<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; സാഹിത്യചോരണം</title>
	<atom:link href="http://niraksharan.in/?cat=91&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Thu, 20 Nov 2025 06:08:07 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> അത്രേയകം Vs ശിഖണ്ഡി !</title>
		<link>http://niraksharan.in/?p=10008</link>
		<comments>http://niraksharan.in/?p=10008#comments</comments>
		<pubDate>Sun, 24 Aug 2025 13:10:09 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[സാഹിത്യം]]></category>
		<category><![CDATA[സാഹിത്യചോരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10008</guid>
		<description><![CDATA[രാജശ്രീ ടീച്ചറുടെ ആത്രേയകം മോഷണമാണെന്ന് ആരോപിച്ച് മറ്റൊരു അദ്ധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി വിനയശ്രീ രംഗത്ത് വന്നിരിക്കുന്നത് മലയാളം വായനക്കാർ ശ്രദ്ധിച്ച് കാണുമല്ലോ? കാരൂർ സോമൻ എന്ന വ്യക്തി ഓൺലൈനിൽ നിന്ന് എൻ്റെ യാത്രാവിവരണങ്ങൾ കോപ്പിയടിച്ച് മാതൃഭൂമി വഴിയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വഴിയും പുസ്തകമാക്കി ഇറക്കിയതിൻ്റെ പേരിൽ 13 കേസുകളാണ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതെന്ന് എന്നെ വായിക്കാറുള്ള ചിലർക്കെങ്കിലും അറിയാവുന്നതാണല്ലോ? 10ൽപ്പരം ഇടങ്ങളിൽ എൻ്റെ ഭാര്യയുടേയും മകളുടേയും പേരുകൾ അതേപടി കോപ്പിയടിച്ച ഈച്ചക്കോപ്പി ആയിരുന്നു ആ മോഷണം. മാതൃഭൂമി [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10008" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/10.jpg"><img class="aligncenter wp-image-10009 " src="http://niraksharan.in/wp-content/uploads/2025/08/10.jpg" alt="10" width="480" height="480" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">രാ</span></a></strong></span>ജശ്രീ ടീച്ചറുടെ ആത്രേയകം മോഷണമാണെന്ന് ആരോപിച്ച് മറ്റൊരു അദ്ധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി വിനയശ്രീ രംഗത്ത് വന്നിരിക്കുന്നത് മലയാളം വായനക്കാർ ശ്രദ്ധിച്ച് കാണുമല്ലോ?</p>
<p>കാരൂർ സോമൻ എന്ന വ്യക്തി ഓൺലൈനിൽ നിന്ന് എൻ്റെ യാത്രാവിവരണങ്ങൾ കോപ്പിയടിച്ച് മാതൃഭൂമി വഴിയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വഴിയും പുസ്തകമാക്കി ഇറക്കിയതിൻ്റെ പേരിൽ 13 കേസുകളാണ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതെന്ന് എന്നെ വായിക്കാറുള്ള ചിലർക്കെങ്കിലും അറിയാവുന്നതാണല്ലോ? 10ൽപ്പരം ഇടങ്ങളിൽ എൻ്റെ ഭാര്യയുടേയും മകളുടേയും പേരുകൾ അതേപടി കോപ്പിയടിച്ച ഈച്ചക്കോപ്പി ആയിരുന്നു ആ മോഷണം. മാതൃഭൂമി ആ മോഷണം സമ്മതിച്ച് എനിക്കയച്ച കത്ത് കോടതിയിൽ ഉള്ളതുകൊണ്ട്, മോഷ്ടിച്ചിട്ടില്ല എന്ന് പ്രസാധകർക്ക് ഇനി വാദിക്കാനാവില്ല, അവരത് ചെയ്യുന്നുമില്ല. പകരം, ഓൺലൈനിലെ ലേഖനങ്ങൾക്ക് കോപ്പി റൈറ്റ് ഇല്ലല്ലോ, ഞങ്ങൾക്ക് അബദ്ധം പറ്റിപ്പോയതാണ് എന്നിങ്ങനെയുള്ള ബാലിശമായ വാദങ്ങളാണ് അവർ നടത്തുന്നത്. എന്നിരുന്നാലും, കാരൂർ സോമൻ എന്ന തൂലികാ നാമത്തിൽ &#8216;എഴുതുന്ന&#8217; ഡാനിയൽ സാമുവൽ എന്ന കോപ്പിയടിക്കാരൻ ഇതുവരെ മോഷണം സമ്മതിച്ചിട്ടില്ല.</p>
<p>കേസുകൾ നടക്കുകയാണ്. ആയതിനാൽ കൂടുതൽ ഒന്നും ഇപ്പോൾ പറയുന്നില്ല. എന്നിരുന്നാലും ഇത്രയും മുഖവുരയായി പറയാതെ ആത്രേയകത്തെപ്പറ്റി വന്നിരിക്കുന്ന ആരോപണത്തെപ്പറ്റി എന്തെങ്കിലുമൊന്ന് പറയാനും സാദ്ധ്യമല്ല.</p>
<p>ഭൂമി മലയാളത്തിലെ എല്ലാ കാര്യങ്ങളെപ്പറ്റിയും സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്ന ആളല്ല ഞാൻ. എന്നിരുന്നാലും കോപ്പി റൈറ്റ് വിഷയത്തിൽ കേസുകൾ നടത്തുന്ന വ്യക്തി എന്ന നിലയ്ക്ക് ആത്രേയകത്തിന് എതിരെ വന്നിരിക്കുന്ന കോപ്പിയടി ആരോപണവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുന്നതിൽ തെറ്റില്ല എന്നതുകൊണ്ടാണ് ഇത് എഴുതുന്നത്. ഈ വിഷയത്തിൽ ഇതിനകം ഞാൻ ഉണ്ടാക്കി എടുത്തിട്ടുള്ള നിയമപരിജ്ഞാനം പങ്കുവെക്കാനും ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്. ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്ന വിനയശ്രീ ടീച്ചർക്ക് ഒരുപക്ഷേ ഞാൻ പറയാൻ പോകുന്ന നിയമവശങ്ങൾ പ്രയോജനപ്പെട്ടെന്ന് വരും. ചില കാര്യങ്ങൾ അക്കമിട്ട് തന്നെ പറയാം.</p>
<p>വിനയശ്രീ ടീച്ചറുടെ പോസ്റ്റിന് കീഴെ കമൻ്റായി എഴുതാൻ പറ്റുന്നതിൽ കൂടുതൽ കാര്യങ്ങൾ ഉള്ളതുകൊണ്ടാണ് ഇത് ഒരു പ്രത്യേക ലേഖനമായി എൻ്റെ പ്രൊഫൈലിൽ എഴുതുന്നത്.</p>
<p><strong>ആരോപണം 1:-</strong> ആത്രേയകത്തിലെ പ്രധാന കഥാപാത്രമായ നിരമിത്രൻ, തൻ്റെ നോവലിലെ ശിഖണ്ഡി എന്ന കഥാപാത്രത്തിൻ്റെ അനുകരണമാണ് എന്നതാണ് വിനയശ്രീ ടീച്ചറുടെ പ്രധാന ആരോപണം.</p>
<p><strong>എൻ്റെ മറുപടി 1:-</strong> അതിനുള്ള മറുപടി ധാരാളം പേർ ആ പോസ്റ്റിന് കീഴെ കമൻ്റായി നൽകിയിട്ടുണ്ട്. ആ കമൻ്റുകളോട് ചേർന്നാണ് ഞാനും നിൽക്കുന്നത്. വ്യക്തമാക്കാം&#8230;..</p>
<p>ശിഖണ്ഡി എന്ന കഥാപാത്രം മഹാഭാരത്തിൽ നിന്നുള്ളതാണ്. വിനയശ്രീ ടീച്ചർക്ക് ആ കഥാപാത്രത്തെ വികസിപ്പിച്ചെടുത്ത് പ്രത്യേകമായി മറ്റൊരു വലിയ കഥ അല്ലെങ്കിൽ നോവൽ എഴുതാനുള്ള സ്വാതന്ത്യമുണ്ട്. അതേ സ്വാതന്ത്ര്യം രാജശ്രീ ടീച്ചർക്കും ഉണ്ട്. മഹാഭാരതത്തിലെ ഉപകഥ എന്ന് പറയാവുന്ന വിഭാണ്ഡകൻ്റേയും മകൻ്റേയും കഥയാണ് വൈശാലി എന്ന പേരിൽ എം.ടി. തിരക്കഥയാക്കി വികസിപ്പിച്ചെടുത്ത് വായനക്കാരേയും, സംവിധായകൻ ഭരതനിലൂടെ സിനിമാ ലോകത്തേയും അമ്പരപ്പിച്ചത്. എന്നിട്ട് നമ്മളാരെങ്കിലും എം.ടി.യെ മോഷ്ടാവ് എന്ന് വിളിച്ചോ? ഇല്ല. ഒട്ട് വിളിക്കാനും പോകുന്നില്ല. കാരണം, അദ്ദേഹത്തിൻ്റെ കഴിവ് ആ കഥ വികസിപ്പിച്ചെടുത്ത് നമ്മെ ആനന്ദിപ്പിച്ചു എന്നതിലാണ്. വ്യാസൻ നേരിട്ട് വന്ന് നിയമ നടപടികൾ സ്വീകരിക്കാത്തിടത്തോളം കാലം എം.ടി.ക്കും വിനയശ്രീ ടീച്ചർക്കും രാജശ്രീ ടീച്ചർക്കും അല്ലെങ്കിൽ മറ്റേതൊരു എഴുത്തുകാരനും എഴുത്തുകാരിക്കും മഹാഭാരതത്തിലെ കഥകൾ അവരവരുടെ ഉള്ളിൽ മഥനം ചെയ്ത് കൂടുതൽ മികവുന്ന കഥകൾ അതിൽ നിന്ന് സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഏതൊരു പുരാണ/ഇതിഹാസ കഥകളുടെ കാര്യത്തിലും ഇത് തന്നെ സത്യം. അതിൻ്റെ പിന്നാലെ പോകാൻ നിന്നാൽ, ശിഖണ്ഡി, മഹാഭാരതത്തിൽ നിന്നുള്ള മോഷണമല്ലേ എന്ന ചോദ്യത്തിന് വിനയശ്രീ ടീച്ചർ ഉത്തരം പറയേണ്ടി വരും.</p>
<p><strong>ആരോപണം 2:-</strong> &#8220;ആത്രേയകം എന്ന നോവലിൽ മഹാഭാരതത്തിൽ ഇല്ലാത്ത, എൻ്റെ ഭാവനകളെ, ഞാൻ വളരെയേറെ ചിന്തിച്ചെടുത്ത ഭാവനകളെ ആത്രേയകം നോവലിൽ കാണാൻ കഴിഞ്ഞു.&#8221; ഇതാണ് വിനയശ്രീ ടീച്ചറിൻ്റെ ആരോപണത്തിൽ നിന്നുള്ള ഒരു വരി.</p>
<p><strong>എൻ്റെ മറുപടി 2:-</strong> മഹാഭാരതത്തിൽ ഇല്ലാത്തത് വികസിപ്പിക്കുകയും ഭാവന ചേർത്ത് രസകരമാക്കുകയും ചെയ്യുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യത്തെപ്പറ്റി മുകളിൽ പറഞ്ഞുകഴിഞ്ഞല്ലോ. വിനയശ്രീ ടീച്ചർ മഹാഭാരതത്തിലെ ശിഖണ്ഡി എന്ന കഥാപാത്രത്തെ അതേ പേരിൽ (അതേ പുസ്തകപ്പേരിൽ) വികസിപ്പിച്ചിരിക്കുന്നു. രാജശ്രീ ടീച്ചർ ആ കഥാപാത്രത്തിന് നിരമിത്രൻ എന്ന പേര് നൽകിയിരിക്കുന്നു. അത് കോപ്പിയടി എന്നാണ് ആരോപണമെങ്കിൽ കുറേക്കൂടെ വ്യക്തമായി മഹാഭാരതത്തിൽ നിന്ന് കോപ്പിയടി നടത്തിയിരിക്കുന്നത് വിനയശ്രീ ടീച്ചറല്ലേ? രാജശ്രീ ടീച്ചർ ശിഖണ്ഡിയുടെ പേര് മാറ്റാനുള്ള സൗമനസ്യമെങ്കിലും കാണിച്ചിട്ടുണ്ട്.</p>
<p><strong>ആരോപണം 3:-</strong> യുദ്ധത്തിൽ മുറിവ് പറ്റിയവർക്കുള്ള ചികിത്സാലയം അഥവാ ശിബിരം എന്നത് തൻ്റെ ആശയമായിരുന്നു. അതിന് &#8216;ആത്രേയകം&#8217; എന്ന പേര് നൽകി ആ ആശയം മോഷ്ടിച്ചിരിക്കുന്നു എന്നതാണ് വിനയശ്രീ ടീച്ചറുടെ അടുത്ത ആരോപണം.</p>
<p><strong>എൻ്റെ മറുപടി 3:-</strong> മഹാഭാരത യുദ്ധമാണ് അഥവാ അതിന് ശേഷമുള്ള കാര്യങ്ങളാണ് ഭാവന ചേർത്ത് വികസിപ്പിക്കാൻ നിങ്ങൾ രണ്ട് പേരും ശ്രമിക്കുന്നതെങ്കിൽ, യുദ്ധാനന്തരം ഒരു ചികിത്സാലയം എന്ന ചിന്ത അൽപ്പസ്വൽപ്പം ഭാവനയുള്ള ഏതൊരു എഴുത്തുകാരുടേയും മനസ്സിൽ കടന്ന് വരില്ലേ? വന്നുകൂടെ? അത് കോപ്പിയടി ആകണമെന്നുണ്ടോ? യുദ്ധത്തിന് ശേഷം ചികിത്സ എന്നത് വളരെ ലളിതവും സ്വാഭാവികവുമായ ഒരു ചിന്തയല്ലേ?</p>
<p><strong>ആരോപണം 4:-</strong> ലെസ്ബിയൻ സ്വഭാവമുള്ള ഒരു കഥാപാത്രത്തെപ്പറ്റി താൻ ചിന്തിച്ചിരുന്നു. അതാണ് നിരമിത്രൻ എന്നും ബോധപൂർവ്വം ശിഖണ്ഡി എന്ന പേര് അയാൾക്ക് നൽകാതെ മോഷണം നടത്തിയിരിക്കുന്നു എന്നുമാണ് മറ്റൊരു ആരോപണം.</p>
<p><strong>എൻ്റെ മറുപടി 4:-</strong> ശിഖണ്ഡി എന്ന കഥാപാത്രത്തിന് പെണ്ണിൻ്റെ ശരീരവും ആണിൻ്റെ സ്വഭാവവും ആണെന്ന് മഹാഭാരത്തിൽത്തന്നെ പറയുമ്പോൾ, അത്തരം ഒരു വ്യക്തിയുടെ ലൈംഗികതയെപ്പറ്റി ഭാവന വിടരുമ്പോൾ ലെസ്ബിയൻ അഥവാ സ്വവർഗ്ഗാനുരാഗി എന്ന ചിന്ത ഏത് എഴുത്തുകാർക്കാണ് ഇല്ലാതെ പോകുക?</p>
<p><strong>5.</strong> ധാരാളം പേർ നിയമ നടപടി സ്വീകരിക്കാൻ വിനയശ്രീ ടീച്ചറെ ഉപദേശിക്കുന്നത് കമൻ്റുകളിൽ കണ്ടു. ടീച്ചർക്ക് തീർച്ചയായും ആ വഴിക്ക് നീങ്ങാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ&#8230;&#8230;</p>
<p>കോടതിയുടെ ചിന്തകൾ പലപ്പോഴും നമ്മളുടെ ചിന്ത പോലെ ആകണമെന്നില്ല. അവിടെ തെളിവുകൾ പ്രധാനമാണ്. ഇതിലെവിടെയാണ് മോഷണം എന്ന് സ്ഥാപിക്കാൻ പോന്ന തെളിവുകൾ ഉള്ളതെന്ന് പരിശോധിക്കാം.</p>
<p>വിനയ ടീച്ചറുടെ അതേ വരികളാണോ രാജശ്രീ ടീച്ചർ ആത്രേയകത്തിൽ എഴുതിയിരിക്കുന്നത്? ഞാൻ ആത്രേയകം മാത്രമേ വായിച്ചിട്ടുള്ളൂ. (ഞാൻ അത്ര പരന്ന വായനക്കാരനുമല്ല.) വിനയശ്രീ ടീച്ചറുടെ &#8216;ശിഖണ്ഡി&#8217; പ്രസിദ്ധീകരിച്ചത് കോട്ടയം അക്ഷരശ്രീ എന്ന പബ്ലിഷറാണെന്നും അത് പ്രമുഖ പ്രസാധകരൊന്നും അല്ലെന്നും വിനയശ്രീ ടീച്ചർ തന്നെ പറയുന്നുണ്ട്. ഇനി അഥവാ പ്രമുഖ പ്രസാധകർ ആരെങ്കിലും തന്നെയാണ് ശിഖണ്ഡി പ്രസിദ്ധീകരിച്ചതെങ്കിൽത്തന്നെ പൊതുജനം എല്ലാ പുസ്തകങ്ങളും വായിക്കുന്നവരാണെന്ന് കരുതാൻ വയ്യ. പി. ഗോവിന്ദപ്പിള്ളയെപ്പോലുള്ള ചിലർക്ക് മാത്രമേ അത്രയ്ക്കൊക്കെ വായിച്ച് കൂട്ടൂവാൻ സാധിക്കൂ.</p>
<p>ഇനി രാജശ്രീ ടീച്ചറെങ്ങാനും &#8216;ശിഖണ്ഡി&#8217; വായിച്ചിട്ട് അത് പകർത്തിയോ അതിൽ നിന്ന് എന്തെങ്കിലും ആശയം എടുത്ത് ആത്രേയകമാക്കി മാറ്റിയിട്ടുണ്ടെങ്കിൽത്തന്നെയും കോടതി പരിശോധിക്കാൻ പോകുന്നത് രണ്ട് പുസ്തകങ്ങളിലേയും വരികളോ പാരഗ്രാഫോ പേജുകളോ ഒരുപോലെ വന്നിട്ടുണ്ടോ എന്നാണ്. രണ്ടും മഹാഭാരതകഥയുടെ പരിപോഷിപ്പിക്കൽ കഥകൾ ആണെന്നത് കൊണ്ട്, അഥവാ ഒരു വരിയെങ്കിലും ഒരേ പോലെ വന്നിട്ടുണ്ടെങ്കിൽ പോലും &#8216;Great minds think alike&#8217; എന്ന ഒറ്റ പരാമർശത്തിൽ ആ പകർത്തിയെഴുതലിനെ കോടതി തള്ളിക്കളയും.</p>
