<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; ഓൺലൈൻ</title>
	<atom:link href="http://niraksharan.in/?cat=117&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Thu, 20 Nov 2025 06:08:07 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> ഹിഗ്വിറ്റ അഥവാ പേര് നിലപാട്</title>
		<link>http://niraksharan.in/?p=8089</link>
		<comments>http://niraksharan.in/?p=8089#comments</comments>
		<pubDate>Mon, 05 Dec 2022 06:21:01 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Kerala]]></category>
		<category><![CDATA[ഓൺലൈൻ]]></category>
		<category><![CDATA[തെരഞ്ഞെടുപ്പ്]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>
		<category><![CDATA[സാഹിത്യം]]></category>
		<category><![CDATA[സാഹിത്യചോരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8089</guid>
		<description><![CDATA[ഇന്ത്യ മുഴുവൻ അരിച്ചുപെറുക്കി കാണുക എന്ന ജീവിതാഭിലാഷം നടപ്പാക്കുന്നതിനോടൊപ്പം അത് ഡോക്യുമെൻ്റ് ചെയ്യുക എന്ന പദ്ധതിയും താലോലിച്ച് തുടങ്ങുന്ന കാലത്തെ സംഭവമാണ്. ഒരു ബ്ലോഗർ എന്ന നിലയ്ക്ക് നിത്യേന യാത്രാവിവരണങ്ങൾ എഴുതിയിടുക എന്നതായിരുന്നു ആദ്യകാലത്ത് മനസ്സിൽ ഉണ്ടായിരുന്ന പദ്ധതി. കാലം മുന്നോട്ട് പോകെ യൂട്യൂബ് പോലുള്ള സൗകര്യങ്ങളും അഭിവൃദ്ധി പ്രാപിച്ചു. എഴുത്തിനൊപ്പം വീഡിയോയും ആകാമെന്ന് തീരുമാനിച്ചു. ആദ്യത്തെ പത്ത് ദിവസം ടെസ്റ്റ് ഡ്രൈവ് ചെയ്തപ്പോൾ ഇത് രണ്ടും നടപ്പിലാക്കി നോക്കിയെങ്കിലും രണ്ട് പരിപാടിയും ഒരുമിച്ച് മുന്നോട്ട് നീക്കുക [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8089" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/12/68.jpg"><img class="aligncenter wp-image-8091 " src="http://niraksharan.in/wp-content/uploads/2022/12/68.jpg" alt="68" width="476" height="476" /></a><br />
<strong><span style="font-size: xx-large;">ഇ</span></strong>ന്ത്യ മുഴുവൻ അരിച്ചുപെറുക്കി കാണുക എന്ന ജീവിതാഭിലാഷം നടപ്പാക്കുന്നതിനോടൊപ്പം അത് ഡോക്യുമെൻ്റ് ചെയ്യുക എന്ന പദ്ധതിയും താലോലിച്ച് തുടങ്ങുന്ന കാലത്തെ സംഭവമാണ്. ഒരു ബ്ലോഗർ എന്ന നിലയ്ക്ക് നിത്യേന യാത്രാവിവരണങ്ങൾ എഴുതിയിടുക എന്നതായിരുന്നു ആദ്യകാലത്ത് മനസ്സിൽ ഉണ്ടായിരുന്ന പദ്ധതി. കാലം മുന്നോട്ട് പോകെ യൂട്യൂബ് പോലുള്ള സൗകര്യങ്ങളും അഭിവൃദ്ധി പ്രാപിച്ചു. എഴുത്തിനൊപ്പം വീഡിയോയും ആകാമെന്ന് തീരുമാനിച്ചു.</p>
<p>ആദ്യത്തെ പത്ത് ദിവസം ടെസ്റ്റ് ഡ്രൈവ് ചെയ്തപ്പോൾ ഇത് രണ്ടും നടപ്പിലാക്കി നോക്കിയെങ്കിലും രണ്ട് പരിപാടിയും ഒരുമിച്ച് മുന്നോട്ട് നീക്കുക ബുദ്ധിമുട്ടാണെന്ന് ബോദ്ധ്യമായി. പോരാത്തതിന് എഴുതിയിട്ടത് മുഴുവൻ <a href="https://www.facebook.com/karoorsoman.soman">കാരൂർ സോമൻ</a> മോഷ്ടിച്ച് കൊണ്ടുപോയി പുസ്തകമാക്കുന്ന നിലയ്ക്ക് ഇനിയെന്തിന് യാത്രാവിവരണങ്ങൾ എഴുതണം എന്ന ചിന്തയും ശക്തമായിരുന്നു. അങ്ങനെ നിത്യേനയുള്ള യാത്രാവിവരണങ്ങൾ അവസാനിപ്പിച്ച് വീഡിയോകൾ മാത്രം ചെയ്താൽ മതിയെന്ന് നിശ്ചയിച്ചു.</p>
<p><a href="https://www.youtube.com/c/GreatIndianExpedition/videos">Great Indian Expedition</a> എന്നാണ് യൂ ട്യൂബ് ചാനലിന് പേരിട്ടത്. അതിനായുള്ള ലോഗോയും മറ്റും <a href="https://www.facebook.com/nandakummar">നന്ദൻ</a> ഉണ്ടാക്കിത്തരുകയും ചെയ്തു. പക്ഷേ ഏതാണ്ട് അതേ സമയത്ത് റൂട്ട് റെക്കോർഡ്സ് എന്ന പേരിൽ വ്ലോഗ് ചെയ്യുന്ന <a href="https://www.facebook.com/AshrafAliKV">അഷ്റഫ് അലി</a> തൻ്റെ ഇന്ത്യൻ പര്യടനത്തിന് Great India Expedition എന്ന പേർ നൽകി മുന്നോട്ട് പോകുന്നതായി മനസ്സിലാക്കി. (Indian/India എന്നത് മാത്രമാണ് പേരിലുള്ള വ്യത്യാസം) ആരാണ് ആ പേർ ആദ്യം മനസ്സിൽ കണ്ടതെന്നും ആദ്യം പബ്ലിക്ക് ആക്കിയതെന്നും വലിയ നിശ്ചയമൊന്നും എനിക്കിന്നുമില്ല. യൂ ട്യൂബിൽ തപ്പിയാൽ സമാനമായ പേരുള്ള പല ചാനലുകളും യാത്രാ സംരംഭങ്ങളും അന്നേ തന്നെ ഉണ്ടായിരുന്നു എന്നത് മറ്റൊരു തമാശ.</p>
<p>എന്തായാലും കേരളത്തിൽ നിന്ന് രണ്ട് വ്യക്തികൾ ഒരേ പേരിൽ യാത്രാപദ്ധതി നടപ്പിലാക്കി വ്ലോഗ് ചെയ്താൽ അത് കാണികളിലും സബ്സ്ക്രൈബേർസിലും ചിന്താക്കുഴപ്പം ഉണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്ന് എനിക്ക് തോന്നി. പക്ഷേ, അതിലെ മുഴുവൻ സാഹചര്യവും എനിക്കനുകൂലമായിരുന്നു എന്നതാണ് യാഥാർത്ഥ്യം. അത് വ്യക്തമാക്കാം.</p>
<p>അഷ്റഫ് എന്നേക്കാൾ എത്രയോ മുന്നേ യൂ ട്യൂബിൽ മനോഹരമായ യാത്രാ വീഡിയോകൾ ഇടുന്ന വ്യക്തിയാണ്. എൻ്റെ ചാനൽ സബ്സ്ക്രെബേർസ് പൂജ്യമായിരിക്കുന്ന സമയത്തും അഷ്റഫിനെ ഞാനടക്കം ലക്ഷങ്ങൾ കാണുന്നുണ്ട്. പക്ഷേ ഞങ്ങൾ തമ്മിൽ ആ സമയത്ത് ഓൺലൈനിലെ ഏതെങ്കിലും ഒരു സങ്കേതം വഴി സൗഹൃദമോ ആത്മബന്ധമോ ഇല്ല. എന്തായാലും ആ സാഹചര്യത്തിൽ രണ്ടുപേരും സമാനമായ യാത്രാ പേരുമായി നീങ്ങിയാൽ, പുതുതായി Great Indian Expedition എന്ന വരികൾ/ചാനൽ സെർച്ച് ചെയ്ത് നോക്കുന്ന ഒരാൾക്ക് അഷ്റഫിൻ്റെ എന്നത് പോലെ തന്നെ എൻ്റേയും ചാനൽ കിട്ടാൻ സാദ്ധ്യതയുണ്ട്. ഞങ്ങളെ രണ്ട് പേരെയും ചാനലുകളിലൂടെ അറിയാത്ത ഒരാൾക്ക് ആരെ വേണമെങ്കിലും സബ്സ്ക്രെബ് ചെയ്യാം. റൂട്ട് റെക്കോഡ്സ് എന്ന് ടൈപ്പ് ചെയ്ത് അഷ്റഫിനെ പരതുന്നതിന് പകരം Great India/Indian Expedition എന്ന് ആരൊക്കെ പരതിയാലും അവർ എൻ്റെ ചാനലിലേക്ക് എത്താനാണ് സാദ്ധ്യത കൂടുതൽ. അങ്ങനെ അഷ്റഫിനെ പിന്തുടരാൻ ഉദ്ദേശിച്ച് യൂട്യൂബിൽ വന്ന ഒരാളെങ്കിലും അബദ്ധവശാൽ എന്നെ പിന്തുടർന്നാൽ എനിക്കാണ് മെച്ചം. അഷ്റഫിന് നഷ്ടവും.</p>
<p>ഒരേ പേർ ഉണ്ടാക്കാൻ സാദ്ധ്യതയുള്ള ഈ ചിന്താക്കുഴപ്പം ഇതേപടി തന്നെ ഞാൻ അഷ്റഫിനെ അറിയിച്ചു. ഇത്തരത്തിൽ എനിക്ക് എന്തെങ്കിലും മെച്ചമുണ്ടാകുന്നുണ്ടെങ്കിൽ അഷ്റഫിന് യാതൊരു വൈക്ലബ്യവും ഇല്ലെന്ന് അദ്ദേഹം മറുപടി നൽകി. രണ്ടുപേരും യാത്രാപദ്ധതിയുടെ പേരുകൾ മാറ്റേണ്ടതില്ലെന്ന് സസന്തോഷം ധാരണയായി. അവിടന്നങ്ങോട്ട് ഞങ്ങൾ ഓൺലൈൻ സുഹൃത്തുക്കളായി. നേരിൽ കണ്ടു; ഓഫ് ലൈനാക്കി. ഒരു ചടങ്ങെന്ന നിലയ്ക്ക് എൻ്റെ യാത്ര, കലൂരിൽ വെച്ച് അഷ്റഫ് ഫ്ലാഗ് ഓഫ് ചെയ്തു. യാത്രാ സംബന്ധിയായ കാര്യങ്ങൾക്ക് ഞങ്ങളിന്നും ചർച്ച ചെയ്യുന്നു, സഹകരിക്കുന്നു, ഇടയ്ക്ക് ഫോൺ ചെയ്യുന്നു, നല്ല നിലയിൽ സൗഹൃദം മുന്നോട്ട് നീക്കുന്നു.</p>
<p>ഇത്രയും പറഞ്ഞത് എൻ. എസ്. മാധവൻ്റെ ഹിഗ്വിറ്റ പേർ വിവാദവുമായി ബന്ധപ്പെട്ടാണ്. ഒരേ മീഡിയയിലുള്ള പ്രശസ്തനും അപ്രശസ്തനുമായ രണ്ടുപേർക്ക്, അവരുടെ യാത്രാപദ്ധതികൾക്ക് ഒരേ പേർ നൽകി സ്വരുമയോടെ മുന്നോട്ട് പോകാമെങ്കിൽ, അവർക്കുള്ള പങ്ക് അവരിലേക്കും സീസറിൻ്റെ പങ്ക് സീസറിലേക്കും സ്വാഭാവികമായിത്തന്നെ പോകുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ, ലോകം മുഴുവൻ അതേ പേരുള്ള കലാസൃഷ്ടികളോ സാഹിത്യസൃഷ്ടികളോ നിറഞ്ഞാലും ഒന്നും സംഭവിക്കാനില്ല.</p>
<p><strong>വാൽക്കഷണം:-</strong> നിരക്ഷരൻ എന്ന തൂലികാ നാമത്തിൽ നാളെ മറ്റൊരു വ്യക്തി അയാളുടെ സൃഷ്ടികളുമായോ അല്ലെങ്കിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ എവിടെയെങ്കിലും ഒരു പ്രൊഫൈലുമായോ വന്നാലും എനിക്കൊരു അലോഹ്യവുമില്ല. ആ സുഹൃത്ത് എന്നേക്കാൾ നിരക്ഷരനാണെങ്കിൽ അയാൾ മിന്നിക്കും. ഞാനെത്ര മിന്നിച്ചാലും അതിനൊരു ലിമിറ്റുണ്ടെന്ന് നല്ല ബോദ്ധ്യമുണ്ട്.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8089" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8089</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> എന്താണ് മൾട്ടിമീഡിയ പുസ്തകങ്ങൾ ?</title>
		<link>http://niraksharan.in/?p=8039</link>
		<comments>http://niraksharan.in/?p=8039#comments</comments>
		<pubDate>Wed, 09 Nov 2022 03:30:25 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അംഗീകാരം]]></category>
		<category><![CDATA[ഓൺലൈൻ]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാങ്കേതികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8039</guid>
		<description><![CDATA[ഏതാണ് മലയാളത്തിലെ ആദ്യത്തെ എംബെഡഡ് അഥവാ മൾട്ടിമീഡിയ പുസ്തകം, എന്ന ഒരു വിവാദത്തിൻ്റെ ചുവടുപിടിച്ചാണ് ഈ ലേഖനമെഴുതാൻ നിർബന്ധിതനാകുന്നത്. മലയാളത്തിലെന്നല്ല ഇന്ത്യയിൽപ്പോലും അത്രയധികം പുസ്തകങ്ങൾ ഈ ജനുസ്സിൽ പിറന്നിട്ടില്ലെങ്കിലും 7 വർഷം മുൻപേ മലയാളത്തിൽ ഇത്തരമൊരു പുസ്തകം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഇന്ത്യയിലെ തന്നെ ആദ്യത്തെ മൾട്ടിമീഡിയ പുസ്തകം അതാണെന്നാണ് ആ പുസ്തകത്തിൻ്റെ എഴുത്തുകാരനും (ഈയുള്ളവൻ തന്നെ) പ്രസാധകരും അന്നവകാശപ്പെട്ടത്. അതാരും നിഷേധിക്കുകയുമുണ്ടായില്ല. വീണ്ടും നാലോളം പുസ്തകങ്ങൾ ഇതേ ജനുസ്സിൽ മലയാളത്തിൽ മാത്രം പിറന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ എംബെഡഡ് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8039" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/10/99.jpg"><img class="aligncenter wp-image-8025 " src="http://niraksharan.in/wp-content/uploads/2022/10/99.jpg" alt="99" width="440" height="440" /></a><br />
<strong><span style="font-size: xx-large;">ഏ</span></strong>താണ് മലയാളത്തിലെ ആദ്യത്തെ എംബെഡഡ് അഥവാ മൾട്ടിമീഡിയ പുസ്തകം, എന്ന ഒരു വിവാദത്തിൻ്റെ ചുവടുപിടിച്ചാണ് ഈ ലേഖനമെഴുതാൻ നിർബന്ധിതനാകുന്നത്.</p>
<p>മലയാളത്തിലെന്നല്ല ഇന്ത്യയിൽപ്പോലും അത്രയധികം പുസ്തകങ്ങൾ ഈ ജനുസ്സിൽ പിറന്നിട്ടില്ലെങ്കിലും 7 വർഷം മുൻപേ മലയാളത്തിൽ ഇത്തരമൊരു പുസ്തകം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഇന്ത്യയിലെ തന്നെ ആദ്യത്തെ മൾട്ടിമീഡിയ പുസ്തകം അതാണെന്നാണ് ആ പുസ്തകത്തിൻ്റെ എഴുത്തുകാരനും (ഈയുള്ളവൻ തന്നെ) പ്രസാധകരും അന്നവകാശപ്പെട്ടത്. അതാരും നിഷേധിക്കുകയുമുണ്ടായില്ല. വീണ്ടും നാലോളം പുസ്തകങ്ങൾ ഇതേ ജനുസ്സിൽ മലയാളത്തിൽ മാത്രം പിറന്നു.</p>
