<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; അറിവ്</title>
	<atom:link href="http://niraksharan.in/?cat=53&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Thu, 20 Nov 2025 06:08:07 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> ബാലവിവാഹവും പോക്സോയും</title>
		<link>http://niraksharan.in/?p=10133</link>
		<comments>http://niraksharan.in/?p=10133#comments</comments>
		<pubDate>Thu, 06 Nov 2025 14:30:34 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അറിവ്]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാങ്കേതികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10133</guid>
		<description><![CDATA[നവംബർ 3ന് വിയ്യൂർ സെൻട്രൽ ജയിൽ സന്ദർശിച്ചപ്പോൾ മനസ്സിലാക്കാനായ ഞെട്ടിപ്പിക്കുന്നതും ഒരുപാട് വിഷമം ഉണ്ടാക്കിയതുമായ ഒരു കാര്യമാണ് വിഷയം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ ജോലിക്കായി എത്തിയ പലരും കേരളത്തിലെ ജയിലുകളിൽ ഉണ്ട്. അവർ ചെയ്തിട്ടുണ്ടാകാൻ സാദ്ധ്യതയുള്ള മോഷണങ്ങൾ, അടിപിടികൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയുടെ പേരിൽ ആയിരിക്കാം അവരുടെ ജയിവാസം എന്ന് നമുക്ക് ഊഹിക്കാം. പക്ഷേ അതല്ലാതെയും ഒരുപാട് ഇതര സംസ്ഥാനക്കാർ നമ്മുടെ ജയിലുകളിൽ ചെന്ന് പെട്ടിട്ടുണ്ട്. അതാണ് പറയാൻ ഉദ്ദേശിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ പെൺകുട്ടികൾക്ക് (ആൺകുട്ടികൾക്കും) [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10133" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/11/11.jpg"><img class="aligncenter wp-image-10134 " src="http://niraksharan.in/wp-content/uploads/2025/11/11.jpg" alt="11" width="451" height="451" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ന</span></a></strong></span>വംബർ 3ന് വിയ്യൂർ സെൻട്രൽ ജയിൽ സന്ദർശിച്ചപ്പോൾ മനസ്സിലാക്കാനായ ഞെട്ടിപ്പിക്കുന്നതും ഒരുപാട് വിഷമം ഉണ്ടാക്കിയതുമായ ഒരു കാര്യമാണ് വിഷയം.</p>
<p>ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ ജോലിക്കായി എത്തിയ പലരും കേരളത്തിലെ ജയിലുകളിൽ ഉണ്ട്. അവർ ചെയ്തിട്ടുണ്ടാകാൻ സാദ്ധ്യതയുള്ള മോഷണങ്ങൾ, അടിപിടികൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയുടെ പേരിൽ ആയിരിക്കാം അവരുടെ ജയിവാസം എന്ന് നമുക്ക് ഊഹിക്കാം.</p>
<p>പക്ഷേ അതല്ലാതെയും ഒരുപാട് ഇതര സംസ്ഥാനക്കാർ നമ്മുടെ ജയിലുകളിൽ ചെന്ന് പെട്ടിട്ടുണ്ട്. അതാണ് പറയാൻ ഉദ്ദേശിക്കുന്നത്.</p>
<p>മറ്റ് സംസ്ഥാനങ്ങളിൽ പെൺകുട്ടികൾക്ക് (ആൺകുട്ടികൾക്കും) പ്രായപൂർത്തി ആകുന്നതിന് മുന്നേ വിവാഹം കഴിപ്പിക്കുന്നത് സർവ്വസാധാരണമാണ്. ഒരു തരത്തിൽ ബാലവിവാഹം തന്നെ.</p>
<p>നമ്മുടെ നാട്ടിലും അത്തരം സംഭവങ്ങൾ ഇല്ലെന്നല്ല. പണ്ട് മുതൽക്കേ ഉണ്ട്. (പക്ഷേ, തുലോം കുറവാണ്.) പഴയ കരുണാകരൻ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ മകൾ പ്രായപൂർത്തി ആകുന്നതിന് മുന്നേ വിവാഹം കഴിച്ചു എന്ന് കാണിച്ച് നവാബ് രാജേന്ദ്രൻ കൊടുത്ത ഒരു കേസ് അക്കാലത്ത് ശ്രദ്ധേയമായിരുന്നു.</p>
<p>പഴയ കാലത്തേത് പോലെയല്ല ഇക്കാലം. ജീവിതം ജയിലിൽ ചെന്ന് അവസാനിക്കാൻ ഇതൊക്കെ ധാരാളം മതി.</p>
<p>പല വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും 14 &#8211; 15 വയസ്സുകളിൽ പെൺകുട്ടികളുടെ കല്യാണം കഴിഞ്ഞിരിക്കും. പ്രത്യേകിച്ചും, വലിയ പഠനമോ വിദ്യാഭ്യാസമോ ഇല്ലാത്ത ഗ്രാമവാസി പെൺകുട്ടികളുടേത്. അടുത്ത ഒരു വർഷത്തിനുള്ളിൽ അവർ ഒരു കുട്ടിയുടെ അമ്മയും ആയിരിക്കും.</p>
<p>പിന്നീട് അവർ ഭർത്താവിനൊപ്പം ജോലി തേടി കേരളത്തിൽ എത്തുന്നു, ഇവിടെ ജോലി ചെയ്യുന്നു. അതിനിടയ്ക്ക് രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിക്കുന്നു. ഗർഭവും പ്രസവവും സംബന്ധിച്ച ചികിത്സാ കാര്യങ്ങൾക്കായി ഈ പെൺകുട്ടിക്ക് ആശുപത്രിയിൽ പോകേണ്ടി വരുന്നു. അവിടന്നാണ് പ്രശ്നങ്ങളുടെ തുടക്കം.</p>
<p>പെൺകുട്ടിക്ക് അപ്പോളും 18 വയസ്സ് ആയിട്ടില്ല. ആശുപത്രി രേഖകളിൽ വയസ്സ് രേഖപ്പെടുത്തുമ്പോൾ ഡോക്ടർ അത് മനസ്സിലാക്കുന്നു. പെൺകുട്ടി minor ആണ്. അക്കാര്യം മനസ്സിലാക്കിയാൽ ഉടനെ പൊലീസിനെ അറിയിച്ചില്ലെങ്കിൽ കുഴപ്പം ഡോക്ടർക്ക് ആണ്. അദ്ദേഹത്തിന്റെ പണി പോയെന്നിരിക്കും. ഡോക്ടർ വിവരം പൊലീസിൽ അറിയിക്കുന്നു.</p>
<p>രണ്ട് കുടുംബങ്ങളും ചേർന്ന് ആലോചിച്ച് ഉറപ്പിച്ച് നടത്തിക്കൊടുത്ത വിവാഹമായിരുന്നു എങ്കിലും, പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന കുറ്റത്തിന് ഈ പെൺകുട്ടിയുടെ ഭർത്താവ് പോക്സോ കേസ് ചാർത്തപ്പെട്ട് ജയിലിൽ ആകുന്നു. കഷ്ടി മൂന്നോ നാലോ വയസ്സ് മാത്രം പ്രായമുള്ള ആദ്യത്തെ കുഞ്ഞിന് കുട്ടികളുടെ ജയിലിലേക്ക് പോകേണ്ടി വരുന്നു. ഗർഭിണിയായ പെൺകുട്ടി തെരുവിലാകുന്നു. ആ കുടുംബം ശിഥിലം. നിയമം എന്താണെന്ന് അറിയാത്തത് കൊണ്ടും അത് പാലിക്കാത്തത് കൊണ്ടും ഉണ്ടായ അവസ്ഥ. വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് പറ്റിപ്പോയ ഗതികേട്. മറ്റെന്ത് പറയാൻ?!</p>
<p>അവരുടെ സംസ്ഥാനത്ത് തന്നെ ജീവിക്കുകയായിരുന്നെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല. അന്നാട്ടിൽ ഇങ്ങനെ തന്നെയാണ് സാധാരണ മനുഷ്യരുടെ ജീവിതങ്ങൾ. അത് അവിടത്തെ ഡോക്ടർക്കും അറിയാം, പൊലീസുകാർക്കും അറിയാം. അവരാരും അത് റിപ്പോർട്ട് ചെയ്യാനും കേസ് ആക്കാനും പോകില്ല. അങ്ങനെ ചെയ്താൽ അന്നാട്ടിൽ ജയിലുകൾ തികയാതെ വരും.</p>
<p>ഒരു വശത്ത്, രാജ്യത്തിന് കൃത്യമായ ഒരു നിയമസംഹിത നിലനിൽക്കുന്നുണ്ടെന്നും അത് പാലിക്കാൻ പൗരന്മാർ ബാധ്യസ്ഥരാണെന്നും ഇരിക്കെ, സാമാന്യ വിദ്യാഭ്യാസം ഇല്ലെങ്കിൽ അത് പാലിക്കപ്പെടാനുള്ള സാദ്ധ്യത കുറവാണ്, ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്.</p>
<p>ഇത്തരം പ്രശ്നങ്ങൾക്ക് പക്ഷേ എന്താണ് പരിഹാരം?</p>
<p>വിദ്യാഭ്യാസത്തിന് പ്രായമാകാത്ത 3 വയസ്സുള്ള ആ കുഞ്ഞ് എന്ത് പിഴച്ചു. ചെയ്യാത്ത കുറ്റത്തിനാണ് അത് ക്രിമിനൽ സ്വഭാവമുള്ള മറ്റ് കുട്ടികൾക്ക് ഒപ്പം കുട്ടികളുടെ ജയിലിൽ കഴിയുന്നത്. ഗർഭത്തിലുള്ള കുഞ്ഞ് എന്ത് പിഴച്ചു? നാളെ അത് തെരുവിൽ പിറന്ന് വീഴേണ്ടി വന്നേക്കാം. പട്ടിണി കിടക്കേണ്ടി വന്നേക്കാം. അവരുടെ മനുഷ്യാവകാശത്തിന് ഒരു വിലയുമില്ലേ?</p>
<p>എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും രാജ്യത്തെ മുഴുവൻ പ്രജകൾ സ്കൂളിൽ പോയി പഠിച്ച് വിവരം ഉണ്ടാക്കി, നിയമം അനുസരിച്ച് ജീവിക്കുന്ന ഒരു കിനാശ്ശേരി അടുത്തൊന്നും ഉണ്ടാകാൻ പോകുന്നില്ല. നിയമവും നിയമപാലകരും മറുവശത്ത് പാറ പോലെ ഉറച്ച് നിൽക്കും. അല്ലെങ്കിൽ അവരുടെ പണി പോകും.</p>
<p>പിന്നെന്താണ് ഇത്തരമൊരു പ്രശ്നത്തിന് പരിഹാരം? പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നവർ തന്നെയാണ് പരിഹാരം കണ്ടെത്തേണ്ടതും നടപ്പിലാക്കേണ്ടതും. എന്നിരുന്നാലും ഒരു നിർദേശം പറയാൻ നിങ്ങൾക്കും എനിക്കും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്.</p>
<p>എന്റെ നിർദ്ദേശം താഴെപ്പറയുന്ന പ്രകാരമാണ്.</p>
<p><span style="color: #0000ff;">എല്ലാവർക്കും വിദ്യാഭ്യാസം ഉണ്ടായിട്ട് ഇതിന് പരിഹാരം അടുത്ത കാലത്തൊന്നും ഉണ്ടാകാൻ പോകുന്നില്ല. ഇതൊക്കെ അവരുടെ സംസ്ക്കാരത്തിന്റേയും ഭാഗമാണ്. വിദ്യാഭ്യാസം ഉണ്ടായാലും ഇതൊക്കെ തുടരും. ആയതിനാൽ, ഓരോ വിവാഹവും നടക്കുന്നതിന് മുൻപ് അതാത് പോലീസ് സ്റ്റേഷനുകളിൽ ചെന്ന് അറിയിച്ച് അനുമതി വാങ്ങിയ ശേഷമേ വിവാഹം നടത്താൻ പാടുള്ളൂ എന്ന് നിയമം വരണം. പ്രായപൂർത്തി വിവാഹമാണോ നടന്നത് എന്ന് കണ്ടെത്താൻ ആദ്യമേ തന്നെ ഒരു അവസരം ഇതിലൂടെ പോലീസിന് ലഭിക്കുകയാണ്. പൊലീസും ചേർന്ന് ഒത്തു കളിച്ച് ഒരു ബാലവിവാഹം നടത്തുകയാണെങ്കിൽ പിന്നീട് ഒരു കേസ് ആകുമ്പോൾ അതാത് സ്റ്റേഷനിലെ പോലീസുകാരും പെടുന്ന അവസ്ഥ വരണം. ചുരുക്കിപ്പറഞ്ഞാൽ, എഴുതിവെച്ചിരിക്കുന്ന നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നുള്ള പൊലീസിന്റെ ജോലി, കൃത്യമായി അവരെക്കൊണ്ട് ചെയ്യിക്കണം.</span></p>
<p>ഇനി നിങ്ങളുടെ നിർദ്ദേശങ്ങൾ പറയൂ. നമ്മുടെ നിർദ്ദേശങ്ങൾ ആണ് ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ് നിയമങ്ങളായി രൂപാന്തരപ്പെടേണ്ടത്.</p>
<p><strong>വാൽക്കഷണം:-</strong> ഇത്തരം കേസുകളിലൂടെ ജയിലിൽ എത്തിപ്പെട്ട പുരുഷന്മാരുടേയും വെളിയിൽ ഒറ്റപ്പെട്ട് പോയ സ്ത്രീകളുടേയും കുട്ടികളുടെ ജയിലിൽ ആയിപ്പോയ കുഞ്ഞുങ്ങളുടെയും കേസുകൾ എങ്ങനെയാണ് അവസാനിച്ചതെന്ന് എനിക്കറിയില്ല. നാലാം തൂണുകാർ ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ, അന്വേഷണാത്മകമായ ഒരു റിപ്പോർട്ടിങ്ങിനുള്ള വകുപ്പുണ്ട്.</p>
<p>PC:- AI</p>
<p>#ബാലവിവാഹം<br />
#POCSOAct<br />
#POCSO<br />
#childmarriage<br />
#പോക്സോ</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10133" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10133</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കാട്ടുകോ___ക്കെന്ത് വിഷുവും സംക്രാന്തിയും?</title>
		<link>http://niraksharan.in/?p=9887</link>
		<comments>http://niraksharan.in/?p=9887#comments</comments>
		<pubDate>Mon, 14 Apr 2025 04:55:51 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അറിവ്]]></category>
		<category><![CDATA[ഭാഷ]]></category>
		<category><![CDATA[മലയാളം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9887</guid>
		<description><![CDATA[ഇന്ന് വിഷു ആണല്ലോ? ആയതിനാൽ വിഷുവുമായി ബന്ധപ്പെട്ട ഒരു പഴഞ്ചൊല്ലിലെ ചില കാര്യങ്ങൾ പറയാം. &#8220;കാട്ടുകോഴിക്കെന്ത് വിഷുവും സംക്രാന്തിയും?&#8221; ചൊല്ല് ഇങ്ങനെയാണ്. അജ്ഞന്മാർക്ക് എന്ത് മതാനുഷ്ഠാനം, എന്നാണ് സാധാരണ ഗതിയിൽ ഈ ചൊല്ല് ഉപയോഗിക്കുന്നവർ ഉദ്ദേശിക്കുന്നത്. മലബാർ ഭാഗങ്ങളിൽ സംക്രാന്തി പൂജയ്ക്ക് കോഴിയെ വെട്ടുന്നത് പതിവായിരുന്നു. (കൊടുങ്ങല്ലൂരിലെ കോഴിവെട്ടുമായി സംക്രാന്തിക്ക് ബന്ധമുണ്ടോ എന്ന് അറിയില്ല.) പക്ഷേ ഈ കോഴി വെട്ടിന് ഉപയോഗിക്കുന്നത് നാട്ടുകോഴിയെ ആണ്. അതുകൊണ്ട് സംക്രാന്തി സമയത്ത് നാട്ടുകോഴികൾക്കേ ഭയപ്പെടേണ്ടതുള്ളൂ. കാട്ടുകോഴികൾ സുരക്ഷിതരാണ്. ഇതാണ് ഈ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9887" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/04/223.jpg"><img class="aligncenter wp-image-9888 " src="http://niraksharan.in/wp-content/uploads/2025/04/223.jpg" alt="22" width="492" height="492" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഇ</span></a></strong></span>ന്ന് വിഷു ആണല്ലോ? ആയതിനാൽ വിഷുവുമായി ബന്ധപ്പെട്ട ഒരു പഴഞ്ചൊല്ലിലെ ചില കാര്യങ്ങൾ പറയാം.</p>
<p>&#8220;കാട്ടുകോഴിക്കെന്ത് വിഷുവും സംക്രാന്തിയും?&#8221; ചൊല്ല് ഇങ്ങനെയാണ്.</p>
<p>അജ്ഞന്മാർക്ക് എന്ത് മതാനുഷ്ഠാനം, എന്നാണ് സാധാരണ ഗതിയിൽ ഈ ചൊല്ല് ഉപയോഗിക്കുന്നവർ ഉദ്ദേശിക്കുന്നത്.</p>
<p>മലബാർ ഭാഗങ്ങളിൽ സംക്രാന്തി പൂജയ്ക്ക് കോഴിയെ വെട്ടുന്നത് പതിവായിരുന്നു. (കൊടുങ്ങല്ലൂരിലെ കോഴിവെട്ടുമായി സംക്രാന്തിക്ക് ബന്ധമുണ്ടോ എന്ന് അറിയില്ല.) പക്ഷേ ഈ കോഴി വെട്ടിന് ഉപയോഗിക്കുന്നത് നാട്ടുകോഴിയെ ആണ്. അതുകൊണ്ട് സംക്രാന്തി സമയത്ത് നാട്ടുകോഴികൾക്കേ ഭയപ്പെടേണ്ടതുള്ളൂ. കാട്ടുകോഴികൾ സുരക്ഷിതരാണ്. ഇതാണ് ഈ ചൊല്ലിന്റെ ആന്തരാർത്ഥം.</p>
<p>പക്ഷേ ഈ ചൊല്ലിന് മറ്റൊരു വശവും ഉണ്ടെന്ന് ഈയടുത്ത് പറഞ്ഞുതന്നത് സുധീർ Sudheer Kumar ആണ്.</p>
<p>സത്യത്തിൽ മേൽപ്പറഞ്ഞ ചൊല്ലിന് അല്പം വ്യത്യാസമുണ്ട്, അഥവാ താഴെപ്പറയുന്നതാണ് ശരിയായ ചൊല്ല് എന്ന് തർക്കമുണ്ട്.</p>