<p>രാജശ്രീ ടീച്ചർ തൻ്റെ പ്രതിഭ തെളിയിച്ചിടുള്ള വ്യക്തിയാണ്. അഥവാ കോപ്പിയടിക്കണം എന്ന ദുരുദ്ദേശത്തോടെ അവർ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ പോലും അത് തൻ്റേതായ ഗംഭീരമായ ഭാഷയിൽ മാറ്റിയെഴുതാൻ രാജശ്രീ ടീച്ചർക്ക് സാധിക്കും. അതുകൊണ്ട് ബോധപൂർവ്വമുള്ള കോപ്പിയടി ആണെങ്കിൽ, ഒരു വരിപോലും ഒരേ പോലെ കണ്ടെത്താൻ കോടതിക്കോ വായനക്കാർക്കോ കഴിയില്ല.</p>
<p>3 നാടകങ്ങളും 15 നോവലുകളും എഴുതിയിടുള്ള വിനയശ്രീ ടീച്ചറുടെ പ്രതിഭയുടെ കാര്യത്തിലും ആർക്കും സംശയമൊന്നും ഉണ്ടാകാൻ വഴിയില്ല. ടീച്ചറുടെ 3 നോവലുകൾ ഇംഗ്ലീഷിലേക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട്.</p>
<p>പക്ഷേ കോടതി, ഇതൊന്നും രണ്ട് പേരുടേയും മികവായോ മിടുക്കായോ കാണാൻ നിന്നെന്ന് വരില്ല. കോടതിയുടെ ചിന്തകൾ ഒരേ തരത്തിലുള്ള കേസുകളിൽ പോലും രണ്ട് രീതിയിലായെന്നും വരാം.</p>
<p>എൻ്റെ കേസുകളിൽ നിന്നുള്ള ഒരു അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഞാനത് വ്യക്തമാക്കാം.</p>
<p>എറണാകുളം ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ, കോപ്പിയടിക്കാരൻ സോമൻ്റെ പ്രസാധകരായ മാതൃഭൂമിക്കും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനും എതിരെ 2 സിവിൽ സ്യൂട്ടും 2 ക്രിമിനൽ കേസുകളുമാണ് ഞാൻ നൽകിയിടുള്ളത്.</p>
<p>ആ കേസുകൾ തള്ളണമെന്ന് (Quash) പറഞ്ഞ് മാതൃഭൂമിയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ഹൈക്കോടതിയെ സമീപിച്ചു. അതിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അപേക്ഷ ഹൈക്കോടതി തള്ളുകയും എൻ്റെ കേസ് മുന്നോട്ട് നീക്കാൻ അനുവദിക്കുകയും ചെയ്തു. പക്ഷേ, അബദ്ധം പറ്റിപ്പോയതാണെന്നുള്ള മാതൃഭൂമിയുടെ വാദം പരിഗണിച്ച് എൻ്റെ ക്രിമിനൽ കേസ് തള്ളി, അഥവാ ക്വാഷ് ചെയ്തു. എങ്കിലും, മാതൃഭൂമിക്ക് എതിരെയുള്ള സിവിൽ സ്യൂട്ട് എനിക്ക് തുടരാം.</p>
<p>ഒരു വിധി (ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വിധി) എനിക്ക് അനുകൂലമായി ഉള്ളപ്പോൾ പോലും അതേ സ്വഭാവമുള്ള രണ്ടാമത്തെ കേസിൻ്റെ വിധി എനിക്ക് എതിരാകുന്നു. എന്തൊരു അനീതിയാണ് ഇതെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ? അനീതി എന്ന് തന്നെയാണ് എനിക്കും അനുഭവപ്പെട്ടത്. കേസ് സുപ്രീം കോടതിയിലേക്ക് നീണ്ടു. സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് ശരി വെച്ചു. ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ!</p>
<p>എൻ്റെ ഭാര്യയുടേയും മകളുടേയും പേരുകൾ 10ൽ അധികം ഇടങ്ങളിൽ അതേപടി പകർത്തി വെച്ചിട്ട് പോലും ഞാൻ കൊടുത്ത ക്രിമിനൽ കേസ് തള്ളുന്നത് അനീതി അല്ലെങ്കിൽ പിന്നെന്താണ്?</p>
<p>ഇതൊക്കെയാണ് കോടതിയുടെ കാര്യങ്ങൾ. പക്ഷേ, ഈ കേസുകളിൽ എല്ലാത്തിലും തോൽക്കുകയാണെങ്കിൽപ്പോലും നീതി ലഭിക്കാനായി അവസാന അറ്റം വരെ പോയതിന് ശേഷമേ പിന്മാറൂ എന്ന് തുടക്കത്തിലേ ഞാൻ പറഞ്ഞിരുന്നു. അതിനായി എൻ്റെ സമ്പാദ്യം മുഴുവൻ വിറ്റ് തുലക്കേണ്ടി വന്നാലും അത് ഞാൻ ചെയ്തിരിക്കും. തെരുവിൽ ഉറങ്ങാനുള്ള പരിശീലനം അനായാസം പൂർത്തിയാക്കിയ അനുഭവത്തിൻ്റെ വെളിച്ചത്തിൽ കൂടെയാണ് ഇത് പറയുന്നത്. എൻ്റേത് വെറും പറച്ചിൽ അല്ല.</p>
<p>ഇനി പറയൂ&#8230;&#8230;</p>
<p>വിനയശ്രീ ടീച്ചർക്ക് ഞാൻ മുന്നോട്ട് വെച്ച അത്രയും ശക്തമായ തെളിവുകൾ കോടതിയിൽ നിരത്താനുണ്ടോ? &#8216;ആത്രേയകം&#8217; ഒരു പേജിലെങ്കിലും &#8216;ശിഖണ്ഡി&#8217;യുടെ കോപ്പിയടി ആണെന്ന് നിസ്സംശയം തെളിയിക്കാൻ വിനയശ്രീ ടീച്ചർക്ക് ആകുമോ? നിങ്ങളുടെ രണ്ട് പേരുടേയും ആശയത്തിൻ്റെ ആധാരം മഹാഭാരതമാണ്. വിനയ ടീച്ചറുടെ കേസ് കോടതി ഫയലിൽ പോലും സ്വീകരിക്കണമെന്നില്ല.</p>
<p>കോപ്പിയടി നിസ്സംശയം തെളിയിക്കാൻ പറ്റുന്നില്ലെങ്കിൽ, ചുമ്മാ കമൻ്റ് വഴി കുത്തിയിളക്കുന്നവർ കേട്ടിട്ട് കേസിന് പോയിട്ട് കാര്യമില്ല. ഞാൻ പറയുന്നത് 5 ലക്ഷം രൂപ കോടതിയിൽ കെട്ടി വെച്ച് കേസ് നടത്തുന്നതിൻ്റെ അനുഭവത്തിലാണ്. ടീച്ചറുടെ കേസ് കോടതിയിൽ നിൽക്കില്ല. എളുപ്പത്തിൽ തള്ളിപ്പോകും.</p>
<p>ഇനി എന്നെപ്പോലെ തന്നെ എന്ത് ത്യാഗം സഹിച്ചായാലും കേസ് നടത്തും എന്നാണ് തീരുമാനമെങ്കിൽ. നഷ്ടപരിഹാരമായി ചോദിക്കാൻ ഉദ്ദേശിക്കുന്ന തുകയുടെ 10% കോടതിയിൽ കെട്ടിവെക്കാൻ തയ്യാറായിക്കൊള്ളുക. വക്കീലിൻ്റെ ഫീസും മറ്റ് കോടതി ചിലവുകൾക്കുമുള്ള പണം കൂടെ സമാഹരിച്ച് കൊള്ളുക. കോടതി നിരങ്ങാനുള്ള സമയവും ഊർജ്ജവും ഇതിനെല്ലാം ഉപരിയായി സമാഹരിക്കുക.</p>
<p>ആർക്കും ആരുടേയും കോപ്പിയടിക്കാം, ഓൺലൈനിൽ എഴുതിയിടുന്നതിന് കോപ്പി റൈറ്റ് ഇല്ല എന്നൊക്കെ കരുതുന്നവരുടെ കണ്ണ് തുറപ്പിക്കാനും അവരെ പാഠം കൃത്യമായി പഠിപ്പിക്കാനുമാണ് ഞാൻ എൻ്റെ കേസുകളുമായി മുന്നോട്ട് പോകുന്നത്. ആ കൂട്ടത്തിലേക്ക് മറ്റൊരാൾ കൂടെ അണി നിരക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ, വിനയ ടീച്ചറുടേത് കോടതിക്ക് അകത്തും പുറത്തും നിൽക്കാൻ പോന്ന ഒരു കോപ്പിയടി ആരോപണം അല്ല എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. മഹാഭാരതകഥ ഇല്ലെങ്കിൽ ഇന്നുള്ള പല കഥകളും ഇല്ലേയില്ല എന്ന് മഹാന്മാർ പറഞ്ഞതായി കേട്ടിട്ടുണ്ട്. ആത്രേയകവും ശിഖണ്ഡിയും മഹാഭാരതകഥയിൽ നിന്ന് പ്രചോദനം കൊണ്ട രണ്ട് നോവലുകൾ എന്നേ ഞാൻ കണക്കാക്കുന്നുള്ളൂ. That&#8217;s all your honour.</p>
<p><strong>വാൽക്കഷണം:-</strong> സ്വദേശാഭിമായി രാമകൃഷ്ണപ്പിള്ള കോപ്പിയടിച്ചത് മുതൽ, കേരളത്തിലെ പല പ്രമുഖ എഴുത്തുകാർ കോപ്പിയടിച്ചത് വരെയുള്ള രേഖകൾ ഞാൻ സമാഹരിച്ചിട്ടുണ്ട്. കാരൂർ സോമൻ എൻ്റെ യാത്രാവിവരണങ്ങൾ കോപ്പിയടിച്ച കേസുകൾ കോടതിയിൽ നിന്ന് തീർപ്പാക്കി കഴിഞ്ഞാലുടൻ ഈ കോപ്പിയടി കേസുകളും ആരോപണങ്ങളുമെല്ലാം ഖണ്ഡശ ഓൺലൈനിൽ പ്രസിദ്ധീകരിക്കാനോ പുസ്തകമാക്കി പുറത്തിറക്കാനോ ഉദ്ദേശമുണ്ട്. കോപ്പിയടിയുടെ പരിധിയിൽ പെടുത്താനാവാത്ത ഒരു കോപ്പിയടി ആരോപണം എന്ന നിലയ്ക്ക് ഈ വിവാദവും ഒരു വിശിഷ്ടമാതൃക(specimen) ആയി അക്കൂട്ടത്തിൽ അന്ന് ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ട്.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10008" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10008</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> വിക്കിപീഡിയ മോഷ്ടാക്കളെ പ്രോത്സാഹിപ്പിക്കരുത്</title>
		<link>http://niraksharan.in/?p=9594</link>
		<comments>http://niraksharan.in/?p=9594#comments</comments>
		<pubDate>Thu, 28 Nov 2024 17:30:53 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാഹിത്യചോരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9594</guid>
		<description><![CDATA[വിക്കിപീഡിയയിൽ ഒരു വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ വരാനുള്ള മാനദണ്ഡം എന്താണ്? അയാൾ മറ്റുള്ളവരുടെ ലേഖനങ്ങൾ, അവരുടെ കുടുംബാംഗങ്ങളുടെ പേരുപോലും മാറ്റാതെ, കോപ്പിയടിച്ച് പുസ്തകം ഇറക്കുന്ന ആളായാൽ മതിയോ? സി.രാധാകൃഷ്ണൻ അടക്കമുള്ള പ്രസിദ്ധ സാഹിത്യകാരന്മാരുടെ ലേഖനങ്ങൾ കോപ്പിയടിച്ചാൽ മതിയോ? മോഷ്ടാവിന്റെ പുസ്തകം, പ്രസാധകരായ മാതൃഭൂമി വിപണിയിൽ നിന്ന് പിൻവലിച്ചു എന്ന് വിക്കി പേജിൽ പറയുന്നു. അത് മോഷണം ആണെന്ന് അവർക്ക് ബോദ്ധ്യമായതുകൊണ്ടല്ലേ പുസ്തകം പിൻവലിച്ചത്? വിക്കി മലയാളത്തിലെ ചന്ദ്രൻ എന്ന പേജിലെ മുഴുവൻ വരികളും മോഷ്ടിച്ചാണ് &#8216;ചന്ദ്രയാൻ&#8217; എന്ന പുസ്തകം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9594" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/03/225.jpg"><img class="aligncenter wp-image-9595 " src="http://niraksharan.in/wp-content/uploads/2025/03/225.jpg" alt="2" width="364" height="655" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">വി</span></a></strong></span>ക്കിപീഡിയയിൽ ഒരു വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ വരാനുള്ള മാനദണ്ഡം എന്താണ്?</p>
<p>അയാൾ മറ്റുള്ളവരുടെ ലേഖനങ്ങൾ, അവരുടെ കുടുംബാംഗങ്ങളുടെ പേരുപോലും മാറ്റാതെ, കോപ്പിയടിച്ച് പുസ്തകം ഇറക്കുന്ന ആളായാൽ മതിയോ?</p>
<p>സി.രാധാകൃഷ്ണൻ അടക്കമുള്ള പ്രസിദ്ധ സാഹിത്യകാരന്മാരുടെ ലേഖനങ്ങൾ കോപ്പിയടിച്ചാൽ മതിയോ?</p>
<p>മോഷ്ടാവിന്റെ പുസ്തകം, പ്രസാധകരായ മാതൃഭൂമി വിപണിയിൽ നിന്ന് പിൻവലിച്ചു എന്ന് വിക്കി പേജിൽ പറയുന്നു. അത് മോഷണം ആണെന്ന് അവർക്ക് ബോദ്ധ്യമായതുകൊണ്ടല്ലേ പുസ്തകം പിൻവലിച്ചത്?</p>
<p>വിക്കി മലയാളത്തിലെ ചന്ദ്രൻ എന്ന പേജിലെ മുഴുവൻ വരികളും മോഷ്ടിച്ചാണ് &#8216;ചന്ദ്രയാൻ&#8217; എന്ന പുസ്തകം കാരൂർ സോമൻ, മാതൃഭൂമി വഴി പബ്ലിഷ് ചെയ്തത്. എന്നിട്ട് അതിന്റെ പകർപ്പാവകാശം പ്രസാധകരായ മാതൃഭൂമിക്ക് ആണെന്ന് പുസ്തകത്തിൽ പ്രിന്റ് ചെയ്തിരിക്കുന്നു.</p>
<p>അത്തരത്തിൽ വിക്കിയിൽ നിന്ന് വരെ കോപ്പിയടിച്ചിട്ടും അതിനൊന്നും കടപ്പാട് പോലും വിക്കിപീഡിയയ്ക്ക് നൽകാത്ത ഒരു സാഹിത്യ മോഷ്ടാവിനെ പറ്റിയുള്ള വ്യക്തിഗത വിവരണങ്ങൾ വിക്കിപീഡിയയിൽ ചേർക്കുന്നത് ഉചിതമാണോ?</p>
<p>എന്റെ ചോദ്യം മുഖ്യമായും വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നവരോടാണ്.</p>
<p>ഈ ലേഖനത്തിനെതിരെ വിക്കിപീഡിയയോട് ശക്തമായി പ്രതിഷേധിക്കുന്നു. ഈ പേജ് എത്രയും പെട്ടെന്ന് നീക്കം ചെയ്യണം. വിക്കിപീഡിയ മോഷ്ടാക്കളെ പ്രോത്സാഹിപ്പിക്കരുത്.</p>
<p>വിക്കി ലേഖനത്തിന്റെ ലിങ്ക് <a href="https://l.facebook.com/l.php?u=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%2595%25E0%25B4%25BE%25E0%25B4%25B0%25E0%25B5%2582%25E0%25B5%25BC_%25E0%25B4%25B8%25E0%25B5%258B%25E0%25B4%25AE%25E0%25B5%25BB%3Ffbclid%3DIwZXh0bgNhZW0CMTAAAR1wSGjIjglmRHh3bp2A64wtbOhRqW16DK_AnTqXe3OMElNSz5siTKkfDWE_aem_jcnCy0LIcv0n92xz8e2kyQ&amp;h=AT0V_IuE8JARvZo1bVo0O_Z5o54EnEbN6ssyi3-C5B8Foqf7ViLVaXVG_xyy7oD4i5IISZ_ojOsUKYqYhgNEGTVt8W8VzurpCXz9_DEqWT3HQe7X2PBYT5BT80iWuQfdhezHGWxye2Uyjg&amp;__tn__=R]-R&amp;c[0]=AT3FqQQIQtHo3Kb17HvVt1ZWrzcFdzF9HQbIp_vMcvnya90vdvf9V5sf2KLwFjpsuY0z7Jm3DHRq5vKBpBUJRD9ZGR1IfuniDl-44wNS6xgxv-cKZ3CUFwzgrUexAZswzkzUOcASgIxKvdAGU5Oh5Wm9-pNfOabEblNUDLV_WWn1FItYobb4tp44aTodMUIY6k4Ca1Ik06WLm9GaPnIEEBc">ഇവിടെ</a>.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9594" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9594</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> സോമനടി കേസ് :- അപ്ഡേറ്റ്</title>
		<link>http://niraksharan.in/?p=8413</link>