<p>ഇന്ത്യയിലെ തന്നെ ആദ്യത്തെ എംബെഡഡ് പുസ്തകമെന്ന നിലയ്ക്ക് രാജീവ് വിശ്വനാഥൻ രചിച്ച ‘ചെളി പുരളാത്ത പന്ത്‘ എന്ന കൃതിയെപ്പറ്റി മുൻ ഐ. ടി. സക്രട്ടറി ആയിരുന്ന എം. ജയശങ്കർ പുസ്തകാസ്വാദനം എഴുതുന്നതോട് കൂടെയാണ് ഈ വിഷയം വിവാദമാകുന്നത്. ഈ പുസ്തകത്തിന് മുന്നേ തന്നെ മലയാളത്തിൽ കുറഞ്ഞത് നാല് പുസ്തകങ്ങളെങ്കിലും പുറത്തിറങ്ങിയിട്ടുണ്ടെന്നിരിക്കെ അവകാശവാദങ്ങളും വിവാദവുമൊക്കെ സ്വാഭാവികം മാത്രം.</p>
<p><a href="http://niraksharan.in/wp-content/uploads/2022/11/17.png"><img class="aligncenter wp-image-8040 " src="http://niraksharan.in/wp-content/uploads/2022/11/17.png" alt="17" width="457" height="583" /></a></p>
<p>എന്നിരുന്നാലും, തനിക്ക് പറ്റിയ വസ്തുതാപരമായ തെറ്റ് രണ്ട് ദിവസത്തിനകം എം. ശിവശങ്കർ തിരുത്തി എന്നതിനാൽ ആ വിവാദത്തെപ്പറ്റി കൂടുതൽ സംസാരിക്കുന്നതിൽ കാര്യമില്ല. പക്ഷേ, എന്താണ് എംബെഡഡ് പുസ്തകങ്ങൾ അഥവാ മൾട്ടിമീഡിയ പുസ്തകങ്ങൾ എന്ന് സാധാരണക്കാരായ ജനങ്ങളൂം വായനക്കാരും മനസ്സിലാക്കിയിരിക്കേണ്ടത് മുന്നോട്ടുള്ള യാത്രയെ വിവാദരഹിതമാക്കാൻ ആവശ്യമാണെന്നുള്ളതുകൊണ്ട് അതിലേക്ക് കടക്കാം. എന്താണ് മൾട്ടിമീഡിയ പുസ്തകങ്ങൾ ?</p>
<p>സാങ്കേതികവിദ്യ ഏറെ മുന്നേറിക്കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത്, അക്ഷരങ്ങളിലൂടെയുള്ള വായനയ്ക്ക് പുറമേ, വായനക്കാരെ കൂടുതൽ വൈജ്ഞാനികമായ തലങ്ങളിലേക്ക് മറ്റ് മാദ്ധ്യമങ്ങളുടെ സഹായത്തോടെ കൂട്ടിക്കൊണ്ട് പോകാൻ സാധിക്കുന്ന ഒരു പുസ്തകമുണ്ടെങ്കിൽ അതിനെ നമുക്ക് മൾട്ടിമീഡിയ പുസ്തകമെന്ന് വിളിക്കാം.</p>
<p>ഉദാഹരണത്തിന് എം.ശിവശങ്കർ, ഇന്ത്യയിലെ ആദ്യത്തെ എംബെഡഡ് പുസ്തകമെന്ന് തെറ്റി പരാമർശിച്ച ‘ചെളി പുരളാത്ത പന്ത് ‘ എന്ന പുസ്തകം തന്നെ എടുക്കാം. ആ പുസ്തകത്തിലെ പല പേജുകളിലായി QR കോഡുകൾ അച്ചടിച്ചിട്ടുണ്ട്. QR കോഡ് സ്ക്കാൻ ചെയ്യുന്ന ആപ്പുകൾ വഴി, മൊബൈൽ ഫോൺ ഉപയോഗിച്ച് അത് സ്ക്കാൻ ചെയ്താൽ, വായനക്കാരൻ കടന്നുചെല്ലുന്നത് ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട് അൾജസീറ, ബിബിസി, ഫ്രീ മൂവീസ്, ഡെയ്ലി ഡോസ് ഓഫ് മെസ്സി, ലോറെൻസോ F7, മാജിക്കൽ മെസ്സി, ഫിഫ, ക്യാപ്റ്റൻ ടീവി, എ. എസ്. ബി, ഡെയ്ലി മോഷൻ, സോക്കർ സ്റ്റോറീസ് എന്നീ ചാനലുകൾ പബ്ലിഷ് ചെയ്തിരിക്കുന്ന യൂട്യൂബ് വീഡിയോകളിലേക്കാണ്. എന്നുവെച്ചാൽ ഫുറ്റ്ബോൾ കളിയുമായി ബന്ധപ്പെട്ട് രാജീവ് എഴുതിയിരിക്കുന്ന കാര്യങ്ങൾ, ഇൻ്റർനെറ്റിൽ ലഭ്യമായ വീഡിയോകളായി കാണാനുള്ള ലിങ്കുകളായി ഈ QR കോഡുകൾ വർത്തിക്കുന്നു; അഥവാ ഈ QR കോഡുകൾ മേൽപ്പറഞ്ഞ വീഡിയോകളിലേക്കുള്ള ചൂണ്ടുപലകയാകുന്നു. മൊബൈൽ ഫോൺ കൈയിലുള്ള ഏതൊരാൾക്കും എഴുത്തുകാരൻ വർണ്ണിച്ചിരിക്കുന്ന കാര്യങ്ങളുടെ ദൃശ്യഭാഷ്യം കൂടെ ആസ്വദിക്കാനാകുന്നു.</p>
<p>ഇവിടെ സംഭവിച്ചിരിക്കുന്നത് പ്രിൻ്റ് എന്ന മീഡിയയിലുള്ള എഴുത്തിന് പുറമേ ഡിജിറ്റർ മീഡിയയിലുള്ള കാര്യങ്ങൾ കൂടെ വായനക്കാരിലേക്ക് എത്തുന്നു എന്നതാണ്. ഇങ്ങനെ ഒന്നിലധികം മീഡിയകളിലെ അറിവുകൾ പാപ്തമാകുന്നതിനാൽ നമുക്കാ പുസ്തകത്തെ മൾട്ടി മീഡിയ പുസ്തകം എന്ന് വിളിക്കാം.</p>
<p>ഇനി എം. ശിവശങ്കരൻ പറയുന്ന എംബെഡഡ് എന്ന ഇംഗ്ലീഷ് പദത്തിൻ്റെ അർത്ഥമെന്താണെന്ന് പരിശോധിക്കാം. ഉൾക്കൊള്ളിക്കുക, സാക്ഷാൽക്കരിക്കുക, മൂർത്തമാക്കുക എന്നൊക്കെയാണ് മലയാളത്തിൽ ആ പദത്തിൻ്റെ അർത്ഥം. എന്നുവെച്ചാൽ, അക്ഷരങ്ങൾക്കപ്പുറം മറ്റൊരു മീഡിയത്തിലെ കാര്യങ്ങൾ കൂടെ ഉൾക്കൊള്ളിക്കുകയോ സാക്ഷാൽക്കരിക്കുകയോ ചെയ്തിരിക്കുന്ന പുസ്തകം എന്നർത്ഥം.</p>
<p><a href="http://niraksharan.in/wp-content/uploads/2022/10/14.jpg"><img class="aligncenter wp-image-8021 " src="http://niraksharan.in/wp-content/uploads/2022/10/14.jpg" alt="14" width="308" height="441" /></a></p>
<p>2017 ൽ പ്രസിദ്ധീകരിക്കപ്പെട്ട വരുൺ രമേഷിൻ്റെ മയ്യഴി എന്ന പുസ്തകത്തിലും 2018 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഹരിലാലിൻ്റെ ഭൂട്ടാൻ എന്ന യാത്രാവിവരണത്തിലും ഇത്തരത്തിൽ QR കോഡുകൾ സ്ക്കാൻ ചെയ്ത് അതാത് സ്ഥലങ്ങളിലെ കാഴ്ച്ചകളിലേക്കും വീഡിയോകളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുകയാണ് എഴുത്തുകാർ ചെയ്യുന്നത്. വരുണും ഹരിലാലും തങ്ങളുടെ പുസ്തകങ്ങളെ മൾട്ടിമീഡിയ പുസ്തകങ്ങൾ എന്നാണ് അക്കാലത്ത് പരിചയപ്പെടുത്തിയത്.</p>
<p><a href="http://niraksharan.in/wp-content/uploads/2022/10/12.jpg"><img class="aligncenter wp-image-8022 " src="http://niraksharan.in/wp-content/uploads/2022/10/12.jpg" alt="12" width="306" height="490" /></a></p>
<p>ഇനി നമുക്ക് 2015ൽ ഈ ശ്രേണിയിൽ മെൻ്റർ ബുക്ക്സ് പ്രസിദ്ധീകരിച്ച നിരക്ഷരൻ എന്ന ഈയുള്ളവൻ്റെ മുസിരീസിലൂടെ എന്ന പുസ്തകത്തിൻ്റെ കാര്യം പരിശോധിക്കാം. അതിൽ അൽപ്പം വ്യത്യസ്തമായ സങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. പുസ്തകത്തിൽ QR കോഡുകൾ പ്രിൻ്റ് ചെയ്തിട്ടില്ല. പകരം പുസ്തകത്തിൽ അച്ചടിച്ചിട്ടുള്ള ചിത്രങ്ങളെ കോഡുകളാക്കി മാറ്റുകയും ആ കോഡുകളെ സ്ക്കാൻ ചെയ്യാൻ ഒരു ആപ്പ് നിർമ്മിക്കുകയും പ്രസ്തുത ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാക്കുകയുമാണ് ചെയ്തിരിക്കുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്ത് അതുപയോഗിച്ച് പുസ്തകത്തിലെ ചിത്രങ്ങളെ സ്ക്കാൻ ചെയ്താൽ, അത് ഗ്രന്ഥകർത്താവ് നിർമ്മിച്ച് യൂ ട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്ന യൂ ട്യൂബ് വീഡിയോകളിലേക്കും കൂടുതൽ അനുബന്ധ ചിത്രങ്ങളിലേക്കും സ്ഥലങ്ങളുടെ ഭൂപടങ്ങളിലേക്കും പുസ്തകരചനയ്ക്കായി പഠനവിധേയമാക്കിയിട്ടുള്ള മറ്റ് പുസ്തകങ്ങളുടെ മുഖചിത്രങ്ങളിലേക്കും വായനക്കാരനെ നയിക്കുന്നു. ഈ സാങ്കേതികവിദ്യയെ Augmented Reality എന്നാണ് പ്രസാധകനും എഴുത്തുകാരനും അന്ന് വിശേഷിപ്പിച്ചത്.</p>
<p><a href="http://niraksharan.in/wp-content/uploads/2022/11/16.jpg"><img class="aligncenter wp-image-8041 " src="http://niraksharan.in/wp-content/uploads/2022/11/16.jpg" alt="16" width="478" height="301" /></a></p>
<p>QR കോഡ് ആയാലും, ചിത്രം സ്ക്കാൻ ചെയ്ത് ആയാലും Embedded എന്ന് വിളിച്ചാലും Augmented Reality എന്ന് വിളിച്ചാലും ഏതൊക്കെ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചായാലും ആത്യന്തികമായി ഈ പുസ്തകങ്ങൾ ചെയ്യുന്നത് അക്ഷരങ്ങളിലൂടെയുള്ള വായനയ്ക്ക് പുറമേ രണ്ടാമതൊരു മാദ്ധ്യമത്തിലേക്ക് കൂടെ, അതായത് ഡിജിറ്റൽ മീഡിയയിലേക്ക് കൂടെ വായനക്കാരനെ കൊണ്ടുപോകുകയും അതിലൂടെയുള്ള ദൃശ്യങ്ങളും ശബ്ദങ്ങളും വഴി കൂടുതൽ അറിവുകൾ പ്രദാനം ചെയ്യുകയുമാണ്. അങ്ങനെ ഒന്നിലധികം മാദ്ധ്യമങ്ങളിലേക്ക് പുസ്തകത്തിലൂടെ കൊണ്ടുപോകുന്നതുകൊണ്ട് മൾട്ടിമീഡിയ എന്ന പദമുപയോഗിച്ച് ഇത്തരം പുസ്തകങ്ങളെ സംബോധന ചെയ്യുന്നതാകും അഭികാമ്യം.</p>
<p>ഇവിടെ പരാമർശിച്ച നാല് മൾട്ടിമീഡിയ പുസ്തകങ്ങളെപ്പറ്റി ഒരു താരതമ്യം അഥവാ ഭാവിയിൽ വായനക്കാരനും എഴുത്തുകാരനും പ്രസാധകരുമൊക്കെ നേരിടാൻ സാദ്ധ്യതയുള്ള ഒരു കാര്യം സൂചിപ്പിക്കേണ്ടത് അനിവാര്യമാണ്. ‘ചെളി പുരളാത്ത പന്ത്‘ എന്ന പുസ്തകം വായനക്കാരെ കൊണ്ടുപോകുന്നത്, ലേഖകനോ പ്രസാധകനോ നിർമ്മിച്ചിട്ട് അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോകളിലേക്കല്ല. വിദേശരാജ്യങ്ങളിലുള്ള മറ്റുള്ളവർ നിർമ്മിച്ച വീഡിയോകളിലേക്കാണ് ആ പുസ്തകത്തിലെ QR കോഡുകൾ വിരൽ ചൂണ്ടുന്നത്. അവർ ആ വീഡിയോകൾ നീക്കം ചെയ്താലോ, ആ വീഡിയോകളെ മാറ്റി സ്ഥാപിച്ചാലോ വീഡിയോകളുടെ URL നീക്കം ചെയ്യപ്പെടും അല്ലെങ്കിൽ അതിൽ മാറ്റമുണ്ടാകും. അതോടുകൂടെ പുസ്തകത്തിൽ അച്ചടിച്ചിരിക്കുന്ന QR കോഡുകൾ പ്രവർത്തനരഹിതമാകും. പുസ്തകം മൾട്ടി മീഡിയ പുസ്തകമല്ലാതായി മാറും. ചെളി പുരളാത്ത പന്തിൻ്റെ പ്രസാധകനോ എഴുത്തുകാരനോ ആ വീഡിയോകളിൽ ഒരു നിയന്ത്രണവുമില്ല എന്നത് ഒരു വലിയ ന്യൂനതയാണ്.</p>
<p>അതേസമയം മറ്റ് മൂന്ന് പുസ്തകങ്ങളിലും സ്വന്തമായി നിർമ്മിച്ച വീഡിയോകളിലേക്കാണ് എഴുത്തുകാരും പ്രസാധകരും QR കോഡ് വഴിയും കോഡ് ആക്കി മാറ്റിയ ചിത്രങ്ങൾ വഴിയും വിരൽ ചൂണ്ടുന്നത്. ആ വീഡിയോകളിൽ അവർക്ക് നിയന്ത്രണമുണ്ട്. അതുകൊണ്ടുതന്നെ പുസ്തകത്തിൽ ആ കോഡുകൾ പ്രവർത്തനരഹിതമാകാതിരിക്കാൻ അവർക്ക് സ്വയം ശ്രദ്ധിക്കാനാവും. എന്നെങ്കിലും മൾട്ടിമീഡിയ പുസ്തകങ്ങൾ നിർമ്മിക്കണമെന്ന് തോന്നുന്നവർക്കായി ഒരു ന്യൂനത പങ്കുവെച്ചെന്ന് മാത്രം. കായികവിഷയങ്ങൾ മൾട്ടിമീഡിയ പുസ്തകങ്ങൾ ആക്കുമ്പോൾ കാലാകാലങ്ങളായി നടത്തിട്ടുള്ള സ്പോർട്ട് വീഡിയോകൾ സ്വന്തമായി നിർമ്മിക്കുക എന്നത് ഒരു എഴുത്തുകാരനെക്കൊണ്ടും പ്രസാധകനെക്കൊണ്ടും നടക്കുന്ന കാര്യമല്ല. അതേസമയം യാത്രാവിവരണങ്ങൾ, പാചകക്കുറിപ്പുകൾ എന്നതൊക്കെ മൾട്ടിമീഡിയ പുസ്തകമാക്കുമ്പോൾ വീഡിയോകളുടെ നിയന്ത്രണം ഗ്രന്ഥകർത്താവിനോ പ്രസാധകനോ സാദ്ധ്യമാകുന്ന കാര്യവുമാണ്. ചുരുക്കിപ്പറഞ്ഞാൽ മറ്റുള്ളവരുടെ വീഡിയോകളെ ആസ്പദമാക്കി നിർമ്മിക്കുന്ന മൾട്ടിമീഡിയ പുസ്തകങ്ങൾക്കുള്ള ഭീഷണി സ്വന്തം വീഡിയോകളെ ആസ്പദമാക്കി നിർമ്മിക്കുന്ന മൾട്ടി മീഡിയ പുസ്തകങ്ങൾക്കില്ല.</p>