<p>&#8216;&#8221;കാട്ടുകോവിൽക്കെന്ത് വിഷുവും സംക്രാന്തിയും&#8221; എന്നാണത്. കോഴിയല്ല കോവിലാണ്. കാട്ടിലെ കോവിലിൽ പൂജ ഒന്നും നടക്കാറില്ല, നടക്കണമെന്നും ഇല്ല. വല്ലപ്പോഴും ഒരു പൂജ നടന്നാലായി. വിഷുവും സംക്രാന്തിയും ഒന്നും അവിടെ ഉണ്ടായെന്ന് വരില്ല. ഈ അർത്ഥത്തിലാണ് ആ ചൊല്ല് പോകുന്നത്.</p>
<p>പക്ഷേ, രണ്ടും രണ്ട് ചൊല്ലായി കണക്കാക്കണമെന്നാണ് ഭാഷാ പണ്ഡിതന്മാരുടെ അഭിപ്രായം.</p>
<p>&#8220;കാട്ടുകോവിലും കാട്ടുകോഴിയും നിലനിൽപ്പുള്ള വ്യത്യസ്ത വസ്തുക്കൾ തന്നെ. ഒന്ന് തെറ്റാണെന്നും മറ്റേതിന്റെ പാഠഭേദം ആണെന്നും പറയുന്നത് ശരിയല്ല. രണ്ട് ചൊല്ലുകളും ഒരേ ആശയം ഉൾക്കൊള്ളുന്നു എന്ന് പറയാം.&#8221;&#8230;&#8230;. എന്നാണ് പണ്ഡിതർ എടുത്ത് പറയുന്നത്.<br />
ഇനി ഇതുമായി ബന്ധപ്പെട്ട മറ്റു ചില ചൊല്ലുകൾ കൂടെ പറഞ്ഞ് അവസാനിപ്പിക്കാം.</p>
<p>* കാട്ടുജാതിക്കുണ്ടോ മാസപ്പിറപ്പും സംക്രാന്തിയും.</p>
<p>* ചാത്തപ്പനെന്തു മഹശറ. (മുസ്ലീം വിശ്വാസമായ മഹശറയിൽ ഹിന്ദുവായ ചാത്തപ്പന് കാര്യമില്ല എന്നാണ് ധ്വനി.)</p>
<p>ചുഴിഞ്ഞു നോക്കിയാൽ, മേൽപ്പറഞ്ഞ രണ്ട് ചൊല്ലുകളും വർഗ്ഗീയമാണ്.<br />
എല്ലാ ജാതിക്കും എല്ലാ മതത്തിനും എല്ലാ ആഘോഷങ്ങളും ഉൾക്കൊള്ളാനും അനുഭവിക്കാനും കഴിയണം. ജാതിക്കും മതത്തിനും അപ്പുറത്തുള്ള മാനവികത അപ്പോഴാണ് ഉണ്ടാവുക.<br />
എല്ലാവർക്കും വിഷു ആശംസകൾ!</p>
<p><strong>വാൽക്കഷണം:-</strong> അക്ഷരാഭ്യാസമില്ലാത്ത കാട്ടുകോഴിക്ക് വിഷുവും സംക്രാന്തിയും ഇല്ലേയില്ല.</p>
<p><em><span style="color: #0000ff;">Jungle Fowl PC:- Pinterest</span></em></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9887" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9887</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> എക്കോ വാച്ചുകൾ</title>
		<link>http://niraksharan.in/?p=9882</link>
		<comments>http://niraksharan.in/?p=9882#comments</comments>
		<pubDate>Thu, 10 Apr 2025 07:30:47 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അറിവ്]]></category>
		<category><![CDATA[സാങ്കേതികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9882</guid>
		<description><![CDATA[ഞാൻ വാച്ച് പ്രേമിയൊന്നും അല്ല. ആവശ്യത്തിന് ഒരു വാച്ച് വേണം. 3800 രൂപയ്ക്ക് മുകളിലുള്ള വാച്ചുകളൊന്നും ഇതുവരെ ഉപയോഗിച്ചിട്ടില്ല. എണ്ണപ്പാടത്തെ ജോലിയുടെ സൗകര്യം കണക്കിലെടുത്ത് വെള്ളത്തിൽ മുങ്ങിയാലും കുഴപ്പമില്ലാത്ത വാച്ചുകളാണ് കൂടുതലും ഉപയോഗിച്ചിട്ടുള്ളത്. തുകലിൻ്റെ സ്ട്രാപ്പ് ഉള്ള വാച്ചുകൾ ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ ഇതുവരെ ഉപയോഗിച്ചിട്ടില്ല. കഴിഞ്ഞ യാത്രയിൽ ഉപയോഗിച്ച 1500 രൂപ വിലവരുന്നതും 7 വർഷമായി ഉപയോഗിച്ച് പോരുന്നതുമായ വാച്ചിൻ്റെ ബാറ്ററി തീരുകയും അത് മറ്റ് ചില അസ്ക്കിതകൾ കാണിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ ഒരു [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9882" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/04/222.jpg"><img class="aligncenter wp-image-9885 " src="http://niraksharan.in/wp-content/uploads/2025/04/222.jpg" alt="22" width="457" height="457" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ഞാ</span></a></strong></span>ൻ വാച്ച് പ്രേമിയൊന്നും അല്ല. ആവശ്യത്തിന് ഒരു വാച്ച് വേണം. 3800 രൂപയ്ക്ക് മുകളിലുള്ള വാച്ചുകളൊന്നും ഇതുവരെ ഉപയോഗിച്ചിട്ടില്ല.</p>
<p>എണ്ണപ്പാടത്തെ ജോലിയുടെ സൗകര്യം കണക്കിലെടുത്ത് വെള്ളത്തിൽ മുങ്ങിയാലും കുഴപ്പമില്ലാത്ത വാച്ചുകളാണ് കൂടുതലും ഉപയോഗിച്ചിട്ടുള്ളത്. തുകലിൻ്റെ സ്ട്രാപ്പ് ഉള്ള വാച്ചുകൾ ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ ഇതുവരെ ഉപയോഗിച്ചിട്ടില്ല.</p>
<p>കഴിഞ്ഞ യാത്രയിൽ ഉപയോഗിച്ച 1500 രൂപ വിലവരുന്നതും 7 വർഷമായി ഉപയോഗിച്ച് പോരുന്നതുമായ വാച്ചിൻ്റെ ബാറ്ററി തീരുകയും അത് മറ്റ് ചില അസ്ക്കിതകൾ കാണിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ ഒരു സ്മാർട്ട് വാച്ച് വാങ്ങുന്നതിനെപ്പറ്റി ആലോചിച്ചു.</p>
<p>സത്യത്തിൽ സ്മാർട്ട് വാച്ചുകളോട് എനിക്ക് പ്രിയമില്ല. കൈ ചെറുതായി അനക്കിയാലേ സമയം തെളിഞ്ഞ് വരൂ. ഒരു ഒളിഞ്ഞ് നോട്ടത്തിലൂടെ പോലും സമയം മനസ്സിലാക്കാൻ പറ്റണം എനിക്ക്. സ്ഥിരമായി സമയം കാണുന്ന സെറ്റിങ്ങ് ചെയ്താൽ സ്മാർട്ട് വാച്ചിലെ ബാറ്ററി കൂടുതൽ ചിലവാകും; കൂടെക്കൂടെ വാച്ച് ചാർജ്ജ് ചെയ്യേണ്ടി വരും. എങ്കിലും മുൻപ് ഒരിക്കൽ സ്മാർട്ട് വാച്ച് ഞാൻ വാങ്ങിയിട്ടുണ്ട്. പക്ഷേ പെട്ടെന്ന് തന്നെ അത് മടുത്തു.</p>
<p>കൈയിൽ എപ്പോഴും ഫോൺ ഉള്ളപ്പോൾ വാച്ച് തന്നെ ഉപയോഗിക്കേണ്ടതില്ലല്ലോ എന്നൊരു ചിന്തയും വന്നു. യാത്രാ സമയത്താകട്ടെ കാറിൻ്റെ പാനലിൽ സമയം കാണിക്കുന്നുണ്ട്. അങ്ങനെ വാച്ച് കെട്ടാതെ കുറച്ച് കാലം ശ്രമിച്ച് നോക്കി. പക്ഷേ അത് തീരെ ഫലവത്തായില്ല. സമയം അറിയണമെന്ന് തോന്നിയാൽ ആ നിമിഷം കൈയിലേക്ക് നോക്കുന്നത് ഒഴിവാക്കാനാവുന്നില്ല.</p>
<p>എന്നാൽപ്പിന്നെ ഇപ്രാവശ്യം വീണ്ടും ഒരു സ്മാർട്ട് വാച്ച് തന്നെ വാങ്ങാമെന്ന് കരുതി. നോയ്സ് എന്ന കമ്പനിയുടെ ഒരു സ്മാർട്ട് വാച്ച് വാങ്ങുകയും ചെയ്തു. ഒരൊറ്റ ആഴ്ച്ചയ്ക്കകം അത് പണി മുടക്കി. ഡയൽ 80% കാണാൻ പറ്റാത്ത തരത്തിൽ കറുത്ത് പോയിരിക്കുന്നു. വാറണ്ടി പ്രകാരം കമ്പനി പുതിയ വാച്ച് തന്നാലും സ്മാർട്ട് വാച്ചിലേക്ക് ഇനി ഞാനില്ല.</p>
<p>എന്നാൽപ്പിന്നെ മാർക്കറ്റിലുള്ള വാച്ചുകൾ എന്തൊക്കെയെന്ന് നോക്കാം എന്നൊരു ആഗ്രഹം കിളിർത്തു. ആദ്യം പറഞ്ഞത് പോലെ, വലിയ വിലയുള്ള വാച്ചുകളൊന്നും വാങ്ങാൻ ഉദ്ദേശമില്ല. എന്നിരുന്നാലും അതൊക്കെ കണ്ട് മനസ്സിലാക്കുന്നതിൽ തെറ്റില്ലല്ലോ?</p>
<p>(മേൽപ്പറഞ്ഞത് മുഴുവൻ ആമുഖമാണ്. സമയമില്ലാഞ്ഞിട്ടും അത്രയും വായിക്കേണ്ടി വന്നവർ ക്ഷമിക്കുക.)</p>
<p>സിറ്റിസൺ കമ്പനിയുടെ ഷോറൂമിൽ ചെന്ന് അവിടെയുള്ള വാച്ചുകളൊക്കെ നോക്കിക്കൊണ്ടിരുന്നപ്പോളാണ് വാച്ചുകളുടെ ലോകം വിപുലമായെന്ന് മനസ്സിലാക്കിയത്.</p>
<p>ഓട്ടോമാറ്റിക്ക്, ക്വാട്ട്സ്, ഇലക്ട്രോണിക്, സ്മാർട്ട്‌ എന്നിങ്ങനെ ചില വാച്ചുകളെപ്പറ്റി മാത്രമാണ് ഇതുവരെ എനിക്കറിവുണ്ടായിരുന്നത്. കാര്യങ്ങൾ അവിടന്നും ഒരുപാട് മുന്നോട്ട് നീങ്ങിയിരിക്കുന്നു.</p>
<p>ഊർജ്ജസംരക്ഷണം. ജൈവികം എന്നീ കാര്യങ്ങളിലൊക്കെ ശ്രദ്ധ ചെലുത്തിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. വാച്ചുകളിലും ആ നിലയ്ക്ക് പുതിയ സാങ്കേതികത്വം വന്നിട്ടുണ്ട്. അതിലൊന്നാണ് എക്കോ വാച്ചുകൾ.</p>
<p>(ഇതേപ്പറ്റി ഇന്നേവരെ കേൾക്കാത്തവർക്ക് വേണ്ടി മാത്രമുള്ള കുറിപ്പാണ് ഇത്. എക്കോ വാച്ചുകളെപ്പറ്റി വർഷങ്ങളായി നല്ല ഗ്രാഹ്യമുള്ളവർ, “ഇയാള് ശരിക്കും നിരക്ഷരൻ തന്നെയാണല്ലേ?“ എന്ന ആത്മഗതമോ കമൻ്റോ ഇടുന്നതിൽ യാതൊരു വിരോധവും ഇല്ല.)</p>
<p>ഞാൻ ഇന്നലെ പരിചയപ്പെട്ട ഒരു സിറ്റിസൺ എക്കോ വാച്ചിനെപ്പറ്റി പറയാം.</p>
<p>പ്രകാശത്തിൽ നിന്നാണ് എക്കോ വാച്ചുകൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജം എടുക്കുന്നത്. ഏറെക്കുറെ സോളാർ വാച്ചുകൾ എന്നും പറയാം. ഈ ഊർജ്ജം വാച്ചിനകത്തുള്ള ഒരു കപ്പാസിറ്ററിൽ ശേഖരിക്കപ്പെടുന്നു. 24 മണിക്കൂർ കൈയിൽ കെട്ടി നടന്ന ഒരു എക്കോ വാച്ച് പിന്നീട് രണ്ട് മാസത്തോളം ബോക്സിൽ അടച്ച് ഇരുട്ടത്ത് വെച്ചാലും പ്രവർത്തിച്ചുകൊണ്ടേയിരിക്കും. പ്രവർത്തനം നിലച്ചാൽ, സമയം കൃത്യമാക്കി സെറ്റ് ചെയ്ത് വീണ്ടും വെളിച്ചത്ത് കെട്ടി നടന്നാൽ മതി. 15 വർഷത്തോളമാണ് സിറ്റിസൺ പുറത്തിറക്കുന്ന എക്കോ വാച്ചുകളുടെ പ്രവർത്തന ക്ഷമത. അത്രയും കാലം കഴിഞ്ഞാൽ കപ്പാസിറ്റർ മാറ്റുകയോ വാച്ച് റിപ്പയറിങ്ങോ വേണ്ടി വന്നേക്കാം. 3.5 വർഷം വരെ ഈ വാച്ചുകൾക്ക് കമ്പനി ഗ്യാരണ്ടി നൽകുന്നുണ്ട്.</p>
<p>15 വർഷം കഴിയുമ്പോഴേക്കും ഇതിനേക്കാൽ ഗംഭീരമായ സാങ്കേതിക വിദ്യയുമായി വാച്ചുകൾ വരില്ലെന്ന് ആരുകണ്ടു?! അതെന്തായാലും ഈ എക്കോ വാച്ച് ഒരെണ്ണം വാങ്ങിയാൽ അടുത്ത 15 വർഷത്തേക്ക് ഒന്നും ആശങ്കപ്പെടാനില്ല. അപ്പോഴേക്കും 57+15=72 വയസ്സ് ആയിട്ടുണ്ടാകും. കണ്ണും കാണില്ല, ചെവിയും കേൾക്കില്ല, ഇരുന്നിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീങ്ങാൻ പരസഹായം വേണ്ടി വന്നേക്കാം എന്ന അക്കാലത്ത് എന്തിനാണ് ഒരു വാച്ച്?</p>
<p>ഇതുതന്നെ അവസാനത്തെ വാച്ച്. ഒരെണ്ണം വാങ്ങിയേക്കാം എന്നുറച്ച് വാച്ചിൻ്റെ വില ചോദിച്ചതും കിളി പോയി. 45,000 രൂപ മുതൽ മുകളിലേക്കാണ് പല സിറ്റിസൺ എക്കോ വാച്ചുകളുടേയും വില. എനിക്കിഷ്ടമായ ഒരു മോഡൽ, ഡൈവേർസ് ഉപയോഗിക്കുന്നതാണ്. 300 മീറ്റർ വരെ ആഴത്തിൽ അത് പോകും. അതിൻ്റെ ഭാരവും വിലയും അൽപ്പം കട്ടിയാണ്. ഭാരം 195 ഗ്രാം. വില 80,000 രൂപ. ലിമിറ്റഡ് എഡീഷൻ ആയതുകൊണ്ട് അടുത്ത പ്രാവശ്യം ഷോ റൂമിൽ ചെല്ലുമ്പോൾ ഈ വാച്ച് വാങ്ങാൻ കിട്ടണമെന്നില്ല.</p>
<p>മാലിയിൽ നിന്നുള്ള ഡൈവേർസ് ആണ് കൂടുതലായും കൊച്ചിയൽ വരുമ്പോൾ ഈ വാച്ച് വാങ്ങുന്നതെന്ന് ഷോ റൂം ജീവനക്കാരൻ പറയുന്നു.</p>
<p>ഈ പടത്തിൽ കാണുന്ന വാച്ച് കെട്ടി നടക്കുന്ന ഒരാളെ കണ്ടാൽ അയാൾക്ക് വാച്ച് കെട്ടാൻ അറിയില്ല എന്ന് നമ്മൾ സംശയിക്കാൻ ഇടയുണ്ട്. ഡൈവേർസിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള വാച്ച് ആയത് കൊണ്ട്, കൈ എവിടെയെങ്കിലും തട്ടി വാച്ചിൻ്റെ ക്രൗൺ ചീത്തയാകാതിരിക്കാൻ, സാധാരണ വാച്ചുകൾക്ക് വിപരീതമായി, വാച്ചിൻ്റെ ഇടത് വശത്താണ് ക്രൗൺ പിടിപ്പിച്ചിട്ടുള്ളത് എന്നത് ശ്രദ്ധിക്കുക.</p>
<p>ഇനി, എക്കോ വാച്ച് സ്വന്തമായുള്ളവർക്ക് അവരുടെ അനുഭവങ്ങൾ പങ്കുവെക്കാം. കൂടുതലായി അതിൻ്റെ സാങ്കേതികത്വം അറിയുമെങ്കിൽ അതും പങ്കുവെക്കാം.</p>
<p><strong>വാൽക്കഷണം:-</strong> അടുത്ത പ്രാവശ്യം എന്നെക്കാണുമ്പോൾ എൻ്റെ വാച്ചിലേക്ക് തുറിച്ച് നോക്കേണ്ടതില്ല. അത്രയും വിലയുള്ള വാച്ചൊന്നും എനിക്ക് ചേരില്ല. ഞാൻ പഴയ വാച്ചിൽ 100 രൂപ കൊടുത്ത് ബാറ്ററി മാറ്റി ഇട്ട് ഉപയോഗിക്കാൻ തീരുമാനിച്ചു.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9882" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9882</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ചിക്കൻ പോക്സിൽ നിന്ന് ഒളിച്ചോടേണ്ടതുണ്ടോ?</title>
		<link>http://niraksharan.in/?p=8219</link>
		<comments>http://niraksharan.in/?p=8219#comments</comments>
		<pubDate>Wed, 29 Mar 2023 04:15:28 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[അറിവ്]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിദേശക്കാഴ്ച്ച]]></category>
		<category><![CDATA[വൈദ്യശാസ്ത്രം]]></category>
		<category><![CDATA[സാങ്കേതികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8219</guid>
		<description><![CDATA[ചിക്കൻ പോക്സ് വന്ന് കോട്ടയത്ത് ഒരാൾ മരിച്ചു. ഈ വിഷയത്തിൽ ഡോ: മനോജ് വെള്ളനാട് എഴുതിയ വളരെ ഉപകാരപ്രദമായ ഫേസ്ബുക്ക് ലേഖനത്തിന് കീഴെ ഞാനെഴുതിയ ദീർഘമായ കമൻ്റാണ് താഴെ. “ വിസിറ്റേർസിനോട് ഗെറ്റ് ഔട്ട് ഹൗസ് എന്ന് തന്നെ പറയണം“ എന്ന് ഡോക്ടർ പറയുന്ന പോയൻ്റിനോട് വിയോജിപ്പുണ്ട്. പല വിദേശരാജ്യങ്ങളിലും ചിക്കൻ പോക്സ് വന്ന് കഴിഞ്ഞാൽ കുടുംബസുഹൃത്തുക്കളേയും സുഹൃത്തുക്കളേയും ബന്ധുക്കളേയുമൊക്കെ വിളിച്ചുകൂട്ടി പാർട്ടി നടത്തുന്ന ശീലമുണ്ട്. ഗർഭിണികളെ മാത്രം അതിൽ നിന്ന് മാറ്റി നിർത്തും. ഇങ്ങനെ സൽക്കാരം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8219" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2023/03/Chicken-Pox.jpg"><img class="aligncenter wp-image-8220 " src="http://niraksharan.in/wp-content/uploads/2023/03/Chicken-Pox.jpg" alt="Chicken-Pox" width="454" height="218" /></a><br />
