<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ)</title>
	<atom:link href="http://niraksharan.in/?feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Wed, 16 Sep 2026 13:00:16 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> ജയിലിൽ കൂലിയും കുറയ്ക്കണം</title>
		<link>http://niraksharan.in/?p=10322</link>
		<comments>http://niraksharan.in/?p=10322#comments</comments>
		<pubDate>Mon, 14 Sep 2026 16:30:45 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഴിമതി]]></category>
		<category><![CDATA[തട്ടിപ്പ്]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10322</guid>
		<description><![CDATA[തടവുകാരുടെ ഭക്ഷണത്തിൽ നിന്ന് മട്ടനും മീനും വെട്ടിച്ചുരുക്കാൻ ജയിൽ വകുപ്പ് ശുപാർശ ചെയ്തിരിക്കുന്നു. ആ വകയിൽ 10 കോടി രൂപ ലാഭിക്കാം എന്നാണ് കണക്കാക്കുന്നത്. ജയിൽപ്പുള്ളികൾക്ക് കഴിഞ്ഞ സർക്കാർ വർദ്ധിപ്പിച്ച് നൽകിയ കൂലി പഴയത് പോലെ ആക്കിയാൽ ഇതിൽക്കൂടുതൽ തുക ലാഭിക്കാൻ പറ്റും. പെട്രോൾ ബങ്കിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് കിട്ടുന്ന ദിവസക്കൂലി 450 രൂപയാണ്. അവരുടെ കറൻസി ബാഗ് തട്ടിപ്പറിച്ചതിൻ്റെ പേരിൽ ജയിലിൽ ആകുന്ന ഒരു ക്രിമിനലിന് 530 &#8211; 620 രൂപ ശമ്പളം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10322" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2026/09/2219.jpg"><img class="aligncenter wp-image-10323 " src="http://niraksharan.in/wp-content/uploads/2026/09/2219.jpg" alt="22" width="439" height="549" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ത</span></a></strong></span>ടവുകാരുടെ ഭക്ഷണത്തിൽ നിന്ന് മട്ടനും മീനും വെട്ടിച്ചുരുക്കാൻ ജയിൽ വകുപ്പ് ശുപാർശ ചെയ്തിരിക്കുന്നു. ആ വകയിൽ 10 കോടി രൂപ ലാഭിക്കാം എന്നാണ് കണക്കാക്കുന്നത്.</p>
<p>ജയിൽപ്പുള്ളികൾക്ക് കഴിഞ്ഞ സർക്കാർ വർദ്ധിപ്പിച്ച് നൽകിയ കൂലി പഴയത് പോലെ ആക്കിയാൽ ഇതിൽക്കൂടുതൽ തുക ലാഭിക്കാൻ പറ്റും.</p>
<p>പെട്രോൾ ബങ്കിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് കിട്ടുന്ന ദിവസക്കൂലി 450 രൂപയാണ്. അവരുടെ കറൻസി ബാഗ് തട്ടിപ്പറിച്ചതിൻ്റെ പേരിൽ ജയിലിൽ ആകുന്ന ഒരു ക്രിമിനലിന് 530 &#8211; 620 രൂപ ശമ്പളം കിട്ടും. അതിലും കുറഞ്ഞ ശമ്പളത്തിൽ പണിയെടുക്കുന്ന എത്രയോ അയ്യോ പാവങ്ങൾ ജയിലിന് വെളിയിലുണ്ട്. അത് അനീതിയാണ്.</p>
<p>വിദഗ്ദ്ധ തൊഴിലാളികൾക്ക് 620 രൂപയും, അർദ്ധവിദഗ്ദ്ധ തൊഴിലാളികൾക്ക് 560 രൂപയും അവിദഗ്ദ്ധ തൊഴിലാളികൾക്ക് 530 രൂപയുമാണ് ജയിലിലെ പുതുക്കിയ കൂലി നിരക്ക്. അത് പഴയത് പോലെ 63 &#8211; 163 &#8211; 230 രൂപ നിരക്കുകൾ ആക്കണമെന്നാണ് എൻ്റെ പക്ഷം.</p>
<p>എൻ്റെ ഈ അഭിപ്രായം, മേൽപ്പടി വാർത്തയുടെ അടിയിൽ കമന്റായി പറഞ്ഞപ്പോൾ, ജയിൽ തൊഴിലാളികൾക്ക് 100 രൂപ മാത്രമാണ് ശമ്പളം എന്ന് എതിരഭിപ്രായവും വന്നു. ജയിലിൽ കിടക്കുന്ന ക്രിമിനൽക്കുവേണ്ടി വാദിക്കാനും സോഷ്യൽ മീഡിയയിൽ ആൾക്കാരുണ്ട് എന്നതാണ് തമാശ.</p>
<p>ഒരു കാര്യം ശരിയാണ്; ഈ തുക മുഴുവനും കുറ്റവാളികൾക്ക് കിട്ടില്ല. 30% ഇവർ കാരണം ദുരിതമനുഭവിക്കുന്നവരുടെ വീട്ടിലേക്ക് പോകും. കുറച്ച് പണം ജയിലിൽ ഇവരുടെ ഭക്ഷണത്തിനും മറ്റു കാര്യങ്ങൾക്കുമായി എടുക്കും. അത് കഴിഞ്ഞുള്ള തുകയാണ് തടവുകാർക്ക് കിട്ടുക.</p>
<p>കൂട്ടത്തിൽ മറ്റൊരു കാര്യം കൂടി പറയാം. ജയിലിൽ, മെനു പ്രകാരമുള്ള മട്ടനും ചിക്കനും മീനും മറ്റും ആഴ്ച്ചതോറും നൽകുന്നില്ല. ജയിൽ ഉദ്യോഗസ്ഥന്മാരും മേസ്തിരിമാരും കുശാലായി അവർക്ക് ആവശ്യമുള്ള ഭക്ഷണം അടിക്കുന്നുണ്ട്. വല്ലപ്പോഴെല്ലാം ജയിൽവാസികൾക്കും കിട്ടുമായിരിക്കും. പക്ഷേ ഇതിനാവശ്യമായ തുക കൃത്യമായി എഴുതിയെടുക്കുന്നുണ്ട്. അത് എങ്ങോട്ട് പോകുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. (എല്ലാ ജയിലിലും കാര്യങ്ങൾ ഇങ്ങനെ ആകണമെന്നില്ല. ഉദ്യോഗസ്ഥന്മാടെ ഇടപെടൽ പോലെയിരിക്കും.) ഇക്കാര്യം ഞാൻ മനസ്സിലാക്കിയത് ജയിൽ കിടന്നിട്ടുള്ള ഒരാളുടെ കമന്റിൽ നിന്ന് തന്നെയാണ്. (കർമ്മവശാൽ ഞാൻ ഇതുവരെ ജയിലിൽ കിടന്നിട്ടില്ല.) അഴിമതി എന്ന് പറയുന്ന സംഭവം പുരാണത്തിലെ ഹിരണ്യകശിപു പറഞ്ഞത് പോലെയാണ്. അത് തൂണിലും തുരുമ്പിലും മാത്രമല്ല ജയിലിലുമുണ്ട് നമ്മുടെ രാജ്യത്ത്.</p>
<p>അതൊക്കെ എന്തായാലും ജയിലിൽ തുച്ഛശമ്പളം മാത്രമേ കൊടുക്കാൻ പാടുള്ളൂ. ജയിലിൽ അയക്കുന്നത്, ചെയ്ത കുറ്റത്തിൻ്റെ ശിക്ഷ എന്ന നിലയ്ക്കാണ്. സുഖിച്ച് ജീവിക്കാനും പുറത്ത് ജീവിക്കുന്നവരേക്കാൾ കൂടുതൽ സമ്പാദിക്കാനുമല്ല. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ആദ്യത്തെ കുറച്ച് ദിവസങ്ങൾ പിടിച്ച് നിൽക്കാനും ജീവിക്കാനും അൽപ്പം പണം കയ്യിൽ വേണം. അത് തീരുമ്പോഴേക്കും, പണ്ട് ചെയ്തിരുന്ന പണിയോ (കളവും തട്ടിപ്പും കൊട്ടേഷനും അല്ല ഉദ്ദേശിച്ചത്) മറ്റൊരു ജോലിയോ കണ്ടുപിടിച്ച് ജീവിതം മുന്നോട്ടു നീക്കേണ്ടത് ജയിലിൽ നിന്നും പുറത്തു വരുന്ന വ്യക്തിയുടെ മാത്രം ബാദ്ധ്യതയാണ്.</p>
<p><strong>വാൽക്കഷണം:-</strong> മൂന്ന് നേരം ഭക്ഷണവും ആവശ്യമെങ്കിൽ മരുന്നും പണി ചെയ്യുന്നവർക്ക് ചെറിയൊരു കൂലിയും കൊടുക്കുന്നുണ്ടെങ്കിൽ മനുഷ്യാവകാശം സംരക്ഷിക്കുകയും നടപ്പിലാകുകയും ചെയ്ത് കഴിഞ്ഞു. ജയിൽപ്പുള്ളികളും മനുഷ്യരല്ലേ എന്ന ചോദ്യം ഉയർന്നാൽ അതിനുള്ള മറുപടിയാണ്.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10322" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10322</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ആധികാരിക കേരള ചരിത്രം.  (DC ബുക്ക്സ്)</title>
		<link>http://niraksharan.in/?p=10284</link>
		<comments>http://niraksharan.in/?p=10284#comments</comments>
		<pubDate>Fri, 11 Sep 2026 14:16:19 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അറിവ്]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10284</guid>
		<description><![CDATA[ഡി.സി.ബുക്ക്സ് 7 വാള്യമായി ഇറക്കാൻ പോകുന്ന 4000 പേജുള്ള &#8216;ആധികാരിക കേരള ചരിത്രം&#8217; എന്ന പുസ്തകത്തിൻ്റെ പ്രമോഷണൽ വീഡിയോ https://www.facebook.com/share/v/1UYWXjvYYL/ കണ്ടത് മുതൽ ഉണ്ടായ ചില സംഭവവികാസങ്ങൾ ആണ് ഈ പോസ്റ്റിന് ആധാരം. ആ വീഡിയോയിൽ വസ്തുതാപരമായ ഒരു പിശകുണ്ട്. അത് ചൂണ്ടിക്കാണിച്ച് ആ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തുകൊണ്ട് താഴെക്കാണുന്ന വരികൾ ഞാൻ എഴുതി. ********** പള്ളിപ്പുറം കോട്ടയിൽ നിന്ന് കൊടുങ്ങല്ലൂർ കോട്ടയിലേക്ക് ഭൂഗർഭതുരങ്കം ഉണ്ടെന്ന് പറയുന്നത് അടിസ്ഥാനരഹിതമായ കാര്യമാണ്. കോട്ടയുടെ കീഴ്ഭാഗത്ത് കാണുന്ന ഇടുങ്ങിയ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10284" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2026/09/228.jpg"><img class="aligncenter wp-image-10285 " src="http://niraksharan.in/wp-content/uploads/2026/09/228.jpg" alt="22" width="475" height="764" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഡി.</span></a></strong></span>സി.ബുക്ക്സ് 7 വാള്യമായി ഇറക്കാൻ പോകുന്ന 4000 പേജുള്ള &#8216;ആധികാരിക കേരള ചരിത്രം&#8217; എന്ന പുസ്തകത്തിൻ്റെ പ്രമോഷണൽ വീഡിയോ https://www.facebook.com/share/v/1UYWXjvYYL/ കണ്ടത് മുതൽ ഉണ്ടായ ചില സംഭവവികാസങ്ങൾ ആണ് ഈ പോസ്റ്റിന് ആധാരം.</p>
<p>ആ വീഡിയോയിൽ വസ്തുതാപരമായ ഒരു പിശകുണ്ട്. അത് ചൂണ്ടിക്കാണിച്ച് ആ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തുകൊണ്ട് താഴെക്കാണുന്ന വരികൾ ഞാൻ എഴുതി.<br />
**********<br />
പള്ളിപ്പുറം കോട്ടയിൽ നിന്ന് കൊടുങ്ങല്ലൂർ കോട്ടയിലേക്ക് ഭൂഗർഭതുരങ്കം ഉണ്ടെന്ന് പറയുന്നത് അടിസ്ഥാനരഹിതമായ കാര്യമാണ്. കോട്ടയുടെ കീഴ്ഭാഗത്ത് കാണുന്ന ഇടുങ്ങിയ മുറി വെടിമരുന്ന് ശേഖരിക്കാൻ വേണ്ടി മാത്രമുള്ള ഒരു ഇടമാണ്. അത് ഒരു തുരങ്കത്തിന്റെ കവാടമാണ് എന്ന് തെറ്റിദ്ധരിക്കുന്നവർ ധാരാളമുണ്ട്.</p>
<p>ഇത്തരം ഭോഷ്ക്കുകൾ പ്രചരിപ്പിക്കുന്നതിന് മുൻപ് അല്പം കൂടെ ചരിത്രം പഠിച്ചിരുന്നെങ്കിൽ!<br />
അടിസ്ഥാനമില്ലാത്തതും വസ്തുതാപരമല്ലാത്തതുമായ മുത്തശ്ശിക്കഥകൾ പോലുള്ള പൊള്ളത്തരങ്ങൾ, നല്ല മുഴങ്ങുന്ന ശബ്ദത്തിൽ DCയെപ്പൊലുള്ള പ്രസാധകരുടെ ലേബലിൽ ജനങ്ങളിലേക്ക് പടർത്തുന്നതും പ്രചരിപ്പിക്കുന്നതും അപലപനീയമാണ്.</p>
<p>വാൽകഷണം:- &#8216;ആധികാരിക കേരള ചരിത്രം&#8217; എന്ന പേരിൽ ആ പുസ്തകത്തിൽ ഇനി എന്തൊക്കെയാണ് എഴുതി വെച്ചിരിക്കുന്നത് എന്ന് കണ്ടറിയണം.<br />
************<br />
ഒരു പോസ്റ്റ് ഷെയർ ചെയ്താൽ അതിന് വളരെ മോശം റീച്ച് ആണ് ഫേസ്ബുക്ക് നൽകുന്നതെന്ന് നമുക്കറിയാമല്ലോ ? അതുകൊണ്ട് എൻ്റേതായി ഒരു പോസ്റ്റാക്കിത്തന്നെ ഈ വിഷയം എഴുതിയിടാൻ തയ്യാറെടുക്കുമ്പോഴേക്കും, ഷെയർ ചെയ്ത പോസ്റ്റ് കാണാനിടയായ എൻ്റെ സുഹൃത്ത് റാണി ബി. മേനോൻ Rani B Menon അതിവേഗം ഇടപെട്ടു. ഡി.സി.ബുക്സിൽ പരിചയമുള്ളവരിലേക്ക് ഇത് അറിയിച്ച്, ഇക്കാര്യം ശ്രദ്ധിക്കണം; നടപടി ഉണ്ടാകണം എന്ന് അവർ അറിയിച്ചു.</p>
<p>ഡി.സി.അത് വലിയ പ്രാധാന്യത്തോടെ തന്നെ പരിഗണിച്ചു. അര മണിക്കൂറിനകം ഡീ.സി.യിൽ നിന്ന് ശ്രീ.രാമദാസ് ആർ. എന്ന വ്യക്തിയുടെ ഫോൺ എനിക്ക് വന്നു. ഞങ്ങൾ ഇതേപ്പറ്റി സംസാരിച്ചു. അക്കാര്യങ്ങളുടെ ഉള്ളടക്കമാണ് താഴെ സൂചിപ്പിക്കുന്നത്.</p>
<p><strong>രാമദാസ്:-</strong> ആ വീഡിയോ ഒരു പ്രമോഷൻ്റെ ഭാഗമായി ഉണ്ടാക്കിയതാണ്. അൽപ്പം ജിജ്ഞാസ ഉണർത്താൻ വേണ്ടിയുള്ള തരത്തിലാണ് അത് ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് തുരങ്കം ഉണ്ട് എന്ന രീതിയിൽ പറഞ്ഞത്.</p>
