<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; വിദേശം</title>
	<atom:link href="http://niraksharan.in/?cat=18&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Thu, 20 Nov 2025 06:08:07 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> എമ്പുരാൻ</title>
		<link>http://niraksharan.in/?p=9870</link>
		<comments>http://niraksharan.in/?p=9870#comments</comments>
		<pubDate>Sat, 29 Mar 2025 04:30:18 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[വിദേശം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>
		<category><![CDATA[സിനിമ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9870</guid>
		<description><![CDATA[ഇറാൻ, ഇറാക്ക്, ചൈന, യമൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, അമേരിക്ക, തുർക്കി, റഷ്യ, ജോർജ്ജിയ, മെക്സിക്കോ, സെനഗൽ (ബാക്കി നിങ്ങൾ പൂരിപ്പിക്കുക അല്ലെങ്കിൽ തിരുത്തുക) എന്നിങ്ങനെ ഒട്ടനവധി രാജ്യങ്ങളിലൂടെയുള്ള സഞ്ചാരമാണ് എമ്പുരാൻ! പാക്ക്-അഫ്ഗാൻ അതിർത്തിയിലെ മലയിടുക്കുകളിലൂടെ ട്രക്കുകൾ നീങ്ങുന്ന ഒരു രംഗം കോരിത്തരിപ്പിക്കുന്നതായിരുന്നു. പല രാജ്യങ്ങളിലെ പട്ടാള വേഷങ്ങളും ആയുധങ്ങളും വാഹനങ്ങളും ഹെലികോപ്റ്ററുകളും സാങ്കേതികത്വവും ഒക്കെ ഈ സിനിമ പരിചയപ്പെടുത്തുന്നു. എത്രയെത്ര ഭാഷകളാണ് ഈ സിനിമയിൽ ഓരോരോ കഥാപാത്രങ്ങൾ പറയുന്നത്! കാര്യമായ ഭക്ഷണരീതികൾ കാണിക്കുന്നില്ലെങ്കിലും, ഇന്ദ്രജിത്ത് കുടിച്ച [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9870" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/03/2111.jpg"><img class="aligncenter wp-image-9871 " src="http://niraksharan.in/wp-content/uploads/2025/03/2111.jpg" alt="2" width="489" height="553" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഇ</span></a></strong></span>റാൻ, ഇറാക്ക്, ചൈന, യമൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, അമേരിക്ക, തുർക്കി, റഷ്യ, ജോർജ്ജിയ, മെക്സിക്കോ, സെനഗൽ (ബാക്കി നിങ്ങൾ പൂരിപ്പിക്കുക അല്ലെങ്കിൽ തിരുത്തുക) എന്നിങ്ങനെ ഒട്ടനവധി രാജ്യങ്ങളിലൂടെയുള്ള സഞ്ചാരമാണ് എമ്പുരാൻ!</p>
<p>പാക്ക്-അഫ്ഗാൻ അതിർത്തിയിലെ മലയിടുക്കുകളിലൂടെ ട്രക്കുകൾ നീങ്ങുന്ന ഒരു രംഗം കോരിത്തരിപ്പിക്കുന്നതായിരുന്നു.</p>
<p>പല രാജ്യങ്ങളിലെ പട്ടാള വേഷങ്ങളും ആയുധങ്ങളും വാഹനങ്ങളും ഹെലികോപ്റ്ററുകളും സാങ്കേതികത്വവും ഒക്കെ ഈ സിനിമ പരിചയപ്പെടുത്തുന്നു.</p>
<p>എത്രയെത്ര ഭാഷകളാണ് ഈ സിനിമയിൽ ഓരോരോ കഥാപാത്രങ്ങൾ പറയുന്നത്!</p>
<p>കാര്യമായ ഭക്ഷണരീതികൾ കാണിക്കുന്നില്ലെങ്കിലും, ഇന്ദ്രജിത്ത് കുടിച്ച പച്ച ജ്യൂസ് കിടുക്കനായിരുന്നു. ക്വിവി ആണെന്ന് തോന്നുന്നു.</p>
<p>ഒരു ട്രാവൽ മൂവിയുടെ വ്യക്തമായ ഘടകങ്ങൾ ഈ സിനിമയിൽ കയറി വന്നത് എങ്ങനെ ശ്രദ്ധിക്കാതിരിക്കും?</p>
<p>ഒരു സിനിമ 100 പേർ 100 തരത്തിൽ കാണുന്നുണ്ടെന്നല്ലേ പറച്ചിൽ? ഒരു സഞ്ചാരി, മേൽപ്പറഞ്ഞ രീതിയിൽ എമ്പുരാനെ കണ്ടിട്ടുണ്ടെങ്കിൽ, തെറ്റ് പറയാൻ ആകുമോ?</p>
<p>എന്നിരുന്നാലും, പ്രിഥ്വിരാജ് Prithviraj Sukumaran ഉടനെയെങ്ങും ഇതിന് മുകളിൽ ഒരു സിനിമ സംവിധാനം ചെയ്യരുതെന്ന് അഭിപ്രായമുണ്ട്. താങ്കളുടെ ആരാധകരും പ്രേക്ഷകരും, താങ്കളുടെ സിനിമാ സങ്കൽപങ്ങൾക്കും സാങ്കേതികത്വത്തിനും മികവിനും ഒപ്പം ഓടിയെത്താൻ പ്രാപ്തരായിട്ടില്ല എന്നതാണ് കാരണം. വേണമെങ്കിൽ &#8216;ബ്രോ ഡാഡി&#8217; പോലെ ഒന്ന് രണ്ടെണ്ണം സംവിധാനിച്ചോളൂ. അതാകുമ്പോൾ എല്ലാവരും ഒപ്പം ഓടിയെത്തും; വേണമെങ്കിൽ ഓവർടേക്കും ചെയ്യും.</p>
<p>ആകാംക്ഷ:- കഴുകന്റെ കൊത്തുപണിയുള്ള എമ്പുരാൻ മോതിരം എപ്പോൾ ആഭരണ മാർക്കറ്റിൽ ഇറങ്ങും?</p>
<p><strong>വാൽക്കഷണം:-</strong> പലതും സെറ്റിട്ടത് ആണെന്നറിയാം. പലതും ഡമ്മിയാണെന്നും അറിയാം. പലതും ഫയൽ ഷോട്ടുകളും ആകാം. പക്ഷേ നമ്മളാ കാര്യങ്ങൾ കളങ്കമില്ലാതെ അനുഭവിച്ചോ എന്നതിലാണ് കാര്യം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9870" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9870</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ലോകകപ്പിൽ നിന്ന് പഠിക്കേണ്ടത്</title>
		<link>http://niraksharan.in/?p=8107</link>
		<comments>http://niraksharan.in/?p=8107#comments</comments>
		<pubDate>Mon, 19 Dec 2022 17:54:01 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഉത്സവം]]></category>
		<category><![CDATA[കായികം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിദേശം]]></category>
		<category><![CDATA[വിദേശക്കാഴ്ച്ച]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സൈബർ ലോകം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8107</guid>
		<description><![CDATA[എതിർപക്ഷക്കാർ പോലും ഉള്ളിൽ ആഗ്രഹിച്ചിരുന്നത് പോലെ മെസ്സി കപ്പിൽ മുത്തമിട്ടുകൊണ്ട് 2022ലെ ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് കൊടിയിറങ്ങി. രസം കൊല്ലിയായും ഏകപക്ഷീയമായും മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന ഒരു കളിക്ക് എംമ്പാപ്പേ ജീവൻ പകർന്നു. ഇഞ്ചോടിഞ്ച് പോരാട്ടം കാണികളുടെ ഹൃദയമിടിപ്പ് കൂട്ടി. ഹൃദയം എന്നൊന്ന് ഇല്ലാത്ത എനിക്ക് പോലും രക്തസമ്മർദ്ദം കൂടിയത് തിരിച്ചറിയാനായി. ഇനി ഇത്രയും ദിവസം ലോകരുടെ ഉറക്കം കെടുത്തുകയും ചങ്കിടിപ്പ് താളം തെറ്റിക്കുകയും ചെയ്ത ഈ കായിക മത്സരത്തിൻ്റെ അനുബന്ധ കാര്യങ്ങളെപ്പറ്റി ഒരു ചെറിയ വിലയിരുത്തലായാലോ? ലോകകപ്പ് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8107" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/12/12q.jpg"><img class="aligncenter wp-image-8108 " src="http://niraksharan.in/wp-content/uploads/2022/12/12q.jpg" alt="12q" width="511" height="511" /></a><br />
<strong><span style="font-size: xx-large;">എ</span></strong>തിർപക്ഷക്കാർ പോലും ഉള്ളിൽ ആഗ്രഹിച്ചിരുന്നത് പോലെ മെസ്സി കപ്പിൽ മുത്തമിട്ടുകൊണ്ട് 2022ലെ ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് കൊടിയിറങ്ങി. രസം കൊല്ലിയായും ഏകപക്ഷീയമായും മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന ഒരു കളിക്ക് എംമ്പാപ്പേ ജീവൻ പകർന്നു. ഇഞ്ചോടിഞ്ച് പോരാട്ടം കാണികളുടെ ഹൃദയമിടിപ്പ് കൂട്ടി. ഹൃദയം എന്നൊന്ന് ഇല്ലാത്ത എനിക്ക് പോലും രക്തസമ്മർദ്ദം കൂടിയത് തിരിച്ചറിയാനായി.</p>
<p>ഇനി ഇത്രയും ദിവസം ലോകരുടെ ഉറക്കം കെടുത്തുകയും ചങ്കിടിപ്പ് താളം തെറ്റിക്കുകയും ചെയ്ത ഈ കായിക മത്സരത്തിൻ്റെ അനുബന്ധ കാര്യങ്ങളെപ്പറ്റി ഒരു ചെറിയ വിലയിരുത്തലായാലോ?</p>
<p>ലോകകപ്പ് ക്രിക്കറ്റ് വരുമ്പോൾ ഇന്ത്യൻ കളിക്കാരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇത്രയധികം ഫ്ലക്സുകളും ബാനറുകളും കട്ടൗട്ടുകളും ഉയരാറുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തറപ്പിച്ച് ഉത്തരം തരാൻ ഏതൊരാൾക്കുമാകും. എന്തുകൊണ്ട് ?</p>
<p>ഒന്നാമത്തെ കാരണം, ഫുട്ബോൾ എന്നപോലെ അത്രയധികം രാജ്യങ്ങൾ ക്രിക്കറ്റ് കളിക്കുന്നില്ല. രണ്ടാമത്തെ കാരണം ഇന്ത്യ ലോകകപ്പ് ഫുട്ബോളിൽ യോഗ്യത നേടിയിട്ടില്ല, കളിക്കുന്നുമില്ല. ഇന്ത്യ കളിക്കുന്നുണ്ടെങ്കിൽ ഈ രാജ്യത്ത് ഇന്ത്യയുടെ ബാനറുകളും ഇന്ത്യൻ കളിക്കാരുടെ കട്ടൗട്ടുകളും മാത്രമേ ഉയർത്താനാകൂ. ഇന്ത്യ കളിക്കാൻ തുടങ്ങുകയും അക്കാലത്ത് അർജൻ്റീനയുടേയോ, ബ്രസിലിൻ്റേയോ, പോർച്ചുഗലിൻ്റേയോ ഫ്ലക്സ് വല്ലതും ഉയരുകയും ചെയ്താൽ, അത് സ്ഥാപിച്ചവനെ പാക്കിസ്ഥാനിലേക്ക് കെട്ടുകെട്ടിക്കാനുള്ള ആൾക്കാർ ഇവിടെ റെഡിയാണ്. സ്പോർട്ട്സ് ആണ് സ്പോർട്ട്സ്മാൻ സ്പിരിട്ട് വേണം എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.</p>
<p>പറഞ്ഞുവന്നത്, നമ്മൾക്ക് നദിയുടെ നടുക്കും തെരുവോരങ്ങളിലും ഇതര രാജ്യക്കാരുടെ കട്ടൗട്ടുകളും ഫ്ലക്സുകളും വെക്കാൻ പറ്റുന്നതും ഈ കളി പല പല രാജ്യക്കാരുടെ പക്ഷം പിടിച്ച് ആഘോഷമാക്കാൻ പറ്റുന്നതും നമ്മൾ ആ കളിയിൽ ഇല്ലാത്തതുകൊണ്ട് മാത്രമാണ്. അതിനൊരു പ്രത്യേക സുഖവും സന്തോഷവും ഇല്ലെന്ന് പറയാനാവില്ല. ഓൺലൈനിലും ഓഫ്ലൈനിലും സുഹൃത്തുക്കൾ തമ്മിൽ, തങ്ങൾ അനുകൂലിക്കുന്ന ടീമുകളേയും താരങ്ങളേയും മുൻനിർത്തി ട്രോളുകളും വാഗ്വാദങ്ങളും ടാഗുകളും കളിയാക്കലുകളുമൊക്കെയായി നല്ല കുറേ ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയത്. കളിയൊക്കെ കഴിയുമ്പോൾ എല്ലാവരും പഴയത് പോലെ ചങ്ങാതിമാർ തന്നെയാണെന്നും ഇതൊക്കെ കളി കൊഴുപ്പിക്കാൻ വേണ്ടി പറഞ്ഞതും ചെയ്തതുമാണെന്ന് ആർക്കാണറിയാത്തത്?</p>
<p>ക്വാർട്ടർ ഫൈനൽ കഴിഞ്ഞതോടെ പലരുടേയും സ്വപ്ന ടീമുകൾ പുറത്തായി. അതോടെ മേൽപ്പടി സംഭവങ്ങളുടെ രസം ചാകാൻ തുടങ്ങി. പ്രത്യേകിച്ച് ഒരു ടീമിൻ്റേയും ആളല്ലാത്ത ഞാൻ ഈ സമയം നോക്കി ഫൈനലിൽ കടന്ന ഫ്രാൻസിൻ്റെ ആരാധകനാണെന്ന് പറഞ്ഞ് രംഗത്ത് വന്നു. അർജൻ്റീന ആരാധകരായ എൻ്റെ സുഹൃത്തുക്കളുടെ ട്രോളുകളും കളിയാക്കലും വാങ്ങിക്കൂട്ടുക തന്നെയായിരുന്നു ലക്ഷ്യം. ഫ്രാൻസ് തോറ്റാൽ കുറഞ്ഞത് 24 മണിക്കൂറെങ്കിലും എയറിൽ പോകുന്നതിൻ്റെ സുഖവും അനുഭവിക്കാം. ഇത്രയുമൊക്കെ ചെയ്ത് ഈ ആരവത്തിൻ്റെ ഭാഗമായില്ലെങ്കിൽപ്പിന്നെന്ത് രസം? ഉദ്ദേശിച്ചത് പോലെ എനിക്കും കിട്ടി ആവശ്യത്തിനുള്ളത്. ബാക്കിയുള്ളത് ഈ പോസ്റ്റ് കാണുന്നതോടെ കിട്ടിക്കോളും. ഇതെല്ലാം സ്പോർട്ട്സ്മാൻ സ്പിരിട്ടിൽ എടുക്കാൻ നമുക്കെല്ലാവർക്കും കഴിയുന്നുണ്ട് എന്നതാണ് വലിയ കാര്യം. പക്ഷേ&#8230;&#8230;</p>
<p>പക്ഷേ, എല്ലായിടത്തും ഇങ്ങനെയല്ല കാര്യങ്ങൾ. നമ്മുടെ രാജ്യമേ കളിക്കാത്ത ഒരു കളിയിൽ മറ്റ് രാജ്യങ്ങളുടെ പേരും പറഞ്ഞ് തെരുവിൽ അടികൂടിയവരുണ്ട് ആദ്യകളിക്ക് വിസിൽ മുഴങ്ങുന്നതിന് മുന്നേ. ഇന്നലെ വിജയാഘോഷങ്ങൾ അതിരുകടന്നപ്പോൾ കണ്ണൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അതിരുവിട്ട് ആഘോഷം നടത്തിയതും പോരാഞ്ഞ് കൊച്ചിയിലും തിരുവനന്തപുരത്തും പോലീസിനുനേരെ ആക്രമണം ഉണ്ടായി. കൊല്ലത്ത് സംഘര്‍ഷമുണ്ടായി.</p>
<p>എന്തിനുവേണ്ടി? ആർക്കുവേണ്ടി വെട്ടി? അർജന്റീനയ്ക്ക് വേണ്ടിയോ? ഫ്രാൻസിന് വേണ്ടിയോ? കളിയിൽ പങ്കെടുക്കാത്ത നമ്മുടെ രാജ്യത്തിന് വേണ്ടിയോ ? ഇതിൽ എവിടെയാണ് സ്പോർട്ട്സ്മാൻ സ്പിരിട്ട് ? സ്വന്തം രാജ്യം കളിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു സാദ്ധ്യതയേ ഇല്ല എന്ന കാര്യം വീണ്ടും ഓർമ്മിപ്പിക്കുന്നു.</p>
<p>ഈ പ്രവണത ശരിയല്ല. നാല് വർഷം കൂടുമ്പോൾ ഇനിയും ഫുട്ബോൾ വേൾഡ് കപ്പ് മത്സരങ്ങൾ വരും. മാറിയുടുക്കാൻ വേറൊരു നല്ല വസ്ത്രമില്ലാതിരുന്ന, മൂന്ന് നേരം പോയിട്ട് ഒരു നേരം പോലും നേരെ ചൊവ്വേ ഭക്ഷണം കഴിക്കാൻ ഇല്ലാതിരുന്ന അവസ്ഥയിൽ നിന്ന് മലയാളിക്കിപ്പോൾ മറ്റ് രാജ്യങ്ങൾ കളിക്കുന്ന കളിയുടെ പേരിൽ കട്ടൗട്ട് വെക്കാൻ ലക്ഷങ്ങൾ ചിലവാക്കാനുണ്ട്. ആ അഭിവൃദ്ധി ഇനിയങ്ങോട്ട് കൂടുകയേ ഉള്ളൂ. ഫിഫയുടെ അനുമോദനങ്ങൾ ഏറ്റ് വാങ്ങാൻ ഓരോ വേൾഡ് കപ്പ് വരുമ്പോഴും കൂടുതൽ പണമെറിഞ്ഞ് ഇപ്രാവശ്യത്തേക്കാൾ വലിയ കാര്യങ്ങൾ ചെയ്തുകൂട്ടാൻ നമ്മൾ മത്സരിക്കും. കൈയിൽ പണമുണ്ടെങ്കിൽ ആയിക്കോളൂ. അത് പക്ഷേ പരസ്പരം വെട്ടിപ്പരുക്കേൽപ്പിക്കാൻ ആകരുത്. ഒളിമ്പിക്സ് അടക്കം എല്ലാ കായികമത്സരങ്ങളുടേയും കായിക വിനോദങ്ങളുടെയും പരമമായ ലക്ഷ്യം രാജ്യങ്ങൾ തമ്മിലുള്ള സൗഹാർദ്ദപരമായ ഇടപെടലും മത്സരവുമാണ്. കൂടുതൽ ദൂരത്തിൽ, കൂടുതൽ ഉയരത്തിൽ എന്ന വാചകം മാനുഷികമായ മൂല്യങ്ങൾ നഷ്ടപ്പെടുത്താതെ വേണം ചെയ്യാൻ.</p>
<p>ഇനി അടുത്ത ഒരു കൂട്ടരിലേക്ക് കടക്കാം. മുതിർന്നവർ പോലും ഇങ്ങനെ അടിപിടിയിൽ ചെന്നവസാനിക്കുമ്പോൾ, ഇതേ അനുപാതത്തിൽ സമ്മർദ്ദത്തിലാകുന്ന മറ്റൊരു കൂട്ടർ കുട്ടികളാണ്. അവർക്ക് അത്രയല്ലേ മനസ്സുറപ്പുള്ളൂ. എതിർ ടീമിൻ്റെ അനുകൂലികൾ കളിയാക്കുമ്പോൾ പതറിപ്പോയ എത്രയെത്ര കുട്ടികളെയാണ് സോഷ്യൽ മീഡിയയിലൂടെ നമ്മൾ കണ്ടത്. കാണാത്തത് അതിനേക്കാൾ എത്രയോ അധികമുണ്ടാകുമെന്ന് ഒരു സംശയവും വേണ്ട. തൻ്റെ ടീം തോറ്റാൽ തല മൊട്ടിയടിക്കാമെന്ന് പറഞ്ഞ് പ്രശ്നത്തിലായവർ മുതൽ, നാളെ സ്ക്കൂളിൽ പോകാൻ പറ്റില്ലല്ലോ എന്ന പ്രശ്നം അഭിമുഖീകരിക്കുന്ന കുട്ടികൾ വരെ. നാളിത് വരെ താൻ സപ്പോർട്ട് ചെയ്ത ടീമൊന്നും ജയിച്ചിട്ടില്ലെന്നതിൻ്റെ പേരിൽ സമ്മർദ്ദമനുഭവിച്ച ഒരു കുട്ടിയുടെ അച്ഛൻ ഇട്ട പോസ്റ്റ് വായിച്ചാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. അങ്ങനെയങ്ങനെ എത്രയോ കുട്ടികൾ. ഒരു കളിയുടെ പേരിൽ അവർ മാനസ്സിക സമ്മർദ്ദത്തിനടിപ്പെടാതെ നോക്കണം. അവർക്ക് കൗൺസിലിങ്ങ് കൊടുക്കണമെങ്കിൽ കൊടുക്കണം. പക്ഷേ ആ അവസ്ഥ വന്നാൽത്തന്നെ ഒരു കായിക വിനോദം പരാജയമാകുന്നു അല്ലെങ്കിൽ രക്ഷകർത്താക്കൾ പരാജയമാകുന്നു എന്നാണർത്ഥം.</p>
<p>കുട്ടികൾക്ക് എക്കാലത്തും കാണിച്ച് കൊടുക്കാൻ ഒരുഗ്രൻ മാതൃകയുണ്ട്. ക്രൊയേഷ്യയോട് തോറ്റ് പുറത്തായി വിഷമിച്ച് നിൽക്കുന്ന ബ്രസീൽ താരം നെയ്മറെ തോളിൽത്തട്ടി ആശ്വസിപ്പിക്കുന്ന കൊയേഷ്യയുടെ നാലാം നമ്പർ കളിക്കാരൻ ഇവാൻ പെരിസിക്കിന്റെ പത്തുവയസ്സുകാരൻ മകൻ ലിയോ ആണ് എക്കാലത്തും കുട്ടികൾക്ക് പരിചയപ്പെടുത്താവുന്ന ഏറ്റവും വലിയ മാതൃക. ആ വീഡിയോ അല്ലെങ്കിൽ അതിൻ്റെ ചിത്രങ്ങൾ കാണിച്ച് വേണം, കുട്ടികളെ ഇത് കളിയാണെന്നും ഒരു പരിധിക്കപ്പുറം മനസ്സിലേക്ക് എടുക്കരുതെന്നും സ്പോർട്ട്സ്മാൻ സ്പിരിട്ട് എന്താണെന്നുമൊക്കെയുള്ള ബാലപാഠങ്ങൾ പഠിപ്പിക്കാൻ. കളിയിൽ ജയിച്ചവരും തോറ്റവരും പരസ്പരം ആശ്വസിപ്പിച്ച് മുന്നോട്ട് പോകുന്ന മാതൃക അവർക്കാകാമെങ്കിൽ നമുക്കെന്തുകൊണ്ട് പറ്റുന്നില്ല ? നമ്മളെന്തിന് പരസ്പരം വെട്ടിപ്പരുക്കേൽപ്പിക്കാനും പൊലീസുകാരെ ആക്രമിക്കാനും മുതിരണം? നമ്മുടെ കുട്ടികളെന്തിന് സ്ക്കൂളിൽ പോകാൻ മടിക്കണം?</p>
<p>ഏറെ പ്രധാന്യത്തോടെ പറയാനുള്ളത്, ഈ മാമാങ്കം അവസാനിക്കുമ്പോൾ ഖത്തറിനോടും നമ്മൾ ഓരോരുത്തരോടും ചില കാര്യങ്ങൾ പറയാതെ പറഞ്ഞ്, പക്ഷേ ചെയ്തുകാണിച്ച് പോയ ജപ്പാൻ എന്ന ടീമിനെക്കുറിച്ചാണ്, അഥവാ ആ രാജ്യത്തിൻ്റെ വൃത്തിയേയും വെടിപ്പിനേയും കുറിച്ചാണ്.</p>
<p>ഈ മത്സരം ഖത്തറിൽ എത്തിയത് ഒരുപാട് വെല്ലുവിളികളേയും വിമർശനങ്ങളേയും നേരിട്ടാണ്. പക്ഷേ ലോകോത്തര സംവിധാനങ്ങളോടെ ഇത് നടത്താൻ തങ്ങൾക്ക് കഴിയുമെന്ന് സംഘാടനമികവുകൊണ്ടും സൗകര്യങ്ങൾ കൊണ്ടും ഖത്തർ തെളിയിച്ചു. അതിൽ മലയാളികൾ വഹിച്ചിരിക്കുന്ന പങ്ക് വളരെ വലുതാണെന്നും നമുക്കറിയാം. മലയാളി പ്രാതിനിധ്യവും മലയാളി കാഴ്ച്ചക്കാരും ഇത്രയധികം ഉണ്ടായിട്ടുള്ള മറ്റൊരു ലോകകപ്പും ഇതുവരെയില്ല. എന്നിട്ടും&#8230;..</p>
<p>എന്നിട്ടുമെന്തേ ജപ്പാൻ ടീമിന് സ്റ്റേഡിയം വൃത്തിയാക്കി മാതൃക കാണിക്കേണ്ടി വന്നു. കളികാണാൻ പോയിരുന്നവരിൽ ഒരു ശതമാനമെങ്കിലും ആൾക്കാർ മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞത് കൊണ്ടുതന്നെ. അങ്ങനെയൊരു കാഴ്ച്ച കാണാത്ത, അങ്ങനെയൊരു സംസ്ക്കാരം ഇല്ലാത്ത ജപ്പാനികൾക്ക് അതൊരു ബുദ്ധിമുട്ടായിക്കാണും. പരാതി പറഞ്ഞാൽ ചിലപ്പോൾ നടപടി ഉണ്ടായെന്ന് വരും. അതിലും നല്ലതല്ലേ പറയാതെ പറഞ്ഞ്, ചെയ്ത് ബോദ്ധ്യപ്പെടുത്തുന്നത്. അതവർ ചെയ്തിട്ട് പോയി. ഖത്തറുകാർക്ക് മനസ്സിലായോ, സംഘാടകർക്ക് മനസ്സിലായോ, മലയാളികൾക്ക് മനസ്സിലായോ എന്നൊന്നും നിശ്ചയമില്ല. മനസ്സിലാക്കിയാൽ നന്ന്. വൃത്തി അത്ര മോശം കാര്യമൊന്നുമല്ല.</p>
<p>പുരുഷന്മാർ തുട (ഔറത്ത്) കാണിച്ച് കളിക്കരുതെന്നും സ്ത്രീകളത് കാണാൻ പോകരുതെന്നും മറ്റുമുള്ള മതമൗലിക ഭ്രാന്തുകൾ പറയുന്നവരെപ്പറ്റി എന്തുപറയാൻ? ഫുട്ബോളിനെതിരെ അത്തരം ഭോഷ്ക്കുകൾ പറഞ്ഞവർക്കുള്ള മറുപടിയാണ്, മൊറോക്കോ സെമി ഫൈനലിലേക്ക് കടന്നപ്പോൾ, സോഫിയാൻ ബൗഫർ തൻ്റെ ഉമ്മയ്ക്കൊപ്പം മൈതാനത്ത് നൃത്തം ചെയ്യുന്ന രംഗം. ഇറാനിയൻ കളിക്കാൻ ദേശീയഗാനം ആലപിക്കാതിരുന്നതും ഇതേ കൂട്ടക്കൂർക്കുള്ള മറുപടിയാണ്. അതും പോരെങ്കിൽ ക്രൊയേഷ്യൻ മോഡൽ ഇവാന നോൾ അൽപ്പവസ്ത്രധാരിയായി സ്റ്റേഡിയത്തിൽ വന്നത് കൂടെ വരവ് വെച്ചോളൂ. നിങ്ങളുടെ ജൽപ്പനങ്ങളെ അവഗണിച്ച്, നിങ്ങളുടെ കൂട്ടത്തിലുള്ളവരെത്തന്നെ മുന്നിൽ നിർത്തി ലോകം മുന്നോട്ട് പൊയ്ക്കൊണ്ടേയിരിക്കും. നിങ്ങൾ മതത്തെ കൂട്ടുപിടിച്ചോ അല്ലാതെയൊ നിങ്ങൾക്കിഷ്ടമുള്ളത് പോലെ ജീവിക്കുക. മറ്റുള്ളവരെ അവർക്കിഷ്ടമുള്ളത് പോലെ ജീവിക്കാൻ വിടുക. അല്ലെങ്കിൽ പൊതുജനസമക്ഷം ഇളിഭ്യരായിക്കൊണ്ടേയിരിക്കാനായിരിക്കും യോഗം.</p>
<p>കാൽപ്പന്ത് എന്ന കളി മാത്രമല്ല കഴിഞ്ഞുപോയതെന്ന് മനസ്സിലാക്കുക. ലോകം ഒരു കൊച്ചുപന്തിൻ്റെ വലിപ്പത്തിലേക്ക് ചുരുങ്ങിയ ദിനങ്ങളിൽ കണ്ട് പഠിക്കേണ്ട ഒരുപാട് വലിയ പാഠങ്ങളും മാതൃകകളും കൂടെയാണ് മുന്നിൽ നിരന്നത്. പറ്റുമെങ്കിൽ അനുകരിക്കാൻ ശ്രമിക്കുക. ഗുണം ചെയ്യാതിരിക്കില്ല.</p>
<p><strong>വാൽക്കഷണം:-</strong> ഉറക്കമിളച്ച് ഇത്രയേറെ കാണുകയും ആസ്വദിക്കുകയും ചെയ്ത മറ്റൊരു ലോകകപ്പ് ഫുട്ബോൾ വ്യക്തിജീവിതത്തിൽ ഇതുവരെയില്ല. ജനങ്ങൾക്ക് സ്പോർട്ട്സ്മാൻ സ്പിരിറ്റ് ലവലേശം ഇല്ലാതെ പോകുന്ന കാലത്ത് എത്രവലിയ കായിക വിനോദവും ബഹിഷ്ക്കരിക്കുക തന്നെ ചെയ്യും.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8107" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8107</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> മായാതെ മനസ്സിൽ മിഹ്‌റിൻ</title>
		<link>http://niraksharan.in/?p=7582</link>
		<comments>http://niraksharan.in/?p=7582#comments</comments>
		<pubDate>Wed, 26 May 2021 04:58:46 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>
		<category><![CDATA[വിദേശം]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാഹിത്യം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7582</guid>
		<description><![CDATA[നാൽപ്പത് വർഷങ്ങൾക്ക് മുൻപ് വായിച്ച ഒരു സാഹിത്യസൃഷ്ടിയിലെ സാങ്കൽപ്പികമോ അല്ലാത്തതോ ആയ ഏതെങ്കിലുമൊരു കഥാപാത്രം വർത്തമാനകാലത്തും നിങ്ങളുടെ ചിന്തകളെ കലുഷിതമാക്കിയിട്ടുണ്ടോ ? ആ കഥാപാത്രത്തെ നിങ്ങൾക്ക് പരിചയപ്പെടുത്ത സാഹിത്യകാരിയുമായി ഏറെ സമയം നിങ്ങളാ കഥാപാത്രത്തെപ്പറ്റി ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചിട്ടുണ്ടോ ? അങ്ങനെയൊരു ഉജ്ജ്വലമായ അനുഭവം എനിക്കുണ്ട്. നീണ്ടുചുരുണ്ട കറുത്ത മുടിയുള്ള, മെലിഞ്ഞ് ഇളം റോസ് നിറത്തോട് കൂടിയ, മിഹ്‌റിൻ എന്ന് വിളിക്കപ്പെടുന്ന സുന്ദരിയായ താഷ്‌ക്കിസ്ഥാൻകാരി മെഹറുനീസയാണ് ആ കഥാപാത്രം. മിഹ്‌റിൻ സാങ്കൽപ്പിക കഥാപാത്രമല്ല. റഷ്യയിൽ എവിടെയോ ഇന്നും [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7582" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2021/06/111.jpg"><img class="aligncenter wp-image-7583 " src="http://niraksharan.in/wp-content/uploads/2021/06/111.jpg" alt="11" width="395" height="572" /></a><br />
<strong><span style="font-size: xx-large;">നാ</span></strong>ൽപ്പത് വർഷങ്ങൾക്ക് മുൻപ് വായിച്ച ഒരു സാഹിത്യസൃഷ്ടിയിലെ സാങ്കൽപ്പികമോ അല്ലാത്തതോ ആയ ഏതെങ്കിലുമൊരു കഥാപാത്രം വർത്തമാനകാലത്തും നിങ്ങളുടെ ചിന്തകളെ കലുഷിതമാക്കിയിട്ടുണ്ടോ ? ആ കഥാപാത്രത്തെ നിങ്ങൾക്ക് പരിചയപ്പെടുത്ത സാഹിത്യകാരിയുമായി ഏറെ സമയം നിങ്ങളാ കഥാപാത്രത്തെപ്പറ്റി ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചിട്ടുണ്ടോ ?</p>
<p>അങ്ങനെയൊരു ഉജ്ജ്വലമായ അനുഭവം എനിക്കുണ്ട്. നീണ്ടുചുരുണ്ട കറുത്ത മുടിയുള്ള, മെലിഞ്ഞ് ഇളം റോസ് നിറത്തോട് കൂടിയ, മിഹ്‌റിൻ എന്ന് വിളിക്കപ്പെടുന്ന സുന്ദരിയായ താഷ്‌ക്കിസ്ഥാൻകാരി മെഹറുനീസയാണ് ആ കഥാപാത്രം. മിഹ്‌റിൻ സാങ്കൽപ്പിക കഥാപാത്രമല്ല. റഷ്യയിൽ എവിടെയോ ഇന്നും ജീവനോടെയിരിക്കുന്ന അൻപതുകൾക്ക് മേൽ പ്രായമുള്ള ഒരു വനിതയാണവർ. മിഹ്‌റിനെ ഞാൻ ‘പരിചയപ്പെടുമ്പോൾ‘ അഥവാ അവരെ മലയാളം വായനക്കാർക്ക് തന്റെ, ‘ബീന കണ്ട റഷ്യ’ എന്ന സഞ്ചാരസാഹിത്യത്തിലൂടെ കെ.എ.ബീന എന്ന എഴുത്തുകാരി പരിചയപ്പെടുത്തുമ്പോൾ കഥാപാത്രവും എഴുത്തുകാരിയും വായനക്കാരനായ ഞാനുമൊക്കെ ടീനേജുകാരാണ്. മിഹ്‌റിൻ ഇന്നും എങ്ങനെ ചർച്ചകളിലും ചിന്തകളിലും കടന്നുവരുന്നെന്ന് വ്യക്തമാക്കണമെങ്കിൽ മേൽപ്പറഞ്ഞ 40 വർഷക്കാലം പിന്നിലേക്ക് സഞ്ചരിക്കണം.</p>
<p>ഞാനന്ന് ഹൈസ്ക്കൂളിലേക്ക് കടന്നിരിക്കുന്നു. കാര്യമായ വായനയൊന്നും ഇല്ലെങ്കിലും അച്ഛന്റെ ലൈബ്രറിയിലെ പുസ്തകങ്ങളെ തൊട്ടുതലോടിപ്പോകുന്നതും പുസ്തകങ്ങൾ മറിച്ച് നോക്കുന്നതും പതിവാണ്. എല്ലാ മാസവും ഡി.സി.ബുക്ക് ക്ലബ്ബിൽ നിന്ന് ലഭിക്കുന്ന മൂന്ന് പുസ്തകങ്ങളിൽ സീലടിച്ച് നമ്പറിട്ട് പേരെഴുതി വെക്കുന്ന ജോലി മെല്ലെ മെല്ലെ അച്ഛൻ എന്നെ ഏൽപ്പിച്ചു. വായിച്ചില്ലെങ്കിലും പലപുസ്തകങ്ങളുടേയും പേരുകൾ അങ്ങനെ മനസ്സിലേക്ക് കടന്നുകയറി. പുസ്തകത്തിന്റെ പിൻചട്ടയിൽ എഴുതിയിരിക്കുന്ന വിവരണം വായിച്ച്, കഥകളും നോവലുകളും യാത്രാവിവരണങ്ങളുമടക്കം എന്റെ താൽപ്പര്യത്തിന് ചേർന്ന കൃതികൾ തിരഞ്ഞെടുത്ത് വായിക്കാൻ തുടങ്ങി. പോകപ്പോകെ വായനയുടെ വലിയ ലോകത്തേക്ക് കടന്നുചെല്ലുകയും ചെയ്തു.</p>
