<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; സംഗീതം</title>
	<atom:link href="http://niraksharan.in/?cat=84&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Thu, 20 Nov 2025 06:08:07 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> The game of fate</title>
		<link>http://niraksharan.in/?p=9968</link>
		<comments>http://niraksharan.in/?p=9968#comments</comments>
		<pubDate>Sun, 13 Jul 2025 14:30:56 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കല]]></category>
		<category><![CDATA[സംഗീതം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9968</guid>
		<description><![CDATA[ഇന്നലത്തെ സായാഹ്നത്തിന് നിറം പകർന്നത് ലോകധർമ്മി നാടകവീടാണ്. യൂറോപ്പിലെ കൊച്ച് ദ്വീപ് രാജ്യമായ മാൾട്ടയിൽ നിന്നെത്തിയ പത്തോളം കലാകാരന്മാരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും കേരളത്തിലെ നാടക കലാകാരന്മാരും ചേർന്ന് അവതരിപ്പിച്ച, The game of fate എന്ന നാടകം ഓർമ്മയിൽ എന്നെന്നും പച്ച പിടിച്ചു നിൽക്കാൻ പോന്ന ഒരു അനുഭവമായി മാറുകയായിരുന്നു. ഷേക്സ്പിയറിന്റെ മാഗ്ബത്തും ഭാരത പുരാണമായ മഹാഭാരതവും ഉൾക്കൊണ്ടാണ് ഈ നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭാഷയുടേയും ദേശത്തിന്റേയും അതിർവരമ്പുകൾ ഇല്ലാതാക്കിക്കൊണ്ട് കലാകാരന്മാർ മുന്നോട്ട് വെച്ച [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9968" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/112.jpg"><img class="aligncenter wp-image-9969 " src="http://niraksharan.in/wp-content/uploads/2025/08/112.jpg" alt="11" width="473" height="630" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഇ</span></a></strong></span>ന്നലത്തെ സായാഹ്നത്തിന് നിറം പകർന്നത് ലോകധർമ്മി നാടകവീടാണ്.</p>
<p>യൂറോപ്പിലെ കൊച്ച് ദ്വീപ് രാജ്യമായ മാൾട്ടയിൽ നിന്നെത്തിയ പത്തോളം കലാകാരന്മാരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും കേരളത്തിലെ നാടക കലാകാരന്മാരും ചേർന്ന് അവതരിപ്പിച്ച, The game of fate എന്ന നാടകം ഓർമ്മയിൽ എന്നെന്നും പച്ച പിടിച്ചു നിൽക്കാൻ പോന്ന ഒരു അനുഭവമായി മാറുകയായിരുന്നു.</p>
<p>ഷേക്സ്പിയറിന്റെ മാഗ്ബത്തും ഭാരത പുരാണമായ മഹാഭാരതവും ഉൾക്കൊണ്ടാണ് ഈ നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്.</p>
<p>ഭാഷയുടേയും ദേശത്തിന്റേയും അതിർവരമ്പുകൾ ഇല്ലാതാക്കിക്കൊണ്ട് കലാകാരന്മാർ മുന്നോട്ട് വെച്ച പ്രകടനം അതിന്റെ പാരമ്യത്തിൽ എത്തുമ്പോൾ ഞാനടക്കമുള്ള കാണികൾ കൂടെ നാടകത്തിലെ ഭാഗമായി മാറുകയായിരുന്നു.</p>
<p>അഭിനേതാക്കൾ കാണികൾക്കിടയിലൂടെ ചലിക്കുകയും മറയുകയും ഒക്കെ ചെയ്യുന്ന രീതി, &#8220;The whole world is a stage&#8221; എന്ന ആശയത്തിലൂടെ ഷേക്സ്പിയറിന്റെ ഗ്ലോബ് തിയേറ്ററിൽ തന്നെ അനുഭവിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഖസാക്കിന്റെ ഇതിഹാസം ദീപൻ ശിവരാമൻ നാടകമാക്കിയപ്പോൾ, മൈമൂനയുടെ നിക്കാഹിന് വെച്ച ബിരിയാണി മുൻനിരയിലിരുന്ന കാണികൾക്ക് വിളമ്പുകയുണ്ടായി. രണ്ടാമത്തെ പ്രാവശ്യം ആ നാടകം കണ്ടപ്പോൾ ആ ബിരിയാണി കഴിക്കാൻ ഭാഗ്യം ഉണ്ടായവരിൽ ഒരാൾ ഞാനാണ്.</p>
<p>The game of fate ലെ അനുഭവം ഇതിനെയൊക്കെയും കടത്തി വെട്ടി. നാടക കലാകാരന്മാർക്ക് ചുറ്റും നിരത്തിയ കസേരകളിൽ സ്റ്റേജിൽ തന്നെയാണ് ഞങ്ങൾ കുറച്ചുപേർ ഇരിക്കുന്നത്. നാടകത്തിൻ്റെ അവസാന ഘട്ടത്തിൽ, കലാകാരന്മാർ കാണികളായ ഞങ്ങളെ കൈപിടിച്ച് എഴുന്നേൽപ്പിച്ച് ആ സ്റ്റേജിന്റെ മദ്ധ്യത്തിലേക്ക് എത്തിക്കുന്നു. അവരുടെ ചലനങ്ങളും മൂളലുകളും മുരളുകളും ഒക്കെ കാണികളായ ഞങ്ങൾക്ക് പകർന്നു തരുന്നു. &#8220;ഞങ്ങൾക്ക് ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു, പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. ഇനി നിങ്ങളുടെ ഊഴമാണ്.&#8221; എന്ന് പറഞ്ഞു കൊണ്ടാണ് കാണികളായ ഞങ്ങളെ അവർ സ്റ്റേജിന്റെ മദ്ധ്യത്തിലേക്ക് നയിക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കി വന്നപ്പോൾ കാണുന്ന കാഴ്ച്ച അവിസ്മരണീയമായിരുന്നു. സ്റ്റേജിൽ ഇപ്പോൾ ഞങ്ങൾ കാണികൾ മാത്രമാണ് ഉള്ളത്. കലാകാരന്മാർ ആകട്ടെ ഞങ്ങൾ ഇരുന്നിരുന്ന കസേരകളിൽ കാണികളായി ഇടം പിടിച്ചിരിക്കുന്നു. അവരുടെ മൂളലുകൾ യാതൊരു സങ്കോചവും ഇല്ലാതെ ഞങ്ങൾ ഏറ്റുപിടിച്ചിരിക്കുന്നു. കാണികളായി ചെന്ന ഞങ്ങളെ നാടകത്തിന്റെ ഭാഗമാക്കിക്കൊണ്ട് വ്യത്യസ്തമായ ആ നാടകം അവിടെ അവസാനിക്കുന്നു. അങ്ങനെയൊരു അനുഭവം എങ്ങനെ വിസ്മരിക്കാനാകും?!</p>
<p>മാൾട്ടയിൽ നിന്ന് വന്നിരിക്കുന്ന നാടക സംഘത്തിലെ ജുനാതൻ മാൾട്ടയിലെ ഒരു പ്രവിശ്യയുടെ ഡെപ്യൂട്ടി മേയർ ആണ്. ഒരാഴ്ചയോളം ലോകധർമ്മിയിൽ തങ്ങി പ്രാക്ടീസ് ചെയ്താണ് 20 മിനിറ്റുള്ള ഈ നാടകം അവതരിപ്പിച്ചിരിക്കുന്നത്. അതിൻ്റെ ചില ചിത്രങ്ങൾ ഇതോടൊപ്പം ചേർക്കുന്നു.</p>
<p>ലോകധർമ്മിയെ പിന്തുടർന്നാൽ ഇങ്ങനെ ചില വിസ്മയങ്ങളും നല്ല അനുഭവങ്ങളും ഉണ്ടാക്കാൻ പറ്റുമെന്നതിൽ സംശയം വേണ്ട. താൽപ്പര്യമുള്ളവർ വാട്ട്സ് ആപ്പ് നമ്പർ അയച്ചാൽ ലോകധർമ്മിയുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്.</p>
<p>ചന്ദ്രദാസൻ മാഷിനും പാട്രിക്കിനും കാത്ത്ലീനും മാർട്ടയിൽ നിന്നും ഇന്ത്യയിൽ നിന്നും ഈ നാടകത്തിന് വേണ്ടി സ്റ്റേജിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും ലോകധർമ്മിക്കും ഒരുപാട് നന്ദി.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9968" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9968</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> വേദന</title>
		<link>http://niraksharan.in/?p=9931</link>
		<comments>http://niraksharan.in/?p=9931#comments</comments>
		<pubDate>Sat, 29 Jun 2024 14:30:28 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[സംഗീതം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാഹിത്യം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9931</guid>
		<description><![CDATA[പകലെന്തറിയുന്നു ഇരുളിൻ്റെ വേദന, മുകിൽ മറച്ചതെന്തിനോ വാനിൻ്റെ കാഴ്ച്ചകൾ, ഒരു മിന്നാമിനുങ്ങും വരാത്തതെന്തീ വഴി, പൊടിപടലങ്ങൾ അണഞ്ഞിടുന്നുണ്ടെങ്ങുമേ. പകലെന്തറിയുന്നു ഇരുളിൻ്റെ വേദന തെരുവിതാ പൊടുന്നനെ മൂകമായ് ശാന്തമായ്, ഒരു വിലാപയാത്ര കഴിഞ്ഞു മറഞ്ഞപോൽ, നെടുവീർപ്പുകൾ പോലും പതിഞ്ഞലിഞ്ഞില്ലാതായ്, തനു മരവിച്ചു വീണിതാ നരച്ചൊരു കോണിലായ്. പകലെന്തറിയുന്നു ഇരുളിൻ്റെ വേദന. തൊടിയിതാ മെല്ലവേ ഉണരുന്നു കാന്തിയിൽ വിടപറയാൻ അരങ്ങൊ- രുക്കുന്ന പോൽ, വരുകില്ലൊരു നാളും ആർപ്പുവിളികളീ വഴി, പിടയുന്നു ശ്വാസം അവസാനമേകമായ്. പകലെന്തറിയുന്നു ഇരുളിൻ്റെ വേദന, മുകിൽ മറച്ചതെന്തിനോ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9931" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/05/226.jpg"><img class="aligncenter wp-image-9932 " src="http://niraksharan.in/wp-content/uploads/2025/05/226.jpg" alt="22" width="482" height="321" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">പ</span></a></strong></span>കലെന്തറിയുന്നു<br />
ഇരുളിൻ്റെ വേദന,<br />
മുകിൽ മറച്ചതെന്തിനോ<br />
വാനിൻ്റെ കാഴ്ച്ചകൾ,<br />
ഒരു മിന്നാമിനുങ്ങും<br />
വരാത്തതെന്തീ വഴി,<br />
പൊടിപടലങ്ങൾ<br />
അണഞ്ഞിടുന്നുണ്ടെങ്ങുമേ.</p>
<p>പകലെന്തറിയുന്നു<br />
ഇരുളിൻ്റെ വേദന</p>
<p>തെരുവിതാ പൊടുന്നനെ<br />
മൂകമായ് ശാന്തമായ്,<br />
ഒരു വിലാപയാത്ര<br />
കഴിഞ്ഞു മറഞ്ഞപോൽ,<br />
നെടുവീർപ്പുകൾ പോലും<br />
പതിഞ്ഞലിഞ്ഞില്ലാതായ്,<br />
തനു മരവിച്ചു വീണിതാ<br />
നരച്ചൊരു കോണിലായ്.</p>
<p>പകലെന്തറിയുന്നു<br />
ഇരുളിൻ്റെ വേദന.</p>
<p>തൊടിയിതാ മെല്ലവേ<br />
ഉണരുന്നു കാന്തിയിൽ<br />
വിടപറയാൻ അരങ്ങൊ-<br />
രുക്കുന്ന പോൽ,<br />
വരുകില്ലൊരു നാളും<br />
ആർപ്പുവിളികളീ വഴി,<br />
പിടയുന്നു ശ്വാസം<br />
അവസാനമേകമായ്.</p>
<p>പകലെന്തറിയുന്നു<br />
ഇരുളിൻ്റെ വേദന,<br />
മുകിൽ മറച്ചതെന്തിനോ<br />
വാനിൻ്റെ കാഴ്ച്ചകൾ,<br />
ഒരു മിന്നാമിനുങ്ങും<br />
വരാത്തതെന്തീ വഴി,<br />
പൊടിപടലങ്ങൾ<br />
അണഞ്ഞിടുന്നുണ്ടെങ്ങുമേ.</p>
<p>പകലെന്തറിയുന്നു<br />
ഇരുളിൻ്റെ വേദന.</p>
<p><span style="color: #0000ff;"><em>ഇത് AI ഗാനമായി കേൾക്കാൻ <span style="color: #ff6600;"><a href="https://www.facebook.com/share/v/196pW2Wf5m/"><span style="color: #ff6600;">ഇവിടെ ക്ലിക്ക്</span></a></span> ചെയ്യുക.</em></span></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9931" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9931</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ചക്കക്കോട്ടപ്പാട്ട് (Lyrics)</title>
