<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; ആദരാഞ്ജലി</title>
	<atom:link href="http://niraksharan.in/?cat=90&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Thu, 20 Nov 2025 06:08:07 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> മെയ് 12 &#8211; ആദരാഞ്ജലികൾ</title>
		<link>http://niraksharan.in/?p=9941</link>
		<comments>http://niraksharan.in/?p=9941#comments</comments>
		<pubDate>Thu, 12 Jun 2025 17:30:09 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ആദരാഞ്ജലി]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9941</guid>
		<description><![CDATA[അഹമ്മദാബാദ് വിമാനാപകടത്തിൽ, പൊടുന്നനെ യാത്ര അവസാനിപ്പിച്ച് പോകേണ്ടി വന്ന എല്ലാ മനുഷ്യർക്കും ആദരാഞ്ജലികൾ! ******************************** എല്ലാവരും മരിച്ചിട്ടില്ല ഏഷ്യാനെറ്റേ. രമേശ് വിശ്വാസ് കുമാർ എന്നൊരാൾ രക്ഷപ്പെട്ടെന്ന് നിങ്ങളെപ്പോലെ ഞങ്ങളും ഇതിനകം മനസ്സിലാക്കി കഴിഞ്ഞു. എന്നിട്ടും ഈ പോസ്റ്റിടുന്നതിന് തൊട്ട് മുൻപ് വരെ നിങ്ങളുടെ ഈ കാർഡ്, ഫേസ്ബുക്ക് സ്റ്റോറിയിൽ ഓടുന്നുണ്ട്. അത് നീക്കം ചെയ്യാൻ എന്താണ് ഹേ തടസ്സം? മരണവീടുകളിൽ ക്യാമറയും മൈക്കുമായി പതിവ് പോലെ നിങ്ങളിൽ ചിലർ TRP റേറ്റിങ്ങ് കൂട്ടാനുള്ള അധമ മാദ്ധ്യമ പ്രവർത്തനം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9941" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/06/221.jpg"><img class="aligncenter wp-image-9942" src="http://niraksharan.in/wp-content/uploads/2025/06/221.jpg" alt="22" width="467" height="583" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">അ</span></a></strong></span>ഹമ്മദാബാദ് വിമാനാപകടത്തിൽ, പൊടുന്നനെ യാത്ര അവസാനിപ്പിച്ച് പോകേണ്ടി വന്ന എല്ലാ മനുഷ്യർക്കും ആദരാഞ്ജലികൾ!<br />
********************************<br />
എല്ലാവരും മരിച്ചിട്ടില്ല ഏഷ്യാനെറ്റേ. രമേശ് വിശ്വാസ് കുമാർ എന്നൊരാൾ രക്ഷപ്പെട്ടെന്ന് നിങ്ങളെപ്പോലെ ഞങ്ങളും ഇതിനകം മനസ്സിലാക്കി കഴിഞ്ഞു. എന്നിട്ടും ഈ പോസ്റ്റിടുന്നതിന് തൊട്ട് മുൻപ് വരെ നിങ്ങളുടെ ഈ കാർഡ്, ഫേസ്ബുക്ക് സ്റ്റോറിയിൽ ഓടുന്നുണ്ട്. അത് നീക്കം ചെയ്യാൻ എന്താണ് ഹേ തടസ്സം?</p>
<p>മരണവീടുകളിൽ ക്യാമറയും മൈക്കുമായി പതിവ് പോലെ നിങ്ങളിൽ ചിലർ TRP റേറ്റിങ്ങ് കൂട്ടാനുള്ള അധമ മാദ്ധ്യമ പ്രവർത്തനം നടത്തുകയാണെന്ന് പലരുടേയും പോസ്റ്റുകൾ കണ്ടു. എന്താണ് കൂട്ടരേ അൽപ്പമെങ്കിലും നന്നാകാത്തത്? കഷ്ടം.</p>
<p><strong>വാൽക്കഷണം:-</strong> ഏത് മറ്റേടത്തെ നാലാംകുറ്റി ആണെന്ന് പറഞ്ഞാലും, മരണവീടുകളിൽ ഇവറ്റകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നിയമം കൊണ്ടുവരണം. അല്ലെങ്കിൽപ്പിന്നെ ജനങ്ങൾ കേറി മേഞ്ഞ് കഴിയുമ്പോൾ മോങ്ങാൻ നിൽക്കരുത്.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9941" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9941</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഇടതുപക്ഷം കൊലയാളി പക്ഷം ആകുമ്പോൾ</title>
		<link>http://niraksharan.in/?p=8551</link>
		<comments>http://niraksharan.in/?p=8551#comments</comments>
		<pubDate>Mon, 04 Mar 2024 16:37:45 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ആദരാഞ്ജലി]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8551</guid>
		<description><![CDATA[കേരളത്തിലെ ഏതെങ്കിലും ഒരു ക്യാമ്പസിൽ ഇന്നുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ നീചകൃത്യമാണ് സിദ്ധാർത്ഥിൻ്റെ കൊലപാതകം. പൂക്കോട് വെറ്റിനർറി കോളേജിൽ, സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിന് ശേഷം, പ്രതികളിൽ 4 പേർ മാത്രമാണ് SFIക്കാർ, ബാക്കിയുള്ളവരുടെ രാഷ്ട്രീയം അന്വേഷിക്കാതെ SFIയെ മാത്രം വേട്ടയാടുന്നത് ശരിയാണോ&#8230;.. എന്ന് തുടങ്ങി, സിദ്ധാർത്ഥ് ഒരു പെൺകുട്ടിയെ ശല്യപ്പെടുത്തി എന്ന നിലയ്ക്കുള്ള വ്യാജ പാരാതി സൃഷ്ടിക്കുകയും സിദ്ധാർത്ഥിൻ്റെ വീടിന് മുന്നിൽ ‘ഞങ്ങളൊന്നും അറിഞ്ഞില്ലേ രാമനാരായണ‘ എന്ന മട്ടിൽ, കൊലപാതകികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് SFI യുടെ വല്ല്യേട്ടന്മാർ ഫ്ലക്സ് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8551" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2024/03/126.jpg"><img class="aligncenter wp-image-8552 " src="http://niraksharan.in/wp-content/uploads/2024/03/126.jpg" alt="12" width="422" height="373" /></a><br />
<strong>കേരളത്തിലെ ഏതെങ്കിലും ഒരു ക്യാമ്പസിൽ ഇന്നുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ നീചകൃത്യമാണ് സിദ്ധാർത്ഥിൻ്റെ കൊലപാതകം.</strong></p>