<p>അങ്ങനെയൊരു നാളിലാണ് ‘ബീന കണ്ട റഷ്യ’ അച്ഛന്റെ ലൈബ്രറിയിലേക്കെത്തുന്നതും ഞാനതിന് നമ്പറിടുന്നതും. മാതൃഭൂമിയിൽ ഖണ്ഡശ പ്രസിദ്ധീകരിച്ച ഈ യാത്രാവിവരണത്തിന്റെ എഴുത്തുകാരിക്ക് എന്നേക്കാൾ മൂന്നോ നാലോ വയസ്സേ പ്രായമുള്ളൂ എന്ന് മനസ്സിലാക്കിയപ്പോൾ അതൊരു വലിയ കൌതുകമായി. ഒരുപാട് പ്രായമുള്ള എഴുത്തുകാരെയാണല്ലോ കേട്ടിരിക്കുന്നതും അറിഞ്ഞിരിക്കുന്നതും. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ എഴുതി, പിന്നെയത് അച്ചടിച്ച് പുസ്തകമായി വരാൻ തക്ക മിടുക്കുള്ള ടീനേജ് എഴുത്തുകാരും ഉണ്ടെന്നത് വലിയൊരു കാര്യമായിട്ട് തന്നെയാണ് കണ്ടത്. കുത്തിയിരുന്ന് ‘ബീന കണ്ട റഷ്യ’ വായിച്ച് തീർത്തപ്പോൾ സത്യത്തിൽ പല പല ലോകങ്ങളിലേക്കും അറിവുകളിലേക്കുമുള്ള വാതായനങ്ങളാണ് തുറന്നത്. ടീവിയും ഇന്റർനെറ്റും ഒന്നുമില്ലാത്ത കാലമായതുകൊണ്ട്, ലോകത്തിന്റെ പലഭാഗങ്ങളിൽ പലപല കാര്യങ്ങളും കൌതുകങ്ങളും നിറഞ്ഞുനിൽക്കുന്നുണ്ടെന്ന തിരിച്ചറിവാണ് ആദ്യത്തെ സഞ്ചാരസാഹിത്യവായന എന്ന നിലയ്ക്ക് ‘ബീന കണ്ട റഷ്യ’ നൽകിയത്. സാഞ്ചാരസാഹിത്യങ്ങളോട് പ്രത്യേക കമ്പം തോന്നിപ്പിച്ചതും എന്നെങ്കിലും ഇതുപോലൊക്കെ യാത്ര ചെയ്യണമെന്ന ആഗ്രഹം ഉള്ളിലുദിപ്പിച്ചതും ‘ബീന കണ്ട റഷ്യ‘ തന്നെ.</p>
<p>എഴുത്തുകാരിയടക്കമുള്ള കുട്ടികൾ സോഷ്യൽ എക്സ്ചേഞ്ചിന്റെ ഭാഗമായി റഷ്യയിലെ ആർത്തേക്കിലേക്ക് നടത്തിയ യാത്രയുടെ വിവരണത്തിൽ, അതിലുൾപ്പെട്ടവരും ആർത്തേക്കിൽ പരിചയപ്പെട്ടതുമായ ഒരുപാട് കുട്ടികളുടെ പേരുകൾ കടന്നുവെരുന്നുണ്ടെങ്കിലും, മനസ്സിൽ കൂടുതലായി തങ്ങി നിന്നത് മെഹ്‌റുനീസ എന്ന മിഹ്‌റിൻ തന്നെയാണ്. എഞ്ചിനീയറിങ്ങിന് പഠിക്കുമ്പോൾ ജൂനിയർ ബാച്ചിൽ ഒരു മെഹ്‌റുനീസയെ പരിചയപ്പെടുന്നത് വരെ ആ പേരിൽ ഈയൊരു താഷ്‌ക്കിസ്ഥാൻ‌കാരിയെ മാത്രമേ എനിക്കറിയുമായിരുന്നുള്ളൂ.</p>
<p>കാലം കൌമാരവും യൌവ്വനവുമൊക്കെ പിന്നിലാക്കി ഏറെ മുന്നോട്ട് കുതിച്ചു. 2015ൽ വൈലോപ്പിള്ളി ഹാളിൽ വെച്ച് ആകാശവാണി തൃശൂർ, കോഴിക്കോട് നിലയങ്ങളുടെ മുൻ പ്രോഗ്രാം മേധാവിയായിരുന്ന ശ്രീ.ഡി.പ്രദീപ്‌കുമാറിന്റെ ‘ഹൈടെക്ക് നിരക്ഷര ചരിതം’ എന്ന പുസ്തകം എറണാകുളത്തെ വൈലോപ്പിള്ളി ഓഡിറ്റോറിയത്തിൽ വെച്ച് പ്രകാശനം ചെയ്ത ചടങ്ങിന് ശേഷമാണ്, ചെറുപ്പത്തിൽ ആർത്തിയോടെ വായിച്ച് തീർത്ത ‘ബീന കണ്ട റഷ്യ‘ എന്ന പുസ്തകത്തിന്റെ എഴുത്തുകാരി ശ്രീമതി കെ.എ.ബീനയെ ഞാനാദ്യമായി കാണുന്നത്. പൊതുവെ അന്തർമുഖനായ എനിക്ക് പക്ഷേ, ഇടിച്ചുകയറി എഴുത്തുകാരിയോട് സംസാരിക്കാൻ ഒരു വൈക്ലബ്യവും ഉണ്ടായിരുന്നില്ല. ചടങ്ങ് കഴിഞ്ഞ് പുറത്തൊരു റസ്റ്റോറന്റിൽ നിന്ന് കാപ്പി കുടിച്ച് നിമിഷനേരം കൊണ്ടുണ്ടായ ആ പരിചയപ്പെടൽ ഒരു നല്ല സൌഹൃദമാക്കി അരക്കിട്ടുറപ്പിച്ചാണ് ഞങ്ങളന്ന് പിരിഞ്ഞത്. ഒരൊറ്റ ദിവസം കൊണ്ട് കെ.എ.ബീന എന്ന ആരാധ്യയായ എഴുത്തുകാരി എനിക്ക് ബീനച്ചേച്ചിയായി. സത്യത്തിൽ വലിയ എഴുത്തുകാരോട് ആരോടും എനിക്കങ്ങനെ അടുത്ത ബന്ധമോ സൌഹൃദമോ ഇല്ല. ബീനച്ചേച്ചിയാകട്ടെ അങ്ങനെയൊരു സൌഹൃദം എനിക്കാഗ്രഹിക്കാൻ പോന്ന കാരണങ്ങൾ ഒരൊറ്റപ്പുസ്തകം കൊണ്ട് എന്നിലുണ്ടാക്കിയ എഴുത്തുകാരി. അന്ന് ബീനച്ചേച്ചി കാക്കനാട് ഓഫീസിൽ ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ഡയറൿടർ. കച്ചേരിപ്പടിയിലും തൃക്കാക്കരയിലുമായി ഒരു വിളിപ്പാടകലെ ഞാനുമുണ്ട്. ചേച്ചിക്ക് ഒഴിവുള്ളപ്പോളെല്ലാം ഞങ്ങൾ കണ്ടുമുട്ടുക പതിവായി.</p>
<p>പല സന്ധ്യകളും ഞങ്ങളുടെ സാഹിത്യ സാംസ്ക്കാരിക സിനിമാ ചർച്ചകളുടെ വേദികളായി. ഞങ്ങളൊരുമിച്ച് യാത്രകളും പുസ്തകങ്ങളും പദ്ധതിയിട്ടു. അതിനായുള്ള പ്രാരംഭയാത്രകൾ നടത്തി. എന്റെ സ്ക്കൂട്ടറിന്റെ പിന്നിലിരുന്ന് എറണാകുളം നഗരം ചുറ്റാൻ ഒരു മടിയും ചേച്ചിക്കുണ്ടായിരുന്നില്ല. യാത്രയാണെങ്കിൽ അത് സൈക്കിളിന് പിന്നിലിരുന്നും കെ.എ.ബീനയെന്ന സഞ്ചാരി ചെയ്തിരിക്കുമെന്ന് എനിക്ക് തോന്നി. അന്നെല്ലാം മുടക്കമില്ലാതെ ‘ബീന കണ്ട റഷ്യ’യും ഞങ്ങളുടെ ചർച്ചകളുടെ ഭാഗമായി.</p>
<p>ആർത്തേക്ക് യാത്രയിൽ എഴുത്തുകാരിയോട് ഏറ്റവും ചേർന്ന് നിന്നത്, അഥവാ ആ യാത്രയ്ക്ക് ശേഷവും എഴുത്തുകാരി കത്തുകളിലൂടെ അടുപ്പം പുലർത്തിപ്പോന്നത് മിഹ്‌റിനോട് തന്നെയായിരിക്കണം. അങ്ങനെയാണ് ആ കഥാപാത്രം 40 വർഷങ്ങൾക്ക് ശേഷവും വായനക്കാരനായ എന്റെ ചിന്തകളിലും ചർച്ചകളിലും ഇടം പിടിച്ചത്. എല്ലാം ബീനച്ചേച്ചി എന്നോട് പങ്കുവെച്ച പുതിയ വിവരങ്ങളിലൂടെയും വിശേഷങ്ങളിലൂടെയും..</p>
<p>യു.എസ്.എസ്.ആർ. ന്റെ തകർച്ചയോടെ ബീനച്ചേച്ചിയും മിഹ്‌റിനുമായുള്ള ബന്ധം മുറിഞ്ഞു. കേരളത്തിൽ നിന്ന് താഷ്‌ക്കിസ്ഥാനിലേക്ക് ചെന്ന കത്തുകൾക്ക് മറുപടി വരാതെയായി. സ്വന്തം രാഷ്ട്രത്തിന്റെ തകർച്ച മിഹ്‌റിനെ എത്തരത്തിലാകാം ബാധിച്ചിരിക്കുക? അവർക്ക് പാർപ്പിടം വിട്ട് മറ്റെങ്ങോട്ടോ പലായനം ചെയ്യേണ്ടി വന്നിരിക്കുമോ ? അവരുടെ അഡ്രസ്സ് മാറിക്കാണുമോ ? അതോ അവർക്ക് മറ്റെന്തെങ്കിലും സംഭവിച്ചിരിക്കുമോ ? എന്തായാലും ബീനച്ചേച്ചിക്ക് ആ ബന്ധം മുറിഞ്ഞത് നല്ല വിഷമം ഉണ്ടാക്കിയെന്നതിൽ സംശയമില്ല. പലരോടും അക്കാര്യം അതേയളവിൽ ചേച്ചി പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിക്കാൻ വന്ന ഷെറാഫാത്ത് അർബോവ എന്ന തജാക്കിസ്ഥാൻ‌കാരിയോടും ഈ വിവരം എഴുത്തുകാരി പങ്കുവെക്കുന്നത്. അർബോവ അത് വെറുതെ മനസ്സിൽ സൂക്ഷിക്കുന്നതിനപ്പുറം, നാട്ടിൽ തിരിച്ചെത്തിയശേഷം മിഹ്‌റിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. ഈ ലോകമെത്ര ചെറുതാണെന്ന് തെളിയിച്ചുകൊണ്ട് മിഹ്‌റിന്റെ പുതിയ വിലാസം അർബോവ കണ്ടെത്തുക തന്നെ ചെയ്തു. ഫോണിലൂടെ മിഹ്‌റിനും ബീനച്ചേച്ചിയും സംസാരിച്ചു. അധികം വൈകാതെ നേരിൽക്കാണുമെന്ന് ഉറപ്പിച്ചു.</p>
<p>ഒരു സിനിമയ്ക്ക് ചേർന്ന കഥയെന്നുതന്നെ വിശേഷിപ്പിക്കാൻ പോന്ന സംഭവവികാസമായിരുന്നു അത്. അക്കഥയും എങ്ങനെയോ വാർത്തകളിൽ ഇടം പിടിച്ചു. പല പ്രമുഖ സിനിമാക്കാരും അങ്ങനെയൊരു സിനിമാക്കഥയുടെ ബോക്സോഫീസ് സാദ്ധ്യതകളിൽ താൽപ്പര്യം പ്രകടിപ്പിച്ചു. പക്ഷേ എഴുത്തുകാരിയുടെ മനസ്സിൽ മറ്റ് ചില ആശയങ്ങൾ ഈ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ട്. അതങ്ങനെ തന്നെ നടക്കുമാറാകട്ടെ.</p>
<p>മിഹ്‌റിനെ കാണാനായി റഷ്യയിലേക്ക് പോകാൻ ബീനച്ചേച്ചി ആലോചന തുടങ്ങി. ഒപ്പം കൂട്ടാമോ എന്ന് കളിയായും കാര്യമായും ഞാൻ അപേക്ഷ വെച്ചു. ഔദ്യോഗികമായി ഒരുപാട് കടമ്പകളുള്ള കാര്യമാണ് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥയായ ചേച്ചിക്ക് ആ യാത്ര. അതുകൊണ്ടുതന്നെ അതിനുള്ള സമയം ആകുന്നതേയുള്ളൂ.</p>
<p>നാൽപ്പത് വർഷത്തിന് ശേഷം റഷ്യയിൽ വെച്ച് വീണ്ടും കണ്ടുമുട്ടുന്ന ബാല്യകാലസഖികൾ. എത്ര മനോഹരമായ രംഗമായിരിക്കുമത്!! ഒരു സിനിമയുടെ ക്ലൈമാക്സ് എന്ന നിലയ്ക്ക് പലപ്പോഴും ഞാനാ രംഗം മനസ്സിൽ സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ട്. അങ്ങനെയൊരു രംഗമുണ്ടാകുമെങ്കിൽ അതിന് സാക്ഷിയാകണമെന്ന് ഇന്നും ആഗ്രഹിക്കുന്നു.</p>
<p>വർഷങ്ങൾക്ക് മുൻപുള്ള റഷ്യയെ ചിത്രീകരിക്കുക അത്ര എളുപ്പമാകില്ല. ധാരാളം പണച്ചിലവുള്ള ഒരു കാര്യമാണ് ഈ സിനിമ. പക്ഷേ ചെയ്യാനായാൽ മലയാള സിനിമ കണ്ട മനോഹരമായ ഒരഭ്രകാവ്യമാകാൻ സാദ്ധ്യതയുള്ള ഒന്നാണത്. ശരിക്കുമൊരു ഹിറ്റ് സിനിമ പോലെ തന്നെ കഥയിൽ ഇനിയുമുണ്ട് ചില ട്വിസ്റ്റുകൾ. ആ വഴിത്തിരിവുകൾ തൽക്കാലം രഹസ്യമായിത്തന്നെ നിൽക്കട്ടെ. അങ്ങനെയൊരു സിനിമ എന്നെങ്കിലുമൊരിക്കൽ ആർഭാടമായിത്തന്നെ സംഭവിക്കട്ടെ. ‘ബീന കണ്ട റഷ്യ’ വായിക്കാത്ത മലയാളികൾക്ക് പോലും സിനിമയിലൂടെ മിഹ്‌റിനെ നെഞ്ചേറ്റാൻ കഴിയുമാറാകട്ടെ. തന്റെ ആദ്യ പുസ്തകത്തിന്റെ നാൽപ്പതാം വാർഷികാഘോഷം എന്ന അപൂർവ്വ നേട്ടം കൈവരിച്ചതുപോലെ, ആ സിനിമയുടെ വിജയത്തിനും അതിന്റെ ജ്യൂബിലികൾക്കും ആഘോഷങ്ങൾക്കും സാക്ഷിയാകാനുള്ള ആയുരാരോഗ്യം എഴുത്തുകാരിക്കുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായും ആഗ്രഹിക്കുന്നു.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7582" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7582</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ലോക്ക് ഡൗണും ആൻ ഫ്രാങ്കും</title>
		<link>http://niraksharan.in/?p=7295</link>
		<comments>http://niraksharan.in/?p=7295#comments</comments>
		<pubDate>Sat, 02 May 2020 15:07:47 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[കോവിഡ് 19]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[രോഗം]]></category>
		<category><![CDATA[ലോക്ക് ഡൌൺ]]></category>
		<category><![CDATA[വിദേശം]]></category>
		<category><![CDATA[വൈദ്യശാസ്ത്രം]]></category>
		<category><![CDATA[സാഹിത്യം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7295</guid>
		<description><![CDATA[ലോക്ക് ഡൗൺ സമയത്ത് വായിക്കാൻ പറ്റിയ ഏറ്റവും ഉചിതമായ ഒരു പുസ്തകമാണ് ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ. മുൻപ് വായിച്ചിട്ടുണ്ടെങ്കിൽപ്പോലും ഒരിക്കൽക്കൂടി വായിക്കാൻ പോന്നത്. അടച്ചിരുപ്പിന്റെ വേദനയും ബുദ്ധിമുട്ടും എന്താണെന്ന് അക്ഷരാർത്ഥത്തിൽ വരച്ചിടുന്ന ഒന്ന്. പുറത്തിറങ്ങാതെയും നാസിപ്പടയ്ക്ക് പിടികൊടുക്കാതെയും ഒളിച്ച് താമസിക്കേണ്ടി വരുന്ന ഒരു കുടുംബത്തിലെ ടീനേജുകാരി സ്വന്തം ഡയറിയിൽ കുറിച്ചിട്ട മാനസിക വ്യാപാരങ്ങളും ആകുലതകളും ലോകം ഏറ്റെടുക്കുക തന്നെ ചെയ്തു. ചരിത്രത്തിന്റെ ഭാഗമായി മാറിയ ഡയറിക്കുറിപ്പുകൾ ! കൊറോണക്കാലത്ത് ലോകം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് ഏതാണ്ട് ആൻ ഫ്രാങ്കിന്റേയും കുടുംബത്തിന്റേയും, അത്തരം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7295" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2020/05/222.jpg"><img class="aligncenter wp-image-7296 " src="http://niraksharan.in/wp-content/uploads/2020/05/222.jpg" alt="22" width="444" height="493" /></a><br />
<span style="font-size: xx-large;">ലോ</span>ക്ക് ഡൗൺ സമയത്ത് വായിക്കാൻ പറ്റിയ ഏറ്റവും ഉചിതമായ ഒരു പുസ്തകമാണ് ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ. മുൻപ് വായിച്ചിട്ടുണ്ടെങ്കിൽപ്പോലും ഒരിക്കൽക്കൂടി വായിക്കാൻ പോന്നത്. അടച്ചിരുപ്പിന്റെ വേദനയും ബുദ്ധിമുട്ടും എന്താണെന്ന് അക്ഷരാർത്ഥത്തിൽ വരച്ചിടുന്ന ഒന്ന്.</p>
<p>പുറത്തിറങ്ങാതെയും നാസിപ്പടയ്ക്ക് പിടികൊടുക്കാതെയും ഒളിച്ച് താമസിക്കേണ്ടി വരുന്ന ഒരു കുടുംബത്തിലെ ടീനേജുകാരി സ്വന്തം ഡയറിയിൽ കുറിച്ചിട്ട മാനസിക വ്യാപാരങ്ങളും ആകുലതകളും ലോകം ഏറ്റെടുക്കുക തന്നെ ചെയ്തു. ചരിത്രത്തിന്റെ ഭാഗമായി മാറിയ ഡയറിക്കുറിപ്പുകൾ !</p>
<p>കൊറോണക്കാലത്ത് ലോകം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് ഏതാണ്ട് ആൻ ഫ്രാങ്കിന്റേയും കുടുംബത്തിന്റേയും, അത്തരം നൂറ് (അതോ ആയിരമോ) കണക്കിന് കുടുംബങ്ങളുടേയും അവസ്ഥയിലൂടെയാണ്.<br />
അനാവശ്യമായി പുറത്തിറങ്ങിയാൽ നാസിപ്പടയ്ക്ക് പകരം പിടിക്കുന്നത് കൊറോണയല്ലെങ്കിൽ ലോക്കൽ പൊലീസ് ആയിരിക്കുമെന്ന് മാത്രം. വേറെയും ചില വ്യത്യാസങ്ങൾ കൂടെയുണ്ട്. എന്തായാലും ആ അവസ്ഥയേക്കാൾ ഭേദം ഇന്നത്തേത് തന്നെയാണ്.</p>
<p>ഈ കുറിപ്പ് വായിക്കുന്നവരിൽ ആൻ ഫ്രാങ്കിനെ വായിച്ചിട്ടില്ലാത്തവർ ആരുമുണ്ടാകാൻ സാദ്ധ്യതയില്ല. ആയതിനാൽ കൂടുതൽ വർണ്ണിക്കാൻ ഉദ്ദേശിക്കുന്നില്ല. വായിക്കാത്തവരുണ്ടെങ്കിൽ വായിക്കുക തന്നെ വേണം. കൊറോണക്കാലത്ത് ജീവിച്ചിട്ട് ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളിലൂടെ കടന്നുപോയിട്ടില്ലെങ്കിൽ പാൻഡമിക്ക് അപരാധമായി കണക്കാക്കപ്പെട്ടേക്കാം </p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7295" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7295</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഒരു ഗോണ്ടോളാ സവാരി</title>
		<link>http://niraksharan.in/?p=207</link>
		<comments>http://niraksharan.in/?p=207#comments</comments>
		<pubDate>Mon, 14 Jan 2013 14:08:00 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[വിദേശം]]></category>

		<guid isPermaLink="false">http://niraksharan.in/?p=207</guid>
		<description><![CDATA[2012 മാർച്ച് മാസം 27ന് വെനീസിലെ സെന്റ് മാർക്സ് സ്ക്വയറിൽ ഒരു ഗോണ്ടോളാ സവാരിയുടെ കടവിൽ സഹയാത്രികരെ ഉപേക്ഷിച്ച് പോയ ഞാൻ കടുത്ത ശിക്ഷയ്ക്ക് അർഹനാണെന്ന കാര്യത്തിൽ തർക്കമില്ല. ശിക്ഷ വിധിച്ച് നടപ്പാക്കുന്നതിന് മുന്നേ ‘വെനീസിൽ ഒരു ഗോണ്ടോളാ സവാരി‘ വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മാതൃഭൂമിയുടെ ‘യാത്ര’ മാഗസിൻ 2013 ജനുവരി ലക്കത്തിലാണ് ആ യാത്രാവിവരണം വന്നിരിക്കുന്നത്. യൂറോപ്യൻ യാത്രയുടെ തുടർച്ചയായി വായിക്കാൻ അഭ്യർത്ഥിക്കുന്നു. പേജുകളിൽ ക്ലിക്ക് ചെയ്ത് സേവ് ചെയ്താൽ വലുതായി വായിക്കാം. തുടരും&#8230;]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=207" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><span style="font-size: x-large;"><b>2</b></span>012 മാർച്ച് മാസം 27ന് വെനീസിലെ <a href="http://niraksharan.in/?p=584">സെന്റ് മാർക്സ് സ്ക്വയറിൽ</a> ഒരു ഗോണ്ടോളാ സവാരിയുടെ കടവിൽ സഹയാത്രികരെ ഉപേക്ഷിച്ച് പോയ ഞാൻ കടുത്ത ശിക്ഷയ്ക്ക് അർഹനാണെന്ന കാര്യത്തിൽ തർക്കമില്ല.</p>
<p>ശിക്ഷ വിധിച്ച് നടപ്പാക്കുന്നതിന് മുന്നേ ‘വെനീസിൽ ഒരു ഗോണ്ടോളാ സവാരി‘ വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മാതൃഭൂമിയുടെ ‘യാത്ര’ മാഗസിൻ 2013 ജനുവരി ലക്കത്തിലാണ് ആ യാത്രാവിവരണം വന്നിരിക്കുന്നത്. യൂറോപ്യൻ യാത്രയുടെ തുടർച്ചയായി വായിക്കാൻ അഭ്യർത്ഥിക്കുന്നു. പേജുകളിൽ ക്ലിക്ക് ചെയ്ത് സേവ് ചെയ്താൽ വലുതായി വായിക്കാം.</p>
<div style="clear: both; text-align: center;"><a style="margin-left: 1em; margin-right: 1em;" href="http://niraksharan.in/wp-content/uploads/2013/01/0.jpg"><img src="http://niraksharan.in/wp-content/uploads/2013/01/0-231x300.jpg" alt="" width="552" height="717" border="0" /></a></div>
<div style="clear: both; text-align: center;"></div>
<div style="clear: both; text-align: center;"></div>
<div style="clear: both; text-align: center;"></div>
<div style="clear: both; text-align: center;"><a style="margin-left: 1em; margin-right: 1em;" href="http://niraksharan.in/wp-content/uploads/2013/01/1.jpg"><img src="http://niraksharan.in/wp-content/uploads/2013/01/1-228x300.jpg" alt="" width="551" height="725" border="0" /></a></div>
<div style="clear: both; text-align: center;"></div>
<div style="clear: both; text-align: center;"></div>
<div style="clear: both; text-align: center;"></div>
<div style="clear: both; text-align: center;"><a style="margin-left: 1em; margin-right: 1em;" href="http://niraksharan.in/wp-content/uploads/2013/01/2.jpg"><img src="http://niraksharan.in/wp-content/uploads/2013/01/2-227x300.jpg" alt="" width="550" height="727" border="0" /></a></div>
<div style="clear: both; text-align: center;"></div>
<div style="clear: both; text-align: center;"></div>
<div style="clear: both; text-align: center;"></div>
<div style="clear: both; text-align: center;"><a style="margin-left: 1em; margin-right: 1em;" href="http://niraksharan.in/wp-content/uploads/2013/01/3.jpg"><img src="http://niraksharan.in/wp-content/uploads/2013/01/3-222x300.jpg" alt="" width="547" height="739" border="0" /></a></div>
<div style="clear: both; text-align: center;"></div>
<div style="clear: both; text-align: center;"></div>
<div style="clear: both; text-align: center;"></div>
<div style="clear: both; text-align: center;"><a style="margin-left: 1em; margin-right: 1em;" href="http://niraksharan.in/wp-content/uploads/2013/01/4.jpg"><img src="http://niraksharan.in/wp-content/uploads/2013/01/4-227x300.jpg" alt="" width="547" height="723" border="0" /></a></div>
<p><span style="color: lime;"><b>തുടരും&#8230;</b></span></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=207" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=207</wfw:commentRss>
		<slash:comments>18</slash:comments>
		</item>
		<item>
		<title> സെന്റ് മാർക്ക്സ് സ്ക്വയർ</title>
		<link>http://niraksharan.in/?p=216</link>
		<comments>http://niraksharan.in/?p=216#comments</comments>
		<pubDate>Tue, 27 Mar 2012 06:39:00 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[വിദേശം]]></category>

		<guid isPermaLink="false">http://niraksharan.in/?p=216</guid>
		<description><![CDATA[വെനീസ് യാത്രയുടെ ആദ്യഭാഗം &#8211; വെനീസിലേക്ക് സെന്റ് മാർക്ക്സ് സ്ക്വയറിനെ വെനീസിന്റെ ഹൃദയഭാഗം എന്നുതന്നെ വിശേഷിപ്പിക്കാം. വെനീസിലെത്തുന്ന സഞ്ചാരികൾക്ക് 9 -)ം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതും ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു അങ്കണവുമായ സെന്റ് മാർക്ക്സ് സ്ക്വയർ ഒരിക്കലും ഒഴിവാക്കാനാവില്ല. ഇംഗ്ലീഷിൽ സെന്റ് മാർക്ക്സ് സ്ക്വയർ എന്നാണ് പറയുന്നതെങ്കിലും ഇറ്റലിക്കാർക്ക് ഇത് പിയാസ്സാ സാൻ മാർക്കോ (Piazza San Marco) ആണ്. വെറുതെ ‘പിയാസ്സാ‘ എന്ന് പറഞ്ഞാലും സെന്റ് മാർക്ക്സ് സ്ക്വയർ തന്നെ. സെന്റ് മാർക്ക്സ് മണിമേട അടക്കമുള്ള [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=216" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><div style="color: blue;">വെനീസ് യാത്രയുടെ ആദ്യഭാഗം &#8211; <a href="http://niraksharan.in/?p=587">വെനീസിലേക്ക്</a></div>
<p><span style="font-size: x-large;"><b>സെ</b></span>ന്റ് മാർക്ക്സ് സ്ക്വയറിനെ വെനീസിന്റെ ഹൃദയഭാഗം എന്നുതന്നെ വിശേഷിപ്പിക്കാം. വെനീസിലെത്തുന്ന സഞ്ചാരികൾക്ക് 9 -)ം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതും ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു അങ്കണവുമായ സെന്റ് മാർക്ക്സ് സ്ക്വയർ ഒരിക്കലും ഒഴിവാക്കാനാവില്ല. ഇംഗ്ലീഷിൽ സെന്റ് മാർക്ക്സ് സ്ക്വയർ എന്നാണ് പറയുന്നതെങ്കിലും ഇറ്റലിക്കാർക്ക് ഇത്<span style="font-size: small;"><span dir="auto"> പിയാസ്സാ സാൻ മാർക്കോ (Piazza San Marco) </span></span>ആണ്. വെറുതെ ‘പിയാസ്സാ‘ എന്ന് പറഞ്ഞാലും സെന്റ് മാർക്ക്സ് സ്ക്വയർ തന്നെ.</p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/DSC04299.jpg" style="margin-left: auto; margin-right: auto;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/03/DSC04299-300x168.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="color: blue; font-size: small;"><b>സെന്റ് മാർക്ക്സ് മണിമേട അടക്കമുള്ള ഒരു വെനീസ് ദൃശ്യം.</b></span></td>
</tr>
</tbody>
</table>
<p>യൂറോപ്പിന്റെ ഡ്രോയിങ്ങ് റൂം എന്ന് നെപ്പോളിയൻ വിശേഷിപ്പിച്ച ഈ അങ്കണത്തിൽ എപ്പോഴും സന്ദർശകരുടെ തിരക്കാണ്.&nbsp; സെന്റ് മാർക്ക്സ് ബസിലിക്ക, (Basilica San Marco), ഡൌജിന്റെ (Doge&#8217;s Palace &#8211; Palazzo Ducale), ബസിലിക്കയുടെ മണിമേട (Bell tower അഥവാ Campanile), എന്നിവയാണ് പിയാസ്സയിലെ പ്രധാന ആകർഷണങ്ങൾ. ഇതിനൊക്കെ പുറമെ വെനീസിലെ പ്രധാനപ്പെട്ട സർക്കാർ കെട്ടിടങ്ങളും ഓഫീസുകളുമൊക്കെ പിയാസ്സയിലാണുള്ളത്. </p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/12.jpg" style="margin-left: auto; margin-right: auto;"><img border="0" height="300" src="http://niraksharan.in/wp-content/uploads/2012/03/12-300x225.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="color: blue; font-size: small;"><b>സെന്റ് മാർക്ക്സ് സ്ക്വയറിലെ </b></span><span style="color: blue; font-size: small;"><b>മണിമേടയും കൊട്ടാരവും.&nbsp;</b></span><br /><span style="color: blue; font-size: small;"><b>(Picture Courtesy &#8211; Great buildings.com)</b></span></td>
</tr>
</tbody>
</table>
<p>ഞങ്ങൾ രാവിലെ തന്നെ ക്യാമറയും യാത്രാരേഖകളുമടക്കം അത്യാവശ്യം സാധനങ്ങൾ മാത്രം ബാഗിലാക്കി ലിഡോ ദ്വീപിലെ ബോട്ട് ജെട്ടിയിലേക്ക് നടന്നു. ആദ്യം കിട്ടിയ ബോട്ടിൽക്കയറി പിയാസ്സയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. ‘ഡ്രോയിങ്ങ് റൂമിൽ’ ഒരിക്കലും തിരക്കൊഴിയാൻ പാടില്ലെന്ന് ആർക്കൊക്കെയോ നിർബന്ധമുള്ളതുപോലെ, പിയാസ്സാ സ്ക്വയറിൽ രാവിലെ തന്നെ മോശമല്ലാത്ത ജനക്കൂട്ടമുണ്ട്. അങ്കണത്തിലേക്ക് സ്വാഗതം ചെയ്യുന്നത് രണ്ടുനിലക്കെട്ടിടത്തിന്റെ ഉയരമുള്ള രണ്ട് സ്തംഭങ്ങളാണ്. പടിഞ്ഞാറ് ഭാഗത്തുള്ള സ്തംഭത്തിൽ വിശുദ്ധ തിയോഡോറും കിഴക്കുഭാഗത്തെ സ്തംഭത്തിൽ സെന്റ് മാർക്കിന്റെ സിംഹവും നിലയുറപ്പിച്ചിരിക്കുന്നു.</p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/3.jpg" style="margin-left: auto; margin-right: auto;"><img border="0" height="266" src="http://niraksharan.in/wp-content/uploads/2012/03/3-300x199.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b style="color: blue;">സെന്റ് മാർക്ക്സ് സ്ക്വയറിൽ നിന്ന് കനാലിലേക്കുള്ള ദൃശ്യം.</b></span></td>
