<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; അനുഭവം</title>
	<atom:link href="http://niraksharan.in/?cat=88&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Thu, 20 Nov 2025 06:08:07 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> BLO &#8211; മാരുടെ ജീവനെടുക്കരുത്!</title>
		<link>http://niraksharan.in/?p=10148</link>
		<comments>http://niraksharan.in/?p=10148#comments</comments>
		<pubDate>Mon, 17 Nov 2025 02:28:02 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10148</guid>
		<description><![CDATA[വോട്ടേഴ്സ് ലിസ്റ്റ് പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന SIR(Special Intensive Revision) ഫോം പൂരിപ്പിക്കുന്നതിലുള്ള പ്രശ്നങ്ങളെപ്പറ്റി കഴിഞ്ഞ ദിവസം ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. ഒരുപാട് ആശങ്കകളും സങ്കീർണ്ണതകളും ആണ് പലരും അതിന് താഴെ പങ്കുവെച്ചത്. ഗസറ്റഡ് റാങ്കിന് താഴെ നിന്ന് തുടങ്ങി ഓഫീസ് അറ്റൻ്റഡ് വരെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും ആശാ ജീവനക്കാർക്കും അംഗൻവാടി ജീവനക്കാർക്കും ആണ് BLO ഡ്യൂട്ടി നൽകിയിരിക്കുന്നത്. ഇപ്രാവശ്യം അദ്ധ്യാപകരെ വലിയ തോതിൽ ഒഴിവാക്കിയിട്ടുണ്ട്. എൻ്റെ പോസ്റ്റ്‌ വായിച്ച ശേഷം എറണാകുളത്തുള്ള ഒരു BLO സുഹൃത്ത് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10148" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/11/33.jpg"><img class="aligncenter wp-image-10150 " src="http://niraksharan.in/wp-content/uploads/2025/11/33.jpg" alt="33" width="446" height="556" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">വോ</span></a></strong></span>ട്ടേഴ്സ് ലിസ്റ്റ് പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന SIR(Special Intensive Revision) ഫോം പൂരിപ്പിക്കുന്നതിലുള്ള പ്രശ്നങ്ങളെപ്പറ്റി കഴിഞ്ഞ ദിവസം ഞാനൊരു <a href="https://www.facebook.com/share/p/1D4kw1GXJm/">പോസ്റ്റ്</a> ഇട്ടിരുന്നു. ഒരുപാട് ആശങ്കകളും സങ്കീർണ്ണതകളും ആണ് പലരും അതിന് താഴെ പങ്കുവെച്ചത്.</p>
<p>ഗസറ്റഡ് റാങ്കിന് താഴെ നിന്ന് തുടങ്ങി ഓഫീസ് അറ്റൻ്റഡ് വരെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും ആശാ ജീവനക്കാർക്കും അംഗൻവാടി ജീവനക്കാർക്കും ആണ് BLO ഡ്യൂട്ടി നൽകിയിരിക്കുന്നത്. ഇപ്രാവശ്യം അദ്ധ്യാപകരെ വലിയ തോതിൽ ഒഴിവാക്കിയിട്ടുണ്ട്.</p>
<p>എൻ്റെ പോസ്റ്റ്‌ വായിച്ച ശേഷം എറണാകുളത്തുള്ള ഒരു BLO സുഹൃത്ത് ഇന്ന് രാവിലെ എന്നെ വിളിച്ച് സംസാരിച്ചു. ഈ ജോലി അയാൾക്ക് നൽകിക്കൊണ്ടിരിക്കുന്ന സമ്മർദ്ദമാണ് മുഴുനീളെ പറഞ്ഞത്. എത്ര മോശം അവസ്ഥയിലൂടെ ആണ് അയാൾ പോയിക്കൊണ്ടിരിക്കുന്നത് എന്ന് ഒറ്റയടിക്ക് എനിക്ക് ബോദ്ധ്യമായി. എങ്കിലും അതൊന്ന് അനുഭവിച്ചറിയാൻ തന്നെ തീരുമാനിച്ച് ഞാൻ അദ്ദേഹത്തോടൊപ്പം ഇന്ന് ഫീൽഡിൽ സഹായിക്കാൻ ചെല്ലാമെന്ന് ഏറ്റു.</p>
<p>എൻ്റെ BLO സുഹൃത്ത് ഏത് ബൂത്തിലെ ഓഫീസർ ആണെന്നും അദ്ദേഹത്തിന്റെ പേര് എന്താണെന്നും അദ്ദേഹത്തിന്റെ ജോലിയുടെ സുരക്ഷ പരിഗണിച്ച് ഞാൻ ഇവിടെ വെളിവാക്കുന്നില്ല. തൽക്കാലം നമുക്കദ്ദേഹത്തെ മിഥുൻ എന്ന് വിളിക്കാം. 1400ൽപ്പരം വോട്ടർമാരാണ് അദ്ദേഹത്തിൻ്റെ ബൂത്തിൽ ഉള്ളത്. അദ്ദേഹത്തിൻ്റെ ബൂത്ത് നമ്പർ &#8216;തൃത്താല 2X&#8217; എന്ന് സങ്കൽപ്പിക്കുക.</p>
<p>തുടർന്നങ്ങോട്ട് അദ്ദേഹത്തിനൊപ്പം ഇന്ന് രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണിവരെ ഫീൽഡിൽ വോട്ടർമാരെ കാണാൻ പോയ അനുഭവവും അദ്ദേഹം നേരിടുന്ന ജോലി സമ്മർദ്ദവുമാണ് ഞാൻ അക്കമിട്ട് പങ്കുവെക്കുന്നത്.</p>
<p>1. ഒരു വോട്ടർക്ക് രണ്ട് അപേക്ഷാ ഫോം (ഒന്ന് വോട്ടറുടെ കോപ്പി, ഒന്ന് ഇലക്ഷൻ കമ്മീഷൻ്റെ കോപ്പി) എന്ന തോതിൽ 2800 A4 ഷീറ്റുകളും ചുമന്ന് വേണം മിഥുൻ ഫീൽഡിൽ പോകാൻ. ഓരോ BLOയും അത്തരത്തിൽ ശരാശരി 2500 ഷീറ്റുകൾ ചുമന്നു കൊണ്ടാണ് ഫീൽഡിൽ നടക്കുന്നത്.</p>
<p>2. &#8216;തൃത്താല 2X&#8217; ബൂത്തിലെ ഒരു വോട്ടറുടെ അഡ്രസ്സ് വോട്ടേർസ് ലിസ്റ്റിൽ ഉള്ളത് അതേപടി (ഇത് ശരിക്കുള്ള പേരും വയസ്സും അഡ്രസ്സും ആണ്.) ഞാൻ ചിത്രം 2ൽ ചേർക്കുന്നു. അതിങ്ങനെയാണ്.</p>
<p>പേര്:- തോമസ്<br />
അച്ഛന്റെ പേര്:- തോമസ്<br />
വീട്ടു നമ്പർ:- 0/<br />
പ്രായം:- 72<br />
ലിംഗം:- പുരുഷൻ</p>
<p><a href="http://niraksharan.in/wp-content/uploads/2025/11/34.jpg"><img class="aligncenter wp-image-10149 " src="http://niraksharan.in/wp-content/uploads/2025/11/34.jpg" alt="34" width="455" height="199" /></a></p>
<p>സ്ഥലം &#8216;തൃത്താല&#8217; ആണെന്ന് അറിയാം ബൂത്ത് &#8217;2X&#8217; ആണെന്ന് അറിയാം. ഇങ്ങനെ ഒരു വോട്ടർ തൃത്താല എന്ന ആ പ്രദേശത്ത് ഏതു വീട്ടിൽ ജീവിക്കുന്നു എന്ന് എങ്ങനെ കണ്ടുപിടിക്കും?</p>
<p>ഓരോ വോട്ടർമാരുടെയും കഥ ഇങ്ങനെയാണ്. അവരുടെ പോസ്റ്റൽ അഡ്രസ്സൊന്നും വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ല. ഉണ്ടെങ്കിൽ തന്നെ പോസ്റ്റൽ ജീവനക്കാരെപ്പോലെ ആ വീട് കണ്ടുപിടിക്കാൻ ഒരു BLOയ്ക്ക് കഴിയുമോ? കഴിഞ്ഞാൽത്തന്നെ അതിന് മണിക്കൂറുകളോളം സമയം എടുക്കും.</p>
<p>3. ശരാശരി 45 വോട്ടർമാരെയെങ്കിലും ഒരു ദിവസം കണ്ട് തീർത്താൽ ഒരു മാസം കൊണ്ട് 1400 വോട്ടർമാർക്കും SIR ഫോം വിതരണം ചെയ്യാൻ മിഥുന് കഴിയും. ഇന്ന് ഞായറാഴ്ച ദിവസം പോലും മിഥുൻ ജോലിയെടുക്കുകയാണ് എന്ന് മറക്കരുത്. 8 മണിക്കൂർ ജോലി ചെയ്ത്, ഒരു വീട് കണ്ടെത്താൻ ഏറ്റവും കുറഞ്ഞത് 30 മിനിറ്റ് സമയം എടുത്താൽ 16 വീടുകളിൽ എത്താം. ഓരോ വീട്ടിലും ശരാശരി 3 വോട്ടർമാരെ കിട്ടിയാൽ 48 വോട്ടർമാർക്ക് ഫോമുകൾ നൽകാം. പക്ഷേ അത് സാധിക്കുന്നില്ല. മിഥുനും ഞാനും കിണഞ്ഞ് പരിശ്രമിച്ചിട്ട് ഇന്ന് കാണാൻ സാധിച്ചത് 28 വോട്ടർമാരെ മാത്രമാണ്. പത്തോളം വോട്ടർമാരിൽ നിന്ന് പൂരിപ്പിച്ചുവെച്ച ഫോം ശേഖരിക്കുകയും ചെയ്തു. അതിൽ കൂടുതൽ വോട്ടർമാരെ ഒരു BLO ഒറ്റ ദിവസം കൊണ്ട് കാണുന്നുണ്ടെങ്കിൽ അത് ഏതെങ്കിലും ഫ്ലാറ്റ് സമുച്ചയത്തിൽ അല്ലാതെ സാദ്ധ്യമല്ല.</p>
<p>4. മിഥുന് 300 ഫോമുകൾ ലഭിക്കുന്നത് നവംബർ 4ന് ആണ്. ഡിസംബർ നാലിന് മുൻപ് ജോലി തീർക്കണം എന്നാണ് അറിയിച്ചിരുന്നത്. മിഥുന്റെ ശരിയായ സർക്കാർ ജോലിയിൽ നിന്ന് പൂർണ്ണമായ വിടുതൽ നൽകിയിട്ടുണ്ട്. നവംബർ 7ന് 400 ഫോമുകൾ കൂടെ മിഥുന് ലഭിക്കുന്നു. ബാക്കിയുള്ള 700 ഫോമുകൾ ലഭിക്കുന്നത് നവംബർ 8ന് ആണ്. അപ്പോഴേക്കും കുറെ വീടുകൾ സന്ദർശിച്ച് ആ വീടുകളിലെ ചില ഫോമുകൾ മിഥുൻ നൽകിക്കഴിഞ്ഞു. അപ്പോഴാണ് അതേ വീട്ടിലെ മറ്റ് വോട്ടർമാരുടെ ഫോമുകൾ കയ്യിൽ വരുന്നത്. ആ വീടുകളിൽ വീണ്ടും പോകേണ്ടി വരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇരട്ടിപ്പണി. ഇങ്ങനെ മൂന്ന് പ്രാവശ്യം പോയ വീടുകൾ വരെ ഉണ്ട്.</p>
<p>5. വീടുകൾ തപ്പി കണ്ടുപിടിച്ച് ചെന്നാലുള്ള അവസ്ഥ പറയുകയും വേണ്ട. അടച്ചിട്ട വീടുകൾ, നായ്ക്കൾ ഉള്ള വീടുകൾ, അകത്തുനിന്ന് ശബ്ദം കേൾക്കാമെങ്കിലും ബെല്ലടിച്ചാൽ തുറക്കാത്ത വീടുകൾ, അൽപ്പം തിരക്കിലാണ് പോയിട്ട് പിന്നെ വരൂ എന്ന് പറയുന്നവർ, നൂറായിരം സംശയങ്ങൾ ഉള്ള വോട്ടർമാർ, BLOയുടെ ഐഡി കാർഡ് കാണിക്കൂ എന്ന് പറഞ്ഞ് ഒരു BLO സഹോദരിയുടെ ചുരിദാറിൻ്റെ ഷോള് പിടിച്ചു വലിച്ച വോട്ടർക്കെതിരെ BLO പരാതി നൽകിയിട്ടുണ്ട് ഇന്ന്.</p>
<p>6. ആദ്യമാദ്യം ഫോമുകൾ ഒറ്റയടിക്ക് പൂരിപ്പിച്ച് കൊണ്ടുവരുകയാണ് മിഥുൻ ചെയ്തിരുന്നത്. രണ്ടാമത് ആ വീട്ടിൽ പോകാതിരിക്കാൻ ആ നടപടിയാണ് നല്ലത്. അപ്പോഴേക്കും മുകളിൽ നിന്ന് ഉത്തരവ് വന്നു. &#8220;ഫോമുകൾ നൽകി മടങ്ങി പോരുക പൂരിപ്പിച്ച ഫോമുകൾ വാങ്ങാനായി പിന്നീട് വീണ്ടും പോകുക.&#8221; വീണ്ടും ഇരട്ടിപ്പണി. ഓരോ ദിവസവും ഇത്രയധികം ഫോമുകൾ വിതരണം ചെയ്തു എന്ന് മേനി നടിക്കാൻ വേണ്ടി മാത്രമായിരുന്നു ഈ നടപടി. എന്നിട്ടോ?&#8230;</p>
<p>7. എന്നിട്ടും മേൽ ഉദ്യോഗസ്ഥന്മാർ ഉദ്ദേശിച്ച ടാർഗറ്റ് എത്താതെ വന്നപ്പോൾ, BLO മാരും അവരെ നയിക്കുന്ന വില്ലേജ് ഓഫീസർമാർ അടക്കമുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശം വന്നു. &#8220;നിങ്ങൾ ഫോം വിതരണം ചെയ്തിട്ടില്ലെങ്കിലും എല്ലാ ദിവസവും നിശ്ചിത എണ്ണം ഫോമുകൾ നൽകിയെന്ന് കള്ളക്കണക്ക് സമർപ്പിക്കുക. ഇവിടുന്നാണ് ജോലി സമ്മർദ്ദത്തിൻ്റെ മറ്റൊരു വശം ആരംഭിക്കുന്നത്. കള്ളക്കണക്ക് പ്രകാരമുള്ള അത്രയും ഫോമുകൾ ശരിക്കും വിതരണം ചെയ്യാൻ പിന്നെ എപ്പോൾ സമയം കിട്ടും ഒരു BLOയ്ക്ക്? ഈ കള്ളക്കണക്കുകൾ കാണിച്ച് ഏറ്റവും മുകളിലുള്ള ഉദ്യോഗസ്ഥരായ ജില്ലാ കളക്ടർമാരെ പ്രീണിപ്പിക്കുകയാണ് ഇടയിലുള്ള ഉദ്യോഗസ്ഥന്മാർ.</p>
<p>8. അപ്പോഴേക്കും മുകളിൽ നിന്ന് ഉത്തരവ് വന്നു. നവംബർ 15ന് മുൻപ് എല്ലാ ഫോമുകളും വിതരണം ചെയ്യണം. അതോടൊപ്പം ഫോമുകൾ 10% വെച്ച് തിരികെ ശേഖരിക്കുകയും വേണം. 46 വോട്ടർമാർക്ക് പകരം 92 വോട്ടർമാരെ ഒരു ദിവസം കാണണമെന്ന അവസ്ഥ. പാവം BLO-മാർ നിന്ന് വിയർത്തു.</p>
