<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; പ്രളയം 2018</title>
	<atom:link href="http://niraksharan.in/?cat=92&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Thu, 20 Nov 2025 06:08:07 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> ചേക്കുട്ടി</title>
		<link>http://niraksharan.in/?p=6089</link>
		<comments>http://niraksharan.in/?p=6089#comments</comments>
		<pubDate>Thu, 13 Sep 2018 03:51:33 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പ്രളയം 2018]]></category>

		<guid isPermaLink="false">http://niraksharan.in/?p=6089</guid>
		<description><![CDATA[പ്രളയബാധിതരെ കൈപിടിച്ച് കരകയറ്റാൻ ഉടലെടുത്ത ഏറ്റവും മനോഹരവും ഗംഭീരവുമായ ആശയവും മുന്നേറ്റവുമേതെന്ന് ചോദിച്ചാ‍ൽ, എന്റെ സുഹൃത്തുക്കളായ ഗോപിയും ലക്ഷ്മിയും ചേർന്ന് ആവിഷ്ക്കരിച്ച ‘ചേക്കുട്ടി‘ എന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. പ്രളയജലത്തിൽ നശിച്ചില്ലാതായി ഒഴിവാക്കുകയല്ലാതെ മറ്റ് മാർഗ്ഗമൊന്നുമില്ലാതെ കൂട്ടിയിട്ടിരുന്ന ചേന്ദമംഗലം കൈത്തറി ഗ്രാമത്തിലെ ചെളിപുരണ്ട തുണിത്തരങ്ങളിൽ നിന്ന് ചേക്കുട്ടി എന്ന ആശയം വികസിപ്പിച്ചെടുത്ത ലക്ഷ്മിക്കും ഗോപിയ്ക്കും അഭിനന്ദനങ്ങൾ !! ആ തുണിത്തരങ്ങൾ അഴുക്ക് കളഞ്ഞ് ബ്ലീച്ച് ചെയ്ത് അണുവിമുക്തമാക്കിയാണ് ചേക്കുട്ടിപ്പാവകളെ ഉണ്ടാക്കുന്നത്. ചേറിനെ അതിജീവിച്ച കുട്ടി. ചേറിൽ നിന്ന് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6089" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2018/09/Small.jpeg"><img class="alignnone size-full wp-image-6090" src="http://niraksharan.in/wp-content/uploads/2018/09/Small.jpeg" alt="Small" width="1033" height="599" /></a></p>
<p style="text-align: left;"><b style="color: #222222;"><span style="font-size: xx-large;">പ്ര</span></b>ളയബാധിതരെ കൈപിടിച്ച് കരകയറ്റാൻ ഉടലെടുത്ത ഏറ്റവും മനോഹരവും ഗംഭീരവുമായ ആശയവും മുന്നേറ്റവുമേതെന്ന് ചോദിച്ചാ‍ൽ, എന്റെ സുഹൃത്തുക്കളായ <a href="https://www.facebook.com/meowparay">ഗോപിയും</a> <a href="https://www.facebook.com/lakshmi.menon.9699">ലക്ഷ്മിയും</a> ചേർന്ന് ആവിഷ്ക്കരിച്ച ‘ചേക്കുട്ടി‘ എന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല.</p>
<p>പ്രളയജലത്തിൽ നശിച്ചില്ലാതായി ഒഴിവാക്കുകയല്ലാതെ മറ്റ് മാർഗ്ഗമൊന്നുമില്ലാതെ കൂട്ടിയിട്ടിരുന്ന ചേന്ദമംഗലം കൈത്തറി ഗ്രാമത്തിലെ ചെളിപുരണ്ട തുണിത്തരങ്ങളിൽ നിന്ന് ചേക്കുട്ടി എന്ന ആശയം വികസിപ്പിച്ചെടുത്ത ലക്ഷ്മിക്കും ഗോപിയ്ക്കും അഭിനന്ദനങ്ങൾ !! ആ തുണിത്തരങ്ങൾ അഴുക്ക് കളഞ്ഞ് ബ്ലീച്ച് ചെയ്ത് അണുവിമുക്തമാക്കിയാണ് ചേക്കുട്ടിപ്പാവകളെ ഉണ്ടാക്കുന്നത്.</p>
<p>ചേറിനെ അതിജീവിച്ച കുട്ടി.<br />
ചേറിൽ നിന്ന് തുന്നിക്കൂട്ടിയെടുത്ത കുട്ടി.<br />
ചേന്ദമംഗലത്തെ കുട്ടി.<br />
&#8230;&#8230;&#8230; അതാണ് ചേക്കുട്ടി</p>
<p>25 രൂപയാണ് ഒരു ചേക്കുട്ടിപ്പാവയുടെ വില. 1500 രൂപ വില വരുന്ന ഒരു ചേന്ദമംഗലം കൈത്തറി സാരിയിൽ നിന്ന് 360 ചേക്കുട്ടിപ്പാവകളെയാണ് ഉണ്ടാക്കാൻ പറ്റുന്നത്. എന്നുവെച്ചാൽ 9000 രൂപ ഒരു സാരിയിൽ നിന്ന് സമ്പാദിക്കാനാകുന്നു. ഈ തുക, പ്രളയത്തിൽ മുങ്ങിയ ചേന്ദമംഗലം എന്ന കൈത്തറി ഗ്രാമത്തിന്റെ പുനർജീവനത്തിനായി ഉപയോഗിക്കാനാണ് പദ്ധതി. കേടായ തുണിത്തരങ്ങൾ മാലിന്യക്കൂമ്പാരത്തിലേക്ക് വരുന്നുമില്ല, കിട്ടുമായിരുന്ന തുകയുടെ ആറിരട്ടി സമ്പാദിക്കാനുമാകുന്നു. ഇങ്ങനെയാണ് ചേക്കുട്ടി എന്ന ആശയം മഹത്തരമാകുന്നത്. കൂടുതൽ വിവരങ്ങൾക്ക് <a href="https://chekutty.in">https://chekutty.in</a>/ ചേക്കുട്ടിയെ <a href="https://chekutty.in/product/chekutty/">ഓൺലൈൻ വഴി</a> വാങ്ങാനും സൌകര്യമുണ്ട്.</p>
<p>ഓരോ മലയാളിയും ഒരു ചേക്കുട്ടിയെ എങ്കിലും സ്വന്തമാക്കണം. ഒരുപക്ഷേ, നമ്മുടെ ആയുസ്സിൽ ഇനിയൊരിക്കലും നേരിടേണ്ടി വരാൻ സാദ്ധ്യതയില്ലാത്ത ഒരു ചരിത്രസംഭവത്തിന്റെ അടയാളവും ഓർമ്മയും കൂടെയാണ് ചേക്കുട്ടി. നമുക്കത് വാഹനങ്ങളിൽ തൂക്കാം, ബാഗുകളിൽ തൂക്കാം, ഷോകേസുകളുടെ ഭാഗമാക്കാം.</p>
<p><strong>വാൽക്കഷണം:-</strong> അടുത്ത ദിവസങ്ങളിൽ ഞാനും ചേക്കുട്ടിയുടെ നിർമ്മാണത്തിന്റെ ഭാഗമാകുന്നു. തുടർന്നുള്ള ദിവസങ്ങളിൽ എന്നെ കണ്ടുമുട്ടുന്നവർക്ക്, ഒരു ചേക്കുട്ടിയെ ഞാനെടുത്ത് നീട്ടിയെന്ന് വരാം. 25 രൂപ കരുതി വെക്കുക.</p>
<p>#KeralaFloods2018<br />
&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;<br />
ചേക്കുട്ടി വാർത്തകൾ</p>
<p>https://www.theweek.in/leisure/society/2018/09/11/chekutty-dolls-hope-for-flood-ravaged-kerala.html</p>
<p>https://www.facebook.com/News18Kerala/videos/1852833798169349/?fb_dtsg_ag=AdyhPV0qJHf06jUJLwCoKLRJqlH3XYWK8BaeGzWOdJhGXw%3AAdwfvH12P_2Wx9tETntvq7rsGO1emMhRUy4eRXCvvQR6Hw</p>
<p>https://www.thebetterindia.com/159224/kerala-floods-chendamangalam-chekutty-news/</p>
<p>https://www.facebook.com/CMOKerala/photos/a.1121419271234464/1966444340065282/?type=3&#038;theater</p>
<p>https://www.facebook.com/samayammalayalam/videos/242744796386467/</p>
<p>https://www.facebook.com/Tiya.Advik.chathamkulam/videos/1653547121408175/</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6089" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=6089</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ആസ്റ്റർ മെഡിസിറ്റി വന്ന വഴി മറക്കരുത്.</title>
		<link>http://niraksharan.in/?p=6073</link>
		<comments>http://niraksharan.in/?p=6073#comments</comments>
		<pubDate>Sat, 01 Sep 2018 17:02:09 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പ്രളയം 2018]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=6073</guid>
		<description><![CDATA[കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി എന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, പ്രളയദിനങ്ങളിൽ നടത്തിയ തയ്യാറെടുപ്പുകൾ, അതായത് അവരുടെ അശുപത്രിയിലെ അത്രയും രോഗികളുടേയും ജീവനക്കാരുടേയുമൊക്കെ കാര്യത്തിൽ അവർ കാണിച്ച ശുഷ്ക്കാന്തി, വെള്ളം കയറി വരുന്നതിന് മുന്നേ അത്രയും മനുഷ്യരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ യുദ്ധകാലാടിസ്ഥാനത്തിൽ കൈക്കൊണ്ട നടപടികളൊക്കെയും വിശദമായി എഴുതിപ്പിടിപ്പിച്ച് ഓൺലൈനായ ഓൺലൈൻ മുഴുവൻ കറങ്ങി നടക്കുന്നത് കണ്ടപ്പോൾ, ചുരുക്കത്തിൽ ചില കാര്യങ്ങൾ ആസ്റ്ററിനോട് സൂചിപ്പിക്കണമെന്നും ഓർമ്മിപ്പിക്കണമെന്നും തോന്നി. ആസ്റ്ററിന്റെ പ്രളയസംബന്ധിയായ അവകാശവാദങ്ങൾ ഒക്കെയും ശരിതന്നെ. അ‌ം‌ഗ്രേയിലുള്ള ആ സംഭവം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6073" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2018/09/AsterKochi.jpg"><img class="alignnone size-full wp-image-6074" src="http://niraksharan.in/wp-content/uploads/2018/09/AsterKochi.jpg" alt="AsterKochi" width="1037" height="466" /></a></p>
<p style="text-align: left;"><b style="color: #222222;"><span style="font-size: xx-large;">കൊ</span></b>ച്ചിയിലെ ആസ്റ്റർ മെഡിസിറ്റി എന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, പ്രളയദിനങ്ങളിൽ നടത്തിയ തയ്യാറെടുപ്പുകൾ, അതായത് അവരുടെ അശുപത്രിയിലെ അത്രയും രോഗികളുടേയും ജീവനക്കാരുടേയുമൊക്കെ കാര്യത്തിൽ അവർ കാണിച്ച ശുഷ്ക്കാന്തി, വെള്ളം കയറി വരുന്നതിന് മുന്നേ അത്രയും മനുഷ്യരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ യുദ്ധകാലാടിസ്ഥാനത്തിൽ കൈക്കൊണ്ട നടപടികളൊക്കെയും വിശദമായി എഴുതിപ്പിടിപ്പിച്ച് ഓൺലൈനായ ഓൺലൈൻ മുഴുവൻ കറങ്ങി നടക്കുന്നത് കണ്ടപ്പോൾ, ചുരുക്കത്തിൽ ചില കാര്യങ്ങൾ ആസ്റ്ററിനോട് സൂചിപ്പിക്കണമെന്നും ഓർമ്മിപ്പിക്കണമെന്നും തോന്നി.</p>
<p>ആസ്റ്ററിന്റെ പ്രളയസംബന്ധിയായ അവകാശവാദങ്ങൾ ഒക്കെയും ശരിതന്നെ. അ‌ം‌ഗ്രേയിലുള്ള ആ സംഭവം ഈ പോസ്റ്റിനടിയിൽ അതേ ഭാഷയിൽ ചേർത്തിട്ടുണ്ട്. ഇനിയും കാണാത്ത പൊതുജനങ്ങളുണ്ടെങ്കിൽ കാണട്ടെ, വായിക്കട്ടെ.</p>
<p>നിങ്ങൾ പറഞ്ഞത് പ്രകാരം നിങ്ങൾ കേമന്മാർ തന്നെ. ഭാവിയിൽ ഇനിയൊരു പ്രളയം ഉണ്ടായാലും നിങ്ങളുടെ ആശുപത്രി സുരക്ഷിതമാണെന്നുള്ള മാർക്കറ്റിങ്ങ് കൂടെ ഇതിലൂടെ നിങ്ങൾ സ്ഥാപിച്ചെടുത്തു. കൊള്ളാം. നല്ലത് തന്നെ. ഒരു ആശുപത്രിയാകുമ്പോൾ അവശ്യം വേണ്ട കരുതൽ തന്നെ.</p>
<p>പക്ഷേ, അതിന്റെ ഏറ്റവും ഒടുവിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യം മാത്രമാണ് അലോസരമുണ്ടാക്കുന്നത്. അതിങ്ങനെയാണ്&#8230;&#8230;</p>
<p><strong>Entire Hospital evacuated before water gushed into the premises and bunkers. Cannot help wondering why a state govt, with bigger and stronger system, failed to make a better evacuation action, with Central Govt forces and institutional support!</strong></p>
<p>എന്നുവെച്ചാൽ,&#8230; വെള്ളം കയറുന്നതിന് ഏറെ മുൻപ് തന്നെ ആസ്റ്റർ മെഡിസിറ്റി പോലുള്ള ഒരു സ്ഥാപനത്തിന് അവിടെയുള്ളവരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ കഴിഞ്ഞെങ്കിൽ,&#8230; ആസ്റ്ററിനേക്കാൾ വലുതും ശക്തവുമായ, അതായത്, കേന്ദ്രസർക്കാർ സേന അടക്കമുള്ളവരുടെ പിന്തുണയും സംവിധാനവുമുള്ള കേരള സർക്കാർ, കൂടുതൽ ഫലപ്രദമായ ഒഴിപ്പിക്കൽ നടത്തുന്ന കാര്യത്തിൽ എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് ആസ്റ്ററിന് അത്ഭുതം കൂറാതിരിക്കാൻ പറ്റുന്നില്ല പോലും !!!!!</p>
<p>ആസ്റ്ററുകാരാ&#8230; ദേ&#8230; ഒന്നിങ്ങട്ട്&#8230;ഇങ്ങട്ട് നോക്ക്യേ&#8230;.</p>
<p>ഒരു കാര്യം ആസ്റ്ററുകാരൻ ഓർക്കണം. സർക്കാറും അതിന്റെ സംവിധാനവുമൊക്കെ എണ്ണയിട്ട യന്ത്രം പോലെ കറയറ്റ പ്രവർത്തനമാണ് കാലാകാലങ്ങളായി കാഴ്ച്ച വെച്ചിരുന്നതെങ്കിൽ,&#8230;</p>
<p><strong>1)</strong> നിങ്ങളുടെ ഇപ്പറഞ്ഞ ആസ്റ്ററുണ്ടല്ലോ, അത് ആ പ്രദേശത്തങ്ങനെ ഒരു കോൺക്രീറ്റ് കാടായി ഉയർന്ന് വരില്ലായിരുന്നു.</p>
<p><strong>2)</strong> ആ പ്രദേശത്തുള്ള മുഴുവൻ കണ്ടൽക്കാടുകളും വെട്ടിനിരത്താൻ നിങ്ങൾക്ക് പറ്റില്ലായിരുന്നു.</p>
<p><strong>3)</strong> സകല തീരദേശനിയമങ്ങളേയും കാറ്റിൽ‌പ്പറത്തി അങ്ങനൊരു കെട്ടിടത്തിന് വേണ്ടി ഒരു തറക്കല്ല് പോലും ആ ഭൂമിയിൽ കുഴിച്ചിടാൻ നിങ്ങൾക്ക് പറ്റുമായിരുന്നില്ല.</p>
<p><strong>4)</strong> ഒരു പൈല് പോലും ആ ചതുപ്പിൽ അടിച്ചിറക്കാൻ നിങ്ങൾക്ക് കഴിയുമായിരുന്നില്ല.</p>