<p>ഒരു ന്യൂനത കൂടെ പറഞ്ഞുകൊണ്ട് സൂചിപ്പിക്കാനുണ്ട്. സാങ്കേതികവിദ്യ ഇനിയും മുന്നേറിക്കൊണ്ടിരിക്കുകയാണ്. നാളെ QR കോഡും അത് റീഡ് ചെയ്യുന്ന സംവിധാനങ്ങളുമൊക്കെ അപ്രത്യക്ഷമായി പകരം അതിനെ വെല്ലുന്ന മറ്റെന്തെങ്കിലും സങ്കേതം ഉരുത്തിരിഞ്ഞ് വന്നെന്നിരിക്കാം. അന്ന് പുറകിലായിപ്പോകുന്ന അല്ലെങ്കിൽ ഒഴിവാക്കപ്പെടുന്ന QR കോഡ് റീഡിങ്ങ് സംവിധാനത്തെക്കൂടെ ഉൾക്കൊള്ളിച്ച് Downward compatible എന്ന സൗകര്യം വന്നില്ലെങ്കിൽ, ഈ QR കോഡ് പുസ്തകങ്ങളെല്ലാം മൾട്ടിമീഡിയ പുസ്തകങ്ങളല്ലാതായി മാറും. പടത്തിനെ കോഡാക്കി മാറ്റിയിരിക്കുന്ന മുസിരീസിലൂടെ എന്ന പുസ്തകം QR റീഡിങ്ങ് ഇല്ലാതായാലും പിടിച്ച് നിന്നെന്ന് വരും. പക്ഷേ ആ പുസ്തകത്തെ മൾട്ടി മീഡിയ പുസ്തകമാക്കാൻ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ് വെയർ എഞ്ചിനുകളും സംവിധാനങ്ങളും ഇതേ ഭീഷണി നേരിടുന്നുണ്ട്. ചിലപ്പോൾ QR കോഡ് ഇല്ലാതാകുന്നതിന് മുന്നേ തന്നെ ആ പുസ്തകത്തിൻ്റെ മൾട്ടിമീഡിയ സംവിധാനങ്ങൾ ഔട്ട് ഡേറ്റഡ് ആയെന്നിരിക്കാം. ചിലപ്പോൾ കുറേയേറെക്കാലം നീണ്ടുപോയെന്നും വരാം. മൾട്ടിമീഡിയ പുസ്തകങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും അതുതന്നെ. പ്രിൻ്റ് ചെയ്ത് ഒഴിവാക്കി വിടാൻ പറ്റുന്ന ഒന്നല്ല, മൾട്ടിമീഡിയ പുസ്തകങ്ങൾ. സാങ്കേതിക വിദ്യയുടെ വ്യതിയാനങ്ങൾ സസൂഷ്മം വീക്ഷിക്കുകയും അതിനനുസരിച്ച് അവശ്യം വേണ്ട മാറ്റങ്ങൾ വരുത്തിയാൽപ്പോലും മൾട്ടിമീഡിയ പുസ്തകങ്ങൾ പെട്ടെന്നൊരു നാൾ സാധാരണ പുസ്തകങ്ങളായി മാറിപ്പോകാം.</p>
<p><strong>വാൽക്കഷണം:-</strong> 7 വർഷം മുൻപ് ആദ്യത്തെ മൾട്ടിമീഡിയ പുസ്തകം ഇന്ത്യയിൽ ഇറങ്ങിയിട്ടും അതറിയാതെ പോയവർ വിവരസാങ്കേതിക വിദ്യ കൈയാളുന്നവരുടെ കൂട്ടത്തിൽത്തന്നെ ധാരാളമുള്ളതുകൊണ്ടാണ് ആദ്യമൾട്ടിമീഡിയ പുസ്തകം ഏതെന്ന വിവാദം പൊട്ടിപ്പുറപ്പെട്ടത്. എല്ലാവരും എല്ലാക്കാര്യങ്ങളും അറിഞ്ഞിരിക്കണമെന്ന് വാശിപിടിക്കാൻ ആർക്കുമാകില്ലല്ലോ. ഇതൊന്നുമറിയാത്തവർ ഇനിയുമുണ്ടാകാം നമുക്കിടയിൽ. കുറേയേറെ നാൾ കഴിഞ്ഞ്, അവർ ഒരു മൾട്ടിമീഡിയ പുസ്തകത്തിൻ്റെ ആശയവുമായി വരുകയും, അവരുടേതാണോ ആദ്യത്തെ മൾട്ടിമീഡിയ പുസ്തകമെന്ന് ഇൻ്റർനെറ്റിൽ പരതുകയും ചെയ്യുമ്പോൾ, ഈ ലേഖനം കണ്ണിൽപ്പെട്ടാൽ അടുത്തൊരു വിവാദം അവിടെത്തന്നെ അവസാനിച്ചെന്നിരിക്കും. അവർ ഇൻ്റർനെറ്റിൽ പരതിനോക്കാൻ സന്നദ്ധത കാണിക്കുന്നില്ലെങ്കിൽ വീണ്ടുമൊരു വിവാദം ഉറപ്പാണ്. നമ്മൾ സംസാരിക്കുന്നതും ചെയ്യാൻ പോകുന്നതും വിവരസാങ്കേതികവിദ്യ തീർച്ചയായും ഉൾക്കൊള്ളുന്ന ഒരു പുസ്തകത്തെപ്പറ്റിയാകുമ്പോൾ അതേ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ ഉൽപ്പന്നമായ ഇൻ്റർനെറ്റ് എന്ന സംവിധാനത്തിനോട് സംവദിക്കാൻ എന്തിന് മടിക്കണം ?</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8039" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8039</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> എം. ശിവശങ്കർ തെറ്റ് തിരുത്തുന്നു</title>
		<link>http://niraksharan.in/?p=8024</link>
		<comments>http://niraksharan.in/?p=8024#comments</comments>
		<pubDate>Sun, 16 Oct 2022 14:20:41 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[അറിവ്]]></category>
		<category><![CDATA[ഓൺലൈൻ]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാഹിത്യം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8024</guid>
		<description><![CDATA[സുഹൃത്തുക്കളേ&#8230;. വായനക്കാരേ&#8230;. 2022 ഒക്ടോബർ 12ന് AIDEM പോർട്ടലിൽ എം. ശിവശങ്കർ എഴുതിയ പുസ്തകാവലോകനത്തിൽ, മൾട്ടിമീഡിയ പുസ്തകങ്ങളെപ്പറ്റി ഉണ്ടായ വസ്തുതാപരമായ പിശക്, ഒക്ടോബർ 14ന് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. അക്കാര്യം ബോദ്ധ്യപ്പെട്ട ശിവശങ്കർ തൻ്റെ തെറ്റ് തിരുത്തിക്കൊണ്ട് AIDEMന് കത്തെഴുതുകയും, AIDEM ആ വരികൾ വിവാദമുണ്ടാക്കിയ ലേഖനത്തിൽത്തന്നെ ഉൾക്കൊള്ളിക്കുകയും ചെയ്തിരിക്കുന്നു. കൂട്ടിച്ചേർത്ത ആ ഭാഗങ്ങൾ മാത്രം താഴെ എടുത്തെഴുതുന്നു. &#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;- ഇന്ത്യയിലെ തന്നെ ആദ്യത്തെ embedded പുസ്തകമാണ് രാജീവ് രാമചന്ദ്രന്റെ ‘ചെളി പുരളാത്ത പന്ത്’ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8024" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/10/99.jpg"><img class="aligncenter wp-image-8025 " src="http://niraksharan.in/wp-content/uploads/2022/10/99.jpg" alt="99" width="501" height="501" /></a><br />
<strong><span style="font-size: xx-large;">സു</span></strong>ഹൃത്തുക്കളേ&#8230;. വായനക്കാരേ&#8230;.</p>
<p>2022 ഒക്ടോബർ 12ന് AIDEM പോർട്ടലിൽ എം. ശിവശങ്കർ എഴുതിയ പുസ്തകാവലോകനത്തിൽ, മൾട്ടിമീഡിയ പുസ്തകങ്ങളെപ്പറ്റി ഉണ്ടായ വസ്തുതാപരമായ പിശക്, ഒക്ടോബർ 14ന് <a href="https://www.facebook.com/niraksharan/posts/pfbid033aYFJqRS3uG5RoXN4MvNtRXUeGcTxXhSjgmJBFo5U3r5eqievVMkfCcJKN4L1fCyl">ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ </a>ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു.</p>
<p>അക്കാര്യം ബോദ്ധ്യപ്പെട്ട ശിവശങ്കർ തൻ്റെ തെറ്റ് തിരുത്തിക്കൊണ്ട് AIDEMന് കത്തെഴുതുകയും, AIDEM ആ വരികൾ വിവാദമുണ്ടാക്കിയ ലേഖനത്തിൽത്തന്നെ ഉൾക്കൊള്ളിക്കുകയും ചെയ്തിരിക്കുന്നു. കൂട്ടിച്ചേർത്ത ആ ഭാഗങ്ങൾ മാത്രം താഴെ എടുത്തെഴുതുന്നു.<br />
&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;-<br />
<span style="color: #800000;">ഇന്ത്യയിലെ തന്നെ ആദ്യത്തെ embedded പുസ്തകമാണ് രാജീവ് രാമചന്ദ്രന്റെ ‘ചെളി പുരളാത്ത പന്ത്’ എന്ന് എഴുതിയതിൽ വസ്തുതാപരമായ പിശകുണ്ടെന്നുള്ള പ്രതികരണങ്ങൾ വായനക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ വസ്തുതാപരമായ ആ തെറ്റ് തിരുത്തിക്കൊണ്ട് എം. ശിവശങ്കർ എഴുതി നൽകിയ വിശദീകരണ കുറിപ്പ് ഈ ലേഖനത്തിന് താഴെ ചേർക്കുന്നു.</span></p>
<p><span style="color: #800000;">തെറ്റ് തിരുത്തിക്കൊണ്ട് എം. ശിവശങ്കർ എഴുതി നൽകിയ വിശദീകരണ കുറിപ്പ്. &#8211; (AIDEM)</span></p>
<p><span style="color: #0000ff;">രാജീവിന്റെ ചെളി പുരളാത്ത പന്ത് എന്ന പുസ്തകത്തിന് തയ്യാറാക്കിയ എന്റെ ആസ്വാദനക്കുറിപ്പിൽ വസ്തുതാപരമായ പിശകുണ്ടെന്ന് പലരും അറിയിച്ചു. മലയാളത്തിൽ തന്നെ ഇതിന് മുമ്പ് embedded പുസ്തകം എന്ന് വിലയിരുത്താവുന്ന മൂന്ന് കൃതികളെങ്കിലും ഉണ്ടായിട്ടുണ്ട്; അതുകൊണ്ട് ഇത് ഇത്തരത്തിലുള്ള ആദ്യ സംരംഭം എന്ന് വിലയിരുത്തിയത് അബദ്ധമാണെന്നാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.</span></p>
<p><span style="color: #0000ff;">ഇക്കാര്യത്തിൽ ഒരു ഗൗരവതരമായ അന്വേഷണം നടത്താതെ അങ്ങനെ ഒരു അഭിപ്രായം രേഖപ്പെടുത്തിയത് തീർച്ചയായും എന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച തന്നെയാണ്. പ്രത്യേകിച്ച് ക്രിയാത്മകമായി ഇക്കാര്യത്തിൽ മുന്നേ നടന്ന വ്യക്തികൾക്കും പ്രസാധകർക്കും ഇത് വലിയ നിരാശയുണ്ടാക്കുമെന്നത് ഈ വീഴ്ചയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.</span></p>
<p><span style="color: #0000ff;">മുസിരീസിലൂടെ, മയ്യഴി, ഭൂട്ടാൻ എന്നീ പുസ്തകങ്ങൾ രചിച്ച ഭാവനാസമ്പന്നരായ എഴുത്തുകാരോടും അവരുടെ പ്രസാധകരോടും ക്ഷമ ചോദിക്കുന്നു. (മുസിരീസിലൂടെ &#8211; രചയിതാവ്, മനോജ് രവീന്ദ്രൻ നിരക്ഷരൻ, പ്രസാധകർ മെൻറർ ബുക്സ്, മയ്യഴി – രചയിതാവ് വരുൺ രമേഷ്, പ്രസാധകർ – ഡിസി ബുക്സ്, ഭൂട്ടാൻ ലോകത്തിൻറെ ഹാപ്പിലാൻറ് &#8211; രചയിതാവ് ഹരിലാൽ രാജേന്ദ്രൻ, പ്രസാധകർ – റീഡ് മീ ബുക്സ്)</span></p>
<p><span style="color: #0000ff;">ഇന്ത്യയിൽ പുസ്തകപ്രസാധന മേഖലയിൽ കേരളം വളരെ മുമ്പിൽ തന്നെയാണ്. ഓഡിയോ ബുക്കുകളുടെ പ്രചരണം കൂടി വരുന്ന സാഹചര്യത്തിൽ, സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് പുസ്തക വായന ആസ്വാദ്യമായ ഒരു അനുഭവമാക്കി മാറ്റാൻ നമ്മുടെ പ്രസാധകർക്ക് കഴിയുമെന്നുറപ്പുണ്ട്. വിവര സാങ്കേതിക വിദ്യാരംഗത്ത് കേരളത്തിനുള്ള അനുകൂല സാഹചര്യവും നൂതനാശയങ്ങൾ പ്രവർത്തിപഥത്തിലേക്ക് എത്തിക്കാൻ കഴിയുന്ന സ്റ്റാർട്ട് അപ് ഇക്കോ സിസ്റ്റവും ഉപയോഗപ്പെടുത്തി ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ തുടരാനും വരും നാളുകളിൽ ഈ രീതിയിലുള്ള പുസ്തക പ്രസാധന ഡെസ്റ്റിനേഷൻ തന്നെയായി മാറാനും നമുക്ക് കഴിയട്ടെ. (എം.ശിവശങ്കർ)</span><br />
&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;<br />
ഇത്തരം പിശകുകളും വിവാദങ്ങളും തർക്കങ്ങളുമൊക്കെയാണല്ലോ കൂടുതൽ സാക്ഷരതയിലേക്ക് നമ്മെ നയിക്കുക? എൻ്റെ പുസ്തകത്തിൻ്റെ ലേ ഔട്ടും കവർ പേജും നിർവ്വഹിച്ച ഭട്ടതിരി സാർ തന്നെയാണ്, ചെളി പുരളാത്ത പന്ത് എന്ന പുസ്തകത്തിൻ്റേയും ജോലികൾ ചെയ്തത്. അദ്ദേഹവുമായി കഴിഞ്ഞ ദിവസങ്ങളിൽ സംവദിച്ചതിൽ നിന്ന് എനിക്ക് മനസ്സിലാക്കാനായത്, ചിന്ത പബ്ലിഷേർസ് ഏതാണ്ട് ഒരു വർഷം മുൻപ് ഇതേ ജനുസ്സിൽ, പി. രാജീവ് എഴുതിയ, ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ &#8211; സമകാലിക വായന‘ എന്നൊരു പുസ്തകം ചെയ്തിട്ടുണ്ട് എന്നാണ്. അതിൻ്റെ ജോലികൾ ചെയ്തതും ഭട്ടതിരി സാറാണ്.</p>
<p>അങ്ങനെ നോക്കിയാൽ, ഇപ്പോൾ മലയാളത്തിൽ മാത്രം എൻ്റെ അറിവിൽ 5 മൾട്ടിമീഡിയ പുസ്തകങ്ങളെങ്കിലും ഉണ്ട്. ആരുമറിയാതെ വേറെയും ചിലത് വന്നിട്ടുണ്ടാകാം. ഇതൊരു വലിയ സംഭവമല്ല എന്ന നിലയ്ക്ക് തന്നെയാണ് ഇനിയങ്ങോട്ട് കാണേണ്ടത്. ശിവശങ്കറിനുള്ള മറുപടിയിൽ ഞാൻ പറഞ്ഞത് മറ്റൊരു തരത്തിൽ ആവർത്തിക്കുകയാണെങ്കിൽ, അധികമാരും പ്രയോജനപ്പെടുത്തിയില്ലെങ്കിലും ഈ സാങ്കേതിക വിദ്യ ഔട്ട് ഡേറ്റഡ് ആയിക്കഴിഞ്ഞിരിക്കുന്നു.</p>
<p>തെറ്റുകൾ ചൂണ്ടിക്കാണിച്ചപ്പോൾ തിരുത്താനുള്ള സന്മനസ്സ് കാണിച്ച എല്ലാവർക്കും നന്ദി. ഭാഷ വളരട്ടെ, എഴുത്തും വായനയും വളരട്ടെ.</p>
<p>സസ്നേഹം</p>
<p>- നിരക്ഷരൻ<br />
(അന്നും ഇന്നും എപ്പോഴും)</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8024" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8024</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ശിവശങ്കർ സാറിന് തെറ്റി</title>
		<link>http://niraksharan.in/?p=8018</link>
		<comments>http://niraksharan.in/?p=8018#comments</comments>
		<pubDate>Fri, 14 Oct 2022 10:30:46 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[അറിവ്]]></category>
