<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; സാഹിത്യം</title>
	<atom:link href="http://niraksharan.in/?cat=95&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Thu, 20 Nov 2025 06:08:07 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> ആ അജ്ഞാതന് &#8216;നന്ദിയുണ്ടേ&#8217;!</title>
		<link>http://niraksharan.in/?p=10104</link>
		<comments>http://niraksharan.in/?p=10104#comments</comments>
		<pubDate>Thu, 25 Sep 2025 15:30:56 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>
		<category><![CDATA[സാഹിത്യം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10104</guid>
		<description><![CDATA[&#8216;വീണപൂവ്-മോഹൻലാൽ&#8217; വിഷയം കാരണം പല ഗുണങ്ങളാണ് എനിക്കുണ്ടായത്. അതിൽ ചിലത് നിങ്ങൾക്കും ഗുണകരമായേക്കാം. അക്കമിട്ട് വിശദമാക്കാം. ഗുണം1:- മേൽപ്പടി വിഷയവുമായി ബന്ധപ്പെട്ട് ഞാനൊരു പോസ്റ്റ് ഇന്നലെ ഇട്ടിരുന്നു. (അതിലെ ചർച്ച തൽക്കാലം ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ല ഇനിയും ചർച്ച ചെയ്യണമെന്നുള്ളവർക്ക് ആ പോസ്റ്റിന്റെ ലിങ്ക് ഇവിടെ ചേർക്കുന്നു. ആ പോസ്റ്റിന് കീഴെ, മരണവീടുകളിൽ പാടുന്ന ഒരു പ്രാർത്ഥനാ ഗീതത്തിന്റെ വരികൾ ഞാൻ എടുത്തെഴുതിയിരുന്നു. ആ ഗീതത്തിന്റെ മുഴുവൻ വരികൾ കിട്ടാൻ വേണ്ടിയും അത് എഴുതിയത് ആരാണെന്ന് അറിയാൻ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10104" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/10/12.jpg"><img class="aligncenter wp-image-10105 " src="http://niraksharan.in/wp-content/uploads/2025/10/12.jpg" alt="12" width="520" height="543" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">&#8216;വീ</span></a></strong></span>ണപൂവ്-മോഹൻലാൽ&#8217; വിഷയം കാരണം പല ഗുണങ്ങളാണ് എനിക്കുണ്ടായത്. അതിൽ ചിലത് നിങ്ങൾക്കും ഗുണകരമായേക്കാം. അക്കമിട്ട് വിശദമാക്കാം.</p>
<p><strong>ഗുണം1:-</strong> മേൽപ്പടി വിഷയവുമായി ബന്ധപ്പെട്ട് ഞാനൊരു പോസ്റ്റ് ഇന്നലെ ഇട്ടിരുന്നു. (അതിലെ ചർച്ച തൽക്കാലം ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ല ഇനിയും ചർച്ച ചെയ്യണമെന്നുള്ളവർക്ക് ആ പോസ്റ്റിന്റെ <a href="https://www.facebook.com/share/p/1BMuCzPPqN/)">ലിങ്ക് ഇവിടെ</a> ചേർക്കുന്നു.</p>
<p>ആ പോസ്റ്റിന് കീഴെ, മരണവീടുകളിൽ പാടുന്ന ഒരു പ്രാർത്ഥനാ ഗീതത്തിന്റെ വരികൾ ഞാൻ എടുത്തെഴുതിയിരുന്നു. ആ ഗീതത്തിന്റെ മുഴുവൻ വരികൾ കിട്ടാൻ വേണ്ടിയും അത് എഴുതിയത് ആരാണെന്ന് അറിയാൻ വേണ്ടിയും ശ്രമിച്ചിരുന്നു. അതിന് ഫലമുണ്ടായി.</p>
<p>സഹോദരൻ അയ്യപ്പന്റെ വരികളാണ് അതെന്ന് ഹരിതിൻ്റെ കമൻ്റ് വഴി മനസ്സിലാക്കാനായി. നന്ദി <a href="https://www.facebook.com/harith.mohan.9">ഹരിത് മോഹൻ</a>. ആ ഗീതം കമൻ്റിൽ വായിക്കാം.</p>
<p><strong>ഗുണം 2:-</strong> അപ്പോൾ ദാ വരുന്നു അടുത്ത പ്രശ്നം. യുക്തിവാദിയും നാസ്തികനുമായ സഹോദരൻ അയ്യപ്പൻ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഗീതം എഴുതുകയോ! അതെങ്ങനെ ശരിയാകും? ഈ സംശയം മുന്നോട്ടുവെച്ചത് എന്റെ നാട്ടുകാരനും സതീർത്ഥൃനുമായ <a href="https://www.facebook.com/APAnilkumarAP">അനിൽ കുമാർ</a> ആണ്.</p>
<p>അതേപ്പറ്റി തിരക്കാൻ എന്റെ ഗുരുനാഥനും മലയാളം അദ്ധ്യാപകനുമായ പൂയപ്പള്ളി തങ്കപ്പൻ മാഷിനെ വിളിച്ചു. അദ്ദേഹം, സഹോദരൻ അയ്യപ്പനെ നേരിട്ട് കണ്ടിട്ടുള്ള വ്യക്തിയാണ്. അവർ രണ്ടുപേരും ചെറായിക്കാരാണ്. തങ്കപ്പൻ മാഷിന്റെ മറുപടി ഇപ്രകാരമായിരുന്നു.</p>
<p>&#8220;മരണ വീടുകളിൽ പാടാൻ ഒരു പ്രാർത്ഥനാഗീതം വേണമെന്ന് പറഞ്ഞ് പലർ പലപ്പോഴായി സഹോദരൻ അയ്യപ്പനെ സമീപിച്ചു. അങ്ങനെ അദ്ദേഹം എഴുതിയതാണ് ഈ വരികൾ. നമ്മൾ ഉന്നയിക്കുന്ന അതേ സംശയവുമായി പിന്നീട് പലരും അയ്യപ്പനെതിരെ വിരൽ ചൂണ്ടി. വിശ്വാസികളായ മനുഷ്യർക്ക് അങ്ങനെയൊരു പ്രാർത്ഥനാഗീതം കൊണ്ട് എന്തെങ്കിലും മനശ്ശാന്തി ലഭിക്കുന്നുണ്ടെങ്കിൽ അത് കിട്ടിക്കോട്ടെ എന്ന് കരുതിയാണ് ഞാൻ അത് എഴുതിക്കൊടുത്തത് എന്നായിരുന്നു അയ്യപ്പന്റെ മറുപടി.&#8221; നാസ്തികൻ ആയിരുന്നിട്ട് പോലും വിശ്വാസികളുടെ സന്തോഷത്തിനും മനശ്ശാന്തിക്കും ഒപ്പം നിൽക്കാൻ സഹോദരൻ അയ്യപ്പൻ കാണിച്ച മനസ്സ് അനുകരണീയം.</p>
<p><strong>ഗുണം 3:-</strong> ആദ്യത്തെ പോസ്റ്റിൽ പ്രാർത്ഥനാഗീതം എടുത്ത് എഴുതിയപ്പോൾ അതിൽ വന്നിരുന്ന അക്ഷരപ്പിശക് <a href="https://www.facebook.com/sudha.balachandran.2025">സുധ ടീച്ചർ</a> ചൂണ്ടിക്കാണിച്ചു. സാ&#8217;യൂ&#8217;ജ്യം തെറ്റാണ് എന്ന് ടീച്ചർ സൂചിപ്പിച്ചു. ഇത്രകാലവും ഞാൻ ഉപയോഗിച്ചിരുന്നത് സായൂജ്യം എന്ന് തന്നെയാണ്. അത് തെറ്റാണെങ്കിൽ അതിന്റെ ശരി എന്താണെന്ന് പോലും എനിക്കറിയില്ല. (ചുമ്മാതല്ല ഞാൻ നിരക്ഷരൻ ആയിപ്പോയത്.)</p>
<p>ശബ്ദതാരാവലി പരതിയപ്പോൾ സാ&#8217;യു&#8217;ജ്യം ആണ് ശരി എന്ന് മനസ്സിലായി. പക്ഷേ ശബ്ദതാരാവലിയിൽ അവസാനം എഴുതിയ ഒരു കാര്യം എനിക്ക് മനസ്സിലായില്ല. സാ&#8217;യൂ&#8217;ജ്യം (അ.പാ) എന്നായിരുന്നു അത്.</p>
<p><strong>ഗുണം 4:-</strong> അ.പാ. എന്നാൽ അപപാഠം അഥവാ തെറ്റായ പാഠം. സാ&#8217;യൂ&#8217;ജ്യം തെറ്റായ പാഠമാണെന്നാണ് ശബ്ദതാരാവലി പറയുന്നത്. അങ്ങനെ അപപാഠം എന്ന ഒരു വാക്ക് പഠിച്ചു.</p>
<p><strong>ഗുണം 5:-</strong> സാ&#8217;യൂ&#8217;ജ്യം തെറ്റാണെങ്കിലും സംസ്കൃതത്തിൽ നിന്ന് വന്ന സാ&#8217;യു&#8217;ജ്യം എന്ന പദം മലയാളികരിക്കപ്പെട്ട് മലയാളത്തിന്റെ ചൊല്ലിനോടും ശീലിനോടും ചേർന്നപ്പോൾ സായൂജ്യം ആവുകയും അതിപ്പോൾ തെറ്റാണെന്ന് പറയാൻ പറ്റാത്ത അവസ്ഥയിലായിട്ടുണ്ടെന്നും ആണ് തങ്കപ്പൻ മാഷ് പറയുന്നത്. അദ്ധ്യാപകൻ അധ്യാപകൻ ആയത് പോലെ. ശരിയും തെറ്റും ഏതുമാകട്ടെ. പക്ഷേ, രണ്ട് വശവും മനസ്സിലാക്കി നീങ്ങുക തന്നെ.</p>
<p>ഇതിനൊക്കെ നന്ദി പറയാനുള്ളത് ലാലേട്ടന് പ്രസംഗം എഴുതിക്കൊടുത്ത ആ അജ്ഞാത മഹാനുഭാവലുവിനോടാണ്. നന്ദിയുണ്ടേ. (UPI വഴി പണം അയച്ച ശേഷം മമ്മൂക്കയുടെ ശബ്ദത്തിൽ കേൾക്കുന്ന അതേ &#8216;നന്ദിയുണ്ടേ&#8217; തന്നെ)</p>
<p><strong>വാൽക്കഷണം:-</strong> എന്നെ ഇപ്പോൾ അലട്ടുന്ന പ്രശ്നം ഇതൊന്നുമല്ല. ഇങ്ങനെയിങ്ങനെ ഭാഷയിലെ ഓരോ പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയാൽ, എന്റെ നിരക്ഷര പദവിക്കും പട്ടത്തിനും അത് ഭീഷണി ആകില്ലേ?</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10104" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10104</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> Mother mary comes to me.</title>
		<link>http://niraksharan.in/?p=10081</link>
		<comments>http://niraksharan.in/?p=10081#comments</comments>
		<pubDate>Wed, 03 Sep 2025 16:30:03 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാഹിത്യം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10081</guid>
		<description><![CDATA[ജീവിതത്തിൽ എല്ലായ്പ്പോളും കടന്ന് വരാൻ സാദ്ധ്യതയില്ലാത്ത ഒരു ഗംഭീര സായാഹ്നം ആയിരുന്നു ഇന്നലത്തേത്. എറണാകുളം സെയ്ൻ്റ് ട്രീസാസ് കോളേജിൽ വെച്ച് വിശ്വവിഖ്യാത എഴുത്തുകാരി അരുന്ധതി റോയിയുടെ  ഏറ്റവും പുതിയ പുസ്തകത്തിന്റെ (Mother Mary comes to me) ഗ്ലോബൽ ലോഞ്ച് ഇന്നലെയായിരുന്നു. രജിസ്ട്രേഷൻ മുഖേനയായിരുന്നു പ്രവേശനം നിയന്ത്രിച്ചിരുന്നത്. എറണാകുളത്തിന് വെളിയിൽ നിന്നുള്ള ജില്ലകളിൽ നിന്ന് മാത്രമല്ല അങ്ങ് ഡൽഹിയിൽ നിന്നും ബംഗാളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും ആരാധകരും വായനക്കാരും തിങ്ങി നിറഞ്ഞ സദസ്സ്. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10081" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/09/112.jpg"><img class="aligncenter wp-image-10083 " src="http://niraksharan.in/wp-content/uploads/2025/09/112.jpg" alt="11" width="470" height="711" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ജീ</span></a></strong></span>വിതത്തിൽ എല്ലായ്പ്പോളും കടന്ന് വരാൻ സാദ്ധ്യതയില്ലാത്ത ഒരു ഗംഭീര സായാഹ്നം ആയിരുന്നു ഇന്നലത്തേത്.</p>
<p>എറണാകുളം സെയ്ൻ്റ് ട്രീസാസ് കോളേജിൽ വെച്ച് വിശ്വവിഖ്യാത എഴുത്തുകാരി <a href="https://www.facebook.com/ArundhatiRoyAuthor">അരുന്ധതി റോയി</a>യുടെ  ഏറ്റവും പുതിയ പുസ്തകത്തിന്റെ (Mother Mary comes to me) ഗ്ലോബൽ ലോഞ്ച് ഇന്നലെയായിരുന്നു. രജിസ്ട്രേഷൻ മുഖേനയായിരുന്നു പ്രവേശനം നിയന്ത്രിച്ചിരുന്നത്.</p>
<p>എറണാകുളത്തിന് വെളിയിൽ നിന്നുള്ള ജില്ലകളിൽ നിന്ന് മാത്രമല്ല അങ്ങ് ഡൽഹിയിൽ നിന്നും ബംഗാളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും ആരാധകരും വായനക്കാരും തിങ്ങി നിറഞ്ഞ സദസ്സ്. വിദേശ മാദ്ധ്യമങ്ങളുടേയും വിദേശ പ്രസാധകരുടേയും സാന്നിദ്ധ്യം.<br />