<p>9. എന്തായാലും മേൽപ്പടി കള്ളക്കണക്ക് പ്രകാരമുള്ള എണ്ണമാണ്, എറണാകുളം ജില്ലാ കളക്ടർ ടിവിയിൽ വന്നിരുന്ന് മേനി പറഞ്ഞത്. &#8220;26 ലക്ഷം വോട്ടർമാരിൽ 20 ലക്ഷം വോട്ടർമാർക്ക് ഫോമുകൾ വിതരണം ചെയ്തു കഴിഞ്ഞു എന്നായിരുന്നു എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ഇന്നലെ പറഞ്ഞത്. അത് കള്ളക്കണക്കാണ് മാഡം. A day with BLO എന്ന താങ്കളുടെ വീഡിയോ റീലുകളും കള്ളത്തരമാണ്. ഏതെങ്കിലും ഒരു BLOയുടെ കൂടെ 8 മണിക്കൂർ പൂർണ്ണമായും സഞ്ചരിച്ച് മറ്റാരുടെയും സഹായമില്ലാതെ 50ന് മുകളിൽ വോട്ടർമാരെ ഒരു ദിവസം കാണാൻ പറ്റുമോ എന്ന് മാഡം ഒന്ന് ശ്രമിച്ചു നോക്കൂ. അപ്പോൾ പിടികിട്ടും ആ കള്ളത്തരത്തിന്റെ ആഴം. മാഡത്തിനും BLO-മാർക്കും ഇടയിലുള്ള ഉദ്യോഗസ്ഥരുടെ പൂച്ച് അപ്പോൾ പുറത്ത് ചാടും. ഞാൻ വെല്ലുവിളിക്കുന്നു അങ്ങനെ ഒന്ന് ചെയ്യാൻ. ആ ദിവസം ഞാനും കൂടാം നിങ്ങൾക്കൊപ്പം. ഇപ്പോൾ വീഡിയോകളിൽ മാഡം കാണിക്കുന്നത് കൃത്യമായ അഡ്രസ്സ് മനസ്സിലാക്കിയ വോട്ടർമാരുടെ അടുത്തേക്ക് ചെന്ന് കയറി ഫോം നൽകുന്നതായിട്ടാണ്. അങ്ങനെ ഒന്നല്ല യഥാർത്ഥത്തിൽ സംഭവിക്കുന്നത്. കളക്ടർ വന്നതുപോലെ ഒരു കൂട്ടം ആൾക്കാർ വരുമെന്നാണ് പല വോട്ടർമാരും കരുതി വെച്ചിരിക്കുന്നത്. &#8220;ഒറ്റയ്ക്ക് ഉള്ളോ? ബാക്കിയുള്ളവർ എവിടെ? &#8221; എന്നാണ് BLO-മാരോട് വോട്ടർമാർ ചോദിക്കുന്നത്. കളക്ടർ ചെല്ലുമ്പോൾ ഉള്ള ആർഭാടമൊന്നും BLO-മാർക്ക് ഇല്ലല്ലോ. അത് പ്രിയങ്കാ മാഡം മനസ്സിലാക്കണം.</p>
<p>10. അത് അടക്കം BLO-മാർ നേരിടുന്ന പ്രശ്നങ്ങൾ കളക്ടർമാരും വില്ലേജ് ഓഫീസർമാരും മനസ്സിലാക്കിയിരുന്നെങ്കിൽ, ഇന്ന് പയ്യന്നൂരിൽ അനീഷ് ജോർജ് എന്ന BLO, ജോലി സമ്മർദ്ദം കാരണം ആത്മഹത്യ ചെയ്യേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ജോലി സമ്മർദ്ദം ഉണ്ടെന്ന് ഒരിടത്തു നിന്നും പരാതി കിട്ടിയിട്ടില്ല എന്നാണ് കേരള ഇലക്ഷൻ കമ്മീഷൻ രത്തൻ കേൽക്കർ ആ ആത്മഹത്യയെപ്പറ്റി അഭിപ്രായപ്പെട്ടത്. താഴേക്കിടയിലുള്ള ഈ ജീവനക്കാർ ആരെങ്കിലും ജോലി സമ്മർദ്ദം ഉണ്ടെന്ന് നിങ്ങളോട് പരാതിപ്പെടും എന്ന് കരുതുന്നുണ്ടോ? അങ്ങനെ പറയുന്നതും ആത്മഹത്യാപരമല്ലേ? പിന്നെ എന്താകും ജോലിസ്ഥലത്ത് അവരുടെ അവസ്ഥ? നിങ്ങൾ ഇവരെയൊക്കെ വെച്ചു പൊറുപ്പിക്കുമോ?</p>
<p>11. കളക്ടറുമായി നേരിട്ട് സംസാരിക്കാൻ ഇട നൽകണമെന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ BLOമാർ അഭിപ്രായപ്പെട്ടിട്ട് അതിനുള്ള അവസരം ഇടയിലുള്ള ഉദ്യോഗസ്ഥന്മാർ നൽകിയിട്ടില്ല. എന്തുകൊണ്ട്?</p>
<p>12. പല വാട്സ്ആപ്പ് ഗ്രൂപ്പുകളിലും BLOമാർ ചോദിക്കുന്ന ചോദ്യങ്ങൾ ഗ്രൂപ്പ് അഡ്മിൻമാർ ഡിലീറ്റ് ചെയ്ത് കളയുകയാണ്. എന്തുകൊണ്ട്? സംശയമുണ്ടെങ്കിൽ കളക്ടർ BLO-മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ പരിശോധിക്കൂ. പാറാവും അകമ്പടിയും വാഹനവും പത്രാസും ഒക്കെയായി നടന്നാൽ ബ്യൂറോക്രസിയുടെ താഴെത്തട്ടിലുള്ള കദനകഥകൾ അറിവിൽപ്പെടില്ല മാഡം.</p>
<p>13. ഇങ്ങനെയൊരു കള്ളക്കണക്ക് ഉണ്ടാക്കി ഒരു മാസത്തിന് മുന്നേ തന്നെ ഞങ്ങൾ എല്ലാ ഫോമുകളും വിതരണം ചെയ്ത് SIR പൂർത്തിയാക്കി എന്ന് കാണിച്ചിട്ട് എന്ത് നേട്ടമാണ് ബഹുമാനപ്പെട്ട കളക്ടർക്ക് ഉള്ളത്? ഈ അതിവേഗ നടപടി കളക്ടറുടെ സ്വന്തം തീരുമാനമാണോ അതോ ഭരണതലത്തിൽ മുകളിൽ നിന്നുള്ള ഉത്തരവോ? SIR എന്ന ഈ ധൃതഗതിയിലുള്ള പരിപാടി സംശയദൃഷ്ടിയോടെ പൊതുജനങ്ങൾ നോക്കിക്കാണുമ്പോൾ, ഇത്തരം തിരക്കുപിടിച്ചുള്ള നടപടികൾ അനീഷിനെ പോലുള്ളവരുടെ മരണത്തിലേ കലാശിക്കൂ.</p>
<p>14. എല്ലാ ഫോമിൻ്റേയും മുകളിൽ BLO-മാരുടെ മൊബൈൽ ഫോൺ അച്ചടിച്ചിട്ടുണ്ട്. ഫോം കൈപ്പറ്റിയ വോട്ടർമാർ അത് പൂരിപ്പിക്കാനുള്ള ആശങ്കയിൽ വിളിക്കുന്ന ഫോണുകളുടെ എണ്ണം കുറച്ചൊന്നുമല്ല. അതിനും സമയം കണ്ടെത്തണം BLO-മാർ.</p>
<p>15. BLO-മാർക്ക് ജോലി സമ്മർദ്ദം ഉണ്ടോ എന്ന് മനസ്സിലാക്കാനായി അതിൽ ഒരാൾക്കൊപ്പം പോയ ഞാൻ ഉച്ചയോടെ അനീഷിന്റെ ആത്മഹത്യാ വിവരം കേൾക്കുന്നു. ഇനിയും അത്തരം മോശം വാർത്തകൾക്ക് സാദ്ധ്യതയുണ്ടെന്ന് നേരിട്ട് മനസ്സിലാക്കുന്നു. ഇതൊന്നും എന്നെപ്പോലുള്ള സാധാരണ പൗരന്മാർ ഏറ്റെടുത്ത് ചെയ്യേണ്ട ജോലിയല്ല. നാലാം തൂണുകൾ ആകുന്ന മാധ്യമങ്ങൾക്ക് നല്ല സ്കോപ്പുള്ള വിഷയമാണ്. നിങ്ങളാരെങ്കിലും ഏറ്റെടുക്കണമെന്ന് അപേക്ഷിക്കുന്നു. അല്ലെങ്കിൽ നമുക്കുള്ള വോട്ട് തയ്യാറാക്കി തീർക്കുമ്പോഴേക്കും ഒരുപാട് അനീഷുമാർ, ജോലി സമ്മർദ്ദം താങ്ങാനാവാതെ ഇവിടെ കുഴഞ്ഞ് വീണിരിക്കും. അതുണ്ടാകാൻ പാടില്ല.</p>
<p>16. ഇന്നത്തെ ജോലിക്ക് വേണ്ടി 2 ലിറ്ററിന് മുകളിൽ പെട്രോൾ മിഥുൻ ചിലവഴിച്ചിട്ടുണ്ട്. മിഥുന്റെ സ്കൂട്ടറിൽ ആയിരുന്നു ഞങ്ങൾ രണ്ടുപേരും ഫീൽഡിൽ പോയത്. 30 ദിവസം അങ്ങനെ ഫീൽഡിൽ സഞ്ചരിച്ചാൽ 6000 രൂപയെങ്കിലും മിഥുന് ചിലവുണ്ട്. അത്രയും തുക BLOമാർക്ക് നൽകും എന്ന് ഔദ്യോഗികമായി എവിടെ നിന്നും അറിയിപ്പുകൾ വന്നിട്ടില്ല. ₹7000 രൂപ കൊടുക്കും എന്ന് ചില അശരീരികൾ മാത്രമാണ് ഉള്ളത്. സ്വന്തമായി ഒരു സ്കൂട്ടറോ മറ്റ് എന്തെങ്കിലും വാഹനമോ ഇല്ലാത്തവർ 3000 ഷീറ്റുകൾ താങ്ങിപ്പിടിച്ച് എങ്ങനെയാണ് ഫീൽഡിൽ സഞ്ചരിക്കുക. അതുകൂടെ ഇലക്ഷൻ കമ്മീഷനും കളക്ടറും സർക്കാരും ഒന്ന് പറഞ്ഞു തരണം.</p>
<p><a href="http://niraksharan.in/wp-content/uploads/2025/11/35.jpg"><img class="aligncenter wp-image-10152 " src="http://niraksharan.in/wp-content/uploads/2025/11/35.jpg" alt="35" width="405" height="487" /></a></p>
<p>SIR നടപ്പിലാക്കാൻ കേന്ദ്രം കാണിക്കുന്ന തിടുക്കത്തേക്കാൾ വലിയ തിടുക്കം സംസ്ഥാനം കാണിക്കുന്നത് എന്തിനാണ്? BLO-മാർക്ക് ആവശ്യത്തിന് സമയം നൽകണം. &#8216;ആരും തിരക്കു പിടിച്ചിട്ടില്ല&#8217; എന്ന് ഇലക്ഷൻ കമ്മീഷണർ പറയുന്നതിൽ വാസ്തവം ഉണ്ടെങ്കിൽ ഇപ്പോൾ കാണിക്കുന്ന തിരക്ക് കളക്ടർമാർ ഒഴിവാക്കണം. സർക്കാർ അല്ല തിരക്ക് പിടിക്കുന്നതെങ്കിൽ കളക്ടർമാരെ നിലയ്ക്ക് നിർത്തണം.</p>
<p>ഫോം നൽകിയ വീടുകളിൽ വീണ്ടും പോയി, പൂരിപ്പിച്ച ഫോമുകൾ തിരിച്ച് വാങ്ങിയശേഷം അതിനെ ഡിജിറ്റൈസ് ചെയ്യുന്നത് അടക്കമുള്ള ഒരുപാട് പണികൾ BLO-മാർക്ക് ബാക്കിയുണ്ട്. ഇതൊന്നും അവർ സ്ഥിരം ചെയ്യുന്ന ജോലികൾ അല്ല. ഇത്രയും കാരണങ്ങൾ പോരേ അവർക്ക് ജോലി സമ്മർദ്ദം ഉണ്ടെന്ന് മനസ്സിലാക്കാൻ?</p>
<p>അനീഷിന്റെ ആത്മഹത്യയിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടും സർക്കാറിനോട് പ്രതിഷേധം അറിയിച്ചുകൊണ്ടും നാളെ കേരളത്തിൽ BLO-മാർ പണിമുടക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അവരെല്ലാവരും സമ്മർദ്ദത്തിലാണ്. ഇനിയും ആത്മഹത്യകൾ ഉണ്ടാകാതിരിക്കാൻ അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്കൊപ്പം നിൽക്കണമെന്ന് സർക്കാരിനോടും കളക്ടർമാരോടും ഇലക്ഷൻ കമ്മീഷനോടും അഭ്യർത്ഥിക്കുന്നു.</p>
<p>ഈ ജോലിയിൽ BLO-മാരെ കാര്യമായി സഹായിക്കാൻ പറ്റുന്നത്, BLA(Booth Level Agent)മാർക്ക് ആണ്. അവർക്ക് എല്ലാ വീടുകളും ഏറെക്കുറെ അറിയാം. ഇന്ന് മിഥുനും എനിക്കും അങ്ങനെ ചില ബൂത്ത് ഏജന്റുമാരുടെ സഹായം അല്പസ്വല്പം ലഭിച്ചു. ചില വീടുകൾ അവർ കാണിച്ചു തന്നു. പക്ഷേ അവർക്ക് കൂടുതൽ സഹായിക്കാൻ പറ്റുന്നില്ല. കാരണം അവർ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലും പോസ്റ്റർ ഒട്ടിക്കുന്നതിന്റെ തിരക്കിലും ആണ്.</p>
<p>ഇന്നലെ ഒരു പാർട്ടിയുടെ ബൂത്ത് ഏജന്റ് മിഥുനെ സഹായിക്കാൻ ഉണ്ടായിരുന്നു. അപ്പോൾ മറ്റൊരു പ്രശ്നം തലപൊക്കി. മിഥുൻ എന്ന BLO- യുമായി ചേർന്ന്, ബൂത്ത് ഏജന്റ് ഇലക്ഷൻ പ്രചരണം നടത്തുകയാണ് എന്നൊരു ആരോപണം വന്നു. ചുരുക്കി പറഞ്ഞാൽ എല്ലാ പാർട്ടികളുടെയും ബൂത്ത് ഏജന്റുമാരും ചേർന്ന് സഹകരിച്ച് മാത്രമേ BLOയ്ക്ക് അവരുടെ പണി ചെയ്യാൻ പറ്റൂ. അല്ലെങ്കിൽ അത് പാർട്ടി പ്രവർത്തനമായി ചിലരെങ്കിലും കണക്കാക്കും.</p>
<p>ഒരു കാര്യം ബൂത്ത് ഏജന്റുമാരും മനസ്സിലാക്കുക. ഈ വോട്ടേഴ്സ് ലിസ്റ്റ് നല്ല നിലക്ക് തയ്യാറാക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ബൂത്ത് ഏജന്റുമാർ എന്ന നിലയ്ക്ക് നിങ്ങൾക്ക് കാര്യമായ പണിയൊന്നും ഉണ്ടാകില്ല. ജനത്തിന് വോട്ട് ഉണ്ടെങ്കിലല്ലേ ബൂത്ത് ഏജന്റുമാരെ ആവശ്യമുള്ളൂ.</p>
<p>പൊതുജനത്തിനോട് മറ്റൊരു അഭ്യർത്ഥനയാണ് എനിക്കുള്ളത്. നിങ്ങളുടെ പരിസരത്ത് ഈ ദിവസങ്ങളിൽ കാണാനിടയാകുന്ന ഏതൊരു BLO-യ്ക്കും, തൊട്ടടുത്ത വീടുകളും അവിടെയുള്ള വോട്ടർമാരെയും കണ്ടെത്താൻ സഹായിക്കൂ. ഒരു മണിക്കൂറെങ്കിലും അവർക്കൊപ്പം പ്രവർത്തിക്കൂ. നമ്മുടെ പൗരാവകാശത്തിന് വേണ്ടിയാണ് അവർ ഈ ജോലി സമ്മർദ്ദം നേരിടുന്നത്. അവർക്ക് ഒരു താങ്ങ് കൊടുക്കേണ്ട ചുമതല നമുക്കുണ്ട്. ജനാധിപത്യം സംരക്ഷിക്കപ്പെടാനുള്ള ഒരു വലിയ പോരാട്ടത്തിന്റെ ഭാഗമായാണ് BLO-മാർ ഇക്കണ്ട സമ്മർദ്ദമെല്ലാം സഹിക്കുന്നത്. അതിനൊരു അയവ് വരുത്താൻ നമ്മളെക്കൊണ്ട് കഴിയുന്ന പോലെ സഹായിക്കേണ്ട ഉത്തരവാദിത്വം നമുക്കുമുണ്ട്. BLO-മാരെ കൈവിടരുത്. അവരുടെ ജീവനെടുക്കരുത്.</p>
<p>അനീഷ് ജോർജ്ജിന് ആദരാഞ്ജലികൾ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10148" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10148</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> SIR വരുന്നുണ്ട്, ശ്രദ്ധിക്കുക.</title>
		<link>http://niraksharan.in/?p=10139</link>
		<comments>http://niraksharan.in/?p=10139#comments</comments>
		<pubDate>Thu, 13 Nov 2025 14:30:00 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10139</guid>