</tr>
</tbody>
</table>
<p>വെനീസിന്റെ ന്യായാധിപനായും നേതാവായും ഭരണാധികാരിയുമൊക്കെ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം ചെന്ന വ്യക്തിയെയാണ് ഡൌജ് (Doge) എന്ന്  പറയുന്നത്. മരണം വരെ അധികാരത്തിൽ തുടരാനുള്ള അവകാശം ഡൌജിന് ഉണ്ടെന്നിരുന്നാലും ചിലർ മരിക്കുന്നതിന് മുന്നേതന്നെ  സ്ഥാനഭ്രഷ്ടരാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.</p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/2.jpg" style="margin-left: auto; margin-right: auto;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/03/2-300x168.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ഇടത്ത് വശത്ത് ബസിലിക്ക, വലത്തുവശത്ത് കൊട്ടാരം.</span></b></span></td>
</tr>
</tbody>
</table>
<p>സെന്റ് മാർക്ക്സ് ബസിലിക്കയുടെ തൊട്ടുതന്നെയുള്ളതും വെനീഷ്യൻ ഗോത്തിൿ മാതൃകയിൽ നിർമ്മിച്ചിട്ടുള്ളതുമായ ഡൌജിന്റെ കൊട്ടാരം 1923 മുതൽ ഒരു മ്യൂസിയമാണ്. 700 കൊല്ലത്തോളം ഈ കെട്ടിട സമുച്ചയം വെനീഷ്യൻ റിപ്പബ്ലിക്കിന്റെ സിരാകേന്ദ്രമായി വർത്തിച്ചുപോന്നു. വെനീസിലെ ഏറ്റവും പ്രധാനപ്പെട്ടതെന്ന് വിശേഷിപ്പിക്കാവുന്ന ഒരു കെട്ടിടം ഇതുതന്നെയാണ്. 13 യൂറോ കൊടുത്താൽ കൊട്ടാരമടക്കം പിയാസ്സായിലെ എല്ലാ മ്യൂസിയങ്ങളും കയറിക്കാണാം. അതേ സമയം ബസിലിക്കയിലേക്ക് കയറാൻ ടിക്കറ്റിന്റെ ആവശ്യമില്ല. ഞങ്ങൾ ടിക്കറ്റെടുത്ത് പാലസിലേക്ക് കടന്നു. ടിക്കറ്റിനൊപ്പം ഓഡിയോ ടൂർ ഗൈഡുള്ളത് ഒരുപാട് ഗുണം ചെയ്തെങ്കിലും, നാളിതുവരെ അറിഞ്ഞിട്ടില്ലാത്ത ഒട്ടനവധി കാര്യങ്ങൾ കുറഞ്ഞ സമയം കൊണ്ട് ഗ്രഹിച്ചെടുക്കാൻ ഞാൻ ശരിക്കും ബുദ്ധിമുട്ടി.</p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/4.jpg" style="margin-left: auto; margin-right: auto;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/03/4-300x168.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b style="color: blue;">കൊട്ടാരത്തിന്റെ അങ്കണത്തിൽ ഓഡിയോ ഗൈഡിൽ ചെവിയോർത്ത്&nbsp; </b></span></td>
</tr>
</tbody>
</table>
<p>കിഴക്കും പടിഞ്ഞാറുമായി രണ്ട് വിഭാഗമായിട്ടാണ് കൊട്ടാരം നിലകൊള്ളുന്നത്. 1500 ന് ശേഷം കൊട്ടാരത്തിന്റെ ചില ഭാഗങ്ങളിൽ തീപിടുത്തം ഉണ്ടാവുകയും പിന്നീടത് പുതുക്കിപ്പണിയുകയും ചെയ്തിട്ടുണ്ട്. സഞ്ചാരികൾ കടന്നു ചെല്ലുന്നത് പാലസിന്റെ വിശാലമായ അങ്കണത്തിലേക്കാണ്. ക്യാമറക്കണ്ണുകൾ എത്ര പ്രാവശ്യം അടച്ചുതുറന്നാലും തീരാത്ത അത്രയും ശിൽ‌പ്പങ്ങളുടേയും കലാസൃഷ്ടികളുടേയും കാഴ്ച്ചകളാണവിടെ. വെണ്ണക്കല്ലിൽ കൊത്തിയ പ്രതിമകൾക്ക് യാതൊരു ദൌർലഭ്യവും ഇവിടെയില്ല. കൊട്ടാരത്തിന്റെ മച്ചിലും ചുമരുകളിലുമെല്ലാം സ്വർണ്ണവർണ്ണത്തിൽ അലങ്കാരപ്പണികൾ, ചുമരുകളിൽ ചരിത്രസാക്ഷ്യങ്ങളായി നെടുനീളൻ എണ്ണഛായച്ചിത്രങ്ങൾ. സോളമന്റെ കൽ‌പ്പനകളും ശിൽ‌പ്പത്തിന്റെ രൂപത്തിൽ കൊട്ടാരത്തെ അലങ്കരിക്കുന്നു. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒരു ശിൽ‌പ്പം റോമൻ സാമ്രാജ്യം ഭരിച്ചിരുന്ന ടെട്രാർൿസ് (<a href="http://en.wikipedia.org/wiki/Portrait_of_the_Four_Tetrarchs">Tetrarchs</a>) എന്ന നാലംഗ ഭരണാധികാരികളുടെ, തവിട്ട് നിറത്തിലുള്ള കല്ലിൽ കൊത്തിയ പ്രതിമകളാണ്.</p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/1.jpg" style="margin-left: auto; margin-right: auto;"><img border="0" height="400" src="http://niraksharan.in/wp-content/uploads/2012/03/1-195x300.jpg" width="261" /></a></td>
</tr>
<tr>
<td style="text-align: center;"><span style="color: blue;"><b><span style="font-size: small;">ടെട്രാർൿസ് പ്രതിമകൾ</span></b></span></td>
</tr>
</tbody>
</table>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/5.jpg" style="margin-left: auto; margin-right: auto;"><img border="0" height="267" src="http://niraksharan.in/wp-content/uploads/2012/03/5-300x200.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="color: blue; font-size: small;"><b>കൊട്ടാരച്ചുമരുകളും തൂണുകളും പ്രതിമകളും</b></span></td>
</tr>
</tbody>
</table>
<p>ഒരുകാലത്ത് യൂറോപ്പിനും കിഴക്കൻ രാജ്യങ്ങൾക്കുമിടയിലുള്ള മിക്കവാറും എല്ലാ വ്യാപാരങ്ങളുടേയും നേതൃത്വം വെനീസിനായിരുന്നു. ചരക്കുകപ്പൽ ഉടമകളെപ്പോലുള്ളവരും പ്രഭുക്കന്മാരുമൊക്കെ വ്യാപാരങ്ങളിലൂടെ അളവറ്റ സ്വത്തുക്കൾ സമ്പാദിച്ചുകൂട്ടി. അങ്ങനെയുണ്ടായ സമ്പത്തുപയോഗിച്ച് അവർ ആഢംബരം മുറ്റുന്ന പള്ളികളും കൊട്ടാരങ്ങളും കെട്ടിപ്പൊക്കി. അതിനായുള്ള സാധനസാമഗ്രികൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വെനീസിലേക്കെത്തി. പേർഷ്യയിൽ നിന്നുള്ള പരവതാനികളും ലബനിൽ നിന്നുള്ള മരവും എത്തിയപ്പോൾ സുഗന്ധദ്രവ്യങ്ങളും പട്ടും രത്നങ്ങളുമൊക്കെ എത്തിയത് സ്പൈസ് റൂട്ട് വഴി ഇന്ത്യയിൽ നിന്നുതന്നെ. </p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/6.jpg" style="margin-left: auto; margin-right: auto;"><img border="0" height="216" src="http://niraksharan.in/wp-content/uploads/2012/03/6-300x162.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="color: blue; font-size: small;"><b>കൊട്ടാരത്തിന്റെ അങ്കണം മറ്റൊരു ദൃശ്യം.</b></span></td>
</tr>
</tbody>
</table>
<p>ധനികർക്ക് മാത്രം പ്രവേശനമുള്ള സെനറ്റ് റൂം, ന്യായാധിപന്മാർക്ക് വേണ്ടിയുള്ള ‘റൂം ഓഫ് കൌൻസിൽ ഓഫ് 10‘, പിന്നിൽ ഒരു രഹസ്യമുറിയോടുകൂടെ കോമ്പസ് മുറി, ആയുധമുറി, തിരഞ്ഞെടുപ്പുകൾക്കായി ഉപയോഗിച്ചിരുന്ന ബാലറ്റ് മുറി, എന്നിങ്ങനെ കൊട്ടാരത്തിനകത്തെ എല്ലാ മുറികളും പൌരാണികതയുടേയും ആഢംബരത്തിന്റേയും പ്രതീകങ്ങളാണ്. ഏറ്റവും പ്രധാനപ്പെട്ട മുറി എന്ന് പറയാവുന്നത് ‘ഗ്രേറ്റ് കൌൺസിൽ റൂം‘ ആണ്. 53 മീറ്റർ നീളവും 25 മീറ്റർ വീതിയുമുള്ള ഈ മുറി ഒരുകാലത്ത് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മുറിയായാണ് കണക്കാക്കപ്പെട്ടിരുന്നത്. കൊട്ടാരത്തിനകത്തെ ഈ മുറികളിലൊന്നും ഫോട്ടോഗ്രഫി അനുവദിക്കുന്നതേയില്ല. </p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/61.jpg" style="margin-left: auto; margin-right: auto;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/03/61-300x168.jpg" width="400" /></a></td>
</tr>
<tr style="color: blue;">
<td style="text-align: center;"><span style="font-size: small;"><b>കൊട്ടാരത്തിന്റെ മറ്റൊരു ദൃശ്യം.</b></span></td>
</tr>
</tbody>
</table>
<p>പതിനഞ്ചാം നൂറ്റാണ്ടിലാണ് കൊട്ടാരം ഉണ്ടാക്കപ്പെട്ടതെങ്കിലും 1574ന് ശേഷം ചില ഭാഗങ്ങൾ പുനർനിർമ്മിച്ചിട്ടുണ്ട്. 1797 ൽ ഫ്രഞ്ചുകാർ വെനീസ് കീഴടക്കിയതുകൊണ്ട്, കൊട്ടാരത്തിന്റെ ചരിത്രത്താളുകളിൽ നെപ്പോളിയനും ഒരു പ്രധാന കഥാപാത്രമായി കടന്നുവരുന്നുണ്ട്. അലക്സാണ്ട്രിയയിൽ നിന്നും ഈജിപ്റ്റിൽ നിന്നുമൊക്കെ കൊണ്ടുവന്ന മാർബിളിൽ കൊത്തിയ മനോഹരമായ ശിൽ‌പ്പങ്ങൾക്കൊപ്പം, നെപ്പോളിയന്റെ പ്രതിമയും കൊട്ടാരത്തിനകത്ത് സ്ഥാപിക്കാനുള്ള നീക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും 1814 നെപ്പോളിയന്റെ വെനീസ് ഭരണം അവസാനിച്ചതോടെ ആ ശ്രമം ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്. </p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/8.jpg" style="margin-left: auto; margin-right: auto;"><img border="0" height="400" src="http://niraksharan.in/wp-content/uploads/2012/03/8-232x300.jpg" width="310" /></a></td>
</tr>
<tr>
<td style="text-align: center;"><span style="color: blue; font-size: small;"><b>കൊട്ടാരത്തിനകത്തേക്കുള്ള പടികൾ</b></span></td>
</tr>
</tbody>
</table>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/10.jpg" style="margin-left: auto; margin-right: auto;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/03/10-300x168.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b style="color: blue;">കൊട്ടാരത്തിന്റെ മേൽക്കൂരയിലെ അലങ്കാരപ്പണികൾ.</b></span></td>
</tr>
</tbody>
</table>
<p>കൊട്ടാരത്തിന്റെ കീഴ്വശത്ത് നല്ലൊരു ഭാഗം ജയിലറകളാണ്. ചക്രവർത്തിമാരും രാജാക്കന്മാരും സുഖലോലുപരായി കഴിയുന്ന കൊട്ടാരങ്ങളുടെ കീഴറകളിലോ ഒരു വിളിപ്പാട് അപ്പുറത്തോ തടവറകൾ വേണമെന്നത് ചരിത്രത്തിന്റെ ഒരു നിബന്ധനയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അധികാരം കൈയ്യാളുന്നവന്റെ തൊട്ടടുത്ത് തന്നെ, സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഒരവസ്ഥയും കാത്തിരിക്കുന്നുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് അത്. രാജാക്കന്മാരുടെ കാലത്തായാലും മന്ത്രിമാരുടെ കാലത്തായാലും അതുതന്നെയല്ലേ സത്യം ? അധികാരം കൈവശമുള്ളപ്പോളും അത് ദുർവ്വിനിയോഗം ചെയ്യുമ്പോളുമൊക്കെ അവരാരെങ്കിലും കയ്പ്പുനീർ നിറഞ്ഞ മറുവശത്തെപ്പറ്റി ചിന്തിക്കാറുണ്ടോ ആവോ? </p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/7.jpg" style="margin-left: auto; margin-right: auto;"><img border="0" height="400" src="http://niraksharan.in/wp-content/uploads/2012/03/7-168x300.jpg" width="225" /></a></td>
</tr>
<tr>
<td style="text-align: center;"><b style="color: blue;"><span style="font-size: small;">കൊട്ടാരത്തിന്റെ കീഴ്‌ഭാഗത്തെ ജയിലറകൾ.</span></b></td>
</tr>
</tbody>
</table>
<p>ജയിലിൽ പടങ്ങൾ എടുക്കരുതെന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിലും ആ നിയമം കൂട്ടത്തോടെ ലംഘിക്കപ്പെടുന്നുണ്ടായിരുന്നു. ഞങ്ങൾ മാത്രമായി ആ നിയമലംഘനത്തിൽ നിന്ന് മാറിനിന്നില്ല. കൊട്ടാരത്തിന് വെളിയിൽ കടന്ന് തൊട്ടടുത്ത് തന്നെയുള്ള ബസിലിക്കയിലേക്ക്  കയറാൻ തുടങ്ങിയപ്പോൾ കൈയ്യിലുള്ള ബാഗുകൾ കൌണ്ടറിൽ നിക്ഷേപിക്കണമെന്ന  നിർദ്ദേശം കിട്ടി.</p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/8a.jpg" style="margin-left: auto; margin-right: auto;"><img border="0" height="267" src="http://niraksharan.in/wp-content/uploads/2012/03/8a-300x200.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ജയിലറയ്ക്കും ഒരു അങ്കണം.</span></b></span></td>
</tr>
</tbody>
</table>
<p>829 മുതൽ 836 വരെയുള്ള കാലഘട്ടത്തിൽ മരത്തിൽ ഉറപ്പിച്ചനിലയിലാണ് സെന്റ് മാർക്ക്സ് ദേവാലയം നിർമ്മിക്കപ്പെട്ടതെങ്കിലും, ഇപ്പോൾ കാണുന്ന വിധത്തിലാകാൻ പിന്നേയും വർഷങ്ങളെടുത്തിട്ടുണ്ട്. 976 ൽ ഒരു പ്രാവശ്യം ബസിലിക്ക അഗ്നിക്കിരയാകുകയും ചെയ്തു. കൊച്ചുകൊച്ച് ടൈലുകൾ ഒട്ടിച്ചുചേർത്ത് സൃഷ്ടിച്ചിരിക്കുന്ന കലാമൂല്യമുള്ള അലങ്കാരപ്പണികളും പെയിന്റിങ്ങുകളും ചുമരിലും മേൽക്കൂരയിലുമൊക്കെ നിറഞ്ഞു നിൽക്കുന്നു. സത്യത്തിൽ ആ ബസിലിക്കയുടെ അകത്തെ ചുമർക്കാഴ്ച്ചകളെപ്പറ്റിയും അലങ്കാരപ്പണികളെപ്പറ്റിയും അൾത്താരയെപ്പറ്റിയും വിശദീകരിക്കാനോ വർണ്ണിക്കാനോ പോന്ന വാക്കുകൾ എന്റെ പക്കലില്ല. തികച്ചും അവർണ്ണനീയമായ ഒരു സൃഷ്ടിയാണത്.</p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/11.jpg" style="margin-left: auto; margin-right: auto;"><img border="0" height="640" src="http://niraksharan.in/wp-content/uploads/2012/03/11-168x300.jpg" width="360" /></a></td>
</tr>
<tr>
<td style="text-align: center;"><span style="color: blue; font-size: small;"><b>സെന്റ് മാർക്ക്സ് ബസിലിക്ക &#8211; മുൻ‌വശം.</b></span></td>
</tr>
</tbody>
</table>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/Marcus-Cathedral-nave-5302.jpg" style="margin-left: auto; margin-right: auto;"><img border="0" height="252" src="http://niraksharan.in/wp-content/uploads/2012/03/Marcus-Cathedral-nave-5302-300x189.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="color: blue; font-size: small;"><b>സെന്റ് മാർക്ക് ദേവാലയത്തിന്റെ ഉൾഭാഗം.</b></span><br /><span style="color: blue; font-size: small;"><b>(Picture Courtesy: sights-and-culture.com)</b></span></td>
</tr>
</tbody>
</table>
<p>നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപ് ചെയ്തിരിക്കുന്ന അത്തരം കലാസൃഷ്ടികൾ സാങ്കേതികവിദ്യയുടെ അതിപ്രസരത്തിൽ എത്തിനിൽക്കുന്ന ഇക്കാലത്ത് ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല. ബസിലിക്കയ്ക്ക് വെളിയിൽ വന്നതിനുശേഷം അതിന്റെ മുകളിലുള്ള ബാൽക്കണിയിലേക്ക് കയറാനുള്ള നീണ്ടനിരയിൽ ഞങ്ങളും കാത്തുനിന്നു. ബാൽക്കണിയിൽ കയറി നിന്ന് ഫോട്ടോ എടുക്കാൻ അനുവാദമുണ്ട്. പക്ഷെ നിർഭാഗ്യമെന്ന് പറയട്ടെ ഞങ്ങളുടെ ക്യാമറകൾ കൌണ്ടറിൽ നിക്ഷേപിച്ചിരിക്കുന്ന ബാഗിനകത്തായിപ്പോയി.</p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/121.jpg" style="margin-left: auto; margin-right: auto;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/03/121-300x168.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b style="color: blue;">ദേവാലയത്തിന്റെ ബാൽക്കണിയും ഗ്രീക്ക് കുതിരകളും.</b></span></td>
</tr>
</tbody>
</table>
<p>ഞങ്ങൾ ബാൽക്കണിയിൽ നിൽക്കുമ്പോൾ പെട്ടെന്ന് പള്ളിമണി മുഴങ്ങി, സംഗീതം ഉയർന്ന് കേൾക്കുകയായി. ഗാനങ്ങൾ ആലപിച്ചുകൊണ്ട് കറുത്ത മേൽ‌വസ്ത്രം ധരിച്ച മുപ്പതോളം വരുന്ന ഗായകസംഘം അൾത്താരയ്ക്ക് സമീപം നിരന്നുകഴിഞ്ഞിരിക്കുന്നു. ദേവാലയം നിറഞ്ഞുനിന്ന ആ പ്രാർത്ഥനയിൽ നിശബ്ദം പങ്കുചേരാനായത് ഒരു അസുലഭ അവസരമായി മാറി. ഞങ്ങളപ്പോഴാണ് സമയത്തെപ്പറ്റി ചിന്തിച്ചത്. 12 മണിയുടെ ക്വയർ ആയിരുന്നു അത്. ഡൌജിന്റെ കൊട്ടാരവും സെന്റ് മാർക്ക്സ് ബസിലിക്കയും കാണാൻ തന്നെ അര ദിവസമെടുത്തിരിക്കുന്നു! </p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/9.jpg" style="margin-left: auto; margin-right: auto;"><img border="0" height="266" src="http://niraksharan.in/wp-content/uploads/2012/03/9-300x199.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">മുഴങ്ങോടിക്കാരി പാലസ്സിന് മുന്നിൽ.</span></b></span></td>
</tr>
</tbody>
</table>
<p>സെന്റ് മാർക്ക്സ് സ്ക്വയറിലെ പ്രാവുകളെപ്പറ്റി എടുത്തുപറയേണ്ടിയിരിക്കുന്നു. മറ്റ് പല അങ്കണങ്ങളിലും ഇതുപോലെയുള്ള പ്രാവിൻ കൂട്ടങ്ങളെ കണ്ടിട്ടുണ്ടെങ്കിലും നമ്മൾ അടുത്തേക്ക് ചെല്ലുന്നതോടെ അതെല്ലാം പറന്നകലുകയാണ് പതിവ്. ഇവിടെ, യാതൊരു ഭയവുമില്ലാതെ അവറ്റകൾ മനുഷ്യരുമായി ഇടപഴകുന്നു. സന്ദർശകരുടെ കൈയ്യിലും തോളിലുമൊക്കെ കയറിയിരുന്ന് പ്രാവുകൾ ധാന്യങ്ങൾ കൊത്തിത്തിന്നുന്നത് ഒരു സാധാരണ കാഴ്ച്ചയാണിവിടെ, ഞങ്ങൾക്കത് ഒരു അസാധാരണ കാഴ്ച്ചയും.</p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/manoj-2B-2Bvenice-2B021.jpg" style="margin-left: auto; margin-right: auto;"><img border="0" height="266" src="http://niraksharan.in/wp-content/uploads/2012/03/manoj-2B-2Bvenice-2B021-300x199.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><b><span style="font-size: small;"><span style="color: blue;">സന്ദർശകരെ ഭയമില്ലാത്ത പ്രാവുകൾ. </span></span></b></td>
</tr>
</tbody>
</table>
<p>വെനീസുമായി ആലപ്പുഴയെ താരത‌മ്യം ചെയ്തവർ ആരായിരുന്നാലും പ്രധാനമായും കനാലുകളേയും തോടുകളുടേയും സാമ്യം മാത്രമേ പരിഗണിച്ചിരിക്കാൻ സാദ്ധ്യതയുള്ളൂ. ആലപ്പുഴയ്ക്ക് ഇപ്പോഴും ഗ്രാമീണത നല്ലൊരു തോതിൽ ബാക്കിയുണ്ടെങ്കിലും വെനീസ് ഒന്നാന്തരം ഒരു നഗരം തന്നെയാണ്. റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് പകരം തോടുകളിലൂടെ ഓളങ്ങളുണ്ടാക്കി കടന്നുപോകുന്ന ജലനൌകകളുടെ ബാഹുല്യമാണ് വെനീസിൽ.</p>
<p>നൂറിലധികം ചെറുദ്വീപുകൾ കൂടിച്ചേർന്നാണ് വെനീസാകുന്നത്. ചെറുതും വലുതുമായ നാനൂറിലധികം പാലങ്ങൾ ഈ ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. നൂറ്റി അൻപതിൽ‌പ്പരം തോടുകൾ ഈ കരകൾക്കിടയിലൂടെ തോണികളേയും പേറി വളഞ്ഞുപുളഞ്ഞ് ഒഴുകുന്നു. കെട്ടിടങ്ങൾ പലതും കെട്ടി ഉയർത്തിയിരിക്കുന്നത് വെള്ളത്തിൽ നിന്നുതന്നെയാണ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുന്നേ ചതുപ്പ് നിലത്ത് മരക്കുറ്റികൾ കുത്തിത്താഴ്‌ത്തി അതിൽ മരംകൊണ്ടുതന്നെ വീടുണ്ടാക്കി കഴിഞ്ഞിരുന്ന ‘എനെറ്റി‘ വർഗ്ഗക്കാരുടെ സമ്പ്രദായം പിന്നീടങ്ങോട്ട് പതിനഞ്ചാം നൂറ്റാണ്ടുവരെ പിന്തുടർന്നു പോന്നതായി ചരിത്രം പറയുന്നു. ഞങ്ങൾ അൽ‌പ്പം മുൻപ് കയറിയിറങ്ങിയ ഡൌജിന്റെ കൊട്ടാരമടക്കം പല കൂട്ടൻ കെട്ടിടങ്ങളും എഴുന്നുനിൽക്കുന്നത് ഇത്തരം മരക്കുറ്റികളിലും മരത്തറകളിലുമൊക്കെയാണ്. </p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/DSC04267.jpg" style="margin-left: auto; margin-right: auto;"><img border="0" height="640" src="http://niraksharan.in/wp-content/uploads/2012/03/DSC04267-168x300.jpg" width="360" /></a></td>
</tr>
<tr>
<td style="text-align: center;"><span style="color: blue; font-size: small;"><b>മണിമേട &#8211; അൽ‌പ്പം ദൂരെ നിന്നൊരു വീക്ഷണം.</b></span></td>
</tr>
</tbody>
</table>
<p>ബസിലിക്കയുടെ മണിമേടയാണ് പിയാസ്സായിലെ മറ്റൊരു പ്രധാന കാഴ്ച്ച. ഇഷ്ടിക കൊണ്ട് പണിത് ചുമർ തേക്കാതെ നിർത്തിയിരിക്കുന്ന ഭാഗത്തിന് മുകളിലായി താരത‌മ്യേന തുറസ്സായ തൂണുകൾ നിറഞ്ഞ ഇടമാണ്. അഞ്ച് മണികളുള്ള മേടയുടെ ഏറ്റവും ഉയരമുള്ള ഭാഗം പിരമിഡിന്റെ ആകൃതിയിലാണ്. അതിനും മുകളിൽ കാറ്റിന്റെ ഗതിയറിയാൻ ഉപയോഗിക്കുന്ന സ്വർണ്ണനിറം പൂശിയ ഉപകരണം (weatherwane) ഘടിപ്പിച്ചിരിക്കുന്നു. 1514ൽ ആണ് ഇപ്പോൾ കാണുന്ന രൂപത്തിൽ ഈ മണിമേടയുടെ നിർമ്മാണം പൂർത്തിയായത്. 1902ൽ ഇത് നിലം‌പതിക്കുകയും പിന്നീട് 1912ൽ പുനർ‌നിർമ്മിക്കുകയുമാണുണ്ടായത്.</p>
<p>323 അടി ഉയരമുള്ള ആ മണിമേടയുടെ മുകളിൽ കയറിനോക്കിയാൽ വെനീസിന്റെ നല്ലൊരു ആകാശക്കാഴ്ച്ച തരമാകും. പക്ഷെ മണിക്കൂറുകൾ ക്യൂ നിന്നാലും അതിനകത്തേക്ക് കടക്കാൻ പറ്റില്ലെന്ന് തോന്നിപ്പിക്കുന്ന വിധം വലിയൊരു ജനക്കൂട്ടമായിരുന്നു അവിടെ. കുറച്ചുനേരം, മണിമേടയുടെ മേലേക്ക് കഴുത്തൊടിയുന്ന വിധം മലർന്ന് നോക്കിനിന്ന ശേഷം ഞങ്ങൾ സെന്റ് മാർക്ക്സ് സ്ക്വയറിനോട് വിട പറഞ്ഞ് കെട്ടിടങ്ങൾക്കിടയിലൂടെ നടക്കാൻ തുടങ്ങി.</p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/manoj-2B-2Bvenice-2B093.jpg" style="margin-left: auto; margin-right: auto;"><img border="0" height="267" src="http://niraksharan.in/wp-content/uploads/2012/03/manoj-2B-2Bvenice-2B093-300x200.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b style="color: blue;">മണിമേടയ്ക്ക് മുകളിൽ കയറാനുള്ള തിരക്ക്.</b></span></td>
</tr>
</tbody>
</table>
<p>സഞ്ചാരികൾ തിങ്ങിനിറഞ്ഞ് നടക്കുന്ന പാതകൾക്കിരുവശവും ചില്ലുകൊണ്ടുണ്ടാക്കിയ  കരകൌശല വസ്തുക്കളും ആഭരണങ്ങളും വർണ്ണാഭമായ പൊയ്‌മുഖങ്ങളുമൊക്കെ വിൽക്കുന്ന  കടകളുടെ ബാഹുല്യമാണ്. സ്ഫടികത്തിൽ തീർത്ത കൊള്ളാവുന്ന എന്തെങ്കിലുമൊരു കരകൌശല വസ്തു സോവനീറായി വാങ്ങാൻ വേണ്ടി കടകളൊന്നിൽ കയറിയ എനിക്കൊരു അക്കിടി പറ്റി. ബഹുവർണ്ണത്തിലുള്ള നല്ലൊരു ഉരുപ്പടിയെടുത്ത് പരിശോധിക്കുന്നതിനിടയിൽ, ചില്ലിൽ തീർത്ത ഒരു തടിയൻ മോതിരം കൈതട്ടി നിലത്ത് വീണ് ചിന്നിച്ചിതറി. പൊട്ടിത്തകർന്ന ചില്ലു കഷണങ്ങൾക്കിടയിൽ നിന്ന് മോതിരത്തിന്റെ വിലയെഴുതിയ കടലാസ് എന്നെ നോക്കി പല്ലിളിച്ചു. കുപ്പിച്ചില്ലെല്ലാം വാരി പൊതിഞ്ഞ് കെട്ടിത്തന്നു കടയുടമസ്ഥ. അറിയാതെ പൊട്ടിപ്പോയതല്ലേ എന്ന് പരിഗണിച്ച് വിലയിൽ ഒരു യൂറോ പോലും കുറച്ച് തന്നതുമില്ല. 15 യൂറൊ ഒരു കാര്യവുമില്ലാതെ പോയിക്കിട്ടി. മറ്റ് പല യൂറോപ്യൻ നഗരങ്ങളിലേയും പോലെ, വെനീസിലും വിലപേശൽ പോലുള്ള കാര്യങ്ങൾ അസാദ്ധ്യമാണ്. എല്ലാ സാധനങ്ങൾക്കും വില എഴുതി പ്രദർശിപ്പിച്ചിട്ടുണ്ടാകും. വേണമെങ്കിൽ വാങ്ങാം. ആരും നിർബന്ധിക്കുന്നില്ല, മാർക്കറ്റിങ്ങ് നടത്തുന്നുമില്ല.</p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/manoj-2B-2Bvenice-2B127.jpg" style="margin-left: auto; margin-right: auto;"><img border="0" height="267" src="http://niraksharan.in/wp-content/uploads/2012/03/manoj-2B-2Bvenice-2B127-300x200.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">വൈവിദ്ധ്യമാർന്ന പൊയ്‌മുഖങ്ങൾ.</span></b></span></td>