		<link>http://niraksharan.in/?p=9934</link>
		<comments>http://niraksharan.in/?p=9934#comments</comments>
		<pubDate>Thu, 27 Jun 2024 14:30:43 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[സംഗീതം]]></category>
		<category><![CDATA[സാങ്കേതികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9934</guid>
		<description><![CDATA[കഴിഞ്ഞ മൂന്ന് രാത്രികളിൽ (8-11 വരെ) ഞാൻ, വരുൺ രമേഷിൻ്റെ നിർമ്മിത ബുദ്ധി (AI) ഓൺലൈൻ ക്ലാസ്സുകളിലായിരുന്നു. വാക്കുകളിൽ നിന്ന് ചിത്രങ്ങളും ചലിക്കുന്ന ചിത്രങ്ങളും സംഗീതവുമൊക്കെ സൃഷ്ടിക്കാൻ പോന്ന നിർമ്മിത ബുദ്ധിയുടെ അപാര സാദ്ധ്യതകളിൽ ചിലതെങ്കിലും സ്വായത്തമാക്കാതെ നിരക്ഷരനായി തുടരുന്നത് ബുദ്ധിമോശമാണെന്നതിൽ എനിക്കൊരു സംശയവും ഉണ്ടായിരുന്നില്ല. ആ ക്ലാസ്സുകളിൽ നിന്ന് പഠിച്ചെടുത്ത കാര്യങ്ങൾ വെച്ച് AI ഉപയോഗിച്ച് ഞാനുണ്ടാക്കിയ ഒരു ഗാനമാണ് ഇതിനൊപ്പമുള്ളത്. വരികൾ കൊടുത്താൽ സംഗീതവും ട്യൂണും ശബ്ദവുമെല്ലാം നിർമ്മിച്ച് തരുന്ന നിർമ്മിത ബുദ്ധിയുടെ മാന്ത്രികലോകത്തിൻ്റെ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9934" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ക</span></a></strong></span>ഴിഞ്ഞ മൂന്ന് രാത്രികളിൽ (8-11 വരെ) ഞാൻ, <a href="https://www.facebook.com/evarunramesh">വരുൺ രമേഷിൻ്റെ</a> നിർമ്മിത ബുദ്ധി (AI) ഓൺലൈൻ ക്ലാസ്സുകളിലായിരുന്നു.</p>
<p>വാക്കുകളിൽ നിന്ന് ചിത്രങ്ങളും ചലിക്കുന്ന ചിത്രങ്ങളും സംഗീതവുമൊക്കെ സൃഷ്ടിക്കാൻ പോന്ന നിർമ്മിത ബുദ്ധിയുടെ അപാര സാദ്ധ്യതകളിൽ ചിലതെങ്കിലും സ്വായത്തമാക്കാതെ നിരക്ഷരനായി തുടരുന്നത് ബുദ്ധിമോശമാണെന്നതിൽ എനിക്കൊരു സംശയവും ഉണ്ടായിരുന്നില്ല.</p>
<p>ആ ക്ലാസ്സുകളിൽ നിന്ന് പഠിച്ചെടുത്ത കാര്യങ്ങൾ വെച്ച് AI ഉപയോഗിച്ച് ഞാനുണ്ടാക്കിയ ഒരു ഗാനമാണ് ഇതിനൊപ്പമുള്ളത്. വരികൾ കൊടുത്താൽ സംഗീതവും ട്യൂണും ശബ്ദവുമെല്ലാം നിർമ്മിച്ച് തരുന്ന നിർമ്മിത ബുദ്ധിയുടെ മാന്ത്രികലോകത്തിൻ്റെ ആവശ്യത്തിലേക്കായി ഇന്നലെ രാത്രി കുത്തിയിരുന്ന് ഞാൻ തന്നെ വരികൾ എഴുതി. എന്തൊരു അക്രമമാണ് ഈ മനുഷ്യൻ ചെയ്തിരിക്കുന്നത് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ഞാനും നിങ്ങൾക്കൊപ്പം തന്നെ. ഇക്കാര്യത്തിൽ ഒരു എതിർപക്ഷമില്ല.</p>
<p>AI ക്ലാസ്സുകളിൽ ഉടനീളം കോട്ടകളുമായി ബന്ധപ്പെടുത്തിയാണ് വരുൺ എന്നെ പരാമർശിച്ചിരുന്നത്. കോട്ടകളെ മാത്രമല്ല, അതുപോലെ തന്നെ എനിക്ക് പ്രിയപ്പെട്ട ചക്കകളേയും പാട്ടിൻ്റെ വരികളിൽ ചേർക്കണമെന്ന് ഞാനുറച്ചു.</p>
<p>പക്ഷേ, നിർമ്മിത ബുദ്ധി അതിനേയും കടത്തിവെട്ടി. എൻ്റെ വരികൾ പാട്ടാക്കി തന്നപ്പോൾ, വരികൾക്കിടയിൽ സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തി നിർമ്മിതബുദ്ധി ശരിക്കും അമ്പരപ്പിച്ചു. അതെന്താണെന്ന് അറിയാൻ താൽപ്പര്യമുള്ളവർക്ക്, ഞാനെഴുതിയ വരികളുമായി ഈ പാട്ടിൽ വന്നിരിക്കുന്ന വരികളെ താരതമ്യം ചെയ്ത് നോക്കാം.</p>
<p>ഉദാ:- ജ്യൂസ് എന്ന വാക്കിന് ശേഷം‘ചിൽ‘ എന്ന് തിരുകിക്കയറ്റിയത് AI ആണ്. ചരണത്തിൽ ‘വലിയ പഴം‘ എന്ന് ഞാൻ എഴുതിയിട്ടില്ല. അതും AI യുടെ മികവാണ്. ചരണം മൊത്തത്തിൽ നിർമ്മിത ബുദ്ധിയുടെ സൃഷ്ടി ആണെന്നും പറയാം.</p>
<p>ഞാൻ Prompt ചെയ്ത പാട്ടിൻ്റെ വരികൾ താഴെ ചേർക്കുന്നു. പാട്ട് സമർപ്പിക്കുന്നത് AI ഗുരു വരുണിന് തന്നെ. ഒരു നിരക്ഷരൻ ആണെന്നുള്ള ആനുകൂല്യം തന്ന് തെറ്റുകുറ്റങ്ങൾ പൊറുത്ത്, എല്ലാവരും പൊങ്കാലയുടെ ആക്കം കുറച്ചുതരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.</p>
<p>വാൽക്കഷണം:- നിങ്ങൾ ഏത് മേഖലയിൽ ജോലി ചെയ്യുന്ന ആളുമാകട്ടെ. നാളെ നിർമ്മിത ബുദ്ധിയെ മാറ്റിനിർത്തി മുന്നോട്ട് പോയാൽ നിങ്ങൾ പുറകോട്ട് അടിക്കപ്പെടും. നിങ്ങളുടെ അത്രയും കഴിവ് പോലും ഇല്ലാത്തെ ഒരാൾ AI യുടെ സഹായത്തോടെ നിങ്ങളേക്കാൾ കേമനായി നിങ്ങളുടെ ഇരിപ്പിടം സ്വന്തമാക്കും. അതുണ്ടാകാതിരിക്കണമെങ്കിൽ നിങ്ങൾക്കും നിർമ്മിത ബുദ്ധിയുടെ സഹായം ഉണ്ടായേ പറ്റൂ.</p>
<p><strong>ചക്കക്കോട്ടപ്പാട്ട് (Lyrics)</strong><br />
<strong> &#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8211;</strong><br />
ഏറ്റവും വലിയ കോട്ട മനക്കോട്ട<br />
ഏറ്റവും വലിയ പഴം ചക്കപ്പഴം<br />
മനക്കോട്ടയിൽ ചക്കപ്പഴം തിന്നാൻ<br />
പോരുന്നോ പ്രിയ കൂട്ടുകാരേ<br />
പോരുന്നോ പ്രിയ കൂട്ടുകാരേ</p>
<p>തേനൂറും വരിക്കയുണ്ട്<br />
ചുവ ചുവന്ന സിന്ദൂര വരിക്കയുണ്ട്<br />
താമര വരിക്കയുണ്ട്<br />
തേങ്ങാ വരിക്കയുണ്ട്<br />
ഇലയട വെക്കാൻ പാകത്തിൽ<br />
കൂഴച്ചക്കയുമുണ്ട്<br />
മനക്കോട്ടയിൽ ചക്കപ്പഴം തിന്നാൻ<br />
പോരുന്നോ പ്രിയ കൂട്ടുകാരേ<br />
പോരുന്നോ പ്രിയ കൂട്ടുകാരേ</p>
<p>അടയുണ്ടാക്കിത്തിന്നാം<br />
പായസം വെച്ച് കഴിക്കാം<br />
ഹലുവ വരട്ടിയെടുക്കാം<br />
ജ്യൂസ് അടിച്ച് കുടിക്കാം<br />
ചക്കപ്പഴം തിന്നാൻ<br />
പോരുന്നോ പ്രിയ കൂട്ടുകാരേ<br />
മനക്കോട്ടയിൽ ചക്കപ്പഴം തിന്നാൻ<br />
പോരുന്നോ പ്രിയ കൂട്ടുകാരേ</p>
<p>ഏറ്റവും വലിയ കോട്ട മനക്കോട്ട<br />
ഏറ്റവും വലിയ പഴം ചക്കപ്പഴം<br />
മനക്കോട്ടയിൽ ചക്കപ്പഴം തിന്നാൻ<br />
പോരുന്നോ പ്രിയ കൂട്ടുകാരേ<br />
പോരുന്നോ പ്രിയ കൂട്ടുകാരേ.<br />
&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8211;<br />
<span style="color: #0000ff;">ഈ ഗാനം കേൾക്കാൻ</span><em> <a href="https://www.facebook.com/share/v/1EhqeYqKXH/">ഇവിടെ ക്ലിക്ക്</a> <span style="color: #0000ff;">ചെയ്യുക.</span></em></p>
<p>#ai<br />
#aisong<br />
#artificialintelligence</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9934" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9934</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ജോലിക്കിടയിൽ മരണം ഒരു ഭാഗ്യമല്ലേ ?</title>
		<link>http://niraksharan.in/?p=7923</link>
		<comments>http://niraksharan.in/?p=7923#comments</comments>
		<pubDate>Fri, 01 Jul 2022 03:28:41 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ആദരാഞ്ജലി]]></category>
		<category><![CDATA[കല]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സംഗീതം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7923</guid>
		<description><![CDATA[ഒരു തൊഴിലുമായി ബന്ധപ്പെട്ടയാൾ ആ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ അവിടെ വെച്ചുതന്നെ മരിക്കുന്നത് ആദ്യമായി കാണുന്നത്, എം. ടി. യുടെ തിരക്കഥയിൽ ഐ. വി. ശശി സംവിധാനം ചെയ്ത &#8216;രംഗം&#8217; എന്ന സിനിമയിലാണ്. കീചകവധം കഥകളി തട്ടിൽ അവതരിപ്പിക്കുമ്പോൾ, കളിക്ക് വെളിയിലെ വില്ലനും കളിയിലെ കീചകനുമായ കഥാപാത്രത്തെ (രവീന്ദ്രൻ), കീചകവധത്തിൻ്റെ മറവിൽ നായകൻ (മോഹൻലാൽ) കൊലചെയ്യുന്നതാണ് ആ ചിത്രത്തിൻ്റെ ക്ലൈമാക്സ്. പിന്നീട് ഏതാണ്ട് ഇതേ നിലയ്ക്കുള്ള ക്ലൈമാക്സ് &#8216;ചമയം&#8217; എന്ന ഭരതൻ ചിത്രത്തിലും കണ്ടു. സിനിമയ്ക്കുള്ളിലെ നാടകത്തിൽ, മുരളി [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7923" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/06/771.jpg"><img class="aligncenter wp-image-7924 " src="http://niraksharan.in/wp-content/uploads/2022/06/771.jpg" alt="77" width="513" height="513" /></a><br />
<strong><span style="font-size: xx-large;">ഒ</span></strong>രു തൊഴിലുമായി ബന്ധപ്പെട്ടയാൾ ആ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ അവിടെ വെച്ചുതന്നെ മരിക്കുന്നത് ആദ്യമായി കാണുന്നത്, എം. ടി. യുടെ തിരക്കഥയിൽ ഐ. വി. ശശി സംവിധാനം ചെയ്ത &#8216;രംഗം&#8217; എന്ന സിനിമയിലാണ്. കീചകവധം കഥകളി തട്ടിൽ അവതരിപ്പിക്കുമ്പോൾ, കളിക്ക് വെളിയിലെ വില്ലനും കളിയിലെ കീചകനുമായ കഥാപാത്രത്തെ (രവീന്ദ്രൻ), കീചകവധത്തിൻ്റെ മറവിൽ നായകൻ (മോഹൻലാൽ) കൊലചെയ്യുന്നതാണ് ആ ചിത്രത്തിൻ്റെ ക്ലൈമാക്സ്.</p>
<p>പിന്നീട് ഏതാണ്ട് ഇതേ നിലയ്ക്കുള്ള ക്ലൈമാക്സ് &#8216;ചമയം&#8217; എന്ന ഭരതൻ ചിത്രത്തിലും കണ്ടു. സിനിമയ്ക്കുള്ളിലെ നാടകത്തിൽ, മുരളി അവതരിപ്പിക്കുന്ന കഥാപാത്രം, തട്ടിൽ കയറുന്നത് സിനിമയിലെ വില്ലൻ്റെ കത്തിക്കുത്ത് ഏറ്റതിന് ശേഷമാണ്. നാടകത്തിലെ കഥാപാത്രത്തിൻ്റെ അന്ത്യരംഗം കൂടെയാണത്. നടനും കഥാപാത്രവും ഒരേസമയം മരിച്ച് വീഴുന്നതോടെയാണ് ആ രംഗം അവസാനിക്കുന്നത്.</p>