		<description><![CDATA[എനിക്കുള്ള SIR (Special Intensive Revision) ഫോം ഇന്നലെ വീട്ടിലെത്തി. ഇത് പൂരിപ്പിച്ച് കൊടുക്കുന്നതിന് അനുസരിച്ചിരിക്കും വോട്ടർ പട്ടികയിൽ ഓരോരുത്തരുടേയും പേര് ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യം. അതുകൊണ്ടുതന്നെ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് SIR. ഇന്ത്യൻ പൗരന്മാർ അല്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുക, വോട്ടർ പട്ടിക കുറ്റമറ്റതാക്കുക എന്നൊക്കെയാണ് SIRൻ്റെ ലക്ഷ്യമായി പറയുന്നത്. പക്ഷേ ആ പ്രക്രിയ അത്ര എളുപ്പമല്ല. ശ്രദ്ധിച്ചില്ലെങ്കിൽ ഇതുവരെ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ വോട്ട് ചെയ്ത് പോന്നിരുന്ന നിങ്ങളുടെ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10139" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/11/22.jpg"><img class="aligncenter wp-image-10140 " src="http://niraksharan.in/wp-content/uploads/2025/11/22.jpg" alt="22" width="465" height="644" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">എ</span></a></strong></span>നിക്കുള്ള SIR (Special Intensive Revision) ഫോം ഇന്നലെ വീട്ടിലെത്തി.</p>
<p>ഇത് പൂരിപ്പിച്ച് കൊടുക്കുന്നതിന് അനുസരിച്ചിരിക്കും വോട്ടർ പട്ടികയിൽ ഓരോരുത്തരുടേയും പേര് ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യം. അതുകൊണ്ടുതന്നെ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് SIR.</p>
<p>ഇന്ത്യൻ പൗരന്മാർ അല്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുക, വോട്ടർ പട്ടിക കുറ്റമറ്റതാക്കുക എന്നൊക്കെയാണ് SIRൻ്റെ ലക്ഷ്യമായി പറയുന്നത്. പക്ഷേ ആ പ്രക്രിയ അത്ര എളുപ്പമല്ല. ശ്രദ്ധിച്ചില്ലെങ്കിൽ ഇതുവരെ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ വോട്ട് ചെയ്ത് പോന്നിരുന്ന നിങ്ങളുടെ വോട്ട് പോലും നാളെ ഇല്ലാതായെന്ന് വരാം.</p>
<p>SIR ൻ്റെ ഒരു സാമ്പിൾ ഷീറ്റ് ഇതിനൊപ്പം ചേർക്കുന്നു. അത് വെച്ച് വിശദീകരിക്കാം.</p>
<p>1. ആദ്യ ഭാഗത്ത് നിങ്ങളുടെ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, അച്ഛന്റെ പേര്, അമ്മയുടെ പേര്, പങ്കാളിയുടെ പേര് എന്നിവയാണ് ചോദിക്കുന്നത്. കൂട്ടത്തിൽ അവരുടെയെല്ലാം EPIC (ഇലക്ഷൻ കാർഡ്) നമ്പർ ചോദിക്കുന്നുണ്ട്.</p>
<p>2. പച്ച നിറത്തിൽ കാണുന്ന ഭാഗത്ത് അവസാന SIR നടന്നപ്പോൾ ഉള്ള വിവരങ്ങളാണ് നൽകേണ്ടത്. അതായത് 2002ലേത്. അത് നമ്മളിൽ പലർക്കും അറിവുള്ള കാര്യങ്ങൾ ആകണമെന്നില്ല അതിനിടയ്ക്ക് പലവട്ടം നമ്മളുടെ വോട്ടിംഗ് മണ്ഡലം മാറിയിരിക്കാം. പ്രശ്നങ്ങൾ ഇവിടന്ന് ആരംഭിക്കുന്നു.</p>
<p>അവിടെ &#8216;ബന്ധുവിന്റെ പേര് &#8216; എന്ന ഒരു കോളമുണ്ട്. ഏതെങ്കിലും ഒരു ബന്ധുവിന്റെ പേര് കൊടുത്താൽ പദ്ധതി പാളാൻ സാദ്ധ്യതയുണ്ട്. കാരണം, സർക്കാരിന് വേണ്ടത് നമ്മുടെ അച്ഛന്റേയോ അമ്മയുടെയോ പേര് ആണ്. നമ്മുടെ പൗരത്വം ആണല്ലോ വിഷയം. എനിക്ക് SIR ഫോം തന്ന BLO പറഞ്ഞത്, അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെ പേര് തന്നെ അവിടെ വെക്കണമെന്നാണ്. കൂടാതെ സംസ്ഥാനത്തിന്റെ പേര്, ജില്ലയുടെ പേര്, നിയമസഭാ മണ്ഡലത്തിന്റെ പേര്, ഭാഗം നമ്പർ, ക്രമ നമ്പർ എന്നിവയും നൽകണം.</p>
<p>3. നീല നിറത്തിൽ കാണുന്നതിനെ പച്ചനിറത്തിലുള്ള ബോക്സിന്റെ തുടർച്ച എന്ന് തന്നെ പറയാം. നമ്മൾ പരിചയപ്പെടുത്തിയ ബന്ധുവിന്റെ വിശദവിവരങ്ങൾ, EPIC നമ്പർ, ബന്ധം, സംസ്ഥാനത്തിന്റെ പേര്, നിയമസഭാ മണ്ഡലത്തിന്റെ പേര്, ഭാഗം നമ്പർ, ക്രമനമ്പർ ഇതൊക്കെയാണ് അവിടെ നൽകേണ്ടത്.</p>
<p>സാധാരണ മനുഷ്യർ ഇതെല്ലാം കൃത്യമായി പൂരിപ്പിച്ച് നൽകുമെന്ന് കരുതാൻ വയ്യ. BLO തീർച്ചയായും സഹായിക്കും. പല പല സൈറ്റുകളിൽ ചെന്ന് ഇതെല്ലാം കണ്ടെത്താൻ വൈദഗ്ദ്ധ്യം ഉള്ളവർക്ക് സാധിക്കും. പക്ഷേ അതെല്ലാം എത്ര പേരെക്കൊണ്ട് പറ്റും. പക്ഷേ എത്രത്തോളം ഉദ്യോഗസ്ഥ സഹായം ഇക്കാര്യത്തിൽ പൊതുജനത്തിന് കിട്ടും? ജാഗ്രത പുലർത്തേണ്ടത് വോട്ടർമാരായ നമ്മളാണ്. പിഴവുകൾ ഉണ്ടായാൽ വോട്ട് തന്നെ ഇല്ലാതായി മാറും. നാളെ നമ്മൾ ഈ നാട്ടിലെ പൗരൻ അല്ല എന്ന് സമർത്ഥിക്കാൻ, നമ്മുടെ പേരില്ലാത്ത ഒരു വോട്ടേഴ്സ് ലിസ്റ്റ് ധാരാളം മതിയാകും.</p>
<p>കാശ്മീരിൽ നിന്ന് ആളെ കൊണ്ടുവന്ന് വോട്ടേഴ്സ് ലിസ്റ്റിൽ ചേർത്ത് ഞങ്ങൾ വിജയം കൈവരിക്കും എന്ന് പറഞ്ഞ നേതാക്കന്മാരുള്ള നാടാണ്. ഒരാൾ 20ൽ അധികം പ്രാവശ്യം വോട്ടേഴ്സ് ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള നാടാണ്. മോഡലായ വിദേശ വനിതാ വോട്ടേഴ്സ് ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള നാടാണ്.</p>
<p>കൃത്യമായ രേഖകൾ ഇല്ലാത്തവരുടെ പരാതികൾ പരിശോധിക്കാൻ സിറ്റിങ്ങുകൾ ഉണ്ടാകും എന്നാണ് അറിയാൻ കഴിഞ്ഞത്. സിറ്റിങ്ങുകൾക്ക് ശേഷം ഉദ്യോഗസ്ഥർ കനിഞ്ഞാൽ വോട്ട് കിട്ടിയെന്ന് വരും.</p>
<p>അതുകൊണ്ട് ജാഗ്രത മാത്രം പോര, SIRനെ നല്ല ഭയവും വേണം.</p>
<p>പ്രത്യേകം ശ്രദ്ധിക്കുക വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലെങ്കിൽ, വോട്ടേർസ് സ്ലിപ്പ് വീട്ടിൽ വന്നതിന് ശേഷം, ലിസ്റ്റിൽ പേര് ചേർക്കുന്ന സ്ഥിരം പരിപാടി ഇനി നടക്കില്ല. ആ ചാൻസ് ആണ് ഇത്. ഇവിടെ പിഴച്ചാൽ പിന്നെ വോട്ടില്ല. വോട്ടില്ലാത്തവന് ഭാവിയിൽ എന്തൊക്കെ ഇല്ലാതാകുമെന്ന് ഇപ്പോൾ പറയാനും ആവില്ല. ആയതിനാൽ അതീവ ജാഗ്രത പുലർത്തുക.</p>
<p><strong>പിൻകുറിപ്പ് &amp; അപ്ഡേറ്റ്:-</strong> എൻ്റെ BLO എന്നോട് പറഞ്ഞു തന്ന വിവരങ്ങൾ പ്രകാരമുള്ള പോസ്റ്റാണിത്. BLO മാർ അടക്കം ഈ പദ്ധതി നടപ്പിലാക്കാൻ ഇറങ്ങിയിരിക്കുന്ന ഉദ്യോഗസ്ഥർ പോലും കൃത്യമായ പരിശീലനമോ പരിചയമോ ഇല്ലാത്തവരാണ്, ഇതേപ്പറ്റി വ്യക്തത ഇല്ലാത്തവരാണ്. അവർ പലയിടത്തും പലതരത്തിലാണ് ഇതേപ്പറ്റി സംസാരിക്കുന്നത്. ആധികാരികമായ വസ്തുത എന്താണെന്ന് നമ്മൾ പൗരന്മാർ പിന്നെങ്ങനെ മനസ്സിലാക്കും? എല്ലാവരും അവരവരുടെ അനുഭവങ്ങളും കാഴ്ച്ചപ്പാടുകളും കണ്ടെത്തലുകളും പറയൂ. നാടെങ്ങും ചർച്ചകൾ നടക്കട്ടെ. അത് ഗുണം ചെയ്തേക്കാം. എന്തായാലും ഈ പരിപാടി കഴിയുമ്പോഴേക്കും അർഹതയുള്ളവർക്ക് പോലും വോട്ട് നഷ്ടപ്പെട്ടിട്ടുണ്ടാകും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള കരുതലാണ് ഉണ്ടാകേണ്ടത്. അതിന് എൻ്റെ ഭാഗത്ത് നിന്ന് നൽകാൻ കഴിയുന്ന ഒരു സൂചന മാത്രമാണ് ഈ പോസ്റ്റ്.</p>
<p>#SIR2025<br />
#sir</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10139" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10139</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> മനോജുമാർ സൂക്ഷിക്കുക!</title>
		<link>http://niraksharan.in/?p=9965</link>
		<comments>http://niraksharan.in/?p=9965#comments</comments>
		<pubDate>Fri, 11 Jul 2025 14:30:59 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[നർമ്മം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9965</guid>
		<description><![CDATA[ദൈവങ്ങളുടെ പേര് പോയിട്ട്, പര്യായം പോലും സിനിമയിലെ കഥാപാത്രങ്ങൾക്ക് ഇടാൻ പാടില്ല എന്നാണല്ലോ സെൻസർ ബോർഡും കോടതിയും ചേർന്ന് തീർപ്പാക്കിയിരിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ, സ്വന്തം പേര് ദൈവത്തിൻ്റെ പേരായതിൻ്റെ ആശങ്ക പങ്കിടുന്ന പലരേയും ഓൺലൈനിൽ കണ്ടു. ഇതേ ആശങ്കയിലൂടെയാണ് ഞാനും കടന്ന് പോകുന്നത്. നിരക്ഷരനായ ഈയുള്ളവൻ്റെ പൂർവ്വാശ്രമത്തിലെ &#8216;മനോജ് &#8216; എന്ന പേരിന് നാളെ എന്തെല്ലാം ഭീഷണികൾ ഉണ്ടാകുമെന്ന് കണ്ടറിയണം. മനോജ് എന്ന പേരിന് ഏത് ദൈവവുമായാണ് ബന്ധം എന്ന് ആരും നെറ്റി ചുളിക്കണ്ട; വിശദമാക്കാം. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9965" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/111.jpg"><img class="aligncenter wp-image-9966 " src="http://niraksharan.in/wp-content/uploads/2025/08/111.jpg" alt="11" width="470" height="626" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ദൈ</span></a></strong></span>വങ്ങളുടെ പേര് പോയിട്ട്, പര്യായം പോലും സിനിമയിലെ കഥാപാത്രങ്ങൾക്ക് ഇടാൻ പാടില്ല എന്നാണല്ലോ സെൻസർ ബോർഡും കോടതിയും ചേർന്ന് തീർപ്പാക്കിയിരിക്കുന്നത്.</p>
<p>ഈ പ്രതിസന്ധി ഘട്ടത്തിൽ, സ്വന്തം പേര് ദൈവത്തിൻ്റെ പേരായതിൻ്റെ ആശങ്ക പങ്കിടുന്ന പലരേയും ഓൺലൈനിൽ കണ്ടു.</p>
<p>ഇതേ ആശങ്കയിലൂടെയാണ് ഞാനും കടന്ന് പോകുന്നത്. നിരക്ഷരനായ ഈയുള്ളവൻ്റെ പൂർവ്വാശ്രമത്തിലെ &#8216;മനോജ് &#8216; എന്ന പേരിന് നാളെ എന്തെല്ലാം ഭീഷണികൾ ഉണ്ടാകുമെന്ന് കണ്ടറിയണം.</p>
<p>മനോജ് എന്ന പേരിന് ഏത് ദൈവവുമായാണ് ബന്ധം എന്ന് ആരും നെറ്റി ചുളിക്കണ്ട; വിശദമാക്കാം.</p>
<p>മനോജ് എന്നാൽ മനസ്സിൽ ജനിച്ചവൻ.</p>
<p>ആരുടെ മനസ്സിൽ ജനിച്ചവൻ?</p>
<p>മറ്റാരുടേയുമല്ല&#8230;സ്രഷ്ടാവായ ബ്രഹ്മാവിൻ്റെ മനസ്സിൽ!</p>
<p>എന്നുവെച്ചാൽ ബ്രഹ്മാവിൻ്റെ മാനസ പുത്രൻ!</p>
<p>ഹിന്ദു പുരാണം പ്രകാരം ബ്രഹ്മാവിന് ഒരേയൊരു മാനസ പുത്രനാണ് ഉള്ളത്.</p>
<p>അത് മറ്റാരുമല്ല&#8230;..</p>
<p>അത് പറയാൻ അൽപ്പം വൈക്ലബ്യമുണ്ട് സുഹൃത്തുക്കളേ. സ്വന്തം പല്ലിട കുത്തി നാറ്റിക്കുന്ന പരിപാടിയാണ്. എന്നാലും നിലവിലെ സാഹചര്യത്തിൽ അത് പറയാതിരിക്കാനും വയ്യ.</p>
<p>ബ്രഹ്മാവിൻ്റെ മാനസപുത്രനാണ്&#8230;.</p>
<p>അത് മറ്റാരുമല്ല&#8230;.</p>
<p>അയാൾ അൽപ്പം പ്രശ്നക്കാരനാണ്&#8230;</p>
<p>അത് അയാൾ തന്നെയാണ്&#8230;.</p>
<p>അയാളുടെ പേരാണ്&#8230;..മന്മഥൻ അഥവാ കാമദേവൻ.</p>
<p><strong>വാൽക്കഷണം:-</strong> ലോകത്തിൽ ആദ്യമായി LIC ഏജൻ്റ് പേരിടുന്നത് എനിക്കാണ്. പോളിസി പിടിപ്പിക്കണമെങ്കിൽ കുരുപ്പിന് ഒരു പേര് വേണമല്ലോ. ആ കർമ്മം ഏജൻ്റ് അങ്ങ് നിർവ്വഹിച്ചു. എന്നാലും എൻ്റെ LIC ഏജൻ്റേ&#8230; ഇമ്മാതിരി 8ൻ്റെ പണി ശത്രുക്കൾക്ക് പോലും കൊടുക്കരുത്.</p>