<p><strong>നിരക്ഷരൻ:-</strong> താളിയോലകളിലും ചെമ്പുതാളുകളിലും പുസ്തകങ്ങളിലും എഴുതി വെക്കുന്നത് മാത്രമല്ല ചരിത്രം. കാലം കടന്ന് പോകുമ്പോൾ ഡിജിറ്റൽ മീഡിയയിൽ വരുന്നതും ചരിത്രത്തിൻ്റെ ഭാഗമാകും. അങ്ങനെ നോക്കിയാൽ പ്രമോഷന് വേണ്ടി ഉണ്ടാക്കിയ ആ വീഡിയോ തെറ്റായ ചരിത്രമാണ് പറയുന്നത്. അതും പ്രചരിപ്പിക്കപ്പെട്ട് മുന്നോട്ട് നീങ്ങി നാളെ ചരിത്രത്തിൻ്റെ ഭാഗമാകും.</p>
<p><strong>രാമദാസ്:-</strong> പുസ്തകത്തിൻ്റെ ആ ഭാഗത്ത് ഇതേ പിശക് വന്നിട്ടില്ല എന്ന് ഞങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതാണ്.</p>
<p><strong>നിരക്ഷരൻ:-</strong> അങ്ങനെയാണെങ്കിൽ ആ വീഡിയോയിൽ വീണ്ടും പിശകുകൾ ഉണ്ട്. ഫോർട്ട് കൊച്ചിയിലെ പരദേശി സിന്നഗോഗ് കഴിഞ്ഞാൽപ്പിന്നെ കേരളത്തിലെ ഏറ്റവും വലിയ സിന്നഗോഗ് ചേന്ദമംഗലത്തേത് ആണെന്നാണ് വീഡിയോയിൽ പറയുന്നത്. അതും വസ്തുതാവിരുദ്ധമാണ്. ചേന്ദമംഗലം സിന്നഗോഗിനേക്കാൾ മൂന്നിരട്ടിയെങ്കിലും വലിപ്പമുണ്ട് പറവൂർ സിന്നഗോഗിന്. പുരയിടത്തിൻ്റെ വലിപ്പവും കെട്ടിടത്തിൻ്റെ വലിപ്പവും വെച്ച് നോക്കിയാൽ പറവൂർ സിന്നഗോഗ് ആണ് കേരളത്തിലെ തന്നെ ഏറ്റവും വലിയ സിന്നഗോഗ്.</p>
<p><strong>രാമദാസ്:-</strong> ഇക്കാര്യവും അച്ചടിയിൽ വരുന്നുണ്ടോ എന്ന് പരിശോധിക്കുന്നതാണ്.</p>
<p><strong>നിരക്ഷരൻ:-</strong> എങ്കിൽ ഒരു കാര്യം കൂടെ പരിശോധിക്കണം. പള്ളിപ്പുറം കോട്ടയ്ക്ക് ആയക്കോട്ട എന്നൊരു പേര് കൂടെ ഉള്ളതായി സർക്കാരിൻ്റെ ഭാഗത്ത് നിന്നും ആ ഭാഗത്തുള്ള ബോർഡുകളിലും ഒക്കെ പ്രചരണമുണ്ട്. സത്യത്തിൽ അതല്ല ആയക്കോട്ട. മുനമ്പം അഴിമുഖത്ത് ഉണ്ടായിരുന്ന തെങ്ങുകൊണ്ട് ഉണ്ടാക്കിയ ഒരു കോട്ടയാണ് ആയക്കോട്ട. അത് പിന്നീട് തീയിട്ട് നശിപ്പിക്കപ്പെട്ടു. അങ്ങനെ ഒരു കോട്ട അവിടെ ഉണ്ടായിരുന്നതായി പ്രൊഫ: എൻ. ആർ. പ്രഭാകരൻ അടക്കമുള്ള പ്രാദേശിക ചരിത്രകാരന്മാർ അടയാളപ്പെടുത്തുന്നുണ്ട്. അക്കാലത്തെ ഡച്ച് ഗവർണ്ണർമാർ ആയിരുന്ന ആഡ്രിയൻ മോയൻസ്, ഗലാറ്റി എന്നിവരുടെ രേഖകളിലും ഇക്കാര്യം ക്യത്യമായി സൂചിപ്പിക്കുന്നുണ്ട്. നശിപ്പിക്കപ്പെട്ട് പോയ ഒരു കോട്ടയുടെ പേര് മറ്റൊരു കോട്ടയ്ക്ക് ചാർത്തിക്കൊടുക്കുകയാണ് ഉണ്ടായത്. നിങ്ങളുടെ പുസ്തകത്തിൽ എവിടെയെങ്കിലും പള്ളിപ്പുറം കോട്ടയെ ആയക്കോട്ട എന്ന് പരാമർശിക്കുന്നുണ്ടെങ്കിൽ അത് വസ്താപരമായി ശരിയല്ല. പ്രാദേശിക ചരിത്രകാരന്മാർ തെളിവടക്കം നിരത്തി സൂചിപ്പിക്കുന്ന കാര്യങ്ങൾ കൂടെ ആധികാരിക ചരിത്രം എന്ന് പറയുന്ന ഒരു പുസ്തകത്തിനായി പരിഗണിക്കപ്പെടേണ്ടതാണ്.</p>
<p><strong>രാമദാസ്:-</strong> ഇക്കാര്യവും ഞങ്ങൾ പരിശോധിക്കുന്നതാണ്. ഞങ്ങൾ അവലംബിച്ചിട്ടുള്ളത് കൊളോണിയർ ആർക്കൈവ്സ് ആണ്.</p>
<p><strong>നിരക്ഷരൻ:-</strong> കൊളോണിയൽ ആർക്കൈവ്സ് പരിഗണിച്ചിട്ടുണ്ടെങ്കിൽ ആയക്കോട്ട വിഷയം കൃത്യതയോടെ വരേണ്ടതാണ്. പള്ളിപ്പുറം കോട്ടയെ ആയക്കോട്ട എന്ന് പുസ്തകത്തിൽ എവിടെയെങ്കിലും പരാമർശിക്കുന്നുണ്ടെങ്കിൽ, കൊളോണിയർ ആർക്കൈവ്സ് പരിഗണിച്ചിട്ടില്ല എന്നാണ് സാരം. അങ്ങനെയെങ്കിൽ ഈ പുസ്തകത്തെ ആധികാരിക കേരള ചരിത്രം എന്ന് പറയുന്നത് ശരിയല്ല. സത്യത്തിൽ എനിക്ക് താൽപ്പര്യമുള്ള വിഷയമാണ് കോട്ടകളും ചരിത്രവുമൊക്കെ. അതുകൊണ്ട് തന്നെ ഈ പുസ്തകം ഞാൻ വാങ്ങേണ്ട ഒന്നുതന്നെയാണ്. പക്ഷേ, ഒരു കൊച്ച് വീഡിയോയിൽ മാത്രം രണ്ട് പിശകുകൾ കാണാൻ പറ്റിയ നിലയ്ക്ക് ഈ പുസ്തകത്തിൻ്റെ കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്. ഞാനതിൻ്റെ കോപ്പി സ്വന്തമായി വാങ്ങുന്നില്ല. ലൈബ്രറിയിൽ നിന്നോ മറ്റോ എടുത്ത് വായിച്ചതിന് ശേഷം മേൽപ്പറഞ്ഞ പിശകുകൾ അതേപടി നിലനിൽക്കുന്നുണ്ടെങ്കിൽ ഒരു പ്രസ്സ് മീറ്റ് വിളിച്ച് ഇക്കാര്യം എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കുന്നതാണ്.<br />
&#8230;&#8230;&#8230;..<br />
&#8230;..<br />
..<br />
ഞങ്ങളുടെ സംസാരത്തിൻ്റെ രത്നച്ചുരുക്കം മാത്രമാണ് മുകളിലുള്ളത്.</p>
<p>ഈ പുസ്തകത്തിനായി കാത്തിരിക്കുന്നു. ഒരു ചരിത്രപുസ്തകം തയ്യാറാക്കുന്നത് അങ്ങേയറ്റം ശ്രമകരമായ ജോലി തന്നെയാണെന്ന് നന്നായി അറിയാം. പ്രമോഷന് വേണ്ടി വീഡിയോകൾ ഉണ്ടാക്കുമ്പോൾ പോലും തെറ്റ് പറ്റാൻ പാടില്ലാത്തതാണ്. എന്നിരുന്നാലും പുസ്തകത്തിൽ ആ പിശകുകൾ കയറി വരാതിരിക്കാൻ എൻ്റെ പോസ്റ്റും റാണി ബി.മേനോൻ്റെ ഇടപെടലും ഡീ.സി.യിൽ നിന്നുണ്ടായ പ്രതികരണവും ഇടയാക്കുമെങ്കിൽ വളരെ സന്തോഷം; വളരെ നല്ലത്. ഇത്രയും സംഭവിച്ചിട്ടും അതേ പിശകുകൾ പുസ്തകത്തിൽ ആവർത്തിക്കുന്നുണ്ടെങ്കിൽ നിരാശാജനകം എന്ന് പറയേണ്ടി വരും.</p>
<p>എന്തായാലും ഒരു പ്രശ്നം അവതരിപ്പിച്ചപ്പോൾ, അതിൻ്റെ മെറിറ്റ് നോക്കുക പോലും ചെയ്യാതെ, ഇങ്ങോട്ട് വിളിച്ച് അതേപ്പറ്റി അന്വേഷിക്കാൻ ഡി.സി.കാണിച്ച ശുഷ്ക്കാന്തി അഭിനന്ദനാർഹമാണ്. നന്ദി.</p>
<p><strong>വാൽക്കഷണം:-</strong> ഡി.സി.യിൽ നിന്ന് ഇങ്ങോട്ട് വിളിച്ച് സംസാരിച്ച സ്ഥിതിയ്ക്ക്, ഇനി ഇതേപ്പറ്റി പുസ്തകം വന്നതിന് ശേഷം എഴുതിയാൽ മതി എന്നാണ് ആദ്യം കരുതിയതെങ്കിലും, നാളെ എന്ന ദിവസത്തേക്ക് ആയുസ്സ് നീട്ടിക്കിട്ടിയിട്ടുണ്ടോ എന്ന് ഉറപ്പില്ലാത്തതിനാൽ കൈയോടെ പറഞ്ഞ് പോകുന്നു എന്ന് മാത്രം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10284" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10284</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ലാലേട്ടനെങ്കിലും ശ്രദ്ധിക്കേണ്ടേ?</title>
		<link>http://niraksharan.in/?p=10281</link>
		<comments>http://niraksharan.in/?p=10281#comments</comments>
		<pubDate>Tue, 08 Sep 2026 16:30:49 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10281</guid>
		<description><![CDATA[ഭാഗി 3.0 (ഥാർ) വാങ്ങാൻ മഹീന്ദ്ര ഷോറൂമിൽ പോയപ്പോളാണ് ഞാനത് ശ്രദ്ധിച്ചത്. അവിടെയുള്ളവരെല്ലാം ഫോർ വീൽ ഡ്രൈവ് വാഹനത്തെ 4 ഇൻ്റു 4 (4&#215;4) എന്നാണ് പറയുന്നത്. അങ്ങനെ പറയുന്നത് തെറ്റാണെന്നും കണക്ക് വിഷയമായി വരുമ്പോൾ മാത്രമാണ് 4 ഇൻ്റു 4 എന്ന് പറയുക. അല്ലാത്തപ്പോൾ 4 ബൈ 4 എന്ന് പറയണമെന്നും നെറ്റിൽ നിന്ന് തെളിവടക്കം എടുത്ത് കാണിച്ച് അവരെ ബോദ്ധ്യപ്പെടുത്തി. എന്നിട്ട് അവരിപ്പോൾ ശരിയായി പറയുന്നുണ്ടോയെന്ന് ഉറപ്പൊന്നുമില്ല. എന്തെങ്കിലും പറയട്ടെ. ഞാൻ വിട്ടുപിടിച്ചു. വർഷങ്ങൾക്ക് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10281" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2026/09/227.jpg"><img class="aligncenter wp-image-10282 " src="http://niraksharan.in/wp-content/uploads/2026/09/227.jpg" alt="22" width="459" height="817" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഭാ</span></a></strong></span>ഗി 3.0 (ഥാർ) വാങ്ങാൻ മഹീന്ദ്ര ഷോറൂമിൽ പോയപ്പോളാണ് ഞാനത് ശ്രദ്ധിച്ചത്. അവിടെയുള്ളവരെല്ലാം ഫോർ വീൽ ഡ്രൈവ് വാഹനത്തെ 4 ഇൻ്റു 4 (4&#215;4) എന്നാണ് പറയുന്നത്.</p>
<p>അങ്ങനെ പറയുന്നത് തെറ്റാണെന്നും കണക്ക് വിഷയമായി വരുമ്പോൾ മാത്രമാണ് 4 ഇൻ്റു 4 എന്ന് പറയുക. അല്ലാത്തപ്പോൾ 4 ബൈ 4 എന്ന് പറയണമെന്നും നെറ്റിൽ നിന്ന് തെളിവടക്കം എടുത്ത് കാണിച്ച് അവരെ ബോദ്ധ്യപ്പെടുത്തി. എന്നിട്ട് അവരിപ്പോൾ ശരിയായി പറയുന്നുണ്ടോയെന്ന് ഉറപ്പൊന്നുമില്ല. എന്തെങ്കിലും പറയട്ടെ. ഞാൻ വിട്ടുപിടിച്ചു.</p>
<p>വർഷങ്ങൾക്ക് മുൻപ് കെട്ടിടം പണിയുമായി ബന്ധപ്പെട്ട് ടൈൽ വാങ്ങാൻ പോയപ്പോൾ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ടൈൽ ഷോറൂമിലെ ജീവനക്കാർ ടൈലിൻ്റെ അളവിനെ പറയുന്നത് 2 ഇൻ്റു 2, 1 ഇൻ്റു 1 എന്നൊക്കെയാണ്. അതും തെറ്റാണ്. 2 ബൈ 2, 1 ബൈ 1 എന്ന് വേണം അളവുകൾ വരുമ്പോൾ പറയാൻ. എഴുതുന്നത് പക്ഷേ x ഇട്ട് തന്നെ. വായിക്കുമ്പോളാണ് ശ്രദ്ധിക്കേണ്ടത്.</p>
<p>ഇത്രയും ഇപ്പോൾ പറയാൻ കാരണം, ബിഗ് ബോസ് സീസൺ 8ൻ്റെ പരസ്യ ടീസറുമായി ലാലേട്ടനെ കാണാൻ ഇടയായതുകൊണ്ടാണ്. അതിൽ ലാലേട്ടൻ പറയുന്നു 24 ഇൻ്റു 7 (24&#215;7) എന്ന്.</p>
<p>എൻ്റെ പൊന്ന് ലാലേട്ടാ&#8230;. എത്രയോ സിനിമകളിൽ അങ്ങ് അഭിനയിച്ചിരിക്കുന്നു. എത്രയോ കഥകളിലൂടെയും തിരക്കഥകളിലൂടെയും കടന്ന് പോയിരിക്കുന്നു. ഇതിനൊക്കെ അപ്പുറമല്ലേ ഇക്കാലമത്രയും അങ്ങ് ഉണ്ടാക്കിയെടുത്ത ലോകപരിചയം. ഇതൊക്കെ എഴുതി കാർഡിലാക്കി തരുന്നവന്മാർക്ക് അത്രയ്ക്കൊന്നും ലോകപരിചയമോ ജ്ഞാനമോ വിവരമോ ഇല്ലെന്ന് എല്ലാവർക്കുമറിയാം. അവർക്ക് തെറ്റ് പറ്റിപ്പോയാലും അങ്ങേയ്ക്ക് അത് തിരുത്താമല്ലോ?</p>
<p>&#8220;മോനേ/മോളേ&#8230;. 24 ഇൻ്റു 7 എന്നല്ല, 24 ബൈ 7 എന്ന് വേണം പറയാൻ.&#8221; എന്ന് അവരെ പറഞ്ഞ് മനസ്സിലാക്കാനും കാർഡ് തിരുത്തി വായിക്കാനും അങ്ങേയ്ക്ക് കഴിയുമായിരുന്നല്ലോ? ഇനി അങ്ങേയ്ക്കും ഇത് അറിയില്ല എന്നാണോ? എങ്കിൽ ഞാൻ സുല്ലിടുന്നു, പൂർവ്വാധികം നിരക്ഷരനായി പിൻവാങ്ങുന്നു.</p>
<p><strong>വാൽക്കഷണം:-</strong> ബിഗ് ബോസ് എന്ന പരിപാടി കാണാറില്ല. പണ്ട് ബിഗ് ബ്രദർ എന്ന സംഭവം വന്നപ്പോൾ കഷ്ടി അര മണിക്കൂർ കണ്ടിട്ടുണ്ട്. അതോടെ മതിയായി. സഞ്ചാരസ്വഭാവം ഉള്ളതുകൊണ്ടാകാം അടച്ചിട്ട മുറിയിൽ ഒരു പരിധി കഴിഞ്ഞാൽ ശ്വാസം മുട്ടും. അത്തരം ഇടങ്ങളിൽ ദീർഘകാലം കിടക്കുന്നവരെ കണ്ടാലും ശ്വാസം മുട്ടും. എന്നാലും ഇതിൻ്റെയൊക്കെ പരസ്യങ്ങൾ കയറി വരുമല്ലോ? ആ വഹയിൽ സാബുമോൻ, അഖിൽ മാരാർ എന്നിവർ ബിഗ് ബോസ് വിജയികളാണെന്ന് അറിയാം. അതിനപ്പുറം നിരക്ഷരനാണ്.</p>
<p>#4&#215;4<br />
#2&#215;2<br />
#24&#215;7</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10281" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10281</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> വ്യാജ AI വീരന്മാരെ തിരിച്ചറിയുക.</title>
		<link>http://niraksharan.in/?p=10256</link>
		<comments>http://niraksharan.in/?p=10256#comments</comments>
		<pubDate>Sun, 06 Sep 2026 08:03:07 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[ഓൺലൈൻ]]></category>
		<category><![CDATA[തട്ടിപ്പ്]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മാലിന്യം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10256</guid>