&#8216;പള്ളിക്കൂട&#8217;ത്തിലെ പൂർവ്വ വിദ്യാർത്ഥികളുടേയും അരുന്ധതി റോയിയുടെ ബന്ധുജനങ്ങളുടേയും ബാഹുല്യം.</p>
<p>സെൻ്റ് മേരീസ് ഹാൾ നിറഞ്ഞു കവിഞ്ഞപ്പോൾ അതിനേക്കാൾ ഏറെ പേരെ മുകളിലുള്ള ഹാളിൽ ഇരുത്തി വെർച്വലായി ചടങ്ങിൽ പങ്കെടുപ്പിക്കേണ്ടി വന്നു.</p>
<p>അരുന്ധതി റോയിയുടെ സഹോദരൻ എൽകെസി റോയിയുടെ മനോഹരമായ ഇംഗ്ലീഷ് ഗാനാലാപനങ്ങൾ, രണ്ട് ഘട്ടമായി ഗ്രന്ഥകാരിയുടെ പുസ്തകം വായന, ഗ്രന്ഥകാരിയുമായുള്ള അഭിമുഖം, ചോദ്യോത്തരങ്ങൾ. രണ്ട് മണിക്കൂറിൽ അധികം നീണ്ട പ്രൗഢഗംഭീരമായ ചടങ്ങ്. ഏതൊരു ഗ്രന്ഥകർത്താവും കൊതിച്ച് പോകുന്ന തരത്തിലുള്ള ഒരു ബുക്ക്‌ ലോഞ്ച്. ഞാൻ ആദ്യമായാണ് ഇത്തരത്തിൽ ഒരു പുസ്തക ചടങ്ങിൽ പങ്കെടുക്കുന്നത്. ഇത് കാണാൻ പറ്റിയില്ലായിരുന്നെങ്കിൽ വലിയ നഷ്ടം ആകുമായിരുന്നു. ഈ പുസ്തകത്തിന്റെ ആദ്യത്തെ ഗ്ലോബൽ ലോഞ്ച് ആണ് എറണാകുളത്ത് ഇന്നലെ നടന്നത്. ഇനിയുള്ള ദിവസങ്ങളിൽ ഇംഗ്ലണ്ടിലും അമേരിക്കയിലും ലോഞ്ച് നടക്കും.</p>
<p>രജിസ്റ്റർ ചെയ്യാതിരുന്നിട്ടും ആദ്യത്തെ പത്ത് നിരയ്ക്കുള്ളിൽ സീറ്റ് കിട്ടിയത് വലിയ ഭാഗ്യം. ചുറ്റും ഇരുന്നിരുന്നത് പൃഥ്വിരാജും ലോക്നാഥ് ബെഹ്റയും അടക്കമുള്ള സെലിബ്രിറ്റികൾ!</p>
<p>പരിപാടി തുടങ്ങുന്നതിന് തൊട്ട് മുൻപ് എന്റെ ഇടത് വശത്തെ സീറ്റിൽ വന്നിരുന്നത് മുൻ DGPയും RAW തലവനും ആയിരുന്ന സാക്ഷാൽ ശ്രീ.ഹോർമിസ് തരകൻ. എനിക്ക് ഒറ്റനോട്ടത്തിൽ ആളെ മനസ്സിലായി. അടുത്തിരിക്കുന്ന ആളോട് കാണിക്കാവുന്ന സാമാന്യ മര്യാദയിൽ അദ്ദേഹം എന്നോട് കുശലങ്ങൾ ചോദിച്ചു.</p>
<p><a href="http://niraksharan.in/wp-content/uploads/2025/09/12.jpg"><img class="aligncenter wp-image-10084 " src="http://niraksharan.in/wp-content/uploads/2025/09/12.jpg" alt="12" width="462" height="616" /></a></p>
<p>&#8220;ഞാൻ ഹോർമിസ് തരകൻ&#8221; എന്ന് സ്വയം പരിചയപ്പെടുത്തി.</p>
<p>&#8220;എനിക്കറിയാം സർ.&#8221; എന്ന് ഞാൻ വിനയാന്വീതനായി.</p>
<p>&#8220;എന്ത് ചെയ്യുന്നു?&#8221;</p>
<p>&#8220;നിലവിൽ രാജ്യത്തുള്ള കോട്ടകളുടെ കണക്കെടുത്തു കൊണ്ടിരിക്കുന്നു.&#8221;</p>
<p>ആ മറുപടിയിൽ അദ്ദേഹത്തിന് താൽപ്പര്യം വർദ്ധിച്ചു. കൂടുതൽ കാര്യങ്ങൾ അതേപ്പറ്റി ചോദിച്ച് മനസ്സിലാക്കി.</p>
<p>&#8220;കേട്ടിട്ട് കൊതിയാകുന്നു. പ്രായം ഏറിപ്പോയി. അല്ലെങ്കിൽ ഞാനും കൂടിയേനെ ഈ യാത്രയിൽ.&#8221;</p>
<p>ഹോർമിസ് സാറിനെപ്പോലൊരു വ്യക്തി അങ്ങനെ പറയുമ്പോൾ എനിക്കുള്ള സന്തോഷം എങ്ങനെ അളക്കാനാണ്?!</p>
<p>പരിപാടി മുന്നോട്ട് നീങ്ങവേ, ഗ്രന്ഥകാരിയുടെ മാതാവ് മേരി റോയിയുമായി ബന്ധപ്പെട്ട് ഒരു അനുഭവം അദ്ദേഹം എന്നോട് പങ്കുവച്ചു.</p>
<p>ശ്രീമതി മേരി റോയ് ക്രിസ്ത്യൻ പിന്തുടർച്ചവകാശ നിയമങ്ങൾക്കെതിരെയുള്ള പോരാട്ടം നടത്തി സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി നേടിയിരിക്കുന്ന കാലം. വിധി അനുകൂലമായിട്ടും അവരുടെ സഹോദരൻ സ്വത്ത് വകകൾ അവർക്ക് വിട്ട് നൽകാൻ തയ്യാറായില്ല. (വിധി വന്ന ശേഷമുള്ള ആ പോരാട്ടവും എല്ലാവർക്കും അറിവുള്ളത് തന്നെ.) അവസാനം ശ്രീമതി മേരി റോയ്, അന്നത്തെ DGP ആയിരുന്നു ശ്രീ ഹോർമിസ് തരകനെ സമീപിക്കുന്നു.</p>
<p>ചിരിച്ചുകൊണ്ട് അദ്ദേഹം എന്നോട് പറഞ്ഞ അവസാന വാക്കുകൾ ഇങ്ങനെയായിരുന്നു.</p>
<p>&#8220;സുപ്രീംകോടതിയല്ല അതിനപ്പുറത്തെ കോടതി വിധിച്ചാലും, ലോക്കൽ സബ് ഇൻസ്പെക്ടർ പറയാതെ സ്വത്ത് വിട്ടു കൊടുക്കാൻ അവരുടെ സഹോദരൻ തയ്യാറല്ല. അതിനായാണ് എന്നെ സമീപിച്ചിരിക്കുന്നത്.&#8221;</p>
<p>ഞാൻ ശരിക്കും അത്ഭുതം കൂറി തരിച്ചിരിക്കുകയാണ്. ഇന്ത്യൻ ചരിത്രത്തിൽത്തന്നെ അസാധാരണമായ ഒരു വിധി നേടിയെടുത്ത മേരി റോയ് എന്ന സ്ത്രീയാണ് പുസ്തകത്തിലെ നായിക. ആ സ്ത്രീയുടെ അതിപ്രശസ്തയും പുസ്തകത്തിന്റെ ഗ്രന്ഥകാരിയുമായ മകളാണ് സ്റ്റേജിൽ ഇരിക്കുന്നത്. ആ വിധിയുമായി ബന്ധപ്പെട്ട്, അതിൽ ഇടപെട്ട കേരളത്തിലെ ഏറ്റവും ഉന്നതനായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് എന്റെ ഇടതുവശം ചേർന്നിരുന്ന്, നായികയുമായി ബന്ധപ്പെട്ട ഈ സംഭവം എന്നോട് പറയുന്നത്. ചരിത്രം എന്നെ മുട്ടിയുരുമ്മി നിൽക്കുന്നത് പോലെ എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാൻ!?</p>
<p>ഈ ഗംഭീര സായാഹ്നത്തിന് നന്ദി പറയാനുള്ളത് ഡി.സി. ബുക്സിനോടും <a href="https://www.facebook.com/profile.php?id=100090623830196">അലനോടും</a>  <a href="https://www.facebook.com/Drsajitha.madathil">സജിത മഠത്തിലി</a>നോടും ആണ്. അലൻ ബുക്ക്‌ ചെയ്ത രണ്ട് ടിക്കറ്റുകളിൽ ഒന്നിൽ, നുഴഞ്ഞ് കയറുകയായിരുന്നു ഞാൻ.</p>
<p><strong>വാൽക്കഷണം:-</strong> എഴുത്തുകാരിയുടെ കയ്യൊപ്പോടുകൂടിയ പുസ്തകം കിട്ടണമെങ്കിൽ പുസ്തകം വാങ്ങാനും ഒപ്പിടീക്കാനുമുള്ള വലിയ നിരകളിൽ കാത്തു നിൽക്കണം. ഇന്നലെ അതിനുള്ള ഒരു സാഹചര്യം എനിക്ക് ഉണ്ടായിരുന്നില്ല. എഴുത്തുകാരി തുല്ല്യം ചാർത്തിയ പുസ്തകം ഒരെണ്ണം ഇന്ന് ഡിസിയിൽ നിന്ന് സംഘടിപ്പിച്ചെങ്കിലും അത് അവരുടെ കയ്യിൽ നിന്ന് നേരിട്ട് വാങ്ങാൻ പറ്റാതിരുന്നതിനുള്ള വിഷമം എന്നും ബാക്കി നിൽക്കും.</p>
<p>#mothermarycomestome</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10081" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10081</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> അത്രേയകം Vs ശിഖണ്ഡി !</title>
		<link>http://niraksharan.in/?p=10008</link>
		<comments>http://niraksharan.in/?p=10008#comments</comments>
		<pubDate>Sun, 24 Aug 2025 13:10:09 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[സാഹിത്യം]]></category>
		<category><![CDATA[സാഹിത്യചോരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10008</guid>
		<description><![CDATA[രാജശ്രീ ടീച്ചറുടെ ആത്രേയകം മോഷണമാണെന്ന് ആരോപിച്ച് മറ്റൊരു അദ്ധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി വിനയശ്രീ രംഗത്ത് വന്നിരിക്കുന്നത് മലയാളം വായനക്കാർ ശ്രദ്ധിച്ച് കാണുമല്ലോ? കാരൂർ സോമൻ എന്ന വ്യക്തി ഓൺലൈനിൽ നിന്ന് എൻ്റെ യാത്രാവിവരണങ്ങൾ കോപ്പിയടിച്ച് മാതൃഭൂമി വഴിയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വഴിയും പുസ്തകമാക്കി ഇറക്കിയതിൻ്റെ പേരിൽ 13 കേസുകളാണ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതെന്ന് എന്നെ വായിക്കാറുള്ള ചിലർക്കെങ്കിലും അറിയാവുന്നതാണല്ലോ? 10ൽപ്പരം ഇടങ്ങളിൽ എൻ്റെ ഭാര്യയുടേയും മകളുടേയും പേരുകൾ അതേപടി കോപ്പിയടിച്ച ഈച്ചക്കോപ്പി ആയിരുന്നു ആ മോഷണം. മാതൃഭൂമി [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10008" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/10.jpg"><img class="aligncenter wp-image-10009 " src="http://niraksharan.in/wp-content/uploads/2025/08/10.jpg" alt="10" width="480" height="480" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">രാ</span></a></strong></span>ജശ്രീ ടീച്ചറുടെ ആത്രേയകം മോഷണമാണെന്ന് ആരോപിച്ച് മറ്റൊരു അദ്ധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി വിനയശ്രീ രംഗത്ത് വന്നിരിക്കുന്നത് മലയാളം വായനക്കാർ ശ്രദ്ധിച്ച് കാണുമല്ലോ?</p>
<p>കാരൂർ സോമൻ എന്ന വ്യക്തി ഓൺലൈനിൽ നിന്ന് എൻ്റെ യാത്രാവിവരണങ്ങൾ കോപ്പിയടിച്ച് മാതൃഭൂമി വഴിയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വഴിയും പുസ്തകമാക്കി ഇറക്കിയതിൻ്റെ പേരിൽ 13 കേസുകളാണ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതെന്ന് എന്നെ വായിക്കാറുള്ള ചിലർക്കെങ്കിലും അറിയാവുന്നതാണല്ലോ? 10ൽപ്പരം ഇടങ്ങളിൽ എൻ്റെ ഭാര്യയുടേയും മകളുടേയും പേരുകൾ അതേപടി കോപ്പിയടിച്ച ഈച്ചക്കോപ്പി ആയിരുന്നു ആ മോഷണം. മാതൃഭൂമി ആ മോഷണം സമ്മതിച്ച് എനിക്കയച്ച കത്ത് കോടതിയിൽ ഉള്ളതുകൊണ്ട്, മോഷ്ടിച്ചിട്ടില്ല എന്ന് പ്രസാധകർക്ക് ഇനി വാദിക്കാനാവില്ല, അവരത് ചെയ്യുന്നുമില്ല. പകരം, ഓൺലൈനിലെ ലേഖനങ്ങൾക്ക് കോപ്പി റൈറ്റ് ഇല്ലല്ലോ, ഞങ്ങൾക്ക് അബദ്ധം പറ്റിപ്പോയതാണ് എന്നിങ്ങനെയുള്ള ബാലിശമായ വാദങ്ങളാണ് അവർ നടത്തുന്നത്. എന്നിരുന്നാലും, കാരൂർ സോമൻ എന്ന തൂലികാ നാമത്തിൽ &#8216;എഴുതുന്ന&#8217; ഡാനിയൽ സാമുവൽ എന്ന കോപ്പിയടിക്കാരൻ ഇതുവരെ മോഷണം സമ്മതിച്ചിട്ടില്ല.</p>
<p>കേസുകൾ നടക്കുകയാണ്. ആയതിനാൽ കൂടുതൽ ഒന്നും ഇപ്പോൾ പറയുന്നില്ല. എന്നിരുന്നാലും ഇത്രയും മുഖവുരയായി പറയാതെ ആത്രേയകത്തെപ്പറ്റി വന്നിരിക്കുന്ന ആരോപണത്തെപ്പറ്റി എന്തെങ്കിലുമൊന്ന് പറയാനും സാദ്ധ്യമല്ല.</p>