<p><strong>ചിത്രം:-</strong> മൈസൂർ കോയമ്പത്തൂർ റൂട്ടിൽ എവിടെയോ ഭാഗിക്ക് ഒപ്പം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9965" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9965</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> യാത്രയ്ക്കിടയിൽ ലോഹ്യം കൂടിയ നായ്ക്കൾ</title>
		<link>http://niraksharan.in/?p=9959</link>
		<comments>http://niraksharan.in/?p=9959#comments</comments>
		<pubDate>Sat, 05 Jul 2025 14:30:22 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[അനുഭവം]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9959</guid>
		<description><![CDATA[മനുഷ്യനോട് എറ്റവും നന്ദിയും കൂറും സ്നേഹവും കാട്ടുന്ന മൃഗം. മനുഷ്യൻ്റെ സന്തത സഹചാരിയായ മൃഗം. ഏത് അപകടത്തിലും മനുഷ്യന് രക്ഷയാകുന്ന മൃഗം. അങ്ങനെയങ്ങനെ, ആദികാലം മുതൽക്ക് വിശേഷണങ്ങൾ അനവധിയാണ് നായകൾക്ക്. എത്ര പറഞ്ഞാലും തീരില്ല, യജമാനനോട് ഒട്ടിയിണങ്ങി അയാളെ പരിരക്ഷിച്ചും കാവലിരുന്നും സ്നേഹിച്ചും കടന്ന് പോയ നായ്ക്കളുടെ കഥകൾ! എനിക്കുമുണ്ട് പറയാൻ ചില നായ്ക്കളുടെ കഥകൾ. ഇന്ത്യയിലെ 800ൽപ്പരം വരുന്ന കോട്ടകൾ സന്ദർശിക്കാനും ഡോക്യുമെൻ്റ് ചെയ്യാനും വേണ്ടി, കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായുള്ള എൻ്റെ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9959" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/w1.jpg"><img class="aligncenter wp-image-9960 " src="http://niraksharan.in/wp-content/uploads/2025/08/w1.jpg" alt="w" width="530" height="530" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">മ</span></a></strong></span>നുഷ്യനോട് എറ്റവും നന്ദിയും കൂറും സ്നേഹവും കാട്ടുന്ന മൃഗം. മനുഷ്യൻ്റെ സന്തത സഹചാരിയായ മൃഗം. ഏത് അപകടത്തിലും മനുഷ്യന് രക്ഷയാകുന്ന മൃഗം.</p>
<p>അങ്ങനെയങ്ങനെ, ആദികാലം മുതൽക്ക് വിശേഷണങ്ങൾ അനവധിയാണ് നായകൾക്ക്. എത്ര പറഞ്ഞാലും തീരില്ല, യജമാനനോട് ഒട്ടിയിണങ്ങി അയാളെ പരിരക്ഷിച്ചും കാവലിരുന്നും സ്നേഹിച്ചും കടന്ന് പോയ നായ്ക്കളുടെ കഥകൾ!</p>
<p>എനിക്കുമുണ്ട് പറയാൻ ചില നായ്ക്കളുടെ കഥകൾ. ഇന്ത്യയിലെ 800ൽപ്പരം വരുന്ന കോട്ടകൾ സന്ദർശിക്കാനും ഡോക്യുമെൻ്റ് ചെയ്യാനും വേണ്ടി, കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായുള്ള എൻ്റെ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ നായ്ക്കളെപ്പറ്റിയാണ് ഏറെപ്പറയാനുള്ളത്.</p>
<p>അതിന് മുൻപ് എൻ്റെ ചെറുപ്പകാലത്ത് വീട്ടിൽ വളർത്തിയിരുന്ന രണ്ട് സവിശേഷ നായ്ക്കളെ സ്മരിക്കാതെ വയ്യ. കീപ്പറും ജൂഡിയും. എൻ്റെ നായ സ്നേഹം തുടങ്ങിയത് അവരിൽ നിന്നാകണം. ജ്യൂഡി ഡാഷ് ഹണ്ട് ഇനത്തിൽപ്പെട്ട പൊക്കം കുറഞ്ഞ നായയായിരുന്നു. പക്ഷേ, കൂർമ്മബുദ്ധിയാണ് ആ വർഗ്ഗത്തിന്. കീപ്പറിൻ്റെ ഇനം എനിക്ക് കൃത്യമായി അറിയില്ല. അൽസേഷ്യൻ അല്ല. പക്ഷേ അത്രത്തോളം ഉയരം, അതേ ശൗര്യം, കാലുകൾക്ക് മഞ്ഞ നിറം, ശരീരത്തിന് കറുപ്പും. അൽസേഷന് നാടൻ നായയിൽ ഉണ്ടായതാകാം.</p>
<p>പല ദിവസങ്ങളിലും, കഷ്ടി നാലരയടി ഉയരം മാത്രമുണ്ടായിരുന്ന ഞങ്ങളുടെ മതിൽ ചാടിക്കടന്ന് രാവിലെ തന്നെ ഗ്രാമം ചുറ്റിയടിക്കാനായി കീപ്പർ പോകും. ഗ്രാമത്തിൽ ആർക്കും ഒരുപദ്രവവും ഉണ്ടാക്കില്ല. ഉച്ചയ്ക്ക് എവിടെ നിന്നെങ്കിലും ഭക്ഷണം കഴിക്കും. ഇരുട്ടുന്നതിന് മുന്നേ തിരികെ വരും. ചില ദിവസങ്ങളിൽ തിരികെ വരാറുമില്ല. പക്ഷേ, ഞങ്ങളതേപ്പറ്റി അധികം ബേജാറാകാറില്ല. അതും അവൻ്റെ ശീലങ്ങളിൽ ഒന്നാണെന്ന് ഞങ്ങൾക്കറിയാം.</p>
<p>വയസ്സ് ചെന്നതോടെ ജ്യൂഡിക്ക് ഹർണിയ രോഗം പിടിപെട്ടു. കാലുകൾക്കിടയിൽ വലിയ മുഴ വന്നു. അതും തൂക്കിയിട്ട് പിന്നെയും കുറേക്കാലം അവൾ ജീവിച്ചു. പിന്നൊരു ദിവസം പെട്ടെന്ന് അവൾ വിട പറഞ്ഞു. നായ്ക്കളെ വളർത്തുന്നത് കൊണ്ടുള്ള വലിയ ദുഖം ഇതാണ്. മനുഷ്യരേക്കാൾ ആയുസ്സ് കുറഞ്ഞ ആ ജീവികളുടെ അവസാനകാലവും അന്ത്യവും നമ്മൾ വേദനയോടെ സഹിക്കേണ്ടി വരും.</p>
<p>ജൂഡി കണ്ണടയ്ക്കുമ്പോൾ കീപ്പർ ഗ്രാമ സഞ്ചാരത്തിലായിരുന്നു. രാത്രി അവൻ മടങ്ങി എത്തിയപ്പോഴേക്കും ഞങ്ങൾ ജൂഡിയെ മറവ് ചെയ്തിരുന്നു. ഇരുട്ടിൽ കീപ്പർ ജൂഡിക്ക് വേണ്ടി തിരയുന്നത് ഞങ്ങളാരും കാര്യമായി ശ്രദ്ധിച്ചില്ല. വീട്ടിൽ നിന്ന് അൽപ്പം മാറി പടിഞ്ഞാറേ പറമ്പിൽ അവളെ കുഴിച്ചിട്ട സ്ഥലം അവൻ കണ്ടുപിടിച്ചു. അവിടെ ദുഖിതനായി കിടക്കുന്ന കീപ്പറെയാണ് അടുത്ത മൂന്ന് നാളുകൾ ഞങ്ങൾ കണ്ടത്. ആ ദിവസങ്ങളിൽ കാര്യമായ ഭക്ഷണമൊന്നും അവൻ കഴിച്ചില്ല; ഗ്രാമസഞ്ചാരവും ഒഴിവാക്കി. നാലാം നാൾ അവിടെക്കിടന്ന് തന്നെ അവനും ഉയിർ വേർപെടുത്തി.</p>
<p>വീട്ടിൽ പിന്നെയും നായ്ക്കൾ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ജൂഡിയേയും കീപ്പറിനേയും ഓർക്കുമ്പോൾ ഇന്നും വിഷമം കൂടുതലാണ്.</p>
<p>പോകപ്പോകെ നായ്ക്കളെ വളർത്താൻ തന്നെ താൽപ്പര്യമില്ലെന്നായി. അവറ്റകളെ വേർപിരിയാനുള്ള ബുദ്ധിമുട്ടും സങ്കടവും തന്നെ കാരണം.</p>
<p>ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ എന്ന് ഞാൻ പേരിട്ടിരിക്കുന്ന ഇന്ത്യാ യാത്രയിൽ, നന്നായി പരിശീലനം നൽകിയ ഒരു നായയെ<br />
കൂടെ കൂട്ടണമെന്നത് എൻ്റെയൊരു വലിയ ആഗ്രഹമാണ്. പക്ഷേ, അതിനുള്ള ആർജ്ജവം ഒട്ടില്ല താനും. അതിന് കാരണങ്ങൾ പലതാണ്. പലയിടത്തും ഭക്ഷണം കിട്ടാൻ ഞാൻ തന്നെ വലയാറുണ്ട്. മാംസാഹാരം വല്ലപ്പോഴെങ്കിലും നായയ്ക്ക് കൊടുക്കണമെന്ന് വെച്ചാൽ വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതൊരു ബുദ്ധിമുട്ടാണ്. പല ദേവാലയങ്ങളിലും റസ്റ്റോറൻ്റുകളിലും നായ്ക്കളുമായി ചെല്ലാനാവില്ല. അവയെ പുറത്ത് നിർത്തി പോയാലുള്ള പ്രശ്നങ്ങൾ മറുവശത്ത്. ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് ഒരു നായയെ യാത്രയിൽ ഒപ്പം കൂട്ടണമെന്ന എൻ്റെ ആഗ്രഹം നീണ്ട് നീണ്ട് പോകുകയാണ്.</p>
<p>പിന്നെയുള്ള ഒരാശ്വാസം, ചെന്നെത്തിപ്പെടൂന്ന സ്ഥലങ്ങളിലെ നായ്ക്കളുമായി ചങ്ങാത്തം കൂടുമ്പോളാണ്. ഒറ്റയ്ക്കുള്ള യാത്രയായതുകൊണ്ട് ഗൂഗിൾ മാപ്പിൽ വഴി പറഞ്ഞ് തരുന്ന സ്ത്രീ ശബ്ദത്തിനോട് മുതൽ വഴിയിൽ കാണുന്ന നായ്ക്കളോടും ആട്, പശു, പ്രാവ് തുടങ്ങി സകല ജീവികളോടും മിണ്ടിപ്പറയുന്നതിൻ്റെ ഭ്രാന്തമായ രസങ്ങളിലൂടെ ഞാൻ കടന്ന് പോകാറുണ്ട്. ഞാൻ പറയുന്നത് വല്ലതും അവറ്റകൾക്ക് മനസ്സിലാകുന്നുണ്ടോ എന്നത് എനിക്ക് സംശയമായിരുന്നു തുടക്കത്തിലെങ്കിൽ, അവർക്ക് ചിലതെങ്കിലും മനസ്സിലാകുന്നുണ്ട് എന്നതിപ്പോൾ ബോദ്ധ്യമായി മാറിയിട്ടുണ്ട്.</p>
<p>രാത്രി കാലങ്ങളിൽ, ഭാഗീരഥി അഥവാ ഭാഗി എന്ന ഓമനപ്പേരുള്ള എൻ്റെ മോട്ടോർ ഹോം ഏതെങ്കിലും ധാബയിലോ, റസ്റ്റോറൻ്റിലോ, ഗ്യാസ് സ്റ്റേഷനിലോ നിർത്തി അതിൽത്തന്നെ അന്തിയുറങ്ങുക പതിവ്. എല്ലാം തീർത്തും അപരിചിതമായ സ്ഥലങ്ങൾ! ഏതൊരു തരത്തിലുള്ള അപകടത്തിനും സാദ്ധ്യത മുറ്റി നിൽക്കുന്ന ഇടങ്ങൾ!</p>
<p>ഇപ്പറഞ്ഞ എല്ലായിടത്തും തെരുവ് നായ്ക്കൾ ഉണ്ടെന്നതാണ് ഒരാശ്വാസം. ഭാഗിയുടെ ഡാഷ് ബോർഡിൽ എപ്പോഴും ബിസ്ക്കറ്റുകൾ ഉണ്ടാകും. ചെല്ലുന്നയിടന്ന് ആദ്യം കാണുന്ന നായ്ക്കൾക്ക് ഞാനത് കൊടുത്ത് പാട്ടിലാക്കും. വൈകാതെ, ആ വിവരമറിഞ്ഞ് കൂടുതൽ നായ്ക്കൾ എത്തിച്ചേരും. എല്ലാവർക്കും കൊടുക്കാനുള്ള ബിസ്ക്കറ്റ് എൻ്റെ കൈയിൽ ഉണ്ടാകും. അത് തീരുന്ന മുറയ്ക്ക് തൊട്ടടുത്ത കടകളിൽ നിന്ന് വാങ്ങി സ്റ്റോക്ക് വർദ്ധിപ്പിക്കുകയാണ് പതിവ്.</p>
<p>ബിസ്ക്കറ്റ് കിട്ടിയാലുടൻ നായകൾ സജീവമാകും. ഭക്ഷണം നൽകിയവനോടുള്ള സ്നേഹം കാണിക്കാൻ ചുറ്റിപ്പറ്റി നിൽക്കും. പോരാത്തതിന്, രാത്രി ഞാൻ കഴിക്കുന്ന ഭക്ഷണത്തിൻ്റെ ഒരു പങ്കും അവർക്ക് കൊടുക്കും. അപ്പോഴേക്കും അതിലൊരു നായ എൻ്റെ വാഹനത്തിൻ്റെ ടയറിൽ മൂത്രമൊഴിച്ചിരിക്കും. അതൊരു സൂചനയും അടയാളവുമാണ്. ‘ടെറിട്ടറി മാർക്കിങ്ങ് ‘ എന്ന പേരിൽ മൃഗങ്ങൾക്കിടയിൽ ഉള്ള പ്രവർത്തിയാണത്. ഇത്രയും ഭക്ഷണമൊക്കെ നൽകിയിട്ടും ഇവറ്റകൾ എൻ്റെ വാഹനത്തിൽ മൂത്രമൊഴിച്ചല്ലോ എന്ന് ദേഷ്യപ്പെടാനോ നിരാശപ്പെടാനോ പാടില്ല. ഈ വാഹനവും ഇതിൻ്റെ ഉടമസ്ഥനും എൻ്റെ പരിരക്ഷയിലാണ്, അഥവാ ഇത് എൻ്റെ അധികാര പരിധിയിൽ വരുന്ന മനുഷ്യനാണ്, എന്ന് നമ്മെ അവർ അടയാളപ്പെടുത്തുകയാണ്. മറ്റ് ഭാഗങ്ങളിൽ നിന്ന് അലഞ്ഞ് തിരിഞ്ഞ് വരുന്ന നായ്ക്കൾക്ക് പിന്നെ ആ ഭാഗത്തേക്ക് പ്രവേശനമില്ല. അവർ മാറിപ്പൊയ്ക്കോളണം.</p>
<p>തെരുവ് നായ്ക്കൾ എന്നാൽ സാധാരണ ഗതിയിൽ, കേരളക്കരയിലുള്ള നമുക്ക് ഭയമാണല്ലോ? അതുകൊണ്ട് തന്നെ വടക്കേ ഇന്ത്യയിലേക്ക് ചെന്നപ്പോൾ, അവറ്റകൾ അടുത്ത് വരുമ്പോൾ ആദ്യമാദ്യം ഞാനും അകന്ന് നിന്നിരുന്നു. പിന്നീട് ആ ഭയം മാറി. ഞാൻ അനങ്ങുമ്പോൾ നായ്ക്കളാണ് ഭയപ്പെടുന്നതെന്ന് എനിക്ക് മനസ്സിലായി. ഞാൻ അവറ്റകൾക്ക് ബിസ്ക്കറ്റും എന്റെ ഭക്ഷണത്തിന്റെ പങ്കും നൽകാൻ തുടങ്ങി. ദ്രുതഗതിയിലുള്ള ഫലമാണ് അത് ഉണ്ടാക്കുന്നത്. രാത്രി ഞാൻ കിടന്ന് കഴിഞ്ഞാൽ നായ്ക്കൾ എന്റെ മോട്ടോർ ഹോമിന്റെ പരിസരത്ത് തന്നെ കിടക്കും. ഒരു ചെറിയ ആളനക്കമോ ഇലയനക്കമോ ഉണ്ടായാൽ കുരക്കും.</p>
<p>രാജസ്ഥാനിലെ രൺധംബോറിൽ ഒരു റസ്റ്റോറന്റിന്റെ പരിസരത്താണ് ഭാഗിയെ പാർക്ക് ചെയ്ത് അതിനുള്ളിൽ ഞാൻ കിടന്നിരുന്നത്. ആ ഭാഗത്ത് മരങ്ങളിൽ ധാരാളം കുരങ്ങുകൾ ഉണ്ട്. അവ വാഹനത്തിന് മുകളിൽ ചാടി മറിഞ്ഞും മരത്തിൽ നിന്ന് കായ്കൾ പറിച്ച് എറിഞ്ഞുമൊക്കെ രാത്രിയിൽ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഞാൻ നൽകിയ ഭക്ഷണം കഴിച്ച നായ്ക്കൾ, കുരങ്ങുകളെ തുരത്തി ഓടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. രാത്രി എനിക്ക് സുഖനിദ്രയും അപകടം ഒന്നും ഉണ്ടാകില്ല എന്ന വിശ്വാസവും! അതിൽപ്പരം എന്തുവേണം?</p>