<span style="color: #0000ff;"><strong><span style="font-size: xx-large;">ചി</span></strong>ക്കൻ പോക്സ് വന്ന് കോട്ടയത്ത് ഒരാൾ മരിച്ചു. ഈ വിഷയത്തിൽ ഡോ: മനോജ് വെള്ളനാട് എഴുതിയ വളരെ ഉപകാരപ്രദമായ ഫേസ്ബുക്ക് ലേഖനത്തിന് കീഴെ ഞാനെഴുതിയ ദീർഘമായ കമൻ്റാണ് താഴെ.</span></p>
<p>“ വിസിറ്റേർസിനോട് ഗെറ്റ് ഔട്ട് ഹൗസ് എന്ന് തന്നെ പറയണം“ എന്ന് ഡോക്ടർ പറയുന്ന പോയൻ്റിനോട് വിയോജിപ്പുണ്ട്.</p>
<p>പല വിദേശരാജ്യങ്ങളിലും ചിക്കൻ പോക്സ് വന്ന് കഴിഞ്ഞാൽ കുടുംബസുഹൃത്തുക്കളേയും സുഹൃത്തുക്കളേയും ബന്ധുക്കളേയുമൊക്കെ വിളിച്ചുകൂട്ടി പാർട്ടി നടത്തുന്ന ശീലമുണ്ട്. ഗർഭിണികളെ മാത്രം അതിൽ നിന്ന് മാറ്റി നിർത്തും.</p>
<p>ഇങ്ങനെ സൽക്കാരം നൽകുന്നതിൻ്റെ ലക്ഷ്യം,&#8230; അതുവരെ ചിക്കൻ പോക്സ് വന്നിട്ടില്ലാത്തവരിലേക്ക് അത് പടർത്തുക എന്നത് തന്നെയാണ്. ഈ ശീലം കാലാകാലങ്ങളായി നടത്തിക്കൊണ്ട് പോകുന്ന ഒരു കമ്മ്യൂണിറ്റിയിൽ, പ്രായമായവർക്ക് ചിക്കൻ പോക്സ് അതിനകം വന്ന് പോയിട്ടുണ്ടാകും. അവർക്ക് പിന്നീട് വരാനുള്ള സാദ്ധ്യത വിരളം.</p>
<p>(എറണാകുളത്ത് എല്ലാ സീസണിലും ചിക്കൻ പോക്സ് വരുന്ന ഒരാളെ എനിക്കറിയാം. അതെല്ലാം അപൂർവ്വങ്ങളിൽ അപൂർവ്വമാണ്.)</p>
<p>എന്നുവെച്ചാൽ, അവരുടെ കൂട്ടത്തിൽ, കുട്ടികൾക്കാണ് ഈ അസുഖം വരാതെ ബാക്കി കാണുക. കുട്ടികൾക്ക് കൂടെ ഈ സൽക്കാരം കഴിയുന്നതോടെ ചിക്കൻ പോക്സ് വരും. എന്നുവെച്ചാൽ അവർ കുട്ടികൾക്ക് ചെറുപ്പത്തിലേ ചിക്കൻ പോക്സ് വരുത്തി ഇമ്മ്യൂണിറ്റി ഉണ്ടാക്കാൻ താൽപ്പര്യപ്പെടുന്നു. അതുകൊണ്ട് പല ഗുണങ്ങൾ ഉണ്ട്. എൻ്ററിവിൽ ചെറുപ്രായത്തിൽ വലിയ വേദനകളും പ്രശ്നങ്ങളും ഇല്ലാതെ ചിക്കൻ പോക്സ് വന്ന് പോകുന്നു. പ്രായമാകുന്തോറും പ്രശ്നം കൂടുതലാണ്. (ഈ കേട്ടറിവ് തെറ്റാണെങ്കിൽ തിരുത്തുക).</p>
<p>മറ്റൊരു ഗുണം എൻ്റെ അനുഭവത്തിൽ നിന്ന് പറയാം. എൻ്റെ ചേച്ചിയുടെ മകൻ്റെ പത്താം ക്ലാസ്സ് പരീക്ഷക്കാലത്ത്, നാട്ടിൽ ചിക്കൻ പോക്സ് പടർന്ന് പിടിച്ചു. വീട്ടിലും ഒരുമിക്ക എല്ലാവർക്കും വന്നു. ഞാനന്ന് വീട്ടിൽ ഇല്ലാത്തതുകൊണ്ട് എന്നെ ബാധിച്ചില്ല. അന്ന് അവനെ മറ്റേതോ ഒരു സുഹൃത്തിൻ്റെ വീട്ടിൽ കൊണ്ടുപോയി ഒളിവിൽ താമസിപ്പിച്ചാണ് രോഗത്തിൽ നിന്ന് രക്ഷപ്പെട്ടത്.</p>
<p>പരീക്ഷക്കാലത്ത് മറ്റൊരിടത്ത് പോയി നിൽക്കേണ്ടി വരുന്നത് കുട്ടികളുടെ താളം തെറ്റിക്കാം. പരീക്ഷകൾ മോശമാകാം. പത്താം ക്ലാസ്സ് പരീക്ഷക്കാലത്ത് റിസ്ക് എടുക്കാനുമായില്ല. സായിപ്പിന് അങ്ങനെ പിള്ളേരെ മറ്റൊരിടത്ത് കൊണ്ടാക്കുന്ന സംസ്ക്കാരം ഇല്ല. അത്തരത്തിൽ ഏറ്റെടുക്കാൻ പോന്ന ഒരാളും ഉണ്ടാകുകയുമില്ല. ആയതിനാൽ കുട്ടികൾക്ക് 10 വയസ്സ് ആകുന്നതിന് മുൻപ് ഇത്തരം പാർട്ടികളിൽ പങ്കെടുത്ത് പരസ്പ്പരം കെട്ടിപ്പിടിച്ചും കെട്ടിമറിഞ്ഞും അവർ ചിക്കൻ പോക്സ് വരുത്തി പ്രതിരോധിക്കുന്നു. പത്താം ക്ലാസ്സ് പരീക്ഷ, അതായത് 15 വയസ്സ് ആകുമ്പോഴേക്കും സായിപ്പ് കുഞ്ഞുങ്ങൾക്ക് ചിക്കൻ പോക്സ് വന്ന് പോയിട്ടുണ്ടാകും. ജീവിതത്തിൽ പിന്നങ്ങോട്ട് എല്ലാം പരീക്ഷകളും പ്രധാനപ്പെട്ട ഇവൻ്റുകളുമൊക്കെയാണ്. അതൊക്കെ ചിക്കൻ പോക്സിനെ പേടിച്ച് മാറ്റിവെക്കുകയോ ഒളിച്ച് നിൽക്കുകയോ ചെയ്യുന്നതിന് പകരം ചെറുപ്രായത്തിൽത്തന്നെ പിടികൊടുക്കുന്നതിനെപ്പറ്റി നമ്മുടെ ആരോഗ്യരംഗം എന്തുകൊണ്ട് ആലോചിക്കുന്നില്ല?</p>
<p>കൊറോണ വന്നപ്പോളും ഇത്തരമൊരു നീക്കം ചില വികസിത രാജ്യങ്ങളിലെ ആരോഗ്യരംഗത്തെ തലവന്മാരുടെ ഭാഗത്ത് നിന്ന് ഉണ്ടായതാണ്. കൊറോണ വീണ്ടും വരുമെന്ന് അറിഞ്ഞിട്ടാണോ അറിയാതെയാണോ അത്തരം നീക്കങ്ങൾക്ക് അവർ തുനിഞ്ഞതെന്ന് അറിയില്ല.</p>
<p>എന്തായാലും ബഹുഭൂരിപക്ഷത്തിനും ഒരിക്കൽ വന്നാൽ പിന്നെ വരാത്ത ഒരു രോഗത്തിൽ നിന്ന് ഒളിച്ചോടുകയല്ല, അതിന് പിടികൊടുക്കുകയാണ് വേണ്ടതെന്നാണ് എൻ്റെ അഭിപ്രായം. നമ്മുടെ ആരോഗ്യരംഗവും ഉദ്യോഗസ്ഥരും ഇങ്ങനൊരു കാര്യം കേട്ടിട്ട് പോലും ഉണ്ടാകില്ല. കേട്ടാലും ഇതേപ്പറ്റി പഠിക്കാൻ കൊറോണ ബാധിച്ച സായിപ്പിൻ്റെ നാട്ടിലേക്കും വീട്ടിലേക്കും പഠനമെന്ന പേരിൽ ടൂർ പോകാൻ പോലും ആർക്കും താൽപ്പര്യം ഉണ്ടാകില്ല.</p>
<p><strong>വാൽക്കഷണം:-</strong> ഏതോ ഒരു ദേവിയുടെ കടാക്ഷമാണ് ചിക്കൻ പോക്സ് എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ മറ്റെല്ലാ അർത്ഥത്തിലും സമ്പൂർണ്ണ വിശ്വാസി ആണെങ്കിലും ഈ ഒരു കാര്യത്തിൽ മാത്രം ദേവിയെ പടിക്ക് പുറത്ത് നിർത്താൻ പലർക്കും വിശ്വാസം ഒരു തടസ്സമാകുന്നില്ല.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8219" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8219</wfw:commentRss>
		<slash:comments>1</slash:comments>
		</item>
		<item>
		<title> എം. ശിവശങ്കർ തെറ്റ് തിരുത്തുന്നു</title>
		<link>http://niraksharan.in/?p=8024</link>
		<comments>http://niraksharan.in/?p=8024#comments</comments>
		<pubDate>Sun, 16 Oct 2022 14:20:41 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[അറിവ്]]></category>
		<category><![CDATA[ഓൺലൈൻ]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാഹിത്യം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8024</guid>
		<description><![CDATA[സുഹൃത്തുക്കളേ&#8230;. വായനക്കാരേ&#8230;. 2022 ഒക്ടോബർ 12ന് AIDEM പോർട്ടലിൽ എം. ശിവശങ്കർ എഴുതിയ പുസ്തകാവലോകനത്തിൽ, മൾട്ടിമീഡിയ പുസ്തകങ്ങളെപ്പറ്റി ഉണ്ടായ വസ്തുതാപരമായ പിശക്, ഒക്ടോബർ 14ന് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. അക്കാര്യം ബോദ്ധ്യപ്പെട്ട ശിവശങ്കർ തൻ്റെ തെറ്റ് തിരുത്തിക്കൊണ്ട് AIDEMന് കത്തെഴുതുകയും, AIDEM ആ വരികൾ വിവാദമുണ്ടാക്കിയ ലേഖനത്തിൽത്തന്നെ ഉൾക്കൊള്ളിക്കുകയും ചെയ്തിരിക്കുന്നു. കൂട്ടിച്ചേർത്ത ആ ഭാഗങ്ങൾ മാത്രം താഴെ എടുത്തെഴുതുന്നു. &#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;- ഇന്ത്യയിലെ തന്നെ ആദ്യത്തെ embedded പുസ്തകമാണ് രാജീവ് രാമചന്ദ്രന്റെ ‘ചെളി പുരളാത്ത പന്ത്’ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8024" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/10/99.jpg"><img class="aligncenter wp-image-8025 " src="http://niraksharan.in/wp-content/uploads/2022/10/99.jpg" alt="99" width="501" height="501" /></a><br />
<strong><span style="font-size: xx-large;">സു</span></strong>ഹൃത്തുക്കളേ&#8230;. വായനക്കാരേ&#8230;.</p>
<p>2022 ഒക്ടോബർ 12ന് AIDEM പോർട്ടലിൽ എം. ശിവശങ്കർ എഴുതിയ പുസ്തകാവലോകനത്തിൽ, മൾട്ടിമീഡിയ പുസ്തകങ്ങളെപ്പറ്റി ഉണ്ടായ വസ്തുതാപരമായ പിശക്, ഒക്ടോബർ 14ന് <a href="https://www.facebook.com/niraksharan/posts/pfbid033aYFJqRS3uG5RoXN4MvNtRXUeGcTxXhSjgmJBFo5U3r5eqievVMkfCcJKN4L1fCyl">ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ </a>ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു.</p>
<p>അക്കാര്യം ബോദ്ധ്യപ്പെട്ട ശിവശങ്കർ തൻ്റെ തെറ്റ് തിരുത്തിക്കൊണ്ട് AIDEMന് കത്തെഴുതുകയും, AIDEM ആ വരികൾ വിവാദമുണ്ടാക്കിയ ലേഖനത്തിൽത്തന്നെ ഉൾക്കൊള്ളിക്കുകയും ചെയ്തിരിക്കുന്നു. കൂട്ടിച്ചേർത്ത ആ ഭാഗങ്ങൾ മാത്രം താഴെ എടുത്തെഴുതുന്നു.<br />
&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;-<br />
<span style="color: #800000;">ഇന്ത്യയിലെ തന്നെ ആദ്യത്തെ embedded പുസ്തകമാണ് രാജീവ് രാമചന്ദ്രന്റെ ‘ചെളി പുരളാത്ത പന്ത്’ എന്ന് എഴുതിയതിൽ വസ്തുതാപരമായ പിശകുണ്ടെന്നുള്ള പ്രതികരണങ്ങൾ വായനക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ വസ്തുതാപരമായ ആ തെറ്റ് തിരുത്തിക്കൊണ്ട് എം. ശിവശങ്കർ എഴുതി നൽകിയ വിശദീകരണ കുറിപ്പ് ഈ ലേഖനത്തിന് താഴെ ചേർക്കുന്നു.</span></p>
<p><span style="color: #800000;">തെറ്റ് തിരുത്തിക്കൊണ്ട് എം. ശിവശങ്കർ എഴുതി നൽകിയ വിശദീകരണ കുറിപ്പ്. &#8211; (AIDEM)</span></p>
<p><span style="color: #0000ff;">രാജീവിന്റെ ചെളി പുരളാത്ത പന്ത് എന്ന പുസ്തകത്തിന് തയ്യാറാക്കിയ എന്റെ ആസ്വാദനക്കുറിപ്പിൽ വസ്തുതാപരമായ പിശകുണ്ടെന്ന് പലരും അറിയിച്ചു. മലയാളത്തിൽ തന്നെ ഇതിന് മുമ്പ് embedded പുസ്തകം എന്ന് വിലയിരുത്താവുന്ന മൂന്ന് കൃതികളെങ്കിലും ഉണ്ടായിട്ടുണ്ട്; അതുകൊണ്ട് ഇത് ഇത്തരത്തിലുള്ള ആദ്യ സംരംഭം എന്ന് വിലയിരുത്തിയത് അബദ്ധമാണെന്നാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.</span></p>
<p><span style="color: #0000ff;">ഇക്കാര്യത്തിൽ ഒരു ഗൗരവതരമായ അന്വേഷണം നടത്താതെ അങ്ങനെ ഒരു അഭിപ്രായം രേഖപ്പെടുത്തിയത് തീർച്ചയായും എന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച തന്നെയാണ്. പ്രത്യേകിച്ച് ക്രിയാത്മകമായി ഇക്കാര്യത്തിൽ മുന്നേ നടന്ന വ്യക്തികൾക്കും പ്രസാധകർക്കും ഇത് വലിയ നിരാശയുണ്ടാക്കുമെന്നത് ഈ വീഴ്ചയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.</span></p>
<p><span style="color: #0000ff;">മുസിരീസിലൂടെ, മയ്യഴി, ഭൂട്ടാൻ എന്നീ പുസ്തകങ്ങൾ രചിച്ച ഭാവനാസമ്പന്നരായ എഴുത്തുകാരോടും അവരുടെ പ്രസാധകരോടും ക്ഷമ ചോദിക്കുന്നു. (മുസിരീസിലൂടെ &#8211; രചയിതാവ്, മനോജ് രവീന്ദ്രൻ നിരക്ഷരൻ, പ്രസാധകർ മെൻറർ ബുക്സ്, മയ്യഴി – രചയിതാവ് വരുൺ രമേഷ്, പ്രസാധകർ – ഡിസി ബുക്സ്, ഭൂട്ടാൻ ലോകത്തിൻറെ ഹാപ്പിലാൻറ് &#8211; രചയിതാവ് ഹരിലാൽ രാജേന്ദ്രൻ, പ്രസാധകർ – റീഡ് മീ ബുക്സ്)</span></p>
<p><span style="color: #0000ff;">ഇന്ത്യയിൽ പുസ്തകപ്രസാധന മേഖലയിൽ കേരളം വളരെ മുമ്പിൽ തന്നെയാണ്. ഓഡിയോ ബുക്കുകളുടെ പ്രചരണം കൂടി വരുന്ന സാഹചര്യത്തിൽ, സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് പുസ്തക വായന ആസ്വാദ്യമായ ഒരു അനുഭവമാക്കി മാറ്റാൻ നമ്മുടെ പ്രസാധകർക്ക് കഴിയുമെന്നുറപ്പുണ്ട്. വിവര സാങ്കേതിക വിദ്യാരംഗത്ത് കേരളത്തിനുള്ള അനുകൂല സാഹചര്യവും നൂതനാശയങ്ങൾ പ്രവർത്തിപഥത്തിലേക്ക് എത്തിക്കാൻ കഴിയുന്ന സ്റ്റാർട്ട് അപ് ഇക്കോ സിസ്റ്റവും ഉപയോഗപ്പെടുത്തി ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ തുടരാനും വരും നാളുകളിൽ ഈ രീതിയിലുള്ള പുസ്തക പ്രസാധന ഡെസ്റ്റിനേഷൻ തന്നെയായി മാറാനും നമുക്ക് കഴിയട്ടെ. (എം.ശിവശങ്കർ)</span><br />
&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;<br />
ഇത്തരം പിശകുകളും വിവാദങ്ങളും തർക്കങ്ങളുമൊക്കെയാണല്ലോ കൂടുതൽ സാക്ഷരതയിലേക്ക് നമ്മെ നയിക്കുക? എൻ്റെ പുസ്തകത്തിൻ്റെ ലേ ഔട്ടും കവർ പേജും നിർവ്വഹിച്ച ഭട്ടതിരി സാർ തന്നെയാണ്, ചെളി പുരളാത്ത പന്ത് എന്ന പുസ്തകത്തിൻ്റേയും ജോലികൾ ചെയ്തത്. അദ്ദേഹവുമായി കഴിഞ്ഞ ദിവസങ്ങളിൽ സംവദിച്ചതിൽ നിന്ന് എനിക്ക് മനസ്സിലാക്കാനായത്, ചിന്ത പബ്ലിഷേർസ് ഏതാണ്ട് ഒരു വർഷം മുൻപ് ഇതേ ജനുസ്സിൽ, പി. രാജീവ് എഴുതിയ, ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ &#8211; സമകാലിക വായന‘ എന്നൊരു പുസ്തകം ചെയ്തിട്ടുണ്ട് എന്നാണ്. അതിൻ്റെ ജോലികൾ ചെയ്തതും ഭട്ടതിരി സാറാണ്.</p>
<p>അങ്ങനെ നോക്കിയാൽ, ഇപ്പോൾ മലയാളത്തിൽ മാത്രം എൻ്റെ അറിവിൽ 5 മൾട്ടിമീഡിയ പുസ്തകങ്ങളെങ്കിലും ഉണ്ട്. ആരുമറിയാതെ വേറെയും ചിലത് വന്നിട്ടുണ്ടാകാം. ഇതൊരു വലിയ സംഭവമല്ല എന്ന നിലയ്ക്ക് തന്നെയാണ് ഇനിയങ്ങോട്ട് കാണേണ്ടത്. ശിവശങ്കറിനുള്ള മറുപടിയിൽ ഞാൻ പറഞ്ഞത് മറ്റൊരു തരത്തിൽ ആവർത്തിക്കുകയാണെങ്കിൽ, അധികമാരും പ്രയോജനപ്പെടുത്തിയില്ലെങ്കിലും ഈ സാങ്കേതിക വിദ്യ ഔട്ട് ഡേറ്റഡ് ആയിക്കഴിഞ്ഞിരിക്കുന്നു.</p>
<p>തെറ്റുകൾ ചൂണ്ടിക്കാണിച്ചപ്പോൾ തിരുത്താനുള്ള സന്മനസ്സ് കാണിച്ച എല്ലാവർക്കും നന്ദി. ഭാഷ വളരട്ടെ, എഴുത്തും വായനയും വളരട്ടെ.</p>