<p>ഭൂമി മലയാളത്തിലെ എല്ലാ കാര്യങ്ങളെപ്പറ്റിയും സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്ന ആളല്ല ഞാൻ. എന്നിരുന്നാലും കോപ്പി റൈറ്റ് വിഷയത്തിൽ കേസുകൾ നടത്തുന്ന വ്യക്തി എന്ന നിലയ്ക്ക് ആത്രേയകത്തിന് എതിരെ വന്നിരിക്കുന്ന കോപ്പിയടി ആരോപണവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുന്നതിൽ തെറ്റില്ല എന്നതുകൊണ്ടാണ് ഇത് എഴുതുന്നത്. ഈ വിഷയത്തിൽ ഇതിനകം ഞാൻ ഉണ്ടാക്കി എടുത്തിട്ടുള്ള നിയമപരിജ്ഞാനം പങ്കുവെക്കാനും ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്. ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്ന വിനയശ്രീ ടീച്ചർക്ക് ഒരുപക്ഷേ ഞാൻ പറയാൻ പോകുന്ന നിയമവശങ്ങൾ പ്രയോജനപ്പെട്ടെന്ന് വരും. ചില കാര്യങ്ങൾ അക്കമിട്ട് തന്നെ പറയാം.</p>
<p>വിനയശ്രീ ടീച്ചറുടെ പോസ്റ്റിന് കീഴെ കമൻ്റായി എഴുതാൻ പറ്റുന്നതിൽ കൂടുതൽ കാര്യങ്ങൾ ഉള്ളതുകൊണ്ടാണ് ഇത് ഒരു പ്രത്യേക ലേഖനമായി എൻ്റെ പ്രൊഫൈലിൽ എഴുതുന്നത്.</p>
<p><strong>ആരോപണം 1:-</strong> ആത്രേയകത്തിലെ പ്രധാന കഥാപാത്രമായ നിരമിത്രൻ, തൻ്റെ നോവലിലെ ശിഖണ്ഡി എന്ന കഥാപാത്രത്തിൻ്റെ അനുകരണമാണ് എന്നതാണ് വിനയശ്രീ ടീച്ചറുടെ പ്രധാന ആരോപണം.</p>
<p><strong>എൻ്റെ മറുപടി 1:-</strong> അതിനുള്ള മറുപടി ധാരാളം പേർ ആ പോസ്റ്റിന് കീഴെ കമൻ്റായി നൽകിയിട്ടുണ്ട്. ആ കമൻ്റുകളോട് ചേർന്നാണ് ഞാനും നിൽക്കുന്നത്. വ്യക്തമാക്കാം&#8230;..</p>
<p>ശിഖണ്ഡി എന്ന കഥാപാത്രം മഹാഭാരത്തിൽ നിന്നുള്ളതാണ്. വിനയശ്രീ ടീച്ചർക്ക് ആ കഥാപാത്രത്തെ വികസിപ്പിച്ചെടുത്ത് പ്രത്യേകമായി മറ്റൊരു വലിയ കഥ അല്ലെങ്കിൽ നോവൽ എഴുതാനുള്ള സ്വാതന്ത്യമുണ്ട്. അതേ സ്വാതന്ത്ര്യം രാജശ്രീ ടീച്ചർക്കും ഉണ്ട്. മഹാഭാരതത്തിലെ ഉപകഥ എന്ന് പറയാവുന്ന വിഭാണ്ഡകൻ്റേയും മകൻ്റേയും കഥയാണ് വൈശാലി എന്ന പേരിൽ എം.ടി. തിരക്കഥയാക്കി വികസിപ്പിച്ചെടുത്ത് വായനക്കാരേയും, സംവിധായകൻ ഭരതനിലൂടെ സിനിമാ ലോകത്തേയും അമ്പരപ്പിച്ചത്. എന്നിട്ട് നമ്മളാരെങ്കിലും എം.ടി.യെ മോഷ്ടാവ് എന്ന് വിളിച്ചോ? ഇല്ല. ഒട്ട് വിളിക്കാനും പോകുന്നില്ല. കാരണം, അദ്ദേഹത്തിൻ്റെ കഴിവ് ആ കഥ വികസിപ്പിച്ചെടുത്ത് നമ്മെ ആനന്ദിപ്പിച്ചു എന്നതിലാണ്. വ്യാസൻ നേരിട്ട് വന്ന് നിയമ നടപടികൾ സ്വീകരിക്കാത്തിടത്തോളം കാലം എം.ടി.ക്കും വിനയശ്രീ ടീച്ചർക്കും രാജശ്രീ ടീച്ചർക്കും അല്ലെങ്കിൽ മറ്റേതൊരു എഴുത്തുകാരനും എഴുത്തുകാരിക്കും മഹാഭാരതത്തിലെ കഥകൾ അവരവരുടെ ഉള്ളിൽ മഥനം ചെയ്ത് കൂടുതൽ മികവുന്ന കഥകൾ അതിൽ നിന്ന് സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഏതൊരു പുരാണ/ഇതിഹാസ കഥകളുടെ കാര്യത്തിലും ഇത് തന്നെ സത്യം. അതിൻ്റെ പിന്നാലെ പോകാൻ നിന്നാൽ, ശിഖണ്ഡി, മഹാഭാരതത്തിൽ നിന്നുള്ള മോഷണമല്ലേ എന്ന ചോദ്യത്തിന് വിനയശ്രീ ടീച്ചർ ഉത്തരം പറയേണ്ടി വരും.</p>
<p><strong>ആരോപണം 2:-</strong> &#8220;ആത്രേയകം എന്ന നോവലിൽ മഹാഭാരതത്തിൽ ഇല്ലാത്ത, എൻ്റെ ഭാവനകളെ, ഞാൻ വളരെയേറെ ചിന്തിച്ചെടുത്ത ഭാവനകളെ ആത്രേയകം നോവലിൽ കാണാൻ കഴിഞ്ഞു.&#8221; ഇതാണ് വിനയശ്രീ ടീച്ചറിൻ്റെ ആരോപണത്തിൽ നിന്നുള്ള ഒരു വരി.</p>
<p><strong>എൻ്റെ മറുപടി 2:-</strong> മഹാഭാരതത്തിൽ ഇല്ലാത്തത് വികസിപ്പിക്കുകയും ഭാവന ചേർത്ത് രസകരമാക്കുകയും ചെയ്യുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യത്തെപ്പറ്റി മുകളിൽ പറഞ്ഞുകഴിഞ്ഞല്ലോ. വിനയശ്രീ ടീച്ചർ മഹാഭാരതത്തിലെ ശിഖണ്ഡി എന്ന കഥാപാത്രത്തെ അതേ പേരിൽ (അതേ പുസ്തകപ്പേരിൽ) വികസിപ്പിച്ചിരിക്കുന്നു. രാജശ്രീ ടീച്ചർ ആ കഥാപാത്രത്തിന് നിരമിത്രൻ എന്ന പേര് നൽകിയിരിക്കുന്നു. അത് കോപ്പിയടി എന്നാണ് ആരോപണമെങ്കിൽ കുറേക്കൂടെ വ്യക്തമായി മഹാഭാരതത്തിൽ നിന്ന് കോപ്പിയടി നടത്തിയിരിക്കുന്നത് വിനയശ്രീ ടീച്ചറല്ലേ? രാജശ്രീ ടീച്ചർ ശിഖണ്ഡിയുടെ പേര് മാറ്റാനുള്ള സൗമനസ്യമെങ്കിലും കാണിച്ചിട്ടുണ്ട്.</p>
<p><strong>ആരോപണം 3:-</strong> യുദ്ധത്തിൽ മുറിവ് പറ്റിയവർക്കുള്ള ചികിത്സാലയം അഥവാ ശിബിരം എന്നത് തൻ്റെ ആശയമായിരുന്നു. അതിന് &#8216;ആത്രേയകം&#8217; എന്ന പേര് നൽകി ആ ആശയം മോഷ്ടിച്ചിരിക്കുന്നു എന്നതാണ് വിനയശ്രീ ടീച്ചറുടെ അടുത്ത ആരോപണം.</p>
<p><strong>എൻ്റെ മറുപടി 3:-</strong> മഹാഭാരത യുദ്ധമാണ് അഥവാ അതിന് ശേഷമുള്ള കാര്യങ്ങളാണ് ഭാവന ചേർത്ത് വികസിപ്പിക്കാൻ നിങ്ങൾ രണ്ട് പേരും ശ്രമിക്കുന്നതെങ്കിൽ, യുദ്ധാനന്തരം ഒരു ചികിത്സാലയം എന്ന ചിന്ത അൽപ്പസ്വൽപ്പം ഭാവനയുള്ള ഏതൊരു എഴുത്തുകാരുടേയും മനസ്സിൽ കടന്ന് വരില്ലേ? വന്നുകൂടെ? അത് കോപ്പിയടി ആകണമെന്നുണ്ടോ? യുദ്ധത്തിന് ശേഷം ചികിത്സ എന്നത് വളരെ ലളിതവും സ്വാഭാവികവുമായ ഒരു ചിന്തയല്ലേ?</p>
<p><strong>ആരോപണം 4:-</strong> ലെസ്ബിയൻ സ്വഭാവമുള്ള ഒരു കഥാപാത്രത്തെപ്പറ്റി താൻ ചിന്തിച്ചിരുന്നു. അതാണ് നിരമിത്രൻ എന്നും ബോധപൂർവ്വം ശിഖണ്ഡി എന്ന പേര് അയാൾക്ക് നൽകാതെ മോഷണം നടത്തിയിരിക്കുന്നു എന്നുമാണ് മറ്റൊരു ആരോപണം.</p>
<p><strong>എൻ്റെ മറുപടി 4:-</strong> ശിഖണ്ഡി എന്ന കഥാപാത്രത്തിന് പെണ്ണിൻ്റെ ശരീരവും ആണിൻ്റെ സ്വഭാവവും ആണെന്ന് മഹാഭാരത്തിൽത്തന്നെ പറയുമ്പോൾ, അത്തരം ഒരു വ്യക്തിയുടെ ലൈംഗികതയെപ്പറ്റി ഭാവന വിടരുമ്പോൾ ലെസ്ബിയൻ അഥവാ സ്വവർഗ്ഗാനുരാഗി എന്ന ചിന്ത ഏത് എഴുത്തുകാർക്കാണ് ഇല്ലാതെ പോകുക?</p>
<p><strong>5.</strong> ധാരാളം പേർ നിയമ നടപടി സ്വീകരിക്കാൻ വിനയശ്രീ ടീച്ചറെ ഉപദേശിക്കുന്നത് കമൻ്റുകളിൽ കണ്ടു. ടീച്ചർക്ക് തീർച്ചയായും ആ വഴിക്ക് നീങ്ങാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ&#8230;&#8230;</p>
<p>കോടതിയുടെ ചിന്തകൾ പലപ്പോഴും നമ്മളുടെ ചിന്ത പോലെ ആകണമെന്നില്ല. അവിടെ തെളിവുകൾ പ്രധാനമാണ്. ഇതിലെവിടെയാണ് മോഷണം എന്ന് സ്ഥാപിക്കാൻ പോന്ന തെളിവുകൾ ഉള്ളതെന്ന് പരിശോധിക്കാം.</p>
<p>വിനയ ടീച്ചറുടെ അതേ വരികളാണോ രാജശ്രീ ടീച്ചർ ആത്രേയകത്തിൽ എഴുതിയിരിക്കുന്നത്? ഞാൻ ആത്രേയകം മാത്രമേ വായിച്ചിട്ടുള്ളൂ. (ഞാൻ അത്ര പരന്ന വായനക്കാരനുമല്ല.) വിനയശ്രീ ടീച്ചറുടെ &#8216;ശിഖണ്ഡി&#8217; പ്രസിദ്ധീകരിച്ചത് കോട്ടയം അക്ഷരശ്രീ എന്ന പബ്ലിഷറാണെന്നും അത് പ്രമുഖ പ്രസാധകരൊന്നും അല്ലെന്നും വിനയശ്രീ ടീച്ചർ തന്നെ പറയുന്നുണ്ട്. ഇനി അഥവാ പ്രമുഖ പ്രസാധകർ ആരെങ്കിലും തന്നെയാണ് ശിഖണ്ഡി പ്രസിദ്ധീകരിച്ചതെങ്കിൽത്തന്നെ പൊതുജനം എല്ലാ പുസ്തകങ്ങളും വായിക്കുന്നവരാണെന്ന് കരുതാൻ വയ്യ. പി. ഗോവിന്ദപ്പിള്ളയെപ്പോലുള്ള ചിലർക്ക് മാത്രമേ അത്രയ്ക്കൊക്കെ വായിച്ച് കൂട്ടൂവാൻ സാധിക്കൂ.</p>
<p>ഇനി രാജശ്രീ ടീച്ചറെങ്ങാനും &#8216;ശിഖണ്ഡി&#8217; വായിച്ചിട്ട് അത് പകർത്തിയോ അതിൽ നിന്ന് എന്തെങ്കിലും ആശയം എടുത്ത് ആത്രേയകമാക്കി മാറ്റിയിട്ടുണ്ടെങ്കിൽത്തന്നെയും കോടതി പരിശോധിക്കാൻ പോകുന്നത് രണ്ട് പുസ്തകങ്ങളിലേയും വരികളോ പാരഗ്രാഫോ പേജുകളോ ഒരുപോലെ വന്നിട്ടുണ്ടോ എന്നാണ്. രണ്ടും മഹാഭാരതകഥയുടെ പരിപോഷിപ്പിക്കൽ കഥകൾ ആണെന്നത് കൊണ്ട്, അഥവാ ഒരു വരിയെങ്കിലും ഒരേ പോലെ വന്നിട്ടുണ്ടെങ്കിൽ പോലും &#8216;Great minds think alike&#8217; എന്ന ഒറ്റ പരാമർശത്തിൽ ആ പകർത്തിയെഴുതലിനെ കോടതി തള്ളിക്കളയും.</p>
<p>രാജശ്രീ ടീച്ചർ തൻ്റെ പ്രതിഭ തെളിയിച്ചിടുള്ള വ്യക്തിയാണ്. അഥവാ കോപ്പിയടിക്കണം എന്ന ദുരുദ്ദേശത്തോടെ അവർ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ പോലും അത് തൻ്റേതായ ഗംഭീരമായ ഭാഷയിൽ മാറ്റിയെഴുതാൻ രാജശ്രീ ടീച്ചർക്ക് സാധിക്കും. അതുകൊണ്ട് ബോധപൂർവ്വമുള്ള കോപ്പിയടി ആണെങ്കിൽ, ഒരു വരിപോലും ഒരേ പോലെ കണ്ടെത്താൻ കോടതിക്കോ വായനക്കാർക്കോ കഴിയില്ല.</p>
<p>3 നാടകങ്ങളും 15 നോവലുകളും എഴുതിയിടുള്ള വിനയശ്രീ ടീച്ചറുടെ പ്രതിഭയുടെ കാര്യത്തിലും ആർക്കും സംശയമൊന്നും ഉണ്ടാകാൻ വഴിയില്ല. ടീച്ചറുടെ 3 നോവലുകൾ ഇംഗ്ലീഷിലേക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട്.</p>
<p>പക്ഷേ കോടതി, ഇതൊന്നും രണ്ട് പേരുടേയും മികവായോ മിടുക്കായോ കാണാൻ നിന്നെന്ന് വരില്ല. കോടതിയുടെ ചിന്തകൾ ഒരേ തരത്തിലുള്ള കേസുകളിൽ പോലും രണ്ട് രീതിയിലായെന്നും വരാം.</p>
<p>എൻ്റെ കേസുകളിൽ നിന്നുള്ള ഒരു അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഞാനത് വ്യക്തമാക്കാം.</p>
<p>എറണാകുളം ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ, കോപ്പിയടിക്കാരൻ സോമൻ്റെ പ്രസാധകരായ മാതൃഭൂമിക്കും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനും എതിരെ 2 സിവിൽ സ്യൂട്ടും 2 ക്രിമിനൽ കേസുകളുമാണ് ഞാൻ നൽകിയിടുള്ളത്.</p>
<p>ആ കേസുകൾ തള്ളണമെന്ന് (Quash) പറഞ്ഞ് മാതൃഭൂമിയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ഹൈക്കോടതിയെ സമീപിച്ചു. അതിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അപേക്ഷ ഹൈക്കോടതി തള്ളുകയും എൻ്റെ കേസ് മുന്നോട്ട് നീക്കാൻ അനുവദിക്കുകയും ചെയ്തു. പക്ഷേ, അബദ്ധം പറ്റിപ്പോയതാണെന്നുള്ള മാതൃഭൂമിയുടെ വാദം പരിഗണിച്ച് എൻ്റെ ക്രിമിനൽ കേസ് തള്ളി, അഥവാ ക്വാഷ് ചെയ്തു. എങ്കിലും, മാതൃഭൂമിക്ക് എതിരെയുള്ള സിവിൽ സ്യൂട്ട് എനിക്ക് തുടരാം.</p>