<p>പൂക്കോട് വെറ്റിനർറി കോളേജിൽ, സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിന് ശേഷം, പ്രതികളിൽ 4 പേർ മാത്രമാണ് SFIക്കാർ, ബാക്കിയുള്ളവരുടെ രാഷ്ട്രീയം അന്വേഷിക്കാതെ SFIയെ മാത്രം വേട്ടയാടുന്നത് ശരിയാണോ&#8230;.. എന്ന് തുടങ്ങി, സിദ്ധാർത്ഥ് ഒരു പെൺകുട്ടിയെ ശല്യപ്പെടുത്തി എന്ന നിലയ്ക്കുള്ള വ്യാജ പാരാതി സൃഷ്ടിക്കുകയും സിദ്ധാർത്ഥിൻ്റെ വീടിന് മുന്നിൽ ‘ഞങ്ങളൊന്നും അറിഞ്ഞില്ലേ രാമനാരായണ‘ എന്ന മട്ടിൽ, കൊലപാതകികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് SFI യുടെ വല്ല്യേട്ടന്മാർ ഫ്ലക്സ് സ്ഥാപിക്കുകയും ചെയ്ത് കൈ കഴുകാൻ ശ്രമിക്കുന്നതുമൊക്കെ കാണുമ്പോൾ പറയാതിരിക്കാൻ ആവുന്നില്ല. ഇത് പറയാതെ മറ്റൊരു പോസ്റ്റ് ഈ പ്രൊഫൈലിൽ ഇടാനുമാകില്ല.</p>
<p>അതിന് മുൻപ് അൽപ്പം ചരിത്രം പറയാം.</p>
<p>ഫ്രഞ്ച് വിപ്ലവത്തിന് ശേഷം, പാവപ്പെട്ടവർക്കും കഷ്ടപ്പെടുന്നവർക്കും തൊഴിലാളികൾക്കും പീഡിപ്പിക്കപ്പെടുന്നവർക്കും വേണ്ടി രാജാക്കന്മാരോടും പ്രഭുക്കന്മാരോടും കുത്തക മുതലാളിമാരോടും മതമേധാവികളോടും പൊരുതുന്നവർ, അവിടത്തെ പാർലിമെൻ്റിൽ പോയി ഇരുന്നത് ഇടതുവശത്താണ്. ഇതാണ് ഇടതുപക്ഷം എന്ന പദത്തിൻ്റെ നിർവ്വചനം എന്നറിയുന്നവർ എത്രപേർ നിലവിൽ ഇടതുപക്ഷം എന്ന് അവകാശപ്പെടുന്നവരിൽ ഉണ്ടാകുമെന്ന് സംശയമാണ്. ആ മനസ്സുള്ളവർ ലോകത്തിൻ്റെ ഏത് ഭാഗത്തുണ്ടെങ്കിലും അവർ ഇടതുപക്ഷമാണ്. ഏതെങ്കിലും സംഘടനയുടെ കൊടിക്കീഴിൽ നിരന്നാലേ ഇടതുപക്ഷമാകൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. കൊടിക്കീഴിൽ നിരന്നിട്ട് ഈ നിർവ്വചനപ്രകാരമല്ലാത്ത പ്രവർത്തികൾ ചെയ്താലും ഇടതുപക്ഷം ആകില്ല.</p>
<p>ഇടതുപക്ഷം തുല്യത ആഗ്രഹിക്കുന്നവരാണ്. മനുഷ്യനെ സൃഷ്ടിച്ചത് ദൈവമാണെങ്കിൽ, സമന്മാരല്ലാതെ ആ മനുഷ്യനെ സൃഷ്ടിച്ചത് കൊണ്ടാണ്, ഇടതുപക്ഷക്കാർ ദൈവത്തെത്തന്നെ ചോദ്യം ചെയ്ത് ദൈവവിശ്വാസികളല്ലാതെ നീങ്ങിയിരുന്നത്. നിലവിലെ പ്രഖ്യാപിത ഇടതുപക്ഷക്കാരിൽ, അങ്ങനെ ദൈവത്തെ ചോദ്യം ചെയ്യുന്നവർ എത്രപേരുണ്ടെന്ന് കണക്കെടുത്താൽ നല്ല തമാശയാകും.</p>
<p>ഇടതുപക്ഷത്തിൻ്റെ മറുവശത്തുള്ളവർ ആരൊക്കെ ആയാലും അവർ വലതുപക്ഷമാണ്. എന്നുവെച്ചാൽ ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന, മേൽപ്പറഞ്ഞ ആശയങ്ങൾക്കെല്ലാം എതിരായി പ്രവർത്തിക്കുന്നവർ.. ഇടതുപക്ഷത്തിൻ്റെ നിർവ്വചനം തിരക്കി പോയാൽ കണ്ടുകിട്ടുന്ന ഉത്തരം അതല്ലേ ? അപ്പോൾപ്പിന്നെ വലതുപക്ഷക്കാരനോട് പറഞ്ഞിട്ടെന്ത് കാര്യം?ഇടതുപക്ഷക്കാരനോട് മാത്രമേ പറയാനുള്ളൂ.</p>
<p>നാലല്ല ഒരാൾക്കെങ്കിലും സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിൽ പങ്കുണ്ടെങ്കിൽ, നിങ്ങൾ പിന്നെ ഇടത് പക്ഷമെന്ന് പറഞ്ഞ് നടക്കരുത്.</p>
<p>ആയതിനാൽ കൊലപാതകികളിൽ ബാക്കിയുള്ള 6 പേർ ആരായാലും അവരുടെ രാഷ്ട്രീയം നോക്കി അവർക്കെതിരേയും ആക്രോശിക്കൂ എന്ന് ‘പ്രഖ്യാപിത‘ ഇടതുപക്ഷക്കാരൻ നിർദ്ദേശം നൽകേണ്ടതില്ല. നിങ്ങൾ ഇടതുപക്ഷത്തിൻ്റെ ലക്ഷണങ്ങൾക്ക് അനുസൃതമായി പ്രവർത്തിച്ചാൽ മാത്രം മതിയാകും. നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് അതാണ്. അത് ഇല്ലാതാകുമ്പോൾ നിങ്ങൾക്ക് നേരെ മാത്രം വിരലുകൾ ചൂണ്ടപ്പെടുന്നത് അതുകൊണ്ടാണ്. അതിന് പറ്റുന്നില്ലെങ്കിൽ ഏതൊരു പക്ഷക്കാരനേയും പോലെ മറ്റൊരു പാർട്ടിയും കൂട്ടരുമാണെന്ന് സമ്മതിച്ചാലും മതിയാകും. കൂടുതൽ പ്രത്യയശാസ്ത്രങ്ങളും നിർവ്വചനങ്ങളും നിരത്താൻ നിൽക്കരുത്. ആരോട് പറഞ്ഞിട്ടും കാര്യമില്ല എന്ന നിസ്സഹായാവസ്ഥയിൽ ജനം സ്വയം സ്വാന്തനിച്ചോളും.</p>
<p>അധികാരത്തിൻ്റെ ഹുങ്കിൽ എല്ലാത്തരം തോന്ന്യാസങ്ങളും ചെയ്തിട്ട് അത് മറച്ച്പിടിക്കാനും അതിനെ ന്യായീകരിക്കാനും കോടികൾ ചിലവഴിച്ചും കള്ളത്തരങ്ങൾ കാണിക്കുകയും ചെയ്യുന്നതിന് പകരം, ഉള്ളിൽ കടന്നുകൂടിയ എല്ലാ ക്രിമിനലുകളേയും അഴിമതിക്കാരേയും തൂത്തെറിഞ്ഞ് തിരുത്തി മുന്നോട്ട് പോയാൽ എല്ലാവർക്കും നല്ലത്. അല്ലെങ്കിൽ നേതാക്കന്മാരും അവരുടെ കുടുംബങ്ങളും മാത്രം നല്ല നിലയിൽ വാഴും. കൊടിപിടിച്ചും തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ചും പ്രസ്ഥാനത്തെ വലുതാക്കിയ യഥാർത്ഥ ഇടതുപക്ഷ മനുഷ്യർ അവിടെത്തന്നെ നിൽക്കും.</p>
<p>സിദ്ധാർത്ഥൻ്റെ കൊലപാതകത്തിൽ പ്രതികൾക്ക് വലിയ വലിയ വക്കീലന്മാരെ കൊണ്ടുവന്ന് ലക്ഷങ്ങൾ ചിലവാക്കി കേസ് വാദിക്കുന്നതിന് പകരം കോടതി കനിഞ്ഞ് നൽകുന്ന ഏതെങ്കിലും ഒരു വക്കീലേ വാദിക്കൂ എന്ന നിലപാടെടുക്കാൻ പറ്റുമോ? ഒരു തരത്തിലും കൊലപാതകികളെ ന്യായീകരിക്കാതെയും സഹായങ്ങൾ ചെയ്യാതെയുമുള്ള നിലപാട് സ്വീകരിക്കാൻ പറ്റുമോ? അപ്പോൾ ജനം മനസ്സിലാക്കും ഇടതുപക്ഷം സിദ്ധാർത്ഥിനൊപ്പം ആണെന്ന്.</p>
<p>ഒരു കാര്യം മറക്കരുത്. കേരളത്തിൽ ഏതെങ്കിലും ഒരു ക്യാമ്പസിൽ നാളിതുവരെ നടക്കാത്ത തരത്തിലുള്ള അതിക്രൂരമായ ഒരു കൊലപാതകമാണ് പൂക്കോട് ക്യാമ്പസിൽ നടന്നിരിക്കുന്നത്. അതിനെ റാഗിങ്ങ് എന്ന് ലഘൂകരിക്കാൻ ഞാൻ തയ്യാറല്ല. ക്യാമ്പസിന് പുറത്തെ കൊലപാതകൾ നോക്കിയാൽ ടീ.പി. വധത്തേക്കാൾ ക്രൂരമായത്. കുറച്ച് നിമിഷങ്ങൾ കൊണ്ട് ടീ.പി. കൊല്ലപ്പെട്ടെങ്കിൽ, ഇവിടെ മൂന്ന് ദിവസമാണ് സിദ്ധാർത്ഥിന് നരകിക്കേണ്ടി വന്നത്.അത്തരം ഒരു കൊലപാതകത്തിലെ പ്രതികൾക്ക് എന്തെങ്കിലും സഹായം ചെയ്യുകയോ അവരെ ന്യായീകരിക്കുകയോ, അവരെ രക്ഷപ്പെടാൻ സമ്മതിക്കുകയോ ചെയ്താൽ, നിങ്ങൾ പിന്നെ ഇടതുപക്ഷമല്ല. ലക്ഷ്യം നിറവേറ്റി കഴിഞ്ഞപ്പോൾ ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലും ഓവുചാലിലേക്ക് പോയത് പോലെ കേരളമെന്ന അവസാനകേന്ദ്രത്തിലും അത് സംഭവിക്കുക തന്നെ ചെയ്യും.</p>