		<comments>http://niraksharan.in/?p=8413#comments</comments>
		<pubDate>Mon, 09 Oct 2023 03:15:39 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>
		<category><![CDATA[സാഹിത്യചോരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8413</guid>
		<description><![CDATA[കോവിഡ് ഇടവേളകൾക്ക് ശേഷം സോമനടി കേസുകൾ കോടതികളിൽ സജീവമായിത്തുടങ്ങി. കഴിഞ്ഞ മാസം ഹൈക്കോടതിയിൽ നടന്ന അദാലത്തിൽ മാതൃഭൂമിക്കെതിരെയുള്ള കേസ് ഒത്തുതീർപ്പാക്കാൻ ഒരു ശ്രമം അവരുടെ ഭാഗത്തുനിന്നുണ്ടായി. അദാലത്തിൽ ഹാജരാകാൻ പോസ്റ്റ് കാർഡ് അറിയിപ്പ് കോടതിയിൽ നിന്ന് എനിക്ക് കിട്ടി. പക്ഷേ, സോമനടി കേസ് ഇപ്പോൾ എൻ്റെ മാത്രം കേസല്ല, എനിക്ക് ജയിക്കാൻ മാത്രമുള്ള കേസല്ല. ഭാവിയിൽ കോപ്പിയടി നേരിടേണ്ടി വന്നേക്കാവുന്ന എല്ലാവർക്കും ഗുണമുണ്ടാൻ പോകുന്ന ഒരു ബെഞ്ച്മാർക്ക് കേസാണിത്. ആയതിനാൽ, മാനസ്സികമായ പിന്തുണ നൽകി എനിക്കൊപ്പം നിൽക്കുന്ന, [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8413" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2023/10/666.jpg"><img class="aligncenter wp-image-8414 " src="http://niraksharan.in/wp-content/uploads/2023/10/666.jpg" alt="666" width="573" height="223" /></a><br />
<strong><span style="font-size: xx-large;">കോ</span></strong>വിഡ് ഇടവേളകൾക്ക് ശേഷം <a href="http://niraksharan.in/?p=5702">സോമനടി</a> കേസുകൾ കോടതികളിൽ സജീവമായിത്തുടങ്ങി.</p>
<p>കഴിഞ്ഞ മാസം ഹൈക്കോടതിയിൽ നടന്ന അദാലത്തിൽ മാതൃഭൂമിക്കെതിരെയുള്ള കേസ് ഒത്തുതീർപ്പാക്കാൻ ഒരു ശ്രമം അവരുടെ ഭാഗത്തുനിന്നുണ്ടായി. അദാലത്തിൽ ഹാജരാകാൻ പോസ്റ്റ് കാർഡ് അറിയിപ്പ് കോടതിയിൽ നിന്ന് എനിക്ക് കിട്ടി.</p>
<p>പക്ഷേ, സോമനടി കേസ് ഇപ്പോൾ എൻ്റെ മാത്രം കേസല്ല, എനിക്ക് ജയിക്കാൻ മാത്രമുള്ള കേസല്ല. ഭാവിയിൽ കോപ്പിയടി നേരിടേണ്ടി വന്നേക്കാവുന്ന എല്ലാവർക്കും ഗുണമുണ്ടാൻ പോകുന്ന ഒരു ബെഞ്ച്മാർക്ക് കേസാണിത്.</p>
<p>ആയതിനാൽ, മാനസ്സികമായ പിന്തുണ നൽകി എനിക്കൊപ്പം നിൽക്കുന്ന, എന്നെ അനുകൂലിക്കുന്ന, എനിക്കൊപ്പം കേസ് നടത്തുന്ന സുരേഷ് നെല്ലിക്കോടിനോടും Suresh Nellikode വിനീതിനോടും Vineeth Edathil മറ്റ് ചിലരോടും ആലോചിക്കാതെ കേസ് ഒത്തുതീർപ്പാൻ സ്വന്തം ഇഷ്ടപ്രകാരം എനിക്ക് സാദ്ധ്യമല്ല. അതുകൊണ്ട് അവരുമായും ഒത്തുതീർപ്പിൻ്റെ കാര്യങ്ങൾ ചർച്ച ചെയ്തു. അവരുടെ മനസ്സറിയാൻ വേണ്ടി പല വാദങ്ങളും ഞാൻ മനപ്പൂർവ്വം മുന്നോട്ട് വെച്ചു.</p>
<p>25 ലക്ഷം രൂപ വീതമാണ് മാതൃഭൂമിയോടും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനോടും ഞാൻ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. ആ പണം മുഴുവൻ ജീവകാരുണ്യപ്രവർത്തനത്തിന് നൽകാമെന്ന് കേസിൻ്റെ തുടക്കത്തിൽത്തന്നെ പൊതുസമൂഹത്തിന് വാക്ക് നൽകിയിട്ടുള്ളതാണ്. അതിൽ ഉറച്ച് നിൽക്കുന്നു. കേസ് ഒത്തുതീർപ്പാക്കിയാൽ അത്രയും പണമോ അതിലധികമോ സമൂഹത്തിലെ കഷ്ടപ്പാടുള്ളവരിലേക്ക് എത്തുകയല്ലേ? ഭാവിയിൽ എന്നെങ്കിലും കോപ്പിയടിക്കപ്പെടാൻ സാദ്ധ്യതയുള്ള ഒന്നോ രണ്ടോ പേർക്ക് വേണ്ടി കേസ് നടത്തി മുന്നോട്ട് പോകുന്നതിലും വലിയ സഹായമല്ലേ അത് എന്ന്, എനിക്കൊപ്പം നിൽക്കുന്ന നാല് സുഹൃത്തുക്കളോട് ചോദിച്ചു; അവരുടെ മനസ്സറിയാനായി വെറുതെ തർക്കിച്ചു.</p>
<p>അവരെല്ലാവരും മറുപടി തന്നത് ഒരു കാരണവശാലും ഒത്തുതീർപ്പാക്കി കേസ് പിൻവലിക്കരുത് എന്നാണ്. അതിൽ ഒരാൾ പറഞ്ഞത് എന്നെ വലിയ തോതിൽ അത്ഭുതപ്പെടുത്തി. അദ്ദേഹം പറഞ്ഞത് താഴെ കുറിക്കുന്നു.</p>
<p>“ 25 ലക്ഷമല്ല, 25 കോടി തന്നാലും കേസ് ഒത്തുതീർപ്പാക്കരുത്. സമൂഹത്തിൽ ചെയ്യേണ്ടതായിട്ടുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്താൻ ഇവിടെ യൂസഫലിയും ചിറ്റിലപ്പിള്ളിയും അതുപോലുള്ള മറ്റ് നല്ല മനുഷ്യന്മാരും ഉണ്ട്. പക്ഷേ, അവരുടെ കൈവശം ഇങ്ങനെയൊരു കേസില്ല. അതുള്ളത് നിങ്ങളുടെ കൈവശമാണ്. നിങ്ങൾ അത് ഭംഗിയായി നടത്തുക. ജീവകാരുണ്യത്തിൻ്റെ കാര്യമാലോചിച്ച് നിങ്ങൾ ബേജാറാകണ്ട. തൽക്കാലം ഇത് നിങ്ങളുടെ നിയോഗമാണ്.“</p>
<p>മറുത്തൊന്ന് പറയാൻ എനിക്കുണ്ടായിരുന്നില്ല. ഒത്തുതീർപ്പ് നിരാകരിക്കാൻ ഇതിലും വലിയൊരു കാരണവും പ്രതിഭാഗത്തിനോട് പറയാനുണ്ടായിരുന്നില്ല.</p>
<p>അത് മാത്രമല്ല. സോമൻ തൻ്റെ കോപ്പിയടി ഇതുവരെ സമ്മതിച്ചിട്ടില്ലെന്ന് മാത്രമല്ല, സമൂഹമാദ്ധ്യമങ്ങളിലൂടെ എന്നെ ഇപ്പോഴും ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനം സോമൻ മൊഴിഞ്ഞത് താഴെക്കാണുന്ന പ്രകാരമാണ്.</p>
<p>“ <span style="color: #222222;">ഇന്ത്യൻ നിയമത്തിൽ പുസ്തകത്തിൽ നിന്നുള്ള കോപ്പിയടിയാണ് കുറ്റകരം. അല്ലാതെ ഇൻഫോ വൈജ്ഞാനിക കൃതികളിൽ നിന്നുള്ളതല്ല. ഏത് പുസ്തകത്തിൽ നിന്ന് ചോരണം നടത്തിയാലും, അപഹരണമായാലും അവിടെ ‘കടപ്പാട്‘ കൊടുത്താൽ കട്ടെഴുത്ത് എന്ന അപവാദം ഒഴുവാക്കാം. ഈ കൂട്ടരിലെ ആത്മനിർവൃതി ഭാഷയുടെ നേട്ടമല്ല അതിലുപരി നോട്ടമാണ്.  സാഹിത്യത്തിൽ കുരുടൻ പിടിച്ച വടിപോലെയവർ ജീവിക്കുന്നു</span>.“</p>
<p>‘അരിയും തിന്ന്&#8230;. നായയ്ക്ക് തന്നെ മുറുമുറുപ്പ്‘ എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ. അതിൻ്റെ മകുടോദാഹരണമാണ് സോമൻ്റെ മേൽപ്പടി വാചകങ്ങൾ. കൂട്ടത്തിൽ നീതിന്യായ വ്യവസ്ഥയിലുള്ള വിവരക്കേടും സോമനുണ്ട്.</p>
<p>ഞാൻ കേസ് ഒത്തുതീർപ്പാക്കിയാൽ, കോപ്പിയടിച്ചു എന്ന് ഇപ്പോഴും സമ്മതിക്കാത്ത സോമന് അത് കച്ചിത്തുരുമ്പാകും. ആരോപണം ന്യായമാണെങ്കിൽ ഞാനെന്തിന് കേസ് പിൻവലിച്ചു എന്നാകും, ഒന്നാം പ്രതിയും മോഷ്ടാവുമായ സോമൻ്റെ വാദങ്ങളും ചോദ്യങ്ങളും. ആയതിനാലും ഈ കേസ് കോടതി വഴിയല്ലാതെ ഒരു കാരണവശാലും ഒത്തുതീർപ്പാക്കുന്നില്ല എന്ന തീരുമാനമെടുത്ത്. അദാലത്തിൽ ഹാജരാകാനുള്ള അറിയിപ്പ് സ്വീകരിക്കാതെ, കോടതി വഴി തന്നെ ശക്തമായി മുന്നോട്ട് നീങ്ങുകയാണ്.</p>
<p>************************************</p>
<p>ഇന്നലെ (07.10.2023) എറണാകുളം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്റ്റ്രേറ്റ് കോടതിൽ എന്നെ വിസ്തരിക്കാനുള്ള പ്രതിഭാഗം വക്കീലന്മാരുടെ ഊഴമായിരുന്നു. തൊട്ട് മുൻപത്തെ പ്രാവശ്യം ഇതേ അവസരം നൽകിയപ്പോൾ, കുറച്ച് രേഖകൾ കൂടെ സംഘടിപ്പിക്കാനുണ്ടെന്ന കാരണം പറഞ്ഞാണ് അവർ കേസ് നീട്ടിച്ചത്.</p>
<p>ഇന്നലെ കേസിൻ്റെ സമയപ്രകാരമുള്ള 11 മണിക്ക് തന്നെ ഞാൻ കോടതിയിൽ ഹാജരായി. കോടതി നടപടികൾ പലർക്കും അറിവുള്ളതാണല്ലോ ? ആദ്യം അന്നത്തെ കേസുകൾ പേരുമാത്രം വിളിച്ച് കക്ഷികൾ ഹാജരുണ്ടോ എന്ന് നോക്കും. പിന്നീട് നീട്ടിവെക്കാനുള്ളത് നീട്ടിവെക്കും. അവസാനമാണ് ട്രയലുകൾ നടത്താൻ തയ്യാറായി രണ്ട് ഭാഗത്തുനിന്നും വന്നിട്ടുള്ളവരെ വിളിച്ച് വിസ്താരങ്ങളിലേക്ക് കടക്കുന്നത്.</p>
<p>പ്രതിസ്ഥാനത്തുള്ള നാല് പേർക്കായി മൂന്ന് വക്കീലന്മാരാണ് ഹാജരാകേണ്ടത്. അവർക്ക് മൂന്ന് പേർക്കും എന്നെ വിസ്തരിക്കാം. ആദ്യം പേർ വിളിച്ചപ്പോൾ കേസ് വീണ്ടും അവധിക്ക് വെക്കാൻ പ്രതിഭാഗത്തെ ഒരു വക്കീൽ ശ്രമിച്ച് നോക്കി. സീനിയർ വക്കീൽ എത്തിയിട്ടില്ല എന്നാണ് പറഞ്ഞത്. ‘പറ്റില്ല, വാദി ഹാജരാണ്, ഇന്ന് അദ്ദേഹത്തെ വിസ്തരിച്ചേ പറ്റൂ‘ എന്നായി കോടതി. വക്കീലന്മാർ അത് ശരിവെച്ച് പോയി.</p>
<p>അവസാനം വിസ്താരത്തിനായി പേർ വിളിച്ചപ്പോൾ സമയം 1 മണി. കോടതിമുറിയിൽ ഈ കേസുമായി ബന്ധപ്പെട്ടവരല്ലാതെ മറ്റാരുമില്ല. ഞാൻ കൂട്ടിലേക്ക് കയറാൻ തയ്യാറായി മുന്നിൽത്തന്നെയുണ്ട്. അവധി വാങ്ങാൻ ശ്രമിച്ച ജൂനിയർ വക്കീലും സീനിയർ വക്കീലും അപ്പോൾ ഹാജരില്ല!! മറ്റ് രണ്ട് വക്കീലന്മാർ, “ഞങ്ങൾക്ക് ഈ കക്ഷിയുടെ വക്കാലത്തില്ല“ എന്ന് കൈ കഴുകി. വക്കീലാരാണ് അയാളുടെ പേരെന്താണ് എന്നറിയാൻ കോടതിയടക്കം എല്ലാവരും കടലാസുകൾ തിരയാൻ തുടങ്ങി. അതോടൊപ്പം ഒന്ന് പറയട്ടേ. ഈ കേസ് മുൻപ് വാദിച്ചിരുന്ന വക്കീൽ തുടർച്ചയായി 7 പ്രാവശ്യം കോടതിയിൽ വരാതിരുന്നതുകൊണ്ട് കക്ഷികൾക്ക് ജാമ്യമില്ലാത്ത വാറണ്ട് (സാധാരണ നിലയ്ക്ക് 3 പ്രാവശ്യം ധാരാണം മതി വാറണ്ടാകാൻ) ആയതുകൊണ്ട് കക്ഷികൾ വക്കീലിനെ മാറ്റിയതാണ്. എന്നിട്ട് ആ പുതിയ വക്കീലാണ് ഇങ്ങനെയൊക്കെ കാണിക്കുന്നത്.</p>
<p>അഞ്ച് മിനിറ്റോളം കഴിഞ്ഞപ്പോൾ ജൂനിയർ വക്കീൽ ഓടിക്കിതച്ചെത്തി. സീനിയർ വക്കീലിൻ്റെ കൈക്ക് എന്തോ പരിക്ക് പറ്റിയിരിക്കുന്നതുകൊണ്ടാണ് വരാൻ പറ്റാത്തത്. മെഡിക്കൽ സർട്ടിഫിക്കറ്റ് ഉടൻ ഹാജരാക്കാം; ഇത് അവസാനത്തെ അവധിയാക്കി തരണം എന്നദ്ദേഹം പലവട്ടം അപേക്ഷിച്ചു.</p>
<p>കോടതി അൽപ്പം ക്ഷുഭിതയായി തന്നെ നിലകൊണ്ടു. “ഇക്കാര്യം രാവിലെ എന്തുകൊണ്ട് പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കിൽ വാദിയെ അപ്പോൾത്തന്നെ പറഞ്ഞ് വിടാമായിരുന്നല്ലോ“ എന്നായിരുന്നു കോടതിയുടെ ഭാഷ്യം.</p>
<p>അവസാനം കോടതി, വാദിയായ എനിക്കുള്ള യാത്രാച്ചിലവ് (500 രൂപ) പ്രതിഭാഗത്തിന് ഫൈൻ അടിച്ച്, അടുത്ത ഹിയറിങ്ങിനുള്ള ദിവസം പ്രഖ്യാപിച്ച് പിരിഞ്ഞു.</p>
<p>ഈ കേസ് വിഷയത്തിൽ മുഴുവൻ കാര്യങ്ങളും പുറത്ത് പറയുക സാദ്ധ്യമല്ലെങ്കിലും ഇടയ്ക്കിടെ ഇതുപോലുള്ള അപ്ഡേറ്റുകൾ ഞാൻ നൽകുന്നതാണ്. എൻ്റെ ഭാര്യയുടേയും മകളുടേയും പേരുകൾ പോലും 11 ഇടങ്ങളിൽ പകർത്തി വെച്ച സാഹിത്യചോരൻ സോമനെ Karoor Soman Soman വെറുതെ വിടില്ല ഞാൻ എന്നതുറപ്പാണ്.</p>
<p>കേസുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത നടപടികളായിരിക്കും എൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുക. എന്നെ ഇല്ലാതാക്കിയാൽ പോലും കേസ് നടത്തിക്കൊണ്ട് പോകാനുള്ള കാര്യങ്ങൾ, വിൽപ്പത്രം അടക്കമുള്ള രജിസ്റ്റേർഡ് രേഖകളിൽ തയ്യാറാക്കി വെച്ചാണ് ഞാൻ മുന്നോട്ട് പോകുന്നതെന്ന് പ്രതിഭാഗത്തുള്ളവർ മനസ്സിലാക്കിയാൽ നന്ന്. അതുകൊണ്ട് ഞാൻ ചത്ത് തുലങ്ങ് പോകുന്നത് വരെ കേസ് നീട്ടിക്കളിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണ്.</p>
<p>2023 ജനുവരിയിൽ ഔദ്യോഗികമായ എല്ലാ കാര്യങ്ങളിൽ നിന്നും വിരമിച്ച്, ഇനിയങ്ങോട്ട് യാത്രകൾക്ക് മാത്രം പ്രാമുഖ്യം നൽകി മുന്നോട്ട് പോകുന്നത് കൊണ്ട് വിൽപ്പത്രവും മരണപത്രവും തയ്യാറാക്കി അതിനുമുപരി കുടുംബാംഗങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ കുറിപ്പുകളായും എഴുതി വെച്ചിട്ടാണ് ഞാൻ ജീവിക്കുന്നത്. എന്നിട്ടും എൻ്റെ യാത്രാപദ്ധതികളെ തകിടം മറിക്കുന്നത് ഈ സോമനടി കേസിലെ കോടതി ദിവസങ്ങൾ മാത്രമാണ്. പക്ഷേ, ഏത് വലിയ യാത്രയ്ക്കിടയിലായാലും എത്ര ദൂരത്തായാലും ഈ കേസിന് ഹാജരാകേണ്ട ദിനങ്ങളിൽ ഒരു മുടക്കവുമില്ലാതെ കോടതിയിൽ ഞാനെത്തിയിട്ടുണ്ടാകും. ഒരവധിപോലും എൻ്റെ വക്കീലിന് ഈ കേസിൻ്റെ പേരിൽ വാങ്ങേണ്ടി വരില്ല.</p>