<p>ഒരു വിധി (ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വിധി) എനിക്ക് അനുകൂലമായി ഉള്ളപ്പോൾ പോലും അതേ സ്വഭാവമുള്ള രണ്ടാമത്തെ കേസിൻ്റെ വിധി എനിക്ക് എതിരാകുന്നു. എന്തൊരു അനീതിയാണ് ഇതെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ? അനീതി എന്ന് തന്നെയാണ് എനിക്കും അനുഭവപ്പെട്ടത്. കേസ് സുപ്രീം കോടതിയിലേക്ക് നീണ്ടു. സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് ശരി വെച്ചു. ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ!</p>
<p>എൻ്റെ ഭാര്യയുടേയും മകളുടേയും പേരുകൾ 10ൽ അധികം ഇടങ്ങളിൽ അതേപടി പകർത്തി വെച്ചിട്ട് പോലും ഞാൻ കൊടുത്ത ക്രിമിനൽ കേസ് തള്ളുന്നത് അനീതി അല്ലെങ്കിൽ പിന്നെന്താണ്?</p>
<p>ഇതൊക്കെയാണ് കോടതിയുടെ കാര്യങ്ങൾ. പക്ഷേ, ഈ കേസുകളിൽ എല്ലാത്തിലും തോൽക്കുകയാണെങ്കിൽപ്പോലും നീതി ലഭിക്കാനായി അവസാന അറ്റം വരെ പോയതിന് ശേഷമേ പിന്മാറൂ എന്ന് തുടക്കത്തിലേ ഞാൻ പറഞ്ഞിരുന്നു. അതിനായി എൻ്റെ സമ്പാദ്യം മുഴുവൻ വിറ്റ് തുലക്കേണ്ടി വന്നാലും അത് ഞാൻ ചെയ്തിരിക്കും. തെരുവിൽ ഉറങ്ങാനുള്ള പരിശീലനം അനായാസം പൂർത്തിയാക്കിയ അനുഭവത്തിൻ്റെ വെളിച്ചത്തിൽ കൂടെയാണ് ഇത് പറയുന്നത്. എൻ്റേത് വെറും പറച്ചിൽ അല്ല.</p>
<p>ഇനി പറയൂ&#8230;&#8230;</p>
<p>വിനയശ്രീ ടീച്ചർക്ക് ഞാൻ മുന്നോട്ട് വെച്ച അത്രയും ശക്തമായ തെളിവുകൾ കോടതിയിൽ നിരത്താനുണ്ടോ? &#8216;ആത്രേയകം&#8217; ഒരു പേജിലെങ്കിലും &#8216;ശിഖണ്ഡി&#8217;യുടെ കോപ്പിയടി ആണെന്ന് നിസ്സംശയം തെളിയിക്കാൻ വിനയശ്രീ ടീച്ചർക്ക് ആകുമോ? നിങ്ങളുടെ രണ്ട് പേരുടേയും ആശയത്തിൻ്റെ ആധാരം മഹാഭാരതമാണ്. വിനയ ടീച്ചറുടെ കേസ് കോടതി ഫയലിൽ പോലും സ്വീകരിക്കണമെന്നില്ല.</p>
<p>കോപ്പിയടി നിസ്സംശയം തെളിയിക്കാൻ പറ്റുന്നില്ലെങ്കിൽ, ചുമ്മാ കമൻ്റ് വഴി കുത്തിയിളക്കുന്നവർ കേട്ടിട്ട് കേസിന് പോയിട്ട് കാര്യമില്ല. ഞാൻ പറയുന്നത് 5 ലക്ഷം രൂപ കോടതിയിൽ കെട്ടി വെച്ച് കേസ് നടത്തുന്നതിൻ്റെ അനുഭവത്തിലാണ്. ടീച്ചറുടെ കേസ് കോടതിയിൽ നിൽക്കില്ല. എളുപ്പത്തിൽ തള്ളിപ്പോകും.</p>
<p>ഇനി എന്നെപ്പോലെ തന്നെ എന്ത് ത്യാഗം സഹിച്ചായാലും കേസ് നടത്തും എന്നാണ് തീരുമാനമെങ്കിൽ. നഷ്ടപരിഹാരമായി ചോദിക്കാൻ ഉദ്ദേശിക്കുന്ന തുകയുടെ 10% കോടതിയിൽ കെട്ടിവെക്കാൻ തയ്യാറായിക്കൊള്ളുക. വക്കീലിൻ്റെ ഫീസും മറ്റ് കോടതി ചിലവുകൾക്കുമുള്ള പണം കൂടെ സമാഹരിച്ച് കൊള്ളുക. കോടതി നിരങ്ങാനുള്ള സമയവും ഊർജ്ജവും ഇതിനെല്ലാം ഉപരിയായി സമാഹരിക്കുക.</p>
<p>ആർക്കും ആരുടേയും കോപ്പിയടിക്കാം, ഓൺലൈനിൽ എഴുതിയിടുന്നതിന് കോപ്പി റൈറ്റ് ഇല്ല എന്നൊക്കെ കരുതുന്നവരുടെ കണ്ണ് തുറപ്പിക്കാനും അവരെ പാഠം കൃത്യമായി പഠിപ്പിക്കാനുമാണ് ഞാൻ എൻ്റെ കേസുകളുമായി മുന്നോട്ട് പോകുന്നത്. ആ കൂട്ടത്തിലേക്ക് മറ്റൊരാൾ കൂടെ അണി നിരക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ, വിനയ ടീച്ചറുടേത് കോടതിക്ക് അകത്തും പുറത്തും നിൽക്കാൻ പോന്ന ഒരു കോപ്പിയടി ആരോപണം അല്ല എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. മഹാഭാരതകഥ ഇല്ലെങ്കിൽ ഇന്നുള്ള പല കഥകളും ഇല്ലേയില്ല എന്ന് മഹാന്മാർ പറഞ്ഞതായി കേട്ടിട്ടുണ്ട്. ആത്രേയകവും ശിഖണ്ഡിയും മഹാഭാരതകഥയിൽ നിന്ന് പ്രചോദനം കൊണ്ട രണ്ട് നോവലുകൾ എന്നേ ഞാൻ കണക്കാക്കുന്നുള്ളൂ. That&#8217;s all your honour.</p>
<p><strong>വാൽക്കഷണം:-</strong> സ്വദേശാഭിമായി രാമകൃഷ്ണപ്പിള്ള കോപ്പിയടിച്ചത് മുതൽ, കേരളത്തിലെ പല പ്രമുഖ എഴുത്തുകാർ കോപ്പിയടിച്ചത് വരെയുള്ള രേഖകൾ ഞാൻ സമാഹരിച്ചിട്ടുണ്ട്. കാരൂർ സോമൻ എൻ്റെ യാത്രാവിവരണങ്ങൾ കോപ്പിയടിച്ച കേസുകൾ കോടതിയിൽ നിന്ന് തീർപ്പാക്കി കഴിഞ്ഞാലുടൻ ഈ കോപ്പിയടി കേസുകളും ആരോപണങ്ങളുമെല്ലാം ഖണ്ഡശ ഓൺലൈനിൽ പ്രസിദ്ധീകരിക്കാനോ പുസ്തകമാക്കി പുറത്തിറക്കാനോ ഉദ്ദേശമുണ്ട്. കോപ്പിയടിയുടെ പരിധിയിൽ പെടുത്താനാവാത്ത ഒരു കോപ്പിയടി ആരോപണം എന്ന നിലയ്ക്ക് ഈ വിവാദവും ഒരു വിശിഷ്ടമാതൃക(specimen) ആയി അക്കൂട്ടത്തിൽ അന്ന് ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ട്.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10008" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10008</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ആകാശത്ത് നിന്നുള്ള ഭൂമി (THE EARTH FROM THE AIR)</title>
		<link>http://niraksharan.in/?p=9962</link>
		<comments>http://niraksharan.in/?p=9962#comments</comments>
		<pubDate>Mon, 07 Jul 2025 14:30:48 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[സാഹിത്യം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9962</guid>
		<description><![CDATA[ഭൂമിയിലെ മുഴുവൻ കാഴ്ച്ചകളും കപ്പലിലോ തീവണ്ടിയിലോ കാറിലോ ബസ്സിലോ സൈക്കിളിലോ നടന്നോ പോയി കാണാൻ നമുക്ക് പറ്റിയെന്നിരിക്കും. വിമാനത്തിൽ വളരെ ഉയരത്തിൽ പറക്കുമ്പോൾ ഭൂമിയിലെ കാഴ്ച്ചകൾ കാണുന്നതിന് പരിധിയുണ്ട്. നമ്മൾ കടന്ന് പോയ ഭൂവിടങ്ങളിലെ ആകാശക്കാഴ്ച്ചകൾക്ക് വേറൊരു ഭംഗിയും മികവും ചാരുതയുമാണ്. ഡ്രോൺ ക്യാമറകൾ വന്നതിന് ശേഷം അത്തരം പല ദൃശ്യങ്ങൾക്കും ക്ഷാമമില്ല. എന്നാൽ അത്തരത്തിലുള്ള ഗംഭീര ദൃശ്യങ്ങൾ നമ്മുടെ സ്വന്തം ആൽബത്തിലെന്ന പോലെ കൈവശം വെക്കാനും ഇടയ്ക്കിടയ്ക്ക് അതെടുത്ത് മറിച്ച് നോക്കാനും പറ്റിയാൽ എങ്ങനെയിരിക്കും?! ആ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9962" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/08/11.jpg"><img class="aligncenter wp-image-9963 " src="http://niraksharan.in/wp-content/uploads/2025/08/11.jpg" alt="11" width="508" height="677" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഭൂ</span></a></strong></span>മിയിലെ മുഴുവൻ കാഴ്ച്ചകളും കപ്പലിലോ തീവണ്ടിയിലോ കാറിലോ ബസ്സിലോ സൈക്കിളിലോ നടന്നോ പോയി കാണാൻ നമുക്ക് പറ്റിയെന്നിരിക്കും. വിമാനത്തിൽ വളരെ ഉയരത്തിൽ പറക്കുമ്പോൾ ഭൂമിയിലെ കാഴ്ച്ചകൾ കാണുന്നതിന് പരിധിയുണ്ട്. നമ്മൾ കടന്ന് പോയ ഭൂവിടങ്ങളിലെ ആകാശക്കാഴ്ച്ചകൾക്ക് വേറൊരു ഭംഗിയും മികവും ചാരുതയുമാണ്. ഡ്രോൺ ക്യാമറകൾ വന്നതിന് ശേഷം അത്തരം പല ദൃശ്യങ്ങൾക്കും ക്ഷാമമില്ല.</p>
<p>എന്നാൽ അത്തരത്തിലുള്ള ഗംഭീര ദൃശ്യങ്ങൾ നമ്മുടെ സ്വന്തം ആൽബത്തിലെന്ന പോലെ കൈവശം വെക്കാനും ഇടയ്ക്കിടയ്ക്ക് അതെടുത്ത് മറിച്ച് നോക്കാനും പറ്റിയാൽ എങ്ങനെയിരിക്കും?!</p>
<p>ആ സൗകര്യവും സന്തോഷവുമാണ് Yann Arths Berrand ൻ്റെ ചിത്രങ്ങൾ, Thames &amp; Hudson എന്ന പ്രസാധകരിലൂടെ THE EARTH FROM THE AIR എന്ന പുസ്തകത്തിലൂടെ നമുക്ക് ലഭിക്കുന്നത്. ആകാശത്ത് നിന്നെടുത്ത ഭൂമിയുടെ നൂറ് കണക്കിന് മനോഹരവും അപൂർവ്വവുമായ ദൃശ്യങ്ങളാണ് ഈ പുസ്തകത്തെ മികവുറ്റതും അമൂല്യമാക്കുന്നത്.</p>
<p>&#8220;ഇത് വെറും ഫോട്ടോഗ്രാഫുകളുടെ പരമ്പരയല്ല, മറിച്ച് ഒരു കലാസൃഷ്ടിയാണ്&#8221;&#8230;.. എന്ന് പ്രസാധകർ പറയുന്നത് അക്ഷരാർത്ഥത്തിൽ ശരിയാണ്. അമ്പരപ്പോടെയും അത്ഭുതത്തോടെയും മാത്രമേ ഇതിലെ ഓരോ ചിത്രങ്ങളിലൂടെയും കടന്ന് പോകാനാവൂ. ഡ്രോണുകളും മറ്റും സർവ്വവ്യാപി അല്ലാത്ത ഒരു കാലത്ത് ബലൂണിലും ഹെലിക്കോപ്റ്ററുകളിലും മറ്റും പറന്ന് അൻ്റാർട്ടിക്ക മുതൽ ഹിമാലയം വരെയും ആഫ്രിക്ക മുതൽ ലോകത്തിൻ്റെ മറ്റേതൊരു കോൺ വരേയും പതിനായിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് എടുത്ത അവിശ്വസനീയമായ ചിത്രങ്ങൾ!</p>
<p>പരിസ്ഥിതി, ജനപ്പെരുപ്പം, ഭൂപ്രകൃതി, കൃഷി, വെള്ളം, ആകാശം, കടൽ, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിദ്ധ്യം, ഗ്രാമങ്ങൾ, ഉൾനാടുകൾ, നാഗരികത എന്നിങ്ങനെ എല്ലാം ഈ ചിത്രങ്ങളിലൂടെ ആസ്വാദ്യകരമായ അനുഭവമായി മാറുന്നു.</p>
<p>എങ്ങോടെങ്കിലും സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുകയും അതിനുള്ള സാഹചര്യം ഇല്ലാതെ പോകുകയും ചെയ്യുന്ന ദിവസങ്ങൾ ഈ പുസ്തകത്തിലെ ചിത്രങ്ങളിലൂടെ കടന്ന് പോകുന്നതാണ് നിലവിൽ എൻ്റെയൊരു പരിപാടി. അപ്പോൾ കിടുന്ന ഊർജ്ജം ചില്ലറയൊന്നുമല്ല. അത് മാത്രമല്ല, ഈ ഭൂമികയിലൂടെയൊക്കെ കടന്ന് പോയാലും, ഈ ചിത്രങ്ങളിൽ കാണുന്ന ദൃശ്യങ്ങൾ അതേ കോണിൽ ആകാശത്ത് നിന്ന് കാണാൻ, ഒരിക്കൽപ്പോലും എനിക്ക് സാധിക്കില്ലെന്ന കാര്യത്തിൽ തർക്കമില്ല. ഒരു കമ്പ്യൂട്ടർ സ്ക്രീനിൽ കാണുന്നതിൻ്റെ ഇരട്ടിയിലേറെ വലിപ്പത്തിൽ ചിത്രങ്ങൾ കാണാനും മറിച്ചുപോകാനും പറ്റുമെന്നതാണ് മറ്റൊരു സൗകര്യവും സന്തോഷവും.</p>
<p>ഒരു എത്ര മനോഹരമാണ് ഈ ഭൂമി എന്ന് പലവട്ടം പറഞ്ഞുറപ്പിക്കാതെ ഈ പുസ്തകത്തിൻ്റെ A3 വലിപ്പമുള്ള 440ൽപ്പരം പേജുകൾ ഒരുവട്ടം പോലും മറിച്ച് നോക്കാനാവില്ല. വെറുതെ തള്ളുന്നതല്ല എന്ന് ബോദ്ധ്യപ്പെടുത്താനായി മാത്രം ഇതിലെ ചില ചിത്രങ്ങൾ ഈ കുറിപ്പിനൊപ്പം ചേർക്കുന്നു. അതെല്ലാം പുസ്തകത്തിലുള്ള ചിത്രത്തിന്റെ പകുതി വലിപ്പം മാത്രമാണെന്ന് മനസ്സിലാക്കുക.</p>