</tr>
</tbody>
</table>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/manoj-2B-2Bvenice-2B136.jpg" style="margin-left: auto; margin-right: auto;"><img border="0" height="267" src="http://niraksharan.in/wp-content/uploads/2012/03/manoj-2B-2Bvenice-2B136-300x200.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ചില്ലുകൊണ്ടുള്ള കരകൌശല വസ്തുക്കൾ.</span></b></span></td>
</tr>
</tbody>
</table>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/manoj-2B-2Bvenice-2B117.jpg" style="margin-left: auto; margin-right: auto;"><img border="0" height="267" src="http://niraksharan.in/wp-content/uploads/2012/03/manoj-2B-2Bvenice-2B117-300x200.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="color: blue; font-size: small;"><b>കെട്ടിടങ്ങൾക്കിടയിലൂടെയുള്ള പാതയും കടകളും.</b></span></td>
</tr>
</tbody>
</table>
<p>കെട്ടിടങ്ങൾക്കിടയിലൂടെയുള്ള ഞങ്ങളുടെ നടത്തം പുരോഗമിച്ചുകൊണ്ടിരുന്നു. പാതകൾ ഇടയ്ക്കിടയ്ക്ക് ചെറിയ ചില സ്ക്വയറുകളിൽ കൊണ്ടെത്തിക്കും, മറ്റ് ചിലപ്പോൾ ചെറുതും വലുതുമായ പാലങ്ങളിലും. താരത‌മ്യേന നല്ല വീതിയുള്ള കനാലായ ഗ്രാൻഡ് കനാലിലൂടെ മാത്രമാണ് വലിയ ബോട്ടുകളും വാപ്പൊറെറ്റോകളും ഒഴുകി നീങ്ങുന്നത്.</p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/41.jpg" style="margin-left: auto; margin-right: auto;"><img border="0" height="267" src="http://niraksharan.in/wp-content/uploads/2012/03/41-300x200.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">വെനീസിലെ ഒരു കനാൽ ദൃശ്യം.</span></b></span></td>
</tr>
</tbody>
</table>
<p>ഗ്രാൻഡ് കനാലിൽ എന്നപോലെ തന്നെ, കെട്ടിടങ്ങൾക്കിടയിലൂടെ കടന്നുപോകുന്ന ഓരോ ചെറിയ തോടുകളിലൂടെയും ഉയരം കുറഞ്ഞ പാലങ്ങൾക്കടിയിലൂടെയും ഗോണ്ടോളാ എന്ന പേരിൽ അറിയപ്പെടുന്ന മനോഹരമായി അലങ്കരിച്ച കൊച്ചു വള്ളങ്ങൾ ഒഴുകി നീങ്ങിക്കൊണ്ടിരിക്കുന്നു. തുഴക്കാരൻ എഴുന്നേറ്റ് നിന്നാണ് ഗോണ്ടോളയുടെ തുഴയെറിയുന്നത്.</p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/DSC04368.jpg" style="margin-left: auto; margin-right: auto;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/03/DSC04368-300x168.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><b><span style="font-size: small;"><span style="color: blue;">കെട്ടിടങ്ങൾക്കിടയിലൂടെ നീങ്ങുന്ന ഗോണ്ടോളകൾ.</span></span></b></td>
</tr>
</tbody>
</table>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/03/21.jpg" style="margin-left: auto; margin-right: auto;"><img border="0" height="266" src="http://niraksharan.in/wp-content/uploads/2012/03/21-300x200.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="color: blue; font-size: small;"><b>ഒരു ഗോണ്ടോളാ സവാരിക്ക് തയ്യാറെടുത്ത്&#8230;</b></span></td>
</tr>
</tbody>
</table>
<p>വെനീസ് യാത്രയിൽ എന്തുവിലകൊടുത്തും ചെയ്തിരിക്കണമെന്ന് കരുതിയിരുന്നത് ഒരു ഗോണ്ടോളാ സവാരിയാണെന്ന് ആദ്യമേ സൂചിപ്പിച്ചിരുന്നല്ലോ. പക്ഷെ വിചാരിച്ചിരുന്നതുപോലെ, എന്തുവിലയും കൊടുക്കാൻ ആവില്ലെന്ന് വൈകിയാണ് ഞങ്ങൾ മനസ്സിലാക്കിയത്. </p>
<p><b style="color: blue;">തുടർന്ന് വായിക്കാൻ <a href="http://niraksharan.in/?p=207">ഇവിട</a>െ ക്ലിക്ക് ചെയ്യുക.</b></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=216" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=216</wfw:commentRss>
		<slash:comments>18</slash:comments>
		</item>
		<item>
		<title> വെനീസിലേക്ക്</title>
		<link>http://niraksharan.in/?p=219</link>
		<comments>http://niraksharan.in/?p=219#comments</comments>
		<pubDate>Fri, 10 Feb 2012 18:22:00 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[വിദേശം]]></category>

		<guid isPermaLink="false">http://niraksharan.in/?p=219</guid>
		<description><![CDATA[ഹോളണ്ടിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിമാനം ഉച്ചയ്ക്ക് രണ്ട് മണിക്ക് പറന്നുപൊങ്ങും. കൃത്യമായി പറഞ്ഞാൽ ആംസ്റ്റർഡാമിൽ നിന്ന് വെനീസിലെ ട്രെവീസോ വിമാനത്താവളത്തിലേക്കാണ് യാത്ര. ആംസ്റ്റർഡാമിൽ ചെന്നിറങ്ങിയപ്പോൾ പാസ്പ്പോർട്ടിൽ എമിഗ്രേഷൻ സ്റ്റാമ്പ് അടിച്ചില്ല എന്ന കാര്യം അമ്പരപ്പുണ്ടാക്കിയിരുന്നു. ഈ രാജ്യത്ത് വന്നിറങ്ങിയതിന്റെ രേഖയായി വിമാനത്തിലെ പാസഞ്ചർ ലിസ്റ്റിലുള്ള പേര് മാത്രമല്ലേ ഉള്ളൂ എന്ന ചിന്തയുമായി വിമാനത്തിലേക്ക് നീങ്ങുമ്പോൾ അതാ വീണ്ടും അമ്പരപ്പിക്കൽ. ഇപ്രാവശ്യം അത് ഇരട്ടിയാണ്. രാജ്യം വിടുന്നതായി പാസ്പ്പോർട്ടിൽ Exit മുദ്രയൊന്നും അടിച്ചില്ലെന്ന് മാത്രമല്ല, വിമാനത്തിലേക്ക് കയറുന്നതിന് മുൻപ് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=219" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><span style="font-size: x-large;"><b>ഹോ</b></span>ളണ്ടിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിമാനം ഉച്ചയ്ക്ക് രണ്ട് മണിക്ക് പറന്നുപൊങ്ങും. കൃത്യമായി പറഞ്ഞാൽ ആംസ്റ്റർഡാമിൽ നിന്ന് വെനീസിലെ <a href="http://en.wikipedia.org/wiki/Treviso_Airport">ട്രെവീസോ</a> വിമാനത്താവളത്തിലേക്കാണ് യാത്ര. ആംസ്റ്റർഡാമിൽ ചെന്നിറങ്ങിയപ്പോൾ പാസ്പ്പോർട്ടിൽ എമിഗ്രേഷൻ സ്റ്റാമ്പ് അടിച്ചില്ല എന്ന കാര്യം അമ്പരപ്പുണ്ടാക്കിയിരുന്നു. ഈ രാജ്യത്ത് വന്നിറങ്ങിയതിന്റെ രേഖയായി വിമാനത്തിലെ പാസഞ്ചർ ലിസ്റ്റിലുള്ള പേര് മാത്രമല്ലേ ഉള്ളൂ എന്ന ചിന്തയുമായി വിമാനത്തിലേക്ക് നീങ്ങുമ്പോൾ അതാ വീണ്ടും അമ്പരപ്പിക്കൽ. ഇപ്രാവശ്യം അത് ഇരട്ടിയാണ്. രാജ്യം വിടുന്നതായി പാസ്പ്പോർട്ടിൽ Exit മുദ്രയൊന്നും അടിച്ചില്ലെന്ന് മാത്രമല്ല, വിമാനത്തിലേക്ക് കയറുന്നതിന് മുൻപ് ബോർഡിങ്ങ് പാസ് പോലും കീറിയെടുത്തിയില്ല. ആദ്യമായിട്ടാണ് ബോർഡിങ്ങ് പാസ് മുഴുവനുമായി കൈയ്യിൽത്തന്നെ സൂക്ഷിച്ചുകൊണ്ട് ഒരു പറക്കൽ.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/02/DSC08224.jpg"><img src="http://niraksharan.in/wp-content/uploads/2012/02/DSC08224-300x127.jpg" alt="" width="400" height="170" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b style="color: blue;">ബോർഡിങ്ങ് പാസ്, ഒരു സോവനീർ.</b></span></td>
</tr>
</tbody>
</table>
<p>ആ ബോർഡിങ്ങ് പാസ് ഒരു വലിയ ഓർമ്മത്തുണ്ടാണെന്ന് എനിക്ക് തോന്നി. ഒരു കാലത്ത് എത്രയോ ലന്തക്കാർ കടൽ മാർഗ്ഗം വന്നിറങ്ങിയിരിക്കുന്നു കേരളത്തിൽ! അക്കാലത്തൊക്കെ പാസ്പോർട്ട് എന്ന സംവിധാനം ഉണ്ടായിരുന്നോ ? അതെല്ലെങ്കിൽ മറ്റെന്തെങ്കിലും യാത്രാരേഖകൾ ? കച്ചവടത്തിന് വന്നവർ നാട്ടുരാജ്യങ്ങൾ പിടിച്ചടക്കുകയും ഭരിക്കുകയും നാട്ടുകാരോടെന്ന പോലെ മറ്റ് യൂറോപ്യൻ ശക്തികളോടും പടവെട്ടുകയും, തോറ്റ് മടങ്ങുകയുമൊക്കെ ചെയ്തു. ചിലർ കേരളത്തിന്റെ മണ്ണിൽത്തന്നെ അന്ത്യവിശ്രമമായി. കാര്യമായ രേഖകളൊന്നും അവശേഷിപ്പിക്കാതെ നമ്മുടെ നാട്ടിൽ വന്നുപോകുകയും പട്ടുപോകുകയുമൊക്കെ ചെയ്തവരുടെ നാട്ടിലേക്ക് ഞങ്ങൾ ചെന്നുമടങ്ങുന്നതും പാസ്‌പോർട്ടിൽ രേഖകളൊന്നും അവശേഷിപ്പിക്കാതെ തന്നെ.</p>
<p>ട്രാൻസാവിയ എന്ന വിമാനക്കമ്പനിയുടേതാണ് ആകാശ നൌക. ഡച്ച് വിമാനക്കമ്പനിയായ KLM ന്റെ കൂട്ട് കച്ചവടക്കാരാണവർ. അതുകൊണ്ട് തന്നെ ബോർഡിങ്ങ് പാസ്സിൽ വെലുങ്ങനെ എഴുതിയിരിക്കുന്നത് KLM എന്ന പേരാണ്. യാത്ര ഇറ്റലിയിലേക്കായതുകൊണ്ടായിരിക്കണം വിമാനത്തിൽ നിന്ന് കിട്ടിയ ചിക്കൻ സാൻ‌വിച്ചിൽ <a href="http://en.wikipedia.org/wiki/Pesto">ഇറ്റാലിയൻ പെസ്റ്റോ</a> യുടെ ആധിക്യമുണ്ടായിരുന്നു.</p>
<p>വൈകീട്ട് നാല് മണിയോടെ വിമാനം ട്രെവീസോ എയർപ്പോർട്ടിൽ ഇറങ്ങി. വിരലിൽ എണ്ണാവുന്ന ലാന്റിങ്ങുകൾ മാത്രം നടക്കുന്ന വളരെ ചെറിയ ഒരു വിമാനത്താവളമാണത്. ഇറ്റലിയിലേക്ക് ഇതെന്റെ ആദ്യത്തെ യാത്രയാണെങ്കിലും മുഴങ്ങോടിക്കാരിക്ക് ഇത് രണ്ടാമത്തെ ഇറ്റാലിയൻ സന്ദർശനമാണ്. എണ്ണപ്പാടത്തെ പൊരിവെയിലിൽ പച്ചവെള്ളം ക്രൂഡോയിലാക്കാനുള്ള സാങ്കേതിക വിദ്യകൾ എന്തെങ്കിലും വികസിപ്പിച്ചെടുക്കാൻ പറ്റുമോ എന്നാലോചിച്ച് ഞാൻ നിന്ന് വിയർത്തിരുന്ന ദിവസങ്ങളിൽ എപ്പോഴോ, സഹപ്രവർത്തകയായ അനു കപൂറിനൊപ്പം അവർ ഇറ്റലിയിൽ വന്ന് ചുറ്റിയടിച്ചിട്ടുണ്ട്.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/02/DSC04194.jpg"><img src="http://niraksharan.in/wp-content/uploads/2012/02/DSC04194-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">അത്രേയുള്ളൂ എയർപ്പോർട്ട് കെട്ടിട സമുച്ചയം.</span></b></span></td>
</tr>
</tbody>
</table>
<p>നെതർലാൻഡ്‌സുമായി ഇറ്റലിക്ക് സമയവ്യത്യാസമൊന്നും ഇല്ലാത്തതുകൊണ്ട് വാച്ചിന്റെ ചെവിക്ക് പിടിക്കേണ്ടി വന്നില്ല. വെനീസിലെ ലിഡോ എന്ന ദ്വീപിലാണ് ഞങ്ങൾക്ക് പോകേണ്ടത്. ഹോട്ടൽ മുറി ബുക്ക് ചെയ്തിരിക്കുന്നത് അവിടെയാണ്. എയർപ്പോർട്ടിൽ ക്യൂ നിന്ന് ബസ്സ് പിടിച്ച് വെനീസിന്റെ കായൽത്തീരങ്ങളിൽ എവിടെയെങ്കിലും ചെന്ന് Vaporetto എന്ന് വിളിക്കുന്ന ബോട്ടിലേക്ക് മാറിക്കയറി വേണം ലിഡോയിൽ എത്താൻ.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/02/1.jpg"><img src="http://niraksharan.in/wp-content/uploads/2012/02/1-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">എയർപ്പോർട്ടിന് വെളിയിൽ സഞ്ചാരികളേയും കാത്ത് ബസ്സുകൾ.</span></b></span></td>
</tr>
</tbody>
</table>
<p>യൂറോ ബസ്സിന്റെ ATVO എന്ന സർവ്വീസ് നല്ല ആർഭാടമുള്ള കോച്ചുകളാണ്. നല്ല ക്ഷീണമുണ്ട്, പക്ഷെ ഒരുപോള കണ്ണടക്കാൻ പാടില്ല. തെരുവുകാഴ്ച്ചകളെല്ലാം മിഴിച്ചുനോക്കി ഇരുന്നേ പറ്റൂ. ഒൻപത് ദിവസം നീളുന്ന ഈ യാത്രയിൽ ക്ഷീണം, അസുഖം എന്നതൊന്നും അറിഞ്ഞോ അറിയാതെയോ പോലും കടന്നുവരാൻ പാടില്ല.</p>
<p>ഒരു മണിക്കൂറുകൊണ്ട് ബസ്സ് കായൽത്തീരമണഞ്ഞു. ചുറ്റുമുള്ള കെട്ടിടങ്ങൾക്കെല്ലാം പഴമയുടെ പ്രൌഢി. ബഹുനിലക്കെട്ടിടങ്ങളെന്ന് പറയാൻ ഒന്നും തന്നെ ആ പരിസരത്തെങ്ങുമില്ല. റോഡുകളേക്കാൾ തിരക്ക് കായലിലാണ്. കരയും കായൽ നിരപ്പുമായി ഒരടിയിൽ കൂടുതൽ വ്യത്യാസമില്ല. ഒരു ചെറിയ വേലിയേറ്റം പോലും കരയിൽ വെള്ളക്കെട്ടുണ്ടാക്കും എന്ന മട്ടിലാണ് എവിടേയും ജലനിരപ്പ്.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/02/4.jpg"><img src="http://niraksharan.in/wp-content/uploads/2012/02/4-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="color: blue; font-size: small;"><b>ഒരു വെനീസ് കായലോര ദൃശ്യം.</b></span></td>
</tr>
</tbody>
</table>
<p>ഇനി ലഗേജ് എല്ലാം തൂക്കി Vaporetto യിലേക്ക് കയറണം. ഒരു യാത്രയ്ക്ക് 6.5 യൂറോ എന്നതാണ് വാപൊറെറ്റോ ടിക്കറ്റ് നിരക്ക്. പക്ഷെ, 48 മണിക്കൂർ ടിക്കറ്റെടുത്താൽ ഒരാൾക്ക് 28 യൂറോ കൊടുത്താൽ മതി. അടുത്ത ദിവങ്ങളിൽ വാപറേറ്റോയിൽ ഒരുപാട് യാത്രകൾ ഉണ്ടാകുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഞങ്ങൾക്ക് അഭികാമ്യം 28 യൂറോയുടെ ടിക്കറ്റുകൾ തന്നെ. റൂട്ടുകൾ പ്രദർശിപ്പിക്കുന്ന ഇലൿട്രോണിൿ ബോർഡുകളും ആവശ്യത്തിന് ലൈഫ് റിങ്ങുകളും ഓരോ വാപൊറെറ്റോയുടേയും മുകളിലുണ്ട്. ദൂരെ നിന്നുവരുന്ന ബോട്ടുകളിൽ ഒന്നിൽ ലിഡോ എന്ന ബോർഡ് കണ്ടതും ബാഗെല്ലാമെടുത്ത് ഞങ്ങൾ പാലത്തിൽ കടന്നുനിന്നു.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/02/DSC04196.jpg"><img src="http://niraksharan.in/wp-content/uploads/2012/02/DSC04196-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ഒരു വാപൊറെറ്റോ </span></b></span><span style="font-size: small;"><b><span style="color: blue;">ജെട്ടി.</span></b></span></td>
</tr>
</tbody>
</table>
<p>യാത്രക്കാരെല്ലാം സുരക്ഷിതമായി കയറിയെന്ന് ഉറപ്പായതും ബോട്ട് ജെട്ടി വിട്ടു. സമയം വൈകീട്ട് അഞ്ചര മണി കഴിഞ്ഞിരിക്കുന്നു. ടഗ് ബോട്ടുകൾ, വാപൊറെറ്റോ, ബാർജുകൾ മൂന്നോ നാലോ പേർക്ക് കയറാവുന്ന സ്പീഡ് ബോട്ടുകൾ, വലിയ ആഢംബരക്കപ്പലുകൾ, ഇടത്തരം വലിപ്പമുള്ള വ്യക്തിഗത ആഢംബര സ്പീഡ് ബോട്ടുകൾ, എന്നിങ്ങനെ വിവിധതരം ജലനൌകകൾ കായലിൽ അങ്ങിങ്ങായി തെന്നി നീങ്ങുന്നു. വെനീസിലെ ഏറ്റവും വലിയ ആകർഷണം ഈ ജലനൌകകളും ജലസവാരികളും തന്നെ. ആലപ്പുഴയെ വെനീസുമായി താരത‌മ്യം ചെയ്തത് ആരായാലും അയാൾ തെറ്റിയിട്ടില്ലെന്നത് ഉറപ്പ്. കുഞ്ഞ് കുഞ്ഞ് ഓളങ്ങളുള്ള വേമ്പനാട് കായലിന്റെ വിശാലമായ ജലപ്പരപ്പും, പിന്നീട് ഓളങ്ങൾ ഒതുക്കി ചെറു തോടുകളായി ജനവാസകേന്ദ്രങ്ങളിലെ തുരുത്തുകൾക്കും തിട്ടകൾക്കുമിടയിലേക്ക് പടർന്ന് നിൽക്കുന്ന ആലപ്പുഴയിലെ കായൽക്കാഴ്ച്ചയുടെ വലിയൊരു പതിപ്പ് തന്നെയാണ് വെനീസിൽ. ജലപ്പരപ്പിന്റെ നിറത്തിലും വൃത്തിയിലും കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അന്തരമുണ്ടെന്ന് മാത്രം.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/02/DSC04203.jpg"><img src="http://niraksharan.in/wp-content/uploads/2012/02/DSC04203-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ടഗ് ബോട്ട്.</span></b></span></td>
</tr>
</tbody>
</table>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/02/DSC04213.jpg"><img src="http://niraksharan.in/wp-content/uploads/2012/02/DSC04213-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><b><span style="color: blue; font-size: small;">പഴയ പായ്‌ക്കപ്പലിന്റെ മാതൃകയിൽ ഒരു നൌക.</span></b></td>
</tr>
</tbody>
</table>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/02/DSC04252.jpg"><img src="http://niraksharan.in/wp-content/uploads/2012/02/DSC04252-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="color: blue; font-size: small;"><b>ജട്ടിയിലെ വാപൊററ്റോകൾ, പിന്നിൽ കൂറ്റൻ യാത്രാക്കപ്പൽ</b></span></td>
</tr>
</tbody>
</table>
<p>ബോട്ടുകളുടെ വിഭാഗങ്ങളിൽ നോട്ടം പിടിച്ചുപറ്റുന്നത് നമ്മുടെ നാട്ടിലെ വഞ്ചികളുടെ മാതൃകയിലുള്ള ജലനൌകകളാണ്. ഗോണ്ടോളാ എന്നാണതിന്റെ പേര്. തുഴക്കാരൻ എഴുന്നേറ്റ് നിന്നാണ് നീളമുള്ള തുഴകൾ ചലിപ്പിക്കുന്നത്. വളരെ നന്നായി മോടിപിടിപ്പിച്ച ഇരിപ്പിടങ്ങളാണ് അതിന്റേത്. നാല് യാത്രക്കാരിൽ അധികം യാത്ര ചെയ്യുന്ന ഗോണ്ടോളകൾ വിരളമാണ്. എടുത്ത് പറയേണ്ട ഒരു പ്രത്യേകത, ഓളങ്ങൾ ഉണ്ടാകുമ്പോൾ തുഴക്കാരനടക്കം മുങ്ങിപ്പോകും എന്ന തരത്തിൽ ഗോണ്ടോള ഒരു വശത്തേക്ക് ചരിഞ്ഞ് നിൽക്കുമെങ്കിലും അതിനപ്പുറത്തേക്ക് അതിന് മറിയാൻ കഴിയുന്നില്ല എന്നതാണ്. ഇതിനേക്കാൾ വലിപ്പമുള്ള നാട്ടിലെ വഞ്ചികൾ ബോട്ടുകളുടെ ഓളങ്ങളിൽ  മുങ്ങിപ്പോകുമോ എന്ന ആശങ്ക എപ്പോളും ഉണ്ടാക്കാറുണ്ട്. നമ്മുടെ നാടൻ വഞ്ചികളേക്കാൾ സന്തുലനം, ഗോണ്ടോളയ്ക്ക് ഉണ്ടെന്നുള്ളത് സ്പഷ്ടമാണ്. വെനീസിൽ നിന്ന് മടങ്ങുന്നതിന് മുന്നേ ഗോണ്ടോളയിൽ ഒരു സവാരി ഞങ്ങളുടെയൊരു മോഹമാണ്.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/02/DSC04212.jpg"><img src="http://niraksharan.in/wp-content/uploads/2012/02/DSC04212-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ഗോണ്ടോളയിൽ ഒരു കുടുംബം.</span></b></span></td>
</tr>
</tbody>
</table>
<p>കായൽ യാത്രകൾ ഒരുപാട് നടത്തിയിട്ടുള്ള ഒരു വൈപ്പിൻ കരക്കാരൻ ആയിട്ടും, വെനീസിലെ കായൽക്കാഴ്‌ച്ചകൾ കണ്ടുകൊണ്ടുള്ള വാപൊറെറ്റോ സവാരി ഒട്ടും തന്നെ മുഷിപ്പിച്ചില്ല. പുതിയൊരു സ്ഥലത്ത് ചെന്നുകഴിഞ്ഞാൽ അതിന്റെയൊരു ത്രസിപ്പ് യാത്രികരെ അവരറിഞ്ഞോ അറിയാതെയോ പിടികൂടുന്നുണ്ട്. എത്ര സമാനമായ സവാരിയാണെങ്കിലും, കാഴ്ച്ചകളാണെങ്കിലും അത്തരം വികാരത്തിന്റേയും അതിന്റെ തുടർ ചിന്തകളുടേയും മേൽക്കോയ്മ കാഴ്ച്ചകൾക്ക് മറ്റൊരു മാനം പകരുമെന്നതാണ് എന്റെ അനുഭവം.</p>
<p>ബോട്ട് പല ജട്ടികളിൽ നിർത്തി ആളെ കയറ്റിയും ഇറക്കിയും നീങ്ങിക്കൊണ്ടിരുന്നു. ഭൂപടം നിവർത്തി ഞങ്ങൾക്ക് ഇറങ്ങാനുള്ള ജെട്ടി കൃത്യമായി മനസ്സിലാക്കി വെച്ചിരുന്നതുകൊണ്ട് കാര്യമായ വേവലാതികൾ ഒന്നുമില്ലാതെ യാത്ര പുരോഗമിച്ചു. ലിഡോ ദ്വീപിലേക്ക് അരമണിക്കൂറിലധികം സഞ്ചാരമുണ്ടായിരുന്നു.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/02/2.jpg"><img src="http://niraksharan.in/wp-content/uploads/2012/02/2-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">വാപൊറെറ്റോ യുടെ അകത്തെ ഒരു ദൃശ്യം.</span></b></span></td>
</tr>
</tbody>
</table>
<p>ലിഡോ ദ്വീപിൽ ഞങ്ങളടക്കം മിക്കവാറും എല്ലാവരും ഇറങ്ങി. ഗൾഫ് ഓഫ് വെനീസിനും വെനീസിനും ഇടയ്ക്ക് നിലകൊള്ളുന്ന 12 കിലോമീറ്റർ നീളവും 300 മീറ്റർ മുതൽ 1 കിലോ മീറ്റർ വരെ വീതിയുമുള്ള ഒരു കരയാണിത്. ഒരു വിധത്തിൽ പറഞ്ഞാൽ എറണാകുളത്തിനും അറബിക്കടലിനും ഇടയിൽ നിൽക്കുന്ന വൈപ്പിൻ കരയോട് സാദൃശ്യമുള്ള ഒരിടം.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/02/lido.png"><img src="http://niraksharan.in/wp-content/uploads/2012/02/lido-300x193.png" alt="" width="400" height="258" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><b style="color: blue;"><span style="font-size: small;">വെനീസ് &#8211; ലിഡോ ഗൂഗിൾ ഭൂപടം.</span></b></td>
</tr>
</tbody>
</table>
<p>ഭൂപടം പ്രകാരം 10 മിനിറ്റെങ്കിലും നടക്കാനുള്ള ദൂരമുണ്ട് മുറി ബുക്ക് ചെയ്തിരിക്കുന്ന വില്ലാ പാർക്കോ (Villa Parco) ഹോട്ടലിലേക്ക്. ഞങ്ങൾ വഴി തിരയുകയാണെന്ന് മനസ്സിലാക്കിയ ഒരു വൃദ്ധനും വൃദ്ധയും സഹായവുമായി അടുത്തേക്ക് വന്നു. പക്ഷെ, ഭാഷ ഞങ്ങൾക്കിടയിൽ മതില് തീർത്തു. പരസ്പരം മനസ്സിലാക്കാനാവാത്തതിന്റെ ശോകഭാവം അവരുടെ മുഖത്തുണ്ട്. ഞങ്ങൾക്കും വിഷമമായി. എന്തായാലും ഏത് ദിശയിലേക്കാണ് നടക്കേണ്ടതെന്ന് സഹായിക്കാനെങ്കിലും അവർക്കായി.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/02/21.jpg"><img src="http://niraksharan.in/wp-content/uploads/2012/02/21-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">വിലെ പാർക്കോ ഹോട്ടൽ</span></b></span></td>
</tr>
</tbody>
</table>
<p>നേരെ ചെന്ന് കയറിയത് ഹോട്ടലിലേക്കാണ്. വളരെ പഴക്കമുള്ള ഒരു വീട് ഹോട്ടലാക്കി മാറ്റിയിരിക്കുന്നു; അഥവാ വീടിന്റെ പ്ലാനിനുള്ള ഒരു ഹോട്ടലാണത്. ഫർണീച്ചറുകളെല്ലാം എന്റെ മനസ്സിളക്കാൻ പാകത്തിൽ പഴമയുടെ ഭംഗി വാരിച്ചൊരിഞ്ഞിട്ടുള്ളത് തന്നെ. അരമണിക്കൂറിലധികം റിസപ്ഷനിൽ കാത്തുനിന്നതിനുശേഷമാണ് ഒരാളെങ്കിലും തുറന്ന് മലർത്തിയിട്ടിരിക്കുന്ന ആ കെട്ടിടത്തിനകത്ത് പ്രത്യക്ഷപ്പെട്ടത്. ഞങ്ങളെപ്പോലെ കാത്തിരിക്കുന്ന രണ്ടുപേർ ഇംഗ്ലണ്ടിൽ നിന്നുള്ള കമിതാക്കളാണ്. സ്തൂലശരീരമുള്ള കാമുകിയും ഈർക്കിൽ പോലെ മെലിഞ്ഞ കാമുകനും കിങ്ങ്‌സ്റ്റൺ യൂണിവേർസിറ്റി വിദ്യാർത്ഥികളാണ്.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/02/DSC04244.jpg"><img src="http://niraksharan.in/wp-content/uploads/2012/02/DSC04244-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ലീഡോ ദ്വീപിലെ ഒരു തോട്. </span></b></span></td>
</tr>
</tbody>
</table>
<p>ചെക്കിൻ ചെയ്ത ശേഷം വെളിയിലേക്കിറങ്ങി. ദ്വീപിന്റെ മറുവശം ഗൾഫ് ഓഫ് വെനീസ് ആയതുകൊണ്ട് ബീച്ചുകൾക്ക് ക്ഷാമമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ലിഡോയെ നെടുകെ മുറിച്ച് കടക്കുന്ന റോഡുകളിലൂടെ ഞങ്ങൾ ബീച്ചിനെ ലക്ഷ്യമാക്കി നടന്നു. വിശാലമായ നടപ്പാതകൾ, അതിന്റെ ഓരത്തെല്ലാം തണൽ വൃക്ഷങ്ങൾ, അങ്ങിങ്ങായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ പലതും വിന്റേജ് മോഡലുകൾ, നല്ലൊരളവിൽ ബൈക്കുകളും നിരത്തുകളിലുണ്ട്.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/02/DSC04219.jpg"><img src="http://niraksharan.in/wp-content/uploads/2012/02/DSC04219-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ലിഡോയിലെ തെരുവുകളിൽ ഒന്ന്</span></b></span></td>
</tr>
</tbody>
</table>
<p>സൂര്യന്റെ ചൂട് കുറഞ്ഞാൽപ്പിന്നെ പാശ്ചാത്യർക്ക് ബീച്ചിനോടുള്ള പ്രണയം കുറവാണല്ലോ ? എല്ലാ ബീച്ചുകളിലും ആളൊഴിഞ്ഞ് കഴിഞ്ഞിരിക്കുന്നു. പകൽച്ചൂടിൽ ഈ ബീച്ചുകളിലെല്ലാം സൂര്യസ്നാനം ചെയ്യാനായി അർദ്ധനഗ്നശരീരങ്ങൾ നിരന്നുകിടക്കുമെന്ന് ലക്ഷണം വെച്ച് നോക്കിയാൽ മനസ്സിലാക്കാം. കൊച്ചുകൊച്ചു കുടിലുകളാണ്(Shack) കടൽത്തീരം നിറയെ. എണ്ണ തേക്കാനും, വസ്ത്രങ്ങളും ബാഗുമൊക്കെ വെക്കാനും, അത്യാവശ്യം ടോയ്‌ലറ്റ് സൌകര്യവും, മാത്രമാണ് അതിനകത്തുള്ളത്. എണ്ണ തേച്ച് കഴിഞ്ഞാൽ ഉണങ്ങാനായി മലർന്ന് കിടക്കാനായി ബീച്ച് മുഴുവനും നിരത്തിയിട്ടിട്ടുള്ള ബഞ്ചുകളും അത്യാവശ്യം തണല് വേണമെന്നുണ്ടെങ്കിൽ അതിനുള്ള കുടകളും സ‌മൃദ്ധമായിട്ടുണ്ട്. ചെറിയ വാടക കൊടുത്ത് ദിവസം മുഴുവനും കിടന്ന് വെയിൽ കായാനായി വെനീസിലെത്തുന്ന സഞ്ചാരികളിൽ നല്ലൊരു ഭാഗം ആശ്രയിക്കുന്നത് ലിഡോ ദ്വീപിലെ ഈ ബീച്ചുകളാണ്. കണ്ണെത്താ ദൂരത്തിൽ ബീച്ചിലെ അത്തരം സജ്ജീകരണങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഇടയ്ക്കിടയ്ക്ക് ചില റസ്റ്റോറന്റുകൾ ഉണ്ടെങ്കിലും വൈകുന്നേരത്ത് ബീച്ചിൽ ആളൊഴിയുന്നതോടെ അവയിൽ ഭൂരിഭാഗവും നിർജ്ജീവമായിരിക്കുന്നു.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/02/DSC04223.jpg"><img src="http://niraksharan.in/wp-content/uploads/2012/02/DSC04223-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ബീച്ച് ഷാക്കുകൾ</span></b></span></td>
