സ്ഥലം, ഒരു പ്രമുഖ പഞ്ചായത്ത് ആപ്പീസിന്റെ അന്വേഷണവിഭാഗം കൌണ്ടർ.
‘ഒരു അപേക്ഷാ ഫോം ഉണ്ട്. അത് പൂരിപ്പിച്ച് താ.‘
‘സ്ഥാപനം തുടങ്ങിയോ ?‘
‘നിങ്ങൾ സ്ഥാപനം നടത്തുന്നുണ്ടോന്ന് അറിയാതെ ഞങ്ങളെങ്ങനെ ലൈസൻസ് തരും, എന്തിന് തരണം ?‘
‘ആർ.ടി.ഓഫീസിലെ കാര്യം വിട്. നമുക്കിവിടത്തെ കാര്യം സംസാരിക്കാം. സ്ഥാപനം നിങ്ങളങ്ങ് തുടങ്ങണം. എന്നിട്ട് ഞങ്ങൾ വന്ന് നോക്കും. ഒക്കെ ഭംഗിയായിട്ട് നടക്കുന്നുണ്ടെന്ന് കണ്ടാൽ ലൈസൻസ് തരും. അല്ലെങ്കിൽ തരില്ല. അതാണിവിടത്തെ നടപടിക്രമം.‘
‘ഒരു സ്ഥാപനം തുടങ്ങുമ്പോൾ എത്ര വിറ്റുവരവ് ഉണ്ടാകുമെന്ന് നിങ്ങൾക്കൊരു കണക്കുകൂട്ടലൊക്കെ ഉണ്ടാകില്ലേ? അതെഴുതണം.‘
‘നിങ്ങളൊരു തുകയങ്ങ് എഴുത്, ബാക്കിയൊക്കെ നമുക്ക് പിന്നെ നോക്കാം.’
‘നിങ്ങളൊരു 1000 രൂപയങ്ങ് എഴുത്.’
അപേക്ഷയും അനുബന്ധ രേഖകളും സമർപ്പിക്കപ്പെട്ടു. രേഖകൾ പ്രാഥമിക പരിശോധനയ്ക്ക് വിധേയമായി. എതിർഭാഗത്തിന്റെ നെറ്റി ചുളിയുന്നു.
‘സ്ഥാപനം നടത്തുന്ന കെട്ടിടത്തിന്റെ വാടകക്കരാർ 11 മാസത്തേക്ക് മാത്രമേ ഉള്ളല്ലോ ?’
‘അതുപറ്റില്ല, ഞങ്ങൾ ലൈസൻസ് തരുന്നത് 12 മാസത്തേക്കാണ്. 11 മാസത്തെ വാടകക്കരാർ വെച്ച് 12 മാസത്തെ ലൈസൻസ് തരാനാകില്ല’
‘അതുപറ്റില്ല, ലൈസൻസൊക്കെ 12 മാസത്തേക്കാണ് നൽകാറ് ‘
‘അങ്ങനെ പറഞ്ഞാൽ എങ്ങനാ ശരിയാകുക? നിങ്ങൾ പോയി 12 മാസത്തെ വാടകക്കരാറുമായി വരൂ.’
……………..
………
….
ഏതെങ്കിലും പഞ്ചായത്ത് മെമ്പർമാരെയോ, അല്ലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റിനെത്തന്നെയോ അതുമല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയക്കാരെയോ കണ്ട് സങ്കടം ബോധിപ്പിച്ചാൽ, കൈക്കൂലി വല്ലതും കൊടുത്താൽ, കാര്യം നടക്കുമോ ? എന്നൊക്കെയുള്ള ചിന്തയുമായി മ്ലാനമുഖത്തോടെ അപേക്ഷകൻ തൽക്കാലത്തേക്ക് പഞ്ചായത്താപ്പീസിന്റെ പടിയിറങ്ങുന്നു.
ഇതുപോലെ പല അപേക്ഷകരുടേയും മനസ്സ് ഒരു നിമിഷത്തേക്കെങ്കിലും വാളയാർ ചെക്ക് പോസ്റ്റിനപ്പുറത്തേക്ക് പാഞ്ഞുപോയിട്ടുണ്ടെങ്കിൽ കുറ്റം പറയാനാവില്ല. ചുവപ്പുനാടകളിൽ കുടുങ്ങിക്കഴിഞ്ഞിരിക്കുന്ന സ്ഥാപനത്തിന്റെ ഭാവി എന്താകുമോ എന്തോ ? ഈ നാടെന്താ ഇങ്ങനെ ? അപേക്ഷകന്റെ ചിന്തകൾ ഇപ്പോഴും കാടിറങ്ങിയിട്ടില്ല.