<p>അതൊക്കെ സിനിമകളിൽ. യഥാർത്ഥ ജീവിതത്തിലുള്ള അത്തരം മരണങ്ങളെപ്പറ്റി ആലോചിക്കുമ്പോൾ ആലുമ്മൂടനേയും വിജയൻ മാഷിനേയുമാണ് ഓർമ്മ വരുന്നത്. ആലുമ്മൂടൻ മരിക്കുന്നത് അദ്വൈതം എന്ന പ്രിയദർശൻ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ്. (ആ സമയത്ത് കൂടെയുണ്ടായിരുന്ന മോഹൻലാലിൻ്റെ മടിയിൽ കുഴഞ്ഞ് വീണാണ് മരിച്ചതെന്നും കേട്ടിട്ടുണ്ട്. നിജസ്ഥിതി അറിയില്ല.) എം. എൻ. വിജയൻ മാഷ് പത്രസമ്മേളനം നടത്തുന്നതിനിടയിൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.</p>
<p>കഥയിലും സിനിമകളിലും നാടകങ്ങളിലുമൊക്കെയായി ഇങ്ങനെ ആരൊക്കെ അവരുടെ ജോലിക്കിടയിൽ ജീവൻ കൈവെടിഞ്ഞു എന്നാലോചിക്കാൻ ഇടവരുത്തിയത് ഇക്കഴിഞ്ഞ ആഴ്ച്ച ഇതേ ശ്രേണിയിൽ ജീവിതത്തിൽ നിന്ന് വിട്ടുപിരിഞ്ഞ രണ്ട് കലാകാരന്മാരെപ്പറ്റിയുള്ള ചിന്തയാണ്.</p>
<p>അതിൽ ആദ്യത്തേത് ഇടവ ബഷീർ എന്ന ഗായകൻ തന്നെ. വേദിയിൽ ‘മാനാ ഹോ തും‘ എന്ന ഹിന്ദി ഗാനത്തിൻ്റെ, അവസാനവരി മാത്രം പാടാതെ അവശേഷിപ്പിച്ച് അദ്ദേഹം കുഴഞ്ഞ് വീഴുന്നതിൻ്റെ ദൃശ്യങ്ങൾ ഏറെ വിഷമത്തോടെയാണ് കാണേണ്ടി വന്നത്. എത്ര ഭാഗ്യം ചെയ്ത മനുഷ്യൻ എന്ന ചിന്തയും അതോടൊപ്പം തന്നെ ഉയർന്നുവന്നു. 73 &#8211; )ം വയസ്സിൽ ആശുപത്രിക്കിടക്കയിൽ അരമണിക്കൂർ പോലും ചിലവഴിക്കാതെ, നിന്നനിൽപ്പിൽ&#8230;.. !</p>
<p>ഇപ്പോൾ ദാ കെ. കെ. എന്ന പ്രിയ ഗായകൻ്റെ മരണം. വേദിയിലല്ല മരിച്ച് വീണതെങ്കിലും അവസാനത്തെ ഗാനമേള പാടിയവസാനിപ്പിച്ച് ദിവസം തന്നെ ആദ്ദേഹവും വിടവാങ്ങി.</p>
<p>എത്രയോ മനുഷ്യർ അങ്ങനെ സ്വന്തം ജോലിക്കിടയിൽ മരിച്ചിരിക്കുന്നു. നമ്മൾ ശ്രദ്ധിക്കാത്തതുകൊണ്ടാണ്, അഥവാ ശ്രദ്ധിച്ചാലും അവർ സെലിബ്രിറ്റികൾ അല്ലാത്തതുകൊണ്ട് ആ നിലയ്ക്കുള്ള പരിഗണന നൽകാത്തതുകൊണ്ടാണ്. കെട്ടിടം പണിക്കിടയിൽ മരിക്കുന്നവർ, കാണകളും കിണറുകളും വൃത്തിയാക്കാനിറങ്ങി മരിക്കുന്നവർ, മത്സ്യബന്ധനത്തിന് പോയി കടലിലും കായലിലുമൊക്കെ അവസാനിക്കുന്നവർ, അങ്ങനെയങ്ങനെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന എത്രയോ പേർ.</p>
<p>വെറുതെ ഒരു കണക്കെടുപ്പ് നടത്തി നോക്കിയതാണ്. പ്രശസ്തരെ അധികമാരെയും കിട്ടിയില്ലെന്ന് മാത്രമല്ല, പ്രശസ്തരല്ലാത്തവർ ധാരാളമുണ്ടല്ലോ എന്ന നിഗമനത്തിൽ എത്തിച്ചേരുകയും ചെയ്തു. പ്രശസ്തരും അല്ലാത്തവരുമായി ഇതിൽക്കൂടുതൽ വ്യക്തികൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകാം. നിങ്ങളുടെ ഒരു സുഹൃത്തോ ബന്ധുവോ അത്തരത്തിൽ വിടപറഞ്ഞിട്ടുണ്ടാകാം. അവരൊക്കെയും ഭാഗ്യവാന്മാർ, ഭാഗ്യവതികൾ !</p>
<p><strong>വാൽക്കഷണം:-</strong> ഒരു സഞ്ചാരിയുടെ മരണം എങ്ങനെയാകും രസകരമാകുന്നതെന്ന ചിന്തയിലാണിപ്പോൾ ഞാൻ. വാഹനത്തിൽ (സൈക്കിളോ, കാറോ, ബസ്സോ, തീവണ്ടിയോ, വിമാനമോ, കേബിൾ കാറോ, ഓട്ടോയോ എന്തുമാകട്ടെ) യാത്ര പൊയ്ക്കൊണ്ടിരിക്കുമ്പോൾ അത് പൂർത്തിയാക്കാതെ ഒരു മരണം. തൊട്ടടുത്തുള്ളവരോ, ആദ്യം കാണുന്നവരോ കുലുക്കി വിളിക്കുമ്പോൾ, ശരീരം നിശ്ചലമായി പ്രതികരിക്കുന്ന ആ രംഗം. ഹാ&#8230;. എത്ര മനോഹരമായിരിക്കുമത്</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7923" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7923</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> നോ ബഡ്ജറ്റ്</title>
		<link>http://niraksharan.in/?p=6599</link>
		<comments>http://niraksharan.in/?p=6599#comments</comments>
		<pubDate>Mon, 13 May 2019 09:51:13 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കല]]></category>
		<category><![CDATA[സംഗീതം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=6599</guid>
		<description><![CDATA[1982 മുതൽ 86 വരെ മണിപ്പൂർ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു ഡോ: യുംനാം സദാനന്ദ സിങ്ങ്. അക്കാലത്താണ്, കൃത്യമായിപ്പറഞ്ഞാൽ 1984ൽ ആണ് ഫുട്ബോൾ കളിക്കാനായി ആദ്യമായി അദ്ദേഹം കേരളത്തിൽ (കണ്ണൂർ) എത്തുന്നത്. ഇന്ത്യൻ ഫുട്ട്ബോൾ ടീമിലേക്കുള്ള സെലൿഷന്റെ കടമ്പകൾ വരെ കടന്നെങ്കിലും എന്തുകൊണ്ടോ അവിടെ വച്ച് അദ്ദേഹം ഫുട്ബോളിനോട് വിടപറഞ്ഞു. 1984 ലെ ആ കേരള സന്ദർശനത്തിന് ശേഷം വീണ്ടും അദ്ദേഹം കേരളത്തിൽ വരുന്നത് രണ്ട് ദിവസം മുൻപാണ്. ഇപ്രാവശ്യം വരുന്നത് ഫുട്ബോൾ കളിക്കാരൻ ആയിട്ടല്ല മറിച്ച് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6599" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2019/05/0000.jpg"><img class="alignnone size-full wp-image-6600" src="http://niraksharan.in/wp-content/uploads/2019/05/0000.jpg" alt="0000" width="960" height="687" /></a></p>
<p style="text-align: left;"><b style="color: #222222;"><span style="font-size: xx-large;">1</span></b>982 മുതൽ 86 വരെ മണിപ്പൂർ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു ഡോ: യുംനാം സദാനന്ദ സിങ്ങ്. അക്കാലത്താണ്, കൃത്യമായിപ്പറഞ്ഞാൽ 1984ൽ ആണ് ഫുട്ബോൾ കളിക്കാനായി ആദ്യമായി അദ്ദേഹം കേരളത്തിൽ (കണ്ണൂർ) എത്തുന്നത്. ഇന്ത്യൻ ഫുട്ട്ബോൾ ടീമിലേക്കുള്ള സെലൿഷന്റെ കടമ്പകൾ വരെ കടന്നെങ്കിലും എന്തുകൊണ്ടോ അവിടെ വച്ച് അദ്ദേഹം ഫുട്ബോളിനോട് വിടപറഞ്ഞു.</p>
<p>1984 ലെ ആ കേരള സന്ദർശനത്തിന് ശേഷം വീണ്ടും അദ്ദേഹം കേരളത്തിൽ വരുന്നത് രണ്ട് ദിവസം മുൻപാണ്. ഇപ്രാവശ്യം വരുന്നത് ഫുട്ബോൾ കളിക്കാരൻ ആയിട്ടല്ല മറിച്ച് ഒരു നാടകസംവിധായകൻ ആയിട്ടാണ്.</p>
<p>പറഞ്ഞു വരുന്നത് ‘നോ ബഡ്ജറ്റ്‘ എന്ന മൈമിനെക്കുറിച്ചാണ്; അഥവാ സംഭാഷണങ്ങൾ ഇല്ലാത്ത ഒരു നാടകത്തെ കുറിച്ചാണ്. ഇത്രയും നാളും സ്കൂൾ &#8211; യൂണിവേഴ്സിറ്റി തലങ്ങളിൽ നാം കണ്ടുവന്നിരുന്ന മൈമുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു മൈമാണ് ഡോ:യുംനാമിന്റെ ‘കാഗ്ലി മൈം തീയറ്റർ റിപ്പെർട്ടറി‘ അവതരിപ്പിക്കുന്നത്. ഇതിൽ പ്രകാശ സജ്ജീകരണമുണ്ട്, മേക്കപ്പുണ്ട്, വസ്ത്രാലങ്കാരമുണ്ട്, പാട്ടുണ്ട്. കഥാപാത്രങ്ങൾ തമ്മിൽ സംസാരിക്കുന്നത് അംഗവിക്ഷേപങ്ങളോടെയും ശരീരചലനങ്ങളിലൂടെയുമാണെന്ന് മാത്രം.</p>
<p><a href="http://niraksharan.in/wp-content/uploads/2019/05/20190512_195320.jpg"><img class="alignnone size-full wp-image-6602" src="http://niraksharan.in/wp-content/uploads/2019/05/20190512_195320.jpg" alt="20190512_195320" width="908" height="681" /></a></p>
<p>ഇതര സംസ്ഥാനങ്ങളിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും ഒരുപാട് സ്റ്റേജുകൾ കീഴടക്കിയവരാണ് ഇവർ. കേരളത്തിൽ നമുക്കവരെ കാണാൻ അവസരമുണ്ടായത് സംസ്ഥാനസർക്കാരും ഭാരത് ഭവനും ചേർന്ന് തിരുവനന്തപുരത്ത് പരിപാടി അവതരിപ്പിക്കാൻ ഇവരെ മണിപ്പൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ്. ലോകധർമ്മിയുടെ ഡയറക്ടർ ചന്ദ്രദാസൻ മാഷുമായുള്ള സൗഹൃദത്തിന്റെ പേരിൽ, തിരുവനന്തപുരത്തെ പ്രകടനത്തിന് ശേഷം വൈപ്പിൻകരയിലെ നായരമ്പലത്തെ നാടകവീട്ടിൽ എത്തി ഇന്നലെ ‘നോ ബഡ്ജറ്റ്’ പ്രദർശിപ്പിക്കാൻ അവർ തയ്യാറായി.</p>
<p>ഇന്നലെ വൈകീട്ട് നാടകവീട്ടിൽ ചെന്നില്ലായിരുന്നെങ്കിൽ ഒന്നാന്തരമൊരു കലാപ്രകടനം ജീവിതത്തിൽ എനിക്ക് നഷ്ടമായിപ്പോകുമായിരുന്നു. അത്രയ്ക്ക് ഉജ്ജ്വലമായ ഒരു പ്രകടനമായിരുന്നു അത്. സംസാരം ഇല്ലാതാകുമ്പോൾ, ആംഗ്യഭാഷയും ശരീരഭാഷയും മാത്രം പ്രേക്ഷകരിലേക്ക് സംവദിക്കാൻ ഉപയോഗിക്കുമ്പോളുള്ള വെല്ലുവിളി എത്ര മനോഹരമായിട്ടാണ് അവർ ഏറ്റെടുത്തിരിക്കുന്നത് !! നർമ്മത്തിന് നർമ്മം, നൃത്തത്തിന് നൃത്തം, അഭിനയ സാദ്ധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്തിയുള്ള കലാസൃഷ്ടി. ഭാഷയുടെ അതിർ‌വരമ്പില്ലാത്തതുകൊണ്ട് ചെവി കേൾക്കാത്തവർക്ക് പോലും ഈ കലാശിൽ‌പ്പം നിഷ്പ്രയാസം മനസ്സിലാക്കാം. എന്നിരുന്നാലും മണിപ്പൂരിന്റെ തനതായ വസ്ത്രരീതിയും സംഗീതവുമെല്ലാം സംവിധായകൻ ഇതിൽ ചേർത്ത് നിർത്തിയിരിക്കുന്നു. കലാകാരന്മാരിൽ രണ്ട് പേർ ശരിക്കും കേൾവിയും സംസാരവും ഇല്ലാത്തവരാണ്. കൈയ്യടികൾ അവർക്ക് കേൾക്കാനാവില്ല. പകരം കൈകളുയർത്തി വിരലുകൾ വിടർത്തി ഇളക്കി കാണിച്ച് വേണം നമ്മളവരെ പ്രോത്സാഹിപ്പിക്കാൻ. ഇതിൽ പകുതിയിലേറെ കലാകാരന്മാർ കേന്ദ്രസർക്കാറിന്റേയും മണിപ്പൂർ സർക്കാരിന്റേയും അംഗീകാരം ലഭിച്ചിട്ടുള്ളവരാണ്.</p>
<p><a href="http://niraksharan.in/wp-content/uploads/2019/05/20190512_205256.jpg"><img class="alignnone size-full wp-image-6603" src="http://niraksharan.in/wp-content/uploads/2019/05/20190512_205256.jpg" alt="20190512_205256" width="826" height="619" /></a></p>