<p>25 രാജ്യങ്ങളിലായി 3 മില്ല്യനിൽ അധികം വിറ്റ് പോയ ഈ പുസ്തകത്തിൻ്റെ ആദ്യ പതിപ്പ് 1999ലാണ് പ്രകാശിപ്പിക്കപ്പെട്ടത്. എനിക്ക് കിട്ടിയത് മൂന്നാമത്തെ എഡിഷനാണ്. രണ്ടായിരം രൂപയ്ക്ക് മുകളിൽ വിലയുണ്ട് ഈ പുസ്തകത്തിന്. പക്ഷേ, ഒബ്റോൺ മാളിലെ ഒരു പുസ്തകമേളയിൽ നിന്ന് ഞാനിത് സ്വന്തമാക്കിയത് തുച്ഛമായ വിലയ്ക്കാണ്. ഒരു പെട്ടി നിറയെ പുസ്തകങ്ങൾ വാങ്ങിയാൽ 1500 രൂപ കൊടുത്താൽ മതി. ഇതടക്കം ധാരാളം പുസ്തകങ്ങൾ അങ്ങനെ ചെറിയ വിലയ്ക്ക് കിട്ടി.</p>
<p><strong>വാൽക്കഷണം:-</strong> ഈ പുസ്തകം കാണണമെന്ന് ആഗ്രഹമുള്ളവർ ഏറണാകുളത്ത് ഏതെങ്കിലും നല്ല റസ്റ്റോറൻ്റിൽ വന്നിരുന്ന് നിങ്ങൾക്കും എനിക്കുമുള്ള ഭക്ഷണം ഓർഡർ ചെയ്ത ശേഷം വിളിക്കുക. വെയ്റ്റർ പ്ലേറ്റ് വെക്കുന്നതിന് മുൻപ് ഞാനവിടെ പുസ്തകവുമായി എത്തിയിരിക്കും. ഈ പുസ്തകം ആർക്കും തന്ന് വിടുന്നതല്ല.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9962" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9962</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഭയങ്കരം</title>
		<link>http://niraksharan.in/?p=9875</link>
		<comments>http://niraksharan.in/?p=9875#comments</comments>
		<pubDate>Fri, 04 Apr 2025 03:30:13 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാഹിത്യം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9875</guid>
		<description><![CDATA[* ഭയങ്കര ഭംഗിയാണ്. * ഭയങ്കര സന്തോഷമായി. * ഭയങ്കര വിഷമമായി. * ഭയങ്കര മണമാണ്. * ഭയങ്കര മധുരം. * ഭയങ്കര Loose ആണ്. (വസ്ത്രം) * ഭയങ്കര Tight ആണ്. (വസ്ത്രം) * ഭയങ്കര പൊക്കമാണ് (വ്യക്തിക്ക്) * ഭയങ്കര Smart ആണ്. * ഭയങ്കര എരിവാണ്. * ഭയങ്കര പുളിയാണ്. * ഭയങ്കര നീളമാണ്. * ഭയങ്കര കൊഞ്ചലാണ്. * ഭയങ്കര തണുപ്പാണ്. * ഭയങ്കര ചൂടാണ്. * ഭയങ്കര ചേർച്ചയാണ്. * [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9875" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/04/22.jpg"><img class="aligncenter wp-image-9876 " src="http://niraksharan.in/wp-content/uploads/2025/04/22.jpg" alt="22" width="510" height="267" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">* ഭ</span></a></strong></span>യങ്കര ഭംഗിയാണ്.<br />
* ഭയങ്കര സന്തോഷമായി.<br />
* ഭയങ്കര വിഷമമായി.<br />
* ഭയങ്കര മണമാണ്.<br />
* ഭയങ്കര മധുരം.<br />
* ഭയങ്കര Loose ആണ്. (വസ്ത്രം)<br />
* ഭയങ്കര Tight ആണ്. (വസ്ത്രം)<br />
* ഭയങ്കര പൊക്കമാണ് (വ്യക്തിക്ക്)<br />
* ഭയങ്കര Smart ആണ്.<br />
* ഭയങ്കര എരിവാണ്.<br />
* ഭയങ്കര പുളിയാണ്.<br />
* ഭയങ്കര നീളമാണ്.<br />
* ഭയങ്കര കൊഞ്ചലാണ്.<br />
* ഭയങ്കര തണുപ്പാണ്.<br />
* ഭയങ്കര ചൂടാണ്.<br />
* ഭയങ്കര ചേർച്ചയാണ്.<br />
* ഭയങ്കര ശബ്ദമാണ്.<br />
* ഭയങ്കര പ്രേമമാണ്.</p>
<p>അങ്ങനെയങ്ങനെയങ്ങനെ നിത്യജീവിതത്തിൽ എന്തിനും ഏതിനും ഭയങ്കരം/ഭയങ്കര എന്ന പദം നമ്മൾ ഉപയോഗിക്കുന്നുണ്ട്.<br />
ഈ ലിസ്റ്റിലേക്ക് ഇനിയും പല ‘ഭയങ്കര‘ങ്ങളും എഴുതിച്ചേർക്കാൻ ഇത് വായിക്കുന്ന ഓരോരുത്തർക്കും ആകും.</p>
<p>സത്യത്തിൽ ഭയങ്കരം എന്ന പദത്തിൻ്റെ അർത്ഥം എന്താണ് ? വളരെ ലളിതമാണത്. ഭയം ഉണ്ടാക്കുന്നതിനെ എന്തിനേയും ഭയങ്കരം എന്ന് ചേർത്ത് വിശേഷിപ്പിക്കാം.</p>
<p>‘ഭയം ഉണ്ടാക്കുന്ന, ആപൽക്കരമായ‘ എന്നാണ് ശബ്ദതാരാവലി ഈ പദത്തെ നിർവ്വചിക്കുന്നത്. അതിനപ്പുറം വലിയ വിശദീകരണമോ വ്യാഖ്യാനങ്ങളോ ഇല്ല എന്നതുകൊണ്ടാണ് ലളിതം എന്ന് സൂചിപ്പിച്ചത്.</p>
<p>എന്നിട്ടും, ‘കൂടുതൽ‘ അല്ലെങ്കിൽ ‘ധാരാളം‘ അതുമല്ലെങ്കിൽ ‘ഒരുപാട് ‘ എന്ന അർത്ഥം വരുന്ന തരത്തിൽ ‘ഭയങ്കരം‘ എന്ന പദം ഉപയോഗിക്കേണ്ടി വരുന്നുണ്ടെങ്കിൽ ആ പദത്തിൻ്റെ അർത്ഥം പുനർനിർവ്വചിക്കേണ്ടതല്ലേ? അതിന് പറ്റുന്നില്ലെങ്കിൽ ആ പദം അനവസരങ്ങളിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതല്ലേ ?</p>
<p>സന്തോഷത്തിൻ്റെ കൂടെ ഭയം തോന്നുന്നുണ്ടെങ്കിൽ, മധുരത്തിൻ്റെ കൂടെ ഭയം തോന്നുന്നുണ്ടെങ്കിൽ, മണം ആസ്വദിക്കുമ്പോൾ ഭയം തോന്നുന്നുണ്ടെങ്കിൽ, ചേർച്ച കാണുമ്പോൾ ഭയം തോന്നുന്നുണ്ടെങ്കിൽ, പ്രേമത്തിനൊപ്പം ഭയം തോന്നുന്നുണ്ടെങ്കിൽ&#8230; നമുക്കെന്തോ രോഗമുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും കൂടെ അതിനർത്ഥമില്ലേ?</p>
<p><strong>വാൽക്കഷണം:-</strong> ശ്രീനിവാസൻ്റെ അപ്പക്കാള എന്ന കഥാപാത്രത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ, “ഞാള് നിരക്ഷരൻ്റെ ചെറ്യേ പുത്തിയിൽ തോന്നിയ കാര്യാണ്.“</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9875" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9875</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> വേദന</title>
		<link>http://niraksharan.in/?p=9931</link>
		<comments>http://niraksharan.in/?p=9931#comments</comments>
		<pubDate>Sat, 29 Jun 2024 14:30:28 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[സംഗീതം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാഹിത്യം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9931</guid>
		<description><![CDATA[പകലെന്തറിയുന്നു ഇരുളിൻ്റെ വേദന, മുകിൽ മറച്ചതെന്തിനോ വാനിൻ്റെ കാഴ്ച്ചകൾ, ഒരു മിന്നാമിനുങ്ങും വരാത്തതെന്തീ വഴി, പൊടിപടലങ്ങൾ അണഞ്ഞിടുന്നുണ്ടെങ്ങുമേ. പകലെന്തറിയുന്നു ഇരുളിൻ്റെ വേദന തെരുവിതാ പൊടുന്നനെ മൂകമായ് ശാന്തമായ്, ഒരു വിലാപയാത്ര കഴിഞ്ഞു മറഞ്ഞപോൽ, നെടുവീർപ്പുകൾ പോലും പതിഞ്ഞലിഞ്ഞില്ലാതായ്, തനു മരവിച്ചു വീണിതാ നരച്ചൊരു കോണിലായ്. പകലെന്തറിയുന്നു ഇരുളിൻ്റെ വേദന. തൊടിയിതാ മെല്ലവേ ഉണരുന്നു കാന്തിയിൽ വിടപറയാൻ അരങ്ങൊ- രുക്കുന്ന പോൽ, വരുകില്ലൊരു നാളും ആർപ്പുവിളികളീ വഴി, പിടയുന്നു ശ്വാസം അവസാനമേകമായ്. പകലെന്തറിയുന്നു ഇരുളിൻ്റെ വേദന, മുകിൽ മറച്ചതെന്തിനോ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9931" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/05/226.jpg"><img class="aligncenter wp-image-9932 " src="http://niraksharan.in/wp-content/uploads/2025/05/226.jpg" alt="22" width="482" height="321" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">പ</span></a></strong></span>കലെന്തറിയുന്നു<br />
ഇരുളിൻ്റെ വേദന,<br />
മുകിൽ മറച്ചതെന്തിനോ<br />
വാനിൻ്റെ കാഴ്ച്ചകൾ,<br />
ഒരു മിന്നാമിനുങ്ങും<br />
വരാത്തതെന്തീ വഴി,<br />
പൊടിപടലങ്ങൾ<br />
അണഞ്ഞിടുന്നുണ്ടെങ്ങുമേ.</p>
<p>പകലെന്തറിയുന്നു<br />
ഇരുളിൻ്റെ വേദന</p>
<p>തെരുവിതാ പൊടുന്നനെ<br />
മൂകമായ് ശാന്തമായ്,<br />
ഒരു വിലാപയാത്ര<br />
കഴിഞ്ഞു മറഞ്ഞപോൽ,<br />
നെടുവീർപ്പുകൾ പോലും<br />
പതിഞ്ഞലിഞ്ഞില്ലാതായ്,<br />
തനു മരവിച്ചു വീണിതാ<br />
നരച്ചൊരു കോണിലായ്.</p>
<p>പകലെന്തറിയുന്നു<br />
ഇരുളിൻ്റെ വേദന.</p>
<p>തൊടിയിതാ മെല്ലവേ<br />
ഉണരുന്നു കാന്തിയിൽ<br />
വിടപറയാൻ അരങ്ങൊ-<br />
രുക്കുന്ന പോൽ,<br />
വരുകില്ലൊരു നാളും<br />
ആർപ്പുവിളികളീ വഴി,<br />
പിടയുന്നു ശ്വാസം<br />
അവസാനമേകമായ്.</p>
<p>പകലെന്തറിയുന്നു<br />
ഇരുളിൻ്റെ വേദന,<br />
മുകിൽ മറച്ചതെന്തിനോ<br />
വാനിൻ്റെ കാഴ്ച്ചകൾ,<br />
ഒരു മിന്നാമിനുങ്ങും<br />
വരാത്തതെന്തീ വഴി,<br />
പൊടിപടലങ്ങൾ<br />
അണഞ്ഞിടുന്നുണ്ടെങ്ങുമേ.</p>
<p>പകലെന്തറിയുന്നു<br />
ഇരുളിൻ്റെ വേദന.</p>
<p><span style="color: #0000ff;"><em>ഇത് AI ഗാനമായി കേൾക്കാൻ <span style="color: #ff6600;"><a href="https://www.facebook.com/share/v/196pW2Wf5m/"><span style="color: #ff6600;">ഇവിടെ ക്ലിക്ക്</span></a></span> ചെയ്യുക.</em></span></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9931" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9931</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> അങ്ങനെയൊരു പുസ്തകമില്ല</title>
		<link>http://niraksharan.in/?p=9291</link>
		<comments>http://niraksharan.in/?p=9291#comments</comments>
		<pubDate>Thu, 27 Jun 2024 14:30:11 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[കേരളം]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>
		<category><![CDATA[സാഹിത്യം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9291</guid>