<p><strong>വാൽക്കഷണം:-</strong> ഒരു വിദ്യാർത്ഥിയെ മൂന്ന് ദിവസം വെള്ളം പോലും കൊടുക്കാതെ തല്ലിക്കൊന്നതിന് ശേഷം, ഒട്ടനവധി ന്യായീകരണങ്ങളും കള്ളത്തരങ്ങളും നിരത്തുന്നതുകൊണ്ട് പറയേണ്ടി വന്നതാണ്. വീണ്ടും അതേ പരിപാടി ആരെങ്കിലും ഈ പോസ്റ്റിന് കീഴെ തുടർന്നാൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്നതായിരിക്കും. അത്രയ്ക്ക് വിഷമമുണ്ടെന്ന് കൂട്ടിക്കോളൂ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8551" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8551</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> യഥാർത്ഥ ഇന്ത്യ ഇതാണ്</title>
		<link>http://niraksharan.in/?p=7963</link>
		<comments>http://niraksharan.in/?p=7963#comments</comments>
		<pubDate>Tue, 16 Aug 2022 06:39:24 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ആദരാഞ്ജലി]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7963</guid>
		<description><![CDATA[എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ അലയൊളികൾ അടങ്ങുന്നതിന് മുൻപുതന്നെ ഏറെ സങ്കടപ്പെടുത്തുകയും അതേ സമയം കുറച്ചെങ്കിലും പ്രതീക്ഷ നൽകുകയും ചെയ്യുന്ന രണ്ട് വാർത്തകളുണ്ട്. സങ്കടവാർത്ത:- ജയ്പൂരിലെ ഒരു സ്‌കൂളിൽ, ഉയര്‍ന്ന ജാതിക്കാര്‍ക്കായി നീക്കിവെച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന്‍റെ പേരില്‍ അദ്ധ്യാപകന്റെ മർദ്ദനമേറ്റ് ദളിത് വിദ്യാർത്ഥി മരിച്ചു. ജാതിയിൽ വലിയവരെന്ന് കരുതുന്ന ഏഭ്യന്മാർക്ക് വേണ്ടി വെള്ളം നീക്കി വെക്കുന്നു പോലും! ആ വെള്ളം എടുത്ത് കുടിച്ചതിന് അദ്ധ്യാപകൻ എന്ന പദവിയിലിരിക്കുന്ന ഒരു മഹാൻ തൻ്റെ വിദ്യാർത്ഥിയെ തച്ച് കൊല്ലുന്നത്രേ! 75 [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7963" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/08/ww.jpg"><img class="aligncenter wp-image-7964 " src="http://niraksharan.in/wp-content/uploads/2022/08/ww.jpg" alt="ww" width="453" height="462" /></a><br />
<strong><span style="font-size: xx-large;">എ</span></strong>ഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ അലയൊളികൾ അടങ്ങുന്നതിന് മുൻപുതന്നെ ഏറെ സങ്കടപ്പെടുത്തുകയും അതേ സമയം കുറച്ചെങ്കിലും പ്രതീക്ഷ നൽകുകയും ചെയ്യുന്ന രണ്ട് വാർത്തകളുണ്ട്.</p>
<p><strong>സങ്കടവാർത്ത:-</strong> ജയ്പൂരിലെ ഒരു സ്‌കൂളിൽ, ഉയര്‍ന്ന ജാതിക്കാര്‍ക്കായി നീക്കിവെച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന്‍റെ പേരില്‍ അദ്ധ്യാപകന്റെ മർദ്ദനമേറ്റ് ദളിത് വിദ്യാർത്ഥി മരിച്ചു. ജാതിയിൽ വലിയവരെന്ന് കരുതുന്ന ഏഭ്യന്മാർക്ക് വേണ്ടി വെള്ളം നീക്കി വെക്കുന്നു പോലും! ആ വെള്ളം എടുത്ത് കുടിച്ചതിന് അദ്ധ്യാപകൻ എന്ന പദവിയിലിരിക്കുന്ന ഒരു മഹാൻ തൻ്റെ വിദ്യാർത്ഥിയെ തച്ച് കൊല്ലുന്നത്രേ! 75 വർഷം കഴിഞ്ഞപ്പോൾ, ആർക്ക് ആരിൽ നിന്നും എന്തിൽ നിന്നുമാണ് സ്വാതന്ത്ര്യം കിട്ടിയത് ഹേ ?!</p>
<p><strong>പ്രതീക്ഷ നൽകുന്ന വാർത്ത:-</strong> ഈ സംഭവത്തിൽ മനം നൊന്ത് കോൺഗ്രസ്സ് MLA പനംചന്ദ് മെഹ്വാൽ രാജി വെച്ചു. “സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിലും ദളിതര്‍ അടിച്ചമര്‍ത്തപ്പെടുന്നു. അവരിപ്പോഴും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പോരാടിക്കൊണ്ടിരിക്കുന്നു. ആ അടിച്ചമര്‍ത്തലിനെ എനിക്ക് തടയാന്‍ കഴിഞ്ഞില്ല. ആയതിനാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുന്നു“&#8230;.. എന്ന് പനംചന്ദ് മെഹ്‌വാള്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.</p>
<p>അധികാരത്തിൻ്റെ രുചിയറിഞ്ഞുകഴിഞ്ഞാൽപ്പിന്നെ എങ്ങനേയും അതിൽ കടിച്ച് തൂങ്ങിക്കിടക്കണമെന്ന് മാത്രം ആഗ്രഹിക്കുന്ന ജനപ്രതിനിധികൾ എമ്പാടുമുള്ള രാഷ്ട്രത്തിലെ, ഒരു MLAയെങ്കിലും തൻ്റെ സ്ഥാനം ഇട്ടെറിഞ്ഞ് പ്രതിഷേധിച്ചത് ഒറ്റപ്പെട്ട സംഭവമായിരിക്കാമെങ്കിലും, ശരിക്കും പ്രതീക്ഷയുണർത്തുന്നു.</p>
<p>ദളിത് രാഷ്ട്രപതി ദ്രൗപദി മുർമു ഈ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നറിയാൻ അക്ഷമനായി കാത്തിരിക്കുന്നു.</p>
<p><strong>വാൽക്കഷണം:-</strong> ചിത്രത്തിലുള്ളത്, അടികൊണ്ട് കണ്ണുവീർത്ത് ശ്വാസം നിലച്ചുപോയ ആ കുരുന്നിന്റെ ചിത്രം തന്നെ. അവനെ ദേശീയ പതാകയോട് ചേർത്ത് തന്നെ പിടിക്കണം അന്ത്യയാത്രയിലെങ്കിലും.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7963" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7963</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ജോലിക്കിടയിൽ മരണം ഒരു ഭാഗ്യമല്ലേ ?</title>
		<link>http://niraksharan.in/?p=7923</link>
		<comments>http://niraksharan.in/?p=7923#comments</comments>
		<pubDate>Fri, 01 Jul 2022 03:28:41 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ആദരാഞ്ജലി]]></category>
