തിലെ ജയിലുകളിൽ ഉണ്ട്. അവർ ചെയ്തിട്ടുണ്ടാകാൻ സാദ്ധ്യതയുള്ള മോഷണങ്ങൾ, അടിപിടികൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയുടെ പേരിൽ ആയിരിക്കാം അവരുടെ ജയിവാസം എന്ന് നമുക്ക് ഊഹിക്കാം. പക്ഷേ അതല്ലാതെയും ഒരുപാട് ഇതര സംസ്ഥാനക്കാർ നമ്മുടെ ജയിലുകളിൽ ചെന്ന് പെട്ടിട്ടുണ്ട്. അതാണ് പറയാൻ ഉദ്ദേശിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ പെൺകുട്ടികൾക്ക് (ആൺകുട്ടികൾക്കും) [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10133" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/11/11.jpg"><img class="aligncenter wp-image-10134 " src="http://niraksharan.in/wp-content/uploads/2025/11/11.jpg" alt="11" width="451" height="451" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ന</span></a></strong></span>വംബർ 3ന് വിയ്യൂർ സെൻട്രൽ ജയിൽ സന്ദർശിച്ചപ്പോൾ മനസ്സിലാക്കാനായ ഞെട്ടിപ്പിക്കുന്നതും ഒരുപാട് വിഷമം ഉണ്ടാക്കിയതുമായ ഒരു കാര്യമാണ് വിഷയം.</p>
<p>ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ ജോലിക്കായി എത്തിയ പലരും കേരളത്തിലെ ജയിലുകളിൽ ഉണ്ട്. അവർ ചെയ്തിട്ടുണ്ടാകാൻ സാദ്ധ്യതയുള്ള മോഷണങ്ങൾ, അടിപിടികൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയുടെ പേരിൽ ആയിരിക്കാം അവരുടെ ജയിവാസം എന്ന് നമുക്ക് ഊഹിക്കാം.</p>
<p>പക്ഷേ അതല്ലാതെയും ഒരുപാട് ഇതര സംസ്ഥാനക്കാർ നമ്മുടെ ജയിലുകളിൽ ചെന്ന് പെട്ടിട്ടുണ്ട്. അതാണ് പറയാൻ ഉദ്ദേശിക്കുന്നത്.</p>
<p>മറ്റ് സംസ്ഥാനങ്ങളിൽ പെൺകുട്ടികൾക്ക് (ആൺകുട്ടികൾക്കും) പ്രായപൂർത്തി ആകുന്നതിന് മുന്നേ വിവാഹം കഴിപ്പിക്കുന്നത് സർവ്വസാധാരണമാണ്. ഒരു തരത്തിൽ ബാലവിവാഹം തന്നെ.</p>
<p>നമ്മുടെ നാട്ടിലും അത്തരം സംഭവങ്ങൾ ഇല്ലെന്നല്ല. പണ്ട് മുതൽക്കേ ഉണ്ട്. (പക്ഷേ, തുലോം കുറവാണ്.) പഴയ കരുണാകരൻ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ മകൾ പ്രായപൂർത്തി ആകുന്നതിന് മുന്നേ വിവാഹം കഴിച്ചു എന്ന് കാണിച്ച് നവാബ് രാജേന്ദ്രൻ കൊടുത്ത ഒരു കേസ് അക്കാലത്ത് ശ്രദ്ധേയമായിരുന്നു.</p>
<p>പഴയ കാലത്തേത് പോലെയല്ല ഇക്കാലം. ജീവിതം ജയിലിൽ ചെന്ന് അവസാനിക്കാൻ ഇതൊക്കെ ധാരാളം മതി.</p>
<p>പല വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും 14 &#8211; 15 വയസ്സുകളിൽ പെൺകുട്ടികളുടെ കല്യാണം കഴിഞ്ഞിരിക്കും. പ്രത്യേകിച്ചും, വലിയ പഠനമോ വിദ്യാഭ്യാസമോ ഇല്ലാത്ത ഗ്രാമവാസി പെൺകുട്ടികളുടേത്. അടുത്ത ഒരു വർഷത്തിനുള്ളിൽ അവർ ഒരു കുട്ടിയുടെ അമ്മയും ആയിരിക്കും.</p>
<p>പിന്നീട് അവർ ഭർത്താവിനൊപ്പം ജോലി തേടി കേരളത്തിൽ എത്തുന്നു, ഇവിടെ ജോലി ചെയ്യുന്നു. അതിനിടയ്ക്ക് രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിക്കുന്നു. ഗർഭവും പ്രസവവും സംബന്ധിച്ച ചികിത്സാ കാര്യങ്ങൾക്കായി ഈ പെൺകുട്ടിക്ക് ആശുപത്രിയിൽ പോകേണ്ടി വരുന്നു. അവിടന്നാണ് പ്രശ്നങ്ങളുടെ തുടക്കം.</p>
<p>പെൺകുട്ടിക്ക് അപ്പോളും 18 വയസ്സ് ആയിട്ടില്ല. ആശുപത്രി രേഖകളിൽ വയസ്സ് രേഖപ്പെടുത്തുമ്പോൾ ഡോക്ടർ അത് മനസ്സിലാക്കുന്നു. പെൺകുട്ടി minor ആണ്. അക്കാര്യം മനസ്സിലാക്കിയാൽ ഉടനെ പൊലീസിനെ അറിയിച്ചില്ലെങ്കിൽ കുഴപ്പം ഡോക്ടർക്ക് ആണ്. അദ്ദേഹത്തിന്റെ പണി പോയെന്നിരിക്കും. ഡോക്ടർ വിവരം പൊലീസിൽ അറിയിക്കുന്നു.</p>
<p>രണ്ട് കുടുംബങ്ങളും ചേർന്ന് ആലോചിച്ച് ഉറപ്പിച്ച് നടത്തിക്കൊടുത്ത വിവാഹമായിരുന്നു എങ്കിലും, പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന കുറ്റത്തിന് ഈ പെൺകുട്ടിയുടെ ഭർത്താവ് പോക്സോ കേസ് ചാർത്തപ്പെട്ട് ജയിലിൽ ആകുന്നു. കഷ്ടി മൂന്നോ നാലോ വയസ്സ് മാത്രം പ്രായമുള്ള ആദ്യത്തെ കുഞ്ഞിന് കുട്ടികളുടെ ജയിലിലേക്ക് പോകേണ്ടി വരുന്നു. ഗർഭിണിയായ പെൺകുട്ടി തെരുവിലാകുന്നു. ആ കുടുംബം ശിഥിലം. നിയമം എന്താണെന്ന് അറിയാത്തത് കൊണ്ടും അത് പാലിക്കാത്തത് കൊണ്ടും ഉണ്ടായ അവസ്ഥ. വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് പറ്റിപ്പോയ ഗതികേട്. മറ്റെന്ത് പറയാൻ?!</p>
<p>അവരുടെ സംസ്ഥാനത്ത് തന്നെ ജീവിക്കുകയായിരുന്നെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല. അന്നാട്ടിൽ ഇങ്ങനെ തന്നെയാണ് സാധാരണ മനുഷ്യരുടെ ജീവിതങ്ങൾ. അത് അവിടത്തെ ഡോക്ടർക്കും അറിയാം, പൊലീസുകാർക്കും അറിയാം. അവരാരും അത് റിപ്പോർട്ട് ചെയ്യാനും കേസ് ആക്കാനും പോകില്ല. അങ്ങനെ ചെയ്താൽ അന്നാട്ടിൽ ജയിലുകൾ തികയാതെ വരും.</p>
<p>ഒരു വശത്ത്, രാജ്യത്തിന് കൃത്യമായ ഒരു നിയമസംഹിത നിലനിൽക്കുന്നുണ്ടെന്നും അത് പാലിക്കാൻ പൗരന്മാർ ബാധ്യസ്ഥരാണെന്നും ഇരിക്കെ, സാമാന്യ വിദ്യാഭ്യാസം ഇല്ലെങ്കിൽ അത് പാലിക്കപ്പെടാനുള്ള സാദ്ധ്യത കുറവാണ്, ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്.</p>
<p>ഇത്തരം പ്രശ്നങ്ങൾക്ക് പക്ഷേ എന്താണ് പരിഹാരം?</p>
<p>വിദ്യാഭ്യാസത്തിന് പ്രായമാകാത്ത 3 വയസ്സുള്ള ആ കുഞ്ഞ് എന്ത് പിഴച്ചു. ചെയ്യാത്ത കുറ്റത്തിനാണ് അത് ക്രിമിനൽ സ്വഭാവമുള്ള മറ്റ് കുട്ടികൾക്ക് ഒപ്പം കുട്ടികളുടെ ജയിലിൽ കഴിയുന്നത്. ഗർഭത്തിലുള്ള കുഞ്ഞ് എന്ത് പിഴച്ചു? നാളെ അത് തെരുവിൽ പിറന്ന് വീഴേണ്ടി വന്നേക്കാം. പട്ടിണി കിടക്കേണ്ടി വന്നേക്കാം. അവരുടെ മനുഷ്യാവകാശത്തിന് ഒരു വിലയുമില്ലേ?</p>
<p>എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും രാജ്യത്തെ മുഴുവൻ പ്രജകൾ സ്കൂളിൽ പോയി പഠിച്ച് വിവരം ഉണ്ടാക്കി, നിയമം അനുസരിച്ച് ജീവിക്കുന്ന ഒരു കിനാശ്ശേരി അടുത്തൊന്നും ഉണ്ടാകാൻ പോകുന്നില്ല. നിയമവും നിയമപാലകരും മറുവശത്ത് പാറ പോലെ ഉറച്ച് നിൽക്കും. അല്ലെങ്കിൽ അവരുടെ പണി പോകും.</p>
<p>പിന്നെന്താണ് ഇത്തരമൊരു പ്രശ്നത്തിന് പരിഹാരം? പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നവർ തന്നെയാണ് പരിഹാരം കണ്ടെത്തേണ്ടതും നടപ്പിലാക്കേണ്ടതും. എന്നിരുന്നാലും ഒരു നിർദേശം പറയാൻ നിങ്ങൾക്കും എനിക്കും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്.</p>
<p>എന്റെ നിർദ്ദേശം താഴെപ്പറയുന്ന പ്രകാരമാണ്.</p>
<p><span style="color: #0000ff;">എല്ലാവർക്കും വിദ്യാഭ്യാസം ഉണ്ടായിട്ട് ഇതിന് പരിഹാരം അടുത്ത കാലത്തൊന്നും ഉണ്ടാകാൻ പോകുന്നില്ല. ഇതൊക്കെ അവരുടെ സംസ്ക്കാരത്തിന്റേയും ഭാഗമാണ്. വിദ്യാഭ്യാസം ഉണ്ടായാലും ഇതൊക്കെ തുടരും. ആയതിനാൽ, ഓരോ വിവാഹവും നടക്കുന്നതിന് മുൻപ് അതാത് പോലീസ് സ്റ്റേഷനുകളിൽ ചെന്ന് അറിയിച്ച് അനുമതി വാങ്ങിയ ശേഷമേ വിവാഹം നടത്താൻ പാടുള്ളൂ എന്ന് നിയമം വരണം. പ്രായപൂർത്തി വിവാഹമാണോ നടന്നത് എന്ന് കണ്ടെത്താൻ ആദ്യമേ തന്നെ ഒരു അവസരം ഇതിലൂടെ പോലീസിന് ലഭിക്കുകയാണ്. പൊലീസും ചേർന്ന് ഒത്തു കളിച്ച് ഒരു ബാലവിവാഹം നടത്തുകയാണെങ്കിൽ പിന്നീട് ഒരു കേസ് ആകുമ്പോൾ അതാത് സ്റ്റേഷനിലെ പോലീസുകാരും പെടുന്ന അവസ്ഥ വരണം. ചുരുക്കിപ്പറഞ്ഞാൽ, എഴുതിവെച്ചിരിക്കുന്ന നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നുള്ള പൊലീസിന്റെ ജോലി, കൃത്യമായി അവരെക്കൊണ്ട് ചെയ്യിക്കണം.</span></p>