<p>നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്ന മൊത്തം തുകയുടെ 10% കോടതിയിൽ കെട്ടിവെച്ചാലേ കേസ് നടത്താൻ പറ്റൂ. അതാണ് ചട്ടം. അതായത് 50 ലക്ഷം രൂപയുടെ (മാതൃഭൂമി 25 ലക്ഷം ‍+ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 25 ലക്ഷം) 10 ശതമാനമായ 5 ലക്ഷം രൂപ കോടതിൽ കെട്ടിവെച്ചാണ് ഞാൻ കേസ് നടത്തുന്നത്. മറ്റ് ചിലവുകൾ വേറെ. പ്രതികളിൽ നിന്ന് നഷ്ടപരിഹാരമായി കിട്ടുന്ന പണം മുഴുവൻ ജീവകാരുണ്യപ്രവർത്തനത്തിന് നൽകാമെന്ന് കേസിൻ്റെ തുടക്കത്തിൽത്തന്നെ പൊതുസമൂഹത്തിന് വാക്ക് നൽകിയിട്ടുള്ളതാണ്. അതിൽ ഉറച്ച് നിൽക്കുന്നു. അത്രയും തുക കെട്ടിവെച്ച് കേസ് നടത്തുന്നത്, പ്രതിഭാഗത്തുള്ള ആരെയെങ്കിലും വിരട്ടി കേസൊതുക്കി തീർത്ത്, പണവും കൈപ്പറ്റി വാലും ചുരുട്ടി കളം വിടാനല്ല. സാഹിത്യകേരളത്തിലെ പുഴുക്കുത്തായ കാരൂർ സോമനെപ്പോലെയുള്ള കള്ളത്തിരുമാലികൾക്ക് പൂട്ടിടാനുള്ള ശക്തമായ ഒരു നിയമനടപടിയും വിധിയും നേടിയെടുക്കാൻ വേണ്ടിയുള്ള പോരാട്ടമാണിത്.</p>
<p>‘കൊല്ലാം തോൽപ്പിക്കാനാവില്ല‘ എന്നതല്ല ഇവിടത്തെ മുദ്രാവാക്യം, ‘കൊന്നാലും തോൽപ്പിക്കാനാവില്ല‘ എന്നാണ്. സകലമാന പകർപ്പവകാശലംഘന വീരന്മാരും ജാഗ്രതൈ!!</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8413" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8413</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ‘സി‘ യ്ക്ക് ഒരു തുറന്ന കത്ത്</title>
		<link>http://niraksharan.in/?p=8334</link>
		<comments>http://niraksharan.in/?p=8334#comments</comments>
		<pubDate>Thu, 29 Jun 2023 18:46:37 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മാലിന്യം]]></category>
		<category><![CDATA[സാഹിത്യം]]></category>
		<category><![CDATA[സാഹിത്യചോരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8334</guid>
		<description><![CDATA[ഞാൻ ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും വായിക്കുകയും ചെയ്യുന്ന ശ്രീ.സി.രാധാകൃഷ്ണൻ സാർ അറിയുന്നതിന്, ഒരു തുറന്ന കത്ത്. ‘കാറ്റിൽ പറക്കുന്ന പന്തുകൾ‘ എന്ന ഒരു പുസ്തകത്തെ പ്രകീർത്തിച്ച് താങ്കൾ ജൂൺ 26ന് കലാകൗമുദിയിൽ എഴുതിയ ലേഖനം വായിച്ചു. ആ പുസ്തകം എഴുതിയ കാരൂർ സോമൻ എന്ന വ്യക്തി, ഭൂമിമലയാളം ഇതുവരെ കണ്ട ഏറ്റവും വലിയ സാഹിത്യ ചോരനാണെന്ന് താങ്കൾ മറന്നുപോയതാണെന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. 2018ൽ ഞാനെഴുതിയ ഈ ലേഖനം ഒന്ന് ശ്രദ്ധിച്ചാൽ താങ്കൾക്കത് മനസ്സിലാകും. കാരൂർ സോമൻ കോപ്പിയടിച്ച [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8334" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2023/06/448.jpg"><img class="aligncenter wp-image-8335 " src="http://niraksharan.in/wp-content/uploads/2023/06/448.jpg" alt="44" width="559" height="559" /></a><br />
<strong><span style="font-size: xx-large;">ഞാ</span></strong>ൻ ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും വായിക്കുകയും ചെയ്യുന്ന ശ്രീ.സി.രാധാകൃഷ്ണൻ സാർ അറിയുന്നതിന്, ഒരു തുറന്ന കത്ത്.</p>
<p>‘കാറ്റിൽ പറക്കുന്ന പന്തുകൾ‘ എന്ന ഒരു പുസ്തകത്തെ പ്രകീർത്തിച്ച് താങ്കൾ ജൂൺ 26ന് കലാകൗമുദിയിൽ എഴുതിയ ലേഖനം വായിച്ചു.</p>
<p>ആ പുസ്തകം എഴുതിയ കാരൂർ സോമൻ എന്ന വ്യക്തി, ഭൂമിമലയാളം ഇതുവരെ കണ്ട ഏറ്റവും വലിയ സാഹിത്യ ചോരനാണെന്ന് താങ്കൾ മറന്നുപോയതാണെന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.</p>
<p>2018ൽ ഞാനെഴുതിയ <a href="http://niraksharan.in/?p=5702">ഈ ലേഖനം</a> ഒന്ന് ശ്രദ്ധിച്ചാൽ താങ്കൾക്കത് മനസ്സിലാകും. കാരൂർ സോമൻ കോപ്പിയടിച്ച 38 പേരിൽ പതിനഞ്ചാമത്തെ നമ്പർ താങ്കളുടേതായിരുന്നു. ചന്ദ്രയാൻ വിക്ഷേപണവുമായി ബന്ധപ്പെട്ട് പ്രമുഖ പത്രങ്ങളിൽ ഒന്നിൽ താങ്കൾ എഴുതിയ ശാസ്ത്ര ലേഖനം അതേപടി കട്ടെടുത്താണ് കാരൂർ സോമൻ എന്ന സാഹിത്യ മോഷ്ടാവ് മാതൃഭൂമി വഴി ചന്ദ്രയാൻ എന്ന പുസ്തകം അച്ചടിച്ചിറക്കിയത്. ആ പുസ്തകത്തിലുള്ള മറ്റ് പേജുകളാകട്ടെ വിക്കിപീഡിയയിലെ ചന്ദ്രൻ എന്ന ലേഖനത്തിൻ്റെ ഈച്ചക്കോപ്പിയാണ്. വിക്കിയിൽ നിന്ന് പകർത്തി എഴുതുന്നതിന് പ്രശ്നമൊന്നും ഇല്ല. പക്ഷേ വിക്കിപ്പീഡിയയ്ക്ക് കടപ്പാട് വെക്കണം എന്നൊരു നിബന്ധനയുണ്ട്.</p>
<p>പക്ഷേ ചന്ദ്രൻ എന്ന വിക്കി ലേഖനം കാരൂർ സോമൻ മോഷ്ടിച്ച് അതിനൊപ്പം താങ്കളെപ്പോലുള്ളവരുടെ ലേഖനവും കുത്തിത്തിരുകി അത് മാതൃഭൂമി അച്ചടിച്ചപ്പോൾ വിക്കിപ്പീഡിയയ്ക്ക് കടപ്പാട് ഇല്ലെന്ന് മാത്രമല്ല, മാതൃഭൂമിക്ക് പകർപ്പവകാശം ഉണ്ടെന്നാണ് പുസ്തകത്തിൻ്റെ ക്രെഡിറ്റ് പേജിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കടപ്പാട് വെക്കുന്നുമില്ല, പകർപ്പവകാശം തങ്ങൾക്കാണെന്ന മാതൃഭൂമിയുടെ നിലവാരത്തകർച്ചയും കാണേണ്ടി വന്നു.</p>
<p>കാരൂർ സോമൻ്റെ കോപ്പിയടി വിശദമാക്കിക്കൊണ്ട് ഞാൻ എഴുതിയ ലേഖനം വായിച്ച താങ്കൾ, അതിനടിയിൽ വന്ന് “ Wish it does not prove infectious! “ എന്ന് ഇംഗ്ലീഷിൽ ഒരു കമൻ്റും ഇട്ടിരുന്നു. (ചിത്രം നോക്കുക)</p>
<p>രാധാകൃഷ്ണൻ സാറിന് കാരൂർ സോമൻ എന്ന മോഷ്ടാവിനെ അറിയാം, പക്ഷേ നാലഞ്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ മറന്ന് പോയതാകാം എന്ന് വിശ്വസിക്കാനേ അങ്ങയോടുള്ള നിസ്സീമമായ സ്നേഹം എന്നെ അനുവദിക്കുന്നുള്ളൂ.</p>
<p>കാരൂർ സോമൻ എന്ന കുത്സിതജന്മം എല്ലാം മാർഗ്ഗങ്ങളിലൂടെയും മലയാള സാഹിത്യത്തെ മലീമസമാക്കാനുള്ള നടപടികൾ തുടർന്നുകൊണ്ടേയിരിക്കും. അതുകൊണ്ടാണല്ലോ അങ്ങയുടെ ലേഖനം കോപ്പിയടിച്ച അയാളുടെ കൃതിയെ അങ്ങ് പ്രശംസനീയമെന്ന് പറയേണ്ട ഗതികേട് ഉണ്ടായിരിക്കുന്നത്; അങ്ങ് ആ മോഷ്ടാവിന് എല്ലാ ഭാവുകങ്ങളും നേർന്നിരിക്കുന്നത്.</p>
<p>അയാളും മാതൃഭൂമിയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും എനിക്കും എൻ്റെ സുഹൃത്തുക്കൾക്കും എതിരെ നടത്തിയ കോപ്പിയടിക്കെതിരെ, ലക്ഷക്കണക്കിന് രൂപ കോടതിയിൽ കെട്ടി വെച്ചാണ് ഞങ്ങൾ കേസ് നടത്തിക്കൊണ്ടിരിക്കുന്നത്. അത് ഞങ്ങൾക്ക് വേണ്ടി മാത്രമല്ല, മറിച്ച്, ഇതുപോലുള്ള കാട്ടുകള്ളന്മാർക്ക് മൂക്കുകയറിട്ട് മലയാളസാഹിത്യത്തെ രക്ഷിക്കാനുള്ള ഒരു എളിയ ശ്രമം കൂടെയാണ്.</p>
<p>അങ്ങയെപ്പോലുള്ളവർ മലയാള സാഹിത്യത്തിൽ നേടാവുന്ന എല്ലാ നേട്ടങ്ങളും എത്തിപ്പിടിച്ച് കഴിഞ്ഞവരാണ്. ഞങ്ങളാരും അതിന് ശ്രമിക്കുന്നവരോ അതിനുള്ള യോഗ്യത ഉള്ളവരോ പോലുമല്ല. പക്ഷേ, ഓൺലൈനിൽ അവനവന് സ്വന്തം അക്ഷരങ്ങൾ പ്രകാശിപ്പിക്കാം എന്ന സൗകര്യം വന്നപ്പോൾ അൽപ്പസ്വൽപ്പം ലേഖനങ്ങളും കുറിപ്പുകളും എഴുതിയിട്ടിട്ടുണ്ട്. അതൊന്നും മലയാളസാഹിത്യമോ ഭാഷയോ നന്നാക്കിക്കളയാമെന്ന് വെച്ചിട്ടോ അതിൽ നിന്ന് എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാക്കാമെന്ന് കരുതിയിട്ടോ അല്ല. സോമൻ ഒരു വർഷം കോപ്പിയടിച്ച് പന്ത്രണ്ട് പുസ്തകങ്ങൾ വരെ ഇറക്കുമ്പോൾ അഞ്ച് വർഷത്തിനുള്ളിൽ രണ്ട് പുസ്തകമിറക്കാൻ മാത്രമാണ് എനിക്ക് കഴിഞ്ഞത്. ആ ഒരൊറ്റ കണക്ക് നോക്കിയാൽ മനസ്സിലാക്കാം സോമൻ്റെ മോഷണത്തിൻ്റെ ആഴം.</p>
<p>ഇത്രയൊക്കെ മോഷ്ടിച്ചിട്ടും ഇക്കഴിഞ്ഞ ആഴ്ച്ചയിൽ പോലും സോമൻ വാദിക്കുന്നത് ഇന്ത്യൻ കോപ്പി റൈറ്റ് നിയമപ്രകാരം ഓൺലൈനിൽ ഉള്ളത് ആർക്കും സ്വന്തമാക്കി എടുത്തെഴുതാം, അതിന് കോപ്പി റൈറ്റില്ല എന്നാണ്. (അതിൻ്റെ സ്ക്രീൻ ഷോട്ട് താഴെ ചേർക്കുന്നു.)</p>
<p><a href="http://niraksharan.in/wp-content/uploads/2023/06/45.jpg"><img class="aligncenter wp-image-8336 " src="http://niraksharan.in/wp-content/uploads/2023/06/45.jpg" alt="45" width="504" height="624" /></a></p>
<p>ഈ മഹാൻ ഇംഗ്ലണ്ടിൽ ജീവിച്ചുകൊണ്ടാണ് ഇതുപോലുള്ള വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കുന്നത് എന്നതാണ് തമാശ. അന്നാട്ടിലെ ഏതെങ്കിലും ഒരു സായിപ്പിൻ്റെ ഒരു ഓൺലൈൻ പേജ് സോമൻ കോപ്പിയടിച്ചാൽപ്പിന്നെ അഴിക്കുള്ളിൽ നിന്ന് പുറത്ത് വരാൻ വലിയ പാടാകും. മനുഷ്യൻ ഏത് രാജ്യത്ത് ഏത് സാഹചര്യത്തിൽ ജീവിച്ചാലും വിവരക്കേട് ഭൂഷണമായി കൊണ്ടുനടന്നാൽപ്പിന്നെ എത്ര പറഞ്ഞാലും മനസ്സിലാകില്ലല്ലോ. അത്രയും ശക്തമായ നിയമം തന്നെയാണ് ഇന്ത്യയിലും. പക്ഷേ ഇവിടെയത് കാര്യമായി നടപ്പിലാക്കപ്പെട്ടിട്ടില്ല ഇതുവരെ. ആർക്കും കോടതി കയറിയിറങ്ങാനുംപണം ചിലവഴിക്കാനും മെനക്കെടാനും വയ്യ എന്നത് തന്നെ കാരണം.</p>
<p>അവസാന പ്രതീക്ഷയെന്ന നിലയ്ക്കാണ് കോടതിയിൽ ചെന്നിരിക്കുന്നത്. കോവിഡും ബഹളവുമൊക്കെ തീർന്ന് അഞ്ച് വർഷത്തിന് ശേഷം കേസ് സജീവമായി വരുന്നതേയുള്ളൂ. അപ്പോളാണ്, സോമനെ പ്രകീർത്തിച്ചുള്ള സാറിൻ്റെ ഈ ലേഖനം കാണാനിടയായത്. വലിയ വിഷമമായി അത് കണ്ടപ്പോൾ.</p>
<p>സി. രാധാകൃഷ്ണൻ സാറിനെ ഞാനടക്കമുള്ള എല്ലാ മലയാളി വായനക്കാരനും കാണുന്നത്, ടി. റ്റി. പി. അടക്കമുള്ള സാങ്കേതിക വിദ്യകൾ ആദ്യമായി സ്വന്തം പുസ്തകങ്ങളിൽ സന്നിവേശിപ്പിച്ച, ശാസ്ത്രത്തിൻ്റേയും സാങ്കേതികത്ത്വത്തിൻ്റേയും കാര്യത്തിൽ കൃത്യമായ അവബോധമുള്ള ആളെന്ന നിലയ്ക്കാണ്. അങ്ങനെയുള്ള ഒരാളിൽ നിന്ന് ഇതുപോലുള്ള ആഘാതങ്ങൾ ഏൽക്കാനുള്ള ശേഷി ഞങ്ങൾക്കില്ല സാർ.</p>
<p>താങ്കൾ സ്വന്തം നിലയ്ക്ക് ഇന്ത്യൻ കോപ്പി റൈറ്റ് ആക്റ്റ് എന്താണെന്ന് ഒന്ന് പരിശോധിക്കണമെന്ന് അപേക്ഷയുണ്ട്. അത് ഓൺലൈൻ ലേഖനങ്ങളെ എത്തരത്തിൽ ക്യത്യമായി സംരക്ഷിക്കുന്നുണ്ടെന്ന്, എഴുത്തുകാരനാണെന്ന് ഗീർവാണം വിട്ട് നടക്കുന്ന കാരൂർ സോമനെ ഒന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ ഒരുപക്ഷേ രാധാകൃഷ്ണൻ സാറിന് പറ്റിയെന്നിരിക്കും. താങ്കൾ അത് ചെയ്ത്, അറിവില്ലായ്മയുടെ പര്യായമായ അയാളിൽ നിന്ന് ശ്രേഷ്ഠമലയാളത്തെ രക്ഷിക്കണമെന്നാണ് എനിക്കപേക്ഷ. ഈ പുസ്തകത്തിന് ആസ്വാദനം എഴുതണമെന്ന് പറഞ്ഞ് കാരൂർ സോമൻ അങ്ങയെ സമീപിക്കുകയും പലകുറി വിളിക്കുകയുമൊക്കെ ചെയ്തിരിക്കുമല്ലോ? സോമൻ്റെ ഫോൺ നമ്പർ എന്തായാലും സാറിൻ്റെ പക്കൽ ഉണ്ടാകും.</p>
<p>അവസാനമായി ഒരുകാര്യം കൃത്യമായി ബോധിപ്പിച്ചുകൊണ്ട് നിർത്താം. കാരൂർ സോമൻ ആക്ഷേപിക്കുന്നത് പോലെ, എന്തെങ്കിലും സാഹിത്യ നേട്ടം ഉണ്ടാക്കാൻ വേണ്ടിയല്ല വല്ലതുമൊക്കെ എന്നെപ്പോലുള്ളവർ ഓൺലൈനിൽ കുറിക്കുന്നത്. “നേട്ടമല്ല നോട്ടമാണ് ഇവർക്കുള്ളത്. സാഹിത്യത്തിൽ കുരുടൻ പിടിച്ച വടിപോലെ അവർ ജീവിക്കുന്നു.“ എന്നൊക്കെയാണ് സോമൻ്റെ അധിക്ഷേപങ്ങൾ. ‘അരിയും തിന്ന് ആശാരിച്ചീനേം കടിച്ചിട്ട് നായയ്ക്ക് തന്നെ ഇപ്പോഴും മുറുമുറുപ്പ് ‘ എന്നൊരു ചൊല്ല് മലയാളത്തിലുള്ളത് ഞാനായിട്ട് അങ്ങയോട് പറയേണ്ടതില്ലല്ലോ? (ഈയടുത്ത കാലത്ത് അത് പൊളിറ്റിക്കലി കറക്റ്റ് അല്ലാതെയുമായി) സത്യത്തിൽ അതാണ് കാരൂർ സോമൻ ചെയ്തുകൊണ്ടിരിക്കുന്നത്. അളമുട്ടിയാൽ ചേരയും കടിക്കും എന്ന് വേറൊരു ചൊല്ല് കൂടെയുണ്ട്. 13 ഇടങ്ങളിൽ എൻ്റെ ഭാര്യയുടേയും മകളുടേയും പേരുകൾ അതേപടി കോപ്പിയടിച്ച് വെച്ച് പുസ്തകമിറക്കിയവൻ കൂടുതൽ തത്വജ്ഞാനം വിളമ്പാൻ നിന്നാൽ ചേരയായിട്ടാകില്ല കടിക്കുന്നത് മൂർഖനായിട്ട് തന്നെ ആയിരിക്കും. ഒരു സംശയവും വേണ്ട.</p>