		<description><![CDATA[രണ്ട് ദിവസമായി ഫേസ്ബുക്കിൽ ഫോളോവേർസ് പതിവിലധികം കൂടിക്കൂടി വരുന്നു. ഫ്രണ്ട് റിക്വസ്റ്റുകളും അങ്ങനെത്തന്നെ. ഒരാളെപ്പറ്റി ആരെങ്കിലും എവിടെയെങ്കിലും പരാമർശിക്കുമ്പോളോ അല്ലെങ്കിൽ ടാഗ് ചെയ്യുമ്പോളോ ആണ് ഈ പ്രതിഭാസം ഉണ്ടാകുക പതിവ്. പക്ഷേ, അങ്ങനെ പ്രത്യേകിച്ച് ടാഗിങ്ങ് ഒന്നും മനസ്സിലാക്കാനും സാധിച്ചില്ല. പിന്നെന്താകും കാരണം? അങ്ങനെയിരിക്കുമ്പോഴാണ് മഹാത്മാഗാന്ധി യൂണിവേർസിറ്റിയിൽ നിരക്ഷരൻ്റെ ‘ഗോവയിലെ കോട്ടകൾ‘ എന്ന ലേഖനം പഠനവിഷയമാകുന്നതിൻ്റെ സിലബസ്സ് കിട്ടിയത്. അത് തന്നെ കാരണം! കുട്ടികൾ പഠനം തുടങ്ങിക്കാണും; നിരക്ഷരൻ ആരെന്ന് പരതിത്തുടങ്ങിക്കാണും. ഹൈപ്പർ ലിങ്കുകളാണ് ആ ഓൺലൈൻ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9291" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2024/06/22.jpg"><img class="aligncenter wp-image-9292 " src="http://niraksharan.in/wp-content/uploads/2024/06/22.jpg" alt="22" width="395" height="526" /></a><br />
<strong><span style="font-size: xx-large;">ര</span></strong>ണ്ട് ദിവസമായി ഫേസ്ബുക്കിൽ ഫോളോവേർസ് പതിവിലധികം കൂടിക്കൂടി വരുന്നു. ഫ്രണ്ട് റിക്വസ്റ്റുകളും അങ്ങനെത്തന്നെ. ഒരാളെപ്പറ്റി ആരെങ്കിലും എവിടെയെങ്കിലും പരാമർശിക്കുമ്പോളോ അല്ലെങ്കിൽ ടാഗ് ചെയ്യുമ്പോളോ ആണ് ഈ പ്രതിഭാസം ഉണ്ടാകുക പതിവ്. പക്ഷേ, അങ്ങനെ പ്രത്യേകിച്ച് ടാഗിങ്ങ് ഒന്നും മനസ്സിലാക്കാനും സാധിച്ചില്ല. പിന്നെന്താകും കാരണം?</p>
<p>അങ്ങനെയിരിക്കുമ്പോഴാണ് മഹാത്മാഗാന്ധി യൂണിവേർസിറ്റിയിൽ നിരക്ഷരൻ്റെ ‘ഗോവയിലെ കോട്ടകൾ‘ എന്ന ലേഖനം പഠനവിഷയമാകുന്നതിൻ്റെ സിലബസ്സ് കിട്ടിയത്. അത് തന്നെ കാരണം! കുട്ടികൾ പഠനം തുടങ്ങിക്കാണും; നിരക്ഷരൻ ആരെന്ന് പരതിത്തുടങ്ങിക്കാണും.</p>
<p>ഹൈപ്പർ ലിങ്കുകളാണ് ആ ഓൺലൈൻ ലേഖനത്തെ പഠനവിഷയമാക്കാൻ കാരണമായത് എന്നാണ്, ഇതേപ്പറ്റി സംസാരിക്കാൻ വേണ്ടി മാസങ്ങൾക്ക് മുൻപ് എൻ്റെ നമ്പർ തപ്പിപ്പിടിച്ച് ഫോൺ ചെയ്ത മിനി ആലീസ് ടീച്ചർ (യു. സി. കോളേജ് ആലുവ) പറഞ്ഞത്.</p>
<p>ഗോവയിലെ 20 കോട്ടകളെപ്പറ്റി പരാമർശിക്കുന്ന ആ ലേഖനത്തിലുള്ള 14 ലിങ്കുകൾ വഴി അത്രയും കോട്ടകളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന യൂ ട്യൂബ് വീഡിയോകൾ വായനക്കാരന് കാണാനാകും. ബാക്കിയുള്ള 6 കോട്ടകൾ നാമാവശേഷമായതുകൊണ്ട് അതിൻ്റെ വീഡിയോകൾ നിർമ്മിക്കാൻ എനിക്കായിട്ടില്ല.</p>
<p>പക്ഷേ, അതിനും മാർഗ്ഗങ്ങൾ തെളിഞ്ഞു വന്നിട്ടുണ്ട്, സാങ്കേതിക വിദ്യ തകർത്താടുന്ന ഇക്കാലത്ത്. AI ഉപയോഗിച്ച് ആ 6 കോട്ടകളെ അത് നിലനിന്നിരുന്ന സ്ഥലത്ത് തന്നെ സാങ്കൽപ്പികമായി പുനർനിർമ്മിക്കാനുള്ള ഊർജ്ജമാണ് മഹാത്മാഗാന്ധി യൂണിവേർസിറ്റി തന്നിരിക്കുന്നത്. ഞാനൊരു ശ്രമം തീർച്ചയായും നടത്തും.</p>
<p>പറഞ്ഞുവരുന്നത് ഇതൊന്നുമല്ല&#8230;..</p>
<p>രണ്ട് ദിവസമായി ഇൻബോക്സിൽ പലരും വന്ന് ‘ഗോവയിലെ കോട്ടകൾ‘ എന്ന പുസ്തകം എവിടെ കിട്ടും എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. സത്യത്തിൽ അങ്ങനെയൊരു പുസ്തകം ഞാൻ പ്രസിദ്ധീകരിച്ചിട്ടില്ല.</p>
<p>വർഷങ്ങൾക്ക് മുൻപ്, കൊച്ചി മുതൽ ഗോവ വരെ നടത്തിയ ഒരു യാത്രയുടെ വിവരണങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ‘കഥ പറയുന്ന കോട്ടകൾ‘ എന്നൊരു പുസ്തകം 2023-ൽ മെൻ്റർ മീഡിയ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ പക്ഷേ, കബോഡ രാമ, ചപ്പോറ, അഗ്വാഡ എന്നിങ്ങനെ മൂന്ന് ഗോവൻ കോട്ടകൾ മാത്രമാണുള്ളത്.</p>
<p>ഗോവയിലെ എല്ലാ കോട്ടകളേയും ആ കോട്ടകൾ തേടിപ്പോയ എൻ്റെ ഗോവൻ ദിനങ്ങളേയും ഉൾക്കൊള്ളിച്ച് ഒരു പുസ്തകത്തിന് വകുപ്പുണ്ട്. പക്ഷേ, എഴുത്തും പുസ്തകങ്ങളും എൻ്റെ മുൻഗണനയല്ല, ഞാൻ എഴുത്തുകാരനുമല്ല. എന്നെങ്കിലും അങ്ങനെയൊന്ന് സംഭവിച്ചെന്നിരിക്കാം. അതെന്നാണെന്ന് പറയുക വയ്യ. യാത്ര ചെയ്യാൻ തന്നെ സമയം തികയുന്നില്ല എന്ന അവസ്ഥയാണ് ഇവിടെ.</p>
<p>വിദ്യാർത്ഥികളേയും സിലബസ്സിനേയും മുന്നിൽക്കണ്ട് അങ്ങനെയൊരു പുസ്തകം പടച്ചിറക്കാൻ എന്തായാലും ഉദ്ദേശിക്കുന്നില്ല. പഠനവിഷയം ആണെന്ന് വെച്ച് കുട്ടികൾ എല്ലാവരും ആ പുസ്തകം വാങ്ങാൻ പോകുന്നില്ല എന്നതുകൊണ്ട് കൂടെയാണ് അത് ചെയ്യാത്തത്. ആരെങ്കിലും ഒന്നോ രണ്ടോ കുട്ടികൾ വാങ്ങി, മറ്റുള്ള കുട്ടികൾ അതിൻ്റെ ഫോട്ടോക്കോപ്പി എടുത്ത് പഠിക്കുക എന്നതാണ് കലാലയങ്ങളിലെ നടപ്പ് സമ്പ്രദായം. അതൊരു തരത്തിൽ പകർപ്പവകാശ നിയമലംഘനമാണ്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്ക് അങ്ങനെ ചെയ്യാനേ നിവൃത്തിയുള്ളൂ. അതിൻ്റെ പേരിൽ എനിക്കൊരു അലോഹ്യവുമില്ല. ഞാനവരെ അത്തരമൊരു നിയമലംഘനത്തിലേക്ക് തള്ളിവിടാൻ ഉദ്ദേശിക്കുന്നുമില്ല.</p>
<p>വീണ്ടും ഒരിക്കൽക്കൂടെ പറയുന്നു. ‘ഗോവയിലെ കോട്ടകൾ‘ എന്നൊരു പുസ്തകം എൻ്റേതായി ഇല്ല. ‘കഥ പറയുന്ന കോട്ടകൾ‘ എന്ന പുസ്തകത്തിൽ പറയുന്നത് പൂർണ്ണമായും ഗോവൻ കോട്ടകളെപ്പറ്റി അല്ല. അത് കൊച്ചി മുതൽ ഗോവ വരെയുള്ള ഒരു യാത്രാവിവരണമാണ്. 3 ഗോവൻ കോട്ടകൾ അടക്കം 11 കോട്ടകളുടെ കഥകളും ചരിത്രവും 24 അദ്ധ്യായങ്ങളുള്ള ആ പുസ്തകത്തിൽ കടന്നുവരുന്നുണ്ട്.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9291" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9291</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> വായനാദിനത്തിൻ്റെ ബാക്കിപത്രം</title>
		<link>http://niraksharan.in/?p=9288</link>
		<comments>http://niraksharan.in/?p=9288#comments</comments>
		<pubDate>Thu, 20 Jun 2024 14:30:38 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മലയാളം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാമൂഹികം]]></category>
		<category><![CDATA[സാഹിത്യം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9288</guid>
		<description><![CDATA[ജൂൺ 19 വായനാദിനം കഴിഞ്ഞതോടെ, ‘വായനാ‘ദിനമാണോ ശരി ‘വായന‘ദിനമാണോ ശരി എന്നുള്ള ചർച്ചകൾ പലയിടത്തും കണ്ടു. നേരിട്ട് അതിനുത്തരം പറയുന്നതിന് മുൻപ് മറ്റ് പല കാര്യങ്ങളും സൂചിപ്പിക്കേണ്ടതുണ്ട്. മലയാളത്തിൽ അങ്ങനെ എത്രയോ കാര്യങ്ങൾക്ക് തീർപ്പാകാതെയും തീർപ്പായും കിടക്കുന്നു! അദ്ധ്യാപകൻ ആണോ അധ്യാപകൻ ആണോ ശരി എന്ന ചർച്ച നാളേറെയായി നമ്മൾ കാണുന്നതാണ്. എല്ലാവരും കൂടെ ഇപ്പോൾ അഭിപ്രായ സമന്വയത്തിൽ എത്തിയിരിക്കുന്നത് രണ്ടും ശരി എന്നാണ്. മാദ്ധ്യമവും മാധ്യമവും ശരിയാണ് എന്ന തീർപ്പും വന്നിട്ടുണ്ട്. എങ്കിൽപ്പിന്നെ ‘ദ്ധ‘ എന്ന [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9288" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2024/06/336.jpg"><img class="aligncenter wp-image-9289 " src="http://niraksharan.in/wp-content/uploads/2024/06/336.jpg" alt="33" width="464" height="476" /></a><br />
<strong><span style="font-size: xx-large;">ജൂ</span></strong>ൺ 19 വായനാദിനം കഴിഞ്ഞതോടെ, ‘വായനാ‘ദിനമാണോ ശരി ‘വായന‘ദിനമാണോ ശരി എന്നുള്ള ചർച്ചകൾ പലയിടത്തും കണ്ടു.</p>
<p>നേരിട്ട് അതിനുത്തരം പറയുന്നതിന് മുൻപ് മറ്റ് പല കാര്യങ്ങളും സൂചിപ്പിക്കേണ്ടതുണ്ട്. മലയാളത്തിൽ അങ്ങനെ എത്രയോ കാര്യങ്ങൾക്ക് തീർപ്പാകാതെയും തീർപ്പായും കിടക്കുന്നു!</p>
<p>അദ്ധ്യാപകൻ ആണോ അധ്യാപകൻ ആണോ ശരി എന്ന ചർച്ച നാളേറെയായി നമ്മൾ കാണുന്നതാണ്. എല്ലാവരും കൂടെ ഇപ്പോൾ അഭിപ്രായ സമന്വയത്തിൽ എത്തിയിരിക്കുന്നത് രണ്ടും ശരി എന്നാണ്. മാദ്ധ്യമവും മാധ്യമവും ശരിയാണ് എന്ന തീർപ്പും വന്നിട്ടുണ്ട്. എങ്കിൽപ്പിന്നെ ‘ദ്ധ‘ എന്ന കൂട്ടക്ഷരത്തിൻ്റെ ആവശ്യമെന്താണ്?</p>
<p>അച്ച് നിരത്തുന്നതിൻ്റെ സൗകര്യത്തിന് വേണ്ടി പത്രക്കാരാണ് ‘ദ്ധ‘ എന്ന അക്ഷരം ഒഴിവാക്കി ‘ധ‘ മതി എന്ന് തീരുമാനിച്ചത്, എന്നാണ് പിന്നീട് മനസ്സിലാക്കാൻ കഴിഞ്ഞത്. മാദ്ധ്യമങ്ങൾ വിചാരിച്ചാൽ ഭാഷയിലുള്ള പരിവർത്തനങ്ങൾ എളുപ്പമാണെന്ന് സാരം.</p>
<p>എന്നാൽപ്പിന്നെ അവരെങ്കിലും നല്ല നിലയ്ക്ക് ഭാഷ ഉപയോഗിക്കണ്ടേ? വിദ്യാർത്ഥി എന്ന് തെറ്റില്ലാതെ പറയാൻ കഴിയുന്ന മാദ്ധ്യമപ്രവർത്തകർ ചുരുക്കമാണ്. വിത്ഥ്യാർത്ഥി, വിധ്യാർത്ഥി, വിത്യാർത്ഥി, വിഥ്യാർത്ഥി, വിഥ്യാർത്തി എന്നിങ്ങനെ പോകുന്നു ഉച്ചാരണങ്ങൾ. അൽപ്പം കടുപ്പിച്ച് പറഞ്ഞാലേ മാദ്ധ്യമപ്രവർത്തകർ ആകൂ എന്ന് മുൻവിധി ഉള്ളത് പോലെ. ഇവർ പറയുന്നത് കേട്ടല്ലേ പഴയ ജനങ്ങളും പുതുജനങ്ങളും പഠിക്കേണ്ടത്. നാളെ &#8216;വിദ്യാർത്ഥി&#8217; ആണോ &#8216;വിഥ്യാർത്തി&#8217; ആണോ ശരി, എന്ന് ചർച്ചകൾ വന്നാലും അത്ഭുതപ്പെടാനില്ല.</p>
<p>പരിപാടി അവതരിപ്പിക്കുന്ന വനിതയെ, അവതാരിക, അവതാരക എന്നിങ്ങനെ രണ്ട് തരത്തിൽ പറഞ്ഞാലും ശരിയാണ് എന്നാണ് പുതിയ കണ്ടുപിടുത്തം. (ആ ഇണ്ടാസിൻ്റെ ലിങ്ക് നോക്കിയിട്ട് കാണുന്നില്ല.) രഞ്ജിനി ഹരിദാസ് ഒരേസമയം അവതാരകയും അവതാരികയും ആകുന്നു എന്ന് ! അങ്ങനാണെങ്കിൽ പുസ്തകത്തിനുള്ളിൽ കാണുന്നതോ? അതിനെ അവതാരിക എന്ന് മാത്രം പറയണം എന്നുണ്ടോ ? രഞ്ജിനി ഹരിദാസ് എന്നോ അവതാരക എന്നോ അതിനേയും പറഞ്ഞോട്ടേ? വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് അങ്ങനേം പറയാം ഇങ്ങനേം പറയാം എന്ന് ഒത്തുതീർപ്പ് ആക്കുന്നതിലും ഭേദം തമിഴിനെ അനുകരിച്ചുകൂടെ?</p>