<p>പതിമൂന്നോളം കലാകാരന്മാർ തിരുവനന്തപുരത്ത് നിന്ന് യാത്ര ചെയ്ത് നായരമ്പലത്ത് എത്തുന്നു. നേരെ സ്റ്റേജ് സെറ്റ് ചെയ്യാനുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കുന്നു, മൈമം കളിക്കുന്നു, ഭക്ഷണം കഴിക്കുന്നു, സ്റ്റേജ് സെറ്റിങ്ങ്സ് എല്ലാം വാരിക്കെട്ടുന്നു, കേരളത്തിൽ വന്നിട്ട് ഇന്നേവരെ കഴിച്ചതിൽ ഏറ്റവും നല്ല ഭക്ഷണം ആണെന്ന് പ്രശംസിച്ച് രാത്രി 10 മണിയോടെ തിരികെ തിരുവനന്തപുരത്തേക്ക് പോകുന്നു. ഒരു വലിയ കൈയ്യടിയോ വിരലുകൾ വിടത്തി ഇളക്കലോ അതിന് പകരമാവില്ലൊരിക്കലും.</p>
<p><a href="http://niraksharan.in/wp-content/uploads/2019/05/20190512_205824.jpg"><img class="alignnone size-full wp-image-6601" src="http://niraksharan.in/wp-content/uploads/2019/05/20190512_205824.jpg" alt="20190512_205824" width="908" height="681" /></a></p>
<p>ഡോ:യുംനാം മണിപ്പൂരിന്റെ ഓ. മാധവനോ എൻ. എൻ. പിള്ളയോ ആണെന്നാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ ഭാര്യ, മകൾ, മകൻ, അനുജൻ എന്നിങ്ങനെ അഞ്ചു പേർ ഈ ഗ്രൂപ്പിലുണ്ട്. കായിക ഇനങ്ങൾക്ക് മണിപ്പൂർ സർക്കാർ വാരിക്കോരി കൊടുക്കുമ്പോൾ കലാകാരന്മാർക്ക് ഒന്നും കൊടുക്കുന്നില്ല എന്ന പ്രതിഷേധം കൂടിയാണ് ഈ മൈമിലൂടെ ഡോക്ടർ വരച്ചു കാണിക്കുന്നത്. ഇടയ്ക്കിടയ്ക്കുള്ള കനത്ത കൈയ്യടികൾ, 70 മിനിറ്റ് നീണ്ട മനോഹരമായ സ്റ്റേജ് പ്രോഗ്രാം കാണികൾ മുഴുവൻ ആസ്വദിച്ചെന്നതിന്റെ തെളിവാണ്.</p>
<p>ഇതിലുള്ള ഒരു വിഷമം എന്താണെന്ന് വെച്ചാൽ, ഇത്തരമൊരു പ്രോഗ്രാം കാണണമെങ്കിൽ നമ്മൾ ചിലപ്പോൾ മണിപ്പൂരിലോ അല്ലെങ്കിൽ ഇവരുടെ പ്രോഗ്രാമുള്ള ഒരു വിദേശരാജ്യത്തോ പോകേണ്ടി വരും. പക്ഷേ നമ്മുടെ മുറ്റത്ത് വന്ന അവരത് കളിക്കുമ്പോൾ നമുക്ക് താല്പര്യം ഇല്ല. അൻപതിൽ താഴെ കാണികൾക്ക് മുൻപിലാണ് ഈ പ്രോഗ്രാം ഇന്നലെ അവതരിപ്പിക്കേണ്ടി വന്നത്. നായരമ്പലത്ത് ലോകധർമ്മി യുടെ നാടക വീട്ടിൽ എല്ലാം മാസവും ഇത്തരത്തിൽ ഒന്നും രണ്ടും വ്യത്യസ്തമായ പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. പക്ഷേ എന്നും കാണികൾ കുറവാണ്. എന്നുവെച്ച് കലാപരിപാടികൾക്ക് ഒരു മുടക്കവും വരുത്താൻ സംഘാടകർ തീരുമാനിച്ചിട്ടില്ല.</p>
<p>കാണണമെന്നും പങ്കെടുക്കണമെന്നും ഉള്ളവർ അവരവരുടെ ഫോൺ നമ്പറുകൾ തന്നാൽ സംഘാടകരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കുന്നതാണ്. കൃത്യമായി എല്ലാ പ്രോഗ്രാമുകളുടേയും വിവരം നിങ്ങൾക്ക് വാട്ട്സ് ആപ്പിൽ ലഭിക്കും.</p>
<p>ജൂൺ 1ന് കൽക്കത്തയിൽ നിന്നുള്ള സോമ ഗിരി എന്ന കലാകാരി നൃത്ത പരിപാടിയുമായി എത്തുന്നുണ്ട് ലോകധർമ്മിയിൽ. പരമ്പരാഗത നൃത്ത നാട്യ ആയോധന കലാ രൂപങ്ങളിൽ നിന്ന് ഊർജ്ജം കൊണ്ട് വികസിപ്പിച്ചെടുത്ത സമകാലീന നൃത്ത നാടകരൂപമാണ് അവരുടെ നൃത്യമന്ദിർ അവതരിപ്പിക്കുന്നത്. വേറെ എവിടെയെങ്കിലും ചെന്ന് അനായാസം നിങ്ങൾക്ക് ഇത് കാണാൻ പറ്റിയെന്നു വരില്ല. ജൂൺ 2 ന് അവർ സംഘടിപ്പിക്കുന്ന വർക്ക്ഷോപ്പും നാടകവീട്ടിലുണ്ട്. ഇതെല്ലാം സൌജന്യമായാണ് കാണാനൊക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.</p>
<p>ഒരു പ്രാവശ്യമെങ്കിലും വന്നു നോക്കൂ. നഗരത്തിൽ നിന്ന് അല്പം ദൂരെ ആണെന്നുള്ളത് ശരിയാണ്. പക്ഷേ നിങ്ങൾക്ക് നാടകവീട്ടിൽ ലഭിക്കാൻ പോകുന്ന കലാപരിപാടികൾ ഇതല്ലാതെ കാണണമെങ്കിൽ ചിലപ്പോൾ എത്രയോ ദൂരം കിടക്കുന്ന മണിപ്പൂർ പോലുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ വരെ യാത്ര ചെയ്യേണ്ടി വരും. അതിന് പകരം കഷ്ടി 10 &#8211; 12 കിലോമീറ്റർ സഞ്ചരിക്കേണ്ടി വന്നാൽ അതിലൊരു നഷ്ടവുമില്ല. മാസത്തിലെ എല്ലാ രണ്ടാം ശനിയാഴ്ച്ചയും പ്രതിമാസ പരിപാടികളുണ്ടാകും. അതിന് പുറമെ മറ്റനേകം പരിപാടികളും.</p>
<p>സൂചിപ്പിച്ച് പോകുന്നു എന്നുമാത്രം. സൗകര്യമുള്ളവർ സ്വീകരിക്കുക. ഇതൊക്കെ സംഘടിപ്പിക്കുന്നവർ അമരന്മാരൊന്നുമല്ല. മണ്ണടിഞ്ഞുപോയതിനുശേഷം, അവിടെ അങ്ങനെയുണ്ടായിരുന്നു ഇങ്ങനെയുണ്ടായിരുന്നു, അയാൾ കലയ്ക്ക് വേണ്ടി ഇങ്ങനെ ചെയ്തു അങ്ങനെ ചെയ്തു, ഇന്നാരുമില്ല അങ്ങനെയൊക്കെ ചെയ്യാൻ എന്നൊക്കെ പരാതിയും വ്യസനവും പ്രകടിപ്പിക്കുന്നതിനേക്കാൾ ഭേദമാകും അത്.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6599" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=6599</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> സംഗീതത്തിനുമപ്പുറം ബോംബെ ജയശ്രീ</title>
		<link>http://niraksharan.in/?p=6262</link>
		<comments>http://niraksharan.in/?p=6262#comments</comments>
		<pubDate>Sun, 17 Feb 2019 06:14:39 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[സംഗീതം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=6262</guid>
		<description><![CDATA[കൃതി 2019 ൽ ഫെബ്രുവരി 15ന് പ്രശസ്ത ഗായിക ബോംബെ ജയശ്രീയ്ക്കൊപ്പം എന്റെ സുഹൃത്ത് കൂടെയായ രേണുക അരുണിന്റെ സംഭാ‍ഷണങ്ങൾക്കിടയിൽ നിന്ന് കിട്ടിയ ഒരു അനുഭവം കൌതുകകരവും സ്നേഹനിർഭരവും ചിന്തനീയവുമായിരുന്നു. സാധാരണ, കലാകാരന്മാർ അവരുടെ പരിപാടികൾ അവസാനിപ്പിക്കുമ്പോൾ ആരാധകരും ഫോളോവേർസുമൊക്കെ ചുറ്റും കൂടുകയും ഓട്ടോഗ്രാഫ് വാങ്ങുകയും ഒപ്പം നിന്ന് സെൽഫി എടുക്കുകയുമൊക്കെ പതിവാണല്ലോ ? കൂട്ടത്തിൽ അവരുടെ പാട്ടിനെപ്പറ്റിയോ കർമ്മ മണ്ഡലത്തിലെ കാര്യങ്ങളെപ്പറ്റിയോ പുകഴ്ത്തുകയും സ്നേഹം അറിയിക്കുകയുമൊക്കെ സ്വാഭാവിക സംഭവങ്ങൾ മാത്രം. കൃതി 2019ൽ ഗായികയുടെ കാൽ തൊട്ട് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6262" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2019/02/99.jpg"><img class="aligncenter wp-image-6263 size-full" src="http://niraksharan.in/wp-content/uploads/2019/02/99.jpg" alt="99" width="960" height="714" /></a></p>
<p style="text-align: left;"><b style="color: #222222;"><span style="font-size: xx-large;">കൃ</span></b>തി 2019 ൽ ഫെബ്രുവരി 15ന് പ്രശസ്ത ഗായിക <a href="https://www.facebook.com/BombayJayashriRamnath/?__xts__[0]=68.ARB4voLxU_PcLrM_TGTChvL8IMPGbFHAo2jrSBn1TMxgq_0PiGFyUse1ZYaKqdgekXea4h3rrKNgNW-3-dZuthq432_PM2aS_3CzCuEUn9jepFQltV87vgoBrBnVOVSH-lO4a8fg6Paa5lDWMcbIwl6XiGwoXmCcq1lCd23zmCxOBmGL3rBVETgGLpQyRYpl6F2c4_4sLsmBTogwHg">ബോംബെ ജയശ്രീ</a>യ്ക്കൊപ്പം എന്റെ സുഹൃത്ത് കൂടെയായ <a href="https://www.facebook.com/renuka.ananditha">രേണുക അരുണി</a>ന്റെ സംഭാ‍ഷണങ്ങൾക്കിടയിൽ നിന്ന് കിട്ടിയ ഒരു അനുഭവം കൌതുകകരവും സ്നേഹനിർഭരവും ചിന്തനീയവുമായിരുന്നു.</p>
<p>സാധാരണ, കലാകാരന്മാർ അവരുടെ പരിപാടികൾ അവസാനിപ്പിക്കുമ്പോൾ ആരാധകരും ഫോളോവേർസുമൊക്കെ ചുറ്റും കൂടുകയും ഓട്ടോഗ്രാഫ് വാങ്ങുകയും ഒപ്പം നിന്ന് സെൽഫി എടുക്കുകയുമൊക്കെ പതിവാണല്ലോ ? കൂട്ടത്തിൽ അവരുടെ പാട്ടിനെപ്പറ്റിയോ കർമ്മ മണ്ഡലത്തിലെ കാര്യങ്ങളെപ്പറ്റിയോ പുകഴ്ത്തുകയും സ്നേഹം അറിയിക്കുകയുമൊക്കെ സ്വാഭാവിക സംഭവങ്ങൾ മാത്രം. കൃതി 2019ൽ ഗായികയുടെ കാൽ തൊട്ട് വന്ദിക്കുന്നവരെയും എനിക്ക് കാണാനായി.</p>
<p>അത്തരത്തിൽ ബോംബെ ജയശ്രീയ്ക്ക് ഉണ്ടായ വ്യത്യസ്തമായ ഒരു അനുഭവമാണ് അവർ പങ്കുവെച്ചത്. പുകഴ്ത്തലുകൾക്കിടയിൽ എപ്പോഴെങ്കിലും ഇകഴ്ത്തലുകൾ കേൾക്കേണ്ടി വന്നാൽ എന്തായിരിക്കും കഥ ! അത്തരത്തിലൊരു അനുഭവം.</p>
<p>ഒരു കച്ചേരി കഴിഞ്ഞ് ഇറങ്ങിയപ്പോൾ തടിച്ചുകൂടിയ ആരാധകർക്കിടയിൽ നിന്ന് എട്ടുപത്ത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യൻ അവർക്കടുത്ത് ചെന്ന് പറഞ്ഞു. ‘<span style="color: #0000ff;">മാഡം ഇന്ന് പാടിയതെല്ലാം തെറ്റായിരുന്നു. ഒരുപാട് തെറ്റുണ്ടായിരുന്നു</span>.’ എന്നൊക്കെ. ഗായിക വല്ലാതായി. കുട്ടിയുടെ കൂടെയുള്ള അവന്റെ അമ്മ അവനെ എന്തുകൊണ്ട് അവിടന്ന് അവനെ വിളിച്ചുകൊണ്ട് പോകുന്നില്ല എന്നുവരെ അവർ ബേജാറായി. ഏറേ നേരം കഴിഞ്ഞിട്ടും അവന്റെ വാക്കുകൾ നൽകിയ വിഷമത്തിൽ നിന്ന് പുറത്തുകടക്കാൻ അവർക്കായില്ല.</p>
<p>അങ്ങനെയിരിക്കുമ്പോൾ രാത്രി ഭക്ഷണം കഴിക്കാൻ ചെന്ന സ്ഥലത്ത് ആ പയ്യനും അവന്റെ അമ്മയുമുണ്ട്. ഗായികയ്ക്ക് ആകെ പരിഭ്രമമായി. പയ്യൻ ജനങ്ങൾക്ക് മുന്നിൽ വെച്ച് രാവിലത്തെ കാര്യം ആവർത്തിക്കുമോ എന്നായിരുന്നു അവരുടെ ആശങ്ക. പ്രതീക്ഷിച്ചതുപോലെ ചിലത് സംഭവിച്ചു. പയ്യന്റെ അമ്മ ഗായികയ്ക്ക് അരികിൽ ചെന്ന് രാവിലെ ഉണ്ടായ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. പയ്യന്റെ പേര് പ്രകാശ്. അവന് ഓട്ടിസം ഉണ്ട്. അമ്മയായ തനിക്ക് പാട്ടും രാഗങ്ങളും ഒന്നും അത്ര പിടിയില്ലെന്നും അവൻ പക്ഷെ ദിവസം മുഴുവൻ ഗായികയുടെ പാട്ടുകൾ സ്ഥിരമായി കേൾക്കുന്ന ആളാണെന്നും അവർ അറിയിച്ചു. ബ്രേക്ക്ഫാസ്റ്റിന് ഒരു ഗാനം ലഞ്ചിന് മറ്റൊന്ന്, അങ്ങനെയങ്ങനെ അവന്റെ ഒരു ദിവസം മുഴുവനുള്ള ഓരോ കാര്യങ്ങളിലും ബോംബെ ജയശ്രീ എന്ന അവന്റെ ഇഷ്ടഗായികയുടെ ഗാനങ്ങളാണ് ആ വീട്ടിൽ നിറഞ്ഞുനിൽക്കുന്നത്. അതിലും വലിയ ഒരു ആരാധകൻ ഗായികയ്ക്ക് ഇല്ലെന്ന് തന്നെ വേണമെങ്കിൽ പറയാം. അങ്ങനെയുള്ള ഗായിക പക്ഷേ കുറേ സ്ഥലങ്ങളിൽ താളവും സ്വരവും ഒക്കെ തെറ്റിച്ചിട്ടുണ്ടെന്നാണ് പയ്യൻ പറയുന്നത്. തനിക്കൊന്നും ഇതേപ്പറ്റി അറിയില്ല, ക്ഷമിക്കണം എന്ന് പറഞ്ഞ് ആ അമ്മ പോയി.</p>