</tr>
</tbody>
</table>
<p>ഉച്ച കഴിഞ്ഞാൽ ലൈഫ് ഗാർഡിന്റെ സേവനങ്ങൾ കുറവാണെന്ന് മുന്നറിയിപ്പ് ബോർഡുകൾ വെച്ചിട്ടുണ്ട്. കടലിന് നടുവിലേക്ക് കല്ലിട്ട് നീട്ടിയിരിക്കുന്ന പാലത്തിലൂടെ നടന്ന് മുനമ്പിൽ ചെന്ന് കടൽക്കാറ്റേറ്റ് നിന്നപ്പോൽ മുനമ്പം അഴിമുഖത്തെ പുലിമുട്ടിനെ സ്മരിക്കാതിരിക്കാനായില്ല. അൽ‌പ്പനേരം കൂടെ ബീച്ചിലൂടെ നടന്നശേഷം ഞങ്ങൾ വീണ്ടും റോഡിലേക്ക് കടന്നു. ഇനി അൽ‌പ്പനേരത്തിനുള്ളിൽ ഇരുട്ട് പടരും. അതിന് മുന്നേ അത്താഴം കഴിക്കാനായി കൊള്ളാവുന്നൊരു റസ്റ്റോറന്റ് കണ്ടുപിടിക്കേണ്ടതുണ്ട്.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/02/DSC04231.jpg"><img src="http://niraksharan.in/wp-content/uploads/2012/02/DSC04231-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><b style="color: blue;"><span style="font-size: small;">മറ്റൊരു ബീച്ച് ഷാക്ക് കൂട്ടം</span></b></td>
</tr>
</tbody>
</table>
<p>വീഞ്ഞും സംഗീതവുമെല്ലാം യഥേഷ്ടം ഒഴുകുന്ന ഒരു ഇറ്റാലിയൻ ഭോജനശാല കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. അതൊരു റോമാന്റിക്ക് സംഗമസ്ഥാനം ആണെന്ന് തോന്നി. എല്ലാ മേശകളിലും യുവമിഥുനങ്ങളും ദമ്പതികളും മാത്രം. റോസാപ്പൂക്കൾ വിൽക്കാനായി ഇടയ്ക്കിടയ്ക്ക് വെളിയിൽ നിന്ന് ചിലർ മേശകൾക്കരുകിലേക്ക് വന്നുകൊണ്ടിരുന്നു.</p>
<p>“ ഇൻ‌ഡിയാനോ ? “</p>
<p>ഞങ്ങളെ കണ്ടതും അതിലൊരു പൂക്കച്ചവടക്കാരൻ കുശലം ചോദിച്ചു. മറുപടിയെന്നോണം പട്ടരുടെ ബൊമ്മയെപ്പോലെ ഞാൻ തലയിളക്കി.</p>
<p>ഡിന്നർ കഴിഞ്ഞപ്പോഴേക്കും തെരുവുകളിലെല്ലാം ഇരുട്ടിന്റെ കമ്പളം വീണുകഴിഞ്ഞിരുന്നു. ഹോട്ടലിലേക്കുള്ള വഴി കൃത്യമായി അറിയാമായിരുന്നെങ്കിലും മറ്റൊരു വഴിയിലൂടെയാണ് തിരിച്ച് നടന്നത്. ദൂരെയെവിടെയോ ഒരു ബഹളം കേൾക്കുന്നുണ്ട്. അതിനെ ലക്ഷ്യമാക്കി നടന്നു. ഒരു ബാസ്‌ക്കറ്റ് ബോൾ സ്റ്റേഡിയത്തിലാണ് എത്തിച്ചേർന്നത്. കുട്ടികളുടെ കളി പൊടിപൊടിക്കുകയാണ്. കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ ഞങ്ങളാ ഗാലറിയിലെ ആരവങ്ങളുടെ ഭാഗമായി.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/02/3.jpg"><img src="http://niraksharan.in/wp-content/uploads/2012/02/3-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ബാസ്കറ്റ് ബോൾ സ്റ്റേഡിയത്തിൽ അൽ‌പ്പനേരം.</span></b></span></td>
</tr>
</tbody>
</table>
<p>വെനീസ് എന്ന് കേൾക്കുമ്പോൾ എപ്പോളും ഓർമ്മ വരുന്നത് രണ്ട് കാര്യങ്ങളാണ്. സ്ക്കൂളിൽ പഠിച്ചിട്ടുള്ള ‘വെനീസിലെ വ്യാപാരി‘ എന്ന കഥയും, ആലപ്പുഴയെ കിഴക്കിന്റെ വെനീസാക്കിയുള്ള താരത‌മ്യവും. അതിൽക്കൂടുതലെന്തെങ്കിലും അറിയാൻ ശ്രമിച്ചത്, ഇപ്പോൾ ഇങ്ങനെയൊരു യാത്രയ്ക്ക് തയ്യാറെടുക്കാൻ തുടങ്ങിയപ്പോളാണ്. കേട്ടറിഞ്ഞ കഥകളിലേയും വായിച്ച് മനസ്സിലാക്കാൻ ശ്രമിച്ച ചരിത്രത്തിലേയും വെനീസിനെ കാണാനായി ഇനിയുള്ള രണ്ട് ദിവസങ്ങൾ ഈ ജലപ്പരപ്പുകളിലും തെരുവുകളിലും ഞങ്ങളുണ്ടാകും.</p>
<p><span style="font-size: x-small;"><b style="color: blue;">തുടർന്ന് വായിക്കാൻ <a href="http://niraksharan.in/?p=216"><span style="font-size: small;">ഇവിടെ</span></a> ക്ലിക്ക് ചെയ്യുക.</b></span></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=219" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=219</wfw:commentRss>
		<slash:comments>37</slash:comments>
		</item>
		<item>
		<title> തീരാ വേദനയായി ആൻ ഫ്രാങ്ക് എന്ന പെൺകുട്ടി.</title>
		<link>http://niraksharan.in/?p=220</link>
		<comments>http://niraksharan.in/?p=220#comments</comments>
		<pubDate>Fri, 27 Jan 2012 10:07:00 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[വിദേശം]]></category>

		<guid isPermaLink="false">http://niraksharan.in/?p=220</guid>
		<description><![CDATA[നെതർലാൻഡ്സ് യാത്രയുടെ ആദ്യഭാഗങ്ങൾ 1. ലന്തക്കാരുടെ നാട്ടിലേക്ക് 2. ആംസ്റ്റർഡാം കനാലുകളിലൂടെ  3. വജ്രങ്ങളും, ചുവന്ന തെരുവും, വാൻ ഗോഗും &#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212; യുദ്ധങ്ങൾ എന്നും ലാഭങ്ങളേക്കാൾ കൂടുതൽ നഷ്ടങ്ങൾ തന്നെയാണ് വരുത്തിവെച്ചിട്ടുള്ളത്. അല്ലെങ്കിൽ, എന്ത് ലാഭമാണ് യുദ്ധങ്ങൾ നൽകിയിട്ടുള്ളത് ? അധികാരക്കൊതി മൂത്ത മനുഷ്യത്വമില്ലാത്ത ഭരണാധികാരികൾ, ക്രൂരരായ ഏകാധിപതികൾ, എന്നിങ്ങനെ കുറച്ച് പേരുടെ മാത്രം തീരുമാനങ്ങൾക്ക് വലിയ വിലകൊടുക്കേണ്ടി വരുന്നത് ലക്ഷക്കണക്കിന് വരുന്ന സാധാരണ ജനങ്ങളാണ്. അതിലേറെയും തിരിച്ചറിവില്ലാത്ത കൊച്ചുകുഞ്ഞുങ്ങളാകുമ്പോൾ, യുദ്ധങ്ങൾ മാപ്പർഹിക്കാത്ത നടപടികളായിത്തന്നെ മാറുന്നു. ഒരു [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=220" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><div style="color: blue;">നെതർലാൻഡ്സ് യാത്രയുടെ ആദ്യഭാഗങ്ങൾ<br />
<a href="http://niraksharan.in/?p=223">1. ലന്തക്കാരുടെ നാട്ടിലേക്ക്</a><br />
<a href="http://niraksharan.in/?p=222">2. ആംസ്റ്റർഡാം കനാലുകളിലൂടെ </a><br />
<a href="http://niraksharan.in/?p=221">3. വജ്രങ്ങളും, ചുവന്ന തെരുവും, വാൻ ഗോഗും </a></div>
<div style="color: blue;">&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;</div>
<p><span style="font-size: x-large;"><b>യു</b></span>ദ്ധങ്ങൾ എന്നും ലാഭങ്ങളേക്കാൾ കൂടുതൽ നഷ്ടങ്ങൾ തന്നെയാണ് വരുത്തിവെച്ചിട്ടുള്ളത്. അല്ലെങ്കിൽ, എന്ത് ലാഭമാണ് യുദ്ധങ്ങൾ നൽകിയിട്ടുള്ളത് ? അധികാരക്കൊതി മൂത്ത മനുഷ്യത്വമില്ലാത്ത ഭരണാധികാരികൾ, ക്രൂരരായ ഏകാധിപതികൾ, എന്നിങ്ങനെ കുറച്ച് പേരുടെ മാത്രം തീരുമാനങ്ങൾക്ക് വലിയ വിലകൊടുക്കേണ്ടി വരുന്നത് ലക്ഷക്കണക്കിന് വരുന്ന സാധാരണ ജനങ്ങളാണ്. അതിലേറെയും തിരിച്ചറിവില്ലാത്ത കൊച്ചുകുഞ്ഞുങ്ങളാകുമ്പോൾ, യുദ്ധങ്ങൾ മാപ്പർഹിക്കാത്ത നടപടികളായിത്തന്നെ മാറുന്നു.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/world-war-2.jpg"><img src="http://niraksharan.in/wp-content/uploads/2012/01/world-war-2-300x242.jpg" alt="" width="400" height="323" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ഒരു രണ്ടാം ലോക മഹായുദ്ധ ചിത്രം.*</span></b></span></td>
</tr>
</tbody>
</table>
<p>യുദ്ധത്തിന്റെ ഭീകരതകൾ അനുഭവിക്കേണ്ടി വന്നിട്ടുള്ളവരുടെ ലേഖനങ്ങളും കത്തുകളുമൊക്കെ വായിച്ചറിയാൻ ഒരുപാട് അവസരങ്ങൾ നമുക്കുണ്ടായിട്ടുണ്ട്. പക്ഷെ, യുദ്ധക്കെടുതികൾക്കും ക്രൂരതകൾക്കും പാത്രമാകേണ്ടിവന്ന കുട്ടികളുടെ മാനസ്സികാവസ്ഥ മനസ്സിലാക്കാൻ, അവരുടെ വിഷമങ്ങളും വ്യഥകളും നൊമ്പരങ്ങളും അക്ഷരങ്ങളിലൂടെയെങ്കിലും അടുത്തറിയാൻ വളരെക്കുറച്ച് അവസരങ്ങളേ ഉണ്ടായിട്ടുള്ളൂ. അത്തരം ലേഖനങ്ങളുടെ കൂട്ടത്തിൽ പ്രഥമ സ്ഥാനം ആൻ ഫ്രാങ്ക് എന്ന കൌമാരിക്കാരിയുടെ ഡയറിക്കുറിപ്പുകൾക്ക് തന്നെയാകണം. ‘ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ’ ഒട്ടനവധി ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഒരു കൃതിയാണ്. യുദ്ധവെറിയന്മാർ എത്ര പേർ അത് വായിച്ചിട്ടുണ്ടോ ആവോ ? കുട്ടികളെ സ്നേഹിക്കുന്ന യുദ്ധത്തെ വെറുക്കുന്ന എല്ലാവരും അവശ്യം വായിച്ചിരിക്കേണ്ട ഡയറിക്കുറിപ്പുകളാണത്.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/this-is-a-page-from-anne-franks-diary-2B1.jpg"><img src="http://niraksharan.in/wp-content/uploads/2012/01/this-is-a-page-from-anne-franks-diary-2B1-300x222.jpg" alt="" width="400" height="297" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ആൻ ഫ്രാങ്കും സ്വന്തം കൈപ്പടയും. *</span></b></span></td>
</tr>
</tbody>
</table>
<p>രണ്ടാം ലോക മഹായുദ്ധകാലത്തെ സംഭവമാണ്. അക്കാലത്ത് ഡച്ച് പ്രവാസി ഗവൺ‌മെന്റിലെ ഒരംഗമായ ഗെറിറ്റ് ബോൾക്കെസ്റ്റീൻ ലണ്ടനിൽ നിന്ന് ആഹ്വാനം ചെയ്ത ഒരു റേഡിയോ പ്രക്ഷേപണത്തിൽ, യുദ്ധകാലത്ത് ജർമ്മൻ അധീനതയിൽ തന്റെ നാട്ടുകാരായ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളും യാതനകളും കുറിച്ചുവെക്കാൻ ആവശ്യപ്പെടുന്നു. ഇതനുസരിച്ച് ആൻ ഫ്രാങ്ക് എന്ന 13 വയസ്സുള്ള യഹൂദപ്പെൺകുട്ടി, ‘കിറ്റി‘ എന്ന ഓമനപ്പേരിട്ട് സ്വന്തം സുഹൃത്തിനെപ്പോലെ കരുതിയിരുന്ന തന്റെ ഡയറിയിൽ കുറിച്ചിട്ട അനുഭവങ്ങളാണ് ലോകമനസ്സാക്ഷിയെത്തന്നെ പിടിച്ചുലച്ച ‘The Diary Of a Young Girl&#8217;. അത് പക്ഷെ ആൻ ഫ്രാങ്ക് എന്ന കൌമാരക്കാരിയുടെ യാതനക്കുറിപ്പുകൾ മാത്രമാണോ ? തീർച്ചയായും അല്ല. ലോകമെമ്പാടും യുദ്ധക്കെടുതികൾ അനുഭവിക്കുകയും, പക്ഷെ ഒരിടത്തും അതൊന്നും പ്രകടിപ്പിക്കാൻ പോലും പറ്റാതെ പോയ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ കൂട്ടായ രോദനമാണത്.</p>
<p>1942 ജൂൺ 12 മുതൽ 1944 ആഗസ്റ്റ് 1 വരെയുള്ള ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളാണ് പുസ്തകരൂപത്തിൽ ഇറങ്ങിയത്. ആംസ്റ്റർഡാമിലെ ഒരു കെട്ടിടത്തിന്റെ മുകൾഭാഗത്തെ നിലകളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇക്കാലയളവിൽ ആൻ ഫ്രാങ്കും കുടുംബവും കുടുംബസുഹൃത്തുക്കളും.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/998979-Anne_Frank_House-Amsterdam.jpg"><img src="http://niraksharan.in/wp-content/uploads/2012/01/998979-Anne_Frank_House-Amsterdam-225x300.jpg" alt="" width="300" height="400" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ആൻ ഫ്രാങ്ക് ഭവനം. *</span></b></span></td>
</tr>
</tbody>
</table>
<p>കനാൽ ബസ്സിൽ രാവിലെ മുതലുള്ള ഞങ്ങളുടെ സവാരിയിൽ ഒരു കാര്യം ഞങ്ങൾ മനസ്സിലാക്കിയിരുന്നു. ആൻ ഫ്രാങ്ക് ഒളിവിൽ കഴിഞ്ഞിരുന്നു ആ ഭവനത്തിലേക്ക്, ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്ന് 3 മിനിറ്റ് നടക്കാവുന്ന ദൂരമേയുള്ളൂ. ഹോളണ്ടിലേക്കുള്ള യാത്രയിൽ മറ്റൊരിടവും സന്ദർശിച്ചില്ലെങ്കിലും പോകണമെന്ന് ഞങ്ങൾ കരുതിയിരിക്കുന്നത് ഒരു മ്യൂസിയമായി മാറ്റിയിരിക്കുന്ന ഈ വീടാണ്. അവിടെ കൂടുതൽ സമയം ചിലവഴിക്കണമെന്നും തീരുമാനിച്ചിട്ടുള്ളതാണ്. വൈകുന്നേരം സമയം കിട്ടിയില്ലെങ്കിൽ അടുത്ത ദിവസം രാവിലെ എന്നതാണ് പദ്ധതി. വാൻ ഗോഗ് മ്യൂസിയത്തിൽ നിന്നിറങ്ങിയപ്പോൾ ആൻ ഫ്രാങ്ക് ഭവനം കൂടെ സന്ദർശിക്കാനുള്ള സമയം ബാക്കിയുണ്ടെന്ന് തോന്നിയതുകൊണ്ട് ഞങ്ങൾ നേരെ ഹോട്ടലിലേക്ക് മടങ്ങി. മുറിയിൽക്കയറി ഒന്ന് ഫ്രെഷ് ആയി. വീണ്ടും തെരുവിലിറങ്ങി കനാൽ മുറിച്ചുകടന്ന് ക്ഷണനേരം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തി.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/DSC03852.jpg"><img src="http://niraksharan.in/wp-content/uploads/2012/01/DSC03852-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ആൻ ഫ്രാങ്ക് ഭവനം &#8211; കനാനിൽ നിന്ന് ഒരു ദൃശ്യം.</span></b></span></td>
</tr>
</tbody>
</table>
<p>രണ്ടാൾക്ക് 17 യൂറോ പ്രവേശനഫീസ് കൊടുത്ത് ഞങ്ങൾ കെട്ടിടത്തിനകത്തേക്ക് കടന്നു. ഈ മ്യൂസിയം ഡച്ച് സർക്കാരിന്റെ കീഴിലുള്ളതല്ല. ആൻ ഫ്രാങ്ക് സൊസൈറ്റിയുടെ വ്യക്തിഗത ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണിത് നടന്നുപോകുന്നത്. മ്യൂസിയത്തിൽ ഫോട്ടോഗ്രാഫി അനുവദിക്കുന്നില്ല എന്നത് നിരാശാജനകമാണ്.</p>
<p>ഒളിവിൽക്കഴിഞ്ഞിരുന്ന കാലത്ത് ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ആൻ ഫ്രാങ്കിന്റെ പിതാവായ <a href="http://en.wikipedia.org/wiki/Otto_Frank">ഓട്ടോ ഫ്രാങ്കി</a>ന്റെ ഓഫീസും വെയർ ഹൌസുമൊക്കെ ആയിരുന്നു. <a href="http://en.wikipedia.org/wiki/Miep_Gies">Miep Gies</a> എന്ന സ്ത്രീയുടെ സഹായത്തോടെ കെട്ടിടത്തിന്റെ മുകൾ നിലകളിൽ 8 പേർ <span style="color: blue;">(1. Otto Frank, 2. Edith Frank, 3. Margot Frank, 4. Anne Frank, 5. Hermann Vanpels, 6. Fritz Pfeffer, 7. Auguste Van Pels, 8. Peter Van Pels.)</span> ഒളിവിൽ കഴിഞ്ഞുകൂടി.</p>
<p>പിന്നീട് എല്ലാവരും പിടികൂടപ്പെട്ടപ്പോൾ ആൻ ഫ്രാങ്കിന്റെ ഡയറി സുരക്ഷിതമായി സൂക്ഷിച്ചതും Miep Gies തന്നെയാണ്. അവരുടെ ടൈപ്പ് റൈറ്റർ അടക്കമുള്ള വസ്തുക്കൾ ഇന്ന് മ്യൂസിയത്തിന്റെ ഭാഗമാണ്. ഇപ്പോൾ ഈ കെട്ടിടത്തിന് ഒരുപാട് നവീകരണമൊക്കെ നടത്തിയിട്ടുണ്ടെങ്കിലും ഒളിവിൽ കഴിയാൻ ഉപയോഗിച്ചിരുന്ന മുറികളും മറ്റും പഴയ പടിതന്നെ സംരക്ഷിച്ചിട്ടുണ്ട്. കുത്തനെയുള്ള മരപ്പടികളിലൂടെയാണ് മൂന്നാം നിലയിലേക്ക് പ്രവേശിക്കേണ്ടത്. ഫയലുകളും പുസ്തകങ്ങളും വെച്ചിരിക്കുന്ന ഒരാൾപ്പൊക്കത്തിലുള്ള ഒരു അലമാരയ്ക്ക് പിന്നിലൂടെയാണ് ഒളിസങ്കേതത്തിലേക്കുള്ള വഴി. ഒറ്റയടിക്ക് നോക്കിയാലോ, കുറച്ചധികം ശ്രദ്ധിച്ച് നോക്കിയാൽത്തന്നെയോ ആ അലമാരയ്ക്ക് പിന്നിൽ ഒരു രഹസ്യകവാടമാണെന്ന് മനസ്സിലാക്കുക ബുദ്ധിമുട്ടാണ്. (<a href="http://www.youtube.com/watch?v=245wjtT6yro&amp;NR=1&amp;feature=endscreen">ഈ വീഡിയോ </a>കാണുക.)</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/4493199-Anne_Frank_House-Amsterdam.jpg"><img src="http://niraksharan.in/wp-content/uploads/2012/01/4493199-Anne_Frank_House-Amsterdam-275x300.jpg" alt="" width="367" height="400" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">അലമാരയ്ക്ക് പിന്നിലൂടെ രഹസ്യ വഴി. *</span></b></span></td>
</tr>
</tbody>
</table>
<p>അലമാരിക്ക് പിന്നിലേക്ക് കടന്നാൽ 8 പേർ ഒരുപാട് കാലം ഒച്ചയും അനക്കവും ഇല്ലാതെ കഴിഞ്ഞുകൂടിയിരുന്ന മുറികൾ, അടുക്കള, ടോയ്‌ലറ്റ് എന്നിങ്ങനെ എല്ലാ സജ്ജീകരങ്ങളും കാണാം. കാൽ‌പ്പെരുമാറ്റം പോലും കേൾപ്പിക്കാതെ അതിനകത്ത് കഴിഞ്ഞുകൂടിയിരുന്ന ആ ദിവസങ്ങളെപ്പറ്റി വിശദമായിത്തന്നെ ആൻ ഫ്രാങ്ക് തന്റെ ഡയറിയിൽ പറയുന്നുണ്ട്. സൈക്കിൾ ചവിട്ടി നടക്കാനും കൂട്ടുകാർക്കൊപ്പം പാർക്കിൽ പോകാനുമൊക്കെ ആഗ്രഹിക്കുന്ന ആ പ്രായത്തിലുള്ള ഒരു കുട്ടിക്ക്, എത്ര വിരസമായിരിക്കും ഒരു കെട്ടിടത്തിനകത്തെ അടച്ചുപൂട്ടിയ ജീവിതമെന്ന് ഊഹിക്കാവുന്നതിലും അപ്പുറമാണ്. ശുദ്ധവായും ശ്വസിക്കാനും വൃക്ഷത്തലപ്പുകൾ കാണാനും മരങ്ങളിൽ വന്നിരിക്കുന്ന പക്ഷികളെ കാണാനുമൊക്കെ പാത്തും പതുങ്ങിയും കെട്ടിടത്തിന്റെ മച്ചിനെ ആശ്രയിക്കേണ്ട അവസ്ഥ. ഇതിനിടയ്ക്ക് തെരുവിൽ രണ്ട് ജ്യൂതന്മാരെ പട്ടാളക്കാർ ഭേദ്യം ചെയ്യുന്നത് ജനാലയിലൂടെ അവൾ കാണുന്നുണ്ട്. ആ ജനാലകളൊക്കെ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു.</p>
<p>ഒരുപാട് സ്വപ്നങ്ങളാണ് അവളെ മുന്നോട്ട് നയിക്കുന്നത്. 1943 ഡിസംബർ 24ന്റെ ഡയറിത്താളിൽ ആൻ ഫ്രാങ്ക് ഇങ്ങനെ എഴുതിയിരിക്കുന്നു.</p>
<p>“എനിക്ക് സൈക്കിൾ ചവിട്ടണം, നൃത്തം ചെയ്യണം, ചൂളമടിക്കണം, ലോകം കാണണം, യുവത്വവും സ്വാതന്ത്ര്യവും അനുഭവിക്കണം”</p>
<p>1944 ഏപ്രിൽ 5 ന്റെ പേജിലെ വരികൾ ഇങ്ങനെ&#8230;&#8230;</p>
<p>“എഴുതാൻ സാധിച്ചാൽ എനിക്ക് മറ്റെല്ലാം മറക്കാനാവുന്നു. എന്റെ ദുഃഖങ്ങൾ അപ്രത്യക്ഷമാകുന്നു, ധൈര്യം പുനഃർജനിക്കുന്നു. “</p>
<p>ഉള്ളിലടക്കിപ്പിടിച്ച നീറ്റലാണ് വരികളായി പുറത്ത് വരുന്നതെന്ന് മനസ്സിലാക്കുമ്പോൾ ഏതൊരു വായനക്കാരന്റേയും സന്ദർശകന്റേയും ഹൃദയം ആർദ്രമാകുന്നു. കിടപ്പുമുറിയുടെ ചുമരുകളിൽ പുസ്തകങ്ങളിൽ നിന്നും മറ്റും വെട്ടിയെടുത്ത് ആൻ ഫ്രാങ്കും സഹോദരി മാർഗോട്ട് ഫ്രാങ്കും ഒട്ടിച്ച ചിത്രങ്ങൾ ചിലതുണ്ട്. അതിലൂടെ വിരലോടിച്ചുകൊണ്ട് ചെവിയോർത്താൽ ആ കുഞ്ഞുമനസ്സുകളുടെ തേങ്ങൽ കേട്ടെന്ന് വരാം.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/47680-Anne_Frank_House-Amsterdam.jpg"><img src="http://niraksharan.in/wp-content/uploads/2012/01/47680-Anne_Frank_House-Amsterdam-300x200.jpg" alt="" width="400" height="268" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><b><span style="font-size: small;"><span style="color: blue;">കിടക്കമുറിയും ചുമരിൽ ഒട്ടിച്ചിരിക്കുന്ന ചിത്രങ്ങളും. *</span></span></b></td>
</tr>
</tbody>
</table>
<p>“ ഇങ്ങനെയൊക്കെ ആണെങ്കിലും ജനങ്ങൾ ശരിക്കും മനസ്സിൽ നന്മയുള്ളവരാണെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. എനിക്കെന്റെ പ്രതീക്ഷകൾ ചിന്താക്കുഴപ്പത്തിന്റേയും അസന്തുഷ്ടിയുടേയും മരണത്തിന്റേയും തറക്കല്ലിൽ നിന്ന് കെട്ടിപ്പൊക്കാനാവില്ല. “ അവളുടെ പ്രതീക്ഷകൾ അങ്ങനെയങ്ങനെ നീണ്ടുപോകുകയും ആ കൊച്ചു ഡയറിയിൽ മാത്രമായി ഒതുങ്ങപ്പെടുകയും ചെയ്തു. കാലം പിന്നീട് ആ വരികളൊക്കെയും ഏറ്റെടുക്കും എന്നവൾ മനസ്സിലാക്കിയിട്ടുണ്ടാകുമോ ആവോ ?</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/anne-frank-diary-open.jpg"><img src="http://niraksharan.in/wp-content/uploads/2012/01/anne-frank-diary-open-300x206.jpg" alt="" width="400" height="276" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">കിറ്റി എന്ന ഡയറി. *</span></b></span></td>
</tr>
</tbody>
</table>
<p>ചതുര ഡിസൈനിൽ പിങ്ക് നിറത്തിലുള്ള കിറ്റി എന്ന ഡയറി തന്നെയാണ് മ്യൂസിയത്തിനകത്തെ പ്രധാന ആകർഷണം. പിടിക്കപ്പെട്ട് ജർമ്മനിയിലെ ബെർജൻ ബെൽ‌സൺ കോൺസൻ‌ട്രേഷൻ ക്യാമ്പിൽ എത്തപ്പെട്ട ആൻ ഫ്രാങ്ക് 1945 മാർച്ച് മാസത്തിന്റെ തുടക്കത്തിൽ ടൈഫസ് രോഗം വന്ന് മരണമടഞ്ഞു.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/450px-Anne_frank_memorial_bergen_belsen.jpg"><img src="http://niraksharan.in/wp-content/uploads/2012/01/450px-Anne_frank_memorial_bergen_belsen-225x300.jpg" alt="" width="300" height="400" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="color: blue; font-size: small;"><b>ആനിന്റേയും മാർഗോട്ടിന്റേയും അന്ത്യവിശ്രമസ്ഥലം. *</b></span></td>
</tr>
</tbody>
</table>
<p>പിതാവായ ഓട്ടോ ഫാങ്ക് രക്ഷപ്പെട്ടു. പിന്നെയും ഏറെക്കാലം കഴിഞ്ഞാണ് അദ്ദേഹം മകളുടെ ഡയറി വായിക്കാൻ ഇടയാകുന്നത്. അദ്ദേഹത്തിന്റെ കിടയ്ക്കയ്ക്ക് അരുകിലുള്ള ഒരു പെട്ടിയിലാണ് ആൻ ഫ്രാങ്ക് ഡയറി സൂക്ഷിച്ചിരുന്നത്. അതൊരിക്കലും എടുക്കരുതെന്നും വായിക്കരുതെന്നും അവൾ പിതാവിനോട് ആവശ്യപ്പെടുകയും അദ്ദേഹമത് അതേപടി അനുസരിക്കുകയും ചെയ്തുപോന്നു. മകളുടെ മരണശേഷം ആ ഡയറി വായിക്കാൻ ഇടയായ മനുഷ്യന്റെ അപ്പോളത്തെ മനസ്സികാവസ്ഥ സങ്കൽ‌പ്പിക്കാൻ പോലും ആർക്കുമാകില്ല.</p>
<p>“ മാതാപിതാക്കൾ ആരും സ്വന്തം കുട്ടികളെ ശരിക്കും മനസ്സിലാക്കുന്നില്ല “ ഓട്ടോ ഫ്രാങ്ക് പറയുന്നു.</p>
<p>ശരിയാണോ? &#8230;.. ശരിയല്ലേ ? &#8230;&#8230;.</p>
<p>അപ്പറഞ്ഞത് എന്റെ കാര്യത്തിൽ, ഒരു മകനെന്നെ നിലയ്ക്കല്ലെങ്കിലും, പിതാവെന്ന അർത്ഥത്തിൽ ശരിയാകാനേ തരമുള്ളൂ. നേഹ കൂടെയില്ല; അവളിപ്പോൾ എന്തുചെയ്യുകയാവും ? മനസ്സ് പെട്ടെന്ന് ടിക്കറ്റും പാർപ്പോർട്ടും എമിഗ്രേഷൻ കടമ്പകളൊന്നും ഇല്ലാതെ പിടിവിട്ട് അവൾക്കടുത്തേക്ക് പാഞ്ഞു. കെട്ടിടത്തിനകത്തെ കാഴ്ച്ചകൾ കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ രണ്ടുപേരും ശോകമൂകരായിരുന്നു. ആകെയൊരു മ്ലാനത. നെഞ്ചിൽ കനത്തത് എന്തോ ഒന്ന് കയറ്റി വെച്ചതുപോലെ.</p>
<p>മെമ്മോറിയൽ പുസ്തകത്തിൽ, ഹോളണ്ടിൽ നിന്ന് നാടുകടത്തപ്പെട്ട് നാസി കോൺസൻ‌ട്രേഷൻ ക്യാമ്പുകളിലും മറ്റ് പീഢന കേന്ദ്രങ്ങളിലും വെച്ച് കൊല്ലപ്പെട്ട 103000 ൽ‌പ്പരം ജ്യൂതന്മാരുടെ പേരുകളുണ്ട്. ഒരു ജനതയെ ഉന്മൂലനം ചെയ്യാൻ വേണ്ടി കച്ചകെട്ടിയിറങ്ങിയവർ കുട്ടികളെപ്പോലും ബാക്കി വെച്ചില്ല. യുദ്ധം, യുദ്ധമൊന്ന് മാത്രമാണ് ഒക്കെയും വരുത്തിവെച്ചത്. കഠിനഹൃദയനായ ഏതൊരു യുദ്ധക്കൊതിയൻ പോലും യുദ്ധത്തെ വെറുത്തുകൊണ്ടായിരിക്കും ആ കെട്ടിടത്തിൽ നിന്ന് വെളിയിൽ വരുക എന്നാണെനിക്ക് തോന്നിയത്. കൊല്ലാകൊല്ലം പതിനായിരക്കണക്കിന് ജനങ്ങളാണ് ആൻ ഫ്രാങ്കിന്റെ ഭവനത്തിലേക്ക് ചെന്നെത്തുന്നത്. 1960 മുതൽക്ക് ഇന്നുവരെ, 15 ലക്ഷത്തിലധികം പേർ സന്ദർശിച്ചെന്നാണ് കണക്കുകൾ. അതിൽ 90 % ജനങ്ങളും വിദേശികൾ തന്നെ. ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ ലോകമെമ്പാടും വായിക്കപ്പെടുകയും സ്ക്കൂൾ വിദ്യാർത്ഥികൾക്ക് പാഠ്യവിഷയമാകുന്നതുമൊക്കെയാണ് അവളുടെ വീട്ടിലേക്കുള്ള സഞ്ചാരികളുടെ എണ്ണം ഓരോ കൊല്ലവും കൂടിക്കൂടിവരുന്നതിന്റെ പ്രധാന കാരണങ്ങൾ.</p>