<p>സസ്നേഹം</p>
<p>- നിരക്ഷരൻ<br />
(അന്നും ഇന്നും എപ്പോഴും)</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8024" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8024</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ശിവശങ്കർ സാറിന് തെറ്റി</title>
		<link>http://niraksharan.in/?p=8018</link>
		<comments>http://niraksharan.in/?p=8018#comments</comments>
		<pubDate>Fri, 14 Oct 2022 10:30:46 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[അറിവ്]]></category>
		<category><![CDATA[ഓൺലൈൻ]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാഹിത്യം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8018</guid>
		<description><![CDATA[ഒരു ഞെട്ടലോടെയും അതിനേക്കാളുപരി നിരാശയോടെയുമാണ് ചിന്താ പബ്ളിഷേർസ് പുറത്തിറക്കിയ, രാജീവ് രാമചന്ദ്രൻ്റെ ‘ചെളി പുരളാത്ത പന്ത്‘ എന്ന പുസ്തകത്തെപ്പറ്റി എം. ശിവശങ്കർ എഴുതിയ പുസ്തകാവലോകനം വായിച്ചവസാനിപ്പിച്ചത്. AIDEM പോർട്ടലിലാണ് പ്രസ്തുത പുസ്തകാവലോകനം പ്രസിദ്ധീകരിച്ച് വന്നിരിക്കുന്നത്. മേൽപ്പടി പുസ്തകം ഞാൻ കണ്ടിട്ടില്ല, വായിച്ചിട്ടുമില്ല. പക്ഷേ ആ പുസ്തകത്തെപ്പറ്റി എം. ശിവശങ്കർ പറയുന്ന കാര്യത്തിൽ വസ്തുതാപരമായി ഒരു തെറ്റുണ്ട്. അത് ചൂണ്ടിക്കാണിക്കാൻ വേണ്ടി മാത്രമാണ് ഈ കുറിപ്പ്. എം. ശിവശങ്കർ പറയുന്ന ഒരു ഖണ്ഡിക അതേപടി താഴെ ചേർക്കുന്നു. “ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8018" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/10/5.jpg"><img class="aligncenter wp-image-8019" src="http://niraksharan.in/wp-content/uploads/2022/10/5.jpg" alt="5" width="393" height="493" /></a><br />
<strong><span style="font-size: xx-large;">ഒ</span></strong>രു ഞെട്ടലോടെയും അതിനേക്കാളുപരി നിരാശയോടെയുമാണ് ചിന്താ പബ്ളിഷേർസ് പുറത്തിറക്കിയ, രാജീവ് രാമചന്ദ്രൻ്റെ ‘ചെളി പുരളാത്ത പന്ത്‘ എന്ന പുസ്തകത്തെപ്പറ്റി എം. ശിവശങ്കർ എഴുതിയ പുസ്തകാവലോകനം വായിച്ചവസാനിപ്പിച്ചത്. AIDEM പോർട്ടലിലാണ് പ്രസ്തുത പുസ്തകാവലോകനം പ്രസിദ്ധീകരിച്ച് വന്നിരിക്കുന്നത്.</p>
<p>മേൽപ്പടി പുസ്തകം ഞാൻ കണ്ടിട്ടില്ല, വായിച്ചിട്ടുമില്ല. പക്ഷേ ആ പുസ്തകത്തെപ്പറ്റി എം. ശിവശങ്കർ പറയുന്ന കാര്യത്തിൽ വസ്തുതാപരമായി ഒരു തെറ്റുണ്ട്. അത് ചൂണ്ടിക്കാണിക്കാൻ വേണ്ടി മാത്രമാണ് ഈ കുറിപ്പ്.</p>
<p>എം. ശിവശങ്കർ പറയുന്ന ഒരു ഖണ്ഡിക അതേപടി താഴെ ചേർക്കുന്നു.</p>
<p><span style="color: #0000ff;">“ രാജീവ് രാമചന്ദ്രൻ്റെ ‘ചെളി പുരളാത്ത പന്ത്‌‘ എൻ്റെ അറിവിൽ മലയാളത്തിലെ എന്നു മാത്രമല്ല ഇന്ത്യയിലെ തന്നെ ആദ്യത്തെ embedded പുസ്തകമാണിത്‌. ഏകദേശം ഇരുപത്തി അഞ്ചോളം വീഡിയോകളാണ്‌ ഈ പുസ്തകത്തിൽ ഇഴചേർത്തിരിക്കുന്നത്‌. ക്യു.ആർ. കോഡ് സ്കാൻ ചെയ്ത്‌ അവ കൂടി കണ്ടു കഴിയുമ്പോഴാണ്‌ വായനാനുഭവം പൂർത്തിയാകുക. ഈ പുതുമ പുസ്തകങ്ങൾക്കിടയിലെ ക്രിയോഷോ (criollo) ആയി രാജീവിൻറെ ഈ ഉദ്യമത്തെ അടയാളപ്പെടുത്തുന്നു. സാധാരണ ജീവിതത്തെ മാറ്റിമറിക്കാനാകുന്ന സാങ്കേതികവിദ്യാ സാദ്ധ്യതകളെക്കുറിച്ച്‌ ധാരണയുള്ള ഒരു അനുവാചകനെ ആഹ്ളാദത്തിൻ്റെ ഉന്നതിയിലേക്ക്‌ നയിക്കുന്ന, ഈ നവീന സാദ്ധ്യത പരിചയപ്പെടുത്തിയ ചിന്താ പബ്ലീഷേഴ്സ്‌ കേരളത്തിൻ്റെ സാഹിത്യ പ്രസാധന ചരിത്രത്തിൽ മനോഹരമായൊരു കോർണർ ഗോളടിച്ച്‌ ലീഡു നേടിയിരിക്കുന്നുവെന്നു തന്നെ പറയാം.“</span></p>
<p>ഒരുതരത്തിലും വസ്തുതയ്ക്ക് നിരക്കാത്ത കാര്യമാണ് മുകളിലുള്ള ഖണ്ഡികയിൽ എം. ശിവശങ്കർ പറയുന്നത്. ‘എൻ്റെ അറിവിൽ‘ എന്നാണ് എം. ശിവശങ്കർ പറയുന്നത്. പുസ്തകങ്ങളുടെ കാര്യത്തിൽ ശിവശങ്കറിൻ്റെ അറിവ് അത്രയ്ക്ക് പരിമിതമാണ്; അല്ലെങ്കിൽ ഒരു പുതിയ അറിവാണെന്ന് പറഞ്ഞ് ഒരു കാര്യം പങ്കുവെക്കുന്നതിന് മുൻപ് ഏതൊരു സാധാരണക്കാരനും ഇക്കാലത്ത് ഇൻ്റർനെറ്റിൽ അപ്പറയുന്നതിന് വിരുദ്ധമായി എന്തെങ്കിലുമുണ്ടോ എന്ന് പരതി നോക്കാൻ കാണിക്കുന്ന വിവേകബുദ്ധി പോലും ശിവശങ്കർ ഇവിടെ കാണിച്ചിട്ടില്ല എന്ന് വ്യക്തം. അതെന്തുകൊണ്ടാണെന്ന് വിശദമാക്കാം.</p>
<p>2015 ഡിസംബർ 11 ന് ഈയുള്ളവൻ്റെ <a href="http://niraksharan.in/?p=4078">‘മുസിരീസിലൂടെ‘</a>  എന്ന ഒരു പുസ്തകം, തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ വെച്ച് പ്രകാശനം ചെയ്തിരുന്നു. മൂന്ന് വർഷത്തോളമുള്ള യാത്രകളും വായനയും സാങ്കേതിക പഠനങ്ങളും ഒക്കെ നടത്തി തൃശൂരുള്ള മെൻ്റർ ബുക്ക്സ് വഴി പ്രകാശനം ചെയ്ത ആ പുസ്തകത്തിലുള്ള ഓരോ പടങ്ങളും സ്ക്കാൻ ചെയ്താൽ അതിലൂടെ കൂടുതൽ വീഡിയോകളും ചിത്രങ്ങളും സ്ഥലങ്ങളുടെ മാപ്പുകളും അവലംബിച്ചിട്ടുള്ള കൃതികളുടെ പുറം ചട്ടകളും അടക്കം എല്ലാം കാണാനും ആസ്വദിക്കാനും കഴിയുന്ന തരത്തിലാണ് ആ പുസ്തകം ചിട്ടപ്പെടുത്തിയിട്ടുള്ളത്. അന്നതിനെ Augmented Reality പുസ്തകം എന്നാണ് ഞങ്ങൾ വിശേഷിപ്പിച്ചത്. ഈ ലേഖനം വായിക്കുന്ന കൂട്ടത്തിലുള്ള കുറച്ചെങ്കിലും വായനക്കാർ ആ പുസ്തകം വാങ്ങിയും അല്ലാതെയും വായിച്ചിട്ടുണ്ടാകാം. ആ പുസ്തകത്തിൻ്റെ ഇംഗ്ലീഷ് പതിപ്പ് 2016ൽ മെൻ്റർ ബുക്ക്സ് പ്രസിദ്ധീകരിച്ചപ്പോൾ അതിനായി ശ്രീ. കെ. ജയകുമാർ IAS എഴുതിയ അവതാരിക <a href="http://niraksharan.in/?p=4631">ഈ ലിങ്കിൽ</a> വായിക്കാം.</p>
<p><a href="http://niraksharan.in/wp-content/uploads/2022/10/Muziris-Eng1.png"><img class="aligncenter wp-image-8020 " src="http://niraksharan.in/wp-content/uploads/2022/10/Muziris-Eng1.png" alt="Muziris-Eng1" width="439" height="560" /></a></p>
<p>ആ അവലോകനത്തിൽ നിന്നുള്ള ഒരു വരി എടുത്തെഴുതുന്നു.</p>
<p><span style="color: #993300;">“ ലഭ്യമായ സാങ്കേതിക വിദ്യ സമുചിതമായി ഉപയോഗപ്പെടുത്തി കാണാപ്പുറങ്ങൾ കാണിച്ചുതരുന്ന ഈ സങ്കേതം ലോകത്തുതന്നെ അധികമാരും ഉപയോഗപ്പെടുത്തിയിട്ടില്ല.“</span></p>
<p>‘മുസിരീസിലൂടെ‘ എന്ന മലയാളം പതിപ്പിൻ്റെ പുറം ചട്ടയിൽ, ആ പുസ്തകം ഇന്ത്യയിലെ ആദ്യത്തെ ഓഗ്മെൻ്റഡ് റിയാലിറ്റി പുസ്തകമാണെന്ന് പ്രസാധകനും എഴുത്തുകാരനും അവകാശപ്പെടുമ്പോൾപ്പോലും, അതേപ്പറ്റി ആസ്വാദനം എഴുതുന്ന ജയകുമാർ സാർ പറയുന്ന വരികൾ ശ്രദ്ധയോടെ വായിക്കണം. ‘ഈ സങ്കേതം അധികമാരും ഉപയോഗിച്ചിട്ടില്ല‘ എന്ന വിവേകപൂർണ്ണമായ അഭിപ്രായമാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന് പൂർണ്ണബോദ്ധ്യമില്ലാത്ത കാര്യത്തെപ്പറ്റി അത്രയും പറയാനേ അദ്ദേഹം തയ്യാറാകുന്നുള്ളൂ.</p>
<p>ഇപ്പറഞ്ഞ സാങ്കേതിക വിദ്യ മുസിരീസിലൂടെ എന്ന പുസ്തകത്തിൽ അവതരിപ്പിച്ചതുകൊണ്ടുതന്നെയാകാം, ആ വർഷത്തെ മികച്ച പുസ്തക നിർമ്മിതിക്കുള്ള (പുസ്തകം എഴുതിയ ആൾക്കുള്ളതല്ല) സാഹിത്യ അക്കാഡമി പുരസ്ക്കാരം നേടിയതും മുസിരീസിലൂടെ എന്ന യാത്രാവിവരണപുസ്തകമാണ്.</p>
<p><a href="https://www.facebook.com/vinodkottayil">മെൻ്റർ എന്ന പബ്ലിഷറും</a> നിരക്ഷരൻ എന്ന എഴുത്തുകാരനും ഇന്ത്യയിലെ ആദ്യത്തെ ഓഗ്മെൻ്റഡ് റിയാലിറ്റി പുസ്തകം എന്ന അവകാശവാദവുമായി വരുന്നതിന് മുൻപ്, മറ്റേതെങ്കിലും പുസ്തകം ഈ ജനുസ്സിൽ വന്നിട്ടുണ്ടോയെന്ന് പറ്റാവുന്ന വഴിക്കെല്ലാം അന്വേഷിച്ചു. സ്വയം നടത്തിയ അന്വേഷണത്തിൽ എഴുത്തുകാരന് കിട്ടിയത് 3 വിദേശപുസ്തകങ്ങളാണെങ്കിൽ, മറ്റൊരാൾക്ക് കിട്ടിയത് 7 വിദേശപുസ്തകങ്ങളാണ്. ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകവും അതുവരെ അങ്ങനെയൊന്ന് അവകാശപ്പെട്ടതായി കണ്ടെത്താനായില്ല. ജനുസ്സ് എന്നതുകൊണ്ട് ഉദ്ദേശിച്ചത്, Augmented Reality, Embedded, QR Code Scanner, എന്നിങ്ങനെ ഏത് സംവിധാനം ഉപയോഗിച്ചും, വായനയ്ക്ക് ഉപരി വീഡിയോ, ഓഡിയോ, കൂടുതൽ ചിത്രങ്ങൾ എന്നിങ്ങനെ എന്തെങ്കിലും പ്രദാനം ചെയ്യുന്ന പുസ്തകം എന്നാണ്. ഇത്തരം പുസ്തകങ്ങളെയെല്ലാം മൾട്ടി മീഡിയ പുസ്തകങ്ങൾ എന്ന് വിശേഷിപ്പിക്കുന്നതാവും ഉചിതം.</p>
<p>ഏകശേഷം 17 മാസങ്ങൾ കഴിഞ്ഞ്, 2017 ജൂലായ് 15ന് എൻ്റെ സുഹൃത്തും മാദ്ധ്യമപ്രവർത്തകനുമായ <a href="https://www.facebook.com/evarunramesh">വരുൺ രമേഷിൻ്റെ</a>  മയ്യഴി എന്ന പുസ്തകം QR കോഡ് സ്ക്കാൻ ചെയ്ത് വീഡിയോകൾ കാണാൻ പറ്റുന്ന ഇതേ ജനുസ്സിലുള്ള പുസ്തകമായി പുറത്തിറങ്ങി. 3 മാസത്തിനകം ആ പുസ്തകത്തിൻ്റെ രണ്ടാം പതിപ്പും ഇറങ്ങി. 2015 ഏപ്രിൽ മാസം രണ്ടാംവാരം പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൻ്റെ 100 ൽ 100 പേജുകളും വരുണിൻ്റെ ആ പുസ്തകത്തെപ്പറ്റിയുള്ള ലേഖനങ്ങളായിരുന്നു. അത്രയും ശ്രദ്ധപിടിച്ചുപറ്റിയ ആ ലേഖനങ്ങളുടെ പൂർണ്ണരൂപം പുസ്തകമായി പ്രസിദ്ധീകരിച്ചത് ഡീസി ബുക്ക്സ് ആണ്.</p>
<p><a href="http://niraksharan.in/wp-content/uploads/2022/10/14.jpg"><img class="aligncenter wp-image-8021" src="http://niraksharan.in/wp-content/uploads/2022/10/14.jpg" alt="14" width="337" height="482" /></a></p>
<p>2018 നവംബർ 3ന് എൻ്റെ മറ്റൊരു സുഹൃത്തും UAE പ്രവാസിയുമായ <a href="https://www.facebook.com/harilal">ഹരിലാൽ രാജേന്ദ്രൻ്റെ</a> ഭൂട്ടാൻ എന്ന യാത്രാവിവരണ പുസ്തകം ഇതേ ജനുസ്സിൽ പ്രസിദ്ധീകരിക്കപ്പെട്ടു.</p>
<p><a href="http://niraksharan.in/wp-content/uploads/2022/10/12.jpg"><img class="aligncenter wp-image-8022 " src="http://niraksharan.in/wp-content/uploads/2022/10/12.jpg" alt="12" width="384" height="614" /></a><br />
ഇങ്ങനെ മൂന്ന് പുസ്തകങ്ങൾ മലയാളത്തിൽത്തന്നെ ഉള്ളപ്പോൾ, എം. ശിവശങ്കർ പറയുന്നു, ഇത് മലയാളത്തിലെന്നല്ല ഇന്ത്യയിൽ ഒരിടത്തും സംഭവിച്ചിട്ടില്ലാത്ത നൂതന പരിപാടിയാണെന്ന്. 7 കൊല്ലം കഴിഞ്ഞ സംഭവങ്ങളെ ഔട്ട് ഡേറ്റഡ് എന്നാണ് വിവരസാങ്കേതിക വിദ്യാ തലത്തിലുള്ളവർ വിശേഷിപ്പിക്കുക എന്ന് ശിവശങ്കർ സാറിൻ്റെ അറിവിലേക്കായി ബോധിപ്പിക്കട്ടെ. പരിമിതമായ അറിവാണ് തനിക്കെന്ന് അദ്ദേഹം സമ്മതിക്കുന്നതുകൊണ്ട്, അതേപ്പറ്റി കൂടുതൽ ചർച്ച വേണ്ട എന്ന് കരുതി വിട്ടുകളയാൻ നോക്കുമ്പോൾ ദാ വരുന്നു, വീണ്ടും വാഴ്ത്തലുകൾ!</p>
<p><span style="color: #0000ff;">&#8221; ഈ പുതുമ പുസ്തകങ്ങൾക്കിടയിലെ ക്രിയോഷോ (criollo) ആയി രാജീവിൻ്റെ ഈ ഉദ്യമത്തെ അടയാളപ്പെടുത്തുന്നു&#8221;</span></p>
<p>തെറ്റാണ് ശിവശങ്കർ സാറേ. ആ വിശേഷണം മറ്റാർക്കോ അവകാശപ്പെട്ടതാണ്. ഇനി ശിവശങ്കർ സാറിൻ്റെ അടുത്ത വരി നോക്കുക.</p>
<p><span style="color: #0000ff;">“ ഈ നവീന സാദ്ധ്യത പരിചയപ്പെടുത്തിയ ചിന്താ പബ്ലീഷേഴ്സ്‌ കേരളത്തിൻ്റെ സാഹിത്യ പ്രസാധന ചരിത്രത്തിൽ മനോഹരമായൊരു കോർണർ ഗോളടിച്ച്‌ ലീഡു നേടിയിരിക്കുന്നുവെന്നു തന്നെ പറയാം. “</span></p>
<p>അതും തെറ്റാണ് ശിവശങ്കർ സാറേ. ആ കോർണർ ഗോളിൻ്റെ ലീഡ് തൃശൂരുള്ള മെൻ്റർ പബ്ലിഷേർസിന് അവകാശപ്പെട്ടതാണ്. ശിവശങ്കർ സാർ ഈ പുസ്തകത്തിൻ്റെ പേരിൽ സെൽഫ് ഗോളുകൾ അടിച്ചുകൂട്ടുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇനിയെങ്കിലും അറിയാൻ പാടില്ലാത്ത കാര്യങ്ങളെപ്പറ്റി ആധികാരികമായി പറയുന്നതിന് മുൻപ് അൽപ്പസ്വൽപ്പം അന്വേഷണം നടത്തണമെന്ന് അപേക്ഷയുണ്ട്. ജീവിതത്തിൻ്റെ എല്ലാ തുറകളിലും വീഴ്ച്ചയുണ്ടാകാതെ മുന്നോട്ട് പോകാൻ അതുപകരിച്ചെന്ന് വരും.</p>
<p>ഈ ഗ്രന്ഥത്തിൻ്റെ കർത്താവായ രാജീവ് രാമചന്ദ്രൻ ഒരു മാദ്ധ്യമപ്രവർത്തകനാണ്. അതുകൊണ്ടുതന്നെ ലോകത്ത് നടക്കുന്ന, കുറഞ്ഞപക്ഷം കേരളത്തിൽ നടക്കുന്ന അത്യാവശ്യം ചില കാര്യങ്ങൾ മനസ്സിലാക്കാൻ പ്രാപ്തിയുള്ള വ്യക്തിയാണ് അദ്ദേഹമെന്നാണ് എൻ്റെ ഉറച്ച വിശ്വാസം. ആയതിനാൽ ശിവശങ്കറുമായി ഇങ്ങനെയൊരു തെറ്റായ വസ്തുത പങ്കുവെച്ചത് രാജീവാണെന്ന് ഞാൻ കരുതുന്നില്ല. ചിന്ത എന്ന പബ്ലിഷറും ഈ തെറ്റ് പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നുണ്ടെന്ന് കരുതാൻ ബുദ്ധിമുട്ടുണ്ട്. അഥവാ അങ്ങനെയാണെങ്കിൽ, നിങ്ങളും തിരുത്തുക, തെറ്റിദ്ധാരണകൾ പരത്താതിരിക്കുക.</p>