<p><strong>5)</strong> ഏക്കറ് കണക്കിന് സ്ഥലം ആ പരിസ്ഥിതി ലോല പ്രദേശത്ത് കായലിലേക്ക് മണ്ണിട്ട് നികത്തി കൈയ്യേറാൻ നിങ്ങൾക്കാകുമായിരുന്നില്ല.</p>
<p><strong>6)</strong> ഇടത് വലത് പാർട്ടിക്കാരെ എല്ലാത്തിനേം കറൻസി നോട്ടിന്റെ മഞ്ഞളിപ്പിൽ വിലയ്ക്ക് വാങ്ങി കാര്യങ്ങൾ എളുപ്പമാക്കാൻ നിങ്ങൾക്കാകുമായിരുന്നില്ല.</p>
<p><strong>7)</strong> ചുറ്റുമുള്ള മറ്റ് പ്രദേശങ്ങളിൽ നിന്ന് വെള്ളം ഒഴിഞ്ഞ് പോകേണ്ടത് കായലിന് അരികിൽ നിൽക്കുന്ന, പണമെറിഞ്ഞ് നിങ്ങൾ വെട്ടിപ്പിടിച്ച ആ അനധികൃത ഭൂമിയിലൂടെയാണ്. അത് മണ്ണിട്ട് ഒരാൾപ്പൊക്കത്തിലധികം ഉയർത്തിയപ്പോൾ ചുറ്റുപാടുമുള്ളവന്റെ പുരയിടത്തിൽ മുഴുവൻ വെള്ളക്കെട്ടുണ്ടാകുന്ന സാഹചര്യമാണുണ്ടായത്.</p>
<p>എന്നിട്ടിപ്പോൾ ഒരു വെള്ളപ്പൊക്കമുണ്ടായപ്പോൾ, നിങ്ങളുടെയൊക്കെ പണക്കൊഴുപ്പിൽ സർക്കാറ് സംവിധാനങ്ങളെ മുഴുവൻ തകിടം മറിച്ച് പടുതുയർത്തിയ കോൺക്രീറ്റ് കാടിന്റെ മേന്മ പറയുന്നതും പോരാഞ്ഞിട്ട് നിങ്ങളുടെയൊക്കെ തോന്ന്യാസത്തിന് കുടപിടിച്ച സർക്കാറിന് കാര്യപ്രാപ്തിയില്ലെന്ന് പരിതപിക്കുന്നോ അശ്ലീകരങ്ങളേ?</p>
<p>കഴിഞ്ഞ സർക്കാറുകളുടെ കാര്യമൊക്കെ വിട്. ഇനിയങ്ങോട്ട് കേരളത്തിൽ ഉണ്ടായേക്കാവുന്ന ഏതെങ്കിലും ഒരു സർക്കാറിന് കാര്യപ്രാപ്തിയുണ്ടെങ്കിൽ, പഴയതും പുതിയതുമായ കടലാസുകളും ഭൂരേഖകളും ഗൂഗിൾ മാപ്പും ഒക്കെ നിരത്തി പുഷ്പം പോലെ തെളിയിച്ച്, ഇടിച്ച് നിരത്താൻ പോന്ന കോൺക്രീറ്റ് കൂടാരം മാത്രമേ പുംഗവന്മാരേ നിങ്ങളെല്ലാം കൂടെ അവിടെ കെട്ടിപ്പൊക്കിയിട്ടുള്ളൂ.</p>
<p>അതുകൊണ്ട് ഇമ്മാതിരി ഗീർവാണവും കുറ്റപ്പെടുത്തലുകളും പടച്ചിറക്കുമ്പോൾ സ്വന്തം അസ്തിത്വം എന്താണെന്ന് രണ്ടുവട്ടം ആലോചിക്കുന്നത് നന്നായിരിക്കും. എത്രവലിയ ചികിത്സ അവിടെ കൊടുത്താലും, എത്ര വലിയ സുരക്ഷാ ഒഴിപ്പിക്കൽ കാര്യക്ഷമമായി നടത്തിയാലും, അനധികൃതമായി പടുത്തുയർത്തിയ ഒരു സ്ഥാപനം തന്നെയാണ് അതെന്ന് ഊണിലും ഉറക്കത്തിലും നല്ല ഓർമ്മവേണം. അടുത്ത വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ, വീമ്പിളക്കാതെ മുരടനക്കാതെ ഒഴിപ്പിക്കൽ പരിപാടി മാത്രം നടത്തിയാൽ പോതും. പറഞ്ഞത് മൊത്തം മനസ്സിലായിക്കാണുമല്ലോ?</p>
<p><strong>വാൽക്കഷണം:-</strong> ഇക്കഥകളൊന്നും അറിയാത്ത അയ്യോ പാവം ജനങ്ങളുണ്ടെങ്കിൽ അവർക്ക് വേണ്ടിക്കൂടെയാണ് ഇങ്ങനൊരു കുറിപ്പ്. അല്ലെങ്കിൽ 50 കൊല്ലം കഴിഞ്ഞ് കേരളചരിത്രം പരിശോധിക്കുമ്പോൾ ആസ്റ്റർ മെഡിസിറ്റിക്ക് ഒരു മാലാഖ പരിവേഷം മാത്രമേ കണ്ടെന്ന് വരൂ. അതത്ര ശരിയായ നടപടിയല്ലല്ലോ. ഭരണത്തേയും ഭരണകർത്താക്കളേയും നിയമങ്ങളേയും ഉദ്യോഗസ്ഥരേയും പാർട്ടിക്കാരേയും ഒക്കെ നോട്ടുകെട്ടുകൾ കൊണ്ട് തുലാഭാരം നടത്തി കാര്യം സാധിച്ച കഥകൾ കൂടെ തെളിഞ്ഞ് കത്തിനിൽക്കണ്ടേ എല്ലാക്കാലവും?</p>
<p><span style="color: #0000ff;">&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;</span><br />
<span style="color: #0000ff;"> ഇനി ആസ്റ്റർ ഒഴിപ്പിക്കൽ ഗീർവാണം വേണമെങ്കിൽ താഴെ വായിക്കാം.</span><br />
<span style="color: #0000ff;"> &#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;</span></p>
<p>ASTER MEDI CITY, Vallarpadam experiment poses a question mark on Govt of Kerala !</p>
<p>This is how Aster medicity management tackled the situation created by ourselves.</p>
<p>On receiving news of the possibility Idukki dam shutter opening, in mid July 2018, the foresight of the Hospital admin got kindled,they immediately met,</p>
<p>a) Engineering division was asked to observe round the clock, the flow of River Periyar between Cheranalloor and Kothadu.</p>
<p>b) They submitted application in writing with many other big Hospitals to accommodate patients on an emergency basis on war footing.</p>
<p>c) On the day of the first shutter of Idukki dam being opened, an additional diesel generator and a water pumping motor were procured and installed</p>
<p>d) Drinking water and diesel were stored much more than needed.</p>
<p>e) Arrangement was made to observe water level of the River Periyar flowing nearby, every hour.</p>
<p>f) On 15th August 2018 morning onward , it was observed that water level is rising with alarming speed.</p>
<p>g) Around evening of 15/08/18 , it was confirmed that the other distant Hospitals with whom correspondence was initiated on 01/08/18, that they have enough intensive care units , wards and facilities to accommodate Aster&#8217;s patients ( 348 persons including 110 ones who were in extremely critical health condition )</p>
<p>h) Ambulance service with ventilator facility was arranged to evacuate the patients , Air ambulance too was arranged.</p>
<p>i ) All senior staff and other personnel were instructed to stay at the Hospital on 15th August night and on 16th August.</p>
<p>j) The news of opening all shutters at all dams , made observation of water level for every 15 minutes.</p>
<p>k) It was arranged to devise graph of water level of the river from midnight of 15/08/18.</p>
<p>l) Orange alert was declared at Hospital at 5 AM on 16/08/18.</p>
<p>m) It was arranged that within 15 minutes, Intensive Care patients to be evacuated.</p>
<p>n) At 7 AM on 16/08/18, entire leadership met for a final round before starting the operation , chaired by the Chief Operative Officer.</p>
<p>o) Trial run were done by dummy vehicles to and fro , the distant Hospitals with whom , the temporary evacuee system was arrived at, since 15/08/18 , to check and ascertain the road safety etc.</p>
<p>p) Shot cut routes were discovered to reach destination in shorter time.</p>
<p>q) The operation started with neo natal I.C.U ones, the new born and their Mothers.</p>
<p>r) Patients with ventilator support followed.</p>
<p>s) Each convoy had a medical doctor and nurses.</p>
<p>t) The ambulance service started at 8.30 AM on 16/08/18, at that time not even a bucket of water of River Periyar was in the premises.</p>
<p>u) The last patient shifted safely around 11 PM, 16/08/18, followed by buses full of Hospital staff, nursing orderlies, para medical staff etc , it was around midnight that water entered the underground bunkers, electric controls destroyed and power cut off.</p>
<p>Entire Hospital evacuated before water gushed into the premises and bunkers.</p>
<p>Cannot help wondering why a state govt, with bigger and stronger system, failed to make a better evacuation action, with Central Govt forces and institutional support !</p>
<p>#KeralaFloods2018</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6073" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=6073</wfw:commentRss>
		<slash:comments>1</slash:comments>
		</item>
		<item>
		<title> ഡാം തകർന്നാൽ മലയാളിക്ക് പുല്ലാണ് !</title>
		<link>http://niraksharan.in/?p=6081</link>
		<comments>http://niraksharan.in/?p=6081#comments</comments>
		<pubDate>Sat, 01 Sep 2018 11:29:56 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പ്രളയം 2018]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=6081</guid>
		<description><![CDATA[ഒരു ചീള് ഡാം പൊളിഞ്ഞ് വെള്ളം പൊങ്ങിയാൽ മലയാളിക്ക് പുല്ലാണ്, പുല്ല്. ഡാമുകൾക്കെന്തെങ്കിലും ജലദോഷം അഥവാ വന്നാൽത്തന്നെ ഞങ്ങള് പച്ചയും ഓറഞ്ചും ചുവപ്പും അലർട്ടുകൾ ഞങ്ങൾടെ സൗകര്യം പോലെ പുറപ്പെടുവിക്കും. ഒന്നോ രണ്ടോ ഷട്ടറ് തുറന്ന് ഇത്തിരി വെള്ളം പതപ്പിച്ച് വിടും. ഞങ്ങൾക്ക് സൗകര്യമുള്ളപ്പോൾ വീട്ടീന്ന് ഒഴിഞ്ഞ് പോകും. എല്ലാം കൈവിട്ട് പോകുമ്പോൾ, തീരദേശത്തു നിന്ന് ഞങ്ങൾടെ സ്വന്തം മത്സ്യബന്ധനസേന വള്ളങ്ങളുമായി പാഞ്ഞു വന്ന് മുതുക് ചവിട്ടുപടിയാക്കി രക്ഷിക്കും. നാസാദ്വാരങ്ങളിലേക്ക് വെള്ളം കയറാൻ പോകുന്ന അവസാന നിമിഷം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6081" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2018/09/88.jpg"><img class="alignnone size-full wp-image-6082" src="http://niraksharan.in/wp-content/uploads/2018/09/88.jpg" alt="88" width="733" height="960" /></a></p>
<p style="text-align: left;"><b style="color: #222222;"><span style="font-size: xx-large;">ഒ</span></b>രു ചീള് ഡാം പൊളിഞ്ഞ് വെള്ളം പൊങ്ങിയാൽ മലയാളിക്ക് പുല്ലാണ്, പുല്ല്.</p>
<p>ഡാമുകൾക്കെന്തെങ്കിലും ജലദോഷം അഥവാ വന്നാൽത്തന്നെ ഞങ്ങള് പച്ചയും ഓറഞ്ചും ചുവപ്പും അലർട്ടുകൾ ഞങ്ങൾടെ സൗകര്യം പോലെ പുറപ്പെടുവിക്കും. ഒന്നോ രണ്ടോ ഷട്ടറ് തുറന്ന് ഇത്തിരി വെള്ളം പതപ്പിച്ച് വിടും. ഞങ്ങൾക്ക് സൗകര്യമുള്ളപ്പോൾ വീട്ടീന്ന് ഒഴിഞ്ഞ് പോകും. എല്ലാം കൈവിട്ട് പോകുമ്പോൾ, തീരദേശത്തു നിന്ന് ഞങ്ങൾടെ സ്വന്തം മത്സ്യബന്ധനസേന വള്ളങ്ങളുമായി പാഞ്ഞു വന്ന് മുതുക് ചവിട്ടുപടിയാക്കി രക്ഷിക്കും. നാസാദ്വാരങ്ങളിലേക്ക് വെള്ളം കയറാൻ പോകുന്ന അവസാന നിമിഷം പട്ടാളത്തിന്റെ ഹെലിക്കോപ്റ്ററിൽ കേറി ഏതെങ്കിലുമൊരു ക്യാമ്പിലേക്ക് പോകും. ചിലപ്പോൾ ഹെലിക്കോപ്റ്ററിന്റെ ഒരു പടം മൊബൈലിൽ എടുത്ത ശേഷം പട്ടാളക്കാരെ തിരിച്ച് വിടും. ഞങ്ങൾടെ ആഗോള സൈബർ സൈന്യം കാണാമറയത്തിരുന്ന് കീ ബോർഡ് വഴി ഇപ്പറഞ്ഞ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സൂര്യൻ ഉച്ചിയിലെത്തിയാലും, ആപ്പീസിലെത്താത്ത ഉദ്യോഗസ്ഥന്മാർ പോലും രാപ്പകലില്ലാതെ ഓടിനടന്ന് പണിയെടുക്കം.</p>
<p>വെള്ളമിറങ്ങുമ്പോൾ, ചെളി കോരി മാറ്റിയ വീടുകളിലേക്ക് പാട്ടും പാടി ഞങ്ങൾ തിരിച്ച് പോകും. ബാക്കിവന്ന ചെളി പാർട്ടി തിരിഞ്ഞും മതം തിരിച്ചും പരസ്പരം വാരിയെറിയും. കപ്പല് വഴിയും തീവണ്ടി വഴിയും വിമാനം വഴിയും റോഡ് വഴിയും ദുരിതാശ്വാസ സാമഗ്രികൾ മലയാളത്തിലേക്ക് ഞങ്ങളൊഴുക്കും. അതെല്ലാം തുറമുഖങ്ങളിൽ കെട്ടിക്കിടന്നാലും ഞങ്ങള് മൈൻഡ് ചെയ്യില്ല.</p>