<p>ഇനി നിങ്ങളുടെ നിർദ്ദേശങ്ങൾ പറയൂ. നമ്മുടെ നിർദ്ദേശങ്ങൾ ആണ് ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ് നിയമങ്ങളായി രൂപാന്തരപ്പെടേണ്ടത്.</p>
<p><strong>വാൽക്കഷണം:-</strong> ഇത്തരം കേസുകളിലൂടെ ജയിലിൽ എത്തിപ്പെട്ട പുരുഷന്മാരുടേയും വെളിയിൽ ഒറ്റപ്പെട്ട് പോയ സ്ത്രീകളുടേയും കുട്ടികളുടെ ജയിലിൽ ആയിപ്പോയ കുഞ്ഞുങ്ങളുടെയും കേസുകൾ എങ്ങനെയാണ് അവസാനിച്ചതെന്ന് എനിക്കറിയില്ല. നാലാം തൂണുകാർ ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ, അന്വേഷണാത്മകമായ ഒരു റിപ്പോർട്ടിങ്ങിനുള്ള വകുപ്പുണ്ട്.</p>
<p>PC:- AI</p>
<p>#ബാലവിവാഹം<br />
#POCSOAct<br />
#POCSO<br />
#childmarriage<br />
#പോക്സോ</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10133" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10133</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> മംഗളാദേവിയിലേക്ക്&#8230;</title>
		<link>http://niraksharan.in/?p=9923</link>
		<comments>http://niraksharan.in/?p=9923#comments</comments>
		<pubDate>Thu, 15 May 2025 14:30:26 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[Kerala]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[അമ്പലം]]></category>
		<category><![CDATA[ആഘോഷങ്ങൾ]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[ഉത്സവം]]></category>
		<category><![CDATA[കേരളം]]></category>
		<category><![CDATA[ദൈവങ്ങള്‍]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9923</guid>
		<description><![CDATA[ചിത്രപൗർണമി നാളിൽ, കൊച്ചു വെളുപ്പാൻ കാലത്ത് പോലും, ഇടുക്കി ജില്ലയിലെ കുമളി നഗരം ഗതാഗതക്കുരുക്കിൽ മുറുകും. അതിന് കൃത്യമായ കാരണമുണ്ട്. അന്നേ ദിവസമാണ് തമിഴ്നാടിന്റെ അതിർത്തി പട്ടണമായ കുമളിയിൽ നിന്ന് പെരിയാർ ടൈഗർ റിസർവ് കാട്ടിലൂടെ 14 കിലോമീറ്റർ സഞ്ചരിച്ചാൽ ചെന്നെത്തുന്ന മലമുകളിലുള്ള മംഗളാദേവി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം. അന്ന് ഒരു ദിവസം മാത്രമാണ്, വനത്തിനുള്ളിൽ മലമുകളിൽ നിലകൊള്ളുന്ന ഈ ക്ഷേത്രം തുറക്കുക. അന്ന് ഒരു ദിവസം മാത്രമാണ് ഈ കാടിനുള്ളിലൂടെ വനപ്രേമികൾക്കും ട്രക്കിംങ്ങ് പ്രേമികൾക്കുമെല്ലാം പ്രത്യേക [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9923" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/05/224.jpg"><img class="aligncenter wp-image-9924" src="http://niraksharan.in/wp-content/uploads/2025/05/224.jpg" alt="22" width="503" height="671" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ചി</span></a></strong></span>ത്രപൗർണമി നാളിൽ, കൊച്ചു വെളുപ്പാൻ കാലത്ത് പോലും, ഇടുക്കി ജില്ലയിലെ കുമളി നഗരം ഗതാഗതക്കുരുക്കിൽ മുറുകും. അതിന് കൃത്യമായ കാരണമുണ്ട്.</p>
<p>അന്നേ ദിവസമാണ് തമിഴ്നാടിന്റെ അതിർത്തി പട്ടണമായ കുമളിയിൽ നിന്ന് പെരിയാർ ടൈഗർ റിസർവ് കാട്ടിലൂടെ 14 കിലോമീറ്റർ സഞ്ചരിച്ചാൽ ചെന്നെത്തുന്ന മലമുകളിലുള്ള മംഗളാദേവി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം.</p>
<p>അന്ന് ഒരു ദിവസം മാത്രമാണ്, വനത്തിനുള്ളിൽ മലമുകളിൽ നിലകൊള്ളുന്ന ഈ ക്ഷേത്രം തുറക്കുക. അന്ന് ഒരു ദിവസം മാത്രമാണ് ഈ കാടിനുള്ളിലൂടെ വനപ്രേമികൾക്കും ട്രക്കിംങ്ങ് പ്രേമികൾക്കുമെല്ലാം പ്രത്യേക അനുവാദമില്ലാതെ സഞ്ചാരം സാദ്ധ്യമാകുക. ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തജനങ്ങളേക്കാൾ കൂടുതൽ കാടിനെ ഇഷ്ടപ്പെടുന്നവരും ട്രക്കിങ്ങ് താൽപ്പര്യമുള്ളവരും അന്നിവിടേയ്ക്ക് ഒഴുകിയെത്തുന്നു.</p>
<p>ഈ ക്ഷേത്രം ഇരിക്കുന്നതിന്റെ ചെറിയൊരു ഭാഗം തമിഴ്നാടിന്റെ ആണെന്നാണ് അവരുടെ അവകാശ വാദം. ഭക്തിയിൽ തമിഴരെ തോൽപ്പിക്കാൻ വേറെ ആരുണ്ട്? അതുകൊണ്ടുതന്നെ തമിഴ് അടിവാരമായ പാളയംകുളത്ത് നിന്ന് തമിഴ് ഭക്തരും കുമളിയിയിൽ നിന്ന് വരുന്ന കേരള-തമിഴ് സഞ്ചാരികളും ഭക്തരുമെല്ലാം കൂടെ അന്ന് ആ കാടും മേടും ജനബാഹുല്ല്യമുള്ളതാക്കി മാറ്റുന്നു.</p>
<p>മലകയറാൻ വരുന്ന ഇത്രയും മനുഷ്യന്മാർ ചേർന്നുണ്ടാക്കുന്ന തിരക്കാണ് അന്ന് കുമളി പട്ടണം കണി കണ്ടുണരുക.</p>
<p>കുറച്ച് വർഷങ്ങൾക്കു മുമ്പ് അജുവിന്റെ Aju Chirakkal യാത്രാവിവരണത്തിൽ നിന്നാണ് മംഗളാദേവി ക്ഷേത്രത്തിലെ പറ്റി ഞാൻ സാക്ഷരനായത്. അന്ന് മുതൽ ഉഴിഞ്ഞു വെച്ചിരുന്ന മംഗളാദേവി യാത്ര തരമായത് ഈ മാസം 12ന്. (2025 മെയ് 12)</p>
<p>കുമളിയിലെ ടൂറിസത്തിന്റെ ചുമതലയുള്ള ഷൈൻ സാറിൻ്റെ Shine Kollamparambil Shanmughan സഹായത്തോടെ ജീപ്പും മറ്റ് സൗകര്യങ്ങളും തരപ്പെടുത്തി. ഒന്നാം നമ്പർ ജീപ്പ് ഏതാണെന്ന് ചോദിച്ചാൽ ഹബീബുള്ള ഓടിച്ചിരുന്ന ഞങ്ങളുടെ ജീപ്പ് തന്നെ. പക്ഷേ തിരക്കിന്റെ ആധിക്യം കാരണം, രാവിലെ 0545ന് പുറപ്പെട്ടിട്ടും മലമുകളിൽ എത്തിയത് 9 മണിക്ക്.</p>
<p>അവസാനത്തെ നാല് കിലോമീറ്റർ ജീപ്പ് കയറി പോകുന്ന മലയുടെ ഒരു വശം തമിഴ്നാടും മറുവശം കേരളവും ആണ്. കടുകിട ഒന്ന് തെന്നിയാൽ കേരളത്തിന്റെ താഴ്വരയിൽ നിന്നോ തമിഴ്നാടിന്റെ താഴ്വരയിൽ നിന്നോ പെറുക്കി എടുക്കേണ്ടിവരും ജീപ്പിന്റെയും മനുഷ്യരുടെയും കഷണങ്ങൾ. അതിലൂടെ വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ നമിക്കാതെ വയ്യ. ഇന്നുവരെ അവിടെ വാഹനം മറിഞ്ഞ് ഒരു അപകടം ഉണ്ടായിട്ടില്ല എന്നതും അൽഭുതാവഹമായ ഒരു കാര്യമാണ്.</p>
<p>ഇടുക്കി ജില്ലയിലുള്ള സകല പോലീസ് സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥർ അന്നവിടെ ഡ്യൂട്ടിയിൽ ഉണ്ടാകും. ഫോറസ്റ്റിന്റേയും പഞ്ചായത്തിന്റേയും എന്ന് വേണ്ട സകല സർക്കാർ സ്ഥാപനങ്ങളുടേയും ജീപ്പുകൾ ഇന്നേ ദിവസം മംഗളാദേവിയിൽ കാണാം.</p>
<p>KSRTC കേരളത്തിലെ പല ജില്ലകളിൽ നിന്നായി നടത്തുന്ന മംഗളാദേവി സർവീസിന്റെ ഭാഗമായി മാത്രം 67 ജീപ്പുകളാണ് ബുക്ക് ചെയ്തിരുന്നത്. മലപ്പുറത്ത് നിന്നും കോഴിക്കോട് നിന്നും വരെ ഈ സർവീസിലൂടെ സഞ്ചാരികൾ മംഗളാദേവിയിൽ എത്തി. എല്ലാ വാഹനങ്ങളേയും സഞ്ചാരികളേയും ഭക്തരേയും അന്ന് ഈ മല താങ്ങിയേ പറ്റൂ.</p>