<p>AIDEM ഒരു മാദ്ധ്യമ പോർട്ടലാണെന്ന് തന്നെ വിശ്വസിച്ചുകൊണ്ട് പറയട്ടെ, ആര് എന്തെഴുതി കൊടുത്താലും അത് പ്രസിദ്ധീകരിക്കുന്ന നൂറുകണക്കിന് പോർട്ടലുകളുണ്ട് കേരളത്തിൽ. അക്കൂട്ടത്തിൽ അണിനിരക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. കുറഞ്ഞപക്ഷം ‘വസ്തുത‘കൾ പ്രചരിപ്പിക്കുമ്പോളെങ്കിലും.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8018" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8018</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ക്ലബ്ബ് ഹൗസിലെ ഓസ്ട്രേലിയൻ സ്ലാങ്ങുകൾ</title>
		<link>http://niraksharan.in/?p=7683</link>
		<comments>http://niraksharan.in/?p=7683#comments</comments>
		<pubDate>Wed, 06 Oct 2021 02:44:19 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അറിവ്]]></category>
		<category><![CDATA[ക്ലബ്ബ് ഹൗസ്]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=7683</guid>
		<description><![CDATA[ക്ലബ്ബ് ഹൗസിലെ &#8216;പത്രവിശേഷം&#8217; എന്ന മുറി ഞാനൊരിക്കൽ പരിചയപ്പെടുത്തിയിരുന്നു. എല്ലാ ദിവസവും രാവിലെ 8 മുതൽ 10 വരെ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള സുഹൃത്തുക്കൾ നമുക്ക് വേണ്ടി മൂന്ന് മണിക്കൂറോളം ലാഭേച്ഛയില്ലാതെ പത്രം വായിച്ച് തരുന്നു എന്നത് ചെറിയ കാര്യമാല്ല. പത്രവായനയ്ക്ക് വേണ്ടിയുള്ള അരമണിക്കൂറെങ്കിലും ഒരോ ദിവസവും അവരെനിക്ക് ലാഭിച്ച് തരുന്നുണ്ട്. എന്ന് മാത്രമല്ല, സാധാരണ നിലയ്ക്ക് മലയാളം പത്രങ്ങളോ ചുരുക്കം ഇംഗ്ലീഷ് പത്രങ്ങളോ മാത്രം വായിക്കുന്ന നമ്മൾക്ക് ഇംഗ്ലണ്ടും ജപ്പാനും ഓസ്ട്രേലിയയും അടക്കമുള്ള വിവിധലോക രാഷ്ട്രങ്ങളിൽ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7683" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2021/10/bala-venu.jpg"><img class="aligncenter wp-image-7684 " src="http://niraksharan.in/wp-content/uploads/2021/10/bala-venu.jpg" alt="bala venu" width="422" height="422" /></a><br />
<strong><span style="font-size: xx-large;">ക്ല</span></strong>ബ്ബ് ഹൗസിലെ &#8216;പത്രവിശേഷം&#8217; എന്ന മുറി ഞാനൊരിക്കൽ പരിചയപ്പെടുത്തിയിരുന്നു. എല്ലാ ദിവസവും രാവിലെ 8 മുതൽ 10 വരെ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള സുഹൃത്തുക്കൾ നമുക്ക് വേണ്ടി മൂന്ന് മണിക്കൂറോളം ലാഭേച്ഛയില്ലാതെ പത്രം വായിച്ച് തരുന്നു എന്നത് ചെറിയ കാര്യമാല്ല. പത്രവായനയ്ക്ക് വേണ്ടിയുള്ള അരമണിക്കൂറെങ്കിലും ഒരോ ദിവസവും അവരെനിക്ക് ലാഭിച്ച് തരുന്നുണ്ട്. എന്ന് മാത്രമല്ല, സാധാരണ നിലയ്ക്ക് മലയാളം പത്രങ്ങളോ ചുരുക്കം ഇംഗ്ലീഷ് പത്രങ്ങളോ മാത്രം വായിക്കുന്ന നമ്മൾക്ക് ഇംഗ്ലണ്ടും ജപ്പാനും ഓസ്ട്രേലിയയും അടക്കമുള്ള വിവിധലോക രാഷ്ട്രങ്ങളിൽ നിന്നുള്ള പത്രവാർത്തകളാണ് അറിയാൻ കഴിയുന്നത്.</p>
<p>അങ്ങനെയങ്ങനെ മനുഷ്യന്മാരുടെ ലോകവിവരമാണ് അന്തവും കുന്തവുമില്ലാതെ വർദ്ധിക്കുന്നത്. ഇങ്ങനെ പോയാൽ നിരക്ഷരത്വം തന്നെ നഷ്ടപ്പെടുമോ എന്ന ആശങ്കയും ഇക്കാരണത്താൽ അധികരിച്ചിട്ടുണ്ടെനിക്ക്</p>
<p>തമാശ മാറ്റി വിഷയത്തിലേക്ക് വരാം. ഓസ്ട്രേലിയയിൽ നിന്ന് വാർത്ത വായിക്കുന്ന ബാല വേണു Venu Kumar , വാർത്തവായനയുടെ ഭാഗമായി നമുക്ക് പകർന്ന് നൽകുന്നത് അന്നാട്ടിലെ ചില അനൗദ്യോഗിക (Slang) ഭാഷ കൂടെയാണ്. കഴിഞ്ഞ ദിവസം അത്തരത്തിൽ അദ്ദേഹം പങ്കുവെച്ച ബൂസ്ബസ് (Booze bus) എന്ന വാക്ക് നമ്മുടെ നാട്ടിലും പ്രചരിക്കാനോ പ്രചരിപ്പിക്കാനോ പോന്ന ഒന്നാണ്. മദ്യപിച്ച് വാഹനമോടിക്കുന്നവരെക്കൊണ്ട് പൊലീസുകാർ ഊതിക്കുന്ന യന്ത്രവും മൊത്തത്തിൽ ആ പരിശോധനാ സംവിധാനത്തേയും ബൂസ്ബസ് എന്ന് പറയാം.</p>
<p>ഒന്നോരണ്ടോ ക്ലിക്ക് കൊണ്ട് നമ്മളെല്ലാം ആഗോളപൗരന്മാർ ആയിരിക്കുന്ന ഇക്കാലത്ത് മറ്റ് രാഷ്ട്രങ്ങളിലെ പദപ്രയോഗങ്ങളും സ്ലാങ്ങുകളും മനസ്സിലാക്കാൻ പറ്റുന്നത് തികച്ചും അഭിലഷണീയമായ കാര്യം തന്നെയാണ്. ആയതിനാൽ ബാല വേണു പത്രവാർത്തകളിലൂടെ ഇന്ന് രാവിലെയടക്കം പരിചയപ്പെടുത്തിയ ചില ഓസ്ട്രേലിയൻ സ്ലാങ്ങുകൾ ക്ലബ്ബ് ഹൗസിൽ ഇല്ലാത്തവർക്ക് വേണ്ടി പങ്കുവെക്കുന്നു.</p>
<p>1. <strong>Arvo</strong> = Afternoon<br />
Usage:- Want to come over this arvo?</p>
<p>2. <strong>Bottle O</strong> = Liquor shop<br />
Usage:- Going to the bottle o for some alcohol.</p>
<p>3. <strong>Brekkie, Brekky</strong> = Breakfast<br />
Usage:- Let&#8217;s go for a quick surf and then grab some brekky.</p>
<p>4. <strong>Dirty Bird</strong> = Kentucky Fried Chicken<br />
Usage:- Got some dirty bird for dinner.</p>
<p>5. <strong>Two men and a dog</strong> = A very small crowd.<br />
Usage:- Yeah mate it was a quiet one, two men and a dog.</p>
<p>6. <strong>Seedy</strong> = Hangover<br />
Usage:- I’m feeling seedy after mixing my drinks last night.</p>
<p>7. <strong>Fair dinkum</strong> = Is that true ?<br />
Usage:- My mate was telling me about this huge fish he caught, and I said fair dinkum mate.</p>
<p>8. <strong>Fitto</strong> = Fitness freak<br />
Usage:- Oh come on! Have at least one beer ya fitto!</p>
<p>9. <strong>Mate</strong> = Used as an expression of fondness for a person or in preference of some ones name.<br />
Usage:- Good on ya mate.</p>
<p>10. <strong>Sparky</strong> = Electrician<br />
Usage:- Why don&#8217;t you call the Sparky to fix the short circuit problem.</p>
<p><strong>വാൽക്കഷണം:-</strong> എന്നെങ്കിലും ഓസ്ട്രേലിയയിൽ പോകാൻ പറ്റിയാൽ, ആദ്യം മുന്നിൽ വന്നുപെടുന്ന ഓസ്ട്രേലിയക്കാരനെ സ്ലാങ്ങ് കൊണ്ട് മൂടിയിട്ട് തന്നെ ബാക്കി കാര്യം </p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7683" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7683</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഓർമ്മയിലൊരു പാതി ദിവസം</title>
		<link>http://niraksharan.in/?p=7650</link>
		<comments>http://niraksharan.in/?p=7650#comments</comments>
		<pubDate>Wed, 01 Sep 2021 02:30:27 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അറിവ്]]></category>
		<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>
		<category><![CDATA[വൈദ്യശാസ്ത്രം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7650</guid>
		<description><![CDATA[ഗുരുനാഥൻ ജോൺസൺ ഐരൂരിൻ്റെ ഓർമ്മപ്പുസ്തകത്തിൽ എഴുതിയ ലേഖനം &#8211; “ഓർമ്മയിലൊരു പാതി ദിവസം“. ശൈശവം മുതൽ പത്താംക്ലാസ്സ് പ്രായം വരെ താമസിച്ചിരുന്നത് വലിയ വരാന്തകളും പുരയിടവും നിറയെ മരങ്ങളുമൊക്കെയുള്ള ഒരു വീട്ടിലായിരുന്നു. ചെറുക്ലാസ്സുകൾ മുതൽ, രാത്രിയായാലും പകലായാലും, ആ വരാന്തകളിലെ അരമതിലിൽ ഇരുന്നായിരുന്നു പഠനം. പുറത്ത് ഇരുട്ടിലെ ചില ഇലയനക്കങ്ങൾ പോലും ഭയപ്പെടുത്തിയിട്ടുണ്ട് അന്നാളുകളിൽ. ചില രാത്രികൾ വീടിനകത്തുനിന്ന് വരാന്തയിലേക്ക് വരാൻ തന്നെ അകാരണമായ ഒരു ഭയമുണ്ടായിരുന്നു. അച്ഛന്റെ പുസ്തകശേഖരത്തിലെ ചില പുസ്തകങ്ങളായിരുന്നു അത്തരം ഭയപ്പാടുകൾക്ക് വിടുതൽ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7650" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><strong><span style="color: #0000ff;">ഗുരുനാഥൻ ജോൺസൺ ഐരൂരിൻ്റെ ഓർമ്മപ്പുസ്തകത്തിൽ എഴുതിയ ലേഖനം &#8211; “ഓർമ്മയിലൊരു പാതി ദിവസം“.</span></strong><br />
<a href="http://niraksharan.in/wp-content/uploads/2021/08/99.jpg"><img class="aligncenter wp-image-7651 " src="http://niraksharan.in/wp-content/uploads/2021/08/99.jpg" alt="99" width="555" height="363" /></a><br />
<strong><span style="font-size: xx-large;">ശൈ</span></strong>ശവം മുതൽ പത്താംക്ലാസ്സ് പ്രായം വരെ താമസിച്ചിരുന്നത് വലിയ വരാന്തകളും പുരയിടവും നിറയെ മരങ്ങളുമൊക്കെയുള്ള ഒരു വീട്ടിലായിരുന്നു. ചെറുക്ലാസ്സുകൾ മുതൽ, രാത്രിയായാലും പകലായാലും, ആ വരാന്തകളിലെ അരമതിലിൽ ഇരുന്നായിരുന്നു പഠനം. പുറത്ത് ഇരുട്ടിലെ ചില ഇലയനക്കങ്ങൾ പോലും ഭയപ്പെടുത്തിയിട്ടുണ്ട് അന്നാളുകളിൽ. ചില രാത്രികൾ വീടിനകത്തുനിന്ന് വരാന്തയിലേക്ക് വരാൻ തന്നെ അകാരണമായ ഒരു ഭയമുണ്ടായിരുന്നു.</p>
<p>അച്ഛന്റെ പുസ്തകശേഖരത്തിലെ ചില പുസ്തകങ്ങളായിരുന്നു അത്തരം ഭയപ്പാടുകൾക്ക് വിടുതൽ നൽകിയത്. അക്കൂട്ടത്തിലെ ആദ്യപുസ്തകം ഡോ:എ.ടി.കോവൂരിന്റെ ‘ആനമറുത‘ ആയിരുന്നു. ഒരു ഹൈസ്ക്കൂൾ വിദ്യാർത്ഥിയിലേക്ക് യുക്തിചിന്തയെപ്പറ്റിയും വിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെപ്പറ്റിയും വെളിച്ചം വീശിയത്, പിന്നീട് പലയിടങ്ങളിൽ നിന്നായി തപ്പിയെടുത്ത് വായിച്ച ആ ജനുസ്സിൽപ്പെട്ട ഗ്രന്ഥങ്ങളായിരുന്നു. ഞാനറിയാതെ തന്നെ എന്നിൽ ആ പുസ്തകങ്ങൾ പല പരിവർത്തനങ്ങളും നടത്തിക്കഴിഞ്ഞിരിക്കുന്നെന്ന് പിന്നീട് ബോദ്ധ്യമാകുകയും ചെയ്തു.</p>
<p>ഏതൊരു കുട്ടിയിലേക്കും മതഗ്രന്ഥങ്ങളോ കക്ഷിരാഷ്ട്രീയമീമാംസകളോ അടിച്ചേൽപ്പിക്കുന്നതിന് മുന്നേ വെച്ചുനീട്ടേണ്ടത്, അനാവശ്യ ഭയവും തെറ്റിദ്ധാരണകളും എന്നെന്നേക്കുമായി പറിച്ചെറിയാൻ പോന്ന ഇത്തരത്തിലുള്ള പുസ്തകങ്ങളാണെന്ന് അന്നേയുള്ള അഭിപ്രായമാണ്.</p>
<p>മേൽപ്പടി പുസ്തകങ്ങളിൽ നിന്നാണ് ജോൺസൺ ഐരൂർ എന്ന പേര് ആദ്യമായി കേൾക്കുന്നത്. വിശ്വാസത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ, യുക്തിസഹജമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഡോ:കോവൂർ മുന്നോട്ട് വെച്ച വെല്ലുവിളികളും തർക്കങ്ങളും അദ്ദേഹത്തിന്റെ കാലശേഷവും ഏറ്റെടുത്ത് നിലനിർത്തുന്ന അദ്ദേഹത്തിന്റെ ശിഷ്യനെന്ന നിലയ്ക്ക് കോവൂരിനോടുള്ള അതേ ആദവോടെയാണ് ശ്രീ.ജോൺസൺ ഐരൂരിനേയും അദ്ദേഹത്തിന്റെ പുസ്തകങ്ങളേയും കണ്ടിരുന്നതും വായിച്ചിരുന്നതും.</p>
<p>വായിച്ച് വായിച്ച് നമുക്ക് ചിലരോട് ആരാധനയും നേരിൽ കാണണമെന്നുമൊക്കെ തോന്നുമല്ലോ? ഡോ:കോവൂർ എനിക്ക് പത്ത് വയസ്സാകുന്നതിന് മുന്നേ മൺ‌മറഞ്ഞ് പോയതുകൊണ്ട് അദ്ദേഹത്തെ കാണുന്ന കാര്യം സാദ്ധ്യമല്ല. പക്ഷേ, ജോൺസൺ സാറിനെ എന്നെങ്കിലും നേരിൽ കാണാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, വിദേശജോലിയും വാസവുമൊക്കെയായി ആ അവസരം നീണ്ട് നീണ്ട് പൊയ്ക്കൊണ്ടേയിരുന്നു.</p>
<p>അങ്ങനെയിരിക്കുമ്പോളാണ് ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകം കൈയ്യിൽക്കിട്ടിയത്. അത് വായിച്ച് കഴിഞ്ഞപ്പോൾ ഒരു ആസ്വാദനക്കുറിപ്പ് എഴുതിയിടണമെന്ന് തോന്നി. ജോൺസൺ സാറിലേക്കുള്ള വഴി എളുപ്പമാക്കിത്തീർത്തത് ആ പുസ്തകാവലോകനമാണ്.</p>
<p>ഓൺലൈനിൽ എന്റെ ആ ലേഖനം കാണാനിടയായ ജോൺസൺ സാറിന്റെ മകൻ നിഖിൽ ഐരൂരുമായി പെട്ടെന്ന് തന്നെ സൗഹൃദത്തിലായി. നിഖിൽ വഴി ജോൺസൺ സാറിന്റെ നിലമ്പൂരിലെ വീട്ടിലെത്തിപ്പെടാൻ അധികം താമസമുണ്ടായില്ല. പക്ഷേ, വെറുതെയൊരു സന്ദർശനം മാത്രമായി അതൊതുക്കാൻ ഞാനാഗ്രഹിച്ചിരുന്നില്ല. ജോൺസൺ സാറിന് പരിഹരിക്കാൻ കഴിയുമെന്ന് എനിക്കുറപ്പുള്ള ഒരു പ്രശ്നവും പൊക്കിപ്പിടിച്ചാണ് അദ്ദേഹത്തെ കാണാൻ നിലമ്പൂരിൽ തീവണ്ടിയിറങ്ങിയത്.</p>