<p>മുഖ്യന്റെ ദുരിതാശ്വാസഫണ്ടിൽ ഞങ്ങൾ കോടികൾ കുത്തിനിറയ്ക്കും. ഒരു മാസത്തെ ശബളം, പോട്ട് പുല്ലെന്ന് വെക്കും. ഇതൊന്നും പോരാഞ്ഞ് ഉടുതുണിക്ക് മറുതുണി പോലുമില്ലാത്ത മുഴുപ്പട്ടിണിക്കാർ റോഹിഗ്യകൾ പോലും കുടുക്ക പൊട്ടിച്ച ചില്ലറകൾ കേരള മുഖ്യമന്ത്രിക്കയച്ച് കൊടുക്കും. ലോകബാങ്ക് ഉദാര വായ്പകൾ പലിശ കുറച്ച് തരും.</p>
<p>ഇങ്ങനിങ്ങനെ ഞങ്ങള് ലോക മലയാളികളെല്ലാം കൂടെ, ജാതീം മതോം പാർട്ടിയുമൊക്കെ നോക്കാതെയാണെന്ന് പ്രത്യക്ഷത്തിൽ ആരും ധരിക്കുന്ന കണക്കിന്, പുഷ്പം പോലെ കൈപിടിച്ചുയർത്തും. പുതിയ കേരളം തന്നെ ഉണ്ടാക്കും. ലോകമതിനെ മാതൃകയെന്ന് വാഴ്ത്തും; ചരിത്രമെന്ന് ഞങ്ങള് നെഗളിക്കും.</p>
<p>രണ്ടാഴ്ച്ച; രണ്ടേ രണ്ടാഴ്ച്ച കൊണ്ട്, കൈവിട്ട് പോയ അഹങ്കാരവും ധാർഷ്യവും തിരിച്ച് പിടിച്ച് മലയാളി പഴേ മലയാളിയായി നെഞ്ച് വിരിച്ച് പൂർവ്വാധികം ഭംഗിയായി ബിവറേജസിൽ ക്യൂ നിൽക്കും. അഴിമതിയും സ്വജനപക്ഷപാതവും കൊണ്ടാടും. ഓൺലൈൻ ട്രോളുത്സവങ്ങൾ പഴയപടി ആഘോഷമാക്കും. പുഴയോരങ്ങൾ വെട്ടിപ്പിടിക്കും. പശ്ചിമഘട്ടം ഇടിച്ച് നിരത്തും. മാലിന്യങ്ങൾ പുഴയിലേക്ക് തന്നെ തള്ളും.</p>
<p>ഡസൺ കണക്കിന് ഡാം ഒരുമിച്ച് തുറന്ന് വിട്ടിട്ട് മലയാളി കുലുങ്ങിയിട്ടില്ല. അങ്ങനുള്ള മലയാളിയെ, ഓഞ്ഞ ഒരു ഡാമിന്റെ കാര്യം പറഞ്ഞ് പേടിപ്പിക്കാൻ നോക്കുന്നോ? അടുത്ത വണ്ടിക്ക് സ്ഥലം കാലിയാക്കാൻ നോക്ക്. ചെല്ല് ചെല്ല്.</p>
<p>#KeralaFloods2018</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6081" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=6081</wfw:commentRss>
		<slash:comments>1</slash:comments>
		</item>
		<item>
		<title> ദുരിതാശ്വാസം &#8211; സർക്കാർ ഉത്തരവ്</title>
		<link>http://niraksharan.in/?p=6063</link>
		<comments>http://niraksharan.in/?p=6063#comments</comments>
		<pubDate>Thu, 23 Aug 2018 08:39:02 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പ്രളയം 2018]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=6063</guid>
		<description><![CDATA[രണ്ട് ദിവസത്തിലധികം വെള്ളം കെട്ടിനിൽക്കുക, മണ്ണിടിച്ചിൽ തുടങ്ങിയ കാരണങ്ങളാൽ വീട് വാസയോഗ്യമല്ലാതായ ഓരോ കുടുംബത്തിനും ഒറ്റപ്രാവശ്യത്തെ ആശ്വാസ ധനസഹായമായി 10,000 രൂപ. പൂർണ്ണമായി തകർന്നതോ പൂർണ്ണമായും വാസയോഗ്യമല്ലാതാവുകയോ ചെയ്ത വീട് ഒന്നിന് 4 ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ഇതിന് പുറമേ 3 മുതൽ 5 സെന്റ് വരെ സ്ഥലം വാങ്ങുന്നതിനായി പരമാവധി 6 ലക്ഷം രൂപയും. വിശദമായ സർക്കാർ ഓർഡർ താഴെ വായിക്കാം. വാൽക്കഷണം:-  എറണാകുളം കളൿടറേറ്റ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച ഉത്തരവ്. സർക്കാർ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6063" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p style="text-align: left;"><b style="color: #222222;"><span style="font-size: xx-large;">ര</span></b>ണ്ട് ദിവസത്തിലധികം വെള്ളം കെട്ടിനിൽക്കുക, മണ്ണിടിച്ചിൽ തുടങ്ങിയ കാരണങ്ങളാൽ വീട് വാസയോഗ്യമല്ലാതായ ഓരോ കുടുംബത്തിനും ഒറ്റപ്രാവശ്യത്തെ ആശ്വാസ ധനസഹായമായി 10,000 രൂപ. പൂർണ്ണമായി തകർന്നതോ പൂർണ്ണമായും വാസയോഗ്യമല്ലാതാവുകയോ ചെയ്ത വീട് ഒന്നിന് 4 ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ഇതിന് പുറമേ 3 മുതൽ 5 സെന്റ് വരെ സ്ഥലം വാങ്ങുന്നതിനായി പരമാവധി 6 ലക്ഷം രൂപയും.</p>
<p>വിശദമായ സർക്കാർ ഓർഡർ താഴെ വായിക്കാം.</p>
<p><a href="http://niraksharan.in/wp-content/uploads/2018/08/1.png"><img class="alignnone size-full wp-image-6064" src="http://niraksharan.in/wp-content/uploads/2018/08/1.png" alt="1" width="675" height="1036" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2018/08/2.png"><img class="alignnone size-full wp-image-6065" src="http://niraksharan.in/wp-content/uploads/2018/08/2.png" alt="2" width="663" height="1011" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2018/08/3.png"><img class="alignnone size-full wp-image-6066" src="http://niraksharan.in/wp-content/uploads/2018/08/3.png" alt="3" width="667" height="1010" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2018/08/4.png"><img class="alignnone size-full wp-image-6067" src="http://niraksharan.in/wp-content/uploads/2018/08/4.png" alt="4" width="661" height="1010" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2018/08/5.png"><img class="alignnone size-full wp-image-6068" src="http://niraksharan.in/wp-content/uploads/2018/08/5.png" alt="5" width="669" height="999" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2018/08/6.png"><img class="alignnone size-full wp-image-6069" src="http://niraksharan.in/wp-content/uploads/2018/08/6.png" alt="6" width="679" height="1000" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2018/08/7.png"><img class="alignnone size-full wp-image-6070" src="http://niraksharan.in/wp-content/uploads/2018/08/7.png" alt="7" width="679" height="1005" /></a></p>
<p>വാൽക്കഷണം:-  എറണാകുളം കളൿടറേറ്റ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച ഉത്തരവ്. സർക്കാർ ഉത്തരവുകൾക്ക് കീഴെ സീൽ ഉണ്ടാകുക പതിവില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6063" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=6063</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കൊലക്കയറാകുന്ന ചുവപ്പുനാടകൾ</title>
		<link>http://niraksharan.in/?p=6058</link>
		<comments>http://niraksharan.in/?p=6058#comments</comments>
		<pubDate>Wed, 22 Aug 2018 07:46:53 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പ്രളയം 2018]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=6058</guid>
		<description><![CDATA[ആഗസ്റ്റ് 20ന് മലപ്പുറത്ത് നിന്ന് സുഹൃത്ത് മണികണ്ഠനും കൂട്ടുകാരായ മറ്റ് രണ്ട് മണികണ്ഠന്മാരും ചേർന്ന് ഒരു പിക്ക് അപ്പ് നിറയെ ദുരിതാശ്വാസ സാമഗ്രികളുമായി എറണാകുളത്തെത്തി. എനിക്ക് പരിചയമുള്ള കുസാറ്റ് അടക്കമുള്ള ക്യാമ്പുകളിൽ വാഹനം അടുപ്പിച്ചപ്പോൾ അവിടെയെല്ലാം സാധനങ്ങൾ ഉണ്ടെന്ന് ബോദ്ധ്യമായതുപ്രകാരം അവസാനമായി ചെന്നത് മോഡൽ എഞ്ചിനീയറിങ്ങ് കോളേജിലേക്കാണ്. അവിടെയും സാധനങ്ങൾക്ക് ക്ഷാമമൊന്നും ഇല്ല. സത്യത്തിൽ എറണാകുളം പട്ടണത്തിന്റെ നടുക്കുള്ള ക്യാമ്പുകളിൽ സാധനങ്ങൾക്കൊരു ക്ഷാമവും ഇല്ല. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തുന്ന സഹായങ്ങൾ ആദ്യമെത്തുന്നത് നഗരത്തിലേക്കാണല്ലോ ? പോരാത്തതിന് ഈ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6058" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2018/08/99-Copy.jpg"><img class="aligncenter wp-image-6059 size-full" src="http://niraksharan.in/wp-content/uploads/2018/08/99-Copy.jpg" alt="99 - Copy" width="956" height="601" /></a></p>
<p style="text-align: left;"><b style="color: #222222;"><span style="font-size: xx-large;">ആ</span></b>ഗസ്റ്റ് 20ന് മലപ്പുറത്ത് നിന്ന് സുഹൃത്ത് മണികണ്ഠനും കൂട്ടുകാരായ മറ്റ് രണ്ട് മണികണ്ഠന്മാരും ചേർന്ന് ഒരു പിക്ക് അപ്പ് നിറയെ ദുരിതാശ്വാസ സാമഗ്രികളുമായി എറണാകുളത്തെത്തി. എനിക്ക് പരിചയമുള്ള കുസാറ്റ് അടക്കമുള്ള ക്യാമ്പുകളിൽ വാഹനം അടുപ്പിച്ചപ്പോൾ അവിടെയെല്ലാം സാധനങ്ങൾ ഉണ്ടെന്ന് ബോദ്ധ്യമായതുപ്രകാരം അവസാനമായി ചെന്നത് മോഡൽ എഞ്ചിനീയറിങ്ങ് കോളേജിലേക്കാണ്. അവിടെയും സാധനങ്ങൾക്ക് ക്ഷാമമൊന്നും ഇല്ല. സത്യത്തിൽ എറണാകുളം പട്ടണത്തിന്റെ നടുക്കുള്ള ക്യാമ്പുകളിൽ സാധനങ്ങൾക്കൊരു ക്ഷാമവും ഇല്ല. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തുന്ന സഹായങ്ങൾ ആദ്യമെത്തുന്നത് നഗരത്തിലേക്കാണല്ലോ ? പോരാത്തതിന് ഈ പ്രദേശത്തെ മിക്കവാറും ക്യാമ്പുകളിൽ ഭക്ഷണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത് ഇന്ത്യൻ നേവിയാണ്.</p>
<p>വെള്ളത്താൽ ചുറ്റപ്പെട്ട് നിന്ന ദിവസങ്ങളിൽ യു,സി.കോളേജിലെ ക്യാമ്പിൽ വെള്ളത്തിനും മറ്റ് സാമഗ്രികൾക്കും ക്ഷാമമുണ്ടായിരുന്നു. പക്ഷെ അങ്ങോട്ട് അടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇപ്പോൾ അതേ അവസ്ഥയുള്ളത് വൈക്കത്തേയും തലയോലപ്പറമ്പിലേയും ചേർത്തലയിലേയും ആലപ്പുഴയിലേയും മറ്റും ക്യാമ്പുകളിലാണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. (അവസാനം പറഞ്ഞ രണ്ട് സ്ഥലങ്ങളിലെ കാര്യം നേരിട്ടറിയില്ല.)</p>
<p>മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ മണികണ്ഠന്മാരുടെ വാഹനത്തോടൊപ്പം ചെന്നപ്പോൾ തലയോലപ്പറമ്പിൽ നിന്ന് ചിലർ സാധനങ്ങൾ കിട്ടുമോ എന്നന്വേഷിച്ച് അവിടെ വന്നിട്ടുണ്ടായിരുന്നു. ആ ഭാഗത്ത് ക്യാമ്പുകൾ തുറന്നിട്ട് രണ്ടാം ദിവസമേ ആകുന്നുള്ളൂ. വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നയിടത്താണ് ക്യാമ്പുകളിൽ പലതും. വലിയ പാത്രങ്ങളിൽ സാധനങ്ങൾ കയറ്റി, കയറ് കെട്ടി വെള്ളത്തിലൂടെ വലിച്ചാണ് ക്യാമ്പുകളിൽ എത്തിക്കുന്നത്. അവരതിന്റെ വീഡിയോ കാണിച്ചുതന്നു. എനിക്ക് മുൻപരിചയമുള്ളവരല്ല അവരാരും. എന്നിട്ടും മണിയും സുഹൃത്തുക്കളും ആ സാധനങ്ങൾ മുഴുവൻ അവർക്ക് കൊടുക്കാൻ തീരുമാനിച്ച് അവരുടെ വാഹനത്തിൽ കയറ്റി വിട്ടു. മോഡൽ എഞ്ചിനീയറിങ്ങ് കോളേജിലെ മുൻ വിദ്യാർത്ഥിയും ഫേസ്ബുക്ക് സുഹൃത്തുമായ ബാബു മാത്രമാണ് എനിക്കവിടെ പരിചയമുണ്ടായിരുന്ന ഏക മുഖം. ബാബുവിന് പരിചയമുള്ളവരാണെന്ന് തോന്നിയതുകൊണ്ട് മറ്റൊരു സംശയത്തിന്റേയും ആവശ്യം ഉണ്ടായില്ല. അവർ സാധനങ്ങൾ കൊണ്ടുപോയി.</p>
<p>അടുത്ത ദിവസം, കുട്ടനാട്ടിൽ ഒപ്പം പ്രവർത്തിച്ച സ്മികേഷ് അടക്കം മറ്റ് ചില സുഹൃത്തുക്കൾ വിളിച്ചു. പലയിടങ്ങളിൽ നിന്നും സാധനങ്ങളുമായി ട്രക്കുകൾ വരുന്നുണ്ട്. ആവശ്യമുള്ള, അർഹിക്കുന്ന ഇടങ്ങളിൽ അതെല്ലാം എത്തണം എന്നതാണ് സാധനങ്ങൾ അയക്കുന്നവരുടെ പ്രധാന അവശ്യം. സ്മികേഷിനും സംഗീതയ്ക്കും ജിനുവിനും ഒപ്പം കുട്ടനാട്ടിൽ നാല് ദിവസം ഞങ്ങൾ നടത്തിയതും അത്തരം ഒരു നീക്കമായിരുന്നെന്ന് അത് ശ്രദ്ധിച്ചിട്ടുള്ളവർ മനസ്സിലാക്കിക്കാണുമെന്ന് വിശ്വസിക്കുന്നു.</p>