		<category><![CDATA[ഓൺലൈൻ]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാഹിത്യം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8018</guid>
		<description><![CDATA[ഒരു ഞെട്ടലോടെയും അതിനേക്കാളുപരി നിരാശയോടെയുമാണ് ചിന്താ പബ്ളിഷേർസ് പുറത്തിറക്കിയ, രാജീവ് രാമചന്ദ്രൻ്റെ ‘ചെളി പുരളാത്ത പന്ത്‘ എന്ന പുസ്തകത്തെപ്പറ്റി എം. ശിവശങ്കർ എഴുതിയ പുസ്തകാവലോകനം വായിച്ചവസാനിപ്പിച്ചത്. AIDEM പോർട്ടലിലാണ് പ്രസ്തുത പുസ്തകാവലോകനം പ്രസിദ്ധീകരിച്ച് വന്നിരിക്കുന്നത്. മേൽപ്പടി പുസ്തകം ഞാൻ കണ്ടിട്ടില്ല, വായിച്ചിട്ടുമില്ല. പക്ഷേ ആ പുസ്തകത്തെപ്പറ്റി എം. ശിവശങ്കർ പറയുന്ന കാര്യത്തിൽ വസ്തുതാപരമായി ഒരു തെറ്റുണ്ട്. അത് ചൂണ്ടിക്കാണിക്കാൻ വേണ്ടി മാത്രമാണ് ഈ കുറിപ്പ്. എം. ശിവശങ്കർ പറയുന്ന ഒരു ഖണ്ഡിക അതേപടി താഴെ ചേർക്കുന്നു. “ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8018" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/10/5.jpg"><img class="aligncenter wp-image-8019" src="http://niraksharan.in/wp-content/uploads/2022/10/5.jpg" alt="5" width="393" height="493" /></a><br />
<strong><span style="font-size: xx-large;">ഒ</span></strong>രു ഞെട്ടലോടെയും അതിനേക്കാളുപരി നിരാശയോടെയുമാണ് ചിന്താ പബ്ളിഷേർസ് പുറത്തിറക്കിയ, രാജീവ് രാമചന്ദ്രൻ്റെ ‘ചെളി പുരളാത്ത പന്ത്‘ എന്ന പുസ്തകത്തെപ്പറ്റി എം. ശിവശങ്കർ എഴുതിയ പുസ്തകാവലോകനം വായിച്ചവസാനിപ്പിച്ചത്. AIDEM പോർട്ടലിലാണ് പ്രസ്തുത പുസ്തകാവലോകനം പ്രസിദ്ധീകരിച്ച് വന്നിരിക്കുന്നത്.</p>
<p>മേൽപ്പടി പുസ്തകം ഞാൻ കണ്ടിട്ടില്ല, വായിച്ചിട്ടുമില്ല. പക്ഷേ ആ പുസ്തകത്തെപ്പറ്റി എം. ശിവശങ്കർ പറയുന്ന കാര്യത്തിൽ വസ്തുതാപരമായി ഒരു തെറ്റുണ്ട്. അത് ചൂണ്ടിക്കാണിക്കാൻ വേണ്ടി മാത്രമാണ് ഈ കുറിപ്പ്.</p>
<p>എം. ശിവശങ്കർ പറയുന്ന ഒരു ഖണ്ഡിക അതേപടി താഴെ ചേർക്കുന്നു.</p>
<p><span style="color: #0000ff;">“ രാജീവ് രാമചന്ദ്രൻ്റെ ‘ചെളി പുരളാത്ത പന്ത്‌‘ എൻ്റെ അറിവിൽ മലയാളത്തിലെ എന്നു മാത്രമല്ല ഇന്ത്യയിലെ തന്നെ ആദ്യത്തെ embedded പുസ്തകമാണിത്‌. ഏകദേശം ഇരുപത്തി അഞ്ചോളം വീഡിയോകളാണ്‌ ഈ പുസ്തകത്തിൽ ഇഴചേർത്തിരിക്കുന്നത്‌. ക്യു.ആർ. കോഡ് സ്കാൻ ചെയ്ത്‌ അവ കൂടി കണ്ടു കഴിയുമ്പോഴാണ്‌ വായനാനുഭവം പൂർത്തിയാകുക. ഈ പുതുമ പുസ്തകങ്ങൾക്കിടയിലെ ക്രിയോഷോ (criollo) ആയി രാജീവിൻറെ ഈ ഉദ്യമത്തെ അടയാളപ്പെടുത്തുന്നു. സാധാരണ ജീവിതത്തെ മാറ്റിമറിക്കാനാകുന്ന സാങ്കേതികവിദ്യാ സാദ്ധ്യതകളെക്കുറിച്ച്‌ ധാരണയുള്ള ഒരു അനുവാചകനെ ആഹ്ളാദത്തിൻ്റെ ഉന്നതിയിലേക്ക്‌ നയിക്കുന്ന, ഈ നവീന സാദ്ധ്യത പരിചയപ്പെടുത്തിയ ചിന്താ പബ്ലീഷേഴ്സ്‌ കേരളത്തിൻ്റെ സാഹിത്യ പ്രസാധന ചരിത്രത്തിൽ മനോഹരമായൊരു കോർണർ ഗോളടിച്ച്‌ ലീഡു നേടിയിരിക്കുന്നുവെന്നു തന്നെ പറയാം.“</span></p>
<p>ഒരുതരത്തിലും വസ്തുതയ്ക്ക് നിരക്കാത്ത കാര്യമാണ് മുകളിലുള്ള ഖണ്ഡികയിൽ എം. ശിവശങ്കർ പറയുന്നത്. ‘എൻ്റെ അറിവിൽ‘ എന്നാണ് എം. ശിവശങ്കർ പറയുന്നത്. പുസ്തകങ്ങളുടെ കാര്യത്തിൽ ശിവശങ്കറിൻ്റെ അറിവ് അത്രയ്ക്ക് പരിമിതമാണ്; അല്ലെങ്കിൽ ഒരു പുതിയ അറിവാണെന്ന് പറഞ്ഞ് ഒരു കാര്യം പങ്കുവെക്കുന്നതിന് മുൻപ് ഏതൊരു സാധാരണക്കാരനും ഇക്കാലത്ത് ഇൻ്റർനെറ്റിൽ അപ്പറയുന്നതിന് വിരുദ്ധമായി എന്തെങ്കിലുമുണ്ടോ എന്ന് പരതി നോക്കാൻ കാണിക്കുന്ന വിവേകബുദ്ധി പോലും ശിവശങ്കർ ഇവിടെ കാണിച്ചിട്ടില്ല എന്ന് വ്യക്തം. അതെന്തുകൊണ്ടാണെന്ന് വിശദമാക്കാം.</p>
<p>2015 ഡിസംബർ 11 ന് ഈയുള്ളവൻ്റെ <a href="http://niraksharan.in/?p=4078">‘മുസിരീസിലൂടെ‘</a>  എന്ന ഒരു പുസ്തകം, തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ വെച്ച് പ്രകാശനം ചെയ്തിരുന്നു. മൂന്ന് വർഷത്തോളമുള്ള യാത്രകളും വായനയും സാങ്കേതിക പഠനങ്ങളും ഒക്കെ നടത്തി തൃശൂരുള്ള മെൻ്റർ ബുക്ക്സ് വഴി പ്രകാശനം ചെയ്ത ആ പുസ്തകത്തിലുള്ള ഓരോ പടങ്ങളും സ്ക്കാൻ ചെയ്താൽ അതിലൂടെ കൂടുതൽ വീഡിയോകളും ചിത്രങ്ങളും സ്ഥലങ്ങളുടെ മാപ്പുകളും അവലംബിച്ചിട്ടുള്ള കൃതികളുടെ പുറം ചട്ടകളും അടക്കം എല്ലാം കാണാനും ആസ്വദിക്കാനും കഴിയുന്ന തരത്തിലാണ് ആ പുസ്തകം ചിട്ടപ്പെടുത്തിയിട്ടുള്ളത്. അന്നതിനെ Augmented Reality പുസ്തകം എന്നാണ് ഞങ്ങൾ വിശേഷിപ്പിച്ചത്. ഈ ലേഖനം വായിക്കുന്ന കൂട്ടത്തിലുള്ള കുറച്ചെങ്കിലും വായനക്കാർ ആ പുസ്തകം വാങ്ങിയും അല്ലാതെയും വായിച്ചിട്ടുണ്ടാകാം. ആ പുസ്തകത്തിൻ്റെ ഇംഗ്ലീഷ് പതിപ്പ് 2016ൽ മെൻ്റർ ബുക്ക്സ് പ്രസിദ്ധീകരിച്ചപ്പോൾ അതിനായി ശ്രീ. കെ. ജയകുമാർ IAS എഴുതിയ അവതാരിക <a href="http://niraksharan.in/?p=4631">ഈ ലിങ്കിൽ</a> വായിക്കാം.</p>
<p><a href="http://niraksharan.in/wp-content/uploads/2022/10/Muziris-Eng1.png"><img class="aligncenter wp-image-8020 " src="http://niraksharan.in/wp-content/uploads/2022/10/Muziris-Eng1.png" alt="Muziris-Eng1" width="439" height="560" /></a></p>
<p>ആ അവലോകനത്തിൽ നിന്നുള്ള ഒരു വരി എടുത്തെഴുതുന്നു.</p>
<p><span style="color: #993300;">“ ലഭ്യമായ സാങ്കേതിക വിദ്യ സമുചിതമായി ഉപയോഗപ്പെടുത്തി കാണാപ്പുറങ്ങൾ കാണിച്ചുതരുന്ന ഈ സങ്കേതം ലോകത്തുതന്നെ അധികമാരും ഉപയോഗപ്പെടുത്തിയിട്ടില്ല.“</span></p>
<p>‘മുസിരീസിലൂടെ‘ എന്ന മലയാളം പതിപ്പിൻ്റെ പുറം ചട്ടയിൽ, ആ പുസ്തകം ഇന്ത്യയിലെ ആദ്യത്തെ ഓഗ്മെൻ്റഡ് റിയാലിറ്റി പുസ്തകമാണെന്ന് പ്രസാധകനും എഴുത്തുകാരനും അവകാശപ്പെടുമ്പോൾപ്പോലും, അതേപ്പറ്റി ആസ്വാദനം എഴുതുന്ന ജയകുമാർ സാർ പറയുന്ന വരികൾ ശ്രദ്ധയോടെ വായിക്കണം. ‘ഈ സങ്കേതം അധികമാരും ഉപയോഗിച്ചിട്ടില്ല‘ എന്ന വിവേകപൂർണ്ണമായ അഭിപ്രായമാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന് പൂർണ്ണബോദ്ധ്യമില്ലാത്ത കാര്യത്തെപ്പറ്റി അത്രയും പറയാനേ അദ്ദേഹം തയ്യാറാകുന്നുള്ളൂ.</p>
<p>ഇപ്പറഞ്ഞ സാങ്കേതിക വിദ്യ മുസിരീസിലൂടെ എന്ന പുസ്തകത്തിൽ അവതരിപ്പിച്ചതുകൊണ്ടുതന്നെയാകാം, ആ വർഷത്തെ മികച്ച പുസ്തക നിർമ്മിതിക്കുള്ള (പുസ്തകം എഴുതിയ ആൾക്കുള്ളതല്ല) സാഹിത്യ അക്കാഡമി പുരസ്ക്കാരം നേടിയതും മുസിരീസിലൂടെ എന്ന യാത്രാവിവരണപുസ്തകമാണ്.</p>
<p><a href="https://www.facebook.com/vinodkottayil">മെൻ്റർ എന്ന പബ്ലിഷറും</a> നിരക്ഷരൻ എന്ന എഴുത്തുകാരനും ഇന്ത്യയിലെ ആദ്യത്തെ ഓഗ്മെൻ്റഡ് റിയാലിറ്റി പുസ്തകം എന്ന അവകാശവാദവുമായി വരുന്നതിന് മുൻപ്, മറ്റേതെങ്കിലും പുസ്തകം ഈ ജനുസ്സിൽ വന്നിട്ടുണ്ടോയെന്ന് പറ്റാവുന്ന വഴിക്കെല്ലാം അന്വേഷിച്ചു. സ്വയം നടത്തിയ അന്വേഷണത്തിൽ എഴുത്തുകാരന് കിട്ടിയത് 3 വിദേശപുസ്തകങ്ങളാണെങ്കിൽ, മറ്റൊരാൾക്ക് കിട്ടിയത് 7 വിദേശപുസ്തകങ്ങളാണ്. ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകവും അതുവരെ അങ്ങനെയൊന്ന് അവകാശപ്പെട്ടതായി കണ്ടെത്താനായില്ല. ജനുസ്സ് എന്നതുകൊണ്ട് ഉദ്ദേശിച്ചത്, Augmented Reality, Embedded, QR Code Scanner, എന്നിങ്ങനെ ഏത് സംവിധാനം ഉപയോഗിച്ചും, വായനയ്ക്ക് ഉപരി വീഡിയോ, ഓഡിയോ, കൂടുതൽ ചിത്രങ്ങൾ എന്നിങ്ങനെ എന്തെങ്കിലും പ്രദാനം ചെയ്യുന്ന പുസ്തകം എന്നാണ്. ഇത്തരം പുസ്തകങ്ങളെയെല്ലാം മൾട്ടി മീഡിയ പുസ്തകങ്ങൾ എന്ന് വിശേഷിപ്പിക്കുന്നതാവും ഉചിതം.</p>
<p>ഏകശേഷം 17 മാസങ്ങൾ കഴിഞ്ഞ്, 2017 ജൂലായ് 15ന് എൻ്റെ സുഹൃത്തും മാദ്ധ്യമപ്രവർത്തകനുമായ <a href="https://www.facebook.com/evarunramesh">വരുൺ രമേഷിൻ്റെ</a>  മയ്യഴി എന്ന പുസ്തകം QR കോഡ് സ്ക്കാൻ ചെയ്ത് വീഡിയോകൾ കാണാൻ പറ്റുന്ന ഇതേ ജനുസ്സിലുള്ള പുസ്തകമായി പുറത്തിറങ്ങി. 3 മാസത്തിനകം ആ പുസ്തകത്തിൻ്റെ രണ്ടാം പതിപ്പും ഇറങ്ങി. 2015 ഏപ്രിൽ മാസം രണ്ടാംവാരം പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൻ്റെ 100 ൽ 100 പേജുകളും വരുണിൻ്റെ ആ പുസ്തകത്തെപ്പറ്റിയുള്ള ലേഖനങ്ങളായിരുന്നു. അത്രയും ശ്രദ്ധപിടിച്ചുപറ്റിയ ആ ലേഖനങ്ങളുടെ പൂർണ്ണരൂപം പുസ്തകമായി പ്രസിദ്ധീകരിച്ചത് ഡീസി ബുക്ക്സ് ആണ്.</p>
<p><a href="http://niraksharan.in/wp-content/uploads/2022/10/14.jpg"><img class="aligncenter wp-image-8021" src="http://niraksharan.in/wp-content/uploads/2022/10/14.jpg" alt="14" width="337" height="482" /></a></p>
<p>2018 നവംബർ 3ന് എൻ്റെ മറ്റൊരു സുഹൃത്തും UAE പ്രവാസിയുമായ <a href="https://www.facebook.com/harilal">ഹരിലാൽ രാജേന്ദ്രൻ്റെ</a> ഭൂട്ടാൻ എന്ന യാത്രാവിവരണ പുസ്തകം ഇതേ ജനുസ്സിൽ പ്രസിദ്ധീകരിക്കപ്പെട്ടു.</p>
<p><a href="http://niraksharan.in/wp-content/uploads/2022/10/12.jpg"><img class="aligncenter wp-image-8022 " src="http://niraksharan.in/wp-content/uploads/2022/10/12.jpg" alt="12" width="384" height="614" /></a><br />
ഇങ്ങനെ മൂന്ന് പുസ്തകങ്ങൾ മലയാളത്തിൽത്തന്നെ ഉള്ളപ്പോൾ, എം. ശിവശങ്കർ പറയുന്നു, ഇത് മലയാളത്തിലെന്നല്ല ഇന്ത്യയിൽ ഒരിടത്തും സംഭവിച്ചിട്ടില്ലാത്ത നൂതന പരിപാടിയാണെന്ന്. 7 കൊല്ലം കഴിഞ്ഞ സംഭവങ്ങളെ ഔട്ട് ഡേറ്റഡ് എന്നാണ് വിവരസാങ്കേതിക വിദ്യാ തലത്തിലുള്ളവർ വിശേഷിപ്പിക്കുക എന്ന് ശിവശങ്കർ സാറിൻ്റെ അറിവിലേക്കായി ബോധിപ്പിക്കട്ടെ. പരിമിതമായ അറിവാണ് തനിക്കെന്ന് അദ്ദേഹം സമ്മതിക്കുന്നതുകൊണ്ട്, അതേപ്പറ്റി കൂടുതൽ ചർച്ച വേണ്ട എന്ന് കരുതി വിട്ടുകളയാൻ നോക്കുമ്പോൾ ദാ വരുന്നു, വീണ്ടും വാഴ്ത്തലുകൾ!</p>
<p><span style="color: #0000ff;">&#8221; ഈ പുതുമ പുസ്തകങ്ങൾക്കിടയിലെ ക്രിയോഷോ (criollo) ആയി രാജീവിൻ്റെ ഈ ഉദ്യമത്തെ അടയാളപ്പെടുത്തുന്നു&#8221;</span></p>
<p>തെറ്റാണ് ശിവശങ്കർ സാറേ. ആ വിശേഷണം മറ്റാർക്കോ അവകാശപ്പെട്ടതാണ്. ഇനി ശിവശങ്കർ സാറിൻ്റെ അടുത്ത വരി നോക്കുക.</p>
<p><span style="color: #0000ff;">“ ഈ നവീന സാദ്ധ്യത പരിചയപ്പെടുത്തിയ ചിന്താ പബ്ലീഷേഴ്സ്‌ കേരളത്തിൻ്റെ സാഹിത്യ പ്രസാധന ചരിത്രത്തിൽ മനോഹരമായൊരു കോർണർ ഗോളടിച്ച്‌ ലീഡു നേടിയിരിക്കുന്നുവെന്നു തന്നെ പറയാം. “</span></p>