<p>ഏകാഗ്രത വല്ലാതെ നഷ്ടമായിരിക്കുന്നു. ഒരു പുസ്തകം വായിക്കാനിരുന്നാൽ, എന്തെങ്കിലും എഴുതാനിരുന്നാൽ, ശ്രദ്ധ പെട്ടെന്ന് തന്നെ വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നു. എവിടെയാണ് നിന്നിരുന്നതെന്ന് ഒരു &#8216;യൂ ടേൺ&#8217; എടുത്ത് തിരിച്ച് വരാൻ പോലും പറ്റാത്ത വിധത്തിൽ ചിന്തകളും സ്വബോധവും മറ്റേതോ ലോകത്ത് ചെന്ന് നിൽക്കുന്നു. മനുഷ്യന് പ്രായമേറുമ്പോൾ പ്രാരാബ്ദ്ധങ്ങളും വന്നുകൂടുന്നതുകൊണ്ടുള്ള പ്രശ്നമാകാം എന്നൊക്കെ സമാധാനിക്കാൻ നോക്കിയെങ്കിലും അതൊന്നും പ്രശ്നപരിഹാരമാകുന്നില്ലല്ലോ ?</p>
<p>നിഖിലിനോട് കാര്യം പറഞ്ഞു. നിഖിൽ, ജോൺസൺ സാറുമായി സംസാരിച്ച് കണ്ടുമുട്ടാനുള്ള ദിവസവും സമയവും ശരിപ്പെടുത്തി. കൃത്യദിവസം തന്നെ നിലമ്പൂരെത്തുമ്പോൾ സത്യത്തിൽ ഞാൻ വലിയ ഉൾപ്പുളകത്തിലായിരുന്നു. ഡോ:കോവൂരിനെ നേരിട്ട് കണ്ടിട്ടുള്ള അദ്ദേഹത്തിന്റെ ശിഷ്യനായ ജോൺസൺ ഐരൂർ സാറിനെ അവസാനം ദാ നേരിൽ കാണാൻ പോകുന്നു.</p>
<p>പ്രശ്നങ്ങളെല്ലാം അദ്ദേഹത്തിന്റെ മുന്നിൽ അവതരിപ്പിച്ചു. എനിക്കത് വലിയ പ്രശ്നമാണെങ്കിലും അദ്ദേഹത്തിനത് സൂചികൊണ്ട് എടുക്കാൻ പറ്റുന്ന ചെറിയ കരട് മാത്രം. അദ്ദേഹം ഞാനുമായി ഏറെ സംവദിച്ചു. അരദിവസം തന്നെ എനിക്ക് വേണ്ടി ചിലവഴിച്ചു. അച്ഛന്റേയും അമ്മയുടേയും കുടുംബപാരമ്പര്യമടക്കം പലതും ചോദിച്ചറിഞ്ഞു. എന്നെ ഹിപ്പ്നോട്ടിസത്തിന് വിധേയനാക്കി. ജീവിതത്തിലെ രണ്ടാമത്തെ ഹിപ്നോട്ടിസം അനുഭവമായിരുന്നു അത്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ചില സഹപാഠികളുമായുള്ള പ്രശ്നങ്ങൾ വല്ലാതെ അലട്ടുകയും പഠനത്തെ അത് മോശമായി ബാധിക്കുകയും ചെയ്തപ്പോൾ ആലുവയിലുള്ള (പേരോർമ്മയില്ലാത്ത) ഒരു ഡോൿടർ കാര്യമായ കടലാസ് പരീക്ഷകൾ നടത്തിയ ശേഷം, പഠനത്തിലല്ല പ്രശ്നമെന്നും സ്ക്കൂളും സഹപാഠികളുമാണ് പ്രശ്നമെന്ന് കണ്ടെത്തിയത് ഹിപ്നോട്ടിസത്തിലൂടെ ആയിരുന്നു.</p>
<p>ഹിപ്പ്നോട്ടിസത്തിന് ശേഷം ജോൺസൺ സാർ പ്രശ്നത്തിനുള്ള പരിഹാരം നിർദ്ദേശിച്ചു. സെൽഫ് സജഷൻ !!</p>
<p>നമ്മൾ നമ്മുടെ മനസ്സിനോട് തന്നെ ശരിയല്ലാത്ത മാർഗ്ഗത്തിൽ പോകരുതെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന ഒരു സമ്പ്രദായമാണത്. വെറുതെ സ്വന്തം മനസ്സിനോട് പറയുന്നതിനപ്പുറം ഒരു ശാരീരിക ഇടപെടൽ കൂടിയുണ്ട് ഇപ്പറഞ്ഞ സെൽഫ് സജഷനിൽ. അത് തന്നെയാണ് സെൽഫ് സജഷന്റെ മർമ്മവും.</p>
<p>ഒരു ക്ലിക്കിൽ ഇന്റർനെറ്റിൽ ആർക്കും വേണമെങ്കിൽ സെൽഫ് സജഷൻ എന്താണെന്ന് മനസ്സിലാക്കാനും സ്വായത്തമാക്കാനും പറ്റിയെന്നിരിക്കും. പക്ഷേ ഗുരുമുഖത്ത് നിന്ന് നേരിട്ട്, അതും ജോൺസർ സാറിനെപ്പോലുള്ള പ്രഗത്ഭനായ ഒരു ഗുരുവിൽ നിന്ന് ആ വിദ്യ പഠിക്കുന്നതിന്റെ സന്തോഷം ചില്ലറയൊന്നുമല്ലല്ലോ. പ്രത്യേകിച്ചും അങ്ങനെയൊന്നിനെപ്പറ്റി ആദ്യമായി കേൾക്കുന്ന എന്നെപ്പോലൊരു നിരക്ഷരന്.</p>
<p>ചെയ്യേണ്ട കാര്യങ്ങൾ അദ്ദേഹമെനിക്ക് കടലാസിൽ എഴുതിത്തരുകയും ചെയ്തു. ഒരു ഓട്ടോഗ്രാഫ് എന്നപോലെ ഇന്നും ഞാനത് സൂക്ഷിക്കുന്നു. സെൽഫ് സജഷൻ എനിക്ക് ഏകാഗ്രത തിരികെ തന്നു. പിന്നീട് വിരലിലെണ്ണാവുന്ന ചിലർക്കെങ്കിലും അത് പറഞ്ഞു കൊടുക്കാനും എനിക്കായി.</p>
<p>ചുമ്മാ ഒരു കാര്യം മാത്രം ചോദിച്ച് പരിഹാരമുണ്ടാക്കി പോകാനല്ല ഞാൻ ചെന്നിരിക്കുന്നത്. ചോദിച്ചറിയാനുള്ള ഒരുപാട് കാര്യങ്ങൾ സങ്കോചമൊന്നും ഇല്ലാതെ ചോദിച്ചു. അല്ലെങ്കിലും ഹിപ്നോട്ടൈസ് ചെയ്ത് മനസ്സ് വായിച്ചിരിക്കുന്ന ആ ഗുരുവിന്റെ മുന്നിൽ ഇനിയെന്ത് മറയ്ക്കാൻ ? എല്ലാ ചോദ്യങ്ങൾക്കും വ്യക്തവും കൃത്യവുമായ മറുപടി ഗുരുമുഖത്തുനിന്ന് ലഭിച്ചു.</p>
<p>അരദിവസം എനിക്ക് വേണ്ടി ചിലവഴിച്ചതിനും ചികിത്സയ്ക്കും ഫീസ് കൈപ്പറ്റാൻ അദ്ദേഹം തയ്യാറായില്ല. ഞാൻ വല്ലാതെ നിർബന്ധിച്ചതുമില്ല. പക്ഷേ, മറ്റൊന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ഒരുപാട് ശിഷ്യന്മാർ ഉണ്ടാകുമല്ലോ അദ്ദേഹത്തിന്. ഒരു ദിവസം ഒരു പ്രാവശ്യമേ കണ്ടിട്ടുള്ളെങ്കിലും ഒരു ശിഷ്യന്റെ സ്ഥാനമെനിക്ക് തന്ന് ഗുരുദക്ഷിണ കൈപ്പറ്റണം. ആ ആഗ്രഹം അദ്ദേഹത്തിന് നിഷേധിക്കാനായില്ല. ദക്ഷിണ കൈപ്പറ്റിയെങ്കിലും അതിനേക്കാളൊക്കെ മൂല്യം വരുന്ന, ഞാൻ വായിച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ കോപ്പികളും തന്നാണ് എന്നെ യാത്രയാക്കിയത്. ഓർമ്മയിലിന്നും പച്ചപിടിച്ചു നിൽക്കുന്ന ഒരു പാതി ദിവസം.</p>
<p>ഇതിനൊപ്പം നിൽക്കുന്ന സന്തോഷമുള്ള മറ്റൊരു കാര്യം കൂടെ പിന്നീടുണ്ടായി. അദ്ദേഹത്തിലേക്ക് എന്നെ കൊണ്ടെത്തിച്ച ‘ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ‘ എന്ന പുസ്തകത്തിന്റെ രണ്ടാമത്തെ പതിപ്പ് തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ വെച്ച് പ്രകാശനം ചെയ്തപ്പോൾ, ആശംസാ പ്രസംഗം ചെയ്യാൻ, ഒരുപാട് വലിയ വ്യക്തികൾക്കൊപ്പം എനിക്കും അവസരം തന്നു ജോൺസൺ സാർ. എനിക്കത് വലിയൊരു അംഗീകാരമായിരുന്നു.</p>
<p>അതായിരുന്നു അവസാനത്തെ കൂടിക്കാഴ്ച്ച. പിന്നീടറിയുന്നത് രോഗവിവരമാണ്. ഇടയ്ക്ക് നിഖിൽ വഴി വിശേഷങ്ങളൊക്കെ അറിയും. രോഗസംബന്ധമായ വലിയ വേദനയെപ്പോലും നിസ്സാരമായി നേരിടുവാൻ അദ്ദേഹത്തെപ്പോലെ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല. ഇടയ്ക്ക് &#8216;നിരക്ഷരനെ&#8217; അന്വേഷിക്കാറുണ്ടായിരുന്നെന്ന് നിഖിൽ പറഞ്ഞറിഞ്ഞപ്പോൾ, രണ്ട് പ്രാവശ്യം മാത്രം നേരിട്ട് കണ്ടിട്ടുള്ള ഒരാൾക്ക് കിട്ടാവുന്ന സ്നേഹവായ്പ്പും അനുഗ്രഹവും സന്തോഷവുമായി അതിപ്പോഴും നെഞ്ചേറ്റുന്നു.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7650" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7650</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ദളിത് നിയമസഭാ ചരിതം വളച്ചൊടിക്കാൻ ശ്രമം</title>
		<link>http://niraksharan.in/?p=7550</link>
		<comments>http://niraksharan.in/?p=7550#comments</comments>
		<pubDate>Fri, 21 May 2021 18:08:28 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അറിവ്]]></category>
		<category><![CDATA[അഴിമതി]]></category>
		<category><![CDATA[കക്ഷിരാഷ്ട്രീയം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാമൂഹികം]]></category>
		<category><![CDATA[സൈബർ ലോകം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7550</guid>
		<description><![CDATA[&#160; രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് പുറത്ത് വന്നതിന് ശേഷം 2021 മെയ് 19 ന് ഓൺലൈനിലും ദൃശ്യവാർത്താമാദ്ധ്യമങ്ങളിലും മറ്റും ചർച്ചയായ ദേവസം മന്ത്രി എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഈ ലേഖനം. ഇതേപ്പറ്റി ഫേസ്ബുക്കിൽ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. വിഷയത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാനുള്ള തികച്ചും അക്കാഡമിക്ക് താൽപ്പര്യത്തോട് കൂടിയ ഒരു പോസ്റ്റായിരുന്നു അത്. ചർച്ച എന്റെ പോസ്റ്റിനടിയിൽ മാത്രമല്ല, മറ്റ് പലരുടെ പോസ്റ്റുകളിലും വിക്കിപ്പീഡിയയിലും എല്ലാം തകർത്തു. ഇന്ന് രാവിലെ (2021 മെയ് 20) ആയപ്പോഴേക്കും [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7550" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p>&nbsp;</p>
<p><strong><span style="font-size: xx-large;">ര</span></strong>ണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് പുറത്ത് വന്നതിന് ശേഷം 2021 മെയ് 19 ന് ഓൺലൈനിലും ദൃശ്യവാർത്താമാദ്ധ്യമങ്ങളിലും മറ്റും ചർച്ചയായ ദേവസം മന്ത്രി എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഈ ലേഖനം. ഇതേപ്പറ്റി ഫേസ്ബുക്കിൽ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. വിഷയത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാനുള്ള തികച്ചും അക്കാഡമിക്ക് താൽപ്പര്യത്തോട് കൂടിയ ഒരു പോസ്റ്റായിരുന്നു അത്. ചർച്ച എന്റെ പോസ്റ്റിനടിയിൽ മാത്രമല്ല, മറ്റ് പലരുടെ പോസ്റ്റുകളിലും വിക്കിപ്പീഡിയയിലും എല്ലാം തകർത്തു. ഇന്ന് രാവിലെ (2021 മെയ് 20) ആയപ്പോഴേക്കും നെല്ലും പതിരും തിരിഞ്ഞിരിക്കുന്നു. ചരിത്രം വളച്ചൊടിക്കാനും സ്ഥാപിത താൽപ്പര്യങ്ങൾക്ക് അനുസൃതമായി തേച്ച് മായ്ക്കാനുമുള്ള ശ്രമമായതുകൊണ്ട് ഫേസ്ബുക്കിൽ എഴുതിയിട്ടത് അടക്കമുള്ള കാര്യങ്ങൾ ക്രോഡീകരിച്ച് ഇവിടെയും പ്രസിദ്ധീകരിക്കുന്നു.</p>
<p><strong>ഫേസ്ബുക്കിൽ 2021 മെയ് 19 ന് ഞാൻ എഴുതിയത്</strong></p>
<p><a href="http://niraksharan.in/wp-content/uploads/2021/05/ക്ക്.jpg"><img class="aligncenter wp-image-7551 " src="http://niraksharan.in/wp-content/uploads/2021/05/ക്ക്.jpg" alt="ക്ക്" width="513" height="513" /></a></p>
<p><span style="color: #0000ff;"><strong>എത്ര തൂത്താലും പോകാത്ത ജാതി</strong></span></p>
<p>കെ.രാധാകൃഷ്ണനാണ് ദേവസ്വം മന്ത്രിയാകാൻ പോകുന്ന ആദ്യ ദളിതനെന്നും, ചരിത്രം സൃഷ്ടിച്ചു, വിപ്ലവം നടപ്പിലാക്കി എന്നൊക്കെ ഭരണകക്ഷിക്കാരുടെ ഗ്വാ ഗ്വാ വിളികൾ ഒരു വശത്ത്. പല മാദ്ധ്യമങ്ങളും ഹൈ പ്രൊഫൈലുകളും ഇതേറ്റ് പാടുന്നുണ്ട്.</p>
<p>ലീഡർ കരുണാകരൻ പണ്ടേ നടപ്പിലാക്കിയ കാര്യമാണെന്ന് പറഞ്ഞ് എതിർ കക്ഷിക്കാർ വിക്കിപ്പീഡിയ അടക്കമുള്ള രേഖകളും പടങ്ങളും നിരത്തി അതിനെ ഖണ്ഡിക്കുന്നു.</p>
<p>വിക്കിപ്പീഡിയ അൽപ്പം മുൻപ് തിരുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി അതിന് മറുവെട്ട് വെട്ടുന്നു ആദ്യത്തെ കൂട്ടർ.</p>
<p>എൻ്റെ ഈ പോസ്റ്റിന് പിന്നിൽ തികച്ചും അക്കാഡമിക് താൽപ്പര്യം മാത്രം. ഇതിൽ ആര് പറയുന്നതാണ് ശരി. കുറഞ്ഞപക്ഷം, നാളെ സത്യപ്രതിജ്ഞ കഴിയുന്നതിനകം മാദ്ധ്യമങ്ങളെങ്കിലും നിജസ്ഥിതി കണ്ടെത്തി ജനങ്ങളിലേക്കെത്തിക്കണം. പറ്റുമെങ്കിൽ നിയമസഭാ രേഖകൾ തന്നെ അതിനായി ഹാജരാക്കണം. എന്നിട്ട് നിങ്ങൾ മാദ്ധ്യമങ്ങൾ ഇതുവരെ പറഞ്ഞതാണ് ശരിയെങ്കിൽ ഇനിയത് പറയരുത്. (ജാതിയാണ് ഈ പറഞ്ഞുകൊണ്ടേയിരിക്കുന്നതെന്ന് ഓർമ്മ വേണം.) ഇതുവരെ പറഞ്ഞതും പ്രചരിപ്പിച്ചതും തെറ്റാണെങ്കിൽ അമളി പറ്റിയെന്ന് വൈക്ലബ്യമേതുമില്ലാതെ തുറന്നു സമ്മതിക്കണം.</p>
<p>വാളെടുത്തവരെല്ലാം വെളിച്ചപ്പാടന്മാർ ആയിരിക്കുന്ന ഈ ഓൺലൈൻ കൂത്തരങ്ങിൽ, ഒരു പഠനവും നടത്താതെ എന്തും വിളിച്ചു പറയുകയും തള്ളുകയും ന്യായീകരിക്കുകയും ചെയ്യുന്ന ഏതൊരു കൂട്ടരും തങ്ങളുടെ താൽക്കാലിക താത്പര്യത്തിനും വിജയത്തിനും വേണ്ടി വിക്കിപീഡിയ പോലുള്ള ഇടങ്ങളിൽ കുറച്ചു നേരത്തേക്കെങ്കിലും തെറ്റായ വിവരങ്ങൾ എഡിറ്റ് ചെയ്ത് ചേർത്തിട്ടുണ്ടെങ്കിൽ അതിനെതിരെ വിക്കിപീഡിയയുടെ ഉന്നത സ്ഥാനത്തുള്ളവർ നടപടിയെടുക്കണം. അത്തരക്കാരെ വിക്കിപീഡിയയിൽനിന്ന് പുറത്താക്കണം.</p>
<p>ചരിത്രം അതിൻ്റേതായ നിലയ്ക്ക് സ്വാഭാവികമായങ്ങ് സംഭവിച്ചോളും. ഓൺലൈനിലെ പുലികൾ മുതൽ ഉറഞ്ഞുതുള്ളുന്നവർ വരെ ആരുടേയും സഹായം അതിനാവശ്യമില്ല. മാദ്ധ്യമങ്ങൾ ഇപ്പറഞ്ഞവരേക്കാൾ ഒരുപടി കൂടുതൽ ജാഗ്രത പുലർത്തുകയും വേണം.</p>
<p>വാൽക്കഷണം:- കെ. രാധാകൃഷ്ണൻ ദളിതൻ ആണെന്ന് ഇന്നുവരെ അറിയില്ലായിരുന്നു. ഇന്നത്തരം പരാമർശങ്ങൾ കേൾക്കേണ്ടി വന്നതിന്റെ വിഷമമുണ്ട്. കോട്ടമായാലും നേട്ടമായാലും ജാതിയുടെ പേരിൽ വീറോടെയത് വിളിച്ചു പറയുന്നിടത്തോളം കാലം ഇന്നാട്ടിൽ നിന്ന് ജാതിവ്യവസ്ഥ പടിയിറങ്ങാൻ പോകുന്നില്ല; കുറഞ്ഞപക്ഷം ഇക്കണ്ട മനുഷ്യപ്പേക്കോലങ്ങളുടെ മനസ്സിൽ നിന്നെങ്കിലും.</p>
<p><strong>ഫേസ്ബുക്കിൽ 2021. മെയ് 20ന് ഞാൻ അപ്ഡേറ്റ് ചെയ്തത്.</strong></p>
<p><span style="color: #0000ff;"><strong>അപ്ഡേറ്റ് (20.05.2021-11:17hrs):-</strong></span></p>