<p>സോഷ്യൽ മീഡിയയിൽ വരുന്ന റിക്വയർ‌മെന്റുകളിൽ നിന്ന് യഥാർത്ഥ ആവശ്യക്കാരനെ കണ്ടെത്തുക എന്നതാണ് ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. Verified എന്ന് പറഞ്ഞ് ആളുകൾ പോസ്റ്റിടുന്നുണ്ടെങ്കിൽ‌പ്പോലും, ഇതൊരു പ്രശ്നമായിത്തന്നെ നിലനിൽക്കുന്നു. ആ പോസ്റ്റുകൾ കാണുന്നത് നിരവധി പേരാണ്. നമ്മൾ സാധനങ്ങളുമായി അവിടെച്ചെല്ലുന്ന സമയത്തിനകം മറ്റ് രണ്ട് പേരെങ്കിലും ആ കേസ് ക്ലോസ് ചെയ്തിരിക്കും. നമ്മുടെ ഒരുപാട് സമയവും ഊർജ്ജവും ഇന്ധനവും നഷ്ടപ്പെടുകയും ചെയ്യും.</p>
<p>സാധനങ്ങൾ ആവശ്യമുള്ള ക്യാമ്പുകളാ‍യാലും വ്യക്തികളായാലും അവരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുക എന്ന നടപടി മാത്രമേ രക്ഷയുള്ളൂ. വാഹനം പുറപ്പെടുന്ന അവസാന നിമിഷം വരെ അവരെ വിളിക്കുന്നു. മറ്റാരെങ്കിലും കൊണ്ടുവരാമെന്ന് ഏറ്റിട്ടുണ്ടെങ്കിൽ അവരെ വേറെ ഏതെങ്കിലും ആവശ്യക്കാരിലേക്ക് തിരിച്ച് വിട്ടോളൂ, നിങ്ങൾക്കുള്ള സാധനങ്ങളുമായി ഞങ്ങളുടെ വാഹനം ദാ പുറപ്പെടുകയാണ് എന്നറിയിക്കുന്നു. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് വിചാരിച്ചത് പോലെ ചെയ്യാൻ സാധിക്കുന്നു.</p>
<p>ഊട്ടിയിലെ (കൈരളി അറവൻകാട്) പട്ടാളക്കാരുടെ കുടുംബങ്ങളും സുഹൃത്തുക്കളും ഓണാഘോഷങ്ങൾ റദ്ദാക്കി ആ പണം കൊണ്ട് വാങ്ങി അയക്കുന്ന 2 ട്രക്ക് നിറയെ സാധനങ്ങൾ കേരളത്തിലെത്തുന്നു. ആവശ്യമുള്ള സ്ഥലങ്ങൾ പറഞ്ഞാൽ അങ്ങോട്ടെത്തിക്കാം എന്ന് പറഞ്ഞ് ഇന്നലെ (21 ആഗസ്റ്റ്) സ്മികേഷ് വീണ്ടും വിളിച്ചു. ഉടനെ തലയോലപ്പറമ്പിലെ ടീമുമായി ബന്ധപ്പെട്ടു. അവർക്ക് സാധനങ്ങൾക്ക് ക്ഷാമം തന്നെയാണ്. ആദ്യദിവസത്തേക്കാൾ അധികമായിരിക്കുന്നു ഇപ്പോൾ ആ ഭാഗത്തെ ക്യാമ്പുകളുടെ എണ്ണം. ഊട്ടിയിൽ നിന്ന് വന്ന പട്ടാ‍ള ട്രക്കുകളിൽ നിന്ന് കുറേയേറെ സാധനങ്ങൾ സ്മികേഷ് മറ്റൊരു ലോറിയിലേക്ക് മാറ്റിക്കയറ്റി ഇന്നലെ രാത്രി 08:30 ന് എന്റെയടുത്തെത്തി. ഊട്ടിയിൽ നിന്ന് ട്രക്കുകൾക്കൊപ്പം വന്ന രണ്ട് പട്ടാളക്കാരിൽ (Defence Service Corps) ഒരാളായ ബെന്നിയും ഞാനും കൂടെ ആ ലോറിയിൽ തലയോലപ്പറമ്പിലേക്ക് തിരിച്ചു. ബെന്നി ആ നാട്ടുകാരൻ ആയതുകൊണ്ട് സാധനങ്ങൾ എബനൈസർ ബൈബിൾ കോളേജിലെ കളൿഷൻ പോയന്റിൽ ഇറക്കിയശേഷം അദ്ദേഹം വീട്ടിലേക്ക് പോകുമെന്ന് അറിയിച്ചിരുന്നു. ഈ കളൿഷൻ പോയന്റിൽ നിന്ന് വൈക്കവും തലയോലപ്പറമ്പും കടുത്തുരുത്തിയും കൂടാതെ ചേർത്തല വരെയുള്ള 84 ൽ‌പ്പരം ക്യാമ്പുകളിലേക്കാണ് അവരിപ്പോൾ സാധനങ്ങൾ എത്തിച്ചുകൊണ്ടിരിക്കുന്നത്.</p>
<p>രാത്രി 10 മണിയോടെ എബണൈസർ കോളേജിൽ എത്തിയപ്പോൾ അവിടെ കോർഡിനേറ്ററായ തിമോത്തിയും സുഹൃത്തുക്കളും കോളേജ് പ്രിൻസിപ്പാൾ എബ്രഹാം അച്ചനും തലേന്ന് സാധനമെടുക്കാൻ മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ എത്തിയ പ്രവർത്തകരും എല്ലാം ഉണ്ട്. കുറഞ്ഞ സമയം കൊണ്ട് ഒരു ലോഡ് സാധനങ്ങൾ അവർ ഇറക്കി വെച്ചു. ഞങ്ങൾ ചെല്ലുമ്പോൾ അവിടെ സ്റ്റോക്കുള്ളത് വളരെ കുറച്ച് സാധനങ്ങൾ മാത്രമാണ്. അവർക്കിനിയും സാധനങ്ങൾ ആവശ്യമുണ്ട്. തിമോത്തിയും സുഹൃത്തുക്കളും പ്രിൻസിപ്പൾ അച്ചനുമെല്ലാം നല്ല രീതിയിൽ ഒരു കളൿഷൻ സെന്ററാണ് ആ പ്രദേശത്തുള്ള ക്യാമ്പുകൾക്ക് വേണ്ടി ഓപ്പറേറ്റ് ചെയ്യുന്നത്. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.മോഹനൻ അടക്കമുള്ളവർ അവിടെ വന്ന് കാര്യങ്ങൾ അന്വേഷിച്ച് സഹകരിച്ച് പോകുന്നുണ്ട്.</p>
<p>പറഞ്ഞുവരുന്നത്, നാട് മുഴുവൻ ഒപ്പം നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന കാര്യത്തിൽ ആർക്കും സംശയമില്ലല്ലോ ? എന്നിരുന്നാലും ഒരു വലിയ മാമ്പഴക്കൂടയാകുമ്പോൾ രണ്ട് മൂന്ന് പുഴുക്കുത്തുള്ള മാമ്പഴങ്ങൾ അതിൽ തീർച്ചയായും ഉണ്ടാകും. അത് കണ്ടെത്തി പുറത്ത് കളഞ്ഞാൽ കാര്യങ്ങൾ ഭംഗിയായിത്തന്നെ മുന്നോട്ട് പോകും. പക്ഷേ പുഴുക്കുത്ത് കണ്ടുപിടിക്കാൻ മാമ്പഴം ലാബിൽ അയച്ച് ടെസ്റ്റ് ചെയ്ത് റിപ്പോർട്ട് വരാൻ കാത്തുനിന്നാൽ മാമ്പഴം ഒന്നുപോലും സമയത്ത് പ്രയോജനപ്പെട്ടന്ന് വരില്ല. ആവശ്യക്കാരനെ സന്നദ്ധപ്രവർത്തകർ സ്വയം കണ്ടെത്തണം, പുഴുക്കുത്തുകളെ സ്വയം തിരിച്ചറിഞ്ഞ് വെളിയിൽ കളയണം. ഒരു കടലാസിനും വേണ്ടി കാത്തുനിൽക്കരുത്; ഒരു കടലാസുകളും അതിന് തടസ്സമാകരുത്.</p>
<p>ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലായില്ലെങ്കിൽ അൽ‌പ്പം കൂടെ വിശദമാക്കാം. കഴിഞ്ഞ ദിവസം എബണൈസർ കോളേജിൽ തിരുവനന്തപുറത്തുനിന്ന് പൊതുജനങ്ങൾ ശേഖരിച്ചതും, കളൿടറേറ്റിൽ നിന്ന് (സ്ഥലം ധരാളമുണ്ടായിരുന്നതുകൊണ്ട്) അയച്ചതുമടക്കം കോട്ടൺ ഹിൽ സ്ക്കൂൾ ബസ്സ് നിറയെ സാധനങ്ങൾ അർദ്ധരാത്രി കഴിഞ്ഞപ്പോൾ എത്തിയിരുന്നു. പക്ഷേ അത് ഇറക്കണമെങ്കിൽ റവന്യൂ ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും ഒപ്പ് വേണം എന്ന പ്രശ്നം തലപൊക്കി. തിമോത്തിയും പ്രിൻസിപ്പാളും ജോസ് കെ.മാണി അടക്കമുള്ളവരുമായി ബന്ധപ്പെട്ടു. അവസാനം രാവിലെ 8 മണിയോടെ വില്ലേജ് ഓഫീസർ എത്തിയപ്പോൾ സ്വകാര്യ കോളേജ് ആയതുകൊണ്ട് എബണൈസറിൽ ഇറക്കാൻ പറ്റില്ലെന്നും വില്ലേജ് ഓഫീസിൽ ഇറക്കിയാലേ ഒപ്പിടൂ എന്നായി. വില്ലേജ് ഓഫീസ് വെള്ളത്തിൽ മുങ്ങി നിൽക്കുകയാണ്. പിന്നെങ്ങനെ അവിടെ ഇറക്കും ? അവസാനം, സാധനങ്ങൾ ഇറക്കാതെ 9 മണിയോടെ ബസ്സ് സ്ഥലം വിട്ടു.</p>
<p>ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാൻ പാടില്ല. പ്രിൻസിപ്പാളും അവിടത്തെ തന്നെ അദ്ധ്യാപകനായ തിമോത്തിയും അടക്കം ഉത്തരവാദിത്തപ്പെട്ടവർ ഉള്ള, പഞ്ചായത്ത് പ്രസിഡന്റ് പോലും സഹകരിക്കുന്ന അൻപത് വർഷത്തിലേറെ പഴക്കമുള്ള ഒരു വലിയ സ്ഥാപനം, ഈ സാധനങ്ങൾ ദുരുപയോഗം ചെയ്യില്ല എന്ന സാമാന്യബോധം ആർക്കായാലും അവിടെച്ചെന്ന് കാണുമ്പോളെങ്കിലും ഉണ്ടാകണം. അല്ലെങ്കിൽ ഈ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചുവപ്പുനാടകളിൽ കുടുങ്ങി അതെല്ലാം ചേർന്ന്, വെള്ളം കയറിയ വീടുകളുടെ ഉത്തരത്തിൽ തൂങ്ങിച്ചാകാൻ പോന്ന തരത്തിൽ വലിയ കുരുക്കുകളായി മാറും. നേരിട്ട് പോയി അന്വേഷിച്ച് ബോദ്ധ്യം വന്നാൽ മനസ്സാക്ഷിക്കനുസരിച്ച് തീരുമാനമെടുത്ത് സാധനങ്ങൾ കൊടുക്കുക. അടിയന്തിരമായി കാര്യങ്ങൾ നീക്കണമെങ്കിൽ അതേ മാർഗ്ഗമുള്ളൂ.</p>
<p>മനുഷ്യജീവനുകൾ രക്ഷിക്കാൻ ഇറങ്ങിയപ്പോൾ അതിലൊരാൾ കള്ളനാണോ തട്ടിപ്പുകാരനാണോ എന്ന് നോക്കി അയാളുടെ പൊലീസ് വേരിഫിക്കേഷൻ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലല്ലല്ലോ നമ്മളവരെ രക്ഷിച്ചത്. ഭക്ഷണവും വസ്ത്രവും എത്തിക്കുന്ന കാര്യത്തിൽ അതിനേക്കാൾ അധികം ജാഗ്രത പുലർത്താൻ നിന്നാൽ കാര്യങ്ങൾ മുന്നോട്ട് നീങ്ങില്ല. സർട്ടിഫിക്കറ്റുകളും കടലാസുകളും ചോദിക്കുന്നത് തട്ടിപ്പുകാരെ ഒഴിവാക്കാനാണെന്ന് നല്ല ബോദ്ധ്യമുണ്ട്. പക്ഷെ, ഈയൊരു സാഹചര്യത്തിലെങ്കിലും, ‘സർക്കാർ കാര്യം മുറപോലെ‘ എന്ന നിലയിലേക്ക് ആ കടലാസ് തെളിവുകൾ കൂപ്പുകുത്താനോ കാലതാമസം ഉണ്ടാക്കാനോ പാടില്ല.</p>
<p>നൂറ് കണക്കിന് വളണ്ടിയേർസ് എന്തിനും തയ്യാറായി പുറത്ത് നിൽക്കുന്നുണ്ട്. ആർക്കൊക്കെ സാധനങ്ങൾ കൊടുക്കുന്നോ അത് ലക്ഷ്യത്തിൽ എത്തുന്നത് വരെ ഒരോ വളണ്ടിയർ‌മാർ വീതം വാഹനങ്ങളിൽ കൂടെ പോകാ‍നുള്ള നടപടികൾ സ്വീകരിക്കൂ. കാര്യം ബോദ്ധ്യമായാൽ ഏതൊരു സർക്കാർ ഉദ്യോഗസ്ഥനും തീരുമാനമെടുക്കാനുള്ള അധികാരം കൊടുക്കൂ. ഇത്രയെല്ലാം ജാഗ്രത പുലർത്തിയിട്ടും കുറച്ചെങ്കിലും മോഷ്ടിക്കപ്പെടുന്നെങ്കിൽ, എവിടെയെങ്കിലും വേലി തന്നെ വിളവ് തിന്നുന്നുണ്ടെങ്കിൽ അതൊരു ചെറിയ ശതമാനം മാത്രമാണെന്ന് മനസ്സിലാക്കണം. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് പറയുന്ന ഒരു നിയമ സംഹിതയുള്ള രാജ്യമാണിത്. ചെറിയ കുട്ടികൾ അടക്കമുള്ള ലക്ഷക്കണക്കിന് ആൾക്കാർക്ക് സമയത്ത് ഭക്ഷണമെത്തിക്കേണ്ട ആവശ്യം വരുമ്പോൾ, എല്ലാ ജാഗ്രതയും പുലർത്തിയിട്ടും അർഹതയില്ലാത്ത രണ്ടുപേർ അതിനിടയിൽക്കടന്ന് ബിരിയാണി തിന്നുന്നുണ്ടെങ്കിൽ അവരെ അവഗണിക്കാനുള്ള വകുപ്പ് കൂടെ മേൽ‌പ്പറഞ്ഞ നിയമസംഹിത അർത്ഥമാക്കുന്നുണ്ട്. അത് മനസ്സിലാക്കി പെരുമാറുക.</p>
<p>സംസ്ഥാനത്തിന് പുറത്തുനിന്ന് എന്റെ സുഹൃത്തുക്കളും പരിചയക്കാരും വഴി വരുന്ന സാധനങ്ങൾ ആവശ്യമുള്ളതും അറിയുന്നതുമായ ക്യാമ്പുകളിലൂടെ കയറ്റിയിറക്കും. അവർ എടുത്തശേഷം ബാക്കിയുള്ളത് ലഭ്യത കുറവുള്ള സ്ഥലങ്ങളിലെ കളൿഷൻ സെന്ററുകൾ കണ്ടെത്തി അവിടെ എത്തിക്കും. എന്നിട്ടും ബാക്കി വരുന്ന സാധനങ്ങൾ മാത്രം കളമശ്ശേരി ഗസ്റ്റ് ഹൌസിലെ കളക്ഷൻ സെന്ററിൽ എത്തിക്കുകയുള്ളൂ. ഇതിനിടയ്ക്ക് ഏതെങ്കിലും ഒരു സാധനം കള്ളന്മാരിലേക്കോ മറിച്ച് വിൽ‌പ്പനക്കാരിലേക്കോ പോയിട്ടുണ്ടെന്ന് ബോദ്ധ്യപ്പെടുകയോ തെളിയിക്കപ്പെടുകയോ ചെയ്താൽ, അത്രയും സാധനങ്ങൾ സ്വന്തം ചിലവിൽ വീണ്ടുമെത്തിക്കുമെന്ന് ഉറപ്പ് തരുന്നു. പോളി ടെൿനിക്കിൽ പഠിച്ചിട്ടില്ല; ബി.കോം.സി.ഐ.ഡിയുമല്ല. അതുകൊണ്ടുതന്നെ, സർക്കാറിന്റേയും മറ്റ് സന്നദ്ധസംഘടനകളുടേയും ചുവപ്പ് നാടകളിൽ കുടുങ്ങാതെ കാര്യങ്ങൾ മുന്നോട്ട് നീക്കാൻ ശ്രമിക്കും. ഈയൊരു മനസ്സാക്ഷിയുറപ്പും തെളിവും മാത്രമേ തരാനുള്ളൂ.</p>
<p><strong>വാൽക്കഷണം:-</strong> ഈ ചുവപ്പ് നാടകളുടെ പേരിൽ നിലവിൽ ഉണ്ടായിട്ടുള്ള പിളർപ്പുകളും പൊല്ലാപ്പുകളും കണ്ണീരുകളുമെല്ലാം മനസ്സിലാക്കുന്നു. പക്ഷേ, മേൽ‌പ്പറഞ്ഞ എബണൈസർ ഉദാഹരണമൊഴികെ എല്ലാ അനുഭവങ്ങളെപ്പറ്റിയും വിശദമായി പ്രതിപാദിക്കാനോ ഫോക്കസ് മാറ്റാനോ തൽക്കാലം ആഗ്രഹിക്കുന്നില്ല. സമയമാകുമ്പോൾ എല്ലാം വിശദമായിത്തന്നെ പറഞ്ഞിരിക്കും.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6058" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=6058</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ദുരിതാശ്വാസം / നഷ്ടപരിഹാരം ലഭിക്കാൻ ?</title>
		<link>http://niraksharan.in/?p=6056</link>
		<comments>http://niraksharan.in/?p=6056#comments</comments>
		<pubDate>Sat, 18 Aug 2018 20:29:48 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പ്രളയം 2018]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=6056</guid>
		<description><![CDATA[ദുരന്തം ഉണ്ടായപ്പോൾ ക്യാമ്പുകളിൽ ചെന്ന് രജിസ്റ്റർ ചെയ്ത് അവിടെ കഴിയാതെ, സ്വന്തം നിലയ്ക്ക് രക്ഷപ്പെട്ട് ബന്ധുക്കളുടെ വീടുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കോ പോയവർക്ക്, ദുരിതാശ്വാസം അഥവാ ദുരന്തത്തിന്റെ പേരിലുള്ള നഷ്ടപരിഹാരം നഷ്ടമാകുമോ എന്ന ആശങ്ക പലരിലും കടന്നുകൂടിയിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു. ഈ വിഷയത്തിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലുള്ളതും അപൂർണ്ണവുമായ സന്ദേശങ്ങൾ ഓൺലൈൻ സമൂഹത്തിൽ പ്രചരിക്കുന്നത് കണ്ടതിന്റെ അടിസ്ഥാനത്തിൽ കളൿടറേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുമായി സംസാരിച്ച് മനസ്സിലാക്കിയ ചില വിവരങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. ഇപ്പറയുന്ന വിവരങ്ങൾ തെറ്റാണെങ്കിൽ ഇങ്ങനെയൊന്ന് പ്രചരിപ്പിച്ചതിന്റെ പേരിൽ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6056" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p style="text-align: left;"><b style="color: #222222;"><span style="font-size: xx-large;">ദു</span></b>രന്തം ഉണ്ടായപ്പോൾ ക്യാമ്പുകളിൽ ചെന്ന് രജിസ്റ്റർ ചെയ്ത് അവിടെ കഴിയാതെ, സ്വന്തം നിലയ്ക്ക് രക്ഷപ്പെട്ട് ബന്ധുക്കളുടെ വീടുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കോ പോയവർക്ക്, ദുരിതാശ്വാസം അഥവാ ദുരന്തത്തിന്റെ പേരിലുള്ള നഷ്ടപരിഹാരം നഷ്ടമാകുമോ എന്ന ആശങ്ക പലരിലും കടന്നുകൂടിയിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു.</p>