		<description><![CDATA[ആദ്യകാലത്തെ AI ഇമേജുകളെപ്പോലെയല്ല ഇപ്പോളുള്ളത്. കുറേക്കൂടെ കൃത്യത വന്നിട്ടുണ്ട്. ഇനിയങ്ങോട്ട് ആ കൃത്യത കൂടിക്കൂടി വരുകയും ചെയ്യും. എന്നാലും ശ്രദ്ധിച്ചു നോക്കുന്നവർക്ക് നെല്ലും പതിരും തിരിച്ചറിയാൻ ബുദ്ധിമുട്ടൊന്നുമില്ല. ഇത്തരം AI ഇമേജുകൾക്കടിയിൽ പോയി കമൻ്റിട് ഇളിഭ്യരാകുന്ന മലയാളികളെ കാണുമ്പോൾ സഹതാപവും സങ്കടവും തോന്നുന്നതിനാലാണ് ഈ പോസ്റ്റിടുന്നത്. 318K ഫോളോവേർസ് ഉള്ള &#8216;WORLD മലയാളി&#8217; എന്നൊരു പേജ് പരിചയപ്പെടുത്താം. AI ഇമേജുകളിലൂടെ മനുഷ്യന്മാരെ വിഡ്ഢികളാക്കുന്ന ഒരു കൂട്ടരാണിവർ. അവരുടെ അത്തരം ഇമേജുകളിൽ ഒന്നാണ് ഈ പോസ്റ്റിനൊപ്പം കൊടുത്തിരിക്കുന്നത്. സുഖം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10256" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2026/09/22.jpg"><img class="aligncenter wp-image-10257 " src="http://niraksharan.in/wp-content/uploads/2026/09/22.jpg" alt="22" width="421" height="745" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ആ</span></a></strong></span>ദ്യകാലത്തെ AI ഇമേജുകളെപ്പോലെയല്ല ഇപ്പോളുള്ളത്. കുറേക്കൂടെ കൃത്യത വന്നിട്ടുണ്ട്. ഇനിയങ്ങോട്ട് ആ കൃത്യത കൂടിക്കൂടി വരുകയും ചെയ്യും. എന്നാലും ശ്രദ്ധിച്ചു നോക്കുന്നവർക്ക് നെല്ലും പതിരും തിരിച്ചറിയാൻ ബുദ്ധിമുട്ടൊന്നുമില്ല.</p>
<p>ഇത്തരം AI ഇമേജുകൾക്കടിയിൽ പോയി കമൻ്റിട് ഇളിഭ്യരാകുന്ന മലയാളികളെ കാണുമ്പോൾ സഹതാപവും സങ്കടവും തോന്നുന്നതിനാലാണ് ഈ പോസ്റ്റിടുന്നത്.</p>
<p>318K ഫോളോവേർസ് ഉള്ള &#8216;WORLD മലയാളി&#8217; എന്നൊരു പേജ് പരിചയപ്പെടുത്താം. AI ഇമേജുകളിലൂടെ മനുഷ്യന്മാരെ വിഡ്ഢികളാക്കുന്ന ഒരു കൂട്ടരാണിവർ. അവരുടെ അത്തരം ഇമേജുകളിൽ ഒന്നാണ് ഈ പോസ്റ്റിനൊപ്പം കൊടുത്തിരിക്കുന്നത്. സുഖം ഇല്ലാത്ത കുടുംബം ആണെന്ന മുഖവുരയോടെ ഒരു അച്ഛനേയും അമ്മയേയും കുട്ടിയേയുമാണ് കാണിച്ചിരിക്കുന്നത്. മൂന്ന് പേർക്കും ഇരുകൈകളും ഇല്ല. ഞങ്ങൾക്ക് ഒരു ഹായ് തന്നുകൂടെ എന്ന് മാത്രമാണ് ഈ &#8216;കുടുംബം&#8217; ചോദിക്കുന്നത്. അനുകമ്പ വഴിഞ്ഞൊഴുകുന്ന മണ്ടൻ മലയാളിക്കൂട്ടം കമൻ്റുകളും ആശംസകളും കൊണ്ട് ആ പോസ്റ്റിനെ വൈറലാക്കുന്നു. AI പോസ്റ്റ് പടച്ചുണ്ടാക്കിയ WORLD മലയാളിക്ക് അതിലൂടെ ഫേസ്ബുക്കിൽ നിന്ന് പണം ലഭിക്കുന്നു. പോരേ പൂരം?</p>
<p>വിജ്ഞാനപ്രദമായ പോസ്റ്റുകളും വീഡിയോകളും ഇട്ട് പണമുണ്ടാക്കിക്കൂടെ പരാന്നഭോജികളേ. ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ടും വ്യാജ ഇമേജുകൾ പടച്ചുണ്ടാക്കിയും പണമുണ്ടാക്കുന്നത് എന്തിനാണ്?</p>
<p>മേൽപ്പറഞ്ഞ പേജും സമാനമായ പേജുകളും സബ്സ്ക്രൈബ് / ഫോളോ ചെയ്തിട്ടുള്ളവരുണ്ടെങ്കിൽ അതിൽ നിന്ന് വിട്ട് നിൽക്കുക. നാളെ ഇതുപോലുള്ള ഒരു കുടുംബത്തിന് ധനസഹായം ആവശ്യമുണ്ടെന്ന് ഒരു പോസ്റ്റ് കണ്ടാൽ പലരും പണമയച്ചെന്നും വരും. പണം കൊടുക്കുന്നതോ ഉണ്ടാക്കുന്നതോ എന്നതിലുമപ്പുറം മലയാളികൾ വിഡ്ഢികളാക്കപ്പെടുന്നത് കാണുമ്പോൾ വിഷമമുണ്ട്.</p>
<p>അവരുടെ ഇത്തരം പല പോസ്റ്റുകളിലും പോയി &#8220;ഇത് AI പോസ്റ്റാണ്, മലയാളികളെ ഇങ്ങനെ വിഡ്ഡികളാക്കുന്നത് എന്തിനാണ്?&#8221; എന്ന് കമൻ്റിട്ടു ഞാൻ. അങ്ങനെ കമൻ്റിടുന്നത് പോലും മറ്റൊരു വിഡ്ഢിത്തമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അങ്ങനെ ചെയ്തത്. എൻ്റെ ആ കമൻ്റിലൂടെ അവർക്ക് കൂടുതൽ റീച്ച് കിട്ടും എന്നതാണ് വാസ്തവം. നമ്മളിടുന്ന ഓരോ ലൈക്കും കമൻ്റും അവരുടെ റീച്ച് കൂടുകയാണ്. പക്ഷേ ഇനിയങ്ങോട്ട് ആ പോസ്റ്റുകൾ കാണുന്നവരെങ്കിലും എൻ്റെ കമൻ്റിലൂടെ യാഥാർത്ഥ്യം മനസ്സിലാക്കട്ടെ എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. അത് ഒന്നാം ഘട്ടം മാത്രമായിരുന്നു. രണ്ടാം ഘട്ടമെന്ന നിലയ്ക്കാണ് ഈ പോസ്റ്റ് ഇടുന്നത്.</p>
<p>AI വ്യാജ വീഡിയോക്കാരെ സമൂഹത്തിൽ നിന്നും സമൂഹമാദ്ധ്യമങ്ങളിൽ നിന്നും അകറ്റി നിർത്തിയില്ലെങ്കിൽ ദൂരവ്യാപകമായ ഭവിഷ്യത്തുകളാണ് ഉണ്ടാകാൻ പോകുന്നത്. അത് അറിഞ്ഞ് മനസ്സിലാക്കി നീങ്ങിയാൽ അവനവന് കൊള്ളാം. ഈ പോസ്റ്റ് ഇടുന്നതോടെ എൻ്റെ ടൈം ലൈനിൽ ഇനിയൊരിക്കലും കയറിവരാൻ കഴിയാത്തവിധം അവന്മാരെ ഞാൻ ബ്ലോക്ക് ചെയ്യുകയാണ്.</p>
<p>അൽപ്പവസ്ത്രധാരികളായ AI സ്ത്രീകളുടെ പേജുകൾ ഫോളോ ചെയ്യുകയും സബ്സ്ക്രൈബ് ചെയ്യുന്നവരും ധാരാളമായി വേറെയുമുണ്ട്; ഒറിജിനൽ വേറെങ്ങും കിട്ടാനില്ലാത്തത് പോലെ!</p>
<p><strong>വാൽക്കഷ്ണം:-</strong> കഴിഞ്ഞ ദിവസം ത്രിപുരയിലെ ഉനക്കോടി എന്ന സ്ഥലത്തെപ്പറ്റിയുള്ള ഒരു വീഡിയോ കാണാനിടയായി. വീഡിയോയിൽ പറയുന്ന കാര്യങ്ങളെല്ലാം ശരിയാണ്. പക്ഷേ അതിന്റെ വിഷ്വൽ എല്ലാം AI ആണ്. അതിന് ഉനക്കോടി എന്ന സ്ഥലവുമായി പുലബന്ധം പോലുമില്ല. അവിടെ പോയിട്ടുള്ളതുകൊണ്ട് എനിക്കത് മനസ്സിലായി. പോകാത്തവർ ആ വ്യാജ വിഷ്വൽ കണ്ട് മോഹിച്ച് നേരിട്ട് ചെല്ലുമ്പോളാണ് അമളി പിണഞ്ഞത് തിരിച്ചറിയുക. <a href="https://www.facebook.com/karoorsoman.soman">കാരൂർ സോമൻ്റെ</a> പരിസരത്ത് കൂടെ പോലും സാങ്കേതിക വിദ്യ കടന്ന് പോകാത്തത് സമൂഹമാദ്ധ്യമങ്ങളിലുള്ളവരുടെ സുകൃതം.</p>
<p>#fakeaiposts</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10256" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10256</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ദേശീയ പാതയിലെ നിയമലംഘനങ്ങൾ</title>
		<link>http://niraksharan.in/?p=10251</link>
		<comments>http://niraksharan.in/?p=10251#comments</comments>
		<pubDate>Sat, 05 Sep 2026 16:37:20 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കേരളത്തിലെ റോഡുകൾ]]></category>
		<category><![CDATA[ഗതാഗതം]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10251</guid>
		<description><![CDATA[കേരളത്തിലെ ആറുവരി ദേശീയപാത മുഴുവനായി പണി തീർന്നിട്ടില്ല. അതിന് മുന്നേതന്നെ ഒരുവരിപ്പാത ഹെവി വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉപയോഗിച്ച് തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. കൊല്ലത്ത് ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോ https://www.facebook.com/share/v/1Cbaz4GGwD/ കണ്ടാൽ അതിന്റെ ഭീകരാവസ്ഥ മനസ്സിലാക്കാനാവും. അത്തരത്തിൽ പാർക്ക് ചെയ്തിരുന്ന ഒരു ട്രക്കിൽ കാറിടിച്ചാണ് ഇന്നലെ കൈപ്പമംഗലത്ത് 8 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടത്. ഈ ആറുവരിപ്പാതയിലേക്ക് വാഹനങ്ങൾ കയറുന്നതും ഇറങ്ങുന്നതും കണ്ടാൽ, നിയമം തൊട്ടടുത്തുള്ള ഏതെങ്കിലുമൊരു കിണറ്റിലേക്ക് ചാടിച്ചാകും. എക്സിറ്റിലൂടെ എൻട്രി അടിക്കുന്നതും എൻട്രിയിലൂടെ എക്സിറ്റ് ചെയ്യുന്നതും ഒരു സ്ഥിരം കാഴ്ച്ചയാണ്. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10251" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2026/09/333.jpg"><img class="aligncenter wp-image-10252 " src="http://niraksharan.in/wp-content/uploads/2026/09/333.jpg" alt="33" width="453" height="566" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">കേ</span></a></strong></span>രളത്തിലെ ആറുവരി ദേശീയപാത മുഴുവനായി പണി തീർന്നിട്ടില്ല. അതിന് മുന്നേതന്നെ ഒരുവരിപ്പാത ഹെവി വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉപയോഗിച്ച് തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. കൊല്ലത്ത് ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോ https://www.facebook.com/share/v/1Cbaz4GGwD/ കണ്ടാൽ അതിന്റെ ഭീകരാവസ്ഥ മനസ്സിലാക്കാനാവും.</p>
<p>അത്തരത്തിൽ പാർക്ക് ചെയ്തിരുന്ന ഒരു ട്രക്കിൽ കാറിടിച്ചാണ് ഇന്നലെ കൈപ്പമംഗലത്ത് 8 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടത്.</p>
<p>ഈ ആറുവരിപ്പാതയിലേക്ക് വാഹനങ്ങൾ കയറുന്നതും ഇറങ്ങുന്നതും കണ്ടാൽ, നിയമം തൊട്ടടുത്തുള്ള ഏതെങ്കിലുമൊരു കിണറ്റിലേക്ക് ചാടിച്ചാകും. എക്സിറ്റിലൂടെ എൻട്രി അടിക്കുന്നതും എൻട്രിയിലൂടെ എക്സിറ്റ് ചെയ്യുന്നതും ഒരു സ്ഥിരം കാഴ്ച്ചയാണ്. അത് തടയാൻ വെച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് പോസ്റ്റുകൾ എല്ലാം ഇടിച്ച് തെറിപ്പിച്ച് നശിപ്പിച്ച് കഴിഞ്ഞിരിക്കുന്നു.</p>
<p>എൻട്രി, എക്സിറ്റ് ഇടങ്ങളിൽ ട്രാഫിക് പൊലീസിങ്ങ് നടത്തി അത്തരക്കാരുടെ ലൈസൻസും വാഹന പെർമിറ്റും റദ്ദ് ചെയ്താൽ, സ്വിച്ചിട്ട പോലെ ഇത്തരം നിയമലംഘനങ്ങൾ അവസാനിക്കും. ഇതിനായി ട്രാഫിക് പൊലീസുകാരെയോ ട്രാഫിക് വാർഡൻമാരെയോ വിന്യസിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ക്യാമറകൾ സ്ഥാപിച്ചിട്ടെങ്കിലും നിയമം കർശനമായി നടപ്പിലാക്കരുതോ?.</p>
<p>സ്റ്റിയറിങ് പിടിച്ച് വാഹനം ഇടത്തോട്ടും വലത്തോട്ടും തിരിക്കാൻ കഴിഞ്ഞാൽ ഡ്രൈവിംഗ് ആയി എന്നാണ് പലരുടേയും വിചാരം. നിലവിൽ വാഹനമോടിച്ചു കൊണ്ടിരിക്കുന്നവർക്ക് ഒരു റീടെസ്റ്റ് കൊടുത്താൽ പകുതി പേർ ലൈസൻസ് ടെസ്റ്റ് തോറ്റ് വീട്ടിലിരിക്കും. ബാക്കിയുള്ള കുറെ പേർ കള്ളും കഞ്ചാവും മയക്കുമരുന്നും അടിച്ചാണ് നിരത്തിലിറങ്ങുന്നത്. ഇതിനെല്ലാം ഇടയിൽക്കൂടെ, ഏത് കൊടികെട്ടിയ ഡ്രൈവറും വാഹനമെടുത്ത് പുറത്തിറങ്ങി കാര്യം സാധിച്ച് ജീവനോടെ വീട്ടിൽ തിരിച്ചെത്തിയാൽ മഹാഭാഗ്യം.</p>
<p>* പറ്റുമെങ്കിൽ പരിചയമില്ലാത്ത റോഡുകളിൽ രാത്രി കാലങ്ങളിൽ വാഹനം ഓടിക്കാതിരിക്കുക.</p>
<p>* അമിതവേഗം എടുത്താലും ചവിട്ടി നിർത്താനോ സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരാനോ പറ്റില്ല എന്നുണ്ടെങ്കിൽ ആ പണിക്ക് പോകാതിരിക്കുക.</p>
<p>* നാലുവരിയിലും ആറുവരിയിലും വാഹനം ഓടിക്കേണ്ടത് എങ്ങനെയെന്ന് ഏതെങ്കിലും ട്യൂട്ടോറിയലോ വീഡിയോ എടുത്ത് കാണുക.</p>