<p>ചേര രാജാവായ ചെങ്കുട്ടവൻ ആണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് പറയപ്പെടുന്നത്. 2000 വർഷങ്ങൾക്ക് പഴക്കമുള്ള ക്ഷേത്രം ആണെന്നും പറയപ്പെടുന്നു. ഇത് രണ്ടും ഒത്തു പോകുന്നില്ല എന്നുള്ളത് ചരിത്രം രേഖപ്പെടുത്തിയതിൻ്റെ പോരായ്മയാണ്. ചേരൻ ചെങ്കുട്ടവൻ 2000 വർഷങ്ങൾക്ക് മുമ്പല്ല ഉണ്ടായിരുന്നത് എന്നത് തന്നെ കാരണം. ചോല മറവ പടയാണ് ഇപ്പോൾ കാണുന്ന വിധം ക്ഷേത്രത്തിൻ്റെ നാശത്തിന് കാരണക്കാർ എന്ന് കരുതിപോരുന്നു.</p>
<p>ഐതിഹ്യമായി പറയുന്നത് കണ്ണകിയുടെ കഥ തന്നെ. മുല പറിച്ചെറിഞ്ഞ് അതിൽ നിന്ന് വന്ന തീ കൊണ്ട് കാവേരി പട്ടണം ചുട്ടെരിച്ച കണ്ണകി അവസാനം ക്രൗര്യം അവസാനിപ്പിച്ച് വന്നണഞ്ഞത് കൊടുങ്ങല്ലൂരിലാണ് എന്നാണല്ലോ ഐതിഹ്യം. അതേ കഥ തന്നെയാണ് മംഗളാദേവിയിലും പാടി പോരുന്നത്. മംഗളാദേവിയിൽ നിന്നാണത്രേ ദേവി കൊടുങ്ങല്ലൂരിലേക്ക് എത്തിയത്. റൂട്ട് മാപ്പ് വെച്ച് നോക്കിയാൽ കാവേരി പട്ടണത്ത് നിന്നാണ് കൊടുങ്ങല്ലൂരിലേക്ക് വരാൻ എളുപ്പം. ദേവിയെ ഗൂഗിൾ മാപ്പ് ചതിച്ചതാകാനേ വഴിയുള്ളൂ!</p>
<p>തമിഴ്നാട്ടിൽ നിന്ന് മുകളിലേക്കുള്ള കയറ്റം കുത്തനെയാണ്. കേരളത്തിൽ നിന്നുള്ള കയറ്റമാണ് ഭേദം. അധികം സഞ്ചാരികൾ ചെന്നെത്താത്തതിന്റെ കന്യകാത്വമുണ്ട് ഈ പെരിയാർ കടുവാ സങ്കേതത്തിന്.</p>
<p>മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള ശരീര പരിശോധനയൊക്കെ നടത്തിയാണ് ഓരോ സഞ്ചാരിയെയും കയറ്റി വിടുന്നത്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത് കേരള പോലീസ് ആണ്. പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കൊണ്ടുപോകാൻ അനുവദിക്കില്ല. പകരം ടാങ്കുകളിൽ കുടിവെള്ളം വഴി നീളെ കിട്ടും. ദേവിയെ തൊഴുത് ഇറങ്ങി വരുന്നവർക്ക് തക്കാളിച്ചോറും ഉള്ളിക്കറിയും തമിഴരുടെ വക പ്രസാദമായി കിട്ടും. വിശന്നു പൊരിഞ്ഞു നിൽക്കുന്ന സമയത്ത് വലിയൊരു ആശ്വാസമാണ് ആ ഭക്ഷണം.</p>
<p>ക്ഷേത്രത്തിൻ്റെ ഒരു ഭാഗം കേരളത്തിലും മറ്റൊരു ഭാഗം തമിഴ്നാട്ടിലുമാണ്. അതേപ്പറ്റിയുള്ള തർക്കങ്ങൾ തുടരുന്നു. അതിന് തീർപ്പായാലും ഇല്ലെങ്കിലും തമിഴ്നാട്ടിലെ കമ്പത്ത് നിന്ന് വിഗ്രഹം കൊണ്ടുവന്നാണ് ചിത്ര പൗർണമി നാളിൽ ഉത്സവം നടത്തിപ്പോരുന്നത്.</p>
<p>അതെന്തായാലും രണ്ട് സംസ്ഥാനത്തെ പൊലീസുകാരും, കൂടുതൽ സമയം മലമുകളിൽ നിൽക്കാൻ ജനങ്ങളെ അനുവദിക്കില്ല. ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞാൽ ആരെയും മുകളിലേക്ക് കയറ്റി വിടില്ല. വൈകീട്ട് ആറ് മണിയോടെ എല്ലാവരേയും മലയിറക്കുകയും ചെയ്യും.</p>
<p>ഭക്തി, സഞ്ചാരം, ട്രക്കിങ്ങ്, വനയാത്ര എന്നിങ്ങനെ ഏത് ഇനത്തിൽ പെടുത്തി ആയാലും, കാടിനുള്ളിൽ അത്രയും വാഹനങ്ങൾ ഉയർത്തുന്ന പൊടിപടലങ്ങളും ശബ്ദ കോലാഹലങ്ങളും അവഗണിച്ച് ജീവിതത്തിൽ ഒരിക്കലെങ്കിലും മംഗളാദേവിയിലേക്ക് കയറിയിരിക്കണം, ഏതൊരു സഞ്ചാരിയും.</p>
<p>ഇപ്രാവശ്യം ഹബീബുള്ളയുടെ ജീപ്പിലായിരുന്നു കയറ്റവും ഇറക്കവും. അടുത്ത പ്രാവശ്യം നടന്ന് കയറാൻ പദ്ധതിയുണ്ട്. ആ കാടിൻ്റെ ഭംഗി പൂർണ്ണമായി ആസ്വദിക്കണമെങ്കിൽ നടന്ന് തന്നെ കയറണം. ക്ഷേത്ര പരിസരത്ത് നിന്ന് കിട്ടിയതും കാടിനുള്ളിൽ കൂട് കെട്ടി വളർത്തി പോരുന്നതുമായ മംഗള എന്ന് പേരുള്ള കടുവയെ കാണാനുള്ള ഏർപ്പാടും അതിനകം ഉണ്ടാക്കണം.</p>
<p><strong>വാൽക്കഷണം:-</strong> സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും എനിക്ക് പരിചയമുള്ള 50 പേരെങ്കിലും 12ന് മംഗളാദേവിയിൽ ഉണ്ടായിരുന്നു. അതിൽ നേരിട്ട് കണ്ടത് ചുരുക്കം ചിലരെ മാത്രം.</p>
<p>#മംഗളാദേവി<br />
#mangaladevi</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9923" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9923</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ചെവിട്ടോർമ്മ</title>
		<link>http://niraksharan.in/?p=9904</link>
		<comments>http://niraksharan.in/?p=9904#comments</comments>
		<pubDate>Fri, 02 May 2025 16:35:55 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[പരിസ്ഥിതി]]></category>
		<category><![CDATA[പ്രതികരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9904</guid>
		<description><![CDATA[ഞാൻ ചെന്ന് കയറിയപ്പോഴേക്കും പത്തടിപ്പാലത്തെ കേരള ഹിസ്റ്ററി മ്യൂസിയത്തിൽ ‘ചെവിട്ടോർമ്മ‘ നാടകം തുടങ്ങി ഒരുപാടായിരുന്നു. അങ്ങനെയൊരു പ്ലേ ഉണ്ടെന്ന് അമ്പിളി വഴി അറിഞ്ഞതും ഇങ്ങറിത്തിരിക്കുകയായിരുന്നു. കുറേ ഭാഗങ്ങൾ കാണാനായില്ലെങ്കിലും നാടകത്തിൽ കാതൽ ഒറ്റയടിക്ക് ഉൾക്കൊള്ളാൻ പറ്റിയത് ഞാനൊരു മുനമ്പം ദേശക്കാരനായത് കൊണ്ടാണ്. ചെറുപ്പം മുതൽ കണ്ടുവളർന്ന ജീവിതങ്ങളാണ് അരങ്ങിലുള്ളത്. കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അന്നാട്ടിൽ ജനിച്ച് വളർന്ന സാധാരണക്കാരായ മനുഷ്യരും. എന്തൊരു തിളക്കമാണെന്നോ നിത്യജീവിതത്തിൽ നിന്ന് പറിച്ച് വെച്ച നാട്യമേതും ഇല്ലാത്ത ആ കഥാപാത്രങ്ങൾക്കും കഥാസന്ദർഭങ്ങൾക്കും. നാടകം മുഴുവനായി [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9904" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/05/22.jpg"><img class="aligncenter wp-image-9905" src="http://niraksharan.in/wp-content/uploads/2025/05/22.jpg" alt="22" width="483" height="644" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഞാ</span></a></strong></span>ൻ ചെന്ന് കയറിയപ്പോഴേക്കും പത്തടിപ്പാലത്തെ കേരള ഹിസ്റ്ററി മ്യൂസിയത്തിൽ ‘ചെവിട്ടോർമ്മ‘ നാടകം തുടങ്ങി ഒരുപാടായിരുന്നു. അങ്ങനെയൊരു പ്ലേ ഉണ്ടെന്ന് <a href="https://www.facebook.com/ampili.binoj">അമ്പിളി</a> വഴി അറിഞ്ഞതും ഇങ്ങറിത്തിരിക്കുകയായിരുന്നു.</p>
<p>കുറേ ഭാഗങ്ങൾ കാണാനായില്ലെങ്കിലും നാടകത്തിൽ കാതൽ ഒറ്റയടിക്ക് ഉൾക്കൊള്ളാൻ പറ്റിയത് ഞാനൊരു മുനമ്പം ദേശക്കാരനായത് കൊണ്ടാണ്. ചെറുപ്പം മുതൽ കണ്ടുവളർന്ന ജീവിതങ്ങളാണ് അരങ്ങിലുള്ളത്. കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അന്നാട്ടിൽ ജനിച്ച് വളർന്ന സാധാരണക്കാരായ മനുഷ്യരും. എന്തൊരു തിളക്കമാണെന്നോ നിത്യജീവിതത്തിൽ നിന്ന് പറിച്ച് വെച്ച നാട്യമേതും ഇല്ലാത്ത ആ കഥാപാത്രങ്ങൾക്കും കഥാസന്ദർഭങ്ങൾക്കും.</p>
<p>നാടകം മുഴുവനായി കാണാനായി വീണ്ടും ശ്രമിക്കുന്നതാണ്. തൃശൂർ ഭാഗത്തുള്ളവർക്ക് കാണാനുള്ള അവസരമുണ്ട് അക്കാഡമി ബ്ലോക്കിൽ മെയ് 9ന്. സമയം ഉണ്ടാക്കി പോയി കാണണമെന്ന് സുഹൃത്തുക്കളോടും തൃശൂർ നിവാസികളോടും അഭ്യർത്ഥിക്കുന്നു.</p>
<p>സംവിധായകൻ ശ്രീജിത്ത് രമണനും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ, നന്ദി.</p>
<p>#ചെവിട്ടോർമ്മ<br />
#chevittorma</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9904" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9904</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> യാത്രാമൊഴി</title>