<p>അതും തെറ്റാണ് ശിവശങ്കർ സാറേ. ആ കോർണർ ഗോളിൻ്റെ ലീഡ് തൃശൂരുള്ള മെൻ്റർ പബ്ലിഷേർസിന് അവകാശപ്പെട്ടതാണ്. ശിവശങ്കർ സാർ ഈ പുസ്തകത്തിൻ്റെ പേരിൽ സെൽഫ് ഗോളുകൾ അടിച്ചുകൂട്ടുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇനിയെങ്കിലും അറിയാൻ പാടില്ലാത്ത കാര്യങ്ങളെപ്പറ്റി ആധികാരികമായി പറയുന്നതിന് മുൻപ് അൽപ്പസ്വൽപ്പം അന്വേഷണം നടത്തണമെന്ന് അപേക്ഷയുണ്ട്. ജീവിതത്തിൻ്റെ എല്ലാ തുറകളിലും വീഴ്ച്ചയുണ്ടാകാതെ മുന്നോട്ട് പോകാൻ അതുപകരിച്ചെന്ന് വരും.</p>
<p>ഈ ഗ്രന്ഥത്തിൻ്റെ കർത്താവായ രാജീവ് രാമചന്ദ്രൻ ഒരു മാദ്ധ്യമപ്രവർത്തകനാണ്. അതുകൊണ്ടുതന്നെ ലോകത്ത് നടക്കുന്ന, കുറഞ്ഞപക്ഷം കേരളത്തിൽ നടക്കുന്ന അത്യാവശ്യം ചില കാര്യങ്ങൾ മനസ്സിലാക്കാൻ പ്രാപ്തിയുള്ള വ്യക്തിയാണ് അദ്ദേഹമെന്നാണ് എൻ്റെ ഉറച്ച വിശ്വാസം. ആയതിനാൽ ശിവശങ്കറുമായി ഇങ്ങനെയൊരു തെറ്റായ വസ്തുത പങ്കുവെച്ചത് രാജീവാണെന്ന് ഞാൻ കരുതുന്നില്ല. ചിന്ത എന്ന പബ്ലിഷറും ഈ തെറ്റ് പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നുണ്ടെന്ന് കരുതാൻ ബുദ്ധിമുട്ടുണ്ട്. അഥവാ അങ്ങനെയാണെങ്കിൽ, നിങ്ങളും തിരുത്തുക, തെറ്റിദ്ധാരണകൾ പരത്താതിരിക്കുക.</p>
<p>AIDEM ഒരു മാദ്ധ്യമ പോർട്ടലാണെന്ന് തന്നെ വിശ്വസിച്ചുകൊണ്ട് പറയട്ടെ, ആര് എന്തെഴുതി കൊടുത്താലും അത് പ്രസിദ്ധീകരിക്കുന്ന നൂറുകണക്കിന് പോർട്ടലുകളുണ്ട് കേരളത്തിൽ. അക്കൂട്ടത്തിൽ അണിനിരക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. കുറഞ്ഞപക്ഷം ‘വസ്തുത‘കൾ പ്രചരിപ്പിക്കുമ്പോളെങ്കിലും.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8018" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8018</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> വൃദ്ധദമ്പതിമാരുടെ മിനോറ</title>
		<link>http://niraksharan.in/?p=7676</link>
		<comments>http://niraksharan.in/?p=7676#comments</comments>
		<pubDate>Fri, 01 Oct 2021 03:38:57 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ആക്രി]]></category>
		<category><![CDATA[ആഘോഷങ്ങൾ]]></category>
		<category><![CDATA[ഓൺലൈൻ]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാമൂഹികം]]></category>
		<category><![CDATA[സൈബർ ലോകം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7676</guid>
		<description><![CDATA[സംഗതിവശാൽ ആക്രിപെറുക്കികൾക്ക് ഇത് മോശം കാലമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ? എന്നുവെച്ച് ആക്രി പെറുക്കുന്ന സ്വഭാവം ഉപേക്ഷിക്കാനും പറ്റുന്നില്ല. ആക്രികൾ എന്ന് ഒരു ഓളത്തിന് പറയുന്നതാണ്. അത്ര വലിയ പണച്ചിലവൊന്നും ഇല്ലാത്ത പുരാവസ്തുക്കളും കൗതുകം തോന്നുന്ന അല്ലറ ചില്ലറ ഏതൊരു സാധനങ്ങളും ചേർന്നതാണ് എൻ്റെ ആക്രിശേഖരം. അക്കൂട്ടത്തിൽ കുറച്ചധികമുള്ളത് മാസ്ക്കുകളും വിളക്കുകളുമാണ്. യൂ-ട്യൂബിൽ ഈ ആക്രികളുടെ വീഡിയോകൾ ഞാൻ പങ്കുവെച്ചിട്ടുണ്ട്. പക്ഷേ, ജൂതന്മാർ ധാരാളമുണ്ടായിരുന്ന എറണാകുളം ജില്ലക്കാരനായിരുന്നിട്ടും, അതിലേറെ ജൂതന്മാർ ഉണ്ടായിരുന്ന &#8216;മാള&#8217;യോട് അടുത്തൊരിടത്ത് ജനിച്ചു വളർന്നിട്ടും, [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7676" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2021/10/22.jpg"><img class="aligncenter wp-image-7677 " src="http://niraksharan.in/wp-content/uploads/2021/10/22.jpg" alt="22" width="402" height="607" /></a><br />
<strong><span style="font-size: xx-large;">സം</span></strong>ഗതിവശാൽ ആക്രിപെറുക്കികൾക്ക് ഇത് മോശം കാലമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ? എന്നുവെച്ച് ആക്രി പെറുക്കുന്ന സ്വഭാവം ഉപേക്ഷിക്കാനും പറ്റുന്നില്ല.</p>
<p>ആക്രികൾ എന്ന് ഒരു ഓളത്തിന് പറയുന്നതാണ്. അത്ര വലിയ പണച്ചിലവൊന്നും ഇല്ലാത്ത പുരാവസ്തുക്കളും കൗതുകം തോന്നുന്ന അല്ലറ ചില്ലറ ഏതൊരു സാധനങ്ങളും ചേർന്നതാണ് എൻ്റെ ആക്രിശേഖരം. അക്കൂട്ടത്തിൽ കുറച്ചധികമുള്ളത് മാസ്ക്കുകളും വിളക്കുകളുമാണ്. യൂ-ട്യൂബിൽ ഈ ആക്രികളുടെ വീഡിയോകൾ ഞാൻ പങ്കുവെച്ചിട്ടുണ്ട്.</p>
<p>പക്ഷേ, ജൂതന്മാർ ധാരാളമുണ്ടായിരുന്ന എറണാകുളം ജില്ലക്കാരനായിരുന്നിട്ടും, അതിലേറെ ജൂതന്മാർ ഉണ്ടായിരുന്ന &#8216;മാള&#8217;യോട് അടുത്തൊരിടത്ത് ജനിച്ചു വളർന്നിട്ടും, എന്നെ മോഹിപ്പിച്ചുകൊണ്ട് വർഷങ്ങൾ ഏറെയായി ഒരു വിളക്ക് മാത്രം പിടിതരാതെ മാറി നിന്നു. അതാണ് മിനോറ. ജൂതന്മാർ ഏറെപ്പേർ ഉണ്ടായിരുന്ന ജില്ലയിൽ നിന്ന് ഒരു മിനോറ മെഴുകുതിരിക്കാൽ സംഘടിപ്പിക്കാൻ അത്ര ബുദ്ധിമുട്ടില്ലെന്ന് തന്നെയാണ് ഞാനും കരുതിപ്പോന്നിരുന്നത്. പക്ഷേ കാണാൻ നല്ല ചന്തമുള്ളതും അൽപ്പസ്വൽപ്പം പഴക്കവും തൂക്കവുമുള്ള ഒരു മിനോറ തന്നെ സംഘടിപ്പിക്കണമെന്ന ആഗ്രഹത്തിൻ്റെ പേരിൽ, അതുവരെ കണ്ട മിനോറകളെയൊന്നും കൂടെക്കൂട്ടിയില്ല. മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ പലപ്പോഴായി മിനോറ തിരഞ്ഞലഞ്ഞതിന് ‘കാലും കണക്കുമില്ല‘. ജൂതന്മാരുടെ വാഗ്ദത്തഭൂമിയായ ഇസ്രായേലിൽ നിന്ന് സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ വരെ നടത്തി നോക്കിയെങ്കിലും അതും ചീറ്റിപ്പോയി.</p>
<p>അങ്ങനെ എപ്പോഴോ എവിടെയോ സോഷ്യൽ മീഡിയയിൽ ഇക്കാര്യം ഞാൻ സൂചിപ്പിച്ചത് ഓൺലൈൻ സുഹൃത്ത് <a href="https://www.facebook.com/suchithra.nair.31">സുചിത്ര</a>  ശ്രദ്ധിക്കുകയും മിനോറ സംഘടിപ്പിച്ച് തരാമെന്ന് ഏൽക്കുകയും ചെയ്തു. സുചിത്ര കുടുംബത്തോടൊപ്പം നെതർലാൻഡിലാണ് കഴിയുന്നത്. ലീവിന് വരുമ്പോൾ മിനോറ കൊണ്ടുവരാമെന്ന വാഗ്ദാനം ഓർത്തുവെച്ച് എവിടെയൊക്കെയോ പരതി; ഒരു മിനോറ കണ്ടെത്തി അതിൻ്റെ പടമെനിക്ക് അയച്ചുതന്നു. ഒറ്റനോട്ടത്തിൽത്തന്നെ എനിഷ്ടമായി. ഐറ്റം കൈക്കലാക്കിയ സുചിത്ര നെതർലാൻഡിൽ നിന്ന് കഴിഞ്ഞയാഴ്ച്ച പാലക്കാട്ടുള്ള വീട്ടിലേക്ക് പറന്ന് ക്വാറൻ്റൈനിൽ കയറി. ഇങ്ങ് ബാംഗ്ലൂരിൽ അക്ഷമനായി ഞാൻ!</p>
<p>പാലക്കാടുനിന്ന് ബാംഗ്ലൂർക്ക് വരുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ കൈയോടെ മിനോറ ബാംഗ്ലൂരെത്തിക്കാൻ എനിക്ക് തിടുക്കമായി. സാധാരണ നിലയ്ക്കാണെങ്കിൽ ധാരാളം പേരെ ഈ ദൗത്യത്തിനായി കിട്ടുമായിരുന്നെങ്കിലും കൊറോണ കാരണമായിരിക്കണം, ചെമ്പരത്തി വരിക്കയുടെ ചുളകൾ ഇനാമായി നൽകാമെന്ന് പറഞ്ഞിട്ട് പോലും ആരെയും സഹായത്തിന് കിട്ടിയില്ല. അപ്പോഴേക്കും സുചിത്രയുടെ കസിൻ സന്ദീപ് ബാംഗ്ലൂർക്ക് പുറപ്പെടുകയും മിനോറ സുരക്ഷിതമായി ബാംഗ്ലൂർ എത്തുകയും ചെയ്തു. ഇന്ന് രാത്രി അൽപ്പം മുൻപ് ഞാനത് കൈപ്പറ്റി. മനം നിറഞ്ഞു. പ്രകാശത്തിന്റെ പെരുന്നാളായ ഹനൂക്ക കാലം തെറ്റി തെളിഞ്ഞിരിക്കുന്നു. ഒരുപാട് സന്തോഷം.</p>
<p><a href="http://niraksharan.in/wp-content/uploads/2021/10/33.jpg"><img class="aligncenter wp-image-7680 size-full" src="http://niraksharan.in/wp-content/uploads/2021/10/33.jpg" alt="33" width="337" height="274" /></a></p>
<p>ഇനി ഈ വിളക്കിൻ്റെ ചരിത്രം ഒരൽപ്പം. എൻ്റെ മറ്റ് ശേഖരങ്ങളുടെ പ്രത്യേകതയും മറ്റും കണക്കിലെടുത്ത് ഞാൻ എത്തരത്തിലുള്ള മിനോറയാണ് തിരയുന്നതെന്ന് സുചിത്രയ്ക്ക് നല്ല ധാരണയുണ്ടായിരുന്നെന്ന് തോന്നുന്നു. പഴക്കം തോന്നിക്കണം, നല്ല ഭാരമുണ്ടാകണം, ആരെങ്കിലും ഉപയോഗിച്ചതാണെങ്കിൽ അത്രയും നല്ലത്. അന്നാട്ടിലെ ഒരു വ്യാപാരിയോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അദ്ദേഹം മറ്റൊരാളിലേക്ക് വിരൽ ചൂണ്ടി. പഴയ സാധനങ്ങൾ അദ്ദേഹത്തിൻ്റെ പക്കൽ ഉണ്ട് പോലും. ഈയടുത്ത കാലത്ത് ഇസ്രായേലിലേക്ക് താമസം മാറ്റിയ ഒരു വൃദ്ധദമ്പതിമാർ കൊടുത്തിട്ട് പോയ ഒരു മിനോറ അടക്കം ആ വീട്ടിലെ ഒരുപാട് സാധനങ്ങൾ അദ്ദേഹത്തിൻ്റെ പക്കലുണ്ട്. വിമാനത്തിൽ കൊണ്ടുപോകാവുന്നതിനപ്പുറം ഭാരം വന്നപ്പോൾ മിനോറയടക്കമുള്ള പലതും ഉപേക്ഷിച്ച് പോകുകയായിരുന്നു ആ വൃദ്ധദമ്പതിമാർ.</p>
<p>ഇത് ചിലപ്പോൾ അവരുടെ നല്ല കാലത്ത് വാങ്ങിയ ഒരു മിനോറയാകാം. അല്ലെങ്കിൽ അവരുടെ മാതാപിതാക്കളുടേത്. പുരാവസ്തു മൂല്യം കൂട്ടണമെങ്കിൽ 10 തലമുറകളായി ആ കുടുംബത്തിൻ്റെ വിളക്കാണിതെന്ന് തള്ളി വിടാം. പക്ഷേ സാഹചര്യം മോശമാണല്ലോ ? പഴക്കമുണ്ടെന്നത് തന്നെയാണ് യാഥാർത്ഥ്യമെങ്കിലും മോൺസൺ സഹായിച്ച് കൂടുതൽ തള്ളിയാൽ തല്ല് കിട്ടുമെന്ന അവസ്ഥയിലാണ് ഓരോ ആക്രിപെറുക്കികളും. ആയതിനാൽ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നില്ല.</p>
<p>എൻ്റെ വിളക്ക് ശേഖരത്തിൽ ഏറ്റവും മൂല്യമുള്ള, ഏറ്റവുമധികം ഞാൻ തേടിനടന്ന, എനിക്ക് വേണ്ടി എൻ്റെ സുഹൃത്തിന് പോലും അലയേണ്ടി വന്ന, നെതർലാൻ്റിൽ നിന്നും ഇസ്രായേലിലേക്ക് പോയ ആ ജൂത വൃദ്ധദമ്പതിമാരുടെ രണ്ടര കിലോഗ്രാം ഭാരമുള്ള മിനോറ ഇന്നുമുതൽ എൻ്റെ ശേഖരത്തിൽ സുരക്ഷിതമായി തിളങ്ങും.</p>
<p>വിശ്വാസിയല്ലാത്തതുകൊണ്ട് ഹനൂക്ക ദിവസങ്ങളിൽ നിങ്ങൾക്ക് വേണ്ടി ഈ മിനോറ ഓർത്തിരുന്ന് തെളിയിക്കാൻ എനിക്ക് സാധിക്കണമെന്നില്ല. പക്ഷേ വിശ്വാസികളേയും നാസ്തികരേയുമൊക്കെ ഒരുപോലെ ബഹുമാനിക്കുന്ന ഒരാളായതുകൊണ്ട് ഓർമ്മ വന്നാൽ തീർച്ചയായും ഹനൂക്ക ദിവസങ്ങളിലൊന്നിൽ ഞാനിത് നിങ്ങൾക്കായി തെളിയിക്കുന്നതാണ്. എനിക്ക് ഏറെ സന്തോഷം തോന്നുന്ന, വൈദ്യുതി കൈയ്യൊഴിയുന്ന ഒരു ദിവസം ഇത് പ്രകാശിപ്പിക്കണമെന്ന് തോന്നിയാൽ അന്നേ ദിവസം ഹനൂക്ക അല്ലെങ്കിൽക്കൂടെ ഇതിൽ മെഴുകുതിരികൾ ആളിയാൽ ജൂത സഹോദരങ്ങൾക്കും എതിർപ്പുണ്ടാകില്ലെന്ന് വിശ്വസിക്കുന്നു.</p>
<p><strong>നന്ദി പ്രകടനം:-</strong> വില്ലൻ ഇപ്പോഴും കൊറോണ തന്നെയാണ്. എൻ്റെ വിളക്ക് ശേഖരത്തിലേക്ക് ഏറ്റവും തിളക്കമുള്ള ഈ മിനോറ കണ്ടെത്തി കൊണ്ടുത്തന്ന സുചിത്രയെ നേരിൽ കണ്ട് നന്ദി അറിയിക്കാൻ കൊറോണ അനുവദിക്കുന്നില്ല. ഞങ്ങളിതുവരെ നേരിൽ കണ്ടിട്ടില്ല, ഓഫ് ലൈൻ ആയിട്ടില്ല. ‘ഈ ഉപകാരം മറന്നാലും ഞാൻ മരിക്കില്ല‘ എന്നുള്ള, പറഞ്ഞുപറഞ്ഞ് തേഞ്ഞ എൻ്റെയൊരു അരസിക ഹാസ്യപ്രയോഗം മാത്രമാണ് ഈയവസരത്തിൽ നൽകാനുള്ളത്.</p>