<p>നിയമം നടപ്പിലാക്കപ്പെട്ടാലും ഇല്ലെങ്കിലും ജീവനോടെ ഇരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യേണ്ടിവരും.</p>
<p>എന്തായാലും, ഇന്നലെ നടന്ന അപകടത്തിന്റെ ചുവടുപിടിച്ച്, ദേശീയപാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയോ ഗതാഗത വകുപ്പുമന്ത്രി സി.പി.ജോണോ തയ്യാറാകണം. നിയമം നെരേ ചൊവ്വേ നടപ്പാക്കാത്ത ഒരിടത്ത് ആറല്ല അറുപത് വരി പാത ഉണ്ടായിട്ടും ഒരു കാര്യവുമില്ല.</p>
<p><strong>വാൽക്കഷണം:-</strong> ഇന്നലെ പാലാരിവട്ടം പാലത്തിലെ ഇരട്ട ട്രാക്കിൻ്റെ നടുവിലെ വെളുത്ത വരയുടെ ഒത്ത നടുവിലൂടെ വാഹനമോടിച്ചിരുന്ന ഒരു വനിതയുടെ പിന്നിൽ ചെന്ന് ഹോൺ അടിച്ചപ്പോൾ, തല ചെരിച്ച് അവർ നോക്കിയ നോട്ടം, നേർക്ക് നേരെ കിട്ടിയിരുന്നെങ്കിൽ മുക്കണ്ണൻ വരെ ദഹിച്ചു പോകുമായിരുന്നു.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10251" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10251</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> തഞ്ചാവൂരും ശ്രീനിവാസൻ എന്ന നൻപനും</title>
		<link>http://niraksharan.in/?p=10232</link>
		<comments>http://niraksharan.in/?p=10232#comments</comments>
		<pubDate>Thu, 03 Sep 2026 14:30:18 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=10232</guid>
		<description><![CDATA[ഓണക്കാലത്ത് ആറ് ദിവസം നീളുന്ന യാത്രയ്ക്ക് പദ്ധതിയിട്ടത് മധുരയിലേക്കും കാരൈക്കുടിയിലേക്കും ഈ സ്ഥലങ്ങളോട് ചുറ്റിപ്പറ്റിയുള്ള ഗ്രാമങ്ങളിലേക്കുമാണ്. ഉദ്ദേശിച്ചത് പോലെ യാത്ര ചെയ്തിട്ടും ഒരു ദിവസം അധികമുണ്ടായപ്പോൾ യാത്ര ഒരു ദിവസത്തേക്ക് തഞ്ചാവൂരിലേക്ക് കൂടെ നീട്ടി. വൈഗ ഡാം, മധുര മീനാക്ഷി ക്ഷേത്രം, ഉസിലാംപട്ടി, തിരുമംഗലം, പഴമുതിർചോലൈ, അളഗനല്ലൂർ, പാലമേട്, അരിട്ടപട്ടി, കാരൈക്കുടി, കാനാടികാത്തൻ, പള്ളത്തൂർ, ആത്തംകുടി, തിരുമയം, തിരുമയം കോട്ട, തിരുമയം ക്ഷേത്രം, ഹെറിറ്റേജ് മ്യൂസിയം, തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം, തഞ്ചാവൂർ കൊട്ടാരം, തഞ്ചാവൂർ കോട്ട എന്നിങ്ങനെ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10232" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><figure id="attachment_10233" style="width: 545px;" class="wp-caption alignnone"><a href="http://niraksharan.in/wp-content/uploads/2026/09/team-at-usilampetti.jpeg"><img class="wp-image-10233" src="http://niraksharan.in/wp-content/uploads/2026/09/team-at-usilampetti.jpeg" alt="team at usilampetti" width="545" height="791" /></a><figcaption class="wp-caption-text"><span style="color: #0000ff;"><em><strong>രമ്യ, കെ.എ.ബീന എന്നിവർക്കൊപ്പം ഉസിലാംപട്ടിയിൽ</strong></em></span></figcaption></figure>
<p><span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഓ</span></a></strong></span>ണക്കാലത്ത് ആറ് ദിവസം നീളുന്ന യാത്രയ്ക്ക് പദ്ധതിയിട്ടത് മധുരയിലേക്കും കാരൈക്കുടിയിലേക്കും ഈ സ്ഥലങ്ങളോട് ചുറ്റിപ്പറ്റിയുള്ള ഗ്രാമങ്ങളിലേക്കുമാണ്. ഉദ്ദേശിച്ചത് പോലെ യാത്ര ചെയ്തിട്ടും ഒരു ദിവസം അധികമുണ്ടായപ്പോൾ യാത്ര ഒരു ദിവസത്തേക്ക് തഞ്ചാവൂരിലേക്ക് കൂടെ നീട്ടി.</p>
<figure id="attachment_10239" style="width: 535px;" class="wp-caption aligncenter"><a href="http://niraksharan.in/wp-content/uploads/2026/09/chettinadu-house.jpeg"><img class="wp-image-10239" src="http://niraksharan.in/wp-content/uploads/2026/09/chettinadu-house.jpeg" alt="chettinadu house" width="535" height="923" /></a><figcaption class="wp-caption-text"><span style="color: #0000ff;"><strong>ചെട്ടിനാട് ഭവനങ്ങളിൽ ഒന്നിൻ്റെ ദൃശ്യം</strong></span></figcaption></figure>
<p>വൈഗ ഡാം, മധുര മീനാക്ഷി ക്ഷേത്രം, ഉസിലാംപട്ടി, തിരുമംഗലം, പഴമുതിർചോലൈ, അളഗനല്ലൂർ, പാലമേട്, അരിട്ടപട്ടി, കാരൈക്കുടി, കാനാടികാത്തൻ, പള്ളത്തൂർ, ആത്തംകുടി, തിരുമയം, തിരുമയം കോട്ട, തിരുമയം ക്ഷേത്രം, ഹെറിറ്റേജ് മ്യൂസിയം, തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം, തഞ്ചാവൂർ കൊട്ടാരം, തഞ്ചാവൂർ കോട്ട എന്നിങ്ങനെ പോകുന്നു സന്ദർശിച്ച ഇടങ്ങൾ. ഭാഗി 3.0 വന്നതിന് ശേഷം യാത്രാവഴികൾ എന്നെ കാര്യമായി അലോസരപ്പെടുത്താറില്ല. പുതഞ്ഞ് പോകുമോ, അടി തട്ടുമോ എന്നുള്ള ആശങ്കകൾ തീരെക്കുറവാണ്. ഗ്രാമങ്ങളിലെ ഉഴുത് മറിച്ചിട്ടിരിക്കുന്ന പാടങ്ങളിലൂടെ ഭാഗി ഓടിക്കയറുന്നത് അതിൻ്റെ തെല്ല് അഹങ്കാരത്തോടെയാണെന്ന് പറയാതെ വയ്യ.</p>
<figure id="attachment_10235" style="width: 545px;" class="wp-caption aligncenter"><a href="http://niraksharan.in/wp-content/uploads/2026/09/fort-wall.jpeg"><img class="wp-image-10235 " src="http://niraksharan.in/wp-content/uploads/2026/09/fort-wall.jpeg" alt="fort wall" width="545" height="921" /></a><figcaption class="wp-caption-text"><span style="color: #0000ff;"><strong>തഞ്ചാവൂർ പെരിയ ക്ഷേത്രത്തിൻ്റെ കോട്ട മതിൽ</strong></span></figcaption></figure>
<p>ഗ്രാമപ്രദേശങ്ങളടക്കം, പോകുന്നിടത്തെല്ലാം അവിടത്തെ പ്രത്യേക ഭക്ഷണം തേടിക്കണ്ടുപിടിച്ച് കഴിക്കുക എന്നത് ഈ യാത്രയുടെ കാര്യപരിപാടി ആയിരുന്നു. ജിഗർത്തണ്ട, രാമൻ പൊടി ഇഡ്ഡലി, നാട്ടുക്കോഴി കുളമ്പ് എന്നിങ്ങനെ ലിസ്റ്റിൽ ഉണ്ടായിരുന്ന ഭക്ഷണമെല്ലാം കഴിക്കുകയും ചെയ്തു. ഓണനാളിൽ തഞ്ചാവൂരിലെ ആര്യാസിൽ നിന്ന് സദ്യ കഴിച്ചു. കേരളത്തിൽ മാത്രമല്ല തഞ്ചാവൂരിലും ഓണാഘോഷം ഉണ്ടെന്നത് അതിശയിപ്പിച്ചു. അവിസ്മരണീയമായ ഭക്ഷണം എന്ന് വിശേഷിപ്പിക്കാവുന്നത് മുനിയാണ്ടിയുടെ ഇടിച്ച നാട്ടുക്കോഴിക്കറി തന്നെയാണ്. ജല്ലിക്കെട്ടിന് പേരുകേട്ട അളഗനല്ലൂർ ഗ്രാമത്തിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചാണ് ആ കൊച്ചു കടയിൽ ഞങ്ങളെത്തിയത്. ജനങ്ങൾ വാഹനമെടുത്ത് ദൂരെനിന്ന് പോലും ഭക്ഷണം കഴിക്കാനായി വരുന്ന ഒരു നാടൻ കടയാണത്.</p>
<figure id="attachment_10240" style="width: 546px;" class="wp-caption aligncenter"><a href="http://niraksharan.in/wp-content/uploads/2026/09/thirumayam-fort-and-gun.jpeg"><img class="wp-image-10240 " src="http://niraksharan.in/wp-content/uploads/2026/09/thirumayam-fort-and-gun.jpeg" alt="thirumayam fort and gun" width="546" height="764" /></a><figcaption class="wp-caption-text"><strong><span style="color: #0000ff;">തിരുമയം കോട്ടയിൽ</span></strong></figcaption></figure>
<p>അളഗനെല്ലൂരിൽ അതിഗംഭീരമായ ഒരു ജല്ലിക്കെട് സ്റ്റേഡിയം കരുണാനിധിയുടെ പേരിൽ നിർമ്മിച്ചിടുണ്ടെങ്കിലും മധുരയിൽ അത് കാര്യമായി പ്രചരിപ്പിക്കുന്നില്ല എന്നാണ് അവിടെച്ചെന്നപ്പോൾ മനസ്സിലാക്കിയത്. വൈത്തി മലയുടെ അടിവാരത്ത് മലയ്ക്ക് അഭിമുഖമായി നിർമ്മിച്ചിരിക്കുന്ന ഒരു ഗംഭീര ഓഡിറ്റോറിയവും ജല്ലിക്കെട്ട് മ്യൂസിയവുമാണ് അത്. പൊങ്കൽ ആയാൽ ആയിരക്കണക്കിന് ജല്ലിക്കെട്ട് കാളകൾ ഇവിടെയെത്തുന്നു.</p>
<figure id="attachment_10234" style="width: 544px;" class="wp-caption aligncenter"><a href="http://niraksharan.in/wp-content/uploads/2026/09/jellikettu-arena.jpeg"><img class="wp-image-10234" src="http://niraksharan.in/wp-content/uploads/2026/09/jellikettu-arena.jpeg" alt="jellikettu arena" width="544" height="797" /></a><figcaption class="wp-caption-text"><span style="color: #0000ff;"><strong>അളഗനെല്ലൂരിലെ ജല്ലിക്കെട്ട് സ്റ്റേഡിയത്തിന് മുന്നിൽ</strong></span></figcaption></figure>
<p>കാളകളുടെ വാലിൽ കടിക്കുകയും വാൽ പിടിച്ച് ഒടിക്കുകയുമൊക്കെ ചെയ്ത് പ്രകോപിപ്പിച്ച് നടത്തുന്ന ഒരു മത്സരമായതുകൊണ്ട് എനിക്കതിനോട് വലിയ വിയോജിപ്പുണ്ട്. പക്ഷേ, ജെല്ലിക്കെട്ടിൻ്റെ ചരിത്രം ഇല്ലാതാക്കാൻ പറ്റുന്നതല്ലല്ലോ. ആ അർത്ഥത്തിൽ അളഗനെല്ലൂരിലെ മ്യൂസിയത്തിൻ്റെ പ്രാധാന്യം എടുത്ത് പറയാതെ വയ്യ.</p>
<p>സ്റ്റേഡിയവും മ്യൂസിയവും സന്ദർശിച്ചശേഷം ഗ്രാമത്തിലേക്ക് കടന്ന് വൈത്തി മലയ്ക്ക് മുകളിലുള്ള ക്ഷേത്രത്തിലെ സ്വന്തം കാളയായ രാമുവിനെ കണ്ടു. രണ്ടുമൂന്ന് കയറുകളിട്ടാണ് അവനെ ബന്ധിച്ചിരിക്കുന്നത്. ഞങ്ങളെപ്പോലെ പരിചയമില്ലാത്തവർ അടുത്തേക്ക് ചെല്ലുമ്പോൾ അവൻ മുക്കറയിട്ട് ശൗര്യം കാണിക്കുന്നുണ്ട്. എന്നിട്ടും നാട്ടുകാർ പകർന്നു നൽകിയ ധൈര്യം സംഭരിച്ച് അവനരുകിൽ ചെന്ന് ബിസ്ക്കറ്റ് കൊടുക്കുകയും പടമെടുക്കുകയും എല്ലാം ചെയ്തു.</p>
<p>മുധുരയിലെ തിരുമലൈ നായിക്ക് കൊട്ടാരത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അതിനകത്ത് കയറിക്കാണാൻ പറ്റിയില്ല എന്നത് മാത്രമാണ് സന്ദർശിക്കാൻ പറ്റാതായ ഏകയിടം.</p>
<p>ഇപ്പറഞ്ഞ എല്ലാ സ്ഥലങ്ങളിലേക്കുമുള്ള യാത്രാ വിവരണം എഴുതുക അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ, ചില കാര്യങ്ങൾ പറയാതെ വയ്യതാനും. മമ്മൂക്കയെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ ചെന്ന് കണ്ടതടക്കമുള്ള കാര്യങ്ങൾ മുൻപോസ്റ്റിൽ പറഞ്ഞതാണ്. ചെട്ടിയാന്മാരുടെ കൂറ്റൻ ബംഗ്ലാവുകൾ കണ്ട് അതിലെ തടിപ്പണികളുടേയും തറയോടുകളുടേയും ധാരാളിത്തത്തിൽ വിസ്മയിച്ച അവസരങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഓരോ പ്രാവശ്യം കാണുമ്പോളും ആ വിസ്മയത്തിന് കുറവൊന്നും ഉണ്ടാകുന്നില്ല. ശൂലഗിരിയിൽ ഫാം ഹൗസ് നിർമ്മിക്കുമ്പോൾ ഉപയോഗിക്കാനായി കൽത്തൂണുകളും ആത്തംകുടി ടൈലുകളും ഓർഡർ ചെയ്യാനുള്ള ഏർപ്പാടുണ്ടാക്കി എന്നതാണ് ഈ യാത്രയിലെ മറ്റൊരു സന്തോഷം.</p>