		<link>http://niraksharan.in/?p=9892</link>
		<comments>http://niraksharan.in/?p=9892#comments</comments>
		<pubDate>Thu, 24 Apr 2025 14:30:36 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അമ്പലം]]></category>
		<category><![CDATA[ആഘോഷങ്ങൾ]]></category>
		<category><![CDATA[ഉത്സവം]]></category>
		<category><![CDATA[ദൈവങ്ങള്‍]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>

		<guid isPermaLink="false">http://niraksharan.in/?p=9892</guid>
		<description><![CDATA[നമ്മൾ കാര്യമായി ഗൗനിച്ചില്ലെങ്കിലും, വളരെ വേണ്ടപ്പെട്ടവരായി ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും നമുക്കൊപ്പം നിൽക്കുന്ന ചില നല്ല മനുഷ്യരുണ്ട്. അത്തരം ചില ബന്ധങ്ങൾ ഇല്ലാതായി പോകുന്ന ഒരു ഘട്ടത്തിലേക്ക് കാലചക്രം കൊണ്ടെത്തിച്ചോ എന്നൊരു ആശങ്ക വല്ലാതങ്ങ് ഇരച്ച് കയറി വന്നപ്പോൾ, അവരിൽ ചിലരെയെങ്കിലും നേരിട്ട് കാണാൻ തീരുമാനിച്ചു. അതിന് കാരണമുണ്ട്. 2024-25ലെ GIE യാത്ര കഴിഞ്ഞപ്പോൾ, മേൽപ്പറഞ്ഞവരെയൊക്കെ ഇനിയൊരിക്കലും കാണാൻ പറ്റിയില്ലെങ്കിലോ എന്ന് തോന്നിപ്പിക്കുന്ന ചില സാഹചര്യങ്ങളിലൂടെ ഞാൻ കടന്നുപോയി. ഹജ്ജ് പോലുള്ള തീർത്ഥാടനങ്ങൾക്ക് പോകുമ്പോൾ, മനുഷ്യർ അവർക്ക് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9892" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/04/224.jpg"><img class="aligncenter wp-image-9893 " src="http://niraksharan.in/wp-content/uploads/2025/04/224.jpg" alt="22" width="447" height="562" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ന</span></a></strong></span>മ്മൾ കാര്യമായി ഗൗനിച്ചില്ലെങ്കിലും, വളരെ വേണ്ടപ്പെട്ടവരായി ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും നമുക്കൊപ്പം നിൽക്കുന്ന ചില നല്ല മനുഷ്യരുണ്ട്. അത്തരം ചില ബന്ധങ്ങൾ ഇല്ലാതായി പോകുന്ന ഒരു ഘട്ടത്തിലേക്ക് കാലചക്രം കൊണ്ടെത്തിച്ചോ എന്നൊരു ആശങ്ക വല്ലാതങ്ങ് ഇരച്ച് കയറി വന്നപ്പോൾ, അവരിൽ ചിലരെയെങ്കിലും നേരിട്ട് കാണാൻ തീരുമാനിച്ചു.<br />
അതിന് കാരണമുണ്ട്. 2024-25ലെ GIE യാത്ര കഴിഞ്ഞപ്പോൾ, മേൽപ്പറഞ്ഞവരെയൊക്കെ ഇനിയൊരിക്കലും കാണാൻ പറ്റിയില്ലെങ്കിലോ എന്ന് തോന്നിപ്പിക്കുന്ന ചില സാഹചര്യങ്ങളിലൂടെ ഞാൻ കടന്നുപോയി.</p>
<p>ഹജ്ജ് പോലുള്ള തീർത്ഥാടനങ്ങൾക്ക് പോകുമ്പോൾ, മനുഷ്യർ അവർക്ക് പരിചയമുള്ളവരോടൊക്കെ തെറ്റ് കുറ്റങ്ങൾ പൊറുത്ത് തരണമെന്ന് അപേക്ഷിച്ച് യാത്ര ചോദിക്കുന്നത് അനുഭവമുണ്ട്. അത്തരത്തിൽ അല്ലെങ്കിലും, ചുരുക്കം ചിലരെ 2025-26ൽ GIE പുനഃരാരംഭിക്കുന്നതിന് മുന്നേ കണ്ടേ തീരൂ എന്ന തീരുമാനത്തിലെത്തി.</p>
<p>മക്കത്തേക്ക് പോയ ചേരമാൻ പെരുമാളിന് നൽകുന്ന യാത്രാമൊഴിയായി നീലംപേരൂർ പടയണി കരുതിപ്പോരുന്നുണ്ട്. പെരുമാളുമായുള്ള ആ ബന്ധമാണ് പടയണി കാണണമെന്ന ആഗ്രഹം ഉണ്ടാക്കിയത്.</p>
<p>നീലംപേരൂർ പടയണി സെപ്റ്റംബർ മാസത്തിലാണ്. അതിന് മുന്നേ കടമ്മനിട്ടയിലെ വലിയ പടയണി കാണാനുറച്ച് രണ്ട് ദിവസം മുന്നേ (ഏപ്രിൽ 21) ഇറങ്ങിത്തിരിച്ചു.<br />
അതിൻ്റെ തുടർ യാത്രയായി, തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും മേൽപ്പറഞ്ഞ മനുഷ്യരേയും കാണാനുള്ള കരുക്കൾ നീക്കി. ചിലരെയെല്ലാം വലിയ ബുദ്ധിമുട്ടില്ലാതെ കണ്ടുമടങ്ങി.</p>
<p>അപ്പോഴേക്കും പഹൽഗാമിലെ ഞെട്ടിപ്പിക്കുന്ന വാർത്തകൾ വന്ന് തുടങ്ങിയിരുന്നു. &#8216;എത്ര നന്നായി&#8217; ഇവരെയൊക്കെ കാണണമെന്ന് തീരുമാനിച്ചത് എന്ന് മനസ്സ് പറഞ്ഞു.</p>
<p>അവസാനം കാണേണ്ട വ്യക്തിയുടെ കാര്യത്തിൽ, അൽപ്പം ബുദ്ധിമുട്ടേണ്ടി വന്നു. എങ്കിലും, അദ്ദേഹത്തിൻ്റെ വീട് കണ്ടെത്തി സന്തോഷത്തോടെ ഒരുപാട് നേരം സംസാരിച്ചിരുന്നു.<br />
2025-26 ശൈത്യകാലത്ത് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നത്, കാശ്മീർ, പഞ്ചാബ്, ഹിമാചൽ, ഉത്തരാഖണ്ട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്.</p>
<p>കാശ്മീരിലേക്കാണ് നേരെ ചെല്ലുക. പട്ടാളക്കാർ പോകരുതെന്ന് വിലക്കുന്ന സ്ഥലങ്ങളൊഴിച്ച് എല്ലായിടത്തും പോയിരിക്കും. വരാനുള്ളത് എന്തും നേരിടാൻ തയ്യാറായിത്തന്നെയാണ്. തെരുവോരങ്ങളിൽ ഉണ്ടുറങ്ങി മാസങ്ങളോളം ഭാഗിയിൽ യാത്ര ചെയ്തത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ച് തട്ടിപ്പോയാലും അത്യാവശ്യം കാര്യങ്ങൾ പറഞ്ഞ് വെച്ചിരിക്കണം എന്നത് കൊണ്ടാണ് മരണപത്രം പരസ്യമായും, വിൽപ്പത്രം കുഴുപ്പിള്ളി രജിസ്റ്റർ ഓഫീസിലും എഴുതി വെച്ചിരിക്കുന്നത്. ബാക്കിയുണ്ടായിരുന്നത് മേൽപ്പറഞ്ഞ ചില വ്യക്തികളുമായുള്ള കൂടിക്കാഴ്ച്ചകളാണ്. അതും ചെയ്ത് കഴിഞ്ഞു.</p>
<p>ഒരപകടം, വീട്ടിൽ നിന്ന് ഇറങ്ങി പ്രധാന റോഡിലേക്ക് കടക്കുമ്പോൾ പോലും ഉണ്ടാകാം. ദൂരയാത്ര പോകുമ്പോൾ അപകട സാദ്ധ്യത എപ്പോഴും കൂടെയുണ്ട്. ഒറ്റയ്ക്ക് വാഹനമോടിച്ച് തെരുവിൽ ഉറങ്ങിയുള്ള യാത്രയിൽ അതിൻ്റെ തോത് പതിന്മടങ്ങാണ്. എന്നുവെച്ച് യാത്ര ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ?</p>
<p>എത്രയോ വിമാനാപകടങ്ങളും തീവണ്ടിയപകടങ്ങളും ബസ്സപകടങ്ങളും കാറപകടങ്ങളും ബോട്ടപകടങ്ങളും ഉണ്ടായിരിക്കുന്നു. അതിന് ശേഷം മനുഷ്യർ ഈ സൗകര്യങ്ങളിലൊന്നും യാത്ര ചെയ്തിട്ടില്ല എന്നുണ്ടോ?</p>
<p>വിനോദ സഞ്ചാരികളെ നരാധമന്മാർ കൊന്ന് തള്ളിയ ഇടമായതുകൊണ്ട് പഹൽഗാമിലേക്ക് ആളുകൾ പിന്നീട് പോകാതിരിക്കില്ലല്ലോ. ഒരുപാട് പേർ ഇനിയും പോകും. ഇന്ത്യ മുഴുവൻ കാണാനുള്ള യാത്രയുടെ ഭാഗമായി ഞാനും പോകും.</p>
<p>പഹൽഗാമിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് പ്രണാമം, അന്ത്യയാത്രാമൊഴി.</p>
<p><strong>വാൽക്കഷണം:-</strong> ആറു ദിവസം മാത്രം നീണ്ടു നിന്ന ദാമ്പത്യത്തോട് ഹിമാംശി എന്ന യുവതി യാത്ര പറയുന്ന രംഗം എത്ര ശ്രമിച്ചിട്ടും മനസ്സിൽ നിന്ന് മായുന്നില്ല.<br />
(ചിത്രം:- പടയണിയെ വരവേറ്റുകൊണ്ടുള്ള അഗ്നി)</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9892" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9892</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കളമശ്ശേരി കഞ്ചാവ് ടെക്നിക്</title>
		<link>http://niraksharan.in/?p=9859</link>
		<comments>http://niraksharan.in/?p=9859#comments</comments>
		<pubDate>Fri, 14 Mar 2025 03:35:46 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഴിമതി]]></category>
		<category><![CDATA[ആരോഗ്യം]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9859</guid>