<p><strong>ആഘോഷം:-</strong> ഇനി മിനോറ വിളക്കിൻ്റെ പെരുന്നാളിനെപ്പറ്റി അൽപ്പം. 8 ദിവസം നീളുന്ന ഹനൂക്ക പെരുന്നാളിനോടനുബന്ധിച്ച് മെഴുകുതിരി കത്തിക്കാൻ ജൂതന്മാർ ഉപയോഗിക്കുന്ന വിളക്കാണ് മിനോറ. വെളിച്ചത്തിൻ്റെ ഉത്സവം എന്നാണ് ഹനൂക്ക അറിയപ്പെടുന്നത്. ചില വിളക്കുകൾക്ക് 7 മെഴുകുതിരിക്കാലുകളും ചില വിളക്കുകൾക്ക് 9 കാലുകളും കണ്ടിട്ടുണ്ട്. എനിക്ക് കിട്ടിയിരിക്കുന്നത് 9 കാലുകളുള്ള മിനോറയാണ്. 7 കാലുകളായാലും 9 കാലുകളായാലും അതിൽ നടുക്കുള്ള ഒരു കാല് മുന്നോട്ട് തള്ളിയ നിലയ്ക്കാണ് സാധാരണയായി കാണുക. നടുഭാഗത്തായി ജൂതന്മാരുടെ മതചിഹ്നമായ നക്ഷത്രവും വിളക്കിൽ ഉണ്ടായിരിക്കും. ഈ വർഷം (2021) നവംബർ 28 മുതൽ ഡിസംബർ 6 വരെയാണ് ഹനൂക്ക. എനിക്ക് പക്ഷേ ഇന്ന് ഈ നിമിഷം ഹനൂക്കയാണ്.</p>
<p><a href="http://niraksharan.in/wp-content/uploads/2021/10/23.jpg"><img class="aligncenter wp-image-7678 " src="http://niraksharan.in/wp-content/uploads/2021/10/23.jpg" alt="23" width="352" height="526" /></a></p>
<p><strong>വാൽക്കഷണം:-</strong> മിനോറ വിളക്കും പഴയൊരു കപ്പലിൻ്റെ മുൻഭാഗവും സംയോജിപ്പിച്ച് ബോസേട്ടൻ എന്ന് ഞാൻ വിളിക്കുന്ന <a href="https://www.facebook.com/bose.krishnamachari">കൃഷ്ണമാചാരി ബോസ്</a>  ഒരു പുസ്തകത്തിനായി കവർ പേജ് ഡിസൈൻ ചെയ്തിട്ടുണ്ട്. സേതുവിൻ്റെ ആലിയ എന്ന നോവൽ വായിക്കാത്തവർ പോലും ആ പുസ്തകം കണ്ടിട്ടുണ്ടെങ്കിൽ ആ കവർ പേജ് തീർച്ചയായും ശ്രദ്ധിച്ചിരിക്കും. പുസ്തകത്തിൻ്റെ ഉള്ളടക്കവുമായി അത്രയേറെ മനോഹരമായി കവർ പേജിനെ ബന്ധിപ്പിച്ചിട്ടുള്ള അധികം സൃഷ്ടികളൊന്നും എൻ്റെ ശ്രദ്ധയിലില്ല.</p>
<p><strong>മുന്നറിയിപ്പ്:-</strong> സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പല സുഹൃത്തുക്കളേയും ഇത്തരത്തിൽ എൻ്റെ ആക്രിശേഖരത്തിനായി ഞാനുപയോഗിച്ചിട്ടുണ്ട്. അടുത്തത് ചിലപ്പോൾ നിങ്ങളാകാം. ആക്രി ശേഖരന്മാർക്ക് പൊതുവേ നല്ല കാലമല്ല. അത് മനസ്സിലാക്കി ബ്ലോക്ക് ചെയ്ത് രക്ഷപ്പെടാനുള്ളവർക്ക് ഇതൊരു സുവർണ്ണാവസരം കൂടെയാണെന്ന് മനസ്സിലാക്കി ഉചിതമായ തീരുമാനമെടുക്കാം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7676" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7676</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഒരു പാസ്‌പ്പോർട്ട് പുതുക്കൽ അനുഭവം</title>
		<link>http://niraksharan.in/?p=7448</link>
		<comments>http://niraksharan.in/?p=7448#comments</comments>
		<pubDate>Wed, 30 Dec 2020 09:08:22 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അറിവ്]]></category>
		<category><![CDATA[ഓൺലൈൻ]]></category>
		<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[തെരഞ്ഞെടുപ്പ്]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7448</guid>
		<description><![CDATA[കാലാവധി തീരുന്നതിന് മുന്നേ പേജുകൾ തീരുന്നതുകൊണ്ട്, 10 വർഷം തികയുന്നതിന് മുൻപ് പലവട്ടം പാസ്സ്പ്പോർട്ട് പുതിക്കിയിട്ടുണ്ട് ഞാൻ. പക്ഷേ കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി രാജ്യം വിട്ട് പുറത്ത് പോകാത്തതുകൊണ്ട് 2020 മാർച്ചിൽ പാർസ്സ്പോർട്ട് മൃതിയടഞ്ഞത് അറിഞ്ഞതുപോലുമില്ല. കോവിഡ് കാരണം ബാംഗ്ലൂരിൽ പെട്ടുപോയതുകൊണ്ട് പാസ്പ്പോർട്ട് പുതുക്കാനായി കൊച്ചിയിൽ എത്താനും പറ്റിയില്ല. കൂടുതൽ വെച്ച് വഷളാക്കേണ്ടെന്ന് കരുതി ഡിസംബർ 7ന് പാസ്സ്പോർട്ട് പുതുക്കാനുള്ള നടപടിക്രമങ്ങൾ തൃപ്പൂണിത്തുറയിലുള്ള പാസ്സ്പോർട്ട് ഓഫീസിൽ പൂർത്തിയാക്കി. സാധാരണ നിലയ്ക്ക് 2-3 ദിവസത്തിനുള്ളിൽ പാസ്സ്പോർട്ട് പുതുക്കി കിട്ടാറുണ്ട്. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7448" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2020/12/44.jpg"><img class="aligncenter wp-image-7449 " src="http://niraksharan.in/wp-content/uploads/2020/12/44.jpg" alt="44" width="472" height="472" /></a><br />
<strong><span style="font-size: xx-large;">കാ</span></strong>ലാവധി തീരുന്നതിന് മുന്നേ പേജുകൾ തീരുന്നതുകൊണ്ട്, 10 വർഷം തികയുന്നതിന് മുൻപ് പലവട്ടം പാസ്സ്പ്പോർട്ട് പുതിക്കിയിട്ടുണ്ട് ഞാൻ. പക്ഷേ കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി രാജ്യം വിട്ട് പുറത്ത് പോകാത്തതുകൊണ്ട് 2020 മാർച്ചിൽ പാർസ്സ്പോർട്ട് മൃതിയടഞ്ഞത് അറിഞ്ഞതുപോലുമില്ല. കോവിഡ് കാരണം ബാംഗ്ലൂരിൽ പെട്ടുപോയതുകൊണ്ട് പാസ്പ്പോർട്ട് പുതുക്കാനായി കൊച്ചിയിൽ എത്താനും പറ്റിയില്ല.</p>
<p>കൂടുതൽ വെച്ച് വഷളാക്കേണ്ടെന്ന് കരുതി ഡിസംബർ 7ന് പാസ്സ്പോർട്ട് പുതുക്കാനുള്ള നടപടിക്രമങ്ങൾ തൃപ്പൂണിത്തുറയിലുള്ള പാസ്സ്പോർട്ട് ഓഫീസിൽ പൂർത്തിയാക്കി. സാധാരണ നിലയ്ക്ക് 2-3 ദിവസത്തിനുള്ളിൽ പാസ്സ്പോർട്ട് പുതുക്കി കിട്ടാറുണ്ട്. പക്ഷേ, എന്റെ കാര്യത്തിൽ പാസ്സ്പോർട്ടിലെ അഡ്രസ്സ് മാറ്റുന്നത് കാരണം പുതിയ പൊലീസ് സ്റ്റേഷൻ (തൃക്കാക്കര) അതിർത്തിയിൽ പൊലീസ് വേരിഫിക്കേഷൻ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടുള്ള കാലതാമസവും പ്രതീക്ഷിച്ചിരുന്നു. അടുത്ത ദിവസം (ഡിസംബർ 8) കമ്മീഷണർ ഓഫീസിൽ നിന്ന് ഒരു ഫോൺ വന്നു. പൊലീസ് വേരിഫിക്കേഷൻ സംബന്ധിച്ചാണെന്നും ലോക്കൽ സ്റ്റേഷനിൽ നിന്ന് വേറെ വിളി വരുമെന്നും പറഞ്ഞു. പക്ഷേ തീയതി ഡിസംബർ 10 കഴിഞ്ഞിട്ടും തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നിന്ന് വേരിഫിക്കേഷൻ സംബന്ധിയായ അനക്കമൊന്നും ഇല്ല. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾ ഉണ്ടാകാം എന്ന് കരുതി ആശ്വസിച്ചു.</p>
<p>ഡിസംബർ 10 രാവിലെ വോട്ട് ചെയ്ത് ബാംഗ്ലൂർക്ക് മടങ്ങാനായിരുന്നു പദ്ധതി. അതിനകം പാസ്പ്പോർട്ട് കിട്ടുമെങ്കിൽ കൈപ്പറ്റാം. അല്ലെങ്കിൽ അതിനായി വീണ്ടും ബാംഗ്ലൂര് നിന്ന് കൊച്ചിയിൽ വരേണ്ടി വന്നേക്കാം. ആ ഒരു യാത്ര ഒഴിവാക്കാനായി 2 ദിവസം കൂടെ കൊച്ചിയിൽ നിൽക്കാൻ തയ്യാറാണ്. പക്ഷേ, ആ 2 ദിവസത്തിൽ പാസ്പ്പോർട്ട് കിട്ടുമെന്ന് ഉറപ്പാണെങ്കിൽ മാത്രം.</p>
<p>അതൊന്ന് തീർപ്പാക്കാൻ, നേരെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് ചെന്ന് കാര്യം അവതരിപ്പിച്ചു. (സന്ദർശനം 1). പാസ്പ്പോർട്ട് വേരിഫിക്കേഷൻ ജോലികൾ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ 3 മണിക്ക് വരും അപ്പോൾ വന്ന് കാണൂ എന്ന് നിർദ്ദേശം കിട്ടിയതനുസരിച്ച് വീട്ടിലേക്ക് മടങ്ങുകയും വീണ്ടും 3 മണിക്ക് സ്റ്റേഷനിൽ ഹാജരാകുകയും ചെയ്തു. (സന്ദർശനം 2). ഉദ്യോഗസ്ഥനെ കണ്ടു. എന്റെ ഫയൽ അദ്ദേഹത്തിന്റെ പക്കൽ തന്നെയാണ് ചെന്നിരിക്കുന്നത്. പക്ഷേ, ഒരു ചെറിയ പ്രശ്നം. എന്റെ പേരിൽ ഒരു കേസുള്ളതുകൊണ്ട് വേരിഫിക്കേഷൻ വഴിമുട്ടി നിൽക്കുന്നു! </p>
<p>കേസ് എന്താണെന്ന് അന്വേഷിച്ചപ്പോൾ, 2012ൽ മുളവുകാട് പൊലീസ് ഉദ്യോഗസ്ഥന്മാർ ചാർജ്ജ് ചെയ്ത ഒരു ട്രാഫിക്ക് കേസ് ആണെന്ന് മനസ്സിലായി. ആ കേസിൽ നിരപരാധി ആയിരുന്നതുകൊണ്ട്  വക്കീലിനെ വെച്ച് ഞാൻ കേസ് നടത്തുകയും 2016ൽ കോടതിയിൽ തീർപ്പാകുകയും ചെയ്തതാണ്. (അത് വിശദമായി പറയാനുള്ള ഒരു കേസുണ്ട്. തൽക്കാലം ആ ഉപകഥക്കേസ് വിപുലമാക്കുന്നില്ല.)</p>
<p>4 വർഷം മുൻപ് തീർപ്പായ ഒരു പെറ്റി ട്രാഫിക് കേസിന്റെ പേരിലാണ് പാസ്പ്പോർട്ട് വഴിമുട്ടി നിൽക്കുന്നത്. കേസ് തീർപ്പാക്കിയതിന്റെ രസീത് കാണിച്ചാൽ പൊലീസ് വേരിഫിക്കേഷൻ മുന്നോട്ട് നീങ്ങും. അല്ലെങ്കിൽ 3 ദിവസത്തിനകം പാസ്പ്പോർട്ട് റിജക്റ്റ് ചെയ്യപ്പെടും. തീർപ്പായ ഒരു കേസിന്റെ രസീത് ആരാണ് നാലുവർഷം സൂക്ഷിച്ച് വെക്കുക ?! </p>
<p>മുളവുകാട് പൊലീസ് സ്റ്റേഷനിൽ ചെന്ന് അന്വേഷിച്ചാൽ വല്ല രേഖകളും കിട്ടുമോ എന്നറിയാൻ അങ്ങോട്ട് വെച്ചുപിടിച്ചു. തിരഞ്ഞെടുപ്പ് കാരണം അവിടെ ഉദ്യോഗസ്ഥർ കാര്യമായി ആരുമില്ല. എങ്കിലും ഒരു പൊലീസുകാരനോട് സംസാരിച്ച് കേസിന്റെ കോടതി നമ്പർ സംഘടിപ്പിച്ചു. ഫയലിൽ എന്റെ അപ്പുറവും ഇപ്പുറവും ഉള്ള കേസുകളെല്ലാം ഫൈനടച്ച് ക്ലോസ് ചെയ്തിട്ടുണ്ട്, എന്റേത് മാത്രം ഓപ്പൺ ആണെന്നുള്ള വിവരവും അദ്ദേഹം തന്നു.</p>
<p>സമയം 5 മണി ആകുന്നു. തിരഞ്ഞെടുപ്പ് ദിവസം. കോടതിയിൽ ചെന്ന് ഈ കേസ് നമ്പർ വെച്ച് രസീത് തപ്പിയെടുക്കാനുള്ള സമയം ഇല്ല. അടുത്ത ദിവസം വെള്ളിയാഴ്ച്ചയാണ്. അന്നുകൂടെ കാര്യം നടന്നില്ലെങ്കിൽപ്പിന്നെ ശനി, ഞായർ ഒക്കെ കഴിഞ്ഞ് വരുമ്പോഴേക്കും പൊലീസ് വേരിഫിക്കേഷൻ നെഗറ്റീവ് ആയെന്ന് വരും. പാസ്പ്പോർട്ടും ബക്കറ്റ് ലിസ്റ്റിൽ ബാക്കിയുള്ള വിദേശയാത്രകളും മറന്നേക്കുക. അങ്ങനെയല്ലാതെ മറ്റൊന്നും ആലോചിക്കാൻ എനിക്കപ്പോൾ കഴിഞ്ഞില്ല.</p>
<p>പെട്ടെന്നൊരു മനുഷ്യന്റെ മുഖം മുന്നിൽ തെളിഞ്ഞുവന്നു. ഓൺലൈൻ വഴി പരിചയപ്പെട്ട് സൈക്കിളിങ്ങിലൂടെ സൌഹൃദം ദൃഢമാക്കിയ <a href="https://www.facebook.com/ajith.kalamassery">അജിത് കളമശ്ശേരി</a>. കക്ഷം നിറയെ കേസുകളുള്ള ഒരാളാണ് ഞാനെന്ന് അറിയുന്നത് കൊണ്ടാകാം, ‘കോടതി സംബന്ധമായ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയാൻ മടിക്കേണ്ട’ എന്ന് കാണുമ്പോഴെല്ലാം സൂചിപ്പിക്കാറുണ്ട് അജിത്.</p>
<p>അജിത്തിനെ വിളിച്ചു. അജിത് കേസ് നമ്പർ ആവശ്യപ്പെട്ടു. എങ്ങനെ പോയാലും തിങ്കളാഴ്ച്ചയ്ക്കുള്ളിൽ രസീത് തപ്പിയെടുത്ത് തരാമെന്ന് ഏറ്റു. പക്ഷേ, അപ്പോഴുമുണ്ട് ഒരു പ്രശ്നം. മേൽപ്പറഞ്ഞ കോടതി ഇപ്പോൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. നാല് കൊല്ലം മുന്നുള്ള രസീതുകൾ അവരെടുത്ത് കുപ്പയിൽ തട്ടിയിട്ടുണ്ടെങ്കിൽ ആ സാദ്ധ്യതയും മങ്ങുന്നു.</p>