<p>മലയാളത്തിൽ ആവശ്യത്തിലധികം അക്ഷരങ്ങൾ ഉണ്ടെന്നുള്ളതും എന്നിട്ടത് നേരെ ചൊവ്വേ ഉപയോഗിക്കാൻ അറിയില്ല എന്നതുമാണ് പ്രധാന പ്രശ്നം. തമിഴിൽ അക്ഷരങ്ങൾ കുറവാണ്. ഒരേ അക്ഷരം തന്നെ സന്ദർഭത്തിന് അനുസരിച്ച് അവർ മാറ്റി ഉച്ചരിക്കും.</p>
<p>ഈയിടെ കാണാനിടയായ മറ്റൊരു പദമാണ് ‘വീണ്ടാമതും‘ ! ആദ്യം ഒരിടത്ത് വായിച്ചപ്പോൾ ഞെട്ടി. പിന്നെയത് സാർവ്വത്രികമായി കാണാൻ തുടങ്ങി. ‘വീണ്ടും‘ എന്ന് പറയുമ്പോൾ കിട്ടുന്നതിനേക്കാൾ വലിയ എന്ത് അനുഭൂതിയാണ് വീണ്ടാമതും എന്ന് പറയുമ്പോൾ കിട്ടുന്നത്? സ്റ്റൈൽ ആക്കാനോ ഹാസ്യരസപ്രദാനമാക്കാനോ വേണ്ടിയായിരിക്കാം പലരും ഈ പദം എഴുതുന്നത്. എനിക്ക് പക്ഷേ, അത് വായിക്കുമ്പോൾ ഓക്കാനമാണ് വരുക. അങ്ങനെയൊരു പദം ശബ്ദതാരാവലിയിൽ ഇല്ലെന്ന് മനസ്സിലാക്കുക. അങ്ങനെയൊരു പദമുണ്ടെന്ന് വരുംതലമുറ കരുതിയാൽ അതിനുത്തരവാദികൾ ഇന്ന് ആ പദം ഉപയോഗിക്കുന്നവർക്കാണ്.</p>
<p>“താളമൊരു മോക്ഷം<br />
താളമൊരു രോക്ഷം.. “</p>
<p>എന്നൊക്കെ തകർത്ത് പോകുന്ന ഒരു പാട്ടുണ്ട് ഈയിടെ വന്ന ഒരു മലയാള സിനിമയിൽ. വയലാറും ഭാസ്ക്കരൻ മാഷുമൊക്കെ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ആത്മഹത്യ ചെയ്തേനെ. ശ്രീകുമാരൻ തമ്പി സാർ ആ പാട്ട് കേൾക്കാത്തതുകൊണ്ടാവും ഇപ്പോഴും ജീവനോടെയിരിക്കുന്നത്. രൂക്ഷം എന്നൊരു പദമുണ്ട് മലയാളത്തിൽ; പക്ഷേ രോക്ഷം ഇല്ല. രോഷം ആണ് ശരിയായ പദം ന്യൂ ജെൻ കവീ, രോഷം രോഷം! ദയവു ചെയ്ത് രോഷം ആണോ രോക്ഷമാണോ ശരി എന്ന് ചോദിച്ചുകൊണ്ടുള്ള ചർച്ചകൾക്ക് വളമിടരുത്.</p>
<p>തെറ്റായ കുറച്ച് ഇംഗ്ലീഷ് പദപ്രയോഗങ്ങൾ കൂടെ പറയാതെ പോകാൻ വയ്യ. മലയാള ഭാഷയെ നാശമാക്കിയത് പോരാഞ്ഞ് സായിപ്പിനേയും തുലക്കാൻ ഇറങ്ങിരിക്കുകയാണെന്ന് തോന്നും സ്ഥിരമായി ചില തെറ്റായ ഇംഗ്ലീഷ് പദപ്രയോഗങ്ങൾ കാണുമ്പോൾ.</p>
<p><strong>പദം 1:- Bestest:-</strong> ബെസ്റ്റിനേക്കാൾ ഗംഭീരമാണെന്ന് കാണിക്കാനാവും ബെസ്റ്റെസ്റ്റ് എന്ന് പറയുന്നത്. Good, better, best എന്നൊക്കെ യു. പി. ക്ലാസ്സുകൾക്ക് മുൻപ് പഠിക്കുന്നതാണ്. നേരത്തേ പറഞ്ഞത് പോലെ ഹാസ്യവും സ്റ്റൈലും ഒക്കെ ആയിരിക്കാം ഈ പ്രയോഗത്തിന് പിന്നിലും. സൂപ്പർലെറ്റീവിനും മുകളിൽ പറയണമെങ്കിൽ &#8216;Better than the best&#8217; എന്ന് സായിപ്പ് നിർദ്ദേശിക്കുന്നുണ്ട്. അങ്ങനെ പറഞ്ഞാൽ സ്റ്റൈലിന് വല്ല കുറവുമുണ്ടോ ? Bestest എന്നത് തെറ്റായതും informal ആയതുമായ പ്രയോഗമാണെന്ന് സായിപ്പ് തന്നെ പറയുന്നുണ്ട്.</p>
<p><strong>പദം 2:- Medias:-</strong> മീഡിയം (medium) എന്ന ഏകവചനത്തിൻ്റെ ബഹുവചനം മീഡിയ (Media) ആണ്. നിങ്ങളതിൽ വീണ്ടും S ചേർത്ത് Medias ആക്കേണ്ടതില്ല. മീഡിയംസ് (Mediums) എന്ന് പറഞ്ഞാലും ശരിയാണ്. മീഡിയാസ് തെറ്റായ പ്രയോഗമാണ്. മാദ്ധ്യമപ്രവർത്തകർ പോലും തെറ്റിച്ച് പറയുന്ന ഒരു പദമാണിത്.</p>
<p><strong>പദം 3:- Datas:-</strong> തെറ്റായ പദമാണത്. ഡാറ്റം (Datum) എന്ന ഏകവചനത്തിൻ്റെ ബഹുവചനമാണ് ഡേറ്റ (Data). പിന്നാലെ ഒരു S ചേർത്ത് നിങ്ങളതിനെ വീണ്ടും ബഹുവചനം ആക്കേണ്ടതില്ല. കോളേജിൽ എത്തുന്നത് വരെ ഞാനീ ഇംഗ്ലീഷ് പദം കേട്ടിട്ടില്ല. ഇന്നത് എൽ. പി. സ്ക്കൂളിൽ പഠിപ്പിക്കുന്നുണ്ടാകണം. നിത്യജീവിതത്തിൽ സാധാരണക്കാരൻ പോലും പറയുന്ന ഒരു ഇംഗ്ലീഷ് പദമായി മാറിയിരിക്കുന്നു അത്. ആയതുകൊണ്ട് തന്നെ അത് ശരിയായി ഉപയോഗിക്കേണ്ടതും അത്യാവശ്യമാണ്. പത്രക്കാർ, ചാനലുകാർ, സിനിമാക്കാർ, സാഹിത്യകാർ എന്നിങ്ങനെയുള്ളവരാണ് ആദ്യം തിരുത്തപ്പെടേണ്ടത്. അവർ തെറ്റിച്ച് പറഞ്ഞാൽ പൊതുജനം കരുതും അതാണ് ശരിയെന്ന്. ഈയടുത്ത് കണ്ട ‘തലവൻ‘ എന്ന സിനിമയിൽ സിദ്ധിക്ക് അഭിനയിച്ച കഥാപാത്രം ‘ഡാറ്റാസ്‘ എന്ന് പറയുമ്പോൾ, സിദ്ധിക്കിനും ആ സിനിമയുടെ പിന്നാമ്പുറത്തുള്ള കഥാകാരനും, തിരക്കഥാകൃത്തിനും, അസിസ്റ്റൻ്റ് സംവിധായകനും സംവിധായകനും ഒന്നും ഇക്കാര്യം അറിയില്ല എന്ന് വേണം മനസ്സിലാക്കാൻ.</p>
<p><strong>പദം 4:-</strong> ഒരു വീട് പണിയുടെ ചിട്ടവട്ടങ്ങളിൽ ആയതുകൊണ്ട് ടൈം ലൈനിൽ മുഴുവൻ വീട് പണിയാനുള്ള സാധനസാമഗ്രികളുടെ പരസ്യമാണ്. ഫർണ്ണീച്ചർ കടയുടെ പരസ്യത്തിൽ വരുന്ന സുന്ദരി പലവട്ടം പറയുന്നത് ഫർണ്ണീച്ചറുകൾ എന്നാണ്. Furniture, Children എന്നതൊക്കെ ബഹുവചനമാണെന്ന് ഇംഗ്ലീഷിലെ ആദ്യപാഠങ്ങളിൽ വരുന്ന കാര്യമാണ്. ഒരു പരസ്യം ഉണ്ടാക്കുന്നവർക്കും അതിൽ അഭിനയിക്കുന്നവർക്കും അതിൻ്റെ സ്ക്രിപ്റ്റ് ഉണ്ടാക്കുന്നവർക്കുമടക്കം ഒറ്റയാൾക്ക് പോലും ഫർണ്ണീച്ചറുകൾ എന്ന പദപ്രയോഗം തെറ്റാണെന്ന് അറിയില്ലെന്നത് വലിയ കഷ്ടം തന്നെ. “നിങ്ങളാദ്യം തെറ്റില്ലാതെ ഫർണ്ണീച്ചർ എന്ന് പറഞ്ഞ് പഠിക്ക്. വാങ്ങുന്ന കാര്യം അതിന് ശേഷം ആലോചിക്കാം” എന്ന് അവിടെ കമൻ്റിടേണ്ടി വന്നു.</p>
<p>ഫ&#8217;ർണ്ണീ&#8217;ച്ചറിൻ്റെ കാര്യം പറഞ്ഞപ്പോളാണ് മറ്റൊരു കാര്യം ഓർമ്മ വന്നത്. സ്ക്കൂൾ തലത്തിൽ മുഴുവൻ ‘പാർട്ടി‘ എന്നാണ് പഠിപ്പിച്ചത്. പിന്നെപ്പോഴോ ചില്ലക്ഷരം കഴിഞ്ഞാൽ ഇരട്ടിപ്പ് വേണ്ട എന്ന് ഭാഷയിൽ മാറ്റം വന്നു. ‘പാർടി‘ മതി പോലും! ആ നിയമം എന്നെയാരും സ്ക്കൂളിൽ പഠിപ്പിച്ചിട്ടില്ല. അതുകൊണ്ട് ഞാനിപ്പോഴും സ്വർണ്ണം, മാർഗ്ഗം, പാർട്ടി, വർഗ്ഗം, ഫർണ്ണീച്ചർ, ഓർമ്മ എന്നൊക്കെത്തന്നെ എഴുതുന്നു.</p>
<p>ഇങ്ങനെയൊക്കെ പരിശോധിച്ചാൽ, വായനദിനവും വായനാദിനവും ശരിയാണെന്ന് ഭാഷാപണ്ഡിതന്മാരുടെ വ്യാഖ്യാനം വൈകാതെ വരാൻ സാദ്ധ്യയുണ്ട്. അതുവരെ, സൗകര്യം പോലെ ഉപയോഗിക്കുക തന്നെ.</p>
<p>മറുവശത്തുള്ളവന് കാര്യം മനസ്സിലാകണം എന്നതിനപ്പുറം ഒരു കാര്യവും ഏതൊരു ഭാഷയ്ക്കും ഇല്ലെന്ന് കരുതുന്നുണ്ടെങ്കിൽ പോലും, സാഹിത്യത്തിലും സിനിമകളിലും വാർത്താ മാദ്ധ്യമങ്ങളിലും ഭാഷ ശരിയായിത്തന്നെ ഉപയോഗിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ.</p>
<p><strong>വാൽക്കഷണം:-</strong> നിരക്ഷരന് ഇതിലെന്ത് കാര്യം എന്ന് അൽപ്പം മുൻപ് എൻ്റെ ദാമു  ചോദിച്ചു. ഈ വഹ സംശയങ്ങളും ആശയക്കുഴപ്പങ്ങളും കൂടെ ചേർന്നാണ് ഞാനൊരു നിരക്ഷരനായിപ്പോയത് എന്നായിരുന്നു ദാമുവിന് കൊടുത്ത മറുപടി .</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9288" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9288</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> യാത്ര (ഫമിത)</title>
		<link>http://niraksharan.in/?p=9257</link>
		<comments>http://niraksharan.in/?p=9257#comments</comments>
		<pubDate>Sat, 18 May 2024 16:30:23 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[മലയാളം]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>
		<category><![CDATA[സാഹിത്യം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9257</guid>
		<description><![CDATA[ജോലിസംബന്ധമായി രാവിലെയും വൈകുന്നേരവും തീവണ്ടിയിൽ യാത്ര ചെയ്യുന്നവർ ധാരാളമുണ്ട്. പക്ഷേ അവരിൽ ആരെങ്കിലും നിത്യജീവിതത്തിലെ ആ ട്രെയിൻ യാത്രയിൽ പരിചയപ്പെടുന്ന ഓരോ വ്യക്തികളേയും ഓരോ സംഭവങ്ങളേയും കൃത്യമായി ഒരു യാത്രാവിവരണത്തിന്റെ ചട്ടക്കൂടിൽ അവതരിപ്പിച്ച് ഞാൻ കാണുന്നതും വായിക്കുന്നതും ആദ്യമായാണ്. തീവണ്ടി യാത്രകളാണ് &#8216;യാത്ര&#8217; എന്ന ഫമിതയുടെ ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായവും. പക്ഷേ അത് ഇട്ടാവട്ടത്തുള്ള ജോലി സംബന്ധമായ യാത്രകൾ മാത്രമാണെന്ന് കരുതരുത്. &#8216;ആ തീവണ്ടി&#8217; മെല്ലെ ലോക്കൽ സ്റ്റേഷനുകൾ വിട്ട് കുടുംബത്തോടൊപ്പം ഭാരത ദർശനത്തിനായി പുറപ്പെട്ട് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9257" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2024/05/221.jpg"><img class="aligncenter wp-image-9258 " src="http://niraksharan.in/wp-content/uploads/2024/05/221.jpg" alt="22" width="427" height="497" /></a><br />
<strong><span style="font-size: xx-large;">ജോ</span></strong>ലിസംബന്ധമായി രാവിലെയും വൈകുന്നേരവും തീവണ്ടിയിൽ യാത്ര ചെയ്യുന്നവർ ധാരാളമുണ്ട്. പക്ഷേ അവരിൽ ആരെങ്കിലും നിത്യജീവിതത്തിലെ ആ ട്രെയിൻ യാത്രയിൽ പരിചയപ്പെടുന്ന ഓരോ വ്യക്തികളേയും ഓരോ സംഭവങ്ങളേയും കൃത്യമായി ഒരു യാത്രാവിവരണത്തിന്റെ ചട്ടക്കൂടിൽ അവതരിപ്പിച്ച് ഞാൻ കാണുന്നതും വായിക്കുന്നതും ആദ്യമായാണ്.</p>
<p>തീവണ്ടി യാത്രകളാണ് &#8216;യാത്ര&#8217; എന്ന <a href="https://www.facebook.com/famitha.anilkumar">ഫമിതയുടെ</a> ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായവും. പക്ഷേ അത് ഇട്ടാവട്ടത്തുള്ള ജോലി സംബന്ധമായ യാത്രകൾ മാത്രമാണെന്ന് കരുതരുത്.</p>
<p>&#8216;ആ തീവണ്ടി&#8217; മെല്ലെ ലോക്കൽ സ്റ്റേഷനുകൾ വിട്ട് കുടുംബത്തോടൊപ്പം ഭാരത ദർശനത്തിനായി പുറപ്പെട്ട് പോകുന്നുണ്ട്. കേരളവും കർണ്ണാടകവും ഗോവയും വിട്ട് വടക്കേ ഇന്ത്യയിൽ, മഹാരാഷ്ട്രയും മദ്ധ്യപ്രദേശും ഗുജറാത്തും രാജസ്ഥാനും ഡൽഹിയുമൊക്കെ കണ്ട് തിരിച്ചുവരുമ്പോഴേക്കും അവിടങ്ങളിലെ ചരിത്രവും വിശേഷങ്ങളും ഗ്രാമക്കാഴ്ച്ചകളും സൗഹൃദങ്ങളുമെല്ലാം തീവണ്ടിയിൽ കൂടെ പോരുന്നു.</p>