		<description><![CDATA[അനുഭവം 1:- ഒരാഴ്ച മുൻപ് വാഹനത്തിന്റെ ഇൻഷുറൻസ് പുതുക്കാൻ, ഒരു സ്ഥാപനത്തിൽ ചെന്നപ്പോൾ അവിടെ മൂന്ന് നാല് ചെറുപ്പക്കാർ കയറി വന്നു. ആ സ്ഥാപനത്തിൽ സ്വർണ്ണം പണയത്തിനെടുക്കുന്ന ഏർപ്പാടും ഉണ്ട്. ഒരു ചെറിയ കമ്മലിന്റെ ഭാഗം വിൽക്കാനാണ് അവർ വന്നിരിക്കുന്നത്. കടക്കാരൻ അത് വാങ്ങാതെ അവരെ പറഞ്ഞു വിട്ടു. ആ സമയം ഞാൻ ആ ചെറുപ്പക്കാരെ ശ്രദ്ധിക്കുകയായിരുന്നു. ആകെ എരിപിരി സഞ്ചാരം കൊണ്ട യുവാക്കൾ! അവർ അവിടുന്ന് പോയതും കടക്കാരൻ എന്നോട് ഒരു കാര്യം പറഞ്ഞു. &#8220;മരുന്നടി [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9859" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/03/2108.jpg"><img class="aligncenter wp-image-9860 " src="http://niraksharan.in/wp-content/uploads/2025/03/2108.jpg" alt="2" width="504" height="510" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">അ</span></a></strong></span>നുഭവം 1:- ഒരാഴ്ച മുൻപ് വാഹനത്തിന്റെ ഇൻഷുറൻസ് പുതുക്കാൻ, ഒരു സ്ഥാപനത്തിൽ ചെന്നപ്പോൾ അവിടെ മൂന്ന് നാല് ചെറുപ്പക്കാർ കയറി വന്നു.</p>
<p>ആ സ്ഥാപനത്തിൽ സ്വർണ്ണം പണയത്തിനെടുക്കുന്ന ഏർപ്പാടും ഉണ്ട്. ഒരു ചെറിയ കമ്മലിന്റെ ഭാഗം വിൽക്കാനാണ് അവർ വന്നിരിക്കുന്നത്. കടക്കാരൻ അത് വാങ്ങാതെ അവരെ പറഞ്ഞു വിട്ടു. ആ സമയം ഞാൻ ആ ചെറുപ്പക്കാരെ ശ്രദ്ധിക്കുകയായിരുന്നു. ആകെ എരിപിരി സഞ്ചാരം കൊണ്ട യുവാക്കൾ!</p>
<p>അവർ അവിടുന്ന് പോയതും കടക്കാരൻ എന്നോട് ഒരു കാര്യം പറഞ്ഞു. &#8220;മരുന്നടി ടീമാണ്. സ്ഥിരമായി താഴെ കവലയിൽ പ്രശ്നമുണ്ടാക്കുന്നവർ. അതുകൊണ്ടാണ് ഞാൻ സ്വർണ്ണം വാങ്ങാതിരുന്നത്.&#8221;</p>
<p>അനുഭവം 2:- കഴിഞ്ഞ ഞായറാഴ്ച ഇന്ത്യ-ന്യൂസിലൻഡ് ചാമ്പ്യൻസ് ട്രോഫി ഫൈനൽ നടക്കുന്ന സമയം. ലുലു മാളിൻ്റെ വിശാലമായ അങ്കണത്തിൽ വലിയ സ്ക്രീനിൽ അവസാന ഓവറുകൾ കണ്ടു നിൽക്കുന്ന ജനക്കൂട്ടത്തിൽ ഞാനുമുണ്ട്. അതിൽ ഒരു ചെറുപ്പക്കാരന്റെ ആംഗ്യവിക്ഷേപങ്ങളും കോപ്രായങ്ങളും നടത്തവും നൃത്തവും എല്ലാം വിചിത്രം.</p>
<p>അവൻ നിൽക്കുന്ന ഭാഗത്ത് 10 അടിയോളം വിട്ടുനിൽക്കുകയാണ് ജനങ്ങൾ. അവൻ ഇടയ്ക്കിടയ്ക്ക് ചീറ്റുന്നുണ്ട് അലറുന്നുണ്ട് നൃത്തം ചവിട്ടുന്നുണ്ട്, ആക്രോശിക്കുന്നുണ്ട്. ജനങ്ങളിൽ ചിലർ അവനെ ഭയത്തോടെ നോക്കുന്നു, ചിലർ ചിരിക്കുന്നു. അവന് അതൊന്നും പ്രശ്നമേയല്ല. മറ്റേതോ ലോകത്താണ് അവൻ. കളി പോലും അവൻ ശരിക്ക് ശ്രദ്ധിക്കുന്നില്ല.</p>
<p>ലഹരി സേവിക്കലും വില്പനയും ആൺകുട്ടികളെപ്പോലെ തന്നെ പെൺകുട്ടികൾക്കും ഉണ്ട് എന്നത് കൂടുതൽ ഞെട്ടിക്കുന്നു.</p>
<p>ലഹരി അടിച്ച ചെറുപ്പക്കാർ പോലീസുകാരെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതും പലപല വീഡിയോകളിൽ കണ്ടു. അതെല്ലാം ലഹരി കൊടുക്കുന്ന ധൈര്യമാകാം അല്ലെങ്കിൽ പിന്നിൽ ശക്തരായ ആളുകൾ ഉണ്ടെന്നതിൻ്റെ ധൈര്യം. ക്യാമറയിൽ ചിത്രീകരണം നടക്കുന്നതുകൊണ്ട് തിരികെ ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹായരായ പോലീസുകാർ.</p>
<p>ലഹരി കിട്ടാതാകുമ്പോൾ ഉറക്കഗുളിക പോലുള്ള സാധനങ്ങളെ ആശ്രയിക്കുന്ന ചെറുപ്പക്കാർ അതും കിട്ടാതെ വന്നപ്പോൾ, തിരുവനന്തപുരം ഭാഗത്ത് ഒരു മെഡിക്കൽ ഷോപ്പ് തല്ലിത്തകർക്കുന്ന കാഴ്ചയും ഇന്നലെ കണ്ടു. അങ്ങനെയങ്ങനെ നേരിട്ട് അനുഭവമുള്ളതും അല്ലാത്തതുമായ എത്രയോ സംഭവങ്ങൾ.</p>
<p>വെളിയിൽ ഇറങ്ങാൻ നല്ല ഭയമാണ് ഇപ്പോൾ. നിരത്തിൽ വാഹനം ഓടിക്കുന്നവരിൽ നല്ലൊരു ശതമാനവും ലഹരി മരുന്നുകൾ കഴിച്ചവർ ആയിരിക്കാം. അവരുമായി തട്ടുകയോ മുട്ടുകയോ ചെയ്താലുള്ള അവസ്ഥ ആലോചിക്കാൻ വയ്യ. സ്വബോധത്തിൽ അല്ലാത്തതുകൊണ്ടും എന്തും ചെയ്യാനുള്ള ധൈര്യം, ലഹരി മരുന്നുകൾ അവർക്ക് നൽകിയിട്ടുള്ളത് കൊണ്ടും, തിരികെ വീട്ടിലെത്തിയാൽ മാത്രമാണ് ശ്വാസം നേരെ വീഴുന്നത്.</p>
<p>ഇന്നലെ രാത്രി കളമശ്ശേരി പോളിടെക്നിക്കിൽ നടന്ന റെയ്ഡിൽ 9 കിലോഗ്രാമിൽ അധികം കഞ്ചാവ് പിടിച്ചു എന്ന വാർത്ത കേട്ടാണ് നേരം പുലർന്നത്. എന്റെ വീട്ടിൽ നിന്ന് കഷ്ടി രണ്ട് കിലോമീറ്റർ ദൂരത്താണ് ഈ പറയുന്ന കളമശ്ശേരി പോളിടെക്നിക്.</p>
<p>രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തി കഞ്ചാവ് പിടിച്ച പോലീസിന് അഭിനന്ദനങ്ങൾ. പക്ഷേ പിടികൂടിയ വിദ്യാർത്ഥികൾക്കും മുകളിൽ ഒരു കണ്ണിയെ എങ്കിലും പിടിച്ചതായി തുടർവാർത്ത കൂടെ കേൾക്കണം. മേൽത്തട്ടിലേക്ക് അന്വേഷണം വ്യാപിക്കുമ്പോൾ പൊലീസിന് മുട്ടുവിറക്കുന്നില്ല എന്ന് ഉറപ്പു തരണം. അല്ലാതെയുള്ള ഈ കഞ്ചാവ് പിടുത്തമൊക്കെ കയ്യടി കിട്ടാൻ വേണ്ടിയുള്ളതായി മാത്രം കണക്കാക്കപ്പെടും.</p>
<p>പുറത്തുനിന്ന് ഒരു ഗ്ലാസ് വെള്ളമോ ജ്യൂസോ ഭക്ഷണമോ കഴിക്കാൻ ഭയമായി തുടങ്ങിയിരിക്കുന്നു. ഭക്ഷണത്തിൽ കലർത്തി തന്ന് അടിമകളാക്കുന്ന പരിപാടിയിലേക്ക് ഇവർ വ്യാപകമായി കടന്നാലുള്ള അവസ്ഥ എന്തായിരിക്കും? ഇതിന് അടിമപ്പെടില്ല എന്ന് തീർച്ചപ്പെടുത്തിയിരുന്ന എത്രയോ യുവാക്കൾ അങ്ങനെ ചതിയിൽപ്പെട്ട് അടിമപ്പെട്ടിട്ടുണ്ടാകാം?</p>
<p>ഈ തലമുറയുടെ അടുത്ത തലമുറ എങ്ങനെയായിരിക്കും എന്ന് ഇടയ്ക്ക് വെറുതെ ആലോചിക്കാറുണ്ട്. അച്ഛനും അമ്മയും മക്കളും ഒരുമിച്ചിരുന്ന് ലഹരി മരുന്ന് സേവിക്കുമായിരിക്കും!</p>
<p>ആലോചിച്ചാൽ ഒരു അന്തവും കുന്തവുമില്ല. ആലോചിക്കാതിരിക്കാനും ആവുന്നില്ല.<br />
രാജ്യത്ത് ഏറ്റവും കൂടുതൽ മയക്കുമരുന്ന് കടന്നു വരുന്നത് ഗുജറാത്ത് വഴിയാണെന്ന്, കേജരിവാൾ കണക്കുകൾ നിരത്തുന്നതിൻ്റെ ഒരു വീഡിയോയുടെ കണ്ടിരുന്നു ഈയിടെ. അത് ശരിയാകാം അല്ലായിരിക്കാം. അതെന്തായാലും കേരളത്തിലേക്ക് മയക്കുമരുന്ന് കടന്നുവരുന്ന അതിർത്തികളേതെന്ന് നമുക്കറിയാം. സ്കൂൾ കോളേജ് ക്യാമ്പസുകളിലാണ് ഇത് കൂടുതലായി ചിലവഴിക്കപ്പെടുന്നതെന്നും ഇപ്പോൾ പകൽ പോലെ വ്യക്തമാണ്. അതിന് തടയിടാൻ ഈ സ്റ്റേറ്റിന് തന്നെയാണ് സാധിക്കുക. പക്ഷേ, നല്ല ഇച്ഛാശക്തി വേണം. മുഖം നോക്കാതെ നടപടിയെടുക്കാൻ പൊലീസിന് അധികാരം കൊടുക്കണം. പൊലീസുകാർക്കും സുരക്ഷ നൽകണം.</p>
<p>ഇതൊന്നും പറ്റുന്നില്ലെങ്കിൽ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ, &#8216;ലഹരി മരുന്നുകളുടെ സ്വന്തം നാട് &#8216; എന്ന് പേരുമാറ്റാൻ തയ്യാറായിക്കൊള്ളുക.</p>
<p><strong>വാൽക്കഷണം:-</strong> കളമശ്ശേരി പോളിടെക്നിക്കിന്റെ പേരിൽ ഒരു വ്യത്യാസം എന്തായാലും വരുത്തണം. കളമശ്ശേരി കഞ്ചാവ് ടെക്നിക് എന്നതായിരിക്കും കൂടുതൽ യോജിക്കുക.</p>
<p>#antinarcotics</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9859" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9859</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ജീവനുള്ള വേരുകളുടെ പാലം</title>
		<link>http://niraksharan.in/?p=8468</link>