<p>രാജസ്ഥാനിലെ ചിറ്റോർഗഡ് കോട്ട, ഒരുപാട് മനുഷ്യർ താമസിക്കുന്ന വലിയൊരു കോട്ടയാണ്. വീടുകൾ, തടാകങ്ങൾ, മ്യൂസിയം, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, കടകൾ എന്നിങ്ങനെ ഒരുപാട് കെട്ടിടങ്ങൾ ആ കോട്ടയ്ക്കുള്ളിൽ ഉണ്ട്. അതിനുള്ളിൽ നേർരേഖയിലുള്ള ഒരു റോഡിന്റെ നീളം 16 കിലോമീറ്റർ ആണ്. മൂന്ന് രാത്രി ഞാൻ അതിനുള്ളിലെ തെരുവുകളിൽ തങ്ങിയിരുന്നു. ബിസ്കറ്റും ഭക്ഷണവും ഒക്കെ എന്റെ കയ്യിൽ നിന്ന് കഴിച്ച നായ്ക്കൾ അവിടെയും എൻ്റെ വാഹനത്തിന് കാവൽ കിടന്നു.</p>
<p>നാലാം ദിവസം ചിറ്റോർഗഡ് കോട്ടയോട് യാത്ര പറയുന്നതിന് മുൻപായി, അടുത്തതായി പോകാനുള്ള സ്ഥലത്തെപ്പറ്റിയുള്ള കാര്യങ്ങൾ മൊബൈലിൽ പരിശോധിക്കുകയായിരുന്നു ഞാൻ. മുൻ ദിവസങ്ങളിൽ ഞാൻ ഭക്ഷണം നൽകിയ ഒരു നായ എന്നെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ഇരുന്നിരുന്ന പടികളിൽ വന്ന് അതെന്നെ മുട്ടിയുരുമ്മി നിന്നു. ഞാൻ വിട്ട് പോകുകയാണെന്ന് അതിന് മനസ്സിലായത് പോലെ ഒരു സങ്കടം അന്തരീക്ഷത്തിൽ ഉണ്ട്. അത് എന്നോട് കൂടുതൽ ചേർന്ന് നിന്നു. ഞാൻ അതിന് വീണ്ടും ബിസ്ക്കറ്റ് കൊടുത്തു. പക്ഷേ ഭക്ഷണമായിരുന്നില്ല അതിന് ആവശ്യം. മൂന്ന് ദിവസം ഭക്ഷണം നൽകിയ ഈ മനുഷ്യൻ എന്നെ കൂടെ കൂട്ടിയിരുന്നെങ്കിൽ എന്ന് അത് ആഗ്രഹിക്കുന്നത് പോലെ. അങ്ങനെ എന്തോ ഒന്ന് അത് പറയുന്നതുപോലെ. ഞാനും വല്ലാതെ സങ്കടപ്പെട്ടു. പക്ഷേ ഒരു നായയെ കൂടെ കൂട്ടാൻ എനിക്കുള്ള ബുദ്ധിമുട്ട് മുൻപേ ഞാൻ പറഞ്ഞല്ലോ. എനിക്ക് അതിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഒരു നിവൃത്തിയുമില്ല.</p>
<p>അതിന്റെ കണ്ണുവെട്ടിച്ച് മെല്ലെ ഞാൻ വാഹനത്തിൽ കയറിയെങ്കിലും, വാഹനം അവിടന്ന് നീങ്ങുന്നത് മുന്നേ അത് വാഹനത്തിന് പിന്നിലെത്തി. റോഡിലൂടെ കുറേ ദൂരം എന്റെ പിന്നാലെ ഓടി വന്നു. ദുഷ്ടനായ ഞാൻ ആക്സിലറേറ്ററിൽ കാല് ആഞ്ഞമർത്തി. വാഹനത്തിനെത്തന്നെ നോക്കിനിൽക്കുന്ന ആ നായയുടെ റിയർവ്യൂ മിറർ ദൃശ്യം ഇപ്പോഴും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല.</p>
<p>ഗുജറാത്തിലെ വട്നഗറിൽ നിന്ന് 34 കിലോമീറ്റർ ദൂരെയുള്ള തരംഗ കോട്ട തിരക്കി ഞാൻ ആദ്യം ചെന്നെത്തിയത് ആരവല്ലി മലനിരകളിലുള്ള വലിയൊരു ജൈനക്ഷേത്രത്തിലാണ്. 900 വർഷം പഴക്കമുള്ള ശ്വേതാംബര ക്ഷേത്രമാണത്. അത്രയും തടിയൻ ഒരു ക്ഷേത്രം മുൻപ് ഞാൻ കണ്ടിട്ടില്ല. വലിയ ക്ഷേത്രം എന്നല്ല ഉദ്ദേശിച്ചത്. കുറഞ്ഞ സ്ഥലത്ത് നിൽക്കുന്ന ഭീമാകാരമായ ക്ഷേത്രം. അതിന്റെ അകത്തുള്ള ഒരു തൂണിന്റെ ചുറ്റളവ് മാത്രം 9 അടിയോളം ഉണ്ട്. ശില്പവേലകളുടെ ധാരാളിത്തമാണ് ക്ഷേത്രത്തിനകത്ത്. അകത്ത് ശ്വേതാംബരന്റെ അതിഗംഭീരമായ പ്രതിമ. ഈ ക്ഷേത്രത്തിന് പിന്നിലായി ദിഗംബരന്റെ ക്ഷേത്രവും ഉണ്ട്.</p>
<p>മലയുടെ അടിവാരത്ത് നിൽക്കുന്ന ആ ക്ഷേത്രങ്ങളുടെ ഭാഗമായി മലയുടെ മുകൾ ഭാഗത്തും ചില ക്ഷേത്രനിർമ്മിതികൾ ഉണ്ട്. അവിടെ ചെല്ലുന്നവരെല്ലാം 500ൽപ്പരം പടികൾ കയറി മുകളിൽ പോകാറുണ്ട്. താഴെയുള്ള പ്രധാന ക്ഷേത്രത്തിൽ നിന്ന് മതിൽക്കെട്ടിനെ ചുറ്റി വളഞ്ഞ് അല്പദൂരം മരക്കൂട്ടങ്ങൾക്ക് ഇടയിലൂടെ നടന്ന് വേണം മുകളിലേക്കുള്ള പടികളിലെത്താൻ. ക്ഷേത്രത്തിൽ വെച്ച് പരിചയപ്പെട്ട ഒരു കൗമാരക്കാരൻ എനിക്ക് അങ്ങോട്ടുള്ള വഴി പറഞ്ഞു തന്നു. ആ സമയത്ത് ഞങ്ങൾക്കിടയിൽ ഒരു തെരുവുനായ നിൽക്കുന്നത് എൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഞാൻ മുന്നോട്ട് നടന്നതും നായ എൻ്റെ മുന്നിലേക്ക് ഓടിവന്ന് 10 അടി ദൂരത്തിൽ മുന്നിൽ സഞ്ചരിക്കാൻ തുടങ്ങി.</p>
<p>ആദ്യം ഞാനത് അത്ര കാര്യമാക്കിയില്ല. പിന്നീട് എനിക്കത് കൃത്യമായി മനസ്സിലായി. അവൻ എനിക്ക് വഴി കാണിച്ചു മുന്നിൽ പോകുകയാണ്. കൗമാരക്കാരൻ പറഞ്ഞുതന്ന വഴിയിലൂടെ കൃത്യമായി നായ മുന്നോട്ട് നീങ്ങുന്നു. ഞങ്ങൾ തമ്മിലുള്ള ദൂരം അധികമായാൽ അവൻ എനിക്ക് വേണ്ടി കാത്തു നിൽക്കുന്നു! അതിനിടയിൽ ചെറിയ കാട് പോലുള്ള പ്രദേശം വന്നപ്പോൾ, അവിടെ നിന്ന് ചില ഇലയനക്കങ്ങൾ കേട്ടതും നായ കാടിനുള്ളിലേക്ക് ഓടിപ്പോയി. ഞാൻ അവിടെത്തന്നെ നിന്നു. മരങ്ങൾക്കിടയിൽ നിന്ന് നായയുടെ കുര കേൾക്കാം. മറുവശത്തുള്ളത് കുരങ്ങുകളാണ്. അവർ മരങ്ങളിൽ ചാടി മറിയുന്നത് എനിക്ക് കാണാം. അല്പം കഴിഞ്ഞതും കാടിനുള്ളിൽ നിന്ന് നായ തിരികെ വന്ന് വീണ്ടും എനിക്ക് മുന്നിൽ നടന്നു തുടങ്ങി. ഞാൻ അവന് പിന്നാലെ നടന്നു. എനിക്ക് കുരങ്ങുകളെക്കൊണ്ട് ശല്യമോ അപകടമോ ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തുകയായിരുന്നു ശ്വാനൻ.</p>
<p>മുന്നിൽ മല മുകളിലേക്കുള്ള പടികൾ കാണാറായി. ഞാൻ അതിലൂടെ കയറ്റം തുടങ്ങിയിട്ടും നായ എന്നെ വിട്ടു പോകുന്നില്ല. വൈകാതെ അതിൻ്റെ കാരണവും എനിക്ക് മനസ്സിലായി. അല്പം ദൂരം മുന്നോട്ട് ചെന്നാൽ പടികൾ രണ്ടായി തിരിയുന്നുണ്ട്. എനിക്ക് പോകേണ്ടത് ഇടത് വശത്തേക്കാണ്. നായ ഇടത് വശത്തേക്കുള്ള പടികളിൽ കയറി. ഞാൻ അവനെ പിന്തുടർന്ന് കയറുന്നു എന്ന് മനസ്സിലാക്കിയതും അഞ്ച് പത്ത് പടികൾക്ക് ശേഷം അവൻ പടികളിൽ ഇരുന്നു. &#8216;ഇനി ഈ വഴി മുന്നോട്ട് പോയ്ക്കൊള്ളൂ&#8217; എന്ന് കൃത്യമായി സംവദിച്ച് കൊണ്ട് തന്നെ.</p>
<p>ഞാൻ ശരിക്കും അത്ഭുതപരതന്ത്രനായി നിന്നു. എന്തൊരു ജീവിയാണ് ഇത്. എവിടുന്നോ വന്ന ഏതോ ഒരു മനുഷ്യന് വഴികാണിച്ച് അര കിലോ മീറ്ററെങ്കിലും അത് സഞ്ചരിച്ചിരിക്കുന്നു. ആ ഭാഗത്ത് വരുന്ന മറ്റു മനുഷ്യർക്കും നായ ഇതുപോലെ വഴി കാണിക്കുന്നുണ്ടാകാം. പക്ഷേ എനിക്ക് അതൊരു വല്ലാത്ത അനുഭവം ആയിരുന്നു. ഞാനവന് ബാഗിൽ നിന്ന് ബിസ്ക്കറ്റ് എടുത്തു കൊടുത്തു. സന്തോഷത്തോടെ അവനത് കഴിക്കുന്നത് അൽപനേരം നോക്കി നിന്ന ശേഷം ഞാൻ മലകയറ്റം തുടർന്നു.</p>
<p>ഹരിയാനയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ഞാൻ നൽകിയ ബിസ്ക്കറ്റ് കഴിക്കാൻ ഒരു നായ അൽപ്പം മടിച്ച് നിന്നു. പിന്നീട് തൊട്ടടുത്ത് കിടന്നിരുന്ന ഇലകളും മറ്റും തട്ടിയിട്ട് ആ ബിസ്ക്കറ്റുകൾ മറച്ച് വെച്ച ശേഷം അതവിടന്ന് ഓടിപ്പോയി. അവൻ മടങ്ങി വന്നത് മറ്റൊരു നായയ്ക്കൊപ്പമാണ്. അവർ രണ്ടുപേരും ചേർന്നാണ് അത് കഴിക്കാൻ ആരംഭിച്ചത്. തനിക്ക് കിട്ടിയ ഭക്ഷണം സഹജീവിക്ക് പങ്കുവെക്കുന്ന മനോഹരമായ ദൃശ്യമായിരുന്നു അത്. ഞാനവർക്ക് കൂടുതൽ ബിസ്ക്കറ്റുകൾ നൽകി. അന്ന് രാത്രി അവർ ആ ഗ്രാമത്തിലെ ക്വാളി ഫ്ലവർ തോട്ടത്തിൽ എനിക്ക് കൂട്ടുകിടന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?</p>
<p>ഗുജറാത്ത് ഹരിയാന രാജസ്ഥാൻ എന്നീ വടക്കൻ സംസ്ഥാനങ്ങളിൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. വീടിൻ്റെ പരിസരത്തും കടകളുടെ പരിസരത്തും ഒക്കെ കറങ്ങി നടക്കുന്ന പശുക്കൾക്കും നായ്ക്കൾക്കും പ്രാവുകൾക്കും ഒക്കെ അന്നാട്ടുകാർ ഭക്ഷണം കൊടുക്കും. ഒരു രാത്രി, ഹരിയാനയിൽ ഒരു വർക്ക് ഷോപ്പിന് മുന്നിലാണ് ഞാൻ തങ്ങിയത്. ആ ഭാഗത്ത് റസ്റ്റോറൻ്റുകൾ ഒന്നുമില്ല. ഞാൻ ഭാഗിയുടെ അടുക്കളയിൽ അത്യാവശ്യം പ്രാതൽ പാകം ചെയ്യാൻ തുടങ്ങി. അപ്പോഴേക്കും രണ്ട് പശുക്കളും മൂന്നോ നാലോ നായ്ക്കളും വാഹനത്തെ വളഞ്ഞു. എനിക്ക് കഴിക്കാനുള്ളത് ഒഴിച്ച് ബാക്കിയുള്ള ബ്രഡും ബിസ്കറ്റും എല്ലാം ഞാൻ അവർക്ക് കൊടുത്തു. എൻ്റെ സ്റ്റോക്ക് തീർന്നത് അവർക്ക് അറിയില്ലല്ലോ. അവറ്റകൾ പിന്നെയും വാഹനത്തെ ചുറ്റിപ്പറ്റി നിന്നു. ഡോറുകൾ അടച്ച് ഭാഗിയെ മുന്നോട്ട് നീക്കാൻ പറ്റാത്ത അവസ്ഥ. ഞാൻ ധർമ്മസങ്കടത്തിലായി. അപ്പോഴേക്കും കടക്കാരൻ വന്ന് കട തുറക്കാനുള്ള പരിപാടികളിലേക്ക് കടന്നു. അയാൾ എൻ്റെ അവസ്ഥ കണ്ടു.</p>
<p>അതീവ ഹൃദ്യമായ ഒരു രംഗമാണ് ഞാൻ പിന്നീട് കണ്ടത്. ആ കെട്ടിടത്തിനോട് ചേർന്നുള്ള മതിലിന് മുകളിൽ അയാൾ ധാന്യങ്ങൾ വിതറി. പ്രാവുകൾ അത് കൊത്തി തിന്നാൻ തുടങ്ങി. നായ്ക്കൾക്കും പശുക്കൾക്കും അയാൾ തലേന്ന് ബാക്കി വന്ന ചപ്പാത്തി നൽകി. ആ തക്കത്തിന് ഞാൻ ഭാഗിയെ അവിടന്ന് റോഡിലേക്ക് കടത്തി.</p>
<p>മിക്കവാറും ദിവസങ്ങളിൽ ഇങ്ങനെ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുകയും അവറ്റകൾ എൻ്റെ മോട്ടോർ ഹോമിന് സമീപം ഉറങ്ങുകയുമൊക്കെ ചെയ്ത് മുന്നോട്ടു പോയിട്ടുണ്ട്. അത് പിന്നീട് ഒരു ദിനചര്യയായി മാറി എന്നതാണ് വസ്തുത.</p>
<p>ഒരിക്കലും മറക്കാൻ ഒരു അനുഭവം കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. 2025 ഫെബ്രുവരിയുടെ തുടക്കത്തിലാണ്. തണുത്ത കാലാവസ്ഥയെ ചെറിയ തോതിൽ ചൂട് മറികടക്കാൻ തുടങ്ങിയിരിക്കുന്നു. അഞ്ച് മാസത്തിലേറെ നീണ്ടുനിന്ന യാത്ര അവസാനിപ്പിച്ച് എനിക്ക് കേരളത്തിലേക്ക് മടങ്ങാനായി എന്ന് സാരം. ഗുജറാത്തിലെ സൂറത്തിലുള്ള സുഹൃത്തുക്കളായ ആഷയുടേയും സതീഷിൻ്റേയും വീട്ടിൽ നിന്നാണ് ഞാൻ ആ മടക്കയാത്ര ആരംഭിച്ചത്. അന്ന് ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം ആഷ എനിക്ക് പൊതികെട്ടി തന്നിരുന്നു.</p>
<p>പിൻഡ്വൽ കോട്ടയാണ് അന്ന് കാണാൻ ഉദ്ദേശിച്ചിരുന്നത്. ഒരു മലമുകളിൽ നിന്ന് മറ്റൊരു മലമുകളിലേക്ക്. ആ പരിസരത്ത് നിന്ന് വേറൊരു ഇടത്തേക്ക്. അങ്ങനെ പലയിടത്ത് ചുറ്റിയെങ്കിലും ആ കോട്ട കണ്ടുപിടിക്കാൻ പറ്റിയില്ല. ചില കോട്ടകളുടെ കാര്യത്തിൽ അങ്ങനെ സമ്പൂർണ്ണമായും ഞാൻ പരാജയപ്പെട്ടിട്ടുണ്ട്. അവസാനം ഞാൻ ആ പ്രദേശത്ത് തന്നെയുള്ള വില്ല്യം ഹിൽ എന്ന മലമുകളിൽ എത്തിച്ചേർന്നു. അവിടെ ഒരു പാർക്ക് ഉണ്ട്. ആ സ്ഥലത്ത് ടൂറിസ്റ്റുകളുടെ വാഹനം പാർക്ക് ചെയ്യിക്കാനും ടിക്കറ്റ് കീറാനും ഒക്കെ ഇരിക്കുന്ന കർമൽ എന്ന ഒൻപതാം ക്ലാസ്സുകാരൻ പയ്യൻ, കോട്ട ഉണ്ടെന്ന് പറയുന്ന മലയുടെ മുനമ്പ് കാണിക്കാൻ എന്നെ കൂട്ടിക്കൊണ്ട് പോയി. മനോഹരമായ ഒരു താഴ്വാരമാണ് മുകളിൽ നിന്ന് കാണാനായത്. പക്ഷേ അവിടെയും കോട്ടയുടെ ഭാഗങ്ങൾ കാണാനായില്ല.</p>
