കവിതയേയല്ല

ഒന്നുമാകാത്തവന്‍


ന്നാമനൊരു സംശയം
രണ്ടാമനും തന്നെപ്പോലെ,
അവളുടെ പ്രേമത്തിനായ്
കൊതിക്കുന്നില്ലേ എന്ന് ?

ഒന്നാമന്‍ മിടുമിടുക്കന്‍.
എഴുത്തും, വരയും, പാട്ടും,
നടനവുമെല്ലാം വഴങ്ങുന്ന വല്ലഭന്‍.
സുന്ദര‍ന്‍,സല്‍ഗുണസമ്പന്നന്‍.

രണ്ടാമന്‍ തെമ്മാടി.
ദുര്‍ന്നടപ്പുകാരന്‍.
ദുര്‍ഗ്ഗുണ കലവറയുടെ കാവല്‍ക്കാരന്‍.
തോക്കും, പിച്ചാത്തിയും,
തോന്ന്യാസങ്ങളും മാത്രം വഴങ്ങുന്നവന്‍.
കാഴ്ച്ചയില്‍ ഭീകരന്‍.

സംശയം ദുരീകരിക്കാന്‍,
ഒന്നാമന്‍ രണ്ടാമനെഴുതി.

“തിളങ്ങുന്ന നീ, നിറം കെട്ട ഞാന്‍.
ഇടയില്‍ മിന്നല്‍പ്പിണരിന്റെ
തിളക്കമുള്ള മൌനം.“

രണ്ടാമനൊന്നും മനസ്സിലായില്ല.
ഒന്നാമനെല്ലാം മനസ്സിലായി.
സംശയവും മാറിക്കിട്ടി.

ഒടുവിലെന്തായി ?

അനിവാര്യമായത് സംഭവിച്ചു.
ഒന്നാമനും അവളും ഒന്നായി.
രണ്ടാമന്‍ ഒന്നുമായില്ല.