<figure id="attachment_10236" style="width: 539px;" class="wp-caption aligncenter"><a href="http://niraksharan.in/wp-content/uploads/2026/09/veena.jpeg"><img class="wp-image-10236 " src="http://niraksharan.in/wp-content/uploads/2026/09/veena.jpeg" alt="veena" width="539" height="923" /></a><figcaption class="wp-caption-text"><span style="color: #0000ff;"><strong>തഞ്ചാവൂരിലെ വീണ നിർമ്മാണം</strong></span></figcaption></figure>
<p>സത്യത്തിൽ ഒരാഴ്ച്ച കാണാനുള്ള കാര്യങ്ങളുണ്ട് തഞ്ചാവൂരിൽ. പക്ഷേ വീണുകിട്ടിയ ഒരു ദിവസം കൊണ്ട് തഞ്ചാവൂർ പാലസ്, പെരിയ കോവിൽ, വീണ നിർമ്മാണം, തഞ്ചാവൂർ പെയിൻ്റിങ്ങ് നിർമ്മാണം, എന്നിങ്ങനെ ചില കാര്യങ്ങളിൽ മാത്രമായി തഞ്ചാവൂർ യാത്ര ഒതുക്കി.</p>
<p>സഞ്ചാരികളും യാത്രാവിവരണത്തിൽ കൊടിപാറിച്ചവരുമായ ബീനച്ചേച്ചിയും രമ്യയും ഒപ്പമുണ്ടെങ്കിലും യാത്ര നീണ്ടുനിന്ന ആറ് സന്ധ്യകളിലും ഞാൻ ആലോചിച്ചുകൊണ്ടിരുന്നത്, ഞാൻ ഒറ്റയ്ക്കാണ് Great Indian Expedition-ൻ്റെ ഭാഗമായി ഈ യാത്ര ചെയ്തിരുന്നതെങ്കിൽ ഏതെല്ലാം തെരുവുകളിലും ഏതെല്ലാം ഗ്രാമങ്ങളിലും തങ്ങുമായിരുന്നു എന്നാണ്. ഈ ആറ് ദിവസങ്ങളിൽ തിരുമയം, തഞ്ചാവൂർ എന്നീ കോട്ടകളിലൂടെ കടന്ന് പോയെങ്കിലും അത് രണ്ടും ഡോക്യുമെൻ്റ് ചെയ്യാൻ ഞാൻ മുതിർന്നില്ല. അതൊരു വലിയ ചടങ്ങാണ്. കൂടെയുള്ള സഞ്ചാരികൾക്ക് അത് ബുദ്ധിമുട്ടുണ്ടാക്കും അവരുടെ സമയം കാര്യമായി നഷ്ടപ്പെടും എന്നതിനാൽ ഈ ഭാഗത്തുകൂടെ എനിക്കിനിയും സഞ്ചരിക്കേണ്ടതുണ്ട്. തഞ്ചാവൂരിൽ നിന്ന് ചിദംബരം, പിന്നോട്ട് ധനുഷ്ക്കോടി, രാമേശ്വരം അങ്ങനെ ദൂരമെത്ര ബാക്കി കിടക്കുന്നു. അത്തരത്തിൽ വീണ്ടും വരുമ്പോൾ എനിക്ക് തങ്ങാനുള്ള തെരുവുകൾ ഞാൻ മനസ്സിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.</p>
<figure id="attachment_10237" style="width: 535px;" class="wp-caption aligncenter"><a href="http://niraksharan.in/wp-content/uploads/2026/09/periya-temple-and-team.jpeg"><img class="wp-image-10237 " src="http://niraksharan.in/wp-content/uploads/2026/09/periya-temple-and-team.jpeg" alt="periya temple and team" width="535" height="925" /></a><figcaption class="wp-caption-text"><span style="color: #0000ff;"><strong>തഞ്ചാവൂർ പെരിയ കോവിലിന് മുന്നിൽ സഞ്ചാരികൾ.</strong></span></figcaption></figure>
<p>അവസാന ദിവസം രാത്രി തഞ്ചാവൂരിൽ ഉണ്ടായ മനോഹരമായ ഒരു അനുഭവം കൂടെ പങ്കുവെച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. അതിങ്ങനെയാണ്&#8230;</p>
<p>അഞ്ചാം ദിവസം രാത്രി, ഭക്ഷണം കഴിക്കാൻ പറ്റിയ ഇടങ്ങൾ തേടി തഞ്ചാവൂരിലെ തെരുവുകളിലൂടെ ഭാഗി അലഞ്ഞുതിരിഞ്ഞു. റസ്റ്റോറൻ്റ് കണ്ടുപിടിച്ചാൽ മാത്രം പോര. ഭാഗിക്ക് പാർക്കിങ്ങ് ഇടം കിട്ടുകയും വേണം. അങ്ങനെയൊരിടം കണ്ടുപിടിച്ച് ഭക്ഷണം കഴിച്ചു. എനിക്കപ്പോൾ ഐസ്ക്രീം തിന്നണമെന്ന് ഒരു പൂതി. റസ്റ്റോറൻ്റ് ഇരിക്കുന്ന തെരുവിലൂടെ വീണ്ടും കുറച്ച് മുന്നോട്ട് നടന്നു. തുടർന്നങ്ങോട്ട് നഗരത്തിൻ്റെ തിരക്കുകൾ തീരുകയാണെന്ന് മനസ്സിലാക്കിയപ്പോൾ തിരിച്ച് നടന്നു.</p>
<figure id="attachment_10238" style="width: 544px;" class="wp-caption alignnone"><a href="http://niraksharan.in/wp-content/uploads/2026/09/01.jpeg"><img class="wp-image-10238 " src="http://niraksharan.in/wp-content/uploads/2026/09/01.jpeg" alt="01" width="544" height="897" /></a><figcaption class="wp-caption-text"><span style="color: #0000ff;"><strong>ശ്രീനിവാസൻ്റെ റസ്റ്റോറൻ്റിൽ</strong></span></figcaption></figure>
<p>അപ്പോൾ ബീനച്ചേച്ചിയാണ് അത് ശ്രദ്ധിച്ചത്. തെരുവിൽ നടപ്പാതയോട് ചേർന്ന് നിൽക്കുന്ന ഒരു ചെറിയ റസ്റ്റോറൻ്റിന് മുന്നിൽ ധാരാളമായി ഇഡ്ഡലി ഉണ്ടാക്കാൻ വേണ്ടിയുള്ള തട്ടുകളുള്ള ഒരു സ്റ്റീലിൻ്റെ പെട്ടി പോലുള്ള വലിയ സംവിധാനം. അതിൽ നൂറിൽപ്പരം ഇഡ്ഡലികൾ ഒറ്റയടിക്ക് ഉണ്ടാക്കാം. കടക്കാരൻ ഓരോ തട്ടുകളിലും മാവ് ഒഴിക്കുന്ന തിരക്കിലാണ്. ഞങ്ങളതിൻ്റെ പടമെടുക്കാൻ തുടങ്ങിയതും അയാൾ (ശ്രീനിവാസൻ) ഞങ്ങളോട് ലോഹ്യം കൂടി.</p>
<p>ഇത്തരം ഇഡ്ഡലിപ്പെട്ടികൾ വലിയ റസ്റ്റോറൻ്റുകളിൽ ഉണ്ടെന്നും നമ്മളവരുടെ അടുക്കള കാണാത്തതുകൊണ്ടാണ് പരിചയമില്ലാത്തതെന്നും ശ്രീനിവാസൻ പറഞ്ഞു. തൂടർന്ന് ഇഡ്ഡലി കഴിക്കാൻ ഞങ്ങളെ അദ്ദേഹം ക്ഷണിച്ചു. അൽപ്പം മുൻപ് ഭക്ഷണം കഴിച്ചതുകൊണ്ട് ഞങ്ങളാ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചെങ്കിലും ശ്രീനിവാസൻ നിർബന്ധിച്ചുകൊണ്ടേയിരുന്നു. &#8220;നല്ല ഇഡ്ഡലിയാണ്, പൈസ വേണ്ട&#8221; എന്ന് വരെ ശ്രീനിവാസൻ ഞങ്ങളെ പ്രലോഭിപ്പിച്ചു. കക്ഷി MBA ക്കാരനാണ്. ഇടയ്ക്കിടയ്ക്ക് സംസാരത്തിൽ ഇംഗ്ലീഷ് കടന്നുവരുന്നുണ്ട്. അയാളുടെ മകൻ്റെ പേരാണ് (മുത്തുകുമരൻ) റസ്റ്റോറൻ്റിന് നൽകിയിരിക്കുന്നത്.</p>
<p>അത്രയും നിർബന്ധിക്കുന്നതല്ലേ, ഇഡ്ഡലിയുടെ രുചി നോക്കിക്കളയാം എന്ന് തന്നെ ഞങ്ങളവസാനം സമ്മതിച്ചു. ഇഡ്ഡലിലും സാമ്പാറും ചട്ട്ണികളും വാഴയില വിരിച്ച പാത്രത്തിൽ നിരന്നു. നല്ല മാർദ്ദവമാർന്ന രുചിയുള്ള ഇഡ്ഡലി. സാമ്പാറും ചട്ട്ണിയും ഒന്നിനൊന്ന് മെച്ചം. ആദ്യമേ ഭക്ഷണം കഴിച്ചിട്ടില്ലായിരുന്നെങ്കിൽ വയറ് നിറയെ ഇഡ്ഡലി കഴിക്കാമായിരുന്നെന്ന് ഞങ്ങൾ കൊതിച്ചു. ഫുഡ്പാത്തിൽ നിന്ന് ഇഡ്ഡലി കഴിക്കുന്ന സമയത്തും ശ്രീനിവാസനുമായുള്ള സംസാരം തുടർന്നുകൊണ്ടേയിരുന്നു. ഇഡ്ഡലിയുടെ പണം ശ്രീനിവാസൻ വാങ്ങില്ല എന്നതുകൊണ്ട് തന്നെ ഞങ്ങൾ മൂന്ന് കാപ്പി ഓർഡർ ചെയ്തിരുന്നു. അതിൻ്റെ പണം സ്വീകരിക്കാതിരിക്കാൻ അയാൾക്കാവില്ലല്ലോ ?</p>
<p>പകൽ ഭിക്ഷാടനത്തിൻ്റെ പേരിൽ കറങ്ങി നടന്ന്, രാത്രി മോഷ്ടിക്കാനുള്ള വീട് കണ്ടുവെക്കുന്ന കള്ളനെപ്പോലെ, ഞാനപ്പോഴേക്കും ആ തെരുവിനെ കാര്യമായിത്തന്നെ ഉഴിഞ്ഞ് നോക്കിക്കഴിഞ്ഞിരുന്നു. GIE യുടെ പേരിൽ വീണ്ടും തഞ്ചാവൂരിൽ എത്തുമ്പോൾ രാത്രി ഭക്ഷണം കഴിക്കാൻ ശ്രീനിവാസൻ്റെ ആ റസ്റ്റോറൻ്റ് അത്യുത്തമം. അത് കഴിഞ്ഞ് ഭാഗിക്കൊപ്പം തലചായ്ക്കാൻ വേണ്ടുന്ന സൗകര്യമൊക്കെ ആ തെരുവിനുണ്ട്.</p>
<p>(<strong>ആത്മഗതം:-</strong> GIE യാത്രയിൽ അല്ലെങ്കിലും, വൈകീട്ട് വീട്ടിലേക്കാണ് മടക്കമെങ്കിലും 5 മണി കഴിഞ്ഞാൽ കാണുന്ന നല്ല തെരുവോരം എൻ്റെ മനസ്സിളക്കുന്നത് ഒരു രോഗമാണോ ഡോക്ടർ?)</p>
<p>തെരുവിൽ കിടക്കാനുള്ള സ്ഥലം കണ്ടുവെച്ചാൽ മാത്രം പോരല്ലോ. കാലെക്കൂട്ടി ഇക്കാര്യം ശ്രീനിവാസനോട് പറഞ്ഞുവെക്കുകയും വേണമല്ലോ. തെണ്ടലാണ് പ്രധാന പരിപാടിയെന്നും ഒരാഴ്ച്ചയോളം തെണ്ടാനുള്ള വകുപ്പ് തഞ്ചാവൂരിൽ ഉണ്ടെന്നും അതിനായി വീണ്ടും വരുമെന്നും ആ സമയത്ത് വാഹനം ഈ റസ്റ്റോറൻ്റിൻ്റെ പരിസരത്ത് പാർക്ക് ചെയ്യുന്നത് ബുദ്ധിമുട്ടാകില്ലല്ലോ എന്നും ശ്രീനിവാസനോട് തിരക്കി.</p>
<p>അതിന് കിട്ടിയ മറുപടി മനംകുളിർപ്പിക്കുന്നതായിരുന്നു. &#8220;എന്തിന് ഈ തെരുവിൽ കിടക്കണം. 50 പേർ വന്നാലും കിടക്കാനുള്ള സൗകര്യം എൻ്റെ വീട്ടിലുണ്ട്. ധൈര്യമായി പോന്നോളൂ.&#8221; ആനന്ദലബ്ദ്ധിക്കിനിയെന്തുവേണം?! തഞ്ചാവൂർ എൻ്റെ സ്വന്തം ഊരായിക്കഴിഞ്ഞിരിക്കുന്നു.</p>
<p>ഞങ്ങൾ മൂന്ന് പേരും ഒരു കുടുംബത്തിൽ നിന്നുള്ളവരല്ല മൂന്ന് വീടുകളിൽ നിന്നുള്ള സുഹൃത്തുക്കളാണെന്ന് മനസ്സിലാക്കിയപ്പോൾ ശ്രീനിവാസൻ്റെ ഒരു തമിഴ് ഫിലോസഫി പേച്ചുണ്ടായിരുന്നു. അത് വിവർത്തനം ചെയ്ത് എഴുതാനോ എടുത്തെഴുതാനോ ഞാനാളല്ല. സൗഹൃദത്തിൻ്റെ മൂല്യത്തിലൂന്നിയുള്ള ഒരു ഗംഭീര മൊഴിയായിരുന്നു അത്.</p>
<p>ആ രാത്രി ശ്രീനിവാസൻ എന്ന തഞ്ചാവൂർ സുഹൃത്തിനോട് യാത്ര പറഞ്ഞ് നടന്ന് നീങ്ങുമ്പോൾ അത് തഞ്ചാവൂരിനോട് കൂടെയുള്ള താൽക്കാലിയ വിടപറയലായിരുന്നു.</p>
<p><strong>വാൽക്കഷണം:-</strong> ടൂർ ഓപ്പറേറ്റർ ആയിരുന്നെങ്കിൽ കൊച്ചിയിൽ നിന്ന് ഒരാഴ്ച്ച നീളുന്ന മധുരൈ, കാരൈക്കുടി, തഞ്ചാവൂർ യാത്ര കൊഴുപ്പിക്കേണ്ടത് എങ്ങിനെയാണെന്ന് എനിക്കിപ്പോൾ നന്നായറിയാം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10232" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10232</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> മമ്മൂക്കയെ കാണാൻ ലൊക്കേഷനിലേക്ക്</title>
		<link>http://niraksharan.in/?p=10242</link>
		<comments>http://niraksharan.in/?p=10242#comments</comments>
		<pubDate>Thu, 27 Aug 2026 16:30:20 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=10242</guid>
		<description><![CDATA[കാരൈക്കുടിയിൽ ചെന്നപ്പോൾ മുതൽ, ഭക്ഷണം കഴിക്കാൻ പോയാലും താമസിക്കാനുള്ള ഇടം തപ്പി ഇറങ്ങിയാലും കേൾക്കുന്ന ചില ചോദ്യങ്ങൾ ഇങ്ങനെയായിരുന്നു&#8230; &#8220;മമ്മൂട്ടിയെ പാത്തിട്ടിയാ?&#8221; &#8220;മമ്മൂട്ടിയെ കണ്ടില്ലേ?&#8221; &#8220;പക്കത്തില് താൻ ഷൂട്ടിങ്ങ്. മമ്മൂട്ടിയെ പാത്താച്ചാ?&#8221; എത്രവട്ടം എവിടെയെല്ലാം വെച്ച് കണ്ടിരിക്കുന്നു അദ്ദേഹത്തെ. അതൊന്നും പോര, കാരൈക്കുടിയിൽ വെച്ച് കണ്ടില്ലെങ്കിൽ മഹാമോശം എന്ന നിലക്കാണ് എല്ലാവരുടേയും ചോദ്യവും സംസാരവും. ഏതോ മലയാളം സിനിമയുടെ ഷൂട്ടിങ്ങ് കാരൈക്കുടിയിലും പരിസരങ്ങളിലുമായി നടക്കുന്നുണ്ട്. അതിനായി മമ്മൂക്ക വന്നതും പോയതും, വഴിതെറ്റിയപ്പോൾ ബൈക്കിൽ വഴികാട്ടിയായി മുന്നേ പോയ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10242" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2026/09/33.jpg"><img class="alignnone wp-image-10243 " src="http://niraksharan.in/wp-content/uploads/2026/09/33.jpg" alt="33" width="479" height="600" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">കാ</span></a></strong></span>രൈക്കുടിയിൽ ചെന്നപ്പോൾ മുതൽ, ഭക്ഷണം കഴിക്കാൻ പോയാലും താമസിക്കാനുള്ള ഇടം തപ്പി ഇറങ്ങിയാലും കേൾക്കുന്ന ചില ചോദ്യങ്ങൾ ഇങ്ങനെയായിരുന്നു&#8230;</p>
<p>&#8220;മമ്മൂട്ടിയെ പാത്തിട്ടിയാ?&#8221;</p>
<p>&#8220;മമ്മൂട്ടിയെ കണ്ടില്ലേ?&#8221;</p>
<p>&#8220;പക്കത്തില് താൻ ഷൂട്ടിങ്ങ്. മമ്മൂട്ടിയെ പാത്താച്ചാ?&#8221;</p>