<p>കർമലും ഞാനും തിരിച്ച് നടക്കാൻ തുടങ്ങിയപ്പോൾ ഒരു നായ പിന്നാലെ കൂടി. വാഹനത്തിൻ്റെ അടുത്തെത്തിയിട്ട് അവന് ബിസ്ക്കറ്റ് കൊടുക്കാമെന്നായിരുന്നു എൻ്റെ പദ്ധതി. പക്ഷേ ആഷ തന്ന ഭക്ഷണപ്പൊതി തുറന്നപ്പോൾ അത് രണ്ടുപേർക്ക് കഴിക്കാനുള്ളതുണ്ട്. എനിക്ക് ആവശ്യമുള്ളത് നീക്കിവെച്ചശേഷം ബാക്കിയുള്ളത് ഞാൻ നായയ്ക്ക് നൽകി. ഞങ്ങൾ ഒരുമിച്ച് തന്നെ ഭക്ഷണം കഴിച്ചു തുടങ്ങി. ആർത്തിയോടെയാണ് അത് അവൻ കഴിച്ചു തീര്‍ത്തത്. പാവത്തിന് അതുപോലെ സമൃദ്ധമായ ഭക്ഷണം എല്ലാ ദിവസവും കിട്ടുന്നില്ലായിരിക്കാം.</p>
<p>കയ്യും മുഖവും കഴുകി വാഹനത്തിൽ യാത്ര തുടരാൻ തയ്യാറെടുക്കുമ്പോൾ അവൻ്റെ ദയനീയമായ നോട്ടം. ചിറ്റോർഗഡ് കോട്ടയിൽ കണ്ട നായയുടെ ദൈന്യത അതുപോലെ തന്നെയുണ്ട് ഇവൻ്റെ നോട്ടത്തിലും. &#8216;എന്നെ കൂടെക്കൂട്ടൂ&#8217; എന്ന് പറയാതെ പറയുന്നത് പോലെ. സങ്കടകരമായ വല്ലാത്തൊരു ദുർബല നിമിഷമായിരുന്നു അത്.</p>
<p>ഞാൻ വാഹനം മെല്ലെ മുന്നോട്ട് എടുത്തു. അവൻ വാഹനത്തിന് മുന്നേ ഓടാൻ തുടങ്ങി. മൂന്ന് ഹെയർപിൻ വളവുകളിൽ, ടാറിട്ട റോഡ് വിട്ട് അവൻ ആ ചെറിയ മലയുടെ കുത്തനെയുള്ള ഇറക്കത്തിലൂടെ ഓടി എനിക്ക് മുന്നിൽത്തന്നെ എത്തി നിന്നു.</p>
<p>ഞാൻ വാഹനം നിർത്തി. ഞങ്ങൾ പരസ്പരം നോക്കി. അവൻ മുൻകാലുകൾ ഡ്രൈവർ സൈഡിലെ ഡോറിലേക്ക് വെച്ച് ഏന്തി വലിഞ്ഞ് നിന്നു. &#8216;എന്നെയും കൂടെ കൊണ്ടുപോക&#8217; എന്ന് തന്നെയാണ് ആ മുഖത്തെ ആവശ്യം. അവന്റെ കണ്ണുകൾ അത് അടിവരയിടുന്നുണ്ട്.</p>
<p>ഞാനെൻ്റെ ദൗർബല്യം മുഴുവൻ അവനോട് തുറന്നു പറഞ്ഞു. ഞാൻ പച്ച മലയാളത്തിൽ അവനോട് സംസാരിക്കുകയായിരുന്നു. പക്ഷേ, അവനെന്ത് മനസ്സിലാകാൻ!</p>
<p>പെട്ടെന്ന് എല്ലാം മനസ്സിലായതുപോലെ അവൻ മുൻകാലുകൾ താഴേക്ക് വെച്ച് ഇറങ്ങി നിന്നു. ഞാൻ മെല്ലെ വാഹനം മുന്നോട്ട് നീക്കി. അടുത്ത ഹെയർപിൻ വളവിലേക്ക് അവൻ എനിക്കൊപ്പം ഓടിയില്ല. വാഹനം അകന്ന് പോകുന്നത് നോക്കി അവിടെത്തന്നെ നിന്നു.</p>
<p>എൻ്റെ കൂടെ ഒരു ക്യാമറാമാൻ ഉണ്ടായിരുന്നെങ്കിൽ പകർത്തുവാൻ പറ്റിയ ഗംഭീര ദൃശ്യങ്ങൾ ആയിരുന്നു അത്. അവൻ്റെ നോട്ടം എൻ്റെയുള്ളിൽ ഇപ്പോഴും കൊളുത്തി വലിക്കുന്നുണ്ട്.</p>
<p>2025 സെപ്റ്റംബറിൽ ഞാൻ വടക്കേ ഇന്ത്യയിലേക്കുള്ള യാത്ര തുടരുകയാണ്. രാജ്യത്തൊട്ടാകെയുള്ള 800 കോട്ടകളിൽ 161 കോട്ടകൾ മാത്രമാണ് ഇതുവരെ ഡോക്യുമെന്റ് ചെയ്തിട്ടുള്ളത്. മൂന്ന് വർഷമെങ്കിലും എടുക്കും ഈ ദൗത്യം പൂർത്തിയാക്കാൻ. ഇപ്രാവശ്യം കാശ്മീർ, പഞ്ചാബ്, ഹിമാചൽ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ലക്ഷ്യമിടുന്നത്.</p>
<p>കടന്ന് പോകാനുള്ള അപരിചിതമായ വഴികളെപ്പറ്റിയും തെരുവുകളെപ്പറ്റിയും എനിക്കിപ്പോൾ ലവലേശം ആശങ്കയില്ല. തെരുവുകളിൽ ഉണ്ടുറങ്ങി യാത്ര മുന്നോട്ട് നീക്കുമ്പോൾ ഓരോ ദിവസവും ധാരാളം നായ്ക്കളുമായി ചങ്ങാത്തം കൂടാം എന്ന സന്തോഷം ഇപ്പോൾത്തന്നെ എന്നെ ത്രസിപ്പിക്കുന്നുണ്ട്. വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും അവർ എനിക്കൊപ്പം തീർച്ചയായും ഉണ്ടാകും. ഒരു സംശയവും വേണ്ട.</p>
<p><strong>വാൽക്കഷണം:-</strong> മാസങ്ങളോളം തുടർച്ചയായി വടക്കേ ഇന്ത്യയിൽ യാത്ര ചെയ്തിട്ടും, ഒരു തെരുവ് നായയുടെ പോലും ഉപദ്രവം ഉണ്ടായില്ല. തെരുവ് നായ്ക്കൾ മനുഷ്യരെ ഉപദ്രവിക്കുന്നത് കാണാനോ കേൾക്കാനോ ഇടയായില്ല. അവറ്റകളെക്കൊണ്ട് ഉപകാരം മാത്രമാണ് ഉണ്ടായത്. കേരളത്തിൽ പക്ഷേ, തെരുവ് നായ്ക്കളെക്കൊണ്ടുള്ള ഉപദ്രവത്തിൻ്റെ വാർത്തകൾക്ക് ഒരു ക്ഷാമവുമില്ല. ഇതെന്തുകൊണ്ടാണെന്ന് പഠന വിഷയമാക്കേണ്ടതാണ്.<br />
——————————————————————————————<br />
<span style="color: #0000ff;"><em>ഈ ലേഖനം ജൂലൈ 2025 യുവധാര മാസികയിൽ അച്ചടിച്ച് വന്നിരുന്നു.</em></span></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9959" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9959</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> മുദ്രപ്പത്രം എന്ന വൈതരണി</title>
		<link>http://niraksharan.in/?p=9956</link>
		<comments>http://niraksharan.in/?p=9956#comments</comments>
		<pubDate>Sun, 29 Jun 2025 14:30:11 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാങ്കേതികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9956</guid>
		<description><![CDATA[മുദ്രപത്രത്തിന്റെ കാര്യത്തിൽ സർക്കാരുകൾ കേരള ജനതയോട് ചെയ്തിട്ടുള്ള തരികിടകൾ പലവട്ടം ഞാൻ എഴുതിയിട്ടുണ്ട്. അതിൽ പ്രധാനമായും പറഞ്ഞിരുന്ന ഒരു കാര്യം, മറ്റു പല സംസ്ഥാനങ്ങളിലും ഓൺലൈൻ വഴി സ്റ്റാമ്പ് പേപ്പറുകൾ ലഭിക്കുന്നു എന്നതായിരുന്നു. അവസാനം ദാ കേരളത്തിലും ഓൺലൈൻ വഴി സ്റ്റാമ്പ്‌ പേപ്പറുകൾ ലഭിക്കാൻ തുടങ്ങി. പക്ഷേ, മറ്റ് സംസ്ഥാനങ്ങളിൽ അത് നമ്മൾക്ക് സ്വന്തം വീട്ടിലിരുന്നോ അല്ലെങ്കിൽ ഓഫീസിൽ ഇരുന്നോ പ്രിന്റ് ചെയ്ത് എടുക്കാം എന്നുള്ളപ്പോൾ, കേരളത്തിൽ അതിനും സ്റ്റാമ്പ് പേപ്പർ വെണ്ടർമാരുടെ അടുത്ത് ക്യൂ നിൽക്കണം. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9956" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/w.jpg"><img class="aligncenter wp-image-9957 " src="http://niraksharan.in/wp-content/uploads/2025/08/w.jpg" alt="w" width="479" height="483" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">മു</span></a></strong></span>ദ്രപത്രത്തിന്റെ കാര്യത്തിൽ സർക്കാരുകൾ കേരള ജനതയോട് ചെയ്തിട്ടുള്ള തരികിടകൾ പലവട്ടം ഞാൻ എഴുതിയിട്ടുണ്ട്.</p>
<p>അതിൽ പ്രധാനമായും പറഞ്ഞിരുന്ന ഒരു കാര്യം, മറ്റു പല സംസ്ഥാനങ്ങളിലും ഓൺലൈൻ വഴി സ്റ്റാമ്പ് പേപ്പറുകൾ ലഭിക്കുന്നു എന്നതായിരുന്നു. അവസാനം ദാ കേരളത്തിലും ഓൺലൈൻ വഴി സ്റ്റാമ്പ്‌ പേപ്പറുകൾ ലഭിക്കാൻ തുടങ്ങി.</p>
<p>പക്ഷേ, മറ്റ് സംസ്ഥാനങ്ങളിൽ അത് നമ്മൾക്ക് സ്വന്തം വീട്ടിലിരുന്നോ അല്ലെങ്കിൽ ഓഫീസിൽ ഇരുന്നോ പ്രിന്റ് ചെയ്ത് എടുക്കാം എന്നുള്ളപ്പോൾ, കേരളത്തിൽ അതിനും സ്റ്റാമ്പ് പേപ്പർ വെണ്ടർമാരുടെ അടുത്ത് ക്യൂ നിൽക്കണം. പഴയ സംവിധാനവും പുതിയ സംവിധാനവും തമ്മിൽ പിന്നെന്ത് വ്യത്യാസം?</p>
<p>കഴിഞ്ഞ ദിവസം ഹൈക്കോടതിൽ ചെന്ന് ഒരു സ്റ്റാമ്പ് പേപ്പറിനായി 45 മിനിറ്റോളം ക്യൂ നിന്നതിന് ശേഷം അത് നടപടിയാകില്ല എന്ന് കണ്ട് ഇറങ്ങിപ്പോന്നു. സമയത്തിന് വിലയുണ്ടല്ലോ.</p>
<p>മറ്റെവിടെ ചെന്നാലാണ് എറണാകുളത്ത് ഒരു 1000 രൂപയുടെ സ്റ്റാമ്പ് പേപ്പർ കിട്ടുന്നതെന്ന് ആർക്കെങ്കിലും പറയാമോ, സഹായിക്കാമോ? കാക്കനാട് ഭാഗത്ത് കിട്ടുമെങ്കിൽ അത്രയും സൗകര്യം.</p>
<p>വാൽക്കഷ്ണം:- ഇന്നലെ പലരോടും അന്വേഷിച്ചപ്പോൾ, ചെറുകിട മുദ്രക്കടലാസ് വിൽപ്പനക്കാർക്കൊന്നും ഇത് സാദ്ധ്യമല്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. എന്തൊരു ഗതികേടാണ് ഇത്.</p>
<p>#stamppaper<br />
#മുദ്രപ്പത്രം</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9956" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9956</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> സുരക്ഷിതരായി ഇരിക്കൂ</title>
		<link>http://niraksharan.in/?p=9915</link>
		<comments>http://niraksharan.in/?p=9915#comments</comments>
		<pubDate>Fri, 09 May 2025 14:30:42 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[പരിസ്ഥിതി]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9915</guid>
		<description><![CDATA[ജയ്സാൽമീറിലെ എന്റെ സുഹൃത്താണ് സഞ്ജയ്. കഴിഞ്ഞ രണ്ട് പ്രാവശ്യവും ജയ്സാൽമീർ സന്ദർശിച്ചപ്പോൾ എന്റെ എല്ലാ ആവശ്യങ്ങളും തീർപ്പാക്കാൻ മുന്നോട്ടിറങ്ങി നിന്ന് സഹായിച്ച മനുഷ്യൻ. പരോപകാരിയായ നല്ലൊരു ഗൈഡ് കൂടെയാണ് സഞ്ജയ്. യാദൃശ്ചികമായി തെരുവിൽ വെച്ചാണ് ഞാൻ അയാളെ പരിചയപ്പെടുന്നത്. പല ദിവസങ്ങളിലും അയാൾ എനിക്കൊപ്പം ജയ്സാൽമീറിലും പരിസരങ്ങളിലും സഞ്ചരിച്ചു. ഒരുപാട് ദിവസം വീട്ടിലുണ്ടാക്കിയ ഭക്ഷണം എനിക്ക് കൊണ്ടുവന്ന് തന്നു. ഒരു ദിവസം നിർബന്ധിച്ച് അയാളുടെ വീട്ടിൽ കൊണ്ടുപോയി &#8216;ബഡാ ഖാന&#8217; തീറ്റിച്ചു. എത്രയോ വൈകുന്നേരങ്ങളിൽ ഗാന്ധി ചൗക്കിൽ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9915" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/05/223.jpg"><img class="aligncenter wp-image-9916 " src="http://niraksharan.in/wp-content/uploads/2025/05/223.jpg" alt="22" width="422" height="560" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ജ</span></a></strong></span>യ്സാൽമീറിലെ എന്റെ സുഹൃത്താണ് സഞ്ജയ്. കഴിഞ്ഞ രണ്ട് പ്രാവശ്യവും ജയ്സാൽമീർ സന്ദർശിച്ചപ്പോൾ എന്റെ എല്ലാ ആവശ്യങ്ങളും തീർപ്പാക്കാൻ മുന്നോട്ടിറങ്ങി നിന്ന് സഹായിച്ച മനുഷ്യൻ. പരോപകാരിയായ നല്ലൊരു ഗൈഡ് കൂടെയാണ് സഞ്ജയ്. യാദൃശ്ചികമായി തെരുവിൽ വെച്ചാണ് ഞാൻ അയാളെ പരിചയപ്പെടുന്നത്.</p>
<p>പല ദിവസങ്ങളിലും അയാൾ എനിക്കൊപ്പം ജയ്സാൽമീറിലും പരിസരങ്ങളിലും സഞ്ചരിച്ചു. ഒരുപാട് ദിവസം വീട്ടിലുണ്ടാക്കിയ ഭക്ഷണം എനിക്ക് കൊണ്ടുവന്ന് തന്നു. ഒരു ദിവസം നിർബന്ധിച്ച് അയാളുടെ വീട്ടിൽ കൊണ്ടുപോയി &#8216;ബഡാ ഖാന&#8217; തീറ്റിച്ചു.</p>
<p>എത്രയോ വൈകുന്നേരങ്ങളിൽ ഗാന്ധി ചൗക്കിൽ ഞങ്ങൾ വെടി വട്ടം കൂടി. ആ ചൗക്കിന് ചുറ്റും താമസിക്കുന്നവരെയെല്ലാം എനിക്കയാൾ പരിചയപ്പെടുത്തി. ഭാഗിയെ ഗാന്ധി ചൗക്കിൽ പാർക്ക് ചെയ്ത് പുറത്തിറങ്ങിയാലുടൻ, കുറഞ്ഞത് നാല് പേരെയെങ്കിലും കൈകൾ ഉയർത്തി അഭിവാദ്യം ചെയ്യണമെന്ന അവസ്ഥയിലേക്ക് ഞാൻ എത്തിച്ചേർന്നു.</p>