<p>അപ്പോഴാണ് മറ്റൊരു കാര്യം ഓർമ്മ വന്നത്. കേസ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ രസീത് കൈയ്യോടെ തന്നിരുന്നില്ല ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ. ‘ഒരു മണിക്കൂർ കഴിഞ്ഞ് വന്നാൽ രസീത് ഇവിടെ തൂക്കിയിട്ടുണ്ടാകും‘ എന്ന് പറഞ്ഞ് ഒരു കമ്പി കാണിച്ച് തരുകയാണ് ഉണ്ടായത്. നിലവിൽ ആ കമ്പിയിൽ ധാരാളം രസീതുകൾ തൂങ്ങുന്നുണ്ട്. കുറേ രസീതുകൾ നിലത്ത് പാറി നടക്കുന്നുണ്ട്. ആൾക്കാർ അവരവരുടെ രസീതുകൾ പറിച്ചെടുക്കുകയും ഊരിയെടുക്കുകയും ചെയ്യുന്ന ഒരു കാടൻ സംവിധാനമാണത്. ഒരു മണിക്കൂർ കഴിഞ്ഞ് ചെന്നെങ്കിലും അതിൽ നിന്ന് രസീത് കണ്ടെത്താൻ ആയില്ല. തീർന്ന കേസിന്റെ പേരിൽ എന്തിനിത്ര സമയം കളയണം എന്ന ചിന്തയുമായി അവിടം വിടുകയാണുണ്ടായത്.</p>
<p>പത്ത് മിനിറ്റിനകം അജിത് തിരിച്ച് വിളിച്ചു. മനോജിന്റെ കേസ് തീർന്നതായി രേഖയുണ്ടല്ലോ ഇന്റർനെറ്റിൽ ! പ്രതീക്ഷയുടെ പുതുകിരണം !! e &#8211; court services എന്നൊരു ആപ്പ്/വെബ്ബ് ഉണ്ട്. അതിൽ ഇന്ത്യാ മഹാരാജ്യത്തെ സകലമാന കേസുകളുടേയും നിലവിലെ അവസ്ഥ, അതുവരെയുള്ള അവസ്ഥ, കേസ് തുടങ്ങിയ അന്ന് മുതൽക്കുള്ള എല്ലാ നടപടിക്രമങ്ങളുടേയും വിശദവിവരങ്ങൾ എന്നിവ ലഭ്യമാണ്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമുള്ള ഈ ആപ്പിൽ/വെബ്ബിൽ എല്ലാ കോടതി ദിവസങ്ങളിലും അന്നേ ദിവസത്തെ കേസ് വിവരങ്ങൾ അടിച്ച് കയറ്റിയ ശേഷം മാത്രമാണ് രാജ്യമെമ്പാടുമുള്ള ജീവനക്കാരും ഉദ്യോഗസ്ഥരും കോടതി വിടുന്നത്. വളരെ വലിയ അറിവും സഹായവുമാണ് അജിത്തിൽ നിന്ന് ലഭിച്ചത് !! </p>
<p>വാഹനം സൈഡൊതുക്കി, ആപ്പ് ഇൻസ്റ്റാൾ ചെയ്ത്, എന്റെ കേസ് നമ്പർ അടിച്ച് നോക്കി. സകല വിവരങ്ങളും അവിടെയുണ്ടെന്ന് മാത്രമല്ല Case dispersed എന്ന് സ്റ്റാറ്റസ് കാണിക്കുന്നുമുണ്ട്. വീണ്ടും തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക്. (സന്ദർശനം 3). ഇത്രയും വിവരങ്ങൾ എന്റെ വേരിഫിക്കേഷൻ നടത്തുന്ന ഉദ്യോഗസ്ഥനെ ധരിപ്പിച്ചു. ആപ്പിലെ/വെബ്ബിലെ വിവരങ്ങൾ മതിയാകുമെന്ന് അദ്ദേഹം. പഴയ പാസ്പ്പോർട്ടുമായി വന്നാൽ ഉടൻ തന്നെ വേരിഫിക്കേഷൻ പൂർത്തിയാക്കാമെന്നും അദ്ദേഹം പറഞ്ഞതനുസരിച്ച് വീട്ടിലേക്ക് മടങ്ങി പഴയ പാസ്പ്പോർട്ട് എടുത്ത് വീണ്ടും സ്റ്റേഷനിലെത്തി. (സന്ദർശനം 4). അപ്പോഴേക്കും സമയം രാത്രി 07:30. സ്റ്റേഷൻ വരാന്തയുടെ ഇരുളിലിരുന്ന് പൊലീസ് ഉദ്യോഗസ്ഥൻ വേരിഫിക്കേഷൻ പൂർത്തിയാക്കി. ആശ്വാസം, നെടുവീർപ്പ്, പുത്തനുണർവ്വ്, യാത്രാപ്രതീക്ഷകൾ!!</p>
<p>ഇനി പറയാനുള്ളത് ചില സംശയങ്ങളും ഗുണപാഠങ്ങളും മുൻ‌കരുതലുകളും ഉപദേശങ്ങളുമാണ്. വേണമെന്നുള്ളവർക്ക് എടുക്കാം അല്ലാത്തവർക്ക്, ‘ആർക്ക് വേണം അക്ഷരാഭ്യാസം ഇല്ലാത്തവന്റെ ഉപദേശം?’ എന്ന് തള്ളിക്കളയാം.</p>
<p><strong>ഉപദേശം 1:-</strong> ജീവിതത്തിൽ എന്നെങ്കിലും ഒരു കേസിൽപ്പെട്ട്, കേസ് തീർപ്പായാലും രസീത് കിട്ടാൻ ഒരു മണിക്കൂർ കഴിഞ്ഞ് വരുന്ന ഏർപ്പാട് സമ്മതിക്കരുത്. രസീത് കിട്ടിയേ പോകൂ എന്ന് കോടതി ഉദ്യോഗസ്ഥരോട് ശഠിക്കുക.</p>
<p><strong>ഉപദേശം 2:-</strong> കേസ് തീർപ്പായാലും അതിന്റെ രേഖകൾ ചാകുന്നത് വരെ സൂക്ഷിച്ച് വെക്കുക. ശവമടക്കുമ്പോൾ അതോടൊപ്പം കുഴിയിലിട്ട് മൂടുകയോ ചിതയിലെ മാവിന്റെ കഷണത്തിന് പകരമായോ ഇത്തരം രേഖകൾ ഉപയോഗിക്കാം.</p>
<p><strong>ഉപദേശം 3:-</strong> കേസും കൂട്ടവും ഉള്ളവർ e &#8211; court services എന്ന ഓൺലൈൻ സൌകര്യം ഗംഭീരമായി പ്രയോജനപ്പെടുത്തുക.</p>
<p><strong>ഉപദേശം 4:-</strong> തീർപ്പായിട്ടും അപ്ഡേറ്റ് ചെയ്യപ്പെടാത്ത ഒരു പെറ്റി ട്രാഫിക്ക് നിയമലംഘനക്കേസ് ധാരാളം മതിയാകും സാധാരണക്കാരൻ ഒരാളുടെ പാസ്പ്പോർട്ട് തടയപ്പെടാൻ. അതിനിടയ്ക്ക്, പിടിപാടുള്ള കൊടുംകുറ്റവാളികൾ ഒന്നും രണ്ടും പാസ്പ്പോർട്ട് കൈവശം വെച്ച് വിലസുകയും ചെയ്യും. ആയതിനാൽ കേസും കൂട്ടവും ഇല്ലാതെ ജീവിച്ച് പോകാൻ ശ്രമിക്കുക. അല്ലെങ്കിൽ സകലയിടങ്ങളിലും പിടിപാടുള്ള വടവൃക്ഷങ്ങളായി വളർന്ന് പന്തലിക്കുക.</p>
<p><strong>സംശയം 1:-</strong> 2012 ലെ ട്രാഫിക് പെറ്റി കേസ് സിസ്റ്റത്തിൽ അടിച്ച് കേറ്റാൻ മുളവുകാട് പൊലീസ് ഉദ്യോഗസ്ഥരോ കോടതി ഉദ്യോഗസ്ഥരോ കാണിച്ച ശുഷ്ക്കാന്തി, 2016ൽ കേസ് തീർന്നപ്പോൾ അക്കാര്യം സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്യാൻ അവരെന്തേ കാണിച്ചില്ല? </p>
<p><strong>സംശയം 2:-</strong> അവരത് ഇനിയും അപ്ഡേറ്റ് ചെയ്തിട്ടുണ്ടാകുമെന്ന് കരുതാൻ വയ്യ. നാളെ മറ്റൊരു പൊലീസ് വേരിഫിക്കേഷൻ വന്നാലും എന്റെ കാര്യത്തിൽ റിജൿറ്റ് ചെയ്യപ്പെടും. അതിലേക്ക് ഞാനെന്ത് നടപടിയാണ് ഇനി സ്വീകരിക്കേണ്ടത് ? ഈ ചോദ്യത്തിനുള്ള ഉത്തരം അജിത് പറഞ്ഞ് തന്നിട്ടുള്ളത് ഇപ്രകാരമാണ്.  മുളവുകാട് പൊലീസ് സ്റ്റേഷനിലേക്ക് ഒരു വിവരാവകാശ കത്ത് (RTI) ആയക്കുക. e-court services-ൽ എന്റെ ഇന്ന നമ്പർ കേസ് ക്ലോസ്‌ഡ് ആണ്. അതേ കേസിന്റെ സ്റ്റേഷൻ റെക്കോഡ് പ്രകാരമുള്ള സ്റ്റാറ്റസ് എന്താണ് ? ക്ലോസല്ലെങ്കിൽ അതിന്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ? ഈ വിവരാവകാശം ചെല്ലുന്നതോടെ കേസിന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ അവർ നിർബന്ധിതരാകും. കേസ് ക്ലോസ് ചെയ്ത ശേഷം എനിക്ക് മറുപടി അയക്കും. ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ആർക്കെങ്കിലും അറിയാമെങ്കിൽ നിർദ്ദേശിക്കാം.</p>
<p><strong>സംശയം 3:-</strong> പൊലീസ് വേരിഫിക്കേഷൻ അടക്കമുള്ള സ്റ്റേറ്റ് പൊലീസിന്റെ കാര്യങ്ങൾ മൊബൈൽ ഫോൺ വഴിയാണ് ഉദ്യോഗസ്ഥൻ ചെയ്തത്. അതിന് പ്രത്യേക ആപ്പ് എന്തെങ്കിലും ഉണ്ടാകാം. ഉണ്ടെങ്കിൽ ആ ആപ്പും ഈ-കോർട്ട് സർവ്വീസസ് ആപ്പും തമ്മിൽ ബന്ധപ്പെടുത്തിയിട്ടില്ല എന്ന് എന്റെ അനുഭപ്രകാരം ഉറപ്പ്. അവർക്കെന്തുകൊണ്ട് അത് തമ്മിൽ ബന്ധിപ്പിച്ചുകൂട ? രണ്ട് പൊലീസ് സ്റ്റേഷനുകളിൽ 5 പ്രാവശ്യം ഒരാളെ കയറ്റിയിറക്കാനാണെങ്കിൽ ഇത്രയും സാ‍ങ്കേതികവിദ്യയും കൊടച്ചക്രവുമൊക്കെ എന്തിനാണ്?</p>
<p><strong>സംശയം 4 :-</strong> അരീം തിന്ന് ആശാരിച്ചിനേം കടിച്ചിട്ടും പട്ടിക്ക് തന്നെ മുറുമുറുപ്പ് എന്ന് പറഞ്ഞതുപോലെ, എന്റെ 50ൽപ്പരം പേജുകൾ ഭാര്യയുടേയും മകളുടേയും പേരടക്കം മോഷ്ടിച്ച് പുസ്തകമാക്കി ഇറക്കിയിട്ടും സാഹിത്യസപര്യ തീരാത്ത കള്ളൻ കാരൂർ സോമൻ, മാവേലിക്കര സെഷൻസ് കോടതിയിൽ എനിക്കെതിരെ കൊടുത്തിരിക്കുന്ന മാനഷ്ടക്കേസ് എന്തുകൊണ്ട് പൊലീസുകാരുടെ ഈ സിസ്റ്റത്തിനകത്ത് കാണിക്കുന്നില്ല.</p>
<p><strong>സംശയം 5:-</strong> മാലിന്യസംസ്ക്കരണ വിഷയത്തിൽ കൊച്ചിൻ കോർപ്പറേഷന്റെ പഴയ മേയർ ടോണി ചമ്മിണി എനിക്കെതിരെ നൽകിയ സൈബർ കേസ് ഇതിൽ കാണിക്കാത്തതെന്ത് ? വഴിവിട്ട മാർഗ്ഗത്തിലൂടെ തീരദേശ നിയമങ്ങൾ ലംഘിച്ച് അനധികൃതമായാണ് ആശുപത്രി പണിതുയർത്തിയതെന്ന് ഫേസ്ബുക്കിൽ സമർത്ഥിച്ചതിന്, ആസ്റ്റർ മെഡിസിറ്റി എനിക്കെതിരെ നൽകിയ സൈബർ കേസ് ഇതിൽ കാണിക്കാത്തതെന്ത് ? എന്ത് വ്യവസ്ഥയും വെള്ളിയാഴ്ച്ചയുമാണ് കേരള പൊലീസിന്റെ ഈ സിസ്റ്റത്തിനുള്ളത്?</p>
<p><strong>വാൽക്കഷണം:-</strong> സോഷ്യൽ മീഡിയ വഴി പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ തന്നെയാണ് ഈ അനുഭവത്തിലും താരം. സോഷ്യൽ മീഡിയ വഴി അജിത്തിനെ പരിചയപ്പെട്ടിലായിരുന്നെങ്കിൽ, ഈയടുത്തെങ്ങും തീരില്ല എന്ന് കരുതിയിരുന്ന ഒരു പ്രശ്നം 5 മണിക്കൂറിനകം പരിഹരിക്കാൻ കഴിയുമായിരുന്നില്ല. അജിത്തിന് ഒരുപാട് നന്ദി. സോഷ്യൽ മീഡിയയ്ക്കും ഒരു ലോഡ് നന്ദി.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7448" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7448</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> പൊലീസ് പിടിയിൽപ്പെടാതെ എങ്ങനെ എന്തൊക്കെ എഴുതാം ?!</title>
		<link>http://niraksharan.in/?p=7413</link>
		<comments>http://niraksharan.in/?p=7413#comments</comments>
		<pubDate>Mon, 23 Nov 2020 04:49:41 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഓൺലൈൻ]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സൈബർ ലോകം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7413</guid>
		<description><![CDATA[പൊലീസ് നിയമത്തിൽ മാറ്റം വരുത്തി 118A കൊണ്ടുവന്ന് സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങൾ അടക്കം എല്ലാ പ്രശ്നങ്ങൾക്കും മാതൃകാപരമായ പരിഹാരം ഉണ്ടാക്കിയ പിണറായി സർക്കാരിനെ തള്ളിപ്പറയുകയും ഇനിയെന്തെഴുതും എന്ന് ആശങ്കപ്പെടുകയും ചെയ്യുന്നവരോട്&#8230;&#8230; എല്ലാ വഴികളും അടഞ്ഞിട്ടില്ല. അതെല്ലാം വെറുതെ തോന്നുന്നതാണ്. ഉദാഹരണത്തിന്&#8230; സോഷ്യൽ മീഡിയയിൽ നിങ്ങൾക്ക് എന്തെങ്കിലുമൊക്കെ എഴുതി പോസ്റ്റ് ചെയ്യണമെന്ന് കൈ തരിക്കുമ്പോൾ&#8230;.. 1. പണ്ട് മാവേൽ കല്ലെറിഞ്ഞതും തോർത്ത് കൂട്ടി തോട്ടിൽ നിന്ന് ബ്രാല് പിടിച്ചതുമൊക്കെ എഴുതുക. ഭാവിയിൽ ഇതൊക്കെ ആത്മകഥയിലെ ഏടുകളായും ചേർക്കാം. 2. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7413" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2020/11/6661.jpg"><img class="aligncenter wp-image-7415 " src="http://niraksharan.in/wp-content/uploads/2020/11/6661.jpg" alt="666" width="446" height="341" /></a><br />
<strong><span style="font-size: xx-large;">പൊ</span></strong>ലീസ് നിയമത്തിൽ മാറ്റം വരുത്തി 118A കൊണ്ടുവന്ന് സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങൾ അടക്കം എല്ലാ പ്രശ്നങ്ങൾക്കും മാതൃകാപരമായ പരിഹാരം ഉണ്ടാക്കിയ പിണറായി സർക്കാരിനെ തള്ളിപ്പറയുകയും ഇനിയെന്തെഴുതും എന്ന് ആശങ്കപ്പെടുകയും ചെയ്യുന്നവരോട്&#8230;&#8230;</p>
<p>എല്ലാ വഴികളും അടഞ്ഞിട്ടില്ല. അതെല്ലാം വെറുതെ തോന്നുന്നതാണ്. ഉദാഹരണത്തിന്&#8230; സോഷ്യൽ മീഡിയയിൽ നിങ്ങൾക്ക് എന്തെങ്കിലുമൊക്കെ എഴുതി പോസ്റ്റ് ചെയ്യണമെന്ന് കൈ തരിക്കുമ്പോൾ&#8230;..</p>
<p><strong>1.</strong> പണ്ട് മാവേൽ കല്ലെറിഞ്ഞതും തോർത്ത് കൂട്ടി തോട്ടിൽ നിന്ന് ബ്രാല് പിടിച്ചതുമൊക്കെ എഴുതുക. ഭാവിയിൽ ഇതൊക്കെ ആത്മകഥയിലെ ഏടുകളായും ചേർക്കാം.</p>
<p><strong>2.</strong> യാത്രാവിവരണങ്ങൾ എഴുതുക. അതിനിപ്പോൾ യാത്ര പോകണമെന്നൊന്നും ഇല്ല. വേണമെങ്കിൽ, ഇംഗ്ലണ്ടിൽ സ്ഥിരജീവിയായ ഒരു ഗുരുനാഥനെ ഈ ആവശ്യത്തിലേക്ക് പരിചയപ്പെടുത്തിത്തരാം.</p>