		<comments>http://niraksharan.in/?p=8468#comments</comments>
		<pubDate>Thu, 21 Dec 2023 07:16:10 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=8468</guid>
		<description><![CDATA[മേഘാലയയിലെ &#8216;ജീവനുള്ള വേരുകളുടെ പാല&#8217;ത്തിന് രാജ്യം നന്ദി പറയേണ്ടത് നോവെറ്റ് (Nohwet) ഗ്രാമത്തിലെ ഖാസി ഗോത്രവർഗ്ഗക്കാരോടാണ്. അവരാണ് റബ്ബർ മരത്തിൻ്റെ വേരുകൾ പിണച്ചുകെട്ടി നദിക്ക് കുറുകെ ജീവനുള്ള പാലം തീർത്തത്. പാലത്തിൽ നിൽക്കരുത്, വേരുകൾ ഇളക്കരുത് ഇന്നൊക്കെ മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും സഞ്ചാരികൾ എല്ലാവരും നിന്ന് സമയം ചിലവഴിച്ച് തന്നെയാണ് പാലത്തിലൂടെ കടന്ന് പോകുന്നത്. മുന്നറിയിപ്പ് നൽകിയ കാലത്തേക്കാൾ വളന്ന് ശക്തി പ്രാപിച്ചിട്ടുണ്ടാകും വേരുകൾ ഇപ്പോൾ. റബ്ബർ മരത്തിൻ്റെ വേരുകളാണ് പാലമാക്കി മാറ്റിയിരിക്കുന്നതെന്ന് അവിടെ എഴുതി വെച്ചിട്ടുണ്ടെങ്കിലും ഇലകൾ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8468" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2023/12/12.jpg"><img class="aligncenter wp-image-8469 " src="http://niraksharan.in/wp-content/uploads/2023/12/12.jpg" alt="12" width="540" height="405" /></a><br />
<strong><span style="font-size: xx-large;">മേ</span></strong>ഘാലയയിലെ &#8216;ജീവനുള്ള വേരുകളുടെ പാല&#8217;ത്തിന് രാജ്യം നന്ദി പറയേണ്ടത് നോവെറ്റ് (Nohwet) ഗ്രാമത്തിലെ ഖാസി ഗോത്രവർഗ്ഗക്കാരോടാണ്. അവരാണ് റബ്ബർ മരത്തിൻ്റെ വേരുകൾ പിണച്ചുകെട്ടി നദിക്ക് കുറുകെ ജീവനുള്ള പാലം തീർത്തത്.</p>
<p>പാലത്തിൽ നിൽക്കരുത്, വേരുകൾ ഇളക്കരുത് ഇന്നൊക്കെ മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും സഞ്ചാരികൾ എല്ലാവരും നിന്ന് സമയം ചിലവഴിച്ച് തന്നെയാണ് പാലത്തിലൂടെ കടന്ന് പോകുന്നത്. മുന്നറിയിപ്പ് നൽകിയ കാലത്തേക്കാൾ വളന്ന് ശക്തി പ്രാപിച്ചിട്ടുണ്ടാകും വേരുകൾ ഇപ്പോൾ.</p>
<p>റബ്ബർ മരത്തിൻ്റെ വേരുകളാണ് പാലമാക്കി മാറ്റിയിരിക്കുന്നതെന്ന് അവിടെ എഴുതി വെച്ചിട്ടുണ്ടെങ്കിലും ഇലകൾ നോക്കുമ്പോൾ ഒരു പേരാലിൻ്റെ സാന്നിദ്ധ്യം കൂടെ ഇപ്പോൾ കാണാനാകുന്നുണ്ട്.</p>
<p>മേഘാലയയിലെ അത്ഭുതക്കാഴ്ച്ചകളിലൊന്നാണ് ജീവനുള്ള ഈ പാലം. ഈ ചിത്രത്തിൽ കാണുന്നത് റിവായ് ഗ്രാമത്തിലുള്ള പാലമാണ്. ഡബിൾ ഡക്കറായി നെയ്തെടുത്ത വേറെയും വേര് പാലമുണ്ട് മേഘാലയയിൽ. അങ്ങോട്ട് പക്ഷേ കാര്യമായ ട്രക്കിങ്ങ് നടത്തേണ്ടതുണ്ട്. ആ പാലം ഞാൻ കാമുകിയുടെ വീട്ടിൽ മറന്ന് വെച്ച കുട എടുക്കാൻ വീണ്ടും പോകുമ്പോൾ സന്ദർശിക്കുന്നതാണ്.</p>
<p><strong>വാൽക്കഷണം:-</strong> എത്രയോ പുഴകളും നദികളും കൈത്തോടുകളും ഉള്ള സംസ്ഥാനമാണ് നമ്മുടേത്. റബ്ബർ മരത്തിനും ക്ഷാമമില്ല. പേരാൽ വേണമെങ്കിൽ അതും വളരും. ഇപ്പോൾ ശ്രമിച്ചാലും പത്തോ പതിനഞ്ചോ വർഷം കൊണ്ട് ഇതിനേക്കാൾ ചെറിയ ഒരു പാലമെങ്കിലും ഉണ്ടാക്കിയെടുക്കാൻ കഴിയും.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8468" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8468</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഒരു ദിനം ശങ്കരൻകുട്ടി</title>
		<link>http://niraksharan.in/?p=8384</link>
		<comments>http://niraksharan.in/?p=8384#comments</comments>
		<pubDate>Wed, 30 Aug 2023 05:43:45 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8384</guid>
		<description><![CDATA[പ്രിയ രവീ നിൻ്റെ പുസ്തകം ‘ഒരു ദിനം ശങ്കരൻകുട്ടി‘ ഇന്നാണ് വായിക്കാനെടുത്തത്. 64 പേജുകൾ ഒറ്റയിരുപ്പിന് വായിച്ച് തീർക്കുകയും ചെയ്തു. സമകാലീനരും സഹപാഠികളും ഒരേ പഞ്ചായത്തുകാരും ആയതുകൊണ്ട് എനിക്കതിലെ വരികളിലൂടെ എളുപ്പം കടന്നുപോകാനായി. മറവിക്കൂട്ടത്തിലേക്ക് കടന്ന എത്രയെത്ര കാര്യങ്ങളെയാണ് ഇന്ന് രാവിലെ നീ തോണ്ടി വെളിയിലിട്ടതെന്നോ! ഉദാഹരണത്തിന് തേങ്ങയെണ്ണുന്ന സമയത്ത് 98, 99 കഴിഞ്ഞ് നൂറിന് പകരം ‘അലക് ‘ എന്ന് എണ്ണിയിരുന്നത്. ചെറുപ്പത്തിൽ അതിൻ്റെ അർത്ഥം അറിയാതെ ഞാനും പകച്ച് നിന്നിട്ടുണ്ട്. എണ്ണുന്നവരോട് ചോദ്യം ഉന്നയിച്ചിട്ടുമുണ്ട്. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8384" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2023/08/441.jpg"><img class="aligncenter wp-image-8385 " src="http://niraksharan.in/wp-content/uploads/2023/08/441.jpg" alt="44" width="406" height="666" /></a><br />
<strong><span style="font-size: xx-large;">പ്രി</span></strong>യ <a href="https://www.facebook.com/revi.kannan">രവീ</a></p>
<p>നിൻ്റെ പുസ്തകം ‘ഒരു ദിനം ശങ്കരൻകുട്ടി‘ ഇന്നാണ് വായിക്കാനെടുത്തത്. 64 പേജുകൾ ഒറ്റയിരുപ്പിന് വായിച്ച് തീർക്കുകയും ചെയ്തു.</p>
<p>സമകാലീനരും സഹപാഠികളും ഒരേ പഞ്ചായത്തുകാരും ആയതുകൊണ്ട് എനിക്കതിലെ വരികളിലൂടെ എളുപ്പം കടന്നുപോകാനായി. മറവിക്കൂട്ടത്തിലേക്ക് കടന്ന എത്രയെത്ര കാര്യങ്ങളെയാണ് ഇന്ന് രാവിലെ നീ തോണ്ടി വെളിയിലിട്ടതെന്നോ!</p>
<p>ഉദാഹരണത്തിന് തേങ്ങയെണ്ണുന്ന സമയത്ത് 98, 99 കഴിഞ്ഞ് നൂറിന് പകരം ‘അലക് ‘ എന്ന് എണ്ണിയിരുന്നത്. ചെറുപ്പത്തിൽ അതിൻ്റെ അർത്ഥം അറിയാതെ ഞാനും പകച്ച് നിന്നിട്ടുണ്ട്. എണ്ണുന്നവരോട് ചോദ്യം ഉന്നയിച്ചിട്ടുമുണ്ട്. പക്ഷേ അവർക്കന്ന് അത് പറഞ്ഞ് മനസ്സിലാക്കിത്തരാൻ കഴിഞ്ഞില്ല. ഒന്ന്, രണ്ട് എന്ന് എണ്ണിത്തുടങ്ങുമെങ്കിലും ആ സമയത്ത് അവരുടെ രണ്ട് കൈകളിലും ഓരോ തേങ്ങ വീതം ഉണ്ടാകും. എണ്ണം നൂറാകുമ്പോൾ കണക്ക് പ്രകാരം 200 തേങ്ങകൾ എണ്ണിക്കഴിഞ്ഞിരിക്കും. അലക് എന്നാൽ 200 ആകുന്നത് അങ്ങനെയാണെന്ന് മനസ്സിലാക്കാൻ 55 വർഷമെടുത്തു കൂട്ടുകാരാ. ജൂതകാലഘട്ടത്തിൽ പറവൂർ ചന്തയിലടക്കം നിലനിന്നിരുന്ന അളവുകളും തൂക്കങ്ങളിലും പെടുന്ന പ്രയോഗമാണതെന്ന് വ്യാഴവട്ടങ്ങൾക്ക് ശേഷം നിൻ്റെ ശങ്കരൻകുട്ടി പറയുമ്പോളാണ് മനസ്സിലാക്കുന്നത്. ജൂതന്മാരുടെ കഥകൾക്ക് പിന്നാലെ കുറച്ച് നാൾ നടന്നിട്ടും ഇതെനിക്ക് പിടികിട്ടിയിരുന്നില്ല.</p>
<p>തെങ്ങിൽ കയറുന്നവർ മുന്നറിയിപ്പ് നൽകിയിരുന്നത് 5 കിലോമീറ്ററിനുള്ളിൽ എത്രത്തോളം വ്യത്യസ്തമാണെന്ന് ചിന്തിക്കാൻ ഇന്നാണ് അവസരമുണ്ടായത്. ചെറായി ഭാഗത്ത് &#8216;ചിമ്പ്രാക്കൻ മേൽഭാഗെ&#8217; എന്ന് പറയുമ്പോൾ, ഞങ്ങളുടെ ഭാഗത്ത് &#8216;മുകളിൽ ആളുണ്ടേ&#8217; എന്നായിരുന്നു ഒച്ചയിട്ടിരുന്നത്.</p>
<p>‘തോട്ടങ്ങാടി‘ എന്ന് പറയുന്നത് ‘കരുത്തലത്തോട് ‘ തന്നെയാണെന്ന് സിപ്പി മാഷിൻ്റെ അവതാരിക വായിക്കുന്നതിന് മുന്നേ തന്നെ ഞാനും ഉറപ്പിച്ചിരുന്നു. അവതാരിക അവസാനം വായിക്കുക എന്നത് എൻ്റെയൊരു ശീലമാണ്. അവതാരികയിലെ അഭിപ്രായങ്ങൾ എൻ്റെ വായനയെ ബാധിക്കരുതെന്ന് നിർബന്ധമുള്ളതുകൊണ്ടാണ് അങ്ങനെ.</p>