		<category><![CDATA[കല]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സംഗീതം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7923</guid>
		<description><![CDATA[ഒരു തൊഴിലുമായി ബന്ധപ്പെട്ടയാൾ ആ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ അവിടെ വെച്ചുതന്നെ മരിക്കുന്നത് ആദ്യമായി കാണുന്നത്, എം. ടി. യുടെ തിരക്കഥയിൽ ഐ. വി. ശശി സംവിധാനം ചെയ്ത &#8216;രംഗം&#8217; എന്ന സിനിമയിലാണ്. കീചകവധം കഥകളി തട്ടിൽ അവതരിപ്പിക്കുമ്പോൾ, കളിക്ക് വെളിയിലെ വില്ലനും കളിയിലെ കീചകനുമായ കഥാപാത്രത്തെ (രവീന്ദ്രൻ), കീചകവധത്തിൻ്റെ മറവിൽ നായകൻ (മോഹൻലാൽ) കൊലചെയ്യുന്നതാണ് ആ ചിത്രത്തിൻ്റെ ക്ലൈമാക്സ്. പിന്നീട് ഏതാണ്ട് ഇതേ നിലയ്ക്കുള്ള ക്ലൈമാക്സ് &#8216;ചമയം&#8217; എന്ന ഭരതൻ ചിത്രത്തിലും കണ്ടു. സിനിമയ്ക്കുള്ളിലെ നാടകത്തിൽ, മുരളി [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7923" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/06/771.jpg"><img class="aligncenter wp-image-7924 " src="http://niraksharan.in/wp-content/uploads/2022/06/771.jpg" alt="77" width="513" height="513" /></a><br />
<strong><span style="font-size: xx-large;">ഒ</span></strong>രു തൊഴിലുമായി ബന്ധപ്പെട്ടയാൾ ആ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ അവിടെ വെച്ചുതന്നെ മരിക്കുന്നത് ആദ്യമായി കാണുന്നത്, എം. ടി. യുടെ തിരക്കഥയിൽ ഐ. വി. ശശി സംവിധാനം ചെയ്ത &#8216;രംഗം&#8217; എന്ന സിനിമയിലാണ്. കീചകവധം കഥകളി തട്ടിൽ അവതരിപ്പിക്കുമ്പോൾ, കളിക്ക് വെളിയിലെ വില്ലനും കളിയിലെ കീചകനുമായ കഥാപാത്രത്തെ (രവീന്ദ്രൻ), കീചകവധത്തിൻ്റെ മറവിൽ നായകൻ (മോഹൻലാൽ) കൊലചെയ്യുന്നതാണ് ആ ചിത്രത്തിൻ്റെ ക്ലൈമാക്സ്.</p>
<p>പിന്നീട് ഏതാണ്ട് ഇതേ നിലയ്ക്കുള്ള ക്ലൈമാക്സ് &#8216;ചമയം&#8217; എന്ന ഭരതൻ ചിത്രത്തിലും കണ്ടു. സിനിമയ്ക്കുള്ളിലെ നാടകത്തിൽ, മുരളി അവതരിപ്പിക്കുന്ന കഥാപാത്രം, തട്ടിൽ കയറുന്നത് സിനിമയിലെ വില്ലൻ്റെ കത്തിക്കുത്ത് ഏറ്റതിന് ശേഷമാണ്. നാടകത്തിലെ കഥാപാത്രത്തിൻ്റെ അന്ത്യരംഗം കൂടെയാണത്. നടനും കഥാപാത്രവും ഒരേസമയം മരിച്ച് വീഴുന്നതോടെയാണ് ആ രംഗം അവസാനിക്കുന്നത്.</p>
<p>അതൊക്കെ സിനിമകളിൽ. യഥാർത്ഥ ജീവിതത്തിലുള്ള അത്തരം മരണങ്ങളെപ്പറ്റി ആലോചിക്കുമ്പോൾ ആലുമ്മൂടനേയും വിജയൻ മാഷിനേയുമാണ് ഓർമ്മ വരുന്നത്. ആലുമ്മൂടൻ മരിക്കുന്നത് അദ്വൈതം എന്ന പ്രിയദർശൻ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ്. (ആ സമയത്ത് കൂടെയുണ്ടായിരുന്ന മോഹൻലാലിൻ്റെ മടിയിൽ കുഴഞ്ഞ് വീണാണ് മരിച്ചതെന്നും കേട്ടിട്ടുണ്ട്. നിജസ്ഥിതി അറിയില്ല.) എം. എൻ. വിജയൻ മാഷ് പത്രസമ്മേളനം നടത്തുന്നതിനിടയിൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.</p>
<p>കഥയിലും സിനിമകളിലും നാടകങ്ങളിലുമൊക്കെയായി ഇങ്ങനെ ആരൊക്കെ അവരുടെ ജോലിക്കിടയിൽ ജീവൻ കൈവെടിഞ്ഞു എന്നാലോചിക്കാൻ ഇടവരുത്തിയത് ഇക്കഴിഞ്ഞ ആഴ്ച്ച ഇതേ ശ്രേണിയിൽ ജീവിതത്തിൽ നിന്ന് വിട്ടുപിരിഞ്ഞ രണ്ട് കലാകാരന്മാരെപ്പറ്റിയുള്ള ചിന്തയാണ്.</p>
<p>അതിൽ ആദ്യത്തേത് ഇടവ ബഷീർ എന്ന ഗായകൻ തന്നെ. വേദിയിൽ ‘മാനാ ഹോ തും‘ എന്ന ഹിന്ദി ഗാനത്തിൻ്റെ, അവസാനവരി മാത്രം പാടാതെ അവശേഷിപ്പിച്ച് അദ്ദേഹം കുഴഞ്ഞ് വീഴുന്നതിൻ്റെ ദൃശ്യങ്ങൾ ഏറെ വിഷമത്തോടെയാണ് കാണേണ്ടി വന്നത്. എത്ര ഭാഗ്യം ചെയ്ത മനുഷ്യൻ എന്ന ചിന്തയും അതോടൊപ്പം തന്നെ ഉയർന്നുവന്നു. 73 &#8211; )ം വയസ്സിൽ ആശുപത്രിക്കിടക്കയിൽ അരമണിക്കൂർ പോലും ചിലവഴിക്കാതെ, നിന്നനിൽപ്പിൽ&#8230;.. !</p>
<p>ഇപ്പോൾ ദാ കെ. കെ. എന്ന പ്രിയ ഗായകൻ്റെ മരണം. വേദിയിലല്ല മരിച്ച് വീണതെങ്കിലും അവസാനത്തെ ഗാനമേള പാടിയവസാനിപ്പിച്ച് ദിവസം തന്നെ ആദ്ദേഹവും വിടവാങ്ങി.</p>
<p>എത്രയോ മനുഷ്യർ അങ്ങനെ സ്വന്തം ജോലിക്കിടയിൽ മരിച്ചിരിക്കുന്നു. നമ്മൾ ശ്രദ്ധിക്കാത്തതുകൊണ്ടാണ്, അഥവാ ശ്രദ്ധിച്ചാലും അവർ സെലിബ്രിറ്റികൾ അല്ലാത്തതുകൊണ്ട് ആ നിലയ്ക്കുള്ള പരിഗണന നൽകാത്തതുകൊണ്ടാണ്. കെട്ടിടം പണിക്കിടയിൽ മരിക്കുന്നവർ, കാണകളും കിണറുകളും വൃത്തിയാക്കാനിറങ്ങി മരിക്കുന്നവർ, മത്സ്യബന്ധനത്തിന് പോയി കടലിലും കായലിലുമൊക്കെ അവസാനിക്കുന്നവർ, അങ്ങനെയങ്ങനെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന എത്രയോ പേർ.</p>
<p>വെറുതെ ഒരു കണക്കെടുപ്പ് നടത്തി നോക്കിയതാണ്. പ്രശസ്തരെ അധികമാരെയും കിട്ടിയില്ലെന്ന് മാത്രമല്ല, പ്രശസ്തരല്ലാത്തവർ ധാരാളമുണ്ടല്ലോ എന്ന നിഗമനത്തിൽ എത്തിച്ചേരുകയും ചെയ്തു. പ്രശസ്തരും അല്ലാത്തവരുമായി ഇതിൽക്കൂടുതൽ വ്യക്തികൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകാം. നിങ്ങളുടെ ഒരു സുഹൃത്തോ ബന്ധുവോ അത്തരത്തിൽ വിടപറഞ്ഞിട്ടുണ്ടാകാം. അവരൊക്കെയും ഭാഗ്യവാന്മാർ, ഭാഗ്യവതികൾ !</p>
<p><strong>വാൽക്കഷണം:-</strong> ഒരു സഞ്ചാരിയുടെ മരണം എങ്ങനെയാകും രസകരമാകുന്നതെന്ന ചിന്തയിലാണിപ്പോൾ ഞാൻ. വാഹനത്തിൽ (സൈക്കിളോ, കാറോ, ബസ്സോ, തീവണ്ടിയോ, വിമാനമോ, കേബിൾ കാറോ, ഓട്ടോയോ എന്തുമാകട്ടെ) യാത്ര പൊയ്ക്കൊണ്ടിരിക്കുമ്പോൾ അത് പൂർത്തിയാക്കാതെ ഒരു മരണം. തൊട്ടടുത്തുള്ളവരോ, ആദ്യം കാണുന്നവരോ കുലുക്കി വിളിക്കുമ്പോൾ, ശരീരം നിശ്ചലമായി പ്രതികരിക്കുന്ന ആ രംഗം. ഹാ&#8230;. എത്ര മനോഹരമായിരിക്കുമത്</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7923" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7923</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> പ്രിയ സഹപാഠി അനൂപിന് വിട</title>