<p>ഈ വിഷയത്തിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലുള്ളതും അപൂർണ്ണവുമായ സന്ദേശങ്ങൾ ഓൺലൈൻ സമൂഹത്തിൽ പ്രചരിക്കുന്നത് കണ്ടതിന്റെ അടിസ്ഥാനത്തിൽ കളൿടറേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുമായി സംസാരിച്ച് മനസ്സിലാക്കിയ ചില വിവരങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. ഇപ്പറയുന്ന വിവരങ്ങൾ തെറ്റാണെങ്കിൽ ഇങ്ങനെയൊന്ന് പ്രചരിപ്പിച്ചതിന്റെ പേരിൽ നിയമനടപടി നേരിടാൻ ഞാൻ ബാദ്ധ്യസ്ഥനാണെന്ന പൂർണ്ണബോദ്ധ്യമുള്ളതുകൊണ്ട് അന്വേഷിച്ച് ഉറപ്പ് വരുത്തിയ കാര്യങ്ങളാണ് തുടർന്ന് പറയുന്നത്. ആവശ്യമെങ്കിൽ എനിക്ക് ഈ വിവരങ്ങൾ നൽകിയ ഉദ്യോഗസ്ഥന്മാരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ ബാദ്ധ്യസ്ഥനാണ്, തയ്യാറുമാണ്.</p>
<p>ദുരന്തം ഉണ്ടാകുമ്പോൾ സർക്കാർ ആരംഭിക്കുന്ന ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്തില്ലെങ്കിലും, നഷ്ടപരിഹാരത്തിന് അർഹനായ ഒരാൾക്ക് അത് തീർച്ചയായും കിട്ടുന്നതാണ്. ദുരന്തപ്രശ്നങ്ങൾ എല്ലാം തീർന്നതിന് ശേഷം വില്ലേജ് ഓഫീസർക്ക് ഒരു അപേക്ഷ കൊടുത്താൽ അദ്ദേഹം അന്വേഷണം നടത്തി ബോദ്ധ്യപ്പെട്ടാൽ അവകാശമുള്ളവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതാണ്.</p>
<p>എന്നിരുന്നാലും, വില്ലേജ് ഓഫീസർ ഫസ്റ്റ് ഹാൻഡ് റിപ്പോർട്ട് തയ്യാറാക്കുന്നത്, ക്യാമ്പിലുള്ളവരുടെ കണക്കുകളും വിവരങ്ങളും വെച്ചാണെന്നുള്ളതുകൊണ്ട് ക്യാമ്പിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, വില്ലേജ് ഓഫീസർ അദ്ദേഹത്തിന് കിട്ടുന്ന അപേക്ഷകൾ പരിശോധിച്ച് നടപടി എടുക്കുന്നതിന്റേയും കടലാസുകൾ നീങ്ങുന്നതിന്റേയും കാലതാമസം ഒഴിവാക്കപ്പെടുമെന്ന് മാത്രം.</p>
<p>ക്യാമ്പുകളിൽ ചെന്ന് പേര് രജിസ്റ്റർ ചെയ്തശേഷം സ്വന്തം നിലയ്ക്ക് മാറിത്താമസിക്കാൻ താൽ‌പ്പര്യമുള്ളവരും നിലവിൽ അങ്ങനെ മാറിത്താമസിക്കുന്നവരും, ‘ദുരന്തബാധിതൻ, പക്ഷേ ക്യാമ്പിൽ താമസിക്കുന്നില്ല‘ എന്ന വിഭാഗത്തിൽ കൃത്യമായി പേര് രജിസ്റ്റർ ചെയ്താൽ ക്യാമ്പിലെ ഭക്ഷണത്തിന്റേയും സൌകര്യങ്ങളുടേയും ബാദ്ധ്യത ക്യാമ്പ് നടത്തുന്നവർക്ക് ഒഴിവായിക്കിട്ടുകയും ചെയ്യും. നഷ്ടപരിഹാരം കിട്ടാൻ വേണ്ടി മാത്രം, മറ്റ് സൌകര്യങ്ങൾ ഉണ്ടെങ്കിലും ക്യാമ്പിൽ ആരും തുടരണമെന്നില്ല.</p>
<p>ഒരു ദുരന്തം ഉണ്ടാകുമ്പോൾ യാതൊരു തരത്തിലും അത് ബാധിച്ചിട്ടില്ലാത്തവർ ക്യാമ്പിൽ ആദ്യമേ പേര് രജിസ്റ്റർ ചെയ്യുകയും അവിടെ ജീവിക്കുകയും നഷ്ടപരിഹാരം നേടിയെടുക്കുകയും ചെയ്യുന്ന സംഭവങ്ങൾ ദുരന്തങ്ങൾക്കൊപ്പം കാലാകാലങ്ങളായി സംഭവിക്കുന്ന ദുരന്തങ്ങൾ തന്നെയാണ്. പാർട്ടിക്കാരുടേയും ഉദ്യോഗസ്ഥന്മാരുടേയുമൊക്കെ വേണ്ടപ്പെട്ടവരും ഇഷ്ടക്കാരുമൊക്കെ ഇത്തരത്തിൽ അന്യായമായി നഷ്ടപരിഹാരം നേടിയെടുത്ത സംഭവങ്ങളും കഥകളുമൊക്കെ ഓരോ ദുരന്തങ്ങളുമായി ചേർന്ന് ഒരെണ്ണമെങ്കിലും സംഭവിച്ചിട്ടുമുണ്ടാകാം. അങ്ങനെ അന്യായമായി നഷ്ടപരിഹാരം തട്ടിയെടുക്കുന്നവരെ വിവരാവകാശം വഴി തുറന്ന് കാട്ടാനും സമൂഹത്തിന് മുന്നിൽ കൊണ്ടുവരാനുമുള്ള സൌകര്യം ഇന്നത്തെക്കാലത്ത് ഉണ്ടെന്നുള്ളതുകൊണ്ട്, തട്ടിപ്പുകാർ അത്തരം നടപടികളിൽ നിന്ന് പിൻ‌വാങ്ങുന്നതായിരിക്കും നല്ലത്. ‘ഊളകൾക്കെന്ത് ഉളുപ്പ്’ എന്നൊരു നാടൻ ചൊല്ല് ഈയിടെ കേൾക്കാനിടയായി. അങ്ങനെയുള്ളവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നറിയാം. എന്നിരുന്നാലും അറിയാനായ കാര്യങ്ങൾ പങ്കുവെച്ചെന്ന് മാത്രം.</p>
<p><strong>വാൽക്കഷണം:-</strong> മഴ ഒന്ന് മാറിനിന്നിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ പ്രളയത്തിന്റെ പ്രശ്നങ്ങളും തീവ്രതയും കഴിഞ്ഞെന്ന് കരുതാനായിട്ടില്ല. അതുകൊണ്ടുതന്നെ നഷ്ടപരിഹാരത്തെപ്പറ്റി ചിന്തിക്കാനും ആയിട്ടില്ല. കൂടുതൽ നഷ്ടങ്ങൾ ആർക്കും വരാതിരിക്കട്ടെ എന്നും, നഷ്ടം സംഭവിച്ചവർക്ക് തന്നെ ന്യായമാ‍യ നഷ്ടപരിഹാരങ്ങൾ ലഭിക്കട്ടെ എന്നും ആഗ്രഹിക്കുന്നു.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6056" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=6056</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കുട്ടനാട്ടിൽ നാലാം ദിവസം</title>
		<link>http://niraksharan.in/?p=6024</link>
		<comments>http://niraksharan.in/?p=6024#comments</comments>
		<pubDate>Sun, 05 Aug 2018 05:59:11 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പ്രളയം 2018]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=6024</guid>
		<description><![CDATA[സംഗീത, നീതു, അചിത്, സ്മികേഷ്, ജിനു , അനു ‌എന്നീ സുഹൃത്തുക്കൾക്കൊപ്പം മൂന്ന് ദിവസം കുട്ടനാട്ടിൽ സഹായമെത്തിക്കാൻ സഞ്ചരിച്ചപ്പോൾ മനസ്സിലാക്കാനായത്, കുടിവെള്ളവും ഭക്ഷണവും പോലെ തന്നെ വളരെ അത്യാവശ്യമുള്ള ഒരു സാധനം സാനിറ്ററി നാപ്പ്കിൻസ് ആണെന്നാണ്. നാലാമത്തെ ദിവസം (02 ആഗസ്റ്റ് 2018) അതിന് പ്രധാന്യം കൊടുന്നുന്നതോടൊപ്പം, മുൻപ് പോയപ്പോൾ ദൂരെ ദൂരെയുള്ള വരമ്പുകളിൽ ഒറ്റപ്പെട്ട് കിടക്കുന്നവരിലേക്ക് കൂടുതൽ വെള്ളവും ഭക്ഷണവും എത്തിക്കുക എന്നതും ലക്ഷ്യമാക്കിയിരുന്നു. കഴിഞ്ഞ ട്രിപ്പിന് ചുക്കാൻ പിടിച്ച സ്മികേഷ് തന്നെയാണ് ഇപ്രാവശ്യവും സാധനസാമഗ്രികൾ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6024" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p style="text-align: left;"><a href="https://www.facebook.com/sangeetha.ab"><b style="color: #222222;"><span style="font-size: xx-large;">സം</span></b>ഗീത</a>, <a href="https://www.facebook.com/neethu.elsajohn">നീതു</a>, അചിത്, <a href="https://www.facebook.com/smikesh.padmanabhan.1">സ്മികേഷ്</a>, <a href="https://www.facebook.com/jinujayadevan">ജിനു</a> , <a href="https://www.facebook.com/anu.anoop.777">അനു</a> ‌എന്നീ സുഹൃത്തുക്കൾക്കൊപ്പം മൂന്ന് ദിവസം കുട്ടനാട്ടിൽ സഹായമെത്തിക്കാൻ സഞ്ചരിച്ചപ്പോൾ മനസ്സിലാക്കാനായത്, കുടിവെള്ളവും ഭക്ഷണവും പോലെ തന്നെ വളരെ അത്യാവശ്യമുള്ള ഒരു സാധനം സാനിറ്ററി നാപ്പ്കിൻസ് ആണെന്നാണ്. നാലാമത്തെ ദിവസം (02 ആഗസ്റ്റ് 2018) അതിന് പ്രധാന്യം കൊടുന്നുന്നതോടൊപ്പം, മുൻപ് പോയപ്പോൾ ദൂരെ ദൂരെയുള്ള വരമ്പുകളിൽ ഒറ്റപ്പെട്ട് കിടക്കുന്നവരിലേക്ക് കൂടുതൽ വെള്ളവും ഭക്ഷണവും എത്തിക്കുക എന്നതും ലക്ഷ്യമാക്കിയിരുന്നു. കഴിഞ്ഞ ട്രിപ്പിന് ചുക്കാൻ പിടിച്ച സ്മികേഷ് തന്നെയാണ് ഇപ്രാവശ്യവും സാധനസാമഗ്രികൾ സംഘടിപ്പിക്കാൻ ഉറമില്ലാതെ യജ്ഞിച്ചത്.</p>
<p>സാനിറ്ററി നാപ്‌കിൻ കൊടുക്കുന്നതിനെപ്പറ്റി ആലോചന ഉയർന്നപ്പോൾ മെനസ്ട്രൽ കപ്പുകൾ കൊടുത്തുകൂടെ എന്ന്, സംഗീത ചോദിച്ചു. ഒന്നാന്തരം നിർദ്ദേശം തന്നെയാണത്. കപ്പിനെപ്പറ്റി ചർച്ച നടക്കുന്നയിടങ്ങളിൽ, അതുപയോഗിക്കുന്നവരുടെ മികച്ച പ്രതികരണങ്ങൾ ഒരിക്കൽ ശ്രദ്ധിച്ചിട്ടുണ്ട്. കഴുകി വീണ്ടും ഉപയോഗിക്കാം എന്നുള്ളതുകൊണ്ട് മറ്റാരെക്കാളും കുട്ടനാട്ടിലെ സ്ത്രീകൾക്ക് അത് ശരിക്കും ഉപകരിക്കും. നാപ്പ്കിൻ വേയ്സ്റ്റ് സംസ്ക്കരിക്കുന്നതിന്റെ പ്രശ്നം ഉയരുന്നില്ല, ഇതുപോലുള്ള സന്ദർഭങ്ങളിൽ നാപ്പ്‌കിന്റെ ലഭ്യതാപ്രശ്നവും ഉദിക്കുന്നില്ല. പക്ഷെ, ഈ സാഹചര്യങ്ങൾ അവിടെ ചെല്ലുന്ന ആണുങ്ങളായ ഞങ്ങൾക്ക് അതവരെ ബോധവൽക്കരിക്കാൻ പറ്റില്ല. നാപ്‌ക്കിൻ പോലും ഞങ്ങളുടെ കൈയ്യിൽ നിന്ന് വളരെ ബുദ്ധിമുട്ടി ലജ്ജയോടെയാണ് നാട്ടിൻ‌പുറത്തുകാരായ ആ സ്ത്രീകൾ വാങ്ങുന്നത്.കപ്പ് ഉപയോഗിക്കുന്ന വിധമൊക്കെ പഠിപ്പിക്കാൻ സ്ത്രീകൾ തന്നെ പോയാലേ ശരിയാകൂ. വെള്ളമിറങ്ങിക്കഴിഞ്ഞിട്ട് മെനസ്ട്രൽ കപ്പുകളെപ്പറ്റി പറഞ്ഞ് മനസ്സിലാക്കാൻ അത് പ്രമോട്ട് ചെയ്യുന്ന സുധയ്ക്കും ആ വിഷയത്തിൽ ആധികാരികമായ ലേഖനങ്ങൾ എഴുതിയിട്ടുള്ള <a href="https://www.facebook.com/beena.ka.9">ബീന</a>ച്ചേച്ചിക്കും കഴിയുമെന്ന് വിശ്വസിക്കുന്നു. ഇത്തരത്തിൽ എന്ത് സഹായവും ചെയ്യാൻ ഒപ്പം വരാമെന്ന് ഏറ്റിരിക്കുന്ന ഡോൿടർ <a href="https://www.facebook.com/indu.ann">ഇന്ദു</a>വിനും സഹആയുവ്വേദ ഡോൿടർമാർക്കും ഇക്കാര്യത്തിലും ആരോഗ്യവിഷയങ്ങളിലും കൂടുതൽ സഹായിക്കാനാവും.</p>
<p>പ്രാവശ്യം സാധനങ്ങൾ അധികമുണ്ടായിരുന്നതുകൊണ്ട് മൂന്നിന് പകരം നാല് വള്ളങ്ങൾ ഏർപ്പാടാക്കേണ്ടി വന്നു. പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാനും കുറഞ്ഞ പൈസയ്ക്ക് കൂടുതൽ വെള്ളം ലഭിക്കാനുമായി 20 ലിറ്ററിന്റെ ക്യാനുകൾ കരുതുകയും ചെയ്തു. പഴം, ബ്രെഡ്, വെള്ളം, നാപ്പ്‌കിൻ, തോർത്ത്, സോപ്പ് എന്നിങ്ങനെ പോകുന്നു മറ്റ് സാധനങ്ങൾ. കൊടുക്കാനുള്ള സൌകര്യത്തിന് വേണ്ടി, തലേന്ന് പാതിരാത്രി കഴിഞ്ഞും ഓഫീസിൽ വെച്ച് ഇതെല്ലാം കൃത്യമായി പൊതികെട്ടി തയ്യാറാക്കിയ UST ഗ്ലോബൽ സുഹൃത്തുക്കളും സ്മികേഷും വലിയൊരു കൈയ്യടി അർഹിക്കുന്നു. പഴവും വെള്ളവും തോർത്തും ബ്രെഡും ഒക്കെ ഏർപ്പാടാക്കിയതും സ്മികേഷ് തന്നെ. ആലപ്പുഴയിൽ കെട്ടുവെള്ളം ഉടമയായ സജിയും ആലപ്പുഴയിലും കുട്ടനാട്ടിലും കുടിവെള്ളം സപ്ലൈ ഉപജീവനമാക്കിയ റോജിയും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കൈമെയ്യ് മറന്ന് ഞങ്ങൾക്കൊപ്പം നിന്നു. കരയിൽ നിന്ന് ഇതെല്ലാം ഇറക്കി വള്ളത്തിലേക്ക് കയറ്റാനും മറ്റും നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണം ഉണ്ടായിരുന്നു. വള്ളക്കാർ നമ്മൾ ചെയ്യുന്ന കാര്യത്തോട് പൂർണ്ണമായും സഹകരിച്ചുനിന്നു. ഇന്നലെ രാത്രി 09:30 വരെ കായലിലൂടെ ഈ ജോലികളുമായി സഹകരിച്ച് വള്ളമോടിക്കാൻ ഒരു ബുദ്ധിമുട്ടും അവർക്കുണ്ടായിരുന്നില്ല. ഇരുട്ടുവീണാൽ കായലിലും തോട്ടിലുമൊക്കെ വള്ളമോടിക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. എതിരെ വരുന്ന വള്ളങ്ങളും കൊച്ചുവള്ളങ്ങളും ബോട്ടുകളും പരസ്പരം കണ്ടില്ലെങ്കിൽ അപകടത്തിലാണ് കാര്യങ്ങൾ കലാശിച്ചെന്ന് വരുക.</p>