<p><strong>3.</strong> അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും എന്തുകൊണ്ട് ഇടക്കിടക്ക് ന്യൂനമർദ്ദങ്ങൾ ഉണ്ടാകുന്നു എന്ന് വെറുതെ കൂലങ്കഷമായി ചിന്തിച്ച് പ്രബന്ധങ്ങൾ എഴുതിക്കൊണ്ടിരിക്കുക.</p>
<p><strong>4.</strong> നല്ലതും കൂതറയുമായ എല്ലാ സിനിമകളും കണ്ട് അതേപ്പറ്റി ചന്നംപിന്നം എഴുതിയിടുക. പ്രത്യേകം ശ്രദ്ധിക്കുക. സിനിമയുടെ സംവിധായകൻ നടീനടന്മാർ സാങ്കേതിക പ്രവർത്തകർ ഇങ്ങനെ ആരേയും ഇതിൽ മോശമായി പരാമർശിക്കാൻ പോലും പാടില്ല.</p>
<p><strong>5.</strong> പുസ്തകാവലോകനങ്ങൾ എഴുതിയിടുക. പുസ്തകം വായിക്കാതെ തന്നെ അവലോകനം എഴുതാനുള്ള സാങ്കേതികവിദ്യയും ഗുരുക്കന്മാരും ലഭ്യമാണ്. ആവശ്യക്കാർക്ക് ലിങ്ക് തരാം.</p>
<p><strong>6.</strong> അൺബോക്സിങ് വീഡിയോ എന്നതുപോലെ അൺബോക്സിങ് ലേഖനങ്ങളും എഴുതാവുന്നതാണ്. ഈ അവസരത്തിൽ ഏതെങ്കിലും വ്യവസായത്തെ അപകീർത്തിപ്പെടുത്തി എഴുതാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.</p>
<p><strong>7.</strong> നിങ്ങളുടെ ഓരോ ദിവസവും ഡയറിയിൽ എന്നപോലെ എഴുതി പോസ്റ്റ് ചെയ്യുക. ഇതിൽ നിന്ന് കിടപ്പറ, കക്കൂസ് രംഗങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.</p>
<p><strong>8.</strong> നിങ്ങൾ ഇതുവരെ കാണാത്ത നിങ്ങളുടെ ഓരോ ഓൺലൈൻ സുഹൃത്തുക്കളുടേയും ജീവചരിത്രം അവരുടെ അനുമതിയോടെ പുകഴ്ത്തി മാത്രം എഴുതാൻ ശ്രമിക്കുക. ജീവചരിത്രം പോയിട്ട് നേരെചൊവ്വേ ഒരു പ്രൊഫൈൽ പോലും ഇല്ലാത്തവരെ പറഞ്ഞ് വിടണമെങ്കിൽ അതിനും ഇതൊരു അവസരമാണ്.</p>
<p><strong>9.</strong> കോവിഡ്, ഡെങ്കു, എലിപ്പനി, നിപ്പ, തക്കാളിപ്പനി മുതലായ പുത്തൻ രോഗങ്ങൾ ഇതിനകം വന്ന് മാറിയവർ ആണെങ്കിൽ ആ രോഗാനുഭവങ്ങൾ എഴുതിയിടുക. ഈ അവസരത്തിൽ ഡോക്ടർമാരെയോ ആരോഗ്യപ്രവർത്തകരെയോ വൈറസിനെയോ ബാക്ടീരിയയെയോ പോലും മോശമായി ചിത്രീകരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.</p>
<p><strong>10.</strong> നിങ്ങളുടെ കുട്ടികൾക്കോ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ വേണ്ടി വാങ്ങിയ കളിപ്പാട്ടങ്ങൾ സമ്മാനങ്ങൾ തുണിത്തരങ്ങൾ എന്നുതുടങ്ങി പ്രത്യേകിച്ച് ഒരു കഥയുമില്ലാത്ത കാര്യങ്ങൾ ഒന്നരപ്പുറം കവിയാതെ എഴുതിയിടുക.</p>
<p><strong>11.</strong> നിങ്ങളുടെ ആദ്യത്തെ പ്രേമലേഖനം ഒന്നുകൂടി എഴുതിയിടുക. കാമുകിയുടെ അച്ഛനെയോ ആങ്ങളയെയോ അമ്മാവനെയോ ചീത്ത പറയുന്ന ഭാഗങ്ങൾ ഇതിൽനിന്ന് ഒഴിവാക്കേണ്ടതാണ്. ഇതുവരെ പ്രേമലേഖനം എഴുതാത്തവർ ഇതൊരു അവസരമായി കണക്കാക്കുക.</p>
<p><strong>12.</strong> കഥ, കവിത, ബാലസാഹിത്യം, ശാസ്ത്രലേഖനം, സ്പോർട്സ്, എന്നിങ്ങനെ ജീവിതത്തിൽ ഒരിക്കലും നിങ്ങൾ കൈവെക്കാൻ സാദ്ധ്യതയില്ലാത്ത സാഹിത്യശാഖകളിൽ തോണ്ടി ചൊറിഞ്ഞ് പരീക്ഷണ വിധേയമാക്കുക. ഇതുപോലൊരു അവസരം ഇനിയുണ്ടായെന്ന് വരില്ല.</p>
<p><strong>13.</strong> പുഴുങ്ങിയ മുട്ടയുടെ തോട് മുട്ടയ്ക്ക് കേട് വരാതെ എങ്ങനെ നീക്കം ചെയ്യാം; തേങ്ങ ചിരകുമ്പോൾ പീരയ്ക്ക് വേദനിക്കാതിക്കാൻ എന്തെല്ലാം മുൻ‌കരുതലുകൾ സ്വീകരിക്കാം എന്ന് തുടങ്ങി പാചകസംബന്ധിയായ ലേഖനങ്ങൾ എഴുതിയിടുക.</p>
<p><strong>14.</strong> ലോക പുരുഷ ദിനവും കക്കൂസ് ദിനവും നവംബർ 19 എന്ന ഒരേ തീയതിയിൽ വന്നത് എന്തുകൊണ്ടാണെന്ന് കണ്ടുപിടിച്ച് അതിന്റെ പിന്നിലുള്ള ഗൂഢാലോചന പ്രബന്ധമാക്കി എഴുതിയിടുക.</p>
<p><strong>15.</strong> മേൽപ്പറഞ്ഞതൊന്നും എഴുതാൻ വയ്യ എന്നുള്ളവർ മറ്റാരെങ്കിലും എഴുതിയ നല്ല ലേഖനങ്ങൾ കോപ്പിയടിച്ച് സ്വന്തം പേരിലാക്കി പോസ്റ്റ് ചെയ്യുക. ആരെങ്കിലും ചോദ്യം ചെയ്യാൻ വന്നാൽ അവരെ ബ്ലോക്ക് ചെയ്യുക, ഓൺലൈൻ ലേഖനങ്ങൾക്ക് പകർപ്പവകാശം ഇല്ലല്ലോ എന്ന് ന്യായീകരിക്കുക.</p>
<p>എന്തെഴുതിയാലും പിണറായി വിജയൻ സർക്കാരിനെ നന്ദിയോടെ സ്മരിക്കുക. ഈ സർക്കാർ ഇല്ലായിരുന്നെങ്കിൽ, മേൽപ്പറഞ്ഞ വിഷയങ്ങളിൽ നിങ്ങളൊരു എഴുത്തുകാരനോ എഴുത്തുകാരിയോ ആകാൻ ഒരു സാദ്ധ്യതയും ഉണ്ടാകുമായിരുന്നില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.</p>
<p>നിലവിലെ സാഹചര്യത്തിൽ മാദ്ധ്യമ സ്ഥാപനങ്ങളും പ്രവർത്തകരും എന്ത് ചെയ്യണമെന്ന് അവർ തന്നെ തീരുമാനിക്കുക. ഇത് ചെറുകിട ഓൺലൈൻ കൈത്തരിപ്പുകാർക്ക് വേണ്ടി മാത്രമുള്ള നിർദ്ദേശങ്ങളാണ്.</p>
<p><strong>വാൽക്കഷണം:-</strong> കൂടുതൽ നിർദ്ദേശങ്ങൾ കമന്റുകളായി വരുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7413" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7413</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഫേസ്ബുക്ക് അവതാരം</title>
		<link>http://niraksharan.in/?p=7329</link>
		<comments>http://niraksharan.in/?p=7329#comments</comments>
		<pubDate>Fri, 03 Jul 2020 08:59:24 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഓൺലൈൻ]]></category>
		<category><![CDATA[സാങ്കേതികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7329</guid>
		<description><![CDATA[പുതിയ ഫേസ്ബുക്ക് അവതാരങ്ങളെ എല്ലാവരും കണ്ട് തുടങ്ങിയല്ലോ ? അതേപ്പറ്റി ചിലത്&#8230;&#8230;. എല്ലാവർക്കും ഈ അവതാർ സൌകര്യം കിട്ടിത്തുടങ്ങിയിട്ടില്ല എന്ന് തോന്നുന്നു. ബേജാറാകണ്ട. മറ്റേത് ഫേസ്ബുക്ക് സൌകര്യങ്ങളേയും പോലെ വൈകാതെ എല്ലാവർക്കും കിട്ടുക തന്നെ ചെയ്യും. ഏതെങ്കിലും ഒരു സുഹൃത്തിന്റെ ഈ അവതാരത്തിന് വലത് വശത്ത് താഴെയായി Try it എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഏതൊരാ‍ൾക്കും സ്വന്തം അവതാരം ഉണ്ടാക്കാം. സത്യത്തിൽ എന്റെ അവതാരം ഉണ്ടാക്കിയപ്പോൾ ചിത്രകല അറിയില്ലെങ്കിലും ചിത്രം വരക്കാൻ വരം കിട്ടിയവനെപ്പോലെ ശരിക്കും [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7329" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2020/07/106181026_10221258413557351_8351806041156800536_o.jpg"><img class="aligncenter wp-image-7330 " src="http://niraksharan.in/wp-content/uploads/2020/07/106181026_10221258413557351_8351806041156800536_o.jpg" alt="106181026_10221258413557351_8351806041156800536_o" width="455" height="606" /></a><br />
<strong><span style="font-size: xx-large;">പു</span></strong>തിയ ഫേസ്ബുക്ക് അവതാരങ്ങളെ എല്ലാവരും കണ്ട് തുടങ്ങിയല്ലോ ? അതേപ്പറ്റി ചിലത്&#8230;&#8230;.</p>
<p>എല്ലാവർക്കും ഈ അവതാർ സൌകര്യം കിട്ടിത്തുടങ്ങിയിട്ടില്ല എന്ന് തോന്നുന്നു. ബേജാറാകണ്ട. മറ്റേത് ഫേസ്ബുക്ക് സൌകര്യങ്ങളേയും പോലെ വൈകാതെ എല്ലാവർക്കും കിട്ടുക തന്നെ ചെയ്യും. ഏതെങ്കിലും ഒരു സുഹൃത്തിന്റെ ഈ അവതാരത്തിന് വലത് വശത്ത് താഴെയായി Try it എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഏതൊരാ‍ൾക്കും സ്വന്തം അവതാരം ഉണ്ടാക്കാം.</p>
<p>സത്യത്തിൽ എന്റെ അവതാരം ഉണ്ടാക്കിയപ്പോൾ ചിത്രകല അറിയില്ലെങ്കിലും ചിത്രം വരക്കാൻ വരം കിട്ടിയവനെപ്പോലെ ശരിക്കും ആസ്വദിച്ചു ഞാൻ.</p>
<p>നമുക്ക്, നമ്മെത്തന്നെ വരക്കാൻ കിട്ടുന്ന അവസരമാണിത്. താടി കൂർത്തതാണോ, മൂക്കിന്റെ പാലം പതിഞ്ഞതാണോ, കരിമീൻ കണ്ണാണോ അതോ മംഗോളിയനാണോ ? ചുണ്ട് കോടിയതാണോ ? മുടിയുണ്ടോ അതോ കഷണ്ടിയോ ? തൊലിയുടെ നിറം, താടിയുടേം മുടിയുടേം നിറം, കണ്ണട, മുക്കൂത്തി, പൊട്ട്, മറുക്, വേഷം എന്നിങ്ങനെ എന്ത് വേണമെങ്കിലും നമുക്ക് നിശ്ചയിക്കാം. സത്യസന്ധത കൃത്യമായ അളവിൽ ചേർത്താൽ സാമാന്യം തെറ്റില്ലാത്ത അവനവന്റെ അവതാർ സൃഷ്ടിക്കാൻ പറ്റുമെന്ന് തന്നെ കരുതുന്നു. എന്നിരുന്നാലും, പ്രത്യേകതരം സൌന്ദര്യമുള്ള പലരുടേയും മുന്നിൽ അവതാർ മുട്ടുകുത്തിയെന്നും പാണന്മാർ പാടി നടക്കുന്നുണ്ട്.</p>
<p>അടയാളങ്ങൾ പറഞ്ഞുകൊടുത്ത് പൊലീസ് ഡിപ്പാർട്ട്മെന്റിലെ ചിത്രകാരന്മാരെക്കൊണ്ട് പ്രതികളുടെ രേഖാചിത്രം വരപ്പിക്കുന്നത് പോലെ എന്ന് വേണമെങ്കിൽ ചുരുക്കിപ്പറയാം. ഇവിടെ ആ ചിത്രകാരൻ നാം ഓരോരുത്തരും തന്നെയാണെന്നതാണ് ഇതിലെ സന്തോഷം.</p>
<p>അവതാർ ഫോട്ടോ സൃഷ്ടിച്ച എത്രപേർ ഈ സൌകര്യങ്ങളെല്ലാം മാറ്റിയും മറിച്ചും ചെയ്ത് കൃത്യതയിലേക്ക് എത്താൻ ശ്രമിച്ചു എന്നെനിക്കറിയില്ല. എന്റെ കാര്യത്തിൽ ഞാനത് പലവട്ടം ചെയ്ത് ചെയ്ത് 70 ശതമാനമെങ്കിലും കൃത്യത ഉണ്ടാക്കാൻ സാധിച്ചെന്ന് വിശ്വസിക്കുന്നു. പോരായ്മകൾ ചിലത് കണ്ടുപിടിക്കുകയും ചെയ്തു. ഉദാഹരണത്തിന്&#8230; നിലവിൽ എനിക്കുള്ളത് പോലുള്ള മീശ ഈ അവതാറിന്റെ സ്റ്റോറിൽ ഇല്ല. അതുകൊണ്ട് ഞാനെന്റെ പഴയ ഫ്രഞ്ച് താടി വെച്ച് ഒപ്പിച്ചു. പോരായ്മകളുടെ അക്കങ്ങൾ നിരത്തുമ്പോൾ, മറുപടി കമന്റുകളിൽ ഈ അവതാരം വരുന്നില്ല എന്നതും സൂചിപ്പിക്കേണ്ടിയിരിക്കുന്നു.</p>
<p>അവതാറിനെപ്പറ്റി ഇത്രയും പറയണമെന്ന് തോന്നിയത് മറ്റ് ചില കാരണങ്ങൾ കൂടെ ഉള്ളതുകൊണ്ടാണ്.<br />
ടൈപ്പ് ചെയ്ത് സമയം കളയുന്ന പല കമന്റുകളും നമുക്കിനി സ്വന്തം അവതാർ പടത്തോടൊപ്പം നൽകാം എന്നതാണ് പ്രധാന ആകർഷണം. ബർത്ത് ഡേ, ഗുഡ് ലക്ക്, അഭിനന്ദനങ്ങൾ, തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇങ്ങനെ ഒറ്റക്ലിക്കിൽ സാദ്ധ്യമാകുന്നു എന്നത് തന്നെയാണ് പ്രധാന ആകർഷണം. ഒരുപാട് സമയം ലാഭം. ആയതിനാൽ മറ്റ് പലരും ഇതിനെ ഒരു താൽക്കാലിക തമാശയായി കാണുന്നുണ്ടെങ്കിലും ഞാനങ്ങനെയല്ല കാണുന്നത്. പോകെപ്പോലെ എല്ലാവർക്കും ഇതിന്റെ സൌകര്യവും ഗുണവും പിടികിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.</p>
<p><strong>വാൽക്കഷണം:-</strong> ടെക്കികളും ഭീകര ടെക്കികളും കൊടും ടെക്കികളും ക്ഷമിക്കുക. ഇത് അവതാറിനെപ്പറ്റി അൽപ്പം പോലും അറിയാത്ത നിരക്ഷരന്മാർക്ക് വേണ്ടി മറ്റൊരു നിരക്ഷരൻ തയ്യാറാക്കിയ കുറിപ്പ് മാത്രമാണ്.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7329" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7329</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