<p>എത്രവട്ടം എവിടെയെല്ലാം വെച്ച് കണ്ടിരിക്കുന്നു അദ്ദേഹത്തെ. അതൊന്നും പോര, കാരൈക്കുടിയിൽ വെച്ച് കണ്ടില്ലെങ്കിൽ മഹാമോശം എന്ന നിലക്കാണ് എല്ലാവരുടേയും ചോദ്യവും സംസാരവും.</p>
<p>ഏതോ മലയാളം സിനിമയുടെ ഷൂട്ടിങ്ങ് കാരൈക്കുടിയിലും പരിസരങ്ങളിലുമായി നടക്കുന്നുണ്ട്. അതിനായി മമ്മൂക്ക വന്നതും പോയതും, വഴിതെറ്റിയപ്പോൾ ബൈക്കിൽ വഴികാട്ടിയായി മുന്നേ പോയ ഒരു തമിഴ് സഹോദരനെ &#8220;നമ്മ ഫ്രണ്ട് &#8221; എന്നുപറഞ്ഞ് വീഡിയോ ഇറക്കിയതും എല്ലാം മലയാളികൾ അറിഞ്ഞ് വൈറലായതാണ്. ആ സിനിമയുടെ ഷൂട്ടിങ്ങിനെപ്പറ്റി ആകണം എല്ലാവരും സംസാരിക്കുന്നത്.</p>
<p>കാനാടിക്കാത്തനിലെ ഒരു ചെട്ടിയാർ ഭവനം കാണാൻ പോയപ്പോൾ അവരുടെ വരാന്തയിൽ നാലഞ്ച് ബൈക്കുകൾ ഇരിക്കുന്നു. മേൽപ്പടി ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന ബൈക്കുകൾ ആണത്രേ! രാത്രി 9 മണിക്ക് ഷൂട്ടിംഗ് തുടങ്ങുമെന്ന് വീട്ടുടമസ്ഥൻ അറിയിച്ചു. ലൊക്കേഷൻ അദ്ദേഹത്തിന് കൃത്യമായി അറിയില്ല. ബൈക്കുകളെ മമ്മൂട്ടി ചേയ്സ് ചെയ്യുന്ന രംഗമാണ് ചിത്രീകരിക്കുന്നതത്രേ!</p>
<p>മറ്റ് ചുറ്റിത്തിരിയലുകൾ എല്ലാം തീർന്നതിന് ശേഷം ഷൂട്ടിങ്ങ് ലൊക്കേഷൻ കണ്ടുപിടിക്കാൻ ഞങ്ങൾ തുനിഞ്ഞിറങ്ങി. പള്ളത്തൂരിലെ തെരുവായ തെരുവുകളിലൂടെയെല്ലാം കയറിയിറങ്ങി. അപ്പോൾ ദാ ഒരിടത്ത് നാലഞ്ച് തമിഴന്മാർ സൊറ പറഞ്ഞ് നിൽക്കുന്നു. സ്റ്റണ്ട് ആർട്ടിസ്റ്റുകളുടെ എല്ലാ ലക്ഷണവുമുണ്ട്. തൊട്ടടുത്ത് ഒരു വണ്ടിയിൽ നീളമുള്ള കേബിളുകൾ, ആർക്ക് ലൈറ്റുകൾ ഇത്യാദി. അത് ഷൂട്ടിങ്ങ് ക്രൂ ആകാതെ തരമില്ല. എന്നാലും ഉറപ്പാക്കാൻ വേണ്ടി അവരോട് ചോദ്യമുന്നയിച്ചു. മമ്മൂട്ടിച്ചിത്രം തന്നെയെന്നും ഇന്നത്തെ ഷൂട്ടിംഗ് ഈ തെരുവിൽ ആണെന്നും &#8216;തമിഴ് &#8216; എന്ന ഒരു ചെറുപ്പക്കാരൻ മറുപടി തന്നു. പക്ഷേ അയാൾക്ക് സിനിമയുടെ പേര് അറിയില്ല സംവിധായകന്റെ പേരും അറിയില്ല. 9 മണിക്ക് ഷൂട്ടിങ്ങ് തുടങ്ങും എന്നതിൽ മാറ്റമില്ല.</p>
<p>കാരൈക്കുടിയിൽ ഞങ്ങളുടെ അവസാന ദിവസമായിരുന്നു ചൊവ്വാഴ്ച്ച. കാണാനുള്ളതെല്ലാം കണ്ട് തീർത്ത് ചെയ്യാനുള്ളതെല്ലാം ചെയ്ത് ഒതുക്കി അത്താഴവും കഴിച്ച്, 9 മണിക്ക് ഞങ്ങൾ വീണ്ടും ലൊക്കേഷനിൽ എത്തി. എത്രയോ ഷൂട്ടിങ്ങ് ലൊക്കേഷനുകളിൽ പോയിരിക്കുന്നു! ഒരു സീൻ എടുക്കുന്നത് കാണാൻ മണിക്കൂറുകളോളം കാത്തുകാത്ത് നിൽക്കേണ്ടി വരുന്ന അവസ്ഥ നല്ലവണ്ണം അറിഞ്ഞിട്ടും എന്ത് ആവേശത്തിന്റെ പുറത്താണാവോ ഈ ലൊക്കേഷനിൽ എത്തിയിരിക്കുന്നത്?<br />
ഷൂട്ടിങ്ങ് നടക്കാൻ പോകുന്ന തെരുവിൽ എത്തിയപ്പോൾ, തമിഴ് പറഞ്ഞതുപോലെ തന്നെ ആ വഴി ബ്ലോക്ക് ചെയ്തിരിക്കുന്നു. ഞങ്ങൾ തൊട്ടടുത്ത ഒരു ഇടവഴിയിൽ ഭാഗിയെ പാർക്ക് ചെയ്ത് മറ്റൊരു ഇടറോഡിലൂടെ ലൊക്കേഷൻ ലക്ഷ്യമാക്കി നടന്നു.</p>
<p>അൽപ്പം മുന്നിലുള്ള വളവ് എത്തിയപ്പോൾ, എറണാകുളം രജിസ്ട്രേഷൻ ഒരു കാർ സംശയിച്ച് സംശയിച്ച് ഞങ്ങൾക്ക് അടുത്തെത്തി.</p>
<p>&#8220;ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള വഴി ഇതാണോ?&#8221;&#8230;ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന വ്യക്തി ചില്ല് താഴ്ത്തി ചോദിച്ചു.</p>
<p>&#8220;അറിയില്ല. ഒരു ഊഹം വെച്ച് ഞങ്ങൾ അങ്ങോട്ട് നടക്കുകയാണ്. എറണാകുളത്ത് നിന്നാണോ?&#8221;&#8230; എന്ന് ഞാൻ.</p>
<p>&#8220;ഞാൻ ഇന്നാട്ടുകാരനാണ് പക്ഷേ സെറ്റിൽ ചെയ്തിരിക്കുന്നത് എറണാകുളത്താണ്.&#8221; അദ്ദേഹം ആ വഴിയോരത്ത് തൻ്റെ വാഹനം പാർക്ക് ചെയ്ത് ഞങ്ങൾക്കൊപ്പം നടന്നു.</p>
<p>കൂടുതൽ ലോഹ്യം പറഞ്ഞും പരിചയപ്പെട്ടും കഴിഞ്ഞപ്പോളാണ്, ഞങ്ങളുടെ കൂടെ നടക്കുന്നത് മലയാള സിനിമാ വ്യവസായത്തിലെ ഒരു വലിയ വ്യക്തി ആണെന്ന് മനസ്സിലായത്. പേര് സുബ്രഹ്മണ്യം. തിരുപ്പതി ചെട്ടിയാർ എന്നും വിളിക്കും. അടുപ്പക്കാർക്ക് മണിയണ്ണൻ. മമ്മൂട്ടിയെ നായകനാക്കി മാത്രം 12 സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.</p>
<p>&#8220;മമ്മൂക്കയുടെ പടത്തിന്റെ ഷൂട്ട് നടക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഒരു ഹായ് പറഞ്ഞിട്ട് പോകാൻ വന്നതാണ്.&#8221;&#8230; എന്ന് അദ്ദേഹം.</p>
<p>കുബുദ്ധികളായ ഞങ്ങൾ അങ്ങേരോട് ഒട്ടി നടന്നു. ലൊക്കേഷനിലേക്ക് ഇടിച്ചുകയറി ചെല്ലാനും മമ്മൂക്കയുടെ മുന്നിൽ എത്തിപ്പെടാനും മണിയണ്ണൻ്റെ കൂടെ പോയാൽ എളുപ്പം സാധിക്കും. മമ്മൂക്കയുമായുള്ള ഞങ്ങളുടെ കൂടിക്കാഴ്ചക്ക് നിമിത്തമായി ചെട്ടിനാട്ടിലെ പള്ളത്തൂരിൽ അവതരിച്ചിരിക്കുകയാണ് മണിയണ്ണൻ. ആ നിമിത്തത്തെ കൃത്യമായി പ്രയോജനപ്പെടുത്തുക തന്നെ. അത് ഏറെക്കുറെ വിജയിച്ചെന്ന് തന്നെ പറയാം.</p>
<p>ലൊക്കേഷനിൽ പലരും മണിയണ്ണനോടുള്ള ബഹുമാനം കാണിച്ച് വണങ്ങുന്നുണ്ട്. സിനിമാ ഫീൽഡിൽ ഉള്ളവർക്ക് മണിയണ്ണനെ നന്നായി അറിയാമെന്ന് സാരം. ഞങ്ങൾ മണിയണ്ണൻ്റെ പിന്നാലെ ചക്രവ്യൂഹം ഭേദിച്ച് കൂടുതൽ ഉള്ളിലേക്ക്.</p>
<p>മമ്മൂക്ക ഇരിക്കുന്ന ഷെഡ്ഢിനടുത്തേക്ക് ഒരു പ്രൊഡക്ഷൻ അംഗം മണിയണ്ണനെ കൊണ്ടുചെന്ന് നിർത്തി. മണിയണ്ണൻ്റെ കൂടെ വന്നവരാണ് എന്ന ഭാവത്തിൽ ഞങ്ങൾ തൊട്ടു പിറകിൽ നിൽപ്പുണ്ട്.<br />
തുടരും&#8230;&#8230;<br />
&#8230;&#8230;&#8230;<br />
&#8230;.<br />
അല്ലെങ്കിൽ വേണ്ട, കൈയോടെ പറഞ്ഞേക്കാം.<br />
&#8230;&#8230;<br />
&#8230;.<br />
മണിയണ്ണൻ ഷെഡ്ഢിനകത്തേക്ക് കയറി മമ്മൂക്കയുമായി സംസാരം തുടങ്ങി. ഷെഡ്ഢിൻ്റെ ഒരു വശം മറച്ചിരിക്കുന്ന ഷീറ്റിന് അടിയിലൂടെ മണിയണ്ണന്റേയും മമ്മൂക്കയുടേയും കാലുകൾ കാണാൻ പറ്റുന്നുണ്ട്. പതിഞ്ഞ സ്വരത്തിൽ രണ്ടാളുടേയും ശബ്ദവും കേൾക്കാം.</p>
<p>&#8220;ആ കാലുകൾ മമ്മൂക്കയുടേത് തന്നെ&#8221; രമ്യ തറപ്പിച്ച് പറഞ്ഞു. മമ്മൂക്കയുടെ ഉമ്മയുടെ അയൽവാസിയും അടുത്ത സുഹൃത്തും ആയിരുന്നതിൻ്റെ ബലത്തിലാണ് രമ്യ പറയുന്നത്.<br />
&#8220;ആ ശബ്ദം മമ്മൂക്കയുടേത് തന്നെ. ഞാനെത്രയോ മമ്മൂട്ടി പടങ്ങൾ കണ്ടിരിക്കുന്നു.&#8221;&#8230; എന്ന് പറയാൻ വന്ന വാക്കുകൾ എൻ്റെ തൊണ്ടയിൽ കുടുങ്ങി. ഇതി അതെങ്ങാനും മമ്മൂക്ക അല്ലെങ്കിലോ? പത്തടി അകലത്തിൽ ഒരു ഷീറ്റിന്റെ മറവിൽ മമ്മൂക്ക ഇരിക്കുന്നുണ്ടെന്ന് എനിക്കെന്തോ വിശ്വാസക്കുറവ് ഉള്ളതുപോലെ.</p>
<p>അപ്പോഴേക്കും പ്രൊഡക്ഷന്റെ ആൾക്കാർ മൂന്ന് കസേര കൊണ്ടുവന്നിട്ടു. ഞങ്ങൾ ഇരിപ്പുറപ്പിച്ചു. ചായ വേണോ കാപ്പി വേണോ എന്നൊക്കെ അവർ ചോദിക്കാൻ തുടങ്ങി. അവർ എല്ലാവരും ഡിന്നർ ബ്രേക്ക് എടുത്ത് ഭക്ഷണം കഴിക്കുകയായിരുന്നു അപ്പോൾ. ഷൂട്ടിങ്ങ് നടക്കാൻ പോകുന്ന വഴിയിൽ ഭാഗിയെ തടഞ്ഞ പ്രൊഡക്ഷൻ ചെറുപ്പക്കാരൻ ഞങ്ങൾ കസേരയിട്ട് അവിടെ ഇരിക്കുന്നത് കണ്ട് ഞെട്ടി. ശേഷം തിരിഞ്ഞ് നിന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി.</p>
<p>പലരും വന്നും പോയുമിരുന്നു. ഷെഡിന് അകത്തേക്ക് പോയ മണിയണ്ണൻ 20 മിനിറ്റ് കഴിഞ്ഞിട്ടും പുറത്തേക്കില്ല. &#8220;എന്റെ കൂടെ പോന്നോളൂ. അല്ലെങ്കിൽ ചിലപ്പോൾ മമ്മൂക്കയെ കാണാൻ പറ്റിയെന്ന് വരില്ല&#8221; എന്ന് പറഞ്ഞ കക്ഷിയാണ്. പണി പാളിയോ? ഷെഡ്ഢിന് അകത്തുള്ളത് മമ്മൂക്ക തന്നെയല്ലേ? ആ കാലുകൾ മമ്മൂക്കയുടേതല്ലേ? ആ ശബ്ദം മമ്മൂക്കയുടേതല്ലേ? ആകാംക്ഷയുടെ നിമിഷങ്ങൾ. രാത്രിയാണെങ്കിലും അൽപ്പം ചൂടുണ്ട്. അതിപ്പോൾ കൂടുതലായത് പോലെ.<br />
തുടരും&#8230;&#8230;<br />
&#8230;&#8230;&#8230;<br />
&#8230;.<br />
അല്ലെങ്കിൽ വേണ്ട. ഇപ്പത്തന്നെ പറഞ്ഞേക്കാം.<br />
&#8230;&#8230;<br />
&#8230;.<br />
പെട്ടെന്നതാ&#8230; ഷെഡ്ഢിന്റെ മറനീക്കി മണിയണ്ണനൊപ്പം ആ രൂപം പുറത്തേക്ക് വന്നു. വ്യത്യസ്ത കോസ്റ്റ്യൂമിലാണ്. പക്ഷേ, ഏത് കോസ്റ്റ്യൂമിൽ കണ്ടാലും ശരാശരി മലയാളിക്ക് തിരിച്ചറിയാൻ ഒരു ബുദ്ധിമുട്ടുമില്ലാത്ത ചുരുക്കം ചില മനുഷ്യരിൽ ഒരാളാണത്. മുഹമ്മദ്കുട്ടി എന്ന സാക്ഷാൽ മമ്മൂട്ടി തന്നെ!</p>
<p>ബീനച്ചേച്ചിയും KA Beena രമ്യയും Remya S Anand ആദ്യം സംസാരിക്കട്ടെ എന്ന മട്ടിൽ ഞാൻ രണ്ടടി പുറകോട്ടാണ് നിന്നത്. &#8216;ലേഡീസ് ഫസ്റ്റ് &#8216; എന്ന് പറയുന്നത് ചില സമയത്തെങ്കിലും സ്വയരക്ഷയ്ക്ക് ഉപകരിക്കും!</p>
<p>എന്തൊക്കെയോ സംസാരം നടക്കുന്നുണ്ട്. എനിക്ക് ചെവി അടഞ്ഞ് പോയത് പോലെ. മാത്രമല്ല, കേട്ടറിഞ്ഞും അൽപ്പസ്വൽപ്പം കണ്ടറിഞ്ഞും പരിചയമുള്ള മമ്മൂക്കയാണ് സീനിൽ. എന്തും സംഭവിക്കാം. അൽപ്പം അകലമിട്ട് നിൽക്കുന്നത് തന്നെയാണ് നല്ലത്.</p>
<p>പെട്ടന്നതാ മമ്മൂക്ക എൻ്റെ നേർക്ക് ഹസ്തദാനത്തിനായി കൈ നീട്ടുന്നു. പലവട്ടം പലയിടത്ത് വെച്ച് കണ്ടിട്ടും കേട്ടിട്ടുമുണ്ടെങ്കിലും ഒരു ഹസ്തദാനമൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല, അതിനായി ആഗ്രഹിച്ചിട്ടുപോലുമില്ല. നടക്കുന്ന കാര്യങ്ങൾ ആഗ്രഹിച്ചാൽ പോരേ എന്നതാണ് സ്ഥിരം ലൈൻ.<br />
എന്നിട്ടും അദ്ദേഹവുമായി ഒരു ഹസ്തദാനം ഇതാ സംഭവിച്ചിരിക്കുന്നു. മണിയണ്ണൻ ഉണ്ടായിരുന്നതുകൊണ്ട് മാത്രം സാധിച്ച ഒന്നാണ് ആ കൂടിക്കാഴ്ച്ചയും ഹസ്തദാനവും. അക്കാര്യത്തിൽ തർക്കമില്ല.</p>
<p>കിട്ടിയ ചാൻസല്ലേ? എന്തെങ്കിലുമൊന്ന് മമ്മൂക്കയോട് സംസാരിച്ചേക്കാമെന്ന് ഞാനുറച്ചു.</p>
<p>&#8220;ഇത്രയും അടുത്ത് നിന്ന് മമ്മൂക്കയെ അവസാനം കണ്ടത്, &#8216;അടിമകൾ ഉടമകൾ&#8217; എന്ന പടത്തിൻ്റെ ഷൂട്ട് കണ്ണൂരിൽ നടക്കുമ്പോളാണ്.&#8221;&#8230;എന്ന് ഞാൻ.</p>
<p>&#8220;ഓ&#8230; ലോങ്ങ് ബാക്ക്.&#8221; ഒരു ചിരിയോടെ മമ്മൂക്ക.</p>
<p>രമ്യ വാതോരാതെ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ഒന്നോ രണ്ടോ കിളികൾ പോയ അവസ്ഥ ആയതുകൊണ്ട് ഞാൻ മിഴിച്ച് നിൽക്കുകയായിരുന്നു.</p>
<p>മമ്മൂക്ക കോസ്റ്റ്യൂമിൽ ആയതുകൊണ്ട്, ഒരുമിച്ച് നിന്ന് പടമെടുക്കാൻ പറ്റില്ലെന്ന് പ്രൊഡക്ഷൻ ടീം ആദ്യമേ തന്നെ പറഞ്ഞിരുന്നു. അതിലൊന്നും ഒരു നിരാശയുമില്ല.</p>
<p>എന്തായാലും തിരുപ്പതി ചെട്ടിയാർ എന്ന മണിയണ്ണനെ പിടിച്ചു നിർത്തി ഒരു പടമെടുക്കുക തന്നെ ചെയ്തു. ചെട്ടിനാട്ടിൽ ചെന്നിട്ട് ഒരു ചെട്ടിയാരുടെ കൂടെ പടങ്ങമെടുക്കാതെ മടങ്ങുന്നതെങ്ങനെ? മമ്മൂക്കയുമായി ഇങ്ങനെയൊരു കൂടിക്കാഴ്ച്ച തരപ്പെടുത്തിയ മണിയണ്ണന്റെ കൂടെ പടമെടുത്തില്ലെങ്കിൽ പിന്നെന്തിന് ക്യാമറകൾ?!</p>