<p>കോപ്പിയടി ഭൂഷണമായി കൊണ്ടുനടക്കുന്ന അൽപ്പനായ ആ മനുഷ്യനെ ഏതെങ്കിലും തരത്തിൽ പറഞ്ഞ് തിരുത്താൻ സാറിനെക്കൊണ്ട് ആകുമെങ്കിൽ അതൊരു വലിയ ഉപകാരമാകും. ഇനി അതൊന്നും ചെയ്തില്ലെങ്കിലും അയാൾ പടച്ചുവിടുന്ന ചവറുകളെ പ്രകീർത്തിക്കുന്നത് അയാളുടെ കോപ്പിയടിക്ക് പാത്രമായിട്ടുള്ള അങ്ങ് തന്നെ ആകുന്നത് കാണുമ്പോൾ നല്ല വിഷമമുണ്ട്.</p>
<p>അങ്ങയോടുള്ള എല്ലാ ബഹുമാനവും ഇപ്പോഴും അതേപടി നിലനിർത്തിക്കൊണ്ട്&#8230;.</p>
<p>സസ്നേഹം<br />
മനോജ് രവീന്ദ്രൻ (നിരക്ഷരൻ)</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8334" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8334</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഹിഗ്വിറ്റ അഥവാ പേര് നിലപാട്</title>
		<link>http://niraksharan.in/?p=8089</link>
		<comments>http://niraksharan.in/?p=8089#comments</comments>
		<pubDate>Mon, 05 Dec 2022 06:21:01 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Kerala]]></category>
		<category><![CDATA[ഓൺലൈൻ]]></category>
		<category><![CDATA[തെരഞ്ഞെടുപ്പ്]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>
		<category><![CDATA[സാഹിത്യം]]></category>
		<category><![CDATA[സാഹിത്യചോരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8089</guid>
		<description><![CDATA[ഇന്ത്യ മുഴുവൻ അരിച്ചുപെറുക്കി കാണുക എന്ന ജീവിതാഭിലാഷം നടപ്പാക്കുന്നതിനോടൊപ്പം അത് ഡോക്യുമെൻ്റ് ചെയ്യുക എന്ന പദ്ധതിയും താലോലിച്ച് തുടങ്ങുന്ന കാലത്തെ സംഭവമാണ്. ഒരു ബ്ലോഗർ എന്ന നിലയ്ക്ക് നിത്യേന യാത്രാവിവരണങ്ങൾ എഴുതിയിടുക എന്നതായിരുന്നു ആദ്യകാലത്ത് മനസ്സിൽ ഉണ്ടായിരുന്ന പദ്ധതി. കാലം മുന്നോട്ട് പോകെ യൂട്യൂബ് പോലുള്ള സൗകര്യങ്ങളും അഭിവൃദ്ധി പ്രാപിച്ചു. എഴുത്തിനൊപ്പം വീഡിയോയും ആകാമെന്ന് തീരുമാനിച്ചു. ആദ്യത്തെ പത്ത് ദിവസം ടെസ്റ്റ് ഡ്രൈവ് ചെയ്തപ്പോൾ ഇത് രണ്ടും നടപ്പിലാക്കി നോക്കിയെങ്കിലും രണ്ട് പരിപാടിയും ഒരുമിച്ച് മുന്നോട്ട് നീക്കുക [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8089" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/12/68.jpg"><img class="aligncenter wp-image-8091 " src="http://niraksharan.in/wp-content/uploads/2022/12/68.jpg" alt="68" width="476" height="476" /></a><br />
<strong><span style="font-size: xx-large;">ഇ</span></strong>ന്ത്യ മുഴുവൻ അരിച്ചുപെറുക്കി കാണുക എന്ന ജീവിതാഭിലാഷം നടപ്പാക്കുന്നതിനോടൊപ്പം അത് ഡോക്യുമെൻ്റ് ചെയ്യുക എന്ന പദ്ധതിയും താലോലിച്ച് തുടങ്ങുന്ന കാലത്തെ സംഭവമാണ്. ഒരു ബ്ലോഗർ എന്ന നിലയ്ക്ക് നിത്യേന യാത്രാവിവരണങ്ങൾ എഴുതിയിടുക എന്നതായിരുന്നു ആദ്യകാലത്ത് മനസ്സിൽ ഉണ്ടായിരുന്ന പദ്ധതി. കാലം മുന്നോട്ട് പോകെ യൂട്യൂബ് പോലുള്ള സൗകര്യങ്ങളും അഭിവൃദ്ധി പ്രാപിച്ചു. എഴുത്തിനൊപ്പം വീഡിയോയും ആകാമെന്ന് തീരുമാനിച്ചു.</p>
<p>ആദ്യത്തെ പത്ത് ദിവസം ടെസ്റ്റ് ഡ്രൈവ് ചെയ്തപ്പോൾ ഇത് രണ്ടും നടപ്പിലാക്കി നോക്കിയെങ്കിലും രണ്ട് പരിപാടിയും ഒരുമിച്ച് മുന്നോട്ട് നീക്കുക ബുദ്ധിമുട്ടാണെന്ന് ബോദ്ധ്യമായി. പോരാത്തതിന് എഴുതിയിട്ടത് മുഴുവൻ <a href="https://www.facebook.com/karoorsoman.soman">കാരൂർ സോമൻ</a> മോഷ്ടിച്ച് കൊണ്ടുപോയി പുസ്തകമാക്കുന്ന നിലയ്ക്ക് ഇനിയെന്തിന് യാത്രാവിവരണങ്ങൾ എഴുതണം എന്ന ചിന്തയും ശക്തമായിരുന്നു. അങ്ങനെ നിത്യേനയുള്ള യാത്രാവിവരണങ്ങൾ അവസാനിപ്പിച്ച് വീഡിയോകൾ മാത്രം ചെയ്താൽ മതിയെന്ന് നിശ്ചയിച്ചു.</p>
<p><a href="https://www.youtube.com/c/GreatIndianExpedition/videos">Great Indian Expedition</a> എന്നാണ് യൂ ട്യൂബ് ചാനലിന് പേരിട്ടത്. അതിനായുള്ള ലോഗോയും മറ്റും <a href="https://www.facebook.com/nandakummar">നന്ദൻ</a> ഉണ്ടാക്കിത്തരുകയും ചെയ്തു. പക്ഷേ ഏതാണ്ട് അതേ സമയത്ത് റൂട്ട് റെക്കോർഡ്സ് എന്ന പേരിൽ വ്ലോഗ് ചെയ്യുന്ന <a href="https://www.facebook.com/AshrafAliKV">അഷ്റഫ് അലി</a> തൻ്റെ ഇന്ത്യൻ പര്യടനത്തിന് Great India Expedition എന്ന പേർ നൽകി മുന്നോട്ട് പോകുന്നതായി മനസ്സിലാക്കി. (Indian/India എന്നത് മാത്രമാണ് പേരിലുള്ള വ്യത്യാസം) ആരാണ് ആ പേർ ആദ്യം മനസ്സിൽ കണ്ടതെന്നും ആദ്യം പബ്ലിക്ക് ആക്കിയതെന്നും വലിയ നിശ്ചയമൊന്നും എനിക്കിന്നുമില്ല. യൂ ട്യൂബിൽ തപ്പിയാൽ സമാനമായ പേരുള്ള പല ചാനലുകളും യാത്രാ സംരംഭങ്ങളും അന്നേ തന്നെ ഉണ്ടായിരുന്നു എന്നത് മറ്റൊരു തമാശ.</p>
<p>എന്തായാലും കേരളത്തിൽ നിന്ന് രണ്ട് വ്യക്തികൾ ഒരേ പേരിൽ യാത്രാപദ്ധതി നടപ്പിലാക്കി വ്ലോഗ് ചെയ്താൽ അത് കാണികളിലും സബ്സ്ക്രൈബേർസിലും ചിന്താക്കുഴപ്പം ഉണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്ന് എനിക്ക് തോന്നി. പക്ഷേ, അതിലെ മുഴുവൻ സാഹചര്യവും എനിക്കനുകൂലമായിരുന്നു എന്നതാണ് യാഥാർത്ഥ്യം. അത് വ്യക്തമാക്കാം.</p>
<p>അഷ്റഫ് എന്നേക്കാൾ എത്രയോ മുന്നേ യൂ ട്യൂബിൽ മനോഹരമായ യാത്രാ വീഡിയോകൾ ഇടുന്ന വ്യക്തിയാണ്. എൻ്റെ ചാനൽ സബ്സ്ക്രെബേർസ് പൂജ്യമായിരിക്കുന്ന സമയത്തും അഷ്റഫിനെ ഞാനടക്കം ലക്ഷങ്ങൾ കാണുന്നുണ്ട്. പക്ഷേ ഞങ്ങൾ തമ്മിൽ ആ സമയത്ത് ഓൺലൈനിലെ ഏതെങ്കിലും ഒരു സങ്കേതം വഴി സൗഹൃദമോ ആത്മബന്ധമോ ഇല്ല. എന്തായാലും ആ സാഹചര്യത്തിൽ രണ്ടുപേരും സമാനമായ യാത്രാ പേരുമായി നീങ്ങിയാൽ, പുതുതായി Great Indian Expedition എന്ന വരികൾ/ചാനൽ സെർച്ച് ചെയ്ത് നോക്കുന്ന ഒരാൾക്ക് അഷ്റഫിൻ്റെ എന്നത് പോലെ തന്നെ എൻ്റേയും ചാനൽ കിട്ടാൻ സാദ്ധ്യതയുണ്ട്. ഞങ്ങളെ രണ്ട് പേരെയും ചാനലുകളിലൂടെ അറിയാത്ത ഒരാൾക്ക് ആരെ വേണമെങ്കിലും സബ്സ്ക്രെബ് ചെയ്യാം. റൂട്ട് റെക്കോഡ്സ് എന്ന് ടൈപ്പ് ചെയ്ത് അഷ്റഫിനെ പരതുന്നതിന് പകരം Great India/Indian Expedition എന്ന് ആരൊക്കെ പരതിയാലും അവർ എൻ്റെ ചാനലിലേക്ക് എത്താനാണ് സാദ്ധ്യത കൂടുതൽ. അങ്ങനെ അഷ്റഫിനെ പിന്തുടരാൻ ഉദ്ദേശിച്ച് യൂട്യൂബിൽ വന്ന ഒരാളെങ്കിലും അബദ്ധവശാൽ എന്നെ പിന്തുടർന്നാൽ എനിക്കാണ് മെച്ചം. അഷ്റഫിന് നഷ്ടവും.</p>
<p>ഒരേ പേർ ഉണ്ടാക്കാൻ സാദ്ധ്യതയുള്ള ഈ ചിന്താക്കുഴപ്പം ഇതേപടി തന്നെ ഞാൻ അഷ്റഫിനെ അറിയിച്ചു. ഇത്തരത്തിൽ എനിക്ക് എന്തെങ്കിലും മെച്ചമുണ്ടാകുന്നുണ്ടെങ്കിൽ അഷ്റഫിന് യാതൊരു വൈക്ലബ്യവും ഇല്ലെന്ന് അദ്ദേഹം മറുപടി നൽകി. രണ്ടുപേരും യാത്രാപദ്ധതിയുടെ പേരുകൾ മാറ്റേണ്ടതില്ലെന്ന് സസന്തോഷം ധാരണയായി. അവിടന്നങ്ങോട്ട് ഞങ്ങൾ ഓൺലൈൻ സുഹൃത്തുക്കളായി. നേരിൽ കണ്ടു; ഓഫ് ലൈനാക്കി. ഒരു ചടങ്ങെന്ന നിലയ്ക്ക് എൻ്റെ യാത്ര, കലൂരിൽ വെച്ച് അഷ്റഫ് ഫ്ലാഗ് ഓഫ് ചെയ്തു. യാത്രാ സംബന്ധിയായ കാര്യങ്ങൾക്ക് ഞങ്ങളിന്നും ചർച്ച ചെയ്യുന്നു, സഹകരിക്കുന്നു, ഇടയ്ക്ക് ഫോൺ ചെയ്യുന്നു, നല്ല നിലയിൽ സൗഹൃദം മുന്നോട്ട് നീക്കുന്നു.</p>
<p>ഇത്രയും പറഞ്ഞത് എൻ. എസ്. മാധവൻ്റെ ഹിഗ്വിറ്റ പേർ വിവാദവുമായി ബന്ധപ്പെട്ടാണ്. ഒരേ മീഡിയയിലുള്ള പ്രശസ്തനും അപ്രശസ്തനുമായ രണ്ടുപേർക്ക്, അവരുടെ യാത്രാപദ്ധതികൾക്ക് ഒരേ പേർ നൽകി സ്വരുമയോടെ മുന്നോട്ട് പോകാമെങ്കിൽ, അവർക്കുള്ള പങ്ക് അവരിലേക്കും സീസറിൻ്റെ പങ്ക് സീസറിലേക്കും സ്വാഭാവികമായിത്തന്നെ പോകുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ, ലോകം മുഴുവൻ അതേ പേരുള്ള കലാസൃഷ്ടികളോ സാഹിത്യസൃഷ്ടികളോ നിറഞ്ഞാലും ഒന്നും സംഭവിക്കാനില്ല.</p>
<p><strong>വാൽക്കഷണം:-</strong> നിരക്ഷരൻ എന്ന തൂലികാ നാമത്തിൽ നാളെ മറ്റൊരു വ്യക്തി അയാളുടെ സൃഷ്ടികളുമായോ അല്ലെങ്കിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ എവിടെയെങ്കിലും ഒരു പ്രൊഫൈലുമായോ വന്നാലും എനിക്കൊരു അലോഹ്യവുമില്ല. ആ സുഹൃത്ത് എന്നേക്കാൾ നിരക്ഷരനാണെങ്കിൽ അയാൾ മിന്നിക്കും. ഞാനെത്ര മിന്നിച്ചാലും അതിനൊരു ലിമിറ്റുണ്ടെന്ന് നല്ല ബോദ്ധ്യമുണ്ട്.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8089" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8089</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഇതിൽ എന്തോന്നിത്ര വേദനിക്കാൻ?!</title>
		<link>http://niraksharan.in/?p=8080</link>
		<comments>http://niraksharan.in/?p=8080#comments</comments>
		<pubDate>Fri, 02 Dec 2022 03:30:09 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[ഭാഷ]]></category>
		<category><![CDATA[മലയാളം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാഹിത്യം]]></category>
		<category><![CDATA[സാഹിത്യചോരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8080</guid>
		<description><![CDATA[കൊളംബിയൻ ഫുട്ബോളറാണ് റോസ് റെനെ ഹിഗ്വിറ്റ. എൻ. എസ്. മാധവന്റെ പ്രശസ്തമായ ഒരു കഥയുണ്ട്, ഹിഗ്വിറ്റ എന്ന പേരിൽ. ഇപ്പോൾ ദാ അതേ പേരിൽ സുരാജ് വെഞ്ഞാറമൂട് നായകനായി ഒരു സിനിമ വരുന്നു. അതിൽ എൻ. എസ്. മാധവന് വലിയ വിഷമം. അദ്ദേഹത്തിന്റെ കഥയുടെ പേരാണത്രേ സിനിമയുടെ പേരായി വരുന്നത്! എൻ. എസ്. മാധവനെ പിന്തുണച്ച് പല സാഹിത്യകാരും രംഗത്ത് വന്നു കഴിഞ്ഞു. ഒരു വ്യക്തിയുടെ പേര്, എൻ. എസ്. മാധവന് തന്റെ കഥയുടെ തലക്കെട്ടായി ഉപയോഗിക്കാമെങ്കിൽ, [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8080" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/12/88.jpg"><img class="aligncenter wp-image-8081 " src="http://niraksharan.in/wp-content/uploads/2022/12/88.jpg" alt="88" width="419" height="699" /></a><br />
<strong><span style="font-size: xx-large;">കൊ</span></strong>ളംബിയൻ ഫുട്ബോളറാണ് റോസ് റെനെ ഹിഗ്വിറ്റ. എൻ. എസ്. മാധവന്റെ പ്രശസ്തമായ ഒരു കഥയുണ്ട്, ഹിഗ്വിറ്റ എന്ന പേരിൽ. ഇപ്പോൾ ദാ അതേ പേരിൽ സുരാജ് വെഞ്ഞാറമൂട് നായകനായി ഒരു <a href="https://www.mathrubhumi.com/movies-music/news/direct-hemanth-g-nair-on-higuita-movie-controversey-ns-madhavan-1.8097955">സിനിമ</a> വരുന്നു.</p>
<p>അതിൽ എൻ. എസ്. മാധവന് വലിയ വിഷമം. അദ്ദേഹത്തിന്റെ കഥയുടെ പേരാണത്രേ സിനിമയുടെ പേരായി വരുന്നത്! എൻ. എസ്. മാധവനെ പിന്തുണച്ച് പല സാഹിത്യകാരും രംഗത്ത് വന്നു കഴിഞ്ഞു.</p>