<p>സോവനീറായി എന്തെങ്കിലുമൊന്ന് വാങ്ങാതെ അവിടന്ന് മടങ്ങാനാവില്ലെന്ന് ഉറപ്പായിരുന്നു. 10 യൂറോ കൊടുത്ത് ആൻ ഫ്രാങ്കിന്റെ പുസ്തകം തന്നെ വാങ്ങി. അവളുടെ വീട്ടിൽ നിന്ന് വാങ്ങാനാവുന്ന ഏറ്റവും വലിയ ഓർമ്മവസ്തു അതുതന്നെയാണ്. കൂടെ സൌജന്യമായി കിട്ടിയ ബുക്ക് മാർക്കിൽ ‘കിറ്റി’യുടെ പടവും വീടിന്റെ പടവുമുണ്ട്. ഗസ്റ്റ് ബുക്കിൽ അഭിപ്രായം രേഖപ്പെടുത്തി ഞങ്ങൾ ഒളിത്താവളത്തിന് വെളിയിൽ കടന്നു.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/1.jpg"><img src="http://niraksharan.in/wp-content/uploads/2012/01/1-273x300.jpg" alt="" width="365" height="400" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">സോവനീർ പുസ്തകവും സൌജന്യ ബുക്ക് മാർക്കും.</span></b></span></td>
</tr>
</tbody>
</table>
<p>ശരിക്കും ഇരുട്ട് പരന്നിരിക്കുന്നു. അത്രയ്ക്കൊന്നും പരിചയമില്ലാത്ത വഴികളിലൂടെ അത്താഴം കഴിക്കാൻ ഭോജനശാലകളിൽ ഒന്നിലേക്ക് നടക്കുമ്പോൾ കഴിഞ്ഞ ദിവസത്തേതുപോലെ പരിഭ്രമമൊന്നും ഞങ്ങൾക്കുണ്ടായിരുന്നില്ല. ഒരേ സമയം രണ്ട് വേദനകൾ ഉണ്ടെങ്കിൽ അതിലെ ഏറ്റവും വലിയ വേദന മാത്രമേ അനുഭവപ്പെടൂ എന്ന് കേട്ടിരിക്കുന്നത് എത്ര ശരിയാണ്. ആൻ ഫ്രാങ്കിനെപ്പറ്റിയുള്ള വേദന മറ്റെല്ലാം മറക്കാൻ പോന്ന വേദന തന്നെ. തലേന്ന് അത്താഴം കഴിച്ച തെരുവിൽ നിന്നുതന്നെ ഭക്ഷണം കഴിച്ചെന്ന് വരുത്തി ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി. കലങ്ങിയ മനസ്സുമായാണ് ആ രാത്രി കടന്നുപോയത്.</p>
<p>2009 ജൂലായ് 11. ഇന്ന് നെതർലാൻ‌ഡ്‌സിലെ അവസാന ദിവസമാണ്. കാഴ്ച്ചകൾ ഒരുപാട് ബാക്കിയിട്ടുകൊണ്ടുള്ള മടക്കയാത്രയാണ്. എന്നാലും ഹോളണ്ടിൽ വന്നതിന്റെ പ്രധാന ഉദ്ദേശമായ ആൻ ഫ്രാങ്ക് ഭവനം കണ്ടിരിക്കുന്നു. തൽക്കാലം അതൊന്ന് മാത്രമായാലും യാത്രാലക്ഷ്യം സഫലമായിരിക്കുന്നു.</p>
<p>ഉച്ചവരെ സമയം ബാക്കിയുണ്ട്. തൊട്ടടുത്ത് തന്നെയാണ് ഡാം സ്ക്വയർ. കുറച്ച് തുറസ്സായ ഒരിടം, ചുറ്റും പ്രൌഢഗംഭീരമായ കെട്ടിടങ്ങൾ. ആംസ്റ്റർഡാം റോയൽ പാലസ്, കെമ്പൻസ്‌കി ഹോട്ടൽ, ഗോത്തിൿ ചർച്ച്,  മാഡം ടുസോട്ട് മ്യൂസിയം എന്നിങ്ങനെ ഒരുപാട് കെട്ടിടങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്നു ഡാം സ്ക്വയർ. ഇത്തരം സ്ഥലങ്ങളിൽ എവിടെയും കാണുന്നത് പോലെ നിറയെ പ്രാവുകൾ പറന്നു നടക്കുന്നു. പക്ഷികൾക്ക് തീറ്റകൊടുത്തും അല്ലാതെയുമൊക്കെയായി സഞ്ചാരികളും പൊതുജനങ്ങളുമൊക്കെ തടിച്ച് കൂടുന്ന ഒരിടമാണ് ഡാം സ്ക്വയർ. ഇക്കാരണങ്ങൾ ഒക്കെക്കൊണ്ടുതന്നെ പല പൊതുപരിപാടികളും ഇവിടെ വെച്ച് നടത്തപ്പെടുന്നു.</p>
<p>ഒബാമയാണ് മെഴുക് പ്രതിമകൾക്ക് പേരുകേട്ട ടുസോട്ട് മ്യൂസിയത്തിലെ പുതിയ ആകർഷണം. ലണ്ടനിലെ മാഡം ടുസോട്ട് മ്യൂസിയത്തിൽ കയറി സകലമാന ലോകനേതാക്കളേയും സെലിബ്രിറ്റികളേയും കണ്ടിട്ടുള്ളതുകൊണ്ട് ഇതിനകത്ത് കയറാൻ മിനക്കെട്ടില്ല, മാത്രമല്ല മ്യൂസിയം തുറന്നിട്ടുമില്ല. ചില്ലുകളിലൂടെ ഒബാമയേയും എബ്രഹാം ലിങ്കനേയും ജനിഫർ ലോപ്പസിനേയുമൊക്കെ നോക്കിക്കണ്ടു.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/DSC04130.jpg"><img src="http://niraksharan.in/wp-content/uploads/2012/01/DSC04130-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><b style="color: blue;"><span style="font-size: small;">മാഡം ടുസോട്ട് മ്യൂസിയം &#8211; ഒരു കണ്ണാടിക്കാഴ്ച്ച.</span></b></td>
</tr>
</tbody>
</table>
<p>ഡാം സ്ക്വയറിന്റെ ഒരു ഭാഗത്തായിട്ടാണ് ദേശീയ സ്മാരകം (National Monument) സ്ഥാപിച്ചിരിക്കുന്നത്. വെളുത്ത കല്ലിൽ തീർത്തിട്ടുള്ള ഒരു സ്തൂപമാണത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജീവൻ വെടിഞ്ഞവരുടെ ഓർമ്മയ്ക്കായി 1956ൽ ആണ് ഈ സ്മാരകം സ്ഥാപിച്ചത്. സ്തൂപത്തിന് അൽ‌പ്പം മാറി ഇരുവശത്തുമായി വലിയ രണ്ട് സിംഹപ്രതിമകൾ.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/Amsterdam-2BDay-2B1-2B-252814-2529.jpg"><img src="http://niraksharan.in/wp-content/uploads/2012/01/Amsterdam-2BDay-2B1-2B-252814-2529-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ഡാം സ്ക്വയർ. നടുക്ക് ദേശീയ സ്മാരകം.</span></b></span></td>
</tr>
</tbody>
</table>
<p>1945 മെയ് 7ന്, ജർമ്മൻ പട ചില നിബന്ധനകളോടെ കീഴടങ്ങിയതിന് പിന്നാലെ, പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ നടന്ന ഒരു വെടിവെപ്പിന്റെ ഒരു കറുത്ത ചരിത്രമുണ്ട് ഡാം സ്ക്വയറിന്. സ്വാതന്ത്ര്യം ആഘോഷിക്കാൻ തടിച്ചുകൂടി ആർപ്പുവിളിച്ചും ബഹളം വെച്ചും നൃത്തം ചവിട്ടിയുമൊക്കെ നിന്നിരുന്ന ആയിരക്കണക്കിന് ഡച്ച് ജനങ്ങൾക്ക് നേരെ ജർമ്മൻ നേവിയുടെ ചില പട്ടാളക്കാർ പ്രേരണയൊന്നും കൂടാതെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പ് നടത്തിയ പട്ടാളക്കാർ മദ്യപിച്ചിരുന്നു എന്നും, വെടിവെപ്പിന് തൊട്ട് മുന്നേ രണ്ട് ജർമ്മൻ പട്ടാളക്കാർ തെരുവിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നെന്നും, അതാകാം വെടിവെപ്പിന് കാരണമെന്നും ഒക്കെ ഊഹാപോഹങ്ങളല്ലാതെ കൃത്യമായ കാരണമൊന്നും ഇന്നും ലഭ്യമല്ല. 22 ഓളം പേർ വെടിവെപ്പിൽ മരണമടയുകയും  119 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/DSC04109.jpg"><img src="http://niraksharan.in/wp-content/uploads/2012/01/DSC04109-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ഡാം സ്ക്വയറിലെ മാഡം ടുസോട്ട് മ്യൂസിയം.</span></b></span></td>
</tr>
</tbody>
</table>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/DSC04098.jpg"><img src="http://niraksharan.in/wp-content/uploads/2012/01/DSC04098-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="color: blue; font-size: small;"><b>റോയൽ പാലസും ഗോത്തിൿ ചർച്ചും.</b></span></td>
</tr>
</tbody>
</table>
<p>ഡാം സ്ക്വയറിന്റെ ഒരു മൂലയ്ക്കായി അശ്വാരൂഢരായും സൈക്കിളിലുമൊക്കെയായി പൊലീസുകാർ നിലയുറപ്പിച്ചിട്ടുണ്ട്. അൽ‌പ്പം കൂടെ അടുത്തേക്ക് ചെന്ന്; ഞാൻ അവരുടെ ഒന്നുരണ്ട് ചിത്രങ്ങളെടുത്തു. ട്രാമുകളും കാറുകളും സൈക്കിളുകളുമൊക്കെയായി ഒരുപാട് വാഹനങ്ങൾ ഡാം സ്ക്വയറിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും എങ്ങും തിരക്കോ ട്രാഫിൿ ബ്ലോക്കോ ഉണ്ടാകുന്നതേയില്ല.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/Amsterdam-2BDay-2B1-2B-25289-2529.jpg"><img src="http://niraksharan.in/wp-content/uploads/2012/01/Amsterdam-2BDay-2B1-2B-25289-2529-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">കുതിരപ്പുറത്തും സൈക്കിളിലുമായി പൊലീസുകാർ. </span></b></span></td>
</tr>
</tbody>
</table>
<p>ഹോളണ്ടിലെ പ്രസിദ്ധയായ ഒരു മോഡൽ വനിതയാണെന്ന് തോന്നുന്നു, ഒരു വാനിൽ ക്യാമറാക്കാരുടേയും മേക്കപ്പ് സഹായികളുടെയുമൊക്കെ അകമ്പടിയോടെ വന്നിറങ്ങി. കാലിൽ നീളമുള്ള തുകൽച്ചെരുപ്പുകൾ അണിഞ്ഞുകഴിഞ്ഞപ്പോൾ അവരെ എല്ലാവരും ചേർന്ന് സിംഹപ്രതിമയുടെ മുകളിലേക്ക് പൊക്കിവെച്ചു. ചാഞ്ഞും ചരിഞ്ഞും നിൽക്കുന്ന സുന്ദരിയുടെ ചിത്രങ്ങൾ ക്യാമറയിലേക്ക് പകർത്താനായി ശരീരം വളച്ച് പുളച്ച് ക്യാമറാമാന്റെ കഷ്ടപ്പാട് തുടങ്ങി.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/DSC04112.jpg"><img src="http://niraksharan.in/wp-content/uploads/2012/01/DSC04112-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ഡാം സ്ക്വയാറിൽ ഒരു ഫോട്ടോ ഷൂട്ട്</span></b></span></td>
</tr>
</tbody>
</table>
<p>രാവിലത്തെ ഭക്ഷണം കഴിക്കാൻ പറ്റിയ സ്ഥലം ഏതെങ്കിലും കണ്ടുപിടിക്കാനായി ഞങ്ങൾ ഡാം സ്ക്വയറിൽ നിന്നും നടന്നു നീങ്ങി. സെൻ‌ട്രൻ സ്റ്റേഷനിലേക്ക് പോകുന്ന തെരുവിൽ സാമാന്യം വലിയൊരു ബേക്കറിയിൽ വൈവിദ്ധ്യമാർന്ന ബ്രഡ്ഡുകൾ നിരത്തിയിരിക്കുന്നു. ഇത്രയധികം വ്യത്യസ്ഥമായ ബ്രെഡ്ഡുകളോ ? പ്രാതൽ, ബ്രെഡ്ഡിലും ജ്യൂസിലും ഒതുങ്ങി. കാണാൻ നല്ല ഭംഗി എന്നതുപോലെ തന്നെ രുചികരമായിരുന്നു ആ ബ്രെഡ്ഡുകൾ.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/DSC04120.jpg"><img src="http://niraksharan.in/wp-content/uploads/2012/01/DSC04120-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="color: blue; font-size: small;"><b>വിവിധതരം ബ്രഡുകൾ.</b></span></td>
</tr>
</tbody>
</table>
<p>തൊട്ടടുത്ത് കണ്ട ഗിഫ്റ്റ് ഷോപ്പിൽ നിന്ന് നേഹയ്ക്ക് വേണ്ടി ചെറിയ സമ്മാനം ഒരെണ്ണം വാങ്ങിയപ്പോൾ അത് ടുളിപ്പ് പുഷ്പങ്ങളുടെ ആകൃതിയിലുള്ളത് തന്നെയാകാൻ ശ്രദ്ധിച്ചു. നെതർലാൻ‌ഡ്സിലെ പ്രധാന ആകർഷണമാണ് ടുളിപ്പ് പാടങ്ങൾ. എത്രയോ സിനിമകളിലും പോസ്റ്ററുകളിലുമായി കൊതിപ്പിച്ചിട്ടുണ്ട് കാർപ്പറ്റ് വിരിച്ചത് പോലെ പൂത്ത് നിൽക്കുന്ന ടുളിപ്പ് പൂക്കൾ. സീസൺ കഴിഞ്ഞതുകൊണ്ട് അത്തരമൊരു പൂന്തോട്ടം കാണാൻ ഞങ്ങൾക്കായില്ല. നഷ്ടപ്പെട്ട കാഴ്ച്ചകളുടെ കൂട്ടത്തിൽ മരം കൊണ്ടുള്ള ചെരുപ്പ് ഉണ്ടാക്കുന്ന ഫാൿടറികളിലേക്കുള്ള സന്ദർശനവും Madurodam ലുള്ള <a href="http://en.wikipedia.org/wiki/Madurodam">മിനിയേച്ചർ നഗര</a>വുമൊക്കെ പെടും. 1:25 എന്ന അനുപാതത്തിൽ ഹോളണ്ടിലെ പ്രമുഖ കെട്ടിടങ്ങളും സ്ഥലങ്ങളുമൊക്കെ ഉണ്ടാക്കിവെച്ചിരിക്കുന്നത് അവിടെയാണ്. ഹോളണ്ടിലേക്ക് ഒന്നോ അതിലധികമോ പ്രാവശ്യം വീണ്ടും വരാനുള്ള കാരണങ്ങൾ ഞാനിപ്പോഴേ കണ്ടുവെച്ചിട്ടുണ്ട്.</p>
<p>അൽ‌പ്പം കൂടെ മുന്നോട്ട് നടന്നപ്പോൾ കണ്ടത് ‘സെക്സ് മ്യൂസിയം‘ എന്ന ബോർഡ്. ധൈര്യമില്ലാതെ പോയതുകൊണ്ട് റെഡ് ഡിസ്‌ട്രിൿറ്റിലെ കാഴ്ച്ചകൾ ഒന്നും തന്നെ ഇന്നലെ തരമായില്ലല്ലോ. എന്നാൽ‌പ്പിന്നെ സെക്സ് മ്യൂസിയത്തിലെങ്കിലും കയറി സമാധാനിക്കാം എന്ന ചിന്തയിൽ, 3 യൂറോയുടെ ടിക്കറ്റെടുത്ത് അകത്തേക്ക് കടന്നു. റെഡ് ഡിസ്‌ട്രിൿറ്റ് തെരുവിന്റെ ഒരു മാതൃക തന്നെ ഇവിടെ സൃഷ്ടിച്ചിട്ടുണ്ട്. എല്ലാം യന്ത്രസഹായത്താൽ അനങ്ങുന്ന ആണിന്റേയും പെണ്ണിന്റേയുമൊക്കെ പാവകളാണ്. നിനച്ചിരിക്കാതെ അവറ്റകൾ വസ്ത്രങ്ങൾ ഉരിഞ്ഞ് കാണിക്കുന്നു, വികൃതശബ്ദങ്ങൾ ഉണ്ടാക്കുന്നു. കുറേക്കൂടെ ക്ലാസ്സിൿ ആയിട്ടുള്ളത് എന്തോ പ്രദർശിപ്പിക്കുമെന്നാണ് കരുതിയത് എന്ന് മുഴങ്ങോടിക്കാരിയുടെ പരാതി.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/DSC04138.jpg"><img src="http://niraksharan.in/wp-content/uploads/2012/01/DSC04138-168x300.jpg" alt="" width="225" height="400" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">സെക്സ് മ്യൂസിയത്തിന്റെ കവാടം.</span></b></span></td>
</tr>
</tbody>
</table>
<p>വാത്സ്യായനന്റേയും ചൈനീസ് കാമസൂത്രത്തിൽ നിന്നുമൊക്കെയുള്ള രംഗങ്ങൾ, ലൈംഗികാവയവങ്ങളുടെ ഭീമാകാരമായ രൂപങ്ങൾ, ദേവേന്ദ്രന് ശാപമേറ്റപ്പോൾ മേലാസകലം ലിംഗങ്ങൾ മുളച്ചുവന്ന കഥയെ അനുസ്മരിപ്പിക്കുന്ന ലിംഗങ്ങൾ കൊണ്ട് മാത്രം ഉണ്ടാക്കിയ പാത്രങ്ങൾ, ടെലിഫോൺ സെക്സിന്റെ മാതൃകകൾ, എന്നിങ്ങനെ ഒരുപാടുണ്ട് സെക്സ് മ്യൂസിയത്തിനകത്തെ കാഴ്‌ച്ചകൾ. ഒരു വാതിലിന്റെ വശങ്ങളിലായി വെച്ചിരിക്കുന്നത് ഒരാൾപ്പൊക്കത്തിലുള്ള രണ്ട് ലിംഗങ്ങളാണ്. സെക്സ് എന്ന് പറഞ്ഞാൽ, മർലിൻ മൺ‌റോയെ ഒഴിവാക്കാൻ പറ്റില്ല എന്ന് എല്ലാവർക്കും എന്തോ നിർബന്ധമുള്ളത് പോലെ. ഉടുപ്പ് പാറിപ്പറക്കുമ്പോൾ താഴേക്ക് പിടിച്ചിടുന്ന മൺ‌റോയുടെ ക്ലാസിക്ക് പ്രതിമ ഇതിനകത്തുമുണ്ട്.</p>
<p>മ്യൂസിയത്തിനകത്ത് ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു അർദ്ധനഗ്നരൂപം ഹോളണ്ടിൽ ജനിച്ച Margareta Geertruida Zelle എന്ന <a href="http://chaanakyan.blogspot.com/2008/10/blog-post.html">മാതാ ഹരി</a>യുടേതാണ്.  നഗ്നനൃത്തം അല്ലെങ്കിൽ ട്രിപ്പ് റ്റീസ് (Strip Tease) പബ്ലിക്കായിട്ട് ചെയ്ത ആദ്യത്തെ സ്ത്രീ മാതാ ഹരിയാണെന്നാണ് കരുതപ്പെടുന്നത്. താനൊരു ഇന്ത്യക്കാരിയാണെന്ന് പ്രചരിപ്പിച്ചും മാതാ ഹരി ജീവിച്ചുപോന്നിട്ടുണ്ട്.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/DSC04144.jpg"><img src="http://niraksharan.in/wp-content/uploads/2012/01/DSC04144-168x300.jpg" alt="" width="225" height="400" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="color: blue; font-size: small;"><b>മ്യൂസിയത്തിനകത്തെ മാതാ ഹരി. </b></span></td>
</tr>
</tbody>
</table>
<p>യൂണിഫോമിനോടും യൂണിഫോം അണിഞ്ഞ ഉദ്യോഗസ്ഥരോടും മാതാ ഹരിക്ക് വലിയ അഭിനിവേശമായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിന് മുന്നുള്ള കുറച്ച് കാലം ജർമ്മനിയിൽ ചിലവഴിച്ച മാതാ ഹരി ജർമ്മൻ ചാരവനിത ആണെന്ന് ഫ്രാൻസും ബ്രിട്ടണും സംശയിച്ചു. ഫ്രാൻസിന് വേണ്ടിയും മാതാ ഹരി ചാരപ്രവർത്തനം നടത്തിയിട്ടുണ്ട്. പിന്നീട് മാതാ ഹരി, ജർമ്മൻ ഡബിൾ ഏജന്റ് ആയി കണക്കാക്കപ്പെട്ടു. എന്തായാലും 41 കൊല്ലം മാത്രമാണ്, യൂറോപ്പിലെ ഒട്ടനേകം സമ്പന്നന്മാരുടേടേയും സൈനിക ഉദ്യോഗസ്ഥന്മാരുടേയും കിടക്കറ പങ്കിട്ട മാതാ ഹരിക്ക് ആയുസ്സുണ്ടായിരുന്നത്. 1917 ഒൿടോബർ 15ന് ചാരപ്രവർത്തനങ്ങളുടെ പേരിൽ മാതാഹരിയെ വെടിവെച്ച് കൊല്ലുകയാണുണ്ടായത്. വെടിയുതിർക്കപ്പെടുമ്പോൾ കണ്ണുകൾ അടച്ചുകെട്ടാൻ ധീരയായ മാതാ ഹരി കൂട്ടാക്കിയില്ല; അർദ്ധനഗ്നയായിത്തന്നെ തോക്കുകൾക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുകയും ചെയ്തു.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/DSC04167.jpg"><img src="http://niraksharan.in/wp-content/uploads/2012/01/DSC04167-168x300.jpg" alt="" width="225" height="400" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">മ്യൂസിയത്തിനകത്തെ ചുവന്ന ജില്ലയുടെ കവാടം.</span></b></span></td>
</tr>
</tbody>
</table>
<p>ഉച്ചയ്ക്ക് 2 മണിക്ക് ലന്തക്കാരോട് വിടപറഞ്ഞ് പറന്ന് പൊങ്ങാനുള്ളതാണ്. ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യാനുള്ള സമയമാകുന്നു. ആംസ്റ്റർഡാമിൽ 6 % സിറ്റി ടാക്സ് കൂടെ നൽകണമത്രേ ! ആ വകയിൽ 6 യൂറോ പ്രതീക്ഷിക്കാത്ത ചിലവായി. ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് സെൻ‌ട്രൽ സ്റ്റേഷനിലേക്ക് നടന്നു. 2 മിനിറ്റിനകം തീവണ്ടിയിൽ കയറിപ്പറ്റുകയും ചെയ്തു.  ഉച്ചഭക്ഷണമായി പൈയും ഹൈനിക്കൻ ബിയറും തീവണ്ടിയിലിരുന്ന് തന്നെ അകത്താക്കി.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/DSC04146.jpg"><img src="http://niraksharan.in/wp-content/uploads/2012/01/DSC04146-168x300.jpg" alt="" width="225" height="400" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">മ്യൂസിയത്തിനകത്തെ ചുവന്ന ജില്ലയിൽ.</span></b></span></td>
</tr>
</tbody>
</table>
<p>അധികം തിരക്കൊന്നുമില്ലാത്ത വിമാനത്താവളം. അകത്തെ ചുമർച്ചില്ലുകളിൽ ചെയ്തിരിക്കുന്ന പെയിന്റിങ്ങുകൾ അതിമനോഹരമാണ്. നീളമുള്ള എസ്ക്കലേറ്റർ ബെൽറ്റിലൂടെ അതിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് മുന്നോട്ട് നീങ്ങാം.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/DSC04179.jpg"><img src="http://niraksharan.in/wp-content/uploads/2012/01/DSC04179-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ആംസ്റ്റർഡാം എയർപ്പോർട്ടിലെ ഗ്ലാസ് പെയിന്റിങ്ങുകൾ.</span></b></span></td>
</tr>
</tbody>
</table>
<p>കിഴക്കിന്റെ വെനീസായ ആലപ്പുഴയാണല്ലോ നമ്മൾ മലയാളികൾക്ക് ഏറ്റവും പരിചയമുള്ള ഒരു സ്ഥലം. ഞങ്ങളുടെ അടുത്ത ഡെസ്റ്റിനേഷൻ സാക്ഷാൽ പടിഞ്ഞാറൻ വെനീസ് തന്നെയാണ്. വെനീസിനെക്കുറിച്ചുള്ള ചിന്തകൾക്കാണോ, അതോ കാര്യമായിട്ടൊന്നും കണ്ടുതീർക്കാത്ത നെതർലാൻഡ്‌സിനെക്കുറിച്ചുമുള്ള ചിന്തകൾക്കാണോ ഊന്നൽ നൽകേണ്ടതെന്ന കാര്യത്തിൽ അൽ‌പ്പം പോലും സംശയമില്ല.</p>
<p>കാരണം, അതിനേക്കാൾ വലിയൊരു പ്രശ്നം പൊന്തിവന്നിരിക്കുന്നു. നല്ല ഒന്നാന്തരം കാല് വേദന. അഞ്ച് ദിവസമായി യാത്ര തുടങ്ങിയിട്ട്. പോരാത്തതിന്, കഴിഞ്ഞ രണ്ട് ദിവസമായി ആംസ്റ്റർഡാം തെരുവുകളിലൂടെ തെണ്ടി നടന്നതിന് കൈയ്യും കണക്കുമില്ല.</p>
<p><span style="font-size: small;"><b><span style="color: blue;">തുടർന്ന് വായിക്കാൻ <a href="http://niraksharan.in/?p=219">ഇവിടെ</a> ക്ലിക്ക് ചെയ്യുക.</span></b></span><br />
<span style="font-size: small;"><b><span style="color: blue;"><span style="color: #38761d;">* &#8211; ചിത്രങ്ങൾക്ക് കടപ്പാട് ഗൂഗിൾ. (Courtesy &#8211; Google) </span></span></b></span></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=220" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=220</wfw:commentRss>
		<slash:comments>16</slash:comments>
		</item>
		<item>
		<title> വജ്രങ്ങളും, ചുവന്ന തെരുവും, വാൻ ഗോഗും.</title>
		<link>http://niraksharan.in/?p=221</link>
		<comments>http://niraksharan.in/?p=221#comments</comments>
		<pubDate>Thu, 19 Jan 2012 17:21:00 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[വിദേശം]]></category>

		<guid isPermaLink="false">http://niraksharan.in/?p=221</guid>
		<description><![CDATA[നെതർലാൻഡ്സ് യാത്രയുടെ ആദ്യഭാഗങ്ങൾ 1. ലന്തക്കാരുടെ നാട്ടിലേക്ക് 2. ആംസ്റ്റർഡാം കനാലുകളിലൂടെ &#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212; നാനൂറിലധികം വർഷത്തെ വജ്രവ്യാപാര ചരിത്രമുണ്ട് ആംസ്റ്റർഡാമിന് എന്ന് ആദ്യമേ സൂചിപ്പിച്ചല്ലോ. സൌത്ത് യൂറോപ്പിലെ ക്രൈസ്തവ രാജ്യങ്ങളിൽ നിന്ന് ജ്യൂതന്മാർ തുരത്തപ്പെട്ടുകൊണ്ടിരുന്ന കാലത്ത് അവർ വന്ന് തമ്പടിച്ചത് ആംസ്റ്റർഡാമിലാണ്. പ്രൊട്ടസ്റ്റന്റ് സമൂഹത്തിന്റെ വളർച്ചയോടെ ഉന്നമനത്തിനുള്ള അവസരങ്ങൾ ജ്യൂതന്മാർക്കും കിട്ടിത്തുടങ്ങി. അക്കാലത്ത് ഡയമണ്ട് മിനുക്കലാണ് ജ്യൂതന്മാർക്ക് അനുവദിച്ച് കിട്ടിയിരുന്ന ചുരുക്കം ചില ജോലികളിൽ ഒന്ന്. ഡയമണ്ട് പോളിഷിങ്ങിന്റെ ആഗോള തലസ്ഥാനമായി തുടരേണ്ടതായിരുന്നു ഈ നഗരം. പക്ഷെ, [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=221" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><div style="color: blue;">നെതർലാൻഡ്സ് യാത്രയുടെ ആദ്യഭാഗങ്ങൾ<br />
<a href="http://niraksharan.in/?p=223">1. ലന്തക്കാരുടെ നാട്ടിലേക്ക്</a><br />
<a href="http://niraksharan.in/?p=222">2. ആംസ്റ്റർഡാം കനാലുകളിലൂടെ </a></div>
<div style="color: blue;">&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;</div>
<p><span style="font-size: x-large;"><b>നാ</b></span>നൂറിലധികം വർഷത്തെ വജ്രവ്യാപാര ചരിത്രമുണ്ട് ആംസ്റ്റർഡാമിന് എന്ന് ആദ്യമേ സൂചിപ്പിച്ചല്ലോ. സൌത്ത് യൂറോപ്പിലെ ക്രൈസ്തവ രാജ്യങ്ങളിൽ നിന്ന് ജ്യൂതന്മാർ തുരത്തപ്പെട്ടുകൊണ്ടിരുന്ന കാലത്ത് അവർ വന്ന് തമ്പടിച്ചത് ആംസ്റ്റർഡാമിലാണ്. പ്രൊട്ടസ്റ്റന്റ് സമൂഹത്തിന്റെ വളർച്ചയോടെ ഉന്നമനത്തിനുള്ള അവസരങ്ങൾ ജ്യൂതന്മാർക്കും കിട്ടിത്തുടങ്ങി. അക്കാലത്ത് ഡയമണ്ട് മിനുക്കലാണ് ജ്യൂതന്മാർക്ക് അനുവദിച്ച് കിട്ടിയിരുന്ന ചുരുക്കം ചില ജോലികളിൽ ഒന്ന്. ഡയമണ്ട് പോളിഷിങ്ങിന്റെ ആഗോള തലസ്ഥാനമായി തുടരേണ്ടതായിരുന്നു ഈ നഗരം. പക്ഷെ, 1930കളിൽ യൂറോപ്പിൽ ഉണ്ടായ മാന്ദ്യം കാരണം, ജോലി തേടി ആന്റ്‌വെർപ് (Antwerp) പോലുള്ള നഗരങ്ങളിലേക്ക് ഡയമണ്ട് തൊഴിലാളികൾ ചേക്കേറി. രണ്ടാം ലോക മഹായുദ്ധക്കാലത്ത് ബാക്കിയുണ്ടായിരുന്ന ജ്യൂതന്മാരെക്കൂടെ നാസികൾ നാടുകടത്തുകയും പിന്നീട് വകവരുത്തുകയും ചെയ്തതോടെ ആംസ്റ്റർഡാമിന്റെ ഡയമണ്ട് പ്രതാപം മറ്റ് രാജ്യങ്ങൾ കൂടെ പങ്കിട്ടു. എന്നിരുന്നാലും, ഇന്നും ന്യൂയോർക്ക്, ലണ്ടൻ, ആന്റ്‌വെർപ്, ജോഹാന്നസ്‌ബർഗ് എന്നീ നഗരങ്ങൾക്കൊപ്പം വജ്രവ്യാപാരത്തിൽ ആംസ്റ്റർഡാമും മുന്നിട്ട് നിൽക്കുന്നു.</p>
<p>ഗാസൺ ഡയമണ്ട് ഫാൿടറി ആംസ്റ്റർഡാമിലെ നിരവധി ഡയമണ്ട് കമ്പനികളിൽ ഒന്ന് മാത്രം. കോസ്റ്റർ ഡയമണ്ട് എന്ന കമ്പനി നടത്തിക്കൊണ്ട് പോകുന്ന ഡയമണ്ട് മ്യൂസിയം അത്തരത്തിൽ പ്രസിദ്ധമായ ഒരിടമാണ്.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/DSC04007.jpg"><img src="http://niraksharan.in/wp-content/uploads/2012/01/DSC04007-168x300.jpg" alt="" width="225" height="400" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ഗാസൺ ഡയമണ്ട് കെട്ടിടം.</span></b></span></td>
</tr>
</tbody>
</table>
<p>ഞങ്ങൾ ചെന്നുകയറുമ്പോൾ ഗാസൺ ഡയമണ്ടിൽ മറ്റ് സന്ദർശകരെ ആരെയും കണ്ടതേയില്ല. 1879 ൽ ഉണ്ടാക്കിയ കെട്ടിടമാണത്. മുന്നിൽ ഓട്ടുകമ്പനികളിലേത് പോലെ വളരെ ഉയരമുള്ള ചിമ്മിനി. മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു ആ പഴയ കെട്ടിടം. ആഗമനോദ്ദേശം റിസപ്ഷനിൽ പറഞ്ഞു. അധികം താമസിയാതെ ഉറുഗ്വേക്കാരനായ അലജാണ്ട്രോ ഞങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://2.bp.blogspot.com/-HohV7EvqoUo/TxfmO7IRXLI/AAAAAAAAPJo/A2DCDGZyD0U/s1600/4.jpg"><img src="http://niraksharan.in/wp-content/uploads/2012/01/4-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">വജ്രങ്ങൾ മിനുക്കിക്കൊണ്ടിരിക്കുന്ന ഒരു ജോലിക്കാരൻ.</span></b></span></td>
</tr>
</tbody>
</table>