<p>സഞ്ജയ് ഒപ്പം വന്നില്ലായിരുന്നെങ്കിൽ ജയ്സാൽമീറിലെ ഒരുപാട് വ്യക്തികളേയും കലാകാരന്മാരേയും ഞാൻ പരിചയപ്പെടാതെ പോകുമായിരുന്നു. ആ പരിസരത്തെ ഒരുപാട് സ്ഥലങ്ങളിലേക്ക് ഞാൻ കടന്ന് ചെല്ലുമായിരുന്നില്ല.</p>
<p>അതിർത്തി ഗ്രാമത്തിലുള്ള ഒരു ബന്ധുവിനെപ്പോലെ പ്രിയങ്കരനാണ് എനിക്കിപ്പോൾ സഞ്ജയ്. അതുകൊണ്ടുതന്നെ ജയ്സാൽമീറിൽ പാകിസ്ഥാൻ ഡ്രോണുകൾ വീണു എന്ന് കേട്ടയുടനെ സഞ്ജയിനെ വിളിച്ചു.</p>
<p>സഞ്ജയ്, നീ സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ സന്തോഷം. അതിർത്തി ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഉള്ളവരുടെ മനോനില ആലോചിക്കാൻ പോലുമുള്ള കെൽപ്പ് ഞങ്ങൾ തെക്കേ ഇന്ത്യക്കാർക്ക് ഇല്ല. നിങ്ങൾക്ക് ആർക്കും അപകടമൊന്നും ഉണ്ടാകാതിരിക്കട്ടെ. യുദ്ധം പെട്ടെന്ന് അവസാനിക്കട്ടെ. മറ്റൊന്നും ഈ അവസരത്തിൽ ആശംസിക്കാൻ ഇല്ല.</p>
<p><strong>വാൽക്കഷണം:-</strong> സഞ്ജയ് അയച്ചുതന്ന, ആകാശ യുദ്ധത്തിന്റെ രണ്ട് വീഡിയോകൾ നടുക്കുന്നതാണ്. അതൊരു വീഡിയോ ഗെയിമിൻ്റെ ദൃശ്യം ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അത് പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നുമില്ല.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9915" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9915</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> &#8216;മുംബൈ കസ്റ്റംസ് &#8216; Vs നിരക്ഷരൻ</title>
		<link>http://niraksharan.in/?p=9337</link>
		<comments>http://niraksharan.in/?p=9337#comments</comments>
		<pubDate>Mon, 02 Sep 2024 05:27:22 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[അഴിമതി]]></category>
		<category><![CDATA[തട്ടിപ്പ്]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9337</guid>
		<description><![CDATA[അങ്ങനെ, ഏറെ ആശിച്ച് കാത്തിരുന്ന ആ ഫോൺ വിളി ‘കസ്റ്റംസിൽ‘ നിന്ന് എനിക്കും വന്നു. ഓട്ടോമേറ്റഡ് വിളിയുടെ അവസാനം 9 അമർത്തി ഞാൻ ആ ഉടായിപ്പ് വിളിക്ക് തല വെച്ചു. എൻ്റെ പാർസൽ എയർപ്പോർട്ടിൽ കുടുങ്ങിക്കിടക്കുന്നു എന്ന രീതിയിൽ മറുവശത്ത് നിന്ന് ഹിന്ദിയിൽ സംസാരം തുടങ്ങി. “ഏത് കസ്റ്റംസ്? “ &#8230; എന്ന് ഞാൻ. “ മുംബൈ കസ്റ്റംസ്.“ “ഏത് ഏയർപ്പോർട്ട്?“ “മുംബൈ എയർപ്പോർട്ട്.“ “അതിന് നിൻ്റെ സംസാരം കേട്ടിട്ട് നീ പത്താം തരം പാസ്സായ ഒരുവനാണെന്ന് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9337" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2024/09/ee.jpg"><img class="aligncenter wp-image-9338 size-full" src="http://niraksharan.in/wp-content/uploads/2024/09/ee.jpg" alt="ee" width="369" height="366" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">അ</span></a></strong></span>ങ്ങനെ, ഏറെ ആശിച്ച് കാത്തിരുന്ന ആ ഫോൺ വിളി ‘കസ്റ്റംസിൽ‘ നിന്ന് എനിക്കും വന്നു. ഓട്ടോമേറ്റഡ് വിളിയുടെ അവസാനം 9 അമർത്തി ഞാൻ ആ ഉടായിപ്പ് വിളിക്ക് തല വെച്ചു.</p>
<p>എൻ്റെ പാർസൽ എയർപ്പോർട്ടിൽ കുടുങ്ങിക്കിടക്കുന്നു എന്ന രീതിയിൽ മറുവശത്ത് നിന്ന് ഹിന്ദിയിൽ സംസാരം തുടങ്ങി.</p>
<p>“ഏത് കസ്റ്റംസ്? “ &#8230; എന്ന് ഞാൻ.</p>
<p>“ മുംബൈ കസ്റ്റംസ്.“</p>
<p>“ഏത് ഏയർപ്പോർട്ട്?“</p>
<p>“മുംബൈ എയർപ്പോർട്ട്.“</p>
<p>“അതിന് നിൻ്റെ സംസാരം കേട്ടിട്ട് നീ പത്താം തരം പാസ്സായ ഒരുവനാണെന്ന് തോന്നുന്നില്ലല്ലോ? കസ്റ്റംസിൽ നിൻ്റെ പൊസിഷൻ എന്താണ്? “</p>
<p>“മര്യാദയ്ക്ക് സംസാരിക്കണം.“</p>
<p>“മര്യാദ പഠിപ്പിക്കുന്നോടാ ഫ്രോഡേ. വല്ല ജോലിയും ചെയ്ത് ജീവിക്കടാ ചെറുക്കാ. എത്ര നാൾ ആൾക്കാരെ പറ്റിച്ച് ഇങ്ങനെ മുന്നോട്ട് പോകും? “</p>
<p>“സാലേ, കുത്തേ, കമിനേ&#8230;. “</p>
<p>‘കസ്റ്റംസുകാരൻ‘ പെട്ടെന്ന് തന്നെ തനിനിറം കാണിച്ചെങ്കിലും ഒരൊറ്റ പുതിയ തെറി പോലും അക്കൂട്ടത്തിൽ ഇല്ല.</p>
<p>“നിന്നെ ഈ നമ്പർ വെച്ച് ട്രാക്ക് ചെയ്ത് പിടിച്ച് പണി തന്നില്ലെങ്കിൽ ഞാൻ പിന്നെ കേരള പൊലീസിൽ ആണെന്ന് പറഞ്ഞ് നടന്നിട്ട് എന്ത് കാര്യം? നീ തീർന്നെടാ മോനേ തീർന്ന്.“</p>
<p>(ഞാൻ അൽപ്പനേരത്തേക്ക് കേരള പൊലീസ് ആയി. കേരള പൊലീസ് ക്ഷമിക്കണം. മൊത്തം മലയാളികൾക്ക് ഗുണം ആകുന്നെങ്കിൽ ആയിക്കോട്ടെ എന്ന് കരുതി പറഞ്ഞതാണ്.)</p>
<p>അപ്പുറത്ത് ഫോൺ കട്ടായി.</p>
<p>തിരികെ വിളിച്ചപ്പോൾ അങ്ങനൊരു നമ്പർ (9285391569) നിലവിൽ ഇല്ല എന്ന മറുപടിയാണ് കിട്ടുന്നത്. എന്നെ ബ്ലോക്ക് ചെയ്തതാണോ, അതോ സിം തന്നെ ഒടിച്ച് കളഞ്ഞതാണോ എന്നറിയില്ല.</p>
<p>എന്തായാലും രാവിലെ തന്നെ നല്ല ഉണർവ്വും ഉന്മേഷവും കിട്ടി.</p>
<p><strong>വാൽക്കഷണം:-</strong> &#8220;ഞങ്ങൾ മൊത്തം മലയാളികൾക്ക് വേണ്ടിയുള്ള തുക മെത്രാനച്ചൻ തന്നിട്ടുണ്ട് ഊവ്വേ&#8221;.. എന്നവനോട് പറയാൻ മറന്ന് പോയത് മാത്രമാണ് ദുഖം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9337" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9337</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> സിനിമാ തീയറ്ററിലെ മൊബൈലുകൾ</title>
		<link>http://niraksharan.in/?p=9283</link>
		<comments>http://niraksharan.in/?p=9283#comments</comments>
		<pubDate>Sun, 16 Jun 2024 14:30:49 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>
		<category><![CDATA[സിനിമ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9283</guid>
		<description><![CDATA[വിജയ് സേതുപതി നടിച്ച &#8216;മഹാരാജ&#8217; എന്ന തമിഴ് സിനിമ കണ്ടു. ഗംഭീര സിനിമ. സിനിമയിൽ ഒരു കുപ്പത്തൊട്ടി പ്രധാന വേഷം ചെയ്യുന്നതുകൊണ്ട്, &#8216;കുപ്പത്തൊട്ടി&#8217; എന്ന പേരും ഈ സിനിമയ്ക്ക് നന്നായി ചേരും. എല്ലാവരും പോയി കാണൂ. ഇഷ്ടപ്പെടാതിരിക്കില്ല. ഈ ചിത്രം നിർദ്ദേശിച്ചതിന് ആര്യന് Aaryan Ramani Girijavallabhan നന്ദി. സിനിമയെക്കുറിച്ച് അത്രയേ പറയുന്നുള്ളൂ. അതിനേക്കാൾ ഉപരി പറയാനുള്ളത്, എന്നും ഞാൻ പരാതി പറയാറുള്ള സിനിമാ തീയറ്റർ അനുഭവങ്ങളാണ്. എന്റെ വലതുവശത്ത് വന്നിരുന്ന 40 വയസ്സോളം പ്രായമുള്ള ഒരാൾ, [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9283" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2024/06/335.jpg"><img class="aligncenter wp-image-9284 " src="http://niraksharan.in/wp-content/uploads/2024/06/335.jpg" alt="33" width="435" height="562" /></a></p>
<p><strong><span style="font-size: xx-large;">വി</span></strong>ജയ് സേതുപതി നടിച്ച &#8216;മഹാരാജ&#8217; എന്ന തമിഴ് സിനിമ കണ്ടു. ഗംഭീര സിനിമ. സിനിമയിൽ ഒരു കുപ്പത്തൊട്ടി പ്രധാന വേഷം ചെയ്യുന്നതുകൊണ്ട്, &#8216;കുപ്പത്തൊട്ടി&#8217; എന്ന പേരും ഈ സിനിമയ്ക്ക് നന്നായി ചേരും. എല്ലാവരും പോയി കാണൂ. ഇഷ്ടപ്പെടാതിരിക്കില്ല. ഈ ചിത്രം നിർദ്ദേശിച്ചതിന് ആര്യന് Aaryan Ramani Girijavallabhan നന്ദി.</p>
<p>സിനിമയെക്കുറിച്ച് അത്രയേ പറയുന്നുള്ളൂ. അതിനേക്കാൾ ഉപരി പറയാനുള്ളത്, എന്നും ഞാൻ പരാതി പറയാറുള്ള സിനിമാ തീയറ്റർ അനുഭവങ്ങളാണ്.</p>
<p>എന്റെ വലതുവശത്ത് വന്നിരുന്ന 40 വയസ്സോളം പ്രായമുള്ള ഒരാൾ, സിനിമ തുടങ്ങി അരമണിക്കൂർ കഴിഞ്ഞിട്ടും മൊബൈൽ ഫോൺ ഉപയോഗം നിർത്തുന്നില്ല. ഫോൺ ചെയ്യുന്നു, നിരന്തരമായി ചാറ്റ് ചെയ്യുന്നു,&#8230; അങ്ങനെയങ്ങനെ. ആ മൊബൈൽ ഫോണിൻ്റെ പ്രകാശം, എന്നത്തേയും പോലെ എൻ്റെ കണ്ണുകൾക്ക് വലിയ ബുദ്ധിമുട്ടാകുന്നു.</p>
<p>അവസാനം ഞാൻ അയാളോട് പറഞ്ഞു. &#8220;വിരോധം ഇല്ലെങ്കിൽ സിനിമ കഴിയുന്നതുവരെ മൊബൈൽ ഫോൺ ഉപയോഗം നിർത്തിവെക്കണം പ്ലീസ്.&#8221;</p>
<p>വളരെ ആലോചിച്ച് ഉറച്ച് കൃത്യമായി ഈ വാചകമാണ് ഞാൻ പറഞ്ഞത്. നമ്മൾ സംസാരിക്കുന്നത് എത്തരക്കാരോട് ആണെന്ന് അറിയില്ലല്ലോ. മാന്യനാകാം, ഗുണ്ടാ സംഘാംഗമാകാം, മരുന്നടിക്കുന്നവർ ആകാം, എല്ലാത്തരം തെമ്മാടിത്തരങ്ങളും തികഞ്ഞ ഒരാൾ ആകാം, പരമശുദ്ധനും ആകാം.</p>
<p>എൻ്റെ അഭ്യർത്ഥന കേട്ടതും തലകുലുക്കി അയാൾ അത് സമ്മതിച്ചു, ഫോൺ പോക്കറ്റിൽ വെച്ചു. പക്ഷേ അയാളുടെ ഫോണിൽ തുടരെ തുടരെ മെസ്സേജുകൾ വരുന്നതിൻ്റെ ശബ്ദം കേൾക്കാമായിരുന്നു. അയാളാകട്ടെ അത് എടുക്കാൻ പറ്റാത്തതിൻ്റെ ബുദ്ധിമുട്ടിൽ ഞെരിപിരി കൊള്ളുന്നു.</p>
<p>ഇടവേള ആയതും അയാൾ ധൃതിയിൽ ഫോൺ നോക്കി ധാരാളം മിസ്സ്ഡ് കോളുകൾ ഉണ്ടെന്ന് അടുത്ത സീറ്റിൽ ഇരിക്കുന്ന സുഹൃത്തിനോട് പറയുന്നത് കേട്ടു. സ്വകാര്യമായി ഫോൺ ചെയ്യാനാവും, അയാൾ പുറത്തേക്ക് ഇറങ്ങിപ്പോയി. ഇടവേള കഴിഞ്ഞ് ഇരുട്ട് വീണതും കയറി വന്ന്, വീണ്ടും അല്പനേരം ഫോൺ നോക്കി. പക്ഷേ, അധികം വൈകാതെ ഫോൺ പോക്കറ്റിൽ വെച്ചു.</p>
<p>അയാൾ തുടർന്നും ഫോൺ ഉപയോഗിച്ചിരുന്നെങ്കിൽ, “എൻ്റെ ടിക്കറ്റിൻ്റെ പണം തന്ന് എന്നെ പറഞ്ഞുവിടണം, അല്ലെങ്കിൽ താങ്കൾ ഫോൺ അൽപ്പനേരത്തേക്ക് കൂടെ മാറ്റി വെക്കണം“ എന്ന് പറയാൻ തുനിയുകയായിരുന്നു ഞാൻ.</p>
<p>മറ്റൊന്നുള്ളത് അയാൾക്ക് തമിഴ് തീരെ വശമില്ല. വളരെ ലളിതമായി മനസ്സിലാക്കാൻ പറ്റുന്ന ഒരു കഥയാണ്. സങ്കീർണമായ തമിഴ് സംഭാഷണങ്ങൾ ഇല്ല. എന്നിട്ടും ഇയാൾ തൊട്ടടുത്തിരിക്കുന്ന സുഹൃത്തിനോട് ചോദിച്ചാണ് കഥ മനസ്സിലാക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ, എൻ്റെ വലത് വശത്തെ പിറുപിറുക്കലുകൾ ശല്ല്യമായി തുടർന്നു. &#8220;കഥയൊക്കെ വീട്ടിൽ ചെന്നിട്ട് പറഞ്ഞ് കൊട്. തൽക്കാലം ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കാതെ ഇരുന്ന് കാണ് &#8221; എന്ന് പിന്നിലെ സീറ്റിൽ നിന്ന് ഒരാൾ ഇടപെട്ടപ്പോളാണ് മൊത്തത്തിൽ ശാന്തത ഉണ്ടായത്. എനിക്ക് മാത്രമല്ല അയാൾ ശല്യമായതെന്ന് സാരം.</p>