<p>അന്നത്തെ പരിപാടി റെക്കോഡ് ചെയ്തവരുടെ അടുത്തേക്കാണ് അടുത്ത ദിവസം ഗായിക ചെന്നത്. ട്രാക്കുകളെല്ലാം സസൂക്ഷ്മം കേട്ടപ്പോൾ പ്രകാശ് പറഞ്ഞതുപോലുള്ള തെറ്റുകൾ അതിലുണ്ട്. അവന് ആ ഗാനങ്ങൾ അത്രയ്ക്കധികം ഹൃദിസ്ഥമായിരുന്നെന്ന് ഉറപ്പ്.  20 വർഷം കഴിഞ്ഞിട്ടും പ്രകാശിനെ പിന്നീട് ഗായികയ്ക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നത് ഒരു ദുഃഖമായി ബാക്കി നിൽക്കുന്നു. പുകഴ്ത്തുന്നവർക്കിടയിൽ, വേറിട്ട ശബ്ദത്തിൽ ഒരു ഇകഴ്ത്തൽ വന്നാൽ തള്ളിക്കളയരുത് എന്ന സന്ദേശമുണ്ടായിരുന്നു ആ അനുഭവത്തിൽ.</p>
<p>ഗായിക ഇത് പറഞ്ഞ് തുടങ്ങുമ്പോൾ രണ്ടാം വരിയിൽ അമ്മയ്ക്കൊപ്പം ഇരുന്നിരുന്ന ഭിന്നശേഷിക്കാരനായ ഒരു പയ്യൻ അസ്വസ്ഥനായി ചില ശബ്ദങ്ങൾ ഉണ്ടാക്കിയത്,  മുൻ‌നിരയിലുള്ള ഞാനടക്കമുള്ള എല്ലാവർക്കും അൽ‌പ്പമെങ്കിലും അലോസരം ഉണ്ടാക്കിയിരുന്നു. അധികം താമസിയാതെ ആ പയ്യനെ അവന്റെ അമ്മ നിർബന്ധിച്ച് പുറത്തേക്ക് കൊണ്ടുപോയി. അതോടെ ആ ഒച്ചയും ബഹളവും തീർന്നു. ആദ്യ അനുഭവം സദസ്സിനോട് പങ്കുവെക്കുന്നതിനിടയിൽ, “എന്തിനാണ് ആ പയ്യനെ പുറത്തേക്ക് കൊണ്ടുപോയത്?” എന്ന് ഗായിക ചോദിച്ചത് സത്യത്തിൽ അമ്പരപ്പിച്ചു. സ്വന്തം പ്രോഗ്രാം നടക്കുന്നിടത്ത് ഒച്ചപ്പാടും ബഹളവും കച്ചറയും ആരെങ്കിലും ആഗ്രഹിക്കുമോ ?</p>
<p>ഗായികയുമായുള്ള സംവാദം അവസാനിച്ചതോടെ അത്തരം സംശയങ്ങൾക്കെല്ലാം മറുപടി കിട്ടിയിരുന്നു. അവരിപ്പോൾ ഓട്ടിസം ബാധിച്ച കുട്ടികൾക്കും സംഗീതമെന്തെന്ന് അൽ‌പ്പം പോലും അറിയാത്ത ഗ്രാമവാസികളായ ധാരാളം കുട്ടികൾക്കും, അവരുടെ തട്ടകത്തിൽ ചെന്ന് തികച്ചും വ്യത്യസ്തമായ രീതിയിൽ സംഗീതം പഠിപ്പിക്കുന്നു. സംഗീതം കവിത രൂപത്തിൽ കുട്ടികളിൽ നിന്ന് വെളിയിലെത്തിക്കുന്നു. ‘നിലാ വാ’ എന്ന് വെറുതെ പാടിക്കുന്നതിന് പകരം ‘നിലാ’ എന്താണെന്ന് സ്വന്തമായി എഴുതാൻ കുട്ടികളോട് ആവശ്യപ്പെട്ടപ്പോൾ അവരിലൊരാൾ എഴുതിയത്. ‘നിലാ എൻ അമ്മാവുടെ പൊട്ട്’ എന്നാണ്. എത്ര മനോഹരമാണ് ആ ഭാവനയെന്ന് നോക്കൂ.</p>
<p>കുട്ടികൾക്ക് വേണ്ടിയുള്ള ഈ പ്രവർത്തനങ്ങളെ മാദ്ധ്യമങ്ങളും പൊതുസമൂഹവും പ്രകീർത്തിക്കുന്നുണ്ട്. പക്ഷേ, താനത് ചെയ്യുന്നത് ആത്മസംതൃപ്തിയ്ക്ക് വേണ്ടി മാത്രമാണെന്ന് ഗായിക പറയുമ്പോൾ വിശ്വസിക്കാതിരിക്കാൻ ഒരു കാരണവുമില്ല. വിശ്വസിക്കാൻ കാരണങ്ങൾ ഉണ്ട് താനും. ഹാളിൽ ശബ്ദമുണ്ടാക്കിയ പയ്യനെ അവന്റെ അമ്മ വെളിയിലേക്ക് കൊണ്ടുപോയത് ഗായികയ്ക്ക് സത്യത്തിൽ വിഷമമാണുണ്ടാക്കിയതെന്ന് എനിക്കൽ‌പ്പം പോലും സംശയമില്ല.</p>
<p>ചിലർ സംഗീതം മാത്രം പൊഴിക്കുമ്പോൾ ചിലർ സംഗീതത്തിലൂടെ സ്നേഹവും കരുതലും എമ്പാടും പടർത്തുന്നു. ഒരുപാട് ഗാനങ്ങളിലൂടെ ഞാനിഷ്ടപ്പെട്ടിരുന്ന ബോംബെ ജയശ്രീ അല്ല ഇന്നലെ മുതൽ അവരെനിക്ക്. ഒരു മനുഷ്യസ്നേഹി കൂടെയായ അവരോടുള്ള അരാധനയും സ്നേഹവും പതിന്മടങ്ങാണിപ്പോൾ. കൃതി 2019ൽ കേൾക്കാനായതിൽ മനസ്സിൽത്തട്ടിയ സെഷൻ ആരുടേതെന്ന് ചോദിച്ചാൽ ബോംബെ ജയശ്രീയുടേത് എന്നല്ലാതെ മറ്റൊരുത്തരം എനിക്കില്ല.</p>
<p><strong>വാൽക്കഷണം:-</strong> ‘നിലാ വാ’ എന്ന് ഞാനുൾപ്പെട്ട സദസ്സിനെക്കൊണ്ടും സങ്കോചങ്ങളേതുമില്ലാതെ ഗായിക പാടിപ്പിച്ചു. അവർക്കൊപ്പം ഒരു ഫോട്ടോ ഞാനുമെടുത്തു. ആനന്ദലബ്ദ്ധിക്കിനി എന്തുവേണം.</p>
<p>.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6262" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=6262</wfw:commentRss>
		<slash:comments>1</slash:comments>
		</item>
		<item>
		<title> റഹ്‌മാൻ ഷോയും കോപ്പിറൈറ്റും</title>
		<link>http://niraksharan.in/?p=5866</link>
		<comments>http://niraksharan.in/?p=5866#comments</comments>
		<pubDate>Sat, 26 May 2018 07:25:06 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പരിസ്ഥിതി]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[സംഗീതം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=5866</guid>
		<description><![CDATA[ഷാജി  ടി.യു. വർഷങ്ങളായി എന്റെ സുഹൃത്താണ്. ഇരുമ്പനത്ത് പാടം നികത്താൻ വേണ്ടി ഏർപ്പാടാക്കിയ എ.ആർ.റഹ്‌മാൻ ഷോയ്ക്ക് ടിക്കറ്റെടുത്ത്, മഴയും ചെളിയും കാരണം പരിപാടി നടക്കാത്തതിന്റെ പേരിൽ അനുഭവിച്ച ദുരിതങ്ങളെല്ലാം ഷാജി ഫേസ്ബുക്കിൽ എഴുതിയിട്ടിരുന്നു. ആ വിഷയത്തെപ്പറ്റി കൂടുതൽ പഠിച്ച് കുറിച്ചിടണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നതുകൊണ്ട് ഷാജിയുമായി ഫോണിൽ സംസാരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. പക്ഷെ, സമയക്കുറവുകാരണം എഴുതിയിടാൻ സാധിച്ചില്ല. ഷാജി അന്ന് എഴുതിയിട്ട ആ ഫേസ്ബുക്ക് പോസ്റ്റ് ഫ്ലവേർസ് ചാനൽ ഇടപെട്ട് ഇപ്പോൾ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു. അതിനവർ പറയുന്ന [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=5866" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p style="text-align: left;"><a href="https://www.facebook.com/tushaji"><b style="color: #222222;"><span style="font-size: xx-large;">ഷാ</span></b>ജി  ടി.യു.</a> വർഷങ്ങളായി എന്റെ സുഹൃത്താണ്. ഇരുമ്പനത്ത് പാടം നികത്താൻ വേണ്ടി ഏർപ്പാടാക്കിയ എ.ആർ.റഹ്‌മാൻ ഷോയ്ക്ക് ടിക്കറ്റെടുത്ത്, മഴയും ചെളിയും കാരണം പരിപാടി നടക്കാത്തതിന്റെ പേരിൽ അനുഭവിച്ച ദുരിതങ്ങളെല്ലാം ഷാജി ഫേസ്ബുക്കിൽ എഴുതിയിട്ടിരുന്നു. ആ വിഷയത്തെപ്പറ്റി കൂടുതൽ പഠിച്ച് കുറിച്ചിടണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നതുകൊണ്ട് ഷാജിയുമായി ഫോണിൽ സംസാരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. പക്ഷെ, സമയക്കുറവുകാരണം എഴുതിയിടാൻ സാധിച്ചില്ല.</p>
<figure id="attachment_5867" style="width: 614px;" class="wp-caption aligncenter"><a href="http://niraksharan.in/wp-content/uploads/2018/05/a-r-rahman-show-kochi.jpg"><img class="wp-image-5867 " src="http://niraksharan.in/wp-content/uploads/2018/05/a-r-rahman-show-kochi.jpg" alt="a-r-rahman-show-kochi" width="614" height="216" /></a><figcaption class="wp-caption-text"><strong><span style="color: #0000ff;">                          ചിത്രത്തിന് കടപ്പാട്:- ഫ്ലവേർസ് ചാനൽ</span></strong></figcaption></figure>
<p>ഷാജി അന്ന് എഴുതിയിട്ട ആ ഫേസ്ബുക്ക് പോസ്റ്റ് ഫ്ലവേർസ് ചാനൽ ഇടപെട്ട് ഇപ്പോൾ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു. അതിനവർ പറയുന്ന കാരണം &#8221; The content infringes their copyright(s) &#8221; എന്നാണ്. എന്നുവെച്ചാൽ, സ്വന്തം ദുരിതങ്ങൾ ചൂണ്ടിക്കാണിച്ച് ഷാജി എഴുതിയിട്ട പോസ്റ്റിന്റെ കോപ്പി റൈറ്റ് ഫ്ലവേർസ് ചാനലിനാണ് പോലും !! ഇനിയും ഇത്തരം കോപ്പിറൈറ്റ് വ്യതിയാനങ്ങൾ വരുത്തിയാൽ ഷാജിയുടെ ഫേസ്ബുക്ക് അക്കൌണ്ട് തന്നെ ഡിലീറ്റ് ചെയ്യുമെന്നും ഭീഷണിയുണ്ട്. ആ രേഖകൾ താഴെ കാണാം.</p>
<p><a href="http://niraksharan.in/wp-content/uploads/2018/05/Flowers_01.jpg"><img class="aligncenter wp-image-5869 size-full" src="http://niraksharan.in/wp-content/uploads/2018/05/Flowers_01.jpg" alt="Flowers_01" width="702" height="733" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2018/05/Flowers_02.jpg"><img class="aligncenter wp-image-5870 size-full" src="http://niraksharan.in/wp-content/uploads/2018/05/Flowers_02.jpg" alt="Flowers_02" width="702" height="435" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2018/05/Flowers_03.jpg"><img class="aligncenter wp-image-5871 size-full" src="http://niraksharan.in/wp-content/uploads/2018/05/Flowers_03.jpg" alt="Flowers_03" width="702" height="237" /></a></p>
<p>ഗോകുലം ഗോപാലൻ, മെഡിക്കൽ ട്രസ്റ്റ്, ശ്രീകണ്ഠൻനായർ എന്നിങ്ങനെയുള്ള വൻ‌കക്ഷികൾ മറുഭാഗത്തുണ്ടെങ്കിൽ, ഓൺലൈൻ ഇടങ്ങളിൽ പിറവി കൊള്ളുന്ന പോസ്റ്റുകളുടെ പിതൃസ്ഥാനം പോലും അവർ പിടിച്ചെടുക്കുമെന്നും അതിനെതിരെ തോന്ന്യവാസ നടപടികൾ കൈക്കൊള്ളുമെന്നുമല്ലേ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് ?</p>