		<link>http://niraksharan.in/?p=7745</link>
		<comments>http://niraksharan.in/?p=7745#comments</comments>
		<pubDate>Mon, 06 Dec 2021 09:01:20 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ആദരാഞ്ജലി]]></category>
		<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാഹിത്യം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7745</guid>
		<description><![CDATA[ചിത്രരചന, പെയ്ൻ്റിങ്ങ്, സാഹിത്യം, സംഗീതം എന്നിങ്ങനെ ഒരു കോളേജിൽ കത്തിനിൽക്കാൻ പോന്ന എല്ലാ കാര്യങ്ങളും തികഞ്ഞൊരു സഹപാഠിയുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ, രണ്ടാമതൊന്ന് ആലോചിക്കാതെ അനൂപ് ആർ. എന്ന് ഞാൻ പറഞ്ഞിരിക്കും. മറ്റ് സഹപാഠികൾക്കും അതല്ലാതെ മറ്റൊരു പേര് പറയാനുണ്ടാകുമെന്ന് തോന്നുന്നില്ല. മലയാള സാഹിത്യവുമായി അടുത്ത് നിൽക്കുന്ന ചിലർക്കെങ്കിലും അനൂപ് ആർ. എന്ന അനൂപ് രാമകൃഷ്ണനെ പരിചയമുണ്ടാകും. എം.ടി.വാസുദേവൻനായർ നാളന്നുവരെ എഴുതിയിട്ടുള്ളതും പബ്ലിഷ് ചെയ്തതും ചെയ്യാത്തതുമായ എല്ലാ സൃഷ്ടികളും ഡിജിറ്റൽ സംവിധാനത്തിലൂടെ ആസ്വദിക്കാൻ പാകത്തിന് അദ്ദേഹത്തിൻ്റെ നൂറുകണക്കിന് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7745" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2021/12/അനൂപ്.jpg"><img class="aligncenter wp-image-7746 " src="http://niraksharan.in/wp-content/uploads/2021/12/അനൂപ്.jpg" alt="അനൂപ്" width="485" height="485" /></a><br />
<strong><span style="font-size: xx-large;">ചി</span></strong>ത്രരചന, പെയ്ൻ്റിങ്ങ്, സാഹിത്യം, സംഗീതം എന്നിങ്ങനെ ഒരു കോളേജിൽ കത്തിനിൽക്കാൻ പോന്ന എല്ലാ കാര്യങ്ങളും തികഞ്ഞൊരു സഹപാഠിയുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ, രണ്ടാമതൊന്ന് ആലോചിക്കാതെ അനൂപ് ആർ. എന്ന് ഞാൻ പറഞ്ഞിരിക്കും. മറ്റ് സഹപാഠികൾക്കും അതല്ലാതെ മറ്റൊരു പേര് പറയാനുണ്ടാകുമെന്ന് തോന്നുന്നില്ല.</p>
<p>മലയാള സാഹിത്യവുമായി അടുത്ത് നിൽക്കുന്ന ചിലർക്കെങ്കിലും അനൂപ് ആർ. എന്ന അനൂപ് രാമകൃഷ്ണനെ പരിചയമുണ്ടാകും. എം.ടി.വാസുദേവൻനായർ നാളന്നുവരെ എഴുതിയിട്ടുള്ളതും പബ്ലിഷ് ചെയ്തതും ചെയ്യാത്തതുമായ എല്ലാ സൃഷ്ടികളും ഡിജിറ്റൽ സംവിധാനത്തിലൂടെ ആസ്വദിക്കാൻ പാകത്തിന് അദ്ദേഹത്തിൻ്റെ നൂറുകണക്കിന് സഹപ്രവർത്തകരുടേയും അഭ്യുദയകാംക്ഷികളുടേയും അഭിമുഖങ്ങളും അഭിപ്രായങ്ങളുമൊക്കെ ചേർത്ത് &#8216;എം. ടി. യുടെ ലോകങ്ങൾ‘ എന്ന പേരിൽ 23ൽപ്പരം ഡീവീഡികളിൽ സമന്വയിപ്പിച്ച് മലയാള മനോരമ പുറത്തിറക്കിയപ്പോൾ അഞ്ച് വർഷത്തോളം ആ പദ്ധതിയുടെ ചുക്കാൻ പിടിച്ചിരുന്നത് അനൂപാണ്. എം.ടി.യുടെ ലോകങ്ങൾ എന്ന ആ മൾട്ടി മീഡിയ സംരംഭത്തിൻ്റെ സംക്ഷിപ്ത ലിഖിത രൂപം എന്ന നിലയ്ക്ക്, ‘എം.ടി. &#8211; അനുഭവങ്ങളുടെ പുസ്തകം‘ എന്ന പേരിൽ ഒരു മർട്ടി മീഡിയ ഗ്രന്ഥവും അനൂപിൻ്റേതായിട്ടുണ്ട്.</p>
<p>പത്ത് ഭാഷകളിൽ കുട്ടികൾക്ക് വേണ്ടി മഹാഭാരത കഥകളുടെ ആപ്പ്. എം. ടി. യുടെ ലോകങ്ങളുമായി ബന്ധപ്പെട്ട് 5 ഡോക്യുമെൻ്ററികൾ. കുഞ്ഞുണ്ണി മാഷിൻ്റെ 60 കവിതകൾ ഉൾക്കൊള്ളിച്ച് കൽക്കണ്ടം എന്ന പേരിൽ ഇൻ്ററാക്റ്റീവ് സമാഹാരം. മോഹൻലാലിൻ്റെ വിവിധ വേഷങ്ങൾ കോർത്തിണക്കി വേഷങ്ങൾ എന്ന പേരിൽ വീഡിയോ ആപ്പ്. കുട്ടികൾക്ക് മലയാളം പഠിക്കാനായി എൻ്റെ മലയാളം എന്ന പേരിൽ ഇൻ്ററാക്റ്റീവ് സീഡി. എന്നിങ്ങനെ പോകുന്നു അനൂപിൻ്റെ മറ്റ് സംഭാവനകളും നേട്ടങ്ങളും. ഇതോടൊപ്പം തേടി വന്ന നിരവധി ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ വേറെയും.</p>
<p>സിനിമയോട് എന്നും അടങ്ങാത്ത കമ്പമായിരുന്നു അനൂപിന്. IFFK യുടെ 24, 25 എഡിഷനുകളുടെ ഡിസൈൻ നിർവ്വഹിച്ചത് അനൂപാണ്. ആ ചലച്ചിത്ര മേളകളിൽ പങ്കെടുത്തവർക്ക് ഫെസ്റ്റിവലിൻ്റെ വിവിധ മേഖലകളിൽ അനൂപ് കൊണ്ടുവന്ന വ്യത്യാസങ്ങൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളതാണ്. മലയാള സിനിമയുടെ നവതിയോട് അനുബന്ധമായി ചലച്ചിത്ര അക്കാഡമി ഏർപ്പെടുത്തിയ ഫെല്ലോഷിപ്പ് നേടിയത് അനൂപിൻ്റെ The story of titlography with focus on 90 years of Malayalam movies എന്ന പ്രബന്ധമായിരുന്നു. അധികം വൈകാതെ ഈ പ്രബന്ധം പുസ്തകരൂപത്തിൽ ഇറങ്ങുന്നുണ്ട്.</p>
<p>കോളേജ് കാലത്ത്, നമ്പൂതിരിയുടെ ഒരു വരയ്ക്ക് അനൂപ് ചായം പകർന്നപ്പോൾ അതിമനോഹരമായ ഒരു സൃഷ്ടിയായി മാറിയത് എൻ്റെ നോട്ടത്തിലുണ്ടായിരുന്നു. 1990ൽ കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജിൽ നിന്ന് പിരിയുന്ന കാലത്ത് ആ ഓയിൽ പെയിൻ്റിങ്ങ് എനിക്ക് വേണമെന്ന് അനൂപിനോട് ഞാൻ ആവശ്യപ്പെട്ടു. സന്തോഷത്തോടെ, അതിനടിയിൽ മനോഹരമായ കൈപ്പടയിൽ ഒരു കുറിപ്പ് എഴുതിച്ചേർത്ത് അനൂപ് എനിക്കത് തന്നു. ആ കുറിപ്പ് ഇങ്ങനെ&#8230;</p>
<p><span style="color: #0000ff;">“ ഓണവില്ല് കൊട്ടി</span><br />