<p>വിക്കിപീഡിയ അടക്കമുള്ള രേഖകളിൽ ഇന്നലെ, അതായത് മെയ് 19ന് ഒരു കൂട്ടർ തിരുത്ത് നടത്തി. അവലംബ രേഖകൾ ഇല്ല എന്ന കാരണം പറഞ്ഞ് &#8216;ദേവസ്വം&#8217; എന്ന വാക്ക് മാത്രമാണ് നീക്കം ചെയ്തത്. 1977 ഏപ്രിൽ മാസത്തിലെ ഗസറ്റിലെ ഫയൽ നമ്പർ 258ൽ കൃത്യമായി പറയുന്നുണ്ട് കെ.കെ.ബാലകൃഷ്ണൻ ദേവസ്വം മന്ത്രി കൂടെ ആയിരുന്നു എന്ന്. ഇപ്പറഞ്ഞ ഗസറ്റ് ഒരു അവലംബ രേഖയല്ലേ ? 2019ൽ അവസാന തിരുത്ത് നടന്ന രേഖകളിലാണ് ഇന്നലെ ചാടിക്കേറി തിരുത്തിയിരിക്കുന്നതെന്ന് മനസ്സിലാക്കണം. എന്തിന് ? കേവലമായ ഒരു പത്രവാർത്ത ഉണ്ടാക്കിയെടുത്ത് ഇന്ന് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് &#8216;ദളിത് ചരിത്രം&#8217; തിരുത്താൻ. ഇനി ആ പത്രവാർത്തകളാകും ചരിത്രമാണെന്ന് പറഞ്ഞ് കാലാകാലങ്ങളിൽ പൊക്കിപ്പിടിച്ച് കൊണ്ടുവരുക. വിക്കിപീഡിയ രേഖകളിൽ ദേവസ്വം എന്ന വരി മാത്രം നീക്കം ചെയ്ത നിലയ്ക്ക്, ഏത് കൂട്ടരാണ് ഇത് ചെയ്തതെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ? പക്ഷേ, ഗസറ്റിലെ രേഖകൾ, സ്കാൻ ചെയ്ത ഇമേജ് ആയതുകൊണ്ട് അതിൽ നിന്ന് &#8216;ദേവസ്വം&#8217; നീക്കം ചെയ്യാൻ പറ്റുന്നില്ല സൈബർ തട്ടിപ്പ് പോരാളികൾക്ക്.</p>
<p>ദേവസ്വം വകുപ്പ് സ്വതന്ത്രമായി വന്നതിന് ശേഷം ആദ്യത്തെ മന്ത്രിയാണ് കെ.രാധാകൃഷ്ണൻ എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. പക്ഷേ ദേവസ്വം സ്വതന്ത്ര വകുപ്പ് എന്ന് എടുത്തു പറയാത്തിടത്തോളം കാലം കെ. രാധാകൃഷ്ണൻ അല്ല ആദ്യത്തെ ദേവസ്വം വകുപ്പ് ദളിത് മന്ത്രി. നവോത്ഥാനവും വിപ്ലവവും നടപ്പിലാക്കി എന്നാണ് വീമ്പിളക്കുന്നതെങ്കിൽ, സ്വതന്ത്ര വകുപ്പ് അല്ലാതെ തന്നെയും ദേവസ്വത്തിൽ അത് മുൻപേ നടന്നു കഴിഞ്ഞു. ഒരുപാട് ദേവസ്വം വകുപ്പ് രേഖകളിൽ ദളിത് മന്ത്രിമാർ ഒപ്പുവെച്ച് കഴിഞ്ഞു. ഒരുപാട് ദേവസ്വം വകുപ്പ് ചർച്ചകളിലും മീറ്റിങ്ങുകളിലും നിയമ നിർമാണത്തിലും ദളിത് മന്ത്രിമാർ പങ്കാളികളായിക്കഴിഞ്ഞു. മന്ത്രി എന്ന അധികാരത്തോടെ ഒന്നിലധികം ദളിത് ദേവസ്വം മന്ത്രിമാർ ക്ഷേത്രങ്ങളിൽ കയറിയിറങ്ങിക്കഴിഞ്ഞു. പുതുതായി ഒരു വിപ്ലവവും 2021 മെയ് 20 മുതൽ അക്കാര്യത്തിൽ സംഭവിക്കുന്നില്ല.</p>
<p>ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുന്നത് ആരായാലും അവർക്കുള്ള സ്ഥാനം ചവറ്റുകുട്ടയിൽ മാത്രമാണ്. അത് വിദേശത്തിരുന്ന് വിപ്ലവം നയിച്ച് തിരുത്തിയാലും കോളേജ് വാദ്ധ്യാരുടെ സ്ഥാനത്തിരുന്ന് ചെയ്താലും വിവരക്കേട് അലങ്കാരമാക്കി കൊണ്ടുനടക്കുന്ന പാർട്ടി സൈബർ പോരാളികളുടെ സ്ഥാനത്തിരുന്ന് ചെയ്താലും അങ്ങനെത്തന്നെ.</p>
<p>വിക്കിപീഡിയയിലെ തെറ്റായ തിരുത്തുകൾ വിക്കി ഉന്നതർ ഇടപെട്ട് പിൻവലിക്കണം. ഓരോ പാർട്ടിക്കാരുടേയും സൗകര്യത്തിനനുസരിച്ച് വിക്കിപീഡിയ തോന്നിയ പോലെ എഡിറ്റ് ചെയ്യാം എന്നാണെങ്കിൽ ഭാവിയിൽ വിക്കിപീഡിയയുടെ സ്ഥാനവും ചവറ്റുകൊട്ടയിൽ തന്നെയാകും.</p>
<p>( ഗസറ്റിൻ്റെ ഇമേജും വിക്കിപ്പീഡിയ തിരുത്തിയതിൻ്റെ ഇമേജുകളും പോസ്റ്റിന് കീഴെ എൻ്റെ കമൻ്റുകളിൽ കാണാം.)</p>
<p><a href="http://niraksharan.in/wp-content/uploads/2021/05/12.jpg"><img class="aligncenter wp-image-7566 size-full" src="http://niraksharan.in/wp-content/uploads/2021/05/12.jpg" alt="1" width="486" height="779" /></a></p>
<p>&nbsp;</p>
<p><a href="http://niraksharan.in/wp-content/uploads/2021/05/21.jpg"><img class="aligncenter wp-image-7567 size-full" src="http://niraksharan.in/wp-content/uploads/2021/05/21.jpg" alt="2" width="1280" height="199" /></a></p>
<p>&nbsp;</p>
<p><a href="http://niraksharan.in/wp-content/uploads/2021/05/31.jpg"><img class="alignnone size-full wp-image-7568" src="http://niraksharan.in/wp-content/uploads/2021/05/31.jpg" alt="3" width="1280" height="389" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2021/05/41.jpg"><img class="alignnone size-full wp-image-7569" src="http://niraksharan.in/wp-content/uploads/2021/05/41.jpg" alt="4" width="1280" height="325" /></a></p>
<p><strong>ബാക്കി പറയാനുള്ളത്</strong></p>
<p>ഇതുമായി ബന്ധപ്പെട്ട രേഖകളും ഇമേജുകളും താഴെ ചേർക്കുന്നു. ഇങ്ങനൊന്ന് നടന്നെന്ന് ഭാവിയിൽ എല്ലാവരും ഓർത്ത് വെക്കാൻ. ഒറ്റയടിക്ക് എല്ലാ രേഖകളും കിട്ടാൻ. അത്ര എളുപ്പം ചരിത്രം ഇല്ലാതാക്കാനോ വളച്ചൊടിക്കാനോ പറ്റില്ലെന്ന് ബോദ്ധ്യമുണ്ടാകാൻ ഒക്കെ ഇത് ഉപകരിച്ചെന്ന് വരും.</p>
<p>മനോരമ ലേഖകൻ ജിക്കു വർഗ്ഗീസ്, അന്വേഷണാത്മകമായി <span style="color: #050505;">കൂറേക്കൂടെ ആഴത്തിൽ പഠിച്ച് തയ്യാറാക്കിയ  <a href="https://www.manoramaonline.com/news/latest-news/2021/05/20/kk-balakrishnan-wikipedia-page-controversy.html#_=_">ഈ റിപ്പോർട്ട് വായിക്കൂ</a>. മാദ്ധ്യമങ്ങൾ സത്യാവസ്ഥ കണ്ടെത്താൻ ശ്രമിക്കണമെന്ന് ഞാനെന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. അത് കണ്ടിട്ടോ അല്ലാതെയോ അക്കാര്യം നടന്നിരിക്കുന്നു. 254 എഡിറ്റുകളാണ് ഇന്നലെ മാത്രം വിക്കിപീഡിയയിലെ ഇപ്പറഞ്ഞ ലേഖനങ്ങളിൽ മാത്രം നടന്നതെന്ന് മനസ്സിലാക്കുമ്പോൾ എത്ര സംഘടിതമായാണ് ചരിത്രം തിരുത്താൻ ശ്രമിച്ചതെന്നും അതിനെ മറ്റുള്ളവർ ചെറുത്തു നിന്നതെന്നും ഊഹിക്കാവുന്നതേയുള്ളൂ. നിങ്ങൾക്ക് വേണമെങ്കിൽ ഇത് ഒരു മനോരമ വാർത്തയായി തള്ളിക്കളയാം. അല്ലെങ്കിൽ ജിക്കു വർഗ്ഗീസ് പറയുന്ന സൂചനകൾ വെച്ച് ഓൺലൈനിൽ പരതി സ്വയം ബോദ്ധ്യപ്പെടാം. ഞാനത് ഈ വാർത്തയ്ക്ക് മുന്നേ സ്വയം തുനിഞ്ഞിറങ്ങി ബോധ്യപ്പെട്ട് എൻ്റെ പോസ്റ്റ് അപ്ഡേറ്റ് ചെയ്തിരുന്നു. ജിക്കു ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ കുറെക്കൂടെ ആഴത്തിൽ വൃത്തിയാക്കി അത് ചെയ്തിരിക്കുന്നു. മനോരമ ഓൺലൈനിൽ നിന്ന് ആ രേഖകൾ നഷ്ടപ്പെട്ടാലും സ്ഥിരമായി അതിവിടെ ഉണ്ടാകണമെന്നുള്ളതുകൊണ്ട് അതിന്റെ സ്ക്രീൻ ഷോട്ടുകൾ താഴെ പോസ്റ്റ് ചെയ്യുന്നു. </span></p>
<p><a href="http://niraksharan.in/wp-content/uploads/2021/05/0.jpg"><img class="aligncenter wp-image-7554 " src="http://niraksharan.in/wp-content/uploads/2021/05/0.jpg" alt="0" width="387" height="482" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2021/05/11.jpg"><img class="aligncenter wp-image-7556 " src="http://niraksharan.in/wp-content/uploads/2021/05/11.jpg" alt="1" width="398" height="450" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2021/05/2.jpg"><img class="aligncenter wp-image-7557 " src="http://niraksharan.in/wp-content/uploads/2021/05/2.jpg" alt="2" width="401" height="670" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2021/05/3.jpg"><img class="aligncenter wp-image-7558 " src="http://niraksharan.in/wp-content/uploads/2021/05/3.jpg" alt="3" width="416" height="679" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2021/05/4.jpg"><img class="aligncenter wp-image-7559 " src="http://niraksharan.in/wp-content/uploads/2021/05/4.jpg" alt="4" width="422" height="701" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2021/05/5.jpg"><img class="aligncenter wp-image-7560 " src="http://niraksharan.in/wp-content/uploads/2021/05/5.jpg" alt="5" width="411" height="646" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2021/05/6.jpg"><img class="aligncenter wp-image-7561 " src="http://niraksharan.in/wp-content/uploads/2021/05/6.jpg" alt="6" width="415" height="685" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2021/05/7.jpg"><img class="aligncenter wp-image-7562 " src="http://niraksharan.in/wp-content/uploads/2021/05/7.jpg" alt="7" width="408" height="693" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2021/05/8.jpg"><img class="aligncenter wp-image-7563 " src="http://niraksharan.in/wp-content/uploads/2021/05/8.jpg" alt="8" width="430" height="1210" /></a><a href="http://niraksharan.in/wp-content/uploads/2021/05/9.jpg"><img class="aligncenter wp-image-7564 " src="http://niraksharan.in/wp-content/uploads/2021/05/9.jpg" alt="9" width="432" height="706" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2021/05/9a.jpg"><img class="aligncenter wp-image-7565 " src="http://niraksharan.in/wp-content/uploads/2021/05/9a.jpg" alt="9a" width="413" height="281" /></a></p>
<p>ഇതുമായി ബന്ധപ്പെട്ട് മുൻ‌ ദേവസ്വം വകുപ്പ് മന്ത്രി കെ.കെ.ബാലകൃഷ്ണന്റെ മകൻ കെ.ബി.ശശികുമാർ ഫേസ്ബുക്കിൽ എഴുതിയ <a href="https://www.facebook.com/sasikumar.balakrishnan.12/posts/10226755266574252">ലേഖനം ഇവിടെ</a> വായിക്കാം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7550" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7550</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഒരു പാസ്‌പ്പോർട്ട് പുതുക്കൽ അനുഭവം</title>
		<link>http://niraksharan.in/?p=7448</link>
		<comments>http://niraksharan.in/?p=7448#comments</comments>
		<pubDate>Wed, 30 Dec 2020 09:08:22 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അറിവ്]]></category>
		<category><![CDATA[ഓൺലൈൻ]]></category>
		<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[തെരഞ്ഞെടുപ്പ്]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7448</guid>
		<description><![CDATA[കാലാവധി തീരുന്നതിന് മുന്നേ പേജുകൾ തീരുന്നതുകൊണ്ട്, 10 വർഷം തികയുന്നതിന് മുൻപ് പലവട്ടം പാസ്സ്പ്പോർട്ട് പുതിക്കിയിട്ടുണ്ട് ഞാൻ. പക്ഷേ കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി രാജ്യം വിട്ട് പുറത്ത് പോകാത്തതുകൊണ്ട് 2020 മാർച്ചിൽ പാർസ്സ്പോർട്ട് മൃതിയടഞ്ഞത് അറിഞ്ഞതുപോലുമില്ല. കോവിഡ് കാരണം ബാംഗ്ലൂരിൽ പെട്ടുപോയതുകൊണ്ട് പാസ്പ്പോർട്ട് പുതുക്കാനായി കൊച്ചിയിൽ എത്താനും പറ്റിയില്ല. കൂടുതൽ വെച്ച് വഷളാക്കേണ്ടെന്ന് കരുതി ഡിസംബർ 7ന് പാസ്സ്പോർട്ട് പുതുക്കാനുള്ള നടപടിക്രമങ്ങൾ തൃപ്പൂണിത്തുറയിലുള്ള പാസ്സ്പോർട്ട് ഓഫീസിൽ പൂർത്തിയാക്കി. സാധാരണ നിലയ്ക്ക് 2-3 ദിവസത്തിനുള്ളിൽ പാസ്സ്പോർട്ട് പുതുക്കി കിട്ടാറുണ്ട്. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7448" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2020/12/44.jpg"><img class="aligncenter wp-image-7449 " src="http://niraksharan.in/wp-content/uploads/2020/12/44.jpg" alt="44" width="472" height="472" /></a><br />
<strong><span style="font-size: xx-large;">കാ</span></strong>ലാവധി തീരുന്നതിന് മുന്നേ പേജുകൾ തീരുന്നതുകൊണ്ട്, 10 വർഷം തികയുന്നതിന് മുൻപ് പലവട്ടം പാസ്സ്പ്പോർട്ട് പുതിക്കിയിട്ടുണ്ട് ഞാൻ. പക്ഷേ കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി രാജ്യം വിട്ട് പുറത്ത് പോകാത്തതുകൊണ്ട് 2020 മാർച്ചിൽ പാർസ്സ്പോർട്ട് മൃതിയടഞ്ഞത് അറിഞ്ഞതുപോലുമില്ല. കോവിഡ് കാരണം ബാംഗ്ലൂരിൽ പെട്ടുപോയതുകൊണ്ട് പാസ്പ്പോർട്ട് പുതുക്കാനായി കൊച്ചിയിൽ എത്താനും പറ്റിയില്ല.</p>
<p>കൂടുതൽ വെച്ച് വഷളാക്കേണ്ടെന്ന് കരുതി ഡിസംബർ 7ന് പാസ്സ്പോർട്ട് പുതുക്കാനുള്ള നടപടിക്രമങ്ങൾ തൃപ്പൂണിത്തുറയിലുള്ള പാസ്സ്പോർട്ട് ഓഫീസിൽ പൂർത്തിയാക്കി. സാധാരണ നിലയ്ക്ക് 2-3 ദിവസത്തിനുള്ളിൽ പാസ്സ്പോർട്ട് പുതുക്കി കിട്ടാറുണ്ട്. പക്ഷേ, എന്റെ കാര്യത്തിൽ പാസ്സ്പോർട്ടിലെ അഡ്രസ്സ് മാറ്റുന്നത് കാരണം പുതിയ പൊലീസ് സ്റ്റേഷൻ (തൃക്കാക്കര) അതിർത്തിയിൽ പൊലീസ് വേരിഫിക്കേഷൻ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടുള്ള കാലതാമസവും പ്രതീക്ഷിച്ചിരുന്നു. അടുത്ത ദിവസം (ഡിസംബർ 8) കമ്മീഷണർ ഓഫീസിൽ നിന്ന് ഒരു ഫോൺ വന്നു. പൊലീസ് വേരിഫിക്കേഷൻ സംബന്ധിച്ചാണെന്നും ലോക്കൽ സ്റ്റേഷനിൽ നിന്ന് വേറെ വിളി വരുമെന്നും പറഞ്ഞു. പക്ഷേ തീയതി ഡിസംബർ 10 കഴിഞ്ഞിട്ടും തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നിന്ന് വേരിഫിക്കേഷൻ സംബന്ധിയായ അനക്കമൊന്നും ഇല്ല. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾ ഉണ്ടാകാം എന്ന് കരുതി ആശ്വസിച്ചു.</p>