<p>ഒരു വ്യക്തിയുടെ പേര്, എൻ. എസ്. മാധവന് തന്റെ കഥയുടെ തലക്കെട്ടായി ഉപയോഗിക്കാമെങ്കിൽ, അതേ പേര് മറ്റൊരു കൂട്ടർ സിനിമയുടെ തലക്കെട്ടായി ഉപയോഗിച്ചാൽ എന്താണ് കുഴപ്പം? ആ പേരിൽ എൻ.എസ്. മാധവന് എങ്ങനെയാണ് അധികാരമോ ബൗദ്ധിക അവകാശമോ നിസ്സാരമായി പോലും വിഷമിക്കാനുള്ള വകുപ്പോ ഉണ്ടാകുക? ഒരു പിടിയും കിട്ടുന്നില്ല. എൻ. എസ്.ൻ്റെ കഥയല്ല സിനിമയുടെ കഥ എന്നും കേൾക്കുന്നു. പേരിൽ മാത്രമേ കഥയും സിനിമയും തമ്മിൽ സാമ്യമുള്ളൂ. പിന്നെന്തോന്ന് ഇത്രയ്ക്ക് വേദനിക്കാൻ?</p>
<p>ഹിഗ്വിറ്റയുടെ പേർ കഥയ്ക്ക് ഇടുന്നതിന് മുൻപ് എൻ.എസ്.മാധവൻ ഹിഗ്വിറ്റയോടോ അദ്ദേഹത്തിൻ്റെ മാതാപിതാക്കളോടോ അനുവാദം വാങ്ങിയിരുന്നോ? ഹിഗ്വിറ്റ എന്ന പേർ മലയാളി കേൾക്കുന്നത് എൻ.എസ്.മാധവൻ്റെ കഥയിലൂടെയാണ് എന്നൊക്കെ എൻ.എസ്. നെ അനുകൂലിക്കുന്നവരുടെ ന്യായീകരണങ്ങൾ കേൾക്കുന്നുണ്ട്. ഹിഗ്വിറ്റ എന്ന ഫുട്ബോൾ കളിക്കാരനെപ്പറ്റി നല്ല ധാരണയുള്ള മലയാളികൾ എൻ.എസ്.ൻ്റെ കഥ വരുന്നതിന് മുന്നേ തന്നെയുണ്ട്. ഇവർ കുറച്ച് വല്ല്യേട്ടൻ സാഹിത്യകാരന്മാർ മാത്രമാണ് വിദേശങ്ങളിൽ നടക്കുന്ന കാര്യങ്ങൾ അറിയുന്നത്, അത് മലയാളിയെ പരിചയപ്പെടുത്തുന്നത് എന്നൊക്കെയുള്ള മിഥ്യാധാരണയും ഹുങ്കും മാത്രമാണ് അവരെക്കൊണ്ടത് പറയിപ്പിക്കുന്നത്. അങ്ങനെയൊക്കെ പറയുന്നതിലൂടെ അവർ തീരെയങ്ങ് ചെറുതായിപ്പോകുകയും ചെയ്യുന്നു.</p>
<p>എൻ്റെ ഭാര്യയുടേം മകളുടേം പേരടക്കം നൂറ് കണക്കിന് പേജുകൾ <a href="https://www.facebook.com/karoorsoman.soman">കാരൂർ സോമൻ</a> കോപ്പിയടിച്ച് പ്രസിദ്ധീകരിച്ചത് എൻ.എസ്.ൻ്റെ ഇപ്പറഞ്ഞ വാർത്ത വന്നിരിക്കുന്ന ഇതേ മാതൃഭൂമിയുടെ അച്ചടിശാലയിലാണ്. പത്രസമ്മേളനം നടത്തിയിട്ട് പോലും, മാതൃഭൂമിയിലൊന്നും അതേപ്പറ്റി ഒരു വാർത്തയും ഇതുവരെ വന്നിട്ടില്ല. ഓ&#8230;മോഷ്ടിച്ചവന്, സ്വന്തം പത്രത്തിൽ, മോഷണ വാർത്ത കൊടുക്കാൻ പറ്റിലല്ലോ. അത് മറന്നു.</p>
<p>എൻ.എസ്. ൻ്റെ വേദനയുടെ തോത് വെച്ചാണെങ്കിൽ കോപ്പിയടിക്കപ്പെട്ട <a href="https://www.facebook.com/suresh.nellikode">സുരേഷ് നെല്ലിക്കോടും</a> <a href="https://www.facebook.com/oruyathrikan">വിനീത് എടത്തിലും</a>  ഈയുള്ളവനും, എത്ര ടൺ(അതോ ഗ്യാലനോ) വിഷമിക്കണമെന്ന്, എൻ. എസോ അദ്ദേഹത്തെ അനുകൂലിക്കുന്നവരോ ഒന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ!.</p>
<p><span style="color: #0000ff;">&#8216;അതിന് നീ, എൻ. എസ്. അല്ലല്ലോ നിരക്ഷരൻ അല്ലേ&#8217;</span> എന്ന് ആർക്കെങ്കിലും ചോദ്യമുണ്ടെങ്കിൽ, കൃത്യം ചോദ്യമാണ്.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8080" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8080</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> സാഹിത്യചോരൻ കാരൂർ സോമൻ്റെ ന്യായീകരണങ്ങൾ &#8211; ശബ്ദരേഖ</title>
		<link>http://niraksharan.in/?p=7821</link>
		<comments>http://niraksharan.in/?p=7821#comments</comments>
		<pubDate>Wed, 02 Feb 2022 08:57:44 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഇ-ഭാഷ]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാഹിത്യം]]></category>
		<category><![CDATA[സാഹിത്യചോരണം]]></category>
		<category><![CDATA[സൈബർ ലോകം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7821</guid>
		<description><![CDATA[കാരൂർ സോമൻ തൻ്റെ കോപ്പിയടിയെ ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. നിലവിലെ അവസ്ഥ കോപ്പിയടിക്കപ്പെട്ട ഞാൻ തട്ടിപ്പുകാരൻ ആയിരിക്കുന്നു എന്നതാണ്. കോപ്പിയടിക്കപ്പെട്ട നാലര പേജിന് 1 കോടി രൂപ ഞാൻ നഷ്ടപരിഹാരം ചോദിച്ചു, ആയതിനാൽ ഞാൻ തട്ടിപ്പുകാരൻ ആണെന്നാണ് കാരൂർ സോമൻ എന്ന സാഹിത്യചോരൻ്റെ വാദം. എൻ്റെ നാലരപ്പേജല്ല 55 പേജുകളാണ് അയാൾ ഒരു പുസ്തകത്തിൽ മാത്രം കോപ്പിയടിച്ചത്. അതിൽ 13 ഇടത്ത് എൻ്റെ ഭാര്യയുടേയും മകളുടേയും പേരുകൾ അതേപടി കോപ്പിയടിച്ച് വെച്ചിട്ടുണ്ട്. ഞാൻ വിൽപ്പനയ്ക്ക് വെച്ചിരുന്ന സൃഷ്ടിയല്ല അത്. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7821" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/02/33.jpg"><img class="aligncenter wp-image-7822 " src="http://niraksharan.in/wp-content/uploads/2022/02/33.jpg" alt="33" width="497" height="259" /></a><br />
<strong><span style="font-size: xx-large;">കാ</span></strong>രൂർ സോമൻ തൻ്റെ കോപ്പിയടിയെ <a href="https://www.youtube.com/watch?v=OuHMvSwR4Wo">ന്യായീകരിച്ചു</a>കൊണ്ടിരിക്കുകയാണ് ഇപ്പോഴും. നിലവിലെ അവസ്ഥ കോപ്പിയടിക്കപ്പെട്ട ഞാൻ തട്ടിപ്പുകാരൻ ആയിരിക്കുന്നു എന്നതാണ്. കോപ്പിയടിക്കപ്പെട്ട നാലര പേജിന് 1 കോടി രൂപ ഞാൻ നഷ്ടപരിഹാരം ചോദിച്ചു, ആയതിനാൽ ഞാൻ തട്ടിപ്പുകാരൻ ആണെന്നാണ് കാരൂർ സോമൻ എന്ന സാഹിത്യചോരൻ്റെ വാദം.</p>
<p>എൻ്റെ നാലരപ്പേജല്ല 55 പേജുകളാണ് അയാൾ ഒരു പുസ്തകത്തിൽ മാത്രം കോപ്പിയടിച്ചത്. അതിൽ 13 ഇടത്ത് എൻ്റെ ഭാര്യയുടേയും മകളുടേയും പേരുകൾ അതേപടി കോപ്പിയടിച്ച് വെച്ചിട്ടുണ്ട്. ഞാൻ വിൽപ്പനയ്ക്ക് വെച്ചിരുന്ന സൃഷ്ടിയല്ല അത്. ആയതിനാൽ 1 കോടിയോ 2 കോടിയോ അതിലധികമോ ചോദിക്കാനുള്ള അവകാശം എനിക്കുണ്ട്.</p>
<p>ഇങ്ങനെ പലതരത്തിലുള്ള മുടന്തൻ ന്യായങ്ങളും നുണകളൂമാണ് സോമൻ പറഞ്ഞ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സാഹിത്യമെന്താണ് കോപ്പി റൈറ്റ് നിയമങ്ങൾ എന്തൊക്കെയാണ് എന്നറിയാത്ത കുറേ മനുഷ്യന്മാർ സോമൻ പറയുന്നത് മാത്രം കേട്ടും വിശ്വസിച്ചും അയാളുടെ താളത്തിനൊത്ത് തുള്ളുകയും ചെയ്യുന്നു. ഓൺലൈനിൽ എഴുതിയിടുന്ന ലേഖനങ്ങൾക്ക് കോപ്പി റൈറ്റ് ഇല്ലെന്നാണ് ഈ വിഡ്ഡികൂശ്മാണ്ടങ്ങൾ എല്ലാവരും ധരിച്ച് വശായിരിക്കുന്നത്. കള്ളൻ സോമൻ ആൾക്കാരെ പറഞ്ഞ് പറ്റിക്കുന്നതും ഇത്തരത്തിലാണ്.</p>
<p>ഗോസ്റ്റ് റൈറ്റിങ്ങ്, മോഷ്ടിച്ച് ഇൻഫോർമേറ്റീവ് പുസ്തകമെഴുതൽ തുടങ്ങി ഒട്ടനവധി കാര്യങ്ങളെ സോമൻ ന്യായീകരിക്കുന്നത് അയാളുടെ ശബ്ദത്തിൽത്തന്നെ കേൾക്കണമെങ്കിൽ <a href="https://www.youtube.com/watch?v=OuHMvSwR4Wo">ഈ യൂ ട്യൂബ് ലിങ്ക്</a> വഴി പോകുക.</p>
<p>13 കേസുകളാണ് പല പല കോടതികളിലായി ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്നത്. ആ കേസുകളിൽ എനിക്കൊപ്പം നിൽക്കുന്ന സുരേഷ് നെല്ലിക്കോട് വിനീത് എടത്തിൽ എന്നിവർക്ക് പറയാനുള്ളതും ഈ വീഡിയോയിൽ കേൾക്കാം. അതിന് ശേഷം സോമൻ്റെ ന്യായീകരണങ്ങളുടെ ശബ്ദരേഖയും കേൾക്കാം.</p>
<p>ഞങ്ങളുടെയെല്ലാം ബ്ലോഗ്/ഓൺലൈൻ സുഹൃത്തും ഈ വിഷയത്തിൽ പൂർണ്ണപിന്തുണ ഞങ്ങൾക്ക് നൽകുന്ന വ്യക്തിയുമായ സേനു ഇപ്പനുമായി കാരൂർ സോമൻ വാട്ട്സ് ആപ്പ് വഴി സംവദിച്ചപ്പോളാണ് മോഷ്ടാവിൻ്റെ തനിനിറം പു റത്തായത്. ആ ശബ്ദരേഖയാണ് <a href="https://www.youtube.com/watch?v=OuHMvSwR4Wo">ഈ ലിങ്കിൽ</a> ഉള്ളത്.</p>
<p><strong>വാൽക്കഷണം:-</strong> എൻ്റെ വീട്ടിൽ അടുക്കള വഴി ഒരു കള്ളൻ കയറി അവിടെയുള്ളതെല്ലാം എടുത്ത് തിന്നശേഷം <span style="color: #0000ff;">“ </span><span style="color: #050505;"><span style="color: #0000ff;">തൻ്റെ ഭക്ഷണത്തിന് രുചി പോര. ഈ ഭക്ഷണം വല്ല ഹോട്ടലിലും വിൽപ്പനയ്ക്ക് വെച്ചാൽ അവിടത്തെ മെനു പ്രകാരമുള്ള വിലയും കിട്ടില്ല. താനൊരു തട്ടിപ്പുകാരനാണ്.“</span> എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും ? കള്ളൻ കാരൂർ സോമൻ്റെ ന്യായീകരങ്ങളും അങ്ങനെത്തന്നെ.</span></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7821" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7821</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ശ്യാം  സിങ്ക റോയ് (തെലുങ്ക് &#8211; Netflix)</title>
		<link>http://niraksharan.in/?p=7813</link>
		<comments>http://niraksharan.in/?p=7813#comments</comments>
		<pubDate>Mon, 24 Jan 2022 02:17:50 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[സാഹിത്യചോരണം]]></category>
		<category><![CDATA[സിനിമ]]></category>

		<guid isPermaLink="false">http://niraksharan.in/?p=7813</guid>
		<description><![CDATA[ഇതൊരു സിനിമാ അവലോകനമോ നിരൂപണമോ അല്ല. സ്വന്തം അനുഭവങ്ങളുമായി രസകരമായി ബന്ധിപ്പിക്കാൻ പോന്ന ചരടുകൾ ഉള്ള ഒരു സിനിമയായി തോന്നിയത് കൊണ്ട് അക്കാര്യങ്ങൾ പറയുന്നു എന്നേയുള്ളൂ. അതാത് സ്ഥലത്ത് നമ്പറിട്ട് അനുഭവങ്ങൾ സൂചിപ്പിക്കുണ്ട്. അത്യാവശ്യം സ്‌പോയ്‌ലർ ഇതിലുണ്ട്. മുഖവുര കഴിഞ്ഞു. ഇനി സിനിമയിലേക്ക്&#8230;&#8230; ഷോർട്ട് ഫിലിമുകൾ ചെയ്ത് നടക്കുന്ന വാസുവിന് ഒരു വലിയ സിനിമ ചെയ്യാൻ അവസരം കിട്ടുന്നു. ആ സിനിമ ഹിറ്റാവുന്നു. സ്വാഭാവികമായും ആ സിനിമയുടെ മറുഭാഷാ റീമേക്കുകളും പുതിയ സിനിമകളും വാസുവിന് ലഭിക്കുന്നു. അതിന്റെ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7813" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/01/റ്.jpg"><img class="aligncenter wp-image-7814 " src="http://niraksharan.in/wp-content/uploads/2022/01/റ്.jpg" alt="റ്" width="496" height="372" /></a><br />
<strong><span style="font-size: xx-large;"><strong><span style="font-size: xx-large;">ഇ</span></strong></span></strong>തൊരു സിനിമാ അവലോകനമോ നിരൂപണമോ അല്ല. സ്വന്തം അനുഭവങ്ങളുമായി രസകരമായി ബന്ധിപ്പിക്കാൻ പോന്ന ചരടുകൾ ഉള്ള ഒരു സിനിമയായി തോന്നിയത് കൊണ്ട് അക്കാര്യങ്ങൾ പറയുന്നു എന്നേയുള്ളൂ. അതാത് സ്ഥലത്ത് നമ്പറിട്ട് അനുഭവങ്ങൾ സൂചിപ്പിക്കുണ്ട്. അത്യാവശ്യം സ്‌പോയ്‌ലർ ഇതിലുണ്ട്. മുഖവുര കഴിഞ്ഞു. ഇനി സിനിമയിലേക്ക്&#8230;&#8230;</p>
<p>ഷോർട്ട് ഫിലിമുകൾ ചെയ്ത് നടക്കുന്ന വാസുവിന് ഒരു വലിയ സിനിമ ചെയ്യാൻ അവസരം കിട്ടുന്നു. ആ സിനിമ ഹിറ്റാവുന്നു. സ്വാഭാവികമായും ആ സിനിമയുടെ മറുഭാഷാ റീമേക്കുകളും പുതിയ സിനിമകളും വാസുവിന് ലഭിക്കുന്നു. അതിന്റെ പ്രസ്സ് മീറ്റ് നടക്കുന്നയിടത്ത് അധികാരികൾ എത്തി വാസുവിനെ അറസ്റ്റ് ചെയ്യുന്നു. ഹിറ്റായ സിനിമയുടെ കഥ പ്രമുഖ തെലുങ്ക് ബംഗാളി പ്രസാധകരുടെ പുസ്തകങ്ങളിൽ നിന്ന് മോഷ്ടിച്ചു എന്നതാണ് വാസുവിന്റെ അറസ്റ്റിന് കാരണമാകുന്നത്.<strong>(അനുഭവം 1).</strong></p>
<p>വാസുവിന്റെ വക്കീൽ (മഡോണ സെബാസ്ററ്യൻ Madonna Sebastian) കാര്യങ്ങളുടെ രേഖകൾ പരിശോധിച്ചപ്പോൾ കഥാപാത്രങ്ങളുടെ പേര് പോലും മാറ്റാതെ വാസു കോപ്പിയടിച്ചതായി മനസ്സിലാക്കുന്നു. <strong>(അനുഭവം 2).</strong></p>
<p>അക്കാര്യത്തിലുള്ള നീരസം അവർ വാസുവിനെ അറിയിക്കുന്നു. വാസുവാകട്ടെ താൻ കോപ്പിയടിച്ചിട്ടില്ല എന്ന് ഉറച്ച് നിൽക്കുന്നു. <strong>(അനുഭവം 3)</strong>.</p>
<p>പിന്നങ്ങോട്ട് അന്വേഷണം നുണ പരിശോധന, ഹിപ്പ്നോ അനാലിസിസ് എന്നിങ്ങനെ പലവഴിക്ക് നീങ്ങുന്നു. നുണ പരിശോധനയിൽ വാസു നുണ പറയുന്നില്ല എന്ന ഫലം വരുന്നു. ഹിപ്പ്നോ അനാലിസിസ് ചെന്നെത്തുന്നത് പുനർജന്മം എന്നൊരു തലത്തിലേക്കാണ്.</p>