<p>ഫാൿറ്ററിയുടെ ഓരോ ഭാഗങ്ങളിലായി നടക്കുന്ന വിവിധതരം ജോലികൾ അദ്ദേഹം വിവരിച്ചുതന്നു. യന്ത്രങ്ങൾ ഉപയോഗിച്ച് കല്ലുകൾ ചീകിമിനുക്കിക്കൊണ്ടിരിക്കുന്ന കുറച്ച് ജോലിക്കാരെ മാത്രമേ അകത്ത് കണ്ടുള്ളൂ. മൊത്തത്തിൽ നിശബ്ദമായ അന്തരീക്ഷമാണ്. ക്യാമറക്കണ്ണുകൾ സന്ദർശകരുടെ ഓരോ നീക്കങ്ങളും ഒപ്പിയെടുക്കുന്നുണ്ടെന്ന് നിശ്ചയം. ഒരു വശത്തായി വിശാലമായ ഷോ റൂം. ഐശ്വര്യാ റായിയുടെ പരസ്യ ചിത്രങ്ങൾ അതിന്റെ ചില ചുമരുകളെ അലങ്കരിക്കുന്നുണ്ട്. ‘ഷോ റൂമിലേക്ക് വരേണ്ടത് അവസാനമാണ്, അതിന് മുന്നേ ഡയമണ്ടിനെപ്പറ്റി ഒരുപാട് പഠിക്കാനുണ്ട് ‘എന്ന് പറഞ്ഞ് അലജാണ്ട്രോ ഞങ്ങളെ അദ്ദേഹത്തിന്റെ മുറിയിലേക്ക് കൂട്ടികൊണ്ടുപോയി. ഷോ റൂമിലേക്ക് തിരികെ വരാതെ കെട്ടിടത്തിന് പുറത്ത് കടക്കാനുള്ള വാതിലുകൾക്കായി എന്റെ കണ്ണുകൾ പരതി നടന്നു.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/DSC04013.jpg"><img src="http://niraksharan.in/wp-content/uploads/2012/01/DSC04013-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ഡയമണ്ട് ചെത്തി മിനുക്കൽ പ്രക്രിയ.</span></b></span></td>
</tr>
</tbody>
</table>
<p>പഠിക്കാനുണ്ടെന്ന് പറഞ്ഞത് തമാശയ്ക്കല്ല എന്ന് അദ്ദേഹം നടത്തുന്ന ഒരുക്കൾ കണ്ടപ്പോൾ ബോദ്ധ്യമായി. മേശപ്പുറത്തുള്ള കടലാസുകളും സാമഗ്രികളുമെല്ലാം എടുത്തുമാറ്റി. സാമാന്യം വലിയൊരു വെളുത്ത പേപ്പർ മേശപ്പുറത്ത് വിരിച്ചു, ഹോർലിക്സ് കുപ്പി പോലുള്ള ഒന്നുരണ്ടെണ്ണം മേശ വലിപ്പിൽ നിന്ന് വെളിയിൽ വന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന ഡയമണ്ടുകളാണ് അതിനകത്ത്. കൊടിലുപയോഗിച്ച് അവയെല്ലാം വെളിയിലെടുക്കുകയും ഓരോന്നിന്റേയും പ്രത്യേകതകൾ വിവരിക്കുകയും ചെയ്തു.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/6.jpg"><img src="http://niraksharan.in/wp-content/uploads/2012/01/6-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ഒരു ഡയമണ്ട് പാഠം ഇവിടെ തുടങ്ങുന്നു.</span></b></span></td>
</tr>
</tbody>
</table>
<p>വെളുത്ത കടലാസിൽ ഗ്രാഫുകളും കണക്കുകളും വരയ്ക്കപ്പെട്ടു. കാരറ്റ്, കളർ, ക്ലാരിറ്റി, കട്ട്, എന്നിങ്ങനെ ഡയമണ്ടിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ ഓരോന്നും വിശദീകരിക്കപ്പെട്ടു. ഹോർലിക്സ് കുപ്പിയിലെ വജ്രങ്ങൾക്ക് പുറമേ ആഭരണങ്ങളാക്കി മാറ്റിയ നിരവധി കല്ലുകളും മേശപ്പുറത്ത് നിരന്നു. കല്ലുകളിൽ തൊട്ട് നോക്കാനും മോതിരം പോലുള്ള ആഭരണങ്ങൾ അണിഞ്ഞ് നോക്കാനും ഞങ്ങൾക്ക് അനുവാദം തന്നു.</p>
<p>1 കാരറ്റ് എന്നാൽ 0.2 ഗ്രാം ആണെന്ന് മാത്രം മനസ്സിലാക്കാനുള്ള മാനസ്സികാവസ്ഥയേ എനിക്കുണ്ടായിരുന്നുള്ളൂ. മുഴങ്ങോടിക്കാരി കൂടുതൽ കൂടുതൽ സംശയങ്ങൾ അലജാണ്ട്രോയോട് ചോദിച്ചുകൊണ്ടിരുന്നു. മേശപ്പുറത്ത് വിരിച്ചിരുന്ന വെള്ളക്കടലാസുകളിൽ വിശദീകരണങ്ങൾ കൂടിക്കൂടി വന്നപ്പോൾ അതേ അനുപാതത്തിൽ എന്റെ ചങ്കിടിപ്പും വർദ്ധിച്ചു വന്നു.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/7.jpg"><img src="http://niraksharan.in/wp-content/uploads/2012/01/7-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr style="color: blue;">
<td style="text-align: center;"><span style="font-size: small;"><b>പാഠങ്ങൾക്ക് ശേഷം നിറഞ്ഞ ചിരിയുമായി ‘അലജാണ്ട്രോ‘</b></span></td>
</tr>
</tbody>
</table>
<p>ഇത്രയും സമയം ശ്രദ്ധിച്ച മറ്റൊരു കാര്യമുണ്ടായിരുന്നു. വളരെ കൃത്യമായും വ്യക്തമായും തന്റെ ജോലി ചെയ്യുക മാത്രമാണ് അലജാണ്ട്രോ ചെയ്യുന്നത്. അരമണിക്കൂറിലധികം സമയം ഡയമണ്ടിനെപ്പറ്റി പഠിപ്പിക്കാൻ ചിലവഴിച്ചശേഷം ഒരു കല്ലെങ്കിലും വാങ്ങണമെന്ന് രീതിയിൽ വിൽ‌പ്പന തന്ത്രങ്ങളൊന്നും അദ്ദേഹം പുറത്തെടുക്കുന്നില്ല. “രത്നങ്ങളോ വജ്രങ്ങളോ വാങ്ങാൻ പോകുന്ന ഒരാൾ അറിഞ്ഞിരിക്കേണ്ട സാമാന്യവിവരങ്ങൾ എല്ലാം ഞാൻ പകർന്നുതന്നിരിക്കുന്നു. ഇനി നിങ്ങൾക്ക് കൂടുതൽ വജ്രങ്ങൾ കാണാം, വേണമെന്നുണ്ടെങ്കിൽ അതിൽ ചിലത് വാങ്ങിയിട്ട് പോകാം, അതാണ് ഷോ റൂമിലേക്കുള്ള വഴി, ശുഭദിനം.“ എന്ന് പറഞ്ഞ് ഞങ്ങളെ യാത്രയാക്കി അലജാണ്ട്രോ എതിർദിശയിലേക്ക് നടന്നു നീങ്ങി.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/8.jpg"><img src="http://niraksharan.in/wp-content/uploads/2012/01/8-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ഗാസൺ ഡയമണ്ട് ഷോ റൂമിന്റെ ഉൾവശം.</span></b></span></td>
</tr>
</tbody>
</table>
<p>ദൃഢതയാർന്ന കാർബൺ അധവാ കരിക്കട്ടകൾ, അതാണല്ലോ ഡയമണ്ട് !! അതിനെ രാകിരാകി കൃത്യതയാർന്ന മുഖങ്ങൾ ഉണ്ടാക്കിയെടുത്ത്, ആ മുഖങ്ങളിൽ പ്രകാശം വീണ് മറ്റനേകം വശങ്ങളിലേക്ക് പ്രതിഫലിച്ച് തിളങ്ങാൻ പാകത്തിന് മാറ്റിയെടുക്കുമ്പോൾ ലക്ഷങ്ങളോ കോടികളോ തന്നെ വിലമതിക്കുന്ന ഡയമണ്ട് ഉൽ‌പ്പന്നങ്ങളായി മാറുന്നു. 121 മുഖങ്ങൾ വരെ ചെത്തിയെടുത്തിട്ടുള്ള വജ്രങ്ങൾ ഗാസൺ ഡയമണ്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/5.jpg"><img src="http://niraksharan.in/wp-content/uploads/2012/01/5-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">വിലപിടിച്ച വജ്രങ്ങളിൽ ചിലത് </span></b></span></td>
</tr>
</tbody>
</table>
<p>ഡയമണ്ടുകൾ എപ്പോൾ എവിടെ കണ്ടാലും ‘<a href="http://en.wikipedia.org/wiki/Blood_Diamond_%28film%29">ബ്ലഡ് ഡയമണ്ട്</a> ‘എന്ന ഹോളീവുഡ് സിനിമയാണ് ഓർമ്മയിലേക്ക് ഓടിവരുക. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഡയമണ്ടിന്റെ പിന്നിൽ, അല്ലെങ്കിൽ ഡയമണ്ടിനായി ചൊരിയപ്പെടുന്ന ചോരയുടെ കഥയാണ് അതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഖനനത്തിനായി ബലമായി പിടിച്ച് കൊണ്ടുപോകുന്ന കുട്ടികൾ, കൈകൾ മുറിച്ച് മാറ്റപ്പെടുന്ന കുട്ടികൾ, മറ്റ് ക്രൂരതകൾ അനുഭവിക്കേണ്ടി വരുന്ന തൊഴിലാളികൾ, എന്നിങ്ങനെ സിനിമയിൽ കാണിക്കുന്ന പല രംഗങ്ങളും യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്നതാണെന്നാണ് മനസ്സിലാക്കാനായത്. ഡയമണ്ട് വാങ്ങാൻ പോകുന്ന ഒരാൾക്ക് തിളങ്ങുന്ന ആ കല്ലിൽ രക്തക്കറ പുരണ്ടിട്ടില്ലെന്ന് ഉറപ്പ് വരുത്താനുള്ള സർട്ടിഫിക്കറ്റുകൾ എന്തെങ്കിലും കമ്പനിക്കാരൻ നൽകുന്നുണ്ടോ ആവോ ?</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/Blooddiamondposter.jpg"><img src="http://niraksharan.in/wp-content/uploads/2012/01/Blooddiamondposter-202x300.jpg" alt="" width="216" height="320" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">വജ്രങ്ങൾക്ക് പിന്നിലെ ചോരയുടെ കഥ.</span></b></span></td>
</tr>
</tbody>
</table>
<p>സ്വർണ്ണത്തിനോട് വലിയ പ്രതിപത്തി ഇല്ലാത്ത ആളാണെങ്കിലും കല്ലുകളോട് കാര്യമായ താൽ‌പ്പര്യമുള്ള കക്ഷിയാണ് മുഴങ്ങോടിക്കാരിയെന്ന് എനിക്കറിയാം. പക്ഷെ യാത്രയ്ക്കിടയിൽ അങ്ങനെയൊരു വിലപിടിച്ച ഷോപ്പിങ്ങ് നടത്താനുള്ള താൽ‌പ്പര്യമില്ലത്രേ! ഡച്ച് പരമ്പര ദൈവങ്ങൾ കാത്തു. എന്നിരുന്നാലും സോവനീർ എന്ന നിലയ്ക്ക് അധികം വിലയൊന്നും ഇല്ലാത്ത ചെറിയൊരു കടുക്കൻ വാങ്ങിയിട്ട് തന്നെയാണ് ഗാസൺ ഡയമണ്ടിനോട് ഞങ്ങൾ വിടപറഞ്ഞത്.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/DSC04018.jpg"><img src="http://niraksharan.in/wp-content/uploads/2012/01/DSC04018-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ലോകപ്രശസ്ത വജ്രങ്ങൾ.</span></b></span></td>
</tr>
</tbody>
</table>
<p>ഫാൿറ്ററിയിലെ സൌജന്യ കഫ്‌റ്റീരിയയിൽ ഫാൿറ്ററിക്കകത്തോ ഷോ റൂമിനകത്തോ കാണാത്ത അത്രയും ജനങ്ങളുണ്ട്. ഗാസൺ ഡയമണ്ട് ഫാൿറ്ററിക്ക് പിന്നിൽത്തന്നെയാണ് കനാൽ ബസ്സിന്റെ ജട്ടി. പക്ഷെ റൂട്ട് മാപ്പ് പ്രകാരം സെൻ‌ട്രൽ സ്റ്റേഷനിലേക്ക് നടന്ന് പോകാവുന്നതേയുള്ളൂ. ഞങ്ങൾ റോഡുകളിലൂടെ തന്നെ സെൻ‌ട്രലിലേക്ക് തിരിച്ചു. അവിടന്ന് വാൻ ഗോഗ് മ്യൂസിയത്തിലേക്ക് പോകാനുള്ള കനാൽ ബസ്സ് പിടിക്കുകയാണ് ലക്ഷ്യം. ഈ നടത്തത്തിന് ഇടയ്ക്ക് ഒരു സംഭവമുണ്ടായി.</p>
<p>പകൽ വെളിച്ചത്തിൽ ആയതുകൊണ്ട് ആശങ്കകളൊന്നുമില്ലാതെയാണ് തെരുവുകളിലൂടെയുള്ള നടത്തം. പെട്ടെന്ന്, ഒരു തെരുവിന്റെ മൂലയിലുള്ള ആദ്യകെട്ടിടത്തിന്റെ താഴത്തെ നിലയിൽ എന്റെ ശ്രദ്ധപതിഞ്ഞു. ചില്ലുകളിട്ട ഒരു വാതിലും രണ്ട് ജനലുകളുമാണ് അവിടെയുള്ളത്. അൽ‌പ്പവസ്ത്രധാരികളായ രണ്ട് സ്ത്രീരൂപങ്ങൾ ജനാലകൾക്ക് പിന്നിലായി നിലയുറപ്പിച്ചിരിക്കുന്നു. അതിൽ ഒരുവൾ എന്നെ മാടിവിളിച്ചു. രണ്ടാമത്തവൾ പിൻതിരിഞ്ഞ് നിൽക്കുകയാണ്. വാതിൽ തുറന്ന് ഒരു പുരുഷരൂപം വെളിയിലേക്ക് വന്ന്, ചുമരിൽ ചാരിനിന്ന് ഒരു സിഗററ്റിന് തീ കൊളുത്തി. കഷ്ടി പത്ത് മീറ്റർ അകലെയായി എനിക്ക് മുന്നിൽ കാണുന്നത് ഏതോ ഒരു ‘മാംസവിൽ‌പ്പനശാല‘ തന്നെ. സാധാരണ നിലയ്ക്ക് രാത്രി കാലങ്ങളിലാണ് ചുവന്ന തെരുവുകൾ ജനനിബിഢമാകുന്നതും കച്ചവടം പൊടിപൊടിക്കുന്നതും. ഇത് നേരത്തെ കാലത്തേ തുറന്ന ഏതോ സ്ഥാപനമാകാം. കനാൽ ബസ്സ് പിടിക്കാനായി മുന്നിൽ ആഞ്ഞ് നടക്കുന്ന മുഴങ്ങോടിക്കാരിക്ക് ആ കാഴ്ച്ച നഷ്ടപ്പെട്ടു. പിന്നിലേക്ക് ചെന്ന് ഒന്നുകൂടെ നോക്കാമെന്നുള്ള നല്ലപാതിയുടെ ആഗ്രഹം ഞാൻ നിരാകരിച്ചു. തിരിച്ച് ചെന്നാൽ അവരുടെ ബിസിനസ്സിൽ താൽ‌പ്പര്യം ഉണ്ടായിട്ട് ചെന്നതാണെന്ന് കരുതിയാൽ ആകെ കുഴയും.</p>
<p>ചുവന്ന തെരുവുകളെപ്പറ്റി അത്യാവശ്യം മനസ്സിലാക്കിയിട്ട് തന്നെയാണ് ഞാൻ ആംസ്റ്റർഡാമിലേക്ക് വണ്ടി കയറിയത്. ലോക ലൈംഗിക തലസ്ഥാനമായ ആംസ്റ്റർഡാമിൽ നടക്കാത്തതും നടത്താനാവാത്തതുമായ ലൈംഗിക വൈകൃതങ്ങൾ ഒന്നും തന്നെയില്ല. ആണിനും പെണ്ണിനും സ്വവർഗ്ഗക്കാർക്കുമൊക്കെ വെവ്വേറെ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. പോരാത്തതിന് മയക്കുമരുന്നുകളും അതിനെയൊക്കെ ചുറ്റിപ്പറ്റി നിൽക്കുന്ന ക്രിമിനൽ ലോകവും. ടൂറിസം എന്നതുപോലെ സെക്സ് ടൂറിസവും ആംസ്റ്റർഡാമിന്റെ പ്രധാന വരുമാന മാർഗ്ഗമാണ്. ആംസ്റ്റർഡാമിൽ വ്യഭിചാരം നിയമ വിധേയമാണ്. തെരുവിൽ ഇറങ്ങിനിന്ന് കച്ചവടം നടത്തരുതെന്ന് മാത്രം. 20,000ൽ‌പ്പരം ലൈംഗികത്തൊഴിലാളികൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന ഇടപാടുകാരേയും കാത്ത് ഈ കൊച്ചുപ്രദേശത്ത് കഴിയുന്നു. 40 ലക്ഷത്തോളം ജനങ്ങളാണ് വർഷാവർഷം ഇവിടത്തെ ചുവന്ന തെരുവിൽ എത്തുന്നതെന്നാണ് കണക്കുകൾ. ഇടപാടുകാരെപ്പോലെ തന്നെ ലൈംഗികത്തൊഴിലാളികൾക്കും പൊതുവെ സുരക്ഷിതമായ ഇടമായാണ് ഇവിടത്തെ ചുവന്ന തെരുവിനെ (റെഡ് ഡിസ്‌ട്രിൿറ്റ്) കണക്കാക്കപ്പെടുന്നത്. ഇക്കാരണത്താലാകണം ആംസ്റ്റർഡാമിലെ ബ്രോത്തലുകളിലും ബാറുകളിലും ഡിസ്കോത്തിക്കുകളിലുമൊക്കെ ജോലി ചെയ്ത് ജീവിക്കുന്ന വിദേശീയരായ പെൺകുട്ടികൾ നിരവധിയാണ്.</p>
<p>ഈ വിഷയത്തിൽ താൽ‌പ്പര്യമുള്ളവർക്ക് എന്തായാലും ആ തെരുവുകളിലേക്ക് ചെന്നല്ലേ പറ്റൂ. അതുകൊണ്ടുതന്നെ, അതിന്റെ വരും വരായ്‌കകൾ അനുഭവിക്കാൻ അവർ ബാദ്ധ്യസ്ഥരാണ്. പരിചയമില്ലാത്ത ഒരു രാജ്യത്ത് ചെന്ന് ഇത്തരം കുഴപ്പങ്ങളിൽ ഒന്നും പെടാൻ താൽ‌പ്പര്യം ഇല്ലാത്തവർക്ക്, കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ നടന്ന് നീങ്ങാം; ആരും നിർബന്ധിക്കാനോ ശല്യപ്പെടുത്താനോ വരില്ല. പക്ഷെ ഇതൊക്കെ അനുഭവിക്കാനാണെന്ന വ്യാജേന ചെന്ന് കയറിയിട്ട് എല്ലാം കണ്ടും കേട്ടും മനസ്സിലാക്കി, അവരെ ഇളിഭ്യരാക്കി മടങ്ങാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവിടെ അപകടം പതിയിരിക്കുന്നു. അങ്ങനെ ആർക്കെങ്കിലും, ഈ തെരുവുകളിലൂടെയും ഇവിടെ നടക്കുന്ന ലൈംഗിക വൈകൃത/വ്യാപാരത്തിന്റെയൊക്കെ പിന്നാമ്പുറത്തുകൂടെ സഞ്ചരിക്കണമെന്നുണ്ടെങ്കിൽ അതിനുള്ള സൌകര്യവും ആംസ്റ്റർഡാം ടൂറിസം നൽകുന്നുണ്ട്. സെക്സ് ടൂർ എന്ന പെരിൽ ഗൈഡിനൊപ്പം തന്നെ ഇതുവഴിയെല്ലാം സഞ്ചരിക്കാം, പ്രോസ്റ്റിസ്റ്റ്യൂഷൻ ഇൻ‌ഫർമേഷൻ കേന്ദ്രത്തിൽ ചെന്ന് ഈ വ്യവസായത്തിനെപ്പറ്റി ഒരാൾക്കുള്ള എല്ലാ സംശയങ്ങളും ദുരീകരിക്കാം, ചില ‘തൊഴിലാളി‘കളുമായെങ്കിലും നേരിട്ട് സംവദിക്കാം.</p>
<p>കുടുംബത്തോടൊപ്പം അങ്ങനെയൊരു ടൂർ നടത്താനുള്ള ധൈര്യം ഇല്ലായിരുന്നതുകൊണ്ട് ആദ്യമേ തന്നെ അത് യാത്രാപദ്ധതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. സിനിമാ താരങ്ങളായ ജയറാമും പാർവ്വതിയും ചേർന്ന് സധൈര്യം നടത്തിയ ഇത്തരം ഒരു ടൂറിനെപ്പറ്റി ഒരു അഭിമുഖത്തിൽ വായിച്ചതോർമ്മയിലുണ്ടായിരുന്നു. തെരുവിൽ മൈക്ക് വെച്ച് അനൌൺസ്‌മെന്റും ബഹളവുമൊക്കെ നടക്കുന്നുണ്ട്. പെട്ടെന്ന് മൈക്കിലൂടെ മലയാളത്തിൽ ഒരു ചോദ്യം വന്നു. “അല്ലാ ഇതാര് ജയറാമും പാർവ്വതിയുമോ ? നിങ്ങളെന്താ ഈ വഴിക്ക് ? “ ഞെട്ടിത്തരിച്ചുനിന്ന സിനിമാ താരങ്ങൾ ജീവനും കൊണ്ട് ഓടി മറയുകയായിരുന്നത്രേ!</p>
<p>സെന്റ്രൽ സ്റ്റേഷനിൽ നിന്ന് കനാൽ ബസ്സിന്റെ പച്ച റൂട്ടിൽ കയറിയപ്പോൾ ലക്ഷ്യം വാൻ‌ഗോഗ് മ്യൂസിയമായിരുന്നു. അതിന് തൊട്ടടുത്ത് തന്നെയാണ് ഡച്ച് ദേശീയ <a href="http://en.wikipedia.org/wiki/Rijksmuseum">മ്യൂസിയമായ Rijks</a>. പക്ഷെ ഏതിലെങ്കിലും ഒന്നിൽ കയറാനുള്ള സമയമേ ഞങ്ങൾക്കുള്ളൂ. Rijks ലെ കാഴ്ച്ചകൾ കണ്ടുതീർക്കാൻ ഒരു ദിവസമെങ്കിലും എടുക്കും എന്നുള്ളതുകൊണ്ട് വെളിയിൽ നിന്ന് ചില ചിത്രങ്ങൾ മാത്രം എടുത്ത് ഞങ്ങൾ വാൻ ഗോഗ് മ്യൂസിയത്തിലേക്ക് ആഞ്ഞുനടന്നു.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/DSC04070.jpg"><img src="http://niraksharan.in/wp-content/uploads/2012/01/DSC04070-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">Rijks മ്യൂസിയം.</span></b></span></td>
</tr>
</tbody>
</table>
<p><a href="http://en.wikipedia.org/wiki/Van_Gogh_Museum">വാൻ ഗോഗ് മ്യൂസിയം;</a> പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലോകപ്രശസ്ത ചിത്രകാരനായ <a href="http://en.wikipedia.org/wiki/Vincent_van_Gogh">വിൻസെന്റ് വാൻ ഗോഗി</a>ന്റെ ഏറ്റവും കൂടുതൽ പെയിന്റിങ്ങുകളും വരകളും പ്രദർശിപ്പിച്ചിരിക്കുന്നത് ഇവിടെയാണ്. ഒരു കലാകാരനാകാൻ തീരുമാനിച്ചപ്പോൾ ചിത്രകലയെപ്പറ്റിയോ പെയിന്റിങ്ങിനെപ്പറ്റിയോ യാതൊരുവിധ അറിവുകളും പരിചയ സമ്പന്നതയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. സ്വയം അങ്ങനെ എന്തെങ്കിലും കഴിവുകൾ ഉണ്ടോ എന്നുപോലും അദ്ദേഹത്തിനറിയില്ലായിരുന്നു. എന്നാലും ഒരു കലാകാരനാകണമെന്ന് അദ്ദേഹം തീരുമാനിക്കുകയും, സാമ്പ്രദായിക വഴികളും പാഠ്യരീതികളുമൊക്കെ ഉപേക്ഷിച്ച് തന്റേതായ മാർഗ്ഗത്തിലൂടെ നീങ്ങുകയായിരുന്നു.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/DSC04058.jpg"><img src="http://niraksharan.in/wp-content/uploads/2012/01/DSC04058-300x168.jpg" alt="" width="400" height="225" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">വാൻ ഗോഗ് മ്യൂസിയം &#8211; ഭാഗികമായ ദൃശ്യം.</span></b></span></td>
</tr>
</tbody>
</table>
<p>പ്രശസ്തമായ ഒട്ടനവധി വാൻ ഗോഗ് ചിത്രങ്ങൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാൻ പറ്റുന്ന തരത്തിലുള്ള, ചിത്രകാരന്റേതായ ജാഡകളില്ലാത്ത സൃഷ്ടികൾ. സ്വന്തം പോർട്രെയിറ്റ്, ചിത്രകാരനായി സ്വയം പ്രത്യക്ഷപ്പെടുന്ന ഏക ചിത്രം, അവസാനത്തെ പെയിന്റിങ്ങ് ആയി കരുതപ്പെടുന്ന ഗോതമ്പുപാടവും കാക്കകളും, തലയോട്ടിയും എരിയുന്ന സിഗററ്റും, കിടക്കമുറി, വിളവെടുപ്പ് എന്നിങ്ങനെ പ്രശസ്തമായ ഒട്ടനവധി ചിത്രങ്ങൾ. മ്യൂസിയത്തിനകത്ത് ഫോട്ടോഗ്രാഫി നിഷിദ്ധം.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/Vincent-van-Gogh.jpg"><img src="http://niraksharan.in/wp-content/uploads/2012/01/Vincent-van-Gogh-255x300.jpg" alt="" width="272" height="320" border="0" /></a></td>
</tr>
<tr style="color: blue;">
<td style="text-align: center;"><span style="font-size: small;"><b>വാൻ ഗോഗ് Self Portrait.</b></span></td>
</tr>
</tbody>
</table>
<p>ദൂരെ നിന്ന് നോക്കുമ്പോൾ കൂടുതൽ ആഴത്തിൽ വരച്ചിരിക്കുന്നതായി തോന്നുന്ന സൃഷ്ടികൾ, ഓയിൽ പെയിന്റിങ്ങിനും പെൻസിൽ വരകൾക്കുമൊക്കെ പുറമേ കണക്കിലെ സമസ്യകൾ പോലുള്ള ചിത്രങ്ങൾ. 37-)മത്തെ വയസ്സിൽ സ്വയം വെടിവെച്ച് ജീവനൊടുക്കിയില്ലായിരുന്നെങ്കിൽ ആയിരക്കണക്കിന് ചിത്രങ്ങൾ കൂടെ ലോകത്തിന് സമ്മാനിക്കുമായിരുന്ന പ്രതിഭയാണ് <a href="https://www.artsy.net/artist/vincent-van-gogh">വാൻ ഗോഗ്</a>.</p>
<table style="margin-left: auto; margin-right: auto; text-align: center;" cellspacing="0" cellpadding="0" align="center">
<tbody>
<tr>
<td style="text-align: center;"><a style="margin-left: auto; margin-right: auto;" href="http://niraksharan.in/wp-content/uploads/2012/01/van_Gogh_Wheat_Field_with_Crows_900.jpg"><img src="http://niraksharan.in/wp-content/uploads/2012/01/van_Gogh_Wheat_Field_with_Crows_900-300x140.jpg" alt="" width="400" height="187" border="0" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ഗോതമ്പ് പാടവും കാക്കകളും.</span></b></span></td>
</tr>
</tbody>
</table>
<p>മ്യൂസിയത്തിനകത്തെ സോവനീർ കടയിൽ നിന്ന് ‘വാൻ ഗോഗ് Self Portrait‘ ന്റെ ഒരു ഫ്രിഡ്ജ് മാഗ്‌നറ്റ് വാങ്ങി, സൌജന്യമായി കൊടുക്കുന്ന ബുക്ക് മാർക്കുകളും കൈപ്പറ്റി ഞങ്ങൾ വെളിയിൽ കടന്നു. ഇരുട്ട് വീഴുന്നതിന് മുന്നേ ഒരിടത്ത് കൂടെ പോകാനുണ്ട്. മറ്റെവിടെയും പോയില്ലെങ്കിലും ആംസ്റ്റർഡാം സന്ദർശിക്കുന്ന ഓരോ സഞ്ചാരിയും അവശ്യം പോയിരിക്കേണ്ട ഒരിടമാണത്.</p>
<p><b><span style="color: blue;">തുടർന്ന് വായിക്കാൻ <a href="http://niraksharan.in/?p=220">ഇവിടെ</a> ക്ലിക്ക് ചെയ്യുക.</span></b></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=221" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=221</wfw:commentRss>
		<slash:comments>17</slash:comments>
		</item>
		<item>
		<title> ആംസ്റ്റർഡാം കനാലുകളിലൂടെ</title>
		<link>http://niraksharan.in/?p=222</link>
		<comments>http://niraksharan.in/?p=222#comments</comments>
		<pubDate>Mon, 16 Jan 2012 20:19:00 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[വിദേശം]]></category>

		<guid isPermaLink="false">http://niraksharan.in/?p=222</guid>
		<description><![CDATA[നെതർലാൻഡ്സ് യാത്രയുടെ ആദ്യഭാഗം ‘ലന്തക്കാരുടെ നാട്ടിലേക്ക് ‘. &#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212; പുറത്ത് മഴ ചന്നം പിന്നം ചാറുന്നുണ്ട്. അതുകൊണ്ടുതന്നെയാവണം സമയം രാവിലെ എട്ടര മണി ആയിട്ടും തെരുവുകളെല്ലാം വിജനമാണ്. പുറത്തിറങ്ങണമെന്ന് വെച്ചാൽ, ഞങ്ങളുടെ കൈവശം കുടയോ മഴക്കോട്ടോ ഒന്നും തന്നെയില്ല. തുലാവർഷത്തിൽ കടപുഴകാത്തവരെ ചാറ്റൽ മഴ കാണിച്ച് പേടിപ്പിക്കുന്നോ ?!&#160; ഞങ്ങൾ മഴ വകവെക്കാതെ വെളിയിലിറങ്ങി. മഴ മാത്രമല്ല, അതുമൂലം തണുപ്പിന്റെ വെല്ലുവിളിയും അധികരിച്ചിട്ടുണ്ടെന്ന് പുറത്തിറങ്ങിയപ്പോളാണ് തിരിച്ചറിഞ്ഞത്. ആദ്യം കണ്ട ഫ്രഞ്ച് കോഫീ ഹൌസിലേക്ക് കയറി ഇംഗ്ലീഷ് ബ്രേക്ക് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=222" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><div style="color: blue;">നെതർലാൻഡ്സ് യാത്രയുടെ ആദ്യഭാഗം <a href="http://niraksharan.in/?p=223">‘ലന്തക്കാരുടെ നാട്ടിലേക്ക് ‘</a>.</div>
<div style="color: blue;">&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;</div>
<p><span style="font-size: x-large;"><b>പു</b></span>റത്ത് മഴ ചന്നം പിന്നം ചാറുന്നുണ്ട്. അതുകൊണ്ടുതന്നെയാവണം സമയം രാവിലെ എട്ടര മണി ആയിട്ടും തെരുവുകളെല്ലാം വിജനമാണ്. പുറത്തിറങ്ങണമെന്ന് വെച്ചാൽ, ഞങ്ങളുടെ കൈവശം കുടയോ മഴക്കോട്ടോ ഒന്നും തന്നെയില്ല. തുലാവർഷത്തിൽ കടപുഴകാത്തവരെ ചാറ്റൽ മഴ കാണിച്ച് പേടിപ്പിക്കുന്നോ ?!&nbsp; ഞങ്ങൾ മഴ വകവെക്കാതെ വെളിയിലിറങ്ങി. മഴ മാത്രമല്ല, അതുമൂലം തണുപ്പിന്റെ വെല്ലുവിളിയും അധികരിച്ചിട്ടുണ്ടെന്ന് പുറത്തിറങ്ങിയപ്പോളാണ് തിരിച്ചറിഞ്ഞത്.</p>
<p>ആദ്യം കണ്ട ഫ്രഞ്ച് കോഫീ ഹൌസിലേക്ക് കയറി ഇംഗ്ലീഷ് ബ്രേക്ക് ഫാസ്റ്റും സ്‌ട്രോബറി പാൻ കേക്കും ഓർഡർ ചെയ്തു. റസ്റ്റോറന്റ് ജീവനക്കാരൻ ഒരാൾ റോഡ് മുറിച്ചുകടന്ന് എതിർവശത്തുള്ള പഴക്കടയിൽ നിന്ന് സ്‌ട്രോബറി  വാങ്ങി മടങ്ങി വന്നു. അൽ‌പ്പം താമസമുണ്ടായെങ്കിലും ബ്രേക്ക്ഫാസ്റ്റ് ഭംഗിയായി. </p>
<p>10 മണിക്ക് മുൻപേ ആംസ്റ്റർഡാം സെൻ‌ട്രൽ റെയിൽ വേ സ്റ്റേഷനിൽ എത്തണം. അവിടെ നിന്നാണ് ഈ ദിവസത്തെ ഞങ്ങളുടെ നഗരപ്രദക്ഷിണം ആരംഭിക്കുന്നത്. ഇത്തവണ അൽ‌പ്പം പുതുമയുള്ള ചുറ്റിക്കറങ്ങലാണ്. ആംസ്റ്റർഡാം മുഴുവൻ കറങ്ങിക്കാണാൻ ഏറ്റവും നല്ല മാർഗ്ഗം ഹോപ് ഓൺ ഹോപ് ഓഫ് (ഹോഹോ)കനാൽ ബസ്സുകളാണ്.</p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/01/DSC03840.jpg" style="margin-left: auto; margin-right: auto;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/01/DSC03840-300x168.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ജെട്ടിയിൽ കനാൽ ബസ്സ് കാത്തുനിൽക്കുന്ന സഞ്ചാരികൾ.</span></b></span></td>
</tr>
</tbody>
</table>