<p>പിടികിട്ടാതെ പോയ ഒന്ന് ‘ശമ്പളക്കൂട്ട് ‘ ഇട്ട് ഇരിക്കുന്നതാണ്. ചമ്രം പടിഞ്ഞ് ഇരിക്കുന്നതിനെ അഥവാ പത്മാസനത്തെ എന്തുകൊണ്ട് നമ്മുടെ നാട്ടിൽ ശമ്പളക്കൂട്ട് എന്ന് വിളിക്കുന്നു എന്നതിനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഇനി ആരോട് ചോദിക്കാൻ. ആ തലമുറയിൽ ആരുണ്ടിനി ബാക്കി?! സന്ധ്യാസമയത്ത് വിളക്ക് കത്തിച്ച് വെച്ച് നാമജപം നടത്തുന്ന തലമുറ അസ്തമിച്ച് കഴിഞ്ഞില്ലേ?</p>
<p>ബാലസാഹിത്യ നോവൽ എന്ന് ഇതിനെ വകതിരിച്ചിരിക്കുന്നതായി പുസ്തകത്തിൻ്റെ ബ്ലർബിൽ കണ്ടു. ഒരുപാട് മുതിർന്നെങ്കിലും ബാലനായിരുന്നപ്പോൾ മനസ്സിലാക്കാൻ പറ്റാതെ പോയ പല കാര്യങ്ങളും പിടികിട്ടിയെന്ന് വെച്ച് ഇതിനെ ബാലസാഹിത്യകൃതിയായി കാണാൻ എനിക്കാവില്ല. ഗൃഹാതുരത്വത്തിൻ്റെ വേലിയേറ്റം എന്ന് ഞാൻ വിശേഷിപ്പിക്കും ‘ഒരു ദിനം ശങ്കരൻകുട്ടി‘ എന്ന നോവലിനെ.</p>
<p>എന്തേ ഇത്ര വൈകി എഴുതിത്തുടങ്ങാൻ എന്ന് ചോദിക്കാതെ വയ്യ. പുതിയ എഴുത്തുകൾ എന്തായാലും ഇനിയും വൈകിക്കരുത്.</p>
<p>എന്ന് സസ്നേഹം നിൻ്റെ സതീർത്ഥ്യൻ<br />
- നിരക്ഷരൻ<br />
(അന്നും ഇന്നും എപ്പോഴും)</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8384" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8384</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഗുൽമോഹർ</title>
		<link>http://niraksharan.in/?p=8224</link>
		<comments>http://niraksharan.in/?p=8224#comments</comments>
		<pubDate>Sat, 08 Apr 2023 06:31:52 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കൃഷി]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[പരിസ്ഥിതി]]></category>

		<guid isPermaLink="false">http://niraksharan.in/?p=8224</guid>
		<description><![CDATA[ഹാരിസ് സാർ, കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജിൽ വെച്ച് എനിക്ക് സാക്ഷരത ഉണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട അദ്ധ്യാപകനാണ്. സാറിൻ്റെ സഹോദരൻ മെഹമൂദിക്ക ഇന്നെൻ്റെ നര നോക്കിയ ശേഷം ആ ഗുരുശിഷ്യ ബന്ധത്തിൽ സംശയം രേഖപ്പെടുത്തി. മൂപ്പെളമ തർക്കം തീർക്കാൻ ചേകവന്മാരെ കൊണ്ടുവന്ന് അങ്കം വെട്ടേണ്ടതൊന്നുമില്ല. സാറിന് എന്നേക്കാൾ കഷ്ടി രണ്ടോ മൂന്നോ വയസ്സേ അധികം കാണൂ. 8 വർഷം മുൻപ് സാറിൻ്റെ ആറാട്ടുപുഴ (ആലപ്പുഴ ജില്ല) കായംകുളം കായലോരത്തെ വീടിന്റെ തൊടിയിൽ ഒരു ഗുൽമോഹർ നടണമെന്ന ആഗ്രഹം സാർ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8224" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2023/04/000.jpg"><img class="aligncenter wp-image-8225 " src="http://niraksharan.in/wp-content/uploads/2023/04/000.jpg" alt="000" width="467" height="467" /></a><br />
<strong><span style="font-size: xx-large;">ഹാ</span></strong>രിസ് സാർ, കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജിൽ വെച്ച് എനിക്ക് സാക്ഷരത ഉണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട അദ്ധ്യാപകനാണ്. സാറിൻ്റെ സഹോദരൻ മെഹമൂദിക്ക ഇന്നെൻ്റെ നര നോക്കിയ ശേഷം ആ ഗുരുശിഷ്യ ബന്ധത്തിൽ സംശയം രേഖപ്പെടുത്തി. മൂപ്പെളമ തർക്കം തീർക്കാൻ ചേകവന്മാരെ കൊണ്ടുവന്ന് അങ്കം വെട്ടേണ്ടതൊന്നുമില്ല. സാറിന് എന്നേക്കാൾ കഷ്ടി രണ്ടോ മൂന്നോ വയസ്സേ അധികം കാണൂ.</p>
<p>8 വർഷം മുൻപ് സാറിൻ്റെ ആറാട്ടുപുഴ (ആലപ്പുഴ ജില്ല) കായംകുളം കായലോരത്തെ വീടിന്റെ തൊടിയിൽ ഒരു ഗുൽമോഹർ നടണമെന്ന ആഗ്രഹം സാർ പറഞ്ഞിരുന്നു. അത് പ്രകാരം ഗുൽമോഹർ അടക്കം അഞ്ചെട്ട് മരങ്ങൾ അന്നവിടെ കൊണ്ടുപോയി നട്ടിരുന്നു. കായലോരത്ത് അതങ്ങനെ ചുവപ്പ് പ്രതിബിംബം വെള്ളത്തിൽ പതിപ്പിച്ച് നിൽക്കുന്ന കാഴ്ച്ച ഞാനും സ്വപ്നം കണ്ടു.</p>
<p>വർഷങ്ങൾക്ക് ശേഷം ആ ഗുൽമോഹർ വളർന്ന് വലുതായി അതിൽ ഊഞ്ഞാൽ കെട്ടി ആടുന്ന പടം സാർ അയച്ച് തന്നപ്പോളാണ് അക്കിടി പറ്റിയ കാര്യം എനിക്ക് ബോദ്ധ്യമായത്.</p>
<p>അത് ഗുൽമോഹറല്ല. പ്രണയത്തിൻ്റെ പര്യായമായ ഗുൽമോഹർ എവിടെക്കിടക്കുന്നു ‘ഉറക്കം തൂങ്ങി മരം‘ എവിടെക്കിടക്കുന്നു !</p>
<p>വിരിഞ്ഞ് കട്ടകുത്തി കാമദേവൻ്റെ അമ്പിനും വാലൻ്റൈൻസ് പുണ്യാളൻ്റെ കുപ്പായത്തിനും ഒരേപോലെ നിറം പകരാൻ പോന്ന ചുവന്ന പ്രണയപ്പൂക്കളെവിടെ, ഉറക്കം തൂങ്ങിയുടെ പൗഡർ പഫ് പോലത്തെ നിറം ചത്ത പൂക്കളെവിടെ ?!</p>
<p>എനിക്ക് ചെറുതൊന്നുമായിരുന്നില്ല സങ്കടം. ആ കായലോരത്ത് ഗുൽമോഹർ പൂത്തുലയുന്നത് വരെ ആ വ്യഥ മാറാനും പോകുന്നില്ല. അതിനാദ്യം അവിടെ ഗുൽമോഹർ നടണമല്ലോ ? പിന്നെ അത് പൂക്കുന്നത് വരെ ആയുസ്സും നീട്ടിക്കിട്ടണം.</p>
<p>ഗുൽമോഹർ നഴ്സറിയിൽ നിന്ന് സംഘടിപ്പിച്ചപ്പോൾ എങ്ങനെ &#8216;ഉറക്കം തൂങ്ങി മര&#8217;മായി എന്ന ചിന്ത ശരിക്കുമെൻ്റെ ഉറക്കം കെടുത്തി. ആ അമളിയുടെ രഹസ്യം മനസ്സിലാക്കിയത് ഈയടുത്ത കാലത്ത് മാത്രമാണ്.</p>
<p>പലപേരുകളിൽ അറിയപ്പെടുന്നുണ്ട് ഗുൽമോഹർ. വടക്കേ ഇന്ത്യക്കാർക്ക് ഗുൽമോഹർ. ബാംഗ്ലൂരിൽ ചെന്നാൽ മെയ്ഫ്ലവർ എന്ന് പറഞ്ഞാലേ രക്ഷയുള്ളൂ. മലയാളികൾക്കിത് പക്ഷേ വാകയാണ്.</p>
<p>“വാകപ്പൂമരം ചൂടും<br />
വാരിളം പൂങ്കുലയ്ക്കുള്ളിൽ<br />
വാടകയ്ക്കൊരു മുറിയെടുത്തു<br />
വടക്കൻ തെന്നൽ“&#8230;&#8230;.എന്ന ഗാനത്തിലെ വാക തന്നെ.</p>
<p>അവിടെത്തന്നെയാണ് എനിക്ക് പിഴച്ചത്. ഉറക്കം തൂങ്ങി മരത്തിനെ നെന്മേനി വാക എന്ന് വിളിക്കാറുണ്ട് ചിലയിടങ്ങളിൽ. വാക ചോദിച്ചപ്പോൾ നെഴ്സറിക്കാരൻ നെന്മേനി വാക എടുത്തുതന്നു. ഇലകൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനുള്ള സാക്ഷരത എനിക്കില്ലാതെയും പോയി. (ഇനിയിപ്പോൾ ഗുൽമോഹറിൻ്റെ പലപല പ്രാദേശിക നാമഭേദങ്ങൾ, ഇത് വായിക്കുന്ന ഓരോത്തർക്കും പറയാനുണ്ടാകും. മടിക്കണ്ട&#8230; പോന്നോട്ടെ.)</p>
<p>എന്തായാലും ഹാരിസ് സാറിൻ്റെ വീട്ടിൽ നടാനുള്ള ശരിക്കുള്ള ഗുൽമോഹർ തപ്പി വീണ്ടുമിറങ്ങിയപ്പോൾ നഴ്സറികളിലൊന്നിലും ഒരെണ്ണം പോലും കിട്ടാനില്ല. മണ്ണൂത്തിയിലെ നഴ്സറിക്കാരും കൈമലർത്തി.</p>
<p>ബാംഗ്ലൂരിൽ കിട്ടാത്ത ഗുൽമോഹറോ എന്ന അഹങ്കാരത്തിനും പെട്ടെന്ന് തന്നെ ശമനമായി. അവിടത്തെ വളരെ ചുരുക്കം നഴ്സറികളിൽ ഗുൽമോഹറുണ്ട്. പക്ഷേ 8 അടിക്ക് മേലെ വലിപ്പമുണ്ട് തൈകൾക്ക്. അത് കേരളത്തിലെത്തിക്കുക എളുപ്പമേയല്ല. ശ്രമം തുടർന്നപ്പോൾ ഒരിടത്തുനിന്ന് 2 അടി ഉയരമുള്ള 3 തൈകൾ കിട്ടി.</p>