<p>ഒന്നുകൂടെ മനസ്സിലാക്കേണ്ടതുണ്ട്. റഹ്‌മാൻ ഷോ അലങ്കോലമായതിനെപ്പറ്റി ദേശാഭിമാനിയിൽ ഉൾപ്പേജിലെങ്ങോ ഒരുകോളം വാർത്തയും ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിലും വാർത്ത വന്നു എന്നതൊഴിച്ചാൽ കേരളത്തിലെ മറ്റൊരു പത്രങ്ങളിലും അതൊരു വാർത്തയായിരുന്നില്ല. മാദ്ധ്യമങ്ങൾ ചെയ്യുന്ന നെറികേടുകൾ അവർ പരസ്പരം മറച്ചുവെക്കുകയാണ് പതിവ്. ഏതാനും മാസങ്ങൾക്ക് മുൻപ്, ഒരു ‘പ്രമുഖ‘ ചാനലിന്റെ, പാടം നികത്തി പണിതീർത്ത കെട്ടിടസമുച്ചയം, ഉത്ഘാടനത്തിന് മുൻപ് ഇടിഞ്ഞുവീണിട്ടും പത്രങ്ങളിലൊന്നും വാർത്തയാകാഞ്ഞതും അതുകൊണ്ടുതന്നെയാണ്. ഒരു പരിധിക്കപ്പുറം പരസ്പരം ചെളിവാരി എറിയാൻ മാദ്ധ്യമങ്ങൾ മുതിരില്ല. അവരാരും തന്നെ പുണ്യവാളന്മാർ അല്ലെന്നതുതന്നെ കാരണം. ഇന്നല്ലെങ്കിൽ നാളെ അവർ ഓരോരുത്തരുടേയും തെറ്റുകുറ്റങ്ങൾ വിമർശിക്കപ്പെട്ടേക്കാം എന്നതുകൊണ്ട് ഇത്തരം വാർത്തകൾക്ക് നേരെ സൌകര്യപൂർവ്വം അവർ കണ്ണടക്കുന്നു.</p>
<p><a href="http://niraksharan.in/wp-content/uploads/2018/05/32525954_1656218681142115_1101829393992384512_n.jpg"><img class="aligncenter wp-image-5872 " src="http://niraksharan.in/wp-content/uploads/2018/05/32525954_1656218681142115_1101829393992384512_n.jpg" alt="32525954_1656218681142115_1101829393992384512_n" width="238" height="732" /></a></p>
<p><strong><em><span style="color: #0000ff;">                                                                  ദേശാഭിമാനി  വാർത്ത</span></em></strong></p>
<p>ഇതൊരു നല്ല പ്രവണതയല്ല. ഒരു പത്രസ്ഥാപനമോ ചാനലോ സ്വന്തമായിട്ടുള്ളവർക്ക് എന്തുമാകാം എന്ന അവസ്ഥ അരാജകത്വമല്ലാതെ മറ്റെന്താണ് ? പത്ര-ദൃശ്യമാദ്ധ്യമങ്ങൾ വിഴുങ്ങുന്ന വാർത്തകൾ സധൈര്യം പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ പത്രങ്ങൾക്കും വ്യക്തികൾക്കും എതിരെ പണക്കൊഴുപ്പുകൊണ്ടും കൈയ്യൂക്ക് കൊണ്ടും മാദ്ധ്യമ വല്യച്ഛന്മാർ ജയിച്ചുപോകുന്ന അവസ്ഥയുണ്ടെങ്കിൽ അതൊട്ടും തന്നെ അഭിലഷണീയമല്ല. പാർട്ടിക്കാർ കുറ്റം ചെയ്താൽ ചോദ്യം ചെയ്യാൻ എതിർ കക്ഷികളെങ്കിലുമുണ്ട്. സമുദായ സംഘടനകളോ നേതാക്കന്മാരോ തെറ്റ് ചെയ്താലും ചോദ്യം ചെയ്യാൻ മറുവശത്ത് ആരെങ്കിലുമൊക്കെയുണ്ട്. പക്ഷെ മാദ്ധ്യമങ്ങൾക്കെതിരെ ഒന്നും സാദ്ധ്യമല്ലെന്നാണ് അവസ്ഥയെങ്കിൽ അതിന് പരിഹാരം ഉണ്ടായേ തീരൂ.</p>
<p>എന്തായാലും കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയ സ്ഥിതിയ്ക്ക്, എ.ആർ.റഹ്‌മാൻ ഷോയുടെ മറവിൽ നടന്ന പാടം നികത്തൽ ഗൂഢാലോചനയെക്കുറിച്ച്, സമയക്കുറവ് കാരണം എഴുതാൻ വിട്ടുപോയ ആ വരികൾ അൽ‌പ്പം വൈകിയാണെങ്കിലും ഞാൻ എഴുതിയിടുകയാണ്. ആരൊക്കെയാണ് ഇത് ഡിലീറ്റ് ചെയ്യിക്കാൻ വരുന്നതെന്ന് അറിയണമല്ലോ. ഷാജി <a href="https://www.facebook.com/tushaji/posts/10155613966834021"> രണ്ടാമതും ഈ വിഷയത്തിൽ പോസ്റ്റ്</a> ഇട്ടിട്ടുണ്ട്. സമയമുള്ളവർ അതുകൂടെ വായിക്കുക.</p>
<p>അലങ്കോലമായ എ.ആർ.റഹ്‌മാൻ ഷോയെപ്പറ്റി എനിക്ക് പറയാനുള്ള കാര്യങ്ങൾ അക്കമിട്ട് നിരത്തുന്നു.</p>
<p><strong>1.</strong> പാടം നികത്തുക എന്നതായിരുന്നു ആ ഷോയ്ക്ക് പിന്നിലുള്ള മുഖ്യ അജണ്ട. അല്ലെങ്കിൽ എറണാകുളത്ത് മറ്റ് പലയിടങ്ങൾ ഉണ്ടായിട്ടും എന്തിന് ഇരുമ്പനത്തെ പാടം ഷോയ്ക്ക് വേണ്ടി തിരഞ്ഞെടുത്തു. മെയ് മാസത്തിൽ അലങ്കോലമായ ഷോ, ജൂൺ 23, 24 തീയതികളിൽ വീണ്ടും നടത്തുന്നത് അങ്കമാലിയിലെ കൺ‌വെൻഷൻ സെന്ററിൽ വച്ചാണ്. അതെന്തുകൊണ്ട് ആദ്യം ചെയ്തില്ല ? പാടം നികത്തിക്കഴിഞ്ഞല്ലോ. ഇനി എവിടെ വച്ച് വേണമെങ്കിലും നടത്താം എന്നതാണ് അതിനുത്തരം. പാടം പൂർവ്വസ്ഥിതിയിലാക്കാൻ റവന്യൂ വകുപ്പ് ഇണ്ടാസ് ഇറക്കിയിട്ടുണ്ടെങ്കിലും അതെത്രത്തോളം നടക്കുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിവരും. മൂന്നാറിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പോയി മുട്ടുമടക്കിയ അതേ റവന്യൂ വകുപ്പ് തന്നെയല്ലേ ഈ ഉത്തരവിന്റെ പിന്നിലും ?</p>
<p><strong>2.</strong> ഇരുമ്പനം പോലുള്ള, പോകാനും വരാനും നല്ലൊരു വഴിപോലും ഇല്ലാത്ത ഒരു സ്ഥലത്ത് അത്രയും വലിയ ഒരു ജനക്കൂട്ടത്തെ സമ്മേളിപ്പിക്കാൻ അധികാരികൾക്കെങ്ങനെ കഴിഞ്ഞു. ഒരു അത്യാഹിതം ഉണ്ടായാൽ ഫയർ‌ഫോർസിനോ ആംബുലൻസിനോ പോലും പോകാൻ പറ്റാത്ത തരത്തിലുള്ള ദുരിതം പിടിച്ച ഒരു വഴിയാണ് അങ്ങോട്ടുള്ളതെന്ന് ഇപ്പോൾ പോയി നോക്കിയാലും ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത്തരം പരിപാടികൾക്ക് അനുമതി നൽകുമ്പോൾ പൊലീസ് ഇതൊന്നും അന്വേഷിക്കാറില്ലേ ?</p>
<p><strong>3.</strong> അത്യാഹിതം എന്ന് പറയുമ്പോൾ പലതരത്തിൽ ഉണ്ടാകാം.</p>
<p><strong>          (a)</strong> മഴക്കാലമായതുകൊണ്ട്, നനഞ്ഞുകിടക്കുന്ന മൈതാനത്ത് ഒരു ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ അതുമൂലം സാദ്ധ്യതയുള്ള വലിയൊരു അപകടം.</p>
<p><strong>          (b)</strong> പരിപാടി നടക്കുമ്പോൾ പരിസരത്തുള്ള പാടത്തുനിന്ന് ഒരു പാമ്പ് കയറി വന്ന് ജനങ്ങൾക്കിടയിൽ ഇഴയാൻ തുടങ്ങിയാൽ എന്താകുമായിരുന്നു ? തലങ്ങും വിലങ്ങും ഓടുന്ന ജനങ്ങൾ കുറേപ്പേരെങ്കിലും പരസ്പരം ചവിട്ടേറ്റ് അവസാനിക്കും. സത്യത്തിൽ അങ്ങനെ ഒരാളെ അന്നവിടെ പാമ്പ് കടിച്ചിരുന്നു. വിശദവിവരങ്ങൾ അറിയണമെന്നുണ്ടെങ്കിൽ അന്നവിടെ ആംബുലൻസ് സർവ്വീസ് നടത്തിയവരോട് അന്വേഷിച്ചാൽ മതിയാകും. ആംബുലൻസിലാണ് കടിയേറ്റ വ്യക്തിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അങ്ങനെ നോക്കിയാൽ അന്നവിടെ പരിപാടി നടക്കാതിരുന്നത് ജനങ്ങളുടെ ഭാഗ്യമെന്ന് മാത്രം കരുതിയാൽ മതി.</p>
<p><strong>         (c)</strong> ഇതൊന്നുമല്ലാതെ തന്നെ ഒരാൾക്കൊരു ശാരീരിക അസ്വാസ്ഥ്യം ഉണ്ടായാൽ ആ ചെളിക്കുഴിയിൽ നിന്ന് വെളിയിൽ കൊണ്ടുവന്ന് ജീവൻ രക്ഷിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയായിരുന്നു.</p>
<p><strong>4.</strong> ഈ പരിപാടിയുടെ പേരിൽ അന്ന് നഗരത്തിലുണ്ടായ ഗതാഗതസ്തംഭനം ഇക്കാലത്തിനിടയ്ക്കൊന്നും കാണാത്ത തരത്തിലുള്ളതായിരുന്നു. IPL ക്രിക്കറ്റും ഫുട്ട്ബോളുമൊക്കെ നടക്കുമ്പോഴും നഗരഹൃദയത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. പക്ഷേ, അതൊക്കെ നിയന്ത്രിക്കപ്പെടാറുമുണ്ട്. നഗരത്തിന് വെളിയിലല്ലേ നടക്കുന്നതെന്ന ചിന്തയിൽ, കാര്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ പദ്ധതിയിട്ട ഈ ഷോ എല്ലാത്തരത്തിലും അധികൃതരുടെ അനാസ്ഥയുടെ അങ്ങേയറ്റമായിരുന്നു.</p>
<p><strong>5. </strong> എ.ആർ.റഹ്‌മാൻ എന്ന വ്യക്തിയോടുള്ള ആദരവ് കാരണമാണ് ജനങ്ങൾ ഇത്രയെങ്കിലും ക്ഷമിച്ചതെന്ന് വേണം കരുതാൻ. എങ്കിലും അദ്ദേഹത്തോട് ഒന്ന് പറയണമെന്നുണ്ട്. സ്വന്തം പരിപാടി നടക്കാൻ പോകുന്ന ഇടം നേരത്തേ കാലത്തെ കണ്ട് വിലയിരുത്തി സുരക്ഷ, വാഹനസൌകര്യം, എന്നീ കാര്യങ്ങൾ പരിഗണിക്കപ്പെടുന്നുണ്ടോയെന്ന് മനസ്സിലാക്കി മാത്രം പരിപാടി ചെയ്യാമെന്ന് സമ്മതിച്ചാൽ അങ്ങയോടുള്ള ആദരവ് ഇനിയും വർദ്ധിക്കുകയേ ഉള്ളൂ.</p>
<p>ഇനി, കോപ്പിറൈറ്റ് ഫ്ലവേർസ് ചാനലിനാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്കിൽ നിന്ന് ഡിലീറ്റ് ചെയ്യിപ്പിച്ച ഷാജിയുടെ പോസ്റ്റിലെ വരികൾ  ഷാജി അയച്ചുതന്നത് അതേപടി താഴെ ചേർക്കുന്നു.<br />
&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;-<br />
<em><span style="color: #993300;">ചില കാര്യങ്ങള്‍ സ്വാഭാവികമായും പരാജയപ്പെടേണ്ടതാണ്. കേവലം രണ്ടോ മൂന്നോ ഖണ്ഡികയുള്ള ഒരു കുറിപ്പിലൂടെ കൈ കഴുകാനാവില്ല ഫ്ലവേഴ്സ് ടിവിക്ക്.</span></em></p>
<p><em><span style="color: #993300;">എ.ആര്‍ റഹ്മാന്‍ ഷോയുടെ ടിക്കറ്റ് എടുക്കുന്നത് മെയ് ഒന്നിനാണ്. ബുക്ക് മൈ ഷോയില്‍ വില്‍പ്പന തുടങ്ങി ഏറെ താമസിയാതെ. അതിന് കാരണം ടിക്കറ്റുകള്‍ പെട്ടെന്ന് വിറ്റുതീര്‍ന്നേക്കാമെന്ന തോന്നലായിരുന്നു. ഇത്രയധികം ആരാധകരുള്ള ഒരു സംഗീത പരിപാടിക്ക് ഇരുട്ടിവെളുക്കുമ്പോള്‍ പോലും വേണമെങ്കില്‍ ടിക്കറ്റുകള്‍ തീര്‍ന്നു പോകാമെന്നത് തീര്‍ത്തും സ്വാഭാവികവുമാണ്.</span></em></p>
<p><em><span style="color: #993300;">ഈ പരിപാടിയുടെ പരസ്യപ്രചാരണങ്ങള്‍ നോക്കുക. ഏറണാകുളത്ത് എണ്ണമറ്റ ഹോര്‍ഡിംഗുകള്‍, നഗരത്തിലെ മിക്കവാറും ഇലക്ട്രിക്ക് പോസ്റ്റുകളില്‍ പരസ്യബോര്‍ഡുകള്‍, ഫ്ലവേഴ്സ് ടിവിയുടെ ചാനലില്‍ എണ്ണമറ്റ പരസ്യങ്ങള്‍, പരിപാടിക്കിടെ സ്ക്രോളുകള്‍, ചാനലിന്റെ യൂട്യൂബ് ചാനലില്‍ മേല്‍പ്പറഞ്ഞതിന്റെ ആവര്‍ത്തനം. കേരളത്തില്‍ മുന്‍പ് നടന്നിട്ടുള്ള ഏതെങ്കിലുമൊരു പരിപാടിക്ക് എപ്പോഴെങ്കിലും ഇത്രയധികം പരസ്യം നല്‍കിയിട്ടുണ്ടാകുമോയെന്ന് സംശയമാണ്.</span></em></p>
<p><em><span style="color: #993300;">ഇന്നലെ രാവിലെയും ഇത്തരം പരസ്യങ്ങള്‍ കണ്ടതുകൊണ്ടാണ് ബുക്ക് മൈ ഷോയില്‍ പിന്നേയും നോക്കുന്നത്. എല്ലാ ഗണത്തിലുമുള്ള ടിക്കറ്റുകള്‍ ലഭ്യമായിരുന്നു. ബാക്കിയുള്ള ടിക്കറ്റുകളുടെ എണ്ണത്തിനെ കുറിച്ചോ, വേദിയുടെ പ്രാപ്തിയെ കുറിച്ചോ ഒന്നുമില്ല. ഏറണാകുളത്ത് ധാരാളം പരിപാടികളില്‍ ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇരുമ്പനം ഗ്രൌണ്ട് ആദ്യമായി കേള്‍ക്കുന്നതാണ്. വിശാലമായ ഒരു പ്രദേശത്ത് കഴിയാവുന്നത്ര ആളുകളെ കുത്തിതിരുകി കയറ്റി പരമാവധി പണമുണ്ടാക്കുക എന്നതാണ് ഇന്നലത്തെ പരിപാടിയുടെ നടത്തിപ്പുകൊണ്ട് സംഘാടകര്‍ ഉദ്ദേശിച്ചിരുന്നത്.</span></em></p>