<p>&#8216;അപ്പോഴേക്കും അലാം അടിച്ചു; നേരം വെളുത്തു&#8217;&#8230; എന്ന അവസാന വാചകം പ്രതീക്ഷിച്ചിരിക്കുന്നവരെ ഞാൻ നിരാശപ്പെടുത്തുക തന്നെ ചെയ്യുന്നു. 6 ദിവസം നീണ്ടുനിന്ന ഞങ്ങളുടെ മധുര, ചെട്ടിനാട്, തഞ്ചാവൂർ യാത്ര സമ്മാനിച്ചത് ഒരുപാട് ഗംഭീര അനുഭവങ്ങളാണ്. സമയബന്ധിതമല്ലാതെ നീളുന്ന യാത്രകൾ മാത്രം നൽകുന്നതാണ് അത്തരം സന്തോഷങ്ങൾ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10242" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10242</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> സഞ്ചാരികളായ ദൈവങ്ങൾ!!</title>
		<link>http://niraksharan.in/?p=10245</link>
		<comments>http://niraksharan.in/?p=10245#comments</comments>
		<pubDate>Mon, 24 Aug 2026 16:30:05 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=10245</guid>
		<description><![CDATA[മൂന്ന് ദിവസമായി മധുരയിൽ എത്തിയിട്ട്. പക്ഷേ മീനാക്ഷീദേവിയെ കാണാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇന്നലെ ഞായറാഴ്ച്ച ആയതുകൊണ്ടാകാം, കല്യാണത്തിരക്കായിരുന്നു. 350ൽ അധികം കല്യാണങ്ങൾ നടന്നു എന്നാണറിവ്. കുറെയേറെ വധൂവരന്മാരെ ഞങ്ങൾ കാണുകയും ചെയ്തു. ഇന്ന് തിങ്കളാഴ്ച്ചയല്ലേ; തിരക്ക് കുറവായിരിക്കുമെന്നും രാവിലെ എന്തായാലും ദർശനം കിട്ടുമെന്നുമായിരുന്നു പ്രതീക്ഷ. സഹയാത്രികർ രണ്ടുപേരും 100 രൂപാ പാസ്സെടുത്ത് ക്ഷേത്രത്തിനകത്തേക്ക് കടന്നു. അവിശ്വാസിയും നിരക്ഷരനുമായ മൂന്നാമൻ ക്ഷേത്രത്തിന് ചുറ്റും നടന്ന്, കൊത്തുപണികളും കൽപ്പണികളും ക്ഷേത്രഗോപുരങ്ങളും ആവോളം കണ്ടാസ്വദിച്ചു. വഴിവാണിഭക്കാരുടെ ക്ഷമ പരീക്ഷിച്ചു. അതുമാത്രം പോരല്ലോ. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10245" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2026/09/331.jpg"><img class="alignnone  wp-image-10246" src="http://niraksharan.in/wp-content/uploads/2026/09/331.jpg" alt="33" width="501" height="801" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">മൂ</span></a></strong></span>ന്ന് ദിവസമായി മധുരയിൽ എത്തിയിട്ട്. പക്ഷേ മീനാക്ഷീദേവിയെ കാണാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇന്നലെ ഞായറാഴ്ച്ച ആയതുകൊണ്ടാകാം, കല്യാണത്തിരക്കായിരുന്നു. 350ൽ അധികം കല്യാണങ്ങൾ നടന്നു എന്നാണറിവ്. കുറെയേറെ വധൂവരന്മാരെ ഞങ്ങൾ കാണുകയും ചെയ്തു.</p>
<p>ഇന്ന് തിങ്കളാഴ്ച്ചയല്ലേ; തിരക്ക് കുറവായിരിക്കുമെന്നും രാവിലെ എന്തായാലും ദർശനം കിട്ടുമെന്നുമായിരുന്നു പ്രതീക്ഷ.</p>
<p>സഹയാത്രികർ രണ്ടുപേരും 100 രൂപാ പാസ്സെടുത്ത് ക്ഷേത്രത്തിനകത്തേക്ക് കടന്നു. അവിശ്വാസിയും നിരക്ഷരനുമായ മൂന്നാമൻ ക്ഷേത്രത്തിന് ചുറ്റും നടന്ന്, കൊത്തുപണികളും കൽപ്പണികളും ക്ഷേത്രഗോപുരങ്ങളും ആവോളം കണ്ടാസ്വദിച്ചു. വഴിവാണിഭക്കാരുടെ ക്ഷമ പരീക്ഷിച്ചു.</p>
<p>അതുമാത്രം പോരല്ലോ. മധുരമീനാക്ഷിയുടെ ഓർമ്മയ്ക്കായി സുവനീർ എന്തെങ്കിലുമൊന്ന് വാങ്ങണമല്ലോ. ആക്രിശേഖരം കൊഴുപ്പിക്കണമല്ലോ. കുറെയധികം ചുറ്റിക്കറങ്ങി വഴിവാണിഭക്കാരെ വീണ്ടും ഒരുപാട് പ്രലോഭിച്ചശേഷം പഞ്ചലോഹത്തിലുള്ള ഒരു ചെറിയ മീനാക്ഷീ വിഗ്രഹം സംഘടിപ്പിച്ചു. ദേവിയുടെ വലത് കൈയിൽ തത്തയുണ്ട്. സാമാന്യം നല്ല ഭാരമുണ്ട്. മൂന്ന് ഇഞ്ചോളം കിളരവുമുണ്ട്.</p>
<p>ദേവിയുടെ ഭംഗി ആസ്വദിച്ച് ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ കുത്തിയിരിക്കുമ്പോൾ, പാസ്സെടുത്ത് അകത്തേക്ക് പോയ സഹയാത്രികർ തിരിച്ചുവന്നു. മുഖത്ത് നിരാശ. രാവിലെ ആറര മണിക്ക് ഓടിച്ചെന്നിട്ടും ദേവി ദർശനം കൊടുത്തില്ല. അതിന് കൃത്യമായ കാരണമുണ്ട്.</p>
<p>മീനാക്ഷി ദേവി സഞ്ചാരിയായ ഒരു ദൈവമാണ്. ഇടയ്ക്ക് ചുറ്റുവട്ടത്തുള്ള മറ്റ് ചില സ്ഥലങ്ങളിലേക്ക് യാത്ര പോകും. ഇന്നത്തെ യാത്ര പുതൂരുള്ള ആർപാളയം ശിവക്ഷേത്രത്തിലേക്കായിരുന്നു. പുള്ളിക്കാരി രാവിലെതന്നെ പോയതുകൊണ്ട് കാണാനായില്ല. ഇന്ന് മുഴുവൻ ക്ഷേത്രനട അടഞ്ഞ് കിടക്കും.</p>
<p>സത്യത്തിൽ, ഇത്തരത്തിൽ ടൂർ പോകുന്ന ഒരു ദൈവത്തെപ്പറ്റി ഞാൻ ആദ്യമായാണ് കേൾക്കുന്നത്. ദേവി എന്റെ കൂട്ടക്കാരി ആണെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി.</p>
<p>അപ്പോഴാണ് മറ്റൊരു പുതിയ വിവരം രമ്യ Remya S Anand പകർന്ന് നൽകിയത്. ഗുരുവായൂരിൽ നിന്ന് ശ്രീകൃഷ്ണൻ ഇതുപോലെ ചൊവ്വാഴ്ച്ച ദിവസങ്ങളിൽ അമ്പലപ്പുഴയ്ക്ക് പോകുമത്രേ! എന്നിരുന്നാലും ഗുരുവായൂരിലെ നട അടക്കാറില്ല. അന്ന് ഗുരുവായൂരിൽ തിരക്ക് കുറവായിരിക്കുമെന്ന് മാത്രം.</p>
<p>മധുര മീനാക്ഷിയും ഗുരുവായൂർ ശ്രീകൃഷ്ണനും സഞ്ചാരികൾ ആണെന്ന് സാരം. അത് കൊള്ളാമല്ലോ? സഞ്ചാരികളായ ദൈവങ്ങൾ എന്ന സങ്കൽപ്പം തന്നെ എത്ര രസകരമാണ്!</p>
<p>വിശ്വാസിയല്ലാതെ പോയതുകൊണ്ടാണ് ഇത്തരം ചില കാര്യങ്ങൾ അറിയാൻ വൈകിയത്. മിയ കുൾപ്പ. മിയ മാക്സിമ കുൾപ്പ. വിശ്വസിയല്ലാത്തവരോട് ദൈവങ്ങൾ പെട്ടെന്ന് പൊറുക്കുമെന്നാണത്രേ വിശ്വാസം!</p>
<p>നിങ്ങളുടെ അറിവിൽ സഞ്ചാരികളായ മറ്റു ദൈവങ്ങളുണ്ടെങ്കിൽ, ആ അറിവുകൂടെ പങ്കുവെക്കൂ.</p>
<p><strong>വാൽക്കഷണം:-</strong> ഇന്നലെ അളഗനല്ലൂർ എന്ന ജല്ലിക്കെട്ട് ഗ്രാമത്തിൽ ചെന്ന് വൈത്തി മലയിലെ ശിവൻ്റെ സ്വന്തം കാളയായ രാമുവിനെ കണ്ടിരുന്നു. ആ ഗ്രാമത്തിൽ വെച്ച് പരിചയപ്പെട്ട ഒരു തമിഴ് സഹോദരൻ്റെ പേര് &#8216;ദൈവം&#8217;.</p>
<p>#greatindianexpedition2026_2027<br />
#madurai<br />
#madhrameenakshi</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10245" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10245</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> മുത്തുപ്പേച്ചിയെ തേടി</title>
		<link>http://niraksharan.in/?p=10248</link>
		<comments>http://niraksharan.in/?p=10248#comments</comments>
		<pubDate>Sun, 23 Aug 2026 14:30:18 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=10248</guid>
		<description><![CDATA[മുത്ത് പൊഴിയുന്നത് പോലെ സംസാരിക്കുന്ന ഉസിലാംപട്ടി പെൺകുട്ടി മുത്തുപ്പേച്ചി. അവളുടെ ഉയരം കണ്ട് കഴുത്ത് ഉളുക്കിപ്പോയി&#8230; എന്നാണല്ലോ തമിഴ് കവിഭാഷ്യം. എന്നാൽപ്പിന്നെ, കഴുത്ത് ഉളുക്കിയാലും വേണ്ടീല്ല, മുത്തുപ്പേച്ചിയെ ഒന്നു കണ്ട്, മുത്ത് പൊഴിയുന്ന അവളുടെ സംസാരം കാത് നിറയെ കേട്ടിട്ട് തന്നെ ബാക്കി കാര്യം. അങ്ങനെയാണ്, കുറെയേറെ വർഷങ്ങളായി ഓണക്കാലത്തെ തിരക്കുകളിൽ നിന്ന് രക്ഷപ്പെട്ട് തമിഴ്നാട്ടിലേക്ക് പലായനം ചെയ്യുന്നത് പതിവാക്കിയ ഞാൻ, ഇക്കുറി പശ്ചിമഘട്ടം കടന്ന് തേനി വഴി ഉസിലാംപട്ടിയിൽ എത്തിയത്. എണ്ണം പറഞ്ഞ രണ്ട് സഞ്ചാരികളും [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10248" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2026/09/332.jpg"><img class="aligncenter wp-image-10249 " src="http://niraksharan.in/wp-content/uploads/2026/09/332.jpg" alt="33" width="508" height="871" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">മു</span></a></strong></span>ത്ത് പൊഴിയുന്നത് പോലെ സംസാരിക്കുന്ന ഉസിലാംപട്ടി പെൺകുട്ടി മുത്തുപ്പേച്ചി. അവളുടെ ഉയരം കണ്ട് കഴുത്ത് ഉളുക്കിപ്പോയി&#8230; എന്നാണല്ലോ തമിഴ് കവിഭാഷ്യം.</p>
<p>എന്നാൽപ്പിന്നെ, കഴുത്ത് ഉളുക്കിയാലും വേണ്ടീല്ല, മുത്തുപ്പേച്ചിയെ ഒന്നു കണ്ട്, മുത്ത് പൊഴിയുന്ന അവളുടെ സംസാരം കാത് നിറയെ കേട്ടിട്ട് തന്നെ ബാക്കി കാര്യം.</p>
<p>അങ്ങനെയാണ്, കുറെയേറെ വർഷങ്ങളായി ഓണക്കാലത്തെ തിരക്കുകളിൽ നിന്ന് രക്ഷപ്പെട്ട് തമിഴ്നാട്ടിലേക്ക് പലായനം ചെയ്യുന്നത് പതിവാക്കിയ ഞാൻ, ഇക്കുറി പശ്ചിമഘട്ടം കടന്ന് തേനി വഴി ഉസിലാംപട്ടിയിൽ എത്തിയത്. എണ്ണം പറഞ്ഞ രണ്ട് സഞ്ചാരികളും ഭാഗിയിൽ കൂടെക്കൂടി. ബീനച്ചേച്ചിയും KA Beena രമ്യയും Remya S Anand. സത്യത്തിൽ മധുര, കാരൈക്കുടി ഭാഗങ്ങളിലെ ഗ്രാമങ്ങളിലൂടെ ഒരു യാത്ര എന്നത് രമ്യയുടെ ആശയമായിരുന്നു. ഉസിലാംപട്ടി അക്കൂട്ടത്തിലെ ഒരു ഗ്രാമം മാത്രം.</p>
<p>ഈ വർഷം ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ വടക്കേ ഇന്ത്യയിലേക്ക് വേണ്ടെന്നും തമിഴ്, കന്നട, തെലുങ്ക് ഭൂമികകളിൽ ആക്കാമെന്നുമാണ് തീരുമാനം. വന്നും പോയും ആ യാത്രകൾ തുടരും. അതിലൊരു ഭാഗം മാത്രമാണ് 7 ദിവസം നീളുന്ന ഈ തമിഴ് യാത്ര.</p>
<p>ഉസിലാംപട്ടിയിലേക്ക് തിരികെ വരാം. വഴിമദ്ധ്യേ വൈഗാ ഡാം കാണണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു. മുല്ലപ്പെരിയാർ തലവേദനയായത് മുതൽ കൂടുതലായി കേൾക്കുന്ന പേരുകളാണല്ലോ വൈഗാ നദിയുടേയും വൈഗാ ഡാമിൻ്റേയും. ഡാമിൻ്റെ പരിസരത്ത് കറങ്ങി പടങ്ങളൊക്കെ എടുത്തതിനുശേഷം ഗ്രാമങ്ങളിലേക്ക്. അതിന് മുന്നോടിയായി ഭാഗിയുടെ പാട്ടുപെട്ടിയിൽ ജെൻ്റിൽമാൻ എന്ന സിനിമയിലെ ആ പ്രശസ്തഗാനം തപ്പിയെടുത്ത് പാടിക്കാൻ തുടങ്ങി.</p>
<p>&#8220;ഉസിലാംപട്ടി<br />
പെൺകുട്ടി<br />
മുത്തുപ്പേച്ചി.<br />
ഉൻ ഒസരം പാത്ത്<br />
എൻ കളുത്ത്<br />
സുളുക്കിപ്പോച്ച്.&#8221;</p>
<p>ഉസിലാംപട്ടി, അരിട്ടപട്ടി, മടഗുപട്ടി, പാപ്പപട്ടി, എന്നിങ്ങനെ പട്ടി ചേർത്തുള്ള സ്ഥലങ്ങളുടെ ഒരു നീണ്ട നിരയുണ്ട് ഈ ഭാഗത്ത്. പട്ടി എന്നാൽ ഗ്രാമം എന്ന് തന്നെ അർത്ഥം. എല്ലാ ഗ്രാമവഴികളും ടാറിട്ട് മനോഹരമാക്കിയിരിക്കുന്നു. ബീന ചേച്ചിയുടെ &#8216;ആ കസേര ആരുടേത് &#8216; പുസ്തകത്തിൽ പരാമർശിക്കുന്ന പെരിയ കറുപ്പനെപ്പോലുള്ള ചില കഥാപാത്രങ്ങളുണ്ട്. ഇടയ്ക്ക് അവരേയും തിരക്കി. 10 പട്ടികളിലൂടെയെങ്കിലും ഞങ്ങൾ കടന്നു പോയി.</p>
<p>ഉസിലാംപട്ടിയിലെ മുത്തുപ്പേച്ചി ഒരു സാങ്കല്പിക കഥാപാത്രം ആണെന്ന് ആർക്കാണ് അറിയാത്തത്. എന്നിട്ടും ഞങ്ങളൊരു തമാശ ഒപ്പിച്ചു. ഗ്രാമത്തിലേക്ക് നീണ്ടുകിടക്കുന്ന ടാറിട്ട റോഡിലൂടെ സൈക്കിൾ ചവിട്ടിക്കൊണ്ടിരുന്ന ഒരു 80കാരന്റെ അടുത്ത് ഭാഗിയെ നിർത്തി ചോദിച്ചു.</p>