<span style="color: #0000ff;"> ഓർമ്മതൻ തമ്പുരുമീട്ടി</span><br />
<span style="color: #0000ff;"> നമ്മളെത്ര വട്ടം പാടി “</span></p>
<p>കൊട്ടാനും മീട്ടാനും പാടാനും ഇന്ന് മുതൽ അനൂപ് ഇല്ല. പ്രിയ സുഹൃത്തിന് വിട. അനൂപിൻ്റെ കുടുബത്തിനും സുഹൃത്തുക്കൾക്കും സഹപാഠികൾക്കും ഈ വേർപാട് ഉൾക്കൊള്ളാനുള്ള കരുത്ത് ഉണ്ടാകുമാറാകട്ടെ.</p>
<p><span style="color: #050505;"><strong>വാൽക്കഷണം:-</strong>  പ്രായം 52 കഴിഞ്ഞിരിക്കുന്നു. ഇനിയങ്ങോട്ട് ജീവിച്ചിരിക്കുന്നിടത്തോളം കാലം, പ്രിയപ്പെട്ട പലരുടേയും വിടവാങ്ങലുകൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരും എന്നൊരു ഗതികേട് ഒപ്പമുണ്ട്. എങ്കിലും 52 വയസ്സ് വിട പറഞ്ഞ് പോകാനുള്ള ഒരു വയസ്സല്ല. മലയാളത്തിന് ഇനിയുമൊരുപാട് സംഭാവനകൾ നൽകാൻ പ്രാപ്തനായിരുന്ന ഒരാളെന്ന നിലയ്ക്ക്, അനൂപിൻ്റെ ഈ വേർപാട് പ്രത്യേകിച്ചും.</span></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7745" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7745</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> അതിന് കുഞ്ഞിക്ക എവിടന്ന് മരിക്കുന്നു ?!!</title>
		<link>http://niraksharan.in/?p=5560</link>
		<comments>http://niraksharan.in/?p=5560#comments</comments>
		<pubDate>Fri, 27 Oct 2017 07:28:58 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[ആദരാഞ്ജലി]]></category>

		<guid isPermaLink="false">http://niraksharan.in/?p=5560</guid>
		<description><![CDATA[മരുന്ന്, മരുന്നിന് പോലും തികയാത്ത ജീവിതം, ഡോൿടർ അകത്തുണ്ട്, അഗ്നിക്കിനാവുകൾ, സ്മാരകശിലകൾ, നഷ്ടജാതകം, കന്യാവനങ്ങൾ, നീലനിറമുള്ള തോട്ടം, അലിഗഡ് കഥകൾ, എന്നിങ്ങനെ പുസ്തകമായും അല്ലാതെയുമുള്ള രചനകൾ വായിച്ചിട്ട് അതിന്റെയെല്ലാം രചയിതാവിനോട് ഏതൊരു വായനക്കാരനുമുണ്ടായേക്കാവുന്ന ആരാധന എനിക്കുമുണ്ടായിട്ടുണ്ട്. വ്യക്തിപരമായി അടുപ്പമുള്ളവർക്കിടയിൽ കുഞ്ഞിക്കയെന്ന് അറിയപ്പെടുന്ന, സാഹിത്യലോകത്തെ സാക്ഷാൽ പുനത്തിൽ കുഞ്ഞബ്ദുള്ളയുമായി പക്ഷേ, അതിനപ്പുറം അടുപ്പമോ പരിചയമോ എനിക്കുണ്ടായിരുന്നില്ല, നാല് വർഷങ്ങൾക്ക് മുൻപ് വരെ. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം പ്രീഡിഗ്രി സതീർത്ഥ്യനായ സാബു വിളിക്കുന്നു. സാബുവിന്റെ കോളേജിലെ (കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോളേജ് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=5560" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2017/10/44.jpg"><img class="alignnone size-full wp-image-5561" src="http://niraksharan.in/wp-content/uploads/2017/10/44.jpg" alt="44" width="1037" height="582" /></a></p>
<p style="text-align: left;"><b style="color: #222222;"><span style="font-size: xx-large;">മ</span></b>രുന്ന്, മരുന്നിന് പോലും തികയാത്ത ജീവിതം, ഡോൿടർ അകത്തുണ്ട്, അഗ്നിക്കിനാവുകൾ, സ്മാരകശിലകൾ, നഷ്ടജാതകം, കന്യാവനങ്ങൾ, നീലനിറമുള്ള തോട്ടം, അലിഗഡ് കഥകൾ, എന്നിങ്ങനെ പുസ്തകമായും അല്ലാതെയുമുള്ള രചനകൾ വായിച്ചിട്ട് അതിന്റെയെല്ലാം രചയിതാവിനോട് ഏതൊരു വായനക്കാരനുമുണ്ടായേക്കാവുന്ന ആരാധന എനിക്കുമുണ്ടായിട്ടുണ്ട്. വ്യക്തിപരമായി അടുപ്പമുള്ളവർക്കിടയിൽ കുഞ്ഞിക്കയെന്ന് അറിയപ്പെടുന്ന, സാഹിത്യലോകത്തെ സാക്ഷാൽ പുനത്തിൽ കുഞ്ഞബ്ദുള്ളയുമായി പക്ഷേ, അതിനപ്പുറം അടുപ്പമോ പരിചയമോ എനിക്കുണ്ടായിരുന്നില്ല, നാല് വർഷങ്ങൾക്ക് മുൻപ് വരെ.</p>
<p>അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം പ്രീഡിഗ്രി സതീർത്ഥ്യനായ സാബു വിളിക്കുന്നു. സാബുവിന്റെ കോളേജിലെ (കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോളേജ് കൊടുങ്ങലൂർ) ഒരു പരിപാടിക്ക് പുനത്തിൽ കുഞ്ഞബ്ദ്ദുള്ള വരുന്നു. അദ്ദേഹത്തിന് താമസസൌകര്യമൊരുക്കണം. കടലും കായലും പുഴയും ചേരുന്നിടത്ത് ഒരു കെട്ടിടം കാരണവന്മാർ തന്നിട്ട് പോയതുണ്ട്. താമസസൌകര്യം അവിടെ ഏർപ്പാടാക്കാമെന്ന് ഏറ്റു. വായിച്ചുള്ള ആരാധനയ്ക്കപ്പുറം ഒരു സാഹിത്യകാരന്മാരുമായും നേരിട്ട് പരിചയമോ സൌഹൃദമോ ഇല്ലാത്ത എന്നെപ്പോലൊരാൾക്ക് കിട്ടിയ ജാക്ക്പോട്ടായിരുന്നു അത്. മലമുകളിലെവിടെയോ ഉയരത്തിൽ നിൽക്കുന്ന പുനത്തിൽ കുഞ്ഞബ്ദ്ദുള്ളയെ കുഞ്ഞിക്കയാക്കാൻ കിട്ടുന്ന അസുലഭ അവസരം.</p>
<p>വൈകീട്ട് മൂന്ന് മണിയോടെ സംഘാടകർ കുഞ്ഞിക്കയുമായെത്തി. അപ്പൂപ്പൻ താടിപോലെ വെളുത്ത് പാറുന്ന മുടി. കാലുകൾ വേച്ചുപോകുന്നുണ്ട്. അൽ‌പ്പസ്വൽ‌പ്പം മദ്യപിച്ചിട്ടുണ്ടെന്ന് ഉറപ്പ്. നേരെ മുറിയിലേക്ക് കയറി കട്ടിലിലേക്ക് മറിഞ്ഞു. പിന്നെ വെളിയിൽ വന്നത് ഏഴുമണിയോടെ ഇരുട്ട് വീഴാൻ തുടങ്ങിയപ്പോഴാണ്. ഇപ്പോൾ യാത്രാക്ഷീണവും ലഹരിക്ഷീണവുമൊക്കെ മാറി ഉന്മേഷവദനനായിരിക്കുന്നു. കുളികഴിഞ്ഞ് മേൽക്കുപ്പായമിടാതെ മുട്ടിന്റെ കീഴെവരെ എത്തുന്ന ടർക്കി മാത്രം ചുറ്റി നേരെ കായലിലേക്ക് തള്ളി നിൽക്കുന്ന പാലത്തിൽ ചെന്ന് ഒരു കസേരയിൽ ഇരുപ്പുറപ്പിച്ചു. സംഘാടകർ ചിലർ ബാക്കിയുണ്ടായിരുന്നവർ യാത്രപറഞ്ഞ് പിരിഞ്ഞതോടെ അസുരതീർത്ഥം സേവ തുടങ്ങി.</p>