<p>നമ്മൾ ഈ വെള്ളം എത്തിക്കുന്നതുവരെ കുട്ടനാട്ടുകാർ എങ്ങനെയായിരുന്നു കുടിവെള്ളത്തിന്റെ ആവശ്യം നിറവേറ്റിയിരുന്നത് എന്നത് വലിയൊരു സമസ്യയായിരുന്നു എനിക്ക്. ഇന്നലെയാണ് അതിനുള്ള പല ഉത്തരങ്ങൾ കിട്ടിയത്. ചുറ്റും ഒഴുകുന്ന വെള്ളം തന്നെ എടുത്ത് തിളപ്പിച്ചാണ് അവരുപയോഗിക്കുന്നത്. ആലം പോലുള്ള രാസവസ്തുക്കൾ കലക്കി വെള്ളം ശുദ്ധീകരിക്കുന്ന പരിപാടികൾ ചെയ്യുന്നവരുമുണ്ട്. നമ്മളൊഴിച്ചുകൊടുക്കുന്ന ശുദ്ധജലം പകർത്തിയെടുക്കാനുള്ള പാത്രം പെട്ടെന്നവർ കഴുകിയെടുക്കുന്നതും പൊങ്ങി നിൽക്കുന്ന ആ വെള്ളത്തിലാണ്. അങ്ങനെ നോക്കിയാൽ കുട്ടനാട് കുടിവെള്ളത്തിന്റെ കാര്യത്തിൽ സമ്പന്നമായ ഒരിടമാണ്. അലക്കും കുളിയും അഴുക്ക് തള്ളലുമൊക്കെ ഒഴിവാക്കി ചുറ്റിലുമുള്ള വെള്ളം ജാഗ്രതയോടെ കൊണ്ടുനടക്കാൻ അവർക്ക് കഴിഞ്ഞാൽ ഇപ്പോൾ കിട്ടുന്നതിനേക്കാൾ ശുദ്ധമായ വെള്ളമായിരിക്കും ചുറ്റുമൊഴുകാൻ പോകുന്നത്.</p>
<p>പൂർണ്ണമായും വെള്ളമിറങ്ങിയിട്ടില്ലെങ്കിലും, തൽക്കാലം നമ്മൾ കുട്ടനാട്ടിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ്. മുഴുവൻ വെള്ളം ഇറങ്ങിയതിന് ശേഷം കാര്യമായൊരു ശുചീകരണദൌത്യം സംഘടിപ്പിക്കാനും പ്ലാസ്റ്റിക്ക് ശേഖരിച്ച് കരയിലെത്തിക്കാനും (ഇന്നലെത്തന്നെ സജി അതിന് തുടക്കമിട്ടിട്ടുണ്ട്) മരുന്നുകൾ ആവശ്യമുണ്ടെങ്കിൽ എത്തിക്കാനും നേരത്തെ പറഞ്ഞതുപോലെ മെനസ്ട്രൽ കപ്പുകളെപ്പറ്റി ബോധവൽക്കരിക്കാനുമൊക്കെയായി വീണ്ടും ഒന്നോ രണ്ടോ പ്രാവശ്യം പോകുന്നതിനെപ്പറ്റി ആലോചനയുണ്ട്. കൂടുതൽ ക്രിയാത്മകമായ നിർദ്ദേശങ്ങൾ എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നു.</p>
<p>വിദേശത്തുനിന്നും സ്വദേശത്തുനിന്നുമായി ഒരുപാട് സുഹൃത്തുക്കൾ ചോദിക്കാതെ തന്നെ കണ്ടറിഞ്ഞ് സഹായമെത്തിച്ചു. പേര് പുറത്തുപറയാൻ ആഗ്രഹമില്ലാത്ത ഓട്ടക്കാരൻ സുഹൃത്തൊരാൾ 260 ബോക്സ് (ഓരോന്നിലും 15 വീതം) നാപ്പ്‌കിനാണ് വാങ്ങി എത്തിച്ചുതന്നത്. <a href="https://www.facebook.com/jayalekshmi.hariharaiyer">ജയലക്ഷ്മി ഹരിഹരയ്യർ</a>, <a href="https://www.facebook.com/ashwatygirish">അശ്വതി ഗിരീഷ്</a>, <a href="https://www.facebook.com/nishad.yoosaf">നിഷാദ് യൂസഫ്</a>, <a href="https://www.facebook.com/amjithp">അംജിത്</a>, <a href="https://www.facebook.com/nisha.suresh.94">നിഷ സുരേഷ്</a>, <a href="https://www.facebook.com/deepu.senan">ദീപു വിജയസേനൻ</a>, <a href="https://www.facebook.com/rafeeq.poonthottathil">റഫീക്ക് പൂന്തോട്ടത്തിൽ</a>, <a href="https://www.facebook.com/sunilcnair.ramachandran">സുനിൽ ചന്ദ്രൻ രാമചന്ദ്രൻ</a>, <a href="https://www.facebook.com/jyothise">ജ്യോതിസ് എടത്തൂറ്റ്</a>, <a href="https://www.facebook.com/sajeeb.nalakath">സജീബ് നാലകത്ത്</a>, <a href="https://www.facebook.com/thilakan.ramakrishnan.7">തിലകൻ രാമകൃഷ്ണൻ</a>, <a href="https://www.facebook.com/paulose.john.79">സാജു ജോൺ</a>, <a href="https://www.facebook.com/rajeshskpm">രാജേഷ് കെ.വി</a>, <a href="https://www.facebook.com/vidyadutt">വിദ്യാദത്ത് എസ്</a>, <a href="https://www.facebook.com/manikandan.thampi">മണികണ്ഠൻ തമ്പി</a>, <a href="https://www.facebook.com/vijitha.sajeev.7">വിജിത സജീവ്</a>, <a href="https://www.facebook.com/abdulla.vezhappilly">അബ്ദുള്ള വേഴാപ്പള്ളി</a>, <a href="https://www.facebook.com/johnmelbink">മെൽബിൻ ജോണും</a> സുഹൃത്തുക്കളും, സഞ്ജയ് പരമേശ്വരൻ എന്നിവരാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി സഹായമെത്തിച്ചത്. ഈ ലിസ്റ്റിന് വെളിയിൽ പേര് പറയാൻ ആഗ്രഹമില്ലാത്തവും ഉണ്ട്. എല്ലാവർക്കും ഒരുപാട് നന്ദി. സുഹൃത്തുക്കൾ ഈ ആവശ്യത്തിലേക്ക് അയച്ചുതന്ന പണം മുഴുവൻ ചിലവാക്കേണ്ടി വന്നിട്ടില്ല. പൂർണ്ണമായും വെള്ളമിറങ്ങിയശേഷം പോകുമ്പോൾ അത് ഉപയോഗിക്കുന്നതാണ്. അതല്ലെങ്കിൽ അവസാനം പണമയച്ചവർക്കെല്ലം തിരികെ അയക്കാനുള്ള ഏർപ്പാട് ചെയ്യാം. വരവ് ചിലവ് കണക്കുകൾ സഹായം എത്തിച്ചവർക്ക് മെയിൽ വഴി അയച്ചുകൊടുക്കുന്നതാണ്. എല്ലാവർക്കും ഒരിക്കൽക്കൂടെ നന്ദി.</p>
<p>ഇന്നലെ ജോലി കൂടുതൽ ഉണ്ടായിരുന്നതുകൊണ്ടും സമയം നീണ്ടുപോയതുകൊണ്ടും ദൃശ്യങ്ങൾ കാര്യമായി പകർത്താൽ പലപ്പോഴും മറന്നുപോയി. ഓർമ്മ വന്നപ്പോൾ എടുത്ത ചില രംഗങ്ങൾ പതിവുപോലെ <a href="https://www.facebook.com/JOEjohar">ജോഹർ</a>  എഡിറ്റ് ചെയ്ത് തന്നത് <a href="https://www.facebook.com/niraksharan/videos/10215332792700533/">ഇവിടെ </a>കാണാം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6024" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=6024</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കുട്ടനാട്ടിൽ മൂന്നാം ദിവസം.</title>
		<link>http://niraksharan.in/?p=6022</link>
		<comments>http://niraksharan.in/?p=6022#comments</comments>
		<pubDate>Sun, 05 Aug 2018 05:40:46 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പ്രളയം 2018]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=6022</guid>
		<description><![CDATA[ഇപ്രാവശ്യം (2018 ജൂലായ്29) ഇൻഫോ പാർക്കിൽ UST Global എന്ന സ്ഥാപനത്തിലെ എഞ്ചിനീയറായ സ്മികേഷിന്റെ നേതൃത്വത്തിൽ സഹായവുമായി നീങ്ങിയ വലിയൊരു ടീമിനൊപ്പമാണ് ഞാൻ പോയത്. 6600 ലിറ്റർ കുടി വെള്ളം. 190 കിലോ ഏത്തപ്പഴം. 375 പാക്കറ്റ് ബ്രെഡ്. 500 പാക്കറ്റ് ബിസ്ക്കറ്റ്. 20 കിലോ വെണ്ടയ്ക്ക. കുറച്ചു സാനിറ്ററി നാപ്കിൻസ്. കുറച്ചു ഡെറ്റോൾ. കുറച്ചു കൊതുകുതിരി. ഇത്രയും സാധനങ്ങൾ മൂന്ന് വലിയ വള്ളങ്ങളിലാക്കി പുന്നമട ബോട്ട് ജട്ടിയിൽ നിന്ന് ഉച്ചയ്ക്ക് ഒന്നരമണിയോടെ സംഘം പുറപ്പെട്ടു. സാധനങ്ങളെല്ലാം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6022" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p style="text-align: left;"><b style="color: #222222;"><span style="font-size: xx-large;">ഇ</span></b>പ്രാവശ്യം (2018 ജൂലായ്29) ഇൻഫോ പാർക്കിൽ UST Global എന്ന സ്ഥാപനത്തിലെ എഞ്ചിനീയറായ <a href="https://www.facebook.com/smikesh.padmanabhan.1">സ്മികേഷി</a>ന്റെ നേതൃത്വത്തിൽ സഹായവുമായി നീങ്ങിയ വലിയൊരു ടീമിനൊപ്പമാണ് ഞാൻ പോയത്.</p>
<p>6600 ലിറ്റർ കുടി വെള്ളം.<br />
190 കിലോ ഏത്തപ്പഴം.<br />
375 പാക്കറ്റ് ബ്രെഡ്.<br />
500 പാക്കറ്റ് ബിസ്ക്കറ്റ്.<br />
20 കിലോ വെണ്ടയ്ക്ക.<br />
കുറച്ചു സാനിറ്ററി നാപ്കിൻസ്.<br />
കുറച്ചു ഡെറ്റോൾ.<br />
കുറച്ചു കൊതുകുതിരി.</p>
<p>ഇത്രയും സാധനങ്ങൾ മൂന്ന് വലിയ വള്ളങ്ങളിലാക്കി പുന്നമട ബോട്ട് ജട്ടിയിൽ നിന്ന് ഉച്ചയ്ക്ക് ഒന്നരമണിയോടെ സംഘം പുറപ്പെട്ടു. സാധനങ്ങളെല്ലാം വള്ളങ്ങളിൽ കയറ്റാൻ കൈ മെയ് മറന്ന് സഹായിച്ചത് നാട്ടുകാരായ നല്ല മനുഷ്യരാണ്. രണ്ട് മണിക്കൂറിലധികം യാത്ര ചെയ്താണ് പലയിടങ്ങളിലും എത്തിപ്പെടാനായത്. ഭൂരിഭാഗം സമയത്തും മഴ കൂടെയുണ്ടായിരുന്നു. വള്ളക്കാരനെ കൂടാതെ ഓരോ വള്ളത്തിലും മൂന്ന് പേർ വീതം ഉണ്ടായിരുന്നു. എല്ലാവർക്കും ആവശ്യമുള്ള ലൈഫ് ജാക്കറ്റുകൾ സ്മികേഷ് സംഘടിപ്പിച്ചിരുന്നു.</p>
<p>ഒരു വഞ്ചിയിൽ <a href="https://www.facebook.com/anu.anoop.777">അനു</a>, രാജീവൻ , <a href="https://www.facebook.com/jinujayadevan">ജിനു</a>.<br />
അടുത്ത വഞ്ചിയിൽ <a href="https://www.facebook.com/smikesh.padmanabhan.1">സ്മികേഷ്</a>, <a href="https://www.facebook.com/neethu.elsajohn">നീതു</a>,  ഗൗതം.<br />
മൂന്നാമത്തെ വഞ്ചിയിൽ അശോക്, സജി, ഞാൻ.</p>
<p>ഈ സാധനസമാഹരണത്തിലേക്ക് കൊച്ചിയിൽ നിന്ന് 360 ലിറ്റർ വെള്ളം എറണാകുളത്തുനിന്ന് കാറിൽ ഞാൻ കൊണ്ടുപോയി. <a href="https://www.facebook.com/ashwatygirish">അശ്വതി ഗിരീഷ്</a>, <a href="https://www.facebook.com/amjithp">അംജിത്</a> എന്നിവർ എത്തിച്ചുതന്ന പണമാണ് അതിനായി ഉപയോഗിച്ചത്. 500 ലിറ്റർ വെള്ളം അംജിത്തിന് വേണ്ടി സ്മികേഷ് പുന്നപ്രയിൽ ഏർപ്പാടാക്കി. കൂടാതെ TCS ഉദ്യോഗസ്ഥനായ രാജീവൻ തന്നുവിട്ട സാനിറ്ററി നാപ്‌കിൻസ്, ഡെറ്റോൾ, കൊതുകുതിരി, അവൽ, ബിസ്ക്കറ്റ് എന്നിങ്ങനെയുള്ള സാധനങ്ങൾ തൃപ്പൂണിത്തുറയിൽ നിന്ന് കൈപ്പറ്റി കൊണ്ടുപോയിരുന്നു.</p>
<p>ആലപ്പുഴയിൽ ഹൌസ് ബോട്ട് നടത്തുന്ന സജിയും സുഹൃത്തുക്കളുമാണ് സ്മികേഷിന്റെ വലയത്തിലൂടെ സൌകര്യങ്ങൾ എല്ലാം ഏർപ്പാടാക്കിയിരുന്നത്.</p>
<p>പതിവുപോലെ ഇപ്രാവശ്യവും ഒറ്റപ്പെട്ട് കിടക്കുന്ന വീടുകളിലും വരമ്പുകളിലുമൊക്കെ സഹായമെത്തികാനുള്ള ശ്രമമാണ് ലക്ഷ്യമിട്ടത്. ക്യാമ്പുകളിൽ സർക്കാർ സഹായം എത്തുന്നുണ്ടെങ്കിലും അവർക്ക് അത്യാവശ്യം വേണ്ട കാര്യങ്ങൾ നൽകാനും തീരുമാനിച്ചിരുന്നു.</p>
<p>കൈനകരിയിൽ നിന്ന് മൂന്ന് വഞ്ചികളും മൂന്ന് വഴിക്ക് പിരിഞ്ഞു. ഇടയ്ക്ക് ഒരിക്കൽ തമ്മിൽ കണ്ടുമുട്ടുകയും ചെയ്തു. വൈകീട്ട് 7 മണിക്കാണ് തിരികെ പുന്നമട ജട്ടിയിലെത്തിയത്.</p>
<p>ഇപ്രാവശ്യം കൈനകരി, ചേന്നങ്കിരി, പുളിങ്കുന്ന്, വേണാട്ടുകാട് മേഖലകളിലെ ഒറ്റപ്പെട്ട വീടുകളിൽ സഹായം എത്തിക്കാൻ കഴിഞ്ഞതിന് പുറമെ ക്യാമ്പുകളിലും വെള്ളമടക്കമുള്ള ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു. ക്യാമ്പുകളെ മാറ്റി നിർത്തി ഒറ്റപ്പെട്ട വീടുകൾക്ക് മുൻ‌ഗണന കൊടുക്കണമെന്ന് ആദ്യദിവസം മുതൽ തീരുമാനിക്കുകയും നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ക്യാമ്പുകളിലെ കാര്യവും ദുരിതപൂർണ്ണമാണെന്ന് മനസ്സിലാക്കാൻ ഇന്നാണ് സാധിച്ചത്.</p>
<p>‘പെണ്ണുങ്ങൾക്കുള്ള സാധനങ്ങൾ ഒന്നുമില്ലേ‘ എന്ന് ദയനീയമായി ചോദിച്ച സഹോദരിമാരുടെ മുഖങ്ങൾ മുന്നിൽ നിന്ന് ഇപ്പോഴും മായുന്നില്ല. വളരെ അത്യാവശ്യമാണത് എന്ന് ചിലരെങ്കിലും എടുത്ത് പറഞ്ഞു. സാനിറ്ററി നാപ്കിൻ അടക്കമുള്ള അത്തരം സാധനങ്ങളുമായി ഈ ആഴ്ച്ചതന്നെ ഒരിക്കൽക്കൂടെ പോകാനുള്ള വട്ടം കൂട്ടുകയാണ് സ്മികേഷ്. താൽ‌പ്പര്യമുള്ളവർക്ക് സഹായം നൽകാൻ അവസരമുണ്ട്.</p>
<p>ഇതുവരെ ഒരാളും ചെന്നെത്താത്ത മുപ്പതിലേറെ വീടുകളാണ് ഞാൻ പോയ വള്ളത്തിന് മാത്രം കണ്ടെത്താനായത്. അത്രയ്ക്ക് തന്നെ മറ്റ് രണ്ട് വള്ളങ്ങളിൽ പോയവർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. എനിക്കിപ്പോഴും കുട്ടനാട്ടിലെ വിവിധ പാർട്ടിപ്രവർത്തകരോടും പാർട്ടിക്കാരോടുമുള്ള അഭ്യർത്ഥന കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞത് തന്നെയാണ്. തിരഞ്ഞെടുപ്പ് ആകുമ്പോൾ വീടുവീടാന്തിരം കയറി പ്രവർത്തിക്കുന്നത് പോലെ ഇപ്പോഴും ഇറങ്ങണം. വീട് വീടാന്തിരം സഹായമെത്തിക്കണം. ദയവ് ചെയ്ത് ഇതൊരു കുറ്റപ്പെടുത്തലായി കാണരുത്. മനസ്സിലാക്കിയ കാര്യം പങ്കുവെച്ചെന്ന് മാത്രം. ഇഷ്ടം പോലെ വെള്ളം കുപ്പികൾ പല കമ്പനിക്കാരും എത്തിച്ചെങ്കിലും ആലപ്പുഴയ്ക്ക് അടുത്തുള്ള ക്യാമ്പുകളിലായി അത് ഒതുങ്ങി അല്ലെങ്കിൽ തീരുന്നു എന്ന് വേണം മനസ്സിലാക്കാൻ. ഉൾപ്രദേശങ്ങളിലേക്ക് ചെല്ലുമ്പോൾ ഇങ്ങോട്ട് ആദ്യമായാണ് ഒരു വഞ്ചിയെങ്കിലും സഹായവുമായി വരുന്നതെന്ന് പറഞ്ഞ ഒരുപാട് വീടുകൾ ഞങ്ങൾക്ക് കാണാനായി.</p>