<p>എനിക്ക് മനസ്സിലാകാത്തത്,&#8230;. പ്രധാനമന്ത്രിയെക്കാൾ തിരക്കുള്ളവരും ടെലിഫോൺ ഓപ്പറേറ്ററെക്കാൾ തിരക്കുള്ളവരും ഒരു സെക്കൻഡ് പോലും മൊബൈൽ ഫോണിന്റെ ചതുരത്തിൽ നിന്ന് വിട്ടുനിൽക്കാൻ പറ്റാത്തവരും എന്തിനാണ് രണ്ടര മണിക്കൂർ തീയറ്ററിൽ വന്ന് മറ്റുള്ളവരെ കൂടെ ബുദ്ധിമുട്ടിക്കുന്നത്?.</p>
<p>സമ്പൂർണ്ണ സാക്ഷരനായ മലയാളി പൊതുവിടങ്ങളിലെ മര്യാദകൾ എന്നാണിനി പഠിക്കുക?!</p>
<p>ഫാൻസിൻ്റെ ഒച്ചപ്പാടും ബഹളവും കാരണം സൂപ്പർതാരങ്ങളുടെ സിനിമ കാണാൻ അഥവാ പോയാലും ആദ്യത്തെ ഒരാഴ്ച്ച പോകാറേയില്ല. പക്ഷേ ഇത്തരം മൊബൈൽ ഫോൺ ശല്യങ്ങൾ എല്ലാ സിനിമയ്ക്കും പതിവാണ്. 150 ഉം 250 രൂപയുടെ ടിക്കറ്റെടുത്ത് തീയറ്ററിൽ പോയാൽ ഇതാണ് സ്ഥിരം അനുഭവമെങ്കിൽ തീയറ്ററുകളോട് എന്നെന്നേക്കുമായി വിടപറയേണ്ടി വരും. ആ കാശിന് ലോകത്തുള്ള OTT കൾ ഓരോന്നോരോന്നായി ബുക്ക് ചെയ്യാൻ പറ്റും. വയസ്സ് കാലത്ത് അത്രയൊക്കെ മതി സിനിമ കാണൽ എന്ന് തീരുമാനിച്ചെന്നും വരും. ആൾക്കാരോട് തല്ലുപിടിക്കാനോ അവരെ ബോധവൽക്കരിക്കാനോ ഉദ്ദേശിക്കുന്നില്ല എന്നത് മറ്റൊരു കാരണം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9283" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9283</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> സ്വകാര്യത നഷ്ടപ്പെട്ട ഫോൺ നമ്പറുകൾ</title>
		<link>http://niraksharan.in/?p=9268</link>
		<comments>http://niraksharan.in/?p=9268#comments</comments>
		<pubDate>Sat, 01 Jun 2024 14:30:13 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9268</guid>
		<description><![CDATA[സൂപ്പർ മാർക്കറ്റുകൾ മുതൽ സിനിമാശാലകൾ വരെയും, ഫ്ലാറ്റ് കോംപ്ലക്സുകൾ മുതൽ മുടിമുറിക്കുന്ന കടകൾ വരെയും, മൊബൈൽ ഫോൺ നമ്പറുകൾ ചോദിച്ചു വാങ്ങുന്ന ഇക്കാലത്ത്, നമ്മുടെ ഫോൺ നമ്പറിന്റെ സ്വകാര്യതയെപ്പറ്റി തന്നെയാണ് വീണ്ടും വീണ്ടും പറയാനുള്ളത്. ഇന്നലെ ഉണ്ടായ ഒരു അനുഭവം പറയാം. എറണാകുളത്ത് ഒബ്രോൺ മാളിൽ ഒരു സിനിമയ്ക്ക് ടിക്കറ്റ് എടുത്തപ്പോൾ, പ്രിന്റ് ചെയ്ത ടിക്കറ്റ് തരുന്നില്ല. മൊബൈൽ നമ്പറിലേക്ക് ടിക്കറ്റ് അയക്കാം എന്നാണ് പറയുന്നത്. പല വലിയ സിനിമാ തീയറ്ററുകളിലും ഇപ്പോൾ അങ്ങനെയാണ്. 10 മിനിറ്റ് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9268" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2024/06/33.jpg"><img class="aligncenter wp-image-9269 " src="http://niraksharan.in/wp-content/uploads/2024/06/33.jpg" alt="33" width="442" height="442" /></a></p>
<p><strong><span style="font-size: xx-large;">സൂ</span></strong>പ്പർ മാർക്കറ്റുകൾ മുതൽ സിനിമാശാലകൾ വരെയും, ഫ്ലാറ്റ് കോംപ്ലക്സുകൾ മുതൽ മുടിമുറിക്കുന്ന കടകൾ വരെയും, മൊബൈൽ ഫോൺ നമ്പറുകൾ ചോദിച്ചു വാങ്ങുന്ന ഇക്കാലത്ത്, നമ്മുടെ ഫോൺ നമ്പറിന്റെ സ്വകാര്യതയെപ്പറ്റി തന്നെയാണ് വീണ്ടും വീണ്ടും പറയാനുള്ളത്.</p>
<p>ഇന്നലെ ഉണ്ടായ ഒരു അനുഭവം പറയാം.</p>
<p>എറണാകുളത്ത് ഒബ്രോൺ മാളിൽ ഒരു സിനിമയ്ക്ക് ടിക്കറ്റ് എടുത്തപ്പോൾ, പ്രിന്റ് ചെയ്ത ടിക്കറ്റ് തരുന്നില്ല. മൊബൈൽ നമ്പറിലേക്ക് ടിക്കറ്റ് അയക്കാം എന്നാണ് പറയുന്നത്. പല വലിയ സിനിമാ തീയറ്ററുകളിലും ഇപ്പോൾ അങ്ങനെയാണ്.</p>
<p>10 മിനിറ്റ് മുൻപ് എനിക്ക് പരിചയമില്ലാത്ത ആരോ എന്നെ ഒരു വലിയ ബിസിനസ് സംരംഭത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ആഡ് ചെയ്തു (ചിത്രം 2). ആർക്കും എവിടെയും നമ്മളെ പിടിച്ചു ചേർക്കാം എന്ന വിധത്തിൽ നമ്മുടെ മൊബൈൽ ഫോൺ നമ്പർ എല്ലാവരും കൂടെ കച്ചവടം ചെയ്തു വൃത്തികേട് ആക്കിയിരിക്കുന്നു.</p>
<p>അതിന്റെ ഒരു കലിപ്പിൽ നിന്നിരുന്നതുകൊണ്ട്, തീയറ്ററിലെ കൗണ്ടറിൽ ഇരിക്കുന്ന പയ്യനോട് എൻ്റെ കൈയിൽ ഇപ്പോൾ ഫോൺ ഇല്ല എന്ന് കള്ളം പറഞ്ഞു. ഫോൺ ഒരിടത്ത് മറന്നുവെച്ചെന്നും അതുമായി മറ്റൊരാൾ ഇങ്ങോട്ട് എത്താനുള്ള സമയം തള്ളി നീക്കാൻ വേണ്ടിയാണ് സിനിമയ്ക്ക് കയറിയതെന്നും പൊലിപ്പിച്ചു.</p>
<p>ഫോൺ ഇല്ലെങ്കിൽ ടിക്കറ്റ് തരാൻ രണ്ടാമതൊരു സംവിധാനം അവിടെയില്ല. ചെറുക്കൻ തപ്പിക്കളിക്കാൻ തുടങ്ങി. അവസാനം ഒരു തുണ്ട് പേപ്പറിൽ സീറ്റ് നമ്പറും തീയറ്റർ നമ്പറും എഴുതി തന്നതാണ് ഒന്നാമത്തെ ചിത്രത്തിലുള്ളത്.</p>
<p>More, Max എന്നീ സ്ഥാപനങ്ങളിൽ ഒരുകാലത്ത് ഫോൺ നമ്പർ കൊടുക്കാതെ ബില്ലിങ്ങ് ഒരു തരത്തിലും നടക്കില്ലായിരുന്നു. അതിന്റെ പേരിൽ, എത്രയോ പ്രാവശ്യം, വാങ്ങാൻ ഉദ്ദേശിച്ച സാധനങ്ങൾ കൗണ്ടറിൽ ഉപേക്ഷിച്ച് പുറത്തു കടന്നിട്ടുണ്ട്.</p>
<p>നമ്മുടെ നമ്പർ എത്രത്തോളം സ്വകാര്യമാക്കി വെക്കാൻ ശ്രമിക്കുന്നുവോ അത്രത്തോളം പുതിയ ഇടങ്ങളിൽ നമ്പർ വേണമെന്നത് കർശനമായി വന്നുകൊണ്ടിരിക്കുന്നു.<br />
തർക്കിച്ചും തല്ലു പിടിച്ചും മടുത്തു.</p>
<p>&#8220;ആധാർ കാർഡിന് ഫോൺ നമ്പർ കൊടുത്തില്ലേ, അപ്പോൾ നമ്പർ പരസ്യമായില്ലേ&#8221;&#8230;., എന്നായിരിക്കാം മറുചോദ്യം. സർക്കാർ തലത്തിൽ അങ്ങനെയൊരു വിട്ടുവീഴ്ച ചെയ്യാതെ നിവൃത്തിയില്ലാത്തതുകൊണ്ട് നമ്പർ കൊടുത്തിട്ടുണ്ട്. കൊടുത്തില്ലെങ്കിൽ ഒരടി മുന്നോട്ട് നീങ്ങില്ല എന്നുള്ള ഇടങ്ങളിൽ ഇനിയും കൊടുത്തെന്ന് വരും. എന്നുവെച്ച് കരിക്ക് വിൽക്കുന്ന കടയിൽ നമ്പർ കൊടുക്കാൻ സൗകര്യമില്ല.</p>
<p>രക്ഷപ്പെടാൻ ശാശ്വതമായ ഒരു പരിഹാരമേ കാണുന്നുള്ളൂ. ചെറിയ പണച്ചിലവുണ്ട്. എന്നാലും ആ വഴിക്ക് നീങ്ങിയാൽ ഗുണം ചെയ്തേക്കാം.</p>
<p>മിനിമം പ്ലാൻ ഉള്ള മറ്റൊരു ഫോൺ നമ്പർ കൂടെ എടുത്ത്, ഇത്തരം എല്ലാ വിദ്വാന്മാർക്കും ആ നമ്പർ കൊടുക്കുക. ആ നമ്പറിൽ വരുന്ന മെസ്സേജുകളും ഫോൺ കോളുകളും ഒന്നും തിരിഞ്ഞു നോക്കാതിരിക്കുക.</p>
<p>വേറെന്തെങ്കിലും രക്ഷാമാർഗ്ഗം ഉണ്ടെങ്കിൽ പറഞ്ഞു തന്ന് സഹായിക്കൂ. വയസ്സായി&#8230;.., തല്ല് പിടിക്കാനുള്ള ആരോഗ്യമോ മനസ്സോ ഇല്ല.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9268" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9268</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> 2023 എനിക്കെങ്ങനെ ?</title>
		<link>http://niraksharan.in/?p=8487</link>
		<comments>http://niraksharan.in/?p=8487#comments</comments>
		<pubDate>Sat, 30 Dec 2023 14:30:47 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8487</guid>
		<description><![CDATA[2023 എനിക്കെങ്ങനെ ആയിരുന്നു ? 1. ജനുവരിയിൽ ജോലിയിൽ നിന്ന് പൂർണ്ണമായി വിരമിച്ചു. വിയർപ്പിൻ്റെ അസുഖമുള്ളതുകൊണ്ട് ഫുൾ ടൈം ജോലികൾ ഒന്നും ഇനി ചെയ്യില്ല എന്ന് തീരുമാനിച്ചു. 2. ഗോവ, കർണ്ണാടക, ആസ്സാം, മേഘാലയ, നാഗാലാൻഡ്, തമിഴ്നാട് എന്നിവിടങ്ങളിലായി നൂറ്റൊന്ന് (101) ദിവസം യാത്ര ചെയ്തു. 3. ഇരുപത്തിരണ്ട് (22) പുതിയ കോട്ടകൾ സന്ദർശിച്ചു. 4. പതിനഞ്ച് (15) പുസ്തകങ്ങൾ വായിച്ചു. അതിലേറെയും കോട്ടകളെപ്പറ്റി ആയിരുന്നു. 5. സ്വന്തം പണത്തിന്, ആദ്യമായി ഒരു നാലുചക്രവാഹനം വാങ്ങി. അതിനെ മോട്ടോർ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8487" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2024/01/331.jpg"><img class="aligncenter wp-image-8488 " src="http://niraksharan.in/wp-content/uploads/2024/01/331.jpg" alt="33" width="407" height="491" /></a><br />
<strong><span style="font-size: xx-large;">2</span></strong>023 എനിക്കെങ്ങനെ ആയിരുന്നു ?</p>
<p>1. ജനുവരിയിൽ ജോലിയിൽ നിന്ന് പൂർണ്ണമായി വിരമിച്ചു. വിയർപ്പിൻ്റെ അസുഖമുള്ളതുകൊണ്ട് ഫുൾ ടൈം ജോലികൾ ഒന്നും ഇനി ചെയ്യില്ല എന്ന് തീരുമാനിച്ചു.</p>
<p>2. <span style="color: #050505;">ഗോവ, കർണ്ണാടക, ആസ്സാം, മേഘാലയ, നാഗാലാൻഡ്, തമിഴ്നാട് എന്നിവിടങ്ങളിലായി നൂറ്റൊന്ന് (101) ദിവസം യാത്ര ചെയ്തു.</span></p>
<p>3. ഇരുപത്തിരണ്ട് (22) പുതിയ കോട്ടകൾ സന്ദർശിച്ചു.</p>
<p>4. പതിനഞ്ച് (15) പുസ്തകങ്ങൾ വായിച്ചു. അതിലേറെയും കോട്ടകളെപ്പറ്റി ആയിരുന്നു.</p>
<p>5. സ്വന്തം പണത്തിന്, ആദ്യമായി ഒരു നാലുചക്രവാഹനം വാങ്ങി. അതിനെ മോട്ടോർ ഹോം ആക്കി അതിൽ യാത്രകൾ ചെയ്തു.</p>
<p>6. കാര്യമായ അസുഖങ്ങൾ ഒന്നും പിടിപെട്ടില്ല. ആശുപത്രിയിൽ കിടന്നിട്ടില്ല എന്ന റെക്കോർഡ് അൻപത്തി ആറാം (56) വർഷത്തിലേക്ക് കടക്കുന്നു.</p>
<p>7. രണ്ടാമത്തെ പുസ്തകം ‘കഥ പറയുന്ന കോട്ടകൾ‘ പ്രസിദ്ധീകരിച്ചു.</p>
<p>8. പ്രസാധകൻ്റെ റോളിലേക്ക് കടന്നു.</p>
<p>9. ആദ്യമായി കോടതിയിൽ, ഒന്നിന് പുറകെ ഒന്നായി മൂന്ന് വക്കീലന്മാരാൽ വിചാരണ ചെയ്യപ്പെട്ടു.</p>
<p>10. ‘3D സ്പേസ് സഫാരി‘ എന്ന ത്രീഡി സിനിമയിൽ അഭിനയിച്ചു. (ജനുവരിയിൽ റിലീസ് പ്രതീക്ഷിക്കുന്നു.)</p>
<p>11. ആദ്യമായി, കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്ത്, സ്ഥലം വാങ്ങി. (അവിടൊരു 200 ചതുരശ്ര അടി കൂര വൈകാതെ കെട്ടിമേയും.)</p>
<p><strong>വാൽക്കഷണം:-</strong> അടുത്ത വർഷം ഇത്രപോലും അക്കങ്ങൾ നിരത്താൻ ഉണ്ടാകില്ല. 2, 3. 4 എന്നീ അക്കങ്ങൾ തീർച്ചയായും ആവർത്തിക്കും. കെട്ടിയാടാൻ ആരെങ്കിലും വേഷങ്ങൾ ഇനിയും തന്നാൽ 10ഉം ആവർത്തിച്ചേക്കാം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8487" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8487</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