<p>1969 കാലഘട്ടത്തിൽ ജീവിച്ചിരുന്ന <strong>(അനുഭവം 4)</strong> തെലുങ്ക്, ബംഗാളി ഭാഷകളിൽ ഒരുപോലെ പ്രാവീണ്യമുണ്ടായിരുന്ന, ആക്റ്റിവിസ്റ്റും സാമൂഹ്യ പരിഷ്ക്കർത്താവും പേരുകേട്ട എഴുത്തുകാരനുമായ ശ്യാം സിങ്ക റോയ് എന്ന വ്യക്തിയുടെ പുസ്തകങ്ങളിലെ കഥകളാണ് വാസു അതേപടി പറയുകയും സിനിമയാക്കുകയും ചെയ്യുന്നത് എന്നതുകൊണ്ട് അദ്ദേഹം, ശ്യാം സിങ്ക റോയിയുടെ പുനർജന്മമാണ് എന്ന നിലയ്ക്കാണ് ഹിപ്പ്നോ അനാലിസിസ് ചെന്നെത്തുന്നത്. നിർഭാഗ്യവശാൽ ഹിപ്പ്നോ അനാലിസിന്റെ ഫലങ്ങൾ ഇന്ത്യൻ നീതിന്യായ കോടതി ഇതുവരെ അംഗീകരിച്ചിട്ടില്ല. വാസു ശിക്ഷിക്കപ്പെടും എന്ന നിലയിലേക്ക് തന്നെ കാര്യങ്ങൾ നീങ്ങുന്നു.</p>
<p>പക്ഷേ വാസു അത്ഭുതകരമായി രക്ഷപ്പെടുന്നു. ഇനിയങ്ങോട്ട് കഥയുടെ സമ്പൂർണ്ണ സ്‌പോയ്‌ലർ ആയതുകൊണ്ട് വിവരിക്കുന്നില്ല. ഒരുപ്രാവശ്യം കണ്ടിരിക്കാൻ പറ്റുന്ന, പ്രേമവും ആട്ടവും പാട്ടും സ്റ്റണ്ടും ഒക്കെ യഥാവിധി ചേരുവകളായി കലർത്തിയ സിനിമയാണ് ശ്യാം സിങ്ക റോയ്. തെലുങ്ക് സിനിമയാണെന്ന ബോദ്ധ്യത്തോടെ കാണാതെ, എന്നെ ചുരുളി വിളിക്കാൻ വരരുതെന്ന് അപേക്ഷയുണ്ട്. </p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7813" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7813</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> 34 പുസ്തകങ്ങൾ ഒറ്റയടിക്ക് പ്രകാശിപ്പിക്കുന്നു മലയാളത്തിലെ കുപ്രശസ്ത സാഹിത്യചോരൻ</title>
		<link>http://niraksharan.in/?p=7759</link>
		<comments>http://niraksharan.in/?p=7759#comments</comments>
		<pubDate>Sat, 11 Dec 2021 17:42:06 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[സാഹിത്യം]]></category>
		<category><![CDATA[സാഹിത്യചോരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7759</guid>
		<description><![CDATA[മലയാള ഭാഷയേയും കമ്പ്യൂട്ടിങ്ങിനേയും പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ സംവിധാനമാണ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. അതേ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തന്നെ കോപ്പിയടിക്കാരനെന്ന് ബോദ്ധ്യപ്പെട്ട് കരിമ്പട്ടികയിൽ പെടുത്തി പുറത്താക്കിയ കാരൂർ സോമൻ എന്ന മലയാളം കണ്ട ഏറ്റവും വലിയ കോപ്പിയടിക്കാരന് അവാർഡ് നൽകുന്ന, അദ്ദേഹത്തിൻ്റെ 34 പുസ്തകങ്ങൾ ഒറ്റയടിക്ക് ഒരേ വേദിയിൽ പ്രകാശനം ചെയ്യുന്ന ചടങ്ങിൽ, കേരളത്തിൻ്റെ സാംസ്ക്കാരിക വകുപ്പ് മന്ത്രി പങ്കെടുക്കുന്നത് തികച്ചും അന്യായമാണ്. അങ്ങനെ സംഭവിച്ചാൽ മേൽപ്പടി ഇൻസ്റ്റിറ്റ്യൂട്ടും വകുപ്പുമൊക്കെ, സാഹിത്യത്തിന് പകരം സാഹിത്യചോരണത്തെ പ്രോത്സാഹിപ്പിക്കുന്നതുപോലുള്ള ഒരു ഏർപ്പാടായി മാറും [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7759" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2021/12/1.jpg"><img class="aligncenter wp-image-7760 " src="http://niraksharan.in/wp-content/uploads/2021/12/1.jpg" alt="1" width="457" height="305" /></a><br />
<strong><span style="font-size: xx-large;">മ</span></strong>ലയാള ഭാഷയേയും കമ്പ്യൂട്ടിങ്ങിനേയും പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ സംവിധാനമാണ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. അതേ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തന്നെ കോപ്പിയടിക്കാരനെന്ന് ബോദ്ധ്യപ്പെട്ട് കരിമ്പട്ടികയിൽ പെടുത്തി പുറത്താക്കിയ കാരൂർ സോമൻ എന്ന മലയാളം കണ്ട ഏറ്റവും വലിയ കോപ്പിയടിക്കാരന് അവാർഡ് നൽകുന്ന, അദ്ദേഹത്തിൻ്റെ 34 പുസ്തകങ്ങൾ ഒറ്റയടിക്ക് ഒരേ വേദിയിൽ പ്രകാശനം ചെയ്യുന്ന ചടങ്ങിൽ, കേരളത്തിൻ്റെ സാംസ്ക്കാരിക വകുപ്പ് മന്ത്രി പങ്കെടുക്കുന്നത് തികച്ചും അന്യായമാണ്. അങ്ങനെ സംഭവിച്ചാൽ മേൽപ്പടി ഇൻസ്റ്റിറ്റ്യൂട്ടും വകുപ്പുമൊക്കെ, സാഹിത്യത്തിന് പകരം സാഹിത്യചോരണത്തെ പ്രോത്സാഹിപ്പിക്കുന്നതുപോലുള്ള ഒരു ഏർപ്പാടായി മാറും ആ ചടങ്ങ്. ഒരു ഇടതുപക്ഷ സർക്കാരിന് ഈ നടപടി അൽപ്പം പോലും ഭൂഷണമല്ല.</p>
<p>ഞാൻ പറഞ്ഞ് വരുന്നത് ഡിസംബർ 13ന് ചെങ്ങന്നൂരിലെ (പെണ്ണുക്കര) വിശ്വഭാരതി ഗ്രന്ഥശാലയിൽ ഉച്ചയ്ക്ക് 02:30ന്, സാംസ്ക്കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ പങ്കെടുക്കാൻ പോകുന്ന ഒരു ചടങ്ങിനെപ്പറ്റിയാണ്. (ചടങ്ങിൻ്റെ പോസ്റ്ററും വാർത്തയും ഇതോടൊപ്പം ചേർക്കുന്നു.)</p>
<p><a href="http://niraksharan.in/wp-content/uploads/2021/12/2a.jpg"><img class="aligncenter wp-image-7761 " src="http://niraksharan.in/wp-content/uploads/2021/12/2a.jpg" alt="2a" width="407" height="816" /></a></p>
<p>ബഹുമാനപ്പെട്ട സാംസ്ക്കാരിക വകുപ്പ് മന്ത്രിക്ക് മേൽപ്പടി മോഷണക്കഥകൾ അറിയാൻ ഒരു സാദ്ധ്യതയുമില്ല. പുസ്തകപ്രകാശനം അവാർഡ് ദാനം എന്നൊക്കെ പറയുന്ന ചടങ്ങുകളിൽ ഇതുപോലുള്ള അപകടങ്ങൾ പതിയിരിക്കുന്നുണ്ടെന്ന് രാഷ്ട്രീയക്കാരോ മന്ത്രിമാരോ സ്വപ്നത്തിൽ പോലും സങ്കൽപ്പിക്കാൻ സാദ്ധ്യതയില്ല. എന്നിരുന്നാലും കാര്യം പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയാൽ ഇതുപോലെ മന്ത്രിസ്ഥാനത്തും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിലും ഇരിക്കുന്നവർ കള്ളന്മാരെ പ്രോത്സാഹിപ്പിക്കാതെ ഇത്തരം ചടങ്ങുകളിൽ നിന്ന് പിന്തിരിഞ്ഞ അനുഭവവും എനിക്കുണ്ട്. അതെന്താണെന്ന് വിശദമാക്കാം.</p>
<p>കാരൂർ സോമൻ ഇതിന് മുൻപ് ലീവിന് വന്നപ്പോൾ (എല്ലാ പ്രാവശ്യവും ഇംഗ്ലണ്ടിൽ നിന്ന് ലീവിന് കേരളത്തിൽ വരുമ്പോൾ ഏതെങ്കിലും ഒരു ക്ലബ്ബിൻ്റെയോ സംഘടനയുടെയോ പേരിൽ ഇങ്ങനൊരു അവാർഡ് ദാനവും പൊന്നാട പുതപ്പിക്കലും പുസ്തകപ്രകാശനവും അദ്ദേഹത്തിൻ്റെ പതിവാണ്) മുൻ സ്പീക്കർ ബഹു: ശ്രീരാമകൃഷ്ണനെ പങ്കെടുപ്പിച്ചാണ് പരിപാടി പദ്ധതിയിട്ടതും നോട്ടീസ് അടിച്ചിറക്കിയതും. (നോട്ടീസ് ഇതോടൊപ്പം ചേർക്കുന്നു) സ്പീക്കറേയും അദ്ദേഹത്തിൻ്റെ ഓഫീസിനേയും ചില സുഹൃത്തുക്കൾ വഴി വിവരമറിയിച്ചു. സ്പീക്കറുടെ ഓഫീസ് സ്വന്തം നിലയ്ക്ക് കാര്യങ്ങൾ അന്വേഷിച്ചു, ബോദ്ധ്യപ്പെട്ടു, 2020 മാർച്ച് 10 ന് നടന്ന ചടങ്ങിൽ നിന്ന് അന്നത്തെ സ്പീക്കർ ബഹു:ശ്രീരാമകൃഷ്ണൻ ഒഴിവാകുകയും ചെയ്തു.</p>
<p><a href="http://niraksharan.in/wp-content/uploads/2021/12/91.jpg"><img class="aligncenter wp-image-7775 " src="http://niraksharan.in/wp-content/uploads/2021/12/91.jpg" alt="9" width="358" height="573" /></a></p>
<p>സാസ്ക്കാരിക വകുപ്പുമന്ത്രിയുടെ കീഴിലാണ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്നാണ് എൻ്റെയറിവ്. അഥവാ അങ്ങനെയല്ലെങ്കിലും, കോപ്പിയടിച്ച സാഹിത്യം പുസ്തകമാക്കി പ്രകാശനം ചെയ്യിപ്പിച്ച് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ശോഭ കെടുത്തിയതുകൊണ്ട് കാരൂർ സോമൻ എന്ന വ്യാജ എഴുത്തുകാരനെ കരിമ്പട്ടികയിൽപ്പെടുത്തി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഇടപാടുകളിൽ നിന്ന് പുറത്താക്കിയിട്ടുണ്ടോ എന്ന് തിരക്കി ഉചിതമായ തീരുമാനമെടുക്കാൻ 24 മണിക്കൂറൊന്നും സാംസ്ക്കാരിക വകുപ്പ് മന്ത്രിക്ക് ആവശ്യമില്ല. സോമനെ കരിമ്പട്ടികയിൽ പെടുത്തി പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പത്രവാർത്തക്കുറിപ്പ് ഇതോടൊപ്പം ചേർക്കുന്നു. ഇത് മതിയാകും വകുപ്പിനും മന്ത്രിക്കും അന്വേഷണം തുടങ്ങി വെക്കാനെന്ന് കരുതുന്നു.</p>
<p><a href="http://niraksharan.in/wp-content/uploads/2021/12/4.jpg"><img class="aligncenter wp-image-7763 size-full" src="http://niraksharan.in/wp-content/uploads/2021/12/4.jpg" alt="4" width="510" height="374" /></a></p>
<p>ഇതേ ചടങ്ങിൽ പങ്കെടുക്കുന്ന മാവേലിക്കര MLA ശ്രീ. എം. എസ്. അരുൺ കൂടെ ഈ വിഷയം ഇതേ ഗൗരവത്തോടെ കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹമുണ്ട് അഭ്യർത്ഥനയുണ്ട്.</p>
<p>കാരൂർ സോമൻ്റെ 34 പുസ്തകങ്ങൾ ഒറ്റയടിക്ക് ഈ ചടങ്ങിൽ പ്രകാശനം ചെയ്യപ്പെടുന്നു എന്നാണ് അറിയിപ്പ് കണ്ടത്. മലയാളത്തിലെ ഏതെങ്കിലുമൊരു എഴുത്തുകാരൻ 34 പുസ്തകങ്ങൾ ഒറ്റയടിക്ക് പ്രകാശനം ചെയ്യുന്നുണ്ടെങ്കിൽ അതൊരു ചരിത്രസംഭവം തന്നെയാണ്. പക്ഷേ കാരൂർ സോമൻ 34 പുസ്തകങ്ങൾ ഒറ്റയടിക്ക് പ്രകാശനം ചെയ്യുന്നുണ്ടെങ്കിൽ അതിനെ കാണേണ്ടത് സംശയത്തിൻ്റെ കണ്ണുകൾ കൊണ്ട് തന്നെയാണ്. അതെന്തുകൊണ്ടാണെന്ന് മന്ത്രിയുടേയും MLA യുടേയും അറിവിലേക്കായി ചുരുക്കത്തിൽ പറയാം.</p>
<p><a href="http://niraksharan.in/wp-content/uploads/2021/12/5.jpg"><img class="aligncenter wp-image-7770 size-full" src="http://niraksharan.in/wp-content/uploads/2021/12/5.jpg" alt="5" width="517" height="593" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2021/12/6.png"><img class="aligncenter wp-image-7771 size-full" src="http://niraksharan.in/wp-content/uploads/2021/12/6.png" alt="6" width="369" height="744" /></a></p>
<p>പ്രമുഖ എഴുത്തുകാരൻ സി. രാധാകൃഷ്ണൻ്റേത് അടക്കം പല എഴുത്തുകാരുടേയും ഓൺലൈൻ എഴുത്തുകാരുടേയും പത്രപ്രവർത്തകരുടേയുമൊക്കെ നൂറുകണക്കിന് പേജുകൾ മോഷ്ടിച്ച് പല പല പുസ്തകങ്ങളിലാക്കി മാതൃഭൂമി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, പ്രഭാത് ബുക്ക് ഹൗസ് എന്നിങ്ങനെ പല പല പ്രസാധകർ വഴി പ്രസിദ്ധീകരിച്ച കേരളം കണ്ട ഏറ്റവും വലിയ സാഹിത്യചോരനാണ് കാരൂർ സോമൻ എന്ന തൂലികാ നാമത്തിൽ എഴുതുന്ന ഡാനിയൽ സാമുവൽ എന്നതാണ് രത്നച്ചുരുക്കം. (വിശദമായി അറിയാൻ <a href="http://niraksharan.in/?p=5702">ഈ ലിങ്ക് വഴി</a> പോകുക.)</p>
<p>രണ്ട് പുസ്തകങ്ങളിലായി 55ൽപ്പരം പേജുകളാണ് സോമൻ എൻ്റെ വെബ് സൈറ്റിൽ (ബ്ലോഗിൽ നിന്നല്ല) നിന്ന് കോപ്പിയടിച്ചത്. അക്കൂട്ടത്തിൽ 13 ഇടങ്ങളിൽ എൻ്റെ ഭാര്യയുടേയും മകളുടേയും പേരടക്കം സോമൻ കോപ്പിയടിക്കുകയും, അച്ചടിക്കുകയും ചെയ്തു. (പുസ്തകത്തിലെ ആ പേജുകൾ ചേർക്കുന്നു)</p>
<p><a href="http://niraksharan.in/wp-content/uploads/2021/12/7.jpg"><img class="alignnone size-full wp-image-7767" src="http://niraksharan.in/wp-content/uploads/2021/12/7.jpg" alt="7" width="1966" height="834" /></a></p>
<p>പുസ്തകത്തിൻ്റെ പേർ ‘സ്പെയിൻ &#8211; കാളപ്പോരിൻ്റെ നാട്ടിൽ‘. പ്രസാധകർ മാതൃഭൂമി. പുസ്തകത്തിൽ കോപ്പിയടി നടന്നിട്ടുണ്ടെന്ന് ബോദ്ധ്യമായ മാതൃഭൂമി പുസ്തകം പിൻവലിക്കുകയും അക്കാര്യം അറിയിച്ച് എനിക്ക് കത്തയക്കുകയും ചെയ്തു. (കത്തിൻ്റെ കോപ്പി മന്ത്രിയുടേയും MLA യുടേയും അറിവിലേക്കായി ചേർക്കുന്നു.)</p>