<p>രാത്രി പന്ത്രണ്ട് മണിയിലേറെ സമയം കായലിലേക്ക് നോക്കി അതേ ഇരുപ്പ് തുടർന്നു. ഇതിനിടയ്ക്ക് വർഷങ്ങളോളം പരിചയമുള്ള ഒരാളോടെന്ന പോലെ എന്നോട് സംസാരിച്ചുകൊണ്ടേയിരുന്നു. വരികളായി മാത്രം അറിഞ്ഞിട്ടുള്ള  അലിഗഡ് കഥകളും, എഴുതിയതും എഴുതാത്തതുമായ രതിക്കഥകളും  എഴുത്തുകാരനിൽ നിന്ന് നേരിട്ട് കേൾക്കുന്നത് വല്ലാത്തൊരു ഭാഗ്യം തന്നെയാണ്. സാഹിത്യരംഗത്തെയടക്കം ഒരുപാട് പിന്നാമ്പുറ കഥകൾ വേറെയും.</p>
<p>നിറയെ ലൈറ്റുകൾ കത്തിച്ചുകൊണ്ട് ആ തുറമുഖത്തേക്ക് കയറി വരുന്ന ബോട്ടുകൾ ഞാനെന്നും കാണുന്നതാണ്. പക്ഷേ, ഒരു സാഹിത്യകാരൻ അത് കണ്ടശേഷം പറയുന്നത് കേൾക്കുമ്പോൾ കോരിത്തരിപ്പുണ്ടാകുന്നു. ഒരു നർത്തകി കയറി വരുന്നത് പോലെയാണത്രേ ഓളങ്ങൾ ഉണ്ടാക്കി കരയിലേക്കടുക്കുന്ന മത്സ്യബന്ധന നൌകകൾ !!!!</p>
<p>ഇടയ്ക്കിടയ്ക്ക് ഉന്മത്തനായതുപോലെ <span style="color: #0000ff;">“ഞാനിപ്പോൾ ഈ കായലിലേക്ക് എടുത്ത് ചാടും. ഈ ചേറിന്റെ മണം എന്നെ അത്രയ്ക്ക് മോഹിപ്പിക്കുന്നുണ്ട് മനോജേട്ടാ.”</span> എന്ന് പറഞ്ഞപ്പോളൊക്കെ ഞാൻ ഞെട്ടി. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, അദ്ദേഹമെന്നെ മനോജേട്ടാ എന്ന് വിളിക്കുന്നു !! രണ്ട്, അദ്ദേഹമെങ്ങാനും കായലിലേക്ക് ചാടിയാൽ എന്റെ കാര്യം അധോഗതി. മലയാള സാഹിത്യത്തോട് സമാധാനം പറഞ്ഞ് പറഞ്ഞ് ഞാൻ അവശനാകും, അകത്താകും. രണ്ട് പ്രശ്നവും ഞാൻ അദ്ദേഹത്തിന് മുൻപിൽ അവതരിപ്പിച്ചു.</p>
<p><span style="color: #0000ff;">“ നിങ്ങളെ മനോജേട്ടാ എന്ന് വിളിച്ചാൽ എനിക്കത്രയും പ്രായം കുറയില്ലേ ? അതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. സംഘാടകരിൽ ചിലരും നിങ്ങളെ അങ്ങനെ വിളിക്കുന്നുണ്ടല്ലോ ? പിന്നെ ചേറിന്റെ മണത്തിന്റെ കാര്യം. ഒരു സ്ത്രീയുടെ വിയർപ്പിന്റേത് പോലെ മത്തുപിടിപ്പിക്കുന്ന ഗന്ധമാണത്.“</span></p>
<p>അദ്ദേഹം മെല്ലെ രതിക്കഥകളിലേക്ക് കടക്കാൻ തുടങ്ങുകയാണെന്ന് എനിക്കുറപ്പായി. കഥകൾ കെട്ടുപൊട്ടിച്ച് ആ പാലത്തിലെമ്പാടും മദഗന്ധത്തിനും ലഹരിയുടെ ഉന്മത്താവസ്ഥയ്ക്കുമിടയിൽ തങ്ങിനിന്നു. പുനത്തിൽ കുഞ്ഞബ്ദ്ദുള്ള എന്ന ആ വലിയ സാഹിത്യകാരൻ ഞാനാഗ്രഹിച്ചിരുന്നത് പോലെ അടുപ്പമുള്ളവർക്കെന്ന പോലെ എനിക്കും കുഞ്ഞിക്കയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു ഒളിവും മറയുമില്ല. ലജ്ജയും നാട്യവും ജാഡകളുമില്ല. ഉള്ളിലുള്ളത് അതുപോലെ വിളിച്ചുപറഞ്ഞ് എന്തുചെയ്യണമെന്ന് തോന്നിയോ അത് ചെയ്ത് ജീവിതം ആഘോഷമാക്കി നിൽക്കുന്ന ഒരു പച്ചമനുഷ്യൻ.</p>
<p><span style="color: #0000ff;">“ ഈ നരയൊന്നും ഒരിക്കലും ഡൈ ചെയ്യരുത് “</span> എന്നെനിക്കൊരു ഉപദേശം അതിനിടയ്ക്ക്.</p>
<p><span style="color: #ff9900;">“ എന്നിട്ട് ഈയടുത്തകാലം വരെ കുഞ്ഞിക്ക ഡൈ ചെയ്ത് നടന്നിരുന്നതോ ? “</span></p>
<p><span style="color: #0000ff;">“ അത് പിന്നെ ഞാനൊരു ഡോൿടറല്ലേ ? വയസ്സൻ ഡോൿടറെ ചെറുപ്പക്കാരികൾക്ക് വേണ്ട. അതുകൊണ്ടാ.“</span> മേമ്പൊടിക്കൊരു കണ്ണിറുക്കലും.</p>
<p>മദ്യത്തെപ്പറ്റി പറയാൻ തുടങ്ങിയാൽ അന്തമില്ലാതെ പറഞ്ഞുപോകാൻ അദ്ദേഹത്തിനാകുമെന്നെനിക്ക് തോന്നി.</p>
<p><span style="color: #0000ff;">“സ്ക്കോച്ച് നമ്മുടെ കാലാവസ്ഥയ്ക്ക് ചേരില്ല മനോജേട്ടാ. ബ്രാൻഡിയാണ് നമുക്ക് ചേരുന്ന ലഹരി.”</span> ഒരു ഡോൿടറുടെ ജ്ഞാനത്തോടെ അതേപ്പറ്റിയായി കുറേ നേരം.</p>
<p><span style="color: #ff9900;">“ എന്നിട്ട് കുഞ്ഞിക്ക സ്ക്കോച്ച് കഴിക്കുന്നതോ ? “</span></p>
<p><span style="color: #0000ff;">“ അതുപിന്നെ സ്കോട്ട്‌ലാന്റിൽ ജനിച്ച് കടൽ കടന്ന് ഇവിടെയെത്തുന്ന ഒരാളെ അപമാനിക്കുന്നത് ശരിയല്ല. അതുകൊണ്ടാ.“</span> എന്ന് കള്ളച്ചിരി.</p>
<p><span style="color: #ff9900;">“ കിടക്കണ്ടേ ? രാവിലെ മീറ്റിങ്ങിന് ചെല്ലാൻ വൈകിയാൽ എനിക്കാകും പഴി.”</span></p>
<p><span style="color: #0000ff;">“ കിടന്നേക്കാം അല്ലേ ? കിടക്കുന്നതിന് മുന്നേ ഒന്ന് ഈ ചേറിൽ ചാടിയാലോ ? “</span></p>
<p><span style="color: #ff9900;">“ ചതിക്കല്ലേ കുഞ്ഞിക്കാ. നാലാൾ താഴ്ച്ചയുണ്ട്. പോരാത്തതിന് ചുഴിയും. വാ പോയിക്കിടക്കാം.”</span></p>
<p><span style="color: #0000ff;">“ കിടക്കാം. പക്ഷേ എന്റെ മുറിയുടെ വാതിൽ അടക്കാൻ പാടില്ല. വാതിലടച്ചാൽ ശവപ്പെട്ടിയിൽ കിടക്കുന്ന പോലാണ് എനിക്ക്.”</span></p>
<p>ഞാൻ വീണ്ടും ആശങ്കയിലായി. ഇടയ്ക്ക് കായൽ നീന്തിക്കടന്ന് തെരുവുനായ്ക്കൾ വന്ന് തമ്പടിക്കുന്ന സ്ഥലമാണ്. രാത്രിയെങ്ങാനും അവറ്റകൾ വന്നാൽ&#8230; ?!!!</p>
<p>കുഞ്ഞിക്ക കിടന്നു. അടുത്ത മുറിയിൽ കുഞ്ഞിക്കയുടെ സഹായിയും ഡ്രൈവറുമായ മനുഷ്യൻ നേരത്തേ തന്നെ നിദ്ര പൂകിക്കഴിഞ്ഞിരിക്കുന്നു. ഒരു കിടക്കയിട്ട് ഞാൻ കുഞ്ഞിക്കയുടെ മുറിയുടെ തുറന്ന വാതിലിന് കുറുകെ കിടന്നു. എന്നെക്കടന്നല്ലാതെ ഒരു നായ്ക്കൾക്കും അകത്ത് കടക്കാൻ പറ്റില്ലെന്ന വിധത്തിൽ.</p>
<p>രാവിലെ പ്രാതലൊന്നും കഴിക്കാറില്ലത്രേ ! എന്നാലും ഞാൻ ഓം‌ലെറ്റ് ഉണ്ടാക്കുന്നത് കണ്ടപ്പോൾ അതൊരെണ്ണം ആകാമെന്നായി. ഓം‌ലെറ്റ് മുറിയിൽ കൊണ്ടുചെന്ന് കൊടുത്തപ്പോളതാ ഗ്ലാസിൽ ആദ്യത്തെ പെഗ്ഗ് ഒഴിച്ചുകഴിഞ്ഞിരിക്കുന്നു.</p>