<p>അതൊരാഴ്ച്ച ബാംഗ്ലൂരിലെ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ ഇരുന്നു. നാട്ടിലേക്ക് തിരിച്ചപ്പോൾ കാറിൻ്റെ ഫ്രണ്ട് സീറ്റിൻ്റെ തറയിൽ ഏസി കിട്ടാൻ പാകത്തിന് എടുത്തുവെച്ചെങ്കിലും മൈസൂർ വഴി മട്ടന്നൂർ എത്തി അവിടൊരു ദിവസം തങ്ങി കോഴിക്കോട് ഗുരുവായൂർ വഴി എറണാകുളത്തെത്തിയപ്പോഴേക്കും ഇലകളെല്ലാം വാടിക്കരിഞ്ഞ് കൊഴിഞ്ഞു. ഇനിയെന്ത് ചെയ്യും? ശരിക്കും വിഷണ്ണനായി. പക്ഷേ നാലഞ്ച് ദിവസം കഴിഞ്ഞപ്പോൾ പുതിയ മുളകൾ പൊട്ടി. ഇലകൾ വന്നു. ഒരാഴ്ച്ചകൂടെ കാത്തുനിന്നു അതൊന്നുകൂടെ വളരാൻ.</p>
<p>ഇന്ന് ആ തൈകളുമായി ആറാട്ടുപുഴയ്ക്ക് വിട്ടു. 8 വർഷം മുന്നേ നട്ട നെന്മേനി വാക, നല്ല തണൽ മരമായി ആ തീരത്തുണ്ട്. അതിന് കീഴെ, ഊഞ്ഞാലിലും കായലിലെ വെള്ളത്തിലുമായി സ്ക്കൂളവധിക്കാലം ആഘോഷമാക്കുന്ന കുട്ടികൾ. 8 വർഷം മുൻപ് ആ മരം നട്ടയാൾക്ക് അപ്പോളുണ്ടായ സന്തോഷം പറഞ്ഞാൽ എത്ര പേർക്ക് മനസ്സിലാകുമെന്നറിയില്ല. അപ്പോഴേക്കും ഉറങ്ങിക്കഴിഞ്ഞതുകൊണ്ട് അയാളുടെ സന്തോഷം, ഉറക്കം തൂങ്ങി മരവും കണ്ടില്ല.</p>
<p>നല്ല ഉപ്പുള്ള വെള്ളമാണ്. വാകത്തൈകളിൽ ഒരെണ്ണം കായലോരത്തും രണ്ടെണ്ണം അൽപ്പം ഉള്ളിലേക്കും മാറ്റി നട്ടു. പിടിച്ച് കിട്ടിയാൽപ്പിന്നെ പൂത്ത് ചോക്കാതെ പോകില്ല ഒരു വസന്തവും. ഇതിനേക്കാൾ കട്ടയുപ്പുള്ള മുസിരീസ് തുറമുഖ കവാടത്തിൽ ഒരു ഗുൽമോഹർ പിടിപ്പിച്ചെടുത്ത അനുഭവം ഗുരു.</p>
<p><strong>വാൽക്കഷണം:-</strong> ഗുൽമോഹർ എന്ന് പേരുള്ള ആൺകുട്ടികൾ കേരളത്തിലുണ്ടത്രേ ! എങ്കിൽ അതിനേക്കാൾ കൂടുതൽ ഗുൽമോഹർ പെൺകുട്ടികളും ഉണ്ടാകാനാണ് സാദ്ധ്യത.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8224" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8224</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> മൈതാനം തിരികെ വരുമോ?</title>
		<link>http://niraksharan.in/?p=7956</link>
		<comments>http://niraksharan.in/?p=7956#comments</comments>
		<pubDate>Thu, 29 Sep 2022 03:30:44 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[കായികം]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[വ്യായാമം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7956</guid>
		<description><![CDATA[ഏതെങ്കിലും ഒരു &#8216;പഴയ&#8217; കെട്ടിടം പൊളിക്കുന്നതിൽ ഇത്രയേറെ സന്തോഷം മുൻപൊരിക്കലും എനിക്കുണ്ടായിട്ടില്ല. ഏകദേശം 40-45 വർഷം പുറകോട്ടുള്ള എൻ്റെ ഓർമ്മയിൽ പള്ളിപ്പുറം സർക്കാർ ആശുപത്രിക്ക് മുന്നിൽ ഒരു മൈതാനമുണ്ട്. വൈകുന്നേരങ്ങളിൽ യുവാക്കൾ ഫുട്ബോൾ കളിക്കുമായിരുന്നു അവിടെ. മൈതാനത്തിന്റെ ഒരു വശത്ത് സിനിമക്കൊട്ടകയുണ്ട്. സായാഹ്നങ്ങളിൽ സിനിമാപ്പാട്ടുകൾ കോളാമ്പിയിലൂടെ ഒഴുകിവരുന്നതും കേട്ട് ഒരുപാട് പേർ വെടിവട്ടം കൂടി ആ ഭാഗത്തുണ്ടാകുമായിരുന്നു. പെട്ടെന്നൊരു ദിവസം മൈതാനത്തിന്റെ നടുവിൽ കൊൺക്രീറ്റ് മേൽക്കൂരയുള്ള ഒരു കെട്ടിടം ഉയരാൻ തുടങ്ങി. ഒരു മൈതാനം മരിച്ചു അഥവാ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7956" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/08/441.jpg"><img class="aligncenter wp-image-7957" src="http://niraksharan.in/wp-content/uploads/2022/08/441.jpg" alt="44" width="502" height="297" /></a><br />
<strong><span style="font-size: xx-large;">ഏ</span></strong>തെങ്കിലും ഒരു &#8216;പഴയ&#8217; കെട്ടിടം പൊളിക്കുന്നതിൽ ഇത്രയേറെ സന്തോഷം മുൻപൊരിക്കലും എനിക്കുണ്ടായിട്ടില്ല.</p>
<p>ഏകദേശം 40-45 വർഷം പുറകോട്ടുള്ള എൻ്റെ ഓർമ്മയിൽ പള്ളിപ്പുറം സർക്കാർ ആശുപത്രിക്ക് മുന്നിൽ ഒരു മൈതാനമുണ്ട്. വൈകുന്നേരങ്ങളിൽ യുവാക്കൾ ഫുട്ബോൾ കളിക്കുമായിരുന്നു അവിടെ. മൈതാനത്തിന്റെ ഒരു വശത്ത് സിനിമക്കൊട്ടകയുണ്ട്. സായാഹ്നങ്ങളിൽ സിനിമാപ്പാട്ടുകൾ കോളാമ്പിയിലൂടെ ഒഴുകിവരുന്നതും കേട്ട് ഒരുപാട് പേർ വെടിവട്ടം കൂടി ആ ഭാഗത്തുണ്ടാകുമായിരുന്നു.</p>
<p>പെട്ടെന്നൊരു ദിവസം മൈതാനത്തിന്റെ നടുവിൽ കൊൺക്രീറ്റ് മേൽക്കൂരയുള്ള ഒരു കെട്ടിടം ഉയരാൻ തുടങ്ങി. ഒരു മൈതാനം മരിച്ചു അഥവാ അതിനെ കൊന്നു. കെട്ടിടം പണി പൂർത്തിയായപ്പോൾ അതിൽ എഴുതിവെച്ചിരുന്നത് Disaster relief centre എന്നാണ്. സത്യത്തിൽ എനിക്കതിന്റെ അർത്ഥവും ആവശ്യകതയും അച്ഛനോട് ചോദിച്ച് മനസ്സിലാക്കേണ്ടി വന്നു. ഇന്നാട്ടിൽ എന്തെങ്കിലും അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ ഉപയോഗിക്കാനുള്ളതാണ് പോലും!</p>
<p>ഇന്നാട്ടിൽ എന്തത്യാഹിതമുണ്ടാകാൻ? ഉണ്ടായാൽത്തന്നെ ഈ കെട്ടിടം എങ്ങനെ ഉപകരിക്കാൻ? ഒരു ശരാശരി ടീനേജുകാരന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമായിത്തന്നെ അത് തുടർന്നു.</p>
<p>പോകപ്പോകെ ചുറ്റിനും കാടുകയറി, യാതൊരു ഉപകാരവും ആർക്കുമില്ലാത്ത ഒരു ഭാർഗ്ഗവീനിലയമായി ആ കെട്ടിടം മാറി. ക്ഷമിക്കണം; ഉള്ളത് പറയണമല്ലോ. സാമൂഹ്യ വിരുദ്ധർക്ക് ആ കെട്ടിടം നന്നായി ഉപകരിച്ചിട്ടുണ്ട്.</p>
<p>അതിനിടയ്ക്ക് 2004 ഡിസംബറിൽ, വേണമെങ്കിൽ കെട്ടിടം പ്രയോജനപ്പെടുത്താൻ പോന്ന ഒരത്യാഹിതം പള്ളിപ്പുറം പഞ്ചായത്തിൽ സംഭവിച്ചു. സുനാമി!! തീരദേശത്തും കടലോരത്തും താമസിക്കുന്നവർ താൽക്കാലികമായി അവിടം വിട്ടു. അവർക്ക് താമസിക്കാനായി വിട്ടുകൊടുത്തിരുന്നെങ്കിൽ പത്തിരുപത് കുടുംബങ്ങൾക്ക് പ്രയോജനപ്പെടുമായിരുന്നു. അതുണ്ടായില്ല. കൊറോണക്കാലത്ത്, എത്രയോ ആൾക്കാരെ ഐസൊലേറ്റ് ചെയ്യാനോ ക്വാറൻ്റൈനിൽ താമസിപ്പിക്കാനോ ഉപയോഗിക്കാമായിരുന്നു. ഒന്നുമില്ലെങ്കിലും തിരഞ്ഞെടുപ്പ് സമയങ്ങളിൽ പോളിങ്ങ് ബൂത്തുകളാക്കാൻ പറ്റുമായിരുന്നു. അതൊന്നുമുണ്ടായില്ല. ഇത്തരം കെട്ടിടങ്ങൾ പണിയുക, അതിന്റെ കമ്മീഷനടിക്കുക എന്നതിനപ്പുറം മറ്റൊരു സദുദ്ദേശവും ഇതിനൊക്കെ ചരട് വലിക്കുന്നവർക്കില്ലല്ലോ.</p>
<p>ഇപ്പോൾ ദാ യാതൊരു പ്രയോജനവുമില്ലാതെ മൂന്ന് വ്യാഴവട്ടത്തിലധികം പിന്നിട്ട ആ കെട്ടിടം പൊളിക്കാൻ പോകുന്നു. സന്തോഷിക്കുക തന്നെയല്ലേ വേണ്ടത്?</p>
<p>പക്ഷേ ആ സന്തോഷം നീണ്ട് നിൽക്കണമെങ്കിൽ അവിടെ ആ പഴയ മൈതാനം തിരിച്ച് വരണം. അപ്പുറത്തുള്ള സിനിമാത്തീയറ്റർ പൂട്ടിപ്പോയിരിക്കുന്നു. മൈതാനത്തിന്റെ ആ ഭാഗത്ത് ഒരു ഓപ്പൺ എയർ തീയറ്റർ കൂടെ വന്നാൽ എത്രയോ കലാപരിപാടികൾക്കും സമാഗമങ്ങൾക്കും വേദിയാക്കാൻ പറ്റിയെന്ന് വരും.</p>
<p>പൊതുജനത്തിന് ആഗ്രഹിക്കാനേ പറ്റൂ. തീരുമാനം എടുക്കുന്നതും നടപ്പിലാക്കുന്നതുമൊക്കെ കമ്മീഷനടിക്കുന്ന ടീംസ് തന്നെയാണ്. അവരാണെങ്കിൽ ഇപ്പോൾ എണ്ണത്തിൽ കൂടുതലും പഴയതിനേക്കാൾ ശക്തരുമാണ്. മൈതാനം തിരികെ വന്നാൽ ഭാഗ്യം. ഒരു പ്രതീക്ഷയുമില്ലെങ്കിലും വെറുതെ മോഹിക്കുന്നു. അതിന് നികുതി ഇടാക്കാത്തത് തന്നെ മഹാഭാഗ്യം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7956" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7956</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