<p>ഡിസംബർ 10 രാവിലെ വോട്ട് ചെയ്ത് ബാംഗ്ലൂർക്ക് മടങ്ങാനായിരുന്നു പദ്ധതി. അതിനകം പാസ്പ്പോർട്ട് കിട്ടുമെങ്കിൽ കൈപ്പറ്റാം. അല്ലെങ്കിൽ അതിനായി വീണ്ടും ബാംഗ്ലൂര് നിന്ന് കൊച്ചിയിൽ വരേണ്ടി വന്നേക്കാം. ആ ഒരു യാത്ര ഒഴിവാക്കാനായി 2 ദിവസം കൂടെ കൊച്ചിയിൽ നിൽക്കാൻ തയ്യാറാണ്. പക്ഷേ, ആ 2 ദിവസത്തിൽ പാസ്പ്പോർട്ട് കിട്ടുമെന്ന് ഉറപ്പാണെങ്കിൽ മാത്രം.</p>
<p>അതൊന്ന് തീർപ്പാക്കാൻ, നേരെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് ചെന്ന് കാര്യം അവതരിപ്പിച്ചു. (സന്ദർശനം 1). പാസ്പ്പോർട്ട് വേരിഫിക്കേഷൻ ജോലികൾ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ 3 മണിക്ക് വരും അപ്പോൾ വന്ന് കാണൂ എന്ന് നിർദ്ദേശം കിട്ടിയതനുസരിച്ച് വീട്ടിലേക്ക് മടങ്ങുകയും വീണ്ടും 3 മണിക്ക് സ്റ്റേഷനിൽ ഹാജരാകുകയും ചെയ്തു. (സന്ദർശനം 2). ഉദ്യോഗസ്ഥനെ കണ്ടു. എന്റെ ഫയൽ അദ്ദേഹത്തിന്റെ പക്കൽ തന്നെയാണ് ചെന്നിരിക്കുന്നത്. പക്ഷേ, ഒരു ചെറിയ പ്രശ്നം. എന്റെ പേരിൽ ഒരു കേസുള്ളതുകൊണ്ട് വേരിഫിക്കേഷൻ വഴിമുട്ടി നിൽക്കുന്നു! </p>
<p>കേസ് എന്താണെന്ന് അന്വേഷിച്ചപ്പോൾ, 2012ൽ മുളവുകാട് പൊലീസ് ഉദ്യോഗസ്ഥന്മാർ ചാർജ്ജ് ചെയ്ത ഒരു ട്രാഫിക്ക് കേസ് ആണെന്ന് മനസ്സിലായി. ആ കേസിൽ നിരപരാധി ആയിരുന്നതുകൊണ്ട്  വക്കീലിനെ വെച്ച് ഞാൻ കേസ് നടത്തുകയും 2016ൽ കോടതിയിൽ തീർപ്പാകുകയും ചെയ്തതാണ്. (അത് വിശദമായി പറയാനുള്ള ഒരു കേസുണ്ട്. തൽക്കാലം ആ ഉപകഥക്കേസ് വിപുലമാക്കുന്നില്ല.)</p>
<p>4 വർഷം മുൻപ് തീർപ്പായ ഒരു പെറ്റി ട്രാഫിക് കേസിന്റെ പേരിലാണ് പാസ്പ്പോർട്ട് വഴിമുട്ടി നിൽക്കുന്നത്. കേസ് തീർപ്പാക്കിയതിന്റെ രസീത് കാണിച്ചാൽ പൊലീസ് വേരിഫിക്കേഷൻ മുന്നോട്ട് നീങ്ങും. അല്ലെങ്കിൽ 3 ദിവസത്തിനകം പാസ്പ്പോർട്ട് റിജക്റ്റ് ചെയ്യപ്പെടും. തീർപ്പായ ഒരു കേസിന്റെ രസീത് ആരാണ് നാലുവർഷം സൂക്ഷിച്ച് വെക്കുക ?! </p>
<p>മുളവുകാട് പൊലീസ് സ്റ്റേഷനിൽ ചെന്ന് അന്വേഷിച്ചാൽ വല്ല രേഖകളും കിട്ടുമോ എന്നറിയാൻ അങ്ങോട്ട് വെച്ചുപിടിച്ചു. തിരഞ്ഞെടുപ്പ് കാരണം അവിടെ ഉദ്യോഗസ്ഥർ കാര്യമായി ആരുമില്ല. എങ്കിലും ഒരു പൊലീസുകാരനോട് സംസാരിച്ച് കേസിന്റെ കോടതി നമ്പർ സംഘടിപ്പിച്ചു. ഫയലിൽ എന്റെ അപ്പുറവും ഇപ്പുറവും ഉള്ള കേസുകളെല്ലാം ഫൈനടച്ച് ക്ലോസ് ചെയ്തിട്ടുണ്ട്, എന്റേത് മാത്രം ഓപ്പൺ ആണെന്നുള്ള വിവരവും അദ്ദേഹം തന്നു.</p>
<p>സമയം 5 മണി ആകുന്നു. തിരഞ്ഞെടുപ്പ് ദിവസം. കോടതിയിൽ ചെന്ന് ഈ കേസ് നമ്പർ വെച്ച് രസീത് തപ്പിയെടുക്കാനുള്ള സമയം ഇല്ല. അടുത്ത ദിവസം വെള്ളിയാഴ്ച്ചയാണ്. അന്നുകൂടെ കാര്യം നടന്നില്ലെങ്കിൽപ്പിന്നെ ശനി, ഞായർ ഒക്കെ കഴിഞ്ഞ് വരുമ്പോഴേക്കും പൊലീസ് വേരിഫിക്കേഷൻ നെഗറ്റീവ് ആയെന്ന് വരും. പാസ്പ്പോർട്ടും ബക്കറ്റ് ലിസ്റ്റിൽ ബാക്കിയുള്ള വിദേശയാത്രകളും മറന്നേക്കുക. അങ്ങനെയല്ലാതെ മറ്റൊന്നും ആലോചിക്കാൻ എനിക്കപ്പോൾ കഴിഞ്ഞില്ല.</p>
<p>പെട്ടെന്നൊരു മനുഷ്യന്റെ മുഖം മുന്നിൽ തെളിഞ്ഞുവന്നു. ഓൺലൈൻ വഴി പരിചയപ്പെട്ട് സൈക്കിളിങ്ങിലൂടെ സൌഹൃദം ദൃഢമാക്കിയ <a href="https://www.facebook.com/ajith.kalamassery">അജിത് കളമശ്ശേരി</a>. കക്ഷം നിറയെ കേസുകളുള്ള ഒരാളാണ് ഞാനെന്ന് അറിയുന്നത് കൊണ്ടാകാം, ‘കോടതി സംബന്ധമായ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയാൻ മടിക്കേണ്ട’ എന്ന് കാണുമ്പോഴെല്ലാം സൂചിപ്പിക്കാറുണ്ട് അജിത്.</p>
<p>അജിത്തിനെ വിളിച്ചു. അജിത് കേസ് നമ്പർ ആവശ്യപ്പെട്ടു. എങ്ങനെ പോയാലും തിങ്കളാഴ്ച്ചയ്ക്കുള്ളിൽ രസീത് തപ്പിയെടുത്ത് തരാമെന്ന് ഏറ്റു. പക്ഷേ, അപ്പോഴുമുണ്ട് ഒരു പ്രശ്നം. മേൽപ്പറഞ്ഞ കോടതി ഇപ്പോൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. നാല് കൊല്ലം മുന്നുള്ള രസീതുകൾ അവരെടുത്ത് കുപ്പയിൽ തട്ടിയിട്ടുണ്ടെങ്കിൽ ആ സാദ്ധ്യതയും മങ്ങുന്നു.</p>
<p>അപ്പോഴാണ് മറ്റൊരു കാര്യം ഓർമ്മ വന്നത്. കേസ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ രസീത് കൈയ്യോടെ തന്നിരുന്നില്ല ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ. ‘ഒരു മണിക്കൂർ കഴിഞ്ഞ് വന്നാൽ രസീത് ഇവിടെ തൂക്കിയിട്ടുണ്ടാകും‘ എന്ന് പറഞ്ഞ് ഒരു കമ്പി കാണിച്ച് തരുകയാണ് ഉണ്ടായത്. നിലവിൽ ആ കമ്പിയിൽ ധാരാളം രസീതുകൾ തൂങ്ങുന്നുണ്ട്. കുറേ രസീതുകൾ നിലത്ത് പാറി നടക്കുന്നുണ്ട്. ആൾക്കാർ അവരവരുടെ രസീതുകൾ പറിച്ചെടുക്കുകയും ഊരിയെടുക്കുകയും ചെയ്യുന്ന ഒരു കാടൻ സംവിധാനമാണത്. ഒരു മണിക്കൂർ കഴിഞ്ഞ് ചെന്നെങ്കിലും അതിൽ നിന്ന് രസീത് കണ്ടെത്താൻ ആയില്ല. തീർന്ന കേസിന്റെ പേരിൽ എന്തിനിത്ര സമയം കളയണം എന്ന ചിന്തയുമായി അവിടം വിടുകയാണുണ്ടായത്.</p>
<p>പത്ത് മിനിറ്റിനകം അജിത് തിരിച്ച് വിളിച്ചു. മനോജിന്റെ കേസ് തീർന്നതായി രേഖയുണ്ടല്ലോ ഇന്റർനെറ്റിൽ ! പ്രതീക്ഷയുടെ പുതുകിരണം !! e &#8211; court services എന്നൊരു ആപ്പ്/വെബ്ബ് ഉണ്ട്. അതിൽ ഇന്ത്യാ മഹാരാജ്യത്തെ സകലമാന കേസുകളുടേയും നിലവിലെ അവസ്ഥ, അതുവരെയുള്ള അവസ്ഥ, കേസ് തുടങ്ങിയ അന്ന് മുതൽക്കുള്ള എല്ലാ നടപടിക്രമങ്ങളുടേയും വിശദവിവരങ്ങൾ എന്നിവ ലഭ്യമാണ്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമുള്ള ഈ ആപ്പിൽ/വെബ്ബിൽ എല്ലാ കോടതി ദിവസങ്ങളിലും അന്നേ ദിവസത്തെ കേസ് വിവരങ്ങൾ അടിച്ച് കയറ്റിയ ശേഷം മാത്രമാണ് രാജ്യമെമ്പാടുമുള്ള ജീവനക്കാരും ഉദ്യോഗസ്ഥരും കോടതി വിടുന്നത്. വളരെ വലിയ അറിവും സഹായവുമാണ് അജിത്തിൽ നിന്ന് ലഭിച്ചത് !! </p>
<p>വാഹനം സൈഡൊതുക്കി, ആപ്പ് ഇൻസ്റ്റാൾ ചെയ്ത്, എന്റെ കേസ് നമ്പർ അടിച്ച് നോക്കി. സകല വിവരങ്ങളും അവിടെയുണ്ടെന്ന് മാത്രമല്ല Case dispersed എന്ന് സ്റ്റാറ്റസ് കാണിക്കുന്നുമുണ്ട്. വീണ്ടും തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക്. (സന്ദർശനം 3). ഇത്രയും വിവരങ്ങൾ എന്റെ വേരിഫിക്കേഷൻ നടത്തുന്ന ഉദ്യോഗസ്ഥനെ ധരിപ്പിച്ചു. ആപ്പിലെ/വെബ്ബിലെ വിവരങ്ങൾ മതിയാകുമെന്ന് അദ്ദേഹം. പഴയ പാസ്പ്പോർട്ടുമായി വന്നാൽ ഉടൻ തന്നെ വേരിഫിക്കേഷൻ പൂർത്തിയാക്കാമെന്നും അദ്ദേഹം പറഞ്ഞതനുസരിച്ച് വീട്ടിലേക്ക് മടങ്ങി പഴയ പാസ്പ്പോർട്ട് എടുത്ത് വീണ്ടും സ്റ്റേഷനിലെത്തി. (സന്ദർശനം 4). അപ്പോഴേക്കും സമയം രാത്രി 07:30. സ്റ്റേഷൻ വരാന്തയുടെ ഇരുളിലിരുന്ന് പൊലീസ് ഉദ്യോഗസ്ഥൻ വേരിഫിക്കേഷൻ പൂർത്തിയാക്കി. ആശ്വാസം, നെടുവീർപ്പ്, പുത്തനുണർവ്വ്, യാത്രാപ്രതീക്ഷകൾ!!</p>
<p>ഇനി പറയാനുള്ളത് ചില സംശയങ്ങളും ഗുണപാഠങ്ങളും മുൻ‌കരുതലുകളും ഉപദേശങ്ങളുമാണ്. വേണമെന്നുള്ളവർക്ക് എടുക്കാം അല്ലാത്തവർക്ക്, ‘ആർക്ക് വേണം അക്ഷരാഭ്യാസം ഇല്ലാത്തവന്റെ ഉപദേശം?’ എന്ന് തള്ളിക്കളയാം.</p>
<p><strong>ഉപദേശം 1:-</strong> ജീവിതത്തിൽ എന്നെങ്കിലും ഒരു കേസിൽപ്പെട്ട്, കേസ് തീർപ്പായാലും രസീത് കിട്ടാൻ ഒരു മണിക്കൂർ കഴിഞ്ഞ് വരുന്ന ഏർപ്പാട് സമ്മതിക്കരുത്. രസീത് കിട്ടിയേ പോകൂ എന്ന് കോടതി ഉദ്യോഗസ്ഥരോട് ശഠിക്കുക.</p>
<p><strong>ഉപദേശം 2:-</strong> കേസ് തീർപ്പായാലും അതിന്റെ രേഖകൾ ചാകുന്നത് വരെ സൂക്ഷിച്ച് വെക്കുക. ശവമടക്കുമ്പോൾ അതോടൊപ്പം കുഴിയിലിട്ട് മൂടുകയോ ചിതയിലെ മാവിന്റെ കഷണത്തിന് പകരമായോ ഇത്തരം രേഖകൾ ഉപയോഗിക്കാം.</p>
<p><strong>ഉപദേശം 3:-</strong> കേസും കൂട്ടവും ഉള്ളവർ e &#8211; court services എന്ന ഓൺലൈൻ സൌകര്യം ഗംഭീരമായി പ്രയോജനപ്പെടുത്തുക.</p>
<p><strong>ഉപദേശം 4:-</strong> തീർപ്പായിട്ടും അപ്ഡേറ്റ് ചെയ്യപ്പെടാത്ത ഒരു പെറ്റി ട്രാഫിക്ക് നിയമലംഘനക്കേസ് ധാരാളം മതിയാകും സാധാരണക്കാരൻ ഒരാളുടെ പാസ്പ്പോർട്ട് തടയപ്പെടാൻ. അതിനിടയ്ക്ക്, പിടിപാടുള്ള കൊടുംകുറ്റവാളികൾ ഒന്നും രണ്ടും പാസ്പ്പോർട്ട് കൈവശം വെച്ച് വിലസുകയും ചെയ്യും. ആയതിനാൽ കേസും കൂട്ടവും ഇല്ലാതെ ജീവിച്ച് പോകാൻ ശ്രമിക്കുക. അല്ലെങ്കിൽ സകലയിടങ്ങളിലും പിടിപാടുള്ള വടവൃക്ഷങ്ങളായി വളർന്ന് പന്തലിക്കുക.</p>
<p><strong>സംശയം 1:-</strong> 2012 ലെ ട്രാഫിക് പെറ്റി കേസ് സിസ്റ്റത്തിൽ അടിച്ച് കേറ്റാൻ മുളവുകാട് പൊലീസ് ഉദ്യോഗസ്ഥരോ കോടതി ഉദ്യോഗസ്ഥരോ കാണിച്ച ശുഷ്ക്കാന്തി, 2016ൽ കേസ് തീർന്നപ്പോൾ അക്കാര്യം സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്യാൻ അവരെന്തേ കാണിച്ചില്ല? </p>
<p><strong>സംശയം 2:-</strong> അവരത് ഇനിയും അപ്ഡേറ്റ് ചെയ്തിട്ടുണ്ടാകുമെന്ന് കരുതാൻ വയ്യ. നാളെ മറ്റൊരു പൊലീസ് വേരിഫിക്കേഷൻ വന്നാലും എന്റെ കാര്യത്തിൽ റിജൿറ്റ് ചെയ്യപ്പെടും. അതിലേക്ക് ഞാനെന്ത് നടപടിയാണ് ഇനി സ്വീകരിക്കേണ്ടത് ? ഈ ചോദ്യത്തിനുള്ള ഉത്തരം അജിത് പറഞ്ഞ് തന്നിട്ടുള്ളത് ഇപ്രകാരമാണ്.  മുളവുകാട് പൊലീസ് സ്റ്റേഷനിലേക്ക് ഒരു വിവരാവകാശ കത്ത് (RTI) ആയക്കുക. e-court services-ൽ എന്റെ ഇന്ന നമ്പർ കേസ് ക്ലോസ്‌ഡ് ആണ്. അതേ കേസിന്റെ സ്റ്റേഷൻ റെക്കോഡ് പ്രകാരമുള്ള സ്റ്റാറ്റസ് എന്താണ് ? ക്ലോസല്ലെങ്കിൽ അതിന്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ? ഈ വിവരാവകാശം ചെല്ലുന്നതോടെ കേസിന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ അവർ നിർബന്ധിതരാകും. കേസ് ക്ലോസ് ചെയ്ത ശേഷം എനിക്ക് മറുപടി അയക്കും. ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ആർക്കെങ്കിലും അറിയാമെങ്കിൽ നിർദ്ദേശിക്കാം.</p>
<p><strong>സംശയം 3:-</strong> പൊലീസ് വേരിഫിക്കേഷൻ അടക്കമുള്ള സ്റ്റേറ്റ് പൊലീസിന്റെ കാര്യങ്ങൾ മൊബൈൽ ഫോൺ വഴിയാണ് ഉദ്യോഗസ്ഥൻ ചെയ്തത്. അതിന് പ്രത്യേക ആപ്പ് എന്തെങ്കിലും ഉണ്ടാകാം. ഉണ്ടെങ്കിൽ ആ ആപ്പും ഈ-കോർട്ട് സർവ്വീസസ് ആപ്പും തമ്മിൽ ബന്ധപ്പെടുത്തിയിട്ടില്ല എന്ന് എന്റെ അനുഭപ്രകാരം ഉറപ്പ്. അവർക്കെന്തുകൊണ്ട് അത് തമ്മിൽ ബന്ധിപ്പിച്ചുകൂട ? രണ്ട് പൊലീസ് സ്റ്റേഷനുകളിൽ 5 പ്രാവശ്യം ഒരാളെ കയറ്റിയിറക്കാനാണെങ്കിൽ ഇത്രയും സാ‍ങ്കേതികവിദ്യയും കൊടച്ചക്രവുമൊക്കെ എന്തിനാണ്?</p>
<p><strong>സംശയം 4 :-</strong> അരീം തിന്ന് ആശാരിച്ചിനേം കടിച്ചിട്ടും പട്ടിക്ക് തന്നെ മുറുമുറുപ്പ് എന്ന് പറഞ്ഞതുപോലെ, എന്റെ 50ൽപ്പരം പേജുകൾ ഭാര്യയുടേയും മകളുടേയും പേരടക്കം മോഷ്ടിച്ച് പുസ്തകമാക്കി ഇറക്കിയിട്ടും സാഹിത്യസപര്യ തീരാത്ത കള്ളൻ കാരൂർ സോമൻ, മാവേലിക്കര സെഷൻസ് കോടതിയിൽ എനിക്കെതിരെ കൊടുത്തിരിക്കുന്ന മാനഷ്ടക്കേസ് എന്തുകൊണ്ട് പൊലീസുകാരുടെ ഈ സിസ്റ്റത്തിനകത്ത് കാണിക്കുന്നില്ല.</p>
<p><strong>സംശയം 5:-</strong> മാലിന്യസംസ്ക്കരണ വിഷയത്തിൽ കൊച്ചിൻ കോർപ്പറേഷന്റെ പഴയ മേയർ ടോണി ചമ്മിണി എനിക്കെതിരെ നൽകിയ സൈബർ കേസ് ഇതിൽ കാണിക്കാത്തതെന്ത് ? വഴിവിട്ട മാർഗ്ഗത്തിലൂടെ തീരദേശ നിയമങ്ങൾ ലംഘിച്ച് അനധികൃതമായാണ് ആശുപത്രി പണിതുയർത്തിയതെന്ന് ഫേസ്ബുക്കിൽ സമർത്ഥിച്ചതിന്, ആസ്റ്റർ മെഡിസിറ്റി എനിക്കെതിരെ നൽകിയ സൈബർ കേസ് ഇതിൽ കാണിക്കാത്തതെന്ത് ? എന്ത് വ്യവസ്ഥയും വെള്ളിയാഴ്ച്ചയുമാണ് കേരള പൊലീസിന്റെ ഈ സിസ്റ്റത്തിനുള്ളത്?</p>
<p><strong>വാൽക്കഷണം:-</strong> സോഷ്യൽ മീഡിയ വഴി പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ തന്നെയാണ് ഈ അനുഭവത്തിലും താരം. സോഷ്യൽ മീഡിയ വഴി അജിത്തിനെ പരിചയപ്പെട്ടിലായിരുന്നെങ്കിൽ, ഈയടുത്തെങ്ങും തീരില്ല എന്ന് കരുതിയിരുന്ന ഒരു പ്രശ്നം 5 മണിക്കൂറിനകം പരിഹരിക്കാൻ കഴിയുമായിരുന്നില്ല. അജിത്തിന് ഒരുപാട് നന്ദി. സോഷ്യൽ മീഡിയയ്ക്കും ഒരു ലോഡ് നന്ദി.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7448" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7448</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