<p><span style="color: #ff9900;">“ പരിപാടിക്ക് പോകാനുള്ളതല്ലേ കുഞ്ഞിക്കാ ? കഴിച്ചിട്ട് പോയാൽ പ്രശ്നമാകില്ലേ ? “</span></p>
<p><span style="color: #0000ff;">“ കഴിക്കാതെ പോയാലാണ് പ്രശ്നം. വർഷങ്ങളായുള്ള ശീലങ്ങൾ പെട്ടെന്നൊരു ദിവസം മാറ്റാൻ നിന്നാൽ പണികിട്ടും.”</span></p>
<p>എന്നാലും അതിത്തിരി കടന്ന കൈ ആയിപ്പോയില്ലേ എന്നുതന്നെയായിരുന്നു എനിക്ക്.</p>
<p>സാബുവിന്റെ കോളേജിലെത്തി പ്രസംഗിക്കുന്നതിനിടയിൽ തലേന്ന് താമസിച്ച ഇടത്തെപ്പറ്റി പരാമർശിക്കുമ്പോൾപ്പോലും മനോജേട്ടൻ എന്നാണ് എന്നെ സൂചിപ്പിക്കുന്നത്. നീയായിരുന്നോ അങ്ങേര് പറഞ്ഞ മനോജേട്ടൻ എന്ന് ഒരു സുഹൃത്ത് എന്നോട് ചിരി പങ്കിടുകയും ചെയ്തു.</p>
<p>പരിപാടിയൊക്കെ കഴിഞ്ഞ് കുഞ്ഞിക്ക കോഴിക്കോട്ടേക്കാണ്. <span style="color: #0000ff;">“ആ വഴി വരുമ്പോൾ എന്റെ തീപ്പെട്ടിക്കൂടിലേക്ക് (മകന്റെ ഫ്ലാറ്റ്) വരൂ“</span> എന്ന് ക്ഷണവും തന്നാണ് പിരിഞ്ഞത്. പക്ഷെ, പോകാനായില്ല. പോകേണ്ടതില്ല എന്ന് മനപ്പൂർവ്വം തീരുമാനിച്ചതാണ്. മദ്യത്തിൽ നിന്നെല്ലാം വേർപെടുത്തി മക്കൾ സംരക്ഷിക്കുന്നു, ചികിത്സിക്കുന്നു എന്നൊക്കെ വായിച്ചറിഞ്ഞതുകൊണ്ട് അങ്ങനെ മതിയെന്ന് തോന്നി. അങ്ങോട്ട് ചെല്ലുന്നവർ പഴയ മദ്യപാന സദസ്സുകാ‍രാണെന്ന് തെറ്റിദ്ധരിക്കപ്പെടാൻ സാദ്ധ്യതയുണ്ട്. മദ്യമില്ലാത്ത ലോകം മറ്റൊരു രസകരമായ അനുഭവമാണെന്നും അതിനുള്ളിൽ നിന്ന് അതുൾക്കൊണ്ടുകൊണ്ട് മറ്റൊരു നോവലിന്റെ പണിപ്പുരയിലാണെന്നും വായിച്ചിരുന്നു. എങ്കിൽ‌പ്പിന്നെ അതിന് വിഘ്നമുണ്ടാകരുത്. നിറയെ എഴുതട്ടെ. നമുക്ക് വിലപ്പെട്ടത് ആ എഴുത്തുകളാണല്ലോ. രണ്ട് ദിവസം ഏതാനും മണിക്കൂർ മാത്രം പരിചയമുള്ള ഒരാളെന്ന നിലയ്ക്ക് അപഹരിക്കാൻ പാടുള്ളതല്ല അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം. നമ്മളെ ഓർത്തെടുക്കാൻ പറ്റിയില്ലെങ്കിൽ അത് നമുക്കൊരു വിഷമമാകാനും പാടില്ല.</p>
<p>പിന്നൊരിക്കൽക്കൂടെ കണ്ടിരുന്നു. മുന്നൂറാൻ എന്ന സാദിക്കിന്റെ മൊയ്തീൻ കാഞ്ചനമാല എന്ന പുസ്തകപ്രകാശനത്തിന് വന്നപ്പോൾ പാലാരിവട്ടത്തെ കഫേ പപ്പായിൽ വെച്ച്. ചെന്ന് പരിചയപ്പെടുത്തിയപ്പോൾ, പാലവും ചെളിമണമുള്ള കായലും അന്ന് രാത്രി മുഴുവൻ കൂട്ടിരുന്ന ആളേയും കക്ഷിക്ക് നല്ല ഓർമ്മയുണ്ട്.</p>
<p>പിന്നെ കണ്ടിട്ടില്ല. ഇനി കാണാൻ പറ്റുകയുമില്ലെന്നറിയാം. പക്ഷേ കുറഞ്ഞ മണിക്കൂറുകൾ കൊണ്ട് കുഞ്ഞിക്ക കാണിച്ച അടുപ്പവും സ്നേഹവും നാട്യമൊന്നുമില്ലാത്ത പെരുമാറ്റവും എന്നും നെഞ്ചിൻകൂടിനുള്ളിലുണ്ടാകും. അസൂയപ്പെടുത്തുന്ന തരത്തിൽ ജീവിതം വലിയ ആഘോഷമാക്കിത്തന്നെയാണ് കുഞ്ഞിക്ക പോകുന്നത്. ആഗ്രഹിച്ചിരുന്ന തരത്തിൽത്തന്നെ ആകുമോ അദ്ദേഹത്തിന്റെ ശവസംസ്ക്കാരം? ദഹിപ്പിക്കണമെന്ന് പറഞ്ഞത് കുടുംബത്തിലും സമൂഹത്തിലും പ്രശ്നങ്ങളുണ്ടാക്കിയതായി കേട്ടിട്ടുണ്ട്. പരേതന്റെ വാക്കിന് വില കൽ‌പ്പിക്കപ്പെടട്ടെ എന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.</p>
<p><a href="http://niraksharan.in/wp-content/uploads/2017/10/22894681_10214736644755034_410204865_n.jpg"><img class="alignnone size-full wp-image-5562" src="http://niraksharan.in/wp-content/uploads/2017/10/22894681_10214736644755034_410204865_n.jpg" alt="22894681_10214736644755034_410204865_n" width="720" height="478" /></a></p>
<p>അതിന് കുഞ്ഞിക്ക എവിടന്ന് മരിക്കുന്നു ? സാഹിത്യകാരന്മാർക്കും കലാകാരന്മാർക്കുമൊക്കെ മരണമുണ്ടോ ? ഇത്രയധികം കൃതികളിവിടെ ബാക്കിനിൽക്കുമ്പോൾ അവർക്കെങ്ങനെ മരിക്കാനാവും ? അനുവാചകഹൃദയങ്ങളിൽ അവരെന്നും നിറഞ്ഞു നിൽക്കില്ലേ ?</p>
<p>കുഞ്ഞിക്ക മരിച്ചിട്ടില്ലെന്ന് സ്വയം സാന്ത്വനപ്പെടുത്താൻ, അവസാനമായി വായിച്ച അദ്ദേഹത്തിന്റെ കഥകളിലൊന്ന് വീണ്ടുമെടുത്ത് വായിക്കുകയാണ് ഞാൻ. രതിക്കഥ തന്നെ. ഒരു അപ്പോത്തിക്കിരി എന്ന നിലയ്ക്കുള്ള തന്റെ അറിവുകൂടെ ചേർത്ത് രതിയുടെ മന്ദാരങ്ങൾ (വിവിധ എഴുത്തുകാരുടെ) എന്ന സമാഹാരത്തിൽ അദ്ദേഹമെഴുതിയ അനാട്ടമി എന്ന കഥ. അതിന്റെ അവസാനഭാഗത്തെ വരികൾ ഇങ്ങനെയാണ്.</p>
<p><span style="color: #993300;">“ ഫിസ്യോളജി അനാട്ടമി പോലെ ഡ്രൈയല്ല. ആദ്യമാദ്യം അല്ലറചില്ലറ വിഷമങ്ങളൊക്കെയുണ്ടാകും. മൊത്തത്തിൽ ഫിസിയോളജി ബഹുരസമായിരിക്കും.” ശ്യാമളൻ പറഞ്ഞു.</span></p>
<p><span style="color: #993300;">ആട്ടുകട്ടിൽ കരയാൻ തുടങ്ങി. അത് കരയുക തന്നെയാണ്. കരയുന്നതിനിടയിൽ അത് ചിരിക്കുന്നുമുണ്ട്.</span></p>
<p><span style="color: #993300;">“ അയ്യോ ശ്യാമളേട്ടാ, നിങ്ങൾ എവിടെക്കൊണ്ടെത്തിച്ചു.” രമണി ശ്വാസം മുട്ടുമ്പോലെ പറഞ്ഞു.</span></p>
<p><span style="color: #993300;">“ ഇതാണ് ഗർഭപാത്രത്തിന്റെ തുടക്കം. അനാട്ടമിയിൽ സെർവിൿസ്. ഫിസ്യോളജിയിൽ മാതൃത്വം.” ശ്യാമളൻ കിതപ്പിനിടയിൽ കുടുങ്ങിനിന്നു.</span></p>
<p><span style="color: #993300;">ജനൽ പെട്ടെന്ന് തുറക്കപ്പെട്ടു.</span><br />
<span style="color: #993300;"> പുറത്ത് കാറ്റ് വീശിയടിക്കുകയാണ്.</span></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=5560" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=5560</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