<p>&#8221; മുത്തുപ്പേച്ചിയുടെ വീട് എങ്കെ? &#8221;</p>
<p>അമ്മാവൻ സൈക്കിൾ സ്റ്റാൻഡിൽ ഇട്ട് അടുത്തേക്ക് വന്ന് മൊഴിഞ്ഞു.</p>
<p>&#8221; ഉസിലാംപട്ടി മൂന്ന് കിലോമീറ്റർ പിന്നാടി പോകണം. അങ്കെ പോയി കേളുങ്കോ? &#8221;</p>
<p>നന്ദി ചൊല്ലി ഭാഗിയെ മുന്നോട്ട് എടുക്കാൻ തുടങ്ങിയപ്പോഴാണ് അപകടം മനസ്സിലായത്. ഈ ചെയ്തു തന്ന സഹായത്തിന് അമ്മാവന് 10 രൂപ വേണം.</p>
<p>ഞാൻ ആക്സിലറേറ്ററിൽ ചെറുതായി ഒന്ന് കാല് അമർത്തി. രക്ഷപ്പെടാനുള്ള ഭാവമാണെന്ന് മനസ്സിലാക്കിയ അമ്മാവൻ ഭാഗിയിൽ ആഞ്ഞടിച്ചു. വണ്ടി തല്ലിപൊളിക്കുന്നതിലും ഭേദം 10 രൂപ കൊടുക്കുന്നതാണ്. അത്രയും കൊടുത്തപ്പോൾ അമ്മാവൻ അടങ്ങി.</p>
<p>&#8220;മുത്തുപ്പേച്ചിയെപ്പറ്റി ഇനിയാരും മിണ്ടിപ്പോകരുത് &#8220;&#8230;. എന്ന് തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച് അതേ പാട്ട് തന്നെ കേട്ടാണ് യാത്ര തുടർന്നത്.</p>
<p>വഴിയിൽ ആട് മേയ്ക്കുന്ന ഒരു തമിഴ് പെൺകൊടിയെ കണ്ടു. അവളോട് പേര് ചോദിച്ചു. അഥവാ ഇനി അവളുടെ പേര് മുത്തുപ്പേച്ചി എന്നാണെങ്കിൽ സംഭവം കസറിയില്ലേ? പക്ഷേ, ദീപിക എന്നാണ് അവളുടെ പേര്.</p>
<p>&#8220;നിൻ പേര് മുത്തുപ്പേച്ച്. നിന് ഊര് ഉസിലാംപട്ടി&#8221; എന്ന് ഞാനവളോട് തമിഴിൽ പറഞ്ഞൊപ്പിച്ചപ്പോൾ അവൾക്ക് മുത്ത്പൊഴിയുന്ന ചിരി. ആ പാട്ട് കേൾക്കാത്ത തമിഴ് പെൺകുട്ടികൾ ഉണ്ടാവില്ലല്ലോ? ഇവൾതാൻ മുത്തുപ്പേച്ചി, ഇവളേതാൻ.</p>
<p>ഇരുട്ട് വീഴുന്നതിന് മുന്നേ മധുരയിലെത്തി. ഒൻപതര മണിക്ക് മീനാക്ഷിയുടെ നട അടക്കുന്നതിന് മുന്നേ ക്ഷേത്രത്തിനകത്ത് കടന്നു. തൊഴണമെങ്കിൽ ക്യൂ നിൽക്കണം. വിശ്വാസിയല്ലാത്ത എനിക്കും ഭക്തരായ സഹയാത്രികർക്കും അതിന് താൽപര്യമില്ല. ആ കൂറ്റൻ കൽത്തൂണുകളും കൊത്തുപണികളും കാണുന്നതിലും വലിയ സന്തോഷമൊന്നും എനിക്കില്ല. ഒരുപാട് വർഷങ്ങൾക്ക് മുൻപുള്ള ഒരു നേർത്ത ഓർമ്മ മാത്രമാണ് മധുരമീനാക്ഷി ക്ഷേത്രത്തെപ്പറ്റി ഉള്ളത്. വീണ്ടും അതെല്ലാം കണ്ടപ്പോൾ ഒരുപാട് സന്തോഷം. രാവിലെ കുളിച്ചൊരുങ്ങി വീണ്ടും വരാമെന്ന് മീനാക്ഷിക്ക് ഉറപ്പ് നൽകി വിട പറഞ്ഞു.</p>
<p>രണ്ട് ദിവസം മുൻപുള്ള ഒരു പോസ്റ്റിൽ ഇബ്നു ബത്തൂത്തയോട് ഞാൻ പറഞ്ഞിരുന്നു. യാത്ര ആദ്യമെന്നെ കഥ പറച്ചിലുകാരൻ ആക്കി. ഇപ്പോൾ ഞാൻ നിശബ്ദ്ദനും പൂർവ്വാധികം നിരക്ഷരനുമാണ്. മറിച്ചാണല്ലോ ബത്തൂത്ത പറഞ്ഞിരുന്നത്.</p>
<p>ആയതിനാൽ ഈ യാത്രനുഭവത്തിൻ്റെ തുടർഭാഗങ്ങൾ ഉണ്ടായിക്കൊള്ളണമെന്നില്ല. എങ്ങോട്ടെല്ലാമാണ് പോകുന്നതെന്ന് ഞങ്ങൾക്ക് പോലും വലിയ പിടിപാടില്ല എന്നതും ഒരു കാര്യമാണ്; കാരണമാണ്. വഴി തിരിയുന്നത് പോലെയൊക്കെ യാന്ത്രികമായി ഭാഗിയും തിരിയും. അതേപ്പറ്റി എന്തിത്ര പറയാൻ?!</p>
<p>#greatindianexpedition2026_2027<br />
#madurai<br />
#gie2026_2027</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10248" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10248</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> വാക്കി ടോക്കി (റേഡിയോ)</title>
		<link>http://niraksharan.in/?p=10228</link>
		<comments>http://niraksharan.in/?p=10228#comments</comments>
		<pubDate>Sun, 16 Aug 2026 14:30:38 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10228</guid>
		<description><![CDATA[യാത്രകളിൽ, പ്രത്യേകിച്ച് ഗ്രാമങ്ങളിലേക്കും ഉൾപ്രദേശങ്ങളിലേക്കുമുള്ള യാത്രകളിൽ, മൊബൈൽ സിഗ്നലുകൾ ഇല്ലാത്ത ഇടങ്ങളിലേക്കുള്ള യാത്രകളിൽ, ഉൾക്കാടുകളിലേക്കുള്ള യാത്രകളിൽ, ട്രക്കിങ്ങ് സമയങ്ങളിൽ, കോട്ടകളിലേക്കുള്ള യാത്രകളിൽ, പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്ന അവസരങ്ങളിൽ, ഒരു വാക്കിടോക്കി (റേഡിയോ) ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ഇത് കൂടാതെ മറ്റ് പല സന്ദർഭങ്ങളിലും ഒരു വാക്കിടോക്കി ഉണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഉദാ:- വഴി കാണിച്ച് ഒരു ഇരുചക്രവാഹനമോ കാറുകാരനോ മുന്നിൽ പോകുന്നു. പെട്ടെന്ന് അയാൾ പ്രത്യക്ഷനാകുന്നു. മൊബൈൽ സിഗ്നൽ ഇല്ല. പെട്ടത് തന്നെ. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10228" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2026/08/202.jpg"><img class="aligncenter wp-image-10229 " src="http://niraksharan.in/wp-content/uploads/2026/08/202.jpg" alt="20" width="454" height="605" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">യാ</span></a></strong></span>ത്രകളിൽ, പ്രത്യേകിച്ച് ഗ്രാമങ്ങളിലേക്കും ഉൾപ്രദേശങ്ങളിലേക്കുമുള്ള യാത്രകളിൽ, മൊബൈൽ സിഗ്നലുകൾ ഇല്ലാത്ത ഇടങ്ങളിലേക്കുള്ള യാത്രകളിൽ, ഉൾക്കാടുകളിലേക്കുള്ള യാത്രകളിൽ, ട്രക്കിങ്ങ് സമയങ്ങളിൽ, കോട്ടകളിലേക്കുള്ള യാത്രകളിൽ, പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്ന അവസരങ്ങളിൽ, ഒരു വാക്കിടോക്കി (റേഡിയോ) ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.</p>
<p>ഇത് കൂടാതെ മറ്റ് പല സന്ദർഭങ്ങളിലും ഒരു വാക്കിടോക്കി ഉണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഉദാ:- വഴി കാണിച്ച് ഒരു ഇരുചക്രവാഹനമോ കാറുകാരനോ മുന്നിൽ പോകുന്നു. പെട്ടെന്ന് അയാൾ പ്രത്യക്ഷനാകുന്നു. മൊബൈൽ സിഗ്നൽ ഇല്ല. പെട്ടത് തന്നെ.</p>
<p>ഇത്തരം സന്ദർഭങ്ങളിൽ, മുന്നിൽ പോകുന്ന ആളുടെ കയ്യിൽ വാക്കിടോക്കി ഉണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാണ്. അൽപ്പം സുരക്ഷിതത്വം അനുഭവപ്പെടുകയും ചെയ്യും.</p>
<p>പക്ഷേ വാക്കി ടോക്കികൾ അങ്ങനെ എല്ലാവർക്കും ഉപയോഗിക്കാൻ പറ്റില്ല. അതിന് ധാരാളം നിയന്ത്രണങ്ങളും നിയമപരമായ പ്രശ്നങ്ങളും ഉണ്ട്.</p>
<p>പൊലീസ്, പട്ടാളം, മറ്റ് ഫോർസുകൾ ഒക്കെ ഉപയോഗിക്കുന്നത് പോലെ സാധാരണക്കാർക്ക് എല്ലാ വാക്കിടോക്കികളും ഉപയോഗിക്കാൻ പറ്റില്ല.</p>
<p>പിന്നെന്ത് ചെയ്യും?</p>
<p>അതേപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ എനിക്ക് കിട്ടിയ വിവരങ്ങൾ പങ്കുവെക്കാം. ഇതിൽ തെറ്റുണ്ടെങ്കിൽ തിരുത്താം. കൂടുതൽ അറിവുള്ളവർക്ക് കൂട്ടിച്ചേർക്കാം.</p>
<p>പലതരം വാക്കിടോക്കികൾ വിപണിയിൽ ഉണ്ട്.</p>
<p><strong>1.</strong> ലൈസൻസ് ആവശ്യമുള്ള വാക്കിടോക്കികൾക്ക് റെയ്ഞ്ച് കൂടുതൽ കിട്ടും. പക്ഷേ ലൈസൻസിന് അപേക്ഷിക്കുന്ന പ്രദേശത്ത് മാത്രമേ അത് ഉപയോഗിക്കാനാവൂ. ഇന്ത്യ മുഴുവൻ കൊണ്ടുനടക്കാൻ ആവില്ല എന്ന് സാരം. ചുരുക്കിപ്പറഞ്ഞാൽ എന്റെ ആവശ്യത്തിന് ഉപകരിക്കില്ല.</p>
<p><strong>2.</strong> ലൈസൻസ് ആവശ്യം ഇല്ലാത്ത വാക്കിടോക്കികൾക്ക് റെയ്ഞ്ച് കുറവാണ്. റെയ്ഞ്ച് കൂടുന്നതിനനുസരിച്ച് വിലയും കൂടും. പക്ഷേ ഇന്ത്യയിൽ എവിടെ വേണമെങ്കിലും കൊണ്ടു പോകാം. ഇത് എന്റെ ആവശ്യത്തിന് ഉപകരിക്കും എന്ന് തോന്നി.</p>
<p><strong>3.</strong> SIM ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാക്കിടോക്കികളും ഉണ്ട്. പക്ഷേ, അതുകൊണ്ട് തന്നെ ഇതിന് മൊബൈൽ സിഗ്നൽ ആവശ്യമാണ്. ഇത് ദീർഘദൂര സന്ദേശ വിനിമയത്തിന് ഉപയോഗിക്കാൻ പറ്റും. ഉദാഹരണത്തിന് ഡൽഹിയിലുള്ള ഒരു ഓഫീസിൽ നിന്ന് കേരളത്തിലുള്ള ഒരു ഓഫീസുമായി ബന്ധപ്പെടാൻ പറ്റും. മൊബൈൽ ഫോണിൽ നിന്ന് വിരുദ്ധമായി ഒരൊറ്റ പ്രസ്സിൽ സംസാരിക്കാം എന്നതാണ് പ്രയോജനവും പ്രത്യേകതയും. ഇതിനും ലൈസൻസ് ആവശ്യമില്ല. (ഇത് ഏറെക്കുറെ ഒരു മൊബൈൽ ഫോൺ തന്നെയാണ്.)</p>
<p>എന്തായാലും ഇനിയുള്ള യാത്രകളിൽ എൻ്റെ കൂടെ Access എന്ന ജപ്പാൻ കമ്പനിയുടെ P2 എന്ന മോഡൽ വാക്കിടോക്കി (റേഡിയോ) ഉണ്ടാകും.</p>
<p>* 446-446.2Mhz എന്ന ഫ്രീക്വൻസി റെയ്ഞ്ച് ആണ് ഈ റേഡിയോ ഉപയോഗിക്കാനായി ഭാരത സർക്കാറിൻ്റെ Ministry of Communication അനുവദിച്ചിരിക്കുന്നത്.</p>
<p>* പരമാവധി 3 കിലോമീറ്റർ ദൂരപരിധി ഇതിന് കിട്ടും.</p>
<p>* ഹാൻസെറ്റുകൾ പരസ്പരം encrypt ചെയ്തിരിക്കുന്നതിനാൽ, ഇതേ ഹാൻഡ് സെറ്റ് ഇതേ ഫ്രീക്വൻസിയിൽ ഉപയോഗിക്കുന്ന മറ്റാർക്കും ഇതിൽ നിന്നുള്ള സന്ദേശങ്ങൾ കിട്ടില്ല. തിരിച്ചും അങ്ങനെ തന്നെ.</p>
<p>* അവശ്യാനുസരണം കൂടുതൽ ഹാൻഡ്സെറ്റുകൾ എൻക്രിപ്റ്റ് ചെയ്ത് ഈ നെറ്റ്‌വർക്കിലേക്ക് ചേർക്കാവുന്നതാണ്.</p>
<p>* ഒരുവട്ടം ചാർജ്ജ് ചെയ്താൽ 16 മണിക്കൂർ വരെ ഉപയോഗിക്കാം.</p>
<p>* ചാർജ്ജ് ചെയ്യാനുള്ള ഹോൾഡറും C-ടൈപ്പ് ചാർജ്ജിങ് സംവിധാനവും ഉണ്ട്.</p>
<p>* കേന്ദ്രസർക്കാർ നൽകിയിട്ടുള്ള ലൈസൻസ് ഇതിനൊപ്പം ഡീലർ തരുന്നുണ്ട്.</p>
<p>* കേരളത്തിലെ പല കൊച്ചുകൊച്ചു നഗരങ്ങളിലും ഇത് യഥേഷ്ടം വിറ്റഴിക്കുന്നുമുണ്ട്.</p>
<p>* ഇതൊക്കെ ആണെങ്കിലും, പൊലീസ് അടക്കം ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിക്കുന്ന എല്ലാവർക്കും ഇതേപ്പറ്റി ധാരണ ഉണ്ടാകണമെന്നില്ല. അവരെ പറഞ്ഞു മനസ്സിലാക്കുന്നത് ഒരു കടമ്പയായിരിക്കും. വാക്കിടോക്കി എന്നാൽ ലൈസൻസ് ആവശ്യമുള്ള ഒന്നാണ്, എന്ന് ധരിച്ചു വെച്ചിരിക്കുന്നവർ ധാരാളമുണ്ട്.</p>
<p>* ഹോട്ടലുകൾ, ആശുപത്രികൾ, റിസോർട്ടുകൾ, നിർമ്മാണ മേഖലകൾ, കൃഷിയിടങ്ങൾ, ഇവൻ്റ് മാനേജ്മെന്റ് ടീം എന്നിങ്ങനെ പലരും നിലവിൽ, ഇത്തരം ലൈസൻസ് ആവശ്യമില്ലാത്ത വാക്കിടോക്കികൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്.</p>
<p>യാത്രികർക്കും മേൽപ്പറഞ്ഞ കൂട്ടർക്കും മാത്രമല്ല, വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും ഒക്കെ ഉണ്ടായി മൊബൈൽ സിഗ്നൽ നഷ്ടപ്പെടുന്ന സ്ഥലങ്ങളിലും റേഡിയോ ഇനിയങ്ങോട്ട് ആവശ്യം വന്നേക്കാം.</p>
<p>ഓവർ, ഓവർ.</p>
<p><strong>വാൽക്കഷണം:-</strong> കഴിഞ്ഞ ദിവസം ഈ വാക്കിടോക്കിയുടെ ഒരു വിദൂര ചിത്രം പങ്കുവെച്ചപ്പോൾ, ഇതേപ്പറ്റി കൂടുതൽ അറിയണമെന്ന് ആവശ്യപ്പെട്ടവർക്ക് വേണ്ടി തയ്യാറാക്കിയത്.</p>
<p>#walkietalkie<br />
#radio</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10228" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10228</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