<p>ഇംഗ്ലണ്ടിലും സ്പെയിനിലുമൊക്കെ ‘ഹോഹോ‘ ബസ്സുകളിൽ കയറിയിട്ടുണ്ടെങ്കിലും, ആദ്യമായിട്ടാണ് ‘ഹോഹോ‘ ബോട്ടുകളിൽ സഞ്ചരിക്കാൻ പോകുന്നത്. സംഗതി ബോട്ട് ആണെങ്കിലും അവരതിനെ വിളിക്കുന്നത് കനാൽ ബസ്സ് എന്നാണ്. ഒരുപാട് കമ്പനികളുടെ കനാൽ ബസ്സുകൾ ആംസ്റ്റർഡാമിൽ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.</p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/01/DSC03871.jpg" style="margin-left: auto; margin-right: auto;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/01/DSC03871-300x168.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><b><span style="color: blue;">കനാൽ ബസ്സ് സർവ്വീസ് ഒരു ദൃശ്യം.</span></b></td>
</tr>
</tbody>
</table>
<p>റൂട്ട് മാപ്പ് നോക്കി മനസ്സിലാക്കി പോകാനുള്ള സ്ഥലങ്ങളിലേക്കുള്ള പച്ച, നീല, ചുവപ്പ് എന്നീ നിറങ്ങളിലുള്ള ബോട്ടുകളിൽ മാറിമാറിക്കയറി ജലസവാരി നടത്താം. 100 കിലോമീറ്ററിലധികം കനാൽ റൂട്ടുകൾ ആംസ്റ്റർഡാമിൽ മാത്രമുണ്ട് എന്നു പറയുമ്പോൾ ജലഗതാഗതത്തിന് ഈ നഗരത്തിലുള്ള പ്രാധാന്യം എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ.</p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/01/DSC03924.jpg" style="margin-left: auto; margin-right: auto;"><img border="0" height="340" src="http://niraksharan.in/wp-content/uploads/2012/01/DSC03924-300x254.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b style="color: blue;">കനാൽ ബസ്സിന്റെ റൂട്ട് മാപ്പ്.</b></span></td>
</tr>
</tbody>
</table>
<p>പച്ചയും ചുവപ്പും റൂട്ടുകളിൽ ഒരു പ്രാവശ്യം കറങ്ങിവരാൻ കനാൽ ബസ്സുകൾ ഒന്നര മണിക്കൂർ എടുക്കുമ്പോൾ നീല റൂട്ടിൽ ഒന്നേകാൽ മണിക്കൂറുകൊണ്ട് കറക്കം പൂർത്തിയാകും. ഇപ്പറഞ്ഞത് ബോട്ട് പോയിവരാനുള്ള സമയം മാത്രമാണ്. അതിനിടയ്ക്കുള്ള കാഴ്ച്ചകൾ മുഴുവനും ഓരോ ജട്ടിയിലും ഇറങ്ങി കണ്ട് ആസ്വദിച്ച് വരണമെങ്കിലും ദിവസങ്ങൾ തന്നെ എടുക്കും. ഞങ്ങൾക്ക് കൈയ്യിലുള്ള സമയം കൊണ്ട് കാണാൻ പറ്റുന്ന സ്ഥലങ്ങളെപ്പറ്റി ഒരു ധാരണ ഉണ്ടാക്കിവെച്ചിട്ടുണ്ട്. വാൻ ഗോഗ് മ്യൂസിയം, നെമോ, സീ പാലസ്, പാസഞ്ചർ ടെർമിനൽ, സീ പാലസ്, ഗാസൺ ഡയമണ്ട്സ്, ആൻ ഫ്രാങ്ക് ഭവനം എന്നിങ്ങനെ ചുരുക്കം ചിലത് മാത്രമാണത്.</p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/01/3.jpg" style="margin-left: auto; margin-right: auto;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/01/3-300x168.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">കനാൽ ബസ്സിന്റെ ഉൾഭാഗം.</span></b></span></td>
</tr>
</tbody>
</table>
<p>പച്ചനിറത്തിലുള്ള റൂട്ടിൽ നിന്ന് ബോട്ട് യാത്ര ആരംഭിച്ചു. ഉയരം കുറഞ്ഞതാണെങ്കിലും നല്ല നീളവും വീതിയുമുള്ള ബോട്ടുകളാണ് എല്ലാം. ഒന്നാന്തരം സീറ്റുകൾ, വൃത്തിയുള്ള ഉൾഭാഗം, കാഴ്ച്ചകൾക്ക് ഒരു തടസ്സവും നേരിടാതിരിക്കാനായി വശങ്ങളിലും മുകൾഭാഗത്തുമൊക്കെ ചില്ലുജാലകങ്ങൾ നിറയെയുണ്ട്. ഒന്നിടവിട്ടുള്ള സീറ്റുകൾക്കിടയിൽ സീറ്റിനൊപ്പം നീളത്തിലുള്ള മേശ. രാത്രി സമയത്ത് മെഴുകുതിരി വെളിച്ചത്തിൽ അത്താഴം വിളമ്പിക്കൊണ്ടുള്ള സവാരികളും കനാൽ ബസ്സുകൾ നൽകുന്നുണ്ട്. ബോട്ട് ഓടിക്കുന്നതും കരയിലേക്ക് അടുക്കുമ്പോൾ ജെട്ടിയിൽ ബോട്ട് കെട്ടിയിടുന്നതുമെല്ലാം ഡ്രൈവർ എന്ന ഏകാംഗ ജോലിക്കാരൻ തന്നെ. വളരെ സൂക്ഷമതയോടെയും കൃത്യതയുമോടെയാണ് ബോട്ട് അടുപ്പിക്കുന്നത്. പാലത്തിൽ ഇടിച്ച് ഇളക്കമോ അനക്കമോ ഒന്നും ഉണ്ടാകുന്നതേയില്ല. കടന്നുപോകുന്ന സ്ഥലങ്ങളെപ്പറ്റിയും കാണുന്ന ഓരോ കെട്ടിടങ്ങളെപ്പറ്റിയും പാലങ്ങളെപ്പറ്റിയുമുള്ള വിവരണങ്ങൾ ബോട്ടിനകത്തെ സ്പീക്കറിലൂടെ ഒഴുകി വരുന്നു.</p>
<p>കനാൽ സവാരി പുരോഗമിക്കുമ്പോൾ ശ്രദ്ധയിൽ‌പ്പെടുന്നത് കനാലിന് അരുകിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന രീതിയാണ്. വണ്ടികൾ വെള്ളത്തിലേക്ക് വീഴാതെ തടുത്ത് നിർത്തിയിരിക്കുന്നത് ഒരടിയോളം ഉയരത്തിൽ ഉറപ്പിച്ച് നിർത്തിയിരിക്കുന്ന ലോഹക്കമ്പികളാണ്. മുൻ‌വശത്തെ ടയറുകൾ ഈ കമ്പികളിൽ മുട്ടുമ്പോൾ വാഹനം പാർക്ക് ചെയ്ത് പോകാം.</p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/01/11.jpg" style="margin-left: auto; margin-right: auto;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/01/11-300x168.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">വാഹനങ്ങൾ കനാലിലേക്ക് വീഴാതിരിക്കാനുള്ള സംവിധാനം.</span></b></span></td>
</tr>
</tbody>
</table>
<p>ഈ സംവിധാനം വരുന്നതിന് മുന്നേ, വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനിടയ്ക്ക് വെള്ളത്തിലേക്ക് വീഴുന്നത് നിത്യസംഭവമായിരുന്നു. ഇൻഷൂറൻസ് കമ്പനികളായിരുന്നു അതിന്റെ കഷ്ടനഷ്ടങ്ങൾ സഹിച്ചു പോന്നിരുന്നത്. വെള്ളത്തിൽ നിന്ന് വാഹനം പൊക്കിയെടുക്കാനുള്ള ചിലവ് താങ്ങാനാവാതെ വന്നപ്പോൾ അതിനൊരു പരിഹാരം കണ്ടുപിടിച്ച് നടപ്പിലാക്കേണ്ടത് അത്യാവശ്യമായി മാറി. വാഹനങ്ങൾ കായലിൽ നിന്ന് പൊക്കിയെടുക്കാൻ ചിലവായ തുകയേക്കാൾ കുറഞ്ഞ തുകയ്ക്ക് പരിഹാരം പ്രാവർത്തികമാക്കുകയും ചെയ്തു.</p>
<p>കനാൽ ബസ്സുകളാണ് തോടുകളിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന ബോട്ടുകളിൽ അധികവും. സ്വകാര്യ ബോട്ടുകളും മേൽക്കൂരയില്ലാത്ത കൊച്ചുബോട്ടുകളും കനാൽ ബൈക്കുകൾ എന്ന് വിളിക്കുന്ന മുകൾഭാഗമില്ലാത്ത ബോട്ടുകളുമൊക്കെ യഥേഷ്ടം ലഭ്യമാണിവിടെ. ഇതിനൊക്കെ പുറമെ റോഡുകളിൽ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതുപോലെ കനാലുകളുടെ വശങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന നിരവധി ഹൌസ് ബോട്ടുകളും സ്ഥിരം കാഴ്ച്ച തന്നെ. </p>
<div style="clear: both; text-align: center;"><a href="http://niraksharan.in/wp-content/uploads/2012/01/DSC04040.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/01/DSC04040-300x168.jpg" width="400" /></a></div>
<p>
<div style="clear: both; text-align: center;"><a href="http://niraksharan.in/wp-content/uploads/2012/01/DSC04039.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/01/DSC04039-300x168.jpg" width="400" /></a></div>
<p>
<div href="http://4.bp.blogspot.com/-_e6He258n7s/TxPwYngYSDI/AAAAAAAAO_o/LrnIk-oOr9o/s1600/DSC04072.jpg" style="clear: both; text-align: center;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/01/DSC04072-300x168.jpg" width="400" /></div>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/01/DSC03850.jpg" style="margin-left: auto; margin-right: auto;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/01/DSC03850-300x168.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">കനാൽ ബൈക്ക്, ഹൌസ് ബോട്ട് ഇത്യാദി നൌകകൾ.</span></b></span></td>
</tr>
</tbody>
</table>
<p>ഹൌസ് ബോട്ടുകൾ എന്നാൽ കേരളത്തിലേത് പോലെ വിരളിൽ എണ്ണാവുന്ന ദിവസങ്ങളിലേക്ക് വാടകയ്ക്ക് ലഭിക്കുന്ന സൌകര്യമല്ല ഇവിടെ. മറിച്ച്&nbsp; ജനങ്ങൾ സ്ഥിരമായി ജീവിക്കുന്ന ബോട്ടുകളാണ് അതെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം. താമസക്കാരന്റെ സൈക്കിൾ, വളർത്ത് നായകൾ, അടുക്കളത്തോട്ടം എന്നുതുടങ്ങി ഉണങ്ങാനിട്ടിരിക്കുന്ന തുണികൾ വരെ അതിന്റെ തെളിവുകളാണ്. കരയിലുള്ള വീടുകൾ പോലെ തന്നെ കരമടച്ച് കാലങ്ങളോളം അവർ ഇതിനകത്ത് സ്വാഭാവിക ജീവിതം നയിക്കുന്നു. ആംസ്റ്റർഡാമിൽ മാത്രം 2500 ൽ അധികം ഹൌസ് ബോട്ടുകളാണ് ഉള്ളത്. ഗ്യാസിലും വൈദ്യുതിയിലും പ്രവർത്തിക്കുന്നതാണ് ഇവിടത്തെ ഹൌസ് ബോട്ടുകൾ.</p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/01/DSC03902.jpg" style="margin-left: auto; margin-right: auto;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/01/DSC03902-300x168.jpg" width="400" /></a></td>
</tr>
<tr style="color: blue;">
<td style="text-align: center;"><span style="font-size: small;"><b>റംബ്രൻഡ് സ്ക്വയർ ഒരു ദൃശ്യം.</b></span></td>
</tr>
</tbody>
</table>
<p>ഞങ്ങൾ ആദ്യമിറങ്ങിയത് റംബ്രൻഡ് സ്ക്വയറിലെ (Rembrandt Square) ജട്ടിയിലാണ്. ആദ്യകാലത്ത് ഇതൊരു ബട്ടർ മാർക്കറ്റ് ആയിരുന്നു. പിന്നീട് ഹോട്ടലുകളും കഫേകളും കാസിനോകളും ഡിസ്‌ക്കോത്തിക്കുകളും നൈറ്റ് ക്ലബ്ബുകളും ഒക്കെ വളർന്നുവന്ന് ആംസ്റ്റർഡാം നിശാജീവിതത്തിന്റെ മുഖമുദ്രയായി മാറിയ ഈ സ്ക്വയർ അറിയപ്പെടുന്നത് വിഖ്യാത ഡച്ച് ചിത്രകാരനായ Rembrandt Van Rijn ന്റെ പേരിലാണ്. സ്ക്വയറിന് നടുക്ക് തന്നെ അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. റംബ്രൻഡിന്റെ വീടും&nbsp; തൊട്ടടുത്ത് തന്നയാണുള്ളത്. </p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/01/DSC03900.jpg" style="margin-left: auto; margin-right: auto;"><img border="0" height="640" src="http://niraksharan.in/wp-content/uploads/2012/01/DSC03900-168x300.jpg" width="360" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b style="color: blue;">Rembrandt Van Rijn ന്റെ പ്രതിമ</b></span></td>
</tr>
</tbody>
</table>
<p>ഞങ്ങൾ നടന്ന് നടന്ന് അൽ‌പ്പം മാറിയുള്ള ഫ്ലവർ മാർക്കറ്റിൽ എത്തി. ഈ മാർക്കറ്റിന് ഒരു പ്രത്യേകതയുണ്ട്. ഇതൊരു ഒഴുകുന്ന മാർക്കറ്റ് (Floating Market) ആണ്. തെരുവിലൂടെ കടന്ന് വന്നാൽ ഒരു വശം മുഴുവൻ പൂക്കടകൾ കാണാം. വൈവിദ്ധ്യമാർന്ന പൂച്ചെടികൾ, പൂക്കൾ, ഉണങ്ങിയ പൂക്കൾ, അതിന്റെയൊക്കെ വിത്തുകൾ, ചിത്രങ്ങൾ, ചെടിച്ചട്ടികൾ, തൂക്കിയിടുന്ന ചെടികളും പാത്രങ്ങളും, സോവനീറുകൾ എന്നുവേണ്ട കണ്ണഞ്ചിപ്പിക്കുന്ന ശേഖരം തന്നെ ഇവിടെയുണ്ട്. മുട്ടിമുട്ടി നിൽക്കുന്ന ആ കടകളിൽ പ്രവേശിച്ചാലോ അടുത്ത് നിന്ന് നോക്കിയാലോ അതൊരു ഫ്ലോട്ടിങ്ങ് മാർക്കറ്റ് ആണെന്ന് മനസ്സിലാക്കുക ബുദ്ധിമുട്ടാണ്. തെരുവിൽ നിന്ന് വെളിയിൽ വന്ന് തൊട്ടടുത്തുള്ള പാലത്തിൽ കയറി നോക്കിയാലാണ് ചിത്രം വ്യക്തമാകുക.</p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/01/51.jpg" style="margin-left: auto; margin-right: auto;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/01/51-300x168.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ഇടതുവശത്ത് നിരന്ന് കാണുന്നതാണ് ഫ്ലോട്ടിങ്ങ് ഫ്ലവർ മാർക്കറ്റ്</span></b></span></td>
</tr>
</tbody>
</table>
<p>തെരുവിന്റെ ഒരു വശം കനാലാണ്. കനാലിന്റെ കരയോട് ചേർന്ന് നങ്കൂരമിട്ട്, തൊട്ടുതൊട്ടെന്ന മട്ടിൽ നിൽക്കുകയാണ് ഇക്കണ്ട പൂക്കടകളെല്ലാം. കരയിൽ ചെയ്യുന്ന കാര്യങ്ങളൊക്കെ ഡച്ചുകാർ തോടുകളിലും ചെയ്യുന്നു, അത്രേയുള്ളൂ.</p>
<p>മഴ ഇടയ്ക്കിടയ്ക്ക് തനിസ്വരൂപം കാണിക്കാൻ തുടങ്ങി. പനിയോ മറ്റോ പിടിച്ച് തുടർന്നുള്ള ദിവസങ്ങളിലെ യാത്രകൾ അലങ്കോലമാകരുതെന്ന ഒറ്റക്കാരണത്താൽ ഒരു റെയിൻ കോട്ട് വാങ്ങാൻ ഞാൻ നിർബന്ധിതനായി. മുഴങ്ങോടിക്കാരി ജാക്കറ്റിന്റെ ഹുഡ് ഉപയോഗിച്ച് മഴയെ പ്രതിരോധിച്ചു. മഴക്കോട്ട് വാങ്ങിയ സിറിയക്കാരന്റെ കടയിൽ നിന്ന് തന്നെ പ്രസിദ്ധമായ ആംസ്റ്റർഡാം വിൻഡ് മില്ലുകളുടെ രൂപത്തിലുള്ള ഒരു സോവനീറും ഞങ്ങൾ കരസ്ഥമാക്കി. </p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/01/DSC03884.jpg" style="margin-left: auto; margin-right: auto;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/01/DSC03884-300x168.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b style="color: blue;">ഫ്ലോട്ടിങ്ങ് ഫ്ലവർ മാർക്കറ്റിന് മുന്നിൽ മഴക്കോട്ടിൽ പൊതിഞ്ഞ്.</b></span></td>
</tr>
</tbody>
</table>
<p>സമയം 12 മണി കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ പച്ച റൂട്ടിലെ സവാരി അവസാനിപ്പിച്ച് നീല റൂട്ടിലേക്ക് കടന്നു. ആംസ്റ്റർഡാമിലെ ഏറ്റവും വലിയ സയൻസ് സെന്ററായ <a href="http://en.wikipedia.org/wiki/NEMO_%28museum%29">നെമോ</a> ആണ് ആദ്യലക്ഷ്യം. കപ്പലിന്റെ ആകൃതിയിലുള്ള ഒരു ബഹുനിലക്കെട്ടിടമാണ് നെമോ.</p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/01/DSC03931.jpg" style="margin-left: auto; margin-right: auto;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/01/DSC03931-300x168.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b style="color: blue;">പച്ചനിറത്തിൽ നോമോ.</b></span></td>
</tr>
</tbody>
</table>
<p>നെമോയുടെ തൊട്ടടുത്ത് തന്നെയാണ് മാരിടൈം മ്യൂസിയം. നെമോ കെട്ടിടത്തിനോട് ചേർന്ന് വെള്ളത്തിൽ കിടക്കുന്ന ‘ആംസ്റ്റർഡാം’ എന്ന് പേരുള്ള പായക്കപ്പലിന് പറയാൻ കഥകൾ ഒരുപാടുണ്ട്. 18-)ം&nbsp; നൂറ്റാണ്ടിൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉപയോഗിച്ചിരുന്ന ചരക്ക് കപ്പലാണ് ‘<a href="http://en.wikipedia.org/wiki/VOC_ship_Amsterdam">ആംസ്റ്റർഡാം</a>’. 1748 നവംബറിൽ കന്നിയാത്ര ആരംഭിച്ച കപ്പൽ 1749 ജനുവരി ആയപ്പോഴേക്കും കരയ്ക്ക് ഉറയ്ക്കുകയും മുങ്ങിത്താഴുകയും ചെയ്തു. 20-)ം നൂറ്റാണ്ടിൽ ആംസ്റ്റർഡാമിന്റെ അതേ മാതൃകയിൽ മറ്റൊരു കപ്പൽ ഉണ്ടാക്കി മാരിടൈം മ്യൂസിയത്തിന് സമീപം പ്രദർശിപ്പിക്കാൻ തുടങ്ങി. രസകരമായ വസ്തുത എന്താണെന്ന് വെച്ചാൽ. 18-)ം നൂറ്റാണ്ടിൽ ഈ കപ്പൽ ഉണ്ടാക്കാൻ എടുത്തത് 6 മാസമാണെങ്കിൽ സാങ്കേതികവിദ്യകളൊക്കെ പുരോഗമിച്ച പുത്തൻ കാലഘട്ടത്തിൽ കപ്പലിന്റെ റപ്ലിക്ക ഉണ്ടാക്കാൻ 6.5 കൊല്ലമെടുത്തു. </p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/01/DSC03997.jpg" style="margin-left: auto; margin-right: auto;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/01/DSC03997-300x168.jpg" width="400" /></a></td>
</tr>
<tr style="color: blue;">
<td style="text-align: center;"><span style="font-size: small;"><b>‘ആംസ്റ്റർഡാം‘ മാതൃകയിലെ പുതിയ പായക്കപ്പൽ.</b></span></td>
</tr>
</tbody>
</table>
<p>കനാൽ ബസ്സിലിരുന്നാൽ മാരിടൈം മ്യൂസിയത്തിന്റേയും, ‘ആംസ്റ്റർഡാമി’ന്റേയും, നെമോയുടെയുമെല്ലാം വ്യത്യസ്ത കോണുകളിലുള്ള ദൃശ്യങ്ങൾ സാദ്ധ്യമാകുന്നു. ഞങ്ങൾ പാസഞ്ചർ ടെർമിനൽ ജെട്ടിയിലേക്ക് നീങ്ങി. ആംസ്റ്റർഡാം സീ പോർട്ട് ആണ് അവിടെയുള്ളത്. സീ പോർട്ടുകൾ പലതും മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഒരു നൂതന എയർപ്പോർട്ടിന്റേത് പോലെ ഭംഗിയുള്ള സീ പോർട്ട് ഞാനാദ്യമായിട്ടാണ് കാണുന്നത്. ‘കോസ്റ്റ ലൂമിനോസ‘ എന്ന കൂറ്റൻ യാത്രാക്കപ്പൽ തുറമുഖത്ത് നങ്കൂരമിട്ട് കിടക്കുന്നുണ്ട്. ഒരു കപ്പിത്താന്റെ മകളായതുകൊണ്ടാകണം ബോട്ട് പോർട്ടിന് അടുത്തേക്ക് എത്തുന്തോറും മുഴങ്ങോടിക്കാരി ആവേശഭരിതയായിക്കൊണ്ടിരുന്നു.</p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/01/DSC03955.jpg" style="margin-left: auto; margin-right: auto;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/01/DSC03955-300x168.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ആംസ്റ്റർഡാം പാസഞ്ചർ ടെർമിനൽ കവാടം.</span></b></span></td>
</tr>
</tbody>
</table>
<p>മടങ്ങിച്ചെല്ലുമ്പോൾ പിതാശ്രീക്ക് നൽകാനായി എന്തെങ്കിലും സമ്മാനം വാങ്ങണമെന്നും അവർ ആഗ്രഹം പ്രകടിപ്പിച്ചു. പോർട്ടിന് അകത്തേക്ക് കടക്കാതെ എന്തെങ്കിലും വാങ്ങാൻ പറ്റുന്ന ലക്ഷണമില്ല. യാത്ര പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന കപ്പലിലേക്ക് കയറാനായി&nbsp; സഞ്ചാരികൾ ടാക്സിയിൽ വന്നിറങ്ങുകയും ബാഗൊക്കെ എടുത്ത് അകത്തേക്ക് കടക്കുകയും ചെയ്യുന്നുണ്ട്. കവാടത്തിൽ ആരും ടിക്കറ്റ് പരിശോധിക്കുന്നതായി കണ്ടില്ല. ഇന്നാട്ടിൽ വന്നിറങ്ങിയപ്പോൾ എമിഗ്രേഷൻ സ്റ്റാമ്പ് പോലും പാസ്പ്പോർട്ടിൽ കുത്തിയിട്ടില്ല. ഈ രാജ്യത്ത് ഇത്തരം കാര്യങ്ങളൊന്നും വലിയ പ്രശ്നമല്ലായിരിക്കാം. ഞങ്ങൾ ധൈര്യം സംഭരിച്ച് പെട്ടെന്ന് അകത്തേക്ക് കടന്നു. ഒന്നും സംഭവിച്ചില്ല, ആരും ശ്രദ്ധിക്കുന്നുപോലുമില്ല. പോർട്ടിന്റെ താഴത്തെ നിലയിലും മുകളിലെ നിലയിലുമൊക്കെ യാത്രക്കാരെന്ന വ്യാജേന ഞങ്ങൾ കറങ്ങി നടന്നു. വീട്ടിലുള്ള ക്യാപ്റ്റന് നൽകാനുള്ള സമ്മാനം കപ്പലിന്റെ മാതൃകയിലുള്ളത് തന്നെ വാങ്ങുകയും ചെയ്തു.</p>
<p>പോർട്ടിനകത്ത് നിന്ന് നോക്കിയാൽ കപ്പലിന്റെ ഒരു ഭാഗം മാത്രം കാണാം. ഒരു ബഹുനിലക്കെട്ടിടമാണ് അതെന്നേ തോന്നൂ. പള്ളയിലേക്ക് നീണ്ടുചെല്ലുന്ന പാലത്തിലൂടെ സഞ്ചാരികൾ ആ കൂറ്റൻ നൌകയ്ക്ക് ഉള്ളിൽ കടന്നുകൊണ്ടിരിക്കുന്നു. പോർട്ടിന് വെളിയിൽക്കടന്ന് കപ്പലിന്റെ ഒരു മുഴുവൻ ചിത്രമെടുക്കുന്ന കാര്യത്തിൽ ഞാൻ പരാജയപ്പെട്ടു. ഫ്രെയിമിൽ ഒതുക്കാനാവാത്ത വലിപ്പമാണതിന്. </p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/01/DSC03961.jpg" style="margin-left: auto; margin-right: auto;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/01/DSC03961-300x168.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">നങ്കൂരമിട്ടിരിക്കുന്ന കപ്പലിന്റെ കാഴ്ച്ച സീ പോർട്ടിന് അകത്തുനിന്ന്.</span></b></span></td>
</tr>
</tbody>
</table>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/01/DSC03974.jpg" style="margin-left: auto; margin-right: auto;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/01/DSC03974-300x168.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">യാത്രാക്കപ്പലിന് മുൻപിൽ മുഴങ്ങോടിക്കാരിക്കൊപ്പം.</span></b></span></td>
</tr>
</tbody>
</table>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/01/DSC03975.jpg" style="margin-left: auto; margin-right: auto;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/01/DSC03975-300x168.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">ടെർമിനലിന്റെ മുന്നിലുള്ള മനൊഹരമായ ഒരു പാലം.</span></b></span></td>
</tr>
</tbody>
</table>
<p>ടെർമിനലിന്റെ മുന്നിലുള്ള ബോട്ട് ജട്ടിയിൽ നിന്ന് കനാൽ ബസ്സിൽ കയറുന്നതിന് പകരം റോഡ് മുറിച്ചുകടന്ന് ഞങ്ങൾ നീമോയിലേക്ക് നടന്നു. ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു ലക്ഷ്യം. സീ പാലസ് എന്ന ചൈനീസ് ഫ്ലോട്ടിങ്ങ് റസ്റ്റോറന്റാണ് നിമോ ജട്ടിയിലെ പ്രധാന ആകർഷണം. ആംസ്റ്റർഡാമിൽ ഫ്ലോട്ട് ചെയ്യാത്തതായി ഒന്നുമില്ല എന്ന് വേണം കരുതാൻ. പഗോഡ മാതൃകയിലുള്ള ഈ ഭോജനശാലയാണ് യൂറോപ്പിലെ തന്നെ ആദ്യത്തെ ഫ്ലോട്ടിങ്ങ് റസ്റ്റോറന്റ്.</p>
<table align="center" cellpadding="0" cellspacing="0" style="margin-left: auto; margin-right: auto; text-align: center;">
<tbody>
<tr>
<td style="text-align: center;"><a href="http://niraksharan.in/wp-content/uploads/2012/01/DSC03926.jpg" style="margin-left: auto; margin-right: auto;"><img border="0" height="225" src="http://niraksharan.in/wp-content/uploads/2012/01/DSC03926-300x168.jpg" width="400" /></a></td>
</tr>
<tr>
<td style="text-align: center;"><span style="font-size: small;"><b><span style="color: blue;">സീ പാലസ് &#8211; ഫ്ലോട്ടിങ്ങ് ചൈനീസ് റസ്റ്റോറന്റ്</span></b></span></td>
</tr>
</tbody>
</table>
<p>ബോട്ട് വരാൻ ഇനിയും സമയമുണ്ട്. ഭൂപടം പ്രകാരം, അടുത്ത ഡെസ്റ്റിനേഷനായ ഗാസൺ ഡയമണ്ടിലേക്ക് നടന്ന് പോകാനുള്ള ദൂരമേയുള്ളൂ. ഞങ്ങൾ നടക്കാൻ തന്നെ തീരുമാനിച്ചു. ഉച്ച സമയമാണെങ്കിലും തുറമുഖത്തുനിന്ന് നല്ല തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ട്.</p>
<p>400 കൊല്ലത്തിലധികമുള്ള ഡയമണ്ട് വ്യവസായ ചരിത്രമുണ്ട് ആംസ്റ്റർഡാമിന്. ‘കരിക്കട്ട’കണ്ടെടുക്കുന്നത് മുതൽ അതിനെ ചെത്തിച്ചീകി മിനുക്കി, മോഹിപ്പിക്കുന്ന തരത്തിലുള്ള ചെറുതും വലുതുമായ തിളക്കമുള്ള കല്ലുകളാക്കി മാറ്റുന്ന പ്രക്രിയകളെല്ലാം ഗാസൺ ഡയമണ്ട് ഫാൿറ്ററിയിൽ ചെന്നാൽ വിശദമായിത്തന്നെ കാണാൻ സാധിക്കും. എല്ലാം കണ്ട് ബോധിച്ചതിനുശേഷം ഡയമണ്ടുകൾ വാങ്ങാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഒരു ഡയമണ്ട് ഫാൿറ്ററിയിൽ ഇതിനു മുൻപ് കയറിയിട്ടില്ല. അതുകൊണ്ടുതന്നെ ഗാസൺ ഫാൿറ്ററിയും ഷോ റൂമും സന്ദർശിക്കണമെന്നുണ്ട്.</p>
<p>സംഭവമെല്ലാം കൊള്ളാം. പക്ഷെ, ‘Diamonds are a girl‘s best friend‘ എന്നൊരു ഇംഗ്ലീഷ് ചൊല്ലുണ്ട്. നമ്മുടെ കാരണവന്മാർ ചൊല്ലിയിരിക്കുന്നത് ‘കന്നിനെ കയം കാണിക്കരുത് ‘ എന്നാണ്. ചൊല്ലുകളെല്ലാം അറിഞ്ഞിരുന്നുകൊണ്ടുതന്നെ ഞാനിപ്പോൾ ഇതാ ഗുരുകാരണവന്മാരെയെല്ലാം ധിക്കരിക്കാൻ പോകുന്നു. വീശിയടിക്കുന്ന തണുത്ത കാറ്റിലും വിയർപ്പ് പൊടിഞ്ഞതുപോലെ. പിതൃക്കളേ പൊറുക്കണേ.</p>
<p><b><span style="color: blue;">തുടർന്ന് വായിക്കാൻ <a href="http://niraksharan.in/?p=221">ഇവിടെ</a> ക്ലിക്ക് ചെയ്യുക.</span></b></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=222" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=222</wfw:commentRss>
		<slash:comments>25</slash:comments>
		</item>
	</channel>
</rss>