<p><a href="http://niraksharan.in/wp-content/uploads/2021/12/3.png"><img class="aligncenter wp-image-7764 " src="http://niraksharan.in/wp-content/uploads/2021/12/3.png" alt="3" width="528" height="749" /></a></p>
<p>ഈ സാഹിത്യചോരണ വിഷയത്തിൽ ഹൈക്കോടതിയടക്കം പല പല കോടതി കോടതികളിലായി 13 കേസുകളാണുള്ളത്. 38ൽ അധികം പേർ സോമൻ്റെ ഈ കോപ്പിയടി മാമാങ്കത്തിൽ ഇരകളായെങ്കിലും എൻ്റെയൊപ്പം കേസുമായി മുന്നോട്ട് പോകുന്നത് സുരേഷ് നെല്ലിക്കോടും വിനീത് എടത്തിലും മാത്രമാണ്. സുരേഷിൻ്റെ ഭാര്യ സുജയുടെ പേരും അതുപോലെ തന്നെ മോഷ്ടിച്ചാണ് കാരൂർ സോമൻ പുസ്തകമാക്കിയത്.</p>
<p>കാരൂർ സോമനെ ഞാൻ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നു എന്ന് പറഞ്ഞ് എനിക്കെതിരെ മാവേലിക്കര ഡിവിഷൻ ബെഞ്ചിൽ സോമൻ നൽകിയ 5 ലക്ഷം രൂപയുടെ മാനനഷ്ടക്കേസാണ് മേൽപ്പറഞ്ഞ 13 കേസുകളിൽ ഒന്ന്. ഞാൻ നടത്തുന്ന കേസുകൾ മുന്നോട്ട് നീങ്ങണമെങ്കിൽ, സോമനോടും പ്രസാധകരോടും ആവശ്യപ്പെട്ടിരിക്കുന്ന നഷ്ടപരിഹാരത്തിൻ്റെ 10% തുക കോടതിയിൽ കെട്ടി വെക്കേണ്ടതുണ്ട്. അങ്ങനെ കെട്ടിവെച്ചിരിക്കുന്ന തുക മാത്രം 5 ലക്ഷത്തിന് മുകളിലാണ്. ബാക്കി 90% എത്ര വരുമെന്ന് കണക്കറിയുന്നവർ കൂട്ടിയെടുത്തോളൂ. ഇത്രയും കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ എന്നെ അറിയുന്ന പലർക്കും ബോദ്ധ്യമുള്ള കാര്യമാണെങ്കിലും മന്ത്രിയുടേയും MLA യുടേയും അറിവിലേക്ക് വേണ്ടിയാണ് ചുരുക്കത്തിൽ ഇത്രയും സൂചിപ്പിച്ചത്.</p>
<p>സാഹിത്യചോരണം, ഇന്ത്യൻ കോപ്പി റൈറ്റ് ആക്റ്റ്, കേരളത്തിൽ നടന്നതും പിടിക്കപ്പെട്ടതുമായ പ്രമാദമായ കോപ്പിയടികൾ എന്നിങ്ങനെ&#8230;.. കാരൂർ സോമൻ്റെ കോപ്പിയടിയുടെ ചുവട് പിടിച്ച് കാര്യങ്ങളെല്ലാം വിശദമായിത്തന്നെ ഒരു പുസ്തകമാക്കി ഞാൻ പ്രസിദ്ധീകരിക്കുന്നുണ്ട്. കേസുകളൊക്കെ അവസാനിച്ചതിന് ശേഷം ആ പുസ്തകം അച്ചടിച്ചിറക്കി കാരൂർ സോമനെക്കൊണ്ട് തന്നെ പ്രകാശനം ചെയ്യിപ്പിക്കണമെന്നാണ് ആഗ്രഹം. അത് ചെയ്യാൻ മലയാളത്തിൽ അദ്ദേഹത്തേക്കാൾ യോഗ്യനായി മറ്റാരുമില്ല. അന്നുവരേയ്ക്ക് അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.</p>
<p>ചില അറിയിപ്പുകൾ കൂടെ ഇക്കൂട്ടത്തിൽ ഉണ്ട്.</p>
<p><strong>അറിയിപ്പ് 1:-</strong> തീരെ പ്രശസ്തനല്ലാത്ത കാരൂർ സോമൻ എന്ന ഒരാളെപ്പറ്റി സ്ഥിരമായി സോഷ്യൽ മീഡിയയിൽ എഴുതി ഞാൻ അദ്ദേഹത്തെ പ്രശസ്തനാക്കുന്നു എന്ന പരാതിയും ആക്ഷേപയും പല കോണിൽ നിന്നും ഉണ്ടായിട്ടുണ്ട്. അവരോട് പറയാനുള്ളത്. ലക്ഷക്കണക്കിന് തുക കോടതിയിൽ കെട്ടിവെച്ച് കാരൂർ സോമനേയും അതുപോലുള്ള സാഹിത്യ ചോരന്മാരേയും കെട്ടുകെട്ടിക്കുന്നതിന് വേണ്ടി ഞാൻ നടത്തുന്ന കുരിശുയുദ്ധമാണിത്. പകർപ്പവകാശ നിയമം ശക്തിപ്പെട്ടാൽ അത് എല്ലാവർക്കും ഒരുപോലെ ഗുണം ചെയ്യുന്ന കാര്യമാണ്. മിണ്ടാതിരുന്ന് കേസ് നടത്തി എല്ലാം കഴിഞ്ഞിട്ട് കാര്യങ്ങൾ നാട്ടാരെ അ റിയിക്കുക എന്നതല്ല എൻ്റെ തീരുമാനം. നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു. പക്ഷേ, അക്ഷരങ്ങൾ മോഷണം പോയത് എൻ്റേതാണ്. ആ അക്ഷരങ്ങൾക്ക് വേണ്ടി പണം മുടക്കി നിയമയുദ്ധം നടത്തുന്നത് ഞാനാണ്. ആയതിനാൾ നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നിണ്ടെങ്കിലും ആ അഭിപ്രായ പ്രകാരം കാര്യങ്ങൾ നടത്താൻ സാദ്ധ്യമല്ല. തീരുമാനം എൻ്റേതാണ്. അതിൻ്റെ പേരിൽ സോമൻ പ്രശസ്തനാകുന്നെങ്കിൽ ആയിക്കോട്ടെ. ഞാൻ പ്രശസ്തനായ വ്യക്തിയല്ല. എന്നെ അറിയുന്ന അത്രയും പേർ ഒരു മോഷ്ടാവെന്ന നിലയ്ക്ക് കാരൂർ സോമനേയും അറിയുന്നതിൽ ഒരു തെറ്റുമില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു. നിങ്ങളുടെ സൃഷ്ടികൾ മോഷണം പോകുമ്പോൾ എൻ്റെ ശരികൾ ചിലപ്പോൾ നിങ്ങൾക്കും ശരിയാകാൻ സാദ്ധ്യതയുണ്ട്. അങ്ങനെ മോഷണം പോകാതിരിക്കട്ടെ എന്നുതന്നെ ആശംസിക്കുന്നു. അതത്ര നല്ല അനുഭവമല്ല എന്നതുതന്നെ കാരണം.</p>
<p><strong>അറിയിപ്പ് 2:-</strong> ഈ അറിയിപ്പ് കാരൂർ സോമനോടാണ്. ഞാൻ സോഷ്യൽ മീഡിയയിലൂടെ കാരൂർ സോമനെ അപകീർത്തിപ്പെടുത്തുന്നു എന്ന് പറഞ്ഞാണല്ലോ സോമൻ എനിക്കെതിരെ 5 ലക്ഷം രൂപയുടെ മാനനഷ്ടക്കേസ് കൊടുത്തിരിക്കുന്നത്. മോഷ്ടാവിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനും വേണ്ടും വലിയ മനസ്സൊന്നും എനിക്കില്ല. കള്ളനെ, പുരപ്പുറത്ത് കയറി നിന്ന് കള്ളൻ കള്ളൻ എന്നുതന്നെ വിളിച്ച് കൂവും. ആയതിനാൽ, ഈ പോസ്റ്റ് കൂടെ ചേർത്ത് ഒരു മാനനഷ്ടക്കേസ് കൂടെ സോമൻ നൽകണം. 13 കേസ് എന്നുള്ളത് 14 കേസായാലും എനിക്കൊരു വ്യത്യാസവും വരാനില്ല. ആകെ നനഞ്ഞാൽ കുളിരില്ല സോമൻ.</p>
<p><strong>അറിയിപ്പ് 3:-</strong> സോമന് ലണ്ടൻ മലയാളി കൗൺസിൽ വക 25,000 രൂപയുടെ എന്തോ അവാർഡ് മന്ത്രി നൽകുന്നതായി വാർത്ത കണ്ടു. ഇതേതാണ് സംഘടനയെന്നും എന്തിൻ്റെ പേരിലാണ് അവാർഡ് എന്നും അറിയാൻ ഇത് വായിച്ചവരിൽ ചിലർക്കെങ്കിലും ആകാംക്ഷയും താൽപ്പര്യവും ഉണ്ടായേക്കാം. ലണ്ടനിലുള്ള എനിക്കറിയുന്ന സാഹിത്യസാംസ്ക്കാരിക സുഹൃത്തുക്കളോടെല്ലാം ഞാൻ അന്വേഷിച്ചപ്പോൾ കിട്ടിയ വിവരങ്ങൾ രസകരം. പലർക്കും അങ്ങനെയൊരു സംഘടനയെപ്പറ്റി അറിയില്ല. കൃത്യമായി അറിയുന്നവർ നൽകിയ വിവരമനുസരിച്ച് കാരൂർ സോമനും അദ്ദേഹത്തിൻ്റെ ചില ഉറ്റ സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച കടലാസ് സംഘടന മാത്രമാണിത്. ബാക്കി ഞാൻ പറയണ്ടല്ലോ ? ഞാൻ പറയുന്നത് മുഖവിലയ്ക്ക് എടുക്കേണ്ടതില്ല. ഈ സംഘടന എന്ന് തുടങ്ങി. ഇതുവരെ ആർക്കൊക്കെ സാഹിത്യ അവാർഡുകൾ നൽകി എന്നൊക്കെ അന്വേഷിക്കാനും മനസ്സിലാക്കാനും വിരൽത്തുമ്പിൽ ലോകം തൂങ്ങിയാടുന്ന ഇക്കാലത്ത് യാതൊരു ബുദ്ധിമുട്ടുമില്ല. അന്വേഷണം നിങ്ങൾ തന്നെ നടത്തൂ.</p>
<p><strong>അറിയിപ്പ് 4:-</strong> <span style="color: #0000ff;">‘കാരൂർ സോമന് ഒരു അബദ്ധം പറ്റിയെന്ന് വെച്ച് ആയുഷ്ക്കാലം മുഴുവൻ അയാളെയിങ്ങനെ അധിക്ഷേപിക്കാനാണോ ഭാവം ? ‘</span> എന്നാണ് സോമന് ഇപ്പോഴും ചൂട്ടുപിടിക്കുന്ന സുഹൃത്തുക്കൾ പലപ്പോഴും എനിക്കെതിരെ തൊടുത്ത ഒരു ചോദ്യം. സോമന് അബദ്ധം പറ്റിയെന്ന് നിങ്ങൾ പറഞ്ഞാൽപ്പോരല്ലോ സുഹൃത്തുക്കളേ. സോമൻ അക്കാര്യം ഇതുവരെ സമ്മതിച്ചിട്ടില്ലല്ലോ ? ആദ്യം സോമൻ മോഷണക്കുറ്റം ഏൽക്കട്ടെ. എന്നിട്ടാകാം എൻ്റെ വായ മൂടുന്നത്. സോമനെക്കൊണ്ട് കുറ്റം ഏറ്റ് പറയിപ്പിക്കാൻ നിങ്ങൾക്കാവുന്നില്ലെങ്കിൽ നിങ്ങളാണ് വായ മൂടിയിരിക്കേണ്ടത്, ഞാനല്ല. സോമൻ്റെ സാഹിത്യചോരണത്തിന് എതിരെയുള്ള പോരാട്ടം, എൻ്റെ മുഴുവൻ സ്വത്തുവകകൾ വിറ്റുപെറുക്കി സുപ്രീം കോടതി വരെ പോയിട്ടായാലും ഞാൻ നടത്തിയിരിക്കും. പിന്നെ നിങ്ങൾക്കുള്ള ഏകരക്ഷാമാർഗ്ഗം എന്നെ തീർത്തുകളയുക എന്നതാണ്. എന്നാലും കേസുകൾ മുന്നോട്ട് പോകും. അതിനൊക്കെ ഇക്കാലത്ത് വകുപ്പും വഴിയുമുണ്ട് ഹേ. ഞാൻ സ്വയമേവ തട്ടിപ്പോയാലും, എന്നെ നിങ്ങൾ തട്ടിക്കളഞ്ഞാലും, കേസ് തീർപ്പായി സോമനെതിരെയുള്ള വിധി കേൾക്കാൻ, അദ്ദേഹം ആരോഗ്യവാനായി ഉണ്ടാകണേ എന്ന് മാത്രമേ എനിക്കാഗ്രഹമുള്ളൂ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7759" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7759</wfw:commentRss>
		<slash:comments>3</slash:comments>
		</item>
		<item>
		<title> സോമനടി കേസ് അപ്ഡേറ്റ്</title>
		<link>http://niraksharan.in/?p=7401</link>
		<comments>http://niraksharan.in/?p=7401#comments</comments>
		<pubDate>Sat, 03 Oct 2020 19:59:34 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[നിയമം]]></category>
		<category><![CDATA[സാഹിത്യം]]></category>
		<category><![CDATA[സാഹിത്യചോരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7401</guid>
		<description><![CDATA[സോമനടി വിഷയത്തിൽ മാതൃഭൂമിക്ക് എതിരെ എന്നതുപോലെ ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന് എതിരേയും കേസ് കൊടുത്തിരുന്നു. &#8216;ഫ്രാൻസ് &#8211; കാൽപ്പനികതയുടെ കവാടം&#8217; എന്ന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകത്തിലും കാരൂർ സോമൻ എന്റെ യാത്രാവിവരണങ്ങൾ കോപ്പിയടിച്ചിരുന്നു. സുരേഷ് നെല്ലിക്കോടിന്റെ Suresh Nellikode യാത്രാവിവരണം കോപ്പിയടിച്ചതും ഇതേ പുസ്തകത്തിലാണ്. എന്റെ കേസുകൾ തള്ളണമെന്ന് (quash) ആവശ്യപ്പെട്ട് മാതൃഭൂമിയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആ ഹർജി ഹൈക്കോടതി തള്ളിയിരിക്കുന്നു. ഇതേ അനുകൂല നടപടി തന്നെ മാതൃഭൂമിയുടെ ക്വാഷ് ഹർജിയിലും ഉണ്ടാകുമെന്ന് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7401" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2020/10/3331.jpg"><img class="aligncenter wp-image-7402" src="http://niraksharan.in/wp-content/uploads/2020/10/3331.jpg" alt="333" width="485" height="485" /></a><br />
<a href="http://niraksharan.in/?p=5702%20See less"><strong><span style="font-size: xx-large;">സോ</span></strong>മനടി വിഷയത്തിൽ</a> മാതൃഭൂമിക്ക് എതിരെ എന്നതുപോലെ ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന് എതിരേയും കേസ് കൊടുത്തിരുന്നു. &#8216;ഫ്രാൻസ് &#8211; കാൽപ്പനികതയുടെ കവാടം&#8217; എന്ന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകത്തിലും <a href="https://www.facebook.com/karoorsoman.soman">കാരൂർ സോമൻ</a> എന്റെ യാത്രാവിവരണങ്ങൾ കോപ്പിയടിച്ചിരുന്നു. സുരേഷ് നെല്ലിക്കോടിന്റെ Suresh Nellikode യാത്രാവിവരണം കോപ്പിയടിച്ചതും ഇതേ പുസ്തകത്തിലാണ്.</p>
<p>എന്റെ കേസുകൾ തള്ളണമെന്ന് (quash) ആവശ്യപ്പെട്ട് മാതൃഭൂമിയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആ ഹർജി ഹൈക്കോടതി തള്ളിയിരിക്കുന്നു. ഇതേ അനുകൂല നടപടി തന്നെ മാതൃഭൂമിയുടെ ക്വാഷ് ഹർജിയിലും ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്.</p>
<p>സന്തോഷിക്കാനോ ആഘോഷിക്കാനോ സമയമായിട്ടില്ലെന്നറിയാം. വാദങ്ങളും പ്രതിവാദങ്ങളും നീട്ടിവെക്കലുമൊക്കെയായി ഒരുപാട് ദൂരം ഇനിയും താണ്ടാനുണ്ട്.</p>
<p>ഇത്രയും നാളുകൾക്ക് ശേഷം പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്, കോടതിയിൽ നിന്ന് ഒരു അനുകൂല നിലപാടെങ്കിലും ഉണ്ടായി എന്ന ആശ്വാസം തീർച്ചയായും ഉണ്ട്.</p>
<p>കേസിൽ ഒപ്പം നിൽക്കുന്ന സുരേഷിനും വിനീതിനും Vineeth Edathil സജി തോമസിനും Saji Thomas എന്നതുപോലെ മാനസ്സികമായി ചേർന്ന് നിൽക്കുന്ന എല്ലാ ഓൺലൈൻ/ഓഫ്‌ലൈൻ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7401" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7401</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