<p>നിത്യവും ഓഫീസിലേക്ക് തീവണ്ടി യാത്ര ചെയ്യുന്നവർ ആ തീവണ്ടിയേറാൻ പെടുന്ന പെടാപ്പാടുകൾ ഇതിലുണ്ട്. പ്രണയവും വിവാഹ അഭ്യർത്ഥനയും അപകടങ്ങളും ചങ്ങല വലിക്കലും ഒക്കെയുണ്ട്. നിത്യമുള്ള തീവണ്ടി യാത്രയിൽ പ്രയോജനപ്പെട്ടേക്കാവുന്ന പല കാര്യങ്ങളുണ്ട്. തീവണ്ടി യാത്രയിൽ സ്ത്രീകൾ നേരിടുന്ന ദുരിതങ്ങൾ ഉണ്ട്, അരക്ഷിതാവസ്ഥയുണ്ട്.</p>
<p>ഇതിന് എല്ലാറ്റിനും പുറമേ, വെളുപ്പിന് എഴുന്നേറ്റ് കുടുംബത്തിൻ്റേയും കുട്ടികളുടേയും കാര്യങ്ങളൊക്കെ ചെയ്ത് ഓഫീസിലേക്ക് തിരിച്ച്, ഇരുട്ട് വീണ്, പലപ്പോഴും കുട്ടികൾ ഉറങ്ങിക്കഴിഞ്ഞതിന് ശേഷം മാത്രം വീട്ടിലെത്തുന്ന ഒരു കുടുംബിനി ഇങ്ങനെയൊരു പുസ്തകം എഴുതി പൂർത്തിയാക്കിയതിൻ്റെ വെല്ലുവിളിയുണ്ട്.</p>
<p>ഈ തീവണ്ടി യാത്ര തരമാക്കിയതിനും മുടങ്ങിക്കിടന്നിരുന്ന എൻ്റെ വായനയ്ക്ക് ആക്കം കുട്ടിയതിനും നന്ദി <a href="https://www.facebook.com/anwar.thazhava">അൻവർ</a>.</p>
<p>പ്രസാധകർ:- മൈത്രി ബുക്സ് തിരുവനന്തപുരം.<br />
വില:- ₹240.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9257" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9257</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> പുസ്തകദിന കുറിപ്പ്</title>
		<link>http://niraksharan.in/?p=9245</link>
		<comments>http://niraksharan.in/?p=9245#comments</comments>
		<pubDate>Tue, 23 Apr 2024 16:30:44 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[Travelogues]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>
		<category><![CDATA[സാഹിത്യം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9245</guid>
		<description><![CDATA[ഇന്ന് ലോക പുസ്തകദിനം പ്രമാണിച്ച് സ്വന്തം പുസ്തകങ്ങളുടെ കാര്യം ആലോചിക്കുകയായിരുന്നു. ആദ്യ പുസ്തകം &#8216;മുസിരീസിലൂടെ&#8217; 2018ൽ ഇറങ്ങി, അധികം വൈകാതെ കോപ്പികളെല്ലാം വിറ്റ് പോയി. പിന്നീട് ആവശ്യക്കാർ ഉണ്ടായിട്ടും ഇതുവരെ മറ്റൊരു പ്രതി അച്ചടിച്ചിട്ടില്ല. അതിന്റെ ഇംഗ്ലീഷ് പതിപ്പ് &#8216;Rediscovering Muziris&#8217; തർജ്ജിമ ചെയ്ത് തയ്യാറാക്കിയത് ഐഷ ചേച്ചിയാണ്. ഈ രണ്ട് പുസ്തകങ്ങളും മുസിരീസ് മ്യൂസിയങ്ങളിലും നാഷണൽ ബുക്ക് സ്റ്റാളിലും (SPCS) വിൽപ്പനയ്ക്ക് വെച്ചിരുന്നു. പക്ഷേ അഞ്ച് പൈസ പോലും പുസ്തകം വിറ്റ് തീർന്നിട്ടും കിട്ടിയില്ല. CICC [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9245" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2024/04/777.jpg"><img class="aligncenter wp-image-9246 " src="http://niraksharan.in/wp-content/uploads/2024/04/777.jpg" alt="777" width="494" height="360" /></a><br />
<strong><span style="font-size: xx-large;">ഇ</span></strong>ന്ന് ലോക പുസ്തകദിനം പ്രമാണിച്ച് സ്വന്തം പുസ്തകങ്ങളുടെ കാര്യം ആലോചിക്കുകയായിരുന്നു.</p>
<p>ആദ്യ പുസ്തകം &#8216;മുസിരീസിലൂടെ&#8217; 2018ൽ ഇറങ്ങി, അധികം വൈകാതെ കോപ്പികളെല്ലാം വിറ്റ് പോയി. പിന്നീട് ആവശ്യക്കാർ ഉണ്ടായിട്ടും ഇതുവരെ മറ്റൊരു പ്രതി അച്ചടിച്ചിട്ടില്ല.</p>
<p>അതിന്റെ ഇംഗ്ലീഷ് പതിപ്പ് &#8216;Rediscovering Muziris&#8217; തർജ്ജിമ ചെയ്ത് തയ്യാറാക്കിയത് ഐഷ ചേച്ചിയാണ്. ഈ രണ്ട് പുസ്തകങ്ങളും മുസിരീസ് മ്യൂസിയങ്ങളിലും നാഷണൽ ബുക്ക് സ്റ്റാളിലും (SPCS) വിൽപ്പനയ്ക്ക് വെച്ചിരുന്നു. പക്ഷേ അഞ്ച് പൈസ പോലും പുസ്തകം വിറ്റ് തീർന്നിട്ടും കിട്ടിയില്ല. CICC ബുക്ക്സ്റ്റാളിൽ വെച്ച് വിറ്റ കോപ്പികളുടെ പണമെല്ലാം കൃത്യമായി ശ്രീ. ജയചന്ദ്രൻ തരികയും ചെയ്തു.</p>
<p>മുസിരീസ് മ്യൂസിയത്തിൽ ഈ പുസ്തക വില്പനയുടെ ചുമതല ഉണ്ടായിരുന്ന നിക്സൺ എന്ന ചെറുപ്പക്കാരൻ ജോലി ഉപേക്ഷിച്ച് പോയത് കൊണ്ടാണ് പണം തരാൻ പറ്റാത്തതത്രേ! ഒരു സർക്കാർ സ്ഥാപനത്തിൽ ഒരാൾ ജോലി കളഞ്ഞ് പോയാൽ അതോടെ അയാൾ കൈകാര്യം ചെയ്യുന്നതെല്ലാം അവതാളത്തിൽ ആകുമെന്നത് എനിക്ക് പുതിയ അറിവാണ്. രണ്ടിടത്തേയും ചേർത്ത് മൊത്തത്തിൽ ₹20,000ന് മുകളിൽ നഷ്ടമായി. ഒന്ന് രണ്ട് പ്രാവശ്യം മുസിരീസ് ഓഫീസിൽ പലരോടും തിരക്കി. എല്ലാവരും കൈമലർത്തി. പിന്നെ ഞാനത് ഉപേക്ഷിച്ചു.</p>
<p>ഒരിക്കൽ സഹോദരൻ അയ്യപ്പൻ മ്യൂസിയത്തിൽ നിൽക്കുമ്പോൾ ബോട്ട് ഇറങ്ങി ടൂറിസ്റ്റുകൾക്കൊപ്പം വന്ന ഒരു ഗൈഡ് പെൺകുട്ടി എന്നെ തിരിച്ചറിഞ്ഞ് എൻ്റെയടുത്തെത്തി സംസാരിക്കാൻ തുടങ്ങി. ആ കുട്ടിക്ക് അവിടെ ഗൈഡായി ജോലി കിട്ടാൻ സഹായിച്ചത് മുസിരീസിലൂടെ എന്ന പുസ്തകമായിരുന്നു, എന്ന് പറഞ്ഞപ്പോൾ മനം കുളിർത്തു. അങ്ങനെയൊരു ഗുണമെങ്കിലും ആ പുസ്തകം കൊണ്ട് ഒരാൾക്കെങ്കിലും ഉണ്ടായല്ലോ.</p>
<p>എന്തുകൊണ്ടാണ് ഇപ്പോൾ ആ പുസ്തകം മുസിരീസ് മ്യൂസിയത്തിൽ വിൽപ്പനക്ക് ഇല്ലാത്തതെന്ന് ആ കുട്ടി അന്നെന്നോട് ചോദിച്ചു. പണം കിട്ടാതെ അത്രയധികം പുസ്തകങ്ങൾ വിതരണം ചെയ്യാൻ എനിക്ക് കള്ളനോട്ടടി ഇല്ലെന്നുള്ള മറുപടി അപ്പോൾ ഞാൻ വിഴുങ്ങുകയായിരുന്നു.</p>
<p>ആദ്യത്തെ പുസ്തകമായി ഞാൻ പദ്ധതിയിട്ടത് സത്യത്തിൽ വേറൊരു പ്രദേശത്ത് കൂടെയുള്ള യാത്രയാണ്. ആഴ്ചകളോളം ആ പുസ്തകത്തിന് വേണ്ടി ഞാൻ യാത്ര ചെയ്തിട്ടുണ്ട്. മാസങ്ങളോളം പഠനങ്ങൾ നടത്തിയിട്ടുണ്ട്. പബ്ലിഷറും തയ്യാറായിരുന്നു. പാതി പൂർത്തിയായ ആ പുസ്തകത്തിന്റെ പേജുകളും പടങ്ങളും എൻ്റെ ക്ലൗഡിൽ ഇന്നും വിശ്രമിക്കുന്നു. അതിനി വെളിച്ചം കാണുമെന്ന് ഒരുറപ്പുമില്ല. അതിന്റെ പിന്നിൽ സൗഹൃദത്തിൽ പൊതിഞ്ഞ സ്വാർത്ഥതയുടെ രസകരമായ ഒരു കഥയും, ആരേയും അകമഴിഞ്ഞ് വിശ്വസിക്കരുത് എന്നൊരു പാഠവുമുണ്ട്.</p>
<p>പിന്നീട് SPCS ആവശ്യപ്പെട്ടത് അനുസരിച്ച് രണ്ടാമത്തെ മൾട്ടിമീഡിയ ആ പുസ്തകം (കഥ പറയുന്ന കോട്ടകൾ) തയ്യാറാക്കി. ഏകദേശം 5 വർഷക്കാലം അവരുടെ മേശപ്പുറത്ത് അത് ഇരുന്നു. അത്രയും കാലം വെളിച്ചം കാണാതെ ഇരുന്നാൽ ഒരു യാത്രാവിവരണ പുസ്തകത്തിൻ്റെ പ്രസക്തി നഷ്ടപ്പെടും എന്നതുകൊണ്ട് ഞാനത് SPCSൽ നിന്ന് തിരികെ വാങ്ങി മെന്റർ മീഡിയ Mentor Media വഴി പ്രസിദ്ധീകരിച്ചു.</p>
<p>&#8216;കഥ പറയുന്ന കോട്ടകൾ&#8217; എന്ന ആ മൾട്ടിമീഡിയ യാത്രാവിവരണ പുസ്തകത്തിന്റെ കുറച്ച് കോപ്പികൾ കൂടെ ബാക്കിയുണ്ട്. ആവശ്യമുള്ളവർ 96450 84365 എന്ന നമ്പറിൽ മെൻ്റർ ബുക്സിന് വാട്ട്സ് ആപ്പ് ചെയ്തോളൂ. എത്ര ആവശ്യക്കാർ ഉണ്ടായാലും ഇതൊന്നും രണ്ടാമതൊരു പതിപ്പ് അച്ചടിക്കില്ല.</p>
<p>2007ൽ മുതൽ ഓൺലൈനിൽ പങ്കുവെച്ച 110 യാത്രാവിവരണങ്ങൾ 3 പുസ്തകത്തിനുള്ളത് ഉണ്ട്. അതിൽനിന്ന് സ്പെയിനും പാരീസും അടങ്ങുന്ന 55 പേജുകൾ പോരാഞ്ഞ്, എൻ്റെ ഭാര്യയേയും മകളേയും പോലും മോഷ്ടിച്ച് കൊണ്ടുപോയി ഒരു വിദ്വാൻ. മാതൃഭൂമി വഴിയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വഴിയും അത് പുസ്തകമാക്കിയതിന്റെ പേരിൽ 13 കേസുകൾ കോടതികളിലെത്തി. അതിൽ ഒന്ന് എനിക്ക് അനുകൂലമായി തീർപ്പായി.</p>
<p>ആ കേസുകൾ എല്ലാം തീർപ്പായതിന് ശേഷം, ഇന്ത്യൻ പകർപ്പവകാശ നിയമങ്ങളെപ്പറ്റിയും നിയമലംഘനങ്ങളെപ്പറ്റിയും കേരളത്തിൽ നടന്നിട്ടുള്ള പ്രമുഖ കോപ്പിയടികളെപ്പറ്റിയുമൊക്കെ ഒരു പുസ്തകം മനസ്സിലുണ്ട്. ഇക്കാര്യം എപ്പോഴോ എവിടെയോ ഇതുപോലെ സൂചിപ്പിച്ചതിന് പിന്നാലെ, &#8216;അയാളെപ്പറ്റി എഴുതരുത്, ഇയാളെപ്പറ്റി എഴുതരുത്, ആ പദം ഉപയോഗിക്കരുത്, ഇങ്ങനെ എഴുതരുത് &#8216; എന്നെല്ലാം പറഞ്ഞ് ഒന്നു രണ്ട് ഫോൺ വിളികളും സന്ദേശങ്ങളും വന്നപ്പോൾ സത്യത്തിൽ ചിരിവന്നു. കള്ളത്തരം കാണിക്കുന്നവർക്കൊപ്പം കരുതലുമായി കൂടെ നിൽക്കുന്ന അത്രയും പേർ നമുക്കൊപ്പം പോലും ഇല്ലല്ലോ എന്ന് അസൂയപ്പെടുകയും ചെയ്തു.</p>
<p>ഗോവയിലും രാജസ്ഥാനിലും ഇതുവരെ നടത്തിയ യാത്രാനുഭവങ്ങൾ ചേർത്ത് വെച്ചാൽ ഒന്നോ രണ്ടോ പുസ്തകത്തിന് കൂടെ സാദ്ധ്യതയുണ്ട്. പക്ഷേ, &#8216;എന്ത് കാര്യത്തിന് &#8216; എന്നാണ് ആദ്യം മുന്നിൽ ഉയരുന്ന ചോദ്യം. എഴുത്ത് അക്ഷരമില്ലാത്തവർക്ക് പറ്റിയ പണിയല്ല. ഞാൻ എഴുതിയില്ലെങ്കിലും ഭൂമിയുടെ കറക്കത്തിന് പ്രത്യേകിച്ച് വ്യത്യാസം ഒന്നും ഉണ്ടാകാൻ പോകുന്നില്ല. എഴുതാൻ ചിലവാക്കുന്ന സമയം കൊണ്ട്, ഭൂമിയിൽ പലയിടത്തും കൂടുതലായി കറങ്ങാൻ പറ്റും. എവിടെ പോയി, എന്നൊക്കെ പോയി, എന്തൊക്കെ കണ്ടു, എന്തൊക്കെ അറിഞ്ഞു, എന്താക്കെ അനുഭവിച്ചു എന്ന് എപ്പോഴെങ്കിലും ഓർമ്മിച്ചെടുക്കാൻ എൻ്റെ ഡയറി തന്നെ ധാരാളം.</p>
<p>എന്നിട്ട്, ഇന്ന് വീണ്ടും ഞാൻ വേറൊരു വിഷയം എഴുതാൻ തുടങ്ങിയിരിക്കുന്നു. കുറേ നാൾ മുന്നേ മനസ്സിൽ കയറിക്കൂടിയ ഒരു വിത്ത് പൊട്ടി മുളച്ച് സ്വര്യക്കേട് ആകുന്നത് കൊണ്ട് മാത്രം. ചിലപ്പോൾ എഴുതി പൂർത്തിയാക്കി പബ്ലിഷ് ചെയ്തെന്നിരിക്കാം. അല്ലെങ്കിൽ പാതി വഴിക്ക് ഉപേക്ഷിച്ച് ഭാഗിക്കൊപ്പം നാട് വിട്ട് പോയെന്നിരിക്കാം.</p>
<p>എല്ലാവർക്കും പുസ്തക ദിനാശംസകൾ!</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9245" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9245</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