<p><em><span style="color: #993300;">ഈ പരിപാടിക്ക് എത്ര ടിക്കറ്റാണ് വില്‍ക്കുന്നതെന്നോ അതിന് എത്രയാളുകളാണ് വരുന്നതെന്നോ നിര്‍ത്തിയിടാന്‍ പോകുന്ന വാഹനങ്ങളുടെ ബാഹുല്യത്തിനെ കുറിച്ചോ യാതൊരു വിധ പ്രാഥമിക ഗൃഹപാഠം പോലും ചെയ്തിരുന്നതായി തോന്നിയില്ല.</span></em></p>
<p><em><span style="color: #993300;">ഇത്രായിരം ജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിലേക്കുള്ള പ്രധാന വഴിയില്‍ രണ്ട് മാരുതി കാറുകള്‍ എത്തിയാല്‍ പോലും ഒന്നാലോചിച്ചിട്ടേ കടന്ന് പോകാന്‍ കഴിയൂ. ഏറണാകുളം പോലെ വിശാലമായ ഒരു നഗരത്തില്‍ സ്റ്റേഡിയങ്ങളും കണ്‍വെന്‍ഷന്‍ സെന്ററുകളും ഉള്ളപ്പോഴാണ് ഈ അഭ്യാസമെന്നത് ഓര്‍ക്കണം. മഴയുടെ എല്ലാവിധ സാധ്യതയുമുള്ള ഒരു കാലത്ത് അഡ്ലക്സ് പോലെ വിശാലവും പാര്‍ക്കിംഗ് സൌകര്യവും മേല്‍ക്കൂരയുമുള്ള ഒരു വേദിയാണ് ഏറ്റവും ചുരുങ്ങിയത് വേണ്ടതെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്?</span></em></p>
<p><em><span style="color: #993300;">ചാലക്കുടിയില്‍ നിന്ന് ഉദ്ദേശം മൂന്ന് മണിക്ക് പുറപ്പെട്ടിട്ട് ഏഴുമണിയോടടുപ്പിച്ചാണ് മേല്‍പ്പറഞ്ഞ ചെളിക്കണ്ടത്തില്‍ എത്തുന്നത്. സുഹൃത്തുക്കളില്‍ പലരും നേരത്തെ അവിടെയുണ്ടായിരുന്നതുകൊണ്ട് അവിടത്തെ അന്തരീക്ഷത്തിനെ കുറിച്ച് ഒരു ധാരണ കിട്ടിയിരുന്നു. പരിപാടി നടക്കാനിടയില്ലെന്ന് ആറുമണിയോടെ തോന്നിയിരുന്നെങ്കിലും പോകാമെന്ന് തന്നെ കരുതി (എന്‍റെ പിഴ). ഈ സമയം മുഴുവന്‍ നാഴികക്ക് നാല്‍പ്പത് വട്ടം ഫ്ലവേഴ്സിന്റെ ചാനലുകളില്‍ എഴുതിയിടുന്ന എല്ലാ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലും എന്തെങ്കിലും അപ്ഡേറ്റിനായി തിരഞ്ഞുകൊണ്ടിരുന്നു. ഒന്നിലും ഒരക്ഷരം സംഘാടകര്‍ മിണ്ടിയില്ല. അങ്ങനെ അവര്‍ കഴിയാവുന്നത്ര നേരത്തെ പറഞ്ഞിരുന്നെങ്കില്‍ വാഹനങ്ങളിലും വഴിയിലും ചെളിക്കുണ്ടിലുമായി ആയിരങ്ങള്‍ കുടുങ്ങിപ്പോയത് അവര്‍ക്ക് കുറയ്ക്കാന്‍ കഴിയുമായിരുന്നു.</span></em></p>
<p><em><span style="color: #993300;">രാത്രി പന്ത്രണ്ട് മണി കഴിഞ്ഞു ഏതാണ്ട് എല്ലാവരും വീട്ടിലേക്ക് തിരിച്ചിട്ടാണ് അവരുടെ ക്ഷമാപണം ട്വിറ്ററില്‍ വരുന്നത്, ആര്‍ക്കുവേണ്ടി?</span></em></p>
<p><em><span style="color: #993300;">അതിഭീകരമായ ട്രാഫിക് ജാമായിരുന്നു വഴി നീളെ.. ഏറണാകുളം നഗരം മുഴുവന്‍ ഏതാണ്ട് ഇങ്ങനെത്തന്നെ ആയിരുന്നിരിക്കാന്‍ സാധ്യതയുണ്ട്. ഇടക്ക് സൈറണിട്ട ആംബുലന്‍സുകള്‍ പോലും കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.</span></em></p>
<p><em><span style="color: #993300;">ഇരുന്നൂറ്റിയന്‍പത് മുതല്‍ അയ്യായിരം വരെ മുടക്കി ടിക്കറ്റെടുത്ത ഒരോരുത്തരോടും കാണിക്കേണ്ട ഏറ്റവും നിസ്സാരമായ ഉത്തരവാദിത്തം പോലും സംഘാടകര്‍ നടപ്പാക്കിയിട്ടില്ല. ലോകമറിയുന്ന ഒരു സംഗീതജ്ഞന്റെ പേരില്‍ ഇത്രയും തരംതാണുപോയ ഒരു മുതലെടുപ്പ് പാടില്ലായിരുന്നു ഫ്ലവേഴ്സ് ടിവി. ഇന്നലെ ഒരുക്കിയ കഷ്ടപ്പാടിന്, ദുരിതത്തിന് ടിക്കറ്റിന്റെ പണമല്ല, നഷ്ടപരിഹാരമാണ് ഇത്തിരിയെങ്കിലും ഉളുപ്പുണ്ടെങ്കില്‍ നിങ്ങള്‍ നല്‍കേണ്ടത്.</span></em></p>
<p><em><span style="color: #993300;">അവസാനമായി ഈ പരിപാടിയുടെ മറവില്‍ പാടം നികത്തിയെങ്കില്‍ പാഠം പഠിപ്പിക്കേണ്ടതാണ്, യാതൊരു സംശയവും വേണ്ട.</span></em></p>
<p><a href="https://www.facebook.com/tushaji"><span style="color: #993300;"><em>- ഷാജി ടി.യു.</em></span></a><br />
&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;-<br />
അവസാനമായി ഫേസ്ബുക്ക് മേധാവി  മാർക്ക് സുക്കർബർഗ്ഗിനോട് കൂടെ ഒന്ന് പറയാനുണ്ട്. ഫേസ്ബുക്കിൽ കുറേയധികം മലയാളികളെക്കൂടെ നിയമിക്കണം. പ്രത്യേകിച്ചും ഇത്തരം കോപ്പിറൈറ്റ്, ഡിലീറ്റ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പിൽ. ആരെങ്കിലുമൊക്കെ വന്ന് കോപ്പിറൈറ്റ് അവകാശം ഉന്നയിച്ചാലുടൻ അതവരെക്കൊണ്ട് വായിപ്പിച്ച് നോക്കി തീരുമാനമെടുക്കണം. അതല്ലാതെ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുന്നത് ആണും പെണ്ണും കെട്ട ഏർപ്പാടാണെന്ന് പറയാതെ വയ്യ.</p>
<p><strong>വാൽക്കഷണം:-</strong> പാടം നികത്തൽ മാത്രം ഗംഭീരമാക്കി ബാക്കിയെല്ലാം തകിടം മറിഞ്ഞ, ഇത്രയൊക്കെ പിടിപ്പുകെട്ട ഒരു പരിപാടിയുടെ പേരിൽ ഇപ്പോഴും ശ്രീകണ്ഠ‌നായരേയും ഗോഗുലം ഗോപാലനേയും സ്തുതിക്കുന്ന പോസ്റ്റുകൾ ഓൺലൈനിൽ സുലഭമാണ്. അതെല്ലാം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=5866" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=5866</wfw:commentRss>
		<slash:comments>3</slash:comments>
		</item>
		<item>
		<title> റോയൽറ്റി എന്ന ആക്രാന്തം !!</title>
		<link>http://niraksharan.in/?p=5005</link>
		<comments>http://niraksharan.in/?p=5005#comments</comments>
		<pubDate>Sun, 19 Mar 2017 18:52:33 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കല]]></category>
		<category><![CDATA[സംഗീതം]]></category>

		<guid isPermaLink="false">http://niraksharan.in/?p=5005</guid>
		<description><![CDATA[യേശുദാസ് പാടിയ പാട്ടുകൾ മറ്റാരെങ്കിലും അമ്പലപ്പറമ്പിൽ പോലും പാടിയാൽ യേശുദാസിന് റോയൽറ്റി കൊടുക്കണമെന്ന് പറഞ്ഞ് അദ്ദേഹം വന്നിരുന്നു കുറെ മുൻപ്. അതിന് നല്ല എതിർപ്പുണ്ടായി, വാദപ്രതിവാദമായി. ത്യാഗരാജസ്വാമികളുടെ കീർത്തനങ്ങൾ പാടുന്ന യേശുദാസ്, സ്വാമികളുടെ ഇളം തലമുറയ്ക്ക് റോയൽറ്റി കൊടുക്കുന്നുണ്ടോ എന്ന് വരെ ചോദ്യങ്ങൾ ഉയർന്നു. പാട്ട് പണം മുടക്കി നിർമ്മിച്ച സിനിമാനിർമ്മാതാവിന് മാത്രമേ റോയൽറ്റി ചോദിക്കാൻ അവകാശമുള്ളൂ എന്ന പക്ഷക്കാരനാണ് ഞാൻ. പാട്ടുകാരനും തബല വായിച്ചവനും സംഗീതം നൽകിയവനും പാട്ടിന്റെ വരികൾ എഴുതിയവനുമൊക്കെ പണം നൽകി പാട്ടുണ്ടാക്കിയത് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=5005" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2017/03/5555.png"><img class="size-full wp-image-5006 aligncenter" src="http://niraksharan.in/wp-content/uploads/2017/03/5555.png" alt="5555" width="259" height="195" /></a></p>
<p><b style="color: #222222;"><span style="font-size: xx-large;">യേ</span></b>ശുദാസ് പാടിയ പാട്ടുകൾ മറ്റാരെങ്കിലും അമ്പലപ്പറമ്പിൽ പോലും പാടിയാൽ യേശുദാസിന് റോയൽറ്റി കൊടുക്കണമെന്ന് പറഞ്ഞ് അദ്ദേഹം വന്നിരുന്നു കുറെ മുൻപ്. അതിന് നല്ല എതിർപ്പുണ്ടായി, വാദപ്രതിവാദമായി. ത്യാഗരാജസ്വാമികളുടെ കീർത്തനങ്ങൾ പാടുന്ന യേശുദാസ്, സ്വാമികളുടെ ഇളം തലമുറയ്ക്ക് റോയൽറ്റി കൊടുക്കുന്നുണ്ടോ എന്ന് വരെ ചോദ്യങ്ങൾ ഉയർന്നു.</p>
<p>പാട്ട് പണം മുടക്കി നിർമ്മിച്ച സിനിമാനിർമ്മാതാവിന് മാത്രമേ റോയൽറ്റി ചോദിക്കാൻ അവകാശമുള്ളൂ എന്ന പക്ഷക്കാരനാണ് ഞാൻ. പാട്ടുകാരനും തബല വായിച്ചവനും സംഗീതം നൽകിയവനും പാട്ടിന്റെ വരികൾ എഴുതിയവനുമൊക്കെ പണം നൽകി പാട്ടുണ്ടാക്കിയത് സിനിമാ നിർമ്മാതാവാണ്. പാട്ടിന്റെ റോയൽറ്റി യേശുദാസിന് കൊടുക്കണമെങ്കിൽ തബലിസ്റ്റ് അടക്കം മേൽപ്പറഞ്ഞ എല്ലാവർക്കും റോയൽറ്റി കൊടുക്കണം. എത്രപേർ യേശുദാസിന് ഇതുവരെ റോയൽറ്റി കൊടുത്തോ എന്തോ ? ഒരുപിടിയുമില്ല.<br />
.<br />
അമേരിക്കയിൽ മ്യൂസിക്ക് ആൽബങ്ങളാണുള്ളത്. അത് നിർമ്മിക്കുന്നത് മിക്കവാറും പാടുന്നയാൾ തന്നെ ആയിരിക്കാം. അങ്ങനാകുമ്പോൾ അവിടെ പാട്ടുകാരനായ നിർമ്മാതാവിന് റോയൽറ്റി ചോദിക്കാൻ അവകാശമുണ്ട്. കുറേനാൾ അമേരിക്കയിൽ ജീവിച്ചപ്പോൾ, സ്വന്തം ജീവിതഗതി എവിടെ നിന്നാണ് തുടങ്ങിയതെന്നും അവിടത്തെ സാഹചര്യങ്ങൾ എന്താണെന്നുമൊക്കെ മറന്ന് പോയതുകൊണ്ടാകാം താൻ പാടിയ മലയാള സിനിമാപ്പാട്ടുകളുടെ റോയൽറ്റി സ്വന്തം അവകാശമാണെന്ന് ഗാനഗന്ധർവ്വന് തോന്നിത്തുടങ്ങിയത്. അമേരിക്കൻ ‘പൌരന്മാരായ’ മക്കളുടെ തലതിരിഞ്ഞ ഉപദേശവും ഈ വിഷയത്തിൽ അദ്ദേഹത്തിന് ഗുണകരമല്ലാതെ വന്ന് ഭവിച്ചിട്ടുണ്ടാകാം.</p>
<p>വിവാദപരമായ ആ വിഷയത്തിൽ പിന്നോക്കം പോകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. വീണ്ടുമൊരു നീക്കം നടത്തിയപ്പോൾ അക്കൂട്ടത്തിൽ ശക്തരായ രണ്ട് സംഗീതജ്ഞരെക്കൂടെ ഒപ്പം ചേർത്തിരുന്നു. ഗായകരായ ഹരിഹരനും എസ്.പി,ബാലസുബ്രഹ്മണ്യവുമായിരുന്നു ആ രണ്ട് പേർ. അതിന് ശേഷം റോയൽറ്റി വല്ലതും തടഞ്ഞോ എന്ന് ഒരുപിടിയുമില്ല.</p>