<p>ആലപ്പുഴയിലേക്ക് ഒരുപാട് സഹായം പുറത്തുനിന്ന് എത്തുന്നുണ്ട്. പക്ഷെ ആവശ്യക്കാരായ ഓരോ ആൾക്കാരെയും കണ്ടെത്തി അത് കൊടുക്കുന്ന കാര്യം കൃത്യമായി നടക്കുന്നുണ്ടോ എന്നും അതിന് ആരെങ്കിലും ഉദ്യോഗസ്ഥരോ നേതാക്കന്മാരോ മുൻ‌കൈ എടുക്കുന്നുണ്ടോ എന്നതും മാത്രമാണ് ആശങ്ക. ഈ വീഡിയോയിൽ (Edited by Joe Johar) അവസാനരംഗത്ത് കാണുന്ന വീടിന് അടുത്തെങ്ങും ആരുമില്ല. പ്രായമായ രണ്ടുപേരും ഒരു നായയും മാത്രമാണ് അവിടെയുള്ളത്. ചുറ്റിനും വെള്ളമല്ലാതെ ഒന്നും കാണാനില്ല. അവിടെ ആദ്യമായി ചെല്ലുന്നത് ഞങ്ങളാണ്. ഇടത്തരം വള്ളങ്ങൾ കയറിച്ചെല്ലുന്ന വീട്ടിൽ‌പ്പോലും ഇതാണ് അവസ്ഥയെങ്കിൽ, കൊച്ചുവള്ളങ്ങൾ മാത്രം ചെല്ലുന്ന സ്ഥലങ്ങളിൽ പെട്ടുകിടക്കുന്നവർ ഇനിയും എത്രയധികമുണ്ടാകാം. അതിൽ നമുക്ക് കഴിയുന്ന ചിലരിലേക്ക് മാത്രമാണ് ഇതുവരെ എത്തിച്ചേർന്നിട്ടുള്ളത്. ദുരിതബാധിത പ്രദേശത്തുനിന്നുള്ള സന്തോഷ് എന്ന നാട്ടുകാരൻ ഒരാൾ ഞങ്ങൾക്കൊപ്പം കയറിയത് എല്ലാ വീടുകളും കണ്ടുപിടിക്കാൻ സഹായിച്ചു. അടുത്ത ദിവസവും സന്തോഷ് കൂടെ വരാമെന്ന് ഏറ്റിട്ടുണ്ട്.</p>
<p>കുട്ടനാട്ടുകാർ ഈ ദുരിതം അതിജീവിക്കുന്നത് വലിയൊരു അത്ഭുതം തന്നെയാണ്. ഒരു വരമ്പിൽ വീട് അതിനപ്പുറം വയൽ ഇപ്പുറം കനാൽ. ഇപ്പോളത് രണ്ടും ചേർന്ന് ഒന്നായപ്പോൾ ഇടയിലുള്ള വീട്ടിലും നെഞ്ചൊപ്പം വെള്ളം. ബോട്ട് ജട്ടി മാത്രമാണ് വെള്ളത്തിന് മുകളിൽ. അതിൽ തീറ്റയും കുടിയും കിടപ്പുമായി കുട്ടികളടക്കം നൂറുകണക്കിന് ആൾക്കാർ ഓരോ ക്യാമ്പിലും. 99 ലെ (1924) വെള്ളപ്പൊക്കത്തിനാണ് അതായത് 90 വർഷങ്ങൾക്ക് മുൻപാണ് ഇത്രയും വെള്ളം ഇതിന് മുൻപ് കുട്ടനാടിനെ വിഴുങ്ങിയതെന്ന് ക്യാമ്പിലെ പഴമക്കാരിൽ ചിലർ പറയുന്നു.</p>
<p>28 &#8211; 30 കാർഡുകൾ അതായത് നൂറ് മുതൽ 130 വരെ അംഗങ്ങളുണ്ട് ഓരോ ക്യാമ്പിലും. നിശ്ചിത തുക സർക്കാരിൽ നിന്ന് കിട്ടും. അതിൽ എല്ലാവർക്കുമുള്ളത് വാങ്ങണം. സോപ്പ് ഡെറ്റോൾ മുതലായവ പോലും റേഷനായിട്ടേ കൊടുക്കൂ. പലയിടങ്ങളിലും ഉപയോഗിച്ച പ്ലാസ്റ്റിക്ക് വെള്ളത്തിലെറിയാതെ ചാക്കുകളിലാക്കി സൂക്ഷിക്കുന്നുണ്ടെന്നത് സന്തോഷമുള്ള കാഴ്ച്ചയായിരുന്നു.</p>
<p>ഈ കൊടുത്തതെല്ലാം ഒറ്റ ദിവസം ഒരു നേരം പോലും കഴിക്കാനോ കുടിക്കാനോ ഉള്ളതില്ലെന്ന് നന്നായറിയാം. അതുകൊണ്ടുതന്നെ അവർക്ക് വേണ്ട സാധനങ്ങൾ കൃത്യമായി മനസ്സിലാക്കാനായത് പ്രകാരം അത് സംഘടിപ്പിച്ച് ഒന്നുകൂടെ ഇതേ റൂട്ടിൽ പോകാനുള്ള തയ്യാറെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ സഹായം എത്തിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ഈ ദൌത്യത്തിന് നേതൃത്വം നൽകിയ സ്മികേഷിന്റെ അനുഭവം <a href="https://www.facebook.com/smikesh.padmanabhan.1/posts/2076074102610418">ഇവിടെ</a> വായിക്കാം. ഈ ദൌത്യത്തിന്റെ വീഡിയോ കാണാൻ <a href="https://www.facebook.com/niraksharan/posts/10215310513983579">ഇവിടെ</a> ക്ലിക്ക് ചെയ്യാം.</p>
<p><strong>വാൽക്കഷണം:-</strong> ഈ ദിവസങ്ങളിൽ കുട്ടനാട് പോയപ്പോൾ കൂടെയുണ്ടായിരുന്ന ആരോ ചോദിച്ചു മടവീണെന്ന് പറഞ്ഞാൽ എന്താണെന്ന്. കുട്ടനാട് പോകുമ്പോൾ അവശ്യം അറിഞ്ഞിരിക്കേണ്ട ചില പദങ്ങളാണ് മടവീഴൽ, മടകുത്തൽ എന്നിവയൊക്കെ. സാഹിത്യത്തിലും സിനിമയിലുമൊക്കെ അത് ശ്രദ്ധിച്ചിട്ടില്ലാത്തവർക്ക് വേണ്ടി മാത്രം പറയാം. മട എന്നാൽ തോടിനും വയലിനും ഇടയ്ക്കുള്ള വരമ്പാണ്. അത് പൊട്ടിപോയാൽ തോട്ടിലെ വെള്ളം മുഴുവൻ സമുദ്രനിരപ്പിലും താഴെ നിൽക്കുന്ന കുട്ടനാട്ടിലെ പാടങ്ങളിലേക്ക് ഇരച്ചുകയറും; ഒപ്പം പാടവരമ്പത്ത് നിൽക്കുന്ന വീടുകളിലേക്കും. വരമ്പ് പൊട്ടിപ്പോകുന്നതിനെയാണ് മട വീഴുക എന്ന് പറയുന്നത്. മട അഥവാ വരമ്പ് ചെളിയും ചകിരിയും മണൽച്ചാക്കുമൊക്കെ ഉപയോഗിച്ച് വീണ്ടും കെട്ടിപ്പൊക്കുന്നതിനെയാണ് മടകുത്തൽ എന്ന് പറയുന്നത്.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6022" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=6022</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കുട്ടനാട്ടിൽ രണ്ടാം ദിവസം</title>
		<link>http://niraksharan.in/?p=6020</link>
		<comments>http://niraksharan.in/?p=6020#comments</comments>
		<pubDate>Sun, 05 Aug 2018 05:17:33 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പ്രളയം 2018]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=6020</guid>
		<description><![CDATA[ജൂലായ് 24 ന് സംഗീതയ്ക്കും അചതിനും ഒപ്പം കുട്ടനാട്ടിൽ പോയിവന്നതിന് ശേഷം രണ്ടാമത് ജൂലായ് 26നും പോയിരുന്നു. കൂടുതൽ വെള്ളവും ഭക്ഷണവും വാഹനത്തിൽ കൊണ്ടുപോകാനുള്ള സൌകര്യത്തിനായി ഇപ്രാവശ്യം ഒറ്റയ്ക്കാണ് പോയത്. കുട്ടനാട്ടിൽ. ചമ്പക്കുളം പഞ്ചായത്തിലെ 8,9 വാർഡുകളിലാണ് രണ്ട് ദിവസം കൊണ്ട് ഭക്ഷണവും വെള്ളവും എത്തിക്കാനായത്. ഇനിയും എത്രയോ ഇടങ്ങൾ അതുപോലെ ബാക്കി കിടക്കുന്നു. എല്ലായിടത്തും ചെല്ലാനാകില്ലെങ്കിലും ചിലയിടങ്ങൾ കണ്ടതിൽ നിന്ന് തന്നെ കെടുതിയുടെ രൂക്ഷത മനസ്സിലാക്കാനായി. കുട്ടനാട്ടുകാരെ സമ്മതിച്ചുകൊടുക്കണം. അവർക്കിത് ശീലമായതുകൊണ്ടാകണം പിടിച്ച് നിൽക്കുന്നത്. നമ്മളായിരുന്നെങ്കിൽ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6020" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p style="text-align: left;"><a href="http://niraksharan.in/?p=6017"><b style="color: #222222;"><span style="font-size: xx-large;">ജൂ</span></b>ലായ് 24 ന്</a> <a href="https://www.facebook.com/sangeetha.ab">സംഗീത</a>യ്ക്കും അചതിനും ഒപ്പം കുട്ടനാട്ടിൽ പോയിവന്നതിന് ശേഷം രണ്ടാമത് ജൂലായ് 26നും പോയിരുന്നു. കൂടുതൽ വെള്ളവും ഭക്ഷണവും വാഹനത്തിൽ കൊണ്ടുപോകാനുള്ള സൌകര്യത്തിനായി ഇപ്രാവശ്യം ഒറ്റയ്ക്കാണ് പോയത്. കുട്ടനാട്ടിൽ. ചമ്പക്കുളം പഞ്ചായത്തിലെ 8,9 വാർഡുകളിലാണ് രണ്ട് ദിവസം കൊണ്ട് ഭക്ഷണവും വെള്ളവും എത്തിക്കാനായത്. ഇനിയും എത്രയോ ഇടങ്ങൾ അതുപോലെ ബാക്കി കിടക്കുന്നു. എല്ലായിടത്തും ചെല്ലാനാകില്ലെങ്കിലും ചിലയിടങ്ങൾ കണ്ടതിൽ നിന്ന് തന്നെ കെടുതിയുടെ രൂക്ഷത മനസ്സിലാക്കാനായി.</p>
<p>കുട്ടനാട്ടുകാരെ സമ്മതിച്ചുകൊടുക്കണം. അവർക്കിത് ശീലമായതുകൊണ്ടാകണം പിടിച്ച് നിൽക്കുന്നത്. നമ്മളായിരുന്നെങ്കിൽ തകർന്ന് പോകുമായിരുന്നു. വീടും വീട്ടുസാമഗ്രികളും കൃഷിയുമൊക്കെ നശിച്ച് നിൽക്കുന്ന ഒരവസ്ഥ ആലോചിക്കാൻ തന്നെ പറ്റുന്നില്ല. മങ്കൊമ്പിലെ നാലുകെട്ട് ഭാഗത്ത് നെഞ്ചൊപ്പം വെള്ളമുള്ള സ്ഥലങ്ങൾ ഇപ്പോഴുമുണ്ടെത്രേ ! മൊത്തം ദുരിതം പറയാൻ പോയാൽ എങ്ങുമെത്തില്ല. അതിനാൽ ചുരുക്കത്തിൽ പറയാനുള്ളത് മാത്രം പറഞ്ഞ് അവസാനിപ്പിക്കാം.</p>
<p>വെള്ളം മൊത്തക്കച്ചവടക്കാരന്റെ കൈയ്യിൽ നിന്ന് വാങ്ങാൻ ചെന്നപ്പോൾ, കുട്ടനാട്ടിലേക്കാണെന്ന് മനസ്സിലാക്കിയപ്പോൾ Taj Paradise ലെ ചെറുപ്പക്കാരൻ പരമാവധി വില കുറച്ച് തന്നു. വണ്ടി വിടുന്നതിന് മുൻപ് അയാൾ വീണ്ടും അടുത്തെത്തി. “കുട്ടനാട്ടിലേക്കല്ലേ ? അതിന് പൈസ വാങ്ങിയാൽ ശരിയാകില്ല.” എന്ന് പറഞ്ഞ് മുഴുവൻ പണവും തിരികെ തന്നു. അയാളേക്കാൾ പ്രായവും കാര്യവിവരവുമുണ്ടെന്ന് കരുതിയ പലരും മുഖം തിരിച്ച അനുഭവമുണ്ടായപ്പോളാണ് മനസ്സ് നിറച്ചുകൊണ്ട് ആ ചെറുപ്പക്കാരൻ. ഒരുപാട് പ്രതീക്ഷയർപ്പിക്കാം പുതിയ തലമുറയിലെന്ന കാര്യത്തിൽ സംശയം വേണ്ട.</p>
<p>പഴവും ബ്രെഡ്ഡും ബിസ്ക്കറ്റും വെള്ളവുമാണ് ഇപ്രാവശ്യം കൊണ്ടുപോകാൻ തീരുമാനിച്ചത്. മോഡേൺ ബ്രഡ്ഡിൽ ചെന്നപ്പോൾ മുഖവുരയുടേയും പരിചയപ്പെടുത്തലിന്റേയുമൊന്നും ആവശ്യം വന്നില്ല. കുട്ടനാട്ടിലേക്കുള്ള സ്പെഷ്യൽ റേറ്റിൽ ബ്രഡ്ഡുകൾ തന്നു. ബിസ്ക്കറ്റ് വാങ്ങാൻ ലുലുവിൽ ചെന്നപ്പോൾ അവിടെ ഇപ്പോഴും പഴയപടി തന്നെ. ഇളവൊന്നുമില്ല. സാരമില്ല. യൂസഫലി ലക്ഷങ്ങൾ കുട്ടനാട്ടിലേക്ക് നൽകിയിട്ടുണ്ടെന്ന് വാർത്ത കണ്ടു.</p>
<p>തകഴിയിൽ നിന്ന് ജിനോയുടെ വള്ളത്തിൽ ചമ്പക്കുളത്ത് എത്തിയപ്പോൾ ഓമനക്കുട്ടനും സംഘവും കടവിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇപ്രാവശ്യം ചമ്പക്കുളം ആശുപത്രിയുടെ പരിസരത്തുള്ള വീടുകളിലാണ് ഭക്ഷണവും വെള്ളവും വിതരണം ചെയ്തത്. മൂന്ന് ക്യാമ്പുകൾക്ക് സമീപത്തുകൂടെയും കടന്നുപോകേണ്ടി വന്നു. അരിയും പയറും മാത്രം കഴിച്ച് കഴിഞ്ഞുകൂടുന്നവർക്ക് ഒരു മാറ്റം തീർച്ചയായും ആഗ്രഹിക്കുന്നുണ്ട്. വീടുകളിൽ കൊടുത്തത് കൂടാതെ മൂന്ന് ക്യാമ്പുകളിലും കൈയ്യിലുണ്ടായിരുന്നത് പങ്കുവെച്ച് കൊടുത്തു.</p>
<p>ക്യാമ്പെന്ന് പറഞ്ഞാൽ വലിയ സംഭവമാണെന്നൊന്നും തെറ്റിദ്ധരിക്കരുത്. വെള്ളം കയറാത്ത ഏതെങ്കിലും ഭാഗത്ത് ഒരു ടർപ്പോളിൻ വലിച്ചുകെട്ടി അതിനടിയിൽ സർക്കാർ കൊടുക്കുന്ന അരിയും പയറും വേവിച്ച് കഴിക്കുന്നു. കിടപ്പ് അതിനോട് ചേർന്നുള്ള ഏതെങ്കിലുമൊരു കെട്ടിടത്തിൽ, അല്ലെങ്കിൽ ഭക്ഷണം കഴിച്ചശേഷം വെള്ളം കയറി നാശമായ സ്വന്തം വീട്ടിൽത്തന്നെ.</p>
<p>പയറ് കഴിച്ച് മടുത്തു അൽ‌പ്പം പച്ചക്കറി സംഘടിപ്പിച്ച് തരാമോ എന്നും കുറച്ച് വിറക് സംഘടിപ്പിച്ച് തരാമോ എന്നും ഒന്നുരണ്ട് ക്യാമ്പിലുള്ളവർ ചോദിച്ചിരുന്നു. എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ല. സർക്കാറിന്റെ കീഴിലുള്ള ക്യാമ്പിൽ ഇടപെടുന്നത് ശരിയല്ലെന്നും അത് മറ്റ് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും തോന്നുന്നു. ക്യാമ്പുകൾക്ക് വെളിയിലുള്ളവരിലേക്ക് സഹായമെത്തിക്കാനാണ് ആദ്യദിവസം മുതൽ ശ്രമിച്ചതെങ്കിലും ഒരു ക്യാമ്പിനരികിലൂടെ കടന്ന് പോകുമ്പോൾ അവരെ കണ്ടെന്ന് നടിച്ച് കടന്നുപോകാനാവില്ല.</p>
<p>രണ്ടാം ദിവസത്തെ ചിലവ് മുഴുവൻ വഹിച്ചത് ഡൽഹിയിൽ നിന്ന് <a href="https://www.facebook.com/jayalekshmi.hariharaiyer">ജയലക്ഷ്മി</a>യും  കൊച്ചിയിൽ നിന്ന് നിന്ന് <a href="https://www.facebook.com/ashwatygirish">അശ്വതി ഗിരീഷു</a>മാണ്. അവർ നൽകിയ പണം ഇനിയും ബാക്കിയുണ്ട്. ആ തുകയ്ക്ക് വെള്ളം മാത്രം വാങ്ങി <a href="https://www.facebook.com/smikesh.padmanabhan.1">സ്മികേഷി</a>നും  സുഹൃത്തുക്കൾക്കുമൊപ്പം നാളെ വീണ്ടും പോകാൻ ഉദ്ദേശിക്കുന്നു. നാളെത്തെ ആവശ്യത്തിലേക്ക് വെള്ളം വാങ്ങാൻ സൌത്ത് ആഫ്രിക്കയിൽ നിന്ന് <a href="https://www.facebook.com/amjithp">അംജിത്</a> സഹായം എത്തിച്ചിട്ടുണ്ട്. ഇപ്രാവശ്യം ചമ്പക്കുളത്തുനിന്ന് മാറി മറ്റേതെങ്കിലും ഭാഗത്തേക്ക് പോകാൻ പറ്റുമെന്നാണ് കരുതുന്നത്. സ്മികേഷ് എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ സഹായം എത്തിക്കണമെന്നുള്ളവർ സ്മികേഷുമായി ബന്ധപ്പെടുക. വെള്ളമിറങ്ങിക്കഴിഞ്ഞ് വേണ്ടിവരുന്ന സഹായങ്ങൾക്കും ശുചീകരണത്തിനും വേണ്ടി ഇനിയും പോകണമെന്ന് ആഗ്രഹമുണ്ട്.</p>