<p>ഇപ്പോൾ ദാ സമാനമായ ഒരു വിഷയത്തിൽ ഇളയരാജ എസ്.പി.ബാലസുബ്രഹ്മണ്യത്തിനും കെ.എസ്.ചിത്രയ്ക്കും എതിരെ കേസുമായി വന്നിരിക്കുന്നു. തന്റെ കമ്പോസിങ്ങ് അനുവാദമില്ലാതെ കോപ്പി ചെയ്ത് ഇക്കൂട്ടർ പാടി എന്നതാണ് അദ്ദേഹത്തിന്റെ കേസിനാധാരം.</p>
<p><a href="http://niraksharan.in/wp-content/uploads/2017/03/5561.png"><img class="alignnone size-full wp-image-5009" src="http://niraksharan.in/wp-content/uploads/2017/03/5561.png" alt="556" width="624" height="565" /></a></p>
<p>യേശുദാസിനൊപ്പം ചേർന്ന് റോയൽറ്റി പിരിക്കാൻ ഇറങ്ങിയ എസ്.പി.ബാലസുബ്രഹ്മണ്യത്തിന് ഒരു പണി ഇളയരാ‍ജ കൊടുത്തതാണോ ? അക്കൂട്ടത്തിൽ ചിത്രയ്ക്കും പണി കിട്ടിയതായിക്കൂടെ ? കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് എസ്.പി.യ്ക്ക് ഇപ്പോൾ മനസ്സിലായിക്കാണില്ലേ ? ഇതിന്റെയൊക്കെ ആണിക്കല്ല് ഗാനഗന്ധർവ്വൻ തന്നെയല്ലേ ? എന്നൊക്കെയുള്ള ചിന്തകളാണ് ഈ അവസരത്തിൽ എനിക്കുള്ളത്. വെറും ചിന്തകൾ മാത്രം. വിഷയം ചർച്ച ചെയ്യപ്പെടേണ്ടതാണ്.</p>
<p>യേശുദാസിന്റെ കാര്യത്തിൽ അഭിപ്രായപ്പെട്ടത് പോലെ തന്നെ, ഇളയരാജ വിഷയത്തിൽ പാട്ട് ഉണ്ടാക്കിയ സിനിമാ നിർമ്മാതാവിനാണ് അതിന്റെ ട്യൂണിന് മേലുള്ള അവകാശം എന്നതാണ് എന്റെ വ്യക്തിപരമായ നിലപാട്. <span style="color: #1d2129;">പാട്ട് നിർമ്മിച്ചത് ഇളയരാജ സ്വന്തമായാണെങ്കിൽ, അല്ലെങ്കിൽ പാ‍ട്ടുകളുടെ ട്യൂണിൽ നിയമപരമായി അദ്ദേഹത്തിന് കോപ്പി റൈറ്റ് ഉണ്ടെങ്കിൽ, അദ്ദേഹത്തിന്റെ കേസ്, ന്യായം തന്നെ. </span></p>
<p>എന്തു തോന്നുന്നു ? അഞ്ച് പൈസ പോലും ചിലവാക്കാതെ പാട്ട് കേട്ട് ആസ്വദിക്കുന്നത് അവിടെ നിൽക്കട്ടെ. പാട്ടുണ്ടാക്കാൻ പലതരത്തിൽ ഒത്തുചേർന്നവർ തല്ലുകൂടുമ്പോൾ ഏതെങ്കിലുമൊരു പക്ഷത്ത് നിൽക്കേണ്ട ബാദ്ധ്യതയെങ്കിലും നമുക്കില്ലേ ? <img src="http://niraksharan.in/wp-includes/images/smilies/icon_smile.gif" alt=":)" class="wp-smiley" />  <img src="http://niraksharan.in/wp-includes/images/smilies/icon_smile.gif" alt=":)" class="wp-smiley" />  <img src="http://niraksharan.in/wp-includes/images/smilies/icon_smile.gif" alt=":)" class="wp-smiley" />  ഒരു ചർച്ചയ്ക്ക് സാദ്ധ്യതയില്ലേ ?</p>
<p><strong>വാൽക്കഷണം :-</strong> സാങ്കേതികവും നിയമപരവുമായ ന്യായാന്യായങ്ങൾ എന്തൊക്കെ ആയാലും,  സംഗീതപ്രേമികൾ അവരുടെ മനസ്സിൽ നിങ്ങൾ സംഗീതജ്ഞന്മാർക്ക് നൽകിയിട്ടുള്ള വലിയൊരു സ്ഥാനമാണ് ഇത്തരം പ്രവർത്തികളിലൂടെ  നഷ്ടമാകുന്നത്.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=5005" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=5005</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> രാത്രികൾ അപഹരിക്കാനെത്തുന്ന ഗായകൻ</title>
		<link>http://niraksharan.in/?p=4884</link>
		<comments>http://niraksharan.in/?p=4884#comments</comments>
		<pubDate>Wed, 15 Feb 2017 03:58:19 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ബിനാലെ]]></category>
		<category><![CDATA[സംഗീതം]]></category>

		<guid isPermaLink="false">http://niraksharan.in/?p=4884</guid>
		<description><![CDATA[പാടുന്നത് എന്താണെന്ന് അറിഞ്ഞല്ല പോയത്. പാടുന്നത് ഷഹബാസ് അമൻ ആണെന്നതുകൊണ്ടാണ് ഫോർട്ട് കൊച്ചിയിലെ കമ്പ്രാൾ യാഡിലേക്ക് പോയത്. കഴിഞ്ഞ ബിനാലെയ്ക്ക് അദ്ദേഹം പാടിയത് സൂഫി ഗാനങ്ങളായിരുന്നു. ഇപ്രാവശ്യം പാടുന്നത് പ്രണയഗാനങ്ങൾ. അത് പ്രവേശന പാസ്സിൽ എഴുതിയിരുന്നെങ്കിലും ശ്രദ്ധിച്ചിരുന്നില്ല. വാലന്റയ്‌ൻസ് ഡേ ആകുമ്പോൾ മറ്റെന്ത് പാടാൻ !!? ബാല്യത്തിൽ ഉള്ളിലേക്ക് കടന്നുകയറിയ ആദ്യപ്രണയഗാനം, പതിഞ്ഞ് പാടിയത്, തുറന്ന് പാടിയത്, നയതന്ത്രപരമായി പാടിയത്, കാമുകിക്ക് ഫോണിലൂടെ പാടിക്കൊടുത്തത്, ഉള്ള് നീറുമ്പോളും പുറമെ കാണിക്കാതെ പാടിയത്, അങ്ങനെ എത്രയെത്ര ഭാവങ്ങളിൽ പ്രണയഗാനങ്ങൾ!!! അപ്പപ്പോൾ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=4884" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2017/02/34.jpg"><img class=" wp-image-4886 aligncenter" src="http://niraksharan.in/wp-content/uploads/2017/02/34.jpg" alt="34" width="519" height="389" /></a></p>
<p><b style="color: #222222;"><span style="font-size: xx-large;">പാ</span></b>ടുന്നത് എന്താണെന്ന് അറിഞ്ഞല്ല പോയത്. പാടുന്നത് ഷഹബാസ് അമൻ ആണെന്നതുകൊണ്ടാണ് ഫോർട്ട് കൊച്ചിയിലെ കമ്പ്രാൾ യാഡിലേക്ക് പോയത്. <a href="https://www.facebook.com/photo.php?fbid=10205614136340198&amp;set=a.10200914349208457.1073741840.1457170099&amp;type=3&amp;theater">കഴിഞ്ഞ ബിനാലെയ്ക്ക് അദ്ദേഹം പാടിയത്</a> സൂഫി ഗാനങ്ങളായിരുന്നു. ഇപ്രാവശ്യം പാടുന്നത് പ്രണയഗാനങ്ങൾ. അത് പ്രവേശന പാസ്സിൽ എഴുതിയിരുന്നെങ്കിലും ശ്രദ്ധിച്ചിരുന്നില്ല. വാലന്റയ്‌ൻസ് ഡേ ആകുമ്പോൾ മറ്റെന്ത് പാടാൻ !!?</p>
<p>ബാല്യത്തിൽ ഉള്ളിലേക്ക് കടന്നുകയറിയ ആദ്യപ്രണയഗാനം, പതിഞ്ഞ് പാടിയത്, തുറന്ന് പാടിയത്, നയതന്ത്രപരമായി പാടിയത്, കാമുകിക്ക് ഫോണിലൂടെ പാടിക്കൊടുത്തത്, ഉള്ള് നീറുമ്പോളും പുറമെ കാണിക്കാതെ പാടിയത്, അങ്ങനെ എത്രയെത്ര ഭാവങ്ങളിൽ പ്രണയഗാനങ്ങൾ!!! അപ്പപ്പോൾ കേട്ട്, ഒപ്പം മൂളിപ്പോകുമ്പോൾ നാമൊന്നും ആലോചിക്കുകപോലും ചെയ്യാത്ത അർത്ഥതലങ്ങളുള്ള ഗാനങ്ങൾ. ഒരിടത്ത് നല്ല ജനസമ്മതി ഉള്ളപ്പോളും മറ്റൊരിടത്ത് ആഘോഷിക്കപ്പെടാത്ത പ്രണയഗാനങ്ങളും ഗാനരചയിതാക്കളും. അവർക്ക് രണ്ടിടത്തും സമ്മതി വേണ്ടതല്ലേ ? അതിനെന്ത് ചെയ്യാനാകും എന്ന ചിന്ത ശ്രോതാക്കളിലേക്കെറിഞ്ഞ്, അവർക്കൊപ്പം യുഗ്മഗാനം മുതൽ കോറസ്സ് വരെ പാടി, സംഗീതത്തിന് ഭാഷയില്ലെന്ന് അടിവരയിട്ട് പറഞ്ഞുകൊണ്ട് വിദേശികളടക്കമുള്ള നിറഞ്ഞ സദസ്സിനെ കൈയ്യിലെടുത്ത് അവരുടെ നെഞ്ചിന്റെ താളം ഒപ്പം ചേർത്തുകൊണ്ട് ഒരു പ്രണയസംഗീതനിശ.</p>
<p>മൂന്ന് മണിക്കൂർ മാത്രം ദൈർഘ്യമുള്ള സംഗീതവിരുന്നിനായി ഗായകരേയും രചയിതാക്കളേയും തിരഞ്ഞെടുക്കുന്നത് ശ്രമകരമായ ജോലിയാണ്. ചങ്ങമ്പുഴ മുതൽ റാഫി വരെ, അയ്യപ്പൻ മുതൽ ഗുലാം അലി വരെ; അങ്ങനെ മലയാളത്തിലും ഹിന്ദിയിലും തമിഴിലുമൊക്കെയായി എത്രയെത്ര പ്രണയഗാനങ്ങളിൽ നിന്ന് വേണം തിരഞ്ഞെടുപ്പ് നടത്താൻ. ‘നമുക്ക് പാടി നോക്കാം. പോകുന്നത് പോലെ പോയി നോക്കാം‘ എന്ന് പറഞ്ഞാണ് ഗായകൻ പ്രണയാതുരമായി കൂട്ടിക്കൊണ്ട് പോകുന്നത്. ഓരോ ഗാനത്തിന്റേയും ഉള്ള്, അതിന്റെ സാഹചര്യം, അതിന്റെ ‘കൊത്തുപണികൾ‘, ഒക്കെ ചിന്തിപ്പിച്ച്, പാടിപ്പാടി, പാട്ടുകളെ പ്രണയിപ്പിച്ച് മനോഹരമായ ഒരു രാത്രി കൂടെ അപഹരിച്ചു ഷഹബാസ് എന്ന സംഗീതമാന്ത്രികൻ.</p>
<p>ബാല്യം മുതൽക്കുള്ള പ്രണയഗാനങ്ങളെ കണക്കിലെടുക്കുമ്പോൾ മരണത്തോട് അടുക്കുമ്പോളുള്ള പ്രണയഗാനങ്ങൾ ഒഴിവാക്കുന്നതെങ്ങനെ ? ‘മരണമെത്തുന്ന നേരത്ത് ‘ പ്രത്യക്ഷത്തിൽ ശോകമൂകമാണെങ്കിലും അതൊരു ഗംഭീര പ്രണയഗാനമാണെന്ന് മറക്കരുത്. ‘മൌത്താണ് മൊഹബത്ത് ‘ എന്ന് തൊണ്ടപൊട്ടി പാടുമ്പോൾ പ്രണയത്തിന്റെ തീക്ഷ്ണതയാണ് അനുഭവപ്പെടുന്നത്.</p>
<p>റഫീക്ക് അഹമ്മദ്, മോയിൻകുട്ടി വൈദ്യർ, മെഹബൂബ്,  എ.ആർ.റഹ്‌മാൻ, മെഹന്തി ഹസ്സൻ,  ജഗ്ജിത്ത് സിങ്ങ്, ഇളയരാജ, അങ്ങനെ എത്രയെത്ര സംഗീതജ്ഞരെയാണ് ഇടവേളപോലുമില്ലാത്ത മൂന്ന് മണിക്കൂറുകൊണ്ട് പ്രണയച്ചരടിൽ കോർത്തിണക്കിയത് ! സിത്താറിലും തബലയിലും പുല്ലാങ്കുഴലിലും കീ ബോർഡിലും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന പ്രഗത്ഭരായ സഹസംഗീതജ്ഞർ അകമ്പടി നൽകുമ്പോൾ ഗായകനും ശ്രോതാക്കളും ഒരുപോലെ അലിഞ്ഞില്ലാതാകുന്ന അനുഭവം.</p>
<p>രാവേറെച്ചെന്ന് വിജനമായ തെരുവിലൂടെ സ്ക്കൂട്ടറിൽ മടങ്ങുമ്പോൾ പാടിക്കേട്ടതൊക്കെയും വട്ടമിട്ട് പിന്തുടർന്നു. വീടണഞ്ഞിട്ടും ആ സംഗീത വിരുന്നിന്റെ മാസ്മരികത വിട്ടുപോയില്ല. രണ്ട് കൊല്ലം മുൻപ് ഗായകൻ പാടിയ ‘നരകത്തിൽ തീയില്ല, സ്വർഗ്ഗത്തിൽ തോട്ടവുമില്ല’ എന്നതടക്കമുള്ള സൂഫി വരികളും ഓർമ്മയിലേക്ക് പടർന്നിറങ്ങിക്കൊണ്ടിരുന്നു. നിദ്രാദേവി പിണങ്ങി മാറി നിന്നു. ഇനി കുറച്ച് ദിവസത്തേക്ക് ഇതിന്റെ അലകൾ ഒപ്പമുണ്ടാകും.</p>
<p>ഓരോരോ സമയത്ത് സംഗീതത്തിന്റെ നമുക്കറിയാത്ത പലപല വകഭേദങ്ങളുടെ പേരുകളും പ്രത്യേകതകളും നിരത്തി രാത്രികൾ അപഹരിക്കാനെത്തുന്ന ചോരഗായകനാണിയാൾ. ഉറക്കം നഷ്ടപ്പെട്ടാൽ പോയത് തന്നെ. സൂക്ഷിക്കുക !!<br />
&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;-</p>
<p>Photo Courtesy:- <a href="http://www.hindustantimes.com/music/shahabaz-aman-brings-malayalam-sufi-rock-to-delhi/story-vvxqjV87huEATJTzS2nt2O.html">Hindustan Times</a></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=4884" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=4884</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