<p>ഹജ്ജിന് പോകുന്നതിന് മുൻപ് <a href="https://www.facebook.com/nishad.yoosaf">നിഷാദ് യൂസഫ്</a> തന്നിട്ടുപോയ പണം ആ സമയത്തെ സഹായങ്ങൾക്ക് വിനിയോഗിക്കാമെന്ന് കരുതുന്നു. ഒരു വാക്കുപോലും ചോദിക്കാതെ തന്നെ സ്വയമറിഞ്ഞ് ധനസഹായമെത്തിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി. മുഴുവൻ പ്രവർത്തനങ്ങൾക്ക് ശേഷം വരവ് ചിലവ് കണക്കുകൾ, സാമ്പത്തിക സഹായം എത്തിച്ച എല്ലാവരേയും ബോദ്ധ്യപ്പെടുത്തുന്നതാണ്.</p>
<p>ഈ പ്രവർത്തനങ്ങളുടെ ഭാഗമായി കുറച്ചധികം പ്ലാസ്റ്റിക്ക് കുട്ടനാട്ടിലേക്ക് ചെന്നിട്ടുണ്ടെങ്കിലും അത് നിലവിലുള്ള നമ്മുടെ പ്ലാസ്റ്റിക്ക് പ്രശ്നത്തിന്റെ ചെറിയൊരു അംശം മാത്രമാണ്. പ്ലാസ്റ്റിക്ക് വെള്ളത്തിലിടാതെ തിരികെ ഏൽ‌പ്പിക്കാനുള്ള സർക്കാർ സംവിധാനങ്ങളിലേക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ആവശ്യം നിറവേറ്റിക്കഴിഞ്ഞതിന് ശേഷം പ്ലാസ്റ്റിക്ക് അടക്കമുള്ള വസ്തുക്കളുടെ ശുചീകരണം മറ്റൊരു പദ്ധതിയായിത്തന്നെ ഏറ്റെടുക്കാൻ ശ്രമിക്കുന്നതാണ്.</p>
<p><strong>വാൽക്കഷണം:-</strong> വള്ളത്തിലിരിക്കുമ്പോൾ പകർത്തിയ തുമ്പും വാലുമില്ലാത്ത കുട്ടനാടിന്റെ ചില മൊബൈൽ ഫോൺ വീഡിയോകൾ <a href="https://www.facebook.com/JOEjohar">ജോഹർ</a> കൂട്ടിയോജിപ്പിച്ച് തന്നത് <a href="https://www.facebook.com/niraksharan/videos/10215286093293077/">ഇവിടെ</a> കാണാം. സഹായം കൊടുക്കുന്നതിന്റെ പടമെടുത്ത് കഷ്ടതയനുഭവിക്കുന്നവരുടെ മുഖങ്ങൾ പരസ്യമാക്കുന്നത് ധാർമ്മികതയല്ല എന്നുള്ളതിനാൽ അത്തരം രംഗങ്ങൾ പകർത്തിയിട്ടില്ല</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6020" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=6020</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കുട്ടനാട്ടിൽ ഒന്നാം ദിവസം</title>
		<link>http://niraksharan.in/?p=6017</link>
		<comments>http://niraksharan.in/?p=6017#comments</comments>
		<pubDate>Sun, 05 Aug 2018 05:01:39 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പ്രളയം 2018]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=6017</guid>
		<description><![CDATA[പറമ്പിലും വീടിലുമൊക്കെ വെള്ളം കയറിയിട്ട് കുട്ടനാട്ടുകാർക്ക് ഇന്നേക്ക് ഒൻപതാം ദിവസം. ലക്ഷങ്ങൾ, പല ദുരിതാശ്വാസ ക്യാമ്പുകളിൽ ആടുമാടുകൾക്കൊപ്പം ദുസ്സഹമായ ജീവിതം തള്ളിനീക്കുന്നു. ക്യാമ്പുകളിലേക്ക് പോകാതെ സ്വന്തം വീടുകളിൽത്തന്നെ ഇപ്പോഴും തങ്ങുന്ന നൂറുകണക്കിന് ജനങ്ങളുണ്ടെന്ന് കുറേയൊക്കെ മാദ്ധ്യമങ്ങളിലൂടെ അറിയാനായി. പിന്നെ, അത്തരം ചില പ്രളയബാധിതരെ നേരിട്ട് കണ്ട് അവർക്കാവശ്യമായ സഹായങ്ങൾ എത്തിക്കാൻ മുന്നിട്ടിറങ്ങിയ സുധ നമ്പൂതിരിയേയും അവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഒപ്പം ചെന്ന ആലപ്പുഴക്കാരനായ രാജേട്ടനേയും പോലുള്ള മനുഷ്യസ്നേഹികളോടും സംസാരിച്ചറിഞ്ഞു. അവരിലേക്ക് എന്നെയെത്തിച്ച ബീനച്ചേച്ചിക്ക് ഒരുപാട് നന്ദി. ദുരന്തങ്ങളുടെ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6017" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2018/08/11.jpg"><img class="alignnone size-full wp-image-6018" src="http://niraksharan.in/wp-content/uploads/2018/08/11.jpg" alt="11" width="819" height="819" /></a></p>
<p style="text-align: left;"><b style="color: #222222;"><span style="font-size: xx-large;">പ</span></b>റമ്പിലും വീടിലുമൊക്കെ വെള്ളം കയറിയിട്ട് കുട്ടനാട്ടുകാർക്ക് ഇന്നേക്ക് ഒൻപതാം ദിവസം. ലക്ഷങ്ങൾ, പല ദുരിതാശ്വാസ ക്യാമ്പുകളിൽ ആടുമാടുകൾക്കൊപ്പം ദുസ്സഹമായ ജീവിതം തള്ളിനീക്കുന്നു. ക്യാമ്പുകളിലേക്ക് പോകാതെ സ്വന്തം വീടുകളിൽത്തന്നെ ഇപ്പോഴും തങ്ങുന്ന നൂറുകണക്കിന് ജനങ്ങളുണ്ടെന്ന് കുറേയൊക്കെ മാദ്ധ്യമങ്ങളിലൂടെ അറിയാനായി. പിന്നെ, അത്തരം ചില പ്രളയബാധിതരെ നേരിട്ട് കണ്ട് അവർക്കാവശ്യമായ സഹായങ്ങൾ എത്തിക്കാൻ മുന്നിട്ടിറങ്ങിയ സുധ നമ്പൂതിരിയേയും അവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഒപ്പം ചെന്ന ആലപ്പുഴക്കാരനായ രാജേട്ടനേയും പോലുള്ള മനുഷ്യസ്നേഹികളോടും സംസാരിച്ചറിഞ്ഞു. അവരിലേക്ക് എന്നെയെത്തിച്ച <a href="https://www.facebook.com/beena.ka.9">ബീന</a>ച്ചേച്ചിക്ക് ഒരുപാട് നന്ദി.</p>
<p>ദുരന്തങ്ങളുടെ മോശം വശങ്ങൾ കാര്യമായൊന്നും അനുഭവിച്ചറിയാത്തവരാണല്ലോ മലയാളികൾ. എനിക്കും അനുഭവിക്കേണ്ടി വന്നിട്ടില്ല അങ്ങനെയെന്തെങ്കിലും പീഢകൾ. മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും എന്തെങ്കിലും ദുരന്തസഹായമെത്തിക്കേണ്ടി വരുമ്പോൾ അക്കൂട്ടത്തിൽ സഹകരിച്ചിട്ടുള്ളതിനപ്പുറം ദുരന്തബാധിത പ്രദേശങ്ങളൊന്നും നേരിൽ‌പ്പോലും കാണാത്ത സുഖജീവിതം നയിക്കുന്നവൻ.</p>
<p>കുട്ടനാട്ടിലേക്ക് നേരിട്ട് ചെന്ന് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. അവിടത്തെ ദയനീയാവസ്ഥ പങ്കുവെച്ചുകൊണ്ട് <a href="https://www.facebook.com/mag.tourismindia">രവിശങ്കർ</a>  എഴുതിയ <a href="https://www.facebook.com/mag.tourismindia/posts/1904692502910524">പോസ്റ്റ്</a> ഷെയർ ചെയ്തിരുന്നു. അപ്പോഴേക്കും, എന്ത് ചെയ്യാനും സഹകരണമുണ്ടാകുമെന്നറിയിച്ച് മൂന്ന് പേർ സന്ദേശങ്ങളയച്ചു. സൌത്ത് ആഫ്രിക്കയിൽ നിന്ന് <a href="https://www.facebook.com/amjithp">അംജിത്</a> ഡൽഹിയിൽ നിന്ന് <a href="https://www.facebook.com/jayalekshmi.hariharaiyer">ജയലക്ഷ്മി ഹരിഹരയ്യർ</a>, കാക്കനാട് നിന്ന് <a href="https://www.facebook.com/sangeetha.ab">സംഗീത ബാലകൃഷ്ണൻ</a>.</p>
<p>കാക്കനാട് ഒരു സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന സംഗീതയും സഹപ്രവർത്തകൻ അചതും ചേർന്ന് സഹപ്രവർത്തകരിൽ നിന്ന് പെട്ടെന്ന് തന്നെ ധനസമാഹരണം നടത്തി. 100 പേർക്കുള്ള ഭക്ഷണവും ബ്രഡ്ഡ്,ജാം, ബിസ്ക്കറ്റ്,) വെള്ളവും വാങ്ങാൻ പദ്ധതിയിട്ടു. മോഡേൺ ബ്രഡ്ഡിൽ ചെന്ന് കുട്ടനാട്ടിലേക്കുള്ള ആഹാരമാണെന്ന് പറഞ്ഞതും മറ്റൊന്നും ചോദിക്കാതെ അവർ വിലകുറച്ച് ബ്രഡ്ഡ് തന്നു. അതേ ആനുകൂല്യം 100 ഡബ്ബ ജാം വാങ്ങുമ്പോൾ ലുലുവിൽ നിന്ന് ലഭിക്കുന്നില്ല. ബഹുമാനപ്പെട്ട യൂസഫലി ശ്രദ്ധിക്കുമല്ലോ ? താങ്കളുടെ ഭാഗത്തുനിന്ന് അവർക്കുള്ള വലിയ സഹായങ്ങൾ ഉണ്ടാകുമെന്നറിയാം. കുറ്റപ്പെടുത്തിയതല്ല. എന്നാലും ഇത്തരം ആവശ്യങ്ങൾക്കായി ഒരുമിച്ച് ഭക്ഷണസാധനങ്ങൾ വാങ്ങാൻ ആരെങ്കിലും വരുമ്പോൾ വിലയിളവ് കൊടുക്കാനുള്ള സ്വാതന്ത്ര്യം സൂപ്പർവൈസർക്ക് കൊടുക്കണമെന്ന് അപേക്ഷിക്കുന്നു.</p>
<p>ഭക്ഷണസാധനങ്ങളും വെള്ളവും കാറിൽ കയറ്റി സംഗീതയ്ക്കും അചതിനും ഒപ്പം ഇന്ന്(24 ജൂലായ് 2018) രാവിലെ 8:30 ന് കാക്കനാട് നിന്ന് ആലപ്പുഴ, അമ്പലപ്പുഴ വഴി തകഴിയിലേക്ക്. വഴി തെറ്റുമ്പോൾ രാജേട്ടന്റെ കൃത്യമായ നിർദ്ദേശങ്ങൾ കിട്ടിക്കൊണ്ടിരുന്നു. പോകുന്ന വഴിക്ക്, ആലപ്പുഴയിൽ സംഗീത ഏർപ്പാട് ചെയ്തിരുന്ന ലൈഫ് ജാക്കറ്റുകൾ മൂന്നെണ്ണം എടുക്കാനും മറന്നില്ല. വെള്ളവും തീയും വെച്ചുള്ള കളികൾ സൂക്ഷിച്ച് വേണമെന്നാണല്ലോ. പ്രത്യേകിച്ച്, ഒരു പഴയ എണ്ണപ്പാട തൊഴിലാളിയായ ഞാൻ. ഇന്നലെ കുട്ടനാട്ടിൽ ജീവൻ നഷ്ടമായ രണ്ട് മാദ്ധ്യമസുഹൃത്തുക്കൾ, സുരക്ഷയുടെ ആ പാഠം ശ്രദ്ധിക്കാതെ പോയത് വ്യസനമുണ്ടാക്കുന്നു.</p>
<p>തകഴി സ്മൃതിമണ്ഠപത്തിൽ നിന്ന് കഷ്ടി ഒരു കിലോമീറ്റർ കഴിഞ്ഞ് ഇടത്തേക്ക് തിരിഞ്ഞ് നേരെ വിട്ടാൽ ചെന്നെത്തുന്നത് ചിറയകം കടവിലാണ്. ചൈനീസ് എഞ്ചിനുകൾ ഘടിപ്പിച്ച വള്ളപ്പോൾ എപ്പോഴുമുണ്ടാകും അവിടെ. അതിലൊന്നിലേക്ക് ഭക്ഷണസാധനങ്ങൾ കയറ്റി കായലിലൂടെ നീങ്ങി ചമ്പക്കുളം ആശുപത്രിക്കടവിലിറങ്ങി. അവിടെ രാജേട്ടൻ ഏർപ്പാട് ചെയ്തിരുന്നത് പോലെ സ്ഥലവാസിയായ ഓമനക്കുട്ടനുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലൊന്നായ ‘അമേരിക്ക‘ ക്യാമ്പിന്റെ മുന്നിൽ നിന്ന് ഓമനക്കുട്ടനും മൂന്ന് സഹായികളും ഞങ്ങൾ മൂന്ന് പേരും ചേർന്ന് മൂന്ന് കൊച്ചുവള്ളങ്ങളുമായി കായലേത് റോഡേത് പാടമേത് എന്നറിയാതെ പരന്ന് കിടക്കുന്ന കുട്ടനാടിന്റെ പരപ്പിലേക്കിറങ്ങിയപ്പോഴേക്കും സമയം ഒരു മണി.</p>
<p>‘അമേരിക്ക ജങ്ഷൻ‘ ക്യാമ്പിൽ കുറച്ച് ബ്രഡ്ഡും വെള്ളവും കൊടുത്തു. ആശുപത്രിയിലെ സ്റ്റാഫിന് വെള്ളവും ഭക്ഷണവും ഇല്ലെന്ന് പറഞ്ഞതുകൊണ്ട് അവിടേയും കുറച്ച് ഭക്ഷണം കൊടുത്തിരുന്നു. കൊണ്ടുപോയതിൽ 30 ശതമാനം അങ്ങനെ കഴിഞ്ഞിരുന്നു. പിന്നെ നാലുമണിവരെ കൈയ്യിലുണ്ടായിരുന്നത് മുഴുവൻ വെള്ളത്തിൽ മുങ്ങിയ മുപ്പതിൽ‌പ്പരം വീടുകളിൽ വിതരണം ചെയ്തുതീർത്തു.</p>
<p>അവിടത്തെ ദുരിതം വർണ്ണിക്കാൻ ഉദ്ദേശിക്കുന്നില്ല. അതിന് താൽ‌പ്പര്യവുമില്ല. പക്ഷേ, ഒരിക്കലെങ്കിലും നേരിട്ട് പോയി കാണണമെന്ന് മാത്രം പറയുന്നു. നമ്മൾ ആസ്വദിക്കുന്ന സുഖജീവിതത്തിന് അപ്പോഴാണ് കൂടുതൽ മാറ്റുണ്ടാകുക.</p>
<p>ഇനിയുമുണ്ട് അൻപതിലധികം വീടുകൾ. രണ്ടോ മൂന്നോ പ്രാവശ്യം പോയാലും സഹായമെത്തിച്ച് തീരില്ല. അപ്പോഴേക്കും ആദ്യദിവസം സുധ നമ്പൂതിരിയും സംഘവും കൊടുത്ത ഭക്ഷണം തീർന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടുണ്ടാകും. വെള്ളം ഉടനെയൊന്നും ഇറങ്ങുന്ന മട്ടില്ല. പോരാത്തതിന് വീണ്ടും പെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. കുടിവെള്ളം അതാണ് ഏറ്റവും കൂടുതൽ വേണ്ടത്. പിന്നെ വിശപ്പടക്കാൻ പോന്ന എന്ത് ഭക്ഷണവും.</p>
<p>ക്യാമ്പുകൾ കേന്ദ്രീകരിച്ച് സർക്കാറിന്റെ പ്രവർത്തനങ്ങൾ നന്നായിത്തന്നെ നടക്കുന്നുണ്ടെന്ന് കരുതുന്നു. പക്ഷെ, ക്യാമ്പുകളിൽ ചെല്ലാത്തവരുടെ അവസ്ഥകൂടെ കാര്യമായി നിരീക്ഷിച്ച് നടപടിയെടുക്കണമെന്ന് അഭ്യർത്ഥനയുണ്ട്. കുറ്റപ്പെടുത്തി പറയുകയാണെന്ന് കരുതരുത്. അപേക്ഷ മാത്രമാണ്. സർക്കാരിന് മാത്രമല്ല പ്രതിപക്ഷത്തിനുമാകാം, മറ്റ് രാഷ്ട്രീയപ്പാർട്ടിക്കാർക്കുമാകാം. തിരഞ്ഞെടുപ്പ് വരുമ്പോൾ വീട് വീടാന്തിരം കയറിയിറങ്ങി പ്രവർത്തിക്കുന്നത് പോലെ ഈ അടിയന്തിരഘട്ടത്തിലും ചെയ്യണം. പ്രവർത്തകരെ കൊച്ചുവള്ളങ്ങളുമായി ഇറക്കണം. ഇപ്രാവശ്യം വോട്ട് നിലനിർത്താനുള്ള വ്യഗ്രതയിലോ വോട്ട് മറിക്കാനുള്ള ഉദ്ദേശത്തിലോ ആകരുത്. ദുരിതം പേറുന്നവരുടെ മനസ്സ് കീഴടക്കാനാവണം. സഹായദ്രവ്യങ്ങൾ ഒന്നും എത്തിക്കാനായില്ലെങ്കിലും സാന്ത്വനമെങ്കിലും കിട്ടുന്നുണ്ടെന്ന് അവർക്ക് സമാധാനിക്കാനാകണം.</p>
<p>പോയ വഴിയും പോകാൻ സഹായിച്ചവരെയുമെല്ലാം വിശദമായി പരിചയപ്പെടുത്തിയത് ആർക്ക് വേണമെങ്കിലും പോകാനുള്ള സൌകര്യത്തിന് വേണ്ടിയാണ്. (താൽ‌പ്പര്യമുള്ളവർക്ക് ഫോൺ നമ്പർ അടക്കമുള്ള വിശദവിവരങ്ങൾ ഇനിയും നൽകാം) നമുക്കൊരു ദുരിതമുണ്ടാകുമ്പോൾ ആരെങ്കിലും സഹായവുമായി വരണമെന്നുണ്ടെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും പോകാനുള്ള പാലം തന്നെയിടണം. അല്ലെങ്കിലവസാനം തമ്മിലൂതിയണച്ചിടാൻ പോലും ആരുമുണ്ടായെന്ന് വരില്ല.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=6017" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=6017</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
